കിസ്സകളുടെ സുൽത്താൻ
ShareChat
click to see wallet page
@kissakal
kissakal
കിസ്സകളുടെ സുൽത്താൻ
@kissakal
🔝 കിസ്സകളുടെ കലവറ#⃣ Insta ID: kissakaludesulthan
#മഴവിൽക്കൂടാരം. നഗ്ന മേനിയിലെ പുതപ്പ് കുറച്ചു മാറ്റി പ്രിയ കട്ടിലിന്റെ അരികിൽ വെച്ചിരുന്ന മൊബൈൽ എടുത്തു. സെൽഫി എടുക്കാൻ ക്യാമറ ഓപ്പൺ ചെയ്തു. പെട്ടെന്ന് സഹീർ അത് തടഞ്ഞു. മൊബൈൽ തട്ടി. "എന്തിനാ ഇപ്പൊ ഇങ്ങനെ... ഒരു തവണ ഞാൻ നല്ലോണം അനുഭവിച്ചതല്ലേ." "നിനക്ക് പേടിയുണ്ടോ.... പേടിക്കണ്ട.. ഇത് ആർക്കും സെന്റ് ചെയ്യാനൊന്നും അല്ല .... നാളെ ഞാൻ പോയാൽ പിന്നെ ഇനി കേരളത്തിലേക്ക് വരുമെന്ന് ഉറപ്പില്ല... ഈ ഫോട്ടോ നമ്മുടെ സന്തോഷത്തിന്റെ ഓർമ്മക്കായി ഞാൻ സൂക്ഷിച്ചു വെക്കും." എപ്പോഴും അവളുടെ വാക്കുകളിൽ സഹീർ വീണുപോകും. ഒരിക്കൽ സഹീർ പ്രിയയുടെ ഒപ്പം കാറിൽ ഇരിക്കുന്ന ഫോട്ടോ അവന്റെ ഭാര്യയുടെ മൊബൈലിലേക്ക് ആരോ അയച്ചു കൊടുത്തു. ആരാണെന്ന് ഇപ്പോഴും അറിയില്ല. ആ ഫോട്ടോ പലയിടത്തും എത്തി. ചോദ്യങ്ങൾ ഉണ്ടായി. ഫസി കരച്ചിലായി. നാണക്കേടു കൊണ്ട് അവന്റെ ഉപ്പ കുറേ ചീത്ത പറഞ്ഞു. നാട്ടുകാരും കുടുംബക്കാരും പുച്ഛത്തോടെ നോക്കി. പരിഹസങ്ങൾ കേട്ടു. പരാതിയുടെയും പഴി പറച്ചിലിന്റെയും കണ്ണീരിന്റെയും രോഷത്തിന്റെയും ദിവസങ്ങൾ. അവസാനം വാപ്പയുടെ മുൻപിൽ ഫസിക്ക് സഹീർ വാക്ക് കൊടുത്തു. "എനിക്ക് പണത്തിന് ആവിശ്യം വന്നപ്പോൾ പ്രിയയാണ് സഹായിച്ചത്. ആ ബന്ധം ഇങ്ങനെയൊക്കെ ആയി. പക്ഷെ ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്. ഇത് എല്ലാവർക്കും വേദന ഉണ്ടാക്കിയെങ്കിൽ മരിച്ചു പോയ എന്റെ ഉമ്മയാണേ ഞാൻ ഇനി അവളെ കാണില്ല." "മോനെ നീ ഇങ്ങനെയൊന്നും ആവരുത്. നിന്റെ പെങ്ങന്മാരും ഈ കുടുംബവും നിന്നെ കുറിച്ച് ഇങ്ങനെ കേൾക്കുമ്പോൾ വല്ലാതെ പതറി പോകും... അറിയാലോ ഫസിക്ക് നിന്നെ ജീവനാണ്. ഇനി അവളെ സങ്കടപ്പെടുത്തി നിന്നിൽ നിന്നും ഒന്നും ഉണ്ടാവരുത്." തത്കാലം പ്രശ്നങ്ങൾ അങ്ങനെ കഴിഞ്ഞു. ഇനിയൊരു പ്രശ്നം ഉണ്ടാവാതിരിക്കാൻ സഹീർ പ്രിയയെ പോയി കണ്ടു. "പ്രിയ.... പണ്ടത്തെ ഇഷ്ടവുമായി നീ വന്നപ്പോൾ എനിക്ക് നിന്നിൽ നിന്ന് മുഖം തിരിച്ചു നടക്കാൻ കഴിഞ്ഞില്ല. ഇനി ഒന്നും വേണ്ട... നമ്മുക്ക് ഇവിടെ എല്ലാം അവസാനിപ്പിക്കാം." "ഒരിക്കൽ മതത്തിന്റെ പേരും പറഞ്ഞു എന്റെ പ്രണയവും എന്റെ ശരീരവും സ്വന്തമാക്കി നീ പോയപ്പോൾ ഞാൻ ഒരുപാട് വേദന അനുഭവിച്ചു . ഇനിയും നീ എന്നോട് അങ്ങനെ ചെയ്യരുത്. വിസ ശരിയാവുന്നത് വരെ, എന്റെ കേസ് വിധിയാവും വരെയെങ്കിലും പ്ലീസ്.... നീ എന്നെ തനിച്ചാക്കരുത്... എനിക്ക് നിന്നെ വേണം.. അല്ലങ്കിൽ ഞാൻ ഒറ്റക്കായിപ്പോകും സഹീർ." പ്രിയ പറഞ്ഞത് നേരാണ്.ഒരിക്കൽ അവളെ അവഗണിച്ചു പോയതാണ്. ഇനിയും അങ്ങനെ ചെയ്താൽ അത് ദ്രോഹമാണെന്ന് അവന്റെ മനസ് പറയുന്നുണ്ട്. "നീ എന്താണ് ആലോചിക്കുന്നത്...?" "ഹേയ്... ഒന്നുല്ല. നീ സെൽഫി എടുത്തോളൂ." പ്രിയ വീണ്ടും മൊബൈൽ എടുത്തു. ക്യാമറ ഓപ്പൺ ചെയ്തു. സഹീർ പുഞ്ചിരിയോടെ ഫോട്ടോക്ക് പോസ്സ് ചെയ്തു. ഇന്നത്തെ ദിവസം കൂടിയുള്ളൂ. അത് കഴിഞ്ഞാൽ പ്രിയ വേറെയൊരു ലോകത്താണ്. പിന്നെ പ്രിയ ഒരിക്കലും അവന്റെ ജീവിത്തിൽ ഒരു പ്രശ്നം ആവില്ലെന്ന് അവന് ഉറപ്പുണ്ട്. "ഡാ.... നാളെ എന്നെ എയർ പോർട്ടിൽ ആക്കി തരണം." "സമ്മതിച്ചു... എന്നാ ഞാൻ വീട്ടിൽ പൊക്കോട്ടെ " രണ്ടാളും ഊരി എറിഞ്ഞ ഡ്രെസ്സ് എടുത്തു ധരിച്ചു. സാഹിർ അവളുടെ വീടിന്റെ പുറത്തിറങ്ങി.അവൻ പോയതിനു ശേഷം പ്രിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പിറ്റേന്ന് എയർപോർട്ടിൽ പോകാൻ സമയമായപ്പോൾ സഹീർ കാറുമായി വന്നു. പ്രിയ അവനെ സ്‌നേഹത്തോടെ കെട്ടിപിടിച്ചു ചുംബിച്ചു. "ഇനി നമ്മൾ കാണുമോയെന്ന് അറിയില്ല. താങ്ക്സ് ഡാ... ഈ കുറച്ചു ദിവസങ്ങൾ ഞാൻ ശെരിക്കും സന്തോഷിച്ചു." പ്രിയയെ എയർപോർട്ടിൽ ആക്കി സഹീർ തിരിച്ചു പോന്നു. വെയിറ്റിങ്ങിൽ ഇരുന്ന് പ്രിയ ബാഗിൽ നിന്നും ഫോൺ കയ്യിൽ എടുത്തു. അന്ന് കാറിൽ ഇരിക്കുന്ന ഫോട്ടോ എല്ലാവർക്കും അയച്ച നമ്പർ വാട്ട്സ്ആപ്പിൽ വീണ്ടും സെറ്റ് ചെയ്തു. ഇന്നലെ ബെഡ്‌റൂമിൽ രണ്ടാളും കിടക്കുന്ന ചെറിയ വീഡിയോയും ഫോട്ടോയും ആദ്യം ഫസിയുടെ മൊബൈലിലേക്ക് അയച്ചു. പിന്നെ വാപ്പയുടെ.... പിന്നെ അങ്ങനെ അറിയുന്ന പലരുടെയും മൊബൈലിലേക്ക്. അതിന് ശേഷം വാട്ട്സ്ആപ്പ് മൊബൈലിൽ നിന്നും കളഞ്ഞു.ആ സമയം അവളുടെ ചുണ്ടിൽ പ്രതികാരത്തിന്റെ ഭാവമായിരുന്നു. പ്രിയ പോയതിന്റെ സന്തോഷത്തിലാണ് സഹീർ. ബാങ്കിലെ കുറച്ചു കടങ്ങൾ വീടി കിട്ടിയത് അവളെ കൊണ്ടാണ്.. പിന്നെ മതിയാവോളും വീണ്ടും അവളുടെ ശരീരം ആസ്വദിച്ചു. "ഹോ.... പഴയ പ്രണയമേ നീ എത്ര സുന്ദരമാണ്.എങ്ങനെ നോക്കിയാലും എനിക്കാണ് ലാഭം.... എനിക്ക് മാത്രം." അവൻ ഉറക്കെ പറഞ്ഞു പൊട്ടി ചിരിച്ചു. വണ്ടി സ്പീഡിൽ ഓടിച്ചു.അവന് ആ സമയവും അറിയില്ല പ്രിയയുടെ പ്രതികാരത്തിൽ ഇനിയവന്റെ ജീവിതത്തിൽ കനലുകൾ എരിയുമെന്ന്. വർഷങ്ങൾക്ക് ശേഷം മഴവിൽ കൂടാരം സ്കൂൾ മീറ്റിലാണ് പ്രിയ സഹീറിനെ കാണുന്നത്. പ്രിയ സ്കൂൾ ഗ്രൂപ്പിലൊന്നും ഉണ്ടായിരുന്നില്ല. അവൾ നാട്ടിൽ ഉണ്ടെന്ന് അറിഞ്ഞു ആരോ വിളിച്ചു പറഞ്ഞിട്ടാണ് പരിപാടിയിൽ എത്തിയത്.പഴയ കൂട്ടുകാർ. സ്കൂൾ മുറ്റം. ഓർമ്മകളുടെ ബാല്യം തിരിച്ചത്തിയ നേരം .പ്രിയയുടെ മുഖം മാത്രം മൂടി കെട്ടിയ പോലെ നിരാശ നിറഞ്ഞു.. ഭർത്താവിനൊപ്പം ദുബായിൽ ആയിരുന്ന അവൾ ഈ സ്കൂൾ മീറ്റിൽ എത്തിയപ്പോൾ സഹീർ അവന്റെ ഭാര്യയും മോനും എത്ര സന്തോഷത്തോടെയാണ് എല്ലാവരുടെയും മുൻപിൽ നിൽക്കുന്നത്. ആ കാഴ്ച പാതി വഴിയിൽ ഉപേക്ഷിച്ച അവളുടെ പ്രണയത്തെ ഓർമിപ്പിച്ചു. അവന്റെ പേരിൽ തുടങ്ങിയ സംശയവും കലഹവും ഡിവോസിന്റെ വക്കിൽ കുടുംബകോടതിയിൽ നിൽക്കുമ്പോൾ അവൾക്ക് ജീവിതം സങ്കടം മാത്രം. പക്ഷെ സഹീർ അവന് മാത്രം സന്തോഷം... "വേണ്ട... അവൻ മാത്രം അങ്ങനെ സന്തോഷിക്കണ്ട..... എനിക്ക് ഇല്ലാത്ത സന്തോഷം അവനും വേണ്ട." സ്കൂൾ ഗ്രൂപ്പിൽ നിന്നും അവന്റെ നമ്പർ എടുത്തു മൊബൈലിൽ സേവ് ചെയ്തു. ചാറ്റിങ്ങും വിളിയും തുടങ്ങി. ഒരാഴ്ച കൊണ്ട് സഹീറിനെ പ്രിയ അവളുടെ ബെഡ്‌റൂമിൽ എത്തിച്ചു.അവനെയും കൊണ്ട് പലയിടത്തും ടു വീലറിൽ കറങ്ങി. മനഃപൂർവ്വം ആ യാത്രകൾ അവൾ ആളുകളെ അറിയിച്ചു. അതിന്റെ ഇടയിലാണ് കാറിൽ കെട്ടിപിടിച്ചു ഇരിക്കുന്ന അവരുടെ ഫോട്ടോ ഫസിയുടെയും മറ്റു പാലുരുടെയും മൊബൈലിലേക്ക് അവൾ അയച്ചു കൊടുത്തത്..അതൊരു തുടക്കമായിരുന്നു. വീണ്ടും നാല്ലൊരു അവസരത്തിനായി അവൾ കാത്തിരുന്നു. ഇന്ന് അവൾ ഇനിയൊരിക്കലും സഹീറിന്റെ ജീവിതത്തിൽ സന്തോഷം ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയാണ് വിമാനം കയറിയത്. അവളിലെ പെണ്ണിന്റെ മനസ്സിൽ പ്രണയത്തിന്റെ അവസാനം ഒരു വാക്ക് കൊണ്ട് തനിച്ചാക്കി പോയവനോട് എന്നും വെറുപ്പ് ഉണ്ടായിരുന്നു. അവളും ഭർത്താവും തമ്മിലുള്ള പിണക്കങ്ങളിൽ കലഹങ്ങളിൽ ഇടക്കിടെ സഹീറിന്റെ പേര് കടന്ന് വരും. എല്ലാത്തിനും ശിക്ഷ അനുഭവിച്ചതും വേദനിച്ചതും അവളാണ്. ആ വേദനയുടെ പ്രതികാരത്തിൽ സഹീറിന്റെ ഭാര്യയുടെ കണ്ണീരിനു അവളുടെ മുൻപിൽ വിലയില്ല. അവനും എല്ലാം നഷ്ടമാകണം....അവന്റെ നഷ്ടങ്ങൾ അവൾ ആസ്വദിക്കും. 'ഉപ്പ് തിന്നവർ വെള്ളം കുടിച്ചുകൊണ്ടിരിക്കും.' 📝 നവാസ് ആമണ്ടൂർ. #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💌 പ്രണയം #💞 പ്രണയകഥകൾ
📔 കഥ - OV OV - ShareChat
#പൊന്ന് ടീവിയുടെ റിമോട്ട് എടുത്ത് കൈ കഴുകി അമീർ രാത്രി ഭക്ഷണം കഴിക്കാനിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ ചാനലിലെ അന്തിച്ചർച്ച കാണുന്നത് പതിവാണ്. ഫസി ഉമ്മാക്കും അമീറിനും ചോറ് വിളമ്പിയ നേരത്താണ് ഫസിയുടെ കഴുത്തിൽ മാല ഇല്ലെന്ന് അവൻ കണ്ടത്. "ഫസി മാല എന്തെ....?" "ഞാൻ കുളിച്ചപ്പോൾ ഊരി വെച്ചത് ." നല്ല പുളിയുള്ള പച്ചമാങ്ങ ഇട്ട് വെച്ച ചെമ്മീൻ കറി ഫസി അമീറിന്റെ ചോറിലേക്ക് ഒഴിച്ചുകൊടുത്ത് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയി. പച്ച മാങ്ങയിട്ട മീൻ കറി അവന് ഇഷ്ടമാണ്. "അമി... കുറച്ചു ദിവസമായിട്ട് അവളുടെ കഴുത്തിൽ മാല കാണുന്നില്ല. നീ എന്ത് പൊട്ടനാണ് അവൾ എന്ത് പറഞ്ഞാലും വിശ്വാസിക്കും." ഉമ്മ പറഞ്ഞപ്പോൾ അതുവരെ ശാന്തമായിരുന്ന അവന്റെ മുഖത്ത് ദേഷ്യം വന്നു. ഫസി വെള്ളം കൊണ്ട് വന്നു മേശയിൽ വെച്ചു. "നീ ഇപ്പോൾ തന്നെ ആ മാല എടുത്തു കഴുത്തിൽ ഇട് ഫസി.." "ഇപ്പൊ എന്തിനാ ഇക്കാ.. നാളെ ഇട്ടാൽ പോരെ." അതിനുള്ള മറുപടി കൊടുത്തത് ഉമ്മയാണ്. "ഇവിടെ ഇല്ലാത്ത മാല എങ്ങനെ എടുത്തിടാൻ ആണ് അല്ലെ…? കുറച്ചൊക്കെ കെട്ടിയോന്റെ വാക്കിനെ വിലകൽപ്പിക്കണം പെണ്ണുങ്ങൾ." "ഉമ്മാ... ഇക്കയുടെ മാത്രമല്ല ഈ വീട്ടിലെ എല്ലാവരുടെയും വാക്കിനും സ്‌നേഹത്തിനും വിലയുണ്ട് എനിക്ക്." ദേഷ്യത്തോടെ അമീർ കഴിക്കുന്നിടത്ത് നിന്ന് എണീറ്റ് അവളുടെ അരികിലേക്ക് ചെന്നു. "മാല എവിടെ ഫസി...?" "കാണുന്നില്ല.രണ്ടീസം മുൻപ് മേശയിൽ ഊരി വെച്ചതായിരുന്നു. അമീർ ആ സമയം അവളുടെ മുഖത്തടിക്കാൻ കൈ വീശി. ചോറ് കുഴച്ച കഴുകാത്ത കൈ അവളുടെ കവിളിൽ പതിഞ്ഞു. "ഇല്ലാത്ത ക്യാഷ് ഉണ്ടാക്കിയാണ് ഒരു മാല വാങ്ങി കഴുത്തിൽ ഇട്ട് തന്നത് നാട്ടുകാരെ സഹായിക്കാൻ അല്ല. ഇപ്പൊ ഈ രാത്രി നീ ഇവിടെന്ന് ഇറങ്ങിക്കോ.. മാലയുമായി വന്നാൽ മതി." അവളെ തള്ളി പുറത്താക്കി അമീർ വാതിൽ അടച്ചപ്പോൾ ഉമ്മാക്ക് സന്തോഷമായി. അമീറിന്റെ ആഗ്രഹമായിരുന്നു ആരും ഇല്ലാത്ത യത്തീമായ ഒരു പെണ്ണിനെ നിക്കാഹ് കഴിക്കണമെന്ന്. അങ്ങനെ കണ്ടെത്തി നിക്കാഹ് ചെയ്തതാണ് ഫസിയെ. ഒന്നും കിട്ടാത്ത കല്യാണം ആയതു കൊണ്ട് അവളെ എന്തെങ്കിലും കുത്തുവാക്കുകൾ പറഞ്ഞു വേദനിപ്പിക്കുന്നത് ഉമ്മയുടെ പതിവാണ്. കൈ കഴുകി ഹാളിലെ ദിവാൻ കോട്ടിൽ അമീർ കിടന്ന് ടീവിയുടെ റിമോട്ട് എടുത്തു. ആ സമയവും അവന്റെ നോട്ടം ഫസി പുറത്ത് ഉണ്ടോയെന്നാണ്. അവൾ പുറത്തുണ്ട്. ഈ രാത്രി അവൾ എവിടെ പോകാൻ..? ഉണ്ടായിരുന്ന സ്വർണ്ണമൊക്കെ സങ്കടം പറഞ്ഞു വന്നവർക്കൊക്കെ ഊരിക്കൊടുത്തു. ഈ മാല ആർക്കും കൊടുക്കരുതെന്ന് പറഞ്ഞു വാങ്ങിക്കൊടുത്തതാണ്.എന്നിട്ടും അവൾ അനുസരണക്കേട് കാണിച്ചു. പലവട്ടം നോക്കിയ നേരത്തൊക്കെ അവൾ പുറത്തുണ്ടായിരുന്നു. അങ്ങനെ കിടന്ന് അറിയാതെ അവൻ ഉറങ്ങിപ്പോയി. ഉമ്മ അമീറിനെ വിളിച്ചുണർത്തിയപ്പോൾ നേരം പുലർന്നിരുന്നു. കണ്ണ് തുറന്ന് ആദ്യം നോക്കിയത് പുറത്തേക്കാണ്. അവൾ അവിടെ ഇല്ല. അവൻ പെട്ടെന്ന് ചാടിയെണീറ്റ് പുറത്തേക്കിറങ്ങി. "ഉമ്മാ അവൾ എവിടെ...?" "എനിക്കറിയില്ല. എവിടെയെങ്കിലും പോട്ടേ." "ഉമ്മാ... എന്റെ പെണ്ണാണ് അവൾ.. ആ നേരത്തെ ദേഷ്യം കൊണ്ട്.. ഞാൻ. " "ഞാൻ ഒന്നും പറയുന്നില്ല. സക്കാത്ത് കല്യാണം നടത്തി കിട്ടിയ മുതലല്ലേ ." അമീർ ടു വീലറിന്റെ താക്കോലെടുത്ത് വണ്ടിയെടുത്തു പുറത്തേക്ക് പോയി. പലയിടത്തും നോക്കി. കണ്ടവരോടൊക്കെ ചോദിച്ചു. അവളെ കണ്ടില്ല. തിരിച്ചു വീട്ടിൽ വന്നപ്പോൾ ഉച്ചയായി. വീട്ടിലേക്ക് കയറിയപ്പോൾ ഉമ്മ ഹാളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. "നിനക്ക് വിശക്കുന്നെങ്കിൽ കൈ കഴുകി വാ." ഒന്നും സംഭവിക്കാത്ത മട്ടിലുള്ള ഉമ്മയുടെ സംസാരം അമീറിനെ വേദനിപ്പിച്ചു. "ഉമ്മയും ഒരു പെണ്ണല്ലേ... ഒന്ന് ചോദിക്കുന്നതു പോലും ഇല്ല അവളെ കണ്ടോന്ന്. ഇത്രയും നേരം ഞാൻ അവളെ അന്വേഷിച്ചു നടക്കുകയായിരുന്നു എവിടെയും കണ്ടില്ല." ഉമ്മ അവൻ പറഞ്ഞത് ശ്രദ്ധിക്കാതെ ഇരുന്നു. അമീർ ഉമ്മയെ നോക്കി ഹാളിലേക്ക് പോയി. ഫസിയുടെ മണം നിറഞ്ഞു നിൽക്കുന്ന മുറി. ഇവിടെ എവിടെയോ അവൾ ഉള്ളത് പോലെ അവനു തോന്നി. "ഇവിടെ ആരും ഇല്ലേ....?" പുറത്ത് ഒരു സ്ത്രീ ശബ്ദം. ഉമ്മ ചെന്ന് വാതിൽ തുറന്നു. "ഒരിക്കലും ഈ പടി കടന്ന് ഇങ്ങോട്ട് വരരുതെന്ന് ഉറപ്പിച്ചതാണ്... ഇപ്പൊ വന്നത് ഒരു കാര്യം പറയാനാ.. എവിടെ നിങ്ങളെ മോൻ." "അല്ലെങ്കിലും നിന്നെ ഇവിടെ ആർക്കും കാണണ്ട ഷാഹി. നിന്നെ പണ്ടേ വേണ്ടെന്ന് വെച്ചതാണ് ഞാനും എന്റെ മോനും." പുറത്തെ സംസാരം കേട്ട് ഫസിയാണെന്ന് കരുതി അമീർ മുറിയിൽ നിന്നും ഇറങ്ങി വന്നു. "നീയൊരു ആണാണോ.. കെട്ടിയപെണ്ണിനെ രാത്രി വീട്ടിൽ നിന്ന് ഇറക്കി വിട്ടിട്ട് മുറിയിൽ കിടന്ന് ഉറങ്ങുന്നോ..." "ഇത്താത്ത ഞാൻ..." "അങ്ങനെ വിളിക്കരുത് നീ. എനിക്ക് ഇഷ്ടം ഉള്ള ആളുടെ ഒപ്പം ജീവിക്കാൻ വേണ്ടി ഈ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ഉമ്മയും മോനും ആ ഒരു കാരണം കൊണ്ട് എന്നെ വേണ്ടെന്ന് വെച്ച്.. പക്ഷെ അവൾ ഇത്താത്ത ആണെന്നും പറഞ്ഞു എന്നെ തേടി വന്നു... എന്റെയും മക്കളുടെയും കാര്യങ്ങൾ അന്വേഷിക്കും.... എനിക്ക് അവൾ അനിയത്തിയല്ല . എന്റെ മോളായിട്ടാണ് തോന്നിയിട്ടുള്ളത്.. എന്റെ കൊച്ചിന് ഓപ്പറേഷന് വേണ്ടിയാണു അവളുടെ കഴുത്തിലെ മാല ഊരിയത്. അത് ഞാൻ എങ്ങനെയെങ്കിലും തരാം..." "എന്നിട്ട് അവൾ ഇതൊന്നും ഇവിടെ പറഞ്ഞില്ലല്ലോ.." "എങ്ങനെ പറയും... പടിയടച്ചു പറഞ്ഞു വിട്ടവളെ സഹായിച്ചെന്ന് പറഞ്ഞാൽ നിങ്ങൾ രണ്ടാളും അവളെ വെറുതെ വിടോ...?" ഷാഹി പറയുന്നത് കേട്ടപ്പോൾ ഉമ്മയുടെ കണ്ണ് മാത്രമല്ല അമീറിന്റെ കണ്ണും നിറഞ്ഞു. മറുപടി ഇല്ലാത്ത നോവ്. ഇങ്ങനെയൊക്കെ സഹായിക്കാനും സങ്കടം കാണാനും ഫസിക്ക് മാത്രമേ കഴിയൂ. 'എല്ലാവരെയും സ്‌നേഹിക്കാൻ മാത്രം അറിയുന്ന മോളാണ് അവൾ. അവളെ വേദനിപ്പിച്ചാൽ പടച്ചോൻ പൊറുക്കില്ല." "ശരിയാണ് .... മോളെ പലതും പറഞ്ഞു കുത്തി നോവിച്ചിട്ടും ഇതുവരെ അവൾ ഒരു വാക്ക് കൊണ്ട് പോലും എന്നെ വേദനിപ്പിച്ചിട്ടില്ല..ഇവനോട് ഒരു പരാതി പോലും ന്റെ മോള് പറഞ്ഞിട്ടില്ല.. വെറുപ്പ് കാണിക്കുന്നേയുള്ളു.. ഉള്ളിൽ അവളോട് എനിക്കും ഉണ്ട് സ്‌നേഹം..അമി മോനെ ന്റെ മോളെ ഇപ്പൊ കാണണം എനിക്ക്." ഷാഹി പറഞ്ഞത് കേട്ട് ഉമ്മയിൽ ഉണ്ടായ മാറ്റം കണ്ട് അതിശയത്തോട് അമീർ ഉമ്മയെ നോക്കി.ഉമ്മയെ ഇത്രയും സങ്കടത്തിൽ ആദ്യമായിട്ടാണ് കാണുന്നത്. "നീ നോക്കണ്ട... ഞാൻ പ്രസവിച്ച എന്റെ മോളെ ഞാൻ മറന്നു പോയിട്ടും അവൾ മറന്നില്ല... ഇത്താത്ത എന്ന് വിളിച്ചു തേടിച്ചെന്ന്.. അവളെപ്പോലൊരു പെണ്ണിനെ ഇനിയും വിഷമിപ്പിക്കാൻ പാടില്ല മോനെ.." "ഞാൻ എല്ലായിടത്തും നോക്കി അവളെ.. കണ്ടില്ല. ഇനി എവിടെ പോയി നോക്കും ഉമ്മാ.." "ഫസി അവൾ ജീവിച്ച ഓർഫനേജിൽ ഉണ്ട്. അവൾ എന്നെ വിളിച്ചിരുന്നു.എനിക്ക് ഈ കാര്യം കേട്ടപ്പോൾ വല്ലാത്ത സങ്കടം..എന്റെ സങ്കടം കണ്ടപ്പോഴും" ഇത്താത്ത വിഷമിക്കണ്ട... ദേഷ്യം മാറുമ്പോൾ ഇക്ക വരും" എന്നാ അവൾ പറയുന്നത്." അത് കേട്ടപ്പോൾ അമീറിന്റെ മുഖം തെളിഞ്ഞു. ഒന്നും പറയാൻ നിൽക്കാതെ അവൻ പോകാൻ ഇറങ്ങി. "അമി... പോവല്ലേ ഞാനും ഉണ്ട്. ന്റെ മോളെ കൊണ്ടുവരാൻ ഞാനും വരാം. നീ കാർ എടുക്ക് ." തൊട്ടടുത്ത വീട്ടിൽ നിന്നും കൂട്ടുകാരന്റെ കാറുമായി അമീർ വന്നപ്പോൾ വർഷങ്ങളായി പിണക്കത്തിലായിരുന്ന ഉമ്മയും മോളും കൈ പിടിച്ചു സംസാരിക്കുന്നു. ഒന്ന് മിണ്ടിയാൽ ബന്ധങ്ങൾക്കിടയിൽ ഉടലെടുക്കുന്ന കുറേ പ്രശ്നങ്ങൾ ഒരുപക്ഷെ തീർന്ന് പോകും. "ഇത്താത്തയും വാ.. എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ അവൾക്ക് സന്തോഷമാവും... അവളുടെ സന്തോഷങ്ങൾ എന്നുപറയുന്നത് ഇതൊക്കെയാണ്. " "ഡാ... പോകുന്ന വഴി ഏതെങ്കിലും ഒരു സ്വർണ്ണക്കടയിൽ നിർത്തണം. ഷാഹിടെ കല്യാണത്തിന് വേണ്ടി മുൻപ് മാറ്റി വെച്ച കുറച്ചു സ്വർണ്ണം എന്റെ കൈയിൽ ഉണ്ട്. അതുകൊണ്ട് ഫസിക്ക് നല്ലൊരു മാല വാങ്ങണം..." "നല്ലതാ ഉമ്മ. ചെറുപ്പം മുതൽ കൂടെ ആരുമില്ലാതെയാ ഫസി വളർന്നത്. അതുകൊണ്ട് തന്നെ നമ്മളോടൊക്കെ വല്ലാത്ത സ്‌നേഹമാണവൾക്ക് . സ്നേഹത്തിന് വേണ്ടി അവൾ എന്തും ത്യജിക്കാൻ തയ്യാറാണ്." അത് പറഞ്ഞപ്പോൾ ഇത്താത്തയുടെ കണ്ണു നിറയുന്നതും വാക്കുകൾ ഇടറുന്നതും അമീർ അറിയുന്നുണ്ട്. ഉമ്മയും ഇത്തയും സംസാരിക്കുമ്പോഴും അമീർ മിണ്ടാതിരുന്നു. അവന്റെ ഹൃദയം നീറുകയാണ്. ആ സമയത്ത് സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും അവളെ തല്ലിപ്പോയി. ഒരിക്കലും ഒരു സങ്കടവും അവൾക്കുണ്ടാകരുതെന്ന് കരുതിയാണ് കൂടെ കൂട്ടിയത്. എന്നിട്ടും അവളെ തല്ലി... പുറത്താക്കി വാതിലടച്ചു.. മാപ്പ് പറയാൻ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവൻ ഉമ്മയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. "മോനെ.... അവൾ ഊരിക്കൊടുത്ത പൊന്നിനെക്കാൾ വിലയുണ്ട് അവളുടെ നന്മക്ക്... നമ്മളാണ് അത് കാണേണ്ടത്.. സക്കാത്ത് കല്യാണം കഴിച്ചിട്ട് എന്റെ മോന് പടച്ചോൻ വലിയൊരു നിധി തന്നെയാ കൊടുത്തത്." നന്മയുള്ള മനസ് ഉണ്ടെങ്കിൽ സങ്കടങ്ങൾ എത്രയൊക്കെ വേട്ടയാടിയാലും ചുറ്റുമുള്ളവർ തിരിച്ചറിയുന്ന ഒരു ദിവസം വരും. 📝നവാസ് ആമണ്ടൂർ. #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #💌 പ്രണയം
📔 കഥ - ShareChat
#ഹിജാബ് പെണ്ണുങ്ങളെ കണ്ടാൽ ആണുങ്ങൾ നോക്കും. എങ്കിലും ചില നോട്ടങ്ങളിൽ നിന്നും അറപ്പോടെ മാറി നിൽക്കുമ്പോളും പെണ്ണിന്റെ ശരീരം പൊള്ളി പോകും. "എങ്ങനൊക്കെ മൂടിപ്പുതച്ചാലും പെണ്ണുങ്ങളെ കാണാത്ത പോലെ ചില നാശങ്ങളുടെ നോട്ടം." ഷെമി എന്തോ പറഞ്ഞത് പോലെ തോന്നിയപ്പോൾ റാഫി തിരിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി. "എന്താ പറഞ്ഞത് കേട്ടില്ല..?" "ആഹ്.. കേൾക്കണ്ട. അറപ്പ് തോന്നിക്കുന്ന നോട്ടം." "അതിപ്പോ പെണ്ണുങ്ങളെ കണ്ടാൽ ആണുങ്ങൾ നോക്കും... അത്ര കരുതിയാൽ മതി ഷെമീ..." "ഹോസ്പിറ്റലിൽ മരുന്ന് വാങ്ങാൻ നിക്കുമ്പോഴും പെണ്ണുങ്ങളുടെ നെഞ്ചത്ത് നോക്കി നിക്കുന്നവരുടെ തൊലിക്കട്ടി അപാരം തന്നെയാ." അതുവരെ ഷെമിയെ നോക്കി വെള്ളമിറക്കിയവൻ ഷെമി പറഞ്ഞത് കേട്ടിട്ടെന്ന പോലെ അവന്റെ ക്യാമറക്കണ്ണുകൾ വേറെ ദിക്കിലേക്ക് തിരിച്ചു. മരുന്ന് വാങ്ങി ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി റാഫിയുടെ ബൈക്കിന്റെ പിന്നിലിരുന്ന് പോകുന്ന സമയത്ത് വഴിയരികിൽ ഫൈസി നിൽക്കുന്നത് കണ്ട് റാഫി വണ്ടി നിർത്തി. "എന്താടാ ഫൈസി ഇവിടെ...?" "കാർ പഞ്ചറായി ഇക്ക.." "ഞാൻ നിക്കണോ...?" "വേണ്ട.. ഇക്ക.. പൊയ്ക്കോളൂ." ഇക്കാനോട് സംസാരിക്കുന്നതിന്റെ ഇടയിൽ ഫൈസി ഷെമിയെ ഇടം കണ്ണിട്ടു നോക്കി.ഇടക്കൊരു പുഞ്ചിരിയും കൊടുത്തു. ഷെമിയും റാഫിയും വീട്ടിലെത്തി.പുറത്ത് പോയി വന്നാൽ റാഫിക്ക് ഒരു കട്ടൻ പതിവാണ്. ഷെമി നേരെ കിച്ചണിൽ പോയി കട്ടൻ ഉണ്ടാക്കി കൊണ്ടുവന്നു കൊടുത്തു. "നിങ്ങളെ ഫൈസി ആള് ശെരിയല്ലാട്ടോ.അവനും ഉണ്ട്‌ ഇടക്കൊരു വല്ലാത്ത നോട്ടം." "എന്റെ പൊന്ന് ഷെമി അരവിന്ദ് സാമിയെ പോലെ സുന്ദരനായ അവൻ നിന്നെയെന്നല്ല ഒരു പെണ്ണിനെയും അങ്ങനെ നോക്കില്ല.. ഞങ്ങളെ കൂട്ടത്തിൽ കുടുംബത്തിൽ കയറ്റാൻ കൊള്ളാവുന്നവൻ അവനാണ്." "ഞാൻ ഒന്നും പറയുന്നില്ല... പോരെ." "നാളെ ചിലപ്പോൾ ടീവിയുടെ കംപ്ലയിന്റ് നോക്കാൻ അവൻ വരും അപ്പൊ ഇങ്ങനെയൊന്നും അവനോട് പറയല്ലേ ഷെമി... നാണക്കേടാണ്." ഫൈസിയെ എല്ലാവർക്കും ഇഷ്ടമാണ്.റാഫി പറഞ്ഞത് പോലെ സിനിമ നടന്റെ ഭംഗിയും ഉണ്ട്.ഒരു പെണ്ണിനും പിടിക്കൊടുക്കാതെ ഒറ്റയാനാണ് ഫൈസി. പിറ്റേന്ന് ഉച്ചക്ക് മുൻപേ ടീവി ശരിയാക്കാൻ ഫൈസി എത്തി. കാളിംഗ് ബെല്ലടിച്ചപ്പോൾ ഷെമി ഷാൾ എടുത്തു തലയിലിട്ട് ഷാളിന്റെ ബാക്കി ഭാഗം മാറിലൂടെ പുതച്ചു. ഫൈസി വീടിന്റെ അകത്തേക്ക് കയറി. ടൂൾസ് ടീപ്പോയിയുടെ മുകളിൽ വെച്ച് ടീവിയുടെ കേബിൾ ഊരി മാറ്റി. "ഫൈസി.. ദാ ചായ.." "താങ്ക്സ് ഇത്ത." ചായ ടേബിളിൽ വെച്ചു തിരിഞ്ഞു നടന്ന ഷെമിയുടെ കൈയിൽ പെട്ടെന്ന് ഫൈസി പിടിച്ചു. അടുത്ത നിമിഷം അവളെ ബലമായി അവന്റെ മുൻപിലേക്ക് തിരിച്ചു നിർത്തി ചുണ്ടിൽ ചുണ്ടമർത്തി... അവളുടെ ചുണ്ടുകളെ അവന്റെ ചുണ്ടിനാൽ ബന്ധിച്ചു. കാലിലെ ചെറുവിരലിൽ നിന്നും മിന്നൽ പിണർ പോലെ എന്തോ ഒന്ന് ഷെമിയുടെ തലച്ചോറിലൂടെ പാഞ്ഞു പോയി. പ്രഷർ കുറഞ്ഞത് പോലെ ശരീരം തളർന്നു. പ്രതികരിക്കാൻ കഴിയാത്ത വിധം അവൾ വാടി അവന്റെ കൈക്കുള്ളിൽ നിൽക്കുമ്പോൾ ഫൈസി അവന്റെ കൈ അവളുടെ മാറിലേക്ക് വെച്ച നേരം ഷെമി കണ്ണടച്ചു സർവ്വശക്തിയെടുത്ത് കാൽ തറയിൽ ചവിട്ടിപ്പിടിച്ചു ഫൈസിയെ തള്ളി മാറ്റി. ആ സമയം അവൾ തലയിലൂടെയിട്ട് പുതച്ച ഷാൾ ഊർന്ന് താഴെ വീണു. തളർച്ചയോടെ ശ്വാസം വലിച്ചു വിട്ട് ഷെമി അവനെ നോക്കി. ഷെമിയുടെ അവസ്ഥ കണ്ടപ്പോൾ ഒന്നും മിണ്ടാതെ ഫൈസി പുറത്തിറങ്ങി പോയി. "നീ എന്താണ് ഷെമി വാതിൽ തുറന്നിട്ട് ഈ സമയത്ത് കിടക്കുന്നത്.." "തളർച്ച പോലെ തോന്നി.. അതുകൊണ്ട് കിടന്നതാ.." റാഫി അവളെ പിടിച്ചെണീപ്പിച്ചു കട്ടിലിൽ ഇരുത്തി. "ഇപ്പോ എങ്ങനെ ഉണ്ട്... നീ പ്രഷറിന്റെ മരുന്ന് കഴിച്ചില്ലേ മോളേ..? "കഴിച്ചിക്കാ.. പെട്ടെന്ന് എന്തോ ഒരു തളർച്ചപോലെ...." ഫൈസി വന്ന് ഇത്‌ അഴിച്ചിട്ടു പോയോ..?" "അവൻ കുറച്ചു കഴിഞ്ഞു വരാമെന്ന് പറഞ്ഞു പോയതാ.".. ഫൈസി തൊട്ടതിനു ശേഷം പലവട്ടം കുളിച്ചു. ഭർത്താവല്ലാത്ത ഒരാളുടെ സ്പർശനം അവളുടെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. എന്നും റാഫിയോട് പറ്റിച്ചേർന്ന് കിടന്നുറങ്ങുന്ന ഷെമി അന്ന് രാത്രി ബെഡിന്റെ അരികിലേക്ക് നീങ്ങിക്കിടന്നു. അസ്വസ്ഥമായ മനസ്സിൽ ഫൈസിയുടെ മുഖം ഇടക്കിടെ മിന്നി മറഞ്ഞു.ഉറക്കം വരാത്ത രാത്രിയിൽ ഓരോന്ന് ചിന്തിച്ച് ഷെമി ഫൈസിയെ പിറ്റേന്ന് വീട്ടിലേക്ക് വിളിച്ചു വരുത്താൻ തീരുമാനിച്ചു. രാവിലെ ഇക്ക ജോലിക്ക് പോയപ്പോൾ ഷെമി മൊബൈൽ എടുത്തു ഫൈസിയെ വിളിച്ചു. "ഫൈസി... നീ എന്താണ് ടീവി ശെരിയാക്കാതെ പോയത്..? വന്ന് അത് ശെരിയാക്കിക്കൊ... എനിക്ക് നിന്നോട് പ്രശ്നമൊന്നും ഇല്ല." ഷെമിയുടെ വാക്കുകൾ ഫൈസിക്ക് സന്തോഷം നൽകി. "ഹൗ.. സമാധാനം.. ഇക്കാനോട് ഒന്നും പറഞ്ഞിട്ടില്ല." കുളിച്ചു നല്ല ഡ്രസ്സ്‌ ധരിച്ചു നല്ല പെർഫ്യൂം അടിച്ചു അവൻ വണ്ടിയിൽ കയറി.ഒരു മൂളിപ്പാട്ടോടെ വണ്ടിയെടുത്തു. കാത്തിരുന്നത് പോലെ... കാളിങ് ബെൽ അടിക്കും മുൻപേ ഷെമി വാതിൽ തുറന്നു. ഫൈസി പുഞ്ചിരിയോടെ വീട്ടിലേക്ക് കയറി. ഷെമി ഫൈസിയുടെ മുൻപിൽ നിന്നു. ഷെമിയുടെ മുഖം ചുമന്നത് അവനോടുള്ള ഇഷ്ടം കൊണ്ടാണെന്ന് വിചാരിച്ച അവൻ എന്തെങ്കിലും പറയും മുൻപേ ഷെമി കൈ വീശി ഫൈസിയുടെ മുഖത്ത് ആഞ്ഞടിച്ചു. "ഇന്നലത്തെ എന്റെ അവസ്ഥയിൽ എനിക്കിത് തരാൻ കഴിയാതെ പോയി.. ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല. ഫൈസീ .. ഒന്ന് ചേർത്ത് പിടിച്ചു കിസ്സ് ചെയ്താൽ നിന്റെ മൊഞ്ച് കണ്ട് വീണു പോകുന്നവർ ഉണ്ടാവും.. എല്ലാരേയും അങ്ങനെ കാണണ്ട." ഇന്നലെ ആ സമയം മുതൽ പിടിവിട്ട് പോയ മനസ്സിന്റെ കടിഞ്ഞാൺ തിരിച്ചു കിട്ടിയിരിക്കുന്നു. ഫൈസി മറുപടിയില്ലാതെ തലകുനിച്ചു നിന്നു. അവന്റെ കവിളിൽ അവളുടെ വിരൽ പാടുകൾ പതിഞ്ഞു കിടക്കുന്നുണ്ട്. "ഇനി ഇക്കാടെ പേരും പറഞ്ഞ് ഈ പടി കടന്ന് നീ വരരുത്.. എന്നാ പിന്നെ ടീവി നന്നാക്കീട്ട് സ്ഥലം വിട്ടോ.. " കിച്ചണിൽ പോയി ഒരു കട്ടൻ ചായ ഉണ്ടാക്കി ഫൈസിക്ക് കൊണ്ടു വെച്ച് പുഞ്ചിരിയോടെ അവൾ അകത്തോട്ടു നടന്നു. മനസിൽ ഇഷ്ടം തോന്നാത്ത ഒരാണിന്റെ സ്പർശനം എങ്ങനെയൊക്കെ ക്ഷമിക്കാൻ നോക്കിയാലും പെണ്ണിന് അരോചകമാണെന്ന് അറിയില്ലേ ഫൈസി..? 📝നവാസ് ആമണ്ടൂർ. #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💌 പ്രണയം #💞 പ്രണയകഥകൾ
📔 കഥ - ShareChat
#ലൈഫ് പാർട്ണർ ------------ "അമ്മേ വർഷയെവിടെ..? അമ്മ കേട്ടതായി ഭാവിച്ചില്ല... ഞാൻ വീണ്ടും ചോദിച്ചു.. അമ്മേ വർഷയെവിടെ.. ! "ഓഹ് കല്യാണം കഴിഞ്ഞു ഒരു ദിവസം ആയതേയുള്ളൂ അപ്പോഴേക്കും അവന് ഭാര്യയേക്കുറിച്ച് മാത്രമായി ചിന്ത അമ്മ ഇവിടെയുണ്ടോ എന്നു പോലും അറിയണ്ടാ.. അമ്മയെന്താ ഇങ്ങനെയൊക്കെ സംസാരിയ്ക്കുന്നത്.. അവളെന്റെ ഭാര്യയല്ലേ ഞാൻ രാവിലേ എഴുന്നേറ്റപ്പോൾ അവളേ മുറിയിൽ കണ്ടില്ല..... പുറത്ത് പോയി നോക്കി അവിടേയും കണ്ടില്ല അടുക്കളയിൽ കാണുമെന്ന് കരുതിയപ്പോൾ ഇവിടേയുമില്ല.. അവളെവിടേ പോയി....... ! നിന്റെ ഭാര്യ എങ്ങും പോയിട്ടില്ല ദാ ഇപ്പോൾ ഇവിടേ നിന്നും മുറിയിലേയ്ക്ക് പോയതേയുള്ളൂ അവിടെയെങ്ങാനും ചെന്നു നോക്കൂ. എനിക്കിത്തിരി പണിയുണ്ട്..... അമ്മയിൽ നിന്നും ഈ ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നതാണ് അമ്മയ്ക്ക് അല്ലെങ്കിലും ഈ കല്യാണം അത്രയും ഇഷ്ടമായിട്ടില്ല.. പിന്നേ എന്റെ നിർബന്ധത്തിനു വഴങ്ങി കൂടേ നിന്നെന്നേയുള്ളൂ..... മാമന്റെ മോൾ സിതാരയേ എന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു അമ്മയുടെയും ബന്ധുക്കളുടേയും ആഗ്രഹം.. സിതാര ഒരുപാട് പഠിച്ച കുട്ടിയാണ് നല്ല ജോലിയും.സമ്പത്തുമുള്ളവൾ അമ്മാവന്റെ ഒറ്റമോൾ.... അതിന്റേതായ അഹങ്കാരവും അവൾക്കുണ്ട്.. ആരേയും കൂസാത്ത പ്രകൃതം അങ്ങനെയൊരു പെണ്ണിനെ ഞാൻ ആഗ്രഹിച്ചിട്ടേയില്ല... വർഷയാണെങ്കിലോ സിതാരയുടെ I നേർ വിപരീത സ്വഭാവം.. വീട്ടിലേ ബുദ്ധിമുട്ട് കാരണം പഠനം ഡിഗ്രിയ്ക്ക് പാതി വഴിയിൽ നിർത്തി കുടുംബം നോക്കാൻ ഇറങ്ങിതിരിച്ചവൾ.ഒരു തനി നാട്ടിൻപുറത്തുകാരി . എല്ലാവരേയും ബഹുമാനിക്കാനും സ്നേഹിയ്ക്കാനും അവൾക്കറിയാം... . ഞാൻ ആദ്യമായി അവളേ കാണുന്നത് തുണിക്കടയിൽ സെയിൽസ് ഗേൾ ആയിട്ടാണ്.. ഞാൻ എന്റെ ഇഷ്ടം വീട്ടിൽ അവതരിപ്പിച്ചപ്പോൾ ബാങ്ക് ജോലിക്കാരനായ എനിക്ക് ചേരുന്ന കുട്ടിയല്ല വർഷയെന്നായിരുന്നു എല്ലാവരുടേയും പക്ഷം....... പക്ഷേ എന്റെ തീരുമാനത്തിൽ ഞാനുറച്ചു നിന്നു.. അതിന്റെ ദേഷ്യം എല്ലാവർക്കും അവളോടുണ്ടാവും.. സാരമില്ല മെല്ലേ എല്ലാം ശരിയാകും.. ഇന്ന് ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിയ്ക്കുന്നത് എന്റെ വർഷയെയാണ്... ആദ്യമായി കണ്ട ദിവസം മുതൽ എന്റെ മനസ്സ് കീഴടക്കി കളഞ്ഞ തൊട്ടാവാടി...... എന്നാലും അവളെവിടെപ്പോയി... ! ഞാൻ മുറിയിൽ ചെല്ലുമ്പോൾ അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കിടക്കുകയായിരുന്നു .. വർഷ ഇയാൾക്കിതു എന്തു പറ്റി..? ഒന്നുമില്ല ഏട്ടാ... അതല്ല തനിയ്ക്കെന്തോ ടെൻഷൻ ഉണ്ട്.. ഇന്നലെ രാത്രിയിൽ മുതൽ ഞാൻ കാണുന്നതാണ്..ഇന്നലെ ഞാൻ റൂമിൽ വന്നത് പോലും താൻ അറിഞ്ഞില്ല നല്ല ഉറക്കമായിരുന്നു.. അങ്ങനെ ആദ്യരാത്രി കുളമായി... സോറി ഏട്ടാ... ക്ഷീണം കൊണ്ടു ഞാനുറങ്ങി പോയി... . സാരമില്ലടോ അതിനാണോ താൻ ഇങ്ങനെ കരയുന്നത് നമുക്ക് ഇനിയും സമയമുണ്ടല്ലോ .... അതല്ല ഏട്ടാ എനിക്ക് ഇന്നലേ രാത്രിയിൽ മുതൽ വയറു വേദനയുണ്ടായിരുന്നു. . ഇന്ന് രാവിലെ പീരിയഡ്‌സ് ആയി . അതിന്റെ വേദന കൊണ്ട് കിടക്കാൻ പോലും മേലാ....... അതിനാണോ താൻ കരയുന്നത് ഇതൊക്കെ എല്ലാമാസവും വരുന്നതല്ലേ. അതല്ല കാരണമെന്ന് എനിക്കറിയാം... ധൈര്യമായി പറഞ്ഞോളൂ.. എന്തിനും ഞാൻ കൂടെയുണ്ട്... ഏട്ടാ അമ്മയ്ക്ക് എന്നേ തീരേ ഇഷ്ടമല്ല അല്ലേ... കാണുന്നത് കൂടി വെറുപ്പാണ്.... തന്നേ അമ്മ വഴക്ക് പറഞ്ഞോ...? ഞാൻ രാവിലേ കുളിച്ചിട്ട് ഏട്ടനൊരു ചായ ഇടാൻ അടുക്കളയിൽ കയറിയതാണ്.. എന്റെ നല്ല ബുദ്ധിയ്ക്ക് പീരിയഡ്‌സ് കാര്യം അമ്മയോട് മറച്ചു വെയ്ക്കാൻ തോന്നിയില്ല.... അപ്പോൾ തുടങ്ങിയതാണ് അമ്മ എന്നേ വഴക്ക് പറയാൻ. . കുടുംബത്തിൽ പിറന്ന കുട്ടികളാണെങ്കിൽ ശുദ്ധവും വൃത്തിയുമുണ്ടാകും ഇവിടെയൊന്നും തൊട്ടു അശുദ്ധമാക്കില്ല എന്നൊക്കെ പറഞ്ഞു ദേഷ്യപ്പെട്ടു.... ഞാൻ ഇന്നലെ വന്നല്ലേയുളളൂ ഏട്ടാ ഇവിടുത്തെ രീതികൾ എനിക്കറിയില്ലല്ലോ.. പിന്നേ കുറേ കാര്യങ്ങൾ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.. അത് കൊണ്ട് ഞാൻ പൂജാമുറിയിലും.. കാവിലുമൊന്നും പോകില്ല എന്നാലും അടുക്കളയിൽ കയറാൻ പാടില്ല എങ്ങും തൊടാൻ പാടില്ല. മറ്റുള്ളവർ ഇരിയ്ക്കുന്ന സ്ഥലത്തേയ്ക്ക് പോകാൻ പാടില്ല..കൂടെയിരുന്ന് ഭക്ഷണം കഴിയ്ക്കാൻ പാടില്ല .. മുറിയിൽ തന്നേ കഴിഞ്ഞോണം.. ഏട്ടനെക്കൂടി തൊടരുതെന്നാണ് അമ്മയുടെ കല്പന.... ഇത്രയൊക്കെ പറഞ്ഞപ്പോൾ എനിക്ക് സങ്കടമായി. . സാരമില്ലടോ.. അവരൊക്കെ പഴയ ആളുകളല്ലേ.. ഓരോ ആചാരങ്ങൾ.. പറയും.... പിന്നേ തന്നോട് ഉള്ളിലുള്ള ദേഷ്യവും ഇങ്ങനെ പല പഴികൾക്കും കാരണമാകും.. പക്ഷേ താൻ വിഷമിക്കണ്ട ഞാനുണ്ടാകും എന്നും തന്റെ കൂടേ.. ആചാരങ്ങൾ കുറച്ചൊക്കെ നല്ലത് തന്നെയാണ് പക്ഷേ ഇതൊരു വിവേചനം അല്ലേ ഏട്ടാ..... പെണ്ണ് ഉണ്ടാക്കുന്ന ഭക്ഷണം കഴിയ്ക്കാം പക്ഷേ അവളേ സ്പർശിയ്ക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ അനുവദിക്കില്ല... . " സ്വന്തം ഭർത്താവിനെ ഒന്ന് തൊടാൻ പോലും പറ്റില്ല എന്ന്‌ വെച്ചാൽ കഷ്ടം തന്നെയാണ്.. ഏതായാലും ഏട്ടൻ അധികം നേരം ഇവിടേ നിൽക്കണ്ടാ അമ്മ കണ്ടാൽ അതു മതി പിന്നേ എന്നോടവും ദേഷ്യം മുഴുവനും... വർഷ താൻ ഒന്ന് ചുമ്മാതിരിയ്ക്കൂ.. ഞാൻ തന്റെ ഭർത്താവാണ് എനിക്ക് വേറേ ആരേയും പേടിക്കണ്ട കാര്യമില്ല... തന്റെ വിഷമങ്ങൾ എന്റേയും കൂടെയാണ്.. അതു മനസ്സിലാക്കണം.... ഒരു സംഭോഗ വസ്തു മാത്രമായിട്ടല്ല ഞാൻ തന്നേ കാണുന്നത്.. പരസ്പരം മനസ്സും ശരീരവും പങ്കിട്ട് ജീവിയ്ക്കേണ്ടവരാണ് നമ്മൾ.... താൻ കേട്ടിട്ടില്ലേ ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ.... അതു കൊണ്ട് തന്റെ ആരോഗ്യം സംരക്ഷിയ്ക്കുക എന്റെ കടമയാണ്.... അമ്മയുടെ ദേഷ്യമൊക്ക താൻ ഒരാഴ്ച കൂടി സഹിച്ചാൽ മതി അതു കഴിഞ്ഞു നമ്മൾ പോകും എന്റെ ജോലി സ്ഥലത്തേയ്ക്ക് അവിടേ തനിക്ക് എല്ലാത്തിനും സ്വാതന്ത്ര്യമുണ്ടാവും ... ഇപ്പോൾ തനിക്ക് എന്തെങ്കിലും ആവശ്യമുണ്ടോ....? അത് പിന്നേ ഏട്ടാ പുറത്ത് നിന്നും ഒരു പാഡ് വാങ്ങണം ഇനിയുള്ള ദിവസങ്ങളിൽ യൂസ് ചെയ്യാൻ.... എന്റെ കൈയിലുള്ളത് ഞാൻ യൂസ് ചെയ്തു.. അതാണോ കാര്യം ഞാൻ ഉടനേ വാങ്ങി വരാം താൻ വിശ്രമിച്ചോളൂ.. ഞാൻ വണ്ടിയുമെടുത്തു അടുത്തുള്ള ഡ്യൂട്ടി പെയ്ഡ് ഷോപ്പിലെത്തി.. എന്താ വേണ്ടത് ചേട്ടാ ... ഒരു പാഡ് വേണം സൈസും പറഞ്ഞു കൊടുത്തു ആർക്കാണ് ചേട്ടാ? ചിരിച്ചികൊണ്ടുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു .. എന്റെ ഭാര്യക്കാടോ.. . ഇനി തനിയ്‌ക്കെന്താ അറിയേണ്ടത് വേഗം സാധനം എടുക്കടോ.. അയാൾ വേഗം പാഡ് പൊതിഞ്ഞു തന്നു... ഞാൻ അയാളെ അടുത്തേയ്ക്ക് വിളിച്ചു "അതേ ഭായ് നിങ്ങൾ ഇങ്ങനെ പരിഹാസയ്ക്കാൻ നിൽക്കാതെ വല്ലപ്പോഴെങ്കിലും വീട്ടിലുള്ള സ്ത്രീകളുടെ കഷ്ടപ്പാടുകൾ അറിയാൻ ശ്രമിക്കണം. . ഈ സമയങ്ങളിൽ അവർ അനുഭവിയ്ക്കുന്ന വേദനയും ടെൻഷനും മനസ്സിലാക്കണം കൂടേ നിൽക്കണം അല്ലാതെ അവർ വെച്ചു തരുന്ന ഭക്ഷണം വലിച്ചു കേറ്റി അറപ്പോടെ അവരെ അകത്തി നിർത്തുകയല്ല വേണ്ടത്..,മനസ്സിലായോ... വണ്ടിയുമെടുത്തു വീട്ടിൽ എത്തിയപ്പോൾ അവൾ റൂമിൽ തന്നെയുണ്ടായിരുന്നു.. ഇന്നാ താൻ പറഞ്ഞ പാഡ്. . ഇനി ടെൻഷൻ വേണ്ട.... വൈകുന്നേരം നമുക്ക് ഒന്ന് പുറത്ത് പോകാം.. ഒരു സിനിമയും കണ്ടു ബീച്ചിലും പോയി ഒരു ഷോപ്പിങ്ങും നടത്തിപ്പോരാം.... നാളെ കഴിഞ്ഞു നമുക്ക് തന്റെ വീട്ടിലേയ്ക്ക് പോകണ്ടേ. . അവർക്കുള്ള ഡ്രെസ്സും എടുക്കാം.... താൻ കിടന്നോളൂ തനിക്കുള്ള ചൂട് വെള്ളവും എടുത്തിട്ട് ഞാനിപ്പോൾ വരാം..... ആർക്കാടാ മോനേ നീ ചൂട് വെള്ളം തിളപ്പിയ്ക്കുന്നതു..? അത് വർഷയ്ക്കാണമ്മേ... അതെന്താ അവൾക്ക് വന്നു എടുത്തൂടെ.. അവൾക്ക് മേല പിന്നേ അവളോട് അടുക്കളയിൽ കയറരുതെന്നല്ലേ അമ്മയുടെ ഉത്തരവ്... ഓഹ് അവളെല്ലാം പറഞ്ഞോ നിന്നോട്.. പറഞ്ഞു അമ്മയൊന്നു മനസ്സിലാക്കണം.. അവൾക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല ബോധ്യമുള്ള കുട്ടിയാണ് നല്ല അച്ചടക്കവും അവൾക്കുണ്ട്.. മനസ്സിൽ അവളോടുള്ള വെറുപ്പ് കാരണം ഇത്രയും വേദനിപ്പിക്കണോ .. ഇവിടെ അമ്മയ്ക്കും ഒരു മകളുണ്ട് അവൾക്കും നാളെ ചെന്നു കയറുന്ന വീട്ടിൽ നിന്നും ഇങ്ങനെയുള്ള അനുഭവങ്ങളുണ്ടായാൽ അമ്മയുടെ പ്രതികരണം എന്താവും.... അത് മനസ്സിലാക്കി അവളോട്‌ സ്നേഹത്തോടെ പെരുമാറിയ്ക്കൂടെ... എന്തായാലും എനിക്ക് അവളേ ഉപേക്ഷിയ്ക്കാൻ കഴിയില്ലല്ലോ എന്നേ വിശ്വസിച്ചു അവളുടേ വീട്ടുകാർ കൈപിടിച്ചു തന്നതാണ്...... അമ്മ അതോർത്താൽ നന്ന്. പിന്നേ ഇവൾക്കിവിടെ എന്തൊക്കെ സ്വാതന്ത്ര്യമുണ്ടോ അതൊക്കെ വർഷയ്ക്കുമുണ്ടാകും.... .. ഒരു പക്ഷേ അതിനേക്കാളേറെ സ്വാതന്ത്ര്യം അവൾക്കുണ്ടാകും.... അതാരും മറക്കണ്ടാ.. ഞാൻ റൂമിൽ ചെല്ലുമ്പോൾ അവൾ നല്ല ഉറക്കത്തിലായിരുന്നു... വർഷേ,,.. ആ ഏട്ടൻ വേഗം വന്നുവോ. ഞാൻ ഒന്നുറങ്ങി പോയി. അത് സാരമില്ല ഇപ്പോൾ വേദനയുണ്ടോ..? കുറച്ചു . ഇയാൾ ഈ ചൂട് വെള്ളം അടി വയറ്റിൽ വെയ്ക്കൂ.. വേദന കുറഞ്ഞോളും.. ഇതൊക്കെ ഏട്ടനറിയാമോ..? കുറെയൊക്കെ അറിയാം. . ഒരു ഭർത്താവ് ഇതൊക്കെ കുറച്ചു അറിഞ്ഞിരിയ്‌ക്കേണ്ടേ...... ഏട്ടൻ എനിക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ.. സാരമില്ല ഇയാളതൊന്നും ചിന്തിയ്ക്കണ്ടാ താൻ എന്റെ ജീവനാണ്. തനിയ്ക്കായി ഇത്രയൊക്കെ ചെയ്യാൻ പറ്റുന്നുണ്ടല്ലോ എന്നതിൽ സന്തോഷമുണ്ട്.... ഭക്ഷണം നമ്മൾ ഒരുമിച്ചിരുന്നു കഴിയ്ക്കും അതിനിവിടെ ആരും വിലക്കില്ല ..താൻ എന്റെ ഭാര്യയാണ് ഈ വീടിന്റെ വിളക്കാണ്.. ഇനിയെന്തെങ്കിലും വേണോ തനിക്ക്..? ഇതിൽ കൂടുതൽ എനിക്ക് എന്താണ്‌ വേണ്ടത് എന്തും ഷെയർ ചെയ്യാൻ കഴിയുന്ന ഒരു ലൈഫ് പാർട്ണറെ കിട്ടുന്നതിലും വലിയ ഭാഗ്യം വേറെയെന്താണ് വേണ്ടത് ഒരു പെണ്ണിന്...... ശരിയാണ് വർഷേ പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന ഉത്തമ പങ്കാളികൾ.. അതാണ് ദാമ്പത്യത്തിന്റെ വിജയം.... നമ്മളെന്നും അങ്ങനെയായിരിയ്ക്കും.... അതേ ഏട്ടാ.. അവൾ എന്റെ മടിയിലേക്ക് ചാഞ്ഞു.. അതേ നമ്മുടെ ശാന്തി മുഹൂർത്തം ബാക്കി നിൽക്കുന്നു കേട്ടോ... ഞാൻ അവളുടെ കാതിൽ മെല്ലേ പറഞ്ഞു.. ചെറു പുഞ്ചിരിയോടെ അവൾ എന്റെ നെഞ്ചിൽ മയങ്ങി.. ------------ 📝വിജയ്കുമാർ ഉണ്ണികൃഷ്ണൻ #📔 കഥ #📙 നോവൽ #💌 പ്രണയം #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - ShareChat
#കൂടെ നിന്നവൾ.. പണിക്കരെ രാവിലെ എവിടെ പോയിട്ട് വരുവാണ് .....? ഞാൻ രാവിലെ നമ്മുടെ കിഴക്കേടത്തു മാധവൻ നായരുടെ വീട് വരെ പോയി ഒന്ന് പോയി ഗോവിന്ദാ.. അയാളുടെ മോൾക്ക് ഗുരുവായൂർ നിന്നൊരു ആലോചന വന്നിട്ടുണ്ട് .. എന്നിട്ട്...എന്തായി..ചൂട് ചായ പണിക്കരുടെ മുമ്പിൽ വെച്ചിട്ട് ഗോവിന്ദൻ ചോദിച്ചു.... ചെറുക്കനു ഡൽഹിയിൽ വലിയ ഉദ്യോഗമാണ്.. ജാതകങ്ങൾ തമ്മിൽ ഒത്തു നോക്കി ബഹു ചേർച്ചയുണ്ട് .. അടുത്തയാഴ്ച ചെറുക്കനും കൂട്ടരും കുട്ടിയെ കാണാൻ വരും..... എന്നാലും ഇത് നടക്കുമോ പണിക്കരെ..? അതെന്താ ഗോവിന്ദാ തനിക്കൊരു സംശയം..... !! അല്ല പണിക്കരെ കാര്യങ്ങളൊക്കെ നമുക്ക് എല്ലാവർക്കും അറിയാവുന്നതല്ലേ.. ആ കൂട്ട കുട്ടിയും രാഘവൻ മാഷിന്റെ മകൻ ദേവനുമായുള്ള ബന്ധം..... അതിനു ആ ബന്ധം ഉറപ്പിച്ചിട്ടില്ലല്ലോ.. ഇതെന്താ നിങ്ങള് പറയുന്നത് പണിക്കരെ ഈ കുട്ടിയെ സ്വന്തമാക്കാൻ വേണ്ടിയല്ലേ ആ പയ്യൻ ദൂരെ ദേശത്തു പോയി കഷ്ടപ്പെടുന്നത്... മാത്രമല്ല മാധവൻ നായർ രാഘവൻ മാഷിന് കൊടുത്ത വാക്കു കൂടിയല്ലേ അത്... അതൊക്കെ ശരിയായിരിക്കും എന്നാലും പഴയ കാര്യങ്ങളൊന്നും ഇപ്പോൾ ചിന്തിയ്ക്കേണ്ട സമയമല്ല... പിന്നെ ദേവൻ മാധവൻ നായരുടെ അനന്തരവൻ ഒന്നുമല്ലല്ലോ... കൂട്ടുകാരന്റെ മകൻ... അപ്പോൾ മാഷിന് കൊടുത്ത വാക്ക് വെറുതെ ആയല്ലേ... ഇത് വളരെ മോശമായിപ്പോയി പണിക്കരെ... ഞാൻ എന്ത് ചെയ്യാനാണ് ഗോവിന്ദാ അവർക്കും ഈ ബന്ധത്തിൽ താല്പര്യമില്ല.. എന്തായാലും പുതിയ ബന്ധം കൊണ്ട് കൊടുത്തതിലും. ജാതകം ഗണിച്ചതിലും പണിക്കർക്ക് നല്ല കോളായല്ലോ.. പക്ഷേ മരിച്ചു പോയെങ്കിലും രാഘവൻ മാഷ് ഈ നാടിനു വേണ്ടി ചെയ്ത കാര്യങ്ങൾ മറന്നു പോകരുത്... ഈ മാധവൻ നായരുടെ കുടുംബം കര കയറാൻ കാരണം മാഷാണ്.. എന്നിട്ട് ഈ കാണിച്ചത് നന്ദി കേടായിപ്പോയി . . ആ പെൺകുട്ടിയ്ക്ക് വരെ ഈ കല്യാണത്തിന് സമ്മതമാണ് ഗോവിന്ദാ... എന്തായാലും ദേവൻ അടുത്തയാഴ്ച നാട്ടിലേയ്ക്ക് വരുന്നുണ്ട് . രണ്ടു ദിവസം മുൻപ് അവന്റെ അമ്മയ്ക്ക് ഒരു കത്തുണ്ടായിരുന്നുവന്നു.. തപാൽ ശിപായി മണിയൻ പിള്ള പറഞ്ഞിരുന്നു.... അവരുടെ ഇഷ്ടമല്ലേ ഗോവിന്ദാ വരുന്നത് പോലെ വരട്ടേ ആ പയ്യന് വേറെ പെണ്ണ് കിട്ടും ഇത്രയും വിദ്യാഭ്യാസവും, സൗന്ദര്യവും സമ്പത്തുമൊക്കെയില്ലേ...? ആ എല്ലാം തേവര് കാണുന്നുണ്ട്.. എല്ലാവർക്കും നല്ലതു വരട്ടെ... എന്ന് പ്രാർത്ഥിക്കാം... അങ്ങനെ കുറച്ചു ദിവസങ്ങൾക്കു ശേഷം. ദേവൻ നാട്ടിലേയ്ക്ക് മടങ്ങിയെത്തി.. .... എന്തുണ്ട് ഗോവിന്ദേട്ടാ വിശേഷങ്ങൾ.... സുഖമാണോ...? അങ്ങനെയൊക്കെ പോകുന്നു കുഞ്ഞേ... അത് ഒരു നല്ല മറുപടി അല്ലല്ലോ ഗോവിന്ദേട്ടാ.... മോൻ ഇവിടെ നടന്ന കാര്യങ്ങൾ എല്ലാമറിഞ്ഞോ.....? അതിനിപ്പോൾ ഇവിടെ എന്താ ഇത്രയും വലിയ വിശേഷം... അത് നമ്മുടെ മാധവേട്ടന്റെ മോളുടെ വിവാഹം ഉറപ്പിച്ചു... അടുത്ത മാസമാണ് ചെറുക്കന് ഡൽഹിയിലാണ് ജോലി .. ഇതാണോ ഗോവിന്ദേട്ടാ ഇത്ര വലിയ വിശേഷം.... അത് ഞാൻ അറിഞ്ഞു 'അമ്മ വിളിച്ചു പറഞ്ഞിരുന്നു... എന്നിട്ടും ഒരു സങ്കടവും തോന്നിയില്ലേ ആ കുട്ടിയെ സ്വന്തമാക്കാൻ വേണ്ടിയല്ലേ മോൻ വിദേശത്തു പോയി കഷ്ടപ്പെട്ടത്.... അതെല്ലാം ശരിയാണ്. ഗോവിന്ദേട്ടാ.. പക്ഷെ ഈ ഇഷ്ടം എന്നത് ഒരാൾക്ക് മാത്രം തോന്നേണ്ട ഒന്നാണോ... കാത്തിരിയ്ക്കാം എന്നൊക്കെ പറഞ്ഞവൾ തന്നെ അതൊക്കെ മറന്നാൽ അതിനർത്ഥം എന്താണ്.. എനിക്ക് അവളുടെ ജീവിതത്തിൽ അത്രേ പ്രാധാന്യമുള്ളൂ എന്നല്ലേ.. അതും ശരിയാണ്.... അപ്പോൾ പിന്നെ ഞാൻ അവളെക്കുറിച്ചു ഓർത്തു സങ്കടപ്പെടണോ.. അതിനു ഈ ദേവനെ കിട്ടില്ല.. അവൾക്ക് യോജിച്ചവനെ കിട്ടിയപ്പോൾ അവൾ എന്നെ മറന്നു... ഗോവിന്ദേട്ടന് അറിയാമോ ഇടയ്‌ക്കൊക്കെ എത്ര കത്തുകൾ ഞാൻ അവൾക്കായി എഴുതി. ഒന്നിനും മറുപടി അവൾ നൽകിയില്ല. തിരക്ക് കാരണം എഴുതാൻ കഴിയാത്തതാകുമെന്നു ഞാൻ കരുതി.. ഫോൺ വിളിയ്ക്കുമ്പോൾ ആദ്യമൊക്കെ വളരെ സന്തോഷത്തോടെ അവൾ സംസാരിച്ചിരുന്നു... പക്ഷെ പിന്നീട് അവളിൽ എന്തോ മാറ്റം കണ്ടു തുടങ്ങി.. പല തവണ വിളിച്ചാൽ ഒരു തവണ സംസാരിയ്ക്കും.. പലപ്പോഴും തിരക്കുകൾ പറഞ്ഞു ഫോൺ കട്ട് ചെയ്യും.... ഈ വരവിനു നേരെ അവളുടെ വീട്ടിലേയ്ക്ക് പോകണം നേരിട്ട് പെണ്ണ് ചോദിയ്ക്കണം എന്നൊക്കെ മനസ്സിൽ കണക്കു കൂട്ടിയതാണ്.... എന്നിട്ട്..? അത് പറയുവാനായി ഞാൻ അവളെ വിളിച്ചു. എന്റെ വരവിലൂടെയെങ്കിലും അവളുടെ നീരസം മാറുമെന്ന് കരുതി.. അവിടെയും എനിക്ക് തെറ്റി.. എനിക്ക് മറ്റൊരു കുട്ടിയുമായി ബന്ധമുള്ളത് കൊണ്ടാണ് ഇടയ്ക്ക് ഒരിയ്ക്കൽ പോലും നാട്ടിലേയ്ക്ക് വരാത്തതെന്നും അങ്ങനെ ഒരാളെ അവൾക്ക് വേണ്ടാ എന്നും പറഞ്ഞു... അവളുടെ കല്യാണം ഉറപ്പിച്ചു ഇനി നാട്ടിൽ എത്തിയാലും അവളുടെ വീട്ടിലേയ്ക്കു ചെല്ലേണ്ട എന്നും.അവൾ പറഞ്ഞപ്പോൾ അത് എനിക്ക് ഒരു ഷോക്കിനെക്കാൾ മനസ്സിൽ വാശിയാണ് ഉണ്ടാക്കിയത്... മനസ്സിൽ കൊണ്ട് നടന്ന ഒരുവൾ എത്ര പെട്ടെന്ന് എന്നെ പുറം തള്ളി... അത് എനിക്കൊരു അനുഭവമായിരുന്നു.. മ്മ്... അവൾ പോയി എന്ന് കരുതി എനിയ്ക്കു ജീവിയ്ക്കാതിരിയ്ക്കാൻ കഴിയില്ലല്ലോ.. എന്നെ സ്നേഹിയ്ക്കുന്ന അമ്മയുടെ സന്തോഷമാണ് എനിക്കിപ്പോൾ വലുത്.... ഇങ്ങനെ ഒറ്റത്തടിയായി എന്നും ജീവിയ്ക്കാൻ കഴിയില്ലല്ലോ...? അങ്ങനെ ഒരു അവസ്ഥ എന്റെ ജീവിതത്തിൽ ഉണ്ടാകില്ല..എന്ന് മനസ്സിൽ ഉറപ്പിച്ചു അത് കൊണ്ടല്ലേ ഞാനും ഇങ്ങനെയൊരു തീരുമാനമെടുത്തത്...ഇവളെ കൂടെ കൂട്ടിയത് .. അല്ല ഏതാണ് ഈ പെൺകുട്ടി... ഇവൾ "ഗാഥ " അഞ്ചു വര്ഷങ്ങളായി എനിക്കറിയാം ഞാൻ ജോലി.. ചെയ്യുന്ന കമ്പനിയിൽ ജോലി ചെയ്യുന്നു.. സ്വന്തം അധ്വാനം കൊണ്ട് കുടുംബത്തെ രക്ഷപ്പെടുത്തി ചേച്ചിമാരുടെ വിവാഹം നടത്തി...... പ്രാരാബ്ദങ്ങൾക്കു നടുവിൽ ജീവിയ്ക്കുന്ന ഒരു നാടൻ പെൺകുട്ടി... പരസ്പരം അറിയാമായിരുന്നിട്ടും എന്നോടുള്ള ഇഷ്ടം മനസ്സിൽ സൂക്ഷിച്ചു വെച്ചവൾ.... കാത്തിരിയ്ക്കാം എന്ന് പറഞ്ഞവൾ പോയപ്പോൾ എന്നെ ആശ്വസിപ്പിച്ചു . കൈ പിടിച്ചു കൂടെ വന്നവൾ.. ശരിയ്ക്കും ഇവൾ തന്നെയാണ് എനിക്കായി കാത്തിരുന്ന പെൺകുട്ടി....... അത് മനസ്സിലാക്കാൻ കുറച്ചു വൈകിപ്പോയി.. അതെന്തായാലും നന്നായി കുഞ്ഞേ... ഇനിയിപ്പോൾ ഈ കുട്ടിയെ കൂടെ ചേർത്ത് നിർത്തിക്കോളൂ... ഇതാണ് മോന് വിധിച്ച പെൺകുട്ടി..... എനിക്ക് ആരോടും പകയോ ദേഷ്യമോ ഇല്ല ചേട്ടാ. ജീവിതത്തിലെ ശരിയും തെറ്റും തിരിച്ചറിയാൻ കഴിഞ്ഞില്ല.. ആരെയും അമിതമായി വിശ്വസിച്ചു ജീവിതത്തിൽ മുന്നോട്ട് പോകരുത്.. നിന്റെ തീരുമാനം നന്നായി കുഞ്ഞേ എല്ലാ കാര്യങ്ങൾക്കും ഈ നാട് നിന്റെയൊപ്പം നിൽക്കും.. അത് മാത്രം മതി ഇനി ഉടനെ തന്നെ എല്ലാവരുടെയും അനുഗ്രഹത്തോടെ ഞാൻ ഇവൾക്കു താലി ചാർത്തും... എന്റെ പെണ്ണായി കൂടെ കൂട്ടും... എന്റെ ജീവിതം മറ്റൊരാൾക്ക് പാഠം ആകുമെങ്കിൽ അങ്ങനെയാവട്ടെ... .. ഇതാണ് ജീവിതം.. കണ്ണടച്ച് തുറക്കും മുൻപ് നേട്ടങ്ങളും നഷ്ടങ്ങളും നമ്മളെ തേടി വരും.. 📝വിജയ് കുമാർ ഉണ്ണികൃഷ്ണൻ #📔 കഥ #📙 നോവൽ #💌 പ്രണയം #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - ShareChat
വിൽക്കാനില്ല സ്വപ്‌നങ്ങൾ.... ഹരി.ആ ബ്രോക്കർ രാമൻകുട്ടി വന്നിരുന്നു ഇന്ന്..... അതെന്താ അമ്മേ അയാൾ ഇപ്പോൾ പെട്ടെന്നൊരു വരവ് ചെറുക്കനും കുടുംബവും രണ്ടു ദിവസം മുൻപ് വന്നിട്ട് പോയതല്ലേ... അതല്ലടാ കാര്യം..അവർ പറഞ്ഞു വിട്ടിട്ട് വന്നതാണ് അയാൾ മറ്റുള്ള കാര്യങ്ങളെ പറ്റി സംസാരിക്കാൻ...ഒരു തീരുമാനം അറിയണമെന്ന് പറഞ്ഞു. മറ്റുള്ള എന്തു കാര്യമാണ് ഇനി തീരുമാനം എടുക്കേണ്ടത്.. വേറെയൊന്നുമല്ല മോനെ നമ്മുടെ കുട്ടിയ്ക്ക് നമ്മൾ എന്തു കൊടുക്കുമെന്ന് അവർക്കറിയണം...അച്ഛനുമായി ഒരുപാട് സംസാരിച്ചു... ഓ സ്ത്രീധനം അതല്ലേ അവരുടെ വിഷയം എന്നിട്ട് അച്ഛൻ എന്ത് മറുപടി പറഞ്ഞു.. എന്തു പറയാൻ അവർ ചോദിയ്ക്കുന്ന അത്രയൊക്കെ കൊടുക്കാൻ നമുക്ക് പറ്റുമോ..അവർക്കാണെങ്കിൽ ഒരു വിട്ടുവീഴ്ചയും ഇല്ല...ചെറുക്കൻ വലിയ ഉദ്യോഗസ്ഥൻ അല്ലേ.. അത് ശരി അപ്പോൾ അങ്ങനെയാണ് കഥ..ഇനിയിപ്പോൾ അച്ഛന്റെയും അമ്മയുടെയും തീരുമാനം എന്താ ഈ കാര്യത്തിൽ.. നിന്നോട് ആലോചിയ്ക്കാതെ ഞങ്ങൾ ഒരു തീരുമാനം എടുക്കുമോ.. നമുക്ക് അവരുമായി ഒന്ന് കൂടി സംസാരിച്ചാലോ മോനെ... എന്തിനാ അമ്മേ.... ഒരു പെൺകുട്ടിയുടെ ഭാവി അല്ലേ മോനെ.. എന്റെ പെങ്ങളുടെ ഭാവി അല്ലേ അത് തീരുമാനിക്കാൻ എനിക്ക് അവകാശമുണ്ട്...എവിടെ അവൾ..? അകത്തുണ്ട് ഇതെല്ലാം അവൾ അറിഞ്ഞു ഒന്നാമത് ഒട്ടും താല്പര്യമില്ല അവൾക്ക് വിവാഹത്തിന് അതിനിടയിൽ ഇങ്ങനെ കൂടി ഓരോ പ്രശ്നങ്ങൾ വരുന്നു... "ഗൗരി. എന്താ ഏട്ടാ .. ..നീയൊന്ന് പുറത്തേയ്ക്ക് വന്നേ ഒരു കാര്യം സംസാരിക്കാനുണ്ട്... അവൾ പുറത്തേയ്ക്ക് വന്നു... ഞാൻ അച്ഛനെയും അമ്മയെയും കൂടി വിളിച്ചു... ഗൗരി നിനക്ക് ഈ വിവാഹത്തിന് താല്പര്യമില്ല അല്ലേ ... ഒട്ടും താല്പര്യമില്ല ഏട്ടാ എന്നിട്ടും ഞാൻ സമ്മതിച്ചത് നിങ്ങളുടെ എല്ലാവരുടെയും സന്തോഷത്തെ കരുതിയാണ്. .ഇങ്ങനെ സ്ത്രീധനത്തോട് ആർത്തിയുള്ള കുടുംബത്തിൽ ചെന്ന് കയറിയാൽ എന്റെ ഭാവി ഇല്ലാതാകും ചിലപ്പോൾ എന്റെ ജീവൻ തന്നെ നഷ്ടപ്പെടും...ഒരുപാട് സ്വപ്‌നങ്ങൾ എനിക്കുണ്ട് .. അച്ഛനും അമ്മയും കേട്ടല്ലോ അവൾ പറഞ്ഞത്..ഉള്ളതെല്ലാം കെട്ടുന്ന ചെറുക്കന് കൊടുത്തു ഒഴിവാക്കി വിടാൻ മാത്രമുള്ള ബാധ്യതയാണോ നമുക്കിവൾ...ഒരിക്കലുമല്ല.. ഇന്ന് നമ്മൾ അവർ പറയുന്നതിന് വഴങ്ങിയാൽ നാളെ മറ്റെന്തെങ്കിലും ആയിരിയ്ക്കും അവരുടെ ആവശ്യം ...അതിനായി അവർ ഇവളെ ഉപദ്രവിയ്ക്കും..അതൊക്കെ നമ്മൾ കാണേണ്ടി വരും.. അവളുടെ പഠനം പോലും മുടങ്ങും.. നീ എന്തു തീരുമാനം എടുത്താലും ഞങ്ങൾ കൂടെയുണ്ട് മോനെ.. എന്നാൽ അച്ഛൻ ഉടനെ ആ പയ്യനെ വിളിച്ചു പറഞ്ഞേക്കൂ നിങ്ങളുടെ കുടുംബത്തിലേയ്ക്ക് തരാൻ ഇവിടെ പെണ്ണില്ല എന്ന്..ഇതും പറഞ്ഞു ഈ പടി കയറരുത് എന്ന് ആ ബ്രോക്കർ രാമൻകുട്ടിയോടും പറഞ്ഞേക്കൂ. അവൾ പറഞ്ഞത് പോലെ സ്വപ്നങ്ങൾ ഓരോന്നും പൂർത്തിയാക്കട്ടെ ആദ്യം അവളുടെ പഠനം,പിന്നെ ഒരു ജോലി എന്നിട്ട് ആലോചിയ്ക്കാം പണത്തോട് ആർത്തിയില്ലാത്ത ഒരു പയ്യനുമായി വിവാഹം.... കാരണം ഞാൻ അവളുടെ ചേട്ടനാണ് എന്റെ പെങ്ങളുടെ സ്വപ്‌നങ്ങൾ സാധിച്ചു കൊടുക്കുക എന്റെ അവകാശമാണ്..അത് മറ്റൊരുത്തനു വിട്ടു കൊടുത്താൽ അത് അവനു ബാധ്യത ആകുകയേയുള്ളൂ.. അത് വേണ്ടാ അവൾക്ക് വേണ്ടി ജീവിയ്ക്കുന്ന ഒരു ചേട്ടൻ ഇവിടെയുണ്ട് അത് മതി...എന്റെ പെങ്ങളുടെ സ്വപ്‌നങ്ങൾ വിൽക്കാൻ ഞാൻ തയ്യാറല്ല .....അവൾ ആ സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്ന ദിവസങ്ങളെ പറ്റി മാത്രം ഇപ്പോൾ ചിന്തിയ്ക്കട്ടെ.. അല്ലേ മോളെ...ഗൗരി.. അല്ല പിന്നെ ഇതാണ് ഏട്ടൻ... ഇതാവണം ഏട്ടൻ N.B..ആരെയും വിമർശിക്കാൻ വേണ്ടി എഴുതിയതല്ല ആരൊക്കെ എതിർത്താലും സ്വന്തം വീട്ടുകാരുടെ പിന്തുണ ഉണ്ടെങ്കിൽ കുറെയധികം പ്രശ്നങ്ങളിൽ നിന്നും നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരാവും.. 📝വിജയ് കുമാർ ഉണ്ണിക്കൃഷ്ണൻ #📔 കഥ #📙 നോവൽ #💌 പ്രണയം #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
📔 കഥ - Owola studio 0 Owola studio 0 - ShareChat
ഹൃദയപൂരിതം ഞാൻ രാമൻ . പേരുപോലെ അൽപ്പം പഴയ ആളാണ് . ഇന്നെന്റെ വിവാഹമായിരുന്നു . ഞാനിതുവരെ കാണാത്ത ബന്ധുജനങ്ങളൊക്ക എത്തിയിട്ടുണ്ട് . ഈ കിളവന്റെ ജീവിതമെന്താകുമെന്നറിയാനായിരിക്കും. അല്ലെങ്കിലും അന്യന്റെ വീട്ടിലേക്ക് എത്തിനോക്കാനാണല്ലോ എല്ലാർക്കും താല്പര്യം . ഞാനും അംബികയും തമ്മിൽ പതിനഞ്ചു വയസ്സിന്റെ വ്യത്യാസവും . പോരേ പൂരം ആളുകൾക്ക് പറഞ്ഞു ചിരിക്കാൻ . ''' കയറിപ്പോരേ അംബികേ ... '' കയ്യിൽ പാലുമായി വാതിൽക്കൽ നിൽക്കുന്ന അംബികയെയാണ് കുളികഴിഞ്ഞ് തല തുവർത്തിക്കൊണ്ടിറങ്ങിവന്ന രാമൻ കണ്ടത് . അയാൾ പുഞ്ചിരിയോടെ അവളുടെ കൈ പിടിച്ചു . '' ആദ്യരാത്രിയിൽ പാൽ വേണമല്ലോ അല്ലെ ?.. പാലൊന്നും എനിക്ക് ശീലമില്ല .കട്ടൻകാപ്പിയാണ് പതിവ് ... ചെറുപ്പത്തിലേ പാലൊന്നും കുടിക്കാൻ പറ്റിയിട്ടില്ല ..അതുകൊണ്ട് തന്നെ പാലിന്റെ രുചിയത്ര ഇഷ്ട്ടവുമില്ല . ആ ... ഇതൊക്കെ പറഞ്ഞു തന്റെ ആദ്യരാത്രി സങ്കൽപ്പങ്ങൾ തകർക്കണ്ട ....ഏത് പെണ്ണിനും ഉണ്ടല്ലോ തന്റെ ആദ്യരാത്രിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ ...''' അംബികയുടെ ചുണ്ടിൽ അത് കേട്ടപ്പോഴൊരു ചിരി വിടർന്നു . "' തന്റെ ചിരിയുടെ അർത്ഥമെനിക്ക് മനസ്സിലാകും ... ഏതൊരു പെൺകുട്ടിയും കൗമാരം മുതൽ തന്നെ തന്റെ ഭാവി വരനെയും അവനോടൊപ്പമുള്ള ജീവിതവും പ്രണയനിമിഷങ്ങളും സ്വപ്നം കാണാറുണ്ട് ... അതെല്ലാം തെറ്റിക്കാണുമല്ലേ ? .. അച്ഛനോളം പ്രായമുള്ളൊരാൾ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം . ഹ്മ്മ്മ് ... അപകർഷതയൊന്നുമല്ല കേട്ടോ ... പക്ഷെ ചെറിയൊരു കുറ്റബോധമുണ്ട്., തന്റെ ശാപം കൂടെയെനിക്ക് കിട്ടുമോയെന്ന് ... ആ കുന്നിൻമുകളിൽ കാണുന്ന ഒറ്റമുറിക്കെട്ടിടം കണ്ടോ ..അതിരിക്കുന്ന ഒരേക്കർ തരിശുഭൂമിയിൽ നിന്നും തുടങ്ങിയതാ ഈ ജീവിതം . പണ്ട് കുഞ്ഞുന്നാളിൽ അവിടെ കുട്യോള് ഓടിക്കളിച്ചിരുന്നു .ഞാനുമുണ്ടാകും ... പശുവിന് പുല്ല് ചെത്താൻ .ആണെന്ന് മാത്രം . അവിടുത്തെ പുല്ല് തീരരുതെന്നായിരുന്നു പ്രാർത്ഥന . കൂട്ടുകാര് കളിക്കുന്നതെങ്കിലും കാണാമല്ലോ . കാര്യസ്ഥപ്പണിക്ക് വന്നയാളുടെ നിർദ്ദേശപ്രകാരം വല്യച്ഛൻ കച്ചവടം ചെയ്ത് ബാധ്യതയായി . പഴയ തറവാടുകളൊക്കെ ക്ഷയിച്ചത് അങ്ങനെയാണല്ലോ . എന്തായാലും എന്റെ ഓർമ്മയിൽ ആ ഭൂമിയൊക്കെ കാര്യസ്ഥന്റെ കയ്യിലാണ് .. കേസും കോടതിയുമൊക്കെ ആയി ... വിധി വന്നപ്പോൾ വല്യച്ഛനും അച്ഛനും പോയിരുന്നു . തല്ലുപിടിക്കാനും മറ്റും അമ്മ നിൽക്കാത്തതിനാൽ പുല്ല് മാത്രം കിളിർക്കുന്ന ആ സ്ഥലം മാത്രം അച്ഛന് വിഹിതമായി കിട്ടി .''' '''പിന്നെ ഒരു വാശി പോലെയായിരുന്നു . അനിയത്തിമാരേം അനിയനേം പഠിപ്പിക്കണം . കൂടെ ഞാനും പഠിച്ചു . ഇന്നീ കാണുന്ന വീടും അപ്പുറത്തെ രണ്ടരയേക്കറും ടൗണിലുള്ള കെട്ടിടവും അമ്മയുടെ പേരിൽ വാങ്ങിയപ്പോൾ എന്റെ ജനനലക്ഷ്യം തീർന്ന അഭിമാനമായിരുന്നു . അതിനിടയിലേക്കാണ് താൻ അപ്രതീക്ഷിതമായി കടന്നു വന്നത് ... അയ്യോ ... പാൽ തണുത്തുകാണും . സ്വതമേ പ്രായം കൂടിയവർ പണ്ടത്തെ കഥകൾ പറയുന്ന വിടുവായരാണെന്ന് ചൊല്ലുണ്ട് ...ഞാൻ അങ്ങനെ അല്ല കേട്ടോ .. പക്ഷെ മനസ് തുറന്നാരോടെങ്കിലുമൊന്ന് സംസാരിച്ചിട്ട് നാളുകളായി . സംസാരിക്കുന്നതൊക്കെ കല്യാണത്തിനെ പറ്റിയുള്ള ചോദ്യങ്ങളും വീതം വെക്കലുകളേ പറ്റിയും . ... '' പറഞ്ഞും തീരും മുൻപേ കതകിൽ ഒരു മുട്ട് കേട്ടു ''' നീയോ ...എന്താടീ ..''' നേരെ ഇളയ പെങ്ങൾ ശാന്തിയാണ് . '' കൊച്ചച്ഛൻ അന്വേഷിക്കുന്നു . അവര് പുലർച്ചെ നാലിനുള്ള ഫാസ്റ്റിന് പോകുന്ന് . രാവിലെ ഏട്ടനെ ശല്യപ്പെടുത്തണ്ടല്ലോന്ന് കരുതിയാ ..അമ്മാവനും ഉണ്ട് . '' '' പുലർച്ചെയും ഇപ്പോഴും എല്ലാം ശെരി തന്നെയല്ലേ ...ഞാനിപ്പോ വരാം കേട്ടോ അംബികേ ''' മുഖം കനത്തു ശീലമില്ലാത്ത രാമൻ അംബികയോട് പറഞ്ഞിട്ട് ശാന്തിയുടെ കൂടെ പടിയിറങ്ങി . ''' രാമാ ... ഉണ്ണിക്ക് പിള്ളേര് മൂന്നാ . ടൗണിലെ വാടകയും ചിലവുമൊക്കെ നിനക്കുമറിവുള്ളതല്ലേ . നാളെ ഞങ്ങളൊക്കെയും ഉണ്ടാകില്ല . സ്വത്തിനും പണത്തിനും വേണ്ടി നിങ്ങൾ മക്കൾ തമ്മിൽത്തല്ല് കൂടുന്നത് ഈ വയസ്സന്മാർക്ക് കാണാൻ വയ്യ ..അതുകൊണ്ട് ഇന്ന് തന്നെ ഇക്കാര്യങ്ങളൊക്കെ ഒരു വ്യക്തത വരുത്തണം . ഇന്ന് വന്നുകയറിയവൾ നാളെ വാ പൊളിക്കില്ലെന്നാരു കണ്ടു .''' കൊച്ചച്ഛനും അമ്മാവനെ പിന്താങ്ങി. അത് കേട്ടുകൊണ്ടാണ് അംബിക പടിയിറങ്ങി വന്നത് . അവളൊന്ന് പുഞ്ചിരിച്ചു . '' ഇന്ന് വന്ന് കയറിയവൾ ആണെങ്കിലും വർഷങ്ങൾക്ക് മുൻപ് വന്നുകയറിയവൾ ആണെങ്കിലും ഇന്നെന്റെ കഴുത്തിൽ രാമേട്ടൻ കെട്ടിയ താലി ഉണ്ടെങ്കിൽ എനിക്ക് ഈ വീട്ടിൽ രാമേട്ടനുള്ള തുല്യ അവകാശം തന്നെയുണ്ട് '' ''അംബികേ ...'' രാമേട്ടന്റെ വിളിയിൽ അൽപം അങ്കലാപ്പ് കലർന്നിരുന്നു. ''' ഹേയ് ..ഇല്ല രാമേട്ടാ . വന്നു കയറിയ അന്നേ ഞാൻ ഭദ്രകാളിയൊന്നുമാകാൻ നിക്കണില്ല .ഇപ്പോ ഇവരുടെയാവശ്യം . ?'' അംബിക ഹാളിൽ നിന്നിരുന്ന അനിയത്തിമാരെയും അനിയനെയും നോക്കി . അവരുടെയെല്ലാം മുഖത്ത് അവൾ സംസാരിച്ചതിന്റെ നീരസം പ്രകടമായിരുന്നു . ''' ഈ വീടും സ്ഥലവും ഉണ്ണിക്ക് ... പിന്നെ ടൗണിലെ കെട്ടിടം ശാന്തിക്ക് . അവളുടെ കെട്ടിയോൻ മരിച്ചതല്ലേ .. പിള്ളേരും അവളും അതിന്റെ വാടക വാങ്ങി ജീവിച്ചോളും . ഇല്ലേടീ ... പിന്നെയുള്ള രണ്ടരയേക്കർ ..അത് ഇളയവർക്ക് തുല്യമായി ഭാഗിക്കാം '' അംബികയെ ഗൗനിക്കാതെ അമ്മാവൻ തങ്ങളുടെ തീരുമാനം പറഞ്ഞു . ''അപ്പൊ ഞങ്ങൾക്കോ ? '' അംബിക അമ്മാവനെ നോക്കി . ;''' അംബിക മിണ്ടണ്ട ... കാർന്നോന്മാർ സംസാരിക്കുമ്പോൾ .... '' അനിയൻ ഉണ്ണി പറഞ്ഞതും അംബിക അവന്റെ നേരെ തിരിഞ്ഞു . '' നിർത്തടാ ... കാർന്നോന്മാർ സംസാരിക്കുന്നത് നീ കേട്ടതല്ലേ ... ഇവിടെ കാർന്നോന്മാരായി ഞാനും രാമേട്ടനുമാ ..നിന്റെ ഏട്ടനും ഏടത്തിയും .. ഞങ്ങളോടാ അമ്മാവനും കൊച്ചച്ഛനും സംസാരിക്കുന്നത് ''' ''അംബികേ ..നമുക്ക് .. ''' ഇരുകൂട്ടരുടെയും ഇടയിൽ രാമനൊന്നിനും വയ്യായിരുന്നു . '' രാമേട്ടാ ...വഴക്കുണ്ടാക്കാൻ വന്നതല്ല ഞാൻ . ഇന്നത്തെ ഈ ദിവസം തന്നെ ഈ ഭാഗംവെക്കൽ ഇവർക്ക് ഒഴിവാക്കാമായിരുന്നു . ''' ലക്ഷ്മിയെടത്തി ഉണ്ടായിരുന്നേൽ നിന്നെ ബോധ്യപ്പെടുത്തി തന്നേനെ '' കാര്യം ശെരി തന്ന്യാ രാമാ . ഇതെല്ലാം നീയുണ്ടാക്കിയത് തന്നെ . പക്ഷെ ഇളയവൻ ഉണ്ണി അല്ലെ ?. തറവാട് ആചാരം പോലെ അവനുള്ളതല്ലേ .''' അമ്മാവൻ രാമനെ നോക്കി '' അമ്മയുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും നിങ്ങൾ ചോദിയ്ക്കാൻ വരില്ലായിരുന്നു അമ്മാവാ .. കാരണം വിയർപ്പൊഴുക്കി അധ്വാനിച്ചവനെ അതിന്റെ വിലയറിയൂ . '' '' അംബിക ഇന്ന് കേറിവന്നതാ .. അധികം സംസാരിക്കണ്ട . ഇത് ഞങ്ങളുടെ കുടുംബകാര്യമാ '' കൊച്ചച്ചൻ അംബികയെ നോക്കി രൂക്ഷമായി പറഞ്ഞപ്പോൾ രാമന്റെ സഹോദരങ്ങളുടെ മുഖം തെളിഞ്ഞു . '' ഇന്നലെ വരെ നിങ്ങളുടെ കുടുംബകാര്യമായിരുന്നു ..ഇന്നെന്റെ കൂടെ കുടുംബകാര്യമാണ് . ശെരിക്കും പറഞ്ഞാൽ എന്റെയും രാമേട്ടന്റെയും സഹോദരങ്ങളുടെയും '' '' ഓഹോ ... ഗംഗേട്ടാ ..നമ്മളൊക്കെ പുറം പാർട്ടികളാണെന്നാ ഇവള് പറയുന്നേ .. ഇനിയെന്തിനാ ഇവിടെ നിൽക്കുന്നെ ... ഞാനിറങ്ങുവാ ... എന്ത് കാണുവാൻ നിൽക്കുവാടീ . ഇനിയിറങ്ങി പോകാൻ പറയുന്നത് കേൾക്കണോ '' അമ്മാവൻ കൊച്ചച്ചനെ നോക്കി പറഞ്ഞിട്ട് മരുമക്കളുടെ നേരെ തിരിഞ്ഞു . '' അംബികേ .... '' രാമേട്ടൻ എന്തോ പറയുവാനാഞ്ഞതും അംബിക അനിയൻ ഉണ്ണിയുടെ നേരെ തിരിഞ്ഞിരുന്നു . '' നിനക്കിപ്പോൾ ഈ വീടല്ലേ വേണ്ടിയത് . ഇത് നിനക്കുള്ളത് തന്നെയാ ഉണ്ണീ . ഇത് മാത്രമല്ല മറ്റ് സ്വത്തുക്കളും നിങ്ങൾ പറഞ്ഞ രീതിയിൽ തന്നെ വീതം വെക്കും .. ഇനി പറയ് പോണോ ഇവരുടെ കൂടെ '' അംബിക തിരിഞ്ഞു കൊച്ചച്ഛനെയും അമ്മാവനെയും നോക്കി . ഉണ്ണിയും സഹോദരിമാരും അനങ്ങിയില്ല . '' പാലം കേറുവോളം നാരായണ ..അത് കഴിഞ്ഞാൽ കൂരായണ .കാര്യത്തോടടുത്തപ്പോൾ അവരൊന്നായി . വാടാ നമുക്ക് പോകാം ''' കൊച്ചച്ചൻ പറഞ്ഞതും അമ്മാവനും പുറകെയിറങ്ങി '' ബന്ധുത്വം.... അത് വളരെ വലുതാണ് ഉണ്ണീ ... പക്ഷെ അത് കാശും പദവിയും ഉണ്ടകുമ്പോൾ മാത്രം കാണേണ്ടതല്ല. നിങ്ങളും അമ്മയും ഇവിടെ അന്നന്നത്തെ ആഹാരത്തിനു കഷ്ടപ്പെട്ടിരുന്ന സമയത്തിവരെ രണ്ടിനേം ഇങ്ങോട്ട് കണ്ടിരുന്നോ . ഇപ്പോൾ കാശും സ്വത്തുമായപ്പോൾ വന്നിരിക്കുന്നു . ഇനി വീണ്ടും അങ്ങനെയൊരു സാഹചര്യമുണ്ടായാൽ തിരിഞ്ഞുനോക്കുമോയെന്നാർക്കറിയാം 'എനിക്ക് നിന്റത്രേം പ്രായമില്ലാരിക്കും . പക്ഷെ നിന്നെക്കാളൊക്കെ അനുഭവങ്ങളുണ്ട് . അതുകൊണ്ട്തന്നെയാ പറയുന്നത് .. നിങ്ങളുടെ നല്ലതിനും '' ഉണ്ണിയുടെയും സഹോദരങ്ങളുടെയും മുഖം കുനിഞ്ഞു ''ഇന്ന് തന്നെ മാറണോ അംബികേ .. നേരം പുലർന്നിട്ട് പോരെ ''' അത്യാവശ്യം വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എടുക്കുകയായിരുന്ന രാമൻ ബാഗ് അടുക്കുന്ന അംബികയെ നോക്കി . രാവേറെയായിരുന്നു അപ്പോഴേക്കും ''' ഒരു തീരുമാനം എടുത്താൽ പിന്നെ അമാന്തിക്കണ്ട കാര്യമെന്താണ് രാമേട്ടാ ...ഒരു കാര്യം ചോദിക്കട്ടെ . കയറിവന്ന അന്ന് തന്നെ സഹോദരങ്ങളെ പിരിക്കാൻ നോക്കിയെന്ന് തോന്നുന്നുണ്ടോ ഏട്ടന് ? ബന്ധുജനങ്ങളോട് മോശമായി പെരുമാറിയെന്ന് തോന്നുന്നുണ്ടോ .. ഉണ്ടെങ്കിൽ പറയണം . പിന്മാറണമെങ്കിൽ പിന്മാറാം ഏട്ടന് . ഒരു ജന്മം മുഴുവൻ കഴിയേണ്ടതാ ഈ എന്റെ കൂടെ '' അംബിക ചിരിച്ചുകൊണ്ടയാളെ നോക്കി . '' ഹഹഹ . ഒരിക്കലുമില്ല അംബികേ ... ചില സമയങ്ങളിൽ നാവിന് കെട്ടുവീഴും . അത് നട്ടെല്ലില്ലാത്ത കൊണ്ടോ കഴിവില്ലായ്മ കൊണ്ടോ അല്ല ...സ്നേഹക്കൂടുതൽ കൊണ്ടാണ് . വഴക്കും വക്കാണവുമൊന്നും ഒന്നും വേണ്ടാന്ന് വെച്ചിട്ടാണ് ചിലതൊക്കെ കണ്ടും കേട്ടുമില്ലായെന്നു നടിക്കുന്നത്. അപ്പോഴൊക്കെ ഒരു നാവെനിക്ക് വേണ്ടി സംസാരിച്ചിരുന്നുവെങ്കിലെന്നോർത്തിട്ടുണ്ട് . താൻ പറഞ്ഞ പോലെ അമ്മ മരിച്ച ശേഷം എനിക്കായി സംസാരിച്ചത് താനാണ് . ''' '' എടോ ..തനിക്കെന്നെ എങ്ങനെ ഇത്രയാഴത്തിൽ മനസിലായി . എന്നെ മാത്രമല്ല ...എന്റെ കാര്യങ്ങളും കുടുംബപശ്ചാത്തലങ്ങളും ഒക്കെ ? '' താൻ അധ്വാനിച്ചുണ്ടാക്കി വീട്ടിലെ , ഇത്രനാളും കിടന്നിരുന്ന മുറി അവസാനമായി ആകെയൊന്നോടിച്ചുനോക്കിയ ശേഷം രാമൻ ചോദിച്ചു . ''രാമേട്ടാ ... പെണ്ണെടുക്കാൻ പെണ്ണിന്റെ സ്വഭാവവും സൗന്ദര്യവും മാത്രം നോക്കിയാൽ മതി. പക്ഷെ , ആണിന്റെ സ്വഭാവും ജോലിയും എന്തിന് ചുറ്റുവട്ടത്തുള്ള വീട്ടുകാരുടെ സ്വഭാവം വരെ നോക്കണമെന്ന് പഴമക്കാർ പറയും . അപ്പുറത്തെ മറിയചേച്ചിയുടെ വീട് ചിറ്റേടെ വീടിനടുത്താ . രാമേട്ടന്റെ ഓരോ ദിവസത്തെ ജീവിതം വരെ അവരെന്നോട് പറഞ്ഞിട്ടുണ്ട് ..കുറ്റമല്ല കേട്ടോ ..എല്ലാം നല്ല കാര്യങ്ങൾ . അവസാനം ഒന്ന് കൂടി പറഞ്ഞു .. രാമേട്ടന്റെ കണ്ണീർ വീണാൽ എഴുതലമുറ വരെ ഗതികിട്ടില്യാന്നും . അത്രക്ക് പുണ്യമാണ് ഏട്ടന്റെ ജീവിതമെന്ന് .ആ ഒരു വാക്ക് മാത്രം മതിയാരുന്നു എനിക്ക് ഈ ആലോചനക്ക് സമ്മതിക്കാൻ . ഇക്കാലത്ത് ഇങ്ങനൊരു വാക്ക് കേൾക്കുന്നത് തന്നെ അപൂർവമല്ലേ ?''' ബാഗുകൾ അടച്ചു വെളിയിലേക്കെടുത്തുകൊണ്ട് അംബിക പുഞ്ചിരിച്ചു . അവർ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ അനിയനും സഹോദരിമാരും വരാന്തയിലെ ഇരുട്ടിൽ മൗനമായിരിപ്പുണ്ടായിരുന്നു . '' എടൊ ... വന്നയന്നു വർക്കക്കെട്ടിടത്തിൽ നിന്ന് ചോരുന്ന ഒറ്റമുറിക്കെട്ടിടത്തിലേക്ക് . അവിടെ വിരിക്കാനൊരു മെത്തപോലുമില്ല . നാളെ ആഹാരമുണ്ടാക്കാൻ ഒരു പാത്രം പോലുമില്ല '' കുത്തനെയുള്ള കയറ്റം കേറുന്ന അംബികയുടെ കയ്യിലെ ഒരു ബാഗ് കൂടി മേടിച്ച ശേഷം , അങ്ങ് മുകളിൽ കാണുന്ന കെട്ടിടത്തിലേക്ക് നോക്കി രാമൻ പറഞ്ഞു . ''രാമേട്ടാ ... കയ്യിലുണ്ടായിരുന്ന ബാഗും വെച്ച് , എന്റെ കയ്യിലിരുന്ന ഭാരം ഏട്ടൻ താങ്ങിയല്ലോ .... അതുമതിയെനിക്ക് . ...ഏട്ടൻ ചോദിച്ചല്ലോ പതിനഞ്ചുവയസ്സിന്റെ വ്യത്യാസമുണ്ട് ..വിഷമം തോന്നുന്നുണ്ടോയെന്ന് ? ഞാനുണ്ടെടി നിനക്കെന്നു പറഞ്ഞൊന്ന് ചേർത്തുപിടിക്കാനും വിഷമങ്ങളും പരാതികളും പങ്കുവെക്കാനും മനസ്സിനിണങ്ങുന്ന ഒരാൾ മതി രാമേട്ടാ ഏത് പെണ്ണിനും . ബാക്കിയുള്ളതൊക്കെ വെറും പുറമോടി അല്ലെ ഏട്ടാ ?. കണ്ടുമടുക്കുമ്പോൾ തീരുന്നൊരിമ്പം മാത്രമാണ് സൗന്ദര്യവും ആകാരവുമൊക്കെ . പിന്നീട് ഹൃദയം കൊണ്ടല്ലേ സ്നേഹിക്കുന്നത് . ജരാനരകൾ ബാധിച്ചാലും മങ്ങാത്ത സ്നേഹമെന്നത് അത് പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ചകൾ ചെയ്തും വീഴ്‍ചകളിലും ഇല്ലായ്മകളിലും ചേർത്തുപിടിച്ചും ഉണ്ടാക്കിയെടുക്കുന്ന ഹൃദയങ്ങൾ തമ്മിലുള്ള സ്നേഹം തന്നെയാണ് . ''' രാമൻ നിറഞ്ഞ ചിരിയോടെ അംബികയുടെ കൈപിടിച്ച് മുറ്റത്തേക്ക് കയറി . '' ആകാശം കണ്ടോ ... നക്ഷത്രങ്ങൾ പുഞ്ചിരിതൂകി നിൽക്കുന്നു . നമ്മളെ നോക്കി അസൂയപ്പെടുകയാകും അല്ലെ ഏട്ടാ '' പൊളിഞ്ഞു തുടങ്ങിയ റെഡ് ഓക്സൈഡിന്റെ തണുപ്പ് ആസ്വദിച്ച് ആ കുഞ്ഞുവീടിന്റെ തിണ്ണയിൽ രാമന്റെ കൈകൾക്കുള്ളിൽ കിടന്നുകൊണ്ട് അംബിക പറഞ്ഞു . '' ഇരുപത്തിയഞ്ചുവർഷങ്ങൾക്ക് മുൻപ് അനിയനേം അനിയത്തിമാരേം അകത്തുകിടത്തി ഇവിടെയായിരുന്നു എന്റെ ഉറക്കം . നാളെയെന്തെന്ന ചിന്തയിൽ പലപ്പോഴും ഉറങ്ങാൻ സാധിച്ചിട്ടില്ല . അന്നത്തെ അതേയവസ്ഥയിൽ ആണ് ഞാൻ ഇന്നും .. ഒന്നേന്ന് തുടങ്ങണം ... മുന്നിൽ ഇരുട്ടാകുമ്പോഴും നിനക്കിങ്ങനെ ചിരിക്കാനെങ്ങനെ സാധിക്കുന്നു പെണ്ണെ ?''' രാമൻ അംബികയുടെ കൈ കണ്ണിൽ ചേർത്തുകൊണ്ട് ചോദിച്ചു ''അന്നത്തെ അവസ്ഥയല്ലല്ലോ രാമേട്ടാ. .. ഇന്നൊരു ജോലിയുണ്ട് . എന്തിനും സപ്പോർട്ടായി ഞാനുണ്ട് . പിന്നെയെന്താ കുഴപ്പം '' '' നാളെ നമുക്ക് മക്കളുണ്ടായാൽ അവർക്കും നിനക്കും കയറിക്കിടക്കാൻ അടച്ചുറപ്പൂള്ളൊരു വീട് വേണം . 'പ്രായമേറിയില്ലേ പെണ്ണെ .മനസെത്തുന്നിടത്ത്.... '' ''ശരീരവുമെത്തും ... ശരീരത്തിന് മാത്രമേ പ്രായമേറുന്നുള്ളൂ രാമേട്ടാ ... മനസ്സിലിപ്പോഴും ആ കുട്ടിയല്ലേ .. അമ്മയുടെ കണ്ണ് നിറയാതിരിക്കാൻ പശുവിനെ വളർത്തുന്ന ആ ഉശിരുള്ള ആ കുട്ടി . കൃഷിക്കല്ലേ ഈസ്ഥലം പറ്റാതുള്ളു . പുല്ല് വളരൂന്നല്ലേ പറഞ്ഞെ . പണ്ട് അമ്മായീടെ വായിലെ ചീത്ത കേൾക്കാതിരിക്കാൻ എന്റെ ആവശ്യങ്ങൾക്കായി അമ്മാവൻ ഒരു ആട്ടിൻ കുട്ടിയെ വാങ്ങിത്തന്നിരുന്നു . ഇങ്ങോട്ട് പോരുന്നതിന് മുൻപ് വിൽക്കുമ്പോൾ കുട്ടിയും പെട്ടയുമായി പന്ത്രണ്ടാടുകൾ ഉണ്ടായിരുന്നു .ആ ആത്മവിശ്വാസം എനിക്കുമുണ്ട് . നമുക്ക് ഒന്നേന്ന് തന്നെ തുടങ്ങാന്നേ ..ഞാനില്ലേ കൂടെ ''' അംബിക രാമന്റെ നെറുകയിൽ ചുംബിച്ചു ....................... ''' ഏട്ടത്തി .... ഏട്ടത്തി ... ''' ''ആ ഉണ്ണീ ... കേറി വാ ...നീ വല്ലോം കഴിച്ചോ ?"'' വാതിൽ തുറന്ന് ഉമ്മറത്തെ കസേരയിൽ ഇരുന്ന് പത്രം മറിച്ചുനോക്കുന്ന ഉണ്ണിയോട് അംബിക ചോദിച്ചു . . '' ഇല്ല ... എന്തേലുമെടുത്തോ . രാമേട്ടൻ എന്തിയെ ഏട്ടത്തി ? '' ''' ഫാമിലേക്ക് പോയതാണ് . പാക്കിങ്ങൊക്കെ കഴിഞ്ഞോടാ . നാളെ തന്നെ ജോയിൻ ചെയ്യണ്ടേ നിനക്ക് ? വാടകക്കാര് ആരേലുമായോ ? ഏട്ടൻ പറഞ്ഞ അവർക്ക് കൊടുത്തൂടെ .നമുക്ക് വീട് മെനയായി കിടക്കണം ...അത്രയല്ലേ വേണ്ടൂ .'' ''ഏട്ടനും ഏട്ടത്തിക്കും അവിടെ തറവാട്ടിലേക്ക് മാറിക്കൂടെ ?.ഇനിയും വാശിയും ദേഷ്യവുമാണോ . '' ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു . '' വാശിയോ ? എന്തിന് ....?വാശി ഉണ്ടായിരുന്നു ഉണ്ണീ .. നിങ്ങളോടല്ല ... ജീവിതത്തോട് . എങ്കിലല്ലേ ജീവിതത്തിൽ എവിടെയെങ്കിലും എത്തിപ്പെടാൻ സാധിക്കൂ .അതുകൊണ്ടല്ലേ ഇന്ന് ആറുവർഷങ്ങൾക്കിപ്പുറം ആയിരം ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കുന്ന ഒരു ഡയറിഫാമും പാൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നൊരു യൂണിറ്റും ഉണ്ടായത് . വാശി നിങ്ങളോടായിരുന്നെങ്കിൽ അന്നിറങ്ങിപ്പോന്ന ആ വീടിന്റെ ഇരട്ടിവലിപ്പമുള്ള ഒരു വീടുണ്ടാക്കാൻ സാധിക്കുമായിരുന്നു . വാശി ഒന്നുമല്ല ഉണ്ണീ ...അങ്ങനെ നീ ചിന്തിക്കുക പോലും വേണ്ട . ആ വീടിന്റെ വാടക നിനക്കൊരു അധികവരുമാനം ആകും . മക്കളും വളർന്നുവരുവല്ലേ ..അത് കൊണ്ട് മാത്രമാണ് . എന്തിനാണ് വലിയ വീടും മറ്റും . മനുഷ്യന് സുരക്ഷിതമായി കഴിയാനുള്ളൊരിടം മാത്രമല്ലേ വീട് ? ഇവിടെ ഞങ്ങൾക്കിതുവരെ ഒരു അസൗകര്യവും ഉണ്ടായിട്ടില്ല . നീ പേടിക്കണ്ട , എന്റെ കണ്ണും അവിടെയുണ്ടാകും എപ്പോഴും . '' പ്ളേറ്റിലേക്ക് ഇഡ്‌ലിയും ചൂട് ചമ്മന്തിയും വിളമ്പി അംബിക ഉണ്ണിയുടെ തലയിൽ തലോടി . '' കൊച്ച ...ച്ഛാ '' പുറകിൽ കൊഞ്ചലോടെയുള്ള വിളി കേട്ട് ഉണ്ണി തിരിഞ്ഞപ്പോൾ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന രാമന്റെ കയ്യിലിരുന്ന് വിനുമോൻ ഉണ്ണിയുടെ നേരെ ചാടുന്നുണ്ടായിരുന്നു . 📝 സെബിൻ ബോസ് #📔 കഥ #📙 നോവൽ #💌 പ്രണയം #📖 കുട്ടി കഥകൾ #കിസ്സകൾ
📔 കഥ - গ 3 গ 3 - ShareChat
കുറ്റവും ശിക്ഷയും '' എന്തിനാ ചേട്ടാ അവനെ കെട്ടി ഇട്ടേക്കുന്നെ ?''' ടാറിംഗിനായി കൊണ്ട് വന്ന ടാർ വീപ്പകൾ ഇറക്കിയശേഷം അടുത്തുള്ള ഹോട്ടലിലേക്ക് കഴിക്കുവാനായി കേറാനൊരുങ്ങുമ്പോഴാണ് വിശ്വൻ ഹോട്ടലിന്റെ വെളിയിലെ തൂണിൽ [പത്തുപന്ത്രണ്ടു വയസുള്ള ഒരു ബാലനെ കൈകൾ ബന്ധിച്ചു കെട്ടിയിട്ടിരിക്കുന്നത് കണ്ടത് . '' അവൻ കള്ളനാ ...'' ക്യാഷിൽ പൈസ വാങ്ങാൻ വന്ന ഒരു സപ്ലയറാണത് പറഞ്ഞത് . ''എന്ത് കട്ടെന്ന് ? പൈസയോ? '' വിശ്വൻ അമ്പരപ്പോടെ ആ പയ്യനെ നോക്കി . പേടിച്ചരണ്ടുപോയ അവന്റെ മുഖം വെളുത്തുവിളറിയിരുന്നു . ഹോട്ടലിനുള്ളിലേക്കും പുറത്തേക്കും പോകുന്നവർ ആ പയ്യനെ നോക്കുന്നുണ്ടെങ്കിലും എന്താണ് കാര്യമെന്നാരും തിരക്കുന്നുണ്ടായിരുന്നില്ല . '' അല്ല ... ആപ്പിൾ. '' ക്യാഷ് മേശയുടെ സൈഡിലായുള്ള ചെറിയ തട്ടുകളിൽ ബിസ്ക്കറ്റും സ്വീറ്റുകളും പുറത്തെ കൗണ്ടറിൽ പഴങ്ങളുമൊക്കെ നിരത്തി വെച്ചിരുന്നു നിരത്തിവെച്ചിരുന്നു . '' വിശന്നിട്ടല്ലേ ചേട്ടാ ..പാവം!! . അതിന്റെ പൈസ ഞാൻ തന്നോളാം ' വിശ്വൻ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു . '' അയ്യോ ... മുതലാളിയാ അവനെ പിടിച്ചു വെച്ചേക്കുന്നേ .അഴിച്ചുവിട്ടാൽ വഴക്കു പറയും . ദേ സാറ് വരുന്നുണ്ട് . എന്താന്ന് വെച്ചാൽ നിങ്ങളായിക്കോ '' ഹോട്ടലിന് മുന്നിൽ ഒരു കാർ വന്നുനിന്നതും സപ്ലയർ ഒഴിവായി . '' ചേട്ടാ ... ഈ കുഞ്ഞിനെ ഇങ്ങനെ കെട്ടി ഇട്ടാൽ അവന്റെ പിഞ്ചുമനസ് വേദനിക്കില്ലേ ? ഒരു ആപ്പിളിന്റെ കാര്യമല്ലേ ..അത് ഞാൻ തന്നോളാം . അവനു വിശന്നിട്ടല്ലേ ?'.കെട്ടഴിച്ചു വിട് '' ഡ്രൈവിംഗ് സീറ്റിൽ നിന്നും ആളുടെ അടുത്തേക്ക് ചെന്ന് വിശ്വൻ പറഞ്ഞതും അയാൾ അവനെ ഒന്ന് നോക്കി . ''അവൻ വേദനിക്കണം '' '' നിങ്ങളിങ്ങനെ ദുഷ്ടനാകരുത് . കാശുണ്ടെന്ന് പറഞ്ഞെന്തു അഹങ്കാരോം ആകാമെന്നാണോ ? അല്ലെങ്കിൽ പോലീസിൽ ഏൽപ്പിക്ക്. നാലാളുടെ ഇങ്ങനെ മുന്നിൽ നാണം കെടുത്താതെ ''' വിശ്വൻ ഹോട്ടലുടമയെ നോക്കി രോക്ഷം കൊണ്ടപ്പോൾ അയാൾ കാറിന്റെ പുറകിലെ ഡോർ തുറന്നു . ''ഇറങ്ങി വാ ..'' അയാൾ ഡോർ തുറന്നു പറഞ്ഞപ്പോൾ കാറിനുള്ളിൽ നിന്നും ഏഴോ എട്ടോ വയസുള്ള ഒരു പെൺകുട്ടിയും മെലിഞ്ഞു വിളറിയ ഒരു സ്ത്രീയും ഇറങ്ങി . അവരുടെ നോട്ടം കെട്ടിയിട്ടിരുന്ന ആ പയ്യനിൽ പതിഞ്ഞതും അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി '' അഴിച്ചുവിട് സാറെ ... '' ആ സ്ത്രീ തൊഴുകൈയ്യോടെ ഹോട്ടലുടമയെ നോക്കി പറഞ്ഞപ്പോൾ അത് ആ പയ്യന്റെ അമ്മയും സഹോദരിയുമാണെന്ന് വിശ്വന് തോന്നി . '' ഇച്ചിരി കഴിയട്ടെ ... നിങ്ങള് അകത്തേക്ക് വാ '' വിശ്വൻ അമ്പരന്നു നോക്കി നിൽക്കെ ഹോട്ടലുടമ അവരുടെ കൈ പിടിച്ചകത്തേക്ക് കയറ്റി . '' പിള്ളചേട്ടാ ... രണ്ട് ബിരിയാണി . കൈ കഴുകി ഇരുന്നോ നിങ്ങള് '' ഹോട്ടലുടമ ക്യാഷ് കൗണ്ടറിന് മുന്നിലുള്ള ടേബിൾ കാണിച്ചുകൊടുത്തിട്ട് പറഞ്ഞു .അവിടെ ഇരുന്നാൽ അവർക്ക് ആ പയ്യനെയും പയ്യനവരെയും കാണാമായിരുന്നു . പരസ്പരം നോട്ടമെത്തുമ്പോൾ അവർ മുഖം കുനിച്ചു . '' ആ പയ്യന്റെ അമ്മയും സഹോദരിയുമാണോ അത് ? അവർക്ക് നിങ്ങൾ ഭക്ഷണം കൊടുക്കുമ്പോൾ നിങ്ങളത്ര മനുഷ്യപ്പറ്റില്ലാത്തവൻ അല്ല . എന്നാൽ ആ ചെറുക്കനേം കൂടി അഴിച്ചു വിട് '' '' വിടാം സുഹൃത്തേ ... അവർ കഴിച്ചുകഴിയട്ടെ . അതുവരെ അവൻ അവിടെ കിടക്കണം .'' ''' എന്തിന് ..ആ കൊച്ചിനെയവിടെ കെട്ടിയിട്ടേക്കുമ്പോൾ അവർക്ക് ആഹാരമിറങ്ങുമെന്ന് തോന്നുന്നുണ്ടോ ?'' '' ഇറങ്ങരുത് ... മോഷ്ടിക്കുന്നത് തെറ്റാണെന്ന് അവനും .. മോഷ്ടിച്ചത് കഴിക്കുന്നത് തെറ്റാണെന്ന് അവർക്കും മനസ്സിലാകണം '' ക്യാഷിലിരുന്ന ഹോട്ടലുടമയെ വിശ്വൻ തറപ്പിച്ചു നോക്കി . ''പത്തുമുപ്പത്തിയഞ്ചു വർഷം മുൻപ് അവന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നു സുഹൃത്തേ . പട്ടിണി കിടന്നപ്പോൾ ഗത്യന്തരമില്ലാതെ ഞാൻ രണ്ട് ചുവട് കപ്പ കട്ടു പറിച്ചു . അതുകൊണ്ട് വീട്ടിൽ ചെന്നപ്പോൾ അമ്മയാദ്യം തിരക്കിയത് എവിടുന്ന് കിട്ടിയതാണെന്ന് ആയിരുന്നു . ചോദ്യം ചെയ്യലിനൊടുവിൽ ഞാൻ ഉണ്ടായ കാര്യം പറഞ്ഞു . അന്നത്തെ ദിവസം വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടില്ലായിരുന്നുവെങ്കിലും അമ്മ അനിയത്തിയേം ഒക്കത്ത് വെച്ചു ആ കപ്പയും കൊണ്ട് ആ സ്ഥലമുടമസ്ഥന്റെ വീട്ടിലേക്ക് എന്നേം കൂട്ടി നടന്നു . '' വിശ്വൻ ആകാംഷയോടെ ഹോട്ടലുടമയെ നോക്കി. '' കാര്യങ്ങളറിഞ്ഞപ്പോൾ അയാൾ എന്നെ അടുത്തേക്ക് വിളിച്ചു പറഞ്ഞത് എന്താണെന്ന് അറിയാമോ ? . ചോദിച്ചിരുന്നെങ്കിൽ ഞാൻ തരുമായിരുന്നല്ലോ... ഇനി മേലാൽ ആരുടെയും അനുവാദം കൂടാതെ ഒന്നും എടുക്കരുത് . അത് നല്ലതല്ല എന്ന് . പട്ടിണി കിടന്നിട്ടും ഒരുതുള്ളി കണ്ണീർ വരാത്ത ഞാനത് കേട്ട് കരഞ്ഞു . അടിയോ കുറ്റപ്പെടുത്തലോ കളിയാക്കലോ പ്രതീക്ഷിച്ചാണ് ഞാൻ അവിടെ നിന്നത് . ''' വിശ്വന്റെ മുഖം എന്തിനോ വിളറി . '' അദ്ദേഹം പിന്നെ അവിടുന്ന് കുറച്ചരിയും സാധനങ്ങളും ഒക്കെ തന്നു വിട്ടു. എന്നെയും അനിയത്തിയുടെയും പഠിപ്പിനാവശ്യമായ കാര്യങ്ങൾ ചെയ്തു . അമ്മക്ക് ചെറിയൊരു ജോലി ഏർപ്പാടാക്കി . അതിൽ നിന്നാണ് ഞാൻ ഇവിടം വരെ എത്തിയത് '' '''' എന്നിട്ടാണോ ആ പയ്യനെ നിങ്ങളവിടെ കെട്ടിയിട്ടേക്കുന്നത് ? അതും വെറുമൊരു ആപ്പിളിന് വേണ്ടി '' '' സുഹൃത്തേ വിശക്കുന്നവന് വിവേകമില്ലന്നെനിക്ക് നന്നായി അറിയാം . ഒരാപ്പിൾ പോയതിനല്ല ... അവന്റെ തെറ്റ് അവന് മനസിലാകാൻ ആണത് ചെയ്തത് . അവൻ ഇതിന് മുൻപും ഇവിടുന്ന് മോഷ്ടിച്ചിട്ടുണ്ട് . ഒരു പാക്കറ്റ് ബ്രെഡ് ആണല്ലോ എന്ന് കരുതി ഞാൻ കണ്ണടച്ചു .അന്ന് കണ്ണടച്ചതുകൊണ്ടാണ് അവൻ ഇന്ന് അതിലും കൂടിയത് എടുത്തത് . അവന്റെ അമ്മയാകട്ടെ മോനെന്ത് ചെയ്തിട്ടാണ് ഓരോ സാധനങ്ങൾ കൊണ്ട് വരുന്നതെന്ന് അന്വേഷിച്ചുപോലുമില്ല . നാളെ അവൻ കൂടുതൽ മോഷണം നടത്തിയാൽ .. പെരുംകള്ളെനെന്ന് കുറ്റം ചാർത്തി നടുത്തെരുവിൽ നിർത്തിയാൽ ആ അമ്മ സഹിക്കുമോ ?. ഇവിടെ മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് കേറിയായത് കൊണ്ട് കഴിക്കാൻ വരുന്നവര് മാത്രമേ അവനെ കാണൂ .''' ''അവന്റെ തെറ്റ് അവനു ബോധ്യപ്പെടണം . ആ സ്ത്രീ ആദ്യം തന്നെ അവനോട് എവിടുന്നാണ് കൊണ്ട് വരുന്ന സാധനങ്ങൾ എന്ന് ചോദിക്കണമായിരുന്നു '' ഹോട്ടലുടമയുടെ വാക്കുകൾ കേട്ട വിശ്വനും തൊട്ടുമുൻപിലെ ഡൈനിംഗ് ടേബിളിൽ ബിരിയാണിക്ക് മുൻപിലിരുന്ന സ്ത്രീയും ഒന്നും മിണ്ടിയില്ല . '' ആ പയ്യനെ അഴിച്ചവിടെ കൊണ്ടിരുത്തു . ഒരു ബിരിയാണിയും കൊടുക്ക് '' ഹോട്ടലുടമ ഒരു സപ്ലയറോട് നിർദ്ദേശിച്ചു . ''ഒരു നേരത്തെ ആഹാരം ചോദിച്ചാൽ ആരും ഇല്ലന്ന് പറയില്ല . കൊടുക്കും .... അവൻ ഇവിടുന്ന് ആപ്പിൾ കൂടയോടെ എടുത്തുകൊണ്ട് പോയി അടുത്ത കടയിൽ വിൽക്കാനാണ് ശ്രമിച്ചത് . അത് തെറ്റല്ലേ ? അത് അവന്റെ വീട്ട് ചിലവിനാണെങ്കിൽ പോലും ന്യായീകരിക്കാനാവില്ല . സർക്കാർ സംവിധാനങ്ങൾ ഒരുപാട് വളർന്നു .ബാലവേല നിരോധിച്ചു . പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കി . അവനും സഹോദരിക്കും പഠിക്കാം .അവർക്കുള്ള ആഹാരവും സ്‌കൂളിൽ ലഭിക്കും . . ആ സ്ത്രീക്ക് എന്തെങ്കിലും ചെറിയ ജോലി ചെയ്യാം , തൊഴിലുറപ്പ് പണി ചെയ്യാം ...ഭർത്താവില്ലങ്കിൽ വിധവാ പെൻഷൻ കിട്ടും '''' '' പണ്ടത്തെ ഓർമ കൊണ്ടാവും എന്നും ഞാൻ ഒരു കിലോ അരിയുടെ ബിരിയാണി കൂടുതൽ വിശക്കുന്നവർക്കായി ഇടാൻ പറയാറുണ്ട് . അതറിഞ്ഞുവന്നു സ്ഥിരമായി കഴിക്കുന്നവരുമുണ്ട് . അവർ വയർ നിറച്ചുകഴിക്കട്ടെ . ആവശ്യത്തിൽ കൂടുതൽ ആഹാരമാരും കഴിക്കില്ല .കാശിന് കൈ നീട്ടുന്നവർക്ക് ആഹാരമെ കൊടുക്കാവൂ . അധ്വാനിച്ചുജീവിക്കണം . ഇരന്നു ജീവിക്കരുത് . പിച്ചക്കാർക്ക് പണമല്ലാതെ ഒരു നേരം ആഹാരം വാങ്ങിച്ചു മുൻപിലിരുത്തി കഴിപ്പിച്ചു നോക്ക് . എത്ര പേര് മൊത്തം കഴിക്കുമെന്ന് കാണാം. നാമാണ് അവരെ അലസരും മടിയരുമാക്കുന്നത് . തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. തെറ്റുകൾ തിരുത്തണം. അതിന്റെതായ രീതിയിൽ'' '' അവരിരിക്കുന്ന ടേബിളിലേക്ക് നോക്കി പയ്യനെ അടുത്തുകൊണ്ടിരുത്തി ബിരിയാണി കൊടുത്തിട്ടും ഇരുവരുമൊന്നും കഴിക്കുന്നിലായിരുന്നു . ആ പെൺകുട്ടി മാത്രം മറ്റൊന്നും ശ്രദ്ധിക്കാതെ ബിരിയാണി രുചിയോടെ വാരിക്കഴിക്കുന്നുണ്ട് ''അവർക്ക് ആഹാരമിറങ്ങില്ല സുഹൃത്തേ ... അത് അവരുടെ തെറ്റ് മനസിലായത് കൊണ്ടാണ്..... . ശിവാ .. അവരെ താമസസ്ഥലത്ത് കൊണ്ട് ചെന്നാക്ക് . ആ ബിരിയാണിയും പാർസൽ എടുത്തോ ''' ഹോട്ടലുടമ ഡ്രൈവറെ വിളിച്ചു നിർദ്ദേശിച്ചു വിശ്വൻ കൈ കഴുകി ഇരുന്നെങ്കിലും അവന്റെ വിശപ്പ് കെട്ടിരുന്നു...അകവും മനവും ഒരുപോലെ നിറഞ്ഞ സംതൃപ്തിയോടെയാണവൻ ഹോട്ടലിൽ നിന്നും മടങ്ങിയതെങ്കിലും ശിക്ഷ അൽപം കടുത്തോയെന്ന ചിന്തയിലായിരുന്നു ഉള്ളിൽ. 📝സെബിൻ ബോസ് #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - 0 0 - ShareChat
"'വില്ലൻ "' ''' ജയന്തീ ... ഞാനാ മോഹൻ . ഒരു റോളുണ്ട്... നീ വാതില് തുറക്ക് "'' "'കുഞ്ഞിന് നല്ല സുഖമില്ല. സാർ . അല്ലെങ്കിലും ഈ സമയത്തിനി ഞാനില്ല . ""' വാതിലിൽ തട്ടിയിട്ട് , പുറത്തു നിന്നുള്ള ശബ്ദത്തിന് മറുപടിയായി ജയന്തി പറഞ്ഞു . "'' "'ജയന്തീ ... ഇതിവിടെ അടുത്താണ് . പെട്ടന്ന് തന്നെ പോരുകയും ചെയ്യാം . ഈ നേരത്ത് ഞാൻ ഇനി ആരെ തപ്പാനാ ? . നീ വാ . . നീയെത്ര നാളായി ജോലിക്ക് പോയിട്ട്?. ഇന്നലെയും നീ എന്നോട് എന്തെങ്കിലും വേഷമുണ്ടോ എന്ന് ചോദിച്ചതല്ലേ . അതുകൊണ്ട് ഈ വേഷത്തെ പറ്റി പറഞ്ഞപ്പോൾ ഞാൻ മറ്റാരെയും തിരക്കാതെ ഓടിയിങ്ങ് പോന്നത് ""' "'' എന്തായാലും ഞാനില്ല ഈ സമയത്ത് . കുഞ്ഞിന് പനിയാ സാറെ . "' ജയന്തി വാതിൽ അല്പം തുറന്നു മോഹനെ നോക്കി ചിരിച്ചു . മോഹനവളെ നോക്കി .വില കുറഞ്ഞ , നിറം മങ്ങിയ പഴയ ഒരു കോട്ടൺ സാരിയും ഒറ്റമുറിയിൽ ഫാനില്ലാതെ , കനത്ത ചൂടിൽ വിയർത്തൊലിക്കുന്ന മുഖവും അവളുടെ ദൈന്യതയെയും കഷ്ടപ്പാടിനെയും വിളിച്ചറിയിക്കുന്നതായിരുന്നു . അന്ന് ആദ്യമായി കണ്ടപ്പോഴുള്ള അവളുടെ സ്ഥായിയായ പ്രസന്നഭാവം എന്നാലുമാ ആ മുഖത്തുണ്ട് . "'' ഞാൻ പറഞ്ഞന്നേ ഉള്ളൂ ... സൂപ്പർ സ്റ്റാർ ജയേഷ് വർമയുടെ വേലക്കാരിയുടെ റോളാ . അര മണിക്കൂറിനുള്ളിൽ തീരും . അയാൾ വീട്ടിലേക്ക് വന്നു കയറുമ്പോൾ വാതിൽ തുറന്നു കൊടുക്കുന്നതും പിന്നെ ആഹാരം വിളമ്പുന്നതും . ങാ ഇതിലൊരു ഡയലോഗും ഉണ്ട് . ഡാൻസിലും മറ്റും മുഖം കാണിക്കുന്നതല്ലാതെ ഡയലോഗ് ഉള്ള ഒരു റോൾ പോലും ഇത്രയും നാളിനിടയിൽ കിട്ടിയിട്ടില്ലല്ലോ ""' "' എന്റെ കുഞ്ഞിന് പനിയാ സാറെ "'' അകത്ത് കരയുന്ന കുഞ്ഞിനെ നോക്കി ജയന്തി വീണ്ടും പറഞ്ഞു . . "'ങാ ..നീ വരാൻ പറ്റുമോന്ന് നോക്ക് "' മോഹൻ അവസാനമെന്നോണം പറഞ്ഞിട്ട് തിരിഞ്ഞു ., "'ആരാടാ അവിടെ ?''' കോണിപ്പുറത്തു നിന്നുള്ള മുഴങ്ങുന്ന ശബ്ദം . ഇരുട്ടിൽ കത്തുന്ന ബീഡിയുടെ കനൽ മാത്രം . "' മോഹനാ മാർക്കോസെ ..ജയന്തിക്കൊരു വേഷം "" വേഷമില്ലാതിരിക്കുന്ന അനേകരില്‍ ഒരുവനായ ആ പഴയ വില്ലനെ മുഴക്കമുള്ള ശബ്ദത്തിൽ നിന്ന് തന്നെ മോഹന് മനസിലായി . . "' ഈ രാത്രിക്കാണോടാ വേഷം . നിന്നെയൊന്നും ഈ നേരത്തിവിടെ കണ്ടുപോയേക്കരുതെന്നു പറഞ്ഞിട്ടുള്ളതല്ലേ "" മാർക്കോസ് കോണിപ്പടികളിറങ്ങുന്ന ശബ്ദം അവിടെ മുഴങ്ങി . "' മാർക്കോസണ്ണാ മോഹൻ സാറിനെ എനിക്ക് പണ്ട് മുതലെ അറിയാവുന്നതാ "' ജയന്തി ഇരുട്ടിൽ തെളിയുന്ന ബീഡിക്കനലിലേക്ക് നോക്കിപ്പറഞ്ഞു . "ഹമ് ..ശെരി ശെരി ... .നീ പോകുന്നുണ്ടേൽ കുഞ്ഞിനെ ഞാൻ നോക്കിക്കോളാം ""' "'' എല്ലാരേം ഒരു കണ്ണാൽ കാണരുതെന്ന് ആ കാർക്കോടകന്റടുത്തു പറഞ്ഞു കൊടുത്തേര് . ചുമ്മാതല്ല കഴിവുണ്ടായിട്ടും ഇങ്ങനെ തെണ്ടി നടക്കുന്നെ . താഴേണ്ടടത്ത് അൽപ്പം താണു കൊടുത്തെന്ന് വെച്ച് കുഴപ്പമൊന്നുമില്ലല്ലോ . നല്ല വില്ലനാരുന്നു ,നല്ല അഭിനയവും . കയ്യിലിരുപ്പ് കൊണ്ടാരും വിളിക്കുന്നില്ല . "'' ""' മോഹൻ ജയന്തിയുടെ ചെവിയിൽ പറഞ്ഞിട്ട് തിരിഞ്ഞു . "' സാറെ ..എവിടാ ഞാൻ വരേണ്ടത് ""' "'' നീ വരുന്നുണ്ടേൽ അരമണിക്കൂറിനകം ഞാൻ വണ്ടി വിട്ടേക്കാം ""' മോഹൻ തിരിഞ്ഞു നിന്നു . "' പൊള്ളുന്ന പനിയുണ്ടല്ലോടീ ... നീ ആശുപത്രിയിൽ കാണിച്ചില്ലേ ?'''' കുഞ്ഞിനെ മാർക്കോസിന്റെ മുറിയിൽ ബെഡിൽ കിടത്തുമ്പോഴേക്കും കരഞ്ഞു തളർന്നുറങ്ങിയ അവൻ ഞെട്ടിയെണീറ്റിരുന്നു . തന്റെ നെറ്റിയിൽ തൊട്ടു നോക്കുന്ന വസൂരിക്കുത്തുള്ള , ചുവന്ന കണ്ണുള്ള മാർക്കോസിന്റെ മുഖത്തേക്ക് നോക്കിയ ആ നാലു വയസുകാരൻ വീണ്ടും അലറിക്കരഞ്ഞു . "'' അവനു അണ്ണനെ കാണുന്നതേ പേടിയാ "' ജയന്തി കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചു തട്ടി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു . "'വില്ലനല്ലെടീ ഞാൻ ..പെണ്ണുങ്ങളും കുഞ്ഞുങ്ങളും ഒരേപോലെ പേടിക്കുന്ന വില്ലൻ . പെണ്ണുങ്ങളെ കാണുമ്പോൾ തുണിയഴിക്കും ,കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോയി കണ്ണുകുത്തിപ്പൊട്ടിക്കും ..ഹഹ ഹ "'' മാർക്കോസ് പൊട്ടിച്ചിരിച്ചു . കുഞ്ഞത് കേട്ട് വീണ്ടും ശക്തിയിൽ കരയാൻ തുടങ്ങി . "'അണ്ണന്റെ ഈ ചിരിയൊന്ന് നിർത്ത് . കുഞ്ഞുറങ്ങിയിട്ട് വേണം എനിക്ക് പോകാൻ ..ആണ്ടെ , വണ്ടിയും വന്നെന്നു തോന്നുന്നു . "'' പുറത്തെ ഹോണടി ശബ്ദം കേട്ട് ജയന്തി ജനാലയിലൂടെ എത്തി നോക്കി . "' ജയന്തീ ...നീയീ നേരത്തു പോകുന്നതല്ലല്ലോ "'' കുഞ്ഞൽപം ശാന്തമായി , കണ്ണുകൾ അടച്ചപ്പോൾ അവനെ മെല്ലെ തട്ടിക്കൊണ്ട് ചെരിഞ്ഞു കിടന്ന് മാർക്കോസ് അവളെ നോക്കി ''ഇത് സൂപ്പർ സ്റ്റാർ ജയേഷ് വർമയുടെ വേലക്കാരിയുടെ റോളല്ലേ .. പോരാത്തേന് ഡയലോഗും ഉണ്ട് "' ജയന്തിയുടെ മുഖത്ത് പരിഹാസവും പുച്ഛവും ഇടകലർന്നിരുന്നു . "'' ങാ .. ജയേഷ് ആയതുകൊണ്ട് നിനക്ക് പേടിക്കാതെ പോകാം . അയാളൊന്നും ചെയ്യില്ലല്ലോ . അല്ലെങ്കിൽ സൈഡ് റോൾ കഴിഞ്ഞു വേറെ റോൾ ചെയ്യേണ്ട വന്നേനെ ഈ സമയത്ത് . '' ജയന്തി അതിനു മറുപടി പറഞ്ഞില്ല . നഗരത്തിലെ ഒഴിഞ്ഞ സ്ഥലത്തുള്ള , പഴയ പ്രതാപത്തിന്റെ ആഢ്യത്തം എടുത്തുകാണിക്കുന്ന കെട്ടിടത്തിന്റെ കോണിപ്പടിക്ക് കീഴിലുള്ള ഒറ്റമുറിയിലായിരുന്നു ജയന്തി താമസിച്ചിരുന്നത് . നാലഞ്ചുവർഷം മുൻപ് നാടും വീട്ടുകാരെയും ഉപേക്ഷിച്ച്കാമുകന്റെ കൂടെ സിനിമയെന്ന മായാലോകം സ്വപ്നം കണ്ടെത്തിച്ചേർന്നവൾ . പിന്നെ നടന്നതെല്ലാം സ്വപ്നം പോലെയായിരുന്നു . സ്വപ്നം കണ്ടെഴുന്നേറ്റപ്പോൾ അവൾക്കൊരു കുട്ടിയുണ്ടായിരുന്നു . ഇന്നവന് നാല് വയസ് . നായികയോ സഹനായികയോ ആകുന്നത് സ്വപ്നം കാണാൻ പോലും പറ്റില്ലന്നറിഞ്ഞപ്പോൾ ഗ്രൂപ്പ് ഡാൻസറും സൈഡ് റോളുമായി ഒട്ടനവധി സിനിമകൾ . കാമുകനുമായി ഈ നഗരത്തിലെത്തിയപ്പോൾ ആ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറിയിലായിരുന്നു അവളാദ്യം . കിട്ടുന്ന സിനിമകളുടെ എണ്ണവും റോളുകളുടെ പ്രാമുഖ്യവും വെച്ച് അന്ന് ഒന്നാം നിലയിൽ കൂടെയുണ്ടായിരുന്നവർ രണ്ടാം നിലയിലേക്കും മൂന്നാം നിലയിലേക്കും താമസം മാറ്റിയപ്പോൾ ജയന്തി കോണിപ്പടിക്ക് കീഴിലുള്ള ഒറ്റമുറിയിലേക്കും മാറി . അതും ലോഡ്ജ് ഉടമയുടെ കാരുണ്യത്തിൽ, മുറികൾ വൃത്തിയാക്കുന്ന ജോലി വാടകക്ക് പകരമായി ചെയ്യാമെന്ന ഉറപ്പിൽ . . അന്നവളുടെ കൂടെ ഉണ്ടായിരുന്നവർ മിക്കവരും വീടുകളും കാറുകളും സ്വന്തമാക്കിയപ്പോൾ ജയന്തി സ്വന്തമാക്കിയത് താൻ വിശ്വസിച്ച , തന്നെ കൈപിടിച്ച്‌ ഈ നഗരത്തിലേക്ക് കൊണ്ട് വന്ന കാമുകന്റെ കുഞ്ഞായിരുന്നു . അകലെ നിന്നെ ജയന്തി ആ വലിയ കെട്ടിടത്തിന്റെ ഏഴാം നിലയിലെ മുറിയിലെ തീവ്രമായ പ്രകാശം കണ്ടിരുന്നു . കാരവനും മറ്റു വണ്ടികളുമൊക്കെ നിറഞ്ഞിരുന്ന ആ കെട്ടിടത്തിന്റെ സ്റ്റെപ്പുകൾ കയറുമ്പോൾ രണ്ടാം ദിവസവും അരവയർ മാത്രം നിറഞ്ഞിരുന്ന , അവളുടെ മെല്ലിച്ച ശരീരം കിതച്ചു തുടങ്ങിയിരുന്നു . എങ്കിലും നായികയാവാൻ തക്കവണ്ണം സൗന്ദര്യമുള്ള അവളുടെ മുഖത്ത് പുഞ്ചിരി കെട്ടിരുന്നില്ല . "' ആ .. ഇവരെ മേക്കപ്പ് ചെയ്യൂ "'' ഡയറക്ടർ ജയന്തിയെ അടിമുടി നോക്കിയിട്ട് പറഞ്ഞു . മേക്കപ്പ്മാന്റെ മുന്നിൽ നിർവികാരതയോടെ കണ്ണുകളടച്ചിരിക്കുമ്പോൾ വേഷം തീരുമ്പോൾ കിട്ടുന്ന രൂപക്ക് മകനെ ഏതു ഹോസ്പിറ്റലിൽ കാണിക്കാൻ പറ്റുമെന്നായിരുന്നു അവളുടെ ചിന്ത . "' എടോ .. താൻ റെഡിയാണോ ? ജോമോനെ നീ ഡയലോഗ് ഒന്ന് നോക്കിക്കേ ... ഒന്ന് രണ്ട ടേക്ക് എടുത്തിട്ട് ജയേഷ് സാറിനെ വിളിച്ചാൽ മതി . അല്ലേൽ പുള്ളിയിവിടെക്കിടന്ന് ബഹളം വെക്കും . "' ഡയറക്ടർ നിർദേശം നൽകിയപ്പോൾ അസിറ്റന്റ് ജയന്തിയെ മാറ്റി നിർത്തി ചെയ്യേണ്ട വേഷത്തെ പറ്റി പറയാൻ തുടങ്ങി . "'' ജയേഷ് സാർ വന്നു കോളിംഗ് ബെൽ അടിക്കും . നിങ്ങള് വാതിൽ തുറന്നിട്ട് സാറിന്റെ കയ്യിലുള്ള ബാഗും വാങ്ങി തിരിച്ചകത്തേക്ക് നടക്കണം . എന്നിട്ട് തിരിഞ്ഞു നിന്ന് ആഹാരം എടുക്കട്ടെ എന്ന് ചോദിക്കണം. അത്രേയുള്ളൂ ..."'' "'ശെരി സാർ "'' ജയന്തി തലയാട്ടി . ആ മുറിയിൽ ഒരു ടേക്കിൽ അവൾ തന്റെ റിഹേഴ്സൽ ഭംഗിയായി പൂർത്തിയാക്കി . "'ഓക്കേ ..അത് മതി ..ജോമോനെ സാറിനെ വിളിച്ചോ .നമുക്കൊറ്റ ടേക്കിലെടുക്കാം . ജയേഷ് സാറിന്റെ പുറത്തുനിന്നുള്ള എൻട്രി അല്ലല്ലോ ...സാറിനോട് പറഞ്ഞേക്കൂ എൻട്രി എങ്ങനെയെന്ന് . "''' പിന്നേ ...ജയേഷ് സാറിന്റെ കൂടെ ആദ്യമായിരിക്കുമല്ലോ . സൂപ്പർസ്റ്റാറിനെ കണ്ടു വിറച്ചു നിന്നെക്കരുത് "'' ഡയറക്ടർ പറഞ്ഞപ്പോൾ ജയന്തി ഒന്ന് ചിരിച്ചു . "' ഓക്കേ ... സാർ പുറത്തുണ്ട് ... ജയന്തീ ഒന്ന് കൂടി നോക്കണോ "' നായകൻ പുറത്ത് വന്നതറിഞ്ഞപ്പോൾ ഡയറക്ടർ ഒന്ന് കൂടി ആവർത്തിച്ചു "'വേണ്ട സാർ "' "' ജയേഷ് സാർ ഒരു പാവമാണ് ...പേടിക്കയൊന്നും വേണ്ട "'' ഡയറക്ടര്‍ ആശ്വാസ വാക്കുകൾ ആവർത്തിക്കുന്നത് കണ്ട ജയന്തി അയാളെ നോക്കി പുഞ്ചിരിച്ചു . "' ആക്ഷൻ "' അടച്ചിട്ട വാതിൽ തുറക്കാനായി ജയന്തി മുന്നോട്ട് നീങ്ങി . കുറ്റി എടുത്തു വാതിൽ തുറന്നതും ജയേഷ് അകത്തേക്ക് കയറി . ജയന്തിയെ ഒന്ന് നോക്കിയതും ജയേഷ് വർമയുടെ മുഖം വിളറി . വേച്ചുപോയ അയാളെ ജയന്തി പൊടുന്നനെ താങ്ങി , എന്നിട്ട് ബാഗ് കയ്യിൽ നിന്നും വാങ്ങി അയാളുടെ കയ്യിൽ പിടിച്ചുകൊണ്ട് തിരിഞ്ഞു നടന്നു . ജയേഷ് അവളുടെ കൈ തട്ടിത്തെറിപ്പിച്ചു . "'കട്ട് "'' ഡയറക്ടർ കട്ട് പറഞ്ഞയുടനെ ജയന്തി നായകന്റെ കൈ വിട്ടു മാറി നിന്നു . "' ഇവർ ..ഇവർ പറ്റില്ല . ഈ സീനിൽ ഇവർ പറ്റില്ല "' ജയേഷ് പറഞ്ഞപ്പോൾ ജയന്തിയുടെ കണ്ണിൽ നിന്നൊരുതുള്ളി കണ്ണീർ പൊടിഞ്ഞു . "' എന്ത് പറ്റി ജയേഷ് . സ്വാഭാവികമായ അഭിനയം ആയിരുന്നല്ലോ അവരുടേത്. ഭാര്യ പിണങ്ങിപ്പോയ വിഷമത്തിൽ മദ്യപിച്ചു വരുന്ന നിങ്ങൾ , അവരോട് പറയാതെ തന്നെ വീഴാൻ പോയ നിങ്ങളെ അവർ താങ്ങിയല്ലോ .. നന്നായി കിട്ടുകയും ചെയ്തു ആ സീൻ "' മോണിറ്ററിൽ നിന്നും കണ്ണുകളെടുത്ത് ഡയറക്ടർ ജയേഷ് വർമയെ നോക്കി . "' ഇവരെ മാറ്റണം .. ഇവര് പറ്റില്ല "'' ജയേഷ് വർമ്മ ക്ഷുഭിതനായി മുറിയിൽ നിന്നിറങ്ങിപ്പോയി . "' നാശം പിടിക്കാൻ ... ഇവർക്കെന്തെലും കൊടുത്തു പറഞ്ഞു വിടടോ "'' ഡയറക്ടർ ദേഷ്യത്തോടെ പറഞ്ഞത് കേട്ട് പ്രൊഡക്ഷൻ കൺട്രോളർ ജയന്തിയെ നോക്കുമ്പോൾ അവൾ ആ കെട്ടിടത്തിന്റെ ഗേറ്റ് കടന്ന് റോഡിലെത്തിയിരുന്നു . "'' കുഞ്ഞിന് പനി കുറയുന്നില്ല ജയന്തീ . നീ വരാൻ താമസിച്ചാൽ ഞാൻ ഇവനേം കൊണ്ട് അങ്ങോട്ട് വരാൻ ഇരിക്കയായിരുന്നു ."' ജയന്തി വരുന്നതും കാത്തു വാതിൽക്കൽ നിന്ന മാർക്കോസ് അവളെ കണ്ടതേ കുഞ്ഞിനേയും എടുത്തു പുറത്തിറങ്ങി . "നീ വാ ..ഹോസ്പിറ്റലിൽ പോകാം "'' "'അണ്ണാ ..എന്റെ കയ്യിൽ "'' ജയന്തി ദൈന്യതയോടെ മാർക്കോസിനെ നോക്കി . "' അത്യാവശ്യത്തിനുള്ളത് എന്റടുത്ത് ഉണ്ട് . ബാക്കി നമുക്ക് നാളെ പകൽ നോക്കാം . "'' "'' ജയൻ ... ഫുൾ നെയിം പറയ് "'' ചിൽഡ്രൻസ് സ്‌പെഷ്യൽ ഹോസ്പിറ്റലിൽ ചീട്ടെഴുതുന്ന പെണ്ണ് ജയന്തിയെ നോക്കി . അവരുടെ പുറകിലെ ഭിത്തിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ആഡ് സില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം ഡോക്ടറുടെ വേഷത്തില്‍ ചിരിതൂകി നിൽക്കുന്ന സൂപ്പർ സ്റ്റാര്‍ ജയേഷ് വര്‍മയുടെ പല പോസിലുള്ള ഫോട്ടോകളിലേക്ക് പ്രകാശം കെടാത്ത കണ്ണുകളോടെ ഒന്ന് നോക്കിയതല്ലാതെ ജയന്തി ഒന്നും മിണ്ടിയില്ല ,.കണ്ണുകൾ നിറഞ്ഞതുമില്ല . "' ഫുൾ നെയിം പറയ് "' ചീട്ടെഴുതുന്ന പെണ്ണ് ജയന്തിയെ നോക്കി വീണ്ടും ചോദിച്ചു . "' ജയൻ ..ജയൻ മാർക്കോസ് "'' പുറകിൽ നിന്ന് കേട്ട പരുഷ ശബ്ദത്തിന്റെ ഉടമയെ അവരും ജയന്തിയും ഒരുപോലെ തിരിഞ്ഞു നോക്കി . "'' നായകനല്ല ..വില്ലനാണ് . നിന്റത്രയും സൗന്ദര്യമില്ല . പക്ഷെ നിന്നെ ഉപയോഗിച്ച് സ്ഥാനങ്ങൾ നേടി തെരുവിൽ ഉപേക്ഷിക്കില്ല ഞാൻ . അധ്വാനിക്കാനുള്ള മനസും ആരോഗ്യോമുണ്ടെനിക്ക് . സിനിമ ഇല്ലെങ്കിൽ തന്നെയും നിന്നെ നോക്കാനെനിക്ക് പറ്റും . . അവൻ എന്റെ രക്തത്തിൽ പിറന്നവൻ അല്ലെങ്കിലും എന്നെ പോലെ തന്തയില്ലാത്തവൻ ആയി വളരേണ്ട . ഒന്നിനും നിർബന്ധിക്കുന്നില്ല ഞാൻ. സമ്മതം ആണെങ്കിൽ മാത്രം "'' ജയന്തി നിറകണ്ണുകളോടെ അയാളെ നോക്കി . സ്ത്രീകൾ പേടിച്ചു വിറയ്ക്കുന്ന വില്ലനെ ..അല്ല തന്റെ നായകനെ .... പതിയെ അവളുടെ കൈ അയാളുടെ കരം ഗ്രഹിച്ചു കൊണ്ട് ഡോക്ടറുടെ ക്യാബിനിലേക്ക് നടന്നു . 📝സെബിന്‍ ബോസ്. #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #💌 പ്രണയം
📔 കഥ - ShareChat