കണ്ണൂർ സഖാവ്
2.6K views
3 hours ago
#💪🏻 സിപിഐഎം #ജനകീയ സർക്കാർ♥️♥️♥️ ഐടി ഭൂപടത്തിൽ സ്വന്തം ഇടം ഉറപ്പിക്കാനൊരുങ്ങി കൊട്ടാരക്കര. കൊട്ടാരക്കര കെഐപി രവി നഗറിൽ സ്ഥാപിക്കുന്ന അത്യാധുനിക ഐടി പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിച്ചു. ഐടി ഹബ്ബുകളുടെ വികേന്ദ്രീകരണമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊട്ടാരക്കരയുടെയും പരിസര പ്രദേശങ്ങളുടെയും സാമ്പത്തിക മുന്നേറ്റത്തിന് കാര്യമായ സംഭാവന നല്‍കുന്ന ഒന്നാകും ഐടി പാര്‍ക്ക്. അതോടൊപ്പം കേരളത്തിന്റെയാകെ ഐടി ഉൽപ്പാദന രംഗത്ത് സമഗ്ര സംഭാവന നല്‍കാനും കഴിയും. കൊട്ടാരക്കരയെ ഐടി ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇതിനോടകം തന്നെ സോഹോ ഐടി റെസിഡൻഷ്യൽ ക്യാമ്പസ്, ഐടി വർക്ക് നിയർ ഹോം, മിനി ഐടി പാർക്കുകൾ എന്നിവ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഐടി പാർക്ക് വരുന്നത്. സംസ്ഥാന സർക്കാരിന്റെ ‘കുതിച്ചുയരുന്ന കേരളം' എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 80കോടി രൂപ ചെലവിൽ കിഫ്ബി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. എട്ടുനിലയിലായി 1,47,000 ചതുരശ്രഅടി വിസ്തീർണത്തിലാണ് ഐടി പാർക്ക് നിർമിക്കുന്നത്. 1200ൽ അധികം പേർക്ക് തൊഴിലെടുക്കാൻ കഴിയുന്ന സൗകര്യങ്ങളാണ് ഐടി പാർക്കിൽ ഉണ്ടാകുക. സ്റ്റീൽ സ്ട്രക്‌ചറുകളിൽ ഭിത്തിയായി ഇപിഎസ് പാനലിങ് ഉപയോഗിക്കുന്ന രീതിയിലാണ് നിർമാണം. ഇതിലൂടെ കെട്ടിടത്തിനുള്ളിലെ ചൂട് നിയന്ത്രിക്കാനും വൈദ്യുതി ഉപയോഗം കുറയ്ക്കാനും കഴിയും. രണ്ടുനില വാഹന പാർക്കിങ്ങിനായി നീക്കിവയ്ക്കും. 120 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യമാണ് ആദ്യഘട്ടത്തിൽ ഒരുക്കുക. ആറ് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് യൂണിറ്റുകളുമുണ്ടാകും. ഭാവിയിലെ വികസന സാധ്യതകളെ കണ്ടുകൊണ്ടുള്ള എല്ലാ അനുബന്ധ സൗകര്യങ്ങളും ക്യാമ്പസിനുള്ളിൽ ഉണ്ടാകും. ഒരു വർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഐടി പാർക്ക്‌ നിർദിഷ്ട വിഴിഞ്ഞം, കൊല്ലം, പുനലൂർ വ്യാവസായിക സാമ്പത്തിക വളർച്ചാമുനമ്പിന്റെ സാധ്യത വർധിപ്പിക്കും. ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത്‌ 500 പേർക്ക്‌ ഐടി, ഐടി അനുബന്ധ മേഖലയിൽ മികച്ച തൊഴിൽ ഉറപ്പാക്കുന്നതാണ്‌ ഐടി പാർക്ക്‌. വിഴിഞ്ഞം-, കൊല്ലം, പുനലൂർ വ്യവസായിക സാമ്പത്തിക വളർച്ചാമുനമ്പിന്റെ മുന്നേറ്റകേന്ദ്രമായി കൊട്ടാരക്കരയും സമീപ പ്രദേശങ്ങളും മാറും. കൊട്ടാരക്കര മണ്ഡലത്തിൽ യാഥാർഥ്യമാകുന്ന ഐടി, ഐടി അനുബന്ധ മേഖലാ പാർക്കുകളും വളർച്ചാമുനമ്പിന്‌ കരുത്തേകും.