ഫോളോ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
@shafeekmohammed
13,819
പോസ്റ്റുകള്‍
149,865
ഫോളോവേഴ്സ്
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.4K കണ്ടവര്‍
23 മണിക്കൂർ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _45 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 "മഹി നീ എവിടെയാടാ.." ഫോണിൽ കൂടി അശോകന്റെ ശബ്ദം കേട്ടതും കൂടെ ഉള്ളവരോട് മിണ്ടരുതെന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചിട്ട് മഹേഷ്‌ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. "ഞാൻ.. ഞാൻ ഫ്രണ്ട്സിന്റെ കൂടെ വന്നതാ അങ്കിൾ.. ജസ്റ്റ്‌ ഒരു ഔട്ടിങ്.റിസോർട്ടിൽ ആണ്.." മുടിയൊന്ന് കോതി കൊണ്ടത് പറയുമ്പോൾ മഹിയുടെ കണ്ണിലൊരു കൗശലമുണ്ട്. എന്താ അങ്കിൾ എന്തെങ്കിലും പ്രശ്നമുണ്ടോ.. ഞാൻ വരണോ.. "ഏയ്.. വേണ്ട മഹി.. നീ എൻജോയ് ചെയ്യ്.. പ്രശ്നമൊന്നും ഇല്ലടാ . എനിക്ക് നിന്നോടൊന്നു സംസാരിക്കാൻ ഉണ്ട്.. അത് ധൃതി ഒന്നും ഇല്ല.. നീ തിരികെ വന്നിട്ടായാലും മതി.." അശോകൻ പറഞ്ഞു കേട്ടതും മഹി പുച്ഛത്തോടെ ഒന്നു ചിരിച്ചു. അതയാൾ കാണില്ലെന്നൊരു ധൈര്യമുണ്ടായിരുന്നു അവന്റെ ചെയ്തികളിൽ. "അത്യാവശ്യം ആണെങ്കിൽ ഞാൻ വരാം അങ്കിൾ.. ഔട്ടിങ് ഒക്കെ പിന്നെയും ആവാലോ.." അവൻ ഗൂഢമായൊരു ചിരിയോടെ പറഞ്ഞു. "വേണ്ട ഡാ.. അത്യാവശ്യം ഒന്നുമല്ല.. നീ വെച്ചോ.. തിരിച്ചു വന്നിട്ട് എന്നെ വന്നൊന്ന് കാണ്.. ഒക്കെ.. ബൈ.." അത്രയും പറഞ്ഞിട്ട് അശോകൻ ഫോൺ കട്ട് ചെയ്തിട്ടും മഹിയുടെ ചുണ്ടിലാ ചിരി അത് പോലെ തന്നെയുണ്ട്. "ഹേയ് മഹേഷ്‌.. ആരാ വിളിച്ചത്.." പിന്നിൽ നിന്നുമാരോ വിളിച്ചു ചോദിക്കുന്നത് കേട്ടതും മഹി ചിരിയോടെ ഫോൺ കയ്യിലിട്ട് കറക്കി കൊണ്ട് അവരുടെ അരികിലേക്ക് ചെന്നു. "നിങ്ങളുടെ മെയിൻ എനിമി മിസ്റ്റർ അശോകൻ .." അത് പറഞ്ഞിട്ടവൻ ഉറക്കെ പൊട്ടി ചിരിച്ചു. "അപ്പൊ ഈ സ്റ്റീഫൻ ഒരുക്കിയ കെണിയിൽ നിന്റെ ഭാവി ഫാദർ ഇൻ ലോ പതറി പോയെന്ന് സാരം.." സ്റ്റീഫനും ചിരിയോടെ തന്നെ ചോദിച്ചു. മുന്നിലെ ടേബിളിൽ ഇരുന്ന മദ്യ ഗ്ലാസ് എടുത്തു നുണഞ്ഞു കൊണ്ടവൻ അതേ എന്ന് തലയാട്ടി കാണിച്ചു. "മകളും അങ്ങേരുടെ മാനസ ഗുണ്ടയും തമ്മിലുള്ള സീൻ നിറഞ്ഞ ഫോട്ടോ എന്നെ കാണിച്ചിട്ട് ഒരു ഏറ്റു പറച്ചിൽ നടത്തി അവർ തമ്മിൽ അങ്ങനൊന്നും ഇല്ലെന്ന് കൺവീൻസ് ചെയ്യിക്കാനുള്ള പ്ലാൻ ആണ് ഗ്രേറ്റ്‌ മിസ്റ്റർ അമ്പലപറമ്പിൽ അശോകന്.. അതിനുള്ള വിളിയാ ഇപ്പോൾ വന്നത്.." പുറം കൈ കൊണ്ട് ചുണ്ടിൽ അമർത്തി തുടച്ചു കൊണ്ടത് പറയുമ്പോൾ പുച്ഛമാണ് മഹിയുടെ മുഖം നിറയെ. "ഇത്രയും കറക്റ്റ് തെളിവ് കിട്ടിയിട്ടും അയാളത് വിശ്വാസിച്ചില്ലേ.. എനിക്കതാ.." സ്റ്റീഫന് അൽപ്പം നിരാശയുണ്ട്. മഹിക്കത് മനസ്സിലായി. "വിശ്വാസിക്കില്ല സ്റ്റീഫൻ സർ... അത് ഞാൻ ആദ്യം തന്നെ പറഞ്ഞതല്ലേ.. അങ്ങേർക്ക് അവനെ ഒടുക്കത്തെ വിശ്വാസമാണ്. ആ കാശി നാഥനെ.." പറയുമ്പോൾ പോലും കാശിയോടുള്ള ദേഷ്യം കൊണ്ട് മഹേഷിന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു. "അവൻ മിടുക്കാനാണ്.ആ കാശി നാഥൻ. കക്കാനും നിൽക്കാനും പഠിച്ച മിടുക്കൻ.മൂപരുടെ മകളെ അവൻ മൂപ്പര് അറിയാതെ ലൈൻ വലിക്കുന്നുണ്ട്. അതിലൂടെ അശോകന്റെ കുടുംബത്തിലും പിന്നെ അയാളുടെ പിൻഗാമിയാവാനും ആണ് അവന്റെ പ്ലാൻ.. പക്ഷേ അതീ മഹേഷ്‌ ജീവനോടെ ഉള്ളപ്പോൾ നടക്കില്ല. അവളെ ഞാൻ അവന് കൊടുക്കില്ല.. അതെനിക്ക് അവളോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല. അവളുടെ അച്ഛന്റെ പൂത്ത പണം കണ്ടിട്ട് തന്നെയാ.." അവന്റെ വാക്കുകൾ കേട്ടതും സ്റ്റീഫന്റെ ചുണ്ടിലും ഒരു ചിരിയുണ്ട്. അശോകനെ തോല്പിക്കാൻ കാശിക്ക് വേണ്ടി ഒരുപാട് ചൂണ്ട എറിഞ്ഞതാണ്. പക്ഷേ അതിലൊന്നും അവൻ കണ്ടത് പോലെ മൈന്റ് പോലും ചെയ്തില്ല. പിന്നെയാണ് അശോകന്റെ കൂടെ ഇങ്ങനൊരു ആള് കൂടി ഉണ്ടെന്ന് അറിഞ്ഞത്. വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല മഹേഷിന്റെ കാര്യതിൽ. പോരാത്തതിന് അവൻ അശോകന്റെ അനന്തിരവനും. പക്ഷേ മഹേഷ്‌ ഞെട്ടിച്ചു കളഞ്ഞു. തന്നെക്കാൾ അധികം അമ്മാവൻ കാശിനാഥനെ പരിഗണിക്കുന്നതിന്റെ അസഹിഷ്ണുത പേറി നടന്നിരുന്ന മഹേഷിനെ സ്റ്റീഫന് വളരെ പെട്ടന്ന് തന്നെ വിലയിട്ട് കൂടെ നിർത്താൻ പറ്റി. മഹേഷിന്റെ കാഷിനോടുള്ള അടങ്ങാത്ത ആർത്തിയും സ്ഥാനമാനങ്ങളോടുള്ള ഭ്രാന്ത് പിടിച്ച ഭ്രമവും സ്റ്റീഫൻ ശെരിക്കും മുതലെടുത്തു. തന്നെക്കാൾ അശോകനോട്‌ ദേഷ്യവും സൂക്ഷിച്ചു കൊണ്ട് നടക്കുന്ന മഹേഷ്‌ സ്റ്റീഫന്റെ വഴിയേ കുറച്ചു കൂടി എളുപ്പമാക്കി. "ഇനിയിപ്പോ നിങ്ങളുടെ കല്യാണം അടുത്ത് തന്നെ ഉണ്ടാവും. അല്ലെ. എനിക്ക് തോന്നുന്നു അശോകൻ ഇനി അതിനായിരിക്കും ശ്രമിക്കുക. പണ്ടേ നിന്റെ അമ്മാവന് കുടുംബം വിട്ടൊരു കളിയില്ല. അതയാളുടെ വീക്ക്നെസ് ആണ്അത് കൊണ്ടല്ലേ ഞാൻ അതിൽ തന്നെ പിടിച്ചു കൊണ്ട് അരങ്ങേറ്റം കുറിച്ചത്.." സ്റ്റീഫാന്റെ മുഖത്ത് വീണ്ടും പുച്ഛം നിറഞ്ഞു. "അതിപ്പോ തോന്നാൻ ഒന്നുമില്ല സ്റ്റീഫൻ അങ്കിൾ. അതിന് തന്നെയാ അങ്ങേര് ഈ വാലിൽ തീ പിടിച്ചത് പോലെ എന്നെ വിളിക്കുന്നത്. മകളെ സേഫ് ആക്കണം. അതായിരിക്കാം ഇപ്പോൾ അങ്ങേരുടെ ഏറ്റവും വലിയൊരു ലക്ഷ്യം.." മഹിയും ഗൂഢമായൊരു ചിരിയോടെ അയാളെ നോക്കി. "പക്ഷേ പുന്നാര മോളിത് അറിയുമ്പോ അവളാ വീടിനു തീ വെക്കും. അത്രക്കുണ്ട് അവൾക്കാ കാശിയോടുള്ള ഇഷ്ടം. അവനെ അല്ലാതെ അവൾ വേറെ ആരെയും സ്വീകരിക്കില്ല എന്നുറപ്പുള്ളത് കൊണ്ട് തന്നെയാണ് ഞാനും ഈ ടോം ആൻഡ് ജെറി കളിക്ക് നിന്നത്. അവൾക്ക് മുന്നിൽ അശോകൻ പെട്ടു പോകും അതിന് കാരണം കാശി നാഥൻ ആണെന്ന് പറഞ്ഞു കൊണ്ട് പിന്നെ എന്റെയൊരു എൻട്രി ഉണ്ട്..അവരെ തമ്മിലടിപ്പിച്ചു രക്തം കാണുമ്പോൾ മാത്രം അടങ്ങുന്ന ഈ മഹേഷിന്റെ മാസ്സ് എൻട്രി.. അത് പറഞ്ഞു കൊണ്ടവൻ ഉറക്കെ പൊട്ടിച്ചിരിച്ചു. സ്റ്റീഫന്റെ മുഖത്ത് അപ്പോഴും തെളിഞ്ഞു നിൽക്കുന്ന ഭാവം പുച്ഛം തന്നെയാണ്. "മകൾ മറ്റൊരുത്തനെ പ്രേമിക്കുന്ന.. അവനെ പ്രേമിച്ചു കൊല്ലങ്ങളോളം നടന്നതിന്റെ തെളിവ് നിരത്തി ഞാനും എന്റെ അമ്മാവനോട് വില പേശും. ഞാൻ അവസരം മുതലെടുക്കുന്നുണ്ട് എന്നറിയാത്ത വിധം ഞാനത് ചെയ്യും. കാശി നാഥൻ ഔട്ട് ആകുന്നതിനൊപ്പം ഞാനാ കുടുംബത്തിൽ പൂർണ്ണമായും അകത്താവും. കാശി നാഥനെ വെറുത്ത അശോകൻ മകളെ പൂർണ്ണമനസ്സോടെ എനിക്ക് തരും.. മകൾ എന്റെ ഭാര്യ ആയിരിക്കുമ്പോൾ അശോകൻ ആവിശ്യമില്ലാത്ത ഒന്നും ചിന്തിക്കില്ല. കാശി നാഥൻ കൂടെയില്ലാത്ത അശോകൻ.. അതൊരു അവസരമാണ്. എനിക്കു നിങ്ങൾക്കും.. പതിയെ നമ്മൾക്ക് നമ്മളുടെ ആവിശ്യം നടത്തി എടുക്കാൻ പറ്റിയ ചാൻസ്. അത് വരെയും മിസ്റ്റർ അമ്പലപറമ്പിൽ അശോകന്റെ സ്നേഹനിധിയായ മരുമോൻ പട്ടം.. ഈ മഹേഷ്‌ നമ്പ്യാർക്ക് സ്വന്തം.." സ്വന്തം നെഞ്ചിലൊന്നു തട്ടി അത് പറഞ്ഞു കൊണ്ട് മഹേഷ്‌ വല്ലാത്തൊരു ഭാവത്തിൽ സ്റ്റീഫനെ നോക്കി. അവന്റെ യാ പ്ലാൻ പൂർണ്ണമായും അംഗീകരിച്ചത് പോലൊരു ചിരിയുണ്ട് സ്റ്റീഫനപ്പോൾ.. അശോകന് അയച്ചു കൊടുത്തത് പോലൊരു സെറ്റ് ഫോട്ടോ മഹേഷിന്റെ മുന്നിലും കവർ പൊട്ടിക്കാതെ കിടപ്പുണ്ട്. അതാണ്‌ അവന്റെ ധൈര്യവും.. ❤️❤️ പറയ്യ് ശിവ... " ഫോണുമായി കാശി കിടക്കയിൽ നിന്നും എഴുന്നേറ്റു. 'എന്തിനാടാ അശോകേട്ടൻ നിന്നെ വിളിപ്പിച്ചത്? " ശിവയുടെ ഗൗരവത്തോടെയുള്ള ചോദ്യം. അത് വരെയും ഓർത്തോർത്തു നീറിയതെല്ലാം വീണ്ടും ഒരു പ്രാവശ്യം കൂടി കാശിയുടെ മനസിലേക്കോടി എത്തി. "അത്.. അതൊന്നുമില്ല.. ചെറിയൊരു പ്രശ്നം. അതൊന്ന് തീർക്കാൻ..! കാശി അലസമായി പറഞ്ഞിട്ടും ശിവക്ക് അതിൽ ആസ്വാഭാവികമായ ഒന്നും തോന്നിയില്ല. അത് പോലുള്ള ഡീലൊക്കെ അവർ തമ്മിലുള്ളത് അവനും അറിയാമല്ലോ. "നീ പോയിട്ട് എന്തായി.. ഏട്ടത്തിയെ കണ്ടല്ലോ ല്ലേ.." "ആഹ്.. അത് പറയാനാ ഞാനിപ്പോ നിന്നെ വിളിച്ചത്.. നീ ഗായത്രിയെ ഒന്ന് വിളിച്ചു നോക്കണം. അവിടെ എന്തേലും പ്രശ്നമുണ്ടോ എന്നൊന്നു ചോദിക്ക്.. എന്താടാ കാര്യം.." "കാര്യം.. അവളെയും കൂട്ടി ചെന്ന് പെട്ടതാ രാക്ഷസന്റെ മുനിലാ,. എന്റെ ദൈവമേ.. കാശി നെഞ്ചിൽ കൈ വെച്ച് കൊണ്ട് അറിയാതെ വിളിച്ചു പോയി. "അവൻ.. അവനെന്തു പറഞ്ഞു.." "എന്തൊക്കെയോ പറഞ്ഞു.. എന്നോട് ഒന്ന് കോർക്കാൻ കൂടി വന്നു.. പക്ഷേ പ്രശ്നം അതല്ല കാശി.. അവനാ പെണ്ണിനെ വെറുതെ വിടില്ല ഇന്ന്. എനിക്കങ്ങനെ തോന്നി. അത് കൊണ്ട് നീ അതിനെ ഒന്ന് വിളിച്ചു നോക്ക്. എന്റെ കയ്യിൽ നമ്പർ ഇല്ല.." "നീ വെച്ചോ ശിവ. ഞാനൊന്ന് വിളിച്ചു നോക്കട്ടെ.. കാശിക്കും വല്ലാത്തൊരു ധൃതി യുമുണ്ട്. അവന്റെ ഏട്ടനെ അവനോളം വേറെ ആർക്കറിയാം. "എന്നിട്ട് എന്നെയൊന്നു തിരിച്ചു വിളിക്കണേ.. എനിക്കോർത്തിട്ട് ഒരു സമാധാനമില്ല.." കാശിയോട് അത് ആവിശ്യപ്പെടുമ്പോഴും ഗായത്രിയുടെയും കുഞ്ഞിന്റെയും തകർന്ന മുഖമായിരുന്നു ശിവയുടെ മനസ്സിൽ.. കാശിയുടെയും.. അവരെ ഓർത്തു കൊണ്ട് രണ്ട് പേരും ഒരുപോലെ വേദനിച്ചു.. 💙💙 ഇരുപത് ലക്ഷം.." യാതൊരു ഉളിപ്പുമില്ലാത്ത തനിക്ക് മുന്നിലിരുന്നു വില പേശുന്ന വിഷ്ണുവിന്റെ നേരെ ബിബിൻ ഒന്ന് പുച്ഛത്തോടെ നോക്കി. ഇവനെ വെച്ച് നോക്കുമ്പോൾ ഭവ്യ കുറച്ചു കൂടി ഭേദമാണെന്ന് പോലും തോന്നി അവനാ നിമിഷം തോന്നി. തനിക്ക് അർഹിക്കുന്ന എന്തോ ഒന്ന് ചോദിച്ചു വാങ്ങുന്നവന്റെ പോലൊരു ഭാവം. എന്തായാലും ബിബിൻ ഉള്ളിലെ ദേഷ്യവും നീരസവുമൊന്നും പുറമെ കാണിച്ചില്ല. പെങ്ങളെക്കാൾ ആയിരമിരട്ടി മോശമായ ആങ്ങള.. അവന്റെ വായിൽ പോയി ചാടി കൊടുത്ത നിമിഷമോർത്തു കൊണ്ടവൻ അങ്ങേയറ്റം കുറ്റബോധത്തിലാണ് ആ നിമിഷം. എനിക്ക് പോയിട്ട് അത്യാവശ്യം ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലേ ബിബിൻ സാറെ.. " അവന്റെ മറുപടി വൈകുന്നത്തിന്റെ അസഹിഷ്ണുതയോടെ വിഷ്ണുവിന്റെ വാക്കുകൾ. "സമ്മതിച്ചു..കാശ് ഞാൻ തരും.." അത് പറയുകയല്ലാതെ ബിബിന് വേറൊരു മാർഗവുമില്ല. അത്രയും കാശ് പോകുന്നു എന്നുള്ള സങ്കടത്തേക്കാൾ വിഷം പോലുള്ള ഒരാങ്ങളയും പെങ്ങളും തന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നു എന്നതിനെ കുറിച്ച് സമാധാനിക്കാൻ ശ്രമിച്ചു ബിബിൻ. "അപ്പൊ ഡീൽ.. വിഷ്ണു ചിരിയോടെ വലത് കൈ ബിവിന്റെ നേരെ നീട്ടി. ആർത്തി പിടിച്ച അവന്റെയാ ചിരി. താൻ ചെയ്തു കൂട്ടിയ അനീതികളൊക്കെ മറന്നത് പോലെ ബിബിൻ അവന്റെ ചിരിയിലേക്ക് നോക്കി അറച്ചിരുന്നു. "ഭവ്യ ഇനി എനിക്കും എന്റെ ലൈഫിനും ഭീക്ഷണി ആവരുത്. അതാണെന്റെ എഗ്രിമെന്റ്. കാശ് വാങ്ങിച്ചിട്ട് അത് പാലിക്കാതേ പോയാൽ.. വിഷ്ണു ഇപ്പൊ ഈ കാണുന്നതല്ല ശെരിക്കും ബിബിൻ ജോർജ്.. നിങ്ങൾക്കറിയാത്ത പലതും ഞാൻ പഠിപ്പിച്ചു തരും.." ആ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് ബിബിൻ പറയുമ്പോൾ വിഷ്ണുവിന്റെ ചുണ്ടിൽ ചിരി തന്നെയാണ്. "ഇന്ന് മുതൽ ഭവ്യ നിങ്ങളെ അറിയുക കൂടി ഇല്ല.. പിന്നെയാണോ ഭീഷണി. സാറ് ധൈര്യമായി പോയിട്ട് അടുത്ത ചൂണ്ട ഇട്ടോ സാറേ.. ഇത്‌ ഞാൻ ഏറ്റു.." പരിഹാസത്തോടെ അതും പറഞ്ഞു കൊണ്ട് ആദ്യം എഴുന്നേറ്റത് വിഷ്ണു തന്നെയാണ്. "സാറിന്റെ നമ്പർ ഒന്ന് പറഞ്ഞേ. ഇനിയുള്ള ഡീൽ ഫോണിൽ മതി.. ഇരുപത് ലക്ഷം രൂപക്ക് വെറുതെ പെട്രോൽ കത്തിച്ചു വന്നാലൊന്നും അത് മുതലാവില്ല. വിഷ്ണു ചോദിക്കുമ്പോൾ അവനോട് ദേഷ്യം ഉണ്ടെങ്കിൽ കൂടിയും അവൻ പറയുന്നത് പോലെ ചെയ്യുന്നതാ തനിക്കും നല്ലതെന്ന് തോന്നി ബിബിൻ നമ്പർ പറഞ്ഞു കൊടുത്തു. ഇനിയിവനെയും കാണുന്നത് ഒഴിവാക്കി പോകുന്നതാ തനിക്കും നല്ലത്.. ആരും അറിഞ്ഞില്ലെന്നു കരുതി അവരുടേയാ രഹസ്യമായുള്ള മീറ്റിംഗ് തെളിവ് സഹിതം പകർത്തപ്പെടുന്നത് ബിബിനോ വിഷ്ണുവോ അപ്പോൾ അറിഞ്ഞതുമില്ല.. തുടരും.. എന്നാലും ആരായിരിക്കും അത്.. ആരായാലും പണി അറിയാവുന്ന ആളാവട്ടെ ന്നാ എനിക്ക് 😆 നിങ്ങൾക്കോ.. 😉 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3.6K കണ്ടവര്‍
1 ദിവസം
#📙 നോവൽ - നീലാംബരം..... 🔻 ഭാഗം _10 ✍️ രചന - Aysha akbar ഇരുട്ട് മൂടി തുടങ്ങിയതും എന്തോ ഒരു ഉൾ ഭയം നിറഞ്ഞത് പോലെ ആനന്ദി യുടെ മുഖം മാറുന്നത് നാമം ജപിച്ചു കൊണ്ടിരുന്ന ദേവി ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... അത് വരെയും ആ തിണ്ണയിലിരുന്നു അങ്ങോട്ടുമിങ്ങോട്ടും നോക്കിയും സ്വന്തമായി കൈ കൊണ്ടെന്തൊക്കെയോ കാണിച്ചും കളിപ്പാട്ടം കയിലെടുത്തുമൊക്കെ കളിച്ചിരുന്നവൾ..... ഭൂമിയിലേ ഇരുട്ടിനേക്കാൾ വലിയൊരു കൂരിരുട്ട് അവളുടെ മുഖത്ത് പടട്ടുമ്പോൾ ദേവീക്കെന്തോ ഒന്ന് നെഞ്ചിൽ കൊളുത്തി.... ഒരു പക്ഷെ അവൾ അവളുടെ അമ്മയെ ഓർക്കുകയായിരിക്കുമോ..... ഒറ്റപ്പെടലിന്റെ വേദനയിലുള്ള ഭയമാവില്ലേ അവൾക്ക്.... എത്ര അകന്നിരിക്കാൻ ശ്രമിക്കുമ്പോഴും മനസ്സവളിലേക്ക് തന്നേ ചാഞ്ഞു തുടങ്ങുന്നു..... അവളെ ചേർത്ത് പിടിച്ചു മടിയിലേക്കിരുത്തി ഇരു കൈകൾ കൊണ്ടും ചുറ്റി പ്പിടിച്ചവളുടെ ഭയം ഊതി കെടുത്തണമെന്നുണ്ടായിരുന്നു ദേവിക്ക്..... പക്ഷെ....... ഏത് നിമിഷവും അവരാ ബൈക്കിന്റെ ശബ്ദം പ്രതീക്ഷിച്ചു തന്നെയിരുന്നിരുന്നു.... അവർ മനസ്സിനെ സ്വയം പിടിച്ചു കെട്ടി..... അൽപ നേരം എന്തോ ഓർത്തു കൊണ്ടവിടെ തന്നെയിരുന്നവൾ പെട്ടെന്ന് തന്റെ കാൽ ക്കീഴിൽ വന്നു ചുരുണ്ടു കൂടിയിരുന്നതും പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നേ ദേവിയോന്ന് ഞെട്ടിയിരുന്നു....... അവർ കാൽ ക്കീഴിലേക്കൊന്ന് നോക്കി.... ഭയത്തോടെ കൂനി ക്കൂടിയിരിക്കുന്നുണ്ടവൾ. ആ കണ്ണുകളിൽ നിറഞ്ഞു തുളുമ്പുന്ന ദയനീയത ദേവി ക്കളന്നെടുക്കാൻ കഴിയുന്നുണ്ടായിരുന്നു..... കുഞ്ഞി ക്കൈകൾ കാൽമുട്ടിനോട് ചേർത്ത് വെച്ചിട്ടുണ്ട്...... ദേവിക്ക് നെഞ്ചിലെന്തോ ഒന്ന് കനത്തു നിന്നു..... മ്മ്......?എന്താ... അവർ അവൾക്ക് നേറെ പുരികമോന്നുയർത്തി അത് ചോദിക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പി.... അവിടെ..... ഇരുട്ടിൽ..... ആരോ നോക്കുകയാ...ആനന്ദിക്ക് പേടിയാവാ...... അവൾ വിതുമ്പി കൊണ്ടത് പറയുമ്പോൾ ആ കുഞ്ഞു ശരീരം വല്ലാതെ വിറ ക്കുന്നുണ്ടായിരുന്നു.... ദേവിയിൽ വാത്സല്യത്തിന്റെ,കരുണയുടെ കെട്ട് പൊട്ടി.... ഒരു നിമിഷം അവളുടെ ഭയവും സങ്കടവുമെല്ലാം അവരിലേക്കും പടർന്നത് പോലെ തോന്നി.... ഇരുട്ടിനെ ഭയന്നു അമ്മയുടെ മാറിലേക്ക് ചായേണ്ട പ്രായമേ അവൾക്കുള്ളു..... അവർക്ക് വല്ലാത്തൊരു വേദന തോന്നി..... അവളെ എഴുന്നേൽപ്പിക്കാൻ മനസ്സ് തുനി ഞ്ഞ അതേ നിമിഷമാണ് ആ ബൈക്ക് മുറ്റത്തേക് വന്നു നിന്നത്.... അവർ ഒരു ഞെട്ടലോടെ അവളിൽ നിന്ന് പിൻ മാറി..... അവിടെയെങ്ങും ഒന്നുമില്ല..... പേടിക്കേണ്ട..... തന്റെ കാൽ ചുവട്ടിൽ കൂനി ക്കൂടിയിരിക്കുന്നവളോട് ഗൗരവത്തിൽ അത് പറയുമ്പോൾ അവരുടെ നെഞ്ച് വല്ലാതെ നനയുന്നുണ്ടായിരുന്നു..... ഈ കാഴ്ച കണ്ട് കൊണ്ട് കയറി വന്ന കിച്ചുവിന്റെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിഞ്ഞി മായുന്നത് ദേവി കണ്ടില്ലെന്ന് നടിച്ചു.... എന്നും വന്ന് കയറിയാൽ തന്നോടെന്തെങ്കിലും സംസാരിച് ഈ തിണ്ണയിലിരുന്നു വെള്ളമൊക്കെ കുടിച്ചു കഴിഞ്ഞ് ക്ഷീണം മാറിയിട്ടേ അവൻ അകത്തേക്ക് കയറാറുള്ളു.... എന്നാലിന്ന് ആ മുഖത്ത് പരന്ന കാർ മേഘം എന്തിനെന്നു അവർക്കും വ്യക്‌തമായിരുന്നു.... ഈശ്വരാ.... രണ്ട് പേർക്കും ഇടയിൽ കിടന്നു തന്റെ നെഞ്ച് പൊട്ടി പിളരുവല്ലോ..... രണ്ട് പേരും അവരവരുടെ നിസ്സഹായതയിൽ മുങ്ങി താഴുന്നവരാണ്..... കണ്ണുകളിലെ ഭയം വിട്ട് മാറാതെ കസേരയുടെ കാലിലേക്ക് ചേർന്നിരിക്കുന്ന അവളെ നോക്കി നെഞ്ചത്ത് കൈ വെച്ചു കൊണ്ട് ഒരു വേദനയോടെയാണ വരത് ഓർത്തത് ..... അപ്പോഴും ആ കുഞ്ഞി കണ്ണുകളിലെ ഭയം വിട്ട് മാറിയിട്ടില്ലായിരുന്നു...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 വാ സാറേ..... ചിര പരിചിതനെ പ്പോലെ അയാൾ മുമ്പിൽ നടക്കുമ്പോൾ വിറക്കുന്ന കാലുകളോടെ അവനും അയാൾക്ക് പിറകെ നടന്നു...... ഗേറ്റ് കഴിഞ്ഞ് ഒരു കമാനമുണ്ട്....... അതിനൊരു വാതിലും.... ആ വാതിലിൽ ഒന്ന് തട്ടി കൊണ്ട് ജോയി വിനയത്തോടെ നിന്നു.... ആരോഗ്യ ദൃഡനായ ഒരാൾ വന്ന് വാതിൽ തുറന്നതും ജോയി അയാളോട് ചിരിച്ചു...... അയാൾ തിരികെ ചിരിച്ചില്ലെങ്കിൽ കൂടി കയറാനുള്ള അനുമതി യെന്ന വണ്ണം അല്പം നീങ്ങി നിന്നു..... ജോയിയെ പരിചയമുള്ളത് കൊണ്ടാവും ഒരു പക്ഷെ കൂടുതൽ ചോദ്യങ്ങളൊന്നും ചോദിക്കാതിരുന്നത്.... ഇപ്പൊ കുറച്ചായി ഭയങ്കര സെക്യൂരിറ്റി യാ ഇവിടെ.... ആരൊക്കയോ ഇത് പൂട്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നൊക്കെ യാ കേട്ട് കേൾവി...... പക്ഷെ അങ്ങനെയൊന്നും പൂട്ടി പ്പോകില്ലെന്നത് വേറൊരു ശെരി...... രാഷ്ട്രീയ ക്കാരും വ്യവസായികളും സിനിമാ താരങ്ങളുമടക്കം വലിയ വലിയ ആളുകളെല്ലാം ഇവിടെ വന്ന് പൊയ് കൊണ്ടിരിക്കുന്നുണ്ട്...... ജോയി അടക്കി പ്പിടിച്ചു കൊണ്ടത് പറയുമ്പോൾ സ്വന്തം തറവാടിനെ പറ്റി പറയുന്നത് പോലൊരു അഭിമാനം ആ മുഖത്ത് നിറഞ്ഞു നിന്നിരുന്നു...... അവനയാളോട് വല്ലാത്തൊരു പുച്ഛം തോന്നി..... മറ്റെന്തോ ഒന്ന് കൂടി അവനയാളോട് ചോദിക്കണമെ ന്നുണ്ടായിരുന്നെങ്കിൽ കൂടി അപ്പോഴേക്കും ആ വലിയ മുറ്റം കടന്ന് വലിയൊരു വാതിൽ അവർക്ക് മുമ്പിൽ തുറക്കപ്പെട്ടിരുന്നു.... അല്പം ഇരുട്ട് നിറഞ്ഞ ആ ആ വഴിയിൽ നടക്കാനെന്ന വണ്ണം ചെറിയൊരു വെട്ടം മാത്രമാണു ള്ളത്.... എന്നാൽ ആ ഇടനാഴി അവസാനിച്ചിടത് നിറഞ്ഞ വെളിച്ചത്തിൽ ഒരു വലിയ ദീവാനിയിൽ തടിച്ചുരുണ്ടൊരു സ്ത്രീ ഇരിക്കുന്നത് അഭി കണ്ടിരുന്നു......... യാര്........ ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക് നടന്നടുക്കുന്ന തങ്ങളുടെ മുഖം വ്യക്തമല്ലാത്തത് കൊണ്ടാവണം ഗാഭീര്യമുള്ള ശബ്ദത്തോടെ അവരത് ചോദിച്ചത്......... ഞാനാ.... ജോയി.. അവരുടെ അടുത്തേക്കെത്തിയതും ജോയി വിനയത്തോടെ അത് പറയുമ്പോൾ പരിചയ ഭാവം ആ മുഖത്തും നിറഞ്ഞു നിന്നു...... ജോയിയോ.... ഇപ്പൊ കുറച്ചായി നിന്നെയീ വഴി കാണാനില്ലല്ലോ.. നേരത്തെ കേട്ട തമിഴ് ചുവയുള്ള ആ ശബ്ദം ഒരു തനി മലയാളി ചുവയിലേക്ക് വന്നത് അഭിയെ തെല്ലോന്നമ്പരപ്പെടുത്തി ....... കൂടെ ആരാ.... മരപ്പണികളുള്ള ആ വലിയ തൂണിലേക്കും അശ്ലീല ചിത്രങ്ങൾ തൂക്കി വെച്ച ചുമരിലേക്കും അല്പം നീരസത്തോടെ നോക്കുന്ന അഭിയെ നോക്കിയാണ് അവരത് ചോദിച്ചത്...... അഭി പെട്ടെന്ന് മുഖം അവർക്ക് നേരെയൊന്ന് ചെരിച്ചു.. നാട്ടീന്നു വന്ന സാറാണ്.... ജോയി തന്നേ നോക്കി യത് പറയുമ്പോഴാണ് ഒരു നിമിഷം ആ സ്ത്രീയുടെ കണ്ണുകൾ തന്നിൽ തറഞ്ഞു നിന്നതേന്നു അഭിക്ക് തോന്നി..... തന്നേ പ്രത്യേക ഭാവത്തോടെ ഒന്ന് നോക്കി കൊണ്ടവർ ഒട്ടും വണ്ണമില്ലാത്ത ആ നീളൻ മുടിയിൽ ഒന്ന് കോതി.... ചായം കൊണ്ട് ചുമപ്പിച്ച ചുണ്ടുകളിൽ നാവൊന്നുരസി...... മാറിൽ കിടക്കുന്ന ആടയാഭരണങ്ങൾ ഒരു ശബ്ദത്തോടെ ഇളക്കി..... ഒരു പക്ഷെ തന്റെ അമ്മയോളം പ്രായമുള്ള ആ സ്ത്രീയിൽ നിന്നുള്ള സൃങ്കാര നോട്ടം അവനു വല്ലാത്തൊരു അസ്വസ്ഥത നൽകിയിരുന്നു .... അവൻ പെട്ടെന്ന് തന്നേ മുഖം തിരിച്ചു ... അതാ മുഖത്തൊരു നിരാശ പടർത്തിയത് തലയുയർത്തി നോക്കാതെ തന്നേ അവനു വ്യക്തമായിരുന്നു..... ഇങ്ങനെയൊരു സ്ഥലത്തേക്ക് വരേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല...... അതിന്റെ എല്ലാ അസ്വസ്ഥത യും അവന്റെ മുഖത്ത് പ്രകടമായിരുന്നു...... ഏത് പൂവ് വേണം സാറിനു...... തന്റെ ശ്രദ്ധ പിടിച്ചു പറ്റാനെന്ന വണ്ണം അവരൊരു ആലസ്യ ഭാവത്തോടെ അത് ചോദിക്കുമ്പോൾ മനസ്സിലാവാതെയെന്ന വണ്ണം ഒരു സംശയത്തോടെയവൻ ജോയിയെ നോക്കി...... ഇങ്ക നിറയെ പൂവിറുക്ക്......റൊമ്പ അഴകാന പൂക്കൾ... വഷളൻ ചിരിയോടെ ആ സ്ത്രീ വീണ്ടും അവനോടായത് ചോദിക്കുമ്പോൾ ജോയി അവന്റെ കയ്യിലൊന്ന് തട്ടി..... ആരെയാ വേണ്ടതെന്നാ ചോദിക്കുന്നത്..... അയാൾ അടക്കി പിടിച്ചു കൊണ്ടത് പറയുമ്പോഴും ആ സ്ത്രീ അതേ ചിരിയോടെ തങ്ങളെ നോക്കിയിരിക്കുക യാണ്‌...... അഭിക്ക് ആകെ ക്കൂടി ഈ ഭൂമി രണ്ടായി പിളർന്നെങ്കിലെന്ന് തോന്നി പ്പോയി..... സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത ഒരു നിമിഷത്തിലാണ് താനിപ്പോ നിൽക്കുന്നത്.... വൈ....ശാലി...... അല്പം കനമുള്ള ശബ്ദത്തിൽ അവനത് പറഞ്ഞു നിർത്തിയപ്പോഴേക്കും ആ സ്ത്രീയുടെ മുഖം ചുളിയുന്നത് അവൻ കണ്ടു...... വൈശാലിയോ.... ചോദ്ധ്യത്തിൽ തന്നെയുണ്ടൊരു നീരസം... അതേ.... വൈശാലി.... അവനൊന്നു കൂടി ഉറപ്പിച്ചു കൊണ്ടത് പറയുമ്പോഴും അവരുടെ മുഖത്തെയാ ഇഷ്ട ക്കേട് തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.... വേറെ എത്രയോ നല്ല പൂക്കളുണ്ട്.... നല്ല മണമുള്ള ഗുണമുള്ള റേറ്റിന്റെ കാര്യത്തിൽ പേടിക്കേണ്ട.... അതും നമുക്ക് അഡ്ജസ്റ്റ് ചെയ്യാം.... അവർ ഒതുക്കി പിടിച്ചൊരു ചിരിയോടെ അത് പറയുമ്പോൾ അഭിക്ക് പെരു വിരലിൽ നിന്നും ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു..... ഒരു വേശ്യക്ക് വേണ്ടി വില പേശാൻ മാത്രം തരം താഴ്ന്നിട്ടില്ല അഭിമന്യു വെന്ന് ഉറക്കെ പറയണമെന്നുണ്ടായിരുന്നവന് ... പക്ഷെ ആവശ്യം തന്റെതാണ്....... ഇന്നൊരു ദിവസം മാത്രമേ അവർ തന്നേ കാണുകയുള്ളു.... ജീവിതത്തിൽ ഇനിയൊരിക്കലും കണ്ട് മുട്ടാനിടയില്ലാത്ത ഒരു വേശ്യയോട് താനെന്തിനു തന്നേ കുറിച് പറയണം..... എനിക്ക് വൈശാലി മതി..... നിങ്ങള് പറയുന്ന ക്യാഷ് തരും...... അവൻ ഉറച്ച വാക്കുകളോടെ അത് പറഞ്ഞതും ഇത്തവണ ആ സ്ത്രീയുടെ മുഖ ഭാവം തീർത്തും മാറിയിരുന്നു.... ആ മുഖത്ത് സംശയത്തോടൊപ്പം സന്തോഷവും തെളിഞ്ഞു നിന്നു.... അവർ തെളിഞ്ഞ മുഖത്തോടെ ജോയിയെ ഒന്ന് നോക്കി.... താൻ കൊണ്ട് വന്ന ആളാണെന്ന അഭിമാനത്തോടെ ജോയിയും അങ്ങനെ നിൽക്കുകയാണ്.... അവൾക്ക് വേണ്ടി പണം ചിലവാക്കാൻ അഭിക്ക് വല്ലാത്തൊരു ദേഷ്യം തോന്നുണ്ടായിരുന്നെങ്കിലും അത് ആനന്ദിക്ക് വേണ്ടിയാണെന്ന് അവൻ മനസ്സിനെ ധരിപ്പിച്ചു ...... അതിനേക്കാളേറെ അത് തന്റെ സ്വന്തം മനസ്സിന്റെ സ്വസ്ഥത ക്ക് വേണ്ടിയാണെന്ന് അവനറിയാമായിരുന്നു..... അഴക്..... ആ സ്ത്രീ ഉറക്കെയൊന്ന് വിളിച്ചപ്പോഴേക്കും ഉയരത്തിനൊത്ത വണ്ണമുള്ള ഒരാൾ അങ്ങോട്ട് വന്നിരുന്നു.... വാങ്ക സർ...... ആ സ്ത്രീ ഒന്ന് നോക്കിയപ്പോൾ നോട്ടത്തിനർത്ഥം മനസ്സിലായിയെന്ന വണ്ണം അയാൾ അവനോടതും പറഞ്ഞു കൊണ്ട് മുമ്പിലായി നടന്നു...... ആ സ്ത്രീയെയും ജോയിയെയും ഒന്ന് നോക്കി അവനും അയാൾക്ക് പിറകെ നടന്നു........ ഇരുട്ട് നിറഞ്ഞ ആ ഇട നാഴിയിലൂടെ അവർ നടക്കുമ്പോൾ പല തരം പൂക്കളുടെ സുഗന്ധം അവന്റെ മൂക്കിലേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു..... ആദ്യമായി അത്രയും നല്ല പൂക്കളുടെ ഗന്ധം അവനിൽ ഓക്കാനം വരുത്തി..... അവന്റെ മുഖം ചുളിഞ്ഞു.... അല്പം നടന്നു അവരെത്തിയത് ഒരു വലിയ മുറിയുടെ വാതിൽക്കലായിരുന്നു..... ചുറ്റുമുള്ള ഇരുട്ടിൽ ആ മുറിയിൽ മാത്രം വെളിച്ചം പരന്ന് കാണുന്നുണ്ട്...... അവിടെയുള്ള കട്ടിൽ തനിക്ക് നേരെ ചൂണ്ടി കാണിച്ചു കൊണ്ട് അയാൾ മുറി വീട്ടിറങ്ങി പോകുമ്പോൾ അഭി അങ്ങനെ നിന്നു..... ഒരു മണവാളണേ പ്രതീക്ഷിച്ചെന്ന വണ്ണം ആ മുറി അലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നുണ്ട്...... പല നിറത്തിലുള്ള പൂമാലകൾ........ ചുമരിൽ തൂക്കിയിട്ട നഗ്നമായ ചിത്രങ്ങൾ... ആ മുറിയിൽ നിറഞ്ഞു നിന്ന ഗന്ധം അവനു തലക്കൊരു കനം നൽകിയിരുന്നു...... ആകെ ക്കൂടി തല ചുറ്റുന്നത് പോലെ തോന്നിയതും അവൻ പതിയെ ആ കട്ടിലിലേക്കൊന്നിരുന്നു.... തലക്ക് കൈ വെച്ചു കൊണ്ട് അങ്ങനെയിരിക്കുമ്പോഴാണ് പിറകിൽ ഒരു കാൽ പെരുമാറ്റം അവൻ കേട്ടത്........ ഒരു കൊലൂസിന്റെ ശബ്ദം അവനു നേർക്കടുത്തടുത്തു വരുന്നു..... അവന്റെ ഹൃദയത്തിൽ ഒരു പെരുമ്പറ മുഴങ്ങി..... അത് വരെ സ്വരു ക്കൂട്ടിയിരുന്ന ധൈര്യമെല്ലാം എങ്ങോ ചോർന്നു പോകും പോലെ.... അവളോട് പറയേണ്ടതെല്ലാം മറന്നു പോയത് പോലെ.... അവനൊരു ശ്വാസം ആഞ്ഞു വലിച്ചു...... ആ ട്രെയിനിലെ ഒരു ദിവസം അവന്റെ തലച്ചോർ ഓർമിപ്പിച്ചു.... നീലാംബര പ്പൂക്കളും നീലക്കൽ മൂക്കുത്തിയും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും പൊങ്ങി വന്നത് പോലെ.... ഉയരുന്ന നെഞ്ചിടിപ്പ് അവൾ കേൾക്കുമൊയെന്ന് തോന്നിയത് കൊണ്ട് തന്നെയവൻ നെഞ്ചിൽ ഒന്ന് കൈ വെച്ചു.... അപ്പോഴേക്കും നീലാംബരത്തിന്റെ നിർവികരമായ ഗന്ധം ആ മുറിയിൽ പരന്നിട്ടുണ്ടായിരുന്നു........ (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.4K കണ്ടവര്‍
1 ദിവസം
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 44 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 വിഷ്ണു.. വലിഞ്ഞു മുറുകിയ മുഖത്തോടെ തനിക്ക് നേരെ സ്വയം പരിചയപ്പെടുത്തി കൊണ്ട് കൈ നീട്ടിയവന്റെ നേരെ തിരിച്ചും കൈ നീട്ടുബോൾ അത് വരെയും ഉള്ളിൽ സംഭരിച്ചു വെച്ച ധൈര്യം മുഴുവനും ചോർന്നു പോയത് പോലെ ബിബിൻ വല്ലാതെ വിറക്കുന്നുണ്ട്. ഇരിക്ക് ബിബിൻ.." അവന്റെയാ വിറയലും പതർച്ചയുമെല്ലാം അത് പോലെ തന്നെ മനസ്സിലാക്കി വല്ലാത്തൊരു ഗൗരവത്തോടെ വിഷ്ണു ബിബിൻ ഇരുന്നതിന്റെ നേരെ എതിരെ ഇരുന്നു. അവന്റെയാ നോട്ടവും ഭാവവും കാണുമ്പോൾ അവനെ താൻ വിളിച്ചു വരുത്തിയത് തന്നെ അബദ്ധമായോ എന്നായിരുന്നു അപ്പോൾ ബിബിന്റെ മനസ്സിലും. വടി കൊടുത്തു അടി വാങ്ങിയത് പോലൊരു അവസ്ഥ. താൻ കുരുങ്ങി കിടക്കുന്ന കെണിയിൽ നിന്നും എത്രയും പെട്ടന്ന് പുറത്ത് കടക്കണമെന്ന് മാത്രമാണ് അവന്റെ മനസ്സിൽ. ചിത്രയിൽ നിന്നും സംശയങ്ങളുടെ കനൽ തന്റെ അപ്പന്റെയും അമ്മയുടെയും മനസ്സുകളിലെക്ക് നീറി ആളി പടർന്നു പിടിക്കും മുന്നേ ഇതിൽ നിന്നും ഊരണം. ഇല്ലെങ്കിൽ തനിക്കത് അപകടമാണ്. ലീവെടുത്തു വീട്ടിലിരുന്നത് കൊണ്ടൊന്നും ഇതിനൊരു പ്രതിവിധി ഉണ്ടാവില്ല. ഭവ്യയാണെങ്കിൽ ഇപ്പോഴും അമ്പിനും വില്ലിനും അടുക്കാതെ തന്നെ നിൽക്കുകയാണ്. പതിനഞ്ചു ലക്ഷം രൂപ പറഞ്ഞിട്ട് പോലും അവൾക്കത് വേണ്ട. ബിബിൻ ജോർജ്ജിന്റെ ഭാര്യ പദവി ലക്ഷ്യം വെച്ചത് സ്നേഹം കൊണ്ടൊന്നുമല്ലെന്ന് അവനുമിപ്പോൾ നന്നായി മനസ്സിലായി. ചിത്രയെയും കുഞ്ഞിനെയും ഒഴിവാക്കി കളയുകയുകയൊന്നും വേണ്ട എന്നുള്ള അവളുടെ ഔദാര്യം കൂടി കേട്ടപ്പോൾ ഒറ്റയടിക്ക് കൊല്ലാനുള്ളത്രേം കലിയാണ് വന്നതും. "പറയ്യ് ബിബിൻ. എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞല്ലേ വിളിച്ചത്. എനിക്ക് പോയിട്ടും കുറച്ചു അത്യാവശ്യം ഉണ്ടായിരുന്നു.." അത് പറയുമ്പോൾ വീണ്ടും വിഷ്ണുവിന്റെ മുഖം കടുത്തു. നോട്ടം കൊണ്ട് പോലും അവൻ തന്നെ അളക്കുന്നുണ്ടെന്ന് തോന്നി ബിബിനപ്പോൾ. താൻ പറയുന്നതിനും മുൻപ് ഭവ്യ ഇവനോട് എല്ലാം പറഞ്ഞു കഴിഞ്ഞോ എന്നൊരു സംശയവും അവനപ്പോൾ ഇല്ലാതില്ല. അത്രക്കുണ്ട് ആ മുഖത്തുള്ള കനം. അവളുടെ കാര്യമായത് കൊണ്ട് ഉറപ്പ് പറയാനും വയ്യ. ജയിക്കാൻ വേണ്ടി എന്തും ചെയ്യും എന്നൊരു ഭാവത്തിലാണ് അവളുടെ ചെയ്തികൾ എല്ലാമിപ്പോൾ. എന്തായാലും വിളിച്ചു വരുത്തിയ സ്ഥിതിക്ക് ഇനിയിപ്പോ തനിക്കത് പറയാതെയും വയ്യ. അല്ലെങ്കിൽ ഇനി വിഷ്ണു അത് പറയിപ്പിച്ചിട്ടേ തന്നെ ഇവിടുന്ന് വിടൂ എന്ന് പോലും ബിബിന് തോന്നി. ഭവ്യ പഠിക്കുന്ന കോളേജിലെ മാഷാണ് ഞാൻ.. " ചെറിയൊരു പതർച്ചയോടെ തന്നെ ബിബിൻ പറഞ്ഞു വെച്ചു. "മ്മ്.." കനമുള്ള ഒരു മൂളൽ.. "എനിക്കൊരു പ്രശ്നം.. അതിൽ നിന്നൊന്ന് എന്നെ ഹെല്പ് ചെയ്യാൻ വിഷ്ണുവിന് കഴിയും എന്നെനിക്ക് തോന്നി. അങ്ങനെ വിളിച്ചതാണ് ഞാൻ.." അവന്റെയാ താല്പര്യമില്ലായ്മയിൽ നീരസം തോന്നിയെങ്കിലും ആവിശ്യം തന്റെ ആയത് കൊണ്ടും എതിരെയുള്ള ആള് ചില്ലറക്കാരൻ അല്ലെന്നുള്ള തിരിച്ചറിവ് കൊണ്ടും ബിബിൻ അതങ്ങ് ഉള്ളിൽ തന്നെ ഒതുക്കി. "ഭവ്യയെ കണക്ട് ചെയ്യുന്നതാണോ ആ പ്രശ്നം.." രൂക്ഷതയോടെയുള്ള ആ ചോദ്യം. താൻ കരുതിയതിലും ഭയങ്കരനാണ് മുന്നിലെന്ന് അതോടെ ബിബിൻ മനസ്സിലാക്കി. അതവന്റെ ടെൻഷൻ ഒന്നു കൂടി കൂട്ടുകയും ചെയ്തു. "ഞാൻ പറഞ്ഞല്ലോ ബിബിൻ സാർ.. എനിക്ക് പോയിട്ട് കുറച്ചു അത്യാവശ്യം ഉണ്ടെന്ന്.. സോ..." ബിബിൻ എന്തോ ആലോചണയോടെ ഇരുന്നതും വിഷ്ണു വീണ്ടും ഓർമ്മിപ്പിച്ചു. പറയാനുള്ളത് പെട്ടന്ന് പറഞ്ഞിട്ട് പോ എന്നൊരു ധ്വനിയല്ലാതെ പെങ്ങളെ കുറിച്ചെന്തോ പറയാനുണ്ട് എന്ന് കേട്ടിട്ടും ഒരു ആങ്ങളക്ക് തോന്നുന്ന യാതൊരു വിധവികാരങ്ങളും ആകുലതകളൊന്നും തന്നെ അവനിലപ്പോൾ ഇല്ലെന്ന് കണ്ടതും ബിബിനും അൽപ്പം ധൈര്യമായി. അതോടെ പതിയെ അവനെല്ലാം പറഞ്ഞു തുടങ്ങി. ഭവ്യയെ പരിചയപെട്ടത് മുതൽ അവളുമായി റിലേഷൻ ഷിപ്പ് ഉണ്ടാക്കിയത് മുതൽ.. എത്രത്തോളം ലളിതമായത് പറയാൻ കഴിയുമോ അത്രയും ലളിതമായിട്ടാണ് അവനാ അവിഹിതം വിഷ്ണുവിന്റെ മുന്നിൽ തുറന്നു വെച്ചത്. "ഇതിലിപ്പോ ഞാനെന്ത് ചെയ്യും ബിബിൻ സാറേ.. പഠനം തീരാതെ അവളെ കല്യാണം കഴിപ്പിക്കുന്ന പ്ലാൻ ഒന്നും തത്കാലം എനിക്കില്ല.അവളോടുള്ള ഇഷ്ടം ആത്മാർത്മാണെങ്കിൽ ബിബിൻസാർ വെയിറ്റ് ചെയ്യേണ്ടി വരും.." വിഷ്ണു അവനെക്കാൾ ലളിതമായി പ്രതിവിധി പറഞ്ഞു കൊടുക്കുമ്പോൾ ബിബിൻ വീണ്ടും വിയർത്തു. "ഞാൻ.. ഞാൻ ഓൾറെഡി മാരീഡ് ആണ് ഒരു.. ഒരു മോളും ഉണ്ട്.." അറച്ചറച്ചു കൊണ്ടത് പറയുമ്പോൾ വിഷ്ണു അവനെ ഒന്ന് തുറിച്ചു നോക്കി. "ആക്ച്വലി... ആ ഇഷ്ടം.. അതങ്ങ് സംഭവിച്ചു പോയതാണ്.സ്നേഹത്തിനു കണ്ണില്ല എന്നൊക്കെ പറയാറില്ലേ അത് പോലെ.ഫാമിലി ലൈഫിൽ ഉണ്ടായിരുന്ന കുറച്ചു പ്രശ്നങ്ങൾ.. അതിനിടയിൽ എന്റെ അതേ കൺസെപ്റ്റ് ഉള്ളൊരു പെൺകുട്ടിയെ കണ്ടപ്പോൾ അറിയാതെ ഞാൻ.. എനിക്കിപ്പോ അതിൽ നല്ല കുറ്റബോധമുണ്ട്. ഭവ്യക്ക് വേണ്ട കാശ് സെറ്റിൽമെന്റ് ചെയ്യാൻ ഞാൻ റെഡിയാണ്. പക്ഷേ അവൾക്കത് വേണ്ടന്ന്. എന്റെ.. എന്റെ ലൈഫിൽ ഒരു സ്‌പേസ് മതിയെന്ന്." ഭവ്യയോടുള്ള ദേഷ്യമപ്പോൾ വാക്കുകളിൽ പ്രകടമാക്കാതിരിക്കാൻ ബിബിൻ അങ്ങേയറ്റം ശ്രമിച്ചു. വിഷ്ണു അവനെ തന്നെ സൂക്ഷിച്ചു നോക്കി ഇരിപ്പാണ്. "സത്യത്തിൽ.. ഈ പ്രേമനാടകം ബിബിൻ സാറിന് മടുത്തു.ഇനി ഒതുക്കത്തിൽ ഭവ്യയെ ഒഴിവാക്കി വിടാനുള്ള സൈക്കിലൊടിക്കൽ മൂവ്മെന്റാണ് ഇപ്പൊ നടത്തി കൊണ്ടിരിക്കുന്നത്..അങ്ങനല്ലേ.." ക്രൂരമായൊരു ചിരിയോടെ വിഷ്ണു ചോദിക്കുമ്പോൾ ബിബിന്റെ മുഖത്തെ ചോര വറ്റി.. വിളറി വെളുത് പോയി. "നോ. അങ്ങനല്ല.. ചിത്രയും കുഞ്ഞും എന്റെ ലൈഫിൽ ഇല്ലായിരുന്നു എങ്കിൽ.. തീർച്ചയായും ഭവ്യയെ ഞാനെന്റെ ലൈഫ് ഷെയർ ചെയ്യാൻ കൂടെ കൂട്ടും..അവളെ എനിക്ക്..." "എങ്കിലാ ചിത്രയെയും കുഞ്ഞിനേയും അങ്ങ് ഒഴിവാക്കി കളഞ്ഞിട്ട് ലൈഫ് എൻജോയ് ചെയ്യൂ സാറേ.. ലൈഫ് എന്നൊക്കെ പറയുന്നത് ഒന്നല്ലേ ഒള്ളു.. അത് മാക്സിമം അടിച്ചു പൊളിക്കണ്ടേ.." "ഏയ്‌.. അത്.. അത് പറ്റില്ല.." വിയർത്തു പോയ മുഖം തുടച്ചു കൊണ്ട് ബിബിൻ വെപ്രാളത്തോടെ പറഞ്ഞു. "ശെരി.. സാറിന് താല്പര്യമില്ല എങ്കിൽ വേണ്ട.. നമുക്കത് വിടാം. എന്നിട്ട പറയ്യ്.. ഇതിൽ ഞാനെന്താ ഇനി ചെയ്യേണ്ടത്.." വിഷ്ണു ബിബിനെ നോക്കി ചിരിച്ചു. അതൊരു കൊലചിരി പോലാണ് ബിബിന് തോന്നിയത്.. "ആഹ് പിന്നേയ്..ഭവ്യയെ പറഞ്ഞു മനസിലാക്കുക എന്നൊന്നും പറഞ്ഞേക്കരുത്.. വാശിയും ദേഷ്യവും അൽപ്പം.. അല്ല.. ആവിശ്യത്തിലും കൂടുതൽ ഉള്ള ആളാണ്‌ ഭവ്യ..അത് കൊണ്ട് അങ്ങനൊരു ടാക്സ് ഏറ്റെടുക്കാൻ സത്യമായും എനിക്ക് താല്പര്യമില്ല." വിഷ്ണു തന്നെ ഓർമ്മിപ്പിച്ചു. "എനിക്കറിയാം.. ഈ കാര്യം ഞാൻ അവളോട് ഒരുപാട് പ്രാവശ്യം പറഞ്ഞു മടുത്തു പോയതാണ്. അവൾ പറയുമ്പോലെ എനിക്കൊരിക്കലും അവളെ എന്റെ ലൈഫിൽ കൂട്ടാൻ പറ്റില്ല. പക്ഷേ അതവൾക്ക് പറഞ്ഞിട്ട് മനസ്സിലാവുന്നില്ല.." ബിബിൻ അസ്വസ്ഥ തയോടെ നെറ്റി തടവി. "ഭവ്യയെ ഞാൻ സാറിന്റെ ലൈഫിൽ നിന്നും മാറ്റി തരും.. പകരം എനിക്കെന്ത് കിട്ടും.. അതിനെ കുറിച്ച് പറ..എനിക്കതാ അറിയേണ്ടത്.." തികച്ചും ലാഘവത്തോടെ ഉള്ള ആ ആവിശ്യം.. അതോടെ അത് വരെയുമുള്ള അസ്വസ്ഥത മാറി ബിബിന്റെ മുഖവും തെളിഞ്ഞു.. ഒന്ന് കൂടി ഉഷാറായി കൊണ്ടവൻ വിഷ്ണുവിന്റെ നേരെ നോക്കി... ❤‍🔥❤‍🔥 "ഹാ.. ഞാൻ പറയാം തുളസി.." വന്നതേ തനിക്ക് പിറകെ കൂടിയേ തുളസിയെ നോക്കി കൊണ്ട് അശോകൻ ഒരു ചിരിയോടെ പറഞ്ഞു. "പറയാ പറയാ ന്നും പറഞ്ഞോണ്ടിപ്പോൾ എത്ര നേരമായി.. ഇത്രേം സസ്പെൻസ് ഇടാതെ അങ്ങോട്ട് പറഞ്ഞൂടെ നിങ്ങൾക്ക്.. ഇതിപ്പോ വെറുതെ മനുഷ്യനെ ടെൻഷൻ ആകാതെ.." തുളസി പരിഭവത്തോടെ അശോകന്റെ കയ്യിലൊരു നുള്ള് കൊടുത്തു. "നീയിങ്ങനെ ടെൻഷൻ ആവാൻ മാത്രം ഒന്നുമില്ല തുളസി.. ഇത് ഏതോ ശത്രുക്കൾ പണി തന്നതാ.." ഷർട്ട് ഊരി ഹാങ്കറിൽ തൂക്കി കിടക്കയിലേക്ക് കിടന്നു കൊണ്ട് അശോകൻ ആശ്വാസത്തോടെ തന്നെ പറഞ്ഞു. "എന്നുവെച്ചാൽ... "എന്നുവെച്ചാൽ കൂടുതൽ ഒന്നുമില്ല. കാശിനാഥന് നമ്മുക്ക് മോളോട് അങ്ങനൊരു ഇഷ്ടമില്ല. നമ്മൾ ഭയന്നത് പോലെ അവനും അവളും നമ്മൾ അറിയാതെ ഒരു ഇഷ്ടത്തെ വളർത്തിയിട്ടുമില്ല.അത്ര തന്നെ.." അശോകൻ ചിരിയോടെ അവരെയും തനിക്കരികിലെക്ക് പിടിച്ചിരുത്തി. "പിന്നെ ആ ഫോട്ടോ..അതെന്താ..?" "ഫോട്ടോയിൽ ഉള്ളതൊക്കെ സത്യം തന്നെ.. പക്ഷേ അതിലൊന്നും പ്രേമം കലർന്നില്ല.. അങ്ങനൊരു ചതി കാശി നമ്മളോട് ചെയ്യുവോ. എത്ര നാളായി അവൻ എന്റെ കൂടെ.. വിശ്വാസം എന്നൊരു വാക്ക് അവനെ കണ്ടു പഠിക്കണം." "എന്നിട്ടാണോ ഇത് കണ്ടപ്പോൾ മുതൽ.. നിങ്ങൾ ഇത്രയും ടെൻഷൻ അടിച്ചത്.." തുളസി അയാളെ കളിയാക്കി. "അതിപ്പോ പെട്ടന്ന് കണ്ടപ്പോൾ.. അത് പോലെ ഉള്ളതാണല്ലോ ഫോട്ടോ മുഴുവനും. പക്ഷേ അങ്ങനൊന്നും ഇല്ലെന്നും അമ്പലപറമ്പിൽ അശോകന്റെ മകളെ മോഹിക്കാൻ അവൻ വളർന്നിട്ടില്ലെന്നും അവൾ എന്റെ മകളാണ് എന്നൊരു പരിഗണന മാത്രമേ അവളോടുള്ളു എന്നും അവൻ പറഞ്ഞു കേൾക്കും വരെയും എനിക്കു ഒരു ടെൻഷൻ ഉണ്ടായിരുന്നു. അതിപ്പോ കാശിയോട് വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. കുട്ടികളല്ലേ.. ഇപ്പോഴത്തെ കാലവും" അശോകൻ ആശ്വാസത്തോടെ പറഞ്ഞു. അതേ ആശ്വാസമപ്പോൾ തുളസിയുടെ മുഖത്തുമുണ്ട്. "എന്നാലും ഇതിപ്പോ ആരായിരിക്കും ഇത്രയും കഷ്ടപ്പെട്ടു കൊണ്ട് ഇത്രേം ഫോട്ടോ ഒപ്പിച്ചത്.." "ആരായാലും അവനുള്ളത് ഞാൻ കൊടുക്കുന്നുണ്ട് തുളസി.എന്റെ മകളുടെ ലൈഫ് വെച്ചിട്ടാണവർ കളിക്കുന്നത്.. അതിനുള്ളത് ഒട്ടും കുറയാതെ തന്നെ അവന് കിട്ടിയിരിക്കും.." അത് പറയുമ്പോൾ അശോകന്റെ മുഖം കടുത്തു. "ഇനിയധികം നീട്ടി കൊണ്ട് പോണ്ട തുളസി.. മോളെ പെട്ടന്ന് സേഫ് ആക്കണം. ശത്രുക്കൾ കുടുംബത്തിൽ കയറി കളിച്ചു തുടങ്ങി.." അശോകൻ തുളസിയെ നോക്കി സാവധാനം പറഞ്ഞു. "നിങ്ങളെന്താ പറഞ്ഞു വരുന്നത്..? "മഹിയെ വിളിക്കണം. മക്കളുടെ വിവാഹം നടത്തണം. എത്രയും പെട്ടന്ന് തന്നെ. അവളെ സേഫ് ആക്കിയാലേ എനിക്കിനി ഒരു സമാധാനം കിട്ടൂ.." "ഇതിപ്പോ ആരോ എന്തോ വിവരക്കേട് ചെയ്തു എന്ന് വെച്ച്.. ഇത്രയും പെട്ടന്ന്.. അത് വേണോ അശോകേട്ടാ.. വേണം തുളസി.. എന്റെ മനസ്സ് പറയുന്നു അതാണ് നല്ലത് എന്ന്. പിന്നെയിപ്പോ പുറത്തേക്ക് ഒന്നുമല്ലല്ലോ.. മഹിയും നമ്മുടെ മോനല്ലേ.. നമ്മളത് പറഞ്ഞു വെച്ചതുമാണല്ലോ .മഹിക്കും തിടുക്കമുണ്ടായിട്ടും മോളുടെ പഠനം തീരട്ടെ എന്നായിരുന്നു നമ്മുക്ക് പ്ലാൻ. നമ്മുക്ക് വേണ്ടിയല്ലേ അവരത് അംഗീകരിച്ചതും. അതിപ്പോ ഏറെക്കുറെ തീർന്നു. എക്സാം ഇനിയും മൂന്ന് മാസം കഴിഞ്ഞല്ലേ ഉള്ളത്. അതിപ്പോ കല്യാണത്തിന് ശേഷം പോയി അറ്റന്റ് ചെയ്താലും മതിയല്ലോ..ഞാൻ എന്തായാലും മഹിയെ വിളിക്കുന്നുണ്ട് " എല്ലാം തീരുമാനം എടുത്തത് പോലൊരു ഉറപ്പുണ്ട് അശോകനും. പെട്ടന്നൊരു കല്യാണം എന്ന് കേട്ടതിന്റെ പകപ്പ് ഉണ്ടേലും അയാൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് തുളസിക്കും തോന്നി. "അവൾ സമ്മതിച്ചു തരുമോ എന്നാ എനിക്ക്..' തുളസി ആശങ്കയോടെ പറഞ്ഞു. ഒന്നാമത് മഹിയുടെ കാര്യം പറയുന്നത് തന്നെ കലിപ്പുള്ള ആളാണവൾ. അവളോടിപ്പോ വിവാഹത്തിന്റെ കാര്യം പറയുന്നത് കൊണ്ട് പ്രതേകിച്ചു ഒന്നും നടക്കില്ല എന്നൊരു തോന്നൽ. അവളെന്റെ മോളാണ് തുളസി.. ഞാൻ പറഞ്ഞാൽ എന്റെ മോളത് കേൾക്കും. നല്ലതല്ലാത്ത ഒന്നും അച്ഛൻ അവൾക്ക് കൊടുക്കില്ല എന്നെന്റെ മോൾക്കറിയാം.." അശോകന്റെ ആത്മവിശ്വാസം.. അതിപ്പോ തുളസികും അറിയാം. പക്ഷേ എന്തോ ഒരു അസ്വസ്ഥത തോന്നുന്നുണ്ട് അവർക്കത് കേട്ടപ്പോൾ മുതൽ.. "അവൾ ഇനി ഇങ്ങനൊരു ഫോട്ടോയുടെ കാര്യം അറിയണ്ട കേട്ടോ.അവൾക്കത് വല്ലാത്ത ഷോക്ക് ആവും.. കാശി എടുത്തത് പോലെ അത്രയും സിമ്പിൾ ആയിട്ട് അവൾക്കത് അസെപ്റ്റ് ചെയ്യാൻ കഴിയില്ല. അശോകൻ ഓർമ്മിപ്പിച്ചു. "കാശി.. അവനെന്താ പറഞ്ഞേ.. അവനത് ഫീൽ ചെയ്‌തോ.." തുളസി ആകാംഷയോടെ ചോദിച്ചു. "ഏയ്..അവൻ മിടുക്കാനല്ലേ തുളസി.. എല്ലാം അതിന്റെതായ രീതിയിൽ മനസ്സിലാക്കാനും അത് പോലെ പ്രവർത്തിക്കാനും അവന് കഴിയും.." അശോകൻ ചിരിയോടെ പറഞ്ഞു. "എന്തായാലും ഇതാരാ ചെയ്തതെന്ന് അവൻ കണ്ടു പിടിക്കുമെന്ന് എനിക്കുറപ്പുണ്ട്. അവന് വേണ്ടി അല്ലേലും എനിക്ക് വേണ്ടി അവനത് ചെയ്യും.." അത്രയും ഉറപ്പോടെ അശോകൻ പറഞ്ഞു. മോളെ വിളിക്കണം.. പെട്ടന്ന് തന്നെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കണം.. അശോകൻ തന്റെ തീരുമാനം ഒന്ന് കൂടി ഉറപ്പിച്ചു.. ആ തീരുമാനം ഓർത്തു കൊണ്ട് ഉരുകി തീരുന്നവനെ അയാളപ്പോൾ അറിഞ്ഞതേ ഇല്ല.. തുടരും.. ഇതിനേക്കാൾ ഈ കഥ ഫാസ്റ്റ് ആയിട്ട് പറയാൻ എനിക്ക് കഴിയില്ല കേട്ടോ. ഇതിൽ skip ചെയ്യാനായി ഇനിയൊന്നുമില്ല. സഹകരിക്കണേ.. പിന്നേയ്.. ന്റെ കാശിക്ക് ഉശിരില്ല എന്ന് പറഞ്ഞവരൊക്കെ ഇവിടെ തന്നെ കാണണേ.. നമ്മളൊരു വരവ് കൂടി വരേണ്ടി വരും പിള്ളേച്ചാ.. 🤣 റിവ്യൂ ഇട്ടിട്ട് പോണം.. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.6K കണ്ടവര്‍
2 ദിവസം
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട് _43 ✍️ രചന - ജിഫ്ന നിസാർ 💜 ഒറ്റ നോട്ടം കൊണ്ട് തന്നെ വിഷ്ണുവിന്റെ കണ്ണിലെ കലിയും പകയും ഗായത്രി മനസ്സിലാക്കി. ആ വെപ്രാളത്തിൽ തന്നെയാണ് അവൾ ബൈക്കിൽ നിന്നും ചാടി ഇറങ്ങിയത്. പക്ഷേ ഭയമായിരുന്നു..കാലുകൾ നിലത്തുറക്കാതെ അവൾ വീണു പോയിട്ടും നെഞ്ചിൽ കൈകൾ കെട്ടി വല്ലാത്തൊരു ഭാവത്തിൽ നിൽക്കുന്ന വിഷ്ണു നിന്നിടത്തു നിന്നും അനങ്ങിയില്ല. ശേ.. എന്തായിത് ഗായത്രി.. നോക്കിയിട്ട് ഇറങ്ങണ്ടേ.." ശിവ വീണു കിടക്കുന്നവൾക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു. വിഷ്ണുവേട്ടൻ " ഗായത്രി ഭയത്തോടെ അതാണ് പറഞ്ഞത്. ശിവ ഇനിയവനെ കണ്ടില്ലേ എന്നായിരുന്നു അവളുടെ മനസ്സിൽ. അവന്റെ മുഖത്തൊരു ഭാവമാറ്റവുമില്ല. അതാണ് ആ സംശയം. "ആ.. വിഷ്ണു വേട്ടൻ അവിടെ നിന്നോളും.എങ്ങോട്ടും ഓടി പോവില്ല.. താനിപ്പോ എണീക്ക്." ശിവ വീണ്ടും അവളെ നോക്കി കൊണ്ട് പറഞ്ഞു. ഗായത്രിയുടെ നോട്ടം വീണ്ടും വിഷ്ണുവിന്റെ നേരെ നീങ്ങി. നിലത്തു മടങ്ങി കുത്തിയ കാലിന്റെ വേദന പോലും വക വെക്കാതെ.. ശിവയുടെ കയ്യിൽ പിടിച്ചു കൊണ്ട് വീണ്ടും വിഷ്ണുവിന് പ്രകോപനം ഉണ്ടാക്കാതെ അവൾ നിലത്തു നിന്നും പതിയെ എഴുന്നേറ്റു. കാൽ ഉറപ്പിച്ചു നിൽക്കുമ്പോൾ സൂചി കുത്തുന്നത് പോലൊരു വേദന തോന്നിയിട്ടും അത് അവഗണിച്ചു കൊണ്ടവൾ കല്ലു മോളെ വാരി എടുത്തു. "ഇനി.. ഇനി ഇവിടെ നിൽക്കണ്ട.. പോയിക്കോ ശിവ.." വിഷ്ണുവിന്റെ ശിക്ഷയിൽ നിന്നും അവനെ രക്ഷപ്പെടുത്തി എടുക്കാനുള്ളൊരു വ്യഗ്രതയോടെ ഗായത്രി ധൃതിയിൽ പറഞ്ഞു. "അവനെ നീ പെട്ടന്ന് പറഞ്ഞു വിടണ്ട.. അകത്തേക്ക് കൂട്ടിക്കോ.. ഒരു റൗണ്ട് കൂടിയൊക്കെ പോകാനുള്ള ആരോഗ്യമുണ്ടല്ലോ രണ്ടിനും.." ശബ്ദം കുറച്ചാണെങ്കിലും അവളാ പറഞ്ഞത് കേട്ടിട്ടുണ്ട് എന്നത് പോലെ നിന്നിടത്തു നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു വിഷ്ണു. "അകത്തേക്ക് ചെന്നിട്ടു ഈ കുഞ്ഞിന് മരുന്ന് കൊടുത്തേക്ക്.. ആദ്യം." വിഷ്ണുവിനെയും അവന്റെ സംസാരത്തെയും പാടെ അവഗണിച്ചു കൊണ്ടാണ് ശിവയുടെ വാക്കുകൾ. അത്ര പറഞ്ഞു കൊണ്ടവൻ ബൈക്ക് വീണ്ടും സ്റ്റാർട്ട് ചെയ്തു. പക്ഷേ തിരിച്ചു പോകും മുന്നേ വിഷ്ണു അവന് മുന്നിലേക്ക് കയറി നിന്നു. "കൂട്ടുകാരൻ ഇവളുടെ സ്ഥിരം കസ്റ്റമർ ആണ്.അവനാണോ നിന്നെയും ഇവളെയും തമ്മിൽ മുട്ടിച്ചു തന്നത്.. ഏഹ്.." വല്ലാത്തൊരു വഷളൻ ഭാവത്തിൽ വിഷ്ണു ശിവയോട് ചോദിച്ചു. "സ്വന്തം അനിയനെയും ഭാര്യയെയും നിങ്ങൾക്ക് വിശ്വാസമില്ലായിരിക്കും.പക്ഷേ ഞാൻ അങ്ങനല്ല വിഷ്ണു സാറേ " സ്വതവേ ഉള്ള ചിരിയോടെ തന്നെയാണ് ശിവ അവനുള്ള മറുപടി കൊടുത്തത്. "എന്റെ വീട്ടിൽ കയറി വന്നിട്ട് എന്നോട് നീ തറുതല പറയുന്നോടാ നാ..*&%₹#. അതും ഈ പിഴച്ചവളെ മുന്നിൽ ആളാവാൻ വേണ്ടി." കൈ നിവർത്തി ശിവയുടെ കവിൾ ലക്ഷ്യമാക്കി വിഷ്ണു ആഞ്ഞടിച്ചു. പക്ഷേ അങ്ങനൊരു സീൻ മുൻകൂട്ടി കണ്ടത് പോലെ ഗായത്രി അവന് മുന്നിലേക്ക് കയറി നിന്നു കൊണ്ടാ അടി ഏറ്റു വാങ്ങി. ഒരുനേരത്തെ ആഹാരം വാങ്ങിച്ചു കൊടുത്ത നന്ദി.. തന്നെയും തന്റെ കുഞ്ഞിനേയും ഒരു മനുഷ്യജീവികളായി പരിഗണന നൽകിയ നന്ദി.. അതവൾ അങ്ങനെ തീർത്തു. മുഖം ഒരു ഭാഗത്തേക്ക് കോടി പോയി.. തല ഒന്നാകെ തരിച്ചു. വീണു പോകാതിരിക്കാൻ ശിവ തന്നെയാണ് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചത്. അതോടെ വിഷ്ണുവിന്റെ കലി കൂടുതൽ ആളി കത്തി. അവനൊട്ടും പ്രതീക്ഷിക്കാതെ ഗായത്രി വിഷ്ണുവിനെ തള്ളി മാറ്റി. "പെട്ടന്ന് പോ ശിവാ.." കെഞ്ചും പോലെ അവൾ ശിവയെ നോക്കി. താഴെ വീണു കിടക്കുന്നവൻ എണീറ്റാൽ ശിവയെ വീണ്ടും ഉപദ്രവിക്കുമെന്ന് കരുതി ഗായത്രി ഉറക്കെ കരഞ്ഞു കൊണ്ടത് പറഞ്ഞപ്പോൾ.. തന്റെ പേരിൽ അവളിനിയും തല്ല് കൊള്ളാതിരിക്കാൻ ശിവ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്തു. "അകത്തേക്ക് പോയിക്കോ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്.. ഞാൻ കാശിയുടെ അരികിലുണ്ടാവും..". ധൃതിയിൽ അതും പറഞ്ഞു കൊണ്ടവൻ വെറുപ്പോടെ വിഷ്ണുവിന്റെ നേരെയൊന്ന് നോക്കി. അവൻ ഗേറ്റ് കടന്ന് പോയിട്ടാണ് ഗായത്രി ശ്വാസമെടുത്തത്. നിലത്തു നിന്നും എഴുന്നേൽക്കുന്നവന്റെ മുഖത്തെ പൈശാചികത. ഇനിയിവിടെ നടക്കാൻ സാധ്യതയുള്ളതിനെ കുറിച്ചൊരു മുൻധാരണ കിട്ടിയിട്ടും അതിൽ നിന്നും ശിവയെ രക്ഷപ്പെടുത്തി എടുത്തല്ലോ എന്നുള്ളതായിരുന്നു ഗായത്രിയുടെ മനസ്സിലെ ഏക ആശ്വാസം. കരച്ചിൽ പോലുമില്ലാതെ ഭയന്നു വിറക്കുന്ന കല്ലുമോളെയും നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ട് തന്റെ വിധിയും ശിക്ഷയും കാത്ത് ഗായത്രി വിഷ്ണുവിന്റെ മുന്നിൽ തല കുനിച്ചു നിന്നു. 💜💜 ഞാനെങ്ങാനും ആയിരുന്നങ്കിൽ അവന്റെ മുഖത്തൊന്നു കൊടുത്തിട്ട് പോടാ പുല്ലേ എന്നും പറഞ്ഞു കൊണ്ട് നല്ല അന്തസായി ഇറങ്ങി പൊന്നേനെ.. ഇതൊരുമാതിരി... ലോകത്ത് വേറെ ആണ്പിള്ളേര് ഇല്ലാത്ത പോലെ..എന്തൊരു ജാഡആണ്..ഡീ അവന്. എന്തിനാ അല്ലേലും ആ ജാഡ നാഥനെ പറയുന്നത്. ഇത്രയൊക്കെ അവോയ്ഡ് ചെയ്തിട്ടും വീണ്ടും പൊന്നേ പൊരുളെ എന്നും വിളിച്ചോണ്ട് അവന് മുന്നിലേക്ക് ഒലിപ്പിച്ചു ചെല്ലുന്ന നിന്നെ പറഞ്ഞാൽ മതി.." മിയ ദേഷ്യത്തോടെ വിറക്കുന്നുണ്ടെന്ന് തോന്നി കാർത്തുവിന്. എന്നിട്ടും അവളൊന്നും മിണ്ടാതെ മുഖം കുനിച്ചു. "എന്തേയ്.. നിന്റെ നാക്കിറങ്ങിയോ.. നിനക്കൊന്നും പറയാനില്ലേ ഇപ്പോ.. " മിയ അവളുടെ തോളിൽ ഒരു അടി കൊടുത്തു കൊണ്ട് ചോദിച്ചു. അതിന് നീ അല്ലല്ലോ മിയ ഞാൻ.. നീ പറയും പോലൊന്നും എനിക്ക് പറ്റില്ല.. ഞാൻ.. ഞാനവനെ.. " സ്നേഹിക്കുന്നു എന്നായിരിക്കും " മിയ ചുണ്ട് കോട്ടി കൊണ്ട് ചോദിച്ചു. "നിന്റെ സ്നേഹം അവന് വെറും പിണ്ണാക്ക് പോലാവും. അതല്ലേ ഇത്രയൊക്കെ പിറകെ നടന്നിട്ടും തിരിഞ്ഞു പോലും നോക്കാത്തത്.എന്തായാലും ഇത്‌ കുറച്ചു കൂടുതലാ കാർത്തു.. നിനക്കിത് വർക്കാവും ന്ന് എനിക്ക് തോന്നുന്നില്ല. ഒരു ദിവസം മാത്രമാണോ..ഒരു ലൈഫ് മുഴുവനും ആണെടി.. അത് മുഴുവനും നീയിങ്ങനെ സ്നേഹം സ്നേഹം ന്നും പറഞ്ഞോണ്ട് നടക്കുമോ.. ഇനിയിപ്പോ നിന്റെ ഫോർസ് കൊണ്ടവൻ നിന്നെ സ്വീകരിച്ചു എന്ന് തന്നെ വെക്ക്.. ജീവിതം മുഴുവനും നീയിങ്ങനെ അവന്റെ പിറകെ.. എനിക്കത് ഓർക്കാൻ കൂടി വയ്യ കാർത്തു. ഇനിയെങ്കിലും നീ പ്രാക്ടീക്കലായി ചിന്തിക്ക്.. ചിന്തിച്ച് കൊണ്ടൊരു തീരുമാനമെടുക്ക് " എന്തൊക്കെ പറഞ്ഞിട്ടും ഒരക്ഷരം മിണ്ടാതെ ഇരിക്കുന്ന കാർത്തുവിനെ കാണുമ്പോൾ മിയയുടെ കലി മാറി പകരം സഹതാപം നിറയുന്നുണ്ട്. പക്ഷേ അവളുടെയാ സമർപ്പണം കാണുമ്പോൾ ഭയമാണ്. വർഷങ്ങളോളം പിറകെ നടന്നു കൊണ്ട് പ്രണയം പറഞ്ഞിട്ടും പ്രകടിപ്പിച്ചിട്ടും അതിൽ അൽപ്പം പോലും തിരികെ കിട്ടിയില്ലെങ്കിൽ അതാ പ്രണയത്തിന്റെ പരാജയമാണ്. അവളുടെ ആത്മാർത്ഥ പ്രണയത്തിന് അപമാനമാണ്. അവന് മുറിവ് പറ്റിയ ദിവസങ്ങളിൽ അവനെക്കാൾ വേദന സഹിച്ചോരുത്തി പിടഞ്ഞത് അവളും കണ്ടതാണ്. ഫ്രീ ആയി കിട്ടുന്ന ഓരോ മണിക്കൂർ ഇടവിട്ടും അവന്റെ കൂട്ടുകാരനെ വിളിച്ചു കൊണ്ട് കാശിയുടെ വിശേഷങ്ങൾ അറിയുന്നവളെ.. ആശ്വാസിക്കുന്നവളെ അടുത്തറിഞ്ഞതാണ്. കാശിനാഥനെന്ന പേരിനെ പോലും പ്രണയിക്കുന്നവളാണ്. ഇന്നിപ്പോൾ അവൾ വിളിച്ചിട്ട് കോൾ പോകുന്നില്ല. അവൻ ബിസി ആയിരിക്കും എന്ന് പറഞ്ഞു കൊണ്ട് കാർത്തു പിൻവാങ്ങി എങ്കിലും അതങ്ങനെ അല്ലെന്ന് തോന്നി മിയ സ്വന്തം ഫോണിൽ വിളിച്ചപ്പോൾ ബെല്ലടിക്കുന്നു. പക്ഷേ വീണ്ടും കാർത്തുവിന്റെ നമ്പറിൽ വിളിക്കുമ്പോൾ കണക്ട് ആവുന്നില്ല. അതിനർത്ഥം അവൻ മനഃപൂർവം അവളുടെ നമ്പർ ബ്ലോക്ക്‌ ചെയ്തു വെച്ചു എന്നാണ്. അതോടെ മിയയുടെ നില തെറ്റി. സത്യം തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും കാർത്തു അപ്പോഴും അവനെ കുറ്റപ്പെടുത്തി ഒരു വാക്ക് പോലും പറയുന്നില്ല എന്നതാണ് മിയയെ ഏറെ ചൊടിപ്പിച്ചതും. നിനക്ക് ഒന്നും പറയാനില്ലേ കാർത്തു.. " സഹികെട്ടു കൊണ്ട് മിയ വീണ്ടും ചോദിച്ചു. ഇല്ലെന്ന് തലയാട്ടി കാണിക്കുമ്പോൾ കരച്ചിൽ പുറത്ത് ചാടാതിരിക്കാൻ കാർത്തു ചുണ്ടുകൾ കൂട്ടി പിടിച്ചു.. ❤‍🔥❤‍🔥 നേരത്തെ കുറിച്ചും കാലത്തെ കുറിച്ചും ഒന്നും അറിയാതെ കിടക്കയിൽ തലയിണയിൽ മുഖം പൂഴ്ത്തി കിടക്കുന്നവന്റെ കണ്ണുകൾ നിറഞ്ഞു തൂവിയില്ല. പക്ഷേ ഉള്ളിൽ അവൻ അനുഭവിക്കുന്ന സംഘർഷം.. അതങ്ങനെ കണ്ണിൽ നീറി നനഞ്ഞു കിടന്നു. ഇതിത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി അശോകേട്ടൻ ചെയ്യുന്ന അടുത്ത സ്റ്റെപ്പ് എന്താവുമെന്ന് കാശ്ശിക്കറിയാം. ആ മൗനത്തിൽ നിന്നു തന്നെ അവനത് പിടിച്ചെടുത്തു കഴിഞ്ഞു. എന്നെന്നേക്കുമായി തനിക്കവളെ നഷ്ടപ്പെടാൻ പോകുന്നു. ആ ഓർമയിൽ പോലും അവന് വേദനിച്ചു. പ്രണയം പറഞ്ഞിട്ടില്ല.. ഒരു നോട്ടം കൊണ്ടൊ ചിരി കൊണ്ടൊ പോലും അവൾ തന്റെ പ്രാണൻ ആണെന്ന് അറിയിച്ചു കൊടുത്തിട്ടില്ല. എന്നെങ്കിലും ഇത്‌ പോലൊരു നിമിഷം വന്നു ചേരുമെന്നും അന്ന് താൻ ഒരുപാട് വേദനിക്കേണ്ടി വരുമെന്നും അറിയാമായിരുന്നു. ഇത് വരെയും അവൾ പറഞ്ഞിട്ട് പോയ ഓരോ വാക്കും പ്രണയം ചാലിച്ച ഓരോ നോട്ടവും അവനെയപ്പോൾ കൊത്തി പറിച്ചു. പിറന്നാൾ മധുരമെന്ന് പറഞ്ഞു കൊണ്ടവൾ ഒരിക്കൽ ചുംബനം കൊണ്ട് പൊള്ളിച്ച ചുണ്ടുകൾ.. അതിലിപ്പോഴും അവളുടെ ചുണ്ടിന്റെ ചൂടുണ്ടെന്ന് തോന്നി. അപ്പോഴെല്ലാം ഹൃദയം പോലും വിങ്ങി വിറച്ചു കൊണ്ടവൻ ആ കട്ടിലിൽ തനിച്ച് കിടന്നു. ആരും... ആരുമില്ലാതെ.. തുടരും.. ചില ഇഷ്ടങ്ങളുണ്ടങ്ങനെ... ഇഷ്ടപെടരുത് എന്നറിയാമായിരുന്നിട്ടും അറിയാതെ ഇഷ്ടപ്പെട്ടു പോയത്.. നെഞ്ചിൽ അടക്കി പിടിക്കാൻ ശ്രമിക്കും. പിന്നെ ആ ഇഷ്ടത്തിന്റെ ചുഴിയിൽ പെട്ടു പോയി നമ്മൾക്ക് നമ്മളെ പോലും നഷ്ടപ്പെട്ടു പോകുന്നത് പോലോരിഷ്ടം.. വല്ലാത്ത നോവാണത്... ല്ലെ 😢 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
5.2K കണ്ടവര്‍
2 ദിവസം
#📙 നോവൽ - നീലാംബരം..... 🔻 ഭാഗം_9 ✍️ രചന - Aysha akbar കേട്ടത് തന്റെ തോന്നലാവണേ യെന്നവൻ ആത്മാർത്ഥ മായി ആഗ്രഹിച്ചു..... ഇതും വലുതായാൽ ഇനി ഈ പണിക്കൊക്കെ തന്നേ ഇറങ്ങും....... അയാൾ വീണ്ടും ആ പറയുന്നത് തന്റെ ആനന്ദിയെ കുറിച്ചാണെന്ന് മനസ്സിലാക്കും തോറും ഒരു കത്തിയെടുത്തു ഹൃദയത്തിൽ വരഞ്ഞത് പോലെ തോന്നിയിരുന്നു അഭിക്ക്......... നെഞ്ചിൽ ശ്വാസം കുരുങ്ങി നിൽക്കുന്നുണ്ട്...... അയാളുടെ മുഖം അടിച്ചു പൊളിക്കാനാണ് തോന്നിയത്...... പക്ഷെ തനിക്കായാളെ ഇനിയും ആവശ്യമുണ്ട്..... ഉള്ളിൽ വിരിഞ്ഞു നിന്നിരുന്ന നീലാം ബര പ്പൂക്കൾ വാടി ക്കരിഞ്ഞു... ഏട്ടത്തി പറഞ്ഞത് പോലെ അവൾക്ക് ശക്തമായൊരു കാരണമുണ്ടാകുമെന്ന് ഈ നിമിഷം വരെയും മനസ്സ് പ്രതീക്ഷിച്ചിരുന്നു എന്നതിപ്പോഴാണ് മനസ്സിലാവുന്നത്....... അതൊരു പക്ഷെ അവളെ കണ്ട ആ ദിവസത്തെ ഓർമകളിൽ നിന്നാവാം... അങ്ങനെയൊരു കാരണം ഉണ്ടായിരുന്നെങ്കിലെന്ന് പോലും ആഗ്രഹിക്കത്തക്ക എന്തോ ഒരു ചായ്‌വ് തനിക്കവളോട് തോന്നിയിട്ടുണ്ടോ..... മനസ്സ് ചോദ്യങ്ങൾ കൊണ്ടവനെ വീർപ്പൂ മുട്ടിച്ചു... ചേട്ടാ.... എനിക്ക്.. എനിക്കവരെയൊന്ന് കാണണം....... കണ്ടേ പറ്റു...... അവൻ അത് പറയാൻ തന്നേ ഇത്തിരി പ്രയാസപ്പെട്ടു..... വാക്കുകളൊന്നും പുറത്തേക്ക് വരുന്നില്ലായിരുന്നു.... ശരീരം ആകെ തളർന്നിട്ടുണ്ട്...... സാറോന്ന് ഫ്രഷ് ആവ്.... അപ്പോഴേക്കും ഇരുട്ടും...... ഒന്നിരുട്ടിയിട്ട് പോകാം.... അതാ നല്ലത്...... അയാൾ അടക്കി പ്പിടിച്ചു കൊണ്ട് അവനോടത് പറയുമ്പോൾ അവൻ അയാൾക്ക് നേരെ നാല്പതു രൂപ നീട്ടി...... വേണ്ടാ...... എല്ലാം കോടി ഒരുമിച്ചു തന്നാൽ മതി.... ഞാൻ കുറച്ചു കഴിഞ്ഞ് വരാം... അയാൾ ഏറെ അടുപ്പമുള്ള ഒരാളെ പോലെ അതും പറഞ്ഞു കൊണ്ട് അവിടെ നിന്നും നടക്കുമ്പോഴും കാലെടുത്തു വെക്കാൻ പോലും കഴിയാതെ അഭിയങ്ങനെ നിൽക്കുകയായിരുന്നു........ ഉള്ളിലെ ഭാരം കൊണ്ടവന് കാലുകൾ എടുത്ത് വെക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല..... എങ്ങനെയോ അവനൊരു മുറിയെടുത്തു.... ആ മുറിയിലെത്തിയതും വാതിൽ അടച്ചു കൊണ്ട് കട്ടിലിലേക്ക് വീണു പോയിരുന്നവൻ...... വെറുതെയല്ല അവൾ ആനന്ദിയെ ഉപേക്ഷിച്ചു പോയത്..... ഇങ്ങനെ നടക്കുന്ന വളുമാർക്ക് മക്കളെല്ലാം അധികപ്പറ്റ് തന്നെയായിരിക്കും..... ഓർക്കും തോറും അവനു ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... ഏട്ടത്തി പറഞ്ഞതാണ് ശെരി..... അവൾക്ക് കുഞ്ഞിനെ വളർത്താൻ അർഹതയില്ല..... ഇനി തനിക്കവളെ കാണുകയും വേണ്ടാ..... തിരിച്ചു പോകുകയാണ്..... ഉള്ളിൽ അവളോടുള്ള ദേഷ്യം നിറഞ്ഞു നിൽക്കുമ്പോൾ ആ മുഖം കാണാൻ പോലും അവനു തോന്നിയിരുന്നില്ല...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഉറക്കത്തിൽ നിന്നേഴുന്നേറ്റ ആനന്ദി കണ്ണുകൾ തിരുമ്മി കൊണ്ട് പുറത്തേക്ക് വരുമ്പോൾ ഉമ്മറത്തിരിക്കുക യായിരുന്നു കവിയും ദേവിയും അവളിലേക്ക് തിരിഞ്ഞു...... അഭി...... അവൻ ഇവിടെയില്ലെന്ന തിരിച്ചറിവിൽ അവളുടെ ചുണ്ടുകൾ പിളരാൻ തുടങ്ങിയപ്പോഴേക്കും ദേവി ഇരുന്നിടത്ത് നിന്നെഴുന്നേറ്റിരുന്നു.... അഭി....അഭി വരും.... മോള് കരയേണ്ട..... അവളുടെ തോളിൽ പതിയെ ഒന്ന് തൊട്ട് കൊണ്ട് ദേവിയത് പറയുമ്പോൾ അവരുടെ ഹൃദയം വാത്സല്യം കൊണ്ട് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു..... പക്ഷെ പരിധിയിൽ കവിഞ് അവളോട്‌ അടുപ്പം കാണിച്ചാൽ വേദനിക്കുന്ന മറ്റു രണ്ട് ഹൃദങ്ങൾ ആ വീട്ടിലുള്ളത് കൊണ്ട് മാത്രം അവരതിനെ പിടിച്ചു വെച്ചു...... വിശക്കുന്നില്ലേ.... കഴിക്കാൻ ഭക്ഷണം തരട്ടെ....... ദേവി അവളോടത് ചോദിക്കുമ്പോൾ അവൾ അത്ഭുതത്തോടെ അവരെയൊന്നു നോക്കി... ഇങ്ങനെയൊരു സംസാരം അവരിൽ നിന്നിത് വരെ കണ്ടിട്ടില്ലാത്തതിന്റെ എല്ലാ അത്ഭുതവും ആ നോട്ടത്തിൽ കലർന്നിരുന്നു...... അവർ ഒരു പാത്രത്തിൽ കഴിക്കാനുള്ളതെടുത്തു കൊണ്ട് വന്നു കൊണ്ട് അവളുടെ കയ്യിൽ കൊടുത്തു...... എല്ലാം നോക്കി ഒരു കാഴ്ച ക്കാരിയെ പോൽ കവി നിൽക്കുന്നുണ്ടെങ്കിലും അവളുടെ ഉള്ളിന്റെയുള്ളിൽ കലങ്ങി മറിയുന്നത് ദേവിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു....... ആനന്ദി പാത്രം കയ്യിലേക്ക് പിടിച്ചു കൊണ്ട് ആ ഉമ്മറത്തെ നിലത്തു തന്നേ ചമ്രം പടിഞ്ഞിരുന്നപ്പോൾ എന്തോ ഒരു വേദന വന്നു തിങ്ങി നിറഞ്ഞത് പോലെ തോന്നി ദേവിക്ക്...... കവിയുടെ ഉള്ളിലും അവളെ ചേർത് പിടിച്ചു കൊഞ്ചിക്കാനാണ് ആഗ്രഹമെങ്കിലും രണ്ട് പേരും കിച്ചു വിനെ മാത്രം ഓർത്താണ് അകന്ന് നിൽക്കുന്നതെന്ന് ഇരുവർക്കും അറിയാമായിരുന്നു.... അയ്യോ.... നിലത്തിരിക്കേണ്ട. ദേ..... ഈ തിണ്ണയിലേക്കിരുന്നോ.... ദേവി അപരിചിതരോടെന്ന പോലെ പറയാൻ ശ്രമിക്കുമ്പോഴും അതിൽ ഇറ്റി നിൽക്കുന്ന വാത്സല്യത്തിന്റെ സഹാനുഭൂതിയുടെ കരുണയുടെ കണങ്ങൾ കവിക്ക് വ്യക്തമായി കാണുന്നുണ്ടയായിരുന്നു.... അമ്മായിയമ്മ യാണെങ്കിൽ കൂടി അമ്മയെ പോലെ തന്നേ സ്നേഹിച്ചവരാണ്..... കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിൽ തന്നേ കുറ്റപ്പെടുത്തുന്നവരുടെയൊക്കെ മുമ്പിൽ തന്നേ ചേർത്ത് പിടിച്ചവരാണ്.... ആ നെഞ്ചിലെ കരുണയുടെ കൂട് തന്നെക്കാൾ നന്നായി മാറ്റാർക്കറിയും..... ഇതും ഒരു മുഖം മൂടിയാണ്.... തന്നേ വേദനിപ്പിക്കാതിരിക്കാൻ. പ്രത്യേകിച്ച് കിച്ചുവെട്ടനെ.. ദേവി പറഞ്ഞത് കേട്ടെന്ന വണ്ണം ആനന്ദി മുഖമുയർത്തി അവരെ യൊന്നു നോക്കി...... പിന്നേ പതിയെ പാത്രവുമെടുത്തു എഴുന്നേൽക്കുമ്പോൾ പെട്ടെന്ന് ദേവി ആ പാത്രം കയ്യിലേക്ക് വാങ്ങിയിരുന്നു.... കുഞ്ഞാണവൾ...... ഒരമ്മയുടെ ചൂടിൽ വളരേണ്ട പ്രായ മാണ്..... ആരെന്നറിയാത്ത ആളുകളുടെ ഇടയിൽ കഴിയുന്ന ആ കുഞ്ഞിന്റെ മാനസികാവസ്ഥ ദേവിയെ വല്ലാതെ കുത്തി നോവിക്കുന്നുണ്ടായിയുന്നു..... തിണ്ണയിൽ കയറാൻ അവൾ ശ്രമിക്കുമ്പോൾ അവൾക്കതിന് കഴിയാതെ വന്നതും പാത്രം അവിടെ വെച്ചു ദേവി അവളുടെ അരക്കെട്ടിൽ പിടിച്ചൊന്നുയർത്തി..... മൃദുലമായ ആ കുഞ്ഞു ശരീരത്തിന്റെ ചൂടിൽ ദേവിയുടെ ഉള്ളൊന്ന് കുളിർത്തു..... അവളുടെ കുഞ്ഞി കണ്ണുകളിലുമുണ്ടൊരു തിളക്കം........ ദേവീക്കവളെ കണ്ട് കൊതി തീരാത്തത് പോലെ....... ശെരിക്കും ഇത് അഭിയുടെ കുഞ് തന്നെയാണെന്ന് മനസ്സ് പറയും പോലെ..... രക്തത്തിന്റെ മണം ഹൃദയത്തിനറിയും പോലെ...... അതിനെല്ലാം മേലെ അത് താൻ ആഗ്രഹിക്കുന്നത് കൊണ്ടാണോ..... അവളെ തന്നേ നോക്കിയിരുന്നാണ് ചിന്തിച്ചു കൂട്ടുന്നതെന്ന ഓർമ വന്നതും മുഖമുയർത്തി കവിയെ നോക്കാൻ അവർക്കേറെ പ്രയാസം തോന്നി...... അത് മനസ്സിലാക്കിയെന്ന വണ്ണം കവി പതിയെ അവിടെ നിന്നും എഴുന്നേറ്റ് അകത്തേക്ക് പോയിരുന്നു..... ദേവിയുടെ ഉള്ള് വല്ലാത്തൊരു അസ്വസ്ഥതയെ പേറി.... എന്ത് ചെയ്യും താൻ.... എന്നേ ഏൽപ്പിച്ചു പോയ ഇവളെ തനിക്ക് നോക്കാതിരിക്കാൻ കഴിയുമോ...... ഇത് കാണുമ്പോൾ അവർക്ക് വേദനിക്കുകയും ചെയ്യും..... ഈശ്വരാ വല്ലാത്ത പരീക്ഷണം തന്നേ...... വല്ലാത്തൊരു ഭാരത്തോടെ അതും ഓർത്തു കൊണ്ട് ദേവി നോക്കിയത് ആ കുഞ്ഞു മുഖത്തേക്കായിരുന്നു..... ഒരു വറ്റും താഴെ പോകരുതെന്ന വണ്ണം ഏറെ സൂക്ഷ്മതയോടെ കഴിക്കുന്ന അവളെ കാൺകെ മറ്റ് ചിന്തകളെല്ലം അവരിൽ നിന്നാ നിമിഷം നീങ്ങി പ്പോയിരുന്നു ..... അഭി അത്രയേറെ നെഞ്ചോട് ചേർത്ത് നോക്കുന്നവളാണ്..... അവനെ പോലെ കണ്ട് സ്നേഹിക്കാൻ പറഞ്ഞു തന്നേ ഏൽപ്പിച്ചു പോയതാണ്....... അതിനേക്കാളേറെ ഈ കുഞ്ഞിന്റെ മുഖം കണ്ട് എങ്ങനെ അതിനെ കണ്ടില്ലെന്ന് നടിക്കും...... അവരുടെ ഉള്ളിൽ ഭാരങ്ങൾ തിങ്ങി നിറഞ്ഞിരുന്നു..... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 വാതിലിൽ ശക്തിയായുള്ള മുട്ട് കേട്ടാണ് അഭി ദീർഘമായ ആ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്....... അവൻ ചുറ്റുമോന്ന് നോക്കി.... താൻ കിടക്കുന്ന സ്ഥലവും സന്ദർഭവും അവനൊന്നോർത്തെടുക്കാൻ ശ്രമിച്ചു..... അവസാനം അവൻ ചിന്തിച്ച ചിന്തകളിലേക്ക് കൂടി തിരിച്ചെത്തിയപ്പോഴാണ് അവൻ ഇരുന്നിടത് നിന്നെഴുന്നേറ്റത്...... ചിന്തകൾക്കൊടുവിൽ എപ്പോഴോ ഉറങ്ങി പ്പോയി ..... അതും മരണം പോലൊരുറക്കം....... അപ്പോഴും വാതിലിൽ തുടരേയുള്ള മുട്ട് കേൾക്കാം.... അവൻ വാതിലൊന്ന് തുറന്നു....... നേരത്തെ കണ്ട ഓട്ടോ ചേട്ടനാണ്...... തന്നേ കണ്ടതും ബീഡി ക്കറയുള്ള ആ പല്ലുകൾ കാട്ടി അയാൾ ചിരിച്ചു..... അഭിക്ക് തിരിച്ചു ചിരിക്കാനേറേ പ്രയാസം തോന്നി.. കാരണം.... അയാൾ പറഞ്ഞ വാക്കുകളോരൊന്നും ഇപ്പോഴും നെഞ്ചിൽ കിടക്കുന്നുണ്ട്...... സാറിത് വരെ ഡ്രസ്സോന്നും മാറ്റിയില്ലേ... പോകണ്ടേ നമുക്ക്..... നോക്കിയേ ഇരുട്ടി തുടങ്ങി.... അയാൾ ഏറെ അടുപ്പക്കാരനെ പോലെ യത് പറയുമ്പോൾ അഭി ഒരു നിമിഷം ഞാൻ വരുന്നില്ലെന്ന് പറയാൻ തുടങ്ങി...... പക്ഷെ എന്തോ അവളെയൊന്ന് കാണണമെന്ന് മനസ്സ് പറയും പോലെ...... തന്നേ കാണുമ്പോൾ ഭയന്നു വിറക്കുന്ന അവളുടെ ദയനീയത തനിക്കൊന്നസ്വാധിക്കണം... താൻ തോറ്റു പോകാതെ അവളെ തേടിയിവിടം വരെയെത്തിയതിൽ അവളെ അത്ഭുതപ്പെടുത്തണം..... മുഖത്ത് നോക്കി നാല് ചീത്ത വിളിക്കണം..... ഞാൻ... ഞാൻ ദേ... ഇപ്പൊ വരാം..... നിങ്ങളൊന്നു വെയിറ്റ് ചെയ്.... അതും പറഞ്ഞു കൊണ്ടവൻ വാതിലടച്ചു..... ബാത്റൂമിലേക്ക് കയറി നന്നായോന്ന് കുളിച്ചു.... തണുത്ത വെള്ളം തല വഴി വന്ന് വീഴുമ്പോൾ ഉള്ളിലാകെ എരിയും പോലെ തോന്നിയവന്.. ബാഗിൽ നിന്നും ഒരു കറുപ്പ് ഷർട്ടും ബ്ലൂ ജീൻസും എടുത്തിട്ടു..... ഈറൻ മാറാത്ത മുടി ഒരു വശത്തേക്ക് ചീകിയൊതുക്കി വെച്ചു...... കയ്യിലൊരു വാച്ചും കെട്ടി..... ചെയ്യുന്നതെല്ലാം യാന്ദ്രികമാണെന്ന് അവനറിയാമായിരുന്നു... പോകാം....... അതും പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി വന്നവനെ അയാളോന്ന് നോക്കി...... കറുപ്പ് ഷർട്ടിൽ അവൻ വളരേ സുന്ദരനായിരുന്നു.... ഭംഗിയുള്ള മുഖത്ത് നിറഞ്ഞു നിന്ന ഗൗരവം അവന്റെ പൗരുഷം എടുത്ത് കാട്ടി...... നേരത്തെ കണ്ടിരുന്ന ഒരു നിഷ്കളങ്കമായ ഭാവം ഇപ്പോഴവന്നിലില്ലാ..... നിങ്ങടെ പേരെന്താണെന്നാ പറഞ്ഞത്...... അവൻ പിറകിലേക്കൊന്ന് തിരിഞ്ഞു കൊണ്ടത് ചോദിക്കുമ്പോഴാണ് അവനെ തന്നേ നോക്കി നിന്നിരുന്ന അയാൾ അവന്റെ ചോദ്യത്തിലേക്ക് തിരിച്ചു വന്നത്....... എന്റെ പേര് ജോയീന്നാ സാറേ...... അയാൾ ചിരിയോടെ പറയുമ്പോഴും അഭി അയാളിലേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല.... ലോഡ്ജിൽ നിന്ന് പുറത്തേക്ക് കടന്നപ്പോഴാണ് ഇരുട്ടി തുടങ്ങിയത് അവൻ തന്നെയറിഞ്ഞത് ..... ചുവന്ന വട്ട പ്പൊട്ട് തൊട്ട ആകാശം സ്വർണ നിറത്താൽ തിളങ്ങുന്നുണ്ട് .... കിളികൾ കൂടണയാൻ ധൃതി കൂട്ടുന്നു..... ലോഡ്ജിന്റെ മുമ്പിൽ കാണുന്ന വലിയൊരു മരത്തിൽ കൂട്ടമായി കൊക്കുകളിരിക്കുന്നുണ്ട്.... അവ ഉച്ചത്തിൽ ശബ്ദമുണ്ടാക്കൂമ്പോൾ അഭി അങ്ങോട്ടൊന്ന് നോക്കി....... നഗരത്തിൽ ഇരുട്ടി തുടങ്ങിയതിന്റെ ഭംഗി യെന്നോണം കടകളിൽ വെളിച്ചം പടരാൻ തുടങ്ങിയിട്ടുണ്ട് ..... ഒരു തരം സുഖമുള്ള തണുപ്പ് എല്ലാവരെയും കെട്ടി പ്പിടിച്ചു കൊണ്ടവിടെ കറങ്ങി നടന്നു...... ഒത്തിരി പോകാനുണ്ടോ ഇവിടെ നിന്ന്....... അഭി യത് ചോദിക്കുമ്പോൾ വാക്കുകളിൽ ഒരു നീരസം പ്രകടമായിരുന്നു.... ഇല്ലാ... കുറച്ചു തന്നെയേയുള്ളു ..... സാറിവിടെ ആദ്യമായിട്ടാണോ....... ജോയിയുടെ ചോദ്യത്തിന് അവൻ വെറുതെയൊന്ന് മൂളി...... ഇത്ര ഇരുട്ടാൻ കാത്ത് നിൽക്കേണ്ടിയിരുന്നില്ല..... അഭി ഉള്ളിൽ നിറഞ്ഞൊരു അസ്വസ്ഥതയോടെ അത് പറയുമ്പോൾ ഇരുട്ടിന്റെ മറവിൽ പതുങ്ങി പോകുന്ന ഒരു മോശക്കാരനെ പോലെ അവൻ സ്വയം വിലയിരുത്തിയിരുന്നു ... തനിക്ക് മറ്റൊന്നിനും വേണ്ടിയല്ലല്ലോ....അവളെ കണ്ട് രണ്ട് ചീത്ത പറയാനല്ലേ..... അതിന് വെളിച്ചമുള്ള സമയത്തായിരുന്നു പോകേണ്ടത്........ ഇങ്ങനെ പതുങ്ങി കള്ളന്മാരെ പോലെ പോകേണ്ട കാര്യമില്ലായിരുന്നു.... അവനൊരു നിരാശ തോന്നി........ അതിന് പകലങ്ങോട്ട് പോയിട്ട് വലിയ കാര്യമില്ല സാറേ..... പകലതൊരു പൂക്കടയാണ്..... വിചാരിച്ച ആളുകളെയൊന്നും അപ്പൊ കിട്ടിയെന്ന് വരില്ല..... അയാളോരു ചിരിയോടെ അത് പറയുമ്പോൾ അയാൾ അവിടത്തെ സ്ഥിരം ആളാണെന്ന് അഭിക്ക് മനസ്സിലായി.. അവനയാളോട് തന്നെയൊരു അറപ്പ് തോന്നിയിരുന്നു...... നഗരത്തിന്റെ തിരക്കിൽ നിന്നും ഉള്ളിലേക്കൊരു വഴി തിരിഞ്ഞതും കത്തി നിൽക്കുന്ന വെട്ടങ്ങൾ കുറയുന്നത് അഭി ശ്രദ്ധിച്ചു.......... ഒറ്റപ്പെട്ട വീടുകളും കടകളും മാത്രമേ ആ വഴിയിലുണ്ടായിരുന്നുള്ളു.... പക്ഷെ റോഡെല്ലാം നല്ല രീതിയിൽ തന്നെയായിരുന്നു..... എന്നാൽ കുറച്ചു കൂടി പോയതും മറ്റൊരു ഊട് വഴിയിലൂടെ കയറിയപ്പോഴാണ് ആകെ ക്കൂടി ആ വണ്ടിയൊന്ന് കുലുങ്ങിയത് .... അവനാകെയൊന്ന് ആടിയുലഞ്ഞു..... അത് കഴിഞ്ഞ ഉടനെ നേരെയൊന്നിരുന്ന ആ സമയത്ത് വീണ്ടും വീണ്ടും ആ വണ്ടി ഉലഞ്ഞു കൊണ്ടേയിരുന്നു.... എന്താടോ ഇത്..... അഭിയത് ചോദിക്കുമ്പോൾ വാക്കുകളിൽ അമർഷം നിറഞ്ഞു നിന്നിരുന്നു..... റോഡ് മുഴുവൻ ഉരുളൻ കല്ലാ സാറേ..... പിടിച്ചിരുന്നോ.... ദേ നോക്കിയെ അപ്പുറം പുഴയാണ്...... അയാൾ അത് പറഞ്ഞപ്പോഴാണ് അഭി പുറത്തേക്കൊന്ന് നോക്കിയത്....... വണ്ടി പോയി കൊണ്ടിരിക്കുന്ന ആ ഉയർന്ന ഭാഗത്തിന്റെ തൊട്ടരികിൽ ഒന്ന് താഴ്ന്നു കൊണ്ട് വെള്ളം ഇഴുകുന്നുണ്ട്.. നിലാവിൽ തട്ടി വെള്ള തുള്ളികൾ വെട്ടി തിളങ്ങുന്നത് അവൻ കണ്ടു........ ഇത് തോടാണോ പുഴയാണോ..... ഒട്ടും വീതിയിലല്ലാതെ ഒരു കൈ തോട് പോലെയുള്ള ആ വെള്ളത്തിലേക്ക് നോക്കിയാണ് അവനത് ചോദിച്ചത്...... പുഴ തന്നാ സാറേ..... ഇവിടം കുറച്ചു വീതി കുറവാ..... ഇത് മെയിൻ റോഡിലേക്കെത്തുന്ന ആ ഭാഗം മുതൽ നല്ല വീതിയുണ്ട്..... ഇപ്പൊ ഇങ്ങനെയാണെങ്കിലും മഴ പെയ്താൽ പിന്നേ ഈ വഴിയൊന്നും പോകാൻ പറ്റില്ല.... എല്ലാം വെള്ളം മൂടിയിട്ടുണ്ടാകും....... അയാളത് പറയുമ്പോഴും താൻ സഞ്ചരിക്കുന്നതിന്റെ എതിർ വശത്തേക്കൊഴുകുന്ന ആ വെള്ളത്തിലായിരുന്നു അവന്റെ കണ്ണുകൾ.... തന്റെ മനസ്സും ഇത് പോലൊരു ഒഴുക്കിനെതിരെ ശക്തിയായി നീങ്ങി കൊണ്ടിരിക്കുകയാണല്ലോ... റോഡിനെക്കാൾ അല്പം താഴ്ചയിലുള്ള ആ പുഴയുടെ മറു വശത്തും ഇത് പോലെ ഉയർന്നൊരു തിട്ട് കാണുന്നുണ്ട്...... ഇത് പോലെ ഒരു പാത തന്നെയായിരിക്കാം അതെന്ന് അവനു തോന്നി........ അവൻ ഇപ്പുറത്തേക്ക് തല ചെരിച്ചു നോക്കി.... ആ റോഡിന്റെ ഒരു വശം പുഴയാണെങ്കിൽ മറു വശത്തു ഉയർന്ന ഒരു കുന്നായി തോന്നിയവന്.. അത് മരങ്ങളാൽ മൂടപ്പെട്ടത് പോലെ..... അധികമൊന്നും ആവഴിയിലൂടെ പോകേണ്ടി വന്നില്ല...... വലിയൊരു ഗേറ്റിനു മുമ്പിൽ ആ വണ്ടി ചെന്ന് നിന്നതും അത് വരെയില്ലാത്ത വണ്ണം അഭിയുടെ ഹൃദയം മിടിച്ചു തുടങ്ങിയിരുന്നു .... (തുടരും ) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
13.1K കണ്ടവര്‍
4 ദിവസം
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _42 ✍️ രചന - ജിഫ്ന നിസാർ 💐 പെട്ടന്നിത് കണ്ടപ്പോൾ.. എനിക്കറിയാമായിരുന്നു നീ.. " കാശിയുടെ ചുണ്ടിലെ ചിരി കണ്ടപ്പോൾ അശോകേട്ടൻ ബാക്കി പറഞ്ഞില്ല. ആത്മനിന്ദ നിറഞ്ഞ ആ ചിരി അയാൾ കാണാതിരിക്കാൻ വേണ്ടി തന്നെയാണ് കാശി തിരിഞ്ഞിരുന്നതും. തന്നെ വിശ്വസമില്ലെന്ന് അയാൾ അൽപ്പം മുന്നേ തെളിയിച്ചു കഴിഞ്ഞു. ഇനിയിപ്പോ എന്തൊക്കെ പറഞ്ഞാലും ആ വാക്കുകൾ ഏൽപ്പിച്ച മുറിവ് അത് പോലെ തന്നെ കാണും. കാരണം ആദ്യമായി ഉള്ളിൽ നാമ്പിട്ട അവന്റെ പ്രണയത്തിനെ കൊന്നു കളഞ്ഞു കൊണ്ടാ വിശ്വാസത്തെ നേടി എടുക്കാൻ ശ്രമിച്ചിട്ടുണ്ട്. ചങ്ക് കുത്തി തുളക്കുന്ന അവളിലെ പ്രണയത്തിനൊരു പുൽകൊടിയുടെ വില പോലും കൊടുത്തില്ല. അതിന്റെ ശിക്ഷയാവുമോ ഇനി. ഒരേ സമയം അവനങ്ങനെ തോന്നി. എല്ലാം അയാൾ അറിഞ്ഞതിന്റെ ആശ്വാസത്തിനൊപ്പം ഇനിയീ വിവരം അറിഞ്ഞത് കൊണ്ട് അയാൾ എടുക്കുന്ന തീരുമാനം.. അതവനെ വല്ലാതെ ആശങ്കപ്പെടുത്തി. എല്ലാത്തിനും വലുത് അശോകന് കുടുംബം തന്നെയാണ്. അത് അവനോളം ആർക്കറിയാം. എങ്കിലും തുറന്നു ചോദിക്കാൻ കഴിയാത്ത ആ ചോദ്യം അവനുള്ളിൽ തന്നെ മരിച്ചു വീണു. എന്നാലും ആരായിരിക്കും ഇത്രയും തെളിവ് കൊടുത്തു കൊണ്ട് അയാളെയും തന്നെയും തെറ്റി പിരിക്കാൻ ശ്രമിക്കുന്നത്.. അയാള ഫോട്ടോ കാണിച്ച നിമിഷം മുതൽ അവന്റെയുള്ളിൽ അതുമുണ്ട്. ഉള്ളിലൊരു മുഖമുണ്ട്. അത് തന്നെയാണോ എന്നുറപ്പിക്കണം ആദ്യം. ആ ഓർമയിൽ തന്നെ അവന്റെ മുഖം വലിഞ്ഞു മുറുകി. "എന്റെ ശത്രുക്കൾ കുടുംബത്തിൽ കയറി കളിച്ചു തുടങ്ങി. എത്രയും പെട്ടന്ന് അവരെ സേഫാക്കണം കാശി " അശോകേട്ടനൊരു വല്ലായ്മയോടെ അവനെ നോക്കി. ഒരു നിമിഷത്തേക്കെങ്കിലും അവനെ സംശയിച്ചതിൽ അയാൾക്ക് ചെറിയൊരു കുറ്റബോധമുണ്ട്. കുറച്ചു കൂടി ഫ്രീ ആയിട്ട് വേണമായിരുന്നു അവനോട് ഈ കാര്യം ചോദിക്കാനെന്നും തോന്നി. പക്ഷേ പെട്ടന്നീ ഫോട്ടോ കയ്യിൽ കിട്ടിയപ്പോൾ അതിൽ ചേർന്നിരിക്കുന്നവരെ കണ്ടപ്പോൾ ഉള്ളിലൂടെ പാഞ്ഞു പോയൊരു വികാരമുണ്ടയാൾക്ക്. കാശിയെ അയാൾക്കിഷ്ടമാണ്. എങ്കിലും സ്വന്തം മരുമകനായി സ്വീകരിക്കാൻ മാത്രം ആ ഇഷ്ടം അപ്പോഴും വളർന്നിട്ടില്ല. അത് കൊണ്ട് ആ ഫോട്ടോ ആദ്യം കണ്ടപ്പോൾ താൻ കൊടുത്ത സ്വതന്ത്ര്യം അവൻ ദുരുപയോഗം ചെയ്തു എന്ന് തന്നെയാണ് തോന്നിയത്. ആ ഒരു ദേഷ്യം തന്നെയാണ് അവനോട് കാണിച്ചതും. പക്ഷേ കാർത്തികയോട് അങ്ങനൊരു ഇഷ്ടമില്ലെന്നും അമ്പലപറമ്പിൽ അശോകന്റെ മകളെ മോഹിക്കാൻ മാത്രം അവൻ ആളല്ലെന്നും അശോകന്റെ മകൾ എന്നതിൽ കവിഞ്ഞൊരു ബന്ധവും അവർ തമ്മിൽ ഇല്ലെന്നും അവൻ തന്നെ പറഞ്ഞു കേട്ടപ്പോൾ തോന്നിയ ആശ്വാസം..അത് ചെറിതൊന്നുമല്ല. കാശിനാഥൻ കള്ളം പറയില്ല. അതയാൾക്ക് ഉറപ്പാണ്. ഇനിയിപ്പോ കാർത്തുവിനോട് അവന് അങ്ങനൊരു ഇഷ്ടം ഉണ്ടെങ്കിൽ... അവളെ സ്വന്തമായി വേണമെന്ന് അവൻ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ഈ ലോകം തന്നെ മുഴുവനും എതിര് നിന്നാലും.. ജീവൻ കൊടുക്കേണ്ടി വന്നാലും അവനാ ഇഷ്ടത്തെ കൈ വിടുകയുമില്ല. അതും അയാൾക്കറിയാം. "നീയൊന്നും വിചാരിക്കരുത് കാശി. പെട്ടന്നിതൊക്കെ കണ്ടപ്പോൾ.. അതിന്റെയൊരു ടെൻഷൻ ഞാൻ.. നിനക്കെന്നെ മനസിലാവുമല്ലോ. അല്ലേ." തനിക്ക് മുഖം തരാതെ അപ്പോഴും പുറത്തേക്ക് നോക്കിയിരിക്കുന്ന കാശിയുടെ കയ്യിൽ പിടിച്ചു കൊണ്ടത് അശോകൻ പറഞ്ഞത് അങ്ങേയറ്റം ആത്മാർത്ഥ മായിട്ട് തന്നെയാണ്. "ഏയ്.. ഇല്ല അശോകേട്ടാ.. ഞാൻ.. ഞാനെന്ത് വിചാരിക്കാൻ. എനിക്കറിയാലോ.." വിളറിയ ചിരിയോടെ അത്രയൊക്കെ പറഞ്ഞിട്ടും ആദ്യത്തെ പോലൊരു മാനസികവസ്ഥയിൽ അവനയാളെ കാണാൻ പറ്റുന്നില്ല. ഇടപെടാൻ പറ്റുന്നില്ല. അകൽച്ചയുടെ അദൃശ്യമായൊരു വേലി കെട്ടി തിരിച്ചത് പോലെ.. "നമ്മുക്ക്.. നമ്മുക്കെന്നാൽ തിരിച്ചു പോയാലോ.. ഇനിയൊന്നുമില്ലല്ലോ.." കാശി അതിനെ കുറിച്ചൊന്നും ഇനിയും പറയാൻ താല്പര്യമില്ല എന്നുള്ള ഭാവത്തിൽ പറഞ്ഞപ്പോൾ ഒന്നു മൂളി കൊണ്ട് അശോകൻ തിരികെ സീറ്റിലേക്ക് ചാരി. ഉള്ളിലെ വിങ്ങുന്ന നോവ് ഒന്നിറക്കി വെക്കാൻ അവനും അയാളിൽ നിന്നും ഒളിച്ചോടി പോകണമായിരുന്നു അപ്പോൾ.. തിരികെ കാറോടിക്കുമ്പോൾ അത് മാത്രമായിരുന്നു കാശിയുടെ മനസ്സിൽ. എന്നാൽ... ഇത് വരെയും ഇല്ലാത്ത വിധം ശത്രുക്കൾ തന്റെ കുടുംബത്തെ കൂടി ഇതിൽ ഉൾപെടുത്താൻ ശ്രമിക്കുമ്പോൾ എത്രയും പെട്ടന്ന് മകളെയാ ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടുത്തി എടുക്കാനുള്ള വഴികളാണ് അശോകന്റെ മനസ്സിൽ അതിനായാൾ കണ്ടു വച്ചൊരു വഴിയുണ്ട്. അതിൽ തന്നെയാണ് പിടി മുറുക്കി കൊണ്ടാ ആലോചനയൊക്കെയും മുന്നോട്ട് പോയതും.. ❤‍🔥❤‍🔥 ബിബിച്ചായന് എന്തെങ്കിലും പ്രശ്നമുണ്ടോ..? " അരികിൽ വന്നിരുന്നു കൊണ്ടത് ചിത്ര ചോദിക്കുമ്പോൾ അവനൊന്ന് ഞെട്ടി. "എന്താ.." അവന്റെയാ ഭാവമാറ്റം കണ്ടിട്ട് ചിത്ര ബിബിയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചു. "അതെന്താ.. നീ അങ്ങനെ ചോദിക്കാൻ.." ഉള്ളിലെ വിറയൽ ശബ്ദത്തിൽ പടരാതിരിക്കാൻ ബിബിൻ അങ്ങേയറ്റം ശ്രമിച്ചു കൊണ്ടാണ് ചോദിക്കുന്നത്. "അല്ല.. കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. വല്ലാത്തൊരു മാറ്റം ഉള്ളത് പോലെ.. പഴയ പോലൊന്നും അല്ലാത്ത പോലെ.." ചിത്ര നിഷ്കളങ്കമായൊരു ചിരിയോടെ അത് പറയുമ്പോൾ ബിബിയുടെ ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ തോന്നി. തന്നോടവൾക്ക് നിറയെ ഇഷ്ടമുണ്ട്. ബിബിൻ ജോർജ് തന്നെയാണ് അവളുടെ ലോകം എന്നൊക്കെ പറയാൻ മാത്രമുള്ള ഇഷ്ടം. താൻ അവളെയും മോളെയും അൽപ്പം പോലും ശ്രദ്ധിക്കുന്നില്ല. ഭക്ഷണവും വസ്ത്രവും പാർപ്പിടവും പിന്നെ വല്ലപ്പോഴും അവൾക്ക് മാത്രം കൊടുക്കുന്ന ഭർത്താവിന്റെ സാന്നിധ്യവും സഹകരണവും. അതിൽ കൂടുതൽ പരിഗണന ഒന്നുമില്ല. അത്രയുമേ അവളും മോളും തന്റെ മനസ്സിലൊള്ളൂ. അത്രയൊക്കെയേ ആഗ്രഹിക്കാൻ പാടുള്ളു എന്നൊരു തോന്നൽ അവളിലും ഉള്ളത് കൊണ്ടാണ്.. അധികം പരാതികളോ പരിഭവങ്ങളോ ഒന്നുമില്ല. കിട്ടുന്നത് കൊണ്ട് സംതൃപ്തിയാണവൾ. മോളും അതേ.. ചിത്രയോടും തന്റെ അപ്പനോടും അമ്മയോടും ഉള്ളതിന്റെ ഒരംശം പോലും അടുപ്പം കുഞ്ഞിനും തന്നോടില്ല. താൻ അതൊന്നും അൽപ്പം പോലും കാര്യത്തിലോടുത്തിരുന്നില്ല. അടുത്തേക്ക് അടുപ്പം കാണിച്ചു വന്നില്ലേൽ അതും സൗകര്യം എന്ന് കരുതി.. തന്റെ സന്തോഷം.. തന്റെ എൻജോയ്മെന്റ്. ഇതിൽ കൂടുതൽ ഒന്നിനും പ്രാധാന്യം കൊടുത്തില്ല. ഭവ്യ അടക്കം തനിക്ക് വളഞ്ഞവരോട് അവരുടെ ഇഷ്ടം പോലെ സംസാരിക്കാൻ രാത്രിയിൽ കുറഞ്ഞ അളവിൽ അവൾക്ക് ഉറക്ക് ഗുളിക പൊടിച്ച് കൊടുക്കുമ്പോൾ അൽപ്പം പോലും കുറ്റബോധം തോന്നിയില്ല. ഈ ജീവിതം തന്നെ അവൾക്ക് കൊടുക്കുന്ന ഔദാര്യം എന്നുള്ളതാണ് തന്റെ മനസ്സിൽ. "എന്താ പറ്റിയെ.. എന്നോട് പറയോ.." അപേക്ഷിക്കുന്നത് പോലെ ചിത്ര വീണ്ടും അവനെ നോക്കി. അന്നാദ്യമായി ചെയ്തു കൂട്ടുന്ന അനീതിക്കെതിരെ അവന്റെ മനസാക്ഷി ചോദ്യമുയർത്തി. ഉള്ളിൽ കുറ്റബോധം തിര തല്ലി.. "എനിക്ക്.. എനിക്കെന്തോ സുഖമില്ല.. മൂന്നാലു ദിവസമായി വല്ലാത്ത തലവേദന ഉണ്ട്.. അതാവും.." ബിബിൻ വിളറിയ ചിരിയോടെ ചിത്രയേ നോക്കി. നുണ പറയുന്നതിന്റെ വിമ്മിഷ്ടം ആദ്യമായി അവന്റെ മുഖത്തു തെളിഞ്ഞു. എണ്ണമില്ലാത്ത നുണകൾ പറഞ്ഞു കൊണ്ട് താൻ ആഗ്രഹിക്കുന്നവരെ തന്റെ വരുതിയിൽ കൊണ്ട് വരാൻ മിടുക്കനായ ബിബിൻ ജോർജ് ഉള്ളിലിരുന്നു കൊണ്ടവനെ കളിയാക്കി ചിരിച്ചു. "നമ്മുക്കൊരു ഡോക്ടറെ കണ്ടാലോ.. എനിക്കുമുണ്ട് തലക്കൊരു പെരുപ്പ്.. കുറെയായി തുടങ്ങിയിട്ട്.. രാത്രി കിടക്കുന്നതേ ഓർമ്മയുള്ളൂ. രാവിലെ എണീക്കുമ്പോൾ തലക്കൊരു കനമാണ്.. ഞാനും ഒരു ഡോക്ടറെ കാണാൻ കരുതിയിരുന്നു. നമ്മുക്ക് ഇനി ഒന്നിച്ചു പോയി നോക്കിയാലോ.." ചിത്രയുടെ ആ പറച്ചിൽ. ബിബി വിയർത്തു പോയി. താൻ കൊടുത്ത ഉറക്ക് ഗുളിക സമ്മാനിച്ചതാവും അവൾക്കീ പ്രശ്നമെല്ലാം. ഒരു ഡോക്ടറെ കാണുമ്പോൾ ഇതൊക്കെ പുറത്ത് വരാൻ പിന്നെ അധികസമയമൊന്നും വേണ്ട.. അവന് വല്ലാത്ത പരവേശം തോന്നി. "പോയാലോ.." അവൻ മറുപടിയൊന്നും പറയാഞ്ഞത് കൊണ്ട് ചിത്ര ഒന്നുകൂടി ചോദിച്ചു പോകാം.. സമ്മതിച്ചു കൊടുക്കുകയേ അവനപ്പോൾ വഴിയുള്ളു. "എനിക്കൊരു ഗ്ലാസ്‌ കട്ടൻ എടുത്തിട്ട് വാ.."അവളെ തനിക്കരികിൽ നിന്നും മാറ്റാൻ വേണ്ടിയാണ് അവനത് പറഞ്ഞത്. പക്ഷേ കുറെ നാളുകൾക്ക് ശേഷം അവനത്രയും തന്നോട് സംസാരിച്ചതിന്റെ നിറവിലായിരുന്നു ചിത്ര അവിടെ നിന്നും ഉത്സാഹത്തോടെ എഴുന്നേറ്റ് പോയത്.. ❤‍🔥❤‍🔥 ആർത്തിയോടെ കഞ്ഞി കുടിക്കുന്ന കല്ലു മോളെ നോക്കുമ്പോൾ ശിവയുടെ ഉള്ളു നൊന്തു. പനിയുടെ അവശതയിലും അതിന്റെ വിശപ്പാണത്. "ഒരു പ്ളേറ്റ് കൂടി പറയട്ടെ.." അവർക്കിലേക്ക് വന്നു കൊണ്ട് ശിവ ചോദിച്ചു. "അയ്യോ.. വേണ്ട.. ശിവ. മോൾക്കിത് മതി.." ഗായത്രി വെപ്രാളത്തോടെ പറഞ്ഞു. "താനും കൂടി കഴിക്ക്.. ഇനിയിപ്പോ വീട്ടിൽ പോയി ഉണ്ടാക്കിയിട്ട് വേണ്ടേ.." അതും പറഞ്ഞു കൊണ്ടവൻ അവളുടെ അനുവാദം കാത്ത് നിൽക്കാതെ തന്നെ ഒരു പാത്രം കഞ്ഞി കൂടി പറഞ്ഞു. ഗായത്രി വല്ലായ്മയോടെ നോക്കുന്നത് അവനപ്പോൾ കണ്ടില്ലെന്ന് നടിച്ചു. "മോളെ ഇങ്ങ് താ.. എന്നിട്ട് താനത് കഴിക്ക്.." കല്ലു മോൾക്ക് കഞ്ഞി കൊടുത്തു കഴിഞ്ഞതും ശിവ വീണ്ടും അവരുടെ അരികിൽ ചെന്ന് കൊണ്ട് പറഞ്ഞു. പറയുന്നതിനൊപ്പം തന്നെ ശിവ ടേബിളിൽ നിന്നും കുഞ്ഞിനെ വാരി എടുത്തു. വിശപ്പ് മാറിയപ്പോൾ അവളൽപ്പം ഉഷാറായിരുന്നു. തന്നോട് ഇണക്കമില്ലാതെ ചിണുങ്ങി കരയുന്നാ കുഞ്ഞിനെ കൊണ്ടവൻ പുറത്തേക്ക് നടന്നു. അതിനിടയിൽ തന്നെ കുഞ്ഞിനോട് എന്തൊക്കെയോ പറയുന്നത് കേൾക്കെ ഗായത്രി അതിശയത്തോടെ അവനെ നോക്കി. വർഷങ്ങൾക്ക് ശേഷം... തന്നോട് അൽപ്പം കരുണ കാണിച്ച മറ്റൊരുവൻ.. കരുതൽ കാണിച്ചവൻ... ശിവ പോയ വഴിയേ നോക്കുമ്പോൾ ഗായത്രിക്ക് കണ്ണ് നിറഞ്ഞു. നന്ദിയോടെ അവളുടെ ഹൃദയം നിറഞ്ഞു കവിഞ്ഞു. കണ്ണീരുപ്പ് കൂടി കലർത്തി കൊണ്ടാ കഞ്ഞി വളരെ പെട്ടന്ന് തന്നെ കോരി കുടിച്ച് കൊണ്ടവൾ ചെല്ലുമ്പോൾ ശിവ കുഞ്ഞിനെ ഇണക്കി കഴിഞ്ഞിരുന്നു. "തീർന്നോ.. പോയാലോ ഇനി.." അവളെ കണ്ടതും ശിവ ചോദിച്ചു. അവൾ തലയാട്ടി.. എന്നാൽ വാ.." കുഞ്ഞിനേയും കൊണ്ട് ശിവ മുന്നോട്ട് നടന്നു. "മോളെ ഞാനെടുക്കാം ശിവ.." അവനൊപ്പം ധൃതിയിൽ നടന്നു ചെന്ന് കൊണ്ട് ഗായത്രി പറഞ്ഞു. "കുഴപ്പമില്ല.. ദേ അവിടം വരെയും അല്ലേ.." നിർത്തിയിട്ട ബൈക്ക് ചൂണ്ടി കൊണ്ടവൻ പറഞ്ഞു. ഗായത്രി പിന്നെന്ത് പറയണമെന്നറിയാതെ അവനൊപ്പം തന്നെ നടന്നു. ബൈക്കിന്റെ അരികിലെത്തിയതും ശിവ കുഞ്ഞിനെ കൊടുത്തു. "ബസ് സ്റ്റോപ്പിൽ വിട്ടാൽ മതി ശിവ.." അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്യവേ ഗായത്രി പറഞ്ഞു. ബസ്സ് ഇറങ്ങിയാലും നടക്കേണ്ടി വരും. എന്നാലും പിന്നെയും ശിവയെ ബുദ്ധിമുട്ടിക്കാൻ തോന്നാതെയാണ് അവളത് പറഞ്ഞത്. "അത് നമ്മുക്ക് നോക്കാം.. ഇപ്പൊ നീ കയറിയിരിക്ക്.. കുഞ്ഞ് വെയിൽ കൊള്ളുന്നു.." ശിവ പറഞ്ഞു. കല്ലു മോളെ നടുവിലിരുത്തി കൊണ്ട് ഗായത്രിയും കയറി. ശിവ പക്ഷേ ബസ് സ്റ്റോപ്പിൽ നിർത്തിയില്ല. അവനത് ചെയ്യുമെന്ന് അവൾക്കും തോന്നിയില്ല. എങ്ങോട്ടോ പോകാൻ ധൃതിയിലിറങ്ങി വന്ന വിഷ്ണുവിന്റെ മുന്നിലേക്കാണ് അവരങ്ങനെ ചെന്ന് നിന്നത്.. തുടരും.. സുഭാഷ്.. സുഭാഷ്.. എന്നാലും ലവനെങ്ങോട്ടാ ഇത്രയും ധൃതി യിൽ ന്നാ ഇനിക്ക്.. 😎 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
8K കണ്ടവര്‍
5 ദിവസം
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _41 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 നീ ഇവിടിരിക്ക്.. ഞാനീ ഡ്രസ്സ് മാറിയിട്ട് വരാം " തന്നെ കണ്ടതും മുഖത്തേക്കൊന്നു നോക്കി അതീവ ഗൗരവത്തോടെ അത്രയും പറഞ്ഞു കൊണ്ടകത്തേക്ക് കയറി പോയ അശോകനെ നോക്കുമ്പോൾ കാശിയുടെ മുഖം ചുളിഞ്ഞു. അയാൾക്കെന്തോ ഒരു മാറ്റം. അതെന്താണെന്ന് അറിയില്ലെലും അത്രയും നാൾ ആ മനുഷ്യനെ കണ്ടു ശീലിച്ചോരു പരിചയം വെച്ചിട്ട് ആ മാറ്റത്തെ തിരിച്ചറിയാൻ കാശിക്ക് വല്ല്യ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. സ്ഥായിയായ അയാളുടെ ഭാവം ഗൗരവം തന്നെയാണ്. പക്ഷേ തന്നോട് ഒരു പരിധിയിൽ കൂടുതൽ അങ്ങനെയും ചെയ്യാറില്ല. ഇതിപ്പോ എന്ത് പറ്റിയെന്നാവോ എന്നോർത്തിരിക്കെ തന്നെ അശോകൻ പുറത്തേക്കിറങ്ങി വന്നു. വെള്ള ഷർട്ടും വെള്ളമുണ്ടുമെല്ലാം ഇട്ട് ഉടുത്തോരുങ്ങി വന്നയാളുടെ മുഖത്താ വെളുപ്പിന്റെ തിളക്കമില്ലെന്ന് കാശി ഒരുവട്ടം കൂടി നോക്കി ഉറപ്പിച്ചു. തന്റെ തോന്നലല്ലെന്ന് അവനും മനസ്സിലായി. അയാൾക്ക് പിറകെ വന്ന തുളസി അവനെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിൽ കൂടിയും അതൊരു അഭിനയം പോലെയാണ് കാശിക്ക് തോന്നിയത്. നെഞ്ചിൽ കൂടിയൊരു മിന്നലൊളി പാഞ്ഞു പോയത് പോലെ തോന്നിയിട്ടും അവനത് പുറമെ ഭാവിച്ചില്ല. വാ... കയ്യിലൊരു കവറുണ്ട് അശോകേട്ടന്റെ. വണ്ടി ഞാനെടുക്കാം. " കാശി അയാളെ നോക്കി കൊണ്ട് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ കീ അവന് നേരെ നീട്ടിയിട്ട് നേരെ പോയി കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു. തുളസിയേ ഒന്നു തിരിഞ്ഞു നോക്കി കണ്ണുകൾ കൊണ്ട് പോകുകയാണെന്ന് പറഞ്ഞിട്ട് കാശ്ശിയും കാറിന്റെ നേരെ ചെന്നു. കാരണമറിയാത്തൊരു ഭീതി അവനെയപ്പോൾ മുതൽ അടക്കി ഭരിക്കാൻ തുടങ്ങി. അറിഞ്ഞു കൊണ്ടൊരു തെറ്റും ചെയ്തിട്ടില്ലെന്ന് വീണ്ടും വീണ്ടും ഹൃദയം കൊണ്ട് വാദിക്കാൻ ശ്രമിച്ചിട്ടും അശോകേട്ടന്റെ വലിഞ്ഞു മുറുകിയ മുഖം കാണെ അവന്റെ മനസ്സ് വീണ്ടും അസ്വസ്ഥതമായി. കാർ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയിട്ടും അയാളൊന്നും മിണ്ടാതെ മുന്നിലേക്ക് നോക്കി ഇരിപ്പാണ്. എന്ത് പറ്റിയെന്ന് ചോദിക്കാൻ അവനും കഴിയുന്നില്ല. ധൈര്യമില്ല. അൽപ്പനേരം കൂടി ആ മൗനം അവരിലങ്ങനെ നിറഞ്ഞു നിന്നു. കാർത്തുവും നീയുമായി എന്താ കാശി ബന്ധം.. " ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷം ആ ചോദ്യം അവന് നേരെ പാഞ്ഞു വന്നു. അന്ന് വരെയും അവൻ കാണാത്ത കേൾക്കാത്ത ഒരു ഭാവത്തിൽ അയാളത് ചോദിക്കുമ്പോൾ കാശിയുടെ കയ്യിൽ നിന്നും സ്റ്റിയറിങ്ങ് ഒന്ന് പാളി. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. ഹൃദയം വല്ലാതെ മിടിച്ചു. ഒരുപാട് ഭയത്തോടെ കാത്തിരുന്ന ആ നിമിഷമാണിപ്പോൾ തൊട്ടരികിലെന്ന് അവന് മനസ്സിലായി. "കാർ അങ്ങോട്ട് ഒതുക്കിയിട്.." കുറച്ചു മുന്നിലുള്ള ഒരു മരതണലിലേക്ക് ചൂണ്ടി അശോകൻ അത് പറയുമ്പോൾ തലയട്ടാൻ കൂടി വയ്യെന്നത് പോലെ കാശി അയാൾ പറഞ്ഞത് അത് പോലെ ചെയ്തു. അവിടെ ചെന്ന് കാശി കാർ നിർത്തിയതും അശോകൻ കയ്യിലുള്ള കവർ അവന്റെ നേരെ നീട്ടി. കാശി സംശയത്തോടെ അയാളെ നോക്കി. "തുറന്നു നോക്ക്.." ആക്ഞ്ഞ പോലുള്ള ആ സ്വരം. അന്ന് വരെയും അയാളോട് തോന്നാത്തൊരു ഭയം അവന്റെ സിരകളിൽ കൂടി അരിച്ചു കയറി. ഒരു തെറ്റും ചെയ്തിട്ടില്ല.. ഇനിയങ്ങോട്ട് ചെയ്യുകയുമില്ല എന്നൊരു ആത്മ വിശ്വസത്തെ അവൻ കൂട്ട് പിടിക്കാൻ ശ്രമിച്ചെങ്കിൽ കൂടിയും ആ നിമിഷം അതൊരു ദയനീയ പരാജയമായി മാറിയിരുന്നു. കവർ തുറക്കും മുന്നേ അവനൊന്ന് കൂടി അശോകന് നേരെ നോക്കി. വലിഞ്ഞു മുറുകിയ ആ മുഖം ഉള്ളിലെ സംഘർഷങ്ങളെ എടുത്തു കാണിക്കുന്നുണ്ട്. വർദ്ധിക്കുന്ന ഹൃദയമിടിപോടെ കാശി കവർ തുറന്നു. കുറച്ചു ഫോട്ടോസ് ആണെന്ന് കണ്ടതും അവന്റെ മുഖം ചുളിഞ്ഞു. അത് താനും കാർത്തുമായുള്ളതാണെന്നുള്ളത് കൂടി തിരിച്ചറിവ് വന്നതോടെ അവനത് ഓരോന്നും ധൃതിയിൽ എടുത്തു മാറ്റി കൊണ്ടിരിക്കുന്നു. പത്തിരുപത് ഫോട്ടോസ്. എല്ലാം താനും കാർത്തുവും ഏറ്റവും ഇന്റിമേറ്റ് സീൻ പോലുള്ളത്. കാണുന്ന ആർക്കും സംശയങ്ങൾ തോന്നും വിധം അടുത്തിടപഴുകുന്ന താനും അവളും. കുറച്ചു നാൾ മുന്നത്തെ അടക്കം കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ പോയപ്പോൾ മുതലുള്ളത് വരെയും അതിലുണ്ട്. കാശിയുടെ ഷർട്ട് വിയർപ്പിൽ നനഞ്ഞു. ഒരക്ഷരം മിണ്ടാതെ അവനാ സീറ്റിലേക്ക് ചാരി. ഇനിയെന്ത് പറഞ്ഞാലാണ് ഇയാൾ തന്നെയൊന്ന് വിശ്വസിക്കുക എന്നായിരുന്നു അവന്റെ നെഞ്ചിലപ്പോൾ. ഇങ്ങനെ ഒരു ചോദ്യം ചെയ്യൽ ഉണ്ടാവാതിരിക്കാൻ..എത്ര ശ്രദ്ധിച്ചു. എത്ര മനോഹരമായ നിമിഷങ്ങളെ താൻ അവഗണിച്ചു. കാശി നാഥന്റെ പേരിൽ ഇയാളുടെ മകൾ വേദനിക്കാതിരിക്കാൻ.. കാശി നാഥന്റെ പ്രണയം കൊണ്ട് ഇയാളുടെ അരുമ കനിയായ ഒറ്റ മകളുടെ ജീവിതം ഒന്നുമല്ലാതായി പോകാതിരിക്കാൻ.. ഉള്ളു നിറയുന്ന തന്റെ ഇഷ്ടം പോലും അടക്കി പിടിച്ചത്.. ഒരുപാട് പ്രാവശ്യം അവളുടെ സ്നേഹത്തോടെയുള്ള ചിരികൾക്കും നോട്ടങ്ങൾക്കും മുന്നിൽ പതറാതെ പിടിച്ചു നിന്നത്..കാശി നാഥന്റെ ആദ്യ പ്രണയത്തെ എല്ലാ പരിശുദ്ധിയോടും കൂടെ കാത്ത് വെച്ചത്.. എല്ലാം.. എല്ലാം വെറുതെയാവുന്നു. ആരറിയരുതെന്ന് കരുതിയോ അയാൾ തന്നെ അറിഞ്ഞിരിക്കുന്നു. അതും ഏറ്റവും അനുയോജ്യമായ തെളിവുകളോടെ തന്നെ. ഇനിയെന്താവും എന്നോർക്കുമ്പോൾ കൂടി അവനപ്പോൾ ശെരിക്കും ഭയന്ന് പോയി. അമ്പലപറമ്പിൽ അശോകന്റെ മനസ്സിലെ വിശ്വസം പോയെന്നുള്ളതിനേക്കാൾ ഇനി ഇതിന്റെ പേരിൽ അവൾ.. അവനേറ്റവും പ്രിയപ്പെട്ടവൾ വേദനിക്കെണ്ടി വരുമോ എന്നുള്ളതാണ് അവന്റെ ഏറ്റവും വലിയൊരു വെപ്രാളവും. അശോകനെ അവനറിയാമല്ലോ. താൻ ഉദ്ദേശിച്ചത് നടത്താൻ ഏതറ്റം വരെയും പോകുന്ന അയാളുടെ വാശിയെ അവനറിയാമല്ലോ.. "കാശി ഒന്നും പറഞ്ഞില്ല.." വീണ്ടുമാ ഗൗരവം നിറഞ്ഞ ചോദ്യം. എനിക്കൊരു ഉത്തരം വേണം എന്നുള്ള ദാർഷ്ഢ്യം കൂടിയുണ്ടതിൽ. "അശോകേട്ടനെന്നെ വിശ്വസമില്ലേ.." വിളറിയ ഒരു ചിരിയോടെ അവൻ തിരിച്ചു ചോദിച്ചു. "ഉണ്ടായിരുന്നു..ഇതെന്റെ കയ്യിൽ കിട്ടും വരെയും.." അവന്റെ മടിയിൽ നിന്നുമാ കവർ തിരികെ എടുത്തു കൊണ്ടയാൾ പറയുമ്പോൾ ഈർച്ചവാൾ പാഞ്ഞു കയറിയത് പോലെ അവനൊന്നു പുളഞ്ഞു പോയി. ഇപ്പോഴില്ല എന്നത് പോലൊരു ഭാവമുണ്ടയാൾക്ക്. "ഇതിലെന്തെങ്കിലും സത്യമുണ്ടോ ന്നാ എനിക്കറിയേണ്ടത്.." ആ കവർ ഉയർത്തി കാണിച്ചു കൊണ്ടയാൾ വീണ്ടും ചോദിച്ചു. "ഈ കാണുന്നതെല്ലാം സത്യമാണ്.." കാശി പറയുമ്പോൾ അശോകന്റെ കണ്ണുകൾ ചുരുങ്ങി ചെറുതായി. അപ്പൊ നീയെന്നെ... " പല്ല് കടിച്ചു കൊണ്ടയാൾ അവനെ നോക്കി. "ചതിച്ചിട്ടില്ല ഞാൻ.." അവന്റെ സ്വരവും ഉറച്ചു. കണ്ണിലെ ഭയമെല്ലാം വിട്ട് പോയിട്ട് പകരം വല്ലാത്തൊരു ധൈര്യഭാവം നിറഞ്ഞു. മുഖം വലിഞ്ഞു മുറുകി. 'പിന്നെ ഇതൊക്കെ എന്താ.. നിന്നെ വിശ്വസിച്ചു കൊണ്ടല്ലേ ഞാനെന്റെ വീട്ടിലേക്ക് കയറ്റിയത്. മറ്റാർക്കും കൊടുക്കാത്ത ഫ്രീഡം തന്നത്. എന്നിട്ടും നീ.. " "ആ തന്ന സ്നേഹവും ഫ്രീഡവും ഒന്നും.. ഒന്നും ഞാനൊരിക്കലും മിസ് യുസ് ചെയ്തിട്ടില്ല. ഈ കാണുന്നതെല്ലാം നടന്നതാണ്. ഞാനും നിങ്ങളുടെ മകളും ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളാണ്. ഇതാര് പകർത്തി എന്നൊന്നും എനിക്കറിയില്ല. ഇതിങ്ങനെ പകർത്തി എടുക്കാൻ പാകത്തിന് ഒന്നുമില്ല ഞങ്ങൾക്കിടയിൽ. ഞാനവളെ സ്നേഹികുന്നില്ല. നിങ്ങളെ ചതിച്ചിട്ടുമില്ല. നിങ്ങളുടെ മകളെന്ന പരിഗണന മാത്രമാണ് കാർത്തികയോട് എനിക്കുള്ളത്. അമ്പലപറമ്പിൽ അശോകേട്ടന്റെ മകളെ മോഹിക്കാൻ മാത്രം വളർന്നിട്ടില്ല ഞാൻ. എനിക്കറിയാം അത്.. കാശിനാഥൻ അങ്ങനെ ചെയ്യില്ല.. ഇന്ന് വരെയും ആരെയും ഞാൻ ചതിച്ചിട്ടില്ല. നിങ്ങളോട് ഞാൻ എന്തായാലും അത് ചെയ്യില്ല.." അവനയാളുടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു. പതിയെ ആ മുഖമൊരു ആശ്വാസം ഭാവം കൈ വരിക്കുന്നു. അവനുള്ളമപ്പോൾ വല്ലാതെ നീറി. എന്നേക്കാൾ ഞാൻ നിങ്ങളുടെ മകളെ സ്നേഹിക്കുന്നു. പക്ഷേ നിങ്ങളെയും അവളെയും കരുതി കൊണ്ട് മാത്രം ഞാനെന്നെ കണ്ടില്ലന്ന് നടിക്കുന്നു. ഞാനെന്റെ പ്രണയത്തെ കൊന്ന് കളയുന്നു.. എന്നെ തന്നെ ചതിക്കുന്നു. ഞാൻ ഒഴികെ വേറെയാർക്കും വേദനിക്കില്ലലോ.. ഉള്ളു കൊണ്ടവൻ പിറു പിറുത്തു. ❤‍🔥❤‍🔥 ശിവ ചെല്ലുമ്പോൾ കാശി പറഞ്ഞ ഹോസ്പിറ്റലിൽ ഗായത്രി ഇല്ല. വരാന്തയെല്ലാം ഒഴിഞ്ഞു കിടപ്പുണ്ട്. കാത്ത് നിന്ന് കാണാഞ്ഞപ്പോൾ ഗായത്രി ഒറ്റയ്ക്ക് പോയോ എന്നൊക്കെ ചിന്തിച്ചു കൊണ്ടാണ് ശിവ ബൈക്കിൽ നിന്നും ഇറങ്ങിയത്. എന്തായാലും അവിടെ ചെന്നൊന്ന് നോക്കിയിട്ട് കണ്ടില്ലേൽ കാശിയെ വിളിക്കാം എന്നോർത്തു കൊണ്ടാണവൻ അങ്ങോട്ട്‌ നടന്നത്. ഒന്നു രണ്ടു പേരവിടെ ഇരിക്കുന്നുണ്ട്. ചുറ്റും നോക്കുന്നയിടെ കുറച്ചു മാറിയുള്ള പൈപ്പിൻ കീഴിൽ ഒരു സ്ത്രീ നില്കുന്നത് കണ്ടു. കയ്യിലൊരു കുഞ്ഞും ഉണ്ട്. വ്യക്തമായി കാണാഞ്ഞത് കൊണ്ട് അത് ഗായത്രി ആണോ എന്നവന് മനസ്സിലായില്ല. ശിവ അങ്ങോട്ട്‌ ചെന്നു. ഛർദിച്ചു കുഴഞ്ഞ കല്ലു മോളെ വാരിക്കോരി എടുത്തു നിൽക്കുന്നവളുടെ കണ്ണിലും നീർ തിളക്കം. ഗായത്രി.." അവളാണെന്ന് മനസ്സിലായതും ശിവ ധൃതിയിൽ അങ്ങോട്ട്‌ ചെന്നു. . അവനെ അവിടെ കണ്ടതും ഗായത്രിയുടെ മുഖം ചുളിഞ്ഞു. "കാശി പറഞ്ഞിട്ട് വന്നതാ ഞാൻ.. അവന് വേറെരു അത്യാവശ്യം. ആ നോട്ടത്തിന്റെ അർഥം അറിഞ്ഞത് പോലെ ശിവ പറഞ്ഞു. "ഇതെന്താ ഇവിടെ നില്കുന്നെ.." ശിവ അവളെ സംശയത്തോടെ നോക്കി. മോൾ.. ഒന്നു ഛർദിച്ചു.." ഡോക്ടറെ കാണണോ ഇനി.." അവൻ കുറച്ചു കൂടി അവരുടെ അരികിൽർക്ക് നീങ്ങി ചെന്നു. നല്ല പനിയുണ്ട് ശിവ. മരുന്ന് കൊടുത്തിട്ടില്ല. രാവിലെ ഭക്ഷണം ഒന്നും കഴിക്കാതെ വന്നതാ.. അതിന്റെയാണ്.. ഛർദി.. കഞ്ഞി കൊടുത്തിട്ട് വേണം മരുന്ന് കൊടുക്കാൻ.. " കണ്ണ് നിറച്ചു കൊണ്ടത് പറയുമ്പോഴും ശിവയുടെ നോട്ടം വാടിയ താള് പോലെ അവളിൽ പറ്റി ചേർന്നു കിടക്കുന്ന ആ കുഞ്ഞ് മുഖത്തെക്കാണ് ശിവയുടെ നോട്ടം. പാടെ തളർന്നു പോയിരിക്കുന്നു അത്. "വന്നേ.. ആദ്യം മോൾക്ക് കുറച്ചു കഴിക്കാൻ വാങ്ങിച്ചു കൊടുക്കാം.. ബാക്കിയൊക്കെ പിന്നെ.." ശിവ ഗായത്രിയെ നോക്കി പറഞ്ഞു. അത്.. ഞാൻ വീട്ടിൽ.. " ഗായത്രിക്ക് വല്ലായ്മ തോന്നി. "എടോ കുഞ്ഞിന് വയ്യ. ഇനിയിപ്പോ വീട്ടിലെത്തി താൻ വെച്ചുണ്ടാക്കി കൊടുക്കുമ്പോഴേക്കും കുഞ്ഞിന്റെ അസുഖം കൂടും. അത് പിന്നെ തനിക്കു കൂടുതൽ പണിയാകും. അത് കൊണ്ടിങ്ങു വാ.." ശിവ നിർബന്ധിച്ചു വിളിക്കുമ്പോൾ ഗായത്രിക്ക് പിന്നെ ഒന്നും പറയാനില്ല. കുഞിനെ ഓർക്കുമ്പോൾ പോകാതിരിക്കാൻ വയ്യ. എന്നാൽ വൈകി എത്തുമ്പോൾ ഉണ്ടാവുന്ന പുകിൽ ഓർത്തിട്ട് പോകാതെയും വയ്യ. അവളിലെ അമ്മയും ഭാര്യയും പോരിനിറങ്ങി. ഒടുവിൽ അവളിലെ അമ്മ ജയിച്ചു.. ശിവക്ക് പിറകെ അവളും ധൃതിയിൽ നടന്നു.. തുടരും... അൽപ്പം വിശദീകരണം തന്നു കൊണ്ട് പറഞ്ഞിട്ടാ കേട്ടോ കഥ എങ്ങും എത്താത്ത പോലെ തോന്നുന്നത്. എന്തായാലും ആ പ്രശ്നം ഞാൻ പരിഹാരം കാണും. ഇങ്ങനെ കട്ടക്കൊന്നു കൂടെ നിന്നു തന്നാൽ മതി. ഞാൻ ഉഷാറായി കൊള്ളും ന്ന് തോന്നുന്നു.😎 നിങ്ങള് പറയും പോലെ ഇനികൽപ്പം മടി കൂടുന്നുണ്ടോ ന്നൊരു സംശയണ്ട് 🫣🥰 സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
8.2K കണ്ടവര്‍
6 ദിവസം
#📙 നോവൽ - നീലാംബരം...... 🔻 ഭാഗം _8 ✍️ രചന - Aysha akbar ട്രെയിനിലിരിക്കുമ്പോൾ മുഖത്തേക്കടിക്കുന്ന ചൂട് കാറ്റിനു തന്നേ പൊള്ളിയടർത്താൻ കഴിവുള്ളത് പോലെ തോന്നി അഭിക്ക്...... ഇങ്ങനെയൊരു യാത്രയിൽ തുടങ്ങി ഇന്ന് തന്റെ ഉള്ളം കയ്യിലുള്ളതെല്ലാം ശൂന്യമായിരിക്കുന്നു..... ആർക്കും മനസ്സിലാകാത്ത വിധം താനീ ലോകത്ത് ഒറ്റപ്പെട്ടിരിക്കുന്നു..... അവൻ പുറത്തേക്ക് നോക്കിയങ്ങനെയിരുന്നു...... ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങൾ കൊണ്ട് മനസ്സ് നീറി പ്പുകയുമ്പോഴും ആനന്ദി യെ മനസ്സോന്നോർമിപ്പിച്ചു..... ഉറക്കത്തിൽ നിന്നെഴുന്നേൽക്കുമ്പോൾ അവൾ തന്നേ കാണാതെ വിഷമിക്കില്ലേ...... അഭി എന്ന് പറഞ്ഞാ ചുണ്ടുകൾ വിതുമ്പുന്നതോർക്കുമ്പോൾ അവന്റെ ഉള്ളൊന്ന് പിടഞ്ഞു...... അതേ.... അവളുടെ സാമീപ്യം തന്റെ അരികിൽ ആദ്യമായി അറിഞ്ഞ ആ സ്റ്റേഷനെ ലക്ഷ്യം വെച്ചാണ് തന്റെ യാത്ര..... ഞാനും നിങ്ങളുമെല്ലാം കാത്തിരിക്കുക യായിരുന്നു...... പാറ കെട്ടുകളിൽ മഞ്ഞു വീഴുന്നു..... ഉരുകുന്നു...... വീണ്ടും മഞ്ഞിൻ പടലങ്ങൾ തണുത്തുറഞ്ഞു കട്ട പിടിക്കുന്നു.... നാമെല്ലാം കാത്തിരിക്കുന്നു...... എന്തിനോ അവന്റെ ഉള്ളം ഉരുവിട്ട് കൊണ്ടിരുന്നു....... അന്നത്തെ ആ ദിവസം ട്രെയിനിനോട്ടും വേഗത യില്ലാത്തത് പോലെ തോന്നിയവന്..... അതിനേക്കാൾ വേഗത തന്റെ ഹൃദയത്തിനല്ലേ.... അവളെ കണ്ടെത്താൻ തനിക്ക് കഴിയുമോ അതോ പരാചയ പ്പെടുമോ തുടങ്ങി ചോദ്യങ്ങൾ പലതും അവനെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു..... വെറും കൈയ്യോടെ വീട്ടിലേക്ക് തിരികെ ചെല്ലുമ്പോൾ അമ്മയെവിടെ യെന്ന് ആനന്ദി ചോദിക്കില്ലേ...... വിശ്വാസ യോഗ്യമായ കഥ ക്ക് കാത്തിരിക്കുന്ന ഏട്ടത്തിയെ എങ്ങനെ അഭിമുഖീകരിക്കും.... വീണ്ടും എല്ലാവർക്കും മുമ്പിലും താൻ കള്ളം പറഞ്ഞതാവില്ലേ..... ഒന്നും അറിയുന്നില്ലായിരുന്നവന്...... ഒന്ന് മാത്രമറിയാം.... അങ്ങനെ സംഭവിക്കാൻ പാടില്ലെന്ന്...... തിരികെ ഇവിടെ നിന്ന് ട്രെയിൻ കയറുമ്പോൾ എല്ലാത്തിനുമുള്ള ഉത്തരം തന്റെ കൈ പിടിയിലുണ്ടാവുക തന്നേ വേണം..... അവൻ മനസ്സിന് സ്വയം ബലം കൊടുത്തു........ ആൾ തിരക്കുള്ള ആ സ്റ്റേഷനിൽ ഇറങ്ങാൻ നേരം അവന്റെ കൈ കാലുകൾ കുഴയുന്നുണ്ടായിരുന്നു..... എവിടെ നിന്ന് തുടങ്ങണമെന്ന് പോലും അവനു ബോധ്യമില്ലായിരുന്നു...... ഇനി ഇത് തന്നെയാണോ അവൾ കയറിയ സ്റ്റേഷനെന്നും മനസ്സിന് ഉറപ്പില്ലാത്തത് പോലെ.... ആകെ ക്കൂടി ആഴങ്കകൾ ശരീരത്തെ തളർത്തുന്നുണ്ട്...... അവൻ പതിയെ ട്രെയിനിൽ നിന്നും ഇറങ്ങി ...... തമിഴ് നാടിനോട് അതിർത്തി പങ്കിടുന്ന ഒരു നഗരമാണത്...... അത് കൊണ്ട് തന്നേ തമിഴന്മാരും മലയാളികളുമായി വലിയ തിരക്കുണ്ട്...... അവൻ ആളുകൾക്കിടയിലൂടെ നടന്നു..... തോളിലിട്ടിരുന്ന ബാഗിൽ പിടി മുറുക്കി....... പോകാൻ തനിക്കൊരു ലക്ഷ്യ സ്ഥാനമില്ലെന്ന തിരിച്ചറിവിൽ അവിടെയുള്ളൊരു സിമന്റ്‌ ബെഞ്ചിലേക്ക് അവനിരുന്നിരുന്നു...... കുപ്പിയിലുള്ള വെള്ളം അല്പം അധികം വായിലേക്ക് കമിഴ്ത്തി കൊണ്ടവൻ തലക്ക് കൈ വെച്ചങ്ങനെ യിരുന്നു..... തലയുടെ ഭാരം കൈകൾക്ക് പോലും താങ്ങാത്തത് പോലെ..... അവൾ തന്നിലേക്ക് കയറി വന്നത് ഇവിടെ നിന്നാണ് എന്നത് കൊണ്ട് തന്നേ ഇവിടെ നിന്ന് തുടങ്ങണമെന്ന് മനസ്സ് പറയുന്നു..... അവൻ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു..... ഇരുന്ന് കളയാനൊന്നും തനിക്ക് സമയമില്ലല്ലോ..... അവിടെ കണ്ടൊരു പോർട്ടറോഡാണ് അവൻ ആദ്യമായി അവളെ ചോദിക്കാനൊരുങ്ങിയത് ..... പക്ഷെ അയാളുടെ മുമ്പിൽ ചെന്നപ്പോഴാണ് എന്ത് ചോദിക്കണമെന്നതിനെ കുറിച് അവനാലോചിച്ചത്... അവന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ അയാൾ നോക്കി നിൽക്കുകയാണ്...... അവനു ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നു..... കഴുത്തിൽ വിയർപ്പ് പൊടിഞ്ഞു...... എന്നണ്ണാ..... ഒരു പെണ്ണിനെ അറിയുമോ യെന്ന് ചോദിക്കാനാ .... അവന്റെ ഭാവം കണ്ടെന്ന വണ്ണം അയാൾ ചോദിക്കുമ്പോൾ അവൻ വല്ലാത്തൊരു പരിഭ്രമത്തോടെ യാണത് പറഞ്ഞത്....... എന്ത പൊണ്ണ്.... അവന്റെ ഭാവം കണ്ടൊരു ചൂഴ്ന്നു നോട്ടത്തോടെ അയാളത് ചോദിക്കുമ്പോൾ നീലാംബര പ്പൂക്കൾ മാത്രം നിറഞ്ഞു നിന്നിരുന്നവന്റെ മനസ്സിൽ..... അതെങ്ങനെ പറയും താൻ... അറിയുന്നില്ലായിരുന്നവന്..... നീല സാരി ചുറ്റി.... തലയിൽ നീല പ്പൂക്കൾ ചൂടി...... മൂക്കിലൊരു നീല ക്കൽ മൂക്കുത്തി..... അവൻ ഓർമകളിൽ നിന്നെന്ന പോൽ അവളെ ഓർത്തു പറയുമ്പോൾ അയാൾ അവനെ തന്നേ ഉറ്റ് നോക്കി നിന്നു.... അവന്റെ പരിഭ്രമം നിറഞ്ഞ ഭാവത്തിലേക്ക് അയാൾ ഉറ്റ് നോക്കി.. ഏതാവത് ഫോട്ടോ ഇറുക്കാ...... ആയാളോരു സംശയത്തോടെ ചോദിക്കുമ്പോൾ അവൻ ഇല്ലെന്ന അർത്ഥത്തിൽ ഒന്ന് തലയാട്ടി...... ഫോട്ടോ ഇല്ലാമ എപ്പടി സർ .......ഇന്ത ആള് സുമ്മാ..... അവന്റെ മറുപടിയും ഭാവവും കണ്ടയാളൊരു പുച്ഛത്തോടെ അതും പറഞ്ഞു അവിടെ നിന്ന് നടന്നു നീങ്ങാൻ തുടങ്ങുമ്പോഴാണ് അഭിക്കൊരു നിമിഷം അതോർമ്മ വന്നത്.... അവൻ പോക്കറ്റിൽ നിന്നും ആ ഫോണെടുത്തു അയാൾക്ക് പിറകെ ധൃതി യിൽ നടന്നു..... അണ്ണാ.... ഈ കുട്ടിയുടെ അമ്മ.... കണ്ടിട്ടുണ്ടോ....... ഫോണിൽ തന്നോടൊപ്പം ചിരിച്ചു നിൽക്കുന്ന ആനന്ദിയുടെ ഫോട്ടോ അയാൾക്ക് നേരെ കാണിക്കുമ്പോൾ അയാൾ വളരേ ഗൗരവത്തോടേ അത് നോക്കി..... അഭി യും പ്രതീക്ഷയോടെ അയാളെ നോക്കി നിൽക്കുകയാണ്..... അയാൾ അവനു നേരെ തലയൊന്നുയർത്തി ഇല്ലെന്ന അർത്ഥത്തിൽ നിരാശയോടേ തലയാട്ടുമ്പോൾ അത് വരെ അഭിയുടെ മുഖത്തുണ്ടായിരുന്ന പ്രതീക്ഷ പെട്ടെന്ന് മാഞ്ഞു പോയിരുന്നു...... അയാൾ ഫോൺ തിരികെ കൊടുത്ത് അവിടെ നിന്നും നടന്ന് പോയെങ്കിലും അഭിക്കൊരു കച്ചി തുരുമ്പ് കിട്ടിയത് പോലെ തോന്നിയിരുന്നു....... അതേ.... ഇതാണ് ഇനി തനിക് മുന്നോട്ടുള്ള വഴി വിളക്കെന്ന് അവനു മനസ്സിലായിരുന്നു...... എങ്ങനെ അവളെ തിരയണം എന്ന തന്റെ ആദ്യ ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു....... പിന്നീട് ആ റെയിൽ വേ സ്റ്റേഷനിൽ സ്ഥിരമായി ഉള്ള ഓരോ ആളുകളുടെയും അരികിൽ ച്ചെന്ന് അവൻ ആനന്ദിയുടെ ഫോട്ടോ കാണിച്ചു കൊണ്ട് ചോദിച്ചു...... എന്നാൽ ആർക്കും അവളെ കണ്ട് പരിചയം പോലുമില്ലായിരുന്നു..... തീവണ്ടികൾ ചൂളം വിളയോടെ മാറി മാറി വന്നു പോയി...... എന്നാൽ അവന്റെ ഉള്ളിൽ അപ്പോഴും അതേ ചൂളം വിളി ബാക്കിയായിരുന്നു.... കത്തി നിൽക്കുന്ന സൂര്യന്റെ ചൂട് കുറയാൻ തുടങ്ങിയെങ്കിലും അവന്റെയുള്ളിലെ ചൂട് ഒട്ടും ആറിയിട്ടില്ലായിരുന്നു..... പ്രതീക്ഷകളെല്ലാം അസ്ഥാനത്തായത് പോലെ അവനൊരു തളർച്ചയോടെ ഒഴിഞ്ഞു കിടക്കുന്ന ഒരു സിമന്റ്‌ ബെഞ്ചിലേക്കിരുന്നു..... ഇനിയെന്ത് ചെയ്യും...... എവിടെ പോയി തിരയും..... ഇവിടെയാണ്‌ താൻ അവളെ കണ്ടിട്ടുള്ളത്.... ഇവിടെ നിന്ന് പുറത്ത് കടന്ന് ഇത്രയും വലിയൊരു സ്ഥലത്ത് എവിടെ താനവളെ അന്വേഷിക്കും..... ഒന്നും അറിയുന്നില്ലായിരുന്നവന്..... തോറ്റവനെ പോലെ പിന്തിരിഞ്ഞു ചെല്ലാൻ അവന്റെ മനസ്സൊന്ന് മടിച്ചു... അവൻ വാഷ് റൂമിലേക്കൊന്ന് പോയി..... ടാപ് തുറന്ന് വെള്ളം മുഖത്തേക്ക് തളിക്കുമ്പോഴും ഉള്ളിലൊരു അഗ്നി പുകയുക തന്നെയായിരുന്നു..... വെള്ളം ഇറ്റി വീഴുന്ന മുഖത്തോടെ അവൻ കണ്ണുകളൊന്ന് തുറന്നു..... നേരെ കാണുന്നത് ഒരു കണ്ണാടിയാണ്.... അതിൽ തന്റെ മുഖം കാണാം..... എപ്പോഴും വൃത്തിയായി ചീകി സൂക്ഷിക്കുന്ന അല്പം ബലമുള്ള തന്റെ മുടി തുമ്പുകൾ അലങ്കോലപ്പെട്ടു കിടക്കുന്നുണ്ട്.. ക്ലീൻ ഷേവ് ചെയ്തിരുന്ന താടിയിൽ ചെറു രോമങ്ങൾ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ട്........ എപ്പോഴും കുസൃതി നിറഞ്ഞു നിൽക്കുന്ന കുഞ്ഞി കണ്ണുകളിൽ അഗാധ മായൊരു ഭാരം.... ആ ഭാരം തന്നേ താനല്ലാതാക്കുന്നത് പോലെ തോന്നിയവന്..... അവൻ അവന്റെ മുഖത്തേക്ക് ഒന്ന് കൂടി സൂക്ഷിച്ചു നോക്കി... ആനന്ദിക്ക് തന്റെ ഛായ യുണ്ടോ. തന്റെ പോലെ ചെറിയ കണ്ണുകളാണോ അവൾക്ക്.. അതോ മൂക്കോ ...... എല്ലാവരും പറയും പോലെ ആരെയും മയക്കാനുതകുന്ന തന്റെയാ ചിരിയാണോ അവൾക്ക് കിട്ടിയിട്ടുള്ളത്.... അതുമല്ലെങ്കിൽ തങ്ങളുടെ കവിളിലേ ചെറിയ നുണക്കുഴികളാണോ സാമ്യം... ഒരു ഭ്രാന്തനെ പോലെ അവന്റെ മനസ്സ് സാമ്യങ്ങളെ തിരഞ്ഞു....... കയ്യിലിട്ട വെള്ളിയുടെ ചങ്ങല അല്പം മുകളിലേക്ക് കയറ്റി വെച്ചു കൊണ്ട് ടാപ് തുറന്നവൻ വീണ്ടും അല്പം വെള്ളം മുഖത്തേക്കൊഴിച്ചു.... ഉള്ളിലെ കനലിനെ കെടുത്താനെന്ന വണ്ണം..... നേരം ഒരുപാട് നീങ്ങിയിട്ടുണ്ട്.... ഇവിടെയുള്ള ആരോടും ഇനി ചോദിക്കാൻ ബാക്കിയില്ല .... തല്ക്കാലം പെട്ടെന്നൊരു തിരിച്ചു പോകില്ല..... നാളെ ഒന്ന് കൂടി വരാം. ഇന്ന് തനിക്ക് മുഖം തരാത്ത അവളെ അറിയുന്ന ആരെങ്കിലും ഒരാൾ നാളെ എന്റെ മുമ്പിൽ വരുമായിരിക്കും...... ശുഭാപ്തി വിശ്വാസത്തെ മുറുകെ പിടിച്ചു കൊണ്ടവൻ പ്ലാറ്റ് ഫോമിൽ നിന്നും പുറത്തേക്കുള്ള കോണിപ്പടികൾ ചവിട്ടി കയറി....... സത്യം തന്റെ ഭാഗത്തായത് കൊണ്ട് തന്നേ അവൾക്ക് തന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ലെന്ന് അവനറിയാമായിരുന്നു..... ഏതെങ്കിലും രൂപത്തിൽ അവൾ തന്റെ അടുത്ത് വന്നെത്തുക തന്നേ ചെയ്യുമെന്ന് അവൻ വിശ്വസിച്ചു........ ചേട്ടാ....സ്റ്റേ ചെയ്യാൻ പറ്റിയ ഏതെങ്കിലും ഒരു ലോഡ്ജിലേക്ക് പോകണം..... ഓട്ടോ യിലേക്ക് കയറും വഴി അതും പറഞ്ഞു കൊണ്ടവൻ സീറ്റിലേക്ക് ചാരി ക്കിടന്നു...... പിന്നേ ഏതോ ഓർമയിൽ നിന്നെന്ന പോലെ ഞെട്ടി കൊണ്ട് പുറത്തേക്ക് നോക്കി .... വഴി വക്കിലെവിടെയെങ്കിലും ആ നീല സാരി കാണുന്നുണ്ടോ എന്നവന്റെ കണ്ണുകൾ തിരഞ്ഞു കൊണ്ടിരുന്നു.... അവൾ തന്റെ കൈ വെള്ളയിലേക്ക് വരുമെന്ന് അവന്റെ മനസ്സ് പറഞ്ഞിരുന്നെങ്കിൽ കൂടി അതിന് എത്ര കാത്തിരിക്കണമെന്ന് അവനറിയില്ലായിരുന്നു...... ഒരു ബിൽഡിംഗിന്റെ മുമ്പിൽ ഓട്ടോ റിക്ഷ നിന്നപ്പോഴാണ് അവൻ പുറത്തേക്ക് നട്ട മിഴികളെ ഒതുക്കി വെച്ചത്..... എത്രയായി....... നാല്പതു രൂപ..... അവൻ പോക്കറ്റിൽ നിന്നും പൈസ എടുത്ത് കൊടുക്കും മുന്പേ ആ ഫോണെടുത്തു അയാൾക്ക് നേരെ കാണിച്ചു........ ഈ കുട്ടിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ചേട്ടാ..... അവനത് ചോദിക്കുമ്പോൾ ഒട്ടും പ്രതീക്ഷഷയില്ലായിരുന്നെങ്കിൽ കൂടി അയാൾ ഫോൺ കയ്യിലേക്ക് വാങ്ങി അത് സൂക്ഷിച്ചു നോക്കി.... ഈ കുട്ടിയെ യാണോ വേണ്ടത് .... അയാൾ അവനെ നോക്കി ഒരു സംശയ ഭാവത്തിൽ അത് ചോദിക്കുമ്പോൾ അവൻ അല്ലെന്ന് തലയാട്ടി........ ഈ കുട്ടിയുടെ അമ്മയെ യാണ്‌ വേണ്ടത്... അവൻ ഉറച്ച വാക്കുകളുടെ അത് പറയുമ്പോൾ അയാൾ അവനെ അടി മുടിയൊന്ന് നോക്കി..... അല്പം ചുരുണ്ട ബലമുള്ള മുടിയും..... ചെറിയ കണ്ണുകളും വെട്ടിയൊതുക്കിയ കട്ടി മീശയും ഒഒക്കെയായി വളരെ നല്ല രീതിയിൽ വസ്ത്രം ധരിച്ചിരിക്കുന്ന അവനെ കാൻകെ അയാളുടെ കണ്ണുകളിൽ സംശയം കുരുങ്ങി..... അങ്ങനെ പറ.... വൈശാലിക്ക് വേണ്ടി വന്നതാണല്ലേ...... നിറഞ്ഞു വന്ന വഷളൻ ചിരിയോടെ അയാളത് ചോദിച്ച ആ നിമിഷം അവന്റെ നെഞ്ചിൽ ഒരു പെരുമ്പറ മുഴങ്ങി .... അതേ..... പ്രതീക്ഷയുടെ ഒരു പുതിയ വാതിൽ തന്റെ മുമ്പിൽ തുറക്കപ്പെട്ടിരിക്കുന്നു ....... അതും പറ്റാവുന്നത്ര വേഗത്തിൽ.... ആനന്ദി പറഞ്ഞ വൈശു എന്ന പേരാണ് ആദ്യം ഹൃദയം ഓർമിപ്പിച്ചത്...... ആ ഒരു പേരിൽ തിരഞ്ഞത് കൊണ്ട് കാര്യമില്ലെന്നറിയുന്നത് കൊണ്ട് തന്നേ അത് മനസ്സിൽ മാത്രമായോതുക്കി വെച്ചതാണ്..... വൈശാലി..... അവനാ പേര് ഒന്ന് കൂടി പറഞ്ഞു നോക്കി... അതേ ചേട്ടാ........ നിങ്ങൾക്കിവരെ അറിയുമോ...... ഇവരെവിടെയാ ഉള്ളഅതെന്ന് അറിയുമോ....... എനിക്കവരെ യൊന്നു കാണാൻ വഴിയുണ്ടോ.... അഭിയോരു തിടുക്കത്തോടെ അത് ചോദിച്ചു നിർത്തുമ്പോൾ അയാൾ ഫോൺ അവനു നേരെ നീട്ടി കൊണ്ട് ഒന്ന് കൂടി ചിരിച്ചു..... വന്ന ക്ഷീണമൊന്ന് മാറ്റി രാത്രി പോരെ സാറേ... അയാൾ ചുണ്ടോന്ന് കടിച്ചു പിടിച്ചു കൊണ്ട് ചിരിയോടെ അത് ചോദിക്കുമ്പോൾ അവൻ അയാളെയൊന്ന് നോക്കി നിന്നു....... രാത്രി പോയാൽ മതിയെങ്കിൽ കൂടി ഇയാൾ കൈ വിട്ട് പോകുമോയെന്നാണ് അവന്റെ ഉൾ ഭയം.... പിന്നേ താൻ ഇയാളെ തിരഞ് നടക്കേണ്ടി വരില്ലേ... അല്ല ചേട്ടാ..... അത്യാവശ്യമാണ്..... അവൻ അത് പറയുമ്പോൾ വാക്കുകളിൽ പോലും അത് വരെ അലഞ്ഞവന്റെ ക്ഷീണം പ്രകടമായിരുന്നു...... അല്ലെങ്കിലും വൈശാലിക്ക് വേണ്ടി എവിടെ നിന്നൊക്കെ ആരൊക്കെ വരുന്നെന്ന് പറയാൻ പറ്റില്ലല്ലോ...... എല്ലാവർക്കും അർജന്റ് ആണ്...... അയാൾ വീണ്ടും അതും പറഞ്ഞു ചിരിക്കുമ്പോൾ അഭിക്കെന്തോ ആ ചിരി ഒരസ്വസ്ഥത നൽകി... പക്ഷെ പുറമെ കാണിക്കാൻ പറ്റുന്ന അവസ്ഥയിലല്ലാത്തത് കൊണ്ട് തന്നേ അവൻ ഒന്നും പറഞ്ഞില്ല........ ചേട്ടാ..... ഈ കുട്ടി തന്നെയല്ലേ ചേട്ടൻ പറഞ്ഞത്.... ഒന്ന് കൂടി നോക്കിക്കെ.... അവൻ പറഞ്ഞു കൊണ്ട് വീണ്ടും ഫോൺ നീട്ടുമ്പോൾ ബീഡി ക്കറയുള്ള പല്ലുകൾ കാട്ടി അയാൾ വീണ്ടും ചിരിച്ചു...... എന്റെ പൊന്ന് സാറേ... ഒരു വട്ടം കണ്ടാൽ മനസ്സിലാക്കാനുള്ള അടുപ്പമൊക്കെ ഞാനും വൈശാലിയും തമ്മിലുണ്ടെന്നേ..... ഈ കൊച്ചിനെ കാണുമ്പോഴോക്കെ ഞാൻ ഓർത്തിട്ടുണ്ട് ഇത് വലുതായാൽ എങ്ങനെ ഇരിക്കുമെന്ന്...... അയാൾ അല്പം ശബ്ദം പതിപ്പിച്ചു കൊണ്ട് അത് പറയുമ്പോൾ ആ വാക്കുകൾക്ക് മറ്റെന്തൊക്കെയോ ഭാവങ്ങളുടെ കൂട്ടുണ്ടായിരുന്നു.... അഭിയുടെ ഉള്ളിൽ സംശയം നുരഞ്ഞു പൊന്തിയെങ്കിലും സത്യമാവരുതേ എന്നവൻ അതിയായി ആഗ്രഹിച്ചു..... ഈ കുട്ടിയുടെ അച്ഛനെ അറിയുമോ..... അഭി അത് ചോതിച്ചത് കൂടുതൽ വ്യക്തതക്ക് വേണ്ടിയായയത് കൊണ്ട് തന്നേ അവന്റെ ശ്വാസം ഒന്ന് തടസ്സപ്പെട്ടു ...... വൃത്തിയില്ലാതെ നീണ്ടു കിടക്കുന്ന താടിയിൽ ഉഴിഞ്ഞു കൊണ്ടയാൾ പൊട്ടി ചിരിക്കുമ്പോൾ വായുവിൽ കലർന്ന ബീഡിയുടേ ഗന്ധം അഭി യുടെ മുഖം ചുളിച്ചിരുന്നു..... അതിന്റെ അപ്പനെ അവൾക്ക് തന്നേ അറിയുമായിരിക്കില്ല....... മാനം വിറ്റ് ജീവിക്കുന്ന ഇവളുമാർക്കൊക്കെ കൊച്ചിന്റെ തന്ത ആരെന്ന് എങ്ങനെ അറിയാനാ. സാറെ ..... അയാളത് പറഞ്ഞതും ഈ ഭൂമി രണ്ടായി പിളർന്നെങ്കിലെന്ന് തോന്നി പ്പായി അഭിക്ക്..... പുറത്തുള്ള ശബ്ദമൊന്നും കേൾക്കാത്ത വിധം ചെവി രണ്ടും കൊട്ടിയടച്ചത് പോലെ........ (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
8.3K കണ്ടവര്‍
6 ദിവസം
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _40 ✍️ രചന - ജിഫ്ന നിസാർ ❤️ ഇപ്പോഴത്തെ കാലമല്ലേ അനി.. പിള്ളേരെ ഡോക്ടറെ കാണിച്ചിട്ട് വേണം മരുന്ന് കൊടുക്കാൻ. നീയും കേൾക്കുന്നതല്ലേ ഓരോ വാർത്തയും.. ഒറ്റയ്ക്ക് പോകാൻ വയ്യെങ്കിൽ നിനക്കെന്നെ വിളിച്ചൂടായിരുന്നോ. നിങ്ങളെയൊക്കെ ഞാനെന്റെ സ്വന്തം പോലെയേ കണ്ടിട്ടുള്ളു. പക്ഷേ നിങ്ങൾക്കാ കരുതൽ എന്നോടില്ല കേട്ടോ. അതെനിക്ക് സങ്കടം തന്നെയാണ്. പിന്നെ സ്നേഹവും പരിഗണനയുമൊന്നും ബലമായി പിടിച്ചു വാങ്ങാൻ കഴിയില്ലെന്ന് എനിക്കറിയാലോ.. അത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ലെന്ന് മാത്രം " വിഷ്ണു കാര്യമായി സ്നേഹം വാരിക്കോരി കൊടുക്കുകയാണ്. അന്നത്തെ വിശേഷമറിയാൻ അനിലയെ വിളിച്ചതാണവൻമതി അങ്ങനൊരു വിളിയൊക്കെ ഇപ്പൊ പതിവാണ്. അത്യാവശ്യം നല്ലത് പോലെ തന്നെ ആ കടയുടെ കാര്യങ്ങൾ നടന്നു പോകുന്നുണ്ട്. ആദ്യമെല്ലാം കടയെ കുറിച്ചും അതിന്റെ പുരോഗതിയേ കുറിച്ചും മാത്രം സംസാരിക്കാൻ ശ്രമിച്ചവൻ പിന്നെയത് പതിയെ അവരുടെ കുടുംബകാര്യങ്ങളിലേക്ക് കൂടി പടർത്തി എടുത്തു. ചെറിയ കുഞ്ഞിന് പനിയാണെന്നും തത്കാലം മരുന്ന് കൊടുത്തു കൊണ്ടത് ഒതുക്കിയെന്നും അനിത പറയുമ്പോൾ ഒരച്ഛന്റെ കരുതലോടെയുള്ള അവന്റെയാ സംസാരം. ഗിരിയേ ഓർത്തു കൊണ്ട് കണ്ണ് നിറച്ചവൾ. അവനുണ്ടായിരുന്നെങ്കിൽ എന്ന് അതിയായി കൊതിച്ചു പോയി. ഇനിയും അവസാനിക്കാത്ത തന്റെ മോഹങ്ങളെയും ആസ്വദിച്ചു മതിയാവാത്ത തന്റെ ദാമ്പത്യത്തെയും അവളോർത്തു.. അതോടൊപ്പം തന്നെ വിഷ്ണുവിന്റെ ആ കരുതൽ അവളുടെ ഉള്ളവും നിറച്ചു. അത് തന്നെയാണ് ആ വിളിച്ചവന്റെ ലക്ഷ്യവും എന്നറിയാതൊരു സന്തോഷത്തോടെയാണ് പിന്നെ അനില അവനോട് സംസാരിച്ചതൊക്കെയും. 💜💜 കത്തുന്ന വെയിലിലേക്ക് നോക്കുമ്പോൾ ഗായത്രിക്ക് തല വേദനിച്ചു. രണ്ടു ദിവസമായി അവൾക്കുണ്ടായിരുന്ന ജലദോഷമപ്പോൾ കല്ലു മോളിലേക്ക് പടർന്നു പിടിച്ചിരുന്നു. കുഞ്ഞിന് അസുഖം വരാതിരിക്കാൻ അങ്ങേയറ്റം കരുതൽ കാണിച്ചിട്ടും ഗായത്രി അതിൽ തോറ്റു പോയി. അവൾക്കുണ്ടായത് പോലല്ല. സാമാന്യം ഭേദപ്പെട്ട പനിയോടെയാണ് കല്ലു മോളെ ജലദോഷം പിടി മുറുക്കിയത്. ഗായത്രിയുടെ ഏറ്റവും വലിയൊരു പേടി സ്വപ്നമാണ് കുഞ്ഞിന് അസുഖം വരുന്നത്. മരുന്നിനു പോലും കൊണ്ട് പോകില്ല. അവളെ പറഞ്ഞു വിടാനും നല്ല മടിയാണ്. കയ്യിലുള്ള മരുന്നൊക്കെ കൊടുത്തിട്ടും മാറാത്ത പനി അവളെ വല്ലാതെ വലച്ചു. കുഞ്ഞാണെങ്കിൽ നന്നായി അവശയാവുകയും ചെയ്തു. ഒടുവിൽ അച്ഛമ്മയാണ് കയ്യിൽ കാശ് വെച്ച് കൊടുത്തു കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞത്. വയ്യേ ന്ന് പോലും ആ വീട്ടിൽ മറ്റാരും അവളോട് ചോദിച്ചിട്ടില്ല. അതിലവൾക്ക് പരിഭവവുമില്ല. കിട്ടി കൊണ്ടിരുന്നത് കിട്ടാതെ ആയാൽ അല്ലേ പരിഭവം തോന്നു. അതിനെ കുറിച്ച് പരാതി പറയൂ. അവിടെ നിന്നും ഒന്നും ഗായത്രിക്കോ അവളുടെ മകൾക്കോ കിട്ടുന്നില്ലല്ലോ. അന്നത്തെ ജോലിയെല്ലാം പെട്ടന്ന് തന്നെ ഒതുക്കി മോളെയും കൂട്ടി ഹോസ്പിറ്റലിൽ പോയി. പക്ഷേ കയ്യിലുള്ള കാശ് മരുന്നിനും അങ്ങോട്ടുള്ള വണ്ടി കൂലിക്കും മാത്രമേ തികഞ്ഞുള്ളു. ബസ്സിന്‌ പോകാനുള്ള കാശുണ്ട്. ആ പെരി വെയിൽ ബസ് സ്റ്റോപ്പിൽ വരെയും പിന്നെ ബസിറങ്ങി വീട് വരെയും എത്തുമ്പോഴേക്കും കല്ലു മോളെ പിന്നെ അഡ്മിറ്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയിലാവുമെന്ന് അവൾക്കറിയാം. കണ്ണ് നിറച്ചു കൊണ്ടാ വെയിലിലേക്ക് കുറച്ച് നേരം നോക്കി നിന്നു. എടുക്കിലെന്നും പറ്റിയാൽ പോലും തന്നെ സഹായിക്കില്ലന്നും ഉറപ്പിച്ചു കൊണ്ട് തന്നെയാണ് വിഷ്ണുവിന്റെ നമ്പറിൽ അവൾ വിളിച്ചു നോക്കിയത്. തോളിൽ തളർന്നുറങ്ങുന്ന മകളെ മാത്രം ഓർത്ത് കൊണ്ടവൾ അവനെ വിളിച്ചു. മറ്റേതോ കോളിൽ ആണെന്ന് കണ്ടതും അവിടെ ഒരു കസേരയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞു വീണ്ടും വിളിക്കുമ്പോഴും ബിസി തന്നെ. അങ്ങനെ ഒരു മൂന്നാലു പ്രാവശ്യം ചെയ്തപ്പോൾ തന്നെ അവൾ മടുത്തു പോയി. തന്റെ കോൾ കണ്ടിട്ടും മനഃപൂർവം ഉണ്ടാക്കുന്നതാണോ ആ ബിസി എന്നൊരു സംശയത്തിൽ പൊള്ളുന്ന പനി ചൂടുള്ള മോളെയും അടക്കി പിടിച്ചു കൊണ്ടാ കസേരയിൽ തളർന്നിരുന്നു. വീട്ടിൽ ചെന്നിട്ട് കഴിക്കാൻ കൊടുത്തിട്ട് വേണം കുഞ്ഞിന് മരുന്ന് കൊടുക്കാൻ. ഒരു പ്രാവശ്യം കൂടി വിഷ്ണുവിനെ വിളിച്ചിട്ടും കിട്ടിയില്ലേ നടന്നു പോകാമെന്നു കരുതി ഫോണ് കയ്യിലെടുത്തു. പക്ഷേ അറിയാതെ.. വിരൽ ഞെങ്ങി പോയത് കാശിയുടെ നമ്പറിൽ ആയിരുന്നു എന്ന് മാത്രം.. ❤‍🔥❤‍🔥 നോക്ക് ശിവ.. ഈ കഴിഞ്ഞ അഞ്ചു ദിവസവും നീ പറയുന്നതെല്ലാം കേട്ട് ഞാനിവിടെ നിന്നിട്ടുണ്ട്. ഇനിയെനിക്ക് വയ്യ. ഇങ്ങനെ അകത്തുള്ള ഇരിപ്പെന്നെ വല്ലാണ്ട് മടുപ്പിക്കുന്നു. നിനക്കറിയില്ലേ എല്ലാം. ഇതൊന്നും എന്നെ ബാധിക്കാതിരിക്കാൻ.. വിഷമിപ്പിക്കാതിരിക്കാൻ ഞാൻ മനഃപൂർവം ഉണ്ടാക്കി തീർക്കുന്ന തിരക്കുകളാണ്.. " കാശി ഒന്ന് ശ്വാസമെടുത്തു കൊണ്ട് ശിവയെ നോക്കി. "ബസിറങ്ങി കഴിഞ്ഞു. എന്റെ മുറിവും ഒരു വിധം കരിഞ്ഞു. ഇനിയും ഇങ്ങനെ ചടഞ്ഞു കുത്തിയിരിക്കാൻ നീയെന്നെ നിർബന്ധിക്കല്ലേ.. അത്‌ എനിക്കിനി അനുസരിക്കാൻ വയ്യ.. " "എടാ ഞാൻ പറഞ്ഞത്.." "എനിക്കറിയാം.. എനിക്ക് നല്ലത് വരുന്നതല്ലാതെ വേറൊന്നും ചിന്തിക്കാത്ത ചുരുക്കം ചിലരിൽ ഒരാളാണ് നീ. പക്ഷേ ഇനിയും എന്നോട് റസ്റ്റ്‌ എടുക്കാൻ മാത്രം പറയല്ലേ നീ.. എനിക്ക് ശ്വാസം മുട്ടുന്നെടാ.." അത്രയും തുറന്നു പറഞ്ഞവനോട് ഇനിയെന്ത് പറയാൻ എന്നൊരു ഭാവത്തിലാണ് ശിവയും. ശിവ നിർബന്ധിച്ചു പിടിച്ചു നിർത്തിയത് പോലായിരുന്നു ഈ അഞ്ചു ദിവസവും അവൻ വീട്ടിലിരുന്നത്. നീ വീട്ടിലോട്ട് പോയിക്കോ.. എനിക്കിപ്പോ കുഴപ്പമില്ല എന്നൊക്കെ കാശി ആവുന്നതും പറഞ്ഞിട്ടും ശിവ അവനെ തനിച്ചാക്കി പോകാഞ്ഞത് അവന്റെയീ വേദനിപ്പിക്കുന്ന ഒറ്റപ്പെടലിനെ അറിഞ്ഞിട്ട് തന്നെയാണ്. ഇതിപ്പോ കേടുപാടുകൾ എല്ലാം തീർത്തു കൊണ്ട് ബസ്സിറങ്ങി എന്നറിഞ്ഞത് മുതൽ ചെക്കന് പിന്നെ വീട്ടിൽ നിന്നൂട. രണ്ടു ദിവസം കൂടി റസ്റ്റ്‌ എടുത്തിട്ട് മതിയെന്ന് അശോകേട്ടൻ പറഞ്ഞിട്ടും അവനതൊന്നും കേട്ട ഭാവം പോലുമില്ല. വേദനയൊക്കെ പോയത് കൊണ്ടും മുറിവും ഉണങ്ങിതുടങ്ങിയത് കൊണ്ടും ഇനിയതൊരു കാരണമായി പറയാനും വയ്യ. അവർ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ തന്നെയാണ് കാശിയുടെ ഫോൺ ബെല്ലടിച്ചത്. ഏട്ടത്തി എന്ന പേര് കണ്ടതും കാശിയുടെ നെഞ്ചിൽ കൂടി ഒരു തരിപ്പ് പാഞ്ഞു പോയി. എന്നും അത് അങ്ങനെ തന്നെയാണ്. അത്രമാത്രം ഗതി കെട്ട നേരത്ത് മാത്രമേ ഗായത്രി തന്നേ വിളിക്കൂ എന്നറിയാം. അവൾക്കും കല്ലു മോൾക്കും അപകടമൊന്നും വരരുത് എന്ന് മൂകമായ പ്രാർത്ഥനയോടെ തന്നെയാണ് കാശി ധൃതിയിൽ കോൾ അറ്റാന്റ് ചെയ്തതും. അവന്റെ വലിഞ്ഞു മുറുകിയ മുഖം അൽപ്പം അയവ് വരുന്നതും.. ഞാനൊന്ന് നോക്കട്ടെ ഏട്ടത്തി.. ടെൻഷൻ ആവണ്ട ന്നും പറഞ്ഞു കൊണ്ടവൻ ഫോൺ കട്ട് ചെയ്തതും ശിവ ചോദ്യം പോലെ അവനെ നോക്കി. "ഏട്ടത്തി ഹോസ്പിറ്റലിൽ ആണ് ശിവ. കല്ലു മോൾക്ക് പനി.. അത് പറയാൻ വിളിച്ചതാണോ.." അല്ലേടാ.. തിരികെ പോകാൻ ബസ് കാശ് മാത്രമേ ഒള്ളു.. ഒന്ന് വീട് വരെയും ആക്കി കൊടുക്കുമോ എന്ന് ചോദിച്ചു വിളിച്ചതാ." ആരോടൊക്കെയോ ഉള്ള ദേഷ്യം കാശിയുടെ മുഖം മുഴുവനും നിറഞ്ഞു നിൽപ്പുണ്ട് അത് പറയുമ്പോൾ. "ഞാനാനെങ്കിൽ അശോകേട്ടനോട് പത്തു മിനിറ്റ് കൊണ്ട് ചെല്ലാമെന്നും വാക്ക് പറഞ്ഞു. എന്നെ കണ്ടിട്ട് മൂപ്പർക്ക് എങ്ങോട്ടോ പോകാനുണ്ട് എന്നും പറഞ്ഞിരുന്നു. ഇനിയിപ്പോ എന്താ ചെയ്യ.. ഏട്ടത്തി ഞാൻ എന്തെങ്കിലും ചെയ്യുമെന്നും കരുതി നിൽപ്പുണ്ട്.." കാശി ധർമ്മസങ്കടത്തിൽ പെട്ടത് പോലെ ശിവയെ നോക്കി. അശോകേട്ടൻ വിളിച്ചാൽ പോകാതെ വയ്യ. എന്തോ അർജന്റ് കാര്യം പറയാൻ എന്നൊക്കെ കാശിയോട് പറയുന്നത് ശിവയും കേട്ടതാണ്. ഗായത്രിയെയും അവന് കണ്ടില്ലെന്ന് നടിക്കാൻ വയ്യ. വയ്യാത്ത കുഞ്ഞിനേയും കൊണ്ടാ ഹോസ്പിറ്റലിൽ അവനെയും പ്രതീക്ഷിച്ചു നിൽപ്പുണ്ടവളും. "ഒരു കാര്യം ചെയ്യൂ കാശി.. നീ അശോകേട്ടനെ പോയി കാണ്.. നിന്റെ ഏട്ടത്തിയെ ഞാൻ വീട്ടിലോട്ട് വിട്ട് കൊടുകാം.. അപ്പൊ രണ്ടു പ്രശ്നവും തീരില്ലേ.." ശിവ ഒരു തീരുമാനം പറഞ്ഞു. കാശി പക്ഷേ ഒന്നും പറഞ്ഞില്ല. അവന്റെ മനസ്സിൽ മറ്റു പലതുമാണ്. "എടാ.. അശോകേട്ടന് മുന്നിലേക്ക് നിനക്ക് പകരം ഞാൻ പോയിട്ട് കാര്യമില്ലല്ലോ. മൂപ്പർക്ക് പറയാനുള്ളത് നിന്നോടാ.. പക്ഷേ ഗായത്രിക്ക് വീട്ടിൽ പോകാൻ ഒരു മാർഗം കിട്ടിയ മതി.. അതിപ്പോ നീയായാലും ഞാനായാലുമെല്ലാം കാര്യം നടക്കും.." അവന്റെയാ ഇരിപ്പ് കണ്ടിട്ട് ശിവ വീണ്ടും പറഞ്ഞു. തത്കാലം ഇപ്പൊ കാര്യം നടക്കട്ടെ എന്നതിൽ കവിഞ്ഞൊന്നും ഓർക്കാൻ പിന്നെ കാശ്ശിയും തയ്യാറായില്ല. പെട്ടന്ന് തന്നെ രണ്ടു പേരും ഒരുങ്ങി വീടും പൂട്ടി..ഇറങ്ങി. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനമായിരുന്നു അതെന്ന് അപ്പോഴൊന്നും ശിവ അറിഞ്ഞതേ ഇല്ല.. തുടരും വായിച്ചു മിണ്ടാണ്ട് പോകുമ്പോൾ എനിക്കും ബാക്കി എഴുതാൻ വല്ലാണ്ട് മടി. എല്ലാരും അല്ല ട്ടൊ.. നിങ്ങൾ കൂടി ഇല്ലെങ്കിൽ ഇതെന്നോ പാതി നിന്നു പോയേനെ.. "🥰 നിങ്ങൾ ഉദ്ദേശിച്ചത് പോലെ ആവുന്നില്ലേ ന്റെ കാശിനാഥൻ വല്ലോം മിണ്ടിയിട്ട് പോ ന്നേ.. സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
9.9K കണ്ടവര്‍
9 ദിവസം
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 39 ✍️ രചന - ജിഫ്ന നിസാർ ❣️ അപ്പൊ പണി സ്റ്റീഫന്റെ വക തന്നെയാണ്.അല്ലേ മുരുകാ " ഇടതു കയ്യിലെ മുറിവിലേക്കൊന്നു നോക്കി വല്ലാത്തൊരു ചിരിയോടെ ഫോണിൽ സംസാരിക്കുന്ന കാശിയുടെ നേരെയാണ് ശിവയുടെ ശ്രദ്ധയത്രയും. കഴിഞ്ഞ മൂന്ന് ദിവസമായിട്ട് കാശി പലവട്ടം പലവിധത്തിൽ ഓടിച്ചു വിടാൻ നോക്കിയിട്ടും ശിവ അവന്റെ വീട്ടിൽ തന്നെയായിരുന്നു വിട്ട് പോകാതെ. പുറമെ കാണിക്കുന്ന കലിപ്പിനും അപ്പുറം ആ സമയം അവനൊരു താങ്ങും കൂട്ടും ഉള്ളു കൊണ്ട് കൊതിക്കുന്നുണ്ടെന്ന് ശിവക്കറിയാം. കാശി ഫോണിൽ തന്നെ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്. ആരോ അറിഞ്ഞു കൊണ്ട് പണി തന്നതാണ് എന്നുള്ളത് അവനാ അപകടത്തിന് ശേഷം പറയുന്നുണ്ട്. ആദ്യത്തെ ദിവസത്തെ അസഹനീയവേദന ഒന്നോതുങ്ങിയ ശേഷം അതിന് പിന്നിലുള്ളവരെ കണ്ട് പിടിക്കണം എന്ന് തന്നെയായിരുന്നു അവന്റെ ഏറ്റവും വലിയൊരു വാശിയും. അശോകേട്ടൻ നോക്കി കൊള്ളും അതെല്ലാം..നീയിപ്പോ റസ്റ്റ്‌ എടുക്കെന്ന് അവനോട് അദ്ദേഹം തന്നെ പറഞ്ഞിട്ട് പോയതാണ്. പക്ഷേ തന്നെയും തന്റെ ലഹരിയെയും മുറിപ്പെടുത്തിയ ആളെ അത്ര പെട്ടന്ന് വെറുതെ വിടാൻ അവൻ കാശിനാഥൻ അല്ലായിരിക്കണം. തന്റെയും കാശിയുടെയും ഡ്രസ്സ്‌ അലക്കി വിരിച്ചിട്ട് പെട്ടന്നൊരു കുളിയും കഴിഞ്ഞു കൊണ്ട് ശിവ കയറി ചെല്ലുമ്പോൾ കാശി ഉമ്മറത്തു തന്നെയുണ്ട്. എന്തോ കാര്യമായ ആലോചനയിലാണ് പുള്ളി. തൊട്ടരികിൽ തന്നെ അവന്റെ ഫോണുമുണ്ട്. "ഇതെന്ത ഡാ നീയി തൃസന്ധ്യ നേരത്ത് ലൈറ്റ് ഇടാതെ ഇരിക്കുന്നത്. സകലലക്ഷണ കേടും നിന്റെ കയ്യിലുണ്ട്.ചുമ്മാതാണോ എപ്പഴും ഓരോ എടാ കൂടത്തിൽ പോയി പെടുന്നത്.." അതും പറഞ്ഞു കൊണ്ടാ ഉമ്മറത്തെ ലൈറ്റ് തെളിയിച്ചു കൊണ്ടാണ് ശിവ അങ്ങോട്ട് ഇറങ്ങി ചെന്നത് തന്നെ. പെട്ടന്നവന്റെ ശബ്ദം കെട്ടാ ഞെട്ടലിൽ കാശി ഒന്നവനെ തുറിച്ചു നോക്കി. "നിന്നെ ഞാൻ കല്യാണം കഴിച്ചു കൊണ്ട് വന്നതാണോടാ.." ശിവയുടെ ചിരി കണ്ടതും കാശിക്ക് പിന്നെയും ദേഷ്യം വന്നു. "അവന്റെയൊരു ഒടുക്കത്തെ ഭരണം.. എന്റെ വീടിന്റെ പടി ചവിട്ടി പോകരുതെന്ന് എത്ര വട്ടം പറഞ്ഞു ഞാൻ നിന്നോട്.. മനുഷ്യനായ ഇച്ചിരി നാണം വേണം.. എന്നിട്ടവൻ കെട്ട്യോള് കളിക്കുന്നു.." "നീയൊന്ന് യെസ് മൂളിയ പിറ്റത്തെ നിമിഷം നിനക്ക് കെട്ടാൻ പെണ്ണിവിടെ പറന്നു വരും. അത് കൊണ്ട് മോനെന്നെ വിട്ട് പിടി..നിന്റെയീ കലിപ്പൊന്നും ഞാൻ താങ്ങില്ല.." ചിരിയോടെ പറഞ്ഞു കൊണ്ട് ശിവയും കാശിയുടെ അരികിലേക്കിരുന്നു.. "തൊട്ടടുത്ത നിമിഷം നീയിപ്പോ പറഞ്ഞ ആ പെണ്ണിന്റെ തന്തയും ഇവിടെ തന്നെ പറന്നു വരും.. എന്നെയും അവളെയും പൂളിയിട്ട് തിരിച്ചു പോകാൻ.." പുച്ഛത്തോടെ അതും പറഞ്ഞു കൊണ്ട് കാശി വീണ്ടും മുഖം തിരിച്ചു. "നിനക്ക് നട്ടെല്ല് ഇല്ലാത്ത കാരണം ആ പെണ്ണിന്റെ പ്രണയം പൂവണിയിമെന്നൊരു മോഹം എനിക്കുമില്ല.. ആഹ്. അതിന്റെ വിധി.അപ്പൊ നീ അത് വിട്.. എന്നിട്ട് പറ.. ആരാ നേരത്തെ വിളിച്ചത്..?" "മുരുകൻ.. കാശി അവനെ നോക്കാതെ തന്നെ പറഞ്ഞു. "ഏത്. നമ്മുടെ കോളനിയിലെ.. " "മ്മ്.. "അവനെന്തിനാ നിന്നെ വിളിക്കുന്നത്.. നീ ഡ്രൈവ് പണി വിട്ട് ഗുണ്ടാ പണി തുടങ്ങിയോ.. "അവനെന്നെ അല്ല ശിവ.. ഞാൻ അവനെയാണ് വിളിച്ചത്.. ആ അപകടം ആരുടെയോ പ്ലാൻ ആണെന്ന് നിന്നോട് ഞാൻ അപ്പഴേ പറഞ്ഞില്ലേ.." കാശി ശിവക്ക് നേരെ തിരിഞ്ഞിരുന്നു. "അന്നത്തെ ബസ്സിലെ സിസിടിവി ദൃശ്യം ഞാൻ മുരുകന് അയച്ചു കൊടുത്തിരുന്നു. അതിൽ ക്ലിയറായി അവന്മാർ പതിഞ്ഞിട്ടുണ്ട്.. മുരുകൻ ആളെ തിരിച്ചറിഞ്ഞു. ഇവിടെങ്ങും ഉള്ളവരല്ല.. പക്ഷേ അവരെയിങ്ങോട്ട് ഇറക്കിയത് ഇവിടെ ഉള്ള ഒരാളാണ്.." വല്ലാത്തൊരു ചിരിയോടെ കാശി ശിവയെ നോക്കി. ശിവ അത് ആരെന്നുള്ള ഭാവത്തിൽ മുഖം ചുളിച്ചു. "സ്റ്റീഫൻ ജോർജ്.." കാശിയുടെ പല്ലിനിടയിൽ കൂടി ഞെരിഞ്ഞു കൊണ്ടാണ് ആ വാക്കുകൾ പുറത്ത് വന്നത്. "സ്റ്റീഫൻ ജോർജ്... അതിന് നീയും അയാളുമായി എന്താ ഇടപാട്.. സ്റ്റീഫനെ ശിവയും അറിയും. കാശി പറഞ്ഞിട്ടുണ്ട് അയാളെ കുറിച്ച്. "സ്റ്റീഫൻ ജോർജയും ഞാനുമായി ഒന്നുമില്ല. പക്ഷേ സ്റ്റീഫൻ ജോർജയും അശോകേട്ടനും തമ്മിൽ ഇടപാട് ഉണ്ടല്ലോ.. അശോകേട്ടനെ പൂട്ടാൻ സ്റ്റീഫന് ഒരാളെ കൂട്ട് വേണം. അതിന് എന്നെ ചൂണ്ടാൻ ഈ സ്റ്റീഫൻ ജോർജ് ഒന്ന് രണ്ടു പ്രാവശ്യം ശ്രമിച്ചു നോക്കിയതാ. അത് നടക്കാഞ്ഞപ്പോൾ വാസുദേവൻ ചേട്ടനുമായി ഒരു കൊമ്പോ ചെയ്യാൻ ശ്രമിച്ചു. അതും ഞാൻ കണ്ണും പൂട്ടി റിജേക്ട് ചെയ്തപ്പോൾ.. അയാൾക്ക് കിട്ടിയ ഐഡിയ ആയിരിക്കും ഇത്.. ഈ വെടക്കാക്കി തനിക്കാകുക എന്നുള്ള ഐഡിയ.. കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ.. അവന്റെയൊരു പ്ലാൻ.." വീണ്ടുമാ മുറിവിൽ ഒന്ന് തലോടി കൊണ്ടത് പറയുമ്പോൾ കാശിയുടെ മുഖം ചുവന്നു പോയി. "അങ്ങേർക്ക് വട്ട് തന്നെ.. അമ്പല പറമ്പിൽ അശോകനെ തോൽപ്പിക്കാൻ അയാൾ കൂട്ട് കണ്ടെത്തിയ ആള് കൊള്ളാം. ഈ പറയപ്പെട്ട അശോകേട്ടനോടുള്ള പ്രേമം മൂത്തിട്ട് അങ്ങേരുടെ മോളുടെ സ്നേഹം പോലും വേണ്ടന്ന് വെച്ച് നടക്കുന്ന നിന്നെ.. നല്ല ബെസ്റ്റ് കൊമ്പോ.. നടന്നത് തന്നെ.." ശിവ തലയാട്ടി ചിരിച്ചു കൊണ്ടത് പറയുമ്പോൾ കാശി വീണ്ടും അവനെ തുറിച്ചു നോക്കി. സത്യത്തിൽ നീ എനിക്ക് കൂട്ട് വന്നതോ അതൊ ആ ഭ്രാന്തിയുടെ PR വർക്കിന് വന്നതോ.. ഇതിലേതാ സത്യം.. " കാശി കലിപ്പോടെ ചോദിച്ചു. "രണ്ടിനും കൂടി.." ശിവക്ക് വലിയ കൂസലൊന്നും ഇല്ല. കാർത്തുവിനോടിപ്പോൾ അത്യാവശ്യം സോഫ്റ്റ്‌ കോർണർ അവനുണ്ട് താനും. കഴിഞ്ഞു മൂന്ന് ദിവസം അവനും അറിയുന്നതാണ് ആ പെണ്ണിന്റെ സ്നേഹം.. അതിന്റെ ആഴം. ഇവന്റെ വിവരം അറിയാൻ എത്രയോ പ്രാവശ്യം ഫോണിൽ വിളിച്ചാലും ഒരിക്കൽ പോലും കാശി അതെടുത്തില്ല. പക്ഷേ തൊട്ടടുത്ത നിമിഷം യാതൊരു പരിഭവവും ഇല്ലാതെ അവൾ ശിവയെ വിളിക്കും. ചോദിക്കുന്നത് അവനെ.. കാശി നാഥനെ.. പറയുന്നത് അവനെ കുറിച്ച്.. ചിന്തിക്കുന്നതും സ്നേഹിക്കുന്നതും എല്ലാം അവനെ മാത്രം. എന്നിട്ടും ഇവന് മാത്രമെങ്ങനെ ഇങ്ങനെ.. ഇത്രയും നിസ്വാർത്ഥ പ്രണയം ഇന്നത്തെ കാലത്ത് മഷിയിട്ട് നോക്കിയാൽ പോലും കാണില്ല. അതും അവളെ പോലെയുള്ള എല്ലാം തികഞ്ഞ ഒരു പെണ്ണിൽ നിന്നും. പക്ഷേ.. ഇനിയൊരു വിളി കൊണ്ട്.. അല്ലെങ്കിൽ നോട്ടം കൊണ്ട് പോലും അവളോട് അടുത്താൽ.. പിന്നെ തനിക്കൊരു മടങ്ങി വരവുണ്ടാവില്ല എന്നുള്ള ഭയമായിരുന്നു അവനെന്ന് ശിവ പോലും അറിഞ്ഞില്ല. ചെറിയൊരു സൂചന കൊടുത്തു കൊണ്ട് പോലും കാശി അത് ആരെയും അറിച്ചതുമില്ല.. കാരണം മുന്നേയുള്ള ആ ചങ്ങലയിപ്പോ തന്റെ ഉള്ളിലെ പ്രണയത്തിനു മേൽ നിന്നും അഴിഞ്ഞു പോയിരിക്കുന്നു. ഇനിയത് പുറത്തെക്കിറങ്ങാൻ നേരിയൊരു നോട്ടം മതിയാവും.. അവളുടെയാ ചിരി മതിയാവും.. കാശി നാഥൻ ആ നിമിഷങ്ങളെ അപ്പോൾ വല്ലാതെ ഭയക്കുന്നുണ്ട്.. വല്ലാതെ... ❤‍🔥❤‍🔥 ഭവ്യയിൽ നിന്നും ഇത് പോലൊരു ആവിശ്യം.. അത് ബിബിയുടെ സ്വപ്നത്തിൽ പോലുമില്ല. അത് കൊണ്ട് തന്നെ അങ്ങനൊരു കാര്യം കേട്ട് രണ്ടു മൂന്ന് ദിവസം കഴിഞ്ഞും അതിന്റെയൊരു ഷോക്ക് അവനിൽ നിന്നും വിട്ട് മാറിയതുമില്ല. ചിത്രക്ക് പകരം ഭവ്യ.. അവനങ്ങനെ ചിന്തിക്കാൻ കൂടി വയ്യ. ചിത്രയോട് അവനും ഇഷ്ടം തന്നെയാണ്. മകൾ അവന്റെ ജീവനാണ്. എന്നിട്ടും പിന്നെ എന്തിനു അന്യ ഒരുത്തിയെ തേടി പോയെന്ന് ചോദിച്ചാൽ.. ഒരൊറ്റ ജീവിതമല്ലേ ഒള്ളു.. അത് പരമാവധി ആഘോഷമാക്കാൻ ഉള്ളതാണ് എന്നുള്ള ന്യായത്തെ അവൻ കൂട്ട് പിടിക്കും. അവന്റെ കാര്യത്തിൽ അത് അങ്ങനെ തന്നെയാണ്. കോടികളുടെ സ്വത്തുക്കൾ ഉള്ള വീട്ടിലെ ഒറ്റ മകൻ. പ്രായമായ അപ്പനും അമ്മയും.. ഒരുപാട് പ്രാർത്ഥനയും വഴിപാടും നടത്തിയിട്ടു കിട്ടിയ ആറ്റകനി. ജീവിതത്തിൽ അവൻ ആഗ്രഹിക്കുന്നതോന്നും നടക്കാതെ പോയിട്ടില്ല. കോളേജിൽ തന്നെ ജോലി മതിയെന്ന് തീരുമാനം എടുത്തത് ഉള്ളിലെ കോഴിത്തരം കൊണ്ട് തന്നെയാണ്. ചിത്ര എന്ന അവന്റെ ഭാര്യ അവന്റെ അമ്മയുടെ സെലക്ഷനാണ്. അമ്മയുടെ കൂട്ടുകാരിയുടെ മകൾ. ദാരിദ്രകുടുംബമാണ് അവരുടേത്. ഒന്നിച്ചു കളിച്ചു വളർന്ന കൂട്ടുകാരിയുടെ മകളെ അമ്മ മകന് വേണ്ടി ചോദിച്ചു. അവരത് സന്തോഷത്തോടെ സമ്മതിച്ചു. അവർക്കത് സ്വപ്നം പോലെ തന്നെ ആണല്ലോ. അതീവ സുന്ദരിയായ ചിത്ര.. വേണ്ടന്ന് വെക്കാൻ ബിബിനും തോന്നിയില്ല. അല്ലെങ്കിൽ തന്നെ അവളെ പോലെയുള്ള ഒന്നിനെ തന്നെയാണ് തന്റെ ചുറ്റി കളി മുന്നോട്ട് കൊണ്ട് പോകാൻ ഏറ്റവും നല്ല ഓപ്ഷൻ എന്ന് കൂടി കണക്ക് കൂട്ടിയ ബിബി ചിത്രയുടെ പാതിയായി. സ്നേഹിക്കാൻ മാത്രമറിയാം അവൾക്. അതിൽ കൂടുതൽ കഴിവൊന്നും ഇല്ല. ആ വീടിന്റെ മകളായി.. ബിബിയുടെ ഭാര്യയായി ഒതുങ്ങി നിന്നോളും. അതിൽ കൂടുതൽ ആഗ്രഹങ്ങൾ അവൾക്കുമില്ല. ബിബിയോട് സ്നേഹം കലർന്ന ഒരു തരം ബഹുമാനവും ആരാധനയുമാണ്. അവൾക്കപ്പോഴും ഉള്ളത്. ഒരിക്കലും തനിക്കു എത്തി പെടാൻ കഴിയാത്ത ദൂരമായിരിക്കും അവനിലേക്ക്. എന്നിട്ടും തന്നെ പ്രാണനെ പോലെ സ്നേഹിക്കുന്നവർ.. അങ്ങനെ തന്നെയാണ് ബിബിൻ അവർക്ക് മുന്നിൽ. അത്രയും സ്നേഹനിധി. വെറുതെ പോലും അവളോ അവളുടെ വീട്ടുകാരോ തന്നെ സംശയിക്കില്ല എന്നുള്ള ബിബിന്റെ ഓവർ കോൺഫിഡന്റ്. അവന്റെ പരിധിവിട്ടുള്ള ചുറ്റി കളികൾ. അതൊന്നും ആരെയും അറിയിക്കാതെ കൊണ്ട് പോകാനുള്ള ബിബിന്റെ കഴിവ് ആപരം തന്നെയാണ്. വീട്ടിലും നാട്ടിലും നല്ല കുട്ടി ഇമേജിനൊപ്പം ചിത്രയുടെ സ്നേഹനിധിയായ ഭർത്താവിന്റെ റോൾ കൂടി അവനിൽ ഭദ്രമാണ്. പിടിക്കപെടാനുള്ള അവസരങ്ങളെ അവനും മുൻകൂട്ടി കാണാൻ കഴിയും പോലാണ്. അങ്ങനെ ഉള്ളവരെ ആദ്യം തന്നെ ലിസ്റ്റിൽ കയറ്റില്ല. തന്നിലേക്ക് ചായവ് ഉള്ളവരെ വളക്കാൻ ഏറ്റവും ആദ്യം അവൻ പ്രയോഗിക്കുന്ന ആയുധവും ചിത്ര തന്നെയാണ്. അവൻ ഒരുപാട് സ്നേഹിച്ചിട്ടും അവനെ തിരികെ സ്നേഹിയിക്കാത്തവൾ എന്നാണ് തന്റെ വലയിൽ പെടുന്നവരോട് ബിബിൻ പറയുന്ന ന്യായം. കേൾക്കുന്നവർ ചിത്രയേ നിന്ന നിൽപ്പിൽ പഴിച്ചു പോവും വിധം അവനത് പറഞ്ഞു ഫലിപ്പിക്കും. അങ്ങനെ ഉള്ളപ്പോൾ ബിബിൻ സ്നേഹം തേടി പുറത്ത് പോകുന്നത് തെറ്റാല്ലെന്ന് അവരെ കൊണ്ട് തന്നെ അവൻ പറയിപ്പിക്കും.. ഇത് വരെയും ഒറ്റ പ്രാവശ്യം പോലും പിഴക്കാത്ത ഐഡിയ.. ഇപ്രാവശ്യം ഭവ്യ അത് തെറ്റിച്ചു. . അത് തന്നെയാണ് അവനുള്ള ഷോക്കും. ഇങ്ങനൊരു വെല്ലുവിളി അവനാദ്യം നേരിടുകയാണ്. അതിന്റെയൊരു പകപ്പും ചളിപ്പും അവനും നല്ലോണമുണ്ട്. ഒരുപാട് ബിസിനസ് സ്ഥാപനങ്ങൾ അവർക്ക് സ്വന്തമായുണ്ട്. അതിലൊന്നും പെടാതെ.. അപ്പൻ നിർബന്ധിച്ചു പറഞ്ഞിട്ടും പിടി കൊടുക്കാതെ ഇങ്ങനെ ഒരു ജോലി തന്നെ തിരഞ്ഞെടുത്തത് ഇതൊക്കെ മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെയാണ്. ലക്ഷങ്ങൾ കെട്ടി വെച്ചിട്ട് ഈ കോളേജിൽ തന്നെ കയറുമ്പോൾ ഉള്ളിൽ ഉദ്ദേശിച്ചത് ഇങ്ങനെയൊക്കെയുള്ള കളർഫുൾ ജീവിതം തന്നെയാണ്. അത് പക്ഷേ ഇത്രയും ഭീകരമായി പാളി പോകുന്നത് ഇത് ആദ്യം. വിട്ട് പോകുന്നില്ല എന്ന് തോന്നുന്നവർക്ക് എറിഞ്ഞു കൊടുക്കാൻ അക്കൗണ്ടിൽ ഇഷ്ടം പോലെയുള്ള കാശ് ഇത് വരെയും അവനെ എവിടെയും കുടുക്കി കളഞ്ഞിട്ടില്ല. ഈ നാശം പിടിച്ചവൾക്ക് പണവും വേണ്ടത്രേ. പത്തു ലക്ഷം വരെയും ഓഫർ ചെയ്തിട്ടും അവൾക്ക് വേണ്ടന്ന്. അവൾക്ക് ഭാര്യ ആയാൽ മതിയെന്ന്. ബിബിക്ക് അതോർക്കുമ്പോൾ തന്നെ അവളെ ഞെരടി കൊല്ലാനുള്ള ദേഷ്യം തോന്നുന്നുണ്ട്. കാത്ത് കാത്തിരുന്നു കാണുമ്പോൾ താൻ കൊടുക്കുന്ന രണ്ടോ മൂന്നോ ലക്ഷം കാണുമ്പോൾ അവളതിൽ വീണു പോകുമെന്ന് അവനും ഉറച്ചു വിശ്വസിച്ചു. പക്ഷേ അവളതിലൊന്നും വീണില്ലെന്ന് മാത്രമല്ല.. അതിനേക്കാൾ വലിയൊരു കെണിയിൽ തന്നെ വീഴ്ത്തി കളയുകയും ചെയ്തു. അവളുടെ ഔദാര്യം പോലെ ഒരാഴ്ചത്തെ സാവകാശം തന്നിട്ടുണ്ട്. അതിനുള്ളിൽ അവളുടെ കാര്യത്തിൽ ഒരു തീരുമാനം എടുത്തില്ലേൽ അവളായിട്ട് തന്നെ എല്ലാം ചിത്രയയോട് പറയുമെന്നും യാതൊരു സംശയങ്ങൾക്കും ഇട കൊടുക്കാത്ത ഒരുപാട് വിഡിയോ തെളിവുകൾ അടക്കം അവളിൽ ഭദ്രമാണെന്നും പറഞ്ഞിട്ടുണ്ട്. എല്ലാം കൂടി ഓർത്തിട്ട് ബിബിക്ക് എന്താ വേണ്ടതെന്നൊരു രൂപവും കിട്ടുന്നില്ല. തന്നോടൊപ്പം തന്നെ തന്റെ കുടുംബം ചിത്രയെയും സ്നേഹിക്കുന്നുണ്ട്. അവൾക്ക് വരുന്ന സങ്കടങ്ങളെ അവർക്കും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. അവളെ ഉപേക്ഷിച്ചു കളയുക എന്നതൊന്നും ഒരിക്കലും നടക്കാത്ത കാര്യമാണ്. അതോടൊപ്പം ചിലപ്പോൾ താനുമാ കുടുംബത്തിൽ നിന്നും പുറത്ത് പോയേക്കാം. കുറെയേറെ ആലോചനകൾക്ക് ശേഷം.. ഏറ്റവും ആദ്യത്തെ പിടി വള്ളി പോലെ ബിബിയുടെ മനസ്സിൽ വിഷ്ണുവിന്റെ മുഖം തെളിഞ്ഞു. കാശ്നോടുള്ള ആർത്തി തീരാത്ത ഭവ്യ യുടെ വല്യേട്ടനെ കുറിച്ച് ബിബിനറിയാം. അതോടെ അവനിൽ ആളി കത്തി കൊണ്ടിരുന്ന തീ അൽപ്പം അണഞ്ഞു കഴിഞ്ഞിരുന്നു.. തുടരും.. നല്ല ബെസ്റ്റ് കൊമ്പോ ല്ലേ.. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് ന്നും പറയും പോലെ.. വായിച്ചു പോകുമ്പോ വല്ലോം പറയുന്നേ.. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif #💞 പ്രണയകഥകൾ #📔 കഥ