🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
ShareChat
click to see wallet page
@16794839
16794839
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
@16794839
ഒരറ്റത്ത് നിന്ന് മാഞ്ഞു തുടങ്ങുന്ന ഒരു വരയാണ് ഞാൻ
#🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💭 എന്റെ ചിന്തകള്‍ #✍️ വട്ടെഴുത്തുകൾ #📝 ഞാൻ എഴുതിയ വരികൾ #😥 വിരഹം കവിതകൾ
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - mltoہچ@ mி வேற வழிவிி @m ஸகி் விமஊிி 6)()0 mிmoo விதவேறு mிஹீ கெகம் ஐவேDழ0 ஷஹீ வ் ٥٨ ஊிஜஸ விப வேம்வழகம் ھoomoooھدo sدoagsoد6m, கூளளிo ஜிவிவிலிகெ ஹ mவம் ھ00د0دی0ھ` ےچد@دھ00. வாவிவ வmிஹவ் mltoہچ@ mி வேற வழிவிி @m ஸகி் விமஊிி 6)()0 mிmoo விதவேறு mிஹீ கெகம் ஐவேDழ0 ஷஹீ வ் ٥٨ ஊிஜஸ விப வேம்வழகம் ھoomoooھدo sدoagsoد6m, கூளளிo ஜிவிவிலிகெ ஹ mவம் ھ00د0دی0ھ` ےچد@دھ00. வாவிவ வmிஹவ் - ShareChat
#📔 കഥ ഭാഗം ആറ് നീയും ഞാനും പിന്നെ അവരും കുറച്ച് നേരം അവളെ നോക്കിയിരുന്ന ശേഷം അവളുടെ അടുത്തായിരുന്നു.. അവൾ കടലിലേക്ക് നോക്കി എന്തോ ആലോചിക്കുന്നത് കണ്ടു... "മീനു... തിരയെണ്ണാൻ വന്നതാണോ നമ്മൾ... എന്തൊക്കെയോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്" "അച്ചൂ... ചില കാര്യങ്ങൾ പറയാതെ തന്നെ മനസ്സിലാക്കാനാവും... ചിലർക്ക്... ചിലതെത്ര പറഞ്ഞാലും മനസിലാകുകയുമില്ല... അതങ്ങനെയാണ്..." "വീട്ടിൽ വിവാഹാലോചനകൾ വരുന്നുണ്ട്... ബി.എഡ് ചെയ്യുകയാണെന്ന് പറഞ്ഞതോടെ കഴിഞ്ഞയാഴ്ച വന്ന കോളേജ് പ്രൊഫസർക്ക് അപ്പോൾ തന്നെ കെട്ടണമെന്നായിരുന്നു... " " അതിനെന്താണ് മീനൂ.. നല്ലതല്ലേ... ഒരേ പ്രൊഫഷനിലുള്ള ആളുകളാവുമ്പോൾ പരസ്പരം മനസിലാക്കാനെളുപ്പമായിരിക്കും" " അപ്പോഴെന്റെ ഇഷ്ടത്തിനൊരു വിലയുമില്ലേ അച്ചൂ... ബി.എഡ് കംപ്ലീറ്റാക്കണം ഒരു ജോലി ആരുടെയും ഔദാര്യമില്ലാതെ നേടണം... മനസിനിഷ്ട്ടപെട്ടൊരാളെ വിവാഹം കഴിക്കണം... ഇതൊക്കെ തന്നെയാണ് ഓരോ പെണ്ണിന്റെയും ആഗ്രഹം... " " ആദ്യം വേണ്ടത് മനസിന്റെ തൃപ്തിയാണ് അതല്ലെങ്കിൽ ജീവിതം എന്റെ പോലെയാവും... ഇപ്പോഴെനിക്ക് ഒന്നിനെയും ഇഷ്ടമല്ല.. ആർക്കും വേണ്ടാതെ ജീവിച്ച് മരിച്ച് പോകുന്നവൻ" "അതുകൊണ്ട് എന്ത് ഗുണം... സ്വയം വേണ്ടെങ്കിൽ മറ്റാർക്കെങ്കിലും നമ്മളെ വേണമെന്ന് കരുതാനാകുമോ... ആദ്യം സ്വയം ആരെന്ന് തിരിച്ചറിയൂ.. " " ഉം... " കുറച്ച് നേരം കടലിലേക്ക് തന്നെ അവൾ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ചോദിച്ചു " എന്താ മീനു... ഇത്ര ചിന്ത നിന്റെ മനസിലാരെങ്കിലുമുണ്ടോ...അതുണ്ടെങ്കിൽ വീട്ടിലൊന്ന് അവതരിപ്പിച്ചു നോക്കൂ.. " " ഹേയ്... എന്റെ മനസിലാരുമില്ല... അല്ലെങ്കിലെന്റെ മനസുകാണാനാരും ശ്രമിച്ചിട്ടില്ല... ഈ കടലിലെ തിരമാലകളെണ്ണി തീർക്കാൻ നമുക്കാവുമോ... ഈ മണൽതരികൾ എണ്ണി തീർക്കാൻ നമുക്കാവുമോ... എന്റേതുമാത്രമാണെന്നഹങ്കരിക്കുന്ന നമ്മുടെ ശരീരത്തിലെ മുടികളെണ്ണി തീർക്കാനാകുമോ... ഇല്ല... ഒരിക്കലുമതിനാവില്ല... അതുപോലെ തന്നെയാണ് മനസും എത്രയറിയാമെന്ന് പറഞ്ഞാലും ഒരിക്കലും പൂർണ്ണമായി മനസിലാക്കാൻ പറ്റാത്തത്... നമ്മളെത്ര നിസഹായരാണ് ജീവിതത്തിൽ... " " മീനു... എന്തേ നിനക്ക് പറ്റിയത്... ഇതുപോലെ നിന്നെ ഞാന്‍ കണ്ടിട്ടേയില്ലല്ലോ... " " ഒന്നുമില്ല അച്ചൂ... അത് വിടൂ... അറിയാൻ സമയമാവുമ്പോൾ പലതുമറിയും.. അതുവരെ ആരുമൊന്നുമറിയണ്ട... അടുത്തയാഴ്ച പ്രൊഫസറുടെ വീട്ടുകാർ കാണാൻ വരുന്നുണ്ട് വരട്ടെ... രണ്ടുവർഷം കൂടി കഴിയാതെ ഞാന്‍ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നേയില്ല.. അതുവരെ കാത്തു നിൽക്കാനവർക്ക് ആകുമോ എന്ന് നോക്കട്ടെ... വീട്ടുകാർക്കും.. അതിന് പറ്റില്ലെങ്കിൽ വേറെ വഴിയുണ്ട്  " " എന്ത് വഴി " " പേടിക്കണ്ട... ഞാൻ ആത്മഹത്യ ചെയ്യുകയൊന്നുമില്ല... ഇത്രയും കഷ്ടപ്പെട്ട് പഠിച്ച് എവിടെയുമെത്താതെ ഈ ലോകം വിട്ട് പോകാനെന്നെ കിട്ടില്ല... അതു പോട്ടെ നിന്റെ പ്ലാനെന്താണ്... " " ഒന്നും തീരുമാനിച്ചിട്ടില്ല... " " തീരുമാനങ്ങളെടുക്കാൻ വൈകുംതോറും ജീവിതം കൈവിട്ട് പോകും... പിന്നെ ഓരോന്നോർത്ത് ദുഖിക്കാനേ നേരം കാണൂ... " " ഉം.. " " എക്സാമിന്റെ അന്ന് രാവിലെ ഏഴരക്കുള്ള ബസിന് പോകാം നമുക്ക്... കുളപ്പുള്ളി നിന്ന് അധികദൂരമില്ലല്ലോ പത്തിരിപാലക്ക്.. പരീക്ഷയെഴുതി ഒരുമിച്ച് തിരിച്ചു പോരാം...രാവിലെ നേരത്തെയിറങ്ങി ബസ്റ്റോപ്പിലെത്തണം ഒരുമിച്ച് നമ്മളെ ആരും കാണണ്ട.. " " ആരെയാണ് പേടിക്കുന്നത്..." " ഒരുപക്ഷേ നമ്മളെ തന്നെ അതല്ലെങ്കിൽ സമൂഹത്തിനെ... രണ്ടും ഒരുപോലെയാണ് ഊഹിക്കാനെളുപ്പമാണ് രണ്ടുതരക്കാർക്കും... അതിനിടയിലിനി നമ്മൾ കാണില്ല.. " " റെയിൽവേയുടെ എക്സാം  കോയമ്പത്തൂരാണ്.. ഒരു ദിവസമവിടെ നിൽക്കേണ്ടി വരും ചിലപ്പോൾ.. പക്ഷേ... " " അറിയാം... അതറിഞ്ഞിട്ടുതന്നെയാണ് അപ്ലൈ ചെയ്തത്... ആണുങ്ങൾക്ക് ഒരു ദിവസമെവിടെയും തങ്ങാം സ്ത്രീകളെ പോലെയല്ല ല്ലോ... ഒന്നു മാറി നിൽക്കുന്നത് നല്ലതാണ്... " " നേരം പോയതറിഞ്ഞില്ല... നിന്നെ കോളേജ് സമയം കഴിഞ്ഞ് കാണാഞ്ഞാൽ അമ്മ തിരക്കും " " അതുമാത്രമല്ല... ട്യൂഷനുണ്ട്... അവനവന് ചെറിയ ആവശ്യങ്ങൾ ക്ക് വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ടല്ലോ... ഒരാളുടെ കയ്യിൽ നിന്നും പണം മേടിക്കുമ്പോൾ കാര്യകാരണങ്ങൾ നിരത്തണം സ്വന്തമായി കിട്ടുന്ന പണത്തിന് മൂല്യമുണ്ടാകും ആരോടും കണക്കുപറയണ്ട... " " ഉം... ശരി എന്നാൽ പോകാം... " " എനിക്ക് പോരാനേ തോന്നുന്നില്ല... ഈ കടലും ഇളം കാറ്റും എല്ലാം ഞാനൊരുപാടിഷ്ടപെടുന്നു... കടൽക്കരയിലൊറ്റക്കിരുന്നിട്ടുണ്ടോ.. നമ്മുടെ സങ്കടങ്ങളും വിഷമങ്ങളും കേൾക്കാൻ ഒരുപക്ഷേ കടലിനാവുമെന്ന് തോന്നുന്നതിനാലാവാം പലരും കടൽക്കരയിൽ വന്ന് ഒറ്റക്കിരിക്കുന്നത്" " നിനക്കെന്തുണ്ടെങ്കിലും എന്നോട് പറയാലോ... " " നിനക്ക് മനസിലാകാത്ത ചില ഭാഷകളൂണ്ട് അച്ചൂ... അത് മനസിലാക്കാൻ കടലിനേ പറ്റൂ.. " എണീൽക്കാനായി അവൾ കൈ നീട്ടിയപ്പോൾ കൈകൊടുത്ത് വലിച്ചപ്പോൾ അവൾ എണീറ്റ് എന്നോട് ചാരി നിന്നുകൊണ്ട് പറഞ്ഞു... നന്ദി അച്ചൂ... ഇത്രനേരമെന്നെ കേട്ടിരുന്നതിന്... നല്ലൊരു സായന്തനമെനിക്ക് സമ്മാനിച്ചതിന്... പഴയ കളിക്കൂട്ടുകാരനോടൊപ്പമുള്ള ഈ സന്ധ്യ എനിക്കെന്നും പ്രിയപെട്ടതായിരിക്കും... " " ഉം.. ശരി... നിന്റെ അഭിനന്ദനം സ്വീകരിച്ചിരിക്കുന്നു... " മണലിലേക്ക് കാലുകൾ ആഴ്ന്നിറങ്ങിയപ്പോൾ കടൽ വെള്ളത്തിന്റെ തണുപ്പ് കാലിലേക്ക് അരിച്ചു കയറി... അവൾ കൈ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.. " ഏതായാലും ഇതുവരെ വന്നതല്ലേ കാലും മുഖവുമൊക്കെ കഴുകി പോകാം... " "ആയിക്കോട്ടെ നിന്റെ ആഗ്രഹമതാണെങ്കിൽ നടക്കട്ടെ.. " കയ്യും മുഖവും കഴുകി നടക്കുമ്പോൾ ഉന്തുവണ്ടിയിൽ ഭരണിയിലിട്ടു വെച്ച നെല്ലിക്ക കണ്ടപ്പോൾ അവൾ പറഞ്ഞു "അച്ചൂ... അത് കാണുമ്പോൾ സ്ക്കൂളിന്റെ മുമ്പിലെ ചെട്ടിയാരെ ഓർമ്മ വരുന്നു... നമുക്കോരോ നെല്ലിക്ക വാങ്ങിയാലോ... " " പിന്നെന്താ വാങ്ങാം... " രണ്ടു നെല്ലിക്ക വാങ്ങി ബസിനുള്ള പൈസയെടുത്ത് കൊടുത്തപ്പോൾ മീനു പറഞ്ഞു "വേണ്ട ഞാന്‍ കൊടുത്തോളാം..." അപ്പോഴേക്കും കടക്കാരൻ പൈസ വാങ്ങി ബാക്കി തന്നിരുന്നു... നെല്ലിക്ക കഴിച്ച് നടക്കുമ്പോൾ അവൾ ബാഗിൽ നിന്നും കുറച്ച് രൂപയെടുത്ത് തന്ന് പറഞ്ഞു " കാര്യമായിട്ട് ഇത് തരാനാണ് വരാൻ പറഞ്ഞത്... കോയമ്പത്തൂരിലേക്ക് പോകാനുള്ള പൈസയാണിത്... പരീക്ഷ മുടക്കരുത്... നീ ഒരു നല്ല നിലയിലായി കാണാൻ വേറാരും നിനക്കില്ലല്ലോ ഞാനല്ലാതെ..." "നീയെന്റെ ആരാണ് മീനു... എനിക്കിപ്പോഴും നിന്നെ മനസിലാകുന്നേയില്ലല്ലോ... ഇതൊക്കെ ഞാനെന്ന് തിരിച്ചു തന്ന് നിന്റെ കടം വീട്ടാനാണ് " " ഇത് കടമല്ല അച്ചൂ... കടമയാണ്... ബാല്യകാല സുഹൃത്തിനോട് എനിക്കുള്ള കടമ...ഒരുനാൾ ഞാനെവിടെയെങ്കിലുമെത്തി തിരിഞ്ഞു നോക്കുമ്പോൾ നിന്നെ ഞാന്‍ കാണാനാഗ്രഹിക്കുന്നത് ഒന്നുമില്ലാത്തവനായല്ല.. ജീവിതത്തിൽ നീയും ഉയരങ്ങളിലെത്തണം... " നടന്ന് ബീച്ചിന് പുറത്തെത്തി മടക്ക ഓട്ടോക്ക് കയറി സ്റ്റാൻഡിലിറങ്ങുമ്പോൾ അവൾ പറഞ്ഞു " അച്ചൂ ഇനി നീ മുന്നിൽ നടന്നോ.. നാട്ടിലേക്കുള്ള ബസിൽ പരിചയക്കാരുണ്ടാകും.. നമ്മളെ ഒരുമിച്ച് കാണണ്ട...ബസ് പൈസ എന്റേത് കൊടുക്കണ്ട.. പരീക്ഷയുടെ അന്ന് ഏഴരക്കുള്ള ബസ് മറക്കണ്ട.. നാട്ടിൽ ബസ്സിറങ്ങി നീ അൽപസമയം അവിടെ നിന്ന് വന്നാൽ മതി എന്റെ പിറകേ വരരുത് .." "ഉം... മനസിലായി... അപ്പോഴിനി എക്സാമിന് കാണാം.. " കുറച്ച് നേരം റോഡിൽ തന്നെ നിന്ന് മീനു സ്റ്റാൻഡീലേക്ക് കയറുന്നത് കണ്ട് പിറകേ പോയി.. നാട്ടിലേക്കുള്ള ബസ് വന്നപ്പോൾ മീനു പറഞ്ഞ പോലെ ലീലേച്ചിയും ദിവാകരേട്ടനും വേറെ കുറച്ച് പരിചയക്കാരുമുണ്ടായിരുന്നു.. ബസിൽ കയറി അവൾ മുൻവശത്തുള്ള ഡോറിലൂടെ കയറുന്നത് നോക്കി... ആളുകൾക്കിടയിലൂടെ മുൻപിലേക്ക് കയറി നിന്നു.. ഒരു കാഴ്ചക്കകലെ അവൾ കമ്പിയിൽ പിടിച്ച് ഒരു സീറ്റിൽ ചാരി നിൽക്കുന്നത് കണ്ടു... ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ ബസിന്റെ കുലുക്കത്തിനനുസരിച്ച് അവൾ കമ്പിയിൽ പിടിച്ച് തൂങ്ങിയാടുന്നുണ്ടായിരുന്നു... വൈകുന്നേരസമയമായതിനാൽ പണിമാറ്റി വരുന്ന ആളുകൾ ഇടക്ക് കയറുകയും ഇറങ്ങുകയും ചെയ്തു..ജനലിലൂടെ വരുന്ന കാറ്റിൽ പരന്നു കിടന്ന അവളുടെ മുടി പാറിവീഴുന്നുണ്ടായിരുന്നു... മുഖത്തേക്ക് പാറിവീണ മുടിയിഴകൾ കൈകൊണ്ട് ചെവിക്ക് പിറകിലേക്കൊതുക്കി അവൾ കണ്ടക്ടർക്ക് പൈസ കൊടുത്തൊന്ന് തിരിഞ്ഞു നോക്കി വാലിട്ടെഴുതിയ അവളുടെ കണ്ണിണകളിൽ നേരിയചുവപ്പ് പടർന്നിരുന്നു...അവളുടെ കണ്ണ് കലങ്ങിയതെന്തിനാവും.... തുടരും രമേഷ്കൃഷ്ണൻ
#📔 കഥ ഭാഗം അഞ്ച് നീയും ഞാനും പിന്നെ അവരും കുറച്ച് സമയം നിന്നപ്പോൾ പിറകിൽ നിന്നും വിളിക്കുന്നത് കേട്ടു "അച്ചൂ.." മീനു ചിരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടു.. ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നപ്പോൾ അവൾ പറഞ്ഞു "കുറച്ച് വൈകി ഞാൻ... കുറേ നേരമായോ വന്നിട്ട്..." "ഹേയാ...ഇല്ല...ചില സമയതുള്ള ചില  കാത്തു നിൽപിനുമൊരു സുഖമാണ്" "എങ്കിൽ വാ...നമുക്കൊരു ജ്യൂസ് കുടിക്കാം..." ജ്യൂസ് കടയിൽ കയറി ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുമ്പോൾ മീനു മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ചോദിച്ചു " എന്തേ... എന്താണിങ്ങനെ സൂക്ഷിച്ച് നോക്കുന്നത്... " " ഹേയ്...എന്താ പേടിയുണ്ടോ... ഞാനെന്റെ പഴയ അച്ചുവിനെയൊന്ന് നോക്കിയതാണ്... നാട്ടിൽ വെച്ച് നമ്മൾ കാണുമ്പോൾ പരസ്പരമധികം മുഖത്ത് നോക്കാറീല്ലല്ലോ..." "ഉം... എന്നാൽ കൊതി തീരെ കണ്ടോ... പക്ഷേ പഴയപോലെ  മുള്ളൻ പഴമറക്കാനൂം പുളി ഉപ്പുകൂട്ടി കഴിക്കാനുമൊന്നും എന്നെ കിട്ഠീല്ല ട്ടോ  " " അത്ര തിരക്കാണോ... ഞാനതാണ് ആവശ്യപെടുന്നതെങ്കിലപ്പോൾ നീ സാധിച്ചു തരില്ല...പഴയ കളിക്കൂട്ടുകാരിക്ക് വേണ്ടി  " " വെറുതെ പറഞ്ഞതാണ് മീനു... നീ ഇതുവരെ പറഞ്ഞതെന്തെങ്കിലും ഞാൻ കേൾക്കാതിരുന്നിട്ടുണ്ടോ...ഇവിടെ ഇപ്പോൾ ഇരിക്കുന്നത് പോലും നീ പറഞ്ഞിട്ടല്ലേ... " " എനിക്കറിയാം... അച്ചൂ... നിന്റെ മനസിന്റെ ഏകദേശരൂപം എനിക്കറിയാം" അതാ പറഞ്ഞ് ഒരിക്കൽ കൂടി അവൾ കണ്ണിലേക്ക് തറപ്പിച്ച് നോക്കിയപ്പോൾ തലതാഴ്ത്തി ജ്യൂസ് കുടിച്ച് പുറത്തിറങ്ങിയപ്പോൾ അവൾ കവർ കയ്യിൽ തന്ന് പറഞ്ഞു " എല്ലാതും അതിലുണ്ടോന്ന് നോക്ക്.. " സർട്ടിഫിക്കറ്റുകളും ബാക്കി എല്ലാതുമുണ്ടെന്നുറപ്പ് വരുത്തി പറഞ്ഞു " എല്ലാമുണ്ട്..." "പരീക്ഷ എവിടെയാണ് നിനക്ക്" "പത്തിരിപാല..." "അപ്പോൾ നമുക്കൊരേ റൂട്ടിലാണല്ലോ പരീക്ഷ... എനിക്ക് കുളപുള്ളിയാണ്... അപ്പോൾ ഒരുമിച്ച് പോകാം രാവിലെ നേരത്തെ ഇറങ്ങേണ്ടി വരും " " നീയും എഴുതുന്നുണ്ടോ..." "പിന്നെ എഴുതാതെ... രണ്ടും ഒരുമിച്ചല്ലേ അപ്ലൈ ചെയ്തത് " " നമുക്ക് ഇവിടെ അധികനേരം ചൂറ്റിതിരിയണ്ട... ബീച്ചിൽ പോകാം.. അവിടെയാകുമ്പോൾ അധികമാരും വരില്ല... " " മീനൂ... മോശമല്ലേ... ആരെങ്കിലും കണ്ടാൽ " " കണ്ടാലെന്താ...നാട്ടിലെ ഒരാളെ ഞാന്‍ ബീച്ചിൽ പോയപ്പോൾ കണ്ടു അത്രതന്നെ " ഒരു ഓട്ടോ വിളിച്ച് മീനു അതിൽ കയറിയപ്പോൾ  ഞാൻ സംശയിച്ച് നിന്നപ്പോൾ മീനു കണ്ണുരുട്ടി.. അതുകണ്ടപ്പോൾ വേഗം ഓട്ടോയിൽ കയറി ഓട്ടോയിലിരിക്കുമ്പോൾ ഡ്രൈവർക്ക് മറ്റൊന്നും തോന്നേണ്ടെന്ന് കരുതി മീനു ഇടം കണ്ണുകൊണ്ട് ഡ്രൈവറെ നോക്കി ചോദിച്ചു " അച്ചൂ... അമ്മായി നാട്ടീലേക്കിനിയെന്നാണ്... ഭാസ്ക്കരേട്ടന്റെ മോളുടെ കല്ല്യാണത്തിന് കണ്ടതാണ്... ഏതായാലും ഇവിടെ വന്നിട്ട് ബീച്ചിലൊക്കെ കറങ്ങി പോകാം ഇനി വീട്ടിലേക്ക്... അവിടെ ചെല്ലുമ്പോൾ പെട്ടെന്ന് നിന്നെ എന്റെ കൂടെ കാണുമ്പോൾ അച്ഛനുമമ്മയും അന്തം വിടും... അവർക്ക് നമുക്കൊരു സർപ്രൈസ് കൊടുക്കാം " ഡ്രൈവർ അതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി... അത് കണ്ട് മീനു  എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.. ബീച്ചിലെത്തി ഓട്ടോയിറങ്ങി പൈസ കൊടുത്ത് നടക്കുമ്പോൾ മീനുവിനോട് ചോദിച്ചു "ഇവിടെ ഇതുപോലെ ഇടക്ക് വരാറുണ്ടോ നീ" "ബീച്ചിലേക്ക് വരാറുണ്ടോ എന്നല്ല ആ ചോദ്യത്തിന്റെ ഉദ്ദേശമെന്ന് മനസിലായി അച്ചൂ... എന്തായാലും ഞാനിവിടെ ഇത് രണ്ടാം തവണയാണ് ആദ്യം കൂട്ടുകാരികളോടൊപ്പം ഇപ്പോൾ നിന്നോടൊപ്പം..." "അതല്ല നീ സകല കള്ളത്തരവും പഠിച്ചു വെച്ചിരിക്കുന്നു.. " " അത് പറഞ്ഞ് തന്നത് കൂട്ടുകാരികളാണ്... ഡ്രൈവേഴ്സിന്റെ അനാവശ്യമായ നോട്ടവും മൂളലും.. ഒഴിവാക്കാനായി.. ഒരാണും പെണ്ണും ബീച്ചിൽ ഒരുമിച്ച് പോകുന്നത് വലിയ സദാചാര പ്രശ്നമാണ്... സുഹൃദ്ബന്ധം എന്നൊന്നും അവരുടെ നിഘണ്ടുവിലില്ല അച്ചു... നേർവഴി പോകുന്നവരാണെന്നും വലിയ കുഴികളിൽ പോയി ചാടുന്നത് " " ഇവിടേക്ക് വന്നതെന്തിനാണെന്ന് എനിക്ക് മനസിലായില്ല മീനൂ" " ബീച്ചിൽ സാധാരണ വരുന്നത് അസ്തമയം കാണാൻ.. പിന്നെ നാട്ടിൽ വെച്ച് പഴയപോലെ നമുക്ക് സംസാരിക്കാനാവില്ലല്ലോ... അത് കഥകളാവില്ലേ... വിവാഹ പ്രായമായ പെണ്ണല്ലേ ഞാൻ... " " എന്തിണിത്ര പറയാനുള്ളത്... " " നീനക്കൊന്നുമില്ലായിരിക്കും.. അല്ലെങ്കിൽ പറയാനാവാതെ നീ എന്നിൽ നിന്നെന്തെങ്കിലും മറക്കുന്നുണ്ടാവാം... പക്ഷേ എനിക്ക് പറയാനുണ്ട്... വാരസ്യാരുടെ പ്ലാവിലെ തൂക്കണാം കുരുവിക്കൂടിനെകുറിച്ച്... മേലെപാട്ടെക്കു പോകുന്ന നടവരമ്പുകളെ കുറിച്ച്... ആർത്തവനാളിൽ അടച്ചിട്ട മുറിയിലെ ഇരുട്ടിനെ കുറിച്ച്... അടച്ചിട്ട മുറിയിലെ ജനലഴികൾ പിടിച്ച് നോക്കി നിന്നപ്പോൾ നരച്ച പകലിൽ തലതാഴ്ത്തിയിറങ്ങിപോകുന്ന ഒരു മുഖത്തെ കുറിച്ച്... നിന്നെ കുറിച്ച് എന്നെ കുറിച്ച്... അങ്ങനെ പലതും... " " ശരി പറഞ്ഞു തീർക്കാനാവുന്നതൊക്കെ പറഞ്ഞു തീർക്കൂ.... ഇനിയിതുപോലെ സംസാരിക്കാനൊരവസരം കിട്ടിയില്ലെങ്കിലോ...പണ്ടാണെങ്കിൽ  ഇന്റർവെൽ സമയത്ത് വൈകുന്നേരം സ്ക്കുൾ വിട്ട് പോകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് മൂത്രപ്പുര ചുമരുകൾക്ക് പിറകിൽ നിന്ന് നമ്മളെത്ര സംസാരിച്ചതാണ്... " " അപ്പോൾ പഴയതൊന്നും നീ മറന്നിട്ടില്ല ല്ലേ... മറന്നൂന്ന് അഭിനയിക്കുകയാണല്ലേ.. " " ഹേയ്... അതൊക്കെ ഇനിയോർത്തിട്ടെന്ത് കാര്യം... നീ നാളെ അന്യ ഒരുവന്റെ കയ്യും പിടിച്ച് വേറൊരു വീട്ടിലേക്ക് പോകേണ്ടവളും ഇതുവരെ ഒരു പരിചയവൂമില്ലാത്തൊരു പെണ്ണിന്റെ കൈപിടിച്ച് നടക്കേണ്ടവനുമാണ് ഞാൻ... അതിനിടയിൽ ഓർമ്മകൾക്ക് സ്ഥാനമില്ല മീനു... " അതിനുത്തരമൊന്നും പറയാതെ പാറിവീഴുന്ന മുടിയിഴകൾ മാടിയൊതുക്കി മീനു മുൻപിൽ നടന്നു.. മീൻപിടുത്തക്കാർ കമിഴ്ത്തിയിട്ട തോണികളുടെ ഇടയിലേക്ക് കയറി മീനു ഇരുന്നു... ദൂരെ നിന്നു നോക്കിയാൽ പെട്ടെന്നാരുടെയും കണ്ണിൽ പെടാത്ത സേഫായൊരു സ്ഥലമാണതെന്ന് തോന്നി.. തുടരും രമേഷ് കൃഷ്ണൻ
#📔 കഥ ഭാഗം നാല് നീയും ഞാനും പിന്നെ അവരും രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവൾ കോളേജ് കഴിഞ്ഞ് വരുന്നത് കണ്ടപ്പോൾ പടിക്കലേക്ക് ചെന്നു അവൾ പറഞ്ഞു "അതേയ് ഇങ്ങനെ എന്നെ കാണുമ്പോഴേക്കും പടിക്കൽ വന്ന് നിൽക്കുന്നത് ശരിയല്ല... ഒന്നാമത് എനിക്ക് വിവാഹാലോചനകൾ വന്നുകൊണ്ടിരിക്കുന്നു.. പിന്നെ ദേ അങ്ങോട്ട് നോക്ക് ശാരദേച്ചി നിന്ന് നോക്കുന്നത് കണ്ടില്ലേ... പിന്നെ നിന്റെ അമ്മമ്മ അവിടെ ജനലിലൂടെ നോക്കുന്നുണ്ട് വെറുതെ ഉള്ള ഈ സ്വതന്ത്ര്യം കൂടി കളയണ്ട... " " ശരി... ഞാനായിട്ട് നിനക്കൊരു ബുദ്ധിമുട്ടുമുണ്ടാക്കില്ല... നിന്റെ വിവാഹത്തിനും ഞാൻ കാരണം തടസം വരണ്ട... ഞാനിനി നീ കോളേജിൽ പോകുന്ന സമയത്തും തിരിച്ചു വരുമ്പോഴും വീട്ടിനുള്ളിൽ തന്നെ ഇരുന്നോളാം പോരേ..." "അതല്ല അച്ചൂ... നാട്ടുകാർക്ക് എന്തും പറയാലോ... നിനക്ക് പഠിക്കാനുള്ള പുസ്തകങ്ങളും.... പരീക്ഷക്ക് പോകാനുള്ള പൈസയും ഞാൻ വീട്ടിൽ ചെന്ന് ഒരു കവറിലാക്കി ആരും കാണാതെ കുഞ്ഞിമാളുചേച്ചിയുടെ വേലിക്കരികിലെ മൂച്ചിയുടെ ചുവട്ടിൽ വെക്കാം... ആറുമണിക്ക് കുഞ്ഞിമാളു ചേച്ചി കുളിക്കാൻ പോകും.. ആറുമണിയാവുമ്പോൾ നേരം ഇരുട്ടി തുടങ്ങും അപ്പോൾ നീ വന്ന് അതെടുക്കണം... നിന്റെ സർട്ടിഫിക്കറ്റുകളും ബാക്കി ഡോക്യുമെന്റ്സും അപ്പോഴേക്കും  നീ ഒരു കവറിലാക്കി അവിടെ വെച്ചാൽ മതി.. പരീക്ഷക്ക് അപ്ലൈ ചെയ്യണ്ടേ.. അത് കഴിഞ്ഞ് വേറൊരു ദിവസം ഞാനത് തിരിച്ചു തരാം.. കുഞ്ഞിമാളുചേച്ചി ഇതിലെയല്ലേ കുളിക്കാനായി കുളത്തിലേക്ക് പോവുക... അവര് പോണത് നോക്കി നീ വന്നാൽ മതി.. " " ഇത്രയൊക്കെ റിസ്ക്കെടുക്കണോ മീനു... " " എന്നാൽ വേണ്ട... ഞാൻ പോണൂ... ഏതായാലും ഞാന്‍ പറഞ്ഞത് ആറുമണിക്ക് അവിടെയുണ്ടാകും.. വേണോ വേണ്ടയോ എന്ന് ഇനി നീ തീരുമാനിക്ക്" അതുപറഞ്ഞ് ദേഷ്യത്തോടെ പോയ അവളെ കുറച്ച് നേരം നോക്കി നിന്ന് പടിക്കൽ നിന്ന് മുറ്റത്തേക്ക് കയറിയപ്പോൾ അമ്മമ്മ ചോദിച്ചു " എന്താടാ... അവിടെ നിന്ന് കിന്നാരം പറഞ്ഞത് ആ രംഭയോട്... ഓളടെ വീജാരം ഭൂലോക സുന്ദരിയാണെന്നാണ്.. മൂശേട്ട... ആ കുടുംബം തന്നെ അഹങ്കാരികളാണ്.. ആണുങ്ങളെ വലവീശാൻ മിടുക്കികളാണ് തള്ളയും മോളും.. വെറുതെ നാട്ടുകാരെ കൊണ്ട് വേണ്ടാത്തത് പറയിപ്പിക്കരുത്.." "അമ്മമ്മാ... അവരൊക്കെ മോശക്കാരാണ്  സമ്മതിച്ചു... എന്നിട്ട് സൽസ്വഭാവിയായ അമ്മയുടെ മകളിന്നെവിടെയാണ്...ഞാനിന്നിങ്ങനെ തന്തയും തള്ളയുമില്ലാതായതാണോ തറവാട്ട് മഹിമ... " " ശിവ... ശീവ.. തർക്കുത്തരം... നിന്റെ വയറ്റിൽ കൈവിഷമുണ്ട്... കൃഷ്ണ കണിയാനെ ഒന്നു കാണണം... ഇതിനുമുമ്പ് നീയിങ്ങനെ എന്നോട് പറഞ്ഞിട്ടില്ലല്ലോ... " അതുപറഞ്ഞ് തലചൊറിഞ്ഞ് അകത്തേക്ക് മുടന്തി മുടന്തി തിരിഞ്ഞു നോക്കി കയറിപ്പോകുന്ന അമ്മമ്മയെ ദേഷ്യത്തോടെ നോക്കി നിന്നു... പക്ഷേ അമ്മമ്മയുടെ മുഖത്തൊരു ചിരിയുണ്ടായിരുന്നോ.. അകത്ത് കയറി സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ സാധനങ്ങളുമെടുത്ത് ഒരു കവറിലാക്കി കുഞ്ഞിമാളു ചേച്ചി കുളിക്കാൻ പോകുന്നത് നോക്കിയിരുന്നു.. ആറുമണിയായപ്പോൾ ഒരുകെട്ട് അലക്കാനുള്ളതുമായി ശരീരമാസകലം എണ്ണതേച്ച് കുഞ്ഞിമാളു ചേച്ചി കുളിക്കാനായി പോകുന്നത് കണ്ടപ്പോൾ അമ്മമ്മ കാണാതെ വീടിന്റെ പിറക് വശത്തുകൂടി ഭരതേട്ടന്റെ മതിൽ ചാടി കുഞ്ഞിമാളു ചേച്ചിയുടെ വീടിന്റെ പിറകിലെത്തി.. ഉമ്മറത്ത് കുട്ടികൾ നാമം ചൊല്ലുന്നുണ്ടായിരുന്നു... ശബ്ദമുണ്ടാക്കാതെ പിറകുവശത്തെ മൂച്ചിയുടെ ചുവട്ടിലെത്തി കവറവിടെ വെച്ച് മീനുവെച്ച കവറെടുത്ത് തിരിയുമ്പോൾ ഷാരത്തെ തൊടിയുടെ പ്ലാവിന് പിറകിൽ നിന്ന് മീനു ഇറങ്ങി വന്ന് കവറെടുക്കുമ്പോൾ പറഞ്ഞു "അതേയ് ഞാനൊരു കാര്യം ചെയ്യാം എന്നും ഞാൻ കോളേജിലേക്ക് പോകുമ്പോൾ എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ഒരെഴുത്തെഴുതി നിന്റെ വീടിന്റെ വേലിക്കരികീലെ കോളാമ്പിപൂ പൊട്ടിക്കുന്ന പോലെ കാണിച്ച് അവിടെ  വെക്കും... ഞാൻ പോകുന്നത് നോക്കണം നീ... ഞാൻ പോയ ഉടനെ ഇറങ്ങി വന്ന് അതെടുക്കണം...വേറാരുടെയെങ്കിലും കയ്യിൽ പെട്ട് എന്റെ ജീവിതം നശിപ്പിക്കരുത് നീ... " " ഇല്ല... മീനൂ.. ഞാൻ ശ്രദ്ധിച്ചോളാം.. " " എന്നാൽ പോയ്ക്കോ... പഠിക്കണം ട്ടോ... അമ്മ അന്വേഷിക്കും " അത് പറഞ്ഞ് അവൾ പോയപ്പോൾ അമ്മമ്മ പറഞ്ഞതോർത്തു... ഒരാളെ എത്രപേർ എത്ര രൂപത്തിലാണ് കാണുന്നത്... യഥാർത്ഥത്തിലുള്ള ആൾ അതൊന്നുമായിരിക്കില്ല.. ഒരു ദിവസം ഉച്ചക്ക് ഓരോന്ന് ആലോചിച്ച് ഉമ്മറത്തിരിക്കുമ്പോഴാണ് പോസ്റ്റ്മേൻ രണ്ട് എഴുത്തുകളുമായി വന്നത്... അത് വാങ്ങി നോക്കിയപ്പോൾ പരീക്ഷക്കുള്ള അറിയിപ്പാണെന്ന് കണ്ടു.. അവൾ തന്ന പൈസയെടുത്തെണ്ണി നോക്കി... ആ പണത്തിന് അവളുടെ മണമാണെന്ന് തോന്നി പിറ്റേ ദിവസം അവൾ പോകുമ്പോൾ കോളാമ്പി പൂ പൊട്ടിക്കുന്ന പോലെ കാണിച്ചു... അവൾ പോയി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ശാരദേച്ചി നോക്കി നിൽക്കുന്നത് കണ്ടു... പരദൂഷണത്തിനുള്ള ഇരയെ തേടുന്ന തിരക്കിലാവുമെന്ന് മനസ് പറഞ്ഞു... തൊടിയിലൂടെ വെറുതെ ചുറ്റിയടിച്ച് തൊഴുത്തിന്റെ അവിടെയുള്ള എണ്ണക്കരമരത്തിന്റെ ചുവട്ടിൽ വീണുകിടന്ന തേങ്ങയെടുത്ത് പുല്ലൂട്ടിയിലേക്കിട്ട്  നോക്കിയപ്പോൾ ശാരദേച്ചി അടുക്കളയിലേക്ക് കയറുന്നത് കണ്ടു... അപ്പോൾ വാച്ചിംഗിന് ഇറങ്ങിയത് തന്നെയാണ് തള്ള എന്ന് മനസിൽ പറഞ്ഞു വേഗം വേലിക്കരികിലേക്കോടി നാലായി മടക്കിയ ഒരു കടലാസ് കഷ്ണം കണ്ടു...അവളുടെ വിയർപ്പിന്റെ  നനവുപടർന്ന കടലാസിന് പോണ്ട്സ് പൗഡറിന്റെ മണമായിരുന്നു.... അതെടുത്ത് തുറന്നപ്പോൾ അതിലെഴുതിയിരുന്നു "അച്ചൂ... നാളെ ഉച്ചക്ക് ശേഷം നീ ടൗണിൽ വരണം നിന്റെ സർട്ടിഫിക്കറ്റുകൾ തിരിച്ചു തരാം പിന്നെ വേറെയും ആവശ്യമുണ്ട്... നീ ഒന്നരക്കുള്ള ബോസ്റ്റൺ ബസിന് വന്നാൽ മതി രണ്ട് അവർ ഞാൻ ക്ലാസിൽ കയറുന്നില്ല... നീ വന്ന് സ്റ്റാന്ഡിലെ ദർശന സ്റ്റുഡിയോക്ക് മുന്നിൽ നിന്നാൽ മതി...ബസ് അവിടെത്തുമ്പോഴേക്കും ഞാനെത്താം.. മീനൂ ഇവൾക്കെന്തിന്റെ കേടാണ്... കുഞ്ഞിമാളു ചേച്ചിയുടെ തൊടിയിലെ മാവിന്റെ ചുവട്ടിൽ വെച്ചാലെടുക്കാവുന്ന സാധനം ടൗണിൽ പോയി മേടിക്കണോ... ചിലപ്പോൾ എപ്പോഴും വൈകുന്നേരം അമ്മയുടെ കണ്ണ് വെട്ടിക്കാനാവാത്തോണ്ടാവും..ഇനി ഇതെങ്ങാൻ നാട്ടുകാര് കണ്ടാലെന്താവും സ്ഥിതി... ഭഗവാനേ.. കാത്തോളണേ.. പിറ്റേന്ന് ഉച്ചക്ക് അമ്മമ്മയോട് പറഞ്ഞു "ഞാനൊന്ന് ടൗൺ വരെ പോവാണ്.. എന്റെ കൂട്ടുകാരൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്" "അതിന് ബസിന് പൈസവേണ്ടേ... എന്റെ കയ്യിലുള്ളത് മുഴുവനും മരുന്നും മന്ത്രോം ആയി കഴിഞ്ഞു.." "പൈസ വേണ്ട..." "ഒരു പണീം തൊരോം ഇല്ലാത്ത നിന്റെ കയ്യിലെവിടുന്നാണ് പൈസ" "പണീം തൊരോമില്ലിതാക്കിയതാരാണ്... അവൻ അങ്ങോട്ട് ചെല്ലാനുള്ള പൈസ തന്നിട്ടുണ്ട് " " അതിന് അവനെ നീയെന്നാണ്  കണ്ടത് "" "അന്ന് അമ്പലത്തിൽ പോയപ്പോൾ.." "അന്ന് അവൻ തന്ന പൈസ കയ്യിലുണ്ടായിട്ടാണോ ഇന്നലെ എനിക്ക് ഒരു കഷ്ണം പൊകല വാങ്ങാൻ പൈസയില്ലെന്ന് നീ പറഞ്ഞത്..." "ആ.. അതെ... ഇനി അമ്മമ്മ പുകല വല്ലാതെ കഴിക്കേണ്ട" "അത് നീയാണോ തീരുമാനിക്കുന്നത്" "അതെ... ഇനിമുതൽ ചില തീരുമാനങ്ങൾ എനിക്കുമുണ്ട് " " ഉം... ഇത് കൈവിഷം തന്നെ... " കൂടുതലൊന്നും പറഞ്ഞ് കുരുത്തക്കേട് വാങ്ങിവെക്കണ്ടെന്ന് കരുതി വേഗം വീട്ടിൽ നിന്നിറങ്ങി ഒന്നരക്കുള്ള ബസിന് ടൗണിലെത്തിയപ്പോഴേക്കും വിയർത്തിരുന്നു... ഷർട്ടിന്റെ മുകളിലെ രണ്ട് ബട്ടൻ വിടർത്തിയിട്ട് മുണ്ട് താഴ്ത്തിയിട്ട് ദർശന സ്റ്റുഡിയോയുടെ മുന്നിൽ നിന്നു... തുടരും രമേഷ്കൃഷ്ണൻ
#📝 ഞാൻ എഴുതിയ വരികൾ #✍️ വട്ടെഴുത്തുകൾ #💭 എന്റെ ചിന്തകള്‍ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
📝 ഞാൻ എഴുതിയ വരികൾ - ఎled mon6త கsஸவேேகஸல 8988a/obe/cn6r}; வஸ்வே ஸoிஜo வகே ஷஸoo இவனSூஸ் கழிலிவ ஸவகவெ$ eaaoodloag aJeooelo @roJmsmlgooJale్యo @@ Qosী@ ojegos oনuo agmdo @@ooQllo8] னிஸிo Glgoशp@Dooloeा agकleoof ఎled mon6త கsஸவேேகஸல 8988a/obe/cn6r}; வஸ்வே ஸoிஜo வகே ஷஸoo இவனSூஸ் கழிலிவ ஸவகவெ$ eaaoodloag aJeooelo @roJmsmlgooJale్యo @@ Qosী@ ojegos oনuo agmdo @@ooQllo8] னிஸிo Glgoशp@Dooloeा agकleoof - ShareChat
#📔 കഥ ഭാഗം മൂന്ന് നീയും ഞാനും പിന്നെ അവരും പിറ്റേന്ന് രാവിലെ അവൾ കോളേജിലേക്ക് പോകുമ്പോൾ തൊഴുത്തിലെ ചാണകം വാരികളയുകയായിരുന്നു... പടികയറി വന്ന അവൾ ഉമ്മറത്തേക്ക് കയറി അമ്മമ്മയോടെന്തോ പറയുന്നത് കേട്ടു... കൈ കഴുകി മുണ്ടിൽ തുടച്ച് ഉമ്മറത്തേക്ക് ചെല്ലുമ്പോൾ ബാഗിൽ നിന്ന് പുസ്തകങ്ങളെടുത്ത് തന്ന് പറഞ്ഞു "പഠിക്കാൻ തുടങ്ങിക്കോളൂ... ബാക്കി ബുക്സ് നാളെ എത്തിക്കാം...നോട്സെല്ലാമുണ്ട്... അത് നോക്കിയാൽ തന്നെ പാസാകാം..." "നേരം.. വൈകി ഞാൻ പോട്ടെ..." അതു പറഞ്ഞവൾ പോകുന്നത് നോക്കി നിന്നു... പകലത്തെ പണികളെല്ലാം കഴിഞ്ഞ് പഠനം തുടങ്ങി... ചില ദിവസങ്ങളിൽ ഉറക്കം വന്ന് തൂങ്ങി തുടങ്ങുമ്പോൾ മീനു അടുത്ത് വന്ന് പറയുന്നത് പോലെ തോന്നി " അച്ചൂ... ഉറങ്ങാനിനിയും ധാരാളം കാലം നമുക്കുണ്ട്... ഇപ്പോഴൂറങ്ങിയാൽ ജീവിതകാലം മുഴുവനുറക്കം നഷ്ട്ടപെടും..നമ്മളെ തേടി ഒന്നും വരില്ല... നമ്മൾ ചിലത് തേടിപിടിക്കേണ്ടി വരും..." അവളുടെ ഉള്ളിൽ എന്താണ്... ഞാൻ നന്നായിട്ട് അവൾക്കെന്ത് നേട്ടം... നാളെ അന്യവീട്ടിലേക്ക് പോകേണ്ട ഒരുത്തി മാത്രം... കൂടെ പഠിച്ച കൂട്ടുകാരനോടുള്ള സിംപതിയായിരിക്കാം..പക്ഷേ എനിക്കങ്ങനെയല്ലല്ലോ... ആറുമാസം കൊണ്ട് എക്സാം എഴുതി പാസായ റിസൽറ്റ് വന്നപ്പോൾ അവളെ കണ്ട് നന്ദി പറയണമെന്ന് തോന്നി.. സാധാരണ ഞായറാഴ്ചകളിൽ ഒരമ്പലത്തിൽ പോക്ക് പതിവാണ്.. അന്നും പതിവുപോലെ അമ്പലത്തിലൊന്ന് പോയി.. ദേവിയോട് മനമുരുകി പ്രാർത്ഥിച്ചു... ശരിക്കും പ്രാർത്ഥിച്ചു തൃപ്തിപെടുത്തേണ്ടത്  മീനുവിനെയാണെന്ന് തോന്നി... അമ്പലത്തിനു ചുറ്റും വലം വെക്കുമ്പോൾ.. ആരോ ശത്രു സംഹാരത്തിന് വഴിപാടായി കഴിച്ച കതിനകൾ പൊട്ടി... ശ്രീമൂലസ്ഥാനത്ത് ഒരു നെയ്വിളക്ക് കഴിക്കാനും അമ്മമ്മയുടെ പേരിലൊരു മൃത്യഞ്ചയ പുഷ്പാഞ്ജലി കഴിക്കാനും ശീട്ടാക്കാനായി  കൗണ്ടറിൽ ചെന്ന് പോക്കറ്റിൽ നിന്നും പൈസയെടുത്തുകൊണ്ട് ചോദിച്ചു "ഒരു ധാരയും പുഷ്പാഞ്ജലിയും കൂടിയായാലെത്രവരും" "നൂറ്റി അറുപത്തൊന്ന് രൂപയാവും.. എന്താ വേണോ..." പോക്കറ്റിൽ നൂറ്റി അമ്പത് രൂപയേ ഉള്ളൂ എന്ന് കണ്ടപ്പോൾ പറഞ്ഞു "വേണ്ട..." പിറകിൽ നിന്ന് ആരോ പറഞ്ഞു "അതുകൂടി എടുത്തോളൂ..." തിരിഞ്ഞു നോക്കിയപ്പോൾ മീനു ചിരിച്ചുകൊണ്ട് പറഞ്ഞു " ഏതായാലും പരീക്ഷ പാസായില്ലേ.. ഞാൻ റിസൽറ്റ് നോക്കിയിരുന്നു... അപ്പോൾ ദേവിക്ക് ഇതുകൂടിയാവാം.." പോക്കറ്റിൽ തട്ടി അവളോട് പൈസയില്ലെന്ന് ആംഗ്യം കാണിച്ചപ്പോൾ അവൾ മനസിലായെന്ന് തലയാട്ടി.. അവൾ മുൻപിലേക്ക് കയറി നിന്ന് പൈസകൊടുത്ത് രശീതി വാങ്ങി കലവറയിൽ നിന്ന് എണ്ണവാങ്ങി കയ്യിൽ തന്ന് പറഞ്ഞു " അച്ചൂ... ഞാൻ തൊഴുതുവരാം. പോവല്ലേ... എനിക്ക് സംസാരിക്കാനുണ്ട്.." "ഉം... ഞാനിത് ശ്രീമൂലസ്ഥാനത്ത് കൊടുത്ത് ഊട്ടുപുരയുടെ അവിടെ ഉണ്ടാവും.." അവൾ നടന്നു പോകുന്നത് നോക്കി അൽപനേരം നിന്നു... എത്ര വേഗമാണ് ഒരു പെൺകുട്ടി വളരുന്നതും കാര്യപ്രാപ്തിയാകുന്നതുമെന്നോർത്തു... കടുംപച്ച ദാവണിയിൽ അവൾ സുന്ദരിയായിരിക്കുന്നു... പക്ഷേ... ധാരക്കും പുഷ്പാഞ്ജലിക്കുമുള്ള ശീട്ട് കൊടുത്ത് ഊട്ടുപുരയുടെ മുൻപിൽ സ്ഥിരം ലോലൻമാർ നിൽക്കുന്ന സ്ഥലത്തു നിന്നുമാറി.. തിരുമേനിമാർക്ക് താമസിക്കാനായുള്ള കോട്ടേജിന് മുന്നിലെ കമ്പിയിൽ ചാരി ആൽതറയെ വലംവെക്കുന്നവരെ നോക്കി നിന്നു... എന്തായിരിക്കും അവൾക്ക് സംസാരിക്കാനുണ്ടാവുക... പഠനത്തെ കുറിച്ച്... വിവാഹത്തെക്കുറിച്ച്... കുഞ്ഞുങ്ങളെകുറിച്ച്... അങ്ങനെ പലതുമുണ്ടാകും... എനിക്കോ... തൊഴുത്തിലെ ചാണകം വാരി കുഴിനഖം വന്ന കാലിലെ വിരലുകളെ കുറിച്ച്... തൊടിയിലെ നേന്ത്രവാഴ ഒടിഞ്ഞതിനെ കുറിച്ച്... അല്ലെങ്കിൽ കോലോത്തെ പാടത്തെ കന്നുപൂട്ടിനെകുറിച്ച്... എപ്പോഴും പൊക്കിൾചുഴി കാണിച്ച്  സാരിയുടുക്കുന്ന പാണാട്ടിലെ സുധിയേട്ടന്റെ ഭാര്യ അമ്പലം വലം വെച്ച് നടന്നു വരുന്നത് കണ്ടു... അവരടുത്തെത്തിയപ്പോൾ നോട്ടം പിൻവലിച്ച്  കൊടിമരത്തിലേക്ക് നോക്കി നിന്നു.. അവർ ചോദിച്ചു... "നീയെന്താ ഇവിടെ നിൽക്കുന്നത് വരുന്നോരടെയും പോണോരടെയും കണക്കെടുക്കാൻ നിൽക്കാണോ..ഈ പരിപാടിക്ക് നിന്നെ കാണിത്തതാണല്ലോ... ഇന്നെന്തുപറ്റി..." "ഒന്നുമില്ല... കുറച്ച് നേരം ഈ ആലിന്റെ കാറ്റു കൊള്ളാമെന്ന് തോന്നി" ഇടക്ക് കൈകൊണ്ട് വയറിലേക്ക് സാരി വലിച്ചിട്ട് കൊണ്ട് പറഞ്ഞു " ഉവ്വ്.. കാറ്റുകൊള്ളാനായി നീ ഇവിടെ വന്നു നിൽക്കുകയാണെന്ന് പറഞ്ഞത് ഞാന്‍ വിശ്വസിച്ചു... നിന്റെ പ്രായമതല്ലേ നടക്കട്ടെ... ഞാൻ കട്ടുറുമ്പാകുന്നില്ല... " മീനു അവരെ കണ്ട് ഊട്ടുപുരക്ക് അരികിലേക്ക് മാറിയത് കണ്ടു.. അവർ നടന്നു പോയപ്പോൾ മീനു എന്നെയറിയാത്ത പോലെ മുന്നിലൂടെ നടന്ന്  പോയി താഴേക്കുള്ള സ്റ്റെപ്പുകളിറങ്ങി... എതിരെ നിന്നും വരുന്ന ഗോപിയേട്ടനെയും ഭാര്യയെയും  കണ്ടിട്ടാണതെന്ന് മനസിലായി... ഗോപിയേട്ടനോട് കുശലം പറഞ്ഞ് സ്റ്റെപ്പിറങ്ങി ചെല്ലുമ്പോൾ മീനു ഇടക്ക് തിരിഞ്ഞു നോക്കുന്നത് കണ്ടു.. പാടത്തേക്കിറങ്ങി നാലുപാടും നോക്കി ആരും ഇല്ലെന്ന് കണ്ടപ്പോൾ അവൾ നടത്തം പതുക്കെയാക്കി.. അവളുടെ ഒപ്പമെത്തിയപ്പോൾ ചോദിച്ചു "എന്താണ് ആ സ്ത്രീയുമായൊരു കിന്നാരം ആളത്ര വെടിപ്പല്ല..." "ഒന്നുമല്ല... എന്താണവിടെ നിൽക്കുന്നതെന്ന് ചോദിച്ചതാണ്.." "അതൊക്കെ അവരോട് ബോധിപ്പിക്കേണ്ട കാര്യമെന്താണ് അച്ചൂ" "അത് വിട്... കഴിഞ്ഞില്ലേ" "ഉം.. പിന്നെ ഇനിയെന്താണ് പ്ലാൻ" "സർട്ടിഫിക്കറ്റ് വരട്ടെ... " " എന്നിട്ടോ... " " എന്തേലും ചെയ്യണം... " " അച്ചൂ... നമ്മള് കളിച്ച് നടന്ന കിലമല്ല ഇത്... ഒരു പ്ലാൻ വേണം ആദ്യം... അതിനനുസരിച്ച് പോയാലേ പറ്റൂ.. " " നീയൊരു കാര്യം ചെയ്യ്... പിജി ചെയ്യല് പണിയാണ്... അതോണ്ട് പിഎസ്സി എഴുത്... പിന്നെ സതേൺ റെയിൽവേ ഇപ്പോൾ വിളിച്ചിട്ടുണ്ട്.. അതിന്റെ എക്സാം എഴുത്... " " അതിന് അപ്ലൈ ചെയ്യാനൊക്കെ പൈസ വേണ്ടി വരില്ലേ... അമ്മമ്മയോട് ചോദിച്ചാൽ കിട്ടില്ല... വേറാര് തരാനാണ്... ഒരുകണക്കിന് അച്ഛനുമമ്മയും ഉള്ളവരാണ് ഭാഗ്യവാൻമാർ... " " ദേ.. നീ വേണ്ടാത്ത കാര്യങ്ങളൊന്നും ആലോചിക്കേണ്ട... അപ്ലൈ ഞാൻ ചെയ്തോളാം നീ പോയൊന്ന് പരീക്ഷ എഴുതിയാൽ മതീ... " " നിനക്കെന്തിന്റെ കേടാണ് മീനൂ... നിനക്ക് തന്നെ ധാരാളം പണത്തിന്റെ ആവശ്യമുള്ള സമയമാണ്... ഞാനതിനൊക്കെ പോകണമെന്ന് നീയെന്തിനാണ് നിർബന്ധം പിടിക്കുന്നത്" " പണ്ട് നീ പലതും നിർബന്ധപൂർവ്വം പിടിച്ചു വാങ്ങിയിട്ടില്ലേ... പെൻസിലിന്റെ മുനകൂട്ടാനാണെന്ന് പറഞ്ഞ് വാങ്ങിയ കട്ടർ എവിടെ... കോലോത്തും പടിയിലെ പുളിയൂറുമ്പീൻ കൂട്ടിലേക്ക് കയ്യിടാൻ നിർബന്ധിച്ചത് ആരാണ്... നൂറ് വട്ടം നഖം വെച്ചുരച്ചാൽ ദൈവത്തിനെ കാണാമെന്ന് പറഞ്ഞ് എന്റെ നെറ്റിയിൽ നഖം വെച്ചുരപ്പിച്ചതും നീയല്ലേ അതിന്റെ മുറിവുണങ്ങിയിട്ടും എത്രകാലം ആ പാട് അവിടെ കിടന്നൂന്ന് അറിയോ.. നീ ഇങ്ങോട്ട് കാണിച്ചതിനൊക്കെയുള്ള  പ്രതികാരമാണെന്ന് കരുതിക്കോ.. "" "വേറൊന്നൂമില്ല" "എന്ത്.. ഒന്നു പോയേ നീ..." അത് പറഞ്ഞ് അവൾ മുന്നിൽ നടക്കുമ്പോൾ ദൂരേക്ക് നോക്കി പറഞ്ഞു "ഇനി നീ വരമ്പ് മാറി നടന്നോ.. ആ വരുന്ന മുതലുകൾ നമ്മളെ ഒരുമിച്ച്   കണ്ടാൽ  തീർന്നു.. അത്  മതി കഥകളുണ്ടാക്കാൻ...വെറുതെ ചീത്തപ്പേര് കേൾക്കാനെനിക്ക് വയ്യ.. അവളതു പറഞ്ഞ് വരമ്പുമാറി നടന്നപ്പോൾ ഒന്നുമറിയാത്തത് പോലെ  തലതാഴ്ത്തി നേരെ നടന്നു തുടരും രമേഷ്കൃഷ്ണൻ
#🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💭 എന്റെ ചിന്തകള്‍ #✍️ വട്ടെഴുത്തുകൾ #📝 ഞാൻ എഴുതിയ വരികൾ
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - ஸிஷg் விலிிவ வஇிஏவo ஸிஷ் கஸிவ ஊவo ஸிமgஇ oచ@oJom: @o్దooordld పమలగ్యం விமிஷழ கூனஊிஜo ஸிஷg  ஊிவ கூப0. வெழஸ3ைவo வூகமவமிை0 ஓ Gosaons @gమ శ8o . @r@ momGb m೦೦G೪ಂs ೧೦೦@o ಉಂಉಂ@ಹm ಉವಿಂ@ೈ GOog@೨Ql೨o.s @@acoabodloel @gaejoql ஸிஷg் விலிிவ வஇிஏவo ஸிஷ் கஸிவ ஊவo ஸிமgஇ oచ@oJom: @o్దooordld పమలగ్యం விமிஷழ கூனஊிஜo ஸிஷg  ஊிவ கூப0. வெழஸ3ைவo வூகமவமிை0 ஓ Gosaons @gమ శ8o . @r@ momGb m೦೦G೪ಂs ೧೦೦@o ಉಂಉಂ@ಹm ಉವಿಂ@ೈ GOog@೨Ql೨o.s @@acoabodloel @gaejoql - ShareChat
#📔 കഥ ഭാഗം രണ്ട് നീയും ഞാനും പിന്നെ അവരും മീനു അവളുടെ കൂട്ടുകാരികൾക്കൊപ്പം കളികളിലേർപെടുകയും ക്രമേണ അച്ചുവിൽ നിന്നകലം പാലിക്കുകയും ചെയ്തു... കാലത്തിന്റെ കൈവിരലുകൾ തലോടി കടന്നു പോവുകയും അമ്പലപറമ്പിലെ മുത്തശ്ശിമാവിന്റെ ചില്ലകളിൽ കിളികൾ കൂടുകൂട്ടുകയും അതിൽ നിന്ന് പുതിയ ചിറകുകളുമായി കുഞ്ഞികിളികൾ പറന്നുയരുകയും ചെയ്തു... സ്ക്കൂളിലെ അവസാനവർഷ പരീക്ഷക്ക് മീനു ഓറഞ്ച് നിറമുള്ള പട്ടുപാവാടക്കിണങ്ങുന്ന റിബൺ കെട്ടിയാണ് വന്നത്.. അവളുടെ ശരീരത്തിൽ ഉയർച്ച താഴ്ചകളുണ്ടായിരിക്കുന്നു... പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മീനുവിനെ കാത്ത് മരചുവട്ടിൽ നിന്നു... ദൂരെ നിന്നും കൂട്ടുകാരികൾക്കൊപ്പം നടന്നു വന്ന മീനുവിനെ വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു "എന്താ... അച്ചൂ... പരീക്ഷ എങ്ങനെയുണ്ടായിരുന്നു..." "സമാധാനം... നീയെന്റെ പേരോർത്തല്ലോ..." "അച്ചൂ... നീ കരുതുന്ന പോലെയല്ല കാര്യങ്ങൾ... നമ്മൾ ഇപ്പോൾ മുതിർന്നിരിക്കുന്നു.. പഴയപോലെ ഇനി നമുക്ക് ഒരുമിച്ച് നടക്കാനാവില്ല.. നീ കാര്യങ്ങൾ മനസിലാക്ക്.." "എനിക്കെല്ലാം മനസിലായി മീനൂ... വീട്ടുകാരും നാട്ടുകാരും അറിയാത്ത നിനക്കുമാത്രമറിയുന്ന ഒരു അച്ചു ഉണ്ടായിരുന്നില്ലേ അവനെ നീ മറന്നോ.. " " അച്ചൂ നീയാദ്യം പരീക്ഷ പാസാകൂ... ഇപ്പോൾ പഠനമാണ് ലക്ഷ്യം... തിരിച്ചറിവും മറവിയുമൊക്കെ പിന്നെ.. ഞാൻ പോണൂ... ലതികയുടെ കൂടെ എന്നെ കണ്ടില്ലെങ്കിൽ അമ്മ ചീത്തപറയും" അവൾ അത് പറഞ്ഞ് നടന്നു പോയപ്പോൾ ശൂന്യതയിൽ വിരിഞ്ഞൊരു താമരയാണെന്ന് തോന്നി... ആരവമുയർത്തി ഉയർന്നുപാറിയ ചമ്മലകിളികളിൽ ചിലത് തിരിച്ചെത്തുകയും ചിലത് അകലങ്ങളിലേക്ക് പാറി പോകുന്നതും  നോക്കി മരചുവട്ടിൽ നിന്ന് ഇറങ്ങി നടന്നു... മുണ്ടിന്റെ മടിക്കുത്തിൽ അവൾക്ക് നല്‍കാനായി പറിച്ച മുള്ളൻ പഴം നിലത്തേക്കൂർന്നു വീണു... കാലിലപ്പോഴും തൊട്ടിവാടികൊണ്ട് പോറിയ മുറിവിൽ നിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നു.. പോയ കാലത്തിന്റെ ചതുപ്പുനിലങ്ങളിലേക്ക് ഊർന്നിറങ്ങി ശ്വാസംമുട്ടുന്ന മനസിന്റെ വിങ്ങലുകളാണ് ഓരോരുത്തരുടെയും ജീവിതം.. മഞ്ഞമന്ദാരങ്ങൾ പൂവിടുകയും ഇതൾ കൊഴിയുകയും ചെയ്യുന്നതോടൊപ്പം മുത്തച്ഛൻ മരിക്കുകയും... അച്ഛൻ അമ്മയെ ഡൈവോഴ്സാക്കുകയും അമ്മ ഒരു കടയിൽ ജോലിക്ക് പോവുകയും ചെയ്തു... ഒരു ദിവസം പേരറിയാത്ത ഊരറിയാത്ത ഒരു അപ്പൂപ്പൻ താടി പോലെ പാറിനടന്ന ഒരാളുടെ കൂടെ അമ്മയിറങ്ങി പോയപ്പോൾ അമ്മമ്മയുടെ ചിറകിനടിയിൽ ഒരിടം കണ്ടെത്തി... നരച്ച ഇരുട്ടുകളും മങ്ങിയ പ്രഭാതങ്ങളും മാത്രം തേടിയെത്തിയ ജീവിതത്തിന്റെ വഴിത്താരയിൽ ആരുമറിയാതെ മീനു എന്ന ശംഖുപുഷ്ം വിരിഞ്ഞു നിന്നു.. മഴയുള്ളൊരു പകലിൽ പശുവിനെ അഴിച്ചുകൊണ്ടുവരാനായി പാടത്തേക്കിറങ്ങി... പശുവിനെയഴിച്ച് വീട്ടിലേക്ക് പോരുമ്പോഴേക്കും മഴ ശക്തമായി പെയ്യാൻ തുടങ്ങി.. അല്ലക്കാട്ടുകാരുടെ തൊടിയിൽ കയറി പിടിച്ചാൽ പിടിയൊതുങ്ങാത്ത ഒരു തേക്കിനു താഴെ മഴകൊള്ളാതിരിക്കാനായി കയറി നിന്നു... ചുറ്റും പൂകപോലെ പരന്നു പെയ്യുന്ന മഴചീളുകൾ ശരീരത്തിലങ്ങിങ്ങായി വീണുകൊണ്ടിരുന്നു... ഇടവഴിയിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം കുത്തിയൊലിച്ച് പാടത്തിനരികിലുള്ള പൊട്ടകിണറിലേക്ക് ചാടികൊണ്ടിരുന്നു... ഇടവഴിയിലൂടെ ആരോ ഓടിവരുന്നതായി തോന്നി അടുത്ത് വരുന്ന പാദസരകിലുക്കം അവസാനിച്ചത് ഞാൻ ചാരി നിന്ന തേക്കുമരത്തിന്റെ പിറകുവശത്തായിരുന്നു... ആരാണതെന്നറിയാനായി ഒരുവശത്തുകൂടി നോക്കിയപ്പോൾ നനഞ്ഞു കുതിർന്ന ഒരു പുറംവടിവിന്റെ ദൃശ്യം കണ്ടു.. ഇങ്ങനൊരാളവിടെ നിൽക്കുന്നതറിയാതെ അവൾ കുനിഞ്ഞു നിന്ന് പാവാട പിഴിയുകയായിരുന്നു... വെളുത്ത കാലിലെ നനുത്ത രോമങ്ങൾ കാൽവണ്ണയിലേക്ക്  ഒട്ടിപിടിച്ചിരിക്കുന്നു..ഒരു കയ്യകലത്തിലുള്ള മീനു ഞാനവിടെയുള്ളതറിയാഞ്ഞത് പോലെ അവളെന്റെ മനസുമറിയാതെ പോയല്ലോ എന്നോർത്തു.. അവൾ തേക്കിലേക്ക് ഒന്നുകൂടി ചാരി നിന്ന് മുടി മുൻപിലേക്കിട്ട് പിഴിയുന്നുണ്ടായിരുന്നു... അവളുടെ ശരീരത്തിന്റെ മണം അവിടമാകെ പരന്നപോലെ തോന്നി.. അവളോട് ചോദിച്ചു "മീനു.. നീയെവിടുന്നാ ഈ നേരത്ത് വരുന്നത്" അവൾ ശബ്ദം കേട്ട് ഞെട്ടിത്തരിച്ച് തിരിഞ്ഞുനോക്കി... "ഞാൻ രവിയേട്ടന്റെ അവിടെ ഡ്രസ് അടിക്കാൻ കൊടുക്കാൻ പോയതാണ്... കുടയെടുത്തതുമില്ല.. നീയെന്താണിവിടെ" "ഞാൻ പശുവിനെ അഴിക്കാൻ വന്നതാണ്" "ഉം.. നീ പഠിപ്പ് നിർത്തിയല്ലേ..." "ഉവ്വ്.. " " എന്താണിനി പരിപാടി..." "അമ്മമ്മക്ക് പ്രായമായി... പെൻഷനുള്ളതുകൊണ്ട് കഴിഞ്ഞു പോകുന്നു... " " അച്ചൂ.. എന്തെങ്കിലും വർക്ക് നോക്ക്... പഠനം തുടരാനാവില്ലെങ്കിൽ അതെങ്കിലും ചെയ്യ്... " " നോക്കികൊണ്ടിരിക്കുന്നു.." " നിന്റെ പരിപാടി എന്താണ്... " "പിജി ചെയ്യണം... സ്വന്തമായൊരു ജോലി കണ്ടെത്തണം... " " പിന്നെ... " " അത് കഴിഞ്ഞിൽ സ്വാഭാവികമായും ഒരു വിവാഹം കഴിക്കണം... അത്രതന്നെ... നിനക്കും വേണ്ടേ ഒരു ജീവിതമൊക്കെ... ഒന്നുമില്ലെങ്കിലും നീയെന്റെ കളിക്കൂട്ടുകാരനല്ലേ.. ഭാവിയിലേക്ക് ഒരു കണ്ണു വേണം.. " " ശരിയാണ് മീനൂ... നിനക്ക് ലക്ഷ്യങ്ങളുണ്ട്.... എന്റെ ലക്ഷ്യങ്ങളെല്ലാം അമ്മയും അച്ഛനും പോയതോടെ അസ്തമിച്ചു... ഈ പശുവും കയറും... കഷായമണമുള്ള അമ്മമ്മയുടെ ഇരുട്ടുള്ള മുറിയും മാത്രമാണിപ്പോൾ... വേനലും വർഷവും മാറി വരുന്നുണ്ട്... മുറ്റത്തെ നന്ദ്യാർവട്ട ചെടിയിൽ പുതിയ പൂക്കൾ വിടരുകയും പൊഴിയുകയും ചെയ്യുന്നുണ്ട്... വസന്തവും ശിശിരവുമറിയാത്ത വേരുറക്കാത്ത ചെടിയായി ഞാനിവിടെ നിൽക്കുന്നു.. "അച്ചൂ... എല്ലാം ശരിയാവും എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം എല്ലാം ശരിയാക്കാം എന്ന് പറയുന്നവരോടാണ്... നിനക്ക് ഡിസ്റ്റൻസ് നോക്കി കൂടെ... ചെറിയൊരു പരീക്ഷാ ഫീസടച്ചാൽ മതി... നിനക്ക് വീട്ടിലിരുന്ന് ചെയ്യാലോ.. പുസ്തകം ഞാന്‍ തരാം എന്റെ ഫ്രണ്ടിന്റെ കയ്യിലുണ്ട്... " " ഫീസടക്കാനൂള്ള പൈസക്കും അമ്മമ്മയോട് ചോദിക്കണം.. " " അച്ചൂ... തോൽക്കാൻ തുടങ്ങിയാൽ തോറ്റുകൊണ്ടേയിരിക്കും... ജീവിതത്തിൽ ജയിക്കാനാണ് പഠിക്കേണ്ടത് തോൽക്കാനാർക്കും പറ്റും... നീ ഇപ്പോൾ തോറ്റാൽ ജീവിതകാലം മുഴുവൻ നീയൊരു തോൽവിയായിരിക്കും... തല്ക്കാലം ഫണ്ട് ഞാൻ തരാം... ഞാനിപ്പോൾ ട്യൂഷനെടുക്കുന്നുണ്ട് ആ പൈസ തരാം... നീയൊന്ന് ശ്രമിക്കൂ നടക്കും.. " " അതൊന്നും ശരിയാവില്ല മീനൂ.. നീ പഠിച്ച് ഒരു ജോലിയൊക്കെ നേടി നല്ലൊരു കുടുംബമൊക്കെയായി ജീവിക്ക്... എനിക്കതിനുള്ള യോഗമൊന്നുമില്ല... " " ദേ... ആദ്യം നീ നിന്റെ ഈ നിരാശയൊന്ന് മാറ്റിവെക്ക്... എന്റെ കാര്യം എന്റെ വീട്ടുകാർ നോക്കിക്കോളും... പണ്ട് മുള്ളൻ പഴവും... പച്ചപുളിയും പകുത്തു കഴിച്ച ആ പഴയ മീനുവാണ് പറയുന്നത്... നീ പഠിക്കണം..മുരടിച്ചുപോകേണ്ട തായ്തടിയല്ല അച്ചൂ നീ... എനിക്കറിയാലോ നിന്നെ... " അത് പറഞ്ഞ് അവൾ തിരിഞ്ഞ് മാറിടം തേക്കിലേക്കമർത്തി നിന്നു നെറുകയിൽ നിന്നും വെള്ളതുള്ളികൾ അവളുടെ മുഖത്തെക്കൊലിച്ചിറങ്ങുന്നുണ്ടായിരുന്നു... തേക്കിൽ ചേർത്തു പിടിച്ച  അവളുടെ നനഞ്ഞ കൈകളിലെ ഒപ്പം വെച്ച് വെട്ടിയ നഖങ്ങളിലെ നെയിൽ പോളീഷിൽ നിന്ന് വെള്ളത്തുള്ളികൾ ഊർന്നിറങ്ങുന്നുണ്ടായിരുന്നു... പെയ്തിറങ്ങുന്ന മഴയിലും അവളുടെ ശരീരത്തിന്റെ ചൂട് മേനിയിൽ പടരുന്ന പോലെ തോന്നി കുറേ നാളുകൾക്ക് ശേഷം കണ്ട അവളുടെ വിടർന്ന നയനങ്ങളും ചോരചുണ്ടുകളും മിനുസമാർന്ന കവിളിണകളും കൂടുതൽ നേരം കണ്ടു നിൽക്കാനാവാതെ മുഖം തിരിച്ചു... അരുതാത്തതൊന്നും ആഗ്രഹിക്കരുതെന്ന് മനസിനെ വിലക്കി... പെയ്തിറങ്ങുന്ന ഓരോ മഴതുള്ളിക്കും അവളുടെ മുഖമാണെന്ന് തോന്നി.. ഒരായിരം മീനുമാർ ഒന്നിച്ച് മനസിൽ പെയ്ത് തരുന്ന പോലെ... ഇളം മഴയുടെ കുളിരായീ അവൾ വീണ്ടും പറഞ്ഞു തുടങ്ങി.. "അച്ചൂ.. ജീവിതത്തിൽ നമ്മൾ പ്രതീക്ഷിച്ചവരിൽ നിന്നൊന്നും ചിലപ്പോൾ ഒന്നും ലഭിച്ചില്ലെന്ന് വരും.. നമ്മൾ ചിലരെ കണ്ടെത്തേണ്ടിവരും അവർ കാണിച്ച വഴിയിലൂടെ നടക്കേണ്ടി വരും.. അവരിൽ നിന്ന് കിട്ടുന്ന കരുതൽ വേറൊരിടത്തു നിന്നും കിട്ടുന്നില്ലെന്ന് പിന്നീട് മനസിലാകും.. നാമറിയാതെ നമ്മിലേക്ക് നീളുന്ന കരങ്ങൾ.. " അവളുടെ മിഴിയിണകൾ ചലിക്കുന്നുണ്ടായിരുന്നു..അവളുടെ  ഉച്ഛ്വാസവായു മുഖത്ത് തട്ടുമ്പോൾ  നെഞ്ചിടിപ്പ് കൂടി വരുന്നപോലെ തോന്നി... എല്ലാം പറഞ്ഞു കഴിഞ്ഞ് ചാറിയെത്തി പെയ്തു തോർന്ന മഴയായി അവൾ നടന്നു പോകുമ്പോൾ... ആ മഴയിലലിഞ്ഞ നന്ദ്യാർവട്ട പൂ പോലെ ഞാന്‍ എല്ലാം കേട്ട്  തലയാട്ടി നിന്നു തുടരും രമേഷ്കൃഷ്ണൻ
#📝 ഞാൻ എഴുതിയ വരികൾ #✍️ വട്ടെഴുത്തുകൾ #💭 എന്റെ ചിന്തകള്‍ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
📝 ഞാൻ എഴുതിയ വരികൾ - வவிஷஜ் கம் 69ी6008@ |0&8@|0(0, கைவி் மவமேஷிஸை வQo ஸிமவஸ் 6obommomm: விவ ஸேவ வகம்் @೦@ @೧೦೦ 60 GDo೫ದonsoQo ಊ೧೦'   @೦@' ೧೦೦೦೦ ೧೦೧೦೪ಂs  ஸஸுdஸை 0000 ಉವ೨@GDo೪೧೨೧l೨o.s @p@g० oQlglaQj० Gal@m @ே0ை மவoவ%o விவவேம் o೧೦೦೦ @ ೧೦೦@೦ @9@ 6g600|@|e30@.. @@asoabodloel @galejoor வவிஷஜ் கம் 69ी6008@ |0&8@|0(0, கைவி் மவமேஷிஸை வQo ஸிமவஸ் 6obommomm: விவ ஸேவ வகம்் @೦@ @೧೦೦ 60 GDo೫ದonsoQo ಊ೧೦'   @೦@' ೧೦೦೦೦ ೧೦೧೦೪ಂs  ஸஸுdஸை 0000 ಉವ೨@GDo೪೧೨೧l೨o.s @p@g० oQlglaQj० Gal@m @ே0ை மவoவ%o விவவேம் o೧೦೦೦ @ ೧೦೦@೦ @9@ 6g600|@|e30@.. @@asoabodloel @galejoor - ShareChat
#📔 കഥ ഭാഗം ഒന്ന് നീയും ഞാനും പിന്നെ അവരും പൂർണ്ണമായ അർത്ഥമെന്താണെന്നറിയാതെ അനുസരിച്ചു പോകുന്ന ചില നിർദ്ദേശങ്ങൾ എല്ലാവരുടെ ജീവിതത്തിലുമുണ്ടാകും... ഒരു പരിധിക്കപ്പുറമാവുമ്പോൾ തള്ളിക്കളയുന്ന ചില ഉപദേശങ്ങളും.. അച്ചുവിന്റെ കൂടെ ഇനിമുതൽ നടക്കരുതെന്ന് അമ്മ പറഞ്ഞപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത് ചെറുപ്പം മുതലേ രണ്ട് വീടാണെങ്കിലും ഒരു കുടുംബം പോലെ കഴിഞ്ഞതിനാൽ പെട്ടെന്ന് അമ്മയത് പറയാനുള്ള കാരണം അടിവസ്ത്രത്തിൽ നനവുപടർത്തി രക്തമൊലിച്ചിറങ്ങിയ പേടിപെടുത്തിയ ഒരു പകലിന്റെ പാതിയായിരുന്നു... ആദ്യത്തെ മൂന്ന് ദിവസം മുറിയിൽ നിന്ന് പുറത്തിറങ്ങാന്‍ അമ്മ അനുവദിച്ചില്ല... ഭക്ഷണ സാധനങ്ങളിൽ നല്ല വിറ്റാമിനുകളുൾപെടുത്തി... ആയുർവേദ കടയിൽ നിന്ന് വാങ്ങിയ അരിഷ്ടങ്ങൾ കുടിപ്പിച്ചു.. എന്നും സ്ക്കൂളിലേക്ക് പോകാൻ നേരം വിളിക്കാൻ വരുന്ന അച്ചു അന്നും പടി കയറി വരുന്നത് ജനാലയിലൂടെ കണ്ടു.. അവൻ അമ്മയോട് ചോദിച്ചു "മീനുവെവിടെ അമ്മാ... അവളിന്ന് സ്ക്കൂളിലേക്കില്ലേ..." അമ്മ പറഞ്ഞു "ഇല്ലെടാ... അവൾക്ക് നല്ല സുഖമില്ല.. ഈയാഴ്ച ഉണ്ടാവില്ല" "എന്നിട്ടെവിടെ... കിടക്കുകയാണോ... ഇന്ന് സ്ക്കൂൾ വിട്ട് പോരുമ്പോൾ സേതുവേട്ടന്റെ തൊടിയിൽ കയറി കൃഷ്ണകണാന്തി പറിക്കണമെന്ന് അവൾ പറഞ്ഞിരുന്നു... " " ഇനിയവളെ അതിനൊന്നും കിട്ടില്ല അച്ചൂ... നീ സ്ക്കൂളിൽ പോകാൻ നോക്ക്... " " അതെന്താ... " " അതറിയേണ്ട പ്രായം നിനക്കായിട്ടില്ല... അതോണ്ട് വേഗം സ്ക്കൂളിൽ പോകാൻ നോക്ക്.. " അവൻ ഒന്നും മനസിലാകാതെ തലതാഴ്ത്തി പടിയിറങ്ങി പോകൂ ന്നത് കണ്ടപ്പോൾ വിഷമം തോന്നി.. എന്തൊക്കെ കരുതിയതാണ് ഇന്ന്... അമ്മിണിയമ്മയുടെ വീട്ടുമുറ്റത്തെ ചക്കരപുളിയിൽ നിന്ന് പുളിങ്ങയറുക്കണം... അച്ചു കയറുമ്പോൾ അമ്മിണിയമ്മ പാടത്തു നിന്ന്  വരുന്നുണ്ടോ എന്ന് നോക്കുന്നത് ഞാനാണല്ലോ...ഇന്നാ ഞാനില്ലാത്തോണ്ട് അച്ചു പുളിങ്ങയറുക്കില്ല... ഇന്നലെ ചൂടുക്കുരു നിലത്തുരച്ച്  ചൂടാക്കി കയ്യിൽ വെച്ച മാലിനിയുടെ തലയിലിട്ട് പൊട്ടിക്കാൻ അച്ചു ഇന്ന് തുപ്പലപൊട്ടിക്കായ പറിച്ചു തരാമെന്ന് ഏറ്റതാണ്....ഇന്നാണല്ലോ സോഷ്യൽ ബുക്കിന്റെ പേജിനുള്ളിൽ വിതറി  പൗഡർ കൊണ്ടുവരാമെന്ന് അച്ചു പറഞ്ഞിരുന്നത്... എല്ലാം നശിപ്പിച്ചു...എന്തിനാണാവോ അമ്മ ഇത്ര പേടിക്കുന്നത്... ഇനി എല്ലാ മാസവും ഇത് ഉണ്ടാകുമെന്ന് അമ്മ പറഞ്ഞതോടെ മനം ചത്തു... ************************************* കാരക്കാട്ടുകാരുടെ മതിലു ചാടി പാടത്തിന്റെ വലിയ വരമ്പിലൂടെ നടക്കുമ്പോൾ ഓർത്തു .. എന്താവും മീനുവിന് പറ്റിയത്... സാധാരണ പടികടന്ന് മുറ്റത്തേക്ക് കയറുമ്പോഴേക്കും അവൾ ബാഗെടുത്ത് ഇറങ്ങിയിട്ടുണ്ടാകും... അമ്മ കാണാതെ പൊതിഞ്ഞ് ബാഗിലിട്ട മുളക് പൊടിയും കല്ലുപ്പും ബാഗിലുണ്ടെന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിക്കും.. ക്ലാസിൽ ചെന്നപ്പോൾ ഒരു സുഖവും തോന്നിയില്ല... തിരിച്ചു പോരുമ്പോൾ എന്നും പാലോറക്കാരുടെ പറമ്പിൽ നിന്നും മുള്ളൻ പഴം പറിച്ച്... ചീനിക്കകൾ പെറുക്കി കൂട്ടി വീടെത്തുമ്പോഴേക്കും ഒരു സമയമാവും... ഇന്നിനി തനിച്ച് പോകേണ്ടി വരുമല്ലോ... എങ്ങനെയൊക്കെയോ വൈകുന്നേരമാക്കി... പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ രാവിലെ തന്നെ കളിക്കാനായി മീനുട്ടിയുടെ വീട്ടിലെത്തി... വീട്ടിൽ കുറെ വിരുന്നുകാരെ കണ്ടപ്പോൾ പഠിക്കൽ നിന്ന് തന്നെ തിരിച്ചു പോരുമ്പോൾ ഒന്നു തിരിഞ്ഞു നോക്കി.. അപ്പോൾ അമ്മയതാ വിളിക്കുന്നു "അച്ചൂ... വാ..." കയ്യിൽ കരുതിയിരുന്ന കളിസാധനങ്ങൾ വേലിക്കരികിലിട്ട് ഉമ്മറത്തേക്ക് കയറുമ്പോൾ എന്റെ അമ്മയോട് മീനുവിന്റെ അമ്മ പറയണത് കേട്ടു "മീനൂന്റെ കല്ല്യാണമായിട്ട് ഇവനില്ലാതെ എങ്ങനെയാണ്" "മീനൂന്റെ കല്ല്യാണമായോ... ആരാ ചെക്കൻ" അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു " എന്തായാലും നീയല്ല..." "സദ്യ ഉണ്ടിട്ട് പോയാൽ മതി ഇനി... വെയില് കൊണ്ട് നടക്കേണ്ട... ഇനിയേതായാലും മീനൂനെ കിട്ടില്ല.." "അതെന്താ..." "അവളുടെ കല്ല്യാണം കഴിഞ്ഞില്ലേ ഇന്ന് " " അപ്പോൾ ഇനി സ്ക്കൂളിലേക്കും വരില്ലേ... " " അത് വരും" "പിന്നെന്താ എന്നോട് കൂട്ടില്ലാത്തെ " "മീനു വല്യ കുട്ടിയായി.. അതൊക്കെ കുറച്ച് കഴിയുമ്പോ നിനക്ക് മനസിലാകും " അത് പറഞ്ഞ് മീനുവിന്റെ അമ്മ എന്റെ അമ്മയുടെ മുഖത്ത് നോക്കി ചിരിച്ചു ഉച്ചക്ക് ഊണു കഴിഞ്ഞിരിക്കുമ്പോൾ ആരോക്കെയോ ചേർന്ന് മീനുവിനെ പുതിയ ഡ്രസ് ഇടുവിച്ച് ഉമ്മറത്തേക്ക് കൊണ്ടു വന്നു അവൾ ഒരു ജിലേബിയെടുത്ത് കയ്യിൽ തന്നിട്ട് ചോദിച്ചു " അച്ചൂ... മൂപ്പടക്കാരുടെ പറമ്പിലെ കുരുവിക്കൂട് എന്തായി....അതില് കഞ്ഞുങ്ങളുണ്ടോ..." "നീയില്ലാത്തോണ്ട് ഞാനതിലെ പിന്നെ പോയിട്ടില്ല..." "ഞാൻ നാളെ മുതലുണ്ടാകും" അപ്പോഴേക്കും അമ്മ പറഞ്ഞു "ഉവ്വ്.. നീ നാളെ സ്ക്കൂളിലേക്ക് പോണത് നളിനിയുടെ കൂടെയാണ് അച്ചു ഇനിമുതൽ ബാലന്റെ കൂടെയും... ഇനിമുതലങ്ങനെ മതി" " അതെന്താ... " " ഞാൻ പറഞ്ഞത് കേട്ടാൽ മതി കൂടുതൽ ചോദ്യം വേണ്ട" അന്ന് വൈകുന്നേരം കിടന്നിട്ട് ഉറക്കം വന്നില്ല.. കുരുവിക്കൂടും... പച്ചപുളിയും.. മുള്ളൻ പഴവും എന്നന്നേക്കുമായി നഷ്ടപ്പെട്ടതായി തോന്നി.. . പിറ്റേന്ന് മുതൽ രണ്ടാളും രണ്ടുവഴിക്കായി സ്ക്കൂളിലേക്കെത്താൻ തുടങ്ങി.. സ്ക്കൂളിൽ വെച്ച് കാണുമ്പോൾ സംസാരിക്കുമെന്നല്ലാതെ ഒരുമിച്ചുള്ള നടത്തവും കളിയും ഉപേക്ഷിക്കപ്പെട്ടു... ബാലന്റെയും മറ്റ് കൂട്ടുകാരുടെയും കൂടെ കളിക്കുമ്പോഴും മീനുവിനെന്താണ് പറ്റിയത് എന്ന ചിന്തയായിരുന്നു മനസിൽ... കാലക്രമേണ ബാലനിൽ നിന്നും പഠിച്ച പാഠങ്ങളിൽ നിന്ന് അന്നെന്താണ് മീനുവിന് പറ്റിയതെന്ന് മനസിലായി... ചിലകാര്യങ്ങളിൽ കൂട്ടുകാർക്കാണ് ഗുരുസ്ഥാനം നല്കേണ്ടതെന്ന് തോന്നി... തുടരും രമേഷ് കൃഷ്ണൻ