പദ്മരാജൻ
7 Posts • 2K views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
588 views 16 hours ago
ജനുവരി 𝟐𝟒: പദ്മരാജൻ ഓർമ്മദിനം 🍂🍂🍂🍂🍂🍂🍂🍂 ഒരു കാര്‍മേഘക്കീറായി ഒഴുകിയെത്തി... മഴയായി പെയ്ത്... പുഴയായി ഒഴുകി... കാലത്തിന്റെ ചക്രവാളങ്ങള്‍ക്കപ്പുറത്തെ ഏതോ മഹാസാഗരത്തിലേക്ക്... ഏതോ ഗന്ധര്‍വ്വ ലോകത്തേക്ക് മറഞ്ഞ മഹാ പ്രതിഭ... മലയാളികളുടെ സ്വന്തം പത്മരാജൻ... മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും കഥാമുഹൂര്‍ത്തങ്ങളെയും സമ്മാനിച്ച സൂര്യതേജസ്വിയായ കഥാകാരന്‍, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ വിശേഷങ്ങളാല്‍ സമ്പന്നനാണ് പത്മരാജന്‍ എന്ന പ്രതിഭ.. ഏകദേശം മൂന്നു പതിറ്റാണ്ടു മാത്രം നീണ്ടു നിന്ന തന്റെ സാഹിത്യ-ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒട്ടനവധി ചെറുകഥകള്‍, മുപ്പതിലേറെ നോവല്‍, സ്വന്തം തിരക്കഥയില്‍ പതിനെട്ടു സിനിമകള്‍, കൂടാതെ മറ്റു സംവിധായകര്‍ക്കു വേണ്ടി ഇരുപതോളം തിരക്കഥകള്‍.. എല്ലാ അര്‍ത്ഥത്തിലും മലയാളിമനസ്സുകളില്‍ തിളങ്ങി നിന്ന ഗന്ധര്‍വ്വന്‍ തന്നെയായിരുന്നു അദ്ദേഹം... ശക്തമായ ഭാഷ അനായാസമായ എഴുത്തിന്റെ ഒഴുക്ക് ആരെയും പിടിച്ചിരുത്തുന്ന ഭാവാത്മകത... പത്മരാജന്‍ രചനകള്‍ വര്‍ണനാതീതമാണ്... മറക്കാനാവാത്ത കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയ ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത് പത്മരാജന്റെ തിരക്കഥകളായിരുന്നു... പത്മരാജന്‍ ചിത്രങ്ങള്‍ കാലത്തെ അതിജീവിക്കുന്നതും അതുകൊണ്ടാണ്... പ്രണയവും ജീവിതവും ഏറ്റവും മനോഹരമായി അഭ്രപാളിയില്‍ ചിത്രീകരിച്ച ഗന്ധര്‍വ്വസാന്നിധ്യം... എഴുത്തില്‍ നിലനിര്‍ത്തിയ പ്രണയത്തിന്റെ അനന്തമായ സാധ്യതകള്‍ പത്മരാജന്‍ സിനിമകളെ പുതിയതലത്തിലേക്ക് ഉയര്‍ത്തി... നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലും തൂവാനത്തുമ്പികളിലും പ്രണയത്തിന്റേയും കാമത്തിന്റേയും ലോലവും തീക്ഷണവുമായ സന്ദര്‍ഭങ്ങള്‍ വളരെ മനോഹരമായി വരച്ചുകാട്ടി... 1987ലാണ് തൂവാനത്തുമ്പികള്‍ സിനിമാസ്വാദകരുടെ മനസിലേക്ക് പറന്നിറങ്ങിയത്... ജയകൃഷ്ണനും ക്ലാരക്കുമൊപ്പം മഴയും തൂവാനത്തുമ്പികളില്‍ നിറഞ്ഞുനിന്നു... ദ്വന്ദ്വ വ്യക്തിത്വങ്ങളിലൂടെ കടന്നു പോകുന്ന മോഹന്‍ലാലിന്റെ ജയകൃഷ്ണനും മഴയ്‌ക്കൊപ്പം വരുന്ന സുമലതയുടെ ക്ലാരയും ഇപ്പോഴും ഏറ്റവും അടുത്ത നമിഷത്തില്‍ കണ്ടതുപോലെ നമ്മുടെ മുന്നിലുണ്ട്... ക്ലാരയും ജയകൃഷ്ണനും രാധയും കണ്ണുകള്‍ക്ക് മുന്നില്‍ വന്നങ്ങിനെ നില്‍ക്കും... പ്രണയിക്കാന്‍ പഠിപ്പിച്ച തുമ്പികള്‍ തൂവാനത്ത് അങ്ങിനെ പാറിപ്പറന്നു നടക്കും... ഉപാധികളില്ലാത്ത സ്നേഹമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രം മുന്നോട്ട് വയ്ക്കുന്നത്... സ്വവര്‍ഗ അനുരാഗത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാലത്താണ് ദേശാടനക്കിളികള്‍ കരയാറില്ല എന്ന ചിത്രം പുറത്തിറങ്ങിയത്... വ്യവസ്ഥാപിത പ്രണയസങ്കല്‍പങ്ങളെ ആകെ ഉടച്ചുവാര്‍ക്കുകയായിരുന്നു പത്മരാജന്‍ തന്റെ ചിത്രങ്ങളിലൂടെ... അധികമാര്‍ക്കും എഴുതാന്‍ താല്‍പര്യമില്ലാത്ത മരണത്തെയും ഏറ്റവും കാവ്യാത്മകമായി സമീപിച്ച ഒരാളായിരുന്നു പത്മരാജന്‍... സിനിമയിൽ കാണിച്ച ആ മികവിന്റെ ഇരട്ടിയോളം തന്റെ പുസ്തകങ്ങളിൽ കൊണ്ട് വരാൻ പത്മരാജന് സാധിച്ചു... കാലത്തിന്റെ കണ്ണ് തട്ടാത്ത രചനകൾ, വരും തലമുറയ്ക്കായി കരുതി വച്ച പത്മരാജന്റെ സൃഷ്ടികൾ ഏവരുടെയും മനസ്സിൽ പ്രണയം നിറയ്ക്കുന്നവയായിരുന്നു... *വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല.. നീ മരിച്ചതായി ഞാനും... ഞാൻ മരിച്ചതായി നീയും കരുതുക...* *ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക...* എന്ന് പത്മരാജൻ കുറിച്ചപ്പോൾ ലോല എന്ന നായികയ്ക്കൊപ്പം, ആ കഥാതന്തു വായനക്കാർ ഏറ്റെടുത്തു.. നായകനും നായികയും ഒന്നാകുന്നത് മാത്രമല്ല പ്രണയം എന്ന് തന്റെ രചനകളിലൂടെ പത്മരാജൻ പഠിപ്പിച്ചു.. പ്രണയം ത്യഗത്തിന്റെതും വിട്ടുകൊടുക്കലിന്റെതു- മൊക്കെയാണെന്ന് ലോല ഉൾപ്പെടെയുള്ള പത്മരാജൻ കൃതികൾ തെളിയിച്ചു... പത്മരാജന്റെ തൂലികയിൽ വിരിഞ്ഞ പ്രതിമയും രാജകുമാരിയും, രതിനിര്‍വ്വേദം, മഞ്ഞുകാലം നോറ്റകുതിര, ഋതുഭേതങ്ങളുടെ പാരിദോശികം, ഉദകപ്പോള, നക്ഷത്രങ്ങളേ കാവല്‍ എന്നീ നോവലുകള്‍ ജീവിതയാതാര്‍ത്ഥ്യങ്ങളെ തൊട്ടറിഞ്ഞ രചനകളായിരുന്നു... പറഞ്ഞ കഥകളിലൂടെ... അറിഞ്ഞ കഥാപാത്രങ്ങളിലൂടെ... പത്മരാജന്‍ ഇന്നും അദൃശ്യനായൊരു ഗന്ധര്‍വ്വസാന്നിധ്യമായി നമുക്കിടയിൽ- ത്തന്നെയുണ്ട്...✍🏻 🍂🍂🍂🍂🍂🍂🍂 #ഓർമകളിൽ പദ്മരാജൻ #പദ്മരാജൻ #ഓർമ്മദിനം
10 likes
14 shares