ℂ𝕒𝕡𝕥𝕚𝕒𝕟 𝕄𝕚𝕝𝕝𝕖𝕣
ShareChat
click to see wallet page
@captianmiller20
captianmiller20
ℂ𝕒𝕡𝕥𝕚𝕒𝕟 𝕄𝕚𝕝𝕝𝕖𝕣
@captianmiller20
കൂടുന്നോ!!! ആത്മാവിലേക്കു ഒരു പുക വിടാൻ 😉💉💊🚬🚬
രാഹുലുമായി ചാറ്റ് ചെയ്യുമ്പോഴാണ് വിദ്യയ്ക്ക്, ഭർത്താവ് ദിനേശൻ്റെ ഫോൺ വരുന്നത്. ഡാ...ജസ്റ്റ് മിനുട്ട്, അങ്ങേര് വിളിക്കുന്നുണ്ട്, എന്താന്ന് ചോദിക്കട്ടെ പുതിയ എഫ്ബി ഫ്രണ്ടുമായിട്ടുള്ള ചാറ്റിങ്ങിൻ്റെ രസച്ചരട് മുറിഞ്ഞ നീരസത്തിലാണ് വിദ്യ, ഭർത്താവിൻ്റെ കോള് അറ്റൻ്റ് ചെയ്തത് ഹലോ ഏട്ടാ ... എന്താ ഈ പാതിരാത്രിയില് വിളിച്ചത്? ഉള്ളിലെ അമർഷം പുറത്ത് കാട്ടാതെയായിരുന്നു വിദ്യയുടെ ചോദ്യം അത് പിന്നേ ... ഞാൻ കുറച്ച് മുൻപ് ഒരു ഇംഗ്ളീഷ് മൂവി കണ്ടിരുന്നു, അപ്പോഴാണ് നിന്നെയെനിക്ക് ശരിക്കും മിസ്സ് ചെയ്തതായി തോന്നിയത് ,പടം കുറച്ച് A യാണ് നീയടുത്തുണ്ടായിരുന്നെങ്കിലെന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ച് പോയെടീ... വികാരാർദ്രനായി ഭർത്താവ് പറഞ്ഞത് കേട്ട്, വിദ്യയുടെ മുഖത്ത് ഒരു പുച്ഛഭാവം നിറഞ്ഞു . അതിനിപ്പോ എന്ത് ചെയ്യാൻ പറ്റുമേട്ടാ ... എനിക്ക് ചിറകുണ്ടായിരുന്നെങ്കിൽ ഏഴ് കടലും താണ്ടി ഞാനിപ്പോൾ അക്കരെയെത്തിയേനെ ഉള്ളിൽ പരിഹാസച്ചിരി നിറഞ്ഞ് നില്ക്കുമ്പോഴും അത് പ്രകടമാക്കാതെ, അവളും റൊമാൻ്റിക്കായി മൊഴിഞ്ഞു. എനിക്ക് നിന്നെയിപ്പോൾ കാണാൻ തോന്നുന്നു ,നീ നമ്മുടെ മുറിയിൽ തനിച്ചല്ലേ കിടക്കുന്നത് ? അല്ല ഏട്ടാ .. അമ്മ താഴെ പായ വിരിച്ച് കിടപ്പുണ്ട്,, അങ്ങനെ പറഞ്ഞില്ലെങ്കിൽ ഭർത്താവ് തന്നോട് വീഡിയോ ചാറ്റിൽ വരാൻ പറയുമെന്നും, അത് വരെ രാഹുല് കാത്തിരുന്ന് മടുത്താൽ അവൻ തന്നോട് പിണങ്ങുമെന്നും കരുതിയാണ്, വിദ്യ ഭർത്താവിനോട് കളവ് പറഞ്ഞത്. എങ്കിൽ നീയൊരു കാര്യം ചെയ്യ് ,ബാത്റൂമിൽ കയറിയിട്ട് എനിക്ക് നിൻ്റെ കുറെ സെൽഫിയെടുത്തയയ്ക്ക് ,ങ്ഹാ പിന്നേ.. ഡ്രസ്സൊന്നും ഇല്ലാതെ വേണം കെട്ടോ, ഫോട്ടോ എടുക്കാൻ അവസാനം ലേശം ജാള്യതയോടെയാണ് അയാളത് പറഞ്ഞത് . അയ്യേ ചേട്ടാ .. എന്തായീ പറയുന്നത്? കേട്ടിട്ട് തന്നെ എനിക്കെന്തോ പോലെ .. അവൾ മ്ളേച്ഛതയോടെ പറഞ്ഞു അതിനെന്താടീ? ഞാൻ കാണാത്തത് വല്ലതുമാണോ ? ഇപ്പോൾ കുറേ നാളായി കണ്ടിട്ട് ,അത് കൊണ്ടൊരു കൊതി തോന്നി ,നീ നാണിക്കാതെ വേഗം ഞാൻ പറഞ്ഞത് പോലെ ചെയ്യ് ,വാട്സ്ആപ് ഓൺ ചെയ്ത് ഞാൻ കാത്തിരിക്കും ,വേഗം.. അത്രയും പറഞ്ഞ് ദിനേശൻ ഫോൺ കട്ട് ചെയ്തപ്പോൾ, വിദ്യ ഒരു നിമിഷം സങ്കോചത്തോടെ നിന്നു. പിന്നെ ,മനസ്സില്ലാ മനസ്സോടെ അവളെഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു. അനിഷ്ടത്തോടെയാണെങ്കിലും ഭർത്താവ് പറഞ്ഞത് പോലെ, അവൾ കുറച്ച് സെൽഫികളെടുത്തു , ഉടനെ തന്നെ ദിനേശൻ്റെ വാട്സ് ആപിലേക്കയയ്ക്കുകയും ചെയ്തു, തിരികെ റൂമിലേക്കെത്തിയ വിദ്യ , ബെഡിൽ കമിഴ്ന്ന് കിടന്ന് കൊണ്ട് ,രാഹുലിൻ്റെ ഐഡിയിലേക്ക് വീണ്ടും മെസ്സേജയച്ചു. എന്താടീ.. നിൻ്റെ ഭർത്താവിന് പാതിരാത്രിയിലൊരു സ്നേഹം? രാഹുൽ ചോദിച്ചു. ഓഹ്, സ്നേഹംകൊണ്ടൊന്നുമല്ലെടാ.. ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ? അങ്ങേര് ലേശം സംശയാലുവാണെന്ന്, ഞാൻ വല്ലവൻ്റെയും കൂടെ പോയോ? അതോ വീട്ടിൽ തന്നെയുണ്ടോ? എന്നറിയാൻ വേണ്ടി വിളിച്ചതാണ് ,ഇടയ്ക്കിടെ ഈ വിളികൾ ഉണ്ടാവാറുണ്ട്, ശരിക്കും നടന്നത് പറഞ്ഞാൽ രാഹുൽ എന്ത് വിചാരിക്കും എന്നോർത്തിട്ടാണ്, അവളങ്ങനെ പറഞ്ഞത് . എന്നാൽ ,ദിനേശൻ ഒരു സംശയ രോഗിയാണെന്നുള്ളത് സത്യവുമായിരുന്നു. . നീയെന്തിനാടീ .. ഇങ്ങനൊരുത്തനെ സഹിക്കുന്നത് ?നിനക്കവനെ ഉപേക്ഷിച്ചൂടെ? ഉപേക്ഷിച്ചാൽ നീയെന്നെ ദുബായിലേയ്ക്ക് കൊണ്ട് പോകുമോ? നിൻ്റെ ഭാര്യയായിട്ട്? അങ്ങനെ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ,രാഹുലിന് തന്നോട് ആത്മാർത്ഥതയുണ്ടോന്നൊരു സംശയമുണ്ടായിരുന്നത് കൊണ്ട്, ആ ചോദ്യം അവൾ വിഴുങ്ങി. പറയാനെളുപ്പമാണ്, പക്ഷേ ,ഈ ബന്ധവും ഇല്ലാതായാൽ,നാട്ടുകാരും ബന്ധുക്കളും എന്നെയല്ലേ കുറ്റം പറയൂ.. എൻ്റെ ആദ്യവിവാഹബന്ധം വേർപെടുത്തുമ്പോൾ എല്ലാവരും എന്നെയാണ് ന്യായീകരിച്ചത് ,പക്ഷേ ഇനിയതുണ്ടാവില്ല എങ്കിൽ നീ അനുഭവിച്ചോ ?എനിക്കുറക്കം വരുന്നു' ഞാൻ കിടക്കാൻ പോകുവാണ് നാളെ കാണാം ഗുഡ് നൈറ്റ് ,സ്വീറ്റ് ഡ്രീംസ് ... ചാറ്റവസാനിപ്പിച്ച് രാഹുൽ പോയപ്പോൾ, വിദ്യയ്ക്ക് കടുത്ത നിരാശ തോന്നി. അവനുമായുള്ള സംഭാഷണങ്ങളായിരുന്നു, അവളുടെ ജീവിതത്തിൽ ആകെയുള്ള ഒരു എൻ്റർടെയ്ൻമെൻ്റ്. എന്നാൽ ,സ്വന്തം വികാരങ്ങളെ ശമിപ്പിക്കാനുള്ള ഒരു ദാഹശമനി മാത്രമായിട്ടായിരുന്നു, നാട്ടിലുള്ളപ്പോൾ പോലും, ദിനേശൻ വിദ്യയെ കണ്ടിരുന്നത് അത് കൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം തൻ്റെ രണ്ടാമത്തെ ഭർത്താവ് വിദേശത്തേയ്ക്ക് മടങ്ങിയപ്പോഴും വിദ്യയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ സ്വന്തം അമ്മയെ വിളിച്ച് ,അയാൾ ഏറെ നേരം സംസാരിക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്യുമെങ്കിലും, വിദ്യയോട് വളരെ പിശുക്കി മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളു, കൂടുതലും വിളിക്കുന്നത്, രാത്രിയുടെ യാമങ്ങളിലെപ്പോഴെങ്കിലും ആയിരിക്കും, താനുറക്കമായിരുന്നു എന്ന് പറഞ്ഞാലും, വിശ്വാസം വരാതെ, അയാൾ സെൽഫിയെടുത്ത് കാണിക്കാൻ പറയും, അത് തൻ്റെ സ്വന്തം മുറിയും,കട്ടിലും തന്നെയാണെന്ന് ഉറപ്പിക്കാൻ വേണ്ടിയുള്ള അടവാണെന്ന് വിദ്യയ്ക്കറിയാമായിരുന്നു. ഓരോന്ന് ആലോചിച്ച് കിടക്കുമ്പോൾ ,കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ തൻ്റെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ മിഴിവോടെ അവളുടെ മനസ്സിലേയ്ക്ക് തെളിഞ്ഞ് വന്നു. ####################### ഇരുപത്തിയൊന്നാമത്തെ വയസ്സിൽ പെട്രോൾ പമ്പിൽ ജോലിക്ക് പോകുമ്പോഴാണ് വിദ്യക്ക് വിവാഹാലോചനകൾ വന്ന് തുടങ്ങിയത് വരുന്ന ചെക്കൻ വീട്ടുരൊക്കെ ഓരോരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് പോയെങ്കിലും അവസാനം വന്ന, ഗിരീഷ് എന്ന ചെറുപ്പക്കാരൻ്റെ വീട്ടുകാർക്ക് വിദ്യയെ വല്ലാതെ ഇഷ്ടപ്പെട്ടു. എങ്കിൽ പിന്നെ ,എല്ലാവർക്കും ഇഷ്ടമായ സ്ഥിതിക്ക് നമുക്കിതങ്ങ് ഉറപ്പിക്കാം എന്താ? ചെക്കൻ്റെ അമ്മാവൻ പെട്ടെന്നങ്ങനെ ചോദിച്ചപ്പോൾ വിദ്യയുടെ അച്ഛന് ഉടനെയൊരു മറുപടി പറയാൻ കഴിയില്ലായിരുന്നു. വിദ്യയുടെ അച്ഛനും അമ്മയ്ക്കും ദിവ്യ എന്ന മറ്റൊരു മകള് കൂടിയുണ്ടായിരുന്നു . കൂലിപ്പണിക്കാരനായിരുന്ന ദിവാകരൻ അത് വരെ സമ്പാദിച്ച വകയിൽ ആകെ മിച്ചമുണ്ടായിരുന്നത് ,പതിനഞ്ച് പവൻ സ്വർണ്ണം മാത്രമായിരുന്നു. അയാളുടെ ഭാര്യ കോമളത്തിൻ്റെ കൈയ്യിൽ, ചിട്ടി പിടിച്ചും മറ്റുമായി അൻപതിനായിരം രൂപയുമുണ്ടായിരുന്നു. ചെറുക്കന് പെയിൻ്റിങ്ങ് തൊഴിലാണെങ്കിലും ,ഒരു ഇരുപത്തിയഞ്ച് പവനിൽ കുറച്ച് എങ്ങനെ കൊടുക്കും? നിങ്ങളാ ബ്രോക്കറെ അകത്തോട്ട് വിളിച്ച് കാര്യം പറഞ്ഞിട്ട് ,കല്യാണം ഉറപ്പിച്ചാൽ പോരെ? ഭർത്താവിനെ ആംഗ്യ ഭാഷയിൽ അടുക്കളയിലേക്ക് വിളിച്ചിട്ട് കോമളം തൻ്റെ ആശങ്ക അറിയിച്ചു അതിന് അവർക്ക് ഡിമാൻ്റൊന്നുമില്ലന്നേ നിങ്ങടെ പെണ്ണിനെ അവർക്കിഷ്ടമായി , നിങ്ങൾക്കെപ്പോഴാ സൗകര്യമെന്ന് വച്ചാൽ പെങ്കൊച്ചിനെ കൈപിടിച്ച് കൊടുത്തേക്കുക ,അത്രേയുള്ളു, ഇപ്പോൾ വലിയ പ്രൗഡിയൊന്നുമില്ലെന്നേയുള്ളു, ചെക്കൻ്റെ വീട്ടുകാര് നല്ല ഒന്നാന്തരം തറവാട്ടു കാരാണ്, ഈ ആലോചന വന്നത് നിങ്ങടെ പെങ്കൊച്ചിൻ്റെ ഭാഗ്യമായിട്ട് കരുതിയാൽ മതി ബ്രോക്കറ് ലോനപ്പൻ്റെ മറുപടി കേട്ടപ്പോൾ കോമളത്തിനും ദിവാകരനും സന്തോഷമായി കേട്ടിടത്തോളം നല്ലൊരു ആലോചനയാണ് ,ചെറുക്കൻ്റെ വീട്ടിൽ അച്ഛനും അമ്മയും കൂടാതെ, ഗൾഫ് കാരനായ ചേട്ടനും ചേട്ടത്തിയും മാത്രമേയുള്ളുവെന്നാണ് കേട്ടത് , പെങ്ങൻമാരില്ലാത്തത് കൊണ്ട് നാത്തൂൻ പോരൊന്നുമുണ്ടാവില്ല പിന്നെ ,ഗിരീഷിൻ്റെ അമ്മയോട് നീ കുറച്ചധികം സ്നേഹം കാണിച്ചോളണം,മൂത്ത മരുമകളേക്കാളും മിടുക്കി, ഇളയവളാണെന്നൊരു തോന്നല് അവർക്കുണ്ടായാൽ മാത്രം മതി, പിന്നെ നിനക്കായിരിക്കും അവിടെ സ്ഥാനം ,, കല്യാണത്തിന് മുൻപ് തന്നെ കോമളം, തൻ്റെ മകൾക്ക് വേണ്ട , ഉപദേശങ്ങൾ കൊടുത്തിരുന്നു. വലിയ ആഘോഷങ്ങളൊന്നുമില്ലായിരുന്നെങ്കിലും ,വിദ്യയുടെയും ഗിരീഷിൻ്റെയും വിവാഹം മംഗളമായി തന്നെ നടന്നു. കല്യാണ മണ്ഡപത്തിൽ വച്ചായിരുന്നു, വിദ്യ ,ഗിരീഷിൻ്റെ ഏട്ടത്തിയെ ആദ്യമായി കാണുന്നത്, നല്ല ഐശ്വര്യമുള്ള സുന്ദരിയായൊരു സത്രീ ,അവരും ചേട്ടനുമായുള്ള വിവാഹം കഴിഞ്ഞിട്ട് മൂന്നാല് വർഷമായെങ്കിലും, കുട്ടികളൊന്നും ആയിട്ടില്ലായിരുന്നു. മൂത്ത മകനിലൂടെ തങ്ങൾക്കൊരു പേരക്കിടാവിനെ കിട്ടാനുള്ള കാലതാമസം ഉണ്ടായപ്പോഴാണ്, ഇളയ മകന് വേണ്ടി, ഗിരീഷിൻ്റെ അച്ഛനും അമ്മയും വിദ്യയെ ആലോചിച്ചതെന്ന് പിന്നീടറിഞ്ഞിരുന്നു . ഏട്ടത്തിയുടെ സ്നേഹവായ്പിൽ വിദ്യയ്ക്ക് സന്തോഷം തോന്നി ,തനിക്കൊരു നല്ല ജീവിതം തന്നെയാണ്, ഈശ്വരൻ തന്നിരിക്കുന്നതെന്ന സമാധാനത്തിലാണ് , താലികെട്ടുന്നതിനായി പ്രാർത്ഥനയോടെ, ഗിരീഷിൻ്റെ മുന്നിൽ അവൾ കഴുത്ത് നീട്ടികൊടുത്തത്. വിമലേട്ടത്തി തന്നെയാണ് ,ആദ്യരാത്രിയിൽ അവളെ പാൽ ഗ്ളാസ്സുമായി ഗിരീഷിൻ്റെയടുത്തേയ്ക്ക് പറഞ്ഞ് വിട്ടത്. നിറഞ്ഞ സന്തോഷത്തോടെ പുഞ്ചിരിച്ച് കൊണ്ട് വിദ്യ മുറിയിലേക്ക് കടന്ന് വരുന്നത് കണ്ട ഗിരീഷ്, കട്ടിലിൽ നിന്നെഴുന്നേറ്റ് ജനലരികിൽ ചെന്ന് നിന്നു . ഏട്ടാ.. പാല്,, ലേശം നാണത്തോടെ തല ഉയർത്താതെ, അവൻ്റെ പിന്നിൽ നിന്ന് കൊണ്ട് അവൾ പറഞ്ഞു. നീ തന്നെ കുടിച്ചോ, എനിക്ക് വേണ്ട നിൻ്റെ പാല്,,, ഒട്ടും മയമില്ലാതെയുള്ള ഗിരീഷിൻ്റെ പ്രതികരണം കേട്ട്, വിദ്യ അമ്പരന്നു പോയി. എന്താ ഏട്ടാ ഇങ്ങനെ ? ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ? വിളർച്ചയോടെ അവൾ ചോദിച്ചു. തെറ്റ് ചെയ്തത് നീയല്ലാ .. എൻ്റെ വീട്ടുകാരാണ് ,അവരോട് ഞാനൊരായിരം വെട്ടം പറഞ്ഞതാണ്, എനിക്ക് കല്യാണം വേണ്ടെന്ന്, എന്നിട്ട് എൻ്റെ തന്തയും തള്ളയും കൂടി സെൻ്റിമെൻസ് കാണിച്ച് എന്നെ കൊണ്ട് സമ്മതിപ്പിച്ചതാണ് ,അറിയാമോ? ദേഷ്യം കൊണ്ട് അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു. വിദ്യയുടെ നെഞ്ചിൽ ഒരു കനൽ കട്ട വീണുടഞ്ഞു. ഏട്ടാ... ഞാൻ , ഞാനൊന്നുമറിഞ്ഞില്ലേട്ടാ.. എൻ്റെ വീട്ടുകാർക്കും ഒന്നുമറിയില്ല, എന്നോട്, ഏട്ടന് അനിഷ്ടമൊന്നുമില്ലല്ലോ അല്ലേ? ആകാംക്ഷയോടെ അവൾ ചോദിച്ചു. ഇഷ്ടപ്പെടാൻ നീ ലോകസുന്ദരിയൊന്നുമല്ലല്ലോ? അല്ലെങ്കിലും ,കറുത്ത നിറമുള്ള പെണ്ണുങ്ങളെ എനിക്ക് പണ്ടേ ഇഷ്ടമല്ല, അത് കൊണ്ട് എന്നിൽ നിന്നും നീ ഒരിക്കലും സ്നേഹം പ്രതീക്ഷിക്കരുത്, വേണമെങ്കിൽ,നിനക്കെൻ്റെ ഭാര്യയായി തുടരാം ,പക്ഷേ എൻ്റെ ഒരു കാര്യത്തിലും നീ ഇടപെടരുത് ,ഇടപെട്ടാൽ പിന്നെ നിൻ്റെ സ്ഥാനം , ഈ വീടിൻ്റെ പടിക്ക് പുറത്തായിരിക്കും,, തൻ്റെ തലയ്ക്ക് മീതെ വെള്ളിടി വെട്ടിയതും ,ബോധംകെട്ട താൻ ഭൂമി പിളർന്ന് താഴേയ്ക്ക് പോകുന്നതായും വിദ്യയ്ക്ക് തോന്നി. കഥ തുടരും .... രചന സജി തൈപ്പറമ്പ്. #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
📝 ഞാൻ എഴുതിയ വരികൾ - nmloel೨ aಊ - 1 nmloel೨ aಊ - 1 - ShareChat
രാവിലെ ഏറെ വൈകിയാണ് ഞാനന്ന് ഉണർന്നത് ഉണർന്നപ്പോൾ മുതൽ വീട്ടിൽ മൊത്തം ഒരു ശാന്തത ആ ശാന്തതയുടെ ഇടയിൽ ആദ്യം മനസ്സിൽ ഓടിയെത്തിയത് അമ്മയാണ്.... അമ്മയുള്ളപ്പോൾ ഇത്രയും ശാന്തത വരാൻ വഴിയില്ലല്ലോ ഓർത്തു.. പതിവിലും അടുക്കളയിൽ പാത്രങ്ങളുടെ കലപിലയും.. ഞങ്ങളെ ഉണർത്താനുള്ള ബഹളവും ആയിരിക്കും... ചിലപ്പോൾ സ്വയം അങ്ങനെ എന്തിനോടൊ ഒക്കെയുള്ള പരിഭവങ്ങളുടെ പിറുപിറുക്കൽ കേൾക്കുമെങ്കിലും അതൊന്നും ആരും പരിഗണിക്കാറില്ല.. പക്ഷേ ഇന്ന് അതൊന്നുമില്ല.. എന്ത് പറ്റിയെ ആവോ.. ഇനി എന്തെങ്കിലും അസുഖവന്നോ... ആ ഒരു ചിന്തയിൽ ഞാൻ മെല്ലെ കിടക്കയിൽ നിന്നും എഴുന്നേറ്റു... ടീവിയുടെ ഒച്ച കേൾക്കുന്നുണ്ട് ഞാൻ ഹാളിലേക്ക് ചെന്നു അനിയൻ അവിടെ ഇരുന്നു ടീവി കാണുന്നുണ്ട് അവന്റെ മുഖവും മ്ലാനതയിലാണ്.. ടീവി ഓൺ ആണെന്നെയുള്ളു പക്ഷെ അവന്റെ ചിന്തയും മിഴികളും വേറെ എവിടെയൊക്കയോ ആണ് അതിനാൽ വല്ലാത്തൊരു നിശബ്ദത ഹാളിലാകെ തളം കെട്ടി കിടപ്പുണ്ട്.. ഞാൻ ഉറക്ക ചുവടോടെ അടുക്കളയിൽ പോയി അവിടെയും അമ്മയില്ല.. പുറത്തേയ്ക്കു നോക്കി വീടും മുറ്റവും മൊക്കെ അടിച്ചുവാരി വൃത്തിയായിട്ടുണ്ട്.. ഞാനടുക്കളയിൽ കയറി നോക്കി കഴിക്കാൻ എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്.. പാത്രങ്ങളും കഴുകി വൃത്തിയായി തുടച്ചു വെച്ചിട്ടുണ്ട് പക്ഷെ അമ്മ മാത്രം അവിടെയെങ്ങുമില്ല . വെളിച്ചം അത്ര പരന്നിട്ടില്ല അപ്പോഴേക്കും അമ്മയിതെവിടെ പോയി എന്ന ചിന്ത എന്നിൽ എന്തോ വല്ലാത്ത ദേഷ്യമാണുണ്ടായത് കാരണം എനിക്ക് രാവിലെ എഴുന്നേറ്റാലുടനെ അമ്മയെ കാണാതെ പറ്റില്ല... അമ്മയുടെ ശബ്ദം കേട്ടില്ലെ പറ്റില്ല... അമ്മയിൽ നിന്നും ഒരു ദേഷ്യപ്പെടലെങ്കിലും മതിയായിരുന്നു എനിക്ക് എന്തൊക്കെ തന്നെയായാലും അമ്മ എന്നത് മനസ്സിന് വലിയ പ്രകാശം തന്നെയാണ്.. ആ സ്പർശം വാത്സല്യത്തിന്റെ കുളിരാണ്... ആ സ്നേഹം മറ്റൊന്നിനും പകരം വെയ്ക്കാൻ കഴിയാത്ത അനുഭൂതിയാണ്.. ഞാനനിയനെ വിളിച്ചു ചോദിച്ചു അമ്മയെവിടെ പോയെടാ.. അമ്മ പണിയ്ക്ക് പോയെന്ന് അവൻ തിരിച്ചു പറഞ്ഞു... അതു കേട്ടപ്പാടെ എന്തോ വയ്റ്റിൽ തീക്കട്ടി കൂടിയപ്പോലെ മനസ്സ് വല്ലാതായി ഞാൻ പിച്ച വെച്ചു നടക്കാൻ തുടങ്ങിയതിന് ശേഷമാണ് അമ്മ ചെറിയ കൂലി പണിയ്ക്ക് പോകാൻ തുടങ്ങിയത്.. അമ്മയുടെ കുടുംബം അത്ര വലിയ സാമ്പത്തികമായി ഉയർന്നതല്ലായിരുന്നു.. അതുകൊണ്ടു തന്നെ അമ്മക്ക് വിദ്യാഭ്യാസവും.. ഇല്ലായിരുന്നു അച്ഛനാണെങ്കിൽ വീട്ടിലെ കാര്യങ്ങളിൽ യാതൊരു ശ്രദ്ധയുമില്ലായിരുന്നു.. കിട്ടുന്ന പൈസയൊക്കെ ധൂർത്ത്ടിച്ചു നടക്കും ഇന്നെവരെ അച്ഛനിൽ നിന്നും ഞങ്ങൾക്കായി ഒന്നും കിട്ടിയിട്ടില്ല ഓണത്തിനോ ഓണക്കോടിയോ അല്ലേൽ മക്കൾക്ക് എന്തങ്കിലും വാങ്ങിച്ചു കൊടുക്ക് എന്ന് പറഞ്ഞു അച്ഛൻ അമ്മയുടെ കൈയ്യിൽ പണം കൊടുക്കുന്നതോ ഞാൻ കണ്ടിട്ടില്ല.. അച്ഛനെന്ന വെക്തിയോട് പണ്ടേ ഒരു അകൽച്ചയായിരുന്നു എല്ലാ ഓണക്കാലത്തും അമ്മ വീട്ടിൽ നിന്നും ആണ് ഓണക്കോടി കിട്ടിയിരുന്നത്.. മറ്റെല്ലാ കുട്ടികളും അച്ഛൻ വാങ്ങി തന്നതാ പറഞ്ഞു ഓരോ സമ്മാനങ്ങൾ കാട്ടുംമ്പോൾ മനസ്സ് ഒരുപാട് കൊതിച്ചു പോയിട്ടുണ്ട് എന്റെ അച്ഛനിൽ നിന്നും ഒരു മിഠായിയെങ്കിലും കിട്ടിയിരുന്നുവെങ്കിലെന്നു.. അമ്മയ്ക്ക് ഞങ്ങൾക്കുള്ള ഭക്ഷണത്തിനുള്ള വകയൊരുക്കാനെ കഴിഞ്ഞിരുന്നുള്ളു. അതിനാൽ തിരുവോണത്തിന് മുന്നെ അമ്മമ്മ വീട്ടിൽ വന്നു ഞങ്ങളെ പാലക്കാടുള്ള അമ്മ വീട്ടിലേക്ക് കൊണ്ട് പോകാറുണ്ട് ഓർമ്മ വെച്ച നാൾ മുതൽക്കേ ഞങ്ങളുടെ ആഘോഷങ്ങളൊക്കെയും അമ്മ വീട്ടിലായിരുന്നു അവിടെ അമ്മയ്ക്ക് മൂന്നു കുടുംബവും...നിറയെ ആളുകൾ ഒക്കെയായി നല്ല രസം ആയിരിക്കും. അവിടെ ചെല്ലുമ്പോൾ അമ്മ അമ്മയുടെ കഷ്ടപ്പാട് മറന്നു പോയി എന്ന് തോന്നിയിട്ടുണ്ട് അല്ലെങ്കിൽ അവരിൽ നിന്നും ഒക്കെ അമ്മയത് മറച്ചു വെച്ചതാകും... ഓർത്താപ്പോൾ കണ്ണു നിറഞ്ഞു ഞാൻ വീണ്ടും മുറിയിൽ വന്നിരുന്നു.. ഇന്ന് ആദ്യമായിട്ടാണ് അന്ന് അമ്മ നേരത്തെ പണിക്ക് ഇറങ്ങി പോയെന്ന് അറിയുന്നത്. എനിക്ക് വല്ലാത്ത കുറ്റബോധം .ആ നിമിഷം എനിക്ക് അച്ഛനോട് വല്ലാത്ത വെറുപ്പ് തോന്നി സ്വന്തം ഭാര്യയുടെ വിയർപ്പിന്റെ വിലകൊണ്ടു മൃഷ്ടാനം ഉണ്ടുറങ്ങി കഴിയുന്ന അയാളോട് പിന്നെ എന്താ തോന്നേണ്ടത് ?? അമ്മ എപ്പോഴും പറയാറുണ്ട് എന്റെ മക്കൾ പഠിച്ചു ഒരു നല്ല ജോലിയൊക്കെയായിട്ടു വേണം എനിക്കൊന്നു നടു നിവർത്താനെന്ന്. . ആ ഒരു സ്വപ്നം സാഫലമാക്കാനാകും എത്ര കഷ്ടപ്പാടിന്റെ ഇടയിലും ഞങ്ങളുടെ പഠനത്തിനുള്ള കാശ് കുഞ്ഞു തുകയായ് അമ്മ തന്നു തീർത്തിരുന്നു... ചിലപ്പോഴൊക്കെ തികയാതെ വരുമ്പോൾ കടം വാങ്ങി തന്നിരിന്നു.. ഇതെല്ലാം കാണുമ്പോൾ ഒക്കെ ഇട്ടെറിഞ്ഞ് എന്തെങ്കിലും കൂലി പണിക്ക് പോയി കുറച്ചു കാശ് ഉണ്ടാക്കി അമ്മയെ സഹായിക്കണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്... എൻറെ പഠിപ്പ് നീർത്തി മറ്റു രണ്ട് പേരെയും പഠിപ്പിച്ചു കര കയറ്റാൻ ഞാൻ അപ്പോഴൊക്കെ ഏറെ ചിന്തിച്ചു പോയിട്ടുണ്ട് അങ്ങനെ ഒരിക്കൽ നാട്ടിലെ വലിയ പണക്കാരനായ ഉണ്ണി നായരുടെ വീട്ടിലെ വഴിയിൽ പാറപ്പൊടി ഇടാൻ എന്നോടും രണ്ട് കൂട്ടുകാരോടും കൂടിയായ് പറഞ്ഞു. വേഗം പണി കഴിച്ചാൽ ഓരോർത്തർക്കും ഇരുന്നൂറ് രൂപ വച്ചു തരാം മെന്നും പറഞ്ഞു അന്നൊക്കെ ഇരുന്നൂറൂ രൂപ ഇന്നത്തെ രാണ്ടായിരത്തിന് തുല്ല്യമാണ്. അവരുടെ പറമ്പിൽ നിന്നും കുഴിച്ച കുഴൽക്കിണറിൽ നിന്നുള്ള പാറപ്പൊടി ഒരു കൊട്ടയിൽ വാരി വഴി നീളെ ഇടാൻ പറഞ്ഞു അത്ര നീളം ഇല്ലേലും ഒരു ദിവസമൊക്കെ പിടിക്കുന്ന പണി തന്നെ ആയിരുന്നു.. അയാൾ ആണെങ്കിൽ നാട്ടിലെ അറുപിശുക്കനും... പക്ഷെ പണി കഴിഞ്ഞ പൈസ കിട്ടുമല്ലോ...അതു അമ്മയെ ഏൽപ്പിച്ചാൽ അമ്മയ്ക്ക് ഒരു സഹായമാകുമല്ലോ ഓർത്തു മനസ്സിൽ സ്വയം അഭിമാനം തോന്നി... ഞങ്ങന്ന് മൂന്ന് പേരും കൂടെ കൊട്ട നിറച്ച് വഴി നടുക്കെ ഇട്ടു പരത്തി വഴി മൂടി കൊണ്ട് ഇരുന്നു... ഒരു പത്ത് കൊട്ട മുന്നു പേരും ഇട്ടപ്പോഴേക്കും ആകെ തളർന്നിരുന്നു വിചാരിച്ച പോലെ അത്ര എളുപ്പമല്ലായിരുന്നു പറമ്പിൽ നിന്നും മണൽ കോരി നിറച്ച് കുറച്ചു നടന്ന് വന്നു വേണം വഴിയിലിടാൻ തളർന്നപ്പോൾ കൂടെ ഉള്ളവൻ പറഞ്ഞു മതിയാക്കി വീട്ടിൽ പോവ..ഇതൊന്നും നമുക്ക് പറ്റില്ല... എളുപ്പമെന്ന് കരുതി ഏറ്റെടുത്ത ജോലി പതിവഴി നിർത്തിയാൽ അയാൾ കാശ് തരില്ലെന്ന് ഞാൻ പറഞ്ഞു. ഇനി രണ്ടു നാൾ നീട്ടിയ എന്താകും അവസ്ഥ എന്നോർത്തു ആകെ തളർന്നു... അപ്പോഴും ജോലി ചെയ്തു കിട്ടിയ പൈസ അമ്മയുടെ കൈയിൽ വെച്ചു കൊടുക്കുന്ന ആ നിമിഷങ്ങളായിരുന്നു മനസിൽ.. ഒടുവിൽ രണ്ട് ദിവസം കൊണ്ട് വഴിയിലും പകുതി മുറ്റവും മണ്ണിട്ട് കൊടുത്തു പക്ഷെ പിശുക്കനായ അയാൾ പറഞ്ഞ കാശ് മാത്രം തന്നില്ല... ഒടുവിൽ കിട്ടിയത് വാങ്ങി അന്ന് ഞങ്ങൾ അവിടെ നിന്നും പോന്നു.. അപ്പോഴേക്കും ഉള്ളിലെ ആഗ്രഹങ്ങളും കുഞ്ഞു സ്വപ്നങ്ങളും കൊഴിഞ്ഞു വീണിരിന്നു... അന്ന് രാത്രി കിടക്കുമ്പോൾ ഞാനോർത്തു അപ്പോൾ അമ്മയൊക്കെ എത്രമാത്രം കഷ്ടപ്പാട് വേദന സഹിച്ചു കാണും.. ഒരു ദിവസം കൊണ്ട് ഒരിത്തിരി നിമിഷം കൊണ്ട് ഞാനനുഭവിച്ച വേദന ഒരു ദിവസം പണിയെടുത്ത് വരുന്ന അമ്മ എത്രയോ അനുഭവിച്ചു കാണും.. പക്ഷെ അങ്ങനെ ആ മുഖത്ത് ഒരു തളർച്ചയോ ക്ഷീണമോ കണ്ടില്ല വന്നാൽ പിന്നെ വീട്ടു ജോലിയിൽ മുഴകി ഞങ്ങൾക്ക് കഴിക്കാനുള്ള ഉണ്ടാക്കാനുള്ള തിരക്കും അതു കഴിഞ്ഞ് എല്ലാം ഒതുക്കി ഒടുവിലായി ഒരുറക്കം ഉറങ്ങാറുണ്ടോ എന്ന് സംശയമാണ് കാരണം ഞങ്ങൾ ചിലപ്പോൾ ഒന്ന് ചുമക്കുകയോ ഒന്നെണിച്ച് ഇരിക്കുകയോ ചെയതാൽ ഏത് പാതിരാത്രിയിലും ആണേലും എഴുന്നേറ്റു വന്ന് കാര്യം തിരക്കും. അതിനാൽ ഒരു ദിവസം അമ്മ കണ്ണടച്ച് ഉറങ്ങുന്നുണ്ടോ എന്നത് സംശയം തന്നെ ആയിരുന്നു.. ചിലപ്പോഴൊക്കെ അമ്മ പറയാറുണ്ട് ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ ക്ഷീണിച്ച് അവശയായിവരുമ്പോൾ ഒരു ഗ്ലാസ് വെള്ളം കിട്ടിയേനെ... അപ്പോൾ ഞാൻ കളിയായി പറയാറുണ്ട് "എന്നാ പിന്നെ ഇപ്പോൾ പുരനിറഞ്ഞ് നിൽക്കുന്ന അവളെ കെട്ടിച്ചു വിടണം എന്നേർത്ത് അമ്മയിപ്പോൾ ആദി പിടിച്ചു ചത്തേനെന്ന് ഈശ്വരാ.അതും ശെരിയാണല്ലോ എന്നു പറഞ്ഞുള്ള ആ നിഷ്കളങ്കമായ ചിരി കാണണം !! ഞാനന്ന് ജോലി ചെയ്തു കിട്ടിയ കാശ് പിറ്റേന്ന് അമ്മയുടെ കൈയിൽ കൊടുത്തു ആദ്യമായി ഒരു പണിക്കാരാനായതിൻെറ ഭാവത്തോടെ കാരണം അതുകൊണ്ട് എന്തേലും അമ്മ തന്നെ വാങ്ങി എനിക്കും അനിയൻ മാർക്കും വച്ചു തരട്ടെ കരുതി ഞാനന്നൊന്നും സ്വന്തമായി ഒരു തീരുമാനം എടുക്കാനൊന്നും ഞാനായിട്ടില്ലായിരുന്നു . പക്ഷെ അമ്മ അത് വാങ്ങിയില്ല... നിന്റെ കൈയിൽ തന്നെ വച്ചോ മോനെ എന്തെങ്കിലും ആവശ്യം ഉള്ളപ്പോൾ എടുക്കാലോ പറഞ്ഞു തിരികെ തന്നപ്പോൾ.. എനിക്ക് ആകെ സങ്കടം ആയി.... എന്നാലും എൻറെ അമ്മയ്ക്ക് എന്തേലും വാങ്ങി കൊടുക്കണം എന്നോർത്തു... എന്ത് വാങ്ങും എന്ന ആലോചനയിൽ ആദ്യം മനസിൽ കയറി വന്നത് ചെരിപ്പില്ലാതെ നടക്കുന്ന കാലുകളാണ് .. എവിടെ പോകുകയാണെങ്കിലും എൻറെ അമ്മയ്ക്ക് ചെരിപ്പ് ഇല്ലായിരുന്നു . ഞാൻ പലപ്പോഴും ദേഷ്യം കാട്ടിയിട്ടുണ്ട് ഒരു ചെരുപ്പ് വാങ്ങിയിടിൻ പറഞ്ഞു.. അപ്പോൾ ഒക്കെ പറയുന്നത് നിങ്ങൾക്ക് തിന്നാനും ഉടുക്കാനും വേണ്ടെ അതിനിടയിൽ എനിക്ക് അതിൻെറ ഒന്നും ആവശ്യമില്ല... അമ്മയുടെ ആഗ്രഹങ്ങളെല്ലാം ഞങ്ങളുടെ ആവശ്യങ്ങൾക്കായി മാറ്റി വെക്ക പെട്ടവയായിരുന്നു.. അതിനാൽ ഞങ്ങൾ ഒന്നിനോടും വാശി പിടിച്ചിട്ടില്ല.. എന്നാലും മറ്റുള്ളവരുടെ മുന്നിലൂടെ പോകുമ്പോഴും അമ്മയുടെ ചെരിപ്പില്ലാത്തെ കാല് കാണുമ്പോൾ എന്തോ കുറിച്ചിൽ തോന്നും വല്ല കാല്ല്യാണത്തിനു പോയാലും അമ്മ വീട്ടിൽ പോകുമ്പോഴും ഞാൻ പറയും .. അമ്മ സാരി നന്നായി താഴ്ത്തി ഉടുക്ക് ഇങ്ങളെ കാല് കാണാതെ ആക്കിയിട്.. ബസ്സിൽ ഇരിക്കുമ്പോൾ ഞാൻ വസ്ത്രങ്ങൾ അടങ്ങിയ കവർ കൊണ്ടു അമ്മയുടെ കാലുകളെ മറ്റുള്ളവർ കാണാതെ മറച്ച് പിടിക്കാറുണ്ട്.. എൻറെ അമ്മയെ പുച്ഛത്തോടെ പരിഹാസ ഭാവത്തോടെ ആരെങ്കിലും നോക്കുന്നത് എനിക്ക് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു അതിനാൽ ഞാൻ ആ കാശിനു അമ്മയ്ക്ക് ഒരു നല്ല ചെരിപ്പ് വാങ്ങണം എന്ന് മനസ്സിൽ ഉറപ്പിച്ചു ഇരുന്നു... ഞാൻ വേഗം ഒരു ഷർട്ട് എടുത്തിട്ട് പുറത്തേക്ക് പോയി.. എവിടേക്കാ .... എന്ന അമ്മയുടെ ചോദ്യത്തിന് ഇപ്പോൾ വരാമ്മമ്മേ പറഞ്ഞു ഞാനിറങ്ങി.. ഒരു ചെരുപ്പ് കടയിൽ കയറി അമ്മയുടെ അളവിലുള്ള ഒരു ചെരുപ്പ് വാങ്ങി.. വീട്ടിലെത്തി ആ പൊതി അമ്മയുടെ കൈയിൽ വെച്ചു കൊടുക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു അഭിമാനം തോന്നിയിരുന്നു.. അമ്മ അതു തുറന്നു നോക്കി... ആ ചെരുപ്പുകൾ കണ്ടപ്പോൾ എനിക്കെന്തിനാ ഇതൊക്കെയെന്ന് ചോദിക്കുമ്പോഴും . ആ കണ്ണിലെ തിളക്കം ഇന്നും എന്റെ കണ്ണിൽ മായാതെ നിൽക്കുന്നുണ്ട്...!! ഇന്ന് ഇപ്പോൾ ഞങ്ങളൊക്കെ വളർന്നു ഞാൻ മെക്കാനിക്കൽ ജോലിയിൽ കയറി ഒരനിയൻ ഡിഗ്രി കഴിഞ്ഞു.. മറ്റേയാൾ പ്ലസ് ടുവും.. ഞങ്ങൾ എവിടെ ദൂരയാത്ര പോയി വരുമ്പോഴും അമ്മയ്ക്കായി ഒരോ സാധനങ്ങൾ മറക്കാതെ വാങ്ങും കമ്മൽ , മാല , ചെരുപ്പോ ,അങ്ങനെ ഓരോന്ന് ഒരോന്ന് ആരാ ഇതൊക്കെ വാങ്ങി തരുന്നത് എന്ന അയൽവക്കകാരുടെ ചോദ്യത്തിനു തെല്ലൊരു അഹങ്കാരത്തിൽ പറയും എൻറെ കുഞ്ഞുമകൻ കൊണ്ട് വന്നതാ ഇതൊക്കെ എന്ന് അതു കേൾക്കുമ്പോൾ മനസ്സിൽ ഒരു "വിങ്ങലാ ...... പിന്നീടാ വിങ്ങൽ ഒരു ചിരിയുടെ തുടക്കമാകുംമ്പോൾ... ഒടുവിലൊരു നീർമണി തുളുമ്പി കണ്ണ് കോണുകളിൽ നിറഞ്ഞു തൂകാറുണ്ട് .. അമ്മയുടെ സംതൃപ്തിയുടെ പുഞ്ചിരിയേറ്റ്....◾ ശുഭം🙏❤️ മനു പി എം. #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ
𝗡𝗜𝗚𝗛𝗧 𝗗𝗥𝗜𝗩𝗘💥 (𝟙) " ഇയാൾ കൊടുക്കുന്നുണ്ടോ? !" ഓട്ടോ ഓടിക്കുന്നതിനിടയിൽ അയാൾ ഒന്ന് പിറകിലോട്ട് കണ്ണോടിച്ചുകൊണ്ട് ചോദിച്ചപ്പോ അവളൊന്ന് പുഞ്ചിരിച്ചു . " ചേട്ടന് എന്നെ കണ്ടിട്ട് അങ്ങനെ ആണോ തോന്നിയത്? " അവളുടെ ശാന്തമായ മറുപടി കേട്ടപ്പോൾ അയാൾക്ക് ചോദിച്ചത് അബദ്ധമായോ എന്ന സംശയത്തിൽ ആയിരുന്നു. " അത് പിന്നെ മോളെ... ഈ സമയത്ത് ഇവിടെ ഓക്കേ അങ്ങനെ ഉള്ളവരാണ്‌ കൂടുതലും.... അതുകൊണ്ട്.... " അയാൾ പറ്റിയ അബദ്ധം മറയ്ക്കാനെന്നോണം വാക്കുകൾ പരതുമ്പോൾ അവളിലെ പുഞ്ചിരി അതുപോലെ തന്നെ ഉണ്ടായിരുന്നു. " രാത്രി പെണ്ണ് ഒറ്റയ്ക്കിറങ്ങിയാൽ ഈ പണിക്കാനെന്ന് തെറ്റിദ്ധരിക്കുമ്പോൾ ഒറ്റയ്ക്ക് ങ്ങനെ സഞ്ചരിക്കേണ്ടി വരുന്ന ഒരു പെണ്ണിന്റ മാനസികാവസ്ഥ മനസ്സിലാക്കൻ മാത്രം ഒരാളും ഇല്ലല്ലേ ചേട്ടാ. " അയാൾക്ക് ഉത്തരം മുട്ടിയിരുന്നു. ഇതൊക്കെ സ്ഥിരം കാഴ്ചകൾ ആയത് കൊണ്ടാണ് അങ്ങനെ ചോദിച്ചത്, പക്ഷേ... "മോളെ, വേറൊന്നും കൊണ്ടല്ല ഞാൻ... ഇവിടെ ഈ സമയത്ത് കൂടുതലും ങ്ങനെ ഒക്കെ ആണ്. സ്ഥിരം അങ്ങനെ ഉള്ള ഓട്ടങ്ങളാണ് കൂടുതലും. അതിൽ സ്ഥിരം കാണുന്നവരും പുതിയ മുഖങ്ങളും ഉണ്ടാകും. അതുകൊണ്ട് ആണ് ഞാൻ... " അയാൾ വിഷമത്തോടെ അവളോട് ക്ഷമാപണം പോലെ പറയുമ്പോൾ അവൾ ചോദിച്ചത് മറ്റൊന്നായിരുന്നു. " ചേട്ടാ... ഒരു പെണ്ണ് രാത്രി വെളിയിലിറങ്ങുന്നത് അവളുടെ മനസ്സിന്റെ ധൈര്യം ഒന്നുകൊണ്ടു മാത്രം അല്ല, മനസാക്ഷി ഉള്ള ഒരാളെങ്കിലും വഴിയിൽ സഹായിക്കാൻ ഉണ്ടാകും എന്നോർത്തു കൂടി ആണ്. ഇതുപോലെ ചെറിയ വണ്ടിയിൽ കേറുന്നത് പോലും അത്രമേൽ സുരക്ഷ ഈ ഓട്ടോയിൽ ഉണ്ടാകും എന്ന വിശ്വാസത്തിൽ ആണ്. ഒരു സ്ഥലം പറയുമ്പോൾ അവിടെ എത്തുന്നത് വരെ നിങ്ങളെ പോലെ ഉള്ളവരെ എത്രത്തോളം വിശ്വസിച്ചാണ് എന്നെപോലെ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന പെണ്ണുങ്ങൾ ഇതിന്റെ പിന്നിൽ ഇരിക്കുന്നത് എന്നറിയോ? ആ വിശ്വാസം ആണ് ഈ ഒരു ചോദ്യം കൊണ്ടുപോലും മനസ്സിൽ ഭയം കൊള്ളിക്കുന്നത്. " അവൾ പറയുന്നത് കേട്ടപ്പോൾ അയാൾക്ക് അഭിമാനവും അതോടൊപ്പം ആത്മനിന്ദയും അനുഭവപെട്ടു. ഒരു പെണ്ണിനെ ഒറ്റയ്ക്ക് കണ്ടാൽ, അത് ഏതൊരു സാഹചര്യത്തിൽ ആയാലും മറ്റൊരു കണ്ണിലൂടെ കാണുന്നത് എത്രത്തോളം അപഹാസ്യമാണെന്ന് അയാൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. തന്റെ മോളുടെ പ്രായമേ ഉളളൂ ഇവൾക്ക്. തന്റെ മോള് ഇതുപോലെ ഒരു അവസ്ഥയിൽ സഞ്ചരിക്കേണ്ടി വന്നാൽ, ഇതുപോലെ ഒരാൾ ചോദിച്ചാൽ ഉണ്ടാകുന്ന അവൾക്ക് അനുഭവപ്പെടുന്ന മാനസികവേദന എന്തായിരിക്കുമെന്ന് അയാൾ ഈ പെൺകുട്ടിയിലൂടെ അറിയുകയായിരുന്നു. " മോൾക്ക് വിഷമം ആയെന്ന് അറിയാം.. അത് മോളങ് ക്ഷമിച്ചേക്ക്. സാധാരണയായി കാണുന്ന പല കാഴ്ചകളും മനസ്സ് മടുപ്പിക്കാറുണ്ട്. പക്ഷേ, ജീവിതമാർഗ്ഗം ഇതായതുകൊണ്ട് ഒന്നും കണ്ടില്ലെന്ന് നടിച്ചു മുന്നോട്ട് നോക്കി ഇരിക്കും. അവരിൽ നിന്ന് കിട്ടുന്ന നോട്ടുകളാണ് പലപ്പോഴും എന്റെ വീടിന്റെ വിശപ്പ് അകറ്റിയത്. പക്ഷേ, പുതിയ ചില കുട്ടികൾ ഇതുപോലെ പോകുന്നത് കാണുമ്പോൾ ചങ്ക് പിടയ്ക്കും. ഈ പ്രായത്തിൽ ഒരു മോളുള്ളത് കൊണ്ടാവാം. ചിലരോട് പറയും, ചിലർ മൂളികേൾക്കും, മറ്റു ചിലർ ദേഷ്യപ്പെട്ട് മുഖത്തേക്ക് കാശും വലിച്ചെറിഞ്ഞു പോകും. വിഷമത്തോടെ അവരുടെ പോക്ക് നോക്കി തിരികെ പോരുമ്പോൾ ന്റെ മോളെ ഓർക്കും. " അയാൾ വിഷമത്തോടെ പറയുന്നത് കേട്ടപ്പോൾ ന്തോ അവൾക്കും ഒരു വല്ലായ്മ തോന്നി. " അതൊക്കെ പോട്ടെ, മോള് ഈ രാത്രി എങ്ങോട്ടാ? " അയാളുടെ ചോദ്യം കേട്ട് അവൾ നെടുവീർപ്പിട്ടു. " എങ്ങോട്ടെന്ന് ചോദിച്ചാ, ഈ രാത്രി എവിടെ പോകുമെന്ന് അറിയില്ല. ഒറ്റയ്ക്കൊരു റൂം എടുക്കാൻ പേടിയാണ്. അതുകൊണ്ട് ഇങ്ങനെ സഞ്ചരിക്കണം കുറെ നേരം. രാവിലത്തെ ആദ്യവണ്ടിയിൽ നാട്ടിലേക്ക് പോണം. അമ്മ അവിടെ ഒറ്റയ്ക്കാണ്. ഞാൻ വരുമെന്ന് കരുതി കാത്തിരിക്കുകയാവും. പാവം " അവളുടെ വാക്കുകളിലെ ഇടർച്ച അയാളുടെ ഉള്ളിൽ ഒരു കുഞ്ഞ് നോവ് നൽകി. രാത്രി ഒരു പെൺകുട്ടി ങ്ങനെ... " എന്നാ മോൾക്ക് വിരോധം ഇല്ലെങ്കിൽ ഞാൻ മോളെ വീട്ടിൽ കൊണ്ടു വിടാം. ന്തായാലും മോൾക്ക് പേടിയില്ലാതെ ഇരിക്കാൻ അല്ലേ ഈ സഞ്ചാരം. അത് നേരേ അങ്ങ് വിട്ടാൽ മോൾടെ വീട്ടിൽ എത്തുമല്ലോ. " അതിനവൾ മറുപടി ഒന്നും പറഞ്ഞില്ല. അയാൾ ഓട്ടോ മുന്നോട്ട് എടുക്കുമ്പോൾ അവൾ യാന്ത്രികമെന്നോണം അയാൾക്ക് വഴി കാട്ടുന്നുണ്ടായിരുന്നു. ഒത്തിരി ദൂരം സഞ്ചരിച്ചായിരുന്നു ആ വീടിനു മുന്നിൽ എത്തിയത്. ഇരുട്ട് മൂടിയ മുറ്റത്തേക്ക് ഓട്ടോ കയറ്റി നിർത്തി ലൈറ്റ് ഓഫ്‌ ചെയ്യാതെ തന്നെ അയാൾ പുറത്തേക്ക് ഇറങ്ങി. " ഞാൻ പോയി കാളിംഗ് ബെൽ അടിക്കാം. മോളിരിക്ക് " അയാൾ പതിയെ ആ വീടിന്റ സിറ്റൗട്ടിൽ കയറി കാളിംഗ്ബെല്ലിൽ വിരലമർത്തി. പല വട്ടം ശ്രമിച്ചതിന് ശേഷം ആയിരുന്നു വാതിൽ തുറന്നത്. മുന്നിൽ നിൽക്കുന്ന ആളെ പുറത്തേക്ക് വന്ന വൃദ്ധ സംശയത്തോടെ നോക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന ചെറുപ്പക്കാരൻ അയാളെ നോക്കി " ആരാ " സംശയത്തോടെ ഉള്ള അയാളുടെ ചോദ്യം കേട്ട് അയാൾ പുഞ്ചിരിച്ചു. "ഞാൻ കടവന്ത്രയിൽ ഓട്ടോ ഓടിക്കുന്ന ആളാണ്‌. ഇവിടുത്തെ മോള് ങ്ങോട്ട് വരാൻ..... " വാക്കുകൾ മുഴുവനാകും മുന്നേ അയാൾ മുന്നിൽ നിൽക്കുന്നവർക്കിടയിലൂടെ ആ കാഴ്ച കണ്ടു തരിച്ചു നിന്നു. ഒരു നിമിഷം സ്തംഭിച്ചു നിന്ന അയാൾ മുന്നിലേക്ക് വിരൽ ചൂണ്ടുമ്പോൾ പിറകിലേക്ക് നോക്കിയ ആ ചെറുപ്പക്കാരൻ വിഷമത്തോടെ മുഖം തുടച്ചു. " അത്... അത് ഇവിടുത്തെ മോളാ.. മായ. ഒരു മാസം മുന്നേ..... " വാക്കുകൾ കിട്ടാതെ ആ ചെറുപ്പക്കാരൻ അമ്മയെ നോക്കുമ്പോൾ ആ അമ്മ വിഷമം പിടിച്ചുനിർത്താൻ കഴിയാതെ പൊട്ടിക്കരഞ്ഞുകൊണ്ട് അകത്തേക്ക് പോയി. എല്ലാം കണ്ടു പകച്ചു നിൽക്കുകയായിരുന്നു അയാൾ. മുന്നിലെ ഭിത്തിയിൽ പുഞ്ചിരിയോടെ ഇരിക്കുന്ന ആ കുട്ടിയല്ലേ ഇത്ര നേരം ഓട്ടോയിൽ.... അയാൾ വിറങ്ങലിച്ച മനസ്സുമായി ഓട്ടോയിലേക്ക് ഓടുമ്പോൾ അവൾ ഇരുന്നിടം ശീന്യമായിരുന്നു. അയാൾ പകപ്പോടെ അവിടെ മൊത്തം ഒന്ന് പരതി തിരികെ ആ വീടിന്റെ സിറ്റൗട്ടിലേക്ക് കയറുമ്പോൾ അകത്തേക്ക് പോയ ചെറുപ്പക്കാരൻ കയ്യിൽ ഒരു പേപ്പറുമായി അയാൾക്ക് മുന്നിലേക്ക് വന്നു. തന്റെ നേർക്ക് നീട്ടിയ ആ പേപ്പർ തുറന്നു നോക്കിയ അയാൾ ഞെട്ടലോടെ ചെറുപ്പക്കാരനെ നോക്കി. തലയ്ക്ക് വല്ലാത്ത പെരുപ്പ് പോലെ. ഒന്നുകൂടി പേപ്പറിലേക്ക് കണ്ണോടിച്ച അയാൾക്ക് മുന്നിൽ മങ്ങിയ അക്ഷരങ്ങളാൽ അവളെ എഴുതപ്പെട്ടിരുന്നു. " പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ. ഓട്ടോഡ്രൈവർ അറസ്റ്റിൽ " അയാൾക്ക് നാവ് വരണ്ടു. കാഴ്ചകൾ മങ്ങി. അപ്പോൾ അവൾ... അയാൾ നെഞ്ചിടിപ്പോടെ അകത്തെ ഭിത്തിയിലേക്ക് ഒന്ന്കൂടെ നോക്കി.. അവൾ അവിടെ പുഞ്ചിരിക്കുന്നത് അയാൾ വിഷമത്തോടെ കണ്ടു. ഒന്നും പറയാൻ കഴിയാതെ അയാൾ ഓട്ടോയിലേക്ക് കേറുമ്പോൾ മനസ്സിൽ മറ്റൊരു ചോദ്യം ബാക്കിയായിരുന്നു. അവൾ മരിച്ചെങ്കിൽ എന്തിനായിരിക്കും ഇങ്ങനെ ഒരു....... അതും ഓട്ടോകാരനാൽ പീഡനത്തിനിരയായവൾ ഒരു ഓട്ടോയിൽ ......... ചോദ്യങ്ങൾ ബാക്കിയാക്കി അയാൾ ഓട്ടോ മുന്നോട്ട് എടുത്തു, ഒരു ഉത്തരം എവിടെയോ തന്നെ തേടിയിരിപ്പുണ്ട് എന്ന വിശ്വാസത്തിൽ..... (തുടരും ) ✍️ദേവൻ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
💞 പ്രണയകഥകൾ - ShareChat
പുഴകരയിൽ കഴുകി വച്ച തുണിയെടുത്ത് മടങ്ങുമ്പോഴാണ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന മോൾ ഓടി കിതച്ചു വന്നു എന്നെ ചുറ്റി പിടിച്ചത്.. അപ്പോഴും അവൻ നന്നായി കിതക്കുന്നുണ്ട് ... ഞാനവളെ ഒരു കൈ കൊണ്ടു എന്നോട് ചേർത്തു പിടിച്ചു.... എനിക്ക് ആകെ അവൾ മാത്രമെ ഉണ്ടായിരുന്നുള്ളു മദ്യപാനിയായ ഭർത്താവ് മറ്റൊരു പെണ്ണിന്റെ കൂടെ പോയപ്പോൾ... ഇവളെയും അയാളുടെ പ്രായ ചെന്ന അമ്മയെയും നോക്കെണ്ട ചുമതല എനിക്കായി ... കാര്യമെന്താണെന്നറിയാനുള്ള ആകാംക്ഷ ഉള്ളിൽ ചെറിയ ഭയം തോന്നി... ഞാനവളുടെ മുഖം പിടിച്ചുയർത്തുമ്പോഴും അവളുടെ കിതപ്പ് മാറിയിരുന്നില്ല.. എന്താ മോളെ...നീ പേടിച്ചോ... ? ഇല്ല... അമ്മെ അത്... വീട്ടിൽ അമ്മയെ കാണാൻ ഒരാൾ വന്നിരിക്കുന്നു... അമ്മ എവിടെ ചോദിച്ചു അതാ..ഞാൻ ഇങ്ങോട്ട് ഓടി വന്നെന്നു അവള് പറഞ്ഞാപ്പോൾ നേരിയ ആശ്വാസം തോന്നി ഞാൻ ചെല്ലുമ്പോൾ എൻെറ വീടിന്റെ മുറ്റത്ത് ഒരാൾ നിൽപ്പുണ്ടായിരുന്നു... കാൽ പെരുമാറ്റം കേട്ടാവണം അയാൾ തിരിഞ്ഞു ഞങ്ങളെ നോക്കി.. എന്നെ കണ്ടതും ഒരു സന്തോഷ ചിരി അയാളിൽ ഉണ്ടായിരുന്നു.... വർഷ നിന്നോട് ഒരു കാര്യം പറയാൻ വന്നതാണ്.. ഞാനയാളുടെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കുമ്പോൾ കണ്ണുകൾ നീറി പൊടിയുന്നത് ഞാനറിഞ്ഞു.. ഏറെ നാളായ് എനിക്ക് ഒരു ജോലി ശെരിയാക്കി തരാം എന്ന് വിദേശത്ത് താമസിക്കുന്ന എൻറെ സുഹൃത്ത് ജമീല പറഞ്ഞിരുന്നു അവിടെ ഒരു ഹോം നേഴ്‌സായി ജോലിക്ക് ആളെ വേണമെന്ന് പറഞ്ഞു.. " എന്താ വർഷ ഇങ്ങനെ അന്തം വിട്ടു നിൽക്കുന്നു. . ഒന്നും പറഞ്ഞില്ല അയാളുടെ ആ ചോദ്യം എന്നെ ചിന്തയിൽ നിന്ന് ഉണർത്തി ..ഞാൻ അയാളെ നോക്കി ''നാസർ എപ്പോൾ വന്നു നാട്ടിൽ .. ജമീലയുടെ ഭർത്താവ് ആയിരുന്നു അയാൾ.. എൻറെ അവസ്ഥ അറിയുന്ന രണ്ടു പേർ എന്ത് ഉണ്ടായലും വിളിച്ചു സഹായിക്കാനും സമാധനം പറയാനും സ്വന്തമെന്നു തോന്നിക്കുന്നവർ.. വർഷ ഞാൻ പറയാൻ വന്നത് എന്താണെന്ന് അറിയില്ലെ ജോലി കാര്യം ജമീല നിന്നോട് പറഞ്ഞു കാണും ഞാൻ അത് ശരിയാക്കിയിട്ടുണ്ട് ഇനി നിൻെറ തീരുമാനം... അള്ളാഹു രക്ഷിക്കട്ടെ.... എനിക്ക് എന്ത് പറയണം എന്നറിയില്ല.. ആ നിമിഷം കേട്ടത് വിശ്വാസിക്കാനാവാതെ നിന്നു... ഉള്ളാകെ ചുട്ടു പൊള്ളുന്നുണ്ട് മരുഭൂമിയിലെ ചൂടു കാറ്റേറ്റ പോലെ മനസ്സിൽ സങ്കടങ്ങളുടെ കെട്ട് ഉള്ളു നീറ്റി .. ചൂടു മണലുകൾക്ക് മീതെ നഗ്നമായ പാദങ്ങളെറ്റ് ഞാൻ ഉഴലുകയാണ്.. പണത്തിനും ജീവിതത്തിനും ഇടയിൽ പൂർത്തിയാകത്ത ഒരുപാട് സ്വപ്നളും ദിക്കറിയാതെ നാലുപാടും ചുട്ട പൊള്ളുന്ന മണൽ കൂനകൾ..മാത്രം ഞാൻ ആകെ വിയർത്തു പോയി "മനസ്സിലായി നാസർ എനിക്ക് പൂർണ്ണ സമ്മതമാണ് ... എൻെറ ജീവിതത്തിൽ ഇന്നവരെ ഞാൻ ഏറെ വിശ്യാസിച്ചത് നിങ്ങളെ രണ്ടു പേരെയുമായിരുന്നല്ലൊ.. ഞാൻ വരാം..എനിക്ക് സമ്മതമാണ്.. അന്യ വീട്ടിൽ പോയി വീട്ടു ജോലി ചെയ്യ്താണ് ഇപ്പോഴുള്ള മൂന്നു ജീവിതങ്ങൾ മുന്നോട്ടു പോകുന്നതു.എന്നിട്ടും കടവും പട്ടിണിയും മാത്രമാണ് മിച്ചം.. അമ്മയ്ക്കുള്ള മരുന്നിനും, മോളെ പഠിപ്പിക്കാനും എല്ലാത്തിനും പണം വേണം... ഇനി എങ്ങനെ മുന്നോട്ടു എന്ന് ചിന്തിക്കുമ്പോഴാണ് അവൾ ഇങ്ങനെ ഒരു കാര്യം വിളിച്ച് പറയുന്നത്... കേട്ട നാൾ തൊട്ടു ഉള്ളിലൊരു പ്രതീക്ഷയുടെ തിരി തെളിഞ്ഞിരുന്നു.. എങ്ങനെ എങ്കിലും അത് ശരിയായിരുന്നു വെങ്കിലെന്ന ആഗ്രഹം.. ഒരുപാട് രാത്രികളെ എന്റെ ഉറക്കത്തെ എന്നിൽ നിന്നും അകറ്റിട്ടുണ്ട് . .. എവിടെയെങ്കിലും ഒരു ജോലി ശെരിയായാൽ ഒരു നല്ല വീട് വെയ്ക്കണം . പിന്നെ മോളെ ഓർത്തായിരുന്നു ഏറ്റവും കൂടുതൽ സങ്കടം അവളെ എങ്ങനെ തനിച്ചാക്കി പോകും.. ഒരു പെണ്ണ് കുട്ടി അല്ലെ... ഒരമ്മയുടെ കരുതലും തണലും ഇല്ലാതെ അവളെങ്ങനെ ജീവിക്കും. ഒടുവിൽ ഞാൻ നാസറിനോട് പറഞ്ഞു..എൻറെ മോൾ ... അവളെ ഞാൻ എവിടെ കൊണ്ടാക്കും... '' നിൻെറ വീട്ടിൽ നിർത്തി കൂടെ.... രണ്ടോ മൂന്നോ മാസം കൊണ്ട് നിനക്ക് നിൻെറ നല്ല ജീവതം കര പറ്റാൻ കഴിയില്ലെ അപ്പോൾ അവളുടെ ചിലവിനായി മാസം മാസം ഒരു തുക അയച്ചു കൊടുത്താൽ മതിയല്ലോ അവര് സമ്മതിക്കുവോയെന്ന് അറിയില്ല... പോരാത്തത്തിനു അമ്മയുമുണ്ട് നല്ലൊരു കാര്യത്തിനല്ലെ .. ഒന്നു ചോദിച്ചു നോക്ക് . എന്തായാലും വൈകുന്നേരം വിവരം പറയണം..ഞാനിറങ്ങുന്നു... നാസർ പോയ ശേഷം ഞാൻ ഫോൺ എടുത്തു വീട്ടിലെയ്ക്കു വിളിച്ചു പ്രതീക്ഷീച്ചപോലെ ആങ്ങളയെ തന്നെ ലൈനിൽ കിട്ടി.. ചുരുങ്ങിയവാക്കിൽ കാര്യങ്ങൾ പറഞ്ഞു... ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം മറു ഭാഗത്തു നിന്നും മറുപടി വന്നു.. നീ എങ്ങനെയാ മോളെ ഉറ്റവരാരുമില്ലാതെ അന്യനാട്ടിൽ പോവുക.. അതൊന്നും സാരമില്ല ഏട്ടാ.. എനിക്കെന്റെ മോളെ നോക്കണ്ടെ... നിന്റെ ആഗ്രഹം പോലെ നടക്കട്ടെ.. അമ്മയെയും മോളെയും ഇവിടെ നിർത്താം... മോൾ വന്നാൽ ഇവിടെ കുറച്ചു ഒച്ചയും അനക്കവും ഉണ്ടാകുമല്ലോ.. ഞങ്ങൾക്കു അങ്ങനെയൊരു ഭാഗ്യം ഈശ്വരൻ തന്നിട്ടില്ലല്ലോ.. ഞാൻ ഫോൺ അവളുടെ കൈയിൽ കൊടുക്കാം.. കാര്യം കേട്ടപ്പോൾ ചേച്ചിയും ആങ്ങളയുടെ അതെ അഭിപ്രായം തന്നെ പറഞ്ഞു... അങ്ങനെ ആ ഭാഗം ശെരിയായ സന്തോഷത്തിൽ.. ജമീലയെ വിളിച്ചു സമ്മതം അറിയിച്ചു.. അങ്ങനെ അമ്മയേയും മോളേയും എൻറെ വീട്ടിൽ നിർത്തി ഞാൻ ഗൾഫ് മണ്ണിലേക്ക് ചിറക് വിരിച്ചു.. ചൂടുക്കാറ്റേറ്റ് പ്രതീക്ഷകളുടെ തൂവലുകൾ തളർത്താതെ ഞാൻ വന്നിറങ്ങി ടീവിയിൽ ഒക്കെ കാണുന്ന പോലെ അല്ലായിരുന്നു ഒറ്റ പെട്ട വീടുകൾ ഒരു മരമോ തണലോ ഇല്ലാതെ അടുത്ത് പരന്നു കിടക്കുന്ന മരുഭൂമി.. അവിടെ ചെന്നപ്പോൾ ആണ് മനസ്സിലായത് ജമീല അവിടെ നിന്നും ഒരുപാട് ദൂരെ ആണെന്ന്.. എന്നാലും എൻറെ നല്ലതിന് വേണ്ടി അല്ലെ ഓർത്തു ഞാൻ സ്വയം സമാധനിച്ചു.. ഉള്ളിൽ എന്റെ മോളുടെ മുഖം മാത്രമുണ്ടായിരുന്നുള്ളൂ... അത് മതിയാരുന്നു ഏതു പ്രതി സന്ധിയും തരണം ചെയ്യാൻ ആദ്യ നാളുകളിൽ ഞാൻ അവിടെ ഉള്ളവരെ അതികം ഒന്നും പുറത്തു കണ്ടിട്ടില്ല... ആ വലിയ വീട്ടിലെ ആരോ എന്ന് തോന്നിപ്പിക്കുന്ന ഒരാൾ ഇറങ്ങി വന്നു ചെയ്യാനുള്ള ജോലികൾ കാണിച്ചു തന്നൂ അകത്തേക്ക് വലിയും . ഇന്നെ വരെ ഒരു സ്ത്രീയെ ഞാൻ പുറത്തേക്ക് കണ്ടില്ലാ.. അലക്കാൻ നേരം സ്ത്രീകളുടെ വസ്ത്രം വല്ലതും ഉണ്ടോയെന്നു നോക്കും.... അങ്ങനെ യൊന്നു ഞാൻ കണ്ടില്ല.. അപ്പോൾ അവിടെ ഒരു സ്ത്രിയില്ല എന്ന് എനിക്ക് മനസ്സിലായി... അവർക്ക് എന്തിനും ഏതിനും..ഞാൻ വേണ്ടി വന്നു ചെയ്യുന്ന ജോലിയിൽ എന്തെങ്കിലും തെറ്റ് പറ്റിയാൽ ഒരാൾ വന്നു അറബിയിൽ എന്തൊക്കെയോ വിളിച്ച് പറയും... ദേഷ്യ പെടുവാന്ന് എനിക്ക് മനസ്സിലായി.. ആ അലർച്ച കേൾക്കുമ്പോൾ തന്നെ പാതി ജീവൻ പോകും.. രാവിലെ തുടങ്ങിയ പണിയായിരിക്കും.. ഉറങ്ങുന്ന വരെയും അതു തുടരും.. നാട്ടിലായിരിക്കുമ്പോൾ വീട്ടു ജോലിക്ക് പോയിട്ടുള്ളതിനാൽ എനിക്ക് ആദ്യം ഒന്നും ബുദ്ധിമുട്ട് തോന്നിയില്ല.. രാവിലെ ചൂടുള്ള ആട്ടും പാലും കുബ്ബൂസ്സും കൊടുക്കണം.. ഉച്ചയ്ക്ക് അധികവും ബിരിയാണിയും ആട്ടിറച്ചിയും വെക്കണം ഒരു പത്തിരിപ്പത് പേർക്ക് ഉള്ളത് വെക്കും അത് അവർ അകത്തേക്ക് എടുത്തു കൊണ്ട് പോകും... അപ്പോൾ എനിക്ക് തോന്നിയത് നമ്മുടെ നാട്ടിലെ ബംഗ്ലാളികളെ പോലെ അറബികളുടെ ഏതോ ലോഡ്ജ് ആണെന്ന്.. എനിക്ക് ബാക്കി വരുന്ന ഒന്നോ രണ്ടോ കുബ്ബൂസ്സ് കിട്ടിയാലായി.. എന്നാലും എനിക്ക് വിശപ്പ് തോന്നിയില്ല നാട്ടിലുള്ള മോളെ കുറിച്ച് ആയിരുന്നു ചിന്ത..ആ മുഖമോർക്കുമ്പോൾ വിശപ്പും ദാഹവും കെട്ടടങ്ങും.. എങ്ങനെയെങ്കിലും ദിവിസങ്ങളും മാസങ്ങളും തള്ളി നിക്കണം കിട്ടുന്ന കാശ് എത്രയും വേഗം അയക്കണം.. മോളുടെ എല്ലാ കാര്യങ്ങളും ഏട്ടനോട് പറഞ്ഞിരുന്നു പണമയക്കാൻ നാസർ സഹായിക്കാം എന്ന് പറഞ്ഞു... ആവശ്യം വരുമ്പോൾ വിളിച്ചാൽ മതിയെന്നും പറഞ്ഞു എൻറെ കൈയ്യിലാണേൺ ഒരു പഴകിയ ഫോൺ ആണ് ഉള്ളത്... നന്നായി ഞക്കണം ഒന്ന് തെളിയാനും കോൾ കിട്ടാനും അതും എന്നെ പോലെ തളർന്നു പോയെന്ന് എനിക്ക് തോന്നി.. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു മലയാളി എന്ന് തോന്നിക്കുന്ന ഒരു ആൾ വന്നു സംസാരിച്ചു... എനിക്കൊപ്പം ജോലി തന്നെ ആയിരുന്നു അയാൾക്കും ജോലി... രണ്ടു ദിവസം ഈ കെട്ടിടത്തിൻെറ മുതലാളി ആയാ അർബാബിൻെറ മോളുടെ കല്ല്യാണമായിരുന്നതിനാൽ അവിടെ ജോലിക്ക് പോയതായിരുന്നു അയാൾ പറഞ്ഞത് അങ്ങനെ ഒരാൾ കൂടെ ആയാപ്പോൾ ഒരു ആശ്വാസം തോന്നി മാസങ്ങൾ പലതും കടന്നു പോയി വല്ലപ്പോഴും നാട്ടിലേക്ക് അയക്കാൻ കുറച്ചു പണം തരും ചോദിക്കാൻ പറ്റില്ലല്ലോ പിന്നീട് നാസറിന്റെ വരവ് അർബാബ് വിലക്കി.. ഞാനാകെ ഒറ്റപ്പെട്ടത് പോലെ കൂടെ ഉള്ളയാൾ എന്നോട് മിണ്ടാൻ വരാതെയായി അവരെ പേടിച്ചാണെന്ന് മനസ്സിലായ് മാസങ്ങൾ കടന്നു പോയി... കഴിക്കാൻ പോലും വല്ലപ്പോഴും തന്നാലായി ചില രാത്രികളിൽ വെറും വെള്ളം കുടിച്ചു കിടക്കും ചിലപ്പോൾ ഒരു കുബ്ബൂസ്സു കിട്ടിയാൽ ഭാഗ്യം ജോലി ചെയ്യുത് ഞാനകെ തളർന്നു .. പണമോ ഭിക്ഷാടകൾക്ക് ഇട്ടു കൊടുക്കും പോലെ കുറിച്ച് നോട്ടുകൾ തരും ഞാനത് വാരി എടുത്തു സൂക്ഷിച്ചു വെക്കും.. ഒടുവിൽ തീരെ വയ്യാ ചുട്ടു പൊള്ളുന്ന മണൽ കാറ്റിൽ വിശപ്പും ദാഹവും കൊണ്ട് ഞാൻ തളർന്നു കിടന്നു.. ഒരു രാത്രിയിൽ നാട്ടിൽ നിന്നും വന്ന ഫോണിൽ അറിഞ്ഞത് ഭർത്താവിൻെറ അമ്മ മരിച്ചു എന്നത് അതും കൂടെ ആയപ്പോൾ ഞാനകെ തളർന്നു പോയി.. എങ്ങനെ എങ്കിലും ഇവിടെ നിന്നും പോണം എങ്ങനെയെങ്കിലും നാട്ടിൽ എത്തിയ മതിയെന്നായ്.. നാസറിനെ വിളിച്ചപ്പോൾ അവരുടെ ഉമ്മയ്ക്ക് സുഖമില്ലാത്ത കൊണ്ട് അവർ നാട്ടിൽ പോയെന്ന് അറിഞ്ഞു അങ്ങനെ കുറച്ചു നാൽ വെള്ളം മാത്രം കുടിച്ചു ഞാൻ എൻറെ മുറിയിൽ കഴിഞ്ഞു കൂടി പകൽ മുഴുവനും ഉള്ള ജോലീയുടെ ക്ഷീണവും കൊണ്ടു മുറിയിലെ ചൂടിനെ വകവെക്കാതെ കിടന്നു.. എങ്ങനെ എങ്കിലും ഒന്നുറങ്ങിയ മാത്രം മതി എന്ന അവസ്ഥയായിരുന്നു. ശരീരത്തിൽ മുഴുവൻ നല്ല വേദന തുടങ്ങി അസഹ്യമായ വയറു വേദന... ദിവസങ്ങളായി വെറും വെള്ളം മാത്രം കുടിച്ചതു കൊണ്ടാവാം... ഞാൻ വയറിൽ അമർത്തി പിടിച്ചു ചുരുണ്ടു കൂടി.. പിറ്റേന്ന് നിർത്താതെ ഉള്ള ജോലികൂടിയായപ്പോൾ തളർന്നു വീണു ബോധമില്ലാതെ കിടപ്പിലായ് അന്ന് എനിക്ക് മരുന്നും മറ്റും തന്നത് ആ മലയാളിയായിരുന്നു... അയാൾ കുറച്ചു പണവും കൈയ്യിൽ വച്ചു തന്നിട്ട് എങ്ങനെ എങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടാൻ നോക്ക്.. ആരാ ഇവിടെ വരാൻ സഹായിച്ചു അവരെ വിളിച്ച് വേഗം നാട്ടിൽ കൊണ്ടു പോകാൻ പറഞ്ഞു.. ഇനിയും രെക്ഷപെട്ടില്ലേ... ഞാൻ ആരുമറിയാതെ ആ മരുഭൂമിയിൽ തന്നെ മണ്ണടിഞ്ഞ് പോകുമെന്ന് എനിക്ക് മനസ്സിലായി.. ഞാനന്ന് രാത്രി ജമീലയെ വിളിക്കാൻ ഫോണെടുത്ത് നോക്കി.. എത്ര നോക്കിട്ടും ഫോൺ ഓൺ ആകുന്നില്ല ഒരുപാട് പരിശ്രമങ്ങൾക്ക് ഇടയിലെപ്പോഴോ ഫോൺ ഒന്ന് ഓൺ ആയി.. ഓണയ നിമിഷം ജമീലയുടെ കാൾ വന്നു എനിക്ക് ഒരു ആശ്വാസം തോന്നി... അപ്പോൾ ഞാനനുഭവിച്ച വേദന വിശപ്പ് എല്ലാം പോയി.. കോൾ എടുത്തു ചെവിയോട് ചേർത്ത് ഒരാശ്വാസമെന്ന പോലെ ഞാനവളുടെ വാക്കിന് കാതോർത്തു.. എത്ര കാതോർത്തു നോക്കിയിട്ടും ഒരു വാക്ക് പോലും കേൾക്കാനായില്ല.. ഞാൻ സകല ദൈവങ്ങളെയും വിളിച്ചു ഫോണിലേക്ക് വീണ്ടും നോക്കി. ഫോൺ ഓഫ് ആയിരിക്കുന്നു ഞാൻ വീണ്ടും വീണ്ടും അതിലമർത്തി എനിക്ക് കരച്ചിൽ വന്നു . നെഞ്ചിലൊരു തീക്കട്ടിയെരിയും പോലെ... ആ നിമിഷം ഞാൻ മരിച്ചു പോകും എന്ന് തോന്നി. ശ്വാസം അകത്തേക്ക് ആഞ്ഞു വലിച്ചു.. കിതപ്പോടെ ഞാൻ ഫോൺ മുറിയുടെ ഒരു മുലയിലേക്ക് വലിച്ചു എറിഞ്ഞു... ചുമരിനോട് ചേർന്ന് തളർന്നു ഇരുന്നു പൊട്ടി കരഞ്ഞു... എല്ലാ വഴികളും അടഞ്ഞ പോലെ... "എൻറെ മകൾ... " ഇനി എങ്ങനെ ഞനവളെ കാണും.. എന്റെ പൊന്നു മോളെ.. ഇരുകരങ്ങളിലും മുഖമമർത്തി ഞാൻ പൊട്ടിക്കരഞ്ഞു ഒരിറ്റു വെള്ളത്തിനായ് തൊണ്ട വരണ്ടു തുടങ്ങിയിരുന്നു... ഞാനെണിക്കാൻ വയ്യാതെ മുട്ടുക്കുത്തി ഇഴഞ്ഞു അടുത്ത് വച്ചിരുന്ന കുപ്പയിൽ നിന്നും വെള്ളം എടുത്തു കുടിച്ചു... പതിയെ എഴുന്നേറ്റു നേരം വെളുത്തുവരാൻ ഇനിയും നാലു മണിക്കൂർ കാണും മെന്ന് തോന്നി ... ആവശ്യം ഉള്ളത് ഒക്കെ കെട്ടി കൈയ്യിൽ കരുതിയിരുന്ന ബാഗിൽ വച്ചു... കൈയ്യിലുള്ള ആകെ കുറച്ചു സമ്പാദ്യം അതിൽ തിരുകി വച്ച് ഞാൻ ഇറങ്ങി നടന്നു.. കുറിച്ച് നടന്നാപ്പുളെക്കും ആകെ തളർന്നു വിശപ്പ് ദാഹവും കൊണ്ടു കണ്ണ് കാണാൻ വയ്യാ... മുന്നിൽ നിരന്നു കിടുന്ന മരുഭൂമിയിലൂടെ രാത്രിയിലെ തണുത്ത കാറ്റിൽ എങ്ങോട്ട് എന്ന് അറിയാതെ ഞാൻ നടന്നു.. മരണം മുന്നിൽ കണ്ട് തന്നെ... എങ്ങനെയെങ്കിലും എവിടെയെങ്കിലും എത്തുമെന്ന ചെറിയ പ്രതീക്ഷ മാത്രം എത്ര ദൂരം ആ മണൽ തരികളെ ഞാൻ പിന്നിട്ടു വെന്ന് അറിയില്ല.. പലവട്ടം വീണും ഇഴഞ്ഞു കുറച്ചു നേരം അവിടെ തന്നെ അങ്ങനെ എനങ്ങാതെ കിടന്നു.. മോളുടെ മുഖം മനസ്സിൽ വരുമ്പോൾ കിട്ടുന്ന ധൈര്യത്തിൽ ഞാൻവീണ്ടും വീണ്ടും മുന്നോട്ടു പോയി ദാഹിച്ച തൊണ്ട വരണ്ടു അടിവയ്റ്റിൽ വേദന സഹിക്കാൻ പറ്റാത്ത അത്രയും വേദന... ആയത് കൊണ്ട് തളർന്നു കിടന്നു കിടന്നതും എപ്പോളൊ ഉറങ്ങീ പോയി.. മുഖത്ത് വെളിച്ചം അടിച്ചപ്പോഴാണ്... മെല്ലെ കണ്ണു തുറന്നത് നേരം വെളുത്തു സൂര്യൻ ഉയർന്നു പൊന്തിയിരിക്കുന്ന എത്ര പെട്ടെന്നാണ് ചൂടു പിടിച്ചത് ഞാൻ എഴുന്നേറ്റു മുന്നോട്ടു നോക്കി കടൽ പോലെ അറ്റം കാണാത്ത മണൽ കൂനകൾ ... ആഞ്ഞടിച്ച പൊടി കാറ്റിൽ ഞാൻ ശ്വാസം കിട്ടാതെ പിടഞ്ഞു്‌. . തിരിച്ചു പോകാനും മുന്നോട്ടു പോകാനും ആകതെ ഞാൻ ആകെ വിഷമിച്ചു ഇത്രയും ക്രൂരമായി ശിക്ഷ നൽകാൻ ഞാൻ എന്ത് പാപമാണ് ചെയ്തത് ... എന്തിനാണ് ഭാഗവാനെ ഇങ്ങനെ ഒരു പരീക്ഷണം.. തിരിച്ചു ജോലി സ്ഥലത്തേക്ക് തന്നെ പോകാൻ തോന്നി അവിടെ പട്ടിണി കിടന്നെങ്കിലും മരിച്ചാൽ മതിയായിരുന്നു എന്ന് മനസ്സ് മന്ത്രീച്ചു ഏത് വഴി എങ്ങനെ കണ്ടു പിടിക്കും ചുറ്റും പരന്നു കിടക്കുന്ന മരുഭൂമി മാത്രം ഞാൻ വീണ്ടും മുന്നോട്ടു നടന്നു എൻറെ മരണത്തിലേക്കെന്ന പോലെ.. ചുട്ടു പൊള്ളുന്ന ചൂടിൻ ശരീരം ആകെ മരവീച്ചിരുന്നു. ഞാൻ തലയുർത്തി മുകളിലേക്ക് നോക്കി കണ്ണുകൾ അടഞ്ഞു പോകുന്നു എല്ലാം എനിക്ക് ചുറ്റും വട്ടം കറങ്ങുന്നു.. ഭഗവാനെ ഇതെൻെറ മരണം ആണോ എന്തിന ഇങ്ങനെ ഒരു മരണം എനിക്ക് വിധിച്ചു നീ . കണ്ണുകൾ അടഞ്ഞു ഞാൻ മണലിലേക്ക് മലർന്നടിച്ചു വീണു ശരീരം മരവിച്ചതിനാൽ എനിക്ക് ഒന്നു തോന്നിയില്ല.. എത്ര നേരം മെന്ന് അറിയില്ല അങ്ങനെ കീടന്നു ശരീരം പകുതിയിലേറെ മണലടിഞ്ഞു തുടങ്ങിയിരിക്കുന്നു.. നിമിഷങ്ങൾ കടന്നു പോയി ചുണ്ടിൽ നനവ് പറ്റിയിരിക്കുന്നു... വീണ്ടും വീണ്ടും നനവുകൾ ഏറി വന്നു ഒരുറവ പോലെ ചുണ്ടിലേക്ക് ഒഴുകി വന്നു ഞാൻ മിഴികൾ തുറക്കാതെ ആ ഉറവ നുണഞ്ഞിറക്കി... ആരോ കവിളിൽ തട്ടി വിളിക്കുന്നു എന്ന് എനിക്ക് തോന്നി.. ചേച്ചിയെന്നാണ് വിളിക്കുന്നു.. ഞാൻ പകുതി ബോധത്തിന് ഒന്നു ചുമച്ചു ... എന്നെ രക്ഷിക്കു എന്ന് മാത്രമെ പറഞ്ഞൊള്ളു.. അയാൾ തങ്ങി പിടിച്ച് എവിടെയോ കൊണ്ട് കിടത്തി എന്തോ അടയുന്ന ശബ്ദം പതിയെ എൻറെ ശരീരം കുലങ്ങി മറഞ്ഞു അടുത്ത് നിന്നും ശബ്ദങ്ങൾ കേൾക്കാം ആടുകൾ ആണെന്ന് മനസ്സിലായി ... അതൊരു വണ്ടിയാണ് മനസ്സിലായി .. നല്ല ക്ഷീണം കാരണം ഞാൻ പെട്ടെന്ന് മയങ്ങി പിന്നീട് കണ്ണു തുറന്നാപ്പോൾ ചുറ്റും ആടുകൾ ആണ് വീണ്ടും അയാൾ വന്നു വണ്ടിയുടെ പിൻ ഡോർ തുറന്നു .. ചേച്ചിയെന്നു വിളിച്ചു ഞാനയളെ കെട്ടിപ്പിടിച്ചു.. എൻറെ അനിയനാകാൻ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ... പത്ത് ഇരുപത് വയസ്സ് കാണും ഞാൻ ഉണ്ടാത് എല്ലാം അവനോട് പറഞ്ഞു.. അവൻ അവനു പരിചയം ഉള്ള ഒരാളുടെ അടുത്തേക്ക് എന്നെ കൊണ്ട് പോയി എൻറെ അവസ്ഥ അറിഞ്ഞു അയാൾ സഹായിക്കാമെന്ന് പറഞ്ഞു പോരത്തതിന് എൻറെ നാട്ടിലുള്ള ആളാണെന്നു പറഞ്ഞാപ്പോൽ എൻറെ എല്ലാ സങ്കടങ്ങളും അയാൾക്ക് മുന്നിൽ ഒഴുകി ഇറങ്ങി . എന്നെ കൊണ്ടുവന്നത് നാസറും ജമീലയെ ആണെന്ന് പറഞ്ഞപ്പോൾ അയാൾക്ക് അവരെ അറിയാമെന്നു പറഞ്ഞു... അയാൾ വേഗം അവരെ കോൺടാക്ട് ചെയ്തു. വിവരമറിഞ്ഞപ്പോൾ എങ്ങനെയെങ്കിലും എന്നെ രണ്ടുമൂന്നുദിവസം സംരക്ഷിക്കാൻ അയാളോട് ജമീലാ ആവശ്യപ്പെട്ടു.. പാസ്പോർട്ടും വിസയും എല്ലാം ആ വീട്ടുകാരുടെ കയ്യിൽ ആയതുകൊണ്ട് അതൊന്നുമില്ലാതെ നാട്ടിലേക്ക പോകാൻ പറ്റില്ല.. അപ്പോഴേക്കും ഞാൻ ഇന്ത്യൻ ഏമപസിയിലുള്ള എന്റെ ഒരു ഫ്രഡിനെ വിളിച്ചു ഒന്നു സംസാരിക്കട്ടെ.. അവളെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാൻ നോക്കാം രണ്ടു ദിവസം അവർ എനിക്ക് ഒരു മുറി ശരിയാക്കി തന്നു എൻറെ ആരോഗ്യ നില മോശം ആയിരുന്നു എനിക്ക് വേണ്ടത് എല്ലാം അവർ ഏർപ്പാടക്കി തന്നു ഒരു വിധം ഞാൻ ജീവിതത്തിനോടു പൊരുത്ത പെട്ടു മൂന്നാം ദിവസം രാവിലെ നോക്കുമ്പോൾ അതാ നാസർ മുന്നിൽ.... സാക്ഷാൽ ദൈവത്തെ മുന്നിൽ കണ്ട പോലെ പൊട്ടി കരഞ്ഞു പോയി... പേടിക്കണ്ട നിന്നെ തിരിച്ചു കൊണ്ടു പോകാനുള്ള എല്ലാ കാര്യങ്ങളും ശെരിയാക്കിയാ ഞാൻ വന്നത്... ജമീല.... അവൾ ഇനി ഇങ്ങോട്ട് ഇല്ല... ഉമ്മ മരിച്ചു പോയപ്പോൾ മക്കളെ നോക്കാൻ ആരുമില്ല.. ഇനി അവൾ അവിടെ ആവും നാട്ടിൽ ഒരു ചെറിയ ബിസിനസ് തുടങ്ങാൻ ഞങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട് അതിൽ നിന്നെയും കൂട്ടുന്നതാണ് നാട്ടിലേക്ക് മടങ്ങി പോകാനുള്ള വിസാ.. നാസർ എന്റെ കയ്യിലേക്ക് വെച്ച് തന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.. ജീവനോടെ ഒരിക്കലും നാട്ടിൽ പോയി എന്റെ മോളെ കാണാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചതല്ല അവൾ വിതുമ്പിക്കൊണ്ട് സാറിനോട് പറഞ്ഞു മതി എത്രയും വേഗം ഇവിടുന്നു യാത്രയാകാം വേഗം റെഡി ആവും ചേച്ചി.. ആ വിളി ഒച്ച കേട്ട് അവൾ അങ്ങോട്ട് നോക്കി തന്നെ മരുഭൂമിയിലെ മരണത്തിൽ നിന്നും ദൈവദൂതനെപ്പോലെ രക്ഷിച്ചവൻ അതാ മുന്നിൽ ചേച്ചിയുടെ ഡ്രസ്സ് എല്ലാം അഴുക്കായി പോയില്ലേ ഇത് ഞാൻ ചേച്ചിക്ക് വേണ്ടി ഒരു ജോഡി ഡ്രസ്സ് വാങ്ങി തിരിച്ചു പോകുമ്പോൾ ഇത് ധരിച്ചു പോ . ഇവിടെ വന്നപ്പോൾ ആ റൂം എടുത്തു കൊടുത്ത അയാൾ മുന്നോട്ട് വന്നു.. ഇത് നിന്റെ അവസ്ഥ അറിഞ്ഞു ഞങ്ങളെല്ലാവരും കൂടി ചേർത്ത് വെച്ച കുറച്ചു രൂപയാണ്... നീ വെറും കൈയുമായി വീട്ടിലേയ്ക്കു കയറി ചെല്ലണ്ടാ... അവൾ വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങി ആ പൈസ നാസറിനെ ഏൽപ്പിച്ച നാട്ടിൽ ചെല്ലുമ്പോൾ അയാൾ തരും ചേച്ചി ഇത് എന്റെ മുതലാളി തന്നതാണ്.. അവൻ ഒരു സൂട്ട് കേസ് അവളുടെ മുന്നിലേക്ക് നീക്കിവെച്ചു... ഇതിൽ എന്തൊക്കെയാണെന്ന് എനിക്കറിയില്ല മോൾ ക്കുള്ള സമ്മാനം ആണെന്നാണ് പറഞ്ഞത് ഉറവ വറ്റാത്ത കാരുണ്യത്തിന്റെ ഉടമസ്ഥർ ഈ മരുഭൂമിയിലും ഉണ്ടെന്ന അറിവിൽ അവൾ ദൈവത്തിന് നന്ദി പറഞ്ഞു ഇനി എത്രയും വേഗം ഇവിടെ നിന്നും രക്ഷപ്പെടുക വേഗം പോയി റെഡിയായി വാ.. നാസർ പറഞ്ഞു റഡിയായി പുറത്തുവന്നപ്പോൾ എൻറെ കണ്ണുകൾ തിരഞ്ഞത് അവനെ മാത്രം ആയിരുന്നു ആരെയാ തിരയുന്നത് നാസർ ചോദിച്ചു എന്നെ രക്ഷിച്ച ആ പയ്യനെ അവൻ പോയി അവൻ അധികനേരം അവിടെ നിൽക്കാൻ പറ്റത്തില്ല നിന്നെ രക്ഷിച്ച അവൻ ആണെന്നറിഞ്ഞാൽ അവന്റെ തല പോകും നാസറിനൊപ്പം പ്ലെയിൻ ഇരിക്കുമ്പോഴും മനസ്സ് അവനില്ലായിരുന്നു ഒന്നും അറിയാതെ... ആരുമല്ലാത്ത എന്നെ ആ മരുഭൂമിയിൽ വച്ചു ചേച്ചിയെന്ന് വിളിച്ചു പോയ ആ മുഖം അവസാന നിമിഷം എനിക്ക് കാണാൻ കഴിയാതെ വന്നാപ്പോൾ... അന്നെ വരെ അനുഭവിച്ച വേദനക്കാളേറേയാണ് എനിക്ക് തോന്നി........ ഞാൻ മെല്ലെ മിഴികൾ മൂട്ടി.. ആ നിമിഷം കണ്ണിൽ പരന്ന ഇരുട്ടിൽ ദൂരെ മണലാരണ്യത്തിൽ അവൻ ആടുകളെ കൊണ്ട് നടന്നു നീങ്ങുന്നു മെല്ലെ മുഖം തിരിച്ചു പതിയെപുഞ്ചിരിക്കുന്നു.. നൊമ്പരങ്ങൾ ചാലിച്ച്.....◾ ശുഭം ❤️🙏 ◼️ മനു പി എം #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ
എന്റെ രോഹിത്,നിനക്ക് ഈ പൊട്ടിയ ഫോൺ മാറ്റി മറ്റൊന്ന് വാങ്ങി കൂടെ. ഞാൻ നിന്നെ കാണാൻ തുടങ്ങിയ കാലം തൊട്ട് നീ ഇത് തന്നെ അല്ലേ ഉപയോഗിക്കുന്നത്. Old is gold എന്ന് അല്ലേ. ഞാൻ പറഞ്ഞു. ഈ നാക്ക്‌ ഇല്ലായിരുന്നേൽ നിന്നെ വല്ല കാക്കയും കൊത്തികൊണ്ട് പോയേനെ എന്ന് പറഞ്ഞു സാഗർ എന്റെ തോളത്തു തട്ടി പോയി. സാഗർ പറയുന്നതിലും കാര്യം ഉണ്ട്.ഇപ്പോൾ ഉള്ള ഫോൺ ഉപയോഗിക്കാൻ തുടങ്ങിട്ട് 5 വർഷം ആയി. ജോലിക്ക് കയറിയ സമയത്തു മേടിച്ചത് ആണ്. ഇപ്പോൾ ഡിസ്പ്ലേ എല്ലാം പൊട്ടിയിട്ട് ആകെ കൂടെ ഒന്നും വായിക്കാൻ പറ്റാത്ത അവസ്ഥ. ഓഫീസിൽ നിന്ന് സ്വിപ്പ് ഔട്ട്‌ ചെയിതു ഇറങ്ങിയപ്പോഴേക്കും ഫോൺ ബെൽ അടിക്കാൻ തുടങ്ങി. വീട്ടിൽ നിന്നും അമ്മ ആണ്. മോനെ നീ ഇറങ്ങിയോ. ആ ഇറങ്ങാൻ തുടങ്ങുവായിരുന്നു. ഞാൻ ഓർത്തു നീ റൂമിൽ എത്തി എന്ന്.ആ മോനെ നിന്നെ ഞാൻ വിളിച്ചത് ഒരു അത്യാവശ്യ കാര്യം പറയാൻ ആണ്. എന്താ അമ്മേ. അമ്മമ്മക്ക് വീണ്ടും വയ്യാതെ ആയോ. അതൊന്നും അല്ല. നിന്റെ അനിയന് പുതിയ ഒരു ഫോൺ വേണം. ഇപ്പോൾ ഉള്ള ഫോണിന് ഏതാണ്ട് ഒക്കെ ഫങ്ക്ഷൻ ഇല്ലാന്ന്. അമ്മേ 2 മാസം മുമ്പ് അല്ലേ അവന് ഒരു ഫോൺ മേടിച്ചത്. നിനക്ക് പൈസ ഇടാൻ പറ്റുമെങ്കിൽ ഇടു. അല്ലേൽ നിന്റെ പൈസയും കെട്ടി പിടിച്ചു അവിടെ ഇരുന്നോ. അമ്മ അതും പറഞ്ഞു കലിപ്പിൽ ഫോൺ വെച്ചു. അമ്മ എപ്പോഴും അങ്ങനെ ആണ്. അക്കൗണ്ടിൽ നോക്കി. എനിക്ക് ഫോൺ വാങ്ങാൻ ആയി കൂട്ടി കൂട്ടി വെച്ച പൈസ ഉണ്ട്. അത്‌ അമ്മയുടെ അക്കൗണ്ടിലോട്ട് ട്രാൻസ്ഫർ ചെയിതു. അപ്പുറത്തു നിന്ന് അമ്മയുടെ കാൾ വന്നു. എനിക്ക് അറിയാരുന്നു നീ പൈസ ഇടുമെന്ന്. നിന്നെ പോലെ കുടുംബ സ്നേഹം ഉള്ള ഒരാളെ കിട്ടിയത് എന്റെ ഭാഗ്യമാ.ആ മോനെ നിന്നോട് മറ്റൊരു കാര്യം കൂടി പറയാൻ വിളിച്ചതാ. നിനക്ക് ഒരു ആലോചന ബ്രോക്കർ രാമൻകുട്ടി കൊണ്ട് വന്നിട്ടുണ്ട്. എനിക്കു ഇപ്പോൾ കല്യാണം ഒന്നും വേണ്ടാ. ചേച്ചിമ്മാരുടെ കല്യാണം ഒന്നു കഴിയട്ടെ. അത്‌ തന്നെയാ പറഞ്ഞു വരുന്നത്. ഈ കല്യാണം നടന്ന അവളുമാരുടെ കല്യാണവും നടക്കും. ഈ പെണ്ണിന് വല്യ നിറവും പഠിപ്പും ഒന്നും ഇല്ല. അതോണ്ട് ജോലി ഉള്ള ചെക്കന് വേണ്ടി എത്ര രൂപ വേണേലും അവര് മുടക്കും. അത്‌ കിട്ടിയിട്ട് വേണം നിന്റെ പെങ്ങമ്മാരെ കെട്ടിക്കാൻ. ചേച്ചിമ്മാർക്ക് ജോലി ഉണ്ടെല്ലോ.ഞാൻ പെണ്ണ് കെട്ടിയ കാശ് കൊണ്ട് വേണോ അവരെ കെട്ടിക്കാൻ. രണ്ടു പെണ്ണ് പിള്ളേർ കഴിഞ്ഞു നേർച്ചയും കാഴ്ചയും നടത്തി നീ ഉണ്ടായപ്പോൾ എല്ലാവരും പറഞ്ഞു നിന്റെ പെണ്ണ് മക്കളുടെ കാര്യം നോക്കാൻ ഒരു ആണ് കുട്ടി ആയല്ലോ എന്ന്. ആ അവന് ഇപ്പോൾ പഠിച്ചു ജോലി കിട്ടിയപ്പോൾ അവന്റെ കാര്യം മാത്രം മതി. അമ്മ എപ്പോഴും കാര്യം ഇങ്ങനെ ആണ്. എപ്പോഴും സെന്റി അടിച്ചു തന്നെ വിഴ്ത്തും . അങ്ങനെ ആണ് സാലറി സർട്ടിഫിക്കറ്റ് വെച്ചു ലോൺ എടുത്തു വീട് പുതുക്കി പണിതതും ഇൻസ്റ്റാൾമെന്റിൽ അനിയന് ബൈക്ക് മേടിച്ചതും അച്ഛന് പണ്ട് കച്ചവടം നടത്തിയ വകയിൽ ഉണ്ടായിരുന്ന കടങ്ങൾ വീട്ടിയതും എല്ലാം. ഞാൻ ഞായറാഴ്ച അങ്ങോട്ട് വരാം. ബ്രോക്കർ പറഞ്ഞപോലെ പെണ്ണിനെ പോയി കണ്ടു. പത്താം ക്ലാസ്സ്‌ പാസ്സ് ആയിട്ടില്ല. ഇപ്പോഴത്തെ കാലത്തും പത്തു കടക്കാത്ത പെണ്ണോ. ചുമ്മപ്പിൽ നീല പൂക്കൾ പ്രിന്റ് ചെയ്ത വോയിൽ സാരി ചുറ്റി അവൾ വന്നു. നെറ്റിയിൽ ഒരു ചുമന്ന പൊട്ട് തൊട്ടിട്ടുണ്ട്. കൈയിൽ കുറേ മെലിഞ്ഞ സ്വർണ്ണവളകൾ ഇട്ടിട്ടുണ്ട്. കഴുത്തിൽ ഒരു മുല്ല മൊട്ട് മാലയും. ഇതൊന്നും അവൾക്ക് ചേരാത്തത് പോലെ അവന് തോന്നി.തന്റെ സങ്കല്പത്തിലെ പെണ്ണ് ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല.അനിത എന്ന് ആയിരുന്നു അവളുടെ പേര്. ജാതകവും മറ്റും ഒത്തു വന്നതിനാൽ കല്യാണം പെട്ടെന്ന് തന്നെ നടന്നു. അവൾ വന്ന ഉടനെ തന്നെ അമ്മ എന്തൊക്കെയോ സൂത്രം പറഞ്ഞു അവളുടെ സ്വർണ്ണം ഒക്കെ അമ്മയുടെ അലമാരയിലോട്ട് മാറ്റി. അവൾ ഒരു പാവം ആയിരുന്നു. ഒന്നിനോടും പരാതി ഇല്ലാത്തവൾ. കല്യാണത്തിന്റെ അവധി കഴിഞ്ഞപ്പോൾ അവളോട്‌ പറഞ്ഞു. ഞാൻ ചെന്നൈയിൽ ചെന്നിട്ട് ഫ്ലാറ്റ് ശെരി ആക്കിയിട്ട് അങ്ങോട്ട് കൊണ്ട് പോകാം. അത്‌ വരെ കാത്താൽ മതി. നീ ആരെ കൊണ്ട് പോകുന്ന കാര്യമാ പറയുന്നത്. ഇവളെ ആണേൽ അതിന്റെ ആവിശ്യം ഇല്ലല്ലോ. ഒരു ഫ്ലാറ്റ് ഒക്കെ എടുക്കണേൽ 1 ലക്ഷം ഒക്കെ അഡ്വാൻസ് കൊടുക്കണം. ആ പൈസ ഉണ്ടേൽ നിന്റെ ചേച്ചിമ്മാർക്ക് 2 പവന്റെ സ്വർണ്ണം എടുക്കാം. ഇവക്ക് ജോലി ഒന്നും ഇല്ലല്ലോ. ജോലിക്ക് പോകാൻ ഉള്ള വിവരവും ഇല്ല. ഇവൾ ഇവിടെ നിക്കട്ടെ. അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞോ. അറിയില്ല. അമ്മ പറഞ്ഞത് ആണ് ശെരി. ഇവിടെ ആകുമ്പോൾ എനിക്കു നോക്കാൻ പശുവും കോഴിയും ഒക്കെ ഉണ്ടെല്ലോ. അവിടെ ആകുമ്പോൾ ഞാൻ ചുമ്മാ ഇരിക്കണ്ടേ. പിന്നിട് ഞാൻ ഒന്നും പറഞ്ഞില്ല. അതാകും അവളുടെ സന്തോഷം എന്ന് എനിക്ക് തോന്നി. അവളുടെ സ്വർണ്ണവും പണവും ഞാൻ ജോലി ചെയിതതും കടം മേടിച്ചതും ഒക്കെ ആയ പൈസ കൊണ്ട് ചേച്ചിമാരുടെ കല്യാണം ഭംഗി ആയി നടന്നു. ഒരു കല്യാണം കൊണ്ട് മാത്രം തീരുന്നത് ആയിരുന്നില്ല അവരുടെ ചിലവുകൾ.പ്രസവം ആയിട്ടും നൂല് കെട്ട് ആയിട്ടും ഒക്കെ ആ ചിലവുകൾ നീണ്ട് നീണ്ട് പോയി. നിന്റെ അനിയന് കല്യാണം പ്രായം ആയി. നീ ഇനിയും വീട് വെച്ചു മാറാതെ തറവാട്ടിൽ തന്നെ നിൽക്കാൻ ആണോ ഉദ്ദേശം എന്ന് ചോദിച്ചപ്പോൾ ആണ് ഞാൻ എന്റെ കാര്യത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അപ്പോൾ മാത്രം ആണ് തനിക്ക് ആയി മാത്രം ഒന്നും കരുതിയിട്ടില്ല എന്ന് തിരിച്ചു അറിയുന്നത്.അതിനിടയിൽ അമ്മ ഒരു കാര്യം കൂടി പറയാൻ മറന്നില്ല. നിന്റെ ചേച്ചിയുടെ മൂന്നാമത്തെ മകളുടെ കാത് കുത്തു കല്യാണം ആണ്. അതിന്റെ ചിലവ് നീ എടുക്കണം. അമ്മേ പിള്ളേർ ഉണ്ടായാൽ അവരെ നോക്കണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്യം ആണ്. അല്ലാതെ അങ്ങളയുടെ ഉത്തവാദിത്തം അല്ല. ഞാൻ ഈ ചിലവ് എടുക്കില്ല. നിന്റെ പെണ്ണ് പിള്ള പറഞ്ഞു കാണും പൈസ ഒന്നും മുടക്കേണ്ട എന്ന്. അവൾ ഒന്നും പറഞ്ഞില്ല. ഇത് എന്റെ മാത്രം തീരുമാനം ആണ്. ഇനി എങ്കിലും എനിക്ക് എന്റെ മക്കൾക്ക് വേണ്ടി ജീവിക്കണം. ഇനിയും വണ്ടി കാളയെ പോലെ പണി എടുക്കാതെ സ്വന്തം ഭാര്യക്ക് മക്കൾക്കും വേണ്ടി ജീവിക്കാൻ അയാൾ അപ്പോഴേക്കും തുടങ്ങിയിരുന്നു... ഇപ്പോൾ എങ്കിലും ഞാൻ എനിക്ക് വേണ്ടി ജീവിക്കണം Pic :Google രചന - ട്രീസ ജോർജ് #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
ബോധം തെളിയുമ്പോൾ കട്ടിലിൽ ആയിരുന്നു.. എനിക്ക് ചുറ്റും നിറഞ്ഞ കണ്ണുകൾ ഞാൻ കണ്ടു..അപ്പുവേച്ചിയും ദേവർഷും വൈമിയും എല്ലാം കരയുകയാണ്.. "വൈഭമി... മോളെ..." പിന്നെയും അലറിക്കരഞ്ഞു ചാടി എഴുന്നേൽക്കാൻ ശ്രമിച്ച എന്നെ ദേവർഷ് തടഞ്ഞു.. "സഹിക്കണം ധ്രുവി...തന്റേടം ആർജ്ജിക്കണം... പറയാൻ മറുപടി ഒന്നും ഇല്ലായിരുന്നു.. മനസ്സും ശരീരവും ഒരുപോലെ തളർന്നു പോയി... കൂടപ്പിറപ്പാണ് വിട്ടു പോയത്..കൂടെ അവളെ ഇഷ്ടപ്പെട്ടിരുന്ന പുരുഷനും... കേട്ടതൊക്കെ ഒരു ദുസ്വപ്നമായി മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപാട് കൊതിച്ചു പോയി..അത്രമേലാകെ ഞാൻ തകർന്നു പോയി.. ഭൂമിയിലിനി ഞാനൊറ്റക്കാണെന്ന തിരിച്ചറിവ് എന്നെ കൂടുതൽ ദുർബലയാക്കി..ഇന്നലെ വരെ എന്തുനും ഏതിനും കൂടെ അവളുണ്ടായിരുന്നു.... " എന്റെ വൈഭമി.... ഇന്നവൾ ഇല്ലെന്ന തിരിച്ചറിവ് സഹിക്കാൻ കഴിയുന്നില്ല... "ധ്രുവി.. നീ കൂടെ തളർന്നാൽ അപ്പുവേച്ചിക്കും അമ്മക്കും ആരുണ്ട്.. വൈമി എന്നെ ആശ്വസിപ്പിക്കാനുളള ശ്രമത്തിലായിരുന്നു...പൊള്ളുന്ന വേനലിൽ ഒരു കുടം വെള്ളം കമഴ്ത്തും പോലെ മണ്ണിലേക്കത് വേഗമിറങ്ങി പോയി.. " അമ്മ അറിഞ്ഞോ വൈമി... "ഇല്ലെടീ പറഞ്ഞട്ടില്ല" "വേണ്ട അമ്മ അറിയേണ്ടാ...പാതി ചത്ത ശരീരമാണത്..ബാക്കിയുള്ള ജീവനും കൂടി പോകരുത്" അപേക്ഷയോടെ ദേവർഷിനേയും വൈമികയേയും നോക്കി.. അമ്മയെ അറിയിക്കില്ലെന്ന് അവർ തലയാട്ടി സമ്മതിച്ചു... നിമിഷങ്ങൾ ദൈർഘ്യമേറിയത് പോലെ..കണ്ണിൽ നിന്നും രക്തത്തുള്ളികൾ പിന്നെയും ഒലിച്ചിറങ്ങി... ഹൃദയം വിങ്ങിപ്പൊട്ടി...കരഞ്ഞു തളർന്നു.. കരയാനിനി വയ്യാതെയായി.. "എനിക്ക് എന്റെ കുട്ടിയുടെ മുഖമെങ്കിലും ഒന്നും കാണാൻ പറ്റ്യോ" ദയനീയമായി അവരെ നോക്കി ചോദിച്ചു... "വൈദേവിനോടുളള പ്രതികാരമാണ്...കൊന്ന ശേഷം ബോഡി അവർ അഗ്നിക്ക് ഇരയാക്കി... അതൂടെ കേട്ടതും സഹിക്കാൻ കഴിഞ്ഞില്ല.. പിന്നെയും അലറിക്കരഞ്ഞു... നെഞ്ച് പൊട്ടുമാറുച്ചത്തിൽ... " ഒരുനോക്ക് കാണാൻ പോലും ബാക്കി വെച്ചില്ലല്ലോ ന്റെ കുട്ടിയെ.... കരഞ്ഞു തളർന്ന ഞാൻ നിലത്തേക്ക് വീണു ഉരുണ്ടു....വൈമി എന്നെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു... 💙💙💙💙💙💙💙💙💙💙💙💙💙💙💙 വൈമി കൂടെയില്ലാതെ ഏഴു ദിനങ്ങൾ കടന്നു പോയി... കൂടെ ഒരു നിഴലായി വൈമിക ഉണ്ടായിരുന്നു... ടീവിയും ന്യൂസും ഒന്നും കണ്ടില്ല..കാണണമെന്നില്ല എന്റെ കുട്ടിയുടെ മരണ വാർത്തയാകും അതിൽ നിറഞ്ഞു നിൽക്കുക. "വയ്യ കാണാനുള്ള കരുത്തില്ല... " നമുക്ക് ചടങ്ങ് നടത്തേണ്ടേ...ഇല്ലെങ്കിൽ ന്റെ കുട്ടീടെ ആത്മാവിനു പോലും ശാന്തി ലഭിക്കില്ല" ദേവർഷും വൈമിയും ഒന്ന് നടുങ്ങുന്നത് ഞാൻ കണ്ടു...തമ്മിൽ അവർ പരസ്പരം നോക്കി... "എരിച്ചു അടക്കം ചെയ്തത് എവിടെ ആണെന്ന് അറിയണം... അതുപോലെ വൈഭമിയേയും വൈദേവിനേയും ഇല്ലാതാക്കിയവരെ തീർത്തിട്ടു മതി ധ്രുവി മരണാനന്തര ചടങ്ങ് നടത്താൻ... അയാളുടെ വാക്കുകൾ എന്നിൽ മിന്നൽ പിണരായി തറഞ്ഞു കയറി.. " കൊല്ലണം അവരെ എങ്ങനെ.... എന്നെ പോലൊരു ദുർബലക്ക് എന്ത് ചെയ്യാൻ കഴിയും... "നിന്നെക്കൊണ്ടേ കഴിയൂ ധ്രുവി...നീ കരുത്താർജ്ജിക്കണം... " എങ്ങനെ... അതുകൂടിയൊന്നു പറയൂ ദേവേട്ടാ..." "നീ തുടർന്ന് പഠിക്കാൻ പോകണം... " വയ്യ എനിക്കിനി കഴിയില്ല.. മെല്ലെയൊന്ന് ഞാൻ തേങ്ങിപ്പോയി.. "കഴിയണം ധ്രുവീ...വൈഭിയുടെ ഏറ്റവും വലിയ സ്വപ്നമാണ് നീ പഠിച്ചു ജോലി വാങ്ങുക എന്നത്... " എനിക്ക് കഴിയില്ല ദേവേട്ടാ... വീണ്ടും വിമ്മിപ്പൊട്ടി കരഞ്ഞു.. "കഴിയണം... നിനക്ക് കഴിഞ്ഞേ പറ്റൂ.. ദേവിന്റെ ശബ്ദം വല്ലാതെ ഉയർന്നു കേട്ടു... "കൂടപ്പിറപ്പ് പോയി...വൈദേവും...പിന്നെ എങ്ങനെ പഠി ക്കും..ആർക്കു വേണ്ടി ജീവിക്കണം... എന്റെ ശബ്ദം വല്ലാതെ ഉയർന്നു.... " അമ്മക്കു വേണ്ടി...അപ്പുവേച്ചിക്ക് വേണ്ടി.. എനിക്ക് വേണ്ടി...നിനക്ക് കഴിയുന്ന അത്രയും ഞാൻ പഠിപ്പിക്കാം പോരെ... "ഞാൻ ശ്രമിക്കാം" വിറയലോടെ പറഞ്ഞൊപ്പിച്ചു... "ശ്രമിച്ചാൽ പോരാ നടക്കണം... ദേവർഷിന്റെ സ്വരം മുറുകി... " ഹ്മ്മ്ം... ഞാനൊന്ന് മൂളി.... "ആദ്യം നീ കരച്ചിൽ നിർത്തി സ്വയം കരുത്താർജ്ജിക്കണം..." "ഹ്മ്മ്ം... ദേവേട്ടൻ പറഞ്ഞതൊക്കെ ഞാൻ മൂളിക്കേട്ടു... 💙💙💙💙💙💙💙💙💙💙💙💙💙💙💙 ദിവസങ്ങൾ പിന്നെയും ഓടി മറഞ്ഞു... വൈഭിയുടെ മരണം ഏറെക്കുറെ ഞാൻ ഉൾക്കൊളളാൻ ശ്രമിച്ചു.. എന്നാലും അവൾ കൂടെയില്ലെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെട്ടില്ല... ദേവർഷും വൈമിയും ഞങ്ങളുടെ കൂടെ വൈദേവിന്റെ വീട്ടിൽ താമസമാക്കി...ആൾ ഇവിടെ നിന്ന് ജോലിക്ക് പോയി തുടങ്ങി... അങ്ങനെ ഒരു ദിവസം ഞാനും വൈമിയും കൂടി കോളേജിലേക്ക് പോയി തുടങ്ങി... ഞാൻ പഠിത്തത്തിൽ കൂടുതൽ ശ്രദ്ധിച്ചു...എങ്കിലും ഇടക്കിടെ വൈഭിയുടെ ഓർമ്മകൾ ഇടക്കിടെ എന്നെ അസ്വസ്ഥമാക്കിയിരുന്നു... 💙💙💙💙💙💙💙💙💙💙💙💙💙💙💙 " അപ്പുവേച്ചി നമുക്ക് നാട്ടിലേക്ക് തിരിച്ച് പോകാം" ഒഴിവ് ദിവസം വൈകുന്നേരം ഞാൻ അപ്പുവേച്ചിയോട് ചോദിച്ചു... വൈഭിയെ എനിക്ക് നഷ്ടമായത് ഇവിടെ വന്ന ശേഷമാണ്...അതുകൊണ്ട് ഇവിടെ താമസിക്കാൻ എനിക്കു വലിയ താല്പര്യം ഇല്ലായിരുന്നു.. ",ദേവ് മോൻ വരട്ടെ...ചോദിച്ചിട്ടു പോകാം... " ഹ്മ്മ് ഹ്മ്മ്.. ഞാൻ അലസമായി മൂളി.... രാത്രിയിൽ ദേവർഷ് വന്നപ്പോൾ ഞാൻ കാര്യം അവതരിപ്പിച്ചു... "നിനക്ക് ഇവിടെ നിന്നാൽ പറ്റില്ലേ" ആൾ എന്നോട് ചൂടായി.. "മറ്റൊരാളുടെ സ്ഥലമാണ്... ഒപ്പം വൈഭിയെ നഷ്ടപ്പെട്ട സ്ഥലം.. എനിക്ക് പോയേ പറ്റൂ... ശാന്തമായി എന്നാൽ വാശി പോലെ പറഞ്ഞു... " അവിടെ ചെന്നാൽ നിനക്ക് വൈഭമിയെ ഇല്ലാതാക്കിയവരെ കണ്ടു പിടിക്കാൻ കഴിയുമോ? ദേവദത്തിന്റെ ശല്യം ഉണ്ടാകില്ലേ...?? "ദേവേട്ടൻ എനിക്കൊപ്പം ഇല്ലേ പിന്നെന്താ... "എനിക്ക് എപ്പോഴും കൂടെ കാണാൻ പറ്റിയെന്ന് വരില്ല... അതുകേട്ട് നെഞ്ഞൊന്ന് പിടഞ്ഞെങ്കിലും പുറമേക്ക് കാണിച്ചില്ല...എങ്കിലും തന്റേടത്തോടെ പറഞ്ഞു.. " സാരമില്ല.. എല്ലാം നേരിടാൻ ഞാൻ തയ്യാറാണ് .... ദേവിന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു.... 💙💙💙💙💙💙💙💙💙💙💙💙💙💙💙 അടുത്ത ദിവസം രാവിലെ ദേവിനൊപ്പം ഞാൻ നാട്ടിലേക്ക് പോയി...അത് അയാളുടെ തീരുമാനം ആയിരുന്നു.. അവിടെ ചെന്നിട്ട് തീരുമാനം മാറുന്നെങ്കിൽ തിരിച്ച് വരാം...അല്ലെങ്കിൽ അമ്മയേയും അപ്പുവേച്ചിയേയും കൂട്ടി വൈമി വരും...എനിക്കത് സമ്മതമായിരുന്നു.. നാട്ടിലേക്കുളള വഴിയിലൂടെ കാറ് മുമ്പോട്ട് നീങ്ങിയതും നെഞ്ചിടിപ്പേറി..പെട്ടന്നാണു മതിലിലും പോസ്റ്റിലും പതിച്ചിരിക്കുന്ന പോസ്റ്റിലെ നോട്ടീസിൽ കണ്ണു പതിച്ചത്...ഞാനൊന്ന് നടുങ്ങിപ്പോയി... "ദേവദത്തിന്റെ ഫോട്ടോയും ഒപ്പം ആദരാഞ്ജലികളും... വിശ്വാസം വരാതെ ഒന്നുകൂടി നോക്കി...അതയാൾ തന്നെ.. ദേവദത്ത്... ഞെട്ടലോടെ ഞാൻ ദേവർഷിനെ നോക്കി...ആളുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞത് കണ്ടു... " ഏട്ടാ... "എല്ലാം പതുക്കെ പറയാം... പിന്നീട് ഞാനൊന്നും മിണ്ടിയില്ല...കാറ് നേരെ പോലീസ് സ്റ്റേഷനു മുമ്പിൽ ചെന്നു നിന്നു.. " ഇറങ്ങ്..." ദേവിനൊപ്പം ഞാനും ഇറങ്ങി... "ഞാനൊരാളെ നിനക്ക് പരിചയപ്പെടുത്തി തരാം..." എനിക്ക് ആകാംഷയേറി...ദേവർഷിനൊപ്പം അകത്തെ ക്യാബിനിലേക്ക് കയറി.. "യേസ് കമിൻ... ഘന ഗാംഭീര്യം നിറഞ്ഞ സ്വരം അകത്തു നിന്നും മുഴങ്ങി. പരിചിതമായ ശബ്ദം...ഞങ്ങൾ അകത്തേക്ക് കയറി... കോപാകുലനായൊരു ചെറുപ്പക്കാരൻ സബ് ഇൻസ്പെക്ടറുടെ വേഷം ധരിച്ച് ഇരിക്കുന്നു...ദേവിനെ കണ്ടതും അയാളിലൊരു പുഞ്ചിരി തെളിഞ്ഞു.. " ഡാ... ഇത് ധ്രുവിക.. "ഹലോ... അയാൾ കൈകുപ്പിയതും തിരികെ ഞാനും അതുപോലെ ചെയ്തു... "ധ്രുവി ഇത് ധ്രുവിക് ദേവ്.... ചുരുക്കി പറഞ്ഞാൽ വൈദേവിന്റെ സഹോദരൻ...അർദ്ധ സഹോദരൻ.... അതുകേട്ടതും ഞാൻ നടുങ്ങിപ്പോയി.... " ചുമ്മാതല്ല നല്ല പരിചയ സ്വരം പോലെ തോന്നിച്ചത്.... ഞാൻ സബ് ഇൻസ്പെക്ടറെ ആപാദചൂഡമൊന്ന് വീക്ഷിച്ചു.... തുടരും.. A story by സുധീ മുട്ടം #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ
📔 കഥ - @@ج(@@ @@ج(@@ - ShareChat
അവരുടെ കൂടെ നടക്കുമ്പോൾ സുമിക്കു തോന്നി ഭൂമി പിളർന്നെങ്കിൽ എന്ന്…. ഇതിലും വലിയ നാണക്കേട് വേറെയില്ല… ഒളികണ്ണിട്ടു അവരെ നോക്കിയപ്പോൾ അവരുടെ മുഖത്ത് കളിയാക്കിയുള്ള ചിരി…. “ലീലേടത്തിയേ…. ഞങ്ങൾ കുറച്ചു പേര് വന്നിട്ടുണ്ട് ട്ടോ… വഴിയിൽ ചേച്ചിയെ കണ്ടപ്പോൾ ഞങ്ങളും കൂടെ പോന്നതാണ്…” “അത് നന്നായി…. ഇതിലെയൊക്കെ വന്നിട്ട് കുറച്ചു കാലമായി… നിങ്ങളിരിക്ക്…. ഞാൻ ചായാ കൊണ്ടുവരാം….” അമ്മയുണ്ടാക്കിയ ചായാ സുമി എല്ലാവർക്കും അവരുടെ മുഖത്ത് നോക്കാതെ കൊടുത്തു…. അമ്മയുമായി അവർ വിശേഷങ്ങൾ പങ്കു വെക്കുമ്പോൾ സുമി തൻ്റെ യാത്രയെ കുറിച്ചോർത്തു…. കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നാട്ടിൽ എത്തിയതായിരുന്നു…. വലിയ ഇടവേളയ്ക്ക് ശേഷം അച്ഛനും അമ്മയും ബന്ധുക്കളും…. എല്ലാവരും ചേർന്നൊരു ഒത്തുചേരൽ…. വല്ലാത്ത ഫീൽ ആയിരുന്നു…. ഇനി ഭർത്താവിൻ്റെ വീട്ടിലും കൂടി പോയി എല്ലാവരേയും കാണണം… ദിവസം തീരുമാനിച്ചു…. “ഒരു വണ്ടി വിളിച്ചു പോയാൽ മതി” അച്ഛൻ പറഞ്ഞു…. “കുട്ടനൊ… വിനുവോ… ആരെയാണ് കിട്ടുക എന്ന് നോക്കാം അച്ഛാ… അവർക്ക് വീട് അറിയാം…” രണ്ടുപേരോടും അന്വേഷിച്ചപ്പോൾ അവർക്ക് വേറെ തിരക്കായത് കൊണ്ട് വരാൻ പറ്റില്ല എന്ന് പറഞ്ഞു…. “ചേച്ചീ വിഷമിക്കേണ്ട ഞാൻ ശിവനെ വിടാം…. അവൻ എത്തിച്ചോളും….” കുട്ടൻ പറഞ്ഞു പോകുന്ന ദിവസം സുമിയും മോനും വണ്ടിയിൽ കേറി…. വഴിയൊക്കെ എത്ര മാറി ഇപ്പൊൾ… സുമി ആലോചിച്ചു….. ഏകദേശം എത്താറായപ്പോൾ ശിവൻ ഏതു വഴിയിലൂടെ പോണം എന്ന കൺഫ്യൂഷൻ…. “ചേച്ചീ ഇവിടുന്ന് ഇനി ഏതു റോഡിലേക്കാണ് തിരിയേണ്ടത്..” “നമുക്കൊന്ന് ചോദിക്കാം ശിവ… എനിക്കും വലിയ പിടി പോരാ…” “മാപ്പിട്ട് പോയാൽ സുഖമായി എത്താം അമ്മേ…. ആരോടും ചോദിക്കണ്ട….” മോൻ പറഞ്ഞു.. “എന്നാല്‍ ശരി…. അത് നോക്കി പോകാം…” ശിവൻ പറഞ്ഞു…. മാപ്പും നോക്കി വണ്ടി പോകുമ്പോൾ സുമിക്ക് ഒന്നുംകൂടി കൺഫ്യൂഷൻ…. ഏതൊക്കെയോ ചെറിയ വഴിയിലൂടെ വണ്ടി പോയികൊണ്ടിരുന്നു…. അവസാനം മെയിൻ റോഡ് എത്തിയപ്പോൾ നെറ്റ്‌വർക്ക് തകരാറ്…. നാലും കൂടിയ വഴിയിൽ എങ്ങോട്ട് പോണം എന്നറിയാതെ അവർ നിന്നു…. ഇത്രയും കാലം യാത്ര ചെയ്തപ്പോൾ ഇങ്ങനെയൊരു വഴി കണ്ടതായി ഓർമയില്ല…. ഇനി എന്തു ചെയ്യും എന്നാലോചിച്ചു…. ആൾക്കാരോട് എങ്ങനെ സ്വന്തം വീട്ടിലേക്കുള്ള വഴി ചോദിക്കും…. ഇതിൽപരം നാണക്കേട് വേറെയുണ്ടോ….. മാപ്പുകൊണ്ട് ആപ്പിലായി…. “ശിവ…. നീ ഇറങ്ങി അവരോട് വഴി ചോദിക്ക്….” ശിവൻ വഴി ചോദിക്കുമ്പോൾ അവിടെ നിന്നിരുന്നവർ സുമിയെ കണ്ടു…. “ചേച്ചീ കൃഷ്ണൻ മാഷിൻ്റെ മരുമകൾ അല്ലെ…. നമ്മുടെ SI വിനോദിൻ്റെ എട്ടത്തിയമ്മ…” വെളിച്ചപ്പാടിനു നാട്ടുകാരെ അറിയില്ലെങ്കിലും നാട്ടുകാർക്ക് വെളിച്ചപ്പാടിനേ അറിയാം എന്നു പറഞ്ഞപോലെ…. “അതേ…” ജാള്യത മറിച്ച് ചിരിച്ചുകൊണ്ട് സുമി പറഞ്ഞു… “അതിനെന്താ… ഇവിടെ അടുത്ത് തന്നെയല്ലേ… ഞങ്ങൾ കൊണ്ടാക്കാം…” അവരാണ് വീട്ടിലേക്കുള്ള വഴി കാണിച്ചു തന്നത്…. ഈ പുകിലോന്നും വീട്ടുകാർക്ക് അറിയില്ല…. സുമി ആലോചിച്ചു സ്വന്തം വീട്ടിലേക്ക് മറ്റുള്ളവർ കൊണ്ടാക്കിയിട്ടുള്ള ഏക വ്യക്തി താനാകുമെന്ന്…. “എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ചേച്ചീ…” അപ്പോഴാണ് സുമി ആലോചനയിൽ നിന്നും പുറത്തു വന്നത്…. “ശരി…. ഒരുപാട് സന്തോഷം…” അവരെ യാത്രയാക്കി വീട്ടിലുള്ളവർക്ക് തൻ്റെ യാത്രയെ കുറിച്ച് വിവരിച്ച് എല്ലാവരുംകൂടി കുറേ ചിരിച്ചു….. തൻ്റെ ഓർമപുസ്തകത്തിൽ ഒരേടും കൂടി…. എന്നന്നേക്കും ഓർക്കാനുള്ള ഒരു യാത്ര…. Geetha Murali #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
"ആര?? ഇപ്പോൾ ഇവിടെ വന്നു പോയെ ..?? കുളി കഴിഞ്ഞ് ഇറങ്ങിയ നേരം മുറിയിലേക്ക് കയറിവന്ന ഭാര്യയോട് ഞാൻ ചോദിച്ചു..?? "ആര് വരാന ഇക്ക..?? "" ഞാൻ കുളിക്കുമ്പോൾ കേട്ടല്ലോ പുറത്താരോ വന്നതും സംസാരിച്ചതും..?? "അതൊ !! അത് അപ്പെറത്തെ മൂസാക്കയ കുറച്ചു പച്ച മീൻ കൊണ്ട് വന്നതാണ് ഇവിടേക്ക് തരാൻ ഞാനത് വേണ്ടന്ന് പറഞ്ഞു തിരികെ പറഞ്ഞു വിട്ടതാണ്.... അവളുടെ വാക്കുകൾ കേട്ടതും എൻ്റെ മുഖത്ത് ഞെരമ്പുകൾ വലിഞ്ഞു എനിക്കാതെ ദേഷ്യം വന്നു.. " അന്നാദ്യമായിട്ട് ഞാനവളെ ഒരു നുള്ള് വെറുപ്പോടെ നോക്കിയതും .. തലയിൽ തോർത്തി കൊണ്ടിരുന്ന ടർക്കി ബഡ്ഡിലേക്കിട്ട് കുളി കഴിഞ്ഞുടുത്ത മുണ്ടൊന്നു നേരെ വലിച്ചു കുത്തി മുറിവിട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ .. ആദ്യമായുള്ള എൻറെ ഭാവമാറ്റം കണ്ടു അവളെന്നെ പേടിയോടെ നോക്കുന്നുണ്ടായിരുന്നു.. പുറത്ത് കിടന്നിരുന്ന ചെരിപ്പിട്ട് ഞാൻ മൂസാക്കയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ .. പഴയ ഓടുമേഞ്ഞ പുരയിലെ അര തിണ്ണയിൽ ഒരു ചുരുട്ട് ബീഡിയും വലിച്ചു മൂസാക്ക ഇരിക്കുന്നു കണ്ടു... എന്നെ കണ്ടിട്ടാവണം ചുണ്ടിൽ എരിഞ്ഞു കൊണ്ടിരുന്ന ബീഡി നിലത്തേക്കിട്ട് കാലുമ്മെ കയറ്റിവച്ച കാലെടുത്തു നിലത്തേക്ക് വച്ചു " ആ മോനേന്ന് വിളിച്ചു ചിരിക്കുമ്പോൾ എൻ്റെ കണ്ണും മനസ്സും നിറഞ്ഞിരുന്നു.. ഞാനടുത്തെത്തിയതും മൂസാക്ക തലയിലെ തോർത്തു മുണ്ട് അഴിച്ചു തിണ്ണയിൽ ഒന്നു തട്ടി ഇവിടെ ഇരിക്കടാന്ന് പറയുമ്പോൾ.. " എൻ്റെ ഉപ്പാന്ന് ഞാൻ മനസ്സിൽ വിളിച്ചു പോയി... കുഞ്ഞിലെ ഉപ്പ നഷ്ടപ്പെട്ട ശേഷം മൂസാക്ക എൻ്റെ ഉപ്പയെ പോലെ ആയിരുന്നു ഞാൻ കണ്ടത്.... ഉമ്മ ഒരുപാട് കഷ്ടപ്പെടുമ്പോൾ ഒരു നേരത്തെ വിശപ്പിന് പൊറുതിമുട്ടി ഇരിക്കുമ്പോൾ എന്നെ വിളിച്ചു വരുത്തി ഈ അര തിണ്ണയിൽ വച്ച് എനിക്ക് ഇത്തിരി ചോറും മീൻങ്കറിയും വിളമ്പി തന്നിട്ടുണ്ട് ചിരിയോടെ കുശാലം പറഞ്ഞിട്ട് എനിക്കൊപ്പം ഇരുന്നിട്ടുണ്ട്.. അന്ന് മൂസാക്കക്ക് മീൻ കച്ചവടമാണ് എന്നും വൈകീട്ട് കച്ചോടം തീരുമ്പോൾ എനിക്കായി കുറച്ച് മീൻ ബാക്കിയാക്കാറുണ്ട് .. പിന്നീട് പഠന ശേഷം മൂസാക്കക്ക് ഒപ്പം മീൻ വിക്കാൻ ഇറങ്ങിയതും ഉമ്മാനെ നോക്കി കുടുംബ ഭാരം ഏറ്റെടുത്തതും അതിനിടയിൽ മൂസാക്ക വാങ്ങിയ പെട്ടിയോട്ടയിൽ ഡ്രൈവിങ് പഠിച്ചതും .. ഒടുവിൽ ഗൾഫിലേക്ക് പോകുമ്പോൾ പണം തികയാതെ വന്നപ്പോൾ ആദ്യം ഓടി വന്നിട്ട്. '' മോനെ നീയൊന്നു കൊണ്ടും വിഷമിക്കേണ്ടാന്ന് പറഞ്ഞു കൈയ്യിൽ ആവശ്യത്തിലേറെ പണം തന്നതും.. ഇതൊക്കെ എവിടേന്നാന്ന് ചോദിച്ചപ്പോൾ ആകെയുള്ളതും വണ്ടിയും വിറ്റു ഞാന് നിനക്ക് തരുന്നതാണെന്ന് പറഞ്ഞതും.. തിരിച്ച് ഒന്നും ഞാനാഗ്രഹിക്കുന്നില്ലടാന്ന് അന്ന് പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞ് ഒന്നും വേണ്ടെന്ന് തോന്നി പോയ നിമിഷം.. ഇത്രയും സ്നേഹവും നന്മയും നിറഞ്ഞ മനുഷ്യരുള്ളപ്പോൾ ഈ ലോകം വിട്ട് തന്നെ പോകാൻ തോന്നുണില്ലായിരുന്നു ആ നിമിഷം മൂസാക്ക എൻ്റെ തോളി തട്ടി സമാധനിപ്പിച്ചതും.. " ഒന്നും വേണ്ടായിരുന്നു ഉപ്പാന്ന് പറഞ്ഞു കരഞ്ഞതും ഒരു നിമിഷം ഞാനോർത്തു.. അടുതിരുന്ന മൂസാക്കയുടെ കണ്ണിലേക്ക് നോക്കിക്കുമ്പോൾ ആ കണ്ണിൽ നിന്നും വല്ലാതൊരു അത്ഭുതവും അഭിമാനവും നിറഞ്ഞ നോട്ടം എൻ്റെ മേൽക്ക് വിഴുന്നുണ്ട്.. ഞാൻ വീടിനു അപ്പുറത്തെ ടാർപ്പായ കെട്ടിയ ഷെഡ്ഡിലേക്ക് നോക്കി അവിടെ മൂസക്കയുടെ മൂത്ത മോൻ അനാസ് മീൻ വണ്ടി കഴുകുന്നുണ്ട്. ഞാനന്ന് ഗൾഫിലേക്ക് വീമാനം കയറുമ്പോൾ ആദ്യം എൻ്റെ ഉള്ളിൽ ഒരു ആഗ്രഹം മാത്രം ഉണ്ടായിരുന്നു ഉള്ളു.. " മൂസാക്കക്ക് ഒരു മീൻ വണ്ടി !! അങ്ങനെ അതും മൂന്ന് വർഷത്തിന് ഇടയിൽ ഞാൻ ആ ആഗ്രഹം ചെയ്തു കൊടുത്തത്... ഞാൻ വീണ്ടും മൂസക്കയെ നോക്കി ശരീരം മൊത്തം ചുളിവ് വീണുട്ടുണ്ടായിരുന്നു . അങ്ങനെ നോക്കുമ്പോൾ മൂസാക്ക എന്നോട് ചോദിച്ചു. ഒരോ പ്രവാസികളും നാട്ടിലേക്ക് വന്നാൽ കേക്കുന്നൊരു വാക്ക് ... " ഇനിപ്പൊ ഇജ്ജ് എന്ന തിരിച്ചു പോണ്.. ഞാനത് കേട്ട് ചിരിച്ചു മൂസാക്കയുടെ ചുളിവുകൾ വീണ കൈയ്യിൽ പിടിച്ചു പറഞ്ഞു.. " ഞാനിനി പോണില്ല ഉപ്പ നാട്ടില് തന്നെ കൂടാണ് പഴയ പോലെ മീൻകച്ചൊടം..!! "ഹേയ് അതൊക്കെ മതിയോ..?? ഉം..ഇപ്പോൾ മീൻകച്ചോടം എന്നൊക്കെ പറഞ്ഞ സ്വർണ്ണകട നടത്തുന്ന പോലെയാണ് ഉപ്പ ഈ കച്ചോടം അന്നും ഇന്നും നമ്മളെ പോലുള്ള പാവങ്ങൾക്ക് ഒരു അഭിമാനവും വരുമാനവും അല്ലെ അങ്ങനെ അല്ലെ ജീവിച്ചു വന്ന് അതങ്ങനെ അങ്ങ് മറക്കാൻ പറ്റൂലല്ലോ.....?? "ഞാനിനി പോണില്ല..!! പക്ഷെ ഞാനിപ്പോൾ വന്നത് എനിക്ക് കുറച്ചു മീൻ വേണം കറി വച്ച് ചോറുണ്ണാൻ ഇങ്ങളങ്ങോട്ട് വരിൻ ഇന്നവിടേന്ന് കഴിക്ക? ഇല്ലേൽ ഞാൻ ഈ അര തിണ്ണയിൽ വന്നിരുന്നു കഴിക്കുന്ന് പറഞ്ഞപ്പോൾ .. പോടാന്ന്... പറഞ്ഞു മൂസാക്ക എൻ്റെ തോളിൽ തട്ടി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.. " നെബീസോ ആ മീനിങ്ങെടുത്തേന്ന് .. ഒടുവിൽ ഇത്താത്ത കൊണ്ട് വന്ന മീൻ വാങ്ങി വീട്ടിലേക്ക് കയറി വരുമ്പോൾ ഉമ്മറത്ത് അവളുണ്ടായിരുന്നു. എന്നെ കണ്ടതും എഴുന്നേറ്റു നിന്നു വിരലുകൾ ഓരോന്നായി ഞെക്കി പൊടിച്ച് പേടിച്ച് നിൽക്കുന്നു കണ്ടപ്പോൾ ഉള്ളിലൊരു ചിരിപ്പൊട്ടി.. ഞാന മീൻ അവളുടെ കൈയ്യിൽ കൊടുത്തു നീയിത് കറിവെച്ചേക്ക് പറഞ്ഞ്.. അവൾ തിരിഞ്ഞു നടക്കാൻ നേരം ഞാനവളുടെ കൈയ്യിൽ ബലമായി പിടിച്ചു പതിയെ പറഞ്ഞു... " നീയൊന്നവിടെ നിൽക്ക്... ആ നിമിഷം അവൾ "എന്തിക്കാന്ന് .. ചോദിച്ച് എൻ്റെ കണ്ണിലേക്ക് നോക്കുമ്പോൾ ഞാൻ പറഞ്ഞു.. "" അവരൊന്നും എനിക്ക് അന്ന്യരല്ല നീയും അങ്ങനെ കാണെരുത് !!! ""ഈ മീൻ ഉണ്ടല്ലോ ഇത് കറീവച്ചു കഴിക്കുമ്പോഴുള്ള ഇതിൻ്റെ രുചിയുണ്ടല്ലോ ഇന്നെൻ്റെ ജീവൻ്റെ വിലയുണ്ട്... പണ്ട് സ്ക്കൂൾ പഠിക്കുമ്പോൾ ഉച്ചയ്ക്ക് കൂട്ടുക്കാർ ഓക്കെ നല്ല കറിയും മീനും ഒക്കെ കൊണ്ട് വരുമ്പോൾ .. വെറും ചോറിൽ തേങ്ങ ചമ്മന്തിയും കൂട്ടി കഴിച്ചിരുന്ന ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്... മീൻ കൂട്ടി ചോറുണ്ണാൻ എന്നും വൈകീട്ട് സ്ക്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ വെറും ചോറു മാത്രം കാണുമെന്ന് ഓർത്തു വയറിൽ കത്തുന്ന വിശപ്പ് നിറഞ്ഞിട്ടുണ്ട്... അങ്ങനെ ഒരു ദിവസം കയറി വരുമ്പോഴ ഉമ്മ മീൻ വെട്ടുന്നു കണ്ടു ഓടി വന്നു എവിടേന്നാന്ന് ആവേശം കൊണ്ട് ചോദിക്കുമ്പോൾ അപ്പുറത്തെ മൂസാക്ക നിനക്ക് കറിവച്ചു കഴിക്കാൻ തന്നതാന്ന് പറഞ്ഞതും.. അന്ന് ഞാൻ മനസ്സിൽ ദൈവഭായ് ചേർത്തുവച്ച ആ മനുഷ്യൻ.... അതുകൊണ്ട് ഈ മീൻ കൂട്ടി ചോറുണ്ണുന്ന ഒരോ ഉരുള ചോറിനും ഇന്നെൻ്റെ ജീവൻ്റെ വിലയുണ്ട്...◾ ശുഭം ❤️🙏 മനു പി എം #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ
അച്ഛൻ പണിക്ക് പോയെന്ന് അറിഞ്ഞ് ഞാൻ അച്ഛൻ കിടക്കുന്ന മുറിയിൽ പോയത്... ചുമരിലെ പട്ടികയിൽ നിര നിരയിൽ തറച്ചു വച്ച ആണികളിൽ ആയിരുന്നു അച്ഛൻെറ നല്ല ഷർട്ടുകളെല്ലാം തൂക്കി വച്ചിരുന്നത്. ഒത്തിരി നല്ല ഷർട്ടുകൾ ഉണ്ടെങ്കിലും അതൊന്നും അച്ഛൻ ഇടാറില്ലായിരുന്നു.. കാരണം അതിടാൻ മാത്രം അവസരങ്ങൾ എന്നും അച്ഛന് ഉണ്ടായിട്ടില്ല..ചിലപ്പോൾ അവസരങ്ങളിൽ നിന്നും സന്തോഷങ്ങളിൽ നിന്നും അച്ഛനെന്നും ഒഴിഞ്ഞു മാറിയതാവാം . എന്നിരുന്നാലും വല്ലപ്പോഴും എവിടെ എങ്കിലും നിർബന്ധമായ് പോവേണ്ടത് ഉണ്ടെങ്കിൽ അതിലൊന്നു ഇട്ടു പോയാലായി. എന്നാലും എന്തു വിശേഷങ്ങൾ വരുമ്പോഴും അച്ഛനൊരു പുതിയ ഷർട്ട് എടുക്കാറുണ്ട്.. അതിന്റെ ഗുണം എനിക്കൊ ചേട്ടനൊ ആയിരുന്നു അമ്മയാണ് അത് കണ്ടെത്തിയത്.. വിശേഷ ദിവസങ്ങളിൽ ഏട്ടനാ ഷർട്ടുകൾ എടുത്തിട്ടു നോക്കും അപ്പോൾ അമ്മ പറയും അച്ഛനിടില്ലെങ്കിലും നിങ്ങൾക്ക് പറ്റുന്നുണ്ടല്ലോ എന്നൊക്കെ.. അച്ഛൻ ചുമട്ടുതൊഴിലാളി യൂണിയനിൽ അംഗമായിരുന്നു.എനിക്ക് ഓർമ്മ വച്ച നാൾ തൊട്ടു നീല ഷർട്ടിലെ ഞാനെപ്പോഴും അച്ഛനെ കണ്ടിട്ടൊള്ളു. രാവിലെ പണിക്കിട്ടു പോകുന്ന നീല ഷർട്ട് പൂപ്പൽ പിടിച്ച നരച്ചു നിറം മങ്ങിയതും ആയിരുന്നു.. പക്ഷേ വൈകുന്നേരം കയറി വരുമ്പോൾ അതിനു കടുത്ത നീല നിറമാകും അന്ന് കൊണ്ട വെയ്ലിൻെറ കഠിനമായ ചൂടിൽ ജീവിതമെന്ന പാഠം ഉൾക്കൊള്ളുമ്പോൾ പൊള്ളി പോയ മനസ്സിൽ വേദയുടെ ഒരു കുളിരായ്.. അച്ഛൻെറ ശരീരത്തിൽ പൊടിഞ്ഞ വിയർപ്പ് അപ്പോഴും അതിൽ ഉണക്കാതെ നിൽക്കുന്നുണ്ടാകണം.. ഞാൻ പട്ടികയിലെ ആണികളിൽ നോക്കി. ഒന്നിൽ തന്നെ രണ്ടു ഷർട്ടുകൾ തൂക്കി വച്ചിരിക്കുന്നു. എല്ലാം കൂടി കൂട്ടിപ്പിടിച്ചു അതിലേക്ക് മുഖമണച്ചു ഒരു നിമിഷം അച്ഛനെന്ന മഹാമരം തീർത്ത ആ തണലോർത്തു.. പക്ഷെ ഇപ്പോൾ എനിക്ക് കുറിച്ച് കാശ് വേണമായിരുന്നു അതിനായിരുന്നു ഞാൻ അച്ഛൻ്റെ ഷർട്ടുകൾ തേടി വന്നത്. കിണർ വക്കിൽ നിന്നും അമ്മ വെള്ളം കോരുന്ന ശബ്ദം ശ്രദ്ധിച്ചു കൊണ്ട് എന്റെ കൈകൾ പതിയെ ഷർട്ടുകളുടെ പോക്കേറ്റുകൾ തപ്പി.. പലതിലും എന്തൊക്കെയോ കടലാസു കഷണങ്ങൾ കൈകളിൽ തട്ടുമ്പോൾ ഒരു ഭയമായിരുന്നു. ഒരു മോഷണമല്ലെ ഇതെന്ന ഭയം .. കൈയ്യിട്ട് എടുക്കുമ്പോൾ പലപ്പോഴും പലതിൻെറയും കണക്ക് കുട്ടിയ വെള്ള കടലാസ്സ് ആയിരിക്കും. അതികവും ബീഡി കവറിൻ്റെ ചീന്തീയെടുത്ത് എഴുതിയ പിടിക ബില്ല്... ചിലപ്പോൾ ഒക്കെ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വേണ്ടി അമ്മ എഴുതി കൊടുക്കുന്ന ലീസ്റ്റുകൾ . അമ്മ എഴുതി കൊടുക്കുന്ന ആ ലീസ്റ്റുകളിലെ സാധനങ്ങളിൽ പലതും പലപ്പോഴും അച്ഛൻ മറക്കാറുണ്ട് !! അല്ലെങ്കിൽ എന്തൊക്കെ എൻറെ മക്കൾക്ക് വേണമെന്ന് എനിക്ക് അറിയാം എന്നൊരു ഉറച്ച ധാരണ ഉണ്ടായിരിക്കണം. ആ മനസ്സിൽ . പക്ഷെ മക്കളെ മറ്റാരേക്കാളും അറിയുന്ന അച്ഛൻ... ചിലപ്പോൾ അമ്മയെഴുതിയ ലീസ്റ്റുകൾക്ക് ഇരട്ടിയായും അതിൽ എഴുതാത്തതും വീട്ടിലേക്ക് അത്യാവശ്യം വേട്ടപ്പെട്ടതുമായ എല്ലാം വാങ്ങി കൊണ്ട് വരാറുണ്ടായിരുന്നു... അച്ഛൻ്റെ പോക്കേറ്റ് തപ്പി തടയുമ്പോൾ അതൊക്കെ ആ നിമിഷം എൻ്റെ ഓർമ്മയിൽ വന്നു പോയി കൊണ്ടിരുന്നു ഒടുവിൽ കാശ് തപ്പി നോക്കി നിരാശകൾക്ക് ഒടുവിൽ മറ്റൊരു ഷർട്ടിൽ തപ്പിയപ്പോൾ വിരലുകളിൽ തടഞ്ഞ ഒരുക്കൂട്ടം കടലാസുകൾ ഞാൻ വാരി എടുത്തു. എന്തോ ഒരു പേപ്പർ താഴേക്ക് വീണത് നോക്കുമ്പോൾ അതൊരു അമ്പതു രൂപയുടെ നോട്ടായിരുന്നു . വേറെയും നോട്ടുകൾ ആ പോക്കേറ്റിൽ ഉണ്ടായിരുന്നു.കൂടാതെ മഞ്ഞയും ഓറഞ്ചും നിറത്തിൽ അടവുക്കാരുടെ രണ്ടു മൂന്ന് കുഞ്ഞു കാർഡുകൾ അതിൽ മുടങ്ങാതെ അടച്ചു വരുന്ന കണക്കുകൾ രേഖപ്പെടുത്തിയ തമിഴൻെറ കൈയ്യൊപ്പുകൾ എപ്പോഴും അടവുള്ള ദിവസം അമ്മയെ ഓർമ്മിച്ചു കൊണ്ട് അധ്വാനം മുഴുവൻ വക്കാറുള്ളത് ഈ പോക്കേറ്റുകളിലായിരുന്നു.. അവിടെ വച്ച് പോവുന്നത് അച്ഛന് ഒരു വിശ്വാസമാണ്. ഒരിക്കലും അമ്മ അച്ഛൻെറ പോക്കേറ്റിൽ നിന്നും പറയാതെ പണമെടുക്കുന്നു കണ്ടിട്ടില്ല... ആ ഒരു വിശ്വാസം അച്ഛന് ആ പോക്കേറ്റുകളിൽ വീണ്ടും വീണ്ടും പണം വെച്ച് പോവാൻ പ്രേരിപ്പിച്ചത് എന്തിരുന്നാലും അമ്മ ഒരിക്കലും ഒന്നിനും അച്ഛനു മുന്നിൽ നിന്നും പണം ആവശ്യ പെട്ടിട്ടില്ല. പക്ഷേ അമ്മയുടെ സങ്കടങ്ങൾ പറയുമ്പോൾ അച്ഛൻ തന്നെ വേണ്ടത് ഒക്കെ അമ്മയ്ക്ക് ചെയ്തു കൊടുക്കാറുണ്ട്. ഞാൻ വേഗം ഷർട്ടെല്ലാം നേരെ ഒതുക്കി കാശെടുത്ത് മടങ്ങുമ്പോൾ എൻറെ മനസ്സിൽ നിറയെ നീല ഷർട്ടിൽ ചിരിച്ചു നിൽക്കുന്ന അച്ഛൻ ഒരു നിമിഷം തെളിഞ്ഞു... പണ്ട് ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി സ്ക്കൂളിൽ മുന്നിൽ വന്നു ലോഡ് ഇറക്കുമ്പോൾ അന്ന് അച്ഛനെ കണ്ടതും സന്തോഷത്തോടെ നോക്കി നിന്നു. ലോഡ് ഇറക്കി കഴിഞ്ഞപ്പോൾ അച്ഛാന്ന് നീട്ടി വിളിച്ചതും.. ചിരിച്ചു കൊണ്ട് തോളത്തിട്ട തോർത്ത് ഒന്ന് കുടഞ്ഞു മുഖം തുടച്ചു അടുത്ത് വന്നതും..എൻറെ തലമുടികളിൽ തലോടി എന്താ എന്ന് അച്ഛൻ്റെ ചോദ്യത്തിന് മുന്നിൽ നാണത്തോടെ കാൽ വിരലുകൾ കൊണ്ട് ക്ഷ വരക്കുമ്പോൾ . വാ...ന്ന് പറഞ്ഞു കൈകളിൽ പിടിച്ചു കൊണ്ട് പോയി അടുത്തുള്ള ചായകടയിൽ നിന്നും ചായയും പലഹാരവും വാങ്ങി തന്നതും ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി... ഒപ്പം ആ നീല ഷർട്ടിലെ നനവും കരുതലും അന്ന് കൈ തണ്ടിൽ മുറുകിയ അച്ഛൻെറ കരങ്ങളിലെ തയ്മ്പുകളും. ഒടുവിൽ വയറു നിറഞ്ഞ രുചിയറിഞ്ഞു ചിരിച്ചു നിൽക്കുമ്പോൾ. ഇനി ക്ലാസിൽ പൊയിക്കോന്ന് പറഞ്ഞു.തിരികെ പറഞ്ഞു വിടുമ്പോൾ ആ സ്നേഹത്തിൻെറ മധുരം .. ഓർമ്മപ്പെടുത്തി കൊണ്ട് നെഞ്ചിലൊരു കൈപ്പു നീരായ് നിറഞ്ഞു തൊണ്ടയിൽ അടിഞ്ഞിറങ്ങിയത് ഞാനറിഞ്ഞു...... ആ നിമിഷം അച്ഛൻെറ പേക്കേറ്റിൽ നിന്നെടുത്ത പണം തിരികെ പോക്കേറ്റിലേക്ക് തന്നെ വച്ചു മുറിക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ഞാനുറച്ചു. വിശ്വസിച്ചിരുന്നു .. അച്ഛനുള്ളോടുത്തോളം കാലം ആ സ്നേഹം മുള്ളോടുത്തോളം ഇന്നെവരെയും..ചോദിച്ച നടക്കാത്ത ആഗ്രഹങ്ങളൊന്നും ഇല്ലെന്ന് ..◾ ശുഭം ❤️🙏 മനു പി എം #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
സ്ക്കൂൾ വിട്ടു നല്ല വിശപ്പ് കൊണ്ട് വീട്ടിൽ വന്നു നേരെ അടുക്കളിലേക്ക് കയറി ചെല്ലുമ്പോൾ. രാവിലെ വച്ച ചോറ് തണുത്ത് അതിന്റെ ഗന്ധം അടുക്കളയിൽ നിറഞ്ഞു നിൽക്കുന്നുണ്ടു.. ഇന്നും വെറും ചോറിൽ ഉപ്പും വെളിച്ചെണ്ണയും ഉള്ളിയും തന്നെയാണോ ഓർത്തു ചോറെടുത്തു കറി ചട്ടി നോക്കിയപ്പോൾ ചട്ടിയെല്ലാം താഴെ തട്ടിൽ കമത്തി വച്ചത് കണ്ടു നിരാശയൊന്നും തോന്നിയില്ല.. അല്ലെങ്കിലും അമ്മ വച്ച കറിക്ക് ഒട്ടും രുചിയുണ്ടാവില്ലായിരുന്നു അതുകൊണ്ട് അപ്പുറത്തെ കീറൂൻ്റെ വീട്ടിൽ പോയി ഇത്തിരി കറിവാങ്ങി ചോറ് കഴിക്കും... അവളുടെ അമ്മ വെക്കുന്ന കറിക്ക് നല്ല രുചിയായിരുന്നു അതുകൊണ്ട് എന്നും നല്ല കറിക്കൂട്ടി ചോറ് തിന്നുന്ന അവളോട് എനിക്ക് അസ്സുയ തോന്നിട്ടുണ്ട്.. ഞാൻ അടുക്കളയിൽ നിന്നും ചെറിയൊരു പാത്രം എടുത്തു അങ്ങോട്ടേക്ക് ചെല്ലുമ്പോൾ അവൾ മുറ്റത്ത് കളംവരച്ച് ഒറ്റയ്ക്ക് കളിക്കുന്നു കണ്ടു ഞാനവളെ വിളിച്ചു... "" ഇന്ന് എന്ത കൂട്ടാൻ വെച്ച്..??.. മീന്..!! ന്ന കുറച്ചു കൂട്ടാൻ താ അവിടെ ഇന്ന് കൂട്ടാനില്ല.ഞാൻ കൈയ്യിലേ പാത്രം അവൾക്ക് നേരെ നീട്ടി നിൽക്കുമ്പോൾ...!അവളത് വാങ്ങി അടുക്കളയിലേക്ക് കയറി ഒപ്പം ഞാനും .. ചില ദിവസം രാത്രിയാവുമ്പോൾ അമ്മ ചിക്കൻകറി കൊണ്ട് വരാറുണ്ട് അപ്പോളൊക്കെ ഞാൻ കീറുവിൻ്റെ വീട്ടിൽ പോയി അവളോട് ചോറെടുത്തു വീട്ടിൽ വരാൻ പറയും.. പല ദിവസം രാത്രികളിലും പകലും ഞങ്ങൾ ഒന്നിച്ചിരുന്നു പരസ്പരം കറികൾ പങ്കുവച്ചു കഴിക്കുമ്പോൾ ഒരു പ്രത്യേക രുചിയുണ്ടല്ലെ എന്ന് അവൾ എപ്പോഴും പറയും... സ്കൂളിൽ പോവുമ്പോഴും ഞാനവളെ കൂട്ടിയെ പോവറൊള്ളു സ്ക്കൂളിൽ ഉച്ച കഞ്ഞി നേരത്ത് ഞാനവൾക്ക് ഒപ്പം കഞ്ഞി കുടിക്കാൻ പോയിരിക്കും.. ഒരു ദിവസം സ്ക്കൂളിൽ നിന്നും അടുത്തുള്ള ഒരു സ്ഥലത്തേക്ക് ടൂർ കൊണ്ട് പോയപ്പോൾ എൻ്റെ ചോറ് പിടിച്ചത് അവളായിരുന്നു.. അന്ന് കൂട്ടികൾക്ക് ഒപ്പം കാഴ്ചകൾ കണ്ടു വരിയായി നടക്കുമ്പോൾ കാൽപ്പാദം ഒന്നു മടങ്ങി വിരലുകൾ നിലത്തുരഞ്ഞത് അറിഞ്ഞു .. കാലിലേക്ക് നോക്കിയപ്പോൾ ചെരിപ്പിൻ്റെ മുന്നിലെ ആണി പൊട്ടി വാർ പുറത്തേക്ക് വന്നിരുന്നു.. നാണക്കേട് ആയല്ലോ ഓർത്തു ഞാൻ മെല്ലെ കുനിഞ്ഞിരുന്നു പെട്ടിയ ആണി ആ ദ്വാരത്തിൽ തന്നെ അമർത്തി തിരുകി വിരലുകൾ കൊണ്ട് അമർത്തി പിടിച്ചു ചെരുപ്പിനെ തറയിലുരസി മന്ദം മന്ദം നടക്കുമ്പോഴ അവൾ വന്ന് എൻ്റെ തോളിൽ പിടിച്ചു ചോദിച്ചു .. എന്താ കാലിന് പറ്റിയെ...?? ഞാനവളെ നോക്കി പതിയെ പറഞ്ഞു ചെരിപ്പിൻ്റെ ആണി പൊട്ടി..?? ആ നിമിഷം അവളുടെ മുഖത്തേക്ക് നോക്കി നിൽക്കുമ്പോൾ എനിക്ക് ഉണ്ടായ അതെ നിസ്സഹായത അവളുടെ മുഖത്തും ഉണ്ടായിരുന്നു.. പതിയെ കുനിഞ്ഞു ഇരുന്നു എൻ്റെ കാലിൽ നിന്നും ചെരുപ്പ് ഊരി വാങ്ങി അടുത്തുള്ള സിമേൻ്റെ ബഞ്ചിലേക്ക് ഇരുന്നു.. അവളിട്ട യൂണിഫോം ഷർട്ടിലെ അവസാനത്തെ കുടുക്ക് പൊട്ടിയ ഭാഗത്ത് കുത്തിവച്ചിരുന്ന സൂചിപിൻ ഊരിയെടുക്കുമ്പോൾ ആ ഷർട്ട് രണ്ടു ഭാഗങ്ങളിലേക്കായ് അകന്നു മാറി.. മെല്ലെ അവൾ ചെലുപ്പ് കൈയ്യിലെടുത്ത് ദ്വാരത്തിൽ ആണിയിറക്കി ചെരിപ്പിൻ്റെ അടിയിലായ് ആ പിൻ കുത്തി വച്ചു തന്നിട്ട് ഇപ്പോൾ ശരിയായെന്ന് പറഞ്ഞു ചെരുപ്പ് മെല്ലെ എൻ്റെ കാലിൻ്റെ അടുത്തേക്ക് വച്ച് ചെറു പുഞ്ചിരിയോടെ എന്നെ നോക്കി..കൂട്ടുക്കാരികൾക്ക് അടുത്തേക്ക് ഓടി അന്നവൾ മതിമറന്ന് കാഴ്ചകൾ കണ്ട് നടക്കുമ്പോൾ അവളുടെ കൂടുക്കു പൊട്ടിയ ഷർട്ട് രണ്ടു വശങ്ങളിലേക്കായ് പിണങ്ങി പോയത് അവളോർത്തത് പോലും ഇല്ലായിരുന്നു... പിറ്റേന്ന് പുതിയ ചെരുപ്പ് വാങ്ങാൻ മനസ്സ് മോഹിച്ചു എങ്കിലും ചെരുപ്പ് പൊട്ടിയ കാര്യം ഞാൻ വീട്ടിൽ പറഞ്ഞില്ല .. കാരണം പുതിയൊരു ചെരുപ്പ് വാങ്ങാൻ അമ്മയുടെ കൈയ്യിൽ കാശു കാണില്ലെന്ന് ഞാൻ ഓർത്തു പിന്നെയും ദിവസങ്ങൾ അവൾ കുത്തി തന്ന ആ ചെരുപ്പുമായ് നടന്നെങ്കിലും.. ഒരുദിവസം പോലും ആ പിൻ വേർപ്പെട്ടില്ല പിന്നീട് ദിവസങ്ങളിൽ ഞാനത് മറന്നു... ഒരുദിവസം രാത്രി അവൾക്ക് ഒപ്പം ഉമ്മറത്ത് ഇരുന്നു പഴയ നോട്ടു പുസ്തകത്തിൻ്റെ ചട്ടകൾ വിളക്കിന് മുകളിൽ കരിപ്പിടിപ്പിച്ച് കത്തിച്ചു രസിക്കുമ്പോഴ അവളുടെ കൈ പൊള്ളി ആ കടലാസ് വലിച്ചു എറിഞ്ഞത് എറയത്തെ ഓലയിലേക്ക് ആയിരുന്നു..? പൊള്ളിയ വേദനയിൽ അവൾ കൈകൾ കുടയുമ്പോൾ എറയത്ത് കത്തി പടർന്ന തീ ഞാനും അവളും കണ്ടിരുന്നില്ല.. അന്ന് രാത്രി കത്തിയമർന്ന വീടിനെ നോക്കി കണ്ണുനീർ ഒഴുക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങലുണ്ടായിരുന്നു... പിറ്റെ ദിവസം സ്കൂളിൽ പോവാൻ നേരമായിട്ടും അവൾ വന്നില്ല ചോദിച്ചപ്പോൾ ഇന്ന് വരുന്നില്ലെന്ന് പറഞ്ഞപ്പോൾ ആദ്യമായി ഒറ്റയ്ക്കായെന്നൊരു തോന്നൽ എന്നിലുണ്ടായ്.. അവളില്ലാത്ത ആദിവസം ഉച്ച കഞ്ഞി കുടിച്ചില്ല എങ്ങനെ എങ്കിലും വീട്ടിലെത്തി അവളെ കാണൻ കൊതിച്ചു. അന്ന് ആ വൈകുന്നേരത്തെ ലാസ്റ്റ് ബെല്ലിനായ് ഒരു ഭ്രാന്തനെ പോലെ പിറുപിറുത്തിരുന്നു വീട്ടിലേക്ക് അവളോട് ഒത്തുള്ള നല്ല ഓർമ്മകളും പേറി ഓടുമ്പോൾ.. അവളെ കാണണമെന്ന മോഹം മാത്രമായിരുന്നു നെഞ്ചിൽ ... വീട്ടിലേക്ക് കയറുമ്പോൾ ഉമ്മറത്തെ താഴെ തിണ്ണയിൽ അമ്മ ഇരിക്കൂന്നു കണ്ടു ബാഗ് അവിടെ ഇട്ടു കീറുവിൻ്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ നനഞ്ഞ ചാരത്തിൽ നിന്നും പുക ചെറുതായി ഉയരുന്നു കണ്ടു .. പക്ഷെ അവളെയും അമ്മയേയും മാത്രം കണ്ടില്ല .. അടക്കം പറഞ്ഞു നിന്ന ആളുകൾ അവരവരുടെ വീട്ടിലേക്ക് മടങ്ങുന്നത് നോക്കി ഞാൻ വീട്ടിലേക്ക് ഓടി.. അപ്പോഴും അമ്മ ഉമ്മറത്ത് തന്നെ ഇരിക്കുന്നു കണ്ടു ഞാൻ പതിയെ ചോദിച്ചു.. അമ്മ കീർത്തു എവിടെ...?? അവളും അമ്മയും അവളുടെ അമ്മവീട്ടിലേക്ക് പോയി..!! അതിനു അവളുടെ അമ്മവീട്ടിൽ ആരും ഇല്ലല്ലോ അമ്മെ..?? ഉം പക്ഷെ ഇനി അവർ അവിടെയ താമസിക്കാൻ പോണ്..!! ഒരു നിമിഷം ഉള്ളൊന്നു പിടഞ്ഞു ഇടറിയ വാക്കുകൾ തപ്പിയെടുത്തു ഞാനൊന്നു വിങ്ങി പൊട്ടി .. " അവരെപ്പോഴ പോയെ..? ദെ ഇപ്പോൾ പോയൊള്ളു ടാ ജീപ്പില പോയെ.. !! പിന്നെ കീർത്തു നിന്നോട് പറയാൻ പറഞ്ഞിരുന്നു .. അമ്മ പറഞ്ഞത് മുഴുവൻ ഞാൻ കേൾക്കാൻ നിന്നില്ല മുറ്റത്ത് നിന്നും റോഡിലേക്ക് ഓടി.. നീണ്ടു പോവുന്ന പൊടി പിടിച്ച റോഡിലൂടെ ഞാനവളുടെ പേര് ഉറക്കെ വിളിച്ചു ഓടുമ്പോഴ കാലൊന്നു മറഞ്ഞു മണ്ണിലുരഞ്ഞ് റോഡിലെ പൊടിയിലേക്ക് മുട്ടു കുത്തി വീണ്.. കാലിലേക്ക് നോക്കുമ്പോൾ അവൾ കുത്തി തന്ന ചെരുപ്പിലെ വാർ പൊട്ടി പുറത്തേക്ക് വന്നിരുന്നു.. ആ നിമിഷം അവളുടെ മുഖം മനസ്സിൽ വന്നു ചിരിച്ചു കൊണ്ട് നിൽക്കുന്ന ആ മുഖം.. മെല്ലെ ഞാൻ ചെരിപ്പ് എടുത്തു നോക്കുമ്പോൾ അവൾ അന്ന് കുത്തിവച്ച ആ പിൻ വട്ടത്തിൽ ചുരുണ്ട് കൂടിയിരുന്നു.. നിറഞ്ഞു വന്ന കണ്ണുകളോടെ നീണ്ടു പോവുന്ന ആ വഴിയിൽ അകലേക്ക് നോക്കുമ്പോൾ .. അന്ന് അവളുടെ കുടുക്ക് പൊട്ടിയ യൂണിഫോനിൻ്റെ ഇരു വശങ്ങളും കാറ്റിൽ രണ്ടു വശത്തേക്ക് ഉലയുന്നു കണ്ടു കീർത്തു നിൻ്റെ വയറ് കാണുന്നെന്ന് അവളുടെ മുഖത്ത് നോക്കി പറഞ്ഞ നേരം !! സാരമില്ലെട എന്ന് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞത് എൻ്റെ കണ്ണുനീരിൻ്റെ ഇടയിലൂടെ ഒരിക്കൽ കൂടെ ഞാൻ കേട്ടു.....◾ ▪️മനു തൃശ്ശൂർ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ