#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ
Part 1
തല പൊളിച്ചടുക്കുന്ന വേദനയോടെയവൾ കണ്ണുകൾ വലിച്ചു തുറന്നു.ചുമരിൽ തൂങ്ങുന്ന ക്ലോക്കിലേക്ക് നോക്കി ,സമയം 6 ആവുന്നതേ ഉള്ളു.
വേഗത്തിൽ എണീറ്റ് ബാത്റൂമിലേക്ക് നടന്നു.വേഗം കുളിച്ചിറങ്ങി ,കയ്യിൽ കിട്ടിയ പാട്ടുപാവാട ധരിച്ചു നെറ്റിയിൽ ഒരു കറുത്ത പൊട്ടു തൊട്ടു . മുടി കുളിപ്പിന്നലിട്ടു.വീടിന് പുറത്തിറങ്ങി.ആരോടും പറയാൻ തോന്നിയില്ല.അവൾ മുറ്റത്തേക്കിറങ്ങി ...
അടുത്തടുത്തായി രണ്ടു വീടുകൾ ,ഒന്ന് ഓടിട്ട ഒരു ചെറിയ വീട് ഒരു മതിലിനപ്പുറം ഇരുനിലയിലായി അത്യാവശ്യം വലിയൊരു വീട്.ആ ചെറിയ വീട്ടിൽ നിന്നും അവൾ മുന്നിലുള്ള ഇട വഴിയിലൂടെ വേഗത്തിൽ നടന്നു.വലിയ വീടിനു മുന്നിലൂടെ വേണം പോകാൻ .ഗേറ്റ് തുറന്ന് കിടക്കുന്നത് കണ്ടതും ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി. അവിടേക്ക് നോക്കാതെ നടന്നതും പിന്നിൽ നിന്നൊരു പെൺ ശബ്ദം.
"അഞ്ചു......"
പിടിച്ചു കെട്ടിയ പോലെ അഞ്ചു നിന്നു ,തിരിഞ്ഞു നോക്കി.
വെളുത്തു തടിച്ച ഒരു സ്ത്രീ .ഐശ്വര്യം തുളുമ്പുന്ന മുഖം ,സാരി ഉടുത്തു നെറ്റിയിൽ ഒരു ചന്ദന കുറി മാത്രം തൊട്ട്,മുടി തോർത്തിൽ ചുറ്റി കെട്ടി വെച്ചിട്ടുണ്ട്.
"ലയ അമ്മായി" അവൾ മനസ്സിൽ പറഞ്ഞു
"മോൾ എങ്ങോട്ടാ ഈ കൊച്ചുവെളുപ്പാൻ കാലത്തു."
"ഞാൻ.... ഞാൻ ഒന്ന് അമ്പലത്തിൽ പോയി വരാമെന്നോർത് ഇറങ്ങിയതാ അമ്മായി"അവൾ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
അവൾക്ക് മനസ്സിൽ ദേഷ്യം നുരഞ്ഞു പൊന്തി.ഇതൊരു സാധു സ്ത്രീ ആണെന്നറിയാം ,അവർക്ക് ഒന്നുമറിയില്ലെന്നും അറിയാം,പക്ഷെ എന്തോ എല്ലാവരോടും തോന്നുന്ന ദേഷ്യം ഇവരോടും തോന്നുന്നു.അവൾക്ക് സങ്കടം വന്നു.
"മോള് അമ്പലത്തിലേക്കാണെങ്കിൽ ഞാൻ മഹേഷിനെ കൂടെ വിളിക്കാം അവൻ എണീറ്റിട്ടില്ല."
മഹേഷ് ..... ആ പേര് കേട്ടതും അവൾ പ്രേതത്തെ കണ്ട പോലെ വിളറി വെളുത്തു.
"വേണ്ട അമ്മായി ഞാൻ ഒറ്റക്ക് പൊയ്ക്കോളാം....."
ഇതും പറഞ്ഞു മറുപടി കേൾക്കാൻ നില്കാതെ അവൾ വേഗത്തിൽ നടന്നു നീങ്ങി.
"ഈ കുട്ടിയെന്താ ഇങ്ങനെ ...." പിറുപിറുത്തു കൊണ്ടവർ വീടിനുള്ളിലേക്ക് കയറി പോയി .
ഇടവഴി കഴിഞ്ഞു മെയിൻ റോഡ് ആണ് .മെയിൻ റോഡിനപ്പുറം വലിയൊരു പാടം .പാടം ചെന്നവസാനിക്കുന്നതൊരു ചെറിയ ക്ഷേത്രത്തിൽ .ഒരു ശ്രീകൃഷ്ണ ക്ഷേത്രം.അഞ്ചു പാടത്തേക്കിറങ്ങി നടന്നു.
സൂര്യോദയത്തിൻ്റെ ആദ്യ കിരണങ്ങൾ അവളുടെ നീണ്ട ശരീരത്തിൽ പതിച്ചു.
നീല കളർ പാട്ടുപാവാട ധരിച്ചു ഇടതൂർന്ന മുടി കുളിപ്പിന്നലിട്ട് വിടർത്തിയിട്ട് ഗോതമ്പിന്റെ നിറത്തിൽ ഒരു സുന്ദരി,അഞ്ജന ..
നീണ്ട മൂക്ക് വിടർന്ന കണ്ണുകൾ ,തടിച്ചു ചുവന്ന മനോഹരമായ ചുണ്ടുകൾ.നടന്നു വരുന്നതൊരു ദേവീ രൂപമാണോയെന്നു തോന്നും വിധം മനോഹരമായ ശരീരം.
പാടവരമ്പിലൂടെ പതുക്കെ നടന്നവൾ ,കലങ്ങി മറിഞ്ഞ മനസ്.ഒരു തുള്ളി കണ്ണുനീര് ചാടാൻ അനുവദിക്കാത്ത കണ്ണുകൾ .കരയില്ലെന്ന് മനസ്സിലുറപ്പിച്ചിട്ട് വര്ഷങ്ങളായി.അത് ഇന്നോളം പാലിച്ചു പോന്നു ,ഇനിയും കരയില്ല ഒരിക്കൽ കൂടി മനസ്സിലോർത്തു.
എന്താണ് തൻ്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നത്,അവൾ വലത്തേ കൈ പത്തി ഉയർത്തി നോക്കി.മോതിരവിരലിൽ പാമ്പ് ചുറ്റിയ പോലൊരു മോതിരം,അതിൽ കൊത്തി വെച്ചിരിക്കുന്ന പേര് മഹേഷ്.അവളുടെ ശരീരം വിറച്ചു ,വെറുപ്പ് കൊണ്ടവളുടെ ഹൃദയം ആളിക്കത്തുന്നത് പോലെ തോന്നി .വെറുപ്പ്......വെറുപ്പ് മാത്രം.ഇപ്പോൾ തന്നെ ഭരിക്കുന്ന ഒരേ ഒരു വികാരം അതു മാത്രമാണ് .
ആ വെറുപ്പോടെ തന്നെയവൾ വിരലിൽ നിന്നും മോതിരമൂരി പടത്തിനു നടുവിലേക്കെറിഞ്ഞു.
***********************
ഏട്ടാ...... മഹേഷേട്ട ............. വാതിൽ തുറക്ക്.
വാതിലിൽ മുട്ടികൊണ്ട് മഹിമ വിളിച്ചു.അഴിഞ്ഞു പോയ മുണ്ട് ഉടുത്തു കൊണ്ട് മഹേഷ് വാതിൽ തുറന്നു വന്നു.
"എന്താടി?"
"ദേ ... നിങ്ങടെ അഞ്ചു കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയിട്ടുണ്ട്.അമ്മയോട് സംസാരിക്കുന്നത് ഞാൻ കണ്ടതാ."
മഹിമ പറയുന്നത് കേട്ടതും അവൻ്റെ മിഴിയൊന്നു വിടർന്നു.
"ആ..... നീ പൊക്കോ ഞാൻ ഫ്രഷ് ആയിട്ട് താഴേക്ക് വന്നേക്കാം .നമ്മുക്ക് നിർമല അമ്മായിടെ അവിടം വരെ പോവാം."
"ഓക്കേ മൈ ബ്രോ"
ഇതും പറഞ്ഞു ചാടി തുള്ളി പോകുന്ന മഹിമയെ നോക്കി പുഞ്ചിരിച്ചു അവൻ റൂമിലേക്ക് കയറി.ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തി ചുണ്ടിനിടയിലേക്ക് വച്ചു.നേരെ ബാൽക്കണിയിൽ ഇട്ടിരിക്കുന്ന ചാരു കസേരയിൽ പോയിരുന്നു.
"അഞ്ചു....."അവൻ ആസക്തിയോടെ വിളിച്ചു.
അവളുടെ പേര് പോലും അവനിൽ വല്ലാത്ത ആനന്ദം നിറച്ചു..പാലപ്പൂ പോലൊരു പെണ്ണ്.വാശിയായിരുന്നു ആ പെണ്ണൊരുത്തിയോട്.ആദ്യമായി അവളോട് മോഹം തോന്നിയതോർത്തവൻ.
അന്ന് മഹേഷ് പ്ലസ്ടു രണ്ട് തവണ എഴുതി തോറ്റ് കൂട്ടുകാരുമായി അടിച്ചു പൊളിച്ചു നടക്കുകയാണ്.ആ സമയത്താണ് മഹേഷിൻ്റെ അച്ഛൻ വിശ്വനാഥൻ അയാളുടെ അനിയത്തി നിര്മലക്ക് അവരുടെ വീടിനടുത്തു തന്നെയുള്ള നിർമ്മലയുടെ സ്ഥലത്തു വീട് വെച്ചു കൊടുക്കുന്നത്.ഭർത്താവ് ശിവദാസൻ മരിച്ചു 5 വര്ഷം അവർ ഭർതൃ വീട്ടിൽ തന്നെ ആയിരുന്നു. ഒരിക്കൽ വിശ്വനോട് ,ശിവദാസന്റെ ഏട്ടൻ തന്നെ ഒരു അനിയത്തി ആയിട്ടല്ല കണ്ടിട്ടുള്ളതെന്നും പറഞ്ഞു നിർമല ഒരുപാട് കരഞ്ഞു . അതിൽ പിന്നെ അയാൾ അവളെ തിരിച്ചു അങ്ങോട്ട് പറഞ്ഞയച്ചില്ല.മാസങ്ങൾ കൊണ്ട് തൊട്ടടുത്തൊരു ചെറിയ വീടും വെച്ച് കൊടുത്തു വിശ്വൻ.അതോടെ 10 ൽ പഠിക്കുന്ന മഹിമയും, 8 ൽ പഠിക്കുന്ന അഞ്ജുവും +2 വിന് പഠിക്കുന്ന അഞ്ജുവിന്റെ ഏട്ടൻ അർജുനും ഒരുമിച്ചായി സ്കൂളിൽ പോകുന്നതും വരുന്നതും.
കൂട്ടുകാരോടൊത്തു പാടവരമ്പത് ഇരിക്കുകയായിരുന്നു മഹേഷ് .സ്കൂൾ വിട്ട് ഒരുപാട് കുട്ടികൾ നടന്നു വരുന്നുണ്ട്.കൂട്ടത്തിൽ ആ 3 പേരും ഉണ്ടായിരുന്നു.
"എടാ .. മഹേഷേ അവൾ നിൻെറ മുറപെണ്ണല്ലെടാ..."അഞ്ജുവിനെ നോക്കി അഭിലാഷ് ആണത് ചോദിച്ചത്.
"അതെ.... എന്തെ?"
"നിനക്ക് കോളടിച്ചല്ലോ ഡാ , എന്തൊരു ചരക്കാട അവൾ."വല്ലാത്ത ഒരു ചിരിയോടെ അഭിലാഷ് പറഞ്ഞു.
അന്ന് ...... അന്നാദ്യമായി മഹേഷ് അവളെ അത്ഭുതത്തോടെ നോക്കി.അതേ എന്തൊരു പെണ്ണാണത് ,ദേവലോകത്തെ അപ്സരസ് പോലൊരു പെണ്ണ് .പിന്നീടവൻ രുചിച്ച പെണ്ണിലൊക്കെയും കണ്ടതവളെ ആയിരുന്നു.പലപ്പോഴും സംസാരിക്കാൻ അടുത്ത് ചെന്നപ്പോഴും ഒരു സഹോദരനോടെന്ന പോലെ ആയിരുന്നു അവളുടെ പെരുമാറ്റം.അതവനും ഉപകാരമായിരുന്നു,അവളറിയാതെ അവളുടെ ശരീരത്തിൽ ഇടക്കവന്റെ കൈകളും കണ്ണുകളും അലഞ്ഞു നടന്നു .ഒരു സ്പർശം പോലും അവനെ ഭ്രാന്തു പിടിപ്പിച്ചു.അങ്ങനെ കാലം കടന്നു പോകുന്നതിനിടക്കാണ് അവനെ ഗൾഫുകാരൻ സുഭാഷിന്റെ വീട്ടിൽ നിന്നും രാത്രി നാട്ടുകാർ പിടികൂടുന്നത്.സുഭാഷിന്റെ ഭാര്യയുടെ കള്ളകാമുകനായ മഹേഷിനെ.അന്ന് വിശ്വന്റെ കയ്യിൽ നിന്നും മഹേഷിന് പൊതിരെ തല്ലു കിട്ടി.ലയയും നിര്മലയും കൂടെ ആണ് വിശ്വനെ പിടിച്ചു മാറ്റിയത്.
"ഏട്ടാ .... അവൻ ചെറുപ്പമല്ലേ ,അതിന്റെ ഒരു ആവേശത്തിൽ പറ്റി പോയതാവും .ഇനി അവൻ ആവർത്തിക്കില്ല ."ഇതും പറഞ്ഞു പ്രശ്നം ഒതുക്കിയത് നിർമല ആയിരുന്നു.
അതിനു ശേഷം അഞ്ചു മഹേഷിനോട് സംസാരിക്കാതായി എന്തിനേറെ കണ്ടിട്ട് കാണാത്ത പോലെ നടന്നു തുടങ്ങി .അത് മഹേഷിനെ വല്ലാതെ ചൊടിപ്പിച്ചു.അവളെ ഒറ്റക്ക് കിട്ടാൻ അവൻ അവസരം പാർത്തു കാത്തിരുന്നു. ദുശീലങ്ങളും,ചീത്ത കൂട്ടുകെട്ടും ,പെണ്ണ് കേസും കൂടിയപ്പോൾ മഹേഷിനെ വിശ്വൻ ടൗണിലെ സൂപ്പർമാർകെറ്റ് നോക്കാൻ ഏൽപ്പിച്ചു.ഉത്തരവാദിത്യം വന്നാൽ അവൻ നന്നാവുമെന്നോർത്.
അഞ്ജുവിന് +2 പരീക്ഷ നടക്കുന്നതിന് മുൻപായി സ്റ്റഡി ലീവ് ആയിരുന്നു.നിർമല നല്ലൊരു സാരി ഉടുത്തു പുറത്തു പോകുന്നത് സൂപ്പർമാർക്കറ്റിലേക്ക് പോകാൻ ഇറങ്ങിയ മഹേഷ് കണ്ടു.അർജുൻ തമിഴ് നാട്ടിൽ ഒരു കോളേജിൽ എന്ജിനീറിംഗ് 4th ഇയർ പഠിക്കുകയാണ്.അവൾ ഒറ്റക്കാണെന്നു മനസിലായ അവൻ അവിടേക്ക് നടന്നു.മുൻ വാതിലിലൂടെ ഉള്ളിലേക്ക് കയറി വാതിൽ ചാരി,കുളി കഴിഞ്ഞു തലയിൽ തോർത്തു ചുറ്റി വന്ന അഞ്ചു അവനെ കണ്ടതും ഒന്ന് പതറി.
"മഹേഷ് ഏട്ടനെന്താ ഇവിടെ?"പതർച്ച മറച്ചു വച്ച് അഞ്ചു ചോദിച്ചു .
"എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്"
"എന്ത് കാര്യാ"
ഒരു വല്ലാത്ത ഭാവത്തോടെ മഹേഷ് അവളുടെ അടുത്തേക്ക് വന്നു.അവൾ പുറകിലേക്കടി വച്ച് നടന്നു,ഭിത്തിയിലിടിച്ചു.അവളുടെ രണ്ടു വശത്തുമായി ഭിത്തിയിൽ കൈകൾ കുത്തി അവൻ അവളുടെ ഗന്ധം ആഞ്ഞു ശ്വസിച്ചു.പാലപ്പൂവിന്റെ ഗന്ധം.
അവൾ വെറുപ്പോടെ തല തിരിച്ചു.
"എനിക്ക് നിന്നെ എന്ത് ഇഷ്ട്ടമാണെന്നോ,ഞാൻ കണ്ടതിൽ വെച്ചേറ്റവും സുന്ദരി നീയാണ്"
"ശെയ്യ്,നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ.ഇറങ്ങി പോവൂ ഇവിടുന്ന്."അവൾ വെറുപ്പോടെ പറഞ്ഞു.
"നീ എന്താ എന്നോട് സംസാരിക്കാത്തെ ,എത്ര ദിവസായി ഞാൻ ഈ ശരീരത്തിൽ ഒന്ന് തൊട്ടിട്ട്."അവൾ പറഞ്ഞത് കേൾക്കാത്ത പോലെ അവൻ പറഞ്ഞു
"നിന്റെ മാറിലെ ആ മറുകില്ലേ അതൊന്ന് കാണിച്ചു താ നീ മഹേഷേട്ടന് ,കുളി മുറീല് ഒളിച്ചു കണ്ടു മടുത്തെനിക്ക് എന്നായാലും ഇതെല്ലാം എനിക്കുള്ളതല്ലേ.ഈ കഴുത്തിൽ താലി ചാർത്തേണ്ടവനല്ലേ ഞാൻ "അവൻ അവളെ അടി മുടി നോക്കി ചുണ്ടു നനച്ചു.
അഞ്ചു ഞെട്ടലോടെ അവനെ നോക്കി
"എന്താ താൻ പറഞ്ഞത് ........ അതിനർദ്ധം താൻ......"ബാക്കി പറയാൻ അവൾക്ക് കഴിഞ്ഞില്ല അതിനു മുന്നേ ശബ്‌ദം നിലച്ചു പോയി കണ്ണുകൾ നിറഞ്ഞൊഴുകി.
മഹേഷ് ചിരിച്ചു ഒരു വേട്ടക്കാരന്റെ ചിരി.
പെട്ടന്ന് വന്ന ധൈര്യത്തിൽ അഞ്ചു മഹേഷിനെ ആഞ്ഞു തള്ളി.പ്രതീക്ഷിക്കാത്തത് കൊണ്ട് അവൻ പുറകിലേക്ക് വെച്ചു പോയി.
കണ്ണീർ മാറി അവളുടെ കണ്ണിൽ തീ എരിഞ്ഞു.
"ജീവനോടെ ഉണ്ടെങ്കിൽ തനിക്കെന്നെ കിട്ടില്ല.സമ്മതിക്കില്ല ഞാൻ:"
"എനിക്ക് നിന്നെ കിട്ടിയില്ലെങ്കിൽ നീ ജീവനോടെ കാണില്ല.പിന്നെ സമ്മതം,അത് എനിക്കാവശ്യമില്ല.നീ എൻ്റെതാണ് എൻ്റെ മാത്രം.
കൈ വീശിയവൾ മഹേഷിൻ്റെ കവിളിൽ ആഞ്ഞടിച്ചു.അടി കിട്ടിയ കവിൾ വലതു കൈ കൊണ്ട് പൊത്തി കണ്ണടച്ചു പിടിച്ചു മഹേഷ്.അടുത്ത നിമിഷം തുറന്ന അവൻ്റെ കണ്ണുകൾക്ക് ചോര ചുവപ്പായിരുന്നു,അതിൽ അവളെ കൊല്ലാനുള്ള പക ഉണ്ടായിരുന്നു.എങ്കിലും ഒന്നും പറയാനോ ചെയ്യാനോ നിൽക്കാത്തവൻ വാതിൽ വലിച്ചു തുറന്ന് ഇറങ്ങി പോയി .
അന്നവിടന്നു പടിയിറങ്ങിയ മഹേഷ് ഒരു തീരുമാനം എടുത്തിരുന്നു,ആരാലും തിരുത്താനാവാത്ത തീരുമാനം.
"നേടിയിരിക്കും ,നശിപ്പിച്ചിരിക്കും............. "
ഓർമകളിൽ നിന്നും പൊടുന്നനെ അവൻ കണ്ണ് തുറന്നു .അപ്പോഴവന്റെ കണ്ണുകളിൽ അവളോടുള്ള ആസക്തി ആയിരുന്നില്ല ചുവപ്പായിരുന്നു അതേ....... ചുവപ്പായിരുന്നു ,ചോരയുടെ ചുവപ്പ് ,പ്രതികാരത്തിൻ്റെ ചുവപ്പ്,ആ പാലാ പൂ കാൽചുവട്ടിലിട്ടു അരക്കാനുള്ള ചുവപ്പ്.
**************************
"അമ്മേ..........ആരാ ഈ വരുന്നത് നോക്കിക്കേ ,അഞ്ചു ചേച്ചി "
അലക്കി പിഴിഞ്ഞ വസ്ത്രങ്ങൾ അഴയിൽ വിരിച്ചിടുന്നത് നിർത്തി കൈ രണ്ടും ഇട്ടിരിക്കുന്ന ചുരിദാറിൽ തുടച്ചു അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു കൊണ്ടവൾ അഞ്ജുവിനടുത്തേക്ക് ഓടി വന്നു.
ഒരു പുഞ്ചിരിയോടെ അഞ്ചു അവളുടെ കയ്യിൽ പിടിച്ചു.
"എൻ്റെ ശ്രീകുട്ടി സുഗമായിരിക്കുന്നോ? "വാത്സല്യത്തോടെ അവളുടെ മുടിയിൽ തഴുകി അഞ്ചു ചോദിച്ചു.
"സുഖായിരിക്കുന്നല്ലോ അഞ്ചു ചേച്ചിയോ?എത്ര ആയി കണ്ടിട്ട് ഇപ്പൊ ഇങ്ങോട്ടൊന്നും വരാറില്ലല്ലോ ,ഞാൻ ഇടക്ക് അമ്മയോട് പറയും."
പരിഭവത്തോടെ പറയുന്നവളെ നോക്കി അഞ്ചു പുഞ്ചിരിച്ചു,.
"ഹോസ്റ്റലിൽ അല്ലേടീ ,നാട്ടിലേക്ക് വല്ലാതെ വരാറില്ല. അവിടെ വർക്ക് ഉള്ളതാണ്. അതല്ലേ ഇങ്ങോട്ടു വരാത്തെ."
"വഴിയിൽ നിർത്തി ആണോ ശ്രീക്കുട്ടി വർത്താനം പറയണേ.കേറി വാ രണ്ടും ഉള്ളിലേക്ക്." ചുവപ്പ് നെറ്റി ധരിച്ചു മെലിഞ്ഞു സുന്ദരിയായൊരു 'അമ്മ ഉമ്മറപ്പടിയിൽ നിന്നും അവരെ നോക്കി പറഞ്ഞു.
അഞ്ജുവിന്റെ കൈ പിടിച് ശ്രീ കുട്ടി ഉമ്മറത്തേക്ക് നടന്നു.
ഇരു നിലകളുള്ള ഓടിട്ട ഒരു വലിയ വീട്.ഉമ്മറത്ത് തൂങ്ങുന്ന മാലയിട്ട രണ്ടു ഫോട്ടോകൾ. അതിലൊന്നിലേക്ക് അഞ്ചു നോക്കി നിന്നു.അതവളുടെ ഹൃദയം കീറി മുറിച്ചു.
നുണകുഴിയുള്ളൊരു രാജകുമാരന്റെ ഫോട്ടോ.
"ആദർശ്........" അവൾ മനസ്സിൽ വിളിച്ചു .
ആ നിൽപ്പ് കണ്ടതും ശ്രീജ വന്നവളുടെ കൈ പിടിച്ചു.അവരുടെ കണ്ണ് നിറഞ്ഞിരുന്നു.
അവർക്കറിയാം ആ നിൽക്കുന്നവളുടെ പ്രാണനായിരുന്നവൻ.അവൻ ഇല്ലാതാകും വരെ "അഞ്ജുവിന്റെ ആദര്ശാ...."എന്നും പറഞ്ഞവന്റെ കയ്യിൽ തൂങ്ങുന്നൊരു പെണ്ണിനെ ഓർത്തവർ.അവനോടൊപ്പം ആദ്യം ഈ പടി കടന്നു വന്നവളുടെ ഒരു നിഴൽ രൂപമാണിവളെന്നു തോന്നി.അത്രയും ക്ഷീണിച്ചിരിക്കുന്നു.
"ശ്രീക്കുട്ടി ....ചേച്ചിക്ക് ചായക്ക് വെള്ളം വെക്ക്"
"ആ അമ്മേ..."ശ്രീക്കുട്ടി അടുക്കളയിലേക്ക് പോയി .
"ശ്രീജമ്മേടെ കുട്ടി ഇവിടിരുന്നേ ചോദിക്കട്ടെ ഞാൻ"അവളെ പിടിച്ചു കസേരകളിലൊന്നിലേക്കിരുത്തി അവർ പറഞ്ഞു.
"അമ്പലത്തിൽ പോയി വരാണോ നീ? ഇന്നലെ നിശ്ചയം ആയിരുന്നു ല്ലേ. അയൽവാസികൾ പറഞ്ഞു അറിഞ്ഞു ഞാൻ,"
"മ്മ്......." ആദർശിന്റെ ഫോട്ടോയിൽ നിന്നും കണ്ണ് മാറ്റാതെ അഞ്ഞുവൊന്നു മൂളി
"ഇനി പഴയതൊന്നും ഓർത്തു ഇരിക്കരുത് നീ ഒക്കെ മറക്കാ...അവൻ ഇനി വരില്ല ആ സത്യത്തോട് പൊരുത്ത പെടുക,വര്ഷം നാലായില്ലേ മോളെ അവൻ നമ്മളെ ഒക്കെ വിട്ട് പോയിട്ട്."നിറഞ്ഞ കണ്ണ് തുടച്ചു കൊണ്ടവർ പറഞ്ഞു.
"പൊരുത്തപ്പെട്ടു തുടങ്ങി ശ്രീജമ്മേ. പക്ഷെ നിശ്ച്ചയം ,അത്.... ഞാൻ അറിഞ്ഞു കൊണ്ടല്ല.ചതിച്ചതാ എന്നെ അമ്മേം ഏട്ടനും എല്ലാരും കൂടെ ചതിച്ചത്.ഇടറിയ ശബ്ദത്തോടെ മെല്ലെ പറഞ്ഞവൾ.
ഞെട്ടലോടെ ശ്രീജ അവളെ നോക്കി
തുടരും.