𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
1.9K views
6 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _11 ✍️ രചന - ജിഫ്ന നിസാർ ❤️ എന്തായി ഇപ്രാവശ്യം.. പ്രോഗ്രസ് വല്ലതുമുണ്ടോ നിന്റെ പ്രാണനാഥന് " കുളിച്ചു വരുന്ന കാർത്തികയെ നോക്കി കൊണ്ട് മിയ പതിവുപോലെ കളിയാക്കി കൊണ്ട് ചോദിച്ചു. "എവിടുന്ന്.." മുഖം ചുളിച്ചു കൊണ്ട് കാർത്തിക അവളുടെ എതിർ സൈഡിലെ കിടക്കയിൽ ഇരുന്നു പറഞ്ഞു. "നന്നായി.." മിയ ഒന്നിളിച്ചു കാണിച്ചു. കാർത്തിക ഒന്നും മിണ്ടാതെ മുഖം കുനിച്ചു. "വിട്ട് പിടി പെണ്ണേ.. ലോകത്ത് വേറെ ചെക്കൻമാർ ഇല്ലാത്ത പോലെ.. ഡസൻ വെച്ചാ ഓരോ ദിവസവും അവൾക്ക് പ്രപ്പോസൽ കിട്ടുന്നത്.അതൊന്നും അവൾക്ക് വേണ്ട.. ഒരു കാശിനാഥൻ.. അങ്ങേര് എന്താ ദേവേന്ദ്രനോ. ഇത്രേം ജാഡയിടാൻ.." മിയ എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു. കാർത്തിക അപ്പോഴും മുഖം ഉയർത്തി നോക്കുന്നില്ല. ഇതാ മുറിയിലെ പതിവ് കലാപരിപാടി തന്നെയാണ്. വീട്ടിലൊന്ന് പോയിട്ട് വരാമെന്നു നൂറ് ഡിഗ്രി ആവേശത്തിൽ ചാടി കയറി പോകുന്നവൾ തിരിച്ചു വരുന്നത് എന്നും ഈ കോലത്തിൽ തന്നെയാണ്. "എന്റെ പൊന്ന് കാർത്തു.. നിനക്കെന്താണ്.. ഇഷ്ടമല്ല എന്ന് പറയുന്ന ഒരാളുടെ പിറകെ മാനാഭിമാനമുള്ള ഒരു പെണ്ണും പിന്നെ പോകില്ല.. വിട്ടേക്ക് കാർത്തു എത്ര നാളായി നീയിങ്ങനെ അവനു വേണ്ടി.. എന്നാൽ അവനോട്ട് അത് മനസ്സിലാവുന്നുണ്ടോ.. ഇത് അതുമില്ല.." മിയ എഴുന്നേറ്റു വന്നു കൊണ്ടവളുടെ അരികിലിരുന്നു. എനിക്ക് പറ്റുന്നില്ലെടി.. ഞാനും ശ്രമിച്ചു.. ശ്രമിച്ചു ന്ന് വെറുതെ പറയുവല്ല ഞാൻ.കുറെ ശ്രമിച്ചു.. കാശിയേട്ടന് ഒരു ബുദ്ധിമുട്ടാവാതെ ആളുടെ മുന്നിൽ ചെല്ലരുത് ഇനി ഇഷ്ടം പറഞ്ഞിട്ടാ മനസ്സ് വേദനിപ്പിക്കരുത്.. ആളെ ആളുടെ വഴിക്ക് വിട്ടേക്കണം ന്നൊക്കെ. പക്ഷേ പറ്റണ്ടേ ഡീ.. പ്രണയം.. പ്രേമം എന്നുള്ള വികാരമൊക്കെ അറിഞ്ഞു തുടങ്ങിയ നാളിൽ തോന്നിയ ഒരു ആരാധന.. അതിത്രേം വളർന്നു വലുതായി എനിക്കൊരു സ്വസ്ഥത തരാത്ത ഇഷ്ടമായി മാറുമെന്ന് അന്ന് ഞാനും അറിഞ്ഞില്ലെടി.. " ഹൃദയം മുറിഞ്ഞു പോയ വേദന സഹിച്ചു കൊണ്ടൊരു ചിരിയോടെ കാർത്തു പറയുമ്പോൾ മിയ ഒന്ന് ശ്വാസമെടുത്തു. ഇത്തരം അവസ്ഥയിൽ കാർത്തികയെ കാണുമ്പോൾ മിയ ക്ക് സത്യമായും കാശിയോട് ദേഷ്യം തോന്നുന്ന നിമിഷങ്ങളാണ് ഇത്രേം സ്നേഹിച്ചിട്ടും.. ആ സ്നേഹതിനിത്രേം പഴക്കമുണ്ടായിട്ടും ഒരുപാട് ആഴമുണ്ടായിട്ടും അവനെന്താ അത് കാണാതെ പോകുന്നത്.? സ്വീകരിക്കാതെ പോകുന്നത്.? ഇനിയവളുടെ അച്ഛനെ ഭയന്ന് കൊണ്ടാണെങ്കിൽ ആ കാര്യം അവളെൽക്കുമെന്ന് പറഞ്ഞതല്ലേ..? അവളുടെ അച്ഛന്റെ പ്രിയപ്പെട്ട ആള് തന്നെയല്ലേ..? എന്തൊരു സന്തോഷത്തോടെ ജീവിക്കേണ്ട പെണ്ണാണ്. അവളുടെ ഏറ്റവും വലിയൊരു സ്വകാര്യ സങ്കടമാവാൻ അവനെന്തിനൊരു കാരണമാവുന്നു.? ആരെ മോഹിച്ചാലും കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും സ്വാധീനം കൊണ്ടും അവരെ നേടി എടുക്കാൻ കഴിയുന്നവൾക്ക് എന്ത് കൊണ്ടവൻ സ്വന്തം മനസ്സിലേക്കൊരു സ്ഥാനം കൊടുക്കുന്നില്ല.? മിയയുടെ മനസ്സ് പരിഭവം കൊണ്ട് വീർത്തു പൊട്ടാൻ പരുവത്തിലാണപ്പോൾ. "നിനക്ക് മടുത്തു പോയില്ലേ കാർത്തൂ.. തിരിച്ചൊരു നോട്ടം പോലും കിട്ടാതെ നീ..എത്ര വർഷങ്ങളായി. മിയക്ക് അതിലായിരുന്നു അത്ഭുതം.. ഇങ്ങനൊക്കെ സ്നേഹിക്കാൻ കഴിയുന്നതെങ്ങനെ എന്നായിരുന്നു അവളുടെ സംശയം. "ഇല്ലെടി.. എനിക്കവനെ മടുക്കോ.. നോക്കി നോക്കി മനസ്സിൽ നിറച്ചിട്ട് ഇറങ്ങി പോരുമ്പോ ഇനി കാണും വരെയും എങ്ങനെ പിടിച്ചു നിൽക്കും ന്നാ ഞാനോർക്കുന്നത്. " കാർത്തുവോരു ചിരിയോടെ പറഞ്ഞു. എന്തൊരു ഭംഗിയുള്ള ചിരി.. അവനെന്നെ ഇഷ്ടമാണ് മിയ.. എനിക്കറിയാം അത്..' അതേ ചിരിയോടെ തന്നെ കാശ്ശിയോടുള്ള മുഴുവനും ഇഷ്ടം കണ്ണിലും വാക്കിലും നിറച്ചു കൊണ്ടവൾ പറയുമ്പോൾ മിയ നിസ്സഹായതയോടെ കാർത്തുവിനെ നോക്കി. ഇതാണ്.. ഈ ഒരൊറ്റ തെറ്റ് ധാരണ കൊണ്ടായിരിക്കും ഇവളിപ്പോഴും അവനിൽ ഇവളെ സ്വയം കെട്ടി വെച്ചിരിക്കുന്നതും. ഇഷ്ടമുണ്ട് പ്രകടനമാക്കുന്നില്ല... അതൊരു മിഥ്യ ധാരണ മാത്രമാണെന്ന് അവളെ പോലുള്ളവർ അറിയുന്നില്ല. അങ്ങനൊന്നും ഇല്ല. ഇഷ്ടമുണ്ടെങ്കിൽ ഇത്രയും കാലത്തിനിടെ എപ്പോഴെങ്കിലും അവന്റെയൊരു നോട്ടത്തിലോ.. പിഴവ് പറ്റിയ വാക്കിലോ അത് പുറത്തു ചാടുമായിരുന്നു. അതിനി അവനെത്രയൊക്കെ സൂക്ഷിച്ചു വെച്ചാലും.. ശ്രദ്ധിച്ചാലും പുറത്ത് ചാടുക തന്നെ ചെയ്യും. തന്നോട് ഇഷ്ടമില്ലെന്ന് വീണ്ടും വീണ്ടും പറയുന്ന ഒരുവന്റെ പിറകെ പിന്നെയും കടിച്ചു തൂങ്ങുന്ന ആത്മാഭിമാനമില്ലാത്തവളൊന്നും അല്ല കാർത്തിക അശോകൻ. വീട്ടിലെ കൊഞ്ചി കുട്ടി ആണെങ്കിൽ കൂടിയും അതൊന്നും അവളുടെ വ്യക്തത്വത്തെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. നോ പറയേണ്ട അവസരങ്ങളിൽ അത് പറയുക തന്നെ ചെയ്യാനുള്ള ധൈര്യവും തന്റെടവും കാർത്തികക്ക് ആവോളമുണ്ട് താനും. പ്രണയമെന്തെന്ന് അറിയും മുന്നേ അവളുടെ ഹൃദയത്തിൽ കൊരുത്തു പോയവൻ. അവനോട് തന്നോടും അതേ ഇഷ്ടമുണ്ട്. സാഹചര്യം കൊണ്ടവൻ അത് പ്രകടമാകുന്നില്ല.. എങ്കിലും എന്നെങ്കിലും ആ ഇഷ്ടം പൂർത്തിയാവുക തന്നെ ചെയ്യും.. കാശിനാഥൻ അവളുടെ പ്രണയത്തിന്റെയും ജീവിതത്തിന്റെയും ഉടമയാവുക തന്നെ ചെയ്യും.. ഇതാണവളുടെ ഉള്ള് മുഴുവനും.. ഇതിൽ അവൾക്ക് മുന്നിൽ യാതൊരു വിട്ടു വീഴ്ചയുമില്ല.. അവൾക്കെങ്ങാനും കാശിയെ സ്വന്തമക്കാൻ കഴിയാത്ത ഒരവസ്ഥ വന്നാൽ... മിയക്കാ ഓർമയെ പോലും ഭയമായിരുന്നു കാശി നാഥൻ കാർത്തിക അശോകന് ആരാണെന്നുള്ളതു വളരെ വ്യക്തമായും മനസ്സിലാക്കിയത് കൊണ്ടുള്ള വളരെ വലിയൊരു ഭയം.. "നീയത് വിടെടി.. നിനക്കിത് പുത്തരിയൊന്നും അല്ലല്ലോ.. എന്നിട്ട് പിറന്നാൾ വിശേഷം പറയ്യ്.." മൂകമായ കാർത്തികയുടെ ഇരിപ്പ് കണ്ടിട്ടാണ് മിയ മനഃപൂർവം വിഷയം മാറ്റാൻ എന്നത് പോലെ ചോദിച്ചത്. "നല്ലതായിരുന്നു.. ചെറിയ ഫങ്ക്ഷൻ ആയിരുന്നു.. ഞാൻ ചെല്ലുമെന്ന് തലേന്ന് വിളിച്ചപ്പോ പോലും പറഞ്ഞില്ലല്ലോ.. അത് കൊണ്ട് ഞാൻ ചെല്ലുമ്പോൾ മതി ആഘോഷമൊക്കെ എന്നും കരുതി നിന്നവരല്ലേ.. പെട്ടന്ന് ചെന്നപ്പോ ഒരു തട്ടി കൂട്ട് പരിപാടി.." കാർത്തു ചിരിയോടെ തന്നെ പറഞ്ഞു.. പക്ഷേ.. കാശ്യേട്ടൻ വിളിച്ചിട്ടും വന്നില്ലെടി.. " അത് പറയുമ്പോൾ വീണ്ടുമവളുടെ ചിരി മാഞ്ഞു.. അതും പുതിയ സംഭവമല്ലല്ലോ മുത്തേ.. നീ ആ സാധനത്തിനെ എങ്ങനെ കാണാമെന്ന് റിസർച് നടത്തി ഓരോന്നു ചെയ്യുമ്പോൾ നിന്നെ കാണാതെ എങ്ങനെ മുങ്ങി നടക്കാം എന്നതിൽ നിന്റെ കാശ്യേട്ടൻ PHD എടുത്തിട്ടുണ്ട്.. അപ്പൊ നീ അത് വിട്.. " മിയ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു. ഉത്തരമൊന്നും പറഞ്ഞില്ലേലും മിയ പറഞ്ഞത് ശെരിയാണ് എന്ന് പറയും പോലൊരു ചിരിയുണ്ട് കാര്ത്തുവിനും. "കൂടുതലൊന്നും വേണ്ട ഡീ.. കാത്തിരിക്കാനുള്ള ഒരു പെർമിഷൻ.. ഇഷ്ടമാണെന്നൊരു വാക്ക്.. പിന്നെയെനിക്ക് സമാധാനമാകുമല്ലോ..ഈ ഏരിച്ചിലോന്നവസാനിച്ചു കിട്ടുമല്ലോ. ഇതിപ്പോ ഞാൻ ഒരു പൊട്ടിയെ പോലെ.. എനിക്കറിയാം കാശ്യേട്ടനെ.. ആ മനസ്സ്.. എന്റച്ഛന്റെ മുന്നിൽ എല്ലാം തകർന്ന് കൊണ്ട് വന്നു നിന്നാ ആ നിമിഷം തൊട്ട് ഇന്ന് വരെയും ഒരാളെയും ആ മനുഷ്യൻ അറിഞ്ഞു കൊണ്ട് ചതിക്കില്ല എന്നുള്ള ഉറപ്പ്.. അതാ നോട്ടത്തിലും ഭാവത്തിലും നിറഞ്ഞു നിന്നിരുന്നു.. ഇന്നും അത് അങ്ങനെ തന്നെയാണ്. അച്ഛനോടുള്ള ബന്ധം.. എന്നോട് ഇഷ്ടം പറയുമ്പോൾ അത് മിസ് യൂസ് ചെയ്തെന്ന് അച്ഛന് തോന്നുമോ എന്നുള്ള ഭയം.. അല്ലെങ്കിൽ അതൊരു നീതി കേടാണ് എന്നുള്ള ചിന്ത.. അല്ലാതെ എന്നെ ഇഷ്ടമല്ലാഞ്ഞിട്ടൊന്നും ആവില്ല.." മുഖം കുനിച്ചിരുന്നു പറയുന്നവളുടെ ഉള്ളിലെ പിടച്ചിൽ മിയക്ക് വളരെ വ്യക്തമായി മനസ്സിലാവും.. എന്ത് പറഞ്ഞിട്ടവളെ ആശ്വാസിപ്പിക്കണമെന്നാണ് മിയക്കറിയാത്തതും.. അത്രമേൽ അവളിൽ നിറഞ്ഞു നിൽക്കുന്ന ഒരാളെ.. അവളുടെ ശ്വാസം പോലെ കൊണ്ട് നടക്കുന്ന ഒരാളെ.. ലോകത്തിലെ ഒരാൾക്കും അവനവളിലില്ലായ്മ സൃഷ്ടിക്കുന്ന ശൂന്യത നികത്താൻ കഴിയില്ലെന്ന് അവൾ വിശ്വാസിക്കുന്ന ഒരാളെ നേടാനും മറക്കാനും കഴിയാത്ത അവളുടെ നിസ്സഹായത മിയ നിരവധി പ്രാവശ്യം കണ്ടിട്ടുണ്ട്. കാശിയെ കാണാൻ വേണ്ടി മാത്രം കാരണങ്ങളുണ്ടാക്കി വീട്ടിൽ പോകുന്നവൾ.. തിരിച്ചു വരുമ്പോൾ എന്തെങ്കിലും നല്ല വാർത്ത അവൾക്ക് പറയാനുണ്ടാവണേ എന്ന് അവൾ വരുവോളം താൻ പ്രാർത്ഥന നടത്തുന്നത് ഈ മൂടി കെട്ടിയുള്ള ഇരുപ്പ് കാണാൻ വയ്യാഞ്ഞിട്ട് തന്നെയാണ്. കാശി വിചാരിച്ചാൽ മാത്രം അവളിൽ നിന്നും അഴിഞ്ഞു പോകുന്നൊരു കുരുക്കാണത്.. അവൾ അവനുള്ളിലേക്ക് ചുരുങ്ങി ചേരാൻ ആഗ്രഹിക്കുന്നു.. അവൻ അവളിൽ നിന്നും അകന്നു നിൽക്കാനും. ഇതെവിടെ ചെന്നവസാനിക്കും ദൈവമേ.. കാർത്തുവിനെ നോക്കുമ്പോഴൊക്കെയും മിയ അറിയാതെ ചോദിച്ചു പോകുന്നുണ്ട്.. 💐 പതിവുപോലെ ബസ് അശോകേട്ടന്റെ വീടിനുള്ളിലെക്ക് കയറ്റി ഇട്ട് കൊണ്ട് കാശി ഒന്ന് ശ്വാസമെടുത്തു. അന്നത്തെ ട്രിപ്പ് അതോടെ അവസാനിച്ചു. ലാസ്റ്റ് ഏഴ് മണിയോടെ ഇവിടെ തന്നെ വന്നു ചേരും.. ഒരു ദിവസം കൂടി തീർന്ന് കിട്ടി. കൈ എത്തിച്ചു കൊണ്ട് തോർത്തു മുണ്ടെടുത് മുഖവും കഴുത്തു മെല്ലാം തുടച്ചു കൊണ്ട് കാശി ഓർത്തത് അതാണ്‌. ഇനി വീട്ടിലേക്ക്.. അതോർക്കുബോൾ തന്നെ ഒരു ചടപ്പാണ്. കുറച്ചു മാറി ചെറിയച്ഛനും കുടുംബവും പിന്നെ വേറെ കുറച്ചു കുടുംബക്കാരുമൊക്കെ ഉണ്ട്. പക്ഷേ ആരുണ്ടായിട്ടും കാശി ഒറ്റക്കാണ്.. കാശുള്ളത് കൊണ്ട് കുടുംബങ്ങളിൽ പലർക്കും ഏട്ടനോട് തന്നെയാണ് മതിപ്പ്.. അല്ലെങ്കിൽ തന്നെ ആർക്ക് വേണം അവരുടെയൊക്കെ തൊലിഞ്ഞ സ്നേഹം.. കാശി ഒറ്റയ്ക്ക് ജീവിച്ചു പഠിച്ചു കഴിഞ്ഞു.. എത്ര തെളിഞ്ഞു നിന്നാലും ആർക്കും കാണാൻ കഴിയാത്ത.. എത്ര ഉച്ചത്തിൽ പറഞ്ഞാലും ആർക്കും കേൾക്കാൻ കഴിയാത്ത.. എത്ര പറഞ്ഞാലും ആർക്കും മനസ്സിലാക്കാൻ പറ്റാത്ത നിഷേധിയായ ഈ ഞാൻ.. എനിക്ക് മാത്രം സ്വന്തമാണ്.. അവൻ പതിയെ നെഞ്ചിലൊന്നു തട്ടി അവനെ തന്നെ ആശ്വാസിപ്പിച്ചു.. ശേഷം കീ ഊരി എടുത്തു പോക്കറ്റിലിട്ട് കൊണ്ട് ബസ്സിന്റെ ഓരോ വിൻഡോയും അടച്ചു കൊണ്ട് പുറത്തേക്കിറങ്ങി.. അവനെ കാത്തെന്ന പോലെ അശോകൻ സിറ്റൗട്ടിൽ തന്നെയുണ്ട്. കുഴപ്പമൊമില്ലല്ലോ ല്ലേ.. " പതിവുപോലെയുള്ള ആ ചോദ്യം. ഇല്ലെന്ന് മാത്രം പറഞ്ഞു കൊണ്ട് പിന്തിരിഞ്ഞു നടക്കുമ്പോഴും വീണ്ടുമൊരു ചോദ്യം കൂടി അന്നവൻ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാൽ കീ വാങ്ങിച്ചു കൊണ്ട് അകത്തേക്ക് പോകുന്നയാളെ ബുള്ളറ്റിലേക്ക് കയറി ഇരുന്നു കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ എന്ത് കൊണ്ടൊ ചെറുതല്ലാത്തൊരു നിരാശ അവനെ ഒന്നാകെ പൊതിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.. അവിടെ നിന്നിറങ്ങുമ്പോഴും. തുടരും.. ലവനെന്നെ പറയിപ്പിക്കുമോ ന്നാ എനിക്കിപ്പോ ഡൗട്ട് 😬 രണ്ടൂസം ലീവൊക്കെ എടുത്തു മെല്ലെ വന്നാൽ മതിയോ 😎 വെക്കേഷൻ ദുഃഖമാണുണ്ണി.. സ്കൂൾ ഡേയ് ആയിരുന്നു സുഖപ്രദം 🙄.. റിവ്യൂ ഇടണേ സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ