Follow
Simon
@simonpd
637
Posts
17,794
Followers
Simon
698 views
4 hours ago
മോദിയുടെ നോർവേ യാത്ര: അദാനിയെ രക്ഷിക്കാനുള്ള നയതന്ത്ര ദൗത്യമോ? ഇന്ത്യൻ പ്രധാനമന്ത്രി Narendra Modiയുടെ നോർവേ സന്ദർശനം സാധാരണ നയതന്ത്ര പരിപാടിയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുമ്പോഴും, അതിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഉയരുന്നത്. പ്രത്യേകിച്ച് Gautam Adaniയുടെ ബിസിനസ് സാമ്രാജ്യത്തെ ചുറ്റിപ്പറ്റിയ അന്താരാഷ്ട്ര വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ സന്ദർശനം കൂടുതൽ ശ്രദ്ധ നേടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ടുകളിൽ ഒന്നായ നോർവേയുടെ Government Pension Fund Global, Norges Bank Investment Management മുഖേന നിയന്ത്രിക്കപ്പെടുന്ന ഈ ഫണ്ട്, Adani Green Energyയെ അവരുടെ നിക്ഷേപ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഔദ്യോഗികമായി നൽകിയ വിശദീകരണം വളരെ ഗൗരവമുള്ളതായിരുന്നു — “gross corruption or other serious financial crime.” 2026 ഫെബ്രുവരി 26ന് പുറത്തുവിട്ട ഔദ്യോഗിക exclusion list-ൽ Adani Green Energyയുടെ പേര് ഉൾപ്പെട്ടത് വലിയ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു. സാധാരണയായി നോർവേ ഫണ്ട് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെ മുഴുവൻ തെളിവുകളും പുറത്തുവിടാറില്ലെങ്കിലും, അവർ ഉപയോഗിച്ച ഭാഷ തന്നെ ആരോപണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ്. ഇത് ആദ്യമായല്ല അദാനി ഗ്രൂപ്പ് നോർവേ ഫണ്ടിന്റെ നിരീക്ഷണ വിധേയമാകുന്നത്. 2024 മെയ് മാസത്തിൽ Adani Ports and Special Economic Zoneയും നിക്ഷേപ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. സംഘർഷ മേഖലയുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘന ആരോപണങ്ങളായിരുന്നു അന്നത്തെ കാരണം. ഇത്തരമൊരു സാഹചര്യത്തിലാണ് Narendra Modiയുടെ നോർവേ സന്ദർശനം നടക്കുന്നത്. അതുകൊണ്ടുതന്നെ വിമർശകർ ചോദിക്കുന്നത് സ്വാഭാവികമാണ് — ഇത് ഇന്ത്യയുടെ വിദേശ നയ താൽപര്യങ്ങൾക്കായുള്ള യാത്രയാണോ, അല്ലെങ്കിൽ Gautam Adaniയുടെ തകർന്നുപോകുന്ന ആഗോള വിശ്വാസ്യത പുനഃസ്ഥാപിക്കാനുള്ള ഒരു രാഷ്ട്രീയ-കോർപ്പറേറ്റ് ഇടപെടലാണോ? അദാനിയെ തുടർച്ചയായി അന്താരാഷ്ട്ര ഫണ്ടുകൾ ഒഴിവാക്കുകയാണെങ്കിൽ എന്ത് സംഭവിക്കും? ആദ്യമായി, വലിയ അന്താരാഷ്ട്ര നിക്ഷേപകരുടെ വിശ്വാസം തകരാം. നോർവേ പോലുള്ള വലിയ ഫണ്ടുകൾ ഒരു കമ്പനിയെ ഒഴിവാക്കുമ്പോൾ മറ്റ് ഗ്ലോബൽ ഇൻവെസ്റ്റർമാരും കൂടുതൽ ജാഗ്രത പാലിക്കാൻ തുടങ്ങും. രണ്ടാമതായി, Adani Groupയുടെ ഓഹരി വിപണി മൂല്യം ബാധിക്കപ്പെടാൻ സാധ്യതയുണ്ട്. നിക്ഷേപകർ പിൻവാങ്ങിയാൽ ഓഹരിവിലയിൽ വലിയ ഇടിവ് സംഭവിക്കാം. മൂന്നാമതായി, അന്താരാഷ്ട്ര ബാങ്കുകളിൽ നിന്ന് വായ്പ നേടുന്നത് കൂടുതൽ പ്രയാസകരമാകും. ഒരു കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി അല്ലെങ്കിൽ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ശക്തമാകുമ്പോൾ വായ്പദാതാക്കൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നാലാമതായി, ഇന്ത്യയുടെ കോർപ്പറേറ്റ് ഗവണ്മെന്റ് സംവിധാനത്തെയും നിയന്ത്രണ ഏജൻസികളെയും കുറിച്ച് അന്താരാഷ്ട്ര തലത്തിൽ സംശയങ്ങൾ ഉയരും. എന്തുകൊണ്ടാണ് വിദേശ സ്ഥാപനങ്ങൾ നടപടി എടുക്കുമ്പോൾ ആഭ്യന്തര ഏജൻസികൾ മൗനം പാലിക്കുന്നത് എന്ന ചോദ്യം ശക്തമാകും. അഞ്ചാമതായി, രാജ്യത്തിന്റെ പ്രതിഛായയ്ക്കും തിരിച്ചടി ഉണ്ടാകും. ഒരു പ്രത്യേക വ്യവസായ ഗ്രൂപ്പുമായി ഭരണകൂടം അതീവ അടുത്ത ബന്ധം പുലർത്തുന്നു എന്ന വിമർശനം കൂടുതൽ ശക്തമാകാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭരണകൂടവും ചില കോർപ്പറേറ്റ് ശക്തികളും തമ്മിലുള്ള അടുത്ത ബന്ധത്തെ കുറിച്ച് രാജ്യത്തിനകത്തും പുറത്തും ശക്തമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. Gautam Adaniക്കെതിരായ ആരോപണങ്ങൾ ഉയരുമ്പോഴെല്ലാം ഭരണകൂടത്തിന്റെ മൗനം പോലും നിരവധി ചോദ്യങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി രാജ്യത്തിന്റെ പൊതുതാൽപര്യങ്ങൾക്കായാണോ പ്രവർത്തിക്കേണ്ടത്, അല്ലെങ്കിൽ ചില കോർപ്പറേറ്റ് കൂട്ടുകെട്ടുകളുടെ പ്രതിസന്ധി പരിഹരിക്കാനാണോ? നോർവേ യാത്രയെ ചുറ്റിപ്പറ്റിയ വിവാദം ഉയർത്തുന്ന പ്രധാന രാഷ്ട്രീയ ചോദ്യം ഇതാണ്. രാജ്യത്തിന്റെ വിദേശനയം കോർപ്പറേറ്റുകളുടെ പ്രതിച്ഛായ രക്ഷിക്കുന്ന ഉപകരണമാകുമ്പോൾ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ് അപകടത്തിലാകുന്നത്. അതിനാൽ ഈ യാത്രയുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് ജനങ്ങൾ ചോദിക്കുന്നത് പൂർണ്ണമായും ന്യായമാണ്. . . #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔶 BJP
Simon
485 views
16 hours ago
ഇവിടെ പരസ്പരം കലഹിക്കുകയും ചെളിവാരി എറിയുകയും ചെയ്തു നേരം കളയുമ്പോൾ ലോകത്തിൽ നടക്കുന്ന വമ്പൻ കാര്യങ്ങൾ നമ്മൾ അറിയുന്നില്ല. നമ്മൾ പാക്കിസ്ഥാൻ നമ്മുടെ ശത്രുവാണെന്നു പറഞ്ഞു നിലവിളിച്ചു സംതൃപ്തി അടയുമ്പോൾ, പാകിസ്താനെതിരെ നടത്തിയ രണ്ടു ദിവസത്തെ മിലിറ്ററി ഓപ്പറേഷൻ (#ഓപ്പറേഷൻ_സിന്ധൂർ) എന്തോ വമ്പൻ കാര്യമാണെന്ന് സ്ഥിരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, ലോകം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്. #അമേരിക്കയും #ചൈനയും ശത്രുക്കൾ അല്ലെങ്കിലും മിത്രങ്ങളല്ല. ഉള്ളിന്റെ ഉള്ളിൽ കടിച്ചുകീറുന്ന ശത്രുക്കൾ തന്നെയാണ്. ചൈനയുടെ അഭിവൃദ്ദിയിൽ നല്ല അസൂയ ഉള്ള അമേരിക്ക അവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച ഡ്യൂട്ടി ചുമത്താൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദര്ശിക്കുവാനായി പോയി. രാജകീയ വരവേൽപ്പ് ഷി ചിങ്ങപ്പിങ് അദ്ദേഹത്തിന് നൽകുകയും ചെയ്തു. പൊതുവെ ശത്രുക്കളാണെങ്കിലും അവരുടെ കാര്യങ്ങൾ പറഞ്ഞുതീർക്കാനും എന്തെങ്കിലുമൊക്കെ നീക്കുപോക്കുകൾ ഉണ്ടാക്കുവാനുമാണ് ട്രംപ് അങ്ങോട്ട് പോയത്. പരസ്പരം സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നതിന്റെ ഗുണം അവർക്കറിയാം. നമ്മൾ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥർ ആണെന്ന് കുറെ നാൾ പറഞ്ഞു നടന്നു നോക്കി. ക്ലിക്ക് ചെയ്‌തില്ലല്ലോ. നമ്മൾ അങ്ങേയറ്റം വിദേശ വിരുദ്ധരും, പ്രത്യേകിച്ച് പാശ്ചാത്യവിരുദ്ധ രുമാണെന്നു വരുത്തിത്തീർക്കാൻ നമ്മുടെ വിദേശകാര്യ മന്ത്രി ജയശങ്കർ വളരെ ഏറെ അധര വ്യയാമം നടത്തുകയും ചെയ്തു. ഫലം എന്താണ്? ഇന്ന് ഇന്ത്യ എങ്ങുമില്ല. ഒന്നുമല്ല. അന്താരാഷ്ട്ര കാര്യങ്ങ ളിൽ യാതൊരു സ്ഥാനവുമില്ലാത്ത ഒരു ശക്തിയായി നില്കുന്നു. നമ്മൾ കാലങ്ങളായി ഇറാന്റെ സുഹൃത്തുക്കളായിരുന്നു. എന്നിട്ടുപോലും യുഎസ്ഇറാൻ യുദ്ധത്തിൽ ഒത്തുതീർപ്പിനോ അതിനുള്ള ആലോചനക്കൊ നമ്മൾ അടുത്തെങ്ങും എത്തിയില്ല. നമ്മുടെ സ്ഥിരം ശത്രു പാക്കിസ്ഥാൻ അതിൽ മുഖ്യ മാധ്യസ്ഥനുമായി. സാമ്പത്തിക മേഖലയിൽ പോലും നമ്മുടെ അതിരുകടന്ന വ്യാമോഹങ്ങൾ നിലംപരിശായി. #സാമ്പത്തിക_മേഖലയിൽ അഞ്ചാം സ്ഥാനത്തായിരുന്ന നമ്മൾ നാലാം സ്ഥാനത്തെത്തി. അതിവേഗം ഇക്കൊല്ലം തന്നെ മൂന്നാം സ്ഥാനത്തെത്തും എന്ന് നമ്മൾ വ്യാമോഹിക്കുകയും ചെയ്തു. പക്ഷെ എന്തുണ്ടായി? നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റി. നമ്മൾ ഇപ്പോൾ വീണ്ടും ആറാം സ്ഥാനത്തേക്ക് പുറംതള്ളപ്പെട്ടിരിക്കുന്നു. ഇന്ത്യൻ #രൂപയുടെ_മൂല്യം ദിവസേന ഇടിഞ്ഞുകൊ ണ്ടാണ് ഇരിക്കുന്നത്. കഴിഞ്ഞകൊല്ലം ഒരു ഡോളറിനു ₹87.15 കൊടുത്താൽ മതിയായിരുന്നു. ഇന്നിപ്പോൾ ഒരു ഡോളറിനു ₹95.75 കൊടുക്കണം. എന്ന് പറഞ്ഞാൽ ഇറക്കുമതി വലിയ ഭാരമായിരിക്കുന്നു. കഴിഞ്ഞ കൊല്ലം ഒരു ബാരൽ എണ്ണക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ ₹8715 കൊടുത്താൽ മതിയായിരുന്നു, ഇന്നതിന് ₹9575 കൊടുക്കണം. (ഏതായാലും അടുത്ത ദിവസം തന്നെ പെട്രോൾ വില കൂടും എന്നതിന് സംശയമില്ല). എണ്ണ മാത്രമല്ല ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും വില കൂടി, ഇനിയും കൂടും. ഡോളറിന്റെ വില അടുത്ത് തന്നെ, ഈ മാസം തന്നെ ₹100 കടക്കാൻ സാധ്യതയുണ്ട്. അതുമൂലം കൊല്ലംതോറും ഒരു ലക്ഷം കോടി രൂപയാണ് കൂടുതൽ ചെലവ് വരുന്നത്. കൂടാതെ ഒരു കൊല്ലമായി #വിദേശ #നിക്ഷേപകർ ഒന്നൊന്നായി ഇന്ത്യ വിട്ടു പോയിക്കൊണ്ടിരിക്കുക യാണ്. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തെ കുറിച്ച് അവർക്കു സംശയം ഉള്ളതുകൊണ്ടായിരി ക്കുമല്ലോ. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവർ നോക്കുന്നത് മുടക്കുന്ന പണത്തിനു വേണ്ട വരവ് കിട്ടുമോ എന്ന് മാത്രമാണ്. ഈ മാസം തന്നെ (2026 മെയ്) 3.5 ബില്യൺ ഡോളർ ഇന്ത്യയിൽ നിന്ന് പിൻവലിക്കപ്പെട്ടു എന്നാണ് കണക്കു. ഈ സാഹചര്യത്തിൽ ഇന്ത്യ അകത്തോട്ടു നോക്കി സ്വയം ചോദ്യങ്ങൾ ചോദിക്കേണ്ട സമയമാണ്. എവിടെയാണ് നമുക്ക് പിഴവ് പറ്റിയിരിക്കുന്നതു ? ഇന്ത്യ താഴെപ്പറയുന്ന ചില കാര്യങ്ങളിൽ നല്ലപോലെ ശ്രദ്ധിക്കണം. 1. ശത്രുക്കളെ ഉണ്ടാക്കാൻ എളുപ്പമാണ്, പക്ഷെ മിത്രങ്ങളെ കിട്ടാൻ അത്ര എളുപ്പമല്ല. അന്താരാഷ്ട്ര തലത്തിൽ സ്ഥിരം മിത്രങ്ങളും ശത്രുക്കളും ഇല്ല. റഷ്യ നമ്മുടെ നിത്യ മിത്രമാണ്. പക്ഷെ റഷ്യ എല്ലാ കാര്യങ്ങളിലും നമുക്ക് സഹായകരമല്ല. നമ്മുടെ സുഹൃത്‌വ ലയം വികസിപ്പിക്കേണ്ടിയിരി ക്കുന്നു. നമുക്ക് ഇപ്പോൾ ശത്രുക്കളാണ് കൂടുതൽ. 2. ഇങ്ങനെയുള്ള അവസരത്തിൽ എന്താണ് ചെയ്യേണ്ടത്? നമ്മൾ #സ്വയം_ശക്തി_ആർജിക്കാൻ നോക്കണം. അന്താരാഷ്ട്ര തലത്തിൽ ശക്തി ആര്ജിക്കുക എന്ന് പറഞ്ഞാൽ ആദ്യം തന്നെ സാമ്പത്തികമായി സ്വന്തം കാലിൽ നില്ക്കാൻ ശക്തി ഉണ്ടാകണം. അതും പോരാ സാമ്പത്തികമായ ഒരു വലിയ ശക്തിയായി വളരണം. നമ്മുടെ വാർഷിക വളർച്ച നല്ലതാണ് എന്ന് പറഞ്ഞു സമാശ്വസിച്ചു കഴിയുന്നതിനു പകരം, ചൈനയെ പോലെ ആയിത്തീരാൻ ശ്രമിക്കണം. നമ്മൾ ഇപ്പോൾ മിക്ക സാധനങ്ങളും ഇറക്കുമതി ചെയ്യുന്നതു ചൈന യിൽ നിന്നാണ് അവരുടെ ഉൽപ്പനങ്ങൾ നല്ലവയാണെന്നു നമുക്കും അറിയാം, അതുകൊണ്ടാണ്. 3. നമ്മൾ ഇൻഡസ്ട്രിയൽ #നിർമ്മാണരംഗത്തു ശക്തമായ മുന്നേറ്റം നടത്തേണ്ടിയിരിക്കുന്നു. അതിന് ആദ്യം തന്നെ ഇവിടെ സാമാന്യ മനുഷ്യർക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം തന്നെ താങ്ങാവുന്ന വിലയിൽ ഇവിടെ തന്നെ നമ്മുടെ ആളുകൾക്ക് ലഭ്യമാകാൻ ഇടയാക്കണം. അതോടൊപ്പം തന്നെ ക്വാളിറ്റി ഉള്ളവയെങ്കിൽ പുറം രാജ്യങ്ങളും നമ്മുടെ സാധനങ്ങൾ വാങ്ങാൻ വന്നുകൊള്ളും. 4. വ്യാവസായിക ഉൽപ്പന്നങ്ങൾ ഉണ്ടാകണമെങ്കിൽ ശക്തമായ #ഗവേഷണ_വിഭാഗം ഇവിടെ വിപുലപ്പെടുത്തണം. ഗവേഷണ കാര്യത്തിൽ നമ്മൾ ചൈനയുടെ അഞ്ചു അയല്പക്കത്തു പോലും എത്തില്ല. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ #പേറ്റന്റ് ഉള്ളത് ചൈനാക്കാണ് , അവർക്കു 5.6 മില്യൺ പേറ്റന്റുകൾ ഉണ്ട്. അമേരിക്കക്കു പോലും 3.5 മില്യൺ പേറ്റന്റുകളെ ഉള്ളൂ. ഇന്ത്യക്കു ആകെയുള്ളത് 1 ലക്ഷം പേറ്റന്റുകൾ മാത്രം (ചൈനയുടെ 1/56 മാത്രം!). 5. ഇന്ത്യയെ കുറിച്ച് ലോകം ധരിക്കുന്നതു #ദരിദ്രരുടെ_രാജ്യം എന്ന നിലയിൽ ആണ്. ഇവിടെ സമ്പത്തുണ്ട്. പക്ഷെ അത് ചുരുക്കം ചിലരുടെ കൈകളിലാണ്. വെറും 1% ആൾക്കാരുടെ കയ്യിലാണ് ഇന്ത്യയുടെ 40% സ്വത്തും. ഈ അന്തരം തന്നെയാണ് നമ്മുടെ മുന്നേറ്റത്തിന് തടസം. താഴെക്കിടയിൽ ഉള്ളവർക്കും നമ്മുടെ രാജ്യത്തിൻറെ ഉയർച്ചയിൽ സംഭാവന നൽകാനുണ്ടു എന്നും, അത് സാധ്യമാണെന്നും വരണം. അല്ലാതെ അദാനിക്ക് മാത്രം എല്ലാ കോൺട്രാക്ടറും കിട്ടുന്ന സാഹചര്യമാണെങ്കിൽ അയാൾ മാത്രം നന്നാകും ബാക്കിയുള്ളവർ നോക്കി നിൽക്കും. ആ സ്ഥിതി മാറണം. സമ്പത് വ്യവസ്ഥയിൽ എല്ലാവര്ക്കും ഭാഗഭാക്കാകാനുള്ള സാഹചര്യം ഒരുക്കണം. (Equal opportunity for all). 6. ഇതെല്ലം നടക്കണമെങ്കിൽ ഇന്ത്യയിൽ അടിമുതൽ മുടി വരെയുള്ള #അഴിമതി ഇല്ലാതാകണം. അതിനു #പ്രധാനമന്ത്രി #വിചാരിക്കണം. തനിക്കു താഴെയുള്ളവർ മുതൽ ഇങ്ങേയറ്റംവരെയുള്ളവർ വരെ അഴിമതി കാണിച്ചാൽ നടപടി ഉണ്ടാകണം. അതിനു #പ്രധാന മന്ത്രി ഇനിയെങ്കിലും "#പാർട്ടികൾക്ക് #അതീതനായി" നിൽക്കണം. ഇപ്പോൾ ബിജെപി യുടെ ശത്രുക്കളെ മാത്രമേ പിടിക്കുന്നുള്ളൂ. ബിജെപിയിലുള്ള അഴിമതി രാജാക്കന്മാർ സുഖമായി വാഴുകയാണ്. അതിനു മാറ്റം വരണം. (ഇതിനായി പ്രധാനമന്ത്രി കുറേ ദിവസം ജോലികളിൽ നിന്ന് മാറി നിന്ന്, തന്റെ #ഉള്ളിലെ #ഭാരത #നേതാവിനെ കണ്ടെത്താൻ ശ്രമിക്കണം. അഴിമതി വീരന്മാർ ഇല്ലാതായാൽ ബിജെപി തന്നെ ഇല്ലാതാവും എന്ന് അറിയാഞ്ഞിട്ടല്ല) എന്നാലേ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കി നടപ്പാക്കാനാകൂ. . . #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔶 BJP
Simon
566 views
1 days ago
വോട്ടിന് മുമ്പ് യുദ്ധത്തിന്റെ ആഘാതം രാജ്യത്തെ ബാധിക്കില്ലെന്ന് പറയുന്നവർ, തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ “ഗ്ലോബൽ പ്രതിസന്ധി” എന്ന പേരിൽ ജനങ്ങളുടെ ജീവിതച്ചെലവ് കൂട്ടാനൊരുങ്ങുന്നു “ബോണ്ട്”, “പ്രതിസന്ധി”, “ദേശസുരക്ഷ” എന്നീ വലിയ വാക്കുകൾ ഉപയോഗിച്ച് സർക്കാരുകൾ സാമ്പത്തികഭാരം പൊതുജനങ്ങളിലേക്ക് മാറ്റുമ്പോൾ, അതിന്റെ യഥാർത്ഥ വില കൊടുക്കുന്നത് സാധാരണക്കാരനാണ്. പെട്രോൾ വില മുതൽ നിത്യോപയോഗ സാധനങ്ങളുടെ വില വരെ ഉയരുമ്പോൾ, ജനങ്ങളുടെ ജീവിതമാണ് കൂടുതൽ ബുദ്ധിമുട്ടിലാകുന്നത്. ജനാധിപത്യം എന്നത് തിരഞ്ഞെടുപ്പ് ജയിക്കുന്നതിൽ മാത്രം ഒതുങ്ങേണ്ടതല്ല. ജനങ്ങൾ വിശ്വസിച്ച് നൽകിയ അധികാരം അവരുടെ ജീവിതം മെച്ചപ്പെടുത്താനാണോ, അല്ലെങ്കിൽ കൂടുതൽ സാമ്പത്തികഭാരം ചുമത്താനാണോ ഉപയോഗിക്കുന്നത് എന്ന ചോദ്യം ഉയരേണ്ട സമയമാണിത്. “രാജ്യസ്നേഹം” എന്ന പേരിൽ വരുന്ന എല്ലാ തീരുമാനങ്ങളും ജനക്ഷേമത്തിനായിരിക്കണമെന്നില്ല; ചിലപ്പോൾ അതിന്റെ ഭാരം വഹിക്കുന്നത് സാധാരണ ജനങ്ങളായിരിക്കും. . . #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔶 BJP
Simon
3K views
1 days ago
''കോഴിക്കോട് മിംസ് ആശുപത്രിയുടെ മുന്നിൽ നിർത്താത്തതിനെ തുടർന്ന് യുവതി കെഎസ്ആർടിസിയുടെ പ്രീമിയം ബസിന്റെ ഗ്ലാസുകൾ അടിച്ചു പൊട്ടിച്ചു.'' വാർത്ത റിപ്പോർട് ചെയ്ത മാധ്യമങ്ങളുടെ കമെന്റ് ബോക്സിൽ നിറയെ പൊതു മുതൽ നശിപ്പിച്ചതിൽ ഖേദം പൂണ്ടവരുടെ ധാർമിക രോഷം നിറയുകയാണ്.. ആശുപത്രിക്കേസ് ആയാലും ശരി, എന്ത് തേങ്ങാക്കൊലയായാലും ശരി അവിടെ നിർത്താനാവില്ല, പൊതു മുതൽ നശിപ്പിച്ച ഇവളെ പിടിച് ജയിലിടാനാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം.. എന്റെ കുട്ടീ തന്റെ സമയം ജസ്റ്റ്‌ മിസ് ആയിപോയതാണ്.. കേവലം ഒന്നര മാസം മുൻപായിരുന്നെങ്കിൽ ഉറപ്പായും ഇതേ പ്രബുദ്ധർ കുട്ടിയെ ഒരു ഹീറോയിനായി വാഴിച്ചേനെ.. ഒരാശുപത്രി കേസ് ആണെങ്കിലും അല്ലെങ്കിലും ആശുപത്രിയുടെ മുന്നിൽ നിർത്തി കൊടുക്കാൻ ദയ കാണിക്കാത്തതിന് പിണറായി വിജയന്റെ മുൻ തലമുറ വരെ തെറി കേൾക്കേണ്ടി വന്നേനെ.. Kseb ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടതിന് kseb ഓഫീസ് പൊളിച്ചവനെയും, യാത്രക്കാരെ നോക്കി മറ്റേ ആംഗ്യം കാണിച്ച ksrtc ഡ്രൈവർ ഞരമ്പനെയും വരെ നമ്മൾ ഹീറോ ആക്കി കൊടുത്തിട്ടുണ്ട്.. ഇതിപ്പോ കാലം മാറിയിരിക്കുന്നു.. ഇനി പൊതു മുതൽ സംരക്ഷണക്കാരുടെയും സാമൂഹിക മര്യാദക്കാരുടെയും നിയമം മാത്രം അനുസരിച് ജീവിക്കുന്നവരുടെയും, സമര വിരോധികളുടെയും കാലമാണ്.. അത് കൊണ്ട് ഇക്കൂട്ടരുടെ കയ്യടി കിട്ടുമെന്ന് കരുതി പഴയ പോലെ ആരും ഇറങ്ങരുത്... . . #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔶 BJP
Simon
482 views
1 days ago
ജനാധിപത്യം ഒരു വോട്ടിൽ മാത്രം അവസാനിക്കുന്നില്ല. ആ വോട്ട് സംരക്ഷിക്കപ്പെടുന്നുണ്ടോ, യുവാക്കളുടെ ഭാവി സുരക്ഷിതമാണോ, കർഷകരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ കാത്തുസൂക്ഷിക്കപ്പെടുന്നുണ്ടോ എന്നതാണ് യഥാർത്ഥ ചോദ്യം. ഇന്ന് രാജ്യത്ത് ഉയരുന്ന നിരവധി ആരോപണങ്ങൾ — പരീക്ഷ ചോദ്യപേപ്പർ ചോർച്ച മുതൽ ഭൂമി ഏറ്റെടുക്കലുകൾ വരെ — സാധാരണ ജനങ്ങളുടെ ആശങ്കകളായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പത്ത് കുറച്ച് പേരുടെ കൈകളിലേക്ക് ചുരുങ്ങുമ്പോൾ, സാധാരണക്കാരന്റെ ശബ്ദം കൂടുതൽ ശക്തമാകേണ്ട സമയമാണിത്. യുവാക്കൾ ചോദ്യം ചെയ്യണം. ജനങ്ങൾ ജാഗരൂകരാകണം. അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടിയല്ല, രാജ്യത്തിന്റെ ഭാവിക്കുവേണ്ടിയാണ്. നിശബ്ദത പലപ്പോഴും അനീതിക്ക് ശക്തിയാകും. അതുകൊണ്ട് സംസാരിക്കൂ… ചിന്തിക്കൂ… പ്രതികരിക്കൂ. . . #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔶 BJP
Simon
2.9K views
1 days ago
“ചിരിപ്പിച്ചവൻ” എന്ന് പറയാൻ നമുക്ക് പലരും ഉണ്ടാകും… പക്ഷേ “ചിന്തിപ്പിച്ചവൻ” എന്ന് പറയാൻ കഴിയുന്ന നേതാക്കൾ വളരെ കുറവാണ്. ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി, കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് ദിശ കാട്ടിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. വികസനം വെറും കെട്ടിടങ്ങളിലോ റോഡുകളിലോ ഒതുങ്ങുന്നില്ലെന്ന് — മനുഷ്യരുടെ ജീവിത നിലവാരമാണ് യഥാർത്ഥ വികസനമെന്ന് പ്രവർത്തിയിലൂടെ തെളിയിച്ച ഒരാൾ. എല്ലാവർക്കും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹ്യസുരക്ഷ, മാന്യതയുള്ള ജീവിതം… ഇവ സ്വപ്നങ്ങളല്ല, സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ച ഭരണകാലം. പക്ഷേ ഇന്ന്… ചിന്തിക്കുന്നവരെക്കാൾ ചിരിപ്പിക്കുന്നവരെ ആഘോഷിക്കുന്ന കാലമായി രാഷ്ട്രീയം മാറുന്നുണ്ടോ എന്നൊരു ചോദ്യം ബാക്കി നിൽക്കുന്നു. ഒരു സമൂഹം മുന്നോട്ട് പോകുന്നത് തമാശകളാൽ അല്ല, ചോദ്യങ്ങൾ ചോദിക്കുന്ന മനസ്സുകളാലും ജനങ്ങൾക്കായി പ്രവർത്തിക്കുന്ന നേതൃത്വങ്ങളാലുമാണ്. . . #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔶 BJP
Simon
543 views
1 days ago
“സ്വതന്ത്ര വിദേശനയം” എന്ന് പറയുന്ന രാജ്യങ്ങൾ പോലും, ആഗോള സാമ്പത്തിക-രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് മുന്നിൽ എത്രത്തോളം വഴങ്ങേണ്ടി വരുന്നു എന്നതിന്റെ ഒരു പരിഹാസരൂപമാണ് ഈ ചിത്രം. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ സാമ്പത്തിക ആവശ്യകതയാണ്. എന്നാൽ അതേ സമയം അമേരിക്കയുടെ ജിയോപൊളിറ്റിക്കൽ താൽപര്യങ്ങൾ, ഡോളർ ആധിപത്യം, ഉപരോധ രാഷ്ട്രീയങ്ങൾ എന്നിവ വിശ്വ കുരുവിനെ നിയന്ത്രിക്കുന്ന ഒരു ഉപാധിയായി മാറിക്കൊണ്ടിരിക്കുന്നു. “ഞങ്ങളുടെ നിയമങ്ങൾ പാലിക്കൂ” എന്ന ശക്തിരാഷ്ട്രീയ ഭാഷയും, “കുറച്ച് സമയം അനുവദിക്കൂ” എന്ന ആശ്രിത വിശ്വ കുരുവിന്റെ നിലപാടും ഇന്നത്തെ ലോകക്രമത്തിന്റെ യാഥാർത്ഥ്യമാണ്. ഇവിടെ ചോദിക്കേണ്ട പ്രധാന കാര്യം: ഒരു രാജ്യത്തിന്റെ ദേശീയ താൽപര്യങ്ങൾ തീരുമാനിക്കുന്നത് ആ രാജ്യത്തിന്റെ ജനങ്ങളാണോ? അല്ലെങ്കിൽ ട്രംപ് ആണോ? ദേശീയതയുടെ വലിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന വിശ്വ കുരു പോലും, ആഗോള വിപണിയുടെയും സാമ്രാജ്യത്വ സാമ്പത്തിക സംവിധാനങ്ങളുടെയും മുന്നിൽ എത്രമാത്രം കീഴ്പെടുന്നു ഇത് ഒരു വ്യക്തിയെക്കുറിച്ചുള്ള പോസ്റ്റല്ല. ഇത് അധികാര രാഷ്ട്രീയത്തെക്കുറിച്ചുള്ളതാണ്. ഇത് ലോക സാമ്പത്തിക ക്രമത്തെക്കുറിച്ചുള്ളതാണ്. ഇത് “സ്വാതന്ത്ര്യം” എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ചുള്ളതാണ്. . . #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔶 BJP
Simon
568 views
1 days ago
ഇടത്പക്ഷത്തിൻ്റെ തോൽവിയെ സംബന്ധിച്ച് വന്ന വിലയിരുത്തലുകൾ സർവ്വതും പരിശോധിച്ചു. വിമർശിക്കാൻ ലഭിച്ച സന്ദർഭം പ്രയോജനപ്പെടുത്തി എന്നതിലപ്പുറം ഒരാളും കഴമ്പുള്ള ഒരു വിമർശനവും കഴിഞ്ഞ 5 വർഷo ഭരണം നടത്തിയ ഒരു സർക്കാറിനെ കുറിച്ച് ഉന്നയിച്ചിട്ടില്ല എന്നതാണ് രസകരം എന്തിനധികം പറയുന്നു സാക്ഷാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പോലും കാര്യഗൗരവമുള്ള ഒരു പോരായ്മ സർക്കാറിനെതിരെ ഉന്നയിച്ചിട്ടില്ല ഈ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി അഭിമാന പൂർവമാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. ജനങ്ങൾക്ക് മുമ്പാകെ വെച്ച എല്ലാ വാഗ്‌ദാനങ്ങളും നടപ്പിലാക്കിയ ശേഷം തെരഞ്ഞെടുപ്പിനെ നേരിടുക എന്നത് കോൺഗ്രസ്സിനോ ബിജെപിക്കോ സ്വപ്നങ്ങളിൽ പോലും സാധ്യമല്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് മുഖ്യമന്ത്രിയുടെ മുഖത്തിന് ഭംഗിയില്ല അദ്ദേഹം ദേഷ്യം പിടിക്കുന്ന ആളാണ് അയാളുടെ നടത്തം ശരിയില്ല എ എന്നല്ലാം പറഞ്ഞ് തെരഞ്ഞെടുപ്പ് നയിക്കുകയായിരുന്നു യു.ഡി.എഫ്. 24 മണിക്കൂറും നൂറ് കണക്കിന് ദൃശ്യ മാധ്യമങ്ങൾ ഒരു മനുഷ്യനെതിരെ നിരന്തരം വ്യക്തിഹത്യ നടത്തുന്ന ഭീകരമായ കാഴ്ചയും നാം കണ്ടു തെരഞ്ഞെടുപ്പിൽ ചില വാർത്താ അവതാരകൾ വി.ഡി. സതിശന് വേണ്ടി പക്ഷം പിടിച്ചു കൊണ്ട് പിണറായിയെ വ്യക്തിഹത്യ നടത്തുന്ന കാഴ്ചയും നാം കണ്ടു പത്തെഴുപത് വർഷം ജനങ്ങൾക്കിടയിൽ രാഷ്ട്രീയ ജീവിതം നയിച്ച ഒരു നേതാവിനെ ഇന്നലത്തെ പൊടി മഴയിൽ കിളിർത്ത ചരിത്ര ജ്ഞാനം ഒട്ടുമില്ലാത്ത സമൃതിയടക്കമുള്ള കുറെയധികം വർത്താമാധ്യമങ്ങളിൽ പണിയെടുക്കുന്ന ജോലിക്കാർ നടത്തിയ ദുഷ്പ്രചാരണങ്ങളിൽ സാധാരണ മനുഷ്യര്യം വീണുപോയി എന്നതാണ് സത്യം സാധാരണ മനുഷ്യർക്ക് വേണ്ടി നയങ്ങൾ ആവിഷ്ക്കരിക്കാനും നടപ്പാക്കാനും ഇടത് പക്ഷത്തിന് മാത്രമെ സാധ്യമാകൂ എന്ന് കേരള ചരിത്രം നമ്മോട് പറയുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിച്ചില്ലെങ്കിൽ ഗുരുതരമായ സാഹചര്യത്തിലേക്ക് കേരളം പോകും ഇന്ന് കേരളത്തിൽ രാഷ്ട്രീയ അഴിമതി ഒട്ടും ഇല്ല. അത് തിരിച്ചു വരാൻ പോകുകയാണ്. രാഷ്ട്രീയ അധികാരം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഇടത്പക്ഷം ഉപയോഗിക്കുന്നത് എങ്കിൽ മറ്റ് ചിലർക്ക് തങ്ങളുടെ വ്യവസായ വാണിജ്യ താൽപര്യങ്ങളുടെ സംരക്ഷണത്തിനുള്ള ഇന്ധനം മാത്രമാണ് തോറ്റുപോയത് കേരളമാണ് . ജാഗ്രതയും നിരന്തര സമരവും മാത്രമാണ് പരിഹാരം. നുള്ളി മാന്തി എന്നെല്ലാം പറഞ്ഞ് പ്രചരിപ്പിച്ച് പരാജയപ്പെടുത്തിയ ഇടത് പക്ഷം തന്നെ വേണo പുതിയ സർക്കാറിനെ നേർവഴിക്ക് നടത്താനും. കാരണം അവരുടെ സാമ്പത്തിക നയം ജനങ്ങൾക്ക് വേണ്ടിയുള്ളതല്ല . . #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔶 BJP
Simon
653 views
1 days ago
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വലിയ പേപ്പർ ചോർച്ചകൾ വർഷം 2021 റെയിൽവേ ജിഡിസിഇ/ജൂനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ് & ട്രെയിൻസ് ക്ലാർക്ക്-2021-സെന്റർ CTET-2021-കേന്ദ്രം ഇന്ത്യൻ ആർമി സോൾജിയർ ജിഡി സിഇഇ-2021-സെന്റർ NEET-UG-2021 - കേന്ദ്രം CTET-2021-കേന്ദ്രം ജി.എസ്.എസ്.എസ്.ബി ഹെഡ് ക്ലർക്ക് പരീക്ഷ-2021-ഗുജറാത്ത് HSSC ഗ്രാം സചീവ് പരീക്ഷ-2021-ഹരിയാന ഹരിയാന പോലീസ് പുരുഷ കോൺസ്റ്റബിൾ പരീക്ഷ-2021-ഹരിയാന KPSC ഒന്നാം ഡിവിഷൻ അസിസ്റ്റന്റ് പരീക്ഷ-2021- കർണാടക കർണാടക പോലീസ് സബ് ഇൻസ്പെക്ടർ കർണാടക പരീക്ഷ-2021 മഹാരാഷ്ട്ര പൊതുജനാരോഗ്യ വകുപ്പ് ഗ്രൂപ്പ് സി/ഡി പരീക്ഷ-2021- മഹാരാഷ്ട്ര MHADA റിക്രൂട്ട്‌മെൻ്റ് പരീക്ഷ-2021- മഹാരാഷ്ട്ര REET-2021-രാജസ്ഥാൻ ആർ‌പി‌എസ്‌സി സബ്-ഇൻസ്പെക്ടർ റിക്രൂട്ട്‌മെന്റ് പരീക്ഷ-2021-രാജസ്ഥാൻ UPTET-2021-ഉത്തർ പ്രദേശ് UKSSSC ഗ്രാജുവേറ്റ് ലെവൽ പരീക്ഷ-2021-ഉത്തരാഖണ്ഡ് വർഷം 2024 CTET-2024-കേന്ദ്രം CUET-UG, കാൺപൂർ സെൻ്റർ-2024-കേന്ദ്രം നീറ്റ്-യുജി-2024-കേന്ദ്രം UGC-NET ജൂൺ-2024 - കേന്ദ്രം ബിപിഎസ്‌സി അധ്യാപക നിയമന പരീക്ഷ TRE 3.0-2024 - ബീഹാർ JSSC CGL പരീക്ഷ-2024-ജാർഖണ്ഡ് യുപി പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ-2024-ഉത്തർപ്രദേശ് UPPSC RO/ARO പ്രിലിമിനറി പരീക്ഷ-2024-ഉത്തർ പ്രദേശ് വർഷം 2022 APPSC അസിസ്റ്റൻ്റ് എഞ്ചിനീയർ സിവിൽ പരീക്ഷ-2022-അരുണാചൽ പ്രദേശ് ഹിമാചൽ പ്രദേശ് പോലീസ് കോൺസ്റ്റബിൾ പരീക്ഷ-2022 - ഹിമാചൽ പ്രദേശ് HPSSC ജൂനിയർ ഓഫീസ് അസിസ്റ്റന്റ് ഐടി പരീക്ഷ-2022- ഹിമാചൽ പ്രദേശ് JKSSB പോലീസ് സബ്-ഇൻസ്‌പെക്ടർ പരീക്ഷ-2022-ജമ്മു & കശ്മീർ JKSSB ഫിനാൻസ് അക്കൗണ്ട്സ് അസിസ്റ്റന്റ് പരീക്ഷ-2022-ജമ്മു & കശ്മീർ JKSSB ജൂനിയർ എഞ്ചിനീയർ സിവിൽ പരീക്ഷ-2022-ജമ്മു & കശ്മീർ കർണാടക അസിസ്റ്റന്റ് പ്രൊഫസർ റിക്രൂട്ട്‌മെന്റ് പരീക്ഷ-2022-കർണാടക രാജസ്ഥാൻ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ -2022 - രാജസ്ഥാൻ RPSC സീനിയർ ടീച്ചർ ഗ്രേഡ് II GK പേപ്പർ-2022 - രാജസ്ഥാൻ ആർ‌പി‌എസ്‌സി സ്കൂൾ ലക്ചറർ അഗ്രികൾച്ചർ സയൻസ് പേപ്പർ-2022-രാജസ്ഥാൻ TSPSC ഗ്രൂപ്പ്-1 പ്രിലിമിനറി പരീക്ഷ-2022-തെലങ്കാന വർഷം 2023 CTET-2023-കേന്ദ്രം അസം എച്ച്എസ്എൽസി ജനറൽ സയൻസ് പരീക്ഷ-2023- അസം അസം HSLC അസമീസ് / MIL പരീക്ഷ-2023- അസം ബീഹാർ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ-2023- ബീഹാർ GPSSB ജൂനിയർ ക്ലർക്ക് പരീക്ഷ-2023-ഗുജറാത്ത് HPSC വെറ്ററിനറി സർജൻ പരീക്ഷ-2023-ഹരിയാന എംപി എൻഎച്ച്എം കോൺട്രാക്ച്വൽ സ്റ്റാഫ് നഴ്‌സ് പരീക്ഷ-2023-മധ്യപ്രദേശ് OSSC ജൂനിയർ എഞ്ചിനീയർ സിവിൽ മെയിൻ പരീക്ഷ-2023-ഒഡീഷ TSPSC അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷ-2023 - തെലങ്കാന TSPSC AEE/DAO/അക്കൗണ്ട്സ് ഓഫീസർ പരീക്ഷകൾ-2023-തെലങ്കാന തെലങ്കാന SSC ക്ലാസ് 10 തെലുങ്ക് / ഹിന്ദി പേപ്പറുകൾ-2023 - തെലങ്കാന UKPSC പട്വാരി / ലേഖ്പാൽ പരീക്ഷ-2023-ഉത്തരാഖണ്ഡ് വർഷം 2025 ഈസ്റ്റ് സെൻട്രൽ റെയിൽവേ ഡിപ്പാർട്ട്മെന്റൽ പരീക്ഷ / ചീഫ് ലോക്കോ ഇൻസ്പെക്ടർ -2025 - കേന്ദ്രം അസം ക്ലാസ് 11/HS ഒന്നാം വർഷ പരീക്ഷകൾ-2025- അസം ജെഎസി പത്താം ക്ലാസ് സയൻസ്, ഹിന്ദി പരീക്ഷകൾ-2025 - ജാർഖണ്ഡ് ഒഡീഷ പ്രത്യേക OTET-2025-ഒഡീഷ ഒഡീഷ പോലീസ് SI/CPSE-2024 റിക്രൂട്ട്‌മെൻ്റ് പരീക്ഷ-2025-ഒഡീഷ ഒഡീഷ എഎൻഎം മിഡ്‌വൈഫറി പേപ്പർ-വി പരീക്ഷ-2025- ഒഡീഷ UKSSSC ഗ്രാജുവേറ്റ് ലെവൽ പരീക്ഷ-2025-ഉത്തരാഖണ്ഡ് വർഷം 2026 നീറ്റ്-യുജി-2026-കേന്ദ്രം 23 ലക്ഷം പേരുടെ ഭാവി തകരുമോ? . . #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔶 BJP
Simon
584 views
2 days ago
ബംഗാളിൽ ബിജെപി മന്ത്രിസഭ അധികാരത്തിലെത്തിയതിനെ തുടർന്ന് പെട്രോൾ-ഡീസൽ വിലവർധന അനിവാര്യമാണെന്ന തരത്തിലുള്ള വാദങ്ങൾ ഉയർന്നുവരുന്നു. അതിനൊപ്പം സ്വർണ്ണവാങ്ങൽ ഒഴിവാക്കുക, വിദേശയാത്രകൾ നിയന്ത്രിക്കുക, ഷെയർ ടാക്സികൾ ഉപയോഗിക്കുക, work from home വ്യാപകമാക്കുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവെക്കപ്പെടുന്നു. എന്നാൽ യാഥാർത്ഥ്യത്തിൽ, പെട്രോൾ-ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം കേന്ദ്ര സർക്കാർ ഈടാക്കുന്ന ഉയർന്ന excise duty ആണെന്നത് മറച്ചുവെക്കാനാവില്ല. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ, മോദി സർക്കാർ പെട്രോളിനും ഡീസലിനും മേൽ 5 മുതൽ 7 ഇരട്ടി വരെ excise duty വർധിപ്പിച്ചുവെന്നതാണ് വിവിധ സാമ്പത്തിക വിലയിരുത്തലുകളിൽ കാണുന്നത്. കോവിഡ് കാലഘട്ടത്തിൽ ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഗണ്യമായി ഇടിഞ്ഞിരുന്നു. കൂടാതെ, ഉക്രൈൻ യുദ്ധത്തിനു ശേഷമുള്ള നാല് വർഷങ്ങളായി ഇന്ത്യയുടെ ആവശ്യമായ ക്രൂഡോയിൽയുടെ ഏകദേശം 30 ശതമാനം റഷ്യയിൽ നിന്നാണ് വാങ്ങിവരുന്നത്. വിപണി വിലയിൽ നിന്ന് 20 മുതൽ 30 ഡോളർ വരെ കുറവിൽ റഷ്യ ഇന്ത്യയ്ക്ക് ക്രൂഡോയിൽ നൽകിയിരുന്നുവെന്നതും പൊതുവായി റിപ്പോർട്ട് ചെയ്യപ്പെട്ട കാര്യമാണ്. സാധാരണ സാഹചര്യത്തിൽ, ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോൾ അതിന്റെ പ്രയോജനം ഉപഭോക്താക്കൾക്കും ലഭിക്കേണ്ടതാണ്. എന്നാൽ അതനുസരിച്ച് പെട്രോൾ-ഡീസൽ വില കുറയാതിരിക്കാൻ കേന്ദ്ര സർക്കാർ അധികമായി “additional excise duty” വർധിപ്പിച്ചു. ചില ഘട്ടങ്ങളിൽ ഇത് ആറുമുതൽ ഏഴിരട്ടി വരെ ഉയർത്തിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിൽ മറ്റൊരു പ്രധാന കാരണം additional excise duty വഴി സമാഹരിക്കുന്ന വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ലാത്തതിനാൽ, കേന്ദ്ര സർക്കാർ കൂടുതൽ സാമ്പത്തിക നിയന്ത്രണം കൈവശം വയ്ക്കാനാണ് ഈ നയം ഉപയോഗിച്ചത്. അതിനാൽ, ഈ അധിക നികുതിയിൽ കുറവ് വരുത്തിയാൽ സംസ്ഥാനങ്ങളുടെ വിഹിതം നഷ്ടപ്പെടാതെ തന്നെ ഇന്ധനവില കുറയ്ക്കാൻ സാധിക്കും. ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുത്ത ഒരു ജനാധിപത്യ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത് ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കുന്ന നയങ്ങളാണ്. എന്നാൽ, നികുതി ഭാരവും സാമ്പത്തിക കേന്ദ്രീകരണവും വർധിപ്പിക്കുന്ന സമീപനം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണരീതിയെ ഓർമ്മിപ്പിക്കുന്നു. . . #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔶 BJP