#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 12
✍️ രചന - ജിഫ്ന നിസാർ ❤🔥
സുഗന്ധി രാവിലെ തുടങ്ങിയ ചിലപ്പാണ്.
രാവിലെയെന്ന് പറയുമ്പോൾ ഗിരിയും പ്രഭാകരനും വിഷ്ണുവിനെ കാണാൻ വന്നിട്ട് പോയത് മുതൽ.
എന്റെ മോന് ലക്ഷങ്ങൾ കിട്ടുന്ന എന്തോ ഒന്നായിരുന്നു വന്നത്.. ഗായത്രി കാരണം അതില്ലാതായി പോയി എന്നുള്ളതാണ് അന്നത്തെ മെയിൻ ആരോപണം.
മകന് അനതികൃതമായിട്ട് കിട്ടുന്ന കൈ കൂലിയാണ്തൊന്നും അവർക്കറിയേണ്ട..
കാശ് കിട്ടിയാൽ മതി എന്നൊരു ദുഷിച്ച ചിന്ത മാത്രമാണ് അവരെയപ്പോൾ ഭരിച്ചത് മുഴുവനും.
ഒരക്ഷരം മിണ്ടാതെ.. അതെല്ലാം ശിരസാ വഹിച്ചെന്ന പോലെ ഗായത്രിയാ അടുക്കളയിൽ നിന്നിട്ട് കുഞ്ഞിനുള്ള ഭക്ഷണമുണ്ടാക്കുന്നുണ്ട്.
അവളിനി മറുപടി എന്ത് പറഞ്ഞാലും അത് വളച്ചൊടിച്ചു മകന്റെ കാതിലെത്തിച്ചു കൊടുത്തു കൊണ്ടത് പിറ്റേന്നേക്കുമായുള്ള പ്രശ്നമാക്കി മാറ്റാനുള്ള പരിപാടിയാണവർ.
അതറിഞ്ഞോ.. അതൊ താനായി സ്വയമൊരുക്കിയ വാരികുഴിയിലാണ് താൻ.. സഹിക്കുക ക്ഷമിക്കുക എന്നല്ലാതെ തനിക്ക് മുന്നിലിപ്പോ വെറയൊരു വഴിയുമില്ല എന്നുള്ള ബോധ്യമുള്ളത് കൊണ്ടൊ.. ഗായത്രി പറയുന്നത് പറയട്ടെ..അവിടെയെങ്ങും അല്ലാത്തത് പോലൊരു ഭാവത്തിലാണ്.
ടൗണിൽ ഫൈവ് സ്റ്റാർ ഹോട്ടലും ഒരു ഹോസ്പിറ്റലും സ്വന്തമായിട്ടുള്ള ബിസിനസ്മാൻ ചന്ദ്രശേഖറിന്റെ മകളെ പ്രണയിക്കുമ്പോൾ അന്നത്തെ കോളേജിലെ കുറച്ചു നേരമ്പോക്ക്.. പിന്നെ അവളിൽ നിന്നും കൈ അയഞ്ഞു കിട്ടുന്ന പോക്കറ്റ് മണി..
പ്രണയത്തിന്റെ മറവിൽ അവനായിട്ട് വിശ്വാസമില്ലേ എന്നുള്ള മനോഹരമായ വാക്കിന്റെ ബലത്തിൽ പിടിച്ചു വാങ്ങുന്ന ഇടക്കിടക്കുള്ള ശാരീരിക സുഖം.
അതിൽ കൂടുതലൊന്നും അവന്റെ മനസ്സിൽ ഗായത്രിയെന്ന കാമുകിക്ക് സ്ഥാനമുണ്ടായിരുന്നില്ല..
പഠനത്തിൽ അത്രയൊന്നും മിടുക്കില്ലാത്ത.. ഒരു ഡിഗ്രിയെങ്കിലും വേണമെന്നുള്ള സ്വന്തം അച്ഛന്റെ നിർബന്ധിത പ്രേരണയിൽ കോളേജിൽ വന്നിരുന്ന ഗായത്രിയെ വളരെ എളുപ്പത്തിലാണ് വിഷ്ണു തന്റെ വാക്ക് സാമർധ്യം കൊണ്ടും സൗന്ദര്യം കൊണ്ടും വരുതിയിലാക്കിയത്.
വിഷ്ണുവിന്റെ കുസൃതി കൂടി കൂടി താൻ ഗർഭിണിയാണെന്നറിഞ്ഞ നിമിഷവും. ഗായത്രി തന്റെ പ്രണയത്തിൽ വിശ്വാസിച്ചു.അവനിൽ വിശ്വസിച്ചു.
പക്ഷേ അതറിഞ്ഞവൻ ഉടവാളെടുത്ത ഭദ്ര കാളിയെ പോലെ ഉറഞ്ഞു തുള്ളി.
അവളുടെ ശ്രദ്ധകുറവെന്ന് പറഞ്ഞു.
ഗായത്രി അതിനെ എതിർത്തു.
വേണ്ടന്ന് പറഞ്ഞിട്ടും നിങ്ങളുടെ നിർബന്ധമല്ലേ ഇങ്ങനൊക്കെ ആയതെന്നവൾ തുറന്നു ചോദിച്ചു.
അതോടെ വിഷ്ണുവിന്റെ മറ്റൊരു മുഖം കൂടി ഗായത്രിക്ക് മുന്നിൽ അനാവൃതമായി.
അവന്റെ ഒറിജിനൽ മുഖം.. സ്വഭാവം.. അതെല്ലാം അന്നായിരുന്നു അവളാദ്യമായി കാണുന്നത്.
കുഞ്ഞിനെ കളയണം എന്നായിരുന്നു പിന്നെ അവന്റെ മെയിൻ ഉദ്ദേശം.
അത് തന്നെ കുരുക്കി കളയുമെന്ന് അവനുറപ്പുണ്ട്.
അതിന് വേണ്ടി നിർബന്ധിച്ചു പറഞ്ഞു തുടങ്ങി..
അതോടെ ആ കുഞ്ഞ് നഷ്ടപ്പെട്ടാൽ തന്നെയും അവൻ കളയുമെന്ന് അവൾക്കുറപ്പായി.
"ഇല്ല. ഞാനങ്ങനെ ചെയ്യില്ല.. എനിക്ക് നിന്നെ വേണം.. നിന്റെ കൂടെ ജീവിക്കണം.. എന്റെ പഠനം കഴിഞ്ഞു ജോലി കിട്ടി വീട്ടുകാരെ അറിയിച്ചിട്ട് ഇതൊരു പ്രപ്പോസൽ പോലെ വീട്ടിലേക്ക് വന്നു കൊള്ളാമെന്നുള്ള വിഷ്ണുവിന്റെ ന്യായവാദങ്ങളെയൊന്നും പിന്നെയവൾ വിശ്വാസിച്ചതുമില്ല.
അതോടെ അവൻ വല്ലാതെ ദേഷ്യം കാണിച്ചു മാത്രം
സ്വന്തം വീട്ടിൽ അവതരിപ്പിക്കാൻ അവൾക്ക് ധൈര്യമുണ്ടായില്ല.
ഇനിയിപ്പോ പറഞ്ഞാലും വീട്ടുകാർ എന്തായാലും കൂടെ നിൽക്കില്ല എന്നുറപ്പുണ്ട്.
തറവാട്ടു മഹിമ ഇപ്പോഴും ചേർത്ത് പിടിക്കുന്ന അച്ഛച്ചനും വല്യച്ഛനുമൊന്നും സമ്മതിച്ചു തരില്ല..
വിഷ്ണുവും ഇതൊന്നും അംഗീകരിച്ചു തരാനും പോകുന്നില്ല.
അങ്ങനെ ധർമ്മസങ്കടത്തിൽ നിൽക്കുന്നവളിലേക്ക് ദൈവത്തെ പോലെ കടന്ന് വന്നൊരു പേരാണ് കാശി നാഥൻ.
കൂട്ടുകാരിയെയും കൂട്ടി അവനെ കാണാൻ ബസ് സ്റ്റോപ്പിൽ പോയി.
ഞാൻ.. വിഷ്ണുവിന്റെ ലവറാണ് എന്ന് താൻ പറഞ്ഞനിമിഷം അവൻ നോക്കിയ ഒരു നോട്ടമുണ്ട്.
ഈ ലോകത്തിലെ ആരും പിന്നെ ഇന്നേ വരേയ്ക്കും അത്രയും സഹതാപത്തോടെ തന്നെ നോക്കിയിട്ടില്ല..
അന്നത് എന്തിനായിരുന്നു എന്ന് മനസ്സിലായില്ല.
പക്ഷേ പിന്നെ.. വിഷ്ണുവിന്റെ കൂടെയുള്ള ജീവിതത്തിൽ അനേകം പ്രാവശ്യം തനിക്കാ നോട്ടം ഓർമ വന്നിട്ടുണ്ട്.
അവന്നതിൽ അർഥമാക്കിയത് എന്തെന്ന് മനസ്സിലാക്കി തന്നിട്ടുണ്ട്.
അവനവിടെ ആകെ കിട്ടുന്ന അര മണിക്കൂർ കൊണ്ട് തന്റെ കാര്യങ്ങൾ അവനോട് പറയുമ്പോൾ അവൻ സഹായിക്കും എന്ന് തന്നെയായിരുന്നു മനസ്സിൽ.
വീട്ടുകാർ അറിഞ്ഞാൽ ഈ കുഞിനെ നശിപ്പിക്കും. വിഷ്ണുവിന്റെ കൂടെ ഒരു ജീവിതമുണ്ടാവില്ല എന്നതിന് പുറമെ.. തനിക് മാനസിമായി യാതൊരു അടുപ്പവും തോന്നാത്ത ഒരാളുമായി തന്റെ കല്യാണത്തിന് അവർ തിടുക്കം കാണിക്കും..അഭിമാനം സംരക്ഷണം മാത്രമായിരിക്കും അവരുടെ പിന്നെയുള്ള ഏക ലക്ഷ്യം.
അതിനവരെയും കുറ്റം പറയാനൊക്കില്ലല്ലോ..
തനിക് താഴെ ഉള്ള അനിയത്തിയുടെ കാര്യം കൂടി അച്ഛനും അമ്മക്കും പരിഗണിക്കേണ്ടതല്ലേ.?
ഒരു ജീവനെ കൊല്ലാൻ കൂട്ട് നിൽക്കുന്ന കുറ്റബോധം.
ഒരിക്കലും ആഗ്രഹിക്കാത്ത.. മനസ്സ് കൊണ്ട് യാതൊരു ഇഷ്ടവും തോന്നാത്ത ഒരാളോടപ്പമുള്ള ദുസ്സഹമായ ജീവിതം.
ഇത് രണ്ടും തനിക്ക് സഹിക്കാൻ പറ്റിയില്ല.
അതിനോടൊപ്പം തന്നെ തന്റെ സ്നേഹം കൊണ്ട്.. കുഞ്ഞിനെ കാണുമ്പോൾ വിഷ്ണുവിന്റെ ഈ ദേഷ്യവും അകൽച്ചയും മാറ്റി എടുക്കാൻ കഴിയും എന്നുള്ള തന്റെ ഓവർ കോൺഫിടൻസ്..
ഇന്ന് തന്നെയീ ദുരിതകയത്തിലേക്ക് തള്ളി വീഴ്ത്തിയ കാരണങ്ങളാണ്.
പ്രതീക്ഷിച്ചത് പോലെ കാശി കൂടെ നിൽക്കാം എന്ന് സമ്മതിച്ചു.
അങ്ങനല്ല..
കണ്ണീർ കാണിച്ചും വിഷ്ണുവിനോടുള്ള പ്രണയത്തിന്റെ ആഴം പറഞ്ഞിട്ടും താൻ അവനെ കൊണ്ടത് സമ്മതിപ്പിച്ചു എന്ന് വേണം പറയാൻ.
കൂടെ നിന്നില്ലെങ്കിൽ.. വിഷ്ണുവിന്റെ ഭാര്യ ആയിട്ടല്ലാതെ ജീവിക്കേണ്ടി വന്നാൽ താൻ ജീവിതം തന്നെ അവസാനിപ്പിക്കും എന്നുള്ള തന്റെ ഭീക്ഷണി..
അത് പിന്നെ ജീവിതത്തിലൊരിക്കലും അവനും സ്വസ്ഥത തരില്ല എന്നുള്ള തന്റെ ശാപം പോലുള്ള വാക്കുകൾ..
അവനത് സമ്മതിച്ചു തരുകയേ പിന്നെ നിവൃത്തിയുണ്ടായിരുന്നുള്ളു.
പക്ഷേ അപ്പോഴും ഒരു മുന്നറിയിപ്പ് പോലെ അവൻ പറഞ്ഞിരുന്നു.. ഈ കുഞ്ഞിന് വേണ്ടി നിന്റെ ജീവിതം വെറുതെ കളയരുത്.. ആഗ്രഹിക്കാതെ പിറക്കുന്ന ഈ കുഞ്ഞ്.. അതൊരിക്കലും നിനക്ക് സന്തോഷം തരില്ല..
തുടക്കത്തിൽ തന്നെ ഇതിന്റെ അച്ഛൻ ഇതിനെ തള്ളി പറഞ്ഞതാണ്. അങ്ങനെ ഉള്ള ഒരാളെ കുഞ്ഞിനെ വെച്ച് അവനെ സ്നേഹിച്ചു വീഴ്ത്തി സന്തോഷത്തോടെ ജീവിക്കാം എന്നുള്ളതൊക്കെ നിന്റെ വെറും മോഹമാണ്.
നിനക്കറിയില്ല അവനെ..
കഴിഞ്ഞതെല്ലാം അവനു ഇത്രയും നിസ്സാരമായിരുന്നു എന്നതിനുള്ള തെളിവാണ്..നീ പോലും.
നിനക്ക് രക്ഷപ്പെട്ടു പോകാൻ ദൈവമായിട്ട് തന്ന അവസരമാണ്..
ഈ കുഞ്ഞു ജനിക്കണ്ടായിരുന്നു എന്ന് പിന്നിടൊരിക്കൽ അതിന്റെ മുഖം നോക്കി നിനക്ക് തോന്നുന്നതിനേക്കാൾ നല്ലത് അതിനിട കൊടുക്കാതിരിക്കുന്നത് തന്നെയാണ്
ഒന്നു കൂടി ആലോചിച്ചു നോക്ക്..അവന് നഷ്ടം വരാത്തതൊന്നും നിനക്കും നഷ്ടം വന്നിട്ടില്ല.
ഒരു കൈയബദ്ധം.. അങ്ങനെ കണ്ടാൽ മതി.. അതിൽ പറ്റിപിടിച്ചു വെറുതെ ജീവിതം കളയരുത്..
ഞാൻ സംസാരിക്കാം.
വിഷ്‌ണുനാഥിനോടല്ല.. നിന്റെ വീട്ടുകാരോട്. അവനോട് പറയുന്നതിനേക്കാൾ കുറച്ചു കൂടി എളുപ്പമാണ് അവരെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ..
നീ അവരുടെ മകളല്ലേ.. അവർക്ക് നിന്നെ മനസ്സിലാവും..
നീ പഠിക്ക്.. പഠിച്ചു നിനക്ക് ജീവിക്കാൻ ഒരു മാർഗമുണ്ടാക്ക്..
അതാണിപ്പോ നീ ചെയ്യേണ്ടത്..
അതിന് വേണ്ടുന്ന എന്ത് ഹെല്പും ഞാൻ നിനക്ക് ചെയ്തു തരാം.. ഇതെന്റെ വാക്കാണ് "
ഒരനിയത്തിയോട് പറയും പോലെ അത്രയും സ്നേഹത്തോടെ തനിക് പറഞ്ഞു തന്നവൻ. ഒരുപക്ഷെ തന്നെക്കാൾ സ്വന്തം ഏട്ടനെ അവൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു.
പക്ഷേ തനിക്ക് അന്നത് മനസ്സിലായില്ല..
വിഷ്ണുവിന്റെ കൂടെയുള്ള ജീവിതം തന്നെ വേണമെന്ന് വാശി പിടിച്ചു..
അതിൽ ഉറച്ചു നിന്നു.
ഒടുവിൽ അവൻ മനസ്സില്ല മനസ്സോടെ കൂടെ നിന്നു തന്നു.
വിഷ്ണു രക്ഷപ്പെട്ടു പോകാൻ പലതും പറഞ്ഞു..
പല വഴിയും നോക്കി.
പക്ഷേ തെളിവുകൾ പലതും തന്റെ കയ്യിലുണ്ടായി രുന്നു.
കാശി അതൊക്കെ വേണ്ട വിധം പ്രയോഗിച്ചത്തോടെ വിഷ്ണുവിന്റെ മുന്നിൽ മറ്റൊരു വഴിയുമില്ല എന്നത് പോലെ കാശി അവനെ പൂട്ടി കഴിഞ്ഞു..
ഡീ...
കൈ തുടയിൽ ശക്തമായി കിട്ടിയ ഒരടിയിലാണ് ഗായത്രി ഞെട്ടിയത്..
"ഏത് മറ്റവനെ ഓർത്തോണ്ട് നിക്കുവാടി ശവമേ നീ.. നാശം പിടിച്ചവൾ.. അതെല്ലാം കരിഞ്ഞു പോയി.നിന്റെ തറവാട്ടിൽ നിന്നും കൊണ്ട് വന്നതൊന്നുമില്ല ഇവിടിങ്ങനെ നശിപ്പിച്ചു കളയാൻ.."
ഗായത്രി ഞെട്ടി തരിച്ചു നിൽക്കേ തന്നെ സുഗന്ധി അടുത്ത ടോപ്പിക്ക് പിടിച്ചു.. ചിലപ്പ് തുടങ്ങി..അതിൽ കത്തി കയറി തുടങ്ങി.
ഗായത്രി പെട്ടന്ന് ഗ്യാസ് ഓഫ് ചെയ്തു.
പാത്രം പോലും കരിഞ്ഞു കറുത്തു പോയിരിക്കുന്നു.
അതിൽ നിന്നും വരുന്ന കറുത്ത പുകയുടെ ഗന്ധമാണ് അടുക്കളയിൽ മുഴുവനും.
എന്നിട്ടും താൻ അറിഞ്ഞില്ലെന്നോ..?
അവൾക്കത്ഭുതം തോന്നി.
സാധാരണ ഇവരുടെ കൂടെ ഉള്ള നിമിഷങ്ങളിൽ ഇങ്ങനൊരു അബദ്ധം പറ്റാത്തതാണ്.
അങ്ങേയറ്റം സൂക്ഷിച്ചു കൊണ്ട് ഓരോന്നും ചെയ്താലും ഇവർക്ക് കണ്ടു പിടിക്കാൻ പാകത്തിന് തനിക്കെപ്പോഴും കുറ്റമുണ്ട്.
ഇഷ്ടമില്ലായ്മാ തന്നേ ഒരാളുടെ വലിയൊരു കുറ്റമാണല്ലോ?
അപ്പോഴാണ് ഇനിയിത് കൂടി.
ഗായത്രിക്ക് തല പെരുത്തു തുടങ്ങി.
പിറകെ സ്ലാബിൾ എന്തോ കളിപ്പാട്ടം കൊടുത്തു കൊണ്ടിരുത്തിയ കല്ലു മോളുറക്കെ ചുമച്ചു തുടങ്ങിയപ്പോൾ ഗായത്രി അവളെ എടുക്കാൻ വേണ്ടി തുനിഞ്ഞു.
'എങ്ങോട്ടാ..
സുഗന്ധി അവർക്ക് നടുവിലേക്ക് ഒരു തടസ്സം പോലെ കയറി നിന്നു.
"ആ കരിഞ്ഞു പോയാ പാത്രം വൃത്തിയാക്കി കഴിഞ്ഞുമതി നിന്റെ പുന്നാരമൊക്കെ.
നിന്റെ വീട്ടിൽ നിന്നും കൊണ്ട് തന്നതല്ല അതൊന്നും.
നീ എടുക്കുമ്പോൾ അതെങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ തിരിച്ചു കിട്ടണം എനിക്കത്.. മ്മ്.. തുടങ്ങിക്കോ.."
കല്പന പോലൊരു സ്വരം.
അതിലും വെറുപ്പ് തന്നെയാണ്.
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് തോന്നാവുന്നതിന്റെ ഏറ്റവും അങ്ങേയറ്റത്തോളം തോന്നുന്ന വെറുപ്പ്.
കുനിഞ്ഞു പോയാ മുഖത്തോടെ ഗായത്രി ആ പാത്രം കഴുകി വെളുപ്പിക്കുമ്പോഴും കുഞ്ഞ് ആ പുക ശ്വാസിച്ചിട്ട് നിർത്താതെ ചുമച്ചു കൊണ്ടിരിപ്പുണ്ട്.
അവൾക്ക് അടഞ്ഞു കിടക്കുന്ന വാതിലും ജനലും തുറന്നിടണമെന്നുണ്ട്.
പക്ഷേ അനങ്ങിയാൽ അവർ കുഞ്ഞിനെ കൂടി വല്ലതും ചെയ്യുമോ എന്നുള്ള ഭയം..
സുഗന്ധി കുഞ്ഞിനെ നോക്കുന്നത് കൂടിയില്ല.
ഗായത്രിയുടെ നേരെയാണ് കലിയോടെയുള്ള നോട്ടമത്രയും.
ഈ വീട്ടിൽ മുടിപ്പിക്കാൻ വേണ്ടി മാത്രം വന്നു കൂടിയ നാശൂലം.. കെട്ടിയവന് വേണ്ട.. അവൻ പട്ടിയെ പോലെ ആട്ടും.. എന്നാലും ഇറങ്ങി പോവൂല.. ഇങ്ങനേം ഉണ്ടോ നാണമില്ലാത്ത സാധനങ്ങൾ.. "
സുഗന്ധി അപ്പോഴും നിർത്താതെ പറയുന്നുണ്ട്.
ഗായത്രിയുടെ നാണമില്ലായ്മ അപ്പോഴും ആ സ്ലാബിൾ കുനിഞ്ഞിരുന്നു കൊണ്ട് ഉറക്കെ ചുമക്കുന്നുണ്ട്.
"നല്ല ചെക്കന്മാരെ കണ്ടാൽ ഒലിപ്പിച്ചു തോളിൽ തൂങ്ങുന്ന സുഖമൊന്നും ഇതുണ്ടാവില്ല.. ഇത്രയൊക്കെ പഠിപ്പിച്ച തള്ള നിനക്ക് അത് പറഞ്ഞു തന്നില്ലേ.
തള്ളയാവുമല്ലോ എങ്ങനെ ആണിനെ വലയിലാക്കി അവന്റെ കുടുംബത്തു കയറി കൂടാമെന്ന് നിനക്ക് പഠിപ്പിച്ചു തന്നതും.."
സുഗന്ധിക്കവളെ രണ്ടു കൊടുക്കാനാണ് ആഗ്രഹം..
"അപ്പൊ നിങ്ങളാവുമല്ലോ നിങ്ങളുടെ മൂത്ത മകൾക്കാ വിദ്യ പറഞ്ഞു കൊടുത്തത്.. അല്ലേ.. അതും സ്വന്തം തന്തയെ കല്യാണമണ്ഡപത്തിൽ നെഞ്ചുരുക്കി കൊന്നിട്ട് പോകാൻ.."
പിന്നിൽ നിന്നും മൂർച്ചയുള്ള ആ സ്വരം..
സുഗന്ധിക്കൊപ്പം തന്നെ ഗായത്രിയും തിരിഞ്ഞു നോക്കിയത്.
വാതിൽ പടിയിൽ ചാരി അവിടെ പറഞ്ഞതെല്ലാം കേട്ടത് പോലെ കാശി നിൽക്കുന്നു..
അവന്റെ മുഖവും വാക്കുകൾക്കും ചുട്ടു പൊള്ളുന്ന ചൂടുണ്ട്..
തുടരും..
ചെക്കൻ 🥰🥰
എനിക്കിവനോട് വല്ലാത്ത സ്നേഹം..
കാർത്തുവിന് കൊടുക്കണോ ന്നാ 🫣
റിവ്യൂ ഇട്ടിട്ട് പോണേ..
അപ്പഴാ എഴുതാൻ ഒരു ത്രില്ല്... 🥰
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif
#💞 പ്രണയകഥകൾ #📔 കഥ