Follow
Simon
@simonpd
554
Posts
17,697
Followers
Simon
371 views
1 hours ago
രാഘവ് ഛദ്ദ ബിജെപിയിൽ ചേർന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? - 2023 സെപ്റ്റംബർ 24-ന് അദ്ദേഹം പരിണീതി ചോപ്രയെ വിവാഹം കഴിച്ചു. - ജീവിതം പൂർണമായിരുന്നു. പ്രണയം പൂത്തുലഞ്ഞു. എല്ലാം സാധാരണമാണെന്ന് തോന്നി.. ഒരു ഇരുണ്ട രാത്രി വരെ... ഇഡി കഥയിലേക്ക് കടന്നു. - രാഘവ് പെട്ടെന്ന് ഇഡിയുമായി മല്ലിടുന്നതായി കണ്ടെത്തി. സമ്മർദ്ദം, ഉറക്കമില്ലാത്ത രാത്രികൾ, അനന്തമായ ആശങ്കകൾ, ഒന്നും ഫലപ്രദമല്ലെന്ന് തോന്നി. - അദ്ദേഹം എല്ലായിടത്തും പരിഹാരങ്ങൾക്കായി തിരഞ്ഞു, പക്ഷേ ആശ്വാസം ലഭിച്ചത് ആത്യന്തിക പ്രതിവിധി കണ്ടെത്തിയപ്പോഴാണ്: ബിജെപിയിൽ ചേരൽ. അതുപോലെ, ഇഡിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായി. ഇപ്പോൾ ദമ്പതികൾ സന്തോഷത്തോടെ ജീവിക്കുന്നു. കാരണം ഇഡി പ്രശ്‌നങ്ങളുടെ കാര്യത്തിൽ, ബിജെപി വെറുമൊരു പാർട്ടിയല്ല. അത് പ്രത്യക്ഷത്തിൽ ഒരു പൂർണ്ണമായ കുറിപ്പടിയാണ്. ചില രാഷ്ട്രീയക്കാർക്ക്, ബിജെപിയിൽ ചേരുന്നത് വയാഗ്ര കഴിക്കുന്നത് പോലെയാണ്. തൽക്ഷണ ആശ്വാസം, ഇനി ഇഡി ആശങ്കകളൊന്നുമില്ല. #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
Simon
7.8K views
2 hours ago
ഇന്ത്യൻ രാഷ്ട്രീയത്തെ അധാർമീകതയുടെ വിളയാട്ടമാക്കി മാററിയവരാണ് മോദിയും അമിത് ഷായും . പണവും അധികാരവും പ്രലോഭനങ്ങളും അതിനുവഴങ്ങാതവരെ ED , CBI എന്നീ സ്ഥാപനങ്ങളെയും ഉപയോഗിച്ച് എതിർപാർട്ടിക്കാരെ വിലക്കുവാങ്ങി അധികാരം നേടുന്നതിന് ഇവർക്ക് യാതൊരു ഉളുപ്പും ഇല്ല തന്നെ. ആ കളിയുടെ ഉടുവിലേത്തെ ഉദാഹരണമാണ് ആം ആത്മി യുടെ MP മാരെയും MLAമാരെയും വിലക്ക് വാങ്ങിയത്. നാണവും മാനവും ഉളുപ്പും ഉണ്ടെങ്കിൽ കൂടുമാറ്റുന്നവരുടെ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ നൽകിയ സ്ഥാനങ്ങൾ രാജിവെക്കണം. എന്നിട്ട് തിരഞ്ഞെടുപ്പിലുടെ വിജയിച്ചു വരാനുള്ള ആർജ്ജവം കാണിക്കണം. ജനാധിപത്യത്തിൻ്റെ ഏറ്റവും കൊടീയ വിഷങ്ങളാണ് BJP യും അതിനെ നയിക്കുന്ന മോദിയും അമിത്ഷായും . #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
Simon
496 views
2 hours ago
കലാപങ്ങൾ,മതപരമായ വിഭജനം,അധികാരമുപയോഗിച്ചുള്ള ഭീഷണി,പണമൊഴുക്കിയുള്ള വിലക്കുവാങ്ങൽ എന്നിവയിലൂടെ മാത്രം വളരുന്ന രാഷ്ട്രീയാഭാസമാണ് ബിജെപിയുടേത്.ഹിന്ദുമതസംരക്ഷകരെന്ന പ്രഖ്യാപിതലക്ഷ്യം പോലും കള്ളമാണ്.ഹിന്ദുമതത്തിലെ ജാതിക്കെതിരെ വിരലനക്കാൻ പോലും കഴിയാത്തവർ ബ്രാഹ്മണാധിപത്യത്തെ ഒളിച്ചുകടത്തുകയാണ്.സവർണ്ണാധിപത്യരാജ്യമാണ് ലക്ഷ്യവും.ജനാധിപത്യപരമായി ക്ഷേമം എന്ന ആശയമേ ബി ജെ പി ക്ക് ഇല്ല.ഇന്നും തലച്ചോറിൽ അടിമത്തം നിലനില്ക്കുന്നവരാണ് സംഘപരിവാർ സംഘടനകളിലെ ബ്രാഹ്മണരല്ലാത്ത മുഴുവനാളുകളും.തീയാളുന്ന അടുപ്പിലെ കലത്തിൽ കിടക്കുന്ന തവളകളാണ് തങ്ങളെന്ന് അവരറിയുന്നില്ല.മെല്ലെയാണല്ലോ അത് ചൂടുപിടിച്ചുവരിക. #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
Simon
527 views
9 hours ago
പാതാളക്കുഴിയെന്നും നരകക്കുഴിയെന്നും ഇന്ത്യയെ "മൈ പ്രണ്ട്" വിളിക്കുമ്പോൾ മറുപടി ആദ്യം പറഞ്ഞത് ഇറാൻ സ്ഥാനപതി . പിന്നെ ആണ് വിദേശ കാര്യ വകുപ്പ് എങ്ങും തൊടാതെ ഒരു മറുപടി പറഞ്ഞത്. ഡെമോക്രാറ്റ് അംഗങ്ങളും ഇന്ത്യൻ വംശജരും യു എസിൽ തിരിച്ചു പറയുമ്പോൾ ഇവിടെ ഒന്നും മിണ്ടാതെ ഒരു കപട മുനി വേഷധാരി ഇരിപ്പുണ്ട്. മിണ്ടാൻ പറ്റുമോ ? ഫാതെർലാൻഡ് വെറുതെ വിടുമോ ? അതും അവരുടെ ലക്ഷക്കണക്കിന് ആളുകൾ ഇവിടെ ഇപ്പോൾ ഉള്ളപ്പോൾ. മാത്രമല്ല വിളിച്ചാൽ എന്ത് ഭാഷ പറയും ഫോണിൽ കൂടി കയ്യിൽ പിടിച്ചു കളിക്കാൻ പറ്റില്ലല്ലോ അല്ല നമ്മുടെ മലയാളികൾക്ക് എന്ത് പറ്റി? ഇത്തരം സന്ദർഭങ്ങളിൽ സൈറ്റുകൾ പൂട്ടി സ്ഥലം വിടും വിധം തെറി വിളിക്കലാണല്ലോ പതിവ്. താടി ഉള്ള അപ്പനെ മാത്രമല്ല താടി ഇല്ലാത്ത അപ്പനേം മലയാളിക്ക് പേടിയാണ്. #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
Simon
515 views
9 hours ago
ഇറാന്റെ ഛബഹാർ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് നൽകിയിരുന്ന ഉപരോധ ഇളവ് അമേരിക്ക അവസാനിപ്പിച്ചത് ഇന്ത്യയ്ക്ക് ഒരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം, ഇറാൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്കായി പാകിസ്ഥാനിലേക്ക് പ്രതിനിധികളെ അയക്കുന്നത് താൻ റദ്ദാക്കിയതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പാകിസ്ഥാനെ ഒഴിവാക്കിക്കൊണ്ട് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ഒരു വ്യാപാര പാത നൽകുന്നതിനാൽ ഇറാനിലെ ഛബഹാർ തുറമുഖം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഇളവ് അവസാനിച്ചതോടെ, അവിടെ തങ്ങളുടെ ഇടപെടൽ തുടർന്നാൽ ഇന്ത്യയ്ക്ക് ഇപ്പോൾ ശിക്ഷാനടപടികൾ നേരിടേണ്ടി വരാൻ സാധ്യതയുണ്ട്. പങ്കാളിത്തം കുറയ്ക്കുക അല്ലെങ്കിൽ ഓഹരികൾ ഒരു ഇറാനിയൻ കമ്പനിക്ക് കൈമാറുക തുടങ്ങിയ വഴികളാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഇറാനുമായി ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കുമേൽ യുഎസ് സമ്മർദ്ദം ശക്തമാക്കുന്നു എന്നതിന്റെ മറ്റൊരു സൂചനയാണിത്. ഇറാനിയൻ എണ്ണ, ഷിപ്പിംഗ് നെറ്റ്‌വർക്കുകൾ, അനുബന്ധ വ്യാപാരങ്ങൾ എന്നിവയ്ക്ക് മേലുള്ള ഉപരോധം ചൈനീസ് സ്ഥാപനങ്ങളെയും ബാധിക്കുന്നുണ്ട്. ഇത് ഈ നീക്കം ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് കാണിക്കുന്നു. പക്ഷേ, ചൈനയ്ക്ക് ഇത് പിടിച്ചു നിൽക്കാനുള്ള കെൽപ്പുണ്ട്. ഇന്ത്യയുടെ കാര്യം അതല്ല. ചർച്ചകൾക്കുള്ള മദ്ധ്യസ്ഥരായി സ്വയം അവതരിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിച്ചിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇസ്ലാമാബാദ് സന്ദർശിക്കുകയും മുതിർന്ന പാകിസ്ഥാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൂടാതെ ഇറാന്റെ നിർദ്ദേശങ്ങൾ കൈമാറാൻ സഹായിക്കാനാകുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കുകയും ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു നയതന്ത്ര പങ്ക് വഹിക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പാകിസ്ഥാനിലേക്കുള്ള യാത്ര നിരസിച്ചുകൊണ്ടുള്ള ട്രംപിന്റെ പരാമർശങ്ങൾ സൂചിപ്പിക്കുന്നത്, ചർച്ചകൾക്കായി ആ വഴിയെ അമേരിക്ക നിലവിൽ വിശ്വസിക്കുകയോ മുൻഗണന നൽകുകയോ ചെയ്യുന്നില്ല എന്നാണ്. എന്തെങ്കിലും ചർച്ചകൾ നടന്നാൽ ആര് നേതൃത്വം നൽകുമെന്നും, നേരിട്ടുള്ള ഇടപെടലുകളുടെ കാര്യത്തിൽ വാഷിംഗ്ടൺ എത്രത്തോളം ഗൗരവമുള്ളവരാണെന്നതിലുമുള്ള അനിശ്ചിതത്വവും ഇത് വ്യക്തമാക്കുന്നു. ഇവിടെ ഇന്ത്യയുടെ നിശ്ശബ്ദതയും ഗതികേടും വ്യക്തമാവുന്നുണ്ട്. ഈ സംഭവവികാസങ്ങൾക്ക് ഈ മേഖലയ്ക്ക് അപ്പുറത്തേക്കും പ്രാധാന്യമുണ്ട്. ഇറാനുമായുള്ള സംഘർഷങ്ങൾ എണ്ണ വിലയെയും, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെയും, ഏഷ്യയിലുടനീളമുള്ള വ്യാപാര ഒഴുക്കിനെയും ബാധിയ്ക്കും. അവിടെ ഉണ്ടാകുന്ന ഏതൊരു തടസ്സവും പെട്ടെന്ന് തന്നെ ആഗോള സാമ്പത്തിക സമ്മർദ്ദം സൃഷ്ടിയ്ക്കും. പാകിസ്ഥാന് ഇത് നയതന്ത്രപരമായ പ്രസക്തി നേടാനുള്ള ഒരു അവസരമാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം, ഇത് ഇറാന് മേലുള്ള സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പ്രശ്നം തന്ത്രപ്രധാനമായ പ്രവേശന മാർഗ്ഗത്തെയും വിദേശനയ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ളതാണ്. എന്നാൽ സംഘപരിവാരങ്ങൾ തങ്ങൾ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അടിമകളാണ് എന്ന് ഒടുവിൽ ചബഹാറിന്റെ കാര്യത്തിലും എടുക്കുന്ന തീരുമാനങ്ങൾ വ്യക്തമാക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവു വരുത്താൻ പാക്കിസ്ഥാനേക്കാൾ കൂടുതൽ മദ്ധ്യസ്ഥത വഹിക്കാനുള്ള ആധികാരികത്വം ചരിത്രപരമായി ഇന്ത്യയ്ക്ക് ഉണ്ട്. എന്നാൽ മണ്ടശിരോമണികളും അടിമക്കൂട്ടങ്ങളുമായ ഇന്ത്യൻ ഫാസിസ്റ്റ് നേതൃത്വത്തിന് ആ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള പ്രാപ്തിയില്ല എന്നതിനാൽ നമ്മുടെ രാജ്യം കൂടുതൽ കടുതൽ അപമാനങ്ങളിലേക്ക് തള്ളിയിടപ്പെടുകയാണ്... #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
Simon
524 views
1 days ago
🚨 ഞെട്ടിപ്പിക്കുന്ന വാർത്ത : ഇന്ത്യൻ സൈന്യം സ്വകാര്യവൽക്കരിക്കപ്പെടുകയാണോ? അദാനിയുടെ സ്വന്തം "സൈനിക് സ്കൂൾ" എത്തി. അടുത്ത സ്റ്റപ്പ് : അദാനി സായുധ സേന? നിങ്ങൾ ഈ കണ്ട ചിത്രം തമാശയല്ല. നെല്ലൂരിലെ കൃഷ്ണപട്ടണത്തുള്ള "അദാനി സൈനിക് സ്കൂൾ" മോദി സർക്കാരിന്റെ പിപിപി മോഡലിന് കീഴിൽ സ്വകാര്യ വ്യക്തികൾക്ക് കൈമാറിയ പുതിയ സൈനിക് സ്കൂളുകളിൽ ഒന്നാണിത്. ഒരു വശത്ത്, പൊതു ജനത്തിന്റെ നികുതി കൊണ്ട് വെറും നാല് വർഷത്തേക്ക് ആയി മാത്രം പരിശീലിപ്പിച്ചെടുത്ത യുവാക്കളുടെ അഗ്നിവീർ പദ്ധതി. മറുവശത്ത്, അദാനിയേ പോലുള്ള പ്രധാന കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഇപ്പോൾ മുൻകൂട്ടി പരിശീലനം ലഭിച്ച, അച്ചടക്കമുള്ള, യുദ്ധത്തിന് തയ്യാറായ സൈനികരെ - വളരെ കുറഞ്ഞ ചെലവിൽ - അവരുടെ സ്വന്തം "സുരക്ഷാ" ആവശ്യകതകൾ നിറവേറ്റുന്നതിന് ലഭിക്കുന്നു. ഇത് വിദ്യാഭ്യാസമല്ല. ഒരു സ്വകാര്യ സൈന്യം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ബ്ലൂപ്രിന്റാണിത്. ദേശീയ ആസ്തികൾ കൊള്ളയടിക്കുന്നതിൽ പൊതുജനരോഷം പൊട്ടിപ്പുറപ്പെടുമ്പോൾ, ഈ കോർപ്പറേറ്റ് സ്ഥാപനങ്ങളെ ആരാണ് സംരക്ഷിക്കുക? അത് അവരുടെ പരിശീലനം ലഭിച്ച സൈനിക കേഡറ്റുകളായിരിക്കുമോ? ഈ പുതിയ സൈനിക് സ്കൂളുകളിൽ 62% ഇതിനകം ആർ‌എസ്‌എസ്-അനുബന്ധ സംഘടനകളുടെയും ബിജെപി നേതാക്കളുടെയും അവരുടെ കൂട്ടാളികളുടെയും (അദാനി ഉൾപ്പെടെ) കൈകളിലായി. സുതാര്യത തീരെയില്ല. നമ്മുടെ സായുധ സേനയ്ക്ക് സൈനികരെ സമ്മാനിക്കുന്ന സംവിധാനത്തിന്റെ തന്നെ പൂർണ്ണമായ ഏറ്റെടുക്കൽ - ഇത് ജനാധിപത്യമാണോ... അതോ ഇന്ത്യയെ ഒരു കോർപ്പറേറ്റ് സാമ്രാജ്യമാക്കി മാറ്റാനുള്ള ഒരു വലിയ ഗൂഢാലോചനയാണോ ഇന്ത്യ, ഉണരൂ. നമ്മുടെ സൈനികർ അവരുടെ രക്തം ചൊരിഞ്ഞത് രാഷ്ട്രത്തിനുവേണ്ടിയാണ് - അദാനിക്കും അംബാനിക്കും വേണ്ടിയല്ല. ഇന്ത്യൻ സൈന്യം ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളുടെതാണ് - ഒരുപിടി ശതകോടീശ്വരന്മാരുടെയല്ല - എന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾ ഈ സന്ദേശം പങ്കിടണണം #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
Simon
578 views
3 days ago
വോട്ടിംഗ് മെഷീൻ EVM തുറക്കാനുള്ള രഹസ്യ കോഡ്നമ്പർ അറിയുമെങ്കിൽ EVM ആപ്പ് വഴി തിരിമറി നടത്താം... ---------------------------------------------------------------------- നമ്മുടെ ഫോണുകളിൽ വരുന്ന OTP അക്കങ്ങൾ ഉപയോഗിച്ച് നെറ്റിലെ ഫയലുകൾ തുറന്നു അവയെ എഡിറ്റ് ചെയ്യാൻ നമുക്ക് കഴിയുന്നു. ഇതേപോലെ രഹസ്യ നമ്പറുകൾ ഉപയോഗിച്ച് EVM ഉം തുറക്കാം എഡിറ്റ് ചെയ്യാം. കാരണം ഈ മെഷീൻ പ്രവർത്തിക്കുന്നത് ഒരു സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്, അതിനെ നെറ്റുമായി ബന്ധിപ്പിക്കാൻ കഴിയില്ല എന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ വാദം മാത്രമാണ്. തെളിയിക്കപ്പെട്ടിട്ടില്ല. ഉദാഹരണം സർക്കാരിലേക്ക് ഓൺലൈനിൽ ഒരു അപേക്ഷ കൊടുക്കണം ഒരു പാസ്പോർട്ടിനു എന്ന് സങ്കൽപ്പിക്കുക. കേന്ദ്ര സർക്കാരിന്റെ പാസ്പോർട്ട്‌ സേവാ കേന്ദ്രയുടെ സൈറ്റിൽ കയറി നമ്മുടെ ഫോൺ നമ്പറും ആധാർ നമ്പറും കൊടുക്കുമ്പോൾ തന്നെ രാജ്യത്തിന്റെ ഏതോ മൂലയിലുള്ള കമ്പ്യൂട്ടർ അപേക്ഷകനായ നമ്മളെ തിരിച്ചറിയുന്നു... അപേക്ഷ സ്വീകരിക്കാൻ ആ കമ്പ്യൂട്ടർ തയ്യാറാകുന്നു... അത്ഭുതമല്ലേ... നമ്മുടെ ആധാർ നമ്പറും ഫോൺ നമ്പറും കിട്ടിയപ്പോൾ ആ കമ്പ്യൂട്ടർ നമ്മെ തിരിച്ചറിഞ്ഞു. അതാണ്‌ സോഫ്റ്റ്‌വെയർ മാജിക്ക്!!! (ഇതേ പോലെ EVM സോഫ്റ്റ്‌വെയറും കോഡ് നമ്പറുകൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കും... നിർമ്മാണ സമയത്തു അതിന്റെ റീ ഒപ്പണിംഗിന് വേണ്ടി അതിൽ സെറ്റ് ചെയ്ത കോഡുകൾ അറിയുന്നവർക്ക് അതിലെ കണ്ടന്റ് നെ എഡിറ്റ് ചെയ്യാം ) ................. ഇനി നമുക്ക് പാസ്സ്പോർട്ട് അപേക്ഷ കൊടുക്കാം സർക്കാരിന്റെ സൈറ്റിലെ കോളങ്ങൾ നമ്മുടെ കയ്യിലെ ഫോണിൽ നിന്നുംകൊണ്ട് നമ്മൾ പൂരിപ്പിക്കുന്നു... നമ്മുടെ അപേക്ഷകൾ നമ്മൾ പൂരിപ്പിക്കുന്നത് നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള കമ്പ്യൂട്ടറിലാണ് എന്നോർക്കണം... അപേക്ഷ പൂരിപ്പിച്ചു കഴിഞ്ഞാൽ സബ്‌മിറ്റ് ചെയ്യുന്ന അതെ സമയം തന്നെ വിദൂരസ്ഥമായ ആ കമ്പ്യൂട്ടർ അപേക്ഷ പരിശോധിക്കുന്നു... പൂരിപ്പിക്കാൻ വിട്ട് പോയ കോളങ്ങൾ പൂരിപ്പിക്കാൻ നമ്മോട് ആവശ്യപ്പെടുന്നു... എല്ലാം ശരിയെങ്കിൽ അപ്പോൾ തന്നെ അപേക്ഷ നമ്പർ കിട്ടുന്നു... 👉🏾ഓർക്കുക... കംപ്യൂട്ടർ തരുന്നത് ഒരു നമ്പറാണ് 👈🏿 ഈ നമ്പർ ഉപയോഗിച്ച് നമ്മുടെ പാസ്സ്പോർട്ട് അപേക്ഷ അതെ സൈറ്റിൽ കയറി നമുക്ക് കണ്ടെത്താം പുരോഗതി മനസ്സിലാക്കാം. അതായത് നമ്മുടെ അപേക്ഷ നമ്പർ പാസ്പോർട്ട് സോഫ്റ്റ്‌വെയർ തിരിച്ചറിയുന്നു. അതൊരു മനുഷ്യനല്ല. എന്നിട്ടും മനുഷ്യനെ പോലെ ചിന്തിച്ചു നിരവധി അപേക്ഷ കൾക്കിടയിൽ നിന്നും അപേക്ഷ കണ്ടെത്തി എനിക്ക് തരുന്നു... അതി വിദൂരമായ ഒരു കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയർ നമ്മുടെ ഇച്ഛക്ക്‌ അനുസരിച്ചു നമ്മൾ ഉപയോഗിക്കുന്നു. അതിനു നമ്മെ സഹായിച്ചതാകട്ടെ ചില അക്കങ്ങളും. പാസ്പോർട്ട്‌ മാത്രമല്ല എല്ലാ ഓൺലൈൻ സർക്കാർ സേവനങ്ങളും OTP അപേക്ഷ നമ്പർ പോലുള്ള അക്കങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് നമുക്ക് സേവനങ്ങൾ നൽകുന്നത്. ഇത് സാധ്യമാക്കുന്നത് ഇന്റർനെറ്റ് വഴിയാണല്ലോ എന്നാൽ നെറ്റ് ഇല്ലാതെ മറ്റു മാർഗങ്ങൾ വഴിയും മുൻപ് ഫോണുകളിൽ നമ്മൾ ഫയലുകൾ അയച്ചിരുന്നു. ബ്ലൂടൂത്ത് എന്ന സാങ്കേതിക വിദ്യ വഴി... വയർലെസ് വഴി യും ഇതൊക്കെ സാധിക്കും... EVM കൾ ഇന്റർനെറ്റ്, ബ്ലൂടൂത്ത്, വയർലെസ്, ഫാക്സ്, കമ്പിയില്ലാ കമ്പി തുടങ്ങിയ പഴയ മോഡൽ സാങ്കേതിക വിദ്യകൾ കൊണ്ട് EVM നെ കണക്ട് ചെയ്യാൻ കഴിയില്ല എന്ന് തെളിഞ്ഞിട്ടില്ല... ഇവയുടെ സ്ഥാനത്ത് ഉപയോഗിക്കാവുന്ന ഇതൊന്നുമല്ലാത്ത പുതിയ എനർജി പാത്തുകൾ കണ്ടു പഠിച്ചിട്ടുണ്ടോ എന്നും പരിശോധിക്കപ്പെട്ടിട്ടില്ല 👉🏾ഇന്ത്യയിലെ EVM സത്യസന്ധമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ട്... 👈🏿 നെറ്റുമായോ വൈഫൈ നെറ്റുമായോ EVM കണക്ട് ചെയ്യാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചാൽ പോര അത് തെളിയിക്കണം... കണക്ട് ചെയ്യാൻ സാധിക്കും എന്ന് പറഞ്ഞവരെ എന്നാൽ അതൊന്നു കാണിച്ചു തരാൻ വെല്ലുവിളിച്ച കമ്മീഷൻ... ഒരു നിബന്ധന മുന്നോട്ടു വച്ചു മെഷീനിൽ തൊടാൻ പറ്റില്ല എന്ന്... അതായത് മെഷീൻ പരിശോധിക്കാൻ പറ്റില്ലെന്ന്... കമ്മീഷൻ നുണ പറയുകയാണെന്നു അതോടെ ഇന്ത്യക്കാർക്ക് ബോധ്യമായി.. EVM നെറ്റ് വർക്ക് സ്വീകരിക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് കൊണ്ടല്ലേ പരിശോധിക്കാൻ സമ്മതിക്കാത്തത്.... ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിൽ മൊബൈൽ ഫോൺ കൊണ്ടുപോകരുതെന്ന് ചട്ടം കൊണ്ടുവന്നതിലുമില്ലേ ഒരു ദുരൂഹത..... ആരാണ് മൊബൈൽ ഫോണിനെ ഭയപ്പെടുന്നത്..... നോക്കൂ EVM നേക്കാൾ ആയിരം മടങ്ങ് സങ്കീർണ്ണമായ ഉപഗ്രഹങ്ങളെ ഭൂമിയിൽ ഇരുന്ന് നിയന്ത്രിക്കുന്ന കാലമാണ്... 400 km ഉയരത്തിൽ ഭൂമിയെ ചുറ്റുന്ന ഇന്റർ നാഷണൽ സ്‌പേസ് സെന്ററിലെ കമ്പ്യൂട്ടറുകളെ ഭൂമിയിൽ ഇരുന്ന് റിമോട്ടിൽ നിയന്ത്രിക്കുന്ന കാലം... ആളില്ലാ വിമാനങ്ങൾ കിറുകൃത്യമായി ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തുന്ന കാലം.... ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ 400 gm ഭാരം മാത്രമുള്ള ഒരു പേട്ട് മെഷീൻ ദൂരേയിരുന്നു നിയന്ത്രിക്കാൻ പറ്റില്ല എന്ന വാദം... എത്ര വലിയ തട്ടിപ്പാണ് . അപ്പോൾ EVM ന്റെ സത്യസന്ധത സംശയാസ്പദം തന്നെ.... #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
Simon
550 views
3 days ago
15 വർഷക്കാലം ഗുജറാത്ത് ഭരിച്ച, ഇപ്പോഴും ബിജെപി ഭരിച്ചുകൊണ്ടിരിക്കുന്ന സംഘിയായ മോദിയോടും, ഇപ്പോഴും യുപി ഭരിച്ചുകൊണ്ടിരിക്കുന്ന സംഘിയായ യോഗി ആദിത്യനാഥിനോടും , സംഘികളുടെ ആസ്ഥാന കേന്ദ്രമായ നാഗ്പൂരിനോടും നല്ല പച്ച മലയാളത്തിൽ ഭൂജാതനായ കേരളീയനും, സർവോപരി ഇന്ത്യൻ പൗരയുമായ ഞാനൊരു കാര്യം പറയാം... നിങ്ങളുടെ നാട്ടിൽ മനുഷ്യരെ ചാണകം തീറ്റിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്... നിങ്ങളുടെ നാട്ടിൽ മനുഷ്യർ ചാണകം തിന്നുന്നതും ഞാൻ കണ്ടിട്ടുണ്ട്... ഈ ഭൂമിയിൽ വേറെ ഒരിടത്തും ചാണകം തിന്നുന്ന മനുഷ്യരെ ഞാൻ കണ്ടിട്ടില്ല.... മലയാളി ചാണകം തിന്നാറില്ല... പകരം പോത്തിറച്ചി കഴിക്കും... പശുവിനെ ഞങ്ങളുടെ നാട്ടിൽ വെട്ടാറില്ല... പോത്തിനെ പശുവായി കാണുന്നത് നിങ്ങളുടെ വിവരക്കേട്... അത് ഞങ്ങളുടെ കുറ്റമല്ല... പോത്തായാലും പശു ആയാലും ഞങ്ങൾ ആരെയും നിർബന്ധിച്ചു കഴിപ്പിക്കാറില്ല... അവരവർക്ക് ഇഷ്ടപ്പെട്ട ആഹാരം സ്വാതന്ത്ര്യത്തോടെ ധൈര്യസമേതം കഴിക്കാൻ പറ്റുന്ന ഇന്ത്യയിലെ ഒരേയൊരു സ്ഥലം കേരളമാണ്.... ഇഷ്ടപ്പെട്ട ആഹാരം കഴിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശമാണ്... അത് സംഘികളുടെ ഔദാര്യമല്ല.... പോത്ത്, ആട്, കോഴി ,മീന് താറാവ്, പന്നി പച്ചക്കറി എന്നിങ്ങനെ കഴിക്കാൻ പറ്റുന്ന ഏത് ആഹാരവും സന്തോഷത്തോടെ സ്വാതന്ത്ര്യത്തോടെ കഴിക്കാൻ പറ്റുന്ന ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ്... ഇഷ്ടപ്പെട്ട ആഹാരം കഴിച്ചതിന്റെ പേരിൽ കേരളത്തിൽ ആരും ആരെയും തല്ലി കൊന്നിട്ടില്ല.... വിവരത്തിലും വിദ്യാഭ്യാസത്തിലും കേരളം ഇന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ്... രാജ്യത്തെ വിവരമുള്ള ഏതൊരു മനുഷ്യനോട് ചോദിച്ചു നോക്കിയാലും അവർ പറയും ഇന്ത്യയിലെ ഏറ്റവും നമ്പർ വൺ സ്റ്റേറ്റ് കേരളമാണെന്ന്.... ലോകത്തുള്ള മനുഷ്യരോട് ചോദിച്ചാലും അവരും പറയും ഇന്ത്യയിലെ നമ്പർവൺ സ്റ്റേറ്റ് കേരളം ആണെന്ന്..... അത് കേരളത്തെ സംഘിക്ക് ഭരിക്കാൻ അവസരം കൊടുക്കാത്തതുകൊണ്ടാണ് ഹേ.... രാജ്യത്തെ ഏറ്റവും ഉയർന്ന ജീവിത നിലവാരം പുലർത്തുന്നത് കേരളീയരാണ്... ഇന്ത്യയിലെ ഏറ്റവും ഉയർന്ന ആരോഗ്യനിലവാരം നിലനിൽക്കുന്നത് കേരളത്തിലാണ്... അത് കേരളത്തെ സംഘിക്ക് ഭരിക്കാൻ അവസരം കൊടുക്കാത്തതുകൊണ്ടാണ് ഹേ.... ഏറ്റവും കൂടുതൽ വിദ്യാഭ്യാസം ഉള്ള മനുഷ്യരും... ഏറ്റവും കൂടുതൽ കുട്ടികൾ വിദ്യാഭ്യാസം ചെയ്യുന്നതും... ഏറ്റവും കൂടുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉള്ളതും... ഏറ്റവും കൂടുതൽ ഹോസ്പിറ്റലുകൾ ഉള്ളതും... ഏറ്റവും കൂടുതൽ വീടുകളിൽ വൈദ്യുതി എത്തുന്നതും... ഏറ്റവും കൂടുതൽ വീടുകളിൽ കുടിവെള്ളമെത്തുന്നതും കേരളത്തിലാണ്... 90% ത്തോളം ജനങ്ങളും അറ്റാച്ചഡ് ബാത്റൂം ഉള്ള വാർക്ക വീടുകളിൽ അന്തിയുറങ്ങുന്നതും കേരളത്തിലാണ്.... മുസ്ലിമും ക്രിസ്ത്യാനിയും ഹിന്ദുവും ഒരുമിച്ച് ജീവിക്കുന്നത് ഇന്ത്യയിൽ തന്നെ കേരളത്തിൽ മാത്രമാണ്.... ഇതൊക്കെ സാധ്യമായത് കേരളത്തെ സംഘിക്ക് ഭരിക്കാൻ അവസരം കൊടുക്കാത്തതുകൊണ്ടാണ് ഹേ.... മോദി ഭരിച്ച ഗുജറാത്തിലെ പോലെ കേരളത്തിൽ ജനങ്ങൾ പുഴുക്കളെപ്പോലെ ചേരികളിൽ അന്തിയുറങ്ങുന്നില്ല മിസ്റ്റർ... യോഗിയുടെ യുപിയിലെ പോലെ സൈക്കിളിൽ ശവം കെട്ടിവെച്ചു കൊണ്ടുപോകേണ്ട ഗതികേട് കേരളത്തിനില്ല ഹേ... മോദിയുടെ ഗുജറാത്തിലെ പോലെ സ്കൂളുകൾ അടച്ചുപൂട്ടി വിവരവും വിദ്യാഭ്യാസവും ഇല്ലാതെ തൊഴിലില്ലാതെ ഒരു ജനത കേരളത്തിൽ പട്ടിണി കിടക്കുന്നില്ല മിത്രമേ... അത് കേരളത്തെ സംഘിക്ക് ഭരിക്കാൻ അവസരം കൊടുക്കാത്തതുകൊണ്ടാണ് ഹേ.... നിങ്ങൾ ഭരിക്കുന്ന ഏതെങ്കിലും ഒരു സ്റ്റേറ്റ് നല്ലതാണെന്ന് നിങ്ങൾ പറ... അങ്ങനെ ഒന്നില്ല എന്ന് നിങ്ങൾക്ക് തന്നെ അറിയാം.... ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും കേരളത്തിൽ ഇടകലർന്ന ജീവിക്കുന്നത് കണ്ടിട്ട് നോർത്ത് ഇന്ത്യൻ ഗോസ്സായിമാർ വരെ ഞെട്ടിയിട്ടുണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്... നിങ്ങളുടെ സംസ്ഥാനങ്ങളിൽ ആളുകൾ ചേരിതിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ഈ രാജ്യത്ത് ആർക്കാണ് അറിയാൻ പാടില്ലാത്തത്.... നിങ്ങൾക്ക് തന്നെയറിയാം കേരളം ഇന്ത്യയിലെ നമ്പർവൺ സ്റ്റേറ്റ് ആണെന്ന്... കേരളീയർ രാജ്യത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരാണെന്ന്.... കേരളത്തോട് നിങ്ങൾക്ക് വല്ലാത്ത അസൂയ തോന്നുന്നുണ്ട് അല്ലേ... കേരളത്തിന്റെ ഉടുതുണി പറിച്ചുകളയാൻ തോന്നുന്നുണ്ട് അല്ലേ... കേരളത്തെ കോണകം ഉടുപ്പിക്കാൻ തോന്നുന്നുണ്ട് അല്ലേ.... കേരളത്തെ ചാണകം തീറ്റിക്കാൻ തോന്നുന്നുണ്ട് അല്ലേ.... കേരളത്തിന്റെ ഈ ജീവിതനിലവാരം പാടെ നശിപ്പിച്ചു കളയാൻ തോന്നുന്നുണ്ട് അല്ലേ⁉️ നടക്കില്ല... കേരളം ചാണകം തിന്നില്ല... കേരളം ചാണകത്തിൽ ചവിട്ടില്ല മിത്രമേ... ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന നിലവാരത്തിൽ ജീവിക്കുന്ന ഒരു സമൂഹത്തെ അവഹേളിക്കാൻ നിങ്ങൾ തിരഞ്ഞെടുത്ത മാർഗം തന്നെ വർഗീയതയുടെതാണ്... ❗കുഷ്ഠം പിടിച്ച നിങ്ങളുടെ മനസ്സ് പോലെ തന്നെയാണ് നിങ്ങളുടെ നാട്ടിലെ സ്ഥിതിയും... മതവും ജാതിയും ചാണകവും തിന്നുന്ന നിങ്ങളുടെ നാട്ടിൽ മനുഷ്യർ ചേരികളിലും പാലത്തിന്റെ അടിയിലും പട്ടിണി കിടക്കുന്നു....❗ ആദ്യം നിങ്ങൾ ആ മനുഷ്യർക്ക് നല്ല ആഹാരവും നല്ല പാർപ്പിടവും നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും നല്ല ജീവിതസൗകര്യങ്ങളും നൽകൂ എന്നിട്ട് കേരളത്തെ നന്നാക്കാം.... നിങ്ങൾ കേരളത്തിലേക്ക് വരൂ ഇഷ്ടപ്പെട്ട ആഹാരം കഴിക്കാം ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൂടെ എല്ലാം സഞ്ചരിക്കാം ഇഷ്ടമുള്ള കാലത്തോളം ഇവിടെ ജീവിക്കാം... മനസ്സിലെ കുഷ്ടം പിടിച്ച സംഘി കുപ്പായം അഴിച്ചു വെച്ചിട്ട് പച്ചയായ ഒരു മനുഷ്യനായിട്ട് വരിക.... #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
Simon
651 views
4 days ago
'വിശ്വഗുരു' ഗുജറാത്ത് മോഡൽ ഭരണം തിരുവനന്തപുരം കോർപ്പറേഷൻ ഒരു ബ്ലൂ പ്രിൻറ് കാഴ്ച! തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം കിട്ടിയപ്പോൾ നമ്മൾ കരുതി, ഇനിയിപ്പോ നഗരം അങ്ങ് സ്വർഗ്ഗമാകുമെന്ന്! "ഗുജറാത്ത് മോഡൽ" ഇവിടെ ഇറക്കുമതി ചെയ്യുമെന്ന് പറഞ്ഞവർ ഇപ്പോൾ ഗുജറാത്ത് മോഡൽ ആക്കി കാണിച്ചു തന്നു"കച്ചറ മോഡൽ" ആണ് ഗുജറാത്ത് മോഡൽ എന്ന് കാണിച്ചു തന്നു. ബിജെപി ഭരണത്തിന് കീഴിൽ തലസ്ഥാന നഗരി ഇപ്പോൾ ഒരു 'അന്താരാഷ്ട്ര നിലവാരമുള്ള' ചവറ്റുകുട്ടയായി മാറിയിരിക്കുകയാണ്. രാജേഷും സംഘവും നടത്തുന്ന ഈ 'അനന്യാദൃശ്യമായ' ഭരണത്തിലെ ചില ഹൈലൈറ്റുകൾ, ശുചിത്വം വെറും 'വാചകക്കസർത്തോ'? ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ നഗരം വൃത്തിയാക്കാൻ സാധാരണ കുറച്ചു മണിക്കൂറുകൾ മതിയായിരുന്നു. എന്നാൽ ബിജെപി ഭരണത്തിൽ നഗരം വൃത്തിയാക്കാൻ പുണ്യാഹം തളിക്കണോ അതോ ഭജന ഇരിക്കണോ എന്ന കൺഫ്യൂഷനിലായിരുന്നു കോർപ്പറേഷൻ. അവസാനം നാട്ടുകാർ തന്നെ ചൂലുമായി ഇറങ്ങേണ്ടി വന്നു. "ശുചിത്വ ഭാരതം" എന്നത് വെറും ഫോട്ടോ എടുക്കാനുള്ള ഹാഷ്‌ടാഗ് മാത്രമാണെന്ന് രാജേഷും സംഘവും തെളിയിച്ചു! വെള്ളമില്ല, പക്ഷെ 'കണ്ണീരുണ്ട്' നഗരവാസികൾക്ക് കുടിവെള്ളം കൊടുക്കാൻ കഴിവില്ലെങ്കിലും, അവരെക്കൊണ്ട് കണ്ണീർ കുടിപ്പിക്കാൻ ഈ ഭരണസമിതിക്ക് പ്രത്യേക കഴിവുണ്ട്. മാർക്കറ്റിലും വീടുകളിലും വെള്ളമില്ലാതെ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ, ഡൽഹിയിലും മറ്റും പോയി ഭക്തി കാണിക്കുകയും പിന്നെ കോർപ്പറേഷൻ ഓഫീസിൽ കസേരകളി നടത്താനായിരുന്നു ബിജെപി കൗൺസിലർമാർക്ക് താല്പര്യം. ഇരുട്ടിലായ വികസനം കൊണ്ട് വരുമെന്ന് ആരും പ്രധീക്ഷിച്ചില്ല ജീ യെ പോലെ വലിയൊരു മാസ്റ്റർ സ്‌ട്രോക്. തെരുവ് വിളക്കുകൾ കത്തുന്നില്ല! കരാർ കഴിഞ്ഞു പോലും. പകൽ വെളിച്ചത്തിൽ പോലും വഴി കാണാത്തവർക്ക് രാത്രിയിലെ കാര്യം പറയണോ? തെരുവുനായ്ക്കൾ രാജാക്കന്മാരായി വാഴുന്ന നഗരത്തിൽ, ജനങ്ങൾ ടോർച്ചും തെളിച്ചു നടക്കുന്നത് കാണുമ്പോഴാണ് "ഡിജിറ്റൽ ഇന്ത്യയുടെ" ഒരു ഗമ്മേ! തെരുവ് വിളക്കുകൾ കത്താത്തത് കൊണ്ട് നഗരവാസികൾക്ക് 'രാത്രികാഴ്ച' കൂടുമെന്നാണ് കൊട്ടാരത്തിലെ പുതിയ കണ്ടെത്തൽ. വികസനം കണ്ണഞ്ചിപ്പിക്കുന്നതാവണം എന്ന് കരുതിയാവും നഗരം മൊത്തം അങ്ങേര് അന്ധകാരത്തിലാക്കിയത്. മാറാത്തത് മാറും, പക്ഷേ നാറാത്തത് നാറും! "മാറാത്തത് മാറും" എന്നായിരുന്നല്ലോ വാഗ്ദാനം. ശരിയാണ്, നഗരത്തിലെ മാലിന്യപ്രശ്നം മാറിയില്ലെന്ന് മാത്രമല്ല, നഗരം മൊത്തം നാറാനും തുടങ്ങിയിരിക്കുന്നു. വികസനം എന്നാൽ ചാണകക്കുഴി ആണെന്ന് തെറ്റിദ്ധരിച്ചോ ആവോ? കാരണം ചാണക കുഴിയിൽ നിന്നും എഴുനേറ്റ് വരുന്നവർക്ക് അവരുടെ നാറ്റം അറിയില്ല. കിട്ടിയ സുവർണ്ണാവസരം ഇങ്ങനെയൊക്കെ അടിച്ചുതളിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ. ഒരു കോർപ്പറേഷൻ പോലും ഭരിക്കാൻ വകയില്ലാത്തവരാണോ ഈ കേരളം ഭരിക്കാൻ മോഹിക്കുന്നത്? "അച്ഛാ ദിൻ" വരുമെന്ന് കാത്തിരുന്ന തിരുവനന്തപുരംകാർക്ക് ഇപ്പോൾ നാറാത്തത് നാറി എന്നാണ് അനുഭവപ്പെടുന്നത്. #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
Simon
581 views
4 days ago
രഥം ഉരുണ്ടു , രക്തം വീണും അതാണ് ഇവരെ വളർത്തിയത്! എൽ.കെ. അദ്വാനിയുടെ രഥയാത്രയും ലഹളകളും (1990) ഇന്ന് നാം കാണുന്ന 'വികസന'ത്തിന്റെ മുഖംമൂടിക്കപ്പുറം, ഇന്ത്യ എന്ന മതനിരപേക്ഷ രാഷ്ട്രത്തിന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ മുറിവുകളുടെ ഒരു ചരിത്രമുണ്ട്. അധികാരത്തിലേക്കുള്ള വഴിയിൽ രക്തം വീണ വഴികളെയും, ജനങ്ങളെ തമ്മിലടിപ്പിച്ച വർഗീയ ധ്രുവീകരണത്തെയും കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ.. 1990-ലെ രഥയാത്രയെ തുടർന്നുണ്ടായ കലാപങ്ങളിൽ കുറഞ്ഞത് 564 പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. മറ്റു ചില റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,800-നും 2,000-ത്തിനും ഇടയിൽ ആളുകൾ മരിച്ചു. വിഭജനകാല കലാപങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു ഇതെന്ന് ഒരു ഇന്റലിജൻസ് റിപ്പോർട്ട് വിലയിരുത്തി. അയോധ്യ വെടിവയ്പ്പ്: 1990 ഒക്ടോബർ 30, നവംബർ 2 തീയതികളിൽ, ബാബരി മസ്ജിദ് തകർക്കാൻ ശ്രമിച്ച കർസേവകർക്ക് നേരെ ഉത്തർപ്രദേശ് പോലീസ് നടത്തിയ വെടിവയ്പ്പിൽ ഔദ്യോഗിക കണക്കനുസരിച്ച് 17 പേർ കൊല്ലപ്പെട്ടു. കർണാടകയിലെ വെടിവയ്പ്പ്: രഥയാത്ര ദാവങ്കരെയിൽ എത്തിയപ്പോഴുണ്ടായ സംഘർഷത്തിൽ പോലീസ് നടത്തിയ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രഥയാത്ര കടന്നുപോയ ഗുജറാത്ത്, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപകമായ വർഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡിസംബർ 6, 1992: വി.എച്ച്.പി., ബി.ജെ.പി., ശിവസേന തുടങ്ങിയ സംഘടനകളുടെ കർസേവകർ (ഏകദേശം 1.5 ലക്ഷം പേർ) മസ്ജിദ് പൂർണമായി ധ്വംസനം ചെയ്തു. ലഖ്നൗ, ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ വർഗീയ കലാപങ്ങൾ ഉണ്ടായി. 2,000-ലധികം പേർ മരിച്ചു മരിച്ചവരിൽ ഭുരിഭാഗവും ന്യുനപക്ഷങ്ങൾ. 2002-ലെ ഗുജറാത്ത് കലാപം മോഡി ഭരണത്തിൽ: 2002-ലെ ഗുജറാത്ത് കലാപം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വർഗീയ സംഘർഷങ്ങളിൽ ഒന്നായിരുന്നു. ഔദ്യോഗിക കണക്കുകൾ: ആകെ 1,044 പേർ കൊല്ലപ്പെട്ടു, ഇതിൽ 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും ഉൾപ്പെടുന്നു. യഥാർത്ഥ കണക്കുകൾ: മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് മരണസംഖ്യ 2,000-ത്തിലധികം വരും. 223 പേരെ കാണാതാവുകയും 2,500-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നരോദ പാട്ടിയ കൂട്ടക്കൊല (Naroda Patiya Massacre): 2002 ഫെബ്രുവരി 28-ന് അഹമ്മദാബാദിൽ നടന്ന ഈ സംഭവത്തിൽ 97 മുസ്ലിങ്ങൾ (36 സ്ത്രീകളും 35 കുട്ടികളും ഉൾപ്പെടെ) ഏകദേശം 5,000 പേരടങ്ങുന്ന ഒരു ജനക്കൂട്ടത്താൽ കൊലചെയ്യപ്പെട്ടു. ഈ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ബജ്രംഗ് ദളിലും അന്ന് അധികാരത്തിലിരുന്ന ബി.ജെ.പി സർക്കാരിലും ആരോപിക്കപ്പെട്ടു. ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല (Gulbarg Society Massacre): ഇതേ കാലയളവിൽ 400-ഓളം വരുന്ന ഒരു സംഘം നടത്തിയ ആക്രമണത്തിൽ 69 പേർ വെട്ടേറ്റും തീകൊളുത്തിയും കൊല്ലപ്പെട്ടു. അമിത് ഷായുമായി ബന്ധപ്പെട്ട കേസുകൾ: വിശദമായ വിവരങ്ങൾ അമിത് ഷായുടെ പേര് നിരവധി വ്യാജ ഏറ്റുമുട്ടൽ കേസുകളുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ടിട്ടുണ്ട്. സോഹ്റബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ: 2005-ൽ ഗുജറാത്ത് പോലീസ് സോഹ്റബുദ്ദീനെ അപഹരിച്ച് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി, പിന്നീട് ഭാര്യ കൗസർ ബിയെയും കൊന്ന് മൃതദേഹം തീയിട്ടു. അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ഈ കേസിൽ പ്രതിയായിരുന്നു. തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ: 2006-ൽ പ്രജാപതി, സോഹ്റബുദ്ദീൻ കേസിലെ ഏക ദൃക്സാക്ഷിയായിരുന്നു. അമിത് ഷാ ഉൾപ്പെടെയുള്ളവർ പ്രജാപതിയുടെ വ്യാജ ഏറ്റുമുട്ടലിന് പിന്നിലെ "മുഖ്യ ഗൂഢാലോചകർ" ആണെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ ആരോപിച്ചു. ഇഷ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ: 2004-ൽ നടന്ന ഈ കേസ് 2002-ന് ശേഷം ഗുജറാത്തിലുണ്ടായ അഞ്ച് വിവാദ ഏറ്റുമുട്ടലുകളിൽ ഒന്നാണ്, ഇവയുടെയെല്ലാം പിന്നിൽ ഒരു രാഷ്ട്രീയ-പോലീസ് ഗൂഢാലോചന ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. കേസുകളുടെ അന്തിമ വിധി: മേൽപ്പറഞ്ഞ കേസുകളിലെല്ലാം തെളിവുകളുടെ അഭാവത്താൽ കോടതി പ്രതികളെ കുറ്റവിമുക്തരാക്കി. അമിത് ഷായുമായി ബന്ധപ്പെട്ട കേസുകളിലെ വിശദമായ വിവരങ്ങൾ: അമിത് ഷായുടെ പേര് നിരവധി വ്യാജ ഏറ്റുമുട്ടൽ കേസുകളുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ടിട്ടുണ്ട്. സോഹ്റബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ: 2005-ൽ ഗുജറാത്ത് പോലീസ് സോഹ്റബുദ്ദീനെ അപഹരിച്ച് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി, പിന്നീട് ഭാര്യ കൗസർ ബിയെയും കൊന്ന് മൃതദേഹം തീയിട്ടു. അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ഈ കേസിൽ പ്രതിയായിരുന്നു. തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ: 2006-ൽ പ്രജാപതി, സോഹ്റബുദ്ദീൻ കേസിലെ ഏക ദൃക്സാക്ഷിയായിരുന്നു. അമിത് ഷാ ഉൾപ്പെടെയുള്ളവർ പ്രജാപതിയുടെ വ്യാജ ഏറ്റുമുട്ടലിന് പിന്നിലെ "മുഖ്യ ഗൂഢാലോചകർ" ആണെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ ആരോപിച്ചു. ഇഷ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ: 2004-ൽ നടന്ന ഈ കേസ് 2002-ന് ശേഷം ഗുജറാത്തിലുണ്ടായ അഞ്ച് വിവാദ ഏറ്റുമുട്ടലുകളിൽ ഒന്നാണ്, ഇവയുടെയെല്ലാം പിന്നിൽ ഒരു രാഷ്ട്രീയ-പോലീസ് ഗൂഢാലോചന ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ജസ്റ്റിയ ലോയയുടെ മരണവും വിവാദത്തിലാണ്. കേസുകളുടെ അന്തിമ വിധി: മേൽപ്പറഞ്ഞ കേസുകളിലെല്ലാം തെളിവുകളുടെ അഭാവത്താൽ കോടതി പ്രതികളെ കുറ്റവിമുക്തരാക്കി. നിലവിലെ മോദി ഭരണകാലത്തെ വർഗീയ സംഘർഷങ്ങൾ: സമീപകാല സംഭവങ്ങൾ (2014-2025) മണിപ്പൂർ വംശീയ കലാപം: 2023 മെയ് 3-ന് ആരംഭിച്ച മെയ്തേയ്, കുക്കി-സോ സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 260-ലധികം പേർ കൊല്ലപ്പെടുകയും 70,000-ത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു. ആൾക്കൂട്ട ആക്രമണങ്ങളും ഗോരക്ഷാ വിജിലൻറിസവും: 2014-ന് ശേഷം ഇത്തരം സംഭവങ്ങൾ ഗണ്യമായി വർധിച്ചു. 2010 മുതൽ 2017 വരെയുള്ള കാലയളവിൽ 28 പേർ കൊല്ലപ്പെടുകയും 124 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഇതിൽ 24 പേരും മുസ്ലിങ്ങളാണ്. ഈ ആക്രമണങ്ങളിൽ 97% വും 2014-ന് ശേഷമാണ് നടന്നത്. സമീപകാല സംഭവങ്ങൾ: 2025-ലും ഇത്തരം ആൾക്കൂട്ട കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഉദാഹരണത്തിന് അലിഗഢ്, വിജയ് നഗർ എന്നിവിടങ്ങളിൽ ഗോമാംസ ആരോപണത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെട്ടു. ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത് അധികാരത്തിലേക്കുള്ള ഈ രഥയാത്രകൾ ബാക്കിവെച്ചത് സാധാരണക്കാരുടെ ചോരയും കണ്ണീരും മാത്രമാണെന്നാണ്. ഇവർക്ക് ഭരണം പിടിക്കാൻ ഒന്നുമില്ലെങ്കിൽ വർഗീയത ഇറക്കണം അല്ലങ്കിൽ ഇലക്ഷൻ തട്ടിപ്പുകൾ നടത്തണം അല്ലാതെ ജനങ്ങൾ ഇവരെ തിരഞ്ഞെടുത്തു ഭരണത്തിൽ കൊണ്ട് വരില്ല. #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP