#🤩 എന്റെ ആദ്യ പോസ്റ്റ്
💐പ്രണയിനി 💐
പാർട്ട് -1
********
രജിസ്റ്റർ ഓഫീസിന്റെ വരാന്തയിൽ അല്പം പരിഭ്രമത്തോടെ ഇരിക്കുകയായിരു..
"മീനാക്ഷി" . പേര് പോലെ തന്നെ വിടർന്ന മിഴികളുള്ള ഒരു പെൺകുട്ടി. നീളൻ മുടിയിൽ തുളസിക്കതിർ ചൂടി, ഒരു ചന്ദനക്കുറിയും തൊട്ട് ലളിതമായ വസ്ത്രമണിഞ്ഞു നിൽക്കുന്ന അവളെ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും
. വെളുത്ത നിറത്തേക്കാൾ അവളുടെ ഐശ്വര്യം വഴിഞ്ഞൊഴുകുന്ന മുഖശ്രീയായിരുന്നു അവളുടെ യഥാർത്ഥ ഭംഗി. ചുണ്ടുകളിൽ എപ്പോഴും വിടരാൻ കാത്തുനിൽക്കുന്ന ഒരു പുഞ്ചിരി അവളിലുണ്ട്.
അതേസമയം, ഓഫീസിന്റെ മറ്റൊരു വശത്ത് തന്റെ ഗ്ലാസി ലുക്ക് ഫോൺ സ്ക്രീനിൽ നോക്കി മഹി എന്ന മഹി ചന്ദ്രൻ നിൽക്കുന്നുണ്ടായിരുന്നു.
പ്രശസ്തമായ 'ചന്ദ്രൻ ഗ്രൂപ്പിന്റെ' യുവ എം.ഡി.
ഗൗരവക്കാരനായ ബിസിനസുകാരൻ ആണെങ്കിലും, മഹിക്ക് എല്ലാവരെയും ആകർഷിക്കുന്ന ഒരു പ്രത്യേകതയുണ്ട്—അവന്റെ ആ മനോഹരമായ ചിരി. ആ ചിരി വിടരുമ്പോൾ അവന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം വരും. ഒരു 'മൊഞ്ചൻ' ചെക്കൻ എന്ന് ആരെങ്കിലും വിളിച്ചാൽ അതിൽ തെറ്റില്ലാത്ത അത്രയും പ്രസരിപ്പുള്ള രൂപം.
രജിസ്ട്രാർ വിളിച്ചു: "മഹി ചന്ദ്രൻ... മീനാക്ഷി..."
ഇരുവരും ഒരേസമയം കസേരയിലേക്ക് വന്നിരുന്നു. ആദ്യമായി അവർ പരസ്പരം കണ്ണുകളിൽ നോക്കി. മഹി പുഞ്ചിരിയോടെ അവളെ നോക്കിയപ്പോൾ, മീനു നാണം കൊണ്ട് ഒന്ന് തലതാഴ്ത്തി.
മഹി: (പതിഞ്ഞ സ്വരത്തിൽ) "പേടിക്കേണ്ട....
ഈ പേര് പോലെ തന്നെ മീനാക്ഷിക്ക് നല്ല കണ്ണുകളാണല്ലോ."
മീനു പുഞ്ചിരികുകയല്ലാതെ ഒന്നും പറഞ്ഞില്ല
രജിസ്റ്റർ ഓഫീസിലെ പഴയ കസേരയിൽ മീനു അല്പം വിറയലോടെ ഇരിക്കുകയിരുന്നു അവൾ
. തന്റെ പേര് 'മീനാക്ഷി' എന്ന് മനോഹരമായി എഴുതിയിരിക്കുന്ന ആ വലിയ ബുക്കിലേക്ക് അവൾ നോക്കി.
അവളുടെ അരികിൽ ഇരിക്കുന്നത് ആരാണെന്നോ, അയാളുടെ കുടുംബം എത്രത്തോളം വലിയതാണെന്നോ അവൾക്ക് അറിവില്ലായിരുന്നു.
പട്ടുസാരിയുടെ തലപ്പ് കൈകളിൽ ചുറ്റി അവൾ ഒന്ന് നെടുവീർപ്പിട്ടു. 🌸
തന്റെ ജീവിതപങ്കാളിയാകാൻ പോകുന്ന പെൺകുട്ടിയുടെ കണ്ണുകളിലെ നിഷ്കളങ്കത അവനെ ആകർഷിച്ചു അവന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു
"പക്ഷെ മീനുന്റെ ചിന്തകൾ അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു 🥺..
"ആരും കാണാതെ മീനു തന്റെ കണ്ണുനീർ തുടച്ചു. ഇന്ന് അവൾ ഒരു നവവധുവാണ്. പക്ഷേ, അവളുടെ മനസ്സിൽ സങ്കടം തിങ്ങി നിന്നിരുന്നു..,
ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് വേണ്ടി പോരാടുന്ന തന്റെ അച്ഛന്റെ മുഖമായിരുന്നു."
"പത്ത് ലക്ഷം രൂപ... അതുണ്ടെങ്കിൽ മാത്രമേ അച്ഛന്റെ ഓപ്പറേഷൻ നടക്കൂ. ഒരു പണക്കാരൻ പയ്യനെ രജിസ്റ്റർ വിവാഹം ചെയ്താൽ ആ തുക ലഭിക്കുമെന്ന് അവളുടെ കൂട്ടുകാരി പറഞ്ഞപ്പോൾ, രണ്ടാമതൊന്ന് ആലോചിക്കാൻ മീനുവിന് കഴിഞ്ഞില്ല. തന്റെ ജീവിതത്തേക്കാൾ വലുതാണ് അവൾക്ക് അച്ഛന്റെ ശ്വാസം."
മഹി: (മൃദുവായ സ്വരത്തിൽ)
മീനാക്ഷിക്ക് "പേടിയുണ്ടോ...?
"പേടിക്കേണ്ട... ഞാൻ അത്ര പേടിപ്പിക്കേണ്ട ആളാണോ?" 🖋️
മീനു പെട്ടെന്ന് തലയുയർത്തി അവനെ നോക്കി. ആ മനോഹരമായ ചിരി കണ്ടപ്പോൾ അവളുടെ കണ്ണീർഅവൻ കാണാതെ തുടച്ച് മാറ്റി..
മീനു: "അതല്ല... ഇത് ഇങ്ങനെയൊക്കെ പെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചില്ല.
.
മീനു. ഈ രജിസ്റ്റർ ബുക്കിലെ ഒപ്പിൽ ഒതുങ്ങുന്നതല്ലേ നമ്മുടെ ജീവിതം?
ഒരു ചോദ്യ ഭാവത്തിൽ അവനെ ഒന്ന് നോക്കി അവൾ.
"ഇവിടെ സൈൻ ചെയ്തോളു മോളേ..."
രജിസ്ട്രാർ ആ വലിയ ബുക്ക് അവളുടെ മുന്നിൽ വെച്ച് പറഞ്ഞു
രണ്ട് പേരും സൈൻ ചെയ്ത് മഹിയുടെ കൂടെ ഉള്ളവർ സാക്ഷി കോളത്തിലും സൈൻ ചെയ്ത് അവർ പുറത്തിറങ്ങി
മീനുവിന്റെ ഫോൺ ബെല്ലടിച്ചപ്പോൾ മഹി അവളുടെ മുഖത്തെ പരിഭ്രമം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഫോൺ എടുത്തതും അപ്പുറത്ത് നിന്ന് സുഹൃത്ത് സാക്ഷിയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം.
സാക്ഷി: "നീ ഇത് എവിടാ മീനു? നീ എന്താ ഞാൻ പറഞ്ഞ ആളെ രജിസ്റ്റർ വിവാഹം ചെയ്യാൻ പോവാതിരുന്നത്?
മീനുവിന്റെ കൈയ്യിലെ ഫോൺ താഴെ വീഴാൻ പോയി. അവൾ വിശ്വസിക്കാനാവാതെ മഹിയെ ഒന്ന് നോക്കി.
മീനു: (വിറയ്ക്കുന്ന ശബ്ദത്തിൽ) "സാക്ഷീ... നീ എന്ത് ഈ പറയുന്നേ? നീ പറഞ്ഞ ആളെത്തന്നെയല്ലേ ഞാൻ ഇപ്പോൾ വിവാഹം ചെയ്തത്? ഇതാ എന്റെ കൂടെയുണ്ട്."
സാക്ഷി: "എന്ത്? നീ ആരെയാ കെട്ടിയത്? ഞാൻ അയച്ചുതന്ന ലൊക്കേഷനിൽ അയാൾ ഇപ്പോഴും നിന്നെ കാത്തിരിക്കുകയാണ്. നീ വേറെ ഏതോ രജിസ്റ്റർ ഓഫീസിലാണോ പോയത്?"
മീനുവിന്റെ തല കറങ്ങുന്നതുപോലെ തോന്നി.
അവൾ പതിയെ മഹിയുടെ അടുത്തേക്ക് നീങ്ങി.
മീനു: (മഹിയോട്) "നിങ്ങൾ... നിങ്ങൾ ആരാണ്? സാക്ഷി പറഞ്ഞ ആളല്ലേ നിങ്ങൾ?"
മീനുവിന്റെ ചോദ്യം കേട്ട് മഹിയുടെ മുഖത്തെ ആത്മവിശ്വാസം പെട്ടെന്ന് അപ്രത്യക്ഷമായി. അവൻ ഒരു നിമിഷം ശ്വാസം അടക്കിപ്പിടിച്ചു.
ചന്ദ്രൻ ഗ്രൂപ്പിന്റെ എം.ഡി. എന്ന നിലയിൽ വലിയ ബിസിനസ്സ് തന്ത്രങ്ങൾ മെനയുന്ന മഹിക്ക്, സ്വന്തം ജീവിതത്തിൽ ഇങ്ങനെയൊരു അബദ്ധം പറ്റുമോ...?ഇല്ല...!!!!
അത് മീനു ഞാൻ അവൻ പറയാൻ തുടങ്ങിയതും...
മീനു: (കണ്ണുനിറഞ്ഞുകൊണ്ട്) "എനിക്കറിയില്ല... എനിക്ക് ആരെയാണ് വിവാഹം കഴിക്കേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. സാക്ഷി പറഞ്ഞ ലൊക്കേഷനിൽ ഞാൻ എത്തി, അവിടെ നിങ്ങളെ കണ്ടു. നിങ്ങൾ ആണ് എന്നെ കാത്തിരിക്കുന്ന ആണ് ആൾ എന്ന് പറഞ്ഞപ്പോൾ... വന പറഞ്ഞപ്പോൾ ഞാൻ കരുതി..."
മഹി പതുക്കെ വരാന്തയിലെ തൂണിൽ ചാരി ഇരുന്നു.
അവൻ എന്തോ ചിന്തിച്... പറഞ്ഞു..
: "സത്യം പറഞ്ഞാൽ മീനു... എനിക്കും ഒരു വലിയ തെറ്റ് പറ്റിയിരിക്കുന്നു. എനിക്ക് വിവാഹം കഴിക്കേണ്ടിയിരുന്ന പെൺകുട്ടിയെക്കുറിച്ച് എനിക്കും വലിയ ധാരണയില്ലായിരുന്നു.
പറയുമ്പോൾ മഹി യുടെ സുഹൃത്ത് ബാലു അവനെ ഒന്ന് തുറിച്ചു നോക്കി .. മഹി ജോലി കണ്ണുകൾ കൊണ്ട് ഒന്നും മിണ്ടരുത് എന്ന് അവൻ സിഗ്നൽ കൊടുത്തു..കൊണ്ട് തുടർന്നു...
പക്ഷെ ഇപ്പോൾ നമ്മൾ രണ്ടുപേരും ഈ ബുക്കിൽ ഒപ്പിട്ടു കഴിഞ്ഞു.
നിയമപരമായി നീ എന്റെ ഭാര്യയാണ്." 💍
മീനു: "പക്ഷെ ഇത് എങ്ങനെ ശരിയാകും?
ഞാൻ എന്റെ അച്ഛന്റെ ജീവന് വേണ്ടിയാണ് ഈ വിവാഹത്തിന് സമ്മതിച്ചത്"
പത്ത് ലക്ഷം രൂപയ്ക്ക് വേണ്ടി സ്വന്തം ജീവിതം പണയം വെച്ചവൾ എന്ന പേര് ഇനി മാറ്റാൻ കഴിയില്ല.
"ഇനി എന്താണ് ചെയ്യുക? ഇവൻ ആരാണെന്ന് പോലും എനിക്കറിയില്ല..."
അവൾ പതുക്കെ ആത്മഗതം ചെയ്തു
.പണം ഞാൻ തരാം..." മഹി ശാന്തമായി പറഞ്ഞു.
മീനു ഞെട്ടിപ്പോയി. അവൾ വിറയ്ക്കുന്ന കണ്ണുകളോടെ അയാളെ നോക്കി. "നിങ്ങൾ... നിങ്ങൾ എങ്ങനെ അറിഞ്ഞു ഞാൻ അത് ചിന്തിക്കുകയാണെന്ന്?"
മഹി ഒരു ചെറിയ പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി. "നിന്റെ മുഖം ഒരു തുറന്ന പുസ്തകം പോലെയാണ് മീനാക്ഷി. പണത്തിന് വേണ്ടിയല്ലേ നീ ഈ കരാറിന് സമ്മതിച്ചത്? അച്ഛന്റെ ഓപ്പറേഷൻ കഴിഞ്ഞാലും തുടർന്നുള്ള ചികിത്സയ്ക്കും മരുന്നിനും പണം വേണമെന്ന് എനിക്കറിയാം. അത് ഓർത്ത് നീ വിഷമിക്കേണ്ട. നിന്റെ അച്ഛന്റെ ഓരോ ശ്വാസത്തിനും കാവലായി ഞാനുണ്ടാകും. അതിനുള്ള പണം എത്രയായാലും ഞാൻ നൽകും."
മീനുവിന്റെ ഉള്ളിൽ ഒരു തരം ആശ്വാസവും അതോടൊപ്പം ഭയവും പടർന്നു. "പക്ഷേ... പകരമായി ഞാൻ എന്ത് ചെയ്യണം? ഇത്രയും വലിയ തുകയ്ക്ക് പകരമായി നിങ്ങൾ എന്നിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നത്?"
താൻ വിവാഹം കഴിക്കേണ്ടിയിരുന്ന ആ പണക്കാരൻ പയ്യന് പകരം വന്ന ഇയാൾ എന്തിനാണ് തന്നെ സഹായിക്കുന്നത്? ഒരു നിമിഷം അവൾ ചിന്തിച്ചു പോയി "
തുടരും...
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ
ഒരു ചെറിയ പരിശ്രമമാണ് തെറ്റുകൾ ഉണ്ടാവും ക്ഷമിച്ചു സപ്പോർട്ട് ഉണ്ടാവുമോ..? 🥰
#കഥ #