#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _7
✍️ രചന - ജിഫ്ന നിസാർ ❤🔥
പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ ല്ലേ..
ആളൊരു നാറിയാണ്.
നാറിയെന്ന് പറയുമ്പോൾ നമ്മളിത് വരെയും കണ്ടതിൽ വച്ചേറ്റവും വലിയൊരു നാറി എന്ന് വേണമെങ്കിൽ പറയാം.
സർക്കാർ ജോലി ഉണ്ട്..
അതൊക്കെ ഉള്ളത് തന്നെ.
പക്ഷേ ജില്ലാ കളക്ട്ടറുടെ ജാഡയാണാ തെണ്ടിക്ക്.
പിന്നെ ആകെയുള്ള കാര്യം.. പൈസ കൊടുത്താ എന്തും ചെയ്‌തോളും എന്നുള്ളതാ.. ഇത്രേം നാളായി നമ്മളീ ഫയലും കൊണ്ട് നടന്നിട്ട് കിട്ടാത്ത ഒപ്പ് കൊറച്ചു കാശ് കൊടുത്താ ഈ പറയുന്ന നാറി ചെയ്തു തരും.പിന്നെ അതിന് പിറകെ വരുന്ന പൊലാപ്പ് അവൻെറ്റെടുത്തോളും.പക്ഷേ മെരുക്കി എടുക്കാനാ പാട്.
വാ തുറന്നാ നമ്മള് മോന്ത അടിച്ചു പൊട്ടിക്കും.. അത്രേം റേൻജ് ഉണ്ട് വർത്താനത്തിന്.. അത് കൊണ്ട്.. "
വിഷ്‌ണു ലയം എന്നോഴുതിട്ട ഗേറ്റ് മലർക്കേ തുറക്കും മുന്നേ പ്രഭാകരൻ കൂടെയുള്ള ഗിരിക്ക് പറഞ്ഞു കൊടുത്തു.
എങ്കിൽ കയറി വാ..
പ്രഭാകരൻ വിളിച്ചപ്പോൾ ഗിരിയും അയാൾക്കൊപ്പം അകത്തേക്ക് കയറി
രണ്ടു നിലയിൽ.. അത്യാവശ്യം ആഡംബരത്തോടെ തന്നെയുള്ള വിഷ്‌ണുനാദിന്റെ വീട്..
മുറ്റം മാത്രം അഞ്ചു സെന്റ് കാണും..
ഇന്റർലോക്ക് ചെയ്തു.. ഭംഗിയുള്ള പൂച്ചെടികൾ അതിരിട്ട്.. കുറച്ചു അലങ്കാരമരങ്ങളും നിറഞ്ഞ മുറ്റം.
മൊത്തത്തിൽ ഒരടിപൊളി ലുക്ക്.
ആള് ഭയങ്കര ക്രൊയേറ്റിവിറ്റി ഉള്ളതാണെന്ന് തോന്നുന്നു..
ഗിരിയാ സെറ്റപ്പൊക്കെ നോക്കി നടക്കുന്നതിനിടെ പറഞ്ഞു.
"പിന്നെ ക്രിയേറ്റിവിറ്റി.. കയ്യിട്ടു വാരിയും പിടിച്ചു പറിച്ചും വാങ്ങി കൂട്ടിയ കാശിന്റെ തിളപ്പ്.. പിന്നെ നീയിപ്പോ പറഞ്ഞ അതുണ്ടോ അവനെന്ന് എനിക്കറിയില്ല.. പക്ഷേ മനസാക്ഷി എന്നൊന്ന് അവനെ തൊട്ട് തീണ്ടിയിട്ടില്ല..
അതെന്താ അങ്ങനെ..പറഞ്ഞത്?
വിഷ്‌ണുവിനെ കുറിച്ചറിയാത്ത ഗിരിക്ക് ആകാംഷ ആ കഥ കേൾക്കാൻ.
"അതിന്റെ കാര്യം ഒന്നും പറയേണ്ട ഗിരി.
ഒരു കുടുംബത്തിലെ മൂത്ത വിത്താ.. സാധാരണ അച്ഛൻ മരിച്ചു പോകുമ്പോൾ ആ സ്ഥാനം വെച്ചു കൊണ്ട് ആ കുടുംബ ത്തിന്റെ ആശ്വാസം പിന്നെ അവരാണ് ആവുന്നത്.. അതൊരു നിയമമൊന്നും അല്ലെങ്കിൽ കൂടിയും കുടുംബസ്നേഹവും ഉത്തരവാദിത്ത ബോധവുമുള്ള ആണുങ്ങൾ അങ്ങനെയാണ് ചെയ്യാറുള്ളത്.
അല്ല.. അങ്ങനെ തന്നെയാണ് ചെയ്യണ്ടതും
പക്ഷേ ഇവനുണ്ടാണല്ലോ.. ഈ വിഷ്ണു നാദ്.. അവനങ്ങനെ ചെയ്തില്ല.. ചെയ്തില്ലെന്ന് പോട്ടെ.. ആ അവസ്ഥയിൽ ഇവനൊക്കെ ആക്കി എടുക്കാൻ വേണ്ടി പണിക്കിറങ്ങിയ അനിയൻ ചെക്കനെ നൈസായി വലിപ്പിച്ചു.."
പ്രഭാകരൻ ദേഷ്യത്തോടെ പല്ല് കടിക്കുന്നുണ്ട് പറയുന്നതിനൊപ്പം തന്നെ.
തെളിയിച്ചു പറ ചേട്ടാ.."
മെല്ലെ നടക്കുന്ന പ്രഭാകാരനെ പിടിച്ചു നിർത്തി കഥ മുഴുവനും പറഞ്ഞിട്ട് നിങ്ങള് മുന്നോട്ട് പോയ മതി എന്നൊരു ഭാവത്തിലാണ് ഗിരി.
"പറയാൻ മാത്രം ഒന്നുമില്ലെടാ. ഒരാൾ മറ്റൊരാളോട്.. അതും പഠിക്കാനും വീട് നോക്കാനുമെല്ലാം സ്വന്തം സ്വപ്നം പോലും മറന്നു കൊണ്ട് മുന്നിട്ടിറങ്ങിയ സ്വന്തം സഹോദരനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്ര വലിയൊരു ക്രൂരത ചെയ്തവനാ നമ്മളിപ്പോ കാണാൻ വന്ന വിഷ്ണു നാദ്.
ഇവന്റച്ഛൻ മരിച്ചപ്പോ ഈ കുടുംബഭാരം മൊത്തം ഏറ്റെടുത്തിരുന്നൊരു അനിയന്നുണ്ടവന്..
കാശി.. കാശി നാഥൻ..
ഇവന്റെ ഭാഷയിൽ തല തെറിച്ചവൻ..
തെമ്മാടി.
പക്ഷേ ആ തല തെറിച്ചവനുയുണ്ടായത് കൊണ്ട്.. അവൻ മുന്നിട്ടിറങ്ങിയത് കൊണ്ട് മാത്രം ഇവന് കിട്ടിയ ഈ ജോലി..
കാശ് കിട്ടിയ എന്തും ചെയ്യുമെന്നുള്ള ഇവന്റെ ഹുങ്ക്.. അതെല്ലാം ആ ചെക്കൻ ചോര നീരാക്കി ഉണ്ടാക്കിയ കാശിന്റെ പുറത്ത് കെട്ടി പൊക്കിയതാ.
അതിനെ പിഴിഞ്ഞ് കൊണ്ട് ഇവൻ പഠനം തീർത്തു.
പഠിക്കാൻ
മിടുക്കനായത് കൊണ്ട് ഇവന് റാങ്കും കിട്ടി ജോലിയും കിട്ടി.
എന്നിട്ടും ഇവന് ഇവന്റെ കാര്യം മാത്രം.
ഇവന് വേണ്ടി പഠിക്കാൻ ലോൺ എടുത്തിട്ടാ വീടിന്റെ മേൽ ജപ്തി നോട്ടീസ് വന്ന അന്ന്.. കാശി ഇവനോട് അച്ഛൻ ഉറങ്ങുന്ന മണ്ണാണ് വിട്ടു കളയരുത്...എന്ന് പറഞ്ഞു.
അത്രയും വലിയൊരു തുക കാശിയെ കൊണ്ടപ്പോൾ കൊടുത്തു തീർക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അത് കൊണ്ടാവാം കാശിയത് അവനോട് പറഞ്ഞതും..ഇവനെ പോലെ നാണമില്ലാത്തവനൊന്നുമല്ലവൻ..
അതിന്റെ പേരിൽ ഇവനിനി നടക്കാത്ത പ്രശ്നമില്ല.
ഇവനെ പോലെ തന്നെ കുടുംബം മൊത്തം കാശിയെ തള്ളി പറഞ്ഞു ആ സംഭവം കൊണ്ട്..
പണവും നല്ലൊരു ജോലിയും ഉള്ളത് കൊണ്ട് കുടുംബം മൊത്തം ഇവന്റെ കൂടെ കൂടി..കാശി ഒറ്റയ്ക്ക്..
എന്നിട്ടും അവൻ ജയിച്ചു ഗിരി..
ഒറ്റയ്ക്ക് പൊരുതി അവൻ അവന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണ് നേടിയെടുത്ത്.."
ദേഷ്യത്തോടെ.. വെറുപ്പോടെ പറഞ്ഞു തുടങ്ങിയിട്ടോടുവിൽ ആവേശത്തിലാണ് പ്രഭാകരൻ പറഞ്ഞു നിർത്തിയത്.
ഗിരിയുടെ മുഖത്തും നിർവചിക്കാൻ കഴിയാത്തൊരു ഭാവം.
"ആഹ്.. ചില ജന്മങ്ങൾ അങ്ങനെയാണ്.. മറ്റുള്ളവരെ പിഴിഞ്ഞ് കൊണ്ടായാലും സ്വന്തം കാര്യം നടത്തി എടുക്കാൻ ഇവർക്ക് വലിയ മിടുക്കാ.. പക്ഷേ എന്നും എക്കാലത്തും എല്ലാം നില നിൽക്കില്ലല്ലോ..നീ വന്നേ..
നമ്മളിനി ഇവിടെ നിന്നു സംസാരിക്കുന്നത് അകത്തിരുന്നു കൊണ്ടവൻ കണ്ടാ പിന്നെ അത് മതിയാവും.
കുരുട്ട് ബുദ്ധിയുടെ ആശാനാണ്.
എവിടെല്ലാം ക്യാമറ വെച്ചിട്ടുണ്ടോ ആവോ.."
പറഞ്ഞു കഴിഞ്ഞതും പ്രഭാക്കരന്റെ കണ്ണുകൾ ചുറ്റുമൊന്നു തെന്നി നീങ്ങി..
"ഞാൻ പറഞ്ഞതൊന്നും നീ മറന്നിട്ടില്ലല്ലോ.. ല്ലേ.. അകത്തു കയറി തപ്പി കളിക്കരുത്..ഒള്ളത് പോലങ് പറഞ്ഞേക്ക്..
കോളിങ് ബെൽ അടിക്കും മുൻപ് പ്രഭാകരൻ ഗിരിയെ ഒന്ന് കൂടി ഓർമ്മിപ്പിച്ചു.
കയ്യിലെ ഫയൽ ഒന്ന് കൂടി ഒതുക്കി പിടിച്ചു കൊണ്ടവൻ ഭവ്യതയോടെ തലയാട്ടി.
ബെല്ലടിച്ചു കുറച്ചു നേരത്തെ കാത്തിപ്പിന് ശേഷമാണ് അലങ്കാരങ്ങളും കൊത്തു പണികളും നിറഞ്ഞു നിൽക്കുന്ന ആ വാതിൽ അവർക്ക് മുമ്പിൽ തുറക്കപ്പെട്ടത്..
ഗുഡ്മോർണിംഗ് വിഷ്ണു സർ..
പ്രഭാകരൻ അത് പറയുമ്പോൾ ഗിരി ഞൊട്ടി കൊണ്ട് മുന്നിൽ നിൽക്കുന്ന ആളെ നോക്കി.
എന്ത് ശാന്തമായ ചിരി..
നോട്ടം..
സ്വീകരണം.
അവർക്കൊപ്പം അകത്തേക്ക് നടക്കുമ്പോൾ ഇയാളെ പറ്റിയാണോ നേരത്തെ പ്രഭാകരൻ അത്രയും പറഞ്ഞതെന്നായിരുന്നു ഗിരി ഓർത്തത്.
കാരണം മുന്നിൽ ഇരിക്കുന്ന ആൾക്ക് വല്ലാത്തൊരു ശാന്തത.
പ്രഭാകരനോട് കാര്യമായി വിശേഷം തിരക്കുന്ന അയാളെ നോക്കി വിലയിരുത്തുന്ന തിരക്കിലായിരുന്നു ഗിരിയപ്പോൾ.
നന്നേ വെളുത്ത ശരീരമാണ്.
ക്ളീൻ ഷേവ്.. ചെയ്ത മുഖം.
ആഡ്യത്യം വിളിച്ചോതുന്ന ഡ്രസും സ്റ്റയിലും..
വീടിനും അയാൾക്കും ഒരേ പ്രമാണിത്യം.
ഒറ്റ നോട്ടത്തിൽ മനസ്സിലാവുന്ന ആഡംബരഭാവം.
ഗിരി വിഷ്ണുവിനെ വിട്ടു വീട് കാണുന്ന തിരക്കിലായി.
ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് സ്വപ്നം കാണാൻ കൂടി കഴിത്തത്രേം സൗകര്യങ്ങൾ നിറഞ്ഞ വീടിന്റെ ഉൾവശം..
പുറത്തുള്ളത് പോലെ തന്നെ അകത്തും ധാരാളം അലങ്കാര വസ്തുക്കൾ..
ഫർണീച്ചർ.. ബാക്കിയുള്ള സെറ്റിംഗ്സ്.. എല്ലാം കൂടി വേറെ ഏതോ ലോകത്ത് ചെന്ന പോലെ തോന്നി ഗിരിക്ക്
കൗതുകത്തോടെ ഗിരി ചുറ്റും നോക്കി കാണുമ്പോൾ കാലിൽ അമർത്തിയുള്ള പ്രഭാകരന്റെ തട്ടി വിളി..
അവന്റെ നോട്ടം വീണ്ടും അവളിലേക്ക് തന്നെ തിരിച്ചു വന്നു.
തന്നെ നോക്കി ഇരിക്കുന്ന വിഷ്ണുനാദ്..
ചിരി തന്നെയാണ്..
ശാന്തത ഏറെയുള്ള ചിരി.
ആ നോട്ടത്തിന് മുന്നിൽ ഗിരി പക്ഷേ ചിരിക്കാൻ നന്നേ പാടു പെട്ടു.
പറയ്യ് ഗിരി.."
പ്രഭാകരൻ കൈ മുട്ടിൽ തട്ടി കൊണ്ട് ആവിശ്യപോയെടുമ്പോൾ ഗിരി അയാളെ നോക്കി തലയാട്ടി.
പിന്നെ കണ്ണടച്ച് ഒന്ന് ശ്വാസമെടുത്ത് കൊണ്ട് അവൻ വന്ന കാര്യം പറയാൻ തുടങ്ങി.
❤🔥❤🔥
ഇതാണോടി ചായ.. തുഫ്..
ഗായത്രിയെ തുറിച്ചു നോക്കി കൊണ്ട് സുഗന്ധി അവളുണ്ടാക്കി വെച്ച ചായ ഒന്ന് രുചിച്ചു നോക്കി.. പിന്നെയത് നീട്ടി തുപ്പി.
ഗായത്രി ഒന്നും മിണ്ടാതെ കുറച്ചു മാറി നിന്നു.
പതിവുപോലെ അവളുടെ മുഖം നിസംഗതാ നിറഞ്ഞതാണ്.
ഇതിനേക്കാൾ വലിയ അപമാനങ്ങൾ നിരവധി കേട്ടിട്ടുണ്ട് എന്നൊരു മരവിപ്പ്..
"ഒരു വകക്ക് കൊള്ളൂല.. ആണുങ്ങളെ ചിരിച്ചു മയക്കി പാട്ടിലാക്കുന്ന പോലെ അത്രയും ഈസി അല്ലേടി ഇതൊന്നും.."
പറഞ്ഞിട്ടും കലി തീരാതെ അവരവർക്ക് നേരെ കലി തുള്ളി.
ദേഷ്യം കൂടുന്നതിനനുസരിച്ചു കൊണ്ട് ആ ശബ്ദം ഉയർന്നു അടുക്കള വിട്ട് പുറത്ത് ചാടി തുടങ്ങി.
ഗിരി പറയുന്നത് കാര്യമായിരുന്നു കേൾക്കുന്ന വിഷ്ണുവിന്റെ കാതിലും ആ ദേഷ്യം ചെന്നെത്തി നിന്നു.
അതോടെ അവന്റെ ഭാവം മാറി.
മുഖം കനത്തു..
ഒരു മിനിറ്റ് എന്നും പറഞ്ഞു കൊണ്ടവൻ അവിടെ നിന്നും എഴുന്നേറ്റു പോയി..
"ഇവിടെന്താ..
അടുക്കളയിലേക്ക് ചെന്നവൻ ഉറഞ്ഞു തുള്ളുന്ന അമ്മയെയും അവർക്കരികിൽ മുഖം കുനിച്ചു നിൽക്കുന്ന ഭാര്യയെയും കണ്ടു.
അതോടെ വിഷ്ണുവിന്റെ മുഖം ഒന്ന് കൂടി കനത്തു.
"വന്നവർക്ക് കൊടുക്കാൻ ഇച്ചിരി ചായ ഇടാൻ പറഞ്ഞത് കൊച്ചമ്മയ്ക് പിടിച്ചില്ല. എനിക്കെന്താ പണി ന്ന് ചോദിച്ചു.. അമ്മയ്ക്ക് വയ്യാഞ്ഞിട്ടാ മോളെ ന്ന് പറഞ്ഞപ്പോ അവള് വന്നു ചായ ഇട്ട്.. പക്ഷേ നീ ഇതൊന്ന് കുടിച്ച് നോക്ക്..
എന്നോടുള്ള വാശിക്ക് ഇവളിത് എന്ത് ചെയ്തെന്ന് നോക്ക്."
അവരാ ഗ്ലാസ്.. അവനു നേരെ നീട്ടി കൊടുത്തു.
അവനത് വാങ്ങിക്കില്ല എന്നൊരു ധൈര്യം സുഗന്ധിയുടെ കണ്ണിൽ തെളിഞ്ഞു കാണാമായിരുന്നു.
അവനത് വാങ്ങിക്കില്ല എന്നറിയാവുന്നത് പോലൊരു ഭയമായിരുന്നു ഗായത്രിയുടെ കണ്ണിലും..
ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല.. കൈ വീശി ഗായത്രിയുടെ കവിളിൽ ആഞ്ഞടിക്കുമ്പോൾ വളരെ മുന്നേ ഉള്ള ദേഷ്യം കൂടി അവനിൽ നുരഞ്ഞു പൊന്തി.
വേദന കൊണ്ട് അറിയാതെ അവളുടെ കരച്ചിൽ ഉയർന്നു പൊങ്ങി.ഹാളിൽ ഇരിക്കുന്ന ഗിരിയും പ്രകാരണനും കൂടി കേൾക്കും വിധം ആ അടിയുടെ ശബ്ദവും കരച്ചിലും ഉയർന്നു നിന്നു..
മിണ്ടരുത്..അവരെന്നെ കാണാൻ വന്നവരാണ്.. അഞ്ചു മിനിറ്റ് കൊണ്ട് പുറത്തിരിക്കുന്നവർക്ക് കുടിക്കാൻ പറ്റിയ ചായ കൊണ്ട് നീ അങ്ങ് വന്നേക്കണം.. ഇല്ലെങ്കിൽ..
ചൂണ്ടിൽ വിരൽ ചേർത്ത് വെച്ചു കൊണ്ടവളെ നിശബ്ദമാക്കി കൊണ്ട് വിഷ്ണു തിരിച്ചു നടക്കുമ്പോൾ വല്ലാത്തൊരു ചിരിയോടെ സുഗന്ധി അവളെ നോക്കി നിൽപ്പുണ്ടായിരുന്നു...
തുടരും..
കാശിയെ കുറിച്ചറിഞ്ഞു..
പക്ഷേ അത് മാത്രം പോരല്ലോ..
അവനൊരു കുടുംബമുണ്ട്.. അവരെ കൂടി നമ്മൾ അറിയണ്ടേ..
ഈ നല്ല കുടുംബത്തിൽ ഇനിയും ആളുകൾ വരാനുണ്ട്.
നമ്മുക്കവരെ കൂടി അറിയണ്ടേ..
കാത്തിരിക്കൂ ട്ടോ..
ഞാൻ ഡെയിലി ഇടുമ്പോ നിങ്ങൾക് റിവ്യൂ ഇടാൻ മടിയുണ്ടോ😢
ലീവെടുത്തു മുങ്ങും കേട്ടോ ഞാൻ 😎
സ്നേഹത്തോടെ jif❣️
#📔 കഥ #💞 പ്രണയകഥകൾ