കിസ്സകളുടെ സുൽത്താൻ
ShareChat
click to see wallet page
@kissakal
kissakal
കിസ്സകളുടെ സുൽത്താൻ
@kissakal
🔝 കിസ്സകളുടെ കലവറ#⃣ Insta ID: kissakaludesulthan
അഹങ്കാരി ''' ശാലിനി .. ഒരു മിനുട്ട് '' റൗണ്ട്സ് കഴിഞ്ഞ് ഒപി യിലേക്ക് വരികയായിരുന്ന ഡോക്ടർ ശാലിനി തിരിഞ്ഞുനോക്കിയപ്പോൾ ആൻമേരി ആണ് .ഒപ്പം സുമുഖനായ ഒരു യുവാവും ''അഹ് .ആൻ....നിന്നെ ഞാൻ വിളിക്കാൻ ഇരിക്കുവായിരുന്നു . ആ D 127 ലെ പേഷ്യന്റിന്റെ കുഞ്ഞിന് വയ്യ . ബൈ സ്റ്റാൻഡർ ഇല്ലല്ലോ . ഒപിയിലേക്ക് വരുത്താതെ നീയൊന്ന് നോക്കാമോ ?''' ''' അതൊക്കെ ഞാൻ നോക്കിക്കോളാം . ശാലിനി ...ഇത് ദീപക് . ഇച്ചായന്റെ ബെസ്റ്റ് ഫ്രണ്ടാണ് . ദീപുവും പേരന്റ്‌സുമൊക്കെ ക്യാനഡയിൽ സെറ്റിലാണ് . നാളെയിവർ തിരിച്ചുപോകുവാ . എന്റെ ഫ്രണ്ടിനുള്ള ഒരു പാർസൽ കളക്ട് ചെയ്യാൻ വന്നപ്പോഴാ നീ റൗണ്ട്സിന് പോകുന്നത് കണ്ടത് '' ആൻമേരി ശാലിനിയെയുംദീപക്കിനെയും മാറിമാറി നോക്കി പറഞ്ഞു. ശാലിനിക്ക് ഒന്നും മനസിലായില്ല . '' ഉള്ള മാട്രിമോണിയൽ ഒക്കെ അരിച്ചു പെറുക്കി നോക്കി . ഇവനിഷ്ടപ്പെട്ടയാരേയും കിട്ടിയില്ല . ഇപ്പൊ നിന്നെ കണ്ടപ്പോൾ എന്നോട് ചോദിച്ചു മാരീഡ് ആണോയെന്ന് . അല്ലായെന്ന് പറഞ്ഞപ്പോൾ ഒരു പ്രപ്പോസൽ '' ശാലിനിക്ക് അത് കേട്ടിട്ടും ഭാവവ്യത്യാസമൊന്നുമുണ്ടായില്ല ''' ശെരി .. ഇൻട്രോ ആയില്ലേ . ഇനി നിങ്ങൾ സംസാരിക്ക് .ഞാനിവൾ പറഞ്ഞ കുഞ്ഞിനെയോന്ന് നോക്കീട്ട് വരട്ടെ ''' ആൻമേരി നടന്നതും ശാലിനി ദീപക്കിനെ നോക്കി . '''ഇനി ഉച്ച കഴിഞ്ഞേ ഒപിയുള്ളൂ . നമുക്ക് അകത്തിരുന്ന് സംസാരിക്കാം .'' ''ഷുവർ '' ദീപക് ചിരിച്ചു . ഡോക്ടർ ശാലിനി രമേശൻ MBBS. DM മെഡിക്കൽ ഓങ്കോളജിസ്റ്റ് ബോർഡിനടിയിലെ ഡോർ തുറന്നതും ദീപക് ശാലിനിക്ക് പിന്നാലെ ഉള്ളിലേക്ക് കയറി . '' അപ്പോൾ എന്നെ പറ്റിയെല്ലാം പറഞ്ഞു . ശാലിനിക്ക് ഇഷ്ടമാണേൽ ആൻമേരിയോട് പറയൂ . ഞാൻ തന്റെ പപ്പയോട് സംസാരിക്കാം '' ദീപക് തന്റെ ഡീറ്റയിൽസും മറ്റും പറഞ്ഞിട്ട് ശാലിനിയെ നോക്കി . '' എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല . സെയിം പ്രൊഫഷൻ വേണമെന്നുമില്ല , നല്ല സ്വഭാവവും പരസ്പരം മനസിലാക്കാനും കെയർ ചെയ്യാനും പറ്റുന്നൊരാൾ വേണം എന്ന് മാത്രം . . ദീപക് സ്മാർട്ട് ആണ് . വിദ്യാഭ്യാസവുമുണ്ട് . സ്വന്തമായി ബിസിനസും , ഇതൊക്കെ തന്നെ കൂടുതലാണ് .. പിന്നെ ആൻ ഒരു പ്രപ്പോസൽ കൊണ്ടുവരുമ്പോൾ ആൾ മോശമാകാനും വഴിയില്ലല്ലോ '' '' ഓ ... താങ്ക്സ് ശാലു . എന്നാൽ തന്റെ പപ്പയുടെ നമ്പർ താ . ഞാൻ സംസാരിക്കാം '' അവൾക്ക് ഇഷ്ടമാണെന്നറിഞ്ഞതും ദീപക്കിന്റെ മുഖം വിടർന്നു '' അച്ഛൻ ഇവിടെയുണ്ട് . ഞാൻ വിളിക്കാം . അടുത്തുതന്നെയാണ് വീട് . അങ്ങോട്ട് പോയാലും വീട്ടിലാരുമില്ല . അനിയനും ഇവിടെയുണ്ട് .അല്ലെങ്കിൽ വീട്ടിൽ ചെന്ന് സംസാരിക്കാമായിരുന്നു . '' ശാലിനി മൊബൈൽ എടുത്തു ഡയൽ ചെയ്തുകൊണ്ട് പറഞ്ഞു . '' ആഹാ .. ഡോക്ടേഴ്സ് ഫാമിലിയാണോ ?''' ദീപക് ചോദിച്ചു തീർന്നതും ഹാഫ് ഡോറിൽ രണ്ട് തട്ടിയതിന് ശേഷം ഡോർ തുറന്നുകൊണ്ടൊരു അറ്റൻഡർ അകത്തേക്ക് വന്നു. '' ഇവിടെ ഉണ്ടായിരുന്നോ ?'' ശാലിനി ചിരിയോടെ അയാളോട് ചോദിച്ചു . ദീപക് അയാളെ നോക്കി . പണിയെടുത്തുറച്ച ശരീരം ഉള്ള ഇരു നിറത്തിൽ ഒരു മധ്യവയസ്‌കൻ . '' സ്കാനിങ്ങിന് ഒരു പേഷ്യന്റിനെ കൊണ്ട് പോയി വിട്ടിട്ട് വന്നപ്പോഴാ മോള് വിളിച്ചേ ... എന്നാ കാര്യം ?'' ''ആഹ് ..അച്ഛാ . ഇത് ദീപക് . ഡോക്ടർ ആൻമേരിയുടെ ഹസ് ബോബിയുടെ ഫ്രണ്ടാണ് . എനിക്കൊരു പ്രപ്പോസൽ '' '' ആഹാ ... നിങ്ങൾ രണ്ടാളും സംസാരിച്ചു ബോധ്യപ്പെട്ടാൽ നമുക്ക് മുന്നോട്ട് കൊണ്ടുപോകാം '' അയാൾ ദീപക്കിന്റെ നേരെ നോക്കി ചിരിച്ചു ''' ഞാൻ രമേശൻ . എനിക്ക് രണ്ട് മക്കളാ . ഇവൾ മൂത്തത് . ഇവൾക്കിളയവൻ പഠിത്തം കഴിഞ്ഞ് ഇവിടെ ഓട്ടോ ഓടിക്കുന്നു .'''അയാൾ ദീപക്കിന് നേരെ കൈ നീട്ടിയപ്പോൾ ദീപക് നിശ്ചലനായി ഇരിക്കുവായിരുന്നു . . അവന്റെ മുഖം വെളുത്തു വിളറിയിരുന്നു . ''അച്ഛൻ ഡ്യൂട്ടിയിൽ അല്ലെ . ഞാൻ വിളിച്ചോളാം അച്ഛനെ . ''' അച്ഛൻ നീട്ടിയ കയ്യോടെ നിൽക്കുന്നത് കണ്ടപ്പോൾ ശാലിനി പറഞ്ഞു . ''' ശെരി മോളെ . നിങ്ങൾ സംസാരിക്ക് . കാർത്തിക്കിനെ വിളിച്ചുകൊണ്ട് വീട്ടിൽ പോയി ചായ കൊടുക്കൂ . തിരക്കൊന്നൊതുങ്ങിയാൽ ഞാനും വന്നേക്കാം '' അയാൾ പോയപ്പോൾ ദീപക് ശാലിനിയെ തിരിഞ്ഞുനോക്കി . ചെറുപുഞ്ചിരിയോടെ ദീപക്കിനെ തന്നെ സാകൂതം നോക്കി ഇരിക്കുകയായിരുന്നു അവൾ . ദീപക് പെട്ടന്ന് തന്നെ നോട്ടം മാറ്റി . ''എന്താ ദീപക് ? ഈ പ്രപ്പോസൽ മുന്നോട്ട് കൊണ്ടുപോകാൻ തന്നെ തീരുമാനിച്ചോ ?'' '' സോറി ..ശാലിനി ...ഞാൻ .. ഞാൻ ഇതെങ്ങനെ വീട്ടിൽ അവതരിപ്പിക്കും?'' ദീപക്കിന്റെ ശബ്ദം പതറിയിരുന്നു . '' ദീപക് അല്ലെ അൽപം മുൻപ് പറഞ്ഞത് എന്നെ ഇഷ്ടമായി എന്ന് ?'' ശാലിനിയുടെ മുഖത്ത് അതേ പുഞ്ചിരിയായിരുന്നു . '' പക്ഷെ ... ശാലിനി ഒരു ഡോക്ടർ ...അച്ഛൻ ...അറ്റൻഡർ '' ദീപക് പാതിയിൽ നിർത്തി എഴുന്നേറ്റു . ' ഓഹ് .. ദീപക് എന്റെ അച്ഛനെ ആയിരുന്നോ കല്യാണം ആലോചിച്ചത് ? നിങ്ങൾക്കൊരു പെണ്ണിനെയാണ് ജീവിത പങ്കാളി ആയി വേണ്ടിയത് എന്നാണ് ഞാൻ കരുതിയത് '' ശാലിനി സ്റ്റെതസ്കോപ്പും കയ്യിലെടുത്തു് എണീറ്റു. ദീപക്കിന്റെ മുഖത്ത് രക്തമയമില്ലായിരുന്നു . '' അതല്ല ശാലിനി ...ഞാൻ ..'' അവൻ വാക്കുകൾക്കായി പതറി . '' ഇറ്റ്സ് ഓക്കേ ദീപക് . നിങ്ങൾക്ക് വേണ്ടിയത് ഒരു ഡോക്ടറെയോ എഞ്ചിനീയറെയോ വക്കീലിനെയോ ഒക്കെയാകാം . ഒരു ഭാര്യയെ അല്ല . മാട്രിമോണിയലിൽ പരസ്യം ചെയ്യാതെ ഏതേലും ജോബ് കൺസൾട്ടൻസിയിൽ അന്വേഷിക്കൂ ''' ''അത് നീ പറഞ്ഞു തരണ്ട കാര്യമില്ല .... .അഹങ്കാരി ... വെറുമൊരു അറ്റൻഡറുടെ മകളാണ് ...എന്നിട്ടും അഹങ്കാരത്തിനൊരു കുറവുമില്ല . പെണ്ണുങ്ങളായാൽ കുറച്ചൊക്കെ അടക്കവും ഒതുക്കവും വേണം ... മാന്യന്മാരോട് ഇടപെടാൻ ഉള്ള മാനേഴ്സ് അറിയണം . അതിന് നല്ല കുടുംബ മഹിമ ഉണ്ടാവണം . അത് എങ്ങനാ ...അച്ഛൻ അറ്റൻഡർ ... ബ്രദർ ഓട്ടോ തൊഴിലാളി ...'' ദീപക്കിന് അവളുടെ ദാർഷ്ട്യം പിടിച്ചില്ല . ''' ആഹാ ..ആദ്യം ശാലിനി ... പിന്നെ ശാലു ... ഇപ്പോൾ നീ ..''' ശാലിനി അവന്റെ നേരെ തിരിഞ്ഞു . ''' ഗുഡ് . എന്റെയച്ഛന് ഒരു ഷേക്ക് കൊടുക്കാനുള്ള മര്യാദ പോലും കാണിച്ചില്ലാത്ത താങ്കൾക്ക് ഇത്രയൊക്കെ മര്യാദ മതി . എനിക്കിതൊന്നും പറയേണ്ട കാര്യവുമില്ല .. അഹങ്കാരിയെന്ന് തന്നെ എന്നെ വിളിച്ചോളൂ . അതെ ...ഞാൻ അഹങ്കാരി തന്നെയാണ് . അറ്റൻഡർ രമേശന്റെ മകൾ അതേ ഹോസ്പിറ്റലിൽ ഡോക്ടറായത് സോഷ്യൽ മീഡിയയും മറ്റു മാധ്യമങ്ങളും വലിയ വാർത്തയാക്കി . നിറയെ ലൈക്കുകൾ പതിനായിരക്കണക്കിന് ഷെയറുകൾ ...എന്തൊക്കെയായിരുന്നു കമന്റുകൾ . മക്കൾ പുണ്യം ചെയ്തവരാണ് ... അച്ഛൻ ദൈവതുല്യൻ .... അതെ , എന്റെ അച്ഛൻ ഞങ്ങൾക്ക് ദൈവതുല്യൻ തന്നെയാണ് . എല്ലാതരത്തിൽ നോക്കിയാലും . ''' '''അമ്മ മരിച്ചപ്പോൾ ഞങ്ങളെ വളർത്താനായി ചെറുതെങ്കിലും ഒരു സ്ഥിരവരുമാനം എന്ന നിലയിലാണ് ഈ ഹോസ്പിറ്റലിൽ അറ്റൻഡർ ആയി കേറിയത് . ഉറങ്ങുന്ന നാലോ അഞ്ചോ മണിക്കൂറുകൾ ഒഴികെ ഓട്ടോ ഓടിച്ചും കിട്ടുന്ന പണികൾ ചെയ്തും ഞങ്ങളെ പഠിപ്പിക്കാനുള്ള പണം ഉണ്ടാക്കി . പതിനാറുവയസ് മുതൽ ഞാനും എന്റെ അനിയനും ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തും മറ്റും പണമുണ്ടാക്കാൻ തുടങ്ങിയിരുന്നു . അത്യാവശ്യത്തിന് അല്ലാതെ പിന്നീട് അച്ഛന്റെ പണം ഞങ്ങൾ വാങ്ങിയിട്ടില്ല . പിന്നീട് അച്ഛൻ സമ്പാദിക്കുന്നതൊക്കെയും എന്റെ സ്ത്രീധനത്തിനായാണ് മാറ്റിവെച്ചത് . എന്റെ അനിയനും എന്റെ വിവാഹത്തിനായും അവന്റെ പഠനത്തിനായുമാണ് ഓട്ടോ ഓടിച്ചു വരുമാനം ഉണ്ടാക്കുന്നത് . അച്ഛന്റെ അധ്വാനത്തിന്റെ വില ഞങ്ങൾക്കറിയാമെന്നത് കൊണ്ട് ഞങ്ങൾ രണ്ടാളും തീരുമാനമെടുത്തിരുന്നു . അച്ഛൻ ഞങ്ങൾക്ക് വേണ്ടി തന്ന ധനം ..വിദ്യാഭ്യാസം ഒന്ന് തന്നെ ധാരാളം . പറഞ്ഞല്ലോ അനിയൻ താഴെ ഓട്ടോ ഓടിക്കുന്നുണ്ടെന്ന് . ട്രെയിനിംഗ് കാത്തിരിക്കുന്ന സിവിൽ സർവീസിൽ ഏഴാം റാങ്ക് ഉള്ള ആളാണ് എന്റെ അനിയൻ സാധാരണക്കാരുടെ വിജയമെന്ന് അതും മാധ്യമങ്ങൾ കൊട്ടിഘോഷിച്ചിരുന്നു . ''' ''' നിങ്ങളെപ്പോലെ പലരുമിവിടെ വന്നിരുന്നു ഡോക്ടറെന്ന പദവിയെ വിവാഹമാലോചിച്ച്. അച്ഛന്റെയും അനിയന്റെയും തൊഴിലറിയുമ്പോൾ അവരൊന്ന് ചിരിക്കും . എന്റെയും അവന്റെയും വിദ്യാഭ്യാസവും നാളെ വരാൻ പോകുന്ന ശമ്പളവും പദവിയും മറ്റും ചൂണ്ടിക്കാണിച്ചാൽ ഒരു പക്ഷെ വിവാഹം നടന്നേക്കാം . പക്ഷെ , നാളെ എനിക്കോ അവനോ ആരോഗ്യം ക്ഷയിച്ചാൽ , സാമ്പത്തിക ബുദ്ധമുട്ടുകൾ ഉണ്ടായാൽ അവർ ഉപേക്ഷിക്കുകയില്ല എന്ന് എന്താണുറപ്പ് ?. നിങ്ങളുടെ കനേഡിയൻ സിറ്റിസൺ ഷിപ്പും ബിസിനസും കണ്ട് ഞാൻ വിവാഹം കഴിച്ചാൽ അതിലെന്തെങ്കിലും പാളിച്ചകൾ വന്ന് ഞാൻ ഉപേക്ഷിച്ചാൽ നിങ്ങൾക്ക് സഹിക്കുമോ ? ''' സ്വന്തം വിഷമങ്ങളുടെ പങ്ക് പറ്റാൻ , സന്തോഷം പങ്കുവെച്ചു അതിരട്ടിയാക്കാൻ .. സ്വന്തം മക്കളുടെ അമ്മയും അച്ഛനുമാകാൻ ആർക്കും ജീവിതപങ്കാളി വേണ്ട . ഇക്കാലത്തും മുഖസൗന്ദര്യവും കുടുംബമഹിമയും അന്തസ്സുമാണ് പ്രാധാന്യം.ഇതെല്ലാം ഒത്തുവന്നാൽ കച്ചവടമാണ് ..എത്ര കൊടുക്കും ? ...ഇതെല്ലാം തന്നു വിവാഹം കഴിക്കുന്നത് എന്തിനാണ് ? അത്ര വിഷമമാണോ ലോകത്ത് തനിച്ചു ജീവിക്കാൻ ? ഒരു ജോലിയുണ്ടെങ്കിൽ തനിച്ചു ജീവിക്കാനാകും എന്ന് തന്നെയാണെന്റെ വിശ്വാസം . വിദ്യാഭ്യാസവും ജോലിയുമില്ലാത്തവരെ ആണ് സ്ത്രീധനം കൊടുത്തൊഴിവാക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ''' '' കുടുംബം ഒരു സ്വർഗ്ഗമാണ് .. അച്ഛൻ അമ്മമാർ , മക്കൾ ..പിന്നെ പേരക്കുട്ടികൾ എല്ലാം കൂടിയ ഒരു സ്വർഗ്ഗം . ഏതൊരു മനുഷ്യനെയും പോലെ എനിക്കുമാ സ്വർഗ്ഗം ഇഷ്ടമാണ് . പണവും പദവിയും പ്രശസ്തിയും നോക്കാതെ മനമറിഞ്ഞു സ്നേഹിക്കുന്ന ആണൊരുത്തൻ വന്നാൽ ഞാൻ തല കുനിക്കും . അത് കൂലിപ്പണക്കാരൻ ആയാലും എന്റെയച്ഛന്റെ അനുവാദം ഉണ്ടായാൽ . '' ''സോറി ..ദീപക് .. ഇത്രയൊക്കെ പറഞ്ഞത് അഹങ്കാരം ആണെങ്കിൽ ഞാൻ അഹങ്കാരി തന്നെയാണ് . നാളെ ഒരു ആലോചന ഉണ്ടായാൽ ഡോക്ടറുടെയോ കളക്ടറുടെയോ പദവികൾ കാണാതെ അവളിൽ നല്ലൊരു പെണ്ണിനെ കാണൂ ... അവളെ മനമറിഞ്ഞു സ്നേഹിക്കൂ .. അവളുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കൾ പോലെയും .''' '' ശാലിനി ഹാഫ് ഡോർ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ ദീപക് ചലിക്കാനാവാതെ കൺസൾട്ടിംഗ് റൂമിൽ തന്നെ നിൽക്കുകയായിരുന്നു 📝സെബിൻ ബോസ് #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - ShareChat
""വരത്തർ" ""'പണി തീർന്നു കൊച്ചെ .. പൈസ തന്നാ ഞാമ്പൊക്കോളാം "''' "'ഏഹ് ?'''' അടുക്കളപ്പുറത്തെ വരാന്തയിൽ വാഷിങ്‌മെഷീനിൽ നിന്നും തുണിയെടുത്തു വിരിച്ചുകൊണ്ടിരുന്ന സിന്ധു ഓർക്കാപ്പുറത്ത് അപരിചിതമായ ശബ്ദം കേട്ട് പുറകോട്ട് മലച്ചു . ഗ്രില്ലിട്ട വരാന്തക്ക് വെളിയിൽ, ബട്ടണുകൾ ഇടാത്ത ഷർട്ടിന്റെ കൈ മടക്കി തിരുകിക്കയറ്റിക്കൊണ്ട് കറുത്ത് ഉയരം കൂടിയ കൈലിയുടുത്ത ഒരു മനുഷ്യൻ . കളർ വേർതിരിച്ചറിയാനാവാത്ത ഒരു നനഞ്ഞതോർത്ത് അയാളുടെ തോളിൽ കിടപ്പുണ്ടായിരുന്നു . പണിയെടുത്തുറച്ച ശരീരത്തിലെ മാംസപേശികൾ കുളിച്ചിട്ടും വിയർപ്പിനാൽ ഒഴുകുന്നു . "' തനിക്കൊന്ന് വിളിച്ചിട്ട് വരാൻ മേലായിരുന്നോ .മനുഷ്യരെ പേടിപ്പിക്കാൻ "'' ""' പണികഴിഞ്ഞപ്പോ കെണറ്റിന്ന് വെള്ളം കോരി കുളിച്ചു .അപ്പളാ കൊച്ചിവിടെ നിക്കുന്നെ കണ്ടേ ..ഞാനോർത്തേ കൊച്ചും കണ്ടെന്നാ .എന്റെ പൈസ തന്നേച്ചാൽ ഞാനങ്ങു പൊക്കോളാം "'' അയാൾ എളിയിൽ നിന്ന് ബീഡി എടുത്തു ചുണ്ടിൽ വെച്ചങ്ങോട്ട് മാറി നിന്ന് കത്തിച്ചു . രാവിലെ ജയേട്ടനും മോനും പോകുന്നേന്റെ തിരക്കിൽ , പണിക്കാള് വന്നത് കണ്ടില്ല . രണ്ടു ദിവസത്തെ പണിയുണ്ടെന്ന് ജയേട്ടൻ പറഞ്ഞതിനാൽ പൈസയും തന്നില്ല . ഇതിപ്പോ മൂന്ന് മണി ആകുന്നതേ ഉള്ളൂ ,ഇതിനകം പണി തീർത്തോ അയാൾ . സിന്ധു മുറിയിൽ കയറി ജനാല തുറന്നു നോക്കി . നല്ല രീതിയിൽ കയ്യാല കെട്ടിത്തിരിച്ചിട്ടുണ്ട് .മാത്രമല്ല കിണറിന് ചുറ്റും വൃത്തിയാക്കിയിട്ടിരിക്കുന്നു . ബാക്കി വന്ന കല്ലുകൾ കൊണ്ട് കിണറിനടുത്തുള്ള തെങ്ങിന് ചുറ്റും കെട്ടിയിരിക്കുന്നു . "'പൈസ എത്രയാ ?'''' വരാന്ത ഗ്രില്ലിട്ടതാണെങ്കിലും സിന്ധു അല്പം നീങ്ങിനിന്നാണ് ചോദിച്ചത് . "' എഴുന്നൂറ്റമ്പത് ""' ബീഡി കുത്തിക്കെടുത്തിയിട്ടയാൾ അടുത്തേക്ക് വന്നപ്പോൾ സിന്ധു അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ നീട്ടി . ""ചില്ലറയായിട്ടുണ്ടോ? എന്റെകയ്യിൽ ബാക്കിയില്ല തരാൻ "' "' സാരമില്ല ..അത് വെച്ചോ .."'' രണ്ടു ദിവസത്തെ കൂലി ആയിരത്തിയഞ്ഞൂറ് . ഇത് ഒരു ദിവസം കൊണ്ട് കഴിഞ്ഞു .ആയിരം കൊടുത്താലും ലാഭമാണല്ലോ "'' എഴുനൂറ്റിയമ്പതിനാ പണിയേറ്റത് .. ബാക്കി ഞാൻ മാറി തന്നോളാം ...."'' "'ഹേയ് ... ഇനി ബാക്കിക്കായൊന്നും വരണ്ട"'' തനിച്ചാകുമ്പോഴാണോ അയാൾ ഇനി വരുന്നതെങ്കിലുള്ള പേടികൊണ്ടാണ് സിന്ധുവങ്ങനെ പറഞ്ഞത് . "' അത് പറ്റില്ല ..ചെയ്യുന്ന കൂലിക്കുള്ളകാശ് മതി "' ഒരു ബീഡി കൂടി ചുണ്ടിൽ വെച്ചുകൊണ്ടയാൾ നടന്നകന്നപ്പോൾ സിന്ധു ഒന്നാശ്വസിച്ചു . ജയേട്ടനും മോനും പോയാൽ പിന്നെ താനും പൊടിമോളും തനിച്ചാണ് . സഹായത്തിന് വരുന്ന വല്യമ്മയെ ഇന്ന് കണ്ടതുമില്ല . ഒന്ന് കൂവി വിളിച്ചാൽ പോലും ആരുമോടി വരാനില്ലാത്ത ഈ ഗ്രാമത്തിൽ നിന്നും മാറാൻ പറഞ്ഞാൽ ജനിച്ചവീട് , നാടെന്നും പറഞ്ഞു ജയേട്ടൻ സമ്മതിക്കുകയുമില്ല . ഇത്ര സ്ഥലം ഉളളതിനാൽ ആരെങ്കിലും പണിക്കാർ മിക്കവാറും ദിവസങ്ങളില്‍ ഉണ്ടാകും . ഇത്രയും നാളിനിടയിൽ അയാളെ ഇതുവരെ കണ്ടിട്ടേയില്ലല്ലോ . ജയേട്ടൻ എന്ത് വിശ്വസിച്ചാണ് അയാളെ പണിയേൽപ്പിച്ചത് !! "" കൊച്ചെ ... കൊച്ചെ.... പൂയ്യ് "' "'ഏഹ് ..''' ചിന്തയിലായിരുന്ന സിന്ധു വീണ്ടും ഞെട്ടി പിന്നോക്കം മലന്നു "'എന്നാ ..എന്നാ വേണം ."' നേരെ പുറകിലേക്ക് വന്ന അയാളോട് സിന്ധു തട്ടിക്കയറി "' ചായക്കട അടച്ചിട്ടെക്കുവാ ചില്ലറ മാറാൻ ചെന്നപ്പോ ..."' "' ബാക്കി വേണ്ടന്ന് നിങ്ങളോട് പറഞ്ഞില്ലേ ഞാൻ ""' "' കൊച്ചിത് വെച്ചോ ..അടുത്ത പണിക്ക് കൂട്ടിത്തന്നാൽ മതി "' അയാൾ അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് ഗ്രില്ലിനിടയിലൂടെ നീട്ടിയപ്പോൾ സിന്ധു പിന്നോക്കം മാറി ഭിത്തിയിലേക്ക് ചാരി നിന്നു , "' പേടിക്കുവൊന്നും വേണ്ട "' ഗ്രില്ലിനിടയിൽ കൂടി കയ്യിട്ടപ്പോൾ സിന്ധു ഭയന്ന് പിന്നോക്കം മാറിയതിനാൽ ആവും അയാൾ പൈസ വീണ്ടും ഷർട്ടിന്റെ കൈമടക്കിൽ തിരുകി . "" അതേയ് ... ഒരു കാര്യം കൂടി ചോദിച്ചോട്ടെ ... ഇച്ചിരി ചോറ് തരാമോ .. ആ ചായക്കട അടച്ചേക്കുവാ .അങ്ങേരുടെ ആരോ മരിച്ചെന്ന് .ഇവിടെ അടുത്ത് വേറെ കടയൊന്നുമില്ലല്ലോ , അതുകൊണ്ടാ .''''' ചോറിരിപ്പുണ്ട് , കറിയും ..പക്ഷെ ...!!! "'' കൊച്ച് പേടിക്കണ്ട ... ഞാനങ്ങു മാറി നിന്നേക്കാം ....ചോറിങ്ങോട്ട് വെച്ചേക്ക് ..."' സിന്ധുവിന്റെ മുഖത്തെ ആലോചനാഭാവം കണ്ടാവും അയാൾ പറഞ്ഞിട്ട് അൽപം മാറി നിന്നു പ്ളേറ്റും ഗ്ലാസിലെ വെള്ളവും കൊണ്ടയാൾ പുറത്തെ അലക്ക് കല്ലിലിരുന്ന് സ്വാദോടെ ആഹാരം കഴിക്കുന്നതവൾ തുണി വിരിച്ചിടുന്നതിനിടെ നോക്കിക്കണ്ടു . ഒരിക്കൽ പോലും അയാൾ കഴിക്കുന്നതിൽ അല്ലാതെ മറ്റൊന്നിലും ശ്രദ്ധിക്കാത്തത് അവളെ അത്ഭുതപ്പെടുത്തി . "'വീടെവിടെയാ ... ഇതിനു മുൻപെങ്ങും കണ്ടിട്ടില്ലല്ലോ "' """ അങ്ങനെ നാടൊന്നുമില്ല. പണി കിട്ടുന്നിടത്ത് താമസിക്കും ."' "'അച്ഛനുമമ്മയും ...ഭാര്യ കുഞ്ഞുങ്ങൾ ? ''' സിന്ധു അയാളെ നോക്കി. ചോറിൽ തന്നെയാണ് ഇപ്പോഴും അയാളുടെ ശ്രദ്ധ. "' അച്ഛനും അമ്മയും ....അറിയില്ല... പിന്നെ...ഭാര്യ ..എന്നെപോലെയുള്ളവർക്ക് ഒരു നേരത്തെ ആഹാരം കിട്ടിയാലത് ഭാഗ്യം ""'' "' ഇവിടെയാരേലുമുണ്ടോ ?'''' "' ഇല്ല ... ഇവിടുന്നും ഞാൻ പോകും ..അല്ലേൽ ആരേലും ഓടിക്കും . ഇപ്പ കൊച്ചു പേടിച്ചത് പോലെ എല്ലാവരും എന്നെ പേടിക്കുന്നു . ഇവിടെയെന്തെലും മോഷണമോ കൊലപാതകമോ കണ്ടാൽ എന്നെ ആദ്യം പിടിക്കും . ഞാൻ കക്കാറും മോഷ്ടിക്കാറുമില്ല . ജീവൻ നിലനിർത്താനുള്ള ആഹാരത്തിനാ പണിയെടുക്കുന്നെ ..അതിനുള്ള കാശ് മതിയെനിക്ക് ..നല്ല രുചിയാരുന്നു കേട്ടോ "'' വിരൽ നക്കിത്തുടച്ചിട്ടു , കിണറിനു ചുവട്ടിലെ ബക്കറ്റിൽ നിന്ന് കയ്യും മുഖവും പ്ളേറ്റും കഴുകി വാതിൽക്കൽ കൊണ്ട് വെച്ചിട്ട് അയാൾ ഒന്നും മിണ്ടാതെ നടന്നകന്നു . '' സുകുവേട്ടന്റെ ചായക്കടയിലാ സിന്ധു അയാള് കിടപ്പ് . കുറച്ചു നാളായി അയാളവിടെയുണ്ട് . പുറത്തു കിടക്കുന്ന ബെഞ്ചിലായിരുന്നു ആദ്യം കിടത്തം . സ്ഥിരം ആഹാരം കഴിക്കുന്ന ആളെന്ന നിലയിൽ , മഴ പെയ്‍തപ്പോൾ സുകുവേട്ടനാ അകത്ത് കയറി കിടന്നോളാൻ പറഞ്ഞെ . അയാളതിനു പകരമായി വിറക് കീറിക്കൊടുക്കും . വെളുപ്പിനെ ചായക്കട തുറക്കുമ്പോൾ എണീറ്റ് പോകും . പാടത്തോ പറമ്പിലോ എന്നു വേണ്ട കിട്ടുന്ന പണിക്കെല്ലാം പോകും. അയാളെകൊണ്ട് പ്രത്യേകിച്ചൊരു ശല്യവുമില്ല ..ചില ദിവസങ്ങളിൽ പണി കാണും .ഇപ്പൊ കുറച്ചായി അയാൾക്ക് പണിയൊന്നുമില്ല സാറെ ,എന്തേലും ഉണ്ടേൽ കൊടുക്കെന്ന് സുകുവേട്ടൻ പറഞ്ഞപ്പോഴാ ഞാൻ പണിക്ക് വിളിച്ചേ "" "'ഉം "' സിന്ധു വൈകിട്ട് അയാളെക്കുറിച്ചു ചോദിച്ചപ്പോൾ ജയൻ പറഞ്ഞ മറുപടി കേട്ട് വെറുതെ മൂളി . "'ഞാനല്ല സാറെ ..ഞാനല്ലന്ന് പറഞ്ഞില്ലേ സാറെ ..."'' കുറച്ചു ദിവസം കഴിഞ്ഞ് ഒരു നാൾ കുഞ്ഞിനെ ഹോസ്പിറ്റലിൽ കാണിച്ചിട്ട് ബസിറങ്ങിയ സിന്ധു കവലയിലെ ആൾക്കൂട്ടവും ബഹളവും കേട്ട് അങ്ങോട്ട് നോക്കി .ചായക്കടയിൽ നിന്ന് പുറത്തേക്ക് ഒരു പോലീസുകാരൻ ഷർട്ടിന്റെ കോളറിൽ പിടിച്ചു അല്പം മാറ്റിയിട്ടിരിക്കുന്ന പോലീസ്‌ ജീപ്പിനരികിലേക്ക് കൊണ്ട് വരുന്ന ആളെ കണ്ട് സിന്ധു നിശ്ചലയായി നിന്നു . അയാൾ !!! "'ഞാനല്ല സാറെ ...ഞാനല്ല മോഷ്ടിച്ചെ ..ദേയീ ചായക്കടക്കാരനോട് ചോദിക്ക് ഇത്രേം നാളും ഇവിടെ കിടന്നിട്ട് ഞാൻ വല്ല പ്രശ്‌നവും ഉണ്ടാക്കിയോന്ന് ?'' "'എന്താടാ നിന്റെ പേര് ? എവിടെയാടാ നിന്റെ നാട് "' ജീപ്പില്‍ നിന്നിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ അയാളെ ചുഴിഞ്ഞു നോക്കി. "'നാടും വീടുമൊന്നുമില്ല സാറേ .. ഞാൻ ആരുമില്ലാത്തവനാ . ഇവിടെ പണിക്ക് വന്നതാ "' "" കൊറേ നാളായിട്ടറിയാം സാറേ.. കുഴപ്പക്കാരൻ ഒന്നുമല്ല"" ചായക്കടക്കാരൻ ജീപ്പിനരികിൽ ഭവ്യതയോടെ നിന്നു. "" താനേതാ ? താനിയാളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ?''' ചോദ്യം കേട്ടപ്പോൾ ചായക്കടക്കാരൻ തലയിൽ ചൊറിഞ്ഞുകൊണ്ട് പിൻവലിഞ്ഞു. "' നിന്റെ ഐഡി വല്ലതുമുണ്ടോ ? ആധാർ കാർഡ് , റേഷൻ കാർഡ് ?''' ചയക്കടക്കാരൻ പറഞ്ഞത് കൊണ്ടാവാം പോലീസ് ഉദ്യോഗസ്ഥൻ ഒന്ന് മയപ്പെട്ടു. "'ഇല്ല സാറെ ..വീടും കുടീമൊന്നുമില്ലാത്ത എനിക്കാരാ ഇതൊക്കെ തരാൻ? ..അല്ലേലും ഇതൊക്കെ എനിക്കെന്തിനാ? ജീവൻ നിലനിർത്താനുള്ള ആഹാരം കഴിക്കണം. അതിനുള്ളത് പണിയെടുത്തുണ്ടാക്കും."" "'' തനിക്കറിയാവുന്ന വല്ല രാഷ്ട്രീയക്കാരോ വല്ലൊമുണ്ടോ ? താനേത് ജാതിയാ? ക്രിസ്ത്യനോ ഹിന്ദുവോ അതോ മുസ്ലിമോ ?''' ""' എനിക്കറിയില്ല സാറെ ... ഓർമ വെച്ചപ്പോൾ തെരുവിലാ ..ആരുമെന്നോട് ഏത് ജാതിയാന്ന് പറഞ്ഞു തന്നില്ല . എനിക്ക് വോട്ടില്ലാത്തത് കൊണ്ട് ഒരു രാഷ്ട്രീയക്കാരനും എന്റടുത്തേക്ക് വന്നില്ല . വീടും പണവും ഇല്ലാത്തത് കൊണ്ട് ഒരു മതനേതാക്കളും എന്നെ അറിഞ്ഞില്ല ."'' '' ഒരു പുണ്ണാക്കുമില്ലാതെ പ്രസംഗിക്കുന്നോടാ നാ %^%^^ മോനെ ....കേറടാ ജീപ്പിൽ "'' പുറകിൽ നിന്നൊരു പോലീസുകാരൻ അയാളെ ജീപ്പിനുള്ളിലേക്ക് തള്ളി . "''അതെ സാറെ ..സാറിപ്പോൾ പറഞ്ഞ നായ്ക്കൾക്കും ഈ ഭൂമിയിലിടമുണ്ട്. അപ്പനുമമ്മയും ആരെന്നറിയാതെ ജനിച്ചെന്ന പേരിൽ ഞാൻ ജയിലിൽ കിടക്കണമല്ലേ ....ഇവിടെ ജീവിക്കണേൽ ഏതേലും രാഷ്ട്രീയം വേണം .. ഏതേലും മതം വേണം . വീടും കുടിയുമില്ലാതെ എന്നെ പോലെയുള്ളവരുടെ കണ്ണീര് കാണുന്നത് ഏത് ദൈവമാണെന്ന് പറ സാറേ ഞാൻ അതിൽ വിശ്വസിക്കാം .. എനിക്കൊരു കിടപ്പാടം തന്ന് സാറീ പറയുന്ന കാർഡുകളൊക്കെ തരുന്നേൽ ആ രാഷ്ട്രീയത്തിലും വിശ്വസിക്കാം . "' "'ഭാ ...%^ നിർത്തടാ നിന്റെ കോപ്പിലെ പ്രസംഗം..."'' "'സാറെ ..അടിക്കരുത് സാറെ ..അതെന്റെ ചേട്ടനാ .. കുഞ്ഞിലേ കാണാണാതായ ചേട്ടൻ .""' പോലീസുകാർ അയാളെ മർദ്ധിക്കുന്നത് കണ്ട സിന്ധു താൻപോലുമറിയാത്ത ഏതോ വികാരത്താൽ മുന്നിലെ സീറ്റിലേക്ക് കയറുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മുന്നിലെത്തി . ""' ചേട്ടനോ ... നിന്റെയോ ?''' വെളുത്ത നിറമുള്ള സിന്ധുവിനെ അടിമുടിയൊന്ന് നോക്കിയിട്ട് പോലീസ് ഉദ്യോഗസ്ഥൻ അയാളെയും തിരിഞ്ഞു നോക്കി "'അതെ സാറെ .. ചേട്ടന്റെ നെഞ്ചിലൊരു വലിയ വെളുത്തൊരു മറുകുണ്ടെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് . ഒന്ന് നോക്കിക്കെ സാറെ "'' അന്നയാൾ പണിയെടുത്ത കാശിനായി വന്നപ്പോൾ കണ്ട മറുകായിരുന്നു സിന്ധുവിന്റെ മനസ്സിൽ . "'നെഞ്ചിൽ മറുകോ ...."'' പുറകിൽ അയാൾക്കൊപ്പം ഇരുന്ന പൊലീസുകാരൻ ചോദിച്ചപ്പോൾ സിന്ധു ഓടി പുറകിലെത്തി. "'അതെ സാറെ ...ഒന്ന് നോക്ക് സാറെ ..ചേട്ടനെ കൊണ്ടുപോകരുത് സാറെ ..."'' ""'എന്റെ നെഞ്ചിൽ മറുകൊന്നുമില്ല സാറെ ..അവർക്ക് ആള് മാറിയതാ ഞാൻ അനാഥനാ . എന്നെ നിങ്ങള് കൊണ്ടോക്കോ "'' "'വേണ്ട കൊച്ചേ ..എന്നെ സഹായിക്കാനാണ് നിങ്ങളിത് പറഞ്ഞെന്നറിയാം .പക്ഷെ അവരത് തെറ്റായ ചിന്തയിലെ എടുക്കൂ. .എന്നെ സപ്പോർട്ട് ചെയ്ത് കൊച്ചിനോട് ചീത്തപ്പേരാവണ്ട . ഈ ലോകത്ത് നാൽക്കാലികൾക്കുള്ള സംരക്ഷണം പോലും ഇരുകാലികൾക്കില്ല .അടുത്ത ജന്മത്തിൽ എങ്കിലും ഒരു നായയായോ നരിയായോ ജനിച്ചാൽ മതിയാരുന്നു"' കൈ മടക്കിൽ നിന്നെന്തോ എടുത്തു സിന്ധുവിന്റെ കൈയിലേക്ക് ചരുട്ടി വെച്ചിട്ടയാൾ പറഞ്ഞപ്പോഴേക്കും ജീപ്പെടുത്തിരുന്നു . കണ്ണിലൂറിയ ജലകണങ്ങളാൽ പോലീസ് ജീപ്പ് കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോൾ അവളുടെ കയ്യിൽ അയാൾ ചുരുട്ടിയേൽപ്പിച്ച , അന്നത്തെ പണിക്കൂലിയുടെ ബാക്കി കറൻസിയിൽ ഗാന്ധിജിയുടെ ചിരിക്കുന്ന മുഖമുണ്ടായിരുന്നു. 📝സെബിന്‍ ബോസ് #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - ShareChat
''എന്റെ ദേവീ ... ഞാൻ ചാകാൻ പോകുവാ ...അങ്ങേരിത് അറിയുമ്പോ എന്നാരിക്കും പുകില് ..എന്റെ കർത്താവെ . .മനോജേ ..വേണ്ടടാ ... ഇനി അടിച്ചാലവൾ ചത്തുപോകും '' മുറ്റത്തു നിന്ന് ഉമ്മറത്തേക്ക് കാലെടുത്തുവെച്ചപ്പോൾ അകത്തുനിന്നും കേട്ട ആക്രോശവും നിലവിലയും തേങ്ങലുകളും ശിവന്റെ നെഞ്ചിലൊരാന്തൽ തെളിച്ചു . വാതിലിൽ കൊട്ടിയതും അകത്തുനിന്ന് അടക്കംപറച്ചിലുകളും തേങ്ങലുകളും മുരളുകളും കേട്ടു , ക്രമേണ അത് നിശ്ചലമായി . ''ശാരദെ ..'' വാതിലിൽ കൊട്ടി വിളിച്ചപ്പോൾ തന്നെ വാതിൽ തുറന്ന ശാരദയുടെ മുഖം കണ്ടതും ശിവൻ മുഖത്ത് സ്വാഭാവികമായ ഭാവം നിലനിർത്താൻ ശ്രമിച്ചുകൊണ്ട് അകത്തേക്ക് കയറി . '' കുഞ്ഞോളെ ...എന്നാ ഉണ്ടെടി വിശേഷം ..എത്ര ദിവസമുണ്ട് അവധി ?'' കയ്യിൽ കരുതിയ എത്താക്കപ്പവും പരിപ്പുവടയും നീട്ടിക്കൊണ്ടു ചോദിച്ചപ്പോൾ മായ പൊട്ടിക്കരഞ്ഞുകൊണ്ട്‌ മുറിയിലേക്കോടി . ശിവൻ തിരിഞ്ഞു നോക്കിയപ്പോൾ മകൻ മനോജ് വിളറിയ മുഖമോടെ നിൽപ്പുണ്ട് . '' അവള് ..അവള് നശിച്ചു അച്ഛാ ....ആക്സിഡന്റ് പറ്റി ആശൂത്രീലായതല്ല . അവളാത്മഹത്യക്ക് ശ്രമിച്ചതാ . ഏതോ ഒരു പയ്യൻ അവളെ ... '' ശാരദ വിമ്മിക്കരഞ്ഞുകൊണ്ടു ഭിത്തിയിലൂടെ ഉരഞ്ഞയാളുടെ കാൽക്കൽ വീണപ്പോൾ ശിവന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞു . കണ്ണുകൾ പുറംകൈ കൊണ്ട് ആരുമറിയാതെ തുടച്ചിട്ടയാൾ മകനെ തിരിഞ്ഞു നോക്കി . മനോജ് അച്ഛന്റെ നോട്ടം കണ്ടു പതിയെ തന്റെ മുറിയിലേക്ക് കയറി . '' നീ ചോറ് വിളമ്പ് ..ഞാനൊന്ന് കുളിക്കട്ടെ '' യാതൊന്നും സംഭവിച്ചിട്ടില്ലാത്ത പോലെ എന്നത്തേയും പോലെ മുറിയിലേക്ക് കയറിയ ഭർത്താവിനെ കണ്ണ് തുറപ്പിച്ചു ശാരദ നോക്കി നിൽക്കെ ശിവൻ തോർത്തുമെടുത്തു വെളിയിലേക്കിറങ്ങി . എന്തുചെയ്യണമെന്നറിയാതെ അതെ നിലയിൽ നിന്ന ശാരദയെ മനോജിന്റെ ശബ്ദമാണുയർത്തിയത് '' ചോറ് ചൂടാക്കമ്മേ ... അച്ഛനിപ്പോ വരും '' മനോജിന്റെ സ്വരത്തിൽ എന്തെന്നില്ലാത്ത വേവലാതിയുണ്ടായിരുന്നു . കാരണം നിശ്ശബ്ദനായ അച്ഛനെയായിരുന്നു അവനേറെ ഭയപ്പെട്ടത് . അമ്മ എത്രയടിച്ചാലും അവന് നോവില്ലായിരുന്നു , എന്നാൽ അച്ഛന്റെ ഒരു നോട്ടം കൊണ്ടവൻ തെറ്റുകൾ തിരുത്തിയിരുന്നു . മനോജ് മാത്രമല്ല മായയും ഭയന്നിരുന്നത് അച്ഛന്റെ സൂക്ഷമതയോടെയുള്ള ആ നോട്ടത്തെയും നിശ്ശബ്ദതയെയയുമാണ് . കാരണം അത് കഴിഞ്ഞുവരുന്ന അച്ഛന്റെ മൂർച്ചയേറിയ അനുഭവങ്ങളടങ്ങിയ സംസാരങ്ങൾ നെഞ്ചിൽ മുറിവേൽപ്പിച്ചിരുന്നു പലപ്പോഴും . പുറത്തച്ഛന്റെ ശബ്ദം കേൾക്കാതായപ്പോൾ മായ ജീവനൊടുക്കാനുള്ള ചിന്തയിലായിരുന്നു . '' മായെ ... വാതിൽ തുറക്ക് ... അച്ഛനിപ്പോ വരും '' അതറിഞ്ഞെന്നോണം മനോജ് വാതിലിൽ മുട്ടിയതും അടുത്ത നിമിഷം തന്നെ മായ വാതിൽ തുറന്നു പുറത്തിറങ്ങി വീർത്തുകെട്ടി ഖനീഭവിക്കുന്ന മുഖത്തോടെയാണെങ്കിലും ഇടക്കൊഴുകിയിറങ്ങുന്ന കണ്ണീർതുള്ളികളെ കൈത്തണ്ട കൊണ്ട് തുടച്ച് മായ അടുക്കളയിൽ അമ്മ ചൂടാക്കി വെച്ച ചോറും കറികളുമൊന്നായി ഊണുമേശയിൽ നിരത്തി . കുളിച്ചു തോർത്തുമുടുത്തുകൊണ്ടു ഇറയത്തേക്ക് കയറിയ അച്ഛന്റെ കയ്യിലേക്ക് മനോജ് കൈലിയും നനയാത്ത തോർത്തും നീട്ടി ഹാളിലേക്ക് മടങ്ങി . എന്നത്തേയും പോലെ ഒരു ദിനം ... പക്ഷെ അകമേ കാർമേഘങ്ങൾ ഉരുണ്ടുകൂടി പെയ്യാറായിരുന്നു . '' പരിപ്പ് വടയുണ്ടെടി പൊതിയിൽ '' മായയുടെ കഞ്ഞിയിലേക്ക് മോരൊഴിച്ചിട്ട് ശിവൻ പറഞ്ഞപ്പോൾ മായക്ക് കരച്ചിലടക്കാനായില്ല . '' ആഹാരത്തിന്റെ മുന്നിൽ ഇരുന്ന് കരയരുതെന്നാ കാർന്നോന്മാർ പറയുന്നേ . അതെന്തുകൊണ്ടാണെന്നറിയില്ല . എന്നാലും ഒരു നേരത്തെ അന്നം കിട്ടാത്ത എത്രയോ പേര് ഈ ലോകത്തുണ്ട് . അവരെയോർക്കുമ്പോൾ നമുക്ക് കിട്ടിയ ആഹാരത്തിന് ദൈവത്തിന് നന്ദി പറയുകയാണ് വേണ്ടത് . സന്തോഷത്തോടെ വേണം ആഹാരം കഴിക്കാൻ '' മായ ഒന്നും മിണ്ടാതെ പരിപ്പ് വടയും മോരൊഴിച്ച ചൂട് കഞ്ഞിയിലേക്കിട്ടു കഴിക്കാൻ തുടങ്ങി . ചെറുപ്പം മുതലേ അവള്‍ക്കിഷ്ടമാണ് കഞ്ഞിയില്‍ മോരൊഴിച്ചു അല്‍പം അച്ചാറും മൊരിഞ്ഞ പപ്പടവടയും കൂട്ടിക്കഴിക്കുന്നത് . പഴങ്കഞ്ഞി ആയാല്‍ കൂടുതലിഷ്ടം . അതുകൊണ്ട് തന്നെ അവള്‍ക്കായി പപ്പടവടയും കൊണ്ടായിരിക്കും ശിവന്‍ എന്നും തന്നെ വരാറ് . മനോജിനുള്ളതും , ശാരദക്കേറെ ഇഷ്ടമുള്ള പഴപൊരിയും വൈകിട്ട് വരുമ്പോൾ ശിവന്റെ കയ്യിലുണ്ടാകും . മനോജ്‌ പഠിക്കാൻ ആവറേജ് ആണ് . ഡിഗ്രി ഒരു വിധത്തിൽ പാസായി ഇപ്പോൾ ഒരു വാഹന ഷോറൂമിൽ സെയിൽസിൽ വർക്ക് ചെയ്യുന്നുണ്ട് . മായ പ്ലസ് ടൂ കഴിഞ്ഞപ്പോൾ നേഴ്‌സിംഗിന് കേരളത്തിലെ പല കോളേജുകളിലും അപ്ലൈ ചെയ്‌തെങ്കിലും കിട്ടിയില്ല . ഏഴു ലക്ഷത്തോളം രൂപയാകും പഠിച്ചിറങ്ങുമ്പോൾ എന്നത് കൊണ്ട് അകെ വിഷമത്തിൽ ഇരിക്കുമ്പോഴായിരുന്നു ശിവന്റെ മുതലാളിയുടെ കൂട്ടുകാരൻ വഴി ബാംഗ്ലൂരിൽ സീറ്റ് ലഭിക്കുന്നത് . കഴിഞ്ഞ ദിവസം അവൾക്കൊരു ആക്സിഡന്റ് ഉണ്ടായി കുഴപ്പമില്ല , ആരേലും വന്നാൽ വീട്ടിലേക്ക് വിടാമെന്ന് വിളിച്ചറിയിച്ചപ്പോൾ കുട്ടൻ അനിയത്തിയെ കൂട്ടാനായി ബാംഗ്ലൂരിലേക്ക് പോയതാണ് ശിവൻ ഹൌസ് ബോട്ട് ഡ്രൈവറാണ് . സീസണിൽ കിട്ടുന്ന തുക എല്ലാറ്റിനും തികയില്ലാത്തത് കൊണ്ട് ബുക്കിംഗ് ഇല്ലാത്തപ്പോൾ കിട്ടുന്ന പണിക്ക് പോകും . മനോജിനും ചെറിയ വരുമാനം ആയപ്പോഴാണ് തെല്ലൊരാശ്വാസമായത് . കയർ ഫാക്ടറിയിൽ ജോലിയുണ്ടായിരുന്ന ശാരദ ശാരീരികപ്രശ്നനങ്ങളാൽ ജോലി വേണ്ടാന്ന് വെച്ചിരുന്നു . '' മക്കളെ .... '' ഊണ് കഴിഞ്ഞ് അവസാന പാത്രവും കഴുകി വെക്കുമ്പോഴാണ് ശിവന്റെ വിളി മായയുടെ ഉള്ളിൽ നിന്നൊരാന്തലുണ്ടായി . ശാരദ കണ്ണ് നിറച്ചുകൊണ്ട് മകളെ നോക്കി . മനോജ് തന്റെ മുറിയിൽ നിന്നൊരു നിമിഷം കൊണ്ട് ഉമ്മറത്തെ അരപ്രേസിൽ ഇരിപ്പുറപ്പിച്ചിരുന്നു .ഊണ് കഴിഞ്ഞ് അരപ്രേസിൽ എല്ലാവരോടുമൊത്തിരിക്കുമ്പോഴാണ് ശിവൻ എല്ലായ്‌പ്പോഴും മനസ് തുറക്കാറുള്ളത് .. മക്കളുമങ്ങനെ തന്നെ . എത്രവലിയ പ്രശ്നങ്ങൾ ആണെങ്കിലും ഉറങ്ങാനായി എഴുന്നെറ്റവിടെ നിന്നും പോകുമ്പോൾ അപ്പൂപ്പൻ താടി പോലെ ഭാരമില്ലാത്ത മനസായിരിക്കും അച്ഛനോടൊപ്പമുള്ള സംസാരത്തിനൊടുവിലവർക്ക് . . '' ചോക്കലേറ്റാ .. ഇറ്റലിക്കാരായിരുന്നു ഇന്ന് ഗസ്റ്റ് '' അമ്മയും മകളും കൂടെ അരപ്രേസിൽ വന്നിരുന്നപ്പോൾ ശിവൻ വിദേശ നിർമിത മിട്ടായി അവർക്ക് നേരെ നീട്ടി . അത് വാങ്ങി കവർ പൊട്ടിച്ചു വായിലിട്ടെങ്കിലും മധുരത്തിനേക്കാൾ അവർക്ക് എന്തോ ചവർപ്പ് കലർന്നൊരു രുചിയായിരുന്നു അനുഭവപ്പെട്ടത് . '' പണ്ടൊരു രാത്രിയിൽ നല്ല മഴയുണ്ടായിരുന്നു . കായലിൽ നിന്ന് കടലിലേക്ക് കയറിയില്ലങ്കിലും അടുത്തായാണ് ബോട്ട് നങ്കൂരമിട്ടത് . ജെർമ്മനീന്നുള്ള ഗസ്റ്റ് ആയിരുന്നു . ഞാൻ ശെരിക്കുമോർക്കുന്നുണ്ട് . സാധാരണ രാത്രി സ്റ്റേ ആണേൽ ഞാനും ജോമോനുമൊക്കെ തിരിച്ചുപോരും . അന്ന് നല്ല മഴയും വേലിയേറ്റ സാധ്യതയും കണ്ടു രാത്രി പോരണ്ടാന്ന് തീരുമാനിച്ചു . ഗസ്റ്റിനും ചെറിയ പേടി . അന്നേരമാ കുഞ്ഞേട്ടൻ നിന്റമ്മേനെ ആശൂത്രീൽ ആക്കീന്ന് പറഞ്ഞു വിളിക്കുന്നെ . കുട്ടൻ അവരുടെ കൂടെ ആശൂത്രീലുണ്ട് . എനിക്ക് പോരാനും പോരാതിരിക്കാനും വയ്യ . എന്റെ ടെൻഷൻ അറിഞ്ഞോണ്ടാണോ എന്തോ ഗസ്റ്റ് ചോദിച്ചു എന്താ കാര്യമെന്ന് . കാര്യം പറഞ്ഞപ്പോൾ തനിച്ചു പോകണ്ട ബോട്ട് മടക്കിക്കോളാൻ പറഞ്ഞു . ജെട്ടിക്കടുത്ത് വല്ലോം ഇട്ടാൽ മതിയെന്ന് . ''' ''എനിക്കുണ്ടായ സന്തോഷം . ഞാൻ ആശൂത്രീൽ എത്തുമ്പോ നീയുണ്ടായി കഴിഞ്ഞിരുന്നു . എനിക്ക് കയ്യിൽ മേടിക്കാൻ കഴിഞ്ഞില്ല . കുഞ്ഞേട്ടന്റെ അമ്മ കുട്ടനെ മടിയിലിരുത്തി അവന്റെ കയ്യിലേക്ക് കുഞ്ഞോളെ .. നിന്നെ കൊടുത്തു . '' മായ ഉണ്ടായ ആ ദിവസം മനസിലോർത്തെടുത്തുകൊണ്ട് ശിവൻ സംസാരിച്ചു തുടങ്ങിയപ്പോൾ ശാരദക്ക് കണ്ണീരടക്കിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല . മനോജ് ഒലിച്ചിറങ്ങിയ ഈറ തുടച്ചിട്ട് അച്ഛനെ നിർന്നിമേഷനായി നോക്കിയിരുന്നു . മായയുടെ വായിലൂടെയും കണ്ണിലൂടെയും ഈറ ഒഴുകി തുണി നനച്ചിരുന്നു .വായടക്കാൻ പോലുമാവാതെ ശ്വാസം കിട്ടാതെ അവൾ വേവലാതിപ്പെട്ടപ്പോൾ മനോജ് അവളെ നെഞ്ചിലേക്ക് ചായ്ച്ചു മുടിയിലൂടെ കയ്യോടിച്ചു . '' അന്ന് മുതൽ ഞങ്ങളും ദേ ഇവനും നിന്നെ ജീവനെ പോലാ കൊണ്ട് നടക്കുന്നെ ... ആ നീയാണ് ''' ശിവൻ ഒന്ന് നിർത്തി മായയെ നോക്കി . അവൾ ആർത്തലച്ചു കൊണ്ട് മനോജിന്റെ തോളിൽ മുഖമമർത്തി കരഞ്ഞു . '' ഇങ്ങു നോക്ക് ... '' പൊടുന്നനെ മായ കരച്ചിലൊരുവിധം അടക്കി അച്ഛനെ നോക്കി . അച്ഛൻ അധികം അടിച്ചിട്ടില്ല ., നോട്ടം കൊണ്ട് തെറ്റിനെ തിരുത്തുന്ന അച്ഛന്‍ ഒരിക്കല്‍ കയ്യോങ്ങിയത് വാശിപിടിച്ചു കരഞ്ഞതിനാണ് . ആവശ്യങ്ങൾ പറയാം ..അതിന് വാശിപിടിക്കണ്ട കാര്യമില്ല .. മുഖമൊന്ന് ചുളിക്കാതെ മുഖത്ത് വിരോധമോ പരിഭ്രാന്തിയോ സങ്കടമോ ഭാവിക്കാതെ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ മുഖത്ത് നോക്കി സംസാരിക്കണം എന്നായിരുന്നു അച്ഛൻ പഠിപ്പിച്ചിരുന്നത് . ''' അച്ഛൻ പത്താം ക്‌ളാസ് വരെയേ പഠിച്ചിട്ടുള്ളൂ . ആഴമുള്ള കായലും കടലുമാണ് കരയേക്കാൾ കൂടുതൽ അച്ഛന്റെ ലോകം . പക്ഷെ ലോകത്തിന്റെ നാനാദിക്കുകളിൽ വരുന്നഎന്റെ ഗസ്റ്റുകളിൽ നിന്നെനിക്ക് കിട്ടിയ കുറെ അറിവുകളുണ്ട് . അറിവുകൾ അല്ല ..ഈ ലോകത്ത് ഉള്ള പല തരം ആളുകളുടെ സ്വഭാവങ്ങൾ വികാരങ്ങൾ . .''' '' ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്ത്രീപുരുഷ ബന്ധങ്ങൾക്ക് അത്ര വിലയൊന്നുമില്ലങ്കിലും നമ്മുടെ ഭാരതത്തിൽ സ്ത്രീയുടെ ചാരിത്ര്യത്തിനു വളരെ പ്രാധാന്യമുണ്ട് . '' മായ ശ്വാസമടക്കി അച്ഛനെ നോക്കി . ശാരദയും മനോജും ഒട്ടൊരു ഭയത്തോടെ അയാളെയും മായയെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു . ''എന്നാൽ അതിലും വലുത് ഒന്നുണ്ട് ... നിങ്ങളെക്കാൾ ഉപരി ഞങ്ങൾ മാതാപിതാക്കൾക്ക് ആകുമത് വലുത് ''' '' നിന്റെ ... നിന്നെപ്പോലുള്ള മക്കളുടെ ജീവൻ '' ശിവന്റെ കണ്ഠം ഇടറി '' ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കാനായിരുന്നെങ്കിൽ അമ്മേടേ ഉദരത്തിൽ നിന്ന് പുറത്തേക്ക് വരുന്ന പിഞ്ചുമുഖം കാണാൻ പത്തുമാസം കാത്തിരുന്നതെന്തിനായിരുന്നു ? പിച്ചവെക്കുമ്പോൾ കാലിടറാതെ ചാടി പിടിച്ചിരുന്നത്, കിന്നരിപ്പല്ല് മുളയ്ക്കുന്നത് കാണാൻ ..അതുകൊണ്ടൊരു കടിയുമ്മ കിട്ടാൻ കൊതിച്ചത് .. അരയിൽ പലഹാരപ്പൊതിയും കൊണ്ട് ഞങ്ങൾ എന്തിനാ വീട്ടിലേക്ക് വന്നിരുന്നത് ?'' ''നിങ്ങളുടെ സന്തോഷം കാണാൻ .. നിങ്ങടെ സ്നേഹം അനുഭവിക്കാൻ അല്ലെ ... ആ സ്നേഹവും ലാളനയും ഒരു നിമിഷം കൊണ്ട് നീ മടക്കി തരാൻ നോക്കി ... നിന്റെ ജീവിതം അവസാനിപ്പിച്ച് കൊണ്ട് ..അല്ലെ ..'' ''അച്ഛാ ... '' മായയുടെ ശബ്ദം പുറത്തേക്ക് വന്നില്ല . തന്നെ ഒരാൾ നശിപ്പിച്ചതോ ഒന്നും ആ അച്ഛന് വിഷയം അല്ലായെന്നവൾക്ക് തോന്നി പകരം താൻ ജീവനോടുക്കാൻ ശ്രമിച്ചതായിരുന്നു അച്ഛനെ വേദനിപ്പിച്ചതെന്നറിഞ്ഞപ്പോഴാണ് അവളാകെ തകർന്നു പോയത് '' കുട്ടാ ... നീയെന്തിനാണവളെ തല്ലിയത് ? അതാണോ ഒരു ചേട്ടന്റെ കർത്തവ്യം എന്ന് നീ പഠിച്ചിട്ടുള്ളത് . നിനക്കെന്തവകാശമാണ് തല്ലാനും കൊല്ലാനുമുള്ളത് ? നീ തല്ലിക്കൊല്ലുന്നതും അവൾ ആത്മഹത്യ ചെയ്യുന്നതുംതമ്മിലെന്ത് വ്യത്യാസമാണുള്ളത് . തല്ലാനും കൊല്ലാനുമല്ല ഞാൻ എന്റെ മക്കളെ വളർത്തിയത് . മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ശാസിക്കാനും നേർവഴിക്ക് നടത്താനും അധികാരമുണ്ട് ..അതിൽ കൂടുതൽ ഒരാളുടെ മേൽ യാതൊരു അവകാശവുമില്ല . ഒരാളുടെ കൂട്ടുകെട്ടും അവരുടെ ജീവിതവുമൊക്കെ അവരവർ തന്നെയാണ് തീരുമാനിക്കേണ്ടത് .അതിനുള്ള സ്വാതന്ത്ര്യവും അവർക്കുണ്ട് . തെറ്റാണെങ്കിൽ തിരുത്താം എന്നല്ലാതെ നമ്മുടെ ആജ്ഞകൾ ആരുടെമേലും അടിച്ചേൽപ്പിക്കാൻ നമുക്കവകാശമില്ല . ഒരു പൗരന്റെ മൗലികാവകാശങ്ങളിൽ പെടുന്നതാണ് ഇതെല്ലാം '' 'നീ നിന്റെ ഫ്രണ്ട് മെറിനുമായി നീ സിനിമക്ക് പോയിട്ടില്ലേ ? ബീച്ചിലും പാർക്കിലും പോയിട്ടില്ലേ ? അതെന്താ പരിശുദ്ധ പ്രണയമാണോ ? മക്കളെ ... ചതി നടക്കും വരെ എല്ലാ പ്രണയവും പരിശുദ്ധമാണ് . അങ്ങനെയാണ് നാം കരുതുന്നത് . '' മായയുടെ ശിരസ്സിലൂടെ തലോടി ആശ്വസിപ്പിച്ചിരുന്ന മനോജിന്റെ കൈകൾ നിശ്ചലമായിരുന്നു . മെറിൻ കൂടെ പഠിച്ചതാണ് . അന്യ മതസ്തരായതിനാൽ ഒരിക്കലും ഇരുവരുടെയും വീട്ടിൽ അനുവദിക്കില്ലായെന്നും പറഞ്ഞുനോക്കാം , എന്നാൽ വീട്ടുകാരെ വെറുപ്പിച്ച് തങ്ങൾക്കൊരു ജീവിതം വേണ്ടാന്നും ഇരുവരും ആലോചിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നു . '' നീയവളെ വഞ്ചിച്ചിട്ടില്ലല്ലോ എന്നായിരിക്കും ഇപ്പോൾ നിന്റെ മനസ്സിൽ '' ''ഇല്ല ..അച്ഛാ ... രണ്ടുപേരുടെയും വീട്ടിൽ അനുവാദം തന്നില്ലെങ്കിൽ വിവാഹം കഴിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട് '' '' ഭ്ഭാ .... ''' ശിവൻ ക്രൂദ്ധനായി കയ്യോങ്ങിക്കൊണ്ട് ചാടിയെണീറ്റു . മായ ഒരുനിമിഷം കൊണ്ട് തന്റെ വിഷമം മറന്ന് ഏട്ടന്റെ മുന്നിൽ അച്ഛന് വിലങ്ങായി നിന്നു അച്ഛനെ ഇത്ര ക്രൂദ്ധനായി ഇതുവരെ കണ്ടിട്ടില്ല '' അങ്ങനെയൊരു അനുവാദം കിട്ടില്ലെന്ന്‌ തോന്നിയെങ്കിൽ നിങ്ങളെന്തിനാണ് പ്രണയിച്ചേ ? നേരമ്പോക്കിനോ ? വീട്ടുകാരുടെ അനുവാദം കിട്ടിയില്ലെങ്കിൽ വിവാഹം കഴിക്കില്ലെന്ന് രണ്ടാളും തീരുമാനിച്ചിട്ടുണ്ട് പോലും !!'' ''അതോടെ എല്ലാം കഴിഞ്ഞോ ? നിങ്ങൾക്ക് വേണ്ടന്ന് വെക്കാനെളുപ്പമാണ് . മനസ്സറിഞ്ഞൊരാളെ സ്നേഹിച്ചാൽ ജീവൻ പോകും വരെ അവരുടെ ഓർമ മനസിൽ നിന്ന് പോകുമെന്ന് കരുതുന്നുണ്ടോ ? പക്ഷെ പിന്നീട് നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നൊരാളെ പൂർണഹൃദയത്തോടെ, സംതൃപ്തിയോടെ സ്നേഹിക്കുമെന്നുറപ്പുണ്ടോ ? . എത്ര വിശാല മനസ്കനായാലും ഒരു താരതമ്യം ഉണ്ടാകും .എല്ലാറ്റിനും വരാൻ പോകുന്ന പങ്കാളിയോടാണ് നിങ്ങൾ ചതി ചെയ്യുന്നത് ..അല്ലാതെ സ്വന്തം മനസിനോടോ ശരീരത്തിനോടോ അല്ല .'' ശിവൻ വീണ്ടും കസേരയിൽ ഇരുന്നപ്പോൾ ശാരദയുടെ ശ്വാസം ഒന്ന് നേരെ വീണു '' പ്രണയം നല്ലതാണ് .. ശരീരം കളങ്കപ്പെട്ടാൽ അയാളെ മാത്രമേ ബാധിക്കൂ .. പക്ഷെ മനസ് കളങ്കപ്പെട്ടാൽ കൂടെയുള്ളവരെ മുഴുവൻ ബാധിക്കും. ഒരാക്സിഡന്റിൽ ശരീരം മുഴുവൻ വൃണപ്പെട്ടാലും അത്യാധുനിക ചികിത്സാസംവിധാനങ്ങൾ ഉള്ള ഇക്കാലത്തു സമയം എടുത്താണെങ്കിലും ശരീരാവയവങ്ങളെ പഴയ നിലയിലെത്തിക്കാനാകും . എന്നാൽ മുറിവേൽക്കുന്നത് മനസിനായാൽ ചികിൽസിക്കാൻ നമ്മളെക്കൊണ്ട് മാത്രമേ സാധിക്കൂ . ഉപദേശങ്ങളും കൗൺസിലിംഗുമൊക്കെ സഹായകമാകുമെങ്കിലും മനസ് പൂർവ്വ സ്ഥിതിയിൽ ആക്കേണ്ടത് നമ്മൾ തന്നെയാണ് .. അതിന് ഫലപ്രദമായ ചികിത്സയില്ല '' ''കുഞ്ഞോളെ ... നീ ചെറുപ്പമാണ് . ലോകം ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല . ലോകത്തെവിടെയും ഇതൊരു അസാധാരണ സംഭവവുമല്ല ഇക്കാലത്ത് . നീ പഠിക്കണം ..ജോലി നേടണം . മറ്റൊരു വിവാഹവും കുഞ്ഞുങ്ങളുമൊക്കെ നിന്റെ തീരുമാനങ്ങളാണ് . കാലം മായ്ക്കാത്ത മുറിവുകളില്ല . ജീവിതം അവസാനിപ്പിക്കാൻ ഒരു നിമിഷം മതി . പക്ഷെ ആ ജീവിതം ഇതുവരെ എത്തിയത് , എത്തിച്ചതെങ്ങെനെയെന്ന് ചിന്തിച്ചാൽ ആരുമതിന് തുനിയില്ല . മക്കളുടെ ചിരിയും കളിയും ലഭിച്ച സ്നേഹവും മുത്തങ്ങളും ഓർത്താൽ ഒരച്ഛനും അമ്മയും എന്ത് കാര്യത്തിനായാലും മക്കളെ ഒരു പരിധിയിൽ കവിഞ്ഞു, മനസ് മുറിവേൽക്കും പോലെ സംസാരിക്കുകയുമില്ല . അത് നിനക്ക് മനസ്സിലാകണമെങ്കിൽ നീയുമൊരു അമ്മയാകണം . '''' '' ഇല്ലച്ഛാ ...എനിക്ക് ജീവിക്കണം .എനിക്ക് നിങ്ങളെയൊക്കെ വിട്ട് പോകാനാവില്ല '' മായ പൊട്ടിക്കരച്ചിലോടെ നെഞ്ചിലേക്ക് വീണപ്പോൾ ശിവൻ അവളെ അരുമയോടെ തലോടി ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ ശാരദ ആനന്ദാശ്രുക്കൾ പൊഴിച്ചു . '' കുട്ടാ ... മാത്യു സാർ അൽപം പുരോഗമനചിന്താഗതിക്കാരനാണ് . നിന്നെ ചെറുപ്പം മുതലേ അറിയാം അദ്ദേഹത്തിന് . നിങ്ങളുടെ സ്നേഹബന്ധമറിഞ്ഞപ്പോൾ എന്നെ വന്നു കണ്ടിരുന്നു . രണ്ടാൾക്കും ഒരു ജോലി ആകട്ടെ എന്ന് ഞങ്ങൾ പറഞ്ഞു തീരുമാനിച്ചതാണ് . ഒരു കാര്യം മാത്രം . അവൾ അന്യമതത്തിൽ പെട്ടവളാണ് . അതുകൊണ്ടു തന്നെ ജീവിത സാഹചര്യങ്ങളും ശീലങ്ങളും ഒക്കെ നമ്മളിൽ നിന്നും മാറ്റമുണ്ടാകും . വിശ്വാസങ്ങളുടെ പേരിൽ നിങ്ങൾ തമ്മിൽ അകൽച്ചയുണ്ടാകരുത് . നിന്റെ വിശ്വാസങ്ങൾ പോലെ തന്നെ മൂല്യമേറിയതാണ് അവളുടേതും . അതുകൊണ്ടു അവളെയും നിങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളെയും മതവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കരുത് . പ്രണയിക്കാം ..അത് സ്വത്ത് സ്വന്തമാക്കാനോ മത- രാഷ്ട്രീയങ്ങളിലേക്ക് ആളെ ചേർക്കാനോ ആവരുത് .. പ്രണയം മനസുകൾ തമ്മിലുള്ള ബന്ധമാകണം '' ഉറങ്ങാനായി കിടന്നപ്പോൾ വാതിൽക്കൽ വന്നു നിന്ന് പറഞ്ഞ അച്ഛന്റെ വാക്കുകൾ കേട്ട് മനോജ് നെഞ്ചിൽ കൈവെച്ചു മുകളിലേക്ക് നോക്കി ... താൻ വിശ്വസിക്കുന്ന ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് . 📝സെബിൻ ബോസ് #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - 008@ ஜிவாவீ9ை com 0< 008@ ஜிவாவீ9ை com 0< - ShareChat
ഭാര്യയെ കാണാനില്ല "ആരാടോ പുറത്ത് നിൽക്കുന്നത്? കുറച്ചു നേരമായല്ലോ എന്താ കാര്യം?" സബ് ഇൻസ്‌പെക്ടർ സജീവ് കോൺസ്റ്റബിൾ റഹിംനോട് ചോദിച്ചു "അയാൾ സാറിനെ കാണാൻ നിൽക്കുകയാണ്. അയാൾക്ക് മുന്നേ വന്നവർ കുറച്ചു പേരുണ്ടല്ലോ അതാണ് ഞാൻ.." സജീവൻ വീണ്ടും ജനാലയിലൂടെ അയാളെ നോക്കി ജീവിതം നഷ്ടമായവന്റെ നിൽപ്.ജീവിതം നഷ്ടമായവന്റെ മുഖത്തിന്‌ ഒരു പ്രത്യേകത ഉണ്ട്. അയാളുടെ മുഖത്ത് ഒരു കരിവാളിപ്പ് ഉണ്ടാകും. കണ്ണുകൾ ചത്ത മീനിന്റെ പോലെ അനങ്ങാതെ തുറന്നിരിക്കും. അയാൾ ഒന്നും കാണുന്നുമില്ല കേൾക്കുന്നുമില്ല. അയാളുടെ നെഞ്ചിൽ ചേർന്ന് ഏകദേശം രണ്ടു വയസ്സുള്ള ഒരു കുട്ടിയുമുണ്ടായിരുന്നു "അയാളെ അകത്തോട്ടു വിളിക്ക് " "അല്ല സാറെ എം എൽ എ പറഞ്ഞിട്ട് വന്ന രണ്ടു പേര് വെയ്റ്റിംഗ് ആണ് " "ആ അവർ വെയിറ്റ് ചെയ്യട്ടെ ഇയാളെ വിളിക്ക്. ഒരു കുഞ്ഞിനെ വെച്ചു നിൽക്കുവല്ലേടോ. പോയി വരാൻ പറ " "ശരി സാർ " റഹിം പോയി അയാളെ കൂട്ടി വന്നു "റഹിം പൊയ്ക്കോ " സജീവൻ പറഞ്ഞു "നിങ്ങൾ ഇരിക്ക് " "വേണ്ട സാറെ നിന്നോളാം " അയാൾ അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു "നിങ്ങൾക്ക് ഒക്കെ ഇരിക്കാനാണ് സുഹൃത്തേ ഈ കസേരകളൊക്കെ ഇരിക്ക് എന്നിട്ട് കാര്യം പറ " അയാൾ മടിച്ചു ഇരുന്നു. അയാളുടെ നെഞ്ചിൽ കിടന്ന് കുട്ടി ഉറങ്ങി പോയിരുന്നു "പറഞ്ഞോളൂ " "എന്റെ ഭാര്യയെ കാണാനില്ല സാറെ " അയാൾ ദയനീയമായി പറഞ്ഞു ദിവസവും എത്ര പരാതികൾ ആണ് ഒരെ രീതിയിൽ ഒരെ കാര്യം. "ഭാര്യയെ കാണാനില്ല "ആ ഒറ്റ വാചകത്തിൽ ജീവിതം തീർന്നു പോകുന്ന പുരുഷജന്മങ്ങൾ. ശേഷിച്ച കാലം അപമാനത്തിന്റെയും വേദനയുടെയും ചവർപ്പ് നീര് കുടിക്കുന്നവർ . "എവിടെയാ പോയത്? എപ്പോഴാ പോയത്?"അയാൾ സാവകാശം ചോദിച്ചു "രണ്ടു ദിവസമായി. ഞാൻ മിനിഞ്ഞാന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ഇല്ലായിരുന്നു.." "എന്നിട്ട് ഇപ്പോഴാണോ പറയുന്നത്?"അയാൾ ശാന്തമായി വീണ്ടും ചോദിച്ചു "അവൾ ഇടക്ക് ഇങ്ങനെ എന്നെ ദേഷ്യം പിടിപ്പിക്കാൻ ഇറങ്ങി പോകും.. എന്തെങ്കിലും പറഞ്ഞാൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂട്ടുകാരുടെ വീട്ടിലേക്കൊക്കെ പൊയ്ക്കളയും. രണ്ടു ദിവസം കഴിഞ്ഞു വരികയും ചെയ്യും " സജീവന് അതിശയം തോന്നി "അങ്ങനെ ഒരു പെണ്ണോ?" "നിങ്ങൾക്ക് എത്ര കുട്ടികൾ ആണ്?" "ഈ കുഞ്ഞ് മാത്രം ഉള്ളു സാറെ " "അവസാനം എന്തിനാ വഴക്കിട്ടത്?" "അത്... അത്..."അയാൾ ഒന്ന് പരുങ്ങി "പറഞ്ഞോളൂ " "എന്റെ കടയിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരനുമായി അവൾ സ്ഥിരം ഫോൺ ചെയ്യുമായിരുന്നു. സുഹൃത്തുക്കളാണ് എന്നാ പറയുന്നത്. എത്ര എന്ന് വെച്ചാ ക്ഷമിക്കുന്നത്? ഈ കൊച്ച് കുഞ്ഞിന് ഭക്ഷണം പോലും കൊടുക്കാതെ മണിക്കൂറുകളോളം ഫോൺ വിളിയാ.. അതിന്റെ പേരിൽ വഴക്കുണ്ടായി.." സജീവന് ഏകദേശം സംഗതികളുടെ കിടപ്പ് പിടികിട്ടി "നിങ്ങളുടെ വീട്ടുകാർ കൂടെയല്ലേ ?" "ഇല്ല സാറെ. .. ഞങ്ങളുടെത് ഒരു ലവ് മാര്യേജ് ആയിരുന്നു.എന്റെ വീട്ടുകാർ പോലുമിതിന്റെ പേരിൽ എന്നെ ഉപേക്ഷിച്ചു കളഞ്ഞു. പക്ഷെ എനിക്ക് അവളെ ജീവനാ.. സാർ അവളെയൊന്ന് കണ്ടു പിടിച്ചു തരണം " "നിങ്ങളുടെ കടയിൽ നിൽക്കുന്ന ചെറുപ്പക്കാരൻ കടയിൽ വരുന്നുണ്ടോ?" "അവനിപ്പോ എന്റെ കടയിൽ ഇല്ല.പക്ഷെ ഞാൻ അന്വേഷിച്ചു അവൻ വീട്ടിലുണ്ട്.അവന് ഭാര്യയും മക്കളുമൊക്കെ ഉള്ളതാ. ഇവള് മണ്ടിയാ സാറെ.. ഇവൾ വിളിച്ചു കൊണ്ടിരുന്നവനോട് ഞാൻ സംസാരിച്ചു.അവനവന്റെ ഭാര്യയും കുഞ്ഞുങ്ങളും തന്നെ ആണ് വലുത്.. അവനോട് ഞാൻ ചോദിച്ചപ്പോ അവൾ ഇങ്ങോട്ടാ വിളിക്കുന്നെ എന്നാ പറയുന്നേ. സംഗതി സത്യം ആണ് താനും " "ഭാര്യയുടെ ഫോൺ നമ്പർ തന്നേക്ക്. ഒരു പരാതി എഴുതി കൊടുക്കണം ഓഫീസിൽ.. പൊയ്ക്കോ ഞാൻ അന്വേഷിക്കാം " "സാറെ ഇനി അവൾ ആരുടെയെങ്കിലും ഒപ്പം പോയതാണെങ്കിൽ കൂടി തിരിച്ചു വരാൻ പറയണം.. ഞാൻ ക്ഷമിച്ചു എന്ന് പറയണം എന്റെ കുഞ്ഞിന്റെ അമ്മയല്ലേ സാറെ?" സജീവന്റെ കണ്ണ് ഒന്ന് കലങ്ങി "ശരി പൊയ്ക്കോ ഞാൻ വിളിക്കാം " അയാൾ പോയി മൊബൈൽ ഫോൺ നമ്പർ സൈബർ സെൽ പരിശോധിച്ചപ്പോൾ അത് കുന്നംകുളം ടവറിന്റെ കീഴിൽ ആണ് അവസാനം ഉണ്ടായിരുന്നത് എന്ന് തെളിഞ്ഞു "ഒരു പാട് പ്രണയങ്ങൾ സൂക്ഷിച്ചിരുന്ന ഒരു പെണ്ണാണ് ഇത് " സൈബർ സെല്ലിലെ സുഹൃത്ത് വിവേക് സജീവനോട് പറഞ്ഞു "പ്രണയങ്ങൾ എന്ന് പറയാൻ പാടില്ല അത് പ്രണയത്തിന് അപമാനമാണ്.. ഈ സ്ത്രീക്ക് ഒരു പാട് റിലേഷൻസ് ഉണ്ട് സജീവ്.ഭർത്താവിനെ ഇവര് ഇത്രയും കാലവും നല്ല സുന്ദരമായിട്ട് ചതിക്കുക തന്നെ ആയിരുന്നു.. ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആവും..ഭാവിയിൽ ആ പാവത്തിനെ കൊല്ലാൻ പോലും ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ മടിക്കില്ല.ഇയാൾക്ക് എന്തിനാ ഇനി അവരെ?" സജീവൻ മറുപടി ഇല്ലാതെ നിശബ്ദനായി "ചതിക്കുന്നവളുമാരെയൊക്കെ കൊല്ലണം " വിവേക് പല്ല് കടിച്ചു ഒരു ഫോൺ വന്നപ്പോൾ സജീവ് അയാളോട് യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി "സാറെ കുന്നം കുളത്ത് ഒരു ലോഡ്ജിൽ ഒരു സ്ത്രീയും പുരുഷനും സംശയാസ്പദകരമായ നിലയിൽ ഉണ്ടെന്ന് ഇപ്പൊ ലോഡ്ജിന്റ മാനേജർ വിളിച്ചു പറഞ്ഞു. ലക്ഷണങ്ങൾ കേട്ടിട്ട് അത് അവര് ആണെന്ന തോന്നുന്നേ " സജീവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. "നിങ്ങൾ അങ്ങോട്ട് വന്നേക്ക് ഞാൻ അങ്ങോട്ട് പോകുകയാ.." ", ഒകെ സാർ ". സജീവൻ ചെല്ലുമ്പോൾ മാനേജർ ഉണ്ട്. മഫ്തിയിലായത് കൊണ്ട് അയാൾ ഐഡി കാർഡ് കാണിച്ചു "സാറെ അവർ ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞു ഇതിനു മുൻപും മുറിയെടുത്തിട്ടുണ്ട്.. കഴിഞ്ഞ തവണ അയാളുടെ ഭാര്യ ആണെന്ന് പറഞ്ഞു വേറെ ഒരു സ്ത്രീ വന്നു വഴക്കുണ്ടാക്കുകയൊക്കെ ചെയ്തപ്പോഴാ അറിഞ്ഞേ ഇത് കേസ് വേറെയാ എന്ന്.. പിന്നേ കുറച്ചു നാൾ വന്നില്ല. ഇത്തവണ ഞാൻ ഇവിടെ ഇല്ലായിരുന്നു. സ്റ്റാഫ്‌ ഒക്കെ മാറി. അവർക്ക് അറിയില്ലല്ലോ.. ഞാൻ ഇന്നലെ വന്നപ്പോഴാ സംഭവം അറിയുന്നേ. രാത്രി തന്നെ പൊയ്ക്കോളാൻ പറഞ്ഞു. പോയില്ല. അപ്പൊ ഞാൻ അയാളുടെ ഭാര്യയുടെയും പോലീസിന്റെയും നമ്പറിൽ വിളിച്ചു പറയുമെന്ന് അവരോട് പറഞ്ഞു. അപ്പൊ അവര് രാവിലെ പൊയ്ക്കോളാമെന്ന് പറഞ്ഞു. ഞാൻ രാത്രി വീട്ടിൽ പോകുകയും ചെയ്തു. രാവിലെ വന്നപ്പോൾ അവർ പോയിട്ടില്ല. അങ്ങനെ ആണ് ഞാൻ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞെ " സജീവൻ കുറച്ചു നേരം അയാളുടെ മുഖത്ത് നോക്കി നിന്നു "എന്നിട്ട്?" ".ഇപ്പൊ ദേ മുറി തുറക്കുന്നില്ല.. അപ്പൊ എനിക്ക് ഒരു പേടി.ഇനി വല്ല അബദ്ധവും..." "താൻ പേടിക്കണ്ട. ആ ഫ്ലോറിൽ ഉള്ള മറ്റ് ആൾക്കാരെ താഴെക്ക്‌ മാറ്റണം.. എന്റെ കൂടെ മറ്റാരും അങ്ങോട്ടേക്ക് വരുകയും വേണ്ട " "ആള് കുറവാ സാറെ. ഒന്ന് രണ്ടു മുറിയിൽ ഉള്ളവർ രാവിലെ തന്നെ പുറത്ത് പോയി ആരുമില്ല " "ശരി " വാതിൽ ബലമായി തുറന്നു അകത്തു കയറുമ്പോൾ വിഷത്തിന്റ രൂക്ഷഗന്ധം. മേശപ്പുറത്ത് പകുതി ഒഴിഞ്ഞ വിഷത്തിന്റ കുപ്പി പുരുഷൻ മരിച്ചു കഴിഞ്ഞു എന്ന് അയാൾക്ക് പൾസ് നോക്കിയപ്പോൾ മനസിലായി സ്ത്രീ മരിച്ചിട്ടില്ല അവൾക്ക് ബോധമുണ്ട് അവൾ ശര്ദിച്ചിട്ടുണ്ട് അങ്ങനെ കുറച്ചു വിഷം പുറത്ത് പോയിട്ടുണ്ടാവും "എന്നെ രക്ഷിക്കൂ സാറെ ഇയാൾ ബലമായി കുടിപ്പിച്ചതാ.."അവൾ ദുർബലമായി പറഞ്ഞു സജീവന്റെ കണ്ണുകൾ എരിഞ്ഞു എത്ര പേരെ ചതിച്ചവൾ? എത്ര കുടുംബം തകർത്തവൾ? രക്ഷപെട്ടു വന്നാൽ ഇനി എത്ര പേര്? ഇവളെ പോലുള്ളവർ ഭൂമിയിൽ എന്തിനാണ്? അയാൾ മേശപ്പുറത്തിരുന്ന പാതി ഒഴിഞ്ഞ വിഷം നിറഞ്ഞ കുപ്പി കയ്യിൽ എടുത്തു കോൺസ്റ്റബിൾ റഹിമിന്റെ ഫോൺ വരുമ്പോൾ സജീവ് ഒരു സിഗരറ്റിനു തീ കൊടുക്കുകയായിരുന്നു "സാർ ഇപ്പൊ വരാം ഒരു അർജന്റ് കേസ് വന്നു പെട്ടു " "പതിയെ വന്നാൽ മതി റഹിം.. അവള് ചത്തു " അയാൾ ഫോൺ കട്ട്‌ ചെയ്തു കയ്യിൽ പറ്റിയ വിഷത്തിന്റ അംശം ഒരു തൂവാലയിൽ തുടച്ച് പോക്കറ്റിൽ ഭദ്രമായി വെച്ചു മുറിയിൽ മരണത്തിന് കീഴടങ്ങി കഴിഞ്ഞിരുന്നു അപ്പോൾ വിഷത്തേക്കാൾ വിഷമുള്ള പെണ്ണൊരുത്തി. 📝അമ്മു സന്തോഷ് #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - ShareChat
പ്രാർത്ഥന ഒരിക്കൽ സ്നേഹിച്ചു പോയി എന്നത്, ആയുഷ്കാലം മുഴുവനും ചുമക്കേണ്ട ബാധ്യതയുടെ ഒരു ഭാണ്ഡം ആവരുത് ഒരിക്കൽ സ്നേഹിച്ചു പോയി എന്നത്, ജീവിതം മുഴുവൻ നീളുന്ന ഉടമ്പടിയാകരുത്. ഒരിക്കൽ സ്നേഹിച്ചു പോയി എന്നത് നമ്മെ തോൽപ്പിക്കാനുള്ള അവസരമാക്കരുത് ഒരിക്കൽ സ്നേഹിച്ചു പോയി എന്നത്, എന്നെന്നും തലകുനിച്ചു നിൽക്കാനുള്ള വിധേയത്വമാകരുത്. ഒരിക്കൽ സ്നേഹിച്ചു പോയി എന്നത് സ്നേഹമില്ലായ്മയുടെ അറ്റത്തോളം ഉള്ള നാട്യമാകരുത് ഒരിക്കൽ സ്നേഹിച്ചു പോയി എന്നത്, വഞ്ചനയുടെ നൂല്പാലമെന്നറിഞ്ഞിട്ട്, വീണ്ടും ആ വഴിയിലൂടെനടക്കാൻ ആഗ്രഹിക്കരുത് ഒരിക്കൽ സ്നേഹിച്ചു പോയി എന്നത് കലാകാലങ്ങളോളം നെഞ്ചിലേറ്റുന്ന മുറിവാക്കരുത് ഒരിക്കൽ സ്നേഹിച്ചത് കൊണ്ട് മാത്രം മുറിവേറ്റവരേ, നിങ്ങൾക്കായുള്ള എന്റെ പ്രാർത്ഥനയാണിത്. സ്നേഹിച്ചു പോയത് കൊണ്ട് മാത്രം, ജീവിച്ചിരിക്കെ മരിച്ചു പോയ ആത്മാക്കൾക്കായുള്ള പ്രാർത്ഥന.. 📝അമ്മു സന്തോഷ്. #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - ShareChat
നിന്നിലേക്ക്‌ ഒരു വിരൽത്തുമ്പ് ദൂരം "മോനെ " തളർന്ന കണ്ണുകളുയർത്തി ഹരി അമ്മയെ ഒന്ന് നോക്കി .കഴിഞ്ഞു പോയ മണിക്കൂറുകളിൽ ഒരു ചുഴലി ദീനത്തിന്റെ അസ്കിതയിലായിരുന്നു . .അവൻ തളർന്നു പോയ തന്റെ ഉടൽ ഉയർത്തി അമ്മയുടെ മടിയിലേക്കു മുഖം അണച്ച് കിടന്നു . "എല്ലാം മാറി കാണും എന്ന 'അമ്മ വിചാരിച്ചത് ..എന്ത് മാത്രം ചികിത്സയാ നടത്തിയത് എന്റെ ദൈവങ്ങളെ !" "മാറിക്കൊള്ളും അമ്മെ ..."അവൻ മെല്ലെ പറഞ്ഞു . കുളത്തിൽ വെച്ചാണിത് സംഭവിച്ചത് എന്ന് അവൻ അമ്മയോട് പറഞ്ഞില്ല .. കൂട്ടുകാർ ഇല്ലായിരുന്നെങ്കിൽ താനിന്ന് ... ഒരു ഫോൺ കാൾ വന്നപ്പോൾ 'അമ്മ ഫോൺ എടുത്തു അവനെ ഏൽപ്പിച്ചു മുറി വിട്ടു പോയി . "നന്ദ " എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം അവൻ സംശയിച്ചു . എല്ലാം പറഞ്ഞിട്ടുണ്ട് . ഒഴിവാക്കാൻ ആവുന്നത് ശ്രമിച്ചിട്ടുണ്ട് .പക്ഷെ വാശി പോലെ പോകില്ല ..അടർന്നു മാറാതെ എന്തിനാണിങ്ങനെ ഒപ്പം നിൽക്കുന്നത് ?കൊടുക്കാൻ നല്ല ഒരു ജീവിതം ഉണ്ടോ ? ഒരു അപസ്മാരരോഗിയുമൊത്തുള്ള ജീവിതം നരകം ആയിരിക്കില്ലേ? ഒരു ഡോക്ടർ ആയിട്ടും ഇവൾ അത് മനസ്സിലാക്കാത്തതെന്താണ് ? വീണ്ടും കാൾ വന്നപ്പോൾ അവൻ അറ്റൻഡ് ചെയ്തു "പറയു" അവൻ തന്നെ തുടങ്ങി വെച്ചു "ഇന്നലെ എന്താ പറ്റിയെ? ഫ്രണ്ട് പറഞ്ഞു ...എന്തിനാണ് കുളത്തിൽ പോയത് ? ഞാൻ അങ്ങോട്ട് ഒന്ന് വന്നോട്ടെ ?" കരച്ചിലുണ്ട് ശബ്ദത്തിൽ അവനതു കേൾക്കാത്ത ഭാവം നടിച്ചു . "ഇപ്പൊ കുഴപ്പം ഒന്നുമില്ല " "ഒന്ന് കാണാൻ ..ഹരിയേട്ടാ .." "വേണ്ട ..നിന്നോട് എത്ര തവണ പറഞ്ഞു ?നീ ഇപ്പോൾ എന്റെ ടെൻഷൻ ആണ് നന്ദ ..എന്റെ അസുഖത്തിന് ടെൻഷൻ പാടില്ല എന്ന് മറ്റാരേക്കാളും നിനക്കറിയാം ?നീ ഒരു ഡോക്ടർ അല്ലെ നന്ദ ...?" "ഞാൻ ഒരു പെണ്ണും കൂടിയാണ് ഹരിയേട്ടാ .." ആ ശബ്ദം ഇടറുന്നുണ്ട് .ഹരിയുടെ കണ്ണ് നിറഞ്ഞു . "ഞാൻ വെച്ചേക്കാം ഇനി ആ വിഷമം വേണ്ട" മറുഭാഗത്ത് കാൾ കട്ട് ആയി ഒഴിവാക്കാൻ ആഗ്രഹിക്കുന്നത് ഇഷ്ടം കൊണ്ടാണ് .ഒരു കടലോളം ഇഷ്ടം ഉള്ളിലുള്ളത് കൊണ്ട് .പക്ഷെ വേണ്ട . അവൻ എഴുനേറ്റു അടുക്കളയിൽ ചെന്നു 'അമ്മ നീളൻ പയർ അരിയുന്നു. "നമ്മുടെ തൊടിയിലെയാണോ ?" അവൻ ഒരെണ്ണം ഒടിച്ചു വായിലിട്ടു .പിന്നെ അമ്മയുടെ മുഖത്തേക്ക് നോക്കി .സങ്കടം നിറഞ്ഞ മുഖം .അങ്ങനെ ആ മുഖം കാണുന്നത് അവനിഷ്ടമായിരുന്നില്ല "ശൈലജെ "സ്നേഹം കൂടുമ്പോളാണ് ആ വിളി അവൻ വിളിക്കുക .അപ്പോളവർ മരിച്ചു പോയ ഭർത്താവിനെ ഓർക്കും .ദേവേട്ടന്റ് മുറിച്ച മുറിയാണ് ഹരി .ദേവേട്ടൻ വന്നു നിന്ന് വിളിക്കുമ്പോലെ.അവർ നേർത്ത ചിരിയോടെ മുഖം താഴ്ത്തി "നാണം വന്നല്ലോ കൊച്ചിന് എന്റെ അച്ഛൻ അത്ര റൊമാന്റിക് ആയിരുന്നോ ?" അവൻ അടക്കി ചോദിച്ചു "ഒന്ന് പോടാ ചെക്കാ" ' അമ്മ അവനെ അടിക്കാൻ കൈ ഓങ്ങി അവൻ തെല്ലു മാറി നിന്ന് അമ്മയെ നോക്കികൊണ്ടിരുന്നു നന്നേ വെളുത്തു മെലിഞ്ഞതാണ് 'അമ്മ . നീണ്ട മുടി പിന്നി മാറിലേക്കിട്ട്...ഒരു ശിൽപം കണക്കെ എത്ര സുന്ദരിയാണ് 'അമ്മ ! .അമ്മയോളം സൗന്ദര്യം ഉള്ള ഒരു പെണ്ണിനേം അവൻ ഇതുവരെ കണ്ടിട്ടില്ല . അമ്മയോളം സ്നേഹം ഉള്ള ഒരു പുഴയിലും മുങ്ങിയിട്ടുമില്ല . "ബാമെടുത്തു വരൂ മോനെ നല്ല തലവേദന " 'അമ്മ ഇരു കയ്യും ചെന്നിയിൽ അമർത്തി "ഇന്നലെ ഉറങ്ങി കാണില്ല അതാ "അവൻ ചെന്നിയിൽ ബാം പുരട്ടി കൊണ്ട് പറഞ്ഞു അമ്മയൊന്നു മൂളി .കണ്മുന്നിൽ മകന്റെ ഉടൽ പിടഞ്ഞു വിറയ്ക്കുന്ന ഓർമകളിൽ ഒരു രാത്രിയല്ലാ എത്രയോ രാത്രികൾ ഉറക്കം നഷ്ടമായിരിക്കുന്നു നീറിപ്പിടഞ്ഞു പുകഞ്ഞു ഉരുകുന്നരാത്രികൾ "പ്രഷർ ഒന്ന് നോക്കാമമ്മേ വൈകിട്ടു ഡോക്ടറെ കാണിക്കാം " "നന്ദയോടൊന്നു വരാൻ പറഞ്ഞാൽ മതി " 'അമ്മ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു . "അമ്മയ്‌ക്കെന്താ ? ഞാൻ എത്ര തവണ പറഞ്ഞതാണ് അതടഞ്ഞ അധ്യായം ആണെന്ന് .അമ്മയുടെ ജീവിതമോ ഇങ്ങനെ ആയി ഇനി ഒരു പെണ്ണിന്റെ ജീവിതം കൂടി ...എന്തിനാ അമ്മെ ?"വീണ്ടും എന്തൊക്കെയോ വിളിച്ചു പറഞ്ഞു അവൻ ഇറങ്ങി നടന്നു എവിടെയെക്കൊയോ അലഞ്ഞു തിരഞ്ഞു വൈകിട്ടു വീട്ടിലെത്തുമ്പോൾ ഒച്ചയനക്കങ്ങളില്ല . അയല്പക്കത്തെ രവി ചേട്ടൻ വീടിനു മുന്നിലുണ്ട് "എവിടെ യൊക്കെ തിരക്കി i നിന്നെ? ശൈലജ ഒന്ന് വീണു .ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട് ." ഹരി അമ്പരന്നു അൽപനേരം അയാളെ നോക്കി കൊണ്ടിരുന്നു "ബാത്‌റൂമിൽ തലചുറ്റി വീണതാ മോനെ നീ വേഗം ആശുപത്രിയിലേക്ക് ചെല്ല്" ആശുപത്രിയിൽ എത്തിയതെങ്ങനെ എന്നവന് അറിയില്ല 'അമ്മ ഉറങ്ങുകയാണ് "ഒന്നും ചെയ്യാനായില്ല ഇവിടെ വന്നപ്പോൾ തന്നെ എല്ലാം കഴിഞ്ഞു " ആരോ അടക്കി പറയുന്നു ഹരി അമ്മയ്ക്കരികിൽ ഇരുന്നു അമ്മയുടെ ശിരസ്സിൽ തലോടി ... വെറുതെ പറയുകയാണ് എല്ലാവരും .'അമ്മ ഉറങ്ങുകയാണ് . "അമ്മെ " അവൻ മെല്ലെ വിളിച്ചു ഉച്ചക്ക് അവൻ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല .അവനു നന്നായി വിശക്കുന്നുണ്ടായിരുന്നു .'അമ്മ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും എല്ലാം .വാശി കാണിച്ചു വന്നില്ല .. "വിശക്കുന്നു അമ്മെ "അവൻ മെല്ലെ അമ്മയുടെ മാറിലേക്ക് മുഖം അണച്ച് വെച്ചു " അമ്മെ എനിക്ക് വിശക്കുന്നു " ഊഴിയിൽ മറ്റേതു ദൈവത്തിനാണ് അമ്മക്ക് പകരം ആവാൻ സാധിക്കുക .ഒരു മനുഷ്യായുസ്സിലെ ഏറ്റവും വലിയ അന്നദാതാവും 'അമ്മ തന്നെ . വിശക്കുന്നു എന്ന് പറയാൻ ഒരു കുഞ്ഞിനെ അനുവദിക്കാത്ത ഒരേ ഒരു ആളും അമ്മയാണ് ..ദൈവങ്ങൾ പോലും തലകുമ്പിട് പോകുന്നതും അമ്മക്ക് മുന്നിൽ മാത്രം അവനെ പിടിച്ചു മാറ്റാൻഎല്ലാവരും ശ്രമിച്ചു ." "ദീനക്കാരനാണ് ..പാവം " ആരോ പറയുന്നു ആ ദീനം ഇപ്പോൾ വന്നിരുന്നു എങ്കിൽ എന്ന് അവൻ കൊതിച്ചു പോയി .പിടഞ്ഞു വീണു അബോധാവസ്ഥയിലേക്കു പോകാമായിരുന്നു രോഗം അവനെ തൊട്ടില്ല .പിന്നീട് ഒരിക്കലും . ' അമ്മ ദൈവത്തിനോട് അപേക്ഷിച്ചിട്ടുണ്ടാകും ..അവൻ ഓർക്കാറുണ്ട്. അമ്മയില്ലല്ലോ നോക്കാൻ. ഒറ്റയ്ക്കല്ലേ. അപ്പോൾ അമ്മ ദൈവങ്ങൾക്ക് മുന്നിൽ കെഞ്ചുന്നുണ്ടാവും പതിവ് പോലെ അമ്മയുടെ സാരി ഒന്നെടുത്തു കിടക്കയിൽ വിരിച്ചു അവൻ ചുരുണ്ടു കിടന്നു .മാസങ്ങൾ കഴിഞ്ഞിരിക്കുന്നു . അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം 'അമ്മ അമ്മെ എന്ന വിളിയൊച്ചയോടെ അവൻ ഓടി അടുക്കളയിലെത്തി "കാപ്പി "നന്ദ ഗ്ലാസിലെ ഈർപ്പം സാരിത്തുമ്പു കൊണ്ട് തുടച്ചു അവനു നേരെ നീട്ടി .അവൾ എപ്പോളാണ് വന്നത് ?അനക്കം ഒന്നും കേട്ടില്ല. " മുറ്റം മുഴുവൻ കരിയില ഒന്ന് അടിച്ചു വാരട്ടെ..എന്നിട്ടു പലഹാരമുണ്ടാക്കി തരാം " 'അമ്മ പറയുന്ന പോലെ ..അവൾക്കു ഒരു അപരിചിതത്വവും ഇല്ല. എന്നെത്തെയും പോലെ അവൻ കടന്നു പോകാനൊരുങ്ങിയ അവളുടെ കൈത്തണ്ടയിൽ പിടിച്ചു നിർത്തി. ഒരു താങ്ങു വേണം ..ചിലപ്പോൾ വീണു പോയേക്കും .അവളുടെ ഉടലിലേക്കു അവൻ തന്നെ തന്നെ ചേർത്ത് വെച്ചു .നന്ദ ഒരു കുഞ്ഞിനെ എന്ന പോലെ അവന്റെ മുഖം മാറോടണച്ചു. അവളുടെ ഉടലിന് അമ്മയുടെ ഗന്ധം .ഭസ്മത്തിന്റെ ,കളഭത്തിന്റെ,മുലപ്പാലിന്റെ ...അവൻ കണ്ണുകളടച്ചു പെണ്ണ് എന്ന വിസ്മയത്തിനു എത്ര ഭാവങ്ങൾ ആണ് !.നൊടി നേരം കൊണ്ട് അമ്മയാകാനും കാമുകിയാവാനും മകളാവാനും ഭാര്യയാകാനും അവൾക്കു അനായാസം സാധിക്കും .പുരുഷൻ എപ്പോളും ശിശുവിനെ കണക്കാണ് വളരെ വേഗം തളർന്നു പോകുന്നവൻ ...അവനെ നെഞ്ചോടമർത്തി പിടിക്കുമ്പോൾ പെണ്ണ് ദേവതയാകുന്നു ....അവന്റെ വിരലിൽ പിടിച്ചു നടന്നു തുടങ്ങുമ്പോൾ അവൾ വഴികാട്ടിയുമാകുന്നു .അവന്റെ ചിന്തകളിലൂടെ ഒരു നിമിഷം ഇതൊക്കെയും കടന്ന് പോയി. ഹരിയുടെ ശിരസ്സിൽ നന്ദയുടെ ചുണ്ടുകൾ അമർന്നു "ഞാനില്ലേ കൂടെ " പറയാതെ അവൾ പറഞ്ഞു 📝അമ്മു സന്തോഷ്. #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - ShareChat
ഭാര്യയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിട്ട് ,വാർഡിൽ അവളോടൊപ്പം കട്ടിലിൽ ഇരിക്കുമ്പോഴാണ്, റൗണ്ട്സിന് വന്ന ഡോക്ടറുടെ പിന്നിൽ നിന്ന നഴ്സിനെ ഞാൻ ശ്രദ്ധിച്ചത് ഈശ്വരാ.. ഇത് കവിതയല്ലേ ? പണ്ട് കോളേജിലെ പഠിത്തം പൂർത്തിയാക്കി, വീട്ടിലേക്ക് മടങ്ങാനായി ഹോസ്റ്റലൊഴിയുമ്പോൾ, പഴയ പുസ്തകങ്ങളോടൊപ്പം, അവളെനിക്ക് തന്ന ലൗ ലെറ്ററുകളും, ഞാൻ മുറിയിലിരുന്ന വേയ്സ്റ്റ് ബിന്നിൽ ഉപേക്ഷിച്ചിരുന്നു. കാരണം ,എനിക്കവൾ മൂന്ന് വർഷത്തേക്ക് മാത്രമുള്ളൊരു നേരം പോക്കായിരുന്നു. വില്ലേജോഫീസർ സദാനന്ദൻ്റെയും, യു പി സ്കൂൾ അദ്ധ്യാപിക ശാരദയുടെയും മകനായ ഞാനെന്തിന്, വെറുമൊരു കൂലിപ്പണിക്കാരനായ രാജൻ്റെ മകളെ ജീവിത സഖിയാക്കണമെന്ന എൻ്റെ അഹന്ത കൊണ്ടായിരുന്നു, ഞാനന്നവളെ തേച്ചിട്ട് പോയത്. പിന്നീട് ഒരുപാട് തവണ കൂട്ടുകാരികൾ വഴിയും, അല്ലാതെയുമൊക്കെ, അവളെന്നെ കാണാൻ ശ്രമിച്ചെങ്കിലും, നിഷ്കരുണം ഞാനവളെ അവഗണിക്കുകയായിരുന്നു. കാലം കടന്ന് പോയപ്പോൾ, പ്ളസ് റ്റു പോലും ജയിക്കാത്ത ഭാര്യയെയും കൊണ്ട് ,പ്രസവ വാർഡിൽ ഇരിക്കുന്ന എൻ്റെ മുന്നിൽ ,മെഡിക്കൽ കോളേജിലെ നഴ്സായ ആ പഴയ കൂലി പണിക്കാരൻ്റെ മകൾ, തല ഉയർത്തി നില്ക്കുന്നത് കണ്ട് ഞാൻ ഇളിഭ്യനായി. ഡോക്ടർ ഭാര്യയെ പരിശോധിക്കുന്നതിനിടയിൽ, ഞാനവളെ ഒളികണ്ണിട്ട് നോക്കിയെങ്കിലും, അവളെന്നെ കണ്ട ഭാവം പോലും നടിക്കാതെ, ഡോക്ടർ പറഞ്ഞതൊക്കെ ഗൗരവത്തോടെ ഫയലിൽ കുറിക്കുന്ന തിരക്കിലായിരുന്നു. പരിശോധന കഴിഞ്ഞ് ഡോക്ടറുടെ പുറകെ അവള് പോയപ്പോഴാണ്, എൻ്റെ ശ്വാസം നേരെ വീണത് ,ഭാഗ്യം അവൾക്കെന്നെ മനസ്സിലായിട്ടില്ല, ഇല്ലായിരുന്നെങ്കിൽ, ചിലപ്പോൾ വൈരാഗ്യം കൊണ്ട് പഴയ കാര്യങ്ങളെക്കുറിച്ചെങ്ങാനും അവൾ ചോദിച്ചാൽ, പിന്നെ അത് മതി, എൻ്റെ ഭാര്യ ബഹളമുണ്ടാക്കാൻ , അല്ലെങ്കിൽ തന്നെ ,തൊട്ടതിനും പിടിച്ചതിനുമൊക്കെ അവൾക്കെന്നെ ഒടുക്കത്തെ സംശയമാണ്. ചേട്ടാ... എനിക്ക് നെസ്കഫേ കോഫി കുടിക്കാൻ വല്ലാത്ത കൊതിനോന്നുന്നു ,കാൻ്റീനിൽ കിട്ടും , ചേട്ടൻ വേഗം പോയി വാങ്ങിച്ചോണ്ട് വാ ഭാര്യ കൊഞ്ചലോടെ പറഞ്ഞപ്പോൾ, ഞാൻ കട്ടിലിൻ്റെ അടിയിലിരുന്ന ഫ്ളാസ്കുമെടുത്ത് കാൻ്റീനിലേക്ക് നടന്നു. അവൾക്ക് വയറ്റിലുണ്ടെന്ന് അറിഞ്ഞ കാലം തൊട്ട് തുടങ്ങിയതാണ്, അവളുടെ ഒടുക്കത്തെ ഒരോരോ ആഗ്രഹങ്ങൾ, പോറ്റി ഹോട്ടലിലെ മസാലദോശയും ,ബിസ്മി ഹോട്ടലിലെ ചിക്കൻ ബിരിയാണിയും എന്ന് വേണ്ട രാവിലെ, കാടിവെള്ളത്തിലൊഴിക്കാൻ വെച്ചിരിക്കുന്ന പഴങ്കഞ്ഞി പോലും, അവളുടെ കൊതി കാരണം പശുവിന് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. പ്രസവം കഴിയുമ്പോഴെങ്കിലും, അവളുടെ തീറ്റക്കൊതിയൊന്ന് തീർന്നാൽ മതിയായിരുന്നു, ഇല്ലെങ്കിൽ കൊച്ചിന് കൊടുക്കേണ്ട കുറുക്കും, സെറിലാക്കുമൊക്കെ അവള് തന്നെ കുടിച്ച് തീർക്കുമെന്ന് എനിക്ക് തോന്നാറുണ്ട്. കോഫിയും വാങ്ങി കോറിഡോറിലൂടെ വാർഡിലേക്ക് നടക്കുമ്പോൾ, എതിരെ എൻ്റെ നേർക്ക് സ്പീഡിൽ നടന്ന് വരുന്ന കവിതയെ കണ്ട് ,ഞാൻ വീണ്ടും ഞെട്ടി. ഈശ്വരാ... അവൾ പഴയ കണക്ക് തീർക്കാൻ വരികയാണ് ,ആൾക്കാരുടെ മുന്നിൽ വച്ച് പഴയതൊക്കെ അവൾ വിളിച്ച് പറയും, അവളെ വഞ്ചിച്ചതിന് എൻ്റെ കരണത്തവൾ പൊട്ടിക്കുമെന്ന് ആ മുഖത്തെ ഭാവം കണ്ടപ്പോൾ എനിക്കുറപ്പായി. നിങ്ങളല്ലെ? നിരുപമയുടെ ഭർത്താവ്, ആ കുട്ടിക്ക് പെയിൻ തുടങ്ങിയിട്ടുണ്ട്, നിങ്ങളോടൊപ്പം സ്ത്രീകളാരുമില്ലേ? ഓഹ് ,അതായിരുന്നോ കാര്യം? ഇപ്പഴും അവൾക്കെന്നെ മനസ്സിലായിട്ടില്ലെന്നറിഞ്ഞപ്പോൾ എനിക്ക് സമാധാനമായി . അത് പിന്നെ ഡേറ്റ് പറഞ്ഞിരുന്നത് 28 -ാം തീയതിയായിരുന്നു, ആ സമയത്ത് ഏതെങ്കിലും ഹോം നഴ്‌സിനെ അറേഞ്ച് ചെയ്യാമെന്ന് കരുതി ഇരിക്കുകയായിരുന്നു ങ്ഹേ, അപ്പോൾ നിങ്ങളുടെ സ്വന്തത്തിൽ നിന്നാരുമില്ലേ ഐ മീൻ അമ്മമാര്? ഇല്ല ഞങ്ങളുടെത്, വീട്ടുകാർക്കിഷ്ടമില്ലാതിരുന്ന ലൗമാര്യേജായിരുന്നു, അത് കൊണ്ട് അവരൊക്കെ പിണക്കത്തിലാണ് ആഹ് ബെസ്റ്റ് ,എടോ കല്യാണം കഴിഞ്ഞ് ഇത്ര നാളായിട്ടും വീട്ടുകാരെ ഒന്ന് മയപ്പെടുത്തിയെടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? ഇങ്ങനെയുള്ള സമയത്തല്ലെ, അവരെക്കൊണ്ട് ആവശ്യമുള്ളത്, ഒളിച്ചോടുമ്പോൾ അറിയില്ലായിരുന്നോ? ഇങ്ങനെയൊക്കെ ആകുമെന്ന് ? അവളെന്നെ കുറ്റപ്പെടുത്തിയപ്പോൾ, തിരിച്ച് രണ്ട് പറയണമെന്ന് തോന്നിയെങ്കിലും, എൻ്റെ മാനം പോകുമെന്ന് ഭയന്ന് ഞാൻ സ്വയമടങ്ങി. ഇനി തർക്കിച്ച് നില്ക്കാൻ നേരമില്ല, ഞാനാ കുട്ടിയെയും കൊണ്ട് ലേബർ റൂമിലേക്ക് പോകുവാ, താൻ പുറത്ത് തന്നെയുണ്ടാവണം ,എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, ഞാൻ വന്ന് പറയുമ്പോൾ ,വാങ്ങിച്ച് തന്നാൽ മതി. അതും പറഞ്ഞ് ,അവൾ വന്നതിനെക്കാൾ സ്പീഡിൽ തിരിച്ച് പോയപ്പോൾ, ഞാനുമവളെ അനുഗമിച്ചു. ലേബർ റൂമിൻ്റെ വാതില്ക്കൽ ഉത്ക്കണ്ഠാകുലനായി നില്ക്കുന്ന എൻ്റെയടുത്തേക്ക്, രണ്ട് പ്രാവശ്യമേ കവിത ഇറങ്ങി വന്നുള്ളു. ഒന്ന്, പ്രസവമുടനെയുണ്ടാകും ഞാൻ ടെൻഷനടിക്കേണ്ടെന്ന് പറയാനും, പിന്നെ നിരുപമ ഒരാൺകുട്ടിയെ പ്രസവിച്ചെന്ന് പറയാനും അപ്പോഴേക്കും ഞാൻ വിളിച്ച് പറഞ്ഞതനുസരിച്ച്, കൂട്ടുകാർ ഒരു ഹോം നഴ്സിനെ കൊണ്ട് വന്നിരുന്നു ,ബാക്കി കാര്യങ്ങളൊക്കെ ഹോം നഴ്സാണ് മാനേജ് ചെയ്തത്. രണ്ട് ദിവസത്തിന് ശേഷം, ഡിസ്ചാർജ്ജ് കിട്ടിയപ്പോൾ, ആശുപത്രി വിടുന്നതിന് മുമ്പ് കവിതയോട്, ഒരു നന്ദി വാക്ക് പറയണമെന്ന് എനിക്ക് തോന്നി, കാരണം, ലേബർ റൂമിൽ ഒരു ബന്ധുവിനെ പോലെ നിന്ന്, എൻ്റെ ഭാര്യയുടെ പ്രസവകാര്യങ്ങളൊക്കെ നോക്കിയത് അവളല്ലെ? ഡ്യൂട്ടി നഴ്‌സിൻ്റെ റൂമിന് മുന്നിൽ ചെന്ന്, അകത്തേയ്ക്ക് നോക്കിയ എന്നെ കണ്ടവൾ, പുറത്തേയ്ക്ക് വന്നു. സിസ്റ്ററേ.. നിരുപമയെ ഡിസ്ചാർജ്ജ് ചെയ്തു ,ഞങ്ങളിറങ്ങുവാ, പോകുന്നതിന് മുമ്പ് ഒരു നന്ദി വാക്ക് പറയണമെന്ന് തോന്നി ,സിസ്റ്ററില്ലായിരുന്നെങ്കിൽ ആ സമയത്ത് ഞാനാകെ ബുദ്ധിമുട്ടിപ്പോയേനെ, ഒത്തിരി നന്ദിയുണ്ട് , ഈ ഉപകാരം ഞാനൊരിക്കലും മറക്കില്ല മ്ഹും ,നന്ദി പറയേണ്ടത് ഞാനല്ലേ രതീഷ് ,നീയന്ന് എന്നെ വഴിയിലുപേക്ഷിച്ച് പോയത് കൊണ്ടല്ലേ, എനിക്ക് നിന്നെക്കാൾ ഉയരത്തിലെത്തണമെന്നും, ഒരിക്കലെങ്കിലും നിൻ്റെ മുന്നിൽ ഞെളിഞ്ഞ് നില്ക്കണമെന്നുമുള്ള വാശി ഉണ്ടായത്, അത് കൊണ്ടല്ലേ എനിക്കൊരു ഗവൺമെൻ്റ് നഴ്‌സാകാൻ പറ്റിയത്, അത് കൊണ്ട് മാത്രമല്ലേ എൻ്റെ വീട്ടുകാർ എന്നെ സൽസ്വഭാവിയായ ഒരു ഉദ്യോഗസ്ഥന്, എന്നെ വിവാഹം ചെയ്ത് കൊടുക്കുകയും, എനിക്കൊരു നല്ല കുടുംബ ജീവിതമുണ്ടായതും, അല്ലാതെ ,അന്ന് നീയെന്നെ പ്രേമം മൂത്ത് വീട്ടുകാരെ വെറുപ്പിച്ച് , കൂടെ കൂട്ടിയിരുന്നെങ്കിൽ ,ഇപ്പോഴെനിക്ക് നിരുപമയുടെ ദുർവ്വിധി ഉണ്ടാകില്ലായിരുന്നോ ? അവളുടെ മറുപടി കേട്ട് എൻ്റെ തൊലിയുരിഞ്ഞ് പോയി. എന്താ രതീഷ് താൻ ഞെട്ടിപ്പോയൊ? തന്നെ ആദ്യം കണ്ടപ്പോൾ തന്നെ, എനിക്ക് മനസ്സിലായിരുന്നു ,പിന്നെ, ഞാനറിഞ്ഞ ഭാവം നടിക്കാതിരുന്നതും, വൈരാഗ്യം കാണിക്കാതിരുന്നതും, ഞാനെൻ്റെ പ്രൊഫഷനെ ബഹുമാനിക്കുന്നത് കൊണ്ടായിരുന്നു, ആശുപത്രിയിൽ വരുന്ന ഓരോ പേഷ്യൻ്റും, ഏറ്റവുമധികം ആശ്രയിക്കുന്നതും, ഭയമില്ലാതെ തങ്ങളുടെ ഉത്ക്കണ്ഠകൾ പങ്ക് വയ്ക്കുന്നതും ഒരു നഴ്സിനോടാണ്, അത് കൊണ്ട് തന്നെ ,ഞങ്ങൾ നഴ്സുമാരൊക്കെ എത്ര വലിയ ശത്രുക്കൾ വന്നാലും, അവരോട് അനുഭാവപൂർവ്വം മാത്രമേ പെരുമാറുകയുള്ളു, തന്നോടും ഞാനത്രയേ കാണിച്ചിട്ടുള്ളു ,അതിന് നന്ദിയൊന്നും വേണ്ട, നേരം കളയാതെ പോകാൻ നോക്ക് അവളെന്നെ ഗെറ്റ് ഔട്ട് അടിച്ചില്ലെന്നെയുള്ളു, പക്ഷേ അത്രയും വലിയ അവഗണന ഞാനനുഭിച്ചത് എൻ്റെ ജീവിതത്തിലാദ്യമായിട്ടായിരുന്നു. 📝 സജി തൈപ്പറമ്പ് . #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - ShareChat
#പെണ്ണൊരുമ്പെട്ടാൽ# ഭാര്യയ്ക്കും ഭർത്താവിനും ജോലിയുണ്ടെങ്കിലേ ,ഇക്കാലത്ത് ഒരു കുടുംബം പുലർത്തനാകു, എന്ന തിരിച്ചറിവിലാണ് ഞാൻ ജോലിയുള്ള പെണ്ണിനെ തന്നെ കണ്ട് പിടിച്ച് കെട്ടിയത്. രണ്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ നാട്ട് നടപ്പനുസരിച്ച് കുടുംബത്തിലെ മൂത്ത സന്തതിയായ എനിക്ക്, അവിടുന്ന് പടിയിറങ്ങേണ്ടി വന്നു. അവളുടെ വീട് വടക്കേ മലബാറിലായതിനാൽ ഞങ്ങളുടെ വീട് ഒരു അണുകുടുംബമായി മാറി. പക്ഷേ, കല്യാണവും കഴിഞ്ഞ്, രണ്ട് പ്രസവവും കഴിഞ്ഞപ്പോൾ എനിക്കും അവൾക്കും സമയത്ത് ഓഫീസിൽ എത്താൻ പറ്റാതായി. അടുപ്പിച്ചുള്ള രണ്ട് പ്രസവമായത് കൊണ്ട് ഇളയതിന് പാല് കൊടുക്കുമ്പോൾ മൂത്തതും കിടന്ന് കാറും. ഒടുവിൽ മൂത്തതിനെ കുപ്പിപ്പാല് കൊടുത്ത് ആശ്വസിപ്പിക്കേണ്ട ഉത്തരവാദിത്വം എന്റെ തലയിലായി. അവള് പ്രസവം കഴിഞ്ഞ് അധികനാളാകാത്തത് കൊണ്ട്, ഓഫീസിൽ കുറച്ച് താമസിച്ച് ചെന്നാലും മേലുദ്യോഗസ്ഥൻ ഒന്നും പറയാറില്ല. പക്ഷേ, എന്റെ കാര്യം അങ്ങനല്ലല്ലോ? ഭാര്യയുടെ രണ്ട് പ്രസവത്തിന്റെ പേരും പറഞ്ഞ്, ഞാൻ കിട്ടാവുന്നത്ര ലീവെടുത്ത് സുഖിച്ചത് കൊണ്ട്, ഓഫിസറുടെ കണ്ണിൽ ഞാനൊരു നോട്ടപ്പുള്ളിയാണ് ബുദ്ധിമുട്ട് കൂടിയപ്പോൾ, ഞാനവളോട് പറഞ്ഞതാ, ഒരു സർവ്വൻറിനെ വെയ്ക്കാമെന്ന്. അപ്പോൾ അവൾക്കൊരു ഡിമാന്റ്, അറുപത് കഴിഞ്ഞ തള്ളമാരെ കിട്ടുമോന്ന് നോക്കാൻ. എന്നെ വിശ്വാസ കുറവുണ്ടായിട്ടല്ല കേട്ടോ ,എന്നാലും അവൾക്കൊരു പേടി. അപ്പോൾ ഞാൻ പറഞ്ഞു. "അത് വേണ്ട ടീ, ചിലപ്പോൾ അറുപത് കാരിയേം കൊണ്ട് ഒളിച്ചോടാൻ എനിക്ക് തോന്നിയാലോന്ന് ഹല്ല പിന്നെ, എങ്ങനെ ദേഷ്യം വരാതിരിക്കും. ഇനീപ്പോ ഒരൊറ്റ മാർഗ്ഗമേയുള്ളു രണ്ടിലൊരാൾ ജോലി രാജിവയ്ക്കുക. പക്ഷേ, ഞാനെങ്ങനെ രാജി വയ്ക്കും. അഞ്ചക്ക ശബ്ബളമുള്ള ഉദ്യോഗസ്ഥൻ. ചുമട്ട് തൊഴിലാളിയായ എന്റെ ബാപ്പ, ഒരു പാട് കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ച് ഒരു ജോലിക്കാരനാക്കിയത്. അല്ലെങ്കിൽ തന്നെ, ഒരു കുടുംബത്തിലെ കുടുംബനാഥൻ ,ഉള്ള ജോലിയും കളഞ്ഞ് വീട്ടിലിരുന്നിട്ട്, ഭാര്യയെ ജോലിക്ക് വിട്ടാൽ നാട്ട്കാരെന്ത് പറയും. അവളോട് പറയാം, ജോലി രാജിവയ്ക്കാൻ. അവളുടെത്, തുശ്ച വരുമാനമുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റാണ്. പിന്നെ, ഒരു പാട് സ്വത്ത് ഉള്ള കുടുംബത്തിൽ നിന്ന് വന്ന അവൾക്ക് വേണ്ടി അവളുടെ ബാപ്പ, കഷ്ടതകൾ അനുഭവിച്ച് കിട്ടിയ ജോലിയൊന്നുമല്ല,വെറുമൊരു നേരം പോക്കിന് വേണ്ടി നേടിയ ജോലിയാണ് , അത് പോയാലും വലിയ നഷ്ടമൊന്നുമില്ല. "ടീ ആബിദാ.. ഞാനാലോചിച്ചിട്ട് ഒറ്റ വഴിയെ ഉള്ളു, നീ നിന്റെ ജോലിയങ്ങ് രാജിവയ്ക്ക്, രണ്ട് പെറ്റപ്പോൾ തന്നെ, നിനക്ക് അവശ്യത്തിന് ജോലിയായി, നീ ഇനി മുതൽ പിള്ളാരേം നോക്കി വീട്ടിലിരുന്നാൽ മതി " "എന്തോ ... എങ്ങനേ ... രണ്ട് പെറ്റതേ, എന്റെ മാത്രം കുറ്റം കൊണ്ടല്ലല്ലോ? അതിന് നിങ്ങള് കൂടി ഉത്തരവാദിയല്ലേ? പിന്നെ ,എന്റെ ജോലി, അത് ഞാൻ വീട്ടിൽ ഫെയ്സ് ബുക്ക് നോക്കിയിരുന്നപ്പോൾ ,ആരും വന്ന് ,ദാ.. നിനക്കൊരു ജോലി ഇരിക്കട്ടെ, എന്നും പറഞ്ഞ്, കൈവെള്ളയിൽ വച്ച് തന്നതുമല്ല, ചെറുപ്പം മുതലേ വാശിയോടെ കഷ്ടപ്പെട്ട് പഠിച്ച്, പരീക്ഷയെഴുതീട്ട് തന്നെയാ, സർക്കാർ ജോലി നേടിയത് ,ആ യോഗ്യതയുള്ളത് കൊണ്ട് മാത്രമാ, നിങ്ങളെ പോലൊരു ഉദ്യോഗസ്ഥൻ, എന്നെ വന്ന് കെട്ടിയതും, വേണമെങ്കിൽ നിങ്ങള് പോയി രാജിവയ്ക്ക്, എന്നിട്ട് വെറുതെ വീട്ടിലിരുന്നാൽ മതി ,ഞാൻ കാണിച്ച് തരാം , ജോലിക്കും പോയി , ഒരു വീട്ടിലെ മുഴുവൻ കാര്യങ്ങളും നോക്കി, എങ്ങനാ ജീവിക്കുന്നതെന്ന് അവൾ എന്നെ വെല്ല് വിളിച്ചു. ശ്ശെടാ .. കടുവയെ പിടിക്കുന്ന കിടുവയോ? എന്റെ മുന്നിൽ വീറോടെ നില്ക്കുന്ന, ആബിദയെ കണ്ടപ്പോൾ, ഒരു നിമിഷം ഞാൻ, വാളോങ്ങി നില്ക്കുന്ന, ഝാൻസി റാണിയെ ഓർത്ത് പോയി. ഇനി അവളോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ ഞാൻ, നേരം കളയാതെ ഓഫീസിലേക്ക് പോകാൻ ഒരുങ്ങി . 📝സജിതൈപറമ്പ് . #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
📔 കഥ - ShareChat
ഓട്ടിസം ബാധിച്ച മോനെ, സ്പെഷ്യൽ സ്കൂളിൽ കൊണ്ട് പോകാനായിരുന്നു അയാളുടെ ഓട്ടോറിക്ഷ ഞാനാദ്യമായി വിളിച്ചത് പിറ്റേ ദിവസം മുതൽ പറയാതെ തന്നെ അയാൾ, മോനെ സ്കൂളിൽ കൊണ്ട് പോകാൻ, ദിവസവും രാവിലെ വീട്ടിൽ വരാൻ തുടങ്ങി. സാധാരണ ഞാനാണ്, നടക്കാൻ കഴിയാത്ത മകനെ തോളത്ത് എടുത്ത്, ഓട്ടോറിക്ഷയിൽ കയറ്റുന്നത്, പക്ഷേ അന്ന് മുതൽ അയാൾ ആ ജോലി ഏറ്റെടുത്തു. മൂന്നാം ദിവസം എന്നെ കൂട്ടാതെ തന്നെ, അയാൾ മകനെയുമെടുത്ത് സ്കൂളിൽ പോകുകയും, ഉച്ചയ്ക്ക് തിരിച്ച് വീട്ടിൽ കൊണ്ട് വിടുകയും ചെയ്തു. പിന്നീടങ്ങോട്ട് അതൊരു പതിവായി, എനിയ്ക്കും മകനും സ്വന്തമെന്ന് പറയാൻ, എൻ്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. പെട്ടെന്നൊരു ദിവസം, അമ്മയും പോയപ്പോൾ വയ്യാത്ത മകനെയും കൊണ്ട്, ഞാനൊത്തിരി കഷ്ടത അനുഭവിക്കുന്ന സമയത്താണ്, വിശാലഹൃദയനായ അയാളുടെ വരവ്, അത് എനിയ്ക്ക് വലിയ ആശ്വാസമായിരുന്നു. ഒരിക്കൽ,മോനെ സ്കൂളിൽ നിന്ന് കൊണ്ട് വന്ന് അകത്ത് കസേരയിലിരുത്തിയിട്ട്, അയാളെന്നോടൊരു കാര്യം ചോദിച്ചു. എൻ്റെ ഭാര്യ മരിച്ചിട്ട് ഒരു വർഷമാകുന്നു , എനിയ്ക്ക് നിങ്ങളെ ഇഷ്ടമാണ്, ഞാൻ നിങ്ങളെ വിവാഹം കഴിച്ചോട്ടെ ,എന്ന്. അത് കേട്ട് എനിയ്ക്ക് അയാളോട് വെറുപ്പ് തോന്നി ,ഭാര്യ മരിച്ച് ഒരു വർഷം പോലും തികയുന്നതിന് മുമ്പ്, രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുന്ന അയാളൊരു സ്വാർത്ഥനാന്നെന്ന് എനിയ്ക്ക് മനസ്സിലായി, അത് കൊണ്ടല്ലേ ഭാര്യയുടെ വേർപാട് ഇത്ര പെട്ടെന്ന് അയാൾക്ക് മറക്കാൻ കഴിഞ്ഞത്,അങ്ങനെയുള്ള ഒരാൾക്ക്, കുറച്ച് നാള് കഴിഞ്ഞ് പുതുമ നഷ്ടപ്പെടുമ്പോൾ എന്നോടുള്ള സ്നേഹവും കുറയുമെന്ന കാര്യം ഉറപ്പാണ്, എൻ്റെ ചിന്തകൾ ആ വഴിയ്ക്ക് പോയപ്പോൾ, ഞാനയാൾക്ക് മറുപടി കൊടുത്തു . സോറി,, എനിയ്ക്ക് താല്പര്യമില്ല ,പിന്നെ ,ഇങ്ങനെയൊരു ലക്ഷ്യം മനസ്സിൽ വച്ചാണ് നിങ്ങളെൻ്റെ മോനോട് ഇത്ര അടുപ്പം കാണിച്ചതെന്ന് എനിയ്ക്ക് മനസ്സിലായി ,അത് കൊണ്ട് ഇനി നിങ്ങളുടെ സഹായം എനിയ്ക്ക് ആവശ്യമില്ല ,ഇനി മുതൽ ഞാൻ തന്നെ മോനെ സ്കൂളിൽ കൊണ്ട് പൊയ്ക്കോളാം, നിങ്ങളിനി വരണ്ടാ, അപമാനിതനെ പോലെ അയാളിറങ്ങി പോകുന്നത് ഒട്ടും മന:സ്താപമില്ലാതെ ഞാൻ നോക്കി നിന്നു. കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞ് ,പനി വന്ന മകനേയും കൊണ്ട് ,ഞാൻ സ്ഥിരമായി പോകുന്ന പീഡിയാട്രീഷ്യനെ കാണാൻ പോയി അവിടെ വച്ച് യാദൃശ്ചികമായി ഞാനാ ഓട്ടോ ഡ്രൈവറെ കണ്ടു, ഡോക്ടറുടെ റൂമിൽ നിന്നിറങ്ങി വന്ന അയാളുടെ തോളിൽ, പത്ത് പതിമൂന്ന് വയസ്സ് പ്രായം തോന്നിയ്ക്കുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അയാളിറങ്ങിയ ഉടനെ ഞാൻ മോനെയും കൊണ്ട് ഡോക്ടറുടെ റൂമിലേയ്ക്ക് വേഗം കയറി ,വർഷങ്ങളായി പരിചയമുള്ള ഡോക്ടറുടെയടുത്ത്, ഞാനെൻ്റെ ജിജ്ഞാസ പങ്ക് വച്ചു. അയാളൊരു ഓട്ടോ ഡ്രൈവറല്ലേ? ആ കുട്ടി ആരുടേതാണെന്നറിയുമോ ഡോക്ടർ? ഗീതുവിന് അയാളെ അറിയുമോ? അത് അയാളുടെ മകള് തന്നെയാണ് ഈ മോനെപ്പോലെ തന്നെ ഡിസ് ഏബിൾഡാണ്,ആ കുട്ടി ഇപ്പോൾ കുറച്ച് നെർവ്വസാണ്, അതിൻ്റെ അമ്മ കഴിഞ്ഞ വർഷം ഒരപകടത്തിൽ മരിച്ച് പോയി ,അച്ഛനെത്ര ശ്രമിച്ചാലും ഇത്തരം കുട്ടികൾക്ക് അമ്മമാരുടെ കുറവ് വല്ലാതെ ഫീല് ചെയ്യും ,അത് കൊണ്ട് ഞാനയാളോട് കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ മറ്റൊരു വിവാഹം കഴിയ്ക്കാൻ , ആവശ്യപ്പെട്ടിരുന്നു ,ഒരു പക്ഷേ മറ്റൊരു സ്ത്രീയുടെ സാമീപ്യം ആ കുട്ടിയ്ക്ക്, അമ്മ കൂടെയുണ്ടെന്ന തോന്നലുണ്ടാക്കിയേക്കാം ,അത് അവൾക്ക് വലിയ ആശ്വാസം നല്കിയേക്കും ,ഇന്ന് വന്നപ്പോൾ ഞാൻ വീണ്ടും അത് തന്നെയാണ് അയാളോട് പറഞ്ഞത് ,അപ്പോൾ അയാള് പറയുവാ ,എൻ്റെ മകളെ സ്നേഹിക്കാനും മനസ്സിലാക്കാനും ഇത് പോലുള്ള കുട്ടികളെ വളർത്തുന്ന അമ്മമാർക്ക് മാത്രമേ കഴിയൂ, പക്ഷേ അങ്ങനൊരു അമ്മയെ കിട്ടുന്നത് അത്ര എളുപ്പമല്ലന്ന്, ഡോക്ടറുടെ മറുപടി കേട്ട് ഞാനാകെ തളർന്ന് പോയി, കാര്യമറിയാതെ ഞാനയാളെ ഒരുപാട് തെറ്റിദ്ധരിച്ചു. ഇന്നിപ്പോൾ ഞാനൊരുപാട് സന്താഷവതിയാണ് ,കാരണം എനിയ്ക്ക് താങ്ങായി അദ്ദേഹമുണ്ട്, കൂടെ നിഷ്കളങ്കരായ ഞങ്ങടെ രണ്ട് മക്കളും,,, 📝സജി തൈപ്പറമ്പ് . #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #കിസ്സകൾ
📔 കഥ - ShareChat
ചെറിയ ലോകം, വലിയ മനുഷ്യരും ഓപ്പറേഷനുള്ള പൈസയുമായി ഞാൻ ആശുപത്രിയിൽ എത്തിയപ്പോഴേക്കും വൈകിയിരുന്നു. അമ്മ നോക്കിയിരിക്കുന്നുണ്ട്. ഇടയ്ക്കിടെ വിളിച്ചു കൊണ്ടേ ഇരിക്കാരുന്നു. അമ്മയ്ക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. ആദ്യമായിട്ടാണ് ഇത്രയും എമൗണ്ട് രൂപയായി കയ്യിൽ. എന്തായാലും എന്നെ കണ്ടപ്പോൾ അമ്മയുടെ മുഖത്തെ ആശ്വാസം കണ്ടു. അനിയത്തി ആതിരയാണ് ആശുപത്രിയിൽ. ഹൃദയം മാറ്റിവെക്കാനുള്ള ഓപ്പറേഷന് അവസരം കാത്തിരിക്കുകയാണ് അവൾ. കഴിഞ്ഞ ആഴ്ച അവളുടെ അവസ്ഥ കുറച്ചു മോശമായി. ഇപ്പോൾ ഇവിടുത്തെ ഐസിയു വിലാണ് ഉള്ളത്. എന്തെങ്കിലും ഇപ്പോൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് ഒരു അവസരം കിട്ടില്ലെന്ന്‌ ഡോക്ടർ പറഞ്ഞപ്പോൾ ഉള്ള വീടും പുരയിടവും വിറ്റാണ് ഇപ്പൊൾ പത്തുലക്ഷം രൂപ ഒപ്പിച്ചത്.. വാങ്ങിയത് ഞാൻ പണിക്ക് പോകുന്ന സൂപ്പർമാർക്കറ്റിന്റെ മുതലാളി തന്നെയാണ്. അദ്ദേഹത്തിന് എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നത് കൊണ്ടു തന്നെ രെജിസ്ട്രേഷൻ ഒന്നും കഴിയാതെ തന്നെ മുഴുവൻ പൈസയും ക്യാഷ് ആയിത്തന്നെ തരാമെന്നു പറഞ്ഞത്..അദ്ദേഹത്തിന് എന്തോ ടാക്സിന്റെ പ്രശ്നം ഉള്ളത് കൊണ്ടു മുഴുവൻ തുകയും ക്യാഷ് ആയിത്തന്നെയേ തരൂ എന്ന് പറഞ്ഞിരുന്നു.. എനിക്ക് എങ്ങനെ ആയാലും പണം കിട്ടിയാൽ മതിയല്ലോ. " മോനെ, നീ വൈകുംതോറും അമ്മയുടെ നെഞ്ചിൽ തീയാരുന്നു. വഴിയിൽ കുഴപ്പം ഒന്നുമില്ലായിരുന്നല്ലോ? " അമ്മ ഉദ്ദേശിച്ചത് എനിക്കറിയാം. എന്റെ ചേട്ടൻ. വർഷങ്ങൾക്ക് മുന്പേ വീടുവിട്ടിറങ്ങിയതാണ്. അച്ഛനുണ്ടായിരുന്നപ്പോഴേ. അന്നേ പുള്ളിക്ക് മോശം കൂട്ടുകെട്ടും കള്ളുകുടിയും ഒക്കെയുണ്ടായിരുന്നു. അച്ഛനുമായി എന്നും വഴക്കായിരുന്നു. എനിക്കും അനിയത്തിക്കും ഒരു പേടി സ്വപ്നം ആയിരുന്നു ചേട്ടൻ. അച്ഛൻ മരിച്ചപ്പോൾ പോലും വന്നില്ല. പിന്നീട് ഇടയ്ക്കിടെ വന്നു വീതം വേണമെന്ന് ആവശ്യപ്പെട്ട് അമ്മയോട് വഴക്കിടും. ഇപ്പോൾ ഏതോ ക്വട്ടേഷൻ സംഘത്തിൽ ആണെന്നോ രാഷ്ട്രീയക്കാർക്ക് വേണ്ടി തല്ലാനും കൊല്ലാനും നടക്കുകയാണെന്നോ ഒക്കെ അറിയാറുണ്ട്. അവനോട് ആലോചിക്കാതെയാണ് അമ്മ വീട് വിറ്റത്.. ആലോചിച്ചാൽ അവൻ സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നു. പെറ്റമ്മയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു പണം ആവശ്യപ്പെടുന്നവനെന്ത് പെങ്ങളുടെ ചികിത്സ?. ഇപ്പോൾ വീട് വിറ്റു എന്നറിഞ്ഞു പ്രാന്തെടുത്തു നടക്കുകയാണെന്നും എന്റെ മുതലാളിയുടെ അടുത്ത് ചെന്നു വഴക്കുണ്ടാക്കി എന്നും അറിഞ്ഞു. ഏതു നിമിഷവും അവൻ ഇവിടെ വന്നേക്കാം. അതിന് മുൻപ് പണം കൗണ്ടറിൽ അടക്കണം. മോൻ വൈകിക്കണ്ട. പൈസ വേഗം കൊണ്ടു അടച്ചിട്ട് പോരെ. സിസ്റ്റർ പറഞ്ഞു ഓപ്പറേഷന്റെ തൊട്ട് മുന്പാണ് സാധാരണ പണം അടക്കാറുള്ളത്. ഇത്രയും തുക അഡ്വാൻസ് ആയിട്ട് അവർ വാങ്ങാറില്ലെന്ന്‌. പിന്നെ ഞാൻ പോയി മാനേജരോട് സംസാരിച്ചിട്ടാണ് അവർ സമ്മതിച്ചത്. " " ശരിയമ്മേ, പൈസയടച്ചിട്ട് ഞാൻ ലോഡ്ജിൽ പോയി ഒന്ന് കുളിച്ച് അമ്മക്കുള്ള ഭക്ഷണവും വാങ്ങി വേഗം വരാം. " അമ്മയോട് പറഞ്ഞു ഞാൻ താഴത്തെ കൗണ്ടറിലേക്ക് നടന്നു. രാത്രിയായാൽ മെയിൻ റിസപ്ഷനിലുള്ള ക്യാഷ് കൌണ്ടർ മാത്രമേ ഉണ്ടാവുകയുള്ളൂ. റിസപ്ഷന്റെ അവിടെക്ക് സ്റ്റെപ് ഇറങ്ങിചെല്ലുമ്പോഴാണ് കണ്ടത്, റിസെപ്ഷനിൽ അവൻ, എന്റെ ചേട്ടൻ. കൂടെ ആരൊക്കെയോ ഉണ്ട്. ആതിര എവിടെ ആണ് കിടക്കുന്നത് എന്നാവണം അന്വേഷിക്കുന്നത്. എന്റെ വയറ്റിലൂടെ ഒരു തീപന്തം ആളി. ഞാൻ പൈസയടങ്ങിയ ബാഗ് ഇറുക്കെ പിടിച്ചു. അവനിത് കണ്ടാൽ, പിന്നെ മൊത്തം അവൻ കൊണ്ടുപോകും. പിന്നെ എന്റെ ജീവിതകാലത്ത് ഇത്രയും പൈസയുണ്ടാക്കാൻ എനിക്ക് കഴിയില്ല.. ഞാൻ ശബ്ദമുണ്ടാക്കാതെ സൈഡിലുള്ള ഡോറിലൂടെ പുറത്തേക്ക് ഇറങ്ങി. ലോഡ്ജ് മുറിയിലേക്ക് എത്തുകയായിരുന്നു ഉദ്ദേശം. അതിനിടയിൽ സ്റ്റെപ് കയറി മൂന്നാം നിലയിലെത്തിയ ഏട്ടൻ എന്നെ കണ്ടു. കൈചൂണ്ടി കൂടെ ഉള്ളവരോട് എന്തോ പറയുന്നതും എല്ലാവരും കൂടെ ഓടി വരുന്നതും ഞാൻ കണ്ടു. ഞാൻ സർവ്വ ശക്‌തിയുമെടുത്ത് ഓടി. എന്റെ മുറി മൂന്നാം നിലയിലാണ്. അങ്ങോട്ടെത്താൻ സമയമില്ലെന്ന് തോന്നിയപ്പോഴാണ് രണ്ടാം നിലയിൽ ആദ്യം കണ്ട റൂമിന്റെ വാതിലിൽ ആഞ്ഞാഞ്ഞു തട്ടിയത്. വാതിൽ തുറന്ന ആളെക്കണ്ട ഞാൻ വല്ലാതെയായി. മുപ്പത്തിയഞ്ചിനോടടുത്ത പ്രായമുള്ള ഒരു സ്ത്രീ. ഇവരെ ഞാൻ പല സ്ഥലത്തുവെച്ചും കണ്ടിട്ടുണ്ട്. ചിരിക്കാൻ അറിയാത്ത മുഖം. ശരീരത്തിനുള്ള സൗന്ദര്യം പോലും മുഖഭാവം കൊണ്ടു ഇല്ലാതാക്കുന്ന ഒരു വഴക്കാളി സ്ത്രീ. അങ്ങനെ പറയാൻ കാരണം ഞാൻ കാണുമ്പോഴെല്ലാം അവർ ആരോടെങ്കിലും വഴക്കിടുകയാവും. ഹോസ്പിറ്റലിൽ നേഴ്സ്മാരോട്, സെക്യൂരിറ്റി ചേട്ടനോട്, കാന്റീനിലെ ചേച്ചിയോട്, പിന്നീട് ഒരു ദിവസം വീട്ടുകാരെന്ന് തോന്നിക്കുന്ന കുറച്ചു ആളുകളോട്. നമ്മുടെ പ്രശ്നം അതിലും വലുതായത് കൊണ്ട് ഞാൻ അതിലൊന്നും ഇടപെടാൻ തോന്നിയിട്ടില്ല. ഇതിപ്പോ ഇങ്ങനെ ഒരു സാഹചര്യത്തിൽ സഹായം തേടി ഞാൻ എത്തിയത് ഇവരുടെ മുമ്പിൽ തന്നെ ആയിപ്പോയല്ലോ ഈശ്വരാ.. " ഹമ്, എന്താ? " അവരുടെ ഗൗരവമാർന്ന ശബ്ദം ആണ് എന്നെ ഞെട്ടിച്ചു. " ചേച്ചി, ഞാൻ ഒന്ന് അകത്തു കേറിക്കോട്ടെ. അവർ എന്റെ പുറകെ ഉണ്ട്. കയ്യിൽ കിട്ടിയാൽ അവരെന്നെ കൊല്ലും..അവർ പോയാൽ ഞാൻ പൊക്കോളാം. പ്ലീസ് ചേച്ചി. " ഞാൻ കരയാറായി. " അതൊന്നും പറ്റില്ല. നീ പോ. ഞാനാരുടേം രക്ഷകയൊന്നുമല്ല. നീ വേറെവിടേലും പോ. " ഭാവവ്യത്യാസമില്ലാതെ പറഞ്ഞിട്ട് അവർ വാതിൽ അടയ്ക്കാൻ ഒരുങ്ങി. ഞാൻ വാതിലിൽ കയറിപ്പിടിച്ചു. " ചേച്ചി, ഈശ്വരനെയോർത്ത് പ്ലീസ് ഒരു അഞ്ചു മിനിറ്റ്. അവർ പോയാൽ അപ്പോൾ ഞാൻ ഇറങ്ങിപൊക്കോളാം. " ഞാൻ വീണ്ടും യാചിച്ചു. " ഈശ്വരനെയൊന്നും ഞാനീയിടെ ഓർക്കാറില്ല.. അത് വിട്. നീയിറങ്ങി പോ. ചുമ്മാ ആളെ മിനക്കെടുത്താതെ. " വീണ്ടും മനസാക്ഷിയില്ലാത്ത സ്വരം. ഞാനിനി എങ്ങോട്ട് പോകുമെന്ന് ചിന്തിച്ചപ്പോഴാണ് ആരോ സ്റ്റെപ് ഓടിക്കയറുന്ന ശബ്ദം കേട്ടത്. വേറൊരു മുറി തട്ടിത്തുറക്കാൻ സമയമില്ല എന്ന് തോന്നിയതും ആ ചേച്ചിയെ തള്ളിമാറ്റി ഞാൻ അകത്തു കയറി വാതിലടച്ചതും അടുത്ത നിമിഷം എന്റെ കവിളിൽ അടി വീണു. ഒന്ന് ഞെട്ടിയെങ്കിലും ഞാൻ സംയമനം വീണ്ടെടുത്തു. " ചേച്ചി, ചേച്ചിയെന്നെ എത്ര തല്ലിയാലും കുഴപ്പമില്ല. കുറച്ചു സമയം എന്നെ അവർക്ക് കാണിച്ചു കൊടുക്കല്ലേ പ്ലീസ്. " ഞാൻ കരഞ്ഞു. " ആരാ അവർ? എന്തിനാ അവർ നിന്നെ തിരയുന്നത്? നീ അവരുടെ വല്ലതും മോഷ്ടിച്ചിട്ടാണോ ഓടി വന്നേക്കുന്നത്? " എന്റെ കയ്യിലെ ബാഗിലേക്ക് സംശയത്തോടെ നോക്കിക്കൊണ്ടാണ് ചോദ്യം. " ചേച്ചി, അത് എന്റെ ചേട്ടനാ. ഇതെന്റെ അനിയത്തിക്ക് ഓപ്പറേഷനു കെട്ടിവെക്കാനുള്ള പൈസയാണ്. ഇതിന് വേണ്ടിയാ അയാളെന്റെ പുറകെ വരുന്നത്. ഈ പൈസ അയാൾ കൊണ്ടുപോയാൽ എന്റെ അനിയത്തി.. " ഞാൻ പൊട്ടിക്കരഞ്ഞു പോയിരുന്നു. അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു. ഞാൻ മറവിലേക്ക് നീങ്ങിനിന്നു. ദയനീയതയോടെ എന്നെ കാണിച്ചു കൊടുക്കല്ലേ എന്ന് കൈകൂപ്പി. എന്നെ ഒന്ന് നോക്കിയിട്ട് അവർ വാതിൽ തുറന്നു. " പത്തിരുപത്തി നാല് വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ ഇങ്ങോട്ടേങ്ങാൻ ഓടി വരുന്ന കണ്ടാരുന്നോ? " ഏട്ടന്റെ ശബ്ദം കേട്ടു. " ഞാൻ കണ്ടില്ല. " അവർ മറുപടി പറയുന്നു. " ഒരു ബ്ലാക്ക് ഷർട്ട്‌ ഇട്ട മെലിഞ്ഞ ഒരു ചെറുക്കൻ. കയ്യിൽ ഒരു ബാഗുമുണ്ട്. " വീണ്ടും ഏട്ടൻ വിശദീകരിക്കുന്നു. " ഇല്ലെന്ന് പറഞ്ഞില്ലേ. ഇവിടെ ഞാൻ മാത്രമേ ഉള്ളൂ. നിങ്ങൾ പോയേ. എനിക്കൊന്ന് കിടക്കണം. " വീണ്ടും ഭാവഭേദമില്ലാതെ അവരുടെ സ്വരം. അവർ പോയെന്നു തോന്നുന്നു. അവർ വാതിൽ അടച്ചു എന്റെ അടുത്തേക്ക് വന്നു. " നീയിരിക്ക്. അവർ പോയാൽ ഉടനെ നീ ഇറങ്ങി പൊക്കോളണം എവിടെയാണെന്ന് വെച്ചാൽ. " അവർ പരുഷമായി പറഞ്ഞു. ഞാൻ പതുക്കെ നിലത്തേക്കിരുന്നു.. " എന്റെ അനിയത്തിക്ക് ഹാർട്ട് ഓപ്പറേഷനു വേണ്ടി എന്റെ കിടപ്പാടം വിറ്റ പണമാണ് ഇതിൽ. അത് വാങ്ങാനാണ് അയാൾ വന്നത്. ജീവൻ പോയാലും കൊടുക്കില്ല ചേച്ചി ഞാനിത്. പതിനേഴു വയസ്സേ ഉള്ളൂ അവൾക്ക്. പഠിക്കാൻ മിടുക്കിയാണ്. ചെറുപ്പം മുതലേ വയ്യാത്ത കുട്ടിയാണെങ്കിലും നന്നായി പഠിക്കും. ജീവിക്കാൻ വല്ലാത്ത കൊതിയാ അവൾക്ക്.. ഞാൻ രക്ഷപ്പെടുമോ ഏട്ടാ എന്ന് എന്നോട് എപ്പോഴും ചോദിക്കും. കുറെ ആയി മരുന്നിലാ ഓടുന്നത്. ഇനിയത് പറ്റില്ല. ഹാർട്ട്‌ മാറ്റിവെക്കണം. മറ്റെന്തും പോലെ അല്ലല്ലോ ഹൃദയം. നമുക്ക് കൊടുക്കാൻ പറ്റില്ലല്ലോ. പറ്റുമായിരുന്നെങ്കിൽ ഞാനോ അമ്മയോ കൊടുത്തേനെ. ഇതിപ്പോ ദൈവാനുഗ്രഹം കൊണ്ടു ഒരെണ്ണം കിട്ടാൻ സാധ്യത ഉണ്ടെന്നു ഡോക്ടർ പറഞ്ഞു. അതുകൊണ്ട് എല്ലാം വിറ്റുപെറുക്കി പത്തുലക്ഷം രൂപയുണ്ടാക്കിയതാ. അത് ഹോസ്പിറ്റലിൽ അടയ്ക്കാൻ കൊണ്ടുവന്നപ്പോഴാ. അവൾ ഞങ്ങടെ വീടിന്റെ വിളക്കാ ചേച്ചി. ആ വെളിച്ചം അണയുമ്പോ എന്തിനാ ഞങ്ങക്ക് ആ വീട്. " ഞാൻ ഒന്ന് നിർത്തി, വീണ്ടും തുടർന്നു. അവർ ഒന്നും മിണ്ടിയില്ല. എന്നെ തടഞ്ഞുമില്ല. " ഇതുകൊണ്ടൊന്നും ഒന്നും ആവില്ല എന്നെനിക്കറിയാം. എനിക്ക് കുറെ കൂട്ടുകാരുണ്ട് ഫേസ്ബുക്കിൽ. അവരൊക്കെ അറിഞ്ഞപ്പോ വഴക്ക് പറഞ്ഞു, നേരത്തെ പറയാത്തതിൽ. ഇപ്പോൾ അവർ പൈസ ഒക്കെ പിരിക്കുന്നുണ്ട്. എല്ലാം നടക്കും. " ഞാൻ സ്വയം പറഞ്ഞു. " അയാളിനി നിന്നെ കണ്ടുപിടിക്കില്ലെന്നാണോ? " അവർ ചെറിയ ചിരിയോടെയാണ് ചോദിച്ചത്. " കണ്ടുപിടിച്ചോട്ടെ. എന്നെ തല്ലുകയോ കൊല്ലുകയോ എന്ത് വേണേലും ചെയ്യട്ടെ.അതിനു മുൻപ് ഈ പൈസ ഒന്ന് അടക്കാൻ പറ്റിയാൽ മതി...." ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ് വീണ്ടും വാതിലിൽ മുട്ട് കേട്ടു. ഞാൻ ഞെട്ടലോടെ അവരെ നോക്കി. അവർ പോയി വാതിൽ തുറന്നു. ഞാൻ ബാത്‌റൂമിലേക്ക് കയറി നിന്നു. വാതിൽ പഴുതിലൂടെ എനിക്ക് പുറത്തേക്കുള്ള വാതിൽ കാണാം. " നിങ്ങൾ എന്താ പിന്നെയും ഇവിടെ ആരുമില്ലെന്ന്‌ പറഞ്ഞില്ലേ? " ചേച്ചി ചോദിക്കുന്നു. ഏട്ടനോടൊപ്പം മറ്റു രണ്ടുപേരുമുണ്ട്. " അവനെ ഇങ്ങോട്ടിറക്കിവിട് പെണ്ണുമ്പിള്ളേ. അവൻ ഇങ്ങോട്ട് കേറിയെന്നു ദാ ഇയാൾ പറഞ്ഞല്ലോ. ഓപ്പോസിറ്റ് വാതിലിൽ നിന്നയാളെ ചൂണ്ടിക്കാണിക്കുന്നു.. " അവൻ കാര്യമൊക്കെ എന്നോട് പറഞ്ഞു. ആ കുട്ടിയുടെ ഓപ്പറേഷനു വേണ്ടിയല്ലേ അവൻ.." അവർ എനിക്ക് വേണ്ടി സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. " എന്റെ മാഡം, കാര്യം അവൾ എന്റേം കൂടെ പെങ്ങളാ. അതിന്റെ ആയുസ് തീരുമാനിക്കപ്പെട്ടതാ. ഹൃദയം മാറ്റിവെക്കുക എന്നൊക്കെ പറഞ്ഞാൽ നടക്കുന്ന കാര്യമാണോ? അതിനു വേണ്ടി ഇവനീ ക്യാഷ് മുടക്കുന്നത് കായലിൽ കായം കലക്കുന്ന പോലെയാ. പിന്നെ അവൾക്ക് വേണ്ടി പിരിവൊക്കെ നടക്കുന്നുണ്ടെന്ന് അറിഞ്ഞു. ആയുസുണ്ടെൽ അത് കിട്ടിയിട്ട് ചികിൽസിച്ചാലും രക്ഷപെട്ടോളും. ഇത് എനിക്ക് കൂടെ അവകാശപ്പെട്ട പണമാണ്. പകുതി ആണ് ഞാൻ ആദ്യം ചോദിച്ചത്. അപ്പോ അവനു പറ്റില്ല. എങ്കിൽ ഇനി മുഴുവൻ കൊണ്ടേ ഞാൻ പോകൂ. " ഏട്ടന്റെ സ്വരം മാറുന്നത് ഞാൻ ഭീതിയോടെ കണ്ടു. " എന്തൊരു ജന്മമാടാ നിന്റെ? ആ കുട്ടിയെ ഇറക്കിവിടാൻ മനസില്ല. നിങ്ങളിപ്പോ പോ. അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും." " അയ്യോടാ മാഡം കൊള്ളാമല്ലോ. പോലീസുവന്നാൽ എന്നെ എന്താ തൂക്കികൊല്ലുമോടി? ഞാൻ ആരാണെന്നു നിനക്ക് അറിയില്ല. ഞാൻ പെണ്ണുങ്ങളെ സാധാരണ ഉപദ്രവിക്കാറില്ല. എന്നെകൊണ്ട് അത് ചെയ്യിക്കരുത്. " ഏട്ടൻ വികൃതമായി ചിരിച്ചു കൊണ്ടു പറയുന്നു.ചേച്ചി പെട്ടെന്ന് വാതിൽ അടയ്ക്കാൻ തുടങ്ങിയതും ഏട്ടന്റെ കൂടെ ഉണ്ടായിരുന്നവൻ വാതിലിൽ ആഞ്ഞു ചവിട്ടിയതും ഒന്നിച്ചായിരുന്നു. അപ്രതീക്ഷിതമായ ആ ചവുട്ടിൽ ചേച്ചി താഴെ വീണു. ഏട്ടൻ അകത്തേക്ക് കയറി. ഇനി ഞാൻ ഇവിടെ നിന്നാൽ ആ ചേച്ചിക്ക് കൂടെ ആപത്താണെന്ന് കണ്ട ഞാൻ ഇറങ്ങി ഓടാൻ ഒരുങ്ങി. ഏട്ടൻ എന്നെ കയറിപ്പിടിച്ചു. ഞങ്ങൾ രണ്ടും കൂടെ കെട്ടിമറിഞ്ഞു അടിയായി. അവനോട് അടിച്ചു നിൽക്കാനുള്ള ആരോഗ്യം എനിക്കില്ലാത്തത് കൊണ്ടു തന്നെ എന്നെ അടിച്ചു വീഴ്ത്തി എന്റെ ബാഗുമെടുത്തു അവൻ പോകാൻ ഒരുങ്ങിയപ്പോഴാണ് അവന്റെ അരയിൽ നിന്ന് തെറിച്ചു വീണ തോക്ക് ഞാൻ കണ്ടത്. ഒരൊറ്റ സെക്കന്റ്‌ കൊണ്ട് ഞാൻ അത് കൈക്കലാക്കി അവനു നേരെ ചൂണ്ടി. സിനിമയിൽ മാത്രം കണ്ടിട്ടുള്ള തോക്ക് കയ്യിലെടുത്തപ്പോൾ എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു. " ആഹാ, മോനെ ഇത് ഉപയോഗിക്കാൻ നിനക്ക് അറിയോ?ലോഡ് ചെയ്യാൻ അറിയോ?കൈ വിറക്കാതെ ഉന്നം പിടിക്കാൻ അറിയോ. നിന്റെൽ ഇതൊരു കളിപ്പാട്ടം മാത്രമാ. അതിങ്ങു താ. താടാ.. " ചേട്ടൻ അലറിക്കൊണ്ട് പതുക്കെ എന്റെ അടുത്തേക്ക് വന്നു. " ആ ബാഗ് താ. അല്ലെങ്കിൽ കൊല്ലും ഞാൻ... " പറയുന്നുണ്ടെങ്കിലും എന്റെ കൈ വിറയ്ക്കുന്നതും ദേഹം തളരുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. പെട്ടെന്ന് പുറകിൽ നിന്നോരാൾ എന്റെ കയ്യിൽ നിന്നു തോക്ക് പിടിച്ചു വാങ്ങുന്നതറിഞ്ഞു ഞാൻ തിരിഞ്ഞു നോക്കി. ചേച്ചി. ചേച്ചി തോക്ക് പിടിക്കുന്നതും ലോഡ് ചെയ്യുന്നതും അവനു നേരെ ചൂണ്ടിപിടിക്കുന്നതും അവിശ്വസനീയതയോടെ ഞാൻ നോക്കി നിന്നു. അവനും സ്തബ്ദനായി നിൽക്കുന്നു. ചേച്ചിക്ക് വിറയലോ മുഖത്ത് ഭാവഭേദമോ ഇല്ല.. ചേട്ടന്റെ നെഞ്ചിന് നേരെ ചൂണ്ടിയ തോക്ക് സെക്കന്റ്‌ കൊണ്ടു താഴ്ത്തുന്നതും കാൽ മുട്ടിലേക്ക് വെടിവെക്കുന്നതും ചേട്ടൻ മുട്ടുകുത്തി വീഴുന്നതും ഞാൻ കണ്ടു.. കാഴ്ച കണ്ടു കൂടിനിന്നവർ ചിതറിയോടി. ഏട്ടന്റെ കൂടെ വന്നവനെ അവിടെ ഒന്നും കാണാൻ ഇല്ലായിരുന്നു. ചേച്ചി നടന്നുച്ചെന്ന് തെറിച്ചു വീണ ബാഗെടുത്ത് എന്റെ നേർക്കേറിഞ്ഞു. വീണുകിടന്ന് പുളയുന്ന ഏട്ടന്റെ അരികിൽ ഇരുന്നു. " എടാ, ഈ വെടി നിന്റെ നെഞ്ചത്തൊട്ട് വെക്കാൻ അറിയാഞ്ഞിട്ടല്ല. ഈ ചെക്കന്റെ മുമ്പിൽ അത് വേണ്ട എന്ന് വെച്ചിട്ടാ. ഇത് നിന്റെ അവസാനത്തെ അവസരമാണ്. ആ പിരിഞ്ഞു കിട്ടുന്ന ക്യാഷ് കൊണ്ട് ഇവന് മനസുണ്ടെൽ നിന്നെ ചികിൽസിച്ചോളും. അല്ലെങ്കിൽ ഗവണ്മെന്റ് നോക്കിക്കോളും. പോലീസിപ്പോ വരും നിന്നെ കൊണ്ടു പോകാൻ. " പറഞ്ഞിട്ട് ചേച്ചി തിരിഞ്ഞു നടന്നു റൂമിലേക്ക് കയറി. താമസിയാതെ പോലീസ് എത്തി, ആംബുലൻസും. വന്ന പോലീസ് ചേച്ചിക്ക് മുന്നിൽ സല്യൂട്ട് അടിക്കുന്നതും ചേച്ചി അവരോടൊപ്പം പോകുന്നതും ഞാൻ അമ്പരപ്പോടെ കണ്ടു. എന്തൊക്കെയോ പോലീസിനോട് സംസാരിക്കുകയും ഇടക്ക് എന്നെ നോക്കുകയും ചെയ്യുന്നുണ്ട്.. " പൈസ കൊണ്ടുപോയി ആശുപത്രിയിൽ അടയ്ക്കെടാ. " വീണ്ടും മയമില്ലാത്ത ശബ്ദത്തിൽ പറഞ്ഞിട്ട് ചേച്ചി പോലീസിനോടൊപ്പം പോയി. ആശുപത്രിയിൽ ബില്ലടച്ച്‌ ഐസിയു വിന് മുന്നിൽ ചെന്നപ്പോൾ നഴ്സിംഗ് സ്റ്റേഷനുള്ളിൽ നിന്ന് ചേച്ചി ഇറങ്ങി പോകുന്നുണ്ടായിരുന്നു. അമ്മ കരഞ്ഞുകൊണ്ട് ചേച്ചിയുടെ മുന്നിൽ കൈകൂപ്പി. അമ്മയെ മൈൻഡ് ചെയ്യാതെ കടന്നു പോയെങ്കിലും ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. " അമ്മ അറിയോ ആ ചേച്ചിയെ? " അത്ഭുതത്തോടെയാണ് ഞാൻ ചോദിച്ചത്. ഇപ്പോൾ നടന്നതൊന്നും അമ്മ അറിഞ്ഞിട്ടില്ലെന്ന് ഉറപ്പാണ്. പിന്നെ എങ്ങനെ... " അവർ നമ്മുടെ ദൈവമാണ് മോനെ. പോലീസിലെ ഏതോ വല്യ ഓഫീസറാ. അവരുടെ ഭർത്താവിന്റെ ഹൃദയം ആണ് നമ്മുടെ കുട്ടിക്ക്.... ആക്‌സിഡന്റ് ആയിരുന്നത്രേ. ഇതുവരെ ഈ കുട്ടി ഒപ്പിട്ടുകൊടുക്കാത്ത കൊണ്ടാ നടക്കാഞ്ഞത്. ഇപ്പോൾ ഒപ്പിട്ട് കൊടുത്തത്രേ. പെട്ടന്ന് തന്നെ ഓപ്പറേഷൻ ഉണ്ടാവും. പൈസയടച്ചോ എന്ന് ചോദിച്ചു ഡോക്ടർ..." അമ്മ പൂർത്തിയാക്കുന്നതിന് മുൻപ് ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി. അവർ നടന്നകന്നിരുന്നു. അവരെ, അവരുടെ ആ മാനസികാവസ്ഥയെ എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്. ഞാൻ പുറകെ ഓടിയില്ല. ഒരു നന്ദി വാക്കുമായി അവരുടെ മുന്നിൽ നിൽക്കാൻ എനിക്ക് ധൈര്യമുണ്ടാവില്ല. ചിലർ അങ്ങനെയാണ്. അത്രക്ക് വളരാൻ എല്ലാവർക്കും കഴിയാറില്ലല്ലോ..... 📝ജെയ്നി റ്റിജു #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
📔 കഥ - ShareChat