ഫോളോ
CPIM Kerala
@cpimkerala
6,828
പോസ്റ്റുകള്‍
157,282
ഫോളോവേഴ്സ്
CPIM Kerala
347 കണ്ടവര്‍
പാവങ്ങളുടെ പടത്തലവനും രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്ര നായകനുമായ സഖാവ് എ.കെ.ജിയുടെ സ്മൃതി മ്യൂസിയം കണ്ണൂരിലെ പെരളശ്ശേരിയിൽ നാടിന് സമർപ്പിച്ചു. ഒപ്പം പെരളശ്ശേരിയെയും വേങ്ങാടിനെയും ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ആറരക്കോടിയോളം രൂപ ചെലവിൽ സജ്ജമാക്കിയ മ്യൂസിയത്തിൽ എ.കെ.ജിയുടെ കുട്ടിക്കാലം മുതൽ പാർലമെന്ററി ജീവിതം വരെയുള്ള സുപ്രധാന മുഹൂർത്തങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആവിഷ്കരിച്ചിട്ടുണ്ട്. പാവപ്പെട്ടവന്റെയും പണിയെടുക്കുന്നവന്റെയും ശബ്ദം പാർലമെന്റിൽ പ്രതിധ്വനിപ്പിച്ച സമാനതകളില്ലാത്ത ജനനേതാവായിരുന്നു സഖാവ് എ.കെ.ജി. ഗുരുവായൂർ സത്യഗ്രഹം മുതൽ മിച്ചഭൂമി സമരങ്ങൾ വരെ അദ്ദേഹം നയിച്ച ഐതിഹാസിക പോരാട്ടങ്ങൾ നാടിന്റെ വളർച്ചയ്ക്ക് കരുത്തേകി. ഒരു പാർലമെന്റ് അംഗം എങ്ങനെയായിരിക്കണമെന്ന് സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം കാണിച്ചുതന്നു. ജാതി-ജന്മിത്വ വാഴ്ചയ്ക്കെതിരെയും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയും സഖാവ് നടത്തിയ സമരങ്ങൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ സുവർണ്ണാധ്യായങ്ങളാണ്. സഖാവ് വിഭാവനം ചെയ്ത വികസന കാഴ്ചപ്പാടുകളുടെ തുടർച്ചയാണ് ഇന്ന് നാടിന് സമർപ്പിച്ച കീഴത്തൂർ പാലം. 12.2 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാലം പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും. വികസനത്തിന്റെ ഗുണഫലങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തണമെന്ന സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ചരിത്രസ്മരണകളെ നെഞ്ചിലേറ്റിയും വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചും നമുക്ക് ഒരുമിച്ച് മുന്നേറാം. സ. പിണറായി വിജയൻ മുഖ്യമന്ത്രി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
CPIM Kerala
605 കണ്ടവര്‍
കണ്ണൂർ സയൻസ് പാർക്കിന്റെയും ഐടി പാർക്കിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവ്വഹിച്ചു. 50 ഏക്കർ വിസ്തൃതിയിൽ 600 കോടി രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ ഗവേഷണ കേന്ദ്രങ്ങൾ ഒരുങ്ങുന്നത്. ബയോ-പ്രോസസ്സിംഗ്, ബയോ-പ്രോസ്പെക്റ്റിംഗ് തുടങ്ങിയ മേഖലകളിൽ ലോകത്തെ മികച്ച ശാസ്ത്രജ്ഞരും കമ്പനികളും എത്തിച്ചേരുന്ന ഇടമായി ഈ പാർക്ക് മാറും. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങളെ വ്യവസായ മേഖലയുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കണ്ണൂർ സർവ്വകലാശാലയുടെയും മറ്റ് ഗവേഷണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് നൈപുണ്യവികസനത്തിനായി ഇവിടെ വലിയ അവസരങ്ങൾ ലഭിക്കും. ആഗോള ജീവശാസ്ത്ര ഗവേഷണ മേഖലയിലെ മുൻനിര കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിലൂടെ നേരിട്ടും പരോക്ഷമായും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ശാസ്ത്ര-സാങ്കേതിക രംഗത്തെ വളർച്ചയെ സാമൂഹിക പുരോഗതിക്കായി പ്രയോജനപ്പെടുത്താൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ ആദ്യ ടെക്നോപാർക്കും ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സ്ഥാപിച്ച് മാതൃകയായ കേരളം, ഇപ്പോൾ നാല് സയൻസ് പാർക്കുകളിലൂടെ വിജ്ഞാന വ്യവസായങ്ങളുടെ ഹബ്ബായി മാറുകയാണ്. ട്രാൻസ്ലേഷണൽ റിസർച്ച് ലാബുകൾക്കും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്കുമായി സർക്കാർ നടത്തുന്ന നിക്ഷേപങ്ങൾ ഈ ലക്ഷ്യം മുൻനിർത്തിയുള്ളതാണ്. ലോകം ഉറ്റുനോക്കുന്ന ഇടമായി കേരളത്തെ മാറ്റിത്തീർക്കാനുള്ള പ്രധാന ചുവടുവെപ്പുകളിലൊന്നാണ് കണ്ണൂരിൽ ഉയരുന്ന ഐടി-സയൻസ് പാർക്കുകൾ. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
CPIM Kerala
531 കണ്ടവര്‍
ഇന്ന് തിരുവനന്തപുരത്ത് സമാപിച്ച 'വിഷൻ 2031' രാജ്യാന്തര കോൺഫറൻസ് നവകേരള നിർമ്മിതിയിലെ ഏറ്റവും നിർണ്ണായകമായ അധ്യായമായി മാറിയിരിക്കുകയാണ്. ഐക്യകേരളത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031-ഓടെ ലോകോത്തരമായ വികസന നേട്ടങ്ങളിലേക്ക് നാടിനെ നയിക്കാനാവശ്യമായ ആശയങ്ങളാണ് ഈ വേദിയിൽ ഉയർന്നുവന്നത്. ഭാവികേരളം രൂപപ്പെടുത്താനുള്ള എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകൾക്ക് തുരങ്കം വെക്കുന്നവർക്ക് തെല്ലും വില കൽപിക്കാതെ രാജ്യത്തിനകത്തും പുറത്തുമുള്ള അക്കാദമിക് വിദഗ്ദ്ധരുടെയും ജനപ്രതിനിധികളുടെയും സജീവ പങ്കാളിത്തം കൊണ്ട് ആവേശഭരിതമായിരുന്നു വിഷൻ 2031 വേദി. പ്രമുഖ പണ്ഡിതരായ പ്രൊഫ. അമർത്യ സെൻ, പ്രൊഫ. റോമില ഥാപ്പർ, ഡോ. ശകുന്തള തിൽസ്റ്റഡ്, പ്രൊഫ. പ്രഭാത് പട്നായ്ക്, ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ, സ. പ്രകാശ് കാരാട്ട്, തമിഴ്‌നാട്ടിൽ നിന്നുള്ള എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി, ജസ്റ്റിസ് എ പി ഷാ, ജസ്റ്റിസ് കെ ചന്ദ്രു, സംവിധായകൻ സഈദ് അക്തർ മിർസ, നടി സുഹാസിനി, മുൻ മാധ്യമ പ്രവർത്തകനും ദി ഹിന്ദു ഗ്രൂപ്പ് ഡയറക്ടറുമായ എൻ റാം, പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേസ്, ക്യൂബയിൽ നിന്നുള്ള പ്രതിനിധി സംഘം തുടങ്ങി ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള ധാരാളം പേർ കോൺഫറൻസിൽ പങ്കുചേർന്നു. വികസനമെന്നാൽ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരെയും ചേർത്തുനിർത്തിക്കൊണ്ട് മുന്നേറേണ്ട ജനകീയ പ്രക്രിയയാണെന്ന് തെളിയിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്. 2025 നവംബറിൽ അതിദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിയത് നാമുയർത്തി പിടിക്കുന്ന ബദൽ വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ്. നമ്മുടെ നേട്ടങ്ങളെ കൈമുതലാക്കി ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായി കേരളത്തെ മാറ്റിത്തീർക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മതനിരപേക്ഷതയും സാമൂഹിക ഐക്യവും വികസനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിലും വർഗീയ ശക്തികൾ സാമുദായിക ധ്രുവീകരണത്തിനായി വിദ്വേഷത്തിന്റെ വിത്ത് വിതക്കുമ്പോൾ, മതനിരപേക്ഷ മൂല്യങ്ങളിൽ ഊന്നിയ വികസന മാതൃകയുമായി കേരളം മുന്നോട്ടുപോവുകയാണ്. വിഭവപരിമിതികളും കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങളും വെല്ലുവിളിയാകുമ്പോഴും സാധാരണക്കാരന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ നിന്ന് ഈ സർക്കാർ പിന്നോട്ടുപോവില്ല. ഈ സമ്മേളനത്തിൽ ഉയർന്നുവന്ന ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ സമയബന്ധിതമായി നടപടികൾ സ്വീകരിക്കും. കൂടുതൽ നീതിയുക്തവും സുസ്ഥിരവും ജനാധിപത്യപരവുമായ ഒരു നവകേരളം 2031-ഓടെ യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒത്തൊരുമിച്ച് കൈകോർക്കാം. സ. പിണറായി വിജയൻ മുഖ്യമന്ത്രി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
CPIM Kerala
562 കണ്ടവര്‍
ആലിൻ ഷെറിൻ എബ്രഹാമിന്റെ മാതാപിതാക്കളായ ഷെറിൻ അരുൺ ദമ്പതികളെ മുഖ്യമന്ത്രി സ. പിണറായി വിജയൻ മല്ലപ്പള്ളിയിലെ വീട്ടിലെത്തി സന്ദർശിച്ചു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
CPIM Kerala
570 കണ്ടവര്‍
"വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റം സംബന്ധിച്ച് പ്രൊഫ. റോമില ഥാപ്പർ പറഞ്ഞ വാക്കുകൾ ഏറെ ഹൃദ്യമായിരുന്നു. വിഷൻ - 2031 കോൺഫറൻസിൽ സംസാരിച്ച അവർ വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റങ്ങൾക്ക് പ്രശംസ അറിയിച്ചു. വിദ്യഭ്യാസം കേവലം അക്ഷര പഠനങ്ങൾക്കപ്പുറം ജീവിക്കുന്ന ലോകത്തെ കൃത്യമായി മനസിലാക്കുന്നത് കൂടിയാണെന്നും ഈ രംഗത്ത് കേരളം വഴികാട്ടിയാകും എന്നത് തനിക്ക് ഉറപ്പാണെന്നും അവർ പറഞ്ഞു. നവകേരളത്തിന്റെ വിദ്യാഭ്യാസ ആശയങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയായി മാറുന്ന കോൺഫറൻസ് നിലയ്ക്കാത്ത പുതു മുന്നേറ്റങ്ങൾക്കും കരുത്ത് പകരും." #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
CPIM Kerala
570 കണ്ടവര്‍
വികസന മുന്നേറ്റ ജാഥയുടെ വടക്കൻ മേഖല യാത്രകൾ പാലക്കാട് തരൂരിൽ അവസാനിക്കുകയാണ്. ഇടതുപക്ഷത്തിന് ജനങ്ങൾക്കിടയിലുള്ള യാത്ര അവസാനിക്കാത്ത പോരാട്ടമാണ്. ജലത്തിലെ മത്സ്യം എന്നപോലെ കേരളത്തിന്റെ പൊതുസമൂഹത്തിൽ എല്ലാ കാലങ്ങളിലും ഇടതുപക്ഷം സധൈര്യം ഉണ്ടായിരുന്നു. ജാഥ അവസാനിക്കുമ്പോഴും കേരളത്തോടും, സഹജീവികളോടുമുള്ള അനുകമ്പയും ഉത്തരവാദിത്വവും അവസാനിക്കുന്നില്ല. അത് തുടർന്നുകൊണ്ടേയിരിക്കും. പോരാട്ടങ്ങളുടെ ചരിത്രമാണ് ഇടതുപക്ഷത്തെ അടയാളപ്പെടുത്തിയിട്ടുള്ളത്. സാധാരണക്കാരനും തലയുയർത്തിന്ന് പറയാനുള്ള വികസനം കേരളത്തിൽ സാധ്യമാക്കുക എന്നുള്ളതൊരു പോരാട്ടമായിരുന്നു. ആ പോരാട്ടത്തിന് ഇടതുപക്ഷം ഇച്ഛാശക്തി നൽകി. അതിനെ നയിച്ചു. നാം നമുക്കുവേണ്ടി പൊരുതി. നാം നമുക്ക് വേണ്ടി നേടി. പത്ത് വർഷങ്ങൾക്കു മുമ്പ് ഏതെങ്കിലും ഒരു ഒറ്റക്കല്ലിൽ കറങ്ങിത്തിരിഞ്ഞ് വികസനം എന്ന കാഴ്ചപ്പാടിപ്പോളില്ല, പാവങ്ങളുടെ കഞ്ഞിയാവുന്ന റേഷൻ അരിയിൽ എലി പായുന്ന സാഹചര്യമിപ്പോളില്ല. പരീക്ഷ എത്തിയിട്ടും കൈകളിലെത്താത്ത പാഠപുസ്തകങ്ങളെ ഓർത്ത് കരയുന്ന കുഞ്ഞുങ്ങളുടെ ബാല്യം ഇപ്പോൾ കേരളത്തിൽ ഇല്ല. കഴിഞ്ഞ 10 വർഷങ്ങൾ ഇടതുപക്ഷം നയിച്ച വികസന മുന്നേറ്റങ്ങൾ അഭിമാനത്തോടൊപ്പം ഓർമ്മപ്പെടുത്തൽ കൂടിയാണ്. അധികാരം അലങ്കാരവും അഹങ്കാരവുമായി കൊണ്ടുനടന്ന് കേരളത്തെ മുച്ചൂടും മുടിച്ച യുഡിഎഫിന്റെ വികല നയങ്ങൾക്കെതിരായ ഓർമ്മപ്പെടുത്തൽ. അനേകം വരുന്ന സാധാരണക്കാരുടെ വിയർപ്പും കണ്ണീരും ത്യാഗവും ഒത്തുചേർന്നു പടുത്തുയർത്തിയ പ്രസ്ഥാനമാണിടതുപക്ഷം. ആ രാഷ്ട്രീയ ഉത്തരവാദിത്വം ഉയർത്തിപ്പിടിച്ച് എല്ലാ മനുഷ്യർക്കും തലയുയർത്തി നിൽക്കാനുള്ള ഇടമായി ഇടതുപക്ഷം കേരളത്തെ മാറ്റി. ഇതൊരു അവസാനമല്ല. തുടർച്ച വേണ്ട സാമൂഹ്യപ്രക്രിയയാണ്. ഇടതു തുടർന്നാലേ കേരളം വളരൂ എന്ന രാഷ്ട്രീയ ജാഗ്രത ഒന്നാകെ ഏറ്റെടുത്തു കഴിഞ്ഞു. പിന്നിട്ട വഴികളെ ആവേശപൂർവ്വം സ്വീകരിച്ച എല്ലാ മനുഷ്യരെയും നന്ദിപൂർവ്വം അഭിവാദ്യം ചെയ്യുന്നു. ഒരുമിച്ചുള്ള പോരാട്ടങ്ങളിലേക്ക് നമ്മളിതാ ഇറങ്ങുകയാണ്. പുരോഗതിയുടെ പുതു വെളിച്ചത്തിലേക്ക് കരുത്തുപകരുന്ന സഖാക്കളെ, ഒഴുകിയെത്തിയ മനുഷ്യരെ, എല്ലാവരെയും നന്ദിപൂർവ്വം ഓർക്കുന്നു. മൂന്നാമൂഴത്തിന്റെ ഉറപ്പുവരുത്തലായി നമ്മൾ മാറുന്നു. ഏവർക്കും ഹൃദയാഭിവാദ്യങ്ങൾ നല്ലത് തുടരും നാടുവളരും #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
See other profiles for amazing content