❤️ഷാൻ റീ 😘എൻട്രി മാലാഖ
ShareChat
click to see wallet page
@kannoorkarangadi
kannoorkarangadi
❤️ഷാൻ റീ 😘എൻട്രി മാലാഖ
@kannoorkarangadi
നിന്നിലേക്കുള്ളതായിരുന്നു എന്റെ തെറ്റിയ വഴികൾ ❤️
കോയബാത്തൂരിൽ നടന്നത് എല്ലാവരും അറിഞ്ഞു കാണും അറിയാത്തവർക്ക് വേണ്ടി ആണ് ഈ പോസ്റ്റ്‌ 👍🙏 രാത്രിയിൽ ഏറ്റവും കൂടുതൽ ക്രൈം നടക്കുന്ന സ്ഥലം ആണ് തമിഴ് നാട് ✅ ഇവർ മെയിൻ ആയിട്ട് നോട്ടം വക്കുന്നത് രാത്രി കാലങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങളെ ആണ് 🙏🙏 2025 ജൂണിൽ ഇത് പോലെ എയർപോർട്ട് അടുത്തുള്ള ഒരു ഗ്രൗണ്ടിൽ ഒരു ഭാര്യയും പോലീസുകാരനായ ഭർത്താവും കാർ പാർക്ക്‌ ചെയ്തു ഉറങ്ങുന്നു...... 👍 ഇവിടേക്ക് എത്തിയ 3 അക്രമികൾ കാറിന്റെ 4 ടയറിന്റെ മുമ്പിലും വലിയ കല്ല് വച്ചു കാറിന്റെ വിൻഡോ തകർക്കുന്നു.... ✅ ഭർത്താവിന്റെ തലയിൽ വെ.ട്ടിയ ഇവർ അവരുടെ കൈയിൽ ഉണ്ടായിരുന്ന പൈസയും സ്വർണ്ണവും മോഷ്ടിക്കുന്നു 👍 അത് പോലെ ഭാര്യയെ ആ 3 പേര് കൂടി അതി ക്രൂരം ആയി റേ👍പ്പ് ചെയ്യുന്നു.... ഈ കേസ് തമിഴനാട്ടിൽ വൻ വിവാദം ആവുന്നു... പക്ഷെ ആ 3 പ്രതികളെ പിടിക്കാൻ പറ്റിയില്ല.... ഇതിനു കാരണം 3 പേരും ഹെൽമെറ്റ്‌ വച്ചിട്ടാണ് യാത്ര ചെയുന്നത് അത് പോലെ അവരുടെ ബൈക്കിന്റെ നമ്പർ plate വ്യാജം ആയിരിന്നു..... അങ്ങനെ അന്വേഷണം വഴി മുട്ടി നിൽക്കുമ്പോൾ വീണ്ടും 2 പേര് കൂടി ഇരകൾ ആവുന്നു... മുകളിൽ പറഞ്ഞ പോലെ തന്നെ same പക്ഷെ ഇതിലെ പയ്യൻ വെട്ടു കിട്ടിയിട്ടും വേഗം ഓടി മെയിൻ റോഡിൽ കേറുന്നു... എന്നിട്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി കാര്യം പറയുന്നു.... പോലീസ് അവിടെ എത്തുമ്പോൾ കാറിൽ പെൺകുട്ടി ഉണ്ടായിരുന്നില്ല പെൺകുട്ടിയെ 3 പേര് കൂടി തട്ടി കൊണ്ട് പോയിരുന്നു... 2 ദിവസം കഴിഞ്ഞു പെൺകുട്ടിയെ ഒരു ഒഴിഞ്ഞ പറമ്പിൽ നിന്നു കിട്ടുന്നു.... ഇവളെയും അവർ റേ✅പ്പ് ചെയ്തിരുന്നു.... പോലീസ് കേസ് അന്വേഷണം കുറച്ചു കൂടി ശക്തമാക്കുന്നു... അങ്ങനെ ഇരിക്കെ ആണ് ഒരു നാട്ടിൽ നിന്ന് ഒരു ഫോൺ കാൾ എത്തുന്നത്... ✅ ഇവിടെ അടുത്തുള്ള 3 പയ്യന്മാർ രാത്രി ബൈക്കിൽ പോയി രാവിലെ ആണ് എത്തുന്നത് എന്ന്... അങ്ങനെ പോലീസ് ഇവർ ഒളിച്ചിരുന്ന് സ്ഥലം കണ്ടെത്തുന്നു... 🙏 പക്ഷെ ഇവരെ പിടിക്കുന്നതിനു ഇടയിൽ പോലീസിന് 3 പേരെയും ഷൂട്ട്‌ ചെയ്യേണ്ടി വന്ന് 👍 ഇവരുടെ 3 പേരുടെയും ഫോട്ടോ പുറത്തു വിട്ടിട്ടില്ല ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് ✅ സോ പരിക്ക് നല്ല വലുത് തന്നെ 👍👍👍👍.. എല്ലാവരോടും പറയാൻ ഉള്ളത് രാത്രി കാലങ്ങളിൽ പ്രത്യേകിച്ച് സ്ത്രീകൾ ഒപ്പം ഉണ്ടെങ്കിൽ പെട്രോൾ ലാഭിക്കാതെ മെയിൻ റോഡിൽ കൂടി പോവുക ✅👍 അത് പോലെ ഉറക്കം വന്നാൽ ആൾ ഒഴിഞ്ഞ ഏരിയയിൽ നിർത്താതെ ഏതെങ്കിലും പെട്രോൾ പമ്പിൽ നിർത്തി ഉറങ്ങുക ✅ എന്തൊക്കെ പറഞ്ഞാലും നമ്മുടെ പോലീസ് ആണെങ്കിൽ രണ്ടാമത് ഒരു സംഭവം നടക്കുന്നതിനു മുൻപ് അവരെ പിടിച്ചേനെ..... ✅ പക്ഷെ തമിഴ്‌നാട്ടിൽ ഒരു പാട് ഉള്ളു areas ഉണ്ട് അതും ഒരു കാരണം ആവാം ✅ കണ്ണൂർകാരൻ ❤️❤️❤️❤️ #❤ സ്നേഹം മാത്രം 🤗 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #👨‍👩‍👧‍👦 കുടുംബം #💑 സ്നേഹം #🥰 ചങ്ക് കൂട്ടുകാർ
❤ സ്നേഹം മാത്രം 🤗 - ShareChat
അവളെയും കാത്തിരിക്കുന്ന അയാൾക്ക് മുൻപിലേക്ക് അലീന ചെറുചിരിയോടെ നടന്നു വന്നു . പെട്ടെന്ന് അവളെ കണ്ട സന്തോഷത്തിൽ ഡിയോൺ ചാടി എഴുന്നേറ്റു. അലീന അയാളുടെ തൊട്ടുമുൻപിൽ വന്നു നിന്നു,ആ കണ്ണുകളിലേക്ക് നോക്കി. അയാളുടെ കണ്ണുകളിൽ സ്നേഹം നിറഞ്ഞിരുന്നു. തെല്ലുനേരം അയാൾ അവളെ നോക്കിയിരുന്നു. ഡിയോൺ... അതീവ സ്നേഹത്തോടെ അവളയാളെ വിളിച്ചു... അയാൾ അവളുടെ കണ്ണുകളിൽ നോക്കി. നോക്ക് .... നിനക്കായി ഒരു വിലപ്പെട്ട സമ്മാനം ഞാൻ കരുതിയിട്ടുണ്ട്. നീ ഏറ്റവും ആഗ്രഹിച്ച ഒന്ന്. എന്താണത്? അവൾ ആകാംക്ഷയോടെ ചോദിച്ചു. അത് ഇപ്പോൾ പറയില്ല.വീട്ടിൽ ചെല്ലുമ്പോൾ കാണാം. നമുക്ക് പോകാം.അയാൾ പറഞ്ഞു. ഡോക്ടർ ഷീനയുടെ വീട്ടിലേക്ക് അയാൾ വണ്ടിയോടിച്ചു. ഷീന അവരുടെ വരവും കാത്ത് നിൽപ്പുണ്ടായിരുന്നു. അലീന ഇറങ്ങിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു. എത്ര നാളായി മോളെ നിന്നെ കണ്ടിട്ട്. ഷീന സ്നേഹത്തോടെ ചോദിച്ചു. ഇനി എന്നും കാണാമല്ലോ.ഞാൻ ഇനി തിരിച്ചു പോകുന്നില്ല എന്ന് തീരുമാനിച്ചു. അതാണ് നല്ലത്. നിനക്ക് സമ്മാനമായി ഡിയോൺ ഒന്ന് കരുതി വെച്ചിട്ടുണ്ട്. എന്താണത്? എയർപോർട്ടിൽ വെച്ചു ഡിയോണും ഇത് തന്നെ പറഞ്ഞു. എന്താ ഡിയോൺ പറ.അലീന അയാളെ നോക്കി. വാ...അയാൾ അവളുടെ കൈപിടിച്ച് അകത്തേക്ക് നടത്തിച്ചു.. ഷീന അവരുടെ പോക്ക് നോക്കി നിന്ന് മെല്ലെ പുഞ്ചിരിച്ചു. ഡിയോൺ അവളെ മുറിയിലേക്ക് കയറ്റി. ദേ.. അങ്ങോട്ട് നോക്കിക്കെ അയാൾ വിരൽ ചൂണ്ടി. അവൾ അങ്ങോട്ട് നോക്കി തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയാണ് അതീവ സൗന്ദര്യമുള്ള ഒരുകുഞ്ഞ്. ഏതോ സ്വപ്നത്തിൽ ആണെന്നവണ്ണം ആ കുഞ്ഞു മുഖത്ത് ഇടക്ക് ചിരി വിരിയുന്നുണ്ട്. അവൾ ആശ്ചര്യത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി. ഇത്... ഈ... കുഞ്ഞ് ? ഇത് നമ്മുടെ കുഞ്ഞാണ്. അയാൾ പറഞ്ഞു. നീ എപ്പോഴും പറയാറില്ലായിരുന്നോ, നിനക്ക് ഒരു കുഞ്ഞിനെ വേണമെന്ന്. ആ കുഞ്ഞാണ് ഈ കിടക്കുന്നത്.. അവളുടെ കണ്ണുകൾ നനഞ്ഞു. ഒരു സ്ത്രീയുടെ ഏറ്റവും വലിയ വിഷമങ്ങളിലൊന്ന്, അവൾക്ക് ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല എന്നുള്ള അറിവാണ്. പക്ഷേ ഡിയോണിന്റെ ഒരു കുഞ്ഞിനെ താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അത്രമാത്രം താൻ തന്റെ പുരുഷനെസ്നേഹിക്കുന്നുണ്ട്. അവൾ തൊട്ടിലിൽ നിന്നും കുഞ്ഞിനെ വാരിയെടുത്തു. ആ പിഞ്ചു മുഖവും ഉടലുമാകെ ചുംബനങ്ങൾ കൊണ്ട്മൂടി. ഉറക്കത്തിന്റെ സുഖം നഷ്ടപ്പെട്ട കുഞ്ഞ് ചിണുങ്ങലോടെ അവളുടെ മാറിലേക്ക് പതിഞ്ഞു ചേർന്നു കിടന്നു. അവളുടെ ഉള്ളം മാതൃത്വം എന്ന് മധുരാനുഭൂതിയിൽ നിറഞ്ഞു. ഈ കുഞ്ഞിന്റെ അമ്മ ? അവൾ സംശയത്തോടെ ചോദിച്ചു. കൃത്രിമ ബീജസങ്കലനത്തിലൂടെ സാധ്യമാക്കിയ കുഞ്ഞാണിത്. അവർ പണത്തിനു വേണ്ടിയായിരുന്നു, ഇങ്ങനെ ഒരു കാര്യത്തിന് തയ്യാറായത്. അവർ ആവശ്യപ്പെട്ട പണം ഞാൻ ആ കൈകളിലേക്ക് വെച്ചുകൊടുത്തു. എങ്കിലും കുഞ്ഞിന്റെ അവകാശം പറഞ്ഞവർ എന്നെങ്കിലും വരുമോ? അവൾ സംശയത്തോടെ ചോദിച്ചു ഒരിക്കലുമില്ല. അവർക്ക് വേറെ കുഞ്ഞുങ്ങളൊക്കെ ഉള്ളതാണ്. പണത്തിന് എന്തോ ആവശ്യം വന്നപ്പോൾ അവർ ഇതിന് തയ്യാറായതാണ്. കുഞ്ഞിനെ കാണണമെന്ന് അവർ പറഞ്ഞതു പോലുമില്ല. ഇതൊക്കെ ഇപ്പോൾ ഒരു ബിസിനസാണ് പണത്തിനുവേണ്ടി ആളുകൾ എന്തും ചെയ്യുന്ന കാലമാണിത്. അപ്പോൾ ഇനി മുതൽ ഇവൾ നമ്മുടേത് മാത്രമാണല്ലേ..ഡിയോൺ. അതെ...നമ്മുടെ കുഞ്ഞാണിത്. നമ്മുക്ക് ശേഷവും നമ്മുടെ കുടുംബം നിലനിർത്താൻ, നമ്മുടെ കല്ലറയിൽ പൂക്കൾ വച്ച് നമുക്കായി പ്രാർത്ഥിക്കാൻ. ദൈവം നമുക്കായി തന്ന സമ്മാനം. അവളുടെ കണ്ണുകളിൽ പുതിയ പ്രതീക്ഷകൾ നിറഞ്ഞു ഇനിയൊരിക്കലും തനിക്ക്‌ ഒരു അമ്മയാകാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ, ഡിയോണിന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് തനിക്ക് തോന്നി. തന്റെ ഡിയോണിനു വേണ്ടി ആ ഒരു നന്മ മാത്രമേ തനിക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഡിയോണിന്റെ ജീവിതം നശിപ്പിക്കാൻ താൻ ഒരുക്കമായിരുന്നില്ല. ഇങ്ങോട്ടുള്ള ഈ യാത്ര തന്നെഈ ബന്ധം വേണ്ടെന്നുവയ്ക്കാൻ ഡിയോണിയോട് പറയാൻ വേണ്ടി ഉള്ളതായിരുന്നു ദാമ്പത്യജീവിതത്തിന്റെ ആഴവുംപരപ്പും പൂർണ്ണമായി അറിയണമെങ്കിൽ അവരിൽ കുഞ്ഞുങ്ങൾ പിറക്കണം, നമ്മിൽ നിന്നും പുതിയൊരു തലമുറയുണ്ടാകുന്നതും കുസൃതികളും കൊഞ്ചലുമായി അവരാ വീട് മുഴുവനും ഓടിനടക്കുന്നതും കാണുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി മറ്റെവിടെ നിന്നു കിട്ടാനാണ്. ഇതൊന്നുമില്ലെങ്കിലും അതിസുന്ദമായി ജീവിക്കാൻ കഴിഞ്ഞേക്കും, മനുഷ്യരെല്ലാം വ്യത്യസ്തരാണല്ലോ. എന്നാൽ ഇനി ഒരു വേർപിരിയലിനെ പറ്റി ചിന്തിക്കേണ്ട കാര്യമില്ല. കാരണം ഇന്ന് താൻ ഒരമ്മ ആയിരിക്കുകയാണ്. തന്റെ ഡിയോണിന്റെ കുഞ്ഞ് തന്റെ നെഞ്ചിന്റെ ചൂടേറ്റ് ഉറങ്ങുകയാണ്. ഡിയോൺ അവളുടെ അരികിൽ വന്ന് അവളെയും കുഞ്ഞിനേയും തന്റെ മാറോടു ചേർത്തു. ഈശ്വര... ഈ കുഞ്ഞിന്റെ അമ്മ എവിടെ ആയിരുന്നാലും അവർക്ക് നല്ലത് മാത്രം വരണമേ... പണത്തിനു വേണ്ടിയാണെങ്കിൽ കൂടിയും ആ സ്ത്രീ ഞങ്ങളോട് ചെയ്തത് പുണ്യ പ്രവർത്തിയാണ്. അവളുടെ ഉള്ളം മന്ത്രിച്ചു. നമുക്ക് ഉച്ച കഴിയുമ്പോൾ നമ്മുടെ തറവാട്ടിലേക്ക് പോകണം. ഇനിയുള്ള ജീവിതം അവിടെ മതി.ഡിയോൺ പറഞ്ഞു. അതെ,ഡിയോൺ.ഇനിയാണ് നമ്മൾ പൂർണ്ണമായും നമ്മുടെ മോളുടെ അച്ഛനും അമ്മയും ആകുന്നത്. അയാൾക്ക്‌ ഒരുപാട് സന്തോഷം തോന്നി. 💚💚💚💚💚💚 മിഴി അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റായതോടെ, അവൾ നായികയായാൽ സിനിമ വിജയിക്കും എന്നൊരു അന്തവിശ്വാസം വരെ പടർന്നു. അവളെ നായികയാക്കാൻ മൽസരസമായി. അതവളിൽ ആത്മവിശ്വാസവും അഹങ്കാരവും വർദ്ധിപ്പിച്ചു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയായി ഇതിനോടകം അവൾ ഉയർന്നിരുന്നു. അവളെ നായികയാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കണമെന്ന ആശ മൂത്ത ഒരു ഹിറ്റ്‌ സംവിധായകൻ അവളെ കാണാൻ എത്തി. കഥ കേട്ടപ്പോൾ അവൾക്കും അത് ചെയ്യണമെന്ന് തോന്നി. ആ ചിത്രത്തിനുള്ള പണം മുടക്കാൻ അവളുടെ ഡാഡി തയ്യാറായി. ഒരേ സമയം ഒന്നിലധികം ഭാഷകളിൽ സിനിമ റിലീസ് ചെയ്യണമെന്നാണ് അവരുടെ ആഗ്രഹം.. മിഴിയും വലിയ ആവേശത്തിൽ ആയിരുന്നു. പ്രശസ്തരായ തിരക്കുള്ള അഭിനേതാക്കളെ തന്നെയായിരുന്നു ചിത്രത്തിനായി തിരഞ്ഞെടുത്തത്. ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ ആ സിനിമയെ കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു എങ്ങും. ഏകദേശം പതിനൊന്നു മാസത്തോളം എടുത്താണ് ആ ചിത്രം പൂർത്തിയാക്കിയത്. അങ്ങനെ ആ ചിത്രത്തിന്റെ റിലീസിംഗ് ദിവസമായി. അവളാകെ ആകാംഷയിൽ ആയിരുന്നു. ഇതോടെ തന്റെ ഗ്രാഫ് കുത്തനെ ഉയരുമെന്ന് അവൾ കണക്കുകൂട്ടി. അവളും ഡാഡിയുംആദ്യ ഷോയ്ക്ക് തന്നെ സിനിമ കാണാൻ പോയി. ആദ്യസീനിൽ അവളെ കണ്ടപ്പോൾ ആരാധകർ ആർപ്പു വിളിച്ചെങ്കിലും പിന്നെ കൂവലായി. പ്രതീക്ഷിച്ചതുപോലെ സിനിമ വിജയിച്ചില്ല എന്ന് അവർ ഞെട്ടലോടെ മനസ്സിലാക്കി. ആദ്യപകുതി പോലും കണ്ടു പൂർത്തിയാക്കാതെ,അവർ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ പുറത്തിറങ്ങി. അവളുടെ ഡാഡിയുടെ മുഖം നിരാശയിൽ മുങ്ങിയിരുന്നു. എങ്കിലും അവൾക്ക് പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. ഇത് ആദ്യ ഷോയല്ലേ,ചിലപ്പോൾ കുറച്ച് ദിവസങ്ങൾക്കുള്ളിൽ സിനിമ തന്റെ ആരാധകർ സിനിമ ഏറ്റെടുത്തേക്കുമെന്ന് അവൾ വിശ്വസിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. അവൾക്ക് സഹിക്കാനാവാത്ത സങ്കടം തോന്നി. അവളുടെ ഡാഡി ആകെ ഉലഞ്ഞു പോയിരുന്നു.. എത്ര കാലം കൊണ്ട് താൻ വിദേശത്തും സ്വദേശത്തും ആയി ബിസിനസ് ചെയ്തു ഉണ്ടാക്കിയ കോടികളാണ് നഷ്ടമായത്. ആവേശം മൂത്ത് അഞ്ചു ഭാഷകളിലായി റിലീസ് ചെയ്ത പടമാണ്.എട്ടുനിലയിൽ പൊട്ടിയിരിക്കുന്നത്. തന്റെ സമ്പാദ്യത്തിന്റെ പകുതിയിൽ അധികവും നഷ്ടമായത്, അയാൾക്ക്‌ സഹിക്കാൻ കഴിഞ്ഞില്ല. മിഴി ആകെ തളർന്നു. ചിത്രം വൻ പരാജയമായതോടെ അവളെ നായികയാക്കി തുടങ്ങാനിരുന്ന പല ചിത്രങ്ങളിൽ നിന്നും അവളെ ഒഴിവാക്കി. അവളെ അവളുടെ ആദ്യ സിനിമയിലെ നായികയാക്കിയ സംവിധായകൻ, മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ അവളെ വിളിച്ചപ്പോൾ അവൾക്ക് ലേശം ആശ്വാസം തോന്നി. പക്ഷെ ഷൂട്ടിങ് തുടങ്ങി കഴിഞ്ഞപ്പോഴാണ് അവൾ മനസ്സിലാക്കിയത് അവളല്ല നായിക എന്ന്. നായകന്റെ സഹോദരിയുടെ വേഷമാണ് അവൾക്ക് അതിൽ ചെയ്യാൻ കിട്ടിയത്. അതോടെ കൂടുതലും അത്തരം വേഷങ്ങൾ അവളെ തേടി വന്നു. പക്ഷെ അതൊന്നും ഏറ്റെടുക്കാൻ അവൾ തയ്യാറായില്ല. പുതുമുഖ സംവിധായകനെ വെച്ച് നല്ലൊരു കഥ സിനിമയാക്കാനും പ്രൊഡ്യൂസറുടെ വേഷമണിയാനും അവൾ തയ്യാറായി. സ്വന്തം പണമിറക്കി ചെയ്യുന്നതുകൊണ്ടും. ഇനിയൊരു പരാജയം ഉണ്ടാകാൻ പാടില്ലെന്ന തോന്നൽ ഉള്ളതുകൊണ്ടും അതിന്റെ എല്ലാം പ്രവർത്തനങ്ങളിലും അവൾ സജീവമായി പങ്കുകൊണ്ടു. അത്രയധികം ആത്മാർത്ഥതയോടെ അവൾ സിനിമയുടെ വിജയത്തിനായി പ്രയത്നിച്ചു. പക്ഷെ, വിധി അവളെ വീണ്ടും തോൽപ്പിച്ചു. ആ ചിത്രവും അമ്പേ പരാജയപ്പെട്ടു. തന്റെ സമ്പാദ്യമെല്ലാം കണ്മുന്നിലൂടെ ഒഴുകി പോകുന്നത് കണ്ട് മിഴിയുടെ അച്ഛന്റെ ഹൃദയം തകർന്നു. ആ വിഷമം താങ്ങാനവാതെ കുഴഞ്ഞു വീണ് അയാൾ ആശുപത്രിയിലായി. സാമ്പത്തിക തകർച്ചയും, ഡാഡിയുടെ അസുഖവും. മിഴി ആകെ തകർന്നു. കടം വീട്ടാനായി തങ്ങളുടെ വീടും കൂടി വിൽക്കേണ്ടതായി വന്നപ്പോൾ അവൾ പൂർണ്ണമായും തകർന്നു. ഉയരങ്ങളുടെ കൊടുമുടിയിൽ നിന്നും കുത്തനെയുള്ള വീഴ്ച അവൾക്ക് താങ്ങാനാകുമായിരുന്നില്ല. 🍀🍀🍀🍀🍀 തുടരും. കണ്ണൂർകാരൻ ❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #✍ തുടർക്കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/X6RjXgjb?d=n&ui=v64j8rk&e1=cഅവളെയും കാത്തിരിക്കുന്ന അയാൾക്ക് മുൻപിലേക്ക് അലീന ചെറുചിരിയോടെ നടന്നു വന്നു . പെട്ടെന്ന് അവളെ കണ്ട സന്തോഷത്തിൽ ഡിയോൺ ചാടി എഴുന്നേറ്റു. അലീന അയാളുടെ തൊട്ടുമുൻപിൽ വന്നു നിന്നു,ആ കണ്ണുകളിലേക്ക് നോക്കി. അയാളുടെ കണ്ണുകളിൽ സ്നേഹം നിറഞ്ഞിരുന്നു. തെല്ലുനേരം അയാൾ അവളെ നോക്കിയിരുന്നു. ഡിയോൺ... അതീവ സ്നേഹത്തോടെ അവളയാളെ വിളിച്ചു... അയാൾ അവളുടെ കണ്ണുകളിൽ നോക്കി. നോക്ക് .... നിനക്കായി ഒരു വിലപ്പെട്ട സമ്മാനം ഞാൻ കരുതിയിട്ടുണ്ട്. നീ ഏറ്റവും ആഗ്രഹിച്ച ഒന്ന്. എന്താണത്? അവൾ ആകാംക്ഷയോടെ ചോദിച്ചു. അത് ഇപ്പോൾ പറയില്ല.വീട്ടിൽ ചെല്ലുമ്പോൾ കാണാം. നമുക്ക് പോകാം.അയാൾ പറഞ്ഞു. ഡോക്ടർ ഷീനയുടെ വീട്ടിലേക്ക് അയാൾ വണ്ടിയോടിച്ചു. ഷീന അവരുടെ വരവും കാത്ത് നിൽപ്പുണ്ടായിരുന്നു. അലീന ഇറങ്ങിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു. എത്ര നാളായി മോളെ നിന്നെ കണ്ടിട്ട്. ഷീന സ്നേഹത്തോടെ ചോദിച്ചു. ഇനി എന്നും കാണാമല്ലോ.ഞാൻ ഇനി തിരിച്ചു പോകുന്നില്ല എന്ന് തീരുമാനിച്ചു. അതാണ് നല്ലത്. നിനക്ക് സമ്മാനമായി ഡിയോൺ ഒന്ന് കരുതി വെച്ചിട്ടുണ്ട്. എന്താണത്? എയർപോർട്ടിൽ വെച്ചു ഡിയോണും ഇത് തന്നെ പറഞ്ഞു. എന്താ ഡിയോൺ പറ.അലീന അയാളെ നോക്കി. വാ...അയാൾ അവളുടെ കൈപിടിച്ച് അകത്തേക്ക് നടത്തിച്ചു.. ഷീന അവരുടെ പോക്ക് നോക്കി നിന്ന് മെല്ലെ പുഞ്ചിരിച്ചു. ഡിയോൺ അവളെ മുറിയിലേക്ക് കയറ്റി. ദേ.. അങ്ങോട്ട് നോക്കിക്കെ അയാൾ വിരൽ ചൂണ്ടി. അവൾ അങ്ങോട്ട് നോക്കി തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയാണ് അതീവ സൗന്ദര്യമുള്ള ഒരുകുഞ്ഞ്. ഏതോ സ്വപ്നത്തിൽ ആണെന്നവണ്ണം ആ കുഞ്ഞു മുഖത്ത് ഇടക്ക് ചിരി വിരിയുന്നുണ്ട്. അവൾ ആശ്ചര്യത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി. ഇത്... ഈ... കുഞ്ഞ് ? ഇത് നമ്മുടെ കുഞ്ഞാണ്. അയാൾ പറഞ്ഞു. നീ എപ്പോഴും പറയാറില്ലായിരുന്നോ, നിനക്ക് ഒരു കുഞ്ഞിനെ വേണമെന്ന്. ആ കുഞ്ഞാണ് ഈ കിടക്കുന്നത്.. അവളുടെ കണ്ണുകൾ നനഞ്ഞു. ഒരു സ്ത്രീയുടെ ഏറ്റവും വലിയ വിഷമങ്ങളിലൊന്ന്, അവൾക്ക് ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല എന്നുള്ള അറിവാണ്. പക്ഷേ ഡിയോണിന്റെ ഒരു കുഞ്ഞിനെ താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അത്രമാത്രം താൻ തന്റെ പുരുഷനെസ്നേഹിക്കുന്നുണ്ട്. അവൾ തൊട്ടിലിൽ നിന്നും കുഞ്ഞിനെ വാരിയെടുത്തു. ആ പിഞ്ചു മുഖവും ഉടലുമാകെ ചുംബനങ്ങൾ കൊണ്ട്മൂടി. ഉറക്കത്തിന്റെ സുഖം നഷ്ടപ്പെട്ട കുഞ്ഞ് ചിണുങ്ങലോടെ അവളുടെ മാറിലേക്ക് പതിഞ്ഞു ചേർന്നു കിടന്നു. അവളുടെ ഉള്ളം മാതൃത്വം എന്ന് മധുരാനുഭൂതിയിൽ നിറഞ്ഞു. ഈ കുഞ്ഞിന്റെ അമ്മ ? അവൾ സംശയത്തോടെ ചോദിച്ചു. കൃത്രിമ ബീജസങ്കലനത്തിലൂടെ സാധ്യമാക്കിയ കുഞ്ഞാണിത്. അവർ പണത്തിനു വേണ്ടിയായിരുന്നു, ഇങ്ങനെ ഒരു കാര്യത്തിന് തയ്യാറായത്. അവർ ആവശ്യപ്പെട്ട പണം ഞാൻ ആ കൈകളിലേക്ക് വെച്ചുകൊടുത്തു. എങ്കിലും കുഞ്ഞിന്റെ അവകാശം പറഞ്ഞവർ എന്നെങ്കിലും വരുമോ? അവൾ സംശയത്തോടെ ചോദിച്ചു ഒരിക്കലുമില്ല. അവർക്ക് വേറെ കുഞ്ഞുങ്ങളൊക്കെ ഉള്ളതാണ്. പണത്തിന് എന്തോ ആവശ്യം വന്നപ്പോൾ അവർ ഇതിന് തയ്യാറായതാണ്. കുഞ്ഞിനെ കാണണമെന്ന് അവർ പറഞ്ഞതു പോലുമില്ല. ഇതൊക്കെ ഇപ്പോൾ ഒരു ബിസിനസാണ് പണത്തിനുവേണ്ടി ആളുകൾ എന്തും ചെയ്യുന്ന കാലമാണിത്. അപ്പോൾ ഇനി മുതൽ ഇവൾ നമ്മുടേത് മാത്രമാണല്ലേ..ഡിയോൺ. അതെ...നമ്മുടെ കുഞ്ഞാണിത്. നമ്മുക്ക് ശേഷവും നമ്മുടെ കുടുംബം നിലനിർത്താൻ, നമ്മുടെ കല്ലറയിൽ പൂക്കൾ വച്ച് നമുക്കായി പ്രാർത്ഥിക്കാൻ. ദൈവം നമുക്കായി തന്ന സമ്മാനം. അവളുടെ കണ്ണുകളിൽ പുതിയ പ്രതീക്ഷകൾ നിറഞ്ഞു ഇനിയൊരിക്കലും തനിക്ക്‌ ഒരു അമ്മയാകാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ, ഡിയോണിന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് തനിക്ക് തോന്നി. തന്റെ ഡിയോണിനു വേണ്ടി ആ ഒരു നന്മ മാത്രമേ തനിക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഡിയോണിന്റെ ജീവിതം നശിപ്പിക്കാൻ താൻ ഒരുക്കമായിരുന്നില്ല. ഇങ്ങോട്ടുള്ള ഈ യാത്ര തന്നെഈ ബന്ധം വേണ്ടെന്നുവയ്ക്കാൻ ഡിയോണിയോട് പറയാൻ വേണ്ടി ഉള്ളതായിരുന്നു ദാമ്പത്യജീവിതത്തിന്റെ ആഴവുംപരപ്പും പൂർണ്ണമായി അറിയണമെങ്കിൽ അവരിൽ കുഞ്ഞുങ്ങൾ പിറക്കണം, നമ്മിൽ നിന്നും പുതിയൊരു തലമുറയുണ്ടാകുന്നതും കുസൃതികളും കൊഞ്ചലുമായി അവരാ വീട് മുഴുവനും ഓടിനടക്കുന്നതും കാണുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി മറ്റെവിടെ നിന്നു കിട്ടാനാണ്. ഇതൊന്നുമില്ലെങ്കിലും അതിസുന്ദമായി ജീവിക്കാൻ കഴിഞ്ഞേക്കും, മനുഷ്യരെല്ലാം വ്യത്യസ്തരാണല്ലോ. എന്നാൽ ഇനി ഒരു വേർപിരിയലിനെ പറ്റി ചിന്തിക്കേണ്ട കാര്യമില്ല. കാരണം ഇന്ന് താൻ ഒരമ്മ ആയിരിക്കുകയാണ്. തന്റെ ഡിയോണിന്റെ കുഞ്ഞ് തന്റെ നെഞ്ചിന്റെ ചൂടേറ്റ് ഉറങ്ങുകയാണ്. ഡിയോൺ അവളുടെ അരികിൽ വന്ന് അവളെയും കുഞ്ഞിനേയും തന്റെ മാറോടു ചേർത്തു. ഈശ്വര... ഈ കുഞ്ഞിന്റെ അമ്മ എവിടെ ആയിരുന്നാലും അവർക്ക് നല്ലത് മാത്രം വരണമേ... പണത്തിനു വേണ്ടിയാണെങ്കിൽ കൂടിയും ആ സ്ത്രീ ഞങ്ങളോട് ചെയ്തത് പുണ്യ പ്രവർത്തിയാണ്. അവളുടെ ഉള്ളം മന്ത്രിച്ചു. നമുക്ക് ഉച്ച കഴിയുമ്പോൾ നമ്മുടെ തറവാട്ടിലേക്ക് പോകണം. ഇനിയുള്ള ജീവിതം അവിടെ മതി.ഡിയോൺ പറഞ്ഞു. അതെ,ഡിയോൺ.ഇനിയാണ് നമ്മൾ പൂർണ്ണമായും നമ്മുടെ മോളുടെ അച്ഛനും അമ്മയും ആകുന്നത്. അയാൾക്ക്‌ ഒരുപാട് സന്തോഷം തോന്നി. 💚💚💚💚💚💚 മിഴി അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റായതോടെ, അവൾ നായികയായാൽ സിനിമ വിജയിക്കും എന്നൊരു അന്തവിശ്വാസം വരെ പടർന്നു. അവളെ നായികയാക്കാൻ മൽസരസമായി. അതവളിൽ ആത്മവിശ്വാസവും അഹങ്കാരവും വർദ്ധിപ്പിച്ചു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയായി ഇതിനോടകം അവൾ ഉയർന്നിരുന്നു. അവളെ നായികയാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കണമെന്ന ആശ മൂത്ത ഒരു ഹിറ്റ്‌ സംവിധായകൻ അവളെ കാണാൻ എത്തി. കഥ കേട്ടപ്പോൾ അവൾക്കും അത് ചെയ്യണമെന്ന് തോന്നി. ആ ചിത്രത്തിനുള്ള പണം മുടക്കാൻ അവളുടെ ഡാഡി തയ്യാറായി. ഒരേ സമയം ഒന്നിലധികം ഭാഷകളിൽ സിനിമ റിലീസ് ചെയ്യണമെന്നാണ് അവരുടെ ആഗ്രഹം.. മിഴിയും വലിയ ആവേശത്തിൽ ആയിരുന്നു. പ്രശസ്തരായ തിരക്കുള്ള അഭിനേതാക്കളെ തന്നെയായിരുന്നു ചിത്രത്തിനായി തിരഞ്ഞെടുത്തത്. ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ ആ സിനിമയെ കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു എങ്ങും. ഏകദേശം പതിനൊന്നു മാസത്തോളം എടുത്താണ് ആ ചിത്രം പൂർത്തിയാക്കിയത്. അങ്ങനെ ആ ചിത്രത്തിന്റെ റിലീസിംഗ് ദിവസമായി. അവളാകെ ആകാംഷയിൽ ആയിരുന്നു. ഇതോടെ തന്റെ ഗ്രാഫ് കുത്തനെ ഉയരുമെന്ന് അവൾ കണക്കുകൂട്ടി. അവളും ഡാഡിയുംആദ്യ ഷോയ്ക്ക് തന്നെ സിനിമ കാണാൻ പോയി. ആദ്യസീനിൽ അവളെ കണ്ടപ്പോൾ ആരാധകർ ആർപ്പു വിളിച്ചെങ്കിലും പിന്നെ കൂവലായി. പ്രതീക്ഷിച്ചതുപോലെ സിനിമ വിജയിച്ചില്ല എന്ന് അവർ ഞെട്ടലോടെ മനസ്സിലാക്കി. ആദ്യപകുതി പോലും കണ്ടു പൂർത്തിയാക്കാതെ,അവർ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ പുറത്തിറങ്ങി. അവളുടെ ഡാഡിയുടെ മുഖം നിരാശയിൽ മുങ്ങിയിരുന്നു. എങ്കിലും അവൾക്ക് പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. ഇത് ആദ്യ ഷോയല്ലേ,ചിലപ്പോൾ കുറച്ച് ദിവസങ്ങൾക്കുള്ളിൽ സിനിമ തന്റെ ആരാധകർ സിനിമ ഏറ്റെടുത്തേക്കുമെന്ന് അവൾ വിശ്വസിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. അവൾക്ക് സഹിക്കാനാവാത്ത സങ്കടം തോന്നി. അവളുടെ ഡാഡി ആകെ ഉലഞ്ഞു പോയിരുന്നു.. എത്ര കാലം കൊണ്ട് താൻ വിദേശത്തും സ്വദേശത്തും ആയി ബിസിനസ് ചെയ്തു ഉണ്ടാക്കിയ കോടികളാണ് നഷ്ടമായത്. ആവേശം മൂത്ത് അഞ്ചു ഭാഷകളിലായി റിലീസ് ചെയ്ത പടമാണ്.എട്ടുനിലയിൽ പൊട്ടിയിരിക്കുന്നത്. തന്റെ സമ്പാദ്യത്തിന്റെ പകുതിയിൽ അധികവും നഷ്ടമായത്, അയാൾക്ക്‌ സഹിക്കാൻ കഴിഞ്ഞില്ല. മിഴി ആകെ തളർന്നു. ചിത്രം വൻ പരാജയമായതോടെ അവളെ നായികയാക്കി തുടങ്ങാനിരുന്ന പല ചിത്രങ്ങളിൽ നിന്നും അവളെ ഒഴിവാക്കി. അവളെ അവളുടെ ആദ്യ സിനിമയിലെ നായികയാക്കിയ സംവിധായകൻ, മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ അവളെ വിളിച്ചപ്പോൾ അവൾക്ക് ലേശം ആശ്വാസം തോന്നി. പക്ഷെ ഷൂട്ടിങ് തുടങ്ങി കഴിഞ്ഞപ്പോഴാണ് അവൾ മനസ്സിലാക്കിയത് അവളല്ല നായിക എന്ന്. നായകന്റെ സഹോദരിയുടെ വേഷമാണ് അവൾക്ക് അതിൽ ചെയ്യാൻ കിട്ടിയത്. അതോടെ കൂടുതലും അത്തരം വേഷങ്ങൾ അവളെ തേടി വന്നു. പക്ഷെ അതൊന്നും ഏറ്റെടുക്കാൻ അവൾ തയ്യാറായില്ല. പുതുമുഖ സംവിധായകനെ വെച്ച് നല്ലൊരു കഥ സിനിമയാക്കാനും പ്രൊഡ്യൂസറുടെ വേഷമണിയാനും അവൾ തയ്യാറായി. സ്വന്തം പണമിറക്കി ചെയ്യുന്നതുകൊണ്ടും. ഇനിയൊരു പരാജയം ഉണ്ടാകാൻ പാടില്ലെന്ന തോന്നൽ ഉള്ളതുകൊണ്ടും അതിന്റെ എല്ലാം പ്രവർത്തനങ്ങളിലും അവൾ സജീവമായി പങ്കുകൊണ്ടു. അത്രയധികം ആത്മാർത്ഥതയോടെ അവൾ സിനിമയുടെ വിജയത്തിനായി പ്രയത്നിച്ചു. പക്ഷെ, വിധി അവളെ വീണ്ടും തോൽപ്പിച്ചു. ആ ചിത്രവും അമ്പേ പരാജയപ്പെട്ടു. തന്റെ സമ്പാദ്യമെല്ലാം കണ്മുന്നിലൂടെ ഒഴുകി പോകുന്നത് കണ്ട് മിഴിയുടെ അച്ഛന്റെ ഹൃദയം തകർന്നു. ആ വിഷമം താങ്ങാനവാതെ കുഴഞ്ഞു വീണ് അയാൾ ആശുപത്രിയിലായി. സാമ്പത്തിക തകർച്ചയും, ഡാഡിയുടെ അസുഖവും. മിഴി ആകെ തകർന്നു. കടം വീട്ടാനായി തങ്ങളുടെ വീടും കൂടി വിൽക്കേണ്ടതായി വന്നപ്പോൾ അവൾ പൂർണ്ണമായും തകർന്നു. ഉയരങ്ങളുടെ കൊടുമുടിയിൽ നിന്നും കുത്തനെയുള്ള വീഴ്ച അവൾക്ക് താങ്ങാനാകുമായിരുന്നില്ല. 🍀🍀🍀🍀🍀 തുടരും. കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
✍ തുടർക്കഥ - mlgeogo Part 6 mlgeogo Part 6 - ShareChat
നിയോഗം അവസാനിക്കുന്നു ❤️❤️❤️ഹോസ്പിറ്റലിൽ എത്തിയതും ലക്ഷ്മിക എമർജൻസി വിഭാഗത്തിലേക്ക് ഓടി. അവിടെയെത്തുമ്പോൾ കണ്ടു. ഡോക്ടർ അമ്മയെ പരിശോധിക്കുകയാണ് ഋഷി അമ്മയുടെ അടുത്ത് തന്നെയുണ്ട്. പെട്ടന്ന് അമ്മക്ക് നെഞ്ചുവേദന ഉണ്ടായി. മേരിച്ചേച്ചിയാ എന്നെ വിളിച്ചു പറഞ്ഞത്. ഞാൻ അപ്പോൾ തന്നെ ഒരു ഓട്ടോയുമായി ചെന്ന് ഇങ്ങോട്ട് കൊണ്ടുപോന്നു. ചെറുതായി ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.ഋഷി പറഞ്ഞു. ഒന്ന് രണ്ട് ടെസ്റ്റുകൾ നടത്തണം. ഇന്ന് എന്തായാലും ഇവിടെ കിടക്കട്ടെ, ഡോക്ടർ പറഞ്ഞു. ശരി. ഋഷി തലകുലുക്കി. അവരെ റൂമിലേക്ക് മാറ്റി. ഇവിടെ കിടന്നാൽ ഒരുപാട് പണമാവില്ലേ ? നമുക്ക് ഗവൺമെന്റ് ഹോസ്പിറ്റലിൽ പോകാം. ജാനകി പറഞ്ഞു. അതൊന്നും കുഴപ്പമില്ല അമ്മേ.പണമൊക്കെ ഞാൻ കരുതിയിട്ടുണ്ട് ഋഷി പറഞ്ഞു. ജാനകി അവന്റെ മുഖത്തേക്കു നോക്കി. തള്ളേ എന്നല്ലാതെ അവൻ വിളിക്കാറില്ല. ചിലപ്പോഴൊക്കെ അതിനോടൊപ്പം ഏതെങ്കിലും തെ * റി പദങ്ങൾ കൂടി വിളിക്കും. ഇപ്പോൾ അവൻ വിളിച്ചത് അമ്മേ എന്നാണ്. പണ്ട്, അമ്മേ എന്നും പറഞ്ഞ് കുഞ്ഞ് വായ നിറയെ സംസാരവുമായി അവൻ തന്റെ പിന്നാലെ നടന്നത് ജാനകി ഓർമിച്ചു. ലക്ഷ്മിക അമ്മയുടെ അരികിലിരുന്നു. എന്താ അമ്മേ പെട്ടെന്ന് ഇങ്ങനെ വരാൻ? അമ്മ എന്തെങ്കിലും ഭാരമുള്ള ജോലികൾ ചെയ്തുകാണും. ഇല്ല മോളെ.. വെറുതെ പറയണ്ട. അമ്മയെ എനിക്കറിയില്ലേ, ജാനകി മൗനമായിരുന്നു. പറ അമ്മേ, അമ്മ എന്താ ചെയ്തത്. മോളെ ഗ്യാസിനൊക്കെ എന്ത് വിലയാ, അതുകൊണ്ട് അമ്മ ആ പിന്നാമ്പുറത്ത് കിടന്ന തടികഷ്ണം കൊ**ത്തിക്കീ**റാൻ നോക്കി.ജാനകി തലകുനിച്ചു. എനിക്കറിയാമായിരുന്നു അമ്മ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചു വെക്കുമെന്ന്. അമ്മക്ക് എന്താമ്മേ..എത്ര പറഞ്ഞാലും മനസ്സിലാവില്ലെ. എന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നെ എനിക്കാരുണ്ട്? അവളുടെ ശബ്ദം ഇടറി. ഇനി അമ്മ ഒന്നും ചെയ്യില്ല. ഉറപ്പ്. ഋഷി അവരുടെ സംസാരം കേട്ടു നിൽക്കുകയായിരുന്നു. എന്താ സ്നേഹമാണ് അവർക്ക്. എങ്ങനെയാണ് ഇങ്ങനെ അലിവോടെ, സ്നേഹത്തോടെ ഒക്കെ സംസാരിക്കാൻ കഴിയുന്നത്. അതേ... അമ്മയുടെ ഇ.സി.ജി എടുക്കാനുണ്ട് . ഒന്ന് രണ്ടു ടെസ്റ്റും എഴുതിയിട്ടുണ്ട്. ഒരു നേഴ്സ് അകത്തേക്ക് വന്ന് പറഞ്ഞു. ദാ.. ഈ വീൽ ചെയറിലേക്ക് ഇരുന്നോളൂ കേട്ടോ അമ്മ വീൽചെയറിലേക്ക് ഇരുന്നു. ഒരാൾ കൂടെ വന്നാൽ മതി.നേഴ്സ് പറഞ്ഞു. ലക്ഷ്മിക ബാഗ് കട്ടിലിലേക്ക് വെച്ചു. ഞാൻ വരാം അവൾ പറഞ്ഞു അവൾ അവർക്കൊപ്പം നടന്നു. അമ്മയെ അവർ ECG എടുക്കാനായി അകത്തേക്ക് കൊണ്ടുപോയി. പുറത്ത് ഇരുന്നാൽ മതി കേട്ടോ കഴിയുമ്പോൾ വിളിച്ചേക്കാം. ഒരു നേഴ്സ് ലക്ഷ്മികയോട് പറഞ്ഞു. ശരി. അവൾ തല കുലുക്കി. പെട്ടന്നാണ് അവൾ ആ കാഴ്ച്ച കണ്ടത് എല്ലും തോലുമായ ഒരു മനുഷ്യനെ വീൽചെയറിൽ ഇരുത്തി കൊണ്ടുപോകുന്നു. അത്... അത്... അച്ഛനല്ലേ?? അവൾ സംശയത്തോടെ പിന്നാലെ പോയി നോക്കി. വീൽചെയർ ക്യാൻസർ വാർഡിലേക്കാണ് പോകുന്നത്. രോഗിയെ നേഴ്സ് പിടിച്ച് കട്ടിലിലേക്ക് ഇരുത്തുകയാണ്. ഇപ്പോൾ മുഖം നന്നായി കാണാം. അതെ, അത് അയാൾ തന്നെയാണ്. മുഖത്ത് കവിളെല്ലുകൾ ഉന്തി നിൽക്കുന്നു.കണ്ണുകൾ കുഴിയിലാണ് മുടിയെല്ലാം കൊഴിഞ്ഞു പോയിരിക്കുന്നു. ഇട്ടിരിക്കുന്ന ഷർട്ട് വല്ലാതെ അയഞ്ഞുകിടക്കുന്നു. കഴുത്തിൽ എല്ലുകൾ തെളിഞ്ഞു കാണാം. കൂടെ ശുശ്രൂഷിക്കാൻ ആളെ നിർത്തിയിരിക്കുന്നതാണെന്ന് തോന്നുന്നു. എന്തായാലും നാല്പത് വയസ്സോളം പ്രായം തോന്നുന്ന ഒരു മനുഷ്യൻ കൂടെയുണ്ട്. എനിക്ക് ജ്യൂസ് വേണം.അച്ഛൻ അയാളോട് പറയുന്നത് കേട്ടു. അയാൾ അച്ഛന് ഗ്ലാസിലേക്ക് ജ്യൂസ് പകർന്നു കൊടുത്തു. വായിലേക്ക് ഒഴിച്ചതും, ബക്കറ്റിനു നേരെ കൈ ചൂണ്ടി. അയാൾ ബക്കറ്റ് എടുത്തു കൊടുത്തതും അതിലേക്ക് ര ** ക്തം കലർന്ന ജ്യൂസ്‌ ശർദ്ദിച്ചു. ഓഹ്.. പാവം മനുഷ്യൻ അന്നനാളത്തിൽ കാൻസർ ആണത്രേ... ശരീരം മുഴുവൻ കാൻസർ സ്‌പ്രെഡ്‌ ആയിട്ടുണ്ട് എന്നാ അറിയാൻ കഴിഞ്ഞത്. ആ മനുഷ്യനാണെങ്കിൽ എന്തെങ്കിലും തിന്നാനും കുടിക്കാനും ഒക്കെ വലിയ കൊതിയാ . ഒന്നും താഴേക്ക് ഇറങ്ങുന്നില്ല. മറ്റ് ആശുപത്രിയിൽ നിന്നൊക്കെ ഉപേക്ഷിച്ചതാ. ഇവിടേക്ക് ഇടക്ക് വരും, ഇനി ഒന്നും ചെയ്യാനില്ല.. ഇങ്ങനത്തെ അവസ്ഥയൊന്നും ആർക്കും വരാതെ ഇരിക്കട്ടെ. രണ്ട് സ്ത്രീകൾ സംസാരിക്കുന്നത് ലക്ഷ്മിക കേട്ടു. അവൾ തിരികെ നടന്നു. തന്റെ മനസ്സിപ്പോൾ ശൂന്യമാണെന്ന് അവൾക്ക് തോന്നി. സന്തോഷമോ സങ്കടമോ ഒന്നും തോന്നുന്നില്ല. അച്ഛനെ ഭയമായിരുന്നു. ആ വൃത്തികെട്ട നോട്ടം. തരം കിട്ടുമ്പോഴൊക്കെ അയാൾ തന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും താൻ അയാളിൽ നിന്നും രക്ഷപ്പെട്ടത്. ഇയാളുടെ സ്വഭാവം കാരണമാണ് അമ്മ ആ**ത്മ** ഹത്യ ചെയ്തത്. കർമ്മ എന്നൊന്ന് ഉണ്ടെന്ന് ഇപ്പോൾ ബോധ്യമായി. അമ്മയെ ടെസ്റ്റ്‌ കഴിഞ്ഞു കൊണ്ടുവന്നു. അവരോടൊപ്പം അവൾ റൂമിലേക്ക്‌ നടന്നു. എനിക്കൊരു കുഴപ്പവും ഇല്ല. നമുക്ക് വീട്ടിൽ പോകാം. ജാനകി പറഞ്ഞു. ഇന്നൊരു ദിവസത്തെ കാര്യമല്ലേ അമ്മേ ഉള്ളൂ... നാളെ പോകാമല്ലോ. ഋഷി പറഞ്ഞു ജാനകി പിന്നെ ഒന്നും പറഞ്ഞില്ല. മോൾക്ക് ഇത് എന്ത് പറ്റി എന്താ മുഖം വല്ലാതെ ഇരിക്കുന്നത്? ജാനകി മൗനമായിരിക്കുന്ന ലക്ഷ്മിയോട് ചോദിച്ചു. ഹേയ്.. ഒന്നൂല്ല അമ്മേ. അതൊന്നുമല്ല,എന്റെ മോളുടെ മുഖത്തെ ചെറിയ മാറ്റം പോലും എനിക്കറിയാം . എന്താ പറ്റിയത്? അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് ഓർത്താണോ. എനിക്ക് ഒന്നും പറ്റില്ല.അങ്ങനെയൊന്നും ഞാൻ പോകില്ല ജാനകി പറഞ്ഞു. ലക്ഷ്മിക അമ്മ പറഞ്ഞുതൊന്നും കേട്ടില്ലെന്ന് ഋഷിക്ക് തോന്നി. അവൾ മറ്റേതോ ചിന്തയിൽ മുഴുകിയിരിക്കുകയാണ്. ലക്ഷ്മികേ... ഋഷിയുടെ വിളികേട്ട് അവൾ തലയുയർത്തി നോക്കി. എന്താ പറ്റിയത്? നിന്റെ മനസ്സ് ഇവിടെ അല്ലെന്നു തോന്നുന്നു. നീ ഓക്കെ അല്ലേ? ലക്ഷ്മിക അവന് നേരെ വിശ്വാസം വരാത്തതുപോലെ നോക്കി. ഇങ്ങനെയൊക്കെ സംസാരിക്കാൻ ഋഷിക്ക് അറിയാമായിരുന്നോ. എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറ. ഋഷി അവളോട്‌ പറഞ്ഞു. ജാനകി അവനെത്തന്നെ നോക്കി കിടന്നു. അവന്റെ വാക്കുകൾ ഇപ്പോൾ ഒരു മൃദുത്വമുണ്ട്. എന്താടോ പറ്റിയത്? അവൻ വീണ്ടും ചോദിച്ചു. അയാൾ കാൻസർ വാർഡിൽ കിടപ്പുണ്ട്. ലക്ഷ്മിക പതിയെ പറഞ്ഞു. ആര്? എന്റെ അച്ഛൻ. ഇപ്പോൾ അമ്മയെയും കൊണ്ടുപോയപ്പോൾ ഞാൻ കണ്ടു, ക്യാൻസർ വാർഡിലേക്ക് അയാളെ കൊണ്ടുപോകുന്നത്. ഋഷി അൽപനേരം മൗനമായിരുന്നു. നിനക്ക് അയാളെ പോയി കാണണമെന്നുണ്ടോ? ഋഷി ചോദിച്ചു. വേണ്ട എനിക്ക് കാണണ്ട. ഉം.. അവൾ അങ്ങനെ പറഞ്ഞെങ്കിലും അവളുടെ മനസ്സ് അശാന്തമാണെന്ന് അയാൾക്ക് തോന്നി. ഉച്ചക്ക് ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോൾ ലക്ഷ്മിക വെറുതെ ഭക്ഷണത്തിൽ വിരലുകൾ ഇട്ട് ഇരിക്കുകയാണ്. അവളുടെ മനസ്സ് മറ്റെവിടെയോ ആണെന്ന് അവർക്കു മനസ്സിലായി. മോളെ നീ എന്താ ഈ ആലോചിക്കുന്നത്? ഭക്ഷണം കഴിക്ക്. ജാനകി പറഞ്ഞു. പെട്ടന്ന് അവൾ ഒന്ന് ഞെട്ടിയത് പോലെ അവർക്ക് തോന്നി. അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങി. അപ്പോഴാണ് നേഴ്സ് വീണ്ടും കയറി വന്നത്. ദാ..ആഹാരശേഷം ഈ ടാബ്‌ലറ്റ് കഴിക്കണം കേട്ടോ. ശരി. ജാനകി തലയാട്ടി. സിസ്റ്റർ ടെസ്റ്റിന്റെ റിസൾട്ട് എപ്പോഴാണ് ആകുന്നത്? ഋഷി ചോദിച്ചു. റിസൾട് ആയാരുന്നു കേട്ടോ. അതിൽ കുഴപ്പമൊന്നും ഇല്ല. ബാക്കി കാര്യങ്ങൾ നാളെ ഡോക്ടർ പറയും. ശരി. ജാനകി അമ്പരന്ന് അവനെ തന്നെ നോക്കി. എന്തൊരു ഉത്തരവാദിത്തത്തോടെയാണ് അവന്റെ പെരുമാറ്റം. ഇത്ര പെട്ടന്ന് ഒരു മനുഷ്യന് മാറാൻ ആകുമോ? ആകുമായിരിക്കും. പിന്നെ പ്രായത്തിന്റേതായ ഒരു പക്വതയും ആയല്ലോ. എന്തോ ഇപ്പോൾ മനസ്സിന് ഒരാശ്വാസം ഒക്കെ തോന്നുന്നുണ്ട്. ഭക്ഷണശേഷം, മരുന്നും കഴിച്ചിട്ട് ജാനകി കിടന്നു. പതിയെ കണ്ണുകൾ അടച്ചു. ഉച്ചക്ക് അൽപ്പം ഉറങ്ങുന്ന ശീലമുണ്ട് ജാനകിക്ക്. ഋഷി ഫോണിൽ നോക്കികൊണ്ടിരിക്കുകയാണ്. അവൻ ഇടക്ക് ലക്ഷ്മികയുടെ നേർക്ക് പാളി നോക്കി. അവൾ ഗഹനമായ ആലോചനയിലാണ്. ലക്ഷ്മികേ...അവൻ വിളിച്ചു ങ്ഹാ.. അവൾ തലയുയർത്തി. നിനക്ക് അച്ഛനെ കാണണോ? വേണ്ട. ഒന്ന് പോയി കാണാം. ഒരുപക്ഷെ നിന്നെ കാണാൻ അയാൾക്ക്‌ ആഗ്രഹമുണ്ടാകും. അവൾ അതിനു മറുപടിയൊന്നും പറഞ്ഞില്ല. വരൂ.. ഇപ്പോൾ അമ്മ ഉറങ്ങുവല്ലേ, നമുക്കൊന്ന് പോയി കണ്ടേച്ചും വരാം. അയാൾ അവളുടെ കൈയ്യിൽ പിടിച്ചു. അവൾ എതിരൊന്നും പറഞ്ഞില്ല. അവർ ചെല്ലുമ്പോൾ അയാൾ ബക്കറ്റിലേക്ക് ര ** ക്തവും പഴുപ്പും കലർന്ന വെള്ളം തുപ്പുകയാണ്. എപ്പോഴും അയാൾ അങ്ങനെ തുപ്പിക്കൊണ്ടിരിക്കും. അവൾ മുന്നിൽ ചെന്ന് നിന്നപ്പോൾ അയാൾ മുഖമുയർത്തി നോക്കി പെട്ടന്ന് അയാളുടെ കുഴിയിലാണ്ടു പോയ കണ്ണുകളിൽ നീർ നിറഞ്ഞു. മെല്ലിച്ച കൈകൾ അവളുടെ നേരെ കൂപ്പി, മാപ്പ്.... ആ വായിൽ നിന്നും വ്യക്തമല്ലെങ്കിലും വാക്കുകൾ അടർന്നു വീണു.ചെയ്തു കൂട്ടിയ തെറ്റിന്റെ ഫലമാണ്..എനിക്കറിയാം അയാൾ തലകുനിച്ചു. അവൾ ഒന്നും മിണ്ടിയില്ല. അയാൾ അവളുടെ നേരെ കൈയ് നീട്ടി. അവൾ അനങ്ങിയില്ല. നിരാശയോടെ അയാൾ കൈ പിൻവലിക്കാൻ തുടങ്ങിയതും അവൾ ആ കൈകളിൽ പിടിച്ചു. അയാളുടെ വരണ്ട ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ തിരിഞ്ഞു നടന്നു. കൂടെ ഋഷിയും വൈകുന്നേരം അവൾ കാന്റീനിൽ പോയി ചായ വാങ്ങിക്കൊണ്ട് വന്ന വഴിയാണ് രണ്ടുമൂന്ന് പേർ കാൻസർ വാർഡിലേക്ക് ഓടുന്നത് കണ്ടത്. അവൾ അങ്ങോട്ട് ചെന്നു നോക്കി. അച്ഛന്റെ മുഖത്തേക്ക് വെളുത്ത തുണി വലിച്ചിടുകയാണ് ഒരു സിസ്റ്റർ. മരിച്ചത് നന്നായി, എത്രയെന്നു പറഞ്ഞാ ഇങ്ങനെ കിടന്ന് അനുഭവിക്കുന്നത്. ആരോ പറയുന്നത് അവൾ കേട്ടു. അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കാലം അതിന്റെ നീതി നടപ്പാക്കിയിരിക്കുകയാണ്.. എങ്കിലും അവൾ അല്പസമയം കൂടെ അങ്ങനെ തന്നെ നിന്നു. വരൂ... പോകാം. പെട്ടന്ന് ഋഷി അവളുടെ കൈയിൽ പിടിച്ചു. ഋഷി ഇവിടെ ഉണ്ടായിരുന്നോ, ഇതിപ്പോൾ എവിടെ നിന്നും വന്നു.അവൾ അയാളുടെ നേരെ നോക്കി. എനിക്ക് തോന്നി ലക്ഷ്മിക ഇങ്ങോട്ട് പോന്നിട്ടുണ്ടാകും എന്ന്.. അവൾ അകത്തേക്കു നോക്കി. ഇനി അങ്ങോട്ട് നോക്കണ്ട, ആ കഥ അവസാനിച്ചിരിക്കുകയാണ്. വരൂ... അയാൾ അവളുടെ തോളിൽ പിടിച്ചു. എന്തിനെന്നറിയാതെ അവൾക്ക് പെട്ടന്ന് കരച്ചിൽ വന്നു. അവൾ അയാളുടെ തോളിലേക്ക് മുഖം അമർത്തിനിന്നു. 🍀🍀🍀🍀🍀🍀 പിറ്റേന്ന് പത്തുമണി ആയപ്പോഴേക്കും ഡോക്ടർ റൂമിലേക്ക്‌ വന്നു. ഡോക്ടർ റിസൾട്ട് പരിശോധിച്ചു. ഇതിൽ കുഴപ്പം ഒന്നുമില്ല കേട്ടോ. ഭാരമുള്ള എന്തെങ്കിലും വസ്തുക്കൾ എടുക്കുകയോ, ആയാസമുള്ള എന്തെങ്കിലും ജോലി ചെയ്യുകയോ ചെയ്‌തോ? ഡോക്ടർ ആരാഞ്ഞു. ഉവ്വ്... ഡോക്ടർ, അമ്മ കണ്ണ് തെറ്റിയാൽ എന്തെങ്കിലും ഒക്കെ ജോലി ചെയ്യും.ലക്ഷ്മിക പറഞ്ഞു. ചെറുതായിട്ട് ജോലി ഒക്കെ ചെയ്‌തോട്ടെ, ഭാരം എടുക്കരുത്. അറിയാമല്ലോ രണ്ടു തവണ അറ്റാക്ക് സംഭവിച്ചതാണ്. അതുകൊണ്ട് കരുതലോടെ ജീവിക്കണം. മരുന്നുകൾ മുടക്കരുത്. ശരി.ജാനകി തലയാട്ടി വേറെ കുഴപ്പമൊന്നും ഇല്ല. ഇന്ന് ഡിസ്ചാർജ് ചെയ്തേക്കാം. ഡോക്ടർ പറഞ്ഞു. ഉച്ചയായപ്പോഴേക്കും അവർ വീട്ടിൽ തിരിച്ചെത്തി. ഇന്നിനി ഭക്ഷണം ഒന്നും ഉണ്ടാക്കണ്ട ഞാൻ പുറത്ത് നിന്നും വാങ്ങിക്കാം. രണ്ടാളും കിടന്ന് ഒന്നുറങ്ങ്. ഇന്നലെ ശരിക്കും ഉറങ്ങാൻ ഒന്നും പറ്റിയില്ലല്ലോ. ഋഷി പറഞ്ഞു. വേണ്ടാ.. പുറത്തെ ആഹാരമൊന്നും അമ്മക്ക് നല്ലതല്ല. ഞാൻ ഇച്ചിരെ ചെറുപയർകഞ്ഞി ഉണ്ടാക്കാം അത് മതി. ലക്ഷ്മിക പറഞ്ഞു. എന്നാൽ അത് മതി. ഞാൻ എന്നാൽ പോയേക്കുവാ.. വർക്‌ഷോപ്പിൽ വേറെ ഒരു പയ്യനെ ആക്കിയിട്ടാ പോന്നത്. അവന് അത്ര പണിയൊന്നും വശമില്ല. അയാൾ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. ലക്ഷ്മിക പെട്ടന്ന് അവന്റെ കൈകളിൽ പിടിച്ചു. ഇന്ന് പോകണ്ട ഋഷി.. അവളുടെ ശബ്ദം നേർത്തിരുന്നു. പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ നൊമ്പരങ്ങൾ അവളുടെ ഉള്ളിൽ ഉണ്ടെന്ന് അയാൾക്ക് തോന്നി. ഒരുപക്ഷേ അച്ഛന്റെ ആ ദയനീയ രൂപവും മരണവും ഒക്കെ കണ്ടത് കൊണ്ടാകാം... അയാൾ അവളെ ചേർത്തു പിടിച്ചു. ആ നെറ്റിയിൽ അയാൾ ചുണ്ടുകൾ അമർത്തി. അത് മതിയായിരുന്നു അവൾക്ക്, കാർമേഘമൊഴിഞ്ഞ ആകാശം പോലെ അവളുടെ മനസ്സ് ശാന്തമാകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അങ്ങോട്ട് വന്ന ജാനകി അവരുടെ നിൽപ്പ് കണ്ട് ചമ്മലോടെ മുറിയിലേക്ക് തിരിച്ചു പോയി.അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു. തന്നെ പുണർന്നിരിക്കുന്ന അയാളുടെ കൈകൾക്ക് മുറുക്കം കൂടിയപ്പോൾ ലക്ഷ്മിക മുഖമുയർത്തി അയാളെ നോക്കി. അപ്പോൾ എന്നോട് സ്നേഹം ഉണ്ടല്ലേ? അയാൾ ചോദിച്ചു. ഇത്തിരി.. അവൾ പറഞ്ഞു. അപ്പോൾ ആ സന്ദീപിന്റെ കാര്യം പറഞ്ഞതോ? അവൻ അവിടെ നിൽക്കട്ടെ, ഈ ആൾ ഇനിയും തെമ്മാടി ആയാൽ അവനെ കെട്ടാമല്ലോ. അവൾ ചിരിയോടെ പറഞ്ഞു. അമ്പടീ... അവൻ അവളുടെ മൂക്കിൽ പിടിച്ചുലച്ചു. സന്ദീപിന്റെ കല്യാണമാണ് അടുത്ത മാസം. ഞാൻ അയാളോട് പറഞ്ഞിരുന്നു എനിക്ക് സ്വന്തമായി ഒരുവനുണ്ട്, അവനെ ചിലപ്പോൾ വേണ്ടെന്ന് വച്ചേക്കാം,എങ്കിലും മറ്റൊരാളെ കൂടെ കൂട്ടുന്നില്ലെന്ന്. അതെന്താ ? ഭയമാണ്.. ഋഷി. എനിക്ക് അച്ഛനെ ഭയമായിരുന്നു. ഋഷിയെ ഭയമായിരുന്നു. എനിക്കെല്ലാവരെയും ഭയമാണ്... അയാൾ അലിവോടെ അവളെ നോക്കി. ഇനി ഞാൻ വേദനിപ്പിക്കില്ല ഒരിക്കലും... അയാളുടെ ശബ്ദം ഇടറിയിരുന്നു. ഇനിയെങ്കിലും നമുക്ക് ജീവിക്കണം. ഒരു കുഞ്ഞുവീട്... നമ്മുടെ അമ്മ... നമ്മുടെ ചെറിയ സന്തോഷങ്ങൾ... ഒക്കെയായി നമുക്ക് ജീവിക്കണം അയാൾ പറഞ്ഞു.. ഒന്ന് കൂടെ ഉണ്ട്... എന്താ... നമ്മുടെ കുറേ കുഞ്ഞുങ്ങൾ... കുറേയോ??? ഉം... എന്നാൽ അങ്ങനെയാവട്ടെ... മനസ്സിൽ അങ്ങനൊരു സ്വപ്നം കണ്ട് അവൾ അയാളുടെ മാറിൽ ഒതുങ്ങി നിന്നു. ഏറെ സ്നേഹത്തോടെ തന്റെ പെണ്ണിന്റെ നിറുകിൽ അവൻ ചുംബിച്ചു. 🍀🍀🍀🍀🍀🍀അവസാനിച്ചു കണ്ണൂർകാരൻ ❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #✍ തുടർക്കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/X69rWe9K?d=n&ui=v64j8rk&e1=cഹോസ്പിറ്റലിൽ എത്തിയതും ലക്ഷ്മിക എമർജൻസി വിഭാഗത്തിലേക്ക് ഓടി. അവിടെയെത്തുമ്പോൾ കണ്ടു. ഡോക്ടർ അമ്മയെ പരിശോധിക്കുകയാണ് ഋഷി അമ്മയുടെ അടുത്ത് തന്നെയുണ്ട്. പെട്ടന്ന് അമ്മക്ക് നെഞ്ചുവേദന ഉണ്ടായി. മേരിച്ചേച്ചിയാ എന്നെ വിളിച്ചു പറഞ്ഞത്. ഞാൻ അപ്പോൾ തന്നെ ഒരു ഓട്ടോയുമായി ചെന്ന് ഇങ്ങോട്ട് കൊണ്ടുപോന്നു. ചെറുതായി ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.ഋഷി പറഞ്ഞു. ഒന്ന് രണ്ട് ടെസ്റ്റുകൾ നടത്തണം. ഇന്ന് എന്തായാലും ഇവിടെ കിടക്കട്ടെ, ഡോക്ടർ പറഞ്ഞു. ശരി. ഋഷി തലകുലുക്കി. അവരെ റൂമിലേക്ക് മാറ്റി. ഇവിടെ കിടന്നാൽ ഒരുപാട് പണമാവില്ലേ ? നമുക്ക് ഗവൺമെന്റ് ഹോസ്പിറ്റലിൽ പോകാം. ജാനകി പറഞ്ഞു. അതൊന്നും കുഴപ്പമില്ല അമ്മേ.പണമൊക്കെ ഞാൻ കരുതിയിട്ടുണ്ട് ഋഷി പറഞ്ഞു. ജാനകി അവന്റെ മുഖത്തേക്കു നോക്കി. തള്ളേ എന്നല്ലാതെ അവൻ വിളിക്കാറില്ല. ചിലപ്പോഴൊക്കെ അതിനോടൊപ്പം ഏതെങ്കിലും തെ * റി പദങ്ങൾ കൂടി വിളിക്കും. ഇപ്പോൾ അവൻ വിളിച്ചത് അമ്മേ എന്നാണ്. പണ്ട്, അമ്മേ എന്നും പറഞ്ഞ് കുഞ്ഞ് വായ നിറയെ സംസാരവുമായി അവൻ തന്റെ പിന്നാലെ നടന്നത് ജാനകി ഓർമിച്ചു. ലക്ഷ്മിക അമ്മയുടെ അരികിലിരുന്നു. എന്താ അമ്മേ പെട്ടെന്ന് ഇങ്ങനെ വരാൻ? അമ്മ എന്തെങ്കിലും ഭാരമുള്ള ജോലികൾ ചെയ്തുകാണും. ഇല്ല മോളെ.. വെറുതെ പറയണ്ട. അമ്മയെ എനിക്കറിയില്ലേ, ജാനകി മൗനമായിരുന്നു. പറ അമ്മേ, അമ്മ എന്താ ചെയ്തത്. മോളെ ഗ്യാസിനൊക്കെ എന്ത് വിലയാ, അതുകൊണ്ട് അമ്മ ആ പിന്നാമ്പുറത്ത് കിടന്ന തടികഷ്ണം കൊ**ത്തിക്കീ**റാൻ നോക്കി.ജാനകി തലകുനിച്ചു. എനിക്കറിയാമായിരുന്നു അമ്മ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചു വെക്കുമെന്ന്. അമ്മക്ക് എന്താമ്മേ..എത്ര പറഞ്ഞാലും മനസ്സിലാവില്ലെ. എന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നെ എനിക്കാരുണ്ട്? അവളുടെ ശബ്ദം ഇടറി. ഇനി അമ്മ ഒന്നും ചെയ്യില്ല. ഉറപ്പ്. ഋഷി അവരുടെ സംസാരം കേട്ടു നിൽക്കുകയായിരുന്നു. എന്താ സ്നേഹമാണ് അവർക്ക്. എങ്ങനെയാണ് ഇങ്ങനെ അലിവോടെ, സ്നേഹത്തോടെ ഒക്കെ സംസാരിക്കാൻ കഴിയുന്നത്. അതേ... അമ്മയുടെ ഇ.സി.ജി എടുക്കാനുണ്ട് . ഒന്ന് രണ്ടു ടെസ്റ്റും എഴുതിയിട്ടുണ്ട്. ഒരു നേഴ്സ് അകത്തേക്ക് വന്ന് പറഞ്ഞു. ദാ.. ഈ വീൽ ചെയറിലേക്ക് ഇരുന്നോളൂ കേട്ടോ അമ്മ വീൽചെയറിലേക്ക് ഇരുന്നു. ഒരാൾ കൂടെ വന്നാൽ മതി.നേഴ്സ് പറഞ്ഞു. ലക്ഷ്മിക ബാഗ് കട്ടിലിലേക്ക് വെച്ചു. ഞാൻ വരാം അവൾ പറഞ്ഞു അവൾ അവർക്കൊപ്പം നടന്നു. അമ്മയെ അവർ ECG എടുക്കാനായി അകത്തേക്ക് കൊണ്ടുപോയി. പുറത്ത് ഇരുന്നാൽ മതി കേട്ടോ കഴിയുമ്പോൾ വിളിച്ചേക്കാം. ഒരു നേഴ്സ് ലക്ഷ്മികയോട് പറഞ്ഞു. ശരി. അവൾ തല കുലുക്കി. പെട്ടന്നാണ് അവൾ ആ കാഴ്ച്ച കണ്ടത് എല്ലും തോലുമായ ഒരു മനുഷ്യനെ വീൽചെയറിൽ ഇരുത്തി കൊണ്ടുപോകുന്നു. അത്... അത്... അച്ഛനല്ലേ?? അവൾ സംശയത്തോടെ പിന്നാലെ പോയി നോക്കി. വീൽചെയർ ക്യാൻസർ വാർഡിലേക്കാണ് പോകുന്നത്. രോഗിയെ നേഴ്സ് പിടിച്ച് കട്ടിലിലേക്ക് ഇരുത്തുകയാണ്. ഇപ്പോൾ മുഖം നന്നായി കാണാം. അതെ, അത് അയാൾ തന്നെയാണ്. മുഖത്ത് കവിളെല്ലുകൾ ഉന്തി നിൽക്കുന്നു.കണ്ണുകൾ കുഴിയിലാണ് മുടിയെല്ലാം കൊഴിഞ്ഞു പോയിരിക്കുന്നു. ഇട്ടിരിക്കുന്ന ഷർട്ട് വല്ലാതെ അയഞ്ഞുകിടക്കുന്നു. കഴുത്തിൽ എല്ലുകൾ തെളിഞ്ഞു കാണാം. കൂടെ ശുശ്രൂഷിക്കാൻ ആളെ നിർത്തിയിരിക്കുന്നതാണെന്ന് തോന്നുന്നു. എന്തായാലും നാല്പത് വയസ്സോളം പ്രായം തോന്നുന്ന ഒരു മനുഷ്യൻ കൂടെയുണ്ട്. എനിക്ക് ജ്യൂസ് വേണം.അച്ഛൻ അയാളോട് പറയുന്നത് കേട്ടു. അയാൾ അച്ഛന് ഗ്ലാസിലേക്ക് ജ്യൂസ് പകർന്നു കൊടുത്തു. വായിലേക്ക് ഒഴിച്ചതും, ബക്കറ്റിനു നേരെ കൈ ചൂണ്ടി. അയാൾ ബക്കറ്റ് എടുത്തു കൊടുത്തതും അതിലേക്ക് ര ** ക്തം കലർന്ന ജ്യൂസ്‌ ശർദ്ദിച്ചു. ഓഹ്.. പാവം മനുഷ്യൻ അന്നനാളത്തിൽ കാൻസർ ആണത്രേ... ശരീരം മുഴുവൻ കാൻസർ സ്‌പ്രെഡ്‌ ആയിട്ടുണ്ട് എന്നാ അറിയാൻ കഴിഞ്ഞത്. ആ മനുഷ്യനാണെങ്കിൽ എന്തെങ്കിലും തിന്നാനും കുടിക്കാനും ഒക്കെ വലിയ കൊതിയാ . ഒന്നും താഴേക്ക് ഇറങ്ങുന്നില്ല. മറ്റ് ആശുപത്രിയിൽ നിന്നൊക്കെ ഉപേക്ഷിച്ചതാ. ഇവിടേക്ക് ഇടക്ക് വരും, ഇനി ഒന്നും ചെയ്യാനില്ല.. ഇങ്ങനത്തെ അവസ്ഥയൊന്നും ആർക്കും വരാതെ ഇരിക്കട്ടെ. രണ്ട് സ്ത്രീകൾ സംസാരിക്കുന്നത് ലക്ഷ്മിക കേട്ടു. അവൾ തിരികെ നടന്നു. തന്റെ മനസ്സിപ്പോൾ ശൂന്യമാണെന്ന് അവൾക്ക് തോന്നി. സന്തോഷമോ സങ്കടമോ ഒന്നും തോന്നുന്നില്ല. അച്ഛനെ ഭയമായിരുന്നു. ആ വൃത്തികെട്ട നോട്ടം. തരം കിട്ടുമ്പോഴൊക്കെ അയാൾ തന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും താൻ അയാളിൽ നിന്നും രക്ഷപ്പെട്ടത്. ഇയാളുടെ സ്വഭാവം കാരണമാണ് അമ്മ ആ**ത്മ** ഹത്യ ചെയ്തത്. കർമ്മ എന്നൊന്ന് ഉണ്ടെന്ന് ഇപ്പോൾ ബോധ്യമായി. അമ്മയെ ടെസ്റ്റ്‌ കഴിഞ്ഞു കൊണ്ടുവന്നു. അവരോടൊപ്പം അവൾ റൂമിലേക്ക്‌ നടന്നു. എനിക്കൊരു കുഴപ്പവും ഇല്ല. നമുക്ക് വീട്ടിൽ പോകാം. ജാനകി പറഞ്ഞു. ഇന്നൊരു ദിവസത്തെ കാര്യമല്ലേ അമ്മേ ഉള്ളൂ... നാളെ പോകാമല്ലോ. ഋഷി പറഞ്ഞു ജാനകി പിന്നെ ഒന്നും പറഞ്ഞില്ല. മോൾക്ക് ഇത് എന്ത് പറ്റി എന്താ മുഖം വല്ലാതെ ഇരിക്കുന്നത്? ജാനകി മൗനമായിരിക്കുന്ന ലക്ഷ്മിയോട് ചോദിച്ചു. ഹേയ്.. ഒന്നൂല്ല അമ്മേ. അതൊന്നുമല്ല,എന്റെ മോളുടെ മുഖത്തെ ചെറിയ മാറ്റം പോലും എനിക്കറിയാം . എന്താ പറ്റിയത്? അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് ഓർത്താണോ. എനിക്ക് ഒന്നും പറ്റില്ല.അങ്ങനെയൊന്നും ഞാൻ പോകില്ല ജാനകി പറഞ്ഞു. ലക്ഷ്മിക അമ്മ പറഞ്ഞുതൊന്നും കേട്ടില്ലെന്ന് ഋഷിക്ക് തോന്നി. അവൾ മറ്റേതോ ചിന്തയിൽ മുഴുകിയിരിക്കുകയാണ്. ലക്ഷ്മികേ... ഋഷിയുടെ വിളികേട്ട് അവൾ തലയുയർത്തി നോക്കി. എന്താ പറ്റിയത്? നിന്റെ മനസ്സ് ഇവിടെ അല്ലെന്നു തോന്നുന്നു. നീ ഓക്കെ അല്ലേ? ലക്ഷ്മിക അവന് നേരെ വിശ്വാസം വരാത്തതുപോലെ നോക്കി. ഇങ്ങനെയൊക്കെ സംസാരിക്കാൻ ഋഷിക്ക് അറിയാമായിരുന്നോ. എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറ. ഋഷി അവളോട്‌ പറഞ്ഞു. ജാനകി അവനെത്തന്നെ നോക്കി കിടന്നു. അവന്റെ വാക്കുകൾ ഇപ്പോൾ ഒരു മൃദുത്വമുണ്ട്. എന്താടോ പറ്റിയത്? അവൻ വീണ്ടും ചോദിച്ചു. അയാൾ കാൻസർ വാർഡിൽ കിടപ്പുണ്ട്. ലക്ഷ്മിക പതിയെ പറഞ്ഞു. ആര്? എന്റെ അച്ഛൻ. ഇപ്പോൾ അമ്മയെയും കൊണ്ടുപോയപ്പോൾ ഞാൻ കണ്ടു, ക്യാൻസർ വാർഡിലേക്ക് അയാളെ കൊണ്ടുപോകുന്നത്. ഋഷി അൽപനേരം മൗനമായിരുന്നു. നിനക്ക് അയാളെ പോയി കാണണമെന്നുണ്ടോ? ഋഷി ചോദിച്ചു. വേണ്ട എനിക്ക് കാണണ്ട. ഉം.. അവൾ അങ്ങനെ പറഞ്ഞെങ്കിലും അവളുടെ മനസ്സ് അശാന്തമാണെന്ന് അയാൾക്ക് തോന്നി. ഉച്ചക്ക് ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോൾ ലക്ഷ്മിക വെറുതെ ഭക്ഷണത്തിൽ വിരലുകൾ ഇട്ട് ഇരിക്കുകയാണ്. അവളുടെ മനസ്സ് മറ്റെവിടെയോ ആണെന്ന് അവർക്കു മനസ്സിലായി. മോളെ നീ എന്താ ഈ ആലോചിക്കുന്നത്? ഭക്ഷണം കഴിക്ക്. ജാനകി പറഞ്ഞു. പെട്ടന്ന് അവൾ ഒന്ന് ഞെട്ടിയത് പോലെ അവർക്ക് തോന്നി. അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങി. അപ്പോഴാണ് നേഴ്സ് വീണ്ടും കയറി വന്നത്. ദാ..ആഹാരശേഷം ഈ ടാബ്‌ലറ്റ് കഴിക്കണം കേട്ടോ. ശരി. ജാനകി തലയാട്ടി. സിസ്റ്റർ ടെസ്റ്റിന്റെ റിസൾട്ട് എപ്പോഴാണ് ആകുന്നത്? ഋഷി ചോദിച്ചു. റിസൾട് ആയാരുന്നു കേട്ടോ. അതിൽ കുഴപ്പമൊന്നും ഇല്ല. ബാക്കി കാര്യങ്ങൾ നാളെ ഡോക്ടർ പറയും. ശരി. ജാനകി അമ്പരന്ന് അവനെ തന്നെ നോക്കി. എന്തൊരു ഉത്തരവാദിത്തത്തോടെയാണ് അവന്റെ പെരുമാറ്റം. ഇത്ര പെട്ടന്ന് ഒരു മനുഷ്യന് മാറാൻ ആകുമോ? ആകുമായിരിക്കും. പിന്നെ പ്രായത്തിന്റേതായ ഒരു പക്വതയും ആയല്ലോ. എന്തോ ഇപ്പോൾ മനസ്സിന് ഒരാശ്വാസം ഒക്കെ തോന്നുന്നുണ്ട്. ഭക്ഷണശേഷം, മരുന്നും കഴിച്ചിട്ട് ജാനകി കിടന്നു. പതിയെ കണ്ണുകൾ അടച്ചു. ഉച്ചക്ക് അൽപ്പം ഉറങ്ങുന്ന ശീലമുണ്ട് ജാനകിക്ക്. ഋഷി ഫോണിൽ നോക്കികൊണ്ടിരിക്കുകയാണ്. അവൻ ഇടക്ക് ലക്ഷ്മികയുടെ നേർക്ക് പാളി നോക്കി. അവൾ ഗഹനമായ ആലോചനയിലാണ്. ലക്ഷ്മികേ...അവൻ വിളിച്ചു ങ്ഹാ.. അവൾ തലയുയർത്തി. നിനക്ക് അച്ഛനെ കാണണോ? വേണ്ട. ഒന്ന് പോയി കാണാം. ഒരുപക്ഷെ നിന്നെ കാണാൻ അയാൾക്ക്‌ ആഗ്രഹമുണ്ടാകും. അവൾ അതിനു മറുപടിയൊന്നും പറഞ്ഞില്ല. വരൂ.. ഇപ്പോൾ അമ്മ ഉറങ്ങുവല്ലേ, നമുക്കൊന്ന് പോയി കണ്ടേച്ചും വരാം. അയാൾ അവളുടെ കൈയ്യിൽ പിടിച്ചു. അവൾ എതിരൊന്നും പറഞ്ഞില്ല. അവർ ചെല്ലുമ്പോൾ അയാൾ ബക്കറ്റിലേക്ക് ര ** ക്തവും പഴുപ്പും കലർന്ന വെള്ളം തുപ്പുകയാണ്. എപ്പോഴും അയാൾ അങ്ങനെ തുപ്പിക്കൊണ്ടിരിക്കും. അവൾ മുന്നിൽ ചെന്ന് നിന്നപ്പോൾ അയാൾ മുഖമുയർത്തി നോക്കി പെട്ടന്ന് അയാളുടെ കുഴിയിലാണ്ടു പോയ കണ്ണുകളിൽ നീർ നിറഞ്ഞു. മെല്ലിച്ച കൈകൾ അവളുടെ നേരെ കൂപ്പി, മാപ്പ്.... ആ വായിൽ നിന്നും വ്യക്തമല്ലെങ്കിലും വാക്കുകൾ അടർന്നു വീണു.ചെയ്തു കൂട്ടിയ തെറ്റിന്റെ ഫലമാണ്..എനിക്കറിയാം അയാൾ തലകുനിച്ചു. അവൾ ഒന്നും മിണ്ടിയില്ല. അയാൾ അവളുടെ നേരെ കൈയ് നീട്ടി. അവൾ അനങ്ങിയില്ല. നിരാശയോടെ അയാൾ കൈ പിൻവലിക്കാൻ തുടങ്ങിയതും അവൾ ആ കൈകളിൽ പിടിച്ചു. അയാളുടെ വരണ്ട ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ തിരിഞ്ഞു നടന്നു. കൂടെ ഋഷിയും വൈകുന്നേരം അവൾ കാന്റീനിൽ പോയി ചായ വാങ്ങിക്കൊണ്ട് വന്ന വഴിയാണ് രണ്ടുമൂന്ന് പേർ കാൻസർ വാർഡിലേക്ക് ഓടുന്നത് കണ്ടത്. അവൾ അങ്ങോട്ട് ചെന്നു നോക്കി. അച്ഛന്റെ മുഖത്തേക്ക് വെളുത്ത തുണി വലിച്ചിടുകയാണ് ഒരു സിസ്റ്റർ. മരിച്ചത് നന്നായി, എത്രയെന്നു പറഞ്ഞാ ഇങ്ങനെ കിടന്ന് അനുഭവിക്കുന്നത്. ആരോ പറയുന്നത് അവൾ കേട്ടു. അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കാലം അതിന്റെ നീതി നടപ്പാക്കിയിരിക്കുകയാണ്.. എങ്കിലും അവൾ അല്പസമയം കൂടെ അങ്ങനെ തന്നെ നിന്നു. വരൂ... പോകാം. പെട്ടന്ന് ഋഷി അവളുടെ കൈയിൽ പിടിച്ചു. ഋഷി ഇവിടെ ഉണ്ടായിരുന്നോ, ഇതിപ്പോൾ എവിടെ നിന്നും വന്നു.അവൾ അയാളുടെ നേരെ നോക്കി. എനിക്ക് തോന്നി ലക്ഷ്മിക ഇങ്ങോട്ട് പോന്നിട്ടുണ്ടാകും എന്ന്.. അവൾ അകത്തേക്കു നോക്കി. ഇനി അങ്ങോട്ട് നോക്കണ്ട, ആ കഥ അവസാനിച്ചിരിക്കുകയാണ്. വരൂ... അയാൾ അവളുടെ തോളിൽ പിടിച്ചു. എന്തിനെന്നറിയാതെ അവൾക്ക് പെട്ടന്ന് കരച്ചിൽ വന്നു. അവൾ അയാളുടെ തോളിലേക്ക് മുഖം അമർത്തിനിന്നു. 🍀🍀🍀🍀🍀🍀 പിറ്റേന്ന് പത്തുമണി ആയപ്പോഴേക്കും ഡോക്ടർ റൂമിലേക്ക്‌ വന്നു. ഡോക്ടർ റിസൾട്ട് പരിശോധിച്ചു. ഇതിൽ കുഴപ്പം ഒന്നുമില്ല കേട്ടോ. ഭാരമുള്ള എന്തെങ്കിലും വസ്തുക്കൾ എടുക്കുകയോ, ആയാസമുള്ള എന്തെങ്കിലും ജോലി ചെയ്യുകയോ ചെയ്‌തോ? ഡോക്ടർ ആരാഞ്ഞു. ഉവ്വ്... ഡോക്ടർ, അമ്മ കണ്ണ് തെറ്റിയാൽ എന്തെങ്കിലും ഒക്കെ ജോലി ചെയ്യും.ലക്ഷ്മിക പറഞ്ഞു. ചെറുതായിട്ട് ജോലി ഒക്കെ ചെയ്‌തോട്ടെ, ഭാരം എടുക്കരുത്. അറിയാമല്ലോ രണ്ടു തവണ അറ്റാക്ക് സംഭവിച്ചതാണ്. അതുകൊണ്ട് കരുതലോടെ ജീവിക്കണം. മരുന്നുകൾ മുടക്കരുത്. ശരി.ജാനകി തലയാട്ടി വേറെ കുഴപ്പമൊന്നും ഇല്ല. ഇന്ന് ഡിസ്ചാർജ് ചെയ്തേക്കാം. ഡോക്ടർ പറഞ്ഞു. ഉച്ചയായപ്പോഴേക്കും അവർ വീട്ടിൽ തിരിച്ചെത്തി. ഇന്നിനി ഭക്ഷണം ഒന്നും ഉണ്ടാക്കണ്ട ഞാൻ പുറത്ത് നിന്നും വാങ്ങിക്കാം. രണ്ടാളും കിടന്ന് ഒന്നുറങ്ങ്. ഇന്നലെ ശരിക്കും ഉറങ്ങാൻ ഒന്നും പറ്റിയില്ലല്ലോ. ഋഷി പറഞ്ഞു. വേണ്ടാ.. പുറത്തെ ആഹാരമൊന്നും അമ്മക്ക് നല്ലതല്ല. ഞാൻ ഇച്ചിരെ ചെറുപയർകഞ്ഞി ഉണ്ടാക്കാം അത് മതി. ലക്ഷ്മിക പറഞ്ഞു. എന്നാൽ അത് മതി. ഞാൻ എന്നാൽ പോയേക്കുവാ.. വർക്‌ഷോപ്പിൽ വേറെ ഒരു പയ്യനെ ആക്കിയിട്ടാ പോന്നത്. അവന് അത്ര പണിയൊന്നും വശമില്ല. അയാൾ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. ലക്ഷ്മിക പെട്ടന്ന് അവന്റെ കൈകളിൽ പിടിച്ചു. ഇന്ന് പോകണ്ട ഋഷി.. അവളുടെ ശബ്ദം നേർത്തിരുന്നു. പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ നൊമ്പരങ്ങൾ അവളുടെ ഉള്ളിൽ ഉണ്ടെന്ന് അയാൾക്ക് തോന്നി. ഒരുപക്ഷേ അച്ഛന്റെ ആ ദയനീയ രൂപവും മരണവും ഒക്കെ കണ്ടത് കൊണ്ടാകാം... അയാൾ അവളെ ചേർത്തു പിടിച്ചു. ആ നെറ്റിയിൽ അയാൾ ചുണ്ടുകൾ അമർത്തി. അത് മതിയായിരുന്നു അവൾക്ക്, കാർമേഘമൊഴിഞ്ഞ ആകാശം പോലെ അവളുടെ മനസ്സ് ശാന്തമാകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അങ്ങോട്ട് വന്ന ജാനകി അവരുടെ നിൽപ്പ് കണ്ട് ചമ്മലോടെ മുറിയിലേക്ക് തിരിച്ചു പോയി.അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു. തന്നെ പുണർന്നിരിക്കുന്ന അയാളുടെ കൈകൾക്ക് മുറുക്കം കൂടിയപ്പോൾ ലക്ഷ്മിക മുഖമുയർത്തി അയാളെ നോക്കി. അപ്പോൾ എന്നോട് സ്നേഹം ഉണ്ടല്ലേ? അയാൾ ചോദിച്ചു. ഇത്തിരി.. അവൾ പറഞ്ഞു. അപ്പോൾ ആ സന്ദീപിന്റെ കാര്യം പറഞ്ഞതോ? അവൻ അവിടെ നിൽക്കട്ടെ, ഈ ആൾ ഇനിയും തെമ്മാടി ആയാൽ അവനെ കെട്ടാമല്ലോ. അവൾ ചിരിയോടെ പറഞ്ഞു. അമ്പടീ... അവൻ അവളുടെ മൂക്കിൽ പിടിച്ചുലച്ചു. സന്ദീപിന്റെ കല്യാണമാണ് അടുത്ത മാസം. ഞാൻ അയാളോട് പറഞ്ഞിരുന്നു എനിക്ക് സ്വന്തമായി ഒരുവനുണ്ട്, അവനെ ചിലപ്പോൾ വേണ്ടെന്ന് വച്ചേക്കാം,എങ്കിലും മറ്റൊരാളെ കൂടെ കൂട്ടുന്നില്ലെന്ന്. അതെന്താ ? ഭയമാണ്.. ഋഷി. എനിക്ക് അച്ഛനെ ഭയമായിരുന്നു. ഋഷിയെ ഭയമായിരുന്നു. എനിക്കെല്ലാവരെയും ഭയമാണ്... അയാൾ അലിവോടെ അവളെ നോക്കി. ഇനി ഞാൻ വേദനിപ്പിക്കില്ല ഒരിക്കലും... അയാളുടെ ശബ്ദം ഇടറിയിരുന്നു. ഇനിയെങ്കിലും നമുക്ക് ജീവിക്കണം. ഒരു കുഞ്ഞുവീട്... നമ്മുടെ അമ്മ... നമ്മുടെ ചെറിയ സന്തോഷങ്ങൾ... ഒക്കെയായി നമുക്ക് ജീവിക്കണം അയാൾ പറഞ്ഞു.. ഒന്ന് കൂടെ ഉണ്ട്... എന്താ... നമ്മുടെ കുറേ കുഞ്ഞുങ്ങൾ... കുറേയോ??? ഉം... എന്നാൽ അങ്ങനെയാവട്ടെ... മനസ്സിൽ അങ്ങനൊരു സ്വപ്നം കണ്ട് അവൾ അയാളുടെ മാറിൽ ഒതുങ്ങി നിന്നു. ഏറെ സ്നേഹത്തോടെ തന്റെ പെണ്ണിന്റെ നിറുകിൽ അവൻ ചുംബിച്ചു. 🍀🍀🍀അവസാനിച്ചു 🍀🍀🍀 കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
📙 നോവൽ - mிooமo Part 9 mிooமo Part 9 - ShareChat
ആദ്യഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/X60wJZ5q?d=n&ui=v64j8rk&e1=c#തരള_സംഗീത_മന്ത്രം ((64)) "ആഹാ.!! എന്റെ പൊന്നോ എന്തൊരു എൻട്രിയാണ് ചേട്ടാ ഇത്!! കിടിലം തന്നെ!! അത്യുഗ്രൻ തന്നെ..!! തെലുങ്ക് സിനിമകളിലൊക്കെ കാണുന്ന തരം പവർ ഫുൾ സീൻ!! ഐ ലൗ യൂ ചേട്ടാ..!!" ഹേമന്ത് ജിപ്സിയിൽ ഇരുന്നുകൊണ്ട് തന്നെ ആവേശം കയറി വിളിച്ചു പറഞ്ഞു. "ലൗ യൂ ടൂ അനിയാ..." ജിപ്സിയിലേക്ക് നോക്കി പ്രസാദ് ഒന്നു പുഞ്ചിരിച്ചു. "ടാ.. ആരാടാ നീ.. ഈ ആറാട്ടുപുഴയിൽ വന്ന് ഇങ്ങനെയൊരു പ്രഹസനം കാണിക്കാൻ മാത്രം ഏതവനാടാ നീ...??" ചോര കണ്ണുരുട്ടി ശേഖരൻ പ്രസാദിനെ നോക്കി ചോദിച്ചു. "താൻ ആരെയാടോ എടാ-ന്നു വിളിക്കുന്നേ...??" ജിപ്സിയിൽ നിന്നും വിഷ്ണു ചാടിയിറങ്ങി. പിന്നാലെ ഹേമന്തും. ഇരുവരും ശേഖരന്റെ നേർക്ക് കുതിച്ചു ചാടാൻ തുനിഞ്ഞതും പ്രസാദ് തന്റെ കൈ ഉയർത്തി. ഹേമന്തും വിഷ്ണുവും തറഞ്ഞു നിന്നു. "എടാ ചെക്കന്മാരെ.. ഞാൻ പറയാതെ രണ്ടെണ്ണവും അനങ്ങരുത്.. ഒന്നിനും മുതിരരുത്. കേട്ടല്ലോ." പ്രസാദ് പറഞ്ഞതിൽ കോപം അടക്കി വെച്ച്‌ ഇരുവരും പാടുപെട്ട് സ്വയം നിയന്ത്രിച്ചു നിന്നു. പ്രസാദ് ശേഖരനെ തിരിഞ്ഞു നോക്കി : "അപ്പോൾ തനിക്ക് ഞാൻ ആരെന്ന് അറിയണം.. അല്ലേ, അറിയിക്കാം.. വളരെ വ്യക്തമാക്കി അതെല്ലാം ഞാൻ അറിയിക്കാം. തൽക്കാലം ഈ കൊച്ചിനെ ഞാനൊന്നു അകത്തേക്ക് കൊണ്ടു പോകട്ടെ. അതുവരെ താനൊന്ന് ക്ഷമിക്ക്." ഏഴു ഗുണ്ടകൾക്കും ശേഖരനും നടുവിലൂടെ പ്രസാദ് അരുണയെ കൊണ്ടു പോയി. ആ വരവ് കണ്ട് ഗോവിന്ദൻ ഒതുങ്ങി നിന്നു. മാളവിക തമ്പുരാട്ടിയുടെ കൈകളിലേക്ക് അവൻ മകളെ ഏൽപ്പിച്ചു. മോളേ.... എന്ന് കരഞ്ഞു വിളിച്ചുകൊണ്ട് മകളെ പുൽകുന്ന മാളവികയെ കണ്ട് പ്രസാദ് ഒന്നു ശിരസ്സനക്കി മന്ദഹസിക്കുകയായിരുന്നു. തനിക്കൊപ്പം വന്ന പടയെ നോക്കി ശേഖരൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. അതിനർത്ഥം പിടി കിട്ടിയ കൂട്ടത്തിൽ ഒരുവൻ പ്രസാദിനു നേർക്കേ കുതിച്ചു വന്നു. എന്തും സംഭവിക്കാം. വിഷ്ണുവും ഹേമന്തും ശ്വാസമടക്കി നോക്കി നിന്നു. കൈ അകലത്തോളം ശത്രു എത്തിയത് കണക്ക് കൂട്ടിയ പ്രസാദ് പ്രകാശ വേഗതയിൽ തന്റെ ഉരുക്ക് മുഷ്ടി ആഞ്ഞു വീശി. ഇടതു കവിളിൽ ഇടി കിട്ടി അയാൾ മണ്ണിലേക്ക് കൂപ്പു കുത്തി. കാലുകൾ രണ്ടും മുകളിലായി ശിരസ്സ് താഴെ മണ്ണിലുരസ്സി തെന്നി മാറുന്ന തന്റെ ശിങ്കിടിയെ കണ്ട് ശേഖരന്റെ കണ്ണുകൾ രണ്ടും പരമാവധി പുറത്തേക്ക് തള്ളി. ഇത്ര ശക്തിയിൽ ഒരിടി ജീവിതത്തിൽ അയാൾ ആദ്യമായി കാണുകയായിരുന്നു. ആവേശം മൂത്ത വിഷ്ണു നീട്ടി വിസിലടിച്ചു. ആ ശബ്ദത്തിന്റെ അകമ്പടിയോടെ തറവാട്ടിലെ പടികൾ ഓരോന്നായി പ്രസാദ് ഇറങ്ങി. "എടാ ചേട്ടാ.. ഇപ്പോഴാണ് ചേട്ടൻ ആ പഴയ ആക്ഷൻ ഹീറോ ആയത്. നീ പൊളിക്ക് ചേട്ടാ.. എല്ലാത്തിനേം ഇടിച്ചു പൊളിക്ക്." ഹേമന്ത് രോമാഞ്ചത്തോടെ വിളിച്ചു പറഞ്ഞു. മേലെപ്പാട്ട് തറവാട്ടിൽ സ്കൂട്ടറുമായി എത്തിയ സൂസൻ ഒന്നു പകച്ചു നിന്നു. ശേഖരനെയും ശിങ്കിടികളെയും അവൾക്കറിയാം. പക്ഷെ മൂന്നു പുതിയ മുഖങ്ങൾ. അതിൽ ഒരു മുഖം യുദ്ധത്തിനുള്ള തയ്യാറെടുപ്പോടെ നിൽക്കുന്നു. വണ്ടിയിൽ നിന്നുമിറങ്ങി സൂസൻ ഒരരികിലൂടെ തറവാട്ടിലേക്ക് കടന്നു ചെന്നു. "എന്താ സംഭവിച്ചത്? ആരാ ഇയാൾ?" പ്രസാദിനെ നോക്കി അരുണയോട് സൂസൻ ചോദിച്ചു. "അറിയില്ല.. ഇയാൾ ആരെന്ന് ഞങ്ങൾക്കറിയില്ല.. പക്ഷെ എന്തൊക്കെയോ കണക്ക് കൂട്ടിയുള്ള വരവാണ് അയാളുടെ." അവശതയോടെ അരുണ പറഞ്ഞു. "ഇതെന്താ.. നിന്റെ കവിളിന് ഇതെന്തു പറ്റി? മൂക്കിൽ നിന്നും ചോര പൊടിയുന്നു." പരിഭ്രമത്തോടെ സൂസൻ ചോദിച്ചതിന് എല്ലാം പറയാം എന്നു മാത്രം മറുപടി കൊടുത്ത് പ്രസാദിലും ശേഖരനിലും നോക്കുകയായിരുന്നു അരുണ. "അടിച്ച് ഒതുക്കടാ ഈ പന്ന മോനെ.." ഭൂമി കുലുങ്ങുമാറ് ഉച്ചത്തിൽ ശേഖരൻ ആക്രോഷിച്ചു. മിച്ചം വന്ന ആറു പേർ പ്രസാദിനെ തുറിച്ചു നോക്കി. വെറി പൂണ്ട അമ്പലക്കാളകളെ പോലെ അവരെല്ലാം മണ്ണ് കുലുക്കി കുതിച്ചു വന്നു. മാളവികയും അരുണയും സൂസനും നെഞ്ചിടിപ്പോടെയാണ് ആ രംഗം നോക്കി നിന്നത്. ചോര കണ്ട് അറപ്പ് തീർന്ന ക്രൂരന്മാരാണ് ശേഖരന്റെ ശിങ്കിടികൾ. ഒരു പരിചയവുമില്ലാതെ തങ്ങളെ രക്ഷിക്കാൻ വന്ന ആ യുവാവിനെ അവരെല്ലാം കടിച്ചു കീറുമെന്ന് തന്നെ അമ്മയും മകളും കൂട്ടുകാരിയും കണക്കു കൂട്ടി. ഇവരൊന്നും തനിക്കൊരു ഇരയേ അല്ല എന്ന മട്ടിൽ തന്നെ നിൽക്കുന്ന പ്രസാദ് അവർക്കു മുന്നിൽ ചാടി വീണു. പൊടി പടലങ്ങൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നതിനാൽ ഒന്നും വ്യക്തമായി കാണാനാവുന്നില്ല. ചില കരച്ചിലുകളും ഇടിയുടെ ശബ്ദവും മാത്രം കേൾക്കാം. ഹേമന്തും വിഷ്ണുവും എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ മിഴിച്ചു നിന്നു. ശേഖരന്റെയും കാര്യസ്ഥൻ ഗോവിന്ദന്റെയും അവസ്ഥ മറിച്ചല്ലായിരുന്നു. എല്ലാവരും സ്തബ്ധമായി നോക്കി നിൽക്കേ പൊടി പടലങ്ങൾക്കിടയിൽ നിന്നും നാലു പേർ പുറത്തേക്ക് പറന്നു വീഴുന്ന രംഗമാണ് കണ്ടത്! രണ്ടു പേർ തറവാടിന്റെ രണ്ടു തൂണുകളിലേക്ക് ഇടിച്ചു വീണു. മറ്റു രണ്ടു പേർ തൊടിയിലേക്കും. ഏതാനും സെക്കന്ഡുകൾ കഴിഞ്ഞപ്പോൾ അന്തരീക്ഷത്തെ മലിനീകരണം പാടേ മാറി. ആ കാഴ്ച കണ്ട് ചങ്കിൽ ഇടിത്തീ വീണ പോലെയാണ് ശേഖരൻ നടുങ്ങിയത്. തന്റെ കൂട്ടാളികളിൽ ഒരുവനെ തോളിൽ കിടത്തി നിൽക്കുന്ന പ്രസാദ്. അവന്റെ കാൽ ചുവട്ടിൽ മറ്റൊരുവൻ ഇടി കൊണ്ട് ചുരുണ്ട് കിടക്കുന്നു. ഇത്തവണ ഹേമന്താണ് വിസിലടിച്ചത് : "ഹെന്റമ്മേ!! നിങ്ങൾ ഇജ്ജാതി കൊലമാസ്സ് ആണ് എന്റെ ചേട്ടാ.." ഇടിവെട്ട് കിട്ടിയ പോലെ നിൽക്കുന്ന ശേഖരനെയും ഗോവിന്ദനെയും പ്രസാദ് ഒന്നു നോക്കി. അവരിൽ നിന്നും നോട്ടം മാറ്റാതെ തന്നെ തന്റെ തോളിലെ ഗുണ്ടയെ അവൻ ഉയർത്തി എറിഞ്ഞു. സ്കോർപിയോയിലെ ബോണറ്റിലേക്ക് അയാൾ ചെന്നിടിച്ച് ഗാർഡ് മെറ്റൽ തകർന്നു താഴേക്ക് വീണു. തന്റെ കാൽക്കീഴിൽ കിടക്കുന്നവനെ പ്രസാദ് പുറം കാലുകൊണ്ട് ചവിട്ടി തെറുപ്പിച്ചു. അയാൾ വന്നു വീണത് ശേഖരന്റെ കാലിലേക്ക്. സർവ്വ കലിയും മുറ്റി ശേഖരൻ പ്രസാദിനെ നോക്കിയുഴിഞ്ഞു. "ഡാാ...." ഒരലർച്ചയോടെ ഒരുവൻ പ്രസാദിന്റെ നേർക്ക് പാഞ്ഞെത്തി. തന്നെ ആഞ്ഞു വീശിയവന്റെ കൈയ്യിൽ മിന്നൽ വേഗതയിൽ പിടിത്തമിട്ട് പിന്നിലേക്ക് തിരിച്ച് പ്രസാദ് അവന്റെ മൂക്കിനും നെഞ്ചിലുമായി ഓരോന്ന് വീതം കൊടുക്കുകയും അയാളെ വായുവിൽ ഉയർത്തി മണ്ണിലേക്ക് മലർത്തിയടിക്കുകയും ചെയ്തു. നടു വിലങ്ങി വന്നവൻ നിലവിളിച്ചു കരഞ്ഞു പോയി. തീർന്നില്ല., ആ മുഖത്ത് പ്രസാദ് ആഞ്ഞു തൊഴിച്ചു. അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി രണ്ടു തവണ മലക്കം മറിഞ്ഞ ശേഷം അയാൾ തെറിച്ചു പോയി വീണു. തന്റെ പുതിയ എതിരാളിയുടെ കൊടുങ്കാറ്റ് വേഗത കണ്ട് അമ്പരപ്പെട്ടുപോയി ശേഖരൻ. "ടാ.. ടാ.. നീ ആരാണ്?? നിന്റെ പേര് പറയടാ..." അയാൾ ഒച്ചയിട്ടു. ആ ശബ്ദം കേട്ടുവെങ്കിലും അത് വക വെയ്ക്കാതെ നിന്ന പ്രസാദിന്റെ നേരേ അടുത്തവൻ പാഞ്ഞെത്തി. തന്റെ നേർക്ക് ഏകദേശം അയാൾ എത്തിയെന്ന് കണ്ട പ്രസാദ് വേഗത്തിൽ ഉയർന്നു ചാടി നെഞ്ചു നോക്കി ആഞ്ഞു ചവിട്ടി. കാലുകൾ അടിതെറ്റി വീണു പോയ അയാളുടെ നെഞ്ചിൽ നിന്നും കാലെടുക്കാതെ പ്രസാദ് ശേഖരനെ നോക്കി : "ഞാൻ പറഞ്ഞില്ലെടോ എല്ലാം ഞാൻ വിശദീകരിക്കാമെന്ന്." ശേഖരൻ തറഞ്ഞു നിന്നു. തന്റെ എതിരാളിയുടെ കാലിൽ പിടിത്തമിട്ട് പ്രസാദ് ഉയർത്തി എറിഞ്ഞു. അയാളും അടുത്ത സ്കോർപിയോയിലേക്ക് തെറിച്ചു പോയി വീഴുകയായിരുന്നു. "ചേട്ടാ.. ചേട്ടാ... മതി ചേട്ടാ.. എനിക്കും ഇവനും കൂടി ആരെയെങ്കിലേയും താ ചേട്ടാ. ഇതൊക്കെ കണ്ടിട്ട് അടങ്ങി നിൽക്കാൻ കഴിയുന്നില്ല." ഹേമന്ത് കെഞ്ചുന്ന പോലെ പറഞ്ഞു. "ശെരി.. ഇനി നിങ്ങളുടെ ഇഷ്ടം. ഞാൻ അനുവാദം തന്നിരിക്കുന്നു." അത്രയും പറഞ്ഞ് പ്രസാദ് തന്റെ കറുത്ത ജിപ്സിയുടെ ബോണറ്റിൽ കയറി ഇരുന്നു. വിഷ്ണുവും ഹേമന്തും ഗർജ്ജിക്കുന്ന സിംഹങ്ങളെ പോലെ മിച്ചം വന്ന് രണ്ടു പേരുടെ നേർക്ക് ചാടി വീണു. പിന്നെയവിടെ അവരെല്ലാം സാക്ഷ്യം വഹിച്ചത് വിശന്നു വലഞ്ഞ നായ്ക്കൾക്ക് എല്ലു കഷ്ണം കിട്ടിയ പോലെയൊരു രംഗമായിരുന്നു. രണ്ടു ഗുണ്ടകളേയും ഇരുവരും കൂടി ഇടിച്ചു ചുരുട്ടി. അതെല്ലാം പ്രസാദ് നോക്കിയിരുന്നു. "മതി.. മതി.. ഇനി ഇടിച്ചാൽ അവന്മാർ ചത്തു പോകും." പ്രസാദ് പറഞ്ഞതും വിഷ്ണുവും ഹേമന്തും തങ്ങളുടെ കാളിയ മർദ്ധനം നിർത്തി വെച്ചു. ശേഖരന്റെ ഏഴു ശിങ്കിടികളും ഇടി കൊണ്ട് വേദന സഹിച്ച് പലയിടത്തായി കിടന്ന് കരയുന്നു. "നീ ആരാടാ.. അത് പറയ്.." കോപം കൊണ്ട് വിറച്ച് ശേഖരൻ ചോദ്യം ആവർത്തിച്ചു. പ്രസാദ് അയാളെ നോക്കി ഒന്നു മന്ദഹസിച്ചു. "ശെരി പറയാം. തനിക്ക് എന്റെ പേരല്ലേ അറിയേണ്ടത്. എങ്കിൽ കോട്ടോളൂ. ഞാൻ പ്രസാദ്.. അഴിയിക്കൽ മാധവൻ മകൻ പ്രസാദ്..." "അഴിയിക്കൽ മാധവൻ മകൻ പ്രസാദ്!! അതാരാണാവോ...??!!" സംശയത്തോടെ ശേഖരനും ഗോവിന്ദനും പരസ്പരം നോക്കി നെറ്റി ചുളിച്ചു. "കുറേ തല്ലും പിടിയുമായി എനിക്കൊരു കഴിഞ്ഞ കാലമുണ്ടായിരുന്നു ശേഖരാ. ആ കാലത്തേക്ക് നീ എന്നെ കൊണ്ടു പോകരുത്." ശേഖരൻ മിണ്ടിയില്ല. "നീ പിച്ചാത്തി ബാബു എന്ന് കേട്ടിട്ടുണ്ടോ ശേഖരാ? ലീഫ് അവറാൻ എന്ന് കേട്ടിട്ടുണ്ടോ? അള്ള് വിഷ്ണു എന്നു കേട്ടിട്ടുണ്ടോ?" പ്രസാദ് ചോദിച്ചതും വിഷ്ണു അഭിമാനത്തോടെ ഒന്നു നിവർന്നു നിൽക്കുന്നത് കണ്ട് ഹേമന്ത് പരിഹാസത്തോടെ അയാളെ നോക്കി. "അവരോളം വലിയ കുങ്കിയാന ഒന്നുമല്ലല്ലോ നിന്റെ ഈ ഏഴ് മോഴയാനകൾ. ഇവരെയൊക്കെ ഒതുക്കിയ എനിക്കാണോ ശേഖരാ കേവലം നിന്റെ ശിങ്കിടികളെ ഒതുക്കാൻ പ്രയാസം." അത്രയും പറഞ്ഞ ശേഷം പ്രസാദ് ജിപ്സിയുടെ ബോണറ്റിൽ നിന്നും ചാടി ഇറങ്ങി നിന്ന് ശേഖരന്റെ നേർക്ക് ചെന്നു. ചുവന്ന കണ്ണുകൾ അപ്പോഴും തുറിച്ചു വെച്ച്‌ അയാൾ പ്രസാദിനെ നോക്കുകയായിരുന്നു. പെട്ടെന്നാണ് അവന്റെ കനത്ത പ്രഹരം അയാളുടെ മുഖത്ത് പതിച്ചത്. അടി കിട്ടി അയാൾ താഴേക്ക് വീണു പോയി. പിടിക്കാൻ വന്ന കാര്യസ്ഥൻ ഗോവിന്ദനെ അവൻ ആഞ്ഞൊന്നു തൊഴിച്ചു. തറവാടിന്റെ തൂണിൽ ഇടിച്ച് അയാളും നിലം പതിച്ചു. "ഇങ്ങ് എണീക്കടോ..." ശേഖരനെ അവൻ എഴുന്നേൽപ്പിച്ചു നിർത്തി. "എന്തും ചെയ്യാൻ തയ്യാറായ കുറേ ഗുണ്ടകളും പിന്നെ ആവശ്യത്തിലേറെ പണവും ഉണ്ടെങ്കിൽ ആർക്കു വേണമെങ്കിലും ആരെയും അനുസരിപ്പിക്കാം. പക്ഷെ നെഞ്ചിൽ കനലോളം ആണത്തം ഉള്ളവനെ ഭയപ്പെടുത്താൻ അതൊന്നും പോര ശേഖരാ." വീണ്ടും അവൻ കൈ നീട്ടി അടിച്ചു. അമ്മേ.... എന്നൊരു രോദനത്തോടെ ശേഖരൻ നിലത്തു വീണു. പ്രസാദ് അയാളെ പിന്നെയും എഴുന്നേൽപ്പിച്ചു നിർത്തി. "എടോ ശേഖരാ.. അറിയില്ലെങ്കിൽ ഒന്ന് ഞാൻ തനിക്ക് പറഞ്ഞു തരാം. ഈ ആറാട്ടുപുഴ ഗ്രാമം എന്നാൽ അതിനർത്ഥം ഇന്ത്യാ മഹാരാജ്യം എന്നല്ല എന്ന് നീ മനസ്സിലാക്കണം. കേട്ടോടാ കള്ള് ചെത്തുകാരൻ കള്ള ശേഖരാ." വീണ്ടും പ്രസാദ് മുഷ്ടി ചുരുട്ടിയിടിച്ചു. ശേഖരന്റെ മൂക്കിൽ നിന്നും രക്തമൊലിക്കാൻ തുടങ്ങി. "മോനെ ഹേമന്തേ..." അവൻ വിളിച്ചു. ആ വിളിയുടെ അർത്ഥം മനസ്സിലായ ഹേമന്ത് ഉടനെ തന്നെ ഒരു ചെക്കുമായി അവർക്കടുത്തെത്തി. "ദാ.. ബ്ലാങ്ക് ചെക്കാണ്. നിനക്ക് ഈ കുടുംബം തരുവാനുള്ള മുഴുവൻ തുകയും അതിന്റെ പലിശയും ചേർത്ത് എഴുതി എടുത്തേക്കണം. മേലാൽ.. മേലാൽ ഇമ്മാതിരി ഗുണ്ടാ ഷോയുമായി ഈ തറവാട് മുറ്റത്തേക്ക് നിന്റെ പുഴുത്ത കാല് പതിച്ചാൽ ശേഖരാ ആ കാല് ഞാൻ അറുത്തു മാറ്റും. പിന്നെ നിനക്ക് അൽപ്പ പ്രാണനായി ഇഴഞ്ഞു ജീവിക്കേണ്ടി വരും ബാക്കിയുള്ള കാലം. അതു വേണോ..??" അത്രയും പറഞ്ഞ് ശേഖരന്റെ വായിലേക്ക് ചെക്ക് ലീഫ് തള്ളി കയറ്റി വെച്ച് കൊടുത്തു പ്രസാദ്. ശേഷം അയാളെ അവൻ പുറത്തേക്ക് ഉയർത്തി എറിഞ്ഞു. നേരേ ചുവന്ന ബെൻസിലേക്ക് തെറിച്ചു വീണ ശേഖരൻ മുതുക് വിലങ്ങി കരഞ്ഞു പോയി. "ഞാൻ ഉരുമ്പിട്ട് ഇറങ്ങിയാൽ നിനക്കത് താങ്ങാൻ കഴിയില്ല. നിന്റെ എല്ലാ ശിങ്കിടികളെയും വിളിച്ച് ഇപ്പോൾ ഇറങ്ങിക്കോണം. അല്ലെങ്കിൽ ആ പഴയ പ്രസാദിനെ നിനക്കൊക്കെ കാണേണ്ടി വരും. അത് നീയൊന്നും താങ്ങില്ല." പറഞ്ഞു തീർന്നില്ല കാര്യസ്ഥൻ ഗോവിന്ദൻ വല്ല വിധേനയും ശേഖരനെ താങ്ങി എഴുന്നേൽപ്പിച്ചു. കൂടെ വന്ന ഗുണ്ടകളോട് എഴുന്നേറ്റ് പോകുവാൻ ഗോവിന്ദൻ അജ്ഞാപിച്ചതും അവരെല്ലാം വേദന സഹിച്ച് എഴുന്നേറ്റ് വന്ന വണ്ടിയിൽ തന്നെ കയറി പോവുകയായിരുന്നു. "ഇയാൾ ആള് കൊള്ളാമല്ലോ...!!" സൂസൻ സ്വയം പിറുപിറുത്തു. തന്റെ ബെൻസ് കാറിൽ കയറുന്ന നേരവും ശേഖരൻ പ്രസാദിനെ ഒന്നു തുറിച്ചു നോക്കി. ആ നോട്ടം കണ്ട് അവന് ശെരിക്കും ചിരിയാണ് വന്നത്. രംഗം ശാന്തമായി. കണ്മുന്നിൽ സംഭവിച്ച ഒരു മല്ലയുദ്ധം തന്നെ കണ്ട് കാര്യമൊന്നും മനസ്സിലാവാതെ നിൽക്കുകയാണ് മാളവിക തമ്പുരാട്ടിയും അരുണ തമ്പുരാട്ടിയും സൂസനും. പ്രസാദ് അവർക്കടുത്തായി ചെന്ന് ബഹുമാന സൂചകമായി കൈ കൂപ്പി. തൊട്ടു പിന്നാലെ വിഷ്ണുവും ഹേമന്തും. "എനിക്ക്.. എനിക്കങ്ങോട്ട് മനസിലായില്ല. ഇവിടെ വന്ന് എന്റെ മകളെ രക്ഷിക്കാനും ഞങ്ങളുടെ കടം മുഴുവൻ ഒറ്റയടിക്ക് വീട്ടാനും മാത്രം എന്തു ബന്ധമാണ് നാം തമ്മിലുള്ളത്.?" മാളവിക ചോദിച്ചു. അരുണയുടെ കണ്ണുകളും സൂസന്റെ കണ്ണുകളും അതേ ചോദ്യം തന്നെയാണ് ആവർത്തിച്ചത്. എങ്ങനെ തുടങ്ങണമെന്ന് പ്രസാദിന് ആദ്യമൊരു ആശയ കുഴപ്പം വന്നെങ്കിലും അവൻ പറഞ്ഞു : "ഇത് മാളവിക തമ്പുരാട്ടി. ഭദ്ര തമ്പുരാട്ടിയുടെ അമ്മ." മാളവിക ഒന്നു ഞെട്ടി. "ഇത് അരുണ തമ്പുരാട്ടി. ഭദ്ര തമ്പുരാട്ടിയുടെ അനുജത്തി." അരുണയും വാ പൊളിച്ചു. "പിന്നെയിത് സൂസൻ. ഭദ്ര തമ്പുരാട്ടിയുടെ പ്രിയപ്പെട്ട കൂട്ടുകാരി." "ങേ!!" സൂസൻ അരുണയേയും മാളവികയേയും മാറി മാറി നോക്കി. "പക്ഷെ നിങ്ങൾ....??!!" മാളവിക അപ്പോഴും സംശയിച്ചു. "എനിക്ക് നിങ്ങളെ നേരിൽ പരിചയമില്ല. എന്തിനേറെ പറയുന്നു ആദ്യമായാണ് നിങ്ങളെയെല്ലാം ഞാൻ നേരിൽ കാണുന്നത് തന്നെ. പക്ഷെ നിങ്ങളെ നന്നായി അറിയുന്ന ഒരാൾ ഇപ്പോൾ എന്റെയൊപ്പമാണ് കഴിയുന്നത്." പ്രസാദ് പറഞ്ഞതിൽ മാളവികയും അരുണയും പരസ്പരം മിഴിച്ചു നോക്കി. "അതാര്...??!!" സൂസൻ ചോദിച്ചു. "ഭദ്ര.. മേലെപ്പാട്ട് കോയിക്കൽ തറവാട്ടിലെ സാക്ഷാൽ ഭദ്ര തമ്പുരാട്ടി!!!" പ്രസാദ് പറഞ്ഞതു കേട്ട് വല്ലാത്തൊരു ഇടി മുഴക്കം മൂവരുടെയും നെഞ്ചിൽ കടന്നു പോയി. ((തുടരും)) രചന : കണ്ണൂർകാരൻ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
📔 കഥ - 64 Part 002 ஸo 900 64 Part 002 ஸo 900 - ShareChat
🦋 മരുമകൾ 🦋 23 മുറിയിൽ പോയി ഡോറിൽ തട്ടി വിളിക്കാമെന്ന് ഓർത്തതാണ് ആദ്യം. ഇന്നലെ എന്നെ പറഞ്ഞതൊക്കെ ആലോചിച്ചപ്പോൾ വേണ്ടെന്ന് തോന്നി. ഒരുപക്ഷെ അതൊന്നും കേട്ടിരുന്നില്ല എങ്കിൽ ഉറപ്പായും ഡോറിൽ തട്ടി വിളിച്ചേനെ ഞാൻ. ഹരിയേട്ടനോട് പറയാമെന്നോർത്ത് ഞങ്ങളുടെ മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴുണ്ട് അച്ഛൻ എഴുന്നേറ്റ് വരുന്നു. " കുമാരിക്ക് തീരെ വയ്യ. കിടക്കുവാണ്. ഇന്നലെ രാത്രി മുഴുവനും ചുമച്ചു. ഇപ്പൊ ദാ തല ചുറ്റൽ എന്നും പറഞ്ഞു കിടക്കുന്നു. തീരെ വയ്യ. ഇല്ലെങ്കിൽ ഇങ്ങനെ കിടക്കൂല്ല. " എന്നെ കണ്ട പാടെ അച്ഛൻ പറഞ്ഞു. ഞാൻ അവരുടെ മുറിയിലേക്ക് ചെന്നു. അമ്മ കട്ടിലിൽ കിടപ്പുണ്ട്. അകത്തേയ്ക്ക് കയറാൻ ആദ്യം ഒരു മടി തോന്നി എനിക്ക്. പിന്നെ ഓർത്തു, ഒരാളോടുള്ള ഇഷ്ടക്കേട് കാണിക്കേണ്ടത് അയാൾക്ക് അസുഖം ആയിട്ടിരിക്കുമ്പോൾ അല്ലല്ലോ എന്ന്... വാതിൽപ്പടി കടന്ന് അകത്തേയ്ക്ക് ചെന്നതും അമ്മ കണ്ണ് തുറന്നു. എന്റെ കാൽപ്പെരുമാറ്റം കേട്ടിട്ടാകണം. എനിക്കെന്തോ അവരോട് മിണ്ടാൻ തന്നെ മടി തോന്നി. എന്തൊക്കെയാ ഇന്നലെ എന്നെ പറഞ്ഞത്? "ഇന്നലെ രാത്രി ഒട്ടും വയ്യായിരുന്നു മക്കളേ...." അമ്മ എഴുന്നേറ്റിരുന്നു കൊണ്ട് അവശതയോടെ പറഞ്ഞു. ആ മക്കളേ വിളിയിൽ തേൻ ഒഴുകുന്നുണ്ട്. അങ്ങനെ ഇനി എന്നെ വിളിക്കരുത് എന്ന് പറയാൻ തോന്നി എനിക്ക്. എങ്കിലും പറഞ്ഞത് ഇങ്ങനെയാണ്. "വയ്യെങ്കിൽ അമ്മ കുറച്ചു നേരം കൂടി കിടന്നോളൂ...." വേറെ ഒന്നും പറയാൻ തോന്നിയില്ല. എന്താ വയ്യായ്ക എന്ന് ചോദിക്കാൻ പോലും...! " ഇപ്പൊ കുഴപ്പമില്ല. ഇച്ചിരി കുറവുണ്ട്. നേരത്തെ ഞാൻ എണീറ്റതാ.. അപ്പൊ തല ചുറ്റി. അങ്ങനെ പിന്നേം കെടന്നു. " അവര് കട്ടിലിൽ നിന്നും എണീക്കാൻ നോക്കി. ഞാൻ കൈ പിടിച്ചു സഹായിച്ചു. അവരെ കണ്ടാലേ അറിയാം തീരെ വയ്യാന്ന്. വയാതിരിക്കുന്ന ഒരാളോട് ശത്രുത കാണിക്കാൻ എനിക്ക് പറ്റില്ല. എന്റെ അമ്മ അതെന്നെ ശീലിപ്പിച്ചിട്ടില്ല. "ഞാൻ തേങ്ങ ചിരകി വച്ചമ്മാ. ചമ്മന്തി ഉണ്ടാക്കട്ടെ?" ചോദിക്കാതെ പറ്റില്ലല്ലോ? " വേണ്ട... ഞാൻ ഒണ്ടാക്കിക്കോളാം. പണ്ട് ചിക്കൻ ഗുനിയ വന്ന് കാലും കയ്യും മന്ത് പോലെ നീര് വന്ന് കിടന്നപ്പഴും ഞാൻ തന്നാ ഉണ്ടാക്കീട്ടൊള്ളത്. ഇവര് അച്ഛനും മോനും കൂടെ എന്നെ പിടിച്ച് അടുക്കളേലോട്ട് ആക്കിത്തരും. എല്ലാം ഉണ്ടാക്കി കഴിയുമ്പം തിരിച്ചു പിടിച്ചോണ്ട് വന്ന് കിടത്തും. അപ്പഴും ഹരിയെക്കൊണ്ട് ഞാൻ ഒന്നും ചെയ്യിപ്പിച്ചിട്ടില്ല. അന്നും, എന്റെ നീര് വന്ന് വീർത്ത വിരലുള്ള കൈ വച്ചാ ഞാൻ തേങ്ങാ പൊട്ടിച്ചത്. പഠിക്കണതല്ലാതെ വേറെ ഒരു ജോലീം ചെയ്യണ്ട എന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. അത് കൊണ്ടെന്താ ഇപ്പൊ നല്ലൊരു ജോലി ആയില്ലേ?" ചോദിച്ചത് അബദ്ധമായീന്ന് തോന്നിപ്പോയി എനിക്ക്. ഇപ്പൊ ഞാൻ ചോദിച്ചതിലും കൂടുതൽ പറഞ്ഞത് എന്തിനാന്നറിയോ? രണ്ട് ദിവസം മുൻപ് ഹരിയേട്ടൻ എനിക്കൊരു തേങ്ങ പൊട്ടിച്ചു തന്നു. ഞാൻ വെട്ടീട്ട് തേങ്ങാ പൊട്ടീല്ല. അത് കൊണ്ട് ഹരിയേട്ടനോട് ചോദിച്ചു. ആളത് പൊട്ടിച്ച് തരികേം ചെയ്തു. അതാണ് ഇപ്പൊ ഇങ്ങനെ ഒക്കെ പറയാൻ കാരണം. അന്നേ അമ്മ, " എന്നോട് പറഞ്ഞിരുന്നേൽ ഞാൻ പൊട്ടിച്ച് തരുമായിരുന്നല്ലോ? അവനെക്കൊണ്ട് എന്തിനാ ചെയ്യിച്ചത്? " എന്നൊരു ചോദ്യം ചോദിച്ചതാ. അതിന്റെ ബാക്കിയാണ് ഇപ്പൊ അവസരം കിട്ടിയപ്പോ പറഞ്ഞത്. ആണുങ്ങൾ അടുക്കളയിൽ കയറാൻ പാടില്ലാത്രേ...! എന്റെ അച്ഛമ്മയും ഇടയ്ക്കിത് പറയാറുണ്ട്. "ഇപ്പൊ കുഴപ്പമില്ല. എണീറ്റ് നോക്കട്ടെ " എന്നും പറഞ്ഞ് അമ്മ എഴുന്നേറ്റ് അടുക്കളയിലേക്ക് വന്നു. "ഉണ്ട ചമ്മന്തി ഉണ്ടാക്കാം. അതാവുമ്പോ ഉച്ചത്തേയ്ക്കും കൂടെ എടുക്കാല്ലോ?" ഞാൻ ചിരകി വച്ച തേങ്ങ എടുത്തു മിക്സിയിലേക്കിട്ട് കൊണ്ട് എന്നോട് പറഞ്ഞപ്പോ ഞാൻ സമ്മതഭാവത്തിൽ തലയാട്ടി. ഞാൻ സമ്മതിച്ചാലും ഇല്ലെങ്കിലും അമ്മ അത് തന്നെ ചെയ്യാൻ പോകുന്നുള്ളൂ.... സാധാരണ അമ്മിക്കല്ലിലാണ് ചമ്മന്തി അരയ്ക്കാറ്. ഞാനല്ല. ഉണ്ട ചമ്മന്തി അമ്മ തന്നെ അരയ്ക്കും. എന്നാലേ ശരിയാവുള്ളൂന്ന്.... ഇന്ന് വയ്യാഞ്ഞിട്ടായിരിക്കും മിക്സി എടുത്തത്. തേങ്ങയും ഒരു പച്ചമുളകും അഞ്ചാറ് വറ്റൽ മുളകും ഇഞ്ചിയും ചെറിയുള്ളിയും പുളിയും ഒക്കെ വച്ചിട്ടാണ് ഇവിടെ അമ്മ ഉണ്ട ചമ്മന്തി അരയ്ക്കുന്നത്. ഒരു പ്രത്യേക ടേസ്റ്റ് ആണതിന്. സത്യം പറയട്ടെ, എനിക്ക് അമ്മേടെ സാമ്പാറും ഈ ചമ്മന്തിയും നന്നായി ഇഷ്ടമായിട്ടുണ്ട്. ചമ്മന്തി അരച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ നേരത്തെ ചോറിനു വേണ്ടി വച്ച വെള്ളം തിളച്ചിരുന്നു. അമ്മ തന്നെ അരി കഴുകി അടുപ്പത്തിട്ടു. "ഒരു രസോം കൂടെ ഉണ്ടാക്കാം. പിന്നെ മുട്ട ഇരിപ്പില്ലേ? നിങ്ങക്ക് അതെടുക്കാം. മോക്ക് മുട്ട പൊരിക്കാൻ അറിയാവോ?" ഞാൻ അറിയാന്ന് പറഞ്ഞതും എന്നാൽ എന്നോട് ഉച്ചയാവുമ്പോ ഞങ്ങൾ മൂന്നാൾക്കും മുട്ട ഓംലറ്റ് ഉണ്ടാക്കിക്കോളാൻ പറഞ്ഞു. അമ്മ മുട്ട കഴിക്കില്ലലോ? അതാവും എന്നോട് ഉണ്ടാക്കാൻ പറഞ്ഞത്. രസം കൂടി ഉണ്ടാക്കി വച്ചിട്ട് ചോറ് വേകുമ്പോൾ വടിച്ചിടാൻ പറഞ്ഞിട്ട് അമ്മ പോയി കിടന്നു. ഹരിയേട്ടൻ ഫ്രഷായി വന്നപ്പോഴും അമ്മ കിടക്കുകയായിരുന്നു. ഹരിയേട്ടൻ അമ്മയോട് എന്ത് പറ്റി ഹോസ്പിറ്റലിൽ പോണോ എന്നൊക്കെ അന്വേഷിക്കുന്നത് കേട്ടു. " സാരമില്ലെടാ.. ഇത് എനിക്ക് ഇടയ്ക്ക് വരുന്നതല്ലേ? ബി പി കുറഞ്ഞതാവും. " അമ്മ അങ്ങനെ പറഞ്ഞെങ്കിലും ഹരിയേട്ടന്റെ മുഖം തെളിഞ്ഞില്ല. അമ്മയ്ക്ക് വയ്യാത്തതിൽ ആളിന് നല്ല ആശങ്ക ഉണ്ടെന്ന് തോന്നുന്നു. ഞാനാണ് അച്ഛനും ഹരിയേട്ടനും ദോശയുണ്ടാക്കി കൊടുത്തത്. കഴിച്ചു കഴിഞ്ഞു ഹരിയേട്ടൻ തന്നെ ചെന്ന് അമ്മയെ കഴിക്കാൻ വിളിച്ചു. "അമ്മയ്ക്ക് വയ്യെങ്കിൽ ഇവിടെ ഇരുന്നോ. ദേവു ഉണ്ടാക്കിത്തരും." ഡെയിനിങ് ടേബിളിൽ ഇരുന്ന് കൊണ്ട് ഹരിയേട്ടൻ അങ്ങനെ പറഞ്ഞെങ്കിലും അമ്മ തന്നെ സ്വയം ഉണ്ടാക്കി കഴിച്ചു. കഴിച്ചു കഴിഞ്ഞ് ആള് പിന്നെയും കിടക്കാൻ പോയി. ******* "നമുക്ക് യാത്ര മാറ്റി വച്ചാലോ ദേവൂസേ? അമ്മയ്ക്ക് ഇങ്ങനെ വയ്യാതിരിക്കുമ്പോ നമ്മൾ എങ്ങനെ പോകും?" ഞാൻ അരി വടിച്ചോണ്ട് നിൽക്കുമ്പോൾ ഹരിയേട്ടൻ അടുക്കളയിലേക്ക് വന്ന് ചോദിച്ചു. അമ്മയ്ക്ക് വയ്യ എന്ന് അറിഞ്ഞപ്പോഴേ ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാലും ഹരിയേട്ടൻ വന്ന് പറഞ്ഞപ്പോ നല്ലോണം വിഷമം തോന്നി. അത്രയധികം ആശിച്ചിരുന്നു ഞാൻ... പക്ഷെ ഹരിയേട്ടനെയും തെറ്റ് പറയാൻ പറ്റില്ലല്ലോ? അമ്മയ്ക്ക് ഇങ്ങനെ വയ്യാതിരിക്കുമ്പോ എങ്ങനെയാണ് മനഃസമാധാനത്തോടെ യാത്ര പോകുന്നത്? പത്തറുപത്തിയഞ്ചു വയസ്സുള്ളവരാണ്. ഞങ്ങൾ ഇവിടെ ഇല്ലാത്തപ്പോ അവർക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഈ ജന്മം ഞങ്ങൾക്ക് മനസമാധാനം കിട്ടുമോ? അല്ല... അതിനും മാത്രം അസുഖം ഒന്നും അമ്മയ്ക്ക് ഇല്ല. എങ്കിൽ പോലും, ഞങ്ങൾ ഇവിടെ ഇല്ലാതിരിക്കുമ്പോ അമ്മയ്ക്ക് വയ്യാതായി ഹോസ്പിറ്റലിൽ ആയാൽപ്പോലും പഴി കേൾക്കുന്നത് എനിക്കായിരിക്കില്ലേ? അവരെന്നെ പറഞ്ഞതൊക്കെ ഓർക്കുമ്പോ ദേഷ്യം തോന്നുന്നുണ്ട് എങ്കിലും വയ്യാത്ത അവസ്ഥ കാണുമ്പോ ചെറിയൊരു വിഷമവും ഇല്ലാതെയല്ല. അച്ഛൻ പറയും പോലെ തീരെ വയ്യായിരിക്കും. ഇല്ലെങ്കിൽ എന്നോട് അരി വാർക്കാനും ഓംലറ്റ് ഉണ്ടാക്കാനുമൊക്കെ പറയുമോ? " ഞാൻ രാജേഷിനോട് കൂടി ചോദിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം." ഹരിയേട്ടൻ അടുക്കളയിൽ നിന്നിറങ്ങിപ്പോയിട്ടും ഞാൻ അങ്ങനെ തന്നെ കുറച്ചു നേരം കൂടി നിന്നു. *** *** *** *** *** *** 😁😁😁 ലെ അമ്മായി : എന്നെക്കൊണ്ട് ഇത്രേ പറ്റൂ....😌 ലെ മരുമകൾ : മതിയല്ലോ 😈😤 തുടരും ❤️❤️❤️ കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/X7kOxbr?d=n&ui=v64j8rk&e1=c🦋 മരുമകൾ 🦋 23 മുറിയിൽ പോയി ഡോറിൽ തട്ടി വിളിക്കാമെന്ന് ഓർത്തതാണ് ആദ്യം. ഇന്നലെ എന്നെ പറഞ്ഞതൊക്കെ ആലോചിച്ചപ്പോൾ വേണ്ടെന്ന് തോന്നി. ഒരുപക്ഷെ അതൊന്നും കേട്ടിരുന്നില്ല എങ്കിൽ ഉറപ്പായും ഡോറിൽ തട്ടി വിളിച്ചേനെ ഞാൻ. ഹരിയേട്ടനോട് പറയാമെന്നോർത്ത് ഞങ്ങളുടെ മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴുണ്ട് അച്ഛൻ എഴുന്നേറ്റ് വരുന്നു. " കുമാരിക്ക് തീരെ വയ്യ. കിടക്കുവാണ്. ഇന്നലെ രാത്രി മുഴുവനും ചുമച്ചു. ഇപ്പൊ ദാ തല ചുറ്റൽ എന്നും പറഞ്ഞു കിടക്കുന്നു. തീരെ വയ്യ. ഇല്ലെങ്കിൽ ഇങ്ങനെ കിടക്കൂല്ല. " എന്നെ കണ്ട പാടെ അച്ഛൻ പറഞ്ഞു. ഞാൻ അവരുടെ മുറിയിലേക്ക് ചെന്നു. അമ്മ കട്ടിലിൽ കിടപ്പുണ്ട്. അകത്തേയ്ക്ക് കയറാൻ ആദ്യം ഒരു മടി തോന്നി എനിക്ക്. പിന്നെ ഓർത്തു, ഒരാളോടുള്ള ഇഷ്ടക്കേട് കാണിക്കേണ്ടത് അയാൾക്ക് അസുഖം ആയിട്ടിരിക്കുമ്പോൾ അല്ലല്ലോ എന്ന്... വാതിൽപ്പടി കടന്ന് അകത്തേയ്ക്ക് ചെന്നതും അമ്മ കണ്ണ് തുറന്നു. എന്റെ കാൽപ്പെരുമാറ്റം കേട്ടിട്ടാകണം. എനിക്കെന്തോ അവരോട് മിണ്ടാൻ തന്നെ മടി തോന്നി. എന്തൊക്കെയാ ഇന്നലെ എന്നെ പറഞ്ഞത്? "ഇന്നലെ രാത്രി ഒട്ടും വയ്യായിരുന്നു മക്കളേ...." അമ്മ എഴുന്നേറ്റിരുന്നു കൊണ്ട് അവശതയോടെ പറഞ്ഞു. ആ മക്കളേ വിളിയിൽ തേൻ ഒഴുകുന്നുണ്ട്. അങ്ങനെ ഇനി എന്നെ വിളിക്കരുത് എന്ന് പറയാൻ തോന്നി എനിക്ക്. എങ്കിലും പറഞ്ഞത് ഇങ്ങനെയാണ്. "വയ്യെങ്കിൽ അമ്മ കുറച്ചു നേരം കൂടി കിടന്നോളൂ...." വേറെ ഒന്നും പറയാൻ തോന്നിയില്ല. എന്താ വയ്യായ്ക എന്ന് ചോദിക്കാൻ പോലും...! " ഇപ്പൊ കുഴപ്പമില്ല. ഇച്ചിരി കുറവുണ്ട്. നേരത്തെ ഞാൻ എണീറ്റതാ.. അപ്പൊ തല ചുറ്റി. അങ്ങനെ പിന്നേം കെടന്നു. " അവര് കട്ടിലിൽ നിന്നും എണീക്കാൻ നോക്കി. ഞാൻ കൈ പിടിച്ചു സഹായിച്ചു. അവരെ കണ്ടാലേ അറിയാം തീരെ വയ്യാന്ന്. വയാതിരിക്കുന്ന ഒരാളോട് ശത്രുത കാണിക്കാൻ എനിക്ക് പറ്റില്ല. എന്റെ അമ്മ അതെന്നെ ശീലിപ്പിച്ചിട്ടില്ല. "ഞാൻ തേങ്ങ ചിരകി വച്ചമ്മാ. ചമ്മന്തി ഉണ്ടാക്കട്ടെ?" ചോദിക്കാതെ പറ്റില്ലല്ലോ? " വേണ്ട... ഞാൻ ഒണ്ടാക്കിക്കോളാം. പണ്ട് ചിക്കൻ ഗുനിയ വന്ന് കാലും കയ്യും മന്ത് പോലെ നീര് വന്ന് കിടന്നപ്പഴും ഞാൻ തന്നാ ഉണ്ടാക്കീട്ടൊള്ളത്. ഇവര് അച്ഛനും മോനും കൂടെ എന്നെ പിടിച്ച് അടുക്കളേലോട്ട് ആക്കിത്തരും. എല്ലാം ഉണ്ടാക്കി കഴിയുമ്പം തിരിച്ചു പിടിച്ചോണ്ട് വന്ന് കിടത്തും. അപ്പഴും ഹരിയെക്കൊണ്ട് ഞാൻ ഒന്നും ചെയ്യിപ്പിച്ചിട്ടില്ല. അന്നും, എന്റെ നീര് വന്ന് വീർത്ത വിരലുള്ള കൈ വച്ചാ ഞാൻ തേങ്ങാ പൊട്ടിച്ചത്. പഠിക്കണതല്ലാതെ വേറെ ഒരു ജോലീം ചെയ്യണ്ട എന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. അത് കൊണ്ടെന്താ ഇപ്പൊ നല്ലൊരു ജോലി ആയില്ലേ?" ചോദിച്ചത് അബദ്ധമായീന്ന് തോന്നിപ്പോയി എനിക്ക്. ഇപ്പൊ ഞാൻ ചോദിച്ചതിലും കൂടുതൽ പറഞ്ഞത് എന്തിനാന്നറിയോ? രണ്ട് ദിവസം മുൻപ് ഹരിയേട്ടൻ എനിക്കൊരു തേങ്ങ പൊട്ടിച്ചു തന്നു. ഞാൻ വെട്ടീട്ട് തേങ്ങാ പൊട്ടീല്ല. അത് കൊണ്ട് ഹരിയേട്ടനോട് ചോദിച്ചു. ആളത് പൊട്ടിച്ച് തരികേം ചെയ്തു. അതാണ് ഇപ്പൊ ഇങ്ങനെ ഒക്കെ പറയാൻ കാരണം. അന്നേ അമ്മ, " എന്നോട് പറഞ്ഞിരുന്നേൽ ഞാൻ പൊട്ടിച്ച് തരുമായിരുന്നല്ലോ? അവനെക്കൊണ്ട് എന്തിനാ ചെയ്യിച്ചത്? " എന്നൊരു ചോദ്യം ചോദിച്ചതാ. അതിന്റെ ബാക്കിയാണ് ഇപ്പൊ അവസരം കിട്ടിയപ്പോ പറഞ്ഞത്. ആണുങ്ങൾ അടുക്കളയിൽ കയറാൻ പാടില്ലാത്രേ...! എന്റെ അച്ഛമ്മയും ഇടയ്ക്കിത് പറയാറുണ്ട്. "ഇപ്പൊ കുഴപ്പമില്ല. എണീറ്റ് നോക്കട്ടെ " എന്നും പറഞ്ഞ് അമ്മ എഴുന്നേറ്റ് അടുക്കളയിലേക്ക് വന്നു. "ഉണ്ട ചമ്മന്തി ഉണ്ടാക്കാം. അതാവുമ്പോ ഉച്ചത്തേയ്ക്കും കൂടെ എടുക്കാല്ലോ?" ഞാൻ ചിരകി വച്ച തേങ്ങ എടുത്തു മിക്സിയിലേക്കിട്ട് കൊണ്ട് എന്നോട് പറഞ്ഞപ്പോ ഞാൻ സമ്മതഭാവത്തിൽ തലയാട്ടി. ഞാൻ സമ്മതിച്ചാലും ഇല്ലെങ്കിലും അമ്മ അത് തന്നെ ചെയ്യാൻ പോകുന്നുള്ളൂ.... സാധാരണ അമ്മിക്കല്ലിലാണ് ചമ്മന്തി അരയ്ക്കാറ്. ഞാനല്ല. ഉണ്ട ചമ്മന്തി അമ്മ തന്നെ അരയ്ക്കും. എന്നാലേ ശരിയാവുള്ളൂന്ന്.... ഇന്ന് വയ്യാഞ്ഞിട്ടായിരിക്കും മിക്സി എടുത്തത്. തേങ്ങയും ഒരു പച്ചമുളകും അഞ്ചാറ് വറ്റൽ മുളകും ഇഞ്ചിയും ചെറിയുള്ളിയും പുളിയും ഒക്കെ വച്ചിട്ടാണ് ഇവിടെ അമ്മ ഉണ്ട ചമ്മന്തി അരയ്ക്കുന്നത്. ഒരു പ്രത്യേക ടേസ്റ്റ് ആണതിന്. സത്യം പറയട്ടെ, എനിക്ക് അമ്മേടെ സാമ്പാറും ഈ ചമ്മന്തിയും നന്നായി ഇഷ്ടമായിട്ടുണ്ട്. ചമ്മന്തി അരച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ നേരത്തെ ചോറിനു വേണ്ടി വച്ച വെള്ളം തിളച്ചിരുന്നു. അമ്മ തന്നെ അരി കഴുകി അടുപ്പത്തിട്ടു. "ഒരു രസോം കൂടെ ഉണ്ടാക്കാം. പിന്നെ മുട്ട ഇരിപ്പില്ലേ? നിങ്ങക്ക് അതെടുക്കാം. മോക്ക് മുട്ട പൊരിക്കാൻ അറിയാവോ?" ഞാൻ അറിയാന്ന് പറഞ്ഞതും എന്നാൽ എന്നോട് ഉച്ചയാവുമ്പോ ഞങ്ങൾ മൂന്നാൾക്കും മുട്ട ഓംലറ്റ് ഉണ്ടാക്കിക്കോളാൻ പറഞ്ഞു. അമ്മ മുട്ട കഴിക്കില്ലലോ? അതാവും എന്നോട് ഉണ്ടാക്കാൻ പറഞ്ഞത്. രസം കൂടി ഉണ്ടാക്കി വച്ചിട്ട് ചോറ് വേകുമ്പോൾ വടിച്ചിടാൻ പറഞ്ഞിട്ട് അമ്മ പോയി കിടന്നു. ഹരിയേട്ടൻ ഫ്രഷായി വന്നപ്പോഴും അമ്മ കിടക്കുകയായിരുന്നു. ഹരിയേട്ടൻ അമ്മയോട് എന്ത് പറ്റി ഹോസ്പിറ്റലിൽ പോണോ എന്നൊക്കെ അന്വേഷിക്കുന്നത് കേട്ടു. " സാരമില്ലെടാ.. ഇത് എനിക്ക് ഇടയ്ക്ക് വരുന്നതല്ലേ? ബി പി കുറഞ്ഞതാവും. " അമ്മ അങ്ങനെ പറഞ്ഞെങ്കിലും ഹരിയേട്ടന്റെ മുഖം തെളിഞ്ഞില്ല. അമ്മയ്ക്ക് വയ്യാത്തതിൽ ആളിന് നല്ല ആശങ്ക ഉണ്ടെന്ന് തോന്നുന്നു. ഞാനാണ് അച്ഛനും ഹരിയേട്ടനും ദോശയുണ്ടാക്കി കൊടുത്തത്. കഴിച്ചു കഴിഞ്ഞു ഹരിയേട്ടൻ തന്നെ ചെന്ന് അമ്മയെ കഴിക്കാൻ വിളിച്ചു. "അമ്മയ്ക്ക് വയ്യെങ്കിൽ ഇവിടെ ഇരുന്നോ. ദേവു ഉണ്ടാക്കിത്തരും." ഡെയിനിങ് ടേബിളിൽ ഇരുന്ന് കൊണ്ട് ഹരിയേട്ടൻ അങ്ങനെ പറഞ്ഞെങ്കിലും അമ്മ തന്നെ സ്വയം ഉണ്ടാക്കി കഴിച്ചു. കഴിച്ചു കഴിഞ്ഞ് ആള് പിന്നെയും കിടക്കാൻ പോയി. ******* "നമുക്ക് യാത്ര മാറ്റി വച്ചാലോ ദേവൂസേ? അമ്മയ്ക്ക് ഇങ്ങനെ വയ്യാതിരിക്കുമ്പോ നമ്മൾ എങ്ങനെ പോകും?" ഞാൻ അരി വടിച്ചോണ്ട് നിൽക്കുമ്പോൾ ഹരിയേട്ടൻ അടുക്കളയിലേക്ക് വന്ന് ചോദിച്ചു. അമ്മയ്ക്ക് വയ്യ എന്ന് അറിഞ്ഞപ്പോഴേ ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാലും ഹരിയേട്ടൻ വന്ന് പറഞ്ഞപ്പോ നല്ലോണം വിഷമം തോന്നി. അത്രയധികം ആശിച്ചിരുന്നു ഞാൻ... പക്ഷെ ഹരിയേട്ടനെയും തെറ്റ് പറയാൻ പറ്റില്ലല്ലോ? അമ്മയ്ക്ക് ഇങ്ങനെ വയ്യാതിരിക്കുമ്പോ എങ്ങനെയാണ് മനഃസമാധാനത്തോടെ യാത്ര പോകുന്നത്? പത്തറുപത്തിയഞ്ചു വയസ്സുള്ളവരാണ്. ഞങ്ങൾ ഇവിടെ ഇല്ലാത്തപ്പോ അവർക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഈ ജന്മം ഞങ്ങൾക്ക് മനസമാധാനം കിട്ടുമോ? അല്ല... അതിനും മാത്രം അസുഖം ഒന്നും അമ്മയ്ക്ക് ഇല്ല. എങ്കിൽ പോലും, ഞങ്ങൾ ഇവിടെ ഇല്ലാതിരിക്കുമ്പോ അമ്മയ്ക്ക് വയ്യാതായി ഹോസ്പിറ്റലിൽ ആയാൽപ്പോലും പഴി കേൾക്കുന്നത് എനിക്കായിരിക്കില്ലേ? അവരെന്നെ പറഞ്ഞതൊക്കെ ഓർക്കുമ്പോ ദേഷ്യം തോന്നുന്നുണ്ട് എങ്കിലും വയ്യാത്ത അവസ്ഥ കാണുമ്പോ ചെറിയൊരു വിഷമവും ഇല്ലാതെയല്ല. അച്ഛൻ പറയും പോലെ തീരെ വയ്യായിരിക്കും. ഇല്ലെങ്കിൽ എന്നോട് അരി വാർക്കാനും ഓംലറ്റ് ഉണ്ടാക്കാനുമൊക്കെ പറയുമോ? " ഞാൻ രാജേഷിനോട് കൂടി ചോദിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം." ഹരിയേട്ടൻ അടുക്കളയിൽ നിന്നിറങ്ങിപ്പോയിട്ടും ഞാൻ അങ്ങനെ തന്നെ കുറച്ചു നേരം കൂടി നിന്നു. *** *** *** *** *** *** 😁😁😁 ലെ അമ്മായി : എന്നെക്കൊണ്ട് ഇത്രേ പറ്റൂ....😌 ലെ മരുമകൾ : മതിയല്ലോ 😈😤 തുടരും കണ്ണൂർകാരൻ ❤️❤️❤️ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
💞 പ്രണയകഥകൾ - 0080ಡ @ 23 Part 0080ಡ @ 23 Part - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/XDk4M6q?d=n&ui=v64j8rk&e1=c💞ദേവനന്ദിനി... Part 24💞 പഞ്ചവടിയിൽ നിന്നും മുന്നോട്ടുള്ള യാത്ര തുടർന്ന രുദ്രനും ഗൗരിയും അല്പം നേരത്തിനകം നാസിക് സിറ്റിയിൽ നിന്നും മഹാരാഷ്ട്ര ഗുജറാത്ത് ബോർഡർ ആയ പേന്തിലേക്ക് പോകുന്ന പേന്ത് റോഡിലേക്ക് കയറി.ഏകദേശം അമ്പത്തഞ്ച് കിലോമീറ്റർ ദൂരമുണ്ട് അങ്ങോട്ട്…. ഇപ്പോൾ അപ്രതീക്ഷിതമായി തങ്ങളുടെ പ്ലാനിൽ ഇല്ലാതിരുന്ന പഞ്ചവടിയിൽ കയറിയതിനാൽ കുറച്ചു ലേറ്റ് ആയി.ഒരു മണിക്കൂറോളം സമയം അവിടെ പോയിക്കിട്ടി. അതിനാൽ രുദ്രൻ കുറച്ചു സ്പീഡ് കൂട്ടിയാണ് ചിലയിടങ്ങളിൽ കൂടി വണ്ടിയോടിച്ചത്. മലമ്പ്രദേശമായതിനാൽ റോഡിനു ഇടയ്ക്കിടെ വളവും തിരിവുമൊക്കെയുണ്ട്. സ്ട്രൈറ്റ് റോഡിൽ സ്പീഡ് കൂട്ടിയും അല്ലാത്തിടങ്ങളിൽ കുറച്ചും രുദ്രൻ വണ്ടി ഓടിച്ചു കൊണ്ടിരുന്നു…. നാസിക്കിൽ നിന്നും ഗുജറാത്തിലേക്ക് പോകാനുള്ള പ്രധാന ഹൈവേ ആയത് കൊണ്ട് ഇടയ്ക്കിടെ വലിയ കണ്ടെയ്നർ ട്രക്കുകളും ചരക്ക് ലോറികളും എതിരെ വരുന്നും പോകുന്നുമൊക്കെയുണ്ട്…. ഇടയ്ക്ക് നല്ല വ്യൂ കിട്ടുന്നിടത്തൊക്കെ ഗൗരി രുദ്രനെ വണ്ടി നിർത്തിച്ചു തന്റെ ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്നു. പിന്നെ അവനെക്കൂട്ടിയുള്ള സെൽഫികളും… പേന്തിൽ നിന്നും പത്തു കിലോമീറ്ററോളം ദൂരമുള്ള കരാൻജലി എന്ന സ്ഥലത്ത് എത്തുന്നതിനു മുൻപ് ദൂരെ മലനിരകളും അതിനിടയിൽ ഒരു തടാകവും അടങ്ങിയ മനോഹരമായ ഒരു ദൃശ്യം കണ്ടപ്പോൾ രുദ്രനും ഗൗരിയും അവിടെ ഇറങ്ങി…. "നന്ദുമോളെന്നെ വൈകുന്നേരം ആറു മണിക്കുള്ളിലെങ്കിലും സൂറത്ത് എത്തിക്കുമോ "….ഫോട്ടോകൾ എടുക്കുന്ന ഗൗരിയോട് രുദ്രൻ ഒരു ചിരിയോടെ ചോദിച്ചു… "ദേവേട്ടാ….ഇങ്ങനെയൊക്കെ കാണുമ്പോൾ ഇതൊന്നും പകർത്തിയില്ലെങ്കിൽ എനിക്കൊരു സമാധാനം വരില്ല… ദേവേട്ടന് എന്താ ഇത്രയ്ക്കു ധൃതി "…..ഗൗരി തന്റെ പതിവ് പുഞ്ചിരിയോടെ പറഞ്ഞു… "ദേവേട്ടൻ പോകുമ്പോൾ ഇത് പോലെ പിക്സ് ഒന്നും എടുക്കാറില്ലേ….." "അങ്ങനെ എടുക്കാറൊന്നുമില്ല… പിന്നെ എന്നെ സംബന്ധിച്ച് ഞാൻ പോകുമ്പോൾ ആ ദിവസം പ്ലാൻ ചെയ്ത ഇടത്തേക്ക് എത്രയും പെട്ടെന്ന് എത്തുക എന്നതിനാണ് പ്രാധാന്യം കൊടുക്കാറ്. പിന്നെ ഇടയ്ക്ക് ചായ കുടിക്കാനും ഒരു സിഗററ്റ് വലിക്കാനുമൊക്കെ നിർത്തും "….രുദ്രൻ മറുപടി നൽകി.. "ദേവേട്ടൻ വലിക്കുമോ.. ഞാനിത് വരെ കണ്ടിട്ടില്ലല്ലോ "….ഗൗരി ഒരത്ഭുതത്തോടെ ചോദിച്ചു… "ഇത് പോലെ യാത്ര പോകുമ്പോൾ ഇടയ്ക്ക്. അല്ലാതെ ഇല്ല "….. രുദ്രൻ ചിരിച്ചു കൊണ്ട് മറുപടി നൽകി.. "എന്നാൽ ഈ യാത്രയിൽ വേണ്ടാട്ടോ. എനിക്കിഷ്ടമില്ല അത്. ഇനി വലിക്കണമെന്നു തോന്നിയാൽ ആ ചുണ്ട് ഇവിടെ മുട്ടിച്ചാൽ മതി "….. ഗൗരി തന്റെ കവിൾ കാണിച്ചു കൊണ്ട് രുദ്രനോട് പറഞ്ഞു… "അങ്ങനാണെങ്കിൽ നന്ദുമോള് ഒരുപാട് ബുദ്ധിമുട്ടും… എനിക്കിടയ്ക്കിടെ വലിക്കാൻ തോന്നും "….രുദ്രൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു…. "പോടാ… ഭരണി… അങ്ങനെ എന്റെ മോൻ സുഖിക്കണ്ട….പറഞ്ഞ ഓഫർ ഞാനങ്ങു തിരിച്ചെടുക്കും പറഞ്ഞേക്കാം "….കെറുവിച്ചു കൊണ്ടുള്ള ഗൗരിയുടെ മറുപടി… "ഏതായാലും തന്ന ഓഫർ വേണ്ടെന്ന് വെക്കുന്നില്ല. ഇപ്പോൾ വണ്ടിയിൽ കയറ്. പോകണ്ടേ… ഇവിടെ തന്നെ നിന്നാൽ പോരല്ലോ "… രുദ്രൻ ചിരിയോടെ മറുപടി നൽകി…. രണ്ട് പേരും വണ്ടിക്കടുത്തേക്ക് നടന്നു…. "പിന്നെ ദേവേട്ടന് വർഷങ്ങളായിട്ട് ഇത് തരാൻ പറ്റാത്തതിന്റെ പേരിൽ ഒരു കൺസിഡറേഷൻ ഒക്കെ ഞാൻ തരാട്ടോ"….ബൈക്കിൽ കയറിയപ്പോൾ രുദ്രന്റെ ചുമലിലേക്ക് മുഖം വച്ചുകൊണ്ട് ഗൗരി പറഞ്ഞു.. "എന്നാൽ പിന്നെ എളുപ്പം ഇവിടെ തരുന്നതാ"… തന്റെ ചുണ്ടിൽ തൊട്ട് കൊണ്ട് രുദ്രൻ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു… "അയ്യെടാ….ഇപ്പോൾ വഷളത്തരം മാത്രേ കയ്യിലുള്ളൂ "….അതും പറഞ്ഞു ഗൗരി രുദ്രന്റെ പുറത്തു ഇടിച്ചു… ചിരിച്ചു കൊണ്ട് രുദ്രൻ ബൈക്ക് മുന്നോട്ടെടുത്തു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രുദ്രന്റെ ബൈക്ക് ഇപ്പോൾ കരാൻജലി ഘാട്ട് കയറികൊണ്ടിരിക്കുകയാണ്. ഇനിയങ്ങോട്ട് ഗുജറാത്ത്‌ വരെ പശ്ചിമഘട്ടത്തിലൂടെ ആണ് പോകേണ്ടത്…… വലിയ രണ്ട് മൂന്നു ഹെയർപിൻ വളവുകൾ തിരിഞ്ഞു അത് വരെയുള്ള ഭൂനിരപ്പിൽ നിന്നും മലമുകളിലേക്കായി മലമുകളിലേക്ക് കയറി അവരുടെ ബൈക്ക്…. മനസ്സിനെ കുളിരണിയിക്കാൻ നല്ല പ്രകൃതിരമണീയമായ ദൃശ്യങ്ങളും… എല്ലാം കണ്ട ഗൗരിയുടെ മനം കുളിർന്നു….. "ദേവേട്ടാ….നമ്മുടെ കേരളത്തിലെ പശ്ചിമഘട്ടം ഇവിടെ നിന്നാണോ തുടങ്ങുന്നത്"….. ഗൗരി "അതെ….മഹാരാഷ്ട്ര, ഗുജറാത്തിന്റെ കുറച്ചു ഭാഗത്തു നിന്നും തുടങ്ങി മഹാരാഷ്ട്രയിലെ തന്നെ കൊങ്കൺ പ്രദേശം, ഗോവ, കർണാടക, കേരളം, തമിഴ്നാട് ഇത്രയും സംസ്ഥാനങ്ങൾ നീണ്ട് കിടക്കുന്നതാണ് പശ്ചിമഘട്ടം "….. രുദ്രൻ "നല്ല പ്രകൃതിദൃശ്യങ്ങൾ ആണല്ലോ ദേവേട്ടാ…." "അതിപ്പോൾ ചൂട് കാലം തുടങ്ങാത്തത് കൊണ്ടാണ്. ചൂടും കാലം അതായത് മാർച്ച്‌ പകുതി കഴിയുമ്പോൾ ഈ പച്ചപ്പ് ഒക്കെയങ്ങ് പോകും. ഗുജറാത്ത്‌ എത്തിക്കഴിഞ്ഞാൽ പിന്നെ പ്രകൃതിഭംഗി ഒക്കെ കണക്കാണ് "….രുദ്രൻ വിവരിച്ചു… അവിടെയെല്ലാം നിർത്തി ഗൗരി ദൃശ്യങ്ങൾ ഒക്കെ ക്യാമറയിലും ഫോണിലും പകർത്തിക്കൊണ്ടിരുന്നു….രുദ്രനതെല്ലാം ആസ്വദിച്ചു നിന്നു….. അല്പനേരത്തെ യാത്രയ്ക്ക് ശേഷം രുദ്രനും ഗൗരിയും കരാൻജലി വില്ലേജ് എത്താറായി. ഇനി അവിടെ നിന്നും പത്തോളം കിലോമീറ്റർ പോയാൽ പേന്ത് എത്തും. അവിടെ നിന്നും എട്ടു കിലോമീറ്റർ ദൂരം കൂടി മുന്നോട്ട് പോയാൽ ബോർഡർ ആയ രാജ്ബാരി. അതിനപ്പുറം ഗുജറാത്ത്‌. കരാൻജലിയിൽ എത്തിയപ്പോൾ അവിടെയുള്ള പെട്രോൾ ബങ്കിലേക്ക് രുദ്രൻ വണ്ടി കയറ്റി. പെട്രോൾ ബങ്കിലെ ടോയ്‌ലെറ്റിൽ കയറി കൃത്യങ്ങൾ ഒക്കെ നിർവഹിച്ച ശേഷം പുറത്തേക്കിറങ്ങുമ്പോൾ ഒരു ചെറിയ ടീ സ്റ്റാൾ കണ്ടവർ നിർത്തി. ഗൗരിയെ ബൈക്കിനടുത്ത് നിർത്തി രുദ്രൻ സ്റ്റാളിനടുത്തേക്ക് നടന്നു. ചായയ്ക്ക് പകരം മഞ്ഞ നിറത്തിലുള്ള ഒരു പാനീയം രുദ്രൻ വാങ്ങിക്കൊണ്ട് ബൈക്കിനു അടുത്ത് നിൽക്കുന്ന ഗൗരിയ്ക്കരികിലേക്കെത്തി. അത് കണ്ട ഗൗരി അന്തം വിട്ട് രുദ്രനെ നോക്കി. രുദ്രനവളുടെ മുഖഭാവം കണ്ടു ചിരി പൊട്ടി…. "എന്തിനാ ചിരിക്കുന്നത്….." "നിന്റെ കണ്ണ് തള്ളിയുള്ള നോട്ടം കണ്ടു ചിരിച്ചു പോയതാ…." "കിട്ടുന്ന സമയത്തെല്ലാം മോനെന്നെ കളിയാക്കിച്ചിരിച്ചോ "….ഗൗരി ഒരു പുച്ഛത്തോടെ പറഞ്ഞു… "പണ്ട് നീയെന്നെ എന്നും കളിയാക്കാറില്ലായിരുന്നൊ. ഇപ്പോൾ കാറ്റ് ഒന്നു മാറി വീശിയതാ "… രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു… "നന്ദു….നീയതൊന്നു കുടിച്ചു നോക്ക്…" ഗൗരി ആ പാനീയം രുചിച്ചു നോക്കി. മുകളിൽ എലക്കായ ഒക്കെ ഉണ്ട്. ഒരു മധുരവും മഞ്ഞളിന്റെ എരിവ് കലർന്ന രുചിയുമൊക്കെയായി പാലിൽ ഉണ്ടാക്കിയ ഒരു പാനീയം. രുചിക്ക് കുഴപ്പമില്ല…. "എന്താ ദേവേട്ടാ ഇത്…" "ഇതിന്റെ പേരാണ് ഉകാല "….രുദ്രൻ മറുപടി നൽകി.. "ഉകാല…."? "അതെ… ഇത് മഹരാഷ്ട്രയിലെ ചായയ്ക്ക് പകരമുള്ളൊരു പാനീയമാണ്. ഇത് കൊങ്കൺ മേഖലയിലും മുംബൈയിലും ആണ് കൂടുതലും. ഇവിടെ അങ്ങനെ കിട്ടുന്നതല്ല. പ്രതീക്ഷിക്കാതെ കണ്ടപ്പോൾ തനിക്കു വാങ്ങിച്ചു തരാമെന്നു കരുതി….." "പാലിൽ ആണോ ഇതുണ്ടാക്കുന്നത് "….. ഗൗരി "അതെ….പാൽ കുറച്ചു തിളക്കുമ്പോൾ അതിൽ മഞ്ഞൾപ്പൊടി, എലയ്‌ക്ക പിന്നെ പഞ്ചസാരയും ചേർത്തു വേവിക്കുന്നതാ… എങ്ങനെയുണ്ട് "….രുദ്രൻ "കൊള്ളാം… കുഴപ്പമില്ല. തൊണ്ടയൊക്കെ ഒന്നു ശരിയാവും "… ഗൗരി "എന്നാൽ വേഗം കുടിയ്ക്ക്. നമ്മൾ പ്ലാൻ ചെയ്തതിലും കൂടുതൽ സമയം എടുത്തു. പത്തു മണിക്കെങ്കിലും പേന്ത് എത്താമെന്നു വിചാരിച്ചത്. ഇപ്പോൾ പതിനൊന്നര ആയി സമയം. ഇനിയും മുക്കാൽ മണിക്കൂറോളം പിടിക്കും ബോർഡർ പോയിന്റ് ആയ രാജ്ബരിയിലേക്ക്. എന്തെങ്കിലും കഴിക്കാനും ഒക്കെയുള്ളതാ "….. രുദ്രൻ "യാത്ര പോകുമ്പോൾ വഴിയിലുള്ളതൊക്കെ എല്ലാം കണ്ടു ആസ്വദിച്ചൊക്കെ വേണം പോകാൻ. അപ്പോൾ സമയം നോക്കേണ്ട"… ഗൗരി "നന്ദു… നിനക്ക് ഇപ്പോൾ ഭക്ഷണം കഴിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നു വേണോ അതൊ ഗുജറാത്തിൽ നിന്നും വേണോ "….രുദ്രൻ ഒരു ചിരിയോടെ ചോദിച്ചു. "എന്ന് വച്ചാൽ "….ഗൗരി ഒരു സംശയത്തോടെ അവനെ നോക്കിക്കൊണ്ട് ചോദിച്ചു.. "എടൊ… ഇനി പതിനെട്ടു കിലോമീറ്റർ കഴിഞ്ഞാൽ മഹാരാഷ്ട്ര കഴിയും പിന്നെ ഗുജറാത്ത്‌ ആയി. ഗുജറാത്ത്‌ ബോർഡർ കടന്നു അധികം ദൂരം പോകാതെ തന്നെ ഒരു ദാബ ഉണ്ട്. അതല്ലെങ്കിൽ മഹാരാഷ്ട്ര ബോഡർ രാജ്ബാരിയിലും ഒന്നുണ്ട്. ഇതിൽ എവിടെ നിന്നു വേണമെന്നാ ഉദേശിച്ചത്‌ "….. രുദ്രൻ ചിരിയോടെ പറഞ്ഞു… "ഇത്രയും ദിവസം മഹാരാഷ്ട്രയിൽ നിന്നല്ലേ കഴിച്ചത്. ഇനി ഗുജറാത്തിൽ നിന്നാവാം"….ഗൗരിയൊരു ചിരിയോടെ മറുപടി നൽകി… "എന്നാൽ വേഗം കുടിയ്ക്ക് പോകാം…" 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പെട്രോൾ ബങ്കിൽ നിന്നും പുറപ്പെട്ടു പോകുന്ന വഴിയ്ക്ക് കരാൻജലി ഘാട്ടിന്റെ ഭാഗമായി രണ്ട് മൂന്നു വലിയ ഹെയർപിൻ വളവുകൾ കഴിഞ്ഞു അല്പം കൂടി ഉയരത്തിലേക്ക് കയറിപ്പോയി രുദ്രനും ഗൗരിയും സഞ്ചരിച്ച ബൈക്ക്. സ്ഥിരം ഈ റൂട്ടിൽ ആക്‌സിഡന്റ് നടക്കുന്ന സ്പോട് ആണിത്… ആ ഹെയർപിൻ വളവുകൾ താണ്ടുമ്പോൾ ഗൗരി ചിന്തിച്ചു. നാട്ടിലെ താമരശ്ശേരി ചുരത്തിലെ ഹെയർ പിൻ വളവുകൾ പോലെയുള്ളത്. അത് പോലെ ഉയരത്തിൽ കൂടെയല്ല റോഡ് എന്ന് മാത്രം. വളവു ഒന്നു രണ്ടെണ്ണം മാത്രമാണുള്ളതെങ്കിലും ശരിക്കും പേടിപ്പെടുത്തും കണ്ടെയ്നർ ട്രക്കുകളുടെ ആ വളവിലെ പ്രകടനങ്ങൾ കാണുമ്പോൾ. രുദ്രനെ അവളന്ന് ശ്രദ്ധിച്ചപ്പോൾ അവൻ എത്രയും പെട്ടെന്ന് ബോർഡർ കടക്കണം എന്ന ഉദ്ദേശ്യത്തിൽ കുറച്ചു വേഗതയിൽ ആണ്…. അത് എല്ലാം കടന്നു ഇരുപത് മിനിറ്റോളമെടുത്ത് അവർ പേന്ത് എത്തി. അവിടെ നിന്നും വീണ്ടും ഒരു ഇരുപത് മിനിറ്റോളമെടുത്ത് രാജ്ബാരിയിലും…. രുദ്രന്റെ ബൈക്ക് മഹാരാഷ്ട്ര ബോർഡർ കടന്നു ഗുജറാത്ത്‌ സംസ്ഥാനത്ത് പ്രവേശിച്ചു. ചെക്ക് പോസ്റ്റിൽ നല്ല ചെക്കിങ് കണ്ടപ്പോൾ ഗൗരി രുദ്രനോട് ചോദിച്ചു…. "ഇതെന്താ ദേവേട്ടാ ഭയങ്കര ചെക്കിങ്. വല്ല ബോംബ് ഭീക്ഷണിയും ഉണ്ടോ…." "ബോംബ് ഭീക്ഷണിയല്ല… ഗുജറാത്ത്‌ സമ്പൂർണമദ്യനിരോധനമുള്ള സംസ്ഥാനമാണ്. മദ്യം കയ്യിൽ കൊണ്ട് നടക്കുന്നത് പോയിട്ട് ഗുജറാത്ത്‌ സംസ്ഥാനത്തേക്ക് കയറ്റാനെ പാടില്ല. അത് കൊണ്ട് എല്ലാ വണ്ടിയും ഭയങ്കര ചെക്കിങ് ആയിരിക്കും….." വൈകാതെ അവരുടെ ഊഴമെത്തിയപ്പോൾ പോലീസ് ബാഗൊക്കെ പരിശോധിച്ചു. അവരുടെ ചോദ്യങ്ങൾക്കൊക്കെ രുദ്രൻ മറുപടി നൽകിക്കൊണ്ടിരുന്നു… എല്ലാം നോക്കി തൃപ്തി തോന്നിയ പോലീസ് അവരെ പോകാനനുവദിച്ചു…. അങ്ങനെ രുദ്രനും ഗൗരിയും അവരുടെ യാത്രയിലെ ആദ്യ കടമ്പയായ ഗുജറാത്ത്‌ സംസ്ഥാനത്തേക്ക് കയറി….. (കാത്തിരിക്കണേ ) കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
📔 കഥ - 24 Part BBDImn3Im 24 Part BBDImn3Im - ShareChat
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/XkeaVpb?d=n&ui=v64j8rk&e1= Part..22... അതിരാവിലെ തന്നെ തന്റെ മൊബൈൽ റിങ് ചെയ്യുന്നത് കേട്ട് ആയിരുന്നു.ഹാഷിം ഉണർന്നത്... ബെഡിൽ കിടന്നു കൊണ്ട് തന്നെ മൊബൈൽ കൈ എത്തിച്ചു എടുത്തു നോക്കി... മീര ആയിരുന്നു വിളിക്കുന്നത്.. ഹലോ മീര എന്താണ് വാർത്ത... സാർ..എറണാകുളത്തു .കായലിനോട് ചേർന്നുള്ള. പഴയ ഒരു ഓഡിറ്റോറിയത്തിൽ നിന്ന്..ആ അഞ്ചു പിള്ളേരെയും കണ്ടു പിടിച്ചു..?? ഹാഷിം അത് കേട്ടപ്പോൾ പെട്ടന്ന് എണീറ്റു ഇരുന്നു കൊണ്ട് ചോദിച്ചു... എന്ത്.. ആരാണ് തന്നെ വിവരം അറിയിച്ചത്..അവർ ജീവനോടെ തന്നെ ഉണ്ടോ മീര... സാർ എറണാകുളം നോർത്തിലെ si ആണ് വിളിച്ചത്..കുറച്ചു നായകൾ കുരച്ചു ബഹളം ഉണ്ടാക്കുന്നത് കണ്ട് അവിടെ ഉണ്ടായിരുന്ന ചൂണ്ട ഇടാൻ പോയവർ ആണ് കണ്ടത്..വലതു കൈ പത്തി വെട്ടി മാറ്റി അതിലേക്ക് ആസിഡ് ഒഴിച്ച് പൊള്ളിച്ചിട്ടുണ്ട്...???വളരെ ബ്‌റൂട്ടൽ ആയി ആണ് ചെയ്തു വെച്ചിരിക്കുന്നത്... അവർഇപ്പോൾഎറണാകുളംമെഡിക്കൽ കോളേജിൽ ഉണ്ട്.... ഹാഷിംഒന്ന്ആലോചിച്ചുകൊണ്ട്പറഞ്ഞു...okമീര.. ഞാൻവരാം..എന്നിട്ട്ഒരുമിച്ചുപോകാം.. ഹാഷിംഫോൺകയ്യിൽ തന്നെ പിടിച്ചു കൊണ്ട് ആലോചിച്ചു.. അപ്പോൾതാൻകരുതിയപോലെതന്നെ... ആകുട്ടികൾആയിരുന്നു. അയാളുടെ.ടാർഗറ്റ്.. ഹാഷിംസമയംനോക്കി .ആറു മണി കഴിഞ്ഞു.. അവൻ വേഗം തന്നെ എണീറ്റു... എറണാകുളത്തു നടന്ന സംഭവം അതി വേഗത്തിൽ ആളുകളിലേക്ക് എത്തി തുടങ്ങി... വാർത്താ ചാനലുകൾ ഒരു വർഷത്തിന് ശേഷം വീണ്ടും കൽക്കി അവതരിച്ചു എന്നുള്ള തലകെട്ട്. കൊടുത്തു ചർച്ചകൾ തുടങ്ങി... അന്ന് ഉച്ചയോടെ ഡിജിപി.. ഹാഷിമിന്റെ ഫോണിൽ വിളിച്ചു.... എടൊ എന്താ ഇതൊക്കെ.. ഈ കൽക്കി ആരാണ്.. ഇങ്ങനെ പോയാൽ പോലീസിന് ഇവിടെ വില ഇല്ലാതെ ആകില്ലേ.. യാതൊരു തെളിവും ഇല്ല.. അതും അയാൾ ടാർഗറ്റ് ചെയ്യുന്നവർ എല്ലാം. സാധാരണ ആളുകൾക്ക് മുന്നിൽ ക്രിമിനൽസ് എന്നത് കൊണ്ട് തന്നെ.. അയാൾ ചെയ്യുന്നത് ന്യായീകരിക്കാൻ ആളുകൾ തയ്യാർ ആകുന്നു... അത്. പല പ്രശ്നങൾക്കും. വഴി ഒരുക്കും.. നമുക്ക് നിയമം അനുസരിച്ചേ മുന്നോട്ട് പോകാൻ പറ്റു.. എന്താ ചെയ്യുക ഇനി.. ഹാഷിം ചുറ്റും ആരും ഇല്ലെന്നു ഉറപ്പ് ആക്കി കൊണ്ട് പറഞ്ഞു.. സാർ ഞങ്ങൾ എറണാകുളം മെഡിക്കൽ കോളേജിൽ ഉണ്ട്.. ആ കുട്ടികൾക്ക് ഇത് വരെ ബോധം വന്നിട്ടില്ല.. ഞങ്ങൾ അയാളുടെ പിറകെ തന്നെ ഉണ്ട് സാർ.. കുറച്ചു സമയം കൂടി തരണം.. ഡിജിപി. അത് കേട്ടപ്പോൾ ഹാഷിമിനോട് പറഞ്ഞു... Ok.. എത്രയും വേഗം വേണം.. കാരണം അറിയാലോ. ഭരണ പ്രതിപക്ഷ ടീം മുഴുവൻ ഇപ്പോൾ പോലീസിന് നേരെ തിരിഞ്ഞു കഴിഞ്ഞു... തന്നെ എനിക്ക് വിശ്വാസം ഉണ്ട്.. എങ്കിലും. തനിക്ക് വേണ്ടി. ഒരു കാര്യം കൂടി ഞാൻ ചെയ്യുന്നുണ്ട്.. അത് വഴിയേ പറയാം.ok.. ഡിജിപി ഫോൺ കട്ട് ചെയ്തു... ഹാഷിം മൊബൈൽ ജീൻസിന്റെ പോക്കറ്റിൽ ഇട്ടു കൊണ്ട്. റെജിയോട് പറഞ്ഞു.. ഡിജിപി ആയിരുന്നു വിളിച്ചത്.. സാർ ആകെ അപ്സെറ്റ് ആണ്.. അപ്പോൾ അങ്ങോട്ട് മീര വന്നു.. ഹാഷിം അവളെ ചോദ്യ ഭാവത്തിൽ നോക്കി.. സാർ. ഞാൻ ഡോക്ടറേ. കണ്ടു.. മഴു പോലെ കട്ടിയുള്ള ഒരു ആയുധം ആണ് അയാൾ ഉപയോഗിച്ചിരിക്കുന്നത്.. വെട്ടി മാറ്റിയ കൈകൾ നായകൾ കടിച്ചു കീറി വികൃതമാക്കി കഴിഞ്ഞു... പിന്നെ ആ കുട്ടികൾ ഇപ്പോഴും അബ്നോർമൽ സ്റ്റേജിൽ ആണ്.. കുട്ടികളുടെ അച്ഛനും അമ്മയും കുറച്ചു വയലന്റ് ആണ് സാർ.. അവർ ഇങ്ങോട്ട് വരുന്നുണ്ട്.. അവരുടെ.അടുത്തേക്ക്. കുറച്ചു പേർ നടന്നു വരുന്നുണ്ടായിരുന്നു.. അതിൽ ഒരാൾ ഹാഷിമിന്റെ നേരെ വന്നു കൊണ്ട് പറഞ്ഞു.. നിങ്ങൾ പോലിസ് ആണ് അല്ലെ.. എന്റെ മോനെ ഈ അവസ്ഥയിൽ. എത്തിച്ചതിൽ നിങ്ങളും കാരണക്കാർ ആണ്... അത് കേട്ടപ്പോൾ ഹാഷിം അയാളെ നോക്കി കൊണ്ട് മെല്ലെ പറഞ്ഞു... മക്കളെ സ്നേഹിച്ചു വളർത്തണം.. സഹജീവികളോട് സ്നേഹം കാണിച്ചില്ലെങ്കിലും. ഉപദ്രവിക്കരുത് എന്ന് പറഞ്ഞു കൊടുക്കണം.. താങ്കളുടെ മകൻ അടക്കം. ഒരു പാവം കുട്ടിയോട്. അവർ കാണിച്ചു കൂട്ടിയത് നിങ്ങൾ മറന്നു പോയോ.. ജീവൻ ഉണ്ടല്ലോ എന്ന് ഓർത്തു സമാധാനീച്ചോ.. ഇത് ചെയ്തത് ആര് ആണേലും ഞങ്ങൾ കണ്ടു പിടിക്കും.. അത് ഞങ്ങളുടെ ഡ്യൂട്ടി ആണ്.. ഇപ്പോൾ അല്ല പിള്ളേരോട് സ്നേഹം കാണിക്കേണ്ടത്.. ഇനി എങ്കിലും അവരെ നല്ല മാർഗ്ഗത്തിൽ വളർത്തി കൊണ്ട് വാ...അത് കേട്ടപ്പോൾ.. കുറച്ചു സമയം ഹാഷിമിന്റെ നേരെ ഒന്ന് നോക്കി കൊണ്ട് അവർ അവിടെ നിന്ന് പോയി... റെജി അവർ പോകുന്നത് നോക്കി നിന്നു കൊണ്ട് പറഞ്ഞു.. കണ്ടില്ലേ അവരുടെ സങ്കടം.. ഇവരുടെ മക്കൾ തല്ലി കൊന്ന ആ പാവം പയ്യന്റെ അച്ഛനും അമ്മയും എത്ര സങ്കടം അനുഭവിച്ചു കാണും.. ഇത് ഒരു കൈ അല്ലെ പോയൊള്ളു ജീവൻ ഉണ്ടല്ലോ... അത് കേട്ടപ്പോൾ ഹാഷിം അയാളെ നോക്കി കൊണ്ട് പറഞ്ഞു... പക്ഷെ അയാളെ പൂട്ടിയില്ല എങ്കിൽ. അത് പോലീസിന് വലിയ തലവേദന ആയി മാറും.. പെട്ടന്ന് ഹാഷിമിന്റെ മൊബൈൽ റിങ് ചെയ്തു.. നെറ്റ് കോൾ ആയിരുന്നു വന്നത്... ഹലോ ഹാഷിം.. മുഴക്കമുള്ള ഒരു ശബ്ദം അവൻ കേട്ടു.. നിങ്ങൾക്ക്. നിയമം മാത്രം ആണ് നടപ്പാക്കാൻ പറ്റു.. ശിക്ഷ കൊടുക്കാൻ കഴിയില്ല.. കാരണം നിയമം തന്നെ ആണ്. അഞ്ചു കുട്ടികൊലയാളികളെ വെറുതെ വിട്ടത് .. ഒരു മനുഷ്യ ജീവനെ അതി ക്രൂരമായി കൊന്നു തള്ളിയ ഇവന്മാർക്ക് ഇത് കുറഞ്ഞു പോയി.. പക്ഷെ ഒരു അവസരം കൂടി കൊടുത്തു എന്നെ ഒള്ളു... ഹാഷിം അത് കേട്ടപ്പോൾ പറഞ്ഞു... Mr.. നിയമം നടപ്പാക്കാൻ ആണ് ഞങ്ങൾ ഉള്ളത്.. ശിഷിക്കാൻ നിങ്ങളെ ആരാണ് ചുമതലപ്പെടുത്തിയത്.. മര്യാദക്ക് കീഴടങ്ങണം.നാട്ടിലെ ക്രമസമാദാനം തകർക്കാൻ ശ്രമിക്കരുത്... അങ്ങേ തലക്കൽ നിന്ന് ഒരു ചിരി ഉയർന്നു... ആർക്കാണ് മറ്റൊരാളെ ദ്രോഹിക്കാൻ അവകാശം കൊടുക്കുന്നത്.. അത് പോലെ തന്നെ ആണ് ഇതും.. ഇവിടെ പതഞ്ഞു നുരയുന്ന ലഹരി എവിടെ നിന്ന് വരുന്നു..ആ ലഹരിയുടെ. ഇരകൾ അല്ലെ അഞ്ചു കുട്ടികളും. മരിച്ചു പോയ ആ പാവം മോനും.. നിങ്ങൾക്ക് അതിന് എതിരെ എന്ത് ചെയ്യാൻ സാധിച്ചു mr ഹാഷിം.. നിങ്ങൾ പിടിച്ചു എടുത്ത ക്രിമിനൽസ് എവിടെ പോയി.. അവർക്ക് നിങ്ങൾ കൊടുത്ത ശിക്ഷ എന്താണ്.. നിയമം വഴി അവർ പുറത്തേക്ക് തന്നെ പോയി.. ഹാഷിം നിങ്ങൾ യഥാർത്ഥ പോലിസ് ആണ്.. അത് കൊണ്ട് തന്നെ ഞാൻ ഒരു വിവരം പറയാം.. തനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് കാണിച്ചു താ.. താൻ പറഞ്ഞനിയമം കൊണ്ട് ഈ കേരളത്തിൽ എന്താണ് ഉപകാരം എന്ന് അറിയിച്ചു താ.. ഞാൻ കീഴടങ്ങാം.. ഇന്ന് രാത്രി ഒൻപതു മണിക്ക് വയനാട് കർണ്ണാടകബോർഡർ വഴി.. കബനി പുഴക്കു കുറുകെ. കോടികൾ വില വരുന്ന മയക്കു മരുന്ന് കേരളത്തിൽ എത്താൻ പോകുന്നു... താൻ പറഞ്ഞ നിയമം വെച്ച്. എന്ത് ചെയ്യാൻ കഴിയും എന്ന് കാണിച്ചു താ..കറക്റ്റ് സ്പോട്ട്.. ചെക്ക് പോസ്റ്റിനു മുൻപ് ഉള്ള ആഴം കുറഞ്ഞ സ്ഥലം.. അനവധി. പാറ കൂട്ടങ്ങൾ കാണാം അവിടെ..മൂന്നടി. താഴ്ച ഉള്ള ഏരിയ ആണ് അവിടെ... ചെല്ലാൻ നോക്ക്.. ഇപ്പോൾ പോയാൽ മതി.... പെട്ടന്ന് ഫോൺ കട്ട് ആയി... ഹാഷിം.. ഫോണിലേക്ക് നോക്കി.. റെജിയും മീരയും ആകാംഷയോടെ ഹാഷിമിന്റെ നേരെ നോക്കി നിന്നു... ഹാഷിം അവരെ നോക്കി കൊണ്ട് പറഞ്ഞു.. വിളിച്ചത് അയാൾ ആയിരുന്നു കൽക്കി..?? നെറ്റ് കോൾ ആയിരുന്നു... കബനി നദി വഴി മയക്കു മരുന്ന് ഇന്ന് രാത്രി ഒൻപതു മണിക്ക് കേരള ബോർഡർ കടക്കും എന്ന് ആണ് പറഞ്ഞത്.. അത് കേട്ടപ്പോൾ മീര പറഞ്ഞു.. നമ്മളെ വഴി തിരിച്ചു വിടാൻ ഉള്ള ഐഡിയ ആണെന്ന് തോന്നുന്നു സാർ.. അയാളുടെ പുറകെ പോകാതെ ഇരിക്കാൻ.. അത് കേട്ടപ്പോൾ ഹാഷിം. മെല്ലെ. തല ആട്ടി കൊണ്ട് പറഞ്ഞു. No. അയാൾ അത് പറഞ്ഞിട്ടുണ്ട് എങ്കിൽ സത്യം ആയിരിക്കും... ഇപ്പോൾ ടൈം 12..നമുക്ക് ഒന്ന് ട്രൈ ചെയ്യാം എന്താ.. അത് കേട്ടപ്പോൾ റെജി മത്തായി പറഞ്ഞു.. ഹാഷിം അത് വേണോ.. നമ്മുടെ ഡ്യൂട്ടി അത് അല്ല ഇപ്പോൾ..ഡിജിപി സാറിനോട് പറയാം അത് പോരെ.. ഹാഷിം ഒന്ന് ആലോചിച്ചു.. പിന്നെ ഡിജിപി ക്ക് ഫോൺ ചെയ്തു.. കാര്യങ്ങൾ മുഴുവൻ അറിയിച്ചു... രാത്രി ഒൻപതു മണി... വയനാട് കർണാടക ബോർഡർ.. കബനി നദിയുടെ ഒരു സൈഡിലെ കാട്ടിൽ നിന്ന് ഒരു ടോർച് മൂന്ന് വട്ടം മിന്നി.. അഞ്ചു മിനിറ്റ് കൊണ്ട് വയനാട് ചെക്ക് പോസ്റ്റിന്റെ അടുത്ത് നിന്ന് അങ്ങോട്ടും ടോർച് മിന്നി.. നേരിയ നിലാവിൽ കമ്പനി പുഴ ശാന്തമായി ഒഴുകി കൊണ്ടിരുന്നു... കർണ്ണാടക.ബോർഡറിൽ നിന്ന്.. മൂന്നു പേർ തോളിൽ തൂക്കിയ ബാഗുമായി പുഴയിലേക്ക് ഇറങ്ങി... മുട്ട് ഒപ്പം വെള്ളത്തിലൂടെ അവർ. മെല്ലെ കരയെ നോക്കി നടന്നു.. കരയിൽ നിന്നിരുന്നവർ അക്ഷമരായിഅത് നോക്കി നിന്നു.. അവരുടെ കയ്യിൽ വലിയ രണ്ട് ചാക്ക് ഉണ്ടായിരുന്നു.. മറു കരയിൽ നിന്ന് വന്നവർ അവരുടെ ബാഗ്. കാത്തു നിന്നവരെ ഏൽപ്പിച്ചു കൊണ്ട്.. അവർ കൊടുത്ത ചാക്ക് തലയിൽ ഏറ്റി വീണ്ടും പുഴ കുറുകെ കടന്നു... രാത്രി പത്തു മണി... ഹാഷിമിന്റെ മൊബൈലിലേക്ക് ഒരു ഫോൺ കോൾ വന്നു... Mr ഹാഷിം.. നിങ്ങളുടെ നിയമം തോറ്റു പോയല്ലോ.. മയക്കു മരുന്ന് കേരള ബോർഡർ താണ്ടി കഴിഞ്ഞു... നിങ്ങളെ പോലെ ഉള്ള പോലിസ് ഉദ്യോഗസ്ഥന്. ഈ കാര്യത്തിൽ ഒരു പുല്ലും ചെയ്യാൻ ആയില്ല... മയക്കു മരുന്നിനു അകമ്പടി സേവിക്കുന്നത് കാക്കി ഇട്ട പട്ടികൾ തന്നെ ആണ് ഹാഷിം...പുലർച്ചെ. അഞ്ചു മണിക്ക്. മയക്കു മരുന്ന് ഷോളയാർ കടക്കും... ആംബുലൻസ് ആയിരിക്കും വാഹനം.. അതിനു പുറകെ.നീ പറഞ്ഞ. നിയമം അകമ്പടി സേവിക്കുന്നുണ്ടാവും.. പ്രധാന റോഡ് വഴി ആകില്ല അവർ വരുന്നത്.. കുറച്ചു മാറി ആൾ സഞ്ചാരം കുറഞ്ഞ വഴി ആകും...ചെല്ലാൻ നോക്ക്.. ഇടുന്ന കാക്കി നിന്റെ. മനസ്സിൽ ആണേൽ ചെല്ല്.. അത് അല്ല. ശരീരത്തെ മാത്രം ആണ് കാക്കി പൊതിഞ്ഞു വെച്ചത് എങ്കിൽ മൂടി പുതച്ചു കിടന്നു ഉറങ്ങിക്കോ... ഫോൺ കട്ട് ആയി... ഹാഷിം പല്ല് ഞെരിച്ചു.. പിന്നെ ഫോൺ എടുത്തു ഡിജിപി. യെ വിളിച്ചു.. ഫോൺ റിങ് ചെയ്തു നിന്നു.. ഹാഷിം മുഷ്ട്ടി ചുരുട്ടി വായുവിൽ ഇടിച്ചു... അത് കണ്ട് നിന്ന റെജി മത്തായി ചോദിച്ചു... എന്താടാ എന്ത് പറ്റി... നിന്റെ മുഖം ചുവന്നല്ലോ... ഹാഷിം പല്ല് ഞെരിച്ചു കൊണ്ട് കാര്യങ്ങൾ പറഞ്ഞു... അത് കേട്ടപ്പോൾ റെജി മത്തായി പറഞ്ഞു.. നിന്റെ പ്ലാൻ എന്താണ് ഹാഷിം.. ഹാഷിം തന്റെ പിസ്റ്റൽഎടുത്തു കൊണ്ട് പറഞ്ഞു.. ഷോളയാർ താണ്ടില്ല മയക്കു മരുന്ന്.. ഞാൻ അത് തടയാൻ പോകുന്നു... ഹാഷിം മൊബൈലിൽ നിന്ന് പോലിസ് സ്റ്റേഷനിൽ വിളിച്ചു.. മാഹിൻ ആയിരുന്നു ഫോൺ എടുത്തത്.. സാർ എന്താണ്.. മാഹിൻ ചോദിച്ചു.. ഹാഷിം അയാളോട് പറഞ്ഞു.. പുലർച്ചെ അഞ്ചു മണിക്ക് ഡ്യൂട്ടിയിൽ ഉള്ള. Asi സാഗറും താനും സിറ്റിയിൽ എത്തണം.. ഇവിടെ വന്നു വേണം പോകാൻ... ഞങ്ങൾ ഇവിടെ ഓഫീസിൽ ഉണ്ട്..മാർക്കറ്റ് റോഡ് ഓപ്പോസിറ്റ് ഉള്ള ചെറിയ വഴി ആണ് നമ്മൾ നിൽക്കേണ്ടത്... .പ്രധാനപ്പെട്ട ഒരു ഓപ്പറേഷൻ ഉണ്ട്.. ആരും അറിയരുത് കേട്ടല്ലോ... ഹാഷിം ഫോൺ വെച്ചു... റെജി മത്തായി അവനെ നോക്കി കൊണ്ട് പറഞ്ഞു.. ഞാൻ സിറ്റി വരെ പോയി വരാം.. ഞാനും വരുന്നു നിന്റെ കൂടെ.. ഒറ്റക്ക് പോകണ്ട.. റെജി പുറത്തേക്ക് പോയി... പുലർച്ചെ 4..50... ഷോളയാർ സിറ്റിയുടെ നടുക്ക് ഉള്ള വലിയ ലൈറ്റിനുതാഴെ.. പോലിസ് വാഹനം ഒതുക്കി ഇട്ടിരുന്നു..അടുത്ത റോഡിൽ കുറച്ചു മാറി. ഹാഷിം.. റെജി. സാഗർ. മാഹിൻ എന്നിവർ റോഡിലേക്ക് നോക്കി തന്നെ നിൽക്കുന്നു... കുറച്ചു കഴിഞ്ഞു.. ഒരു ആംബുലൻസിന്റെ ശബ്ദം അവർ കേട്ടു... ഹാഷിം റോഡിലേക്ക് കയറി നിന്നു.. കൂടെ ഉള്ളവരും... ആംബുലൻസ് ചീറി പാഞ്ഞു വന്നു അവരുടെ മുന്നിൽ ബ്രേക്ക് ഇട്ടു നിന്നു... ആംബുലൻസിന്റെ. സിഗ്നൽ ഓഫ് ചെയ്യാൻ ഹാഷിം ആഗ്യം കാണിച്ചു... ആംബുലൻസ് ഡ്രൈവർ പുറത്തു ഇറങ്ങി.. സാർ. എറണാകുളം പോകുന്ന വഴി ആണ്.. അർജെന്റ്റ് ആണ്.. എന്താ കാര്യം... ഹാഷിം മാഹിന്റെ നേരെ നോക്കി.. മാഹിനും സാഗറും ആംബുലൻസിന്റെ അടുത്തേക്ക് ചെന്നു... പെട്ടന്ന് അതിൽ നിന്നു നാലു പേർ ഇറങ്ങി... അവരുടെ കയ്യിൽ മാരകായുധങ്ങൾ ഉണ്ടായിരുന്നു... കുറച്ചു മാറി ഒരു പോലിസ് വാഹനം റോഡിൽ ഇട്ടു തിരിച്ചു പോകുന്നത് ഹാഷിം കണ്ടു... പെട്ടന്ന് ആംബുലൻസ് ഡ്രൈവർ ഹാഷിമിന്റെ നേരെ പാഞ്ഞു വന്നു... ഹാഷിമിന്റെ ചുരുട്ടിയ കൈ അയാളുടെ നെഞ്ചിൽ തന്നെ ആഞ്ഞു പതിഞ്ഞു... ആംബുലൻസിന്റെ ഉള്ളിൽ നിന്ന് ഇറങ്ങിയർ അവരെ നേരിട്ടു.. റോഡിൽ. അവർ പരസ്പരം ഏറ്റു മുട്ടി... ഹാഷിം മുന്നോട്ട് കുതിച്ചു മുന്നിൽ വന്ന ആളുടെ കൈ പിടിച്ചു തിരിച്ചു കൊണ്ട് അടുത്ത ആളിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി... റെജി മത്തായി ഒരാളെ റോഡിൽ അമർത്തി പിടിച്ചു കിടത്തി അയാളുടെ നടുവിൽ മുട്ട് കാൽ കൊണ്ട് അമർത്തി... നിമിഷ നേരം കൊണ്ട് ആംബുലൻസിൽ വന്നവർ റോഡിൽ കിടന്നു ഞരങ്ങി.. ഹാഷിം മാഹിനെ നോക്കി കൊണ്ട് പറഞ്ഞു.. എല്ലാത്തിനെയും കയറ്റിക്കൊ.. ഞാൻ ആംബുലൻസ് ആയി വരാം... മാഹിനും സാഗറും കൂടി അവിടെ കിടന്നവരെ പിടിച്ചു. പോലിസ് വാഹനത്തിൽ കയറ്റി.. അവർ അവിടെ നിന്ന് പോയി.. ഹാഷിം. കൈ കുടഞ്ഞു കൊണ്ട്.. റെജിയെ നോക്കി.. എടാ നമുക്ക് ഇത് കൊണ്ട് സ്റ്റേഷനിലേക്ക് പോകാം... പെട്ടന്ന് അങ്ങോട്ട് ഒരു പജീറോ വന്നു നിന്നു... അതിൽ നിന്ന് അഞ്ചു പേർ ഇറങ്ങി.. ഹാഷിം.. റെജിയെ പുറകോട്ട് മാറ്റി നിർത്തി കൊണ്ട് പറഞ്ഞു.. എടാ ആംബുലൻസ് എടുത്തു പോ.. ഞാൻ ഇവരെ നോക്കാം.. പോലിസ് സ്റ്റേഷനിൽ എത്തിച്ചാൽ മതി.. പെട്ടന്ന് ഹാഷിം ഒന്ന് ഞെട്ടി... തന്റെ ഇടത്തെ വാരിയെല്ലിൽ ഒരു തണുപ്പ് കയറി പോകുന്ന പോലെ... ഹാഷിം തിരിഞ്ഞു നോക്കി.. അടുത്ത നിമിഷം ഹാഷിമിന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കി കൊണ്ട് റെജി മത്തായിചിരിച്ചു കൊണ്ട് പറഞ്ഞു... ഹാഷിം.. കോടികൾ ആണ് ഇതിൽ.. നിന്നോട് ഉള്ള ഇഷ്ട്ടം കൊണ്ട് ആണ് പറഞ്ഞത് ഇതിൽ തല ഇടല്ലേ മോനെ എന്ന്... പക്ഷെ നിനക്ക് ചാവാൻ ആണ് വിധി... അതി ശക്തമായ ഒരു ഇടി മുഴങ്ങി... അതോടൊപ്പം മഴ പെയ്തു തുടങ്ങി... ഹാഷിമിന്റെ കവിൾ വിറച്ചു... അവൻ റെജിയുടെ കഴുത്തിൽ പിടിച്ചു കൊണ്ട് പറഞ്ഞു... ചതിച്ചു അല്ലേടാ നാറി... റെജി ചിരിച്ചു കൊണ്ട് ഹാഷിമിന്റെ നെഞ്ചിൽ പിടിച്ചു തള്ളി... അടുത്ത നിമിഷം ഒരാൾ ഹാഷിമിന്റെ തലയിൽ തന്നെ ഇരുബ് റാഡ് കൊണ്ട് ആഞ്ഞു അടിച്ചു... ഹാഷിം റോഡിലേക്ക് വീണു... റെജി ഉറക്കെ പറഞ്ഞു.. ആംബുലൻസ് ഒരാൾ എടുത്തോളൂ.. വേഗം വേണം.. ഇവൻ തീർന്നു കഴിഞ്ഞു... ഞാൻ ഇവനെ ഹോസ്പിറ്റലിൽ എത്തിക്കാം.. മരിച്ചു എന്ന് ഉറപ്പ് ആക്കി കൊണ്ട്.... റെജി മത്തായി റോഡിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ഹാഷിമിന്റെ നേരെ നോക്കി കൊണ്ട് ഒന്ന് ചിരിച്ചു... മഴ കൂടുതൽ ശക്തി പ്രാപിച്ചു തുടങ്ങി... ഹാഷിമിന്റെ ദേഹത്ത് നിന്ന് ചോര മഴവെള്ളത്തോടൊപ്പം ഒഴുകി പരന്നു... ആംബുലൻസ് ഒരാൾ വന്നു ഓടിച്ചു കൊണ്ട് പോയി... പുറകെ പജീറോയിൽ വന്നവരും... റെജി മത്തായി ചുറ്റും ഒന്ന് നോക്കി... പിന്നെ കയ്യിൽ ഇരുന്ന കത്തി ദൂരെ വലിച്ചു എറിഞ്ഞു...???തുടരും കണ്ണൂർകാരൻ ❤️❤️❤️❤️❤️ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!
📔 കഥ - 22 Part ் 22 Part ் - ShareChat