Follow
JABY AMBALATH
@jabyambalath
8,041
Posts
13,179
Followers
JABY AMBALATH
701 views
1 months ago
ഭാര്യ- ഞാന്‍ തൊട്ടിട്ടും എന്താ അനക്കമില്ലാത്തത് ഭര്‍ത്താവ്- എന്തോ എനിക്കിന്ന് വേണ്ട ഭാര്യ- നിങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ട് ഭര്‍ത്താവ്- ഭയങ്കര ക്ഷീണം. നീ ഒന്നുപോയേ ഭാര്യ- എനിക്ക് കിട്ടിയേ തീരു ഭര്‍ത്താവ്- നീ കിടന്നുറങ്ങ് ഭാര്യ- എന്നാപ്പിന്നെ നിങ്ങള് പോയി പണി നോക്ക് ഈയടുത്ത ദിവസം സ്വന്തം കിടപ്പറയില്‍ നടന്ന ആ സംഭാഷണം വെളിപ്പെടുത്തുമ്പോള്‍ അവള്‍ക്കൊട്ടും നാണമില്ലായിരുന്നു. ഭര്‍ത്താവ് സെക്‌സിന് മൂഡില്ലെന്ന് പറഞ്ഞ് പുറംതിരിഞ്ഞുകിടന്നതിന്റെ കാരണങ്ങള്‍ ചികയുകയായിരുന്നു ആ ഇരുപത്തിയെട്ടുകാരി…’ജോലിയെല്ലാം കഴിഞ്ഞ് കിടക്കാന്‍ നേരം ഒന്നു തലോടിയെങ്കിലെന്ന് തോന്നും, ഒന്ന് ഉമ്മ വെക്കാന്‍, കൂടെച്ചേര്‍ന്നുകിടക്കാന്‍…ഞാനൊരു ഭാര്യയല്ലേ. ഒരിക്കല്‍പ്പോലും അദ്ദേഹം എന്റെ ഇഷ്ടങ്ങള്‍ പരിഗണിച്ചിട്ടില്ല.’ ലൈംഗികതയിലെ നിരാശാബോധം അവര്‍ മറച്ചുവെച്ചില്ല. രതിയില്‍ സ്ത്രീയും സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങുകയാണ്. ഇപ്പോള്‍ സ്ത്രീകളും ഇന്റര്‍നെറ്റില്‍ നോക്കുന്നു, സെക്‌സ് വീഡിയോ കാണുന്നു, ലൈംഗികപുസ്തകങ്ങള്‍ വായിക്കുന്നു. അത്ഭുതപ്പെടേണ്ട, ലൈംഗികതയിലെ പരമ്പരാഗത സങ്കല്‍പങ്ങള്‍ ഒട്ടാകെ തകിടം മറിയുകയാണ്. ‘ഭര്‍ത്താവ് എന്നെ കാമഭ്രാന്തി എന്നാണ് വിളിക്കുന്നത്. ഞാനിടയ്ക്കിടെ സെക്‌സ് ആവശ്യപ്പെടുന്നതുകൊണ്ടാവും. എപ്പോഴും പുതിയ രീതികള്‍ പരീക്ഷിക്കാനാണ് എനിക്കിഷ്ടം’ ഗള്‍ഫിലുള്ള ഒരു മുപ്പതുകാരി ഫേസ്ബുക്ക് മെസഞ്ചറില്‍ പുഞ്ചിരിക്കുന്നു. ദാമ്പത്യത്തില്‍ സെക്‌സ് നല്‍കുന്ന ആഹ്ലാദത്തില്‍ അവര്‍ സംതൃപ്തയാണ്. ‘ഇഷ്ടം, പ്രണയം, സ്‌നേഹം…എല്ലാം ചേര്‍ന്നൊരു വികാരമാണ് എനിക്ക് സെക്‌സ്. അതില്‍ പൂര്‍ണസുഖം കിട്ടാതെ വന്നാല്‍ അതും ഭര്‍ത്താവിനോട് പറയാറുണ്ട്.’ എല്ലാം അറിയാമെന്നാ വിചാരം ദൃശ്യം എന്ന സിനിമയില്‍നിന്നാണ് ഈ രംഗം. മക്കളുടെ മുന്നിലാണെന്ന് ഓര്‍ക്കാതെ തലേദിവസത്തെ കിടപ്പറ അനുഭവത്തിന്റെ ഓര്‍മയില്‍ സംസാരിക്കുന്ന ലാല്‍. പിന്നീട് ലാലിനെ താക്കീത് ചെയ്യുന്ന മീന. ‘മക്കളുടെ മുന്നില്‍ വെച്ച് ഇത്തരം വര്‍ത്തമാനം പറയരുത്.’ ലാല്‍-അവര്‍ക്കൊന്നും മനസ്സിലായിട്ടില്ല. എനിക്കീ പ്രായത്തില്‍ ഇതിനേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. മീന-പറച്ചില്‍ കേട്ടാല്‍തോന്നും ഇപ്പോള്‍ കുറെ അറിയാമെന്ന്. അതുവരെ കെട്ടിപ്പൊക്കിയ ലൈംഗികാഭിമാനത്തിന്റെ ഗോപുരങ്ങള്‍ ഭാര്യയുടെ മുന്നില്‍ തകരുമ്പോള്‍ അന്തിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ ഭാവം ആ നിമിഷം ലാലിന്റെ മുഖത്തുകാണാം. സെക്‌സില്‍ പുരുഷന്റെ ചിന്തകളും മുന്‍വിധികളും തെറ്റാണെന്ന് തുറന്നുപറയുകയാണ് ഇതുപോലുള്ള പുതിയ സ്ത്രീകള്‍. കോട്ടയത്തെ ഒരു സൈക്കോളജിസ്റ്റിന്റെ മുന്നില്‍ ഭര്‍ത്താവിനെയുംകൊണ്ടുവന്നതാണ് ആ യുവതി. ഐ.ടി. ജോലിക്കാരനാണ് പങ്കാളി. ‘ഞാന്‍ പറഞ്ഞാലേ ഇങ്ങേര് സെക്‌സിനെക്കുറിച്ച് ആലോചിക്കൂ. വൈകുന്നേരം വീട്ടില്‍ വന്നാല്‍ വീഡിയോ ഗെയിം കളിക്കും. അതാണ് ഹോബി. ഭക്ഷണം കഴിക്കൂ, കുളിക്കൂ എന്നൊക്കെ പറയുന്നപോലെ കിടപ്പറയിലേക്ക് വരാനും നിര്‍ബന്ധിക്കണം. ചിലപ്പോള്‍ ഭയങ്കര ക്ഷീണമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറും. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷമായി. ഇതുവരെ പൂര്‍ണമായൊരു ലൈംഗികബന്ധം ഉണ്ടായിട്ടില്ല’ അവര്‍ ഡോക്ടര്‍ക്കുമുന്നില്‍ പരാതിയുടെ കെട്ടഴിക്കുന്നു. ലൈംഗികതയില്‍ തന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ പങ്കാളിയെ തിരുത്തിയെടുക്കാനും മുന്‍കൈ എടുക്കുന്നു് ഭാര്യമാര്‍. കൊച്ചി റെനൈ മെഡിസിറ്റിയിലെ സൈക്കോളജിസ്റ്റ് ജി.സൈലേഷ്യ പറയുന്നു. ‘ഒരു പെണ്‍കുട്ടി പങ്കാളിയെക്കുറിച്ച് പരാതിയുമായി വരുന്നത് അവരും സെക്‌സ് പ്രധാനകാര്യമായി കാണുന്നതുകൊണ്ടാണ്. പഴയ കാലത്തെ സ്ത്രീയാണെങ്കില്‍ എനിക്ക് സ്വസ്ഥമായിട്ട് കിടന്നുറങ്ങാമല്ലോ എന്ന് ചിന്തിക്കും. ആ കാലം പോയി.’ പല കുടുംബ ബന്ധങ്ങളുടെയും അടിത്തറ തകരുന്നതിലൊരു കാരണം സെക്‌സിലെ പരാജയമാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. കൊച്ചിയിലെ ഡോ.പ്രമോദൂസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്തിലെ ഡോ. പ്രമോദ് പറയുന്നത് നോക്കൂ.’ലൈംഗികാനന്ദം കിട്ടുന്നില്ലെങ്കില്‍ കുറച്ചുകാലം ഭാര്യ മിണ്ടാതിരിക്കും. പിന്നെ ദാമ്പത്യകലഹമായി ഈ അസ്വസ്ഥത പുറത്തുവരാം. ലൈംഗികാനന്ദം ഇല്ലാത്തതുകൊണ്ട് തകരുന്ന ഒരുപാട് വിവാഹബന്ധങ്ങളുണ്ട്. വിവാഹമോചനക്കേസുകള്‍ നോക്കിയാല്‍ 40-50 ശതമാനത്തിലെങ്കിലും വില്ലന്‍ ലൈംഗികപ്രശ്‌നങ്ങള്‍ ആണെന്ന് കാണാം.’ഇതുകൊണ്ടുതന്നെയാവാം ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയെത്തുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഡോക്ടര്‍ ഒരു ചികിത്സാനുഭവം വിശദീകരിച്ചു.”അടുത്തിടെ വന്ന ഒരു സ്ത്രീ. പതിനഞ്ച് വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട്. ‘എനിക്കിതുവരെ രതിമൂര്‍ച്ഛ വന്നിട്ടില്ല. പലരും ഇതേക്കുറിച്ച് സംസാരിച്ചുതുടങ്ങിയപ്പോഴാണ് ഞാനിതിനെക്കുറിച്ച് ആലോചിച്ചത്’. ആ രീതിയില്‍പ്പോലും സ്ത്രീകള്‍ ചിന്തിച്ചുതുടങ്ങി”. മാറാത്ത പുരുഷന്‍, മാറിയ സ്ത്രീ അഞ്ചുവര്‍ഷം പ്രണയിച്ചശേഷം വിവാഹിതരായവരാണ് അവര്‍. കുട്ടികളാവാത്തതില്‍ വീട്ടുകാര്‍ക്ക് പരാതി. ഒടുവില്‍ ഉറ്റസുഹൃത്തിന്റെ സാന്നിധ്യത്തില്‍ ഭാര്യയും ഭര്‍ത്താവും മനസ്സുതുറന്നു. സെക്‌സില്‍ ഭാര്യ തന്റെ രീതികള്‍ ആസ്വദിക്കുന്നുണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ പക്ഷം. പക്ഷേ ഭാര്യ സംസാരിച്ചുതുടങ്ങിയപ്പോള്‍ അയാളുടെ സങ്കല്‍പങ്ങള്‍ ചീട്ടുകൊട്ടാരമായി.’സ്വന്തം കാര്യം നേടിയാല്‍ പുള്ളിയുടെ ആവേശം പോവും. എനിക്ക് വേണ്ടൊരു തൃപ്തി തരാന്‍ ശ്രമിക്കാറില്ല, എന്നെ ശരിക്കൊന്ന് തലോടിയിട്ടില്ല.’ ഭാര്യ തുറന്നടിച്ചു. പെരിന്തല്‍മണ്ണ എം.ഇ.എസ്.മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ.ടി.എം.രഘുറാം പറയുന്നു. ‘എട്ടുപത്തുവര്‍ഷമായിട്ട് ലൈംഗികമായ പരാതികളുമായി സ്ത്രീകള്‍ മുന്നോട്ട് വരുന്നുണ്ട്. പുരുഷന്റെ പ്രശ്‌നങ്ങള്‍ പോലും ഇപ്പോള്‍ അവരാണ് അവതരിപ്പിക്കുന്നത്. പാസീവായിട്ട് എല്ലാം സ്വീകരിച്ച് അടങ്ങി നില്‍ക്കേണ്ട ആളല്ല എന്ന ബോധം അവര്‍ക്കും വന്നു.’ കൊച്ചിയിലെ ഒരു സൈക്കോളജിസ്റ്റിന്റെ മുന്നിലെത്തിയ മറ്റൊരു കേസ.് ‘വിവാഹമോചനത്തിന്റെ വക്കിലായിരുന്നു ആ പങ്കാളികള്‍. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് രണ്ടുവര്‍ഷവും ഏഴുമാസവും. ഇതുവരെ ശാരീരികബന്ധം നടന്നിട്ടില്ല. ഭര്‍ത്താവ് സെക്‌സിന് പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അയാള്‍ കൂടുതല്‍ നിരാശനായി. തനിക്ക് കഴിവില്ലെന്നൊരു തോന്നല്‍. ഈ അസ്വസ്ഥത മറികടക്കാന്‍ പഴയ കാമുകിയുമായി ബന്ധം പുനസ്ഥാപിക്കാനും പുള്ളി ശ്രമിച്ചു. അത് വൈവാഹിക കലഹത്തിലേക്ക് നീങ്ങി. എല്ലാം മറന്ന് ഒരുമിച്ച് ജീവിക്കാന്‍ ഭാര്യ ഒരുക്കമാണ്. പക്ഷേ അതിനായി സെക്‌സിലൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറുമല്ല. ‘ഇപ്പോള്‍ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറി. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന തോന്നല്‍ കൂടി. അതില്‍നിന്ന് സെക്‌സിനെ മാത്രം സ്ത്രീകള്‍ മാറ്റിനിര്‍ത്തുമെന്ന് തോന്നുന്നില്ല,’ ജി.സൈലേഷ്യ അഭിപ്രായപ്പെടുന്നു. സ്ത്രീയുടെ ഈ മാറ്റത്തില്‍ പതറിപ്പോവുന്നു് ചില പുരുഷന്‍മാരെങ്കിലും. ‘ഭാര്യ ഓവര്‍ സെക്‌സാണെന്ന് പരാതിപ്പെടുന്ന പുരുഷന്‍മാരുണ്ട്. അവള്‍ കൂടുതല്‍ ആവശ്യപ്പെടുന്നു എന്നുപറഞ്ഞുവരുന്ന ഭര്‍ത്താക്കന്‍മാര്‍. ചിലരൊക്കെ സ്വന്തം മുഖം രക്ഷിക്കാനാണ് ഇതുപറയുന്നതും’, ഡോ. രഘുറാം നിരീക്ഷിക്കുന്നു. തൃശ്ശൂരിലാണ് പങ്കാളിയെക്കുറിച്ച് വിചിത്രമായ പരാതിയുമായി ആ ഭര്‍ത്താവ് ഡോക്ടറെ കാണാനെത്തിയത്.’അവള്‍ക്ക് സ്ത്രീയുടേതായ അവയവങ്ങളൊന്നുമില്ല ‘ അയാള്‍ തുറന്നടിച്ചു. ബന്ധുക്കളെല്ലാം കൂടെ യുവതിയെ ഗൈനക്കോളജിസ്റ്റിന്റെ അടുത്തുകൊണ്ടുപോയാണ് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പിച്ചത്. സ്വന്തം കഴിവുകേടുമറയ്ക്കാന്‍ ഭാര്യയുടെ മേല്‍ പഴിചാരി തടിയൂരാനായിരുന്നു ശ്രമം. സെക്‌സില്‍ സ്ത്രീകളുടെ മാറിയ താത്പര്യം എന്താണെന്ന് അറിയുകയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്ന പുരുഷന്‍മാര്‍ കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് ആദ്യദിവസം തന്നെ സെക്‌സ് ഉണ്ടായില്ലെങ്കില്‍ ഇമേജ് തകരുമെന്ന് വിശ്വസിക്കുന്നവര്‍ തന്നെയാണ് കൂടുതലും. പ്രായം കൂടിയെന്ന് ആരുപറഞ്ഞു സ്ത്രീകള്‍ക്ക് പ്രായം കൂടുമ്പോള്‍ സെക്‌സില്‍ താത്പര്യം കുറയുമെന്നായിരുന്നു പുരുഷന്റെ പല്ലവി. പക്ഷേ സമൂഹത്തിന്റെ ഈ കാഴ്ചപ്പാടുതന്നെ തെറ്റാണെന്ന് പറയുന്നു കൊല്ലത്തെ ഫാമിലി കൗണ്‍സിലര്‍ കല ഷിബു.’പ്രായമുള്ള സ്ത്രീകള്‍ പയ്യന്‍മാരുമായി അടുപ്പം സ്ഥാപിക്കുന്നത് സെക്‌സ് മോഹിച്ചാണ്. സ്‌നേഹത്തിനായാണ് അന്യബന്ധത്തിലേക്ക് പോവുന്നതെന്ന വാദം അസംബന്ധമാണ്. ഏതുപ്രായത്തിലും സ്ത്രീയുടെ മനസ്സില്‍ സെക്‌സ് ചിന്തയുണ്ടാവും. പലരും അത്പ്രകടിപ്പിക്കില്ല. ലൈംഗികമോഹങ്ങള്‍ അമര്‍ത്തിവെക്കുമ്പോള്‍ മാനസിക-ശാരീരിക അസ്വസ്ഥതകള്‍ വരാം.’ സംതൃപ്തമല്ലാത്ത ദാമ്പത്യം ഉപേക്ഷിച്ച് പുതിയ തുരുത്തുകളില്‍ വീണുപോവുന്നുണ്ട് ചില സ്ത്രീ കളെങ്കിലും. ‘ഭര്‍ത്താവെന്ന ലേബല്‍ ഇല്ലാതെയും ജീവിക്കാമെന്ന ചങ്കൂറ്റം പലരിലുമുണ്ട്. അതുകൊണ്ടാണ് ലൈംഗികതയില്‍ അവര്‍ കൂടുതല്‍ സ്വാതന്ത്ര്യബോധം പ്രകടിപ്പിക്കുന്നതും.’കല ഷിബു അഭിപ്രായപ്പെടുന്നു.അപ്പോള്‍ രതിയില്‍ സ്‌നേഹത്തിനും പ്രണയത്തിനുമൊന്നും സ്ഥാനമില്ലാതായി എന്നാണോ? ‘അതുണ്ട്. മിക്ക സ്ത്രീകളും ലൈംഗികതയില്‍ പ്രണയവും വിശ്വാസവുമൊക്കെ പ്രധാനമാണെന്ന് കരുതുന്നു. അതിനായണ്ടി ശരീരം സമര്‍പ്പിക്കുന്നു.’ അവളൊരു പരാതിക്കാരിയോ എന്റെ ഭര്‍ത്താവ് എന്നെ ഭോഗിക്കുമ്പോള്‍ ഭോഗാനന്തരം അദ്ദേഹം എന്നെ തന്റെ കരവലയത്തില്‍ സൂക്ഷിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അദ്ദേഹം എന്റെ മുഖത്തുതലോടുകയോ വയറ്റത്തു കൈവെക്കുകയോ ചെയ്തിരുന്നെങ്കില്‍, ഓരോ സംഭോഗക്രിയക്കുശേഷവും ഞാന്‍ അനുഭവിച്ച നിരാകരണബോധം അത്രതന്നെ എനിക്ക് അനുഭവപ്പെടുമായിരുന്നില്ല.’-മാധവിക്കുട്ടി. കഥാകാരി ‘എന്റെ കഥ’യില്‍ വരച്ചുവെച്ച ഈ സ്ത്രീമനസ്സ് ഇപ്പോള്‍ പലരുടെയും ഉള്ളില്‍ നിന്ന് പുറത്തേക്ക് ചാടുന്നുണ്ട്. പുരുഷന്‍ തരുന്നതെല്ലാം അവസാന വാക്കല്ലെന്ന് പുതിയ സ്ത്രീകള്‍ ചിന്തിക്കുന്നു. പങ്കാളിയുടെ പാരമ്പര്യരീതികളെ അവര്‍ ഇഷ്ടപ്പെടുന്നുമില്ല.’പുള്ളിക്ക് എപ്പോഴും ഒരേ മുറി, ഒരേ നേരം, ആര്‍ക്കായാലും ബോറടിക്കില്ലേ’ ഒരു വിവാഹിത ചോദിക്കുന്നു. മദ്യപിച്ച് രതിയിലേക്ക് എത്തുന്ന പങ്കാളിയെ മിക്ക ഭാര്യമാര്‍ക്കും വെറുപ്പാണ്. അത് പുരുഷന് നേരെയുള്ള പരാതിയായി മാറുന്നു. ആഴ്ചയിലൊരിക്കല്‍ കണ്ടുമുട്ടുന്ന ഭാര്യയും ഭര്‍ത്താവും, കോഴിക്കോട്ടുകാരാണ്. രണ്ട് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ വരുന്ന ഭര്‍ത്താവ് മൂഡുണ്ടാക്കാനായി മദ്യപിക്കും. ഒരാഴ്ച വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന ഭാര്യ നിരാശയോടെ കിടപ്പറയില്‍ മുഖം പൂഴ്ത്തും. പങ്കാളിയുടെ ശാരീരികബലഹീനതകളെക്കുറിച്ചും സ്ത്രീക്ക് പരാതിയുണ്ട്. ഡോ.പ്രമോദ് പറയുന്നു. ‘കുറെക്കാലമായി ഭര്‍ത്താവിന് ഉദ്ധാരണപ്രശ് നമുണ്ടെന്ന് പറയുന്നവരെ കാണാറുണ്ട്. എങ്കിലും എന്റെ ശരീരത്തിലൊന്ന് തൊടാം, തലോടാം, സ്‌നേഹം പ്രകടിപ്പിക്കാം. അതിന് ഇയാള്‍ക്കെന്താ കുഴപ്പം എന്നു ചോദിക്കുന്നവരാണ് അവര്‍. ആ ലാളന കൂടെ ഇല്ലാതാവുമ്പോള്‍ അവര്‍ അസ്വസ്ഥയാവുന്നു’. തിരകളും ചുഴികളും നിറഞ്ഞ കടലാണ് സ്ത്രീ ശരീരം. അതിലെ പുതിയ പ്രകമ്പനങ്ങള്‍ക്കുമുന്നില്‍ പുരുഷന്‍ സംശയിച്ചുനില്‍ക്കണോ? ഡോ. രഘുറാം നിര്‍ദേശിക്കുന്ന പരിഹാരം ഇതാ. ‘സ്ത്രീകള്‍ മുന്‍കൈയെടുക്കുന്നത് ലൈംഗികതയില്‍ പുരോഗതി ഉണ്ടാക്കും. ഭാര്യ സെക്‌സ് ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കതില്‍ താത്പര്യം ഉണ്ടെന്നും സ്‌നേഹം ഉണ്ടെന്നുമാണല്ലോ കാണിക്കുന്നത്. അതുകൊണ്ട് സ്ത്രീകളുടെ ഈ മുന്നേറ്റം പുരുഷന്‍ ആഹ്ലാദത്തോടെ സ്വീകരിക്കട്ടെ’. #സ്പെഷ്യൽ സ്റ്റോറീസ് ✍ #📳 വൈറൽ സ്റ്റോറീസ് #🕵️‍♂️ സാമൂഹിക വിഷയങ്ങൾ #💑 Couple Goals 🥰 #💚തനി മലയാളി
JABY AMBALATH
674 views
1 months ago
നന്തിഹിൽസിലെ ഹോംസ്റ്റേയിൽ യുവതിയുടെ ദുരൂഹമരണം; ഒപ്പമുണ്ടായിരുന്നത് മലയാളി യുവാവെന്ന് പൊലീസ് കർണാടകയിലെ നന്തിഹിൽസിലെ സ്വകാര്യ ഹോംസ്റ്റേയിൽ ബെംഗളൂരു ജയനഗർ സ്വദേശിനിയായ സായ് സുരഭി (26) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. യുവതിയുടെ മൃതദേഹത്തിനൊപ്പം അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് കോഴിക്കോട് സ്വദേശിയായ സഞ്ജിത് അലി (25) ആണെന്ന് പൊലീസ് അറിയിച്ചു. ഹോംസ്റ്റേ മുറിയിൽ നിന്ന് ഉറക്കഗുളികകളും ഒരു ഡയറിയും കണ്ടെത്തിയിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ, അതോ ഇരുവരും ഒരുമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്നതുൾപ്പെടെ എല്ലാ സാധ്യതകളും പൊലീസ് അന്വേഷിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ. കോളേജ് പഠനകാലത്ത് ആരംഭിച്ച പ്രണയബന്ധത്തെ തുടർന്ന് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നതായാണ് വിവരം. യുവതിയെ സഞ്ജിത് അലി മയക്കുമരുന്നിന് അടിമയാക്കിയെന്നും നിരന്തരം ക്രൂരമായി മർദിച്ചിരുന്നുവെന്നും സുരഭിയുടെ കുടുംബം ആരോപിക്കുന്നു. മർദനമേറ്റതിന്റെ ചിത്രങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. മുൻപ് മയക്കുമരുന്ന് കേസിൽ ഇരുവരും അറസ്റ്റിലായിരുന്നുവെന്നും തുടർന്ന് കുടുംബം ഇടപെട്ട് സുരഭിയെ ലഹരിവിമുക്ത ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ചികിത്സയ്ക്ക് ശേഷം ഫിസിയോതെറാപ്പിസ്റ്റായി പുതിയ ജോലിയിൽ പ്രവേശിച്ച സുരഭിയെ സഞ്ജിത് അലി വീണ്ടും ബന്ധപ്പെടുകയും നന്തിഹിൽസിലെ ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ⚠️ കുറിപ്പ്: മയക്കുമരുന്ന് നൽകി ലഹരിക്കടിമയാക്കിയെന്നതും ക്രൂരമായി മർദിച്ചെന്നതുമുൾപ്പെടെയുള്ള ആരോപണങ്ങൾ യുവതിയുടെ കുടുംബം ഉന്നയിച്ചവയാണ്. ഇക്കാര്യങ്ങളിൽ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണ്. "പ്രണയബന്ധങ്ങൾക്കിടയിലെ ലഹരി ഉപയോഗവും അതിക്രമങ്ങളും നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു വരുന്നത് ആശങ്കാജനകമല്ലേ? ഇത്തരം സാഹചര്യങ്ങളിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാൻ കുടുംബങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ..." #highlight #SocialAwareness #BreakingNews #🕵️‍♂️ സാമൂഹിക വിഷയങ്ങൾ #📹 ക്രൈം ഫയൽ #📰ബ്രേക്കിങ് ന്യൂസ് #📳 വൈറൽ സ്റ്റോറീസ് #സ്പെഷ്യൽ സ്റ്റോറീസ് ✍
JABY AMBALATH
614 views
1 months ago
എറണാകുളം ജില്ലയിലെ പിറവത്ത് മൂവാറ്റുപുഴയാറ്റിൽ ഒരു കുടുംബത്തിലെ നാല് പേർ ജീവനൊടുക്കിയ സംഭവം കേരളത്തിന്റെ മനസ്സാക്ഷിയെ ഒന്നാകെ നൊമ്പരപ്പെടുത്തുകയാണ്. പാലക്കാട് സ്വദേശിയായ നാരായണൻ, പായിപ്ര സ്വദേശിനിയും കാഴ്ചപരിമിതിയുള്ളവരുമായ ഭാര്യ വിജി, ഇവരുടെ രണ്ടു വയസ്സുള്ള ആൺകുഞ്ഞ്, രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ പഠിക്കുന്ന മൂത്ത മകൾ എന്നിവരടങ്ങുന്ന കുടുംബമാണ് കടുത്ത ദാരിദ്ര്യത്തെ തുടർന്ന് ജീവിതം അവസാനിപ്പിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മൂവാറ്റുപുഴയാറിന്റെ തീരത്ത് വെള്ളൂർ, പിറവം പോലീസ് സ്റ്റേഷൻ അതിർത്തികളിലായി വിജിയുടെയും ഇളയ കുഞ്ഞിന്റെയും മൃതദേഹങ്ങൾ ആദ്യം കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചിലിൽ ഇന്ന് ഉച്ചയോടെ നാരായണന്റെ മൃതദേഹവും ലഭിച്ചു. എന്നാൽ ഇവരുടെ മൂത്ത മകൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും പുഴയിൽ തുടരുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയപ്പോൾ ഇവരുടെ #സ്പെഷ്യൽ സ്റ്റോറീസ് ✍ #📳 വൈറൽ സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ് #🕵️‍♂️ സാമൂഹിക വിഷയങ്ങൾ ശരീരത്തിൽ മറ്റ് പരിക്കുകളോ സംശയാസ്പദമായ അടയാളങ്ങളോ കണ്ടെത്താത്തതിനാൽ ഇത് ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ​മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഐശ്വര്യ ഹോട്ടലിൽ നിന്നും ഇവർ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. നാരായണൻ ഇളയ കുഞ്ഞിനെ തോളിലെടുത്ത് മൂത്ത മകളുടെ കൈപിടിച്ച് നടക്കുന്നതും, കാഴ്ചപരിമിതിയുള്ള വിജി മകളുടെ തോളിൽ പിടിച്ച് പിന്നാലെ പോകുന്നതും ആ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. കൂലിപ്പണിക്കാരനായ നാരായണന് സ്ഥിരമായ വരുമാനമൊന്നും ഉണ്ടായിരുന്നില്ല. കോതമംഗലം ഭാഗങ്ങളിൽ താമസിച്ച് വിവിധ ക്ഷേത്രങ്ങളിലും മറ്റും പോയി നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇവർ ഏറെക്കാലമായി കഴിഞ്ഞിരുന്നത്. വാടക കൊടുക്കാൻ കഴിയാത്തതിനെ തുടർന്ന് ഒരാഴ്ച മുൻപ് വീടൊഴിയേണ്ടി വന്ന ഇവർ കോതമംഗലം പോലീസ് സ്റ്റേഷനിൽ എത്തി സഹായം അഭ്യർത്ഥിച്ചിരുന്നു. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ കോതമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസുകാർ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് ഇവർക്ക് പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകുകയും, താൽക്കാലികമായി നഗരത്തിലെ ഒരു ലോഡ്ജിൽ താമസിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു. അതിനുശേഷം പോലീസുകാർ തന്നെ മുൻകൈയെടുത്ത് നെല്ലിക്കുഴി ഭാഗത്ത് ഇവർക്കായി ഒരു വാടകവീട് കണ്ടെത്തി നൽകുകയും ചെയ്തു. പോലീസുകാർ കണ്ടെത്തി നൽകിയ ആ പുതിയ വാടക വീട്ടിലേക്ക് മാറാനിരുന്ന ദിവസമാണ് എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് ഈ കുടുംബം ഒരുമിച്ച് പുഴയിൽ അഭയം പ്രാപിച്ചത് എന്ന വസ്തുത ഈ ദുരന്തത്തിന്റെ വേദന വർദ്ധിപ്പിക്കുന്നു. ദാരിദ്ര്യവും അതിജീവനത്തിന്റെ ബുദ്ധിമുട്ടുകളുമാണ് ഈ കുടുംബത്തെ ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. കാണാതായ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഇപ്പോഴും ഊർജ്ജിതമായി തുടരുകയാണ്. ____________________________________ #📹 ക്രൈം ഫയൽ
JABY AMBALATH
639 views
1 months ago
ക്രൂരതയുടെ വനപാത; ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി വിനോദ് കുമാർ വലയിൽ ​പത്തനംതിട്ട ഗവിയിൽ വനമേഖലയിൽ മുപ്പത്തിരണ്ടുകാരിയായ അങ്കണവാടി ഹെൽപ്പറെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതി വിനോദ് കുമാർ പോലീസ് പിടിയിലായി. ബലാത്സംഗത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പ്രതി വണ്ടിപ്പെരിയാർ പോലീസിന് മുൻപാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതി ഈ യുവതിയെ നിരന്തരം പിന്തുടരുകയും അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഗവി മീനാർ വനപാതയിലൂടെ അങ്കണവാടിയിലേക്ക് യുവതി സ്ഥിരമായി പോകുന്ന വഴിയിൽ രണ്ട് ദിവസമായി പ്രതി രഹസ്യമായി ഷെഡ് കെട്ടി താമസിച്ച് വരികയായിരുന്നു. ​സംഭവദിവസം രാവിലെ യുവതി ഫോണിൽ സംസാരിച്ചുകൊണ്ട് പോകുന്നതിനിടയിലാണ് പ്രതി ഒളിച്ചിരുന്ന സ്ഥലത്തുനിന്ന് ചാടിവീണ് ഇവരെ ആക്രമിച്ചത്. യുവതി ഇതിനെ ശക്തമായി ചെറുക്കാൻ ശ്രമിച്ചപ്പോൾ പ്രതി ഇവരെ പിടിച്ച് തള്ളുകയും, തല കല്ലിലിടിച്ച് പരിക്കേൽക്കുകയുമാണുണ്ടായത്. തുടർന്ന് തോട്ടിലെ വെള്ളത്തിൽ വെച്ച് കഴുത്ത് ഞെരിച്ചാണ് പ്രതി കൊലപാതകം നടത്തിയത്. ശേഷം മൃതദേഹം റോഡിൽ നിന്നും 25 മീറ്ററോളം താഴെയുള്ള കാട്ടിലെ ഒരു കുഴിയിലേക്ക് തള്ളുകയായിരുന്നു. ​യുവതിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വിവസ്ത്രയായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വന്യമൃഗങ്ങൾ ആക്രമിച്ചതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിൽ ഇല്ലാതിരുന്നതിനാൽ നാട്ടുകാർക്ക് സംശയം തോന്നുകയും ഉടൻ തന്നെ പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ ഊർജ്ജിതമായ സംയുക്ത തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കാൻ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന വിനോദിനെ വള്ളക്കടവ് ചെക്ക്‌പോസ്റ്റിൽ വെച്ച് പോലീസ് തടഞ്ഞുനിർത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ​മലമ്പണ്ടാരം ആദിവാസി വിഭാഗത്തിൽപ്പെട്ട പ്രതിക്ക് സ്ഥിരമായ താമസസ്ഥലമില്ല. ഇയാൾ മുൻപും കൊലപാതകശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രതിയോടൊപ്പം പതിമൂന്ന് വയസ്സുള്ള ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അത് തന്റെ സഹോദരിയുടെ മകളാണെന്നാണ് പ്രതി അവകാശപ്പെടുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിയോടൊപ്പം വനമേഖലയിൽ കഴിഞ്ഞിരുന്ന ഈ കുട്ടിയെ ഇയാൾ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള തുടനടപടികൾ സ്വീകരിക്കും. #സ്പെഷ്യൽ സ്റ്റോറീസ് ✍ #💚തനി മലയാളി #🕵️‍♂️ സാമൂഹിക വിഷയങ്ങൾ #📳 വൈറൽ സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ്
JABY AMBALATH
622 views
1 months ago
" ഇതിന്റെ പേരില്‍ ആ ചേട്ടനെ ശിക്ഷിക്കരുത് ആള്‍ക്കും ഒരു കുടുംബമുള്ളതല്ലേ. അത് മാത്രമല്ല ദിവസവും ഞങ്ങൾ കാണുന്ന ചേട്ടനാണ്. നാളെയും ഞങ്ങൾക്ക് ആളെ കാണേണ്ടതല്ലേ. പെട്ടെന്ന് വീട്ടിലെത്താനുള്ള തിടുക്കത്തിലാണ് ആ ചേട്ടനോട് കൈ കൂപ്പി കൊണ്ട്‌ ചോദിച്ചത്. കണ്‍സഷൻ ആണല്ലോ അത് കൊണ്ടാണ് അപേക്ഷിച്ചത്. കയ്യില്‍ കാശുണ്ടെങ്കില്‍ ഫുൾ ടിക്കറ്റ് എടുക്കുമായായിരുന്നു. ഇനി ഇതിന്റെ പേരില്‍ ആള്‍ക്ക് ഒരു ബുദ്ധി മുട്ടും ഉണ്ടാകാന്‍ പാടില്ല" ഇന്നലെ ബസില്‍ കയറാന്‍ വേണ്ടി കണ്ടക്ടറോട് അപേക്ഷിച്ച പത്താം ക്ലാസ് കാരന്റെ വാക്കുളാണ് ഇത്... ഒന്ന് ആലോചിച്ചു നോക്ക് ആ മോന്റെ നല്ല മനസ്സിന്റെ ഒരു ശതമാനം പോലും മുതിർന്നവര്‍ക്ക് ഇല്ലാതെ പോയല്ലോ... എന്നാല്‍ ഈ സംഭവം വളരെ ഗൗരവത്തോടെയാണ് ഡിപ്പാര്‍ട്ട്മെന്റ് എടുത്തിരിക്കുന്നത്. കണ്ടക്ടറെ നേരിട്ട് വിളിച്ചു വരുത്തി ആളുടെ ലൈസന്‍സ് വാങ്ങി വെച്ചിട്ടുണ്ട്. കൂടാതെ സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു.അതിന് ശേഷം ഉടന്‍ തന്നെ ആള്‍ക്ക് എതിരെ നടപടി ഉണ്ടാകും. ഇന്നലെ വീഡിയോ പിടിച്ച വ്യക്തിയെ കുറ്റപ്പെടുത്തി കൊണ്ട് ഒരുപാട് കമന്റ് കണ്ടിരുന്നു. ആ വ്യക്തി അങ്ങനെ ചെയ്തില്ല എങ്കില്‍ ഇത് ഒരു മനുഷ്യ കുഞ്ഞ് പോലും അറിയുമായിരുന്നില്ല. ഒരു സ്ഥലത്ത് മാത്രമല്ല ഇങ്ങനെ നടക്കുന്നത്. ബസില്‍ എത്ര സ്ഥലമുണ്ടെങ്കിലും കുട്ടികളെ കയറ്റാന്‍ ഇവര്‍ക്ക്‌ എന്തോ വല്ലാത്ത ഒരു വിഷമമാണ്. ഉച്ചയ്ക്ക് ഒരു നേരത്തെ ഭക്ഷണം മാത്രം കഴിച്ചു ഇരിക്കുന്ന മക്കളാണ്. വിശപ്പും ദാഹവും എല്ലാം അവര്‍ക്ക് കാണും. അതും നമ്മൾ മനസിലാക്കണം. അത് കൊണ്ട് ലാഭത്തിനപ്പുറം കുറച്ച് മനുഷ്യത്വം കാണിക്കാം കുട്ടികളോട്. ഇതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരോട് ഒരു അപേക്ഷ. കുട്ടികള്‍ക്ക് വേണ്ടി സ്കൂളിലേക്ക് പോകുന്ന സമയത്തും തിരിച്ചു വരുന്ന സമയങ്ങളിലും സ്കൂൾ പരിസരങ്ങളിലും ബസ് സ്റ്റാന്‍ഡുകളിലും സിവില്‍ ഡ്രസില്‍ ഉദ്യോഗസ്ഥരെ നിര്‍ത്തണം. കൂടാതെ കേരളത്തിലെ എല്ലാ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും ബസ് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കണം. കഴിഞ്ഞ ആഴ്ച ഇരിഞ്ഞാലക്കുടയില്‍ ബസില്‍ കയറിയ കുട്ടികള്‍ക്ക് നോട്ട് ബുക്കും മറ്റും കൊടുത്ത ബസ് മുതലാളിയുടെ വാര്‍ത്ത നമ്മൾ വായിച്ചതാണ്. അത് പോലെ നന്മ നിറഞ്ഞവരും ഉണ്ട് കൂട്ടത്തില്‍.എന്നാല്‍ ഒരാള്‍ ചെയ്ത തെറ്റിന് എല്ലാവരും പഴി കേള്‍ക്കുന്നു...❤️🙏 #📰ബ്രേക്കിങ് ന്യൂസ് #📳 വൈറൽ സ്റ്റോറീസ് #🕵️‍♂️ സാമൂഹിക വിഷയങ്ങൾ #💚തനി മലയാളി #സ്പെഷ്യൽ സ്റ്റോറീസ് ✍
JABY AMBALATH
798 views
1 months ago
സ്വന്തം മുണ്ട് അഴിച്ചുനൽകി അപകടത്തിൽപ്പെട്ട സ്ത്രീയുടെ മാനം കാത്ത ചായവിൽപ്പനക്കാരൻ ❤️🙏 തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് നടുറോഡിൽ വീണ സ്ത്രീയുടെ ആത്മാഭിമാനം സംരക്ഷിക്കാൻ സ്വന്തം ഉടുമുണ്ട് അഴിച്ചുനൽകി മാതൃകയായിരിക്കുകയാണ് ചായവിൽപ്പനക്കാരനായ എം.ആർ. ഷാജി. കിഴക്കേക്കോട്ട മരട്ടിപ്പറമ്പ് സ്വദേശിയായ ഷാജി, സൈക്കിളിൽ ചായ വിൽക്കാനെത്തിയപ്പോഴാണ് അപകടം കാണുന്നത്. ബസിന്റെ അടിയിലേക്ക് അബദ്ധത്തിൽ വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെ തുടർന്ന് അവരുടെ വസ്ത്രം പൂർണമായും കീറിപ്പോയിരുന്നു. സംഭവം കണ്ട ഷാജി ഒരു നിമിഷം പോലും വൈകാതെ ഓടിച്ചെന്ന് സ്ത്രീയെ സഹായിക്കുകയും, വസ്ത്രം കീറിയതായി മനസ്സിലായ ഉടൻ തന്നെ താൻ ഉടുത്തിരുന്ന മുണ്ട് അഴിച്ചുനൽകി അവരുടെ മാനം കാക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് സ്ത്രീയെ ആശുപത്രിയിലെത്തിച്ചു. പിന്നീട് സമീപത്തെ കടയിൽ നിന്ന് പുതിയൊരു മുണ്ട് വാങ്ങി ധരിച്ച ശേഷമാണ് ഷാജി തന്റെ ഉപജീവനമാർഗമായ ചായവിൽപ്പനയിലേക്ക് മടങ്ങിയത്. മറ്റുള്ളവർ നോക്കിനിൽക്കുമ്പോൾ ഒരു സ്ത്രീയുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് ഷാജി മുൻഗണന നൽകിയത്. മനുഷ്യത്തവും കരുണയും ഇന്നും സമൂഹത്തിൽ ജീവിച്ചിരിപ്പുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന പ്രവർത്തിയാണിത്. എം.ആർ. ഷാജിക്ക് ഒരു ബിഗ് സല്യൂട്ട്...! ❤️🙏 നന്മയുടെ ഇത്തരം മനുഷ്യരാണ് ഈ സമൂഹത്തിന്റെ യഥാർത്ഥ ഹീറോകൾ. #സ്പെഷ്യൽ സ്റ്റോറീസ് ✍ #💚തനി മലയാളി #🕵️‍♂️ സാമൂഹിക വിഷയങ്ങൾ #📳 വൈറൽ സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ്
JABY AMBALATH
736 views
1 months ago
സുന്ദരിയായ ഭാര്യയുണ്ടായിട്ടും കാണാനത്ര ഭംഗിയില്ലാത്ത സ്ത്രീകളുമായി ചില പുരുഷൻമാർ ഇല്ലീഗൽ അഫയർ ഉണ്ടാക്കുന്നതെന്തുകൊണ്ടാണ്? അതിൻ്റെ സൈക്കോളജി എന്തായിരിക്കും? അതിന് പല നിരീക്ഷണങ്ങളുണ്ട് ഒന്നാമത് അവർക്ക് ഭാര്യയെ ഒരിത്തിരി ഭയമായിരിക്കും തങ്ങളേക്കാൾ സ്ത്രീ പ്രബലമാണെന്ന് തോന്നുമ്പോൾ പുരുഷന് insecure ആകുന്നതാകാം അവര് സുന്ദരികളും ഔന്നത്യത്തിൽ നിൽക്കുന്നവരുമായി കാണുമ്പോൾ അവരോട് വൾനറബിളാകാനോ വില കുറഞ്ഞ ജോക്സ് പറയാനോ ധൈര്യമില്ലെന്ന് പറയുന്ന ചിലരെ കേട്ടിട്ടുണ്ട് ഇത്രേം സുന്ദരിയായ സ്ത്രീ തന്നെ respect ചെയ്യില്ലെന്ന inferiority complex പുരുഷന് ഉണ്ടാകാം കാണാൻ അത്ര ഭംഗിയില്ലാത്ത സ്ത്രീയാകുമ്പോൾ തന്നെ മനസിലാക്കും അവർക്ക് മുന്നിൽ തനിക്ക് ഹീറോ പരിവേഷം കിട്ടും എന്നുള്ള ചിന്തയൊക്കെ അവരെ ഭരിക്കുന്നുമുണ്ടെന്നാണ് ചില ആർട്ടിക്കിൾ പറയുന്നത്........ പുരുഷന് തൻ്റെ ലുക്ക് നിയന്ത്രണം ഒക്കെ അംഗീകരിപ്പിക്കാൻ Ego സാറ്റിസ്ഫൈ ചെയ്യാൻ പറ്റുന്നത് തന്നേക്കാൾ less attractive ആയവരോടാണ് സാധിക്കുക എന്നൊരു അബദ്ധ ധാരണയുമുണ്ട് ഇവരത്തരം സ്ത്രീകളെ സമീപിക്കുമ്പോൾ ആ സ്ത്രീകൾ ഇവരോട് ഭാര്യയേക്കാൾ അനുനയത്തിൽ കാര്യഗൗരവത്തിൽ ഇടപെടുകയും ചെയ്യുന്നുണ്ടാകും...... പുരുഷന് തന്നെ ഒരളവിലും സ്ത്രീ Dominate ചെയ്യുന്നതത്ര താല്പര്യവുമില്ലാത്ത സംഗതിയാണല്ലോ........ വിദേശത്ത് ജോലി ആയതോണ്ട് അത്ര സുന്ദരിയായ സ്ത്രീയെ ഭാര്യയായി വേണ്ടെന്നും ഭാവിയിൽ നാട്ടിൽ അവരെ തനിച്ച് നിർത്തേണ്ടി വരുന്നതിനാൽ Average ലുക്കുള്ള സ്ത്രീമതി ഭാര്യയായിട്ടെന്നും പറഞ്ഞ ഒരാളെ ഓർമ വരുന്നു...... സൗന്ദര്യത്തിലൊന്നും കാര്യമില്ല എന്ന് പറയുന്നതൊക്കെ അതിനെ കുറച്ചാെക്കെ കാര്യമാക്കുന്നത് കൊണ്ടായിരിക്കുമോ? മൊത്തത്തിൽ നിരീക്ഷിച്ചാലും side chicks നെ Main partner ഉം ആയി Compare ചെയ്യുമ്പോൾ ഇവനെന്ത് കണ്ടിട്ടാണിതിനെ എന്ന ചോദ്യം കോമണായി ചോദിക്കാൻ വകുപ്പുമുള്ള സെലക്ഷനാകും മിക്കതും....... ചിലപ്പോൾ സൗന്ദര്യത്തേക്കാൾ സ്വഭാവം പെരുമാറ്റം ഒക്കെ കണ്ട് attracted ആകുന്നതാകും പുരുഷന് ശരിക്കും സൗന്ദര്യമുള്ള സ്ത്രീകളെ ഭയമുണ്ടോ? അയാളെ സംബന്ധിച്ച് സൗന്ദര്യം നിരാശയും പരാജയവും സമ്മാനിക്കുന്നതാകുമോ സുന്ദരിയായ ഭാര്യയുണ്ടായിട്ടും സൗന്ദര്യമില്ലാത്ത എന്നെയൊക്കെ തിരഞ്ഞു വന്ന് ഹേയ് ബ്യൂട്ടിഫുൾ എന്ന് പറയുന്നവൻ്റെ മനസ്സിലിരിപ്പെന്താണ്? #💌 പ്രണയം #💓 ജീവിത പാഠങ്ങള്‍ #👨‍👨‍👧‍👦 ജീവിതം #💚തനി മലയാളി #സ്പെഷ്യൽ സ്റ്റോറീസ് ✍
JABY AMBALATH
723 views
1 months ago
24 വർഷമായി ഫ്രാൻസിന്റെ കരളിൽ എരിഞ്ഞുകൊണ്ടിരുന്ന ഒരു കനൽ - അതാണ് സെനഗൽ. 1998ൽ ആദ്യമായി ലോകകപ്പ് നേടി അതിന്റെ പ്രതാപവുമായി 2002ൽ വന്നിറങ്ങിയ സിനദിൻ സിദാനും തിയറി ഹെൻറിയും പാട്രിക് വിയേരയും അടങ്ങുന്ന ഫ്രഞ്ച് പടയെ കാത്തിരുന്നത് ആദ്യത്തെ ലോകകപ്പ് കളിക്കാനെത്തിയ സെനഗൽ. അവരുടെ ഏകപക്ഷീയമായ ഒരു ഗോളിനു വീണുടഞ്ഞത് ലോകചാമ്പ്യന്മാർ എന്ന ഫ്രാൻസിന്റെ കിരീടം. ഒരു കളി പോലും ജയിക്കാതെ, ഒരു ഗോളു പോലും അടിക്കാതെ, കപ്പ് തിരിച്ചേൽപ്പിച്ചു ഫ്രാൻസ് മടങ്ങി. ലോകകപ്പിലെ സെനഗൽ വിപ്ലവം. അതിനുശേഷം ഇന്നുവരെ ഫ്രാൻസും സെനഗലും ഒരിക്കൽ പോലും ലോകകപ്പിൽ എതിരാളികൾ ആയിട്ടില്ല. അന്നു നാണംകെട്ട് പുറത്താകുമ്പോൾ മൂന്നുവയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഒരു ചെക്കൻ വളർന്നുവലുതായി മൂന്നിൽ രണ്ടുഗോളുകളും അടിച്ചു കണക്കു ചോദിച്ചിരിക്കുന്നു. 24 വർഷമായി ഫ്രാൻസ് കരുതിവച്ചിരുന്ന ആ ഗോളുകൾ അടിച്ചുകയറ്റി ലോകകപ്പ് മൈതാനത്ത് എംബാപ്പെയുടെ ഫ്രഞ്ച് വിപ്ലവം! #⚽ എമ്പാപ്പയുടെ ഡബിളിൽ ഫ്രാൻസിന് വിജയത്തുടക്കം #⚽ടീം ഫ്രാൻസ് 💙
JABY AMBALATH
789 views
1 months ago
അത് ന്യായം 🤌🏻. അതെങ്ങനാ ഹണി മൂണിന് പെങ്ങമ്മാരെയും കൂട്ടി കൊണ്ട് പോയ മാതൃക സഹോദരൻ അല്ലേ 😂😂. കുറച്ച് വലുതായ ശേഷം ഈ സിനിമ കണ്ടപ്പോഴാണ് ജയറാമിന്റെ കഥാപാത്രം എത്രമാത്രം ടോക്സിക് ആയിരുന്നു എന്ന് മനസിലായത്. #💚തനി മലയാളി #സ്പെഷ്യൽ സ്റ്റോറീസ് ✍ #🕵️‍♂️ സാമൂഹിക വിഷയങ്ങൾ #🤔 കുസൃതി ചോദ്യം #👨‍👨‍👧‍👦 ജീവിതം