കാന്താരി പ്രിൻസ്
ShareChat
click to see wallet page
@kanthariprince
kanthariprince
കാന്താരി പ്രിൻസ്
@kanthariprince
എന്റെ വരികളിൽ പെയ്യുന്ന പ്രണയംനീ അറിയുന്നുണ്ടോ?⛈️
😋 🤙🏻 .#😋 തനി നാടൻ രുചികൾ #👩‍🍳 പാചകലോകം #🥘 ഊണ് #🍲 ഇന്നത്തെ രുചി #🍲 ഇന്നത്തെ രുചി #🥗 ഇന്നത്തെ ഭക്ഷണം കഥാ വരും ഇട്ടോ 🤙🏻
😋 തനി നാടൻ രുചികൾ - ShareChat
#💭 എന്റെ ചിന്തകള്‍ #📝 ഞാൻ എഴുതിയ വരികൾ #😞 വിരഹം #💔 നീയില്ലാതെ #😔സങ്കടം ♥️🫰🏻 പടിയിറങ്ങി പോയവർ ആരും ആയിക്കട്ടെ.... 🫥
💭 എന്റെ ചിന്തകള്‍ - @/80896)06 @0860906 |$@@( 63$)61010)86_|96@|6)90 0_|689, 69002ದ66 ೨(೧1ಃ63012l8 ೧) 63(08 6(9&)88 |90|80  6096)960) @SmBenIoclemiouo; (0) @nlemcgos @o9an)aono గ ng)mlasoa] 612969)|6(9[() 629 (8)(6m) 9(6@ 99(990|@8098" 60(2[6 00236$ 00(%0 60( (8009@| ू|(2[|8)600|>|8 (08006 0$(93819338(2!9(6, 608(9(600|0309(`(0236$ 6(60!3 9086)$ @9(6@(1)|996[)" 09(009@|0|@9)80" @/80896)06 @0860906 |$@@( 63$)61010)86_|96@|6)90 0_|689, 69002ದ66 ೨(೧1ಃ63012l8 ೧) 63(08 6(9&)88 |90|80  6096)960) @SmBenIoclemiouo; (0) @nlemcgos @o9an)aono గ ng)mlasoa] 612969)|6(9[() 629 (8)(6m) 9(6@ 99(990|@8098" 60(2[6 00236$ 00(%0 60( (8009@| ू|(2[|8)600|>|8 (08006 0$(93819338(2!9(6, 608(9(600|0309(`(0236$ 6(60!3 9086)$ @9(6@(1)|996[)" 09(009@|0|@9)80" - ShareChat
ലാപ്ടോപ്പ് സ്ക്രീനിലെ വെളിച്ചം മങ്ങിമങ്ങി വന്നപ്പോൾ ലെച്ചുവിന്റെ മനസ്സ് കാലത്തെ പുറകോട്ട് നടത്തിക്കൊണ്ട് കൃത്യം 26 വർഷം പുറകിലേക്ക്, അതായത് വർഷം 2000-ലേക്ക് ചെന്നെത്തി... 🔄 അന്ന് ലെച്ചുവിന് പ്രായം കുറവാണ്. ഓടിക്കളിച്ചും ചിരിച്ചും നടന്ന ഒരു സുന്ദരമായ കുട്ടിക്കാലം.😌 ലെച്ചു താമസിക്കുന്ന ഈ വീടല്ല അന്നുണ്ടായിരുന്നത്. ഇത് പിന്നീട് അവളുടെ അച്ഛനും അമ്മയും കൂടി വാങ്ങിയ വീടാണ്..ഇപ്പോൾ താമസിക്കുന്നവീട്...ഒരു ചെറ്റപുരയിൽ. ആണ്..... അന്ന് (2000-ൽ) അവൾക്ക് വേറെയൊരു കൂട്ടു കുടുംബവും, എല്ലാവരും ഒത്തുതാമസിക്കുന്ന വലിയൊരു പഴയ തറവാടുമുണ്ടായിരുന്നു. ആ തറവാട്ടു വീടിന് തൊട്ടരികിലായി തെളിഞ്ഞ വെള്ളമൊഴുകുന്ന ഒരു വലിയ തോടുണ്ടായിരുന്നു വർഷം 2000 🔄 ചെറുപ്പം മുതലേ ലെച്ചുവിന് ആ തോട് ജീവനായിരുന്നു. പണ്ടും, എന്തിനേറെ പറയുന്നു അവൾ എന്നു ആ തോട്ടിൽ തന്നെയാണ് ഇറങ്ങി കുളിക്കാറുള്ളത്. തറവാടിന്റെ മുറ്റത്ത് എപ്പോഴും കോഴികൾ കൊത്തിപ്പെറുക്കി നടപ്പുണ്ടാകും. വൈകുന്നേരമാകുമ്പോൾ ആ കോഴികളെല്ലാം വീടിന്റെ തൊട്ടടുത്തുള്ള ഒരു ചെറിയ മരത്തിന്റെ ചില്ലകളിൽ പോയി വരിവരിയായി ഇരിക്കും. ലെച്ചു അപ്പോഴൊക്കെ ആ മരച്ചുവട്ടിൽ വന്ന് നിന്ന് അങ്ങനെ മിണ്ടാതെ നിൽക്കും. 😌 ഹായ് ഹായ്....🥰😀 അന്ന് ആ തറവാട്ടിൽ അമ്മച്ചിയും (അമ്മൂമ്മ) വലിയമ്മമാരും ഒക്കെയുണ്ടായിരുന്നു. ലെച്ചു ഓടിക്കളിക്കുന്നത് കാണുമ്പോൾ അമ്മച്ചി എപ്പോഴും പറയുമായിരുന്നു എടീ കൊച്ചേ... ഇങ്ങനെ കാടുകയറി ഓടല്ലേ. പെണ്ണുങ്ങളായാൽ ഒതുക്കവും അടക്കവും വേണം. വീണു വല്ലതും പറ്റിയാൽ പിന്നെ ആരും നോക്കാനുണ്ടാവില്ല പക്ഷേ ആ കുട്ടിമനസ്സ് അത് കേട്ടില്ല. ഒരു ദിവസം കൂട്ടുകാരോടൊപ്പം മുറ്റത്ത് ഓടിക്കളിക്കുന്നതിനിടയിലാണ് ആദ്യത്തെ ആ വലിയ അപകടം പറ്റുന്നത്. ഓട്ടത്തിനിടയിൽ പെട്ടെന്ന് ബാലൻസ് തെറ്റി അവൾ ചെന്ന് ഭയങ്കരമായി ഇടിച്ചത് തറവാട്ടിലെ ആ കട്ടിയുള്ള ഭിത്തിയിലായിരുന്നു💥 "അമ്മേ..." എന്ന് വിളിച്ചുള്ള അവളുടെ ആ നിലവിളി തറവാട്ടിൽ മുഴങ്ങിക്കേട്ടു. തല ഭിത്തിയിലിടിച്ച് കടുത്ത വേദനകൊണ്ട് അവൾ തറയിൽ കിടന്ന് പുളഞ്ഞു. അത് കണ്ട് മുത്തഅമ്മ ഓടിവന്നു: എന്താടീ ഇവിടെ? നോക്കിനടന്നൂടെ നിനക്ക്? എപ്പോഴും ഈ ഒരൊറ്റ ഓട്ടമാ... തലയിടിച്ചു ചോര വന്നോന്ന് നോക്കട്ടെ. അവർ അന്ന് ആ വേദനയെ നിസ്സാരമായി തള്ളിപ്പറഞ്ഞു. ദിവസങ്ങളോളം ആ കടുത്ത വേദന അവൾ ഉള്ളിലൊതുക്കി നടന്നു. 🤕 പക്ഷേ, വിധി അവിടെയും നിർത്തിയില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും കൂട്ടുകാരോടൊപ്പം ഓടിക്കളിക്കുന്നതിനിടയിൽ അവൾ ഉമ്മറത്തെ ആ കൽപ്പടിയിലേക്ക് വഴുതി വീണു! ആ വീഴ്ചയിൽ അവളുടെ തലച്ചോറിലെ ഒരു പ്രധാന ഞരമ്പിന് ചെറിയൊരു ഷോട്ട് (Damage) സംഭവിച്ചു. അവിടുത്തെ ആ ഞരമ്പ് വലിയൊരു മുറിവായി മാറി. അവിടെ നിന്നാണ് അവളുടെ ജീവിതത്തെ നരകതുല്യമാക്കിയ ആ 'ഫിക്സ്' (Fits/ചുഴലി) അവളെ പിടികൂടാൻ തുടങ്ങിയത്... 🩺 അങ്ങനെയൊരിക്കൽ, അവൾക്ക് ആദ്യമായി ഒരു പുതിയ ടൂത്ത് ബ്രഷ് വാങ്ങിക്കൊടുത്തു. ആ കുട്ടിമനസ്സിന്റെ സന്തോഷത്തിൽ പുതിയ ബ്രഷും കയ്യിൽ പിടിച്ച് മുറ്റത്തുകൂടി ആവേശത്തോടെ ഓടിവരികയായിരുന്നു ലെച്ചു. 🪥 "ദാ... എനിക്ക് പുതിയ ബ്രഷ് കിട്ടിയേ 😍 ഞാൻ വേഗം പല്ലുതേക്കട്ടെ. ചിറ്റയെ കാണിക്കാം...." എന്ന് പറഞ്ഞ് അവൾ സന്തോഷത്തോടെ തിണ്ണയിലേക്ക് ഓടിക്കയറാൻ നോക്കി. "എടീ പതിയെ ഓടടീ... വീഴും" എന്ന് കൂടെയുള്ളവർ വിളിച്ചുപറഞ്ഞതും ലെച്ചുവിന്റെ കാലൊന്ന് തെറ്റിയതും ഒപ്പമായിരുന്നു. അവൾ ഭയങ്കരമായി നിലത്തു വീണു. ഇത്തവണ അവളുടെ തലയുടെ ഒരു വശത്താണ് കടുത്ത ആഘാതമേറ്റത്. ചോര ഒഴുകാൻ തുടങ്ങി. 🩸 ആശുപത്രിയിലെ ആ തണുത്ത ഓപ്പറേഷൻ തിയേറ്ററിലെ ടേബിളിൽ കിടക്കുമ്പോൾ ലെച്ചു വേദനകൊണ്ട് നിലവിളിക്കുകയായിരുന്നു. ഡോക്ടർമാർ അവളുടെ തലയുടെ സൈഡിൽ തുന്നലുകൾ ഇടാൻ തുടങ്ങി. "ഡോക്ടർ... എന്റെ മോൾക്ക് എങ്ങനെയുണ്ട്? വലിയ കുഴപ്പമുണ്ടോ?" പുറത്തുനിന്ന് അമ്മ പരിഭ്രാന്തിയോടെ ചോദിച്ചു. "തലയുടെ വശത്ത് വലിയൊരു മുറിവാണ്. ഞരമ്പുകൾക്ക് ക്ഷതമേറ്റിട്ടുണ്ട്. തൽക്കാലം തുന്നിയിടാം..." ഡോക്ടർ ഗൗരവത്തിൽ പറഞ്ഞു. കൃത്യം 16 സ്റ്റിച്ചുകൾ 🧵🩹 ആ കുഞ്ഞുപ്രായത്തിൽ സൂചി തലയിലേക്ക് ഇറങ്ങുമ്പോൾ അവൾ അനുഭവിച്ച വേദന സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായിരുന്നു.🫥 ഇന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ആ 16 സ്റ്റിച്ചിന്റെ വലിയൊരു പാട് അവളുടെ തലയുടെ സൈഡിൽ ഇപ്പോഴുമുണ്ട്. എങ്കിലും നീളമുള്ള അവളുടെ ആ കറുത്ത കാർകൂന്തൽ ഉള്ളതുകൊണ്ട് മാത്രമാണ് ആ വലിയ പാട് ഇപ്പോൾ പുറമെ കാണാത്ത രീതിയിൽ മറഞ്ഞിരിക്കുന്നത്... 💇‍♀️💔 അങ്ങനെ തലയിൽ പതിനാറ് സ്റ്റിച്ചുകളുമായി കഠിനമായ വേദനയോടെ ലെച്ചു ആ പഴയ വീട്ടിൽ കട്ടിലിൽ കിടക്കുകയാണ്. അന്ന് അവൾ വളരെ ചെറിയ കുട്ടിയാണ്, കഷ്ടിച്ച് LKG-യിൽ പഠിക്കുന്ന കാലം. 🎒🧒 അമ്മ വിലാസിനി അപ്പോൾ അടുക്കളയിൽ പാചകവും വീട്ടുജോലികളുമായി തിരക്കിലായിരുന്നു. തലയിലെ മുറിവിന്റെ നീറ്റലും ഫിക്സ് വന്നതിന്റെ ക്ഷീണവും കാരണം ലെച്ചു പതുക്കെ കട്ടിലിൽ എഴുന്നേറ്റിരുന്നു. ആ സമയത്താണ് അവളുടെ സ്കൂളിലെ ടീച്ചർ (സരോമ്മ) അവളെ കാണാനായി ആ മുറിയിലേക്ക് കയറി വന്നത്. 👩‍🏫 സരോമ്മ ടീച്ചർ ലെച്ചുവിന്റെ അരികിലേക്ക് വന്നിരുന്ന് അവളുടെ തലയിലെ ആ വലിയ ബാൻഡേജിൽ പതുക്കെ തലോടി. എന്നിട്ട് തന്റെ കയ്യിലിരുന്ന ഒരു ചെറിയ ബിസ്കറ്റ് പാക്കറ്റിൽ നിന്നും ഒരു ബിസ്കറ്റ് എടുത്ത് ലെച്ചുവിന് നേരെ നീട്ടി. സരോമ്മ ടീച്ചർ: ദാ... എന്റെ കുട്ടിക്ക് ടീച്ചർ തരുന്നതാ. ഇത് കഴിക്ക് മോളേ... വേദനയൊക്കെ ഇപ്പോ മാറും കേട്ടോ... 🥰 ആ കുഞ്ഞുപ്രായത്തിൽ ലെച്ചുവിന് ആ ബിസ്കറ്റ് വാങ്ങാൻ വല്ലാത്തൊരു മടിയും നാണവും തോന്നിയിരുന്നു. എങ്കിലും അവൾ കൈ നീട്ടി ആ ബിസ്കറ്റ് വാങ്ങി. കാരണം മറ്റൊന്നുമായിരുന്നില്ല സ്കൂളിൽ കൃത്യമായി പഠിച്ചില്ലെങ്കിൽ കിട്ടുന്ന പിച്ചും തല്ലും ഓർത്ത് അവളുടെ മനസ്സിൽ ടീച്ചർമാരെക്കുറിച്ച് വലിയൊരു പേടിയുണ്ടായിരുന്നു 😂 ആ പേടികൊണ്ട് അവൾ പതുക്കെ ബിസ്കറ്റ് വാങ്ങി കടിച്ചു.😁 കുറച്ചു ബിസ്കറ്റ് കഴിച്ച് വിശപ്പടങ്ങിയപ്പോൾ, ടീച്ചറുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ ലെച്ചുവിന്റെ ഉള്ളിലെ പേടിയെല്ലാം പതുക്കെ മാറി. 😌 അവൾ തന്റെ കുഞ്ഞു ശബ്ദത്തിൽ ടീച്ചറോട് ഓരോ വിശേഷങ്ങളും സംസാരിക്കാൻ തുടങ്ങി... അങ്ങനെ സരോമ്മ ടീച്ചറോട് സംസാരിച്ച് പേടിയൊക്കെ മാറിയ ആ ദിവസങ്ങളിലാണ് ലെച്ചു തന്റെ പ്രാണനായ കൂട്ടുകാരി മീരയുടെ വീട്ടിലേക്ക് പോകുന്നത്. 👭 മീരയുടെ വീട്ടിലെ മുറ്റത്ത് മനോഹരമായ ഒരു റോസാച്ചെടി നിന്നിരുന്നു. അതിൽ ചുവന്നു തുടുത്ത ഒരു വലിയ റോസാപ്പൂവ് വിരിഞ്ഞു നിൽപ്പുണ്ട്. അത് കണ്ടതും ലെച്ചുവിന് ഉള്ളിൽ പണ്ടേയുള്ള ഒരു കുഞ്ഞു സംശയം വീണ്ടും തലപൊക്കി. 🤔 ലെച്ചു പതുക്കെ ആ ചെടിയുടെ അടുത്തേക്ക് ചെന്ന്, പൂവിലേക്ക് മുഖം അടുപ്പിച്ചു. ലെച്ചു: ഡീ മീരേ... ഈ റോസാപ്പൂവിന് ശരിക്കും മണമുണ്ടോടീ ? 🌹👃 അത് കേട്ടതും മീരയ്ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. അവൾ ലെച്ചുവിനെ നോക്കി അങ്ങോട്ട് ഭയങ്കര കളിയാക്കലായിരുന്നു! 🤣 മീര: അയ്യോടീ മണ്ടി... റോസാപ്പൂവിന് മണമുണ്ടോ എന്നാണോ നീ ഈ ചോദിക്കുന്നത്? നിനക്കിത് ഇതുവരെ അറിയില്ലായിരുന്നോടി.... 🤪 ഡീ മുല്ലപൂവ്... അതിന് നല്ല മണമാ...... കൂട്ടുകാരിയുടെ ആ കളിയാക്കൽ കേട്ടപ്പോൾ ലെച്ചുവിനും വല്ലാത്തൊരു നാണം തോന്നി. അവൾ പല്ലെല്ലാം കാട്ടി മീരയെ നോക്കി പതുക്കെ അങ്ങോട്ട് ചിരിച്ചു. ആ കുഞ്ഞുപ്രായത്തിലെ സൗഹൃദത്തിന്റെ എത്ര സുന്ദരമായ ഓർമ്മയായിരുന്നു അത് 🥰 ലച്ചുവിന്റെ ചുണ്ടിൽ ആ ഓർമ്മകൾ വരുമ്പോൾ ഇപ്പോഴും ഒരു ചെറിയ പുഞ്ചിരി വിരിയാറുണ്ട്. 😌 ഡീ........🧕🏻 തുടരും....... - kanthariprince 🖤 കഥ ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവരും വന്ന് ഒരു ഹാർട്ട് (❤️/🖤) ഇട്ടേക്കണേ... 😌 #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💭 എന്റെ ചിന്തകള്‍ #👨‍👩‍👧‍👦 കുടുംബം
📔 കഥ - 62121 plbig] 5201550 62121 plbig] 5201550 - ShareChat
നോട്ടങ്ങളും..🥲. ചില മണ്ടൻ ചോദ്യങ്ങളും കുറച്ചു ദിവസങ്ങൾക്ക് മുൻപാണ്. ഒരു കടയിൽ ജോലിക്ക് കയറുന്നതിനെക്കുറിച്ച് സംസാരിക്കാൻ പോയതായിരുന്നു അന്ന് ഒരു ജോലി കാര്യത്തിന് വേണ്ടിയാണ് ഞാൻ ആ കടയിലേക്ക് ചെന്നത്. അവിടുത്തെ മുതലാളിയുമായി കുറച്ചു നേരം സംസാരിച്ചു. എന്റെ സംസാരവും പെരുമാറ്റവുമെല്ലാം അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അയാളുടെ മുഖത്ത് ഒരു ആശയക്കുഴപ്പം വന്നത്. എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് അയാൾ ചോദിച്ചു......... നീ... നീ ഒരു ട്രാൻസ്ജെൻഡർ ആണോ?... 🥲 🙂 അല്ല..... ഒരു നിമിഷം എന്റെ ഉള്ളിൽ എന്തോ ഒന്ന് വിങ്ങി. എങ്കിലും ഞാൻ തളർന്നില്ല. ഒരു സാധാരണക്കാരന്റെ ലുക്കിൽ നിന്നോ പെരുമാറ്റത്തിൽ നിന്നോ അല്പം വ്യത്യസ്തമായി ആരെ കണ്ടാലും ഉടനെ അവരെ അളക്കാൻ ഇറങ്ങുന്ന ചില മനുഷ്യരുണ്ട് നമ്മുടെ നാട്ടിൽ 🧠 അയാളുടെ ആ മണ്ടൻ ചോദ്യത്തിന് മുന്നിൽ ഞാൻ ഒന്നു പതുക്കെ ചിരിച്ചു. കാരണം, നാട്ടുകാരുടെ സർട്ടിഫിക്കറ്റോ ലേബലോ നോക്കിയല്ല ഞാൻ ജീവിക്കുന്നത്. - കാന്താരി പ്രിൻസ് (kanthariprince 🖤 hmmm 🙂 #📝 ഞാൻ എഴുതിയ വരികൾ #💭 എന്റെ ചിന്തകള്‍ #😔സങ്കടം #😔Sad Status #❤ സ്നേഹം മാത്രം 🤗
📝 ഞാൻ എഴുതിയ വരികൾ - ` 42224 Aunggnl MUL Le onlgcmf MobiLe PHONE கnom cmnonu  noloಟgou 0612  ` 42224 Aunggnl MUL Le onlgcmf MobiLe PHONE கnom cmnonu  noloಟgou 0612 - ShareChat
ബീച്ചിൽ നിന്ന് തിരികെ വീട്ടിലെത്തിയപ്പോൾ പതിവുപോലെ സിറ്റൗട്ടീൽ അച്ഛന്റെയും അമ്മയുടെയും ദേഷ്യം നിറഞ്ഞ നോട്ടങ്ങൾ അവളെ കാത്തിരിപ്പുണ്ടായിരുന്നു. ലെച്ചു വണ്ടി വീടിന്റെ മുറ്റത്ത് നിർത്തി സൈഡ് സ്റ്റാൻഡ് ഇട്ടു. ഉമ്മറത്തേക്ക് കയറുമ്പോൾ അവളുടെ ഹൃദയം ഒന്നിടിച്ചു, എങ്കിലും മുഖത്ത് ആ പഴയ പേടിയുണ്ടായിരുന്നില്ല. ഹാളിൽ കയറിയപ്പോൾ അവിടെ വിലാസിനിയും മാധവനും സോഫയിൽ ഇരിപ്പുണ്ട്. പൊട്ടിയ ആ സ്വിച്ച് ബോർഡിന്റെ പ്ലാസ്റ്റിക് കഷ്ണങ്ങൾ തറയിൽ തന്നെ കിടപ്പുണ്ടായിരുന്നു. ലെച്ചു അകത്തേക്ക് വരുന്നത് കണ്ടതും മാധവൻ ഫോണിൽ നിന്ന് കണ്ണെടുത്ത് അവളെ നോക്കി ഒച്ചയിട്ടു. 🤬 മാധവൻ: വന്നു കയറിയോടി വലിയ എഴുത്തുകാരി?. എന്തിന് അ എഴുത്തിട്ട് വീടിന് വല്ലഗുണം ഉണ്ടോ ഇല്ല വീട്ടുകാർക്ക് വല്ലതും ഉണ്ടോ അതും ഇല്ല ഈ വീടിന്റെ സാധനങ്ങൾ തല്ലിപ്പൊളിച്ചിട്ട് വലിഞ്ഞു കെട്ടി എങ്ങോട്ടായിരുന്നു നിന്റെ എഴുന്നള്ളത്ത്? നിനക്ക് ശരിക്കും ഭ്രാന്ത് പിടിച്ചതാണെങ്കിൽ പറ ഞങ്ങൾ നിന്നെ വല്ല ______________ കൊണ്ടുപോയി തള്ളാം 😡 വിലാസിനി: അതെ മാധവേട്ടാ.വാങ്ങിവെച്ചത് പോലെ അല്ലേ....ഓരോന്ന് നശിപ്പിക്കുന്നത്.😡 ഇവൾക്ക് ഇപ്പോൾ വലിയ അഹങ്കാരമാ. പോലീസിൽ കേസ് കൊടുക്കുമെന്നാത്ര ഇവൾ പറയുന്നത്. സ്വന്തം ചോരയ്ക്ക് വിലയില്ലാത്ത വിഷവിത്ത്. 🐍 ലെച്ചു അവരെ നോക്കി പതുക്കെ ഒന്ന് പുച്ഛിച്ചു ചിരിച്ചു. കവിളിലെ നീറ്റൽ അപ്പോഴും ഉണ്ടായിരുന്നു, എങ്കിലും അവളുടെ ശബ്ദത്തിൽ ഒരു പുതിയ ഉറപ്പുണ്ടായിരുന്നു. 😏 ലെച്ചു: അച്ഛൻ എന്നെ എവിടെ വേണമെങ്കിലും കൊണ്ടുപോയി തള്ളിക്കോ. പക്ഷേ ഒന്നു ഓർത്തോ... സ്വന്തം മകളെ പച്ചത്തെറി വിളിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും നിയമപ്രകാരം കുറ്റമാണ്. ഇനി എന്റെ മേൽ കൈ വെക്കാൻ വന്നാൽ 😏 ആ പൊട്ടിയ സ്വിച്ച് ബോർഡിന്റെ അവസ്ഥയായിരിക്കും ഈ കുടുംബത്തിന്. 🛑🔥 അത്രയും പറഞ്ഞ് അവൾ അവരെ രണ്ടുപേരെയും നോക്കാതെ തന്റെ മുറിയിലേക്ക് നടന്നു. വാതിലടച്ച് കുറ്റിയിട്ടപ്പോൾ പുറത്ത് മാധവന്റെ അലർച്ച വീണ്ടും കേൾക്കാമായിരുന്നു. മാധവൻ: ഡീ... നിന്റെ ഈ അഹങ്കാരം അധികനാൾ നടക്കില്ല. ഈ വീട്ടിലെ ചോറും തിന്ന് വണ്ടിയും നശിപ്പിച്ചും നടന്നിട്ട് ഞങ്ങളെത്തന്നെ ഭീഷണിപ്പെടുത്തുന്നോ? _താ________🤬 ലെച്ചു തന്റെ ഫോൺ എടുത്തു. അനിയൻ രാഹുലിന്റെ പൈസ ഇനി അവൾക്ക് വേണ്ട. അവൾ നോട്ട്പാഡ് തുറന്ന് പഠിക്കാനുള്ള ടൈംടേബിൾ തയ്യാറാക്കാൻ തുടങ്ങി. മനസ്സിൽ: നിങ്ങൾ അലറിക്കൊണ്ടേ ഇരിക്കൂ... നിങ്ങളുടെ ആ തെറികൾ ഇനി എന്നെ തളർത്തില്ല, പകരം ഞാൻ പണിയാൻ പോകുന്ന സാമ്രാജ്യത്തിന്റെ ഇന്ധനമായി മാറും. ഒരു ടീച്ചറായി ഞാൻ ഈ പടിവാതിൽ കടന്നു പുറത്തേക്ക് പോകുന്ന ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്.🐅 അങ്ങനെ ഇരിക്കുന്ന ദിവസങ്ങളിലാണ് ( പണ്ട് നമ്മുടെ ലെച്ചു Album Design ചെയ്തിരുന്ന കാലത്ത് ) ഫോട്ടോകൾ വെട്ടി ഒട്ടിക്കാൻ തരാമെന്നും ആൽബം ഡിസൈൻ വർക്ക് തരാമെന്നും പറഞ്ഞ് പറ്റിച്ച ആ അമ്മയുടെ കുടുബത്തിലെ ഒരു അണ്ണൻ ഒരു വർഷത്തിന് ശേഷം ലെച്ചുവിന്റെ മുറിയിലേക്ക് കയറി വന്നത് അവൻ വലിയ കാര്യത്തിൽ ലെച്ചുവിനോട് ചോദിക്കാൻ തുടങ്ങി...... ലെച്ചുവിന്റെ മുറിയിൽകയറി അവളെ ഉപദേശിക്കാൻ കട്ടിലിൽ വന്ന് ഇരുന്നു......... അണ്ണൻ: നീ ഇങ്ങനെ പ്രായം കൂടി വരികയല്ലേ എത്ര വയസ്സായി എന്ന് നിനക്ക് വല്ല ബോധ്യവുമുണ്ടോ നീ ഇപ്പോഴും ഈ ഉട്ടയിൽ തന്നെ കയറി ഇരിക്കുകയാണോ നിനക്ക് ജോലി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ എന്റെ അടുത്തേക്ക് വാ ഞാൻ നിനക്ക് വേണ്ടി സംസാരിക്കാം 🤨 ഞാൻ നിന്നെ ഉപദേശിക്കുണെൽ ഇവിടെ ഉള്ളവർ നിന്റെ അമ്മ എന്നോട് ഒന്നും പറയാത്തില്ല ലെച്ചു ഒന്നും മിണ്ടാതെ തന്റെ ഫോണിൽ ഒരു വീഡിയോ കണ്ടുകൊണ്ട് ഇരുന്നു ഹെഡ്സെറ്റ് വെച്ചുംകൊണ്ട് പണ്ടത്തെ ചതികൾ അറിയാവുന്നത് കൊണ്ട് അവൾ അവനെ ഗൗനിച്ചതേയില്ല അണ്ണൻ: നിനക്ക് എന്നോട് സംസാരിക്കാൻ താല്പര്യമില്ലേ ? എന്താണ് നിന്റെ പ്രോബ്ലം നീ എപ്പോഴും ഈ അറ്റ്മോസ്ഫിയറിൽ ഇരിക്കാനാണോ ഇഷ്ടപ്പെടുന്നത് അപ്പോഴാണ് അനിയൻ രാഹുൽ അങ്ങോട്ട് കയറി വന്നത് അവൻ വന്ന് വലിയ ആളാവാൻ തുടങ്ങി 🤬 രാഹുൽ: ഈ മുറിയിൽ ഇരിക്കുന്ന ലാപ്ടോപ്പും ഫോണും ഒക്കെ അവൾക്ക് ഞാൻ വാങ്ങി കൊടുത്തതാണ്..... അണ്ണൻ: അങ്ങനെയെങ്കിൽ നിനക്ക് ഫോൺ റീചാർജ് ചെയ്യാൻ ആരാണ് ക്യാഷ് തരുന്നത് നിനക്ക് ജോലി ഒന്നും വേണ്ടേ പ്രായം ഇങ്ങനെ കൂടുകയല്ലേ. ലെച്ചു അപ്പോഴും ഒന്നും മിണ്ടാതെ പതുക്കെ ചിരിച്ചുകൊണ്ട് ഇരുന്നു അപ്പോൾ അനിയൻ രാഹുൽ വീണ്ടും പറഞ്ഞു 🤬 രാഹുൽ: അവൾക്ക് വരക്കാൻ മാത്രമാണ് അറിയുന്നത് വേറെ ഒന്നും അറിയില്ല അണ്ണൻ: നീ കഥകൾ എഴുതാറുണ്ടല്ലോ ഇതിൽ നിന്നൊക്കെ നിനക്ക് എന്തെങ്കിലും വരുമാനം കിട്ടുമോ ? ..... ലെച്ചു തന്റെ കഥകളെക്കുറിച്ചും പഠിക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചും ഒക്കെ കുറച്ചു പറഞ്ഞെങ്കിലും ആ അണ്ണന് അത് അത്ര മനസ്സിലായില്ല അവൻ കുറെ നേരം അവിടെ ഇരുന്ന് ലെച്ചുവിനോട് ചൊറിഞ്ഞതിന് ശേഷം പറഞ്ഞു...... അണ്ണൻ: നിനക്ക് സംസാരിക്കാൻ താല്പര്യമില്ല അല്ലേ ? വന്നത് പോലെ ഞാൻ പോകുന്നു 👋 അവൻ ഉപദേശം ഉണ്ടാക്കാൻ വന്നിട്ട് ഒന്നും നടക്കാതെ ഇറങ്ങിപ്പോയി 🚶‍♂️ അയാൾ പോയതിന് ശേഷം ലെച്ചു അടുക്കളയിലേക്ക് ചെന്നു അവിടെ അമ്മ വിലാസിനി നിൽപ്പുണ്ടായിരുന്നു ലെച്ചു പതുക്കെ ഒരു തമാശയ്ക്ക് ചോദിച്ചു 💬 ലെച്ചു: അമ്മേ എനിക്ക് ആ മാല തരുമോ......😁 അത് കേട്ടതും വിലാസിനി വലിയ ദേഷ്യത്തിൽ അവളുടെ മേലേക്ക് വളരെ മോശം ആയിട്ട് പറഞ്ഞു 🫥 വിലാസിനി: എന്റെ മാലയും മോതിരവും നിനക്ക് എന്തിനാണ് നാണമില്ലേ എന്റെ സാധനം ചോദിക്കാൻ നീ വാങ്ങിവെച്ചിട്ടുണ്ടോ ഡീ..ഒരു ജോലിക്കും. പോകത്തെ ആ ഉട്ടയിൽ കയറീ ഇരിപ്പ് ആണ്.😡 പണ്ട് അമ്മ വാങ്ങിത്തന്ന മാല അനിയന് വേണ്ടി ഊരി കൊടുത്ത കാര്യവും ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞിട്ടും ആ മാലയില്ലാത്ത കാര്യവും ലെച്ചുവിന് ഓർമ്മ വന്നു അവൾ അത് ചോദിച്ചപ്പോൾ അമ്മ വീണ്ടും കുറ്റപ്പെടുത്തി 🥲 വിലാസിനി: നീ ഇവിടെ വലതും വാങ്ങി വെച്ചിട്ടാണോ എടുക്കാൻ വരുന്നത് നിനക്ക് ഈ പൊട്ടു തൊടുന്നതും മുടി വളർത്തുന്നതും ഒന്നും എനിക്ക് ഇഷ്ടമല്ല നാട്ടുകാർ ഓരോന്ന് പറയുന്നത് കേട്ട് എനിക്ക് വലിയ നാണക്കേടാണ് കണ്ടവന്റെ കാര്യം വന്ന് എന്റെ അടുത്ത് പറയും 😒 മുറിയിലേക്ക് പോയതും......... വിലാസിനി: ആഹാ കേറിക്കോ ഉട്ടയിലേക്ക് കേറിക്കോ ഡീ .....😡 ലെച്ചു മുറിയിൽ കയറി വാതിലടച്ചു അവളുടെ മനസ്സ് വല്ലാതെ വിങ്ങിപ്പൊട്ടി മനസ്സിൽ: ഈ ചുരുങ്ങിയ ചിന്താഗതിയുള്ളവരുടെ അടുത്ത് ആണല്ലോ ഞാൻ ജനിച്ചത് ഞാൻ എന്ത് തെറ്റാണ് ചെയ്തത് 😓 തന്റെ അച്ഛനും അമ്മയും അനിയനും എല്ലാം ഒരുപോലെ തന്നെ മാനസികമായി ഉപദ്രവിക്കുകയാണെന്ന് ലെച്ചുവിന് മനസ്സിലായി ഒരു നല്ല വാക്കോ സപ്പോർട്ടോ ആ വീട്ടിൽ ഇല്ല ഛർദ്ദിച്ച മണം വരുന്ന ആ മുറിയിലിരുന്ന് അവൾ വിറയ്ക്കുന്ന വിരലുകൾ കൊണ്ട് ലാപ്ടോപ്പിൽ വീണ്ടും എഴുതാൻ തുടങ്ങി അമ്മ വിലാസിനി പുറത്തുനിന്ന് ഉട്ടയിലേക്ക് കേറിക്കോ എന്ന് പരിഹസിച്ച് വിളിച്ചുപറഞ്ഞ ആ വാക്കുകൾ ലെച്ചുവിന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി 🥲 അവൾ മുറിയിൽ കയറി വാതിലടച്ച് കട്ടിലിലേക്ക് വീണു അവൾ അവിടെ കട്ടിലിൽ ഇരുന്ന് ഒരുപാട് കരഞ്ഞു അവളുടെ ഉള്ളിൽ വലിയൊരു വീർപ്പുമുട്ടലായിരുന്നു സ്വന്തം വീട്ടുകാരിൽ നിന്ന് ഒരു നല്ല വാക്ക് പോലും കേൾക്കാൻ ഭാഗ്യമില്ലാത്തവളായിപ്പോയല്ലോ എന്ന് ഓർത്ത് അവളുടെ കണ്ണുകൾ നിററ്റൊഴുകി കരച്ചിലിനിടയിൽ അവൾ പതുക്കെ തന്റെ കൈകൾ കൊണ്ട് തലയിൽ തൊട്ടുനോക്കി തലയുടെ ഒരു വശത്ത് വലിയൊരു പാടുണ്ട് എന്നാൽ അത് നീളമുള്ള മുടിയുള്ളതുകൊണ്ട് ഇപ്പോൾ പുറത്തു കാണാത്ത രീതിയിൽ മറഞ്ഞിരിക്കുകയാണ് ആ പാടിൽ വിരലുകൾ തൊട്ടപ്പോൾ ലെച്ചു പഴയ ആ കഠിനമായ കാലത്തെക്കുറിച്ച് ഓർത്തു........ അവൾക്ക് പണ്ട് കടുത്ത ഫിക്സ് (Fits) ( കോട്ടാൽ,ചുഴലി ) വരുമായിരുന്നു ആ പാടാണ് ഫിക്സ് ഉണ്ടാക്കാൻ ഉള്ളകരണം ഫിക്സ് വന്ന് ആ രോഗാവസ്ഥയിൽ താൻ അനുഭവിച്ച കടുത്ത വേദനകളും ശാരീരിക ബുദ്ധിമുട്ടുകളും എല്ലാം അവൾ ഓരോന്നായി ഓർത്തു അത്രയും വലിയ രോഗാവസ്ഥയിലൂടെ കടന്നുപോയപ്പോഴൊന്നും ഈ വീട്ടുകാർ ആരും തനിക്ക് ഒരു വലിയ തുണയായി നിന്നിട്ടില്ല തന്നെ എപ്പോഴും ഒരു ഭാരമായിട്ടേ അവർ കണ്ടിട്ടുള്ളൂ ആ ഓർമ്മകൾ വന്നപ്പോൾ അവൾക്ക് സങ്കടം ഇരട്ടിയായി ശരീരം വല്ലാതെ വിറയ്ക്കാൻ തുടങ്ങി..... ആ മുറിയിൽ അവളെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല തികച്ചും ഒറ്റപ്പെട്ട അവസ്ഥ അവൾ കട്ടിലിൽ കിടന്ന് സ്വന്തം കണ്ണീരൊപ്പി ആ വിറയലോടെ തന്നെ എഴുന്നേറ്റു കവിളിലെ നീറ്റലും മനസ്സിന്റെ ഭാരവും ഉള്ളിൽ ഒതുക്കി അവൾ ലാപ്ടോപ്പിന് മുന്നിലേക്ക് ഇരുന്നു ഈ സാഹചര്യത്തിൽ നിന്നും ഈ ചുരുങ്ങിയ ചിന്താഗതിക്കാരുടെ ഇടയിൽ നിന്നും രക്ഷപ്പെടാൻ തന്റെ എഴുത്തും പഠിത്തവും മാത്രമാണ് വഴിയെന്ന് അവൾ ഉറപ്പിച്ചു ലാപ്ടോപ്പ് സ്ക്രീനിലെ വെളിച്ചം അവളുടെ കണ്ണുകളിൽ വന്നു പതിച്ചുകൊണ്ടിരുന്നു 💻 പുറത്ത് രാത്രിയുടെ നിശബ്ദത കൂടിവന്നു മുറിയിൽ ഇപ്പോഴും ആ പഴയ ഛർദ്ദിച്ച മണം തങ്ങിനിൽക്കുന്നുണ്ടായിരുന്നു ലെച്ചു വിറയ്ക്കുന്ന വിരലുകൾ കൊണ്ട് ലാപ്ടോപ്പ് കീബോർഡിൽ ടൈപ്പ്ചെയാൻ തുടങ്ങി എന്നാൽ അവളുടെ മനസ്സിൽ പഴയ ഓർമ്മകൾ ഒരു ചക്രം പോലെ വീണ്ടും വീണ്ടും കറങ്ങാൻ തുടങ്ങി 🔄 അവൾ ലാപ്ടോപ്പിലേക്ക് നോക്കുന്തോറും സ്ക്രീനിലെ അക്ഷരങ്ങൾ പതുക്കെ മങ്ങിമങ്ങി വന്നു അക്ഷരങ്ങൾക്ക് പകരം അവളുടെ മനസ്സിൽ ഒരു പഴയ കാലം തെളിഞ്ഞു വന്നു ആ സ്ക്രീനിലെ വെളിച്ചം അവളെ ഭൂതകാലത്തിലേക്ക് വലിച്ചടുപ്പിച്ചു ഒരു ലൂപ്പ് പോലെ ഓർമ്മകൾ പിന്നോട്ട് പിന്നോട്ട് സഞ്ചരിക്കാൻ തുടങ്ങി 🔄 അവളുടെ കണ്പീലികൾ പതുക്കെ അടഞ്ഞു ലാപ്ടോപ്പിന്റെ കീബോർഡിൽ അമരുന്ന വിരലുകളുടെ ശബ്ദം പതുക്കെ ഇല്ലാതായി ⌨️ പകരം അവളുടെ കാതുകളിൽ ഒരു ആശുപത്രിയിലെ മെഷീനുകളുടെ ശബ്ദവും ഡോക്ടർമാരുടെ ഒച്ചയും മുഴങ്ങാൻ തുടങ്ങി 🩺 അങ്ങനെ ലാപ്ടോപ്പിലെ ആ ഒരു വരിയിൽ നിന്ന് ലെച്ചുവിന്റെ മനസ്സ് പൂർണ്ണമായും അവളുടെ ആ പഴയ കഠിനമായ ഭൂതകാലത്തിലേക്ക് (Past) ചെന്നെത്തി 🔄 അവിടെ വെച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആ കറുത്ത അധ്യായം തുറക്കപ്പെടുകയായിരുന്നു 🌧️ -kanthariprince ഈ അധ്യായം ഇവിടെ അവസാനിക്കുന്നു 🛑 തുടരും........ ഇനിയാണ് കഥ ആരംഭിക്കുന്നത്... ⏳🔄🫥 #📔 കഥ #💭 എന്റെ ചിന്തകള്‍ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #👨‍👩‍👧‍👦 കുടുംബം
📔 കഥ - நPவிஒஜை DEDDDDD நPவிஒஜை DEDDDDD - ShareChat
#❤ സ്നേഹം മാത്രം 🤗 #🌃 ഗുഡ് നൈറ്റ് #🌃ശുഭരാത്രി സ്റ്റാറ്റസ് #💞 നിനക്കായ് #💌 പ്രണയം
❤ സ്നേഹം മാത്രം 🤗 - ஐற வவி ஸமனைி. ுஸ் ிிலூ.ை అాంళశం  రాగ్ధియిమః ஐற வவி ஸமனைி. ுஸ் ிிலூ.ை అాంళశం  రాగ్ధియిమః - ShareChat
ഇപ്പോൾ ആ കത്തിന്റെ സംഭവം കഴിഞ്ഞിട്ട് ഒരു 3 ദിവസവും കഴിഞ്ഞു........ ഈ കഴിഞ്ഞ മൂന്ന് ദിവസമായി സത്യൻ മാഷിന്റെ മനസ്സിൽ കാവ്യ എഴുതിയ ആ വരികൾ മാത്രമായിരുന്നു. 👓 അവൾ അവിടെ ആ വലിയ നഗരത്തിൽ ഭാഷയറിയാതെ കഷ്ടപ്പെടുന്നതുമെല്ലാം മാഷിന്റെ ഉള്ളിൽ ഒരു വിങ്ങലായി കിടപ്പുണ്ടായിരുന്നു. പെട്ടെന്നാണ് മാഷിന് ഒരു കാര്യം ഓർമ്മ വന്നത്. കാവ്യ അവളുടെ കത്തിൽ ചോദിച്ചിരുന്നല്ലോ. ഡാ... നമ്മുടെ കൂട്ടുകാരി അഞ്ജലി ഇപ്പോൾ എന്ത് ചെയ്യുകയാണ്? നീ കാണുമ്പോൾ അവളെ ഞാൻ തിരക്കി എന്ന് പ്രത്യേകം പറഞ്ഞേക്കണേ... എന്ന്. 🥺 വഴിയിലുടനീളം കാവ്യയുടെ ആ പഴയ ഓർമ്മകളായിരുന്നു. 🍒 മതിൽ ചാടി വന്ന് കൊഞ്ഞനം കുത്തുന്ന അവളുടെ മുഖം മനസ്സിൽ വരുമ്പോഴൊക്കെ മാഷ് അറിയാതെ ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചു. കുറച്ചു ദൂരം ചെന്നപ്പോൾ ദാ റോഡരികിൽ നിൽക്കുന്നു അഞ്ജലി 🌸 കയ്യിലൊരു പുസ്തകവും പിടിച്ച് എങ്ങോട്ടോ പോകാൻ ഇറങ്ങിയതാണ് അവൾ. മാഷ് പതുക്കെ സൈക്കിൾ അവളുടെ അരികിലേക്ക് നിർത്തി. സത്യൻ മാഷ്: അഞ്ജലീ... 👓 മാഷിന്റെ ശബ്ദം കേട്ട് അഞ്ജലി തിരിഞ്ഞു നോക്കി. മാഷിനെ കണ്ടതും അവളുടെ മുഖത്ത് ഒരു ചെറിയ സന്തോഷം വന്നെങ്കിലും അടുത്ത നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു. കാവ്യയില്ലാത്ത ആ നാട്ടിൽ മാഷിനെ ഒറ്റയ്ക്ക് കാണുമ്പോൾ അവൾക്കും വല്ലാത്ത സങ്കടം തോന്നിയിരുന്നു. 🥺 അഞ്ജലി: കൃഷ്ണാ... എന്താ ഈ വഴിക്ക്? കുറെ ദിവസമായല്ലോ കണ്ടിട്ട്... സത്യൻ മാഷ്: അത് പിന്നെ അഞ്ജലീ... എനിക്ക് കൽക്കട്ടയിൽ നിന്ന് കാവ്യയുടെ ഒരു കത്ത് വന്നിട്ടുണ്ടായിരുന്നു. ✉️ അവൾ അവിടെ സുഖമായിരിക്കുന്നു. ഒരു കമ്പനിയിൽ ജോലിക്ക് കയറി. കത്തിൽ അവൾ നിന്നെ പ്രത്യേകം തിരക്കി ഡീ..... നീ ഇവിടെ എന്ത് ചെയ്യുകയാണെന്ന് അവൾക്ക് അറിയണം. തിരക്കിയില്ലെങ്കിൽ അവൾക്ക് വിഷമം ആകുമെന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്........ 🥺❤️ കാവ്യ തന്റെ പേര് കത്തിൽ എഴുതി തിരക്കി എന്ന് കേട്ടതും അഞ്ജലിയുടെ നിയന്ത്രണം പോയി. അവൾ പുസ്തകം നെഞ്ചോട് ചേർത്തുപിടിച്ച് പതുക്കെ കരയാൻ തുടങ്ങി. 😭💔 അഞ്ജലി: കൃഷ്ണാ.. അവൾ പോയതിൽ പിന്നെ എനിക്ക് ഇവിടെ ഒട്ടും ശരിയാകുന്നില്ല കൃഷ്ണാ... 😭 ഞങ്ങൾ ഒന്നിച്ച് പഠിച്ചതല്ലേ. നാട്ടിലുണ്ടായിരുന്നപ്പോൾ അവൾ എപ്പോഴും എന്റെ അടുത്തേക്ക് ഓടി വരുമായിരുന്നു. കുരുത്തക്കേട് കാണിക്കാനും കഥകൾ പറയാനും ഒക്കെ അവൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇവിടെ വല്ലാത്തൊരു ശൂന്യതയാണ് കൃഷ്ണാ ദാ നോക്ക് അവളുടെ വിട് കണ്ടോ...... എനിക്ക് അവളെ ഒത്തിരി മിസ്സ് ചെയ്യുന്നുണ്ട്...😭 അവൾ കരയുന്നത് കണ്ടപ്പോൾ സത്യൻ മാഷിന്റെ നെഞ്ചും ഒന്നു പിടഞ്ഞു. മാഷ് പതുക്കെ കണ്ണട മൂക്കിന്റെ തുമ്പിലേക്ക് മാറ്റി വെച്ച് അവളുടെ കണ്ണ് തുടയ്ക്കാനായി ആംഗ്യം കാണിച്ചു. അവളുടെ തോളിൽ തട്ടി പറഞ്ഞു...... സത്യൻ മാഷ്: നീ കരയരുത് അഞ്ജലീ... 🥺 അവൾ തോറ്റു തരുന്നവളല്ലെന്ന് ആ കത്ത് വായിച്ചപ്പോൾ എനിക്ക് മനസ്സിലായി. അവൾ വരും... കൽക്കട്ടയിലെ ആ ഇരുട്ടിൽ നിന്നും കടമ്പകളൊക്കെ കടന്ന് അവൾ തിരികെ ഓടി വരും..... നമ്മുടെ ആ പഴയ മതിൽക്കലേക്ക്... എന്റെ ഈ നെഞ്ചിലേക്ക്... അവൾ വരാതിരിക്കാൻ കഴിയില്ല. നീ വിഷമിക്കാതെ നോക്കിക്കോ അഞ്ജലീ...🥹❤️🔐 മാഷിന്റെ ആ വാക്കുകളിൽ വല്ലാത്തൊരു പ്രതീക്ഷയുടെ പവർ ഉണ്ടായിരുന്നു. അഞ്ജലി പതുക്കെ കണ്ണ് തുടച്ച് മാഷിനെ നോക്കി തലയാട്ടി...... കാവ്യ അയച്ച ആ നീലമഷിക്കറയുള്ള കത്ത് വായിച്ചു തീർന്നിട്ട് ഇന്നേക്ക് മൂന്ന് ദിവസങ്ങൾ പിന്നിടുകയാണ്. ആ കത്തിലെ ഓരോ വരികളും സത്യൻ മാഷിന്റെ മനസ്സിൽ ഒരു വലിയ കടലായി ഇരമ്പിക്കൊണ്ടേയിരുന്നു. 👓 കളിപ്പാട്ടപ്പെട്ടിയിലെ ആ പുളിമുട്ടായിയുടെ മധുരം നാവിലുണ്ടെങ്കിലും മാഷിന്റെ മനസ്സ് മുഴുവൻ കൽക്കട്ടയിലെ ആ വലിയ നഗരത്തിൽ ഒറ്റപ്പെട്ടുപോയ തന്റെ കുസൃതിക്കുടുക്കയെക്കുറിച്ചോർത്തായിരുന്നു. 🥺❤️ അഞ്ജലിയോട് യാത്ര പറഞ്ഞ് മാഷ് വീണ്ടും തന്റെ മുറിയിലേക്ക് തിരിച്ചെത്തി. കട്ടിലിൽ ഇരുന്ന് മാഷ് കാവ്യയുടെ കത്തിന്റെ ബാക്കി വരികളിലേക്ക് വീണ്ടും നോക്കി. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പിന്നെ കൃഷ്ണാ, ഇന്നലെ ഉണ്ടായ ഒരു കോമഡി കേൾക്കണോ? ഞാൻ അമ്മയും കൂടെ ഇവിടെ ടൗൺ വരെ പോയതായിരുന്നു കുറച്ച് പച്ചക്കറിയൊക്കെ വാങ്ങാൻ. അപ്പോഴാണ് എന്റെ അടുത്തേക്ക് ഒരു അമ്മച്ചി വന്നത്. വന്നിട്ട് എന്നോട് എന്തൊക്കെയോ "ശാൽക്കുള പിക്കുള" എന്നൊക്കെ പറഞ്ഞ് സംസാരിച്ചു. എനിക്കാണെങ്കിൽ ഒന്നും മനസ്സിലായില്ല. ഞാൻ വിചാരിച്ചു പാവം വഴി ചോദിക്കുകയാണെന്ന്....... ഞാൻ ഉടനെ കൈകൊണ്ട് 'അങ്ങോട്ട് പൊയ്ക്കോ' 🚶‍♀️👉 എന്ന് ആംഗ്യം കാണിച്ച് വഴി കാട്ടിക്കൊടുത്തു...... എന്റെ അമ്മയ്ക്ക് കുറച്ചൊക്കെ ഇവിടുത്തെ ഭാഷ (ബംഗാളി) അറിയാം. അമ്മ ഈ സീൻ കണ്ടതും എന്നോട് പറയുകയാണ്....... "എടി മരപ്പാഴേ നീ എന്താണ് ഈ കാണിച്ചതും പറഞ്ഞതും? ആ അമ്മച്ചി വന്ന് നിന്നോട് ചോദിച്ചത് 'മോളെ ഈ മീൻ വേണോ' എന്നാണ് നീ അതിനെ ആട്ടി ഓടിക്കുന്നത് പോലെ ആയിപ്പോയല്ലോടി" 🤦‍♀️ആകെ നാണംകെട്ടു നാറി കൃഷ്ണാ .....😄 അമ്മയുടെ ആ ശകാരം കേട്ടതും ഞാൻ പതുക്കെ ചുണ്ട് മലർത്തി അമ്മയോട് പറഞ്ഞു: ഇതൊക്കെ ഞാനും പഠിക്കും കേട്ടോ.....എന്നിട്ട് അമ്മയെ ഞാൻ കടത്തിവെട്ടും... നോക്കിക്കോ..ഹമ്മ് " 😏 അത് കേട്ടതും അമ്മയ്ക്ക് ദേഷ്യം ഇരച്ചുകയറി. അങ്ങാടിയിൽ ആളുകൾ നിൽക്കുന്നത് പോലും നോക്കാതെ അമ്മ എന്നെ നാണംകെടുത്താൻ തുടങ്ങി ഞാൻ ഞെട്ടി പോയി എന്നെ...... അമ്മ: നാല് അക്ഷരം നേരെ ചൊവ്വേ പഠിക്കാത്തവളാണ് എന്നെ കടത്തിവെട്ടാൻ പോകുന്നത്. ആ കൃഷ്ണ യുടെ അടുത്ത് നിന്നെ എത്ര പ്രാവിശ്യം കൊണ്ട് ആക്കി ഡീ....... കൂടെ പഠിച്ചവൻ കണ്ടോ ഡിഗ്രി പാസ്സ് ആയി. അവന്റെ അടുത്തുകൊണ്ട് അക്കിട്ട്. നീയാണെങ്കിൽ ഓരോ കുരുത്തക്കേടും ഒപ്പിച്ചുണ്ടാക്കി ഇങ്ങോട്ട് പോരും. കാള പോലെ വലുതായല്ലോ നാണമുണ്ടോടി നിനക്ക്? ഇപ്പോഴും ഇള്ള കുഞ്ഞാണെന്നാ വിചാരം.....🙄 അതും പറഞ്ഞ് അമ്മ എന്നെ കടിച്ചു കീറാൻ വന്നു......😒 ഞാൻ: അത്... അത് പിന്നെ ഞാൻ അവനോട് പറഞ്ഞത് ആണ് എന്നെ പഠിപ്പിക്കാൻ. അവൻ മറന്നു പോയത് ആണ്..അമ്മേ...😁 (ഞാൻ പതുക്കെ ന്യായീകരിക്കാൻ നോക്കി). അമ്മ: ഒറ്റ വീക്ക് വെച്ചും തരും 👋 അവൻ എന്നോട് എല്ലാം പറഞ്ഞിട്ട് ഉണ്ട്..... ഞാൻ മനസ്സിൽ : പന്നി മനുഷ്യനെ. നാണം കെടുത്താനായിട്ട്......🫣 നിനക്ക് ഞാൻ വെച്ചിട്ടുണ്ടാടാ...ഡാ.🤨 (ഇത് ഒക്കെ നടക്കുബോൾ ഞങ്ങൾ രണ്ടുപേരും ഇവിടെ ഒരു കടയിൽ പച്ചക്കറി വാങ്ങാൻ നിൽക്കുകയാണ് കൃഷ്ണാ).😭 പിന്നെ കൃഷ്ണാ... ഞാൻ ഇവിടെ ഇങ്ങനെ റൂമിൽ ഇരിക്കുമ്പോൾ പുറത്തെ വണ്ടികളുടെ ശബ്ദം എന്നെ വല്ലാതെ വേട്ടയാടുന്നുണ്ട് ഡാ. കഴിഞ്ഞ ദിവസം ഞാൻ റൂമിന് പുറത്തെ കസേരയിൽ വന്ന് ഇരിക്കുകയായിരുന്നു. സമയം ഒരു വൈകുന്നേരം 4:35 ഒക്കെ ആയിട്ടുണ്ടാകും 🌤️. നല്ല വെളിച്ചമുണ്ടായിരുന്നു. ഞാൻ നാട്ടിലെ കാര്യങ്ങളൊക്കെ ഓർത്ത് എല്ലാം മറന്നിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി എന്റെ അടുത്ത് ഒരു കൊച്ചു കിളി പറന്നു വന്നിരുന്നത്........ അത് എന്ത് കിളിയാണെന്നൊന്നും എനിക്ക് അറിയില്ല. ഞാൻ അപ്പോൾ കാപ്പി കുടിക്കുകയായിരുന്നു. ആ കിളി പുറത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ട് ഞാൻ എന്റെ കയ്യിലിരുന്ന പലഹാരത്തിൽ നിന്ന് കുറച്ച് എടുത്തു കൊടുത്തപ്പോഴേക്കും അത് കൊത്തിപ്പറിച്ചു കഴിച്ചു... 😁 എന്നിട്ട് എന്നെ നോക്കി കുറേ നേരം ഇരുന്നിട്ട്, 'നാളെ വരാം' എന്ന് ലക്ഷണത്തിൽ പറഞ്ഞ് പറന്നുപോയിട്ടുണ്ട്. മിക്കവാറും ഞാനും ആ കിളിയും ഇവിടെ നല്ല കൂട്ടുകാരാകുമെന്ന് തോന്നുന്നു.......😉 ഞാൻ ഇപ്പോൾ നിനക്ക് ഈ കത്ത് എഴുതുന്നത് രാത്രിയിലാണ്. ഇവിടുത്തെ മനുഷ്യരുടെ ഭാഷയൊന്നും എനിക്ക് മനസ്സിലാകുന്നതേയില്ല ഡാ. അവർ എന്തൊക്കെയോ പറയുന്നു. നിനക്ക് കുറച്ച് ഭാഷ എനിക്കും പഠിച്ചും തരൻ മേലാറുന്നോ തെണ്ടി...... 😆 ഒന്നിനും കൊള്ളാത്ത ഒരു മാഷ് നമ്മുടെ നാട് ആണ് നല്ല......❤️ നിന്റെ സ്വന്തം കാവ്യ .........🖤 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ കത്ത് വായിച്ചു തീർത്ത് സത്യൻ മാഷ് പതുക്കെ പുഞ്ചിരിച്ചു. 👓 കൽക്കട്ടയിലെ കഷ്ടപ്പാടുകൾക്കിടയിലും അവൾ തന്റെ കുസൃതികൾ മറന്നിട്ടില്ലെന്നോർത്തപ്പോൾ മാഷിന്റെ മനസ്സ് നിറഞ്ഞു. മാഷ് പതുക്കെ ആ കത്ത് മടക്കി വെച്ചു. അടുത്ത കത്തിനായി അവന്റെ കണ്ണുകൾ ഇപ്പോൾ തൊട്ടേ കാത്തിരിക്കാൻ തുടങ്ങിയിരുന്നു...📬⏳ (അടുത്ത കത്ത് വരുന്നതും കാത്ത്.. (കഥ). തുടരും...) #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💭 എന്റെ ചിന്തകള്‍ #📔 കഥ #💔 നീയില്ലാതെ
📙 നോവൽ - 6D2|| 6D2|| - ShareChat
കാവ്യയും ആ വലിയ വണ്ടിയും ആ റോഡിന്റെ വളവ് തിരിഞ്ഞ് മറഞ്ഞിട്ട് ഇന്നേക്ക് കൃത്യം രണ്ടാഴ്ച തികയുകയാണ്. 🍃 ഈ പതിനാല് ദിവസവും സത്യൻ മാഷിന്റെ ദിവസങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും ആ പഴയ ഉമ്മറത്തിണ്ണയിലായിരുന്നു. കയ്യിൽ പത്രമുണ്ടാകും.👓 പക്ഷേ മാഷിന്റെ നോട്ടം എപ്പോഴും ചെന്ന് നിൽക്കുക ആ പഴയ മതിലിന്റെ അരികിലാണ്. അവിടെ ഇപ്പോൾ കരിയിലകൾ വീണുകിടക്കുന്നുണ്ട്. ആരും മതിൽ ചാടി വരാനില്ലാത്തതുപോലെ ആ വശമാകെ വല്ലാത്തൊരു ശൂന്യതയായിരുന്നു. 💔 മുറിയിലെ മേശപ്പുറത്ത് കാവ്യ തന്നുപോയ ആ മൺകുടം ഇരിപ്പുണ്ട്. അതിലെ ചുവന്നു തുടുത്ത കുന്നിക്കുരുക്കൾ കാണുമ്പോഴൊക്കെ മാഷിന്റെ ഉള്ളിൽ അവളുടെ ആ കള്ളച്ചിരിയും കുസൃതികളും ഒരു കടലിരമ്പം പോലെ ഓർമ്മ വരും. 🍒🥺 പെട്ടെന്നാണ് ആ വിജനമായ ഉമ്മറത്തേക്ക് പോസ്റ്റ്മാൻ ശങ്കരൻ ചേട്ടൻ വരുന്നത്. 🚴🏻‍♂️ ശങ്കരൻ: സത്യൻ മാഷേ... ഇതാ ഒരു കത്തുണ്ട്. ✉️ ദൂരെയെവിടെ നിന്നോ ഉള്ളതാ... കത്ത് വാങ്ങി നോക്കിയ മാഷിന്റെ കൈകൾ ചെറുതായി വിറച്ചു. കത്തിന്റെ ഒരു കോണിൽ... ദാ കിടക്കുന്നു നീല മഷിയുടെ ഒരു ചെറിയ കറ 💙 അത് കണ്ടതും മാഷിന്റെ ചുണ്ടിൽ ദിവസങ്ങൾക്ക് ശേഷം ആ പഴയ കള്ളച്ചിരി വീണ്ടും വിരിഞ്ഞു. മാഷ് കണ്ണട മൂക്കിന്റെ തുമ്പിലേക്ക് മാറ്റി വെച്ച്, വല്ലാത്തൊരു ധൃതിയോടെ ആ കത്ത് തുറന്നു വായിക്കാൻ തുടങ്ങി. 🤓 ✉️ കാവ്യയുടെ കത്ത്: "എന്റെ പ്രിയപ്പെട്ട മാഷിന്... മാഷേ സുഖമാണോ? അവിടെ ഇപ്പോൾ മഴയുണ്ടോ? നമ്മുടെ ആ തറവാട്ടു മുറ്റത്തെ മാവിൻ ചുവട്ടിൽ ഇപ്പോൾ ഒത്തിരി മാമ്പഴങ്ങൾ വീണുകിടക്കുന്നുണ്ടാകും അല്ലേ......ഇവിടെ കൽക്കട്ടയിലെ വലിയ കെട്ടിടങ്ങൾക്കും വലിയ ജനത്തിരക്കുകൾക്കും ഇടയിലൂടെ നടക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നുണ്ട് മാഷേ... തീവണ്ടിയിലെ ആ കരിപ്പുക ശ്വസിച്ച് ഇവിടെ എത്തിയപ്പോൾ മുതൽ എന്റെ മനസ്സ് ആ പഴയ മതിലിന്റെ അരികിലാണ്. 🥺💔എന്റെ വീട് ഇന്ന് എനിക്ക് ഒരു ഓർമ്മ മാത്രം ആണ് മാഷേ....... എന്റെ കുട്ടുകാരികൾ ഓക്കെ കാണാൻ കൊതിയാകുന്നു ഇവിടെ എനിക്ക് കൊഞ്ഞനം കുത്താൻ എന്റെ സത്യൻ മാഷില്ല. മതിൽ ചാടാൻ പറമ്പുകളുമില്ല. അമ്മ എപ്പോഴും പറയും, വലിയ നഗരമാണ് സൂക്ഷിക്കണമെന്ന്. എനിക്ക് ഈ നഗരത്തോട് വല്ലാത്ത പേടിയാണ് മാഷേ...പുറത്ത് ഇറങ്ങിയാൽ ആളുകളുടെ നോട്ടം കാണുബോൾ എന്തോ പോലെ...... മാഷ് തന്ന ആ പുസ്തകം ഞാൻ എന്റെ തലയിണയുടെ അടിയിലാണ് വെച്ചിരിക്കുന്നത്. ഉറക്കം വരാത്ത രാത്രികളിൽ ഞാനത് നെഞ്ചോട് ചേർത്തു പിടിക്കും. അപ്പോൾ എനിക്ക് മാഷിന്റെ ആ ഖദർ ഷർട്ടിന്റെ മണവും, എന്നെ നോക്കി ഗൗരവത്തിൽ നിൽക്കുന്ന ആ മുഖവും ഓർമ്മ വരും... 📖 വിരഹത്തിന് ഇത്രയും കയ്പ്പുണ്ടാകുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല മാഷേ... 😭 കത്തിന്റെ ഈ കോണിലുള്ള നീലമഷിക്കറ കണ്ടില്ലേ? അത് വേണമെന്ന് വെച്ച് വരുത്തിയതല്ല, പേന കുടഞ്ഞപ്പോൾ അറിയാതെ വീണതാണ്. പക്ഷേ ഇത് കാണുമ്പോൾ മാഷ് അവിടെയിരുന്ന് കണ്ണട മാറ്റി വെച്ച് എന്നെ മനസ്സിൽ ഓർത്ത് ചിരിക്കുന്നുണ്ടാകും എന്ന് എനിക്കറിയാം... എപ്പോഴും അങ്ങനെ ചിരിക്കണം മാഷേ....... എനിക്ക് വേണ്ടി... ഈ കുസൃതിക്കുടുക്കയ്ക്ക് വേണ്ടി........ 🥺💖 മാഷേ എന്ന് ഞാൻ വിളിക്കുന്നത് കേട്ട് കൽക്കട്ടയിലെ എന്റെ ഈ മുറിയിലിരുന്ന് നീ ഇപ്പോൾ കണ്ണട മൂക്കിന്റെ തുമ്പിലേക്ക് മാറ്റി വെച്ച് ചിരിക്കുന്നുണ്ടാകും എന്ന് എനിക്കറിയാം. 👓 ശരിയല്ലേ എന്റെ കൃഷ്ണാ? നിന്റെ യഥാർത്ഥ പേര് "കൃഷ്ണ" എന്നാണെന്ന് ഇവിടെയുള്ളവർക്ക് ആർക്കെങ്കിലും അറിയുമോ ആവോ...... ചെറുപ്പത്തിൽ നമ്മൾ ഒരുമിച്ച് കളിച്ചിരുന്ന ആ കളിതമാശകളിൽ നിന്നല്ലേ നിനക്ക് ഈ " സത്യൻ മാഷ് " എന്ന പേര് വീണത്...അത് ഞാൻ അല്ലെ നിനക്ക് ഇട്ടത്.... അന്ന് തുടങ്ങിയ ആ വിളി ഒന്നിച്ച് ഒരേ ക്ലാസ്സിൽ പഠിച്ച് ഈ 29 വയസ്സിൽ എത്തി നിൽക്കുമ്പോഴും ഞാൻ മാറ്റിയിട്ടില്ല....... നീ പഠിച്ച് ശരിക്കും ഒരു മാഷായപ്പോഴും നിന്നെ " സത്യൻ മാഷേ..."എന്ന് വിളിച്ച് ചൊറിയുന്നത് എന്റെയൊരു ഹരമായിരുന്നു. കാരണം, ആ വിളിയിലാണ് നമ്മുടെ പ്രണയം മുഴുവൻ ഒളിഞ്ഞു കിടന്നിരുന്നത്. ❤️ നമ്മൾ ഒരേ പ്രായക്കാരാണെങ്കിലും എന്റെ എല്ലാ കുസൃതികൾക്കും കുറ്റങ്ങൾക്കും കാവൽ നിൽക്കുന്ന ഒരു " മാഷിന്റെ " സ്ഥാനം തന്നെയാണ് എന്റെ മനസ്സിൽ എപ്പോഴും നിനക്കുള്ളത്. നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് ആ പഴയ മതിലിന്റെ ഇരുവശവും നിന്ന് പരസ്പരം തിരിച്ചറിഞ്ഞ ആ നിമിഷങ്ങൾ... അതൊന്നും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല കൃഷ്ണാ. 🥹 ലവ് യൂ മാഷേ... മാഷേ... സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങോട്ട് ഓടി വരാൻ നല്ല ആഗ്രഹമുണ്ട്. പക്ഷേ എന്നെ ഇവിടെ നിന്ന് വിടുന്നില്ല. ഈ വലിയ നഗരത്തിൽ അകപ്പെട്ടുപോയതുപോലെയാണ് ഞാൻ. എന്റെ നെഞ്ചിൽ എപ്പോഴും ഒരു കട്ടിയുള്ള കല്ല് വന്ന് ഇരിക്കുന്നത് പോലെ വല്ലാത്തൊരു ഭാരമാണ് കൃഷ്ണാ......😟. ഡാ ......നമ്മുടെ നാട്ടിലെ ആ പച്ചപ്പും തണുപ്പുമൊന്നും ഇവിടെ ഒട്ടുംമില്ല നിനക്ക് അറിയാമല്ലോ. നമ്മുടെ വീടിന്റെ തൊട്ടടുത്തുള്ള നമ്മുടെ കൂട്ടുകാരി അഞ്ജലി... അവൾ ഇപ്പോൾ എന്ത് ചെയ്യുകയാണ് ഡാ? നമ്മളോടൊപ്പം ഒന്നിച്ച് പഠിച്ചതല്ലേ അവളും. നാട്ടിലുണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും അഞ്ജലിയുടെ അടുത്തേക്ക് ഓടിച്ചെല്ലുമായിരുന്നു. ഇപ്പോൾ ഞാൻ ഇവിടെയില്ലല്ലോ... അവിടെയൊക്കെ വല്ലാത്തൊരു ശൂന്യതയായിരിക്കും അല്ലേടാ? നീ കാണുമ്പോൾ അവളെ ഞാൻ തിരക്കി എന്ന് പ്രത്യേകം പറഞ്ഞേക്കണേ......🥺 പിന്നെ... ഇവിടെ എന്റെ അവസ്ഥ വല്ലാതെ മാറിപ്പോയി കൃഷ്ണാ. 🏢 പുറത്തിറങ്ങിയാൽ കണ്ണെത്താ ദൂരത്തോളം വലിയ വലിയ കെട്ടിടങ്ങളും വാഹനങ്ങളുടെ ബഹളങ്ങളും മാത്രമാണ്. നമ്മുടെ നാട്ടിലെപ്പോലെ ശുദ്ധമായ വായു ശ്വസിക്കാൻ പോലും എനിക്ക് പറ്റുന്നില്ല. മുറിക്കുള്ളിൽ ഇരിക്കുമ്പോൾ ശരിക്കും ശ്വാസം മുട്ടുന്നത് പോലെ തോന്നും........ ഇവിടെ വന്നതുമുതൽ അച്ഛന് ഒട്ടും വയ്യാതായിരിക്കുകയാണ് ഡാ. 😓 കടബാധ്യതകൾ തളർത്തിയ അച്ഛൻ എപ്പോഴും ഇവിടെ വരാറില്ല, അത്രയ്ക്ക് ജോലി തിരക്കാണ്. ജോലിയുണ്ട് എങ്കിലും അച്ഛനെ കാണാൻ പോലും പറ്റാറില്ല... എപ്പോഴും പുറത്താണ്. 😥.അമ്മയാണെങ്കിൽ എന്റെ ഈ അവസ്ഥ കണ്ട് എന്നെ നോക്കി എപ്പോഴും കരച്ചിലും. വീട്ടുചെലവുകൾക്കും അച്ഛന്റെ മരുന്നിനും ഒക്കെയായി വല്ലാതെ കഷ്ടപ്പെടുകയാണ് ഞങ്ങൾ. അതുകൊണ്ട് തന്നെ ഞാൻ ഇവിടെ അടുത്തുള്ള ഒരു ചെറിയ കമ്പനിയിൽ ഒരു ജോലിയ്ക്ക് കയറി കൃഷ്ണാ... രാവിലെ മുതൽ വൈകുന്നേരം വരെ ആ നാലു ചുവരുകൾക്കുള്ളിൽ ഇരുന്ന് പണിയെടുക്കുമ്പോൾ വല്ലാത്തൊരു ഏകാന്തതയാണ്. മനസ്സ് നിറയെ സങ്കടം വരുമ്പോൾ ഞാൻ പതുക്കെ ബാത്ത്റൂമിൽ കയറി വാതിലടച്ച് കരയും....... ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്. 😭 ആരുമില്ലാത്ത ഈ വലിയ നഗരത്തിൽ എന്നെ ചേർത്തുപിടിക്കാൻ നീയുമില്ല.....ആ പഴയ മതിലുമില്ല. പക്ഷേ, നീ തന്ന ആ പുസ്തകത്തിന്റെ മണം ശ്വസിക്കുമ്പോൾ മാത്രമാണ് എനിക്ക് ജീവൻ തിരിച്ചു കിട്ടുന്നത്. ഞാൻ എങ്ങനെയെങ്കിലും ഒക്കെ പിടിച്ചു നിൽക്കാം കൃഷ്ണാ... നിനക്ക് വേണ്ടി......💝 പക്ഷേ നീ വല്ലാതെ വിഷമിക്കുകയൊന്നും വേണ്ട കേട്ടോടാ. ഈ കാവ്യ അത്ര പെട്ടെന്നൊന്നും തോറ്റു തരുന്നവളല്ല ഇവിടുത്തെ കഷ്ടപ്പാടുകളൊക്കെ ഞാൻ ഒന്നു നേരിട്ട് തീർക്കട്ടെ. ഈ കടമ്പകളൊക്കെ കടന്ന് കൽക്കട്ടയിലെ ഈ ഇരുട്ടിൽ നിന്നും ഒടുവിൽ ഞാൻ തിരികെ ഓടി വരും... നമ്മുടെ ആ പഴയ നാട്ടിലേക്ക്. ആ മതിൽക്കലേക്ക് നിന്റെ ആ നെഞ്ചിലേക്ക്... 🥺❤️ വരാതിരിക്കാൻ എനിക്ക് കഴിയില്ലല്ലോ കൃഷ്ണാ... നീ എനിക്ക് വേണ്ടി അവിടെ കാത്തിരിക്കില്ലേ ഡാ? അവിടെയൊക്കെ വല്ലാത്തൊരു ശൂന്യതയായിരിക്കും അല്ലേടാ? നീ കാണുമ്പോൾ അവളെ ഞാൻ തിരക്കി എന്ന് പ്രത്യേകം പറഞ്ഞേക്കണേ..... അല്ല എങ്കിൽ..എനിക്ക്.. വിഷമം ആകും.. ഇട്ടോ... 🥺 " പിന്നെ കൃഷ്ണാ... പോകുന്നതിന് തൊട്ടുമുന്നേ ഞാൻ നിന്റെ ആ മുറിയിൽ ആരും കാണാതെ കയറി ഓടിനടന്നിരുന്നത് ഓർമ്മയുണ്ടോ? കണ്ണ് നിറഞ്ഞാണെങ്കിലും അവിടെയൊക്കെ നോക്കിയപ്പോൾ നമ്മുടെ കുട്ടിക്കാലമാണ് ഓർമ്മ വന്നത്... എൻ്റെ കളിപ്പാട്ടം അവിടെ ഇണ്ട്.....🥺 അതുകൊണ്ട് പോകുന്നതിന് മുന്നേ നിനക്കായി ഞാൻ അവിടെ ഒരു സപ്രൈസ് വെച്ചിട്ടുണ്ട്. ഡാ... നിന്റെ ആ മുറിയിലെ പഴയ കളിപ്പാട്ടങ്ങൾ വെക്കുന്ന ആ രഹസ്യ സ്ഥലം ഇല്ലേ? അവിടെ ഞാൻ നിനക്ക് കഴിക്കാൻ പട്ടാണിയും കപ്പലണ്ടിയും... പിന്നെ നമ്മുടെ ആ പഴയ ഫേവറിറ്റ് പുളിമുട്ടായിയും ഇഷ്ടം പോലെ വാങ്ങി വെച്ചിട്ടുണ്ട്.....🥜🍬 കത്ത് വായിച്ചു തീർന്നിട്ട് അങ്ങോട്ട് ഓടുന്ന ഓട്ടത്തിൽ ആ കണ്ണട താഴെ ഇട്ട് പൊട്ടിക്കരുത് കേട്ടോ....... എന്റെ സത്യൻ മാഷേ.....തിന്നുമ്പോഴെങ്കിലും എന്നെ ഓർക്കണം ഇട്ടോ....😜 ഹ്മ്മ്മ്.. കിട്ടിയോ.... ഡാ.." നിന്റെ സ്വന്തം കുസൃതിക്കുടുക്ക (കാവ്യ) 🖤 " 👓 വിറയ്ക്കുന്ന കൈകളോടെ കത്തും പിടിച്ച് അവൻ ഒരൊറ്റ ഓട്ടമായിരുന്നു മുറിയിലേക്ക് 🏃🏻‍♂️ വീഴാൻ പോയ കണ്ണട മൂക്കിന്റെ തുമ്പിലേക്ക് ഒന്നുകൂടി അമർത്തി വെച്ച്, ആ പഴയ കളിപ്പാട്ടപ്പെട്ടി തുറന്നു നോക്കുമ്പോൾ... ദാ കിടക്കുന്നു ചുവപ്പും മഞ്ഞയും കവറുകളിൽ പൊതിഞ്ഞ ആ പഴയ പുളിമുട്ടായികളും കപ്പലണ്ടിയും......🍬🥜 അത് കണ്ടതും കൃഷ്ണന്റെ കണ്ണിൽ നിന്നും വീണ്ടും കണ്ണീർ പൊടിഞ്ഞു... പക്ഷേ ഇത്തവണ അത് സങ്കടം കൊണ്ടായിരുന്നില്ല, അവളുടെ ആ മാറാത്ത കുസൃതിയോർത്ത് നെഞ്ചുനിറഞ്ഞു വന്ന ചിരിയായിരുന്നു......"🥹 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 💌 കത്ത് വായിച്ചു തീർന്നപ്പോൾ കൃഷ്ണന്റെ കണ്ണിൽ നിന്നും വീണ ആ ഒരൊറ്റ കണ്ണീർത്തുള്ളി ആ നീലമഷിക്കറയ്ക്ക് മുകളിലേക്ക് ഇറ്റുവീണ് പടർന്നു....... 😭👓 മാഷ് ആ കത്ത് നെഞ്ചോട് ചേർത്തുപിടിച്ചു. ഉമ്മറത്തെ ആ കരിയിലകൾ വീണ മതിലിലേക്ക് നോക്കി അവൻ മനസ്സിൽ പതുക്കെ മന്ത്രിച്ചു..... "നീ തോറ്റുതരില്ലെന്ന് എനിക്കറിയാം കാവ്യേ... പക്ഷേ, അവിടെയിരുന്ന് നീ കരയുമ്പോൾ ഇവിടെ ശ്വാസം മുട്ടുന്നത് ഈ കൃഷ്ണയാണ്. നീ ആ വലിയ നഗരത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ ശ്വാസം മുട്ടുമ്പോൾ നിന്റെ ഈ 'സത്യൻ മാഷ്' ഇവിടെ ഈ തറവാട്ടു മുറ്റത്ത് ഒരൊറ്റത്തടിയായി ജീവനോടെ ഇരിപ്പുണ്ടെന്ന് നീ മറക്കരുത്. കൽക്കട്ടയിലെ ആ ഇരുട്ടിൽ നിന്നും നീ ഓടി വരണം... നിനക്ക് കൊഞ്ഞനം കുത്താനും നിന്റെ കുസൃതികൾ കണ്ട് കണ്ണട മാറ്റി വെച്ച് ചിരിക്കാനും നിന്റെ ഈ കൃഷ്ണ ഇവിടെത്തന്നെയുണ്ടാകും. മരിക്കേണ്ടി വന്നാലും ഈ നെഞ്ച് നിനക്കായി മാത്രം കാത്തുവെച്ചതാണ് ഡീ....." 😭💔🔐 "അവന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. എങ്കിലും... ഇത്തവണ അവന്റെ ചുണ്ടിൽ സങ്കടത്തിനിടയിലും ഒരു ചെറിയ പ്രതീക്ഷയുടെ പുഞ്ചിരി വിരിഞ്ഞിരുന്നു. " 😊 " അവൾ വരും... മാസങ്ങൾ എത്ര കടന്നുപോയാലും വർഷങ്ങൾ എത്ര കഴിഞ്ഞാലും കൽക്കട്ടയിലെ ആ വലിയ തിരക്കിൽ നിന്നും എൻ്റെ കാവ്യ ആ പഴയ മതിൽക്കലേക്ക് ആ കള്ളച്ചിരിയോടെ വീണ്ടും ഓടിവരും അവൾക്കായി ഞാൻ കാത്തിരിക്കും... "🖤 💔❤️‍🩹❤️💞💝 പക്ഷേ... നമ്മുടെ കാവ്യ ആ മതിൽ ചാടി ഇനി വരുമോ? #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #kanthariprince #💔 നീയില്ലാതെ #📙 നോവൽ
📝 ഞാൻ എഴുതിയ വരികൾ - 6D2| 6D2| - ShareChat
#📝 ഞാൻ എഴുതിയ വരികൾ #💭 എന്റെ ചിന്തകള്‍ #😔സങ്കടം #😞 വിരഹം #😞 വിരഹം #❤️ I Love You
📝 ഞാൻ എഴുതിയ വരികൾ - eದಿg ೧೦೦ @@డ్ 290.  வூி 00(06 @ನಊಊೂ @@ @m2So- @@ @೨ @u ஒலி @9@@0 இவிஇடஞீ @ 29o48 €8o8 625613882452180826n6 | @৩@১o০o  60206 | eದಿg ೧೦೦ @@డ్ 290.  வூி 00(06 @ನಊಊೂ @@ @m2So- @@ @೨ @u ஒலி @9@@0 இவிஇடஞீ @ 29o48 €8o8 625613882452180826n6 | @৩@১o০o  60206 | - ShareChat
പിറ്റേന്ന് രാവിലെ തന്നെ ഉമ്മറത്ത് പതിവിലും നേരത്തെ സത്യൻ മാഷ് വന്നിരുന്നു. 👓 കയ്യിൽ പത്രമുണ്ടെങ്കിലും മാഷിന്റെ കണ്ണ് ആ പഴയ മതിലിന്റെ അരികിലേക്കായിരുന്നു. ആരെങ്കിലും കാണുമോ എന്ന് ഭയന്ന് മാഷ് ചുറ്റും നോക്കുന്നുമുണ്ട്. പെട്ടെന്ന് മതിലിന് മുകളിലേക്ക് രണ്ട് കൈകൾ വലിഞ്ഞു കയറി, പിന്നാലെ ആ കള്ളച്ചിരിയോടെ കാവ്യയുടെ മുഖം പൊന്തിവന്നു കയ്യിലൊരു ചെറിയ നീല മഷിക്യപ്പിയും പിടിച്ചിട്ടുണ്ട്. 😏 വിരൽ ചൂണ്ടി അവൾ മാഷിനെ നോക്കി കണ്ണുരുട്ടി.... കാവ്യ: എന്താ സത്യൻ മാഷേ... ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ അല്ലേ? മഷി കയ്യിലുണ്ട്. ഇപ്പോൾ ആ ചിരി തരുമോ അതോ ഈ ഖദർ ഷർട്ട് ഞാൻ ഡിസൈൻ ചെയ്യണോ? 😏 ഹ്മ്മ്മ്... മാഷ് പതുക്കെ ചുറ്റും നോക്കി. മുറ്റത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം, കണ്ണട പതുക്കെ മൂക്കിന്റെ തുമ്പിലേക്ക് മാറ്റി വെച്ചു. എന്നിട്ട് തന്റെ ജീവിതത്തിൽ ഇന്നേവരെ ആർക്കും കൊടുക്കാത്ത ആ 'പ്രത്യേക' ചിരി... ചുണ്ടുകൾ പരമാവധി വിടർത്തി ഒരു വലിയ കള്ളച്ചിരി അവൾക്ക് നേരെ പാസ്സാക്കി! 😂 കാവ്യ അത് കണ്ടതും മതിലിന് മുകളിൽ ഇരുന്ന് വാപൊത്തി ചിരിക്കാൻ തുടങ്ങി. 🤣 കാവ്യ: അയ്യോ... മാഷേ... ഞാൻ പറഞ്ഞില്ലേ അധികം അങ്ങ് ഇളിക്കരുതെന്ന്........ഇതിപ്പോൾ ചിരിയല്ല, പണ്ട് ക്ലാസ്സിൽ കുട്ടികളെ പേടിപ്പിക്കുന്ന ആ പഴയ ഭൂതത്താന്റെ ഭാവം പോലെയുണ്ട്. എന്നാലും കുഴപ്പമില്ല... മാഷ് ശ്രമിച്ചല്ലോ, ഈ മഷിക്യപ്പി ഞാൻ തൽക്കാലം മാറ്റിവെക്കുന്നു. 😉✌️ സത്യൻ മാഷ്: (പത്രം കൊണ്ട് മുഖം മറച്ചുകൊണ്ട് കൃത്രിമ ഗൗരവത്തിൽ) മതിയെടി നിന്റെ പരിഹാസം... നീ കാരണം ഞാൻ കണ്ണാടിയുടെ മുന്നിൽ നിന്ന് പ്രാക്ടീസ് വരെ ചെയ്തു. ഇനി മര്യാദയ്ക്ക് അങ്ങോട്ട് ഇറങ്ങിപ്പോകാൻ നോക്ക്.🤨 കാവ്യ: ഇറങ്ങാം മാഷേ... പക്ഷേ ഈ ചിരിക്ക് ഒരു സമ്മാനം തരാൻ ഞാൻ വിചാരിച്ചിട്ടുണ്ട്. വൈകുന്നേരം മാഷ് സ്കൂൾ കഴിഞ്ഞു വരുമ്പോൾ വഴിയിലെ ആ വലിയ മാവിന്റെ ചുവട്ടിൽ നിൽക്കണം. വരാതിരുന്നാൽ ഉണ്ടല്ലോ... 😜 പറഞ്ഞു തീരുന്നതിന് മുൻപ് അവൾ കൊഞ്ഞനം കുത്തി മതിലിന് അപ്പുറത്തേക്ക് ഒരൊറ്റ ചാട്ടം 🏃🏻‍♀️ മാഷ് ആ വശത്തേക്ക് നോക്കി അറിയാതെ ഉള്ളിൽ നിന്ന് വീണ്ടും ചിരിച്ചുപോയി. അങ്ങനെ ദിവസങ്ങൾ പലതു കടന്നുപോയി. 🍃 ഓരോ ദിവസവും കാവ്യയുടെ പുതിയ പുതിയ കുസൃതികളും മാഷിന്റെ ആ കള്ളച്ചിരികളും കൊണ്ട് ആ ഗ്രാമത്തിലെ ആ പഴയ തറവാട്ടു മുറ്റം സജീവമായിരുന്നു. മാഷിന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നാളുകളായിരുന്നു അത്. പക്ഷേ... വിധി എപ്പോഴും ഒരേപോലെ ആയിരിക്കില്ലല്ലോ. 🥺 കൃത്യം ഒരാഴ്ച കഴിഞ്ഞ ഒരു ദിവസം. വൈകുന്നേരം സ്കൂൾ കഴിഞ്ഞു വന്ന മാഷ് ഉമ്മറത്ത് ഇരിക്കുകയായിരുന്നു. പതിവുപോലെ കാവ്യയുടെ ആ ചിരി കേൾക്കാൻ മാഷിന്റെ കാതുകൾ കൊതിച്ചു. പക്ഷേ മതിലിനപ്പുറം കടുത്ത നിശബ്ദതയായിരുന്നു. അപ്പോഴാണ് റോഡിലൂടെ പോയ അയൽക്കാരൻ വേണു സംസാരിക്കുന്നത് മാഷ് കേട്ടത്. വേണു: സത്യൻ മാഷേ... അറിഞ്ഞില്ലേ? നമ്മുടെ പറമ്പിലെ മാധവമേനോൻ കടം തീർക്കാൻ വേണ്ടി ആ വീടും സ്ഥലവും ഒക്കെ വിറ്റു. ഇനി അവർ ഇവിടെ നിൽക്കുന്നില്ല. കൽക്കട്ട എന്ന വലിയ ദേശത്തേക്ക് നാളെ നേരം വെളുക്കുമ്പോൾ അവർ വണ്ടികയറുകയാണ്. പാവങ്ങൾ... വലിയ വിഷമത്തിലാണ്. 😓 അത് കേട്ടതും സത്യൻ മാഷിന്റെ കയ്യിലിരുന്ന പത്രം നിലത്തേക്ക് വീണു 💔 മാഷിന്റെ നെഞ്ച് ഒന്നു പിടഞ്ഞു. കൽക്കട്ടയോ? ഇനി അവൾ ഈ ഗ്രാമത്തിൽ ഇല്ലേ? ആ മതിലിന് മുകളിൽ വലിഞ്ഞു കയറി ഇനി ആരും തന്നെ നോക്കി കള്ളച്ചിരി ചിരിക്കില്ലേ? മാഷിന്റെ കണ്ണുകൾ പതുക്കെ നിറയാൻ തുടങ്ങി. 👓😭 അന്ന് രാത്രി വല്ലാത്തൊരു ഭാരത്തോടെ മാഷ് ഉമ്മറത്തിരിക്കുമ്പോൾ, ദാ വരുന്നു മതിലിനപ്പുറം നിന്ന് ഒരു പതുക്കെയുള്ള വിളി... പണ്ടത്തെ ആ ആവേശമില്ല ആ ശബ്ദത്തിൽ.... കാവ്യ പതുക്കെ മതിൽ ചാടി മാഷിന്റെ ഉമ്മറത്തേക്ക് നടന്നു വന്നു. അവളുടെ കയ്യിൽ ആ പഴയ മഷിക്യപ്പിയും പത്രവും ഒന്നുമില്ലായിരുന്നു. തല താഴ്ത്തി, കണ്ണുകൾ ചുവന്ന് കരഞ്ഞു കലങ്ങിയ മുഖവുമായി അവൾ മാഷിന്റെ മുന്നിൽ വന്നു നിന്നു. 🥺💔 കാവ്യ: (ഇടറിയ സ്വരത്തിൽ) "മാഷേ..." 😭 മാഷ് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു. മാഷിന്റെ ഗൗരവമെല്ലാം എപ്പോഴോ ഉരുകിപ്പോയിരുന്നു. സത്യൻ മാഷ്: കാവ്യാ... ഞാൻ കേട്ടു... നീ... നീ എന്നെ വിട്ടു പോവുകയാണോ മോളേ? ഇനി ഈ ഗ്രാമത്തിൽ ഇല്ലേ?🥺 കാവ്യ മാഷിന്റെ ഖദർ ഷർട്ടിൽ പതുക്കെ പിടിച്ച് നെഞ്ചിലേക്ക് തല ചായ്ച്ചു പൊട്ടിക്കരഞ്ഞു. 🫂😭 കാവ്യ: എനിക്ക് പോകാൻ ഒട്ടും താല്പര്യമില്ല മാഷേ... അച്ഛന്റെ കടം തീർക്കാൻ വേണ്ടി സ്ഥലം വിറ്റുപോയി. നാളെ രാവിലെ ഞങ്ങൾ കൽക്കട്ടയിലേക്ക് പോകും. ആ വലിയ നഗരത്തിൽ എനിക്ക് ആരെയും അറിയില്ല മാഷേ... അവിടെ എനിക്ക് വേണ്ടി കാത്തുനിൽക്കാൻ ഈ മതിലുമില്ല, എന്റെ കുസൃതികൾ കണ്ട് പതുക്കെ ചിരിക്കുന്ന മാഷിന്റെ ആ നോട്ടവുമില്ല. 💔😭 മാഷ് അവളുടെ തലയിൽ പതുക്കെ തലോടി. മാഷിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അവളുടെ മുടിയിഴകളിലേക്ക് ഒലിച്ചിറങ്ങി. സത്യൻ മാഷ്: കാവ്യാ... നീ എവിടെ പോയാലും എന്റെ ഉള്ളിലെ ആ ചിരി നിനക്ക് മാത്രമുള്ളതായിരിക്കും. ഈ മതിലും ഉമ്മറവും നിന്റെ ആ കുസൃതികൾക്ക് വേണ്ടി ഇവിടെത്തന്നെ കാണും. നീ കരയരുത്.. സന്തോഷം ആയി ഇരിക്ക്......🥹💖 കാവ്യ പതുക്കെ തലയുയർത്തി മാഷിനെ നോക്കി. അവളുടെ ചുണ്ടിൽ സങ്കടത്തിനിടയിലും ഒരു ചെറിയ കള്ളച്ചിരി വരുത്താൻ അവൾ ശ്രമിച്ചു. കാവ്യ: മാഷേ... കൽക്കട്ടയിൽ ചെന്നാലും ഞാൻ മാഷിന് കത്തയക്കും. കത്ത് തുറക്കുമ്പോൾ അതിൽ ഒരു നീല മഷിയുടെ കറ ഉണ്ടാകും... അത് കാണുമ്പോൾ മാഷ് ഇവിടെയിരുന്ന് ചിരിക്കണം. എന്റെ ഓർമ്മയ്ക്കായി... ഈ മാഷിന്റെ കാവ്യ തരുന്ന അവസാനത്തെ കുസൃതിയായി അത് കരുതിക്കോ........ അവൾ പതുക്കെ പടിയിറങ്ങി നടന്നു. പണ്ടത്തെപ്പോലെ ഓടിയല്ല, വളരെ പതുക്കെ... കണ്ണീർ തുടച്ചുകൊണ്ട്. പടിക്കൽ എത്തി അവൾ തിരിഞ്ഞു നോക്കി ഒന്നുകൂടി പറഞ്ഞു. കാവ്യ: ഇനി ഞാൻ ഈ മതിൽ ചാടി വരില്ല മാഷേ... പക്ഷേ എന്റെ ഈ കുസൃതികൾക്ക് കാവൽ നിന്ന ആ നോട്ടം... അത് ഞാൻ എന്റെ കൂടെ കൊണ്ടുപോവുകയാണ്. ഹ്മ്മ്മ്........🥺💔 "അവൾ ആ ഇരുട്ടിലേക്ക് മറഞ്ഞുപോയി." സത്യൻ മാഷ് ആ പടിയിലേക്ക് നോക്കി തന്റെ കണ്ണട ഊരി തുടച്ചു. കാവ്യ പോയെങ്കിലും അവൾ തന്ന ആ ഓർമ്മകളുടെ മഷി മാഷിന്റെ മനസ്സിൽ ഒരിക്കലും മായാത്ത വിധം പടർന്നു കഴിഞ്ഞിരുന്നു... 🖤 പിറ്റേന്ന് രാവിലെ... നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് ആ പഴയ തറവാട്ടു മുറ്റത്തേക്ക് വലിയൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത്. മോട്ടോറിന്റെ ആ ശബ്ദം കേട്ടതും സത്യൻ മാഷ് വല്ലാത്തൊരു പരിഭ്രമത്തോടെ ഉമ്മറത്തേക്ക് ഓടിവന്നു. 👓 മുറ്റത്ത് വണ്ടി വന്നു നിന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിൽ നിന്നും കാവ്യയുടെ അച്ഛനും അമ്മയും പതുക്കെ ഇറങ്ങി മാഷിന്റെ അടുത്തേക്ക് നടന്നു വന്നു. അവരുടെ തൊട്ടുപിറകിലായി, തല താഴ്ത്തി കണ്ണീർ തുടച്ചുകൊണ്ട് കാവ്യയും ഉണ്ടായിരുന്നു. 🥺 അച്ഛൻ: സത്യൻ മാഷേ... ഞങ്ങൾ ഇറങ്ങുകയാണ്. കൽക്കട്ടയിലേക്കുള്ള വണ്ടി റെഡിയായി. പോകുന്നതിന് മുൻപ് മാഷിനോട് ഒന്ന് യാത്ര പറയാൻ വന്നതാണ്. ഈ നാട്ടിൽ ഞങ്ങൾക്ക് ആകെയുള്ള ഒരു ആശ്വാസം മാഷായിരുന്നു.😓 അമ്മയും മാഷിനെ നോക്കി കൈകൾ കൂപ്പി. അവരൊക്കെ സംസാരിക്കുമ്പോഴും കാവ്യ മാഷിന്റെ മുഖത്തേക്ക് നോക്കാതെ കരയുകയായിരുന്നു. അമ്മ: എന്നാൽ ഞങ്ങൾ പതുക്കെ വണ്ടിയിലേക്ക് കയറാം മാഷേ... നീ വന്നേക്കണേ മോളേ....... അച്ഛനും അമ്മയും യാത്ര പറഞ്ഞ് പതുക്കെ വണ്ടിയിലേക്ക് തിരികെ നടന്നു. മുറ്റത്ത് ഇപ്പോൾ സത്യൻ മാഷും കാവ്യയും മാത്രമായി. കാവ്യ പതുക്കെ മാഷിന്റെ അടുത്തേക്ക് നടന്നു വന്നു. അവളുടെ കയ്യിൽ മൺകൊണ്ടുള്ള ഒരു കുഞ്ഞു കുടം ഉണ്ടായിരുന്നു. അവൾ അത് മാഷിന്റെ കയ്യിലേക്ക് നീട്ടി. അതിനുള്ളിൽ ചുവന്നു തുടുത്ത ഒത്തിരി കുന്നിക്കുരുക്കൾ ഉണ്ടായിരുന്നു 🍒🥺 കാവ്യ: (ഇടറിയ സ്വരത്തിൽ, കരച്ചിൽ അടക്കാനാവാതെ) മാഷേ... ഇത്... ഇത് ഞാൻ ചെറുപ്പം മുതൽ ഓരോന്നായി പെറുക്കി കൂട്ടിവെച്ചതാണ്. എന്റെ കയ്യിൽ മാഷിന് തരാൻ ഈ ഒരൊറ്റ സമ്പാദ്യം മാത്രമേയുള്ളൂ... 😭❤️ മാഷ് ആ മൺകുടം കയ്യിലേക്ക് വാങ്ങി. അതിലെ ഓരോ കുന്നിക്കുരുവിനും കാവ്യയുടെ ആ പഴയ കുസൃതികളുടെ രുചിയുണ്ടായിരുന്നു. കാവ്യ പതുക്കെ തിരിഞ്ഞു നടന്നു... അവളുടെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. കാവ്യ: ഞാൻ... ഞാൻ... പോകുവാ മാഷേ...😭😟 അവൾ വണ്ടിയിലേക്ക് നടക്കാൻ തുടങ്ങിയതും സത്യൻ മാഷിന്റെ ഉള്ളം തകർന്നുപോയി. മാഷ് അറിയാതെ ഉറക്കെ വിളിച്ചു: "കാവ്യാ..." 😭 മാഷ് വേഗം അകത്തേക്ക് ഓടിപ്പോയി. ഒരു നിമിഷത്തിനകം മാഷിന്റെ ലൈബ്രറിയിൽ ഇരുന്ന ഏറ്റവും പ്രിയപ്പെട്ട ഒരു പുസ്തകവുമായി മാഷ് തിരിച്ചെത്തി. അത് കാവ്യയുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. 📖🥺 സത്യൻ മാഷ്: മോളേ... നീ അവിടെ ചെന്ന് ഇത് വായിക്കണം. ഇതിലെ ഓരോ വരിയിലും നിന്റെ ഈ മാഷിന്റെ നോട്ടവും ചിരിയും ഉണ്ടാകും.🥹 ആ പുസ്തകം കയ്യിൽ വാങ്ങിയതും കാവ്യയുടെ സങ്കടം അതിരുകടന്നു. അവൾ എല്ലാ നിയന്ത്രണങ്ങളും വിട്ട് ഓടിവന്ന് സത്യൻ മാഷിനെ ആഞ്ഞു കെട്ടിപ്പിടിച്ചു 🫂😭 ആ കെട്ടിപ്പിടുത്തത്തിൽ ആ ഗ്രാമത്തിന്റെ മുഴുവൻ സ്നേഹവും വിരഹവും ഉണ്ടായിരുന്നു. മാഷിന്റെ ഖദർ ഷർട്ടിലേക്ക് അവളുടെ കണ്ണീർ പടർന്നു..... അവൾ പതുക്കെ പിടിവിട്ട്, തിരിഞ്ഞു നോക്കാതെ ഓടി വണ്ടിയിലേക്ക് കയറി. വണ്ടി പതുക്കെ മുറ്റം വിട്ട് റോഡിലേക്ക് ഇറങ്ങി ആ വളവു തിരിഞ്ഞു മറഞ്ഞു... 🚗💨 മാഷ് ആ മൺകുടത്തിലെ കുന്നിക്കുരുക്കളിലേക്ക് നോക്കി ഉമ്മറത്തിരുന്നു. കാവ്യ പോയി... പക്ഷേ അവൾ തന്ന ആ കുന്നിക്കുരുക്കളുടെ ചുവപ്പും പുസ്തകത്തിന്റെ മണവും മാഷിന്റെ മനസ്സിൽ എന്നും കാവ്യയുടെ ആ പഴയ കുസൃതിച്ചിരി നിറച്ചുക്കൊണ്ടേയിരിക്കും... 🖤 കാവ്യയും സത്യൻ മാഷും പിരിയുകയാണ്... ഇതിന്റെ ബാക്കി ഭാഗം നിങ്ങൾക്ക് വേണോ? നിങ്ങളുടെ അഭിപ്രായം താഴെ പറയണേ👇🏻 #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📙 നോവൽ #kanthariprince #💔 നീയില്ലാതെ
📔 കഥ - DP DP - ShareChat