Follow
വായന മുറി 📚
@vayanamuri1
98,823
Posts
243,477
Followers
വായന മുറി 📚
199 views
52 minutes ago
സൂര്യ പാർവണം 36 (last part) തനുവിന്റെ നിലവിളി കേട്ടപ്പോൾ തന്നെ എന്തോ സംഭവിക്കുന്നുണ്ടെന്നു മഹിക്ക് മനസിലായി. എന്നാൽ തിരിഞ്ഞു മുക്കാൻ തുടങ്ങുന്നതിനു മുന്നേ തന്നെ സുധി തന്റെ പിറകിലായി നിലവിളിച്ചു കൊണ്ട് മറിഞ്ഞു വീഴുന്നതിന്റെ ഒച്ച അവൻ കേട്ടു.. തിരിഞ്ഞു നോക്കിയപ്പോൾ നടുവിന് കൈ കൊടുത്തു നിലവിളിക്കുന്ന സുധിയേയും അവനെ നോക്കി ദേഷ്യത്തോടെ നിൽക്കുന്ന കാശിയെയും സുധിയുടെ അടുത്തായി നിലത്തു വീണു കിടക്കുന്ന കമ്പിയും കണ്ടപ്പോൾ അവനു ഏകദേശം കാര്യങ്ങൾ മനസിലായി. മഹി ചിരിച്ചു കൊണ്ട് അവന്റെ അടുത്തു ഇരുന്നു.. " അപ്പോൾ സുധീന്ദ്ര... നീ ഈ തടിമടന്മാരെയും കൊണ്ട് മുൻകരുതൽ എടുത്തതുപോലെ ഞാനും കുറച്ചു മുൻകരുതൽ എടുത്തിട്ട് തന്നെയാ വന്നത്..നീ ഒരു ചെറ്റ ആണെന്ന് അറിയാവുന്നതു കൊണ്ട് ഞാൻ എന്റെ ഒരു സുരക്ഷക്ക് എനിക്ക് വേണ്ടപ്പെട്ട ഒന്ന് രണ്ടു ആളുകളെയും കൊണ്ടാണ് വന്നത്.. " സുധി വേദന കൊണ്ട് പുളഞ്ഞു ദയനീയമായി അവനെ നോക്കി. " എന്താടാ വേദനിക്കുന്നുണ്ടോ? ദേഹം മാത്രം നൊന്തപ്പോൾ ഇത്രയും വേദന..അപ്പോൾ നീ വല്ലവന്മാർക്കും കാഴ്ച വച്ച എത്രയോ പെണ്ണുങ്ങളുടെ അവസ്ഥയോ? അവരുടെ മനസ്സും ശരീരവും ഇതിലും എത്രയോ ഇരട്ടി വേദനിച്ചിട്ടുണ്ടാവും? " സുധി ദേഷ്യത്തോടെ അവനെ നോക്കി.മഹി തുടർന്നു.. " അതും പോരാത്തതിന് നീ വില പറഞ്ഞതെ സൂര്യമഹാദേവന്റെ പെണ്ണിനാണ്.. ഞാൻ കണ്ടിട്ടില്ലെങ്കിലും എന്റെ പെണ്ണ് ജീവന് തുല്യം സ്നേഹിച്ച അവളുടെ അച്ഛന്റെ ജീവനും നീ എടുത്തു. അവളെ അനാഥയാക്കി..അതിനു നിനക്ക് നല്ല ശിക്ഷ തന്നെ കിട്ടും.." " നീ പോടാ.. ശിക്ഷിക്കാൻ വന്നിരിക്കുന്നു.. ഞാൻ തന്നെയാണ് എല്ലാം ചെയ്തത്.. പക്ഷെ എന്തെങ്കിലും തെളിവുണ്ടോ? ഉണ്ടെങ്കിൽ കൊണ്ട് വാടാ.. എന്നിട്ട് ശിക്ഷിക്കു.. " മഹി ഒന്നും മിണ്ടിയില്ല..തന്റെ വിജയമാണതെന്നു ചിന്തിച്ചു കൊണ്ട് സുധി അവരോടു പറഞ്ഞു.. " ഡാ.. നിന്നെ പോലെ രണ്ടു ചെറിയ ചെക്കന്മാരു വിചാരിച്ചാൽ സുധിന്ദ്രനെ ഒന്നും ചെയ്യാൻ സാധിക്കില്ല..അതു കൊണ്ട് അധികം കിടന്നു നെഗളികുവൊന്നും വേണ്ട.. " ഇത്തവണ മഹിയും കാശിയും ചിരിച്ചു.. " ഞങ്ങൾ രണ്ടു പേര് മാത്രം വിചാരിച്ചാൽ ഇദ്ദേഹത്തെ ഒന്നും ചെയ്യാൻ കഴിയില്ലെന്നു അറിയാം.. അതു കൊണ്ടാണ് ഞങ്ങളെക്കാൾ മുകളിലുള്ള ഒരാളെ കൂടി കൂടെ കൊണ്ട് വന്നത്.." കാശി പറഞ്ഞപ്പോൾ സുധി സംശയത്തോടെ ചുറ്റും നോക്കി.. കാക്കി വേഷ ധാരിയായ ഒരാൾ അകത്തേക്ക് കയറി വരുന്നത് കണ്ടതും അവനു ഭയം തോന്നി തുടങ്ങി.. അയാൾ അവന്റെ മുന്നിൽ വന്നു നിന്നു. മഹിയും കാശിയും അവന്റെ അപ്പുറവും ഇപ്പുറവുമായി വന്നു നിന്നു.. " ഇത് ആര്യൻ ദേവ് ips.. പാലക്കാട്‌ കമ്മീഷണർ..പോരാത്തതിന് എന്റെ അനിയനും.. " സുധിക്കു തല കറങ്ങുന്നത് പോലെ തോന്നി. പാറുവിനും അവളുടെ ഗ്രാമത്തിൽ കഴിയുന്ന ഭർത്താവിനും ഇത്രയും വലിയ ബന്ധങ്ങൾ ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും അയാൾ കരുതി ഇരുന്നതല്ല.. " അപ്പോൾ സുധിന്ദ്രാ.. ഞാൻ കുറച്ചു നേരത്തേക്ക് അങ്ങ് മാറി നിന്നതാ.. നിന്റെ കാര്യം തീർക്കാൻ മഹി ഒറ്റയ്ക്ക് മതി.. എന്നാലും നിന്നെ തീർത്തിട്ട് വെറുതെ ജയിലിൽ പോയി നശിപ്പിച്ചു കളയാൻ ഉള്ളത് അല്ലല്ലോ അവന്റെ ജീവിതം? തന്നെയുമല്ല നിന്നെ പോലുള്ളവരെ ഒക്കെ കൊണ്ടിടാനല്ലേ സർക്കാർ സെൻട്രൽ ജയിലുകൾ ഒക്കെ ഉണ്ടാക്കിയിട്ടുള്ളത്.. നമുക്ക് അവിടെ പോയി ജോളി ആയിട്ട് കഴിയാന്നെ.. " " ഡാ.. ഇതൊന്നും വലിയ കുറ്റമല്ല.. ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു ഇറങ്ങി വരും.. നീയൊക്കെ കണ്ടോ? " " അതിമോഹം ആണ് മോനെ ദിനേശാ.. നീ നിനക്കെതിരെ തെളിവുകൾ ഇല്ലായെന്നാണ് പറയുന്നതെങ്കിൽ നീ തന്നെ എല്ലാ കുറ്റവും സമ്മതിച്ചതിന്റെ വീഡിയോ ഞങ്ങളുടെ കയ്യിൽ ഉണ്ട്.. " ആര്യൻ മഹിയുടർ ഷർട്ടിന്റെ ബട്ടണിൽ പിടിപ്പിച്ചിരുന്ന ക്യാമറ ഊരി എടുത്തു അവനെ കാണിച്ചു. " ഇതിൽ ഇവൻ ഇവിടെ വന്നത് മുതലുള്ള എല്ലാ കാര്യങ്ങളും റെക്കോർഡ് ആയിട്ടുണ്ട്‌. അതിൽ നീ തന്നെ നീ ചെയ്തതൊക്കെ വീമ്പു പറയുന്ന പോലെ പറയുന്നുണ്ടല്ലോ? ഇനി ബാക്കി ഉള്ള തെളിവുകളൊക്കെ ഞങ്ങൾ കണ്ടെത്തും.. കേരള പോലീസിന്റെ കഴിവ് നീ കാണാൻ പോകുന്നതേ ഉള്ളു" താൻ പെട്ടു എന്ന് സുധിക്കു ഏകദേശം മനസ്സിലായിരുന്നു..ആര്യൻ മഹിക്ക് നേരെ തിരിഞ്ഞു. " അതേയ്.. നിനക്ക് എന്തൊക്കെയോ ഇവന് കൊടുക്കാൻ ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ? അതൊക്കെ വേഗം കൊടുത്തോ.. പോലീസുകാർ ഇപ്പോളിങ്ങേതും ഇവനെ കൊണ്ട് പോകാൻ.. " മഹി സുധിക്കു നേരെ തിരിഞ്ഞപ്പോൾ ആര്യൻ ഇതെല്ലാം കണ്ടു പേടിച്ചു നിൽക്കുന്ന തനുവിന്റെയും സുഭദ്രയുടെയും അടുത്തേക്ക് ചെന്നു.. " എനിക്ക് നിങ്ങളുടെ ഒരു ഒഫീഷ്യൽ കംപ്ലയിന്റ് വേണം.. കേസ് വരുമ്പോൾ സാക്ഷിയും പറയേണ്ടി വരും.. പിന്നെ സ്വന്തം ഭർത്താവിന്റെ മരണത്തിൽ നിങ്ങള്ക്ക് പങ്കില്ല എന്ന് ഞാൻ വിശ്വസിക്കയാണ്.. " സുഭദ്രയുടെ കണ്ണ് നിറഞ്ഞു.. " ഇല്ല സാറേ.. അതു ഞാൻ അറിഞ്ഞിട്ടില്ല.. എത്രയൊക്കെ പറഞ്ഞാലും വഴക്കുണ്ടാക്കിയാലും.. " " ശെരി.. ഈ കേസിലുള്ള നിങ്ങളുടെ സഹകരണം അദ്ദേഹത്തോടും അദേഹത്തിന്റെ മോളോടും ചെയ്ത തെറ്റുകൾക്കുള്ള എന്തെങ്കിലും ഒരു പരിഹാരം ആവട്ടെ" അവർ രണ്ടു പേരും കുറ്റബോധത്തോടെ അതു തല കുലുക്കി സമ്മതിച്ചു.അധികം വൈകാതെ പോലീസുകാർ എത്തി. അപ്പോഴേക്കും മഹി സുധിക്കു വേണ്ടത് പോലെ കൊടുത്തിരുന്നു. ആര്യൻ അവരോട് കാര്യങ്ങൾ എല്ലാം ധരിപ്പിച്ചു. അവർ സുധിയേയും അവന്റെ കൂട്ടാളികളെയും അറസ്റ്റ് ചെയ്ത് അവിടെ നിന്നും കൊണ്ട് പോയി. ബാക്കി കാര്യങ്ങൾ തൃശൂർ കമ്മീഷണാറുമായി നേരിട്ടു സംസാരിച്ചോളാം എന്ന് ആര്യൻ പറഞ്ഞു. അദ്ദേഹത്തെ കാണാനും തന്റെ കയ്യിലുള്ള തെളിവുകൾ അദ്ദേഹത്തെ നേരിട്ടു ഏല്പിക്കാനും ആര്യൻ അപ്പോൾ തന്നെ പോകാനായി ഇറങ്ങി.. " അപ്പോൾ മഹി.. ഇവരുടെ കാര്യം എങ്ങനെയാ.? " തനുവിനെയും സുഭദ്രയെയും നോക്കി കൊണ്ട് കാശി ചോദിച്ചു. മഹി കുറച്ചു നേരം അവരെ തന്നെ നോക്കി എന്തോ ആലോചനയിൽ മുഴുകി " വാ.. വന്നു വണ്ടിയിൽ കയറു." അവരോടായി പറഞ്ഞു കൊണ്ട് മഹി കാശിയെയും കൂട്ടി വണ്ടിയുടെ അടുത്തേക്ക് നടന്നു.. സൂര്യേട്ടൻ കാശിയേട്ടനെയും ആര്യനെയും കൂട്ടി പോയിട്ട് ഇപ്പോൾ കുറെ നേരമായി.ഫോണിൽ വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നുമില്ല. അവരെയും കാത്തു വാതിൽക്കൽ തന്നെ ഇരുപ്പാണ് ഞാൻ.. അകത്തു കയറി കിടക്കാൻ പറഞ്ഞു കൊണ്ട് കുറെ പ്രാവശ്യം അമ്മയും കാളിയമ്മയും വന്നു. എങ്കിലും അവര് വന്നു കണ്ടിട്ട് മതി എന്നും പറഞ്ഞു ഞാൻ അവിടെ തന്നെ ഇരുന്നു. ജീപ്പ് ഗേറ്റ് കടന്നു വരുന്നത് കണ്ടു ഞാൻ മുറ്റത്തേക്കിറങ്ങി.. എന്റെ മുന്നിൽ തന്നെ കൊണ്ട് വന്നു സൂര്യേട്ടൻ ജീപ്പ് നിർത്തി.. ജീപ്പിൽ നിന്നിറങ്ങുന്ന സൂര്യേട്ടനും കാശിയേട്ടനും കുഴപ്പം ഒന്നുമില്ലെന്ന്‌ കണ്ടപ്പോഴാണ് എനിക്ക് ആശ്വാസം ആയതു. ആര്യനെ നോക്കാൻ വേണ്ടി പുറകോട്ടു നോക്കിയപ്പോഴാണ് ജീപ്പിന്റെ ബാക്കിൽ നിന്നും ഇറങ്ങുന്ന തനുവിനെയും ചെറിയമ്മയെയും ഞാൻ കണ്ടത്. ഞാൻ സൂര്യേട്ടനെ നോക്കി.. ഏട്ടൻ എന്നെ വന്നു ചേർത്തു പിടിച്ചു.. " അവർക്കു പോകാൻ വേറെ ഇടം ഇല്ലല്ലോ? തത്കാലം മറ്റൊരു താമസസ്ഥലം ശരിയാവുന്നത് വരെ ഇവിടെ നിൽക്കട്ടെന്ന് വച്ചു.. അതാ കൂട്ടി കൊണ്ട് വന്നത്.. " ഞാൻ ഒന്നും പറഞ്ഞില്ല. അവരെ ഒന്ന് നോക്കി തലയാട്ടിയ ശേഷം അകത്തേക്ക് പോയി. പിന്നീടുള്ള ദിവസങ്ങളിൽ തനുവും സുഭദ്രയും നോക്കി കാണുകയായിരുന്നു പാറുവിന്റെ മാറ്റം.. തങ്ങൾ പണിയെടുപ്പിച്ചും പട്ടിണിക്കിട്ടും ദ്രോഹിച്ച പാറു അല്ലായിരുന്നു അതു. രണ്ടു ദേശങ്ങൾ മുഴുവനും ആരാധിക്കുന്ന സൂര്യമഹാദേവന്റെ ഭാര്യ, ജോലിക്കാരി, ആ വീടിന്റെ ഗൃഹനാഥ, ഒരു പോലീസുകാരന്റെ ഏട്ടത്തിയമ്മ .. ഗർഭിണി ആയ അവളെ ആ വീട്ടിലുള്ളവർ മുഴുവനും സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്നത് അവർ കണ്ടു. മഹി അവളോട്‌ കാണിക്കുന്ന സ്നേഹവും കരുതലും കാൺകെ അസൂയ തോന്നി പോയി അവർക്കു. അവൾ ഒരിക്കൽ പോലും അവരോടു സംസാരിക്കാൻ തുനിഞ്ഞില്ല. എങ്കിലും അവരുടെ കാര്യങ്ങൾ അറിഞ്ഞു നടത്തി കൊടുക്കുന്നുണ്ടായിരുന്നു. അവളോട്‌ ചെയ്ത ദ്രോഹങ്ങൾ ഓർത്തപ്പോൾ അവളോട്‌ ചെന്നു സംസാരിക്കാൻ അവർക്കും മടി തോന്നിയിരുന്നു. സുധിക്കെതിരെ ശക്തമായ കേസുകൾ തന്നെയാണ് ചുമത്തിയിരുന്നത്. ആര്യൻ പറഞ്ഞത് പോലെ സുഭദ്രയും തനുവും പാറുവുമെല്ലാം അവനെതിരെ സാക്ഷി പറയാൻ തയ്യാറായിരുന്നു. അവൻ ഇനി രക്ഷപെടില്ലയെന്നു ആര്യനും അവർക്കു ഉറപ്പു കൊടുത്തു. ആ ദുഷ്ടന്റെ ശല്യം ഒഴിഞ്ഞ ആശ്വാസത്തിൽ എല്ലാവരും സമാധാനിച്ചു. തനുവും ചെറിയമ്മയും ഞങ്ങളോടൊപ്പം താമസമാക്കി ഏകദേശം ഒരു മാസം ആയപ്പോൾ ഒരു ദിവസം സൂര്യേട്ടൻ എന്നോടും തനുവിനോടും ചെറിയമ്മയോടും എവിടെയോ പോകാൻ തയ്യാറായി വരാൻ പറഞ്ഞു. തനുവിനോടും ചെറിയമ്മയോടും അവർക്കു താമസിക്കാൻ വേറെ വീട് ശരിയാക്കിയിട്ടുണ്ടെന്നും അതു കൊണ്ട് അവരുടെ സാധനങ്ങൾ എടുത്തോളാനും പറയുന്നത് കേട്ടു. എവിടേക്കാണെന്നു അറിയാൻ ഞങ്ങൾക്ക് മൂന്നു പേർക്കും താല്പര്യം ഉണ്ടായിരുന്നെങ്കിലും ആരും ഒന്നും ചോദിച്ചില്ല. വീട്ടിൽ എല്ലാവരും കൂടി അവരെ സന്തോഷമായി തന്നെയാണ് യാത്ര ആക്കിയത്.തനുവിനോടും ചെറിയമ്മയോടും ഒപ്പം ഒരു യാത്രയും ആദ്യം ആയിരുന്നു. അതു കൊണ്ട് ഞങ്ങൾ എല്ലാവരും നിശ്ശബ്ദരായിരുന്നു.സൂര്യേട്ടൻ മാത്രം നല്ല സന്തോഷത്തിൽ ആയിരുന്നു. വണ്ടി പരിചിതമായ വഴിയിലൂടെ സഞ്ചരിച്ചു തുടങ്ങിയപ്പോൾ ഞാൻ സൂര്യേട്ടനെ അതിശയത്തോടെ നോക്കി.. എന്നെ നോക്കി ഏട്ടൻ കണ്ണടച്ച് കാണിച്ചു. പുറകിലിരിക്കുന്ന തനുവിന്റെയും ചെറിയമ്മയുടെയും മുഖത്തെ അമ്പരപ്പും എനിക്ക് മിററിലൂടെ കാണാമായിരുന്നു.പരിചിതമായ വഴിയിലൂടെ ഒരുപാടു ഓർമ്മകൾ ഉള്ള ആ വീട്ടു മുറ്റത്തു എത്തി സൂര്യേട്ടൻ ജീപ്പ് നിർത്തി. ഞാൻ മുറ്റമാകെ കണ്ണോടിച്ചു കൊണ്ട് ജീപ്പിൽ നിന്നും ഇറങ്ങി. ചെറിയ ചെറിയ മാറ്റങ്ങൾ ഒഴിച്ചാൽ വലുതായി ഒന്നും പറയാൻ ഇല്ല. വീട് അടഞ്ഞു കിടക്കുകയാണ്. വാതിലിനു മുന്നിൽ പോയി ഞാൻ വെറുതെ നിന്നു. സൂര്യേട്ടൻ എന്റെ ചുമലിൽ കൈ വച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. ഏട്ടൻ എന്റെ കയ്യിലേക്ക് ഒരു താക്കോൽ കൂട്ടം വച്ചു തന്നു.. എന്റെ കണ്ണുകളിൽ അമ്പരപ്പ് കണ്ടിട്ട് ഏട്ടൻ ചിരിച്ചു. " അതിശയപ്പെടേണ്ട.. ഈ വീട് ഇപ്പോൾ നിന്റെയാ.. നിന്റെ അച്ഛന്റെ ഒരായുസ്സിന്റെ മുഴുവൻ അധ്വാനം എന്ന് നീ ഇടയ്ക്കിടെ പറയാറുള്ള ഈ വീട് ഞാൻ തിരികെ വാങ്ങി.. നിന്റെ പേരിൽ.. " മനസ്സിൽ അപ്പോൾ തോന്നിയ സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു. കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോൾ ഏട്ടൻ എന്നെ ചേർത്തു പിടിച്ചു.എന്നെ ഇത്രയും മനസിലാക്കുന്ന ഒരാളെ തന്നതിൽ ദൈവത്തോടും അച്ഛനോടും ഒരുപാടു നന്ദി ആ നിമിഷത്തിൽ ഞാൻ പറഞ്ഞു..വീട് തുറന്നു സൂര്യേട്ടനോടൊപ്പം അകത്തേക്ക് കയറി. വീടിനും വലിയ മാറ്റങ്ങൾ ഒന്നും തന്നെ കണ്ടില്ല എന്നതു എനിക്ക് ആശ്വസമായിരുന്നു. വീട് മുഴുവനും ഞാൻ ഏട്ടനെയും കൊണ്ട് ചുറ്റി നടന്നു കാണിച്ചു. അതിലെ എന്റെ ഓർമ്മകൾ പറഞ്ഞു കൊടുത്തു. കൗതുകത്തോടെ ഏട്ടൻ എല്ലാം കേട്ടു നിന്നു. കാഴ്ചക്കാരായി മാത്രം തനുവും ചെറിയമ്മയും അവിടെ ഉണ്ടായിരുന്നു.പോകാൻ നേരം ഞാൻ വീടിന്റെ താക്കോൽ തനുവിനെ ഏല്പിച്ചു.. " അച്ഛന്റെ അധ്വാനം ആണ്.. സൂക്ഷിച്ചോണം" അത്ര മാത്രം പറഞ്ഞു പോകാൻ ഇറങ്ങിയപ്പോഴാണ് ചെറിയമ്മ വന്നു കയ്യിൽ പിടിച്ചത്.. " ക്ഷമിക്കണം മോളെ.. സുധിയും മഹിമയും മനസ്സിൽ കുത്തി വച്ച വിഷം മനസ്സിൽ തികട്ടിയപ്പോൾ പിന്നെ നിന്നെ ദ്രോഹിചിട്ടെ ഉള്ളു. ഇവളെയും നിന്നെ വെറുക്കാൻ പഠിപ്പിച്ചത് ഞാനാണ്.. അതിന്റെ പേരിൽ സ്വന്തം ഭർത്താവിനെയും ആവോളം ദ്രോഹിച്ചു.. എല്ലാം തെറ്റായിരുന്നു.. ക്ഷമിക്കണേ മോളെ ഞങ്ങളോട്.. " ചെറിയമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തിയപ്പോൾ തനുവും കൈകൂപ്പി നിൽക്കുന്നത് കണ്ടു. അവരോടു ക്ഷമിക്കാൻ അച്ഛന്റെ ആത്മാവ് വന്നു പറയുന്നത് പോലെ തോന്നി. വിരോധമൊന്നും മനസ്സിൽ ഇല്ലാതെ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു സൂര്യേട്ടനോടൊപ്പം ഞാൻ യാത്ര തിരിച്ചു. " ഇനി ഇന്ന് ഒരു സർപ്രൈസ് കൂടി ഉണ്ട്.. " സൂര്യേട്ടൻ ചൊറിയോടെ പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.. " ഇനിയും സർപ്രൈസോ? " " താൻ കണ്ടോടോ ഭാര്യേ.. " പിന്നീടു ജീപ്പ് ചെന്നു നിന്ന കെട്ടിടത്തിന്റെ ബോർഡിൽ എഴുതിയിരിക്കുന്നത് ഞാൻ അമ്പരപ്പോടെ വായിച്ചു. " ആശ്രയ റീഹാബിലിറ്റേഷൻ സെന്റർ" " നമ്മൾ ഇവിടെ എന്തിനാ വന്നത്? " " ഒരാളെ ഇന്നിവിടുന്നു ഡിസ്ചാർജ് ചെയ്യുന്നുണ്ട്.. അയാളെ കാണാൻ.. " സൂര്യേട്ടൻ ജീപ്പ് പാർക്ക്‌ ചെയ്തു ഇറങ്ങിയപ്പോൾ ഒന്നും മനസിലാവാതെ ഞാനും കൂടെ ഇറങ്ങി. കുറച്ചു ദൂരം ചെന്നപ്പോൾ അവിടെ ഞങ്ങളെ കത്ത് നിൽക്കുന്ന ആൾക്കാരെ കണ്ടു ഞാൻ വീണ്ടും ഞെട്ടി. കാശിയേട്ടൻ, വിദ്യ, അവളുടെ കുഞ്ഞു വാവ, മാഷും, ടീച്ചറും പിന്നെ ആര്യനും.. ഇവരൊക്കെ എന്താ ഇവിടെ എന്ന് എനിക്ക് മനസിലായില്ല. ആരെ കാണാനായിരിക്കും എല്ലാവരും വന്നിട്ടുണ്ടാവുക? " അകത്തെ ഫോർമാലിറ്റീസ് കഴിഞ്ഞില്ലേ? " സൂര്യേട്ടൻ ആര്യനോട് ചോദിച്ചു.. " ഏകദേശം കഴിയാറായി.. അവരിപ്പോൾ വരും.. " ഒരു പത്തു മിനിട്ടോളം ഞങ്ങൾ അവിടെ കാത്തു നിന്നു. അതിനൊടുവിൽ അകത്തു നിന്നു വരുന്ന ആൾക്കാരെ കണ്ടു എന്റെ കണ്ണ് രണ്ടും പുറത്തേക്കു വരുമെന്ന് വരെ ഞാൻ ഭയന്നു. സന്ദീപ്.. അവനോടൊപ്പം അവന്റെ അച്ഛനും അമ്മയും. സന്ദീപിന്റെ കോലമാകെ മാറിയിരുന്നു. മുടിയൊക്കെ പറ്റെ വെട്ടി, മെലിഞ്ഞു.. അവൻ ആകെ മാറിയിരുന്നു. ഞാൻ ഏട്ടന്റെ കയ്യിൽ മുറുകെ പിടിച്ചു.. " സൂര്യേട്ടാ..ഇയാൾ.. ഇയാൾ മരിച്ചില്ലേ? " ഏട്ടൻ എന്റെ ചോദ്യം കേട്ടു ചിരിച്ചു.. " ഏയ്.. ഇവൻ മരിച്ചിട്ടൊന്നും ഇല്ല. എല്ലാവരെയും പോലെ നീയും കരുതി അല്ലേ ഞാൻ ഇവനെ കൊന്നു കളഞ്ഞു എന്ന്? " ഞാൻ മെല്ലെ തലയാട്ടി.. " കൊല്ലണമെന്ന് തന്നെയായിരുന്നു മനസ്സിൽ പക്ഷെ അപ്പോഴും വിദ്യയുടെയും അവളുടെ കുഞ്ഞിന്റെയും ഒക്കെ ഓർമ വന്നപ്പോൾ പറ്റിയില്ല. പിന്നെ കുറെ ആലോചിച്ചു ആരും അറിയാതെ അവനെ ഇവിടെ കൊണ്ട് വന്നു ആക്കി.. ആരോടും പറഞ്ഞില്ല.. ഈ കള്ളിന്റെയും കഞ്ചാവിന്റെയും കൂട്ട് വിട്ടാലെങ്കിലും അവൻ നന്നാവുന്നെങ്കിൽ നന്നാവട്ടെ എന്ന് കരുതി.എല്ലാവരും കരുതി അവനെ ഞാൻ കൊന്നു എന്ന്.. പിന്നെയാണ് ആര്യൻ അതിന്റെ അന്വേഷണവുമായി വരുന്നത്. അവനോടു ഞാൻ എല്ലാം പറഞ്ഞു. അവൻ ഇവിടെ വന്നു കണ്ടു ബോധ്യപ്പെട്ടപ്പോൾ പിന്നെ കേസ് ഒക്കെ ഒതുങ്ങി പോയി. അതിനു ശേഷം സന്ദീപിന്റെ അച്ഛനെയും അമ്മയെയും മാത്രം വിവരം അറിയിച്ചു. രണ്ടു ദിവസം മുൻപാണ് മാഷും കുടുംബവും എല്ലാം അറിയുന്നത്.. പിന്നെ നീയും അറിയണമെന്ന് തോന്നി. അതാ ഇന്നിങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്.. " സൂര്യേട്ടൻ സന്ദീപിന്റെ അടുത്തേക്ക് ചെന്നു. ഞങ്ങളെ ആരെയും നോക്കാനാവാതെ തല കുനിച്ചു നിൽക്കുകയായിരുന്നു. " സന്ദീപേ.. വിദ്യ എനിക്ക് എന്റെ പെങ്ങളെ പോലെ ആണ്.. സ്വന്തം പെങ്ങളുടെ താലി അറുക്കാൻ മനസ്സ് വരാത്തത് കൊണ്ട് മാത്രമാണ് ഞാൻ അന്ന് നിന്നെ കൊല്ലാതെവിട്ടത് .ഇത് നിന്റെ ഭാര്യയെയും കുഞ്ഞിനേയും മാത്രം ഓർത്തു ഞാൻ നിനക്ക് തന്ന രണ്ടാം ജന്മം ആണ്.. അതു അവർക്കു വേണ്ടി മര്യാദക്ക് ജർവിച്ചോണം.. ഇനിയും പഴയ പരിപാടിയുമായി ഇറങ്ങിയാൽ പിന്നെ മാപ്പില്ല നിനക്ക്..അതു ഓർത്തോ.. " " അതൊക്കെ ഞാൻ ഇവനെ വേണ്ടത് പോലെ പറഞ്ഞു മനസിലാക്കികൊളാം..ഇനിയും പഴയ പണിക്കു പോയാൽ എന്താ സംഭവിക്കുക എന്ന്.." ആര്യൻ സൂര്യേട്ടനോട് പറഞ്ഞു. " എന്നാൽ വാടോ നമുക്ക് പോവാം. ഇന്ന് കുറെ യാത്ര ചെയ്തതല്ലേ? ക്ഷീണം കാണും..ഡാ.. ഞങ്ങൾ വിട്ടേക്കുവാണെ.. " ആര്യനോടും കാശ്യേട്ടനോടുമായി പറഞ്ഞു കൊണ്ട് സൂര്യേട്ടൻ നടന്നു.ഞാൻ സന്ദീപിനെ ഒന്ന് നോക്കി സൂര്യേട്ടനോടൊപ്പം നടന്നു.പോകും വഴി ഒരു കുടുംബം മുഴുവൻ ഏട്ടനെ നന്ദിയോടെ നോക്കുന്നത് ഞാൻ കണ്ടു.. എന്റെ ഭർത്താവിനെ കുറിച്ച് ഓർത്തു എനിക്ക് ഒരുപാടു അഭിമാനം തോന്നിയ നിമിഷം ആയിരുന്നു അതു. ജീപ്പിൽ കയറുമ്പോഴും ഞാൻ ഏട്ടനെ തന്നെ നോക്കുകയായിരുന്നു. " എന്താടി ഇങ്ങനെ നോക്കുന്നെ? " " ഒന്നുല്ല.. എന്റെ കെട്ടിയോനെ നല്ല മരണ മാസ്സാണെന്നു ഓർത്തു കൊണ്ട് നോക്കിയതാ.. ഇപ്പൊ വണ്ടി വിട് മോനെ.." ഏട്ടന്റെ മീശ പിരിച്ചു മുകളിലേക്കു വച്ചു കൊണ്ട് ഞാൻ പറഞ്ഞു. കുറച്ചു മാസങ്ങൾക്കു ശേഷം.. ലേബർ റൂമിനു മുന്നിലൂടെ അക്ഷമാനായി നടക്കുന്ന മഹിയെയും നോക്കി ഇരിക്കുകയാണ് ആര്യനും കാശിയും വിഷ്ണു ദത്തനും. അപ്പുറത്ത് മാറി അമ്മയും കാളിയമ്മയും മണിയണ്ണനും ഉണ്ട്.. " ഈ നടപ്പ് ഇവൻ നേരെ നടന്നിരുന്നെങ്കിൽ ഇപ്പോൾ അങ്ങ് കാശ്മീർ എത്തിയേനെ.. " കളിയായി കാശി പറഞ്ഞപ്പോൾ മഹി അവനെ തറപ്പിച്ചു ഒന്ന് നോക്കി. "നീ അധികം കളിയാക്കണ്ട.. വാണിക്കിപ്പോൾ രണ്ടാം മാസം അല്ലേ? എട്ടു മാസം കഴിയുമ്പോൾ നീയും നടക്കും ഇത് പോലെ.. അപ്പോൾ ഞാൻ ചിരിക്കും" കാശിയുടെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു.അവന്റെയും വാണിയുടെയും കല്യാണം സന്ദീപ് തിരികെ വന്നു ഉടനെ നടത്തി. ഇപ്പോൾ അവൾ രണ്ടു മാസം ഗർഭിണി ആണ്. മഹി ആര്യനെ നോക്കി.. അവൻ ഇപ്പോളും ചിരി ആണ്.. " നീയും അധികം കിളിക്കണ്ട.. കല്യാണം കഴിക്കാൻ ഒരുങ്ങി ഇരിക്കുവല്ലേ? അതു കഴിയുമ്പോൾ ഇതൊക്കെ നിനക്കും വേണ്ടി വരും.. " ഈ കാലയളവിൽ ആര്യന്റെ മനസ്സിൽ ഒരു പെണ്ണ് കടന്നു കൂടി. മാറ്റാരുമല്ല.. കാവ്യ തന്നെ. അവൻ അതു തുറന്നു പറഞ്ഞപ്പോൾ മഹി തന്നെ മുൻകൈ എടുത്തു കാശ്ശിയോടും അമ്മയോടും സംസാരിച്ചു. കാവ്യക്കും എതിർപ്പില്ലയെന്നു മനസിലാക്കിയതോടെ അതു ഉറപ്പിച്ചു. അടുത്തു തന്നെ അതിനു ഡേറ്റും എടുത്തിട്ടുണ്ട്.. മഹി പറഞ്ഞത് കേട്ടു ആര്യന്റെ ചിരിയും നിന്നു..വിഷ്ണു മാത്രം പിന്നെയും ചിരിച്ചു.. " ഏട്ടൻ എന്തിനാ ചിരിക്കൂന്നേ? അമ്പാടിയെ പ്രസവിക്കാൻ ഏട്ടത്തി കയറിയപ്പോൾ എന്തായിരുന്നു ഇവിടെയെന്നു ഞാൻ പറയണോ? " അതോടെ അതും തീർന്നു. " മഹിയേട്ടാ.. " വിളി കേട്ടു അവൻ തിരിഞ്ഞു നോക്കി.. നേഴ്സ് ആണ്.. " പാറുവിനു പെൺകുഞ്ഞാണ് ..കുഞ്ഞിനെ ഇപ്പോൾ കൊണ്ട് വരും കേട്ടോ.." " പാറു? " " കുഴപ്പം ഒന്നുമില്ല..സുഖമായിരിക്കുന്നു.. " മഹിയുടെ മുഖത്തെ സന്തോഷം അവിടെ നിന്നിരുന്ന എല്ലാവരിലേക്കും പടർന്നു. മുറിയിലേക്ക് കയറി വരുന്ന സൂര്യേട്ടനെ കണ്ടതും എന്റെ കണ്ണ് നിറഞ്ഞു.ഏട്ടൻ വന്നു എന്റെയും കുഞ്ഞിന്റെയും നെറ്റിയിൽ അമർത്തി ചുംബിച്ചു. " ഒത്തിരി വേദനിച്ചോ? " " ഇച്ചിരി.. " ഏട്ടൻ ഒന്നുകൂടി എന്നെ ചുംബിച്ചു.പിന്നെ മെല്ലെ ഉറങ്ങുന്ന മോളെ കയ്യിലെടുത്തു. " എന്താ പേരിടുന്നെ മോൾക്ക്‌.? നീയെന്തെങ്കിലും കണ്ടു വച്ചിട്ടുണ്ടോ? " ഞാൻ ചിരിച്ചു.. പിന്നെ മെല്ലെ അവളുടെ കവിളിൽ തലോടി.. " സൂര്യപാർവണ.. സൂര്യന്റെയും പാർവണയുടെയും മകൾ.. " ഏട്ടൻ ചിരിയോടെ സമ്മതം എന്ന മട്ടിൽ എന്നെ നോക്കിയപ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ടവർ എല്ലാവരും കൂടി അകത്തേക്ക് കയറി വരുന്നത് ഞാൻ കണ്ടു.. എല്ലാവരും മോളേ സ്നേഹം കൊണ്ട് പൊതിഞ്ഞപ്പോൾ ഞാനും മനം നിറഞ്ഞു ആ കാഴ്ച കണ്ടിരുന്നു.. അവസാനിച്ചു.. (അങ്ങനെ ഞാൻ അവസാനിപ്പിച്ചു.. മഹിയെയും പാറുവിനെയും സ്നേഹിച്ച എല്ലാവർക്കും നന്ദി.. പിന്നെ ഈ കഥ ഒത്തിരി ലാഗ് ആയി എന്നെനിക്കറിയാം. ഒരുപാടു സോറി.എങ്കിലും കാത്തിരുന്നു വായിച്ചവർക്ക് നന്ദി.. ഇനി ഒരു കഥ ലാഗ് ഇല്ലാതെ എഴുതി തീർക്കാൻ പറ്റുമ്പോഴേ അടുത്തത് എഴുതൂ.. അതു വരെ ബൈ.. രചന - നിള നിരഞ്ജൻ #📔 കഥ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ
വായന മുറി 📚
274 views
54 minutes ago
താലി കെട്ട് ഭാഗം 54 മീര തന്നോട് ചെയ്തതും പറഞ്ഞതുമൊക്കെ കേട്ടതോടെ വേണിക്ക് അവളോട് തോന്നിയ സഹതാപം ദേഷ്യത്തിന് വഴിമാറി. ആ ദേഷ്യത്തിൽ മീരയുടെ അടുത്തേക്ക് പോകാനായി വാതിൽ മുഴുവനായും തുറന്ന് റൂമിലേക്ക് കടക്കാൻ തുനിഞ്ഞ വേണി ആ കാഴ്ച കണ്ട് വിറങ്ങലിച്ചു നിന്നുപോയി. മീര പത്മിനിയോട് പറഞ്ഞതൊക്കെ റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ നിന്നിരുന്ന ശ്രീഹരിയും കേൾക്കുന്നുണ്ടായിരുന്നു. വില്ലേജ് ഓഫീസിൽ നിന്നിറങ്ങിയ ശ്രീഹരി വീട്ടിൽ പോകുന്ന വഴിക്കാണ് മീരയെ റൂമിലേക്ക് മാറ്റുന്ന കാര്യം അവളുടെ അച്ഛൻ വിളിച്ചു പറയുന്നത്. അത് കേട്ടതും പെട്ടെന്ന് വീട്ടിൽ പോയി കുളിച്ചു ഫ്രഷ് ആയി ഹോസ്പിറ്റലിലേക്ക് വരുകയായിരുന്നു അവൻ. ശ്രീഹരി വരുമ്പോ മീരയുടെ അച്ഛൻ ചായ വാങ്ങാൻ കാന്റീനിലേക്ക് പോവുകയായിരുന്നു. ആ സമയം മീരയെ അവിടേക്ക് കൊണ്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പത്മിനിയും മകൾക്കൊപ്പം വരുകയായിരുന്നു. ഇതിനിടെ വില്ലേജ് ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന ആരുടെയോ കാൾ വന്നപ്പോ ശ്രീഹരി റൂമിനോട് ചേർന്നുള്ള ബാൽക്കണിയിലേക്ക് മാറി നിന്നിരുന്നു. ഫോൺ സംഭാഷണം കഴിഞ്ഞ ശേഷം ശ്രീഹരി വിളിച്ച ആൾക്ക് വാട്ടസ്ആപ്പ് ൽ എന്തൊക്കെയോ ഫയലുകൾ അയക്കുമ്പോഴാണ് മീരയെ റൂമിൽ കൊണ്ട് വരുന്നത്. കർട്ടൻ കിടക്കുന്നത് കാരണം ശ്രീഹരി ബാൽക്കണിയിൽ നിൽക്കുന്നത് മീരയും അമ്മയും കണ്ടിരുന്നില്ല. വാട്സ്ആപ്പ് ൽ ഫയലുകൾ അയച്ച ശേഷം ശ്രീഹരി കർട്ടൻ നീക്കി മീരയുടെ അരികിലേക്ക് വരാൻ തുടങ്ങുമ്പോഴാണ് പത്മിനിയോടുള്ള അവളുടെ കുമ്പസാരം അവൻ കേൾക്കാനിടയായത്. അതോടെ നിമിഷങ്ങളോളം ബാൽക്കണിയിൽ തന്നെ അവൻ തറഞ്ഞു നിന്നുപോയി. മീരയും കിഷോറും ചേർന്ന് ചതിയിലൂടെ തന്നെയും വേണിയെയും പിരിക്കുകയായിരുന്നു എന്ന തിരിച്ചറിവ് ശ്രീഹരിയെ അമ്പേ തകർത്തു. താനവളെ തെറ്റിദ്ധരിച്ചതും ഒരിക്കലും പറയാൻ പാടില്ലാത്തതൊക്കെ പറഞ്ഞതുമൊക്കെ ഓർത്തപ്പോ അവന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറി. ആ നിമിഷം മീരയെ കൊന്ന് കളയാനുള്ള ദേഷ്യം തോന്നിപോയി അവന്. ഒരിക്കലും മീരയിൽ നിന്നും ഇങ്ങനെയൊരു ചതി ഉണ്ടായിട്ടുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും ശ്രീഹരി ചിന്തിച്ചിരുന്നില്ല. വേണിയോട് താൻ പറഞ്ഞതും ചെയ്തതുമൊക്കെ ഓർത്ത് സ്വയം ശപിച്ചു പോയി അവൻ. കിഷോറും മീരയും ചേർന്ന് തന്നെ പൊട്ടനാക്കിയതും മീരയുടെ ആത്മഹത്യാ നാടകവും കള്ളത്തരവും എല്ലാം പൊളിഞ്ഞിരിക്കുകയാണ്. സത്യങ്ങൾ അറിഞ്ഞു കഴിഞ്ഞതിനാൽ മീര തന്നോട് പറഞ്ഞതും ചെയ്തതുമൊക്കെ റീവൈൻഡ് ചെയ്ത് ചിന്തിച്ച ശ്രീഹരിക്ക് അവളുടെ കാപട്യം ബോധ്യമായി. വേണിയുടെ ഫോണിന്റെ ലോക്ക് മീരയുടെ ഫോണിന് വന്നതും വേണിയെ താൻ കുറ്റപ്പെടുത്തി സംസാരിച്ചപ്പോൾ സോഫ്റ്റ്‌ ആയിട്ട് അവൾ വേണിയെ സപ്പോർട് ചെയ്ത് സംസാരിച്ചതും എല്ലാ അർത്ഥത്തിലും തന്റെ ഭാര്യയാകാൻ മീര തിടുക്കം കൂട്ടിയതുമെല്ലാം ശ്രീഹരിക്ക് മീരയുടെ കള്ളത്തരം വെളിവാക്കുന്ന തെളിവുകളായി മാറി. ഇനി ഒരു നിമിഷം പോലും അവളെ തന്റെ ഭാര്യയായി വച്ചോണ്ടിരിക്കാൻ പാടില്ലെന്ന് അവൻ ചിന്തിച്ചു. അങ്ങനെ ഉറച്ച ഒരു തീരുമാനത്തിലെത്തിയ ശ്രീഹരി മീരയുടെ അടുത്തേക്ക് ക്രോധത്തോടെ അലറി കൊണ്ട് പാഞ്ഞു വന്ന് അവളുടെ കഴുത്തിൽ കിടന്ന താലി പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. ആ കാഴ്ച കണ്ടാണ് വേണി ഞെട്ടിത്തരിച്ചു നിന്ന് പോയത്. "എടീ വഞ്ചകി.... നീയും മറ്റവനും കൂടി ചേർന്ന് എന്നെയും എന്റെ വേണിയെയും ചതിക്കുകയായിരുന്നു അല്ലേ? ഇനി ഒരു നിമിഷം പോലും നിന്നെ ഞാനെന്റെ ഭാര്യയായി വച്ചോണ്ടിരിക്കില്ല." ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ശ്രീഹരി മീരയുടെ മാലയിൽ പിടുത്തമിട്ടു. അപ്രതീക്ഷിതമായി ശ്രീഹരിയെ മുന്നിൽ കണ്ടതും പ്രേതത്തെ കണ്ട പോലെ അവളുടെ മുഖം വിളറി. താൻ അമ്മയോട് പറഞ്ഞതെല്ലാം അവനും കേട്ടെന്ന തിരിച്ചറിവ് മീരയെ ഞെട്ടിച്ചു. "ശ്രീ... ശ്രീയേട്ടാ..." സർവവും തകർന്നവളെ പോലെ മീര വിളിച്ചു. ശ്രീഹരി അവിടെ ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും അവൾ ചിന്തിച്ചിരുന്നില്ല. "ഇനി നീ എന്നെ അങ്ങനെ വിളിച്ച് പോകരുത് തേവിടിച്ചി... കൂടെപ്പിറപ്പിനെ പോലെ ഒപ്പം നടന്നിട്ട് അവളെ ചതിക്കാൻ എങ്ങനെ മനസ്സ് വന്നെടി നിനക്ക്.?" കോപത്താൽ മനസ്സിന്റെ നിയന്ത്രണം വിട്ട ശ്രീഹരി മീരയുടെ കഴുത്തിനു കുത്തിപ്പിടിച്ചു. "ശ്രീഹരി... മോനെ... അവളെ വിടെടാ... ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോ ഇങ്ങോട്ട് വന്നതല്ലേ എന്റെ മോളെ. ആ അവളോട് ഇങ്ങനെയൊക്കെ ചെയ്തിട്ട് അവസാനം അവൾക്കെന്തെങ്കിലും പറ്റിയ ആര് സമാധാനം പറയും?" പത്മിനി ശ്രീഹരിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. "ഇവൾക്കെന്ത് സംഭവിച്ചാലും അതൊന്നും ഇനി എന്നെ ബാധിക്കില്ല. ഞാൻ കെട്ടിയ ഈ താലി ഇനിയിവളുടെ കഴുത്തിൽ വേണ്ട. ചതിച്ചും വഞ്ചിച്ചും നേടിയതൊന്നും എല്ലാ കാലവും നിലനിൽക്കില്ല. അതുപോലെ എല്ലാം എല്ലാവരിൽ നിന്നും ഒരുപാട് കാലം ഒളിച്ചു വയ്ക്കാനും കഴിയില്ല. അതുകൊണ്ടല്ലേ ഇപ്പോ എങ്കിലും എല്ലാം അറിയാൻ എനിക്ക് സാധിച്ചത്." ശ്രീഹരി മീരയുടെ താലിയിൽ പിടിച്ചു വലിച്ചു. "എന്റെ താലീന്ന് വിട് ശ്രീയേട്ടാ... സർജറി കഴിഞ്ഞ ഉടനെ ഞാനിത് വീണ്ടും കഴുത്തിൽ അണിഞ്ഞത് ശ്രീയേട്ടനോടുള്ള ഇഷ്ടം കൊണ്ടാ. എന്നോട് ഈ അവസ്ഥയിൽ ഇങ്ങനെ ഒന്നും ചെയ്യരുത്. എല്ലാം ശ്രീയേട്ടനോടുള്ള ഇഷ്ടം കൊണ്ട് ഏട്ടനെ കിട്ടാൻ വേണ്ടി ചെയ്തതാ. എനിക്ക് മാപ്പ് തരണം." മീര കരഞ്ഞു കൊണ്ട് കൈകൂപ്പി. "കിഷോറിനോട് ഞാൻ ക്ഷമിച്ചാലും നിന്നോട് ഞാൻ ക്ഷമിക്കില്ലെടി. അവനെക്കാൾ നീയാ എന്റെ വേണിയോട് ചതി ചെയ്തത്. അതിന് നീ അനുഭവിക്കും." ശ്രീഹരി പ്രാകി. "ഈ താലി ശ്രീയേട്ടൻ പൊട്ടിച്ചെടുക്കരുത്. എങ്കിൽ സത്യമായിട്ടും ഞാനും മരിച്ചു കളയും." മീര അവനോട് കേണു. "അങ്ങനെയൊന്നും നീ മരിക്കില്ലെടി. മരിക്കാൻ ഞാൻ സമ്മതിക്കേമില്ല. അതുമല്ല മരിക്കാൻ ആയിരുന്നേൽ അന്ന് കിണറ്റിൽ വീണപ്പോഴോ ഈ സർജറിയോടെയോ അത് സംഭവിക്കുമായിരുന്നു. അങ്ങനെയൊന്നും നടക്കാത്ത സ്ഥിതിക്ക് ഇനി നീ ആത്മഹത്യയ്ക്ക് ശ്രമിച്ചാലും നീ എണീക്കാൻ വയ്യാതെ കിടന്ന് നരകിച്ചു ചാകേണ്ടി വരും. അതാണ് ദൈവം നിനക്ക് കാത്ത് വച്ചിരിക്കുന്ന ശിക്ഷ. അതൊക്കെ അനുഭവിക്കാതെ നിന്നെ മരിക്കാൻ വിടില്ല ഞാൻ. ശ്രീഹരി പകയോടെ മുരണ്ടു കൊണ്ട് മീരയുടെ കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്ത്‌ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. അവന്റെ ആ നീക്കത്തിൽ മീരയും പത്മിനിയും വേണിയും ഒരുപോലെ ഞെട്ടിപ്പോയി. "നീ ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു മോനെ. എന്തൊക്കെ ചെയ്താലും പറഞ്ഞാലും മീര ഇപ്പോ നിന്റെ ഭാര്യയല്ലേ. അവൾ ഇങ്ങനെ ഇരിക്കുമ്പോ തന്നെ ഇങ്ങനെ വേണമായിരുന്നോ?" പത്മിനി കരഞ്ഞു പോയി. "ഇത്രയും ചെയ്ത ഇവളെ എന്റെ ഭാര്യയായി കാണാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഇവളും അവനും കൂടി ഓരോന്ന് കാട്ടി കൂട്ടിയത് കാരണം ഞാൻ വേണിയെ ഒത്തിരി തെറ്റിദ്ധരോച്ചിട്ടുണ്ട്. അതിന് എനിക്ക് ഇങ്ങനെ ശിക്ഷ കിട്ടിയെന്ന് ഞാൻ കരുതിക്കോളാം." ശ്രീഹരി ദേഷ്യത്തിൽ മുഖം വെട്ടിച്ചു. "എന്റെ താലി പൊട്ടിച്ചെന്ന് കരുതി ശ്രീയേട്ടനെ വിട്ട് ഞാൻ പോകുമെന്ന് കരുതണ്ട. ശ്രീയേട്ടൻ അടിച്ചാലും തൊഴിച്ചാലും എന്നെ വെറുത്താലും എനിക്ക് ശ്രീയേട്ടന്റെ കൂടെ ജീവിച്ച മതി. ഒരിക്കലും ഏട്ടന് ഞാൻ ഡിവോഴ്സ് തരുമെന്ന് കരുതണ്ട." മീരയ്ക്ക് വാശിയായി. "ഇത്രയും നാൾ നീ കണ്ട ശ്രീഹരിയെ ആയിരിക്കില്ല ഇനി നീ കാണാൻ പോകുന്നത്. അവസാനം മടുത്തിട്ട് നീ തന്നെ സ്വയം ഇറങ്ങി പോകാൻ എന്ത് ചെയ്യണമെന്ന് എനിക്കറിയാം." ശ്രീഹരി പകയോടെ പറഞ്ഞു. "ശ്രീയേട്ടൻ എന്നോട് എന്തൊക്കെ ദ്രോഹം ചെയ്താലും ഞാൻ ഏട്ടനെ വിട്ട് പോകില്ല." മീര വീറോടെ പറഞ്ഞു. അവൾ അത് പറയുമ്പോ ഓവർ സ്‌ട്രെയിൻ ചെയ്ത കാരണം മീരയുടെ തലയിൽ സർജറി കഴിഞ്ഞു മുറിവ് കെട്ടി വച്ചഭാഗത്ത്‌ നിന്നും ചോര പൊടിഞ്ഞു. അത് കണ്ടതും പത്മിനി ഭയന്ന് പോയി. "എനിക്കറിയാം നിന്നെ ഒഴിവാക്കണമെന്ന്." മീരയുടെ കഴുത്തിന് കുത്തി പിടിച്ചു അവൻ അത് പറഞ്ഞു. "ശ്രീയേട്ടാ... അവളെ വിട്." രംഗം വഷളാകുന്നത് കണ്ട് അവരുടെ അടുത്തേക്ക് വന്ന വേണി പറഞ്ഞു. അപ്രതീക്ഷിതമായി പിന്നിൽ വേണിയുടെ സ്വരം കേട്ട് ശ്രീഹരിയും മീരയും ഞെട്ടിപ്പോയി. തുടരും അഞ്ജലി #💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #📙 നോവൽ
വായന മുറി 📚
201 views
55 minutes ago
നീലാംബരം.... മുപ്പത്തി നാലാം ഭാഗം അഭി എങ്ങോട്ടെന്നില്ലാതെ അങ്ങനെ നടന്നു...... മനസ്സിലാകെ യൊരു ഭാരമുണ്ട്...... ജീവിതത്തിരിക്കലും തന്നേ വിട്ട് പോകാനിടയില്ലാത്തൊരു ഭാരം....... ഏട്ടനെ കാണുമ്പോഴൊക്കെയും വൈശാലിയുടെ കണ്ണുകളാണ് ഓർമ വരുന്നത്..... അവനുഭവിച്ച വേദനകളാണ് മുന്നിൽ തെളിയുന്നത്..... അന്ന് ചെയ്ത തെറ്റ് മനസ്സിലാക്കിയ ശേഷം ഏട്ടൻ ഒരോരുത്ത രോടും ഏറ്റ് പറഞ്ഞു അലറി ക്കരയുമ്പോഴും അതിലൊന്നും തന്റെ മനസ്സലിഞ്ഞിരുന്നില്ല..... ആനന്ദി യെ കൂട്ടി ഇവിടെ നിന്ന് പോകണമെന്ന് തന്നെയുറപ്പിച്ചു...... അങ്ങനെയെങ്കിലും ശിഷ്ട കാലം അവൻ വേദനിക്കട്ടെ എന്ന് തന്നെയായിരുന്നു മനസ്സിൽ..... നീയിവളെ കൊണ്ട് പോയാൽ അവൾക്ക് നീയൊരു അച്ഛനാവുമായിരിക്കാം..... പക്ഷെ അവളിവിടെ യാണെങ്കിൽ അവൾക്ക് അച്ഛനും അമ്മയും മുത്തശ്ശിയും അവളുടെ വീടുമെല്ലാം ഉണ്ടാകും. തെറ്റ് ചെയ്തതി നു പകരം അവളെ സ്നേഹിച്ചിട്ടെങ്കിലും നിന്റെ ഏട്ടൻ പകരം വീട്ടട്ടെ....... മാത്രവുമല്ല...... ആനന്ദി കിച്ചു വേട്ടന്റെ കൂടെ കഴിയാനാണ് വൈശാലി യും ആഗ്രഹിച്ചിരുന്നത്..... അത് കൊണ്ടല്ലേ വയ്യെന്നറിഞ്ഞതും അവളെ കൊണ്ട് ഇങ്ങോട്ട് വരാൻ പുറപ്പെട്ടത്.... വൈശാലി സ്നേഹിച്ചത് നിന്നെയായിരിക്കാം.... പക്ഷേ ആനന്ദി കിചുവേട്ടന്റെ മോളായി വളരണമെന്നത് അവളിലെ അമ്മയുടെ ആഗ്രഹമായിരുന്നിരിക്കണം അഭി...... പിറകിൽ നിന്നുള്ള ഏട്ടത്തിയുടെ ആ വാക്കുകളാണ് സത്യത്തിൽ തന്നേ പിടിച്ചു നിർത്തിയത്..... ശെരിയാണെന്ന് തോന്നി.... എല്ലാവരുടെയും സ്നേഹം കിട്ടി വളരേണ്ട അവളെ വെറുമൊരു വാശിപ്പുറത്തു താൻ കൂട്ടി കൊണ്ട് പോകരുതെന്ന് തോന്നി..... പിന്നെ ഏട്ടത്തി പറഞ്ഞതും ശരിയാണല്ലോ.... ഏട്ടന്റെ കയ്യിലേക്ക് അവളെത്താൻ വേണ്ടിയായിരുന്നല്ലോ തന്റെ കയ്യിലവളെ തന്നിട്ട് പോയത്...... അത് കൊണ്ടൊക്കെ തന്നെയാണ് അന്ന് ആനന്ദി യെ വിട്ടിട്ട് പോയത്.... ആ തീരുമാനം തെറ്റിയെന്ന് ഇപ്പോഴും കരുതുന്നില്ല താൻ..... കാരണം ആനന്ദി ശെരിക്കും അവളുടെ വീട്ടിലെ രാജ കുമാരി യായാണ് വളരുന്നത്..... അവൾക്ക് എല്ലാവരുമുണ്ട്..... താൻ കൊണ്ട് പോയിരുന്നെങ്കിൽ താൻ മാത്രമേ ഉണ്ടാകുമായിരുന്നുള്ളു..... അഭി കലുങ്കിൽ കയറിയിരുന്നു...... വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊക്കെ യിരിക്കുന്നത്..... അവൻ ചുറ്റുമോന്ന് നോക്കി..... ആകെ ക്കൂടി ഇരുട്ട് മൂടി ക്കിടക്കുന്ന വയലേലകൾക്ക് മേൽ ടോർച് തെളിച്ചെന്ന വണ്ണമൊരു കുഞ്ഞു ചന്ദ്രനുണ്ട് ....... അരണ്ട നിലാ വെളിച്ചത്തിൽ കാണുന്ന റോഡും തോടും വയലും പാലവുമെല്ലാം അവനങ്ങനെ നോക്കി യിരുന്നു....... ഏറെ നേരം അങ്ങനെയിരുന്നു തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ ഏട്ടൻ കിടന്നിട്ടുണ്ടാകുമെന്ന് അവനുറപ്പായിരുന്നു.... രാവിലെ നേരത്തെ സാധനങ്ങളിറക്കാനെല്ലാം പോകേണ്ടത് കൊണ്ട് തന്നേ ഏട്ടൻ കിടന്നിട്ടുണ്ടാവും...... ഉമ്മറത്തെ ലൈറ്റ് ഓഫ് ചെയ്തിട്ടില്ല.. അവൻ ഉമ്മറത്തേക്ക് കയറി ആ കസേരയിൽ ചാരി ക്കിടന്നു.... കണ്ണുകളെന്തിനോ ഒന്ന് കലങ്ങി മറിഞ്ഞു....... പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് അവൻ കണ്ണുമകൾ അമർത്തി തുടച്ചത്..... അമ്മയാവുമെന്ന് കരുതി നോക്കിയവൻ കണ്ടത് തന്നേ കൂർപ്പിച്ചു നോക്കി കൊണ്ട് വരുന്ന ഒരുത്തി യെയായിരുന്നു..... മ്മ്....... അവനെ തന്നേ സൂക്ഷിച്ചു നോക്കി അവനെതിരെയുള്ള പടിയിൽ അവൾ വന്നിരുന്നതും അവൻ ചോദ്യ ഭാവത്തോടെ ഒന്ന് മിഴികളുയർത്തി..... എന്തിനാ ഇയാള് കരഞ്ഞത്...... അവൾ കലങ്ങിയ കണ്ണുകളിലേക്ക് നോക്കിയത് ചോദിക്കുമ്പോൾ ഒരു നിമിഷം അവനൊന്നു പതറി...... ഞാൻ കരഞ്ഞില്ലല്ലോ.... കണ്ണുകൾ ഒന്ന് കൂടി അമർത്തി തുടച് കൊണ്ടായിരുന്നു അവനത് പറഞ്ഞത്.... അവളൊരു നിമിഷം അവനെ യൊന്നു കൂർപ്പിച്ചു നോക്കി... എന്നെ കണ്ടിട്ട് കണ്ണിനു വല്ല പ്രശ്ന വുമുള്ളത് പോലെ തോന്നുന്നുണ്ടോ..... അവൾ കണ്ണുകൾ അല്പം ചുരുക്കി പുച്ഛം കലർത്തി കൊണ്ടവന് നേരെ നിന്നത് ചോദിച്ചതും പെട്ടെന്ന് അവനെന്തോ ചിരി വന്നിരുന്നു.... വീർത്ത കവിളുകൾ ഊതി പെരുപ്പിച്ചു കണ്ണുകൾ കൂർപ്പിച്ചുള്ള ആ നോട്ടം കാണാൻ വല്ലാത്തൊരു ഭംഗി യാണ്‌.... എത്ര ദേഷ്യത്തിലാണെങ്കിലും ഒരു ചിരി പടർത്താൻ കഴിവുണ്ടായിരുന്നതിന്.... കണ്ണിനു പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല..... പക്ഷെ മൊത്തത്തിലെന്തോ ഒരു കുഴപ്പമുണ്ട്...... ചാഞ്ഞിരുന്നിടത് നിന്നും അവനൊന്നും നേരെയിരുന്നു കൊണ്ടത് പറയുമ്പോൾ വീർത്ത കവിളുകൾ ഒന്ന് കൂടി വീർത്തു...... അത് കണ്ടതും പൊട്ടി വന്ന ചിരിയെ അവൻ ചുണ്ടുകൾ കൊണ്ട് കൂട്ടി പ്പിടിച്ചു..... എനിക്ക് കുഴപ്പമുണ്ടെന്നോ..... വെറുതെ യല്ല ഏതോ പെണ്ണ് തന്നേ ഇട്ടിട്ട് പോയത്..... അവൾ മുഖം കനപ്പിച്ചു കൊണ്ടത് പറഞ്ഞതും ഒരു നിമിഷം അവന്റെ ഭാവമൊന്ന് മാറി...... നീയെങ്ങനെ അറിഞ്ഞു വെന്ന വണ്ണം അവനവളെ നോക്കി..... എന്നാര് പറഞ്ഞു..... ശബ്ദത്തിൽ അല്പം ഗൗരവമുണ്ടായിരുന്നവന്റെ.... അതൊക്കെ ഞാനറിഞ്ഞു...... അവൾ വളരെ ലാഘ വത്തോടെ പറയുമ്പോൾ അവനൊരു ദീർഘ നിശ്വാസത്തോടെ അവളെ നോക്കി ..... അല്ലാ... നിന്നേ ഞാനായിട്ട് ആ ട്രൈനീന്ന് തള്ളിയിണ്ടേണ്ടതായിരുന്നു ...... ഓരോ മാരണങ്ങളെ പിടിച്ചു കൂടെ കൊണ്ട് വന്നു...... കാട്ടി ക്കൂട്ടല് കണ്ടാൽ തോന്നും ഞാൻ കല്യാണം കഴിച്ചു കൂടെ കൊണ്ട് വന്നിരിക്കുവാണെന്ന്..... അവനവളെ നോക്കി യത് പറയുമ്പോൾ അവൾ അവനെ യോന്ന് നോക്കി.... ആ മുഖം ഒന്ന് കൂടി വരിഞ്ഞു മുറുകുന്നത് കാണാൻ അവൻ കണ്ണിമ വെട്ടാതെ നോക്കി.... എന്നാൽ വരിഞ്ഞു മുറുക്കിയ ആ മുഖം പെട്ടെന്നയഞ്ഞു... അതിപ്പോ ഇനി വേണമെങ്കിലും ആവാമല്ലോ...... ഒരു കുസൃതി ചിരിയോടെ അവളത് പറഞ്ഞതും അവൻ കണ്ണുകൾ തുറിപ്പിച്ചു കൊണ്ടവളെ നോക്കിയിരുന്നു.... അങ്ങനെയൊരു മറുപടി അവളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന പോൽ..... എന്ത്‌.... ട്രൈ നീന്ന് തള്ളിയിടലോ..... അവൻ വീണ്ടും ചോദിക്കുമ്പോൾ അതല്ലെന്ന് അവളുടെ ഭാവങ്ങൾ പറയുന്നുണ്ടായിരുന്നു..... അതല്ലാ.... കാല്യാണമെയ്..... അവളൊരു നാണത്തിൽ കലർന്ന പുഞ്ചിരിയോടെ അത് പറയുമ്പോൾ ആ കണ്ണുകളിൽ നിറഞ്ഞു നിന്നൊരു കുസൃതി യുണ്ടായിരുന്നു..... അവൻ കണ്ണിമ വെട്ടാതെ അവളെ തന്നേ നോക്കിയിരുന്നു..... ജനലിലൂടെ ഇതെല്ലാം കണ്ട് കൊണ്ട് ദേവി നിൽക്കുന്നുണ്ടായിരുന്നു..... അവൾ കൂടെയുള്ള നിമിഷങ്ങളിൽ മാറി മറിയുന്ന അവന്റെ മുഖത്തെ ഭാവങ്ങൾ അവരോപ്പിയെടുത്തു.... മറ്റൊരാൾക്കും കഴിയാത്ത വിധം അവളവനെ മെരുക്കിയെടുക്കും പോലെ അവർക്ക് തോന്നിയിരുന്നു...... അൽപ നേരം അവളെ നോക്കിയിരുന്ന അഭി ഇരുന്നിടത് നിന്നോന്നെഴുന്നേറ്റു...... നീലാംബരി അപ്പോഴും കണ്ണുകളിൽ അതേ കുസൃതി യോടെ നിൽക്കുകയാണ്... വാ.... ഭാഗെടുക്ക്..... ഇപ്പൊ തന്നേ റെയിൽ വെ സ്റ്റേഷനിൽ കൊണ്ടാകാം.... അതാവുമ്പോ ഇപ്പൊ ഒരു എക്സ്പ്രസ്സുണ്ട്...ചാടി ചാവാൻ ബെസ്റ്റാണ്..... ബാഗെടുക്ക്..... അയ്യോ വേണ്ടാ... ഞാൻ ചുമ്മാ പറഞ്ഞതാ..... അഭി എഴുന്നേറ്റ് അവളുടെ കയ്യിൽ പിടിക്കാനെന്ന വണ്ണം . മുന്നോട്ട് വരുമ്പോൾ അവൾ പെട്ടെന്നങ്ങനെ പറഞ്ഞു പിന്നോട്ട് നടന്നിരുന്നു..... അല്ലേയ്... വേഗം ബാഗെടുക്ക്.... ആ ട്രെയിൻ കഴിഞ്ഞാൽ പിന്നെ ഇനി രണ്ട് മണിക്കൂർ കഴിയണം..... അവൻ വീണ്ടും അത് പറഞ്ഞു അവൾക്ക് നേരെ വരുമ്പോൾ അവൾ അകത്തേക്കോടാൻ തുടങ്ങിയതും ദേവിയുടെ ദേഹത്തു ഇടിച്ചു നിന്നതും പെട്ടെന്നായിരുന്നു..... അവൾ ദേവിയെ കണ്ടതും ദേവിയുടെ പിറകിലേക്ക് നീങ്ങി നിന്നു..... അമ്മേ...കണ്ടോ അമ്മേ..... എന്നേ തിരികെ റെയിൽ വെ സ്റ്റേഷനിലേക്ക് കൊണ്ട് വിടാണത്രേ..... അവൾ ദേവിയോട് ദയനീയമായി അത് പറയുമ്പോൾ ദേവി അഭിയെ യൊന്നു നോക്കി.... നിന്നേ ആരും ഇവിടെ നിന്നെങ്ങോട്ടും കൊണ്ട് പോകില്ല കേട്ടോ...... ദേവി ഒരു പുഞ്ചിരിയോടെ അത് പറഞ്ഞത് അഭിയെ നോക്കിയായിരുന്നു.... ആ വാക്കുകൾക്കൊരു കനമുണ്ട്.... വെറുമൊരു തമാശയായ കാര്യത്തിന് അമ്മ ഇത്ര ഗൗരവം നിറച്ചതെന്തിനെന്ന് അവനു മനസ്സിലായില്ലായിരുന്നു... എന്തൊക്കയോ ആ മനസ്സിൽ നിറഞ്ഞു നിൽക്കും പോലെ തോന്നിയിരുന്നവന്..... ദേവി അകത്തേക്ക് പോകും വഴി അവരോടൊപ്പം തന്നേ അവളും അകത്തേക്ക് നടന്നു.... നടക്കുന്നതിനിടയിൽ പിറകിലേക്ക് തിരിഞ്ഞു അവനോടൊന്ന് ചിറി കോട്ടാൻ അവൾ മറന്നിരുന്നില്ല... അവൻ ഗൗരവത്തോടെ കണ്ണുകളൊന്ന് കൂർപ്പിച്ചു...... അവൾ കണ്ണുകളിൽ നിന്ന് മറഞ്ഞതും ആ ഗൗരവം ഒരു പുഞ്ചിരിക്ക് വഴി മാറിയിരുന്നു.... (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📖 കുട്ടി കഥകൾ #📙 നോവൽ
വായന മുറി 📚
1K views
1 days ago
താലി കെട്ട് ഭാഗം 53 "അമ്മേ... എനിക്ക് അമ്മയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു." കുറച്ചു ദിവസങ്ങളായി ഉള്ളിൽ കിടന്ന് വീർപ്പു മുട്ടുന്ന ചില സത്യങ്ങൾ ആരോടെങ്കിലും തുറന്ന് പറഞ്ഞില്ലെങ്കിൽ താൻ മാനസിക സംഘർഷം താങ്ങാൻ വയ്യാതെ മരിച്ചു പോകുമെന്ന് മീരയ്ക്ക് തോന്നി തുടങ്ങിയിരുന്നു. അതുകൊണ്ടാണ് അമ്മയോട് മനസ്സ് തുറക്കാൻ അവൾ തയ്യാറായത്. "എന്താ മോളേ വയ്യായ്ക വല്ലതുമുണ്ടോ?" മീരയുടെ മുഖത്തെ പരിഭ്രമം കണ്ടതും പത്മിനി ആശങ്ക പെട്ടു. "ഇല്ല... അമ്മ ഞാൻ പറയുന്നത് സമാധാനത്തോടെ ഒന്ന് കേൾക്കണം. ആരോടെങ്കിലും ഇതൊക്കെ ഒന്ന് പറഞ്ഞില്ലെങ്കിൽ എന്റെ മനസ്സിന് ഒരു സമാധാനവും കിട്ടില്ലമ്മേ." മീര കരഞ്ഞു. "ഈ സമയത്ത് ഇങ്ങനെ മനസ്സ് വിഷമിപ്പിക്കാൻ പാടില്ലെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുള്ളതല്ലേ മോളേ. നിനക്ക് പറയാനുള്ളത് എന്തായാലും അമ്മ കേട്ടോളാം. പക്ഷേ ഇപ്പോ മോളത് പറയണ്ട. അതൊന്നും ഓർക്കാതെ സമാധാനത്തോടെ കിടന്നുറങ്ങാൻ നോക്ക്. ഇപ്പോ നിനക്ക് നല്ല വിശ്രമമാണ് വേണ്ടത്." പത്മിനി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. "അമ്മയ്ക്കെന്താ ഞാൻ പറഞ്ഞത് മനസ്സിലായില്ലേ. ഇതിപ്പോ അമ്മയോട് എങ്കിലും പറഞ്ഞില്ലെങ്കിൽ എന്റെ തല പൊട്ടിത്തെറിച്ചു ഞാൻ ചത്ത്‌ പോകുമെന്ന എനിക്ക് തോന്നുന്നത്. അപ്പോ പിന്നെ എങ്ങനെയാ അമ്മ പറഞ്ഞ പോലെ സമാധാനത്തോടെ എനിക്ക് ഉറങ്ങാൻ പറ്റുന്നത്? എനിക്ക് സുഖമില്ലാതായ അന്ന് മുതൽ ഞാൻ ശരിക്കൊന്ന് ഉറങ്ങിയിട്ടില്ല. എന്നെ കൂടപ്പിറപ്പിനെ പോലെ കണ്ട വേണിയോട് തെറ്റ് ചെയ്ത് പോയല്ലോ എന്നോർത്ത് വിഷമിക്കാത്ത ഒരു ദിവസം പോലുമില്ല. അവളോട് ചെയ്ത ചതിക്ക് ദൈവം എന്നെ ഇങ്ങനെയായിരിക്കും ശിക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ടാവുക." മീര പറഞ്ഞു. "മോളേ... നീ എന്തൊക്കെയാ പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല. നീ കാര്യം എന്താണെന്ന് തെളിച്ചു പറയ്യ്. വേണിയോട് നീ എന്താ ചെയ്തെ? അവളുടെ കല്യാണം മുടക്കിയത് നീ എങ്ങാനും ആണോ?" ആധിയോടെ പത്മിനി ചോദിച്ചു. "അതേ അമ്മേ... ഞാനും കിഷോറേട്ടനും ചേർന്നാണ് വേണിയുടെ കല്യാണം മുടക്കിയത്. എനിക്ക് ശ്രീയേട്ടനെ സ്വന്തമാക്കണമായിരുന്നു. കിഷോറേട്ടന് വേണിയെയും. ഞങ്ങൾ സ്നേഹിക്കുന്നവരെ ഞങ്ങൾക്ക് തന്നെ കിട്ടാൻ വേണ്ടി സ്നേഹിക്കുന്നവരെ തമ്മിൽ പിരിക്കുകയായിരുന്നു ഞങ്ങൾ. വേണി ശ്രീയേട്ടനെ സ്നേഹിക്കും മുന്നേ ശ്രീയേട്ടനെ സ്നേഹിച്ചു തുടങ്ങിയതാ ഞാൻ. അതുകൊണ്ട് ഏട്ടനെ അവൾ സ്വന്തമാക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. അതുപോലെ കുട്ടിക്കാലം മുതലേ വേണിയെ മനസ്സിൽ കൊണ്ട് നടക്കുന്നതാ കിഷോറേട്ടൻ. ആൾക്കും സഹിച്ചില്ല വേണിയെ മറ്റൊരാൾ സ്വന്തമാക്കാൻ വന്നത്." മീരയുടെ വാക്കുകൾ കേട്ട് പത്മിനി പകച്ചു നിൽക്കുമ്പോ അവൾ പറഞ്ഞതെല്ലാം കേട്ട് റൂമിന്റെ വാതിലിന് പുറത്ത് ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു വേണി. റൂമിനുള്ളിലേക്ക് കയറാനാഞ്ഞ വേണി മീര അമ്മയോട് സംസാരിക്കുന്നത് കേട്ട് പിന്തിരിഞ്ഞു പോകാൻ തുടങ്ങിയപ്പോഴാണ് അവൾ തന്റെ പേര് പറയുന്നത് കേട്ട് അവിടെ തന്നെ നിന്നത്. "നീ ആ കല്യാണം മുടക്കാൻ എന്താ ചെയ്തത് മോളേ?" പത്മിനിയുടെ ശബ്ദം വിറച്ചു. മീര താനും കിഷോറും ചെയ്ത് കൂട്ടിയ എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ അമ്മയോട് പറഞ്ഞു. "ഇങ്ങനെയൊക്കെ ചെയ്തത് കൊണ്ടാവും അമ്മേ ഒരു ദിവസം പോലും എല്ലാ അർത്ഥത്തിലും ശ്രീയേട്ടന്റെ ഭാര്യയാവാൻ ദൈവം സമ്മതിക്കാതെ എനിക്ക് ഇപ്പോ തന്നെ ഈ അസുഖം തന്നത്. അന്ന് ഞാൻ കിണറ്റിൽ വീണില്ലായിരുന്നെങ്കി എനിക്ക് ഇന്ന് ഇങ്ങനെ കിടക്കേണ്ടി വരില്ലായിരുന്നു. എല്ലാം എന്റെ പ്രവർത്തി ദോഷം കൊണ്ട് എനിക്ക് സംഭവിച്ചതാകും. എനിക്ക് ഈ ട്യൂമർ പണ്ട് വന്നത് അമ്മ പറഞ്ഞിരുന്നെങ്കിൽ ഞാൻ കിണറ്റിൽ ചാടുന്ന സാഹസത്തിനൊന്നും മുതിരില്ലായിരുന്നു. ചിലപ്പോ ശ്രീയേട്ടനെ സ്നേഹിക്കുക കൂടി ചെയ്യില്ലായിരുന്നു. ഞാൻ ഏട്ടനെ സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്തത് കൊണ്ടാണല്ലോ ഞാൻ വേണിയെ ചതിച്ചത്. ഇപ്പോ ഒന്നും വേണ്ടായിരുന്നു എന്നും എനിക്ക് തോന്നുന്നുണ്ട് അമ്മേ. എന്നെ ഒരു കൂടപ്പിറപ്പിനെ പോലെ കണ്ട വേണിയെ ഒരിക്കലും ചതിക്കാൻ പാടില്ലായിരുന്നു. അതാവും ദൈവം ഇത്രയും വലിയൊരു തിരിച്ചടി തന്നിട്ടുണ്ടാവുക. ഇത്രയും ദിവസങ്ങൾ ഞാൻ ജയിച്ചു നിൽക്കുകയായിരുന്നു എന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു. എന്റെ അഹങ്കാരത്തിനും പ്രവർത്തികൾക്കും എനിക്ക് ശിക്ഷ കിട്ടി അമ്മേ. പാപിയാണ് ഞാൻ... മഹാ പാപി." മീര മുഖം പൊത്തി കരഞ്ഞു. "എന്നാലും ആ കൊച്ചിനോട് ഇത്രയും ക്രൂരത കാട്ടണ്ടായിരുന്നു മോളെ. നിന്റെ മനസ്സിൽ ഇങ്ങനെയൊക്കെ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ പറഞ്ഞു തിരുത്തുമായിരുന്നു ഞാൻ. വേണി മോളേ കണ്ണീർ വീഴ്ത്തി കൊണ്ട് നേടി എടുത്ത ജീവിതമായത് കൊണ്ടാ ഈശ്വരൻ നിനക്ക് ഒരു നിമിഷം പോലും സ്വസ്ഥത തരാത്തത്." പത്മിനി മൂക്ക് പിഴിഞ്ഞു. "അമ്മ എന്നെ ശപിക്കരുത്. അന്നത്തെ മാനസികാവസ്ഥയിൽ ഒക്കെ പറ്റിപ്പോയി അമ്മേ. പഴയതൊന്നും തിരുത്താൻ പറ്റില്ലല്ലോ. പിന്നെ അമ്മയുടെ നാവിൽ നിന്ന് ഈ സത്യം മറ്റാരും അറിയരുത്. എനിക്കൊരു സമാധാനം കിട്ടാൻ വേണ്ടിയാ ഞാൻ അമ്മയോട് എല്ലാം പറഞ്ഞത്. ശ്രീയേട്ടൻ എങ്ങാനും ഇതറിഞ്ഞ പിന്നെ ആ നിമിഷം എന്നെ ഉപേക്ഷിച്ചു കളയും. ഈ അവസ്ഥയിൽ അങ്ങനെ കൂടി സംഭവിച്ച എനിക്കത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ലമ്മേ. ചിലപ്പോ നെഞ്ച് പൊട്ടി ഞാൻ മരിച്ചു പോകും." മീര തേങ്ങി കരഞ്ഞു. "എന്റെ മോൾക്ക് എങ്ങനെ തോന്നി ഇങ്ങനെ ചെയ്യാൻ. ആ കൊച്ച് നിന്നെ കളങ്കമില്ലാതെ സ്നേഹിച്ചതിന് അത് എന്തൊക്കെ അനുഭവിക്കേണ്ടി വന്നു. സത്യമറിയാതെ ഞാനും വേണി മോളേ ഒത്തിരി പഴിച്ചിട്ടുണ്ട്. ആ കൊച്ചിന് കിട്ടേണ്ട ജീവിതമാണ് നീ തട്ടിപ്പറിച്ചെടുത്തത്." പത്മിനി പറഞ്ഞു. "വേണിയോട് ഞാൻ ചെയ്ത വഞ്ചന ഒരിക്കലും മാപ്പർഹിക്കാത്തത് ആണെന്ന് എനിക്കറിയാം. അതിനുള്ള ശിക്ഷയാണ് ഞാൻ ഇപ്പോ അനുഭവിക്കുന്നത്. ഇതൊക്കെ ഞാൻ സഹിക്കേണ്ടി വന്നത് തന്നെ ശ്രീയേട്ടന്റെ ഭാര്യായാകാൻ വേണ്ടിയല്ലേ അമ്മേ. വേണിക്ക് കിട്ടേണ്ട ജീവിതമാണെന്നും എനിക്കറിയാം. പക്ഷേ എനിക്ക് ശ്രീയേട്ടൻ കൂടെ ഇല്ലാതെ പറ്റില്ലമ്മേ. ഇത്രയൊക്കെ സഹിക്കേണ്ടി വന്നത് കൊണ്ട് ഇനി ശ്രീയേട്ടനെ കൂടെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ. അതുകൊണ്ടാ അമ്മയുടെ നാവിൽ നിന്നും ആരും സത്യം അറിയരുതെന്ന് ഞാൻ പറഞ്ഞത്. ആരോടും ഒന്നും പറയില്ലെന്ന് അമ്മ എനിക്ക് സത്യം ചെയ്ത് തരണം." മീര കെഞ്ചി. "നീ എന്റെ മോളായി പോയില്ലേ. അതുകൊണ്ട് ഇതൊന്നും എനിക്ക് ആരോടും പറയാൻ കഴിയില്ലല്ലോ. ഒക്കെ മനസ്സിൽ തന്നെ അടക്കി വയ്ക്കണ്ടേ." പത്മിനിക്ക് മകളുടെ അവസ്ഥ ഓർത്ത് സങ്കടവും അതേസമയം തന്നെ അവളുടെ പ്രവർത്തികൾ ഓർത്ത് ദേഷ്യവും മീരയോട് ദേഷ്യവും തോന്നി. "ഞാൻ ആരോടും ഒന്നും പറയില്ല. പക്ഷേ നിന്റെ അസുഖമൊക്കെ മാറി കഴിഞ്ഞാൽ വേണിയോട് എല്ലാം ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണം നീ. ആ കുട്ടി നിന്നോട് ക്ഷമിച്ചാലേ നീ ചെയ്ത തെറ്റുകളുടെ ശിക്ഷ ഇനിയും നിന്നെ തേടി വരാതിരിക്കു. അത്രയെങ്കിലും നീ ചെയ്യണം." പത്മിനിയുടെ വാക്കുകൾ കേട്ട് മീര ഞെട്ടി. "വേണിയോട് ഞാൻ എല്ലാം പറഞ്ഞെന്ന് കിഷോറേട്ടൻ അറിഞ്ഞാൽ ഞാൻ ചെയ്തതിനെ കുറിച്ച് കിഷോറേട്ടൻ ശ്രീയേട്ടനോട് പറഞ്ഞ് കൊടുക്കില്ലേ. സത്യങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ അതോടെ എന്റെ ദാമ്പത്യം തകരില്ലേ അമ്മേ." മീര ചോദിച്ചു. "അങ്ങനെ സംഭവിച്ചാൽ നിനക്ക് അത്രയേ ദാമ്പത്യ ജീവിതം വിധിച്ചിട്ടുള്ളു എന്ന് കരുതി സമാധാനിക്കേണ്ടി വരും. അല്ലാതെ പിന്നെ വേറെന്ത് ചെയ്യാനാ." പത്മിനിയുടെ വാക്കുകൾ മീരയെ തളർത്തി. അവൾ ഒന്നും മിണ്ടാതെ നിശബ്ദം കണ്ണീർ വാർത്തു. ഈ സമയമൊക്കെ വാതിലിന് പുറത്ത് നിൽക്കുകയായിരുന്ന വേണി ഹൃദയത്തിൽ നിന്നും ആർത്തിരമ്പി വന്ന് കൊണ്ടിരുന്ന വിങ്ങലടക്കാൻ വളരെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. മാധവിൽ നിന്നും മീരയുടെ അസുഖ വിവരമറിഞ്ഞ് അവളോടുള്ള ശത്രുത മറന്ന് മീരയെ ആശ്വസിപ്പിക്കാൻ വന്നതായിരുന്നു വേണി അവിടേക്ക്. എന്നാൽ മീര തന്നോട് ചെയ്തതും പറഞ്ഞതുമൊക്കെ കേട്ടതോടെ വേണിക്ക് അവളോട് തോന്നിയ സഹതാപം ദേഷ്യത്തിന് വഴിമാറി. ആ ദേഷ്യത്തിൽ മീരയുടെ അടുത്തേക്ക് പോകാനായി വാതിൽ മുഴുവനായും തുറന്ന് റൂമിലേക്ക് കടക്കാൻ തുനിഞ്ഞ വേണി ആ കാഴ്ച കണ്ട് വിറങ്ങലിച്ചു നിന്നുപോയി. തുടരും അഞ്ജലി #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ
വായന മുറി 📚
965 views
1 days ago
താലി കെട്ട് ഭാഗം 52 മീര കിടക്കുന്ന റൂമിന് നേർക്ക് വേണി ചുവടുകൾ വച്ചു. ചാരി കിടക്കുന്ന വാതിലിന്റെ വിടവിലൂടെ അകത്തേക്ക് നോക്കിയ വേണി കാണുന്നത് മീരയെ ചേർത്ത് പിടിച്ച് കട്ടിലിലേക്ക് കിടത്തുന്ന ശ്രീഹരിയെയാണ്. അവനെ കണ്ടതും ഉള്ളിലേക്ക് കടക്കാനാഞ്ഞ വേണി തിരിഞ്ഞു നടന്ന് കളഞ്ഞു. ശ്രീഹരി ഉള്ളപ്പോ മീരയുടെ അടുത്തേക്ക് പോകാനും അവളുടെ അസുഖവിവരം തിരക്കാനും വേണിക്ക് നന്നേ ബുദ്ധിമുട്ട് തോന്നി. അവൻ ഇല്ലാത്ത സമയം മീരയെ പോയി കാണാമെന്ന ചിന്തയിൽ വേണി ഹോസ്പിറ്റലിൽ നിന്നിറങ്ങി ഹോസ്റ്റലിലേക്ക് പോയി. ************** "മീര.... എനിക്ക്... നിന്നോടൊരു കാര്യം പറയാനുണ്ടായിരുന്നു." അവളുടെ കൈയ്യിൽ മെല്ലെ തലോടി കൊണ്ട് ശ്രീഹരി സംസാരത്തിന് തുടക്കമിട്ടു. "എന്താ ശ്രീയേട്ടാ...?" അവന്റെ മുഖത്തെ ഗൗരവം കണ്ടതും മീരയുടെ മുഖത്ത് ഭയം നിറഞ്ഞു. ശ്രീഹരിക്ക് തന്നോടെന്തോ സീരിയസായ കാര്യം പറയാനുണ്ടെന്ന് അവൾക്ക് ഉറപ്പായി. ക്രമാതീതമായി ഉയരുന്ന നെഞ്ചിടിപ്പോടെ മീര അവന്റെ മുഖത്തേക്ക് ഉറ്റ് നോക്കി. "ഞാൻ പറയാൻ പോകുന്ന കാര്യം നീ സമാധാനത്തോടെ വേണം കേൾക്കാൻ. ഞങ്ങൾ എല്ലാവരും നിന്റെ കൂടെ ഉണ്ട്." തന്റെ ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ പരമാവധി ധൈര്യം സംഭരിക്കാൻ ശ്രീഹരി ശ്രമിച്ചു. "എനിക്കെന്തെങ്കിലും മാറാ രോഗമുണ്ടോ ശ്രീയേട്ടാ? അതാണോ ശ്രീയേട്ടൻ പറയാൻ പോകുന്നത്?" മീര ചോദിച്ചു. "അത് മീര.... നിനക്ക്... നിനക്ക് ചികിത്സിച്ചാ മാറാത്ത രോഗമൊന്നുമല്ല. പക്ഷേ നിന്റെ മനഃശക്തി പോലെ ഇരിക്കും സുഖം പ്രാപിക്കുന്നത്." ശ്രീഹരി പറഞ്ഞു. "ഇങ്ങനെ വളച്ചു കെട്ടാതെ ശ്രീയേട്ടൻ എന്താ കാര്യമെന്ന് പറയ്യ്. എന്താണെങ്കിലും ഞാൻ സഹിച്ചല്ലേ പറ്റു." "മീര... നിനക്ക്... നിനക്ക് ബ്രെയിൻ ട്യൂമറാണ്. സ്റ്റേജ് 3 ആണ്. എമർജൻസി ആയിട്ട് സർജറി ചെയ്യേണ്ടി വരും." ശ്രീഹരിയുടെ വാക്കുകൾ കേട്ടതും ഒരു നിമിഷത്തേക്ക് മീരയുടെ ശ്വാസം നിന്നുപോയി. "ശ്രീ.... ശ്രീയേട്ട... ശ്രീയേട്ടൻ എന്താ പറഞ്ഞേ? എനിക്ക്... എനിക്ക് ബ്രെയിൻ ട്യൂമർ ആണെന്നോ?" വിശ്വാസം വരാതെ മീര ചോദിച്ചു. "അതേ മീര... നിനക്കിത് പണ്ട് നിന്റെ ചെറുപ്പത്തിലും വന്നിട്ടുണ്ട്." തുടർന്ന് ശ്രീഹരി അവളുടെ അച്ഛനും അമ്മയും പറഞ്ഞ കാര്യങ്ങൾ കൂടി അവളോട് പറഞ്ഞു. എല്ലാം കേട്ട് കണ്ണീർ വാർക്കാനേ മീരയ്ക്ക് ആയുള്ളൂ. ഉറക്കെ കരഞ്ഞു കൊണ്ട് അവൾ ശ്രീഹരിയുടെ നെഞ്ചിൽ മുഖം ചായ്ച്ചു. ഏറെ നേരം മീര ഏങ്ങി ഏങ്ങി കരഞ്ഞു ഉള്ളിലെ സങ്കടം അവൾ കരഞ്ഞു തന്നെ തീർക്കട്ടെ എന്ന് കരുതി ശ്രീഹരി മീരയുടെ നെറ്റിയിൽ മെല്ലെ തലോടി കൊടുത്തു. "എനിക്ക് ഇങ്ങനെയൊരു അസുഖം വന്നിരുന്നെന്നും ഭാവിയിൽ വരാൻ സാധ്യതയുണ്ടെന്നും ഡോക്ടർ പണ്ടേ പറഞ്ഞത് നേരത്തെ തന്നെ എന്നോട് പറയാമായിരുന്നു. എങ്കിൽ കുറേ കൂടി ഞാൻ ശ്രദ്ധിക്കുമായിരുന്നു. എന്റെ അശ്രദ്ധ ഒന്ന് കൊണ്ട് മാത്ര എനിക്കിപ്പോ ഈ അവസ്ഥ ഉണ്ടായത്. നിങ്ങളീ കാര്യം മുന്നേ പറഞ്ഞിരുന്നെങ്കിൽ ഞാൻ എന്നെ കുറച്ചു കൂടി ശ്രദ്ധിക്കുമായിരുന്നു. ഏത് നിമിഷവും വളർന്നു വലുതായി എന്റെ ജീവൻ അപഹരിക്കാൻ തയ്യാറായി ഒരു ട്യൂമർ എന്റെ തലയ്ക്കുള്ളിൽ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ശ്രീയേട്ടന്റെ ജീവിതത്തിലേക്ക് വരുമായിരുന്നില്ല. ഒന്നും പറയാതെ മറച്ചു വച്ച് എന്നെ ഇത്രയും വലിയ സങ്കടത്തിൽ ആക്കിയത് നിങ്ങൾ രണ്ടാളും കൂടിയ." കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മീര അരികിൽ നിൽക്കുന്ന തന്റെ അച്ഛനെയും അമ്മയെയും നോക്കി. മകളുടെ കുറ്റപ്പെടുത്തൽ സഹിക്കാൻ അവർക്ക് കഴിഞ്ഞില്ല. "ഒന്നും മനഃപൂർവം ഒളിച്ചു വച്ചതല്ല മോളേ. നിന്റെ സന്തോഷവും സമാധാനവും കൂടി കളയണ്ടല്ലോ എന്ന് കരുതി പറയാതിരുന്നതാ." പത്മിനി പറഞ്ഞു. "കഴിഞ്ഞതൊക്കെ പറഞ്ഞ് പരസ്പരം പഴി ചാരിയിട്ടോ കുറ്റപ്പെടുത്തിയിട്ടോ ഒരു കാര്യവുമില്ല മീര. ഇപ്പോ നീ നല്ല ബോൾഡ് ആയി ഈ സാഹചര്യത്തെ അതിജീവിക്കുകയാണ് വേണ്ടത്." ശ്രീഹരി അവൾക്ക് ധൈര്യം നൽകി. കൂടെ പിറപ്പിനെ പോലെ കൂടെ കൊണ്ട് നടന്ന ഉറ്റ കൂട്ടുകാരിയെ ചതിക്കാൻ കൂട്ട് നിന്നതിന് ഒടുവിൽ ദൈവം തന്നെയും ശിക്ഷിച്ചിരിക്കുകയാണെന്ന് ഒരു നടുക്കത്തോടെ മീര ഓർത്തു. ഈ അസുഖം തന്റെ ജീവൻ അപഹരിക്കുമോന്ന് മീര ഭയന്നു. അങ്ങനെ വന്നാൽ തനിക്കൊരിക്കലും മോഹിച്ചു സ്വന്തമാക്കിയ ശ്രീഹരിക്കൊപ്പം ജീവിക്കാനാവില്ലെന്ന് ഉൾക്കിടിലത്തോടെ ചിന്തിച്ചു. ********** മീരയുടെ സർജറി അധികം വൈകിപ്പിക്കാതെ പെട്ടെന്ന് തന്നെ നടത്തി. സർജറിക്ക് ശേഷം മൂന്ന് ദിവസം അവൾ icu വിൽ തന്നെ ആയിരുന്നു. ശ്രീഹരി പകൽ ജോലിക്ക് പോവുകയും രാത്രി മീരയ്ക്കൊപ്പം നിൽക്കുകയും ചെയ്തു. ഇതിനിടെ ഹോസ്പിറ്റലിൽ മീരയെ പരിശോധിക്കുന്ന ഡോക്ടർ രാജേന്ദ്രൻ വഴി അവളുടെ അസുഖം എന്താണെന്ന് ചോദിച്ചറിയാൻ വേണി തീരുമാനിച്ചിരുന്നു. അത് പ്രകാരം ഒരു ദിവസം കിഷോറിനെ കാണാൻ വന്ന വേണി തിരിച്ചു പോകുന്നതിന് മുൻപ് ഡോക്ടർ രാജേന്ദ്രനെ കാണാൻ അദ്ദേഹത്തിന്റെ കൺസൾറ്റിങ് റൂമിലേക്ക് പോയി. അടഞ്ഞു കിടക്കുന്ന വാതിലിൽ തട്ടി വിളിക്കുമ്പോ വാതിൽ തുറന്ന് പുറത്തേക്ക് വന്നത് സുമുഖനായ ഒരു ചെറുപ്പക്കാരനാണ്. അവനെ കണ്ടതും വേണിയുടെ മുഖം വിടർന്നു. "മാധവ്... നീ എന്താ ഇവിടെ?" വേണിക്കും മീരയ്ക്കുമൊപ്പം പത്താം ക്ലാസ്സ്‌ വരെ ഒപ്പമുണ്ടായിരുന്ന ക്ലാസ്സ്‌ മേറ്റാണ് മാധവ്. "ഞാൻ ഇവിടെയാ വർക്ക്‌ ചെയ്യുന്നത് വേണി." മാധവ് ചിരിയോടെ പറഞ്ഞു. "നീ ഡോക്ടർ ആണോ?" വിടർന്ന കണ്ണുകളോടെ അവന്റെ കഴുത്തിൽ കിടക്കുന്ന സ്തെതസ്സ്കോപ്പിലേക്ക് നോക്കി വേണി ചോദിച്ചു. "അതേ... പഠിപ്പ് കഴിഞ്ഞപ്പോ ഒരു എക്സ്പീരിയൻസ് ആവട്ടെ എന്ന് പറഞ്ഞ് എന്റെ അങ്കിൾ ഡോക്ടർ രാജേന്ദ്രനാണ് എന്നെ ഈ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യാൻ വിളിച്ചത്." മാധവ് മുഖത്തെ പുഞ്ചിരി മായാതെ പറഞ്ഞു. "ഡോക്ടർ രാജേന്ദ്രൻ നിന്റെ അങ്കിൾ ആണോ? എനിക്ക് അദ്ദേഹത്തെ കണ്ട് ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു." വേണി പറഞ്ഞു. "നിനക്കെന്താ അറിയേണ്ടത്. അങ്കിളിനെ ഇവിടെ അസ്സിസ്റ്റ്‌ ചെയ്യുന്നത് ഞാനാ. ഏതെങ്കിലും പേഷ്യന്റിന്റെ ഹെൽത് ഡീറ്റെയിൽസ് ആണ് അറിയേണ്ടതെങ്കി ഞാൻ പറഞ്ഞ് തരാം." "നിനക്ക് നമ്മുടെ കൂടെ പഠിച്ച മീരയെ ഓർമ്മയുണ്ടോ? എന്റെ ബെസ്റ്റ് ഫ്രണ്ട്?" വേണി ചോദിച്ചു. അവളുടെ ചോദ്യം കേട്ടതും മാധവിന്റെ മിഴികൾ മിഴിഞ്ഞു പോയി. "ഓർമ്മയുണ്ട് വേണി. നിങ്ങൾ ചങ്കും കരളും പോലെ അല്ലായിരുന്നോ പണ്ട് മുതലേ." "അവൾ ഇപ്പോ നിന്റെ അങ്കിളിന്റെ പേഷ്യന്റ് ആണ്." വേണി പറഞ്ഞത് കേട്ട് മാധവ് ഒന്ന് ഞെട്ടി. "മൂന്ന് ദിവസം മുൻപ് അങ്കിളിന്റെ മീര എന്ന് പേരുള്ള പേഷ്യന്റിന്റെ സർജറി കഴിഞ്ഞിരുന്നു. ഓപ്പറേഷൻ തിയേറ്ററിൽ ഞാനും ഉണ്ടായിരുന്നു. നമ്മുടെ കൂടെ പഠിച്ച മീരയാണോ അത്? എനിക്ക് കണ്ടിട്ട് മനസ്സിലായേ ഇല്ല." മാധവ് അവിശ്വസനീയതയോടെ പറഞ്ഞു. "പണ്ട് അവളെ കണ്ടിട്ടുള്ള ആർക്കും ഇപ്പോ മീരയേ കണ്ടാൽ മനസ്സിലാവില്ല. അത്രയ്ക്കും അവളുടെ കോലം മാറിയിട്ടുണ്ട്. എനിക്ക് അവളുടെ അസുഖം എന്താണെന്ന് അറിയണം. അതിന് വേണ്ടിയാ ഞാൻ ഡോക്ടർ രാജേന്ദ്രനെ കാണാൻ വന്നത്." "മീരയുടെ ഡീറ്റെയിൽസ് ഞാൻ പറഞ്ഞ് തരാം വേണി. അങ്കിൾ കുറച്ചു മുൻപ് എമർജൻസി കേസ് വന്നിട്ട് icu വിലേക്ക് പോയതേ ഉള്ളു." വേണിയേ റൂമിലേക്ക് വിളിച്ചിരുത്തുമ്പോ മാധവ് പറഞ്ഞു. "മീരയ്ക്ക് ബ്രെയിൻ ട്യൂമറാണ് വേണി. 4th സ്റ്റേജ് ആണ്. എമർജൻസി ആയിട്ട് സർജറി ചെയ്ത് ട്യൂമർ നീക്കം ചെയ്തിട്ടുണ്ട്. ഇനി ഇരുപതോളം chemotherapy കൂടി വേണം." മാധവിന്റെ വാക്കുകൾ കേട്ട് വേണി ഞെട്ടിപ്പോയി. "മീരയ്ക്ക് ബ്രെയിൻ ട്യൂമറാണോ?" ഞെട്ടലോടെ നെഞ്ചിൽ കൈവച്ചു കൊണ്ട് വേണി ചോദിച്ചു പോയി. "അതേ..." തുടർന്ന് മാധവ് മീരയുടെ അസുഖത്തെ സംബന്ധിച്ച് അവളുടെ ഫയലിലുള്ള എല്ലാ കാര്യങ്ങളും വേണിയോട് പറഞ്ഞു. "മീരയേ കുറച്ചു കഴിഞ്ഞു റൂമിലേക്ക് മറ്റും വേണി. ഇപ്പോ അവൾ icu വിൽ ആണ്. സർജറി കഴിഞ്ഞു രണ്ട് മൂന്ന് ദിവസം ഒബ്സെർവഷന് വേണ്ടി icu വിൽ കിടത്തിയതാണ്." "എങ്കിൽ ഞാനൊന്ന് മീരയെ കണ്ടിട്ട് വരാം. അതിനുശേഷം നമുക്ക് വിശദമായി സംസാരിക്കാം മാധവ്." വിഷാദം നിറഞ്ഞൊരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് വേണി ഡോക്ടറെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ഈ സമയം മീരയെ റൂമിലേക്ക് മാറ്റുകയായിരുന്നു അറ്റൻഡ്ർമാർ. ആ സമയം മുറിയിൽ മീരയും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകളുടെ കിടപ്പ് കണ്ട് കണ്ണീർ വാർക്കാനേ പത്മിനിക്ക് കഴിഞ്ഞുള്ളൂ. "അമ്മേ... എനിക്ക് അമ്മയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു." കുറച്ചു ദിവസങ്ങളായി ഉള്ളിൽ കിടന്ന് വീർപ്പു മുട്ടുന്ന ചില സത്യങ്ങൾ ആരോടെങ്കിലും തുറന്ന് പറഞ്ഞില്ലെങ്കിൽ താൻ മാനസിക സംഘർഷം താങ്ങാൻ വയ്യാതെ മരിച്ചു പോകുമെന്ന് മീരയ്ക്ക് തോന്നി തുടങ്ങിയിരുന്നു. അതുകൊണ്ടാണ് അമ്മയോട് മനസ്സ് തുറക്കാൻ അവൾ തയ്യാറായത്. കാത്തിരിക്കൂ അഞ്ജലി #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ
വായന മുറി 📚
926 views
1 days ago
താലി കെട്ട് ഭാഗം 51 മീരയുടെ അച്ഛനും അമ്മയും പറഞ്ഞതൊക്കെ കേട്ടിരുന്ന ശ്രീഹരിക്ക് പെട്ടെന്നാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം ഓർമ്മ വന്നത്. തന്റെ കല്യാണത്തിന്റെ തലേദിവസം വേണിയുടെ വീട്ടിലെ പാർട്ടി കഴിഞ്ഞു വന്ന മീര കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അന്നത്തെ ആ വീഴ്ച്ചയിൽ അവളുടെ തല എവിടെയെങ്കിലും ഇടിച്ചിട്ടുണ്ടാകുമെന്നും ആ ഇടി ആയിരിക്കും മീരയെ ഇന്ന് ഈ അവസ്ഥയിൽ എത്തിച്ചതെന്നും ശ്രീഹരി ഊഹിച്ചു. തനിക്ക് വേണ്ടിയാണ് അന്നവൾ ആത്മഹത്യ ചെയ്യാൻ പോയതെന്ന് ഓർക്കവേ അവന്റെ ഉള്ളിൽ മീരയോടുള്ള സ്നേഹം അധികരിച്ചു. സത്യങ്ങൾ അറിയുന്നത് വരെയേ ആ സ്നേഹത്തിന് ആയുസ്സുള്ളൂ എന്ന് ശ്രീഹരി അറിഞ്ഞതേയില്ല. "മീരയോട് പറയണ്ടേ അവൾക്കെന്താ അസുഖമെന്ന്." ശ്രീഹരി മീരയുടെ അച്ഛനോടും അമ്മയോടും ചോദിച്ചു. "ഉടനെ വേണോ മോനെ?" പത്മിനിക്ക് ആശങ്കയായി. "നമ്മൾ പറയാതെ ഒളിച്ചു വച്ചാൽ മീരയ്ക്ക് അതൊരു സങ്കടം ആവില്ലേ. നമ്മളാരും പറഞ്ഞില്ലെങ്കിലും ഈ സ്കാനിംഗ് റിപ്പോർട്ടും മറ്റും കാണുകയും ഡോക്ടർടെയും നേഴ്സ്മാരെയും സംസാര രീതിയിൽ നിന്നും അവൾക്ക് കൊടുക്കുന്ന മെഡിസിൻ ഏത് അസുഖത്തിനാണ് എന്നൊക്കെ ഗൂഗിളിൽ നോക്കിയും തനിക്ക് എന്താ പറ്റിയതെന്ന് മീരയ്ക്ക് എളുപ്പത്തിൽ കണ്ട് പിടിക്കാം. അത് ഒരുപക്ഷെ അവൾക്കൊരു ഷോക്ക് നൽകാൻ സാധ്യതയുണ്ട്. അതിനേക്കാൾ ഭേദം നമ്മൾ തന്നെ മീരയോട് അവൾക്ക് പറ്റിയത് തുറന്ന് പറഞ്ഞ് ധൈര്യം നൽകുന്നതാണ്. അതായിരിക്കും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്." ശ്രീഹരി തന്റെ അഭിപ്രായം പറഞ്ഞു. "ഞങ്ങൾക്ക് ഈ കാര്യം അവളോട് തുറന്ന് പറയാനുള്ള ധൈര്യമില്ല മോനെ." മോഹനും പത്മിനിയും ഒരേ സ്വരത്തിൽ പറഞ്ഞു. "ഞാൻ തന്നെ മീരയോട് പറഞ്ഞോളാം. പിന്നെ അച്ഛനും അമ്മയും അവളുടെ മുന്നിൽ വച്ച് ഇങ്ങനെ കരഞ്ഞു തളർന്ന് ഇരിക്കരുത്. അതവളെയും കൂടുതൽ സങ്കടത്തിലാക്കും." ശ്രീഹരി ഓർമിപ്പിച്ചു. "ഇല്ല... മോനെ മീര മോൾടെ മുന്നിൽ വച്ച് ഞങ്ങൾ കരയില്ല. മോന് അവൾക്ക് ധൈര്യം നൽകണം. നിനക്ക് മാത്രേ അവളെ ആശ്വസിപ്പിക്കാൻ പറ്റു." പത്മിനി വിങ്ങലടക്കി പറഞ്ഞു. "ഞാൻ അവളെ പൊന്നു പോലെ നോക്കിക്കോളാം. അച്ഛനും അമ്മയും മീരയുടെ കാര്യമോർത്തു വിഷമിക്കണ്ട. അവളെ ഞാൻ പഴയ മീരയായി തിരിച്ചു കൊണ്ട് വരും." ശ്രീഹരി ഇരുവർക്കും വാക്ക് നൽകി. **************** കുറച്ചു പേരുടെ കമന്റ്‌സ് കണ്ടു. ഞാൻ മീരയെ അസുഖക്കാരി ആക്കിയത് വായനക്കാരുടെ സഹതാപം പിടിച്ചു പറ്റാൻ വേണ്ടി ആണെന്ന്. സത്യം പറഞ്ഞാൽ ഞാൻ മനസ്സിൽ പോലും അത് ചിന്തിച്ചിട്ടില്ല. അവൾ ചെയ്ത തെറ്റിന് ഈ ശിക്ഷ കിട്ടണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. അതുകൊണ്ട് സിംപതി തോന്നിക്കാൻ ഇങ്ങനെ ഒരു ട്രാക് കൊണ്ട് വരേണ്ട ആവശ്യം എനിക്കില്ല. സിംപതിക്ക് വേണ്ടി അല്ല വേണിയോടു ചെയ്ത ചതിക്ക് ഇതിൽ കുറഞ്ഞൊരു ശിക്ഷ കൊടുക്കാൻ ഇല്ലാത്തത് പോലെ എന്റെ മനസിന്‌ തോന്നി. കഥ സ്റ്റാർട്ടിങ് മുതൽ ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു മനസ്സിൽ. അത് തന്നെ ആണ് എഴുതി പോണതും. എന്റെ മനസ്സിൽ ഞാൻ ആദ്യമേ തന്നെ കണ്ട ക്ലൈമാക്സ്‌ തന്നെ ആയിരിക്കും ഞാൻ കൊടുക്കുക. ഇനി ഒത്തിരി പാർട്ട്‌ ഒന്നും ഉണ്ടാവില്ല കേട്ടോ. *************** ഡോക്ടർ രാജേന്ദ്രന് മുന്നിൽ ഇരിക്കുകയായിരുന്നു ശ്രീഹരിയും പത്മിനിയും മോഹനും. കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് നടത്തിയ മീരയുടെ പഴയ ട്രീറ്റ്മെന്റ് ഹിസ്റ്ററി പരിശോധിക്കുകയായിരുന്നു ഡോക്ടർ രാജേന്ദ്രൻ അപ്പോൾ. മോഹനും പത്മിനിയുമാണ് വേഗം തന്നെ അത് പോയി എടുത്തു കൊണ്ട് വന്നത്. "മീരയുടെ ബ്രയിനിയിൽ വളർന്ന് കൊണ്ടിരിക്കുന്ന ട്യൂമർ ഉടനെ തന്നെ നീക്കം ചെയ്യണം. അത് ചുരുങ്ങിയ മാസങ്ങൾ കൊണ്ടാണ് ഇത്രയധികം വളർന്നത്. പിന്നെ ഇന്റെർണൽ ബ്ലീഡിങ് ഉണ്ട്. സോ എമർജൻസി ആയിട്ട് ഉടനെ തന്നെ സർജറി ചെയ്ത് ട്യൂമർ നീക്കം ചെയ്യണം. ഇനിയും അത് അവിടെ ഇരിക്കുന്നത് അത്ര നല്ലതല്ല. അത് മീരയുടെ ജീവന് തന്നെ ആപത്താകും." ഡോക്ടർ രാജേന്ദ്രൻ പറഞ്ഞു. "ഇത് പെട്ടെന്ന് വളരാൻ എന്താ കാരണം ഡോക്ടർ. ഞങ്ങൾ അവളെ അത്ര നന്നായിട്ട ശ്രദ്ധിച്ചിരുന്നത്." പത്മിനി ചോദിച്ചു. "മീരയുടെ തലയ്ക്കു പിന്നിൽ ബ്ലഡ് ക്ലോട്ട് ആയി കിടപ്പുണ്ട്. അത് എവിടെയോ ശക്തിയായി ഇടിച്ചുണ്ടായതാണ്. ഈ വീഴ്ച്ചയും ബ്ലഡ് ക്ലോട്ടുമൊക്കെ ട്യൂമർ വളരാൻ കാരണമായിട്ടുണ്ട്." ഡോക്ടർ പറഞ്ഞു. "അവൾ അങ്ങനെ വീണിട്ടൊന്നുമുണ്ടായിരുന്നില്ല." പത്മിനി ഉറപ്പോടെ പറഞ്ഞു. "ചിലപ്പോൾ നിങ്ങൾ കൂടെ ഇല്ലാത്തപ്പോഴായിരിക്കും വീണിട്ടുണ്ടാവുക. 24 മണിക്കൂറും നിങ്ങളുടെ കണ്മുന്നിൽ ആയിരിക്കില്ലല്ലോ മകൾ." ഡോക്ടർടെ വാക്കുകൾക്ക് മുന്നിൽ പത്മിനിക്ക് ഉത്തരമില്ലായിരുന്നു. "സർജറി കൊണ്ടല്ലാതെ മരുന്ന് കൊണ്ട് മാറ്റാൻ പറ്റില്ലേ ഡോക്ടർ മീരയുടെ അസുഖം." ശ്രീഹരി ചോദിച്ചു. "ഈ ട്യൂമർ മീരയ്ക്ക് ആദ്യമായി വന്ന സമയത്ത് അത് അന്ന് എടുത്തു മാറ്റത്തത് അവളുടെ വയസ്സും പ്രായവുമൊക്കെ പരിഗണിച്ചായിരുന്നു. ഇപ്പോ ഇത് എടുത്തു കളഞ്ഞില്ലെങ്കി മീരയുടെ ജീവന് ആപത്താകും. ഓരോ ദിവസം കഴിയുംതോറും ഇതിന്റെ സൈസ് കൂടി വരുകയാണ്. തുടക്കത്തിൽ തന്നെ ഇതിന്റെ വളർച്ച കണ്ടെത്താൻ പറ്റിയിരുന്നെങ്കിൽ മീരയുടെ അവസ്ഥ ഇത്രയും മോശമാകുമായിരുന്നില്ല. മരുന്ന് കൊണ്ട് തന്നെ നമുക്ക് എല്ലാം ശരിയാക്കാമായിരുന്നു. ഇനിയിപ്പോ ഇത്രയും വൈകിയത് കൊണ്ട് അത് പറ്റില്ല. Anyway നമുക്ക് ബാക്കി കാര്യങ്ങൾ നോക്കാം." പിന്നെ പേഷ്യന്റിന് ധൈര്യവും സപ്പോർട്ടും നൽകി കൂടെ ഉണ്ടാവണം നിങ്ങൾ. സർജറി കഴിഞ്ഞു നാല് കീമോ കൂടി വേണ്ടി വരും. ഇത്രയുമാണ് ട്രീറ്റ്മെന്റ് procedure." ഡോക്ടർ രാജേന്ദ്രൻ അവർക്ക് മൂവർക്കും കാര്യങ്ങൾ വിശദീകരിച്ചു. എല്ലാം തല കുലുക്കി കേട്ടിരിക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. ********* കിഷോറിനെ ഇന്നാണ് ICU വിൽ നിന്നും റൂമിലേക്ക് മാറ്റിയത്. പേടിച്ച പോലെ ഒന്നും സംഭവിച്ചില്ലെങ്കിലും കാലിന് പ്ലാസ്റ്റർ ഇട്ടിട്ടുള്ളത് കൊണ്ട് എഴുന്നേറ്റ് നടക്കാൻ 3 മാസം എങ്കിലും വേണ്ടി വരും. ഈ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് തവണ എങ്കിലും വേണി അവനെ കാണാൻ ഹോസ്പിറ്റലിൽ പോകുമായിരുന്നു. അവളുടെ സാമീപ്യമായിരുന്നു അവന് ഏറ്റവും കരുത്ത്‌ നൽകിയിരുന്നത്. കിഷോറിനെ റൂമിലേക്ക് മാറ്റുന്നത് അറിഞ്ഞു വേണി അന്ന് നേരത്തെ ഹോസ്പിറ്റലിൽ എത്തി. അവൾ എത്തിയ അതേ സമയത്താണ് കിഷോറിനെ നോക്കുന്ന ഡോക്ടർ റൌണ്ട്സ്ന് അവിടേക്ക് വന്നത്. കിഷോറിനെ പരിശോധിച്ചിട്ട് പോകുമ്പോ വേണിയെ ഡോക്ടർ അദ്ദേഹത്തിന്റെ ക്യാബിൻ ലേക്ക് വരാൻ ആവശ്യപ്പെട്ടു. "ഡോക്ടർ എന്താ വരാൻ പറഞ്ഞത്? കിഷോറേട്ടന് എന്തെങ്കിലും പ്രശ്നമുണ്ടോ?" ഡോക്ടർ ടെ കാബിനിൽ എത്തിയതും ആശങ്ക അടക്കാനാവാതെ വേണി ചോദിച്ചു. "ഒരു പ്രശ്നമുണ്ട്... നിങ്ങൾ കിഷോറിന്റെ ഭാര്യ ആയത് കൊണ്ട് നിങ്ങൾ മാത്രം അറിഞ്ഞിരിക്കാൻ വേണ്ടിയാണ് ഞാനീക്കാര്യം പറയുന്നത്. പേഷ്യന്റിനോട് ഞാൻ ഇന്ന് തന്നെ കാര്യങ്ങൾ സൂചിപ്പിച്ചോളാം. നിങ്ങൾ വേണം അയാൾക്ക് ധൈര്യം നൽകാൻ. ഈയൊരു കാര്യമറിയുമ്പോ എന്തായാലും കിഷോർ തളർന്ന് പോകും." ഡോക്ടറെ വാക്കുകൾ അവളെ ഭയപ്പെടുത്തി. "എന്താണെങ്കിലും പറഞ്ഞോളൂ ഡോക്ടർ." "നിങ്ങൾക്ക് കുട്ടികൾ ഒന്നുമില്ലല്ലോ അല്ലേ?" "ഇല്ല..." "കിഷോറിന് കുട്ടികൾ ഉണ്ടാകുന്നതിനു കുഴപ്പമില്ല. ട്രീറ്റ്മെന്റ് വഴി നിങ്ങൾക്കതിനു സാധ്യമാകും. ബട്ട്‌ അയാൾക്കിനി നോർമൽ സെക്ഷ്വൽ ലൈഫ് സാധ്യമാകില്ല. കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ നൗ ഹി ഈസ്‌ ആൻ impotent." ഡോക്ടർ രാധാ കൃഷ്ണന്റെ വാക്കുകൾ വിദൂരതയിൽ എന്ന പോലെയാണ് അവൾ കേട്ടത്. "വേണി... ആർ യൂ ഓക്കേ." നിമിഷങ്ങൾ കഴിഞ്ഞിട്ടും അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് ഡോക്ടർ ചോദിച്ചു. "ഹാ... ഹാ ഡോക്ടർ." വേണി ദുർബലമായി ഒന്ന് മൂളി. "ഇത് കേൾക്കുമ്പോ താൻ ഷോക്കാകും എന്നെനിക്കറിയാം. ബട്ട്‌ ഇത് പറയാതെ പറ്റില്ലല്ലോ." "ഇട്സ് ഓക്കേ ഡോക്ടർ... പെട്ടെന്ന് കേട്ടപ്പോൾ ഞാനൊന്ന് ഷോക്കായി എന്നത് സത്യമാണ്.. പക്ഷേ ഇപ്പോ കുഴപ്പമില്ല." വേണി പുഞ്ചിരിക്കാൻ ശ്രമിച്ചു. "ആൾക്ക് വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. കാലിലെ പ്ലാസ്റ്റർ അഴിച്ചാൽ മൂന്ന് മാസം കഴിഞ്ഞു നടന്ന് തുടങ്ങാം. ഹെഡ് ഇഞ്ചുറിയും ഓപ്പറേഷൻ സക്സസ് ആയത് കൊണ്ട് പേടിക്കാനില്ല. കുറച്ചു നാൾ റൂടീൻ ചെക്കപ്പ് ഉണ്ടാകും.. അത് മുടങ്ങാതെ ചെയ്താൽ മതി. പിന്നെ പ്രോപ്പർ റെസ്റ്റും വേണം." ഡോക്ടർ രാധാകൃഷ്ണൻ പറഞ്ഞതൊക്കെ അവൾ തലയാട്ടി കേട്ടു. ഒടുവിൽ ഡോക്ടർനോട്‌ താങ്ക്സ് പറഞ്ഞ് ഇറങ്ങുമ്പോൾ വേണിയുടെ മനസ്സ് ശൂന്യമായിരുന്നു. കിഷോറിനെ കണ്ട് യാത്ര പറഞ്ഞ ശേഷം വേണി ലിഫ്റ്റിന് നേർക്ക് നടക്കുമ്പോഴാണ് സ്‌ട്രെക്ച്ചറിൽ കിടത്തി കൊണ്ട് വരുന്ന മീരയെ അവൾ കാണുന്നത്. സ്കാനിംഗ് കഴിഞ്ഞു അവളെ റൂമിലേക്ക് കൊണ്ട് പോകുന്നതായിരുന്നു. കിഷോറിനെ കിടക്കുന്ന മൂന്ന് റൂമിനു അപ്പുറത്തെ റൂമിലേക്ക് മീരയെ കൊണ്ട് പോകുന്നത് വേണി ഞെട്ടലോടെയാണ് നോക്കി നിന്നത്. കാരണം പഴയ മീരയുടെ ഒരു നിഴൽ മാത്രമായിരുന്നു ഇന്നവൾ. ചെയ്ത പാപങ്ങളുടെ ശിക്ഷ മീരയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചുറു ചുറുക്കോടെ ഓടി നടന്നവൾക്ക് എന്ത് പറ്റിയെന്നറിയാതെ വേണി നിമിഷങ്ങളോളം അവിടെ തന്നെ സ്തംഭിച്ചു നിന്നു. പിന്നെ എന്തോ ഒരു ഉൾപ്രേരണയാൽ മീര കിടക്കുന്ന റൂമിന് നേർക്ക് വേണി ചുവടുകൾ വച്ചു. തുടരും അഞ്ജലി #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #📔 കഥ #📙 നോവൽ
വായന മുറി 📚
911 views
2 days ago
നീലാംബരം..... മുപ്പത്തി മൂന്നാം ഭാഗം ഏതാ ആ കുട്ടി..... അവന്റെ കാമുകി വല്ലോം ആണോ..... മുറിയിലെത്തിയ ഉടനെ കിച്ചുവത് ചോദിക്കുമ്പോൾ കയ്യിലിരിക്കുന്ന ആനന്ദിയിലായിരുന്നു കവിയുടെ കണ്ണുകൾ..... പൊന്നാ.... നിന്നേ മുത്തശ്ശി വിളിച്ചിരുന്നു...... ഇന്നലെ നീ പറഞ്ഞ ആ പടം വരച്ചിട്ടുണ്ടെന്ന് തോന്നുന്നു.... ചെല്ല്.... അപ്പോഴേക്കും അച്ചയോന്ന് കുളിക്കട്ടെ..... കവി പറഞ്ഞതും എന്തോ അവർ കാര്യമായി പറയാൻ നിൽക്കുകയാണെന്ന് മനസ്സിലായിട്ടും പടമെന്ന് പറഞ്ഞത് കൊണ്ട് മാത്രം ഇറങ്ങി പോയിരുന്നു ആനന്ദി..... ആരാ എന്താ പറയുന്നതെന്ന് നോക്കി നടക്കുവാ.... പിന്നേ അതും മനസ്സിൽ വെച്ചോണ്ട് ഒരു നൂറു ചോദ്യം ചോദിക്കും..... ആനന്ദി പോയ വഴിയേ നോക്കി യൊരു ചിരിയോടെ കവിയത് പറയുമ്പോഴും കിച്ചുവിന്റെ മുഖത്ത് അടങ്ങാത്ത ആകാംഷ തന്നെയായിരുന്നു... ആണോടി.... കാമുകിയാണോ..... കിച്ചു വീണ്ടും അത് ചോദിച്ചതും കവിയൊന്നു. മുഖം കൂർപ്പിച്ചു...... അയ്യെടാ.... അനിയനെ കെട്ടിക്കാന്നിപ്പോ എന്താ ഒരു ഉത്സാഹം.... അത് കാമുകിയൊന്നുമല്ല..... ട്രൈനീന്ന് കിട്ടിയതാണത്രേ...... കവി അത് പറഞ്ഞതും ഞൊടിയിടയിൽ കിച്ചുവിന്റെ മുഖത്തെ സന്തോഷം മാഞ്ഞു.... ഒരു കാർ മേഘ പാളി അവനെ വന്ന് മൂടി...... അവനിങ്ങനെ ഒറ്റക്ക് നിൽക്കുന്നതും അവന്റെ സന്തോഷം മാഞ്ഞതും എല്ലാം താൻ കാരണമാണെന്ന് അറിയുന്നത് കൊണ്ട് തന്നേ അവന്റെ നെഞ്ചിൽ വല്ലാത്തോരെരിച്ചിൽ തോന്നിയിരുന്നു.... ഇവന് മാത്രം ട്രൈനീന്നിങ്ങനെ ഓരോരുത്തരെ കിട്ടുന്നതെങ്ങനെയാണെന്നാ..... നെഞ്ചിലൊന്ന് തടവി കൊണ്ട് കിച്ചു ആരോടെന്നില്ലാതെ അത് പറയുമ്പോൾ കവി അവനു നേരെയൊന്ന് തിരിഞ്ഞു.... അതിന് അവനൊരു പുന്നാര ഏട്ടനുണ്ടല്ലോ... ഇനി ഇതും എവിടെയെങ്കിലും പോയി പറ്റിയ അബദ്ധമാണോ യെന്ന് ആർക്കറിയാം..... കവി കണ്ണുകൾ കൂർപ്പിച്ചു കൊണ്ടത് പറയുമ്പോൾ കിച്ചു വാകെ തറഞ്ഞു പോയി..... എന്താ കവി..... ഇത്ര വലിയൊരു കൊച്ചിനെ ഞാൻ....... പറയുന്നത് മുഴുവനാക്കാൻ കഴിയാതെ കണ്ണ് തുറിച്ചു നിൽക്കുകയാണ് കിച്ചു... അല്ല നിങ്ങളായത് കൊണ്ട് പറയാൻ പറ്റില്ല..... അവളൊരു പുച്ഛത്തോടെ അതും പറഞ്ഞു കൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ കിച്ചു ഒന്ന് ദീർഘമായി നിശ്വസിച്ചു.... അല്ലാ അവളെയും കുറ്റം പറയാൻ പറ്റില്ല.... അവളായത് കൊണ്ട് ഇങ്ങനെ ഇടക്കും തലക്കും കുത്തി പറയുന്നതേയുള്ളൂ.. അന്ന് ആനന്ദി തന്റെ കുഞ്ഞാണെന്നെന്ന് അഭി പറഞ്ഞ ശേഷം താനായി തന്നേ അമ്മയോടും കവിയോടും എല്ലാം ഏറ്റ് പറഞ്ഞിരുന്നു...... വൈശാലി.... എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണ്..... പ്രായത്തിന്റെ തിളപ്പിൽ അല്ലെങ്കിൽ എടുത്ത് ചാട്ടത്തിൽ പറ്റിയ പ്പോയൊരു തെറ്റ്..... അന്നവൾ തന്നേ കാത്ത് നിൽക്കുന്നത് ആനന്ദിയെ കൊണ്ടാണെന്ന് തനിക്കറിയുമായിരുന്നില്ല..... അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ എന്ത് വില കൊടുത്തും താനവളെ കൂടെ കൂട്ടുമായിരുന്നു...... ഓഫീസിലെ പണിക്കാരി പെണ്ണിനോട് തോന്നിയൊരു ഇഷ്ടം...... കൂടെ വരണം വിവാഹം കഴിക്കണം എന്ന് സ്ഥിരമായി പറഞ്ഞു കൊണ്ടിരുന്നപ്പോൾ പ്രണയം എപ്പോഴോ നീരസത്തിന് വഴിമാറി.... അതോടൊപ്പം താൻ ചെറിയ പ്രായമാണ്..... വീട്ടിലേക്ക് അവളെ കൂട്ടി ചെന്നാലൂള്ള അവസ്ഥയെ വല്ലാതെ ഭയന്നു..... എല്ലാം പറഞ്ഞു നോക്കി.... അവളാണെങ്കിൽ ഉറച്ച വാശിയിലും.... അന്ന് കൂട്ടുകാരിലൊരാൾ പറഞ്ഞു തന്ന ബുദ്ധിയായിരുന്നു ഇത്..... ഒളിച്ചോടാമെന്ന് പറഞ്ഞവളെ വിളിച്ചു... ഞാൻ പോയില്ല..... കുറെ നേരം നിന്ന് മടുക്കുമ്പോൾ തിരികെ അവൾ പോകുമല്ലോ.... അന്ന് രാത്രി തന്നേ താൻ നാട്ടിലേക്ക് തിരിച്ചു.... നാളെ ഓഫീസിൽ വെച്ചു കണ്ടാൽ വീണ്ടും അവളിത് തന്നേ പറയുമെന്ന് തനിക്കറിയാം .... അത് കൊണ്ട് കുറച്ചു ഗ്യാപ്പെടുക്കാം.... അപ്പോഴേക്കും വീട്ടിലെല്ലാം ഒന്ന് പറഞ്ഞു ശെരിയാക്കുകയും ചെയ്യാമെന്ന് കണക്ക് കൂട്ടി..... അങ്ങനെ യുള്ള ആ വരവിലാണ് അച്ഛന്റെ അപ്രതീക്ഷിത മരണം..... പിന്നെ അതിന്റെ തിരക്കുകളിൽ അവളെ മറന്നെന്നു പറയുന്നതാവും ശെരി.... അപ്പോഴും അവൾ തിരികെ വീട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നതിൽ യാതൊരു സംശയവും തനിക്കുണ്ടായിരുന്നില്ലല്ലോ...... ഓർക്കുമ്പോൾ തന്നേ നെഞ്ച് പിളരുന്നത് പോലെ തോന്നിപ്പോയവന്..... എല്ലാം കഴിഞ്ഞ് വീണ്ടും താനവളെ അന്വേഷിച് ചെന്നിരുന്നു.... അവൾ തിരികെ നാട്ടിലേക്ക് പോയി യെന്ന് മാത്രമാണറിഞ്ഞത്...... അപ്പോഴൊക്കെയും അവൾ താൻ കാരണം അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന എത്രയായിരിക്കും.... അതും തന്റെ മോളെയും ചുമന്ന്.... ഓർക്കുമ്പോൾ തൊണ്ടയിൽ എന്തോ വന്ന് നിന്നത് പോലെ തോന്നിപ്പോയവന്...... അവൾ ചുരുങ്ങിയ വർഷങ്ങൾ കൊണ്ടനുഭവിച്ച വേദനകൾ താൻ ജീവിത കാലം മുഴുവൻ അനുഭവിക്കണമെന്നത് വിധിയായിരിക്കാം.... ഓരോ നിമിഷവും നീറ്റലോടെയാണ് കടന്ന് പോകുന്നത്.... അവളെ ഓർക്കാത്ത ഒരു ദിവസം കൂടിയില്ല.... മരിക്കും മുന്പേ ഒന്ന് കണ്ടിരുന്നെങ്കിൽ ആ കാലിൽ വീണു മാപ്പ് പറയാമായിരുന്നു തനിക്ക്...... ഓർമകളിൽ തട്ടി അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...... അൽപ നേരത്തേക്ക് ശ്വാസമൊന്നു വിലങ്ങി..... കവിയുടെ കാൽ പെരുമാറ്റം അറിഞ്ഞത് കൊണ്ട് തന്നേ അവൻ പെട്ടെന്ന് കുളി മുറിയിലേക് കയറി കതകടച്ചിരുന്നു....... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അഭി... മോളെ.... വരു..... കഴിക്കാം....... ദേവി ഉമ്മറത്തു നിന്ന് കൊണ്ട് വിളിച്ചതും അഭി ഇരുന്നിടത് നിന്നോന്നെഴുന്നേറ്റു...... ഇരുട്ട് നോക്കിയിരുന്നാ വിശപ്പ് മാറില്ല..... വാ...... തിണ്ണയിലിരിക്കുന്ന വളെ നോക്കി അവനത് പറഞ്ഞതും അവളും ഇരുന്നിടത്ത് നിന്നെഴുന്നേറ്റു.... അവൻ നടക്കുന്നതിന് പിറകിലായി അവളും നടക്കുമ്പോൾ അവന്റെ തൊട്ട് പിറകിലേക്കെന്ന വണ്ണം അവളൊന്നു കയറി നിന്നു... അവന്റെ മുടിയിൽ നിന്നും വരുന്ന ഏതോ ഒരു ഷാമ്പു വിന്റെ മണമാണവൾക്ക് കിട്ടിയത്...... അവൾ കണ്ണുകളടച്ചോന്ന് ശ്വാസം ആഞ്ഞു വലിച്ചതും കട്ടിള പ്പടിയിൽ തട്ടി തടഞ്ഞു അവന്റെ പുറത്ത് കൂടി അവൾ വീണതും ഒരുമിച്ചായിരുന്നു..... പെട്ടെന്നുള്ള ആ പ്രവർത്തി യിൽ അവനൊന്ന് ഞെട്ടി..... പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നേ അവനല്പം മുന്നോട്ട് വേച്ചു പോയിരുന്നു..... ആ നിമിഷം അവളുടെ മുഖത്താകെ വെപ്രാളം നിറഞ്ഞു ..... ഈശ്വരാ.... എന്ത് ചെയ്താലും ഇങ്ങനെ യാണല്ലോ... ഇനി എന്തൊക്കെ കേൾക്കേണ്ടി വരുമോ ആവോ..... അവൻ പിറകിൽ നിൽക്കുന്നവൾക്ക് നേരെ തിരിഞ്ഞതും ഗൗരവമുള്ള ആ മുഖം കണ്ടൊരു ഭയം തോന്നിയെങ്കിൽ കൂടി അവൾ മുഖത്തൊരു ഗൗരവം തുന്നി വെച്ചു...... ഭൂമിയിലൂടെ അല്ലെ നടക്കുന്നത്..... ആകാശത്തു കൂടെയാണോ... അവൻ ദേഷ്യത്തോടെ അത് ചോദിക്കുമ്പോൾ അവൾ മുഖമൊന്നു ചെരിച്ചു..... തട്ടി തടഞ്ഞു കോഴി കുഞ്ഞുങ്ങളെ പോലെ നടക്കാതെ ശെരിക്ക് നടക്കാനറിയില്ലേ.... അവൻ ചോദിച്ച അതേ ഭാവത്തോടെ അവളതും ചോദിച്ചു കൊണ്ട് അവിടെ നിന്ന് നടക്കുമ്പോൾ ഇതെന്തൊരു സാധനമെന്ന വണ്ണം അവനവളെ നോക്കി നിന്നു..... കുറച്ചപ്പുറം പോയി അവൾ പിറകിലേക്കൊന്ന് തിരിഞ്ഞതും തന്നേ നോക്കി നിൽക്കുന്നവനെ കണ്ട് അവൾ പെട്ടെന്ന് മുഖം വെട്ടിച്ചു ഓടി.... അത് കണ്ട പാടേ അവനും ഒരു ചിരി പൊട്ടിയിരുന്നു.... അഭി മേശയിലേക്കെത്തിയപ്പോൾ കാണുന്നത് കഴിക്കാനിരിക്കുന്ന കിച്ചുവിനെ യായിരുന്നു..... അവന്റെ മുഖമാകെ വരിഞ്ഞു മുറുകി.... കിച്ചുവിന്റെ കണ്ണുകളിൽ പടർന്നത് വാത്സല്യമായിരുന്നെങ്കിൽ അഭിയുടെ കണ്ണുകളിൽ മറ്റെന്തെല്ലാമോ ഭാവങ്ങൾ മിഞ്ഞി മാഞ്ഞു....... അഭി...... അമ്മേ... എനിക്ക് കഴിക്കാനൊന്നും വേണ്ട.....ഞാനൊന്ന് പുറത്ത് പോകുകയാണ്..... വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച യുടേതെന്ന വണ്ണം കിച്ചു ഏറെ സ്നേഹത്തോടെ വിളിക്കുമ്പോൾ അഭി അവനെ ശ്രദ്ധിക്കൂന്നില്ലെന്ന വണ്ണം ദേവിയോടായത് പറഞ്ഞു കൊണ്ട് ഇരുട്ടിലൂടെ പുറത്തേക്കു നടക്കുമ്പോൾ എല്ലാവരും ഒരു നിമിഷം നിശബ്ദരായിരുന്നു..... എല്ലാവരുടെയും വിശപ്പ് കെട്ടെന്ന വണ്ണമൊരു വിങ്ങൽ അവിടെ ബാക്കിയായി..... അവരുടെ പെരുമാറ്റത്തിൽ നിന്നും നീലാംബരിക്കും എന്തൊക്കയോ മനസ്സിലായിരുന്നു..... അവൾ ഇരുട്ടിലൂടെ നടന്നു പോകുന്നവനെ നോക്കി യങ്ങനെ നിന്നു........ (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📔 കഥ
വായന മുറി 📚
1.1K views
2 days ago
സൂര്യ പാർവണം -35 മയക്കത്തിൽ നിന്നും ഉണർന്നെങ്കിലും അതിന്റെ അലസ്യം വിട്ടു മാറാതെ കണ്ണ് അടച്ചു തന്നെ ഞാൻ കിടന്നു. കിടക്കുന്നത് ഒറു കിടക്കയിലാണെന്ന് മനസിലായപ്പോൾ ഞാൻ വീട്ടിലെത്തിയെന്ന് എനിക്ക് തോന്നി. തലമുടിയിലൂടെ പതിയെ ഓടുന്ന വിരലുകളിലൂടെ സൂര്യേട്ടന്റെ സാന്നിധ്യം എനിക്ക് മനസിലായി.. ആ മുഖം കാണാൻ കണ്ണ് തുറക്കാൻ തുടങ്ങിയപ്പോഴാണ് കഴിഞ്ഞ കാര്യങ്ങൾ മനസിലേക്ക് ഓടി വന്നതു. രാവിലെ അമ്ബലത്തിൽ പോയതും തല കറങ്ങി വീണതും എല്ലാം ഓർമയിൽ വന്നു. തലേന്ന് തോന്നിയ പരിഭവവും ഓർമയിൽ വന്നപ്പോൾ ഞാൻ പതിയെ കണ്ണ് തുറന്നു. സൂര്യേട്ടൻ എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നത് കൊണ്ട് ഞാൻ കണ്ണ് തുറന്നത് അപ്പോൾ തന്നെ ആൾ കണ്ടു.. ആ മുഖത്ത് പേടി മാറി ആശ്വാസം വിരിയുന്നത് ഞാൻ കണ്ടു. " പാറു.. മോളെ ഇപ്പോൾ എങ്ങനെ ഉണ്ട്? " തലയിൽ പതിയെ തലോടി കൊണ്ട് ഏട്ടൻ ചോദിച്ചപ്പോൾ ഞാൻ മുഖം തിരിച്ചു..എന്റെ പരിഭവം മനസിലാക്കിയെന്ന പോലെ ഏട്ടൻ എന്റെ കൈ എടുത്തു അതിൽ ചുംബിക്കുന്നത് അറിഞ്ഞിട്ടും ഞാൻ തിരിഞ്ഞു നോക്കിയില്ല. " പാറു.. പിണക്കമാണോടി ഏട്ടനോട്? " ഞാൻ ഒന്നും മിണ്ടാതെ കിടന്നു. ഇന്നലെ മുഴുവൻ ഒന്ന് മിണ്ടാൻ ഞാൻ പിന്നാലെ നടന്നപ്പോൾ ഈ മനുഷ്യന് എന്നെ ഒന്ന് നോക്കാൻ പോലും സമയം ഇല്ലായിരുന്നല്ലോ? ഇനിയിപ്പോൾ എനിക്കും സമയം ഇല്ല..ഏട്ടൻ എന്റെ നെറ്റിയിൽ ചുംബിക്കുന്നത് അറിഞ്ഞിട്ടും ഞാൻ തിരിഞ്ഞു നോക്കിയില്ല. സാധാരണ എന്റെ പിണക്കങ്ങളൊക്കെ ഒരു ചുംബനത്തിൽ അലിഞ്ഞു പോകാറുണ്ട്.. ഇപ്പോൾ അതൊന്നും നടക്കാതെ വരുമ്പോൾ അതിശയം തോന്നുണ്ടാവും..പക്ഷെ സാധാരണ വഴക്ക് പോലെ ഇതങ്ങു വിട്ടു കളയാൻ എനിക്ക് മനസ്സ് വരുന്നുണ്ടായിരുന്നില്ല. ഒന്ന് സംസാരിക്കാൻ മാത്രമല്ലെ ഞാൻ ആഗ്രഹിച്ചുള്ളൂ.. അപ്പോൾ എന്നെ തനിച്ചാക്കി പോയതല്ലേ? എന്റെ മനസ്സിൽ സങ്കടത്തിന്റെ ഉറവ പിന്നെയും പൊട്ടി തുടങ്ങിയിരുന്നു. " പാറു.. എന്നെ ഒന്ന് നോക്കെടി മോളെ? " സൂര്യേട്ടൻ എന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. ആ മുഖത്തെ ഭാവം അപ്പോൾ എന്താണെന്ന് അറിയാൻ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു.. അതു കൊണ്ട് ഞാൻ പതിയെ തിരിഞ്ഞു.സങ്കടമോ പേടിയോ ആശങ്കയോ ഒക്കെ ആ മുഖത്ത് ഉണ്ട്..സാരമില്ല കുറച്ചു വിഷമിക്കട്ടെ..എന്നെ കുറെ വിഷമിപ്പിച്ചതല്ലേ? " പാറു... എന്തെങ്കിലും ഒന്ന് പറയെടി.. " " ഞാൻ എന്തിനാ പറയുന്നത്? ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ സൂര്യേട്ടന് സമയം ഇല്ലല്ലോ? ഇപ്പോൾ വർത്തമാനം പറയാനും കേൾക്കാനും ഏട്ടന് ഒരുപാട് പേരുണ്ട്.. എനിക്കല്ലേ ആരും ഇല്ലാത്തതു? " എന്റെ മനസ്സിലെ ദേഷ്യവും സങ്കടവും എല്ലാം പുറത്തേക്കു വന്നു.. " പാറു... " ഏട്ടന്റെ വിളിയിൽ സങ്കടത്തോടൊപ്പം ദേഷ്യവും കലർന്നിരുന്നു..അതു മനസ്സിലായിട്ടും ഞാൻ അയഞ്ഞില്ല..എന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ല എന്ന് കണ്ടതും ഏട്ടൻ എന്റെ മുഖം തന്റെ കൈകളിൽ എടുത്തു .. " സ്വന്തമെന്നു പറയാൻ ആരും ഇല്ലാതിരുന്ന കാലത്ത് മഹിയുടേതെന്നു അവകാശത്തോടെ പറയാൻ എന്റെ ജീവിതത്തിലേക്ക് ആദ്യം വന്നത് നീയാണ്. നീയാണ് എനിക്ക് എന്റെ അമ്മയെയും അനിയനെയും ഒക്കെ കാട്ടി തന്നത്.. ആര് ആരേക്കാൾ പ്രിയപ്പെട്ടത് എന്നൊന്നും എനിക്ക് പറയാൻ കഴിയില്ല.. പക്ഷെ പാർവണ ഇല്ലെങ്കിൽ സൂര്യനും ഇല്ല.. " ഏട്ടന്റെ വാക്കുകളിലെ ഉറപ്പു മതിയായിരുന്നു എല്ലാ വിഷമങ്ങളും മായ്ച്ചു കളയാൻ.പക്ഷെ എന്നാലും ഉള്ളിൽ പരിഭവത്തിന്റെ അവശേഷിപ്പുകൾ ബാക്കി നിന്നു.. അതും എന്റെ മുഖത്ത് നിന്നു ഏട്ടൻ വായിച്ചെടുത്തു കാണണം.. " ഇന്നലെ നീയെന്തൊക്കെയോ എന്നോട് പറയാൻ വന്നപ്പോൾ എനിക്ക് കേൾക്കാൻ സാധിച്ചില്ല.. അമ്മയും ആര്യനും ഒക്കെയായി സംസാരിച്ചു ഇരുന്നു ഞാൻ അതു മറന്നു പോയി. പക്ഷെ എന്തെങ്കിലും കാര്യമില്ലാതെ നീയെന്നെ വിളിക്കില്ലന് ഞാൻ ഓർക്കണം ആയിരുന്നു.. സോറി മോളെ.. ഇനി ഇങ്ങനെ ഉണ്ടാവില്ല.. ഈ ഒരു തവണത്തേക്ക് നിനക്ക് എന്നോടൊന്നു ക്ഷമിച്ചു കൂടെ..? നിന്റെ ഈ മൗനം ഇനിയും താങ്ങാൻ വയ്യാത്തത് കൊണ്ടാണ്.. " അതു പറയുമ്പോൾ ആ കണ്ണുകളും ചെറുതായി നിറഞ്ഞിരുന്നു.അതു എനിക്കും വിഷമം ഉണ്ടാക്കി. ഇനിയും പിടിച്ചു നിൽക്കാൻ എന്നെ കൊണ്ടും പറ്റില്ലായിരുന്നു " ഒരു കാര്യം പറയാൻ എത്ര പിറകെ നടന്നു ഞാൻ.. രാത്രീ ഏട്ടൻ വരുമെന്ന് കരുതി എത്ര നേരം കാത്തിരുന്നു എന്നറിയുവോ? എന്നിട്ടും കാണാതായപ്പോഴാണ് ഞാൻ അമ്മേടെ മുറിയില് വന്നു നോക്കിയത്.. അപ്പോൾ ഏട്ടൻ അവിടെ കിടന്നു ഉറങ്ങുന്നത് കണ്ടപ്പോൾ എന്തോ ഞാൻ പെട്ടെന്ന് ആരുമില്ലാതെ തനിച്ചായതു പോലെ.." പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിക്കാതെ സൂര്യേട്ടൻ എന്റെ വായ പൊതി.. അരുതെന്നു തല അനക്കി കാണിച്ചു.. " സൂര്യൻ ഉള്ളിടത്തോളം കാലം പാർവണ തനിച്ചാവില്ല.." ഏട്ടൻ ഒന്ന് നിർത്തിയിട്ടു മെല്ലെ തന്റെ ഒരു കൈ എന്റെ വയറിനു മുകളിൽ ആയി വച്ചു. " പിന്നെ ഇപ്പോൾ നമുക്ക് കൂട്ടിനു ഒരാൾ കൂടി വരാൻ പോവല്ലേ? " ഞാൻ തെല്ലതിശയത്തോടെ ഏട്ടന്റെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി. സൂര്യേട്ടൻ നിറഞ്ഞ ചിരിയോടെ എന്നെ അതെയെന്ന് തലയാട്ടി കാണിച്ചു.. അറിയാതെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.. ഡേറ്റ് തെറ്റിയപ്പോൾ സംശയം തോന്നിയിരുന്നു.. ഒരു കിറ്റ് വാങ്ങി ടെസ്റ്റ്‌ ചെയ്യാൻ ഇരുന്നിരുന്നതാണ്..കട്ടിലിൽ നിന്നും എണീറ്റു രണ്ടു കൈ കൊണ്ടും ഏട്ടന്റെ കഴുത്തിലൂടെ കയ്യിട്ടു കെട്ടി പിടിച്ചു.. സൂര്യേട്ടനും എന്നെ തന്നോട് ചേർത്തു പിടിച്ചു.. മറ്റെല്ലാം മറന്നു എന്റെ ലോകം ആ നിമിഷങ്ങളിൽ ഞങ്ങൾ മൂന്നു പേരിലേക്കും ചുരുങ്ങിയിരുന്നു.. വാക്കുകൾക്കൊന്നും ആ സമയത്തു യാതൊരു പ്രസക്തിയും എനിക്ക് തോന്നിയില്ല. " ബിപി കൂടുതൽ ഉണ്ട്.. അതു കൊണ്ട് നന്നായി റസ്റ്റ്‌ എടുക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്.. " എന്നാലും എനിക്ക് അകന്നു മാറാൻ മടിയായിരുന്നു.. ആ നെഞ്ചിലെ ചൂടിലേക്ക് ഞാൻ ഒന്ന് കൂടി പറ്റിച്ചേർന്നു.. "ഈ പെണ്ണ്.." ഒരു ചിരിയോടെ സൂര്യേട്ടൻ എന്നെ നെഞ്ചോടു ചേർത്തു തന്നെ കട്ടിലിലേക്ക് കയറി ചാരി ഇരുന്നു..പതിയെ എന്റെ മുടിയിൽ അരുമയായി തഴുകി തന്നു കൊണ്ടിരുന്നു..വീണ്ടും മയങ്ങി വീഴാൻ തുടങ്ങുമ്പോഴാണ് എന്റെ ഫോൺ ശബ്ദിച്ചത് ..സ്വപ്നലോകത്ത് നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നത് പോലെ തോന്നി എനിക്ക് അപ്പോൾ. അതു എന്നെ പലതും ഓര്മിപ്പിക്കുന്നുണ്ടായിരുന്നു..സൂര്യട്ടനിൽ നിന്നും അകന്നു മാറി ഞാൻ ആ ഫോണിലേക്കു നോക്കി. എന്റെ മുഖത്തെ ഭയവും സങ്കടവുമൊക്കെ സൂര്യേട്ടനും നോക്കി കാണുന്നുണ്ടായിരുന്നു. ഏട്ടൻ ഒന്നും മിണ്ടാതെ ആ ഫോൺ എടുത്തു എന്റെ കയ്യിൽ തന്നു.. വാങ്ങാൻ മടിച്ചു നിൽക്കുന്നത് കണ്ടു ഏട്ടൻ പറഞ്ഞു.. " ഞാൻ ഉള്ളപ്പോൾ നീ ആരെയാ എന്തിനെയാ പേടിക്കുന്നത്? ധൈര്യമായി സംസാരിക്കു.. " എനിക്ക് എവിടുന്നോ കുറച്ചു ധൈര്യമൊക്കെ വന്നത് പോലെ തോന്നി.. ഏട്ടൻ തന്നെ വന്ന കാൾ അറ്റൻഡ് ചെയ്തു സ്പീക്കറിൽ ഇട്ടു എന്റെ കയ്യിൽ തന്നു.. " ഹലോ.. " " ഹലോ.. നീ എവിടെയായിരുന്നു? നേരത്തെ വിളിച്ചപ്പോൾ ആരാ ഫോൺ എടുത്തത്? " സുധി മാമന്റെ സ്വരം കാതിൽ വന്നു പതിഞ്ഞു. അപ്പോൾ മാമൻ നേരത്തെ വിളിച്ചിരുന്നോ? ഏട്ടനായിരിക്കും എടുത്തത്.. മാമൻ എന്തേലും പറഞ്ഞു കാണുമോ? ഞാൻ ഏട്ടനെ നോക്കിയപ്പോൾ സംസാരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.. " ഞാൻ കുറച്ചു തിരക്കിൽ ആയിരുന്നു. ഫോൺ അടിക്കുന്നത് കണ്ടപ്പോൾ ഭർത്താവാണ് എടുത്തത്.. " " ഉം.. എന്തായി ഞാൻ പറഞ്ഞ കാര്യം? ക്യാഷ് റെഡി ആയോ? " " എന്റെ കയ്യിൽ അത്രയും പൈസ ഒന്നും ഇല്ല.. നിങ്ങള്ക്ക് തരാനും മാത്രം.. " " അപ്പോൾ നിനക്ക് നിന്റെ അനിയത്തിയുടെ ഭാവിയെ പറ്റി യാതൊരു ചിന്തയും ഇല്ലല്ലേ? എന്നെ കൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്നൊക്കെ ഞാൻ പറഞ്ഞതല്ലേ?" അതൊക്കെ ഓർക്കും തോറും വല്ലാത്ത വിഷമം മനസ്സിൽ വന്നു നിറഞ്ഞു.. ഏട്ടനെ നോക്കുമ്പോൾ വീണ്ടും സംസാരിക്കാൻ പറഞ്ഞു.. " നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എന്റെ കയ്യിൽ ഇല്ലാത്ത ക്യാഷ് ഞാൻ എങ്ങനെ തരാൻ ആണ്? " " നിന്റെ കയ്യിൽ ക്യാഷ് ഇല്ലെങ്കിൽ നീയൊന്നു സഹകരിച്ചാലും മതി. കുറച്ചു നാൾ ഒരുത്തന്റെ കൂടെ കഴിഞ്ഞത് ആണെങ്കിലും നിനക്ക് ഇപ്പോളും നല്ല ഡിമാൻഡ് ഉണ്ടാവും.. നിന്റെ അനിയത്തിയൊന്നും അത്രയും വരില്ല" എന്റെ നോട്ടം അറിയാതെ സൂര്യട്ടനിലേക്ക് പോയി.. കണ്ണടച്ച് ആണ് ഇരിക്കുനത്.. എങ്കിലും കൈ ദേഷ്യം കൊണ്ട് ചുരുട്ടി പിടിച്ചിട്ടുണ്ട്.. ഇപ്പോൾ സുധി മാമൻ എങ്ങാനും മുന്നിൽ വന്നു പെട്ടാൽ അങ്ങേരുടെ കാര്യം തീർന്നത് തന്നെ.. " നീ ഒന്ന് ആലോചിച്ചിട്ട് പറ.. ഞാൻ പിന്നെ വിളിക്കാം.. " സുധി മാമന്റെ കാൾ കട്ട്‌ ആയതും ഞാൻ ഫോൺ ബെഡിലേക്ക് ഇട്ടു വീണ്ടും ഏട്ടന്റെ കൈകളിലേക്ക് ചേക്കേറി.. ഇത്തവണ എന്നെ ചേർത്തു വച്ച കൈകൾക്കു നല്ല ബലം ആയിരുന്നു.. " സൂര്യേട്ടൻ എങ്ങനെ അറിഞ്ഞു? " " കുറച്ചു മുന്നേ നിന്റെ ഫോണിലേക്കു ഒരു കാൾ വന്നിരുന്നു.. സേവ് ചെയ്യാത്ത നമ്പർ ആയിരുന്നു.. ഞാൻ എടുത്തു ഹലോ എന്ന് വച്ചപ്പോഴേക്കും അപ്പുറത്ത് നിന്നും കട്ട്‌ ആക്കി.. പിന്നെ ഇന്നലത്തെ നിന്റെ പെരുമാറ്റവും.. എല്ലാം കൂടി സംശയം തോന്നി ഞാൻ ആര്യനെ കൊണ്ട് ഈ നമ്പർ ആരുടേതാണെന്ന് തിരക്കിച്ചു.. അവൻ പറഞ്ഞു ഇത് തനുവിന്റേതാണെന്ന് മനസിലാക്കിയപ്പോഴേ തോന്നി അവർ നിന്നെ എന്തോ പറഞ്ഞു വിഷമിപ്പിക്കയാണെന്നു.. ഇപ്പോൾ പറ.. എന്താ ഉണ്ടായേ? " ഒന്ന് മനസ്സ് തുറക്കാൻ വെമ്പി നിന്നവളെ പോലെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ ഇന്നലെ ഉണ്ടായതു മുഴുവൻ വിവരിച്ചു കൊടുത്തു.. " ബാക്കി ഒക്കെ ഞാൻ സഹിക്കുമായിരുന്നു ഏട്ടാ.. എന്നെയുണ് എന്റെ സ്വത്തുക്കളും കിട്ടാൻ വേണ്ടി അവർ എന്റെ പാവം അച്ഛനെ.. എന്നിട്ടും ഇത്രയും നാൾ ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ? എന്റെ അച്ഛൻ.. എനിക്ക് വേണ്ടി.. " സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ പൊട്ടികരഞ്ഞു.. ഏട്ടൻ എന്നെ തന്നോട് ചേർത്ത് ഇരുത്തി.. ഞാൻ കരഞ്ഞു തീരുന്നതു വരെ എന്നോടൊപ്പം ഇരുന്നു.. മനസ്സ് ഒന്ന് ശാന്തം ആയപ്പോൾ ഞാൻ കരച്ചിൽ നിർത്തി ആ നെഞ്ചിൽ തളർന്നു കിടന്നു.. " കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി അതൊന്നും ഓർത്തിട്ടു കാര്യം ഇല്ലല്ലോ? സംഭവിക്കാൻ ഉള്ളതൊക്കെ സംഭവിച്ചു.. എന്റെ പൊന്നു അതൊക്കെ മനസ്സിൽ നിന്നു കള.. എളുപ്പം അല്ലായെന്നു ഏട്ടന് അറിയാം.. പക്ഷെ ഇപ്പോൾ അങ്ങനെ ചെയ്തേ പറ്റൂ.. ഡോക്ടർ പറഞ്ഞത് ഒരുപാടു സൂക്ഷിക്കണം എന്നാണ്..ബിപി കൂടിയാൽ നിനക്കും കുഞ്ഞിനും ആപത്താണ്.. ഇങ്ങനെ വിഷമിച്ചിരുന്നാൽ അതു കൂടുകയേ ഉള്ളു.നിനക്കോ നമ്മുടെ കുഞ്ഞിനോ എന്തെങ്കിലും വന്നു പോയാൽ പിന്നെ ഞാനും ഇല്ല... " " പക്ഷെ ഇപ്പോൾ നമ്മൾ എന്ത് ചെയ്യും സൂര്യേട്ടാ? തനു എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല.. എന്നും വെറുത്തിട്ടെ ഉള്ളു..പക്ഷെ ഇപ്പോൾ അവളുടെ മാനത്തിന് പോലും അയാൾ വില പറയുമ്പോൾ.. അവളെ തള്ളണോ കൊള്ളണോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല ഏട്ടാ.. " " നിന്റെ കെട്ടിയോൻ ഇവിടെ ഇങ്ങനെ ആറടി പൊക്കത്തിൽ ഇരിക്കുമ്പോൾ എന്തിനാടി പെണ്ണെ നീയിങ്ങനെ വിഷമിക്കുന്നത്? ഇതിനി ഞാൻ കൈകാര്യം ചെയ്തോളാം.. " അതു എനിക്കും അറിയാവുന്ന കാര്യമായിരുന്നു. എങ്കിലും ഭയം ബാക്കി നിന്നു. അതു കണ്ടിട്ട് ഏട്ടൻ വീൺടും എന്നോട് ചോദിച്ചു.. " ഇനിയെന്താ മോളെ? എല്ലാം ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞില്ലേ? " " പക്ഷെ സൂര്യേട്ടൻ ഇതിനായിട്ട് ഇറങ്ങി തിരിച്ചിട്ടു ഇനിയും പോലീസ് കേസ് എന്നൊക്കെ വന്നാലോ? തന്നെയുമല്ല.. എന്റെ അച്ഛനെ ചെയ്ത പോലെ അയാൾ ഏട്ടനെയും.. " ഞാൻ പറയുന്നത് കേട്ടിട്ട് ഏട്ടൻ എന്നെ ചിരിയോടെ ചേർത്തു പിടിച്ചു.. " ഇത്ര നാൾ കൂടെ കഴിഞ്ഞിട്ടും നിനക്ക് എന്നെ മനസിലായില്ലേ? ഇവനൊന്നും വിചാരിച്ചാൽ എന്നെ ഒന്നും ചെയ്യാൻ പറ്റില്ല.. നീ അതൊന്നും ഓർത്തു പേടിക്കയും വേണ്ട..നീ ഇനി നമ്മുടെ കുഞ്ഞിന്റെ കാര്യം മാത്രം ഓർത്താൽ മതി.. പിന്നെ ഇടക്കിടക്കൊക്കെ ഈ പാവം കെട്ടിയോന്റെയും.. " കുസൃതി ചിരിയോടെ ഏട്ടൻ അതും പറഞ്ഞു എന്നെ നോക്കി മീശ പിരിച്ചു.. എന്റെ ശ്രദ്ധ തിരിക്കാനാണ് ഏട്ടൻ ശ്രമിക്കുന്നതെന്നു മനസിലായെങ്കിലും എനിക്ക് അതു ഇഷ്ടപ്പെട്ടു. " വേണമെങ്കിൽ ഇപ്പോൾ കുറച്ചു നേരം എന്നെ പരിഗണിക്കാം കേട്ടോ.ചെറുതായിട്ട്... " " ഇവിടെ വച്ചോ? " ഹോസ്പിറ്റൽ മുറിയിലൂടെ കണ്ണോടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.. "അതെന്താ ഇവിടെ വച്ചു ഒരു ഉമ്മ വച്ചാലും.ഞാൻ എന്റെ പെണ്ണിനേയും കൊച്ചിനെയും ഒന്ന് സ്നേഹിക്കാൻ പോവാ.. ആരാ ചോദിക്കാൻ എന്ന് നോക്കട്ടെ.." മുഖം കയ്യിലെടുത്തു പതിയെ നെറ്റിയിൽ ഉമ്മ വച്ചു കൊണ്ട് സൂര്യേട്ടൻ പറഞ്ഞു. ശേഷം മുഖമാകെ ഉമ്മകൾ കൊണ്ട് മൂടുമ്പോഴും പതിയെ ഒരു കൈ കൊണ്ട് എന്റെ വയറ്റിൽ തഴുകുന്നുണ്ടായിരുന്നു.അറിയാതെ ഞാനും പരിസരം മറന്നു ആ സ്നേഹത്തിലേക്കു ലയിച്ചു.ഏട്ടന്റെ ചുണ്ട് എന്റെ ചുണ്ടുകളിലേക്കു നീണ്ടതും വാതിലിൽ മുട്ട് കേട്ടു..ഒപ്പം അകത്തേക്ക് വരാമോ എന്ന് ചോദിച്ചു കൊണ്ടുള്ള ആര്യന്റെ സ്വരവും.. " ഹ.. ആരാ വരുന്നതെന്ന് ഇപ്പോൾ കണ്ടില്ലേ? " നശിപ്പിച്ചു എന്ന് പിറുപിറുത് കൊണ്ട് ഏട്ടൻ എണീറ്റതും ഞാൻ വായ പൊത്തി ചിരിച്ചു കൊണ്ട് കട്ടിലിൽ ചാരി ഇരുന്നു.. കയറി വാടാ എന്ന് പറഞ്ഞു കൊണ്ട് ഏട്ടൻ കസേരയിലേക്കിരുന്നു. ആര്യൻ ഒരു ചിരിയോടെ വാതിൽ തുറന്നു കയറി വന്നു.. " കൺഗ്രാറ്റസ് പാറു കുട്ടി.. " " താങ്ക് യു " ആര്യൻ സൂര്യേട്ടന് നേരെ തിരിഞ്ഞു.. " ഞാൻ എത്ര നേരമായി പുറത്തു വെയിറ്റ് ചെയ്യുന്നു.. രണ്ടും കൂടി ഇതിനകത്തു എന്തെടുക്കുവാരുന്നു? ദേ.. വയ്യാതിരിക്കുന്ന കൊച്ച.. ആ ഓർമ വേണം കേട്ടല്ലോ? " ആര്യൻ കളിയാക്കികൊണ്ട് പറഞ്ഞപ്പോൾ ഏട്ടൻ അവനെ കണ്ണുരുട്ടി കാണിക്കുന്നത് കണ്ടു.. " നീ എല്ലാവരെയും വിളിച്ചു പറഞ്ഞോ? " വിഷയം മാറ്റാൻ ഏട്ടൻ ആര്യേട്ടനോട് ചോദിച്ചു.. " പിന്നെ.. അതൊക്കെ എപ്പോഴേ പറഞ്ഞു.. എല്ലാവരും കൂടി ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്.. ഇപ്പോളെത്തും .. അതു അറിഞ്ഞത് മുതൽ അമ്മ നിലത്തെങ്ങും അല്ല.. " ആര്യൻ പറയുന്നത് കേട്ടു ഞാൻ ചിരിച്ചു. എന്നാൽ സൂര്യേട്ടന്റെ മുഖത്ത് മാത്രം എന്തോ ചെറിയ ടെൻഷൻ ഞാൻ കണ്ടു..ആര്യനോട് സംസാരിച്ചു കൊണ്ടിരിക്കെ തന്നെ എല്ലാവരും വന്നു. ആര്യേട്ടൻ പറഞ്ഞത് പോലെ അമ്മയുടെ സന്തോഷത്തിനു അതിരുകൾ ഇല്ലായെന്ന് തോന്നി.. എന്റെ അടുത്തുന്നു മാറാതെ നിന്നു ഓരോന്ന് ചെയ്തു കൊണ്ടിരുന്നു. ഞാനും അമ്മയും ഓരോന്ന് പറഞ്ഞു ചിരിക്കുന്നത് കണ്ടപ്പോൾ സൂര്യേട്ടന്റെ മുഖത്തെ ടെൻഷൻ മാറി ചിരി വിരിയുന്നത് ഞാൻ കണ്ടു.. അപ്പോൾ അതായിരുന്നു കാര്യം.. ഇന്നലത്തെ ഞങ്ങളുടെ പിണക്കത്തിന്റെ പേരിൽ എനിക്ക് അമ്മയോട് ദേഷ്യം കാണുമോ എന്ന് പേടിച്ചതാണ് ആള്.. ഞാനോ അമ്മയോ എന്ന ഒരു അവസ്ഥ വന്നാൽ ആള് തകർന്നു പോകും എന്ന് തോന്നി.. ഇനി ഇങ്ങനത്തെ വഴക്ക് വേണ്ടായെന്നു ഞാൻ അപ്പോഴേ മനസ്സിൽ ഉറപ്പിച്ചിരുന്നു.. ആരൊക്കെ വന്നാലും പോയാലും സൂര്യേട്ടന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനത്തിനും സ്നേഹത്തിനും ഒന്നും സംഭവിക്കില്ല. പിന്നെ ഞാനെന്തിനാ വിഷമിക്കുന്നെ? ഞാൻ ഏട്ടനെ നോക്കി മനസ്സ് നിറഞ്ഞു ചിരിച്ചപ്പോൾ എന്റെ മനസ്സറിഞ്ഞ പോലെ ഒരു ചിരി എനിക്കും തിരിച്ചു തന്നു.. അന്ന് ഹോസ്പിറ്റലിൽ കിടക്കണമെന്ന് പറഞ്ഞിരുന്നത് കൊണ്ട് അമ്മയും ഞങ്ങളുടെ കൂടെ നിന്നു. കാളിയമ്മയും മണിയണ്ണനും കാവ്യയും ഒക്കെ എന്നെ കാണാൻ വന്നു തിരികെ പോയി. കുറച്ചു കഴിഞ്ഞു ഞാൻ എന്റെ ഫോൺ തിരക്കിയെങ്കിലും അവിടെ ഒന്നും കണ്ടില്ല. അപ്പോൾ എനിക്ക് മനസിലായി അതു സൂര്യേട്ടന്റെ കയ്യിൽ ആയിരിക്കുമെന്ന്. വീൺടും സുധി മാമൻ വിളിച്ചു എന്നെ വിഷമിപ്പിക്കാതെ ഇരിക്കാൻ മാറ്റി വച്ചതാവും. ഇടയ്ക്കു ഏട്ടനും ആര്യേട്ടനും കാശിയേട്ടനും ഒക്കെ കൂടി മാറി നിന്നു എന്തൊക്കെയോ പറയുന്നത് കണ്ടു. ആര്യേട്ടൻ കൂടെ ഉള്ളത് ഒരു ധൈര്യം തന്നെ ആയിരുന്നു. സൂര്യേട്ടൻ ഒന്നിലും ചെന്നു എടുത്തു ചാടാതെ നോക്കി കൊള്ളും.അതു കൊണ്ട് ഏട്ടൻ പറഞ്ഞത് പോലെ എന്റെ ടെൻഷൻ ഒക്കെ മാറ്റി വച്ചു ഞാൻ സമാധാനമായി ഇരുന്നു. പിറ്റേ ദിവസം രാവിലെ എന്നെ ഡിസ്ചാർജ് ചെയ്തു. എന്നെ വീട്ടിലാക്കി ഏട്ടൻ എന്റെ അടുത്തേക്ക് വന്നു.. " ഞാൻ ആര്യനോട് കാര്യങ്ങൾ ഒക്കെ സംസാരിച്ചു.. അയാൾക്ക്‌ വേണ്ടത് പത്തു ലക്ഷം രൂപ അല്ലേ? ഇനി അയാൾ വിളിക്കുമ്പോൾ നീ അയാൾക്ക്‌ പൈസ കൊടുക്കാമെന്നു പറയണം.." ഞാൻ അതിശയത്തോടെ ഏട്ടനെ നോക്കി.. " നമ്മൾ അയാൾക്ക്‌ പൈസ കൊടുക്കാൻ പോവണോ? " " പിന്നെ കൊടുക്കാൻ പോവാണ്.. പൈസ അല്ല.. നല്ല ഉഗ്രൻ പണി.. ഇനി എന്റെ പെണ്ണിനെ ശല്യപെടുത്താൻ അവൻ വേണ്ട.നീ തത്കാലം ഞാൻ പറയുന്നത് പോലെ ചെയ്‌താൽ മതി.. ബാക്കി ഞങ്ങൾ നോക്കി കൊള്ളാം." പിന്നെ സുധി മാമന്റെ ഫോണിനായുള്ള കാത്തിരിപ്പു ആയിരുന്നു.മാമന്റെ ഫോൺ വന്നപ്പോൾ പൈസ തരാമെന്നു ഞാൻ പറഞ്ഞു. പൈസയുമായി ഞാൻ ഒറ്റയ്ക്ക് മാമൻ പറയുന്നിടത്തു വരണമെന്ന് പറഞ്ഞു . ഞാൻ സമ്മതിക്കുകയും ചെയ്തു. ചെല്ലേണ്ട സ്ഥലം നാളെ പറഞ്ഞു തരാമെന്നു പറഞ്ഞു മാമൻ ഫോൺ വച്ചു. പിറ്റേ ദിവസം സ്ഥലം പറഞ്ഞു കൊണ്ട് മാമന്റെ കാൾ വന്നു. " ഞങ്ങൾ പോയിട്ട് വരാം.. ഒരു ടെൻഷനും വേണ്ട.. നിനക്കും കുഞ്ഞിനും മേൽ ആപത്തിന്റെ ഒരു നിഴൽ പോലും ഉണ്ടാവാൻ പാടില്ല.. അയാളെ വെറുതെ വിട്ടാൽ ഇനിയും അയാൾ ഇടയ്ക്കിടെ നിന്റെ സ്വസ്ഥത നശിപ്പിക്കും.. അതു വേണ്ട.. " പോകാനായി തയ്യാറായി ഏട്ടൻ എന്റെ അടുത്തു വന്നിരുന്നു പറഞ്ഞു. ഞാൻ ഏട്ടനെ കെട്ടിപിടിച്ചു.. " സൂക്ഷിക്കണേ.. അച്ഛനെ നഷ്ടപെട്ട പോലെ എനിക്ക്.. സൂര്യൻ ഇല്ലാതെ പാർവണ ഇല്ല.. " " എനിക്കറിയാം.. " ഏട്ടൻ എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു..ഏട്ടൻ ആര്യനെയും കാശിയേട്ടനെയും കൂട്ടി പോകുന്നതും നോക്കി വല്ലാത്ത ഒരു ഭാരത്തോടെ ഞാൻ ഇരുന്നു. " അപ്പോൾ എല്ലാം എല്ലാവർക്കും ഓർമ ഉണ്ടല്ലോ? " ജീപ്പിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആര്യൻ മറ്റു രണ്ടു പേരോടുമായി ചോദിച്ചു.അവർ രണ്ടാളും ഉണ്ടെന്നു തലയാട്ടി. " അവൻ ഒരു ഒന്നാം തരം ക്രിമിനൽ ആണ്.. അവനെ നല്ല പോലെ കുടുക്കാൻ സാധിച്ചാൽ അതു ഡിപ്പാർട്മെന്റിനും ഒരു മുതൽ കൂട്ടാണ്.. ഒരുപാട് പാവം പെണ്ണുങ്ങളുടെ ജീവിതവും രക്ഷപെടും." ആര്യൻ പറഞ്ഞു.. " നീ പിടിക്കുന്നതൊക്കെ കൊള്ളാം.. അതിനു മുന്നേ അവനെ എനിക്ക് നന്നായി ഒന്ന് കാണണം.. എന്റെ പെണ്ണിന്റെ മാനത്തിനു വില പറഞ്ഞതാ അവൻ.. അതും ഒരു തവണ അല്ല.. പലപ്പോഴും.. പിന്നെ ഞാൻ കണ്ടിട്ടില്ലെങ്കിലും എന്റെ അമ്മായി അപ്പനെ കൊന്നവൻ അല്ലേ? " മഹി അവനോടു പറഞ്ഞു.. " അതിനൊക്കെ ഉള്ളത് നമ്മൾ പ്രത്യേകമായി കൊടുക്കില്ലേ? അതൊക്കെ എടുത്തു പറയേണ്ട കാര്യമുണ്ടോ? " കാശി ചോദിച്ചപ്പോൾ അവർ മൂവരും ഗൂഢമായി ചിരിച്ചു.സുധി പറഞ്ഞ സ്ഥലം എത്താറായപ്പോൾ ആര്യനും കാശിയും ഇറങ്ങി മാറി. മഹി ഒറ്റക്കാണ് ചെന്നത്. വിജനമായ സ്ഥലവും കെട്ടിടവും കണ്ടപ്പോൾ തന്നെ പാറുവിനെ ഇവിടെ കൊണ്ട് വന്നു ട്രാപ് ചെയ്യാൻ ആയിരുന്നു അവന്റെ പ്ലാൻ എന്ന് മഹിക്ക് മനസിലായി. താൻ അവൾ പറയുന്നത് കേൾക്കാതെ വന്നപ്പോൾ അവൾ ഒറ്റയ്ക്ക് ഇവിടെ ഒന്നും വന്നു ചാടാത്തതിന് അവൻ ദൈവത്തോട് നന്ദി പറഞ്ഞു. ചുറ്റും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് അവൻ അകത്തേക്ക് നടന്നു. സുധി പാറുവിനെ കാത്തു അവിടെ തന്നെ ഉണ്ടായിരുന്നു.. അയാൾക്കൊപ്പം തനുവും അമ്മായിയും.. പണ്ട് താൻ കണ്ട ആൾക്കാരെ അല്ല അവർ എന്ന് മഹിക്ക് തോന്നി. ക്ഷീണിച്ചു ഒരു പരുവം ആയിരിക്കുന്നു. ചെയ്ത തെറ്റിന്റെ ഒക്കെ ശിക്ഷ തന്നെ. താൻ പ്രതീക്ഷിച്ച ആളെ കാണാത്തപ്പോൾ തന്നെ സുധിയുടെ മുഖത്ത് നിരാശയും ദേഷ്യവും നിറഞ്ഞു.. പക്ഷെ അവനെ കണ്ടപ്പോൾ തനുവും അമ്മായിയും പരസ്പരം നോക്കുന്നത് അവൻ കണ്ടു.. തന്നെ അവർക്കു മനസിലായി എന്നതിന്റെ തെളിവ്.. " ഓഹോ.. അവൾ എല്ലാം നിന്റെ അടുത്തു വന്നു കൊട്ടിഘോഷിച്ചു അല്ലേ? എന്നിട്ട് അനിയത്തിയേയും രണ്ടാനമ്മയെയും രക്ഷിക്കാൻ കെട്ടിയോനെ പറഞ്ഞു വീട്ടിരിക്കുകയായിരിക്കും.. എനിക്കെതിരെ തിരിഞ്ഞാൽ എന്താ സംഭവിക്കുക എന്ന് അവളുടെ അച്ഛന് സംഭവിച്ചതൊക്കെ പറഞ്ഞു അവളെ ബോധ്യപ്പെടുത്തിയിട്ടും അവൾക്കു മനസിലായില്ല അല്ലേ? " മഹി ഒന്ന് ചിരിച്ചു.. " അതിനു എന്നെ അവൾ പറഞ്ഞു വിട്ടതല്ലലോ സുധീന്ദ്ര.. ഞാൻ സ്വയം ഇങ്ങു വന്നതാ..ഭാര്യക്ക് ഒരു ആപത്തു വന്നാൽ രക്ഷിക്കേണ്ടത് ഭർത്താവിന്റെ കടമ അല്ലേ? " സുധിയുടെ മുഖത്ത് പുച്ഛം നിറഞ്ഞ ഒരു ചിരി വിരിഞ്ഞു.. " എന്നാൽ ഇനി മുതൽ അവൾക്കു രക്ഷകനായി ഇങ്ങനെ ഒരു കെട്ടിയോൻ ഉണ്ടാവില്ല. " " എന്റെ നാട്ടിൽ വന്നു എന്റെ സ്വത്തും വിവരങ്ങളും ഒക്കെ തിരക്കിയ കൂടെ എന്റെ സ്വഭാവത്തെ പറ്റി നീ തിരക്കിയില്ലേ സുധി..അതും കൂടി തിരക്കണമായിരുന്നു.. ഞാൻ സ്നേഹിക്കുന്നവരെ ആരെങ്കിലും ഉപദ്രവിച്ചാൽ എന്റെ സ്വഭാവം പിന്നെ വളരെ മോശം ആണ്.. " " അതിനേക്കാൾ മോശം സ്വഭാവം ഉള്ള കുറച്ചു ആളുകളെ ഞാനും കൊണ്ട് വന്നിട്ടുണ്ട്.. അവൾ എന്തെങ്കിലും അതിസാമർഥ്യം കാണിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു.. അതു കൊണ്ട് ഒന്ന് കരുതി ഇരുന്നതാ.. " സുധി പുറകിലേക്ക് നോക്കി.. " ഡാ.. പിള്ളേരെ.. വാടാ... " അകത്തെ മുറിയിൽ നിന്നു തടിമാടന്മാരായ മൂന്ന് പേര് ഇറങ്ങി വന്നു. മഹി അവരെ അടിമുടി ഒന്ന് നോക്കി.. അവരെ കണ്ടിട്ടും മഹിയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമൊന്നും കാണാത്തതു സുധിയെ അമ്പരിപ്പിച്ചെങ്കിലും അയാൾ അതു പുറത്തു കാണിച്ചില്ല.. " ഇവൻ ഇവിടുന്നു ജീവനോടെ തിരിച്ചു പോകരുത്.. കുറെ നാളായി എന്റെ കയ്യിൽ നിന്നു വഴുതി പൊയ്ക്കൊണ്ടിരിക്കുവാ അവൾ..നീ ഇല്ലാതായി കഴിയുമ്പോൾ പിന്നെ ഇനി നിന്റെ കെട്ടിയവളെ സംരക്ഷിക്കാൻ ആരാ വരുന്നതെന്ന് കാണാം.." " ആരാ ഇല്ലാതാവുന്നതൊക്കെ നമുക്ക് കാണാം.. " മഹി മുണ്ട് മടക്കി കുത്തി.. " എന്നാൽ നമുക്ക് തുടങ്ങിയാലോ മക്കളെ.. " മഹിയുടെ വെല്ലുവിളി കേട്ടതും അവന്മാർ ദേഷ്യത്തോടെ ഓടി അവന്റെ അടുത്തേക്ക് അടുത്തു. അവൻ ഒഴിഞ്ഞു മാറിക്കൊണ്ട് ആദ്യം ഓടിയെത്തവനിൽ നിന്നു തന്നെ തുടങ്ങി. മഹിയുടെ മെയ്‌വഴക്കവും ധൈര്യവും സുധിയേയും സുഭദ്രയെയും തനുവിനെയും ഒരുപോലെ അമ്പരപ്പിച്ചു.. അധികം വൈകാതെ തന്നെ സുധിയുടെ ആളുകളിൽ രണ്ടു പേരുടെ കാര്യത്തിൽ ഒരു തീരുമാനം ആയിരുന്നു. മഹിക്കാണെങ്കിൽ ഒരു കുലുക്കവും ഇല്ല താനും.മൂന്നാമനും അധിക നേരം പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്ന് സുധിക്കു മനസിലായി തുടങ്ങിയിരുന്നു. മഹി രണ്ടാമനെ അടിക്കുന്ന തിരക്കിൽ ആയപ്പോൾ സുധി പതിയെ ചുറ്റും കണ്ണ് കൊണ്ട് പരതി .കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ എന്തോ കണ്ട പോലെ തിളങ്ങി.. അവൻ മുറിയുടെ മൂലയ്ക്ക് കിടന്ന ഒരു വലിയ കമ്പി എടുത്തു.. മഹി കാണാതെ അവന്റെ പിറകിലൂടെ അവന്റെ തല ലക്ഷ്യമാക്കി ചെന്നു.. തനുവിന്റെ തൊണ്ടയിൽ നിന്നും ഒരു നിലവിളി പുറത്തേക്കു വന്നു.. തുടരും... രചന - നിള നിരഞ്ജൻ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ
വായന മുറി 📚
1K views
2 days ago
സൂര്യ പാർവണം - 34 രാത്രി അമ്മയോടും ആര്യനോടും സംസാരിച്ചു വൈകി ഉറങ്ങിയത് കൊണ്ട് മഹി എണീറ്റതും വൈകി ആണ്.. എണീറ്റപ്പോൾ തന്നെ തന്റെ മനസ്സിന് എന്തൊക്കെയോ അസ്വസ്ഥത തോന്നി അവനു. തന്റെ പ്രിയപ്പെട്ട ആർക്കോ എന്തോ വയ്യായ്ക വന്നത് പോലെ.. അവൻ നോക്കിയപ്പോൾ അമ്മ എഴുനേറ്റു പോയിരുന്നു. ആര്യൻ അപ്പുറത്ത് കിടന്നു ഉറങ്ങുന്നുണ്ട്. അവനു ഇന്ന് ഓഫ്‌ ആണ്. അതു കൊണ്ട് വൈകി എഴുന്നേറ്റാൽ മതി. ആര്യനെ ഉണർത്താതെ മഹി എഴുനേറ്റു ഹാളിലേക്ക് വന്നു സമയം നോക്കി.. ഒൻപതു മണി ആയെന്നു കണ്ടതും അവൻ അമ്പരന്നു. ഇത്രയും വൈകിയിട്ടും പാറു തന്നെ ഉണർത്താൻ വരാതിരുന്നത് എന്ത് കൊണ്ടാണെന്നു അവൻ ഓർത്തു. ഇന്ന് തനിക്കു കമ്പനിയിൽ പോകേണ്ടത് ആയിരുന്നല്ലോ? അതു അവൾക്കും അറിയാം.അമ്മയുടെ മുറിയിൽ കിടന്നു ഉറങ്ങി പോകുന്ന ദിവസങ്ങളിൽ അവൾ തന്നെയാണ് രാവിലെ വന്നു ഉണചെന്നിട്ട് പക്ഷെ ഇന്നു ഇത്രയും നേരമായിട്ടും അവൾ വിളിക്കാഞ്ഞതെന്തേ എന്ന ചിന്ത അവനെ വേട്ടയാടി.. അവൻ നേരെ മുറിയിൽ എത്തിയെങ്കിലും അവിടെയും പാറു ഉണ്ടായിരുന്നില്ല. ബാത്‌റൂമിൽ കയറി പെട്ടെന്ന് പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞു ഇറങ്ങി. അപ്പോഴും പാറുവിനെ കണ്ടില്ല. രാവിലത്തെ ചായ പോലും ഇത് വരെ കിട്ടിയില്ലല്ലോ എന്ന് അവൻ ഓർത്തു. അതു പാറു ഒരിക്കലും മുടക്കാറില്ല. അമ്മയുടെ കൂടെ കിടക്കുന്ന ദിവസങ്ങളിൽ രാവിലെ ചായയും കൊണ്ട് വരുമ്പോൾ ഒരു കൊഞ്ചലും മറ്റും ഉണ്ടാവും.. രാത്രി മുഴുവനും അടുത്തില്ലാത്തതിന്റെ വിഷമം തീർക്കുന്നതാണ്.. പിന്നെ ഒന്ന് ചേർത്തു പിടിച്ചു ഒരു ഉമ്മയൊക്കെ കൊടുക്കുമ്പോഴാണ് പെണ്ണിന്റെ മുഖം ശരിക്കും തെളിയാറ് .. അങ്ങനെ ഉള്ളവളെയാണ് ഇത്ര നേരമായിട്ടും കാണാത്തതു.. മഹി ചിന്തയോടെ ഡ്രസ്സ്‌ ചെയ്തു ഹാളിൽ ചെന്നിട്ടു അവിടെയും പാറുവിനെ കണ്ടില്ല. എന്ത് കൊണ്ടോ രാവിലെ തോന്നിയ അസ്വസ്ഥതകൾ അവന്റെ ഉള്ളിൽ വീൺടും തലപൊക്കി തുടങ്ങിയിരുന്നു. അവൻ അടുക്കളഭാഗത്തേക്ക് ചെന്നു.. അവിടെ നിന്നും സംസാരം കേൾക്കാനുണ്ട്.. അവിടെ ചെന്നു നോക്കുമ്പോൾ അമ്മയും കാളിയമ്മയും എന്തൊക്കെയോ ചെയ്യുന്നുണ്ട്.. എന്നാലും പാറുവിനെ അവിടെയെങ്ങും കണ്ടില്ല..എന്നെ കണ്ട ഉടനെ കയ്യിൽ ഒരു ഗ്ലാസ്‌ ചായയുമായി അമ്മ എന്റെ അടുത്തക്കു വന്നു.. ചായ കയ്യിൽ വാങ്ങി കൊണ്ട് മഹി വീണ്ടും ചുറ്റും കണ്ണോടിച്ചു.. ഇവിടെയും കാണുന്നില്ലല്ലോ.. ഇനി പുറത്തു തൊടിയിൽ എവിടെയെങ്കിലും ആയിരിക്കുമോ? അവൾക്കു ഇന്ന് കമ്പനിയിൽ പോകണ്ടേ? " മോനെ.. പാറുവിനു എന്ത് പറ്റി? ഇത്രയും നേരമായിട്ടും എന്താ മോൾ എഴുനേൽക്കാത്തത്? മുറിയിൽ ചെന്നപ്പോൾ നിന്നോട് വല്ലതും പറഞ്ഞോ? " കാളിയമ്മയുടെ ചോദ്യം കേട്ടു അമ്പരപ്പോടെ ഞാൻ കാളിയമ്മയെ നോക്കി.. " അതിനു അവൾ മുറിയിൽ ഇല്ലല്ലോ.. ഞാൻ വിചാരിച്ചു അവളെ കാണാത്തപ്പോൾ അവൾ ഇവിടെ കാണുമെന്നു.. " " ഇവിടെ ഇല്ലല്ലോ മഹി.. ഞാൻ എണീറ്റു വന്നപ്പോൾ രാവിലത്തേക്കുള്ളത് എല്ലാം കാലമായിരുന്നു.. പാറുവിനെ എങ്ങും കണ്ടും ഇല്ല.. ഞാൻ കരുതി പണിയെല്ലാം നേരത്തെ കഴിഞ്ഞത് കൊണ്ട് മുറിയിൽ ഉണ്ടാവുമെന്ന്.. " " ഇല്ല.. അവൾ മുറിയിൽ ഇല്ല.. ഇനി തൊടിയിലേക്ക് പോയി കാണുമോ? " " തൊടിയിൽ ഒന്നും ഇല്ല.. അവിടെ മണിയണ്ണൻ മാത്രമേ ഉള്ളു.. ഞാൻ ഇപ്പോൾ അവിടെ നിന്നു വന്നതേ ഉള്ളു.. " അതു കേട്ടതും വല്ലാത്തൊരു ഭയം തന്നെ വന്നു മൂടുന്നത് അവൻ അറിഞ്ഞു. കാളിയമ്മ പറഞ്ഞത് വച്ചു നോക്കുമ്പോൾ പാറു ഈ വീട്ടിൽ ഇല്ല.ആരോടും പറയാതെ പിന്നെ അവൾ ഇതെവിടെ പോയി? രാവിലത്തെ ഭക്ഷണം ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ടെന്നാണല്ലോ കാളിയമ്മ പറയുന്നത്. ഇനി അമ്പലത്തിൽ എങ്ങാനും പോയത് ആയിരിക്കുമോ? എങ്കിലും ആരോടും പറയാതെ അവൾ പോകാറില്ല..ഇനി അവൾക്കു എന്തെങ്കിലും.. അത്രയും ഓർത്തപ്പോൾ തന്നെ മഹിയുടെ നെഞ്ച് പൊള്ളി തുടങ്ങിയിരുന്നു.. " എന്താ മോനെ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ?" അമ്മ വന്നു ചോദിച്ചപ്പോൾ മഹി കാളിയമ്മയെ നോക്കി.. അതിന്റെ ഉത്തരത്തിനു എന്ന വണ്ണം കാളിയമ്മയും അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്.. " അറിയില്ല അമ്മേ.. ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ.. " മഹി പെട്ടെന്ന് തന്നെ പോയി തന്റെ ഫോണിൽ നിന്നു പാറുവിന്റെ ഫോണിലേക്കു വിളിച്ചു.. ആദ്യ റിങ്ങിൽ തന്നെ മനസിലായി അവളുടെ ഫോൺ വീട്ടിൽ തന്നെ ഉണ്ടെന്നു. ഫോൺ പോലും എടുക്കാതെ ഈ പെണ്ണ് ഇത് എവിടെ പോയി.. കാളിയമ്മ പറഞ്ഞെങ്കിലും മഹി വീടിനു പുറത്തേക്കിറങ്ങി എല്ലായിടവും ഒന്ന് കൂടി നോക്കി.. അവിടെയെങ്ങും പാറുവിനെ കാണാതായതും അവനു പിന്നെയും പേടി തോന്നി തുടങ്ങി. ഇനി കാവ്യയുടെ അടുത്തെങ്ങാനും ചെന്നിട്ടുണ്ടോ എന്നറിയാൻ കാശിയെ വിളിച്ചു നോക്കിയെങ്കിലും അവൾ അങ്ങോട്ടേക്ക് ചെന്നിട്ടില്ലായെന്നു മനസിലായി. പക്ഷെ ഇന്നലെ വൈകിട്ട് കാവ്യ വന്നപ്പോൾ എന്തോ കാര്യത്തിന്റെ പേരിൽ പാറു ഭയങ്കര അസ്വസ്ഥ ആയിരുന്നത് പോലെ തോന്നിയെന്നു പറഞ്ഞിരുന്നതായി പറഞ്ഞു.. അപ്പോഴാണ് എന്തോ അത്യാവശ്യ കാര്യം പറയാൻ ഉണ്ടെന്നു പറഞ്ഞു ഇന്നലെ അവൾ തന്നെ വിളിച്ചതും പിറകെ നടന്നതുമെല്ലാം അവനു ഓർമ വന്നത്.. അതു മനസിലേക്ക് വന്നതും അവൻ തന്റെ മുടികളുടെ കൂട്ടി വലിച്ചു.. അവൾക്കു എന്തോ വിഷമം ഉണ്ടായിരുന്നു.. അതു പറയാനാണ് അവൾ തന്റെ പിറകെ വന്നത്.. പക്ഷെ ഓരോരോ തിരക്കുകളിൽ പെട്ടു താൻ അതു കേൾക്കാൻ മനസ് കാണിച്ചില്ല.. അത്രയ്ക്ക് കാര്യമായ കാര്യം ഒന്നും ആവില്ല എന്നാണ് കരുതിയത്.. പക്ഷെ ഇപ്പോൾ തോന്നുന്നു അവൾ വല്ലാത്ത വിഷമത്തിൽ ആയിരുന്നു എന്ന്.. എന്താണവയോ തന്റെ പെണ്ണിന് പറ്റിയത്? അതു തന്നോട് പറയാനല്ലേ അവൾ വന്നത്.. എന്നിട്ട് താനായിട്ട് അകറ്റി നിർത്തിയല്ലോ? പുതിയ ബന്ധങ്ങളൊക്കെ വന്നപ്പോൾ താൻ അവളെ മറന്നു എന്ന് തോന്നി കാണുമോ അവൾക്കു? ഓരോന്നോർത്തു ഭ്രാന്തു പിടിക്കുന്നതു പോലെയാണ് മഹിക്ക് അപ്പോൾ തോന്നിയത്.. " ഡാ.. " വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ആര്യൻ ആണ്..അവന്റെ മുഖം കണ്ടപ്പോൾ പാറുവിനെ കാണാൻ ഇല്ലെന്നു അവനോടു അമ്മ പറഞ്ഞു എന്ന് മനസിലായി.. " പാറു എവിടെ? " " അറിയില്ല.. ഇവിടെ എവിടെയും കാണുന്നില്ല... ഫോണും ഇവിടെ തന്നെ ഉണ്ട്.. " മഹി അതും പറഞ്ഞു വീട്ടിലേക്കു നടന്നു.. പിറകെ ആര്യനും..പിന്നെ അവനോടു ഇന്നലെ അവൾ എന്തോ കാര്യം തന്നോട് പറയണമെന്ന് പറഞ്ഞു പിറകെ നടന്നതും പറഞ്ഞു. " ഞാൻ എന്തായാലും അവളെ അമ്പലത്തിൽ ഒക്കെ ഒന്ന് പോയി നോക്കട്ടെ.. എന്തെങ്കിലും വിഷമമൊക്കെ ഉണ്ടെങ്കിൽ അങ്ങോട്ടാണ് പോകാറു" " നീ ഒറ്റയ്ക്ക് പോകേണ്ട.. ഞാൻ കൂടി വരാം.. പത്തു മിനിറ്റ്.. " ആര്യൻ അകത്തേക്ക് പോയ പിറകെ മഹിയും വണ്ടിയുടെ കീ എടുക്കാൻ തന്റെ മുറിയിലേക്ക് ചെന്നു.. അപ്പോഴാണ് കട്ടിലിൽ കിടക്കുന്ന ഫോട്ടോ അവന്റെ ശ്രദ്ധയിൽ പെട്ടത്.. എടുത്തു നോക്ക്കിയപ്പോൾ പാറുവും അവളുടെ അച്ഛനും കൂടെ ഉള്ള ഫോട്ടോ ആണ്.. തങ്ങളുടെ ടേബിളിൽ ഇരിക്കുന്ന ഫോട്ടോ എങ്ങനെ കട്ടിലിൽ വന്നു? പാറു ഇന്നലെ അതു എടുത്തു പിടിച്ചിരുന്നത് പോലെ ഉണ്ട്.. അവളുടെ അച്ചനോട് പരാതി പറയണം എങ്കിൽ അവൾക്കു അത്രയും എന്തെങ്കിലും വിഷമം ഉണ്ടായി കാണും.എന്നിട്ടും അതു മനസിലാകാതെ താൻ അവളെ അവഗണിച്ചല്ലോ? മഹിയുടെ മനസ്സ് കുറ്റബോധത്താൽ നീറി.. എത്രയും പെട്ടെന്ന് അവളുടെ അടുത്തെത്തി അവളുടെ വിഷമങ്ങൾ ഒക്കെ മായ്ച്ചു കളയാൻ അവന്റെ മനസ്സ് വെമ്പി..വേഗം തന്നെ വണ്ടിയുടെ ചാവിയും എടുത്തു പുറത്തേക്കിറങ്ങി.. അധികം വൈകാതെ തന്നെ ആര്യനും റെഡി ആയി വന്നു..ഒന്ന് നോക്കിയിട്ട് മഹി പാറുവിന്റെ ഫോൺ കൂടി എടുത്തു തന്റെ പോക്കട്ടിലേക്കിട്ടു ..അവനെയും കൂട്ടി ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് അവന്റെ ഫോൺ അടിച്ചത്.. പരിചയം ഇല്ലാത്ത നമ്പർ ആണെങ്കിലും അവൻ അതു എടുത്തു..അതിലൂടെ പറഞ്ഞ വാർത്ത കേട്ടു അവന്റെ സപ്ത നാടികളും തളരുന്നത് പോലെ തോന്നി അവനു.. എങ്ങനെയൊക്കെയോ വണ്ടി ഓടിച്ചു മാണിക്യമംഗലത്തെ ഹോസ്പിറ്റലിന്റെ മുന്നിൽ പാർക്ക്‌ ചെയ്തു അകത്തേക്ക് ഓടുകയായിരുന്നു അവൻ. തൊട്ടു പിറകെ തന്നെ ആര്യനും..ക്യാഷുവാലിറ്റിയുടെ മുന്നിൽ എത്തിയപ്പോഴേക്കും തന്റെ ഹൃദയം നിന്നു പോകും എന്ന് വരെ തോന്നി മഹിക്ക്.. അതിന്റെ മുന്നിൽ അവനെയും കാത്തു നിൽക്കുന്ന രണ്ടു ചെറുപ്പക്കാരെ എവിടെയോ കണ്ടു പരിചയം ഉള്ള പോലെ തോന്നി അവനു..അവർ വേഗം അവന്റെ അടുത്തേക്ക് വന്നു.. " എന്താ.. എന്താ പാറുവിനു? " " അറിയില്ല മഹിയേട്ടാ.. ഞങ്ങൾ അമ്പലത്തിൽ വന്നതായിരുന്നു.. കുളപടവിലേക്കു ചെന്നപ്പോൾ ചേച്ചി അവിടെ ബോധം ഇല്ലാതെ കിടക്കുകയായിരുന്നു.. ഇവന് കണ്ടപ്പോൾ തന്നെ മഹിയെട്ടന്റെ ഭാര്യ ആണെന്ന് മനസിലായി.. അതു കൊണ്ട് അപ്പോൾ തന്നെ ഇങ്ങോട്ടു കൊണ്ട് പൊന്നു.. അകത്തേക്ക് കയറ്റിയിട്ടു ഇപ്പോൾ കുറച്ചു നേരമായി.. " മഹി അവരെ നന്ദി പൂർവ്വം ഒന്ന് നോക്കിയിട്ട് അവിടെയുള്ള ഒരു കസേരയിൽ വന്നിരുന്നു. വല്ലാത്ത കുറ്റബോധം ഉള്ളിൽ തോന്നുകയായിരുന്നു അവനു അപ്പോൾ. ആര്യൻ എന്തൊക്കെയോ അവരോടു സംസാരിക്കുന്നത് അവൻ കണ്ടു.. എങ്കിലും അതിൽ പങ്കു ചേരാനൊന്നും അവനു തോന്നിയതും ഇല്ല. പാറുവിനു ഒന്നും ഇല്ലായെന്ന് അറിയുന്നത് വരെ ഇനി തനിക്കു ഒരു സമാധാനവും ഉണ്ടാവില്ലയെന്നു അവനു നന്നായി അറിയാമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ നേഴ്സ് വന്നു അവനോടു ഡോക്ടറിനെ പോയി കണ്ടോളാൻ പറഞ്ഞു.ആര്യനെയും കൂടി മഹി ഡോക്ടറിന്റെ മുറിയിലേക്ക് ചെന്നു... ഡോക്ടറിന്റെ മുറിയിൽ അദ്ദേഹത്തോടൊപ്പം ഗായത്രിയെയും കണ്ടു അവൻ മിടിക്കുന്ന ഹൃദയവുമായി അവരുടെ മുന്നിലുള്ള കസേരയിൽ ഇരുന്നു. അവനു ധൈര്യം പകരാൻ എന്ന വണ്ണം ആര്യൻ ആ കൈകളിൽ മുറുക്കെ പിടിച്ചിരുന്നു.. " എന്താ ഡോക്ടർ.. അവൾക്കു എന്താ പറ്റിയത്? " " കാര്യമായി പേടിക്കാൻ മാത്രം ഒന്നുമില്ല മഹി.. പാറുവിന്റെ ബിപി ഒന്ന് ഷൂട്ട്‌ ചെയ്തതാണ്.. ഇതിനു മുന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നു ഗായത്രി ഡോക്ടർ പറഞ്ഞല്ലോ? ബിപി കൂടിയപ്പോൾ ആൾ തല ചുറ്റി വീണതാണ്.. ഭാഗ്യത്തിന് വീഴ്ചയിൽ ഒന്നും സംഭവിച്ചിട്ടില്ല..പക്ഷെ ഇപ്പോൾ ഞങ്ങൾ ഒന്ന് സംശയം തോന്നി ചെക്ക് ചെയ്തപ്പോഴാണ് മറ്റൊരു കാര്യം കണ്ടത്.." " എന്താ ഡോക്ടർ? എന്തെങ്കിലും കുഴപ്പം ഉള്ള കാര്യമാണോ? " മഹിയുടെ ചോദ്യത്തിന് ഗായത്രിയാണ് ഉത്തരം പറഞ്ഞത്.. " ചെറിയ ഒരു കുഴപ്പം ഉണ്ടല്ലോ മഹി.. അതു കൊണ്ട് ഇനി മാസമാസം രണ്ടാളും കൂടി എന്നെ കാണാൻ വേണ്ടി വരേണ്ടി വരും ഇവിടെ.. " മഹി ഒന്നും മനസിലാവാതെ അവളെ നോക്കി.. "എടാ പൊട്ടാ..നീയൊരു അച്ഛൻ ആവാൻ പോകുവാന്നു.. അല്ലേ ഗായത്രി ചേച്ചി.." അവന്റെ തോളിൽ ശക്തിയായി അടിച്ചു കൊണ്ട് ആര്യൻ ചോദിച്ചു..മഹി അവിശ്വസനീയതയോടെ ഗായത്രിയെ നോക്കി..അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി തലയാട്ടി.. മഹിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. അവൻ ആര്യനെ കെട്ടിപിടിച്ചു..ആര്യൻ തിരിച്ചു അവനെയും.. " ഞാൻ ഒരു ചിറ്റപ്പൻ ആവാൻ പോവാണ്.. " " മഹി.. " ഗായത്രി വിളിച്ചപ്പോഴാണ് അവൻ തിരികെ വന്നത്.. " പാറുവിനു വേറെ ഹെൽത്ത്‌ ഇഷുസ് ഒന്നും ഇല്ലെങ്കിലും ഗർഭകാലത്തു ബിപി ഒരു വില്ലൻ തന്നെയാണ്.. അതു കൊണ്ട് ഇനിയും ഇങ്ങനെ ബിപി കൂടാതെ നോക്കണം.. തത്കാലം ഇന്നിവിടെ കിടക്കട്ടെ.. ബിപി നോർമൽ ആയതിനു ശേഷം മാത്രം വീട്ടിലേക്കു പോയാൽ മതി.. " " ശെരി ചേച്ചി.. " അവര് പുറത്തേക്കു ഇറങ്ങിയപ്പോഴേക്കും ഗായത്രിയും പിറകെ വന്നു.. " എന്ത് പറ്റി മഹി.. എന്താ പെട്ടെന്ന് പാറുവിനു ബിപി വന്നത്? നിങ്ങൾ തമ്മിൽ വഴക്കോ മറ്റോ ഉണ്ടായോ? " " അങ്ങനെയൊന്നും ഇല്ല ചേച്ചി.. പക്ഷെ ഇന്നലെ മുതൽ അവൾ എന്തോ എന്നോട് പറയാൻ ശ്രമിക്കുന്നുണ്ട്.. എന്താണ് എന്നൊന്നും അറിയില്ല.. എനിക്ക് സമയം കിട്ടിയില്ല.. ഇനി അതു വല്ലോം ആണോന്നു അറിയില്ല. അവളോട്‌ ചോദിക്കണം.. എനിക്കെപ്പോഴാ ചേച്ചി അവളെ ഒന്ന് കാണാൻ പറ്റുന്നത്? " " പാറുവിനെ റൂമിലേക്ക്‌ അധികം വൈകാതെ തന്നെ മാറ്റമെന്നാണ് ജീവൻ ഡോക്ടർ പറഞ്ഞത്.. അപ്പോൾ കാണാം.. " ഒരു മണിക്കൂറിനു ശേഷമാണ് അവളെ റൂമിലേക്ക്‌ മാറ്റിയത്. അപ്പോഴേക്കും ഈ സന്തോഷ വാർത്ത ആര്യൻ എല്ലാവരെയും വിളിച്ചു അറിയിച്ചിരുന്നു. എല്ലാവരും ഹോസ്പിറ്റലിലേക്ക് വരാൻ തുടങ്ങിയെങ്കിലും മഹി അവളോട്‌ സംസാരിച്ചു കാര്യം അറിയുന്നത് വരേയ്ക്കും ആരും വരണ്ടാന്നു അവൻ പറഞ്ഞത് കൊണ്ട് അവർ ആരും വന്നില്ല. എങ്കിലും കാശി മാത്രം വന്നു. പാറു റൂമിലേക്ക്‌ കൊണ്ട് വന്നപ്പോഴും നല്ല ഉറക്കം ആയിരുന്നു. അവൾ ഉണരുന്നതും കാത്തു അവളുടെ മുടിയിഴകളിൽ തഴുകി കൊണ്ട് മഹി അവൾക്കു കാവൽ ഇരുന്നു.അപ്പോഴാണ് അവന്റെ പോക്കറ്റിൽ ഇരുന്ന പാറുവിന്റെ ഫോൺ ബെൽ അടിക്കുന്നത്. പരിചയമില്ലാത്ത ഒരു നമ്പർ കണ്ടു അവൻ സംശയത്തോടെ അവൻ അതു ചെവിയിലേക്ക് വച്ചു.. " ഹലോ.. " കുറച്ചു നേരം അപ്പുറത്ത് നിശബ്ദത ആയിരുന്നു. അതിനു ശേഷം കാൾ കട്ട്‌ ആവുകയും ചെയ്തു. അവൻ ഉറങ്ങി കിടക്കുന്ന പാറുവിനെ നോക്കി. ഇനി ഈ ഫോൺ കാൾ ആയിരിക്കുമോ പാറുവിന്റെ ബിപി കൂട്ടിയത്? അവൻ അവളുടെ കാൾ ലിസ്റ്റ് എടുത്തു നോക്കി.. ഇതേ നമ്പറിൽ നിന്നു അവൾക്കു ഇന്നലെ രണ്ടു പ്രാവശ്യം അവൾക്കു കാൾ വന്നിട്ടുണ്ടെന്നു കണ്ടതും അവന്റെ സംശയം സത്യമാണെന്നു അവനു തോന്നി. അത്യാവശ്യം കുറച്ചു സമയം അവൾ സംസാരിച്ചിട്ടും ഉണ്ട്.. ഇനി ആരെങ്കിലും പാറുവിനെ ബ്ലാക്‌മെയ്ൽ ചെയ്യുന്നത് ആവുമോ? ആര്യനോട് പറഞ്ഞാലോ എന്നോർത്തെങ്കിലും ഇപ്പോൾ വേണ്ടായെന്നു തോന്നി. ആദ്യം പാറുവിനോട് സംസാരിക്കട്ടെ.. എന്താ കാര്യം എന്നറിഞ്ഞിട്ടും അവനോടു പറയേണ്ടതാണെങ്കിൽ അവനോടു പറയാം. അവൻ ആ നമ്പർ തന്റെ ഫോണിലേക്കും സേവ് ചെയതു. മെല്ലെ വീണ്ടും അവളുടെ തലയിലും വയറ്റിലും തലോടി. ഈ ഫോൺ കാളിന്റെ ഉടമ ആരെങ്കിലും അവരെ കൊണ്ട് തന്റെ പെണ്ണിനും കുഞ്ഞിനും ഒരു ആപത്തും വരാൻ താൻ സമ്മതിക്കില്ലായെന്നു അപ്പോൾ തന്നെ അവൻ ശപഥം ചെയ്തിരുന്നു.. തുടരും... രചന - നിള നിരഞ്ജൻ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ
വായന മുറി 📚
1K views
2 days ago
സൂര്യ പാർവണം -33 ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തിയപ്പോഴും ആരും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. എല്ലാവരും ഉണ്ടായിരുന്നു.. സൂര്യേട്ടനെ കാത്തു എന്ന പോലെ. ദാസനെ അവിടെ കണ്ടപ്പോൾ ഞാനും ചുറ്റും കണ്ണുകൾ പായിച്ചു.. ഇനി സൂര്യേട്ടന്റെ അനിയൻ എങ്ങാനും വന്നിട്ടുണ്ടാവുമോ എന്ന്.. എന്നാൽ അങ്ങനെ ആരെയും അവിടെ കണ്ടില്ല.. ഇനി ആ ഒരാളെ കൂടി കണ്ടു കഴിഞ്ഞാൽ പിന്നെ ഈ കുടുംബം ഒന്നാകും. ഞാൻ ഓർത്തു.. സൂര്യേട്ടൻ വന്നതും അമ്മയുടെ അടുത്തേക്കാണ് ചെന്നത്.. ആ കണ്ണുകളിൽ നോക്കി കൊണ്ട് തന്നെ ഏട്ടൻ അവരുടെ കൈകൾ കൂട്ടിപ്പിടിച്ചു.. " അമ്മേ.. " വർഷങ്ങൾക്കു ശേഷം തന്റെ മകന്റെ വിളി കേട്ടു ആ കണ്ണുകൾ നിറഞ്ഞൊഴുകി..ആ ഒരു വിളി കേൾക്കാൻ എത്ര മാത്രം ആ ഹൃദയം കൊതിച്ചിരുന്നു എന്ന് ആ കണ്ണുകളിൽ നിന്നു തന്നെ വ്യക്തം ആയിരുന്നു. സൂര്യേട്ടൻ അവരെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചപ്പോൾ നിയന്ത്രണം വിട്ടു ഏട്ടനും കരഞ്ഞു പോയിരുന്നു. അതു കണ്ടു നിന്ന ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകളും നിറഞ്ഞിരുന്നു..പതിയെ അമ്മയെയും മകനെയും അവരുടെ ലോകത്തു വിട്ടു ഞങ്ങളെല്ലാം അവിടെ നിന്നു മാറി. എത്ര നേരം തന്റെ അമ്മയെയും ചേർത്തു പിടിച്ചു ആ നിൽപ്പ് തുടർന്നു എന്ന് മഹിക്ക് അറിയില്ലായിരുന്നു. മനസ്സിലെ ഭരമെല്ലാം കേട്ടടങ്ങി എന്ന് തോന്നിയപ്പോൾ അവൻ പതിയെ അകന്നു മാറി. ആ അമ്മയുടെ നെഞ്ചിലെ ഭാരവും ഒഴിഞ്ഞിരുന്നു എന്ന് തോന്നി.. എങ്കിലും കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത പോലെ അവർ പിന്നെയും അവർ പിന്നെയും അവനെ തന്നെ നോക്കിയിരുന്നു. അവൻ ഒരു ചിരിയോടെ അമ്മയെയും കൊണ്ട് സോഫയിലേക്കിരുന്നു.. " എന്താ അമ്മേ ഇങ്ങനെ നോക്കുന്നെ? " " ഒന്നുമില്ല.. ഞാൻ എന്റെ മകനെ ശരിക്കും ഒന്നും കാണുകയായിരുന്നു.ഇങ്ങനെ അടുത്തു.. എത്രയോ ദിവസങ്ങളിൽ നീ അമ്പലത്തിൽ വരുമ്പോൾ ദൂരെ നിന്നു കണ്ടിരുന്നു.. കണ്ണ് നിറച്ചൊന്നു കാണുന്നതിനു മുന്നേ തന്നെ നീ ചിലപ്പോൾ പോയിട്ടുണ്ടാവും.ഇപ്പോൾ നീ എന്റെ അടുത്തു തന്നെ ഉണ്ടല്ലോ.. കണ്ണ് നിറച്ചു കാണുകയായിരുന്നു ഞാൻ എന്റെ കുഞ്ഞിനെ.. " " അതിനെന്താ.. ഇനി എപ്പോഴും ഞാൻ അമ്മയുടെ കൂടെ തന്നെ ഉണ്ടാവുമല്ലോ? പിന്നെ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്? ഇനി അമ്മക്ക് എപ്പോൾ വേണമെങ്കിലും എന്നെ കാണാമല്ലോ? " അതു കേട്ടപ്പോൾ സന്തോഷം കൊണ്ട് വീണ്ടും അവരുടെ കണ്ണുകൾ നിറഞ്ഞു വന്നു. അവൻ പതിയെ അവരുടെ ചുളിഞ്ഞു തുടങ്ങിയ കയ്യിൽ ഉമ്മ വച്ചു അവരെ തന്നോട് ചേർത്തു പിടിച്ചു.. " ഒന്ന് പറഞ്ഞു കൂടായിരുന്നോ അമ്മേ എന്റെ അമ്മയാണെന്നു? എന്റെ ഇത്രയും അടുത്തുണ്ടായിരുന്നിട്ടും ഞാൻ അറിയാതെ പോയില്ലേ? ഞാൻ ഉണ്ടായിട്ടും അമ്മക്ക് ആരുമില്ലാത്ത പോലെ ജീവിക്കേണ്ടി വന്നില്ലേ? " " പേടിയായിരുന്നു എന്റെ കുട്ടിയേ ..എല്ലാം എല്ലാവരും അറിഞ്ഞാൽ നിന്റെ ജീവന് ആപത്തു വരുമെന്ന്.. നിന്റെ എടുത്തു ചാട്ടവും ദേഷ്യവും നിറഞ്ഞ സ്വഭാവം ഇവിടെ വന്നപ്പോൾ അടുത്തു കണ്ടതാണ്. എല്ലാം അറിഞ്ഞാൽ നീ വഴക്കുണ്ടാക്കാൻ പോവുമെന്ന് ഉറപ്പായിരുന്നു. കൽപകശ്ശേരിക്ക് വേറെ അവകാശികൾ ഉണ്ടെന്നറിഞ്ഞാൽ എങ്ങനെയും നിന്നെ ഇല്ലാതാക്കാൻ ആവും അവർ ശ്രമിക്കുക.. ആരും ഒന്നും അറിഞ്ഞില്ലെങ്കിലും നീ സുരക്ഷിതനായി ഇരിക്കാൻ മാത്രമാണ് ഞാൻ ആഗ്രഹിച്ചത്.. ദൂരെ നിന്നു ആണെങ്കിലും എന്റെ കുഞ്ഞിനെ കാണാമല്ലോ? " കുറച്ചു നേരത്തേക്ക് മഹി ഒന്നും പറഞ്ഞില്ല.. പിന്നെ വീണ്ടും ചോദിച്ചു.. " ദാസന്റെ വീട്ടിൽ കുഞ്ഞിനേയും കൊടുത്തു പോയതിനു ശേഷം അമ്മ എവിടെയായിരുന്നു? എങ്ങനെയാണ് ഇവിടെ വന്നു പെട്ടത്? " "ദാസന്റെ വീട്ടിൽ കുഞ്ഞു മോനെയും കൊടുത്തു കഴിഞ്ഞപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയിരുന്നു. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരുന്നു. മരിച്ചാലോ എന്നാണ് ആദ്യം വിചാരിച്ചതു. പിന്നെ അതിനു മനസ്സ് വന്നില്ല. ഒരു തീർത്ഥാടനം ആണ് നല്ലതെന്നു മനസ്സ് പറഞ്ഞു. അങ്ങനെ ഓരോരോ അമ്പലങ്ങളിലായി കയറി ഇറങ്ങി.. കാഷായ വസ്ത്രം ധരിച്ചു..ഒരു സന്യാസിനിയെ പോലെ ജീവിച്ചു തുടങ്ങി.. ഏതു ദൈവത്തിന്റെ മുന്നിലും മരിക്കുന്നതിന് മുന്നേ എന്നെങ്കിലും എന്റെ മക്കളെ എനിക്കൊന്നു കാട്ടി തരണേ എന്ന് മാത്രമേ പ്രാർത്ഥിച്ചിട്ടുള്ളു..അതു കേട്ടിട്ടാണെന്നു തോന്നുന്നു ഒരിക്കൽ ഗുരുവായൂർ അപ്പന്റെ മുന്നിൽ തൊഴുവൻ വന്ന മണിയേട്ടൻ എന്നെ കണ്ടതും തീറ്റിച്ചറിഞ്ഞതും.." "മണിയണ്ണനോ?മണിയണ്ണനെ അമ്മക്ക് എങ്ങനെ അറിയാം? അപ്പോൾ മണിയണ്ണനും കാളിയമ്മക്കും അറിയാമായിരുന്നോ ഞാൻ ആരാണെന്നു?" " അവർക്കു എല്ലാം അറിയാമായിരുന്നു. പണ്ട് ദേവേട്ടനും രാഘവേട്ടനും കൂടി ക്ഷേത്രദർശനം എന്ന് പറഞ്ഞു വരുമ്പോൾ മിക്കവാറും ഡ്രൈവർ ആയി കൂടെ ഉള്ളത് മണിയേട്ടൻ ആയിരുന്നു. അന്ന് മുതലേ മണിയേട്ടന് എന്നെ അറിയാം. അന്ന് രാഘവേട്ടന് അപകടം സംഭവിച്ചപ്പോൾ മണിയേട്ടനും ഉണ്ടായിരുന്നല്ലോ. ദാസാണ് കൊണ്ട് നിന്നെ ദേവേട്ടന്റെ അടുത്തു ഏല്പിക്കുമ്പോൾ മണിയേട്ടനും അറിയാമായിരുന്നു നീ ആരാണെന്നുള്ള സത്യം.. നിന്റെ രണ്ടു വയസ്സ് മുതൽ അഞ്ചു വയസ്സ് വരെ മണിയേട്ടനും കാളിയമ്മയും അല്ലേ നോക്കിയത്..രാഘവേട്ടൻ മരിച്ച ഉടനെ തന്നെ ദേവേട്ടൻ ഒരു കുട്ടിയേ എടുത്തു വളർത്തിയാൽ അതു ചിലപ്പോൾ മാനവേന്ദ്രന് സംശയം തോന്നിയാലോ എന്ന് അവർ ഭയന്നു. അതു കൊണ്ട് വളരെ രഹസ്യമായി നിന്നെ മൂന്നു വർഷക്കാലം താമസിപ്പിച്ച ശേഷമാണ് ദേവേട്ടൻ നിന്നെ എല്ലാവർക്കും മുന്നിലേക്ക്‌ കൊണ്ട് വന്നതെന്നാണ് മണിയേട്ടൻ പറഞ്ഞത്.. " തന്റെ അത്രയും കുഞ്ഞിലത്തെ കാര്യമൊക്കെ ഓർത്തെടുക്കാൻ മഹി ശ്രമിച്ചെങ്കിലും അവനു കഴിയുന്നുണ്ടായിരുന്നില്ല. ദേവച്ചന്റെ കൂടെ ഇവിടെ വന്നതിനു ശേഷമുള്ള കാര്യങ്ങളൊക്കെയേ അവനു ഓർത്തെടുക്കാൻ പറ്റുന്നുണ്ടായിരുന്നുള്ളു.. എന്നാലും ഈ കാലമത്രയും മണിയണ്ണനും കാളിയമ്മയും എല്ലാ സത്യങ്ങളും അറിഞ്ഞു കൊണ്ടാണ് തന്റെ കൂടെ ഉണ്ടായിരുന്നതെന്നു അവനു വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എങ്ങനെയാവും പാറു ഇതൊക്കെ അറിഞ്ഞത്? ഇനി അവളോട്‌ അവർ സത്യം ഒക്കെ പറഞ്ഞതായിരിക്കുമോ? അതും അവന്റെ മനസ്സിൽ ഒരു സംശയമായി ബാക്കി കിടന്നു.. അവളോട്‌ തന്നെ ചോദിക്കാം.. " എന്നിട്ട്? അമ്മ മണിയണ്ണനെ കണ്ടിട്ടോ? " " മണിയേട്ടൻ പറഞ്ഞു ഞാൻ നിന്റെ കാര്യങ്ങളൊക്കെ അറിഞ്ഞു.. മണിയേട്ടൻ തന്നെയാണ് പറഞ്ഞത് മാനവേന്ദ്രന് എന്നെ കണ്ടാലൊന്നും തിരിച്ചറിയാൻ കഴിയില്ലായെന്നു.ഇങ്ങോട്ട് വരാൻ ധൈര്യം തന്നു. എന്നാലും നീ ഒന്നും അറിയണ്ട എന്ന് തന്നെ ഞാൻ പറഞ്ഞു. അങ്ങനെ ഒരു സന്യാസിനി ആയി ഞാൻ എന്റെ മകനെ കാണാൻ ഈ നാട്ടിലേക്കു വന്നു..എന്നാലും എനിക്ക് ഇപ്പോഴും അറിയില്ല പാർവണ ഇതെല്ലാം എങ്ങനെ അറിഞ്ഞു എന്ന്? ഇന്ന് ആ കുട്ടി വന്നു എല്ലാം അവൾക്കു അറിയാം ഇപ്പോൾ തന്നെ അതു എല്ലാവരുടെയും മുന്നിൽ പറയണമെന്ന് പറഞ്ഞപ്പോൾ ഞാൻ ആകെ അംനരാണ് പോയി.. നിന്നോട് വല്ലതും പറഞ്ഞിരുന്നോ? " മഹിയുടെ മനസ്സിലെ സംശയം തന്നെ അമ്മയും പറയുന്നത് കേട്ടപ്പോൾ അവൾ അമ്മ വഴി അല്ല ഒന്നും അറിഞ്ഞതെന്നു മനസിലായി.. പിന്നെ എങ്ങനെ ആയിരിക്കും.. തത്കാലം ഇപ്പോൾ അതിലും പ്രധാനപെട്ട കാര്യം ഉള്ളത് കൊണ്ട് അവൻ അതു വിട്ടു.. " അമ്മേ.. ദാസന്റെ കൂടെ ഉള്ള നമ്മുടെ കുഞ്ഞോ? ". അതു കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.. " പണ്ട് നമ്മുടെ എല്ലാവരുടെയും ജീവൻ തിരികെ തന്നപ്പോൾ ഞാൻ അവർക്കു വാക്ക് കൊടുത്തതാണ് ഒരിക്കലും ഈ കുഞ്ഞിന്റെ അവകാശം പറഞ്ഞു ഞാൻ അവരുടെ മുന്നിൽ ചെല്ലില്ല എന്ന്. ഇത്ര നാളും അവർ അവരുടെ മകനായി അവനെ വളർത്തിയിട്ടു ഇപ്പോൾ നമ്മൾ എന്ത് പറഞ്ഞാണ് അവരുടെ മുന്നിൽ പോയി അവനെ തിരികെ ചോദിക്കുക? ഇനി അവർ വിട്ടു തന്നാലും അവൻ നമ്മളെ അംഗീകരിക്കുമോ? തന്നെ ഉപേക്ഷിച്ചിട്ട് പോയ ഒരു അമ്മയായി അല്ലേ അവൻ എന്നെ കാണൂ? " ദേവിക തന്റെ ആശങ്കകൾ എല്ലാം തന്റെ മകന് മുന്നിൽ തുറന്നു പറഞ്ഞു.. അതൊക്കെ ശരിയാണെന്നു മഹിക്കും അറിയാമായിരുന്നു. " അതൊക്കെ ശരിയാണ് അമ്മേ.. എന്നാലും ഇത്രയും അറിഞ്ഞിട്ടും അവനെ ഒന്ന് കാണാതെ പോലും ഇരിക്കാൻ പറ്റുന്നില്ല എന്നെ കൊണ്ട്.. ഒന്നും അവനോടു പറഞ്ഞില്ലെങ്കിലും അവനെ ഒന്ന് കാണാൻ എങ്കിലും അനുവദിക്കണം എന്ന് ദാസനോട് ഞാൻ പറയാം..നമുക്ക് വേണ്ടി സംശറ്റിക്കാൻ ഇവിടം വരെയും വന്ന ആളല്ലേ? സമ്മതിക്കാതെ ഇരിക്കില്ല.. " അവൻ പറഞ്ഞപ്പോൾ അതു ശരിയായിരിക്കും എന്ന മട്ടിൽ പ്രതീക്ഷയോടെ ദേവികയും തലയാട്ടി. ഒന്ന് കണ്ടാൽ മതിയായിരുന്നു.. താൻ അവരുടെ കയ്യിൽ ഏല്പിച്ചു പോയ തന്റെ ചോര കുഞ്ഞു ഇപ്പോൾ വളർന്നു എങ്ങനെ ആയി എന്നു അറിയാൻ ആ അമ്മ മനസും തുടി കൊട്ടുകയായിരുന്നു . " അമ്മ വാ.. നമുക്ക് ദാസ് അങ്കിളിനോട് ഒന്ന് ചോദിച്ചു നോക്കാം ഇപ്പോൾ തന്നെ.. അങ്കിൾ പോയി കാണില്ല എന്ന് തോന്നുന്നു.. " അവർ രണ്ടാളും കൂടി പുറത്തേക്കു ചെന്നപ്പോൾ എല്ലാവരും സിറ്റ് ഔട്ടിൽ ഉണ്ട്.. ദാസനും പോയിട്ടില്ല എന്നതു അവർക്കു ആശ്വാസം ആയി തോന്നി എങ്കിലും തങ്ങളുടെ ആവശ്യം അയാളെ അറിയിക്കുമ്പോൾ അയാൾ എന്ത് പറയും എന്നത് ഓർത്തപ്പോൾ കുറച്ചു ടെൻഷനും തോന്നി.. മഹി തന്നെയാണ് പറഞ്ഞു തുടങ്ങിയതു.. " ദാസൻ അങ്കിൾ.. ഞങ്ങളുടെ മൂന്നാളുടെയും ജീവൻ താങ്കൾ തിരികെ തന്നപ്പോൾ ഇനി ഒരിക്കലും അമ്മ നിങ്ങളെ ഏല്പിച്ച ആ മകനെ അന്വേഷിച്ചു വരില്ല എന്ന് അങ്കിളിനു വാക്ക് തന്നതാണ്.. പക്ഷെ എല്ലാ സത്യങ്ങളും അറിഞ്ഞപ്പോൾ അവനെ ഒന്ന് കാണാതെ ഇരിക്കാൻ പറ്റുന്നില്ല.. ഞങ്ങൾ അവനെ ഒന്ന് ദൂരെ നിന്നെങ്കിലും കണ്ടോട്ടെ? " മഹി പറഞ്ഞത് കേട്ടു കുറച്ചു നേരത്തേക്ക് ദാസൻ ഒന്നും മിണ്ടാതെ നിന്നു. അയാൾ അവരുടെ ആവശ്യം നിഷേധിക്കാൻ പോവുകയാണെന്ന് ഒരു അവർ ഭയന്നു. കുറച്ചു നേരത്തിനു ശേഷം അയാൾ ദേവികയുടെ മുന്നിൽ വന്നു നിന്നു.. " നിങ്ങൾ അന്ന് കുഞ്ഞിനെ ഞങ്ങൾക്ക് തന്നു പോയപ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. പക്ഷെ പിന്നീട് അവൻ ഞങ്ങളുടെ എല്ലാം ആയപ്പോൾ, അവനെ ഞങ്ങൾ ജീവനെക്കാരെ സ്നേഹിച്ചപ്പോൾ ഞങ്ങൾക്ക് മനസിലായി രണ്ടു മക്കളെയും തന്നിൽ നിന്നും മാറ്റേണ്ടി വന്ന ഒരു അമ്മയുടെ വേദന എന്തായിരിക്കും എന്ന്. അന്ന് മുതൽ ഞങ്ങൾ തീരുമാനിച്ചതാണ് അവനോടു എല്ലാ സത്യങ്ങളും ഞങ്ങൾ തുറന്നു പറയുമെന്നു. അവൻ വലുതായി കഴിഞ്ഞപ്പോൾ അവനു എല്ലാം മനസിലാവുന്ന പ്രായം ആയപ്പോൾ എല്ലാ സത്യങ്ങളും ഞങ്ങൾ അവനോടു പറഞ്ഞു.. എല്ലാം അറിഞ്ഞിട്ടും അവൻ ഞങ്ങളെ വെറുത്തില്ല, സ്നേഹിക്കുന്നത് കുറഞ്ഞതുമില്ല. അവനു ജോലി ആയി കഴിഞ്ഞപ്പോൾ അവൻ തന്നെയാണ് ഞങ്ങളോട് പറഞ്ഞത് അവൻ അവന്റെ കുടുംബത്തെ കണ്ടെത്താൻ പോവുകയാണെന്ന്.ഞങ്ങൾക്ക് അതിൽ പരിഭവം ഒന്നും തോന്നിയില്ല. ഞങ്ങൾ പറഞ്ഞ വിവരം വച്ചു അവൻ തന്നെയാണ് നിങ്ങളിലേക്ക് എത്തിയത്.. " " അവൻ ഞങ്ങളിലേക്ക് എത്തിയെന്നോ? അപ്പോൾ അവനു ഞങ്ങളെ അറിയാമോ? " മഹി അതിശയത്തോടെ ചോദിച്ചു. അവന്റെ അതിശയം ബാക്കി എല്ലാവർക്കും ഉണ്ടായിരുന്നു. " അവനു നിങ്ങളെ മാത്രമല്ല.. നിങ്ങള്ക്ക് അവനെയും അറിയാം.. എന്റെ മകൻ മറ്റാരും അല്ല.. പാലക്കാട്‌ കമ്മീഷണർ ആര്യൻ ദേവ് IPS ആണ്.. " ദാസൻ പറഞ്ഞത് കേട്ടു കുറച്ചു നേരത്തേക്ക് ഞെട്ടി തെറിച്ചു നിൽക്കാൻ മാത്രമേ അവിടെ എല്ലാവർക്കും ആയുള്ളൂ. " ആര്യനോ? എന്റെ അനിയൻ ആര്യൻ ആണോ? " മഹി വിശ്വാസം വരാതെ വീണ്ടും ചോദിച്ചപ്പോൾ ദാസൻ ആണെന്ന് ചിരിച്ചു കൊണ്ട് തലയാട്ടി.. " എന്നിട്ട് ആര്യൻ എവിടെ? അവൻ പോയോ? " " അവൻ പോയതോന്നുമല്ല..ഇവിടുന്നു പിടിച്ചു കൊണ്ട് പോയവരെ ഒക്കെ ഒരു വഴിക്കു ആക്കണ്ടേ? പിന്നെ വിഷ്ണുവിന്റെ അനിയത്തിയേയും കൂട്ടി കൊണ്ട് വരാം എന്ന് പറഞ്ഞാണ് പോയത്. അവൻ വരുന്നത് വരെ ആരും ഒന്നും അറിയരുത് എന്ന് എന്നോട് പറഞ്ഞതാണ്..പക്ഷെ നിങ്ങളുടെ അപേക്ഷയും ആകാംഷയും കണ്ടപ്പോൾ പിന്നെയും മിണ്ടാതെ ഇരിക്കാൻ സാധിച്ചില്ല.. അതാണ്‌ പറഞ്ഞു പോയത്.. " പിന്നെ അവിടെ ആര്യനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.പുറത്തു അവന്റെ വണ്ടിയുടെ ഒച്ച കേട്ടപ്പോഴേ എല്ലാവരും കൂടി ഓടി പുറത്തേക്കെത്തി.എല്ലാവരെയും പുറത്തു കണ്ടപ്പോഴേ ആര്യനു മനസിലായി എല്ലാവരും എല്ലാം അറിഞ്ഞു എന്ന്. അവൻ തന്റെ അച്ഛനെ നോക്കിയപ്പോൾ അദ്ദേഹം കണ്ണടച്ച് കാണിച്ചു . അവന്റെ കണ്ണുകൾ അറിയാതെ ദേവികയിലേക്ക് നീണ്ടു..അവൻ അവരുടെ അടുത്തേക്ക് നീങ്ങാൻ തുടങ്ങിയപ്പോഴേക്കും അവർ വന്നു അവനെ കെട്ടിപിടിച്ചു കഴിഞ്ഞിരുന്നു. ഒട്ടൊരു നേരത്തിനു ശേഷം അതിലേക്കു മഹിയും കൂടി. അമ്മയുടെയും മക്കളുടെയും വർഷങ്ങൾക്കു ശേഷമുള്ള ആ സമാഗമത്തിന് മാണിക്യമംഗലം കുടുംബത്തോടൊപ്പം പൂർണചന്ദ്രനും നക്ഷത്രങ്ങളും സാക്ഷിയായി. അന്ന് എല്ലാവരും കൂടി മഹിയുടെ വീട്ടിൽ കൂടാൻ തീരുമാനം ആയി. രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാവരും ഹാളിൽ കൂടി ഇരിക്കുകയാണ്. രാവിലത്തെ കിഡ്നാപ്പിങ്ങും മറ്റുമായി ദേവൂ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു. അതു കൊണ്ട് ഭക്ഷണം കഴിഞ്ഞ ഉടനെ വിഷ്ണുവും ഗായpoോയി e്രിയും ദേവുവിനെ കൂട്ടി വീട്ടിലേക്കു പോയിരുന്നു. എന്നാലും കാശി അവരോടൊപ്പം അവിടെ ഉണ്ടായിരുന്നു. സോഫയിൽ ദേവികയുടെ മടിയിൽ അങ്ങോട്ടും ഇങ്ങോട്ടും തല വച്ചു കിടക്കുകയാണ് മഹിയും ആര്യനും.. ഓരോ കൈ കൊണ്ടും രണ്ടു മക്കളുടെയും തലയിൽ തഴുകുന്നുണ്ട് ദേവിക.ഇടയ്ക്കിടെ എല്ലാവരും അതും ഇതുമൊക്കെ സംസാരിക്കുന്നുമുണ്ട്.. " പാറു.. നീ എങ്ങനെയാണ് ഇത് എന്റെ അമ്മയാണെന്നു മനസിലാക്കിയത്? അമ്മ നിന്നോട് ഒരു സത്യവും പറഞ്ഞിട്ടില്ലായെന്നു പറഞ്ഞല്ലോ? " പാറു മഹിയെ നോക്കി ഒന്ന് ചിരിച്ചു. " ഞാൻ ഇതൊന്നും ആരും പറഞ്ഞു തന്നിട്ട് മനസിലാക്കിയതല്ല. എനിക്ക് ആദ്യം സംശയം തോന്നിയതു കാളിയമ്മയെയും മണിയണ്ണനെയും ആയിരുന്നു. സൂര്യേട്ടന്റെ പാസ്റ്റിനെ പറ്റി ചോദിക്കുമ്പോഴൊക്കെ അവർ വല്ലാതെ അസ്വസ്ഥരാകുന്നു എന്ന് എനിക്ക് തോന്നിയിരുന്നു.എന്തോ മറച്ചു വയ്ക്കാൻ ശ്രമിക്കുന്നത് പോലെ..അന്ന് സൂര്യേട്ടന്റെ പിറന്നാളിനെ പറ്റി ഞാൻ ചോദിച്ചപ്പോൾ കാളിയമ്മ വല്ലാതെ അസ്വസ്ഥ ആയതു കൂടി കണ്ടപ്പോൾ എന്തോ രഹസ്യം ഉണ്ടെന്നു ഞാൻ ഉറപ്പിച്ചു. പിന്നെ അതെന്താണെന്നു കണ്ടെത്താൻ ആയി എന്റെ ശ്രമം. അങ്ങനെ ഇരിക്കെയാണ് നമ്മുടെ കല്യാണത്തിന് ജാതകം നോക്കിയപ്പോൾ അന്ന് മണിയണ്ണന്റെ കയ്യിൽ സൂര്യേട്ടന്റെ ജാതകം ഞാൻ കണ്ടത്..അതോടെ എനിക്ക് ഉറപ്പായി മണിയണ്ണനും കാളിയമ്മക്കും സൂര്യേട്ടനെ പറ്റി ഞാൻ അറിയാത്ത എന്തൊക്കെയോ അറിയാമെന്നു.." " എന്നിട്ട്? " " സന്യാസിനി അമ്മയെ കാണുമ്പോഴൊക്കെ എനിക്ക് ആരുടെയോ ചായ തോന്നാറുണ്ടായിരുന്നു. അതു പോലെ അമ്മക്ക് എന്നോടും സൂര്യേട്ടനോടും പ്രത്യേക ചായ്വുണ്ടെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. സന്യാസിനി അമ്മ സൂര്യേട്ടനെ നോക്കുമ്പോഴൊക്കെ വല്ലാത്ത ഒരു വാത്സല്യം ഉള്ളത് പോലെ.. സൂര്യേട്ടൻ ജയിലിൽ ആയിരിക്കുന്ന സമയത്തു മണിയണ്ണൻ അമ്മയോട് സംസാരിക്കുന്നതും സൂര്യേട്ടന്റെ ജാതകം അമ്മയുടെ കയ്യിൽ കൊടുക്കുന്നതും ഞാൻ കണ്ടു. അതോടെ എന്റെ സംശയങ്ങൾക്കൊക്കെ കഴമ്പുണ്ടെന്നു ഞാൻ മനസിലാക്കി.അന്ന് തന്നെ ഞാൻ വീട്ടിൽ ചെന്നു അമ്മ നമുക്ക് കല്യാണത്തിനു തന്ന ഗിഫ്റ്റ് ബോക്സ്‌ തുറന്നു നോക്കി. അതിലെ വള കണ്ടതും ഇത് പോലൊരു വള നീലാംബരി ദേവിയുടെ കയ്യിൽ കിടക്കുന്നത് കണ്ടിട്ടുള്ളത് ഞാൻ ഓർത്തു. ഇവിടുത്തെ ഒരു പഴയ സ്വർണക്കടയിൽ പോയി ഈ വളയുടെ ഫോട്ടോ കാണിച്ചപ്പോൾ അതു കല്പകശ്ശേരിക്കാരുടെ കുടുംബത്തിൽ കൈ മാറി വരുന്ന വള ആണെന്ന് അവർ എനിക്ക് പറഞ്ഞു തന്നു.അതോടെ കൽപകശ്ശേരിക്കാരുമായി അമ്മക്ക് എന്തോ ബന്ധമുണ്ടെന്ന് എനിക്ക് മനസിലായി. അതു മനസിലാക്കാൻ വേണ്ടി ഞാൻ തിരുവന്മയൂർക്കു പോയി.. അവിടെ ചെന്നു കുറച്ചു അന്വേഷിച്ചിട്ടാണെങ്കിലും അമ്മയെ പറ്റി കുറച്ചു വിവരങ്ങൾ കിട്ടി. അതും വച്ചു ഞാൻ കാളിയമ്മയോടും മണിയണ്ണനോടും ചോദിച്ചു. എനിക്ക് ഇത്രയും ഒക്കെ അറിയാമെന്നു മനസിലാക്കി പിന്നെ അവർ എന്നോട് സത്യങ്ങൾ ഒക്കെ പറഞ്ഞു.. " കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. പിന്നെ മഹി പറഞ്ഞു.. " കൊള്ളാലോ.. നിനക്ക് ഇത്രയും ബുദ്ധിയും ബോധവും ഒക്കെ ഉണ്ടായിരുന്നോ? " പാറു ഒരു ചിരിയോടെ അവളുടെ കോളർ പോകുന്നത് പോലെ കാണിച്ചു.. മഹി ആര്യനു നേരെ തിരിഞ്ഞു.. " അല്ല.. നീയെങ്ങനെ എന്നെയും അമ്മയെയും കണ്ടെത്തി? " " എല്ലാം അച്ഛനും അമ്മയും പറഞ്ഞു അറിഞ്ഞപ്പോൾ തന്നെ ഞാൻ തീരുമാനിച്ചതാണ് സ്വന്തം കാലിൽ നിൽക്കാറാവുമ്പോൾ എന്റെ കുടുംബത്തെ അന്വേഷിച്ചു കണ്ടെത്തണം എന്ന്. ജോലി കിട്ടി ആദ്യം ഒന്നും അതിനു സാധിച്ചില്ല. അമ്മ ഇവിടെയുണ്ടെന്നു എനിക്ക് അറിയില്ലായിരുന്നു. ആകെ അറിയാവുന്നതു കൃഷ്ണപുരത്തു കൊണ്ടാക്കായ എന്റെ സഹോദരനെ പറ്റി മാത്രം ആയിരുന്നു അങ്ങനെ ഞാൻ പാലക്കാടേക്ക്‌ ട്രാൻസ്ഫർ വാങ്ങി വന്നു. ഇവിടെ വന്നു തിരക്കിയപ്പോഴേ അറിഞ്ഞു മാണിക്യമംഗലത്തെ സൂര്യമഹാദേവന്റെ വിശേഷങ്ങൾ ഒക്കെ.. നീയിവിടെ എല്ലാവർക്കും എത്ര പ്രിയങ്കരൻ ആണെന്ന് അറിഞ്ഞപ്പോൾ ഒരുപാടു സന്തോഷം ആയിരുന്നു.പക്ഷെ നിനക്ക് പണ്ടത്തെ കാര്യങ്ങൾ ഒന്നും അറിയില്ലായെന്ന സത്യം എന്നെ നിന്നോട് സംസാരിക്കുന്നതിൽ നിന്നു വിലക്കി.. അങ്ങനെ ഇരിക്കുമ്പോഴാണ് സന്ദീപിന്റെ കേസ് എന്റെ അടുത്തു തന്നെ വന്നെതുന്നത്.. നിന്റെ കല്യാണത്തിന്റെ അന്ന് വിനുവിന്റെ കൊലപാതകത്തിന് നിന്നെ അറസ്റ്റ് ചെയ്യാൻ വന്നപ്പോഴാണ് അവിടെ നിൽക്കുന്ന അമ്മയെ ഞാൻ കാണുന്നത്. പണ്ട് അച്ഛന്റെ കയ്യിൽ അമ്മയുടെ ഒരു പഴയ ഫോട്ടോ ഉണ്ടായിരുന്നത് ഞാൻ കണ്ടിരുന്നു. അതു കൊണ്ട് എനിക്ക് മനസിലായി. പിന്നെ എന്റെ ഒരു കണ്ണും ശ്രദ്ധയും എപ്പോഴും നിങ്ങളുടെ മേൽ ഉണ്ടായിരുന്നു.. " " അപ്പോൾ ഒരു കാര്യം കൂടി.. " കാശി പെട്ടെന്ന് ഇടയ്ക്കു കയറി ചോദിച്ചു.. ആര്യൻ എന്താണെന്ന മട്ടിൽ അവനെ നോക്കി.. "മഹി ജയിലിൽ ആയിരുന്ന സമയത്തു ആ രാത്രിയി സാറാണോ എന്നെയും വരുണിനെയും വിഷ്ണുവേട്ടനെയും കുടുംബത്തെയും കല്പകശ്ശേരിക്കാരുടെ ഗുണ്ടകളിൽ നിന്നു രക്ഷപ്പെടുത്തിയത്?" കാശിയുടെ ചോദ്യത്തിന് ആര്യൻ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അവന്റെ പുഞ്ചിരിനിന അവർക്കു കാര്യം മനസിലായി.. " മഹി ജയിലിൽ നിന്നു വന്നതാണെന്നാണ് ഒരു നിമിഷം ഞങ്ങൾ വിചാരിച്ചതു. ഇപ്പോളല്ലെ മനസിലായത് എങ്ങനെയാണ് മഹിയെ പോലെ തന്നെ ഇരിക്കുന്ന മറ്റൊരാൾ എങ്ങനെയാണ് വന്നതെന്ന്.. " കാശി ആത്മഗതം പോലെ പറഞ്ഞപ്പോൾ ആര്യനും കാശിയും അന്യോന്യം നോക്കി ചിരിച്ചു. പിന്നെയും അങ്ങോട്ടും ഇങ്ങോട്ടും വിശേഷങ്ങൾ പറഞ്ഞും സംശയങ്ങൾ ചോദിച്ചും അവർ നേരം വെളുപ്പിച്ചു. ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നു പൊയ്ക്കൊണ്ടിരുന്നു. അന്നത്തെ സംഭവത്തോടെ ഞങ്ങളുടെ ജീവിതവും മാറി.അമ്മ ഞങ്ങളോടൊപ്പം താമസം മാറ്റി. ആര്യൻ സമയം കിട്ടുന്ന പോലെ വന്നും പോയും ഇരിക്കaavതനിക്കു കിട്ടിയ പുതിയ ബന്ധങ്ങളോടൊപ്പം പഴയ കുടുംബവും അവൻ പരാതിയില്ലാതെ കൊണ്ട് പോകുന്നു എന്നത് എന്നെ അമ്പരപ്പിച്ചു. ഇപ്പോൾ ആര്യന്റെ അച്ഛൻ ദാസൻ അങ്കിളും അമ്മ വനജ ആന്റിയും ഞങ്ങളുടെ സ്വന്തം ആണ്.ആര്യൻ എന്നെ കാളും മൂത്തത് ആണെങ്കിലും അവൻ എന്റെ അനിയൻ ആയത് കൊണ്ട് ഞാൻ പേരാണ് വിളിക്കുന്നത് . അവൻ എന്നെ പാറു എന്നും. ഞങ്ങൾ ഇപ്പോൾ നല്ല കൂട്ടാണ്. മാനവേന്ദ്രനും ഇന്ദ്രജിത്തും ജാമ്യത്തിന് ശ്രമിച്ചെങ്കിലും കേസ് കുറച്ചു വലുതായതു കൊണ്ട് കിട്ടിയില്ല. അവരുടെ വക്കീൽ ആര്യനെ തകർക്കാൻ വേണ്ടി ദാസ് അങ്കിളിനെ കൂടി ഇതിലേക്ക് വലിച്ചിഴക്കാൻ നോക്കിയെങ്കിലും അതു നടന്നില്ല. അമ്മ പോയി ദാസൻ അങ്കിൾ ഒരു രീതിയിലും തങ്ങളെ ഉപദ്രവിച്ചിട്ടില്ലയെന്നു മൊഴി കൊടുത്തു. കല്പകശ്ശേരി തലകാലം നാഥൻ ഇല്ല കളരി പോലെ കിടക്കുന്നത് കൊണ്ട് അതിന്റെ അവകാശം ഏറ്റെടുക്കണം എന്ന് പറയാൻ ശിവപുരത്തെ പഞ്ചായത്ത് അംഗങ്ങൾ എല്ലാം കൂടി സൂര്യേട്ടനെ വന്നു കണ്ടിരുന്നു. അവരുടെ എല്ലാ ആവശ്യങ്ങൾക്കും കൂടെ ഉണ്ടാവുമെന്ന് വാക്ക് കൊടുത്തെങ്കിലും കൽപകശ്ശേരിയിൽ പോയി താമസിക്കാനോ ആ കുടുംബത്തിന്റെ നാഥൻ ആവാനോ താൻ ഇല്ലായെന്ന് സൂര്യേട്ടൻ ഉറപ്പിച്ചു പറഞ്ഞു. തന്റെ കുടുംബത്തെ മനസ്സ് കൊണ്ട് സ്വീകരിച്ചെങ്കിലും താൻ കല്പകശ്ശേരിയിലെ ചോര ആണെന്നുള്ള സത്യം ഇതിൽ വരെ സൂര്യേട്ടന് മുഴുവനായും അംഗീകരിക്കാൻ പറ്റിയിട്ടില്ലായെന്നു എനിക്ക് പലപ്പോഴും തോന്നിയിരുന്നു. അതു കൊണ്ട് തന്നെ ആ കാര്യത്തിൽ അധികം നിർബന്ധിക്കാനും ഞാൻ പോയില്ല. കാളിയമ്മയും മണിയണ്ണനും അമ്മയുടെ വരവോടെ അവരുടെ വീട്ടിലേക്കു പോവുകയാണെന്ന് പറഞ്ഞെങ്കിലും ഇത്രയും കാലം തന്നിൽ നിന്നു സത്യങ്ങൾ മറച്ചു വച്ചതിന്റെ ശിക്ഷയായി ജീവിതകാലം മുഴുവനും ഞങ്ങളോടൊപ്പം താമസിച്ചാൽ മതിയെന്ന് പറഞ്ഞു സൂര്യേട്ടൻ വിലക്കി.. ഇപ്പോൾ ഞങ്ങൾ എല്ലാവരും കൂടി സന്തുഷ്ട കുടുംബം ആണ്. അന്ന് വന്നിട്ട് രണ്ടു മൂന്നു ദിവസം ദേവു ഇവിടെ ഉണ്ടായിരുന്നു. എങ്കിലും പണ്ടത്തെ പോലെ അവൾ സൂര്യേട്ടനോട് അടുപ്പം കാണിക്കാൻ വരാത്തതു എനിക്ക് ആശ്വാസം ആയി. സൂര്യേട്ടൻ ഇനി എന്റെയാണ് എന്നുള്ള സത്യം അവൾ അംഗീകരിച്ചു എന്ന് തോന്നിപ്പിച്ചു. കുറച്ചു ദിവസം ഏട്ടനോടൊപ്പം നിന്നു അവൾ തിരികെ ഹോസ്റ്റലിലേക്ക് പോവുകയും ചെയ്തു. കാവ്യയുടെ വരവിനു ഇപ്പോളും കുറവില്ല. അവൾ ഇഷ്ടം പോലെ വന്നും പോയും ഇരിക്കും. അന്നൊരു ഞായറാഴ്ച ആയിരുന്നു. സൂര്യേട്ടൻ അമ്മയെയും കൊണ്ട് അമ്പലത്തിലേക്ക് പോയി. കാളിയമ്മയും മണിയണ്ണനും കൂടി അവരുടെ എന്തോ ആവശ്യത്തിന് പോയതാണ്. വൈകിയേ വരൂ എന്ന് പറഞ്ഞിരുന്നു. ആര്യൻ ഇന്ന് വൈകിട്ടാവുമ്പോഴേക്കും എത്തുമെന്ന് പറഞ്ഞിരുന്നു. രണ്ടു ദിവസത്തേക്ക് അവനു ഓഫ്‌ ആണത്രേ..അതു കൊണ്ട് ഞാൻ അത്യാവശ്യം വീട്ടു പണികളും ഒക്കെയായി നടക്കുമ്പോഴാണ് ഫോൺ അടിക്കുന്നത് കേട്ടത്.. നോക്കിയപ്പോൾ പരിചയം ഇല്ലാത്ത ഒരു നമ്പർ ആണ്. ഒന്ന് സംശയിച്ചെങ്കിലും പിന്നീട് എടുക്കാൻ തന്നെ തീരുമാനിച്ചു. " ഹലോ.. " കുറച്ചു നേരം കാത്തിരുന്നിട്ടും അവിടുന്ന് മറുപടി ഉണ്ടായില്ല.. പക്ഷെ അപ്പുറത്ത് ആളുണ്ട് എന്നതിന് തെളിവായി നിശ്വാസങ്ങൾ കേൾക്കാമായിരുന്നു.. അതു കൊണ്ട് ഒന്ന് കൂടി ഞാൻ ഹലോ എന്ന് വച്ചു..ഇത്തവണ മറുപടി വന്നു.. " ഹലോ.. " എവിടെയോ കേട്ടു മറന്ന ഒരു ശബ്ദം എന്റെ കാതുകളിൽ വന്നു പതിച്ചു.. " ഹലോ ആരാ? " " ചേച്ചി.. ഞാൻ.. ഞാൻ.. തനു ആണ്.. " തുടരും.. ( രചന - നിള നിരഞ്ജൻ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📔 കഥ #📖 കുട്ടി കഥകൾ #📙 നോവൽ