𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.9K views
12 hours ago
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _14 ✍️ രചന - ജിഫ്ന നിസാർ 🥰🥰 അച്ഛമ്മയെ കുറിച്ചൊന്നും നിനക്കിപ്പോ ഒരോർമയും ഇല്ലാലെ കാശ്യേ.. " അവനങ്ങോട്ട് ചെന്നതും നാരായണി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പരിഭവം പറഞ്ഞു. വാക്കുകളിൽ മാത്രമേ പരിഭവമുള്ളു. അവനെ കണ്ട സന്തോഷം കൊണ്ടാ മുഖത്തുള്ള ചിരിക്കപ്പോൾ വല്ലാത്ത ഭംഗിയുണ്ട്. എനിക്കൊന്ന് കാണാൻ ഞാൻ വിളിച്ചു വരുത്തണം " അവനവന്റെ തലയിലൊന്ന് തലോടി. "അവിഹിതം പോലും ഇവിടുള്ള മഹാന്മാർ എനിക്ക് ചാർത്തി തന്നിട്ടും അച്ഛമ്മ വിളിക്കുമ്പോൾ ഞാനോടി വരുന്നത് എന്നോടുള്ള സ്നേഹം അറിയാവുന്നത് കൊണ്ടല്ലേ.. എന്നിട്ടും ഇങ്ങനൊക്കെ പറയാവോ അച്ഛമ്മേ.." കിടക്കുന്ന അവരെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ടാ അരികിലേക്കിരുന്നു കൊണ്ട് കാശി പറയുമ്പോൾ പെട്ടന്ന് തന്നെ അവരുടെ മുഖം മങ്ങി പോയി. എന്ത് പറ്റി.. ഈ നേരത്തൊരു കിടപ്പ്.. വയ്യായ്ക വലതുമാണോ " അവരുടെ നേരെ നോക്കി കാശി ചോദിച്ചു. ഒന്നൂല്ലെടാ.. വെറുതെ കിടന്നതാ.. " അവർക്കവനോട് വല്ലാത്തൊരു വാത്സല്യം തോന്നി പോയി. രണ്ടു ദിവസം അടുപ്പിച്ചു കിടന്നാലും എന്ത് പറ്റിയെന്ന് ചോദിക്കാത്തവർക്കിടയിൽ നിന്നും അല്ലെങ്കിലും അവനെപ്പോഴും വേറിട്ട് നിൽക്കുന്നവനാണല്ലോ. അത് തന്നെയല്ലേ അവർക്കവനോടുള്ള ദേഷ്യവും അകൽച്ചയും. അവരവനോട് വിശേഷം ചോദിച്ചു. അവൻ അവരോടും. രണ്ടു പേർക്കും അത് മാത്രം അറിഞ്ഞാൽ മതി എന്നൊരു മട്ട്. സത്യത്തിൽ നാരായിണി അമ്മയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല അവരെ വിഷ്ണു കൂടെ നിർത്തുന്നത്. അവർക്ക് കാശ്ശിയോടുള്ള വാത്സല്യം. അവനും അവരോടുള്ള സ്നേഹം. ഇത് പോലും അവന്റെ മേൽ നോട്ടത്തിൽ വേണം എന്നുള്ള വാശി. അങ്ങനെയ്യെങ്കിലും കാശിയെ തോൽപ്പിക്കാനുള്ള അവന്റെ അടങ്ങാത്ത ത്വര. അച്ഛമ്മക്ക് അവനെയും അവന് അച്ഛമ്മേയെയും അധിക ദിവസമൊന്നും കാണാതിരിക്കാൻ പറ്റില്ലെന്ന് വിഷ്ണുവിനറിയാം. ആ പേരിൽ അവൻ തന്റെ വീട്ടിൽ വരണം. എങ്കിലേ അവന്റെ പേരിൽ ഗായത്രിയെ അവിടെയിട്ട് വേദനിപ്പിക്കാൻ കഴിയൂ. വിഷ്ണുവിന്റെ നിഘണ്ടുവിൽ അങ്ങനെയുള്ള ക്രൂരതകളാണ് ഏറെയും. "പോട്ടെ അച്ഛമ്മേ.. അച്ഛമ്മ വിളിച്ചത് കൊണ്ട് മാത്രം വന്നതാ ഞാൻ.." കാശി എഴുന്നേറ്റു. "നിന്റെ കൂടെ എനിക്കെന്റെ അവസാനകാലം എന്റെ മോൻ ഉറങ്ങുന്നയിടത്തു വേണം ന്നാ അച്ഛമ്മയ്ക്ക്.." ഇപ്രാവശ്യവും ആ നടക്കാത്ത മോഹം പറയുമ്പോൾ കാശി നിസഹായതയോടെ അവരെ ചേർത്ത് പിടിച്ചു. ആ മോഹത്തെയും അതിന്റെ തീവ്രതയെയും അവനറിയാം. പക്ഷേ അത് സാധിപ്പിച്ചു കൊടുക്കാൻ പറ്റിയൊരു സാഹചര്യമല്ലല്ലോ അവനും. രാവിലെ ഏഴ് മണിക് വീട്ടിൽ നിന്നിറങ്ങിയ അവൻ തിരികെ ചെല്ലുമ്പോഴും വൈകുന്നേരം ഏഴര കഴിയും. അത് വരെ അവരെ ആ വീട്ടില് ഒറ്റക്കെങ്ങനെ? ഇനി സഹായത്തിനൊരാളെ വെച്ചാൽ പോലും അവനോടുള്ള ദേഷ്യവും വാശിയും കൊണ്ട് നടക്കുന്ന വിഷ്ണു, അവനെ തോൽപ്പിക്കാൻ വേണ്ടി എന്തും ചെയ്യും എന്നുള്ളതും കാശിക്കറിയാം. താൻ കാരണം അച്ഛമ്മക്കൊരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് കരുതി അവനാ മോഹത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്.. അങ്ങേയറ്റം വേദനയോടെ തന്നെ. "ഞാനൊരൂസം കൊണ്ടോവാം അച്ഛമ്മേ.. അവനാ കൈകളിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു. "ഇത്രേം ദൂരം ക്ഷീണിച്ചു വന്നിട്ടും എന്റെ കുഞ്ഞിനൊരു ഗ്ലാസ്‌ വെള്ളം പോലും..." അച്ഛമ്മയുടെ കണ്ണ് നിറഞ്ഞതും കാശി കണ്ണ് ചിമ്മി കൊണ്ടവരെ തന്നിലേക്ക് ചേർത്ത് പിടിച്ചു. "അച്ഛമ്മയെ കാണാൻ വന്നതാ ഞാൻ.. വന്നു.. കണ്ടു.. സന്തോഷമായി.. ഇനി തിരികെ പോണം. അല്ലാതെ ഒന്നും വേണ്ടനിക്ക്. വേണ്ടതൊന്നും വേണ്ടപ്പോൾ ഇവരെനിക്ക് തന്നിട്ടില്ല.. ഇനിയിപ്പോ തന്നാലും അതൊന്നും കാശിക്ക് വേണ്ട അച്ഛമ്മേ.." വല്ലാത്തൊരു ഉറപ്പ് നിറഞ്ഞു നിൽക്കുന്ന അവന്റെ വാക്കുകൾ. ആ കുട്ടീടെ കാര്യം ഓർക്കുമ്പോഴാ എനിക്ക്.. കേറി ചെല്ലാൻ ഒരിടം പോലുമില്ല അതിന്.. ഇവിടെ ഇട്ട് അതിനെ.. " പോക്കറ്റിൽ നിന്നും കുറച്ചു നോട്ടുകൾ മടക്കി അവരുടെ കയ്യിലേക്ക് വെച്ച് കൊടുക്കുമ്പോൾ നാരായിണി വല്ലാത്തൊരു നോവോടെ പറഞ്ഞു. ഏട്ടത്തിയുടെ കാര്യതിൽ എന്ത് തീരുമാനമെടുക്കണമെന്ന് സത്യത്തിൽ എനിക്കറിയില്ല അച്ഛമ്മേ.. കാശിയുടെ സ്വരത്തിൽ നിസ്സഹായത വെളിവായി. അതിന്റെയൊരു വിധി.. എങ്ങനെ ജീവിക്കേണ്ടി കുട്ടിയാടാ അത്.. നിന്റെ ഏട്ടൻ അതിനെ കൊല്ലും കാശി.. നിന്റമ്മയും പെങ്ങന്മാരും അതിന് കൂട്ട് നിൽക്കുകയും ചെയ്യും.. " നാരായണി അമ്മ അവന്റെ കയ്യിൽ മുറുകെ പിടിച്ചു. "ഇങ്ങനെ ഉള്ളതും ഇല്ലാത്തതുമായ ഇവിടുത്തെ കുറ്റം മുഴുവനും പറഞ്ഞു കൊടുത്തു ഇവനെ പിരി കയറ്റാൻ വേണ്ടിയാണ് നിങ്ങളുടെ ഈ അഭിനയ വാത്സല്യം.. എനിക്കറിയാം അത്.." അത് വരെയും വാതിലിൽ അവർ കാണാതെ മറഞ്ഞു നിന്നിരുന്ന സുഗന്ധി ഉറക്കെ ചോദിച്ചു കൊണ്ടാ മുറിയിലേക്ക് കയറി വന്നു. കാശിയും അച്ഛമ്മയും ഒന്ന് പരസ്പരം നോക്കി. രണ്ടു പേർക്കും യാതൊരു ഭാവമാറ്റവുമില്ല. സുഗന്ധിയെ ഏത് നേരത്തും അവരവിടെ പ്രതീക്ഷിക്കുന്നു എന്നൊരു ഭാവം. "നാണമുണ്ടോ നിങ്ങൾക്ക്.. എന്റെ മോന്റെ ചിലവിൽ തിന്ന് കിടന്നിട്ട് അവന്റെ കുറ്റം ഈ തെമ്മാടിയോട് പറയാൻ.." കാശി നേരത്തെ പറഞ്ഞതിന്റെ ദേഷ്യം കൂടിയുണ്ട് സുഗന്ധി യുടെ വാക്കുകൾക്ക്. നിന്റെ മോന്റെ ചിലവിൽ കഴിയാൻ വലിഞ്ഞു കയറി വന്നതൊന്നും അല്ല ഞാൻ.. എന്നെ വിടാതെ ഇവിടെ പിടിച്ചു നിർത്തിയപ്പോ ഞാൻ നിന്നത് നിന്നെയോ നിന്റെ മകനെയോ പേടിച്ചിട്ടും അല്ല.. ഞാൻ കാരണം എന്റെ കാശിക്കൊരു ബുദ്ധിമുട്ട് വേണ്ടന്ന് കരുതിയിട്ട് തന്നെയാ.. അച്ഛമ്മ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. കാശി ഒന്നും മിണ്ടാതെ അവരെ രണ്ടാളെയും മാറി മാറി നോക്കിയിരുന്നു. "പിന്നെ എന്നെയിവിടെ പിടിച്ചു വെച്ചത് എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ലെന്ന് എനിക്കറിയാം സുഗന്ധി.. അപ്പൊ നീ തിന്ന കണക്ക് വിട്.. എന്റെ കാര്യങ്ങൾ ഇപ്പോഴും ചെയ്യാനുള്ള ആരോഗ്യമെല്ലാം ദൈവം എനിക്ക് തന്നിട്ടുണ്ട്. അതില്ലാതാകുന്ന നിമിഷം നീയൊക്കെ തന്നെ എന്നെ ഇവിടുന്ന് പറഞ്ഞു വിടും ന്ന് എനിക്കറിയാം.." നാരായണിയമ്മ വെട്ടി തുറന്നു പറയുമ്പോൾ അടി കിട്ടിയത് പോലെ സുഗന്ധി വിളറി പോയി. നീ നിന്റെ മരുമകളോട് ചെയ്ത് കൂട്ടിയ എന്തെങ്കിലും ഞാൻ നിന്നോട് ചെയ്തിട്ടുണ്ടോ.. ഒന്നോർക്കുക നീ.. നാരായണി അമ്മയുടെ വിരൽ സുഗന്ധിക്ക് നേരെ നീണ്ടു. "അതിന് അവളെ പോലെ വലിഞ്ഞു കയറി വന്നതല്ല ഞാൻ..." സുഗന്ധി ചുണ്ട് കൊട്ടി. "ഏട്ടത്തി അങ്ങനെ വലിഞ്ഞു കയറി വരാൻ കാരണം നിങ്ങളുടെ മകനാണ്. അത് മറക്കണ്ട.."കാശി കൂടി പറഞ്ഞു തുടങ്ങിയതോടെ സുഗന്ധി അവനെ തുറിച്ചു നോക്കി. "ഓഓഓ.. അവളെ പറഞ്ഞപ്പോ നിനക്ക് നാവുണ്ടായി.. ഇത്രേം നേരം നിന്റെ അച്ഛമ്മ എന്നോട് ചാടിയതൊന്നും നീ കേട്ടില്ലെന്നുണ്ടോ.. വെറുതെ അല്ല എന്റെ മോൻ പറയുന്നത്.." "ഇവൻ നിന്റെ ആരാ സുഗന്ധി.." നാരായണി അമ്മയുടെ ചോദ്യം. അത് വരെയും വീറോടെ പറഞ്ഞു തുള്ളിയ സുഗന്ധി ആ ചോദ്യം കേട്ടതും അവരെയൊന്നു തുറിച്ചു നോക്കി. "എന്റെ മോന് രണ്ടാൺ മക്കളുണ്ട് എന്റെ അറിവിൽ.. അതുങ്ങളെ രണ്ടിനേം അവന്റെ ഭാര്യ പ്രസവിച്ചത് തന്നെയാ.. പക്ഷേ നിന്റെ കണക്കിൽ ഒന്നിനെ കുറിച്ചെ എപ്പോഴും നീ പറയുന്നുള്ളു.. അപ്പൊ പിന്നെ ഈ കാശി നാഥൻ നിനക്കാരാ.. പറയെടി.." ദേഷ്യം കൊണ്ടവരുടെ ശബ്ദം വല്ലാതെ ഉയർന്നു. ശബ്ദം കേട്ടിട്ട് കുഞ്ഞിനേയും അടക്കി പിടിച്ചു കൊണ്ട് ഗായത്രി അങ്ങോട്ട് വന്നു. "ഓ.. വന്നോ.. വാ.. വന്നു കാണ്.. നിനക്കിപ്പോ സമാധാനമായോ.. നീ കാരണം എന്റെ കുടുംബം മൊത്തം തല്ലി പിരിഞ്ഞപ്പോ നിനക്ക് സമാധാനമായോടീ.." അവരവളെ ഒന്ന് പിടിച്ചുലച്ചു. കുഞ്ഞു വീഴാതിരിക്കാൻ ഗായത്രി അവളെ ഒന്ന് കൂടി തന്നിലെ ക്കടക്കി പിടിച്ചു. ഇവനെ കാണുമ്പോ അല്ലേലും നിനക്കും ഇവര്ക്കും വല്ലാത്ത വീറാണ്.. സുഗന്ധി വെറുപ്പോടെ പറഞ്ഞു. "എന്നോടുള്ള ദേഷ്യം അമ്മ അവരോട് കാണിക്കണ്ട. അച്ഛമ്മ എന്നെ കാണാൻ തോന്നുമ്പോ വിളിക്കും..ഞാൻ ഇനിയും ഇങ്ങോട്ട് വരിക തന്നെ ചെയ്യും. അതിനിപ്പോ നിങ്ങളും നിങ്ങളുടെ പുന്നാര മോനും എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല." കാശി നാരായണിയമ്മയെ വിട്ട് കൊണ്ട് എഴുന്നേറ്റു. "പോയിട്ട് വരാം അച്ഛമ്മേ.. അവൻ യാത്ര പറഞ്ഞു കൊണ്ട് സുഗാന്ധിയുടെ മുന്നിൽ ചെന്ന് നിന്നു. "അച്ഛമ്മ ഉള്ളത് തന്നെയാ എന്നോട് പറഞ്ഞതൊക്കെ. ഇനിയിപ്പോ അച്ഛമ്മ പറഞിയിലെങ്കിൽ കൂടിയും എനിക്കറിയാം ഇതിനുള്ളിൽ നടക്കുന്നത്. കാരണം നിങ്ങളെയും നിങ്ങളുടെ മകനെയും എനിക്കറിയാവുന്ന പോലെ വേറെ ആർക്കാ അറിയുന്നത്.." അവന്റെ മുഖം നിറയെ പുച്ഛം തന്നെയാണ്. അവനോട് പറഞ്ഞു ജയിക്കാൻ കഴിയില്ലെന്നറിഞ്ഞു തന്നെയാണ് സുഗന്ധി ഒന്നും മിണ്ടാതെ നിൽക്കുന്നത്. "പിന്നെ അച്ഛമ്മ ചോദിച്ച ആ ചോദ്യം.. അതിന്റെ ഉത്തരം അറിയാൻ സത്യത്തിൽ എനിക്കും ആഗ്രഹമുണ്ട്.." നേർത്തൊരു ചിരിയോടെ അവനവരെ നോക്കി.. "ആഗ്രഹിക്കുന്ന നേരത്ത് കിട്ടാത്ത ഒന്നിനും വിലയില്ല.. അതിനി എന്താണെങ്കിൽ കൂടിയും. അത് കൊണ്ട് കാശി ഒറ്റയ്ക്ക് മതി. നിങ്ങൾക്കൊരു മോനും മതി.. " അവനതേ ചിരിയോടെ തന്നെ പറഞ്ഞു. "കരിന്തിരി പോലെ എന്റെ സ്വപ്നങ്ങളെ കത്തി എരിയിച്ചു കൊണ്ട് ഞാൻ നിങ്ങൾക്ക് നൽകിയ ഇത്തിരി വെട്ടമാണ് നിങ്ങളുടെ ഇപ്പോഴുള്ള ഈ അഹങ്കാരം.. അതിലെനിക്ക് സന്തോഷമുണ്ട്.. ഞാൻ നല്ലവനാണ് എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ ഞാൻ തെറ്റ് ചെയ്യുന്നില്ല. അതിലെനിക്കുറപ്പുണ്ട്. നിങ്ങളുടെ ഇഷ്ടം പോലെ ഞാൻ ചെയ്യുന്നില്ല എന്നുള്ളതാണ് നിങ്ങളെനിക്ക് മേൽ വെച്ച് തരുന്ന ഏറ്റവും വലിയ ആരോപണം. തത്കാലം നിങ്ങളുടെ ആ ആരോപണം എനിക്കൊരു വിഷയമേ അല്ല. നമ്മുക്ക് അവകാശം പറയാൻ കഴിയാത്ത എന്തും അൽപ്പം അകന്നിരിക്കുന്നത് തന്നെയാണ് നല്ലത്. അടുത്താൽ അത് നമ്മുടെ സ്വന്തമാണെന്ന് തോന്നി പോകും. പിന്നേയുള്ള വേദനകളെ സഹിക്കാൻ കഴിയില്ല. അത് കൊണ്ട് അമ്മക്കൊരു മകൻ മാത്രം മതി...എനിക്ക് ഞാനും." അതും പറഞ്ഞു കൊണ്ടവൻ ഹാളിലേക്കിറങ്ങി. അപ്പോഴും മുഖം കുനിച്ചു നിൽക്കുന്ന ഗായത്രിയെ ഒന്ന് നോക്കി കല്ലുവിന്റെ തലയിലൊന്ന് തടവി കൊണ്ടവൻ പുറത്തേക്ക് നടന്നു. മുറ്റത്തു നിർത്തിയ ബുള്ളറ്റിലേക്ക് അവൻ കയറിയിരുന്നു നിമിഷം തന്നെയാണ് ഭവ്യയുടെ സ്കൂട്ടി അങ്ങോട്ട് കയറി വന്നത്. കാശി കയ്യിലെ വാചിലെക്കൊന്ന് നോക്കി. 7.45 പിന്നെ അവളെയും. നാല് മണിക്ക് അവളുടെ കോളേജ് വിടും എന്നുള്ളത് അവനറിയാം. എന്നിട്ടും ഒന്നും മിണ്ടാതെ.. അവിടെ നിന്നും വണ്ടിയെടുത്തു കൊണ്ട് പോരുമ്പോൾ.. "എന്റെ കാര്യം നോക്കാൻ എന്റെ വല്യേട്ടനുണ്ട്... കാശ്യേട്ടൻ വെറുതെ ആള് കളിക്കാൻ വരണ്ട.."എന്ന് ഭവ്യ പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ മൂളുന്നുണ്ടായിരുന്നു.. തുടരും... സ്വന്തം കാര്യം സിന്ദാബാദ് എന്നുള്ള മട്ടിൽ ജീവിച്ചവരെല്ലാം എന്നും എപ്പോഴും കുടുംബത്തിൽ മഹാന്മാർ ആണ് ഗയ്‌സ്.. അനുഭവം കുരു എന്നാണെങ്കിൽ.. എനിക്കത് കുരുവാണ്.. നിങ്ങൾക്ക്.. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അങ്ങനൊരു കുരു വരാതിരിക്കാൻ ശ്രദ്ധിക്കുക.. റിവ്യൂ ഇടണേ.. അപ്പഴേ എഴുതാൻ ഒരു ആവേശമുള്ളു.ഇല്ലേൽ ഇടയ്ക്കിടെ ഞാനിങ്ങനെ മുങ്ങും.. പൊങ്ങും.. 😁 സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ