deleted_ user
ShareChat
click to see wallet page
@deleteduser0000111
deleteduser0000111
deleted_ user
@deleteduser0000111
❤️👋
മുറ ചെറുക്കൻ..... പതിനഞ്ചാം ഭാഗം ഇരുട്ട് വീണു തുടങ്ങിയ സമയം ഇഷാനി ആ അര തിണ്ണയിൽ കയറിയിരുന്നു..... മീനു അകത്തു പഠിക്കുകയാണ്..... മുത്തശ്ശി തന്റെ അരികിലായി നാമം ജപിക്കുന്നുണ്ട്....... ഇരുട്ട് വീണ തണുത്ത ആ സന്ധ്യ മനസ്സിൽ ഒരു പ്രത്യേക വികാരത്തെ നിറക്കുന്നുണ്ട്..... ആകാശത്തു കൂടെ കിളികൾ കൂട്ടമായി പറന്നു പോകുന്നത് അവളൊന്നു നോക്കി നിന്നു.... കൂടണയാനുള്ള അവരുടെ ധൃതിയിൽ ഒരു നിമിഷം അവൾ അവളെ കുറിചോന്നാലോചിച്ചു..... എല്ലാവരും അവനവന്റെ കൂടുകളിൽ സുരക്ഷിതരാണ്...... എവിടെ പോയാലും തിരികെ കൂട്ടിലെത്താൻ മനസ്സിലാഗ്രഹമുണ്ടാവും....... പക്ഷെ തനിക്ക് മാത്രമാണ് അതില്ലാത്തത്.... അതിന് കാരണം ആ വീടിനുള്ളിൽ തനിക്ക് കിട്ടിയ അത്രയും വേദനകൾ കൊണ്ടാവാം..... താൻ ആഗ്രഹിച്ചൊരു ജീവിതമല്ലാത്തത് കൊണ്ടാവാം..... ഇവിടെ വന്നതിന് ശേഷമാണ് സ്വാതന്ത്രമെന്തെന്ന് താനറിഞ്ഞത്..... തന്റെ ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ പുതിയ കാഴ്ചകൾ എല്ലാം മനസ്സ് നിറച്ചു കണ്ടത് ഇവിടെ നിന്നാണ്... ഇനി തിരിച്ചു പോകേണ്ട ആ ദിവസത്തെ കുറിച്ചോർക്കുമ്പോൾ ശരീരം ആകെ ക്കൂടി തളരുന്നത് പോലെ... അവൾക്കെങ്ങും പോകേണ്ടിയിരുന്നില്ല..... വെറുതെ ഈ അര തിണ്ണയിലങ്ങനെ ഇരുന്നാൽ മതിയായിരുന്നു....... സ്നേഹിക്കാൻ മാത്രം അറിയുന്നവർ തന്റെ ചുറ്റുമുണ്ടെന്ന ആശ്വാസത്തിൽ... അതിലേറെ തന്നെ പ്രയാസപ്പെടുത്തുന്ന ഒന്ന് കൂടിയില്ലേ മനസ്സിന്റെ ഉള്ളറകളിൽ..... വേണ്ടെന്ന് പറഞ്ഞു അവൻ വിലക്കി കഴിഞ്ഞെങ്കിലും തനിക്കെന്തോ വിട്ട് കളയാൻ കഴിയുന്നില്ല.... അവനും.... ഈ ചുറ്റുപാടുമെല്ലാം അത്ര മേൽ തന്നിൽ ലയിച്ചു കഴിഞ്ഞിരിക്കുന്നു.... ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ലാത്ത വിധം മനസ്സിവിടെ ആഴ്ന്നിറങ്ങിയിട്ടുണ്ട്...... ഇവിടേക്ക് വരുമ്പോൾ ശൂന്യമായിരുന്ന മനസ്സിൽ ഇന്ന് പല വിധ വികാരങ്ങൾ കൂടു കൂട്ടിയിട്ടുണ്ട്....... ഇപ്പോഴുള്ള ഭയം തനിക്ക് തിരിച്ചു പോകേണ്ടേ എന്നതാണ്..... നിമിഷങ്ങൾ എത്ര പെട്ടെന്ന് നീങ്ങുന്നു.... രാവുകൾക്കും പകലുകൾക്കും എന്തൊരു വേഗതയാണ്‌..... എപ്പോ വേണമെങ്കിലും തന്നെ കൂട്ടി കൊണ്ട് പോകാൻ മമ്മ വരാം..... വരില്ലെന്ന് താൻ പറഞ്ഞാലോ..... എങ്കിലും കൊണ്ട് പോകുമായിരിക്കും..... അവനെ വിട്ട് പോകാൻ തനിക്ക് കഴിയില്ലെന്ന് അപ്പോഴുറക്കെ പറഞ്ഞാലോ.... അപ്പോൾ തന്നെ ഉപദ്രവിക്കുമായിരിക്കും.... ഓർമകളിൽ അവളൊന്നു മുങ്ങി താഴ്ന്നു..... ആരൊക്കെ എതിർത്താലും തന്റെ കൂടെ നിൽക്കാൻ അവനുണ്ടെങ്കിൽ തനിക്ക് ഭയമില്ലായിരുന്നു...... പക്ഷെ...... ആവശ്യമില്ലാത്ത ചിന്തകൾക്ക് ഭാരം കൊടുക്കേണ്ടെന്ന് പറഞ്ഞു അവനും തന്നെ വിലക്കിയതല്ലേ...... മുത്തശ്ശിയോട് പറഞ്ഞാലോ..... വേണ്ടാ...... മമ്മയുടെ സ്വഭാവം അറിയുന്നത് കൊണ്ട് അതിന് ആധി തുടങ്ങുമായിരിക്കും...... മീനുവിന്റെ അമ്മയോട് പറഞ്ഞാലോ........ വേണ്ടാ..... അവരും ഒരു പക്ഷെ ഇത് കേൾക്കുമ്പോൾ നീറി തുടങ്ങും....... അപ്പോഴാണ് പഠിത്തം കഴിഞ്ഞ് മീനു അവൾക്കടുത്തേക്ക് വന്നത്...... എന്താണ് ഇഷകുട്ടി വല്യ ആലോചനയിലാണല്ലോ.... മീനു അതും ചോദിച്ചു കൊണ്ട് അവളുടെ കവിളിലൊന്ന് പിടിച്ചു വലിച്ച് അവൾക്കെതിർ വശമായി ആ അര തിണ്ണയിൽ ഒരു കാൽ അകത്തേക്കും മറ്റൊന്ന് പുറത്തേക്കുമായി തൂക്കിയിട്ടങ്ങനെയിരുന്നു..... ഇഷാനിയുടെ കണ്ണുകൾ വിടർന്നു.... ചെറിയ ചെറിയ പരിഗണനകളിലും സ്നേഹ പ്രകടങ്ങളിലും നിറയുന്ന ഒരു കുഞ്ഞു മനസ്സുണ്ടായിരുന്നവൾക്ക്... ഒരു നിമിഷം മീനുവിനോട് തുറന്ന് പറഞ്ഞാലോ എന്നൊരു ചിന്ത അവളിൽ നിറഞ്ഞു... മുത്തശ്ശി പതിയെ എഴുന്നേറ്റ് അകത്തേക്ക് നടക്കുമ്പോൾ ഇഷാനിയുടെ ആ ചിന്തക്ക് കനം കൂടി....... പക്ഷ....... താനും അവനും ചേരില്ലെന്ന് ആദ്യമായി പറഞ്ഞത് അവളാണെന്നോർക്കേ അവൾക്ക് നെഞ്ചിലെന്തോ ഒന്ന് തറച്ചു നിന്നു....... ആ ഇരുട്ടിൽ ദൂരെ വയലേലകളിൽ നിന്നും ഉയരുന്ന തവള കളുടെ കരച്ചിൽ കേൾക്കാം...... ചീവീടുകൾ മത്സരിച്ച് ശബ്ധിക്കുന്നുണ്ട്.... ചെറു കാറ്റിൽ പതിയെ ആടി കുഴയുന്ന പച്ചിലകൾ....... ആകാശത്തു നിറഞ്ഞു നിൽക്കുന്ന താരകങ്ങൾ..... അവർ രണ്ടു പേരും അങ്ങനെയിരുന്നു..... മീനു...... ഞാനൊരു കാര്യം ചോദിച്ചോട്ടെ........ ദൂരേക്ക് നോക്കിയിരിക്കുന്ന മീനുവിനോട് ഇഷാനി പെട്ടെന്നത് ചോദിക്കുമ്പോൾ മീനുവിന്റെ മുഖം വല്ലാതെ വിടർന്നിരുന്നു....... കാരണം ആദ്യമായാണ് അവൾ തന്നെ പേര് വിളിക്കുന്നത്..... മാത്രവുമല്ല ആ വിളി ഹൃദയത്തിൽ നിന്നാണെന്ന് തോന്നിയിരുന്നു മീനുവിന്..... പിന്നെന്താ..... നിനക്കെന്ത് വേണമെങ്കിലെന്നോട് ചോദിക്കാമല്ലോ...... അതിന് പ്രത്യേകിച്ചൊരു മുഖവുരയുടെ ആവശ്യമുണ്ടോ..... മീനു പുഞ്ചിരിയോടെ അത്‌ പറഞ്ഞതുംഇഷാനി അവളെ നോക്കി....... അന്ന്.... അന്ന് മീനു പറഞ്ഞിരുന്നില്ലേ..... ഞാൻ......ഞാൻ ചേരില്ലെന്ന്......... അതെന്താ അങ്ങനെ പറഞ്ഞെ........ ഇഷാനി വളരെ മടിച്ചു കൊണ്ടത് ചോദിക്കുമ്പോൾ മീനു അവളെയൊന്നു നോക്കി..... ആര് ചേരില്ലെന്ന്...... മാജിയോട് പറഞ്ഞില്ലേ.... മീനു സംശയത്തോടെ ചോദിക്കുമ്പോൾ ഇഷാനി പതിയെ അത്‌ പറഞ്ഞിരുന്നു..... മീനു കണ്ണുകളോന്ന് കൂർപ്പിച്ചു കൊണ്ട് ഇഷാനിയെ നോക്കി.... എന്റെ പൊട്ടി പെണ്ണെ..... അത്‌ ഞാൻ അവളോട് പറഞ്ഞതല്ലെ...... അതോർത്തൊരിക്കുവാണോ നീയിപ്പോഴും...... മീനു തലക്ക് കൈ വെച്ചു കൊണ്ടത് പറയുമ്പോഴും ആ മറുപടി അവൾക്ക് തൃപ്തിയായില്ലെന്ന പോൽ ഇഷാനിയുടെ മുഖം തെളിഞ്ഞിരുന്നില്ല..... നോക്ക്..... അത്‌ ഏട്ടനുമായി ചേരുന്ന കാര്യമല്ലേ പറഞ്ഞത്..... അതിലൊരു കള്ളത്തരമുണ്ട്.... അവളുടെ മനസ്സിലൊരു കരട് കിടക്കുകയാണെന്നറിഞ്ഞത് കൊണ്ട് തന്നെയാണ് മീനു വീണ്ടും ഇഷാനിയോടത് പറഞ്ഞത്....... ഇഷാനി കണ്ണുകൾ കൂർപ്പിച്ചു അവളെ നോക്കി.... മീനു മുഖം ഇഷാനിക്കടുത്തേക്ക് അടുപ്പിച്ചു വെച്ചു..... മാജിക്ക് ഏട്ടനോട്‌ വല്യ പ്രേമമാണ്...... മീനു പതിഞ്ഞ ശബ്ദത്തിൽ അത് പറഞ്ഞു കൊണ്ട് ഉറക്കെ ചിരിക്കുമ്പോൾ ഇടി വെട്ടേറ്റത്‌ പോലെയിരിക്കുകയായിരുന്നു ഇഷാനി...... അവളുടെ കണ്ണുകൾ ചുരുങ്ങി...... മനസ്സിലൊതുങ്ങുന്നില്ലെന്ന പോൽ അവളുടെ കണ്ണുകളിൽ പല വിധ ഭാവങ്ങൾ മിന്നി മറഞ്ഞു..... ചിരിച്ചു കൊണ്ടിരുന്ന മീനു ഇഷാനിയുടെ മുഖത്ത് പ്രതീക്ഷിച്ച ചിരി വരാത്തിൽ ഒന്ന് ശങ്കിച്ചു...... മാത്രവുമല്ല.... ആ മുഖം വരിഞ്ഞു മുറുകിയിട്ടുണ്ട്.... നോക്ക് ഇഷാനി.... നീ അത്യാവശ്യം മോഡേൺ ആയ റിച്. ഫാമിലിയിലെ കുട്ടിയല്ലേ.... ഏട്ടനാണെങ്കിൽ സദാ ഒരു നാട്ടിൻ പുറത്തുകാരനും..... അത്‌ കൊണ്ടാണ് ഞാൻ ചേരില്ലെന്ന് പറഞ്ഞത്...... അവളുടെ കാര്യത്തെ കുറിച്ചറിയാനായാണ് അവളുടെ മുഖ ഭാവമെന്നത് കൊണ്ട് തന്നെയാണ് മീനു അല്പം പ്രയാസത്തൊടെ ഇഷാനിയോടത് പറഞ്ഞത്.... ഇഷാനി യുടെ ഉള്ളിൽ ഉള്ളതിലേക്കാളേറെ വിങ്ങൽ സ്ഥാനം പിടിച്ചു.... അകാരണമായി ഹൃദയം വേദനിക്കും പോലെ..... താൻ അത്രയും വിശദീകരണം കൊടുത്തിട്ടും ആ മുഖം തെളിഞ്ഞിട്ടില്ലാത്തത് മീനുവിൽ ശരിക്കും പ്രയാസം നൽകിയിരുന്നു.... അപ്പൊ.... ശെരിക്കും ഞാൻ ചേരില്ലേ..... ഇഷാനി അത്‌ ചോദിക്കുമ്പോൾ ഇപ്പൊ കരഞ്ഞു പോകുമോയെന്ന് തോന്നി പ്പോയി മീനുവിന്..... ചേരും.... ഞാൻ..... മാജിയെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതാ ഇഷാനി..... മീനുവും അല്പം പ്രയാസത്തോടെ അത് പറയുമ്പോൾ ഇഷാനി അവളെയൊന്ന് നോക്കി.... എങ്കി മാജിയെ ആശ്വസിപ്പിക്കാൻ പറഞ്ഞത് പോലെ എന്നെയും ആശ്വസിപ്പിക്ക്.... മാജിയും ഏട്ടനും ചേരില്ലെന്ന് പറ........ നനവൂറിയ ശബ്ദത്തിൽ ഇഷാനിയത് പറഞ്ഞതും ആ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്ന ഭാവം മീനു വിനു മനസ്സിലായിരുന്നു.... അവളുടെ കണ്ണുകളിൽ തിരയടിക്കുന്നത് പ്രണയമാണ്.. മീനു കണ്ണുകൾ വിടർത്തി ചോദ്യ ഭാവത്തോടെ ഇഷാനിയെ നോക്കി..... അവൾ തെറ്റ് ചെയ്ത കുട്ടിയെ പോൽ തല താഴ്ത്തി.... മീനു അവളുടെ താടി തുമ്പിൽ പിടിച്ചു മുഖം തനിക്ക് നേരെയൊന്നുയർത്തി..... ഞാൻ വിചാരിച്ചത് തന്നെയാണോ തന്റെ മനസ്സിൽ....... മീനു പെട്ടെന്നത് ചോദിക്കുമ്പോൾ അവളൊന്നും മിണ്ടാതെ മീനുവിനെ നോക്കി യങ്ങനെയിരുന്നു...... ആ കണ്ണുകളിൽ അലയടിക്കുന്നതൊരു സാഗരമാണ്..... മീനുവിന് ആകെ ക്കൂടി കുഴയുന്നത് പോലെ തോന്നിയിരുന്നു...... എന്റീശ്വരാ..... ഇത് പ്രശ്നമാകുമല്ലോ...... മീനു നെഞ്ചിൽ കൈ വെച്ച് കൊണ്ടത് പറയുമ്പോൾ ഇഷാനി ദയനീയമായി അവളെയൊന്ന് നോക്കി....... കണ്ടാൽ പട്ടാളക്കാരെ പോലെയൊക്കെ തോന്നിക്കുന്ന ഒരു ഗൗരവക്കാരനായ ആളുടേ മുഖം മനസ്സിലെപ്പോഴോ പതിഞ്ഞത് മീനു വൊന്നോർത്തെടുത്തു.... അത്‌ ഇഷാനിയുടെ പപ്പയുടെ മുഖമായിരുന്നു.... കൂടാതെ പൊങ്ങച്ചം മാത്രം പറയുന്ന ജനിച്ചു വളർന്ന ഈ നാടിനെ പോലും പാടെ തള്ളി കളയുന്ന ഒരു പരിഷ്കാരി കൊച്ചമ്മയുടെ മുഖവും അവളോർത്തു.... അത് ഇഷാനിയുടെ അമ്മയായിരുന്നു...... മീനു വല്ലാത്തൊരു അവസ്ഥയിൽ ഇഷാനിയെ നോക്കുമ്പോൾ ഇപ്പൊ കരയുമെന്ന ഭാവത്തിലിരിക്കുകയായിരുന്നവൾ..... (തുടരും ) Aysha Akbar #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📔 കഥ
പ്രളയം. 34. aniprasad 🎫🎫🎫🎫 ശ്വാസം മുട്ടി റെയ്ച്ചലിന്റെ കണ്ണുകൾ പുറത്തേയ്ക്ക് തള്ളി വരുന്നത് കണ്ടതോടെ ജോസപ്പേട്ടൻ വന്ന് കാരിരുമ്പിന്റെ കരുത്താർന്ന, എസ്തപ്പാന്റെ കൈകളിൽ പിടിച്ചു. "വിട്.. വിടെടാ പട്ടീ അവളെ.. ഞങ്ങളെ ഇത്രയും ദ്രോഹിച്ചിട്ടും നിനക്ക് മതിയായില്ലേടാ... അതിനും വേണ്ടി എന്ത് തെറ്റാടാ ഞങ്ങൾ നിന്നോട് ചെയ്തത്...ഒരു കൂട്ടം മനുഷ്യരുടെ കൊലക്കത്തിയിൽ നിന്നും നിനക്ക് ജീവനൂതി തന്നതിനാണോടാ നീ അവളെ കൊല്ലാൻ നോക്കുന്നത്... അവള് ചത്ത്‌ പോകുമെടാ ചെകുത്താനെ..." ജോസപ്പേട്ടൻ അവന്റെ കയ്യിൽ അടിച്ചപ്പോൾ ഒരു കൈകൊണ്ട് എസ്തപ്പാൻ അയാളെ കുടഞ്ഞെറിഞ്ഞു. ജോസപ്പേട്ടൻ തെറിച്ചു നിലത്തേയ്ക്ക് വീണു. എസ്തപ്പാൻ ഒരു കൈകൊണ്ട് റെയ്ച്ചലിനെ തൂക്കിയെടുത്ത്‌ ജോസപ്പേട്ടന്റെ അടുത്തേയ്ക്ക് ഇട്ടു. നടു ഇടിച്ചു സിമന്റ് തറയിലേക്ക് വീണ റെയ്ച്ചലിൽ നിന്നും "ഹഗ് "എന്നൊരു ശബ്ദമുണ്ടായി. റെയ്ച്ചൽ ഇരു കൈകളും കഴുത്തിൽ കോർത്ത്‌ പിടിച്ചു കൊണ്ട് ചുമയ്ക്കാൻ തുടങ്ങിയപ്പോൾ ജോസപ്പേട്ടൻ അവരെ ഇരുകയ്യാലും നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് എസ്തപ്പാന്റെ മുഖത്തേയ്ക്ക് രൂക്ഷമായി നോക്കി. "ഇനി നിന്നെ ഈ വീട്ടിൽ ഞാൻ കണ്ട് പോകരുത്... പത്ത്‌ മിനിറ്റ് സമയം തരും നിനക്ക് ഞാൻ അതിനുള്ളിൽ നിന്റെ സർവ്വ കൂടും, കുടുക്കയും എടുത്തു കൊണ്ട് നീ സ്ഥലം വിട്ടോണം." അയാൾ പല്ലുകൾ ഞെരിച്ചു കൊണ്ട് പകയെരിയുന്ന കണ്ണുകളോടെ എസ്തപ്പാനെ നോക്കി. അവനാകട്ടെ, അപ്പറയുന്നതൊന്നും തന്നോടല്ലെന്ന മട്ടിൽ ഒരു ബീഡിയെടുത്ത്‌ ചുണ്ടിൽ വച്ചു കടിച്ചു പിടിച്ചു. എസ്തപ്പാൻ ബീഡിയ്ക്ക് തുമ്പിൽ തീ പിടിപ്പിയ്ക്കും മുമ്പേ ഒരുകാൽ വളച്ചു മറ്റേ കാൽ മുട്ട് നിലത്തു കുത്തി അവരുടെ അടുത്തേയ്ക്കിരുന്നു. റെയ്ച്ചൽ ഭീതിയോടെ ജോസപ്പേട്ടനെ വരിഞ്ഞു പിടിച്ചു. എസ്തപ്പാൻ തന്റെ ചുണ്ടത്തിരുന്ന ബീഡി ജോസപ്പെട്ടൻറെ മുഖത്തേയ്ക്ക് തുപ്പി. തന്റെ മുഖത്ത് വന്ന് തട്ടിയ ബീഡി ഒരു കൈകൊണ്ട് ജോസപ്പേട്ടൻ തട്ടി കളഞ്ഞു. "എവിടെ പോകാൻ... എസ്തപ്പാൻ എവിടെയും പോണില്ല.. ഈ വീട് വിട്ട് തൽക്കാലം എസ്തപ്പാൻ എങ്ങോട്ടുമില്ല.. എനിയ്ക്ക് മതിയായി എന്ന് തോന്നുന്നത് വരെ ഞാനിവിടെ കാണും.. ഈ വീട്ടിൽ... നമ്മൾ തമ്മിൽ ഒരു കരാർ ഉണ്ട് ജോസപ്പേ.. അത് മറന്നു പോയി. അല്ലേ.. ഗൗരിയെന്ന കരാർ... നിങ്ങളുടെ മകളുടെ ജീവന്റെ വിലയായി അവളുടെ ജീവൻ കൊണ്ട് പിഴയൊടുക്കുന്ന കാഴ്ച നിങ്ങൾക്ക് കാണണ്ടേ... അതിന് വേണ്ടിയല്ലേ ഈ ഭൂമിയിൽ ഇത്ര നാളും നിങ്ങൾ കാത്ത്‌ കാത്തിരുന്നത്." എസ്തപ്പാൻ അവരെ നോക്കി കൊല്ലുന്ന ഒരു ചിരി ചിരിച്ചു. "വേണ്ട..." ജോസപ്പേട്ടൻ അവനെ നോക്കി കയ്യെടുത്തു തൊഴുതു. "ഞങ്ങൾ പറഞ്ഞ വാക്ക് ഞങ്ങളായിട്ട് തന്നെ തിരിച്ചെടുത്തു.ഞങ്ങൾക്ക് വേണ്ടി നീ ആരെയും കൊല്ലേണ്ടതില്ല. ഞങ്ങൾക്ക് ആരോടും പ്രതികാരമില്ല.. ഇനിയും ഞങ്ങളെ ഉപദ്രവിയ്ക്കാതെ ഒന്ന് പോയി തരുവോ ഈ വീട്ടിൽ നിന്ന്.. നിന്റെ കാല് പിടിയ്ക്കാം ഞാൻ.." "ഇവനോടൊന്നും കെഞ്ചാൻ നിൽക്കേണ്ട ഒരു കാര്യവുമില്ല. നമുക്ക് പോലീസിൽ ചെന്ന് പറയാം.. അവർ വന്നു കൊണ്ട് പൊക്കോളും ഇവനെ.. അല്ലെങ്കിൽ ഇവനെ തിരഞ്ഞു നടക്കുന്ന ആ പിള്ളേരെ അറിയിച്ചാലും മതി. അവര് നോക്കിക്കോളും ഇവന്റെ കാര്യം.ജീവനോടിവൻ മറുകര കാണില്ല." തന്നെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ നോക്കിയവനോടുള്ള സർവ്വ വെറുപ്പും അവരുടെ വാക്കുകളിലുണ്ടായിരുന്നു. എസ്തപ്പാൻ മിന്നൽ പോലെ വലതു കൈ ചുരുട്ടി അവരുടെ മുഖത്തിടിയ്ക്കാൻ കൊണ്ട് വന്നപ്പോൾ ജോസപ്പേട്ടൻ തടഞ്ഞു. "ഒന്നും ചെയ്യല്ലേ.. അവള് ചത്തു പോകും...ഞാൻ നിങ്ങടെ കാല് പിടിയ്ക്കാം." അയാൾ വിലപിച്ചു. "പോലീസ്.. നിന്റെ ഏത് പോലീസിനെ വരുത്തിയാടീ നീ എസ്തപ്പാനെ ഇവിടുന്ന് കെട്ടു കെട്ടിയ്ക്കാൻ പോകുന്നത്.. നിന്റെ നിലവിളി കേട്ട് ഇവിടെ പോലീസ് വന്നാൽ ഒറ്റ ദിവസത്തിൽ കൂടുതൽ എസ്തപ്പാന് ലോക്കപ്പിൽ കിടക്കേണ്ടി വരില്ല. അത് കഴിഞ്ഞു ഞാൻ ഇറങ്ങി വരുന്നത് രണ്ടിനെയും വരിഞ്ഞു കെട്ടി കല്ലാറിന്റെ അടിയിലെ ചെളിയിലേക്ക് ചവുട്ടി താഴ്ത്താൻ വേണ്ടിയാകും. അത് നീയൊന്നും എന്നേ കൊണ്ട് ചെയ്യിപ്പിയ്ക്കരുത്..." അവന്റെ കണ്ണിൽ നിന്നൊരു തീഗോളം വന്ന് മുഖത്തിടിയ്ക്കും പോലെ ജോസപ്പേട്ടന് തോന്നി. "നിങ്ങൾക്ക് ഞാൻ തന്ന വാക്ക് ഞാൻ പാലിച്ചിരിയ്ക്കും. ഗൗരിയുടെ ജീവന് പകരം നിങ്ങൾ എനിയ്ക്ക് തരാമെന്നേറ്റ പണം നിങ്ങളും എനിക്ക് തന്നിരിക്കണം. കേട്ടല്ലോ..." ആയിരം ചെകുത്താന്മാർ ഒന്നിച്ച് ചേർന്നൊരു ഒറ്റ രൂപമെടുത്ത മനുഷ്യനാണ് തന്റെ മുൻപിൽ ഇരിയ്ക്കുന്നതെന്ന് ജോസപ്പേട്ടന് തോന്നി. രുധിരം നുണഞ്ഞട്ടും, നുണഞ്ഞിട്ടും കൊതിയടങ്ങാത്തത് പോലെ അവന്റെമുഖം വിറയ്ക്കുന്നു. "ഒരു തവണ... ഒരൊറ്റ തവണ കൂടി എസ്തപ്പാൻ പറയുകയാ... എസ്തപ്പാനോട് വാക്ക് വ്യത്യാസം കാണിച്ചിട്ടുണ്ടെങ്കിൽ... എസ്തപ്പാനെ ഒറ്റി കൊടുത്തു രക്ഷപ്പെട്ടു കളയാം എന്ന് മനസിലെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ....ഓർത്തോ.. അത് മരണത്തിലേക്കുള്ള നിന്റെയൊക്കെ യാത്രയുടെ ആദ്യ പടിയാ... എന്റെ ജീവനെടുക്കാൻ ആളെയും കൂട്ടി എനിയ്ക്ക് പിന്നാലേ വേട്ട നായയെ പോലെ പാഞ്ഞു വന്ന അവനൊരു കാമുകിയില്ലേ.. ആ റോബിച്ചൻ എന്ന തെണ്ടിയ്ക്ക്... അവള് നശിച്ചു വെണ്ണീർ അടിഞ്ഞു മുട്ടുകാലിൽ ഇഴഞ്ഞു അവന്റെ മുമ്പിൽ ചെല്ലുമ്പോ അവന്റെ നെഞ്ച് പൊട്ടണം ആ കാഴ്ച കണ്ടിട്ട്.. അവളുടെമാനത്തിന് വിലയിട്ടെടുത്തിട്ട് ഒരു ചണ്ടിയാക്കി അവളെ ഞാനവന്റെ മുമ്പിലേക്കിടും. അതുകഴിഞ്ഞു മതി എനിയ്ക്കാ കഴുവേറിയുടെ ജീവൻ... എസ്തപ്പാന്റെ ശരീരത്തിൽ നിന്ന് ഒരു തുള്ളി ചോര വീഴ്ത്താൻ അവനൊക്കെ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന് എസ്തപ്പാൻ അവന് കൊടുക്കുന്നത് മരണ ശിക്ഷയാ. അതിൽ കുറഞ്ഞൊന്നും എസ്തപ്പാന്റെ നിഘണ്ടുവിൽ ഇല്ല.." എസ്തപ്പാന്റെ മുഖത്ത്‌ വിടരുന്ന ചിരിക്ക് മരണത്തിന്റെ വരണ്ട ഗന്ധമുണ്ടായിരുന്നു. അവനൊന്ന് ചലിക്കുമ്പോൾ തന്നെ റെയ്ച്ചൽ ഭീതിയോടെ ജോസപ്പേട്ടനെ മുറുകെ പിടിക്കും. "ദുർബുദ്ധിയൊന്നും തോന്നാതിരുന്നാൽ കുറച്ച് കാലം കൂടി ജീവിച്ചിരിയ്ക്കാം.. എനിയ്ക്കല്ല.. നിങ്ങൾക്ക്." എസ്തപ്പാൻ അവർക്ക് മുൻപിൽ എഴുന്നേറ്റ് നിന്നു. തന്റെ മുൻപിൽ ഒരു മഹാ മേരു വളർന്ന് നിൽക്കുന്നത് പോലെ ജോസപ്പേട്ടന് തോന്നി. ഇവൻ ഇനിയും ഓരോ മനുഷ്യന്റെ ജീവനെടുക്കാൻ ഉള്ള ഒരുക്കമാണെന്നോർക്കേ അയാളിൽ അടിമുടിയൊരു വിറയലുണ്ടായി. ♦️ "ഹെന്റീശോയെ.. നീയീ പറയുന്നത് നേരാണോടാ റോബിച്ചാ.. ആ ഇത്തിരിപോന്ന ചെക്കനെ ആ മുതു കാലൻ വെള്ളത്തിലിട്ടു കൊന്നതാണോ... എന്നിട്ടെന്താടാ ആരും ഈ വിവരം പോലീസിനോട് പറയാതിരുന്നത്... അവരും എഴുതി തള്ളിയോ ആ ചെക്കൻ കാല് വഴുതി വെള്ളത്തിൽ പോയതാണെന്ന്.." മകൻ പറയുന്നത് കേട്ട് പൊന്നമ്മ നെഞ്ചത്ത് കൈ വച്ചു. "പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വെള്ളം കുടിച്ചുള്ള മരണമെന്നാണ്. പായലും ചെളിയും ശ്വാസകോശത്തിൽ വരെ അടിഞ്ഞിട്ടുണ്ട്." "എങ്കിൽ പിന്നെ എങ്ങിനാടാ മോനേ അവൻ കൊന്നതാണെന്ന് പറയുന്നത്.. അതിന് ആ കാലൻ നിങ്ങളെ പേടിച്ച് നാടുവിട്ട് പോയതല്ലേ." "എവിടെ പോയാലും, ഏത് കുത്തൊഴുക്കിലും കല്ലാർ നീന്തിക്കടന്ന് അവനിവിടെ വരാമല്ലോ..." "എന്നാലുംമോനെ..." "അത് തന്നെയാകും നടന്നത് അമ്മച്ചീ. അമ്മച്ചി ഈ വിവരം പുറത്ത് ആരോടും പറയരുത്. ജെസ്സിയേ വെളിയിലെക്കെങ്ങും വിടരുത്.. അമ്മച്ചിയും ഒന്ന് സൂക്ഷിച്ചോണം..." "ഞങ്ങൾ എന്തിനാ മോനേ സൂക്ഷിയ്ക്കുന്നത്.. അവന് ഞങ്ങളോടും പകയുണ്ടോ..ഞങ്ങൾഅവനോട് എന്ത് തെറ്റ് ചെയ്തെടാഞങ്ങളോട്പക തോന്നാൻ.... ഇനി അത് ഉണ്ടെങ്കിൽതന്നെ എന്തിന്.." "അമ്മച്ചിയോടോ, ജെസ്സിയോടോ അല്ല അവന് പക.. അവിനിവിടം വിട്ടു പോകേണ്ടി വന്നത്ഞങ്ങളെല്ലാവരും ചേർന്ന് ആക്രമിയ്ക്കാൻ മുതിർന്നതിൽ പിന്നെയല്ലേ.. അതിന് മുമ്പിട്ട് നിന്നത് തന്നെ ഞാനും ബെന്നിച്ചനും, മുരളിയും, രവിയും ആണല്ലോ... പീലിപ്പോസ് മുതലാളി കൊണ്ട് വന്നവരെല്ലാം തിരികെ പോയില്ലേ. അവരെയൊന്നും അവന് അറിയാനും പാടില്ലല്ലോ.. അപ്പോൾ സ്വാഭാവികമായും അവൻ തിരിയുക ഞങ്ങൾക്ക് നേരെ ആയിരിയ്ക്കില്ലേ." "മതി.. നിർത്ത്‌.. കേട്ടിട്ട് അമ്മച്ചിക്ക് പേടിയാവുന്നല്ലോടാ. വാ മോനേ.. നമുക്ക് പോലീസ് സ്റ്റേഷനിലേക്ക് പോകാം. വേണ്ടുന്ന പോലൊരു പരാതി കൊടുത്താൽ അവര് നോക്കിക്കോളും അവന്റെ കാര്യം.. നമ്മളെന്തിനാ അവനെ പേടിച്ച് ജീവിയ്ക്കുന്നത്.. എവിടുന്നോ അഭയം തേടി നമ്മുടെ മണ്ണിലേക്ക് എത്തിയതല്ലേ അവൻ.. ഇപ്പൊ തന്നെ നമുക്ക് സ്റ്റേഷനിലേക്ക് പോകാമെടാ." "അവിടെ ചെന്നാൽ നമ്മൾ എന്തു പരാതിയാ അമ്മച്ചീ കൊടുക്കുക. ഇവിടെ നമ്മുടെ നാട്ടിലേ ഇല്ലാത്ത ഒരുത്തൻ.. അവൻ എന്നെങ്കിലും വന്ന് ആക്രമിയ്ക്കുമെന്ന പേടി കൊണ്ടുള്ള പെറ്റിഷൻ.. പോലീസുകാർ വന്ന് ഇവിടെ നമ്മൾക്ക് കാവലിരിയ്ക്കുമോ അമ്മച്ചീ.. അവരും നമ്മളോട് പറയും സൂക്ഷിച്ചോളാനും, എന്തെങ്കിലും ആവശ്യം വന്നാൽ വിളിയ്ക്കാനും. വേണമെങ്കിൽ ഇതൊക്കെ നമ്മുടെ തോന്നലാണ് എന്നും പറഞ്ഞു മടക്കി അയയ്ക്കാനും മതി." "ഹെന്റെ കർത്താവേ.. ഉള്ള മനഃസമാധാനം കൂടി പോയല്ലോ.. അവരെവിടെ മോനേ നിന്റെ കൂട്ടുകാർ.." "അവരും വീട്ടിൽ എല്ലാവരോടും പറഞ്ഞു വച്ചിട്ടുണ്ട്.. ഒന്നും ഉണ്ടായിട്ടല്ല അമ്മച്ചീ..നമ്മുടെ ഒരു മുൻകരുതൽ എന്ന നിലയ്ക്ക് എല്ലാവരും ഒന്ന് ശ്രദ്ധിയ്ക്കണം എന്ന് കരുതി പറഞ്ഞെന്ന് മാത്രം... പേടിയ്ക്കാനൊന്നുമില്ല. ജനങ്ങളോടെല്ലാം പറഞ്ഞു വച്ചിട്ടുണ്ട്. അവനെ എവിടെ വച്ച് ആര് കാണുന്നോ അപ്പോഴേ പരസ്പരം അറിയിച്ചേക്കണം എന്ന്.. ഇനി അവനീ കൊടുവത്തൂർ കാല് കുത്തിയാൽ പിന്നെ അവന്റെ ജീവിതത്തിൽ ഒരു സൂര്യോദയം ഇല്ല." ഒരു പിശറൻകാറ്റ് തന്റെ കാതിനു ചുറ്റും ചൂളം കുത്തും പോലെ പൊന്നമ്മയ്ക്ക് തോന്നി. കിഴക്കൻ മാനം കറുക്കുന്നതും, മഴക്കാറ്റടിയ്ക്കുന്നതും ഒക്കെ ഒരു ഭീതിയോടെയാണ് പൊന്നമ്മ നോക്കി കണ്ടത്. ♦️ മഴ തോർന്നെങ്കിലും മാനത്ത്‌ കരിമ്പുക അടിഞ്ഞത് പോലെ കാർമേഘങ്ങൾ ചിതറി കിടപ്പുണ്ട്. ഏഴുമണി ആകും മുമ്പേ നേരം ഇരുട്ടിയ പ്രതീതിയായിക്കഴിഞ്ഞു. കൊടുവത്തൂരിന് ഉള്ള അവസാന കടത്തും കഴിഞ്ഞതോടെ ലോപ്പസ് കടത്ത്‌ വള്ളം ഇലഞ്ഞി മരത്തിൽ ബന്ധിച്ച ശേഷം തന്റെ മാടത്തിലേക്ക് പോന്നു. മഴയായതു കൊണ്ട് സ്ഥിരമായി പോയി വരുന്നവരെല്ലാം നേരത്തെ കൊടുവത്തൂരിന്മടങ്ങി പോന്നിട്ടുണ്ട്. ലോപ്പസ് തന്റെ കസേരയിലേക്ക് ഇരുന്ന ശേഷം ഒരു മെഴുകുതിരി കത്തിച്ചു വച്ചിട്ട് ഭദ്രമായി മടിയിൽ വച്ചിരുന്ന മദ്യക്കുപ്പി എടുത്തു തറയിലേക്ക് വച്ചു. കാറ്റടിച്ചപ്പോൾ മെഴുകുതിരി കെട്ടു പോയതിനു കാറ്റിനെ ഒരു പച്ച തെറി പറഞ്ഞും കൊണ്ട് അയാൾ വീണ്ടും മെഴുകുതിരി തെളിച്ചു. കുടിയ്ക്കാൻ വച്ചിരുന്ന കുപ്പിവെള്ളം തുറന്ന് അയാൾ ഒരു കവിൾ വെള്ളം വായിലൊഴിച്ചു കുലുക്കൊഴിച്ചു തുപ്പി. പിന്നെ മദ്യക്കുപ്പി കയ്യിലെടുത്തു അതിന്റെ അടപ്പിന് മീതെ കൈപ്പത്തി കൊണ്ട് രണ്ട് തട്ട് തട്ടിയ ശേഷം തുറന്ന് ഒരു ഗ്ലാസിലേക്ക് ഒഴിച്ചു. "ഉച്ച ആകുമ്പോ തുടങ്ങുന്ന പരവേശമാ പുള്ളേ നിന്നെ ഒരിത്തിരി ഉള്ളിലെത്തിയ്ക്കാൻ.ഇന്ന്‌ മഴയായതു കൊണ്ട് കുറച്ച് നേരത്തെ പറ്റി." അയാൾ ഗ്ലാസ് എടുത്ത്‌ ചുണ്ടോട് ചേർത്തതും ടാർപ്പാളിന്റെ പുറത്ത് മഴതുള്ളികൾ വീഴുന്ന ഒച്ച കേട്ട് തുടങ്ങി. "ങാ.. വീണ്ടും തൊടങ്ങിയോ... ഇനി രാത്രി മുഴുവൻ മഴയായിരിയ്ക്കും." അയാൾ തന്നത്താൻ പറഞ്ഞു കൊണ്ട് ഒറ്റ വലിയ്ക്ക് ഗ്ലാസ്സ് കാലിയാക്കി. അടുത്തത് ഒഴിയ്ക്കാനായി കുപ്പിയെടുത്തു തുറക്കുമ്പോൾ ലോപ്പസിന് തോന്നി വാതിൽക്കൽ ആരോ ഒരാൾ നിൽപ്പുണ്ടെന്ന്... വാതിൽക്കൽ നിൽക്കുന്ന രൂപത്തിന് വെളിയിൽ മഴ പെയ്യുന്നനിടെ ചെറുമിന്നലുകളും കാണാം.. വാതിലടഞ്ഞു നിൽക്കുന്ന മനുഷ്യന്റെ മുഖം മെഴുകുതിരി വെളിച്ചത്തിൽ അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. "ആരാ.. എന്ത് വേണം. മഴ നനയാതിരിയ്ക്കാനാണെങ്കിൽ അകത്തേയ്ക് കയറിനിന്നോ.അതോ അക്കരയ്ക്ക് പോകാനാണോ. അക്കരക്കാണെങ്കിൽ ഈ മഴയത്തു പോകാൻ പറ്റില്ല. മഴ പോരാത്തതിന് ഇരുട്ടും. വേണെങ്കിൽ ഇവിടെ കിടന്നോ. രാവിലെ ആദ്യത്തെ പോക്കിന് അക്കരെ എത്തിക്കാം." ലോപ്പസ് അടുത്തത് ഒഴിയ്ക്കാനുള്ള ശ്രമമായി. "ലോപ്പസേട്ടാ.. ഇത് ഞാനാ..." തീ മിന്നൽ പോലൊരു ശബ്ദം തന്നെ വന്ന് ചുറ്റിയതായി തോന്നിയിട്ട് ലോപ്പസിന്റെ കൈ വിറച്ചു. മദ്യക്കുപ്പി മാറ്റിവച്ചിട്ട് ലോപ്പസ് കസേരയിൽ നിന്നെണീറ്റു. പുറത്ത് നിന്നയാൾ ലോപ്പസിന് തന്നെ കാണാൻ വേണ്ടി മെഴുകുതിരി വെളിച്ചത്തിലേക്ക് നീങ്ങി നിന്നു. ആറോ ഏഴോ വർഷങ്ങൾക്ക് ശേഷംകരുണന്റെ മുഖം കണ്മുമ്പിൽ കണ്ട് ലോപ്പസ് അമ്പരന്നു പോയി. (തുടരും) രചന :: അനി പ്രസാദ് #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #📙 നോവൽ
മിഴിയോരങ്ങളിൽ.. 26. aniprasad 🎫🎫🎫🎫🎫🎫🎫🎫 മുറ്റത്തെ പന്തലിൽ സൽക്കാര ചടങ്ങുകൾ നടക്കുന്നത് ആശാലതയ്ക്ക് രതീഷിന്റെ റൂമിൽ നിന്നാൽ കാണാമായിരുന്നു. കല്യാണത്തിൽ പങ്കെടുക്കാൻ പറ്റാത്ത രതീഷിന്റെ സുഹൃത്തുക്കളും, വളരെ കുറച്ച് ബന്ധുമിത്രാദികളും ചേർന്നപ്പോൾ തന്നെ നൂറ്റമ്പത് പേരോളം ആയി. പിന്നെ തൊട്ടടുത്ത അയൽക്കാർ.. നല്ലവാതിൽ ചടങ്ങിനായി ആശാലതയുടെ വീട്ടിൽ നിന്നെത്തിയ ബന്ധുക്കൾ.. കുറഞ്ഞത് ഇരുന്നൂറ് പേർക്കപ്പുറം കാണും രാത്രിയിലെ ചടങ്ങിൽ പങ്കെടുത്തവർ. ആശാലതയുടെ വീട്ടിൽ നിന്നും മൂന്ന് ടെമ്പോ ട്രാവലറിൽ കൊള്ളാവുന്ന ആൾക്കാരാണ് രതീഷിന്റെ വീട്ടിലേക്ക് എത്തിയത്. വൈകുന്നേരം ഏഴു മണി ആയപ്പോഴേയ്ക്കും അവരെല്ലാം എത്തിച്ചേർന്നിരുന്നു. അശോകനും, ഭാനുമതിയമ്മയുടെ അനുജന്റെ മക്കളായ ഹരീഷും, ഗോപനും ചേർന്ന് അവർ കൊണ്ട് വന്ന പലഹാരങ്ങളെല്ലാം വണ്ടിയിൽ നിന്നെടുത്ത്‌ വീട്ടിൽ കൊണ്ട് ഒതുക്കി വച്ചു. ഇനി തിരക്കെല്ലാം കഴിഞ്ഞ ശേഷം നാളെ അത് പൊട്ടിച്ചെടുത്ത്‌ അയൽക്കാർക്കും, ബന്ധുക്കൾക്കുമൊക്കെ വീതം വച്ചു നൽകും. ഭാനുമതിയമ്മയെയും വൃന്ദയെയും അവൾ കൊട്ടാര സദൃശ്യമായ ആ വീടിന് ഉൾ വശമെല്ലാം കൊണ്ട് നടന്ന് കാണിച്ചു. തങ്ങളുടെ വീട്ടിലെ രണ്ട് റൂമിന്റെ വലിപ്പം വരുന്ന ശീതീകരിച്ച ബെഡ് റൂമുകൾ കണ്ട് ഭാനുമതിയമ്മ അമ്പരന്ന് നിന്നു.അരഡസനോളം റൂമികളിലാണ് എ സി പിടിപ്പിച്ചിട്ടുള്ളത്. ഭാനുമതിയമ്മ നിറഞ്ഞ മനസോടെ മകൾക്കൊപ്പം മുകൾ നിലയിൽ നിന്നിറങ്ങി താഴേയ്ക്ക് വന്നു. മകളുടെ ജീവിതം കരുപ്പിടിപ്പിയ്ക്കുന്നതിൽ അശോകനും തനിയ്ക്കും തെറ്റ് പറ്റിയിട്ടില്ലെന്ന ചിന്ത അവരെ അഭിമാനത്തോടെ മറ്റുള്ളവർക്ക് മുമ്പിൽ തലയുയർത്തി നിൽക്കാൻ പ്രേരിപ്പിച്ചു. ആശാലതയുടെ വീട്ടിൽ നിന്ന് വന്നവർ ഒഴികെ മറ്റെല്ലാ അതിഥികളും വന്നും പോയും ഇരുന്നു.. പരസ്പരമുള്ളപരിചയപ്പെടലുകളും, കുശലം പറച്ചിലുകളുമൊക്കെ നടക്കുന്നതിനിടയിൽ തന്നെ കുറെ പേർ ആഹാരം കഴിച്ചു മടങ്ങുന്നു. വിശാലമായ മുറ്റത്ത്‌ അതിഥികളെ സ്വീകരിച്ചിരുത്താനും, വരുന്നവർക്കെല്ലാം ആഹാരം കഴിയ്ക്കാനുമായി രണ്ട് പന്തലുകളാണ് തയ്യാറാക്കിയിരുന്നത്. അതിൽ ആദ്യത്തെ പന്തലിൽ അതിഥികൾക്ക് മുൻപിൽ ഏതോ റിയാലിറ്റി ഷോയിലെ മത്സരാർഥി ആയി വന്ന രണ്ട് പെൺകുട്ടികളുടെ ഗാനമേളയും നടക്കുന്നുണ്ട്. ഒമ്പതു മണി ആയപ്പോഴേയ്ക്കും ആശാലതയ്ക്ക് ക്ഷീണിച്ച് തലവേദന എടുത്തു തുടങ്ങിയിരുന്നു. അവൾ രുഗ്മിണിയോട് പറഞ്ഞ ശേഷം റൂമിലേക്ക് പോകുമ്പോൾ പിന്നാലേ അവരും ചെന്നു. ആശാലതയെ,അണിയിച്ചൊരുക്കിയ രതീഷിന്റെ റൂമിൽ എത്തിച്ച ശേഷം അവർ ബാം എടുത്ത്‌ അവളുടെ നെറ്റിയ്ക്ക് ഇരുവശവും നന്നായി തേച്ചു പിടിപ്പിച്ചു. "എപ്പോൾ തുടങ്ങിയ അലച്ചിലാ.. അര മണിയ്ക്കൂർ മോളിവിടെ കണ്ണടച്ചു കിടന്നോ. തലവേദനയെല്ലാം പമ്പ നടന്നോളും.അവരെല്ലാം മടങ്ങിപോകാൻ നേരമാകുമ്പോ അമ്മ വന്നു വിളിച്ചോളാം. അപ്പോൾ ഇറങ്ങി വന്നാൽ മതി മോള്." ആശാലത ബെഡിലേക്ക് ചാഞ്ഞപ്പോൾ രുഗ്മിണി അവിടെ നിന്ന് എണീറ്റു. "അമ്മ അങ്ങോട്ട് ചെല്ലട്ടെ. അല്ലെങ്കിൽ മോളേ അന്വേഷിച്ച് ആരെങ്കിലുമൊക്കെ ഇങ്ങോട്ട് കേറി വരും." ആശാലത കണ്ണടച്ചു കിടക്കയായിരുന്നതിനാൽ അവൾ അതിന് മറുപടി പറഞ്ഞില്ല. രുഗ്മിണി മുറിയിൽ നിന്നിറങ്ങി വാതിലടയ്ക്കുന്ന ഒച്ച കേട്ടപ്പോൾ ആശാലത കണ്ണുകൾ തുറന്നു. തനിച്ചായപ്പോൾ അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. താൻ നിൽക്കുന്നത് തന്റെ വീട്ടിൽ അല്ലെന്നും, മറ്റൊരു വീട്ടിൽ ജീവിതത്തിൽ ഒരിയ്ക്കൽ പോലും താൻ എത്തിച്ചേരില്ലെന്ന് കരുതിയിരുന്ന ഒരു അന്യ പുരുഷന്റെ ബെഡ് റൂമിലാണെന്നും അവൾക്ക് വിശ്വസിയ്ക്കാൻ പ്രയാസം തോന്നി. പെട്ടന്ന് വിൻസന്റിനെ കുറിച്ചുള്ള ചിന്തകൾ അവളുടെ മനസിലേക്ക് ഓടി വന്നു. വിൻസന്റ് വാടകയ്ക്ക് എടുത്ത കരിക്കോട്ടെ വീട്.. അവിടെ വിൻസന്റിനോടൊപ്പം ജീവിതം തുടങ്ങേണ്ടിയിരുന്ന താൻ വന്നെത്തി നിൽക്കുന്നത് എവിടെയാണ്.. ഈ വീടും, ഇവിടെയുള്ള കുറെ മനുഷ്യരുമാണ് ലോകത്തെ ഏറ്റവും ആനന്ദ കരമായേക്കാമായിരുന്ന തന്റെ ജീവിതവും, സ്വപ്നങ്ങളും തച്ചു തകർത്തു കളഞ്ഞത്.. അവസാനം തന്നെ മാത്രം സ്നേഹിച്ചു പോയി എന്നൊരു തെറ്റിന് തന്റെ ജീവന്റെ ജീവനെയും ഇല്ലാതാക്കി കളഞ്ഞു. വിൻസന്റിനെ വക വരുത്തി കളഞ്ഞവരോട് അവൾക്ക് തീർത്താൽ തീരാത്ത കലി തോന്നി. സ്നേഹിച്ച കുറ്റത്തിന് ഒരു ജീവനെടുത്ത ശേഷം അതിന്റെ ആഘോഷമാണ് താഴെ നടക്കുന്നത്. കുറച്ച് പേരുടെ ജീവിതത്തിന്റെ നിർവൃതി.. അതിന് നേതൃത്വം നൽകുന്നയാളോ... തന്റെ കഴുത്തിൽ താലി ചാർത്തിയ ആളും. ഇഷ്ടപ്പെട്ടതെന്തും സ്വന്തമാക്കാൻ ആരുടേയും ജീവനെടുക്കാൻ പോലും മടിയ്ക്കാത്ത മനുഷ്യർ. ഇനിയുള്ളതന്റെ ജീവിതം അവർക്കൊപ്പമാണ്. അവകാശപ്പെട്ടവന്റെ കയ്യിൽ നിന്നും ഒരു കീറ് അപ്പകഷ്ണം ബലമായി തട്ടിയെടുത്ത്‌ ഭക്ഷിയ്ക്കുന്ന കുറെ രാക്ഷസ കൂട്ടങ്ങളെയാണ് ആശാലതയ്ക്ക് ഓർമ വന്നത്. അവർക്ക് മറ്റുള്ള മനുഷ്യരുടെവിശപ്പിന്റെ വിലയറിയില്ല.. ഏത് വിധേനയും സ്വന്തം മനസും, വയറുംനിറയ്ക്കുക എന്നതിനപ്പുറം മറ്റൊന്നും അവരെ ബാധിയ്ക്കുന്ന സംഗതികളേയല്ല. അവരോടൊപ്പമുള്ള തന്റെ ശേഷിച്ച ജീവിതം എത്രയെത്ര യാതനകൾ നിറഞ്ഞതാവാമെന്ന ചിന്ത ആശാലതയുടെ മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു.. ആശാലത അവിടെ നിന്നെണീറ്റ് പുറത്തേയ്ക്ക് തുറക്കാവുന്ന ജനാലയ്ക്ക് സമീപം ചെന്നു നിന്നു. വിവിധ വർണ്ണങ്ങൾ കത്തിയണഞ്ഞു കൊണ്ട് നിൽക്കുന്ന ഒരു സാഗരമാണ് മുറ്റവും പരിസരങ്ങളും എന്ന് അവൾക്ക് തോന്നി. രാത്രി ഏറിയതിനാലാവും ഇപ്പോൾ പുറത്ത് നിന്നും വാഹനങ്ങളൊന്നും ഇവിടേയ്ക്ക് വരുന്നില്ല. ഗേറ്റിന് വെളിയിൽ റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ ഒന്നൊന്നായി വിട്ടു പൊയ്ക്കൊണ്ടിരിയ്ക്കുകയാണ്. ഇനി ഏത് നിമിഷവും ആരെങ്കിലും തന്നെ തിരക്കി ഇവിടേയ്ക്ക് വന്നേക്കാം എന്ന് ആശാലത മനസ്സിൽ ചിന്തിച്ച അതേ നിമിഷം വാതിലിന്റെ ഹാന്റിൽ തിരിയുന്ന ഒച്ച കേട്ടു. ആശാലത മുഖം ചെരിച്ച് അങ്ങോട്ട് നോക്കും മുൻപേ 'ഏട്ടത്തീ 'എന്ന് വിളിച്ചും കൊണ്ട് മൃദുല അവിടേയ്ക്ക് കടന്നു വന്നു. ആശാലത ജനൽ ക്കമ്പികളിൽ നിന്നുള്ള പിടി വിട്ട് അവൾക്ക് നേരെ തിരിഞ്ഞു നിന്നു. "വാ.. താഴേയ്ക്ക് പോകാം.." മൃദുല സ്വാതന്ത്ര്യ പൂർവ്വം വന്ന് അവളുടെ കയ്യിൽ പിടിച്ചു. "ഏട്ടത്തിയുടെ വീട്ടിൽ നിന്ന് വന്നവരൊക്കെ പോകാൻ പോകുന്നു. അവരെല്ലാം അവിടെ ഏട്ടത്തിയെ അന്വേഷിയ്ക്കുകയാ.. എന്നോട് ഏട്ടത്തിയെ കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞു.." മൃദുല അവളുടെ കയ്യിൽ നിന്നുള്ളപിടി വിടാതെ പറഞ്ഞു. "നീ പൊയ്ക്കോ. ഞാൻ വന്നേക്കാം.." ആശാലത തന്റെ കയ്യിൽ ചുറ്റിയിരുന്ന മൃദുലയുടെ കൈകൾ മെല്ലെ പറിച്ച് മാറ്റി. "ഏട്ടനാ വരാൻ പറഞ്ഞത്.." ഒരു തവണ കൂടി മൃദുല പറഞ്ഞു നോക്കി. ഏട്ടത്തിയെയും കൂട്ടി പടവുകൾ ഇറങ്ങി താൻ അഭിമാനത്തോടെ താഴേയ്ക്ക് ചെല്ലുന്നത് എല്ലാവരും അസൂയയോടെ നോക്കി നിൽക്കുന്നത് മനക്കണ്ണിൽ കാണുകയായിരുന്നു മൃദുല. അവളുടെ മനസ്സിൽ അത് ചെറിയ സന്തോഷം ഒന്നുമായിരുന്നില്ല നൽകിയത്. "നീപൊയ്ക്കോ മിദൂ.. ഞാൻ വന്നോളാം എന്ന് പറഞ്ഞില്ലേ. അതോ നീ എന്നെയും കൊണ്ടേ താഴേയ്ക്ക് ചെല്ലൂ എന്ന വാശിയിലാണോ..." ആശാലത സ്വരം കടുപ്പിച്ചു പറയുന്നത് കേട്ടതോടെ മൃദുലയുടെ മുഖത്തെ ചിരി മാഞ്ഞു. അവൾ മുഖംകുനിച്ചു കൊണ്ട് അവിടെ നിന്നിറങ്ങി താഴേയ്ക്ക് പോയി. തന്നോട് മുറിയിൽ നിന്നിറങ്ങി പുറത്ത് പോകാൻ ആശേട്ടത്തി പറഞ്ഞത് പോലെയാണ് അവൾക്ക് തോന്നിയത്. മൃദുല, ആശാലതയെയും കൂട്ടി ഇറങ്ങി വരുന്നത് കാത്ത്‌ ഹാളിൽ നിൽക്കുകയായിരുന്നു ഭാനുമതിയമ്മയും അശോകനും, വൃന്ദയും. അവർക്കരികിൽ തന്നെ ഭാനുമതിയമ്മയോട് ഓരോ കാര്യങ്ങളും സംസാരിച്ചു കൊണ്ട് രുഗ്മിണിയും നിൽപ്പുണ്ട്. "ആശമോൾ എവിടെ മിദൂ.." അവൾ പടവുകളിറങ്ങി അവരുടെ അടുത്തേയ്ക്ക് വന്നപ്പോൾ രുഗ്മിണി തിരക്കി. മൃദുല മുകൾ നിലയിലേക്ക് വിരൽ ചൂണ്ടി കാണിച്ച ശേഷം പുറത്തേയ്ക്ക് പോയി. "ഞങ്ങൾ അവളെ പോയി കണ്ടിട്ട് വരാം രുഗ്മിണീ. തലവേദനകാരണം കിടക്കുവായിരിയ്ക്കും അവൾ.. അതോ ഉറക്കമാണോ... ഏതായാലും അവളോട് യാത്ര പറയണ്ടേ.. വാടാ മക്കളേ.." ഭാനുമതിയമ്മ അവരെയും കൂട്ടി മുകൾ നിലയിൽ ആശാലതയുള്ള റൂമിലേക്ക് ചെന്നു. രുഗ്മിണി ചെന്ന് മൃദുലയുടെ കയ്യിൽ പിടിച്ചു തിരിച്ച് നിർത്തി. "നീ ആശാലതയെ വിളിയ്ക്കാൻ പോയപ്പോൾ നിന്നോട്ഞാൻ പറഞ്ഞല്ലേടീ വിട്ടത് എല്ലാരും മടങ്ങിപ്പോകാൻ പോവാ അവർ അവളെ കാത്തു നിൽക്കുവാണെന്ന് പറയാൻ..." "ഞാൻപറഞ്ഞതാ.. ആശേട്ടത്തി എന്നോട് പറഞ്ഞുപൊയ്ക്കൊള്ളാൻ.." "ആശ അവിടെ കിടക്കുവായിരുന്നോ.." "അല്ല. പറയാനുള്ളത് ഞാൻപറഞ്ഞു. ഇറങ്ങി വരാത്തതിന് ഞാനെന്ത് ചെയ്യാനാ.." "നിന്നെ എനിയ്ക്കറിയാൻ വയ്യാത്തതാണോ മിദൂ. നീ റൂമിൽ കയറി ചെന്ന് ആശയോട് അധികാരം കാണിച്ചു കാണും. അതാ അവള് പറഞ്ഞത് പൊയ്ക്കൊള്ളാൻ." "പിന്നേ.. അധികാരം കാണിച്ചു.. ആകയ്യിൽ ഞാനൊന്ന് തൊട്ടതാണോ അധികാരം.എന്തൊരു ജാഡയാ അമ്മയുടെ മരുമോൾക്ക്.." മൃദുല മുഖം വീർപ്പിച്ചു. "നിന്റെ സ്വാതന്ത്ര്യം ചിലപ്പോൾ ആശമോൾക്ക് ഇഷ്ടപ്പെട്ടുകാണത്തില്ലെടീ. ആശ ഇങ്ങോട്ട് വന്നു കയറിയതെല്ലാ ഉള്ളോ. നമ്മളൊക്കെ എന്താ, ഏതാ എന്നൊക്കെ ഒന്ന് പഠിച്ച് കഴിയുമ്പോ ആശ നിന്നോട് കൂടുതൽ പഴകിക്കോളും.. നീ അക്കാര്യത്തിൽ പേടിയ്ക്കേണ്ട.." അവർ സംസാരിച്ച് നിൽക്കേ യാത്ര പറയാനായി രുഗ്മിണിയുടെ അനുജത്തി സീതാ ലക്ഷ്മിയും അവിടേയ്ക്ക് വന്നു. "ഇവളെന്താ ചേച്ചീ മുഖം വീർപ്പിച്ചു നിൽക്കുന്നത്.." അവർ രുഗ്മിണിയെ നോക്കി ചോദിച്ചു. "എല്ലാവരും യാത്ര പറഞ്ഞു തിരികെ പോകാൻ നിൽക്കുന്നു എന്ന് പറഞ്ഞു ഇവൾ ആശയെ ചെന്ന് വിളിച്ചിട്ട് അവളിറങ്ങി മിദുവിന്റെ കൂടെവന്നില്ല. അതിന്റെ പിണക്കമാ അവൾക്ക്.." "ങാ.. ഇനി നിനക്ക് ഈ വീട്ടിലുള്ളവരോടെല്ലാം പിണങ്ങാനെ നേരംകാണൂ മോളേ.. അല്ലേൽ നോക്കിയ്ക്കോ.. ചേച്ചിയും കൂടെ കേൾക്കാനാ ഞാനിതു പറയുന്നത്..." സീതാ ലക്ഷ്മി അൽപ്പം ഉച്ചത്തിൽ പറഞ്ഞപ്പോൾ രുഗ്മിണി അവിടെ നിന്നുകൊണ്ട് ആശാലതയും മറ്റുള്ളവരും ഇറങ്ങി വരുന്നുണ്ടോ എന്ന് നോക്കി. "നിന്നോട് പറയാൻവന്ന എന്നെ പറഞ്ഞാൽ മതി.വെറുതേ നീ അവളെ കൂടി പറഞ്ഞു മനസ്സ് തിരിപ്പിയ്ക്കാൻ നിൽക്കാതെ പോകാൻ നോക്ക് സീതേ.. നീ നാളെ രാവിലെ ഇങ്ങ് വന്നേക്കണേ.. ആ പലഹാരമെല്ലാം നീ വന്നിട്ട് വേണം തുറന്നു കൊടുക്കേണ്ടവർക്കെല്ലാം കൊടുക്കാൻ.." രുഗ്മിണി വിഷയം മാറ്റാൻ എന്നവണ്ണം പറഞ്ഞു. സീത ലക്ഷ്മി അത്ര ഇഷ്ടപ്പെടാത്ത മട്ടിൽ അവിടെ നിന്നും പുറത്തേയ്ക്ക് പോവുകയും ചെയ്തു. ആശാലതയുടെ മുഖത്ത്‌ അത്ര തെളിച്ചമൊന്നും കാണാഞ്ഞിട്ട് ഭാനുമതിയമ്മ തിരിഞ്ഞു അശോകനെ നോക്കി. "നീ എന്താ ആശേ അങ്ങോട്ട് ഇറങ്ങി വരാതിരുന്നത്. നിനക്ക് അത്രയ്ക്ക് തല വേദനയുണ്ടോ." അശോകൻ അവളുടെ നെറ്റിയിൽ കൈവച്ചു നോക്കി. "ചൂടൊന്നുമില്ല.. ആകെ ടയേഡ് ആയതിന്റെയാ. ഒന്നുറങ്ങിയെണീൽക്കുമ്പോമാറിക്കോളും.. ഞങ്ങൾ ഇറങ്ങട്ടെ മോളേ.. നിനക്ക് വയ്യെങ്കിൽ നീ താഴേയ്ക്ക് വരേണ്ട.." അശോകൻ യാത്ര പറഞ്ഞശേഷം പുറത്തേക്കിറങ്ങി. "അമ്മ പോയിട്ട് വരട്ടെ മോളേ.. നാളെയോ മറ്റന്നാളോ സമയം പോലെ നിങ്ങൾ അങ്ങോട്ട് വരില്ലേ.." ഭാനുമതിയമ്മ അവളുടെഇരു കൈകളും കവർന്നു കൊണ്ട് പറഞ്ഞു. വരുമെന്നോ, വരില്ലെന്നോ തിരിച്ചറിയാൻ പറ്റാത്ത വിധം ആശാലത അമ്മയെ നോക്കി തലയാട്ടി. "സന്തോഷമായിരിയ്ക്ക്.. എല്ലാവരോടും എങ്ങിനെ പെരുമാറണമെന്നൊന്നും നിനക്ക് ആരുപറഞ്ഞു തരേണ്ടല്ലോ... രതീഷ് പുറത്തുണ്ട്. അവനോട് ഞങ്ങൾ പറഞ്ഞോളാം. നീ വിശ്രമിച്ചോ.." ഭാനുമതിയമ്മ, താൻ പുറത്തേയ്ക്ക് ചെല്ലുന്നത് നോക്കി അശോകൻ നിൽക്കുന്നത് കണ്ടു. "പോട്ടെ ആശേ.." അവർ രണ്ട് പേരും തനിച്ചായപ്പോൾ വൃന്ദ പറഞ്ഞു. ആശാലത അവൾക്ക് മുൻപിൽ മുഖം കുനിച്ചു നിൽക്കുകയായിരുന്നു. വൃന്ദ തന്റെ വലതുകയ്യുയർത്തി ചൂണ്ട് വിരൽ ആശയുടെ താടിയ്ക്ക് താഴെ തൊട്ട് അവളുടെ മുഖമുയർത്തി. ആശാലതയുടെ കണ്ണിൽ രണ്ട് നീർത്തുള്ളികൾ അവൾക്ക് കാണാൻ കഴിഞ്ഞു. "കരയുവാണോ നീ.. എന്തിനാ മോളേ.." വൃന്ദ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തതും ആശാലത വൃന്ദയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. "മോളേ.." വൃന്ദയുടെ വിളി ആശാലതയുടെ മനം പൊട്ടി ഉതിർന്നു വന്ന തേങ്ങലിന്റെ ഒച്ചയിൽ മുങ്ങിപ്പോയി. ആ കൊച്ച് പെൺകുട്ടിയെ എന്ത് പറഞ്ഞാശ്വസിപ്പിയ്ക്കണം എന്ന് വൃന്ദയ്ക്ക് അറിയുമായിരുന്നില്ല. വൃന്ദ അവളെ തന്നോട് ചേർത്തു പിടിച്ചു തേങ്ങലിന്റെ ഉലച്ചിൽ തീരുംവരെ ആശാലതയുടെ പുറം തഴുകി കൊടുത്തുകൊണ്ടിരുന്നു. (തുടരുo) രചന :: അനി പ്രസാദ് , #📔 കഥ #📖 കുട്ടി കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ
വേട്ട ❤️ഭാഗം 14❤️ മോട്ടോർസൈക്കിൾ നേരെ ചെന്നുനിന്നത് രാമനാഥന്റെ വീടിനു മുന്നിലാണ്... അയാൾ ഇറങ്ങി.... സമയം പന്ത്രണ്ടു കഴിഞ്ഞു എന്നിട്ടും രാമനാഥന് ഉറക്കം വന്നില്ല അയാൾ ബെഡിൽ എഴുന്നേറ്റിരുന്ന് ഒരു സിഗരറ്റിന് തീകൊളുത്തി. ... ഭാര്യ രമയെ തട്ടിവിളിച്ച് “എടി എഴുന്നേൽക്ക് ” “എന്താ മനുഷ്യ നിങ്ങൾക്ക് ഉറക്കമില്ലേ സമയം പന്ത്രണ്ട് മണി കഴിഞ്ഞ്” “എടീ നീ അവനെ വിളിച്ചപ്പോൾ എന്താണ് പറഞ്ഞത് അവൻ വല്ല പ്രശ്നവും ഉണ്ടോ നീ സത്യം പറ” “ഫോൺ വിളിച്ചപ്പോൾ അവൻ പറഞ്ഞത് അവനെ വാഹനത്തിൽ കുറച്ച് പേർ പിന്തുടർന്നിരുന്നു. ......പിന്നെ എസ് ഐ രാമനാഥന്റെ മകനല്ലേ എന്നും ചോദിച്ചു..വേറെ ഒന്നും ഉണ്ടായില്ല “ അവർ ഉറക്കച്ചടവോടെ ആണ് പറഞ്ഞത്. ... അപ്പോൾ ഇന്ന് വന്നവൻ നിസാരക്കാരനല്ല.... എത്ര പെട്ടെന്നാണ് അയാൾ തന്റെ ഹിസ്റ്ററി ചികഞ്ഞെടുത്തത്. .. പെട്ടെന്ന് ശബ്ദം കേട്ടതുപോലെ രാമനാഥന് തോന്നി അയാൾ കാതുകൾ കൂർപ്പിച്ചു ..... റൂമിനു വെളിയിൽ ഒരു ബൂട്ടിന്റെ ശബ്ദം പോലെ. ..... ഉണ്ട് ആരോ വന്നിട്ടുണ്ട്. ....ഈ വീടിനുള്ളിൽ “വാതിൽ തുറക്ക് രാമനാഥാ ....” പുറത്തു നിന്നു ആരോ വിളിക്കുന്നു... വാതിൽ മുട്ടു കേട്ടു രാമനാഥന് മനസിലായി അയാൾ വീടിനു അകത്തു വന്നിരിക്കുന്നു രാമനാഥന്റെ നെഞ്ച് വേഗത്തിൽ മിടിക്കാൻ തുടങ്ങി.... ശബ്ദം കേട്ട് രമയും പത്തുവയസുകാരി മോളും ഉണർന്നു.... “നീ തുറന്നില്ലേൽ ഞാൻ വാതിൽ ചവിട്ടി പൊളിക്കും. .....” അയാൾ ചവിട്ടിപ്പൊളിച്ച് അകത്തു വരുമെന്ന് ഉറപ്പുള്ളതുകൊണ്ട് രാമനാഥൻ സാവധാനം ചെന്ന് വാതിൽ തുറന്നു.... അപ്പോൾ രാമനാഥന്റെ കയ്യിൽ റിവോൾവർ ഉണ്ടായിരുന്നു റിവോൾവർ രാമനാഥൻ അയാൾക്ക് നേരെ ചൂണ്ടി “അനങ്ങി പോകരുത്.....” അത് ഗൗനിക്കാതെ അയാൾ വാതിൽ കടന്ന് മുൻപോട്ടു വന്നു അക്ഷോഭ്യനായിരുന്നു അയാൾ “ഇഫ് യു ക്യാൻ. ......ഷൂട്ട് മി രാമനാഥൻ ” അപ്പോഴും അയാൾക്ക്‌ ചിരിയായിരുന്നു..... രാമനാഥന്റെ കയ്യിലിരുന്ന് റിവോൾവർ വിറച്ചു രാമനാഥൻ പതറി എന്ന് മനസ്സിലായ ആ നിമിഷത്തിൽ അയാൾ കാൽ വീശി റിവോൾവർ തെറിപ്പിച്ചു കളഞ്ഞു... കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയിൽ ഇടിച്ചു... രാമനാഥൻ നിലവിളിച്ചു..... എനിക്ക് നാളെ വരെ കാത്തിരിക്കാൻ സമയമില്ല രാമനാഥാ അതിനുള്ള ക്ഷമയും ഇല്ല ആൻറണി നാളെ മുതൽ വാ തുറക്കില്ല.... ഇനി അടയേണ്ടത് ഒരേ ഒരു വായ മാത്രം ...... അത് ഞാൻ അടച്ചിരിക്കും രാമനാഥാ.... എനിക്കെതിരെ ഇനി നിന്റെ ഒരു ചെറുവിരൽ പോലും അനങ്ങരുത്... വിളിച്ചാൽ വന്നിട്ട് ചെയ്തു പോകാൻ വിളിപ്പുറത്ത് ആളുണ്ട് എങ്കിലും എനിക്ക് അത് ശീലമില്ല നേരിട്ട് വന്ന് ചെയ്യുന്നത് ആണ് എന്റെ ഒരു രീതി.... രമയും മോളും പേടിച്ചരണ്ടു ഒരു മൂലയിൽ നിൽക്കുകയായിരുന്നു .... അയാൾ രാമനാഥന്റെ മുഖത്ത് ആഞ്ഞ് ഇരിക്കാൻ ശ്രമിച്ചപ്പോഴേക്കും കുഞ്ഞ് ഓടിവന്ന് കാലിൽ കെട്ടിപ്പിടിച്ചു “അങ്കിളേ പപ്പയെ ഒന്നും ചെയ്യല്ലേ. .......” അയാൾ പിടിച്ചു കെട്ടിയത് പോലെ നിന്നു..... ആ കുഞ്ഞിന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു അയാൾ “മോളുടെ പേരെന്താ ” അയാളുടെ സ്വരം വളരെ സൗമ്യമായിരുന്നു “പ....പല്ലവി “ ആ കുഞ്ഞിന് പേടി നല്ല ഉണ്ടായിരുന്നു. ...അവൾ വിറക്കുന്നണ്ടായിരുന്നു ”നല്ല പേര്. ....മോളു പഠിച്ചു മിടുക്കിയാവണം ഒരിക്കലും പപ്പയെ പോലെ ആവരുത്....തിന്മകൾക്ക് കൂട്ടു നിൽക്കരുത്, എഴുന്നേറ്റു അയാൾ രമയെ നോക്കി “സോറി മാഡം ഇയാൾ എന്നെ കൊണ്ടു ചെയ്യിപ്പിച്ചതാണ്. .....കഴിയുമെങ്കിൽ ഇയാളെ ഒന്ന് തിരുത്താൻ ശ്രമിക്കണം.... ഈ കുഞ്ഞിന്റെ കരച്ചിൽ കേട്ടത് കൊണ്ടു മാത്രം തിരികെ പോവുകയാണ്.... എതിരെ വരരുതെന്നു പറഞ്ഞു മനസിലാക്കണം........ ഒരിക്കൽ കൂടി ഈ ദയ എന്നിൽ നിന്നു പ്രതീക്ഷിക്കരുത് ....“ അയാൾ പറഞ്ഞുകൊണ്ട് പിറകോട്ട് നടന്നു വാതിൽ കടന്നു പേടിച്ചരണ്ട് കുഞ്ഞിനെ കെട്ടിപിടിച്ചു നിൽക്കുകയായിരുന്നു രമ.... വളരെ അനായാസമായി അയാൾ കൈ കുത്തി ബാൽക്കണിയിൽ നിന്നും പുറത്തേക്ക് ചാടി മുറ്റത്തെത്തി. ... ഒരു അത്ഭുത മനുഷ്യനെ പോലെയാണ് രമ അയാളെ നോക്കി നിന്നത് ❤️❤️❤️ ഇന്നാണ് നാൻസിയുടെ വിവാഹം..... എന്താണ് അവിടെ നടക്കുന്നതെന്ന് പോലും നാൻസിക്ക് അറിയില്ലായിരുന്നു അവൾ ഒരു യന്ത്രം പോലെ എല്ലാത്തിനും സമ്മതിച്ചു.... സെന്റ് ആന്റണിസ് ചർച്ചിന് മുന്നിൽ വാഹനങ്ങൾ വന്നു നിന്നു..... പള്ളിയങ്കണം ആളുകളെ കൊണ്ടു നിറഞ്ഞു നാട്ടിലെ പ്രമുഖർ മുതൽ സാധാരണക്കാരെ വരെ എല്ലാവരെയും ഐസക് ക്ഷണിച്ചിരുന്നു.... ഒരേ ഒരു കുഞ്ഞു പെങ്ങളുടെ വിവാഹം അത് ആർഭാടമായി നടത്തണം എന്നത് ഐസക്കിന്റെ ആഗ്രഹമായിരുന്നു..... അപ്പനും അമ്മയും ഇല്ലാത്തതിന്റെ കുറവറിയിക്കാതെ വളർത്തിയ തൻറെ കുഞ്ഞുപെങ്ങൾ..... ആ വിവാഹം നാടറിയണം വലിയ മനസ്സോടെ അല്ലെങ്കിലും മാർട്ടിനും എല്ലാ കാര്യങ്ങൾക്കും ഐസക്കിന്റെ കൂടെ തന്നെ ഉണ്ട്.... സ്റ്റെല്ലയും ആളുകളെ സ്വീകരിച്ചു ഓടി നടക്കുന്നു തിരിച്ചു പോകുമ്പോൾ റോബിന്റെ കൂടെ വിദേശത്തേക്ക് പോകാനാണ് വീട്ടുകാരുടെയും റോബിന്റെയും തീരുമാനം... നാൻസി എതിർത്ത് ഒന്നും പറഞ്ഞില്ല... എന്തുതന്നെ ആയിരുന്നാലും അവൾക്കിപ്പോൾ ഒരു പ്രശ്നവും ഇല്ലായിരുന്നു അങ്ങിനെ നിശ്ചയിച്ച മുഹൂർത്തത്തിൽ റോബിൻ നാൻസിയുടെ കഴുത്തിൽ മിന്നു കെട്ടി.... ആളുകൾ ഭക്ഷണം കഴിക്കുന്നതിന്റെ തിരക്കിലേക്ക് പോയ്‌.... നാൻസി അപ്പോഴും അത്ര സന്തോഷവതിയായിരുന്നില്ല എന്ന് ആ മുഖം വിളിച്ചു പറഞ്ഞിരുന്നു... ഫോട്ടോ സെഷൻ വരെ അവൾ എങ്ങിനെയോ പിടിച്ചു നിന്നു. ... അപ്പോഴും അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി പരതുന്നുണ്ടായിരുന്നു നിരാശ ആയിരുന്നു ഫലം വിവാഹം ബെഞ്ചമിന്റെ വീട്ടിലും ക്ഷണിച്ചിരുന്നു ബെഞ്ചമിൻ പോയില്ല ജോൺ മാത്രമാണ് കല്യാണത്തിന് പോയത്.... ❤️❤️❤️ ശവം പോലെ കിടക്കുന്ന ആന്റണിയെ നോക്കി പോളച്ചൻ ചോദിച്ചു “പിന്നെ എന്തിനാടാ നീ ആ പാവപ്പെട്ടവനെ തല്ലി ചതച്ചത് ഞാൻ അന്നേ പറഞ്ഞതല്ലേ അവൻ ആയിരിക്കില്ലെന്നു. ....എന്റെ കാശു പോയത് മിച്ചം. .” പോളച്ചന് കലി വന്നു ആന്റണി എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു പക്ഷേ ശബ്ദം പുറത്തു വന്നില്ല..... “പിന്നെ നിന്റെ എസ്ഐ സാറേ പൊടിപോലും കണ്ടില്ലല്ലോ അയാൾ എവിടെ പോയി....” ആൻറണി പോളച്ചനെ മിഴിച്ചു നോക്കി കിടന്നതല്ലാതെ ഒന്നും പറഞ്ഞില്ല.... അവനല്ലാതെ പിന്നെ ആരടാ ഇവൻ. ......നമ്മൾ അറിയാത്ത..... രാമനാഥനെ വിളിച്ചിട്ട് കുറേ ദിവസമായിട്ട് കിട്ടുന്നില്ല..... അയാൾ കാശും വാങ്ങിച്ചു പോയിട്ട് ഇവനെ പിടിക്കുന്ന പരിപാടി അങ്ങ് നിർത്തിയോ“ പോളച്ചന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല.. ഇനി ഇപ്പോൾ അവൻ എന്തെല്ലാം ആണാവോ കാട്ടികൂട്ടാൻ പോകുന്നത്. ... ഒന്ന് കരുതി ഇരിക്കേണ്ടി വരും ❤️❤️❤️ ബെഞ്ചമിൻ നടന്നുപോകുമ്പോഴാണ് പിറകിൽ നിന്നും പെട്ടെന്നൊരു ജീപ്പ് വന്നു ബ്രേക്ക്‌ ഇട്ടത്.... ബെഞ്ചമിൻ തിരിഞ്ഞുനോക്കി സാന്ദ്ര തോപ്പിലക്കാടൻ....! ജീപ്പിൻറെ ഗ്ലാസും ഹെഡ് ലൈറ്റും എല്ലാം മാറ്റിയിരിക്കുന്നു അവൾ ഇറങ്ങി അവന്റെ അടുത്തേക്ക് വന്നു.... അവളുടെ കൂടെ ഒരു യുവാവും ഉണ്ടായിരുന്നു “എടോ സോറി അത് താനാണെന്ന് വിചാരിച്ച് ആന്റണിയാ അങ്ങനെയൊക്കെ ചെയ്തത് അന്നേ ഞാൻ അപ്പനോട് പറഞ്ഞതാ തന്നെ പോലൊരു പാവത്താന് ഇങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന്....“ അവൾ അവന്റെ പ്ലാസ്റ്റർ ഇട്ട കയ്യിലേക്ക് നോക്കി പോലീസുകാർ നന്നായിട്ട് ഉപദ്രവിച്ചു അല്ലെ “ ”ഉം. ..അവർക്കു ആളു മാറിയെന്നു തോന്നുന്നു. ....കൈ അനക്കാൻ വയ്യ....“ അവൾ സഹതാപത്തോടെ അവനെ നോക്കി...... ബെഞ്ചമിൻ ഇടയ്ക്കിടെ യുവാവിനെ തന്നെ നോക്കുന്നത് കണ്ടിട്ടായിരിക്കണം സാന്ദ്ര അവനെ ബെഞ്ചമിന് പരിചയപ്പെടുത്തി “ഇതെന്റെ കൂടെ പഠിക്കുന്ന ആളാ ജോജി.... ” പക്ഷേ ജോജി ബെഞ്ചമിനെ മൈൻഡ് ചെയ്തതേയില്ല അവൻ ഒരു സിഗരറ്റും പിടിച്ചങ്ങനെ നിന്നു. .... ”ക്യാഷ് ആയിട്ടു വല്ലതും തന്നാൽ താൻ വാങ്ങിക്കുമോ “ അവളുടെ ചോദ്യം കേട്ട് അവന് ചിരി വന്നു എങ്കിലും അവൻ പറഞ്ഞു ”ഒന്നും വേണ്ട“ ബെഞ്ചമിന് അത്ഭുതം തോന്നി ഇത് എന്തുപറ്റി ഈ കൊച്ചിന്....പൊതുവെ ആരെയും ഗൗനിക്കാത്ത പെണ്ണ്. ..അഹങ്കാരി. ...അത് നാട്ടിൽ പാട്ടാണ്. ... തന്നോടുള്ള സഹതാപമായിരിക്കും... എന്ത് തന്നെ ആണെങ്കിലും ആളു അതി സുന്ദരി ആണെന്ന് ബെഞ്ചമിന് തോന്നി “എന്നാൽ ഞാൻ അപ്പനോട് പറഞ്ഞു ഞങ്ങളുടെ വല്ല കമ്പനിയിലും ജോലി ശരിയാക്കിത്തരാം” അവൻ അവളെ നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല അവൾ കൂടുതൽ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപേ അവൻ ബെഞ്ചമിൻ നടന്നു.... “നിനക്കൊന്നും വേറെ പണിയില്ലേ സാന്ദ്ര ഇവനൊക്കെ വേണ്ടി വെറുതെ വഴിയിൽ വെറുതെ സമയം കളയാൻ ” ജോജിയുടെ വാക്കുകൾ ബെഞ്ചമിൻ കേട്ട് പക്ഷേ അവൻ തിരിഞ്ഞു നോക്കിയതേയില്ല ❤️❤️❤️ നാൻസി പോയതിൽ പിന്നെ വീട്ടിൽ എല്ലാവരും വിഷമത്തിൽ ആയിരുന്നു. ... കല്യാണം കഴിഞ്ഞ് വീട് ആകെ അലങ്കോലപ്പെട്ടു കിടക്കുന്നു സ്റ്റെല്ല അവിടെയെല്ലാം ഓടിനടന്ന് വൃത്തിയാക്കുകയായിരുന്നു.. എത്ര ചെയ്താലും തീരാത്ത പണികൾ നാൻസി പോയത് ഏറ്റവും വിഷമം ആയതു ഡീനിന് ആയിരുന്നു അവർ കളി കൂട്ടുകാരെ പോലെ ആയിരുന്നു.... അവൻ ഏത് സമയവും ചിന്തിച്ച് ഇരിപ്പാണ് .... ഉച്ചയ്ക്ക് ഊണ് കഴിക്കുന്ന സമയത്ത് കണ്ടതാണ് അവനെ പിന്നെ കണ്ടതേയില്ല സമയം അഞ്ചു മണിയായി എവിടെ പോയി ആവോ? സ്റ്റെല്ല കുറേ വിളിച്ചു നോക്കി... വീട്ടിൽ എവിടെയും കണ്ടില്ല. ... വല്ലപ്പോഴും അടുത്ത വീട്ടിലെ കുട്ടിയുടെ കൂടെ കളിക്കാൻ പോകാറുണ്ട് ഇനി അങ്ങനെ വല്ലതും പോയതാണെന്ന് കരുതി സ്റ്റെല്ല വീണ്ടും ജോലി തുടർന്നു. .... നേരം ഇരുട്ടിത്തുടങ്ങി സമയം ആറു കഴിഞ്ഞു ..... ഏഴ് കഴിഞ്ഞു. ... ഡിനു വന്നില്ല... സ്റ്റെല്ലക്കു ആധിയായി തുടങ്ങി ഐസക്കിനെ വിളിച്ച് കാര്യം പറഞ്ഞു അവർ... “നീ പേടിക്കാതെ അവൻ വരുമെന്നേ അവൻ വല്ല കൂട്ടുകാരുടെയും കൂടെ പോയതായിരിക്കും ” അയാൾ അവരെ ആശ്വസിപ്പിച്ചു... അങ്ങനെ സ്റ്റെല്ലയോട് പറഞ്ഞെങ്കിലും ഐസക്കിനും ഉള്ളിൽ ഭയം തോന്നി..... എന്നാലും അവൻ എവിടെ പോയിരിക്കും അയാൾക്ക് ഒരു പിടിയും കിട്ടിയില്ല പിറ്റേന്ന് ഉപ്പുതറവാസികൾ എഴുന്നേറ്റത് ഞെട്ടുന്ന ഒരു വാർത്ത കേട്ടാണ് കാലത്ത് ആറിൽ മീൻ പിടിക്കാൻ വന്നവരാണ് ആ കാഴ്ച കണ്ടത്. ......! ഒരു കുട്ടിയുടെ ജഡം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു.....! തുടരും 🥰 രചന :: ആന്റണി #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📖 കുട്ടി കഥകൾ #📙 നോവൽ
സൈരന്ദ്രി 4 "കണ്ടു... ഈ രാത്രി മുതൽ അയാൾക്ക് ഉറക്കമുണ്ടാവില്ല.. അയാളുടെ സ്വസ്ഥത നശിപ്പിക്കും ഞാൻ.... എന്നിട്ട് ഇഞ്ചിഞ്ചായി നരകിപ്പിക്കും.. എന്നാലെ ഈ സൈരന്ദ്രിയുടെ മനസ്സിന് ആശ്വാസം കിട്ടൂ..." സൈറയുടെ കണ്ണിൽ പകയുടെ കനൽ ആളിക്കത്തി... ശബ്ദത്തിൽ ദേഷ്യം കലർന്നു.... "വേണം സൈറാ... ഞാനുണ്ടാവും നിനക്കൊപ്പം.. സമയമാവുമ്പൊ നീയൊന്ന് വിളിച്ചാ മതി പറന്നെത്തും ഞാൻ..." നാദിറയവൾക്ക് വാക്കു കൊടുത്തു... " ഉം... വിളിക്കാം.. " എന്ന് നാദിറയോട് പറഞ്ഞ് തിരികെ അകത്തേക്ക് കയറുമ്പോൾ അവളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു..... അകത്തളത്തിലെ ആട്ടുകട്ടിലിൽ കയറിയിരുന്ന് ആടുമ്പോഴും മനസ്ഏതോ ഓർമ്മകളുടെ നോവിൽ അലഞ്ഞ് തുടങ്ങിയിരുന്നു... "എന്താ സൈറമോൾക്ക് ഒരു ആലോചന .." പത്മാവതിയമ്മ അവൾക്കരികിലിരുന്ന് ചോദിച്ചതും ഒന്നുമില്ലെന്ന് കണ്ണു ചിമ്മിക്കാണിച്ച് ആ മടിയിലേക്ക് കിടന്ന് വയറിലേക്ക് മുഖം ചേർത്ത് വെച്ച് കിടന്നവൾ... പത്മാവതിയമ്മയുടെ കൈകൾ വാത്സല്യത്തോടെ അവളെ തലോടിക്കൊണ്ടിരുന്നു.. കണ്ണു തുറക്കുമ്പോൾ സൈറ ആട്ടുകട്ടിലിൽ തനിച്ചാണ്... അച്ഛമ്മ എഴുന്നേറ്റു പോയോ.. അറിഞ്ഞതേയില്ലല്ലോ.. എന്ന് ചിന്തിച്ചു കൊണ്ട് കൈകൾ ഉയർത്തി ഒന്ന് ഞെളിഞ്ഞ ശേഷം എഴുന്നേറ്റിരുന്നു... അച്ഛമ്മയും കേശുവും എന്തെല്ലാമോ പറയുന്നത് അവ്യക്തമായി കേൾക്കുന്നുണ്ട്.. അച്ഛമ്മയുടെ മുറിയുടെ മുന്നിലെത്തിയപ്പോൾ അങ്ങോട്ട് കയറിയപ്പോൾ അച്ഛമ്മയുടെ മടിയിൽ കിടക്കുന്ന കേശുവിനെ കണ്ടു.. " എണീറ്റു വന്നോ... എന്തുറക്കമായിരുന്നു.. തണുപ്പ് കൂടിയപ്പോ ഞാനെണീറ്റു പോന്നു.. ചെറുതായിട്ട് ശ്വാസംമുട്ടൽ തുടങ്ങീട്ടുണ്ടേ.." അച്ഛമ്മ പറഞ്ഞപ്പോൾ സൈറ ഭംഗിയായൊന്നു ചിരിച്ചു... മുട്ടിന് മേലെക്കിടക്കുന്ന ഫ്രോക്കിലേക്കും സൈറയേയും നോക്കി കേശു ദേഷ്യത്തോടെ കണ്ണുരുട്ടി... 'കൊശവൻ...' പിറുപിറുത്തുകൊണ്ട് അവനെ നോക്കി ചുണ്ടു കോട്ടി സൈറ പുറത്തേക്ക് നടന്നു.. അത്താഴത്തിന് ചൂടുള്ള കുത്തരിയുടെ കഞ്ഞിയും ചമ്മന്തിയും പയറുപ്പേരിയുമായിരുന്നു... " സൈറമോൾക്ക് കഞ്ഞിയൊക്കെ ഇഷ്ടാവുമോ.. ഇല്ലാച്ചാൽ നാളെ മുതൽ വേറെയുണ്ടാക്കാം... എന്താ വേണ്ടതെന്ന് പറഞ്ഞാ മതീട്ടോ... "ചന്ദ്രിയമ്മ പറഞ്ഞപ്പോൾ സൈറയൊന്ന് ചിരിച്ചു.. "എനിക്കങ്ങനെ ഇഷ്ടങ്ങളൊന്നുമില്ല... എന്തും കഴിക്കും... ഇത് നല്ല ടേസ്റ്റിയാണല്ലോ.. ഇത് മതി.. " പറഞ്ഞു കൊണ്ട് സ്പൂണിൽ കഞ്ഞി കോരിക്കുടിച്ചു കൊണ്ടിരുന്നു.. കേശുവിനെ നോക്കുമ്പോൾ കൈകൊണ്ട് കഞ്ഞി വാരിക്കുടിക്കുന്നുണ്ട്... അവൾക്കതിൽ അത്ഭുതം തോന്നി.. "ഉം... " കനപ്പിച്ചുള്ള അവൻ്റെ മൂളൽ കേട്ടതും "മ്ച്ചും... " ഒന്നുമില്ലെന്ന് ചുമലനക്കിക്കൊണ്ട് കഞ്ഞിയിൽ മാത്രം ശ്രദ്ധിച്ചു... പതിവിലധികം കഴിച്ച് മുറിയിലേക്ക് നടക്കുമ്പോൾ വയറിനൊപ്പം മനസ്സും നിറഞ്ഞത് പോലെ തോന്നിയവൾക്ക്... പത്മാവതിയമ്മയുടെ ഫോണിൽ നിന്നും തപ്പിയെടുത്ത് തൻ്റെ ഫോണിലേക്ക് സേവ് ചെയ്ത നമ്പറിലേക്ക് ഡയൽ ചെയ്ത് കാതോട് ചേർത്തു.. മറുപുറത്ത് റിംഗ് ചെയ്തപ്പോൾ ഓഫാക്കി... വീണ്ടും ഡയൽ ചെയ്ത് രണ്ടു ബെല്ലടിച്ചതും ഓഫാക്കി വെച്ചു... അൽപ്പം കഴിഞ്ഞതും സൈറയുടെ ഫോൺ ശബ്ദിച്ചു.... സ്ക്രീനിൽ തെളിഞ്ഞപേര് കണ്ടതും സൈറയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു... ഫോണെടുത്ത് ഓണാക്കി വെച്ചു.... "ഹലോ.. ഹലോ.. " മറുപുറത്ത് നിന്നും അയാളുടെ ശബ്ദം കേട്ടു... മറുപടിയൊന്നും പറയാതെ അവളിരുന്നു.... ഒടുവിൽ അയാൾ കട്ടാക്കിയതും അവൾ ആദ്യത്തേത് പോലെ ഡയൽ ചെയ്ത ശേഷം കട്ടാക്കിക്കൊണ്ടിരുന്നു... വീണ്ടും കോൾ വന്നതും അവളതെടുത്ത് കാതോട് ചേർത്തു ... "ഹലോ.... ആരാ ഇത്.. " മറുപുറത്ത് ഈർഷ്യനിറഞ്ഞ ശബ്ദം കേട്ടു.... " മനുഷ്യനെയിട്ട് കളിപ്പിക്കാതെ ആരാന്ന് പറയെടാ.." മറുപടിയൊന്നും കേൾക്കാതായപ്പോൾ അയാൾ ദേഷ്യപ്പെട്ടു.. "സൈരന്ദ്രി..." ഉറച്ച ശബ്ദത്തോടെയവൾ പറഞ്ഞതും മറുപുറം പെട്ടന്ന് നിശബ്ദമായി... "വർഷങ്ങൾക്ക് മുൻപ് തൻ്റെ മുന്നിൽ ഭയത്തോടെ നിന്നിരുന്ന പത്ത് വയസ്സുകാരി സൈരന്ദ്രിയല്ല... മനസ്സും ശരീരവും കരുത്താർജ്ജിച്ച് നിന്നെ കൊല്ലാതെ കൊല്ലാനുള്ള പക നിറച്ച് വന്നവൾ.. ജന്മനാടിൻ്റെ കാവൽക്കാരി.. നിൻ്റെ സന്തോഷവും സമാധാനവും ഇന്നത്തോടെ അവസാനിച്ചു... നിൻ്റെ മുഖം മൂടിയഴിച്ച് നിനക്ക് പ്രിയപ്പെട്ടവർക്ക് മുന്നിൽ നിൻ്റെ യഥാർത്ഥ രൂപം കാണിച്ചു കൊടുക്കും ഞാൻ.." വല്ലാത്തൊരാവേശത്തോടെ സൈറ പറഞ്ഞു... മറുപുറത്ത് നിശബ്ദത മാത്രമായിരുന്നു.. അപ്രതീക്ഷിതമായിക്കേട്ട വാക്കുകളിൽ അയാൾ ഞെട്ടിയിരുന്നു... അയാളുടെ ആ മുഖഭാവം സൈറ മനസ്സിൽ കണ്ടു.. അവളിൽ ക്രൂരമായ ചിരി വിരിഞ്ഞു .. "ഹലോ..കേൾക്കുന്നില്ലേ.. " അവൾ വീണ്ടും ചോദിച്ചു... "നിനക്ക്... നിനക്കെന്താ വേണ്ടത്.." വിക്കി വിക്കി അയാൾ ചോദിച്ചപ്പോൾ അവൾ ഉറക്കെ ചിരിച്ചു.. " നിൻ്റെ ജീവൻ വേണം... തരുമോ.. " "വെറുമൊരു പീറപ്പെണ്ണാണ് നീ..നിനക്കെന്നെ ഒന്നും ചെയ്യാൻ കഴിയില്ല..." ആദ്യം സൈരന്ദ്രിയെന്ന പേര് കേട്ട ഞെട്ടലിൽ നിന്നും മോചിതനായതും അയാൾ പുച്ഛത്തോടെ പറഞ്ഞു... സൈറ പതിയെചിരിച്ചു.. " ഇന്ന് മുതൽ താൻ കൗണ്ട്ഡൗൺ തുടങ്ങിക്കോ.. ഈ സൈരന്ദ്രിയെ താൻ അറിയാൻ പോവുന്നതേയുള്ളൂ... അപ്പോ ബാഡ്നൈറ്റ്..." പറഞ്ഞു കൊണ്ട് ഫോൺ കട്ടു ചെയ്ത് കട്ടിലിലേക്ക് മറിഞ്ഞവൾ... ❤❤ ഫോണിലെ കേശു അറിയാതെ എടുത്ത ഫോട്ടോകളിലേക്ക് നോക്കി ചെറുചിരിയോടെ കിടന്നു ശാലു... എപ്പോഴാണെന്നറിയില്ല കേശുവേട്ടനോട് ഇഷ്ടം തോന്നിത്തുടങ്ങിയത്.. ആ കണ്ണുകളും ചിരിയും എല്ലാം വല്ലാത്തെരു ആകർഷണമാണ്... അച്ഛൻ എതിർക്കുമോ എന്നൊരു പേടിയുണ്ടായിരുന്നു.. എന്നാൽ അപ്രതീക്ഷിതമായി അച്ഛമ്മ ചോദിച്ചപ്പോൾ അച്ഛൻ സമ്മതം പറഞ്ഞപ്പോൾ അമ്പരന്ന് പോയിരുന്നു.. സ്വപനം കാണുന്നതാണെന്ന് വരെ തോന്നിപ്പോയി.. ഫോൺ നെഞ്ചോടു ചേർത്ത് കിടന്നപ്പോൾ ആ സ്വരമൊന്ന് കേൾക്കാൻ തോന്നി.. വിളിച്ചാലോ.. അല്ലെങ്കിൽ വേണ്ട.. നാളെ ഷോപ്പിങ്ങിന് പോവുമ്പോ വിളിച്ച് നോക്കാം.. കേശുവിനെ സ്വപ്നം കണ്ടുകൊണ്ട് ചിരിയോടെ കിടന്നവൾ.. ❤❤ തൻ്റെ പാതിയാവാൻ ഒരു പെണ്ണ് വരുന്നു... അമ്മമ്മ പലപ്പോഴും കല്യാണത്തെക്കുറിച്ച് പറയാറുണ്ടെങ്കിലും ഇത്രപെട്ടന്ന് തീരുമാനിക്കുമെന്ന് കരുതിയതേയില്ല.. അതും ശാലിനിയെ...മുറപ്പെണ്ണാണെങ്കിലും താനങ്ങനെ ചിന്തിച്ചിട്ടേയില്ല... തൻ്റെ മനസ്സിലെ സങ്കൽപ്പങ്ങൾക്കനുസരിച്ചുള്ള ഭാര്യയാവാൻ ശാലുവിന് കഴിയുമോ..? മുതിർന്നതിൽ പിന്നെ വല്ലപ്പോഴും ഹോസ്റ്റലിൽ നിന്നും വരുമ്പോൾ കാണുമെന്നല്ലാതെ അവളുടെ രീതികളൊന്നും തനിക്കറിയില്ല.. തന്നെ മനസ്സിലാക്കുന്നവളാവണം മണ്ണിനെയും മനുഷ്യനെയും അറിയുന്നവൾ.. വിവാഹത്തെക്കുറിച്ച് പലരും പറയുമ്പോഴും മനസ്സിൽ അങ്ങനെയൊരാഗ്രഹം ഉണ്ടായിരുന്നു.. ഡോക്ടറാവാൻ പഠിക്കുന്നവളാണ്.. ഈ ഗ്രാമത്തിൽ ജീവിക്കാൻ അവൾ തയ്യാറാവുമോ? കേശുവിൻ്റെ മനസ്സങ്ങനെ ചോദ്യങ്ങളാൽ നിറഞ്ഞു തുടങ്ങിയിരുന്നു.. അമ്മമ്മേടെ തീരുമാനമൊന്നും മോശമാവില്ല.. സ്വയം സമാധാനിക്കാൻ ശ്രമിച്ചു കൊണ്ടു കണ്ണടച്ചു കിടന്നവൻ... ❤❤ പട്ടാളക്യാമ്പിലെ ചിട്ടവട്ടങ്ങളെല്ലാം തെറ്റിച്ച് ഇന്നും രാവിലെ വൈകിയാണ് സൈരന്ദ്രിയുണർന്നത്.. നേരം വെളുത്തു തുടങ്ങിയിരുന്നു. ഇന്നലെ ജോഗിങിന് പോയ വഴിയൊന്ന് മാറ്റിപ്പിടിച്ചു അവൾ...പാടത്തിന് അരികിലൂടെയുള്ള റോഡിലൂടെ അൽപ്പദൂരം ഓടിയപ്പോഴാണ് ചെറിയ വീടുകൾ കണ്ടുതുടങ്ങിയത്.. അടുത്തടുത്തായി ഷീറ്റ് മേഞ്ഞതും ഓടിട്ടതുമായ ഒതുക്കമുള്ളവീടുകൾ... ആദിവാസികളുടെ പാടികളാണ് അതെല്ലാം.. അൽപ്പദൂരം കഴിയുമ്പോൾ ചെറുതും വലുതുമായ വീടുകൾ കാണാം.. എല്ലാത്തിലും ഗ്രാമീണത നിറഞ്ഞു നിൽക്കുന്നു... റോഡിനരികിലുള്ള ചാടക്കടക്കുള്ളിൽ രാവിലത്തെ തിരക്കിലേർപ്പെട്ട ജാനകിയും ശശാങ്കൻ ചേട്ടനും പുതിയതായി റോഡിലൂടെ ഓടുന്നതാരെന്ന് എത്തി നോക്കിയെങ്കിലും ആളെ മനസ്സിലായില്ല.. പതിവിലധികം ദൂരം ഓടിയിട്ടും മതിയാവാത്തത് പോലെ തോന്നി സൈറയ്ക്ക്.. തിരികെ വരുമ്പോൾ ചുറ്റും കാഴ്ച്ചകൾ കണ്ട് നടന്നാണ് വന്നത്.. ചായക്കടയിൽ നിന്നും എണ്ണക്കടികളുടെ മണം മൂക്കിലേക്ക് കയറിയതും ഒരു കാപ്പി കുടിക്കാൻ തോന്നി.. അല്ലേലും തണുപ്പുള്ളപ്പോൾ ചൂടുകാപ്പി ഊതിക്കുടിക്കാൻ ഒരു പ്രത്യേകരസമാണ്.. പണിക്ക് പോവുന്നവർ അധികവും ശശാങ്കൻ ചേട്ടൻ്റെ പറ്റുകാരാണ്.. രാവിലെ കടിയും ചായയോ കാപ്പിയോ കുടിച്ച് പോവുന്നവർ.. പുതിയതായി കടയിലേക്ക് കയറിവരുന്ന സൈറയെ കണ്ട് എല്ലാ കണ്ണുകളും അവളിലേക്കാണ്.. "എന്താ കുഞ്ഞേ വേണ്ടത്.." ശശാങ്കൻ തോളത്തിട്ട തോർത്തുമുണ്ടിൽ കൈ തുടച്ച് കൊണ്ട് സൈറയോട് ചോദിച്ചു.. "ഒരു കാപ്പി..." ചിരിയോടെ പറഞ്ഞവൾ. "ടാ.. വെളുക്കാ നീയൊന്നെണീറ്റേ.. കുഞ്ഞ് ഇങ്ങോട്ടിരുന്നോളു.. "അകത്തെ ബെഞ്ചിലിരിക്കുന്ന ആദിവാസിയെ എഴുന്നേൽപ്പിച്ച് ശശാങ്കൻ സൈറക്കിരിക്കാൻ സ്ഥലമൊരുക്കുകയാണ്. " വേണ്ട.. ചേട്ടനവിടെത്തന്നെയിരുന്നോളൂ.. " എഴുന്നേൽക്കാൻ തുടങ്ങിയ വെളുക്കനരികിൽ സൈറയിരുന്നു. "മോളെവിടെന്നാ.. ഇന്നാട്ടിൽ കണ്ടിട്ടേയില്ലല്ലോ..." ചായയെടുക്കുന്നതിനിടയിൽ ജാനകിയുടെ ചോദ്യം കേട്ടു... "മാണിക്യമംഗലത്ത് വന്നതാ.. " " പട്ടാളത്തീന്ന് വന്നതാണോ..?" തലേ ദിവസം ചായ കുടിക്കാൻ വന്നവരാരോ പറയുന്നത് കേട്ടിരുന്നു പട്ടാളത്തിൽ നിന്നൊരു പെൺകുട്ടി മാണിക്യ മംഗലത്ത് എത്തിയിട്ടുണ്ടെന്ന്.. ആ ഊഹം വെച്ചാണ് ജാനകിചോദിച്ചത്.. "അതെ.. " എന്ന് സൈറപറയുമ്പോൾ പല മുഖങ്ങളിലും ബഹുമാനവും ആശ്ചര്യവും നിറഞ്ഞുനിന്നു.. "കുറച്ച് നാള് ഇവിടെ കാണുവോ "ചായ കുടിച്ചു കൊണ്ടിരുന്ന കണാരൻ ചേട്ടനാണ്.. " ഒന്ന് രണ്ട് മാസം ഉണ്ടാവും." ഓരോരുത്തർക്കും ചോദിക്കാനുണ്ടായിരുന്നു ഏറെ.. ചിരിയോടെ അവർക്കെല്ലാം മറുപടി കൊടുത്ത് കാപ്പിയും കുടിച്ച് തിരികെയിറങ്ങുമ്പോൾ ചില്ലുഭരണിയിലെ നാരങ്ങമിട്ടായികൂടി വാങ്ങിയിരുന്നു.... തിരികെ തറവാട്ടിലെത്തുമ്പോൾ പത്രവും വായിച്ച് ഹാളിൽ ഇരിപ്പുണ്ട് അച്ഛമ്മ. "ഗുഡ്മോണിംഗ് പത്മാവതിയമ്മേ.. " " ഉം.. ഈ തണുപ്പത്ത് നാടുമുഴുവൻ ഓടിയോ സൈറക്കുട്ടി.. " പത്രത്തിൽ നിന്നും തലയുയർത്തി നോക്കി പത്മാവതിയമ്മ.. "ഏയ്.. ബാക്കിനാളെ... " കണ്ണുചിമ്മിയവൾ. " പോയി കുളിച്ച് വല്ലതും കഴിക്കാൻ നോക്ക്.. "പത്മാവതിയമ്മ പറഞ്ഞ് തീരും മുൻപേ നാരങ്ങ മിഠായി അവരുടെ വായിലേക്കിട്ട് സൈറ ഓടിയിരുന്നു.. ആദ്യമൊന്ന് അമ്പരന്നെങ്കിലും ചെറുചിരിയോടെ മധുരം നുണഞ്ഞവർ.. ❤❤ "കേശൂട്ടാ.. ശാലൂന് ഇന്ന് ഹോസ്റ്റലിലേക്ക് തിരികെ പോവണംന്ന്... നിന്നോടൊന്ന് കൂടെച്ചെല്ലാൻ പറഞ്ഞ് വിളിച്ചിരുന്നു.. " കേശു രാവിലെ പാടത്ത് പോയി തിരികെയെത്തിയപ്പോഴാണ് പത്മാവതിയമ്മ പറഞ്ഞത്. പതിവില്ലാത്ത കാര്യമായത് കൊണ്ട് തന്നെ കേശുവിന് അമ്പരപ്പാണ് തോന്നിയത്.. ''ഞാനെന്തിനാ പോണത്... മാമയല്ലേ അവളെ കൊണ്ടുവിടാറ്.. " അവൻ ചോദിച്ചു. " അതൊക്കെ മുൻപല്ലേ.. ഇനിയിപ്പൊ കൊണ്ടാക്കാനും കൊണ്ടുവരാനുമൊക്കെ നീ പോവേണ്ടി വരും.. " "അങ്ങനെയൊക്കെയുണ്ടോ..?" കേശു മുഖം ചുളിച്ചു.. " പണ്ടൊക്കെ കല്യാണം കഴിഞ്ഞാണ് ചെക്കനും പെണ്ണും കാണുന്നത് തന്നെ.. ഇപ്പോ പെണ്ണ്കണ്ട് കഴിഞ്ഞാൽ പിന്നെ ഒരുമിച്ചാണ് യാത്രകൾ.. ശാലു പിന്നെ നിനക്ക് അന്യയുമല്ലല്ലോ.. എന്തായാലും അവള് വിളിച്ചതല്ലേ നീ പോയിട്ട് വാ.. " "ഉം.. " മൂളിക്കൊണ്ട് റൂമിലേക്ക് നടന്നവൻ. റെഡിയായി ഇറങ്ങുമ്പോൾ അമ്മമ്മയുടെ മടിയിൽ കിടന്ന് ഏതോ പുസ്തകം വായിക്കുന്നുണ്ട് സൈറ.. അമ്മമ്മ അവളുടെ മുടിയിഴകളിലൂടെ കൈവിരലോടിക്കുന്നുണ്ട്.. " പോയിട്ട് വരാം.. " പത്മാവതിയമ്മയോട് പറഞ്ഞ് ഇറങ്ങിയവൻ.. ദേവമാമ്മയുടെ വീട്ടിലെത്തിയതും തന്നെ കാത്തെന്ന പോലെ ഇരിപ്പുണ്ട് എല്ലാവരും... ഭാനു അമ്മായി ചായ കുടിക്കാൻ നിർബന്ധിച്ചെങ്കിലും വേണ്ടെന്ന് പറഞ്ഞൊഴിഞ്ഞു.. ഇടക്കിടെ ഓടിവരാറുള്ള വീടാണെങ്കിലും ഇന്നെന്തോ ഒരു മാറ്റം.. മറ്റുള്ളവരുടെ പെരുമാറ്റത്തിലും പതിവിലും കവിഞ്ഞ സ്നേഹമോ കരുതലോ പോലെ.. ഒരുതരം വീർപ്പുമുട്ടൽ തോന്നിയവന്... ശാലു റെഡിയായി ഇറങ്ങിയതും.. " എന്നാപ്പിന്നെ നിങ്ങളിറക്കിക്കോ.. " എന്ന് ദേവമാമ്മ പറഞ്ഞതും ശാലു ബാഗുമെടുത്ത് കാറിൽ കയറിയിരുന്നു. ഡ്രൈവ് ചെയ്യുമ്പോൾ മൗനമായിരിക്കുന്ന കേശുവിനെ നോക്കി ശാലു..ആള് ഗൗരവത്തിലാണ്. " കേശുവേട്ടാ എനിക്ക് വൈകിട്ട് ഹോസ്റ്റലിൽ എത്തിയാ മതീട്ടോ.." ശാലു തന്നെയാണ് സംസാരത്തിന് തുടക്കമിട്ടത്.. "എന്നാപ്പിന്നെ ഉച്ചകഴിഞ്ഞ് ഇറങ്ങിയാ പോരായിരുന്നോ...?" "നമുക്ക് പതിയെ പോവാം.. കുറച്ച് ഷോപ്പിംഗ് ഉണ്ടായിരുന്നു.. പിന്നെ ബീച്ചിലൊക്കെ പോയിട്ട് ..." പതിയെ ശാലു പറഞ്ഞു.. " ഉം.. " കേശു മൂളി.. ആള് വീണ്ടും മൗനമാണ്.. ശാലുവൊന്ന് ഇടംകണ്ണിട്ട് നോക്കി.. എവിടെ കക്ഷി മറ്റേതോ ലോകത്താണ്.. " കേശുവേട്ടാ..." "ഉം... " "എൻ്റെ എത്ര നാളത്തെ സ്വപ്നമാണെന്നറിയോ ഇതുപോലെ കേശുവേട്ടനൊപ്പം ഒരു ദിവസം.. " വിടർന്ന കണ്ണുകളോടെ അവൾ പറയുമ്പോൾ കേശുവൊന്ന് നോക്കി.. "നിനക്കെന്നാ എന്നോടിങ്ങനെ ഒരിഷ്ടം തോന്നിയത്..?" "അങ്ങനെ ചോദിച്ചാൽ..മുതിർന്ന കുട്ടിയായപ്പോൾ എപ്പോഴോ കേശുവേട്ടനെ ശ്രദ്ധിച്ചു തുടങ്ങി .. കേശുവേട്ടനെ കാണാനും കൂടെ നടക്കാനും ഒക്കെ വല്ലാത്തൊരിഷ്ടം തോന്നിത്തുടങ്ങി.. കേശുവേട്ടൻ കാണാൻ വേണ്ടിയാ ഉടുക്കാനറിയാത്ത ദാവണിയും സാരിയുമൊക്കെ ചുറ്റി ഓരോതവണ വരുമ്പോഴും തറവാട്ടിലേക്ക് ഓടി വരുന്നത്.. പക്ഷേ കേശുവേട്ടനെന്നെ നോക്കാറേയില്ല.. " പരിഭവത്തോടെ പറഞ്ഞവൾ.. "എനിക്കറിയില്ലല്ലോ നിൻ്റെ മനസ്സിലെ ചിന്തകൾ.. " കേശു പുഞ്ചിരിച്ചു... പതിയെ ഓരോന്ന് പറഞ്ഞ് മണിക്കൂറുകൾ കടന്നു പോയിരുന്നു.. ചുരമിറങ്ങി കോഴിക്കോടെത്തുമ്പോഴേക്കും രണ്ടാൾക്കും സംസാരിക്കാൻ വിഷയങ്ങൾ ഏറെയായിരുന്നു. "വിശക്കാൻ തുടങ്ങി.. വല്ലതും കഴിക്കാം... " കേശു ശാലുവിനെ നോക്കി.. " ഞാനെപ്പഴേ റെഡി.. " താജ് ഹോട്ടലിൻ്റെ പാർക്കിങ്ങിൽ കാർ ഒതുക്കിയിറങ്ങി.. വായിൽക്കൊള്ളാത്ത പേരുള്ള എന്തെല്ലാമോ ഓർഡർ ചെയ്യുന്നുണ്ട് ശാലു.. "കേശുവേട്ടനോ.. " ഒടുവിൽ കേശുവിനോട് ചോദിച്ചു.. "എനിക്കൊരു ചിക്കൻ ബിരിയാണി മതി.. " അരമണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഭക്ഷണമെത്തിയത്.. മേശമേൽ നിരന്ന വിഭവങ്ങളിൽ പാതിയിൽ അധികവും ബാക്കിയാക്കി ശാലു എഴുന്നേറ്റു.. "ആവിശ്യമില്ലെങ്കിൽ എന്തിനാ വെറുതെ വാങ്ങി വേസ്റ്റാക്കുന്നത്.." കേശു അറിയാതെ ചോദിച്ചു പോയി.. " വയറു നിറഞ്ഞിട്ടാ..." എന്ന് പറഞ്ഞവൾ കൈകഴുകാൻ നടന്നിരുന്നു.. വണ്ടി നേരെപ്പോയത് ബീച്ചിലേക്കാണ്.. കാറിൽ നിന്നിറങ്ങി നടക്കുമ്പോൾ ശാലുവിൻ്റെ കൈ കേശുവിൻ്റെ കൈയ്യിൽ ചേർന്നിരുന്നു.. ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവനാ കൈ വിടുവിക്കാതെ നടന്നു.. തുടരും. രചന :: രജിഷ #📙 നോവൽ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📔 കഥ
മൗനനൊമ്പരം❤ Part 3 കണ്ണുതുറന്ന് ക്ലോക്കിലേക്ക് നോക്കിയതും ചാടിയെഴുന്നേറ്റു മെൽവിൻ.. 7 മണി കഴിഞ്ഞു ജാനി ഇപ്പൊ എത്തുമല്ലോ എന്നോർത്തു കൊണ്ട് ബാത്റൂമിലേക്ക് കയറി.. തിരക്കിട്ട് കുളി കഴിഞ്ഞിറങ്ങുമ്പോഴേക്കും താഴെ ജാനിയെ കണ്ടു.. ഓടിപ്പിടിച്ച് താഴെ എത്തുമ്പോൾ ജാനി ബസ്സിലേക്ക് കയറാൻ തുടങ്ങിയിരുന്നു .. "ഇതെന്താ ഓടി വരുന്നെ.. എന്തേലും അത്യാവശ്യമുണ്ടോ?"തിരിഞ്ഞു നിന്നവൾ ചോദിച്ചു. ഇല്ലെന്ന് കണ്ണു ചിമ്മിക്കാണിച്ചവൻ.. പിന്നെയെന്തെന്ന ഭാവത്തിൽ ജാനി അവനെ നോക്കുമ്പോൾ തന്നെ മാത്രം നോക്കി നിൽക്കുന്ന അവൻ്റെ കണ്ണുകളിലെ തിളക്കം കണ്ടു.. ❄❄ ജംഗ്ഷനിൽ നിർത്തിയിട്ട ബസ്സിലിരിക്കുമ്പോഴും ജാനിയുടെ മനസ്സിൽ മെൽവിനായിരുന്നു .. ആ കണ്ണുകൾ എന്തെല്ലാമോ പറയാൻ ആഗ്രഹിക്കുന്നത് പോലെ .. ഏയ് വെറുതെ തോന്നിയതാവും.. സ്വയം സമാധാനിച്ചവൾ.. രാത്രി ബസ്സ് നിർത്തി ഇറങ്ങുമ്പോൾ പതിവായി കാത്തു നിൽക്കാറുള്ള എയ്ഞ്ചലിനൊപ്പം മെൽവിനുമുണ്ടായിരുന്നു .. കോളേജിലെ വിശേഷങ്ങൾ നിർത്താതെ പറയുന്നുണ്ട് എയ്ഞ്ചൽ.. അവളോട് ഓരോന്ന് പറയുമ്പോഴും അരികിൽ നിൽക്കുന്നവൻ്റെ കണ്ണുകൾ തന്നിലാണെണ് ജാനി അറിഞ്ഞിരുന്നു .. അവന് മുഖം കൊടുക്കാതെ എയ്ഞ്ചലിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ജാനിയുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു.. " ഇന്നെന്താ വിരുന്നുകാരുണ്ടോ.."കടയിൽ കയറി പതിവിലധികം വീട്ടു സാധനങ്ങളും കുറച്ച് ചിക്കനും വാങ്ങിയപ്പോൾ കോയാക്ക ചിരിയോടെ ചോദിച്ചു. " ചേച്ചി വന്നിട്ടുണ്ട്.. " " ആഹാ..കുട്ടി ഡോക്ടർ വന്നോ.. ഇനിയെത്ര നാളു കൂടിയുണ്ട് നയനമോൾടെ പഠിത്തം .. " കോയാക്ക ചോദിച്ചു. " രണ്ടുവർഷം കൂടി.. "ജാനി അയാളെ നോക്കി പറഞ്ഞു. "നന്നായി വരട്ടെ.. പഠിത്തമൊക്കെ കഴിഞ്ഞ് ചേച്ചിക്കൊരു ജോലിയായാൽ ജാനിമോൾക്ക് ഇങ്ങനെ കഷ്ടപ്പെടേണ്ടല്ലോ " കോയാക്ക വാത്സല്യത്തോടെ പറഞ്ഞു. ശരിയാണെന്ന മട്ടിലൊന്നു ചിരിച്ചിട്ട് തിരികെ നടന്നവൾ.. പതിവുപോലെ പുറത്ത് കാത്ത് നിൽപ്പുണ്ട് അമ്മ.. കുറച്ച് സമയം വൈകിയതിനാലാവാം അൽപം പരിഭവത്തിലാണ് ആള്.. "എന്തിനാ ഈ തണുപ്പത്ത് ഇങ്ങനെ നിക്കണതെൻ്റെ അനിതാമ്മെ .. ഞാൻ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ.. "അരികിലെത്തി സ്നേഹത്തോടെ പറഞ്ഞു ജാനി.. " മനസ്സിലിപ്പോഴും നീയെൻ്റെ കൊച്ചു കുട്ടി തന്ന്യാ.. മക്കള് സമയത്ത് വീട്ടിലെത്താഞ്ഞാൽ അമ്മമാരുടെ മനസ്സിനൊരു സമാധാനവും ഉണ്ടാവില്ല.. അതൊന്നും പറഞ്ഞാ നിനക്കിപ്പൊ മനസ്സിലാവില്ല.. മക്കളൊക്കെ ആവുമ്പോഴെ മനസ്സിലാവൂ.. " അനിതയുടെ ശബ്ദം ഇടറി.. " അതിന് മനപ്പൂർവ്വം വൈകിയതല്ല അമ്മേ.. കടേക്കേറിയപ്പൊ കുറച്ച് നേരം കോയാക്ക ഓരോന്ന് പറഞ്ഞോണ്ടിരുന്നു.. അല്ലാതെ ഞാനെവിടെ പോവ്വാനാ .. "ജാനി പറഞ്ഞു. അപ്പോഴാണ് അവളുടെ കയ്യിലെ കവറുകൾ അനിത ശ്രദ്ധിച്ചത് .. " കാശില്ലാത്ത സമയത്ത് നിയതെന്തൊക്കെയാ വാങ്ങീട്ട് വന്നത്.." വെപ്രാളത്തോടെ ചോദിച്ചവർ.. "കുറച്ച് ചിക്കനുണ്ട്.. പിന്നെ ശർക്കരേം എണ്ണേം അത്യാവശ്യ സാധനങ്ങളെല്ലാമുണ്ട്.. ചേച്ചിക്കെന്തേലുമൊക്കെ ഉണ്ടാക്കി കൊടുക്കമ്മേ.. അവള് വല്ലപ്പോഴും വരുന്നതല്ലേ.. മുഖം വീർപ്പിച്ചിരിക്കുന്നത് കാണാൻ വയ്യ... " കൈയിലുള്ളതെല്ലാം അമ്മയെ ഏല്പിച്ച് അകത്തേക്ക് നടന്നവൾ.. മെൽവിനെക്കുറിച്ചോർത്തപ്പോൾ ജാനിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു.. എന്തായിരിക്കും ആ മനസ്സിൽ... ജോലിക്കാരിയായ പെൺകുട്ടിയോട് തോന്നുന്ന സഹതാപമോ.. അതോ പ്രണയമോ.. അല്ലെങ്കിൽ തൻ്റെ ശരീരത്തോടുള്ള ഭ്രമമോ.. തന്നെക്കാണുമ്പോൾ ആ കണ്ണുകൾ വിടരുന്നത് കണ്ടിട്ടുണ്ട്.. എത്രയാലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല അവൾക്ക്.. പിന്നീടുള്ള ദിവസങ്ങളിലൊക്കെയും അവനെ കാണാതിരിക്കാൻ.. സംസാരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചവൾ.. ❄❄ കണ്ടിട്ടും കാണാതെ പോവുന്ന ജാനിയെ കാണുമ്പോൾ തൻ്റെ മനസ്സ് നീറുന്നുണ്ടായിരുന്നു മെൽവിന്.. ഓരോ തവണയും ഒന്നും പറയാനനുവദിക്കാതെ അവൾ നടന്നു പോയി.. പ്രിയപ്പെട്ടവരുടെ അവഗണന വല്ലാത്തൊരു നോവാണ്.. അവളെ തനിച്ചൊന്നു കണ്ടെങ്കിൽ പറയാമായിരുന്നു ഒരുപാടിഷ്ടമാണെന്ന്.. എൻ്റെ ശബ്ദമാവുമോയെന്ന് ചോദിക്കാമായിരുന്നു.... ഇനിയുള്ള കാലമത്രയും എനിക്കുകൂടി വേണ്ടി സംസാരിക്കുമോയെന്ന് ചോദിക്കണം... പപ്പയോട് പറഞ്ഞ് മിന്നുകെട്ടി സ്വന്തമാക്കണം.. മനസ്സുനിറയെ ജാനിയെ മാത്രം ഓർത്തവൻ.... ❄❄ " മാത്യുച്ചായൻ്റെ വീടു വരെയൊന്നു പോവണം.. അമ്മച്ചി വരുന്നില്ലെന്നാ പറയുന്നെ.. പണിക്ക് വരുന്ന ഗീതയും ഇന്ന് ലീവാ..ജാനിക്കുട്ടിയിന്ന് അമ്മച്ചിയ്ക്ക് കൂട്ടായി ഇന്നിവിടെ നിക്കാമോ..?" എന്നു രാവിലെ പപ്പ വിളിച്ചു ചോദിച്ചപ്പോൾ ഇല്ലെന്ന് പറയാനായില്ല ജാനിക്ക് .. ആൻ്റോയുടെ ചേട്ടനാണ് മാത്യു .. രാവിലെ തിരക്കിട്ട് ഓടേണ്ട അതൊരു വല്യ ആശ്വാസം തോന്നിയവൾക്ക്.. ഒൻപതു മണിയ്ക്ക് അവരിറങ്ങുമ്പോഴേക്കും എത്തിയാ മതി.. വാതിൽക്കൽ ജാനിയെ കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ച് ദാവണിക്കിടയിലൂടെ കയ്യിട്ട് വയറിലൊന്നു തോണ്ടി എയ്ഞ്ചൽ.. "ടീ.. പെണ്ണെ ..ഇക്കിളിയാവുണൂ.." എയ്ഞ്ചലിൻ്റെ കൈ തട്ടിമാറ്റിക്കൊണ്ട് ജാനി ദേഷ്യം നടിച്ച് പറഞ്ഞു.. "വല്ലപ്പോഴുമേ നിന്നെയിങ്ങനെ കാക്കിയില്ലാതെ ദാവണിയൊക്കെ ഉടുത്ത് കാണാൻ കിട്ടൂ.. ഇപ്പൊ കണ്ടാൽ ഒരു ചന്തമൊക്കെയുണ്ട്.. " എയ്ഞ്ചൽ പറഞ്ഞതും.. " ഒന്ന്പോടീ.."ജാനിയവളെ ഒന്ന് നുള്ളി ... " കാര്യായിട്ടും... " എയ്ഞ്ചൽ വീണ്ടും പറഞ്ഞു. ഇത്തവണ ജാനി ചിരിച്ചു.. കൂടെ എയ്ഞ്ചലും... " പപ്പാ.. ഞാനിവിടെ നിന്നാലോ.. ഇവളെ കണ്ടപ്പോൾ വരാൻ തോന്നുന്നില്ലാ.. " പോവാൻ റെഡിയായി വരുന്ന ആൻ്റോയേ നോക്കി എയ്ഞ്ചൽ ചോദിച്ചു. "എല്ലാരും കൂടി വരാന്ന് പറഞ്ഞിട്ട് മെവിക്കുട്ടനും അമ്മച്ചീം വരുന്നില്ല.. ഇനി നീ കൂടി ഇല്ലെങ്കിൽ അവരെന്താ വിചാരിക്കും.. മോശമല്ലേ മോളെ.. " അയാൾ പറഞ്ഞതും "അതും ശരിയാലേ.." എന്നും പറഞ്ഞ് മനസ്സില്ലാ മനസ്സോടെയാണ് എയ്ഞ്ചൽ ഇറങ്ങിയത്.. " ചോറും കറികളുമൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട് ജാനി.. എല്ലാമെടുത്ത് കഴിക്കണം. പിന്നെ മോള് അമ്മച്ചിയെ ഒന്ന് ശ്രദ്ധിച്ചാ മതി.. മെവിച്ചൻ ഉച്ചയ്ക്ക് ഉണ്ണാനാവുമ്പോഴേക്കും വരും.. കൃത്യം ഒരുമണിക്ക് കഴിക്കുന്നതാ അവൻ്റെ ശീലം.. എന്നാ പിന്നെ ഞങ്ങളിറങ്ങട്ടെ.." ആനിയമ്മ ജാനിയുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.. ചിരിയോടെ തലയാട്ടി കൊണ്ടവൾ വാതിലടച്ച് അകത്തേക്ക് നടന്നു.. "ഇതെന്നാ പറ്റി.. പതിവില്ലാതൊരു ചടഞ്ഞുകൂടി കിടപ്പ്.. " കട്ടിലിൽ ചെരിഞ്ഞു കിടക്കുന്ന ഏലിയാമ്മച്ചിയ്ക്കരികിൽ ഇരുന്ന് കൊണ്ട് ജാനി ചോദിച്ചു. " എന്നതാന്നറിയില്ല ജാനിക്കൊച്ചേ..കാലത്തെ എണീറ്റപ്പൊ മുതലൊരു ക്ഷീണം.." ഏലിയാമ്മ എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു. "എന്നിട്ട് ചായ വല്ലോം കുടിച്ചാരുന്നോ.. " " ചായേം അപ്പോമൊക്കെ കഴിച്ചു.. ഇത്രേം ദൂരം യാത്ര ചെയ്യാൻ വയ്യെന്ന് തോന്നി.. അത് കൊണ്ടാ അവരോട് പൊയ്ക്കോളാൻ പറഞ്ഞെ.." കട്ടിലിൽ നിന്നും എഴുന്നേറ്റവർ പുറത്തേക്ക് നടന്നു.. "വയ്യെങ്കിൽ എണീറ്റ് നടക്കണ്ടാ.." അവർക്കു പിന്നാലെ നടന്നു കൊണ്ട് ജാനി പറഞ്ഞു. "ഇപ്പൊ കുഴപ്പമൊന്നുമില്ലെന്നെ.. പിന്നെ അടുക്കളയിലെ അലമാരയ്ക്കകത്ത് ടിന്നിന്നുള്ളിൽ നല്ല അവലോസുണ്ട ഇരിപ്പുണ്ടാവും.. നീയത് കുറച്ചെടുത്തോണ്ടുവാ.. എൻ്റെ ജാനിക്കൊച്ചേ.." ടിവിയ്ക്കു മുന്നിലിരുന്ന കൊണ്ട് ഏലിയാമ്മച്ചി പറഞ്ഞു. " അതിന് വല്യമ്മച്ചിക്ക് ഷുഗറുള്ളതല്ലേ.. " " ഇത് തന്നെയാ ഇവിടുള്ളോരും പറയുന്നെ.. ഷുഗറാന്നും വച്ച് ഇഷ്ടമുള്ളതൊക്കെ കഴിക്കാതിരിക്കാൻ പറ്റുമോ.. ആനീം മധുരമുള്ളതെന്നും തരത്തില്ല.. "അൽപ്പം കെറുവോടെ പറയുന്ന വല്യമ്മച്ചിയെ നോക്കി ചിരിയോടെ നിന്നു ജാനി .. " ഉം.. എന്നാ ഇങ്ങനെ നോക്കണെ.." വല്യമ്മച്ചി ചോദിച്ചു.. "" അതേ .. ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയോ.. " ജാനി അവർക്കരികിലെത്തി കുറുമ്പോടെ ചോദിച്ചു. "എന്നതാ.. " " സത്യത്തിൽ വല്യമ്മച്ചി എന്താ മാത്യു അങ്കിളിൻ്റെ വീട്ടിൽ പോവാതിരുന്നെ.. വയ്യായ്കയാണെന്ന് കള്ളം പറഞ്ഞതല്ലേ.. "ചെറുചിരിയോടെ ജാനി ചോദിച്ചതും ഏലിയാമ്മച്ചിയൊന്നു ചിരിച്ചു.. "അത് പിന്നെ.. നിന്നോടായത് കൊണ്ട് പറയുവാ.. ഇടക്ക് സ്വന്തം അമ്മച്ചിയെയൊന്ന് വന്ന് കാണാൻ മാത്യുവിനും പെണ്ണിനും സമയമില്ലാത്രേ.. അവിടിരിക്കട്ടെ.. എന്നെക്കാണണം എന്നുള്ളോര് ഇവിടെ വരട്ടെ.. വയ്യാത്ത ഞാനെന്നാത്തിനാ ഇത്രേം ദൂരം പോവണെ.. " അൽപം ഇടർച്ചയോടെ വല്യമ്മച്ചി പറഞ്ഞു. "തിരക്കായതുകൊണ്ടാവും വല്യമ്മച്ചി.. സാരല്ലാ.. അവര് വരുംന്നേ.. "ജാനിയവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "മാത്യു ..അവനെൻ്റെ ആൻ്റപ്പനെപ്പോലെയല്ല.. പണത്തിനോടാ സ്നേഹം കൂടുതൽ.. ആൻ്റപ്പൻ അവൻ്റെ അപ്പനേപ്പോലെയാ മനുഷ്യത്വം കൂടുതലാ.. സ്നേഹവും .. "വല്യമ്മച്ചിയൊന്നു നിശ്വസിച്ചു.. "അതേ.. ഈ അവലോസുണ്ടയൊക്കെ തരാം.. അവസാനം എന്നെ പ്രതിയാക്കരുത് ട്ടോ.."വല്യമ്മച്ചി സങ്കടത്തിലാണെന്നു തോന്നിയതും ജാനി വേഗം വിഷയം മാറ്റാനായി പറഞ്ഞു.. "ഏയ്.. ഞാനങ്ങനെ ചെയ്യില്ല .. "വല്യമ്മച്ചി ഉറപ്പിച്ച് പറഞ്ഞു.. ഉണ്ടയും കടിച്ചു കൊണ്ട് വല്യമ്മച്ചി പഴയകാലത്തെ കഥകൾ പറഞ്ഞു കൊണ്ടിരുന്നു.. പ്രേംനസീറിൻ്റെ സിനിമ ടി വി യിൽ വന്നതും വല്യമ്മച്ചി സംസാരമൊക്കെ നിർത്തി അതിൽ മുഴുകി.. " ഞാനും ഇച്ചായനും കൂടി ഒരുമിച്ച് ടാക്കീസിൽ പോയി കണ്ടതാ.. " പഴയ ഓർമ്മകളിൽ നിറഞ്ഞ ചിരിയോടെ വല്യമ്മച്ചി പറഞ്ഞു. "എന്നാ അമ്മച്ചി ഇതും കണ്ടിരിക്ക്.. ഞാൻ കുറച്ച് നേരം പഠിക്കട്ടെ.. എയ്ഞ്ചലിൻ്റെ റൂമിലുണ്ടാവും എന്തേലും ആവശ്യമുണ്ടേൽ വിളിച്ചാ മതീ ട്ടോ." എന്നും പറഞ്ഞ് ജാനി എയ്ഞ്ചലിൻ്റെ റൂമിലേക്ക് നടന്നു.. എയ്ഞ്ചലിൻ്റെ ടേബിളിൽ നിന്നും റിയൽ അനാലിസിസിൻ്റെ നോട്ടെടുത്ത് നോക്കിക്കൊണ്ടിരുന്നവൾ.. കോളിംഗ് ബെൽ ശബദിച്ചപ്പോഴാണ് ക്ലോക്കിലേക്ക് നോക്കിയത്.. 12.50 ആയിട്ടുണ്ട്.. മെവിച്ചൻകൃത്യം ഒരു മണിക്ക് ചോറുണ്ണാൻ എത്തുമെന്ന് ആനിയമ്മ പറഞ്ഞത് അപ്പോഴാണ് ജാനി ഓർത്തത്... ❄❄ എല്ലാവരും വല്യപപ്പേടെ വീട്ടിൽ പോയത് കൊണ്ട് ഇന്ന് തനിയെ എടുത്ത് കഴിക്കേണ്ടി വരുമല്ലോ... എന്ന് ചിന്തിച്ചു കൊണ്ടാണ് മെൽവിൻ വീട്ടിലെത്തിയത്.. കയ്യിലെ കീയെടുത്ത് വാതിൽ തുറക്കാൻ നോക്കിയപ്പോഴാണ് പൂട്ടിയിട്ടില്ലായെന്ന് മനസ്സിലായത്.. തള്ളി നോക്കിയപ്പോൾ തുറന്നതുമില്ല.. ഇനി ആരും പോയിട്ടില്ലേ എന്ന ചിന്തയോടെയാണ് ബെൽ അടിച്ചത്.. വല്യമ്മച്ചിയാണ് വാതിൽ തുറന്നത്... "പോയില്ലേ.. " എന്ന രീതിയിൽ കൈയുയർത്തിയതും .. " അവരെല്ലാം പോയി.. എനിക്ക് എന്തോ ഒരു മേലായ്ക പോലെ ..അത് കൊണ്ട് ഞാനില്ലെന്ന് പറഞ്ഞു... ജനിക്കൊച്ചിനെ തുണയ്ക്കാക്കീട്ട് അവര് പോയി.. " മറുപടിയായി വല്യമ്മച്ചി പറഞ്ഞു. ജാനിയെന്ന് കേട്ടതും മെൽവിൻ്റെ കണ്ണുകൾ വിടർന്നു .. കണ്ണുകൾ ചുറ്റും പരതിയപ്പോൾ മുകളിലെ എയ്ഞ്ചലിൻ്റെ റൂമിൽ നിന്നും ഇറങ്ങി വരുന്നവളെ കണ്ടതും ചുണ്ടിൽ അറിയാതൊരു പുഞ്ചിരി വിരിഞ്ഞു.. സ്റ്റെയർ ഇറങ്ങുമ്പോൾ തന്നെ നോക്കുന്നവനെ കണ്ടിരുന്നു ജാനി ..അരികിൽ നിൽക്കുന്ന വല്യമ്മച്ചിയെ കണ്ടതും അവനെ നോക്കിയൊന്ന് ചിരിച്ചെന്ന് വരുത്തി.. "കൊച്ച് കഴിക്കാൻ വന്നതാ മോളെ.. എന്നെ കണ്ട് ഞെട്ടിയിരിക്കുവാ.. " എന്ന വല്യമ്മച്ചിയുടെ വാക്കുകൾക്ക് അവളൊന്നു ചിരിച്ചു.. "ഇപ്പൊ എടുക്കാ.."മെന്ന് പറഞ്ഞ് വേഗം അടുക്കളയിലേക്ക് നടന്നവൾ.. അപ്പോഴും തൻ്റെ പ്രിയപ്പെട്ടവൾക്കു പിന്നാലെയായിരുന്നു അവൻ്റെ കണ്ണുകൾ.. ആനിയമ്മ ഉണ്ടാക്കി വെച്ച ചോറും കറികളും പാത്രങ്ങളിലേക്ക് കോരിയിടുമ്പോഴും മെൽവിൻ്റെ നോട്ടത്തിൻ്റെ അർത്ഥം തിരയുകയായിരുന്നവൾ.. എല്ലാം കൊണ്ടു വെച്ചപ്പോഴേക്കും മെൽവിനും വല്യമ്മച്ചിയും കഴിക്കാനിരുന്നിരുന്നു.. അവൻ്റെ മുഖത്ത് നോക്കാതെ തന്നെ ഓരോന്നും വിളമ്പി .. "മോളൂടെ ഇരിക്ക്.. "വല്യമ്മച്ചി കയ്യിൽ പിടിച്ചു.. "എനിക്ക് കഴിക്കാനാവുന്നതേ ഉള്ളൂ.. പിന്നെ കഴിച്ചോളാം.. "എന്നു പറഞ്ഞതും .. "അതൊന്നും പറഞ്ഞാൽ ഒക്കത്തില്ല.. ഇവിടിരുന്നെ.. " എന്നു പറഞ്ഞ് വല്യമ്മച്ചി അവർക്കരികിലേക്ക് ജാനിയെ പിടിച്ചിരുത്തി.. മെൽവിൻ്റെ കണ്ണുകൾ തന്നിലാണെന്ന് അറിയാമായിരുന്നത് കൊണ്ട് തലയുയർത്തി നോക്കിയതേയില്ല ജാനി .. എങ്ങനെയെങ്കിലുമൊന്ന് കഴിച്ചെഴുന്നേറ്റാൽ മതിയെന്ന ചിന്തയിലായിരുന്നവൾ.. അവളുടെ മുഖഭാവവും വെപ്രാളവും കണ്ടപ്പോൾ ചിരി വന്നു മെൽവിന് .. കഴിച്ചു കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകി ഒതുക്കി വച്ചവൾ വല്യമ്മച്ചിയുടെ റൂമിലിരുന്നു.. വല്യമ്മച്ചി പതിവ് ഉച്ചമയക്കത്തിലേക്ക് വീണതും ജാനി ബുക്കെടുത്ത് അതിലേക്ക് കണ്ണും നട്ടിരുന്നു.. ചറപറ ശബ്ദം കേട്ട് ജനൽ പാളികളിലൂടെ പുറത്തേക്ക് എത്തി നോക്കുമ്പോഴാണ് വലിയ മഴത്തുള്ളികൾ കണ്ടത്.. ആനിയമ്മ അലക്കി വിരിച്ചിട്ടതുണികൾ ഓർമ്മ വന്നതും ജാനി പുറത്തേക്കോടി.. തലയിൽ വീഴുന്ന വെള്ളത്തുള്ളികളെ വകവയ്ക്കാതെ തുണികളെല്ലാം വാരിയെടുത്ത് അകത്തേക്ക് ഓടിക്കയറിയപ്പോഴാണ് മുൻപിൽ മെൽവിനെ കണ്ടത്.. അവന് മുഖം കൊടുക്കാതെ തുണികൾ മടക്കി മേശമേൽ ഒതുക്കി വെച്ചു.. മടക്കിയതെല്ലാം വീണ്ടുമെടുത്ത് ആനിയമ്മേടെ റൂമിലേക്ക് വയ്ക്കാനായി നടന്നപ്പോഴാണ് മെൽവിൻ മുന്നിലേക്ക് നീങ്ങി നിന്നത് .. "എന്താ.. " അവൾ തലയുയർത്തി നോക്കി.. "എനിക്കൊന്നു സംസാരിക്കാനുണ്ട്.. " എന്ന രീതിയിൽ അവൻ്റെ കൈകളും ചുണ്ടുകളും ചലിച്ചു. ''ദേ.. ഈ പൈസക്കാരുടെ സ്വഭാവവും കാട്ടിക്കൊണ്ട് എൻ്റെ പുറകെ വരണ്ട.. അതിന് മെവിച്ചൻ വേറെ ആളെ നോക്കിക്കോ.. " ദേഷ്യത്തോടെ പറഞ്ഞവൾ നടന്നതും മെൽവിൻ്റെ കൈകൾ അവളുടെ ഇടതു കൈയ്യിൽ പിടുത്തമിട്ടിരുന്നു... "കൈ വിട്.. "കൈവലിച്ചുകൊണ്ടവൾ പറഞ്ഞെങ്കിലും നേരത്തെ അവൾ പറഞ്ഞ വാക്കുകൾ അവനിൽ നോവുണർത്തി.. "കൈ വിടാൻ .. " വീണ്ടുമവൾ പറഞ്ഞെങ്കിലും താനൊരു മോശം സ്വഭാവക്കാരനാണെന്ന അവളുടെ വാക്കുകൾ കേട്ട ദേഷ്യത്തിൽ അവനവളെ ശക്തിയായി വലിച്ച് തന്നിലേക്കടുപ്പിച്ചു.. കൈയ്യിൽ മടക്കിപ്പിടിച്ചിരുന്ന തുണികൾ താഴേക്ക് വീണു.. ഒരുനിമിഷം ജാനിയാകെ ഭയന്നു പോയി.. പെട്ടന്ന് കിട്ടിയൊരു ധൈര്യത്തിൽ അവളുടെ വലതു കൈയ്യൊന്നു ഉയർന്നവൻ്റെ കവിളിൽ പതിഞ്ഞതും ജാനിയെ പിടിച്ചിരുന്ന മെൽവിൻ്റെ കയ്യയഞ്ഞു... തരിച്ചുനിന്നു പോയവൻ.. മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്നവളെ കണ്ടതും കയ്യുയർത്തി എന്തോ ആംഗ്യം കാണിക്കാൻ തുടങ്ങി .. " വേണ്ട.. ഇനിയൊന്നും കേൾക്കണ്ടെനിക്ക്.. പണത്തിനേ കുറവുള്ളൂ.. അഭിമാനത്തോടെ ജീവിക്കുന്നവളാ ഞാൻ.. ജീവിക്കാൻ വേണ്ടി, നാലു മനുഷ്യജന്മങ്ങൾ ഒരു രാത്രി കൊണ്ട് ഒരു കുപ്പി വിഷത്തിൽ അവസാനിക്കാതിരിക്കാൻ വലിയ വളയങ്ങൾ പിടിക്കുന്നവൾ.. മറ്റുള്ളവർ കരയാതിരിക്കാൻ ഓരോ നിമിഷവും ഉരുകിത്തീരുന്നവൾ..അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല നിങ്ങൾക്ക്.. പണ്ട് ഒരുമിച്ച് നടക്കുമ്പോൾ നിഷ്കളങ്കമായ് ചിരിക്കുന്നൊരു പയ്യനുണ്ടായിരുന്നു.. എൻ്റെ എയ്ഞ്ചലിൻ്റെ ഏട്ടൻ.. അയാളിന്നൊരുപാട് മാറ്റപ്പേയിരിക്കുന്നു.. ഇനി എൻ്റെ മുൻപിൽ വരരുത്.. വന്നാൽ.." വല്ലാത്തൊരു ഭാവത്തോടെ നിന്നു കിതച്ചവൾ.. തരിച്ചുനിന്നു പോയി മെൽവിൻ.. തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു .. പറയാനുള്ളതെല്ലാം തൊണ്ടക്കുഴിയിൽ കിടന്നു വീർപ്പുമുട്ടി .. ഒന്നു ശബ്ദം പുറത്തേക്ക് വന്നെങ്കിൽ.. ഒരിക്കൽ മാത്രം..... തനിക്കെല്ലാം പറയാമായിരുന്നു ..അത്രമാത്രം സ്നേഹിക്കുന്നുവെന്ന്.. തുടരും.. രചന :: രജിഷ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ
അല്ലിയാമ്പൽ (ഭാഗം 5 ) രാവിലെ അല്ലി കണ്ണ് തുറക്കുമ്പോൾ കട്ടിലിന് മേലെയായി മുഖം ചേർത്ത് കിടക്കുകയായിരുന്നു നിവേദ്. ആരു ഉണർന്നിരുന്നില്ല. തലേന്ന് ഒരുപാട് കരഞ്ഞതിന്റെയാകാം കണ്ണുകൾ വല്ലാതെ നീറുന്നതുപോലെ. നിവേദിലേക്ക് നോട്ടമെത്തിയതും അവന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി. വീണ്ടും ആ കണ്ണുകൾ നിറഞ്ഞു. ആരോടും പറയാതെ മനസ്സിലൊതുക്കിയ പ്രണയം. പ്രണയം നൊമ്പരമാണെന്ന് അവൾക്ക് തോന്നി. ഒരിക്കൽപ്പോലും തുറന്നു പറയാതിരുന്നിട്ടുകൂടി തനിക്ക് വേദന നൽകിയ പ്രണയം. എന്റെ പ്രണയം അത് എന്നിൽ തുടങ്ങി എന്നിൽ തന്നെ അവസാനിക്കട്ടെ. എന്നാലും സ്നേഹം ചതിയാണെന്ന് പറയാൻ എങ്ങനെ കഴിഞ്ഞു നിവേദേട്ടാ നിങ്ങൾക്ക്... നെഞ്ച് വല്ലാതെ വിങ്ങുന്നതുപോലെ.. എന്തിനാ അമ്മേ അച്ഛാ നിങ്ങൾ പോയപ്പോൾ എന്നെയും കൂട്ടാതിരുന്നത്.. വർദ്ധിച്ച തലക്കനത്തോടെ ബാത്റൂമിലേക്ക് നടന്നു. കുളിച്ചു കൊണ്ടിരിക്കെ ആരു കരയുന്ന ശബ്ദം കേട്ടു. തലയിൽ തോർത്തും ചുറ്റി പെട്ടെന്ന് ഇറങ്ങി വന്നപ്പോൾ നിവേദേട്ടൻ മോനെയും എടുത്ത് കൊണ്ട് അവന്റെ കരച്ചിൽ അടക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. ആ കൈയിൽനിന്നും കുഞ്ഞിനെ എടുത്തുകൊണ്ട് മുഖത്തേക്ക് നോക്കാതെ താഴേക്കിറങ്ങി. അവളുടെ മാറിലെ ചൂടേറ്റെന്നവണ്ണം മോൻ കരച്ചിൽ നിർത്തുന്നത് അവൻ അത്ഭുതത്തോടെ നോക്കി നിന്നു. പിന്നീടുള്ള നാളുകളിൽ കഴിയുന്നതും അല്ലി നിവേദിൽ നിന്നും അകന്നുനിന്നു. അവൻ കഴിക്കാൻ വരുന്നതിന് മുൻപേ കുഞ്ഞിന് ഭക്ഷണം കൊടുത്തിട്ട് അവൾ ഒഴിഞ്ഞുനിൽക്കാൻ തുടങ്ങി. കുഞ്ഞിനെ കളിപ്പിക്കുന്ന സമയത്തായാൽ പോലും നിവേദ് വന്നിരുന്നാൽ അല്ലി മഹേശ്വരിയോട് എന്തെങ്കിലും പറഞ്ഞ് മുറിയിലേക്കോ അടുക്കളയിലേക്കോ പോകും. രാത്രി മോനെ ഉറക്കിയശേഷം അവൾ നിലത്ത് കിടക്കും. ഒരു നോട്ടംകൊണ്ടുപോലും അല്ലി അവനെ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടോ നിവേദിൽ നോവുണർത്തി. തന്റെ വാക്കുകൾ അവളെ അത്രയേറെ വേദനിപ്പിട്ടുണ്ടെന്ന് അവന് മനസ്സിലായി. പറഞ്ഞ വാക്കുകൾ നൽകുന്ന വേദന ആഴത്തിലുള്ള മുറിവിനേക്കാൾ ക്രൂരമാണെന്ന് അവന് തോന്നി. നിവേദ് ഓഫീസിൽ നിന്നും വന്ന് കയറുമ്പോൾ കൂവരകും പാലും പനംകൽക്കണ്ടവും കുറുക്കി ചൂടാറ്റി കുഞ്ഞിന് സ്പൂണിൽ കോരി നൽകുകയായിരുന്നു അല്ലി. ചിറ്റേടെ അമ്പോറ്റിക്കണ്ണൻ വായ തുറന്നേ... കുഞ്ഞിനെ കൊഞ്ചിച്ചുകൊണ്ടവൾ സ്പൂണിൽ കുറുക്ക് നൽകി. ''ചിറ്റേടെ '' ആ വാക്ക് കേട്ട് അവൻ അമ്പരന്നു. അമ്മയെ നോക്കിയപ്പോൾ ആ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. ബാഗുമായി നേരെ മുറിയിലേക്ക് നടന്നു. അല്ലിയുടെ അവഗണന തന്നെയെന്തേ ഇത്രയേറെ അസ്വസ്ഥനാക്കുന്നു. ഏറെ ചിന്തിച്ചിട്ടും അവന് ഉത്തരം ലഭിച്ചില്ല. ദിവസങ്ങൾ കടന്നുപോയി. ആരുവിന് അല്ലി മതി എല്ലാത്തിനും. അമ്മയുടെയും അംബികേച്ചിയുടെയും കൂടെ ആരുവുമായി അവൾ ഇരിക്കാറുണ്ട്.. അവരോട് സംസാരിക്കാറുണ്ട്... എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കുന്നുണ്ട്.. ആ ശാന്തമായ പുഞ്ചിരി ചുണ്ടിൽ ഇടയ്ക്ക് വിരിയുന്നത് ഒളികണ്ണിട്ടവൻ നോക്കും. അരുതെന്ന് വിലക്കിയിട്ടും മനസ്സ് അവന്റെ നിയന്ത്രണത്തിൽ നിൽക്കുന്നില്ല. അത് ചരട് പൊട്ടിയ പട്ടം കണക്കെ അല്ലിയുടെ പിന്നാലെയാണ്. അവളുടെ മുഖത്തെയും പ്രവൃത്തിയിലെയും ഭാവങ്ങൾ പോലുമിപ്പോൾ കാണാപ്പാഠമാണ്. അത്രയേറെ അല്ലിയോട് അടുക്കാൻ മനസ്സ് ശ്രമിക്കുന്നുണ്ട്. ആമി.. പ്രണയം മാത്രമല്ല ഭാര്യ.. തന്റെ കുഞ്ഞിന്റെ അമ്മ.. കൂടെ ഒരേ മനസ്സും മെയ്യുമായി കഴിഞ്ഞവൾ. അവളെയോർക്കുമ്പോൾ അല്ലിയോട് അടുക്കാൻ മടിക്കുന്നതുപോലെ. അല്ലിയും ആമിയും അവന്റെ മുന്നിൽ നിറഞ്ഞുനിന്നു. അല്ലി.. താനറിയാതെ തന്നെ ഇഷ്ടപ്പെട്ടവൾ. ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ പോലും ഇഷ്ടം പങ്കുവയ്ക്കാത്തവൾ. വേദനയോടെ തന്റെ പ്രണയത്തെ മനസ്സിൽ കുഴി കുത്തി മൂടിയവൾ. വിധി അവളെയിന്ന് തന്റെ പാതിയാക്കി തീർത്തിരിക്കുന്നു. അവനാകെ ഭ്രാന്ത്‌ പിടിക്കുന്നതുപോലെ തോന്നി. ചാരാൻ ഒരു ചുമലുണ്ടായിരുന്നെങ്കിൽ... ആകുലതകൾ ഇറക്കി വയ്ക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ.. അവൻ വെറുതെ ആശിച്ചു. എന്തുകൊണ്ടോ അല്ലി നിറഞ്ഞുനിന്നു അപ്പോൾ അവന്റെ മനസ്സിൽ. തല പെരുക്കുന്നതുപോലെ. റൂമിന് വെളിയിലിറങ്ങി ടെറസിലേക്ക് ഇറങ്ങാൻ തുനിഞ്ഞതും കഴുകി ഉണക്കിയ തുണികളുമായി അല്ലി ഇറങ്ങി വരുന്നു. വർദ്ധിച്ച ചിന്താഭാരത്തിന് അയവ് വന്നതുപോലെ. ആ സൗമ്യമായ മുഖത്ത് നോക്കെ വല്ലാത്തൊരു ശാന്തത തന്നെ പൊതിയുന്നതുപോലെ. തെന്നൽപോലെ അവൾക്കരികിലേക്കെത്തി അവളെ പുണരുമ്പോൾ അവൾ ഭയന്നുപോയി. അവന്റെ കരുത്തുറ്റ ശരീരത്തിൽ മയിൽപ്പേടയെപ്പോലെ അവളൊതുങ്ങി നിന്നു. അവനിൽ നിന്ന് അകലാൻ ശ്രമിക്കവേ അവൻ കൂടുതൽ അവളെ അടക്കിപ്പിടിച്ചു. അവന്റെ കണ്ണുനീർ ചുമലിനെ നനച്ചപ്പോൾ അവളുടെ കുതറൽ കുറഞ്ഞു. അവന്റെ മനസ്സറിഞ്ഞെന്നവണ്ണം അവൾ അടങ്ങിനിന്നു. ഒടുവിലെപ്പോഴോ അകന്നുമാറിയപ്പോൾ അവന്റെ നോട്ടം ആ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി. വല്ലാത്തൊരു ശാന്തസമുദ്രമാണ് ആ മിഴികളെന്ന് അവന് തോന്നി. കരുണയോ സ്നേഹമോ നിസ്സഹായതയോ അലിവോ എന്തൊക്കെയോ ആ കരിമിഴികളിൽ തെളിഞ്ഞു നിൽക്കുന്നത് അവൻ കണ്ടറിഞ്ഞു. അല്ലീ ഞാൻ.. പറയാൻ തുടങ്ങിയതെന്തോ തൊണ്ടയിൽ തടഞ്ഞു നിൽക്കുന്നതുപോലെ. അവൾ പോകുന്നതും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. അന്ന് നിവേദിന്റെ സ്വപ്നത്തിൽ നിറഞ്ഞത് ശാന്തസമുദ്രം പോലുള്ള കരിമിഴികളായിരുന്നു. അല്ലിയുടെ മിഴികൾ. ഞായറാഴ്ച ആയതിനാൽ ഓഫീസിൽ പോകേണ്ടായിരുന്നു. അതിനാൽ തന്നെ താമസിച്ചാണ് എഴുന്നേറ്റതും. നിന്റെ കൂടെ പഠിച്ച ജിതേഷിന്റെ വിവാഹമല്ലേ ഇന്ന്. താഴേക്ക് ഇറങ്ങി വന്നപ്പോഴായിരുന്നു അമ്മ ചോദിച്ചത്. മ്.. ഒരു മൂളലിൽ മറുപടിയൊതുക്കി. അവനും അച്ഛനും കൂടി വന്ന് വിളിച്ചതാണ്. നിന്നോട് പ്രത്യേകം വരണമെന്ന് പറഞ്ഞതാ. നിന്നെ വിളിച്ചിരുന്നല്ലോ അവൻ. അന്ന് വിവാഹം ക്ഷണിക്കാൻ വീട്ടിൽ വന്നപ്പോൾ വിളിച്ചിരുന്നു അവൻ. ഡിഗ്രി വരെ കൂടെയുണ്ടായിരുന്നവനാണ്. ഇപ്പോൾ ആരുമായും അധികം അടുപ്പം സൂക്ഷിക്കാറില്ല. ചങ്ക് പോലെ നടന്നവരെയെല്ലാം വിവാഹത്തോടെ മറന്നോ. വിവാഹശേഷം ആമി മാത്രമായിരുന്നു ലോകം. അവനൊന്ന് ദീർഘമായി ശ്വസിച്ചു. കാലുവേദന കാരണം ഞാൻ ഒരിടത്തും പോകാറില്ലെന്ന് നിനക്കറിയാമല്ലോ. നീയും അല്ലിയും കൂടി പോകണം റിസപ്‌ഷന്.. അല്ലി... അവളുടെ കൂടെ.. നേരിയൊരു സന്തോഷം മനസ്സിൽ മുളപൊട്ടിയോ. അവൻ സമ്മതത്തോടെ തലയാട്ടി. വൈകുന്നേരം പോകാൻ റെഡിയായി. ബ്ലാക്ക് കളർ ജീൻസും വൈറ്റ് കളർ ഷർട്ടുമണിഞ്ഞു. കൈയുടെ സ്ലീവ് മടക്കി വച്ചുകൊണ്ട് പടികളിറങ്ങിവന്നു. മഹേശ്വരി ടിവിയിലേക്ക് കണ്ണുംനട്ട് ഇരിപ്പുണ്ട്. അമ്മേ.. ഞാനിറങ്ങി. പറയുമ്പോഴും കണ്ണുകൾ അവൾക്കായി നാലുപാടും തിരയുന്നുണ്ടായിരുന്നു. പോയിട്ട് വാ.. അല്ലി... മെല്ലെ ചോദിച്ചു. അവൾ വരുന്നില്ലെന്ന്. തലവേദനയാണെന്ന്. മോനെ ഉറക്കി അവനോടൊപ്പം എന്റെ മുറിയിൽ കിടപ്പുണ്ട്.. ടിവിയിൽ നിന്നും നോട്ടം മാറ്റാതെ അവർ പറഞ്ഞു. അവന്റെ നെറ്റി ചുളിഞ്ഞു. അമ്മയുടെ മുറിയിലേക്ക് ചുവട് വച്ചു. ആരു കട്ടിലിൽ ഉറങ്ങുന്നുണ്ട്. അവനരികിലായി അല്ലി ചരിഞ്ഞു കിടപ്പുണ്ട്. കണ്ണുകൾ തുറന്നുപിടിച്ച് എന്തോ ആലോചിച്ചാണ് കിടക്കുന്നത്. അവൾക്ക് തലവേദന ഇല്ലെന്ന് ആ നിമിഷം അവന് മനസ്സിലായി. അല്ലീ.. കണ്ണുകൾ ഇറുകെയടച്ചു അവൾ. അല്ലീ.. ഇപ്രാവശ്യം ശബ്ദം കടുത്തിരുന്നു. അനങ്ങാതെ കിടക്കുന്നത് കണ്ടപ്പോൾ അടുത്തേക്ക് പാഞ്ഞുചെന്ന് ആ കൈയില്പിടിച്ച് വലിച്ചെഴുന്നേല്പിച്ചു. പകപ്പോടെ അവൾ അവനെ നോക്കി. അതിനുശേഷം കുഞ്ഞുണർന്നോ എന്നറിയാനായി അവളുടെ നോട്ടം മോനിലേക്കെത്തി. അവനുണർന്നിട്ടില്ലെന്ന് മനസ്സിലായതും ആ മുഖം കുനിഞ്ഞു. എന്റെ സുഹൃത്തിന്റെ വിവാഹറിസപ്‌ഷനാണ്. പെട്ടെന്ന് റെഡിയാക്.. ഞാൻ.. ഞാൻ വരുന്നില്ല. എനിക്ക് നല്ല തലവേദനയുണ്ട്.. തല തടവിക്കൊണ്ട് അവൾ പറഞ്ഞു. അവളുടെ അവഗണയും കള്ളവും എല്ലാംകൂടെ മനസ്സിലേക്ക് ഇരച്ചുകയറി. കൈയിൽ പിടിച്ച് വലിച്ചടുപ്പിച്ചു. കുതറുംതോറും പിടി മുറുക്കി. അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് ഭയം തോന്നി. നിനക്ക് തലവേദന ഇല്ലെന്ന് എനിക്കറിയാം. ഇറങ്ങുന്നുണ്ടോ നീ.. പല്ലുകൾ ഞെരിച്ച് ചോദിച്ചു. ഞാൻ വരുന്നില്ല. ഞാൻ കള്ളിയാണ്. ചതിക്കുന്നവളാണ്. ആ ഞാൻ എന്ത്‌ യോഗ്യതയുടെ പേരിലാണ് നിങ്ങളുടെ കൂടെ വരേണ്ടത്. എന്റെ ചേച്ചിയുടെ കുഞ്ഞിനെ നോക്കുക എന്നതാണ് ഞാൻ ചെയ്യുന്നത്. ഒരു ചിറ്റയെന്ന നിലയിൽ എനിക്ക് ചെയ്യാൻ പറ്റുന്നതും അതാണ്. അവന് തിരിച്ചറിവാകുന്ന സമയം ഞാൻ പോകും.. ഉറച്ചതും ശാന്തവുമായ വാക്കുകൾ അവനിലേക്ക് കൂരമ്പുകളായി തറച്ചു കയറി. ദേഷ്യമോ സങ്കടമോ അവനിലേക്ക് ഇരച്ചുകയറിയതിന്റെ ഫലമെന്നോണം അവനവളെ കട്ടിലിലേക്ക് തള്ളിയശേഷം റൂമിന് വെളിയിലേക്ക് പാഞ്ഞു. രാത്രിയേറെ വൈകിയിട്ടും നിവേദ് വീട്ടിൽ എത്തിയില്ല. അല്ലി വല്ലാതെ പരിഭ്രമിച്ചു. തന്റെ വാക്കുകൾ അവനെ വേദനിപ്പിച്ചോ.. അവൾ സ്വയം ആത്മപരിശോധന നടത്തി. അച്ഛനും അമ്മയും എല്ലാം നഷ്ടമായ അനാഥയായവളോടുള്ള സഹതാപമോ അതോ അന്ന് മകനോടൊപ്പം നാട്ടുകാർ അപമാനിച്ചുവെന്ന തോന്നലോ ഈ അമ്മയ്ക്ക് തന്നെ മരുമകളാക്കുവാൻ തോന്നിയത്. ആമിയുടേതാണെന്ന് അറിഞ്ഞപ്പോൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു സഹോദരിയുടെ ഭർത്താവാണെന്ന്. വിവാഹശേഷം വീട്ടിൽ വരുമ്പോൾ പോലും അകന്നിരിക്കുവാനേ ശ്രദ്ധിച്ചിട്ടുള്ളൂ. ഒരിക്കൽപ്പോലും ആഗ്രഹിച്ചിട്ടില്ല അതിനുശേഷം നിവേദേട്ടനെ. പക്ഷേ ആ താലി കഴുത്തിൽ ചാർത്തിയപ്പോൾ അറിയാതെ ആഗ്രഹിച്ചുപോയി മരണം വരെയും നെഞ്ചോട് ചേർന്ന് കാണണേയെന്ന്. പക്ഷേ ആ മനസ്സ് താൻ കണ്ടില്ല.. കാണാൻ ശ്രമിച്ചില്ല. ആ മനസ്സ് നിറയെ ആമിയാണെന്നും.. ആ മനുഷ്യന്റെ മനസ്സിലും ശരീരത്തിലെ ഓരോ അണുവിലും സ്ഥാനം പിടിച്ചവളാണ് അവളെന്നും മനപ്പൂർവം മറന്നുപോയോ. ഒരിക്കലും ആമിയാകാൻ ശ്രമിച്ചിട്ടില്ല. അല്ലിക്കെന്നും അല്ലിയാകാനല്ലേ കഴിയുള്ളൂ. അല്ലിയായി കൂടെ ജീവിക്കാൻ ആഗ്രഹിച്ചു പോയി. മോളേ നീയവനെയൊന്ന് വിളിച്ചു നോക്കിക്കേ.. ആധിയോടെയുള്ള അമ്മയുടെ വാക്കുകൾ കേട്ടാണ് ചിന്തകൾക്ക് വിട നൽകിയത്. ലാൻഡ് ഫോണിൽനിന്നും വിളിച്ചപ്പോൾ റിങ് ചെയ്ത് നിന്നു. വീണ്ടും വീണ്ടും ശ്രമിച്ചു നിരാശയായിരുന്നു ഫലം. വല്ലാത്ത ഭയം തന്നെയാകെ ഗ്രസിക്കുന്നതുപോലെ അവൾക്ക് തോന്നി. അമ്മ കിടന്നോളൂ നിവേദേട്ടൻ അൽപ്പസമയത്തിനകം എത്തും. കൂട്ടുകാരെയൊക്കെ കണ്ടതല്ലേ അങ്ങനെ താമസിക്കുന്നതാകും.. അമ്മയെ സമാധാനിപ്പിച്ച് കൊണ്ട് കിടത്തുമ്പോഴും മനസ്സിൽ പേടിയായിരുന്നു. ആരു നേരത്തെ ഉറങ്ങിയിരുന്നു. ചിറ്റിക്കോട്ടമ്മേ നിവേദേട്ടന് അപകടമൊന്നും സംഭവിക്കല്ലേ. ഞാനൊരു മധുപൂജ നല്കിടാമേ.. താലിയിൽ മുറുകെ പിടിച്ചവൾ പ്രാർത്ഥിച്ചു. സമയം വീണ്ടും കടന്നുപോയി. അതനുസരിച്ച് ഭയവുമേറി വന്നു. വിവാഹക്ഷണക്കത്ത് നോക്കി ആ നമ്പറിലേക്ക് വിളിക്കാമെന്നവൾ ഉറപ്പിച്ചു. റിസീവർ കൈയിലെടുത്തതും കാറിന്റെ ഹോൺ കേട്ടു. തെല്ലൊരു ആശ്വാസത്തോടെ വരാന്തയിലേക്ക് ഓടിയിറങ്ങി. കാറിൽ നിന്നിറങ്ങുന്ന നിവേദിനെ കണ്ടവൾ ഞെട്ടി. ഷർട്ടും മുടിയും അലങ്കോലപ്പെട്ടു കിടക്കുന്നു. കാലുകൾ നിലത്തുറയ്ക്കാത്തതുപോലെ.. അവൾ അവിശ്വസനീയതയോടെ അവനെ ഉറ്റുനോക്കി. ഹാ.. എന്റെ ഭാര്യ ഉറങ്ങിയില്ലായിരുന്നോ. "പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന.. "എന്തോ ആണല്ലോ ഭാര്യ.. അവൻ ആലോചിച്ചു. നിവേദേട്ടൻ കുടിച്ചിട്ടുണ്ടോ.. അവൾ ആശങ്കയോടെ ചോദിച്ചു. മ്.. കുടിച്ചു.. ചുണ്ടുകൾ കൂട്ടിപ്പിടിച്ച് അവൾ തലകുലുക്കി. നിറകണ്ണുകളോടെ അവളവനെ നോക്കി. എന്നെ വിട്ട് പോകാൻ പോകുകയല്ലേ നീ. എന്റെ ആരുമോന്റെ ചിറ്റയല്ലേ നീ. എന്റെ ആമി പോയി.. എന്നെ ഒറ്റയ്ക്കാക്കി അവൾ പോയി.. അവൻ കൈ ആകാശത്തേക്ക് ചൂണ്ടി ശേഷം തുടർന്നു. നിന്നെ ഞാൻ അങ്ങനെ കണ്ടിട്ടില്ലായിരുന്നു. എന്റെ പെണ്ണായി അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഈ മനസ്സിൽ. പക്ഷേ എന്റെ ജീവൻ രക്ഷിച്ചത് നീയാണെന്ന് അറിഞ്ഞപ്പോൾ വർഷങ്ങൾക്കുമുമ്പേ നീയെന്നെ സ്നേഹിക്കുന്നെന്നറിഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. എന്തിനാടീ നീയെന്നെ ഇത്രയേറെ സ്നേഹിച്ചത്. ഞാൻ പറഞ്ഞതെല്ലാം തെറ്റാ. നീയെന്നെ അവഗണിക്കുമ്പോൾ ഓരോ പ്രാവശ്യവും ചിറ്റയെന്ന് ആരുവിനോട് പറയുമ്പോൾ പിടയ്ക്കുന്നത് ദേ ഇവിടെയാടീ.. തന്റെ ഇടനെഞ്ചിലവൻ അടിച്ചു. കൂടുതൽ കേൾക്കാൻ നില്കാതെ അല്ലി പിന്തിരിഞ്ഞ് അകത്തേക്ക് കയറി. നിൽക്കെടീ അവിടെ.. അവനവളുടെ കൈയിൽ പിടിച്ചു നിർത്തി. എനിക്ക് പറയാനുള്ളത് നീ കേൾക്കണം. നീ പറഞ്ഞതൊക്കെ ഞാൻ കേട്ടില്ലേ. എന്തിനാടീ നീയെന്നെ അവഗണിക്കുന്നത്. നിനക്ക് വിഷമം തോന്നുന്നില്ലേ. നിനക്കാകുമോ അല്ലീ എന്നെ വിട്ടിട്ട് പോകാൻ.. അവൻ അവളുടെ മിഴികളിലേക്ക് ഉറ്റുനോക്കി. അവൾ കൈകുടഞ്ഞശേഷം വാതിലടച്ച് മുകളിലേക്ക് നടന്നു. റൂമിലേക്ക് കടന്നതും നിവേദ് അവളെ തടഞ്ഞു. ഉത്തരം താടീ.. കഴിയും. ആരുമോന് വേണ്ടി മാത്രമാണ് ഞാനിവിടെ നിൽക്കുന്നത്. അവന് തിരിച്ചറിവാകുമ്പോൾ ഞാൻ ഒഴിഞ്ഞുപോകും ഈ വീട്ടിൽ നിന്നും മാത്രമല്ല നിവേദ് മുകുന്ദിന്റെ ജീവിതത്തിൽനിന്നും എന്നെന്നേക്കുമായി. അല്ലിയാണ് പറയുന്നത്.. അവൾ തിരിയും മുൻപേ അവനവളെ തന്നോട് അടുപ്പിച്ചിരുന്നു. അവളുടെ തലയ്ക്ക് പിന്നിലായി പിടിച്ച് തന്നിലേക്ക് ചേർത്തടുപ്പിച്ചുകൊണ്ട് അവനവളുടെ നേർക്ക് മുഖം താഴ്ത്തി. മദ്യത്തിന്റെ രൂക്ഷഗന്ധത്താൽ തലയൊന്ന് വെട്ടിക്കാൻ കഴിയും മുൻപേ അവന്റെ അധരങ്ങൾ അതിന്റെ ഇണയെ തേടി ഇറങ്ങിയിരുന്നു. അവൻ ചെയ്ത പ്രവൃത്തിയിൽ കണ്ണുനീർ കടപുഴകി ഒഴുകുമ്പോഴും അവനത് അറിയാതെ അവളുടെ അധരങ്ങളുടെ മാധുര്യം നുണഞ്ഞു കൊണ്ടേയിരുന്നു. (തുടരും ) ഒത്തിരി സ്നേഹത്തോടെ.. ആർദ്ര നവനീത് #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ
സമർപ്പണം.47. Aniprasad. V. 🎫🎫🎫🎫🎫 നിഖിൽ അവിടെയുണ്ടായിരുന്ന എല്ലാവരെയും മാറി മാറി നോക്കി. അവസാനം അവന്റെ നോട്ടം കോർണർ സോഫായുടെ ഓരം പറ്റിയിരിയ്ക്കുന്ന സ്ത്രീയിൽ ചെന്ന് നിന്നു. ഏതോ ഒരു സ്ത്രീ.. എന്തോ ആവശ്യവുമായി അച്ഛനെ കാണാൻ വന്നിരിയ്ക്കുന്നു. വിജിതയെ കണ്ടിട്ട് അവന് അങ്ങനെയാണ് തോന്നിയത്. അവൻ ആദ്യമായി കാണുകയുമായിരുന്നല്ലോ അവളെ. "അച്ഛനെന്തിനാ എന്നെ വിളിച്ചത്.. ഞാൻ നിമിഷയെ കൊണ്ട് പോയി സ്റ്റാന്റിൽ വിട്ടിട്ട് വരട്ടെ..." അവൻ തനിയ്ക്ക് വെറുതേ കളയാൻ നേരമില്ലെന്ന മട്ടിൽ പറഞ്ഞു. "നീയെന്തിനാ മോനേ ഇങ്ങനെ ധൃതി വയ്ക്കുന്നത്... നിമിഷയെ കൊണ്ട് വിടാൻ നിനക്കെന്താടാ ഇത്ര തിടുക്കം..." മകന്റെ ഓരോ ചലനങ്ങളും വീക്ഷിച്ചു കൊണ്ട് നിൽക്കുകയാണ് ശിവശങ്കരൻ. "തിടുക്കമോ.. അവൾക്കല്ലേ അച്ഛാ തിടുക്കം. എനിയ്ക്ക് അവളെ കൊണ്ടുപോയി വിട്ടിട്ട് വേണ്ടേ കോളേജിലേക്ക് പോകാൻ... അതാ പറഞ്ഞത് പെട്ടന്ന് പോന്നോളാൻ.." "അവളെ ഞാൻ കൊണ്ടുപോയി വിട്ടോളാം. അതിന് വേണ്ടി എന്റെ മോൻ ബുദ്ധിമുട്ടണ്ട.. നീ ആ ഇരിയ്ക്കുന്ന ആളേ അറിയുമോ എന്ന് നോക്ക്..." ശിവശങ്കരൻ വിജിതയ്ക്ക് നേരെ വിരൽ ചൂണ്ടി. അവന് രണ്ടാമതൊന്ന് ആലോചിയ്‌ക്കേണ്ടി വന്നില്ല.. "ഇല്ല.. ആരാ അച്ഛാ ഇത്. ഞാനിവരെ ആദ്യമായി കാണുകയാണെന്ന് തോന്നുന്നു..." അവൻ പറഞ്ഞു. "ശരി.. അവരുടെ കൂടെ ഇരിയ്ക്കുന്ന പെൺകുട്ടിയെയോ..." വിജിതയുടെ തോളിന് പിന്നിലേക്ക് മുഖമൊളിപ്പിച്ചു, ഈ ലോകത്ത്‌ നിന്ന് തന്നെ ഓടിയൊളിയ്ക്കാൻ കൊതിച്ചിരിയ്ക്കുകയാണ് ദേവിക. അവൻ അവളുടെ മുഖം കാണാനായി ഉറ്റ് നോക്കി. വിജിത മെല്ലെ ദേവികയുടെ മുഖം തന്റെ പിൻ തോളിൽ നിന്നു പിടിച്ചുയർത്തി. പ്രതിഷേധത്തിന് എന്നവണ്ണം അവൾ അൽപ്പനേരം കുതറുകയും, ബലം പിടിച്ചു നിൽക്കുകയും ചെയ്തെങ്കിലും, വിജിത അവളുടെ മുഖം അവന്റെ നേർക്കാക്കി നിർത്തുക തന്നെ ചെയ്തു. നിഖിലിന്റെ മുഖത്തുണ്ടായ നടുക്കം ശിവശങ്കരനും, ചന്ദ്രമതിയും, നിമിഷയും വ്യക്തമായി കണ്ടിരുന്നു. "ഈ കുട്ടിയെ നിനക്ക് പരിചയമുണ്ടോ. ദേവിക എന്നാണ് അതിന്റെ പേര്..." ശിവശങ്കരൻ മകന്റെ കണ്ണിൽ കണ്ണുകൾ കൊരുത്ത്‌ നിൽക്കുകയാണ്. "ദേവികയോ.. ഏത് ദേവിക.. അച്ഛൻ ആദ്യം ഇവരൊക്കെ ആരാ എന്ന് എനിയ്ക്ക് പറഞ്ഞു താ. പിന്നെ മതി അന്വേഷണങ്ങൾ..." "ശരി. നീ ദേവികയെ അറിയില്ല. സമ്മതിച്ചു.. പക്ഷേ ആ പെൺകുട്ടി ഈ വീട്ടിൽ വന്നിട്ടുണ്ടോ..." അയാൾ വീണ്ടും ചോദിച്ചു. "അത് അച്ഛൻ എന്നോടാണോ ചോദിയ്ക്കുന്നത്.. അമ്മയോട് ചോദിയ്ക്ക്. അമ്മയല്ലേ ഏത് നേരവും ഈ വീട്ടിൽ ഉള്ളത്. ഞാനൊക്കെ കോളേജിൽ പോകുന്നതല്ലേ അച്ഛാ.." അവൻ മുഖത്ത്‌, ദേവികയെ ജീവിതത്തിൽ ഒരു തവണ പോലും കണ്ടിട്ടില്ലെന്ന ഭാവം വരുത്തി നിന്നു. "അമ്മയുള്ളപ്പോഴല്ല.. നീയുള്ളപ്പോൾ.. നീ മാത്രം ഈ വീട്ടിലുള്ളപ്പോൾ, നിന്റെ ഏതെങ്കിലും കൂട്ടുകാർക്കൊപ്പം ഈ പെൺകുട്ടി ഈ വീട്ടിൽ വന്നിട്ടുണ്ടോ എന്നാണ് എന്റെ ചോദ്യം. അതിലേക്ക് നീ നിന്റെ അമ്മയെ പിടിച്ചിടണ്ട.." "ഇല്ലെന്നല്ലേ ഞാൻ അച്ഛനോട് പറഞ്ഞത്... എനിയ്ക്ക് പോണം. ക്‌ളാസുണ്ട്.." പെട്ടന്ന് നിഖിൽ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ശിവശങ്കരൻ അവന്റെ മുമ്പിലേക്ക് കയറി നിന്നു. "നീയിപ്പോൾ എങ്ങോട്ടും പോകുന്നില്ല. നീ ഇവിടെ നിന്ന് എന്റെ സമ്മതമില്ലാതെ ഇപ്പോൾ പോയാൽ പിന്നെ നിനക്ക് ഈ വീട്ടിൽ സ്ഥാനമില്ല. മാത്രവുമല്ല നീ ഈ വീടിന്റെ ഗേറ്റ് കടന്ന് ചെല്ലും മുമ്പേ ഞാൻ പോലീസിനെ വിളിച്ച് വരുത്തിയിരിയ്ക്കും.. എന്തിന് വേണ്ടിയാണെന്ന് നിനക്ക് ഞാൻ പറഞ്ഞു തരേണ്ടല്ലോ.. അത് വേണ്ടെന്നുണ്ടെങ്കിൽ ഞാൻ ചോദിയ്ക്കുന്നതിന് എനിയ്ക്ക് വ്യക്തമായ മറുപടി കിട്ടിയിരിയ്ക്കണം.. എന്റെ മകൻ നിരപരാധിയാണെന്ന് തെളിയിച്ചാൽ മാത്രമേ നിന്റെ അച്ഛന് ആ ഇരിയ്ക്കുന്ന സഹോദരിമാർക്ക് മുമ്പിൽ ശിരസ്സ് ഉയർത്തിപ്പിടിച്ചു നിൽക്കാൻ പറ്റൂ... മനസിലായോടാ... ഇനി പറയ്.. ആ പെൺകുട്ടി ആരുടെയെങ്കിലും കൂടെ ഈ വീട്ടിൽ വന്നിട്ടുണ്ടോ..." അച്ഛന്റെ കണ്ണിൽ നിന്നൊരു ശരം പാഞ്ഞു വന്ന് തന്റെ കണ്ണിൽ തറച്ചത് പോലെ നിഖിലിന് തോന്നി. "ഇല്ല.. ഇവിടാരും കൊണ്ട് വന്നിട്ടില്ല.." നിഖിൽ കൂസലെന്യേ പറഞ്ഞു. "ഇല്ലേ.. ഇനി നീയത് മാറ്റിപ്പറയല്ലേ മോനേ..." "ഇല്ലെന്നല്ലേ അച്ഛനോട് പറഞ്ഞത്... അവർക്ക് ആളുമാറി പോയിട്ടുണ്ടാവും അച്ഛാ. വേറേ ഏതെങ്കിലും വീട്ടിൽ പോയി ആരെയെങ്കിലും കണ്ടിട്ടായിരിയ്ക്കും ഈ വീട്ടിലാണ് വന്നതെന്നും പറഞ്ഞിരിയ്ക്കുന്നത്..." നിഖിൽ കീഴടങ്ങാൻ തയ്യാറാല്ലായിരുന്നു. "ശരി.. നീ പറഞ്ഞതെല്ലാം ഞാൻ സമ്മതിച്ചു തന്നിരിയ്ക്കുന്നു.. പക്ഷേ ആ ഇരിയ്ക്കുന്ന പെൺകുട്ടിയുടെ മൊബൈലിൽ ഒന്ന് രണ്ട് ചിത്രങ്ങളുണ്ട്... നിന്റെ കൂട്ടുകാരൻ മിലനും ഒത്തുള്ളത്.. ആ കുട്ടിയും മിലനും ഇരിയ്ക്കുന്നത് ദാ ആ സോഫയിൽ ആണ്.. ഫോട്ടോയിൽ അതെല്ലാം വ്യക്തമാണ്.. എന്നിട്ടും നീ എന്നോട് പറയുന്നോ നിനക്ക് അവളെ അറിയില്ലെന്ന്.. മിലനോടൊപ്പം ആ പെൺകുട്ടി ഇരിയ്ക്കുന്ന ചിത്രങ്ങൾ ആരാടാ പകർത്തിയത്... നീയല്ലെങ്കിൽ പിന്നെ ആര്..." ശിവശങ്കരൻ പല്ലുകൾ ഞെരിച്ചു. "എനിയ്ക്കറിയില്ലെന്ന് ഞാൻ മലയാളത്തിലല്ലേ അച്ഛനോട് പറഞ്ഞത്.. രാവിലെ ചോദ്യം ചെയ്യലുമായി വന്നിരിയ്ക്കുന്നു.അച്ഛന് വേറേ പണിയൊന്നുമില്ലേ.." നിഖിൽ മുമ്പിൽ നിന്ന ശിവശങ്കരനെ തള്ളി മാറ്റിയ ശേഷം അവിടെ നിന്ന് രക്ഷപ്പെടാനായി മുൻപോട്ട് നടക്കാൻ നേരം ശിവശങ്കരൻ അരയിൽ ചുറ്റിയിരുന്ന ബെൽറ്റ് വലിച്ചെടുത്ത്‌ ആഞ്ഞു വീശി. പടക്കം പൊട്ടുന്ന ഒച്ചയിലാണ് നിഖിലിന്റെ പുറത്ത് അടി വീണത്. "അമ്മേ..'എന്ന വിളിയോടെ അവൻ പുളഞ്ഞു പോയി. "എന്റെ ദൈവമേ.. എന്താ ഞാനീ കാണുന്നത്.. എന്റെ കുഞ്ഞിനെ തല്ലിക്കൊല്ലുന്നോ..." ചന്ദ്രമതി ഓടി വന്നു അയാളെ തടയാൻ നോക്കുമ്പോൾ ശിവശങ്കരൻ ബെൽറ്റ് അവർക്ക് നേരെ വീശി. ചന്ദ്രമതി പിന്നോട്ട് മാറിയില്ലായിരുന്നെങ്കിൽ അവരുടെ കൈക്ക് തന്നെ അടിവീഴുമായിരുന്നു. "മാറി പൊക്കോണം ദൂരെ.. ഒറ്റയൊരെണ്ണം ഇവന് സപ്പോർട്ടുമായി എന്റെ മുമ്പിൽ വന്നേക്കരുത്. വരുന്നവന്റെ ശരീരം ഞാൻ അടിച്ചു പൊട്ടിയ്ക്കും..." ചന്ദ്രമതി അയാളുടെ മുഖത്തെ ഭാവം കണ്ടു ഭയന്നപിന്നോട്ട് മാറി നിന്നു. അയാൾ അടിയേറ്റ് പുളയുന്ന നിഖിലിന്റെ സമീപത്തേയ്ക്ക് ചെന്നു. "സത്യം പറഞ്ഞോ നീയാണോ ആ ഫോട്ടോ എടുത്തത്..." ചോദ്യത്തോടൊപ്പം വീണ്ടും അവന്റെ തോളിൽ അടിവീണു. നിഖിൽ ഒരു നിലവിളിയോടെ വിജിതയുടെ എതിർ സൈഡിലുണ്ടായിരുന്ന സോഫയിലേക്ക് വീണു. ഒരു കാൽ ഉയർത്തി സോഫയിൽ ചവിട്ടിക്കൊണ്ട് ശിവശങ്കരൻ വീണ്ടും ബെൽറ്റ് ചുരുട്ടുന്നത് കണ്ടപ്പോൾ ചന്ദ്രമതി ഓടി വന്ന് മകന് മറയായി നിന്നു. "അവനെന്തെങ്കിലും അബദ്ധം പറ്റിപ്പോയിട്ടുണ്ടെങ്കിൽ അവൻ സമ്മതിയ്ക്കും. അതിന് നിങ്ങൾ അവനെ ഇങ്ങനെ തല്ലിക്കൊല്ലേണ്ട കാര്യമുണ്ടോ... എന്ത് കാര്യത്തിനും പരിഹാരമില്ല..." "അബദ്ധമോടീ.. ഇതിന്റെ പേരാണോ അബദ്ധം.. രണ്ട് കാട്ടു കുറക്കന്മാർ ചേർന്ന് ഒരു പാവം പെങ്കൊച്ചിനെ കൊണ്ടുപോയി മാനം കെടുത്തുന്നതിനാണോടീ നീ അബദ്ധം എന്ന് പഠിച്ചിട്ടുള്ളത്. നിനക്ക് ആ വാക്ക് പറയാൻ എങ്ങനെ നാവ് ചലിച്ചെടി വൃത്തികെട്ടവളേ... ആ ഇരിയ്ക്കുന്ന പെൺകുട്ടിയുടെ സ്ഥാനത്തു നമ്മുടെ ആ നിൽക്കുന്ന നിമിഷമോൾ ആയിരുന്നെങ്കിലും നീ ഈ വാക്ക് തന്നെ പറയുമായിരുന്നോടീ..." അയാളെ കോപം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. "നീ അന്ന് പകർത്തിയ ചിത്രങ്ങൾ നീ എവിടെയൊക്കെ സൂക്ഷിച്ചിട്ടുണ്ട്..." അയാൾ നിഖിലിനെ നോക്കി തിരക്കി. അടിയേറ്റ പുറവും, തോളും തിരുമ്മുന്നതിനിടയിൽ നിഖിൽ അച്ഛന്റെ ചോദ്യം കേട്ടില്ല. "മോനേ നിഖിലേ. അച്ഛന്റെ ചോദ്യത്തിന് നിനക്ക് മറുപടിയില്ലെങ്കിൽ നിന്നോട് ചോദിയ്ക്കുന്നത് പോലീസുകാർ ആയിരിയ്ക്കും.. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയോട് നീയും നിന്റെ കൂട്ടുകാരനും ചെയ്ത അനീതിയ്ക്ക് പോലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുന്ന ചോദ്യം ചെയ്യൽ ഈ വിധമൊന്നും ആയിരിയ്ക്കില്ലേടാ..." അയാൾ മുരളും വിധം പറഞ്ഞു. "എന്റെ മോനേ.. അത് നിന്റെ ഫോണിലെങ്ങാനും ഉണ്ടെങ്കിൽ ആ ഫോൺ എടുത്തുകൊണ്ട് വന്ന് അതങ്ങു മായ്ച്ചു കളഞ്ഞേക്കെടാ.. അതോടെ തീരുവല്ലോ ഈ തമ്മിൽ തല്ല്..." ചന്ദ്രമതിയമ്മ മകനെ എണീൽപ്പിച്ചു വിടാൻ നോക്കിയെങ്കിലും ശിവശങ്കരൻ അവരുടെ മുടിയ്ക്ക് കുത്തിപ്പിടിച്ചു പിന്നോട്ട് മാറ്റി നിർത്തി. "ദൂരെപോയ്ക്കോ.. അല്ലെങ്കിൽ ഈ ബെൽറ്റിന്റെ കൈച്ചൂട് നീയും അറിയും..." അയാൾ തിരിഞ്ഞു നിമിഷയെ നോക്കിയിട്ട് പോയി നിഖിലിന്റെ മൊബൈലും ലാപ് ടോപ്പും എടുത്തു കൊണ്ട് വരാൻ നിർദേശിച്ചു. നിമിഷ പോയി രണ്ടും എടുത്തുകൊണ്ട് വന്ന് അച്ഛന് നേർക്ക് നീട്ടി. "ഫോൺ ലോക്കാണ് അച്ഛാ..." അവൾ അച്ഛനോട് പറഞ്ഞു. അയാൾ പറഞ്ഞതനുസരിച്ചു നിഖിൽ ഫോൺ അൺലോക്ക് ചെയ്യാനുള്ള കോഡ് പറഞ്ഞു കൊടുത്തു. രണ്ട് മിനിറ്റിനുള്ളിൽ നിമിഷ അതിലുണ്ടായിരുന്ന മൂന്ന് ചിത്രങ്ങളും അച്ഛന് കാണിച്ചു കൊടുത്തു. അത് വിജിതയുടെ മുമ്പിൽ വച്ച് തന്നെ അവൾ ഡിലീറ്റ് ചെയ്തു കൊടുത്തു. ശിവശങ്കരൻ അതിന് ശേഷം വിജിതയെ നോക്കി. "സോറി സാർ... ഇതുകൊണ്ടൊന്നും ആ ഫോട്ടോകൾ ഇല്ലാതായിപ്പോകില്ല.. ഡിലീറ്റ് ചെയ്ത് ഒന്നോ രണ്ടോ വർഷമായ ഫോട്ടോകൾ പോലും തിരിച്ചെടുക്കാൻ പറ്റുന്ന വിവിധ ആപ്പുകൾ ഇപ്പോൾ ഉണ്ട്... സാറിന്റെ മകനും ആ ചെകുത്താനും ചേർന്ന് നിഷ്പ്രയാസം ഈ ഫോട്ടോകൾ തിരിച്ചെടുക്കും.. സാറിന്റെ മകന്റെ മെമ്മറി കാർഡും, സിം കാർഡും ഉൾപ്പെടെ ആ ഫോൺ നശിപ്പിയ്ക്കണം.. ഇപ്പോൾ ഇവിടെ വച്ച്.. എന്റെ മുമ്പിൽ വച്ച് തന്നെ അത് വേണം..." വിജിത നിർദാക്ഷിണ്യം പറഞ്ഞു. "ഫോണോ... എന്റെ ഫോണിൽ തൊടരുത്.. അത് നശിപ്പിയ്ക്കാൻ ഞാൻ സമ്മതിയ്ക്കില്ല.. മുപ്പതിനായിരം രൂപയുടെ ഫോണാ അച്ഛാ അത്.." നിഖിൽ ഇരുന്നിടത്ത്‌ നിന്ന് ചാടി എണീറ്റതോടെ വിജിതയും ഇരുന്നിടത്ത്‌ നിന്നെണീറ്റു. "മുപ്പതിനായിരം രൂപയോ.. മുപ്പതിനായിരം രൂപയാണോടാ നീ എന്റെ അനിയത്തിയുടെ മാനത്തിന് ഇട്ട വില... മുപ്പത്തിനായിരത്തിന് പകരം അറുപതിനായിരം രൂപ തരാമെടാ.. നീ നിന്റെ പെങ്ങളുടെ ഇതുപോലുള്ള മൂന്ന് ചിത്രങ്ങളെടുത്ത്‌ എനിയ്ക്ക് തരാവോ... തരാവോടാ... നാട്ടുകാരുടെ പെണ്മക്കളുടെ മാനത്തിന് വിലയിടുന്ന നാറീ... നിന്നെ ഈ ഭൂമിയിൽ ജീവനോടെയേ വച്ചേക്കാൻ പാടില്ലാത്തതാ..." വിജിത അവന്റെ മുമ്പിൽ നിന്ന് വിരൽ ഞൊടിച്ചു. "മോളേ.. ആ ഫോൺ തുറന്ന് അതിനുള്ളിൽ ഉള്ള സിം കാർഡും, മെമ്മറി കാർഡും എല്ലാം എടുത്ത്‌ അച്ഛന്റെ കയ്യിൽ തന്നേക്ക്... നിമിഷ ആരെയും നോക്കാതെ അച്ഛൻ പറഞ്ഞത് അതേ പടി അനുസരിച്ചു. അയാൾ ഫോണും, സിമ്മും, മെമ്മറി കാർഡും വിജിതയെ കാട്ടിയ ശേഷം അവൾക്ക് മുമ്പിൽ നിലത്തേയ്ക്ക് വച്ചു. പിന്നെ പുറത്തുപോയി നിഖിലിന്റെ ബൈക്കിൽ നിന്നും അര ലിറ്ററോളം പെട്രോൾ ഊറ്റി എടുത്തുകൊണ്ട് വന്നു. അനന്തരം ഒരു കോട്ടൺ ടവൽ എടുത്തുകൊണ്ട് വന്നു ഫോണും കാർഡുകളും അതിന് മദ്ധ്യേ വച്ചു പൊതിഞ്ഞു പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഒറ്റ സെക്കന്റിൽ തീ ആളി പ്പടർന്നു. വല്ലാത്തൊരു ഗന്ധം അവിടമെമ്പാടും പടർന്നു. നിഖിൽ തളർന്നു സോഫയിലേക്ക് വീണു നിമിഷ ലാപ് ടോപ് നോക്കിയ ശേഷം അച്ഛന്റെ കയ്യിൽ കൊണ്ട് കൊടുത്തു. "എനിയ്ക്ക് ചിലതൊന്നും തുറക്കാൻ പറ്റുന്നില്ല അച്ഛാ... ഏട്ടനേ കഴിയൂ അത്..." നിമിഷയുടെ കയ്യിൽ നിന്ന് ലാപ് ടോപ്പ് വാങ്ങിയ ശിവശങ്കരൻ അത് മാർബിൾ തറയിലേക്ക് ഒറ്റ അടി അടിച്ചു. അയാൾ രൗദ്ര ഭാവത്തിൽ നിഖിലിനെ ഒന്ന് നോക്കിയ ശേഷം വീണ്ടും അതെടുത്ത്‌ തറയിൽ ഒരടി കൂടി അടിച്ചു. അതിൽ നിന്നും നാലുപാടും എന്തൊക്കെയോ ചിതറി തെറിച്ചു പോയി. വവ്വാല് പോലെ തൂങ്ങിക്കിടന്ന ആ സാധനം കൂടി അയാൾ എടുത്ത്‌ കത്തിയുരുകി തീരാറായ ഫോണിന് മേലേക്ക് വച്ചു. സൂക്ഷിച്ച് നിന്ന് കൊണ്ട് അയാൾ അതിന് മീതേയ്ക്ക് ശേഷിച്ച പെട്രോൾ ഒഴിച്ചു കൊടുത്തു. അത് കത്തിയമരും വരെ വിജിത കണ്ണിമയ്ക്കാതെ നോക്കി നിന്നു. "ഇതിൽ കൂടുതൽ എന്ത് ചെയ്യണം ഞാൻ... ഇനി എന്റെ മകനെ കൊന്ന് കളയണോ.. വേണമെങ്കിൽ അതും ചെയ്യാം ഞാൻ..." ശിവശങ്കരൻ വിജിതയ്ക്ക് മുമ്പിൽ തൊഴുകയ്യോടെ നിന്നു. വിജിത മതിയെന്നോ, പോരെന്നോ അറിയാൻ പറ്റാത്ത വിധം തല ഇരു വശത്തേയ്ക്കും ചലിപ്പിച്ചു കൊണ്ടിരുന്നു. "തീർന്നില്ല... കടിച്ച പാമ്പ് വേറെയാ.. ആ പാമ്പിനെ ഇവിടെ വരുത്തണം.. ഇവിടെ വരുത്തി വേണം അതിന്റെ വിഷപ്പല്ല് അറുക്കാൻ.. അത് അങ്ങയുടെ മകൻ തന്നെ ചെയ്യണം.. അവനെ, ആ മിലൻ എന്ന തെണ്ടി പ്പരിഷയെ ഇവിടെ വിളിച്ച് വരുത്തി എന്റെ കയ്യിൽ ഏൽപ്പിയ്ക്കണം.. അത് കഴിഞ്ഞു പറയാം ഞാൻ ഇതിൽ കൂടുതൽ എന്ത് വേണമെന്ന്..." ഒരു ഉഷ്ണക്കാറ്റ്‌ മുഖത്ത്‌ വന്നടിയ്ക്കും പോലെയാണ് വിജിതയിൽ നിന്നും വാക്കുകൾ ചിതറി വീഴുന്നതെന്ന് ശിവശങ്കരന് തോന്നി. തറയിൽ കത്തിയുരുകി എരിഞ്ഞമർന്ന തീയിൽ നിന്നും ജ്വാലകൾ ഇപ്പോൾ അവളുടെ കണ്ണുകളിൽ പ്രതിഫലിയ്ക്കുന്നത് കാണാം.. ഒരു പെൺ സിംഹം തന്റെ കുഞ്ഞിനെ വേട്ട മൃഗങ്ങളിൽ നിന്നും കാത്തു സംരക്ഷിയ്ക്കും പോലെ ആ പെൺകുട്ടിയെയും ചേർത്തു പിടിച്ചു നിൽക്കുന്ന അവളുടെ മുഖത്ത്‌ നോക്കിയാൽ അറിയാം അവൾ പറയുന്നതെല്ലാം ചെയ്ത ശേഷമേ ഇവിടെ നിന്നും തിരികെ പോകൂ എന്ന്. ശിവശങ്കരന്റെനിർദേശം അനുസരിച്ച് അയാളുടെ ഫോണിൽ നിന്ന് നിഖിൽ തന്റെ കൂട്ടുകാരനെ വിളിച്ചു. (തുടരും) രചന :: അനി പ്രസാദ് #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
സൈരന്ദ്രി 3 കയ്യിൽ എരിയുന്ന സിഗരറ്റും മുന്നിലെ ഗ്ലാസിൽ മദ്യവുമായി സൈരന്ദ്രി... അടുത്തായി പാതിയായ കുപ്പിയും ഇരിപ്പുണ്ട്.. ഇടത് കയ്യിലെ ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് കുടിച്ചു... ഇടക്ക് സിഗരറ്റ് ആഞ്ഞു വലിച്ചു പുകയൂതി പുറത്തേക്ക് വിട്ടു... വീണ്ടും മദ്യം ഗ്ലാസ്സിലേക്ക് പകർന്നു സോഡയും ഒഴിച്ച് ചുണ്ടിലേക്ക് ചേർത്തതും കേശു വാതിൽ തുറന്ന് അകത്തേക്ക് കയറിയിരുന്നു.. വാതിലിൻ്റെ ശബ്ദം കേട്ട് സൈരന്ദ്രി സൂക്ഷിച്ച് നോക്കി.. ആളെ വ്യക്തമായി കാണാൻ കഴിയാത്തത് കൊണ്ട് കണ്ണ് ചിമ്മി തുറന്ന് നോക്കിയപ്പോഴേക്കും കേശു ലൈറ്റിട്ടു.. "ആരിത് ആദികേശോ.... " സൈരന്ദ്രിയുടെ കുഴഞ്ഞ ശബ്ദം കേട്ടു... "താനാള് കൊള്ളാലോ.. തന്നെ സമ്മതിക്കണം. ഇത്രയും ആളുകളുള്ളപ്പോൾ ആരെയും നോക്കാതെ മദ്യപിക്കാൻ നല്ല ധൈര്യം തന്നെ.. ഇനിയെന്തൊക്കെ തോന്നിവാസമുണ്ട് കയ്യിൽ.. " കേശുവിൻ്റെ സ്വരത്തിൽ പുച്ഛം കലർന്നു.... " ദാ.. ഇതൊന്ന് പിടിപ്പിക്ക് കേശുവേട്ടാ... വല്ലാത്തൊരു സാധനാട്ടൊ ഇത്.. സുഖമായുറങ്ങാം.. " മദ്യം നിറച്ച ഗ്ലാസ് കേശുവിന് നേരെ നീട്ടി സൈരന്ദ്രി... കേശു ദേഷ്യംകൊണ്ട് കൈ ചുരുട്ടിപ്പിടിച്ചു.. "വേദന നിറഞ്ഞ ഓർമ്മകളൊന്നുമില്ലാതെ അപ്പൂപ്പൻ താടിപോലെ പറന്ന് നടക്കാം... " അവൾ വീണ്ടും പറയുന്നുണ്ട്.. "സൈറാ...." കേശു ദേഷ്യത്തോടെ വിളിച്ചു.. "വേണ്ടേ.. വേണ്ടെങ്കിൽ ഞാൻ കുടിച്ചോളാം.. " ഈണത്തിൽ പറയുന്നതിനൊപ്പം ഗ്ലാസിലുള്ളത് ചുണ്ടിലേക്ക് ചേർത്തു ഒറ്റവലിക്ക് കുടിച്ചു... " സൈറമോളെ.... " പുറത്ത് നിന്നും ചന്ദ്രികയുടെ സ്വരം കേട്ടപ്പോൾ കേശു തിടുക്കപ്പെട്ട് പുറത്തേക്ക് നടന്നു.. "മോളെ കഴിക്കാൻ വിളിക്കാൻ വന്നതാ കേശൂട്ടാ.." കേശുവിനെ കണ്ടപ്പോൾ ചന്ദ്രിക പറഞ്ഞു.. "സൈറ ഉറങ്ങി ചന്ദ്രിയമ്മേ...ഞാൻ കഴിക്കാൻ വിളിച്ചപ്പോ വിശപ്പില്ലെന്ന് പറഞ്ഞു.." അവനങ്ങനെ പറയാനാണ് തോന്നിയത്.. " അയ്യോ.. അതൊന്നും കഴിച്ചില്ലല്ലോ.. " "ചന്ദ്രിയമ്മ പൊക്കോളൂ.. അവൾക്ക് വിശക്കുമ്പോ വന്നോളും.. "കേശുപറഞ്ഞപ്പോൾ ചന്ദ്രിക താഴേക്ക് നടന്നു.. കേശു തിരികെ സൈരന്ദ്രിക്കരികിലെത്തുമ്പോൾ തറയിൽ മലർന്ന് കിടന്നവൾ എന്തെല്ലാമോ പുലമ്പുന്നുണ്ടായിരുന്നു.... ❄❄❄ രാവിലെ കണ്ണുകൾ വലിച്ച് തുറന്ന് ചുറ്റും നോക്കുമ്പോൾ തലേ ദിവസത്തെ ഓർമ്മകളാണ് ആദ്യം സൈരന്ദ്രിയുടെ മനസ്സിലേക്കെത്തിയത്... തണുപ്പടിച്ച് നിലത്ത് കിടന്നതിനാലാവാം ദേഹമാകെ നല്ല വേദന തോന്നി.. അയ്യോ.. കുപ്പി... വെപ്രാളത്തോടെ ചുറ്റും പരതി സൈരന്ദ്രി... ഒന്നും കാണാനില്ല... തലേ ദിവസത്തെ അവ്യക്തമായ ഓർമ്മയിലെവിടെയോ കേശുവിൻ്റെ മുഖം തെളിഞ്ഞു വന്നു.. ഓ... മൈ ഗോഡ്...ഇനിയെങ്ങനെ അങ്ങേരെ നോക്കും.. തലക്ക് കൈ കൊടുത്തിരുന്നു പോയവൾ... തണുപ്പിനെ വകവയ്ക്കാതെ പച്ചവെള്ളത്തിൽ കുളിച്ചിറങ്ങുമ്പോൾ സമയം ആറര കഴിഞ്ഞിരുന്നു.. സധാരണ അഞ്ച് മണിക്കെഴുന്നേറ്റ് ജോഗിങ്ങും കഴിഞ്ഞ് വരുന്ന സമയമാണ്... തലേ ദിവസത്തെ ഹാങ്ങോവറിൽ പതിവ് തെറ്റിയിരിക്കുന്നുവെന്ന് അവളോർത്തു... തോളൊപ്പമുള്ള മുടിയിഴകളെ അലസമായിട്ട് പുറത്തേക്കിറങ്ങി... ആരും എഴുന്നേറ്റിട്ടില്ലെന്ന് തോന്നുന്നു ഒച്ചയും അനക്കവുമൊന്നും കേട്ടതേയില്ല... മുറ്റത്തിട്ടിരുന്ന പന്തലഴിച്ചത് കൊണ്ട് മാണിക്യ മംഗലം തറവാട് ശരിക്കും കാണാം.. പഴയ കാലത്തിൻ്റെ പ്രൗഡി വിളിച്ചോതുന്ന തറവാടാണ്... കാലത്തിൻ്റെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്... ചുറ്റും പൂച്ചെടികളും പച്ചപ്പു നിറഞ്ഞ മരങ്ങളും എല്ലാം കാണുമ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി സൈരന്ദ്രിക്ക്.. "ഇന്ന് പാലിന് കൂടുതൽ ആവശ്യമുള്ളതാണെൻ്റെ രാധേ.. നീയിങ്ങനെ ചുരത്താതിരുന്നാൽ ഞാനാ കുടുങ്ങാൻ പോണത്... നിൻ്റെ കുട്ടിക്കുള്ളത് വെച്ചിട്ടേ ഞാൻ കറന്നെടുക്കൂ..." തൊഴുത്തിനുള്ളിൽ നിന്നും ചന്ദ്രികയുടെ ശബ്ദം കേട്ടപ്പോൾ സൈരന്ദ്രി കൗതുകത്തോടെ നോക്കി.. പശുവിൻ്റെ അകിടിൽ പിടിച്ച് പാല് കറന്നു കൊണ്ടാണ് സംസാരം.. "പുല്ലും വെള്ളോം വേണെങ്കിൽ വേഗം ചുരത്താൻ നോക്ക്.. എനിക്ക് വേറെ പണിയുള്ളതാ.. "ചന്ദ്രിയമ്മ വീണ്ടും പറയുന്നുണ്ട്... സൈരന്ദ്രി ഉറക്കെ ചിരിച്ചു പോയി... "ഈ പറഞ്ഞതൊക്കെ പശുവിന് മനസിലായിട്ടുണ്ടാവും..." ചിരിക്കിടെ അവൾ പറഞ്ഞു.. "ഇണങ്ങിക്കഴിഞ്ഞാൽ നമ്മള് പറയുന്നതൊക്കെ ഇവർക്കും മനസ്സിലാവും... കേശൂട്ടൻ രാധേ...ന്ന് നീട്ടി വിളിച്ചാൽ അപ്പൊ ഉറക്കെക്കരയും ഇവൾ.. " പാൽ കറന്ന പാത്രം മാറ്റിവെച്ച് പശുക്കിടാവിനെ പാല് കുടിക്കാൻ അകിടിനടുത്ത് കൊണ്ടാക്കുന്നതിനിടയിൽ ചന്ദ്രിക പറയുമ്പോൾ സൈരന്ദ്രിക്ക് അത്ഭുതമാണ് തോന്നിയത്... അമ്മയുടെ മുലപ്പാൽ നുണയുന്ന പശുക്കിടാവിനെ നോക്കി നിൽക്കുമ്പോൾ ഉള്ളിലെവിടെയോ ചെറിയൊരു നോവ് തോന്നിയവൾക്ക്... " മോള് വാ.. ഞാൻ ചായയിട്ട് തരാം.. " ചന്ദ്രിക അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ പറയുന്നത് കേട്ടു... "ഇപ്പൊ വേണ്ട ചന്ദ്രിയമ്മേ... ഞാനൊന്ന് നടന്നിട്ട് വരാം..." ചിരിയോടെ പറഞ്ഞവൾ.. "വൃശ്ചികമാസമായത് കൊണ്ട് നല്ല തണുപ്പുണ്ട്.. കുട്ടിക്കിതൊന്നാന്നും ശീലമില്ലാത്തതല്ലേ.. തണുപ്പടിച്ച് പനി പിടിപ്പിക്കണ്ടാട്ടോ... " വാത്സല്യത്തോടെ ചന്ദ്രിക പറയുമ്പോൾ സൈരന്ദ്രിയുടെ മുഖം ഒന്നുകൂടി തെളിഞ്ഞിരുന്നു.. " രണ്ടുവർഷം ഡൽഹിയിലായിരുന്നു പോസ്റ്റിങ്.. അവിടെ തണുപ്പ് തുടങ്ങിയാ ശരീരമൊക്കെ തണുത്തുറഞ്ഞ് പോവും.. അതോണ്ട് ഈ തണുപ്പൊന്നും പ്രശ്നമില്ലാന്നേ.. വേഗം വരാം.." പറഞ്ഞ് കൊണ്ടവൾ തിരിഞ്ഞു നടന്നിരുന്നു... വഴിയൊന്നും അറിയില്ലെങ്കിലും മുന്നിൽക്കണ്ട നടവഴികളിലൂടെയങ്ങനെ നടന്നു... തറവാട്ടുപറമ്പിൽ അധികവും പടർന്നു പന്തലിച്ച് കിടക്കുന്ന വമ്പൻമരങ്ങളാണ്... തെങ്ങും കവുങ്ങും അതിനിടയിലുണ്ട്.. പ്ലാവും മാവുമൊക്കെ പല ഇനത്തിലുള്ളതുണ്ട്... പണ്ട് മുതലേയുള്ള ഇഞ്ചിയും ചേനയും കൃഷികൾക്കൊപ്പം പുതിയതായി ഏലകൃഷിയും തുടങ്ങിയിട്ടുണ്ട്... ചുറ്റുമുള്ള കാഴ്ച്ചകളിലൂടെ കണ്ണോടിച്ച് സ്വർണ്ണ നിറമുള്ള നെൽക്കതിരുകൾ വിളഞ്ഞ് നിൽക്കുന്ന വയലിൽ എത്തിയിരുന്നു സൈരന്ദ്രി... കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെൽപ്പാടങ്ങൾ മാണിക്യമംഗലത്ത്കാരുടെയാണ്... ആ നാട്ടിലെ ആദിവാസി വിഭാഗത്തിലെ കുറെപേർ അവിടത്തെ സ്ഥിരം പണിക്കാരാണ്.. മഞ്ഞുതുള്ളികൾ പറ്റിപ്പിടിച്ച നെൽക്കതിരുകളിലൂടെ കൈവിരലോടിച്ച് വയൽ വരമ്പിലൂടെ നടക്കുമ്പോൾ സൈരന്ദ്രിയുടെ ചുണ്ടിലും ഭംഗിയുള്ള ചിരി വിരിഞ്ഞിരുന്നു.. "ഇന്നലത്തെ കെട്ടടങ്ങിയോ..." അരികിൽ കേശുവിൻ്റെ ശബ്ദം കേട്ടു ... അവനെ നോക്കി ചമ്മിയൊരു ചിരി ചിരിച്ചവൾ. "ഞാൻ...വെറുതെ.. " മറുപടി എന്തു പറയുമെന്നറിയാതെ വാക്കുകൾ പാതിയിൽ മുറിഞ്ഞുപോയി.... ചുണ്ടിൻ്റെ കോണിൽ പുച്ഛം നിറച്ചൊരു ചിരിയോടെ കേശു വീട്ടിലേക്ക് നടന്നു.. സൈരന്ദ്രി തൻ്റെ കാഴ്ച്ചകളിലേക്കും.... ❄❄❄ "നീയീ നേരം വെളുക്കുന്നതിന് മുന്നേ എവിടെപ്പോയതാ കേശൂവേ..." ഉമ്മറപ്പടി കടന്ന് അകത്തേക്ക് കടന്നപ്പോൾ ദേവരാജൻ കേശുവിനോട് ചോദിച്ചു.. "നെല്ല് വിളഞ്ഞ് തുടങ്ങിയത് കൊണ്ട് കിളിശല്യം വല്ലാതെ കൂടുതലാ.. നേരം വെളുക്കുമ്പോഴേക്കും എല്ലാം കതിര് തേടി വരും... ഞാനൊന്ന് നോക്കാൻ പോയതാ.." വല്യമാമ്മയോട് മറുപടി പറയുമ്പോൾ അരികിലിരിക്കുന്ന ശാലുവിൻ്റെ കണ്ണുകൾ തന്നിലാണെന്ന് അവനറിഞ്ഞിരുന്നു.. പതിയെ അവളെ നോക്കിയൊന്ന് ചിരിച്ച് അടുക്കളയിലേക്ക് നടന്നു... "ചന്ദ്രിയമ്മേ... കാപ്പി.. " അടുക്കളയിലെ സ്ലാവിൽ കയറിയിരുന്നവൻ.. കേശുവിന് രാവിലെ കട്ടൻ കാപ്പിയാണിഷ്ടം... ചന്ദ്രിയമ്മയുടെ ചുക്കും ഏലക്കായും പൊടിച്ച് ചേർത്ത സ്പെഷ്യൽ കാപ്പി... "സൈറമോള് നടക്കാനിറങ്ങിയിരുന്നു.. കണ്ടിരുന്നോ.. " കാപ്പിയവന് നേരെ നീട്ടിക്കൊണ്ട് ചന്ദ്രിയമ്മ ചോദിച്ചതിന് അവനൊന്ന് മൂളി... ചൂടുകട്ടൻ ഊതിക്കുടിച്ചു കൊണ്ട് ഉമ്മറത്തേക്ക് നടന്നു കേശു... ഗാർഡൻഓസ് എടുത്ത് ചെടികൾ നനച്ചു കൊണ്ടിരിക്കുമ്പോൾ പിന്നിൽ കാൽപ്പെരുമാറ്റം കേട്ടു.. തിരിഞ്ഞു നോക്കുമ്പോൾ ശാലുവാണ്... അവളെ നോക്കിയൊന്ന് ചിരിച്ച് വീണ്ടും നനക്കൽ തുടർന്നു... ശാലു അരികിൽ നിൽക്കുന്നുണ്ടെന്നറിയാം.. കണ്ടാൽ കുറുമ്പുകൾ പറഞ്ഞു അവളെ ദേഷ്യം പിടിപ്പിക്കാറാണ് പതിവ്.. ഇന്നെന്തോ ഒന്നും പറയാനാവാത്തത് പോലെ... "കേശുവേട്ടാ..." അവൻ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും ശാലുതന്നെ സംസാരത്തിന് തുടക്കമിട്ടു.. " ഉം... "വെറുതെയൊന്ന് മൂളിയവൻ.. "ദേഷ്യമാണോ...?" പതിയെ ചോദിച്ചവൾ... " ദേഷ്യമൊന്നുമില്ല..." "എനിക്കറിയാം കേശുവേട്ടൻ എന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ലെന്ന്.. പക്ഷേ.. എനിക്കിഷ്ടമാണ്..." ശാലു പറഞ്ഞപ്പോൾ കേശുവൊന്ന് അവളെ നോക്കി.. അവൾ ചിരിച്ചു... "എന്തായാലും എല്ലാവരും സമ്മതിച്ചസ്ഥിതിക്ക് ഇനി സ്നേഹിച്ചാ മതി... ഞാൻ കാത്തിരുന്നോളാം.. " ചിരിയോടെ പറഞ്ഞ് കൊണ്ടവൾ തിരിഞ്ഞു നടന്നിരുന്നു... കേശു അത് നോക്കി നിന്നു.. ❄❄ എല്ലാം ചുറ്റിനടന്ന് കണ്ട് സൈരന്ദ്രി വരുമ്പോഴേക്കും എല്ലാവരും ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞിരുന്നു.. "ചായകൂടി കുടിക്കാതെ എവിടെപ്പോയാതാ എൻ്റെ കുട്ടി.. " പത്മാവതിയമ്മ സൈരന്ദ്രിയെ കണ്ടതും ചോദിച്ചു.. "വെറുതെ ഇവിടെയൊക്കെയൊന്ന് കാണാൻ... എന്ത് ഭംഗിയാ ഈ നാട്..." സൈറ അവർക്കരികിൽ ഇരുന്നു... "തനിയെ പോയോ സൈറമോളെ... " മാധവനും അവർക്കടുത്തേക്ക് വന്നു... "ഞാനെന്നും തനിച്ചല്ലേ അച്ഛാ..." സൈറ പറഞ്ഞതും മാധവൻ്റെ മുഖം വാടി... അറിയാതെ വായിൽ നിന്ന് വീണ വാക്കുകൾ അയാളെ വേദനിപ്പിച്ചെന്ന് തോന്നിയതും സൈറയ്ക്കും വിഷമം തോന്നി.. " അമ്മയും മോനും കൂടി സംസാരിച്ചിരിക്ക്.. ഞാൻ ചായ കുടിച്ചിട്ട് വരാം..." അവൾ വേഗം എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു... പാത്രങ്ങൾ കഴുകുന്നതിനിടയിൽ തീ കത്തിക്കുകയും അടുപ്പത്തിരിക്കുന്ന ചോറിൻ്റെ പാകം നോക്കുകയും ചെയ്യുന്ന ചന്ദ്രികയെ കണ്ടപ്പോൾ അവൾ ചുറ്റും നോക്കി... ഒരാളും സഹായത്തിനില്ല... പത്മാവതിയമ്മയുടെ മരുമക്കളും പേരക്കുട്ടികളുമൊക്കെയായി ധാരാളം സ്ത്രീകളുണ്ടെങ്കിലും അടുക്കളയിൽ ചന്ദ്രിയമ്മ തനിച്ചാണെന്ന് തോന്നിയവൾക്ക്.. സൈറയെ കണ്ടതും "മോൾക്ക് ചായ തരാട്ടോ... " എന്നും പറഞ്ഞ് സാരിയുടെ അറ്റത്ത് കൈ തുടച്ചു ചന്ദ്രിക.. "ഞാനെടുത്തോളാം... ചന്ദ്രിയമ്മയുടെ ജോലി നടക്കട്ടെ... " എന്നു പറഞ്ഞ് ചായ വെക്കാനുള്ള പാത്രമെടുത്തു സൈരന്ദ്രി.. അടുക്കളയിലെ സ്ലാവിൻമേൽ കയറിയിരുന്ന് ചായ കുടിക്കുമ്പോഴും ഓടിനടന്ന് പണിയെടുക്കുന്ന ചന്ദ്രികയെ നോക്കിക്കാണുകയായിരുന്നവൾ... രണ്ട് കൈ കൊണ്ട് പത്ത് കൈകളുടെ ജോലി ചെയ്യുന്നുണ്ടവർ.. അതും പരാതിയും പരിഭവങ്ങളുമില്ലാതെ... അതിനിടയിൽ സൈറ മോളെ... എന്ന് വിളിച്ച് കൊണ്ട് നാട്ടിലെയും വീട്ടിലെയും കാര്യങ്ങൾ ഓരോന്ന് പറയുന്നുമുണ്ട്... അതിനിടയിലാണ് കേശുവിന് വേണ്ടി ശാലുവിനെ ആലോചിച്ച കാര്യവും സൈറയറിഞ്ഞത്... "ചന്ദ്രിയമ്മ കഴിച്ചോ...." പുട്ടും കടലയും കഴിക്കുന്നതിനിടയിൽ സൈറ ചോദിച്ചതിന് നേർത്ത ചിരിയായിരുന്നു മറുപടി... "ചെല്ല് കഴിക്ക്... ഞാൻ സഹായിക്കാം.. " കഴിച്ച് കഴിഞ്ഞതും വേഗം ചന്ദ്രികയുടെ കയ്യിലെ ചട്ടുകം വാങ്ങി സാമ്പാറിലേക്കിടാൻ വഴറ്റിക്കൊണ്ടിരുന്ന വെണ്ടക്കയെ ഇളക്കാൻ തുടങ്ങിയവൾ.. " വേണ്ട മോളെ... ഞാൻ ചെയ്തോളാം... എനിക്കിതൊക്കെ ശീലമായി...."ചന്ദ്രിയമ്മ ചട്ടുകം പിടിച്ച് വാങ്ങാൻ ശ്രമിച്ചെങ്കിലും സൈറയത് കൊടുത്തില്ല.. "ഇവിടെയുള്ളവരൊന്നും ചന്ദ്രിയമ്മേനെ സഹായിക്കില്ലേ..." സൈറ ചോദിച്ചതിന് മറുപടിയായി വീണ്ടും നേർത്തൊരു ചിരി മാത്രമായിരുന്നു ചന്ദ്രിയമ്മയുടെ മറുപടി... "എനിക്കിതൊന്നും ഉണ്ടാക്കാൻ അറിയില്ലാട്ടോ... പാകം നോക്കണെ... " സൈറ ഇടക്കിടെ ചന്ദ്രികയെ ഓർമ്മിപ്പിച്ചു .. സാമ്പാറാവും വരെ അവരെ ചുറ്റിപ്പറ്റി അടുക്കളയിൽ തന്നെ കൂടി... തന്നെ കേൾക്കാനും തനിക്കൊപ്പമൊരാളെ കിട്ടിയതിൽ ചന്ദ്രികക്കും സന്തോഷം തോന്നി.. " കേശൂട്ടന് തേങ്ങ വറുത്തരച്ച സാമ്പാറാ ഇഷ്ടം... " ചന്ദ്രിയമ്മ പറഞ്ഞത് കേട്ടു.. ചന്ദ്രിയമ്മ എന്ത് പറഞ്ഞ് വന്നാലും അതൊടുവിൽ കേശൂട്ടനിൽ എത്തി നിൽക്കുന്നത് സൈറ ശ്രദ്ധിച്ചിരുന്നു... വീട്ടിൽ എല്ലാവരും ഉള്ളത് കൊണ്ട് കേശു അന്ന് പുറത്തേക്ക് പോയില്ല... അമ്മമ്മയെ നോക്കി നടന്നപ്പോഴാണ് മുറിയിൽ നിന്നും ചിരിയൊച്ചകൾ കേട്ടത്.. വാതിൽ തുറന്ന് നോക്കുമ്പോൾ അമ്മമ്മയുടെ മടിയിൽ തലവെച്ച് സൈറ കിടക്കുന്നുണ്ട്.. അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ച് അമ്മമ്മയും... വീട്ടിലിരിക്കുമ്പോൾ താനും ഇത് പോലെ അമ്മമ്മയുടെ മടിയിൽ തലചേർത്ത് വെച്ച് കിടക്കാറുണ്ട്.. അത്കണ്ട് മനസ്സിലൊരു കുഞ്ഞു കുശുമ്പ് തോന്നിയവന്... ഉച്ചയൂണും കഴിഞ്ഞ് എല്ലാവരും തിരികെ പോവാനിറങ്ങി... മാധവൻ സൈരന്ദ്രിയെ ചേർത്തു പിടിച്ചാണ് യാത്ര പറഞ്ഞത്.. നിർമ്മല അവളെയൊന്ന് നോക്കുക കൂടി ചെയ്തില്ല.... അത് പ്രതീക്ഷിച്ചത് കൊണ്ടാവാം സൈരന്ദ്രിക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ല... ദേവരാജനും ഭാനുമതിയും കേശുവിനോട് പതിവിലും കൂടുതൽ സ്നേഹം പ്രകടിപ്പിച്ചു.. ശാലിനി കേശുവിനെ നോക്കി കണ്ണു കൊണ്ട് യാത്ര ചോദിച്ചു... കേശു ചിരിയോടെ തലയാട്ടി.. സതീഷും സൗഭാഗ്യയും മക്കളും കൂടി യാത്ര പറഞ്ഞിറങ്ങിയപ്പോൾ പത്മാവതിയമ്മ കണ്ണു നിറച്ചു... "അയ്യേ...പത്മാവതിയമ്മ കരയുന്നോ.. ഇങ്ങ് വന്നേ നമുക്കൊന്ന് നടന്നിട്ട് വരാം.. " സൈരന്ദ്രി അവരെയും കൂട്ടി തോട്ടത്തിലൂടെ നടന്നു... തേൻവരിക്കയുടെ മധുരവും മൂവാണ്ടൻ്റ രുചിക്കഥയും പറഞ്ഞു തുടങ്ങിയതോടെ പത്മാവതിയമ്മയുടെ മുഖത്ത് സങ്കടം മാറി തെളിച്ചം വന്നു തുടങ്ങിയിരുന്നു... ❄❄❄ വയലിൻ്റെ നടുവിലായി കെട്ടിപ്പൊക്കിയ ഏറുമാടത്തിൽ സാമിനൊപ്പമിരുന്നു കേശു... ഇടക്കൊക്കെ ഈ കൂടിക്കാഴ്ച്ച പതിവാണ്.. ചുറ്റും പരന്ന് കിടക്കുന്ന നെൽപ്പാടങ്ങൾക്കിടയിൽ നേർത്ത കാറ്റേറ്റ് കിടക്കാൻ കേശുവിന് ഏറെ ഇഷ്ടമാണ്.. "അല്ല എന്താ നിൻ്റെ പ്രശ്നം..." സാം ചോദിച്ചു.. " ശാലു.. അവൾക്ക് എന്നോടൊരു ഇഷ്ടമുണ്ടെന്ന് തോന്നിയിട്ടേയില്ല... എല്ലാരുംകൂടി തീരുമാനിച്ചപ്പോൾ മറുത്തൊന്നും പറയാനും കഴിഞ്ഞില്ല..എന്തോ മനസ്സിനൊരു സുഖം തോന്നുന്നില്ലെടാ .." അലസതയോടെ കേശു പറഞ്ഞു... " നിന്നെക്കുറിച്ച് ശരിക്കും അറിയാവുന്ന കുട്ടിയല്ലേ ശാലു.. പിന്നെ നീ കേട്ടിട്ടില്ലേ നമ്മള് സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെ തിരികെ സ്നേഹിക്കണമെന്ന്.. പുറത്തു നിന്നൊരു പെൺകുട്ടി വരുന്നതിനേക്കാൾ നിന്നെ സ്നേഹിക്കുന്നവൾ തന്നെയല്ലേ നല്ലത്..." സാം പറയുമ്പോൾ കേശു എന്തോ ആലോചനയിലാണ്.. "ഉം.. അതും ശരിയാലേ.." കേശു ആലോചനക്കിടെ പറഞ്ഞു.. വയലിനു നടവിലൂടെയുള്ള ചെമ്മൺ പാതയിലൂടെ ഒരു ബുള്ളറ്റ് ചീറി പാഞ്ഞു വരുന്ന ശബ്ദം കേട്ടു... "ഏതവനാണോ ഇമ്മാതിരി സ്പീഡിൽ.. " അൽപം ഈർഷ്യയോടെ സാം ചോദിച്ചു പോയി.. കേശുവും ആ വണ്ടി വരുന്നവഴിയെ കണ്ണും നട്ടിരുന്നു... "അവനല്ലെടാ.. ഇതവളാ...." കേശു പറയുന്നത് കേട്ട് സാം അവനെ നോക്കി.. "ഏതവള്..." "ഇന്നലെ വന്നില്ലേ പട്ടാളക്കാരി.. സൈരന്ദ്രി... അവളാ.. " കേശു വല്യ താത്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു... "ആഹാ..ആള് ഉഷാറാണല്ലോ.... "സാം സൈറ പോയ വഴിയേ എത്തി നോക്കി.. " ഉഷാറ് കുറച്ച് കൂടുതലാ..." കേശു പിറുപിറുത്തു... "അതെന്താടാ അങ്ങനെ..? "സാം വീണ്ടും ചോദിച്ചു... തലേ ദിവസം രാത്രിയിലെ സൈരന്ദ്രി വെള്ളമടിച്ച് ഓഫായിപ്പോയെന്ന് കേശു പറയുമ്പോൾ സാം വായും പൊളിച്ചിരുന്നു പോയി... ❄❄ ബുള്ളറ്റിലൊന്ന് കറങ്ങി സന്ധ്യയോടെയാണ് സൈറ തിരികെയെത്തിയത്... ജീൻസും ടീഷർട്ടും മാറി ചെറിയൊരു ഫ്രോക്കുമിട്ട് താഴേക്ക് നടന്നു... ചന്ദ്രിയമ്മയുടെ കയ്യിൽ നിന്നും ചായയും വാങ്ങി അടുക്കളയിൽ തന്നെ ഇരുന്ന് കുടിക്കുമ്പോഴാണ് ഫോൺ ശബ്ദിച്ചത്.... സ്ക്രീനിൽ നാദിറ എന്ന പേര് കണ്ടതും സൈറയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു... "നാദി ...." നീട്ടി വിളിച്ചു കൊണ്ട് ഫോണെടുത്ത് പുറത്തേക്ക് നടന്നവൾ.. "നാട്ടിൽ പോയതിൽ പിന്നെ യാതൊരു വിവരവും ഇല്ലല്ലോ സൈറക്കുട്ടാ.." മറുപുറത്ത് നാദിറയാണ്.. "ഈ നാടും കാഴ്ച്ചകളും വല്ലാത്തൊരു അനുഭവമാണ് മോളെ... ഗ്രാമീണ സൗന്ദര്യം എന്നൊക്കെ പറയില്ലെ അത് ഇവിടെ വന്നാൽ കാണാം.. ചുറ്റും നിറഞ്ഞു നിൽക്കുന്ന പച്ചപ്പ് കാണുമ്പോൾ നമ്മളുടെ മനസ്സ് നിറയും.. " സൈരന്ദ്രിയുടെ വാക്കുകളിൽ സന്തോഷമായിരുന്നു... "ആഹാ.. അത് കൊള്ളാലോ... എന്നിട്ട് നീ ആരെത്തേടിയാണോ അവിടേക്ക് പോയത് അയാളെ കണ്ടോ..?" നാദിറയുടെ ചോദ്യം കേട്ടു.... "കണ്ടു... ഈ രാത്രി മുതൽ അയാൾക്ക് ഉറക്കമുണ്ടാവില്ല.. അയാളുടെ സ്വസ്ഥത നശിപ്പിക്കും ഞാൻ.... എന്നിട്ട് ഇഞ്ചിഞ്ചായി നരകിപ്പിക്കും.. എന്നാലെ ഈ സൈരന്ദ്രിയുടെ മനസ്സിന് ആശ്വാസം കിട്ടൂ..." സൈറയുടെ കണ്ണിൽ പകയുടെ കനൽ ആളിക്കത്തി.. തുടരും.... രചന :: രജിഷ #💞 പ്രണയകഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #📔 കഥ
മൗനനൊമ്പരം❤ Part 2 "എന്തിനാടീ ഇങ്ങനെ സ്നേഹിച്ച് തോൽപിക്കണേ.. പകരം തരാൻ ഒന്നൂല്ല ഈ ദരിദ്രവാസി പെണ്ണിൻ്റെ കയ്യിൽ .. "ജാനിയുടെ ശബ്ദം ഇടറി.. " നീയെൻ്റെ കൂടെ എന്നും ബെസ്റ്റിയായി ഉണ്ടായിരുന്നാ മതി.. അത്രയ്ക്കിഷ്ടാടീ എനിക്ക് നിന്നെ ...''എയ്ഞ്ചലവളെ ഇറുകെ പുണർന്നു.. അവരെ നോക്കി മനസ്സുനിറഞ്ഞ് നിൽക്കുന്നുണ്ട് മെൽവിൻ.. എയ്ഞ്ചലും മെൽവിനും തിരികെ ഇറങ്ങിയതും ജെയ്ക്കുട്ടൻ പുതിയ ഫോണെടുത്ത് ആകാംക്ഷയോടെ തിരിച്ചും മറിച്ചും നോക്കുന്നുണ്ട്.. " വല്യേച്ചീടെ ഫോണിനേക്കാൾ വല്യ ഫോണാ കുഞ്ഞേച്ചീ.. വല്യേച്ചി കഴിഞ്ഞ തവണ വന്നപ്പോ ഞാനൊന്ന് അവൾടെ ഫോണൊന്നെടുത്ത് നോക്കീന്നും പറഞ്ഞ് എന്തൊരു ബഹളാരുന്നു.. നാളെക്കഴിഞ്ഞ് വരുമ്പോ ഇത് കാണിച്ച് നമുക്കും ഷൈൻ ചെയ്യാം.. "ഉത്സാഹത്തോടെ പറയുന്ന ജെയ്ക്കുട്ടൻ്റെ തലയിലൊന്ന് തലോടിക്കൊണ്ട് ജാൻവി അടുക്കളയിലേക്ക് നടന്നു.. അനിതയുണ്ടാക്കുന്ന കോഴിക്കറിയുടെ മണം ആസ്വദിച്ചുകൊണ്ട് അടുപ്പിൻ്റെ തറയിലേക്ക് കയറിയുരുന്നു ജാനി.. "വിശന്നോ നിനക്ക്.. " അവൾക്കരികിലേക്ക് വന്നു കൊണ്ട് അനിത ചോദിച്ചതും ഇല്ലെന്നവൾ ചുമൽ കൂച്ചി കാണിച്ചു .. " എയ്ഞ്ചലിനെപ്പോലെ തന്നെ സ്നേഹമുള്ളവനാ മെൽവിനും.. ഇത്ര വർഷം കഴിഞ്ഞിട്ടും നമ്മളെയൊന്നും മറന്നില്ലല്ലോ അവൻ.." അനിത പറഞ്ഞു. " ഉം.. "വെറുതെയൊന്നു മൂളി ജാനി.. കൺമുൻപിലപ്പോൾ ചിരിയോടെ നിൽക്കുന്നവൻ്റെ മുഖം തെളിഞ്ഞു നിന്നു.. ജെയ്ക്കുട്ടനും അമ്മയ്ക്കുമൊപ്പം കഴിച്ചു കൊണ്ടിരുന്ന ജാനിയുടെ കണ്ണുകൾ കൊതിയോടെ കഴിക്കുന്ന ജെയ്ക്കുട്ടനിലായിരുന്നു .. ചിക്കനും പൊറോട്ടയും ആസ്വദിച്ച് കഴിക്കുന്നുണ്ടവൻ.. ഇടക്ക് തൻ്റെ പ്ലേറ്റിൽ നിന്നും ഓരോ ചിക്കൻ കഷണങ്ങൾ ജെയ്ക്കുട്ടൻ്റെ പ്ലേറ്റിലേക്ക് വെച്ചവൾ.. അവൻ്റെ തെളിഞ്ഞ മുഖം കണ്ടപ്പോഴേ അവളുടെ മനസ്സ് നിറഞ്ഞിരുന്നു.. ❄❄ കണ്ണിനുമീതേ കയ്യും വെച്ച് വെറുതെ കിടന്നു മെൽവിൻ... ആറു വർഷങ്ങൾക്ക് ശേഷം താനവളെ കണ്ടിരിക്കുന്നു .. തനിക്കേറ്റവും പ്രിയപ്പെട്ടവളെ... തന്നെക്കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നത് അവനോർമ്മ വന്നു.. താനുമവളെ നോക്കിക്കാണുകയായിരുന്നു .. ഊമയെന്ന സഹതാപത്തോടെ നോക്കുന്നവരായിരുന്നു ചുറ്റുമുള്ളവരിൽ അധികവും.. താനെന്തെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ അറിയാത്തതുകൊണ്ട് കാണാതെ പോകുന്നവരായിരുന്നു മറ്റു ചിലർ... അവരിൽ നിന്നെല്ലാം വ്യത്യസ്തമായി തന്നെ മനസ്സിലാക്കിയവളായിരുന്നു ജാനി.. തന്നോട് സംസാരിക്കാനായി തൻ്റെ ആംഗ്യ ഭാഷ പഠിച്ചവൾ.. കളി ചിരികളുമായ് തൻ്റെ ലോകത്ത് വിരുന്നു വന്നവൾ... ഹൈസ്കൂളിൽ പഠിക്കുന്ന സമയത്താണ് എയ്ഞ്ചലിനൊപ്പം നടക്കുന്നവളെ തേടി കണ്ണുകൾ പാഞ്ഞു തുടങ്ങിയത്.. അറിയാത്ത ഭാവത്തിൽ നടന്നിട്ടേയുള്ളൂ.. മനസ്സിൽ അവൾക്കായ് ഒരു വസന്തം തന്നെ വിരിഞ്ഞു തുടങ്ങിയിരുന്നു.. " സ്വന്തം തള്ളേനേം തന്തേനേം നേരെ ചൊവ്വേ വിളിക്കാൻ പറ്റാത്ത നിന്നെപ്പോലുള്ള ഊമകളൊക്കെ അടങ്ങിയൊതുങ്ങി മൂലയ്ക്കിരുന്നോണമെന്ന് "ഒരുത്തൻ പറഞ്ഞപ്പോൾ അവനെ പൊതിരെ തല്ലി.. ഒടുവിൽ പപ്പ ഇടപെട്ട് പ്രശ്നങ്ങളെല്ലാം തീർത്തെങ്കിലും മനസ്സാകെ കൈവിട്ടു പോയ പോലെയായിരുന്നു.. ഇനിയിവിടെ നിൽക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ ബാംഗ്ലൂര് റീത്താൻ്റിയ്ക്കൊപ്പം പോവാൻ പപ്പ പറഞ്ഞപ്പോൾ മറുത്തൊന്നും പറഞ്ഞില്ല.. ഇതുവരെ പപ്പയെയും മമ്മിയെയും എയ്ഞ്ചലിനെയും വിട്ട് മാറി നിന്നിട്ടേയില്ല... ആദ്യമെല്ലാം അതിൻ്റെ വിഷമം. വല്ലാതെയുണ്ടായിരുന്നു.. ഇടയ്ക്കെല്ലാം ഓർമകളിൽ ജാനിയുടെ മുഖം തെളിഞ്ഞു വന്നിരുന്നു.. എയ്ഞ്ചൽ ഓരോ തവണ വിളിക്കുമ്പോഴും വാതോരാതെ ജാനിയെക്കുറിച്ച് പറയും.. അങ്ങനെ അവളുടെ ഓരോ വിശേഷങ്ങളും താനറിഞ്ഞിരുന്നു.. ഒടുവിൽ ഒരുനാൾ കരഞ്ഞുകൊണ്ട് എയ്ഞ്ചൽ പറഞ്ഞത് ജാനീടെ അച്ഛൻ.. നമ്മുടെ പ്രഭയച്ഛൻ മരിച്ചു പോയെന്നായിരുന്നു ..അന്നാണ് മെൽവിൻ നാട്ടിലേക്ക് വീണ്ടും വന്നത്.. പ്രഭയച്ഛൻ്റെ ജീവനറ്റ ശരീരത്തിനരികിൽ വല്ലാത്ത നോവോടെ ഹൃദയം തകർന്നിരിക്കുന്നവളെ കണ്ടു .. അടുത്ത് ചെന്ന് ചേർത്തു പിടിച്ചാശ്വസിപ്പിക്കാൻ തോന്നിയവന്.. അന്ന് രാത്രി തിരിച്ചുപോരുമ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നവൻ.. അവളീ സങ്കടങ്ങൾ എങ്ങനെ അതിജീവിക്കും എന്ന ചോദ്യവും മനസ്സിലുണ്ടായിരുന്നു... തൻ്റെ സങ്കടം കണ്ടിട്ടാണ് പപ്പ പറഞ്ഞത് "നമ്മളില്ലേ ഇവിടെ.. അവർക്ക് വേണ്ട സഹായമൊക്കെ ചെയ്തു കൊടുക്കാം.. കുട്ടികളുടെ പഠിപ്പിനുള്ളതും നോക്കാം.. നീ വിഷമിക്കാതെ പോയിട്ട് വാ.. " എന്ന് .. പിന്നെയുള്ള ഓരോ ദിവസങ്ങളിലും ജാനി തന്നെ അത്ഭുതപെടുത്തി.. അച്ഛൻ്റെ ജോലി അവൾ ചെയ്യാൻ തുടങ്ങി.. ചേച്ചിയെയും അനിയനെയും പഠിപ്പിക്കാനായി ചെറിയ കയ്യിൽ വലിയ വളയങ്ങൾ പിടിച്ചവൾ.. ചങ്കുറപ്പുള്ള പെണ്ണ്.. എൻ്റെ പെണ്ണ്.. എനിക്ക് വേണമവളെ... മെൽവിൻ മനസ്സിലത് ഉറപ്പിച്ചിരുന്നു.. ✨✨✨✨✨✨✨✨✨✨✨✨✨✨✨ രാവിലെ തീ കത്താൻ മടി കാണിക്കുന്ന അടുപ്പിനോട് പരിഭവം പറയുന്ന അനിതയെ കണ്ടപ്പോൾ ജാനിക്ക് ചിരി വന്നു.. "അല്ലാ അമ്മ പറഞ്ഞത് വല്ലതും അടുപ്പിന് മനസ്സിലായോ .." കുറുമ്പോടെ ചോദിച്ചവൾ.. "ദേ ..കെച്ചേ രാവിലെതന്നെ എന്നെ ദേഷ്യം പിടിപ്പിക്കാതെ പോണുണ്ടോ?" അനിത ദേഷ്യത്തിലാണ്.. " അമ്മ ദേഷ്യം പിടിച്ചാ കാണാൻ നല്ല ചന്തമുണ്ടെന്ന് അച്ഛൻ പറയണത് വെറുതെയല്ലാട്ടോ.. ഒരാനച്ചന്തമൊക്കെയുണ്ട്.. " അമ്മയുടെ താടിത്തുമ്പിൽ പിടിച്ചു വലിച്ചുകൊണ്ട് ജാനി പറഞ്ഞു.. "ഇവളിന്ന് രാവിലെ എൻ്റെ കയ്യീന്ന് വാങ്ങും.." അടുപ്പിനടിയിൽ നിന്നൊരു ചുള്ളല് വിറകും വലിച്ചെടുത്ത് അനിത പറഞ്ഞതും ജാനി പുറത്തേക്കോടി.. " അതേ.. ഒരു കട്ടൻ കാപ്പി കിട്ടുവോ .." വാതിൽക്കൽ നിന്നും നീട്ടി വിളിച്ചു ജാനി .. "ദാ ഇവിടെ വന്നെടുത്ത് കുടിക്ക് ജാനി .. " കട്ടൻ കാപ്പിയും കുടിച്ച് മുറ്റത്തേക്കിറങ്ങി ജാനി.. അമ്മിണിപ്പശു അവളെ കണ്ടതും ഒന്നു മ്ബേ .. ന്ന് നീട്ടി വിളിച്ചു. അവൾക്ക്പുല്ല് കിട്ടാനുള്ള സോപ്പിടലാണ്... " പുല്ലൊക്കെ തരാം.. ഈയ്യിടെയായിട്ട് പാലിൻ്റെ കാര്യത്തിൽ നിനക്ക് നല്ല പിശുക്കാന്ന് അമ്മ പറഞ്ഞല്ലോ അമ്മിണീ ..വേണ്ടാ ട്ടോ... ചിട്ടിയടക്കാനും അയൽക്കൂട്ടത്തിനും ചേച്ചീടെ ഫീസും എല്ലാം കൂടി ഒരു മാസം എത്രകാശ് വേണം ന്ന് നിനക്കറിയ്യോ.. അതോണ്ട് നന്നായിട്ട് പാലും പോന്നോട്ടേ.. ട്ടോ.." ജാനി അമ്മിണിയുടെ തലയിലൊന്നു തഴുകിക്കൊണ്ട് പറഞ്ഞു.. അമ്മിണിക്കുള്ള പുല്ലും വാരിയിട്ട് തൊഴുത്തിൻ്റെ അരികിൽ ചാരി വെച്ചിരിക്കുന്ന ചൂലെടുത്ത് മുറ്റം അടിച്ചു വാരിയിട്ടു .. പുല്ലുവെട്ടാൻ അരിവാളുമെടുത്തിറങ്ങുമ്പോൾ നേരം നന്നായി വെളുത്തിരുന്നു.. തിരക്കിട്ട് ഒരു കെട്ട് പുല്ലും വലിച്ചേറ്റി വരുമ്പോഴേക്കും ആറേമുക്കാൽ ആയിരുന്നു.. ജാനി ഓടിപ്പോയിക്കുളിച്ച് ചുരിദാറുമിട്ട് വന്നപ്പോഴേക്കും അനിത ചായയും പുട്ടും പഴവും എടുത്തു മേശപ്പുറത്ത് വെച്ചത് കണ്ടു.. നിന്നുകൊണ്ടത് വാരിക്കഴിക്കുമ്പോഴേക്കും ഉച്ചക്കത്തേക്കുള്ള പൊതിച്ചോറും വെള്ളക്കുപ്പിയും റെഡിയാക്കി ബാഗിലേക്ക് വെച്ചു അനിത.. അമ്മയുടെ കവിളിലൊന്നു ചുണ്ടു ചേർത്തവൾ ഇറങ്ങുമ്പോഴേക്കും കണ്ണും തിരുമ്മിക്കൊണ്ട് ജെയ്ക്കുട്ടൻ എഴുന്നേറ്റു വന്നിരുന്നു.. "ഗുഡ് മോണിംഗ് ചേച്ചീ.. " "ഗുഡ് മോണിംഗ് ഡാ.. "അവനെ ചേർത്തു പിടിച്ചു ജാനി .. " നിനക്കിന്ന് ലീവല്ലേ.. അമ്മയെ സഹായിക്കണം ട്ടോ.. ഞാനിറങ്ങുവാണേ.. " അവൻ്റെ അലങ്കോലമായ്ക്കിടന്ന മുടിയിഴകളെ മാടിയൊതുക്കിക്കൊണ്ട് ജാനി പറഞ്ഞു. "അതൊക്കെ ഞാനേറ്റൂന്നേ.. " നിഷ്കളങ്കമായ് പറയുന്നവനെ നോക്കി ചിരിച്ചു കൊണ്ട് ജാനിയിറങ്ങി.. ❄❄ പാലേമറ്റത്തെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ എയ്ഞ്ചൽ എന്ന ബസ് കാണാം.. മറ്റു ബസ്സുകളുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നുണ്ട്.. ലോങ്ങ് ഓടുന്ന മറ്റു ബസ്സുകളെല്ലാം വൈകിയാണ് എത്തുക.. നേരത്തെ തന്നെ പോവുകയും ചെയ്യും.. തുറന്നിട്ട ഓഫീസ് മുറിയിലേക്ക് നോക്കി പപ്പാ.. എന്നു നീട്ടി വിളിച്ചു ജാനി .. മറുപടി കേൾക്കാത്തതു കൊണ്ട് അകത്തേക്ക് കയറാൻ തുടങ്ങിയതും മെൽവിൻ പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.. ചെറുതായൊന്നു കൂട്ടിയിടിച്ചു.. "ഓ.. സോറി.. മെവിച്ചനിവിടെ ഉണ്ടായിരുന്നോ.. ഞാൻ കണ്ടില്ലാട്ടോ.." പെട്ടന്ന് പിന്നിലേക്ക് മാറിക്കൊണ്ട് ജാനി പറഞ്ഞു. "ഹൊ.. എൻ്റെ നെഞ്ച് കലങ്ങി "യെന്ന് നെഞ്ചിൽ കൈവെച്ചു കാണിക്കുന്ന മെൽവിനെ ഒന്ന് കൂർപ്പിച്ച് നോക്കിയവൾ.. "പപ്പ എവിടെ.. "ചിരിയോടെ നിൽക്കുന്ന മെൽവിനെ നോക്കി ജാനി ചോദിച്ചു. പുറത്ത് പോയെന്നവൻ കൈ കൊണ്ട് കാണിച്ചു. " ടിക്കറ്റ് എടുക്കണം.. ശാന്തേട്ടൻ ട്രിപ്പിന് സമയമാവുമ്പോഴേക്കും എത്തൂള്ളൂന്ന് പറഞ്ഞിട്ടുണ്ട് .. " എന്നും പറഞ്ഞ് ജാനി ഓഫീസിനകത്തേക്ക് കയറി.. ടിക്കറ്റുകൾ എടുത്ത് തിരിച്ചിറങ്ങി മെൽവിനോട് '' മെവിച്ചാ പേവാണേ.. " എന്നു വിളിച്ചു പറഞ്ഞ് ബസ്സിലേക്ക് കയറി.. ആ വലിയ ബസ്സിനെ നിസാരമായ് വളച്ചൊടിച്ച് പോകുന്നവളെ അത്ഭുതത്തോടെ നോക്കി നിന്നു മെൽവിൻ.. പതിവുപോലെ അന്നത്തെ ദിവസത്തെ അവസാന ട്രിപ്പും കഴിഞ്ഞ് എയ്ഞ്ചൽബസ്സിനെ ഒതുക്കി ഇറങ്ങുമ്പോഴേക്കും എയ്ഞ്ചൽ അരികിൽ എത്തിയിരുന്നു.. തൊട്ടു പിന്നിലായ് മെൽവിനും.. രണ്ടാളോടും സംസാരിച്ച് സുശാന്തിനും അപ്പുണ്ണിക്കുമൊപ്പം വീട്ടിലേക്ക് നടന്നു.. പിറ്റെ ദിവസം രാവിലെ ജാനി തിരക്കിട്ട് ഇറങ്ങുന്നതിനിടയിലാണ് നയന വരുന്ന കാര്യം അനിത ഓർമ്മിപ്പിച്ചത്.. തിരിച്ചു പോവുമ്പോ അവൾക്ക് കാശു വേണ്ടി വരും.. അന്ന് വൈകിട്ട് ജാനി വീട്ടിലെത്തുമ്പോൾ ജെയ്ക്കുട്ടൻ്റെയും ചേച്ചീൻ്റെയും ഉറക്കെയുള്ള ചിരി കേട്ടു... "ടീ.. ചേച്ചീ.. നീയെപ്പെഴാ എത്തിയെ.." നയനയെ കണ്ട സന്തോഷത്തോടെ ജാനി ഓടിച്ചെന്നവളെ കെട്ടിപ്പിടിച്ചു. " ഛെ.. ജോലിക്ക് പോയി മുഷിഞ്ഞ് വന്ന നീ കുളിക്കാതെയാണോ ജാനീ എന്നെ പിടിക്കുന്നത്.." ജാനിയെ തന്നിൽ നിന്നും അടർത്തിമാറ്റിക്കൊണ്ട് നയന പറഞ്ഞതും ജാനിയുടെ മുഖം വാടി.. "സോറീ.. നിന്നെ കണ്ട സന്തോഷത്തിൽ പറ്റിപ്പോയതാ.." നയനയോട് പറഞ്ഞു കൊണ്ട് ജാനി റൂമിലേക്ക് നടന്നു.. "വല്യേച്ചിയെന്തിനാ അങ്ങനെ പറഞ്ഞത് .. കുഞ്ഞേച്ചിക്ക് സങ്കടായിട്ടുണ്ടാവും.." ജെയ്ക്കുട്ടന് നയന പറഞ്ഞത് ഒട്ടും ഇഷ്ടപ്പെട്ടില്ല.. "ഈ ബസ്സിലൊക്കെ എത്രയാളുകൾ കയറി ഇറങ്ങുന്നതാ.. വൃത്തിക്ക് നടന്നില്ലേൽ രോഗങ്ങൾ വരും എന്നൊന്നും നീ പഠിച്ചിട്ടില്ലേ.. " പറഞ്ഞതിൽ അൽപ്പം പോലും കുറ്റബോധമില്ലാതെ നയന പറഞ്ഞു. "ഓ.. നീ വല്യ ഡോക്ടറാണല്ലോ.. പക്ഷേ.. കുഞ്ഞേച്ചി കഷ്ടപ്പെട്ട് കൊണ്ടു വരുന്ന മുഷിഞ്ഞ നോട്ടുകളാ നിനക്ക് അയച്ചു തരുന്നേന്ന് മറക്കണ്ട.." ദേഷ്യത്തോടെ പറഞ്ഞ് ജെയ്ക്കുട്ടൻ എഴുന്നേറ്റ് പോയി.. കുളിക്കാനായി ബാത്റൂമിലേക്ക് നടക്കുമ്പോഴും മനസ്സിനൊരു വിങ്ങൽ പോലെ തോന്നി ജാനിയ്ക്ക്.. ചേച്ചിയെ കണ്ട സന്തോഷത്തിൽ ഓടിച്ചെന്നതാണ്.. അവൾ പറഞ്ഞ വാക്കുകൾ ഉള്ളിലെവിടെയോ ഒരു നോവ് പടർത്തുന്നുണ്ടായിരുന്നു .. " ചേച്ചിയല്ലേ... എൻ്റെ സ്വന്തം ചേച്ചിയല്ലേ.. " എന്നു സ്വയം പറഞ്ഞു സമാധാനിച്ചവൾ.. "അമ്മക്ക് വല്ല തുണ്ടം മീനും വാങ്ങിക്കൂടായിരുന്നോ...?" അത്താഴത്തിനിരിക്കുമ്പോൾ പൊരിച്ച മത്തി നോക്കി മുഖം വീർപ്പിച്ച് നയന പറഞ്ഞു. "ഈ മത്തി കഴിക്കുന്നതാ ആരോഗ്യത്തിന് നല്ലത്.. ഡോക്ടർക്ക് ഇതൊന്നും അറിയില്ലേ.." ജെയ്ക്കുട്ടൻ കേട്ടപാടെ അവളെ കളിയാക്കി ചോദിച്ചു. "ഡാ.. നീ കുറേ നേരായല്ലോ ചൊറിയാൻ തുടങ്ങീട്ട് " നയന ദേഷ്യത്തോടെ അവനു നേരെ ശബ്ദമുയർത്തി .. "നീ പോടീ.." ജെയ്ക്കുട്ടൻ അവളെ നോക്കി ചുണ്ടു കോട്ടി. " ജെയ്ക്കുട്ടാ.. ചേച്ചീനെ പോടീന്ന് പറയാമോ.. സോറി പറ.. "ജാനിയുടെ ശബ്ദം ഉയർന്നതും ജെയ്ക്കുട്ടൻ്റെ മുഖം വാടി. "സോറി.. " നയനയെ നോക്കി ഒഴുക്കൻ മട്ടിൽ പറഞ്ഞവൻ .. രാവിലെ നിന്നു കൊണ്ട് ദോശ മുറിച്ച് ചട്നിയിൽ മുക്കി വായിലേക്ക് വെയ്ക്കുമ്പോൾ വീണ്ടും മുഖം കറുപ്പിച്ചിരിക്കുന്ന നയനയെ കണ്ടതും എന്തെന്ന ഭാവത്തിൽ ജാനി അനിതയെ നോക്കി.. "ഇവൾക്ക് ദോശേം ചട്നീമൊന്നും പറ്റില്ലാത്രേ.. " ഇടർച്ചയോടെ പറയുന്ന അമ്മയെ നോക്കിയൊന്ന് ചിരിച്ച് ജാനി നയനക്കരികിലെത്തി.. "ചേച്ചിയെന്ന് വാ.. " എന്നു പറഞ്ഞ് അവളുടെ കൈ പിടിച്ച് പുറത്തേക്ക് നടന്നു.. " ഹോസ്റ്റലിൽ കിട്ടുന്ന പോലെ എന്നും ഇറച്ചീം മീനുമൊന്നും വാങ്ങാറില്ല ഇവിടെ.. ഈ തൊടീലെ പപ്പായയും വാഴയ്ക്കയും പയറുമൊക്കെ കറി വെച്ചാ ഞങ്ങള് കഴിക്കണത്.. രാവിലെ അധിക ദിവസവും കഞ്ഞിയായിരിക്കും.. ചിലപ്പോ രാത്രീലും. വെറുതെ മുഖം കറുപ്പിച്ചിരുന്ന് അമ്മയേ വിഷമിപ്പിക്കരുത് ചേച്ചി.. ആ പാവം നമുക്ക് വേണ്ടിയാ കഷ്ടപ്പെടുന്നത്. ഈ വീട്ടിലെ അവസ്ഥകൾ ഇനിയെന്നാ ചേച്ചി മനസ്സിലാക്കുന്നത്.." അൽപ്പം ദേഷ്യത്തോടെ പറഞ്ഞിട്ട് നടന്നു ജാനി .. ❄❄ കണ്ണുതുറന്ന് ക്ലോക്കിലേക്ക് നോക്കിയതും ചാടിയെഴുന്നേറ്റു മെൽവിൻ.. 7 മണി കഴിഞ്ഞു ജാനി ഇപ്പൊ എത്തുമല്ലോ എന്നോർത്തു കൊണ്ട് ബാത്റൂമിലേക്ക് കയറി.. തിരക്കിട്ട് കുളി കഴിഞ്ഞിറങ്ങുമ്പോഴേക്കും താഴെ ജാനിയെ കണ്ടു.. ഓടിപ്പിടിച്ച് താഴെ എത്തുമ്പോൾ ജാനി ബസ്സിലേക്ക് കയറാൻ തുടങ്ങിയിരുന്നു .. "ഇതെന്താ ഓടി വരുന്നെ.. എന്തേലും അത്യാവശ്യമുണ്ടോ...?"തിരിഞ്ഞു നിന്നവൾ ചോദിച്ചു.. ഇല്ലെന്ന് കണ്ണു ചിമ്മിക്കാണിച്ചവൻ.. പിന്നെയെന്തെന്ന ഭാവത്തിൽ ജാനി അവനെ നോക്കുമ്പോൾ തന്നെ മാത്രം നോക്കി നിൽക്കുന്ന അവൻ്റെ കണ്ണുകളിലെ തിളക്കം കണ്ടു.. ചുണ്ടിൽ ചിരിയും.. തുടരും.. രചന :: രജിഷ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📖 കുട്ടി കഥകൾ #📔 കഥ