#അവൾ

2 Posts • 196 views
ཽ false...
649 views 1 months ago
കഥ. അവൾ. ********* ആ ദിവസം അവൾക്ക് ഒരിക്കലും മറക്കാനാകില്ല..! അത് ശരിക്കും ഒരു യാത്ര ആയിരുന്നു, മനസ്സിന്റെ ഇഷ്ടത്തിന് കൈവിട്ട യാത്ര. ഏതായിരുന്നു ആ അക്ഷരങ്ങൾ, അവളെ മയക്കി അങ്ങോട്ട് വലിച്ചടുപ്പിച്ച ആ മാസ്മരിക അക്ഷരങ്ങൾ! ഒരു ദിവസം മുഴുവൻ ഒരു അക്ഷരത്തെ തേടിയുള്ള യാത്ര. കണ്ണടച്ചാലും തുറന്നാലും ഇരുന്നാലും കിടന്നാലും എല്ലാം ആ അക്ഷരം അവളെ പിന്തുടർന്ന് കൊണ്ടിരുന്നു, ഒടുവിൽ സന്ധ്യക്കു ചന്ദനം ചാർത്തി അക്ഷരം വരികൾ ആകാൻ തുടങ്ങിയപ്പോഴേക്കും ശരീരമാകേ എന്തോ പോലെ..പൂത്തുലഞ്ഞ പോലെ, തുടി കൊട്ടുന്ന മനസുമായവൾ അക്ഷരം കൊരുക്കുന്ന വരികളിലേക്ക് ഇറങ്ങാൻ തുടങ്ങി, ഒത്തിരി ഉത്തരവാദിത്വങ്ങൾ തലയിൽ ഉണ്ടായിട്ടും അവൾ അക്ഷരങ്ങളുടെ മാസ്മരികതയിൽ നിന്നും പുറത്ത് വരാൻ ആകാതെ അതിനൊപ്പം രാവോളം ചലിച്ചപ്പോൾ മനസിന്റെ ഭാരങ്ങൾ അടുത്തറിഞ്ഞ അക്ഷരങ്ങൾ അവളെ ഏറ്റുവാങ്ങി. അക്ഷര തുണ എന്നും കൂട്ടാകും എന്നറിഞ്ഞപ്പോൾ എന്താണ് ചെയ്തതെന്ന് അവൾക്കു വാക്കുകളാൽ പറയാൻ കഴിയുന്നില്ല. ചിരിയും കരച്ചിലും എല്ലാം ചേർന്ന സന്തോഷത്തിന്റെ പൂത്തിരി ശരിക്കും നിറഞ്ഞു കത്തുകയായിരുന്നു അവളുടെ മനസ്സിൽ. രാവിന്റെ യാമങ്ങളെല്ലാം തീർന്നത് അവളുടെ അക്ഷരങ്ങൾ എന്നും അവളുടെ തുണയാണെന്ന് ഉറപ്പിച്ചായിരുന്നു. ആ അക്ഷരങ്ങൾ ഇപ്പോഴും തുണയായി തന്നോടൊപ്പം ഉണ്ടെന്ന ആത്മവിശ്വാസത്തിന്റെ ചിരിയാണ് നിങ്ങൾ അവളിൽ കാണുന്നത്. ജീവിത സഹനങ്ങളുടെ സമ്മിശ്ര രൂപമായ അവളിലും ചിരിയുടെ ചിന്തകൾ പടരാൻ തുടങ്ങി; അവളൊരു ജന്മസാഫല്യത്തിന്റെ കുട പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്, ദൈവത്തെ സാക്ഷി നിർത്തി ജന്മ ലക്ഷ്യം നേടാനുള്ള യാത്രയിൽ നമുക്കും പ്രാർത്ഥിക്കാം... അവളുടെ സ്വപ്ന സാക്ഷത്കാരത്തിന്... false. #🖋 എൻ്റെ കവിതകൾ🧾 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💌 പ്രണയം #💑 സ്നേഹം ##അവൾ
12 likes
14 shares
Comrade 💪❤️
11K views 2 days ago
നമസ്കാരം, ഇന്ന് ആലുവ, കടുങ്ങല്ലൂർ ഭാഗത്ത് നടന്നതായി അറിയാൻ കഴിഞ്ഞ ഒരു ചെറിയ സംഭവത്തെക്കുറിച്ച് ശ്രദ്ധയിൽപ്പെടുത്താനാണ് ഈ സന്ദേശം അയയ്ക്കുന്നത്. കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പമ്പിനടുത്തുള്ള പടിപ്പുര ടെക്സ്റ്റൈൽസിൽ ഇന്ന് ഒരു ചെറിയ പെൺകുട്ടിയുമായി ഒരാൾ വസ്ത്രം വാങ്ങുന്നതിനായി എത്തിയിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കടയിലെ ഒരു ജീവനക്കാരിയുടെ/ഉടമയുടെ ഭാര്യയുടെ ശ്രദ്ധ കുട്ടിയിലേക്ക് പോകുകയും, കുട്ടിയോട് സംസാരിച്ചപ്പോൾ കൂടെയുണ്ടായിരുന്ന വ്യക്തിയെക്കുറിച്ച് കുട്ടിക്ക് വ്യക്തമായ പരിചയമില്ലെന്ന് മനസ്സിലാകുകയും ചെയ്തു. സംശയം തോന്നിയതിനെ തുടർന്ന് കടയിലെ സ്ത്രീകളും ജീവനക്കാരും ചേർന്ന് കുട്ടിയെ സുരക്ഷിതമായി അവരുടെ സംരക്ഷണത്തിൽ നിർത്തി. തുടർന്ന് ബന്ധപ്പെട്ട വ്യക്തിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ കൂടുതൽ സംശയകരമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്നാണ് അറിയുന്നത്. കുട്ടിയെ പരിചയമില്ലാത്ത ഒരാൾ മിഠായി നൽകി കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും സംശയിക്കുന്നുണ്ട്. സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ ബന്ധപ്പെട്ട അധികൃതർ പരിശോധിച്ച് സ്ഥിരീകരിക്കേണ്ടതാണ്. എന്നാൽ കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് ഈ സംഭവം ശ്രദ്ധയിൽപ്പെടുത്തേണ്ടതാണെന്ന് തോന്നി. ആലുവയിൽ മുൻകാലത്ത് കുട്ടികളെ സംബന്ധിച്ച് നടന്നിട്ടുള്ള ദാരുണമായ സംഭവങ്ങൾ ഓർക്കുമ്പോൾ, ഇത്തരം സംഭവങ്ങളിൽ പൊതുജനങ്ങളും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും കൂടുതൽ ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച്, സംശയം തോന്നിയ ഉടൻ കുട്ടിയെ സുരക്ഷിതമായി നിർത്തി കാര്യങ്ങൾ അന്വേഷിച്ച ആ സ്ത്രീയുടെ ധീരമായ ഇടപെടൽ അഭിനന്ദനാർഹമാണ്. സമയോചിതമായ ആ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കുമ്പോൾ തന്നെ ആശങ്ക തോന്നുന്നു. ഈ വിവരം പങ്കുവയ്ക്കുന്നത് ആരെയും കുറ്റപ്പെടുത്താനല്ല. കുട്ടികളുടെ സുരക്ഷയ്ക്കായി ഇത്തരം സംഭവങ്ങളിൽ സമൂഹം കൂടുതൽ ജാഗ്രത പുലർത്തണമെന്ന ഉദ്ദേശ്യത്തോടെയാണ്. നന്ദി. #💭 എന്റെ ചിന്തകള്‍
33 likes
1 comment 67 shares