കിസ്സകളുടെ സുൽത്താൻ
ShareChat
click to see wallet page
@kissakal
kissakal
കിസ്സകളുടെ സുൽത്താൻ
@kissakal
🔝 കിസ്സകളുടെ കലവറ#⃣ Insta ID: kissakaludesulthan
ഹൃദയപൂരിതം ഞാൻ രാമൻ . പേരുപോലെ അൽപ്പം പഴയ ആളാണ് . ഇന്നെന്റെ വിവാഹമായിരുന്നു . ഞാനിതുവരെ കാണാത്ത ബന്ധുജനങ്ങളൊക്ക എത്തിയിട്ടുണ്ട് . ഈ കിളവന്റെ ജീവിതമെന്താകുമെന്നറിയാനായിരിക്കും. അല്ലെങ്കിലും അന്യന്റെ വീട്ടിലേക്ക് എത്തിനോക്കാനാണല്ലോ എല്ലാർക്കും താല്പര്യം . ഞാനും അംബികയും തമ്മിൽ പതിനഞ്ചു വയസ്സിന്റെ വ്യത്യാസവും . പോരേ പൂരം ആളുകൾക്ക് പറഞ്ഞു ചിരിക്കാൻ . ''' കയറിപ്പോരേ അംബികേ ... '' കയ്യിൽ പാലുമായി വാതിൽക്കൽ നിൽക്കുന്ന അംബികയെയാണ് കുളികഴിഞ്ഞ് തല തുവർത്തിക്കൊണ്ടിറങ്ങിവന്ന രാമൻ കണ്ടത് . അയാൾ പുഞ്ചിരിയോടെ അവളുടെ കൈ പിടിച്ചു . '' ആദ്യരാത്രിയിൽ പാൽ വേണമല്ലോ അല്ലെ ?.. പാലൊന്നും എനിക്ക് ശീലമില്ല .കട്ടൻകാപ്പിയാണ് പതിവ് ... ചെറുപ്പത്തിലേ പാലൊന്നും കുടിക്കാൻ പറ്റിയിട്ടില്ല ..അതുകൊണ്ട് തന്നെ പാലിന്റെ രുചിയത്ര ഇഷ്ട്ടവുമില്ല . ആ ... ഇതൊക്കെ പറഞ്ഞു തന്റെ ആദ്യരാത്രി സങ്കൽപ്പങ്ങൾ തകർക്കണ്ട ....ഏത് പെണ്ണിനും ഉണ്ടല്ലോ തന്റെ ആദ്യരാത്രിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ ...''' അംബികയുടെ ചുണ്ടിൽ അത് കേട്ടപ്പോഴൊരു ചിരി വിടർന്നു . "' തന്റെ ചിരിയുടെ അർത്ഥമെനിക്ക് മനസ്സിലാകും ... ഏതൊരു പെൺകുട്ടിയും കൗമാരം മുതൽ തന്നെ തന്റെ ഭാവി വരനെയും അവനോടൊപ്പമുള്ള ജീവിതവും പ്രണയനിമിഷങ്ങളും സ്വപ്നം കാണാറുണ്ട് ... അതെല്ലാം തെറ്റിക്കാണുമല്ലേ ? .. അച്ഛനോളം പ്രായമുള്ളൊരാൾ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം . ഹ്മ്മ്മ് ... അപകർഷതയൊന്നുമല്ല കേട്ടോ ... പക്ഷെ ചെറിയൊരു കുറ്റബോധമുണ്ട്., തന്റെ ശാപം കൂടെയെനിക്ക് കിട്ടുമോയെന്ന് ... ആ കുന്നിൻമുകളിൽ കാണുന്ന ഒറ്റമുറിക്കെട്ടിടം കണ്ടോ ..അതിരിക്കുന്ന ഒരേക്കർ തരിശുഭൂമിയിൽ നിന്നും തുടങ്ങിയതാ ഈ ജീവിതം . പണ്ട് കുഞ്ഞുന്നാളിൽ അവിടെ കുട്യോള് ഓടിക്കളിച്ചിരുന്നു .ഞാനുമുണ്ടാകും ... പശുവിന് പുല്ല് ചെത്താൻ .ആണെന്ന് മാത്രം . അവിടുത്തെ പുല്ല് തീരരുതെന്നായിരുന്നു പ്രാർത്ഥന . കൂട്ടുകാര് കളിക്കുന്നതെങ്കിലും കാണാമല്ലോ . കാര്യസ്ഥപ്പണിക്ക് വന്നയാളുടെ നിർദ്ദേശപ്രകാരം വല്യച്ഛൻ കച്ചവടം ചെയ്ത് ബാധ്യതയായി . പഴയ തറവാടുകളൊക്കെ ക്ഷയിച്ചത് അങ്ങനെയാണല്ലോ . എന്തായാലും എന്റെ ഓർമ്മയിൽ ആ ഭൂമിയൊക്കെ കാര്യസ്ഥന്റെ കയ്യിലാണ് .. കേസും കോടതിയുമൊക്കെ ആയി ... വിധി വന്നപ്പോൾ വല്യച്ഛനും അച്ഛനും പോയിരുന്നു . തല്ലുപിടിക്കാനും മറ്റും അമ്മ നിൽക്കാത്തതിനാൽ പുല്ല് മാത്രം കിളിർക്കുന്ന ആ സ്ഥലം മാത്രം അച്ഛന് വിഹിതമായി കിട്ടി .''' '''പിന്നെ ഒരു വാശി പോലെയായിരുന്നു . അനിയത്തിമാരേം അനിയനേം പഠിപ്പിക്കണം . കൂടെ ഞാനും പഠിച്ചു . ഇന്നീ കാണുന്ന വീടും അപ്പുറത്തെ രണ്ടരയേക്കറും ടൗണിലുള്ള കെട്ടിടവും അമ്മയുടെ പേരിൽ വാങ്ങിയപ്പോൾ എന്റെ ജനനലക്ഷ്യം തീർന്ന അഭിമാനമായിരുന്നു . അതിനിടയിലേക്കാണ് താൻ അപ്രതീക്ഷിതമായി കടന്നു വന്നത് ... അയ്യോ ... പാൽ തണുത്തുകാണും . സ്വതമേ പ്രായം കൂടിയവർ പണ്ടത്തെ കഥകൾ പറയുന്ന വിടുവായരാണെന്ന് ചൊല്ലുണ്ട് ...ഞാൻ അങ്ങനെ അല്ല കേട്ടോ .. പക്ഷെ മനസ് തുറന്നാരോടെങ്കിലുമൊന്ന് സംസാരിച്ചിട്ട് നാളുകളായി . സംസാരിക്കുന്നതൊക്കെ കല്യാണത്തിനെ പറ്റിയുള്ള ചോദ്യങ്ങളും വീതം വെക്കലുകളേ പറ്റിയും . ... '' പറഞ്ഞും തീരും മുൻപേ കതകിൽ ഒരു മുട്ട് കേട്ടു ''' നീയോ ...എന്താടീ ..''' നേരെ ഇളയ പെങ്ങൾ ശാന്തിയാണ് . '' കൊച്ചച്ഛൻ അന്വേഷിക്കുന്നു . അവര് പുലർച്ചെ നാലിനുള്ള ഫാസ്റ്റിന് പോകുന്ന് . രാവിലെ ഏട്ടനെ ശല്യപ്പെടുത്തണ്ടല്ലോന്ന് കരുതിയാ ..അമ്മാവനും ഉണ്ട് . '' '' പുലർച്ചെയും ഇപ്പോഴും എല്ലാം ശെരി തന്നെയല്ലേ ...ഞാനിപ്പോ വരാം കേട്ടോ അംബികേ ''' മുഖം കനത്തു ശീലമില്ലാത്ത രാമൻ അംബികയോട് പറഞ്ഞിട്ട് ശാന്തിയുടെ കൂടെ പടിയിറങ്ങി . ''' രാമാ ... ഉണ്ണിക്ക് പിള്ളേര് മൂന്നാ . ടൗണിലെ വാടകയും ചിലവുമൊക്കെ നിനക്കുമറിവുള്ളതല്ലേ . നാളെ ഞങ്ങളൊക്കെയും ഉണ്ടാകില്ല . സ്വത്തിനും പണത്തിനും വേണ്ടി നിങ്ങൾ മക്കൾ തമ്മിൽത്തല്ല് കൂടുന്നത് ഈ വയസ്സന്മാർക്ക് കാണാൻ വയ്യ ..അതുകൊണ്ട് ഇന്ന് തന്നെ ഇക്കാര്യങ്ങളൊക്കെ ഒരു വ്യക്തത വരുത്തണം . ഇന്ന് വന്നുകയറിയവൾ നാളെ വാ പൊളിക്കില്ലെന്നാരു കണ്ടു .''' കൊച്ചച്ഛനും അമ്മാവനെ പിന്താങ്ങി. അത് കേട്ടുകൊണ്ടാണ് അംബിക പടിയിറങ്ങി വന്നത് . അവളൊന്ന് പുഞ്ചിരിച്ചു . '' ഇന്ന് വന്ന് കയറിയവൾ ആണെങ്കിലും വർഷങ്ങൾക്ക് മുൻപ് വന്നുകയറിയവൾ ആണെങ്കിലും ഇന്നെന്റെ കഴുത്തിൽ രാമേട്ടൻ കെട്ടിയ താലി ഉണ്ടെങ്കിൽ എനിക്ക് ഈ വീട്ടിൽ രാമേട്ടനുള്ള തുല്യ അവകാശം തന്നെയുണ്ട് '' ''അംബികേ ...'' രാമേട്ടന്റെ വിളിയിൽ അൽപം അങ്കലാപ്പ് കലർന്നിരുന്നു. ''' ഹേയ് ..ഇല്ല രാമേട്ടാ . വന്നു കയറിയ അന്നേ ഞാൻ ഭദ്രകാളിയൊന്നുമാകാൻ നിക്കണില്ല .ഇപ്പോ ഇവരുടെയാവശ്യം . ?'' അംബിക ഹാളിൽ നിന്നിരുന്ന അനിയത്തിമാരെയും അനിയനെയും നോക്കി . അവരുടെയെല്ലാം മുഖത്ത് അവൾ സംസാരിച്ചതിന്റെ നീരസം പ്രകടമായിരുന്നു . ''' ഈ വീടും സ്ഥലവും ഉണ്ണിക്ക് ... പിന്നെ ടൗണിലെ കെട്ടിടം ശാന്തിക്ക് . അവളുടെ കെട്ടിയോൻ മരിച്ചതല്ലേ .. പിള്ളേരും അവളും അതിന്റെ വാടക വാങ്ങി ജീവിച്ചോളും . ഇല്ലേടീ ... പിന്നെയുള്ള രണ്ടരയേക്കർ ..അത് ഇളയവർക്ക് തുല്യമായി ഭാഗിക്കാം '' അംബികയെ ഗൗനിക്കാതെ അമ്മാവൻ തങ്ങളുടെ തീരുമാനം പറഞ്ഞു . ''അപ്പൊ ഞങ്ങൾക്കോ ? '' അംബിക അമ്മാവനെ നോക്കി . ;''' അംബിക മിണ്ടണ്ട ... കാർന്നോന്മാർ സംസാരിക്കുമ്പോൾ .... '' അനിയൻ ഉണ്ണി പറഞ്ഞതും അംബിക അവന്റെ നേരെ തിരിഞ്ഞു . '' നിർത്തടാ ... കാർന്നോന്മാർ സംസാരിക്കുന്നത് നീ കേട്ടതല്ലേ ... ഇവിടെ കാർന്നോന്മാരായി ഞാനും രാമേട്ടനുമാ ..നിന്റെ ഏട്ടനും ഏടത്തിയും .. ഞങ്ങളോടാ അമ്മാവനും കൊച്ചച്ഛനും സംസാരിക്കുന്നത് ''' ''അംബികേ ..നമുക്ക് .. ''' ഇരുകൂട്ടരുടെയും ഇടയിൽ രാമനൊന്നിനും വയ്യായിരുന്നു . '' രാമേട്ടാ ...വഴക്കുണ്ടാക്കാൻ വന്നതല്ല ഞാൻ . ഇന്നത്തെ ഈ ദിവസം തന്നെ ഈ ഭാഗംവെക്കൽ ഇവർക്ക് ഒഴിവാക്കാമായിരുന്നു . ''' ലക്ഷ്മിയെടത്തി ഉണ്ടായിരുന്നേൽ നിന്നെ ബോധ്യപ്പെടുത്തി തന്നേനെ '' കാര്യം ശെരി തന്ന്യാ രാമാ . ഇതെല്ലാം നീയുണ്ടാക്കിയത് തന്നെ . പക്ഷെ ഇളയവൻ ഉണ്ണി അല്ലെ ?. തറവാട് ആചാരം പോലെ അവനുള്ളതല്ലേ .''' അമ്മാവൻ രാമനെ നോക്കി '' അമ്മയുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും നിങ്ങൾ ചോദിയ്ക്കാൻ വരില്ലായിരുന്നു അമ്മാവാ .. കാരണം വിയർപ്പൊഴുക്കി അധ്വാനിച്ചവനെ അതിന്റെ വിലയറിയൂ . '' '' അംബിക ഇന്ന് കേറിവന്നതാ .. അധികം സംസാരിക്കണ്ട . ഇത് ഞങ്ങളുടെ കുടുംബകാര്യമാ '' കൊച്ചച്ചൻ അംബികയെ നോക്കി രൂക്ഷമായി പറഞ്ഞപ്പോൾ രാമന്റെ സഹോദരങ്ങളുടെ മുഖം തെളിഞ്ഞു . '' ഇന്നലെ വരെ നിങ്ങളുടെ കുടുംബകാര്യമായിരുന്നു ..ഇന്നെന്റെ കൂടെ കുടുംബകാര്യമാണ് . ശെരിക്കും പറഞ്ഞാൽ എന്റെയും രാമേട്ടന്റെയും സഹോദരങ്ങളുടെയും '' '' ഓഹോ ... ഗംഗേട്ടാ ..നമ്മളൊക്കെ പുറം പാർട്ടികളാണെന്നാ ഇവള് പറയുന്നേ .. ഇനിയെന്തിനാ ഇവിടെ നിൽക്കുന്നെ ... ഞാനിറങ്ങുവാ ... എന്ത് കാണുവാൻ നിൽക്കുവാടീ . ഇനിയിറങ്ങി പോകാൻ പറയുന്നത് കേൾക്കണോ '' അമ്മാവൻ കൊച്ചച്ചനെ നോക്കി പറഞ്ഞിട്ട് മരുമക്കളുടെ നേരെ തിരിഞ്ഞു . '' അംബികേ .... '' രാമേട്ടൻ എന്തോ പറയുവാനാഞ്ഞതും അംബിക അനിയൻ ഉണ്ണിയുടെ നേരെ തിരിഞ്ഞിരുന്നു . '' നിനക്കിപ്പോൾ ഈ വീടല്ലേ വേണ്ടിയത് . ഇത് നിനക്കുള്ളത് തന്നെയാ ഉണ്ണീ . ഇത് മാത്രമല്ല മറ്റ് സ്വത്തുക്കളും നിങ്ങൾ പറഞ്ഞ രീതിയിൽ തന്നെ വീതം വെക്കും .. ഇനി പറയ് പോണോ ഇവരുടെ കൂടെ '' അംബിക തിരിഞ്ഞു കൊച്ചച്ഛനെയും അമ്മാവനെയും നോക്കി . ഉണ്ണിയും സഹോദരിമാരും അനങ്ങിയില്ല . '' പാലം കേറുവോളം നാരായണ ..അത് കഴിഞ്ഞാൽ കൂരായണ .കാര്യത്തോടടുത്തപ്പോൾ അവരൊന്നായി . വാടാ നമുക്ക് പോകാം ''' കൊച്ചച്ചൻ പറഞ്ഞതും അമ്മാവനും പുറകെയിറങ്ങി '' ബന്ധുത്വം.... അത് വളരെ വലുതാണ് ഉണ്ണീ ... പക്ഷെ അത് കാശും പദവിയും ഉണ്ടകുമ്പോൾ മാത്രം കാണേണ്ടതല്ല. നിങ്ങളും അമ്മയും ഇവിടെ അന്നന്നത്തെ ആഹാരത്തിനു കഷ്ടപ്പെട്ടിരുന്ന സമയത്തിവരെ രണ്ടിനേം ഇങ്ങോട്ട് കണ്ടിരുന്നോ . ഇപ്പോൾ കാശും സ്വത്തുമായപ്പോൾ വന്നിരിക്കുന്നു . ഇനി വീണ്ടും അങ്ങനെയൊരു സാഹചര്യമുണ്ടായാൽ തിരിഞ്ഞുനോക്കുമോയെന്നാർക്കറിയാം 'എനിക്ക് നിന്റത്രേം പ്രായമില്ലാരിക്കും . പക്ഷെ നിന്നെക്കാളൊക്കെ അനുഭവങ്ങളുണ്ട് . അതുകൊണ്ട്തന്നെയാ പറയുന്നത് .. നിങ്ങളുടെ നല്ലതിനും '' ഉണ്ണിയുടെയും സഹോദരങ്ങളുടെയും മുഖം കുനിഞ്ഞു ''ഇന്ന് തന്നെ മാറണോ അംബികേ .. നേരം പുലർന്നിട്ട് പോരെ ''' അത്യാവശ്യം വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എടുക്കുകയായിരുന്ന രാമൻ ബാഗ് അടുക്കുന്ന അംബികയെ നോക്കി . രാവേറെയായിരുന്നു അപ്പോഴേക്കും ''' ഒരു തീരുമാനം എടുത്താൽ പിന്നെ അമാന്തിക്കണ്ട കാര്യമെന്താണ് രാമേട്ടാ ...ഒരു കാര്യം ചോദിക്കട്ടെ . കയറിവന്ന അന്ന് തന്നെ സഹോദരങ്ങളെ പിരിക്കാൻ നോക്കിയെന്ന് തോന്നുന്നുണ്ടോ ഏട്ടന് ? ബന്ധുജനങ്ങളോട് മോശമായി പെരുമാറിയെന്ന് തോന്നുന്നുണ്ടോ .. ഉണ്ടെങ്കിൽ പറയണം . പിന്മാറണമെങ്കിൽ പിന്മാറാം ഏട്ടന് . ഒരു ജന്മം മുഴുവൻ കഴിയേണ്ടതാ ഈ എന്റെ കൂടെ '' അംബിക ചിരിച്ചുകൊണ്ടയാളെ നോക്കി . '' ഹഹഹ . ഒരിക്കലുമില്ല അംബികേ ... ചില സമയങ്ങളിൽ നാവിന് കെട്ടുവീഴും . അത് നട്ടെല്ലില്ലാത്ത കൊണ്ടോ കഴിവില്ലായ്മ കൊണ്ടോ അല്ല ...സ്നേഹക്കൂടുതൽ കൊണ്ടാണ് . വഴക്കും വക്കാണവുമൊന്നും ഒന്നും വേണ്ടാന്ന് വെച്ചിട്ടാണ് ചിലതൊക്കെ കണ്ടും കേട്ടുമില്ലായെന്നു നടിക്കുന്നത്. അപ്പോഴൊക്കെ ഒരു നാവെനിക്ക് വേണ്ടി സംസാരിച്ചിരുന്നുവെങ്കിലെന്നോർത്തിട്ടുണ്ട് . താൻ പറഞ്ഞ പോലെ അമ്മ മരിച്ച ശേഷം എനിക്കായി സംസാരിച്ചത് താനാണ് . ''' '' എടോ ..തനിക്കെന്നെ എങ്ങനെ ഇത്രയാഴത്തിൽ മനസിലായി . എന്നെ മാത്രമല്ല ...എന്റെ കാര്യങ്ങളും കുടുംബപശ്ചാത്തലങ്ങളും ഒക്കെ ? '' താൻ അധ്വാനിച്ചുണ്ടാക്കി വീട്ടിലെ , ഇത്രനാളും കിടന്നിരുന്ന മുറി അവസാനമായി ആകെയൊന്നോടിച്ചുനോക്കിയ ശേഷം രാമൻ ചോദിച്ചു . ''രാമേട്ടാ ... പെണ്ണെടുക്കാൻ പെണ്ണിന്റെ സ്വഭാവവും സൗന്ദര്യവും മാത്രം നോക്കിയാൽ മതി. പക്ഷെ , ആണിന്റെ സ്വഭാവും ജോലിയും എന്തിന് ചുറ്റുവട്ടത്തുള്ള വീട്ടുകാരുടെ സ്വഭാവം വരെ നോക്കണമെന്ന് പഴമക്കാർ പറയും . അപ്പുറത്തെ മറിയചേച്ചിയുടെ വീട് ചിറ്റേടെ വീടിനടുത്താ . രാമേട്ടന്റെ ഓരോ ദിവസത്തെ ജീവിതം വരെ അവരെന്നോട് പറഞ്ഞിട്ടുണ്ട് ..കുറ്റമല്ല കേട്ടോ ..എല്ലാം നല്ല കാര്യങ്ങൾ . അവസാനം ഒന്ന് കൂടി പറഞ്ഞു .. രാമേട്ടന്റെ കണ്ണീർ വീണാൽ എഴുതലമുറ വരെ ഗതികിട്ടില്യാന്നും . അത്രക്ക് പുണ്യമാണ് ഏട്ടന്റെ ജീവിതമെന്ന് .ആ ഒരു വാക്ക് മാത്രം മതിയാരുന്നു എനിക്ക് ഈ ആലോചനക്ക് സമ്മതിക്കാൻ . ഇക്കാലത്ത് ഇങ്ങനൊരു വാക്ക് കേൾക്കുന്നത് തന്നെ അപൂർവമല്ലേ ?''' ബാഗുകൾ അടച്ചു വെളിയിലേക്കെടുത്തുകൊണ്ട് അംബിക പുഞ്ചിരിച്ചു . അവർ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ അനിയനും സഹോദരിമാരും വരാന്തയിലെ ഇരുട്ടിൽ മൗനമായിരിപ്പുണ്ടായിരുന്നു . '' എടൊ ... വന്നയന്നു വർക്കക്കെട്ടിടത്തിൽ നിന്ന് ചോരുന്ന ഒറ്റമുറിക്കെട്ടിടത്തിലേക്ക് . അവിടെ വിരിക്കാനൊരു മെത്തപോലുമില്ല . നാളെ ആഹാരമുണ്ടാക്കാൻ ഒരു പാത്രം പോലുമില്ല '' കുത്തനെയുള്ള കയറ്റം കേറുന്ന അംബികയുടെ കയ്യിലെ ഒരു ബാഗ് കൂടി മേടിച്ച ശേഷം , അങ്ങ് മുകളിൽ കാണുന്ന കെട്ടിടത്തിലേക്ക് നോക്കി രാമൻ പറഞ്ഞു . ''രാമേട്ടാ ... കയ്യിലുണ്ടായിരുന്ന ബാഗും വെച്ച് , എന്റെ കയ്യിലിരുന്ന ഭാരം ഏട്ടൻ താങ്ങിയല്ലോ .... അതുമതിയെനിക്ക് . ...ഏട്ടൻ ചോദിച്ചല്ലോ പതിനഞ്ചുവയസ്സിന്റെ വ്യത്യാസമുണ്ട് ..വിഷമം തോന്നുന്നുണ്ടോയെന്ന് ? ഞാനുണ്ടെടി നിനക്കെന്നു പറഞ്ഞൊന്ന് ചേർത്തുപിടിക്കാനും വിഷമങ്ങളും പരാതികളും പങ്കുവെക്കാനും മനസ്സിനിണങ്ങുന്ന ഒരാൾ മതി രാമേട്ടാ ഏത് പെണ്ണിനും . ബാക്കിയുള്ളതൊക്കെ വെറും പുറമോടി അല്ലെ ഏട്ടാ ?. കണ്ടുമടുക്കുമ്പോൾ തീരുന്നൊരിമ്പം മാത്രമാണ് സൗന്ദര്യവും ആകാരവുമൊക്കെ . പിന്നീട് ഹൃദയം കൊണ്ടല്ലേ സ്നേഹിക്കുന്നത് . ജരാനരകൾ ബാധിച്ചാലും മങ്ങാത്ത സ്നേഹമെന്നത് അത് പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ചകൾ ചെയ്തും വീഴ്‍ചകളിലും ഇല്ലായ്മകളിലും ചേർത്തുപിടിച്ചും ഉണ്ടാക്കിയെടുക്കുന്ന ഹൃദയങ്ങൾ തമ്മിലുള്ള സ്നേഹം തന്നെയാണ് . ''' രാമൻ നിറഞ്ഞ ചിരിയോടെ അംബികയുടെ കൈപിടിച്ച് മുറ്റത്തേക്ക് കയറി . '' ആകാശം കണ്ടോ ... നക്ഷത്രങ്ങൾ പുഞ്ചിരിതൂകി നിൽക്കുന്നു . നമ്മളെ നോക്കി അസൂയപ്പെടുകയാകും അല്ലെ ഏട്ടാ '' പൊളിഞ്ഞു തുടങ്ങിയ റെഡ് ഓക്സൈഡിന്റെ തണുപ്പ് ആസ്വദിച്ച് ആ കുഞ്ഞുവീടിന്റെ തിണ്ണയിൽ രാമന്റെ കൈകൾക്കുള്ളിൽ കിടന്നുകൊണ്ട് അംബിക പറഞ്ഞു . '' ഇരുപത്തിയഞ്ചുവർഷങ്ങൾക്ക് മുൻപ് അനിയനേം അനിയത്തിമാരേം അകത്തുകിടത്തി ഇവിടെയായിരുന്നു എന്റെ ഉറക്കം . നാളെയെന്തെന്ന ചിന്തയിൽ പലപ്പോഴും ഉറങ്ങാൻ സാധിച്ചിട്ടില്ല . അന്നത്തെ അതേയവസ്ഥയിൽ ആണ് ഞാൻ ഇന്നും .. ഒന്നേന്ന് തുടങ്ങണം ... മുന്നിൽ ഇരുട്ടാകുമ്പോഴും നിനക്കിങ്ങനെ ചിരിക്കാനെങ്ങനെ സാധിക്കുന്നു പെണ്ണെ ?''' രാമൻ അംബികയുടെ കൈ കണ്ണിൽ ചേർത്തുകൊണ്ട് ചോദിച്ചു ''അന്നത്തെ അവസ്ഥയല്ലല്ലോ രാമേട്ടാ. .. ഇന്നൊരു ജോലിയുണ്ട് . എന്തിനും സപ്പോർട്ടായി ഞാനുണ്ട് . പിന്നെയെന്താ കുഴപ്പം '' '' നാളെ നമുക്ക് മക്കളുണ്ടായാൽ അവർക്കും നിനക്കും കയറിക്കിടക്കാൻ അടച്ചുറപ്പൂള്ളൊരു വീട് വേണം . 'പ്രായമേറിയില്ലേ പെണ്ണെ .മനസെത്തുന്നിടത്ത്.... '' ''ശരീരവുമെത്തും ... ശരീരത്തിന് മാത്രമേ പ്രായമേറുന്നുള്ളൂ രാമേട്ടാ ... മനസ്സിലിപ്പോഴും ആ കുട്ടിയല്ലേ .. അമ്മയുടെ കണ്ണ് നിറയാതിരിക്കാൻ പശുവിനെ വളർത്തുന്ന ആ ഉശിരുള്ള ആ കുട്ടി . കൃഷിക്കല്ലേ ഈസ്ഥലം പറ്റാതുള്ളു . പുല്ല് വളരൂന്നല്ലേ പറഞ്ഞെ . പണ്ട് അമ്മായീടെ വായിലെ ചീത്ത കേൾക്കാതിരിക്കാൻ എന്റെ ആവശ്യങ്ങൾക്കായി അമ്മാവൻ ഒരു ആട്ടിൻ കുട്ടിയെ വാങ്ങിത്തന്നിരുന്നു . ഇങ്ങോട്ട് പോരുന്നതിന് മുൻപ് വിൽക്കുമ്പോൾ കുട്ടിയും പെട്ടയുമായി പന്ത്രണ്ടാടുകൾ ഉണ്ടായിരുന്നു .ആ ആത്മവിശ്വാസം എനിക്കുമുണ്ട് . നമുക്ക് ഒന്നേന്ന് തന്നെ തുടങ്ങാന്നേ ..ഞാനില്ലേ കൂടെ ''' അംബിക രാമന്റെ നെറുകയിൽ ചുംബിച്ചു ....................... ''' ഏട്ടത്തി .... ഏട്ടത്തി ... ''' ''ആ ഉണ്ണീ ... കേറി വാ ...നീ വല്ലോം കഴിച്ചോ ?"'' വാതിൽ തുറന്ന് ഉമ്മറത്തെ കസേരയിൽ ഇരുന്ന് പത്രം മറിച്ചുനോക്കുന്ന ഉണ്ണിയോട് അംബിക ചോദിച്ചു . . '' ഇല്ല ... എന്തേലുമെടുത്തോ . രാമേട്ടൻ എന്തിയെ ഏട്ടത്തി ? '' ''' ഫാമിലേക്ക് പോയതാണ് . പാക്കിങ്ങൊക്കെ കഴിഞ്ഞോടാ . നാളെ തന്നെ ജോയിൻ ചെയ്യണ്ടേ നിനക്ക് ? വാടകക്കാര് ആരേലുമായോ ? ഏട്ടൻ പറഞ്ഞ അവർക്ക് കൊടുത്തൂടെ .നമുക്ക് വീട് മെനയായി കിടക്കണം ...അത്രയല്ലേ വേണ്ടൂ .'' ''ഏട്ടനും ഏട്ടത്തിക്കും അവിടെ തറവാട്ടിലേക്ക് മാറിക്കൂടെ ?.ഇനിയും വാശിയും ദേഷ്യവുമാണോ . '' ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു . '' വാശിയോ ? എന്തിന് ....?വാശി ഉണ്ടായിരുന്നു ഉണ്ണീ .. നിങ്ങളോടല്ല ... ജീവിതത്തോട് . എങ്കിലല്ലേ ജീവിതത്തിൽ എവിടെയെങ്കിലും എത്തിപ്പെടാൻ സാധിക്കൂ .അതുകൊണ്ടല്ലേ ഇന്ന് ആറുവർഷങ്ങൾക്കിപ്പുറം ആയിരം ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കുന്ന ഒരു ഡയറിഫാമും പാൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നൊരു യൂണിറ്റും ഉണ്ടായത് . വാശി നിങ്ങളോടായിരുന്നെങ്കിൽ അന്നിറങ്ങിപ്പോന്ന ആ വീടിന്റെ ഇരട്ടിവലിപ്പമുള്ള ഒരു വീടുണ്ടാക്കാൻ സാധിക്കുമായിരുന്നു . വാശി ഒന്നുമല്ല ഉണ്ണീ ...അങ്ങനെ നീ ചിന്തിക്കുക പോലും വേണ്ട . ആ വീടിന്റെ വാടക നിനക്കൊരു അധികവരുമാനം ആകും . മക്കളും വളർന്നുവരുവല്ലേ ..അത് കൊണ്ട് മാത്രമാണ് . എന്തിനാണ് വലിയ വീടും മറ്റും . മനുഷ്യന് സുരക്ഷിതമായി കഴിയാനുള്ളൊരിടം മാത്രമല്ലേ വീട് ? ഇവിടെ ഞങ്ങൾക്കിതുവരെ ഒരു അസൗകര്യവും ഉണ്ടായിട്ടില്ല . നീ പേടിക്കണ്ട , എന്റെ കണ്ണും അവിടെയുണ്ടാകും എപ്പോഴും . '' പ്ളേറ്റിലേക്ക് ഇഡ്‌ലിയും ചൂട് ചമ്മന്തിയും വിളമ്പി അംബിക ഉണ്ണിയുടെ തലയിൽ തലോടി . '' കൊച്ച ...ച്ഛാ '' പുറകിൽ കൊഞ്ചലോടെയുള്ള വിളി കേട്ട് ഉണ്ണി തിരിഞ്ഞപ്പോൾ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന രാമന്റെ കയ്യിലിരുന്ന് വിനുമോൻ ഉണ്ണിയുടെ നേരെ ചാടുന്നുണ്ടായിരുന്നു . 📝 സെബിൻ ബോസ് #📔 കഥ #📙 നോവൽ #💌 പ്രണയം #📖 കുട്ടി കഥകൾ #കിസ്സകൾ
📔 കഥ - গ 3 গ 3 - ShareChat
കുറ്റവും ശിക്ഷയും '' എന്തിനാ ചേട്ടാ അവനെ കെട്ടി ഇട്ടേക്കുന്നെ ?''' ടാറിംഗിനായി കൊണ്ട് വന്ന ടാർ വീപ്പകൾ ഇറക്കിയശേഷം അടുത്തുള്ള ഹോട്ടലിലേക്ക് കഴിക്കുവാനായി കേറാനൊരുങ്ങുമ്പോഴാണ് വിശ്വൻ ഹോട്ടലിന്റെ വെളിയിലെ തൂണിൽ [പത്തുപന്ത്രണ്ടു വയസുള്ള ഒരു ബാലനെ കൈകൾ ബന്ധിച്ചു കെട്ടിയിട്ടിരിക്കുന്നത് കണ്ടത് . '' അവൻ കള്ളനാ ...'' ക്യാഷിൽ പൈസ വാങ്ങാൻ വന്ന ഒരു സപ്ലയറാണത് പറഞ്ഞത് . ''എന്ത് കട്ടെന്ന് ? പൈസയോ? '' വിശ്വൻ അമ്പരപ്പോടെ ആ പയ്യനെ നോക്കി . പേടിച്ചരണ്ടുപോയ അവന്റെ മുഖം വെളുത്തുവിളറിയിരുന്നു . ഹോട്ടലിനുള്ളിലേക്കും പുറത്തേക്കും പോകുന്നവർ ആ പയ്യനെ നോക്കുന്നുണ്ടെങ്കിലും എന്താണ് കാര്യമെന്നാരും തിരക്കുന്നുണ്ടായിരുന്നില്ല . '' അല്ല ... ആപ്പിൾ. '' ക്യാഷ് മേശയുടെ സൈഡിലായുള്ള ചെറിയ തട്ടുകളിൽ ബിസ്ക്കറ്റും സ്വീറ്റുകളും പുറത്തെ കൗണ്ടറിൽ പഴങ്ങളുമൊക്കെ നിരത്തി വെച്ചിരുന്നു നിരത്തിവെച്ചിരുന്നു . '' വിശന്നിട്ടല്ലേ ചേട്ടാ ..പാവം!! . അതിന്റെ പൈസ ഞാൻ തന്നോളാം ' വിശ്വൻ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു . '' അയ്യോ ... മുതലാളിയാ അവനെ പിടിച്ചു വെച്ചേക്കുന്നേ .അഴിച്ചുവിട്ടാൽ വഴക്കു പറയും . ദേ സാറ് വരുന്നുണ്ട് . എന്താന്ന് വെച്ചാൽ നിങ്ങളായിക്കോ '' ഹോട്ടലിന് മുന്നിൽ ഒരു കാർ വന്നുനിന്നതും സപ്ലയർ ഒഴിവായി . '' ചേട്ടാ ... ഈ കുഞ്ഞിനെ ഇങ്ങനെ കെട്ടി ഇട്ടാൽ അവന്റെ പിഞ്ചുമനസ് വേദനിക്കില്ലേ ? ഒരു ആപ്പിളിന്റെ കാര്യമല്ലേ ..അത് ഞാൻ തന്നോളാം . അവനു വിശന്നിട്ടല്ലേ ?'.കെട്ടഴിച്ചു വിട് '' ഡ്രൈവിംഗ് സീറ്റിൽ നിന്നും ആളുടെ അടുത്തേക്ക് ചെന്ന് വിശ്വൻ പറഞ്ഞതും അയാൾ അവനെ ഒന്ന് നോക്കി . ''അവൻ വേദനിക്കണം '' '' നിങ്ങളിങ്ങനെ ദുഷ്ടനാകരുത് . കാശുണ്ടെന്ന് പറഞ്ഞെന്തു അഹങ്കാരോം ആകാമെന്നാണോ ? അല്ലെങ്കിൽ പോലീസിൽ ഏൽപ്പിക്ക്. നാലാളുടെ ഇങ്ങനെ മുന്നിൽ നാണം കെടുത്താതെ ''' വിശ്വൻ ഹോട്ടലുടമയെ നോക്കി രോക്ഷം കൊണ്ടപ്പോൾ അയാൾ കാറിന്റെ പുറകിലെ ഡോർ തുറന്നു . ''ഇറങ്ങി വാ ..'' അയാൾ ഡോർ തുറന്നു പറഞ്ഞപ്പോൾ കാറിനുള്ളിൽ നിന്നും ഏഴോ എട്ടോ വയസുള്ള ഒരു പെൺകുട്ടിയും മെലിഞ്ഞു വിളറിയ ഒരു സ്ത്രീയും ഇറങ്ങി . അവരുടെ നോട്ടം കെട്ടിയിട്ടിരുന്ന ആ പയ്യനിൽ പതിഞ്ഞതും അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി '' അഴിച്ചുവിട് സാറെ ... '' ആ സ്ത്രീ തൊഴുകൈയ്യോടെ ഹോട്ടലുടമയെ നോക്കി പറഞ്ഞപ്പോൾ അത് ആ പയ്യന്റെ അമ്മയും സഹോദരിയുമാണെന്ന് വിശ്വന് തോന്നി . '' ഇച്ചിരി കഴിയട്ടെ ... നിങ്ങള് അകത്തേക്ക് വാ '' വിശ്വൻ അമ്പരന്നു നോക്കി നിൽക്കെ ഹോട്ടലുടമ അവരുടെ കൈ പിടിച്ചകത്തേക്ക് കയറ്റി . '' പിള്ളചേട്ടാ ... രണ്ട് ബിരിയാണി . കൈ കഴുകി ഇരുന്നോ നിങ്ങള് '' ഹോട്ടലുടമ ക്യാഷ് കൗണ്ടറിന് മുന്നിലുള്ള ടേബിൾ കാണിച്ചുകൊടുത്തിട്ട് പറഞ്ഞു .അവിടെ ഇരുന്നാൽ അവർക്ക് ആ പയ്യനെയും പയ്യനവരെയും കാണാമായിരുന്നു . പരസ്പരം നോട്ടമെത്തുമ്പോൾ അവർ മുഖം കുനിച്ചു . '' ആ പയ്യന്റെ അമ്മയും സഹോദരിയുമാണോ അത് ? അവർക്ക് നിങ്ങൾ ഭക്ഷണം കൊടുക്കുമ്പോൾ നിങ്ങളത്ര മനുഷ്യപ്പറ്റില്ലാത്തവൻ അല്ല . എന്നാൽ ആ ചെറുക്കനേം കൂടി അഴിച്ചു വിട് '' '' വിടാം സുഹൃത്തേ ... അവർ കഴിച്ചുകഴിയട്ടെ . അതുവരെ അവൻ അവിടെ കിടക്കണം .'' ''' എന്തിന് ..ആ കൊച്ചിനെയവിടെ കെട്ടിയിട്ടേക്കുമ്പോൾ അവർക്ക് ആഹാരമിറങ്ങുമെന്ന് തോന്നുന്നുണ്ടോ ?'' '' ഇറങ്ങരുത് ... മോഷ്ടിക്കുന്നത് തെറ്റാണെന്ന് അവനും .. മോഷ്ടിച്ചത് കഴിക്കുന്നത് തെറ്റാണെന്ന് അവർക്കും മനസ്സിലാകണം '' ക്യാഷിലിരുന്ന ഹോട്ടലുടമയെ വിശ്വൻ തറപ്പിച്ചു നോക്കി . ''പത്തുമുപ്പത്തിയഞ്ചു വർഷം മുൻപ് അവന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നു സുഹൃത്തേ . പട്ടിണി കിടന്നപ്പോൾ ഗത്യന്തരമില്ലാതെ ഞാൻ രണ്ട് ചുവട് കപ്പ കട്ടു പറിച്ചു . അതുകൊണ്ട് വീട്ടിൽ ചെന്നപ്പോൾ അമ്മയാദ്യം തിരക്കിയത് എവിടുന്ന് കിട്ടിയതാണെന്ന് ആയിരുന്നു . ചോദ്യം ചെയ്യലിനൊടുവിൽ ഞാൻ ഉണ്ടായ കാര്യം പറഞ്ഞു . അന്നത്തെ ദിവസം വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടില്ലായിരുന്നുവെങ്കിലും അമ്മ അനിയത്തിയേം ഒക്കത്ത് വെച്ചു ആ കപ്പയും കൊണ്ട് ആ സ്ഥലമുടമസ്ഥന്റെ വീട്ടിലേക്ക് എന്നേം കൂട്ടി നടന്നു . '' വിശ്വൻ ആകാംഷയോടെ ഹോട്ടലുടമയെ നോക്കി. '' കാര്യങ്ങളറിഞ്ഞപ്പോൾ അയാൾ എന്നെ അടുത്തേക്ക് വിളിച്ചു പറഞ്ഞത് എന്താണെന്ന് അറിയാമോ ? . ചോദിച്ചിരുന്നെങ്കിൽ ഞാൻ തരുമായിരുന്നല്ലോ... ഇനി മേലാൽ ആരുടെയും അനുവാദം കൂടാതെ ഒന്നും എടുക്കരുത് . അത് നല്ലതല്ല എന്ന് . പട്ടിണി കിടന്നിട്ടും ഒരുതുള്ളി കണ്ണീർ വരാത്ത ഞാനത് കേട്ട് കരഞ്ഞു . അടിയോ കുറ്റപ്പെടുത്തലോ കളിയാക്കലോ പ്രതീക്ഷിച്ചാണ് ഞാൻ അവിടെ നിന്നത് . ''' വിശ്വന്റെ മുഖം എന്തിനോ വിളറി . '' അദ്ദേഹം പിന്നെ അവിടുന്ന് കുറച്ചരിയും സാധനങ്ങളും ഒക്കെ തന്നു വിട്ടു. എന്നെയും അനിയത്തിയുടെയും പഠിപ്പിനാവശ്യമായ കാര്യങ്ങൾ ചെയ്തു . അമ്മക്ക് ചെറിയൊരു ജോലി ഏർപ്പാടാക്കി . അതിൽ നിന്നാണ് ഞാൻ ഇവിടം വരെ എത്തിയത് '' '''' എന്നിട്ടാണോ ആ പയ്യനെ നിങ്ങളവിടെ കെട്ടിയിട്ടേക്കുന്നത് ? അതും വെറുമൊരു ആപ്പിളിന് വേണ്ടി '' '' സുഹൃത്തേ വിശക്കുന്നവന് വിവേകമില്ലന്നെനിക്ക് നന്നായി അറിയാം . ഒരാപ്പിൾ പോയതിനല്ല ... അവന്റെ തെറ്റ് അവന് മനസിലാകാൻ ആണത് ചെയ്തത് . അവൻ ഇതിന് മുൻപും ഇവിടുന്ന് മോഷ്ടിച്ചിട്ടുണ്ട് . ഒരു പാക്കറ്റ് ബ്രെഡ് ആണല്ലോ എന്ന് കരുതി ഞാൻ കണ്ണടച്ചു .അന്ന് കണ്ണടച്ചതുകൊണ്ടാണ് അവൻ ഇന്ന് അതിലും കൂടിയത് എടുത്തത് . അവന്റെ അമ്മയാകട്ടെ മോനെന്ത് ചെയ്തിട്ടാണ് ഓരോ സാധനങ്ങൾ കൊണ്ട് വരുന്നതെന്ന് അന്വേഷിച്ചുപോലുമില്ല . നാളെ അവൻ കൂടുതൽ മോഷണം നടത്തിയാൽ .. പെരുംകള്ളെനെന്ന് കുറ്റം ചാർത്തി നടുത്തെരുവിൽ നിർത്തിയാൽ ആ അമ്മ സഹിക്കുമോ ?. ഇവിടെ മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് കേറിയായത് കൊണ്ട് കഴിക്കാൻ വരുന്നവര് മാത്രമേ അവനെ കാണൂ .''' ''അവന്റെ തെറ്റ് അവനു ബോധ്യപ്പെടണം . ആ സ്ത്രീ ആദ്യം തന്നെ അവനോട് എവിടുന്നാണ് കൊണ്ട് വരുന്ന സാധനങ്ങൾ എന്ന് ചോദിക്കണമായിരുന്നു '' ഹോട്ടലുടമയുടെ വാക്കുകൾ കേട്ട വിശ്വനും തൊട്ടുമുൻപിലെ ഡൈനിംഗ് ടേബിളിൽ ബിരിയാണിക്ക് മുൻപിലിരുന്ന സ്ത്രീയും ഒന്നും മിണ്ടിയില്ല . '' ആ പയ്യനെ അഴിച്ചവിടെ കൊണ്ടിരുത്തു . ഒരു ബിരിയാണിയും കൊടുക്ക് '' ഹോട്ടലുടമ ഒരു സപ്ലയറോട് നിർദ്ദേശിച്ചു . ''ഒരു നേരത്തെ ആഹാരം ചോദിച്ചാൽ ആരും ഇല്ലന്ന് പറയില്ല . കൊടുക്കും .... അവൻ ഇവിടുന്ന് ആപ്പിൾ കൂടയോടെ എടുത്തുകൊണ്ട് പോയി അടുത്ത കടയിൽ വിൽക്കാനാണ് ശ്രമിച്ചത് . അത് തെറ്റല്ലേ ? അത് അവന്റെ വീട്ട് ചിലവിനാണെങ്കിൽ പോലും ന്യായീകരിക്കാനാവില്ല . സർക്കാർ സംവിധാനങ്ങൾ ഒരുപാട് വളർന്നു .ബാലവേല നിരോധിച്ചു . പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കി . അവനും സഹോദരിക്കും പഠിക്കാം .അവർക്കുള്ള ആഹാരവും സ്‌കൂളിൽ ലഭിക്കും . . ആ സ്ത്രീക്ക് എന്തെങ്കിലും ചെറിയ ജോലി ചെയ്യാം , തൊഴിലുറപ്പ് പണി ചെയ്യാം ...ഭർത്താവില്ലങ്കിൽ വിധവാ പെൻഷൻ കിട്ടും '''' '' പണ്ടത്തെ ഓർമ കൊണ്ടാവും എന്നും ഞാൻ ഒരു കിലോ അരിയുടെ ബിരിയാണി കൂടുതൽ വിശക്കുന്നവർക്കായി ഇടാൻ പറയാറുണ്ട് . അതറിഞ്ഞുവന്നു സ്ഥിരമായി കഴിക്കുന്നവരുമുണ്ട് . അവർ വയർ നിറച്ചുകഴിക്കട്ടെ . ആവശ്യത്തിൽ കൂടുതൽ ആഹാരമാരും കഴിക്കില്ല .കാശിന് കൈ നീട്ടുന്നവർക്ക് ആഹാരമെ കൊടുക്കാവൂ . അധ്വാനിച്ചുജീവിക്കണം . ഇരന്നു ജീവിക്കരുത് . പിച്ചക്കാർക്ക് പണമല്ലാതെ ഒരു നേരം ആഹാരം വാങ്ങിച്ചു മുൻപിലിരുത്തി കഴിപ്പിച്ചു നോക്ക് . എത്ര പേര് മൊത്തം കഴിക്കുമെന്ന് കാണാം. നാമാണ് അവരെ അലസരും മടിയരുമാക്കുന്നത് . തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. തെറ്റുകൾ തിരുത്തണം. അതിന്റെതായ രീതിയിൽ'' '' അവരിരിക്കുന്ന ടേബിളിലേക്ക് നോക്കി പയ്യനെ അടുത്തുകൊണ്ടിരുത്തി ബിരിയാണി കൊടുത്തിട്ടും ഇരുവരുമൊന്നും കഴിക്കുന്നിലായിരുന്നു . ആ പെൺകുട്ടി മാത്രം മറ്റൊന്നും ശ്രദ്ധിക്കാതെ ബിരിയാണി രുചിയോടെ വാരിക്കഴിക്കുന്നുണ്ട് ''അവർക്ക് ആഹാരമിറങ്ങില്ല സുഹൃത്തേ ... അത് അവരുടെ തെറ്റ് മനസിലായത് കൊണ്ടാണ്..... . ശിവാ .. അവരെ താമസസ്ഥലത്ത് കൊണ്ട് ചെന്നാക്ക് . ആ ബിരിയാണിയും പാർസൽ എടുത്തോ ''' ഹോട്ടലുടമ ഡ്രൈവറെ വിളിച്ചു നിർദ്ദേശിച്ചു വിശ്വൻ കൈ കഴുകി ഇരുന്നെങ്കിലും അവന്റെ വിശപ്പ് കെട്ടിരുന്നു...അകവും മനവും ഒരുപോലെ നിറഞ്ഞ സംതൃപ്തിയോടെയാണവൻ ഹോട്ടലിൽ നിന്നും മടങ്ങിയതെങ്കിലും ശിക്ഷ അൽപം കടുത്തോയെന്ന ചിന്തയിലായിരുന്നു ഉള്ളിൽ. 📝സെബിൻ ബോസ് #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - 0 0 - ShareChat
"'വില്ലൻ "' ''' ജയന്തീ ... ഞാനാ മോഹൻ . ഒരു റോളുണ്ട്... നീ വാതില് തുറക്ക് "'' "'കുഞ്ഞിന് നല്ല സുഖമില്ല. സാർ . അല്ലെങ്കിലും ഈ സമയത്തിനി ഞാനില്ല . ""' വാതിലിൽ തട്ടിയിട്ട് , പുറത്തു നിന്നുള്ള ശബ്ദത്തിന് മറുപടിയായി ജയന്തി പറഞ്ഞു . "'' "'ജയന്തീ ... ഇതിവിടെ അടുത്താണ് . പെട്ടന്ന് തന്നെ പോരുകയും ചെയ്യാം . ഈ നേരത്ത് ഞാൻ ഇനി ആരെ തപ്പാനാ ? . നീ വാ . . നീയെത്ര നാളായി ജോലിക്ക് പോയിട്ട്?. ഇന്നലെയും നീ എന്നോട് എന്തെങ്കിലും വേഷമുണ്ടോ എന്ന് ചോദിച്ചതല്ലേ . അതുകൊണ്ട് ഈ വേഷത്തെ പറ്റി പറഞ്ഞപ്പോൾ ഞാൻ മറ്റാരെയും തിരക്കാതെ ഓടിയിങ്ങ് പോന്നത് ""' "'' എന്തായാലും ഞാനില്ല ഈ സമയത്ത് . കുഞ്ഞിന് പനിയാ സാറെ . "' ജയന്തി വാതിൽ അല്പം തുറന്നു മോഹനെ നോക്കി ചിരിച്ചു . മോഹനവളെ നോക്കി .വില കുറഞ്ഞ , നിറം മങ്ങിയ പഴയ ഒരു കോട്ടൺ സാരിയും ഒറ്റമുറിയിൽ ഫാനില്ലാതെ , കനത്ത ചൂടിൽ വിയർത്തൊലിക്കുന്ന മുഖവും അവളുടെ ദൈന്യതയെയും കഷ്ടപ്പാടിനെയും വിളിച്ചറിയിക്കുന്നതായിരുന്നു . അന്ന് ആദ്യമായി കണ്ടപ്പോഴുള്ള അവളുടെ സ്ഥായിയായ പ്രസന്നഭാവം എന്നാലുമാ ആ മുഖത്തുണ്ട് . "'' ഞാൻ പറഞ്ഞന്നേ ഉള്ളൂ ... സൂപ്പർ സ്റ്റാർ ജയേഷ് വർമയുടെ വേലക്കാരിയുടെ റോളാ . അര മണിക്കൂറിനുള്ളിൽ തീരും . അയാൾ വീട്ടിലേക്ക് വന്നു കയറുമ്പോൾ വാതിൽ തുറന്നു കൊടുക്കുന്നതും പിന്നെ ആഹാരം വിളമ്പുന്നതും . ങാ ഇതിലൊരു ഡയലോഗും ഉണ്ട് . ഡാൻസിലും മറ്റും മുഖം കാണിക്കുന്നതല്ലാതെ ഡയലോഗ് ഉള്ള ഒരു റോൾ പോലും ഇത്രയും നാളിനിടയിൽ കിട്ടിയിട്ടില്ലല്ലോ ""' "' എന്റെ കുഞ്ഞിന് പനിയാ സാറെ "'' അകത്ത് കരയുന്ന കുഞ്ഞിനെ നോക്കി ജയന്തി വീണ്ടും പറഞ്ഞു . . "'ങാ ..നീ വരാൻ പറ്റുമോന്ന് നോക്ക് "' മോഹൻ അവസാനമെന്നോണം പറഞ്ഞിട്ട് തിരിഞ്ഞു ., "'ആരാടാ അവിടെ ?''' കോണിപ്പുറത്തു നിന്നുള്ള മുഴങ്ങുന്ന ശബ്ദം . ഇരുട്ടിൽ കത്തുന്ന ബീഡിയുടെ കനൽ മാത്രം . "' മോഹനാ മാർക്കോസെ ..ജയന്തിക്കൊരു വേഷം "" വേഷമില്ലാതിരിക്കുന്ന അനേകരില്‍ ഒരുവനായ ആ പഴയ വില്ലനെ മുഴക്കമുള്ള ശബ്ദത്തിൽ നിന്ന് തന്നെ മോഹന് മനസിലായി . . "' ഈ രാത്രിക്കാണോടാ വേഷം . നിന്നെയൊന്നും ഈ നേരത്തിവിടെ കണ്ടുപോയേക്കരുതെന്നു പറഞ്ഞിട്ടുള്ളതല്ലേ "" മാർക്കോസ് കോണിപ്പടികളിറങ്ങുന്ന ശബ്ദം അവിടെ മുഴങ്ങി . "' മാർക്കോസണ്ണാ മോഹൻ സാറിനെ എനിക്ക് പണ്ട് മുതലെ അറിയാവുന്നതാ "' ജയന്തി ഇരുട്ടിൽ തെളിയുന്ന ബീഡിക്കനലിലേക്ക് നോക്കിപ്പറഞ്ഞു . "ഹമ് ..ശെരി ശെരി ... .നീ പോകുന്നുണ്ടേൽ കുഞ്ഞിനെ ഞാൻ നോക്കിക്കോളാം ""' "'' എല്ലാരേം ഒരു കണ്ണാൽ കാണരുതെന്ന് ആ കാർക്കോടകന്റടുത്തു പറഞ്ഞു കൊടുത്തേര് . ചുമ്മാതല്ല കഴിവുണ്ടായിട്ടും ഇങ്ങനെ തെണ്ടി നടക്കുന്നെ . താഴേണ്ടടത്ത് അൽപ്പം താണു കൊടുത്തെന്ന് വെച്ച് കുഴപ്പമൊന്നുമില്ലല്ലോ . നല്ല വില്ലനാരുന്നു ,നല്ല അഭിനയവും . കയ്യിലിരുപ്പ് കൊണ്ടാരും വിളിക്കുന്നില്ല . "'' ""' മോഹൻ ജയന്തിയുടെ ചെവിയിൽ പറഞ്ഞിട്ട് തിരിഞ്ഞു . "' സാറെ ..എവിടാ ഞാൻ വരേണ്ടത് ""' "'' നീ വരുന്നുണ്ടേൽ അരമണിക്കൂറിനകം ഞാൻ വണ്ടി വിട്ടേക്കാം ""' മോഹൻ തിരിഞ്ഞു നിന്നു . "' പൊള്ളുന്ന പനിയുണ്ടല്ലോടീ ... നീ ആശുപത്രിയിൽ കാണിച്ചില്ലേ ?'''' കുഞ്ഞിനെ മാർക്കോസിന്റെ മുറിയിൽ ബെഡിൽ കിടത്തുമ്പോഴേക്കും കരഞ്ഞു തളർന്നുറങ്ങിയ അവൻ ഞെട്ടിയെണീറ്റിരുന്നു . തന്റെ നെറ്റിയിൽ തൊട്ടു നോക്കുന്ന വസൂരിക്കുത്തുള്ള , ചുവന്ന കണ്ണുള്ള മാർക്കോസിന്റെ മുഖത്തേക്ക് നോക്കിയ ആ നാലു വയസുകാരൻ വീണ്ടും അലറിക്കരഞ്ഞു . "'' അവനു അണ്ണനെ കാണുന്നതേ പേടിയാ "' ജയന്തി കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചു തട്ടി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു . "'വില്ലനല്ലെടീ ഞാൻ ..പെണ്ണുങ്ങളും കുഞ്ഞുങ്ങളും ഒരേപോലെ പേടിക്കുന്ന വില്ലൻ . പെണ്ണുങ്ങളെ കാണുമ്പോൾ തുണിയഴിക്കും ,കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോയി കണ്ണുകുത്തിപ്പൊട്ടിക്കും ..ഹഹ ഹ "'' മാർക്കോസ് പൊട്ടിച്ചിരിച്ചു . കുഞ്ഞത് കേട്ട് വീണ്ടും ശക്തിയിൽ കരയാൻ തുടങ്ങി . "'അണ്ണന്റെ ഈ ചിരിയൊന്ന് നിർത്ത് . കുഞ്ഞുറങ്ങിയിട്ട് വേണം എനിക്ക് പോകാൻ ..ആണ്ടെ , വണ്ടിയും വന്നെന്നു തോന്നുന്നു . "'' പുറത്തെ ഹോണടി ശബ്ദം കേട്ട് ജയന്തി ജനാലയിലൂടെ എത്തി നോക്കി . "' ജയന്തീ ...നീയീ നേരത്തു പോകുന്നതല്ലല്ലോ "'' കുഞ്ഞൽപം ശാന്തമായി , കണ്ണുകൾ അടച്ചപ്പോൾ അവനെ മെല്ലെ തട്ടിക്കൊണ്ട് ചെരിഞ്ഞു കിടന്ന് മാർക്കോസ് അവളെ നോക്കി ''ഇത് സൂപ്പർ സ്റ്റാർ ജയേഷ് വർമയുടെ വേലക്കാരിയുടെ റോളല്ലേ .. പോരാത്തേന് ഡയലോഗും ഉണ്ട് "' ജയന്തിയുടെ മുഖത്ത് പരിഹാസവും പുച്ഛവും ഇടകലർന്നിരുന്നു . "'' ങാ .. ജയേഷ് ആയതുകൊണ്ട് നിനക്ക് പേടിക്കാതെ പോകാം . അയാളൊന്നും ചെയ്യില്ലല്ലോ . അല്ലെങ്കിൽ സൈഡ് റോൾ കഴിഞ്ഞു വേറെ റോൾ ചെയ്യേണ്ട വന്നേനെ ഈ സമയത്ത് . '' ജയന്തി അതിനു മറുപടി പറഞ്ഞില്ല . നഗരത്തിലെ ഒഴിഞ്ഞ സ്ഥലത്തുള്ള , പഴയ പ്രതാപത്തിന്റെ ആഢ്യത്തം എടുത്തുകാണിക്കുന്ന കെട്ടിടത്തിന്റെ കോണിപ്പടിക്ക് കീഴിലുള്ള ഒറ്റമുറിയിലായിരുന്നു ജയന്തി താമസിച്ചിരുന്നത് . നാലഞ്ചുവർഷം മുൻപ് നാടും വീട്ടുകാരെയും ഉപേക്ഷിച്ച്കാമുകന്റെ കൂടെ സിനിമയെന്ന മായാലോകം സ്വപ്നം കണ്ടെത്തിച്ചേർന്നവൾ . പിന്നെ നടന്നതെല്ലാം സ്വപ്നം പോലെയായിരുന്നു . സ്വപ്നം കണ്ടെഴുന്നേറ്റപ്പോൾ അവൾക്കൊരു കുട്ടിയുണ്ടായിരുന്നു . ഇന്നവന് നാല് വയസ് . നായികയോ സഹനായികയോ ആകുന്നത് സ്വപ്നം കാണാൻ പോലും പറ്റില്ലന്നറിഞ്ഞപ്പോൾ ഗ്രൂപ്പ് ഡാൻസറും സൈഡ് റോളുമായി ഒട്ടനവധി സിനിമകൾ . കാമുകനുമായി ഈ നഗരത്തിലെത്തിയപ്പോൾ ആ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറിയിലായിരുന്നു അവളാദ്യം . കിട്ടുന്ന സിനിമകളുടെ എണ്ണവും റോളുകളുടെ പ്രാമുഖ്യവും വെച്ച് അന്ന് ഒന്നാം നിലയിൽ കൂടെയുണ്ടായിരുന്നവർ രണ്ടാം നിലയിലേക്കും മൂന്നാം നിലയിലേക്കും താമസം മാറ്റിയപ്പോൾ ജയന്തി കോണിപ്പടിക്ക് കീഴിലുള്ള ഒറ്റമുറിയിലേക്കും മാറി . അതും ലോഡ്ജ് ഉടമയുടെ കാരുണ്യത്തിൽ, മുറികൾ വൃത്തിയാക്കുന്ന ജോലി വാടകക്ക് പകരമായി ചെയ്യാമെന്ന ഉറപ്പിൽ . . അന്നവളുടെ കൂടെ ഉണ്ടായിരുന്നവർ മിക്കവരും വീടുകളും കാറുകളും സ്വന്തമാക്കിയപ്പോൾ ജയന്തി സ്വന്തമാക്കിയത് താൻ വിശ്വസിച്ച , തന്നെ കൈപിടിച്ച്‌ ഈ നഗരത്തിലേക്ക് കൊണ്ട് വന്ന കാമുകന്റെ കുഞ്ഞായിരുന്നു . അകലെ നിന്നെ ജയന്തി ആ വലിയ കെട്ടിടത്തിന്റെ ഏഴാം നിലയിലെ മുറിയിലെ തീവ്രമായ പ്രകാശം കണ്ടിരുന്നു . കാരവനും മറ്റു വണ്ടികളുമൊക്കെ നിറഞ്ഞിരുന്ന ആ കെട്ടിടത്തിന്റെ സ്റ്റെപ്പുകൾ കയറുമ്പോൾ രണ്ടാം ദിവസവും അരവയർ മാത്രം നിറഞ്ഞിരുന്ന , അവളുടെ മെല്ലിച്ച ശരീരം കിതച്ചു തുടങ്ങിയിരുന്നു . എങ്കിലും നായികയാവാൻ തക്കവണ്ണം സൗന്ദര്യമുള്ള അവളുടെ മുഖത്ത് പുഞ്ചിരി കെട്ടിരുന്നില്ല . "' ആ .. ഇവരെ മേക്കപ്പ് ചെയ്യൂ "'' ഡയറക്ടർ ജയന്തിയെ അടിമുടി നോക്കിയിട്ട് പറഞ്ഞു . മേക്കപ്പ്മാന്റെ മുന്നിൽ നിർവികാരതയോടെ കണ്ണുകളടച്ചിരിക്കുമ്പോൾ വേഷം തീരുമ്പോൾ കിട്ടുന്ന രൂപക്ക് മകനെ ഏതു ഹോസ്പിറ്റലിൽ കാണിക്കാൻ പറ്റുമെന്നായിരുന്നു അവളുടെ ചിന്ത . "' എടോ .. താൻ റെഡിയാണോ ? ജോമോനെ നീ ഡയലോഗ് ഒന്ന് നോക്കിക്കേ ... ഒന്ന് രണ്ട ടേക്ക് എടുത്തിട്ട് ജയേഷ് സാറിനെ വിളിച്ചാൽ മതി . അല്ലേൽ പുള്ളിയിവിടെക്കിടന്ന് ബഹളം വെക്കും . "' ഡയറക്ടർ നിർദേശം നൽകിയപ്പോൾ അസിറ്റന്റ് ജയന്തിയെ മാറ്റി നിർത്തി ചെയ്യേണ്ട വേഷത്തെ പറ്റി പറയാൻ തുടങ്ങി . "'' ജയേഷ് സാർ വന്നു കോളിംഗ് ബെൽ അടിക്കും . നിങ്ങള് വാതിൽ തുറന്നിട്ട് സാറിന്റെ കയ്യിലുള്ള ബാഗും വാങ്ങി തിരിച്ചകത്തേക്ക് നടക്കണം . എന്നിട്ട് തിരിഞ്ഞു നിന്ന് ആഹാരം എടുക്കട്ടെ എന്ന് ചോദിക്കണം. അത്രേയുള്ളൂ ..."'' "'ശെരി സാർ "'' ജയന്തി തലയാട്ടി . ആ മുറിയിൽ ഒരു ടേക്കിൽ അവൾ തന്റെ റിഹേഴ്സൽ ഭംഗിയായി പൂർത്തിയാക്കി . "'ഓക്കേ ..അത് മതി ..ജോമോനെ സാറിനെ വിളിച്ചോ .നമുക്കൊറ്റ ടേക്കിലെടുക്കാം . ജയേഷ് സാറിന്റെ പുറത്തുനിന്നുള്ള എൻട്രി അല്ലല്ലോ ...സാറിനോട് പറഞ്ഞേക്കൂ എൻട്രി എങ്ങനെയെന്ന് . "''' പിന്നേ ...ജയേഷ് സാറിന്റെ കൂടെ ആദ്യമായിരിക്കുമല്ലോ . സൂപ്പർസ്റ്റാറിനെ കണ്ടു വിറച്ചു നിന്നെക്കരുത് "'' ഡയറക്ടർ പറഞ്ഞപ്പോൾ ജയന്തി ഒന്ന് ചിരിച്ചു . "' ഓക്കേ ... സാർ പുറത്തുണ്ട് ... ജയന്തീ ഒന്ന് കൂടി നോക്കണോ "' നായകൻ പുറത്ത് വന്നതറിഞ്ഞപ്പോൾ ഡയറക്ടർ ഒന്ന് കൂടി ആവർത്തിച്ചു "'വേണ്ട സാർ "' "' ജയേഷ് സാർ ഒരു പാവമാണ് ...പേടിക്കയൊന്നും വേണ്ട "'' ഡയറക്ടര്‍ ആശ്വാസ വാക്കുകൾ ആവർത്തിക്കുന്നത് കണ്ട ജയന്തി അയാളെ നോക്കി പുഞ്ചിരിച്ചു . "' ആക്ഷൻ "' അടച്ചിട്ട വാതിൽ തുറക്കാനായി ജയന്തി മുന്നോട്ട് നീങ്ങി . കുറ്റി എടുത്തു വാതിൽ തുറന്നതും ജയേഷ് അകത്തേക്ക് കയറി . ജയന്തിയെ ഒന്ന് നോക്കിയതും ജയേഷ് വർമയുടെ മുഖം വിളറി . വേച്ചുപോയ അയാളെ ജയന്തി പൊടുന്നനെ താങ്ങി , എന്നിട്ട് ബാഗ് കയ്യിൽ നിന്നും വാങ്ങി അയാളുടെ കയ്യിൽ പിടിച്ചുകൊണ്ട് തിരിഞ്ഞു നടന്നു . ജയേഷ് അവളുടെ കൈ തട്ടിത്തെറിപ്പിച്ചു . "'കട്ട് "'' ഡയറക്ടർ കട്ട് പറഞ്ഞയുടനെ ജയന്തി നായകന്റെ കൈ വിട്ടു മാറി നിന്നു . "' ഇവർ ..ഇവർ പറ്റില്ല . ഈ സീനിൽ ഇവർ പറ്റില്ല "' ജയേഷ് പറഞ്ഞപ്പോൾ ജയന്തിയുടെ കണ്ണിൽ നിന്നൊരുതുള്ളി കണ്ണീർ പൊടിഞ്ഞു . "' എന്ത് പറ്റി ജയേഷ് . സ്വാഭാവികമായ അഭിനയം ആയിരുന്നല്ലോ അവരുടേത്. ഭാര്യ പിണങ്ങിപ്പോയ വിഷമത്തിൽ മദ്യപിച്ചു വരുന്ന നിങ്ങൾ , അവരോട് പറയാതെ തന്നെ വീഴാൻ പോയ നിങ്ങളെ അവർ താങ്ങിയല്ലോ .. നന്നായി കിട്ടുകയും ചെയ്തു ആ സീൻ "' മോണിറ്ററിൽ നിന്നും കണ്ണുകളെടുത്ത് ഡയറക്ടർ ജയേഷ് വർമയെ നോക്കി . "' ഇവരെ മാറ്റണം .. ഇവര് പറ്റില്ല "'' ജയേഷ് വർമ്മ ക്ഷുഭിതനായി മുറിയിൽ നിന്നിറങ്ങിപ്പോയി . "' നാശം പിടിക്കാൻ ... ഇവർക്കെന്തെലും കൊടുത്തു പറഞ്ഞു വിടടോ "'' ഡയറക്ടർ ദേഷ്യത്തോടെ പറഞ്ഞത് കേട്ട് പ്രൊഡക്ഷൻ കൺട്രോളർ ജയന്തിയെ നോക്കുമ്പോൾ അവൾ ആ കെട്ടിടത്തിന്റെ ഗേറ്റ് കടന്ന് റോഡിലെത്തിയിരുന്നു . "'' കുഞ്ഞിന് പനി കുറയുന്നില്ല ജയന്തീ . നീ വരാൻ താമസിച്ചാൽ ഞാൻ ഇവനേം കൊണ്ട് അങ്ങോട്ട് വരാൻ ഇരിക്കയായിരുന്നു ."' ജയന്തി വരുന്നതും കാത്തു വാതിൽക്കൽ നിന്ന മാർക്കോസ് അവളെ കണ്ടതേ കുഞ്ഞിനേയും എടുത്തു പുറത്തിറങ്ങി . "നീ വാ ..ഹോസ്പിറ്റലിൽ പോകാം "'' "'അണ്ണാ ..എന്റെ കയ്യിൽ "'' ജയന്തി ദൈന്യതയോടെ മാർക്കോസിനെ നോക്കി . "' അത്യാവശ്യത്തിനുള്ളത് എന്റടുത്ത് ഉണ്ട് . ബാക്കി നമുക്ക് നാളെ പകൽ നോക്കാം . "'' "'' ജയൻ ... ഫുൾ നെയിം പറയ് "'' ചിൽഡ്രൻസ് സ്‌പെഷ്യൽ ഹോസ്പിറ്റലിൽ ചീട്ടെഴുതുന്ന പെണ്ണ് ജയന്തിയെ നോക്കി . അവരുടെ പുറകിലെ ഭിത്തിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ആഡ് സില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം ഡോക്ടറുടെ വേഷത്തില്‍ ചിരിതൂകി നിൽക്കുന്ന സൂപ്പർ സ്റ്റാര്‍ ജയേഷ് വര്‍മയുടെ പല പോസിലുള്ള ഫോട്ടോകളിലേക്ക് പ്രകാശം കെടാത്ത കണ്ണുകളോടെ ഒന്ന് നോക്കിയതല്ലാതെ ജയന്തി ഒന്നും മിണ്ടിയില്ല ,.കണ്ണുകൾ നിറഞ്ഞതുമില്ല . "' ഫുൾ നെയിം പറയ് "' ചീട്ടെഴുതുന്ന പെണ്ണ് ജയന്തിയെ നോക്കി വീണ്ടും ചോദിച്ചു . "' ജയൻ ..ജയൻ മാർക്കോസ് "'' പുറകിൽ നിന്ന് കേട്ട പരുഷ ശബ്ദത്തിന്റെ ഉടമയെ അവരും ജയന്തിയും ഒരുപോലെ തിരിഞ്ഞു നോക്കി . "'' നായകനല്ല ..വില്ലനാണ് . നിന്റത്രയും സൗന്ദര്യമില്ല . പക്ഷെ നിന്നെ ഉപയോഗിച്ച് സ്ഥാനങ്ങൾ നേടി തെരുവിൽ ഉപേക്ഷിക്കില്ല ഞാൻ . അധ്വാനിക്കാനുള്ള മനസും ആരോഗ്യോമുണ്ടെനിക്ക് . സിനിമ ഇല്ലെങ്കിൽ തന്നെയും നിന്നെ നോക്കാനെനിക്ക് പറ്റും . . അവൻ എന്റെ രക്തത്തിൽ പിറന്നവൻ അല്ലെങ്കിലും എന്നെ പോലെ തന്തയില്ലാത്തവൻ ആയി വളരേണ്ട . ഒന്നിനും നിർബന്ധിക്കുന്നില്ല ഞാൻ. സമ്മതം ആണെങ്കിൽ മാത്രം "'' ജയന്തി നിറകണ്ണുകളോടെ അയാളെ നോക്കി . സ്ത്രീകൾ പേടിച്ചു വിറയ്ക്കുന്ന വില്ലനെ ..അല്ല തന്റെ നായകനെ .... പതിയെ അവളുടെ കൈ അയാളുടെ കരം ഗ്രഹിച്ചു കൊണ്ട് ഡോക്ടറുടെ ക്യാബിനിലേക്ക് നടന്നു . 📝സെബിന്‍ ബോസ്. #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #💌 പ്രണയം
📔 കഥ - ShareChat
പ്രണയമായിരുന്നു മുടിഞ്ഞ പ്രണയം... തൊട്ടടുത്ത വീടായിരുന്നു അത് കൊണ്ടു തന്നെ ലെവൻ നെഞ്ചും വിരിച്ചു ഓളുടെ വീട്ടിൽ പോയി ഓളെ എനിക്ക് കെട്ടിച്ചു തരണം എന്ന് പറഞ്ഞപ്പോൾ വീട്ടുകാർക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല..., കൂടുതൽ അന്വേഷണവും വേണ്ടി വന്നില്ല ചെക്കൻ വെട്ടു കല്ലിന്റെ പണിക്കു പോന്നവൻ ചെറിയ പ്രായത്തിൽ തന്നെ അദ്ധ്വാനിച്ചു അത്യാവശ്യം കുഴപ്പം ഇല്ലാത്ത ഒരു കോൺക്രീറ്റ് വീടുണ്ടാക്കി ഓളോടുള്ള പ്രണയം കൊണ്ടാണെന്ന് തോന്നുന്നു പൈസയൊക്കെ വളരെ സൂക്ഷിച്ചു ചിലവഴിക്കും...!! അവന്റെ ജീവിത ലക്ഷ്യം തന്നെ ഓളെ കെട്ടുക എന്നത് തന്നെ ആയിരുന്നു ഓൾക്കും അങ്ങിനെ തന്നെ ആയിരുന്നു.... അങ്ങിനെ രണ്ടു വീട്ടുകാരുടെയും. പൂർണ സമ്മതത്തോടെ കല്യാണം കഴിഞ്ഞു രണ്ടു പിള്ളേരും ആയി ഒരു മോളും ഒരു മോനും മോളു എട്ടാം ക്ലാസ്സിൽ പഠിക്കുവായിരുന്നു മോൻ നാലാം ക്ലാസിലും ആ പ്രദേശത്തെ എല്ലാവരും അസൂയയോടെ നോക്കികാണുന്ന ജീവിതം ആയിരുന്നു അവരുടേത്!! ഒരു ദിവസം രാത്രി ചങ്ങായിയെ ഏതോ ഒരുത്തൻ കള്ള് ഷാപ്പിൽ കേറ്റി മൂക്കറ്റം കുടിപ്പിച്ചു വിട്ടു സ്വബോധം ഇല്ലാതെ അവന്റെ ചങ്ങാതിമാർ അവന്റെ വീടിന്റെ ഉമ്മറത്ത് കൊണ്ടു പോയി തള്ളി സ്ഥലം വിട്ടു ഓള് ആദ്യമായി ആയിരുന്നു അവനെ ഈ കോലത്തിൽ കാണുന്നത് അവൾക്കു അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.... വളർന്നു വരുന്ന പെൺകൊച്ചു ഇല്ലാത്ത ഓരോ ശീലങ്ങൾ തുടങ്ങി വെയ്ക്കുന്നു ജീവിതത്തിന്റെ താളം തെറ്റുകയാണോ ദൈവമേ ഓള് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി താങ്ങി പിടിച്ചു പുറത്തെ ബാത്‌റൂമിൽ കൊണ്ടുപോയി ഇട്ടു കിണറ്റിൽ നിന്നും വെള്ളം കോരി ഒഴിച്ച് കുളിപ്പിച്ച്.... അപ്പോഴേക്കും ചെറിയ ബോധം ഒക്കെ. വന്നു അവൾ അപ്പോൾ ഒന്നും പറഞ്ഞില്ല പിറ്റേ ദിവസം രാവിലെ പിള്ളേർ സ്കൂളിൽ പോയ സമയം നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു ഇനി മുതൽ ഇതു ആവർത്തിക്കില്ല ഓളെ കാലിൽ പിടിച്ചു മാപ്പ് പറഞ്ഞു ജോലിക്ക് പോയി ഒരാഴ്ച ഒരു കുഴപ്പവും ഇല്ല!!! ഒരാഴ്ച കഴിഞ്ഞപ്പോൾ ലെവൻ വീണ്ടും ഫുൾ ഫിറ്റ്‌ ആയി വീട്ടിൽ. കേറി ചെന്നു... ഇത് കണ്ടപാടേ ഓൾടെ കണ്ട്രോൾ പോയി പിള്ളേരെ മുന്നിൽ വച്ചു നല്ലോണം ചൂടായി സംസാരിച്ചു അവനു അത് നാണക്കേട് ആയി അവൻ ഓൾടെ മുഖം അടക്കി ഒന്ന് കൊടുത്തു...!! രാത്രി ആണെന്നൊന്നും നോക്കാതെ ഓള് പിള്ളേരെയും കൂട്ടി അപ്പൊ തന്നെ വീട്ടിന്നു ഇറങ്ങി ഓൾടെ വീട്ടിൽ പോയി ഓൻ രാവിലെ അവളുടെ വീട്ടിൽ പോയി കൂടെ വരാൻ പറഞ്ഞു .... "ഓള് ഞാൻ വരില്ല ഇനി എന്നെ വിളിക്കാൻ ഇങ്ങോട്ട് വരണ്ട ഞാൻ ഇവിടെ നിന്നോളം ഞാൻ ഇവിടെ സേഫ് ആണ് എന്റെ മേല് കൈവെയ്ക്കാൻ ഇവിടെ ഒരുത്തനും ഇല്ല"... ഓള് കട്ട കലിപ്പിൽ ആയിരുന്നു ഓളെ മുഖഭാവവും ഓളെ ഡയലോഗും കേട്ടപ്പോൾ പന്തികേടാണ് എന്ന് തോന്നി ചങ്ങായി തിരിച്ചു പോന്നു.....!! അന്നത്തെ ബ്രേക്ക്‌ ഫാസ്റ്റ് ദോശയും ചട്ടിണിയും ഒരു പാത്രത്തിൽ ആക്കി മോളുടെ കയ്യിൽ കൊടുത്തു വിട്ടു മോളു തിരിച്ചു വീട്ടിൽ എത്തുന്നതിനു മുൻപ് നാല് ദോശയും. ചട്ടിണി പാത്രവും പറന്നു ഇപ്പുറത്തെ വീട്ടിൽ എത്തി...., 😄😄 ഓനും കലിപ്പായി എന്ന് തോന്നുന്നു 😄 😄 അന്നത്തെ ദിവസം അങ്ങിനെ പോയി അതിനടക്കു ദോശയും ചമ്മന്തിയും പറന്നു ഇപ്പുറത്തു എത്തുന്നത് പതിവായി എന്നാലും ഓള് ഡെയിലി എല്ലാം വച്ചുണ്ടാക്കി മോളുടെ കയ്യിൽ കൊടുത്തു വിടും..., പിന്നെ പിന്നെ കാലി പത്രം മാത്രമായിരുന്നു തിരിച്ചു വീട്ടിൽ എത്തിയത് അവൻ ഒരു പൊടിക്ക് അടങ്ങി പിള്ളേരെ ചിലവും സ്കൂൾ ഫീസും എല്ലാ ചിലവും അവൻ നോക്കുമായിരുന്നു...., തൊഴിലുറപ്പിന്റെ പണിയും അത് കഴിഞ്ഞു തയ്യൽ ജോലിയും. ചെയ്തു ഓളും വരുമാനം കണ്ടെത്തിയിരുന്നു അതിനിടയ്ക്ക് പൗര പ്രമുഖന്മാരുടെയും കുടുംബകാരുടെയും സഹായത്തോടെ ഒത്തു തീർപ്പു ശ്രമങ്ങൾ നടന്നോണ്ടിരിന്നു ഓള് തീരുമാനം മാറ്റിയില്ല..... ഒരു ദിവസം ലെവൻ ചക്ക ഇടാൻ പ്ലാവിൽ വലിഞ്ഞു കേറി തിരിഞ്ഞു മറിഞ്ഞു താഴെ വീണു കാലും കയ്യും ഒടിഞ്ഞു ഹോസ്പിറ്റൽ അഡ്മിറ്റായി ഒളിതറിഞ്ഞു ഹോസ്പിറ്റലിൽ പോയി നിന്ന് ഓന്റെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു....! ഡിസ്ചാർജ് ചെയ്തു വീട്ടിൽ വന്നപ്പോളും ഓള് തന്നെ എല്ലാ കാര്യങ്ങളും ചെയ്തു ലെവൻ ഇത്തിരി മെച്ചപ്പെട്ടു വന്നപ്പോൾ ഓള് തിരിച്ചു പോയി....പിന്നെ അവിടെ കേറിയില്ല വീണ്ടും അക്കരെ ഇക്കരെ തന്നെ ആയി...., "ഞാൻ ഇത് എഴുതുന്ന ഈ സമയം വരെ ഓള് ഓളെ തീരുമാനം മാറ്റിയിട്ടില്ല " നാട്ടുകാരിൽ ചിലര് ഓള് അഹങ്കാരി ആണ് ഓൾക് ഇത്തിരി ക്ഷമിച്ചാൽ എന്താ ഓൾടെ കെട്ടിയോനോടല്ലേ എന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട് ചിലര് ഓള് എടുത്ത തീരുമാനം പൊളിയാണ് പെണ്ണിനെ കൈവെക്കുന്ന എല്ലാ ഭർത്താക്കന്മാർക്കും ഇതൊരു പാഠം ആണ് എന്നും പറയുന്നവരും ഉണ്ട് ഓളെ എങ്ങിനെ വീട്ടിൽ തിരിച്ചെത്തിക്കാം എന്ന ആലോചനയിൽ അവനും അവന്റെ വാക്കും പഴയ ചാക്കും ഒരുപോലെ ആണെന്ന് കരുതി കട്ട കലിപ്പിൽ നിൽക്കുകയാണ് അവളും എന്താവുമോ എന്തോ.... 📝CNS #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #കിസ്സകൾ
📔 കഥ - ShareChat
കല്യാണം കഴിഞ്ഞ പുതുമോടിയിൽ പൊണ്ടാട്ടിയുമായി തനിച്ചിരിക്കുമ്പോൾ ചുമ്മാ അവളെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി അവളുടെ കാർകൂന്തൽ നന്നായി മെടഞ്ഞു കെട്ടികൊടുത്തു.... ഉടനെ അവൾ എണീറ്റു കണ്ണാടിക്ക് അഭിമുഖമായി നിന്നു കൊണ്ടെന്നോട് ചോദിച്ചു പെങ്ങമ്മാരു പോലും ഇല്ലാത്ത ഇയാൾക്കിതു എങ്ങിനെ അറിയാം ഇത്ര മനോഹരമായി മുടി കെട്ടാൻ...? ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു വർഷങ്ങൾക്കു മുൻപ് ഒരു ഓണത്തലേന്ന് പിറ്റേ ദിവസത്തേക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിന്റെ തിരക്കിൽ അമ്മാമ ഒന്നു സ്റ്റൈർകേസിൽ കാലു തെന്നി വീണു ഒരു കയ്യ് പൊട്ടിയിരുന്നു ഒരുപാട് മുടിയുള്ളത് കൊണ്ട് എപ്പോഴും ഭക്ഷണം കഴിക്കുമ്പോളൊക്കെ പ്ലേറ്റിലേക്കൊക്കെ അഴിഞ്ഞു വീഴും വല്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ അന്ന് കെട്ടികൊടുത്തു പിന്നെ എല്ലാ ദിവസവും രാവിലെ മുടിയൊക്കെ ഞാൻ തന്നെ ആണ് കെട്ടികൊടുക്കാറ് വൈകുന്നേരം സ്കൂൾ വിട്ടു വരുന്നത് വരെ ആ തല മുടി അങ്ങിനെ അഴിഞ്ഞു പോകാതെ കിടക്കും ഭദ്രമായി പിന്നീട് ഒന്ന് രണ്ടു മാസം കഴിഞ്ഞാണ് പ്ലാസ്റ്റർ അഴിച്ചത് ഞാൻ എപ്പോഴും ആ തലമുടിയിൽ പല രീതിയിൽ ഉള്ള പരീക്ഷണങ്ങൾ നടത്തിയിരുന്നു അതിനു ശേഷം ഒരുപാട് തലമുടിയൊക്കെ ഉള്ള ആളെ അടുത്ത് കിട്ടുന്നത് കല്യാണം കഴിഞ്ഞതിനു ശേഷം ആണ് അപ്പൊ ചുമ്മാ പണ്ടത്തെ ഓർമയിൽ അവളുടെ തലമുടിയിൽ കളം വരച്ചു നോക്കിയതാണ്..... എന്റെ മറുപടി കേട്ടപ്പോളാണ് അവളുടെ മുഖം കൂടുതൽ തെളിഞ്ഞു കണ്ടത് 😊😊 📝CNS #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #കിസ്സകൾ
📔 കഥ - ShareChat
കല്യാണം കഴിഞ്ഞ അന്ന് മുതൽ അവളുടെ കഷ്ടകാലം തുടങ്ങി ഹസ്ബൻഡ് ഒടുക്കത്തെ കുടിയാണ് കുടിച്ചു വന്നു അവളെ പൊതിരെ തല്ലും ചെറിയ ചെറിയ കാരണങ്ങൾ മതി.. അവൾക്കു അയാളെ മുൻപേ മടുത്തു തുടങ്ങിയിരുന്നു.പിന്നെ മൂന്നു വയസ്സുള്ള മകനെ ഓർത്താണ് ചാവാതെ പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്നത് ..... ലോറിയുടെ വളയം പിടിക്കുന്ന തഴമ്പ് വന്ന കൈകൊണ്ടു നടുപ്പുറം നോക്കി തല്ലി പരുവം ആക്കിയിട്ടുണ്ട് ഓരോ ശക്തമായ ഇടി കിട്ടുമ്പോഴും പുറത്തു ബ്ലഡ്‌ കോട്ടായ പാടുകൾ കാണാം.....ഇടയ്ക് അടി കിട്ടി ചുമച്ചു ചമച്ചു തുപ്പുമ്പോൾ അയാൾ വന്നു ഒന്ന് പുറം തടവി തരും എന്നെങ്കിലും അവൾ പ്രതീക്ഷിച്ചിരുന്നു....അയാൾക്ക്‌ അവളൊരു ഭോഗവസ്തു എന്നതിലപ്പുറം മറ്റൊന്നുമല്ലായിരുന്നു എങ്കിലും സ്വന്തം വീട്ടിൽ പോകാനും അച്ഛനോടും അമ്മയോടും എന്നെയും കുഞ്ഞിനേയും ഇവിടുന്നു രക്ഷിച്ചു കൊണ്ട് പോകാനും പറയാൻ അവൾക്ക് കഴിയില്ല അവൾക്ക് താഴെയും പെൺകുട്ടികൾ ആണ് അച്ഛന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് വീട് കഴിയുന്നത് അവളുടെയും കുഞ്ഞിന്റെയും കാര്യം കൂടെ നോക്കാൻ ഇനി അവർക്കു കഴിയില്ല എന്ന് അവൾക്ക് നന്നായി അറിയാം.... ഒരു നാൾ ലോറിയുമായി എവിടേയോ ലോങ്ങ്‌ ട്രിപ്പ്‌ പോയപ്പോൾ കുടിച്ചു പൂസ്സായി ആരെയോ തെറിവിളിച്ചു അടിയുണ്ടാക്കി ഏതോ ഒരുത്തൻ പിച്ചാത്തി പള്ളക്ക് കേറ്റി ആള് സ്പോട്ടിൽ രക്തം വാർന്നു കാഞ്ഞു പോയി.... വിവരം അറിഞ്ഞു നാട്ടുകാരെയും കുടുംബക്കരെയും കാണിക്കാൻ ഇത്തിരി സങ്കടവും കരച്ചിലുമാക്കെ ആയി അവന്റെ ഡെഡ് ബോഡിക്കു അരികിൽ കെട്ടി പിടിച്ചു കിടന്നു ആ കിടപ്പിൽ അവൾ ഉള്ളുകൊണ്ട് സന്തോഷിക്കുകയായിരുന്നു അവന്റെ മരണം അവൾ ആഗ്രഹിച്ചത് തന്നെ ആണ്... എന്നെങ്കിലും ഒരിക്കൽ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണത്തിൽ ഇത്തിരി വിഷം കലക്കി കൊടുക്കാൻ അവൾ തീരുമാനിച്ചത് തന്നെ ആണ് ദൈവമായി അതിനു മുന്നേ അയാളെ അങ്ങ് തിരിച്ചു വിളിച്ചത് പോലെ ആയി .... പന്ത്രണ്ടു സെന്റ് സ്ഥലവും പുരയിടവും പിന്നെ ലോറി മുതലാളി കൊടുത്ത കുറച്ചു പണവും അവൾക്ക് കിട്ടി അതൊക്കെ വച്ചു ചെറിയ രീതിയിൽ ടൈലറിങ് ഷോപ്പ്. ഇട്ടു... അവളുടെ ദയനീയത കണ്ടിട്ടാണോ എന്നറിയില്ല പരിചയമുള്ളവർ ഓക്കേ അവൾക്ക് തയ്ക്കാൻ കൊണ്ടു കൊടുക്കും ചെറിയ രീതിയിൽ വരുമാനം ഓക്കേ ആയി പിന്നീട് ഹോളിഡേയ്സ്ൽ ഓക്കേ മകനെയും എടുത്തു കറങ്ങാൻ പോകും ഉത്സവത്തിന് പോകും സിനിമയ്ക്കു പോകും അവൾക്ക് ഏതാണ്ട് സ്വാതന്ത്രം കിട്ടിയത് പോലെ ആണ് ... പിന്നീടങ്ങോട്ട് നാട്ടിൽ നടക്കുന്ന എല്ലാതരം ആഘോഷങ്ങളിലും അവൾ പങ്കെടുക്കും വർക്ക്‌ ചെയ്യുക ആഴ്ചയിൽ ഒരു ദിവസം എന്തെങ്കിലുമൊരു എന്റർറ്റൈൻട്മെന്റ് ജീവിതത്തിൽ ഉറപ്പാക്കുക.. .അങ്ങിനെ ജീവിച്ചോണ്ടിരിക്കുമ്പോൾ ആണ് വീണ്ടും തന്തയും തള്ളയും കൂടെ മറ്റൊരു കല്യാണം കഴിക്കാൻ അവളെ നിർബന്ധിക്കാൻ തുടങ്ങിയത് അവരോടു പോയി പണി നോക്കാൻ പറഞ്ഞു ഒരുത്തൻ വന്നു മേലാകെ പലതരത്തിലുള്ള പാടുകൾ അവശേഷിപ്പിച്ചിട്ടാണ് പോയത് ഇനി വരുന്നവൻ ഏതു തരത്തിൽ ഉള്ളതായിരിക്കും ഒരുപിടിയും ഇല്ലല്ലോ... ഇന്നത്തെ കാലത്തു ജീവിക്കാൻ ഒരു പുരുഷന്റെ ആവശ്യം ഒന്നും ഇല്ലന്നെ എനിക്കെന്റെ മകനുണ്ട് അവനിൽ ആണ് ഇനിയുള്ള പ്രതീക്ഷ അമ്മയ്ക്കും അച്ഛനും നൂറു ശതമാനം ഉറപ്പു തരാൻ കഴിയുമോ ഇനി എന്റെ ജീവിതത്തിലേക്ക് വരുന്നവൻ എന്നെ സ്നേഹം കൊണ്ട് മൂടുന്നവൻ ആയിരിക്കും എന്ന് ഇല്ലല്ലോ അപ്പൊ ഇനിയുള്ള ജീവിതമെങ്കിലും എനിക്ക് വിട് ഞാൻ നിങ്ങളെ ആരെയും ശല്യപെടുത്താൻ വരില്ല അതുപോരെ ഇത് പറയാൻ ഈ വീട്ടിലേക്കു ഇനി നിങ്ങളാരും വരണമെന്നില്ല .....അനുഭവിച്ചത് ഞാൻ ആണ് അതിന്റെ വേദന നിങ്ങൾക്കാർക്കും മനസ്സിലാവില്ല എന്ന് പറഞ്ഞു അവൾ തന്റേടിയായി ഇന്നും ജീവിക്കുന്നു.....വിധവ എന്ന് വച്ചാൽ ചിലർക്കൊക്കെ സ്വാതന്ത്രം,രക്ഷപ്പെടൽ,സമാധാനം എന്നൊക്കെ കൂടി അർത്ഥം ഉണ്ട് 😊😊 📝CNS #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #കിസ്സകൾ
📔 കഥ - ShareChat
#മൗനവ്രതം. പുഞ്ചിരിയോടെ ക്ഷമയോടെ സ്‌നേഹത്തോടെ ആണൊരുത്തൻ ഒരു പെണ്ണിനോട് ഫോണിൽ സംസാരിക്കുന്നുവെങ്കിൽ അവൾ അവന്റെ ഭാര്യയാവില്ലന്ന് ചിലർ തമാശയോടെ പറയാറുണ്ട്. "എന്തൊരു ശല്യമാണ്.. വീട്ടിൽ ആയാലും പുറത്ത് ഇറങ്ങിയാലും ഓരോന്നു പറഞ്ഞു മനുഷ്യനെ ദേഷ്യം പിടിപ്പിക്കും.. ഞാൻ അങ്ങോട്ടന്നല്ലെ വരുന്നത്.. പിന്നെ എന്തിനാ എപ്പോ വരുമെന്ന് ചോദിച്ചു ഇടിക്കിടെ വിളിക്കുന്നത്...?" എന്റെ മറുപടി സുലുവിന് സങ്കടമായാത് കൊണ്ടായിരിക്കും.. അവൾ വേറെയൊന്നും പറയാതെ കാൾ കട്ട് ചെയ്തത്. വീട്ടിൽ വന്നാൽ അവളെ വഴക്ക് പറഞ്ഞതൊന്നും അവൾ ഓർത്ത് വെക്കില്ല. ഒന്നും പറഞ്ഞിട്ടില്ലന്നുള്ള വിധം അവൾ എന്നെ സ്വീകരിക്കും. രാത്രിയിൽ മക്കൾ ഉറങ്ങിയാൽ അവൾ എന്റെ അരികിലേക്ക് ചേർന്ന് കിടക്കും. ചുണ്ടുകൾ തമ്മിൽ ബന്ധനത്തിലാകുന്ന നിമിഷം ഭൂമിയിലെ സകല ശബ്‌ദങ്ങളെയും നിശബ്‌ദമാക്കിക്കൊണ്ട് രണ്ടു ഹൃദയമിടിപ്പുകൾ അത്യുച്ചത്തിലാവും. അവൾ എന്നിൽ നിന്നും ആഗ്രഹിക്കുന്നത് എന്റെ ചുംബനങ്ങളാണ്. എനിക്ക് അറിയാം എന്തൊക്കെ പരിഭവങ്ങളും. പരാതികളും ഉണ്ടങ്കിലും ഒരൊറ്റ ചുംബനത്തിൽ അവൾ എല്ലാം മറക്കും. "രാത്രിമാത്രം ഉള്ളു സ്‌നേഹം.. പകൽ ഒന്ന് മിണ്ടാൻ പോലും വരില്ല." "ഹേയ്.. നീ ഓരോ തിരക്കിൽ അല്ലെ." "അതൊന്നും അല്ല.. ഏത് നേരത്തും കണ്ണ് മൊബൈലിലാണ്." അവളോട് എന്തങ്കിലും മിണ്ടാൻ ചെന്നാൽ അവൾ വേറെ എന്തങ്കിലുമൊക്കെ പറയാൻ തുടങ്ങും.ആ സമയം എനിക്ക് ദേഷ്യം വരും.അതുകൊണ്ട് ആണ് മിണ്ടാത്തതന്ന് ഞാൻ പറഞ്ഞില്ല. ഞാൻ അവളെ കെട്ടിപിടിച്ചു എന്നിലേക്ക് ചേർത്ത് പിടിച്ചു. "നിനക്ക് ക്ഷീണം അല്ലെ ഉറങ്ങിക്കോ.." "ഹേയ്.. എൻ്റെ ക്ഷീണമൊന്നും കുഴപ്പമില്ല.." എപ്പോഴും അവൾ അങ്ങനെയാണ് എന്റെ യും മക്കളുടെയും സന്തോഷം മാത്രമാണ് അവളുടെ തൃപ്തി.അതൊക്കെ അറിഞ്ഞിട്ടും അവളുടെ സംസാരിക്കാതെ അവളെ മനസിലാക്കാൻ നിക്കാതെ ഞാൻ ഒഴിഞ്ഞു മാറും. രാവിലെ ഉണർന്നു ഞാൻ എണീറ്റ് കുളിച്ചു വരുമ്പോൾ എനിക്ക് കഴിക്കാൻ ഉള്ള ഭക്ഷണം റെഡിയാക്കി വെച്ചിട്ടുണ്ടാവും.അതിന്റെ ഒപ്പം ഉച്ചക്കു കഴിക്കാൻ ഉള്ള ഭക്ഷണം.പിന്നെ ജീരകം ഇട്ട് തിളപ്പിച്ച് വെള്ളവും. പന്ത്രണ്ട് മണിയാവും ഉറങ്ങാൻ.എങ്ങനെയാണാവോ അവൾക്ക് വെളുപ്പിന് ഒരു ദിവസം പോലും സമയം തെറ്റാതെ ഉണരാൻ കഴിയുന്നത്. പണിക്ക് പോയി പണി തുടങ്ങും മുൻപേ അവൾ വിളിക്കും. എപ്പോ എത്തി.. സൂക്ഷിക്കണം.. ചുറ്റിക കൊണ്ട് അടിക്കുമ്പോൾ കൈ നോക്കണം.. അങ്ങനെ പലതും.. ഒരു മൂളലിലോടെ ഞാൻ മറുപടി കൊടുക്കും. പിന്നെ ഉച്ചക്കു വിളിക്കും.. ചോർ തിന്നോ.. വെള്ളം അത് മതിയായോ.. കുറച്ചു നേരം റസ്റ്റ്‌ എടുക്കു.. അടുത്ത വിളി ചായ സമയത്താണ്.. പിന്നെ വീട്ടിലേക്ക് എപ്പോ എത്തും.. വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കണം.. പതുക്കെ ഓടിച്ചാൽ മതി.. എല്ലാ ദിവസവും ഇങ്ങനെ ഓരോന്ന് പറയുമ്പോൾ എനിക്ക് ദേഷ്യം വരും.കൂടെ പണിയിടുക്കുന്നവർ കളിയാക്കി തുടങ്ങി. " നീ ഇടക്കിടെ വിളിച്ചു തിന്നോ കുടിച്ചോ.. എന്നൊന്നും ചോദിക്കണ്ട.. അതൊക്കെ നേരത്തിനു നടക്കും." "നിങ്ങക്ക് ദേഷ്യം വരുന്നുണ്ടല്ലേ.. വല്ലപ്പോഴും എന്നോട് ചോദിച്ചിട്ടുണ്ടോ.. നീ കഴിച്ചോന്ന്..?" "അതൊക്കെ ചോതിക്കണോ...?" 'വയ്യാണ്ടായാൽ പോലും ചോദിക്കില്ല." "ഞാൻ ഇങ്ങനെയാണ്.. എനിക്ക് ഇങ്ങനെയേപറ്റുള്ളൂ." പിന്നെയങ്ങോട്ട് എന്തൊക്കയെ പറഞ്ഞു വഴക്കിടും. അവൾ പറയുന്നതും കാര്യമാണ്.എന്റെ എല്ലാകാര്യങ്ങളും ഒരു മുടക്കവുമില്ലാതെ നടത്തി തരുന്നവളാണ്.ഒരു പനി വന്നാൽ പോലും. എന്തൊരു ശ്രദ്ധയാണ് അവൾക്ക്.അലാറം വെക്കാതെ ഉണർന്ന് പാതിരാത്രി അവൾ നെറ്റിയിൽ തൊട്ട് നോക്കും. അവൾ അങ്ങനെയൊക്കെയാണ്.. പക്ഷെ എനിക്ക് എന്താണ് അതുപോലെ അവളെ ശ്രദ്ധിക്കാൻ കഴിയാത്തത്. പലപ്പോഴും ഓരോന്ന് അവൾ പറയുമ്പോൾ എനിക്ക് എന്താണ് ദേഷ്യം വരുന്നത്. എല്ലാ. ഭർത്താന്മാരും അങ്ങനെയായിരിക്കൊ..? "നീ ഒന്ന് മിണ്ടാതിരിക്കോ... കുറച്ചു സമാധാനം കിട്ടും." പലപ്പോഴും അവളുടെ സംസാരം കൊണ്ട് ദേഷ്യം വരുമ്പോൾ അവളോട് പറയുന്നത് അവളോട് മിണ്ടാതെ ഇരിക്കാനാണ്.. പക്ഷെ ഇപ്പൊ അവൾ മിണ്ടാതെയാപ്പോൾ മനസിൽ നിറയുന്ന സങ്കടം എത്ര വലുതാണ്. ഹോസ്പിറ്റലിൽ ടോക്കൺ നമ്പർ കയ്യിൽ പിടിച്ചു സുലുവിന്റെ ഒപ്പം ഇരിക്കുമ്പോൾ ഓരോന്ന് ഓർത്ത് അനസിന്റെ കണ്ണ് നിറഞ്ഞു.അയാൾ അവളുടെ കൈ മുറുക്കി പിടിച്ചു. ഒരാഴ്ച ആയിട്ടുള്ളു അവൾക്ക് സംസാരിക്കാൻ പറ്റാതെ ആയിട്ട്. അവളുടെസംസാരം നിന്നുപോയപ്പോഴാണ് അയാൾക്ക് അവളുടെ സംസാരത്തിന്റെ വില മനസ്സിലായത്. ചുറ്റും നിറയുന്ന നിശബ്ദതയിൽ അയാളുടെ ഉള്ളു പുകയുന്നുണ്ട്. അവൾ എന്തങ്കിലുമൊന്ന് ചോദിച്ചിരുന്നങ്കിലെന്ന് അവളുടെ ശബ്ദം ഒന്ന് കേൾക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നുണ്ട് അനസ്. "സുലു അനസ്." സുലുവും അനസും ഡോക്ടറുടെ റൂമിലേക്ക് കയറി. "ഒരാഴ്ചയായി ഇവൾ സംസാരിച്ചിട്ട്.ഒരു പനി വന്നതാ.പിന്നെ അവൾ മിണ്ടിയിട്ടില്ല.രണ്ട് ഡോക്ടറെ വേറെ കണ്ടു.. അവരൊക്കെ പറയുന്നത് കുഴപ്പമില്ലന്നാണ്." "ശെരി.. ഞാനൊന്ന് നോക്കട്ടെ." ഡോക്ടറുടെ പരിശോധന കഴിഞ്ഞു.അനസിനോട് കുറച്ചു ടൈം പുറത്ത് നിൽക്കാൻ പറഞ്ഞു. അനസ് പോയപ്പോൾ ഡോക്ടർ സുലുവിനോട് ചോദിച്ചു. "എന്താണ് നിങ്ങൾ സംസാരിക്കാത്തത്..?" "എനിക്ക് ഒന്നുല്ല ഡോക്ടർ.. ഞാൻ മിണ്ടുമ്പോ.. ഇക്കാക്ക് ദേഷ്യം വരും.അതുകൊണ്ട് കുറച്ചു ദിവസം മിണ്ടാതിരിക്കാൻ നോക്കി.." "അയാൾക്ക് നല്ല വിഷമം ഉണ്ട്." "കുറച്ചു വിഷമിക്കട്ടെ ." അനസ് തിരിച്ചു ഡോക്ടറെ റൂമിൽ എത്തി. "പേടിക്കണ്ട.. കുറച്ചു ദിവസം കഴിഞ്ഞാൽ സംസാരിച്ചോളാം.പരമാവധി സ്‌നേഹത്തോടെ പരിചരിക്ക്.. എല്ലാം ശെരിയാവും." മൂന്നാമത്തെ ഡോക്ടറും പറഞ്ഞത് സുലുവിന് കുഴപ്പമില്ലെന്നാണ്.പിന്നെ എന്താവും അവൾ സംസാരിക്കാത്തത്.ആ ഒരു ചിന്തയാണ് അനസിന്റെ മനസിൽ. "പടച്ചോനെ.. സുലു എന്തങ്കിലുമൊന്നു സംസാരിച്ചില്ലങ്കിൽ ഞാൻ മരിച്ചു പോകും.അവളെ ശബ്ദം കേൾക്കാതെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നുന്നു." വീട്ടിൽ വന്ന് ടീവി കാണുമ്പോളും മൊബൈൽ നോക്കുന്ന നേരത്തും സുലുവാണ് മനസ്സിൽ. "വാപ്പിച്ചിടെ കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ.?" "മ്മ്.. ഉമ്മിച്ചി സംസാരിക്കുന്നത് കേട്ടാലേ വാപ്പിക്ക് സന്തോഷം ആവും." "ഉമ്മിച്ചി മിണ്ടും.. ന്റെ വാപ്പിച്ചി കരയണ്ടാട്ടോ." മോളോട് സംസാരിക്കുന്നതും അനസ് മോളേ കെട്ടിപിടിച്ചു കണ്ണ് തുടക്കുന്നതും സുലു കാണുന്നുണ്ട്. പക്ഷെ അതൊന്നും അവളെ സംസാരിക്കാൻ അനുവദിച്ചില്ല. അന്ന് രാത്രി അവളെ കെട്ടിപിടിച്ചു കിടക്കുമ്പോൾ അയാൾ കരഞ്ഞുപോയി.കരച്ചിലോടെ അവളെ കവിളിൽ ചുംബിച്ചു.അപ്പോഴും സുലു ഒന്നും മിണ്ടാതെ കിടന്നു. നേരം പുലർന്നപ്പോൾ അവൾ ആദ്യം ഉണർന്നു.പണിക്ക് പോകാനുള്ള സമയം ആയപ്പോൾ സുലു അനസിനെ വിളിച്ചു. "ഞാൻ ഇന്ന് പോകുന്നില്ല.. കുറച്ചു നേരം കൂടി ഉറങ്ങട്ടെ." അനസ് വീണ്ടും പുതപ്പ് എടുത്തു പുതച്ചു കണ്ണടച്ച് കിടന്നു. സുലു തിരിഞ്ഞു മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നേരത്താണ് കഴുത്തിൽ മാലയില്ലെന്ന് കണ്ടത് . "പടച്ചോനെ എന്റെ മാല എവിടെ...?" മുറിയിലും ബെഡിലും അടുക്കളയിലും എല്ലായിടത്തും നോക്കി.കാണുന്നില്ല.ആകെയുള്ളതാണ് ഒരു സ്വർണമാല. "ഇക്കാ... ഇക്കാ... ന്റെ മാല കാണുന്നില്ല." അനസ് നല്ല ഉറക്കത്തിൽ ആണെന്ന് അവൾക്ക് തോന്നി. തലവഴി പുതപ്പ് പുതച്ചു കണ്ണ് തുറന്ന് കിടക്കുന്നത് അവൾക്ക് അറിയില്ല. "ഇക്കാ ഒന്ന് എണീക്കു.. ന്റെ മാല കാണുന്നില്ലന്നെ.." അനസ് കണ്ണ് തുറന്നു.. അവളെ നോക്കി പുഞ്ചിരിച്ചു. "മാല കാണുന്നില്ലന്ന് പറഞ്ഞിട്ട് ഇങ്ങള് എന്താണ് ചിരിക്കുന്നത്." "അപ്പൊ നിനക്ക് സംസാരിക്കാൻ പറ്റും അല്ലെ കള്ളി സുലു." മാല കാണാതെ ആയപ്പോൾ മൗന വ്രതത്തിന്റെ കാര്യമൊക്കെ സുലു മറന്നുപോയി. "അതെ..നിന്റെ മാല എന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ട്.." അവളെ കൈ പിടിച്ചു അനസ് കട്ടിലിലേക്ക് വലിച്ചിട്ടു.ചുണ്ടിൽ കടിച്ചു. "കള്ളി സുലു.. എനിക്ക് ഇന്നലെ ചെറിയൊരു സംശയം ഉണ്ടായിരുന്നു.. ഇത് നിന്റെ സമർഥ്യം ആണോന്ന്.മോളേ നീ മിണ്ടാതെയപ്പോൾ ഞാനങ്ങ് ഇല്ലാണ്ടായി." "നിങ്ങളല്ലേ പറഞ്ഞത്.. മിണ്ടാതെ ഇരുന്നാൽ കുറച്ചു സമാധാനം കിട്ടുമെന്ന്.അതാ ഞാൻ." "ഹേയ്.. നീ ഓരോന്ന് പറഞ്ഞും ചോദിച്ചും പിന്നാലെ നടക്കുമ്പോൾ എനിക്ക് അറിയാത്തത് ഈ ഒരാഴ്ച കൊണ്ട് ഞാൻ അറിഞ്ഞു... സോറി." "വിട് ചെക്കാ..പണിയുണ്ട്." അനസിന്റെ കൈ വീടിച്ചു അവൾ അടുക്കളയിലേക്ക് പോയി. പറഞ്ഞു കേട്ടിട്ടുണ്ട് പലരും ഭാര്യന്മാരോട് പരുക്കൻ ശൈലിയിൽ ആവും മിക്കവാറും ഭർത്താക്കന്മാരും സംസാരിക്കുക. ചിലർക്ക് ദേഷ്യം വരും.അവളൊന്നു മിണ്ടാതെയായി നോക്കണം ഒരുവാക്ക് കേൾക്കാൻ കൊതിയോടെ പ്രാർത്ഥനയോടെ അനസിനെ പോലെ കാത്തിരിക്കും. 📝നവാസ് ആമണ്ടൂർ. #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
📔 കഥ - ~ ~ - ShareChat
#മറിമായം. രാത്രിയിലാണ് ഭാര്യമാരുടെ കിന്നാരം പറച്ചിലും പായാരം പറച്ചിലും. ആ സമയമാണ് ഭർത്താവ് അവൾക്ക് സ്വന്തമാകുന്നത്. "എനിക്കൊരു കുഞ്ഞിമോളെ കൂടെ വേണെന്ന് തോന്നുവാ." "ഞാൻ എപ്പോഴേ റെഡിയാ.. നീയല്ലേ സമ്മതിക്കാത്തത്." "അയ്യടാ.. ചെക്കന്റെ പൂതി നോക്കിക്കേ.. ഞാൻ വെറുതെയൊരു തമാശ പറഞ്ഞത്.. ന്റെ കുട്ടി ഉറങ്ങിക്കോ." "കൊരങ്ങത്തി.... ബെർതെ മനുഷ്യനെ കൊതിപ്പിച്ചു." അങ്ങനെ ഓരോന്ന് പറഞ്ഞു അവന്റെ കൈത്തണ്ടയിൽ തല വെച്ച് നെഞ്ചിൽ കവിൾ ചേർത്ത് കെട്ടിപ്പിടിച്ച് ആയിഷ ഉറങ്ങി. അതുവരെ മൊബൈൽ തോണ്ടിക്കിടന്ന ഫൈസിയും മൊബൈൽ എടുത്തു വെച്ചു അവളെ ചേർത്ത് പിടിച്ചു കണ്ണടച്ചു. ഡും... ഡും... വാതിലിൽ ആരോ മുട്ടുന്ന ശബ്ദം. ആയിഷ വാതിൽ തുറന്നു. പുറത്ത് പത്ത് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി. ആ കുട്ടിയെ കണ്ടപ്പോൾ ആയിഷാക്ക് ഓർമ്മ വന്നത് ഫൈസിയുടെ മൈബൈൽ ഡിസ്പ്ലേയിൽ കണ്ടിട്ടുള്ള ഫോട്ടോയാണ്. "ഏതാ ഇക്ക ആ കുട്ടി..?" "ഏത്...?" "മൈബൈൽ വാൾ പേപ്പറിൽ." "അതൊരു ബാലനടിയാ.. കണ്ടപ്പോൾ ഇഷ്ടായി.. അങ്ങനെ ഇട്ടതാ." "നല്ല മൊഞ്ചുള്ള കുട്ടിയാ." ദാ നിക്കുന്നു കണ്മുന്നിൽ ബാലനടിയാണെന്ന് പറഞ്ഞ കുട്ടി. ഒന്നും മനസ്സിലാകാത്തത് പോലെ അത്ഭുതത്തോടെ ആയിഷ ആ കുട്ടീടെ അരികിൽ ചെന്നു നിന്നു. "മോൾ ഏതാ...?" "വാപ്പിച്ചി ഇല്ലേ.." "ആരെ... വാപ്പിച്ചി.. നിന്റെ വാപ്പിച്ചി ഇവിടെ എങ്ങനെ ഉണ്ടാവും." "ഉമ്മിച്ചിക്ക് തീരെ വയ്യ.. ഫൈസൽ ന്റെ വാപ്പിച്ചിയാ.. ഒന്ന് വരാൻ പറയോ." ആകാശത്ത് നിന്നും ഒരു മിന്നൽ പിണർ താഴെ വന്നു പോയപോലെ ഞെട്ടിപ്പോയി ആയിഷ. ദേഷ്യവും സങ്കടവും മുഖത്തേക്ക് വന്നപ്പോൾ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി. പെട്ടന്ന് ആയിഷ മുറിയിലേക്ക് പോയി. "ഇക്കാ... എണീക്ക്... ഒരാൾ കാണാൻ വന്നേക്കുന്നു.. എണീക്ക് ഇക്കാ." "ഈ സമയത്ത് ആരാ.." "നിങ്ങളെ ബാലനടി." പെട്ടന്ന് ഫൈസി ചാടി എണീറ്റ് ആയിഷയെ നോക്കി. "ഇത്രയും നാൾ എന്നെ പറ്റിക്കുവായിരുന്നല്ലേ...?" അവൾക്ക് മറുപടി കൊടുക്കാതെ പുറത്തേക്ക് പോയി ഫൈസി. "എന്താ മോളെ ഈ നേരത്ത് ഇവിടെ.?" "ഉമ്മിച്ചിക്ക് തീരെ വയ്യ.. ഉമ്മിച്ചിയാ വാപ്പിച്ചിയെ വിളിക്കാൻ പറഞ്ഞത്." കത്തുന്ന കണ്ണുകളുമായി ആയിഷ രണ്ട് പേരെയും നോക്കി. ഇനി കള്ളങ്ങൾ പറഞ്ഞു പറ്റിക്കാൻ കഴിയില്ല. "ആയിഷ.. പറ്റിപ്പോയി.." "പറ്റിപ്പോയിന്നല്ല.. പറ്റിച്ചുപോയിന്നു വേണം പറയാൻ.. നിങ്ങക്ക് നാണമുണ്ടോ മനുഷ്യ വേറെയൊരുത്തിടെ ഒപ്പം.. ഛെ." "നീയും എന്റെ ഒപ്പം വാ.. അവൾക്ക് തീരെ വയ്യാന്നാണ് പറയുന്നത്." "ഞാൻ എന്തിന് വരണം. നിങ്ങളെ പ്രണയത്തിന് കുട പിടിക്കാൻ ഞാനില്ല." "പ്ലീസ്..." എന്തായാലും അവളെയൊന്ന് കാണാനും നല്ല രണ്ട് വർത്താനം പറയാനും മനസ്സിൽ ഉറപ്പിച്ചു ആയിഷ ഫൈസിയുടെ ഒപ്പം പോയി. "ന്റെ ഇക്കാനെ തട്ടിപ്പറിച്ചവളുടെ അവസാനമായിരിക്കും.. ഇന്ന്." "ന്താ ആയിഷ.." "ഹേയ് ഒന്നുല്ല." വീട് എത്തി. ആദ്യം മോൾ അകത്തേക്ക് കയറി. പിറകെ ഫൈസിയും ആയിഷയും. അകത്തെ മുറിയിൽ പുതപ്പിനുള്ളിൽ ഒരു പെണ്ണ് തിരിഞ്ഞു കിടക്കുന്നു. "ഫാത്തിമ ..." ഫൈസി സ്‌നേഹത്തോടെ അവളെ നോക്കി വിളിച്ചു. "ഹോ.. എന്തൊരു സ്‌നേഹം.. എന്നെ പോലും. ഇത്രയും സ്‌നേഹത്തോടെ വിളിച്ചിട്ടില്ല." വിളികേട്ട് അവൾ പുതപ്പ് മാറ്റി ഫൈസിയെ നോക്കി ചിരിക്കാൻ ശ്രമിച്ചു. "എണീക്കാൻ പോലും വയ്യ.. അതാ മോളെ വിട്ടത്.. ബുദ്ദിമുട്ടായോ.." അവളുടെ മുഖം കണ്ടപ്പോൾ ആയിഷ ഒന്നൂടെ ഞെട്ടി. "ങ്ങേ... ഇവൾ എന്താണ് എന്നെപ്പോലെ.. ഇത് ആരാ ഇക്ക." "ഇത്... ഫാത്തിമ.നീ എന്നോട് ക്ഷമിക്കണം." "ക്ഷമയൊക്കെ പിന്നെ.. ഇവൾ എന്താണ് എന്നെപോലെ..സത്യം പറ... തിരിച്ചറിയാതിരിക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്തതാണോ..?" "പ്ലാസ്റ്റിക്കും മെഴുകൊന്നുമല്ല.." എന്നാലും ഇങ്ങനെയുണ്ടോ ഒരു സാമ്യം. ചുണ്ടിനു താഴെയുള്ള മറുക് പോലും അതേ പടി ഉണ്ട്. "ഇനി ന്റെ ഉപ്പാക്ക് തെറ്റ് പറ്റിയതാവോ.. ഹേയ് ഉപ്പ പാവമാ.. ഉപ്പ അങ്ങനെ ഒന്നും തെറ്റ് ചെയ്യില്ല." സ്വയം ഓരോ ചോദ്യങ്ങൾ ചോദിച്ചു അന്തം വിട്ട് നിന്ന ആയിഷയുടെ കൈയിൽ ഫാത്തിമ പിടിച്ചു. "ആയിഷ എന്നോട് ക്ഷമിക്കണം.." അവൾ അത് പറഞ്ഞു തീരും മുൻപേ അവളുടെ കൈയുടെ പിടിത്തം വിടീച്ചു ആയിഷ അവളെ തള്ളി. ആ തള്ളലിൽ കട്ടലിൽ നിന്നും താഴെ വീണത് ഫൈസി. ആ സമയം ഫൈസി സ്വപ്നത്തിലൊരു വഞ്ചിയിലും. വല കൈയിൽ പിടിച്ചു വീശി എറിയാൻ നേരത്താണ് ആയിഷയുടെ തള്ളൽ. പെട്ടെന്ന് വഞ്ചിയിൽ നിന്നും പുഴയിൽ വീണ പോലെ തോന്നിയിട്ട് ഫൈസി തറയിൽ കിടന്ന് നീന്തി കരകയറാൻ ഒരു ശ്രമം നടത്തി. ഫൈസി നിലത്ത് നിന്നും എണീറ്റ് കട്ടിലിൽ കയറി കിടക്കുമ്പോഴും ഫൈസിയെ തട്ടി താഴെ ഇട്ടതൊന്നും അറിയാതെ ആയിഷ നല്ല ഉറക്കത്തിലാണ്. അപ്പോഴും അവൾ ഉറക്കത്തിൽ വിതുമ്പുന്നുണ്ട്.അത് കണ്ട ഫൈസി ആയിഷയെ നെഞ്ചോട് ചേർത്ത് പിടിച്ചു. ഫൈസിക്ക് അറിയാം.. ആയിഷ ഇടക്കിടെ ഇങ്ങനെ ഭർത്താവ് വേറെ കേട്ടീന്ന് സ്വപ്നം കാണുന്നത്..പലപ്പോഴും ഉറക്കത്തിൽ വിളിച്ചുണർത്തി വഴക്ക് കൂടാൻ വരും.. അല്ലങ്കിൽ രാവിലെ കണ്ട സ്വപ്നവും പറഞ്ഞു സങ്കടത്തോടെ നിക്കും. പക്ഷെ എന്ത് കൊണ്ടാണ് അവൾ ഇങ്ങനെ ഇടയ്ക്കിടെ സ്വപ്നം കാണുന്നതെന്ന് അറിയില്ല. 📝 നവാസ് ആമണ്ടൂർ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
📔 കഥ - ShareChat
💠കല്യാണം💠 ബന്ധുക്കൾക്കൊപ്പം പന്ത്രണ്ട് വയസ്സുള്ള മൻസൂർ, ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയ ഉമ്മയെ കാത്തിരുന്നു. വാപ്പ ഗൾഫിലാണ്. ഉമ്മാക്ക് കൂട്ടായി അവൻ മാത്രം. ജീവിതത്തിൽ വൈകി വന്ന സന്തോഷമാണ് ഉമ്മയുടെ വയറ്റിലെ കുഞ്ഞാവ. "ഉമ്മിച്ചി... പെൺകുട്ടി മതിട്ടോ." "പോടാ ചെക്കാ... അതൊക്കെ പടച്ചോൻ അല്ലെ തീരുമാനിക്കുന്നത്." നിമിഷങ്ങൾ കഴിഞ്ഞുപോയി. ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്നു സിസ്റ്റർ കുഞ്ഞിനെ കൊണ്ട് വന്നു. മൻസൂർ രണ്ട് കൈകൾ കൊണ്ട് ഉമ്മിച്ചി തന്ന സമ്മാനം ഏറ്റു വാങ്ങി. ഉമ്മിച്ചി പോയത് പിന്നീടാണ് അവൻ അറിഞ്ഞത്. ഉമ്മിച്ചിയെ ഖബറിൽ വെച്ച ദിവസം മുതൽ ഇക്കാക്കയാണ് മെഹ്റിനെ നെഞ്ചോട് ചേർത്ത് വളർത്തിയത്. മെഹ്റിൻ വളർന്നു. വലുതായി പഠിച്ചു ഒരു ജോലിയും കിട്ടി. പക്ഷെ അവൾ കല്യാണത്തിന് സമ്മതിക്കുന്നില്ല. അത് തന്നെയാണ് വാപ്പയുടെയും ഇക്കയുടെയും ഇക്കയുടെ ഭാര്യ സൈറയുടെയും ഇപ്പോഴത്തെ ഏറ്റവും വലിയ തലവേദന. "മെഹ്റിൻ കല്യാണത്തിന് സമ്മതിക്കുക.' ആ ഒരു ലക്ഷ്യത്തിന് വേണ്ടി വലിയ ചർച്ചയും പ്ലാനിങ്ങും മൂവർ സംഘത്തിന്റെ ഗൂഢാലോചനയും ആ വീട്ടിൽ മുടങ്ങാതെ നടക്കുന്നുണ്ട് അവൾ അറിയാതെ.അവളുടെ മനസ്സിലുള്ളത് അവർക്കും അറിയില്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാരിയോട് മെഹ്റിൻ ചോദിച്ചു.. " ചിന്നൂ ..പ്രസവിച്ചാ മരിക്കോ...?" "എന്റെ അമ്മ പ്രസവിച്ചിട്ട് മരിച്ചില്ലല്ലോ മെഹ്റിൻ..." "എന്റെ ഉമ്മ... മരിച്ചു. അതുകൊണ്ട് ഞാൻ പ്രസവിക്കില്ല." "കല്യാണം കഴിഞ്ഞാൽ പ്രസവിക്കും." "അതിന് ഞാൻ കല്യാണം കഴിക്കുന്നില്ലല്ലോ..." അന്ന് കൂട്ടുകാരിയോട് പറഞ്ഞ തീരുമാനത്തിൽ ഇന്നും മെഹ്റിൻ ഉറച്ചു നിൽക്കുന്നു. ഒന്നിടവിട്ട് എല്ലാം ഞാറാഴ്ചകളിലും ബ്രോക്കർ വീട്ടിൽ വരും. പുതിയൊരു ഫോട്ടോയും അഡ്രസും കൊടുക്കും.. അടുത്ത ഞായറാഴ്ചക്കുള്ളിൽ ആ പയ്യനെ കുറിച്ച് ഇക്കാക്ക അന്വേഷണം നടത്തും. ഓക്കേ ആണെങ്കിൽ അത് കഴിഞ്ഞുള്ള ഞായറാഴ്ച ആ പയ്യൻ പെണ്ണിനെ കാണാൻ വരും. പതിവ് പോലെ എല്ലാരുടെയും നിർബന്ധത്തിന് വഴങ്ങി മെഹ്റിൻ ഉടുത്തൊരുങ്ങി അവർക്ക് മുൻപിൽ വന്നു നിൽക്കുകയും കല്യാണത്തിന് സമ്മതമില്ലെന്ന് ഇക്കയോട് പറയുകയും ചെയ്യും.. ഇന്ന് ഞായറാഴ്ചയാണ്. രാവിലെ ബ്രോക്കർ വന്നിട്ടുണ്ട്.ഷാനു എന്നാണ് ചെക്കന്റെ പേര്. ഗൾഫിൽ ഒരു ഷോപ്പ് ഉണ്ട്. ഇക്കാക്ക ഫോട്ടോ എടുത്തു നോക്കി. "കാണാനൊക്കെ കൊള്ളാം." "എന്നിട്ട് എന്ത് കാര്യം." "സൈറ... ഇത് എങ്ങനെയെങ്കിലും അവളെ കൊണ്ട് സമ്മതിപ്പിക്കണം." "ഒരു രക്ഷയുമില്ല. മൊഞ്ചില്ലാത്തത് അല്ലല്ലോ ഓളെ പ്രശ്നം. കല്യാണം വേണ്ടെന്നുള്ള വാശിയല്ലെ " ഇതെങ്കിലും നടന്നാൽ മതിയെന്നുള്ള പ്രാർത്ഥനയിലാണ് ബ്രോക്കർ. "മോൾക്ക് പ്രണയം വല്ലതും ഉണ്ടാവോ....?" സ്വല്പം മടിച്ചാണ് ബ്രോക്കർ അങ്ങനെയൊരു സംശയം മുന്നോട്ട് വെച്ചത്. അത് കേട്ടപാടെ മൻസൂറും സൈറയും ചിരിച്ചു. "അവൾക്ക് പ്രണയം ഉണ്ടാവണേന്ന് ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട്..അങ്ങനെയെങ്കിലും കല്യാണം നടത്തികൊടുക്കാൻ..പക്ഷെ കുരിപ്പിന് അതും ഇല്ല.പണ്ട് ഒരുത്തൻ പിന്നാലെ നടന്നതാ.. ഞാനാണ് അവനെ ഓടിച്ചു വിട്ടത്... അതിൽ ഇപ്പോ വിഷമം ഉണ്ട്." എന്തായാലും ഷാനുവിനെ കുറിച്ച് തിരക്കിയിട്ട് ബാക്കി പറയാമെന്നു പറഞ്ഞു. ബ്രോക്കറേ വിട്ടു. "ഉപ്പയും ഇക്കയും ചേർന്ന് കൊച്ചിനെ വഷളാക്കി... ഹല്ല പിന്നെ." "സൈറ... ഉമ്മച്ചിയെ ഓപ്പറേഷൻ തീയറ്ററിൽ കേറ്റുമ്പോൾ എന്റെ മോൾ ഉമ്മിച്ചിടെ വയറ്റിലാണ്. രണ്ടാളും കൂടി പോയിട്ട് അവൾ മാത്രമാണ് തിരിച്ചു വന്നത്. എനിക്കന്ന് പന്ത്രണ്ട് വയസ്സാണ്. എന്റെ കൈയിലേക്ക് തന്നിട്ടാണ് ഉമ്മ പോയത്. അന്നുമുതൽ ഞാനാണ് അവളെ വളർത്തിയത്. അവളുടെ ആഗ്രഹങ്ങൾ പറ്റുന്ന പോലെ ചെയ്തു കൊടുത്തു. അവൾക്കൊരു സങ്കടം ഉണ്ടാവാതിരിക്കാൻ ശ്രമിച്ചു. അവൾ പഠിച്ചു. ജോലി കിട്ടി. കല്യാണം വേണ്ടെന്ന് മെഹ്റിൻ പറഞ്ഞാലും അവളൊരു കുടുംബത്തൊടെ ജീവിക്കുന്നത് കാണാൻ ആശ കൊണ്ടാണ്... ഇങ്ങനെയൊക്കെ." "അയ്യേ കരയുന്നൊ പുന്നാര ഇക്കാക്ക. എല്ലാം ശെരിയാകുമെന്ന്. ഞാനും ഉണ്ടല്ലോ കൂടെ." അടുത്ത ഒരു ദിവസത്തിലേക്ക് ബ്രോക്കർ തന്ന അഡ്രെസ്സ് മാറ്റി വെക്കുമ്പോൾ മെഹ്റിന്റെ ഇക്കാക്ക് വലിയ പ്രതീക്ഷയൊന്നുമില്ല.എങ്ങനെയെങ്കിലും അവളുടെ നിക്കാഹ് നടക്കാനുള്ള പ്രാർത്ഥനയാണ് അയാളുടെ മനസ്സിൽ. മെഹ്റിനോട്‌ അഭിപ്രായം ഒന്നും ചോദിക്കാറില്ല. ചെക്കന്മാർ വരും. കാണും. പോകും. പതിവ് പോലെ അവൾ അവളുടെ വഴിക്ക് പോകും. "ഇതെങ്കിലും സെറ്റ് ആവോ ഇക്കാക്കോ." "നീയല്ലേ മെഹറു.. വാശി പിടിച്ചു.. ഞങ്ങളെയൊക്കെ വിഷമിപ്പിക്കുന്നത്." "ന്റെ പൊന്നിക്കാ അങ്ങനെ ഒന്നും പറയല്ലേ... എനിക്ക് താല്പര്യം ഇല്ലാത്തോണ്ട് അല്ലെ... പിന്നെ ഇവന്മാരെ കണ്ടിട്ട് ഒരു സ്പാർക് വരുന്നില്ല." "ന്നാ ന്റെ കുട്ടിക്ക് സ്പാർക് ആവുന്ന ഒരാളെ കിട്ടിയിട്ടുണ്ട്.." "ഫോട്ടോ കാണിച്ചേ..." "ഇല്ല...അവൻ വരുമ്പോൾ കണ്ടാൽ മതി." ഒരു കല്യാണാലോചന വന്നാൽ ചെക്കനെ കുറിച്ച് അന്വേഷിക്കാൻ ഏറ്റവും നല്ല സ്ഥലം ആ ചെക്കന്റെ വീടിനടുത്തുള്ള ചായക്കടയാണ്. അങ്ങനെയാണ് ഇക്കാക്ക ഷാനുവിന്റെ വീടിന്റെ അടുത്തുള്ള ചായക്കടയിൽ എത്തിയത്. ഒരു ചായക്ക് പറഞ്ഞിട്ട് ഇക്കാക്ക ഷാനുവിനെ കുറിച്ച് അന്വേഷണം തുടങ്ങി. "ഇവിടെ അടുത്ത് ഷാനു എന്നൊരു പയ്യൻ ഉണ്ടോ..ഈയടുത്ത ദിവസം ഗൾഫിൽ നിന്ന് വന്ന ചെക്കൻ." ആ സമയം ആ ചായക്കടയിൽ ഉണ്ടായിരുന്ന ഷാനുവും ഇക്കാക്കയുടെ ചോദ്യം കേട്ടു ഇക്കാക്കയെ നോക്കി. "എടാ ഇത് നമ്മുടെ മെഹറിന്റെ ഇക്കാക്കയല്ലേ....?" " നീ ഗൾഫിൽ നിന്ന് വന്നതറിഞ്ഞിട്ട് അന്നത്തെ ദേഷ്യം തീരാതെ വീണ്ടും തല്ലാൻ വന്നതാവും "ഏയ് അതൊന്നും ആവില്ല... പടച്ചോനെ ഇനി അങ്ങനെ ആയിരിക്കോ..." ഷാനു വേഗം എഴുന്നേറ്റ് ഇക്കാക്കയുടെ അടുത്തേക്ക് ചെന്നു. ഇക്കാക്കയുടെ കൈപിടിച്ചു പുറത്തേക്ക് കൊണ്ടു പോയി. "നിങ്ങള് മെഹറിന്റെ ഇക്കാക്ക അല്ലേ.?" "അതെ.... നിനക്ക് എങ്ങനെ എന്നെ അറിയാം." "ഇക്കാക്ക് എന്നെ ഓർമ്മയില്ല ല്ലെ.. ഒരിക്കൽ മെഹറിന്റെ പിന്നാലെ നടന്നതിന് എന്നെ തല്ലും എന്നൊക്കെ പറഞ്ഞത് ഓർമ്മയുണ്ടോ... ആ എന്നെയാണ് ഇക്കാക്ക ഇപ്പോൾ അന്വേഷിക്കുന്നത്." അന്നത്തെ പൊടി മീശ വെച്ച പയ്യനല്ല അവിനിപ്പോൾ.തടിയൊക്കെ വളർത്തി വേറെയൊരു രൂപമായി മാറിയ അവനെ കണ്ടപ്പോൾ മൻസൂറിന് മനസ്സിലായില്ല.കണ്ടപ്പോൾ പെട്ടെന്നൊരു അത്ഭുതം തോന്നിയെങ്കിലും ഇക്കാക്ക അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു. "ഇത്രയും കാലമായിട്ട് അവൾ കല്യാണത്തിന് സമ്മതിക്കുന്നില്ല. നിന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്ക് എന്തോ ഒരു ഇഷ്ടം തോന്നി. അതുകൊണ്ട് അവളോട് ഇതെന്തായാലും നടത്തുമെന്ന് വെല്ലുവിളിച്ചിട്ടാണ് ഞാൻ പോന്നിട്ടുള്ളത് " "ഇക്കാക്ക അവൾ ഇതും സമ്മതിക്കില്ല. അവൾക്ക് കല്യാണത്തെയല്ല പേടി പ്രസവത്തെയാണ്... ഇക്കാക്ക അന്ന് ഭീഷണിപ്പെടുത്തിയിട്ടല്ല ഞാൻ അവളിൽ നിന്ന് തിരിഞ്ഞു പോയത്. അവളാണ് എന്നോട് പറഞ്ഞത് എനിക്ക് കല്യാണം കഴിക്കാൻ പേടിയാണ് കല്യാണം എന്നു പറയുമ്പോൾ എന്റെ ഉമ്മിച്ചി മരിച്ചതാണ് എനിക്ക് ഓർമ്മ വരുന്നതെന്ന്.." അവർ രണ്ടുപേരും എല്ലാം സംസാരിച്ചു. ഇക്കാക്ക എന്തായാലും പെണ്ണ് കാണാൻ വരാൻ പറഞ്ഞു. കുറെ നാളുകൾ പിന്നാലെ നടന്ന ഷാനുവാണ് പെണ്ണുകാണാൻ വന്നതെന്ന് അറിഞ്ഞപ്പോൾ...വിസ്മയം തോന്നിയെങ്കിലും മെഹറിൻ പതിവുപോലെ കല്യാണം വേണ്ട എന്ന് തന്നെ പറഞ്ഞു മുറിയിലേക്ക് പോയി. ഇക്കാക്ക ഷാനുവിനെ അടുത്ത് വിളിച്ചു. "നീ അവളോട് സംസാരിക്ക്. ഞാൻ പറഞ്ഞു തരാം... അതുപോലെ പറഞ്ഞാൽ മതി." ഇക്കാക്ക അവനോട് പതുക്കെ എന്തൊക്കെയൊ പറഞ്ഞു. എന്നിട്ടു മെഹ്റിനെ വിളിച്ചു.ഇക്കാക്ക വിളിച്ചത് കൊണ്ട് ഷാനുവിനോട് സംസാരിക്കാൻ സമ്മതിച്ചു. "മെഹ്റിൻ നിനക്ക് പേടി കല്യാണം അല്ലല്ലോ. പ്രസവം അല്ലേ... കല്യാണം കഴിച്ചാൽ പ്രസവിക്കേണ്ടി വരും.... ഉമ്മിച്ചി അങ്ങനെ പോയതുകൊണ്ടല്ലേ നിനക്ക് പേടി... എന്നാൽ നമുക്ക് ഒരു കാര്യം ചെയ്യാം.. നീ പ്രസവിക്കണ്ട... നമുക്കിങ്ങനെ സ്നേഹിച്ച് ജീവിക്കാടി." "അങ്ങനെ പറ്റോ...അങ്ങനെയാണെങ്കിൽ മാത്രം... ഞാൻ സമ്മതിക്കാ.. എനിക്ക് മുൻപേ നിന്നെ ഇഷ്ടമായിരുന്നു." "പറ്റും... ഞാൻ വാക്ക് തരുന്നു." ഷാനുവിന്റെ വാക്കിന്റെ ഉറപ്പിൽ കല്യാണം നടന്നു. ഒരിക്കലും അവളോട് പ്രസവത്തെക്കുറിച്ച് മിണ്ടില്ല കുട്ടിയുടെ കാര്യം പറയില്ല ചോദിക്കില്ല... എന്നൊരു കടുത്ത തീരുമാനം അവളുടെ മുമ്പിലേക്ക് വച്ചുകൊടുക്കണമെന്ന് ഇക്കാക്ക പറഞ്ഞപ്പോൾ ഷാനു അനുസരിച്ചു. മെഹ്റിൻ കല്യാണത്തിന് സമ്മതിച്ചു. മൻസൂറും സൈറയും വാപ്പിച്ചിയും കൂട്ടത്തിൽ ബ്രോക്കറും ഹാപ്പിയായി. പക്ഷെ മഹ്റിന്റെ കണക്ക് കൂട്ടലുകൾ തെറ്റി.കല്യാണം കഴിഞ്ഞു മൂന്നുമാസം കഴിഞ്ഞപ്പോൾ ഷാനു ഗൾഫിലേക്ക് പോയതിന് ശേഷമാണ് മെഹറിൻ പ്രഗ്നനന്റായത് അവൾ ഉറപ്പിച്ചത്. മാസങ്ങളായി ഫോണിലൂടെ ഷാനു എപ്പോൾ വിളിച്ചാലും മെഹ്റിൻ വഴക്ക് പറയുന്നത്. ഇക്കയും സൈറയും കൂടി ഒരു കുഞ്ഞിനെ നോക്കുന്ന പോലെ അവളിൽ പേടിയുടെ അലകൾ ഇല്ലാതിരിക്കാൻ പരമാവധി ശ്രമിച്ചു. എന്നിട്ടും അവൾക്ക് പേടിയുണ്ട്. ഇടക്ക് ഉമ്മിച്ചിടെ പഴയ ഫോട്ടോയിൽ നോക്കി ഇരിക്കുന്നത് കാണാം. പ്രസവത്തിനുള്ള സമയം ആയപ്പോൾ ഷാനു ലീവ് എടുത്തു നാട്ടിൽ വന്നു.ഷാനു വന്നപ്പോൾ മെഹ്റിൻ മുഖത്തേക്ക് നോക്കിയില്ല.മിണ്ടിയില്ല. " നീയെന്താണ് എന്നോട് മിണ്ടാത്തത്...? " " നിന്നോട് മാത്രമല്ല ഇക്കാക്കയോടും മിണ്ടില്ല" "കാരണം" "രണ്ടാളും ചേർന്ന് എന്നെ പറ്റിച്ചു. നിന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് പ്രസവിക്കേണ്ടെന്ന്." "എന്റെ പെണ്ണേ .... നീ എന്തിനാ പേടിക്കുന്നത്... നോക്ക് ഞാനും നിന്റെ ഇക്കാക്കയും ഇത്താത്തയും വാപ്പച്ചി എല്ലാവരും ഒപ്പം തന്നെയുണ്ട്... എന്റെ മോള് പേടിക്കേണ്ട.... ഉമ്മാക്കുശേഷം എത്രയോ പെണ്ണുങ്ങൾക്ക് പ്രസവിച്ചു...." അതൊന്നും അവളെ സമാധാനപ്പെടുത്തിയിട്ടില്ല. പ്രസവ വേദനയിൽ ഓപ്പറേഷൻ തിയേറ്ററിലെ കൊണ്ടുപോകുമ്പോഴും അവൾ പറയുന്നുണ്ടായിരുന്നു.. "ഇക്കാക്കയും ഷാനും കൂടി എന്നെ ചതിച്ചതാ...." പ്രസവം കഴിഞ്ഞ് മുറിയിലേക്ക് വന്നു. കുഞ്ഞിപ്പൈതലിനെ അരികിൽ കൊണ്ട് കിടത്തി... ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി.... ആ കുഞ്ഞിനെ കണ്ടപ്പോൾ ശരിക്കും മഹറിന്‍റെ കണ്ണ് നിറഞ്ഞു. കണ്ണു മാത്രമല്ല മനസ്സും. ഈ ഒരു നിമിഷമാണ് ഏതൊരു പെണ്ണും എല്ലാം മറക്കുന്നത്. ഇതുവരെ അനുഭവിച്ച വേദനയും കഷ്ടപ്പാടും എല്ലാം പ്രസവിച്ച കുഞ്ഞിനെ കാണുമ്പോൾ മറന്ന് പോകും. "മെഹ്റിൻ.... നിന്റെ കുഞ്ഞിനെ കണ്ടപ്പോൾ തോന്നുന്നില്ലേ മോളെ സ്പാർക്." "ഉണ്ട്... ഇക്കാക്ക." അവളുടെ മുഖത്തെ സന്തോഷം കണ്ട് എല്ലാരും ചിരിച്ചു. മെഹ്റിൻ പുഞ്ചിരിയോടെ കുഞ്ഞികൈയിൽ മുത്തം കൊടുത്ത് കുഞ്ഞിന്റെ അരികിലേക്ക് ചേർന്നു കിടന്നു. 📝നവാസ് ആമണ്ടൂർ #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - ShareChat