ഫോളോ
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
@421741943
40,650
പോസ്റ്റുകള്‍
31,555
ഫോളോവേഴ്സ്
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3 കണ്ടവര്‍
24 മിനിറ്റ്
#✍️വിദ്യാഭ്യാസം *August 13* *International Lefthanders Day* +------+------+-------+------+ International Left Handers Day is observed annually on August 13 to celebrate the uniqueness and differences of the left handers. The day was first observed in 1976 by Dean R. Campbell, founder of the Lefthanders International, Inc. International Left Hander's Day was created to celebrate sinistrality and raise awareness of the advantages and disadvantages of being left-handed in a predominantly right-handed world. It celebrates left-handed peoples' uniqueness and differences, a subset of humanity comprised of seven to ten percent of the world's population. The day also spread awareness on issues faced by left-handers e.g. the importance of the special needs for left-handed children, and the likelihood for left-handers to develop schizophrenia. There are approximately 708 million left-handed people in the world. Men are more likely to be left handed than women. *Notable Lefthanders* Bill Gates Steve Jobs (considers himself as ambidextrous) Mark Zuckerberg Edwin Buzz Aldrin (was a native left-hander but changed to use his right hand) Jim Lovell Julius Caesar Barack Obama Bill Clinton Gerald Ford Ronald Reagan George H.W. Bush John F. Kennedy, Jr. David Rockefeller Oprah Winfrey Steve Forbes Aristotle Leonardo da Vinci Alan Turing Michelangelo Vincent van Gogh Raphael David Bowie Lionel Messi Pelé -Edson Arantes do Nascimento Diego Maradona Marie Curie Issac Newton Angelina Jolie Brad Pitt Tom Cruise Nicole Kidman Keanu Reeves Slyvester Stallone Emma Thompson Bruce Willis Tim Allen Amitabh Bachchan Marilyn Monroe Charlie Chaplin Napoléon Bonaparte Alexander the Great Ramesses II Fidel Castro Benjamin Netanyahu Henry Ford Helen Keller Lewis Carroll Carl Philipp Emanuel Bach Sergei Rachmaninoff
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
381 കണ്ടവര്‍
2 മണിക്കൂർ
#✍️വിദ്യാഭ്യാസം *ഓഗസ്റ്റ്‌ 13* *_ഇന്ന് ലോക അവയവദാന ദിനം._* +-------+------+-------+-------+ അവയവ ദാനത്തിന്‍റെ മഹത്വവുമായി അവയവദാനം മഹാദാനം എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് ലോക അവയവദാനദിനം. ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് മൂലം പ്രതിവര്‍ഷം 5 ലക്ഷം പേരെങ്കിലും രാജ്യത്ത് മരിക്കുന്നുണെന്നാണ് കണക്ക്. മസ്തിഷ്‌ക മരണം സംഭവിക്കുന്ന ഒരു മനുഷ്യന് 8 പേരുടെ ജീവന്‍ രക്ഷിക്കാമെന്നിരിക്കെയാണ് ഇത്രയും പേരെ മരണത്തിന് വിട്ടു കൊടുക്കേണ്ടി വരുന്നത്. ഇവിടെയാണ് ലോക അവയവ ദാന ദിനത്തിന്‍റെ പ്രസക്തി. മുന്‍കാലങ്ങളെ അപേക്ഷിച്ച് മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ അവയവദാനത്തിന് മുന്‍കൈയെടുക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിലും ഈ ദിനം കൊണ്ടുദ്ദേശിക്കുന്ന പോലെ വലിയ ഒരു മാറ്റം കൊണ്ടുവരാന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു അതിനുള്ള ഓര്‍മ്മപ്പെടുത്തലായാണ് ലോകം ഇന്ന് അവയവദാന ദിനമായി ആചരിക്കുന്നത്. മാറ്റിവെക്കാന്‍ അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് ഈ ഭൂമിയില്‍ നിന്നും വിടവാങ്ങുന്നത്. രാജ്യത്ത് വര്‍ഷം ഏതാണ്ട് 5000 വൃക്കകളും 400 കരളുകളും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇവയെല്ലാം തന്നെ കൈമാറ്റം ചെയ്യപ്പെടുന്നത് അടുത്ത ബന്ധുക്കള്‍ തമ്മില്‍ മാത്രമാണ്. ഈ വേലികികെട്ടിനപ്പുറത്തേക്ക് അവയവ ദാനം എന്ന മഹാദാനം എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും സന്നദ്ധ സംഘടനകളും. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്‍റെ കാരുണ്യം കൂടെ ചേർത്തു വച്ചു മാത്രമേ അവയവമാറ്റിവയ്ക്കൽ സാധ്യകാവുകയുള്ളൂ. അവയവമാറ്റിവയ്ക്കൽ സാധ്യമാവണമെങ്കിൽ ദാനമായി ലഭിച്ച അവയവം വേണം. സഹജീവികളോടുള്ള കരുണ മനുഷ്യൻ ഈ രീതിയിൽ പ്രകടിപ്പിച്ചാൽ മാത്രമേ അവയവമാറ്റം നടക്കുകയുള്ളൂ. അവയവദാനം വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. രോഗബാധമൂലമോ അപകടംമൂലമോ, മരുന്നുകൊണ്ടോ മറ്റ് ശസ്ത്രക്രിയാരീതികൾ കൊണ്ടോ ചികിത്സിച്ചുമാറ്റാൻ പറ്റാത്തവിധത്തിൽ, അവയവങ്ങൾ നാശത്തിന്റെ വക്കിലെത്തുമ്പോൾ അവയവം മാറ്റിവയ്ക്കൽ മാത്രമാണ് ഏക പോംവഴി. നേത്രപടലം, വൃക്ക എന്നിവയുടെ മാറ്റിവയ്ക്കലാണ് കൂടുതലായി നടക്കുന്ന അവയവ മാറ്റങ്ങളെങ്കിലും ഹൃദയം, കരൾ, ശ്വാസകോശം, ആഗ്നേയഗ്രന്ഥി, ചെറുകുടൽ എന്നിവയും മാറ്റിവയ്ക്കാവുന്നതാണ്. പക്ഷേ ഇവയുടെ ആവശ്യകതയും ലഭ്യതയും തമ്മിൽ വലിയ അന്തരമുണ്ട്. ഇതിനു കാരണം അവയവദാനത്തെക്കുറിച്ചും അവ മാറ്റിവയ്ക്കുന്നതിനെക്കുറിച്ചുമുള്ള അറിവിന്റെ അഭാവമാണ്. ജീവിച്ചിരിക്കുമ്പോഴോ മരിച്ചതിനു ശേഷമോ അവയവം ദാനം ചെയ്യാം. പ്രായം, വർണം, ലിംഗം എന്നിവ കണക്കിലെടുക്കാതെ ആർക്കും അവയവങ്ങളോ കോശങ്ങളോ ദാനം ചെയ്യാം. 18 വയസ്സിൽ താഴെ പ്രായമുള്ളവരാണെങ്കിൽ മാതാപിതാക്കളുടെയോ രക്ഷാകർത്താവിന്റെയോ അനുമതി നിർബന്ധമാണ്. അവയവങ്ങൾ വൈദ്യശാസ്ത്രപരമായി യോജിച്ചതാണോ എന്ന് മരണസമയത്ത് തീരുമാനിക്കും. ജീവിച്ചിരിക്കുന്നവർക്ക് രണ്ട് വൃക്കകളുള്ളതിൽ ഒരെണ്ണം, ആഗ്നേയഗ്രന്ഥിയുടെ ഒരു ഭാഗം, കരളിന്റെ ഒരു ഭാഗം എന്നിങ്ങനെ കുറച്ച് അവയവങ്ങൾ മാത്രമേ ദാനം ചെയ്യാനാകൂ. മറിച്ച് മസ്തിഷ്കമരണം സംഭവിച്ചവരിൽ ഹൃദയമുൾപ്പെടെയുള്ള എല്ലാ അവയവങ്ങളും ദാനം ചെയ്യാവുന്നതാണ്. അപകടത്തെത്തുടർന്നോ അസുഖംമൂലമോ കാഴ്ച നശിച്ച രോഗികളിൽ നേത്രപടലം മാറ്റിവെച്ച് കാഴ്ച നൽകുന്നതിന് നേത്രദാനം സഹായിക്കും. പൊള്ളൽ ബാധിച്ച രോഗികളുടെ ചികിത്സയ്ക്കാണ് ചർമം ദാനം ചെയ്യുന്നത്. ഹൃദയം, വൃക്ക, കരൾ എന്നിവ ഡോക്ടർമാർ നീക്കംചെയ്ത ശേഷം അവയവം മാറ്റിവയ്ക്കുന്നതിനായി പ്രത്യേക പെട്ടികളിലാക്കുന്നു. ഇവ രോഗത്തിന്റെ അവസാന അവസ്ഥയിലുള്ള രോഗികളിൽ മാറ്റിവയ്ക്കുന്നതിനായി ഉപയോഗിക്കുന്നു. അവയവദാനത്തിൽ സമയത്തിന് വളരെ പ്രാധാന്യമുണ്ട്. മരണശേഷം നാലുമുതൽ അഞ്ചുമണിക്കൂറിനുള്ളിൽ കണ്ണും ഏറ്റവും കൂടിയാൽ 24 മണിക്കൂറിനകം ചർമവും ദാനം ചെയ്യേണ്ടതാണ്. മസ്തിഷ്ക മരണം സംഭവിച്ചവരിൽ എത്രയും പെട്ടെന്ന് അവയവങ്ങൾ ദാനം ചെയ്യേണ്ടതാണ്. അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് അനുയോജ്യമാണെന്ന് ഉറപ്പാക്കാനാണിങ്ങനെ ചെയ്യുന്നത്. അതിനാൽ ആശുപത്രിയിൽ മരിച്ചവരുടെയും ആശുപത്രിയിൽ അടിയന്തര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ആയിരിക്കുമ്പോൾ മരിച്ചവരാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നവരുടെയും അവയവങ്ങൾ മാത്രമേ ദാനംചെയ്യാൻ കഴിയുകയുള്ളൂ. കുടുംബത്തിന്റെ സമ്മതം ലഭിച്ചശേഷം ഓർഗൻ പ്രൊക്യുർമെന്റ് ഓർഗനേസേഷനെയും (കേരളത്തിൽ ഇത് സർക്കാർ അംഗീകൃത സ്ഥാപനമായ കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിങ് 'കെ.എൻ.ഒ.എസ്'. ആണ്.) സോണൽ ട്രാൻസ്പ്ലാന്റേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റിയേയും വിവരമറിയിക്കുന്നു. നിയമപരമായുള്ള അധികൃതരുടെയും അനുവാദം വാങ്ങണം. ഓരോ സംസ്ഥാനത്തിനും ഓരോ ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേഷൻ സെന്റർ ഉണ്ട്. ഇവർ രക്ത ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഓരോ അവയവത്തിനുമായി കംപ്യൂട്ടറൈസ് ചെയ്ത വെയ്റ്റിങ് ലിസ്റ്റ് സൂക്ഷിച്ചുവയ്ക്കും. ഓരോ അവയവവും അതിന്റെ വിതരണവും സംസ്ഥാനത്തിന്റെ മുൻഗണനാ ലിസ്റ്റ് അനുസരിച്ചാണ് നൽകുന്നത്. അവയവങ്ങൾ ഏറ്റവും ആദ്യം വേണ്ടത് ആർക്കാണ് എന്നു നിശ്ചയിച്ച് പക്ഷാഭേദമന്യേ രോഗാവസ്ഥ കൂടുതലുള്ള രോഗിക്ക് അവയവം ദാനം ചെയ്യുന്നു. അവയവദാനം മൂലം മൃതദേഹം സംസ്കരിക്കുന്നത് വൈകുമോ അല്ലെങ്കിൽ മൃതശരീരത്തിന് വൈരൂപ്യമുണ്ടാകുമോ എന്നിങ്ങനെയുള്ള അനാവശ്യമായ ഭീതി പല കുടുംബാംഗങ്ങൾക്കും ഉണ്ടാകാറുണ്ട്. അവയവങ്ങൾ ശരീരത്തിൽനിന്ന് നീക്കം ചെയ്യാനുണ്ടാകുന്ന കാലതാമസം ആ അവയവങ്ങൾ നൽകുന്നതു മൂലം രക്ഷപ്പെടുന്നവരുടെ കാര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒന്നുമല്ല. വൈരൂപ്യം വരുമെന്നതും സത്യമല്ല. അതീവ ശ്രദ്ധയോടെയും മരിച്ച ആളിനോടുള്ള അങ്ങേയറ്റത്തെ ബഹുമാനത്തോടെയുമായിരിക്കും അവയവങ്ങൾ നീക്കം ചെയ്യുന്നത്. അവയവദാന പ്രക്രിയയിൽ മരിച്ച ആളിനോടുള്ള ബഹുമാനമായിരിക്കും എല്ലായ്പ്പോഴും ഏറ്റവും മുൻപന്തിയിലുണ്ടാകുക.
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1.9K കണ്ടവര്‍
5 മണിക്കൂർ
#📙 നോവൽ വിളിക്കാത്തതിനാൽ ബസ്സ്‌ ഇറങ്ങി വീട് വരെ ചെന്നെത്തുന്നത് എങ്ങനെയെന്ന് ഓർത്ത് ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു മീര. അവളുടെ ടെൻഷൻ കൂട്ടികൊണ്ട് ബസ്സിൽ കവലയിൽ വന്നിറങ്ങുമ്പോ മഴ തകർത്തു പെയ്യുകയായിരുന്നു. ഭാഗ്യത്തിന് ഒരോട്ടോ സ്റ്റാൻഡിൽ ഉണ്ടായിരുന്നു. മീര കുട നിവർത്തി പിടിച്ചു കൊണ്ട് മഴയിലൂടെ നടന്ന് ഓട്ടോയ്ക്ക് അരികിലെത്തി ഡ്രൈവറോട് കാര്യം പറഞ്ഞു. പോകാനുള്ള സ്ഥലത്തെ കുറിച്ച് കേട്ടപ്പോ ഓട്ടോ ഡ്രൈവറുടെ മുഖം ചുളിഞ്ഞു. "അയ്യോ... നിങ്ങള് പറഞ്ഞ അഡ്രസ്സിലേക്ക് ഈ മഴ സമയത്ത് ആരും പോകില്ല. റോഡ് ഏതാ കുഴി ഏതാന്ന് അറിയാൻ വയ്യാത്ത അവസ്ഥയായിരിക്കും ഇപ്പോ അവിടെ. എങ്ങാനും കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞാൽ സഹായത്തിനു പോലും ആളെ കിട്ടില്ല. അതുകൊണ്ട് ആ ഇറക്കത്തിന് മുൻപുള്ള വഴിയിൽ വരെ ആണെങ്കിൽ ഞാൻ ഇറക്കി തരാം." ഓട്ടോ ഡ്രൈവർ തന്റെ അവസ്ഥ പറഞ്ഞു. "അവിടം വരെ ആണെങ്കിലും മതി ചേട്ടാ." മീരയ്ക്ക് എങ്ങനെയെങ്കിലും വീട്ടിലൊന്ന് എത്തിയാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളൂ. "എന്നാ കേറിക്കോ." ഓട്ടോ ഡ്രൈവർ പറഞ്ഞു. മീര ഉടനെ തന്നെ കുട മടക്കി ഓട്ടോയിൽ കയറി ഇരുന്നു. വണ്ടിയിൽ ഇരിക്കുമ്പോഴൊക്കെ അവൾ സങ്കടം കൊണ്ട് വിങ്ങി പൊട്ടുകയായിരുന്നു. താൻ വീട്ടിലെത്താൻ ഇത്രയും നേരം വൈകുമ്പോൾ ഒന്ന് വിളിച്ചു നോക്കാനോ എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടോ എന്നോർത്ത് ടെൻഷനോ അല്ലെങ്കിൽ തിരക്കി വരാനോ പോലും ശ്രീഹരിക്ക് തോന്നിയില്ലല്ലോ എന്നോർത്തയിരുന്നു മീരയുടെ വിഷമം. ശ്രീഹരിയുടെ മനസ്സിൽ താൻ ഇത്രയും വെറുക്കപ്പെട്ടവളാണോ എന്നോർത്ത് അവൾ നിശബ്ദം കരഞ്ഞു. ഇങ്ങനെ മഴ പെയ്യുമ്പോ എങ്കിലും തന്റെ സുരക്ഷയെ കുറിച്ച് ശ്രീഹരി ചിന്തിച്ചില്ലല്ലോ എന്നോർക്കവേ മീരയുടെ വിഷമം വർദ്ധിച്ചു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവൾ ഇടയ്ക്കിടെ തുടച്ചു കൊണ്ടിരുന്നു. സ്ഥലം എത്തിയപ്പോ ഓട്ടോ ഡ്രൈവർ വണ്ടി നിർത്തി. അയാൾക്കുള്ള കൂലി കൊടുത്തിട്ട് മീര ഓട്ടോയിൽ നിന്നിറങ്ങി ധൃതിയിൽ മഴ വെള്ളം നിറഞ്ഞൊഴുകുന്ന വഴിയിലൂടെ നടന്നു. സമയമപ്പോൾ രാത്രി ഒൻപത് മണി കഴിഞ്ഞിരുന്നു. മഴയും ബ്ലോക്കും കാരണം ഒത്തിരി വൈകിയാണ് ബസ്സ് കവലയിൽ എത്തിയത്. ഇനി മഴയിലൂടെ നടന്ന് വീട്ടിൽ എത്തുമ്പോ ഒൻപതര കഴിയും. രാത്രി കൊടും മഴയിലൂടെ ഒറ്റയ്ക്ക് നടക്കേണ്ടി വന്നപ്പോഴാണ് മഴയുടെ ഭീകരത ആദ്യമായി മീര മനസ്സിലാക്കിയത്. ഇടയ്ക്കിടെ ഇടിയും മിന്നലും മാറി മാറി വന്ന് കൊണ്ടിരുന്നത് അവളുടെ ഭയം ഇരട്ടിപ്പിച്ചു. വഴിയിലെങ്ങും ഒരു പൂച്ച കുഞ്ഞ് പോലും ഉണ്ടായിരുന്നില്ല. പോസ്റ്റ്‌ വെട്ടം കൂടി ഇല്ലാത്തത് കൊണ്ട് കയ്യിലെ മൊബൈലിന്റെ ടോർച് ഓൺ ആക്കിയാണ് മീര നടന്ന് കൊണ്ടിരുന്നത്. നടന്ന് നടന്ന് അവൾ സാമൂഹ്യ വിരുദ്ധർ ഒത്തു കൂടുന്ന ബസ്സ് സ്റ്റോപ്പിന് അരികിൽ എത്താറായി. ദൂരെ നിന്ന് ബസ്സ് സ്റ്റോപ്പ്‌ കണ്ടപ്പോ തന്നെ അവളുടെ ഉള്ളിൽ ഭയം അരിച്ചിറങ്ങാൻ തുടങ്ങി. കുടിച്ച് ലക്ക് കെട്ടിരിക്കുന്നവർ രാത്രി ഒറ്റയ്ക്കു ഒരു പെണ്ണിനെ കാണുമ്പോ ഉപദ്രവിക്കാൻ ശ്രമിക്കുമോ എന്നോർത്തയിരുന്നു മീരയുടെ പേടി. അങ്ങനെ എന്തെങ്കിലും സംഭവിച്ച താൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് അവൾ ചിന്തിച്ചു. അതിനാൽ പേടിയോടെയാണ് അവൾ പിന്നീടുള്ള ഓരോ ചുവട് വച്ചത്. ബസ്സ് സ്റ്റോപ്പിനോട് അടുക്കുമ്പോൾ അവൾ കണ്ടു മൊബൈൽ ടോർച്ചിന്റെ വെട്ടത്തിൽ വട്ടമിട്ട് ഇരുന്ന് മദ്യപിക്കുന്ന അഞ്ചുപേരെ. അവരെ കണ്ടപ്പോൾ തന്നെ മീര തന്റെ മൊബൈലിന്റെ വെളിച്ചം കെടുത്തി. ബസ്സ് സ്റ്റോപ്പിൽ ഇരിക്കുന്നവരുടെ കയ്യിലും അധികം വെളിച്ചതമില്ലാത്ത മൊബൈൽ ടോർച് ആയതിനാൽ താൻ അവരുടെ മുന്നിലൂടെ താൻ ടോർച് തെളിക്കാതെ മിണ്ടാതെ നടന്ന് പോയാൽ ആരും കാണില്ലെന്ന് അവൾ ചിന്തിച്ചു. ആ ഒരു ധൈര്യത്തിൽ മീര ഇരുട്ടിൽ തപ്പി തടഞ്ഞു മുന്നോട്ട് പോയി. പക്ഷേ അവൾ ബസ്റ്റോപ്പ് കഴിയാറായതും കൃത്യ സമയയത്ത് നല്ലൊരു മിന്നൽ അവിടെ മിന്നി. ആ മിന്നലിന്റെ വെളിച്ചത്തിൽ അഞ്ചു പേരിൽ ഒരാൾ മീരയെ കണ്ടു. തന്നെ അവരിൽ ആരൊക്കെയോ കണ്ടെന്നു മീരയ്ക്കും തോന്നിയിരുന്നു. അടുത്ത നിമിഷം അവൾക്ക് അപകടം മണത്തു. "ഡാ... ഇതുവഴി ഏതോ ഒരു പെണ്ണ് ഇപ്പോ പോയി." മീരയെ കണ്ടവൻ തന്റെ അടുത്തിരുന്നവനോട് പറഞ്ഞു. "ഈ സമയത്ത് ഇതുവഴി അതും ഈ പെരുമഴയതു ഏത് പെണ്ണ് പോവാനാടാ. കേട്ടവർ അത് ചിരിച്ചു തള്ളി. "അല്ലേടാ... സത്യമായും ഞാൻ കണ്ടതാ. ഒരു പെണ്ണ് കുടയും പിടിച്ചു നമ്മുടെ മുന്നിലൂടെയാ നടന്ന് പോയെ." "നിനക്ക് കുടിച്ചത് തലയ്ക്കു പിടിച്ചെന്ന തോന്നുന്നത്. കൂട്ടുകാരിൽ ഒരുവൻ കളിയാക്കി. "ഈ മഴയത്തു നല്ല തണുപ്പിൽ നമുക്ക് കൂട്ടിന് ഒരു പെണ്ണ് കൂടെ ഉണ്ടെങ്കിൽ പൊളിക്കും അല്ലേടാ.. കൂട്ടത്തിൽ ഏറ്റവും വഷളനായ ഒരുത്തന്റെ കമന്റ്‌ ആയിരുന്നു അത്. "നീയാ ടോർച് ഇങ്ങോട്ട് എടുക്ക്. മീരയെ കണ്ടവൻ അടുത്തിരുന്ന കൂട്ടുകാരന്റെ കൈയ്യിൽ നിന്നും മൊബൈൽ പിടിച്ചു വാങ്ങി അവളെ കണ്ട ഭാഗത്തും ചുറ്റിനും തെളിച്ചു നോക്കി. ഈ സമയം കൊണ്ട് മീര അടുത്തുള്ള മതിലിനു പിന്നിലേക്ക് മറഞ്ഞിരുന്നു. "ഇവിടെ എങ്ങും പെണ്ണിനെ പോയിട്ട് ഒരു മനുഷ്യ ജീവിയെ പോലും കാണുന്നില്ല. നിനക്ക് വെറുതെ തോന്നിയതാവും. ചുറ്റിനും ആരെയും കാണാതായപ്പോ ഒരു കൂട്ടുകാരൻ ഫോൺ പിടിച്ചു വാങ്ങി കൊണ്ട് പറഞ്ഞു. "ഞാൻ ശരിക്കും കണ്ടതാടാ.. മീരയെ കണ്ടവൻ കൺഫ്യൂഷനോടെ ഇരുട്ടിൽ ഒരിക്കൽ കൂടെ ചുറ്റുമോന്ന് നോക്കി. ", നീ ചിലപ്പോ കണ്ടത് വല്ല പ്രേതത്തിനെയും ആയിരിക്കും. ഇവന് ഒരു പെഗ് കൂടി ഒഴിച്ച് കൊടുക്ക്. അവർ വീണ്ടും അശ്ലീല ചുവയുള്ള കമന്റ്‌ കൾ പറഞ്ഞ് ചിരിച്ചു കൊണ്ട് കുടിക്കാനും വലിക്കാനും തുടങ്ങി. മീര അതൊക്കെ കണ്ട് കൊണ്ട് ഇരുട്ടിൽ മറഞ്ഞിരുന്നു. 10 മിനിറ്റോളം അവളാ നിൽപ്പ് നിന്നു. ഒടുവിൽ തന്നെ ആരും തിരയുന്നില്ലെന്ന് ഉറപ്പായ ശേഷമാണ് മീര വീണ്ടും നടന്ന് തുടങ്ങിയത്. ബസ്‌റ്റോപ്പിൽ നിന്ന് കുറച്ചകലെ എത്തിയപ്പോഴാണ് അവളുടെ ശ്വാസം നേരെ വീണത്. പക്ഷേ അവരുടെ ബൈക്കുകൾ അവിടെ ഇരിക്കുന്നത് കണ്ടതിനാൽ അവർ അതുവഴി വന്നാലോ എന്ന് പേടിച്ചു മീര മുൻപത്തെക്കാൾ വേഗത്തിൽ നടക്കാൻ തുടങ്ങി. ഇനിയൊരു പത്ത് മിനിറ്റ് കൂടി നടന്നാൽ വീടെത്തും. വെപ്രാളപ്പെട്ട് നടക്കുന്നതിനിടയിൽ മൂന്ന് തവണ കല്ലിൽ കാല് തട്ടി അവൾ വഴിയിൽ വീണു പോയി. വീഴ്ച്ചയിൽ മീരയുടെ കൈമുട്ടും കാൽവമുട്ടുമൊക്കെ മുറിയുകയും ചെയ്തു. ആ വേദനയും നീറ്റലും സഹിച്ചു കൊണ്ടവൾ നടന്നും ഓടിയും എങ്ങനെയൊക്കെയോ വീടിന് മുന്നിൽ എത്തിച്ചേർന്നു. അപ്പോഴാണ് മീരയ്ക്ക് സമാധാനമായത്. അത്രയും നേരം നടക്കുക ആയിരുന്നതിനാൽ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറാൻ ശക്തിയില്ലാതെ തളർച്ചയോടെ അവൾ താഴത്തെ വരാന്തയിൽ ഇരുന്നു. അടഞ്ഞു കിടക്കുന്ന വാതിൽക്കലേക്ക് നോക്കി മീര ഭിത്തിയിൽ ചാരി ഇരുന്ന് കിതപടക്കി. മൂന്ന് പ്രാവശ്യം കല്ലിൽ തട്ടി വീണതിനാൽ അവൾ ആകെ മൊത്തം നനഞ്ഞിരുന്നു. അതിനാൽ കുറച്ചു സമയം അവിടെ ഇരുന്ന് ക്ഷീണമൊന്ന് കുറഞ്ഞപ്പോ തന്നെ മീര മുകളിലേക്ക് പോകാനായി എഴുന്നേറ്റു. ഇരുന്നിട്ട് എഴുന്നേറ്റപ്പോൾ മുറിവ് പറ്റിയ കാൽ മുട്ട് അവൾക്ക് നന്നായി വേദനിച്ചു. എങ്കിലും അത് കാര്യമാക്കാതെ മീര മുകളിലേക്ക് പോകാൻ തുടങ്ങി. അപ്പോഴാണ് ദീപ്തിയുടെ മുറിയിൽ നിന്നും ശ്രീഹരിയുടെ മൊബൈൽ റിങ് ചെയ്യുന്ന ശബ്ദം അവൾ കേട്ടത്. ഒരു നിമിഷം താൻ കേട്ടത് തെറ്റിപ്പോയോ എന്ന് ചിന്തിച്ചു കൊണ്ട് മീര അവിടെ തന്നെ തറഞ്ഞു നിന്നുപോയി. ഈ രാത്രി ദീപ്തിയുടെ മുറിയിൽ നിന്നും ശ്രീഹരിയുടെ മൊബൈലിന്റെ ശബ്ദം എങ്ങനെ വന്നുവെന്ന് ചിന്തിച്ചു കൊണ്ട് മീര മെല്ലെ അവളുടെ ബെഡ്‌റൂം ഇരിക്കുന്ന ഭാഗത്തേക്ക്‌ നടന്നു. മുൻവാതിൽ അടച്ചിട്ടുണ്ടാകുമെന്ന് കരുതി ഡോർ ഹാൻഡിലിൽ പിടിച്ചു നോക്കാൻ നിക്കാതെ അവൾ ബെഡ്‌റൂമിന്റെ ജനാല തുറന്ന് കിടക്കുന്നുണ്ടോ എന്ന് നോക്കാനാണ് പോയത്. ബെഡ്‌റൂമിന്റെ ഭാഗത്തെ ജനലിന് അൽപ്പം ഉയരമുണ്ട്. ഒരാൾക്ക് വന്ന് നിന്നാൽ ഉള്ളിലെ കാഴ്ച കാണാൻ കഴിയില്ല. എന്തെങ്കിലും എടുത്തു വച്ചു അതിൽ കയറി നിന്നാലേ ഉള്ളിൽ എന്താണ് നടക്കുന്നതെന്ന് കാണാൻ കഴിയു. അതുകൊണ്ട് മിക്കപ്പോഴും ആ ജനാല തുറന്ന് കിടക്കാറാണ് പതിവ്. ജനാലയുടെ അടുത്തേക്ക് നടക്കുമ്പോ ഓരോ ചുവട് വയ്പ്പിലും മീര വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ഒപ്പം അവളുടെ നെഞ്ചിടിപ്പും ഉയർന്നു. അരുതാത്തതെന്തോ സംഭവിച്ച പോലെ മീരയുടെ കണ്ണുകൾ തുടിച്ചു. ദീപ്തിയുടെ ബെഡ്‌റൂമിന്റെ ജനാലയ്ക്ക് സമീപമെത്തിയ മീര നിലത്ത് കണ്ട ഇഷ്ടികകൾ എടുത്ത് ജനലിന് താഴെയായി അടുക്കി വച്ചു. അതെല്ലാം തികച്ചും യാന്ദ്രികമായിട്ടാണ് അവൾ ചെയ്തത്. ഇഷ്ടിക അടുക്കി വച്ച ശേഷം മീര അതിന് മുകളിൽ കയറി നിന്ന് അകത്തേക്ക് നോക്കി. വെളുത്ത കർട്ടൻ കിടക്കുന്നതിനാൽ ഉള്ളിലെ കാഴ്ച കാണാൻ അവൾക് കഴിഞ്ഞില്ല. മീര കൈ നീട്ടി ജാലക വിരി മാറ്റി നോക്കി. ആ നിമിഷം അവിടെ അരങ്ങേറുന്ന രംഗം കണ്ട് തന്റെ ശിരസ്സ് പൊട്ടിപിളരും പോലെ തോന്നി മീരയ്ക്ക്. തുടരും