🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
ShareChat
click to see wallet page
@16794839
16794839
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
@16794839
ഒരറ്റത്ത് നിന്ന് മാഞ്ഞു തുടങ്ങുന്ന ഒരു വരയാണ് ഞാൻ
#📔 കഥ ഭാഗം പതിമൂന്ന് നീയും ഞാനും പിന്നെ അവരും അമ്മമ്മയുടെ പിറകിലൂടെ ചെന്ന് കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് പറഞ്ഞു "അതൊക്കെ അവിടെ വെച്ച് വന്നേ ചായ റെഡിയാണ്... വെറുതെ ഭൂതകാലം ചികഞ്ഞ് മനസ് വിഷമിപ്പിക്കണ്ട.. കഴിഞ്ഞകാലമിനി തിരിച്ചു വരില്ലല്ലോ... ഒരിക്കലുമോർക്കാനിഷ്ടപെടാത്ത നിമിഷങ്ങളും... കാലവും... ചില മുഖങ്ങളും മനപൂർവ്വം മറക്കാൻ ശ്രമിക്കുന്നതാണ് നല്ലത്... വരുംകാലജീവിതത്തിൽ സന്തോഷത്തിന്റെ പുതുനാമ്പുകൾ കിളിർക്കാൻ ചിലതെല്ലാം മനപൂർവ്വം മറന്നേ പറ്റൂ... " അതുപറഞ്ഞ് പെട്ടിയടച്ച് അമ്മമ്മയെ എണീൽപിക്കാൻ ശ്രമിച്ചപ്പോൾ അമ്മമ്മ തടഞ്ഞുകൊണ്ട് പറഞ്ഞു " നിൽക്ക്... ഏതെങ്കിലും കാലത്ത് നീ വിവാഹം കഴിക്കുകയാണെങ്കിൽ നീ വിവാഹം കഴിച്ച് കൊണ്ടുവരുന്ന കുട്ടിക്ക് നല്‍കാനായി പെൻഷൻപണത്തിൽ നിന്നും മിച്ചം വെച്ച് തട്ടാൻ നാരായണൻകുട്ടിയോട് പറഞ്ഞ് ഒരു മാല ഞാൻ പണി കഴിപ്പിച്ചു വെച്ചിട്ടുണ്ട്... നീ മീനുവിന്റെ കഴുത്തിൽ അതിലൊരു താലി ചാർത്തിയാൽ മതി...ഇതേയുള്ളൂ എന്റെ കയ്യിൽ നിനക്ക് തരാനായുള്ളു പിന്നെ ഈ ആധാരവും... " അതുപറഞ്ഞ് പെട്ടിക്കടിയിൽ നിന്ന് റോസ്നിറത്തിലൊരു കടലാസിൽ പൊതിഞ്ഞ മാലയെടുത്ത് കയ്യിൽ തന്നു അറിയാതെ നിറഞ്ഞ കണ്ണുകൾ അമ്മമ്മ കാണാതെ തുടച്ച് കൊണ്ടു പറഞ്ഞു " അമ്മമ്മാ... ഇത് അമ്മമ്മ തന്നെ അവൾക്ക് കൊടുത്താൽ മതി... അതവൾക്കും സന്തോഷമാവും.. " " അതല്ല വേണ്ടത്... ശനിയാഴ്ച പോയാൽ ഞായറാഴ്ച ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ വെച്ച് താലികെട്ടണം... എന്റെ മനസിൽ അത് ഇവിടുത്തെ ദേവീ ക്ഷേത്രത്തിൽ  വെച്ച് വേണമെന്നായിരുന്നു... പക്ഷേ കാര്യങ്ങൾ ഇത്രയുമായ സ്ഥിതിക്ക് നമുക്കിനി മദിരാശിയിൽ ചെന്നിട്ടാവാം....അവിടെ കോവിലുകൾ ഉണ്ടാകുമല്ലോ... താലി കെട്ടി കഴിഞ്ഞാലേ അവൾ പൂർണ്ണമായും നിന്റേതാകൂ... " " ഉം... അതൊക്കെ ചെയ്യാം നേരം തെറ്റി ഭക്ഷണം കഴിച്ച് ഇനി വയറ് ചീത്തയാക്കണ്ട വന്ന് ഭക്ഷണം കഴിക്ക് " അതുപറഞ്ഞ് അമ്മമ്മയുടെ കൈ പിടിച്ച് എണീൽപിച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി ഒരുമിച്ചിരുന്ന് ചായ കഴിച്ച് പാത്രം കഴുകി വെച്ച് ഉച്ചക്കുള്ള ഭക്ഷണമുണ്ടാക്കാനായി തിരിഞ്ഞു അമ്മമ്മ മുറ്റത്തേക്കിറങ്ങുന്നത് കണ്ടപ്പോൾ പറഞ്ഞു " അമ്മമ്മാ...വെയില് കൊള്ളേണ്ട... എന്താ ഇനി മുറ്റത്ത്... ഉമ്മറത്തിരുന്നോളു.. ഞാനിപ്പോൾ വരാം..." "ഇത് ഇതിനുമുമ്പ് കുറേ വെയിലും മഴയും കൊണ്ട തടിയാണ്... നീ പോ ചെക്കാ അവിടന്ന്... അങ്ങനെ വെയിലുകൊണ്ട് വാടുന്നതാണെങ്കിലങ്ങ് വാടട്ടെ" "ആ പ്രായമല്ല ഇപ്പോൾ അത് മറക്കണ്ട... " " പ്രായം എന്നത് നീ പറയുന്നതുമാത്രമല്ലേ... സത്യത്തിൽ അങ്ങനൊന്ന് നമ്മളുണ്ടാക്കിയതാണ്.. മനസിന്റെ പ്രായമളക്കാനൊന്നും ആരെകൊണ്ടും പറ്റില്ല... " " ആ എന്നാലെന്താണെന്ന് വെച്ചാൽ ചെയ്യൂ... വയ്യാന്ന് മാത്രം ഇവിടെ പറയരുത്.. വല്യ ഫിലോസഫിക്കാരി വന്നിരിക്കുന്നു... " ഉച്ചക്ക് ഭക്ഷണം കഴിച്ച് കോലായിൽ തുടച്ച് അമ്മമ്മ കിടന്നപ്പോൾ മുറ്റത്തേക്കിറങ്ങി പടികടന്ന് ഇടവഴിയിലിറങ്ങി നിന്നു.. മീനു നടന്നു പോയ കാൽപാടുകൾ തിരഞ്ഞു നോക്കി... വേലിക്കരികിൽ നിന്ന കോളാമ്പിയുടെ തലപിടിച്ച് വലിച്ച് താഴ്ത്തിയപ്പോൾ വേലിക്കരികിലെ മതിലിൽ കൂടി ഒരു അരണ ഓടിപ്പോയി പതിനെട്ടാം പട്ട തെങ്ങിന് മുകളിലേക്ക് കയറി വാലാട്ടി കൊണ്ടിരുന്നു... ശാരദേച്ചി വിളിച്ചു ചോദിച്ചു "എന്താ അച്ചൂ ഈ ഉച്ചനേരത്ത് ഇടവഴിയിൽ പരിപാടി" "ഒന്നുമില്ല... വേലി ഇടവഴിയിലേക്ക് തൂങ്ങിയിട്ടുണ്ട് അതൊന്ന് വലിച്ചു കെട്ടണം" "ആ ചാത്തനോട് പറഞ്ഞാലത് അവൻ ചെയ്യില്ലേ നീയെന്തിനാ വെറുതെ വെയിൽ കൊള്ളുന്നത്" "ഇടക്കൊക്കെ വെയിൽ കൊള്ളുന്നത് നല്ലതാണ് ശാരദേച്ചി.." "ഉം... എന്നാലത് നടക്കട്ടെ... " ശാരദേച്ചി അകത്തേക്ക് കയറിയാലും ജനലിലൂടെ ഞാനെന്താണ് കാണിക്കുന്നതെന്ന് നോക്കുന്നുണ്ടാവുമെന്നുറപ്പായിരുന്നുചിലരുടെ മനസങ്ങനെയാണ്.. ഒന്നിലും സംശയം തീരാത്ത മനസ്.. ഇടവഴിയിൽ നിന്ന് കയറി തൊടിയിലൂടെ നടന്നു ചേമ്പിന്റെ ചുവട്ടിലെ മണ്ണ് പെരുച്ചാഴി മാന്തി തുളയാക്കിയ ഭാഗത്ത് കുറച്ച് പൊട്ടകല്ലുകളെടുത്ത് തുളയടച്ച് കാലുകൊണ്ട് മണ്ണ് ചവിട്ടിയമർത്തി... തൊടിയിൽ വീണു കിടന്ന ഉണങ്ങിയ മടലെടുത്ത് മുറ്റത്തേക്കിട്ട്  കൈകളിലെ പൊടി തട്ടികൊട്ടി മുറ്റത്തേക്ക് കയറുമ്പോൾ കുഞ്ഞിമാളുചേച്ചിയുടെ വീടിനുപിറകിലെ ഉയരത്തിലുള്ള മീനുവിന്റെ അടുക്കളഭാഗത്ത് വെളുത്ത നിറമുള്ള ചുരിദാറിട്ട കാലുകൾ കണ്ടപ്പോൾ മുറ്റത്തിരുന്ന് കുനിഞ്ഞു നോക്കി... മീനു അടുക്കളമുറ്റത്ത് ഇങ്ങോട്ട് നോക്കി നിൽക്കുന്നത് കണ്ടു... തൊടിയിലേക്ക് എന്തോ എറിഞ്ഞ് അവൾ പാത്രം കഴുകി അകത്തേക്ക് കയറിയപ്പോൾ നിരാശയോടെ ഉമ്മറത്തേക്ക് പോന്നു... വൈകുന്നേരം കുളി കഴിഞ്ഞ് തിരുവാതിരക്ക് മണ്ണ്കൊണ്ട് തേച്ച മുറ്റത്തെയും തൊടികയെയും വേർതിരിക്കുന്ന  മൺഭിത്തിയിൽ  ഇരുന്ന്  വെയിൽ ചാഞ്ഞ് നിഴൽ പരത്തിയ പാടവരമ്പിലേക്ക് നോക്കി മകരകൊയ്ത്തുകഴിഞ്ഞ് നെല്ലിൻകറ്റകൾ മെതിക്കുന്ന ചാളക്കലെ ഹരിജൻ പെണ്ണുങ്ങളുടെ വിയർത്തൊലിക്കുന്ന എണ്ണകറുപ്പുനോക്കിയിരുന്നു... നെല്ല് ചാക്കിലാക്കി മനക്കലേക്ക് നിരനിരയായി  നടന്നുപോകുന്നവരുടെ നീളത്തിലുള്ള നിഴലുകൾ പാതിമാഞ്ഞ് വരമ്പുകളിൽ പതിയുന്നുണ്ടായിരുന്നു.. വൈകുന്നേരത്തെ കുളി കഴിഞ്ഞ് അമ്മമ്മ രാസ്നാദിപൊടി തലയിൽ തിരുമ്മി തരാനായി വന്നപ്പോൾ ചോദിച്ചു "നീയെന്താ... ആലോചിക്കുന്നത്... ഒരുപാട് ഒന്നിനെകുറിച്ചും ആലോചിക്കാതിരിക്കുന്നതാണ് നല്ലത്...ആലോചിക്കുംതോറും ഉത്തരംകിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മനസിലുയർന്നു വരും... പിന്നെ അതോർത്ത് ഉള്ള സമാധാനം പോവും...നടക്കാനുള്ളത് നടക്കും അത് പ്രകൃതി നിയമമാണ്... രാവുണ്ടെങ്കിലെന്തായാലും ഒരു പകലുണ്ടാവും അത് ഇന്നുവരെ ആർക്കും എത്ര ചിന്തിച്ചിട്ടും മാറ്റാനായിട്ടില്ലല്ലോ അതുപോലെ തന്നെയാണ് എല്ലാ കാര്യങ്ങളും.. " " അമ്മമ്മക്ക് ഇതൊക്കെ എവിടുന്നു കിട്ടുന്നു... ഇപ്പോളിങ്ങനെയാണെങ്കിൽ അമ്മമ്മയുടെ ചെറുപ്പകാലം എങ്ങനെയായിരിക്കും... " " ഏതാണ്ട് എന്റെ ചെറുപ്പകാലം ഇപ്പോൾ ഞാൻ മീനുവിലും കാണുന്നു  അവൾക്ക് എല്ലാക്കാര്യത്തിലും ഒരു മുൻവിധിയുണ്ട് നിന്റെ പോലെയല്ല... നിന്റെ പോലെയായിരുന്നു നിന്റെ മുത്തച്ഛൻ... ചിലകാര്യങ്ങളിൽ തീരുമാനമെടുക്കാന്‍ വലിയ മടിയായിരുന്നു... ഒരുപാടാലോചിച്ച് കൂട്ടി എങ്ങുമെത്താതെ അന്ധാളിച്ചു നിൽക്കും... ഞാനായിരുന്നു അന്ന് തീരുമാനമെടുത്തിരുന്നത്... അങ്ങനത്തെ ഒരു കഴിവും പ്രാപ്തിയും മീനുവിനുമുണ്ട്... " " അമ്മമ്മക്ക് അത്രക്കിഷ്ടമാണോ അവളെ " " ഉം.. നീയറിയാത്തൊരു മീനുവുണ്ട്... അവളുടെ മനസ് നീ കാണുന്നതിന് മുമ്പേ ഞാൻ കണ്ടതാണ്... നീ കോയമ്പത്തുരിലേക്ക് പോയ അന്ന് വൈകുന്നേരം അവളിവിടെ വന്നിരുന്നു " " എന്നിട്ടത് അവളെന്നോട് പറഞ്ഞിരുന്നില്ലല്ലോ... " " ഞാനും പറഞ്ഞില്ല നിന്നോട്... നീ പോയോ എന്നറിയാനായി വന്നതാണ്... ഒരാഴ്ചയിലധികം നിന്റെ പരീക്ഷാ തീയ്യതി വരെ മനസ്സിലിട്ട് നടന്ന് നീ പോയോ എന്നറിയാനായി അവളുടെ അമ്മയുടെ കണ്ണുവെട്ടിച്ച് ഇവിടെ വന്ന് നോക്കിയ അവളുടെ മനസ് ഞാൻ അന്ന് വായിച്ചെടുത്തു.... പിന്നീടവൾ പറഞ്ഞത് മുഴുവൻ നിന്നെ കുറിച്ചായിരുന്നു... അവളോട് ഞാനന്ന് ചോദിച്ചു "നിനക്ക് അവനെ അത്രക്കിഷ്ടമാണോ" അതിനു മറുപടി പറയാതെ കണ്ണ് നിറച്ച് കൊണ്ട് അവൾ എന്റെ തോളിലേക്ക് ചാരികൊണ്ട് പറഞ്ഞു "ഇത്രയൊക്കെയായിട്ടും അച്ചു എന്നെ മനസിലാക്കുന്നില്ലല്ലോ അമ്മമ്മേ..." "ആരുപറഞ്ഞൂ അത്... അവന്റെ ഉള്ള് ഞാൻ കണ്ട പോലെ മറ്റാരും കണ്ടിട്ടില്ല... അവന് നിന്നെ ഇഷ്ടമാണ് പക്ഷേ അത് നിന്നോട് തുറന്ന് പറയാനുള്ള ധൈര്യം അവനില്ലാത്തതാണ് പ്രശ്നം... അഥവാ നീ അകന്നു പോയാലോ എന്ന പേടി കൊണ്ടാണ്... നീയില്ലെങ്കിലവന് പൂർണ്ണതയുണ്ടെന്ന് തോന്നുന്നുണ്ടോ... " അവളുടെ മുഖമന്ന് കാണേണ്ടതായിരുന്നു... വിടർന്ന റോസാപൂവിൻ ഇതൾ പോലെ അവളുടെ കവിളുകൾ ചുവന്ന് തുടുത്തു... മഷിയെഴുതിയ കൺപീലികൾ ചിമ്മി തുറന്നു.. വിറക്കുന്ന ചുണ്ടുകളിൽ ഒരു മന്ദസ്മിതം വിരിഞ്ഞു... അവൾ ഒരു നിമിഷത്തേക്ക് അവളല്ലാതായി മാറുകയായിരുന്നു... നിന്നിലലിയാൻ കൊതിക്കുന്ന അവളുടെ മനസിൽ പ്രണയവസന്തങ്ങൾ പൂവിടുകയായിരുന്നു... തുടരും രമേഷ്കൃഷ്ണൻ
#😥 വിരഹം കവിതകൾ #📝 ഞാൻ എഴുതിയ വരികൾ #✍️ വട്ടെഴുത്തുകൾ #💭 എന്റെ ചിന്തകള്‍
😥 വിരഹം കവിതകൾ - வஒழவழ வேோவைவிவிஸos கிஸூமேனஸ @ே0 ளை வெகஸவிஷg ஸ்ை வேூவ கெவிழ ஸுggவ 60890 ஸுமஸூுவகம் கௌு வஸி @3 விவகஸகதி் ೧೧೦೦೦ ೧೦೦m . @ಊ@್ಂೂ೦@ கூஸவவிலூ மவம o೧೦೦ ೦೦೨೦@೦ &ololeloooo lsmno..  ஸுவூ ஜஷவிஷ8் வஒறூவை களு ஸிளo ைவலஸஸஸ் @l@6oo @sogcmoco ఎlcomos வைவகி் வவவழிகம் 'Q9 @@g600 @$g9 ९@ Goocorponcrp೧ೊ೨o@೨r விவவsவி் வவிிகம் ೧೦೦೪33 6ooomnmmlselm  ೧೦೦೧೨೦೦೦೦ಪBmno. @@nascorolel agmlesor வஒழவழ வேோவைவிவிஸos கிஸூமேனஸ @ே0 ளை வெகஸவிஷg ஸ்ை வேூவ கெவிழ ஸுggவ 60890 ஸுமஸூுவகம் கௌு வஸி @3 விவகஸகதி் ೧೧೦೦೦ ೧೦೦m . @ಊ@್ಂೂ೦@ கூஸவவிலூ மவம o೧೦೦ ೦೦೨೦@೦ &ololeloooo lsmno..  ஸுவூ ஜஷவிஷ8் வஒறூவை களு ஸிளo ைவலஸஸஸ் @l@6oo @sogcmoco ఎlcomos வைவகி் வவவழிகம் 'Q9 @@g600 @$g9 ९@ Goocorponcrp೧ೊ೨o@೨r விவவsவி் வவிிகம் ೧೦೦೪33 6ooomnmmlselm  ೧೦೦೧೨೦೦೦೦ಪBmno. @@nascorolel agmlesor - ShareChat
#📔 കഥ ഭാഗം പന്ത്രണ്ട് നീയും ഞാനും പിന്നെ അവരും അമ്മമ്മ പിറകിലൂടെ വന്ന് ചോദിച്ചു " ഏതാടാ പെണ്ണ്" "പെണ്ണോ... ഏത് പെണ്ണ്" "മൂളിപ്പാട്ടും... വെറുതെയുള്ള ചിരിയും ഒക്കെ എന്തിന്റെ ലക്ഷണമാണെന്നൊക്കെ എനിക്കറിയാം" "ഓഹോ... മുത്തച്ഛനങ്ങനായിരുന്നോ" "പോടാ... അതാണ് പറഞ്ഞത് കക്കാൻ പഠിച്ചാൽ നിൽക്കാൻ പഠിക്കണമെന്ന്". "അന്ന് ഞാന്‍ കൈവിഷവും... മൂധേവിയെന്നുമൊക്കെ പറഞ്ഞത് നിന്റെ മനസറിയാനാണ് അല്ലാതെ എനിക്ക് ആരോടും ദേഷ്യമുണ്ടായിട്ടല്ല.. ഒപ്പം കളിച്ചു നടന്നവളോട് ഒരിഷ്ടം ആർക്കും തോന്നാം പക്ഷേ മുതിർന്നാലത് പലപ്പോഴും ഉണ്ടാവാറില്ലെന്ന് മാത്രം.. അവൾ പോയതിന് പിറകേ നീ ഇടവഴിയിലേക്കിറങ്ങുന്നതെന്താണെന്നറിയാൻ ഞാൻ നിന്റെ മുറിയിലൊന്ന് കയറി നോക്കീ...നീ സൂക്ഷിച്ചു വെച്ച എഴുത്തുകളോരോന്നായി ഞാനെടുത്തു നോക്കി...ആ കത്തുകൾക്ക് ചെമ്പകപൂവിന്റെ മണമായിരുന്നു... ആ മണമിപ്പോൾ നിന്നിലേക്ക് പടർന്നരിക്കുന്നു.. അന്ന് മുതൽ നിന്റെ കൂട്ടുകാരനെ കാണാനുള്ള പോക്ക് എനിക്കറിയാമായിരുന്നു...എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെ നടക്കാനും ഒരു സുഖമാണ്... ഒരു നിമിഷം നിങ്ങളെ പോലെ തന്നെയായി ഞാനും പരസ്പരമറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെ ഒരു ഒളിച്ചു കളി..... നമ്മിൽ തുടങ്ങി നമ്മളിലവസാനിക്കുന്ന ചില രഹസ്യങ്ങൾ മനസ്സിലിട്ട് കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിലും ഒരു സുഖമുണ്ട്... " " അമ്മമ്മ ഒരു ഷെർലക് ഹോംസ് ആണെന്ന് ഞാനറിഞ്ഞില്ല... " " നീയറിയാത്ത പലതുമുണ്ട് ഈ അമ്മമ്മക്ക്... നീ ഇവിടെ നിന്ന് പോകുമ്പോൾ എനിക്ക് പേടിയാണ് ആ പേടി കൊണ്ടാണ് നിന്നെ എവിടേക്കും പോകാൻ സമ്മതിക്കാത്തത്... അല്ലാതെ സ്വാർത്ഥത കൊണ്ടല്ല... നീ കൂടി പോയാലെനിക്കാരാണ് ഉള്ളത്... ഈ വീടും പറമ്പും എന്റെ കാലശേഷം നിന്റെ പേരിലേക്കാക്കി വെച്ചിട്ടുണ്ട് വേറെ അവകാശികൾ ഉണ്ടാവില്ല... ഇപ്പോൾ എനിക്ക് മനസിലായി... എന്റെ കാലശേഷം നീ അനാഥമാവാതിരിക്കാൻ ചില സമയങ്ങളിലെ വേർപിരിയൽ അനിവാര്യമാണെന്ന്... നിനക്കൊരു തൊഴിലും നിന്നെ നോക്കാനും പരിചരിക്കാനും ഒരു ഇണയും വേണ്ടതുതന്നെയാണ്... നിന്നെ മനസിലാക്കാൻ കഴിയുന്ന കുട്ടി തന്നെയാണ് മീനു... ഈ ഉമ്മറത്ത് ഒരുമിച്ച് കളിച്ചു വളർന്നവരല്ലേ നിങ്ങൾ... " "അമ്മമ്മാ...ഇതാരുമറിയരുത്... അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കാനുള്ള എന്ത് യോഗ്യതയാണ് എനിക്കുള്ളത്... അച്ഛനും അമ്മയുമില്ല... സമ്പത്തില്ല.. കുടുംബമഹിമയില്ല... നല്ലൊരു ജോലിയില്ല... അവൾക്കാണെങ്കിൽ നല്ലൊരു ആലോചന വന്നിട്ടുണ്ട് ഇപ്പോള്‍... " " ഉം... എന്നോട് ഓമന പറഞ്ഞിരുന്നു.. നീ കോയമ്പത്തൂരിൽ പോയ അന്ന് ഉച്ചഭക്ഷണം ഓമനയാണ് കൊണ്ടുവന്ന് തന്നത്... അവൾ പറഞ്ഞിരുന്നു... വൈകുന്നേരം നീ വന്നപ്പോൾ ഞാനത് പറഞ്ഞില്ലെന്നേയുള്ളൂ... നീ എപ്പോഴെങ്കിലും അറിയട്ടെ എന്ന് കരുതി... എന്നിട്ടെന്തു തീരുമാനിച്ചു രണ്ടാളും കൂടി ഞാറ്റടി കണ്ടത്തിൽ വെച്ച്... എനിക്ക് നീ ഇവിടെ നിന്ന് പോയപ്പോൾ മുതൽ പേടിയായിരുന്നു ആരെങ്കിലും കണ്ടാൽ എന്താവുമെന്നോർത്ത്... നീ പോയി വരുന്നത് വരെ ഞാനിവിടെതന്നെ ഇരിക്കുകയായിരുന്നു... " അമ്മമ്മയുടെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു " എല്ലാം ശരിയാവും... അടുത്ത ശനിയാഴ്ച ഞങ്ങൾ പോകും മദിരാശിക്ക്... കൂടെ അമ്മമ്മയും വേണം വീട് പൂട്ടിയിടാം നമുക്ക്... പശുവിനെ അവറാന് കൊടുക്കാം.. അമ്മമ്മയെ കൊണ്ടുപോകാനായി നാട്ടിലേക്ക് വീണ്ടുമൊരു വരവ് ബുദ്ധിമുട്ടാണ്... ക്വാർട്ടേഴ്സ് കിട്ടിയാൽ നമുക്ക് അതിലേക്ക് മാറാം മീനുവിന് ഒരു കൂട്ടുമായി...അമ്മമ്മ ക്കും ഒരാളായി... " " അപ്പോഴെന്റെ പെൻഷനോ... " " അതൊക്കെ വരുത്താം അമ്മമ്മേ...നമ്മുടെ അഡ്രസിൽ അത് വരുത്താനാവും...പക്ഷേ ആരുമറിയരുത് ഇക്കാര്യം... നാട്ടിലറിഞ്ഞാൽ എല്ലാ പ്ലാനും പൊളിയും... ഞങ്ങൾ തമ്മിലിഷ്ടമാണെന്ന് ഇപ്പോൾ ഞങ്ങൾക്കല്ലാതെ അമ്മമ്മക്ക് മാത്രമേ അറിയൂ... " " അടുത്ത ഞായറാഴ്ച കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാനാവില്ല... അതിനുമുമ്പേ എല്ലാം നടക്കണം... " " ഞാനായിട്ട് ആരോടുമൊന്നും പറയില്ല... ഇനി അതുവരെ നിങ്ങൾ രണ്ടുപേരും ശ്രദ്ധിച്ചാൽ മതി... വേലിയരികിൽ കത്തിട്ട് പോകണ്ട എന്ന് അവളോട് പറഞ്ഞേക്ക്... പിന്നെ അതിനിടയിലിനി തമ്മിൽ കാണാനും നിക്കണ്ട... " അമ്മമ്മയെ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു " നല്ല അമ്മമ്മ... ഇതുപോലൊരമ്മമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം " " ഞാൻ പിശുക്കിയും... സ്വാർത്ഥബുദ്ധിക്കാരിയും നിന്റെ ഉയർച്ചക്ക് തടസം നിൽക്കുന്നവളുമാണെന്ന് നീ ചിന്തിച്ചപ്പോൾ നീയെന്റെ മനസ് കാണാതെ പോയതെന്റെ കുറ്റമല്ല.." "സാരമില്ല... അമ്മമ്മാ... അറിയാതെ ഞാനെന്തെങ്കിലും അവിവേകം കാണിക്കുകയോ പറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പൊറുത്തേക്കൂ..എന്നോട് ക്ഷമിക്കാനും  പൊറുക്കാനും വേറാരാണ് ഉള്ളത് " " ഉം... മക്കളോടും പേരകുട്ടികളോടും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുക എന്നത് തന്നെയാണ് ഓരോ അമ്മമ്മമാരുടെയും നിയോഗം... അവസാനകാലത്ത് വായ്ക്കരിയിടാനും ഒരു തുള്ളി വെള്ളം വായിലൊറ്റിക്കാനും വേറാരുമില്ലെന്ന തോന്നലിൽ മനസു വേദനിപ്പിച്ചാലും പൊറുക്കുക തന്നെ... " " അമ്മമ്മയെ ഞാൻ എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ... " " അത് വിട് അച്ചൂ... വേദനയുടെയും നഷ്ടങ്ങളുടെയും കണക്കെടുപ്പ് പൂർത്തിയാക്കി ഒരാളും ഈ മണ്ണ് വിട്ട് പോയിട്ടില്ല ഇതുവരെ...അത് തുടർന്നു കൊണ്ടേയിരിക്കും ബന്ധങ്ങളുള്ളിടത്തോളം കാലം.. മനുഷ്യരല്ലേ ചിലസമയത്ത് ഓർക്കും.. മറക്കും... വേദനിക്കും...പലതും അനുഭവിക്കും.. " "നീ ദോശ ചുട്ടേ... വിശക്കുന്നു.. അമ്മമ്മക്ക് വേറെ പണിയുണ്ട്..." " എന്താണാവോ പല്ലില്ലാത്ത അമ്മമ്മക്ക് ഇത്ര വല്യ പണി.. " " നിന്റൊപ്പം പോരാനുള്ള വേഷ്ടികളെടുത്ത് വെക്കണം... അലമാര അടുക്കണം... ആധാരമെടുത്ത് വെക്കണം " " അതിനൊക്കെ ഇനിയും ദിവസങ്ങളുണ്ടല്ലോ... പിന്നെന്താ.. " " മനുഷ്യന്റെ കാര്യമാണ് ഒന്നും നാളേക്ക്  നീട്ടി വെച്ചാലത്  ശരിയാവില്ല.. നീണ്ടു പോകും.. ചിലപ്പോൾ നടന്നില്ലെന്നും വരും.. ഇനിയും ദിവസങ്ങൾ മൂന്നിലുണ്ടാവാം  പക്ഷേ അതുവരെ നമ്മളുണ്ടാകുമെന്നെന്താണ് ഉറപ്പ്.. " "ദേ... തുടങ്ങി നെഗറ്റീവ് ചിന്ത... അമ്മമ്മ എവിടേം പോവില്ല ഞാനതിന് സമ്മതിക്കുകയുമില്ല...വെറുതെ ഇനി എന്നെ ദേഷ്യം പിടിപ്പിക്കല്ലേ... " അമ്മമ്മ ഒന്നും പറയാതെ മുറിയിലേക്ക് കുനിഞ്ഞ് കയറി പോയപ്പോൾ മനസിൽ മോഹങ്ങളുടെ പൂക്കാലം തുടങ്ങുകയായിരുന്നു... ദോശചുട്ട് വെച്ച് ഉള്ളിയും മുളകുമെടുത്തൊരു ചമ്മന്തിയരച്ച് പാത്രത്തിലേക്കിട്ട് ചായയുണ്ടാക്കി അമ്മമ്മയെ വിളിക്കാനായി മുറിക്കകത്തേക്ക് കയറി അമ്മമ്മ കട്ടിലിനടിയിലെ ഇരുമ്പ് പെട്ടി തുറന്ന് ബ്ലാക്ക് ആന്ഡ് വൈറ്റ് ഫോട്ടോകൾ മുണ്ടിൻ തലപ്പുകൊണ്ട് പൊടി തട്ടുകയായിരുന്നു... മുത്തശ്ചനും അമ്മമ്മയും നിൽക്കുന്ന പഴയ ഫോട്ടോ വാലൻപുഴു തുളച്ച് പകുതിയാക്കിയിരുന്നു... ഞാൻ കുട്ടിയായിരുന്നപ്പോള്‍ അമ്മയുടെയും അച്ഛന്റെയും മടിയിലിരിക്കുന്ന ഫോട്ടോ നോക്കി അമ്മമ്മ കണ്ണ് തുടക്കുന്നത് കണ്ടു.. തുടരും രമേഷ്കൃഷ്ണൻ
#📔 കഥ ഭാഗം പതിനൊന്ന് നീയും ഞാനും പിന്നെ അവരും " മനസിലായിട്ടും ഒന്നും മനസ്സിലായില്ലെന്ന് നടിക്കുന്നതും മനസിലായെന്ന് പറയുമ്പോഴും പലതും മനസിലാകാതെ പോകുന്നതുമാണ് പ്രണയം.. ഞാൻ നിന്നെ അറിയുന്ന പോലെ നീയും എന്നെ അറിയുന്നുണ്ടെന്നൊരു തോന്നൽ.. ശരിക്കും പറഞ്ഞാൽ ആരും ആരെയും പൂർണ്ണമായറിയുന്നില്ല അച്ചൂ... പറഞ്ഞു തീർക്കാനോ തിരിച്ചറിയാനോ കഴിയാത്ത പലതും പലർക്കുള്ളിലുമുണ്ടാകും... നീയും ഞാനും പോലെ... അല്ലെങ്കിൽ നമ്മളെപ്പോലെ... " ഒന്നും മനസിലാകാതെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു അവളുടെ കൃഷ്ണമണികൾ അങ്ങോട്ടുമിങ്ങോട്ടും പലവട്ടം ചലിക്കുന്നത് കണ്ടു... അടക്കിപിടിച്ചൊരു തേങ്ങൽ ചുണ്ടിൽ തത്തികളിക്കുന്നുണ്ടായിരുന്നു " ചെറുപ്പം മുതൽ നിന്നെ ഞാന്‍ കാണുന്നതല്ലേ അച്ചൂ... നിന്റെ മനസെനിക്കറിയുന്നപോലെ മറ്റാർക്കെങ്കിലും അറിയാനാകുമോ.. ഞാനെത്ര തവണ നോട്ടത്തിലൂടെയും ചില സംസാരത്തിലൂടെയും ഞാനെന്റെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കുന്നു.. നീയതൊന്നും മനസ്സിലാക്കിയില്ല... അല്ലെങ്കിലറിഞ്ഞിട്ടും നീ പറഞ്ഞില്ല.. ഒരൽപം പോലും നീയെന്റെ മനസ് മനസിലാക്കിയില്ലല്ലോ അച്ചൂ... " അവളുടെ ചുണ്ടിൽ വിരലുകൾ വെച്ച് ചേർത്തു പിടിച്ചുകൊണ്ട് ഇടറിയ ശബ്ദത്തിൽ പറഞ്ഞു " നിന്നോടെങ്ങനെ പറയുമെന്ന് കരുതി.. അഥവാ പറഞ്ഞാൽ നിന്റെ പ്രതികരണമെന്താവുമെന്ന് ഭയന്നു.. ഒരു പെണ്ണിന്റെ നോട്ടത്തിനും പുഞ്ചിരിക്കും ഒരുപാടർത്ഥങ്ങളുണ്ടെന്നറിയാം...നിന്റെ മനസ് കാണാനെനിക്കായില്ല... നോട്ടങ്ങളിൽ നിന്ന് ചില വാക്കുകളിൽ നിന്ന് ഞാനൊളിച്ചോടിയത് പേടി കൊണ്ടായിരുന്നു... നിന്നെ നഷ്ടപ്പെടുമോ എന്ന പേടി കൊണ്ട്.. പ്രൊഫസറുടെ വിവാഹാലോചന വന്നത് നീയെത്ര ലാഘവത്തോടെയാണന്ന് നീ പറഞ്ഞത്... എന്റെ മനസ് കീറി മുറിഞ്ഞത് നീ അറിഞ്ഞിരുന്നോ.." "നഷ്ടപെടും മുമ്പുള്ള വേദനയെന്താണെന്ന് നീ അറിഞ്ഞിട്ടുണ്ടോ.. ഞാൻ പോകാനൊരുങ്ങിയപ്പോൾ അത് അനുഭവിക്കുകയായിരുന്നു... എന്നെന്നേക്കുമായി നിന്നെ നഷ്ടപെടുകയാണല്ലോ എന്ന വേദന...എത്ര തവണ നിന്നോട് കുത്തി കുത്തി ചോദിച്ചു തരാനുള്ളത് തരാൻ... അപ്പോൾ പോലും നീയൊന്ന് ചേർത്തുപിടിക്കാതെ  എനിക്കൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അതാരാണെന്ന് പോലും ചോദിക്കാതെ എല്ലാം നീ ഒഴിഞ്ഞു മാറി... അന്ന് ബസിൽ വെച്ച് നിന്നോട് ചേർന്ന് നിന്നപ്പോൾ അറിഞ്ഞുകൊണ്ട് തന്നെ രണ്ടുതവണ നിന്റെ കവിളിൽ ഞാൻ ചുണ്ടുരുമ്മിയപ്പോൾ നീയെന്തേ എന്റെ മനസറിയാതെ പോയത് അച്ചൂ.. " " അറിയാഞ്ഞതല്ല പക്ഷേ നീ തുറന്ന് പറയുന്ന അന്നേ ഞാന്‍ പറയുകയുള്ളൂ എന്ന് മനസിൽ കരുതി... " " എന്നിട്ടിപ്പോ... ഞാനഥവാ പോയിരുന്നെങ്കിൽ നീയെന്തു ചെയ്യുമായിരുന്നു... അല്ലെങ്കിൽ ഞാനെന്താകുമായിരുന്നു.. മനസ്സിലുള്ളത് തുറന്നു പറയാതെ ഉരുകിയുരുകി രണ്ട് ജന്മങ്ങൾ എരിഞ്ഞു തീർന്നേനെ...വൈകിയെത്തിയ വിവേകത്തിലൊരുപക്ഷേ കുറേക്കാലം കഴിഞ്ഞ് നമ്മൾ കണ്ടുമുട്ടിയേനെ... പക്ഷേ കാലത്തിന്റെ വിടവ് നികത്താൻ ശരീരത്തിനോ മനസിനോ അന്ന് കഴിയാതെ വരും... പിന്നെ പോയകാലത്തിൽ നഷ്ടപെട്ട നല്ല പകലുകളെയോർത്ത് ജീവിതത്തിന്റെ പുറം വരാന്തയിൽ നെടുവീർപ്പിട്ടിരിക്കും... തിരിച്ചു പിടിക്കാനാവാത്ത സമയത്തിന്റെ ഘടികാര സൂചി പിറകിലേക്ക് തിരിച്ച് ഭൂതകാലത്തിൽ നഷ്ടപെട്ട നല്ല സമയത്തിന്റെ ഓർമ്മകളിൽ തപ്പിതടയും... അതല്ലേ ഉണ്ടാവുക " അവളെ മാറോടടക്കി നെറുകയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു " ഇന്നുമുതൽ ഞാനുണ്ട് കൂടെ എനിക്ക് നീയും...നമ്മളൊന്നായ ഈ  പകലിൽ ഞാൻ നിന്നെയൊന്ന് മനസുതുറന്ന് ചുംബിച്ചോട്ടെ... പണ്ട് പത്തായപുരയുടെ പിറകിൽ വെച്ച് അമ്മയും അച്ഛനും കളിച്ചപ്പോൾ ഞാൻ നിന്റെ കവിളിൽ ചുംബിച്ചപോലെ..." "അതെല്ലാം നിനക്കോർമ്മയുണ്ട്... അന്നത്തെ പകലിൽ നീ ചുംബിച്ച ഈ കവിളെന്തേ നീ മറന്നു പോയത്... ". " മറന്നതല്ല കാലം മാറ്റങ്ങൾ തീർത്ത നമ്മുടെ ശരീരങ്ങളാണെല്ലാം മറന്ന് അകന്ന് മാറിയത് മനസല്ല മീനു" അവളുടെ കവിളിൽ മാറി മാറി ചുംബിച്ചപ്പോൾ അവൾ പാതികൂമ്പിയ  കണ്ണുകളോടെ എന്നെ നോക്കി അവളുടെ കൈകൾ എന്റെ പുറത്ത് ആഴത്തിൽ പുണർന്നു അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു " ഇതാണ് മീനൂ ഞാൻ നിനക്ക് കരുതിയ സമ്മാനം" " ഞാൻ ആഗ്രഹിച്ചതും ഇതാണ്... നിന്റെ ചുണ്ടുകളെന്നിൽ തീപടർത്തുന്ന ഈ നിമിഷം... നിന്റെ മാറിന്റെ ചൂടേറ്റു കിടക്കുന്ന ഈ നിമിഷം അതുമാത്രമാണ് ഞാനാഗ്രഹിച്ചത്" അവളെ മാറിൽ നിന്ന് അടർത്തിമാറ്റി കവിളിൽ പതിഞ്ഞു കിടന്ന മുടിയിഴകൾ മാടിയൊതുക്കി കണ്ണീർ തുടച്ചുകൊണ്ട് ചുണ്ടിലൊരു ചുംബനം നല്കി കൊണ്ട് പറഞ്ഞു " മീനൂ...പണിക്കാർ വരുന്ന നേരമായി.. അതിനുമുമ്പേ നമുക്ക് പോകണം... വരുന്ന വെള്ളിയാഴ്ച നമ്മൾ ഇവിടെ നിന്ന് പോകും.. രാവിലെ കോളേജിലേക്ക് പോകൂന്ന പോലെ ഇറങ്ങിയാൽ മതി... കുറച്ച് പൈസ ഞാനപ്പോഴേക്കും എവിടെനിന്നെങ്കിലും ഉണ്ടാക്കാം.. തിങ്കളാഴ്ച ഞാൻ ജോയിൻ ചെയ്താൽ ക്വാർട്ടേഴ്സ് കിട്ടും... പിന്നെ അവിടെയാകും നമ്മുടെ ലോകം... നിനക്കവിടെ പഠിക്കാനുള്ള വഴി നോക്കാം.. അവിടെ തന്നെ ഒരു ജോലിയും നോക്കാം... ഈ നാട് മറക്കാം... " " പൈസയുടെ കാര്യമോർത്ത് ടെൻഷനാവണ്ട... അതുണ്ടാവും... പിന്നെ എന്റെ പഠനം... നിന്നെക്കാൾ വലുതൊന്നുമല്ല എനിക്ക് പഠനം... നീ കൂടെയുണ്ടെങ്കിൽ പിന്നെ എനിക്കെന്താണ് വേറെ വേണ്ടത്.. " അതുപറഞ്ഞ് ഒരിക്കൽ കൂടി വാരി പുണർന്നു കൊണ്ട് അവൾ മുടിയും ഡ്രസും നേരെയാക്കി നടന്നു പോകുന്നത് നോക്കി നിന്നു... പതുക്കെ ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി പുറത്തിറങ്ങി പാടവരമ്പിലൂടെ നടന്നു മനസീനും ശരീരത്തിനും ഭാരം കുറഞ്ഞ പോലെ തോന്നി... ഒരു പഞ്ഞികെട്ടുപോലെ ആകാശത്തിലൂടെ പറന്നു നടക്കുന്ന പോലെ തോന്നി... വീട്ടിലേക്ക് ചിരിച്ചുകൊണ്ട് കയറി ചെന്നപ്പോൾ അമ്മമ്മ ചോദിച്ചു "നിനക്കെന്താ വട്ടായോ...വെറുതെ ചിരിക്കാൻ... അമ്പലത്തിൽ പോയിട്ട് എന്തേ ഇത്ര താമസിച്ചത്" "അമ്പലത്തിൽ വെച്ച് ഒന്നുരണ്ട് പരിചയക്കാരെ കണ്ടു അവരോട് സംസാരിച്ച് നേരം പോയി... പിന്നെ അവർ പറഞ്ഞ ഓരോന്നോർത്ത് ചിരിച്ചതാണ് അമ്മമ്മേ.. " പ്രസാദമെടുത്ത് അമ്മമ്മയുടെ നെറ്റിയിൽ തൊടുവിച്ച് അകത്തേക്ക് കയറുമ്പോൾ അമ്മമ്മ ചോദിച്ചു " എന്താ നിന്നെയൊരു ചെമ്പക പൂവിന്റെ മണം... " " ആ പേരാലിന്റെ അപ്പുറത്തുള്ള ചെമ്പകമരത്തിൽ ചാരി നിന്നാണ് ഞങ്ങൾ വർത്തമാനം പറഞ്ഞത് അതോണ്ടാവും " " നീ ചാരിയത് ചെമ്പകത്തിൽ തന്നെയല്ലേ.... ചന്ദനമരത്തിലല്ലല്ലോ.. കിടന്നുരുളണ്ട... നിന്റെ ചിരി കണ്ടപ്പോഴേ തോന്നീതാണ് എന്തോ ഒപ്പിച്ചിട്ടുണ്ടെന്ന് " " എന്ത് ഒപ്പിക്കാൻ... " " ഞാൻ നിന്നെക്കാളൊരുപാട് ഓണമുണ്ടതാണെടാ... " കൃത്രിമ ദേഷ്യം മുഖത്ത് വരുത്തിക്കൊണ്ട് ചോദിച്ചു " എന്ത്... ഈ അമ്മമ്മക്കെന്താ.. മനുഷ്യനെ പ്രാന്താക്കാനായിട്ട് " " എടാ... കക്കാൻ പഠിച്ചാൽ പോര.. നിൽക്കാനും പഠിക്കണം.. " അമ്മമ്മയോട് തർക്കിക്കാൻ നിൽക്കാതെ അടുക്കളയിൽ കയറി അടുപ്പ് കത്തിച്ച് ദോശകല്ല് വെച്ച് ദോശമാവെടുത്ത് ഇളക്കി... ചട്ടി ചൂടായപ്പോൾ എണ്ണപുരട്ടി ആദ്യത്തെ ദോശ ചൂടോടെ ചുട്ട് പാത്രത്തിലേക്കിട്ടപ്പോൾ അറിയാതെ ഒരു പാട്ട് മൂളി... തുടരും രമേഷ്കൃഷ്ണൻ
#📔 കഥ ഭാഗം പത്ത് നീയും ഞാനും പിന്നെ അവരും മീനു ഉമ്മറത്തേക്ക് കയറുമ്പോൾ അമ്മമ്മയോട് പറഞ്ഞു "നാളെ എനിക്കൊന്ന് അമ്പലത്തിൽ പോകണം" "ഇടവഴിയിൽ നിന്നപ്പോൾ വെളിപാടുണ്ടായോ നിനക്ക്... എവിടേക്കാച്ചാൽ പൊയ്ക്കോ ഞാനൊന്നും പറയില്ല..." അമ്മമ്മയുടെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു "അമ്മമ്മാ..എനിക്ക് ജോലി കിട്ടി റെയീൽവേയിൽ അടുത്തയാഴ്ച പോകണം... മദിരാശിയിലാണ് അമ്മമ്മയെ ഞാൻ വന്ന് അവിടേക്ക് കൊണ്ടു പോവാം... " " ഞാനെവിടേക്കുമില്ല... ഞാൻ ജനിച്ചു വളർന്ന മണ്ണ് വിട്ട് എങ്ങോട്ടേക്കുമില്ല... നീ പോയി നന്നായി വാ..." അമ്മമ്മക്ക് നല്ല വിഷമമുണ്ടാകുമെന്ന് കരുതി... പുറമേക്ക് എത്ര ദേഷ്യമുണ്ടെന്ന് കാണിച്ചാലും അകത്ത് ഒരിഷ്ടമെന്തായാലും ഉണ്ടാവും അതാരായാലും.. രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല... മീനുവിനെന്താണ് പറ്റിയതെന്ന ഉത്കണ്ഠയിൽ ഉറക്കം വരാതെ ഉത്തരവും പട്ടികയുമെണ്ണി കിടന്നു. ഉറക്കം പോയതിനാൽ രാവിലെ നേരത്തെ എണീറ്റ് കുളി കഴിഞ്ഞ് അമ്പലത്തിൽ പോയി മീനു തന്ന പൈസയിൽ ബാക്കിയുള്ള പൈസക്ക് ദേവിക്കും ദേവനും ഓരോ പുഷ്പാഞ്ജലി കഴിച്ചു... തൊഴുത് കഴിഞ്ഞ് ചന്ദനം വാങ്ങി പടിയിറങ്ങുമ്പോൾ മീനു എതിരെ നിന്നും വരുന്നത് കണ്ടു കടുപച്ച ദാവണിയിൽ മഞ്ഞ ഷാൾ അവളുടെ ശരീരത്തിന് നല്ലവണ്ണമിണങ്ങുന്നുണ്ടെന്ന് തോന്നി അടുത്തെത്തിയപ്പോള്‍ നടത്തത്തിനിടയിൽ മുഖത്ത് നോക്കാതെ പറഞ്ഞു "ഞാൻ തൊഴുതുവരാം നടന്നോളൂ.." പിറകിലാരൊക്കെയോ പടികയറി വരുന്നുണ്ടായിരുന്നു... അമ്പലത്തിന്റെ വടക്കേനടകഴിഞ്ഞ് മോളോകുളത്തിനരികിലൂടെ ഞാറ്റടി കണ്ടത്തിലേക്കിറങ്ങി പുളിമരത്തിനു ചുറ്റുമായി അട്ടിയിട്ട വൈക്കോൽ കെട്ടുകളിലെ ചെറു വഴിയിലൂടെ അകത്ത് കയറി അവൾ പറഞ്ഞത് ശരിയാണ് ആർക്കും കണ്ടുപിടിക്കാനാവില്ല... ഇവളിതെങ്ങനെ കണ്ടു എന്ന് അത്ഭുതം തോന്നി... കുറച്ച് നേരം അവിടെ ഇരുന്നപ്പോഴേക്കും പാദസരകിലുക്കം കേട്ടു അവൾ അകത്തേക്ക് കയറി വന്നു....അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ തലതാഴ്ത്തി നിന്നു അടുത്തേക്കൽപം നീങ്ങി നിന്ന് ചോദിച്ചു "മീനു... എന്താണ് പ്രശ്നം എന്താണ് പറയാനുണ്ടെന്ന് പറഞ്ഞത്..." "നീ കോയമ്പത്തൂരിൽ പോയ അന്ന് പ്രൊഫസറുടെ വീട്ടുകാർ വന്നിരുന്നു അവർക്ക് ചിങ്ങത്തിൽ നടത്തണം കല്ല്യാണം...എന്റെ കോഴ്സ് നിർത്തണമത്രെ... അവർ വിവാഹ ശേഷം പഠിപ്പിച്ചോളാമെന്നാണ് പറയുന്നത്.. " "അത്രേയുള്ളൂ... അതിനെന്താ അവർ പഠിപ്പിച്ച് ജോലിയാക്കി തരുമെങ്കിൽ പിന്നെന്താ... " " അച്ചൂ... നിനക്കറിയില്ല അയാളെ... അയാളെന്നെ കാണാൻ വന്നപ്പോൾ പറഞ്ഞതെന്താണെന്നറിയുമോ...വീട് നോക്കി അയാളുടെ മക്കളെ നോക്കി ഇരിക്കാനാണ്... അയാൾക്ക് ഒരുപാട് സ്വത്തുണ്ടത്രെ... അയാളുടെ വീട്ടിലെ പെണ്ണുങ്ങൾ പണിക്ക് പോയിട്ട് വേണ്ടത്രെ കുടുംബം കഴിയാൻ... വീട്ടുകാരങ്ങനെ പലതും പറയുമെങ്കിലും അയാളുടെ മനസ് എനിക്ക് അന്ന്  മനസിലായതാണ്... കെട്ടുകഴിഞ്ഞാൽ ഞാനൊരു പ്രസവയന്ത്രവും അടുക്കളക്കാരിയുമാവും... അതിനെനിക്ക് വയ്യ... " " എന്നിട്ടെന്ത് തീരുമാനിച്ചു... " " അടുത്തയാഴ്ച നിശ്ചയമാണ്.. " " ഇത്ര പെട്ടെന്നോ... " " ഉം... അടുത്ത ശനിയാഴ്ച വരെയേ കോളേജൂള്ളൂ ഞായറാഴ്ച കഴിഞ്ഞാൽ പഠനം കഴിഞ്ഞു " " ഇനിയെന്തു ചെയ്യും... " " വഴിയുണ്ടാകും എന്തെങ്കിലും... ഇനി നമ്മൾ ചിലപ്പോൾ കണ്ടെന്നും വരില്ല.. നിന്നോടല്ലാതെ ഞാനാരോട് പറയാനാണ് ഇതെല്ലാം അച്ചൂ... അത്ര ചെറുപ്പം മുതലേ നിനക്കെന്നെ അറിയാവുന്നതല്ലേ... " " അതുപോട്ടെ നിനക്കെന്താണ് പറയാനുണ്ടെന്ന് പറഞ്ഞത് " അവൾ വിടർന്ന മിഴിയോടെ അത് ചോദിച്ചപ്പോൾ പറയാനുള്ളതെല്ലാം മറന്ന പോലെ തോന്നി... വേറെന്തോ പറയാനായി മനസ് കൊതിച്ചു... പക്ഷേ അവളുടെ മനസിലിന്നും പഴയ കളിക്കൂട്ടുകാരനായ അച്ചുവിന്റെ സ്ഥാനം മാത്രമാണല്ലോ ഉള്ളത്... "എന്താണിത്ര ആലോചിക്കാൻ നീ പറഞ്ഞോ എന്താണെങ്കിലും നമ്മളല്ലേ അറിയൂ..." "എക്സാമിന്റെ റിസൽട്ട് കിട്ടി..." അവൾ ഒന്നു കൂടി അടുത്തേക്ക് നിന്ന് ചോദിച്ചു "എന്നിട്ട്... എന്തായി പറയൂ" "പാസായി... അടുത്തയാഴ്ച മദിരാശിയിലേക്ക് പോകണം.. ജോയിൻ ചെയ്യേണ്ടതവിടെയാണ്.." " ആണോ... ശരിക്കും... എനിക്കെന്ത് തരും... " " നിനക്കെന്തു വേണേലും തരും... നീ കാരണമാണല്ലോ എല്ലാം " " ഞാനൊന്നും ചോദിക്കുന്നില്ല... നിനക്കെന്തു തരാൻ തോന്നുന്നുന്നോ അത് തരിക " " തന്നാൽ മേടിക്കുമോ... വേണ്ടെന്ന് പറയുമോ... " " അതെന്താ അച്ചൂ നീയങ്ങനെ പറഞ്ഞത് നീ ഇഷ്ടപെട്ട് എനിക്ക് നല്കിയതെന്തെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോ ഇതുവരെ " " ഇല്ല.. " " പിന്നെന്താ... " ഒന്നും പറയാനാവാതെ അവളുടെ മുഖത്തേക്ക് തന്നെ കുറച്ച് നേരം നോക്കി നിന്നു.. പറഞ്ഞറിയിക്കാനോ ചെയ്തു തീർക്കാനോ ആവാത്ത എന്തോ ഒന്ന് മനസിനെ കൊത്തി വലിക്കുന്ന പോലെ തോന്നി... മോളോകുളത്തിന്റെ പടവുകളിൽ പരൽമീനുകളോടി നടന്നു... ഇടക്കെപ്പോഴോ ഒരു ചുംബനം കൈമാറി പിടഞ്ഞകന്ന മീനുകൾ വിശ്വാസം വരാതെ തുറിച്ചു നോക്കി.. വൃശ്ചികകാറ്റിൽ ചെമ്പകത്തിന്റെ മണം പരന്നു.. മീനുവിന്റെ ശരീരത്തിന്റെ മണം പോലെ അത് തോന്നി "സമയം പോകുന്നു പറയ് അച്ചൂ" "നീയെന്തു ചെയ്യാൻ പോകുന്നു അത് പറയ്" "തീരുമാനിച്ചിട്ടില്ല ഇതുവരെ... ശനിയാഴ്ചയാകുമ്പോഴേക്കും മറ്റൊരു വഴിയുമില്ലെങ്കിൽ..." "ഇല്ലെങ്കിൽ.... പറയ്... നിന്റെ മനസിലാരെങ്കിലുമുണ്ടോ..." "അത് വിട് അച്ചൂ... അതെന്തോ ആവട്ടെ നീയെന്തു തരുമെന്ന് പറയ് " " ആദ്യം ഇതു പറയ്... എന്നിട്ടാവാം ബാക്കി " " ശരി... എന്റെ മനസിലൊരാളുണ്ട് അയാൾക്കതറിയുമോ എന്നുപോലും എനിക്കറിയില്ല... എനിക്കിഷ്ടമാണെന്നറിയാം.. ഇങ്ങനത്തെ ഒരു സിറ്റുവേഷനിലാണ് ഞാനെന്നറിയുമ്പോൾ അയാളങ്ങനെ പ്രതികരിക്കുമെന്ന് നോക്കട്ടെ.. " " അയാളെ നിനക്ക് അത്ര പരിചയമുണ്ടോ... എങ്കിൽ ഞാൻ സംസാരിക്കാം " " ഉം.. സമയമാവട്ടെ " " ഇനിയെപ്പോഴാണ്... ഇപ്പോൾ പറഞ്ഞാലല്ലേ കാര്യം നടക്കൂ... " " ഞാൻ പോവാണ്... നീ വെറുതെ മനുഷ്യനെ ടെൻഷനാക്കുകയാണ് " അത് പറഞ്ഞ് അവൾ പോകാനായി തിരിഞ്ഞപ്പോൾ ഏതോ ഉൾപ്രേരണയിൽ അവളുടെ കയ്യിൽ പിടിച്ച് വലിച്ചടുപ്പിച്ചു... അവൾ ചേർന്നു നിന്ന് എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു " എന്താ അച്ചൂ... " " നീ.. നീയെന്റെ കൂടെ പോരുന്നോ... മറ്റാരെക്കാളും എനിക്ക് നിന്നെ അറിയാമല്ലോ... നിന്നെ മറ്റൊരാൾ ക്ക് വിട്ടുകൊടുക്കാനെനിക്കാവില്ല മീനൂ... അത്ര ഇഷ്ടമാണ് എനിക്ക് നിന്നെ... ഇനി നീയെന്നെ വെറുത്താലും ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കും... എനിക്ക് മറക്കാനാവില്ല നിന്നെ... " നെഞ്ചിലൊരു ചൂട് പരന്നപ്പോൾ അവളുടെ മൂഖം പിടിച്ചുയർത്തി നോക്കി കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് അന്ധാളിപ്പോടെ ചോദിച്ചു... " മീനു... ഒന്നും കരുതരുത്...കുറേ നാളായി മനസ്സിലിട്ട് കൊണ്ടു നടക്കുന്ന കാര്യമാണ് അറിയാതെ പറഞ്ഞു പോയതാണ്.. ഇഷ്ടമല്ലെങ്കിൽ ഇതു നമ്മൾ രണ്ടാളും മാത്രമറിയുന്ന ഒരു കാര്യമാവും... ഇനി നമ്മൾ കാണുകയുമില്ല... നിന്റെ കണ്ണുകൾ നിറയുന്നത് എനിക്ക് സഹിക്കില്ല... കരയല്ലേ പ്ലീസ്..." അവൾ നെഞ്ചിൽ നിന്ന് മാറാതെ മുഖത്തേക്ക് നോക്കി ചോദിച്ചു തുടരും രമേഷ്കൃഷ്ണൻ
#📔 കഥ ഭാഗം ഒൻപത് നീയും ഞാനും പിന്നെ അവരും ഇടക്ക് ആളുകളൊഴിഞ്ഞപ്പോഴും മീനു മുന്നിലേക്ക് കയറി നിൽക്കാതെ എന്നെ ചാരി നിന്നു... സ്റ്റാൻഡിലെത്തി ബസ്സിറങ്ങി നാലുപാടും നോക്കി നാട്ടിലേക്കുള്ള ബസ് വരുന്ന അവിടേക്ക് നോക്കിയപ്പോൾ പരിചയക്കാരായി പലരെയും കണ്ടു... അവൾ വേഗം കൈപിടിച്ച് വലിച്ച് ഒരു ബസിന് പിറകിലേക്ക് നിർത്തി പറഞ്ഞു "ശാരദ അമ്മായി ഉണ്ട് അവിടെ... ഞാൻ കണ്ടു... നീ കുറച്ച് കഴിഞ്ഞ് വന്നാൽ മതി... അടുത്ത ബസിനായാലും മതി... ഒരുമിച്ച് പോകണ്ട..." അത് പറഞ്ഞ് കോഴിക്കോട് ബസുകൾ നിർത്തിയിട്ടതിന് പിറകിലൂടെ നടന്ന് പോകുമ്പോൾ ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു... ബസ്സ്റ്റാ്ഡിൽ നിന്നും കുറച്ച് ചൂടുകടല വാങ്ങി കൊറിച്ചു കൊണ്ട് നാട്ടിലേക്കുള്ള ബസ് വരുന്ന സ്ഥലത്തേക്ക് നടന്നു... പണി കഴിഞ്ഞ് ബസ് കാത്തു നിന്ന മനോജ് അടുത്തേക്ക് വന്ന് ചോദിച്ചു "രാവിലെ പോനനിട്ട്  ഇതുവരെ നീ മടങ്ങി പോയില്ലേ..." "ഇല്ല അവന്റെ വീട്ടിൽ ചെന്നപ്പോൾ ഊണുകഴിഞ്ഞ് പോയാൽ മതിയെന്ന് പറഞ്ഞു അങ്ങനെ നേരം പോയി" കുറച്ച് കടലയെടുത്ത് അവനു കൊടുത്ത് കുറച്ച് കടല കയ്യീലിട്ട്  ഞെരടി പൊരി ഊതി കളയുന്ന പോലെ കാണിച്ച്  മീനു നിൽക്കുന്ന ഭാഗത്തേക്ക് നോക്കി അവൾ മുടിയിഴകൾ ചെവിക്ക് പിറകിലേക്കൊതുക്കി ഇടം കണ്ണിട്ട് നോക്കി അവളുടെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു... അവൾ കയറിയ ബസിൽ തന്നെ കയറി നാട്ടിലെത്തി രണ്ടാളും രണ്ടു വഴികളിലൂടെ അപരിചിതരായി നടന്ന് വീട്ടിലെത്തി.. ഇടവഴിയിലൂടെ നടന്നു പോകുന്ന മീനുവിനെ ഒന്നുകൂടി നോക്കി... മാറിലേക്ക് പറ്റിചേർന്നവളിതാ അപരിചിതയായി നടന്നു പോകുന്നു... മനസിൽ കാൽപാടുകൾ ബാക്കിയാക്കികൊണ്ട്.. ഷർട്ടഴിച്ചിട്ട് കുളി കഴിഞ്ഞ് അകത്ത് കയറി അമ്മമ്മ കാര്യമായി സംസാരിച്ചില്ല.. ഇന്നത്തെ പോക്ക് തീരെ ഇഷ്ടപെടാത്തതാണല്ലോ.. അവൾ ചാരി നിന്ന അവളുടെ പുറംവിയർപ്പ് പടർന്ന ഷർട്ട് അലക്കാതെ അതുപോലെ മടക്കി വെച്ചു... അവളെ എപ്പോഴുമോർക്കാനായി അവളുടെ മണമറിയാനായി... പിറ്റേ ആഴ്ച കോയമ്പത്തൂരിലേക്ക് പോകുമ്പോൾ എതിരെ നിന്നൊരു അംബാസിഡർ കാർ വരുന്നത് കണ്ടു അതിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു.. മോളോകുളത്തിന്റെ അവിടെ നിന്നും താഴോട്ടേക്ക് തിരിഞ്ഞ് വാര്യൻമാരുടെ പടിക്കൽ നിർത്തിയപ്പോൾ അവരുടെ വീട്ടിലേക്ക് വന്നവരാണെന്ന് കരുതി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു വണ്ടി കയറി കേയമ്പത്തൂരെത്തിയപ്പോൾ ഏഴുമണിയായിരുന്നു... റെയിൽവേ സ്റ്റേഷനരികിലെ ലോഡ്ജിലൊരു മുറിയെടുത്തു... രാത്രി ഭക്ഷണം കഴിച്ച് കിടന്നു പിറ്റേന്നത്തെ പരീക്ഷയെ കുറിച്ചുള്ള ആധിയും മീനുവിന്റെ ഓർമ്മകളും മനസിനെ കീഴ്പ്പെടുത്തി... ഉറക്കം വരാതെ മുറിക്കുള്ളിൽ എണീറ്റ് നടന്നു ഇടക്ക് ജനാല തുറന്ന് പുറത്തേക്ക് നോക്കി ചുവപ്പും പച്ചയും തെളിഞ്ഞ പലവഴി പോകുന്ന റെയിൽവേ ലൈനിലൂടെ ഏതൊക്കെയോ വണ്ടികൾ ഞരങ്ങി മൂളി വേഗം പ്രാപിക്കുന്നു... നെറ്റിയിലെ ലൈറ്റ് ഇരുട്ടിനെ തുളച്ച് കൊണ്ട് മുന്നോട്ട് പായുന്നു... ചേങ്ങോട്ടുകാവിലെ കോമരത്തെപോലെ ഇടക്ക് കൂവിവിളിച്ച് ഓടിക്കിതച്ച് ഏതൊക്കെയോ വണ്ടികൾ നിർത്താതെ പായുന്നു... പ്ലാറ്റ്ഫോമിന് പിറകിലെ ഓടയിൽ നിന്ന് പെരുച്ചാഴികൾ പുറത്തിറങ്ങുന്നത് കാത്ത് തെരുവു പട്ടികൾ കൂട്ടം കൂടി നിൽക്കുന്നു.. തലയിൽ വട്ടത്തിൽ പൂചൂടിയ തമിഴത്തികൾ മുറുക്കി തുപ്പികൊണ്ട് റോഡിലേക്കിറങ്ങുന്നത് കണ്ടു... റൂമെടുത്തപ്പോൾ റൂംബോയി സെറ്റപ്പ് വേണോ എന്ന് ചോദിച്ചത് ഇവറ്റകളെ കരുതിയാവും... രാത്രിക്ക് പല വില പറയുന്നവർ..പലരാത്രിക്ക് പല വിലകൾ... ഒരു ശരീരവും... പുലർച്ചെക്കെപ്പോഴോ ഒന്ന് മയങ്ങി രാവിലെ എണീറ്റ് ബോർവെൽവെള്ളം തലയിൽ തട്ടിയപ്പോൾ മുടി കട്ടപിടിച്ച പോലെ തോന്നി... കുളികഴിഞ്ഞ് ഡ്രസ് മാറി ഹോട്ടലിൽ നിന്നും ഇഡ്ഡലിയും വടയും കഴിച്ച് പരീക്ഷാ സെന്റർ അന്വേഷിച്ച് കണ്ടുപിടിച്ചു... മിക്കവാറും തമിഴർതന്നെയായിരുന്നു കുറച്ച് മലയാളികളെ കണ്ടു... റെയിൽവേയിലേക്ക് മലയാളികളധികം വരുന്നില്ലെന്ന് തോന്നി... പരീക്ഷ നന്നായി എഴുതി... മിക്കവാറും അറിയുന്ന ചോദ്യങ്ങളായിരുന്നു.. ഉച്ചക്ക് രണ്ടുമണിക്കുള്ള ട്രെയിനിൽ കയറി പാലക്കാട് ഇറങ്ങി നാട്ടിലേക്കുള്ള ട്രെയിനിന് കാത്തു നിന്നു... അതിൽ കയറി നാട്ടിലെത്തുമ്പോൾ സന്ധ്യയായിരുന്നു...  കടയിൽ നിന്ന് നാല് കോഴിമുട്ടവാങ്ങി... കുറച്ച് പച്ചക്കറിയും... പരീക്ഷ നന്നായി എഴുതാനായതിൽ മനസിലൊരു സന്തോഷം തോന്നി... മേരേക്കാട്ടുകാരുടെ പാടത്ത് ട്രാക്ടർ അവസാന റൗണ്ട് പൂട്ടുന്നതിന്റെ പൊടി പാറുന്നത് കണ്ടു... നീളത്തിൽ വളഞ്ഞു പുളഞ്ഞു പോകുന്ന നടവരമ്പിന്റെ അറ്റത്തുള്ള കണ്ടത്തിൽ പച്ചക്കറിക്ക് വെള്ളം തിരിക്കുന്ന ഗോപാലേട്ടനെ കണ്ടപ്പോൾ ചോദിച്ചു "സന്ധ്യയായല്ലോ പണി നീർത്താറായില്ലേ..." "നിർത്താണ്... ഇന്ന് രാവിലെ പണിയുണ്ടായിരുന്നു അതോണ്ട് നനച്ചില്ല... ഇപ്പോഴാണ് ഒഴിവ് കിട്ടിയത്" "എന്നാൽ പണി നടക്കട്ടെ ഞാൻ പോണൂ.." വീടിന്റെ പടി കയറുമ്പോൾ അമ്മമ്മ നാമം ചൊല്ലാൻ തുടങ്ങിയിരുന്നു അകത്ത് കയറി ഡ്രസ് മാറി അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ പാത്രങ്ങളെല്ലാം കാലിയാണെന്ന് കണ്ട് അമ്മമ്മയോട് ചോദിച്ചു " ഇന്നൊന്നും വെച്ചില്ലേ... " " ഞാൻ പട്ടിണി കിടന്നാൽ നിനക്കെന്താ... നിനക്ക് നിന്റെ കാര്യമല്ലേ വലുത്" സന്ധ്യാ സമയത്ത് അമ്മമ്മയോട് തർക്കിക്കാൻ നിൽക്കാതെ വേഗം അരി കഴുകി അടുപ്പത്തിട്ട് കോഴിമുട്ട പുഴുങ്ങി മുട്ടക്കറിയുണ്ടാക്കി അടച്ചു വെച്ച് ഉമ്മറത്ത് പോയിരുന്നു.. മകരത്തിലെ തേര് കാറ്റ് മുറ്റത്തിനതിരിലെ വന്ന് തൊടിയിലേക്കെത്തിനോക്കി വേലിയരികിൽ നിന്ന കോളാമ്പി പൂവിന്റെ നെറുകയിൽ തലോടി കടന്നു പോയി... മീനുവിനെ അധികം കാണാതായി.. ഇടക്കെപ്പോഴെങ്കിലും ഇടവഴിയിലൂടെ പോകുന്നത് കാണും.. അവളോടെന്തെങ്കിലും മിണ്ടാൻ കൊതിയായി തുടങ്ങി... ഒരാഴ്ച കഴിഞ്ഞപ്പോൾ റെയിൽവേ യുടെ ലെറ്റർ വന്നു അപ്പോയിന്റ്മെന്റ് ഓർഡർ... മദിരാശിയിലാണ് പോസ്റ്റിംഗ്... സന്തോഷമാണോ സങ്കടമാണോ വന്നതെന്നറിയില്ല.. ആദ്യം ഈ സന്തോഷ വാർത്ത പറയേണ്ട ആളെ കണ്ടിട്ട് തന്നെ ആഴ്ചകളായി... പിറ്റേന്ന് വൈകുന്നേരം അവൾ കോളേജ് വിട്ട് വരുന്ന സമയമായപ്പോൾ പുറത്തിറങ്ങി വെറുതെ ഇല്ലിക്കോൽ ശരിയാക്കി കോളാമ്പി ചെടിയുടെ ഇടവഴിയിലേക്ക് നീണ്ട കൊമ്പുകൾ വെട്ടി... വേലിക്കരികിൽ നിന്ന ചെമ്പരത്തിയുടെ കൊമ്പ് വെട്ടി തെങ്ങിനു ചുവട്ടിലേക്കിട്ടു... തലതാഴ്ത്തി നടന്നു വന്ന മീനുവിന്റെ മുഖത്ത് നോക്കാതെ വേലിക്കാലുകൾ ഇളക്കിഅമർത്തുന്നതിനിടയിൽ പറഞ്ഞു "എനിക്കൊന്ന് കാണണം... സംസാരിക്കാനുണ്ട്..." "എനിക്കും... നാളെ കത്തിടാം.. എടുക്കണം മറക്കരുത്" നടത്തത്തിനിടയിലത്രയും പറഞ്ഞവൾ പോയപ്പോൾ അത്ര നേരം അർജന്റായീ ചെയ്ത പണി നിർത്തി കൈകൾ മുണ്ടിൽ തുടച്ച് നാലുപാടും നോക്കി വീട്ടിലേക്ക് കയറി പിറ്റേന്ന് രാവിലെ അവൾ വരുന്ന സമയമായപ്പോൾ മുറിയുടെ ജനലിലൂടെ നോക്കി ശാരദേച്ചി പുറത്തില്ല... അമ്മമ്മ തൊഴുത്തിനരികിലാണ്... അവൾ നടന്നു പോകുന്നതിനിടയിൽ കാലിലെന്തോ തട്ടിയ പോലെ കുനിഞ്ഞു നിന്ന് ചെരുപ്പ് ശരിയാക്കുന്ന പോലെ കാണിച്ച് വേലിയിൽ പിടിക്കുന്നത് കണ്ടു.. അവൾ പടി കടന്ന് പോയ ഉടനെ തൊടീയിലേക്കിറങ്ങി നാല് കാന്താരി മൂളക് പൊട്ടിച്ച് മടിയിലേക്കിട്ട് പടിക്കലേക്കിറങ്ങി വേലിയിൽ തിരുകി വെച്ച കടലാസെടുത്ത് നാലുപാടും നോക്കി നിവർത്തി അച്ചൂ... കാര്യങ്ങളെല്ലാം കൈവിട്ട് തുടങ്ങിയിരിക്കുന്നു... നിന്നോടല്ലാതെ ഞാനാരോട് പറയാനാണ്... നാളെ രാവിലെ നീ അമ്പലത്തിൽ വരണം ഞാറ്റടി കണ്ടത്തിന്റെ മൂലയിൽ വൈക്കോൽ കൂട്ടി വെച്ചിട്ടുണ്ട് അതിനുള്ളിൽ നിന്നാൽ മതി പണിക്കാരെത്തുമ്പോൾ ഒൻപത് മണിയാവും അതിനുമുമ്പേ നമുക്കവിടെ വെച്ച് കാണാം...രാവിലെ നേരത്തെ അമ്പലത്തിലെത്തണം മറക്കരുത്.. തുടരും രമേഷ് കൃഷ്ണൻ
#📔 കഥ ഭാഗം എട്ട് നീയും ഞാനും പിന്നെ അവരും നീയും ഞാനും പിന്നെ അവരും പരീക്ഷ ഒരു വിധം നന്നായി എഴുതി പേപ്പറേൽപിച്ച് പുറത്തിറങ്ങിയപ്പോൾ സമയം പന്ത്രണ്ടരയായിരുന്നു.. തൊണ്ട വരളുന്നുണ്ട് ഒരു വെള്ളം കുടിച്ചാലോ എന്ന് കരുതി... പിന്നെ വേണ്ടെന്ന് വെച്ചു... മീനുവിനും ഒരുപക്ഷേ ഇതേ പോലെ ദാഹിക്കുന്നുണ്ടാവില്ലേ... അവൾ ട്യൂഷനെടുത്ത് തൊണ്ടയിലെ വെള്ളം വറ്റിച്ച് തന്ന പൈസയാണല്ലോ ഇതും.. റോഡിലേക്ക് കയറി നിന്നു.. പരീക്ഷ കഴിഞ്ഞിറങ്ങിയ കുറേ പേരുണ്ടായതിനാൽ ആദ്യം വന്ന ബസിന് കയറിയില്ല... രണ്ടാമത്തെ ബസിന് തിരക്കി മുൻവശത്തുകുടി കയറി... പെണ്ണുങ്ങളും ആണുങ്ങളും ഇടകലർന്നു നിന്ന ബസിൽ ചുറ്റിലുമുള്ള പെണ്ണുങ്ങൾക്കൊന്നും മീനുവിന്റെ ചന്തമില്ലെനന് തോന്നി.. അവളുടെ മണവും... കുളപ്പുള്ളിയെത്തിയപ്പോൾ  എങ്ങനെയൊക്കെയോ ബസിൽ നിന്ന് പുറത്തേക്ക് ചാടി... ബസ്സ്റ്റോപ്പിലെ പൂമരതണലിൽ ഞാനിറങ്ങുന്നതും നോക്കി മീനു നിൽക്കുന്നത് കണ്ടു.. അടുത്തെത്തിയപ്പോള്‍ അവൾ ചോദിച്ചു "എങ്ങനുണ്ടായിരുന്നു പരീക്ഷ..നന്നായി എഴുതിയോ.." "ഉം... കുഴപ്പമില്ലാതെ എഴുതി നീയോ.." "ഞാനതിന് പരീക്ഷയെഴുതാൻ പോന്നതല്ലല്ലോ... നിനക്കൊരു കമ്പനിക്ക് പോന്നതല്ലേ... ഞാൻ കൂടെ വന്നില്ലെങ്കിൽ നീ മടിപിടിച്ചിരിക്കുമെനന് എനിക്കുറപ്പായിരുന്നു..." "എന്നിട്ടെഴുതീലേ..." " ഉം.. എഴുതി... പ്രതീക്ഷയൊന്നുമില്ല... വെറുതെ അത്രനേരം വീട്ടിലിരിക്കണ്ടല്ലോ... " "എന്നാലിനി അടുത്ത പരിപാടിയെന്താ... " " ആദ്യം ഒരു വെള്ളം കുടിക്കണം... പിന്നെ ഭക്ഷണം കഴിക്കണം... നീ വന്നിട്ടാകാമെന്ന് കരുതി നിന്നതാണ് " " അവളത് പറഞ്ഞപ്പോൾ അവളുടെ മുഖത്തേക്ക് തന്നെ കുറച്ച് നേരം നോക്കി നിന്നു... ഇവളെന്റെ മനസ് വായിച്ചിരുന്നോ... " " എന്താ... ഇങ്ങനെ നോക്കുന്നത് " " ഹേയ്... ഒന്നുമില്ല.. ഞാൻ വരാൻ കാത്തുനിന്നതെന്തിനാണ്... നിനക്ക് ദാഹിച്ചാൽ കുടിക്കാമായിരുന്നില്ലേ.. " " അത് ശരിയല്ലല്ലോ... അച്ചൂ... നീയങ്ങനെ ചെയ്യുമോ... നിനക്കതിന് കഴിയുമോ.. " " ഇല്ല.. " " ഉം.. " " നമുക്ക് നല്ലൊരു ഹോട്ടൽ നോക്കാം അച്ചൂ.. " കുറച്ച് ദൂരം നടന്നപ്പോൾ വലിയ കുഴപ്പമില്ലാത്ത ഒരു ഹോട്ടൽ കണ്ടു അവിടേക്ക് കയറി ഫാമിലി റൂമിൽ ബാഗ് വെച്ച് കൈ കഴുകാനായി നിന്നു... കുനിഞ്ഞു നിന്ന് കൈകഴുകുന്ന മീനുവിന് പിറകിലായി നിന്ന് ചുമരിൽ പതിച്ച കണ്ണാടിയിലേക്ക് നോക്കി മുടി ശരിയാക്കി... മീശയൊന്ന് കൈകൊണ്ട് ഒപ്പമാക്കിയപ്പോൾ മീനു മുഖമുയർത്തി കണ്ണാടിയിലേക്ക് നോക്കി.. ഒരൊറ്റ ഫ്രെയിമിൽ രണ്ടുപേരും ഒന്നിച്ചായപ്പോൾ എന്തോ പോലെ തോന്നി... മീനു തിരിഞ്ഞു നിന്ന് പറഞ്ഞു "കൊള്ളാം... ആളൊരു ചെറിയ സുന്ദരനൊക്കെ തന്നെ...." അത് പറഞ്ഞവൾ കൈയ്യിൽ പിടിച്ച് വലിച്ച് പറഞ്ഞു "കണ്ണാടി നോക്കി നിൽക്കാൻ കണ്ട നേരം വേഗം കൈ കഴുകി വാ... വിശക്കുന്നുണ്ട്..." അവളത് പറഞ്ഞ് തിരിഞ്ഞ് നടന്നപ്പോൾ അവളുടെ ഷോൾഡർ നെഞ്ചിലുരഞ്ഞു ഇടതൂർന്ന മുടി മുഖത്ത് കൂടി ഉരഞ്ഞു നീങ്ങി.. കൈ കഴുകി ടേബിളിനരികിലെത്തി ചെയറിലിരുന്നപ്പോൾ അവൾ ചോദിച്ചു "എന്താ കഴിക്കണത്... ചോറോ ബിരിയാണിയോ പൊറോട്ടയോ.. " " എന്തുമാവാം... നിന്റെ ഇഷ്ടം... " " ഞാനെന്നാൽ ഒന്നും കഴിക്കുന്നില്ലെങ്കിലോ..." "എന്നാലൊരു ഗ്ലാസ് വെള്ളം കുടിച്ച് പോകാം... വാ..." "ഇങ്ങനൊരു സാധനം... പറ... എന്താ വേണ്ടത്..." "നീ പറഞ്ഞോ അതെന്തായാലും ഞാനും കഴിക്കും... " അപ്പോളേക്കും സപ്ലയറെത്തി അവൾ പറഞ്ഞു " രണ്ട് ചിക്കൻ ബിരിയാണി... രണ്ട് ലൈം ജ്യൂസ്... ലൈം ജ്യുസ് ആദ്യം വന്നോട്ടെ " "മീനു... ഇതിനൊക്കെ ഒരുപാട് പൈസയാവില്ലേ... നീ എന്തു ഭാവിച്ചാണ് " " ആവും... പൈസയാവും... പക്ഷേ ഈ ജീവിതമെന്ന് പറയണത് ഇതൊക്കെ തന്നെയാണ്  ആഘോഷിക്കുന്ന സമയത്തേ പറ്റു.. കുറേക്കാലം കഴിഞ്ഞ് എനിക്ക് പണ്ട് ബിരിയാണി കഴിക്കാൻ മോഹമുണ്ടായിരുന്നു എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ... അപ്പോഴേക്കും ചിലപ്പോൾ കഴിക്കാനും വയ്യാതാവും.. എന്നുമൊന്നുമില്ലല്ലോ എപ്പോഴെങ്കിലും ആവാം... " " മീനൂ... ജീവിതത്തിലിതല്ലാതെ ആഘോഷിക്കാനാവുന്ന എത്രയോ കാര്യങ്ങളില്ലേ... " " ഉണ്ടാവും എനിക്കറിയുന്ന ആഘോഷം ഇങ്ങനെ ഫുഡ് കഴിച്ചുള്ളതാണ്... " അപ്പോഴേക്കും ലൈം വന്നു അത് കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൾ ഇടക്കിടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു... ഇടക്ക് കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ അവൾ തല തിരിച്ച് പുറത്തേക്ക് നോക്കി... ബിരിയാണി വന്നപ്പോൾ അവൾ തന്നെ പ്ലേറ്റിലേക്ക് വിളമ്പി തന്നു മുകളിലുള്ള അണ്ടിപരിപ്പെടുത്ത് അവൾ പറഞ്ഞു "വാ.. തുറക്ക്... പണ്ട് മുള്ളൻ കായ നമ്മളിങ്ങനെ പരസ്പരം വായിലേക്കിട്ട് കഴിച്ചിരുന്നില്ലേ..." വായ് തുറന്ന് പിടിച്ചപ്പോൾ അവൾ അത് മെല്ലെ വായിലേക്കിട്ട് തന്നു.. അവളുടെ നോട്ടം താങ്ങാനാവാതെ പാത്രത്തിലുള്ള ചെറി കഷ്ണമെടുത്ത് അവളുടെ വായിലേക്കിട്ട് കൊടുത്തപ്പോൾ അവൾ പറഞ്ഞു. " സന്തോഷമായി അച്ചു... നമ്മൾ കുറച്ച് നേരത്തേക്കെങ്കിലും പഴയ അച്ചുവും മീനുവുമായപോലെ..." "അപ്പോൾ ഇതുവരെ അങ്ങനെ ആയിരുന്നില്ലേ..." "അറിയില്ല... ആയിരിക്കാം... നമ്മൾ അക്കാലത്തുനിന്ന് ഇപ്പോൾ വളരെ ദൂരെയാണ് അച്ചൂ... ഇതുപോലെ എന്തെങ്കിലുമല്ലാതെ ആ കാലത്തേതുപോലെ നമുക്കിനിയൊരിക്കലും ആകാനാവില്ല... മുതിരണ്ടായിരുന്നു.. എന്നും അഞ്ചിലും നാലിലുമായാൽ മതിയായിരുന്നു... എങ്കിലെന്നും നമുക്ക് ഒരുമിച്ച് നടക്കാമായിരുന്നു " അവളുടെ മനസിലെന്താണെന്നറിയാതെ പ്ലേറ്റിൽ നിന്നും ഓരോ പിടി വറ്റുകൾ വാരി കഴിച്ചു അവൾ ചോദിച്ചു " നീ നോൺ കഴിക്കാറില്ലേ എന്താ ഇത്ര താമസം... " " ഹേയ്... ഓരോന്നോർത്തുപോയി.. " " ഭക്ഷണം കണ്ടാൽ ഞാൻ സാധാരണ എല്ലാം മറക്കാറാണ് പതിവ്...ആലോചിച്ചിരിക്കാതെ കഴിക്ക്... കുറച്ച് ദൂരമുണ്ട് നാട്ടിലേക്ക് " ഭക്ഷണം കഴിച്ച് കൈകഴുകി തുടക്കാനായി അവളുടെ ഷോൾതലപ്പെടുത്തപ്പോൾ അവൾ അത് മുന്നിലേക്ക് വലിച്ച് പറഞ്ഞു " അയ്യട... അത് വേണ്ട..എന്നിട്ട് വേണം വീട്ടിൽ ചെല്ലുമ്പോൾ ബിരിയാണി മണം കിട്ടി പ്രശ്നമാകാൻ.. വേണമെങ്കിൽ മുണ്ടിൽ തുടച്ചോ.. " കൗണ്ടറിൽ നിന്ന് ടിഷ്യൂപേപ്പറെടുത്ത് എന്റെ നേരെ നീട്ടി പറഞ്ഞു "അതേയ് അതിനാണ് ഈ സാധനം വെച്ചിരിക്കുന്നത് പെൺകുട്ട്യോളടെ ഷാളിലല്ല കൈ തുടക്കേണ്ടത്... " പൈസകൊടുത്ത്  പുറത്തിറങ്ങിയപ്പോൾ പറഞ്ഞു " ഇനി ബസ്സ്റ്റോപ്പിലേക്ക് പോകാം... ഇപ്പോൾ ബസ് കയറിയാലേ അഞ്ചരക്കെങ്കിലും നാട്ടിലെത്തൂ.." ബസ് കയറിയപ്പോൾ സീറ്റില്ലായിരുന്നു.. മീനു ചാരി നിന്ന സീറ്റിന് പിറകിലെ സീറ്റിൽ ചാരി നിന്നു.. കുറച്ച് ദൂരം ബസോടി ഒരു സ്റ്റോപ്പീൽ നിർത്തിയപ്പോൾ പോളിടെക്നിക്കിലെ കുട്ടികൾ ഇടിച്ചുകയറി... മുൻപിലും പിറകിലും തിരക്ക് കൂടിയപ്പോൾ മീനു തൊട്ടുമുന്നിലെത്തി എന്നെ ചാരി നിന്നു... അവളെന്തോ പറയാനായി തലതിരിച്ചപ്പോൾ അത് കേൾക്കാനെന്ന പോലെ അവളുടെ തോളിൽ താടി വെച്ചു നിന്നു അവൾ പറഞ്ഞു "ഇവിടന്ന് മാറരുത് ട്ടോ... ഇനി പിറകിൽ പോയാൽ ആണുങ്ങളുടെ ഇടയിൽ പെടും പ്ലീസ്.." അവളുടെ നിശ്വാസം കവിളിൽ തട്ടി അവളുടെ ചുണ്ടുകൾ കവിളിലുരഞ്ഞ പോലെ തോന്നി.. "ഇല്ല... ഞാനിവിടെ നിന്നെങ്ങും മാറില്ല..." അവളുടെ ചൂട് നെഞ്ചിലേക്ക് പടരുന്നുണ്ടായിരുന്നു... ഇടക്കിടെ ബസിന്റെ കുലുക്കത്തിനനുസരിച്ച് അവളുടെ മുടിയിൽ മുഖം പൂഴ്ത്തികൊണ്ടിരുന്നു... ഡ്രൈവർ ഒരു വളവ് വീശിയൊടിച്ചപ്പോൾ അവൾ വീഴാൻപോയപ്പോൾ അരയിലൂടെ കയ്യിട്ട് പിടിച്ച് ചേർത്തു നിർത്തി... അവളുടെ അടിവയറിന്റെ ചൂടും മൃദുലതയും കൈകളിൽ പടർന്നു അവൾ തലചെരിച്ചു എന്നെ നോക്കിയപ്പോൾ വീണ്ടും തോളിൽ താടികുത്തി കൊണ്ട് പറഞ്ഞു. "സോറി... നീ വീഴാതിരിക്കാൻ പിടിച്ചതാണ്..." വീണ്ടും അവളുടെ ചുണ്ടുകൾ കവിളിലുരഞ്ഞപോലെ തോന്നി.. തുടരും രമേഷ്കൃഷ്ണൻ
#📔 കഥ ഭാഗം ഏഴ് നീയും ഞാനും പിന്നെ അവരും ബസ്സിറങ്ങി അവൾ മുൻപിൽ നടന്നു ദിവാകരേട്ടനോടൊപ്പം അവളെ ഒരു പരിചയവുമില്ലാത്ത മട്ടിൽ നടന്നു പോരുമ്പോൾ മുണ്ട്യാലി പാടത്തിന്റെ വലിയ വരമ്പിലൂടെ ജാനകി ചേച്ചിക്ക് പിറകിലായി അവൾ തലതാഴ്ത്തി നടക്കുന്നുണ്ടായിരുന്നു... പോക്കുവെയിൽ തട്ടി അവളുടെ ചെമ്പിച്ച മുടിയിഴകൾ തിളങ്ങുന്നുണ്ടായിരുന്നു.. അവളുടെ കവിളിണകളിൽ ചെഞ്ചായം പൂശുന്ന സൂര്യനോട് അസൂയ തോന്നി...ഒരു കൂട്ടുകാരി എന്നതിലപ്പുറം മീനു മനസ്സിലെവിടെയോ പതിഞ്ഞിട്ടുണ്ടെന്ന് തോന്നി.. പക്ഷേ.. അവളൊരുപക്ഷേ ഇങ്ങനെ ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല.. ഒരു കോളേജ് പ്രൊഫസറുടെ ഭാര്യയായി ഒരു കുടുംബമായി അവളൊതുങ്ങിതുടങ്ങുമ്പോൾ ഈ പഴയ കളിക്കൂട്ടുകാരനെ അവൾ ഓർക്കുമോ... ഇല്ല... ജീവിതത്തിന്റെ നട്ടുച്ച നേരങ്ങൾ ഒന്നൊന്നായി പിടിമുറുക്കുമ്പോൾ ഭൂതകാലം മറന്നേ പറ്റൂ... അല്ലെങ്കിലും എനിക്കവൾ ആരെല്ലാമോ ആണ് പക്ഷേ അവൾക്കോ...വെറും സുഹൃത്ത് മാത്രം... നെച്ചിക്കോട്ടുകാരുടെ വഴിതിരിയുന്ന അവിടെ വെച്ചൊന്ന് തിരിഞ്ഞു നോക്കി മീനു പിറകെ വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തി ദിവാകരേട്ടൻ അവരുടെ വീട്ടിലേക്ക് കയറി ജാനകി ചേച്ചി കുളക്കടവിൽ സരളയോട് സംസാരത്തിന് നിന്നപ്പോൾ ഒരേപാതയിൽ ഞാനും അവളും മാത്രമായി... നടന്നെത്താനാവാത്ത ദൂരങ്ങൾ ബാക്കിയാക്കി നടക്കുമ്പോൾ അസ്തമയസൂര്യൻ മലഞ്ചെരുവിലേക്കിറങ്ങി തുടങ്ങിയിരുന്നു... വീടിന്റെ പടികടന്ന്  ഉമ്മറത്തേക്ക് കയറുമ്പോൾ  മീനു തലതാഴ്ത്തി കൊണ്ട് ഇടവഴിയിലൂടെ നടന്നു പോകുന്നത് കണ്ടു... രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറഞ്ഞും കിടന്നു.. ഒരിക്കലും മറക്കാനാവാത്തൊരു പകലിന്റെ ഓർമ്മകൾ മനസിൽ അലയടിച്ചു.. ചെമ്പകപൂവിൻ മണമുള്ള മീനുവിനെ മനസിൽ നിന്ന് മായ്ക്കാനാവുന്നില്ലല്ലോ... എക്സാമിന്റെ തലേദിവസം തന്നെ അമ്മമ്മയോട് കാര്യം പറഞ്ഞു.. രാവിലെ ഇറങ്ങുമ്പോൾ പറഞ്ഞാൽ എന്തെങ്കിലും കുനുഷ്ട് പറയുമെന്ന് ഉറപ്പാണ്.. അമ്മമ്മ ചോദിച്ചു "അപ്പോൾ രാവിലെ പശൂനെ ആര് കറക്കും...വളം കോരണ്ടേ...." "അതൊക്കെ കഴിഞ്ഞേ ഞാൻ പോകൂ..." "എന്താണിത്ര അത്യാവശ്യം... പോകാനുള്ള പൈസ വേണ്ടേ.." പരീക്ഷക്കാണെന്ന് പറഞ്ഞാൽ പ്രശ്നമായതിനാൽ അമ്മമ്മയോട് സുഹൃത്തിനെ കാണാനാണെന്ന് പറഞ്ഞു..അങ്ങോട്ട് ചെല്ലാനുള്ള പൈസ തന്നിട്ടുണ്ടെന്നും.. " ഉം... ഈ വയസാംകാലത്ത് എന്നെ നോക്കാനിനി ആരുണ്ട്... നിനക്ക് സർക്കീട്ട് കഴിഞ്ഞ് ഇപ്പോൾ എന്റെ കാര്യം നോക്കാൻ സമയമില്ല ല്ലോ... ഞാൻ ഈ വീട് വല്ല വൃദ്ധസദനത്തിനും എഴുതി വെക്കേണ്ടി വരും... മക്കളുടെയും പേരകുട്ടികളുടെയും സ്നേഹം കിട്ടാനുമൊരു യോഗം വേണം.." "അമ്മമ്മാ നിങ്ങളുടെ കാലം കഴിഞ്ഞാലെന്റെ സ്ഥിതി എന്താകുമെന്ന് എപ്പോഴെങ്കിലും ഓർത്തു നോക്കിയിട്ടുണ്ടോ... എന്നും ഈ തൊടിയിലിങ്ങനെ ചുറ്റി തിരിഞ്ഞാൽ അമ്മമ്മയുടെ പെൻഷനും കൂടി നിലച്ചാൽ ഞാനെന്തു ചെയ്യും... " " നിന്റെ ഇഷ്ടം എന്താച്ചാൽ നടക്കട്ടെ ഞാനും ചിലത് തീരുമാനിച്ചിട്ടുണ്ട് അതേ പോലെ ഞാനും ചെയ്തോളാം... ഇത്ര കാലമില്ലാത്തൊരു കൂട്ടുകാരനും പണിയും... എന്നെ ഒഴിവാക്കാനുള്ള സൂത്രപണി... നടക്കട്ടെ... " " അമ്മമ്മാ അങ്ങനെയല്ല... ഒന്ന് മനസ്സിലാക്കൂ ഞാൻ പറയുന്നത്.. " " നീ ഒന്നും പറയണ്ട... തള്ള പോയപ്പോൾ വയസാവുമ്പോൾ നീയെങ്കിലും ഉണ്ടാകുമെന്ന് കരുതി.. അതെങ്ങനെ തള്ളയുടെ അല്ലേ മകൻ... " " അതുശരിയാണ് അമ്മമ്മാ നിങ്ങളുടെയല്ലേ മോള്... ആ സ്വഭാവം കുറച്ചെനിക്കുമുണ്ടാകും... എല്ലാവരും സ്വാർത്ഥരാണല്ലോ... " കൂടുതൽ കേൾക്കാൻ താല്പര്യമില്ലാത്തോണ്ട് വീടിന് വെളിയിലേക്കിറങ്ങി... നിലാവ് തൂകി നിന്ന രാവിൽ വൃശ്ചികമാസത്തിലെ കുളിരുള്ള കാറ്റ് ഉമ്മറത്തെ ചക്കരമാവിന്റെ ഇലകളെ തലോടുനനുണ്ടായിരുനനു... കുഞ്ഞിമാളുചേച്ചിയുടെ വീടിനു പിറകിലെ ഇരുട്ടിൽ മീനുവിന്റെ അടുക്കളഭാഗത്തെ ലൈറ്റ് മങ്ങി കത്തുന്നത്  കണ്ടു... അവളിപ്പോൾ എന്ത് ചെയ്യുകയാവും...പഠിക്കുകയാവും നാളത്തെ പരീക്ഷ അവൾക്കും നിർണ്ണായകമാണല്ലോ... അമ്മമ്മ എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് അകത്തേക്ക് കയറുന്നത് കണ്ടപ്പോൾ ഉമ്മറത്തേക്ക് കയറി ലൈറ്റ് ഓഫ് ചെയ്ത് കതകടച്ചു... രാവിലെ അതിരാവിലെ എണീറ്റ് സിലബസൊക്കെ ഒന്നോടിച്ച് നോക്കി അടുക്കളയിൽ ചെന്ന് പാൽകറക്കാനുളള പാത്രമെടുത്ത് തൊഴുത്തിൽ പോയി പാൽകറന്നു.. ചാണകം വാരി കളഞ്ഞ് തൊഴുത്ത് അടിച്ചു വൃത്തിയാക്കി വെള്ളമൊഴിച്ച് കഴുകി... അടുക്കളയിൽ കയറി റവ ഉപ്പുമാവുണ്ടാക്കി... ഉച്ചക്കുള്ള ചോറ് കഴുകി അടുപ്പത്തിട്ട് പല്ല് തേച്ച് കുളിക്കാൻ കയറി.. കുളി കഴിഞ്ഞ് വന്ന് ചോറ് വാർത്തുവെച്ച് തക്കാളിയും മുളകും മഞ്ഞൾപൊടിയുമിട്ട് ഒരു കറിയുണ്ടാക്കി അടച്ചു വെച്ചു... പപ്പടം കാച്ചി ഒരു കവറിലിട്ട് കെട്ടി വെച്ചു. അമ്മമ്മക്ക് ഉച്ചക്ക് കഴിക്കാനുള്ള തെല്ലാം ആയപ്പോൾ ചായ ഉണ്ടാക്കി.. പ്ലേറ്റിലേക്ക് റവ ഉപ്പുമാവ് എടുത്ത് രണ്ട് ചെറുപഴം കൂട്ടി കഴിച്ച് ചായകുടി ച്ച് പാത്രം കഴുകി വെച്ചു... അകത്ത് പോയി ഉള്ളിൽ വെച്ച് നല്ല ഒരു ഡ്രസിട്ട് ഹോൾടിക്കറ്റെടുത്ത് ഉമ്മറത്ത് തൂക്കിയ ദേവിയുടെ ഫോട്ടോക്ക് മുന്നിൽ പോയി പ്രാർത്ഥിച്ച് അമ്മമ്മയുടെ മുറിയുടെ കതകിൽ തട്ടി വിളിച്ച് പറഞ്ഞു "ഞാനിറങ്ങാണ്... ചായയും ഉച്ചക്കുള്ള ഊണും അടുക്കളയിലുണ്ട് പപ്പടം കവറിലുണ്ട്..." അതിന് മറുപടി എന്താണെന്ന് കേൾക്കാനുള്ള താല്പര്യമില്ലാത്തതിനാൽ ടൈംപീസിൽ നോക്കി ഏഴേകാലായെന്ന് കണ്ടപ്പോൾ ഇറങ്ങിയോടി... ബസ് സ്റ്റോപ്പിലെത്തിയപ്പോൾ മീനു എത്തിയിരുന്നു... ഇളം നീല ചുരിദാറിൽ നെറ്റിയിലൊരു ചന്ദനക്കുറി തൊട്ട് നിൽക്കുന്നു... മുടിയിൽ നിന്നും ഇറ്റുവീണ വെള്ളതുള്ളികൾ വീണ് അവളുടെ ചുരിദാറിന്റെ പിറകുവശം നനഞ്ഞിരുന്നു... ആശാരി മനോജ് ചോദിച്ചു "ഇന്നെങ്ങോട്ടാ രാവിലെ തന്നെ" "ടൗണിലൊന്ന് പോണം ഒരാളെ കാണാനുണ്ട്" അപ്പോഴേക്കും ശശിയേട്ടനും കുഞ്ഞിമാളു ചേച്ചിയും വരുന്നത് കണ്ടു അവരോടും ഒരേ ഉത്തരം ആർത്തിക്കുന്നത് കേട്ട് മീനു ചിരിച്ചുകൊണ്ട്  റോഡിന് എതിർവശത്തെ മുളങ്കൂട്ടത്തിൽ കുളക്കോഴി കുഞ്ഞുങ്ങളെ നോക്കി നിന്നു.. മീനു പറയുന്നതിലും കാര്യമുണ്ട് നാട്ടുകാർക്ക് എന്തൊക്കെയാണറിയേണ്ടത്... ഒന്നും കിട്ടിയില്ലെങ്കില്‍ ആരുടെയെങ്കിലും കുറ്റം കണ്ടുപിടിച്ചാലേ ഉറക്കം വരൂ... ബസ് വന്ന് അതിൽ കയറി മീനു മുൻവശത്തെ ഡോറിലൂടെ കയറുമ്പോൾ ചുരിദാർ ഷോൾ ശരിയാക്കി പിറകിലേക്ക് നോക്കി.. ബസ് സ്റ്റാന്ഡിലെത്തിയപ്പോൾ പുറത്തേക്കിറങ്ങി.. നാലുപാടും നോക്കി നാട്ടിലുളളവർ പലവഴി ക്കുള്ള ബസിൽ കയറി സ്റ്റാൻഡ് വിട്ടപ്പോൾ മനുവിന്റെ അടുത്തേക്ക് ചെന്നു "ഹലോ... ഇനി പരിചയമാവാം... നാട്ടുകാരൊക്കെ പോയി..." "എങ്കിൽ വാ... തിരക്കില്ലാത്ത ബസിൽ കയറാം..." തിരക്കൊഴിഞ്ഞ ഒരു പാലക്കാടൻ ബസിൽ കയറി മുൻപിലും പിറകിലുമായുള്ള സീറ്റിലിരുന്നു.. തൊട്ടുമുനനിലെ സീറ്റിലിരുന്ന മീനു പിറകിലേക്ക് ചാരിയപ്പോൾ സീറ്റിന്റെ കമ്പിയിൽ പിടിച്ചിരുന്ന എന്റെ കൈകളിലവളുടെ തല വന്ന് ചാരി അവൾ തിരിഞ്ഞു നോക്കികൊണ്ട് ചോദിച്ചു ."വല്ലതും പഠിച്ചിട്ടാണോ വരുന്നത് അതോ ഇതൊരു യാത്ര മാത്രമാവുമോ.. " "കുറച്ചൊക്കെ അറിയാം..." "പരീക്ഷ കഴിഞ്ഞിറങ്ങിയാൽ കുളപ്പുള്ളി വന്ന് ഇറങ്ങണം.. ഞാൻ നീ വന്നേ ബസ് കയറൂ..." "അതങ്ങനേയുള്ളൂ... നീയില്ലാതെ എനിക്കെന്താഘോഷം..." "അപ്പോൾ നീ പരീക്ഷക്കല്ലേ വന്നത് ആഘോഷിക്കാനാണോ... " " ഒരു തമാശ പറയാനും പറ്റില്ലേ... നിന്നെ കൂട്ടിയേ ഞാൻ പോവുള്ളൂ പോരെ... " "മതി... പരീക്ഷ നന്നായെഴുതണം ട്ടോ.. ലൈഫിന്റെ പ്രശ്നമാണ്... " അപ്പോഴേക്കും അവളുടെ അടുത്ത സീറ്റിലൊരു മധ്യവയസ്ക വന്നിരുന്നു.. എന്റെയടുത്തായി ഒരു ചെറുപ്പക്കാരനും... ബസ്സ്റ്റാ്ഡിൽ നിന്നിറങ്ങി ഓടി തുടങ്ങിയപ്പോൾ പുലരി തണുപ്പുള്ള കാറ്റ് മുഖത്ത് ഇക്കിളിയിട്ടു.. പുറം കാഴ്ചളിലേക്ക് കണ്ണുനട്ടിരിക്കുന്ന മീനുവിന്റെ രണ്ടിഴമെടഞ്ഞിട്ട മുടിയിഴകൾ കാറ്റിൽ പാറി കൈകളിൽ തട്ടി... അവളുടെ കാതിലെ കുരുവിക്കൂട് പോലുള്ള കമ്മൽ കാറ്റിൽ ചെവിതട്ടിൽ വന്ന് തട്ടിതെറിച്ചു... മുൻപിലേക്കൽപം ചാഞ്ഞിരുന്ന് കമ്പിയിൽ താടിയമർത്തിയപ്പോൾ അവളുടെ ഇടതൂർന്ന മുടിയിൽ നിന്നും ചെമ്പരത്യാദി എണ്ണയുടെ മണം മൂക്കിലെതതി.... ഇടക്ക് ബസ് കുലുങ്ങുമ്പോൾ അവളുടെ നെറുകയിൽ മൂക്ക് തട്ടിയപ്പോൾ തിരിഞ്ഞു നോക്കികൊണ്ട് ചോദിച്ചു "അതേയ്... ഇയാളുറങ്ങാണോ... എക്സാമിന് കയറുമ്പോൾ ഉറങ്ങി തൂങ്ങി പോകണ്ട നേരെയിരുന്നേ.." അവളുടെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് സീറ്റിലേക്ക് ചാരിയിരുന്നു... കണ്ടക്ടർ വന്നപ്പോൾ അവൾ രണ്ടുപേർക്കുമുള്ള ടിക്കറ്റ് ഒരുമിച്ചെടുത്ത്  തല തിരിച്ച് കൊണ്ട് പറഞ്ഞു "ടിക്കറ്റ് ഞാനെടുത്തിട്ടുണ്ട്... " പാലക്കാടൻ ഗ്രാമത്തിന്റെ പച്ചപ്പിലേക്ക് ദൃഷ്ടിപായിച്ചപ്പോൾ പുലരിമഞ്ഞിനും ഞാറിന്റെ പച്ചപ്പിനും മീനുവിന്റെ നൈർമല്യമാണെന്ന് തോന്നി... ഒരുമിച്ചിതുപോലൊരു യാത്ര ഇനിയും  സഫലമായെങ്കിൽ എന്ന് മനസാഗ്രഹിച്ചു... കണ്ടക്ടർ ടിക്കറ്റ് കൊടുത്ത് കഴിഞ്ഞ് ഡ്രൈവറുടെ അരികിൽ പോയി സ്റ്റീരിയോ ഓൺ ചെയ്തു... മെലഡി ഗാനങ്ങൾ ബസിനുള്ളിലൊഴുകി നടന്നു... കൺനിറയെ മീനുവിനെ അടുത്ത് കണ്ട് പ്രണയഗാനങ്ങൾ ആസ്വദിച്ച് ആ യാത്ര ഒരിടത്തും അവസാനിക്കരുതെന്ന് തോന്നി.. കുളപ്പുള്ളിയെത്തിയപ്പോൾ അവളിറങ്ങാനായി എഴുന്നേറ്റപ്പോൾ കമ്പിയിൽ പിടിച്ച് എന്റെ സീറ്റിനരികിലേക്ക് വന്ന് പറഞ്ഞു "ബെസ്റ്റ് ഓഫ് ലക്ക്.. നന്നായി എഴുതണേ..." അവൾ സ്റ്റെപ്പിറങ്ങി റോഡിൽ നിന്ന് കൈവീശി കാണിച്ചു... അത്ര നേരമുണ്ടായിരുന്ന ലോകം മറ്റൊന്നായ പോലെ... മുൻവശത്തെ സീറ്റിലെ ശൂന്യത മനസിലേക്ക് പടരുന്ന പോലെ തോന്നി... പത്തിരിപാലയെത്തി സ്ക്കൂൾ കണ്ടുപിടിച്ച് പരീക്ഷക്ക് കയറുമ്പോൾ ധാരാളം പേർ പരീക്ഷയെഴുതാനായുണ്ടെന്ന് മനസിലായി... ഇതിൽ നിന്നും ഞാൻ പാസാകുമോ... മീനു പറയുന്നുണ്ട് മനസിൽ.... നീ പാസാകും... നീയേ പാസാകൂ.... തുടരും രമേഷ്കൃഷ്ണൻ
#🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💭 എന്റെ ചിന്തകള്‍ #✍️ വട്ടെഴുത്തുകൾ #📝 ഞാൻ എഴുതിയ വരികൾ #😥 വിരഹം കവിതകൾ
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - mltoہچ@ mி வேற வழிவிி @m ஸகி் விமஊிி 6)()0 mிmoo விதவேறு mிஹீ கெகம் ஐவேDழ0 ஷஹீ வ் ٥٨ ஊிஜஸ விப வேம்வழகம் ھoomoooھدo sدoagsoد6m, கூளளிo ஜிவிவிலிகெ ஹ mவம் ھ00د0دی0ھ` ےچد@دھ00. வாவிவ வmிஹவ் mltoہچ@ mி வேற வழிவிி @m ஸகி் விமஊிி 6)()0 mிmoo விதவேறு mிஹீ கெகம் ஐவேDழ0 ஷஹீ வ் ٥٨ ஊிஜஸ விப வேம்வழகம் ھoomoooھدo sدoagsoد6m, கூளளிo ஜிவிவிலிகெ ஹ mவம் ھ00د0دی0ھ` ےچد@دھ00. வாவிவ வmிஹவ் - ShareChat
#📔 കഥ ഭാഗം ആറ് നീയും ഞാനും പിന്നെ അവരും കുറച്ച് നേരം അവളെ നോക്കിയിരുന്ന ശേഷം അവളുടെ അടുത്തായിരുന്നു.. അവൾ കടലിലേക്ക് നോക്കി എന്തോ ആലോചിക്കുന്നത് കണ്ടു... "മീനു... തിരയെണ്ണാൻ വന്നതാണോ നമ്മൾ... എന്തൊക്കെയോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്" "അച്ചൂ... ചില കാര്യങ്ങൾ പറയാതെ തന്നെ മനസ്സിലാക്കാനാവും... ചിലർക്ക്... ചിലതെത്ര പറഞ്ഞാലും മനസിലാകുകയുമില്ല... അതങ്ങനെയാണ്..." "വീട്ടിൽ വിവാഹാലോചനകൾ വരുന്നുണ്ട്... ബി.എഡ് ചെയ്യുകയാണെന്ന് പറഞ്ഞതോടെ കഴിഞ്ഞയാഴ്ച വന്ന കോളേജ് പ്രൊഫസർക്ക് അപ്പോൾ തന്നെ കെട്ടണമെന്നായിരുന്നു... " " അതിനെന്താണ് മീനൂ.. നല്ലതല്ലേ... ഒരേ പ്രൊഫഷനിലുള്ള ആളുകളാവുമ്പോൾ പരസ്പരം മനസിലാക്കാനെളുപ്പമായിരിക്കും" " അപ്പോഴെന്റെ ഇഷ്ടത്തിനൊരു വിലയുമില്ലേ അച്ചൂ... ബി.എഡ് കംപ്ലീറ്റാക്കണം ഒരു ജോലി ആരുടെയും ഔദാര്യമില്ലാതെ നേടണം... മനസിനിഷ്ട്ടപെട്ടൊരാളെ വിവാഹം കഴിക്കണം... ഇതൊക്കെ തന്നെയാണ് ഓരോ പെണ്ണിന്റെയും ആഗ്രഹം... " " ആദ്യം വേണ്ടത് മനസിന്റെ തൃപ്തിയാണ് അതല്ലെങ്കിൽ ജീവിതം എന്റെ പോലെയാവും... ഇപ്പോഴെനിക്ക് ഒന്നിനെയും ഇഷ്ടമല്ല.. ആർക്കും വേണ്ടാതെ ജീവിച്ച് മരിച്ച് പോകുന്നവൻ" "അതുകൊണ്ട് എന്ത് ഗുണം... സ്വയം വേണ്ടെങ്കിൽ മറ്റാർക്കെങ്കിലും നമ്മളെ വേണമെന്ന് കരുതാനാകുമോ... ആദ്യം സ്വയം ആരെന്ന് തിരിച്ചറിയൂ.. " " ഉം... " കുറച്ച് നേരം കടലിലേക്ക് തന്നെ അവൾ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ചോദിച്ചു " എന്താ മീനു... ഇത്ര ചിന്ത നിന്റെ മനസിലാരെങ്കിലുമുണ്ടോ...അതുണ്ടെങ്കിൽ വീട്ടിലൊന്ന് അവതരിപ്പിച്ചു നോക്കൂ.. " " ഹേയ്... എന്റെ മനസിലാരുമില്ല... അല്ലെങ്കിലെന്റെ മനസുകാണാനാരും ശ്രമിച്ചിട്ടില്ല... ഈ കടലിലെ തിരമാലകളെണ്ണി തീർക്കാൻ നമുക്കാവുമോ... ഈ മണൽതരികൾ എണ്ണി തീർക്കാൻ നമുക്കാവുമോ... എന്റേതുമാത്രമാണെന്നഹങ്കരിക്കുന്ന നമ്മുടെ ശരീരത്തിലെ മുടികളെണ്ണി തീർക്കാനാകുമോ... ഇല്ല... ഒരിക്കലുമതിനാവില്ല... അതുപോലെ തന്നെയാണ് മനസും എത്രയറിയാമെന്ന് പറഞ്ഞാലും ഒരിക്കലും പൂർണ്ണമായി മനസിലാക്കാൻ പറ്റാത്തത്... നമ്മളെത്ര നിസഹായരാണ് ജീവിതത്തിൽ... " " മീനു... എന്തേ നിനക്ക് പറ്റിയത്... ഇതുപോലെ നിന്നെ ഞാന്‍ കണ്ടിട്ടേയില്ലല്ലോ... " " ഒന്നുമില്ല അച്ചൂ... അത് വിടൂ... അറിയാൻ സമയമാവുമ്പോൾ പലതുമറിയും.. അതുവരെ ആരുമൊന്നുമറിയണ്ട... അടുത്തയാഴ്ച പ്രൊഫസറുടെ വീട്ടുകാർ കാണാൻ വരുന്നുണ്ട് വരട്ടെ... രണ്ടുവർഷം കൂടി കഴിയാതെ ഞാന്‍ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നേയില്ല.. അതുവരെ കാത്തു നിൽക്കാനവർക്ക് ആകുമോ എന്ന് നോക്കട്ടെ... വീട്ടുകാർക്കും.. അതിന് പറ്റില്ലെങ്കിൽ വേറെ വഴിയുണ്ട്  " " എന്ത് വഴി " " പേടിക്കണ്ട... ഞാൻ ആത്മഹത്യ ചെയ്യുകയൊന്നുമില്ല... ഇത്രയും കഷ്ടപ്പെട്ട് പഠിച്ച് എവിടെയുമെത്താതെ ഈ ലോകം വിട്ട് പോകാനെന്നെ കിട്ടില്ല... അതു പോട്ടെ നിന്റെ പ്ലാനെന്താണ്... " " ഒന്നും തീരുമാനിച്ചിട്ടില്ല... " " തീരുമാനങ്ങളെടുക്കാൻ വൈകുംതോറും ജീവിതം കൈവിട്ട് പോകും... പിന്നെ ഓരോന്നോർത്ത് ദുഖിക്കാനേ നേരം കാണൂ... " " ഉം.. " " എക്സാമിന്റെ അന്ന് രാവിലെ ഏഴരക്കുള്ള ബസിന് പോകാം നമുക്ക്... കുളപ്പുള്ളി നിന്ന് അധികദൂരമില്ലല്ലോ പത്തിരിപാലക്ക്.. പരീക്ഷയെഴുതി ഒരുമിച്ച് തിരിച്ചു പോരാം...രാവിലെ നേരത്തെയിറങ്ങി ബസ്റ്റോപ്പിലെത്തണം ഒരുമിച്ച് നമ്മളെ ആരും കാണണ്ട.. " " ആരെയാണ് പേടിക്കുന്നത്..." " ഒരുപക്ഷേ നമ്മളെ തന്നെ അതല്ലെങ്കിൽ സമൂഹത്തിനെ... രണ്ടും ഒരുപോലെയാണ് ഊഹിക്കാനെളുപ്പമാണ് രണ്ടുതരക്കാർക്കും... അതിനിടയിലിനി നമ്മൾ കാണില്ല.. " " റെയിൽവേയുടെ എക്സാം  കോയമ്പത്തൂരാണ്.. ഒരു ദിവസമവിടെ നിൽക്കേണ്ടി വരും ചിലപ്പോൾ.. പക്ഷേ... " " അറിയാം... അതറിഞ്ഞിട്ടുതന്നെയാണ് അപ്ലൈ ചെയ്തത്... ആണുങ്ങൾക്ക് ഒരു ദിവസമെവിടെയും തങ്ങാം സ്ത്രീകളെ പോലെയല്ല ല്ലോ... ഒന്നു മാറി നിൽക്കുന്നത് നല്ലതാണ്... " " നേരം പോയതറിഞ്ഞില്ല... നിന്നെ കോളേജ് സമയം കഴിഞ്ഞ് കാണാഞ്ഞാൽ അമ്മ തിരക്കും " " അതുമാത്രമല്ല... ട്യൂഷനുണ്ട്... അവനവന് ചെറിയ ആവശ്യങ്ങൾ ക്ക് വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ടല്ലോ... ഒരാളുടെ കയ്യിൽ നിന്നും പണം മേടിക്കുമ്പോൾ കാര്യകാരണങ്ങൾ നിരത്തണം സ്വന്തമായി കിട്ടുന്ന പണത്തിന് മൂല്യമുണ്ടാകും ആരോടും കണക്കുപറയണ്ട... " " ഉം... ശരി എന്നാൽ പോകാം... " " എനിക്ക് പോരാനേ തോന്നുന്നില്ല... ഈ കടലും ഇളം കാറ്റും എല്ലാം ഞാനൊരുപാടിഷ്ടപെടുന്നു... കടൽക്കരയിലൊറ്റക്കിരുന്നിട്ടുണ്ടോ.. നമ്മുടെ സങ്കടങ്ങളും വിഷമങ്ങളും കേൾക്കാൻ ഒരുപക്ഷേ കടലിനാവുമെന്ന് തോന്നുന്നതിനാലാവാം പലരും കടൽക്കരയിൽ വന്ന് ഒറ്റക്കിരിക്കുന്നത്" " നിനക്കെന്തുണ്ടെങ്കിലും എന്നോട് പറയാലോ... " " നിനക്ക് മനസിലാകാത്ത ചില ഭാഷകളൂണ്ട് അച്ചൂ... അത് മനസിലാക്കാൻ കടലിനേ പറ്റൂ.. " എണീൽക്കാനായി അവൾ കൈ നീട്ടിയപ്പോൾ കൈകൊടുത്ത് വലിച്ചപ്പോൾ അവൾ എണീറ്റ് എന്നോട് ചാരി നിന്നുകൊണ്ട് പറഞ്ഞു... നന്ദി അച്ചൂ... ഇത്രനേരമെന്നെ കേട്ടിരുന്നതിന്... നല്ലൊരു സായന്തനമെനിക്ക് സമ്മാനിച്ചതിന്... പഴയ കളിക്കൂട്ടുകാരനോടൊപ്പമുള്ള ഈ സന്ധ്യ എനിക്കെന്നും പ്രിയപെട്ടതായിരിക്കും... " " ഉം.. ശരി... നിന്റെ അഭിനന്ദനം സ്വീകരിച്ചിരിക്കുന്നു... " മണലിലേക്ക് കാലുകൾ ആഴ്ന്നിറങ്ങിയപ്പോൾ കടൽ വെള്ളത്തിന്റെ തണുപ്പ് കാലിലേക്ക് അരിച്ചു കയറി... അവൾ കൈ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.. " ഏതായാലും ഇതുവരെ വന്നതല്ലേ കാലും മുഖവുമൊക്കെ കഴുകി പോകാം... " "ആയിക്കോട്ടെ നിന്റെ ആഗ്രഹമതാണെങ്കിൽ നടക്കട്ടെ.. " കയ്യും മുഖവും കഴുകി നടക്കുമ്പോൾ ഉന്തുവണ്ടിയിൽ ഭരണിയിലിട്ടു വെച്ച നെല്ലിക്ക കണ്ടപ്പോൾ അവൾ പറഞ്ഞു "അച്ചൂ... അത് കാണുമ്പോൾ സ്ക്കൂളിന്റെ മുമ്പിലെ ചെട്ടിയാരെ ഓർമ്മ വരുന്നു... നമുക്കോരോ നെല്ലിക്ക വാങ്ങിയാലോ... " " പിന്നെന്താ വാങ്ങാം... " രണ്ടു നെല്ലിക്ക വാങ്ങി ബസിനുള്ള പൈസയെടുത്ത് കൊടുത്തപ്പോൾ മീനു പറഞ്ഞു "വേണ്ട ഞാന്‍ കൊടുത്തോളാം..." അപ്പോഴേക്കും കടക്കാരൻ പൈസ വാങ്ങി ബാക്കി തന്നിരുന്നു... നെല്ലിക്ക കഴിച്ച് നടക്കുമ്പോൾ അവൾ ബാഗിൽ നിന്നും കുറച്ച് രൂപയെടുത്ത് തന്ന് പറഞ്ഞു " കാര്യമായിട്ട് ഇത് തരാനാണ് വരാൻ പറഞ്ഞത്... കോയമ്പത്തൂരിലേക്ക് പോകാനുള്ള പൈസയാണിത്... പരീക്ഷ മുടക്കരുത്... നീ ഒരു നല്ല നിലയിലായി കാണാൻ വേറാരും നിനക്കില്ലല്ലോ ഞാനല്ലാതെ..." "നീയെന്റെ ആരാണ് മീനു... എനിക്കിപ്പോഴും നിന്നെ മനസിലാകുന്നേയില്ലല്ലോ... ഇതൊക്കെ ഞാനെന്ന് തിരിച്ചു തന്ന് നിന്റെ കടം വീട്ടാനാണ് " " ഇത് കടമല്ല അച്ചൂ... കടമയാണ്... ബാല്യകാല സുഹൃത്തിനോട് എനിക്കുള്ള കടമ...ഒരുനാൾ ഞാനെവിടെയെങ്കിലുമെത്തി തിരിഞ്ഞു നോക്കുമ്പോൾ നിന്നെ ഞാന്‍ കാണാനാഗ്രഹിക്കുന്നത് ഒന്നുമില്ലാത്തവനായല്ല.. ജീവിതത്തിൽ നീയും ഉയരങ്ങളിലെത്തണം... " നടന്ന് ബീച്ചിന് പുറത്തെത്തി മടക്ക ഓട്ടോക്ക് കയറി സ്റ്റാൻഡിലിറങ്ങുമ്പോൾ അവൾ പറഞ്ഞു " അച്ചൂ ഇനി നീ മുന്നിൽ നടന്നോ.. നാട്ടിലേക്കുള്ള ബസിൽ പരിചയക്കാരുണ്ടാകും.. നമ്മളെ ഒരുമിച്ച് കാണണ്ട...ബസ് പൈസ എന്റേത് കൊടുക്കണ്ട.. പരീക്ഷയുടെ അന്ന് ഏഴരക്കുള്ള ബസ് മറക്കണ്ട.. നാട്ടിൽ ബസ്സിറങ്ങി നീ അൽപസമയം അവിടെ നിന്ന് വന്നാൽ മതി എന്റെ പിറകേ വരരുത് .." "ഉം... മനസിലായി... അപ്പോഴിനി എക്സാമിന് കാണാം.. " കുറച്ച് നേരം റോഡിൽ തന്നെ നിന്ന് മീനു സ്റ്റാൻഡീലേക്ക് കയറുന്നത് കണ്ട് പിറകേ പോയി.. നാട്ടിലേക്കുള്ള ബസ് വന്നപ്പോൾ മീനു പറഞ്ഞ പോലെ ലീലേച്ചിയും ദിവാകരേട്ടനും വേറെ കുറച്ച് പരിചയക്കാരുമുണ്ടായിരുന്നു.. ബസിൽ കയറി അവൾ മുൻവശത്തുള്ള ഡോറിലൂടെ കയറുന്നത് നോക്കി... ആളുകൾക്കിടയിലൂടെ മുൻപിലേക്ക് കയറി നിന്നു.. ഒരു കാഴ്ചക്കകലെ അവൾ കമ്പിയിൽ പിടിച്ച് ഒരു സീറ്റിൽ ചാരി നിൽക്കുന്നത് കണ്ടു... ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ ബസിന്റെ കുലുക്കത്തിനനുസരിച്ച് അവൾ കമ്പിയിൽ പിടിച്ച് തൂങ്ങിയാടുന്നുണ്ടായിരുന്നു... വൈകുന്നേരസമയമായതിനാൽ പണിമാറ്റി വരുന്ന ആളുകൾ ഇടക്ക് കയറുകയും ഇറങ്ങുകയും ചെയ്തു..ജനലിലൂടെ വരുന്ന കാറ്റിൽ പരന്നു കിടന്ന അവളുടെ മുടി പാറിവീഴുന്നുണ്ടായിരുന്നു... മുഖത്തേക്ക് പാറിവീണ മുടിയിഴകൾ കൈകൊണ്ട് ചെവിക്ക് പിറകിലേക്കൊതുക്കി അവൾ കണ്ടക്ടർക്ക് പൈസ കൊടുത്തൊന്ന് തിരിഞ്ഞു നോക്കി വാലിട്ടെഴുതിയ അവളുടെ കണ്ണിണകളിൽ നേരിയചുവപ്പ് പടർന്നിരുന്നു...അവളുടെ കണ്ണ് കലങ്ങിയതെന്തിനാവും.... തുടരും രമേഷ്കൃഷ്ണൻ