പെരിന്തൽമണ്ണയുടെ നിലവിലെ എംഎൽഎയായ നജീബ് കാന്തപുരം കഴിഞ്ഞ കാലയളവിൽ തന്റെ ഉത്തരവാദിത്വങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ സാധിച്ചില്ല എന്ന് മാത്രമല്ല ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലുപരി സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ കൂടുതൽ ശ്രദ്ധ.
വികസനം ക്യാമറ മുന്നിൽ പ്രകടനം കാണിക്കുന്നതിലൂടെയല്ല, നിലത്തിറങ്ങി പ്രവർത്തിക്കുന്നതിലൂടെയാണ് സാധ്യമാകുന്നത്. എന്നാൽ പെരിന്തൽമണ്ണയിൽ കഴിഞ്ഞ 5 വർഷം കണ്ടത് അതിന്റെ വിപരീതമാണ്. ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്കിടയിൽ, ജനപ്രതിനിധി തന്റെ സമയവും ഊർജവും സോഷ്യൽ മീഡിയ പ്രചാരണത്തിനായി വിനിയോഗിച്ചതാണ് യാഥാർത്ഥ്യം.
പ്രത്യേകിച്ച് അലിഗഡ് യൂണിവേഴ്സിറ്റിയുടെ പെരിന്തൽമണ്ണ ക്യാമ്പസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹത്തിന്റെ നിർജ്ജീവത വളരെ വ്യക്തമാണ്. കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനും, മലപ്പുറം എംപിയുടെ സഹായത്തോടെ വിഷയങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും യാതൊരു ശ്രമവും നടത്തിയില്ല. ക്യാമ്പസ് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ രാഷ്ട്രീയ ഇടപെടൽ പോലും ഉണ്ടായില്ല. ഒരു മണ്ഡലത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യത്തിൽ ഇത്രയും അനാസ്ഥ കാണിച്ചതാണ് വലിയ നിരാശ. ജനങ്ങൾ പ്രതീക്ഷിക്കുന്നത് വികസന പ്രവർത്തനമാണ്, റീലിൽ കാണുന്ന കെട്ടിപ്പിടിക്കൽ പ്രചാരണമല്ല. ബിജിഎം ട്യൂൺ അല്ല.
പെരിന്തൽമണ്ണയുടെ ജനങ്ങൾ ചോദിക്കുന്നതും അത് തന്നെയാണ് റീൽ അല്ലാതെ മറ്റെന്താണ് പെരിന്തൽമണ്ണയിൽ കഴിഞ്ഞ 5 വർഷം നടന്നതെന്ന്..
#😅 തെരഞ്ഞെടുപ്പ് ട്രോളുകൾ #🗳️ രാഷ്ട്രീയം