വായന മുറി 📚
ShareChat
click to see wallet page
@vayanamuri1
vayanamuri1
വായന മുറി 📚
@vayanamuri1
❤️👋
നീലാംബരം........ പത്തൊമ്പതാം ഭാഗം ചൂട് വെള്ളം തിളപ്പിച്ച്‌ കുളി മുറിയിലേ ബക്കറ്റിലേക്കൊഴിച്ചു വെച്ചു കവി.... ചൂട് പാകത്തിലാക്കി കോപ്പയിൽ മുക്കി പതിയെ അതവളുടെ ഇളം മേനിയിലേക്കോഴിക്കുമ്പോൾ അവളൊരു ചിരിയോടെ കവിയെ നോക്കി... കവിയുടെ കണ്ണുകളിലും വാത്സല്യത്തിന്റെ തിരയിളക്കം..... അവൾക്ക് ഡ്രസ്സ്‌ മാറ്റി കൊടുത്ത് കണ്ണെഴുതി പൊട്ട് തൊട്ട് ഒരുക്കുന്ന കവിയുടെ കണ്ണുകളിലെ ആനന്ദം ദേവി നോക്കിയിരുന്നു....... അവർക്ക് തമ്മിൽ ഇണങ്ങി ചേരാൻ ഒട്ടും സമയം വേണ്ടി വന്നില്ലെന്ന് മാത്രമല്ല....... ഏതോ മുൻ ജന്മത്തിൽ അവർ അമ്മയും മകളുമായിരുന്നെന്ന് തോന്ന തക്ക വിധം വല്ലാത്തൊരു അടുപ്പം അവർക്കിടയിൽ തെളിഞ്ഞു നിന്നു..... പിടിച്ചു കെട്ടിയിരുന്ന വാത്സല്യത്തിന്റെ കെട്ട് ഒരു നിമിഷം ദേവിയിൽ നിന്നും കയ്യൊഴിഞ്ഞത് പോയത് അവരറിഞ്ഞു..... അവരവളെ ഇരു കൈകൾ ക്കുള്ളിലും ചേർത്ത് പിടിച്ചു...... സ്നേഹത്തോടെ ആ മൂർദ്ധാവിലൊന്ന് ചുംബിച്ചു..... ആനന്ദി അവിശ്വസനീയമെന്ന വണ്ണം അവരെയൊന്നു നോക്കി..... ഇത് വരെ തനിക്ക് നേരെ നീണ്ടു വന്നിട്ടില്ലാത്ത ആ ഭംഗിയുള്ള ചിരി കണ്ടിട്ടൊയെന്തോ അവളും ഒരു ചോദ്ധ്യത്തിനിടമില്ലെന്ന വണ്ണം അതിലലിഞ്ഞു ച്ചേർന്നിരുന്നു..... തോളറ്റം കിടക്കുന്ന അവളുടെ മുടിയിൽ ചീകിയിട്ടും മതി വരുന്നില്ലായിരുന്നു കവിക്ക്.... എവിടെയോ സ്വപ്നം കണ്ടൊരു അമ്മയായി താൻ മാറുന്നത് അവൾക്ക് സ്വയമറിയുന്നുണ്ടായിരുന്നു....... അവരുടെ രണ്ട് പേരുടെയും മാറ്റങ്ങൾ ആനന്ദിയിലൊരു കൗതുകമുണർത്തിയിരുന്നെങ്കിൽ കൂടി അവളുടെ കൺ കോണിൽ നിഴലിച്ചു നിന്ന ആ ഒറ്റപ്പെടൽ പൂർണമായും നീങ്ങി പ്പോയിരുന്നു..... ബിസ്‌ക്കറ്റ് പാലിൽ മുക്കി കവിയവളുടെ വായിലേക്ക് വെച്ചു കൊടുക്കുമ്പോൾ അവൾ ചുമച്ചതും തലയിൽ കൊട്ടാൻ ദേവി അരികിൽ തന്നെയുണ്ടായിരുന്നു..... ഒളിയും മറയുമില്ലാതെ അവളെ ഒന്ന് തലോടാമെന്ന ആശ്വാസം ഇരുവരിലും നിറഞ്ഞു നിന്നിരുന്നു.... അത്ര മേൽ നിഷ്കളങ്കമായ ആ കുഞ്ഞു മുഖത്തോട് ഇരുവർക്കും അളവറ്റ വാത്സല്യം തോന്നി പ്പോയിരുന്നു..... ഇത് നമ്മുടെ അഭിയുടെ കൊച്ചാണെന്ന് തന്നേ എന്റെ മനസ്സ് പറയുന്നുണ്ട് കവി..... എന്തോ....... എനിക്കെന്റെ ചോര തന്നെയാണെന്ന് തോന്നുകയാ...... ദേവി അവളുടെ മുടിയിൽ പതിയെ ഒന്ന് തലോടി യത് പറയുമ്പോൾ കവി മുഖയുമർത്തി അവരെയൊന്നു നോക്കി...... ആണെന്നും അല്ലെന്നും പറയാൻ കഴിയാത്ത വിധം അവളൊന്നു നിശബ്ദ യായി...... ഇനിയിപ്പോ ആണെങ്കിൽ തന്നേ എനിക്കൊരു വിരോധവുമില്ല..... നാട്ടുകാര് പറഞ്ഞു കുഴയുമ്പോൾ നിർത്തിക്കോളും..... ഇതിന്റെ അമ്മയെ കൂടെ കൂട്ടി അവനിങ് വന്നാൽ മതിയായിരുന്നു......... ദേവി അവളെ നോക്കിയേറെ വാത്സല്യത്തോടെ അത് പറയുമ്പോൾ തന്റെ ശരീരത്തിലേക്ക് പറ്റി ചേർന്നു കിടന്നവൾ ഹൃദയത്തിനുള്ളിലേക്കും നൂണ്ട് കയറിയത് അവരറിഞ്ഞിരുന്നു..... ഒരു നിമിഷം കവിയുടെ നെഞ്ചേന്തിനോ ഒന്ന് പിടച്ചു..... ആനന്ദിയുടെ അമ്മയെന്ന് ഓർക്കുമ്പോൾ തന്നേ മനസ്സിനെന്തോ ഒരു ഭാരം...... മോളെ അമ്മയെവിടെയാ...... ദേവി വീണ്ടും ആനന്ദി യോടെന്ന വണ്ണം അത് ചോദിച്ചതും പെട്ടെന്ന് ആ കുഞ്ഞി കണ്ണുകളിൽ ഓർമ്മകൾ നിറഞ്ഞു .... അവളുടെ ചുണ്ടുകൾ വിതുമ്പി........ അയ്യോ.... എന്റെ പൊന്ന് കരയല്ലേ..... മുത്തശ്ശി വെറുതെ ചോദിച്ചതല്ലേ..... അഭി വരുമ്പോൾ കൂട്ടി കൊണ്ട് വരും കേട്ടോ..... ദേവി അതും പറഞ്ഞു കൊണ്ട് അവളെയെടുത്തു തന്റെ മടിയിലേക്കിരുത്തുമ്പോഴും കവിയുടെ നെഞ്ചിൽ എന്തോ ഒരു കരട് പെട്ടിരുന്നു.. ദേവി അവളെ എടുത്തു കൊണ്ട് എഴുന്നേറ്റതും അവളുടെ കുഞ്ഞി കണ്ണുകൾ ഒന്ന് വിടർന്നു.... വല്യ പെണ്ണാണ്...... എനിക്ക് താങ്ങുന്നില്ലേ..... ദേവി അതും കൂടി പറഞ്ഞു കൊണ്ട് അവളെ ഒന്ന് ഇക്കിളിയാക്കുമ്പോൾ അവൾ ഇളകി യിളകി ചിരിച്ചു.... ഒരു നിമിഷം എല്ലാം മറന്നെന്ന വണ്ണം കവിയും ആ ചിരിയിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു.... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 വീണ്ടും ഒത്തിരി രാത്രികളിൽ നിലാവ് പൂത്തു..... തണുത്തുറഞ്ഞ ഭൂമിയിൽ രണ്ട് ഹൃദയങ്ങൾ തൊട്ടുരുമ്മിയിരുന്നു..... അവളുടെ ഭാരങ്ങൾ മുഴുവൻ ഒരു കയ്യകലത്തിലിരുന്നവൻ ഏറ്റെടുത്തു...... വിരൽ തുമ്പിൽ പോലും സ്പർശിക്കാതെ മനോഹരമായി അവരവരെ തന്നേ കൈ മാറി.... ഓരോ രാത്രിയും ഇരുട്ടി തുടങ്ങുമ്പോൾ അവളുടെ കണ്ണുകൾ ജനലഴികളിലൂടെ പുറത്തേക്ക് നീണ്ടു...... കാമുകനെ കാത്തിരിക്കുന്ന ഒരു കൗമാര ക്കാരിയുടെ ഭാവത്തോടെ.... അവളുള്ള ഇവിടം വിട്ട് പോകാൻ തനിക്ക് കഴിയില്ലെന്ന വണ്ണം പുഴയുടെ ഈണം കേട്ട് ജോയിയുടെ ഓട്ടോയിൽ അവനും വന്നിറങ്ങുന്നത് പതിവായി .... കാണുമ്പോൾ ഭംഗിയുള്ള ചിരികളാൽ അവർ പരസ്പരം കൈ മാറി..... കുസൃതി നിറഞ്ഞ അവന്റെ കണ്ണുകൾക്ക് പെട്ടെന്ന് നോട്ടം കൊടുക്കാതെയെന്ന വണ്ണമൊരു നാണം അവളിലും നിറഞ്ഞു നിന്നു...... നെറ്റിയിലെ വട്ട പ്പൊട്ടിന്റെയും കയ്യിലെ കുപ്പി വളകളുടെയും നിറങ്ങൾ മാറി മറിഞ്ഞെങ്കിലും അവളുടെ മുടിയിലും കണ്ണുകളിലും നീലാം ബര പ്പൂക്കൾ മാത്രം നിറഞ്ഞു നിന്നു....... മുറിവിനുള്ള മരുന്നാണ് അവനാധ്യമായി അവൾക്ക് നീട്ടിയതെങ്കിലും പിന്നീടുള്ള രാത്രികളൊന്നിൽ പോലും അവൻ വെറും കൈയ്യോടെ അങ്ങോട്ട് കയറിയില്ല...... പല നിറത്തിൽ പൊതിഞ്ഞ മധുരമുള്ള മിട്ടായിയോ..... എരിവുളള ബജിയോ...... പാകത്തിന് പഴുത്ത പഴമോ.... അങ്ങനെ എന്തെങ്കിലുമൊന്നവൻ അവൾക്കായി കയ്യിൽ കരുതി....... അത് കാണുമ്പോഴുള്ള അവളുടെ കണ്ണുകളിലെ ഭാവത്തിന് അവനു വിലയിടാൻ കഴിഞ്ഞിരുന്നില്ല.... അതിന്റെ ആഴി യിലേക്ക് നീന്തി യെത്താനും അവനായില്ല.... അല്ലെങ്കിലും തന്നേ പോലൊരു സാധാരണക്കാരന് പറന്നെത്താൻ കഴിയുന്നതല്ല അവളെന്ന ആകാശം ...... ഇരുവരും ആ കട്ടിലിന്റെ രണ്ട് തലങ്ങളിരിക്കും..... വിരിഞ്ഞു നിൽക്കുന്ന പൂക്കളെ കാണാനെന്ന വണ്ണം അവൾ ജനൽ തുറന്നിടും..... അല്പം ദൂരെ നിന്നെന്ന പോൽ ചെറിയ ശബ്ദത്തിൽ അരുവിയോഴുകും.... കൂരിരുട്ടിന്റെ തണുപ്പ് നിറഞ്ഞ നിശബ്ദത തങ്ങൾക്കിടയിൽ പറ്റി പ്പിടിച്ചിരിക്കും..... മധുരമുള്ള മിട്ടായി കൊതിയോടെ കഴിക്കുന്നവളെ കണ്ണിമ വെട്ടാതെ യവൻ നോക്കിയിരിക്കും...... വല്ലാതെ തണുക്കുമ്പോൾ കാലുകൾ കാ ട്ടിലിലേക്ക് കയറ്റി വെക്കും...... അവനു പ്രത്യേകിച്ചൊന്നും പറയാനുണ്ടാവാറില്ല.... അല്ലെങ്കിലും അവളെ കേൾക്കാനല്ലേ താനിവിടം വിട്ട് പോകാതെ പിടിച്ചു നിൽക്കുന്നത് പോലും.... എന്നാൽ അവൾക്ക് പറയാൻ ഒത്തിരിയുണ്ടായിരുന്നു..... മധുരം നുണഞ്ഞു കൊണ്ടവൾ കയ്പ്പുള്ള അനുഭവങ്ങൾ അയവിറക്കും.... ആ നാല് ചുവരുകൾക്കുള്ളിൽ വീർപ്പൂ മുട്ടുന്ന സ്ത്രീകളുടെ കരച്ചിൽ തന്റെ കാതിലേക്ക് കുത്തി നിറക്കും ... അതായിരുന്നു അവളുടെ ഭാരം... അതായിരുന്നു അവളുടെ നോവ്... ഒരു ദിവസമെങ്കിലും ഞങ്ങളോരോരുത്തർക്കും ആത്മാഭിമാനത്തോടെ ജീവിക്കണം... തങ്ങൾ മനസ്സിൽ പോകും കരുതാതെ വന്ന് പെട്ട ഈ നരകത്തിൽ നിന്ന് രക്ഷപ്പെടാൻ ഞങ്ങൾ അർഹരല്ലേ..... ഞങ്ങൾ പോയി കഴിഞ്ഞാലും പുതിയ ആളുകൾ വരും.... ഇനിയൊരാൾക്കും ഇങ്ങോട്ട് വരാൻ കഴിയാത്ത വിധം ഒരു ഭൂകമ്പം വന്ന് ഈ വീടൊന്നായി നശിച്ചിരുന്നെങ്കിൽ...... അതിന് വേണ്ടി ഞങ്ങൾ ഓരോരുത്തരും സന്തോഷത്തോടെ ഞങ്ങളുടെ ജീവൻ നൽകും..... കാരണം.... ഞങ്ങൾ കടന്ന് പോയ വഴിയിലൂടെ ഇനിയോരാളും വരരുത്..... അവളുടെ ഹൃദയത്തിന്റെ ഭാരം അളക്കുമ്പോഴെല്ലാം അവൾക്ക് പറയാനുണ്ടായിരുന്നത് ഇത് മാത്രമായിരുന്നു. ഒരു വേള അഭിയുടെ ഹൃദയവും അതിലേക്ക് ചുരുങ്ങി പ്പോയിരുന്നു.... താനെന്തിനാണ് ഇവളെ തേടി വന്നതെന്ന് പോലും മറന്നെന്ന വണ്ണം അവനും ആ വീട്ടിലെ ഒരാളായി മാറിയിരുന്നു..... അവൾ പറഞ്ഞ വിശേഷങ്ങളിൽ നിന്ന് അവിടെയുള്ള ഓരോരുത്തരും തന്റെ ആരൊക്കെയോ ആയി മാറിയിരുന്നു...... അവരുടെ ചിരികളിൽ ഞാനും ചിരിച്ചു.... അവരുടെ വേദന കൾ തന്റെ നെഞ്ചിലും കനം കെട്ടി..... അവളുടെ നോവുകൾക്ക് കേൾവി ക്കാരനാവുന്നതോടൊപ്പം അവളോടുള്ള ആരാധന ദിവസവും കൂടി ക്കൂടി വന്നു. ഒരു ദിവസം അവ‍ൻ കയറി വരുമ്പോൾ പതിവില്ലാത്ത വിധം ഒരു വലിയ പൊതിയുണ്ടായിരുന്നാ കയ്യിൽ....... അവനൊരു കുസൃതി ച്ചി രിയോടെ അതവൾക്ക് നേരെ നീട്ടി..... അവളേറെ ആകാംക്ഷയോടെ അത് തുറന്നു നോക്കി..... നീല നിറത്തിലുള്ള മനോഹരമായ ഒരു സാരിയും അതിന് പറ്റിയ നീല നിറത്തിലുള്ള വളയും മാലയും പൊട്ടുകളുമെല്ലാം അതിലുണ്ടായിരുന്നു.... അവൾ പെട്ടെന്ന് മുഖമൊന്നുയർത്തി അവനെ നോക്കി....... മാറി മറിയുന്ന നിന്റെയീ നിറങ്ങൾ എനിക്ക് കാണേണ്ട..... പകരം..... നീ ആഗ്രഹിക്കുന്ന നിന്നെ കണ്ടാൽ മതി.. നീയെന്ന നീലാംബരിയെ... അവനേറെ വികാരാദീതനായി അത് പറയുമ്പോൾ ഒരു വേള അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.... അവനിലേക്കടുക്കും തോറും അവളു ടെ ഉള്ളിലെ ഭയം ഇരട്ടിച്ചു കൊണ്ടെയിരുന്നിരുന്നു.... അവൻ വെച്ചു നീട്ടുന്ന സ്നേഹത്തിനു മുന്നിൽ അവളുരുകി തീരുകയായിരുന്നു..... ഞാൻ.... ഞാനോരു കാര്യം ചോദിച്ചോട്ടെ...... നിലാവിലേക്ക് നോക്കിയിരിക്കുമ്പോൾ പെട്ടെന്ന് അവനത് ചോദിച്ചതും അവളൊന്നും ഭയന്നു ..... ഏത് സമയവും അവനിൽ നിന്നൊരു ചോദ്യം താൻ പ്രതീക്ഷിക്കുന്നുണ്ട്..... തന്റെ ആഗ്രഹം പോലെ എല്ലാവരെയും ഇവിടെ നിന്ന് രക്ഷിച്ചു കൊണ്ട് പോകണമെന്ന് എനിക്കാഗ്രഹമുണ്ട് .... പക്ഷെ..... അത്രയൊന്നും കഴിയാത്ത ഒരു സാധാരണ മനുഷ്യനാണ് ഞാൻ..... പക്ഷെ...... അവനത് പറഞ്ഞ് നിർത്തുമ്പോൾ അവൾ അവനായി കാതോർത്തു ... നിന്നേ ഞാൻ ഇവിടെ നിന്ന് കൊണ്ട് പൊയ്ക്കോട്ടേ...... അവനത് ചോദിച്ചതും അവളൊരു ഞെട്ടലോടെ അവനെ നോക്കി..... ഏത് സമയവും പ്രതീക്ഷിച്ചിരുന്നു ഇങ്ങനെയൊരു ചോദ്യം.... ഇനിയും ഒതുക്കി വെക്കാൻ കഴിയാത്തത് പോലൊരു പ്രണയം നെഞ്ചിലെരിയുന്നുണ്ട്..... അവൾ അവനെ തന്ന നോക്കി യിരുന്നു പോയി...... നീ പോലും വെറുക്കുന്ന വൈശാലി യായിട്ടല്ല നിന്നേ ഞാൻ കൊണ്ട് പോകുന്നത് ...... എന്റെ മാത്രം നീലാംബരിയായിയാണ്‌....... അവൻ അവളുടെ മിഴികളിൽ നോക്കി ഏറെ ആത്മാർത്ഥ മായി അത് പറയുമ്പോൾ ശില കണക്കെ നിൽക്കുകയായിരുന്നു വൈശാലി..... ഒരിക്കലും ഒന്നിക്കാൻ കഴിയാത്ത രണ്ട് നദികളാണ് നമ്മളെ ന്ന് എങ്ങനെ അവനെ പറഞ്ഞു മനസ്സിലാക്കുമെന്ന് അവൾക്കറിയില്ലായിരുന്നു..... ആ കണ്ണുകളിലെ പ്രതീക്ഷ ഒറ്റയടിക്ക് തകർക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല....                                 (തുടരും) Aysha Akbar #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📙 നോവൽ #📔 കഥ
നീലാംബരം........പതിനേട്ടാം ഭാഗം റോഡിലേക്ക് ചെറിയ തോതിൽ കാണാവുന്ന ജനൽ പാളികളുള്ള ആ മുറിയിൽ വൈശാലി യിരുന്നു...... കട്ട പിടിച്ചു നിൽക്കുന്ന ഇരുട്ടിന്റെ ഒരംശം അവളുടെ കണ്ണുകളിലും ഹൃദയത്തിലും തളം കെട്ടി നിൽപ്പുണ്ട്...... എങ്ങാനും അവൻ വരുന്നുണ്ടോയെന്ന് അവളുടെ കണ്ണുകൾ തിരഞ്ഞു കൊണ്ടേയിരുന്നു.... വരില്ലെന്ന് ഉറപ്പുണ്ടെങ്കിൽ കൂടി അത്ര മേൽ ഹൃദയം പങ്കു വെച്ച ആർക്കോ വേണ്ടിയെന്ന പോൽ കാത്തിരിപ്പാണ്..... അവൻ വരില്ലെന്ന് സ്വയം ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ നെഞ്ച് വല്ലാതെ വേദനിക്കുന്നത് പോലെ... വിടർന്ന കണ്ണുകൾ റോഡിലേക്ക് നീണ്ടു പോകുമ്പോൾ മുഖത്തേക്ക് വീണു കിടക്കുന്ന അവളുടെ കുറു നിരകൾ ഇളം കാറ്റിൽ പാറി പറന്നു.... ഇരു കൈകളിലും നീണ്ടു കിടക്കുന്ന കുപ്പി വളകൾ പോലും അവനു വേണ്ടിയെന്ന പോൽ നിദബ്ദരായി...... ജനലഴികളിൽ പിടിച്ച വിരലുകൾ അവൾ മുറുക്കുമ്പോഴും അവൾക് പ്രത്യേകിച്ച് ഇളക്കമൊന്നുമുണ്ടായിരുന്നില്ല..... ഒരു രാത്രി കൊണ്ട് ഹൃദയം തിരഞ്ഞെടുത്ത ഒരുവനിലായിരുന്നു അവൾ പതിഞ്ഞിരിക്കുന്നത്.... വൈശു...... പിറകിൽ നിന്നുള്ള വിളിയിലേക്ക് ഒരു നിമിഷം വൈശാലി തിരിഞ്ഞു...... എന്താ ഇവിടെ നിൽക്കുന്നത്..... അങ്ങോട്ട് വാ...... നീയൊന്നും കഴിച്ചില്ലല്ലോ..... വെളുത്ത നിറത്തിൽ വലിപ്പം കുറഞ്ഞു ഉരുണ്ട ആ സ്ത്രീയത് പറയുമ്പോൾ വൈശാലി അവർക്ക് മുഖം കൊടുത്തിരുന്നില്ല..... ജമീലക്ക പൊയ്ക്കോളൂ.... ഞാൻ വന്നോളാം... അവൾ ജനവാതിലിലേക്ക് തിരിഞ്ഞു നിന്ന് കൊണ്ടത് പറയുമ്പോൾ അവർ തന്റെ കണ്ണുകളിലെ ഭാവം പിടിച്ചെടുക്കുമോയെന്ന ഭയമായിരുന്നവൾക്ക്.... പ്രതീക്ഷിച്ചത് പോലെ തന്നേ അവളുടെ ചുമലിൽ ഒരു കൈ വന്നു പതിഞ്ഞിരുന്നു..... അവൾ തലയുയർത്താതെ തന്നേ അവരിലേക്ക് തിരിഞ്ഞു....... നീ ഇവിടെ വന്നത് മുതൽ എന്റെ സ്വന്തം കൂടെപ്പിറപ്പാണ്...... ഞാൻ അറിഞ്ഞിടത്തോളം നിന്നേ മറ്റാരും അറിഞ്ഞിട്ടില്ല..... അത് കൊണ്ട് ചോദിക്കുവാ...... രണ്ട് രാത്രി മാത്രം പരിചയമുള്ള ആ പയ്യനെ ഇത്ര കണ്ട് ബോധിക്കാനെന്താ കാരണം..... ഇടുങ്ങിയ കണ്ണുകൾ ആവും വിധം ഒന്ന് വിടർത്തി ജമീലക്ക അത് ചോദിക്കുമ്പോൾ വൈശാലി ഒന്ന് ഞെട്ടിയിരുന്നു..... സാരി തലപ്പിൽ അവളുടെ കൈകൾ കൊളുത്തി വലിച്ചു..... തലയുയർത്തി അവരുടെ മുഖത്ത് നോക്കാൻ കഴിയാതെ അവളുടെ കണ്ണുകൾ ഒരിടത്തുറക്കാതെ ഒഴുകി നടന്നു...... തന്റെ മുഖമൊന്നു മാറിയാൽ തന്നെ ജമീലക്ക ക്ക് കാര്യം മനസ്സിലാകും.... അതാണ്‌ തങ്ങൾക്കിടയിലുള്ള ബന്ധത്തിന്റെ ആഴം..... എങ്കിലും താൻ പോലും മനസ്സിനെ കബളിപ്പിക്കാൻ ശ്രമിക്കുന്ന ആ കാര്യം മുഖത്തടിച്ചത് പോലെ ചോദിക്കുമ്പോൾ എന്തോ ശ്വാസത്തിനൊരു മാറ്റം..... മ്മ്......? അവരൊന്നു കൂടി പുരികമുയർത്തി..... അറിയില്ല....... ഇനി അറിഞ്ഞിട്ടും കാര്യമൊന്നുമില്ല...... ആളിന്ന് നാട്ടിലേക്ക് തിരിച്ചു പോയി..... അവൾ ജമീലക്കയുടെ മുഖത്ത് നോക്കി ഒരു പുഞ്ചിരിയോടെ യത് പറയുമ്പോൾ ആ പുഞ്ചിരിയിൽ കലർന്ന വേദന ജമീലക്കക്ക് മനസ്സിലാകുന്നുണ്ടായിരുന്നു..... അവർക്കത്ഭുതം തോന്നി.... ആദ്യമായി അവളുടെ കണ്ണുകളിൽ കാണുന്ന ആ ഭാവത്തിന് ഇത്രയേറെ തീവ്രത യുണ്ടാവാൻ കാരണമെന്തായിരിക്കുമെന്ന് അവരോർത്തു നോക്കി........ അവർക്കറിയുന്നില്ലായിരുന്നൊന്നും........ വൈശു..... ഉനക്ക് ആള് വന്തിറിക്ക്.... പെട്ടെന്ന് വാതിൽ പടിയിൽ വന്ന് നിന്ന് കൊണ്ട് യാമി യത് പറഞ്ഞതും പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നവൾ പെട്ടെന്ന് അവർക്ക് നേരെ തിരിഞ്ഞു.... ആ കണ്ണുകളിൽ പ്രതീക്ഷയുടെ വെട്ടം തെളിഞ്ഞു...... ജമീലക്ക കണ്ണിമ വെട്ടാതെ അവളെ നോക്കി..... അവളാരെയും ശ്രദ്ധിക്കാതെ പുറത്തേക്കൊടുമ്പോൾ അതവാനായിരിക്കണേ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു...... കാലുകളുടെ വേഗത അവൾ പോലുമറിയാതെ കൂടി പ്പോയി...... ആ മുറിയിലേക്കോടി ചെന്നതും പുറം തിരിഞ്ഞിരിക്കുന്നവനെ കണ്ടവൾക്ക് തിരിച്ചു കിട്ടിയത് അവളുടെ ശ്വാസം തന്നെയായിരുന്നു..... അത് വരെ കൂടിയിരുന്ന ഹൃദയമിടിപ്പ് ഒന്ന് കൂടി ശക്തിയായി..... അവനെ കണ്ടെന്ന വണ്ണം കയ്യിൽ കിടന്ന മഞ്ഞവളകൾ ഒന്നിളകി.... കാലിലെ കൊലുസ് താളം പിടിച്ചു...... ആ താളത്തിലേക്കെന്ന വണ്ണം അവനൊന്നു തിരിഞ്ഞതും ഈ ഭൂമി അവൾക്ക് വേണ്ടിയൊരു നിമിഷം നിശ്ചലമായത് പോലെ തോന്നിയിരുന്നവൾക്ക്.... അവൻ അവളെയൊന്ന് നോക്കി..... തന്നേ കണ്ട് തിളങ്ങുന്ന ആ കണ്ണുകളിലേക്ക് നോക്കി.... അവൾക്കെന്ന വണ്ണം വശ്യമായൊരു പുഞ്ചിരി അവന്റെ മുഖത്ത് പറ്റി പിടിച്ചിരുന്നു........ അവനവളുടെ കൂർത്ത കണ്ണുകളിലേക്ക് നോക്കി.... മിഴികൾ തമ്മിൽ വാചാലമായ ആ നിമിഷത്തിന് അത് വരെ അനുഭവിച്ച മാനസിക സംഘർഷത്തിന്റെ കഥ മുഴുവൻ പറയാനുണ്ടായിരുന്നു..... പെട്ടെന്ന് അവളവനിൽ നിന്ന് മിഴികൾ പറിച്ചു കൊണ്ട് താഴേക്കൂന്നി ..... പോകുമെന്ന് പറഞ്ഞിട്ട്...... പതിഞ്ഞ ശബ്ദത്തിൽ അവളത് മാത്രം ചോദിച്ചു നിർത്തുമ്പോൾ ഇനിയൊരിക്കലും പോകരുതെന്ന് പറയാതെ പറയുന്നത് അവനറിയുന്നുണ്ടായിരുന്നു........ എന്തോ..... പോകാൻ തോന്നിയില്ല..... ഞാൻ പോകരുതെന്ന് ആരോ പ്രാർത്ഥിക്കുന്നത് പോലെ..... അവനൊരു കുസൃതി ചിരിയോടെ രീണതോടെ അത് പറയുമ്പോൾ ആ ചിരിയൊരു വേള അവളിലേക്കും പടർന്നിരുന്നെങ്കിൽ കൂടി ചുവന്ന ചുണ്ടുകൾക്കിടയിൽ അവളതിനെ കൂട്ടി പ്പിടിച്ചു.... എന്തിനാ ഇന്നും ഇങ്ങോട്ട് വന്നത്...... അവന്റെ മറുപടി തന്നേ ഉദ്ദേശിച്ചാണെന്ന് കണ്ടതും മുഖത്തൊരു കപട ഗൗരവം എടുത്തണിഞ്ഞു കൊണ്ടവൾ കൈ രണ്ടും മാറോടു പിണച്ചു കെട്ടി അവനു നേരെ നിന്നത് ചോദിച്ചതിന് അവൻ പെട്ടെന്ന് പോക്കറ്റിൽ നിന്നും ഒരു മരുന്നെടുത് അവൾക്ക് നേരെ നീട്ടി..... മുറിവ്..... മുറിവിൽ പുരട്ടാൻ മരുന്ന്....... ഇത് തരാൻ വന്നതാ...... അവനവളുടെ നെറ്റിയിലെ മുറിവിലേക്ക് നോക്കി അത് പറയുമ്പോൾ അവളുടെ ഉള്ളിലൊരു തണുപ്പ് വീണു..... അവൾ പതിയെ അത് കയ്യിലേക്ക് വാങ്ങി....... അടപ്പ് തുറന്ന് അതിൽ നിന്നൽപ്പ മെടുത്തു പതിയെ മുറിവിൽ പുരട്ടുമ്പോൾ അതൊരു വേള ഹൃദയത്തിലേക്കും പടർന്നത് അവളറിഞ്ഞു..... കണ്ണുകളിൽ പ്രത്യേക ഭാവത്തോടെ അവൻ തന്നേ നോക്കിയിരിക്കുകയാണ്.... ആ കണ്ണുകളിളെ ഭാവം ഇത് വരെ താൻ എവിടെയും കണ്ടിട്ടില്ല.... സഹതാപത്തിനും കരുണക്കുമപ്പുറം ആ ഭാവം ഇന്ന് മറ്റേതോ വഴികളിലേക്ക് സഞ്ചരിച്ചിട്ടുണ്ട്...... രണ്ട് നേരം പുരട്ടണം.... പെട്ടെന്നുണങ്ങട്ടെ .... അവനത് പറയുമ്പോൾ അവൾ പതിയെ തലയനക്കി.... പിന്നീടൊന്നും ചോദിക്കാനോ പറയാനോ ഇല്ലാത്ത വണ്ണം അവർക്കിടയിൽ നിശബ്ദത സ്ഥാനം പിടിക്കുമ്പോൾ ഉള്ളിൽ പറയാനുള്ളതെല്ലാം കിടന്നു വീർപ്പൂ മുട്ടുകയായിരുന്നു... എന്തിനാ.....എന്തിനാ എനിക്ക് വേണ്ടി ഇതെല്ലാം..... അവൾ പതിഞ്ഞ ശബ്ദത്തിൽ അത് ചോദിക്കുമ്പോൾ അവൻ അവളെയൊന്ന് നോക്കി.... എങ്കി താനെന്തിനാ എനിക്ക് വേണ്ടി കാത്തിരുന്നതെന്ന് ആദ്യം പറ...... അവനാ കണ്ണുകളിലെ കുസൃതി യോടെ അത് ചോദിക്കുമ്പോൾ അവളിലൊരു വെപ്രാളം പരന്നു.... ഞാൻ..... ഞാൻ വെറുമൊരു വേശ്യ യാണ്‌..... എന്നിട്ടും..... എന്നിട്ടുമെന്തിനാ ഇങ്ങനെ...... അവൾ ആത്മ നിന്ദയോടെ അത് ചോദിക്കുമ്പോൾ ആ സ്വരം ഏറെ ദയനീയമായിരുന്നു...... അതിൽ കലർന്നിരുന്ന വികാരങ്ങൾ അവളുടെ തൊണ്ടക്കുഴിയിൽ ഒരു തടസ്സം തീർത്തു..... വാക്കുകൾ മുഴുവനാക്കാൻ കഴിയാതെയെന്ന വണ്ണം അവളോന്ന് നിർത്തി....... നീ വേശ്യ യാണ്‌.......ഈ സമൂഹത്തിനു മുമ്പിലും നിന്റെ ശരീരം തേടിയെത്തുന്നവർക്ക് മുമ്പിലും അങ്ങനെ യായിരിക്കാം...... എന്നാൽ എന്റെ കണ്ണുകൾക്ക് നീ നീലാംബരിയാണ്.... തെളിഞ്ഞ നീലാകാശം പോലെ മനോഹരമായ നിന്റെയുള്ളമാണ് ഞാൻ കാണുന്നത്...... അത് പറഞ്ഞു നിർത്തുമ്പോൾ അവന്റെ കണ്ണുകളിൽ പേരറിയാത്തൊരു തിളക്കം തങ്ങി നിന്നിരുന്നു.... ആ വാക്കുകൾക്ക് ഇത് വരെ യുള്ള തന്റെ മുറിവുകളെയെല്ലാം ഉണക്കാൻ പ്രാപ്തിയുണ്ടെന്ന് അവളറിയുകയായിരുന്നു...... അവളുടെ വളഞ്ഞ നീളൻ കൺ പീലികൾ  കൂടി ചേർന്നു നിന്നു..... കേട്ട് കൊതി തീർന്നില്ലെന്ന വണ്ണം അവളവനെ തന്നേ നോക്കിയിരുന്നു..... അവന്റെ കണ്ണുകളിൽ അങ്ങേയറ്റം ആത്മാർഥമായ ഭാവമാണ്.... അവന്റെ പ്രണയം തന്നിലേക്കൊഴുകുന്നു എന്ന സത്യം ഒരേ സമയം നിറഞ്ഞ ആനന്ദത്തോടെയും വേദനയോടെയും അവൾ തിരിച്ചറിഞ്ഞു...... ഒരിക്കലും കൂടിക്കലരാനിടമില്ലാത്ത രണ്ട് പുഴകളാണ് നാമെന്ന് അവനോടുറക്കെ പറയാൻ തോന്നിയിരുന്നവൾക്ക്.... പക്ഷെ.... അവളും അവന്റെ ഓരോ ഭാവങ്ങളും  കരുതലും സ്നേഹവും പ്രണയവുമെല്ലാം നിന്നിരുന്നു.... ആ വാക്കുകൾക്ക് ഇത് വരെ യുള്ള തന്റെ മുറിവുകളെയെല്ലാം ഉണക്കാൻ പ്രാപ്തിയുണ്ടെന്ന് അവളറിയുകയായിരുന്നു...... അവളുടെ വളഞ്ഞ നീളൻ കൺ പീലികൾ  കൂടി ചേർന്നു നിന്നു..... കേട്ട് കൊതി തീർന്നില്ലെന്ന വണ്ണം അവളവനെ തന്നേ നോക്കിയിരുന്നു..... അവന്റെ കണ്ണുകളിൽ അങ്ങേയറ്റം ആത്മാർഥമായ ഭാവമാണ്.... അവന്റെ പ്രണയം തന്നിലേക്കൊഴുകുന്നു എന്ന സത്യം ഒരേ സമയം നിറഞ്ഞ ആനന്ദത്തോടെയും വേദനയോടെയും അവൾ തിരിച്ചറിഞ്ഞു...... ഒരിക്കലും കൂടിക്കലരാനിടമില്ലാത്ത രണ്ട് പുഴകളാണ് നാമെന്ന് അവനോടുറക്കെ പറയാൻ തോന്നിയിരുന്നവൾക്ക്.... പക്ഷെ.... അവളും അവന്റെ ഓരോ ഭാവങ്ങളും  കരുതലും സ്നേഹവും പ്രണയവുമെല്ലാം ആസ്വദിക്കുകയല്ലേ..... അതേ...... ജീവനറ്റ തന്റെ ശരീരത്തിനുള്ളിലെ ആത്മാവിനെ അത് വലിച്ചെടുക്കുന്നുണ്ട്..... ആത്മാർഥമായി പ്രണയിക്കുന്ന ഒരുവൻ ശരീരത്തെക്കാൾ മനസ്സിനെ യാണ്‌ തൊടുന്നതെന്ന് പറയുന്നതെത്ര ശെരിയാണ്....... തങ്ങൾ പോലുമറിയാതെ തങ്ങൾക്കിടയിൽ വന്നൊരു വൈകാരികമായ അടുപ്പമുണ്ട്...... അവൻ കൂടെയുണ്ടാവുമ്പോൾ തനിക്ക് കിട്ടുന്ന ധൈര്യവും സുരക്ഷിതത്വവും ഇത് വരെ തനിക്കെവിടെ നിന്നും കിട്ടിയിട്ടില്ല..... അവളവനിലേക്ക് ആരാഥനയോടെ നോക്കി.... ആ കണ്ണുകളിലും അതേ തിരയിളക്കമാണ്.... അവളെന്നും കൂടെ വേണമെന്ന് മനസ്സ് പറഞ്ഞു തുടങ്ങിയ ആ നേരം മുമ്പിൽ നിരന്നു നിൽക്കുന്ന പ്രതി സന്ധികളെ യോർത്തായിരുന്നു അവന്റെ ആശങ്ക കളെങ്കിൽ ഒരിക്കലും ഒന്നിക്കില്ലെന്നറിഞ്ഞിട്ടും അവളവനെ ആത്മാർത്ഥമായി പ്രണയിക്കുന്ന തിരക്കിലായിരുന്നു....... എവിടെ ചെന്നവസാനിക്കുമെന്ന പൂർണ ബോധ്യത്തോടെ തന്നേ.......                               (തുടരും) Aysha Akbar #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📔 കഥ
താലി കെട്ട് ഭാഗം 35 കിഷോറിന്റെ നെഞ്ചിൽ മുഖം അമർത്തി വേണി പൊട്ടികരഞ്ഞു. അവൻ അവളുടെ തോളിലൂടെ ചേർത്ത് പിടിച്ചു ആശ്വാസ വാക്കുകൾ പറഞ്ഞ് വേണിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. കുറച്ചേറെ സമയം അവൾ കരഞ്ഞു. അപ്പോഴാണ് വേണിക്ക് മനസ്സിന് വല്ലാത്ത ആശ്വാസം തോന്നിയത്. "ഞാൻ എന്തായാലും ഇക്കാര്യം മീരയോട് ചോദിക്കും കിഷോറേട്ട." അൽപ്പ സമയത്തെ കരച്ചിലിന് ശേഷം വാശിയോടെ കണ്ണീർ തുടച്ചു കൊണ്ട് വേണി പറഞ്ഞു. "ഇപ്പോ തന്നെ ചോദിക്കണോ നിനക്ക്." കിഷോർ ചോദിച്ചു. "എന്തായാലും നമ്മൾ അതുവഴി അല്ലേ പോകുന്നത്. അതുകൊണ്ട് അവളെ കൂടി കണ്ടിട്ട് പോകാം നമുക്ക്." വേണിയുടെ മുഖത്ത് അതികഠിനമായ വേദന നിറഞ്ഞു. അത് തന്റെ ഉറ്റ കൂട്ടുകാരി തന്നെ ചതിച്ചോ എന്നോർത്തായിരുന്നു. "ദാ ഇത് വച്ച് നീ കണ്ണും മുഖവുമൊക്കെ ഒന്ന് തുടയ്ക്ക് നീ. കരഞ്ഞിട്ട് മുഖമൊക്കെ വീർത്തിരിപ്പുണ്ട്." കിഷോർ കാറിന്റെ ഡാഷ് ബോർഡിൽ നിന്നും ടിഷ്യു എടുത്ത് അവൾക്ക് കൊടുത്തു. വേണി അത് വാങ്ങി കണ്ണും മുഖവുമൊക്കെ തുടച്ചു. "നമുക്ക് പോകാം.." കിഷോർ അവളെ നോക്കി. "മ്മ്മ് പോകാം." അവൾ പറഞ്ഞു. അത് കേട്ടതും വേണിയെ നോക്കിയൊന്ന് ചിരിച്ചിട്ട് അവൻ ശ്രീഹരിയുടെ വീട് ലക്ഷ്യമാക്കി കാർ ഓടിച്ചു. അവന്റെ വീട്ടിലേക്ക് പോകുന്ന ഇടവഴിക്ക് മുന്നിൽ കിഷോർ കാർ നിർത്തി. അവന്റെ വണ്ടി ആ വഴി പോകില്ല. "നീ മീരയെ വിളിച്ചിട്ട് ഇങ്ങോട്ട് വരാൻ പറയ്യ്." കിഷോർ വേണിയോട് പറഞ്ഞു. "മ്മ്മ്... ശരി." വേണി ഉടനെ തന്നെ ഫോൺ എടുത്തു മീരയെ വിളിച്ചു. "എന്താ വേണി... ഈ സമയത്തൊരു കാൾ." ഒറ്റ റിങ്ങിൽ തന്നെ കാൾ എടുത്ത മീര ചോദിച്ചു. "നീ വീട്ടിലുണ്ടോ മീര." വേണി ചോദിച്ചു. "ഉണ്ട്... ന്തെ?" "എന്നാ നീ ഇപ്പോ തന്നെ റോഡിലേക്ക് വാ. ഞാൻ ഇവിടെ ഉണ്ട്. എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്." വേണിയുടെ സ്വരത്തിന് പതിവില്ലാത്ത കടുപ്പമുള്ളത് മീര ശ്രദ്ധിച്ചു. "ഇപ്പോ എനിക്ക് വരാൻ പറ്റില്ല വേണി. ഇവിടെ ശ്രീയേട്ടൻ ഉണ്ട്. ജോലി കഴിഞ്ഞു ഇപ്പോ വന്നേ ഉള്ളു." മീര ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. "പറ്റില്ല മീര. എനിക്ക് ഇപ്പോൾ തന്നെ നിന്നെ കണ്ട് സംസാരിക്കണം. നീ ഇങ്ങോട്ട് വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട്‌ വരും." "വേണ്ട വേണ്ട... ഞാൻ അങ്ങോട്ട്‌ വരാം." വേണിയുടെ ഈ വരവ് പന്തിയല്ലെന്ന് തോന്നിയ മീര പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തിട്ട് പുറത്തേക്ക് ഇറങ്ങി. ശ്രീഹരി കുളിക്കുകയായിരുന്നത് കൊണ്ട് അവന്റെ കണ്ണ് വെട്ടിച്ചു റോഡിലേക്ക് പോകാൻ അവൾക്ക് സാധിച്ചു. ഇടവഴിയിലൂടെ നടന്ന് വരുമ്പോ തന്നെ കിഷോറിന്റെ കാറിൽ ചാരി നിൽക്കുന്ന വേണിയെയും അവൾക്കരികിലായി നിൽക്കുന്ന കിഷോറിനെയും മീര കണ്ടു. അവരുടെ വരവും നിൽപ്പും അത്ര പന്തിയല്ലെന്ന് അവൾ ഊഹിച്ചു. "എന്താ വേണി പെട്ടെന്ന് കാണണമെന്ന് പറഞ്ഞത്." പരിഭ്രമം ഉള്ളിലടക്കി മീര ചോദിച്ചു. "ഞാൻ ചോദിക്കുന്ന ചോദ്യത്തിന് സത്യം മാത്രേ പറയാവു നീ." വേണിയുടെ മിഴികൾ കൂർത്തു. "നീയെന്താ ഇങ്ങനെയൊക്കെ പറയുന്നത്. നിന്നോട് ഞാൻ എപ്പോഴാ കള്ളം പറഞ്ഞിട്ടുള്ളത്." മീര നിന്ന് വിയർത്തു. "ഞാൻ ചില സത്യങ്ങൾ അറിഞ്ഞിട്ടാണ് നിന്റെ മുന്നിൽ നിൽക്കുന്നത്. അതുകൊണ്ട് എന്റെ ചോദ്യത്തിന് സത്യം മാത്രേ പറയാവു." വേണിയുടെ സംസാരത്തിൽ നിന്നും അവൾ ഇന്ന് ശ്രീഹരിയെ കണ്ടിട്ടുണ്ടാകുമെന്നും അവനിൽ നിന്ന് എന്തൊക്കെയോ അവൾ അറിഞ്ഞു കാണുമെന്നും മീര ചിന്തിച്ചു. അതുകൊണ്ട് വേണിയോട് വളരെ സൂക്ഷിച്ചേ സംസാരിക്കാവു എന്ന് അവൾ മനസ്സിലുറപ്പിച്ചു. എന്തെങ്കിലും ഒരു സൂചന കിട്ടുമോന്ന് അറിയാനായി മീര കിഷോറിനെ നോക്കിയെങ്കിലും അവന്റെ മുഖത്ത് നിന്ന് ഒന്നും വായിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞില്ല. "ശരി... നിനക്കെന്താ ചോദിക്കാനുള്ളതെന്ന് വച്ചാ നീ ചോദിക്ക്." മീരയിൽ നിന്നും ഒരു ദീർഘ നിശ്വാസം ഉയർന്നു. "നിനക്ക് ശ്രീയേട്ടനെ പണ്ടേ ഇഷ്ടമായിരുന്നോ?" വേണിയുടെ ചോദ്യം കേട്ടതും മീര ഞെട്ടിപ്പോയി. വേണിയുടെ മിഴികൾ മീരയുടെ മുഖത്തെ ഭാവങ്ങൾ ഒപ്പിയെടുത്തു. "ഞാൻ ചോദിച്ചത് നീ കേട്ടില്ലേ? നിനക്ക് ശ്രീയേട്ടനെ പണ്ടേ ഇഷ്ടമായിരുന്നോ എന്ന്?" വേണി ഗൗരവത്തോടെ ചോദിച്ചു. "ഉവ്വ്... എനിക്ക് ശ്രീയേട്ടനെ ഇഷ്ടമാണ്." മീര മെല്ലെ പറഞ്ഞു. "എപ്പോ മുതൽ?" "കൗമാര പ്രായം മുതലേ." "നീ അത് എപ്പോഴെങ്കിലും ശ്രീയേട്ടനോട് പറഞ്ഞിരുന്നോ?" വേണി ചോദിച്ചു. "എപ്പോ?" "ദിവസമൊന്നും ഓർമ്മയില്ല..." മീര മുഖം വെട്ടിച്ചു. "ശരി... ഞാൻ ഓർമിപ്പിച്ചോളാം." "വേറെന്തെങ്കിലും അറിയാനുണ്ടോ നിനക്ക്?" മീര അവളെ നോക്കി. "നീ ഞങ്ങളുടെ കല്യാണ തലേന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നോ?" വേണിയുടെ ചോദ്യം കേട്ട് മീര ഞെട്ടലോടെ കിഷോറിനെ നോക്കി. അവനെങ്ങാനും ആണോ ഇത് പറഞ്ഞതെന്ന് അറിയാനായിരുന്നു ആ നോട്ടം. എന്നാൽ കിഷോർ അവളെ നോക്കിയതേയില്ല. "പറ മീര. നീ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നോ?" വേണിയുടെ ക്ഷമ നശിച്ചു. "ഉം... " മീര ദുർബലമായൊന്ന് മൂളി. "എന്തിനായിരുന്നു ആ സമയത്ത് അങ്ങനെയൊരു സാഹസത്തിന് മുതിർന്നത്." വേണിയുടെ മിഴികൾ മീരയുടെ മുഖത്ത് തന്നെ ആയിരുന്നു. "മനസ്സ് കൈവിട്ട് പോയപ്പോ അങ്ങനെ ചെയ്യാൻ തോന്നി." "ശ്രീയേട്ടന് നിന്നെ ഇഷ്ടമുണ്ടായിരുന്നോ?" "അറിയില്ല വേണി." "നിങ്ങൾക്കിടയിൽ ഞാൻ വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ നിങ്ങൾ തമ്മിൽ സ്നേഹിച്ചു കല്യാണം കഴിക്കുമായിരുന്നല്ലേ." "നീ എന്താ വേണി ഇങ്ങനെയൊക്കെ ചോദിക്കുന്നത്?" "എനിക്ക് എല്ലാത്തിനും വ്യക്തമായ ഉത്തരം കിട്ടണം. അതിന് വേണ്ടിയാ ചോദിക്കുന്നത്. നീ എന്താ എന്നോട് ഒരിക്കൽ പോലും നിനക്ക് ശ്രീയേട്ടനെ ഇഷ്ടമായിരുന്നു എന്ന് പറയാതിരുന്നത് മീര. എനിക്കും മുന്നേ നീയാണ് ശ്രീയേട്ടനെ സ്നേഹിച്ചു തുടങ്ങിയത് എന്നറിഞ്ഞിരുന്നെങ്കിൽ സന്തോഷത്തോടെ നിങ്ങളെ ഞാൻ തന്നെ ചേർത്ത് വയ്ക്കുമായിരുന്നു. നിന്നെക്കാൾ നിന്നോടുള്ള സൗഹൃദത്തെക്കാൾ വലുതല്ലായിരുന്നു മീര എനിക്കൊന്നും. ഇത്ര വർഷം കൂടെ ഉണ്ടായിരുന്നിട്ടും ഒരിക്കൽ പോലും നീ എന്നെ മനസ്സിലാക്കിയില്ലല്ലോ." പറഞ്ഞു വന്നപ്പോൾ മീരയുടെ കണ്ണുകൾ നിറഞ്ഞു. "വേണി.... നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ശ്രീയേട്ടനെ എനിക്ക് ഇഷ്ടമായിരുന്നു എന്നത് സത്യമാണ്. പക്ഷേ അത് ആരോടും തുറന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. പിന്നെ വീട്ടുകാർ സമയം ആകുമ്പോ ഞങ്ങടെ കാര്യം അവർ തന്നെ തീരുമാനിച്ചു നടത്തി തരുമെന്ന് കരുതി. പക്ഷേ അതിനിടയ്ക്ക് നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയപ്പോ ഞങ്ങടെ കാര്യം വീട്ടുകാർ വിട്ടു. എനിക്ക് കിട്ടേണ്ട ആളെ ആണല്ലോ നീ കല്യാണം കഴിക്കാൻ പോകുന്നത് എന്നൊക്കെ ഓർത്തപ്പോ മനസ്സ് കൈവിട്ട് പോയി. ആ നിമിഷത്തിലാണ് ഞാൻ കിണറ്റിൽ ചാടിയത്. ശ്രീയേട്ടൻ അത് കണ്ട് കൊണ്ട് വന്നത് കൊണ്ട് അപ്പോൾ തന്നെ രക്ഷപ്പെടുത്തി. അല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല." മീര മുഖം പൊത്തി കരഞ്ഞു. "ശ്രീയേട്ടൻ രക്ഷപ്പെടുത്തിയപ്പോ നീ പറഞ്ഞു ശ്രീയേട്ടനെ കിട്ടാത്ത നിരാശയിലാണ് മരിക്കാൻ ശ്രമിച്ചതെന്ന് പറഞ്ഞില്ലേ?" വേണി ചോദിച്ചു. "പറഞ്ഞു..." "അത് കേട്ടിട്ടില്ലേ ശ്രീയേട്ടൻ ഞാനുമായുള്ള കല്യാണം മുടക്കാൻ ഈ നാറിയ കളി കളിച്ചു നിന്നെ താലി കെട്ടിയത്. നീയും കൂട്ട് നിന്നില്ലേ അതിന്." വേണിയുടെ മുഖം കോപം കൊണ്ട് ചുവന്നു. "അതിനെ കുറിച്ചൊന്നും സത്യമായും എനിക്കറിയില്ല വേണി. ആ കാര്യത്തിൽ എനിക്കൊരു മനസ്സറിവും ഉണ്ടായിരുന്നില്ല. ശ്രീയേട്ടൻ എന്റെ കഴുത്തിൽ താലി കെട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഞാൻ പറയുന്നത് സത്യമാണ്. ശ്രീയേട്ടനും നീയും തമ്മിലുള്ള വിവാഹം നടക്കാൻ പോകുന്നത് മനസ്സ് കൊണ്ട് അംഗീകരിച്ചു തന്നെയാണ് ഞാൻ നിന്റെ കല്യാണം കൂടാൻ വന്നത്. അതിനിടയ്ക്ക് ഇങ്ങനെയൊക്കെ നടക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ പറഞ്ഞ ഇത്രയും കാര്യങ്ങളെ എനിക്കറിയൂ വേണി. കൂടുതലായി ഒന്നും അറിയില്ല. ശ്രീയേട്ടനിൽ നിന്ന് ആ ഫോട്ടോയെ കുറിച്ചുള്ള സത്യം അറിയാൻ ഞാൻ ശ്രമിക്കാം. നിനക്ക് വേണ്ടി അതെങ്കിലും എനിക്ക് ചെയ്യണം. നീ എന്നെ അവിശ്വസിക്കല്ലേ വേണി." കണ്ണീരോടെ പറഞ്ഞു കൊണ്ട് മീര വേണിയുടെ കൈയ്യിൽ പിടിച്ചു. തുടരും #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ #📖 കുട്ടി കഥകൾ #📔 കഥ
താലി കെട്ട് ഭാഗം 34 ശ്രീഹരിയുടെ മുഖത്തേക്ക് ബൈക്കിന്റെ താക്കോൽ വലിച്ചെറിഞ്ഞിട്ട് അവന് പറയാനുണ്ടായിരുന്നത് കേൾക്കാൻ നിൽക്കാതെ വേണി അവിടെ നിന്നും നടന്ന് നീങ്ങി. അവൾ റോഡിലേക്ക് ഇറങ്ങിയതും കിഷോറിന്റെ കാർ വന്ന് വേണിയുടെ മുന്നിൽ നിന്നതും ഒരുമിച്ചായിരുന്നു. തന്റെ മുന്നിൽ വന്ന് നിന്ന കാർ കിഷോറിന്റെ ആണെന്ന് തിരിച്ചറിഞ്ഞതും അവൾ അവിടെ നിന്നു. "നീയിത് എങ്ങോട്ടാ വേണി ആരോടും പറയാതെ ഇറങ്ങി പോയത്. അമ്മായി നിന്നെ കാണുന്നില്ലെന്ന് പറഞ്ഞ് പേടിച്ചു കരഞ്ഞു കൊണ്ട് എന്നെ വിളിച്ചു പറഞ്ഞു. അത് കേട്ടയുടനെ നിന്നെ തിരക്കി ഇറങ്ങിയത ഞാൻ. എനിക്കറിയാമായിരുന്നു നീ ഇവിടെ ഉണ്ടാകുമെന്ന്. വാ വന്ന് കേറ്. എന്തായാലും നീ വന്ന കാര്യം നടന്ന് കാണുമല്ലോ." കിഷോർ കോ ഡ്രൈവിംഗ് സീറ്റിലെ ഡോർ തുറന്ന് കൊടുത്തു കൊണ്ട് വേണിയോട് പറഞ്ഞു. "വേണ്ട... എനിക്ക് വേണ്ടി ആരും ബുദ്ധിമുട്ടണമെന്നില്ല. ഞാൻ ഓട്ടോ പിടിച്ചു പൊക്കോളാം വീട്ടിൽ." വേണി അവനെ ഒഴിവാക്കാൻ ശ്രമിച്ചു. "വെറുതെ വാശി പിടിക്കാതെ വന്ന് കേറ് വേണി. ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. എന്നെ ഇനിയും നാണംകെടുത്തണമെന്നുണ്ടെങ്കിൽ നീ പൊയ്ക്കോ." കിഷോർ അങ്ങനെ പറഞ്ഞതും വേണി പിന്നെ മറ്റൊന്നും ചിന്തിക്കാതെ കാറിൽ കയറി ഇരുന്നു. അത് കണ്ടതും ചുണ്ടിൽ ഗൂഢമായൊരു പുഞ്ചിരി ഒളിപ്പിച്ചു കൊണ്ട് കിഷോർ കാർ മുന്നോട്ടെടുത്തു. തന്നോട് വീര വാദം മുഴക്കി പോയവൾ കിഷോറിന്റെ കാറിൽ കയറി പോകുന്നത് ശ്രീഹരി കാണുന്നുണ്ടായിരുന്നു. ആ കാഴ്ച കണ്ട് പരിഹാസം നിറഞ്ഞൊരു പുഞ്ചിരി അവന്റെ മുഖത്ത് വിടർന്നു. "നിന്നെ പോലൊരുത്തിക്ക് വേണ്ടി കളയാനുള്ളതല്ല എന്റെ ജീവിതമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു തന്നതിന് നന്ദിയുണ്ട് വേണി. നീ ഇത്രയൊക്കെ എന്നോട് ചെയ്തിട്ടും എന്റെ ഹൃദയത്തിന്റെ കോണിലെവിടെയോ നീയുണ്ടായിരുന്നു. ഇന്നത്തോടെ അതും പൂർണമായി പോയിക്കഴിഞ്ഞു. ഇത്ര പെട്ടെന്ന് നിന്നെ എന്റെ മനസ്സിൽ നിന്ന് ഒഴിവാക്കാൻ കഴിയുമെന്ന് ഞാൻ കരുതിയില്ല. നിന്നെ പറ്റി എനിക്കൊന്നും അറിയില്ലെന്ന ധാരണയിലാണ് നീ വന്നതെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാ ഞാൻ എല്ലാം വെട്ടിത്തുറന്ന് പറഞ്ഞത്. അതുകൊണ്ട് ഇനിയൊരിക്കലും എന്റെ നിഴൽ വെട്ടത്തു പോലും നീ വന്നേക്കരുത് വേണി." അവളോട് പറയാൻ കഴിയാതെ ബാക്കിയായ കാര്യങ്ങൾ തന്നോട് തന്നെ പറഞ്ഞു കൊണ്ട് ശ്രീഹരി തന്റെ വീട്ടിലേക്ക് ബൈക്കോടിച്ചു. ആ നിമിഷം അവന്റെ ഹൃദയം മീരയെ കാണാനായി തുടി കൊട്ടി. തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവളെ അൽപ്പം വൈകിയാണെങ്കിലും ദൈവം കാണിച്ചു തന്നല്ലോ എന്ന ചിന്തയായിരുന്നു അവനിൽ അപ്പോ നിറഞ്ഞു നിന്നത്. ****** "നീ എന്തിനാ വേണി ശ്രീഹരിയെ കാണാൻ പോയത്. അവൻ നിന്നെ ഇത്രയും അപമാനിച്ചിട്ടും പിന്നെയും അവനെ കാണാൻ പോകാൻ നിനക്കെങ്ങനെ തോന്നി." കിഷോർ അവളെ ശകാരിച്ചു. "ഞാനാ ഫോട്ടോയുടെ ഡീറ്റെയിൽസ് അറിയാൻ വേണ്ടിയാ ശ്രീയേട്ടനെ കാണാൻ വന്നത്." വേണിയുടെ ശബ്ദം ഇടറി. "എന്നിട്ട് അറിഞ്ഞോ?" കിഷോർ ചോദിച്ചു. ശ്രീഹരിയുടെ ഫോൺ പൊട്ടിച്ച കാര്യം തലേ ദിവസം മീരയുടെ മെസ്സേജിൽ നിന്നും അവൻ അറിഞ്ഞിരുന്നു. അത്‌കൊണ്ട് കിഷോറിന് അക്കാര്യം ഓർത്ത് ടെൻഷനൊന്നും ഉണ്ടായിരുന്നില്ല. "ഇല്ല... ആ ഫോട്ടോ ഉണ്ടായിരുന്ന ശ്രീയേട്ടന്റെ ഫോൺ ഇന്നലെ പൊട്ടി പോയെന്ന് പറഞ്ഞു. അങ്ങനെയൊരു ഫോട്ടോ യഥാർത്ഥതിൽ ഉണ്ടെങ്കിലല്ലേ കാണിക്കാൻ പറ്റു. അത് ശ്രീയേട്ടനോ അല്ലെങ്കിൽ ശ്രീയേട്ടന് വേണ്ടി ആരോ മോർഫ് ചെയ്ത് കൊടുത്ത ഫോട്ടോ ആയിരിക്കുമെന്ന് ഇപ്പോ എനിക്ക് തോന്നുന്നു. ഈ കല്യാണം മുടക്കാൻ ശ്രീയേട്ടൻ പ്ലാൻ ചെയ്തതാ ഇതെല്ലാമെന്നും എനിക്ക് സംശയമുണ്ട്. പക്ഷേ ശ്രീയേട്ടൻ എന്തിന് ഇതൊക്കെ ചെയ്യണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതോർക്കുമ്പോ ആരെങ്കിലും ഞങ്ങളെ തെറ്റിക്കാൻ ഇടയിൽ നിന്ന് കളിച്ചിട്ടുണ്ടോ എന്നെനിക്ക് സംശയമുണ്ട്." അസ്വസ്ഥത നിറഞ്ഞ മനസ്സോടെ വേണി സീറ്റിലേക്ക് ചാരി ഇരുന്നു. "ഞാനൊരു കാര്യം പറഞ്ഞാൽ നീ എന്നെ തെറ്റിദ്ധരിക്കരുത് വേണി. ശ്രീഹരിയെ കുറിച്ച് ചില കാര്യങ്ങൾ ഞാൻ നിങ്ങളുടെ കല്യാണത്തിന് മുന്നേ തന്നെ അറിഞ്ഞിരുന്നു. പക്ഷേ തെളിവൊന്നുമില്ലാത്തത് കൊണ്ടാണ് നിന്നോട് ഒന്നും പറയാതിരുന്നത്." കിഷോർ ആശങ്കയോടെ പറഞ്ഞു കൊണ്ട് വേണിയെ നോക്കി. "എന്ത് കാര്യം?" വേണി ആകാംക്ഷയോടെ ചോദിച്ചു. "മീരയ്ക്ക് ശ്രീഹരിയെ പണ്ടേ ഇഷ്ടമായിരുന്നു. ശ്രീഹരിക്കും അവളോട് ഇഷ്ടമുണ്ടായിരുന്നു. പക്ഷേ അവർ തമ്മിൽ ഇഷ്ടം തുറന്ന് പറഞ്ഞിരുന്നില്ല. അവരുടെ വീട്ടുകാർക്കും ആ ബന്ധം നടത്താനായിരുന്നു ഇഷ്ടം. അതിനിടയ്ക്കാണ് നീ ശ്രീഹരിയെ പ്രൊപ്പോസ് ചെയ്യുന്നത്. അവനും നിന്നോട് യെസ് പറഞ്ഞതോടെ ഇരുവീട്ടുകാരും തങ്ങളുടെ ആഗ്രഹം ഉള്ളിലൊതുക്കി." കിഷോർ പറഞ്ഞു നിർത്തിയിട്ട് അവളെ നോക്കി. "കിഷോറേട്ടൻ പറയുന്നത് സത്യമാണോ?" വേണിയുടെ നെഞ്ചിടിപ്പേറി. "ഞാൻ എന്തിന് നിന്നോട് കള്ളം പറയണം. നിനക്ക് എന്നെ വിശ്വാസ കുറവ് ഉണ്ടെങ്കിൽ മീരയെ കണ്ട് ഇക്കാര്യം നേരിട്ട് ചോദിക്കാം." കിഷോർ അലസമട്ടിൽ പറഞ്ഞു. "എനിക്ക് കിഷോറേട്ടനെ വിശ്വാസമാണ്." വേണിയുടെ സ്വരം ദുർബലമായി. "ശ്രീഹരി നിന്നോട് യെസ് പറഞ്ഞത് തന്നെ നിന്റെ സ്വത്ത്‌ കണ്ടിട്ടാ. പിന്നെ അവനൊരു ഗവണ്മെന്റ് ജോലി കിട്ടുമെന്ന് വല്യ ഉറപ്പും ഉണ്ടായിരുന്നില്ല. എല്ലാം കൊണ്ടും ലോട്ടറി അടിച്ച പോലൊരു ബന്ധമായിരുന്നു ശ്രീഹരിക്ക് നീ." "അങ്ങനെ ഇരിക്കുമ്പോ ഓർക്കാപുറത്താണ് ശ്രീഹരിക്ക് ജോലി കിട്ടിയത്. ഉടനെ തന്നെ നിങ്ങളുടെ നിശ്ചയവും അവൻ നടത്തി. ആ സമയത്താണ് മീര അവളുടെ ഇഷ്ടം അവനോട് തുറന്ന് പറഞ്ഞത്. കൂടാതെ ശ്രീഹരിയുടെ വീട്ടുകാർക്കും അവൻ നിന്നെ കെട്ടുന്നതിനേക്കാൾ ഇഷ്ടം മീരയെ ആയിരുന്നു എന്ന് കൂടി പറഞ്ഞപ്പോ ശ്രീഹരിയും ചിന്തിച്ചു കാണും എന്ത് കൊണ്ട് നിന്നെ ഒഴിവാക്കി മീരയെ കെട്ടികൂടാ എന്ന്. ഇങ്ങനെ ശ്രീഹരി ചിന്തിച്ചോ എന്നത് എന്റെ ഊഹം മാത്രമാണ്." കിഷോർ കൗശലത്തോടെ ചിരിച്ചു. "ശ്രീയേട്ടൻ എന്നെ ചതിച്ചത് തന്നെയാണെന്ന് ആണോ കിഷോറേട്ടൻ പറഞ്ഞു വരുന്നത്?" വേണിക്ക് എല്ലാം കൂടി കേട്ടിട്ട് കരച്ചിൽ വരുന്നുണ്ടായിരുന്നു. "ഇത് മാത്രമല്ല വേണി സംഭവിച്ചത്. നിങ്ങളുടെ കല്യാണ തലേന്ന് മീര അവളുടെ വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ശ്രീഹരി കൃത്യ സമയത്ത് കണ്ടത് കൊണ്ട് അവളെ കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തി. ആ രാത്രി അവർ തമ്മിൽ എന്തെങ്കിലും സംഭവിച്ചിട്ടാണോ ഒരുപക്ഷെ നിന്നെ ഒഴിവാക്കി മീരയെ കെട്ടിയതെന്നും സംശയമുണ്ട്." ഇത്തവണ കിഷോർ പറഞ്ഞ വാക്കുകൾ വേണിയെ ഞെട്ടിപ്പിച്ചു. "മീര ആത്മഹത്യയ്ക്ക് ശ്രമിച്ചത് കിഷോറേട്ടൻ എങ്ങനെ അറിഞ്ഞു.?" വേണിക്ക് ആകാംക്ഷയേറി. "അത് മീരയുടെ വായിൽ നിന്നും അബദ്ധത്തിൽ വീണ് പോയതാ. നീ തല ചുറ്റി വീണിട്ട് ഹോസ്പിറ്റലിൽ കിടന്ന സമയം നിന്റെ വിവരങ്ങൾ അറിയാൻ വേണ്ടി അവൾ എന്നെ വിളിച്ചിരുന്നു. നീ എനിക്ക് താലി ഊരി നൽകിയ കാര്യം അറിഞ്ഞപ്പോ അവളാകെ ഷോക്കായി പോയി. കതിർ മണ്ഡപത്തിൽ വച്ച് അങ്ങനെയൊക്കെ നടക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും ചിന്തിച്ച കാര്യമല്ലെന്നും ശ്രീഹരി അങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും പറഞ്ഞ് മീര കുറേ കരഞ്ഞു. തലേദിവസം താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടാണോ ശ്രീഹരിക്ക് മനം മാറ്റം ഉണ്ടായതെന്നും വേണിക്ക് സംഭവിച്ച ദുരന്തത്തിൽ അറിഞ്ഞോ അറിയാതെയോ അവളും കാരണക്കാരി ആയോ എന്നൊക്കെ പറഞ്ഞ മീര കരഞ്ഞത്. അങ്ങനെയാണ് അവൾ കിണറ്റിൽ ചാടിയ കാര്യമൊക്കെ എനിക്കറിയാൻ കഴിഞ്ഞത്." കിഷോർ പറഞ്ഞതൊക്കെ കേട്ട് വിറങ്ങലിച്ചു ഇരിക്കുകയായിരുന്നു വേണി. "ഇതൊന്നും കൂടാതെ വേറൊരു സംഭവം കൂടി ഇതിനൊക്കെ മുന്നേ നടന്നിട്ടുണ്ട് വേണി. അന്ന് ശ്രീഹരി അങ്ങനെ ചെയ്തത് നിന്നോടുള്ള കരുതലോ സ്നേഹകൂടുതലോ ആയിരിക്കുമെന്നാ ഞാൻ കരുതിയത്. പക്ഷേ ഇപ്പോ തോന്നുന്നത് അതൊന്നുമല്ലെന്നാ." കിഷോർ അവസാനത്തെ ബോംബ് കൂടി പൊട്ടിക്കാനൊരുങ്ങി. "എന്താ കിഷോറേട്ടാ... ഇനി ഇതിൽ കൂടുതൽ ഞാനെന്ത് അറിയാനാ ഉള്ളത്. ഒരു മനുഷ്യനെ തകർക്കാവുന്നതിന്റെ പരമാവധി ശ്രീയേട്ടൻ എന്നെ തകർത്ത് കഴിഞ്ഞു. ഇനി ഞാൻ എന്ത് തകരാനാ ഉള്ളത്." വേണി മുഖം പൊത്തി കരഞ്ഞു. അത് കണ്ടതും കിഷോർ കാർ സൈഡ് ഒതുക്കി നിർത്തി വേണിയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. ഒരാശ്രയം കിട്ടിയത് പോലെ അവന്റെ നെഞ്ചോരം ചേർന്ന് അവൾ തന്റെ ഉള്ളിലടക്കി വച്ച വിഷമങ്ങളൊക്കെ പുറത്തേക്ക് ഒഴുക്കി. "ഇങ്ങനെ കരയല്ലേ വേണി... നിന്നെ ചതിച്ചവനെ ഓർത്ത് നീ ഇങ്ങനെ തളർന്നിരിക്കേണ്ട ഒരാവശ്യവുമില്ല." കിഷോർ എന്തൊക്കെയോ പറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തുടരും #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ
താലി കെട്ട് ഭാഗം 33 വേണിയുടെ സംസാരം ശ്രീഹരിയെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും അവൻ സംയമനം പാലിച്ച് അവൾക്കെന്താ പറയാനുള്ളതെന്ന് കേൾക്കാമെന്ന് തീരുമാനിച്ചു. "ശരി... നിനക്കെന്താ ചോദിക്കാനും പറയാനുമുള്ളത്." ശ്രീഹരി ബൈക്കിൽ നിന്നിറങ്ങി അവളുടെ മുന്നിൽ വന്ന് കൈ കെട്ടി നിന്നു. "ശ്രീയേട്ടൻ മിനിഞ്ഞാന്ന് മണ്ഡപത്തിൽ വച്ച് കാണിച്ചു തന്ന ഫോട്ടോ എനിക്ക് ഒരിക്കൽ കൂടി കാണണം." വേണി മുഖവുര കൂടാതെ പറഞ്ഞു. "അതെന്തിനാ നീ ഇപ്പോ കാണുന്നത്? വീണ്ടും കണ്ട് രസിക്കാനാണോ?" ശ്രീഹരി അവളെ പരിഹസിച്ചു. "അന്നെനിക്ക് അത് വിശദമായി നോക്കാൻ കഴിഞ്ഞില്ല. എനിക്കാ ഫോട്ടോ ശ്രീയേട്ടൻ സ്വന്തം ഫോണിൽ എടുത്തത് ആണോ ആണെങ്കിൽ എന്ന് എപ്പോ എവിടെ വച്ച് എന്നൊക്കെ ഡീറ്റെയിൽസ് നോക്കണം. അതല്ല അതിനി ആരെങ്കിലും അയച്ചു തന്നതാണെങ്കിൽ അതാരാണെന്ന് എനിക്ക് അറിയണം. എന്നോട് ഇത്രേം ശത്രുത വച്ച് പുലർത്തി എന്നെ ഈ വിധം തകർക്കാൻ ശ്രമിച്ചത് ആരാണെന്ന് അറിയണ്ടേ." അത്രയും പറഞ്ഞപ്പോഴേക്കും വേണി കിതച്ചു പോയി. "ആ ഫോട്ടോ എനിക്കാരും അയച്ചു തന്നതൊന്നുമല്ല. അങ്ങനെയൊരു ഫോട്ടോ ആരെങ്കിലും അയച്ചു തന്നാൽ മാത്രം വിശ്വസിക്കാൻ മാത്രം അധഃമ്പതിച്ചവനല്ല ശ്രീഹരി. നിന്നെ കാണാൻ ഒരു ദിവസം ശ്രീമംഗലത്ത് വന്നപ്പോ ഞാനെന്റെ കണ്ണ് കൊണ്ട് നേരിട്ട് കണ്ടതാണ് ആ കാഴ്ച. അന്ന് ഒരു തെളിവിനായി ഞാൻ തന്നെ എന്റെ ഫോണിൽ എടുത്ത ഫോട്ടോയാണ് അത്. ഒരു ഉച്ച സമയമായിരുന്നു. ദിവസമൊന്നും എനിക്ക് ഓർമ്മയില്ല. അല്ലേലും ഞാൻ അതൊക്കെ ഓർത്ത് വച്ചിട്ട് എന്ത് ചെയ്യാനാ. എന്നെ നീ നല്ല വൃത്തിക്ക് തന്നെ വഞ്ചിക്കുകയായിരുന്നില്ലേ. ഈശ്വരനായിട്ടാ അന്നെനിക്ക് അത് കാണിച്ചു തന്നത്. കിഷോറിന്റെ കൂടെ കിടന്നിട്ട് എന്റെ താലിക്കായി തല കുനിച്ചു തരാൻ നിനക്ക് എങ്ങനെ മനസ്സ് വന്ന് വേണി. നീ ഇത്രയും തരം താഴുമെന്ന് ഞാൻ കരുതിയില്ല." ശ്രീഹരിയുടെ മുഖത്ത് അവളോടുള്ള വെറുപ്പ് നിറഞ്ഞു. "ഇല്ല... ഞാനിത് വിശ്വസിക്കില്ല. ഞാനും കിഷോറേട്ടനും തമ്മിൽ അങ്ങനെയൊരു ബന്ധമില്ല ശ്രീയേട്ടാ. അതുകൊണ്ട് ഒരിക്കലും ഇങ്ങനെയൊരു രംഗം ഫോട്ടോ എടുക്കാൻ ശ്രീയേട്ടന് ഒരിക്കലും കഴിയില്ല. ശ്രീയേട്ടനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അത് ആരാണെന്ന് ഞാൻ അറിയാതിരിക്കാനല്ലേ ഇങ്ങനെ കള്ളം പറയുന്നത്." വേണിയുടെ കണ്ണുകൾ നിറഞ്ഞു. "എനിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. ഞാൻ കള്ളം പറയാറുമില്ല. കള്ളം ചെയ്തിട്ടുമില്ല. അതിനൊക്കെ എക്സ്പെർട്ട് നീയല്ലേ." ശ്രീഹരി പുച്ഛിച്ചു. "അങ്ങനെയൊരു കാഴ്ച ശ്രീയേട്ടൻ നേരിൽ കണ്ടതാണെങ്കിൽ എന്ത് കൊണ്ട് അപ്പോൾ ആ നിമിഷം തന്നെ പ്രതികരിച്ചില്ല?" വേണിയുടെ ആ ചോദ്യത്തിന് മുന്നിൽ ശ്രീഹരി ഒന്ന് പതറി. "പ്രതികരിക്കാൻ പോയിട്ട് ഒന്ന് ശബ്ദിക്കാൻ പോലും കഴിയാതെ ഞെട്ടി തരിച്ചു നിൽക്കയായിരുന്നു ഞാൻ. അങ്ങനെയൊരു സാഹചര്യം നിനക്ക് വരുമ്പോഴേ നിനക്കത് മനസ്സിലാകു. നാലഞ്ചു വർഷം നെഞ്ചിൽ കൊണ്ട് നടന്ന് സ്നേഹിച്ചവൾ അത്രയും നാൾ എന്നെയൊരു വിഡ്ഢിയാക്കുകയായിരുന്നുവെന്ന് തിരിച്ചറിയുമ്പോ ഉണ്ടാകുന്ന വേദനയും മരവിപ്പും വഞ്ചകിയായ നിനക്ക് മനസ്സിലാവില്ല വേണി." അത് പറയുമ്പോൾ ശ്രീഹരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒപ്പം അവന്റെ മനസ്സിൽ കിഷോറും വേണിയും ഒരുമിച്ച് കിടക്കുന്ന കണ്ടത് കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നു. ആ ഓർമ്മയിൽ ശ്രീഹരി ശിരസ്സൊന്ന് വെട്ടിച്ചു. "ശ്രീയേട്ടന്റെ സ്ഥാനത്ത് ഞാനാണെങ്കി ആ നിമിഷം തന്നെ പ്രതികരിച്ചേനെ. അല്ലാതെ ഒന്നും മിണ്ടാതെ പോയിട്ട് കല്യാണ മണ്ഡപത്തിൽ ഒരു സീനുണ്ടാക്കാൻ അല്ല ശ്രമിക്കുക. അല്ലെങ്കിലും ഇങ്ങനെയൊരു സാഹചര്യം നേരിൽ കാണേണ്ടി വന്നാൽ ആരായാലും അപ്പോൾ തന്നെ പ്രതികരിക്കില്ലേ?" വേണിയുടെ നോട്ടം ശ്രീഹരിയുടെ നോട്ടവുമായി കൊരുത്തു. "ഇങ്ങനെയൊക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് ഞാൻ കള്ളം പറയുകയാണെന്നും നീ പതിവ്രതയാണെന്നും സമർത്തിക്കാൻ ശ്രമിക്കുകയാണോ വേണി നീ. നിന്റെ യഥാർത്ഥ സ്വഭാവം നേരിൽ കണ്ട എന്നോട് തന്നെ വേണോ നിന്റെ ഈ അഭിനയം?" ശ്രീഹരി ചോദിച്ചു. "ഞാൻ സത്യമാണ് പറയുന്നത് ശ്രീയേട്ടാ. ശ്രീയേട്ടൻ കണ്ടെന്നും ഫോട്ടോ എടുത്തെന്നും പറയുന്ന കാര്യങ്ങൾ എനിക്കും കിഷോറേട്ടനുമിടയിൽ ഒരിക്കലും സംബവിചിട്ടില്ലാത്ത ഒന്നാണ്. അതുകൊണ്ട് എനിക്ക് ശ്രീയേട്ടൻ പറയുന്നതും വിശ്വസിക്കാൻ കഴിയുന്നില്ല. എന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് എന്റെ ആവശ്യമായി പോയല്ലോ. അതുകൊണ്ട് എനിക്ക് ശ്രീയേട്ടൻ മിനിഞ്ഞാന്ന് കാണിച്ചു തന്ന ഫോട്ടോയുടെ ഡീറ്റെയിൽസ് കാണണം. അതൊരു മോർഫെഡ് ഫോട്ടോ ആണോ അല്ലേ എന്ന് എനിക്ക് ഈ നിമിഷം തന്നെ ഉറപ്പിക്കണം." വേണിയുടെ വാക്കുകൾ കേട്ടതും ശ്രീഹരി ഉടനെ തന്നെ പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുത്തു. അപ്പോഴാണ് വേണിയുടെയും കിഷോറിന്റെയും ഫോട്ടോ ഉണ്ടായിരുന്ന തന്റെ ഫോൺ തലേദിവസം പൊട്ടിപ്പോയ കാര്യം അവനോർത്തത്. ആ ഓർമ്മയിൽ ശ്രീഹരി സ്വന്തം ശിരസ്സിൽ തന്നെ കൈ കൊണ്ട് അടിച്ചു പോയി. "ഈ ഫോണിലല്ല ഞാൻ ഫോട്ടോ എടുത്തത്. ഇത് ശ്രീക്കുട്ടിയുടെ പഴയ ഫോണാ. എന്റെ ഫോൺ ഇന്നലെ റോഡിൽ വീണിട്ട് വണ്ടി കേറി പൊട്ടിപ്പോയി." ശ്രീഹരി സങ്കോചത്തോടെ പറഞ്ഞു. "ശ്രീയേട്ടൻ സത്യം തന്നെയാണോ പറയുന്നത്?" വേണിക്ക് അവനെ സംശയമായി. "ഓഹ്... നീയിപ്പോ എന്നെ സംശയിക്കുകയാണോ?" ശ്രീഹരി ദേഷ്യത്തോടെ അവളെ നോക്കി. " എന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഏക വഴിയായിരുന്നു ആ ഫോട്ടോ. അപ്പോ ആ ഫോട്ടോ ഉണ്ടായിരുന്ന ഫോൺ പൊട്ടിപ്പോയ സ്ഥിതിക്ക് ഈ കല്യാണം മുടക്കാൻ ശ്രീയേട്ടൻ കണ്ട് പിടിച്ച വഴിയായിരുന്നോ ഈ ചീപ് ഗെയിം എന്ന് എനിക്ക് സംശയമുണ്ട്. " വേണി മാറിൽ കൈകെട്ടി നിന്ന് അവനെ നോക്കി. "അനാവശ്യം പറയരുത് വേണി. ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടതാണ് ഫോട്ടോ എടുത്തത്. പിന്നെ നീയുമായുള്ള കല്യാണം മുടക്കാൻ എനിക്കൊരു ആവശ്യവും ഉണ്ടായിരുന്നില്ല. നീ ചതിച്ചെന്ന് അറിഞ്ഞത് കൊണ്ടാണ് നിന്നോട് പ്രതികാരം വീട്ടാൻ മണ്ഡപം വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചത്. എന്നെ പൊട്ടനാക്കിയ നിന്നോട് ഞാൻ അത്രയെങ്കിലും ചെയ്യണ്ടേ." ശ്രീഹരിയും വിട്ട് കൊടുക്കാൻ ഭാവമില്ലായിരുന്നു. "എന്റെ അറിവിൽ അറിഞ്ഞോ അറിയാതെയോ ഞാനൊരു തെറ്റും ചെയ്തിട്ടില്ല ശ്രീയേട്ടാ. അത് തെളിയിക്കാനുള്ള ഏക വഴി ആ ഫോട്ടോ ആയിരുന്നു. അതിപ്പോ ഇല്ലാത്ത സ്ഥിതിക്ക് എന്റെ ജീവിതം കൊണ്ടെങ്കിലും ശ്രീയേട്ടന് എന്റെ ഭാഗത്തായിരുന്നു ശരിയെന്ന് ബോധ്യപ്പെടും. കിഷോറേട്ടനെ ഞാനെന്റെ സഹോദര സ്ഥാനത്താണ് കാണുന്നത്. അതുകൊണ്ടാ കിഷോറേട്ടൻ എന്റെ കഴുത്തിൽ കെട്ടിയ താലി ഞാൻ തിരിച്ചു ഊരി കൊടുത്തത്. പിന്നെ ശ്രീയേട്ടൻ ഇത്രയും പറഞ്ഞതിൽ നിന്ന് എനിക്ക് പറയാനുള്ള ഒരു കാര്യം, എന്നെ ആത്മാർത്ഥമായിട്ടാണ് ശ്രീയേട്ടൻ സ്നേഹിച്ചതെങ്കിൽ നിങ്ങൾ ഒരിക്കലും മീരയുടെ കഴുത്തിൽ താലി കെട്ടില്ലായിരുന്നു. ആ ഒരു കാര്യം മാത്രം നോക്കിയാൽ എനിക്ക് ശ്രീയേട്ടനേം സംശയിക്കാം. എന്നെ ഒഴിവാക്കി അവളെ കെട്ടാൻ ശ്രീയേട്ടൻ കളിച്ച നാടകമായിരുന്നു ഇതെല്ലാമെന്ന്. അങ്ങനെ അല്ലെന്ന് പറയാൻ ഒരു ന്യായവുമില്ല ശ്രീയേട്ടന്റെ ഭാഗത്ത്‌." വേണിയുടെ വാക്കുകൾക്ക് വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു. "കൊള്ളാം വേണി... ഇപ്പോ വാദി പ്രതിയായി. നീ കിഷോറിന്റെ ഒപ്പം തുണി ഇല്ലാതെ കിടക്കുന്നത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാ. എനിക്ക് ലേശം ഉളുപ്പും മാന്യതയും ഉള്ളത് കൊണ്ട ഞാൻ അവിടെ വച്ചൊരു സീൻ ഉണ്ടാക്കാത്തത്. പിന്നെ നീയൊരു പെണ്ണല്ലേ എന്ന് കരുതിയ അന്നെടുത്തു വച്ച ഫോട്ടോ നാട്ടുകാർക്കും നിന്റെ ബന്ധുക്കൾക്കും മുന്നിൽ വച്ച് പ്രദർശിപ്പിക്കാതെ ഇരുന്നത്. നീ അവന്റെ കൂടെ കാറിൽ പോകുമ്പോ ആളൊഴിഞ്ഞ റോഡിൽ വച്ച് കെട്ടിപ്പിടിക്കേം ഉമ്മ വയ്ക്കേം ചെയ്യുന്നത് ഞാൻ നിങ്ങളുടെ കാറിന് അരികിൽ കൂടി ബൈക്കിൽ പാസ്സ് ചെയ്യുമ്പോ കണ്ടിട്ടുണ്ട്. പിന്നെ നീ കോളേജിൽ നിന്ന് ടൂർ പോയപ്പോ കിഷോറിന് നിന്റെ കുറേ ന്യൂഡ് ഫോട്ടോസ് അയച്ചു കൊടുത്തിട്ടുണ്ടല്ലോ. അത് നീ ആദ്യം മാറി അയച്ചത് എന്റെ ഫോണിലേക്കാ. അബദ്ധം മനസ്സിലാക്കിയ നീ അപ്പോ തന്നെ അത് ഡിലീറ്റ് ആക്കി. എന്നിട്ട് ഒന്നുമറിയാത്ത പോലെ നീ നല്ല പിള്ള ചമഞ്ഞു എന്റെ മുന്നിൽ നാടകം കളിച്ചു. എല്ലാം മനസ്സിലാക്കി മിണ്ടാതെ ഒഴിഞ്ഞു മാറി നടന്ന എന്നെ ഇങ്ങനെയെല്ലാം നീ പ്രകോപിപ്പിച്ചത് കൊണ്ട് മാത്രാ ഞാൻ മീരയെ എന്റെ ഭാര്യ ആക്കിയത്. നിന്നെ പോലൊരു വഞ്ചകിയെ പ്രേമിച്ചു പോയല്ലോ എന്നോർത്ത് നിരാശപ്പെട്ട് ഉള്ള ഒരു ജീവിതം കളയാൻ മാത്രം വിഡ്ഢിയല്ല ഞാൻ. ആ ഫോൺ പൊട്ടി പോയില്ലായിരുന്നെങ്കിൽ എന്റെ മുന്നിൽ നിന്ന് ഇങ്ങനെയൊന്നും പറയാൻ നീ നാവ് ഉയർത്തില്ലായിരുന്നു. എന്റെ കയ്യിൽ ആ ഫോണും ഫോട്ടോയും ഇല്ലെന്ന് അറിഞ്ഞല്ലേ നിന്റെ ഈ നെഗളിപ്പ്. അങ്ങനെ ഇപ്പോ എന്നെ കുറ്റക്കാരനാക്കാൻ നോക്കി നീ നല്ലവൾ ചമയണ്ട. പിന്നെ ഈ കാര്യവും പറഞ്ഞ് നീയിനി എന്നെ കാണാൻ വരണമെന്നില്ല. നീ എത്തരക്കാരി ആണെന്ന് നന്നായി മനസ്സിലാക്കിയവനാ ഞാൻ. അതുകൊണ്ട് എന്തെങ്കിലും പറഞ്ഞ് വീണ്ടും എന്നെ പറ്റിക്കാമെന്ന് വിചാരിക്കണ്ട നീ. തറവാട്ടിൽ തന്നെ ഒരു മന്ദബുദ്ധി ഉണ്ടല്ലോ നീ സാരിത്തുമ്പിൽ കെട്ടികൊണ്ട് നടക്കുന്ന കിഴങ്ങൻ. അവന്റെ അടുത്ത് മതി നിന്റെ അഭിനയവും പൂങ്കണ്ണീരുമൊക്കെ. ഇങ്ങനെയൊന്നും നിന്നോട് ഞാൻ സംസാരിക്കില്ലായിരുന്നു. അതല്ല എന്റെ സംസ്ക്കാരം എന്നെ പഠിപ്പിച്ചത്. പക്ഷേ എന്നെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് നീയാ വേണി. ഇനി എന്റെ കണ്മുന്നിൽ പോലും വന്നേക്കരുത്. " ചൂണ്ട് വിരൽ കൊണ്ട് താക്കീത് ചെയ്ത് ശ്രീഹരി അവളെ തുറിച്ചു നോക്കി. "സ്വന്തം കാര്യ സാധ്യത്തിന് ഇത്രത്തോളം തരം താഴുന്നവനാണ് നിങ്ങളെന്ന് ഞാൻ അറിഞ്ഞില്ല ശ്രീയേട്ടാ. നിങ്ങളെ കാണാൻ വരുന്നവരെ നിങ്ങളെ ആരോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതാണ് എല്ലാമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ അങ്ങനെ അല്ലെന്ന് എനിക്ക് ഇപ്പോ മനസിലായി. എല്ലാം ശ്രീയേട്ടന്റെ തന്നെ നാടകമായിരുന്നു. ഇത്രയ്ക്ക് ചീപ് ആയിരുന്നോ നിങ്ങൾ. ഛെ... ഇനി ഒരിക്കലും നിങ്ങളെ കണ്മുന്നിൽ കാണാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കും. എന്നെ വേണ്ടായിരുന്നെങ്കിൽ ഒരു വാക്ക് പറഞ്ഞ് ഒഴിവാക്കാമായിരുന്നു. അതിന് പകരം ഇത്രയ്ക്ക് വൃത്തികെട്ട നാടകം കളിക്കണ്ടായിരുന്നു. ഷെയിം ഓൺ യൂ ശ്രീയേട്ടാ. നിങ്ങളെ ഇങ്ങനെ വിളിക്കാൻ പോലും ഇപ്പോ അറപ്പാവാ എനിക്ക്." അത്രയും പറഞ്ഞു കൊണ്ട് അവന്റെ മുഖത്തേക്ക് ബൈക്കിന്റെ താക്കോൽ വലിച്ചെറിഞ്ഞിട്ട് വേണി അവിടെ നിന്നും നടന്ന് നീങ്ങി. തുടരും അഞ്ജലി #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📔 കഥ
താലി കെട്ട് ഭാഗം 32 നീ ഇങ്ങോട്ട് വരണ്ട മീര.. ഇവിടെ എല്ലാർക്കും നിന്നോട് നല്ല ദേഷ്യമുണ്ട്. നീയും ശ്രീയേട്ടനും തമ്മിൽ നേരത്തെ ബന്ധമുണ്ടെന്ന രീതിയിലാണ് ഇവിടുത്തെ സംസാരം." വേണിയുടെ വാക്കുകൾ കേട്ട് മീരയുടെ നെഞ്ചിലൊരു കൊളുത്തു വീണു. "നീയും അങ്ങനെ വിശ്വസിക്കുന്നുണ്ടോ വേണി." ഉദ്വേഗത്തോടെ മീര ചോദിച്ചു. "ശ്രീയേട്ടനേക്കാൾ എനിക്ക് വിശ്വാസം നിന്നെയാണ് മീര. അതുകൊണ്ട് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരിക്കലും ഞാൻ നിന്നെ അവിശ്വസിക്കില്ല മീര. ആരും കാണാതെ നിനക്കെന്നെ വിളിക്കാൻ തോന്നിയത് പോലും എന്നോട് നിനക്ക് സ്നേഹമുള്ളത് കൊണ്ടല്ലേ." വേണിയുടെ ശബ്ദം ഇടറി. അവളുടെ വാക്കുകൾ കേട്ട് മീരയ്ക്ക് വല്ലാതെ കുറ്റബോധം തോന്നി. "ശ്രീയേട്ടൻ ഇന്നലെ മണ്ഡപത്തിൽ വച്ച് കാണിച്ച ഫോട്ടോ ശ്രീയേട്ടന് എങ്ങനെ കിട്ടിയെന്ന് കണ്ട് പിടിക്കാൻ പറ്റുമോന്ന് ഞാനും ശ്രമിക്കാം വേണി. നിന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് എന്റെ കൂടെ ആവശ്യമാണ്." മീര ഉറപ്പോടെ പറഞ്ഞു. "നീ എന്റെ കൂടെ ഉണ്ടെങ്കിൽ എനിക്ക് നല്ല ധൈര്യാ മീര. ഇനിയിപ്പോ ആരും കൂടെ ഇല്ലെങ്കിലും ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് തെളിയിച്ചല്ലേ പറ്റു." വേണിയുടെ സ്വരത്തിൽ നിന്നും, സംഭവിച്ച കാര്യങ്ങളിൽ അവൾക്ക് നല്ല സങ്കടമുണ്ടെന്ന് മീരയ്ക്ക് മനസ്സിലായി. "ഞാൻ നിന്റൊപ്പമുണ്ട് വേണി. നിന്റെ കഴുത്തിൽ കിടക്കേണ്ട താലിയാണ് ഇപ്പോ എന്റെ കഴുത്തിൽ കിടക്കുന്നത്. അതോർക്കുമ്പോ എന്തോ നെഞ്ചിലൊരു വിങ്ങൽ പോലെ. ഈയൊരു കാര്യത്തിലാണ് എനിക്ക് സങ്കടം സഹിക്കാൻ പറ്റാത്തത്." മീര വേണിക്ക് മുന്നിൽ തകൃതിയായി അഭിനയിച്ചു. "ഒക്കെ എന്റെ വിധിയായിരിക്കും മീര." വേണി നെടുവീർപ്പിട്ടു. "വേണി... നീയും ശ്രീയേട്ടനും തമ്മിലുള്ള തെറ്റിദ്ധാരണ മാറി കഴിഞ്ഞാൽ നിങ്ങൾ തന്നെ ഒന്നിക്കണം. നിങ്ങൾക്കിടയിൽ ഒരു കരടായി ഞാൻ ഉണ്ടാവില്ല ട്ടോ. നിങ്ങൾ ഒരുമിച്ച് ജീവിക്കുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്." വേണിയുടെ മനസ്സറിയാൻ വേണ്ടിയാണ് അവളങ്ങനെ പറഞ്ഞത്. "ഇല്ല മീര... ശ്രീയേട്ടന്റെ ഭാര്യ പദവി ഞാനിപ്പോ ആഗ്രഹിക്കുന്നില്ല. എന്തിന്റെ പേരിലായാലും എന്നെ തെറ്റിദ്ധരിച്ച ആ മനുഷ്യനെ എനിക്ക് വേണ്ടാ. എന്റെ അഭിമാനത്തെ ചോദ്യം ചെയ്തിട്ടാണ് ശ്രീയേട്ടൻ നിന്റെ കഴുത്തിൽ താലി കെട്ടിയത്. അതുകൊണ്ട് എന്റെ നിരപരാധിത്വം തെളിയിച്ചിട്ട് പിന്നെയും ആ കൂടെ എനിക്ക് ജീവിക്കണ്ട. അതിന് വേണ്ടിയല്ല ഞാൻ സത്യാവസ്ഥ തെളിയിക്കാൻ മുന്നിട്ട് ഇറങ്ങുന്നത്. ഞാനൊരു പിഴച്ചവളാണെന്ന് ആണല്ലോ ശ്രീയേട്ടൻ കരുതി വച്ചിരിക്കുന്നത്. അത് തെറ്റായിരുന്നുവെന്നും തെറ്റ് പറ്റിയത് ശ്രീയേട്ടന് ആയിരുന്നു എന്നും ബോധ്യപ്പെടുത്തി കൊടുക്കണമെന്നേ എനിക്കുള്ളൂ." വേണിയുടെ തീരുമാനം കേട്ട് മീരയ്ക്ക് ആശ്വാസം തോന്നി. ഇനി ഒരിക്കലും അവൾ ശ്രീഹരിയോടൊപ്പം ഒരു ജീവിതം ആഗ്രഹിച്ചു അവന്റെ അരികിലേക്ക് വരില്ലെന്ന് മീരയ്ക്ക് ഉറപ്പായി. "അങ്ങനെയൊന്നും പറയല്ലേ വേണി. നീ ശ്രീയേട്ടന്റെ ജീവിതത്തിലേക്ക് മടങ്ങി വന്നില്ലെങ്കിൽ ഞാൻ ആ മനുഷ്യന്റെ ഭാര്യയായി ജീവിക്കേണ്ടി വരില്ലേ." മീര ഇടർച്ചയോടെ ചോദിച്ചു. "എന്നോടുള്ള ദേഷ്യത്തിനും വാശിക്കുമാണ് ശ്രീയേട്ടൻ നിന്നെ തന്നെ താലി കെട്ടിയത്. എന്നെ തെറ്റിദ്ധരിക്കുകയും അപമാനിക്കുകയും ചെയ്തെങ്കിലും ഇപ്പഴും ശ്രീയേട്ടനെ വെറുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. വല്യ എന്തോ തെറ്റിദ്ധാരണ ശ്രീയേട്ടന് സംഭവിച്ചിട്ടുണ്ട്. അതിന്റെ പരിണിത ഫലമാണ് ഇന്നലെ അരങ്ങേറിയത്. ഇനിയിപ്പോ ആരെങ്കിലും ശ്രീയേട്ടനെ പറഞ്ഞ് കബളിപ്പിച്ചു ഞങ്ങളെ തമ്മിൽ തെറ്റിച്ചാണെങ്കിലും ആ കാര്യത്തിൽ മാത്രം ശ്രീയേട്ടനോട് ക്ഷമിക്കാൻ എനിക്ക് പറ്റില്ല മീര. അതുകൊണ്ട് നിനക്ക് കഴിയുമെങ്കിൽ ശ്രീയേട്ടനെ സ്നേഹിക്കാനും മനസ്സിലാക്കാനും ശ്രമിക്ക്. വാശിപ്പുറത്തു ഒരു താലി കെട്ടിയ ആണെങ്കിലും നിന്റെ വീട്ടുകാർക്കും ശ്രീയേട്ടന്റെ വീട്ടുകാർക്കും ഈ ബന്ധം ഇങ്ങനെ ഇരിക്കുന്നതല്ലേ ഇഷ്ടം. അപ്പോൾ നീ സ്വന്തം കാര്യം നോക്കി എല്ലാം ഇട്ടെറിഞ്ഞ് പോയാൽ ആരും നിന്നെ സപ്പോർട്ട് ചെയ്യാൻ ഉണ്ടാവില്ല. എന്റെ കാര്യത്തിൽ ഇവിടെ ഇത്രയൊക്കെ സംഭവിച്ചിട്ടും എന്റെ വീട്ടുകാർ എന്റെ കൂടെത്തന്നെയുണ്ട്. എല്ലാം എന്റെ തീരുമാനത്തിനാണ് വിട്ട് തന്നിരിക്കുന്നത്. അതുതന്നെ വലിയൊരു അനുഗ്രഹമല്ലേ. ആരുടെയെങ്കിലും തുണയില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. നമ്മുടെ വീട്ടുകാർ കൂടെയുള്ളതിനേക്കാൾ വലുതായി ഈ ലോകത്ത് ഒന്നുമില്ല മീര. എന്റെ അച്ഛനും അമ്മയും ഏട്ടനും എന്നെ വിശ്വസിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്നതാണ് എന്റെ സന്തോഷവും ആശ്വാസവും. " വേണി പറയുന്നതെല്ലാം മീര മൂളിക്കേട്ടു. "ഞാ... ഞാൻ... ശ്രമിക്കാം വേണി." മീര വിഷമത്തോടെ പറഞ്ഞു. "എങ്കിൽ ശരി മീര... നീ വച്ചോ. എന്നോട് സംസാരിക്കുന്നത് ആരെങ്കിലും കേട്ടിട്ട് അതിനി ഒരു പ്രശ്നം ആവണ്ട. അവരുടെയൊക്കെ കണ്ണിൽ ഞാനൊരു ചീത്ത പെണ്ണ് ആയിരിക്കുമല്ലോ." വേണി സ്വയം നിന്ദിച്ചു. "അങ്ങനെയൊന്നും ഓർക്കണ്ട വേണി. എല്ലാം ശരിയാകും." മീര അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "എന്നാ ശരി ഞാൻ വയ്ക്കുവാ." വേണി കാൾ കട്ട് ചെയ്തിട്ടും മീര കുറച്ചു സമയം ഫോണും കയ്യിൽ പിടിച്ചു ഒരേ നിൽപ്പ് നിന്നു. വേണിയെ ഈ വിധം അപമാനിച്ചു കൊണ്ട് ഒരു ജീവിതം നേടേണ്ടിയിരുന്നില്ല എന്നോർത്ത് മീരയ്ക്ക് മനസ്താപം തോന്നി. ഇങ്ങനെയൊന്നും ആയിതീരുമെന്ന് കരുതിയില്ലല്ലോ എന്നോർത്ത് സമാധാനിക്കാൻ മാത്രേ അവൾക്കപ്പോ കഴിഞ്ഞുള്ളൂ. "ശ്രീയേട്ടൻ ഇങ്ങനെയൊരു സീൻ ക്രീയേറ്റ് ചെയ്യാതിരുന്നിരുന്നെങ്കിൽ വേണിക്ക് എല്ലാരേം മുന്നിൽ അപമാനിതയായി നിൽക്കേണ്ടി വരില്ലായിരുന്നു. ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. നടക്കാനുള്ളതൊക്കെ നടന്നു കഴിഞ്ഞു. അതുകൊണ്ട് മുന്നോട്ടുള്ള ജീവിതം നേരെയാക്കാൻ നോക്കണം. അതേ എനിക്കിനി ചെയ്യാനുള്ളു. ഒന്നിന്റെ പേരിലും ശ്രീയേട്ടനോടൊപ്പമുള്ള ജീവിതം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല." മീര തന്നോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു. ******** മീരയോട് സംസാരിച്ചു ഫോൺ വച്ച വേണി തലയിണയിൽ മുഖം പൊത്തി കുറേ നേരം കരഞ്ഞു. സ്വപ്നം കണ്ട ജീവിതം ഒരു നിമിഷം കൊണ്ട് തകർന്ന് വീഴുമ്പോ ആർക്കായാലും വേദനിക്കുമല്ലോ. പുറമേ മറ്റുള്ളവരുടെ മുന്നിൽ എത്രയൊക്കെ ഓക്കേ ആണെന്ന് പറഞ്ഞ് കരയാതെ നിന്നാലും ഒറ്റയ്ക്ക് ആകുന്ന നിമിഷം നമ്മുടെ ഉള്ളിലെ സങ്കടം പുറത്തേക്ക് വരും. കുറേ സമയം കരഞ്ഞപ്പോൾ വേണിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ******** വൈകുന്നേരം ശ്രീഹരി വില്ലേജ് ഓഫീസിൽ നിന്നിറങ്ങി ബൈക്ക് പാർക്ക്‌ ചെയ്തിരുന്ന സ്ഥലത്തേക്ക് വന്നപ്പോഴാണ് തന്റെ വണ്ടിക്ക് അരികിലായി ഏതേതോ ഓർമ്മകളിൽ മുഴുകി നിൽക്കുന്ന വേണിയെ അവൻ കണ്ടത്. ഇളം മഞ്ഞ കളറുള്ള ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം. നീണ്ട മുടിയിഴകൾ നേർത്ത കാറ്റിൽ പാറി പറക്കുന്നുണ്ടായിരുന്നു. ഈ സമയം തന്റെ ഭാര്യയായി കൂടെ നടക്കേണ്ടവളാണ് ഇന്നിങ്ങനെ അന്യയായി മാറി നിൽക്കുന്നതെന്ന് ഓർത്തപ്പോ അവന്റെ നെഞ്ചൊന്ന് പിടഞ്ഞു. ശ്രീഹരി പാർക്കിങ്ങിലേക്ക് വരുന്നത് കണ്ടപ്പോൾ വേണി അവനോട്‌ സംസാരിക്കാനായി അടുത്തേക്ക് വന്നു. എന്നാൽ ശ്രീഹരി അവളെ നോക്കാതെ ബൈക്കിലേക്ക് കയറി ഇരുന്ന് വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ ശ്രമിച്ചു. അപ്പോഴേക്കും വേണി അടുത്തേക്ക് വന്ന് ശ്രീഹരിയുടെ കൈയ്യിൽ നിന്നും താക്കോൽ പിടിച്ചു വാങ്ങി. "എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാനും പറയാനും ഉണ്ടായിരുന്നു. അത് കേട്ടിട്ട് ഇവിടെ നിന്ന് പോയാൽ മതി." അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി കൊണ്ട് അവൾ പറഞ്ഞു. "വേണി... വെറുതെ ഒരു സീൻ ഉണ്ടാക്കാൻ നിൽക്കരുത്. എല്ലാവരും ശ്രദ്ധിക്കും. അതിനി അടുത്ത നാണക്കേട് ഉണ്ടാക്കേ ഉള്ളു. ഓഹ്, നാണോം മാനോം ഉള്ളവരോടല്ലേ ഇതൊക്കെ പറഞ്ഞിട്ട് കാര്യമുള്ളൂ." ശ്രീഹരി അവളെ പരിഹസിച്ചു. "ശ്രീയേട്ടൻ എന്നെ എന്തൊക്കെ പറഞ്ഞാലും ഞാൻ എനിക്ക് ചോദിക്കാനുള്ളതും പറയാനുള്ളതും പറഞ്ഞിട്ടേ പോകുള്ളൂ. അതിനി എത്ര നാണംകെടേണ്ടി വന്നാലും. ഇതിൽ കൂടുതൽ ഞാനിനി നാണംകെടാൻ ഇല്ലല്ലോ." വേണി പുച്ഛത്തോടെ ചുണ്ടുകൾ കോട്ടി. "എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യമില്ല വേണി. അത്രയ്ക്ക് അറപ്പും വെറുപ്പുമാണ് എനിക്ക് നിന്നോട്." ശ്രീഹരിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. "വാക്കുകൾ കൊണ്ട് എന്നെ എത്രയൊക്കെ വേദനിപ്പിക്കാൻ ശ്രമിച്ചാലും അവസാനം തോറ്റു പോകുന്നത് ശ്രീയേട്ടൻ മതി മാത്രമായിരിക്കും. പിന്നെ ഞാൻ പറയാൻ വന്നത് പറഞ്ഞിട്ടേ ഇവിടുന്ന് പോകു. അല്ലെങ്കിൽ ഞാൻ വീട്ടിലേക്ക് വരും." . വേണിയുടെ സംസാരം അവനെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും അവൻ സംയമനം പാലിച്ചു അവൾക്കെന്താ പറയാനുള്ളതെന്ന് കേൾക്കാമെന്ന് തീരുമാനിച്ചു. "ശരി... നിനക്കെന്താ ചോദിക്കാനുള്ളത്." ശ്രീഹരി ബൈക്കിൽ നിന്നിറങ്ങി അവളുടെ മുന്നിൽ കൈ കെട്ടി നിന്നു. കഥ ആർക്കും ഇഷ്ടമാകുന്നില്ലേ?? 🥺 #📖 കുട്ടി കഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ
താലി കെട്ട് ഭാഗം 31 സെറ്റ് മുണ്ടും ഉടുത്ത് അണിഞ്ഞൊരുങ്ങി പാൽ ഗ്ലാസുമായി മുറിയിലേക്ക് കയറി വന്ന മീരയെ കണ്ടതും ശ്രീഹരി അന്തംവിട്ട് പോയി. ആ വേഷത്തിൽ അവൾ കാണാൻ അതിമനോഹരിയായിരുന്നു. ഒരു നിമിഷം അവന്റെ കണ്ണുകൾ മീരയിൽ തങ്ങി നിന്നു. "ഈ വാതിൽ അടച്ചേക്ക് മോളെ. പിന്നെ രാവിലെ എടുപിടീന്ന് എണീറ്റ് വരാൻ നിക്കണ്ട. മെല്ലെ എണീറ്റ മതി." ശ്രീലത അവളോട് പറഞ്ഞു. അത് കേട്ടതും മീര തലയാട്ടി കൊണ്ട് പാൽ ഗ്ലാസ്‌ മേശപ്പുറത്ത് വച്ച ശേഷം വാതിൽ അടച്ച് കുറ്റി ഇട്ടു. "എന്നോട് ദേഷ്യമൊന്നും തോന്നല്ലേ ശ്രീയേട്ടാ. ഇതൊക്കെ അമ്മേം അനിയത്തിമാരും കൂടെ ഒപ്പിച്ച പണിയ. ഞാൻ വേണ്ടെന്ന് ആവുന്നത് പറഞ്ഞു നോക്കിയതാ. വെറുതെ വേഷം കെട്ടാണെന്ന് നമുക്കല്ലേ അറിയൂ." മീര നെടുവീർപ്പിട്ടു. "അതൊന്നും സാരമില്ല മീര. ചടങ്ങൊക്കെ അതുപോലെ തന്നെ നടന്നോട്ടെ. കാരണം ഇനി ഒരുമിച്ച് ജീവിക്കേണ്ടത് നമ്മളല്ലേ. അതുകൊണ്ട് നീയാ പാൽ ഇങ്ങേടുത്തു താ." പാതി തമാശയായും പാതി കാര്യമായിട്ടുമാണ് അവനത് പറഞ്ഞത്. എന്നാൽ ശ്രീഹരിയുടെ വാക്കുകൾ കേട്ട് മീര ആകെ കൺഫ്യൂഷൻ ആയി. അവൻ തന്നെ കളിയാക്കി പറഞ്ഞതാണോ എന്ന് പോലും അവളോർത്തു. "ശ്രീയേട്ടൻ എന്നെ കളിയാക്കിയതാണോ?" മീര ചോദിച്ചു. "ഞാൻ എന്തിനാ നിന്നെ കളിയാക്കുന്നെ മീര. ഞാൻ കാര്യമായിട്ട് പറഞ്ഞതാ. ഇന്ന് രാവിലെ മുതൽ നീയെന്റെ ഭാര്യ അല്ലെ. മാനസികമായി നിന്നെ ഭാര്യയായി എന്റെ മനസ്സ് അംഗീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അത് വിജയിച്ച് കഴിഞ്ഞാൽ എല്ലാ അർത്ഥത്തിലും നമുക്ക് ഭാര്യാ ഭർത്താക്കന്മാരായി സമാധാനവും സന്തോഷവുമുള്ള ജീവിതം നയിക്കാം. അതിന് നീ കുറച്ചു കാത്തിരിക്കണമെന്നേയുള്ളു. അപ്പോ നമ്മുടെ നല്ലൊരു ജീവിതത്തിന്റെ തുടക്കമായ ഇന്ന് മധുരമിട്ട് പാല് കുടിച്ച് തന്നെ ആവട്ടെ." ശ്രീഹരി ആത്മാർത്ഥമായിട്ടാണ് അത് പറഞ്ഞത്. അവന്റെ വാക്കുകൾ മീരയെ ഒത്തിരി സന്തോഷിപ്പിച്ചു. അവൾ നിറഞ്ഞ ചിരിയോടെ പാൽ എടുത്ത് ശ്രീഹരിക്ക് നൽകി. അവനത് പകുതി കുടിച്ചിട്ട് ബാക്കി മീരയ്ക്ക് നൽകി. സന്തോഷത്തോടെയും നിറഞ്ഞ മനസ്സോടെയുമാണ് അവളത് വാങ്ങി കുടിച്ചത്. പാല് കുടിച്ചതിന് ശേഷം മീര കട്ടിലിന്റെ അടിയിൽ നേരത്തെ കൊണ്ട് വച്ചിരുന്ന പരമ്പ് എടുത്ത് നിലത്തേക്ക് വിരിക്കാൻ ഒരുങ്ങി. "നീയിതെന്താ മീര കാണിക്കുന്നേ. നീ നിലത്ത് കിടക്കാൻ പോവാണോ." ശ്രീഹരി അത്ഭുതത്തോടെ ചോദിച്ചു. "അതെ... ശ്രീയേട്ടന് ഒരു ബുദ്ധിമുട്ട് ആവണ്ടല്ലോ എന്ന് കരുതി. എന്നെ എല്ലാ രീതിയിലും അസെപ്റ്റ് ചെയ്യാൻ പറ്റുമ്പോ നമുക്ക് ഒരുമിച്ച് കിടന്ന മതിയല്ലോ." മീര നിഷ്കളങ്കതയോടെ പറഞ്ഞു. "അതൊന്നും വേണ്ട. നീ ഇവിടെ കട്ടിലിൽ എന്റെ അരികിൽ തന്നെ കിടന്നോ. വെറുതെ നിലത്ത് കിടന്ന് തണുപ്പ് കൊള്ളണ്ട. പിന്നെ എനിക്ക് നിന്നോട് ഒരു ഭാര്യയോടെന്ന പോലെയുള്ള സ്നേഹവും അടുപ്പവും തോന്നണമെങ്കിൽ നീ എപ്പോഴും എന്റെ അരികിൽ തന്നെ വേണം. ഇങ്ങനെ എല്ലാത്തിൽ നിന്നും അകന്ന് ഒഴിഞ്ഞു മാറി നിന്നാൽ എനിക്ക് എങ്ങനെയാ നിന്നോട് അടുപ്പമുണ്ടാവുക." ശ്രീഹരി ചോദിച്ചു. "ഞാൻ ഇങ്ങനെയൊന്നും ചിന്തിച്ചു കൂടിയില്ല." അത്ര മാത്രം പറഞ്ഞു കൊണ്ട് ഉള്ളിലെ സന്തോഷം പുറത്ത് കാട്ടാതെ അവൾ പരമ്പ് കട്ടിലിന്റെ അടിയിൽ വച്ചിട്ട് പോയി കട്ടിലിൽ കയറി കിടന്നു. ഭിത്തിയോട് ചേർന്നാണ് മീര കിടന്നത്. ഇപ്പുറത്തെ അറ്റത്ത് ശ്രീഹരിയും കിടന്നു. അവൻ കിടന്നപ്പോൾ മീര കൈ എത്തിച്ചു ലൈറ്റ് ഓഫ് ആക്കി. ഇരുവർക്കും സംസാരിക്കാൻ ഒത്തിരി കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അന്ന് നടന്നത് ഉൾപ്പെടെ തങ്ങളുടെ ജീവിതത്തിൽ നടന്ന ഓരോ സംഭവങ്ങൾ ഓർത്തു നെടുവീർപ്പ് ഇട്ട് കൊണ്ട് അവർ രണ്ടാളും ചിന്തകളിൽ മുഴുകി നിശബ്ദം കിടന്നു. അർദ്ധ രാത്രി കഴിഞ്ഞ ഏതോ സമയം ശ്രീഹരി ഉറക്കം പിടിച്ചു. അവന്റെ നേരിയ ശ്വാസം താളം കേട്ട് കിടന്നവൾക്ക് അവൻ ഉറങ്ങിയെന്ന് ഉറപ്പായി. അവൾ കിടക്കുന്ന ഭാഗത്തേക്ക്‌ ചരിഞ്ഞു കിടന്ന് ഉറങ്ങുകയാണ് അവൻ. മീര മെല്ലെ ഭിത്തിക്ക് നേരെ കിടന്ന ശേഷം ശ്രീഹരിയെ ഉണർത്താതെ അവന്റെ ഇടത് കരം എടുത്ത് തന്റെ നഗ്നമായ വയറ്റിൽ വച്ചു. ശേഷം ആ കയ്യുടെ ചൂടേറ്റ് മീരയും മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു. ******* രാവിലെ ആദ്യം ഉണർന്നത് ശ്രീഹരിയാണ്. കണ്ണ് തുറന്ന അവൻ ആദ്യം കണ്ടത് മീരയുടെ വയറിൽ അമർന്നിരിക്കുന്ന തന്റെ കരമാണ്. ഉറക്കത്തിൽ എപ്പോഴോ സംഭവിച്ച അബദ്ധമാകുമെന്ന് കരുതി ശ്രീഹരി പെട്ടെന്ന് അവളുടെ വയറ്റിൽ നിന്നും കൈ എടുത്തു. മാറി കിടക്കുന്ന സാരി തുമ്പിന്റെ ഇടയിലൂടെ ദൃശ്യമായ ഭംഗിയിൽ ഒരു നിമിഷം അവന്റെ കണ്ണുകൾ ഉടക്കി. ഒതുങ്ങിയ വയറും കുഞ്ഞ് പു. ക്കിൾ ചുഴിയും വെളുത്ത വയറിനെ ആലിംഗനം ചെയ്ത് കിടക്കുന്ന സ്വർണ്ണ അരഞ്ഞാണവും മീരയുടെ ശരീര ഭംഗി എടുത്തു കാട്ടുന്നുണ്ട്. കുറച്ചു നിമിഷത്തേക്ക് മറ്റെല്ലാം മറന്ന ശ്രീഹരി അവളുടെ വയറ്റിൽ തന്നെ നോട്ടമുറപ്പിച്ചു കിടന്നു. പിന്നീട് പെട്ടെന്ന് എന്തോ ഓർമ്മ വന്നപോലെ അവൻ തല കുടഞ്ഞു കൊണ്ട് എഴുന്നേറ്റു. ശേഷം പുതപ്പ് കൊണ്ട് മീരയെ ശ്രീഹരി നന്നായി പുതപ്പിക്കുകയും ചെയ്തു. ശ്രീഹരി തന്നെ നോക്കി കിടന്നതും അരികിൽ നിന്ന് എഴുന്നേറ്റു പോയതുമൊക്കെ മീര അറിയുന്നുണ്ടായിരുന്നു. അവൾ ഇടയ്ക്കിടെ അവനറിയാതെ ഒളിക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. താനൊന്ന് മനസ്സ് വച്ചാൽ വളരെ എളുപ്പത്തിൽ തന്നെ ശ്രീഹരിയെ വളച്ചെടുക്കാമെന്ന് മീര മനസ്സിൽ കണക്ക് കൂട്ടി. (മീരയ്ക്ക് മാത്രം പണി കിട്ടുന്നില്ല അവൾ ജയിച്ചു നിൽക്കുന്നു എന്ന് പരാതി കണ്ടു. മീരയ്ക്കുള്ള പണി വരുന്നുണ്ട്. അതിന് കുറച്ചു പാർട്ട്‌ കൂടെ കഴിയണം. പക്ഷേ എട്ടിന്റെ പണി തന്നെയാണ്. പിന്നെ ഹാപ്പി ആൻഡ് സാറ്റിസ്‌ഫയിങ് ആയിട്ടുള്ള എൻഡിങ് ആയിരിക്കും സ്റ്റോറിക്ക്.) ******* ശ്രീഹരി കുളിച്ചു റെഡിയായി വില്ലേജ് ഓഫീസിലേക്ക് പോകാനിറങ്ങി. ശ്രീധന്യയ്ക്കും ശ്രീക്കുട്ടിക്കും വെക്കേഷൻ ആയത് കൊണ്ട് സ്കൂളിൽ പോകാനില്ല. ശ്രീലത അടുക്കളയിൽ ഓരോ പണികളിൽ ആണ്. ശ്രീഹരി ജോലിക്ക് പോകുന്നത് വരെ അടുക്കളയിൽ അമ്മയെ സഹായിച്ചു നിന്ന മീര കുളിച്ചു വരാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി. മുറിയിൽ കയറി കതകടച്ച ശേഷം അവൾ വേഗം പോയി ഫോൺ എടുത്ത് വേണിയുടെ നമ്പറിലേക്ക് കാൾ ചെയ്തു. അവളെ പിണക്കാതെ കൂടെ നിർത്തണമെന്ന് മീരയുടെ മനസ്സ് പറയുന്നുണ്ടായിരുന്നു. അല്ലെങ്കിൽ ഒരുപക്ഷെ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് ഉറ്റ സുഹൃത്തായ താൻ അവളെ വിളിക്കാത്തതിന്റെ പേരിൽ തന്നെ സംശയിക്കാനിട വരുമെന്ന് മീര ചിന്തിച്ചു. വേണിയുടെ ഫോണിലേക്ക് വിളിച്ച ശേഷം ഫോൺ ചെവിയോട് ചേർക്കുമ്പോ അവളുടെ ഹൃദയം അതിദ്രുതം മിടിച്ചു. വേണി കാൾ എടുത്തു തന്നോട് ദേഷ്യപ്പെടുമോ അതോ പിണങ്ങിയിട്ടുണ്ടാകുമോ എന്നൊക്കെ ഓർത്ത് മീര പരിഭ്രമിച്ചു. മൂന്ന് റിങ്ങിനുള്ളിൽ തന്നെ മറുപ്പുറത്തു നിന്ന് കാൾ എടുത്തു. "വേണി...." കരച്ചിലിന്റെ അകമ്പടിയോടെ മീര വിളിച്ചു. "നിനക്ക് ഇപ്പഴെങ്കിലും എന്നെ വിളിക്കാൻ തോന്നിയല്ലോ മീര." ഒരു പൊട്ടിക്കരച്ചിലിനൊപ്പം വേണി ചോദിച്ചു. "ഇന്നലെ മുതൽ നിന്നോട് സംസാരിക്കാൻ വീർപ്പു മുട്ടി നടക്കുകയായിരുന്നു ഞാൻ. അടുത്ത് ആരും ഇല്ലാത്തപ്പോ അല്ലേ നിന്നെ വിളിക്കാൻ പറ്റു. ഇവിടെ എല്ലാവരും നിന്നെ തെറ്റിദ്ധരിച്ചു വച്ചിരിക്കുകയാ വേണി. പക്ഷേ എനിക്ക്... എനിക്ക് നിന്നെ വിശ്വാസ. ഇന്നലെ വൈകുന്നേരം നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് ഞാൻ കിഷോർ ഏട്ടനെ വിളിച്ചു നോക്കി." മീര പറഞ്ഞു. "കിഷോറേട്ടൻ എല്ലാം പറഞ്ഞില്ലേ." വേണിയുടെ ശബ്ദം അടഞ്ഞു പോയി. "പറഞ്ഞു.... നീ താലി ഊരി കൊടുത്തതിൽ കിഷോറേട്ടന് നല്ല സങ്കടമുണ്ടെന്ന് തോന്നുന്നു. എങ്കിലും നീ ചെയ്തതാണ് ശരി വേണി. പക്ഷേ എനിക്ക് നിന്റെ അത്ര ധൈര്യം ഇല്ലാതായി പോയെടി. ഇന്നലെ ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ ശ്രീയേട്ടൻ താലി കെട്ടിയപ്പോ സത്യത്തിൽ ഞാനാകെ ഞെട്ടിപ്പകച്ചു പോയി. എന്ത് ചെയ്യണമെന്നറിയാതെ മരവിച്ച ഒരവസ്ഥയിലായിരുന്നു ഞാൻ." മീര നിഷ്കളങ്കമായി പറഞ്ഞു. "നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും മീര. ഞാനും അങ്ങനെയൊരു അവസ്ഥയിൽ തന്നെയായിരുന്നല്ലോ. പക്ഷേ ശ്രീയേട്ടന് എന്താ പറ്റിയതെന്നാ എനിക്ക് മനസ്സിലാകാത്തത്. ഇന്നലെ മണ്ഡപത്തിൽ വച്ച് ശ്രീയേട്ടൻ കാണിച്ചു തന്ന ഫോട്ടോയുടെ സത്യാവസ്ഥയെ കുറിച്ച് എനിക്കറിയണം മീര." വേണിയുടെ സ്വരത്തിന് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു. "ഇന്നലെ അതിനെക്കുറിച്ച് ശ്രീയേട്ടൻ ആരോടും ഒന്നും പറഞ്ഞില്ല വേണി. എനിക്ക് ചോദിക്കാനും പേടി ആയിരുന്നു. ഇവിടെ എന്റെ വീട്ടുകാരും ശ്രീയേട്ടന്റെ വീട്ടുകാരും കൂടി എന്നെ ശ്രീയേട്ടന്റെ ഭാര്യയാക്കി കഴിഞ്ഞു. നിന്റെ അത്ര ധൈര്യം ഉണ്ടായിരുന്നെങ്കിൽ എങ്ങോട്ടെങ്കിലും ഇറങ്ങി പോയേനെ ഞാൻ. നിന്നെ വന്ന് കാണണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട് വേണി. പക്ഷേ ഞാൻ അങ്ങോട്ട്‌ വന്നാൽ അവിടെ ഉള്ള എല്ലാരും ശ്രീയേട്ടനോടുള്ള ദേഷ്യം എന്നോട് തീർക്കുമോന്ന പേടിയുണ്ട് എനിക്ക്." "തത്കാലം നീ ഇങ്ങോട്ട് വരണ്ട മീര. ഇവിടെ എല്ലാർക്കും നിന്നോട് നല്ല ദേഷ്യമുണ്ട്. നീയും ശ്രീയേട്ടനും തമ്മിൽ നേരത്തെ ബന്ധമുണ്ടെന്ന രീതിയിലാണ് ഇവിടുത്തെ സംസാരം." വേണിയുടെ വാക്കുകൾ കേട്ട് മീരയുടെ നെഞ്ചിലൊരു കൊളുത്തു വീണു. "നീയും അങ്ങനെ വിശ്വസിക്കുന്നുണ്ടോ വേണി." ഉദ്വേഗത്തോടെ മീര ചോദിച്ചു. തുടരും രചന :: അഞ്ജലി #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
ദേവാസുരം ഭാഗം 30 © Protected 24ആം തീയതി തുടർച്ച ------------------------ ദേവൻ വലിയൊരു മയക്കത്തിൽ നിന്ന് കണ്ണ് തുറന്നു. തന്റെ ചുറ്റുമുള്ള യന്ത്രങ്ങളൊക്കെ ഒന്ന് നോക്കികൊണ്ടിരിക്കുമ്പോഴാണ് അപ്പുറത്തു നിന്ന് " ശൂ " എന്ന് ഒച്ച കേൾക്കുന്നത്.. അവൻ തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നോക്കി ചിരിച്ചു കൊണ്ട് കിടക്കുന്ന ഹരിയെയാണ് കണ്ടത്.. അവനെ കണ്ടപ്പോൾ ആശ്വാസം തോന്നിയെങ്കിലും തന്നോട് പറയാതെ ഓരോന്ന് ഒപ്പിച്ചു വയ്ക്കാൻ പോയതിലുള്ള ദേഷ്യം കാരണം അവൻ മുഖം തിരിച്ചു കിടന്നു. കൊച്ചു കുട്ടികളെ പോലെ ദേഷ്യം പിടിച്ചു മുഖം തിരിച്ചു കിടക്കുന അവനെ കണ്ടപ്പോൾ വേദനക്കിടയിലും ഹരിക്കു ചിരി വന്നു. അപ്പോഴാണ് സിസ്റ്റർ വന്നു അവരുടെ മൊഴി എടുക്കാൻ പോലീസ് വന്നിട്ടുണ്ടെന്ന് പറഞ്ഞത്..പോലീസ് എന്ന് കേട്ടതും ഹരിയുടെ മുഖം ഇരുണ്ടു.. പോലീസിലുള്ള അവന്റെ വിശ്വാസമേ നഷ്ടപ്പെട്ടിരുന്നു.. എന്നാലും ഇതൊരു പോലീസ് കേസ് ആയ സ്ഥിതിക്ക് അവർ വരുമെന്ന് അവനു അറിയാമായിരുന്നു.. അകത്തേക്ക് ഒരു ചിരിയോടെ കയറി വരുന്ന അൻവറിനെ കണ്ടിട്ടും ഹരിയുടെ മുഖം തെളിഞ്ഞില്ല.. അൻവറിനെ അവിടെ കണ്ടപ്പോൾ ദേവനും അതിശയമായി.. പോലീസ് വരുന്നുണ്ട് എന്ന് പറഞ്ഞപ്പോഴും അൻവറിനെ അവൻ പ്രതീക്ഷിച്ചില്ലായിരുന്നു. അൻവർ വന്നു ദേവന്റെയും ഹരിയുടെയും ഇടയിൽ ഒരു കസേര ഇട്ടു ഇരുന്നു.. " രണ്ടു പേരോടും പ്രത്യേകം പ്രത്യേകം ചോദിക്കണ്ടല്ലോ എന്നോർത്തിട്ടാണ്.. ഇതാവുമ്പോൾ നിങ്ങള്ക്ക് രണ്ടു പേർക്കും പറയാനുള്ളത് പറയാം" ഹരിയും ദേവനും ഒന്നും മിണ്ടിയില്ല. " പറയൂ.. ഇന്നലെ നിങ്ങൾക്കെന്താണ് സംഭവിച്ചത്?" " പറഞ്ഞിട്ടെന്തിനാ.. ഇനിയും ഞങ്ങളെ കൊല്ലാൻ ആളെ വിടാനാണോ?" ഹരിയുടെ പൊട്ടിത്തെറി അൻവറിൽ മാത്രമല്ല ദേവനിലും ഒരു ഞെട്ടൽ ഉണ്ടാക്കി. പൊതുവെ സൗമ്യശീലനായ ഹരി ഒരു പോലീസ് ഓഫീസറോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നത് എന്താണെന്ന് ദേവനും മനസിലായില്ല. പക്ഷെ ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ അൻവർ പുഞ്ചിരിച്ചു.. " ഹരി.. ഹരിയുടെ ദേഷ്യം എനിക്ക് മനസിലാവും.. പക്ഷെ എല്ലാ പോലീസുകാരും ഒരുപോലെ ആവണം എന്നില്ല.." " എങ്ങനെ വിശ്വസിക്കും? നിങ്ങൾ നിങ്ങളുടെ കൂട്ടത്തിൽ ഉള്ളവരെ അല്ലെ രക്ഷിക്കാൻ ശ്രമിക്കൂ?" "എനിക്ക് ഹരിയെ പറഞ്ഞു വിശ്വസിപ്പിക്കാൻ കഴിയില്ല.. പക്ഷെ എന്നോടുള്ള വിശ്വാസം കൊണ്ടാണ് ഹരി ഇന്നലെ എന്നെ കാണാൻ വന്നതെന്ന് എനിക്കറിയാം.. ആ വിശ്വാസത്തോടെ ഹരിക്കു എന്നോട് കാര്യങ്ങൾ പറയാം.." ഹരി ദേവനെ നോക്കി. അവൻ പറഞ്ഞോളൂ എന്ന മട്ടിൽ തലയാട്ടി കാണിച്ചു.. " സാർ.. ഒരു കൊച്ചു കുട്ടിയുടെ ജീവനാണ് ഞാൻ ഇപ്പോൾ സാറിന്റെ കയ്യിൽ ഏല്പിക്കാൻ പോകുന്നത്.. അത് രക്ഷിക്കേണ്ട ചുമതല ഇപ്പോൾ സാറിനാണ്.." ഹരി പറഞ്ഞതിന് അൻവർ തല കുലുക്കി .. " പറഞ്ഞോളൂ ഹരി.." ഹരി അബദ്ധവശാൽ വിനോദിന്റെ മുറിയിൽ എയ്ഞ്ചലിന്റെ ഫയൽ കണ്ടെത്തിയത് മുതൽ ഇന്നലെ രാത്രി വരെ ഉള്ള എല്ലാ കാര്യങ്ങളും അൻവറിനോട് പറഞ്ഞു.. അൻവർ എല്ലാം ശ്രദ്ധയോടെ കേട്ടു.. "മനോജിന്റെ കയ്യിൽ ഏല്പിച്ച തെളിവുകൾ മറ്റെവിടെയെങ്കിലും ഉണ്ടോ ഹരി.. അതോ അതൊരു കോപ്പി മാത്രമേ ഉണ്ടായിരുന്നുള്ളു?" ഹരി വീണ്ടും ദേവനെ നോക്കി.. വീണ്ടും പറഞ്ഞോളൂ എന്ന് ദേവൻ അവനെ തലയാട്ടി കാണിച്ചു " ഞാൻ പുതിയതായി ഒരു ഇമെയിൽ ഐഡി ഉണ്ടാക്കി എല്ലാം അതിൽ സൂക്ഷിച്ചിട്ടുണ്ട്.." അവൻ അതിന്റെ യൂസർനേമും പാസ്സ്‌വേർഡും അൻവറിനു പറഞ്ഞു കൊടുത്തു. അത് കഴിഞ്ഞപ്പോൾ അൻവർ ദേവന് നെരെ തിരിഞ്ഞു "ഹരി ഇപ്പോൾ പറഞ്ഞ നാളെ മേമൻ ഹോസ്‌പിറ്റലിൽ നടക്കാനിരുന്ന ഓപ്പറേഷനെ പറ്റി ദേവന് വല്ലതും അറിയാമായിരുന്നോ? ദേവനും അവിടെയല്ലേ ജോലി ചെയ്തിരുന്നത്?" " ഇല്ല" ഒറ്റവാക്കിൽ അവൻ മറുപടി പറഞ്ഞു.. " ഹരി ഒന്നും ദേവനോട് പറഞ്ഞില്ലേ?" " ഇല്ല" " അപ്പോൾ ഇതിനെ പറ്റി ദേവന് ഒരു അറിവും ഉണ്ടായിരുന്നില്ലേ?" " ഹരി ആരെയോ കാണാൻ പോവാണെന്നു പറഞ്ഞു ഇമെയിൽ ഐഡി എനിക്കും അയച്ചു തന്നിരുന്നു.. അത് തുറന്നു നോക്കിയപ്പോഴാണ് ഞാൻ കണ്ടത്.. അപ്പോൾ പിന്നെ ഞാൻ അവനെ അന്വേഷിച്ചു പോയി.." " ഹരി കൃത്യം ആ സ്ഥലത്തു ഉണ്ടെന്നു എങ്ങനെ ദേവന് മാന്ഡിലായി?" " ഞാൻ അന്വേഷിച്ചു കണ്ടു പിടിച്ചു" അൻവർ ഒന്ന് ചിരിച്ചു.. " ഓക്കേ .. ഹരി വൺ മോർ ക്വസ്റ്റിൻ " " മേമൻ ഹോസ്പ്പിറ്റലിന്റെ ഓണർ എബിന്റെ കൊലപാതകവുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടെന്ന് ഹരി കരുതുന്നുണ്ടോ?" ജയിംസിന്റെ മരണവുമായി ബന്ധപെട്ടു തന്റെ മനസ്സിൽ അന്ന് തോന്നിയ സംശയം ഹരി അൻവറിനോട് പറഞ്ഞു. "അപ്പോൾ ചിലപ്പോൾ എല്ലാ കള്ളത്തരങ്ങളും എബിൻ കണ്ടുപിടിച്ചത് കൊണ്ടായിരിക്കുമല്ലേ അവർ എബിനെ കൊലപ്പെടുത്തിയത്.. എന്താ ദേവൻ.. തനിക്കു എന്താ തോന്നുന്നത്?" അവൻ അൻവറിനെ ദേഷ്യത്തോടെ ഒന്ന് നോക്കി "എനിക്കറിയില്ല" " ഓക്കേ.. എല്ലാ ചോദ്യങ്ങൾക്കും ഉടനെ തന്നെ ഉത്തരം കിട്ടും എന്ന് എനിക്ക് ഉറപ്പുണ്ട്.. എന്നാൽ ഞാൻ വരട്ടെ.. താങ്ക് യു ഫോർ യുവർ ഹെല്പ്" അൻവർ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഹരി അയാളെ വിളിച്ചു " സാർ.. പ്ളീസ് ഹെല്പ് എയ്ഞ്ചേൽ.. " " ഷുവർ ഹരി.. ഡോണ്ട് വറി.. നമുക്കു ഉടനെ തന്നെ വീണ്ടും കാണാം ദേവ" അതും പറഞ്ഞു അയാൾ പുറത്തേക്കു പോയി. " ഇയാൾക്ക് നിന്നോടുള്ള കലിപ്പ് ഇത് വരെയും മാറിയില്ലലോട ?" അൻവർ പോയതിനു പിന്നാലെ ഹരി ദേവനോട് പറഞ്ഞു.. " ഹ്മ്മ്.. പക്ഷെ നീ പേടിക്കണ്ട.. എന്നോടുള്ള ദേഷ്യത്തിന്റെ പേരിൽ അവൻ ഒരിക്കലും അവന്റെ ഡ്യൂട്ടി മറക്കില്ല" അതിനു മറുപടി പറയാൻ ഹരി പോയപ്പോഴേക്കും അവിടെ കിടന്നു ഒച്ച വയ്ക്കുന്നതിന് സിസ്റ്റർ വന്നു വഴക്കു പറഞ്ഞു. അതോടെ ഹരിയും ദേവനും രണ്ടു വശത്തേക്ക് നോക്കി കിടന്നു. ICU വിൽ നിന്ന് പുറത്തേക്കിറങ്ങിയ അനവറിന്റെ സന്തോഷത്തോടെയുള്ള മുഖഭാവം കണ്ടപ്പോഴേ പുറത്തു കാത്തു നിന്ന ആന്റണിയുടെ മുഖത്തും സന്തോഷം നിറഞ്ഞു. " കിട്ടിയോ സാർ?" അൻവർ ഹരി പറഞ്ഞ ഇമെയിൽ ഐഡി യും പാസ്സ്‌വേർഡും എഴുതിയെടുത്ത പേപ്പർ ഉയർത്തി കാണിച്ചു. അവർ ഓഫീസിലെത്തി ഹരി കൊടുത്ത മെയിൽ ഐഡി യിൽ കയറി അതിൽ ഉണ്ടായിരുന്ന ഡീറ്റെയിൽസ് ഒക്കെ കണ്ടു. അതെല്ലാം കണ്ടു കഴിഞ്ഞപ്പോൾ അൻവർ പറഞ്ഞു.. "ലെറ്റ്‌ അസ് പ്രൊസീഡ്" " ആദ്യം എങ്ങോട്ടാണ് സാർ?" " ദേവന്റെ സങ്കേതത്തിലേക്കു" ദേവന്റെ സങ്കേതത്തിൽ ഇരുന്നു ഫിലിപ്പ് ജോർജ് എന്ന ബിസിനസ്സുകാരൻ വല്ലാതെ വിയർത്തു. നല്ല സാമ്പത്തികം ഉള്ള പരിസ്ഥിതി ആയിരുന്നു അയാളുടേത്.. ഭാര്യയും കുട്ടിയും ഒത്തുള്ള ജീവിതവും സന്തോഷപൂർണം ആയിരുന്നു. തന്റെ ഒന്നര വയസ്സുള്ള മകളുടെ കിഡ്നികൾക്ക് പ്രശ്നം ആണെന്ന് അറിയുന്നത് വരെ.. കിഡ്നി ട്രാൻസ്‌പ്ലാന്റ് ആണ് ഏക മാർഗം എന്ന് ഡോക്ടർമാർ വിധിയെഴുതി..കൊച്ചു കുട്ടിയായതു കൊണ്ട് അവൾക്കു മാച്ച് ആയ കിഡ്നി കിട്ടാനും പാടായിരുന്നു . അങ്ങനെ പല വഴികളും അന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞിനെ ചികില്സിക്കുന്ന ഹോസ്പിറ്റലിൽ വച്ച് തന്നെ ഒരു കോഴിക്കോടുകാരനെ പരിചയപ്പെടുന്നത്..കെയങ്ങൾ പറഞ്ഞപ്പോൾ അയാൾ അയാളുടെ ഒരു സുഹൃത്ത് റോയ് മേമനെ പരിചയപ്പെടുത്തി തന്നു..അങ്ങനെയാണ് താൻ കുടുംബമായി മേമൻ ഹോസ്പ്പിറ്റലിൽ എത്തുന്നത്.. ഒരു കിഡ്നിക്ക് 20 ലക്ഷം രൂപയാണ് അവർ ചോദിച്ചത്.. തെറ്റായ മാർഗ്ഗത്തിലൂടെയാണെന്നു അറിയാമായിരുന്നു. എന്ത് ചെയ്തിട്ടായാലും എത്ര പൈസ മുടക്കിയിട്ടായാലും തന്റെ മകൾ രക്ഷപ്പെടണം എന്നോര്ത്താണ്‌ ഇവിടെ വന്നത്. നാളെ നടത്താൻ ഇരുന്ന ഓപ്പറേഷൻ നടക്കില്ല കുറച്ചു ദിവസത്തേക്ക് മാറ്റി വയ്ക്കണം എന്ന് റോയ് വന്നു പറഞ്ഞപ്പോൾ അവിടുന്ന് ഭാര്യയെയും കുഞ്ഞിനേയും കൊണ്ട് തിരിച്ചു പോരാൻ ഇറങ്ങിയതാണ്.. കുറച്ചു ദൂരം എത്തിയപ്പോൾ തങ്ങളുടെ വണ്ടി തടഞ്ഞു തന്നെ ഇങ്ങോട്ടു പിടിച്ചോണ്ട് വന്നതാണ് ഇവർ.. ഭാര്യയെയും കുഞ്ഞിനേയും അവർ മറ്റൊരു വണ്ടിയിലാണ് കൊണ്ടുപോയത്.. അവർ ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ല.. തന്റെ ഫോണും മറ്റു സാധനങ്ങളുമെല്ലാം ഇവർ അപ്പോഴേ എടുത്തു മാറ്റി. എന്താണ് ഇവരുടെ ഉദ്ദേശമെന്ന് മനസിലാവുന്നുമില്ല.. ഇനി തന്റെ ഭാര്യയെയും കുഞ്ഞിനേയും വച്ച് വില പേശാൻ ആവുമോ.. തന്നെ ഇവിടെ കൊണ്ട് വന്നവർ ഇത് വരെ തന്നോട് ഒന്നും മിണ്ടിയിട്ടില്ല..അയാൾ ഒന്നും മനസിലാവാതെ പേടിച്ചു അവിടെ ഇരുന്നു..കുറച്ചു കഴിഞ്ഞപ്പോൾ അതിൽ ഒരുത്തൻ അയാളുടെ അടുത്തേക്ക് വന്നു.. " എന്തിനാ നിങ്ങൾ എന്നെ ഇവിടെ കൊണ്ട് വന്നിരിക്കുന്നത്.. എന്താണ് നിങ്ങളുടെ ഉദ്ദേശം? എന്റെ ഭാര്യയും കുഞ്ഞും എവിടെ? ഞാൻ ആരാണെന്നോ എന്റെ ഇൻഫ്ളുവൻസ് എന്താണെന്നോ നിങ്ങള്ക്ക് അറിയാമോ?" പരുന്തു അയാളെ നോക്കി ഒന്ന് ചിരിച്ചു. "കൂൾ ഡൌൺ സാർ.. നിങ്ങളുടെ ജാതകം മൊത്തം വായിച്ചതിനു ശേഷമാണു നിങ്ങളെ ഇവിടെ പിടിച്ചു കൊണ്ട് വന്നിരിക്കുന്നത്.. " " നിങ്ങൾക്കെന്താ വേണ്ടത്?" "ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ അറിയണം.. നിങ്ങളും റോയ് മേമനുമായുള്ള കിഡ്നി ഡീലിനെ പറ്റി " ഫിലിപ്പ് ഇരുന്നു വിയർത്തു.. "ഏതു കിഡ്നി ഡീൽ.. നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്?" പരുന്തു തന്റെ കൂട്ടാളികളെ നോക്കി ഒന്ന് ചിരിച്ചു.. " അയ്യോ .. സാറിന് നമ്മൾ എന്തിനെ പറ്റിയാണ് പറയുന്നത് എന്ന് അറിയില്ലെടാ.. തടിയാ ആ വീഡിയോ ഒന്ന് കാണിച്ചു കൊടുത്തെടാ സാറിന്.." തടിയൻ വന്നു ലാപ്ടോപ്പിൽ ഒരു വീഡിയോ എടുത്തു അതിന്റെ കുറച്ചു ഭാഗങ്ങൾ ഫിലിപ്പിനെ കാണിച്ചു കൊടുത്തു. അയാളുടെ തൊണ്ട വരളുന്ന പോലെ തോന്നി.. റോയ് മേമന്റെ ഓഫീസിൽ താനും അയാളും കൂടി ഓപ്പറേഷനെ പറ്റി സംസാരിക്കുന്ന വീഡിയോ ആണ്..ഇതെങ്ങനെ ഇവരുടെ കയ്യിൽ വന്നു? " ഇപ്പൊ സാറിന് ഓര്മ വന്നോ ഏതു ഡീൽ ആണെന്ന്?ഇനി പറ.." ഫിലിപ്പ് നിസ്സഹായതയോടെ അവരെ നോക്കി. " മടിക്കാതെ അങ്ങോട്ട് പറഞ്ഞു കൊടുക്ക് ഫിലിപ്പ് സാറെ.. സാറന്മാർ കുറെ നേരമായി ചോദിക്കുന്നതല്ലേ?" തങ്ങളുടേതല്ലാത്ത ഒരു ശബ്ദം കേട്ട് പരുന്തും തടിയനും ഞെട്ടി വാതില്കലേക്കു നോക്കി. അവിടെ തങ്ങളെ നോക്കി ഒരു വല്ലാത്ത ചിരിയോടെ അൻവർ അലി നിൽക്കുന്നു. " ഹലോ നിഷാന്ത് ആൻഡ് രാഹുൽ .. സോറി പരുന്തും തടിയനും.." അൻവർ അവരുടെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു.. ഹരിക്കും ദേവനും മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലാത്ത കൊണ്ട് അവരെ പിറ്റേ ദിവസം റൂമിലേക്ക് മാറ്റാമെന്ന് ഡോക്ടർമാർ പറഞ്ഞു.. വൈകിട്ട് ആയപ്പോൾ ഡോക്ടറോട് ചോദിച്ചു രവിയും ജാനകിയും കൂടി മക്കളെ രണ്ടു പേരെയും കയറി കണ്ടു.. അവരെ കണ്ടു സംസാരിച്ചപ്പോൾ ആ അച്ഛനും അമ്മക്കും സമാധാനം ആയി. തങ്ങൾക്കു ഒരു ആപത്തു വന്നപ്പോൾ സിധുവും കുടുംബവും തങ്ങൾക്കു തന്ന സപ്പോർട് കണ്ടപ്പോൾ തന്നെ ശ്രീകുട്ടിയെ നല്ല കൈകളിലാണ് ഏല്പിക്കുന്നതെന്നുള്ള വിശ്വാസം അവർക്കുണ്ടായി. സോമൻ തിരികെ പോയെങ്കിലും ആതിയുടെ ആരോഗ്യം നോക്കാൻ എന്ന് പറഞ്ഞു ഗീത അവിടെ നിന്നു . പക്ഷെ അവൾ മുഴുവൻ സമയവും ആമിയുടെയും ജാനകിയുടെയും കൂടെ തന്നെ ആയിരുന്നു. അൻവറിനു കൊടുത്ത തെളിവുകൾ കൊണ്ട് എയ്ഞ്ചൽ രക്ഷപെടണമെ എന്ന് ഹരി പ്രാർത്ഥിച്ചു കൊണ്ട് കിടന്നു. അൻവറിന്റെ കണക്കുകൂട്ടലുകൾ എന്തായിരിക്കും എന്ന ടെൻഷൻ ദേവനും ഉണ്ടായിരുന്നു. എന്തായാലും വരുന്നിടത്തു വച്ച് കാണാം എന്ന് തന്നെ കരുതി അവൻ കിടന്നു. തലേന്നത്തെ അപകടം എല്ലാം അകന്നു ആ കുടുംബം അന്ന് രാത്രി ഉറങ്ങി. 25 ആം തീയതി ---------------- അന്നേ ദിവസം രാവിലെ എല്ലാവരും ഉണർന്നത് ഒരു ബ്രേക്കിംഗ് ന്യൂസുമായി ആണ്.. ഇരട്ടകൊലപാതകങ്ങൾ അന്വേഷിക്കുന്ന dysp അൻവർ അലി അന്ന് വൈകുന്നേരം ലൈവ് ആയി ഒരു പത്ര സമ്മേളനം നടത്തുന്നു കൂടെ IG യും ഉണ്ട്.. ചില സുപ്രധാന വാർത്തകൾ എല്ലാവരെയും അറിയിക്കാനാണ് വാർത്താസമ്മേളനം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. അൻവർ അലി അന്വേഷിക്കുന്ന കേസ് ഇരട്ടകൊലപാതകങ്ങളുടെ ആയതു കൊണ്ട് അതിന്റെ എന്തെങ്കിലും ഡീറ്റെയിൽസ് തരാനായിരിക്കും ഈ പത്രസമ്മേളനം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.. അൻവറിനു എന്താണ് പറയാൻ ഉള്ളത് എന്നറിയാനായി എല്ലാവരും കാത്തിരുന്നു . രാവിലെ റൂമിലെ ടീവിയിൽ ഈ ന്യൂസ് കണ്ടപ്പോൾ മുതൽ ആമിയുടെ നെഞ്ച് പിടക്കാൻ തുടങ്ങി. ഇരട്ടകൊലപാതകങ്ങളെ പറ്റിയാണ് അൻവറിനു പറയാൻ ഉള്ളതെങ്കിൽ ദേവേട്ടൻ പിടിക്കപ്പെടും.. അയാൾക്കറിയാം അത് ദേവേട്ടനാണ് ചെയ്തതെന്ന്.. അയാൾക്ക്‌ ഇനി വേറെ എന്തെങ്കിലും തെളിവ് കിട്ടികാണുമോ? ദേവേട്ടന്റെ കൂട്ടാളികളെ പിടിച്ചു കാണുമോ? അവർ ദേവേട്ടന്റെയും പേര് പറഞ്ഞു കൊടുത്തു കാണുമോ? കഴിഞ്ഞ ഒരു രാത്രി മുഴുവൻ നഷ്ടപ്പെട്ടു എന്ന് കരുതിയിട്ടു ഇപ്പോൾ തിരിച്ചു കിട്ടിയതേ ഉള്ളു.. അപ്പോഴേക്കും വീണ്ടും തനിക്കു നഷ്ടപ്പെടാൻ പോവുകയാണോ? എല്ലാം അറിയുമ്പോൾ എല്ലാവരും എങ്ങനെ സഹിക്കും? നെഞ്ചിൽ ഒരു വലിയ കരിങ്കല്ല് കയറ്റി വച്ച ഭാരത്തോടെ ഒന്ന് കരയാൻ പോലും ആവാതെ ആമി ഇരുന്നു. ഉച്ചയാകാറായപ്പോഴാണ് ഹരിയേം ദേവനെയും മുറിയിലേക്ക് മാറ്റിയത്. മഹേന്ദ്രൻ തമ്പിയുടെ സ്വാധീനം കാരണം ഒരു വലിയ റൂമിൽ രണ്ടു പേർക്കും വേണ്ട ബെഡുകൾ ഒരുക്കി കൊടുത്തു.ICU വിനു മുന്നിൽ കാവൽ നിന്നിരുന്ന പോലീസുകാർ കാവൽ റൂമിനു മുന്നിലേക്ക് ആക്കി. രണ്ടാളെയും ഒരു മുറിയിൽ തന്നെ ആക്കിയത് ഗീതക്കൊഴിച്ചു ബാക്കി എല്ലാവര്ക്കും സന്തോഷം ആയിരുന്നു. അവരെ മുറിയിലേക്കു മാറ്റുന്ന സമയമപ്പോഴേക്കു സിധുവും വന്നു. അവനും സിസ്റ്റർമാരുടെ കൂടെ കൂടിയാണ് അവരെ രണ്ടാളെയും ബെഡിലേക്കു പിടിച്ചു കിടത്തിയത്..ഹരിയെ ബെഡിൽ കിടത്തിയ ഉടനെ തന്നെ ഗീത ഓടി വന്നു അവനെ കെട്ടിപിടിച്ചു " എന്റെ പൊന്നു മോനെ.. നിനക്കെന്തെങ്കിലും പറ്റിയോ എന്നോർത്ത് ഞാനാകെ പേടിച്ചു പോയി.. എന്റെ മോള് നിന്നെയോർത്തു ഒന്നും കഴിച്ചിട്ട് പോലുമില്ല അറിയുമോ?" ഹരി ആതിയെ നോക്കി. അവൾ ഒന്നുമില്ലെന്ന്‌ കണ്ണടച്ച് കാണിച്ചു. " നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതല്ലേ മോനേ ഇവൻ പറയുന്നതും കേട്ട് ഓരോന്നിനും ഇറങ്ങി പുറപ്പെടുത്തരുതെന്നു.. ഇപ്പോൾ കണ്ടില്ലേ നിനക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എന്റെ മോള്.." " അതിനു അവൻ കാരണം എനിക്കല്ല ഞാൻ കാരണം അവനാണ് പ്രശ്നമുണ്ടായത്.." " എന്താ മോനെ.. എന്താ ശരിക്കും നിങ്ങള്ക്ക് സംഭവിച്ചത്? അവർക്കു എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ആകാംഷ എല്ലാവര്ക്കും ഉണ്ടായിരുന്നു. ഹരി എല്ലാ കാര്യങ്ങളും അവരോടു പറഞ്ഞു. " കൃത്യസമയത്തു ഇവൻ വന്നില്ലായിരുനെങ്കിൽ..." അതോടെ ഗീതയുടെ വായടഞ്ഞു. പെട്ടെന്നാണ് ആതി പറഞ്ഞത് " ഹരിയേട്ടാ.. ഏട്ടൻ പറഞ്ഞ മനോജ് എന്ന് പേരുള്ള ആ പോലീസുകാരൻ ഇന്നലെ ഇവിടെ വന്നിരുന്നു" ഹരിയും ദേവനും അന്യോന്യം നോക്കി.. " എപ്പോൾ?" അയാൾ വന്നതും ഇവരുടെ ഫോൺ ഒക്കെ അന്വേഷിച്ചതുമെല്ലാം അവർ പറഞ്ഞു കൊടുത്തു..അത് കേട്ടപ്പോൾ ഹരിക്കു പിന്നെയും ടെൻഷനായി.. "അൻവർ അലി ചതിക്കുമോടാ?" " ഇല്ല.. നീ പേടിക്കേണ്ട" " അൻവർ അലിയുടെ കാര്യം പറഞ്ഞപ്പൊഴണ് ഓർത്തത്.. ഇന്ന് അങ്ങേരുടെ ലൈവ് പ്രസ് മീറ്റ് ഉണ്ട്.. 4 മണിക്ക് .. ചിലപ്പോൾ ഹരിയേട്ടൻ കൊടുത്ത തെളിവുകളൊക്കെ പബ്ലിക് ആക്കാൻ ആണെങ്കിലോ?" ദേവൻ ഒന്നി ഞെട്ടി.. എന്താണ് അൻവറിന്റെ ഉദ്ദേശം.. പരുന്തിനെയോ മറ്റോ ഒന്ന് വിളിച്ചു അന്വേഷിക്കാമെന്നു വച്ചാൽ ഫോണും ഇല്ല. പുറത്താണെങ്കിൽ പോലീസും.. ഉച്ചക്ക് സിധുവിന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്ന ഭക്ഷണം എല്ലാവരും കൂടെ കഴിച്ചു.ആമി ഒന്നും കഴിക്കാതെ വെറുതെ ചോറിൽ കയ്യിട്ടിളക്കി കൊണ്ടിരിക്കുന്നത് ദേവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തന്നെ റൂമിൽ കൊണ്ട് വന്നിട്ടും അവളുടെ മുഖം തെളിഞ്ഞിട്ടില്ലായിരുന്നു. അതിനു കാരണം അൻവർ അലിയുടെ പത്രസമ്മേളനം ആണെന്ന് ദേവന് മനസിലായി. എല്ലാവരും ചുറ്റും ഉള്ളത് കൊണ്ട് അവനു അവളോട് ഒന്നും പറയാനും പറ്റുന്നുണ്ടായിരുന്നില്ല.. അവൾക്കു അവനോടും.. കഴിച്ചു കഴിഞ്ഞു അവന്റെ വായ കഴുകിക്കാനായി അവൾ അവന്റെ അടുത്തെത്തിയപ്പോൾ അവൻ മറ്റാരും കാണാതെ അവളുടെ കയ്യിൽ പിടിച്ചു.. അവൾ മുഖമുയർത്തി നോക്കിയപ്പോൾ വിഷമിക്കരുതെന്നു അവൻ കണ്ണുകൾ കൊണ്ട് കാണിച്ചു. നിറകണ്ണുകളോടെ അവൾ തലയാട്ടി.അവൾ തിരികെ പോകാൻ തുടങ്ങിയപ്പോഴാണ് അവളുടെ ഫോൺ ഒന്ന് കൊടുക്കാൻ അവൾ ആവശ്യപ്പെട്ടത്.. അവൾ തന്റെ ഫോൺ എടുത്തു അവനു കൊടുത്തു.. അവൻ അതിൽ നിന്ന് പരുത്തിനും ഉടുമ്പിനുമെല്ലാം മാറി മാറി മെസ്സേജ് അയച്ചു നോക്കിയെങ്കിലും ആരും മറുപടി അയച്ചില്ല.. വിളിച്ചപ്പോഴും കിട്ടിയില്ല.. ഇനി എന്തെങ്കിലും പ്രശ്നം ആയി കാണുമോ.. ബോസിനെ വിളിച്ചു നോക്കാം എന്നോർത്തെങ്കിലും പിന്നീട് അവൻ വേണ്ടാന്ന് വച്ചു . എന്തായാലും നോക്കാം... 4 മണി ആകാനായി അവരെ പോലെ തന്നെ എല്ലാവരും കാത്തിരിക്കുകയായിരുന്നു. കൃത്യം നാലു മണിക്ക് തന്നെ അൻവറിന്റെ പത്രസമ്മേളനം ലൈവ് ചാനലുകളിൽ കാണിച്ചു തുടങ്ങി. ഹോസ്പിറ്റലിന്റെ റൂമിലെ ടീവിയിൽ അവരും കാണുന്നുണ്ടായിരുന്നു. ദേവൻ ഇടയ്ക്കിടെ തന്റെ കൂട്ടുകാരെ വിളിച്ചു കൊണ്ടിരുന്നെങ്കിലും അവരെ ഫോണിൽ കിട്ടാത്തത് അവനെ വല്ലാതെ അസ്വസ്ഥനാക്കി.. പത്രക്കാരെല്ലാം തന്നെ പറഞ്ഞ സമയത്തിനും മുന്നേ ഹാജർ ആയിരുന്നു. 4 മണിയായപ്പോൾ തന്നെ അൻവർ അലിയും പോലീസ് IG യും അവരുടെ മുന്നിലെത്തി. എല്ലാവരെയും ഒന്ന് നോക്കി ചിരിച്ച ശേഷം അൻവർ അലി മൈക്ക് തന്റെ നേർക്ക് തിരിച്ചു വച്ചു ..എല്ലാ കണ്ണുകളും അയാളിൽ ആയിരുന്നു.. "എല്ലാവര്ക്കും നമസ്കാരം.. ഇന്ന് നിങ്ങളെ എല്ലാവരെയും ഇവിടെ വിളിച്ചു ചേർത്തത് വളരെ പ്രധാനമായ ചില കാര്യങ്ങൾ നിങ്ങളെ അറിയിക്കാനാണ്.. " "സാർ.. ഇരട്ടകൊലപാതക കേസിലെ പ്രതിയെ പിടിച്ചോ സാർ?" അൻവർ ഒന്ന് ചിരിച്ചു.. പിന്നെ തലയാട്ടി.. " ആരാണ് സാർ.. ആരാണ്.. എന്തിനാണ്" തുടങ്ങിയ ചോദ്യങ്ങൾ പല ഭാഗത്തു നിന്നും അയാൾ കേട്ടു .. " ഇത് ഒരാൾ മാത്രം ചെയ്ത ഒരു കൊലപാതകം അല്ല.. ഇതിനു പിന്നിൽ ഒരു ഗ്യാങ് തന്നെയുണ്ടായിരുന്നു.. അതിൽ മുഖ്യ പങ്കു ഒരാൾക്കായിരുന്നു എന്ന് മാത്രം" ആമിയുടെ ശ്വാസം നിലച്ച പോലെ തോന്നി. അൻവർ ഇപ്പോൾ ദേവന്റെ പേര് പറയും എന്നവൾക്കു ഉറപ്പായിരുന്നു. ദേവനും ഇരുണ്ട മുഖത്തോടെ ടീവിയിലേക്കു തന്നെ നോക്കി ഇരുന്നു. "പക്ഷെ അയാൾ ആരാണെന്നു പറയുന്നതിന് മുന്നേ മറ്റു ചില കാര്യങ്ങൾ പറയേണ്ടി വരും.." " സാർ .. ഒരു ചോദ്യം" തന്റെ മുന്നിൽ കയ്യുയർത്തി നിൽക്കുന്ന പത്രക്കാരനെ അയാൾ കണ്ടു " ചോദിച്ചോളു .." " ഇന്നലെ വെളുപ്പിന് പാലത്തിനു അടുത്തുള്ള ഇടവഴിയിൽ വച്ച് സഹോദരങ്ങളായ രണ്ടു ചെറുപ്പക്കാർ അക്രമിക്കപെട്ടു.. അവർ രണ്ടു പേരും മേമൻ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നവരാണ് എന്നാണ് അറിയാൻ കഴിഞ്ഞതു... ഈ ആക്രമണങ്ങൾക്കു ഇരട്ട കൊലപാതകങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ?" അയാളുടെ ചോദ്യം കേട്ട് അൻവറും IG യും മുഖത്തോടു മുഖം നോക്കി ഒന്ന് ചിരിച്ചു.. " നിങ്ങൾ പത്രക്കാർക്ക് തോക്കിൽ കയറി വെടി വയ്ക്കുന്ന സ്വഭാവം ഇത്തിരി കൂടുതലാണ്.. കാര്യമൊക്കെ ശരിയാണ് പക്ഷെ നിങ്ങൾ അറിഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ട്.. ഇന്നലെ ആക്രമിക്കപ്പെട്ട സഹോദരങ്ങളിൽ ഒരാൾ മേമൻ ഹോസ്‌പിറ്റലിൽ വർക്ക് ചെയ്യുന്ന ഡോക്ടർ ആണ്.. അസിസ്റ്റന്റ് സർജൻ ഹരിനന്ദൻ.. " അൻവർ ഒന്ന് നിർത്തിയിട്ടു തുടർന്നു " പക്ഷെ മറ്റെയാൾ നിങ്ങൾ വിചാരിക്കുന്ന ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ആളല്ല.. ഹി ഈസ് എ പോലീസ് ഓഫീസർ.. ദേവനന്ദൻ IPS , സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം" തുടരും... [ബാക്കി ചോദ്യങ്ങളുടെ ഇത്തരവുമായി ഇനി നാളെ..] രചന :- നിള നിരഞ്ജൻ ❤️ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ
സൂര്യ പാർവണം ഭാഗം 24 " അതൊക്കെ എനിക്കറിയാം മഹി.. പക്ഷെ ഒരു പ്രശനം എന്ന് പറയുന്നത് കല്പകശ്ശേരിക്കാർ ഒക്കെ ഇന്നലെ രാത്രി അവരുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പിന്നെ അവരുടെ സ്ഥിരം ആളുകളും ഇന്നലെ രാത്രി മഹിയുടെ സ്ഥലത്തോ അതിനടുത്തോ ഒന്നും വന്നിട്ടുമില്ല.. ഒന്നുകിൽ മഹിക്ക് മറ്റൊരു ശത്രു.. അതും അല്ലെങ്കിൽ.. " " ഇത് ചെയ്തത് മാനവേന്ദ്രന്റെ സ്ഥിരം ആൾക്കാർ ഒന്നുമല്ല.. " ആര്യന്റെ ചിന്ത മഹി പൂർത്തിയാക്കി. " മഹി.. താൻ ചെയ്യാത്ത ഒരു തെറ്റിന് തന്നെ കുറ്റകാരൻ ആക്കണം എന്നൊന്നും എനിക്കില്ല.. എനിക്ക് എങ്ങനെ ആയാലും യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തണം എന്നെ ഉള്ളു. അതിനിയിപ്പോൾ ആരായാലും." " സാർ സാറിന്റെ വഴിക്കു ഒന്ന് അന്വേഷിച്ചോളൂ .. ഞാൻ എന്റെ വഴിക്കു നോക്കാം.. " മഹി ആലോചനയോടെ പറഞ്ഞു. " ഈ കേസിലെ ഞാൻ വിനുവിനെ കൊല്ലുന്നത് കണ്ടു എന്ന് പറഞ്ഞ സാക്ഷി ആരാണ്? " " സോറി മഹി.. ഞാൻ പറഞ്ഞല്ലോ.. അതു എനിക്ക് തന്നോട് പറയാൻ സാധിക്കില്ല. നിങ്ങൾ അയാളെ എന്തെങ്കിലും ചെയ്‌താൽ പിന്നെ ഈ കേസ് തേഞ്ഞു മാഞ്ഞു പോവില്ലേ? " കേസ് ചാർജ് ചെയ്തത് കൊണ്ട് അന്ന് മഹിയെ ലോക്കപ്പിൽ അടച്ചു. ഒരു ദിവസം കഴിഞ്ഞു അവനെ കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞു. ഒരു നല്ല അഡ്വക്കേറ്റിനെ ഏർപ്പാടാക്കാൻ മഹിയോട് പറഞ്ഞിട്ടാണ് ആര്യൻ പോയത്. അവരുടെ നാട്ടിലെ തന്നെ സ്റ്റേഷൻ ആയതു കൊണ്ട് വിഷ്ണുവും കാശിയും വന്നപ്പോൾ മഹിയെ അവരെ കാണാൻ സമ്മതിച്ചു.. " കമ്മീഷണർ എന്ത് പറഞ്ഞു? " മഹിയെ അടിമുടി നോക്കി കൊണ്ട് കാശി ചോദിച്ചു. ആര്യൻ പറഞ്ഞ കാര്യങ്ങളൊക്കെ മഹി അവരോടു പറഞ്ഞു. " സാർ ശരിക്കും നമ്മുടെ ഭാഗത്താണോ അതോ അങ്ങനെ അഭിനയിക്കുന്നതാണോ? " സംശയത്തോടെ വിഷ്ണു ചോദിച്ചപ്പോൾ ഒന്നും ഉറപ്പില്ല എന്ന് മഹി തലയാട്ടി.. " ഈ കേസിൽ അയാൾക്ക്‌ എന്നെ സംശയം ഇല്ലെങ്കിലും സന്ദീപിന്റെ കാര്യത്തിൽ ഞാൻ തന്നെയാണ് എന്ന് അയാൾക്ക്‌ സംശയം ഉണ്ട്.. ഒരുപക്ഷെ എന്റെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കുന്നതാവാം " " നീ പേടിക്കേണ്ട.. നിന്റെ കേസ് രവിയച്ഛനാണ് വാദിക്കുന്നത്. ഞാൻ വിളിച്ചു പറഞ്ഞപ്പോൾ നാളെ തന്നെ ഇങ്ങോട്ടേക്കു വരാം എന്ന് പറഞ്ഞിട്ടുണ്ട്.. എന്തായാലും അച്ഛൻ കൂടി വന്നിട്ടാവാം ബാക്കി തീരുമാനങ്ങൾ " രവീന്ദ്ര വർമ എന്ന ഹൈകോർട്ടിലെ പേര് കേട്ട അഡ്വക്കേറ്റ് ഗായത്രിയുടെ അച്ഛാനാണ്. വിഷ്ണുവിന്റെയും ഗായത്രിയുടെയും കല്യാണസമയം മുതൽ മഹിയെ നന്നായി അറിയാവുന്ന ആളുമാണ്. " പാറു? " മഹിയുടെ അല്പം ആധിയോടെയുള്ള ചോദ്യം കേട്ടു കാശിയും വിഷ്ണുവും പരസ്പരം നോക്കി. പിന്നെ നീലാംബരി അമ്മയും പാർവണയും തമ്മിൽ നടന്ന സംഭാഷണമൊക്കെ കാശി അവനോടു പറഞ്ഞു കേട്ടപ്പോൾ മഹിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. ഒപ്പം അവളെ പറ്റി ഓർത്തു അഭിമാനവും. ധൈര്യമായിരിക്കണം എന്ന് പറഞ്ഞാണ് താൻ പോന്നതെങ്കിലും അവൾ തളർന്നു പോകുമോ എന്ന ഭയം ഉണ്ടായിരുന്നു. അവൾ പിടിച്ചു നിൽക്കുന്നു എന്നറിഞ്ഞപ്പോൾ സമാധാനം ആയി.മഹി ഇപ്പോഴും കല്യാണ വേഷത്തിൽ തന്നെ ആയതു കൊണ്ട് വിഷ്ണുവും കാശിയും അവനു മാറാൻ ഡ്രസ്സ്‌ കൊണ്ട് വന്നിട്ടുണ്ടായിരുന്നു.അതും കൂടി കൊടുത്തിട്ടു അവർ തിരികെ പോയി. എല്ലാവരെയും പോലെ ഇന്നൊരു ദിവസത്തെ പറ്റി ഒരുപാട് പ്രതീക്ഷികൾ തനിക്ക് ഉണ്ടായിരുന്നു. അതെല്ലാമാണ് ഇല്ലാത്തയാത്. അവർ പോകുന്നതും നോക്കി ഒരു നെടുവീർപ്പോടെ മഹി നിന്നു.. കാശിയേട്ടൻ വന്നപ്പോൾ തന്നിട്ട് പോയ സൂര്യേട്ടന്റെ കല്യാണ ഡ്രെസ്സും നെഞ്ചോടു പിടിച്ചു ഞാൻ എന്റെ മുറിയിലെ കട്ടിലിൽ ഇരുന്നു. ഏട്ടൻ വരുന്നത് വരെ സൂര്യേട്ടന്റെ മുറിയിലേക്ക് മാറുന്നില്ലയെന്നു ഞാൻ തീരുമാനിച്ചു. ഏട്ടൻ ഇല്ലാതെ ആ മുറിയിൽ എന്നെ കൊണ്ട് പറ്റില്ലായെന്നു എനിക്ക് തോന്നി. കാളിയമ്മ വന്നു എന്നോട് കൂട്ട് കിടക്കാൻ വരണോയെന്ന് ചോദിച്ചു പോയതേയുള്ളു. ഞാൻ വേണ്ടായെന്നു പറഞ്ഞു. ഒറ്റയ്ക്ക് ഇരിക്കണമെന്ന് എനിക്ക് തോന്നി. ഇത്രയും നേരം ഗായത്രി ചേച്ചിയും കാവ്യയും ഒക്കെ ഇവിടെ ഉണ്ടായിരുന്നു. ഇപ്പോഴാണ് എല്ലാവരും പോയത്. എല്ലാവരുടെയും മുന്നിൽ ധൈര്യം കാണിച്ചു നിന്നെങ്കിലും ഇപ്പോൾ ഒറ്റക്കിരിക്കുമ്പോൾ എല്ലാം ചോർന്നു പോകുന്നു.ഏട്ടന്റെ ഗന്ധമുള്ള ആ കുർത്ത മൂക്കിലേക്ക് ചേർത്തു ഞാൻ വിതുമ്പി പോയി. ഏട്ടൻ ഇപ്പോൾ ഒറ്റയ്ക്ക് ആ ലോക്കപ്പിൽ.. ഗായത്രി ചേച്ചിയുടെ അച്ഛൻ ഒരു വലിയ വക്കീലാണെന്നും അദ്ദേഹമാണ് സൂര്യേട്ടന് വേണ്ടി വാദിക്കാൻ പോകുന്നതെന്നും പറഞ്ഞു കേട്ടു. നമ്മളെ നന്നായി അറിയാവുന്ന ആള് ആണെന്ന് ക്കേട്ടപ്പോൾ ഒരു സമാധാനം. ജനലിലൂടെ ഒരു വെളിച്ചം തോന്നിയപ്ലോൽ ഞാൻ പുറത്തേക്കു നോക്കി. വണ്ടി പോയതാണ്. വിനുവേട്ടന്റെ വീട്ടിലേക്ക് പോവുന്നതോ അവിടുന്ന് വരുന്നതോ ഒക്കെ ആണ്. കാശിയേട്ടനും വിഷ്ണുവേട്ടനും ഒക്കെ അവിടെയാണ്. വിനുവേട്ടനെ പറ്റി ഓർത്തപ്പോൾ വല്ലാത്ത വിഷമം തോന്നി. മാഷും വിദ്യയുമെല്ലാം തളർന്നു പോയിട്ടുണ്ടാവും. അവർ ഇത് എത്രാമത്തെ ദുരന്തമാണ് സഹിക്കുന്നത്... എല്ലാത്തിനും കാരണം സന്ദീപ് അവരുടെ ജീവിതത്തിലേക്ക് വന്നതാണ്. അവനെ കണ്ടുമുട്ടി ഇല്ലായിരുന്നെങ്കിൽ ഇന്ന് ഇവർക്ക് ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. സൂര്യേട്ടനും ഇപ്പോൾ എന്നോടൊപ്പം ഉണ്ടായേനെ.. ഇനി എന്താവും എന്നോർത്ത് സൂര്വേട്ടന്റെ കുർത്ത നെഞ്ചോടു ചേർത്തു കണ്ണടച്ച് കിടന്നു. തന്റെ മുന്നിൽ പരന്നു കിടക്കുന്ന പറമ്പും അതിന്റെ നടുക്കുള്ള കുഞ്ഞു വീടും ആര്യൻ നന്നായി നിരീക്ഷിച്ചു. സൂര്യമഹാദേവന്റെ സമ്പാദ്യം. ഇവിടെയാണ്‌ വിനു കൊല്ലപ്പെട്ടത്. വിനുവിന്റെ ബോഡി പോസ്റ്റ്മോർട്ടത്തിന് ശേഷം അവന്റെ വീട്ടുകാർക്ക് വിട്ടു കൊടുത്തിരിക്കുന്നു. ഇന്ന് സംസ്കരിക്കും എന്നാണ് കേട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വരുന്നതേ ഉള്ളു. പിടി വലി നടന്നതിന്റെ ലക്ഷണങ്ങളും കുറച്ചു ഇടി കൊണ്ടതിന്റെ ലക്ഷണങ്ങളും ഒക്കെ ഉണ്ട് ശരീരത്തിൽ. ബോഡി കിട്ടിയപ്പോൾ തന്നെ ഈ വീടും പരിസരവും സീൽ ചെയ്തിരുന്നു. ഇപ്പോൾ ഇവിടെ നിന്നും എന്തെങ്കിലും തെളിവ് കിട്ടുമോ എന്നറിയാൻ ഫോറെൻസിക് ടീമിനെയും കൂട്ടി വന്നതാണ് അയാൾ.. അവർ പരിശോധന നടത്തുമ്പോൾ ആര്യൻ ആ വീടും പരിസരവുമെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. ഇടക്കെപ്പോഴോ തന്റെ അമ്മക്ക് ഈ സ്ഥലം കണ്ടാൽ ഒരുപാടു ഇഷ്ടം ആവും എന്നവൻ ഓർത്തു. താൻ ഈ ഗ്രാമത്തെ പറ്റിയൊക്കെ പറയുമ്പോൾ അമ്മ വളരെ ശ്രദ്ധയോടെ കേട്ടിരിക്കാറുണ്ട്. പറമ്പിന്റെ ഗേറ്റ് വരെ ഒരു ജീപ്പ് വന്നതിന്റെ ടയർ പാടുകൾ കാണാനുണ്ട്. അതു സൂര്യമഹാദേവന്റെ ജീപ്പ് ആണോ എന്നറിയണം. അതും ഫോറെൻസിക് ടീമിനെ ഏല്പിച്ചിട്ടുണ്ട്. അങ്ങനെ ചുറ്റും നോക്കി നടക്കുമ്പോഴാണ് വീടിന്റെ പിറകിലേക്ക് മരങ്ങൾക്കിടയിലൂടെ ഒരു വഴി ശ്രദ്ധയിൽ പെട്ടത്.. ആ വഴിയിലൂടെ കാലപാടുകൾ കാണാനുണ്ട്.. ആര്യൻ ആ കാൽപാടുകൾക്ക് പിറകെ നടന്നു അവസാനം പുഴക്കരയിൽ എത്തിപ്പെട്ടു.. കുറച്ചു നേരം പുഴയിലേക്ക് തന്നെ ആലോചനയോടെ നോക്കി നിന്നതിനു ശേഷം അയാൾ ഫോണെടുത്തു ആരെയോ വിളിച്ചു. മഹിയെ പിറ്റേ ദിവസം കോടതിയിൽ ഹാജരാക്കി . പ്രതീക്ഷിച്ചതു പോലെ തന്നെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു സബ് ജയിലിൽ അടച്ചു. സാക്ഷി ഒക്കെ ഉള്ളത് കൊണ്ട് അതു പ്രതീക്ഷിച്ചിരുന്നതാണ്. പതിനാല് ദിവസത്തിന് ശേഷം കേസ് വീണ്ടും കോടതിയിൽ എത്തുമ്പോൾ ജാമ്യം ഉറപ്പായും എടുത്തു തരാമെന്നു ഗായത്രിയുടെ അച്ഛൻ അവർക്കു വാക്ക് കൊടുത്തിരുന്നു. പാറു അവനെ കാണാൻ വന്നില്ല. ഇനി വീട്ടിൽ എത്തുമ്പോൾ കണ്ടാൽ മതി എന്ന് അവൾ പറഞ്ഞുന്നു പറഞ്ഞു. അതു മഹിക്കും ആശ്വാസം ആയിരുന്നു. അവളെ പറ്റി ഓർക്കുമ്പോൾ മാത്രമാണ് നെഞ്ചിൽ ഒരു പിടച്ചിൽ. പാവം വല്ലാതെ വിഷമിക്കുന്നുണ്ടാവും. വിഷ്ണുവും കാശിയും മഹിയെ രക്ഷിക്കാനുള്ള പഴുതുകൾ നോക്കി നടപ്പാണ്. താനില്ലാത്ത സമയത്തു വിഷ്ണുവേട്ടന് നേരെ ആക്രമണം ഉണ്ടാവുമോ എന്ന പേടി മഹിക്ക് നല്ലോണം ഉണ്ടായിരുന്നു. ഇരുദേശപുരത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. വിഷ്ണുവേട്ടൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അതു ഏട്ടനെ കിട്ടൂ.ഏട്ടനെ എങ്ങനെയെങ്കിലും നശിപ്പിക്കുക എന്നൊരു ലക്ഷ്യം മാത്രമേ കൽപകശ്ശേരിക്കാർക്ക് ഇപ്പോൾ ഉണ്ടാവൂ. അതു കൊണ്ട് മഹി കാശിയോട് പല പ്രാവശ്യം സൂചിപ്പിക്കുകയും ചെയ്തു.ഏട്ടനോട് ഒപ്പം ഉണ്ടാവണം എന്ന്. ഈ പതിനാല് ദിവസം തങ്ങളുടെ ഒക്കെ ജീവിതത്തിലെ നിർണായകമായ ദിവസങ്ങൾ ആയിരിക്കുമെന്ന ഉത്തമ ബോധ്യം അവനു ഉണ്ടായിരുന്നു. ഫോൺ സംഭാഷണം അവസാനിപ്പിച്ചു കാശി വിഷ്ണുവിന്റെ അടുത്തേക്ക് വന്നു. ഗായത്രിയുടെ അച്ഛൻ രവീന്ദ്രനുമായി കാര്യമായ സംസാരത്തിൽ മുഴുകിയിരുന്ന വിഷ്ണു സംസാരം നിർത്തി അവനെ നോക്കി.. " എന്തായി കാശി? " " മഹിയുടെ പറമ്പിലെ അന്വേഷണം കഴിഞ്ഞിട്ടുണ്ട്. അവർ വീണ്ടും അവിടം സീൽ ചെയ്തു. എന്തൊക്കെ കിട്ടിയെന്നു ഒന്നും അറിയില്ല. പക്ഷെ വേറൊരു വിവരം കിട്ടിയിട്ടുണ്ട്.. " " അതെന്താ? " " ആര്യൻ ദേവ് മഹിയുടെ പറമ്പിനു പിറകിലെ പുഴയിൽ മുങ്ങി എന്തോ തപ്പാൻ മുങ്ങലുകാരെ വിളിച്ചിട്ടുണ്ടെന്നു.. ഇന്ന് വൈകുന്നേരം തന്നെ അവിടെ തിരച്ചിൽ നടത്തണമെന്ന് പറഞ്ഞു പോലും.. " "അതിനെന്താവും അവിടെ പുഴയിൽ തിരയുന്നത്? " വിഷ്ണു ആലോചനയോടെ ചോദിച്ചു.. "അതെന്തിനായാലും കേസിന്റെ എന്തെങ്കിലും തെളിവുകൾക്ക് ആവും. അല്ലെങ്കിൽ ആ പറമ്പിന്റെ പുറകിലുള്ള ഭാഗത്തു തിരയേണ്ടല്ലോ? ആ കമ്മീഷണർ സത്യസന്ധൻ ആണെന്നല്ലേ പറഞ്ഞത്? " രവീന്ദ്രൻ ചോദിച്ചു.. " മഹി അങ്ങനെയാണ് പറഞ്ഞത്. അവനു അങ്ങനെയാണ് തോന്നിയത്.. കൃത്യമായി അറിയില്ല. " " ഹ്മ്മ് .. ഈ കേസിൽ ആകെയുള്ള പ്രശ്നം ആ സാക്ഷിയാണ്. മഹിയെ ആ സമയത്തു ആ പറമ്പിൽ കണ്ടു എന്ന് പറയുന്നവൻ. അവനെ കണ്ടെത്തണം. അവൻ ആർക്കു വേണ്ടിയാണ് ഇങ്ങനെ ഒരു കള്ളം പറയുന്നതെന്നും" " അതു നമുക്ക് അറിയാമല്ലോ.. ഇതിനു പിന്നിൽ ആരാണെന്നു.. ആ കല്പകശ്ശേരി മാനവേന്ദ്രനും നീലാംബരിയും തന്നെ " കാശി ദേഷ്യത്തോടെ പറഞ്ഞു.. " അറിഞ്ഞത് കൊണ്ട് മാത്രം കാര്യമില്ലലോ കാശി.. നമുക്ക് തെളിവുകൾ കൂടി വേണ്ടേ?" " ആ തെളിവുകൾ നമുക്ക് കണ്ടെത്താം അച്ഛാ.. കാശി നീ വിവരങ്ങൾ ഇടയ്ക്കിടയ്ക്ക് വിളിച്ചു അന്വേഷിച്ചു കൊണ്ടേ ഇരിക്കണം.. ആര്യൻ അവരുടെ ആളാണെങ്കിൽ നമ്മളും കരുതിയിരിക്കണം.. " വിഷ്ണു ആത്മവിശ്വാസത്തോടെ പറഞ്ഞു. കാശിയുടെ മനസ്സിൽ അപ്പോൾ കല്പകശ്ശേരിക്കാർ വിഷ്ണുവിനെ അപകടപ്പെടുത്താൻ സാധ്യത ഉണ്ടെന്നു മഹി പല പ്രാവശ്യം തന്നോട് പറഞ്ഞതും അതിൽ നിന്നു അവനെ എങ്ങനെ മഹിയില്ലാതെ താൻ ഒറ്റയ്ക്ക് രക്ഷിക്കുമെന്ന ചിന്തയും ആയിരുന്നു. ചാമുണ്ഡേശ്വരിയുടെ നടയിൽ നിന്നു ഞാൻ എന്റെ മനസ്സിലെ ഭാരം മുഴുവൻ ഇറക്കി വച്ചു. സൂര്യേട്ടൻ ജയിലിൽ ആയതിൽ പിന്നെ എന്നും രാവിലെ ഞാൻ അമ്പലത്തിൽ വരും. സൂര്യേട്ടനെ റിമാൻഡ് ചെയ്യാനാണ് സാധ്യത കൂടുതൽ എന്ന് നേരത്തെ പറഞ്ഞിരുന്നു. എങ്കിലും അതു കേട്ടപ്പോൾ ഇനിയും ഒന്ന് കാണാൻ പതിനാല് ദിവസം കാത്തിരിക്കണമല്ലോ എന്നോർത്തപ്പോൾ വല്ലാത്തൊരു വിഷമം. കാണാൻ പോകാമെന്നു കാശിയേട്ടൻ പറഞ്ഞതാണ്. ഞാൻ തന്നെയാണ് വേണ്ടാന്ന് പറഞ്ഞത്. അങ്ങനെ കാണാൻ വയ്യ. തിരിച്ചെത്തുമ്പോൾ കണ്ടോളാമെന്നു പറയാൻ പറഞ്ഞേല്പിച്ചു. ഇനി നാളെ വരാം അതു വരെ എന്റെ ഏട്ടനെ കാത്തോളണമേയെന്നു ദേവിയോട് അപേക്ഷിച്ചു തിരിഞ്ഞു. തിരിച്ചിറങ്ങി രുദ്രാക്ഷ മരചുവട്ടിലേക്കു അറിയാതെ നോക്കി പോയി. അതിപ്പോൾ ഒരു ശീലമാണ്. സന്യാസിനി അമ്മ അവിടെയില്ല. പക്ഷെ അമ്മയുടെ സഞ്ചി അവിടെ ഉണ്ട്. വെറുതെ ഒരു തോന്നലിൽ അങ്ങോട്ടേക്ക് നടന്നു.സഞ്ചി അവിടെ കണ്ടത് കൊണ്ട് മരത്തിനടുത്തു എവിടെയെങ്കിലും തന്നെ സന്യാസിനി അമ്മ ഉണ്ടാവും എന്ന തോന്നൽ ഉള്ളത് കൊണ്ടാണ് രുദ്രാക്ഷ മരത്തിനു പിറകിലേക്ക് നോക്കിയത്. ഊഹം തെറ്റിയില്ല. അവിടെ നിന്നു ആരോടോ സംസാരിക്കുകയാണ്..അതും ഒരു ആണിനോട്. ഇവരെ ആരോടും സംസാരിച്ചു കാണാറില്ല എന്ന് പറഞ്ഞു കേട്ടത് കൊണ്ട് ആ കാഴ്ച എന്നിൽ കൗതുകം ഉണർത്തി. സന്യാസിനി അമ്മയോട് സംസാരിക്കുന്ന ആള് എനിക്ക് പുറം തിരിഞ്ഞു നിൽക്കുകയാണ്. അതു കൊണ്ട് എനിക്ക് കാണാൻ സാധിക്കുന്നില്ല. പക്ഷെ അയാളുടെ നിപ്പും രൂപവും ഒക്കെ എനിക്ക് നല്ലോണം പരിചയമുള്ള ആളുടെ പോലെ തോന്നിപ്പിച്ചു. ഞാൻ കുറച്ചു കൂടി അവരുടെ അടുത്തേക്ക് നീങ്ങി നിന്നു. എന്നെ അമ്പരപ്പിച്ചു കൊണ്ട് സന്യാസിനി അമ്മ കരയുകയാണെന്നു എനിക്ക് മനസിലായി. കരഞ്ഞു കൊണ്ടാണ് അവർ അയാളോട് സംസാരിക്കുന്നത്. ഒരു നിമിഷം സന്യാസിനി അമ്മ എന്തെങ്കിലും പ്രശ്നത്തിലാണോ എന്ന് ഞാൻ ചിന്തിച്ചു പോയി. അടുത്തേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് എന്നെ ഞെട്ടിച്ചു കൊണ്ട് സന്യാസിനി അമ്മ അയാളുടെ കൈ രണ്ടും കൂട്ടി പിടിച്ചു കൊണ്ട് കരഞ്ഞത്. അയാൾ അവരുടെ തലയിൽ തട്ടി സമാധാനിപ്പിക്കുന്നുണ്ട്. ഇതാരാ ഇവർക്ക് ഇത്രയും പരിചയമുള്ള ആൾ ഈ നാട്ടിൽ.. ഇത്രയും അടുത്തു പെരുമാറാനും മാത്രം.. ഞാൻ അമ്പരപ്പോടെ അവരെ തന്നെ നോക്കി നിന്നു പോയി. കുറച്ചു നേരത്തിനു ശേഷം സന്യാസിനി അമ്മ കരച്ചിൽ നിർത്തി. പത്തു മിനിറ്റ് കൂടി അവർ എന്തൊക്കെയോ സംസാരിച്ചു നിന്നു. പോകാൻ നേരം അയാൾ ഒരു കവർ സന്യാസിനി അമ്മയുടെ നേരെ നീട്ടി. ഒരു നിമിഷം ഞാൻ വീണ്ടും ഞെട്ടി.. ഈ കവർ ഞാൻ കണ്ടിട്ടുണ്ട്. ഞങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ. സൂര്യേട്ടന്റെ ജാതകം വച്ച കവർ. അപ്പോൾ ഈ ആള്? മണിയണ്ണൻ. മണിയണ്ണനും സന്യാസിനി അമ്മയും തമ്മിൽ പരിചയം ഉണ്ടെന്നോ? ഇത് വരെ ഇവരുടെ കാര്യം മണിയണ്ണൻ പറഞ്ഞു ഞാൻ കെട്ടിട്ടില്ല. സൂര്യേട്ടന്റെ ജാതകം എന്തിനാണ് മണിയണ്ണൻ സന്യാസിനി അമ്മക്ക് കൊടുത്തത്? ഒന്നും മനസിലാവുന്നില്ലലോ? ഇവിടെ എന്തൊക്കെയാണ് ഈ നടക്കുന്നത്? മണിയണ്ണൻ പോവുന്നതും സന്യാസിനി അമ്മ ആ കവർ കൊണ്ട് പോയി ഭദ്രമായി തന്റെ സഞ്ചിയിൽ വയ്ക്കുന്നതും ഞാൻ കണ്ടു. അവരോടു പോയി ഇതിന്റെയൊക്കെ അർത്ഥം എന്താണെന്ന് ചോദിക്കണം എന്ന് കരുതിയെങ്കിലും ഒന്നും പറയാതെ അവർ കാണാതെ ഞാൻ വീട്ടിലേക്ക് പോയി. ഞാൻ അറിയാതെ ഒരുപക്ഷെ സൂര്യേട്ടൻ പോലും അറിയാതെ എന്തൊക്കെയോ ഏട്ടന്റെ ജീവിതത്തെ ചുറ്റി പറ്റി ഇവിടെ നടക്കുന്നുണ്ട്. അതെന്താണെന്നു എങ്ങനെയെന്കിലും കണ്ടുപിടിക്കണം.. ഞാൻ മനസ്സിൽ ഉറപ്പിച്ചു. കൽപകശ്ശേരിയുടെ നടുമുറ്റത്തു വലിയ ചർച്ചയിലാണ് നീലാംബരിയും മാനവേന്ദ്രനും ശേഖരനും. മഹി പതിനാല് ദിവസത്തേക്കെങ്കിൽ പതിനാല് ദിവസത്തേക്ക് അകത്തായത്തിന്റെ സന്തോഷം എല്ലാവരുടെയും മുഖത്തു കാണാനുണ്ട്. അവൻ തിരികെ വരുന്നതിനു മുന്നേ എങ്ങനെ വിഷ്ണു ദത്തനെ ഒഴിവാക്കാം എന്നതാണ് അവിടുത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം.. " പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇന്നു രണ്ടു മാസമേ ബാക്കി ഉള്ളു.. അതിനിടക്ക് വിഷ്ണു ദത്തനെ തീർക്കാൻ ഇതിലും നല്ല ഒരു അവസരം കയ്യിൽ വരില്ല. മഹി ഉള്ളപ്പോൾ അവന്റെ രോമത്തിൽ പോലും തൊടാൻ കഴിയില്ല..മഹിയെ ജാമ്യത്തിൽ ഇറക്കാൻ മാണിക്യമംഗലത്തുകാർ എല്ലാ വഴിയും നോക്കുനുണ്ട്.. അവനു ജാമ്യം കിട്ടിയാൽ ആദ്യം വരുന്നത് ഇങ്ങോട്ടായിരിക്കുകയും ചെയ്യും.. അതിനു മുന്നേ അവന്റെ പത്തി നോക്കി തന്നെ അടിക്കണം.. " നീലാംബരി ദേവിയുടെ തീരുമാനത്തോട് രണ്ടാളും അനുകൂലിച്ചു. വിനുവിനെ തീർക്കാൻ പുറത്തു നിന്നു കൊണ്ട് വന്ന ആളുകൾ ഇപ്പോഴും ശിവപുരത്തു തന്നെ ഉണ്ട്. അവരെ കൊണ്ട് വേണം വിഷ്ണുവിനെയും തീർക്കാൻ. " വിഷ്ണു ദത്തനെ അങ്ങനെ ഒറ്റയ്ക്ക് അവസാനപ്പിച്ചാൽ പോരാ നീലു.. അവന്റെ കുടുംബം മുഴുവനും ഇല്ലാതാവണം. പണ്ട് അവന്റെ അച്ഛൻ ദേവനാരായണൻ ഇല്ലാതായപ്പോൾ ഞാൻ ഉറപ്പിച്ചിരുന്നതാണ് എനിക്ക് തന്നെ ഈ പഞ്ചായത്ത്‌ ഭരണം കിട്ടുമെന്ന്. പക്ഷെ അന്ന് വെറും 18 വയസ്സുള്ള വിഷ്ണു ദത്തൻ എനിക്ക് എതിരാളിയായി വന്നു. ഇന്ന് വിഷ്ണു ദത്തൻ അവസാനിച്ചു കഴിഞ്ഞാൽ അവന്റെ പീറ ചെറുക്കൻ പിന്നീട് എനിക്കൊരു എതിരാളി ആവില്ലയെന്നു ആര് കണ്ടു? അതു കൊണ്ട് ഇനി മാനിക്കയമംഗലത്തുള്ള ആരും ജീവനോടെ വേണ്ട.. അവരുടെ കാവൽ നായ തിരികെ വരുന്നതിനു മുന്നേ ആ കുടുംബം അവസാനിക്കണം.. " വളരെ ക്രൂരമായ ചിരിയോടെ മാനവേന്ദ്രൻ പറഞ്ഞു അവസാനിപ്പിച്ചു. നീലാംബരി ദേവിയും ശേഖരനും അയാളുടെ മുഖത്ത് നോക്കി തലയാട്ടി. വര്ഷങ്ങളായി മാനവേന്ദ്രൻ എത്രത്തോളം ആ അധ്യക്ഷൻ പദത്തിന് വേണ്ടി ആഗ്രഹിച്ചിട്ടുണ്ടെന്നു അവർക്കു ഇരുവർക്കും അറിയാം. പഞ്ചായത്ത് അധ്യക്ഷൻ എന്ന് പറയുന്നത് അത്രയും വിലയുള്ള പദവിയാണ് ഇരുദേശപുരത്തെ ആൾക്കാർക്ക്. ആ വിലയും ബഹുമാനവും കിട്ടാനുള്ള തിടുക്കമാണ് അയാൾക്ക്‌.. പിന്നെ അധികാരവും. ഇപ്പോൾ ഒരുപക്ഷെ അതു നടക്കാൻ പോവുകയായിരിക്കും. " ശേഖരാ.. അവരോടു ഒരുങ്ങി ഇരിക്കാൻ പറഞ്ഞോളൂ.. അവർക്കുള്ള അടുത്ത ദൗത്യം ഉടനെ വരുന്നുണ്ട്.. " മണിയണ്ണനെയും സന്യാസിനി അമ്മയെയും ഒരുമിച്ചിരുന്നു കണ്ടതിനു ശേഷവും രണ്ടു ദിവസത്തേക്ക് ഞാൻ അതിനെ പറ്റി ഒന്നും തന്നെ ചോദിച്ചില്ല.. അതിനു ശേഷം ഒരു ദിവസം രാവിലെ ഞങ്ങൾ മൂന്നാളും കൂടി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.. " നിങ്ങള്ക്ക് ആർക്കെങ്കിലും നമ്മുടെ അമ്പലത്തിന്റെ രുദ്രാക്ഷ മരച്ചുവട്ടിൽ ഇരിക്കുന്ന സന്യാസിനി അമ്മയെക്കുറിച്ചു എന്തെന്കിലും അറിയാമോ? " അവരുടെ രണ്ടു പേരുടെയും മുഖത്ത് ഞെട്ടൽ വരുന്നതും അന്യോന്യം നോക്കുന്നതും ഞാൻ മനഃപൂർവം കണ്ടില്ലയെന്നു നടിച്ചു.. " നീയെന്താ പെട്ടെന്ന് അങ്ങനെ ചോദിച്ചത് മോളെ? " " ഏയ്.. ഒന്നുമില്ല.. ഞാൻ കുറച്ചു നാളായി ചോദിക്കണമെന്ന് വച്ചു മറന്നു പോയതാ.. അന്ന് എന്നെ സന്ദീപ് പിടിച്ചു കൊണ്ട് പോയപ്പോൾ രക്ഷപെടുത്താൻ പറ്റിയത് ഇവർ കാരണം അല്ലേ? ഞാൻ സൂര്യേട്ടനോട് ചോദിച്ചിരുന്നു.. അപ്പോൾ അവരുടെ നാട് തിരുവന്മയൂർ ആണെന്ന് പറഞ്ഞു.. മറ്റൊന്നും അവരെ പറ്റി അറിയില്ലായെന്നു.. നിങ്ങള്ക്ക് ഈ നാട്ടിൽ എല്ലാവരെ പറ്റിയും അറിയുന്നതല്ലേ? അതു കൊണ്ട് നിങ്ങളോട് ചോദിക്കാമെന്ന് വച്ചു.. " തിരുവന്മയൂർ എന്ന് പറഞ്ഞപ്പോൾ അവരുടെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. " അവരെ പറ്റി ഈ നാട്ടിൽ ആർക്കും വലിയ അറിവില്ല മോളെ.. ഞങ്ങൾക്കും അറിയില്ല.. " കാളിയമ്മ പതിയെ പറഞ്ഞു.. ഞാൻ മെല്ലെ തലയാട്ടി. അല്ലെങ്കിലും അവർ ഒന്നും വിട്ടു പറയുമെന്ന് ഞാൻ കരുതിയിട്ടില്ല. വെറുതെ അവരുടെ മുഖഭാവം ഒക്കെ കാണാമെന്നു വിചാരിച്ചതെ ഉള്ളു.. " ഈ തിരുവന്മായൂർ എവിടെയാണെന്ന് അറിയാമോ മണിയണ്ണന്? ഞാൻ കെട്ടിട്ടേയുള്ളു..തിരുവന്മയൂർ ക്ഷേത്രം എന്നൊക്കെ? " " എ .. എനിക്ക് അറിയില്ല കുട്ടി.. " മണിയണ്ണൻ വേഗം കഴിപ്പ് മതിയാക്കി എണീറ്റു. കാളിയമ്മയും അവർ അകത്തേക്ക് പോവുന്നതും നോക്കി ഞാൻ ഇരുന്നു. എന്തായാലും ഇതിന്റെ ബാക്കി കുഴി തോണ്ടി എടുക്കാതെ ഞാൻ അടങ്ങില്ല. രാത്രി നേരം ഒരുപാടു വൈകിയിരുന്നു. കാശിയും അവന്റെ സുഹൃത്തായ വരുന്നും മാണിക്യമംഗലം തറവാടിന് കുറച്ചു മാറി ഇരുട്ടിനു മറവിൽ ഒരു വണ്ടിയിൽ തറവാടിന് ചുറ്റും നിരീക്ഷണവുമായി ഇരിക്കുകയായിരുന്നു. തത്കാലം മഹി വരുന്നത് വരെ വിഷ്ണുവിനെ സംരക്ഷിക്കാൻ അവർ ഒരുക്കിയ വഴിയാണ്. എല്ലാ ദിവസവും രാത്രി രണ്ടു പേര് ആ വീടിന്റെ പരിസരത്ത് ഉണ്ടാവും. മിക്കവാറും കാശി ഉണ്ടാവും. സംശയസ്പദമായി എന്ത് കണ്ടാലും അവർ നോക്കും. വരുന്നു സീറ്റിൽ ചാരി ഉറക്കമാണ്. കാശി ഉറങ്ങാതെ നോക്കി ഇരുന്നു. വിനുവിന്റെ കാര്യം മഹി പറഞ്ഞിട്ടും താൻ ചെറിയൊരു ശ്രദ്ധക്കുറവ് വരുത്തിയതാണ് അവന്റെ മരണത്തിൽ കലാശിച്ചത്. ഇപ്പോൾ മഹി ജയിലിലും ആയി. അതിൽ അവനു നല്ല കുറ്റബോധം ഉണ്ടായിരുന്നു. ഇനി വിഷ്ണുവേട്ടന്റെ കാര്യത്തിൽ അങ്ങനെ ഒരു റിസ്ക് എടുക്കാൻ പറ്റില്ല. എന്തെങ്കിലും പിഴവ് പറ്റിയാൽ അതു ആലോചിക്കാൻ കൂടി കഴിയുന്നില്ല. പെട്ടെന്നാണ് തറവാട്ടു ഗേറ്റിന്റെ ഭാഗത്തു ചെറിയൊരു നിഴലനക്കം ശ്രദ്ധയിൽ പെട്ടത്. അവൻ പെട്ടെന്ന് തന്നെ വരുണിനെ കുലുക്കി വിളിച്ചു. അവൻ കണ്ണ് തുറന്നപ്പോൾ ഗേറ്റിന്റെ ഭാഗത്തേക്ക്‌ വിരൽ ചൂണ്ടി. വരുന്നും അതു കണ്ടു എന്നുറപ്പായപ്പോൾ അവർ രണ്ടാളും തങ്ങൾ കയ്യിൽ കരുതിയ ആയുധങ്ങളുമായി പതുക്കെ ഗേറ്റിനു അടുത്തേക്ക് നടന്നു. മാണിക്യമംഗലത്തെ ഗേറ്റ് ഒരിക്കലും പൂട്ടാറില്ല. എന്തെങ്കിലും ആവശ്യത്തിന് ആര് ഏതു നേരത്തു വന്നാലും ബുദ്ധിമുട്ടുണ്ടാവരുത് എന്ന് പറഞ്ഞു ദേവനാരായണൻ അങ്ങനെ ചെയ്യുമായിരുന്നു. വിഷ്ണുവേട്ടനും അതു തുടർന്നു . കാശിയും മഹിയും എത്ര പറഞ്ഞിട്ടും അതു മാറ്റാൻ തയ്യാറായില്ല. അതു കൊണ്ട് ആര് വന്നാലും തറവാട്ടിനുള്ളിൽ കയറാൻ എളുപ്പമാണ്. കാശിയും വരുന്നും ഗേറ്റിനു അടുത്തു എത്തിയപ്പോഴേ കണ്ടു ഗേറ്റ് തുറന്നു അകത്തേക്ക് കയറാൻ തുടങ്ങുന്ന രണ്ടു രൂപങ്ങൾ. അവർ അവരെ പിടിക്കാനായി മുന്നോട്ടു നീങ്ങിയതും അപ്രതീക്ഷിതമായി ബലമുള്ള കുറച്ചധികം കൈകൾ അവരെ പിറകിലേക്ക് വലിച്ചു. ഗേറ്റിനടുത്തുള്ളവർ മാത്രമല്ല ഇനിയും ആളുകൾ ഉണ്ടെന്നു അവർക്കു അപ്പോഴാണ് മനസിലായത്. അവരും തങ്ങളെ കണ്ടെന്നും തങ്ങൾ അവരുടെ കയ്യിൽ അകപ്പെട്ടന്നും കാശിക്കു മനസിലായി. വിഷ്ണു ദത്തന് കാവൽ ഉണ്ടാവുമെന്ന് അവർ നേരത്തെ ഊഹിച്ചിട്ടുണ്ടാവും. അവർ കുറെ ആളുകൾ ഉണ്ട്. തങ്ങൾക്കു രണ്ടു പേർക്ക് ഇവരെ കീഴടക്കാൻ പറ്റില്ല.. കൂടുതൽ ആളുകളെ വിളിക്കാനും പറ്റില്ല. ഗേറ്റിനടുത്തു നിൽക്കുന്ന ആളുകൾ ഇപ്പോൾ ഗേറ്റ് തുറന്നു അകത്തേക്ക് കയറാൻ തുടങ്ങുകയാണ്. കാശി വരുണിനെ നോക്കി.. കാശിക്കു നല്ല ഭയം തോന്നി. അവനെ പറ്റി ഓർത്തല്ല. വിഷ്ണുവിനെയും കുടുംബത്തെയും വരുന്നിനേയും ഓർത്തു. അവന്റെ മുഖത്തും ഭയം ആണ്.. മഹി ഉണ്ടായിരുന്നെങ്കിൽ.. കാശി അതു ചിന്തിച്ചു തീർന്നതും ഇരുട്ടിൽ നിന്നും ഒരു രൂപം അവരുടെ അടുത്തേക്ക് ചാടി വീണതും ഒരുമിച്ചായിരുന്നു. ആ രൂപത്തെ തന്നെ നോക്കി നിന്ന കാശിയുടെ കണ്ണുകൾ അത്ഭുദവും ഞെട്ടലും കൊണ്ട് വിടർന്നു. " മഹി.. " തുടരും.. രചന - നിള നിരഞ്ജൻ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
പ്രണയവർണ്ണം പാർട്ട്‌ -23(അവസാനഭാഗം ) അവൾ പതിയെ അവന്റെ അടുത്തേക്ക് ചെന്നു ..... അവന്റെ പുറകിലേക്ക് വന്ന് നിന്നതും അവളൊന്ന് മുഖം ചുളിച്ചു . കാരണം എരിയുന്ന സിഗററ്റിന്റെ പുക അവനുചുറ്റും നിറഞ്ഞിരുന്നു ..... അപ്പോൾ ഇതാണല്ലേ ഇവിടെ പരിപാടി...... പുറകിലെ ശബ്ദം കേട്ടതും അവൻ ഒരു ഞെട്ടലോടെ പെട്ടന്ന് തിരിഞ്ഞു നോക്കി ...... മുന്നിൽ അന്നയെ കണ്ടതും അവൻ സിഗരറ്റ് തറയിൽലേക്ക് ഇട്ട് ചെരുപ്പ് കൊണ്ട് ചവിട്ടി ഞെരിച്ചു ...... ശേഷം അവളെ നോക്കി ..... നീ എന്നെ തിരക്കി വന്നതാണോ ...... അവൻ വിഷയം മാറ്റാനായി ചോദിച്ചു ..... അതേ .......അച്ചായനെ തിരക്കി വന്നതാ അവൾ അവന്റെ മുഖത്തേക്ക് നോക്കുന്നതിന് മുന്നേ അവൻ തിരിഞ്ഞ് നിന്നു . എബിച്ചായനെന്താ ഇത്ര ടെൻഷൻ ? അവൾ തിരിഞ്ഞു നിൽക്കുന്നവനെ നോക്കി ചോദിച്ചു ..... എനിക്കോ എനിക്കെന്നാ ടെൻഷൻ എന്നെ കണ്ടിട്ട് നിനക്കെങ്ങനെ തോന്നുന്നുണ്ടോ ? അവളെ നോക്കി അവൻ ചോദിച്ചു . എന്റെയറിവിൽ ടെൻഷൻ വരുമ്പോഴേ ഇച്ചായൻ സിഗരറ്റ് വലിക്കൂ മുഖം ഇത്രയും സീരിയസ് ആക്കൂ ... എനിക്ക് ഒന്നുമില്ല നിനക്ക് തോന്നിയതാ ..... അവൻ നിസാരമായി പറഞ്ഞു . ഹ്മ്മ് .....ആകാം .... അവൾ മെല്ലെ പറഞ്ഞു ...... നീ നാളെ കൊണ്ട് പോകാനുള്ളതെല്ലാം പാക് ചെയ്തോ ? ഹ്മ്മ്മ് ...... അവളുടെ മുഖം വീണ്ടും വാടി ..... നീ എന്നാത്തിനാ എന്നെ തിരക്കി വന്നേ ? വെറുതെ ...... അവൾ മുഖം താഴ്ത്തി ...... എന്നാടി ഇത് ...... നിന്റെ നല്ലൊരു ഭാവി ഇവിടെ എല്ലാവരും സ്വപ്നം കാണുന്നുണ്ട് . അതിന് വേണ്ടിയല്ലേ ..... അപ്പോ സന്തോഷമായിട്ട് പോണം ...... അവളുടെ വാടിയ മുഖം കണ്ട് അവനവളുടെ കവിളിൽ തട്ടിപറഞ്ഞു . അവൾ സങ്കടം മറച്ച് ചിരിച്ചുകൊണ്ട് അവന്റെ കൂടെ അകത്തേക്ക് നടന്നു ..... 🌼🌼🌼🌼🌼🌼🌼🌼 ക്ലാരമ്മയും മേരിയും അപ്പച്ചനും ഉമ്മറത്ത് നിൽപ്പുണ്ട് ....... അപ്പച്ചൻ ഇടക്കിടെ വാച്ചിൽ നോക്കുന്നുണ്ട്... പോകുന്ന കൊച്ചിനെക്കാൾ ഒരുക്കമാണല്ലോ കൊണ്ട് പോകാൻ നിൽക്കുന്നവന്മാർക്ക് ..... അന്നയെ എയർപോർട്ടിലേക്ക് കൊണ്ട് പോകാൻ റെഡിയായി വരാൻ പോയ സേവിയേയും എബിയേയും കുറിച്ചാണ് അപ്പച്ചനാ പറഞ്ഞത് . അപ്പോഴേക്കും പോകാനായി അന്ന പുറത്തേക്ക് വന്നു . കൊച്ച് ദേ വന്നല്ലോ ...... എല്ലാം പാക് ചെയ്തോ മോളെ ..... ഉവ്വ് അപ്പച്ചാ എല്ലാം കാറിൽ വച്ചിട്ടുണ്ട് . ആഹ്ഹ് .... ഫ്ലൈറ്റ് എത്ര മണിക്കാ ...... 12 മണിക്ക്... ഹ്മ്മ്മ് അപ്പോ ഇനി രണ്ട് മണിക്കൂർ തികച്ചില്ല. അമ്മച്ചി പറഞ്ഞു . ഇവന്മാരിത് എവിടെ പോയേക്കുവാ ....... മോളെ അന്നാ ആ എബിയെ ചെന്നൊന്നു വിളിച്ചെ...... ഞാനാ സേവിടെ മുറിയിലേക്ക് ഒന്ന് ചെല്ലട്ടെ ക്ലാര അകത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു . ക്ലാര സ്റ്റെപ്പുകൾ ഓരോന്നായി കയറി . 🌼🌼🌼🌼🌼🌼🌼 കിന്നരിച്ചു നിൽക്കാതെ ഒരുങ്ങിച്ചായാ ഞാൻ റെഡിയായെടി ........ ഹാ എന്നാ താഴേക്ക് ചെല്ല് ....... എല്ലാവരും ഫ്രണ്ടിൽ ഉണ്ട് ..... ഹാ പോകുവാ .......അവൻ പോകാനായി തിരിഞ്ഞു .... ശേഷം എന്തോ ഓർത്തത് പോലെ തിരിഞ്ഞ് സാറയുടെ കൈയിൽ പിടിച്ചു ...... എന്താ ഇച്ചായാ ...... എന്തേലും എടുക്കാൻ മറന്നോ ...... ഇല്ല .... ഒരെണ്ണം തരാൻ മറന്നു . പെട്ടന്ന് അവൻ അവളുടെ കവിളിൽ ചുംബിച്ചു . ചിലപ്പോഴൊക്കെ ഇത് പതിവായതിനാൽ അവൾ ഒന്ന് ചിരിച്ചു .... ഇതൊക്കെ പിന്നെയാകാം ..... നേരം വൈകി ചെല്ലിച്ചായാ...... പിന്നീട്ന്ന് വച്ചാ..... വന്നിട്ടോ ..... സേവി ഒരു കണ്ണിറുക്കി ചോദിച്ചു ..... ദേ ഇച്ചായാ ...... അവൾ ദേഷ്യത്തോടെ എന്തോ പറയാൻ വന്നതും അവൻ പെട്ടന്ന് റൂമിൽ നിന്ന് പുറത്തേക്ക് പാഞ്ഞു . അപ്പോഴേക്കും അവനെ വിളിക്കാനായി ക്ലാര സ്റ്റെപ് ഓരോന്ന് കയറുകയായിരുന്നു .... ആഹ്ഹ്ഹ് ..... നീ വന്നോ നിന്നെ വിളിക്കാനായി വരുവായിരുന്നു ഞാൻ . ക്ലാര അവന്റെ കൂടെ തിരിച്ച് ഇറങ്ങിക്കൊണ്ട് പറഞ്ഞു . 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 എബിച്ചായാ ..... റെഡിയായില്ലേ ........ അവൾ ഡോറിൽ തട്ടിയതും അവൻ കതക് തുറന്നു .... ആഹ്ഹ് വരുവാ .... നീ താഴേക്ക് ചെല്ല് അവൻ അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞ് ഷർട്ടിന്റെ കൈ കയറ്റി വച്ചു .. അവൾ പെട്ടന്ന് മുന്നിലേക്ക്‌ വന്നു അവനത് പ്രധീക്ഷിച്ചില്ല.... ഇച്ചായൻ കരഞ്ഞോ ...... അവന്റെ ചുവന്നിരിക്കുന്ന കണ്ണുകളെ നോക്കി അവൻ ചോദിച്ചു ..... പെട്ടന്ന് അവനവളുടെ മുഖത്തേക്ക് നോക്കി . എന്നിൽ നിന്ന് എന്തോ മറക്കുന്നുണ്ട് എബിച്ചായൻ ...... അവൾ സങ്കടം തിങ്ങുന്ന മുഖത്തോടെ അവനെ നോക്കിപ്പറഞ്ഞു...... അവനതിന് ഉത്തരം നൽകിയില്ല . എന്തെങ്കിലും ഒന്ന് പറഞ്ഞാൽ ഉള്ളിലെ വിങ്ങൽ കരച്ചിലായി പുറത്തേക്ക് വരുമോ എന്നാണ് അവന്റെ പേടി . വേണ്ടാ ഒന്നും പറയണ്ടാ ...... ഞാൻ ആരും അല്ലല്ലോ .... പൊട്ടി വന്ന കരച്ചിൽ പിടിച്ചു വയ്ക്കാൻ കഴിയാതെ അവൾ പറഞ്ഞു . ശേഷം അവനെ നോക്കാതെ കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും അവളുടെ കൈയിൽ പിടിവീണു ..... ഒരു നിമിഷം പോലും ചിന്തിക്കാതെ അവളെ കെട്ടിപ്പുണർന്നു . അന്ന ഞെട്ടിപ്പോയിരുന്നു ആ പ്രവർത്തിയിൽ. അവന്റെ കണ്ണുനീർ അവളുടെ തോളിലേക്ക് ഓരോ തുള്ളിയായി പതിച്ചു . എനിക്ക് ..... എനിക്ക് പറ്റുന്നില്ലടീ .... ഇഷ്ടാ നിന്നെ ഒത്തിരി ഒത്തിരി ഇഷ്ടവാ...... എന്നെക്കാളും ഇഷ്ടവാ ... അവനവളുടെ മുഖം കൈകളിൽ എടുത്ത് കൊണ്ട് പറഞ്ഞു ..... ആ നിമിഷം അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി . അവളവന്റെ മുഖം അതുപോലെ കൈകളിൽ കോരിയെടുത്ത് അവന്റെ കണ്ണുകളിലേക്ക് നോക്കി .... പരസ്പരം നെറ്റി മുട്ടിച്ച് കുറച്ച് നേരം നിന്നു ഇരുവരും ...... പറയാൻ മടിച്ച ഒരിഷ്ടം അവളുടെ മനസ്സിലും ഉണ്ടായിരുന്നു ..... എനിക്കും ഇഷ്ടമായിരുന്നു ..... പക്ഷെ .... പറഞ്ഞാൽ എബിച്ചായൻ എന്നോട് പിണങ്ങുമോ എന്ന പേടിയിലായിരുന്നു ...... അവൾ മെല്ലെപറഞ്ഞു ....... ഞാൻ കാത്തിരിക്കും നീ പഠിച്ചു കഴിഞ്ഞ് വരുന്നത് വരെ ...... അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു ...... ആ നിമിഷം ക്ലാര എബിയെ വിളിച്ചു കൊണ്ട് അങ്ങോട്ടേക്ക് കയറി വന്നു ..... ഇരുവരും പെട്ടന്ന് അകന്ന് മാറി. എന്നതാടാ രണ്ടും കൂടി സമയം എത്രയായെന്നോ ...... ഇങ്ങനെ നിന്നാ uk ഫ്ലൈറ്റ് അങ്ങ് പോകുവേ ...... അവർ അത് പറഞ്ഞതും പെട്ടന്ന് അവൻ കണ്ണാടിയിലേക്ക് ഒന്ന് നോക്കിയ ശേഷം അവർക്ക് പിന്നാലെ ഇറങ്ങി . 🌼🌼🌼🌼 താഴേക്ക് ചെല്ലുമ്പോൾ അവിടെ എല്ലാവരും ഉണ്ടായിരുന്നു ..... അന്ന ഓരോരുത്തരുടെ അടുത്തായി ചെന്ന് അനുഗ്രഹം വാങ്ങി ശേഷം സാറക്ക് അരികിലേക്ക് എത്തി. അവൾ അത്രയും നേരം പിടിച്ചു നിന്ന കരച്ചിൽ ആ നിമിഷം അവളിൽ നിന്ന് കൈ വിട്ട് പോയി ..... ഇരുവരും കെട്ടിപ്പിടിച്ചു കരഞ്ഞു ....... ശേഷം സാറ തന്നെ അവളുടെ മുഖം ഉയർത്തിപിടിച്ചു ..... ഓരോ തവണയും നിന്റെ വിജയങ്ങളും വളർച്ചയും തന്നെയാണ് എനിക്ക് സന്തോഷം ഇനി നിന്റെ ഭാവിയിലേക്കുള്ള പാതയാണ് . നന്നായി തന്നെ പഠിക്കണം ..... നല്ലൊരു നിലയിൽ എത്തണം . ചേച്ചിയുടെ പ്രാർത്ഥനയും അനുഗ്രഹവുമെല്ലാം എന്നുമുണ്ടാകും . സാറ അവളുടെ നെറ്റിയിൽ ചുംബിച്ചു . ശേഷം എബിയും സേവിയും കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറി അന്ന പുറകിലും ..... എല്ലാവരും അവളെ നോക്കി സങ്കടം മറച്ച് പുഞ്ചിരിച്ചു . ശേഷം സേവി വണ്ടി മുന്നോട്ട് എടുത്തു . അവൾ നിറയാൻ വെമ്പി നിന്ന മിഴികളോടെ കുരിശ് മുറ്റം വീടാകെ നോക്കി ശേഷം എല്ലാവർക്കും നേരെ കൈ വീശി കാണിച്ചു ..... സേവി വണ്ടി മുന്നോട്ട് ഓടിച്ചു . എയർപോർട്ടിൽ എത്തുന്ന വരെ അന്ന സൈലന്റ് ആയിരുന്നു . അന്നയേയും എബിയേയും ഇറക്കിയ ശേഷം അവൻ കാർ പാർക്ക്‌ ചെയ്യുവാനായി പോയി . ഇരുവരും ലെഗേജ്കളുമായി അകത്തേക്ക് കയറി സേവിയെ കാത്തിരുന്നു . എബിച്ചായാ ...... മ്മ്മ്മ്....... ഒരു പ്രോമിസ് തരുമോ ..... അവനടുത്ത് നിന്നുകൊണ്ട് അവൾ ചോദിച്ചു ...... എന്തെന്ന അർത്ഥത്തിൽ അവൻ അവളെ നോക്കി .... ഇനി സിഗററ്റ് വലിക്കരുത് ....... അവൻ അവളെത്തന്നെ നോക്കിയിരുന്നു . ശേഷം മെല്ലെ പുഞ്ചിരിച്ചു . പ്രോമിസ് ചെയ്യ് ....... അവൾ കൈ അവനു മുന്നിൽ നിവർത്തി വച്ചു . പ്രോമിസ് .... ഇനി അത് കൈകൊണ്ട് തൊടില്ല . താങ്ക്സ്‌ ..... ആ കൈകളിൽ മുറുക്കിപ്പിടിച്ചു കൊണ്ട് അവൾ പറഞ്ഞു ...... ഇനിയൊരു വലിയ കാത്തിരിപ്പാണ് അല്ലെ അന്നകൊച്ചേ ...... ആ കൈകളിലെ മുറുക്കത്തേ പിരിയാൻ ഇഷ്ടമില്ലാത്തതുപോലെ മുറുക്കെപിടിച്ചു കൊണ്ട് അവൻ പറഞ്ഞു ....... കാത്തിരിക്കാൻ ഒരാളുണ്ടെങ്കിൽ സമയം പെട്ടന്ന് പോകും എബിച്ചാ ..... അവൾ അവനെ നോക്കിപ്പറഞ്ഞു ...... അപ്പോഴേക്കും സേവി എത്തിയിരുന്നു ...... മോളെ ......അവിടെ എത്തിയ ഉടനെ വിളിക്കണം കേട്ടോ ....പിന്നെ ജോയലും വൈഫും നിന്നെ പിക് ചെയ്യാൻ എയർപ്പോർട്ടിൽ എത്തും . അവൻ അവളുടെ കവിളിൽ തട്ടിപറഞ്ഞു . അവൾ നിറഞ്ഞകണ്ണുകളോടെ അവനോട് ചേർന്ന് നിന്നു. സന്തോഷത്തോടെ പോയി വാ ...... സാറക്കൊച്ചും ഞാനും കാത്തിരിക്കും . അവൾ കണ്ണുനീനിടയിലും പുഞ്ചിരിച്ചു . 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 സാറാമ്മേ ....... കല്യാണം കഴിഞ്ഞ് ഒരുമാസം ആയില്ലിയോടി അതേ ....... സമയം എത്ര പെട്ടന്നാ പോയതല്ലേ ...... തന്റെ നെഞ്ചോട് ചേർന്ന് ഇരിക്കുന്നവളുടെ മുടികളിൽ തലോടി അവൻ പറഞ്ഞു .......... മറ്റന്നാൾ നമ്മുടെ സാറാസ്‌ റെസ്റ്റോറന്റ് ന്റെ ഉത്ഘാടനമാ ...... അത് കൂടി കഴിഞ്ഞ് നമുക്ക് ബെന്നിച്ചനെ കാണാൻ പോണം കേട്ടോ ...... കൂടാതെ നമ്മുടെ പുണ്യാളൻന്റെ പള്ളിയും ബെന്നിച്ചന്റെ കടയും ......എല്ലായിടത്തും പോണം . അതുകഴിഞ്ഞ് ഒരു ഹണിമൂൺ ട്രിപ്പ്‌ ഒക്കെ കഴിഞ്ഞ് പതിയെ വീട്ടിൽ കേറാം .... അവൻ പറഞ്ഞതെല്ലാം പുഞ്ചിരിയോടെ അവൾ മൂളിക്കേട്ടു .... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ഒരിക്കൽ ഡേവിഡ് നെ ഭയന്ന് പ്രാണനും കൊണ്ടിറങ്ങി ഓടിയ വീടിനുമുന്നിൽ നിൽക്കുകയാണ് സാറയും സേവിയും . വീട് മുഴുവൻ കത്തിയെരിഞ്ഞു പോയിട്ടുണ്ട് . അവൾ കണ്ണിമയ്ക്കാതെ നോക്കി നിന്നു. സേവി അവളെ തന്നിലേക്ക് ചേർത്ത് നിർത്തി . നമുക്ക് ഈ വീട് ശെരിയാക്കിഎടുക്കാം കേട്ടോ ..... ഹ്മ്മ്മ് ....... ആ വീട്ടിലെ ഓരോ നിമിഷങ്ങളും അവളുടെ ഉള്ളിലൂടെ കടന്ന് പോയി ..... ശേഷം പതിയെ അവന്റെ കൂടെ പടിക്കെട്ടുൾ ഇറങ്ങി ....... ശേഷം നേരെ ചെന്നത് ബെന്നിച്ചന്റെ കടയിലേക്ക് ആയിരുന്നു . ബെന്നിയെ കണ്ട് സംസാരിച്ച ശേഷം നേരെ പുണ്യാളൻന്റെ പള്ളിയിലേക്ക് പോയി ഇരുവരും ...... പള്ളിപ്പെരുന്നാളിന്റെ അന്ന് സാറയെ തനിക്ക് തന്നെക്കണേ എന്ന് പുണ്യാളനോട് രഹസ്യമായി പ്രാത്ഥിച്ചത് അവൻ ഓർമിച്ചു . നന്ദിയോടെ അവനാ രൂപക്കൂട്ടിലേക്ക് നോക്കി . 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 സേവി താമസിച്ചിരുന്ന ആ വീട്ടിൽ തന്നെയായിരുന്നു അന്ന് അവർ നിന്നത് ...... വൈകിട്ടോടെ ബെന്നിച്ചൻ ഭാര്യയേയും കുഞ്ഞിനേയും കൊണ്ട് അവിടേക്ക് വന്നിരുന്നു . കളിയും തമാശയുമൊക്കെയായി സമയം പോയതറിഞ്ഞില്ല. രാത്രിയിലെ ഭക്ഷണവും കഴിച്ച് ഒത്തിരി താമസിച്ചാണ് ബെന്നിച്ചനും ഭാര്യയും പോയത് . അവർ പോയ പിന്നാലെ ഒരു മഴ വിരുന്നെത്തി. കൂടാതെ മലയോര പ്രാദേശമായത് കൊണ്ട് പുകമഞ്ഞും തണുപ്പും ........ ആ ഒരു അന്തരീക്ഷം വല്ലാത്തൊരു അനുഭൂതി തന്നെയായിരുന്നു ....... 🌼🌼🌼🌼🌼🌼🌼 സാറക്കൊച്ചെ........ മ്മ്മ്മ് ....... സിറ്റഔട്ട്‌ൽ നിന്ന് നേരിയ വെളിച്ചത്തിൽ മഴ കാണുന്നവളുടെ അടുത്തേക്ക് ചെന്നവൻ വിളിച്ചു . അവളെ പുറകിലൂടെ പുണർന്നു .... ഒന്ന് പ്രേമിക്കാൻ പറ്റിയ മഴയല്ലേ ...... ഒരു കള്ളച്ചിരിയോടെ അവൻ ചോദിച്ചു ..... ഇച്ചായാ ...... അത് പറഞ്ഞ് ശരീരത്തിലേക്ക് പാഞ്ഞു കയറിയ വിരലുകളുടെ ഇക്കിളിപ്പെടുത്തലുകളെ നിയന്ത്രിക്കാനെന്ന വണ്ണം അവൾ വിളിച്ചു ...... പക്ഷെ .....അതൊരു തുടക്കമായിരുന്നു ...... അവളെ പൊക്കിയെടുത്തവൻ റൂമിലേക്ക് പോയി ....... പ്രണയം എല്ലാ ഭാവങ്ങളോടും കൂടി നിറഞ്ഞാടി . ചുംബനങ്ങൾ ഓരോന്നായി മഴപോൽ പെയ്തിറങ്ങി ..... പരസ്പരം സ്നേഹിച്ചും പ്രണയിച്ചും മണിക്കൂറുകൾ ഓരോന്നായി കഴിഞ്ഞു ...... പുറത്ത് മഴ തുള്ളിയെടുത്തു . ഇരുവരും തളർന്നു . പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു ..... 💗💗💗💗💗💗💗💗💗💗💗💗 സ്വപ്നങ്ങളും ആഗ്രഹങ്ങളും മെല്ലാം ചേർത്ത് വച്ച് ....... ജീവിതം ഒരുമിച്ച് നിന്ന് മുന്നോട്ട് കൊണ്ടുപോകുകയാണവർ. എന്നും അങ്ങനെ തന്നെയാകട്ടെ. 💚 സാറ സേവിക്കും സേവി സാറക്കും....... അവർ ആ കുടുംബത്തിനും എന്നും തണലാകട്ടെ ......... അവരുടെ പ്രണയത്തിന് നൂറുനൂറു വർണ്ണങ്ങൾ ഉണ്ടാകട്ടെ. അവസാനിച്ചു .🍂 #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ