വായന മുറി 📚
ShareChat
click to see wallet page
@vayanamuri1
vayanamuri1
വായന മുറി 📚
@vayanamuri1
❤️👋
പ്രണയവർണ്ണം 🍂പാർട്ട്‌ -6 അവൾ അലക്ഷ്യമായി ഒന്ന് കടയിലേക്ക് നോക്കി മുന്നോട്ട് ചുവട് വയ്ക്കാൻ ആഞ്ഞതും അന്നയെ കണ്ട് അവളൊന്ന് നിന്നു. സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന അവളെ കണ്ടതും സാറ ആധിയോടെ മുന്നിലേക്ക്‌ നടന്നു ...... അന്നാ നീ എന്താ ഇവിടെ നിൽക്കുന്നെ .... വീട്ടിലേക്ക് പോയില്ലേ ......... നേരം ഒത്തിരി ആയല്ലോ ...... സാറ പെട്ടന്ന് അവൾക്കരികിലേക്ക് എത്തി ചോദിച്ചു ..... ചേച്ചി ഞാൻ .........ഞാൻ വീട്ടിലേക്ക്‌ പോകാൻ പോയതാ ....... അവൾ പെട്ടന്ന് മിഴികൾ താഴ്ത്തി..... അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടതും സാറ ഒരു വശത്തേക്ക് നിൽക്കുന്ന സേവിയേയും ബെന്നിയേയും മാറിമാറി നോക്കി . എന്താ മോളെ ...... എന്ത് പറ്റി നിനക്ക് ......... സാറ അന്നയെ ചേർത്ത് പിടിച്ചു ...... ചേച്ചി ......അയാള് ........ആ ....ഡേവിഡ് ...... ഇന്ന് വഴിയില് വച്ച് എന്നെ ഉപദ്രവിക്കാൻ വന്നു ........ അവിടെ വച്ച് ഉണ്ടായ കാര്യങ്ങൾ എല്ലാം അന്ന സാറയോട് പറഞ്ഞു . ആ സമയം ഈ സേവിച്ചായനാ അയാളുടെ കൈയിൽ നിന്ന് എന്നെ രക്ഷിച്ചത് .......... അവൾ സേവിയെ നോക്കി പറഞ്ഞു . സാറയുടെ കണ്ണുകൾ സേവിയിൽ എത്തി നിന്നു. അവളുടെ കണ്ണുകളിൽ എവിടെയോ ഒരു നീർത്തിളക്കം അവൻ കണ്ടിരുന്നു . അവൾ അന്നയെ വീണ്ടും നെഞ്ചോട് അടക്കി പിടിച്ചു ....... ഒന്നുമില്ല മോളെ ...... അവൻ എത്രയൊക്കെ വിചാരിച്ചാലും നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല ....... ദെയ്‌വം നമ്മുടെ കൂടെ തന്നെ കാണും ....... ചിലപ്പോ ആരുടെയെങ്കിലും രൂപത്തിൽ ....... അവളത് സേവിയെ നോക്കിയാണ് പറഞ്ഞത് ....... ഒരു നന്ദി പറയലിന് മുതിർന്നില്ലെങ്കിലും അതിൽ എല്ലാമുണ്ട് ......... ബെന്നിച്ചാ .....ഇവൾ കടയിൽ നിന്ന് എന്തെങ്കിലും കഴിച്ചോ? ഹ്മ്മ് ......അതൊക്കെ ഞാൻ കൊടുത്തിട്ടുണ്ട്. എന്നാ വീട്ടിലേക്ക് പോകാം ......അവൾ അന്നയോടായി ചോദിച്ചു ....... ഇനിയിപ്പോ ഒറ്റക്ക് പോണ്ട സാറ .....നിങ്ങളെ ഇവൻ കൊണ്ടാക്കും ..... സേവിയെ നോക്കി ബെന്നി പറഞ്ഞു ........ വേണ്ട ബെന്നിച്ചായാ...... എന്നും ഞങ്ങൾ ഒറ്റക്ക് തന്നെയാ പോകുന്നത് ഇനിയും അങ്ങനെ മതി ....... കൂട്ടിന് കർത്താവ് ഉണ്ടാകും . പിന്നെ ഡേവിഡ് ...... കുറച്ച് നാൾ അവന്റെ ശല്യം കുറഞ്ഞിരുന്നതായിരുന്നു .......... എന്തായാലും ഡേവിഡ് ഇനി വന്നാൽ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാം ....... അവൾ അന്നയേയും കൊണ്ട് മുന്നോട്ട് നടന്നു ..... അവർ പോകുന്നത് കണ്ടതും സേവി ബെന്നിക്കരികിലേക്ക് വന്നു . എൻന്റിച്ചായാ .....ഇവളെന്താ ഇങ്ങനെ ......ഞാൻ വീട്ടിൽ കൊണ്ട് ആക്കേണ്ട ഒരു നല്ല അവസരമല്ലേ അവൾ ഇല്ലാണ്ടാക്കിയത് .......... ബെന്നിയുടെ തോളിൽ കൈചേർത്ത് കൃത്രിമ ദേഷ്യത്തോടെ അവൻ പറഞ്ഞു ...... 🌼🌼🌼🌼🌼🌼🌼🌼 അന്നയും സാറയും വീടെത്തുന്ന വരെ തങ്ങൾക്ക് പിന്നാലെ ഒരു ജീപ്പിന്റെ ഇരമ്പൽ ഉണ്ടെന്ന് അറിഞ്ഞിരുന്നു ........ അത് സേവിയാണെന്നും അറിയാമായിരുന്നു . വീടിന്റ ഉമ്മറപ്പടിയിലേക്ക് കേറി തൂക്കിഇട്ടിരുന്ന ചെടിച്ചട്ടിയിൽ നിന്ന് താക്കോൽ കണ്ടെടുത്ത് അന്ന വാതിൽ തുറന്ന് ആദ്യം അകത്തേക്ക് കേറി...... പിന്നാലെ സാറയും ....... ശേഷം കതകടക്കാനായി സാറ തിരിയുമ്പോൾ അറിഞ്ഞിരുന്നു തിരിച്ചു പോകുന്ന സേവിയുടെ ജീപ്പിന്റെ ശബ്ദത്തേ ....... അവൾ വാതിലടച്ച് സാക്ഷയിട്ടു . ഒരു നെടുവീർപ്പാലെ ഹാളിലെ ചുവരിൽ തൂക്കിയിരുന്ന കർത്താവിന്റെ ചിത്രത്തിലേക്ക് നോക്കി ....... 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 സേവി തിരിച്ചെത്തിയപ്പോഴേക്കും ബെന്നി കട അടക്കാറായിരുന്നു . അവര് വീട്ടിൽ കയറിയിട്ടാണോ ടാ നീ പോന്നത് ........ ഉവ്വ് ഇച്ചായാ ........ രണ്ടാളും വീട്ടിൽ കയറി കതക് അടച്ചതിന് ശേഷമാ ഞാൻ വന്നത് . ഹ്മ്മ്മ് ..... ബെന്നിയൊന്നു മൂളി ..... എന്നാ അയാലും ......ആ ഡേവിഡ് നെ എനിക്കൊന്ന് കാണണം കേട്ടോ ഇച്ചായാ ....... മ്മ്മ് കാണാമെടാ ....... ഉടനെ തന്നെ അതൊരു അവസരം വരും . ഹ്മ്മ്മ് ........... 🌼🌼🌼🌼🌼🌼🌼 രാത്രിയിലെ ഭക്ഷണവും കഴിച്ച് സാറയുടെ മടിയിൽ കിടക്കുകയായിരുന്നു അന്ന... അന്നാ ....... മ്മ്മ് ........ ഇന്ന് ഒത്തിരി പേടിച്ചോ ....... മ്മ്മ് ......... ഞാൻ ഒട്ടും പ്രധീക്ഷിച്ചില്ല ചേച്ചി ...... അയാൾ എന്റെ കൈയിൽ കയറി ബലമായി പിടിച്ച് വലിച്ച സമയം ....... അയാളെ പ്രതിരോധിക്കാൻ എനിക്ക് ഒരു ശക്തിയും കിട്ടുന്നില്ലായിരുന്നു ...... അവളുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി ...... ഡേവിഡിന്റെ കൈകളുടെ മുറുക്കം എത്രത്തോളമെന്ന് അറിയിക്കുന്ന പോലെ അവളുടെ വലത് കൈതണ്ടയിൽ ആ പാട് കരിനീലിച്ച് കിടക്കുന്നുണ്ട് . സാറ ആ വിരൽപാടിൽ മെല്ലെ തഴുകി . ആ സമയം സേവിച്ചൻ വന്നില്ലായിരുന്നു എങ്കിൽ ...........എനിക്കറിയില്ല ചേച്ചി എന്താകുമെന്ന്..... അതൊന്നും ഓർക്കണ്ട അന്നാ ........ അയാൾ രക്ഷിച്ചതൊക്കെ ശെരിതന്നെ .... എന്നാലും ആരെയും കണ്ണടച്ച് വിശ്വസിക്കരുത് . അങ്ങനെ ഒന്നും പറയല്ലേ ചേച്ചി ..... സേവിച്ചായൻ പാവമാ .... ഇന്ന് അയാളുടെ അടുത്ത് നിന്ന് എന്നെ മാറ്റി വണ്ടിയിൽ കൊണ്ടിരുത്തിയിട്ട് സേവിച്ചായൻ എന്താ പറഞ്ഞതെന്നോ??? സാറയുടെ അടുത്ത് സുരക്ഷിതമായി എത്തിച്ചേക്കാമെന്ന് ......എനിക്ക് എന്ത് സന്തോഷമായെന്നോ .... അന്നേരം സേവിച്ചനരികിൽ നിന്നപ്പോ. എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വം തോന്നി. സാറ അത് കേട്ടെങ്കിലും ഒന്നും പറഞ്ഞില്ല . അവൾ ഒരു നെടുവീർപ്പാലെ അന്നയുടെ നെറുകയിൽ മെല്ലെ തലോടിയിരുന്നു ........ അന്നാ ..... മ്മ്മ് ....... നിന്നെ നാളെ മുതൽ ഞാൻ കൊണ്ട് പോകുകയും തിരിച്ച് കൊണ്ടാക്കുകയും ചെയ്യാം കേട്ടോ ..... ഒറ്റക്ക് പോണ്ടാ ...... അന്ന സാറയുടെ മുഖത്തേക്ക് നോക്കി ...... ചേച്ചി എങ്ങനെയാ ....... അന്ന സംശയത്തോടെ ചോദിച്ചു . വണ്ടി വർക്ക്ഷോപ്പിൽ നിന്നും ഇറക്കാം ........ അതിപ്പോ എങ്ങനെയാ ചേച്ചി......... നല്ലൊരു തുക തന്നെ വേണ്ടേ അതിന് ....... ഇപ്പോഴത്തേ സാഹചര്യത്തിൽ അത് കൊടുക്കുന്നത് എങ്ങനെയാ ........ അതൊന്നും ആലോചിച്ച് നീ വിഷമിക്കണ്ട .... ഞാൻ നോക്കിക്കോളാം ....... ഹമ് .... അന്നയൊന്നു മൂളി അവളുടെ മടിയിൽ സങ്കടത്തോടെ കമഴ്ന്നു കിടന്നു . 🌼🌼🌼🌼🌼🌼🌼🌼 പിറ്റേന്ന് രാവിലെ തന്നെ സാറ വർക്ക്‌ഷോപ്പിലേക്ക് പുറപ്പെട്ടു ...... എന്നാൽ ഷോപ്പ് പൂട്ടി ഇട്ടിരിക്കുക യായിരുന്നു . തുറക്കാൻ വൈകുമോ എന്ന് അറിയാൻ അടുത്തുള്ള ഒരു കടയിൽ ചോദിച്ചപ്പോഴാണ് അറിയുന്നത് .....ഇനി രണ്ടാഴ്ച്ചത്തേക്ക് കട തുറക്കില്ലെന്ന് ..... കടനടത്തുന്ന ആൾ എവിടെയോ യാത്ര പോയിരിക്കുകയാണെന്ന് ....... അവൾ ദേഷ്യത്തോടെ നെറ്റിയിൽ കൈ വച്ചു . രണ്ട്‌ മൂന്ന് പ്രാവശ്യം കട ഉടമയെ വിളിച്ചു നോക്കി ഒരു വിവരവുമില്ല . അവൾ മെല്ലെ പിൻന്തിരിഞ്ഞു നടന്നു...... തിരികെ വീടെത്തിയപ്പോൾ കുറച്ച് താമസിച്ചിരുന്നു...... അന്നക്ക്‌ അന്ന് ക്ലാസ്സ് ഇല്ലാത്തതിനാൽ അവൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു . നേരം വൈകിയത് കൊണ്ട് സാറയും പോയില്ല ......വല്ലാത്തൊരു മടിയോടെ അവളും വീട്ടിൽ തന്നെ നിന്നു . വർക്ക്‌ ഷോപ്പ് അടവാണെന്നുള്ള കാര്യം അന്നയോട് പറഞ്ഞപ്പോൾ അവൾ സാറയെ സ്വയം സമാധാനിപ്പിച്ചു . 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 അന്നേ ദിവസം സാറക്കൊച്ചിനെ കാണാതെ ബെന്നിയുടെ കട വരാന്തയിൽ ചൂടാറിയ ചായയുമായി ഇരിക്കുകയായിരുന്നു അവൻ . അടുത്ത ചായ എടുക്കട്ടെ ....... ബെന്നി കളിയോടെ ചോദിച്ചു ....... അവൻ പരിഭവിച്ച മുഖവുമായി ഇരുന്നു . അത് കണ്ടതും ബെന്നി പൊട്ടിച്ചിരിച്ചു പോയി . എന്തോന്നാടാ ഇത് .....കൊച്ചു പിള്ളേരെ പോലെ ...... ഇന്ന് എന്തായിരിക്കും സാറവരാത്തെ ....... അന്നയേയും കണ്ടില്ലിച്ചായാ ..... എന്ത് പറ്റിക്കാണും ???? രാത്രി ഇനി ആ ഡേവിഡ് എങ്ങാനം വന്നുകാണുവോ ???? ഒന്ന് പോയി നോക്കിയാലോ ... ഓഹ് ഇവന്റെ കാര്യം ....... നീ എന്തിനാടാ ഇത്ര ടെൻഷൻ അടിക്കണേ ...... ബെന്നി തലയിൽ കൈവച്ച് ചോദിച്ചു . ഇന്ന് ശനി അല്ലേടാ ശനിയാഴ്ച ഏതേലും സ്കൂളിൽ ക്ലാസ്സ്‌ വയ്ക്കോ........ അന്ന അതാകും പോകാത്തേ ...... പിന്നെ ഇന്ന് അന്ന വീട്ടിൽ ഉള്ളത് കൊണ്ട് അവളും പോയിക്കാണില്ല ... ഹ്മ്മ്....... ആയിരിക്കും അല്ലേ .... ബെന്നി അവനെ ഒന്ന് ഇരുത്തി നോക്കി ..... അവന്റെ നോട്ടം കണ്ടതും സേവി പതിയെ അവിടന്ന് എഴുന്നേറ്റു ...... ഈ പ്രേമത്തിന്റെ ഓരോരോ കുഴപ്പങ്ങളേ ..... സേവിയുടെ പോക്ക് കണ്ട് അവൻ സ്വയം പറഞ്ഞു . 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അന്ന് വൈകുന്നേരം മനസ്സിനേക ആശ്വാസം നൽകുന്ന അൾത്താരക്ക് മുന്നിൽ ഉരുകുന്ന മനസ്സുമായി ഇരിക്കുകയായിരുന്നു സാറ ...... എന്തിനാ കർത്താവേ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് ??? അതിനു മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത് . എനിക്ക് അന്നയും അന്നക്ക്‌ ഞാനും ഞങ്ങൾക്ക് കൂട്ടിന് നീയും അങ്ങനെയല്ലേ നമ്മൾ ജീവിക്കുന്നത് ....... എന്നിട്ടും എന്തിനാണ് ഈ പരീക്ഷണങ്ങൾ . അവൾ മൗനമായി ചോദിച്ചു . ഇനി ഞാൻ അന്നയെ എന്ത് വിശ്വാസത്തിൽ സ്കൂളിലേക്ക് വിടും ....... ഡേവിഡിന്റെ കണ്ണിൽപ്പെടാതെ എന്റെ കുഞ്ഞിനെ എവിടെക്കൊണ്ട് ഒളുപ്പിക്കാനാണ് ഞാൻ ........ അവളുടെ കണ്ണുകൾ നിറഞ്ഞു .......... സങ്കടങ്ങളുടെ വലിയൊരു കൂമ്പാരം അവളുടെ തൊണ്ടക്കുഴിയോളം എത്തി നിന്നു..... എല്ലാവർക്കും മുന്നിൽ ധൈര്യത്തോടെ നിൽക്കുന്ന സാറയുടെ ഏറ്റവും നിസഹായ അവസ്ഥയായിരുന്നു അത് . മെല്ലെ മെല്ലെ മനസ്സിലെ ഓരോ ഭാരങ്ങളും വേദനകളും അവളാ ക്രൂശിതരൂപത്തിന് മുന്നിൽ ഇറക്കി വച്ചു ...... കുറച്ച് നേരം കഴിഞ്ഞതും മനസ്സൊന്നു ശാന്തമായെന്ന് തോന്നി .അവൾ കണ്ണുകൾ തുറന്ന് ഒന്ന് നെടുവീർപ്പെട്ടു ........ അന്ന പ്രാർത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയിരുന്നു .... സാറയാ അൾത്താരയിലേക്ക് തന്നെ മിഴി നട്ടിരുന്നു ...... കുറച്ച് നേരം കഴിഞ്ഞതും തന്റെ അടുത്തേക്ക് ആരോ വന്നിരിക്കുന്ന പോലെ അവൾക്ക് തോന്നി ...... വല്ലാതെ ഇഷ്ടം തോന്നുന്ന ഒരു ഗന്ധം അവൾക്ക് ചുറ്റും നിറഞ്ഞു ..... അവൾ തലചരിച്ച് നോക്കിയതും അടുത്ത് വന്നിരുന്ന ആളെ കണ്ട് അവളൊന്നു ഞെട്ടി . സേവ്യർ ഒരു കുഞ്ഞ് പുഞ്ചിരിയാലെ കർത്താവിനെ നോക്കി ഒന്ന് കുരിശ് വരച്ച് അവൾക്ക് അരികിലുള്ള ബെഞ്ചിലേക്ക് ഇരുന്നു ......... തുടരും .❤️ . #💞 പ്രണയകഥകൾ #📔 കഥ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ
നീലാംബരം....ഒന്നാം ഭാഗം അഭി..... ഏതാ ഈ കുട്ടി..... അഭിയുടെ വിരലുകൾ ക്കുള്ളിൽ പൊതിഞ്ഞു പിടിച്ച മൃദുലമായ വിരലുകളിലേക്ക് നോക്കി ദേവിയത് ചോദിക്കുമ്പോൾ എന്തിനോ അവരുടെ ഹൃദയം ശക്തിയായി മിടിച്ചു...... ആ കണ്ണുകൾ വല്ലാതെ ചുരുങ്ങി....... കുളിച്ചു തല മുടി തൂവർത്തി കൊണ്ട് അങ്ങോട്ട് വന്ന കവിയും അവരെ ഉറ്റു നോക്കിയങ്ങനെ നിൽക്കുകയാണ്...... അഭിക്കൊരു നിമിഷം എന്ത് പറയണമെന്നറിയില്ലായിരുന്നു..... ഒരു പക്ഷെ താൻ പറയുന്ന ഉത്തരം അമ്മ വിശ്വസിക്കുമോ എന്ന ആശങ്ക യായിരുന്നു അവനിൽ മുന്നിട്ട് നിന്നിരുന്നത്....... അഭി.... നിന്നോടാ ചോദിച്ചത്..... ഇത്തവണ ദേവിയുടെ ശബ്ദം ഒന്ന് കൂടി കനത്തിരുന്നു.... അവന്റെ ഓർമകളിൽ  ഒരു തീവണ്ടിയുടെ ചൂളം വിളയുയർന്നു.......... ചായ.... ചായ......കാപ്പി.... നീട്ടിയുള്ള ചൂളം വിളി അവസാനിച്ചതോടൊപ്പം കാതിലേക്ക് തുളച്ചു കയറിയ ആ ശബ്ദം കേട്ടാണ് സീറ്റിൽ ചാരി കിടന്നൊന്ന് മയങ്ങിയവൻ കണ്ണു തുറന്നത്...... തലക്ക് വല്ലാത്തൊരു കനം തോന്നിയത് കൊണ്ട് തന്നെ ഒരു ചായ വാങ്ങി അവൻ ജനലിനോരം വെച്ചു...... പോക്കറ്റിൽ നിന്നും പത്തു രൂപയുടെ നോട്ടെടുത്തു അയാൾക്ക് കൊടുത്തു..... നീണ്ട യാത്ര യുടേതെന്ന വണ്ണം തലക്ക് വല്ലാത്തൊരു ഭാരമുണ്ട്..... ചൂട് ചായ ചുണ്ടോടു ചേർക്കുമ്പോൾ എന്തെന്നില്ലാത്തൊരു സുഖം തോന്നിയിരുന്നവന്........ റെയിൽ വേ സ്റ്റേഷന്റെ തിരക്കുകളിലേക്ക് ഒരു നിമിഷം അവന്റെ കണ്ണുകൾ കടന്നു..... ഉച്ഛ വെയിൽ മാഞ്ഞു ഇളം ചൂടുള്ള അന്തരീക്ഷത്തിലേക്ക് കടന്നിട്ടുണ്ട്..... അത്യാവശ്യം ആൾ തിരക്കുള്ള സ്റ്റേഷൻ ആയത് കൊണ്ട് തന്നെ അൽപ നേരം ട്രെയിൻ അവിടെ നിർത്തിയിട്ടിട്ടുണ്ടായിരുന്നു..... ഇറങ്ങുന്നവരുടെയും കയറുന്നവരുടേയും ധൃതിക്കിടയിൽ ചായ കച്ചവടക്കാരുമൊക്കേമായുള്ള ആ ബഹളത്തിലേക്ക് നോക്കി കൊണ്ട് തന്നെ അവൻ ചായ ഊതി കുടിച്ചു....... അകത്തേക്ക് കയറിയവർ സീറ്റ് തിരഞ്ഞു നടക്കുന്നുണ്ട്....... അവൻ പുറത്തേക്ക് മിഴികൾ നട്ടു ..... ഒത്തിരി നാളുകൾക്ക് ശേഷമാണ് വീട്ടിലേക്കൊരു മടക്കം..... സിവിൽ സർവീസെന്ന സ്വപ്നം കൊണ്ട് കിട്ടിയ സർക്കാർ ജോലി പോലും വിട്ട് കളഞ്ഞു ട്രെയിൻ കയറിയ ആ ദിവസം അവനൊന്നോർത്തെടുത്തു...... ഉള്ളിൽ തന്നെ പിരിയുന്ന സങ്കടമുണ്ടെങ്കിൽ കൂടി തന്റെ സ്വപ്നങ്ങൾക്ക് എതിരായിരുന്നില്ല അമ്മയും ഏട്ടനും...... അച്ഛൻ മരിച്ച ശേഷം നല്ല ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചു ഏട്ടൻ നാട്ടിൽ തന്നെ കൂടി...... അതിരു കവിഞ്ഞൊരു ഏട്ടൻ അനിയൻ സൗഹൃദമൊന്നും തങ്ങൾക്കിടയിലില്ലെങ്കിൽ കൂടി തങ്ങൾക്കിടയിൽ നിൽക്കുന്ന വൈകാരികമായ അടുപ്പത്തിന്റെ തട്ടിനു ഏറെ ഭാരമുണ്ട്...... തങ്ങൾ ചെറിയ വയസ്സിന്റെ വ്യത്യാസമേയുള്ളൂ വെങ്കിൽ കൂടി അവനെപ്പോഴും ചേട്ടനാണ് തനിക്ക്..... ഒരു ചേട്ടന്റെ പക്വതയും കടമകളും അവനെപ്പോഴും ചെയ്യാറുണ്ട് എന്നത് തന്നെയാണ് അതിന് കാരണം..... അത് പോലെ തന്നെ താനാ വീട്ടിലെപ്പോഴും ചെറുതുമാണ്...... വീടിനെ കുറിച്ചോർത്തപ്പോൾ തന്നെ അവന്റെ ചുണ്ടിലൊരു ച്ചിരി വിരിഞ്ഞു...... വലിയ മുറ്റവും മുറ്റത്തിനൊരു വശത്തെ ചാമ്പ മരവും പൂവരഷും പൂവിട്ടു നിൽക്കുന്ന റോസാ ചെടികളുമെല്ലാം ഉള്ളിലൊരു കുളിര് നിറയ്ക്കും പോലെ....... വീണ്ടും നീട്ടിയുള്ള ചൂളം വിളി കേട്ടപ്പോഴാണ് അവനോർമകളിൽ നിന്നുണർന്നത്...... കുടിച്ചു കഴിഞ്ഞ പേപ്പർ ഗ്ലാസ്സ് പുറത്തേക്കെറിഞ് പാതി വെച്ചു നിർത്തിയ മഞ്ഞ്  വീണ്ടും മറിച്ചു തുടങ്ങി...... ട്രെയിൻ ചലിക്കുന്നതിനനുസരിച്ചു എം ടി യിടെ വരികളിലൂടെ അവനങ്ങനെ ഒഴുകി കൊണ്ടിരുന്നു...... ഞാനും നിങ്ങളുമെല്ലാം കാത്തിരിക്കുക യായിരുന്നു....... പാറ ക്കെട്ടുകളിൽ മഞ്ഞു വീഴുന്നു.......ഉരുകുന്നു.... വീണ്ടും മഞ്ഞിൻ പടലങ്ങൾ  തണുത്തുറഞ്ഞു കട്ട പിടിക്കുന്നു....... നാമെല്ലാം കാത്തിരിക്കുന്നു....... നൂറ് തവണ വായിച്ചത് വീണ്ടും വായിക്കുമ്പോൾ ആദ്യമായി വായിക്കുന്നവന്റെ ഭാവമായിരുന്നു അവന്റെ കണ്ണുകളിൽ...... അമ്മാ..... വെള്ളം ..... കിളി കൊഞ്ചൽ പോലെയുള്ള ആ ശബ്ദമാണ് അവന്റെ വായനയുടെ രസ ച്ചരട് മുറിച്ചത്..... അവൻ പതിയെ യൊന്നു മുഖമുയർത്തി...... പുറം തിരിഞ്ഞു നിൽക്കുന്ന ഒരു പെൺ കുട്ടി..... പാറി പറക്കുന്ന അവളുടെ തോളറ്റം വെട്ടിയ മുടിയാണ് അവൻ കണ്ടത്..... തനിക്കെതിർ വശമിരിക്കുന്ന ആ സ്ത്രീയുടെ മുമ്പിൽ അവൾ നിൽക്കുകയാണ്.... ആ സ്ത്രീ തല താഴ്ത്തി അല്പം മുഷിഞ്ഞ തുണി സഞ്ചിയിൽ നിന്നും എന്തോ തിരയുന്നുണ്ട് ..... അവൻ ചുറ്റുമോന്ന് നോക്കി..... ആ ഭോഗിയിൽ പ്രത്യേകിച്ച് തിരക്കൊന്നുമില്ല....... തന്റെ എതിർ വശത്തെ സീറ്റിൽ ആ സ്ത്രീയെയും കുട്ടിയേയും കൂടാതെ ഒരു രണ്ട് പേര് കൂടി യേയുള്ളു.... അവൻ ഇട്ടിരുന്ന മെറൂൺ കളർ ഷർട്ടൊന്ന് നേരെയാക്കി വീണ്ടും പുസ്തകത്തിലേക്ക് കണ്ണു നട്ടു...... വായിക്കുമ്പോൾ താൻ അതിലേക്ക് ആഴ്ന്നിറങ്ങുക പതിവായത് കൊണ്ട് അൽപ നേരത്തേക്ക് ചുറ്റുമുള്ളതൊന്നും അറിഞ്ഞിരുന്നില്ലെന്നതായിരുന്നു ശെരി....... അൽപ സമയം കഴിഞ്ഞതും തന്റെ കാലിലേക്ക് പെട്ടെന്ന് വന്ന് ആരോ വീണെന്ന് തോന്നിയപ്പോഴായിരുന്നു അവൻ ഞെട്ടി തിരിഞ്ഞു നോക്കിയത്...... അല്പം നീട്ടി വെച്ച തന്റെ കാലിൽ തടഞ്ഞു വീണെന്ന പോൽ കാലിനു മേൽ കിടക്കുന്ന ആ പെൺകുട്ടിയെ അവനോന്ന് നോക്കി...... ഇരു നിറമെങ്കിലും വല്ലാത്ത ഐശ്വര്യമുള്ള മുഖം..... വലിയ വിടർന്ന കണ്ണുകൾ.... തോളൊപ്പം വെട്ടി നിർത്തിയ കോലൻ മുടി..... കഴുത്തിലൊരു കറുത്ത മുത്ത് മാല.... കയ്യിലൊരു കറുത്ത ചരടും....... അവളുടെ മുഖത്തെ ഭയം കണ്ടപ്പോഴാണ് തന്റെ മുഖത്തേ ഭാവത്തെ കുറിച് അവനോർത്തു നോക്കിയത്..... പെട്ടെന്നുണ്ടായ ഞെട്ടലിൽ തന്റെ മുഖത്ത് നീരസം പടർന്നിട്ടുണ്ടാവുമെന്ന് അവൻ സ്വയമൂഹിച്ചു...... നിഷ്കളങ്ക മായ ആ മുഖത്ത് നോക്കി അവനൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചതും ആ കണ്ണുകളിൽ അത് വരെ യുണ്ടയായിരുന്ന ഭാവം നീങ്ങി തിളക്കം പരന്നത് അവനും കണ്ടിരുന്നു...... അവൻ അവളെ പിടിച്ചെഴുന്നേൽപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും അവിടേക്ക് വന്ന് ആ സ്ത്രീ അവളുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചിരുന്നു...... അവൻ മുഖമുയർത്തി ആ സ്ത്രീ യിലേക്ക് നോക്കി..... മുഖം അവളല്പം അങ്ങോട്ട് തിരിച്ചത് കൊണ്ട് തലയിൽ നിറഞ്ഞു നിൽക്കുന്ന നീലാബര പ്പൂക്കളാണ് അവന്റെ കണ്ണുകളിൽ ആദ്യം ഉടക്കിയത്....... അലസമായുടുത്ത ആ നീല സാരിയിൽ അവളുടെ അംഗ ലാവണ്യം എടുത്ത് കാണുന്നുണ്ട്........ അവൾ കുഞ്ഞിനെ എടുത്ത് സീറ്റിലിരുത്തിയ ശേഷം അവിടെക്കിരിക്കുമ്പോൾ ആ മുഖം കാണാൻ മനസ്സ് ധൃതി കൂട്ടുന്നത് അവനറിഞ്ഞു.... സീറ്റിലിരുന്നു കൊണ്ട്  എതിർ വശത്തുള്ള വനെ അവളോന്ന് നോക്കുമ്പോൾ അവനും അവളുടെ മുഖത്ത് തന്നെ കണ്ണ് നട്ടിരിപ്പാണ്..... കറുപ്പ് നിറത്തിൽ എണ്ണ മയമുള്ള വശ്യമായ ഒരു കുഞ്ഞു മുഖം...... ചുറ്റുമുള്ള കറുപ്പ് നിറത്തിന് നടുവിലെന്ന പോൽ ചുവന്ന ഭംഗിയുള്ള അധരങ്ങൾ...... ഒരു കുഞ്ഞിന്റെ അമ്മയാണെന്നൊന്നും കണ്ടാൽ പറയാത്ത വിധം ഒരു കുട്ടിത്തമുണ്ടാ മുഖത്തിന്‌..... ഇത് വരെ ഇവിടെയിരുന്നിട്ടും തലയുയർത്തി യൊന്നു നോക്കാത്ത തിൽ അവന് സ്വയമൊരു പരിഭവം തോന്നിയിരുന്നു..... മൂക്കിൻ തുമ്പിൽ പറ്റി പിടിച്ചിരിക്കുന്ന ഒരു നീല ക്കൽ മൂക്കുത്തി ....... നീല നിറത്തിലുള്ള നാലഞ്ചു കുപ്പി വളകളുണ്ട് കയ്യിൽ....... അധികം ആരും ചൂടി കണ്ടിട്ടില്ലാത്ത നീലാംബരമാണ് തലയിൽ ചൂടിയിട്ടുള്ളത് ... ആകെ കൂടി അവളിലേക്ക് നോക്കുമ്പോൾ ഒരു നീല നിറം....... ഒരു നീലാംബരി........ ഉള്ളിലുയർന്ന വാക്കിനൊപ്പം അവന്റെ ചുണ്ടിലൊരു പുഞ്ചിരിയും ഊറി നിന്നിരുന്നു....... അവന്റെ പുഞ്ചിരി കണ്ടിട്ടോ എന്തോ അവൾ പെട്ടെന്ന് നോട്ടം തെറ്റിച്ചു..... അവനാകെ യൊരു വല്ലായ്മ തോന്നി.... ഒരു പക്ഷെ മോള് കാലിൽ വീണതിന് ക്ഷമാപണമെന്നോണം തന്നെ നോക്കിയതാവാം അവൾ .... അവന് വല്ലാത്തൊരു ജാള്യത തോന്നിയത് കൊണ്ട് തന്നെ അത് മറക്കാനെന്ന വണ്ണം അവൻ പുസ്തകത്തിലേക്ക് മിഴികൾ നട്ടു ..... അമ്മാ..... അത് നോക്ക്...... ഇത്തവണ ഹൃദയം കൊണ്ട് വായിക്കാൻ അവന് കഴിയാത്തത് കൊണ്ടാവും പെട്ടെന്ന് തന്നെ ആ ശബ്ദം അവന്റെ കാതുകൾ കേട്ടത്...... അവൻ മുഖമൊന്നുയർത്തി തനിക് നേരെ എതിര് വശമായി വിൻഡോ സീറ്റിലിരിക്കുന്ന കുഞ്ഞിപെണ്ണിലേക്ക് മിഴികൾ നീക്കി ...... അവളുടെ കണ്ണുകളിൽ നിറഞ്ഞു കണ്ട കൗതുകങ്ങൾ അവനൊരു പുഞ്ചിരിയോടെ ഒപ്പിയെടുക്കുമ്പോൾ അവളോന്ന് ചൂളിയത് പോലെ...... അവളൊരു ചിരിയോടെ അമ്മയിലേക്ക് പറ്റി ചേർന്നിരുന്നു..... അപ്പോഴാണ് അറിയാതെ വീണ്ടും അവളുടെ അമ്മയിലേക്ക് തന്റെ നോട്ടം പാറി വീണത്...... അറിയാതെയെങ്കിലും വീണ്ടും അവളെ നോക്കിയപ്പോൾ അവനൊരു പ്രയാസം തോന്നിയെന്നത് ശെരിയാണെങ്കിലും ഇത്തവണ അവളുടെ കണ്ണുകൾ ദൂരെയെവിടെയോ ആണെന്നുള്ളത് അവനിലൊരു ആശ്വാസം നൽകിയിരുന്നു ...... നോക്കിയാൽ ഒന്ന് കൂടി നോക്കാൻ തോന്നുന്ന തരം ഒരു മുഖ ശ്രീയാണ് അവൾക്കുള്ളതെങ്കിലും ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നതൊരു തരം വിഷാദമായിരുന്നു ....... ഏറെ അഗാദമായ എന്തോ ഒന്ന് ഉള്ളിൽ നിറഞ്ഞു നിൽക്കും പോലെ...... അവൻ വേഗം അവളിൽ നിന്നും നോട്ടം വെട്ടിച്ചു....... അപ്പോഴും അരികത്തായിരിക്കുന്ന കുഞ്ഞി പെണ്ണ് തന്നെ നോക്കിയിരിക്കുകയാണ്...... അഞ്ചോ ആറോ വയസ്സ് പ്രായം കാണും അവൾക്ക്...... ആരോടും പെട്ടെന്ന് ഇണങ്ങുന്ന തരമൊരു ചിരി ........ അവന്റെയ്യുള്ളിൽ ഒരു വാത്സല്യം നിറഞ്ഞു..... ഏട്ടന്റെ വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായെങ്കിലും ഇത് വരെ ഒരു കുഞ്ഞി ക്കാല് കാണാൻ കഴിഞ്ഞിട്ടില്ല....... ഏട്ടത്തിക്ക് ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ലെന്ന് ഡോക്ടർ മാർ പറഞ്ഞിട്ടുണ്ടെങ്കിൽ കൂടി ഏട്ടൻ ഏട്ടത്തിയെ സ്നേഹം കൊണ്ട് മുറുകെ പിടിച്ചിരിക്കുകയാണ്....... ഏട്ടത്തി അത്ര പാവമാണ്..... നമുക്കൊരു കുഞ്ഞിനെ ദൈവം തരും എന്ന് തന്നെ വിശ്വസിച്ചു കാത്തിരിപ്പണവർ രണ്ട് പേരും ........ അത് കൊണ്ട് തന്നെ തന്റെ വീട്ടിലെ ഏറ്റവും കനമുള്ള വേദനയും ഒരു കുഞ്ഞെന്നതാണ്...... അവന്റെ ഉള്ളിലെ വാത്സല്യത്തിന്റെ കെട്ടഴിഞ്ഞു .... ബാഗിൽ ഉണ്ടായിരുന്ന ഒരു പഴമെടുത്തവൻ അവൾക്ക് നേരെ നീട്ടി...... അവൾ വെപ്രാളത്തോടെ അമ്മയുടെ മുഖത്തേക്കൊന്ന് നോക്കി.... ഗൗരവം നിറഞ്ഞ ആ മുഖം കണ്ടെന്ന വണ്ണം അവൾ വേണ്ടെന്ന അർത്ഥത്തിലൊന്ന് തലയാട്ടി .... പക്ഷ തന്റെ കയ്യിൽ നിന്നത് വാങ്ങാൻ അവളാഗ്രഹിക്കുന്നുണ്ടെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു...... വീണ്ടും നിർബന്ധിച്ചു അതിനെ ബുദ്ധിമുട്ടിപ്പിക്കാൻ തോന്നാത്തത് കൊണ്ട് തന്നെ അവനത് ബാഗിലേക്ക്  വെച്ചു....... അല്പം നേരം കൂടി കടന്ന് പോകുമ്പോൾ അവളുടെ ചിരികളും നോട്ടങ്ങളും തന്നിൽ മാത്രമായി ഒതുങ്ങി നിന്നത് അവനറിഞ്ഞു .. അവനും അതൊരു സുഖമുള്ള അനുഭവമായിരുന്നു...... യാത്രാ ക്ഷീണമെല്ലാം എങ്ങോ പൊയ് മറഞ്ഞത് പോലെ..... ആദ്യമായി കാണുന്ന പലതിലുമുള്ള കൗതുകം അവൾ അമ്മയോട് പങ്കു വെക്കുമ്പോൾ വിഷദം നിറഞ്ഞ അമ്മയുടെ കണ്ണുകൾ അവളിലേക്ക് നീണ്ടു വന്നതേയില്ല... അത് കൊണ്ട് തന്നെ ഒരോന്നും ചൂണ്ടി കാണിച്ചു അവൾ തന്നിലേക്ക് ഒന്ന് കൂടി അടുത്തു ....... താനും കണ്ണുകൾ കൊണ്ടും കൈകൾ കൊണ്ടും ഓരോന്ന് പറഞ്ഞു അവളുമായി കൂട്ടായിരുന്നു........ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് തന്നെ തങ്ങൾക്കിടയിൽ വല്ലാത്തൊരു അടുപ്പം വന്നിരുന്നു.... അല്പം നേരം കഴിഞ്ഞപ്പോഴാണ് നിറയെ കളിപ്പാട്ടങ്ങളുമായി രണ്ട് ഹിന്ദി ക്കാരികൾ വന്നത് ........ അമ്മാ.... എനിക്കത് വേണം...... കുട്ടി വിരൽ ചൂണ്ടി പറഞ്ഞതും അവൾ ധൃതി പ്പെട്ടു ആ പാതി കീറിയ പേഴ്സ് തുറന്നു..... അതിൽ കിടക്കുന്ന മുഷിഞ്ഞ നോട്ടുകൾ അവളുടെ കണ്ണുകളിൽ പാടെ നിരാശ പടർത്തിയത് അഭി കണ്ടിരുന്നു...... എനിക്കത് വാങ്ങിച്ചു തരുമോ അമ്മാ.... കുഞ്ഞപ്പോഴും പ്രതീക്ഷയോടെ അവളെ നോക്കുകയാണ്...... അവൾ ഒരു കയ് കൊണ്ട് കുഞ്ഞിനെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു..... കരഞ്. തീർക്കാൻ പോലും കഴിയാതെയെന്ന വണ്ണമുള്ള ഒരു കനം അവൾക്കുള്ളിൽ കെട്ടി നില്കുന്നത് അവനറിഞ്ഞു ...... അപ്പറം വാങ്ങാം ..... തമിഴ് കലർന്ന മലയാള ത്തിലുള്ള അവളുടെയാ ശബ്ദം അവൻ കേട്ടതും കുട്ടിയുടെ മുഖത്ത് പരന്ന അതേ പ്രയാസം തന്നിലും നിറഞ്ഞത് അവനറിഞ്ഞു ...... ഹേയ്........  മുജേ ഏക് ദേതോ........ അവരുടെ കയ്യിലുള്ള ഒരു കളിപ്പാട്ടത്തിലേക്ക് ചൂണ്ടി അവനത് പറയുമ്പോൾ ഒരു നിമിഷം ആ കുഞ്ഞി കണ്ണുകൾ തന്നെ ഒപ്പിയെടുത്തു ... തനിക്കാണോ എന്നൊരു ചോദ്യം അതിലുണ്ടായിരുന്നില്ല.... പകരം താൻ വാങ്ങിക്കുമ്പോൾ അത് അടുത്ത് കാണാനുള്ള കൗതുകമാണെന്ന് അവന് തോന്നി.... രു സ്പ്രിംഗ് പോലെയുള്ള സാധനമായിരുന്നു അത്.... ഒരു ബട്ടൺ പ്രെസ്സ് ചെയ്‌താൽ അതിലെ എൽ ഈ ഡി ലൈറ്റ് കത്തുകയും ചെയ്യും....... അവനത് കയ്യിലേക്ക് വാങ്ങി പേഴ്സ് തുറന്ന് അതിൽ നിന്നും പൈസ കൊടുക്കുമ്പോൾ പേഴ്സ് പെട്ടെന്ന് കയ്യിൽ നിന്നൊന്ന് താഴേക്ക് വീണു..പോയിരുന്നു .. വല്ലാത്തൊരു ആവേശത്തോടെ ആ കുഞ്ഞി കൈകൾ പേർസെടുത്തു തനിക്ക് തരുമ്പോഴും ആ കണ്ണുകൾ തന്റെ കയ്യിലുള്ള കളിപ്പാട്ടത്തിൽ തന്നെയാണ്...... അവൻ അത് അവൾക്ക് നേരെ നീട്ടുമ്പോൾ അവൾ പെട്ടെന്ന് അമ്മയെ ഒന്ന് നോക്കി...... അവന്റെ കണ്ണുകളും ഒരു വേള അവളുടെ അമ്മയിലേക്ക് പതിഞ്ഞു...... ഇത് വരെ കണ്ട ഭാവത്തിൽ നിന്നും വ്യത്യസ്തമായി എന്തോ ഒന്ന് ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കും പോലെ തോന്നി അവന്....... ഇത്തവണ എന്തോ അവൾ വിലക്കിയില്ല..... ഒരു പക്ഷെ അവളുടെ നിസ്സഹായതയാവാം അതെന്നു അവന് തോന്നി ..... ആ കുഞ്ഞി കണ്ണുകൾ വല്ലാതെ വിടരുന്നതോടൊപ്പം കൈകളിൽ അവളത് വാങ്ങി കഴിഞ്ഞിരുന്നു..... അവന്റെയുള്ളവും ഒന്ന് തണുത്തു..... അപ്പോഴും നിർവികാരമായ രണ്ട് കണ്ണുകൾ ദൂരെയെങ്ങോ നട്ടിരിപ്പായിരുന്നവൾ..... അതിലെരിയുന്ന കനലിന് ഈ ലോകം മുഴുവൻ ചുട്ടെരിക്കാൻ കഴിവുള്ള പോലെ..... ആ കണ്ണുകളിലെ ആഴിയുടെ കാരണം പലതായി മനസ്സ് ഊഹിച്ചെടുക്കുമ്പോഴും അതിലൊന്നും ഹൃദയം തൃപ്ത മല്ലെന്നതും അവൻ തിരിച്ചറിഞ്ഞിരുന്നു.... കാരണം....... തനിക്ക് ഊഹിക്കാൻ പോലും കഴിയാത്ത എന്തോ ഒന്നാണ് അവളിൽ കുരുങ്ങി കിടക്കുന്നത് ..... എന്തായിരിക്കുമത്..........                                      (തുടരും) Aysha akbar #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #📙 നോവൽ #📔 കഥ
താലി കെട്ട് ഭാഗം 08 തനിക്ക് വേണിയുമായി അരുതാത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നിൽ വച്ച് അവൻ തങ്ങളെ നാണംകെടുത്തി കളയോ എന്നോർത്തു കിഷോർ ആശങ്കപ്പെട്ടു. എല്ലാവരുടെയും മുന്നിൽ ഇങ്ങനെ നാണം കെടുന്നതിനെ കുറിച്ച് അവന് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ശ്രീഹരി ആരെയും ഒന്നും അറിയിക്കാതെ സ്വയം കല്യാണത്തിൽ നിന്ന് പിന്മാറി പോകുമെന്നാണ് കിഷോർ കരുതിയത്. എന്നാൽ തന്റെ പദ്ധതികൾ വെള്ളത്തിൽ വരച്ച വരപോലെ ആകുമെന്ന് അവൻ ഒട്ടുമേ വിചാരിച്ചില്ല. തണുപ്പുള്ള ആ അന്തരീക്ഷത്തിലും കിഷോന്റെ ശരീരം വിയർപ്പിൽ കുതിർന്നു. എങ്കിലും തന്റെ ഉള്ളിലെ ആശങ്ക അവൻ മുഖത്ത് കാണിച്ചില്ല. "എനിക്ക് ഗവണ്മെന്റ് ജോലി ലഭിച്ചതിന് ശേഷം മതി ഞങ്ങളുടെ കല്യാണം എന്നാണല്ലോ വേണിയുടെ അച്ഛൻ പറഞ്ഞിരുന്നത്. എനിക്ക് ഇവിടുത്തെ വില്ലേജ് ഓഫീസിൽ ജോലി കിട്ടിയിട്ടുണ്ട്. അതുകൊണ്ട് എന്റെയും വേണിയുടെയും കല്യാണം അടുത്ത മാസം തന്നെ നടത്തിയാൽ കൊള്ളാമായിരുന്നു." ശ്രീഹരി വാസുദേവനോട് പറഞ്ഞു. അവന് ജോലി കിട്ടിയെന്ന് കേട്ടതും വേണിയുടെ മുഖം പൂർണ്ണ ചന്ദ്രനുദിച്ചത് പോലെ വിടർന്നു. "ഇതാണോ ശ്രീയേട്ടൻ അന്ന് പറഞ്ഞ സർപ്രൈസ്?" വേണി അവനോട് ശബ്ദം താഴ്ത്തി ചോദിച്ചു. ശ്രീഹരി അതേയെന്ന് പറഞ്ഞ് തലയാട്ടി. ഇതേസമയം കിഷോറിൽ നിന്നും ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് ഉയർന്നു. "ഞാൻ ഭയന്നത് പോലെയൊന്നും സംഭവിച്ചില്ല. പക്ഷേ ഇവന്റെ മനസ്സിലെന്താണെന്ന് പിടി കിട്ടുന്നില്ലല്ലോ. ശ്രീഹരി കല്യാണം വേഗത്തിൽ വേണമെന്ന് പറഞ്ഞത് വേണിയോട് പ്രതികാരം വീട്ടനാണോ." കിഷോറിന്റെ മനസ്സിൽ പലവിധ സംശയങ്ങൾ നിറഞ്ഞു. പക്ഷേ ഒന്നും തൃപ്തികരമായൊരു ഉത്തരം കണ്ടെത്താൻ അവനു കഴിഞ്ഞില്ല. "ശ്രീഹരിക്ക് ജോലി കിട്ടിയെങ്കിൽ പിന്നെ വച്ച് താമസിപ്പിക്കണ്ട. അടുത്ത മാസം നല്ലൊരു ഡേറ്റ് നോക്കി നമ്മുക്കിത് നടത്താം." വാസുദേവൻ പറഞ്ഞു.. അങ്ങനെ വേണിയുടെയും ശ്രീഹരിയുടെയും വേണിയും വിവാഹം മേടം പത്തിന് നടത്താൻ തീരുമാനിച്ചു. വിചാരിച്ചതിനേക്കാൾ വേഗത്തിൽ തങ്ങളുടെ കല്യാണം നടക്കാൻ പോകുന്നതറിഞ്ഞു വേണി മതി മറന്നു സന്തോഷിച്ചു. ആ നിമിഷം അവൾക്കവനെ ഇറുക്കിയൊന്ന് കെട്ടിപ്പിടിക്കാൻ തോന്നിപ്പോയി. എങ്കിലും അവളത് ഉള്ളിലടക്കി പ്രണയത്തോടെ അവനെ നോക്കി. അതെല്ലാം കണ്ട് ശ്രീഹരി തന്റെ മനസ്സിൽ പലതും പ്ലാൻ ചെയ്തു. "നിന്റെ ഈ സന്തോഷം കല്യാണ ദിവസം വരെ ഉണ്ടാവു വേണി. എന്നെ ചതിച്ചതിനൊക്കെ പലിശ സഹിതം ഞാൻ കണക്ക് വീട്ടിയിരിക്കും." ശ്രീഹരി മനസ്സിൽ പറഞ്ഞു. ഉള്ളിൽ പക എരിയുമ്പോഴും അവൻ പുറമേ പുഞ്ചിരി അണിഞ്ഞു. അങ്ങനെ വിവാഹ കാര്യം തീരുമാനിച്ചുറപ്പിച്ച ശേഷം ശ്രീഹരിയും വീട്ടുകാരും യാത്ര പറഞ്ഞിറങ്ങി. ആളും ആരവങ്ങളും ഒഴിഞ്ഞു ശ്രീമംഗലം വീട് ശാന്തമായി. കിഷോറും ഈ സമയം കൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞ് തന്റെ തറവാട്ടിൽ എത്തിയിരുന്നു. മടങ്ങി എത്തിയ ഉടനെ അവൻ മീരയെ വിളിച്ചു. "ഹലോ... കിഷോറേട്ട... എന്തായി അവിടുത്തെ കാര്യങ്ങൾ. ഇവിടെ അമ്മയും അച്ഛനുമൊന്നും ഇതുവരെ എത്തിയിട്ടില്ല." മീര പറഞ്ഞു. "മീര... നമ്മുടെ പ്രതീക്ഷകളൊക്കെ തെറ്റി. ശ്രീഹരിക്ക് ഇവിടുത്തെ വില്ലേജ് ഓഫീസിൽ ജോലി ലഭിച്ചത് കൊണ്ട് അടുത്ത മാസം തന്നെ അവരുടെ കല്യാണം നടത്തണമെന്ന അവൻ അമ്മാവനോട് പറഞ്ഞത്. അതുകൊണ്ട് മേടം പത്തിന് അവരുടെ കല്യാണം നടത്താൻ തീരുമാനിച്ചു കഴിഞ്ഞു." കിഷോർ നടന്നതൊക്കെ അവളോട് പറഞ്ഞു. "കിഷോറേട്ട ഒരു കാരണവശാലും ഈ കല്യാണം നടക്കാൻ പാടില്ല." മീര കരഞ്ഞു. "നീ പറഞ്ഞത് പോലെ ശ്രീഹരി പ്രതികാരം വീട്ടാനാണ് വേണിയെ വിവാഹം കഴിക്കുന്നതെന്ന് തോന്നുന്നു. നമ്മുടെ മുന്നിൽ സമയം വളരെ കുറവാ. എന്തെങ്കിലും ചെയ്ത് ശ്രീഹരിയുടെ ഈ തീരുമാനം എങ്ങനെയെങ്കിലും മാറ്റിയെ മതിയാകു." കിഷോർ പറഞ്ഞു. "കിഷോറേട്ടന്റെ മനസ്സിൽ എന്തെങ്കിലും പ്ലാൻ ഉണ്ടോ?" മീര ചോദിച്ചു. "ഒരു പ്ലാൻ ഉണ്ട്. പക്ഷേ അത് നടപ്പിലാക്കാൻ നിന്റെ സഹായം വേണം എനിക്ക്." "എന്താ പറഞ്ഞോ. എന്ത് സഹായം വേണമെങ്കിലും ഞാൻ ചെയ്യാം." മീരയാണ്. "രണ്ടാഴ്ച കഴിഞ്ഞാൽ കോളേജിൽ നിന്ന് ടൂർ പോകുന്നുണ്ടല്ലോ. നിന്റേം അവളുടെം ഡിപ്പാർട്മെന്റ് ഒരുമിച്ചല്ലേ പോകുന്നത്. അപ്പോഴാണ് എന്റെ പ്ലാൻ നീ നടപ്പിലാക്കേണ്ടത്." കിഷോർ പറഞ്ഞു. "കിഷോറേട്ടൻ ഉണ്ടാവില്ലേ ടൂറിന്." അവൾ ചോദിച്ചു. "ഇല്ല... കഴിഞ്ഞ വർഷത്തെ ടൂറിന് പോയത് കൊണ്ട് ഇത്തവണ സ്മിത ടീച്ചറും ഗോപി സാറും ആണ് ഞങ്ങളുടെ ഡിപ്പാർട്മെന്റ് ൽ നിന്ന് വരുന്നത്. അത് ഒരു കണക്കിന് ഉപകാരം ആയെന്ന് വേണം പറയാൻ." "കിഷോർ ഏട്ടൻ ഇപ്പോഴും എന്താ പ്ലാൻ എന്ന് പറഞ്ഞില്ലല്ലോ." മീരയ്ക്ക് അതറിയാൻ തിടുക്കമായി. "അത് ഞാൻ പിന്നീട് വിശദമായി പറഞ്ഞു തരാം. ഇപ്പോ ഞാൻ വയ്ക്കട്ടെ." കിഷോർ ഫോൺ വച്ചിട്ട് തന്റെ റൂമിലേക്ക് പോയി. അവന്റെ മനസ്സിൽ കുറച്ച് പദ്ധതികൾ ഉണ്ടായിരുന്നു. അതിൽ ഏതാണ് കൂടുതൽ ഉപകരിക്കുക എന്ന് അവനോർത്തു. അങ്ങനെ ഏറെ നേരത്തെ ആലോചനയ്ക്കൊടുവിൽ കിഷോറിന്റെ മനസ്സിൽ ഒരു പദ്ധതി ഉരുതിരിഞ്ഞു വന്നു. അത് നടപ്പിലാക്കുന്നതിനെ കുറിച്ചോർത്തപ്പോൾ അവനൊരു ഉന്മേഷമൊക്കെ തോന്നി. കിഷോർ ഉടനെ തന്നെ മീരയെ വിളിച്ചു. "ഹലോ... മീര... നീ എനിക്ക് ചെയ്ത് തരേണ്ട സഹായം കുറച്ച് റിസ്ക് പിടിച്ചതാണ്. അത് നിന്നെ കൊണ്ട് ചെയ്യാൻ പറ്റുമോന്നാ എനിക്ക് അറിയേണ്ടത്." കിഷോർ മുഖവുരയോടെ പറഞ്ഞു. "എത്ര റിസ്ക് ആണെങ്കിലും ഞാൻ ചെയ്തോളാം. കിഷോറേട്ടൻ കാര്യം പറയ്." മീര തിടുക്കപ്പെട്ടു. "നിങ്ങളുടെ കോളേജ് ടൂർ ദിവസം ഹോട്ടൽ റൂമിൽ തങ്ങുമ്പോ നീയും വേണിയും ഒരുമിച്ച് ഒരു റൂമിൽ തങ്ങണം. എന്നിട്ട് അവളെ ഉറക്കി കിടത്തിയിട്ട് വേണിയുടെ കുറച്ച് ന്യൂഡ് ഫോട്ടോസ് അവൾ സെൽഫി എടുക്കുന്നത് പോലെയുള്ള ആംഗിളിൽ എടുത്തു തരണം. ആ ഫോട്ടോസ് ഞാൻ അൽപ്പം എഡിറ്റ്‌ ചെയ്ത് അവൾ കണ്ണ് തുറന്ന് കിടന്നു കൊണ്ട് എടുത്ത സെൽഫി ആക്കി ഞാൻ തിരിച്ചു അയച്ചു തരും. നീ അത് അവളുടെ ഫോണിൽ നിന്ന് ശ്രീഹരി ഓൺലൈൻ ഉള്ള സമയം നോക്കി അവന് അയക്കണം. ഫോട്ടോ അയക്കുമ്പോ കൂടെ കിഷോർ ഏട്ടാ ഇത്രയും ഫോട്ടോ പോരെ. എന്ന് കൂടെ മെസ്സേജ് ഇടണം. ഈ ഫോട്ടോസ് എല്ലാം തുറന്ന് നോക്കുമ്പോ തന്നെ ഡിലീറ്റ് ആകുന്ന രീതിയിൽ വേണം അയക്കാൻ. ഇത് നിനക്ക് ചെയ്യാൻ പറ്റോ മീര. ഇത്തിരി റിസ്ക് ഉള്ള കാര്യമാണ്. വേണി അറിയാതെ വേണം ഇത് ചെയ്യാൻ. ഉറങ്ങി കഴിഞ്ഞാൽ അവൾ ഉണരില്ലെങ്കിലും ഒരുപക്ഷെ ഡ്രസ്സ് ഊരുമ്പോ എങ്ങാനും അത് മനസ്സിലാക്കി എഴുന്നേറ്റാൽ പണി കിട്ടും." കിഷോർ പറഞ്ഞു നിർത്തി. "ഞാൻ വേണിക്ക് കുടിക്കാനുള്ള വെള്ളത്തിലോ ആഹാരത്തിലോ ഉറക്ക ഗുളിക കലർത്തി കൊടുക്കാം. അതാകുമ്പോ അവൾ ഉണരുമെന്ന പേടി വേണ്ടല്ലോ." മീരയുടെ ആശയത്തോട് കിഷോറും യോജിച്ചു. അങ്ങനെ ശ്രീഹരി വേണിയെ വെറുക്കാൻ വേണ്ടിയുള്ള പ്ലാൻ പറഞ്ഞുറപ്പിച്ച ശേഷം അവർ കോളേജിൽ നിന്ന് ടൂർ പോകുന്ന ദിവസത്തിനായി കാത്തിരുന്നു. ഈ ദിവസങ്ങളിലൊക്കെ ശ്രീഹരി വേണിക്ക് മുന്നിൽ നന്നായി അഭിനയിച്ചു തന്നെ നിന്നു. അത് കാരണം അവന്റെ മനസ്സിൽ എന്താണെന്ന് കിഷോറിനും മീരയ്ക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇതൊന്നും അറിയാതെ പാവം വേണി ശ്രീഹരിക്കൊപ്പം താൻ സ്വപ്നം കണ്ട ജീവിതം നടക്കാൻ പോകുന്ന സന്തോഷത്തിലായിരുന്നു. പ്രിയപ്പെട്ടവർ തനിക്ക് ചുറ്റും തീർക്കുന്ന ചതിയുടെ പത്മവ്യൂഹത്തെ കുറിച്ച് അവൾ അറിഞ്ഞില്ല. തുടരും രചന :: അഞ്ജലി #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #📙 നോവൽ
ദേവാസുരം Part 7 ദിവസങ്ങൾ പിന്നെയും കടന്നു പോയി. നന്ദനത്തിൽ ആരുടേയും ജീവിതത്തിൽ പ്രത്യേകിച്ച് വല്യ മാറ്റങ്ങളൊന്നുമില്ലാതെ കടന്നു പോവുകയായിരുന്നു. ഇതിനിടയിൽ ജാനകി ആമിയെ നിർബന്ധിച്ചു ഡ്രൈവിംഗ് പഠിക്കാനായി അയച്ചു തുടങ്ങി. ആ വീട്ടിൽ ജാനകിക്കും ആമിക്കും ഒഴിച്ച് ബാക്കി എല്ലാവര്ക്കും ഡ്രൈവിംഗ് അറിയാം. ആതിയും ഹരിയും ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനും സിനിമക്കുമെല്ലാം പോകും. ദേവൻ ആമിയെ എവിടെയും കൊണ്ട് പോകാറില്ല. അവൾക്കു അവന്റെ കൂടെ പോകാനും താത്പര്യമില്ല.തന്നെയുമല്ല ആതി അവൾക്കു തോന്നുമ്പോളെല്ലാം അവളുടെ കാറുമെടുത്തു അവളുടെ വീട്ടിലോ പാർലറിലോ കൂട്ടുകാരുടെ അടുത്തോ ഒക്കെ പോകും. ആമി മാത്രമാണ് വീട്ടിൽ ഒതുങ്ങി പോകുന്നത്. ഇതൊക്കെ കൊണ്ടാണ് ജാനകി അത് ചെയ്തതെങ്കിലും അന്നത്തെ കാറിന്റെ പ്രശ്നത്തിൽ തന്നെ തോല്പിക്കാനാണ് അപ്പച്ചി അങ്ങനെ ചെയ്യുന്നതെന്നാണ് ആതിക്കു തോന്നിയത്. തന്നെയുമല്ല അവൾക്കു ലൈസൻസ് കിട്ടിയാൽ മിക്കവാറും ചെറിയച്ഛന്റെ കാറ് അവൾക്കു ഓടിക്കാനായി കൊടുക്കുമെന്നതും ആതിയെ ചൊടിപ്പിച്ചു .ഡ്രൈവിങ്ങിനു പോകുമ്പോൾ അത്യാവശ്യത്തിനു വിളിക്കാനും പറയാനുമൊക്കെ ആമിക്ക് ഒരു മൊബൈലും ജാനകി വാങ്ങി കൊടുത്തു. സ്മാർട്ട് ഫോണാണ് വാങ്ങി കൊടുത്തെങ്കിലും വിളിക്കാൻ മാത്രമേ ആമി അത് ഉപയോഗിച്ചിരുന്നുള്ളു. ആതി എത്രയൊക്കെ കിണഞ്ഞു ശ്രമിച്ചിട്ടും ഹരിയെ ദേവനിൽ നിന്നോ അവന്റെ വീട്ടുകാരിൽ നിന്നോ അകറ്റാൻ അവൾക്കു സാധിച്ചില്ല.അവളുടെ സ്വതസിദ്ധമായ കുശുമ്പിനൊപ്പം ഗീതയുടെ കുരുട്ടു പിടിച്ച ഉപദേശങ്ങളും കൂടി ആയപ്പോൾ ആതിക്കു ആമിയോട് വല്ലാത്ത ദേഷ്യമായി. ഒരു ദിവസം ആമിയുടെ ഡ്രൈവിംഗ് ക്ലാസ് കഴിഞ്ഞപ്പോൾ ഉച്ചയായി. ഉച്ച വെയിലിന്റെ കാഠിന്യം അവളെ വല്ലാതെ തളർത്തിയിരുന്നു. ഒരു തണുത്ത ജ്യൂസ് കുടിക്കാമെന്നു കരുതി അവൾ അടുത്തുള്ള ജ്യൂസ് പാർലറിൽ കയറി. ഓർഡർ കൊടുത്തു അത് വരാനായി വെയിറ്റ് ചെയ്തു ചുറ്റുമൊന്നു കണ്ണോടിച്ചപ്പോളാണ് ഏറ്റവും അറ്റത്തുള്ള ടേബിളിൽ ഒരു ചെറുപ്പക്കാരനോടൊപ്പം പരിചയമുള്ള ഒരു മുഖം ശ്രദ്ധയിൽ പെട്ടത്. താൻ കണ്ടെങ്കിലും ശ്രീക്കുട്ടി തന്നെ കണ്ടിട്ടില്ലായെന്നു അവൾക്കു ഉറപ്പായിരുന്നു. ഇവൾക്ക് ഈ സമയത്തു ക്ലാസ്സില്ലേ? ക്ലാസ് കഴിയാൻ ഏതായാലും സമയമായിട്ടില്ല. ഇനി നേരത്തെ വിട്ടതാണോ? അതോ ക്ലാസ് കട്ട് ചെയ്തു വന്നു ഇരിക്കുന്നതാണോ? ഏതാ അവളുടെ കൂടെയുള്ള ഈ ചെറുക്കൻ? അങ്ങനെ പലതരം ചോദ്യങ്ങൾ അവളുടെ ഉള്ളിലൂടെ കടന്നു പോയി.ജ്യൂസ് വന്നു അത് കുടിച്ചു കൊണ്ടിരിക്കുന്ന സമയം ഒക്കെയും ആമി അവരെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവരുടെ പെരുമാറ്റത്തിൽ നിന്ന് അവർ തമ്മിൽ ഇഷ്ടത്തിലാണെന്നു അവൾക്കു തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ അവർ എണീറ്റു .ആമി തന്റെ മുഖം കാണാത്ത പോലെ തിരിഞ്ഞിരുന്നു. അവന്റെ വേഷവിധാനങ്ങളിൽ നിന്ന് വല്യ തരക്കേടില്ലാത്ത പോലെയാണ് ആമിക്കു തോന്നിയത്.ബില്ലും കൊടുത്തു ശ്രീക്കുട്ടി അവന്റെ ബൈക്കിനു പിന്നിലിരുന്നു പോകുന്നത് ആമി കണ്ടു. തിരിച്ചു പോരുന്ന വഴി ഇപ്പോൾ കണ്ട കാര്യം വീട്ടിൽ ആരോടെങ്കിലും പറയണോ എന്നാണ് അവൾ ആലോചിച്ചതു. ശ്രീകുട്ടിക്കു തന്നോട് ദേഷ്യമായതു കൊണ്ട് അവളോട് നേരിട്ട് ചോദിയ്ക്കാൻ പറ്റില്ല.അപ്പച്ചിയോടോ ചെറിയച്ഛനോടോ പറയാം.. പക്ഷെ താൻ വിചാരിക്കുന്ന പോലെയൊന്നുമല്ല , ഇവർ വെറും സുഹൃത്തുക്കളാണെങ്കിൽ അത് മതി ശ്രീകുട്ടിക്കു തന്നോട് ദേഷ്യം കൂടാൻ. അപ്പച്ചിക്കും ചിലപ്പോൾ തെറ്റിദ്ധാരണ ആവും. ആതിയും ശ്രീകുട്ടിയും കൂട്ടുകാരായതു കൊണ്ട് ഒരു പക്ഷെ ആതിക്കു അറിയാമായിരിക്കും. അവളോടും പക്ഷെ താൻ ചോദിച്ചിട്ടു കാര്യമൊന്നുമില്ല. പിന്നെയുള്ളത് ദേവേട്ടനും ഹരിയേട്ടനുമാണ്. അവരുടെ കുഞ്ഞനിയത്തിയുടെ കാര്യം പറയുമ്പോൾ എങ്ങനെയാവും പ്രതികരിക്കുക എന്നറിയില്ല. ദേവേട്ടനാണെങ്കിൽ എടുത്തുചാട്ടം ഇച്ചിരി കൂടുതലാണ്. തത്ക്കാലം ഇത് തന്റെ മനസ്സിൽ തന്നെയിരിക്കട്ടെ. ഒരുപക്ഷെ ഇനി അവളായിട്ടു തന്നെ വീട്ടിൽ പറയാൻ ഇരിക്കുകയാണെങ്കിലോ... താനായിട്ടു പറയേണ്ട ഒരു സാഹചര്യം വരികയാണെങ്കിൽ അപ്പോൾ പറയാം.. പണികളെല്ലാം ഒന്ന് ഒതുങ്ങി എന്ന് തോന്നിയപ്പോൾ ആമി തന്റെ നടുവ് നിവർത്തി ഹാളിനു ചുറ്റും കണ്ണോടിച്ചു. എല്ലാം അടുക്കി പെറുക്കി വൃത്തിയായി എന്നുറപ്പു വരുത്തി അവൾ തന്റെ മുറിയിലേക്ക് നടന്നു. മുറിയിൽ ദേവൻ കിടന്നു മൊബൈലിൽ കുത്തുന്നുണ്ട്.. അവൾ വന്നതോ തന്റെ ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ കയറുന്നതും ഒന്നും അവൻ ശ്രദ്ധിച്ചില്ല..കുളിക്കാനായി ഷവറിനു കീഴിൽ നിൽക്കുമ്പോഴും ആമി ദേവനെ പറ്റിയാണ് ചിന്തിച്ചു കൊണ്ടിരുന്നത്. ഇന്ന് ദേവന്റെയും ഹരിയുടെയും ബെർത്ഡേയ് ആണ്. ഹരിയുടെ കുറച്ചു ഫ്രണ്ട് നെയും പിന്നെ ആതിയുടെ അച്ഛനെയും അമ്മയെയും കൂടെ കൂട്ടി ചെറിയൊരു പാർട്ടി വൈകിട്ട് അറേഞ്ച് ചെയ്തിട്ടുണ്ട്. ദേവൻ പുറത്തേക്കു പോയാൽ പിന്നെ എപ്പോഴാണ് വരുന്നതെന്ന് അറിയില്ലാത്ത കൊണ്ട് അവനെ പുറത്തെങ്ങും പോകാൻ സമ്മതിക്കാതെ ഹരി വീട്ടിൽ തന്നെ പിടിച്ചിരുത്തിയിരിക്കുകയാണ്. രാവിലെ ആമി അമ്പലത്തിൽ പോകാനായി ഇറങ്ങിയപ്പോൾ ഹരിയുടെയും ദേവന്റെയും പേരിൽ പ്രത്യേകം ‌വഴിപാട് കഴിക്കണം എന്ന് പറഞ്ഞു പൈസ കൊടുത്തു വിട്ടിരുന്നു. അപ്പച്ചി പറഞ്ഞ പോലെ മാത്രം വഴിപാട് കഴിച്ചു വരാനാണ് അവൾ തീരുമാനിച്ചിരുന്നതെങ്കിലും അവിടെയെത്തിയപ്പോൾ ദേവന് വേണ്ടി അവളുടെ വകയും ഒരു വഴിപാട് കഴിക്കാതിരിക്കാൻ അവളെ കൊണ്ടായില്ല. ദുശീലങ്ങളൊക്കെ മാറി അവനു നല്ല ബുദ്ധി തോന്നാൻ പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. അവനോടുള്ള തന്റെ മനസ്സിലെ ദേഷ്യം പതുകെ ഉരുകി തുടങ്ങുകയാണോ എന്ന് ചെറിയൊരു സംശയം തോന്നാതെ ഇരുന്നില്ല ആമിക്കു. എന്നാലും വീട്ടിൽ എല്ലാവരും അവനെ വിഷ് ചെയ്തപ്പോളും ആമി മാത്രം മാറി നിന്നു . ദേവൻ അത് ശ്രദ്ധിച്ചതായി പോലും തോന്നുന്നില്ല. ഉച്ചക്ക് ജാനകിയും ആമിയും കൂടി ഉണ്ടാക്കിയ ചെറിയ സദ്യ കഴിക്കുമ്പോഴും ദേവൻ അവളെയും അവൾ ദേവനെയും മൈൻഡ് ചെയ്യാതെ തന്നെ ഇരുന്നതേ ഉള്ളു. പിറന്നാളായിട്ടു താനൊന്നും വിഷ് പോലും ചെയ്യാത്തതിൽ ദേവന് തെല്ലും വിഷമം ഇല്ലാലോ എന്നാലിച്ചാച്ചപ്പോൾ ആമിക്കു ചെറിയ ദേഷ്യം തോന്നാതെ ഇരുന്നില്ല. അവനു തന്നെ വിലയില്ലെങ്കിൽ തനിക്കു അങ്ങോട്ട്ടും ഇല്ല എന്ന് തീരുമാനിചാണ് ആമി കുളിച്ചിറങ്ങിയത്. പുറത്തു നിന്നും ഉള്ള ചിരിയിലും സംസാരത്തിലും നിന്ന് സോമൻ ചെറിയച്ഛനും ഗീത ചിറ്റയും എത്തിയിട്ടുണ്ടെന്നു ആമിക്കു മനസിലായി. പാർട്ടിക്ക് ഇടാൻ വേണ്ടി ഹരി ആതിക്കു വാങ്ങി കൊടുത്ത പുതിയ നെക്‌ളേസ്‌ സെറ്റിന്റെ വിശേഷം പറച്ചിലാണ് കേൾക്കുന്നത്. അത് കിട്ടയപ്പോൾ മുതൽ ആതി നിലത്തൊന്നും അല്ല. ആമി വേഗം അപ്പച്ചി കല്യാണശേഷം തനിക്കു വാങ്ങി തന്ന ഒരു പാർട്ടി വെയർ ചുരിദാർ എടിത്തിട്ടു.. കണ്ണിൽ കരിമഷിയെഴുതി... ഒരു പൊട്ടും തൊട്ടു.. സീമന്തരേഖയിൽ ഒരു നുള്ളു സിന്ദൂരവും അണിഞ്ഞു , മുടി കുളിപ്പിന്നൽ ആക്കിയിട്ടു പുറത്തിറങ്ങി. വൈകിട്ടത്തെ പാർട്ടിക്ക് വേണ്ടിയുള്ള ഭക്ഷണം പുറത്തു നിന്നാണ് പറഞ്ഞിരുന്നത്. ആതി വില കൂടിയ പാർട്ടി വെയർ ചുരിദാറിലും ഹരി വാങ്ങി കൊടുത്ത ആഭരണത്തിലും തിളങ്ങി നിന്നിരുന്നു. താലി മാലയും ഓരോ കയ്യിലും ഓരോ വളയും മാത്രം ഇട്ടു വരുന്ന ആമിയെ കണ്ടതും ഗീതയുടെ മുഖത്ത് ഒരു പുച്ഛച്ചിരി വിരിഞ്ഞു. അവൾ അത് കാര്യമാക്കാതെ അപ്പച്ചിയോടൊപ്പം ഓരോരോ പണികളിൽ മുഴുകി. എല്ലാവരും ചായ കുടിച്ച കപ്പുകൾ കഴുകി വയ്ക്കുമ്പോഴാണ് ആമിയെ ജാനകി ഹാളിലേക്ക് വിളിക്കുന്നുണ്ടെന്നു ശ്രീക്കുട്ടി വന്നു പറഞ്ഞത്. ആമി ചെല്ലുമ്പോൾ കയ്യിലൊരു കവറുമായി ജാനകി നിൽക്കുകയായിരുന്നു.അവളെ കണ്ടപ്പോൾ അത് അവളുടെ കയ്യിൽ വച്ച് കൊടുത്തു " ഇത് ഞാനും രവിയേട്ടനും കൂടി വാങ്ങിയതാണ്.. നിനക്ക് വേണ്ടി.. ഇന്നത്തെ പാർട്ടിയിൽ അണിയാൻ .. ഇഷ്ടപ്പെട്ടോ എന്ന് നോക്ക്.." അവൾ അമ്പരപ്പോടെ കവർ തുറന്നപ്പോൾ അതിലൊരു ജ്വല്ലറി ബോക്സ് ഉണ്ടായിരുന്നു. അവൾ ജാനകിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ തുറക്കാൻ എന്ന മട്ടിൽ അവർ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. തുറന്നു നോക്കിയ അവൾ ഞെട്ടി പോയി.ഹരി ആതിക്കു വാങ്ങി കൊടുത്ത പോലത്തെ ഒരു നെക്‌ലേസ് സെറ്റ് അപ്പച്ചി തനിക്കായി വാങ്ങി തന്നിരിക്കുന്നു. ആതിയുടെ മുന്നിൽ താൻ ചെറുതാവാതെ തലയുയർത്തി നില്ക്കാൻ. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. " ഇഷ്ടപ്പെട്ടോ?" ഒന്നും പറയാനാവാതെ അവൾ തലയാട്ടി " എന്നാൽ പോയി ഇട്ടിട്ടു വാ" അവൾ നിറകണ്ണുകളോടെ അതുമായി മുറിയിലേക്ക് പോയി. ഇതൊക്കെ കണ്ടു ആകെ ഞെട്ടി നിൽക്കുകയാണ് ഗീതയും ആതിയും . അവളുടെ മുന്നിൽ പുതിയ നെക്‌ലേസ് അണിഞ്ഞു ഗമയിൽ നിന്നതാണ്.. ഇപ്പോളത്തെ അത് പോലെ തന്നെ പുതിയൊരെണ്ണം അവൾക്കും വാങ്ങി കൊടുത്തിരിക്കുന്നു. സ്വന്തം വീട്ടിലെ കുട്ടിയായ ആതിയെക്കാളും ജാനകി ആമിയെ സ്നേഹിക്കുന്ന കണ്ടു ഗീതക്കും ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ദോഷമേ വരുത്തൂ എന്നറിയുന്നത് കൊണ്ട് അവർ ഇരുവരും ക്ഷമിച്ചു. ഇതൊക്കെ കണ്ടും കേട്ടും സങ്കടവും ദേഷ്യവും സഹിക്കാൻ പറ്റാത്ത ഒരാൾ കൂടി ഉണ്ടായിരുന്നു.. ശ്രീക്കുട്ടി.. തന്റെ അച്ഛനും അമ്മയും തനിക്കു തരാതെ ആമിക്കു വാങ്ങി കൊടുത്തത് അവൾക്കു സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. അതിഥികൾക്കിടയിലൂടെ ജ്യൂസും പിടിച്ചു നടക്കുന്ന ആമിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു ദേവൻ. ഇടയ്ക്കിടയ്ക്ക് ഹരി അവനെ വിളിച്ചു തന്റെ വന്നിരിക്കുന്ന കൂട്ടുകാർക്കൊക്കെ പരിചയപെടുത്തുന്നുണ്ടെങ്കിലും തന്റെ ശ്രദ്ധ വീണ്ടും വീണ്ടും ആമിയിലേക്കു പാളിപോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. പുതിയ ചുരിദാറിലും അമ്മയും അച്ഛനും വാങ്ങി കൊടുത്ത ആഭരണത്തിലും അവൾ സുന്ദരിയായിരിക്കുന്നു. നേരത്തെ കുളിച്ചിറങ്ങി വന്നു യാതൊരു ആഭരണങ്ങളോ മേയ്‌ക്കപ്പോ ഇല്ലാതെ ഒരുങ്ങിയിറങ്ങി പോകുന്ന ആമിയെ അവൻ കട്ടിലിൽ ഇരുന്നു ശ്രദ്ധിച്ചിരുന്നു. ഒരു തരി കണ്മഷിയും, പൊട്ടും സിന്ദൂരവും മാത്രം അണിഞ്ഞിട്ടും ഇവൾ എങ്ങനെ ഇത്ര സുന്ദരിയായിരിക്കുന്നു എന്ന് അപ്പോൾ തന്നെ അവൻ അമ്പരന്നതാണ്. അവൾ പക്ഷെ തന്നെ ശ്രദ്ധിക്കുന്നേ ഇല്ല. പിറന്നാൾ ആയി രാവിലെ എല്ലാവരും വന്നു വിഷ് ചെയ്തപ്പോളും അവൾ മാത്രം വന്നില്ല.താൻ അത് മൈൻഡ് ചെയ്യാതെ പോലെ നടന്നെങ്കിലും അവൾ വന്നു വിഷ് ചെയ്യണമെന്ന് ഉള്ളാലെ ആഗ്രഹിച്ചിരുന്നു. കേക്ക് കട്ട് ചെയ്യാം എന്ന് പറഞ്ഞു ഹരി വന്നു വിളിച്ചപ്പോളാണ് ചിന്തകളിൽ നിന്ന് ദേവൻ ഉണർന്നത്. കുഞ്ഞു നാളിലെ തൊട്ടുള്ള ശീലം പോലെ ദേവനും ഹരിയും ഒരുമിച്ചാണ് കേക്ക് കട്ട് ചെയ്യാൻ നിന്നതു. പിറകിലേക്ക് മാറി നിൽക്കുകയായിരുന്ന ആമിയെ ജാനകി ദേവന്റെ അടുത്ത് വിളിച്ചു നിർത്തി. ആതി ആദ്യമേ ഹരിയുടെ അടുത്ത് സ്ഥാനം ഉറപ്പിച്ചിരുന്നു. കേക്ക് കട്ട് ചെയ്തു കഴിഞ്ഞു ആദ്യമേ ഹരി ദേവന്റെയും ദേവൻ ഹരിയുടെയും വായിൽ വച്ച് കൊടുത്തു. രണ്ടാമത്തെ പീസ് കട്ട് ചെയ്തു ദേവന്റെ കയ്യിൽ വച്ച് മറ്റാർക്കും കേൾക്കാത്ത പോലെ അത് ആമിക്ക്കു കൊടുക്കാൻ ദേവനോട് പറഞ്ഞു ഹരി കേക്കുമായി ആതിയുടെ നേരെ തിരിഞ്ഞു. ഹരി ആതിയുടെ വായിൽ കേക്ക് വച്ച് കൊടുക്കുമ്പോൾ ചെറിയൊരു മടിയോടെ ദേവൻ കേക്കുമായി ആമിയുടെ നേരെ തിരിഞ്ഞു. അവൻ എന്താണ് ചെയ്യാൻ വരുന്നതെന്ന് മനസിലായ ആമിയും ഒന്ന് പരുങ്ങി. കുറച്ചു മടിയോടെയെങ്കിലും ദേവൻ ആമിയുടെ ചുണ്ടിനടുത്തേക്കു നീട്ടിയ കേക്ക് അവൾ സ്വീകരിച്ചു..ഒപ്പം അവന്റെ കൈ പിടിച്ചു ബാക്കിയുള്ള കേക്ക് അവന്റെ വായിലേക്ക് വച്ച് കൊടുക്കുകയും ചെയ്തു. അത് കണ്ടു ഹരിയും ജാനകിയും രവിശങ്കറും സന്തോഷം കൊണ്ട് കയ്യടിച്ചു. ദേവൻ ബാക്കി ഉള്ളവർക്ക് കേക്ക് കൊടുക്കാൻ തുടങ്ങിയപ്പോഴേക്കും ആമി അവിടെ നിന്നും മാറി മറ്റു ജോലികളിലേക്ക് തിരിഞ്ഞു. കേക്ക് കട്ടിങ് കഴിഞ്ഞതോടു കൂടി ഹരിയും ആതിയും ഫോട്ടോ സെഷൻ തുടങ്ങി. ഹരിയോട് ചേർന്ന് നിന്നും കെട്ടിപ്പിടിച്ചും പല പോസുകളിലും ആതി ഫോട്ടോ എടുക്കുന്നത് കണ്ടു കൊണ്ട് ആമി അടുക്കളയിലേക്കു പോയി. പോകുന്ന വഴി അവൾ പിറുപിറുത്തു " ഇവിടെ ചിലർക്ക് ഒന്ന് അടുത്ത് വന്നു നില്ക്കാൻ പോലും മടിയാണ്.. അടുത്ത് വന്നാൽ ഞാനെന്താ കടിക്കോ?" തുടരും.. രചന:- നിള നിരഞ്ജൻ [ആമി തിരികെ എത്തി കേട്ടോ.. ഇനി എന്താവുമോ?? നാളെ കാണാം..] ❤️ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
താലി കെട്ട് ഭാഗം 07 കാത്തിരിപ്പുകൾക്കൊടുവിൽ ഞായറാഴ്ച ദിവസം വന്നെത്തി. രാവിലെ പത്ത് മണിയോടെ ശ്രീഹരി അവന്റെ വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം ശ്രീമംഗലത്ത്‌ എത്തിച്ചേർന്നു. അന്നത്തെ ദിവസം വേണി ഏറ്റവും നന്നായി ഒരുങ്ങി അവനായി കാത്തിരിക്കുകയായിരുന്നു. കിഷോറും അവന്റെ വീട്ടുകാരും ഒക്കെ നേരത്തെ തന്നെ തറവാട്ടിൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. മീരയുടെ വീട് ശ്രീഹരിയുടെ വീടിന്റെ അടുത്തായത് കൊണ്ട് അവളുടെ വീട്ടുകാരും ശ്രീഹരിക്ക് ഒപ്പം വന്നിട്ടുണ്ടായിരുന്നു. എന്നാൽ മീര മാത്രം വയറ് വേദന ആണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. വേണി അവളെ ഫോണിൽ വിളിച്ചപ്പോൾ പീരിയഡ്സ് ആയെന്ന് മീര വേണിയോട് കള്ളം പറഞ്ഞു. അവൾക്ക് പിരിയഡ്‌സ് ആയാൽ ഭയങ്കര വയറ് വേദനയും നടുവേദനയും ശർദ്ധിയും ഒക്കെ ആണെന്ന് വേണിക്ക് നന്നായി അറിയാം. അതുകൊണ്ട് അവൾ മീരയെ നിർബന്ധിക്കാൻ പോയില്ല. ശ്രീഹരിയുടെ വീട്ടുകാരും വേണിയുടെ വീട്ടുകാരും കാര്യങ്ങൾ പറഞ്ഞുറപ്പിച്ചു. എല്ലാം കേട്ടുകൊണ്ട് അച്ഛന്റെയും അമ്മയുടെയും അരികിലായി വർദ്ധിച്ച സന്തോഷത്തോടെ വേണിയും ഇരിപ്പുണ്ട്. ബന്ധുക്കളെ എല്ലാം സാക്ഷിയാക്കി ശ്രീഹരി അവളുടെ വിരലിലും അവൾ അവന്റെ വിരലിലും മോതിരം ഇട്ടു. ഈ കാഴ്ച കണ്ട് സങ്കടവും ദേഷ്യവുമൊക്കെ ഉള്ളിലടക്കി നിൽക്കുകയായിരുന്നു കിഷോർ. അവസാന നിമിഷം തന്റെ പദ്ധതി വെള്ളത്തിൽ വരച്ച വര പോലെ ആയോ എന്നോർത്ത് അവൻ നിരാശപ്പെട്ടു. അപ്പോഴാണ് അവന്റെ ഫോണിലേക്ക് മീരയുടെ കാൾ വന്നത്. അവളുടെ കാൾ കണ്ടതും കിഷോർ പുറത്തേക്ക് ഇറങ്ങി ആളൊഴിഞ്ഞ സ്ഥലം നോക്കി നിന്നു. "ഹലോ മീരാ... നീ എന്താ നിശ്ചയത്തിന് വരാത്തത്." കിഷോർ ചോദിച്ചു. "ഞാൻ മനഃപൂർവം വരാത്തത് തന്നെയാ. ശ്രീയേട്ടൻ അവളോടൊപ്പം ചേർന്ന് നിൽക്കുന്നത് കാണാനുള്ള ശക്തി എനിക്കില്ല. കിഷോറേട്ടന്റെ പണി ഒന്നും ഏറ്റില്ലല്ലോ. അതുകൊണ്ടല്ലേ ഇന്ന് അവരുടെ നിശ്ചയം കഴിഞ്ഞത്. ഇനി അധികം വൈകാതെ കല്യാണവും ഉണ്ടാവും. കല്യാണം കഴിഞ്ഞു അവർ എന്റെ കണ്മുന്നിൽ ഒരുമിച്ച് ജീവിക്കുന്നത് ഞാൻ കാണേണ്ടിയും വരും." അത് പറയുമ്പോ അവളുടെ സ്വരം ഇടറി പോയിരുന്നു. "അപ്പോ എന്റെ അവസ്ഥയോ... എനിക്ക് ഓർമ്മ വച്ച നാൾ മുതൽ ഞാൻ വേണിയെ നെഞ്ചിൽ കൊണ്ട് നടക്കുകയാണ്. ഞാൻ അത്രയ്ക്ക് ആശിക്കുകയും മോഹിക്കുകയും ചെയ്ത പെണ്ണിനെ വേറൊരുത്തൻ കെട്ടി കൊണ്ട് പോകുന്നത് എനിക്ക് സഹിക്കോ. ഇന്ന് ഈ നിശ്ചയം നടക്കരുതെന്ന് കരുതി ഞാനന്ന് അത്രയും റിസ്ക് എടുത്താണ് ആ പണി ഒപ്പിച്ചത്. എന്നിട്ടും ശ്രീഹരി എന്താ വേണിയെ സംശയിക്കാത്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല." കിഷോർ തലയ്ക്കടിച്ചു. "കിഷോറേട്ടൻ അന്ന് എന്ത് പണിയ ഒപ്പിച്ചത്. ഞാൻ എത്ര തവണ ചോദിച്ചതാ. ഇനിയെങ്കിലും അന്ന് എന്താ ചെയ്തതെന്ന് പറയ്യ്." മീര കെഞ്ചി. "അന്ന് ശ്രീഹരി ഇവിടെ വേണിയെ കാണാൻ വരുന്ന സമയത്ത് നല്ല ഉറക്കമായിരുന്നു. അവൻ മുറ്റത്തു ബൈക്ക് കൊണ്ട് നിർത്തുന്നത് മുകളിലെ വരാന്തയിൽ ഇരുന്ന് ഞാൻ കാണുന്നുണ്ടായിരുന്നു. അപ്പോ തന്നെ ഞാൻ വേണിയുടെ അരികിലേക്ക് പോയി എന്റെ ഷർട്ടും പാന്റും ഊരി മാറ്റിയിട്ട് ഒരു പുതപ്പെടുത്ത്‌ അവളെ പുതച്ചു കിടന്നു. ഉറങ്ങി കഴിഞ്ഞ ആന കുത്തിയാൽ പോലും അറിയാത്ത സൈസ് ആണ് വേണിയെന്ന് നിനക്ക് അറിയാലോ മീരാ. അതുകൊണ്ട് ഞാൻ മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ എളുപ്പത്തിൽ നടന്നു. ഞാൻ വേണിയുടെ അടുത്ത് കിടന്നിട്ട് തുടയ്ക്ക് മുകളിലേക്ക് അവളുടെ പാവാട പൊക്കി വച്ചു. എന്നിട്ട് ബ്ലൗസ് ന്റെ രണ്ട് ഹുക്കും വിടർത്തി അവളുടെ നഗ്നത കാണുന്ന രീതിയിൽ പുതപ്പ് കൊണ്ട് പുതച്ചു. ആ കോലത്തിൽ ഞങ്ങളെ കണ്ടാൽ ആർക്കായാലും പരിപാടി കഴിഞ്ഞ് ഡ്രസ്സ്‌ ഒന്നും ഇല്ലാതെ കിടക്കുക ആണെന്നെ തോന്നു. അന്നവൻ ഞങ്ങളെ അങ്ങനെ കിടക്കുന്നത് കണ്ടിട്ട് അപ്പോ തന്നെ ഇവിടെ നിന്നറങ്ങി പോയി. അത്രയൊക്കെ കണ്ട് പോയവൻ എന്ത് ഉദ്ദേശത്തിലാ ഇപ്പോ നിശ്ചയം വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചതെന്ന് എനിക്കറിയില്ല." കിഷോർ നടന്നതെല്ലാം അവളോട് പറഞ്ഞു. "കിഷോറേട്ടന് വേണിയെ ഇഷ്ടമുള്ള കാര്യം ശ്രീയേട്ടന് അറിയാമല്ലോ. അതുകൊണ്ട് അന്ന് ഒരുപക്ഷെ നിങ്ങളെ രണ്ടാളെയും തെറ്റിദ്ധരിച്ചു അങ്ങനെ പോയെങ്കിലും പിന്നീട് ആലോചിച്ചപ്പോൾ ഇതൊക്കെ കിഷോറേട്ടന്റെ പ്ലാൻ ആണെന്ന് തോന്നിയിട്ടുണ്ടെങ്കിലോ?" മീര തന്റെ സംശയം പറഞ്ഞു. "അങ്ങനെ വരാൻ വഴിയുണ്ടോ? ശ്രീഹരിക്ക് എന്നെ സംശയമുണ്ടെങ്കിൽ അതും പറഞ്ഞ് എന്നോട് കൊമ്പ് കോർക്കാൻ വരേണ്ടതല്ലേ. പക്ഷേ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലല്ലോ. ഞങ്ങൾ തമ്മിൽ രഹസ്യ ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് ഞാൻ ശ്രമിച്ചത്. അതവൻ വിശ്വസിച്ചിട്ടുണ്ടെന്നാണ് എന്റെ ഉറപ്പ്. എന്നിട്ടും ശ്രീഹരി നിശ്ചയം വരെ കാര്യങ്ങൾ എത്തിച്ചത് എന്തിനാണെന്നാ എനിക്ക് മനസ്സിലാകാത്തത്. ഇനിയിപ്പോ വേണിയുടെ പേരിലുള്ള സ്വത്തുക്കൾ കൈക്കലാക്കാൻ ആണോ എന്നാണ് എന്റെ സംശയം." "ഹേയ്... ശ്രീയേട്ടൻ ആ ടൈപ്പ് ഒന്നുമല്ല." "അങ്ങനെ ആണെങ്കിൽ എന്റെ ബലമായ സംശയം ഞാനും അവളും കൂടി അവനെ ചതിച്ചതിനു വേണിയെ കല്യാണം കഴിച്ചു പ്രതികാരം വീട്ടനായിരിക്കും ശ്രീഹരിയുടെ പദ്ധതി." കിഷോർ പറഞ്ഞു. "അയ്യോ... പ്രതികാരം ചെയ്യാനാണെങ്കി പോലും അവർ തമ്മിലുള്ള കല്യാണം നടക്കാൻ പാടില്ല. കല്യാണ ശേഷം എപ്പോഴായാലും അവൾ നിരപരാധി ആണ് തെറ്റൊന്നും ചെയ്തിട്ടില്ല എല്ലാം കിഷോറേട്ടന്റെ പ്ലാൻ ആണെന്ന് അറിഞ്ഞാൽ അതോടെ കഥ മാറും. അതുകൊണ്ട് ഈ കല്യാണം ഒരു കാരണവശാലും നടക്കാൻ പാടില്ല." മീര പറഞ്ഞത് ശരിയാണെന്ന് കിഷോറിനും തോന്നി. "നീ പറഞ്ഞത് ശരിയാണ്. ശ്രീഹരിക്ക് പ്രതികാരം ചെയ്യാനായിട്ട് പോലും അവളെ കെട്ടാൻ തോന്നരുത്. അതിനായി കുറച്ചൂടെ കടുത്ത രീതിയിൽ എന്തെങ്കിലും ചെയ്യണം." കിഷോർ താടി ഉഴിഞ്ഞു. "എന്തെങ്കിലും ഐഡിയ കിട്ടുമോന്ന് ഞാനൊന്ന് നോക്കട്ടെ. അവിടുത്തെ കാര്യങ്ങൾ എന്തായി." മീര ചോദിച്ചു. "മോതിരം മാറൽ കഴിഞ്ഞു. ഇനി കല്യാണം എന്നത്തേക്കാണെന്ന് തീരുമാനിക്കാൻ മാത്രേ ഉള്ളു." കിഷോർ പറഞ്ഞു. "മ്മ്മ് ശരി... കല്യാണത്തിന്റെ ഡേറ്റ് കുറച്ച് പതുക്കെ ആയിരുന്നെങ്കിൽ മതിയായിരുന്നു." "അത് അങ്ങനെയെ ഉണ്ടാവു. ശ്രീഹരിക്ക് ജോലി ആവാതെ കല്യാണം നടത്തില്ലെന്ന് അമ്മാവൻ നേരത്തെ പറഞ്ഞിട്ടുണ്ട്." "അങ്ങനെ ആണെങ്കിൽ നമുക്ക് പ്ലാൻ ചെയ്യാൻ കുറച്ച് സാവകാശം കിട്ടും." മീര ആശ്വസിച്ചു. "എങ്കിൽ ശരി... നീ വച്ചോ. ഞാൻ വിളിച്ചോളാം." കിഷോർ കാൾ കട്ടാക്കിയിട്ട് അകത്തേക്ക് പോയി. അവിടെ മോതിരം മാറൽ കഴിഞ്ഞിരുന്നതിനാൽ വിവാഹ തീയതിയെ കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു നടന്ന് കൊണ്ടിരുന്നത്. കിഷോർ വേണിയുടെ അച്ഛന്റെ അടുത്തായി ചെന്നിരുന്നു ചർച്ചകളിൽ പങ്കെടുത്തു. "എല്ലാവരോടുമായി എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു." ശ്രീഹരി എല്ലാവരെയും നോക്കി കൊണ്ട് ഉറക്കെ പ്രഖ്യാപിച്ചു. അവന്റെ വാക്കുകൾ കേട്ട് അവിടെ ഉണ്ടായിരുന്നവർ ശ്രീഹരിക്ക് എന്താ പറയാനുള്ളതെന്ന് കേൾക്കാനായി കാതോർത്തു. "ശ്രീഹരിക്ക് എന്താ പറയാനുള്ളതെന്ന് വച്ചാൽ പറഞ്ഞോ." വാസുദേവൻ പറഞ്ഞു. "ഇത്രയും ദിവസം ഇക്കാര്യം ഞാൻ ആരോടും പറയാതിരുന്നത് ഈ ദിവസം തന്നെ അത് പറയാമെന്നു കരുതിയാണ്." അത്രയും പറഞ്ഞു കൊണ്ട് അവൻ കിഷോറിനെയും വേണിയെയും ഒന്ന് നോക്കി. അവന്റെ ആ നോട്ടത്തിൽ കിഷോർ പെട്ടെന്ന് പകച്ചു പോയി. എല്ലാവരുടെയും മുന്നിൽ വച്ച് തനിക്ക് വേണിയുമായി അരുതാത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് അവൻ നാണംകെടുത്തി കളയൂ എന്നോർത്തു കിഷോർ ആശങ്കപ്പെട്ടു. തുടരും രചന :: അഞ്ജലി #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ
സൂര്യ പാർവണം ഭാഗം 06(ii) " പിന്നെ.. ഇന്ന് എന്തായാലും അവനെ ഈ നാട്ടിൽ നിന്നു തന്നെ ഓടിക്കാമെന്നു കരുതിയതാണ്.. അപ്പോഴല്ലേ അവൻ.. " " അങ്ങനെയൊന്നും തോറ്റു പോകുന്ന ജന്മം അല്ല സൂര്യമഹാദേവന്റേതു.. നല്ല ബുദ്ധിയും അതിനൊപ്പം ശക്തിയും ഉണ്ട് അവനു. നമ്മൾ ആ പെണ്ണിനെ വച്ചു അവനു എതിരെ കളിച്ചപ്പോൾ അവൻ ആ പെണ്ണിനെ തന്നെ അങ്ങ് സ്വന്തമാക്കി.. പക്ഷെ അതിപ്പോൾ നമുക്ക് ഉപകാരമായി " " എങ്ങനെ? നീ എന്തൊക്കെയാ ഈ പറയുന്നത്? " " ആദ്യമേ തന്നെ തന്റെ കല്യാണം മുടക്കിയ മഹിയോട് അവൾക്കു കടുത്ത പക ഉണ്ടായിരുന്നു. ഇപ്പോൾ അവളുടെ സമ്മതമില്ലാതെ അവളെ കല്യാണം കഴിച്ചപ്പോൾ അത് ഇരട്ടി ആയിട്ടുണ്ടാവും. അത് പോലെ നമ്മൾ ഇപ്പോളും അവളുടെ കണ്ണിൽ അവളുടെ അഭ്യുദയകാംക്ഷികൾ ആണ്. ഒന്ന് നോക്കിയും കണ്ടും കളിച്ചാൽ മാണിക്യമംഗലത്തു നമ്മുക്ക് സ്വന്തമായി ഒരാൾ ഉണ്ടാവും." " പക്ഷെ ഇപ്പോൾ അവൾ അവന്റെ ഭാര്യ അല്ലേ? അവൾ നമ്മൾ പറഞ്ഞാൽ അനുസരിക്കുമോ? " അതിനു മറുപടിയായി നീലാംബരി ദേവി ഒന്ന് ചിരിച്ചു.. " നിങ്ങൾ ആണുങ്ങൾക്ക് ഒരിക്കലും മനസിലാക്കാൻ പറ്റാത്ത ഒന്നുണ്ട്.. ഒരു പെണ്ണിന്റെ മനസ്സ്. ശക്തി കൊണ്ട് തന്നെ കീഴ്പ്പെടുത്തുന്ന ഒരുവനെ ഒരിക്കലും ഒരു പെണ്ണ് അംഗീകരിക്കില്ല. പ്രത്യേകിച്ച് പാർവണയെ പോലെ ആത്മാഭിമാനമുള്ള ഒരു പെണ്ണ്. സൂര്യമഹാദേവന്റെ നാശം നമ്മൾ നിഡോയെടുക്കാൻ പോകുന്നത് അവളിലൂടെയാണ്.. " നീലാംബരി അത്രയും ഉറപ്പോടെ പറഞ്ഞെങ്കിലും മാനവേന്ദ്രന് അപ്പോഴും സംശയം ബാക്കി ആയിരുന്നു. പക്ഷെ തന്റെ ഭാര്യയോട് തർക്കിക്കുക എന്നത് അത്ര നല്ല കാര്യമല്ലാത്തതു കൊണ്ട് അയാൾ ഒന്നും മിണ്ടിയില്ല. നല്ലൊരു ഉറക്കത്തിൽ നിന്നു ഞാൻ ഉണരുമ്പോൾ മുറിയിൽ മുഴുവൻ സൂര്യപ്രകാശം നിറഞ്ഞിരുന്നു. ഞാൻ ഉണർന്നു എന്ന് കണ്ടപ്പോൾ കാളിയമ്മ പോയി നഴ്സിനെ വിളിച്ചു കൊണ്ട് വന്നു.അവർ എന്റെ കയ്യിലെ സൂചി മാറ്റി തന്നപ്പോൾ ഞാൻ പതിയെ എഴുനേറ്റു ബാത്റൂമിലേക്കു പോയി. കാളിയമ്മയും പല്ല് തേക്കാനും കുളിക്കാനും ഒക്കെ സഹായിച്ചു കൊണ്ട് എന്നോടൊപ്പം ഉണ്ടായിരുന്നു.അത് കഴിഞ്ഞപ്പോൾ അവർ എനിക്ക് ചായയും രാവിലത്തെ കാപ്പിയും എടുത്തു തന്നു. ഞാൻ ഉണരുന്നതിനു മുന്നേ പോയി വാങ്ങി വന്നത് ആവണം. ഞാൻ അങ്ങോട്ട്‌ ഒന്നും പറയാത്തത് കൊണ്ടാവണം അവർ എന്റെ എല്ലാ കാര്യങ്ങളും ചെയ്തു തരുന്നുണ്ടെങ്കിലും എന്നോട് ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. രാവിലേ എന്നെ നോക്കാൻ വന്ന ഡോക്ടർ ഇന്നലെ വന്ന ലേഡി ഡോക്ടർ ആയിരുന്നില്ല.. പകരം ഒരു ആണായിരുന്നു. അയാൾ എന്റെ ബിപി ഒക്കെ നോക്കിയിട്ട് നാളെ കഴിഞ്ഞു മറ്റന്നാൾ ആവുമ്പോഴേക്കും പോകാമെന്നു പറഞ്ഞു. ഡോക്ടർ പോയിക്കഴിഞ്ഞതും ഞാൻ ഉറങ്ങുന്നത് പോലെ കണ്ണടച്ച് കിടന്നു. ഇവിടുന്നു എങ്ങനെ രക്ഷപെടാം എന്നുള്ളത് മാത്രമായിരുന്നു എന്റെ ചിന്ത മുഴുവനും. ആരുടെയെങ്കിലും സഹായം ഇല്ലാതെ എനിക്ക് രക്ഷപെടാൻ സാധിക്കില്ല എന്ന് അറിയാമായിരുന്നു. അങ്ങനെ ആലോചിച്ചപ്പോൾ ആദ്യം ഓർമ വന്നത് നീലാംബരി അമ്മയുടെ മുഖമാണ്. അവർ പറഞ്ഞിട്ടല്ലേ ഞാൻ ഇങ്ങോട്ടേക്കു വന്നത്. എന്ത് പ്രശ്നം വന്നാലും എന്നെ സംരക്ഷിച്ചോളാം എന്ന് പറഞ്ഞത് അവർ അല്ലേ? പക്ഷെ നീലാംബരി അമ്മയെ എങ്ങനെ വിവരം അറിയിക്കും. അപ്പോഴാണ് ഞാൻ എന്റെ ഫോണിനെ പറ്റി ഓർത്തത്‌. അതിൽ അവരുടെ നമ്പർ ഉണ്ട്. എന്റെ ഫോൺ പഞ്ചായത്തിന് കയറുന്നതിന്ന് മുന്നേ ഞാൻ ബാഗിൽ വച്ചിരുന്നു. ഞാൻ കണ്ണ് തുറന്നു ചുറ്റും നോക്കി.. എന്റെ ബാഗ് കസേരയിൽ ഇരിപ്പുണ്ടെന്നു കണ്ടതും സമാധാനമായി. ഞാൻ ചുറ്റും നോക്കി.. കാളിയമ്മ ഒരു ബുക്കും വായിച്ചു ഇരിക്കുകയാണ്.. രാവിലേ മുതൽ അവർ എന്റെ കൂടെ എല്ലാത്തിനും ഉണ്ടെങ്കിലും ഇത് വരെ ഞാൻ അവരോടു ഒന്നുമേ മിണ്ടിയിട്ടില്ല. ഇപ്പോൾ പെട്ടെന്ന് മിണ്ടണമല്ലോ എന്നോർത്തപ്പോൾ ഒരു മടി. പിന്നെ എന്റെ ആവശ്യം ആയതു കൊണ്ട് ഞാൻ പതിയെ വിളിച്ചു . " കാളിയമ്മേ.. " എന്റെ വിളി കേട്ടു അവർ സന്തോഷത്തോടെയും അതിശയത്തോടെയും എന്നെ നോക്കി. " എന്റെ ബാഗ് ഒന്ന് എടുത്തു തരാമോ? ഒരു കാര്യം നോക്കാനാ.. " മടിച്ചു മടിച്ചു ഞാൻ ചോദിച്ചു. അവർ വേഗം തന്നെ എന്റെ ബാഗ് എടുത്തു എന്റെ മുന്നിൽ വച്ചു തന്നു. എന്നിട്ട് മാറി നിന്നു. ഞാൻ ബാഗിന്റെ മുന്നിലത്തെ സിബ് തുറന്നു അതിൽ കയ്യിട്ടു നോക്കി. കുറച്ചു പേപ്പറുകൾ അല്ലാതെ ഒന്നും കയ്യിൽ ഉടക്കിയില്ല. ഞാൻ ഒന്ന് കൂടി തപ്പി നോക്കി... ഫോൺ ഇല്ല. പക്ഷെ എന്റെ ഫോൺ ഞാൻ ഇവിടെ തന്നെയാണ് വച്ചിരുന്നതു. ഇനി എനിക്ക് തെറ്റിയതാണോ? ഞാൻ ആ ബാഗ് മുഴുവനും നോക്കി. ഫോൺ ഇല്ല.. ഫോൺ ബാഗിൽ വച്ചു എന്ന കാര്യം എനിക്ക് ഉറപ്പാണ്. ഇനി അത് ആരെങ്കിലും എടുത്തു കൊണ്ട് പോയത് ആയിരിക്കുമോ? പക്ഷെ എന്റെ ബാഗിൽ കല്യാണത്തിന്റെ സ്വർണം ഉണ്ടായിരുന്നത് അത് പോലെ തന്നെ ഉണ്ട്.നീലാംബരി അമ്മ തന്ന പൈസയുടെ ബാക്കിയും ഉണ്ട്. കള്ളന്മാർ ആണെങ്കിൽ അതല്ലേ ആദ്യം എടുക്കേണ്ടത്? ഇതിപ്പോൾ ആ പഴയ ഫോൺ മാത്രമാണ് പോയിട്ടുള്ളത്. അത് മാത്രാമായി ആര് എടുക്കാനാണ്? എന്തിനു? ഞാൻ അത് ഉപയോഗിച്ച് ആരെയും വിളിക്കരുത് എന്ന് കരുതുന്ന ഒരാൾ.. അപ്പോൾ തന്നെ എന്റെ ഫോൺ ആരുടെ കയിലാണെന്നു എനിക്ക് മനസിലായി. അസുരൻ എല്ലാം പ്ലാൻ ചെയ്തു തന്നെയാണ്. പക്ഷെ അതേ സമയം അയാൾ എന്റെ പൈസയും സ്വർണവും എടുക്കാഞ്ഞതും എനിക്ക് അതിശയമായി. ഞാൻ നിരാശയോടെ ബാഗ് മാറ്റി വച്ചു. ഇനി എന്ത് ചെയ്യും.. കാളിയമ്മയോടു അവരുടെ കയ്യിൽ ഫോൺ ഉണ്ടോന്നു ചോദിച്ചാലോ? പക്ഷെ നീലാംബരി അമ്മയുടെ നമ്പർ ഇല്ലല്ലോ.. നമ്പർ ഫോണിൽ സേവ് ചെയ്ത് കഴിഞ്ഞപ്പോൾ നമ്പർ എഴുതിയിരുന്ന ആ പേപ്പർ കളയുകയും ചെയ്തു. ഇനിയിപ്പോൾ എന്താ ചെയ്യാ.. തനിക്കറിയുന്ന ആരോടെങ്കിലും സഹായം ചോദിക്കാൻ ഫോൺ ഉണ്ടായാലേ പറ്റൂ.എന്ത് ചെയ്യണം എന്നാലോചിച്ചു കൊണ്ട് വീണ്ടും കണ്ണടച്ച് കട്ടിലിലേക്ക് തന്നെ കിടന്നു . വൈകുന്നേരം ഒരു ആറ് മണി കഴിഞ്ഞപ്പോഴാണ് അയാൾ പിന്നെയും വന്നത്.കയ്യിൽ രണ്ടു കവർ ഒക്കെ കൊണ്ടാണ് വന്നത്. എന്തോ പഴങ്ങൾ ഒക്കെ ആണെന്ന് തോന്നുന്നു. എന്നോട് ഒന്നും മിണ്ടിയില്ല. പക്ഷെ കാളിയമ്മയോടു എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ആദ്യം അങ്ങോട്ട്‌ പോയി മിണ്ടാൻ എനിക്ക് മടിയായിരുന്നു. അയാൾ ഇങ്ങോട്ട് എന്തെന്കിലും പറയുകയാണെങ്കിൽ ഫോണിന്റെ കാര്യം ചോദിക്കാമെന്ന് വിചാരിച്ചു ഞാൻ ഇരുന്നു. പക്ഷെ അയാൾ തന്റെ ഫോണും പിടിച്ചു കസേരയിൽ വന്നിരുന്നതേ ഉള്ളു. ഞാൻ ഇടയ്ക്കിടെ ഇടംകണ്ണിട്ടു നോക്കിയെങ്കിലും അവിടുന്ന് യാതൊരു മൈൻഡും ഇല്ല. കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് അയാൾ കാളിയമ്മയോടു നാളെ വരാമെന്നു പറഞ്ഞു പോകാൻ തുടങ്ങി. ഇനിയും ചോദിച്ചില്ലെങ്കിൽ ശരിയാവില്ല എന്നെനിക്കു മനസിലായി.. " ടോ.. " പോകാൻ തുടങ്ങിയ ആൾ എന്നെ തിരിഞ്ഞു എന്താ എന്ന ഭാവത്തിൽ നോക്കി.. " എന്റെ ഫോൺ എവിടെ? ഈ ബാഗിൽ ഉണ്ടായിരുന്നു.. " " ഫോൺ ഒക്കെ എന്റെ കയ്യിൽ ഉണ്ട്.. ഞാൻ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്.. " " അതെനിക്ക് വേണം.. " " തരാലോ.. പക്ഷെ ഇപ്പോൾ പറ്റില്ല.. കുറച്ചു ദിവസം കഴിഞ്ഞു തരാം.." " അതൊന്നും പറ്റില്ല.. എനിക്കിപ്പോൾ തന്നെ വേണം.എനിക്ക് കുറച്ചു ആളുകളെ ഒക്കെ വിളിക്കാനുണ്ട്.എന്നെ..എന്നെ കാണാതെ വിഷമിക്കുന്നവരെ. " " അതാരാ അങ്ങനെ നിന്നെ കാണാതെ വിഷമിക്കാൻ.. നിന്റെ ചെറിയമ്മയാണോ? അവരോടു ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് നമ്മുടെ കല്യാണം കഴിഞ്ഞെന്നും നീ എന്റെ കൂടെ ഉണ്ടെന്നും ഇനി നിന്നെ തിരക്കി വരണ്ടന്നും. നിന്റെ ശല്യം ഒഴിഞ്ഞതിൽ അവരിപ്പോ ഭയങ്കര ഹാപ്പി ആണ്" ഞാൻ വായും പൊളിച്ചു അയാളെ നോക്കി ഇരുന്നു പോയി. ഇയാൾ ചെറിയമ്മയെ വിളിച്ചെന്നോ. സത്യമാണോ കള്ളമാണോ എന്ന് പോലും മനസിലാവുനില്ലലോ ദൈവമേ. " അപ്പോൾ അറിയിക്കാനുള്ളവരെ ഒക്കെ ഞാൻ അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് നിനക്ക് ഇപ്പോൾ ഫോണിന്റെ ആവശ്യം ഇല്ല. ആവശ്യം ഉണ്ടെന്നു തോന്നുമ്പോൾ ഞാൻ അത് തിരികെ തന്നേക്കാം " " എന്റെ ആവശ്യവും അനാവശ്യവും താനാണോ തീരുമാനിക്കുന്നത്? " എനിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു. " അതേല്ലോ..തത്കാലം അതൊക്കെ ഞാനാണ് തീരുമാനിക്കുന്നത്.." അത് കേട്ടതും ചാടി എഴുനേൽക്കാൻ തുടങ്ങിയ എന്നെ കാളിയമ്മ പിടിച്ചു കട്ടിലിൽ ഇരുത്തി.. സൂര്യമഹാദേവൻ എന്റെ അടുത്തേക്ക് വന്നു. " അതേയ്.. വെറുതെ ടെൻഷൻ അടിച്ചു പിന്നെയും ബിപി കൂട്ടണ്ട . ഇന്നലെ എന്താ സംഭവിച്ചതെന്ന് ഓർമ ഉണ്ടല്ലോ? വെറുതെ ആശുപത്രി വാസം ഇനിയും നീളും." അതും പറഞ്ഞു അയാൾ പോയി. അപ്പോൾ ഫോൺ കിട്ടില്ലെന്ന്‌ ഉറപ്പായി. ആരെയെങ്കിലും വിളിച്ചു രക്ഷപെടാം എന്ന പ്ലാൻ ഇനി നടക്കില്ല. ഞാൻ തന്നെ എന്തെങ്കിലും ചെയ്തേ മതിയാവൂ.. പക്ഷെ എന്ത്? പിറ്റേ ദിവസം ഡോക്ടർ വന്നു നോക്കിയിട്ട് നാളെ രാവിലേ ഡിസ്ചാർജ് ആയി പോകാം എന്ന് പറഞ്ഞു. എനിക്ക് ഇവിടുന്നു രക്ഷപെടാൻ ഇന്നൊരു ദിവസമേ ഉള്ളു എന്നെനിക്കു മനസിലായി. നാളെ ഇവിടുന്നു വിട്ടാൽ പിന്നെ അയാൾ എന്നെ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന് ആർക്കറിയാം . വല്ലയിടത്തും കൊണ്ട് പൂട്ടിയിട്ടാൽ എനിക്ക് വേണ്ടി തിരക്കി വരാൻ പോലും ആരും ഇല്ല. എന്തായാലും അയാൾ എന്നെ വിവാഹം കഴിച്ചത് സ്നേഹം കൊണ്ടൊന്നും അല്ല. ഞാൻ പഞ്ചായത്തിൽ വന്നു അയാൾക്കെതിരെ സംസാരിച്ചതിന്റെ പ്രതികാരം ചെയ്യാൻ ആവും. ഓരോന്ന് ഓർക്കുന്തോറും ഭയം ഏറി വന്നു. എങ്ങനെയെങ്കിലും ഇവിടുന്നു രക്ഷപെട്ടേ പറ്റൂ. മനസ്സിൽ ചില കണക്കു കൂട്ടലുകൾ നടത്തി രാത്രി ആവാൻ ഞാൻ കാത്തിരുന്നു. ഭാഗ്യത്തിന് ഉച്ച കഴിഞ്ഞപ്പോഴേക്കും എന്റെ ഡ്രിപ് മാറ്റിയിരുന്നു. അല്ലെങ്കിൽ പിന്നെ വലിച്ചൂരേണ്ടി വന്നേനെ. ഞാൻ അവിടുന്ന് രക്ഷപെടാൻ നോക്കുന്നതിന്റെ ഒരു സൂചനയും കാളിയമ്മക്ക് കൊടുക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. എല്ലാ പ്രതീക്ഷയും അവസാനിച്ചവളെ പോലെ ഞാൻ അവർ പറയുന്നതും കേട്ടു അവിടെ കിടന്നു.ഇന്നലത്തെ പോലെ വൈകുന്നേരം ആയപ്പോൾ അയാൾ വന്നു. ഇന്ന് ഞാൻ യാതൊരു വഴക്കിനും പോയില്ല. അത് അയാൾക്കും അതിശയം ആയെന്നു തോനുന്നു.. ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. നാളെ ഡിസ്ചാർജിന്റെ സമയം ആകുമ്പോഴേക്കും വരാം എന്ന് പറഞ്ഞാണ് അയാൾ അവിടെ നിന്നും ഇറങ്ങിയത്. ഇത് അയാളുമായുള്ള അവസാനത്തെ കൂടി കാഴ്ച ആവണേയെന്നു ഞാനും പ്രാർത്ഥിച്ചു. അന്ന് രാത്രി ഞാൻ ഉറങ്ങിയതേ ഇല്ല. രാത്രി കാളിയമ്മ തന്ന മരുന്നുകൾ കഴിക്കുന്നത് പോലെ കാണിച്ചെങ്കിലും അവരുടെ ശ്രദ്ധ മാറിയപ്പോൾ ഞാൻ മാറ്റി വച്ചു. ഓരോ മിനിറ്റിനും മണിക്കൂറുകളുടെ ദൈർഖ്യം എനിക്ക് അനുഭവപെട്ടു. വെളുപ്പിന് ഏകദേശം മൂന്നര കഴിഞ്ഞപ്പോൾ ഒച്ചയുണ്ടാക്കാതെ ഞാൻ പതിയെ എഴുനേറ്റു. ഇന്നലെ കാളിയമ്മ ഭക്ഷണം വാങ്ങാൻ ക്യാന്റീനിൽ പോയ സമയത്തു ഞാൻ ഒരു നഴ്സിനോട് ചോദിച്ചു ബസ് സ്റ്റോപ്പും ബസിന്റെ സമയവും മനസിലാക്കി വെച്ചിട്ടുണ്ടായിരുന്നു. വെളുപ്പിന് നാലരക്ക് ഒരു ബസ് ഉണ്ട് ഇവിടുന്നു ടൗണിലേക്ക്. ഇവിടുന്നു സാധനങ്ങൾ ഒക്കെ ചന്തയിലേക്ക് കൊണ്ട് പോകാൻ ഉള്ള സൗകര്യത്തിനു ഇട്ടിരിക്കുന്ന ബസ് ആണ്. ആ ബസിനു പോകാം.. കാളിയമ്മയെ നോക്കി അവർ നല്ല ഉറക്കമാണെന്നു ഉറപ്പിച്ചു. അവരുമായി അടുപ്പം ഇല്ലെങ്കിലും ഞാൻ കാരണം ഇനി ആ അസുരൻ ഇവരെ എന്തെന്കിലും ചെയ്താലോ എന്നൊരു പേടി എനിക്ക് തോന്നി. അത് കൊണ്ട് തന്നെ ഒരു പേപ്പർ എടുത്തു ഞാൻ പോകുന്നത് കാളിയമ്മ അറിയാതെ ആണെന്നും അതിൽ അവരുടെ യാതൊരു കുറ്റവും ഇല്ലായെന്നും എഴുതി ടേബിളിനു മുകളിൽ വച്ചു. പിന്നെ ബാഗുമെടുത്തു ഒച്ച ഉണ്ടാക്കാതെ മുറിക്കു വെളിയിൽ ഇറങ്ങി. ഇടനാഴി ആ സമയത്തു വിജനം ആയിരുന്നു. ആരാണ് എന്ന് മനസിലാവാതെ ഇരിക്കാൻ തലയിലൂടെ ഒരു ഷാൾ എടുത്തു ഇട്ടു. പിന്നെ ആരുടേയും കണ്ണിൽ പെടാതെ പുറത്തെത്താനായി ശ്രമം.പാത്തും പതുങ്ങിയും ഒച്ച ഉണ്ടാക്കാതെ ഞാൻ ഇടനാഴിയിലൂടെ നടന്നു. ഭഗവതിയുടെ അനുഗ്രഹം കൊണ്ട് പോകുന്ന വഴി ഒന്നും ആരെയും കണ്ടില്ല. ഹോസ്പിറ്റലിന് പുറത്തെത്തി ശുദ്ധ വായു ശ്വസിച്ചപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത് . ഗേറ്റിന്റെ അവിടെ സെക്യൂരിറ്റിയെ കാണാത്തതിൽ അത്ഭുദം തോന്നിയെങ്കിലും എന്റെ ഭാഗ്യത്തെ സ്തുതിച്ചു കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി. അങ്ങനെ ഞാൻ ഫ്രീ ആയിരിക്കുന്നു. മനസ്സിൽ സൂര്യമഹാദേവന് ഒരായിരം പുച്ഛം വാരി വിതറി ഞാൻ പുറത്തേക്കോടി. നല്ല തണുപ്പുണ്ടായിരുന്നു.ഞാൻ ഷോൾ ഒന്ന് കൂടി ദേഹത്തേക്ക് ചേർത്തു പിടിച്ചു കൊണ്ട് ആ നേഴ്സ് പറഞ്ഞ വഴിയേ പോയി.ബസ് സ്റ്റോപ്പിലേക്ക് കുറച്ചു ദൂരം നടക്കാൻ ഉണ്ടായിരുന്നു. ഇരുട്ടത്ത് ഒറ്റയ്ക്ക് നടക്കാൻ പേടി ഉണ്ടായിരുന്നെങ്കിലും ഈ നാട്ടിൽ സൂര്യമഹാദേവൻ കെട്ടിയ താലി ഉണ്ടെങ്കിൽ ആരും അടുക്കില്ലായെന്നു മനസ്സിൽ ഒരു ധൈര്യം ഉണ്ടായിരുന്നു. ആ മഞ്ഞ ചരട് കൊണ്ട് അത്രയെങ്കിലും ഉപകാരം ഉണ്ടാവട്ടെ. ഏകദേശം അരമണിക്കൂറോളം നടന്നിട്ടാണ് ഞാൻ ബസ്റ്റോപ്പിൽ എത്തിയത്. കുറച്ചു ആളുകൾ ചാക്ക് കെട്ടും ഒക്കെയായി നിൽക്കുന്നത് കണ്ടു. അപ്പോൾ ബസ് പോയിട്ടില്ല. അല്ലെങ്കിലും ഈ ബസ് ആ ഹോസ്പിറ്റലിന്റെ മുന്നിലൂടെ തന്നെയാണ് ടൗണിലേക്ക് പോകുന്നതെന്നു നേഴ്സ് പറഞ്ഞിരുന്നു. കടന്നു പോയിരുന്നെങ്കിൽ ഞാൻ കണ്ടേനെ.. ഞാൻ അവരുടെ അടുത്തേക്ക് പോകാതെ മാറി നിന്നു. എങ്കിലും ഉയരമുള്ള തലയിൽ കെട്ടും കെട്ടി കൈലി മുണ്ടും ഉടുത്തു നിൽക്കുന്ന ഒരാൾ എന്നെ അവിടെ നിന്നു ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. ഞാൻ ഇരുളിലേക്ക് മാറി ഷോൾ കൊണ്ട് മുഖം മൂടി അങ്ങനെ നിന്നു. ബസ് ഒന്ന് വേഗം വന്നിരുന്നണെങ്കിൽ എന്ന് മാത്രാമായിരുന്നു അപ്പോൾ എന്റെ പ്രാർത്ഥന. അത് ദൈവം കേട്ട പോലെ അല്പസമയത്തിനുള്ളിൽ ബസിന്റെ വെളിച്ചം കണ്ടു. ആൾക്കാരൊക്കെ കയറിയിട്ട് പുറകെ കയറാമെന്നു കരുതി ഞാൻ പതിയെ നിന്നു. എന്നെ ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നവൻ ഒരു വലിയ ചാക്കും കൊണ്ട് പുറകു വഴി കയറുന്നുണ്ടായിരുന്നു. ബസിൽ കയറി ഒഴിഞ്ഞ ഒരു സീറ്റ്‌ കണ്ടെത്തി ഞാൻ വിൻഡോ സൈഡിൽ ഇരുന്നു. ബസ് പതിയെ നീങ്ങാൻ തുടങ്ങിയതും ഞാൻ ആശ്വാസത്തോടെ പുഞ്ചിരിച്ചു.. സൂര്യമഹാദേവനും ഇരുദേശപൂരത്തിനും വിട.. എന്നെ കാണാനില്ല എന്നറിയുമ്പോളുള്ള അയാളുടെ മുഖ ഭാവം ഓർത്തു ചിരിച്ചു കൊണ്ട് ഞാൻ സീറ്റിലേക്ക് ചാരി ഇരുന്നു . തുടരും.. രചന - നിള നിരഞ്ജൻ #📖 കുട്ടി കഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📔 കഥ
സൂര്യ പാർവണം ഭാഗം 06 " എങ്കിൽ ഞാൻ തനിയെ ഊരിക്കൊളാം." അതും പറഞ്ഞു ഞാൻ ആ വള്ളിയിൽ പിടിത്തമിട്ടതും എന്റെ കൈകൾക്കു മേലെ ബലമുള്ള മറ്റൊരു കൈ സ്ഥാനം ഉറപ്പിച്ചിരുന്നു. മുഖമുയർത്തി നോക്കാതെ തന്നെ അത് ആരാണെന്നു എനിക്ക് മനസ്സിലായിരുന്നു. " എന്റെ കയ്യിൽ നിന്നു കയ്യെടുക്കു " മുഖത്തേക്ക് നോക്കാതെ ഞാൻ പറഞ്ഞു. സാധിക്കില്ലെന്ന് പറയും എന്ന് വിചാരിച്ചെങ്കിലും അയാൾ കയ്യെടുത്തു. ഞാൻ പിന്നെയും ഡ്രിപ് വലിച്ചൂരാൻ നോക്കിയപ്പോൾ പിന്നെയും ആ കൈകൾ എന്നെ തടഞ്ഞു. ഇത്തവണ ഞാൻ ആ മുഖത്തേക്ക് നോക്കി.. അയാളെ ചുട്ടെരിക്കാനുള്ള പക എന്റെ കണ്ണുകളിൽ ഉണ്ടായിരുന്നെങ്കിലും അയാൾക്ക്‌ അതൊന്നും ഒരു പ്രശ്നമേ അല്ലെന്നു തോന്നുന്നു.. എന്നെ നോക്കുന്ന സൂര്യമഹാദേവന്റെ കണ്ണുകളിൽ ശാന്തത ആയിരുന്നു. ഒപ്പം അവയിൽ ഒരു ചെറിയ ചിരിയും ഒളിഞ്ഞിരിപ്പില്ലേ എന്ന് എനിക്ക് സംശയം തോന്നി. അത് എന്റെ ദേഷ്യം കൂട്ടിയതേയുള്ളൂ. പക്ഷെ ശബ്ദത്തിൽ പരമാവധി ശാന്തത കൈവരുത്തി ഞാൻ പറഞ്ഞു " കയ്യെടുക്കു.. എനിക്ക് പോണം.. " " എങ്ങോട്ട്? " " അതെന്തിനാ നിങ്ങൾ അറിയുന്നത്? " " പിന്നെ.. എന്റെ ഭാര്യ എങ്ങോട്ടാണ് പോകുന്നതെന്ന് ഞാൻ അറിയണ്ടേ.. " അയാൾ എന്നെ ഭാര്യ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ എനിക്ക് പുച്ഛമാണ് തോന്നിയത്. അത് എന്റെ മുഖത്തും പ്രതിഫലിച്ചു എന്ന് തോന്നുന്നു അയാൾ എന്നെ നോക്കി ഒരു പുരികമുയർത്തി എന്താണെന്നു ചോദിച്ചു " ആരും ചോദിക്കാനും പറയാനുമില്ലാത്ത നിരാലംബയായ ഒരു പെണ്ണിനെ വലിച്ചിഴച്ചു കൊണ്ട് പോയി ഏതോ ഒരു മരത്തിൽ കെട്ടിയിരുന്ന മഞ്ഞ ചരട് പൊട്ടിച്ചെടുത്തു കഴുത്തിയാൽ കെട്ടിയാൽ അത് കല്യാണം ആണോ? " " എനിക്ക് ആണ്.. ഞാൻ ആ മഞ്ഞ ചരട് നിന്റെ കഴുത്തിൽ കെട്ടിയതു ഞാൻ വിശ്വസിക്കുന്ന ചാമുണ്ഡേശ്വരിയുടെ മുന്നിൽ എന്റെ ഏട്ടന്റെ അനുവാദത്തോടെ ആണ്.. എന്നെ സംബന്ധിച്ചിടത്തോളം ഇതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല.. " " നിങ്ങളെ സംബന്ധിച്ചിടത്തോളം.. പക്ഷെ ഇത് നിങ്ങളെ മാത്രം സംബന്ധിക്കുന്ന കാര്യം അല്ലെങ്കിലോ? ഇത് എന്നെയും കൂടി സംബന്ധിക്കുന്ന കാര്യമാണ്.. നിങ്ങളെ എന്റെ ഭർത്താവായി അംഗീകരിക്കാൻ ഞാൻ തയ്യാറല്ല.. " ഞാൻ തീർത്തു പറഞ്ഞു. " ഹ്മ്മ്.. അതൊരു പ്രശ്നമാണ്.. പക്ഷെ സാരമില്ല.. പതിയെ പതിയെ ശരിയാക്കാവുന്നതേ ഉള്ളു.. " അയാൾ ചിരിച്ചു കൊണ്ട് പറയുന്നത് കേട്ടു അവിശ്വസനീയതയോടെ ഞാൻ അയാളെ നോക്കി. " പതിയെ ശരിയാവുമെന്നോ.. എന്ത് ശരിയാവുമെന്നു..ഈ ലോകത്തു ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്തിയാണ് നിങ്ങൾ. എന്റെ ജീവിതവും സ്വപ്നങ്ങളും നശിപ്പിച്ചവൻ.. എന്നിട്ട് അത് ചോദിക്കാൻ വന്ന എന്നെ ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം എന്ന പേരിൽ നിർബന്ധിച്ചു താലി കെട്ടി.. ഇങ്ങനെയൊക്കെ ചെയ്ത നിങ്ങളെ ഞാൻ എന്നെങ്കിലും സ്നേഹിക്കുമെന്നു നിങ്ങള്ക്ക് തോന്നുണ്ടോ? " ഞാൻ പറയുന്നത് കേട്ടു അയാൾ ദേഷ്യപെടുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. എന്റെ ചോദ്യത്തിന് ശാന്തനായി തന്നെ അയാൾ മറുപടി തന്നു.. " തോന്നുന്നുണ്ട്.. തോന്നൽ അല്ല.. വിശ്വാസമാണ്.. ഞാൻ കെട്ടിയ ഈ താലി നീ അംഗീകരിക്കും എന്ന വിശ്വാസം.. " എന്റെ കണ്ണുകൾ എരിഞ്ഞു.. " ഈ താലിയോ...? " എന്റെ കഴുത്തിലുള്ള മഞ്ഞ ചരട് ഉയർത്തി പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.. "താലി എന്നാൽ അതിന്റെ അർത്ഥം എന്താണെന്ന് അറിയാമോ നിങ്ങള്ക്ക്? അതിന്റെ പവിത്രത അറിയുമോ? ഇതൊന്നും അറിയാത്ത നിങ്ങൾ കെട്ടിയ ഇതിനു എന്ത് വിലയാണ് ഉള്ളത്.. എന്നെ സംബന്ധിച്ചിടത്തോളം ഇത് വെറും മഞ്ഞ ചരട് മാത്രമാണ്.. ഇത് എന്റെ കഴുത്തിൽ കിടക്കുന്നതിന്റെ പേരിൽ അല്ലെ നിങ്ങൾ എന്റെ മേൽ അധികാരം പറയുന്നത്.. ഇത് ഞാൻ ഇപ്പോളെ അങ്ങു പൊട്ടിച്ചു തന്നേക്കാം." അതും പറഞ്ഞു ഞാൻ അത് വലിച്ചു പൊട്ടിക്കാൻ തുടങ്ങിയതും എന്റെ കയ്യിൽ പിടിത്തം വീണിരുന്നു..ഇത്രയും നേരം ശാന്തമായിരുന്നു ആ കണ്ണുകളിൽ വീണ്ടും രൗദ്രത നിറഞ്ഞിരുന്നു.. " അതിലെങ്ങാനും തൊട്ടാലുണ്ടല്ലോ? " അതൊരു ഭീഷണി ആയിരുന്നു. " തൊട്ടാൽ നിങ്ങൾ എന്ത് ചെയ്യും? " " സൂര്യമഹാദേവൻ പറയാറില്ല.. പ്രവർത്തിക്കാറേ ഉള്ളു.. പക്ഷെ എന്റെ പ്രവർത്തി താങ്ങാനുള്ള ആരോഗ്യമൊന്നും മോളുടെ ഈ കുഞ്ഞു ശരീരത്തിനില്ല.. പ്രത്യേകിച്ചും ഈ അവസ്ഥയിൽ.അത് കൊണ്ട് അടങ്ങി ഒതുങ്ങി ഇരുന്നാൽ നിനക്ക് തന്നെ കൊള്ളാം.. " ഞാൻ അതിനു മറുപടി പറയാൻ തുടങ്ങിയതും എനിക്ക് പിന്നെയും വല്ലാത്ത ഒരു ക്ഷീണവും തലയ്ക്കു ആകെ മൊത്തം ഒരു ഭാരവും അനുഭവപ്പെടാൻ തുടങ്ങി. അറിയാതെ ഞാൻ തല കുനിച്ചു അവിടെ ഇരുന്നു പോയി. " മഹി " എന്ന് ശാസനാഭാവത്തിൽ ഉള്ള ഒരു വിളി കേട്ടു ഞങ്ങൾ രണ്ടു പേരും അങ്ങോട്ട്‌ നോക്കി. അപ്പോഴാണ് ഇവിടെ നടന്നതെല്ലാം കണ്ടു കൊണ്ട് ആ ഡോക്ടർ അവിടെ ഉണ്ടായിരുന്നു എന്ന കാര്യം എനിക്ക് ബോധ്യം വന്നത്. അവർ വിളിച്ചത് കൊണ്ടോ എന്റെ വയ്യായ്ക മനസിലായത് കൊണ്ടോ അയാൾ ഏതായാലും എന്റെ കൈ മോചിപ്പിച്ചു. ഞാൻ പതിയെ കട്ടിലിലേക്ക് തന്നെ തിരികെ കിടന്നു. പക്ഷെ പിന്നെയും ആ താലി വലിച്ചു പൊട്ടിക്കാനുള്ള ധൊര്യമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഈ അസുരൻ എന്താണ് കാണിച്ചു കൂട്ടുക എന്നറിയില്ലല്ലോ.. ഞാൻ ഒന്നും മിണ്ടാതെ അടങ്ങി കിടക്കുന്നത് കണ്ടാവണം അയാളുടെ ചുണ്ടിൽ ഒരു വിജയച്ചിരി വിരിഞ്ഞു.. " അപ്പോൾ പറഞ്ഞത് പോലെ ഇവരൊക്കെ പറയുന്നതും കേട്ടു മര്യാദക്ക് ഇവിടെ റസ്റ്റ്‌ എടുത്തോ.ഇവിടുന്നു എങ്ങോട്ടെങ്കിലും പോയേക്കാം എന്നുള്ള അതിമോഹമൊന്നും വേണ്ട.. ഇത് എന്റെ സ്ഥലമാണ്. എനിക്ക് ഇവിടെ എല്ലായിടത്തും കണ്ണുകളും കാതുകളും ഉണ്ട്. പിന്നെ രണ്ടു ദിവസം ഇവിടെ കിടക്കേണ്ടി വരും എന്നാണ് ഡോക്ടർ പറഞ്ഞത്. അത് കൊണ്ട് നിനക്ക് ഇവിടെ കൂട്ടിനും സഹായത്തിനുമായി ഒരാളെ ഞാൻ കൊണ്ട് വന്നിട്ടുണ്ട്. " "കാളിയമ്മാ.. " അയാളുടെ വിളി കേട്ടു ഞാനും പുറത്തേക്കു നോക്കി..ആ വിളിക്കു കാതോർത്തു എന്ന പോലെ പുറത്തു നിന്നു നല്ല കടുത്ത കളർ സാരിയുടുത്ത ഏകദേശം അൻപതു വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അകത്തേക്ക് കയറി വന്നു.അവരുടെ നെറ്റിയിലും ഉണ്ടായിരുന്നു ഒരു വലിയ ചുവന്ന വട്ട പൊട്ടു. കറുത്തിട്ടാണെങ്കിലും മുഖത്ത് നല്ല ഐശ്വര്യം തോന്നുന്ന ഒരു സ്ത്രീ ആയിരുന്നു അവർ.അവർ എന്നെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചു. പക്ഷെ ഞാൻ ദേഷ്യത്തോടെ മുഖം തിരിച്ചു കിടന്നതേ ഉള്ളു. " കാളിയമ്മ ഇവിടെ നിന്റെ എല്ലാ കാര്യങ്ങളും നോക്കി കൊള്ളും..നിന്റെ അഹങ്കാരം പിടിച്ച സ്വഭാവം ഒന്നും അവരുടെ അടുത്ത് എടുക്കാൻ നിൽക്കണ്ട.. " അത് പറഞ്ഞപ്പോൾ ഞാൻ അയാളെ ഒന്ന് നോക്കി.. എനിക്ക് അഹങ്കാരമോ? അപ്പോൾ ഈ പറയുന്ന ആൾക്കോ.എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായിട്ടെന്ന മട്ടിൽ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. " അപ്പോൾ കാളിയമ്മ.. മാഡത്തിന്റെ മേൽ ഒരു പ്രത്യേക കണ്ണ് വേണം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി " എന്നിട്ട് എന്റെ നേരെ തിരിഞ്ഞു. " അപ്പൊ ഞാൻ പോയിട്ട് പിന്നെ വരാം. വേറെ കുറച്ചു പണി ഉണ്ട്.. " അതും പറഞ്ഞു എന്നെ ഒന്ന് ഇരുത്തിനോക്കി അയാൾ പോയി. അയാൾ പോയിക്കഴിഞ്ഞപ്പോൾ ഡോക്ടർ മേശയിൽ നിന്നു ബിപി നോക്കുന്ന മെഷീനും സ്റ്റെതസ്കോപ്പും എടുത്തു എന്റെ അടുത്തേക്ക് വന്നു. എന്റെ ബിപി നോക്കിയ ശേഷം അവർ പറഞ്ഞു " ഞാൻ നേരത്തെ തന്നെ പറഞ്ഞില്ലേ പാർവണയുടെ ബിപി വളരെ കൂടുതൽ ആണ്. കുറച്ചു ഒന്ന് കുറഞ്ഞതായിരുന്നു. ഇപ്പോൾ മഹിയുടെ അടുത്ത് ഒച്ച വച്ചു പിന്നെയും കൂടി. അതാണ്‌ പെട്ടെന്ന് ക്ഷീണം തോന്നിയത്.അത് കൊണ്ട് തത്കാലം നന്നായി റസ്റ്റ്‌ എടുത്തു ആരോഗ്യം വീണ്ടെടുക്കാൻ നോക്കു.തത്കാലം ഞാൻ ഉറങ്ങാൻ ഒരു ഇൻജെക്ഷൻ തരാം.കുട്ടി ഒന്ന് നന്നായി ഉറങ്ങൂ. " അവർ കാളിയമ്മയുടെ നേരെ തിരിഞ്ഞു. " ക്യാന്റീനിൽ നിന്നു കഞ്ഞി വാങ്ങി കൊടുത്തോളു.. ഉപ്പു വേണ്ട.. ഭക്ഷണം കഴിച്ചു കഴിയുമ്പോൾ നഴ്സിനോട് പറഞ്ഞാൽ മതി. ഇൻജെക്ഷൻ എടുക്കും " അവർ എല്ലാത്തിനും തലയാട്ടി. എന്നെ ഒന്ന് കൂടി നോക്കിയ ശേഷം ഡോക്ടറും പോയി. ഞാനും കാളിയമ്മയും മാത്രമായി. " എന്നാൽ ഞാൻ പോയി കുഞ്ഞിന് കഴിക്കാൻ കഞ്ഞി വാങ്ങി വരാം.. " കുറച്ചു കഴിഞ്ഞപ്പോൾ കാളിയമ്മ എന്നോട് പറഞ്ഞു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. അവർ പോയി കഴിഞ്ഞപ്പോൾ കയ്യിലെ സൂചിയും വലിച്ചൂരി എങ്ങോട്ടെങ്കിലും പോയാലോ എന്ന് ഞാൻ ആലോചിച്ചു. പക്ഷെ ഇപ്പോഴത്തെ എന്റെ ആരോഗ്യസ്ഥിതി വച്ചു ഞാൻ ആ വാതിലിനപ്പുറം കടക്കില്ല എന്നുറപ്പുള്ളതു കൊണ്ട് ആ ചിന്ത വേണ്ടായെന്നു വച്ചു. പക്ഷെ എങ്ങനെയെങ്കിലും ഇവിടുന്നു രക്ഷപെട്ടെ പറ്റൂ.ആ അസുരന്റെ കൂടെ ജീവിക്കേണ്ടി വരുന്നതിലും ഭേദം മരണമാണ്. ചെറിയമ്മയുടെ അടുത്തേക്ക് തന്നെ പോകാം. എങ്ങനെയെങ്കിലും ഉള്ള ഡിഗ്രി വച്ചു ഒരു ജോലി കാംഡെതാണ് പറ്റിയാൽ വല്ല ലേഡീസ് ഹോസ്റ്റലിലേക്കും മാറാമായിരുന്നു. അതിനു ആദ്യം ആരോഗ്യം വീണ്ടെടുക്കണം. തത്കാലം അത് കൊണ്ട് അയാൾ പറയുന്നത് അനുസരിക്കണം. രണ്ടു ദിവസം എന്തായാലും ഇവിടെ കിടക്കണം എന്നല്ലേ ഡോക്ടർ പറഞ്ഞത്.. അതിനുള്ളിൽ എന്തെങ്കിലും മാർഗം കണ്ടെത്താം.. ഞാൻ മനസ്സിൽ ഓർത്തു. കാളിയമ്മ കഞ്ഞിയുമായി വന്നപ്പോൾ ഞാൻ വലിയ പ്രശ്നം ഒന്നും ഉണ്ടാക്കാതെ അത് കുടിച്ചു. അത് അവർക്കും വലിയ ആശ്വാസം ആയി എന്ന് തോന്നുന്നു. അത് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞത് പോലെ അവർ പോയി നഴ്സിനെ വിളിച്ചു കൊണ്ട് വന്നു. അവർ വന്നു ഒരു ഇൻജെക്ഷൻ തന്നു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ കണ്ണുകൾക്ക്‌ ഭാരം അനുഭവപ്പെടാൻ തുടങ്ങി. കണ്ണുകളിൽ മയക്കം തഴുകുമ്പോൾ ഞാൻ ആഗ്രഹിച്ചത് ഇതെല്ലാം ഒരു വലിയ ദുസ്വപ്നം ആവണേ എന്നാണ്.. ഈ ഉറക്കം ഉണരുമ്പോൾ എല്ലാം പഴയതു പോലെ ആവണേയെന്നു. ഞാൻ ഇപ്പോഴും ചെറിയമ്മയുടെ തൃശ്ശൂർ ഉള്ള വീട്ടിൽ ആവണേയെന്നു .എന്റെ കല്യാണം മുടങ്ങിയിട്ടുണ്ടാവല്ലേയെന്നു . സന്ദീപേട്ടൻ മറ്റൊരു കല്യാണം കഴിച്ചിട്ടുണ്ടാവല്ലേയെന്നു . സൂര്യമഹാദേവൻ എന്നൊരു മനുഷ്യനെ ഞാൻ പരിചയപെട്ടിട്ടേ ഉണ്ടാവല്ലേയെന്നു.. അതേ സമയം ശിവപുരത്തെ കല്പകശ്ശേരി തറവാട്ടിൽ തന്റെ ആട്ടുകട്ടിലിൽ വലിയ ചിന്തയിൽ ആയിരുന്നു മാനവേന്ദ്രൻ. ഇന്ന് എന്തായാലും ആ സൂര്യമഹാദേവനെയും വിഷ്ണു ദത്തനെയും തറ പറ്റിക്കാമെന്നു കരുതിയിരുന്നതാണ്. ആ പെണ്ണ് അതിനുള്ള ഒരു നല്ല വഴിയായിരുന്നു. അവൾ നീലു പറഞ്ഞു കൊടുത്തത് പോലെയൊക്കെ പറഞ്ഞതുമാണ്. അവളുടെ കദന കഥ കേട്ടപ്പോൾ പഞ്ചായത്ത് അംഗങ്ങൾ ഒക്കെ അവളുടെ വശത്തേക്ക് ചായ്ഞ്ഞതുമായിരുന്നു. പക്ഷെ അപ്പോഴാണ് അവൻ.. അവൻ ഇങ്ങനെ ഒരു സാഹസം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. " ഛെ" അയാൾ ദേഷ്യത്തോടെ തന്റെ കൈ കൊണ്ട് ഭിത്തിയിൽ ആഞ്ഞിടിച്ചു.. " മഹിയോടുള്ള ദേഷ്യം സ്വന്തം കയ്യിൽ തീർക്കുന്നതിൽ എന്ത് കാര്യമാണ് ഇന്ദ്രേട്ട? " അയാളുടെ ചെയ്തികൾ കണ്ടു കൊണ്ട് വന്ന നീലാംബരി അമ്മ അയാളോടൊപ്പം ആട്ടുകട്ടിലിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു. തുടരും #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ
പ്രണയവർണ്ണം 🍂 പാർട്ട്‌ -5 പരീക്ഷ കഴിഞ്ഞതും സ്കൂളിൽ നിന്ന് അന്ന തിടുക്കപ്പെട്ട് ഇറങ്ങി....... രാവിലെ ചേച്ചി ഉണ്ടാക്കി വച്ച രണ്ട് ദോശ കഴിച്ചതാണ് ...... ഉച്ചക്ക് പരീക്ഷ കഴിഞ്ഞ് ഇറങ്ങാമെന്ന് കരുതിയപ്പോൾ അടുത്ത് നടത്താൻ പോകുന്ന പരീക്ഷയുടെ ഒരു എക്സ്ട്രാ ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞു . ക്ലാസ്സിൽ കയറാതെ തരമില്ലല്ലോ . അതുകൊണ്ട് ഉച്ചക്ക് ഒന്നും കഴിക്കാനും പറ്റിയില്ല . അരമണിക്കൂർ ക്ലാസ്സ്‌ എന്ന് പറഞ്ഞിട്ട് എത്ര മണിക്കൂർ ആണ് ആ കരുണയില്ലാത്ത കണക്ക് സാർ അവിടെ പിടിച്ച് ഇരുത്തിയത് . വീട്ടിലേക്ക് നടക്കാൻ തന്നെ അര മണിക്കൂറോളം ഉണ്ട് . അവൾ അമർഷത്തോടെ ഓർത്തു . സ്കൂളിന്റെ വളവ് കഴിഞ്ഞ് തിരിഞ്ഞതും പ്രൈവറ്റ് ബസ്സ് വരുന്നത് കണ്ടു . അവൾ പെട്ടന്ന് കൈ കാണിച്ചു . തിരിച്ച് കവലയിൽ ഇറങ്ങി വീട്ടിലേക്ക് മെല്ലേ നടക്കാൻ തുടങ്ങി അവൾ ........... ഉച്ചകഴിഞ്ഞ് മൂന്നുമണിയോട് അടുക്കുന്നുണ്ട് ..... വെയില് താഴുന്ന സമയമായിട്ടും നല്ല ചൂട് അറിയാൻ കഴിയുന്നുണ്ട് ....... ക്ഷീണം കൊണ്ട് അന്ന വല്ലാതെ തളർന്നു ..... ഒരു ജീവത്തില്ലാത്തപോലെ റോഡിന്റെ കയറ്റം കയറുമ്പോഴായിരുന്നു ഒരു ജീപ്പ് വന്ന് മുന്നിൽ ബ്രേക്കിട്ടത്...... പെട്ടന്നായതിനാൽ അവൾ പേടിച്ച് പോയിരുന്നു . ആ ജീപ്പും അതിൽ നിന്ന് ഇറങ്ങുന്ന ആളെയും കണ്ടപ്പോൾ അവളുടെ ശരീരത്തിലൂടെ ഒരു മിന്നൽ പാഞ്ഞു ...... ആഹാ ഇതാര് അന്ന മോളോ ???..... ഒരു വഷളൻ ചിരിയോടെ അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി ........ ഞാനൊന്നു കാണാൻ ഇരിക്കുവായിരുന്നു അന്നയെ ........ അവൻ അവൾക്ക് അടുത്തേക്ക് വന്നു ....... അന്ന വല്ലാതെ വിറക്കാൻ തുടങ്ങി ........ അവൾ തിരിഞ്ഞ് ചുറ്റും ഒന്ന് നോക്കി.. താൻ ഒറ്റയ്ക്ക് പരിസരത്തൊന്നും ആരുമില്ല. അന്നമോള് എന്തിനാ ഇങ്ങനെ പേടിക്കണേ മോളുടെ ചേട്ടനല്ലേ ഞാൻ ..... അവൻ അന്നയ്ക്ക് അടുത്തേക്ക് നീങ്ങി നിന്ന് അവന്റെ തോളിൽ കൈ വയ്ക്കാൻ ആഞ്ഞതും അവൾ പിന്നിലേക്ക് നീങ്ങി ...... ഭയം അവളുടെ കണ്ണുകളെ നിറച്ച് തുടങ്ങിയിരുന്നു ........ ആഹാ അന്നമോള് കരയുവാണോ ....... ദേ .......ഇങ്ങോട്ട് നോക്കിയേ ...... അന്നമോൾക്കും കൂടി വേണ്ടിയാ ചേട്ടൻ ഇങ്ങനെ ഒക്കെ ചെയ്യുന്നത് ..... അത് അറിയോ ...... നമ്മൾ രണ്ടും ഒരേ ചോരയാ....... നമ്മുടെ അപ്പനെ കൊന്നവളാണ് സാറ അവളല്ലേ നമ്മുടെ ആരുമല്ലാത്തത് ..... അവന്റെ കണ്ണുകൾ കുറുകി ....... മോള് വാ വന്ന് വണ്ടിയിൽ കേറ്..... ചേട്ടന് മോളോട് കുറച്ച് സംസാരിക്കാനുണ്ട് .... അവൻ അവളുടെ കൈതണ്ടയിൽ പിടുത്തമിട്ടു ..... അവൾ ഒന്ന് വിറച്ചു പോയി വിട് ......തൊടരുത് എന്നെ ....... ഒരു ചേട്ടൻ വന്നിരിക്കുന്നു...... അവൾ ഭയം ഉള്ളിലേക്ക് ഒളിപ്പിച്ച് പൊട്ടിത്തെറിച്ചു . ഞാനും നിങ്ങളുമായി ഒരു ബന്ധവുമില്ല . എനിക്ക് സ്വന്തമെന്ന് പറയാൻ ഒരാളെ ഉള്ളൂ അതെന്റെ ചേച്ചിയാ ...... എന്നെയും എന്റെ ചേച്ചിയെയും ഉപദ്രവിക്കാൻ മാത്രം പഠിച്ച നിങ്ങൾ ഇന്നുമുതലാ എന്റെ ചേട്ടനായത് ......... പെട്ടന്ന് അവളുടെ ഭാവമാറ്റം കണ്ടതും അവന്റെ കണ്ണുകൾ ചുരുങ്ങി .... ചീ.....നിർത്തെടി ....... കൂടുതൽ അങ്ങോട്ട് നെഗളിക്കല്ലേ ...... എനിക്കറിയാം എനിക്ക് ആവശ്യമുള്ളയിടത്ത് നിന്നെ കൊണ്ട് പോകാൻ ..... അവൻ അവളുടെ കൈ തണ്ടയിൽ പിടിമുറുക്കി ...ജീപ്പിനടുത്തേക്ക് അവളെ ആയത്തിൽ വലിച്ച് അടുപ്പിച്ചു ..... വിടെന്നെ ......... വിടാനാ പറഞ്ഞേ ......... അവളുടെ അലർച്ച ആ വഴിയിൽ ഉച്ചത്തിൽ കേട്ടു ...... വാടി ഇങ്ങോട്ട് ........ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ....... പെട്ടന്നാണ് ഒരു ജീപ്പ് അവരുടെ മുന്നിലേക്ക്‌ ഒരു ഇരപ്പോടെ നിർത്തിയത് ..... പെട്ടന്ന് ഇരുവരുടെയും ശ്രദ്ധ അവിടേക്ക് തിരിഞ്ഞു ...... വണ്ടിയിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ടതും ഡേവിഡിന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു ........... അവളിൽ മുറുകിയിരുന്ന കൈ മെല്ലെ ഒന്ന് അയഞ്ഞു ...... നടുവഴിയിൽ വണ്ടി കൊണ്ട് ഇട്ടിരിക്കുന്നവന് രണ്ട് കൊടുക്കാൻ ഇറങ്ങിയതാണ് അവൻ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആ കാഴ്ച മുഴുവനായി കാണുന്നത് ........ മുന്നിൽ നിൽക്കുന്ന ഇരു മുഖങ്ങളും അവന് പരിജയമുള്ളതുപോലെ തോന്നി ....... പെട്ടന്ന് എന്തോ ഓർത്തത്‌ പോലെ മുന്നിൽ നിൽക്കുന്നവനെ അവനൊന്നു സൂക്ഷിച്ചു നോക്കി ......... ഇവൻ .......ഇവനല്ലേ അന്ന് സാറയെ ....... ചേട്ടാ .....എന്നെ ഒന്ന് രക്ഷിക്കോ ....പ്ലീസ് .... അന്ന നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി കേണു ...... ആ നിമിഷം ഡേവിടിന്റെ അയഞ്ഞ കൈകൾ വീണ്ടും അവളിൽ മുറുകി ...... അവനിൽ ക്രൂരമായ ഒരു ചിരി വിടർന്നു ....... ഓഹ് അപ്പോ ഞാൻ ഉദ്ദേശിച്ചതെല്ലാം ശെരിയാണ് ........ അവൻ സേവ്യറേയും അന്നയേയും നോക്കി പറഞ്ഞു . എന്റെ കൈക്ക് പണി ഉണ്ടാക്കാതെ ആ പെങ്കൊച്ചിനെ അങ്ങ് വിട്ടേക്കെടാ മോനേ ..... അത് പറയാൻ നീ ആരാടാ .....$%&& കേട്ടാൽ അറക്കുന്ന ചീത്ത വാക്ക് അന്നയുടെ മുഖം തിരിപ്പിച്ചു . സേവ്യർ ഷർട്ട്‌ന്റെ കൈ ഒന്നുതെറുത്തു വച്ച് കൈയിലെ സിൽവർ വള കൈതണ്ടയുടെ മുകളിലേക്ക് കയറ്റി മുന്നിലേക്ക് വന്നു ...... അവൻ മുന്നിലേക്ക് വരുന്നത് കണ്ടതും ഡേവിഡ് അന്നയുടെ കൈയിലെ പിടി വിട്ടു . ഇപ്പോ ഇവളുമ്മാരെ കൊണ്ട് നടക്കുന്നത് നീയല്ലേ ....... നിന്നെ ഞാൻ വിശദമായി ഒന്ന് കാണാനിരിക്കുകയായിരുന്നു ...... അന്ന് നീ എനിക്ക് തന്ന ചിലതൊക്കെ തിരിച്ചു തരണ്ടേ .......... അവൻ മുന്നിലേക്ക് വന്ന് സേവിക്ക് നേരെ കൈ ഓങ്ങാൻ തുടങ്ങിയതും സേവി ആ കൈ തടുത്തു പിടിച്ചു ......... പൊന്ന് മോനേ .......ഇടിക്കുന്നേൽ നിന്റെ അടിനാഭി കലക്കുന്ന ഇടിയെ ഞാൻ ഇടിക്കു വെറുതെ ചോര തുപ്പാൻ നിൽക്കണ്ട ..... എന്തായാലും ഇവിടുന്ന് പോകുന്നതിനു മുന്നേ നിന്നെ നല്ല രീതിക്കൊന്നു കണ്ടിട്ടേ പോകൂ ..... പക്ഷേ ഇന്ന് വേണ്ടാ ..... അവൻ അന്നയെ നോക്കിയാണ് അത് പറഞ്ഞത് ..... പക്ഷെ ഡേവിഡ് അത് കേട്ട ഭാവം നടിച്ചില്ല . സേവിയുടെ നെഞ്ചിലേക്ക് അവൻ ആഞ്ഞു ചവിട്ടി ...... പെട്ടന്നുള്ള ആക്രമണത്തിൽ സേവി ഒന്ന് പിന്നിലേക്ക് ആഞ്ഞു പോയി ജീപ്പിന്റെ മുൻഭാഗത്തായി അവൻ വന്നിടിച്ചു നിന്നു. അന്ന നിന്ന് വിറക്കുന്നുണ്ട് ....... സേവി അവനെ ഒന്ന് നോക്കി ...... വീണ്ടും മുന്നിലേക്ക്‌ അയാൻ വരുന്നവനെ കണ്ടതും അവന്റെ മുഖം നോക്കി സേവി ഇടിച്ചു ....... മൂക്കിൽ അമർത്തി പിടിച്ച് അവൻ പിന്നിലേക്ക് ആഞ്ഞുപോയി ...... മൂക്കിൽ നിന്നും കൈയിലേക്ക് രക്തം ചാടിയിറങ്ങി ....... ഒന്നും ചെയ്യാൻ കഴിയാത്തതുപോലെ ഡേവിഡ് നിന്നു. ഡാ .......ഡേവിഡ് അലറി വിളിച്ചു ...... ഒന്ന് പോടാ .... നിന്നോട് തുടങ്ങിയപ്പോഴേ പറഞ്ഞതാ ഞാൻ മോളെ അന്നാ ......ഇങ്ങു വാ ...... അവൻ വിളിച്ചതും ഡേവിഡിനെ പേടിയോടെ നോക്കി അവൾ അവന്റെ അടുത്തേക്ക് നടന്നു . അവൻ അവളെ ജീപ്പിന്റെ അടുത്തേക്ക് കൊണ്ട് വന്ന് മുൻ സീറ്റിൽ കയറ്റി ഇരുത്തി . സുരക്ഷിതമായി ചേച്ചിയുടെ കൈയിൽ എത്തിച്ചേക്കാം ഞാൻ ..... ഒരു ചെറു ചിരിയോടെ അവളുടെ കവിളിൽ തട്ടി അവൻ പറഞ്ഞു ....... അവൾക്ക് അപ്പോഴും സമാധാനം വീണിരുന്നില്ല . തിരിഞ്ഞ് ഡേവിഡിനെ നോക്കുമ്പോൾ അവൻ ഇപ്പോഴും മൂക്കിൽ നിന്നും പുറത്തേക്കു ചാടുന്ന രക്തത്തെ തടയുകയാണ് ..... അവനെ ഒന്ന് പുച്ഛ ഭാവത്തോടെ നോക്കി സേവി ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് വന്നിരുന്നു ..... ജീപ്പ് അവൻ പിന്നിലേക്ക് എടുത്ത് വളച്ചു ... നേരെ പോയത് ബെന്നിച്ചന്റെ കടയിലേക്കാണ് ...... പോകുന്ന വഴിയിലൊന്നും അന്നയോട് അവൻ ഒന്നും ചോദിക്കാൻ നിന്നില്ല . അവളായി ഒന്നും പറഞ്ഞുമില്ല . ബെന്നിയുടെ കട എത്തിയപ്പോഴും അവൾ മറ്റേതോ ലോകത്തെന്ന പോലെ ഇരിക്കുകയായിരുന്നു . അന്നാ ...... അവൻ വിളിച്ചതും അവൾ ഞെട്ടിയുണർന്നു .... ഇറങ്ങ് ...... അവൾ ഇറങ്ങിയതും സേവി അവളെ ബെന്നിയുടെ കടയിലേക്ക് കൂട്ടി ........ ബെന്നിച്ചാ ........രണ്ട് ചായ ..... അവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു ..... സേവിയുടെ ശബ്ദം പുറത്തുനിന്നു കേട്ടതും ബെന്നി പുറത്തേക്കു വന്നു നോക്കി ...... സേവിയുടെ കൂടെ സ്കൂൾ യൂണിഫോം ഇട്ട ഒരു പെൺകുട്ടിയെ കണ്ടതും ബെന്നി മുന്നിലേക്ക്‌ വന്നു . അന്ന തോളിൽ കിടന്ന ബാഗ് ഊരി മുന്നിലായി വച്ച് രണ്ട് കൈ കൊണ്ട് ബാഗിനെ പുണർന്നു പിടിച്ചു . അന്നയുടെ മുഖം കണ്ടതും ബെന്നി അവനെ സംശയത്തോടെ നോക്കി ..... ബെന്നിച്ച എനിക്കും അന്നക്കൊച്ചിനും ഓരോ ചായ വീതം പറയുവോ ....... ബെന്നി അകത്തേക്ക് ഒന്ന് എത്തി നോക്കി രണ്ട് ചായ പറഞ്ഞതിന് ശേഷം സേവിക്ക് അരികിൽ വന്നിരുന്നു . സേവി ......എന്നാടാ പറ്റിയെ ......ഈ കൊച്ച് സാറയുടെ അനിയത്തി അല്ലേ .... ഇത് എന്താ ഇങ്ങനെ പേടിച്ച് ഇരിക്കണേ .... അവൻ ഇച്ചായന്റെ മുഖത്തേക്ക് നോക്കി കുറച്ച് മുന്നേ ഉണ്ടായകാര്യങ്ങൾ എല്ലാം പറഞ്ഞു . ബെന്നി അന്നയെ നോക്കി ..... അന്നമോളെ ....... അവന്റെ അരുമയായ വിളിയിൽ അവൾ തലയുയർത്തി നോക്കി ..... മോള് പേടിക്കണ്ട കേട്ടോ ....... ഞങ്ങൾ എല്ലാവരും ഉണ്ട് നിങ്ങൾക്ക് ..... അവളുടെ കണ്ണുകൾ നിറഞ്ഞു ..... പേടിയാ ബന്നിച്ചാ ....... എത്ര കഷ്ടപ്പെട്ടാ ഞാനും എന്റെ ചേച്ചിയും ജീവിക്കുന്നത് ...... ആരോടും ഒരു പരാതിയും പറയാതെ ആർക്കും ഒരു ദ്രോഹവും ഉണ്ടാക്കാതെ ..... എന്നിട്ടും .......എന്നിട്ടും ..... അവൾ വിങ്ങിപ്പൊട്ടി ........ ഒന്ന് കരുതലോടെ അവളെ ചേർത്തുപിടിക്കാൻ കഴിയാതെ ഇരുവരും മുഖത്തോട് മുഖം നോക്കി ..... അയാൾക്ക് ഇനി ഞങ്ങളുടെ വീടും സ്ഥലവും അമ്മയുടെ പേരിലുള്ളതും കൂടി വേണം.... അതിന് വേണ്ടിയാ ഇപ്പോ ഞങ്ങൾക്ക് പിന്നാലെ ഇങ്ങനെ ........ എല്ലാം കൊടുത്താൽ ഞങ്ങൾ എവിടെ പോകും ????? തെരുവിലേക്ക് ഇറങ്ങണ്ടേ...... അവൾ ദൂരേക്ക്‌ മിഴി പായിച്ചു ....... ഈ ചേട്ടൻ വന്നില്ലായിരുന്നു എങ്കിൽ അയാളിന്ന് എന്നോട് എങ്ങനെ പെരുമാറുമെന്ന് പറയാൻ തന്നെ കഴിയില്ല എനിക്ക് ..... സേവിയെ അവൾ നന്ദിയോടെ നോക്കി ....... അവനെ കർത്താവാ മോളെ അവിടെ എത്തിച്ചത് ..... ബെന്നി അവളോട് പറഞ്ഞു . എന്നെപ്പോലെ തന്നെ സേവിച്ചായാന്ന് വിളിച്ചോ കേട്ടോ മോള് ഇവനെ ..... അവൾ ഒന്ന് തലയാട്ടി .......... സേവി മെല്ലെ പുഞ്ചിരിച്ചു. വളരെ കുറച്ച് നേരം കൊണ്ട് തന്നെ അവളുടെ കണ്ണുനീർ തുടപ്പിച്ച് അപ്പുറവും ഇപ്പുറവുമിരുന്ന് അവളുടെ സങ്കടം മാറ്റിയെടുത്തു അവർ .... വൈകുന്നേരം സാറ വന്ന് ബസ്സ് ഇറങ്ങുമ്പോൾ കടയുടെ മുന്നിൽ തന്നെ ഉണ്ടായിരുന്നു ഇരുവരും . അവൾ അലക്ഷ്യമായി ഒന്ന് കടയിലേക്ക് നോക്കി മുന്നോട്ട് ചുവട്യ്ക്കാൻ ആഞ്ഞതും അന്നയെ കണ്ട് അവളൊന്ന് നിന്നു. സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന അവളെ കണ്ടതും അവൾ ആധിയോടെ മുന്നിലേക്ക്‌ നടന്നു ...... തുടരും ...💜 Ammuzz #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ
മുറ ചെറുക്കൻ........ അവസാന ഭാഗം പിന്നീടങ്ങോട്ട് കുഞ്ഞിനെ എടുക്കാനും കളിപ്പിക്കാനും അയാൾക്ക് മടി തോന്നിയിരുന്നില്ല..... അവന്റെ ചിരിയിൽ അയാൾ ഒരു പ്രത്യേക സന്തോഷത്തെ കണ്ടെത്തിയിരുന്നു..... അത് കണ്ട് മനസ്സ് നിറക്കുമ്പോഴും തന്നോടൊന്ന് മിണ്ടിയിരുന്നെങ്കിലെന്ന നോവ് ഇഷാനിയിൽ ബാക്കിയായിരുന്നു....... രവിക്ക് വേണ്ടി എല്ലാവരും കുഞ്ഞിൽ നിന്നല്പം അകന്ന് നിന്നു.... കുഞ്ഞിനോടുള്ള ഇട പഴകൽ കൊണ്ടാവാം രവി സച്ചുവിനോട് അല്പം ചിരിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി...... അത് സച്ചുവിലും ഒരു ആനന്ദം നിറച്ചിരുന്നു..... അപ്പോഴും മറ്റാരോടും അയാൾ അധികം അടുപ്പം കാണിചിരുന്നില്ല.... കുഞ്ഞിനെ എടുത്ത് ഇടയ്ക്കിടെ സച്ചു ആ മുറിയിലേക് കയറി...... മരുന്നുണ്ടാക്കുന്ന സമയങ്ങളിലൊക്കെ അവൻ രാവിയോടൊപ്പം തന്നെയി രുന്നു..... അയാൾക്കൊപ്പം ചിരിച്ചു...... നീളൻ മീശയിൽ പിടിച്ചു വലിക്കുമ്പോൾ രവി നിഷ്കളങ്കമായി ചിരിക്കുന്നത് സച്ചു അത്ഭുതത്തോടെ നോക്കി നിന്നു........ ഇത് താൻ മുൻപ് കണ്ട ആള് തന്നെയാണോ എന്നവന് സംശയം തോന്നി...... അങ്ങനെ ചികിത്സ പൂർണമായും കഴിയുന്ന ദിവസം രവി അവിടെ നിന്നിറങ്ങുകയായിരുന്നു.... ഇത്ര ദിവസം ഇവിടെ നിന്നെങ്കിലും ആരോടും അയാൾ അടുപ്പം കാണിച്ചിട്ടോ മിണ്ടിയിട്ടോ ഇല്ലെങ്കിൽ കൂടി എല്ലാവരും അയാളെ യാത്ര യാക്കാൻ ഉമ്മറത്തു നിന്നിരുന്നു.... കുഞ്ഞിന്റെ ചുണ്ടിൽ ചുണ്ടമർത്തി അയാൾക്ക് കൊതി തീർന്നില്ല...... നെഞ്ചിലെന്തോ ഒന്ന് കൊളുത്തി വലിക്കും പോലെ തോന്നി....... അങ്ങനെ വിട്ട് പോകാൻ മനസ്സ് സമ്മതിക്കാത്തത് പോലെ........ അയാളുടെ നെഞ്ചിൽ ഭാരം കനം കെട്ടി നിന്നു.... ഇവിടെ നിന്നിറങ്ങിയാൽ താൻ തനിച്ചാണെന്ന് അയാൾക്കറിയാം..... താൻ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും തന്നെ യാത്രയാക്കാൻ നിൽക്കുന്നവരെ രവി മുഖമുയർത്തി യൊന്നു നോക്കി.... എല്ലാവരും ഒരു നിമിഷം ഒന്ന് അമ്പരന്നിരുന്നു.... കാരണം ഇവിടെ വന്നിത്ര ദിവസമായിട്ടും തങ്ങളുടെ ആരുടേയും മുഖത്തേക്ക് അയാൾ നോക്കിയിട്ടില്ല..... സച്ചുവിനോടും കുഞ്ഞിനോടും മാത്രമാണ് അയാൾക്ക് അടുപ്പമുണ്ടായിരുന്നത്... ഞാൻ....... എന്നോട് ക്ഷമിക്കണം....... രവി ഗോപിക്ക് നേരെ തിരിഞ്ഞു നിന്ന് പെട്ടെന്നത് പറയുമ്പോൾ എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു..... രവി പിള്ളയിൽ നിന്നും അങ്ങനെയൊന്നു ആരും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു...... ചില മാപ്പ് പറയലുകൾക്ക് വല്ലാത്ത ഭംഗിയാണ്....... മാപ്പ് പറയുന്നവൻ ആകാശത്തോളം ഉയർന്നു പോകും...... ഏയ്..... അതോന്നും സാരമില്ല രവി.... ഞാനും അന്നെന്തൊക്കെയോ പറഞ്ഞു പോയി....... ഗോപി പെട്ടെന്ന് രവിയുടെ കയ്യിൽ പിടിച്ചു കൊണ്ടത് പറയുമ്പോൾ അയാളുടെ വാക്കുകൾ ഇടറിയിരുന്നു..... എല്ലാവരും അന്തം വിട്ട് നിൽക്കുമ്പോൾ ഇഷാനി സന്തോഷത്താൽ മിഴികളോപ്പി . . മനസ്സിലെ ഭാരത്തിനു അല്പം അയവ് വന്നത് രവിയറിഞ്ഞു..... പോട്ടെ....... മുത്തശ്ശി യെ നോക്കി അതും പറഞ്ഞു രവി കാറിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് പെട്ടെന്ന് അയാളുടെ കയ്യിലൊരു പിടുത്തം വീണത്...... അയാൾ പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞു.... സച്ചുവാണ്..... അയാൾ എന്തെന്ന അർത്ഥത്തിലൊന്നു നോക്കി...... എന്റെ ഭാര്യ യോട് പോട്ടെയെന്നൊരു വാക്കെങ്കിലും പറഞ്ഞു കൂടെ......... സച്ചു ദയനീയമായി അത് ചോദിക്കുമ്പോൾ ആ വാക്കുകൾക്ക് നനവ് വീണിരുന്നു....... അയാൾ ഒന്നും മിണ്ടാതെ പോയാലുള്ള അവളുടെ നെഞ്ചിലെ ഭാരം തനിക്ക് താങ്ങാൻ കഴിയില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെയായിരുന്നു അവനത് പറഞ്ഞത്...... രവി പെട്ടെന്ന് ഇഷാനിക്ക് നേരെ തിരിഞ്ഞു...... ചുവന്ന കണ്ണുകളുമായി തന്നെ നോക്കി നിൽക്കുന്നുണ്ടവൾ....... ഇപ്പൊ പൊട്ടി പോകുമെന്ന തരത്തിൽ ആ മുഖം വരിഞ്ഞു മുറുകിയിട്ടുണ്ട്... രവി ഒരു നിമിഷം അവളെ തന്നെ നോക്കി...... എങ്ങനെയാ ഞാൻ ഈ മുഖത്തേക്ക് നോക്കുകയെന്ന് പോലും എനിക്കറിയില്ല...... ഒരായിരം മാപ്പ് പറഞ്ഞാലും തീരുമോ ഞാനവളോട് ചെയ്ത തെറ്റ്...... ഒരച്ഛനായി എന്നേ കണക്കാക്കാൻ കഴിയുമോ...... എല്ലാവരോടും എനിക്ക് ക്ഷമ ചോദിക്കാം.... അവളോട് അതിനുള്ള അർഹത പോലും എനിക്കില്ലല്ലോ..... രവി സച്ചുവിനോടെന്ന പോൽ അത് ചോദിച്ചപ്പോഴേക്കും അയാളുടെ സ്വരമിടറി പോയിരുന്നു...... അത് പറയേണ്ടത് അവളല്ലേ...... പൊറുക്കാൻ അവളുടെ മനസ്സ് പാകപ്പെട്ടിട്ടുണ്ടെങ്കിൽ മനസ്സിന്റെ ഭാരങ്ങൾ തീർത്തു പോകാം...... സച്ചു അത് പറഞ്ഞതും രവി ദയനീയമായി ഇഷാനിയെ നോക്കി..... ഞാൻ...... പൊറുക്കാൻ പറ്റുമോ മോൾക്കെന്നോട്..... രവി അത് ചോദിച്ചപ്പോഴേക്കും ഇഷാനി അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു...... ഭയന്നു മാറി നടന്നിരുന്ന അതേ മനുഷ്യന്റെ ചൂടിലെക്കാണ് താൻ ചാഞ്ഞതെന്ന് പോലും ഒരു പൊട്ടി കരച്ചിലിന് ശേഷമാണു അവളോർത്തെടുത്തത്..... അപ്പോഴേക്കും ഒരു കൈ തന്റെ മുടിയിൽ തലോടുന്നത് അവളറിഞ്ഞു.. ഒട്ടും പരിചയമില്ലാത്ത ആ വിരലുകളുടെ തലോടൽ വർഷങ്ങളോളം താൻ കൊതിച്ചതാണെന്ന് അവൾ തിരിച്ചറിയുകയായിരുന്നു... സച്ചു വിന്റെ മനസ്സ് നിറഞ്ഞു..... മീനുവും തനൂജയും മുത്തശ്ശിയും ഗോപിയുമെല്ലാം സന്തോഷത്തോടെ മിഴികളോപ്പി..... അപ്പോഴാണ് അങ്ങോട്ടൊരു കാറ് വന്നു നിന്നത്..... അതിൽ നിന്നും ഇറങ്ങി വന്ന വരെ കണ്ട് രവി ഒന്ന് ഞെട്ടി...... ഗായത്രിയും ഋതിനുമായിരുന്നത്..... രവി ക്ക് അവരെ കണ്ട ഞെട്ടലുണ്ടെങ്കിൽ കൂടി ഗായത്രി യുടെ മുഖത്ത് പ്രത്യേകിച്ച് ഭാവ മാറ്റങ്ങളൊന്നുമില്ല....... ഇഷാനി സംശയത്തോടെ സച്ചുവിനെയൊന്ന് നോക്കി.... സച്ചു അവൾക്ക് നേരെ ചിരിച്ചു കൊണ്ട് കണ്ണുകൾ ചിമ്മി കാണിച്ചു....... രവി ഗായത്രിയുടെ മുഖത്ത് നോക്കാൻ കഴിയാതെ തല ചെരിച്ചു നിന്നു..... മോളെയും മരുമോനെയും പേര കുട്ടിയേയും മാത്രം മതിയോ അതോ...... രവിക്കരികിൽ വന്ന് നിന്ന് ഗായത്രിയത് ചോദിക്കുമ്പോൾ രവി അവരുടെ മുഖത്തേക്ക് നോക്കാതെ തന്നെ ആ കയ്യിലൊന്ന് പിടിച്ചു...... പണ്ടീ മുറ്റത് നിന്ന് കൈ പിടിച്ചു കൊണ്ട് പോയ അതേ ഗായത്രി ദേവിയെ വേണം..... അയാളത് പറയുമ്പോൾ കുറ്റബോധം അയാളുടെ തൊണ്ട ക്കുഴിയിൽ തടഞ്ഞു നിന്നിരുന്നു...... ഗായത്രിയുടെ കണ്ണുകൾ വിടർന്നു... പോകാം........ രവി അവരുടെ മുഖത്തേക്ക് നോക്കിയത് ചോദിക്കുമ്പോൾ ഗായത്രി ചുണ്ടുകൾ കൂട്ടി പ്പിടിച്ചു തല കുലുക്കി... രവി ഇഷാനിയെ ചേർത്ത് പിടിച്ചു........ അങ്ങനെയൊരു ചേർത്ത് പിടിക്കൽ കാലങ്ങളായി ആഗ്രഹിച്ചിരുന്നത് കൊണ്ട് തന്നെ ഹൃദയം ഒരു നിമിഷം നിശ്ചലമായത് പോലെ തോന്നിയിരുന്നു ഇഷാനിക്ക്...... ഋതിനും അവരോട് ചേർന്നു നിന്നു.... ഞങ്ങളിറങ്ങട്ടെ..... എല്ലാവരും ഇനി അങ്ങോട്ട് വരണം...... അതും പറഞ്ഞു കൊണ്ട് രവിയിറങ്ങുമ്പോൾ അയാൾ കുഞ്ഞിന്റെ കവിളിൽ ഒന്ന് കൂടി അമർത്തി ചുംബിച്ചിരുന്നു.... എല്ലാവരിലും തളം കെട്ടി നിൽക്കുന്നൊരു സന്തോഷം....... വാക്കുകൾ കൊണ്ട് പരത്തി പറയാൻ പറ്റാത്തൊരു തരം ആനന്ദം..... നിറഞ്ഞ മനസ്സുകളെ ബാക്കിയാക്കി ആ കാറ് അകന്ന് പോകുമ്പോൾ തിളങ്ങുന്ന കണ്ണുകളുമായി ഇഷാനി സച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു...... സന്തോഷമായോ....... സച്ചു ഒരീണത്തോടെ അത് ചോദിക്കുമ്പോൾ അവൾ മറുപടിയൊന്നും പറയാതെ അവന്റെ കൈ താlണ്ടയിൽ ചുണ്ടുകൾ ചേർത്തു.... തന്റെ സന്തോഷങ്ങളെല്ലാം അവനിൽ നിന്ന് മുളച്ചു പൊന്തിയതാണെന്ന് അവൾക്കറിയാമായിരുന്നു....... എല്ലാം മനസ്സിലായെന്ന വണ്ണം സച്ചുവിന്റെ കയ്യിലിരുന്ന കുഞ്ഞോന്ന് മോണ കാട്ടി ചിരിക്കുമ്പോൾ നന്ദ്യാർ വട്ട പൂക്കളുടെ ഗന്ധം അവിടമാകെ പരന്നു... പൂത്തു നിൽക്കുന്ന കൃഷ്ണ കിരീട പ്പൂക്കൾ അവരെ നോക്കി നിറഞ്ഞു പുഞ്ചിരി ച്ചിരുന്നപ്പോൾ... ശുഭം......... അങ്ങനെ....വിചാരിച്ചതിന്റെ ഇരട്ടി എഴുതി ഒരു വിധത്തിൽ തീർത്തിട്ടുണ്ട് ഞാൻ..... ചില പൊറുത്തു കൊടുക്കലുകളൊക്കെ ഉണ്ടെങ്കിലല്ലെ feel ഗുഡ് ആയി നിർത്താൻ പറ്റു........ സച്ചുവും ഇഷാനിയും കൃഷ്ണ കിരീട പൂക്കളും എല്ലാവരുടെയും മനസ്സിൽ പൂത്തു നിൽപ്പുണ്ടെന്ന സന്തോഷത്തിൽ തന്നെ നിർത്തുന്നു.......... ❤️ Aysha Akbar #📖 കുട്ടി കഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ
ദേവാസുരം ഭാഗം 6 ബ്ലഡ് കൊടുക്കാൻ ഹരി പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞപ്പോൾ അവനോടു അവിടെ വെയിറ്റ് ചെയ്യാനും ആവശ്യം വരികയാണെങ്കിൽ വിളിക്കുകയും ചെയ്യാമെന്ന് പറഞ്ഞു. രണ്ടു മണിക്കൂറോളം അതേ ഇരുപ്പു തുടർന്നപ്പോൾ അവനു മടുത്തു. ഒരു ചായ കുടിച്ചു വരാമെന്നു സിസ്റ്ററിനോട് പറഞ്ഞു ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ ഫോൺ നമ്പറും കൊടുത്തു അവൻ ക്യാന്റീനിലേക്കു നടന്നു. അവിടുന്ന് വിളിയൊന്നും വരാത്തത് കൊണ്ട് പതുക്കെ ചായ ഒക്കെ കുടിച്ചു ഒരു അര മണിക്കൂറിനു ശേഷമാണു അവൻ തിരിച്ചെത്തിയത്. തിരിച്ചു ദേവൻ ഓപ്പറേഷൻ തീയേറ്ററിന് അടുത്തെത്തിയപ്പോഴേ അവിടുന്ന് വലിയ ഒച്ചയും ബഹളവുമെല്ലാം അവൻ കേട്ടു . തികച്ചും നിശബ്ദത പാലിക്കേണ്ടിടത്തെ ഒച്ചയും ബഹളവും എന്താണെന്നറിയാൻ അങ്ങോട്ട് ചെന്നപ്പോൾ അവിടെ ചെറിയ ആൾകൂട്ടം ആയിട്ടുണ്ട്. അടുത്ത് ചെന്നപ്പോൾ കണ്ടു ഹരിയേയും മറ്റൊരു ഡോക്ടറെയും ഹരിയോടൊപ്പം മിക്കവാറും സര്ജറിക്ക് ഉണ്ടാവാറുള്ള ലിൻസി സിസ്റ്ററെയും ആ ചെറുപ്പക്കാരന്റെ ബന്ധുക്കൾ തടഞ്ഞു വച്ചിരിക്കുകയാണ്. ഇവർ എന്തൊക്കെയോ അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാതെ വളരെ ദേഷ്യത്തിൽ ഇവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയാണ്. അവന്റെ അമ്മ ആണെന്ന് തോന്നുന്നു കരഞ്ഞു കൊണ്ട് ബെഞ്ചിൽ ഇരിപ്പുണ്ട്.ദേവൻ നോക്കി നിൽക്കെ ബന്ധുക്കളിലൊരുവൻ ഹരിയുടെ കുത്തിന് പിടിക്കുകയും തല്ലാൻ കയ്യോങ്ങുകയും ചെയ്തതോടെ അവൻ ചെന്ന് അയാളെ ശക്തിയായി തളളി മാറ്റി. പക്ഷെ "നീയൊക്കെ കൂടി ഞങ്ങളുടെ കൊച്ചിനെ കൊന്നു" എന്ന് പറഞ്ഞു അയാൾ വീണ്ടും ഹരിയുടെ നേരെ പാഞ്ഞടുത്തു. ഹരിക്കു ഒന്നും വരാതിരിക്കാനായി അപ്പോളേക്കും ദേവൻ ഹരിയുടെ മുന്നിൽ തന്നെ നിലയുറപ്പിച്ചിരുന്നു. ഹരിയെ അക്രമിക്കാനായി വരുന്ന ഓരോ ആളുകളെയും അവൻ തള്ളി മാറ്റികൊണ്ടിരുന്നു. ഹരി ആകെ മരവിച്ച അവസ്ഥയിലായിരുന്നു. അവന്റെ ഔദ്യോഗിക ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ആദ്യമായിട്ടായിരുന്നു. ദേവന്റെ പിറകിൽ നിന്ന് കൊണ്ട് തങ്ങളെ ഉപദ്രവിക്കാൻ വരുന്നവരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ അവൻ ആവുന്നത് ശ്രമിക്കുന്നുണ്ടെങ്കിലും ആരും അത് കേൾക്കാനേ തയ്യാറാകുന്നില്ലായിരുന്നു.പ്രശ്നം ഗുരുതരമാകുന്നു എന്ന് തോന്നിയപ്പോഴേക്കു നഴ്സിംഗ് സ്റ്റേഷനിൽ നിന്ന് വിളിച്ചു പറഞ്ഞു ഹോസ്പിറ്റൽ അധികൃതരും സെക്യൂരിറ്റിയും എല്ലാം എത്തി. അക്കൂട്ടത്തിൽ ഹോസ്പിറ്റലിന്റെ ഉടമസ്ഥന്റെ മകനായ എബിൻ വര്ഗീസും ഉണ്ടായിരുന്നു. എബിൻ അടക്കമുള്ളവർ ബന്ധുക്കളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ വല്ലാതെ ദേഷ്യപ്പെട്ടു കൊണ്ടേ ഇരുന്നു. ഒരു കുഴപ്പവുമില്ല എല്ലാം ഓക്കെ ആണ് എന്ന് പറഞ്ഞു സർജറിക്ക്‌ കയറ്റിയ തങ്ങളുടെ മകൻ മരിച്ചത് ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായ പിഴവ് മൂലമാണെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ സർജറിക്കിടെ ബി.പി വല്ലാതെ കൂടുകയും നിയന്ത്രിക്കാൻ പറ്റാതെ വരികയും ചെയ്തത് കൊണ്ടാണ് മരണം സംഭവിച്ചതെന്ന് ഹരിയും കൂട്ടരും ഉറപ്പിച്ചു പറഞ്ഞു. ഇങ്ങനെയുള്ള റിസ്കുകൾ സർജറിയിൽ ഉണ്ടാവാമെന്നും അത് മുൻകൂട്ടി പറയാൻ കഴിയില്ലെന്നും ഇതൊരു കോംപ്ലിക്കേറ്റഡ് സർജറി ആണെന്ന് ആദ്യമേ വീട്ടുകാർക്ക് വാണിംഗ് കൊടുത്തിരുന്നുവെന്നും അവർ പറഞ്ഞു. പക്ഷെ അവർ എന്തൊക്കെ പറഞ്ഞിട്ടും ജയിംസിന്റെ ബന്ധുക്കൾ അടങ്ങാത്ത കൊണ്ട് അവസാനം പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കി വിട്ടത്. പുറത്തേക്കു പോകുമ്പോളും അവരിലൊരുവൻ പറയുന്നത് ദേവന്റെ കാതിൽ പതിഞ്ഞു " എന്റെ മോനെ കൊന്നതാന്.. ഓപ്പറേഷന് കേറ്റുമ്പോളും പറഞ്ഞതാ ഒരു കുഴപ്പവുമില്ലെന്ന്.. നോക്കിക്കോ.. ഒരെണ്ണത്തിനെയും ഞാൻ വെറുതെ വിടില്ല.. ഡോക്ടറിനെയിം മുതലാളിയേം ഒന്നും.. എല്ലാത്തിനേം കാണിച്ചു കൊടുക്കും" എല്ലാവരെയും മാറ്റി കഴിഞ്ഞപ്പോൾ ഹരി വീണ്ടും തീയേറ്ററിലേക്ക് കയറാനൊരുങ്ങി. പെട്ടെന്ന് ലിൻസി സിസ്റ്റർ പറഞ്ഞു " ഡോക്ടർ മുറിയിലേക്ക് പൊയ്ക്കോളൂ..ചിലപ്പോ അവരിനിയും വന്നാലോ ? തത്കാലം ബാക്കി കാര്യങ്ങൾക്കു വിനോദ് ഡോക്ടറെ വിളിക്കാം" അവിടുത്തെ മറ്റൊരു സര്ജനാണ് ഡോക്ടർ വിനോദ്.മാനേജ്‍മെന്റും അത് തന്നെ പറഞ്ഞതോടെ ഹരി ദേവനോടൊപ്പം മുറിയിലേക്ക് പോയി. മുറിയിലെത്തിയപ്പോൾ ദേവൻ ചോദിച്ചു " എന്താടാ പറ്റിയത്?" " അറിയില്ലെടാ.. സര്ജറിക്കിടെ പെട്ടെന്ന് അവന്റെ ബി.പി കൂടി. എന്നെ കൊണ്ട് പറ്റുന്ന പോലൊക്കെ ഞാൻ ശ്രമിച്ചു. പക്ഷെ രക്ഷിക്കാനായില്ല. സര്ജറിക്ക് മുന്നേ ഞാൻ എല്ലാം വിശദമായി നോക്കിയതാണ്. വിനോദും നോക്കിയതാണ്. എല്ലാം നോർമൽ ആയിരുന്നു. എന്താണ് അവന്റെ ബിപി പെട്ടെന്ന് അങ്ങനെ ഉയരാൻ കാരണമെന്നു എനിക്ക് മനസിലാവുന്നില്ല." ദേവൻ ഒന്നുംമിണ്ടിയില്ല. ഹരി വല്ലാതെ ഉലഞ്ഞിരിക്കുകയാണെന്നു അവനു മനസിലായി. അത് കൊണ്ട് കുറച്ചു നേരം കൂടി അവന്റെ കൂടെ അവിടിരിക്കാൻ തീരുമാനിച്ചു. മുറിയിലെത്തിയ ഉടനെ തന്നെ ഹരി വേഷം മാറി കയ്യും മുഖവുമൊക്കെ കഴുകാൻ പോയി. തിരിച്ചെത്തി ദേവനോടൊപ്പം ഒരു ചായ കുടിക്കാൻ തുടങ്ങുമ്പോഴാണ് ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. നോക്കുമ്പോൾ വാതിലിനിടയിലൂടെ ഒരു കുഞ്ഞു മുഖം തങ്ങളെ നോക്കി ചിരിക്കുന്നു. ദേവന് കൗതുകം തോന്നി. പക്ഷെ നേരത്തെ പരിചയമുള്ളപോലെ അവളെ കണ്ടപ്പോൾ ആ ക്ഷീണത്തിലും അറിയാതെ ഹരിയുടെ മുഖത്ത് ഒരു ചിരി പടർന്നു. " ആഹാ.. ഇതാരാ ഏയ്ഞ്ചൽ മോളോ?ഇതെപ്പോള വന്നേ?" " ഞാൻ വന്നിട്ട് കുറെ നേരമായി.. ഡോക്ടർ അങ്കിൾ എവിടെയാരുന്നു?" " അങ്കിളിനെ കുറച്ചു ജോലിയുണ്ടാരുന്നു.. മോള് വാ" അവൻ കൈ കാട്ടി ആ കുഞ്ഞിനെ അകത്തേക്ക് വിളിച്ചു. അത് കണ്ടതും ഒരു സങ്കോചവും കൂടാതെ ആ മിടുക്കി ഉള്ളിലേക്ക് കയറി വന്നു അവന്റെ മടിയിൽ ഇരിപ്പുറപ്പിച്ചു. എന്നിട്ടു ദേവനെ നോക്കി. " ഇതാരാ?" " ഇത് അങ്കിളിന്റെ ബ്രദർ ആണ്.. ദേവൻ അങ്കിൾ. മോളുടെ ഡാഡിയും മമ്മിയും എവിടെ? " മമ്മി പുറത്തുണ്ട്.. ലിൻസി ആന്റിയോട്‌ വർത്താനം പറയുവാ.." " ഡാഡിയോ?" അവൾ ചെറിയ ബാൻഡേജ് ഒട്ടിച്ച ഒരു കുഞ്ഞി കൈ അവനു നേരെ നീട്ടി " എന്നെ കുത്തി വച്ചു . അത് കൊടുക്കാൻ പോയി" ബ്ലഡ് ടെസ്റ്റ് ചെയ്യാൻ എടുത്തതാവുമെന്നു അവനു തോന്നി. അത് നോക്കവേ അറിയാതെ ഉള്ളിലെവിടെയോ ഒരു നോവ് വന്നു നിറഞ്ഞു. പെട്ടെന്ന് ഒരു മുപ്പതിനോടടുത്തു പ്രായം തോന്നിക്കുന്ന സ്ത്രീ വാതിലിൽ മുട്ടി അകത്തേക്ക് കയറി വന്നു. " ഡോക്ടറിന്റെ മുറി തുറന്നു കിടക്കുന്നത് കണ്ടതും എന്റെ കൈ വിടുവിച്ചു ഓടിക്കളഞ്ഞു" അവര് ചിരിച്ചു കൊണ്ട് പറഞ്ഞു. ചുണ്ടിൽ ചിരിയുണ്ടെങ്കിലും കണ്ണുകളിൽ വിഷാദമാണെന്നു ദേവന് തോന്നി. " ഡോക്ടറിനെ കണ്ടോ?" " കണ്ടു.. രണ്ടു മാസത്തിനുള്ളിൽ ചെയ്യാം.. വേറെ കുഴപ്പമൊന്നും ഇല്ലന്നാ പറഞ്ഞെ" ഹരി തലയാട്ടി. പെട്ടെന്ന് ലിൻസി സിസ്റ്റർ മുറിയിലേക്ക് വന്നു ഏയ്ഞ്ചലിന്റെ അമ്മയെ ഡോക്ടർ വിളിക്കുന്നുണ്ടെന്നു പറഞ്ഞു. കുഞ്ഞു അവിടെ ഇരുന്നോട്ടെന്നു ഹരി പറഞ്ഞത് കൊണ്ട് അവർ ഡോക്ടറിനെ കാണാനായി പോയി. ഹരി മോളോട് ഓരോ കാര്യങ്ങളും ഒക്കെ പറഞ്ഞുകൊണ്ടിരുന്നു. ഹരിയുടെ മടിയിൽ ഇരുന്നു അവൾ കൊഞ്ചുന്നതു ദേവൻ നോക്കി കൊണ്ടിരുന്നു. ഹരിയുടെ മനസ്ഡ് കഴിഞ്ഞ സംഭവങ്ങളിൽ നിന്ന് മുക്തമായി തുടങ്ങി എന്ന് അവനു മനസിലായി.കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ഡാഡിയും മമ്മിയും വന്നു ഹരിയോട് കുറച്ചു നേരം സംസാരിച്ച ശേഷം മോളെയും കൊണ്ട് പോയി. " സർജറി ആണോ" ദേവൻ ചോദിച്ചു. " അതെ.." " ആർക്കു ?? ആ കുഞ്ഞിനോ?" " മ്മ്മ് .. ഹാർട്ടിനാ .. പാവപെട്ട വീട്ടിലെ കുട്ടിയാണ്. സര്ജറിക്ക് ഒരു 7 ലക്ഷം രൂപ ചെലവ് വരും. ഇവിടുത്തെ ചാരിറ്റി മുഖേന അത് 4 ലക്ഷം ആക്കി കുറച്ചിട്ടുണ്ട്. രണ്ടു മാസത്തിനുള്ളിൽ പൈസ റെഡി ആകാമെന്നാണ് ആ കുട്ടിയുടെ അച്ഛൻ പറയുന്നത് " " അത്രയും നാൾ വച്ചോണ്ടിരുന്നാൽ പ്രശ്നമില്ല?" " തത്ക്കാലം മരുന്നൊക്കെ കൊടുത്തിട്ടുണ്ട്.. രണ്ടു മാസം ഒന്നും കുഴപ്പമില്ല.സർജറി ഞാനാണ് ചെയ്യുന്നത്. അത് കൊണ്ട് ഇടയ്ക്കു എന്നെയും കാണാൻ വരും. നല്ല മിടുക്കി കുട്ടിയ. എന്നെ ഭയങ്കര ഇഷ്ടമാണ്" സാധാരണ രോഗികളോട്‌ അടുപ്പം കാണിക്കാറില്ലെങ്കിലും ആ കുട്ടിയോട് ഹരിക്കു എന്തോ അറ്റാച്ച്മെന്റ് ആയിട്ടുണ്ടെന്നു ദേവന് മനസിലായി. കുറച്ചു സമയം കൂടി ഓരോന്നൊക്കെ പറഞ്ഞു ഹരിയുടെ കൂടെ ഇരുന്നിട്ട് ദേവൻ ഇറങ്ങി. പോകുന്ന വഴിക്കു ലിൻസി സിസ്റ്റർ ദേവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഹരിയെ കാണാൻ പലപ്പോഴും ഇവിടെ വരുന്നത് കൊണ്ട് സിസ്റ്ററിനു അവനെ അറിയാം. തിരിച്ചും ഒരു പുഞ്ചിരി നൽകി അവൻ നടന്നകന്നു. ദേവൻ പോയി കഴിഞ്ഞപ്പോൾ വീണ്ടും ഹരിയുടെ മനസ്സ് കഴിഞ്ഞ ഓപ്പറേഷനിലേക്കു പോയി. എവിടെയാണ് തന്റെ കണക്കുകൂട്ടലുകൾ തെറ്റിയതെന്നു അവനു എത്ര ആലോചിച്ചിട്ടും മനസിലായില്ല.താനും അതിനു ശേഷം വിനോദും രാവിലെ നോക്കിയപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു. കുറച്ചു കോംപ്ലിക്കേറ്റഡ് സർജറി ആണെങ്കിലും കുഴപ്പങ്ങൾ ഒന്നുമില്ലാതെ കഴിഞ്ഞു പോകുമെന്ന് താൻ വിശ്വസിച്ചതാണ്. അത് കൊണ്ടാണ് വീട്ടുകാർക്ക് ആത്മവിശ്വാസം പകരുന്നതും. ഇങ്ങനുള്ള സർജറികളിൽ ഇത് പോലുള്ള സംഭവങ്ങൾ ഉണ്ടാകാമെന്നു എല്ലാവരും പറഞ്ഞു സമാധാനിക്കുമ്പോളും അത് അംഗീകരിക്കാൻ അവന്റെ മനസ്സ് തയ്യാറാകുന്നുണ്ടായിരുന്നില്ല. ജെയിംസ് എന്ന 25 വയസ്സുള്ള ചെറുപ്പക്കാരൻ മേമൻ ചാരിറ്റി ഹോസ്പിറ്റലിൽ സർജറിക്കിടെ മരിച്ചത് വലിയ വാർത്തയായി. ജയിംസിന്റെ ബന്ധുക്കൾ വീഴ്ച ആരോപിച്ചു ഹോസ്പിറ്റലിനും ഡോക്ടർമാർക്കും എതിരെ കേസ് കൊടുത്തു. എന്നാൽ അന്വേഷണ സംഘം അത് ഡോക്ടറിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച അല്ലായെന്നും സർജറിക്കിടെ ഉണ്ടായ രക്തസമ്മർദമാണെന്നും വിലയിരുത്തി ആ കേസ് ക്ലോസ് ചെയ്തു. കേസിന്റെ ഭാഗമായി പലപ്പോഴും ഹരിയെ ചോദ്യം ചെയ്യുകയും മറ്റും ചെയ്തത് അവനു വലിയ വിഷമമുണ്ടാക്കി. അവന്റെ ആ വിഷമ സമയത്തു ദേവനടക്കം വീട്ടിൽ എല്ലാവരും അവനോടൊപ്പം നിന്ന് അവനു ധൈര്യം പകരുകയും സമാധാനിപ്പിക്കുകയും ചെയ്തു. ലോക്കൽ പോലീസ് ഹോസ്പിറ്റലിന് അനുകൂലമായി കേസ് ക്ലോസ് ചെയ്തത് പക്ഷെ ജയിംസിന്റെ വീട്ടുകാർ അംഗീകരിച്ചില്ല. അവർ കൈക്കൂലി കൊടുത്തു അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നായിരുന്നു അവർക്കു പരാതി. കേസ് വീണ്ടും അന്വേഷിക്കണമെന്ന് പറഞ്ഞു ജയിംസിന്റെ അച്ഛനും ബന്ധുക്കളും ഹോസ്പിറ്റലിന് മുന്നിൽ സമരം തുടങ്ങിയതോടെ അത് വീണ്ടും വലിയ വർത്തയായി. എന്നാൽ ജയിംസിന്റേതു സർജറിക്കിടെ നടന്ന ഒരു സ്വാഭാവിക മരണമാണെന്നും ലോക്കൽ പോലീസിന്റെ അന്വേഷണം ശരിയായ രീതിയിൽ തന്നെ ആയിരുന്നെന്ന്നും പുനർ അന്വേഷണം ആവശ്യമില്ല എന്നുമാണ് കോടതിയും വിലയിരുത്തിയത്. അതിനു ശേഷവും സമരം അവസാനിപ്പിക്കാൻ തയ്യാറാകാതിരുന്ന ജയിംസിന്റെ ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി സമരം അവസാനിപ്പിച്ചു. അറസ്റ്റ് ചെയ്യപെടുമ്പോഴും "തന്റെ മകൻ മരിച്ചത് ആശുപത്രിക്കാരുടെ കുറ്റം കൊണ്ടാണെന്നും, അത് മറച്ചു വയ്ക്കാൻ കാശു കൊടുത്തു കേസ് ഒതുക്കിയതാണെന്നും, ഇത് ചെയ്തവരൊക്കെയും അനുഭവിക്കുമെന്നും" ജയിംസിന്റെ അച്ഛൻ കരഞ്ഞു കൊണ്ട് വാർത്തയിൽ പറഞ്ഞത് ഹരിക്കും ഒരു വേദനയായി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ പുതിയ വാർത്തകൾ വന്നപ്പോൾ ജെയിംസും എല്ലാവരുടെയും ഓർമകളിൽ നിന്നും അപ്രത്യക്ഷമായി.. അവന്റെ വീട്ടുകാരുടെ ഒഴിച്ച്. തുടരും.. രചന :- നിള നിരഞ്ജൻ [ഇതൊരു പ്രണയകഥ മാത്രമല്ല ഒരു ത്രില്ലറും കൂടിയാണെന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ.. അത് കൊണ്ടാണ് ചില പുതിയ സിറ്റുവേഷൻസ്‌ കൂടി വന്നിരിക്കുന്നത്.. മെഡിക്കൽ ഫീൽഡിലെ ആൾക്കാർ ദയവായി പൊങ്കാല ഇടരുത്.. കഥയിൽ ചോദ്യമില്ലലോ.. ഞാനൊരു പാവമാണ് .. ജീവിച്ചു പൊയ്ക്കോട്ടേ.. ആമി ക്ഷീണമൊക്കെ മാറി നാളെ മുതൽ വരും കേട്ടോ.. അപ്പൊ ഇനി നാളെ..] ❤️ #📔 കഥ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ