Thanseel ✔️
ShareChat
click to see wallet page
@thanseel161
thanseel161
Thanseel ✔️
@thanseel161
😊😊
ചോക്ലേറ്റ് ഡേ ആണത്രേ...ചോക്ലേറ്റ് ഡേ........😐😐😐 #🍫Happy ചോക്ലേറ്റ് ഡേ 💗
🍫Happy ചോക്ലേറ്റ് ഡേ 💗 - i. KHH  i. KHH - ShareChat
എനിക്കൊന്ന് കെട്ടിപ്പിടിക്കണം...., എന്നിട്ട് ഉറക്കെ കരയണം......, എന്നോട് ഒന്നും ചോദിക്കരുത്....., എനിക്കൊന്നും പറയുകയും വേണ്ട....., ചിലനേരം........., ഒരു മനുഷ്യന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ അനുഗ്രഹം ഈ ഒരു നിമിഷമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.....🩷🩵🥰🫂 #🎸 BGM സ്റ്റാറ്റസ് & ഇമേജസ് #😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ് #😔Sad Status #📝 ഞാൻ എഴുതിയ വരികൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
🎸 BGM സ്റ്റാറ്റസ് & ഇമേജസ് - ShareChat
"നിന്റ തലവട്ടം കണ്ടപ്പോൾ തുടങ്ങിയതാ ഈ വീടിന്റെ കഷ്ടകാലം. വീടിനും വീട്ടുകാർക്കും ഒരു ഉപകാരവും ഇല്ലാത്ത കുരുത്തംകെട്ടവൻ " സ്വന്തം അമ്മയാണ് ഉമ്മറത്തിരുന്ന് പ്രാകുന്നത്. അല്ലെങ്കിലും ഇതൊക്കെ കേൾക്കേണ്ടവനാ ഞാൻ എന്ന് പലപ്പോഴും തോന്നും. അച്ഛനുണ്ടാക്കിയ കടം വീട്ടാൻ പ്രവാസിയായപ്പോൾ അതിന്റെ കൂടെ ഉള്ള ഒരു ബാധ്യത കൂടെ എടുത്തു തലയിൽ വെച്ചു. പെങ്ങളെ കെട്ടിച്ചയച്ചത്തിന്റെ. കല്യാണം ആഘോഷമായപ്പോൾ എല്ലാവരും പറയുമായിരുന്നു ദേവൻ ഗൾഫിൽ പോയി പത്തു പുത്തൻപണം ണ്ടാക്കി പെങ്ങളേം നല്ല രീതിയിൽ കെട്ടിച്ചു വിട്ടെന്ന്. അത് കേൾക്കുമ്പോൾ ഒരു സന്തോഷം ആയിരുന്നു. തലയ്ക്ക് മീതെ പിന്നേയും ബാധ്യതയുടെ കണക്കുകൾ കുമിഞ്ഞുകൂടുമ്പോഴും കുടുംബത്തിന്റെ സന്തോഷം... അത് മാത്രം ആയിരുന്നു മനസ്സിൽ. അങ്ങനെ ബാധ്യതകൾ തീർത്ത്‌ ഒന്ന് നിവർന്നു നിൽക്കാൻ ആയപ്പോഴേക്കും സ്വന്തം ജീവിതം മറന്നുപോയി. കൂടെ ഉള്ള ആരും ഓർമ്മിപ്പിച്ചതും ഇല്ല. "മോനെ നിനക്ക് ഒരു പെണ്ണും ജീവിതവും വേണ്ടെടാ " എന്ന് അമ്മയോ "ഏട്ടനൊരു പെണ്ണിനെ നോക്കട്ടെ " എന്ന് പെങ്ങളോ ചോദിച്ചില്ല. പക്ഷേ, ഇടയ്ക്കിടെ ചോദിക്കാൻ മറക്കാത്ത ഒന്നുണ്ടായിരുന്നു. പണം! പെങ്ങളുടെ ഗർഭം മുതൽ പ്രസവവും നൂലുകെട്ടും പിറനാളും... അങ്ങനെ നീണ്ടുപോകുന്ന ചടങ്ങുകൾക്ക് മാമന്റെ "വക " എന്നതിന് മുന്നിൽ ആയിരുന്നു സ്ഥാനം... വലിപ്പമൊട്ടും കുറയാനും പാടില്ലല്ലോ... അമ്മയോട് അവസ്ഥ പറഞ്ഞാൽ " അവൾക്ക് പിന്നെ നീ അല്ലാതെ ആരാ കൊടുക്കാൻ ഉള്ളത്. അല്ലേലും നിനക്ക് അമ്മയോ പെങ്ങളോ ഒന്നും വേണ്ടല്ലോ. സ്വന്തം ഉണ്ടാക്കി കൂട്ടുവല്ലേ അവിടെ " എന്നൊരു പരിഹാസം പറച്ചിലും. ഒരു പ്രവാസി ചിരിക്കുകയും കരയുകയും ചെയ്യുന്ന അസുലഭനിമിഷങ്ങളിൽ ഒന്നാണ് ആ നിമിഷം. ബാധ്യതകൾ തീർന്നപ്പോൾ ഉള്ളത് കൊണ്ട് വാങ്ങിയത് പത്തു സെന്റ് സ്ഥലം ആണ്. നാട്ടിൽ ഇല്ലാത്തത് കൊണ്ട് അത് വാങ്ങിയത് അമ്മയുടെ പേരിലും. എന്നിട്ടും പറയുന്നത് ഉണ്ടാക്കി കൂട്ടുന്നവൻ എന്ന്. വർഷങ്ങൾക്ക് ശേഷം നാട്ടിൽ വരുമ്പോൾ കൂട്ടാൻ വന്നത് അളിയൻ ആയിരുന്നു. ചോദ്യം കൊണ്ടുവന്ന കുപ്പിയെ കുറിച്ചും. "കുപ്പി ഇവിടേം കിട്ടുമല്ലോ അളിയാ " എന്ന് പറഞ്ഞപ്പോൾ അത് വരെ ചിരിച്ച അളിയന്റെ മുഖം ഒന്ന് മങ്ങി. അന്ന് ആ രാത്രി പെട്ടിയുടെ കെട്ട് പൊട്ടിച്ചത് മുതൽ പ്രവാസിയുടെ ജെട്ടിയുടെ എലാസ്റ്റിക് പോലും ബാക്കി വെക്കാതെ പെങ്ങളും അളിയനും അമ്മയും കൂടി വീതിച്ചെടുക്കുമ്പോൾ ആരും ചോദിച്ചില്ല " അവിടെ സുഖമാണോ "എന്ന്. പക്ഷേ, ഒന്ന് ചോദിച്ചു... എന്നാ തിരിച് പോകുന്നതെന്ന്. ആ ചോദ്യം ഡിഷ്ണറിയിൽ ഉള്ളപോലെ അച്ചടിച്ചു വെച്ച ഒന്നായത് കൊണ്ട് ചിരിച്ചു... അല്ലാതെ ന്ത്‌ ചെയ്യാൻ. എന്നാ പിറ്റേ ദിവസം കൂട്ടുകാർക്ക് ഒരു കുപ്പിയുമായി ചെല്ലുമ്പോൾ അവര് ചോദിച്ചു, "ഇനി എന്നാടാ ഒരു പെണ്ണ് കേറ്റുന്നത് "എന്ന്. അല്ലേലും ഇനി ഈ പ്രായത്തിൽ ആര് പെണ്ണ് തരാനാ എന്ന ചിന്ത ആയിരുന്നു മനസ്സിൽ. പക്ഷേ , കൂട്ടുകാർ തന്ന ഒരു ധൈര്യം... അവിടെ നിന്ന് പോരുമ്പോൾ ഒന്ന് പെണ്ണ് കണ്ടേക്കാം എന്ന തീരുമാനത്തിൽ എത്തിയിരുന്നു മനസ്സ്. രാത്രി ഭക്ഷണം കഴിക്കുന്ന സമയം അമ്മയ്ക്ക് മുന്നിൽ അത് അവതരിപ്പിക്കുമ്പോൾ അമ്മ ചിരിക്കുകയാണ് ചെയ്തത്. "ഇനി ഈ പ്രായത്തിൽ നിനക്ക് എവിടുന്നു പെണ്ണ് കിട്ടാനാടാ, അല്ലെങ്കിൽ തന്നെ പ്രവാസിക്ക് പെണ്ണ് കൊടുക്കില്ല ആരും. പോരാത്തതിന് നിനക്ക് ആണേൽ വയസ്സ് കുറെ ആയില്ലേ. വെറുതെ ചായ കുടിച്ചു നടക്കാം.. അത്ര തന്നെ. ". " ന്തായാലും നീ ഒന്ന് പോയി നോക്ക് മോനെ "എന്ന് പറയുമെന്ന് കരുതി. പക്ഷേ, ഉണ്ടായിരുന്ന പ്രതീക്ഷയും അമ്മയുടെ വാക്കുകളിൽ തീർന്നുപോയി. " അമ്മ അങ്ങനെ പലതും പറയും, ജീവിതം നിന്റ ആണ്. " എന്ന് കൂട്ടുകാർ പറയുമ്പോൾ "ഇനി ആദ്യം ഒരു വീട്, എന്നിട്ട് നോക്കാം കല്യാണം "എന്നായിരുന്നു മനസ്സിൽ. വാങ്ങിയിട്ട പത്തു സെന്റ ബാങ്കിൽ വെച്ചാൽ ചെറിയ ഒരു വീട് തട്ടിക്കൂട്ടാം എന്നായിരുന്നു ചിന്ത. അത് അമ്മയോട് പറയുമ്പോൾ അമ്മ ദേഷ്യത്തോടെ ആണ് നോക്കിയത്. "എന്റെ പേരിലുള്ള സ്വത്ത്‌ വെച്ചു ലോൺ എടുക്കാൻ ഞാൻ സമ്മതിക്കില്ല. അല്ലെങ്കിൽ തന്നെ പെണ്ണും പെടക്കോഴിയും ഇല്ലാത്ത ഒറ്റത്തടിയായ നിനക്ക് ന്തിനാ ഇപ്പോൾ സ്ഥലവും വീടും. എന്റെ മോൾ ആകെ കഷ്ടത്തിൽ ആണ്. അവനാണെൽ പണിയും കുറവാ, എന്റെ പേരിലുള്ളത് ഞാൻ അവൾക്ക് എഴുതികൊടുക്കാൻ പോവാ... നിനക്ക് വേണേൽ ഇനിയും ഉണ്ടാക്കാലോ.. കയ്യിനും കാലിനും കുഴപ്പമൊന്നും ഇല്ലല്ലോ... അവൻ ഭാഗം ചോദിച്ചു വന്നേക്കുന്നു. " അമ്മയുടെ വാക്കുകൾ അവസാനത്തെ വാചകം ഉള്ളിലൊന്ന് കൊളുത്തി. ഓർമ്മവെച്ച കാലം മുതൽ വാടകവീട്ടിൽ ആയിരുന്നു. താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പത്തു സെന്റ്‌ സ്ഥലം... അതിൽ വീട് വെക്കാൻ ചോദിച്ചതിന് അമ്മ പറയുന്ന വാക്കാണ് ഭാഗം ചോദിക്കാൻ വന്നിരിക്കുകയാണെന്ന്. "ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് അല്ലെ അമ്മേ.. അതെങ്ങനെ ഭാഗം ചോദിക്കൽ ആകും. എനിക്കും വേണ്ടേ ഒരു ജീവിതം. ഇത്രേം കാലം നിങ്ങൾക്കൊക്കെ വേണ്ടി ജീവിച്ചിട്ട് ഒടുക്കം...." അന്ന് വരെ മറുത്തൊരു വാക്ക് പറയാത്ത എന്റെ നാവിൽ നിന്ന് ആദ്യമായി ചോദ്യങ്ങൾ ഉയർന്നപ്പോൾ അമ്മ പുച്ഛത്തോടെ ആണ് നോക്കിയത്. " ഓഹ്. അപ്പൊ നീ ഇത്രേം കാലം ചെയ്തതിന്റെ ഒക്കെ കണക്ക് സൂക്ഷിച്ചിട്ടുണ്ട് അല്ലെ. കൊള്ളാം.. എന്നാ കേട്ടോ.. ഞങ്ങള്ക്ക് വേണ്ടി ജീവിച്ചെങ്കിൽ അത് നിന്റ കടമയാണ്. അമ്മയെയും പെങ്ങളെയും നോക്കിയതിന്റെ കണക്കുമായി വന്നേക്കുന്നു അവൻ. എന്നാ കേട്ടോ. ഇനി എന്റെ പേരിൽ ഉള്ള സ്വത്തിൽ നിന്ന് ഒന്നും നീ പ്രതീക്ഷിക്കണ്ട.. എനിക്കിനി ങ്ങനെ ഒരു മകനും ഇല്ല. ഞാൻ എന്റെ മോൾടെ കൂടെ കഴിഞ്ഞുകൊള്ളാം. " അതൊരു അവസാന വാക്ക് ആയിരുന്നു അമ്മയുടെ. പിറ്റേ ദിവസം അമ്മ പെട്ടിയുമെടുത്തു പടി ഇറങ്ങുമ്പോൾ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു " ആ അമ്മയെ അവൻ പടിയിറക്കി വിട്ടല്ലോ" എന്ന്. ആളുകൾക്കിടയിലൂടെ കരഞ്ഞുകൊണ്ട് ഇറങ്ങിപോകുന്ന അമ്മയായിരുന്നു എല്ലാവർക്കും ശരി. എല്ലാവർക്കും വേണ്ടി ജീവിതം മാറ്റിവെച്ച് ഒടുക്കം. എല്ലാം നഷ്ട്ടപ്പെട്ട ഒരുവൻ ഉള്ളിൽ കരയുന്നത് ആരും കണ്ടില്ല.. അവന്റെ നിർവികാരത നിറഞ്ഞ മുഖത്തേക്ക് നോക്കി ആളുകൾ ക്ക് പറയാലോ " പത്തു കാശ് ഉണ്ടായപ്പോൾ പെറ്റ തള്ളയെ പോലും. വേണ്ടാതായി ആ നായിക്ക് "എന്ന്... അങ്ങനെ ഞാനിപ്പോൾ വീണ്ടും ഒരു യാത്രയിലാണ്... പ്രവാസിയായി തന്നെ. അല്ലേലും അത്തറു പൂശി വരുന്ന പ്രവാസിയുടെ വിയർപ്പ് തട്ടി കറുത്ത് പോയ അരഞ്ഞാണം കറുപ്പ് ആരും കാണില്ലല്ലോ... ✍🏻ദേവൻ #📔 കഥ #📙 നോവൽ
ഒരു പ്രണയകഥ💐 മനുവേട്ടൻ തന്റെ വീട്ടിൽ വന്നാൽ നൂറ്തവണയെങ്കിലും കണ്ണാടിക്കുമുൻപിൽ നിന്നു തിരിഞ്ഞും മറിഞ്ഞും താൻ സുന്ദരിയാണോ എന്ന്‌ നോക്കിയിട്ടേ താൻ മനുവേട്ടന്റെ മുൻപിൽ ചെന്ന്നിൽക്കു....."തന്റെ മുഖത്തിനെയല്ലാ ,തന്റെ മനസ്സിനെയാണ് ഞാൻ സ്നേഹിക്കുന്നത്" എന്നും പറഞ്ഞ് മനുവേട്ടൻ തന്നേ നെഞ്ചോട്ചേർക്കുമ്പോൾ എവിടെയും കിട്ടാത്ത ഒരു സംരക്ഷണവും സ്നേഹവും ഞാൻ അറിഞ്ഞിരുന്നു... എന്നാൽ ഇന്ന് മനുവേട്ടന്റെ മുൻപിൽ ചെന്നു നിൽക്കാൻ തനിക്ക് ആവില്ലാ....വെറുമൊരു വിരുന്നുകാരൻ മാത്രമാണ് അയാൾ ഇന്ന് തനിക്ക്.... "മോളെ അമ്മു....നീ ഒന്ന്‌ റൂമിൽ നിന്ന്‌ ഒന്ന് ഇറങ്ങിവന്നേ....ഇവിടെയാരൊക്കെയാ വന്നിരിക്കുന്നത് എന്ന്‌ നോക്കിയേ" മനുവേട്ടന്റെ കണ്ണുകൾ ഇന്ന് ഒരുപക്ഷേ എന്നെ തിരയുന്നുണ്ടാവില്ലാ...എന്തായാലും അങ്ങോട്ട്‌ ചെന്നെപറ്റു.... "അവിടെനിന്നും വന്നതിനുശേഷം ഏതുനേരവും കതകടച്ചിരിക്കലാ പെണ്ണിന്റെ പണി....വിശപ്പ്‌ പോലും ഇല്ലാ....ഒരു കുന്ത്രാണ്ടം കയ്യിലുണ്ടല്ലോ അതിൽ നിന്നും ഇനി വല്ലാ പൊല്ലാപ്പും ഒപ്പിച്ചിട്ടുണ്ടോആവോ" "ഹേയ്,ചേടത്തി എന്റെ അമ്മുമോളേകുറിച്ച് ഇല്ലാത്തതൊന്നും പറയണ്ടാ...അവൾ നല്ല കുട്ടിയാ...എന്റെ കയ്യിൽ കിടന്ന് വളർന്ന കൂട്ടിയേ എനിക്ക് അറിഞ്ഞൂടെ....മറ്റാരേക്കാളും" അമ്മയുടെ വാചകങ്ങൾക്ക് അമ്മായി മറുപടി കൊടുക്കുമ്പോളും തന്റെ മുഖത്ത് ഒരു യാന്ത്രികമായ ഒരു പുഞ്ചിരിമാത്രമാണ് ഉണ്ടായിരുന്നത്.... "അല്ലാ...നിശ്ചയക്ഷണമൊക്കെ എന്തായി....മനു എന്താ ഒന്നും മിണ്ടാതിരിക്കുന്നെ....കല്യാണചെക്കനായപ്പോൾ വലിയ ജാടയായോ...." മനുവേട്ടൻ ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി.. "ക്ഷണം തുടങ്ങിട്ടുള്ളൂ ആദ്യം ക്ഷണിക്കുന്നത് ഇവിടെയാ...അല്ല അളിയൻ ഇത്‌ എവിടെ പോയിരിക്കുവാ..." അമ്മാവൻ മറുപടി നൽകി "ഹാ നിന്റെ അളിയന്റെ കാര്യമൊന്നും പറയാതിരിക്കുന്നതാ നല്ലത്‌....ഞാൻ എന്തായാലും ചായ എടുക്കാം...അമ്മുവേ നമ്മുടെ തൊടിയിൽ നല്ല മൂവാണ്ടൻ നിൽക്കുന്നുണ്ട് ...നീ പോയി പൊട്ടിച്ചിട്ടു വാ....വേണമെങ്കിൽ പ്രിയയും മനുവും കൂടെ പൊക്കോ കുറേയായില്ലേ ഇവിടൊക്കെ വന്നിട്ട്" തൊടിയിലോട്ട് നടക്കുമ്പോൾ നിശബ്ദതയായിരുന്നു....പ്രിയചേച്ചി ( മനുവിന്റെ ചേച്ചി) തന്റെ കയ്യിൽ പിടിച്ചപ്പോൾ താൻ ഒന്നു ഞെട്ടി അവിടെ തന്നെ നിന്നു.... "നിങ്ങൾ സംസാരിക്കൂ....ഞാൻ അവിടെ മാറി നിൽക്കാം"എന്നും പറഞ്ഞ് ചേച്ചി ഞങ്ങളിൽ നിന്നും അകലേക്ക് നടന്നു..... "അമ്മുന് എന്നോട് ദേഷ്യമാണോ' "എന്തിന്" "ഒന്നുമില്ലേ ....ഒന്നും ഉണ്ടായിരുന്നില്ലേ......നമ്മൾ തമ്മിൽ.." "എനിക്കുണ്ടായിരുന്നു....മനസ്സ് നിറയേ സ്നേഹം മാത്രം......എന്നാൽ ഞാൻ സ്നേഹിച്ച എന്നേ സ്നേഹിച്ച മനുവേട്ടൻ ഇന്ന് ഇല്ല....ഇന്നുള്ള മനുവേട്ടൻ വെറും അഭിനയമാണ്...... പുത്തൻപണക്കാരിയെ കണ്ടപ്പോൾ എന്നോടുള്ള സ്നേഹം ഇല്ലാതായി....എന്തായാലും മനുവേട്ടൻ സന്തോഷത്തിലല്ലേ ഇപ്പോൾ അത് മതി എനിക്ക്.....ഇനി എന്നോട് ഒന്നും ചോദിക്കരുത്" മനുവേട്ടനോട് എന്തൊക്കെയോ പറഞ്ഞവസാനിപ്പിച്ചു ...മാങ്ങയുമായി വീട്ടിലോട്ട് പോവാൻ നിന്നു.....ആ നേരവും മനുവേട്ടൻ എന്നേ തന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു..... "പ്രിയേച്ചി മനുവേട്ടനെ സൂക്ഷിച്ചോ....ഇനി ഒരു ദിവസം ചിലപ്പോൾ ചേച്ചിയേയും ചേട്ടൻ തള്ളികളയും....നമ്മുടെ മനുവേട്ടൻ അല്ലാ ഇപ്പോൾ ഉള്ളത് ..ഈ മനുവേട്ടനെ വിശ്വസിക്കാൻ പാടില്ലാ" "ഇനി ഒരക്ഷരം എന്റെ അനിയനെകുറിച്ച് നീ മിണ്ടിപോവരുത്.....നിനക്ക് എന്തറിയാം എന്റെ അനിയനെക്കുറിച്ച്....ഇവന് മൂന്നുയസുള്ളപ്പോൾ എന്റെ കയ്യിൽ ഏൽപ്പിച്ചിട്ട് നോക്കണെയെന്നും പറഞ്ഞ് പുറത്ത്പോയതാണ് എന്റെ അച്ഛനും അമ്മയും ..തിരിച്ചുവന്നത് അവരുടെ ജീവൻ ഇല്ലാത്ത ശരീരം മാത്രമാണ്...ഇവനെയും അടുത്തിരുത്തി കരയുമ്പോൾ എനിക്കറിയില്ലായിരുന്നു ഇനി ഞങ്ങൾ എന്താണെന്ന്...ആ ഞങ്ങളെ സ്വന്തം മക്കളെ സ്നേഹിക്കുന്നതിനെക്കാളും സ്നേഹിച്ച്,ഞങ്ങളുടെ ഇഷ്ടങ്ങൾ ഞങ്ങൾക്കുമുമ്പേ മനസിലാക്കി ചെയ്തുതന്നും ഞങ്ങളെ ഒരു കുറവും അറിയിക്കാതെ ഈ നിലയിൽ എത്തിച്ചത് ഞങ്ങളുടെ അമ്മാവനാണ്... ഇതുവരെ ഞങ്ങളുടെ ഇഷ്ടം നോക്കി മാത്രം ഓരോന്നും ചെയ്‌തുതന്ന അമ്മാവന് പക്ഷേ ഇവന്റെ കല്യാണകാര്യത്തിൽ മാത്രം തെറ്റുപറ്റിപോയി.....ഇവനോട് ഒന്ന്‌ ചോദിക്കാതെയാണ് അമ്മാവന്റെ സുഹൃത്തിന് അമ്മാവൻ വാക്ക് കൊടുത്തത് ...ഇവനെക്കൊണ്ട്‌ അയാളുടെ മകളെ കെട്ടിക്കാമെന്ന്.....അമ്മാവന്റെ വാക്കിന് എതിര്പറയാൻ ഞങ്ങൾക്കാവില്ലാ....ഇതുവരെ കൊടുത്ത വാക്ക് തെറ്റിക്കാത്ത അമ്മാവനെ ഇപ്പോൾ അത് തെറ്റിച്ച് സുഹൃത്തിന്റെ മുൻപിൽ തലതാഴ്ത്തി നിർത്താനും ഞങ്ങളെകൊണ്ട് പറ്റില്ലാ..... അവന്റെ അച്ഛനെയും അമ്മയെയും കണ്ട ഓർമ്മ അവനില്ലാ ....ഇതുവരെ ഒരു വിഷമവും എന്റെ അനിയൻ പുറത്ത് കാണിച്ചിട്ടുമില്ലാ...എന്നാൽ ഇപ്പോൾ അമ്മാവനോട് മനസ്സിൽ ഉള്ളത് പറയാൻപറ്റാതെയും നിന്നോടുള്ള സ്നേഹം മറക്കാൻ പറ്റാതെയും അവൻ ഉള്ളിൽ വിങ്ങിക്കരയുമ്പോൾ തളരുന്നത് ഞാനാണ്...." പ്രിയേച്ചി ഇത്രയും പറയുമ്പോളും മനുവേട്ടൻ ഒന്നും പറയാനാവാതെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു...... "മനുവേട്ടാ ഞാൻ" "എന്റെ വിധിയാ ഇത് ...ഞാൻ സ്നേഹിക്കുന്നവരേ ഒരിക്കലും എന്റെ കൂടെ നിൽക്കാൻ ദൈവം സമ്മതിക്കില്ലാ....അച്ഛൻ അമ്മാ ഇപ്പോൾ നീയും....മോഹങ്ങൾ തന്ന് പറ്റിച്ചതിന് എന്നേ നീ വെറുക്കരുത്....." ഞാൻ വേഗം മനുവേട്ടന്റെ വായപൊത്തി "എനിക്ക് മനുവേട്ടനോടുള്ള സ്നേഹം കൂടിയിട്ടേയുള്ളു...." "എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ കൂടെ കൂട്ടിയേന്നെ പെണ്ണേ നിന്നേ ഞാൻ ....." ××××××××××× കയ്യിലെ മാങ്ങ അടുക്കള കൊണ്ടുവെക്കുമ്പോളും മുറിയിൽ കയറി വാതിൽ അടക്കുംവരെയും എന്റെ വിഷമങ്ങൾ ഞാൻ ഉള്ളിൽ ഒതുക്കി..... "എന്തിനാ ആ ചെക്കനോട് നീ ഇത്രയും ക്രൂരത കാണിക്കുന്നേ ദൈവമേ അതിന് മാത്രം ആ പാവം എന്ത് തെറ്റ് ചെയ്തു" എന്റെ റൂമിൽ ചിരിച്ചുകൊണ്ട് ഇരിക്കുന്ന കൃഷ്ണന്റെ ഫോട്ടോ നോക്കി പരാതി പറഞ്ഞു ഞാൻ... ഇന്ന് എനിക്ക് ഇപ്പോൾ അതിന് മാത്രമേ പറ്റൂ.... "ഞങ്ങൾ ഇറങ്ങുവാ ഏട്ടത്തി...." എന്ന്‌ അമ്മായി പറഞ്ഞപ്പോൾ ഓടി ചെന്ന് എല്ലാവരോടും സത്യം പറയാനാണ് തനിക്കു തോന്നിയത്...... " അമ്മുവേ അവർ ഇറങ്ങുവാണെന്ന്....നീ ഒന്ന്‌ ഇങ്ങോട്ട് വാ" കണ്ണുകൾ തുടച്ച് ഞാൻ അവരെ യാത്രയാക്കാൻ ചെന്നു..മനുവേട്ടന്റെ മുഖത്തുനോക്കാനുള്ള ശക്തി തനിക്ക് അപ്പോൾ ഉണ്ടായില്ലാ...... "ആ ഇവന് എടുത്ത നിശ്ചയമോതിരം കണ്ടില്ലല്ലോ.....അമ്മാവനും അമ്മായിയും കൂടി പോയി എടുത്താൽ മതിയെന്നും പറഞ്ഞ് ഇവൻ ഞങ്ങൾക്ക് ആ പണി തന്നു ഇതുവരെ ഒന്ന്‌ നോക്കിയതുപോലും ഇല്ലാ അവൻ അത്....മോളേ അമ്മു നീ നോക്കിയഭിപ്രായം പറ എങ്ങനെയുണ്ടെന്ന്" അമ്മായി ആ മോതിരം തനിക്ക് നേരെ നീട്ടുമ്പോൾ തന്റെ കണ്ണുകൾ നിറയുകയായിരുന്നു....തന്റെ പേര് എഴുതേണ്ട സ്ഥലത്ത് മറ്റൊരാളുടെ പേര് അത് കണ്ട് അഭിപ്രായം പറയാൻ താനും...... താൻ ആ മോതിരചെപ്പ് തുറന്നു....ആ മോതിരത്തിലേ പേര് കണ്ട്‌ തനിക്ക് ഒട്ടും വിശ്വസിക്കാൻ പറ്റിയില്ലാ.. തന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..അവിടെ നിന്നവർ തന്നേ നോക്കിനിൽക്കുവാണ്..... ...മനുവേട്ടൻ മാത്രം ഒന്നും അറിയാതെ പകച്ചുനിന്നു....... "എടാ ചെക്കാ ആ പെണ്ണിനെ ഒന്ന്‌ സമാധാനിപ്പിക്കടാ.....നീ എന്തു വിചാരിച്ചു നിനക്ക് ഈ അമ്മാവനെ സ്നേഹിച്ചു തോൽപിക്കാൻ പറ്റുമെന്നോ ...ദേ നിന്റെ ചേച്ചി നിന്റെയും ഇവളുടെയും കാര്യങ്ങൾ പറഞ്ഞപ്പോൾ നിനക്കിട്ട് ഒന്നു തരാനാ തോന്നിയേ...എങ്ങനെയാടാ ഉവ്വേ നിനക്ക് ഇങ്ങനെ എന്നേ സ്നേഹിക്കാൻ പറ്റുന്നെ.......ഇതുവരെ നിന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ കണ്ടറിഞ്ഞു ചെയ്തിട്ടു ഇതിൽ മാത്രം തെറ്റുപറ്റിയാൽ നിന്റെ 'അമ്മ എന്റെ പെങ്ങള് എന്നോട് പൊറുക്കുമെന്ന് തോന്നുന്നുണ്ടോ.....അമ്മാവൻ അറിഞ്ഞില്ലാ ഇങ്ങനെ ഒരു ഇഷ്ട്ടം നിങ്ങൾ തമ്മിൽ ഉണ്ടാവുമെന്ന്.....നിങ്ങൾ ഞങ്ങളെ പൊട്ടനാക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങൾ നിങ്ങൾക്കിട്ട് പണിതു......എന്റെ സുഹൃത്തിനോട് ഞാൻ എല്ലാം പറഞ്ഞു അവനും കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ മനസിലായി ..എന്റെ കുഞ്ഞിനെ ഇനി വിഷമിപ്പിച്ചാൽ ഉണ്ടല്ലോ" അവിടെ ഒരു കൂട്ടചിരി മുഴങ്ങി..... പ്രിയചേച്ചി മനുവേട്ടന്റെ കയ്യിൽ എന്റെ കൈവച്ചുകൊടുത്തു......ഞങ്ങളുടെ കണ്ണുകൾ ഞങ്ങൾ അറിയാതെ സംസാരിക്കുന്നുണ്ടായിരുന്നു "നോക്കിക്കോളണം എന്റെ അനിയനെ....എന്നേ അമ്മ ഏൽപ്പിച്ച പോലെ ഞാൻ എന്റെ അനിയനെ നിന്നെ ഏൽപ്പിക്കുവാണ്.....അമ്മയും അച്ഛനും ഇത് കാണുന്നുണ്ടെങ്കിൽ അവർ ആയിരിക്കും ഇന്ന് ഏറ്റവും സന്തോഷിക്കുന്നത്" അഞ്ജലി പ്രമോദ് #📔 കഥ #📙 നോവൽ
#അളിയന്റെ_അടി അളിയന്റെ ഭാര്യയെ എന്ത് വിളിക്കണം..... ? പേര് വിളിക്കണോ അതോ അളിയച്ചിയെന്ന്‌ വിളിച്ചാലോ.. ഞാൻ അളിയത്തിയെന്നു വിളിച്ചു. എന്തെങ്കിലും കുഴപ്പം ഉണ്ടോ. കുഴപ്പം ഉണ്ടങ്കിലും ഇല്ലങ്കിലും ആറു കൊല്ലമായി ഞാനാ വിളിതന്നെ തുടരുന്നു. ഇപ്പൊ ഇവിടുത്തെ പ്രശ്നം അതല്ലല്ലോ. അളിയന്റെ മകൻ നിസാം. അവനാണ് ഈ കുടുംബയോഗത്തിലെ വിഷയം. അഞ്ച്‌ വയസ്സ് പ്രായമുള്ള അവനെ കൊണ്ട് എന്ത് പ്രശ്നം എന്നാകും ചിന്ത അല്ലേ. ഞാൻ പുതിയാപ്ലയായി ഈ വീട്ടിൽ വന്ന ദിവസം എന്റെ പുന്നാരക്കെട്ടിയോൾ ആദ്യരാത്രിയിൽ കാതിലൊരു സങ്കടം പറഞ്ഞു. ഓളെ അനിയൻചെക്കന്റെ., എന്റെ ഓരേ ഒരു അളിയന്റെ കാര്യം.. "ഇക്കാ.. ചിലപ്പോൾ രാത്രി മുറിയിൽ നിന്നും പുറത്തിറങ്ങിയാൽ ഹാളിലോ അടുക്കളയുടെ ഭാഗത്തോ ആരങ്കിലും നിക്കുന്നത് കണ്ടാൽ ഇക്കാ പേടിക്കണ്ട.. ട്ടോ. അത്‌ അവനായിരിക്കും ഇക്കാടെ അളിയൻ. അവനിങ്ങനെ കുറേ ആയി ഉറക്കത്തിൽ നിന്നും എണീറ്റ് നടന്ന് എവിടെയെങ്കിലും നിന്നോ ഉരുന്നോ ഒക്കെ ഉറങ്ങും... " ഈ ഉറക്കത്തിൽ എണീറ്റു നടക്കുന്ന രോഗം ലോകത്തിൽ എന്റെ അളിയന് മാത്രമെല്ലെന്ന്‌ ഞാൻ പറഞ്ഞിട്ടും എന്റെ കെട്ടിയോളുടെ വിഷമം മാറിക്കണ്ടില്ല. രണ്ട് പെങ്ങന്മാരുടെ പുന്നാര ആങ്ങളയാണ് നമ്മളെ അളിയൻ. ആ അളിയനാണ് ഇമ്മാതിരി ഒരു എടങ്ങേറ്. ആദ്യമോന്നും വല്ല്യ കാര്യമായിട്ടെടുത്തില്ല. ഉറക്കത്തിൽ അവൻ എണീറ്റു മുറിയുടെ ഏതെങ്കിലും ഒരു മൂലയിൽ നിന്ന് ഉറങ്ങും. മുറി തുറന്നു കിടന്നാൽ ഹാളിൽ.. പിന്നെ അടുത്ത മുറിയിലേക്ക്.. അല്ലെങ്കിൽ അടുക്കള വരെ പോകും. എല്ലാവർക്കും അറിയാം അളിയൻ ഇങ്ങനെ രാത്രിയിൽ കറങ്ങി നടക്കുന്ന കാര്യം. എന്നിട്ടും ഇരുട്ടിൽ പെട്ടെന്ന് ഓനെ കാണുമ്പോൾ പേടിച്ച് നിലവിളിക്കുന്നത് പതിവായപ്പോൾ അവൻ കിടക്കുന്ന മുറി പുറത്ത് നിന്നും പൂട്ടാൻ തീരുമാനിച്ചു. ഓളെ ഉമ്മാക്ക് നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ചപോലെ സങ്കടമാണ്. ഉറങ്ങിക്കിടക്കുന്ന അവന്റെ അടുത്തിരുന്ന് പ്രാർത്ഥിക്കും. എണീറ്റു നടക്കാതിരിക്കാൻ.പ്രാർത്ഥന കഴിഞ്ഞേ ഉമ്മ ഉറങ്ങാറുള്ളൂ. അളിയൻ പതിവ് പോലെ മുറിയുടെ മൂലയിലും. "ഓനിക്ക് വേറെ എന്തോ കുഴപ്പം ഉണ്ടെന്ന് തോന്നുന്നു. ഇങ്ങള് പള്ളീലെ മൊല്ലാക്കയോട് ഒന്ന് വരാൻ പറ. ഇത്‌ ഇപ്പൊ എത്ര കാലമായി ഇങ്ങിനെ. " ഉമ്മയുടെ നിർബന്ധം മുറുകിയപ്പോൾ ഉപ്പ മൊല്ലാക്കയെ കൊണ്ടു വന്നു. ഓത്തും,ദിക്റും,മന്ത്രവും,കോഴിയും, പത്തിരിയും,പായസവും.. സംഭവം അടിപൊളിയായി. ഒരു പത്ത് പത്തിരിയും രണ്ട് കോഴിക്കാലും ഒരു ഗ്ലാസ്സ് സേമിയപായസവും ഞാനും അകത്താക്കി. അന്നവൻ എണീറ്റു നടുന്നില്ല. ഉമ്മാക്ക് സന്തോഷമായി. മക്കളെപ്പോലെ നോക്കി വളർത്തിയ കോഴിയെ അറുത്ത് കറി വെച്ചതിലുള്ള സങ്കടവും മാറി. പക്ഷെ പിറ്റേന്ന് മുതൽ വീണ്ടും തുടങ്ങി. മൂത്ത അളിയൻ ജബ്ബാറിന്റെ ഒരു ഫ്രണ്ട് ഡോക്ടർ ആണ് പോലും. മൂപ്പര് ഇങ്ങിനെയുള്ള പ്രശ്നങ്ങൾക്ക് വിധക്തൻ ആണെന്ന് കേൾക്കുന്നു. അങ്ങനെ രഹസ്യമായി അളിയനെ ആ ഡോക്ടറെ കാണിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. "അഞ്ച്‌ വയസ്സ് മുതൽ ഉള്ളതാണ് അല്ലേ. ഇതൊക്കെ മാറും. പേടിക്കാനൊന്നുമില്ലെന്നേ. ഇതൊന്നും രോഗമായി കാണരുത്. എന്തായാലും ഈ ഗുളിക രാത്രി ഭക്ഷണത്തിന് ശേഷം കൊടുക്ക് " ആ ഗുളിക കഴിച്ചിട്ടും അളിയൻ നടത്തം നിർത്തിയില്ല. ഇനിയിപ്പോ എന്താ ചെയ്യാ. "പടച്ചോനെ ഒരു വഴി നീ തന്നെ കാണിച്ചു തരണേ.. " കുറച്ച് ദിവസം കഴിഞ്ഞ് ഒരു ദിവസം രാത്രി ഉപ്പ ഉറക്കത്തിൽ ഉണർന്ന്‌ വെള്ളം കുടിക്കാൻ ഫ്രിഡ്ജിന്റെ അടുത്തേക്ക് നടന്ന സമയത്ത് അടുക്കളയിൽ തലയിലൂടെ പുതപ്പ് പുതച്ചു നിൽക്കുന്ന രൂപത്തെ കണ്ടു പേടിച്ച് ഞെട്ടി. പുതപ്പ് വലിച്ചു മാറ്റിയപ്പോൾ നമ്മളെ അളിയൻ.., നല്ല ഉറക്കത്തിലാണ് പുള്ളി. അപ്പൊ തോന്നിയ ദേഷ്യത്തിൽ ഉപ്പ കൈ വീശി അളിയന്റെ മുഖത്ത്‌ ഒരറ്റ കീറു വെച്ച് കൊടുത്തു. ടപ്പേ..... ഉറക്കത്തിൽ കിട്ടിയ അടിയിൽ അളിയൻ പകച്ചു. പക്ഷെ കരഞ്ഞില്ല. ഉപ്പ ലൈറ്റിട്ട് അവനെ നോക്കി. വിരലുകൾ പതിഞ്ഞു കിടക്കുന്നുണ്ട് കവിളിൽ. ഉമ്മയും പെങ്ങന്മാരും അപ്പോഴേക്കും ഓടിയെത്തി. ഉമ്മ ഉപ്പയെ ശകാരിച്ചു. പെങ്ങന്മാർ അളിയനെ സമാധാനിപ്പിച്ചു. അന്നത്തെ രാത്രി ഉമ്മ ഉപ്പയെ ഉറങ്ങാൻ വിട്ടില്ല. പലരും വരെ സങ്കടം കുറ്റപ്പെടുത്തലും സങ്കടം പറച്ചിലുമായി നീണ്ടു.. "പാവം എന്റെ മോനെ... നിങ്ങൾക്കെന്താ ഭ്രാന്ത് ആയിപ്പോയോ... ചെക്കനെ തല്ലാൻ. " പെട്ടെന്ന് വന്ന പേടിയും രോഷവും കൊണ്ടു പറ്റിപോയതാണെന്ന് പറഞ്ഞിട്ടും ഉമ്മ വിട്ടില്ല. ഇപ്പൊ യോഗത്തിൽ വച്ച് അളിയന്റെ ഭാര്യയോട് ഉമ്മ അളിയന്റെ കഥ പറയുന്നത് കേട്ട് ഞാനും ചിരിച്ചു. പാവം അളിയൻ. "അന്ന് ഉപ്പ പാതിരാക്ക്‌ തല്ലിയ തല്ല് കിട്ടിയത് മുതൽ ഇന്ന് വരെ എന്റെ മോൻ ഉറക്കത്തിൽ എണീറ്റു നടന്നിട്ടില്ല. " അത്‌ കേട്ട് അളിയത്തി ചിരിച്ചു. അളിയൻ ചമ്മലോടെ തലതാഴ്ത്തി. ഉപ്പാക്ക് തന്റെ സ്വന്തം കൈയിനോട് അഭിമാനം തോന്നിയ നിമിഷം. എപ്പോഴോ ഉമ്മ ഉപ്പയോട് ചോദിച്ചു പോലും. "ആ മൊല്ലാക്കയെ വിളിക്കുന്നതിന് മുൻപ് ഇങ്ങള് കൊടുത്തിരുന്നങ്കിൽ എന്റെ മൂന്ന് കോഴി പോവില്ലയിരുന്നു. " അളിയന്റെ മോനും അളിയന്റെ നടത്തം കിട്ടി.അതാണ് ഇപ്പോഴത്തെ വിഷയം. കഴിഞ്ഞ ദിവസം അളിയന്റെ മോനെ കിടക്കയിൽ കാണാതായപ്പോൾ വീണ്ടും ഈ ചർച്ച. അളിയന്റെ കഥ കേട്ട് ഇത്‌ വരെ വിഷമിച്ചിരുന്ന നമ്മളെ അളിയത്തിയുടെ സങ്കടം മാറി. 'അളിയത്തി എന്റെ അളിയന്റെ മോൻക്ക് മാത്രമല്ല ലോകത്ത് ഈ എടങ്ങേറുള്ള ഓരേ ഒരാൾ... അതൊന്നും കാര്യമാക്കണ്ട... ' പതിവ് ഡയലോഗ് ആയത്കൊണ്ടാകും പഞ്ച് ഡയലോഗായിട്ടും എന്റെ കെട്ടിയോളെ മുഖത്ത്‌ പുച്ഛം. അളിയൻ മുറിയിലേക്ക് പോയി. ഞാൻ ചുമ്മാ തുറന്നിട്ട വതിലിലൂടെ അകത്തേക്ക് നോക്കി. കണ്ണാടിയുടെ മുൻപിൽ നിന്നും അളിയൻ സ്വന്തം കൈയിൽ നോക്കി നിൽക്കുന്നത് ഞാൻ മാത്രമേ. കണ്ടുള്ളു... അതെ ഞാൻ മാത്രം കണ്ടുള്ളു. ഇനി അളിയന്റെ അടി പാതിരാത്രി പ്രതീക്ഷിച്ചുകൊണ്ട് യോഗം പിരിച്ചു വിടുന്നു. നവാസ് ആമണ്ടൂർ #📔 കഥ #📙 നോവൽ
ഗ്യാസും കുക്കറും കല്ല്യാണം കഴിഞ്ഞ് ആദ്യരാത്രിയിൽ തന്നെ കട്ടിലിന്റെ അടിയിൽ ടോർച് അടിച്ചു നോക്കുന്നത് കണ്ടപ്പോ ഞാൻ മനസ്സിൽ ഓർത്തു ഇങ്ങേർക്ക് ഇപ്പോഴേ സംശയം തുടങ്ങിയോന്ന്. പിന്നെ തട്ടിന്റെ പൊക്കത്തും, ജന്നലിൻ്റെ വിടവിലുമൊക്കെ ടോർച് അടിച്ചു നോക്കുന്നത് കാണാം. പിന്നീടാ മനസിലായെ വല്ല പാറ്റയോ പഴുതാരയോ ഒക്കെ ഉണ്ടോന്ന് ചെക്ക് ചെയ്യുന്നേ ആണന്നു. അടുത്ത റെയ്ഡ് അടുക്കളയിലാണ്. മൂപ്പരുടെ ആജന്മ ശത്രുക്കളായ പാവം കുക്കറും ഗ്യാസും ഇങ്ങേരുടെ വരവ് കാണുമ്പം തന്നെ നിന്ന് പരുങ്ങും. ഗ്യാസ് തുറന്നാൽ ഇടക്കിടക്ക് വന്ന് റോന്ത് ചുറ്റിക്കോണ്ടിരിക്കും ഹൈവേ പോലീസിനെ പോലേ. സിലിണ്ടര് ഓഫ്‌ ചെയ്യുന്ന കാര്യത്തിൽ എന്നെ കഴിഞ്ഞേ ഈ ദുനിയാവിൽ വേറെ ആളുള്ളൂ. പക്ഷേ കഷ്ടകാലം എന്നു പറയട്ടെ അങ്ങേര് വന്നു നോക്കുമ്പോ മിക്കപ്പോഴും അടുപ്പ് ഓഫ്‌ ആക്കിയിട്ടുണ്ടാവില്ല സിലിണ്ടർ ഓഫ്‌ ചെയ്തിട്ടും ഉണ്ടാകും, പുകിലിന് വേറേ വല്ലതും വേണോ! മൂപ്പര് വീട്ടിൽ ഇരുന്ന അഞ്ച് മിനിറ്റ് കൂടുമ്പോൾ അടുക്കളയിൽ കേറി വരും അങ്ങേരെ ഓടിക്കാൻ ഒറ്റ വഴിയേ ഉള്ളു കുക്കറ് അടുപ്പത്തു കേറ്റിയാൽ മതി ആ പരിസരത്തു ചേട്ടൻ നിൽക്കില്ല. അതിന്റെ വിസിലിന്റെ സൗണ്ട് അങ്ങേർക്ക് ഭയങ്കര പേടിയാ അതിനും ഒരു കാരണമുണ്ട്ട്ടോ.... രണ്ടു വട്ടം വീട്ടിൽ കുക്കർ പൊട്ടിത്തെറിച്ചിരുന്നു ആദ്യത്തെ പൊട്ടലിൽ കാര്യമായി അപകടം ഒന്നും ഉണ്ടായിരുന്നില്ല അതോണ്ട് രണ്ടു ചീത്തയിൽ ഒതുങ്ങി. അതോടെ കുക്കറിന് വീട്ടിൽ നിരോധനയാജ്ഞ ഏർപ്പെടുത്തി. സ്ത്രീകൾക്ക് കുക്കറില്ലാതെ പറ്റില്ലാന്ന് അവർക്കറിയോ ഞാൻ മൂപര് പറഞ്ഞത് കേൾക്കാതെ അടുത്ത കുക്കർ വാങ്ങി ഒരു മാസം ആയിക്കാണും വീണ്ടും അതാ വല്യ ശബ്ദത്തോടെ കുക്കർ മൂകളിലേക്ക് പറന്നു. വേവിക്കാൻ വെച്ച പയർ സീലിംഗിൽ അതപ്പൂക്കളം ഇട്ടപോലെ പറ്റിപ്പിടിച്ചിരുന്നു. ശേഷം കുക്കർ താഴേക്കു വരുന്ന വഴി കിച്ചൻ സ്റ്റാന്റിൽ ഒന്ന് വിസിറ്റ് ചെയ്തിട്ടാണ് താഴോട്ട് പതിച്ചത്. അവിടെ അച്ഛൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന കുറച്ചു ഡിന്നർസെറ്റ് പാത്രങ്ങളോടൊക്കെ വിശേഷങ്ങൾ തിരക്കിയിരുന്നു പഴയ പരിചയക്കാരാണല്ലോ അവരൊക്കെ. താഴേക്കുള്ള കുക്കറിൻ്റെ ലാൻഡിംഗ് സേഫായിരുന്നില്ല. സിഗ്നല് കട്ടായ വിമാനത്തിനെ വെല്ലുന്ന വേഗതയിൽ ഗ്യാസ് സ്റ്റൗവിന്റെ മുകളിലുള്ള റൺവേയിൽ വീണ് കിതച്ചോണ്ട് നിന്നു.സ്റ്റൗവ് മൊത്തം ചളുങ്ങി കൂടിപ്പോയി. തൻ്റേതല്ലാത്ത കാരണത്താൽ ഉത്സവ പറമ്പിൽ നിന്നും ആളുമാറി തല്ല് കിട്ടിയ പോലേ സ്റ്റൗവ്വിൻ്റെ അങ്ങും ഇങ്ങുമൊക്കെ നീര് വെച്ച് വീർത്തു. ശബ്ദം കേട്ട് പുറത്തു നിന്ന് ചെക്കിംഗ്‌ ഇൻസ്പെക്ടർ ചീറി പാഞ്ഞെത്തി. അകത്തെ ഭീകരമായ അവസ്ഥ കണ്ടു എന്നെ ചുരുളിയിൽ എന്തൊക്കെയോ കുറെ പറഞ്ഞു ഇനി മേലിൽ ഈ വീട്ടിൽ ആരും കുക്കർ കണി കാണില്ല എന്നു ഭീഷണി മുഴക്കി. അങ്ങനെ ഇരിക്കുമ്പോൾ മൂപ്പർക്ക് ജോലി സംബന്ധപ്പെട്ട് കർണാടകയിലേക്ക് പോകേണ്ടി വന്നു. ആ സമയം ഞാൻ ആദ്യം പോയി ഒരു ഗ്യാസ് സ്റ്റൗവ്വ് വാങ്ങി. അടുപ്പില്ലാതെ ഒരു രക്ഷയും ഇല്ല, വിറകില്ല എന്നൊക്കെ കരഞ്ഞ് പറഞ്ഞ് മൂപ്പരെകൊണ്ട് ഒരുതരത്തിൽ സമ്മതിപ്പിച്ചു. എന്റെ മനസ്സിൽ വീണ്ടും കുക്കർ എന്ന മോഹം മുള പൊട്ടി തുടങ്ങിയിരുന്നു ഇതിലെ പാത്രങ്ങൾ കൊണ്ട് വരുന്ന ഒരാളുടെ കൈയ്യിൽ നിന്നും കുക്കർ ഒന്ന് വാങ്ങി. മൂപ്പര് വരാറാകുമ്പേക്കും ഞാൻ അത് എടുത്ത് തുടച്ചു പെറുക്കി അട്ടത് വെക്കും. പിന്നെ തിരികെ പോയാൽ എടുത്ത മതീല്ലോ അങ്ങനെ മൂപ്പര് പുറത്തേക്ക് പോയ ഒരവസരത്തിൽ ഞാൻ കുക്കർ പുറത്തിറക്കി ഒരു വിസിൽ അടിച്ചു, രണ്ടാമത്തെ വിസിലിനു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മണിച്ചിത്ര താഴിലെ ശോഭനേനെ പോലെ അങ്ങേരു എന്റെ പുറകിൽ നോക്കി നിൽക്കുന്നു. ഒപ്പം ദേഷ്യത്തിൽ നീ വീണ്ടും ഈ പണ്ടാരം വാങ്ങിച്ചോ എല്ലാത്തിനെയും നീ കൊല്ലുമോ?ഈ കുക്കാരിന്റെ കമ്പനി പോലും ഇന്നോളം കെട്ടിട്ടില്ലല്ലോ എന്നും കൂടെ ഉച്ചത്തിൽ നാലാളു കേൾക്കാൻ പാകത്തിൽ പറഞ്ഞു ഞാൻചാടി കേറി പറഞ്ഞ് ഇത് അടിപൊളി കുക്കറാണ് ഇതിന്റെ വില 4000 പഴയ കുക്കർ പോലെ അല്ല ഇത് ലോക്കൽ അല്ല പുതിയ കമ്പനി ഇറങ്ങിയതാ പറഞ്ഞ് തീർക്കാൻ അങ്ങേര് സമ്മതിച്ചില്ല ഇതെങ്ങാനും ഇനി പൊട്ടിത്തെറിച്ചാൽ നിന്നെ ആദ്യം വീട്ടിൽ കൊണ്ട് വിടും എന്നു ഭീഷണി പെടുത്തി ഇറങ്ങിപോയി. വെറും 600 രൂപയ്ക്ക് വില പേശി വാങ്ങിയ കുക്കറാണ് ഞാൻ ഉപയോഗിക്കുന്നെത് അത് എങ്ങാനും അറിഞ്ഞാൽ അപ്പൊ തന്നെ കുക്കർ പറമ്പിൽ കിടക്കും! സത്യത്തിൽ ഓരോ തവണയും കുക്കർ അടുപ്പിൽ കേറ്റുമ്പോൾ ഞാൻ എല്ലാ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചു കൊണ്ടാണ് നിൽക്കുന്നത്. അതിനു ശേഷം പുള്ളിക്കാരൻ ഗൾഫിൽ പോയി അവിടെ പോയാലും അങ്ങേര് ആദ്യം കുശലം തിരക്കുന്നത് അടുപ്പത്ത് കുക്കറിൽ വല്ലതും വെച്ചിട്ടുണ്ടോ എന്നാണ് മൂപ്പരുടെ അമ്മയോട് തിരക്കിയപ്പോഴാണ് ഞാൻ കാര്യങ്ങൾ അറിയുന്നത് പുള്ളിക്കാരൻ്റെ ജാതകത്തിൽ ഉണ്ടത്രേ പഞ്ചഭൂതങ്ങളായ തീയും വായും ഈ നക്ഷത്രക്കാർക്ക് പഥ്യമല്ലെന്ന്! ധന്യ സുബാഷ് #📔 കഥ #📙 നോവൽ
#അളിയൻ്റെസർപ്രൈസ് കഴിഞ്ഞ ബർത്ത് ഡേയ്ക്ക് അളിയൻ ഗൾഫിൽ നിന്ന് ഭാര്യയ്ക്ക് കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് ചീറ്റി പോയതിനാൽ ഇത്തവണ കുറച്ച് കൂടി ജാഗ്രതയിലായിരുന്നു മൂപ്പര്. കഴിഞ്ഞ വർഷം ലീവും കഴിഞ്ഞ് പോകുന്നതിന് മുന്നേ ബർത്ത് ഡേ ഗിഫ്റ്റ് ഭാര്യ അറിയാതെ വാഷ് ബെയ്സൻ്റെ അടിയിൽ ഒളിപ്പിച്ചതും, ഒടുവിലത് പ്ലംമ്പറ് ചെക്കന് ലോട്ടറിയടിച്ചതും അളിയൻ്റെ ഉറക്കം കെടുത്തിയിരുന്നു പലപ്പോഴും. അത് കൊണ്ട് തന്നെ ഇത്തവണ അളിയൻ ഗൾഫിൽ നിന്ന് കൊണ്ട് തന്നെ കരുക്കൾ നീക്കുമ്പോൾ പണി പാലും വെള്ളത്തിൽ കിട്ടാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിരുന്നു.തലേ ദിവസം തന്നെ ഭാര്യ അറിയാതേ, മകളുടെ സഹായത്താൽ ഗിഫ്റ്റ് അലമാരയിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ടായിരുന്നു. മോളുടെ സഹായത്താൽ വേറെ ചില സൂത്രപണികളും ഒപ്പിച്ചിരുന്നു. ഗിഫ്റ്റ് കിട്ടുമ്പോൾ ദീപ തുള്ളിചാടുന്ന സീനോർത്ത് അളിയൻ ത്രില്ലടിച്ചാണ് ഉറങ്ങാൻ കിടന്നത്. പിറ്റേ ദിവസം രാവിലെ തന്നെ ഭാര്യയെ വിളിച്ച് വിഷ് ചെയ്തു. ഇപ്രാവശ്യം ഗിഫ്റ്റ് ഒന്നുമില്ലേന്ന് ഭാര്യ ചിണുങ്ങി കൊണ്ട് അളിയനോട് ചോദിച്ചു.എന്നിട്ടെന്തിനാ കണ്ട പ്ലമ്പറ് ചെക്കന്മാർക്ക് കൊടുക്കാനോണോന്ന് അളിയനും. നീ ആ മേശ ഒന്ന് തുറന്ന് നോക്കിയേ...? അത് കേട്ട് സന്തോഷത്തോടെ ദീപ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഒരു തുണ്ട് പേപ്പറായിരുന്നു. അതിൽ ഇങ്ങനെ എഴുതി വെച്ചിരുന്നു ധൃതിവെക്കാതെ പതുക്കെ പോയി അടുക്കളയിലെ അരി ഇട്ടിരിക്കുന്ന ബക്കറ്റ് നോക്കൂന്ന്. അനുസരണ ശീലത്തിന് ഉത്തമോദാഹരണമായ ദീപ അടുത്ത സെക്കൻ്റിൽ തന്നെ കിച്ചണിലേക്ക് പറന്നു നൂറേ നൂറില്.പോകുന്ന പോക്കില് ദീപ മനസ്സിലോർത്തു സ്വർണ്ണമാല വല്ലതും അരിക്കകത്ത് കുഴിച്ചിട്ടുണ്ടാവുമെന്ന്. ഇങ്ങോട്ട് വരട്ടെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണം ഓർത്തപ്പഴേ ദീപചേച്ചി നാണം കൊണ്ട് വിജ്യംഭിച്ച് പോയി. ബക്കറ്റ് തുറന്ന് നോക്കിയപ്പോൾ കണ്ടതോ വേറൊരു പേപ്പർ അതിലിങ്ങനെ എഴുതിയിരുന്നു ആവേശം വേണ്ട മെല്ലെ പോയി ബെഡ്ഡിൻ്റെ അടിയിൽ നോക്കൂന്ന്. അത് വായിച്ച് തീർന്നതും ദീപയ്ക്ക് ദേഷ്യം വന്ന് തുടങ്ങിയിരുന്നു.മറുവശത്ത് വീഡിയോ കോളിൽ അളിയൻ ഇതൊക്കെ കണ്ട് രസിക്കുന്നുണ്ടായിരുന്നു. ദേ മനുഷ്യാ.... മനുശ്ശനെ വട്ട് കളിപ്പിച്ചത് മതിയാക്കിയിട്ട് മര്യാദയ്ക്ക് മാല വെച്ചിരിക്കുന്നത് എവിടെയാന്ന് പറഞ്ഞോ? മാലയോ.... ഏത് മാല? അളിയൻ വാ പൊളിച്ചോണ്ട് ചോദിച്ചു. അപ്പഴേക്കും ദീപ ബെഡ്ഡിനടിയിൽ നിന്നും അടുത്ത പേപ്പറും എടുത്ത് വായിച്ചു. അലമാരയ്ക്കുള്ളിലുണ്ട് നിൻ്റെ ഫേവറിറ്റ് ഐറ്റം. ദേഷ്യം അടക്കി കൊണ്ട് ദീപ അലമാര തുറന്ന് അരിച്ച് പെറുക്കാൻ തുടങ്ങി. തുണികളുടെ ഇടയിലൊക്കെ തപ്പിയിട്ടും ഒന്നും കിട്ടിയില്ല. കിട്ടിയതാവട്ടെ അളിയൻ്റെ പഴയ ഓട്ടയുള്ള ജട്ടിയും അതു കണ്ടപ്പോൾ അളിയൻ്റെ മുഖം മഞ്ഞളിച്ച് പോയി. ഉള്ളിലിരുന്ന പുതിയ ബ്രൗൺ കളർ വാനിറ്റി ബാഗിൻ്റെ സിബ്ബ് വെപ്രാളത്തിൽ വലിച്ച് തുറന്നതും സിബ്ബ് അടക്കം കൈയ്യിലിരുന്നു.അത് കണ്ട് അളിയൻ്റെ കണ്ണ് തള്ളി പോയി.കടിച്ച് പിടിച്ച് ഒരു കണക്കിന് ആ ബാഗ് തുറന്ന് നോക്കി ഉള്ളിലൊന്നും കാണാതായപ്പോൾ ദീപയുടെ മുഖം ചുവന്ന് തുടുത്തു. അടുത്ത പേപ്പറ് എവിടെയാ മനുഷ്യാ കൊണ്ടോയി വെച്ചിരിക്കുന്നത് എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ... വേഗം പറ? പേപ്പറോ....? നിനക്ക് ഗിഫ്റ്റാണോ വേണ്ടത് പേപ്പറാണോ? ഇത്തവണ അളിയനും ദേഷ്യം വന്നു.ഗത്യന്തരമില്ലാതെ അളിയന് ഒടുവിൽ പറയേണ്ടി വന്നു എടി പൊട്ടിക്കാളീ.... നീ പിടിച്ചിരിക്കുന്ന ആ ബ്രൗൺ കളറ് ബാഗാണ് നിനക്കുള്ള ഗിഫ്റ്റെന്ന്! ഈ ചാണാപ്പുളി ബാഗേ നിങ്ങൾക്ക് കിട്ടിയുള്ളോ മനുഷ്യാ.... നിങ്ങളിങ്ങോട്ട് വാ ശരിയാക്കി തരുന്നുണ്ട് ഞാൻ. പിന്നെയും ഏതാണ്ടൊക്കെ പെയ്ത് പെറുക്കുന്നുണ്ടായിരുന്നു.അതൊന്നും കേൾക്കാതെ അളിയൻ ഫോൺ കട്ട് ചെയ്ത് ചിരിക്കണോ അതോ കരയണോന്ന് അറിയാതേ ആ പാവം താടിക്ക് കൈയ്യും കൊടുത്തിരുന്നു പോയി! പത്ത് മിനിട്ട് കഴിഞ്ഞപ്പോഴേക്കും അതാ മൊബൈല് ചിലയ്ക്കുന്നു, മെസ്സേജ് വന്നതായിരുന്നു. ദീപ അയച്ചതാവും കുറ്റബോധം തോന്നി കാണും അളിയൻ ഊഹിച്ചു.ഉമ്മകൾ വാരി വിതറിയിട്ടുണ്ടാവും. അതൊക്കെ ഓർത്തപ്പോൾ അളിയൻ്റെ മൂഡ് മാറി. ദേഷ്യം വരുമ്പോൾ ഓള് കുനിച്ച് നിർത്തി കൂമ്പിനിടിക്കുമെങ്കിലും, സ്നേഹം തോന്നിയാൽ പിന്നെ ഒരു രക്ഷയുമില്ല. ഓർമ്മകൾ അളിയൻ്റെ മുഖത്ത് പുഞ്ചിരി തൂകി. പക്ഷേ ഫോണെടുത്ത് നോക്കിയപ്പോൾ കണ്ടത് വേറൊരു മെസ്സേജായിരുന്നു. ചേട്ടാ ഞാനാ... പ്ലംമ്പറാ, വീട്ടില് എവിടേങ്കിലും വെള്ളം ലീക്ക് ആവുന്നുണ്ടോ? വാഷ് ബെയ്സനിൽ എന്തേലും കുഴപ്പമുണ്ടോ? പൈസേട കാര്യത്തിൽ ടെൻഷൻ വേണ്ട ഞാൻ പോയി നോക്കിക്കോളാം എന്നായിരുന്നു. ലോ... ലവൻ്റെ മെസ്സേജായിരുന്നത്, കഴിഞ്ഞ പ്രാവശ്യം ദീപയ്ക്ക് കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് വാഷ് ബെയ്സനടിയിൽ ഒളിപ്പിച്ച് വെച്ചത് കിട്ടിയത് ഇവനായിരുന്നല്ലോ, ഇത്തവണ അതും പ്രതീക്ഷിച്ച് വന്നതാണ് കക്ഷി. അളിയന് ദേഷ്യം ഇരച്ച് കയറി. കായും മായും പൂവും വെച്ച് വായിൽ വന്നതൊക്കെ അവനെ പറഞ്ഞപ്പോൾ അളിയന് ചെറിയൊരാശ്വാസം കിട്ടി. അളിയൻ്റെ സർപ്രൈസ് പരീക്ഷണങ്ങൾ ഇനിയും തുടരും..... ✍️ ഷെർബിൻ ആൻ്റണി #📔 കഥ #📙 നോവൽ
“ഉമ്മാക് സുഖമില്ല എന്നറിഞ്ഞപ്പോൾ ആയിരുന്നു പെട്ടന്ന് കിട്ടിയ ഏതോ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു അളിയൻ എന്നെ നാട്ടിലേക്കു കയറ്റി വിട്ടത്…’ നാട്ടിലേക് ഒന്നു വിളിച്ചു നോക്കിയിട്ടാണെൽ ആരെയും കിട്ടുന്നുമില്ലായിരുന്നു… “ഒന്നര വയസ്സ് മാതൃമുള്ള മോൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും രണ്ടു കൊല്ലം മുന്നേ വന്ന മോനെ ഒന്ന് കാണണമെന്ന ആഗ്രഹം ഉമ്മ പറഞ്ഞപ്പോൾ കുട്ടിക്ക് പോലും ഒന്നും വാങ്ങിക്കാൻ കഴിഞ്ഞില്ല എന്നതായിരുന്നു സത്യം… പിന്നെ റൂമിൽ ഞാൻ ഇന്നോ നാളെയോ പോകുമെന്ന് കരുതി ഒരുക്കൂട്ടി വെച്ചിരുന്ന കുറച്ചു കളി കോപ്പുകൾ ചെറിയ കാർട്ടൂൺ പെട്ടിയിലെകാക്കി അളിയൻ തന്നെ ഏൽപ്പിച്ച ടാക്സിയിൽ എയർപോർട്ടിലേക്ക് പോന്നു…” “ഉമ്മാക് ഒന്നും പറ്റരുതേ എന്നായിരുന്നു.. ഈ മണ്ണിൽ നിന്നും എയർപോർട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ മനസ് നിറയെ.. എന്നെ വളരെ കഷ്ട്ടപെട്ടാണ് ഉമ്മ വളർത്തിയെ…രണ്ടാം വയസിൽ ഉപ്പാ ഉപേക്ഷിച്ചു പോയ ബാല്യത്തിൽ നാലാം വയസു മുതൽ എന്റെ ജീവിതം ഒരു എത്തീമിനെ പോലെ ആയിരുന്നു വെങ്കിലും ഉമ്മ എന്ന രണ്ടക്ഷരം ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ ഞാൻ അതൊരിക്കലും അറിഞ്ഞിരുന്നില്ല..” “ഉമ്മയായിരുന്നു എനിക്കെല്ലാം… ആ ഉമ്മാക് വേണ്ടി പണിതു ഉയർത്തുന്ന വീട്ടിൽ ഉമ്മാന്റെ ആഗ്രഹം പോലെ ഒരുപാട് കാലം ഉമ്മാന്റെ മകനായി ഉമ്മാന്റെ കുഞ്ഞോൻ ആയി ജീവിക്കാനുള്ള എന്റെ കൊതിയെ ആഗ്രഹത്തെ പടച്ചോൻ നഷ്ട്ടപെടുത്തില്ല എന്ന് തന്നെ ആയിരുന്നു എന്റെ വിശ്വാസം…” “ഷുഗറും കൊളെസ്ട്രോളും..പ്രസറും അങ്ങനെ സാധാ ഒരു മലയാളിക്ക് വേണ്ടാ എല്ലാ അസുഖങ്ങളും ഉമ്മാക് ഉണ്ടായിരുന്നു.. കണ്ണ് തെറ്റിയാൽ ചായ യിൽ പഞ്ചാര ഇട്ടേ കുടിക്കൂന്നെ… അതെങ്ങാനും ഞനോ എന്റെ പെണ്ണോ കണ്ടാൽ കുഞ്ഞു കുട്ടികളുടെ കള്ളത്തരങ്ങൾ പിടിക്കുമ്പോൾ അവരുടെ ഒരു നോട്ടം ഇല്ലേ അത് പോലെ ഒരു നോട്ടം ഉണ്ട്… ഒരു ഇരിപ്പും… അത് കണ്ടാൽ തന്നെ ചിരിച്ചു പോകും… ഇതിന് നല്ല കഴിപ്പ് ആണ് കുഞ്ഞു… അതാ ഞാൻ… ഒരു പ്രാവശ്യം പഞ്ചാര ഇട്ട് കുടിച്ചാൽ എന്താണെന്ന് കരുതി ഞാനും കണ്ണടക്കും.. മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഷുഗർ ടെസ്റ്റ്‌ ചെയ്യുമ്പോയോ മനസിലാവൂ ഉമ്മ എല്ലാ ചായയിലും പഞ്ചാര ഇട്ടാണ് കുടിച്ചതെന്നു… അമ്മാതിരി ഹൈ ഷുഗർ ആയിട്ടുണ്ടാവും.. എന്നിട്ട് രാജേഷ് ഡോക്ടറുടെ വായയിൽ ഉള്ളത് മുഴുവൻ ഞാനോ എന്റെ പെണ്ണോ കേൾക്കണം.. ഞങ്ങൾ കൊടുത്തിട്ടാണെന്നല്ലേ മൂപ്പര് കരുതു.. എന്നാലോ.. ഉമ്മാ കമാ എന്നൊരു അക്ഷരം ഡോക്ടറുടെ മുന്നിൽ നിന്നും മിണ്ടൂല… ഹെഡ് മാഷ് ക്‌ളാസിന് വെളിയിലൂടെ ചൂരല് പിടിച്ചു പോകുമ്പോൾ ക്ലാസ് മൊത്തം സൈലന്റ് ആകുന്നത് പോലെ ഡോക്ടറുടെ മുന്നിൽ അങ്ങനെ ഇരിക്കും… എനിക്ക് ഇവര് തന്നിട്ടാ ഡോക്ടറെ എന്ന പോലെ..” “ഉമ്മ വെളിയിലെക് ഇറങ്ങിയാൽ ഒരു കാര്യം പറയാൻ ഉണ്ട് നിസാറേ എന്നും പറഞ്ഞു ഡോക്ടർ എന്നെ വീണ്ടും വിളിക്കും.. അപ്പൊ ഡോക്ടർ പറയും.. നിസാറേ എനിക്കറിയാം ഉമ്മയാണ് നിങ്ങൾ അറിയാതെ ചായ ഇട്ട് കുടിക്കുന്നതെന്നും… പലഹാരങ്ങൾ കഴിക്കുന്നതെന്നും…പക്ഷെ എങ്ങനെയാ ഞാൻ ഉമ്മയെ ചീത്ത പറയാ.. എനിക്കും ഉണ്ടെടോ ഇത് പോലെ ഒരമ്മ എന്റെ വീട്ടിൽ… കുറെ കാലം നമ്മുടെ കൂടെ അവരൊക്കെ വേണമെന്നുള്ള ആഗ്രഹം കൊണ്ടാണ് ചീത്ത പറയുന്നത് പോലും.. ഒന്നും മനസിൽ വെക്കല്ലേ ട്ടോ..” “ഒരു പുഞ്ചിരിയോടെ ഡോക്ടർ പറയുമ്പോൾ ഉമ്മയോടുള്ള ദേഷ്യവും ഡോക്ടറുടെ ചീത്ത കേട്ടതിലുള്ള വൈമനസ്യവും എല്ലാം അലിഞ്ഞു ഇല്ലാതെയാകും… ഉമ്മ ഒന്നു രണ്ടു ദിവസം കൂടെ പിടിച്ചു നിൽക്കുമെങ്കിലും…പിന്നെയും അത് പോലെ ആവാൻ ഈ രണ്ടു ദിവസം തന്നെ ധാരാളം ആയിരുന്നു… ഓരോന്ന് ഓർത്തു കോഴിക്കോട് എയർപോർട്ടിൽ ഇറങ്ങുവാൻ ആയെന്ന അന്നൗൺസ്‌മെന്റ് ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്…” “ആരാ കൂട്ടാൻ വരുവാ എന്നറിയാതെ ചെക്കിങ് കഴിഞ്ഞു ഞാൻ എയർപോർട്ടിന് വെളിയിലെക് ഇറങ്ങി… എന്നും സന്തോഷത്തോടെ മാത്രം എന്റെ മുന്നിൽ തുറന്നിരിക്കുന്ന വാതിലുകൾ ഇന്ന് എന്തുവാ എന്റെ മുന്നിൽ നടക്കുന്നതെനന്നറിയാതെ എന്റെ മനസിനുള്ളിൽ കടലിരംഭം നിറഞ്ഞു തുടങ്ങിയിരുന്നു.. കുഞ്ഞോ… മുന്നിലെ ആള്ക്കൂട്ടത്തിനിടയിൽ ഒരു വിളി കേട്ടപ്പോൾ ആയിരുന്നു എന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാൾ നിസാം ആണെന്ന് മനസിലായത്.. അവനെ ഞാൻ യന്ത്രിക മെന്നോണം എന്റെ കൈകൾ ഉയർത്തി കാണിച്ചു…” “കയ്യിലുള്ള പെട്ടികൾ വണ്ടിയിലേക് വെച്ചു എയർപോർട്ടിൽ നിന്നും പുറത്തേക് ഇറങ്ങുമ്പോഴും നിസാമിന് ഒരു മിണ്ടാട്ടാവും ഇല്ലാത്തത് കൊണ്ട് തന്നെ എനിക്ക് അപകടം മണത്തു.. എനിക്കേറെ പ്രിയപ്പെട്ടോരാൾ പടച്ചോന്റെ വിളിക് ഉത്തരം നൽകിയിരിക്കുന്നു.. അള്ളാഹ് എനിക്ക് ക്ഷമിക്കാൻ നീ കഴിവ് നൽകണേ..” “എന്തിനാ എന്നറിയാതെ വീട്ടിലേക്കുള്ള വഴിയിൽ മുഴുവൻ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… ഓർമ്മകളെ നിങ്ങൾ എന്റെ നെഞ്ചിൽ ഇത്രക് കുത്തി നോവിക്കുന്നുവോ… വീട്ടിലേക്കുള്ള വഴിയിൽ എത്തിയപ്പോൾ അവിടെ ആളുകളെ ഒന്നും കാണാൻ ഇല്ല…” “ഉമ്മ പോയിരുന്നെങ്കിൽ ഒരു പക്ഷെ നാട് മുഴുവൻ ആ വഴിയിൽ ഉണ്ടാകുമായിരുന്നല്ലോ… വീടിന് അടുത്ത് തന്നെ വണ്ടി നിർത്തി.. പുറത്തു തന്നെ പെണ്ണിന്റെ ഉപ്പയുംആങ്ങള മാരും നിൽക്കുന്നുണ്ട്… എന്നെ കണ്ട ഉടനെ അരികിലേക് പെട്ടന്ന് വന്നു കൈ തന്നു സലാം പറഞ്ഞു… മോനെ എന്ന് വിളിച്ചു…” “അവരോട് ഒരു പുഞ്ചിരിയിൽ സുഖവിവരങ്ങൾ അന്വേഷിച്ചു വീടിന് അടുത്തേക് നടക്കുമ്പോൾ ആയിരുന്നു ആ കാഴ്ച ഞാൻ കണ്ടത്… വീടിന്റെ പുറത്തു നിരത്തി വെച്ചിരിക്കുന്ന കസേരയിൽ ഒരു കുഞ്ഞു മയ്യിത്ത് കട്ടിൽ… നാലു കാലുള്ള കുഞ്ഞു മക്കൾ മരിച്ചാൽ കൊണ്ട് പോകുന്ന കട്ടിൽ… ആ കട്ടിൽ കണ്ടപ്പോൾ തന്നെ എന്റെ ഹൃദയം പൊട്ടുമാർ വേഗത്തിൽ ഇടിക്കാൻ തുടങ്ങി… റബ്ബേ… എന്റെ മനസിൽ അറിയാതെ പടച്ചോനോട് തേടി… ഇന്ന് വരെ ഞാൻ കാണാത്ത… ഉപ്പയെ ഒരിക്കൽ പോലും നേരിട്ട് കാണാത്ത എന്റെ മകൾക്കുള്ള കട്ടിൽ ആണോ അത്… മുന്നിലേക് ഒരടി പോലും വെക്കാൻ കഴിയാതെ ഞാൻ തരിച്ചു നിന്നു… ഞാൻ വന്നതറിഞ്ഞതും വീടിനുള്ളിൽ നിന്നും എന്റെ പെണ്ണും ഉമ്മയും പുറത്തേക് ഓടി വന്നു… “ഇക്കാ… നമ്മളെ പൊന്നു… പൊന്നു മോള്…. പോയിക്കാ….” “വാക്കുകൾ കിട്ടാതെ അവൾ എന്റെ നെഞ്ചിലേക് വീണു… ഉമ്മയും ആർത്തു കരയുന്നുണ്ട്… എനിക്കാണേൽ ഒന്നിനും കഴിയാത്ത അവസ്ഥ… ഞാൻ വീണു പോകുമോ എന്ന് പോലും തോന്നുന്നു… പടച്ചോനെ എന്റെ പൊന്നു… ആരെക്കെയോ ചേർന്നു മുന്നിൽ നിന്നും പെണ്ണിനേയും ഉമ്മയെയും മാറ്റി.. ഒരു കൈ വന്നു എന്റെ കൈയിൽ പിടിച്ചു.. ഞാൻ നോക്കിയപ്പോൾ അവൻ ആയിരുന്നു നിസാം.. അവൻ എന്നോട് ഒന്നും പറയാതെ എന്നെ മുന്നോട്ട് നടത്തി… ഹാളിൽ തന്നെ അവളെ കിടത്തിയിരിക്കുന്നെ… മെയിൻ ഡോറിന് അടുത്തേക് എത്തിയപ്പോൾ മുന്നോട്ട് നടക്കാൻ കഴിയാത്ത എന്നെ അവനോന്നു നോക്കി.. ഞാൻ വേണ്ടടാ എന്നത് പോലെ അവനോട് തലയാട്ടി… എനിക്ക് കഴിയില്ല ജീവനില്ലാത്ത ആ മുഖത്തേക് നോക്കുവാൻ… അവൻ എന്നെ ചേർത്ത് പിടിച്ചു ഉള്ളിലേക്കു നടത്തി… മുഖം മറക്കാതെ കിടക്കുന്ന എന്റെ പൊന്നൂസിന്റെ മുഖം ഒരു വട്ടം നോക്കിയതേ എനിക്ക് പിന്നെ അങ്ങോട്ട് നോക്കിയിട്ട് അവളെ കാണാൻ കഴിയുന്നില്ലായിരുന്നു… എന്റെ കണ്ണുകളിൽ നിറയെ കണ്ണുനീർ ആണെന്ന് ആ സമയം ഞാൻ മനസിലാക്കി… കണ്ണുകൾ കയ്യിലെ തൂവാല കൊണ്ട് അമർത്തി തുടച്ചു ആ കുഞ്ഞു മുഖത്തേക് ഞാൻ വീണ്ടും വീണ്ടും നോക്കി… വീഡിയോ കാളിൽ എനിക്ക് വിളിക്കുമ്പോൾ ചിരിച്ചു മയക്കുന്ന ആ കുഞ്ഞു കവിളിൽ ഞാൻ ഒരു മുത്തം നൽകി… ഒന്നല്ല രണ്ടല്ല മൂന്നല്ല… എന്നെ നിസാം പിടിച്ചു മാറ്റുന്നത് വരെ ഞാൻ അവളെ മുത്തം കൊണ്ട് മൂടി… ഉപ്പാന്റെ പൊന്നെ എന്ന് വിളിച്ചു കൊണ്ട്…” "അനുഭവങ്ങൾ വേദന ഉളവാക്കുന്നതാണ്... അതാണല്ലോ ജീവിതവും..." ബൈ നൗഫു 😥 #📔 കഥ #📙 നോവൽ
നന്ദിനി................. "അമ്മേ.. അവളെന്താ എന്നുമെന്നും വീട്ടിലേക്ക് വരുന്നത്?" " അവളോ? ആര്?" "ആ നന്ദിനി.." " അവള് നിന്റെ മുറപ്പെണ്ണല്ലേ... അവളെന്നെ സഹായിക്കാൻ വരുന്നതാ... അവള് വരുന്നതിന് നിനക്കെന്താ കുഴപ്പം?" "സഹായിക്കാൻ വന്നാൽ അതു മാത്രം ചെയ്താൽ മതിയെന്നു പറയ്... എന്റെ കാര്യത്തിലിടപെടണ്ട.... നാശം... ഞാനെന്തു ചെയ്താലും അവൾക്കെന്താ? എന്നെ ഉപദേശിക്കാൻ അവളാരാ.. എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും... എനിക്കിഷ്ടമുള്ളവരോടു ഞാൻ സംസാരിക്കും... അതിലവൾക്കെന്താ നഷ്ടം? എനിക്കാണെങ്കിൽ ആ ജന്തൂനെ കാണുന്നതേ കലിയാ..." ഇതും പറഞ്ഞ് മുടി ചീകി വിനു മുറിയിൽ നിന്നിറങ്ങിയതും മുമ്പിൽ നന്ദിനി.. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്... വിതുമ്പാനൊരുങ്ങി നിൽക്കുന്നു ചുണ്ടുകൾ.. പൊട്ടി വന്ന തേങ്ങൽ കടിച്ചു പിടിച്ചൊതുക്കിയിരിക്കുന്നു.. നന്ദിനിയെ കണ്ടതും വിനുവിന്റെ മുഖത്താകെ ജാള്യത പരന്നു.. താൻ പറഞ്ഞതൊക്കെ ഇവൾ കേട്ടെന്നാണ് തോന്നുന്നത്.. നന്ദിനിക്ക് മുഖം കൊടുക്കാതെ അവൻ പതിയെ വീടിനു പുറത്തേക്കിറങ്ങി.. "അമ്മേ ഞാനിറങ്ങുന്നു... " "ഇന്നാ ചോറു കൊണ്ടു പോ.. " ജാനകിയമ്മ അടുക്കളയിൽ നിന്നും ലഞ്ച് ബോക്സും കുപ്പിവെള്ളവും കൊണ്ടോടി വന്നു... "ങാ... നന്ദു മോളെത്തിയോ? ഞാൻ രാവിലത്തെ തിരക്കിലായിരുന്നു.... മോളകത്തോട്ടിരിക്ക്.... " നന്ദിനിയെ നോക്കി ചിരിച്ചതിനു ശേഷം ലഞ്ച് ബോക്സും വാട്ടർ ബോട്ടിലും വിനുവിനു നേർക്കു നീട്ടി.. വിനു അത് വാങ്ങി ബാഗിൽ വച്ചു കൊണ്ട് ബൈക്കെടുക്കാനായി കാർഷെഡിലേക്കു നീങ്ങി.... ബൈക്ക് കടന്നു പോയ ശേഷം ഗേറ്റടച്ചു കൊണ്ട് ജാനകിയമ്മ തിരികെ സിറ്റൗട്ടിലേക്കു കയറി.. നന്ദിനിയുടെ മുഖത്താകെ ഒരു മ്ലാനത.. "ഞാനിവിടെ വരുന്നത് വിനുവേട്ടന് ഇഷ്ടമല്ല ... അല്ലേ.. അപ്പച്ചി.... വിനുവേട്ടൻ പറഞ്ഞത് ഞാൻ കേട്ടു...." "ഏയ്.. മോളങ്ങനെയൊന്നും കരുതണ്ട.. നിന്നോട് ഇഷ്ടക്കേടൊന്നുമില്ല.. നീ പറഞ്ഞതെന്തെങ്കിലും ഇഷ്ടപ്പെടാത്തതു കൊണ്ടായിരിക്കും.....നിനക്കറിഞ്ഞൂടെ അവനൊരു ചൂടനാണെന്ന്.... " വീട്ടിലെ പണികൾക്ക് അപ്പച്ചിയെ സഹായിക്കുമ്പോൾ അവളധികമൊന്നും മിണ്ടിയില്ല.... പുട്ടും കടലയും കഴിച്ച് ചായയും കുടിച്ച് അവൾ വീട്ടിലേക്ക് പോകാനൊരുങ്ങി.. വീട്ടിലെത്തിയിട്ടും ഒരു സുഖം തോന്നിയില്ല.. വിനുവേട്ടന്റെ വാക്കുകൾ വീണ്ടും വീണ്ടും മനസിലേക്കു വന്നു കൊണ്ടിരിക്കുന്നു. ഓർമ്മ വച്ച നാൾ മുതലേ കാണുന്നതാണ് വിനുവേട്ടനെ.... വിനു നന്ദിനിക്കുള്ളതാ എന്ന് ചെറുപ്പം മുതൽക്ക് പറഞ്ഞു വച്ചതാണ് അപ്പച്ചിയും അച്ഛനും... കേട്ട് കേട്ട് തന്റെയുള്ളിലും പ്രതിഷ്ഠിച്ചു വച്ചിരുന്നു വിനുവേട്ടനെ..... പക്ഷേ വിനുവേട്ടന് തന്നെയായിരുന്നില്ല ... തന്റെ കൂട്ടുകാരിയായ ശ്രുതിയെയാണിഷ്ടം എന്ന് ഈയിടയ്ക്കാണ് മനസിലാകുന്നത്.... കോളേജിൽ പോകുമ്പോൾ ബസിൽ സ്ഥിരമായി കണ്ടപ്പോളും ഇടയ്ക്കെവിടെ വച്ചെങ്കിലും അപ്രതീക്ഷിതമായി കാണുമ്പോഴും അതിനിങ്ങനെയൊരു കാരണമുണ്ടെന്ന് പ്രതീക്ഷിച്ചിരുന്നതേയല്ല.....ശ്രുതിയെ തനിക്ക് നന്നായറിയാം... കൂട്ടുകാരിയാണെങ്കിലും ശ്രുതിക്ക് വിനുവേട്ടനോടുള്ളത് വെറും ടൈം പാസ് മാത്രമാണെന്ന് തനിക്ക് വ്യക്തമാണ്..... സുഖ സുന്ദരമായ ഹൈ.. ഫൈ.. ലൈഫ് ആസ്വദിക്കുന്ന , വിദേശ രാജ്യങ്ങളിൽ പോകുന്നതും മറ്റും സ്വപ്നം കണ്ടിരിക്കുന്ന ശ്രുതിക്ക് ഒരു കമ്പനി ജീവനക്കാരനായ വിനുവേട്ടനുമായുള്ള ബന്ധം ടൈം പാസല്ലാതെ മറ്റെന്താണ്? അതവൾ പറയുക കൂടി ചെയ്തതാണ്.... അതിനെക്കുറിച്ച് ഒന്നു മുന്നറിയിപ്പ് നൽകിയതാണ് അന്ന് വിനുവേട്ടന്.. അപ്പോൾ വിനുവേട്ടൻ പറഞ്ഞത്.... ശ്രുതിയുടെയത്ര സൗന്ദര്യമോ സാമ്പത്തികമോ ഇല്ലാത്തതിന്റെ അസൂയയാണ് തനിക്കെന്നാണ്.... പിന്നീടതിനെക്കുറിച്ച് സംസാരിക്കാനൊന്നും പോയില്ല.... ശ്രുതിയോടും അധികം ചങ്ങാത്തത്തിനു പോയില്ല.... വിനുവേട്ടന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ..... തന്നെ വേണ്ടാത്തവരെ തനിക്കെന്തിനാണ്? എന്നാലും മറക്കാൻ കഴിയുന്നില്ല.. അവൾ നെടുവീർപ്പിട്ടു.. വിനുവിന്റെയും ശ്രുതിയുടെയും എൻഗേജ്മെന്റ് വാർത്ത രണ്ടു പേരും കൂടെ ചേർന്നാണ് നന്ദിനിയോട് വന്ന് പറഞ്ഞത്... അപ്പച്ചി ഒരു പാട് എതിർത്തെങ്കിലും ഒടുവിൽ കണ്ണീരോടെ സമ്മതിക്കേണ്ടി വന്നു അവർക്ക്.. നന്ദിനിയെ കണ്ട് കെട്ടിപ്പിടിച്ചു കരഞ്ഞു അവർ.. അപ്പച്ചിയുടെ നിസ്സഹായാവസ്ഥ അവൾക്ക് ബോധ്യമായിരുന്നു.. വിനുവിന്റെ കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.. നാടാകെ എല്ലാവർക്കും കല്യാണക്ഷണം പോയി.. കല്യാണത്തലേന്ന് രാത്രി പെണ്ണിന്റെ വീട്ടിൽ നിന്നും ഒരു ഫോൺ കോൾ.. "നാളെ കല്യാണം നടക്കില്ല.. കല്യാണപ്പെണ്ണിനെ കാണാനില്ല....." കാര്യമറിഞ്ഞയുടനെ വിനുവും കുറച്ചു കൂട്ടുകാരും കൂടെ പെണ്ണിന്റെ വീട്ടിൽ പോയി. അവിടെയെത്തിയപ്പോഴാണ് കൂടുതൽ വിവരങ്ങളറിഞ്ഞത്... ശ്രുതി കാമുകന്റെയൊപ്പം ഒളിച്ചോടിപ്പോയതാണ്.. ഇന്നാണ് ലോക്കറിൽ നിന്നും സ്വർണ്ണാഭരണങ്ങളെല്ലാം കൊണ്ടുവന്നത്.. അതെല്ലാം എടുത്തിട്ടു പോയിട്ടുണ്ട്.. കൂടെ പൈസയും..... പെണ്ണിന്റെ വീട്ടുകാരുമായി കുറച്ചു കയ്യാങ്കളിയായെങ്കിലും അവരെന്തു ചെയ്യാൻ? നിശ്ചയത്തിനിട്ട മോതിരത്തിന്റെ വിലയും നഷ്ടപരിഹാരവും വാങ്ങി അവിടെ നിന്നിറങ്ങി.. പിറ്റേ ദിവസം കല്യാണം മുടങ്ങാതിരിക്കണമെങ്കിൽ പെണ്ണു വേണമല്ലോ.. ജാനകിയമ്മ സഹോദരനോട് നന്ദിനിയുടെ കാര്യം പറഞ്ഞു. നന്ദിനിക്ക് വിനുവിനോടുള്ള ഇഷ്ടം രണ്ടു പേർക്കും അറിയാവുന്നതാണല്ലോ... " അവളോടു ചോദിച്ചു നോക്കട്ടെ... അവളുടെ ജീവിതമല്ലേ.. അവളല്ലേ തീരുമാനിക്കേണ്ടത്..." നന്ദിനിയുടെ അച്ഛനും അമ്മയും ജാനകിയമ്മയും വിനുവും ഒരുമിച്ച് നന്ദിനിയെ സമീപിച്ചു.... "എന്താ.. അച്ഛാ.... എല്ലാരും കൂടെ... " " മോളെ... കാര്യങ്ങളൊക്കെ നീ അറിഞ്ഞു കാണുമല്ലോ..... നാളത്തെ കല്യാണം മുടങ്ങാതിരിക്കാൻ ഒരു വഴിയേ ഉള്ളൂ.. കല്യാണപ്പെണ്ണായി നീ വേണമെന്നാ വിനുവിന്.. വിനുവുമായുള്ള കല്യാണത്തിന് നിനക്ക് സമ്മതമല്ലേ..." രാമചന്ദ്രൻ മകളെ പ്രതീക്ഷയോടെ നോക്കി.. " ഇതിനു മറുപടി എനിക്ക് വിനുവേട്ടനോടാണ് പറയാനുള്ളത്..." "എന്താണ് നന്ദിനി?" "നിങ്ങൾക്കെന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ?" "അതെ " " എന്നാൽ നിങ്ങളെ വിവാഹം ചെയ്യാൻ ഞാൻ തയ്യാറല്ല...എന്നേക്കാൾ മികച്ച ഒരാളെ കണ്ടപ്പോൾ എന്റെ സ്നേഹം തിരസ്ക്കരിച്ചതല്ലേ നിങ്ങൾ.. ഇപ്പോൾ തീരെ നിവൃത്തിയില്ലാത്തൊരു ഘട്ടം വന്നപ്പോഴല്ലേ നിങ്ങളെന്റെ പേര് ഓർത്തത്......ആരുടെയും ഒഴിവിൽ എനിക്കു കയറണ്ട.. എന്റെ കുറവുകളും എന്നെയും മനസിലാക്കി സ്നേഹിക്കാനും സംരക്ഷിക്കാനും പറ്റുന്ന ഒരാൾ വരട്ടെ.. അന്നു മതി എനിക്കൊരു വിവാഹം... " " അപ്പച്ചി എന്നോട് ക്ഷമിക്കണം" ജാനകിയമ്മയുടെ കൈ കവർന്നുകൊണ്ട് അവൾ പറഞ്ഞു.. " ഞാൻ നിന്നെ കുറ്റം പറയില്ല മോളേ... എന്റെ മകൻ നിന്നെ അർഹിക്കുന്നില്ല.. " അവർ പുറം കൈ കൊണ്ടു കണ്ണീർ തൂത്തു.... വിനു മറുപടിയില്ലാതെ തല കുനിച്ചു നിന്നു.. മേഘ മയൂരി #📔 കഥ #📙 നോവൽ