Follow
Simon
@simonpd
719
Posts
17,851
Followers
Simon
519 views
7 hours ago
ആദ്യം കേന്ദ്ര ഏജൻസികൾ വരുന്നു, വ്യവസായികളെ ജയിലിലടയ്ക്കുന്നു അല്ലെങ്കിൽ സമ്മർദ്ദത്തിലാക്കുന്നു, കമ്പനി പ്രതിസന്ധിയിലാകുമ്പോൾ രാജ്യത്തെ ഒരു പ്രമുഖ ഗ്രൂപ്പ് വന്ന് അത് തുച്ഛമായ വിലയ്ക്ക് സ്വന്തമാക്കുന്നു. ഈ രാജ്യത്തിൽ നടന്നു കൊണ്ടരിക്കുന്ന ഭരണം ഇതാണ്. തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായി അഹമ്മദ് ബുഹാരിയുടെ കോടികൾ വിലമതിക്കുന്ന താപവൈദ്യുത നിലയം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പൂട്ടിച്ച ശേഷം പ്രമുഖ ഗ്രൂപ്പ് തട്ടിയെടുത്തെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ. ജിയുടെ മാസ്റ്റർ സ്ട്രോക്ക് അലൗകിക' ഇന്റർനാഷണൽ ബിസിനസ്സ് മോഡൽ; ബുഹാരിക്ക് ജയിൽ, പ്രമുഖ കമ്പനിക്ക് പവർ പ്ലാന്റ്! ഗുജറാത്ത് മോഡൽ ഇന്റർനാഷണൽ ബിസിനസ്സ് സർജറി'യുടെ കഥ കൂടി വായിക്കുക! ജിയുടെ വികസനത്തിന്റെ റീൽസ് കാണിച്ച് കൈയടി വാങ്ങുമ്പോൾ, രാജ്യത്തെ വൻകിട വ്യവസായികളെയും അവരുടെ കമ്പനികളെയും കേന്ദ്ര ഏജൻസികളെ വിട്ട് എങ്ങനെയാണ് 'പുകച്ച് ചാടിച്ച്' ജിയുടെ പ്രിയപ്പെട്ട കൂട്ടുകാരന് വെള്ളിത്താലത്തിൽ വെച്ച് കൊടുക്കുന്നതെന്ന് ഡാറ്റ സഹിതം പുറത്തുവന്നിരിക്കുന്നു! തമിഴ്‌നാട്ടിൽ സ്വന്തമായി വലിയ കൽക്കരി കമ്പനിയും 1,200 മെഗാവാട്ട് ശേഷിയുള്ള വമ്പൻ താപവൈദ്യുത നിലയവുമുള്ള വിദ്യാസമ്പന്നനായ കോടീശ്വരനായിരുന്നു അഹമ്മദ് ബുഹാരി. എന്നാൽ 2022 മാർച്ച് 4-ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹത്തെ അങ്ങോട്ട് അറസ്റ്റ് ചെയ്തു. താൻ പൂർണ്ണമായും നിരപരാധിയാണെന്നും കള്ളക്കേസാണെന്നും അദ്ദേഹം കോടതികളിൽ നിലവിളിച്ചെങ്കിലും സിസ്റ്റം കേട്ടില്ല. ഏതാണ്ട് 2.7 വർഷമാണ് ഏജൻസികൾ അദ്ദേഹത്തെ ജയിലിലിട്ട് പീഡിപ്പിച്ചത്! ഒരു കമ്പനിയുടെ ബോസ് 2.7 വർഷം ജയിലിൽ കിടന്നാൽ ആ ബിസിനസ്സിന്റെ അവസ്ഥ എന്താകും? സ്വാഭാവികമായും കമ്പനി തകർന്നു, ഒടുവിൽ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. ഇനിയാണ് ജിയുടെ ആ അലൗകിക മാന്ത്രികത! കമ്പനി പാപ്പരായ ഉടൻ ദാ വരുന്നു ജിയുടെ സ്വന്തംപ്രമുഖ കൺസോർഷ്യം. അവർ ആ കമ്പനി അപ്പാടെ അങ്ങോട്ട് വിഴുങ്ങി ! ബുഹാരി കഷ്ടപ്പെട്ട് പടുത്തുയർത്തിയ ആ 1,200 മെഗാവാട്ട് പവർ പ്ലാന്റ് ഇപ്പോൾ ആരുടെ കയ്യിലാണ്? സാക്ഷാൽ അദാനിയുടെ കയ്യിൽ! 2024-ൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT) ഈ കമ്പനിയുടെ ലേല നടപടികൾ അംഗീകരിച്ചു. ജിയുടെ സ്വന്തം കൂട്ടുകാരനും 'ഡിക്കി ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റും' (DAIT) ചേർന്ന കൺസോർഷ്യം 3,300 കോടിയിലധികം രൂപയ്ക്ക് ഈ 1,200 മെഗാവാട്ട് താപവൈദ്യുത നിലയം സ്വന്തമാക്കി. നിലവിൽ ഇത് ജിയുടെ കൂട്ടുകാരന്റെ കീഴിലുള്ള മോക്സി പവർ ജനറേഷൻ (Moxie Power Generation) എന്ന പേരിൽ പ്രവർത്തിക്കുന്നു. കോടതി ഇടപെടൽ മൂലം മാന്യമായി കുറ്റവിമുക്തനാക്കി, പക്ഷേ പ്ലാന്റ് പോയി! 🏛️🤷‍♂️ കഥയിലെ ഏറ്റവും വലിയ കോമഡി ഇതാണ് അടുത്തിടെ 2026 മെയ് മാസത്തിൽ കോടതിയിൽ ഈ കേസുകളെല്ലാം തള്ളിപ്പോയി! വ്യവസായി അഹമ്മദ് ബുഹാരി പൂർണ്ണമായും നിരപരാധിയാണെന്ന് കണ്ട് കോടതി അദ്ദേഹത്തെ മാന്യമായി കുറ്റവിമുക്തനാക്കി! പക്ഷേ എന്ത് കാര്യം? അദ്ദേഹത്തിന്റെ കോടികളുടെ കമ്പനി ഇപ്പോൾ ജിയുടെ സ്വന്തം കൂട്ടുകാരന്റെ പോക്കറ്റിലാണ്! കമ്പനി തിരിച്ചുപിടിക്കാൻ അദ്ദേഹം ഇപ്പോൾ സുപ്രീം കോടതിയിൽ പുതിയ പോരാട്ടം തുടങ്ങിയിരിക്കുകയാണ്. മുംബൈ വിമാനത്താവളത്തിന്റെ കാര്യത്തിലും, ജിവികെ (GVK) ഗ്രൂപ്പിന്റെ കാര്യത്തിലും, എൻഡിടിവി (NDTV) മാധ്യമ ശൃംഖലയുടെ കാര്യത്തിലും നമ്മൾ കണ്ടത് ഇതേ തിരക്കഥയാണ്. ആദ്യം കേന്ദ്ര ഏജൻസികളെ വിട്ട് റെയ്ഡും ഭീഷണിയും നടത്തുക, കമ്പനി പ്രതിസന്ധിയിലാക്കുക, തൊട്ടുപിന്നാലെ ജിയുടെ കൂട്ടുകാരൻ വന്ന് അത് തുച്ഛമായ വിലയ്ക്ക് വാങ്ങി രക്ഷകനാകുക! ഇതാണ് ഇപ്പോഴത്തെ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്'! ഇങ്ങനെയുള്ള കൺകെട്ട് വിദ്യകൾ നാട്ടിൽ നടക്കുമ്പോൾ കഴിഞ്ഞ 22 മാസമായി രാജ്യത്തിലേക്ക് ഒരു രൂപ പോലും പുതിയ വിദേശ നിക്ഷേപം വരാത്തതിൽ എന്തെങ്കിലും അത്ഭുതമുണ്ടോ? വിദേശ വ്യവസായികൾ വിഡ്ഢികളല്ല; ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് അവർ കൃത്യമായി കാണുന്നുണ്ട്. മുഴുവൻ വിപണിയും വ്യവസായങ്ങളും രണ്ടോ മൂന്നോ കോർപ്പറേറ്റുകൾക്ക് മാത്രം വീതിച്ചു നൽകാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും ഇഡി-സിബിഐമാരും കൂട്ടുനിൽക്കുമ്പോൾ ഏത് വിഡ്ഢിയാണ് ഇവിടെ വന്ന് പണം മുടക്കുക? രൂപയുടെ മൂല്യം പാതാളത്തിലേക്ക് പോകുന്നതിന്റെ യഥാർത്ഥ കാരണവും ഇതാണ്! ജിവികെ ഗ്രൂപ്പിൽ നിന്ന് മുംബൈ വിമാനത്താവളം ഏറ്റെടുത്തതിലും, എൻഡിടിവി (NDTV) മാധ്യമ സ്ഥാപനം ഏറ്റെടുത്തതിലും രാജ്യം കണ്ട സമാനമായ തന്ത്രം തന്നെയാണ് ഇവിടെയും ആവർത്തിക്കപ്പെട്ടിരിക്കുന്നത്. അധികാരവും ഏജൻസികളും കയ്യിലുണ്ടെന്ന് കരുതി നിയമത്തെയും വ്യവസായികളെയും തോക്കിൻമുനയിൽ നിർത്തി കൊള്ളയടിക്കുന്ന ഈ ' രാഷ്ട്രീയം' രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് തകർക്കുന്നത്. റീൽസ് കാണിച്ച് നിങ്ങൾക്ക് വിദേശത്ത് മേനി പറയാം. ആദ്യം കേന്ദ്ര ഏജൻസികൾ വരുന്നു, വ്യവസായികളെ ജയിലിലടയ്ക്കുന്നു അല്ലെങ്കിൽ സമ്മർദ്ദത്തിലാക്കുന്നു, കമ്പനി പ്രതിസന്ധിയിലാകുമ്പോൾ ജിയുടെ കൂട്ടുകാരൻ വന്ന് അത് തുച്ഛമായ വിലയ്ക്ക് സ്വന്തമാക്കുന്നു. പിന്നീട് കോടതിയിൽ വ്യവസായി നിരപരാധിയാണെന്ന് തെളിഞ്ഞാലും കമ്പനി അപ്പോഴേക്കും ജിയുടെ കൂട്ടുകാരന്റെ പോക്കറ്റിലായിട്ടുണ്ടാകും! . . . . . . . . #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🔶 BJP
Simon
522 views
16 hours ago
12700 കോടി രൂപ രാജേഷ് മേഹ്ത്ത എന്ന ഒരു തട്ടിപ്പുകാരൻ കടത്തിക്കൊണ്ടു പോയിട്ടും ദേശീയ മാധ്യമങ്ങൾ കുറ്റകരമായ നിശ്ശബ്ദത പാലിച്ച് ഭരണകൂട സേവ ചെയ്യുകയാണ്. റോയിട്ടർ പത്രമാണ് ഈ വാർത്ത പുറത്തു കൊണ്ടു വരുന്നത്. കാര്യം താഴെ കൊടുക്കുന്നു. ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്ററായ സെബി (SEBI), രാജേഷ് എക്സ്പോർട്ട്സ് എന്ന വലിയ ജ്വല്ലറി കമ്പനി അവരുടെ സാമ്പത്തിക കാര്യങ്ങളിൽ വൻതോതിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തി. കമ്പനി അവരുടെ വരുമാനം 15.15 ട്രില്യൺ രൂപ (ഏകദേശം 158 ബില്യൺ ഡോളർ) ആയി പെരുപ്പിച്ചു കാട്ടി. കമ്പനി അവകാശപ്പെട്ട വരുമാനത്തിന്റെ ഭൂരിഭാഗവും വിദേശത്തുള്ള ഉപകമ്പനികളിൽ നിന്നാണ്, പ്രത്യേകിച്ച് സ്വിറ്റ്സർലൻഡിലെ വാൽക്യാംബി എസ്എ (Valcambi SA) എന്ന കമ്പനിയിൽ നിന്ന്. എന്നാൽ ഈ ഉപകമ്പനികളുടെ സാമ്പത്തിക വിവരങ്ങൾ കമ്പനി ഒരിക്കലും പരസ്യമായി പങ്കുവെച്ചിട്ടില്ല. റെഗുലേറ്റർ പരിശോധിച്ചപ്പോൾ, വാൽക്യാംബിയുടെ സ്വന്തം ഓഡിറ്റ് റിപ്പോർട്ടുകളിൽ വളരെ കുറഞ്ഞ വരുമാനം മാത്രമാണ് കാണിച്ചിരുന്നത്. അഫ്ലുവൻസ് ഷെയേഴ്സ് ആൻഡ് സ്റ്റോക്സ് എന്ന മറ്റൊരു സ്ഥാപനവുമായി കമ്പനി വലിയ തോതിലുള്ള വിൽപ്പനയും പർച്ചേസും നടത്തിയതായി രേഖപ്പെടുത്തിയതായും സെബി കണ്ടെത്തി. എന്നാൽ അത്തരം ഇടപാടുകൾ നടന്നിട്ടില്ലെന്നാണ് അഫ്ലുവൻസ് വ്യക്തമാക്കിയത്. കമ്പനിയെ യഥാർത്ഥത്തിലുള്ളതിനേക്കാൾ വളരെ വലുതായി കാണിക്കാൻ ഉപയോഗിച്ച വ്യാജ രേഖപ്പെടുത്തലുകളാണ് ഇതെന്നാണ് റെഗുലേറ്റർ വിശ്വസിക്കുന്നത്. ഇതിനുപുറമെ, കൃത്യമായ അനുമതികളില്ലാതെ കമ്പനിയുടെ പണം ഉടമയായ രാജേഷ് മേത്തയുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് രഹസ്യമായി മാറ്റിയതായും സെബി പറയുന്നു. ഈ പണം അദ്ദേഹത്തിന്റെ വ്യക്തിപരമായ വ്യാപാരത്തിനായാണ് ഉപയോഗിച്ചത്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ സെക്യൂരിറ്റീസ് മാർക്കറ്റുകളിൽ വ്യാപാരം നടത്തുന്നതിൽ നിന്ന് കമ്പനിയെയും അതിന്റെ ഉടമയെയും സെബി ഇപ്പോൾ വിലക്കിയിട്ടുണ്ട്. ഈ തെറ്റായ വിവരങ്ങളും കമ്പനി ഫണ്ടുകൾ വകമാറ്റിയതും കാരണം ഓഹരി ഉടമകൾക്ക് ഏകദേശം 127 ബില്യൺ രൂപയുടെ നഷ്ടം സംഭവിച്ചതായി റെഗുലേറ്റർ കണക്കാക്കുന്നു. കള്ളപ്പണം കണ്ടെത്തി ഓരോരുത്തരുടെയും പോക്കറ്റിൽ ഇട്ടു തരാം എന്നു പറഞ്ഞയാളാണ് ഇന്ന് ഫാസിസ്റ്റ് ഇന്ത്യ ഭരിക്കുന്നത്. ഡീമോണട്ടൈസേഷന്റെ പേരിൽ ജനങ്ങളെ തെരുവിൽ ഇറക്കി നിർത്തി സംഘഫാസിസ്റ്റുകളുടെ സിൽബന്ദികളുെട കള്ളപ്പണം വെള്ളപ്പണമാക്കുകയാണ് ഇതിലൂടെ കാവികോർപ്പറേറ്റകൾ ചെയ്തത്. രാജ്യത്ത് നിന്ന് പതിനായിരക്കണക്കിന് കോടികൾ തട്ടിക്കൊണ്ടു പോയിട്ടും ഒരാളും രാജ്യദ്രോഹി ആവുന്നില്ല, പത്രങ്ങൾ മിണ്ടുന്നില്ല, കോടതികളിൽ നിന്ന് നിരീക്ഷണങ്ങളുണ്ടാവുന്നില്ല. ഒടുവിൽ സംഘഫാസിസം ഈ കേസും ഒത്തു തീർപ്പിലെത്തിക്കുന്നതോടെ ഇതിനും തിരശ്ശീല വീഴും. അതു വരെ കാത്തിരിക്കുക.. . . . . #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🔶 BJP
Simon
521 views
21 hours ago
കടുത്ത വേനലിൽ രാജ്യം വെന്തുരുകുകയാണ്. ജനങ്ങൾക്ക് കുടിക്കാൻ കൃത്യമായി ശുദ്ധജലമില്ല, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം സാധാരണക്കാരന് ജീവിക്കാൻ മാർഗ്ഗമില്ല. ആ സമയത്താണ് ജനങ്ങളുടെ ദാഹം മാറ്റാൻ നമ്മുടെ 'വിശ്വഗുരു' റേഡിയോയിലൂടെ വന്ന് കിടിലൻ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്! ലസ്സി, സത്തു, ആം പന്ന തുടങ്ങിയ നാടൻ പാനീയങ്ങൾ കുടിച്ച് ശരീരം തണുപ്പിക്കാനാണ് ജിയുടെ ആഹ്വാനം. കൺഗ്രാജുലേഷൻസ് ജി, രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്ക് ഇതിലും വലിയൊരു പരിഹാരം സ്വപ്നങ്ങളിൽ മാത്രം! 😂 "അല്ല ഭാരതാംബയുടെ പുത്രാ... ഈ പറഞ്ഞ ലസ്സിയിലും സത്തുവിലും കൂടെ ആ 20% എഥനോൾ അങ്ങ് മിക്സ് ചെയ്യണോ?" വണ്ടിയിൽ പെട്രോളടിക്കാൻ കാശില്ലാതെ നിൽക്കുന്നവന്റെ ചോദ്യമാണ്! ഈ ലസ്സിയിലും ആം പന്നയിലും ഞങ്ങൾ 20% എഥനോൾ മിക്സ് ചെയ്താൽ നിങ്ങളുടെ പ്രിയപ്പെട്ട കോർപ്പറേറ്റ് കമ്പനികൾക്ക് വൻ ലാഭം കൂടുമല്ലോ. അതോ വരും വർഷങ്ങളിൽ ഇത് 100% എഥനോൾ ലസ്സിയാക്കി മാറ്റാൻ വല്ല അണിയറ കോർപ്പറേറ്റ് കരാറും ഇതിനോടകം ഒപ്പിട്ടിട്ടുണ്ടോ ആവോ? 📈💼 ഏറ്റവും വലിയ തമാശ എന്തെന്നാൽ മന്ത്രിമാരും കോർപ്പറേറ്റ് മുതലാളിമാരും ചേർന്ന് കോടികൾ കൊയ്യുമ്പോൾ, അണ്ണാക്കിൽ വെളിച്ചം കാണാത്ത ശാഖകളിൽ നിന്ന് ചാണകം തിന്നാൻ പരിശീലനം കിട്ടുന്ന അണികൾക്ക് ഒരിറ്റു ആനുകൂല്യം പോലും കിട്ടുന്നില്ല! മുതലാളിമാർക്ക് പണക്കൊഴുപ്പ്, മന്ത്രിമാർക്ക് ഭരണക്കൊഴുപ്പ്, പാവം അണികൾക്കോ... വെറുപ്പും വിദ്വേഷവും മാത്രം വിളമ്പുന്ന വട്ടപ്പൂജ്യം! ജി എന്ത് പറഞ്ഞാലും അതിൽ ഒരു 'ദിവ്യമായ ഫോർമുല' കണ്ടെത്താൻ ഈ മിത്രങ്ങൾ എപ്പോഴും മിടുക്കരാണ്. ലസ്സിയിൽ എഥനോൾ അടിച്ചാലും അതിനെ 'ഊർജ്ജസ്വലമായ വികസനം' എന്ന് പറഞ്ഞ് വാഴ്ത്താൻ അവർക്ക് ഒട്ടും മടിയുണ്ടാകില്ല. കാരണം, സ്വന്തം കീശ ചോരുന്നതും പട്ടിണി കിടക്കുന്നതും അവർക്ക് പ്രശ്നമേയല്ല. അയൽക്കാരന്റെ അടുപ്പ് പുകയുന്നില്ലല്ലോ എന്ന 'അപരമത വിദ്വേഷത്തിന്റെ' ആശ്വാസത്തിലാണ് അവരുടെ ആയുസ്സ് നീങ്ങുന്നത്! നമുക്ക് എന്ത് നേട്ടമെന്ന് ചിന്തിക്കാനുള്ള തലച്ചോറ് പോലും പണയം വെച്ച്, ഇവരൊക്കെ ഏത് ദുരന്ത ലോകത്താണ് ജീവിക്കുന്നത്? 🤔 വണ്ടിക്ക് അടിക്കാൻ വിലകുറഞ്ഞ പെട്രോളും, മനുഷ്യന് കുടിക്കാൻ ശുദ്ധമായ കുടിവെള്ളവും തരാൻ കഴിയാത്തവരാണ് റേഡിയോയിലൂടെ വന്ന് ജനങ്ങളെ ലസ്സി റെസിപ്പി പഠിപ്പിക്കുന്നത്. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇതിലും നല്ലൊരു 'മൻ കി ബാത്ത്' ഫോർമുല വേറെ എവിടെ കിട്ടാൻ? പണ്ട് ഇന്റർനാഷണൽ വേദികളിൽ വെച്ച് ചോദ്യങ്ങൾ ചോദിച്ച് വിയർപ്പിച്ച നോർവേയിലെ ആ മാധ്യമപ്രവർത്തക പറഞ്ഞതുപോലെ, "രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും മറക്കാൻ ജനങ്ങൾക്ക് എഥനോൾ ചേർത്ത ലസ്സി കൊടുക്കാനാണോ ഈ മൻ കി ബാത്ത് ഉപദേശം?" 🎤🔥 . . . . . .. #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🔶 BJP
Simon
760 views
1 days ago
ഇങ്ങനെയാണോ രാജ്യദ്രോഹികളെ നിർവചിക്കേണ്ടത്? കേന്ദ്ര സർക്കാരിനെയോ പൊതുസ്ഥാപനങ്ങളെയോ വിമർശിക്കുന്നവരെല്ലാം രാജ്യദ്രോഹികളാണെങ്കിൽ, താഴെപ്പറയുന്ന യുവാക്കളും ആ പട്ടികയിൽ ഉൾപ്പെടേണ്ടിവരും. വേദാന്ത് ശ്രീവാസ്തവ (17 വയസ്സ്): സി.ബി.എസ്.ഇയുടെ OSM മാർക്കിംഗ് സംവിധാനത്തിലെ ഗുരുതരമായ ക്രമക്കേടുകൾ സോഷ്യൽ മീഡിയയിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. നിസർഗ അധികാരി (19 വയസ്സ്): സി.ബി.എസ്.ഇയുടെ വെബ്‌സൈറ്റിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. സാർത്ഥക് സിദ്ധാന്ത് (17 വയസ്സ്): OSM ടെൻഡർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിയമലംഘന ആരോപണങ്ങൾ രേഖകളും വിവരങ്ങളും സഹിതം പുറത്തുകൊണ്ടുവന്നു. പൊതുസ്ഥാപനങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയും, സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെടുകയും ചെയ്യുന്ന ഈ യുവാക്കളെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണെങ്കിൽ, ജനാധിപത്യത്തിൽ വിമർശനത്തിനും ചോദ്യങ്ങൾക്കും എന്ത് സ്ഥാനമാണ് അവശേഷിക്കുന്നത്? ഒരു ജനാധിപത്യ രാജ്യത്തിന്റെ ശക്തി വിമർശനങ്ങളെ അടിച്ചമർത്തുന്നതിലല്ല, മറിച്ച് അവയെ കേട്ട് തെറ്റുകൾ തിരുത്തുന്നതിലാണ്. ചോദ്യം ചോദിക്കുന്ന പൗരന്മാരെ ഭയപ്പെടുന്ന ഭരണകൂടങ്ങളല്ല ചരിത്രത്തിൽ വിജയിച്ചിട്ടുള്ളത്; വിമർശനങ്ങളെ ഉൾക്കൊണ്ട് സ്വയം തിരുത്താൻ തയ്യാറായ സംവിധാനങ്ങളാണ് ദീർഘകാലം നിലനിന്നിട്ടുള്ളത്. . . . #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🔶 BJP
Simon
548 views
1 days ago
റയിൽവെ സ്റ്റേഷനിൽ ചായ അടിച്ചു നടന്നവനോട് ഒരേ ഒരു ചോദ്യം ചോദിച്ചു. ..💁 24 മണിക്കൂർ ആകും മുന്നേ ED വീട്ടിൽ. ..! ആർക്കും ഊഹിക്കാവുന്നതും, ലളിതമായി തടയാവുന്നതുമായ ഇന്ത്യയിൽ ആവർത്തിക്കുന്ന ഔദ്യോഗിക ദുരന്തമാണ് ED റെയ്ഡ്. സുപ്രീം കോടതി ഇവരുടെ കാര്യക്ഷമതയില്ലായ്മയെ നിശിതമായി വിമർശിച്ചത് അടുത്തയിടെയാണ്. 3000 കേസുകളിൽ 2 എണ്ണം മാത്രമാണ് തെളിയിക്കാനായത്.ഇത് വരെ ഒരു ബിജെപി ക്കാരന്റെ വീട്ടിലും ED എത്തിയിട്ടില്ല ഇതൊക്കെ കൊണ്ടാണ് സിപിഎം കാർ ED യെ ഓടിച്ചിട്ട് അടിച്ചപ്പോൾ നിയമ സഹായവും പൈസയും ഞങ്ങളയച്ചു തരാം എന്ന്‌ പറഞ്ഞു പാൻ ഇന്ത്യൻ ഹിറ്റ് ആയത്. . . . . . #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🔶 BJP
Simon
538 views
1 days ago
സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തികച്ചും ഹാസ്യാസ്പദമാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുറയുമ്പോഴും, ഇവിടെ ഇന്ധനവില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രം ഭരിക്കുന്ന പാർട്ടിയിലെ ഒരു മന്ത്രി തന്നെ ഇത്തരം ആവശ്യങ്ങളുമായി വരുന്നത് അദ്ദേഹത്തിന്റെ തൊലിക്കട്ടിയുടെ ഉദാഹരണമാണ്. ​മിസ്റ്റർ സുരേഷ് ഗോപി, നിങ്ങൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം ഈ വാക്ക് നിങ്ങളുടെ പ്രധാനമന്ത്രിയോടാണ് പറയേണ്ടത്. കേന്ദ്ര സർക്കാർ ജനങ്ങളെ പിഴിയുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെടൂ. അതിനൊരു പരിഹാരം കാണാൻ സാധിക്കുന്നില്ലെങ്കിൽ, ആദ്യം ആ മന്ത്രിസ്ഥാനം രാജിവെച്ചു പോന്നിട്ട് വേണം കേരള സർക്കാരിനോട് നികുതി കുറയ്ക്കാൻ ആവശ്യപ്പെടാൻ. എങ്കിൽ മാത്രമേ ജനങ്ങൾ നിങ്ങളെ പരിഹസിക്കാതിരിക്കൂ! . . . . . #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🔶 BJP
Simon
467 views
2 days ago
ഒരു ജനാധിപത്യ രാജ്യത്ത് ഭരണകൂടവും ജനങ്ങളും തമ്മിലുള്ള സംവാദം സുതാര്യമായിരിക്കേണ്ടത് അനിവാര്യമാണ്. തെറ്റായ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ, പ്രതിപക്ഷ പ്രസ്ഥാനങ്ങളെയോ നേതാക്കളെയോ ഭയപ്പെടേണ്ട സാഹചര്യം ഭരണകൂടത്തിന് ഉണ്ടാകേണ്ടതില്ല. എന്നാൽ നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത് വിയോജിപ്പുകളെയും ചോദ്യങ്ങളെയും ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. പ്രത്യേകിച്ച്, രാജ്യത്തെ യുവാക്കൾ ഉന്നയിക്കുന്ന തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ നിർണ്ണായക ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ അധികാരികൾ ഒളിച്ചോടുകയാണ് ചെയ്യുന്നത്. പ്രധാന ആശങ്കകൾ: വിമർശനങ്ങളെ നേരിടുന്ന രീതി: ഭരണകൂട നയങ്ങളെ ചോദ്യം ചെയ്യുന്നവരെയും പ്രതിഷേധിക്കുന്നവരെയും രാജ്യദ്രോഹികളായോ വിഘടനവാദികളായോ ചിത്രീകരിക്കുന്ന പ്രവണത ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണ്. നേതാക്കൾക്കെതിരെയുള്ള നടപടികൾ: ജനകീയ നേതാക്കളെ തടങ്കലിൽ വെച്ചും ഏജൻസികളെ ഉപയോഗിച്ചും ഭയപ്പെടുത്താൻ ശ്രമിക്കുന്നത് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനേ ഉപകരിക്കൂ. എത്രയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും സത്യം കാലം തെളിയിക്കുക തന്നെ ചെയ്യും. ജന്തർ മന്ദിറിൽ നടക്കുന്ന സമാധാനപരമായ ജനകീയ സമരങ്ങൾക്ക് എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു. . . . . . #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🔶 BJP
Simon
600 views
2 days ago
📌 ചിന്തിക്കേണ്ട ചില യാഥാർത്ഥ്യങ്ങൾ! 🤔 ഒരു രാജ്യത്തിന്റെ ഒരു ഭാഗത്ത് സംഘർഷങ്ങളും അക്രമങ്ങളും തുടരുമ്പോൾ, മറ്റൊരു ഭാഗത്ത് പരിസ്ഥിതി സംരക്ഷണത്തെ അവഗണിച്ച് പ്രകൃതിവിഭവങ്ങൾ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു. അതേസമയം സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങളും മറ്റ് ഗുരുതര കുറ്റകൃത്യങ്ങളും സമൂഹത്തെ ആശങ്കപ്പെടുത്തുന്നു. ഇതിനൊപ്പം, വിദ്യാഭ്യാസ മേഖലയിലെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും ഭാവിയെ പ്രതികൂലമായി ബാധിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ വിശ്വാസത്തിനും വെല്ലുവിളിയാകുന്ന ഇത്തരം വിഷയങ്ങൾ ഗൗരവമായി പരിഗണിക്കപ്പെടേണ്ടവയാണ്. ഈ സാഹചര്യത്തിൽ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു: ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുമ്പോൾ, ഒരു രാജ്യത്തിന്റെ ശക്തിയും സ്ഥിരതയും എങ്ങനെ ഉറപ്പാക്കാൻ കഴിയും? ഒരു രാജ്യത്തിന്റെ യഥാർത്ഥ ശക്തി അതിന്റെ വിദേശ നയങ്ങളിലോ അന്താരാഷ്ട്ര വേദികളിലെ സാന്നിധ്യത്തിലോ മാത്രമല്ല; മറിച്ച് ജനങ്ങളുടെ സുരക്ഷ, നീതി, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക ഐക്യം എന്നിവ ഉറപ്പാക്കുന്നതിലുമാണ്. അതുകൊണ്ട് തന്നെ, രാഷ്ട്രീയ നിലപാടുകൾക്കതീതമായി, രാജ്യത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ച് ഗൗരവമായ ചർച്ചകളും ഉത്തരവാദിത്തപരമായ നടപടികളും ഉണ്ടാകേണ്ടത് അനിവാര്യമാണ്. ചിന്തിക്കുന്ന പൗരന്മാർ ചോദ്യം ചെയ്യുമ്പോഴാണ് ജനാധിപത്യം കൂടുതൽ ശക്തമാകുന്നത്.. . . . . . #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🔶 BJP
Simon
583 views
2 days ago
തമിഴ്നാട്ടിലേക്ക് BJP യുടെ പ്ലാൻ B നാടകമാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്.. ⚡ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടപ്പോൾ ഹൈക്കമാൻ്റുമായി കൂടിക്കാഴ്ച നടത്തി രാജിവെക്കാതെ ഒരു ട്വിറ്റർ പോസ്റ്റ് മാത്രം ഇട്ട് പാർട്ടി വിട്ടു. ⚡ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടപ്പോൾ ഹൈക്കമാൻ്റുമായി കൂടിക്കാഴ്ച നടത്തി രാജിവെക്കാതെ ഒരു ട്വിറ്റർ പോസ്റ്റ് മാത്രം ഇട്ട് പാർട്ടി വിട്ടു. ⚡രാഘവ് ചഡ്ഢ ആം ആദ്മി പാർട്ടി വിട്ടപ്പോൾ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി രാജിവെക്കാതെ ഒരു ട്വിറ്റർ പോസ്റ്റ് മാത്രം ഇട്ട് പാർട്ടി വിട്ടു. ⚡സുവേന്ദു അധികാരി ടിഎംസി വിട്ടപ്പോൾ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി രാജിവെക്കാതെ ഒരു ട്വിറ്റർ പോസ്റ്റ് മാത്രം ഇട്ട് പാർട്ടി വിട്ടു. ⚡⚡പക്ഷേ കെ. അണ്ണാമലൈ ബിജെപി വിടുമ്പോൾ പാർട്ടിയുടെ പരമോന്നതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി, ചായ കുടിച്ച്, നീണ്ട ചർച്ചകൾക്ക് ശേഷം രാജി സമർപ്പിച്ചു. തോന്നുന്നത് എന്തെന്നാൽ, ബിജെപി അണ്ണാമലൈയെ മറ്റൊരു തലപതി വിജയാക്കാൻ ആലോചിക്കുന്നു എന്നാണ്.കെ. അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുന്നു എന്ന് തോന്നുന്നു. BJP എന്ന ലേബലിൽ തമിഴ്നാട്ടിൽ മുന്നേറാൻ കഴിഞ്ഞില്ല / കഴിയില്ല എന്ന തിരിച്ചറിവ് ഒരു സെക്കൻ്റ് ഓപ്ഷൻ നൽകാൻ നിർബന്ധിതമായി. പതിറ്റാണ്ടുകളുടെ ശ്രമങ്ങൾക്കൊടുവിൽ കേരളത്തിനും ഇങ്ങനെ ഒരു ഓപ്ഷൻ BJP നൽകുമോ?. . . . . . . . #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🔶 BJP
Simon
586 views
3 days ago
,വേദാന്ത ഗ്രൂപ്പിൽ ED റെയ്ഡ് എന്തിനായിരിക്കും ED വേദാന്ത ഗ്രൂപ്പിൽ കയറിയത് ? അടുത്തകാലത്ത് വേദാന്തയും അദാനി ഗ്രൂപ്പും തമ്മിൽ വലിയൊരു നിയമപോരാട്ടം നടന്നിട്ടുണ്ട്. ജയപ്രകാശ് അസോസിയേറ്റ്സ് (JAL) ഏറ്റെടുക്കൽ ലേലവുമായി ബന്ധപ്പെട്ട നിയമവിവാദമാണ്. രാജ്യത്തെ രണ്ട് വലിയ കോർപ്പറേറ്റ് ഗ്രൂപ്പുകളായ വേദാന്തയും അദാനി ഗ്രൂപ്പും തമ്മിലുള്ള ഏറ്റുമുട്ടൽ കോടതിവരെ എത്തി. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ജയപ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡിനെ (JAL) ഏറ്റെടുക്കുന്നതിനുള്ള ലേലത്തിൽ വേദാന്തയും അദാനി എന്റർപ്രൈസസും മത്സരിച്ചിരുന്നു. വേദാന്തയുടെ വാദമനുസരിച്ച്, തങ്ങൾ ഉയർന്ന മൂല്യമുള്ള ഓഫർ നൽകിയിട്ടും അദാനി ഗ്രൂപ്പിന്റെ ₹14,543 കോടി രൂപയുടെ പ്രമേയമാണ് അംഗീകരിക്കപ്പെട്ടത്. ഇതിനെ ചോദ്യം ചെയ്ത് വേദാന്ത ആദ്യം NCLAT-ലും പിന്നീട് സുപ്രീം കോടതിയിലും ഹർജി നൽകി. വേദാന്തയുടെ പ്രധാന ആരോപണം, ദിവാല നടപടികളിൽ പരമാവധി മൂല്യം ലഭ്യമാക്കുക എന്ന ലക്ഷ്യം പാലിക്കപ്പെട്ടില്ലെന്നും തങ്ങളുടെ ഉയർന്ന ബിഡ് വേണ്ടവിധം പരിഗണിച്ചില്ലെന്നുമാണ്. എന്നാൽ വായ്പദാതാക്കളുടെ സമിതിയും (CoC) അദാനി ഗ്രൂപ്പും വാദിച്ചത്, ഏറ്റവും ഉയർന്ന തുക മാത്രമല്ല, പണം നൽകുന്ന രീതി, സമയക്രമം, ഇടപാടിന്റെ പ്രായോഗികത എന്നിവയും പരിഗണിച്ചാണ് അദാനിയുടെ ബിഡ് തിരഞ്ഞെടുത്തതെന്നാണ്. പിന്നീട് NCLAT വേദാന്തയുടെ ഹർജികൾ തള്ളുകയും അദാനി ഗ്രൂപ്പിന്റെ തെരഞ്ഞെടുപ്പ് ശരിവെക്കുകയും ചെയ്തു. സുപ്രീം കോടതിയും ഇടക്കാല സ്റ്റേ നൽകാൻ വിസമ്മതിച്ചു. ഇത് ഒരു പ്രധാന ചോദ്യത്തിലേക്ക് വിരൽചൂണ്ടുന്നു: ഒരു കമ്പനിയുടെ ബിഡ് കൂടുതൽ മൂല്യമുള്ളതാണെങ്കിൽ പോലും, മറ്റൊരു കമ്പനിക്ക് കരാർ ലഭിക്കുന്നത് എന്തുകൊണ്ടാണ്? നിയമപരമായി വായ്പദാതാക്കളുടെ സമിതിക്ക് ബിഡുകൾ വിലയിരുത്താനുള്ള അധികാരമുണ്ടെങ്കിലും, ഈ തീരുമാനം കോർപ്പറേറ്റ് ലോകത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. . . . . . . . #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🔶 BJP