വായന മുറി 📚
ShareChat
click to see wallet page
@vayanamuri1
vayanamuri1
വായന മുറി 📚
@vayanamuri1
❤️👋
മുറ ചെറുക്കൻ..എഴുപത്തി നാലാം ഭാഗം തിരി വിളക്ക് കത്തിച്ചു മുത്തശ്ശി ഒന്നുയർത്തി പിടിച്ചതും രവിയുടെ മുഖം കണ്ട് എല്ലാവരും ഒരു നിമിഷം ഭയന്നു പോയിരുന്നു..... എന്തിനുള്ള വരവാണെന്ന ചോദ്യം എല്ലാവരിലും നിറഞ്ഞു നിന്നു....... അപ്പോഴേക്കും മീനു എമർജൻസി യുമായി വന്നിരുന്നു....... അയാളെ കണ്ട് സച്ചു മുന്നോട്ട് നടക്കാൻ തുടങ്ങുമ്പോൾ ഇഷാനി അവന്റെ കൈ തണ്ടയിൽ പിടിച്ചു വേണ്ടെന്ന അർത്ഥ ത്തിലൊന്ന് തലയാട്ടി..... സച്ചു കയ്യിലിരിക്കുന്ന കുഞ്ഞിനെ അവൾക്ക് നേരെ നീട്ടി ഒന്നുമില്ലെന്ന് തരത്തിൽ കണ്ണുകൾ ചലിപ്പിച്ചു മുന്നോട്ട് തന്നെ നടന്നു...... മ്മ്..... എന്ത് വേണം...... മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി നിൽക്കുന്ന രവിയെ നോക്കി സച്ചു ചോദിക്കുമ്പോൾ അയാൾ ഒന്നും മിണ്ടുന്നില്ല.... ഗോപിയും തനൂജയും മീനുവും മുത്തശ്ശിയുമെല്ലാം ഒരു പതർച്ചയോടെ അങ്ങനെ നിൽക്കുകയാണ്....... ഇഷാനി കുഞ്ഞിന്റെ ദേഹത്തു പിടുത്തം മുറുക്കി....... വന്നത് മകളെ കാണാനാണോ... അതോ വൈദ്യനെ അന്ന്വേഷിച്ചാണോ..... സച്ചു അല്പം ഗൗരവത്തിൽ തന്നെയത് ചോദിച്ചത് അയാളിൽ മാറ്റമുണ്ടോ എന്നറിയാനായിരുന്നു..... എനിക്കെന്റെ കൈ ശെരിയാവണം.... നിങ്ങൾ പറയുന്ന ക്യാഷ് തരും..... രവി അല്പം അഹന്തയോടെ തന്നെ യത് പറയുമ്പോൾ സച്ചു അയാളെ തന്നേയൊന്ന് നോക്കി...... അയാളുടെ അഹങ്കാരം പണയം വെച്ചു ഇത്ര യെങ്കിലും അയാൾ പറയണമെങ്കിൽ ആവശ്യം അത്ര ഗൗരവമുള്ളത് കൊണ്ട് മാത്രമാണ്...... സ്വന്തം ശരീരത്തേക്കാൾ മറ്റെന്ത് തന്നെയായിരുന്നെങ്കിലും അയാൾ തന്റെ കാല് കീഴിലേക്ക് വരില്ലായിരുന്നു..... അതാണ്‌ ചികിത്സാ മുറി..... രാത്രി അവിടെ തങ്ങാം..... നാളെ പരിശോധിച്ച് നോക്കിയിട്ടേ മരുന്ന് തരാൻ കഴിയു........ ഗൗരവം ഒട്ടും വിടാതെ സച്ചു അതും പറഞ്ഞു കൊണ്ട് വീടിന്റെ അറ്റത്തുള്ള ആ ഒറ്റ മുറിയിലേക് ചൂണ്ടുമ്പോൾ അയാളും അങ്ങോട്ട് നോക്കി...... എമർജൻസി യുടെ അരണ്ട വെളിച്ചത്തിൽ അയാൾ എല്ലാവരെയും ഒന്ന് നോക്കി കണ്ടു.... അത്ര മേൽ സ്നേഹം നൽകി തന്നെ ക്ഷണിച്ചിരുന്ന ആരും അകത്തേക്ക് വിളിക്കാത്തത് സത്യത്തിൽ അയാൾക്കൊരു പ്രയാസം നൽകിയിരുന്നു.... പെട്ടെന്നാണ് കറന്റ്‌ വന്നത്....... എല്ലാവരും പരസ്പരം വെളിച്ചത്തിൽ കണ്ടതും ആർക്കും മുഖത്തോട് മുഖം നോക്കാൻ കഴിഞ്ഞിരുന്നില്ല..... എല്ലാവരും പെട്ടെന്ന് കണ്ണുകൾ വെട്ടിച്ചു...... പെട്ടെന്ന് അയാളുടെ കണ്ണുകൾ ഇഷാനിയിലൊന്നുടക്കി.... അതിലേറെ അവളുടെ കൈ പിടിച്ചിരിtക്കുന്ന ആ മിനുസമുള്ള ശരീരത്തിലും..... രവി ദേഷ്യത്തോടെ തന്നെ മുഖം തിരിക്കുമ്പോഴും അപ്പുറത്തേക്ക് തിരിഞ്ഞിരുന്ന ആ കുഞ്ഞു മുഖം അയാളുടെ മനസ്സ് സ്വമേധയാ ഊഹിച്ചെടുത്തു തുടങ്ങിയിരുന്നു.... വീണ്ടും ഒരു സംസാരത്തിനു നിൽക്കാതെ അയാൾ വേഗം ആ മുറിയിലേക് നടന്നു...... എല്ലാവരും പരസ്പരം ചോദ്ധ്യത്തോടെ നോക്കി.... സച്ചുവേട്ടാ...... ഇഷാനി വിളിച്ചതും അവളുടെ കണ്ണുകളിലെ ഭയം അവന് വ്യക്തമായിരുന്നു..... നീ പേടിക്കേണ്ട..... മനസ്സ് കൊണ്ടും ശരീരം കൊണ്ടും തളർന്നാണ് അയാൾ വന്നിരിക്കുന്നത്....... ഈ സമയം കൊണ്ട് കുറച്ചെങ്കിലും തിരിച്ചറിവ് അയാൾക്ക് കിട്ടി കാണുമെന്ന് ആ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാം.... അല്ലെങ്കിലൊരിക്കലും അയാളീ പടി കടക്കില്ലായിരുന്നു.... അതും പറഞ്ഞു കൊണ്ട് സച്ചു അകത്തേക്ക് പോകുമ്പോൾ എല്ലാവരും അങ്ങനെ നിന്നു...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പിറ്റേന്ന് രാവിലെ തനൂജ ഭക്ഷണമെല്ലാം രവിയുടെ മുറയിലേക്ക് കൊടുത്ത് വീട്ടിരുന്നുവെങ്കിലും അതൊന്നും അയാൾ കഴിച്ചിരുന്നില്ല........ അയാളുടെ മനസ്സ് അയാൾക്ക് പോലും അറിയില്ലായിരുന്നു.... ആരുടേയും മുമ്പിൽ താഴ്ന്നു കൊടുക്കാൻ വയ്യെങ്കിൽ കൂടി തനിക്കെല്ലാം തിരിച്ചു വേണമായിരുന്നു..... സച്ചു അയാളെ ചികിൽസിച്ചു തുടങ്ങി..... അവൻ അയാളുടെ കൺ പീലികൾ നോക്കുമ്പോൾ.... നാഡി നോക്കാനായി ആ കയ്യിൽ പിടിക്കുമ്പോഴൊക്കെയും രവിയുടെ മനസ്സ് ഏറെ അസ്വസ്ഥമായിരുന്നു.... എന്നാൽ അവൻ ഒരു വൈദ്യന്റെ ഭാവം കൈ വിട്ടില്ല.... ഉഴിച്ചിൽ വേണം.... കുറച്ചു ദിവസം ഇവിടെ നിൽക്കേണ്ടി വരും..... നോ......... സച്ചു അത് പറഞ്ഞതും അയാളുടെ ശബ്ദം ഉയർന്നു..... സച്ചു അയാളെ തന്നെ നോക്കി... അസുഗം മാറേണ്ടത് എന്റെ ആവശ്യമല്ല നിങ്ങളുടേതാണ്..... സച്ചു അല്പം പുച്ഛത്തോടെ തന്നെയത് പറയുമ്പോൾ അയാൾ ഏറെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നു...... ഉഴിച്ചിൽ ശരീരത്തിന് മാത്രമല്ല മനസ്സിനും കൂടിയാണ്........ മനസ്സിനെ ശാന്തമാക്കുക...... ആകെ ക്കൂടി പുകയുന്ന അയാളുടെ തോളിലൊന്ന് തട്ടി സച്ചുവത് പറഞ്ഞു കൊണ്ട് അവിടെ നിന്ന് പോകുമ്പോൾ അയാളിലേ ഭാരം ഏറുന്നത് പോലെ തോന്നി...... ചികിത്സ തുടങ്ങി........ കട്ടിലിൽ മലർന്നു കിടക്കുമ്പോൾ ഈ ഭൂമിയോന്ന് പിളർന്നു പോയിരുന്നെങ്കിലെന്ന് തോന്നി പ്പോയയാൾക്ക്.... അപ്പോഴും അവൻ ക്ഷമയോടെ അയാൾക്ക് വേണ്ടത് ചെയ്ത് കൊടുത്തു....... അവിടെ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ രവിക്കോട്ടും താല്പര്യമുണ്ടായിരുന്നില്ല..... അത് കൊണ്ട് തന്നെ ജീവൻ നില നിർത്താൻ വേണ്ടി മാത്രം അയാൾ കഴിച്ചു..... രണ്ട് ദിവസമായപ്പോഴേക്കും വിശപ്പ് അയാളെ വരിഞ്ഞു മുറുക്കി..... അയാൾക്ക് സഹിക്കാൻ പറ്റാത്ത തരത്തിലായിരുന്നു.... എങ്കിലും അയാളുടെ ദുരഭിമാനം അയാളപ്പോഴും മുറുകെ പിടിച്ചു..... പിന്നേ ഈ ആഹാരമൊന്നും കഴിക്കാതിരിക്കരുത്..... അപ്പൊ പിന്നേ ഈ ചികിത്സയിലൊന്നും കാര്യമുണ്ടാവില്ല..... ഇതിന്റെയൊക്കെ ബില്ല് എഴുതി വെക്കാം.... ഒരുമിച്ച് തന്നാൽ മതി..... തന്റെ വിശപ്പറിഞ്ഞെന്ന വണ്ണം തന്റെ അഭിമാനത്തെ മുറിപ്പെടുത്താത്ത വിധം അതും പറഞ്ഞു കൊണ്ട് അവൻ നടന്നു പോകുമ്പോഴായിരുന്നു ആദ്യമായി രവിക്ക് അവനോടൊരു ചായ്‌വ് തോന്നിയത്.... അതൊരു അവസരമായിരുന്നു..... വയറു നിറയെ കഴിക്കാനുള്ള അവസരം..... താൻ വിരുന്ന് വരുമ്പോഴൊക്കെ തനിക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ വിഭവങ്ങളുണ്ടാക്കി തന്നിരുന്ന ആ വൃദ്ധയെ അയാളുടെ മനസ്സ് ഓർമിച്ചെടുത്തു.... തന്റെ മുമ്പിൽ ഇപ്പോൾ നിരക്കുന്ന ഭക്ഷണവും അത് തന്നെയായിരുന്നെന്ന് അയാൾ മനസ്സിലാക്കി.... തന്റെ ഇഷ്ടങ്ങൽ പലതും മറന്നിട്ടില്ലെന്ന വണ്ണമുള്ള ഭക്ഷണങ്ങൾ തന്റെ മുമ്പിലെത്തുമ്പോൾ അയാൾക്കെന്തോ അത് തൊണ്ടയിൽ നിന്നിറങ്ങുന്നില്ലാ യിരുന്നു...... ദിവസം കൂടും തോറും വേദനക്ക് അല്പം ശമനം കിട്ടിയിരുന്നയാൾക്ക്..... ആ മുറിയിലേക് സച്ചുവല്ലാതെ ആരും വന്നിരുന്നില്ല..... അവൻ വരുന്ന സമയങ്ങളിലൊക്കെ താൻ അങ്ങോട്ട് മിണ്ടിയില്ലെങ്കിൽ കൂടി ഇങ്ങോട്ട് തന്റെ വിവരങ്ങൾ അവൻ അന്വേഷിച്ചു കൊണ്ടേയിരുന്നു....... ആദ്യം കണ്ട വൈദ്യന്റെ ആ ഭാവം അവനിൽ നിന്ന് വിട്ട് മാറി തുടങ്ങിയിരുന്നു.. തന്നെ നാന്നായി ശുശ്രൂഷിക്കുന്ന അവന്റെ ഭാവത്തിൽ ഒരു മകന്റെ കരുതലുണ്ടായിരുന്നു.... ഇത് ചെയ്തത് അവനാണെന്ന് പോലും അയാൾ മറന്നു തുടങ്ങിയിരുന്നു..... അതിന് കാരണം ഒരു പക്ഷെ താൻ ചെയ്ത തെറ്റുകൾ തുലാസിൽ വെച്ചു സ്വയം തൂക്കി നോക്കുന്നത് കൊണ്ടായിരുന്നിരിക്കാം..... ആ വീട്ടിൽ വന്നതിൽ പിന്നേ അത് വരെ യുണ്ടയായിരുന്ന ആ ശൂന്യത മാറിയത് പോലെ രവിക്ക് തോന്നി...... നിശബ്ദമായ ആ മുറിക്കകത്തേക്ക് കയറി വരുന്ന പുറത്ത് നിന്നുള്ള ശബ്ദം അയാൾ ചെവിയോർത്തു കിടന്നു..... ചെറിയ ശബ്ദവും കിലു കിലെയുള്ള ചിരിയുമെല്ലാം അയാളുടെ മനസ്സിനെ ഏറെ അസ്വസ്ഥമാക്കിയിരുന്നു..... എത്ര വേണ്ടെന്ന് വെച്ചിട്ടും അയാൾ പോലുമറിയാതെ അയാളാ ജനലിലൂടെ പുറത്തേക്ക് നോക്കി പോയിരുന്നു...... ആദ്യമായി അയാളവനെ കണ്ടു...... മോണ കാട്ടിയുള്ള അവന്റെ ചിരി അയാളീലും ഒരു പുഞ്ചിരി വിരിയിച്ചിരുന്നു.... അവൻ തന്റെ കൂടി രക്തമാണെന്ന തിരിച്ചറിവായിരിക്കാം ഹൃദയത്തെ അവനിലേക്ക് പിടിച്ചു വലിക്കുന്നത്..... അയാൾ എല്ലാത്തിൽ നിന്നും മനഃപൂർവം ഒഴിഞ്ഞു മാറാൻ ശ്രമിച്ചു....... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പപ്പാ വന്നത് മമ്മയോട് പറഞ്ഞാലോ..... ഇഷാനിയത് ചോദിക്കുമ്പോൾ സച്ചു അവളെയൊന്ന് നോക്കി.... അയാൾ വന്നതിൽ പിന്നേ ഇഷാനിയിൽ കാണുന്നൊരു തിളക്കമുണ്ട്...... ആദ്യം കണ്ടപ്പോഴുള്ള ഭയം നീങ്ങി പിന്നീട് വന്നൊരു തിളക്കം..... എത്ര വേദനിപ്പിച്ചെന്ന് പറഞ്ഞാലും അവൾക്ക് സ്വന്തം അച്ഛനാണല്ലോ...... അത് കൊണ്ടാവും അവളിലെപ്പോഴും അയാളുടെ സാമീപ്യം നൽകുന്നൊരു സന്തോഷമുണ്ട്..... മരുന്നുണ്ടാക്കാനൊക്കെ തന്നെ സഹായിക്കുന്നത് കാണാം...... അച്ഛന്റെ എല്ലാം ഭേദമായി ഒരു ചേർത്ത് പിടിക്കൽ അവളും ആഗ്രഹിക്കുന്നുണ്ടെന്ന് അവന് തോന്നി..... പാവം........ അവനവളോട് എന്തെന്നില്ലാത്തൊരു അലിവ് തോന്നിയിരുന്നു...... പിന്നേ........ പപ്പാ നിങ്ങളെ കൂട്ടി കൊണ്ട് പോകാൻ വന്നിരിക്കുവാണല്ലോ എല്ലാവരെയും വിളിച്ചു വരുത്താൻ..... സച്ചു അവളെ കളിയാക്കി കൊണ്ടത് പറയുമ്പോൾ അവൾ മുഖമൊന്നു വീർപ്പിച്ചു..... എടി പൊട്ടി പെണ്ണേ..... ഇപ്പൊ ഈ അവസ്ഥയിൽ നിന്റെ മമ്മ വന്നാൽ ശെരിയാവില്ല...... അല്ലെങ്കിലേ ദുരഭി മാനം തലയിൽ കെട്ടി വെച്ചാണ് അങ്ങേര് നടക്കുന്നത്..... ഇനി അവർ വന്നാൽ ഇവിടെ നിന്ന് പോകുമോ യെന്ന് വരെ ആലോചിക്കേണ്ടതുണ്ട്.... അത് കൊണ്ട് എന്താണ് അവസ്ഥയെന്ന് നോക്കട്ടെ..... അതിനനുസരിച്ചു ചെയ്യാം........ സച്ചുവത് പറഞ്ഞതും ഇഷാനി ആലോചനയോടെ അങ്ങനെ നിന്നു..... (തുടരും ) Aysha Akbar #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ
സൂര്യ പാർവണം ഭാഗം 03 എന്തിനോ വേണ്ടി എനിക്ക് തന്ന ഈ ജന്മം ഇന്ന് അവസാനിപ്പിക്കുകയാണെന്നു കാവിൽ ഭഗവതിയോടു പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി.. ആത്മഹത്യ ചെയ്യണമെങ്കിൽ തന്നെ എവിടുന്നു എങ്ങനെ എന്നൊന്നും അപ്പോൾ എനിക്ക് ബോധ്യം ഉണ്ടായിരുന്നില്ല.. എങ്കിലും ഇനി ഈ ജന്മം വേണ്ട എന്ന് മാത്രം ഉറപ്പിച്ചിരുന്നു..അച്ഛന്റെയും അടുത്തേക്ക് തന്നെ പോകാം..അച്ഛൻ ഞാൻ ഇത് പോലെ ഒറ്റപ്പെടാതെ ഇരിക്കാൻ എല്ലാം ചെയ്തു വച്ചിട്ടാണ് പോയതെങ്കിൽ പോലും അതെല്ലാം ഞാൻ ആയി തന്നെ നഷ്ടപ്പെടുത്തി കളഞ്ഞില്ലേ? എന്തൊക്കെ സംഭവിച്ചാലും ഇങ്ങനെ ഒരു അവസരത്തിൽ ചെറിയമ്മയും കൂട്ടരും തന്നെ തനിച്ചാക്കി പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നതല്ല.. പിന്നെ സന്ദീപേട്ടൻ..ഇന്ന് മുതൽ ഇനി ഈ ജന്മം മുഴുവൻ കൂടെ ഉണ്ടാവുമെന്ന് വാക്ക് തന്നു ചേർത്തു നിർത്തിയ മനുഷ്യൻ ആണ് ഇന്ന് മറ്റൊരുവളുടെ കയ്യും പിടിച്ചു പോയത്.. ഇങ്ങനെ ഉപേക്ഷിക്കാൻ ആയിരുന്നെങ്കിൽ എന്തിനായിരുന്നു എന്നെ ഇഷ്ടമാണെന്നു പറഞ്ഞു ആശ തന്നത്.. സങ്കടം സഹിക്ക വയ്യാതെ അണ പൊട്ടി ഒഴുകി കൊണ്ടേ ഇരുന്നു.. കാവിന്റെ അവസാന പടിയും ഇറങ്ങി ഇനി എങ്ങോട്ടെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് തോളിൽ ഒരു കരസ്പർശം തോന്നിയത്.. നോക്കുമ്പോൾ നേരത്തെ കണ്ട നീല പട്ടു സാരി ഉടുത്ത സ്ത്രീയാണ്.. സന്ദീപേട്ടന്റെ കൂടെ കല്യാണം കൂടാൻ വന്നവരിൽ ഒരാൾ.. അവിടുന്ന് വന്നവരിൽ ആ അസുരനോട് എതിരിട്ടു സംസാരിച്ച ഏക വ്യക്തി..അവരുടെ കണ്ണുകളിൽ അനുകമ്പ കാണാൻ സാധിച്ചു.. ഒപ്പം മറ്റെന്തോ കൂടി. " ഇവിടെ സംഭവിച്ചതൊക്കെ ഞാനും കണ്ടു.. മോൾ ഇനി എങ്ങോട്ടാണ്..? പോകാൻ മറ്റേതെങ്കിലും ഇടം ഉണ്ടോ? " " ഇല്ല.. " " അപ്പോൾ പിന്നെ എങ്ങോട്ട് പോകും? മോളുടെ വീട്ടിലേക്കു തന്നെ കൊണ്ടാക്കട്ടെ? മോളുടെ വീട്ടുകാരോട് ഞാൻ ഒന്ന് സംസാരിച്ചു നോക്കാം.. " ചെറിയമ്മയുടെ അടുത്തേക്ക് തിരിച്ചു ഇനി ഇല്ല എന്ന് തീരുമാനിച്ചിരുന്നത് കൊണ്ട് അതിനു മറുപടി പറയാൻ അധികം ആലോചിക്കേണ്ടി വന്നില്ല.. "വേണ്ട.. അങ്ങോട്ടേക്ക് ഞാൻ ഇനി പോകുന്നില്ല.. " അതും പറഞ്ഞു മുന്നോട്ടു നടക്കാൻ തുടങ്ങിയതും പിറകിൽ നിന്നും അടുത്ത ചോദ്യം വന്നു.. " പിന്നെ എങ്ങോട്ട് പോകും നീ? ആത്മഹത്യ ചെയ്യാൻ പോവുകയാണോ? " ഇതൊക്കെ നിങ്ങൾ എന്തിനാണ് ചോദിക്കുന്നത് എന്ന ഭാവത്തിൽ അവരെ ഒന്ന് തിരിഞ്ഞു നോക്കി ഞാൻ പിന്നെയും മുന്നോട്ടേക്കു നടക്കാൻ തുടങ്ങി.. " ഞാൻ സന്ദീപിന്റെ അമ്മായി ആണ്.. അവൻ എങ്ങനെ ഉള്ളവനാണെന്നും നിന്നെ അവനു എത്ര ഇഷ്ടം ആയിരുന്നു എന്നും എനിക്ക് അറിയാം.. അത് കൊണ്ടാണ് ചോദിച്ചത്.. " എന്റെ മനസ്സ് വായിച്ചതു പോലെ ഉള്ള അവരുടെ പറച്ചിൽ കേട്ടതും ഞാൻ അവിടെ നിന്നു പോയി.. അവർ ഉടനെ എന്റെ അടുത്തേക്ക് വന്നു.. എന്റെ മനസ്സിലെ ചോദ്യങ്ങൾ കണ്ണുകളിൽ പ്രതിഫലിച്ചു കാണണം.. അവർ ഒന്ന് ചിരിച്ചു.. അതിനു ശേഷം കാവിന്റെ കല്പടവുകളിലേക്കു ചൂണ്ടി പറഞ്ഞു.. " എനിക്ക് പാർവണയോട് കുറച്ചു സംസാരിക്കാനുണ്ട്.. നമുക്ക് ഇങ്ങോട്ട് ഇരുന്നാലോ? " ഭഗവതി കാവിലെ കല്പടവുകളൊന്നിൽ അവരോടൊപ്പം ഞാൻ ഇരുന്നു.. എന്റെ മനസ്സിൽ ചോദിക്കാൻ ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു.. പക്ഷെ തത്കാലം അവർ പറയാനുള്ളത് ഇങ്ങോട്ട് പറയട്ടെ എന്നോർത്ത് കേൾക്കാൻ തയ്യാറായി ഞാൻ ഇരുന്നു.. അവർ പറഞ്ഞു തുടങ്ങി.. " എന്റെ പേര് നീലാംബരി ദേവി.. ഇരുദേശപുരത്തെ പ്രസിദ്ധമായ ഒരു തറവാടായ കല്പകശ്ശേരിയിലെ അംഗമാണ് ഞാൻ.. സന്ദീപ് എന്റെ മൂത്ത സഹോദരന്റെ മകൻ ആണ്.. " ഞാൻ തലയാട്ടി.. നേരത്തെ സന്ദീപേട്ടൻ അയാളോട് താൻ കല്പകശ്ശേരിയിലെ ബന്ധു ആണെന്ന് പറയുന്നത് ഞാനും കേട്ടതാണല്ലോ. " ജീവിതത്തെ പറ്റി അങ്ങനെ വലിയ ലക്ഷ്യം ഒന്നും ഇല്ലാതെ അങ്ങനെ നടക്കുന്നവനായിരുന്നു ഞങ്ങളുടെ സന്ദീപ്.. അതിന്റെ പേരിൽ എന്റെ ഏട്ടനും ഏട്ടത്തിക്കും എന്നും വിഷമവും ആയിരുന്നു.. കുറച്ചു ദിവസം ഇവിടെയുള്ള ഞങ്ങളുടെ ബന്ധു വീട്ടിൽ എന്തോ ആവശ്യത്തിനായി നിൽക്കാൻ വന്നതാണ് അവൻ. ഈ അടുത്ത് ഒരു ദിവസം അവൻ ഒരു അമ്പലത്തിൽ വച്ചു ഒരു പെൺകുട്ടിയെ കണ്ടെന്നും കണ്ട മാത്രയിൽ തന്നെ അവളെ ഇഷ്ടപെട്ടെന്നും അവളെ കല്യാണം കഴിക്കണം എന്നും പറഞ്ഞു ഏട്ടന്റെ അടുത്ത് വന്നു. അവളെ കല്യാണം ആലോചിച്ചിട്ട് വരാൻ അത്രയും നാൾ ജോലിക്ക് പോകാതെ ഇരുന്നവൻ ജോലിക്ക് പോയി തുടങ്ങി.. കൂട്ടുകെട്ടുകൾ കുറച്ചു.മൊത്തത്തിൽ അവൻ ആളാകെ മാറി. അവനെ ഇങ്ങനെ മാറ്റി മറിച്ച ആ പെൺകുട്ടിയെ കൊണ്ട് തന്നെ അവനെ കല്യാണം കഴിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു..അങ്ങനെയാണ് എന്റെ ഏട്ടനും ഏടത്തിയും നിന്റെ വീട്ടിൽ ആലോചനയുമായി വന്നത്.പക്ഷെ നിന്റെ അമ്മയെ പറ്റി ഒക്കെ അറിഞ്ഞപ്പോൾ അവർക്കു ചെറിയൊരു വിമ്മിഷ്ടം ഉണ്ടായിരുന്നു.പക്ഷെ സന്ദീപ് നിന്നെ മാത്രമേ കല്യാണം കഴിക്കൂ എന്നതിൽ ഉറച്ചു നിന്നു.. അങ്ങനെ അവന്റെ നിർബന്ധത്തിനു വഴങ്ങി എല്ലാവരും സമ്മതിച്ചതാണ് ഈ കല്യാണത്തിന്.. " അവർ പറഞ്ഞു നിർത്തി.. സന്ദീപേട്ടൻ എന്നെ കണ്ടിഷ്ടപ്പെട്ടു കല്യാണം ആലോചിച്ചു വന്നു എന്നല്ലാതെ എനിക്ക് വേണ്ടി ഇത്രയും മാറി എന്നതൊക്കെ ഒരു പുതിയ അറിവായിരുന്നു.. എന്നോട് സംസാരിച്ചപ്പോഴൊന്നും ഇതിനെ പറ്റി സന്ദീപേട്ടൻ പറഞ്ഞിട്ടുണ്ടായിരുന്നില്ല.. എനിക്ക് വേണ്ടി ഇത്രയുമൊക്കെ ചെയ്ത സന്ദീപേട്ടൻ പിന്നെ എന്തിനാണ് ആ പെൺകുട്ടിയെ കല്യാണം കഴിച്ചത്.. " മോളോടൊത്തുള്ള ജീവിതത്തെ പറ്റി ഒരുപാടു സ്വപ്നങ്ങളുമായാണ് അവൻ ഇന്ന് കല്യാണ മണ്ഡപത്തിലേക്ക് വന്നത്.. മോളും അങ്ങനെ തന്നെയാണ് വന്നത് എന്ന് എനിക്ക് ഊഹിക്കാം..ഏട്ടനും ഏട്ടത്തിക്കും എന്ത് സന്തോഷമായിരുന്നു.. എല്ലാം ഇല്ലാതാക്കിയത് അവൻ ഒരുത്തൻ ആണ്.. സൂര്യമഹാദേവൻ.. " അയാളുടെ പേര് പറയുമ്പോൾ അവരുടെ കണ്ണുകളിൽ കനൽ എരിയുന്നതു ഞാൻ കണ്ടു.. മനസ്സിൽ സൂക്ഷിച്ചു വച്ചിരുന്ന കുറെ ചോദ്യങ്ങളിൽ ചിലതു പുറത്തേക്കു വന്നു.. " ആരാണ് ഈ സൂര്യമഹാദേവൻ? അയാളുടെ കൂടെ വന്ന ആ പെൺകുട്ടിയുമായി സന്ദീപേട്ടന് എന്താണ് ബന്ധം? അയാൾ എന്തിനാണ് ഈ കല്യാണം മുടക്കിയത്? " " പാർവണ ഈ കാണുന്നത് പോലെയുള്ള ഒരുപാടു ആധുനിക ഗ്രാമം ഒന്നുമല്ല ഇരുദേശപുരം. വളരെ സാധാരണക്കാർ താമസിക്കുന്ന ഒരു സ്ഥലം. ഭൂരിഭാഗം ആൾക്കാരുടെയും ജീവിതമാർഗം കൃഷിയാണ് അവിടെ..അവിടുത്തെ രീതികളൊക്കെ കുറച്ചു പഴയതാണ്.. അവിടുത്തെ ആൾക്കാർ ഏറ്റവും കൂടുതൽ വില കല്പിക്കുന്നത് അവിടുത്തെ ഗ്രാമത്തിലെ തലവന്റെ വാക്കുകൾക്കാണ്. ഇപ്പോൾ ആ സ്ഥാനം വഹിക്കുന്നത് മാണിക്യമംഗലം എന്ന പ്രസിദ്ധമായ തറവാട്ടിലെ കാരണവർ ആയ വിഷ്ണു ദത്തൻ ആണ്. " മാണിക്യമംഗലം.. താൻ മാണിക്യമംഗലത്തെ സൂര്യമഹാദേവൻ ആണെന്ന് അയാൾ സന്ദീപേട്ടനോട് അഹങ്കാരത്തോടെ പറഞ്ഞത് എന്റെ ചെവിയിൽ മുഴങ്ങി. " മാണിക്യമംഗലത്തെ വിഷ്ണുദത്തന്റെ ഏറ്റവും വലിയ വിശ്വസ്താനാണ് മഹി എന്ന് എല്ലാവരും വിളിക്കുന്ന സൂര്യമഹാദേവൻ. ആരോരുമില്ലാത്ത അനാഥനായ അവനെ അവന്റെ അഞ്ചാം വയസ്സിൽ തന്നോടൊപ്പം കൂട്ടിയതാണ് വിഷ്ണുദത്തൻ.വിഷ്ണു ദത്തന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ. വല്ലാത്ത ഒരു ആത്മബന്ധമാണ് അവർ തമ്മിൽ. വിഷ്ണു ദത്തനുമായുള്ള അടുപ്പം മുതലെടുത്തു ആ നാട്ടിലുള്ളവരെ മുഴുവൻ അടക്കി ഭരിക്കലാണ് ഇവന്റെ ജോലി. ഇരുദേശപുരത്തു ഉള്ളവർക്ക് മുഴുവൻ പേടിയാണ് ഇവനെയും ഇവന്റെ സുഹൃത്തുക്കളെയും. ആരെയും കൂസാത്ത പ്രകൃതം.. കൊല്ലാനും തല്ലാനും ഒരു മടിയും ഇല്ലാത്തവൻ.. ഇന്ന് വന്ന ആ പെൺകുട്ടി മഹിയുടെ കൂട്ടുകാരന്റെ അനിയത്തി ആണ്. കൂടെ വന്നത് അവളുടെ വീട്ടുകാരും. സന്ദീപിന് വേണ്ടി അവളെ പണ്ട് കല്യാണം ആലോചിച്ചിട്ടുണ്ട് ഞങ്ങൾ.. പക്ഷെ ഇവളെ പറ്റി നാട്ടിൽ അത്ര നല്ല അഭിപ്രായം അല്ലാത്തത് കൊണ്ട് വേണ്ടന്ന് വച്ചതാണ് ആ ആലോചന. അതിന്റെ ദേഷ്യം അവൾക്കും വീട്ടുകാർക്കും സന്ദീപിനോട് ഉണ്ടായിരുന്നു. സന്ദീപിനെ സന്തോഷമായി ജീവിക്കാൻ സമ്മതിക്കില്ലെന്ന് അന്നേ വെല്ലുവിളിച്ചതാണ് അവർ. ഗുണ്ടയായ മഹിയെയും സന്ദീപിനോട് ദേഷ്യമുള്ള ഈ കുടുംബത്തെയും ഉപയോഗിച്ച് അവർ നന്നായി തന്നെ കളിച്ചു. മഹി പറയുന്നത് പോലെ കേട്ടില്ലെങ്കിൽ അവൻ ചിലപ്പോൾ ഞങ്ങളുടെ സന്ദീപിനെ കൊല്ലാൻ പോലും മടിക്കില്ല.." നീലാംബരി വിഷമത്തോടെ പറഞ്ഞു നിർത്തി.. " അപ്പോൾ പോലീസിനെ വിളിച്ചാൽ പോരെ? എന്തിനാണ് ഞാൻ വിളിക്കാൻ പോയപ്പോൾ വിളിക്കണ്ടാന്നു പറഞ്ഞത്? " "മോളു വിചാരിക്കുന്ന പോലെ അല്ല.. ഇരുദേശപുരത്തെ നിയമവും ശിക്ഷയും ഒക്കെ നടപ്പാക്കുന്നത് ഇവരാണ്. നമ്മൾ മഹിയെ അകത്താക്കിയാലും വിഷ്ണു ദത്തൻ അവനെ പുറത്തിറക്കും. അങ്ങനെ പുറത്തിറങ്ങിയാൽ പിന്നെ അവൻ ആ കുടുംബം മുടിക്കും. അത് കൊണ്ടാണ് എന്റെ ഏട്ടനും ഏടത്തിയും പോലും ഒന്നും മിണ്ടാതെ എല്ലാം കണ്ടു കൊണ്ട് നിന്നത് . അവരെ മോളു ശപിക്കരുത്..പക്ഷെ അവരുടെ സ്വാർത്ഥത നടത്താൻ ഇറങ്ങി തിരിക്കുമ്പോൾ ഒരു പെൺകുട്ടിയുടെ ജീവിതവും സ്വപ്നങ്ങളും നഷ്ടമാകുന്നതിനെ പറ്റി ചിന്തിച്ചേ ഇല്ല.. അല്ലെന്കിലും അവനു ആരെ പറ്റിയും ഒരു ചിന്തയും ഇല്ല.. ഇതിനൊക്കെ ഇടയിൽ എല്ലാം നഷ്ടമായത് മോൾക്കാണ്..ഒരു പെണ്ണിന്റെ മുന്നിൽ വച്ചു അവൾ സ്നേഹിച്ചിരുന്ന ആളെ മറ്റൊരാൾ സ്വന്തമാക്കുമ്പോൾ ഉള്ള വേദന അവനു അറിയില്ലല്ലോ.. ഒരു പെൺകുട്ടിയുടെ ജീവിതത്തെ പറ്റിയോ സ്വപ്നങ്ങളെ പറ്റിയോ പോലും ചിന്തിക്കാത്ത അസുരൻ ആണ് അവൻ.. " ഇത്ര നേരവും എന്റെ ഉള്ളിൽ നെരിപ്പോടായി എരിഞ്ഞു കൊണ്ടിരുന്ന സൂര്യമഹാദേവനോടുള്ള ദേഷ്യം അപ്പോൾ തീയായി ആളിക്കത്തി തുടങ്ങിയിരുന്നു.. " ഞങ്ങൾക്ക് അവനെ എതിർക്കുന്നതിൽ കുറച്ചു പരിമിതികൾ ഉണ്ട്.. പക്ഷെ മോളുടെ സ്വപ്‌നങ്ങൾ തല്ലി കെടുത്തിയവനോട് മോൾക്ക്‌ പ്രതികാരം ചെയ്യാം.. " ഞാൻ അവരെ നോക്കി.. " എങ്ങനെ? ഇപ്പോൾ നീലാംബരി അമ്മ തന്നെയല്ലേ പറഞ്ഞത് അയാളെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന്.. അപ്പോൾ പിന്നെ എനിക്കെന്തു ചെയ്യാൻ സാധിക്കും.. " "ശരിയാണ്.. അവനെ നമുക്കു ഒന്നും ചെയ്യാൻ സാധിക്കില്ല.. പക്ഷെ അവനെ ശിക്ഷിക്കാൻ കഴിവുള്ള ഒരാൾ ഉണ്ട്.. അവൻ അനുസരിക്കുകയും വില കല്പിക്കുകയും ചെയ്യുന്ന ഒരാൾ.. വിഷ്ണു ദത്തൻ.. ഇരുദേശപുരം സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു നാടാണ്. പ്രത്യേകിച്ച് വിഷ്ണു ദത്തൻ. അപ്പോൾ വിഷ്ണു ദത്തന്റെ ഏറ്റവും വിശ്വസ്തൻ കാരണം തന്നെ ഒരു പെൺകുട്ടിയുടെ ജീവിതം തകർന്നു എന്നറിഞ്ഞാൽ..വിഷ്ണു ദത്തന് പിന്നെ കയ്യും കെട്ടി നോക്കി ഇരിക്കാൻ സാധിക്കില്ല.. " " പക്ഷെ എന്നെ പോലെ അന്യയായ ഒരു പെൺകുട്ടി വന്നു പറഞ്ഞാൽ വിഷ്ണു ദത്തൻ തന്റെ ഏറ്റവും വിശ്വസ്തൻ തള്ളി പറയാൻ തയ്യാറാവുമോ? " നീലാംബരിയുടെ മുഖത്ത് താൻ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ നടന്നതിലുള്ള ഒരു വിജയ ചിരി പ്രത്യക്ഷപെട്ടു. സൂര്യമഹാദേവനോടുള്ള പകയിൽ മുഴുകി ഇരുന്നിരുന്ന ഞാൻ അതൊന്നും കണ്ടതേ ഇല്ല. എന്റെ സ്വപ്‌നങ്ങൾ തല്ലി കെടുത്തിയവനോടുള്ള ദേഷ്യം മാത്രമായിരുന്നു അപ്പോൾ എന്റെ മനസ്സിൽ നിറയെ. " പറയാം.. അതിനു മുൻപ് നീ ആദ്യം ഞങ്ങളുടെ ഗ്രാമത്തെ പറ്റിയും അവിടുത്തെ ചില രീതികളെ പറ്റിയും ഒക്കെ അറിയണം. ഇരുദേശപുരം... പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ രണ്ടു ദേശങ്ങൾ കൂടുന്നതാണ് ഈ ഗ്രാമം.. ശിവപുരവും കൃഷ്ണപുരവും. ഈ ഗ്രാമത്തിനു നടുവേ ഒഴുകുന്ന ഒരു ആറ്. ആ ആറിന്റെ രണ്ടു കരകളിലായാണ് ഈ രണ്ടു ദേശങ്ങളും സ്ഥിതി ചെയ്യുന്നത്. ശിവപുരത്തെ ഏറ്റവും പ്രശസ്തമായ തറവാടാണ് കല്പകശ്ശേരി. അത് പോലെ കൃഷ്ണപുരത്തെ തറവാട് മാണിക്യമംഗലവും.. പണ്ട് മുതലേയുള്ള ചില ആചാരങ്ങൾ ഇപ്പോളും സൂക്ഷിച്ചു കൊണ്ട് പോകുന്ന ഒരു ഗ്രാമമാണ് ഇത്.. അതിൽ ഒന്നാണ് ഗ്രാമത്തിൽ പഞ്ചായത്ത് കൂടി കാര്യങ്ങൾ തീരുമാനിക്കുക എന്നത്.. എന്തെങ്കിലും പ്രധാനപെട്ട തീരുമാനങ്ങൾ എടുക്കാനോ അല്ലെങ്കിൽ എന്തെങ്കിലും തർക്കം പരിഹരിക്കാനോ ഒക്കെ അവർ ഈ പഞ്ചായത്തിനെയാണ് സമീപിക്കുക. തെറ്റിദ്ധരിക്കണ്ട നമ്മുടെ നാട്ടിലെ പോലെ ഇവിടെയും പോലീസും നിയമവും MLA യും ഒക്കെ ഉണ്ട്.. പക്ഷെ ഇവിടുത്തു കാർക്ക് ഇപ്പോഴും വിശ്വാസം പഞ്ചായത്ത് കൂടി അതിൽ എടുക്കുന്ന തീരുമാനങ്ങളെയാണ്. പഞ്ചായത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ഗവണ്മെന്റ് സംവിധാനങ്ങളുടെ കൂടെ പിന്തുണയോടെ അവിടെ നടപ്പാക്കുകയാണ് ചെയ്യാറ്.. പഞ്ചായത്തിൽ മൊത്തം 21 ആളുകളാണ് ഉണ്ടാവുക. ശിവപുരത്തു നിന്നു പത്തു. കൃഷ്ണപുരത്തു നിന്നു പത്തു. പിന്നെ പഞ്ചായത്തിന്റെ അധ്യക്ഷനും.. അധ്യക്ഷത വഹിക്കുന്നത് ഈ പഞ്ചായത്ത് തുടങ്ങിയ കാലം മുതൽ ഒന്നുകിൽ കല്പകശ്ശേരിയിലെയോ അല്ലെങ്കിൽ മാണിക്യമംഗലത്തെയോ ആൾ ആയിരിക്കും. ഈ പഞ്ചായത്തിലെ 20 അംഗങ്ങൾ കൂടി രണ്ടു വർഷത്തിൽ ഒരിക്കൽ ആണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. ഇപ്പോൾ കുറച്ചു വര്ഷങ്ങളായി പഞ്ചായത്ത് അംഗങ്ങളെ ഭീഷണിപ്പെടുത്തിയും വശീകരിച്ചും അധ്യക്ഷൻ സ്ഥാനം മാണിക്യമംഗലത്തുള്ളവർ കയ്യടക്കി വച്ചിരിക്കുകയാണ്.അതിനു നേതൃത്വം നൽകുന്നത് ഈ സൂര്യമഹാദേവനും. കാരണം മാണിക്യമംഗലത്തുകാർക്ക് അധികാരം ഉള്ളപ്പോൾ മാത്രമേ അവന്റെ ഗുണ്ടായിസം അവിടെ നടക്കൂ.. മാണിക്യമംഗലത്തെ ഇപ്പോളത്തെ കാരണവർ ആയ വിഷ്ണു ദത്തനാണ് ഇപ്പോഴത്തെ ഗ്രാമത്തലവനും പഞ്ചായത്ത് അധ്യക്ഷനും. വിഷ്ണു ദത്തനും സൂര്യമഹാദേവനും തമ്മിലുള്ള അടുപ്പമൊക്കെ ഞാൻ നിന്നോട് നേരത്തെ പറഞ്ഞല്ലോ. സാധാരണ എല്ലാ രണ്ടു ആഴ്ച കൂടുമ്പോഴുമുള്ള ഞായറാഴ്ചകളിലാണ് പഞ്ചായത്ത് നടത്തുന്നത്. അന്ന് ആർക്കെങ്കിലും എന്തെങ്കിലും പരാതിയോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് പഞ്ചായത്തിന്റെ മുന്നിൽ അവതരിപ്പിക്കാം. അതിനു എല്ലാവരും കൂടി ചർച്ച ചെയ്തു പരിഹാരം കണ്ടെത്തും. രണ്ടഭിപ്രായം വരികയാണെങ്കിൽ ഭൂരിഭാഗം പഞ്ചായത്ത് അംഗങ്ങളും അനുകൂലിക്കുന്നത് ആവും നടക്കുക.. " ഞാൻ അതിശയത്തോടെ അവരെ നോക്കി. കാലം ഇത്രത്തോളം പുരോഗമിച്ച ഈ ആധുനികയുഗത്തിൽ ഇങ്ങനെ ജീവിക്കുന്ന ആൾക്കാരോ.. എനിക്കു വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നി. സന്ദീപേട്ടൻ തന്റെ ഗ്രാമത്തിലെ ഈ കീഴ്വഴക്കങ്ങളൊന്നും എന്നോട് പറഞ്ഞിരുന്നില്ല.എന്റെ മനസ്സിലെ ചോദ്യങ്ങൾ മനസ്സിലാക്കിയിട്ടെന്ന വണ്ണം നീലാംബരി അമ്മ പറഞ്ഞു.. " ഇതൊക്കെ കേൾക്കുമ്പോൾ മോൾ വിചാരിക്കുന്നുണ്ടാവും ഇത്ര പഴഞ്ചൻ ആൾക്കാരോ എന്ന്..അങ്ങനല്ല.. അവിടെയുള്ളവരും ഫോണും ലാപ്ടോപ്പും ഒക്കെ ഉപയോഗിക്കാറുണ്ട്.. നെറ്റ് കണക്ഷനും വാട്സാപ്പും അവർക്കും ഉണ്ട്.. പണ്ട് മുതലേ ഗ്രാമത്തിൽ നടന്നു വരുന്ന ഒരു സമ്പ്രദായം അവരായിട്ടു മാറ്റിയില്ലെന്നേ ഉള്ളു. അത് കൊണ്ട് ഇന്നേ വരെ ആ നാട്ടിലുള്ള ആർക്കും ദോഷം വന്നിട്ടില്ലെന്ന് കൂട്ടിക്കോ. എല്ലാ നാട്ടിലും ചില പ്രമാണികളൊക്കെ കാണില്ലേ? അത് പോലെ ഇരുദേശപുരത്തെ പ്രാമാണികളാണ് കല്പകശ്ശേരിക്കാരും മാണിക്യമംഗലത്തുകാരും ഒക്കെ.. അത്ര തന്നെ.. " ഞാൻ പതിയെ തലയാട്ടി.. അപ്പോഴും സംശയം ബാക്കി നിന്നു.. " ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് നീലാംബരി അമ്മ ഇത് വരെ പറഞ്ഞില്ല.. " " നാളെ ഈ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ്. ഇരുദേശപുരത്തു പഞ്ചായത്ത് കൂടുന്ന ദിവസം.അതിന്റെ അധ്യക്ഷ സ്ഥാനത്തു എന്തായാലും വിഷ്ണു ദത്തൻ ഉണ്ടാവും. ഒപ്പം മഹിയും. ഇന്ന് മഹി ഇവിടെ വന്നു കാണിച്ചു കൂട്ടിയതൊന്നും ഒരിക്കലും വിഷ്ണു ദത്തന്റെ അറിവോടെ ആവാൻ സാധ്യത ഇല്ല. ആ പഞ്ചായത്തിലേക്ക് നീ വരണം.മഹി നിന്നോട് ചെയ്ത അന്യായങ്ങൾ വിഷ്ണു ദത്തന്റെ അടുത്ത് പറയണം. ഈ കാര്യങ്ങൾക്കു എല്ലാം സാക്ഷിയായ ഞാനും പിന്നെ എന്റെ കുറച്ചു ആൾക്കാരും നിനക്ക് പിന്തുണയ്ക്കുണ്ടാവും. അങ്ങനെ പഞ്ചായത്തിൽ അവനെ പറ്റി ഒരു പരാതി ഉയരുമ്പോൾ വിഷ്ണു ദത്തന് ഒന്നും ചെയ്യാതിരിക്കാൻ ആവില്ല.അത് പോലെ തന്റെ സ്വന്തം ആളായ മഹി കാരണം അനാഥയായ നിനക്ക് വിഷ്ണു ദത്തൻ എന്തെങ്കിലും സഹായം ചെയ്യാതെ ഇരിക്കില്ല. അത് ഉറപ്പാണ്." പിന്നീടുള്ള കുറച്ചു നേരം നീലാംബരി അമ്മ സൂര്യമഹാദേവന് എതിരെയുള്ള അവരുടെ പദ്ധതി എനിക്ക് പറഞ്ഞു തന്നു. എല്ലാം ഞാൻ വിശദമായി തന്നെ കേട്ടു. " ഞാൻ ഒരു ഉപായം പറഞ്ഞു എന്നെ ഉള്ളു.. പാർവണയ്ക്ക് അത് കൊള്ളുകയോ തള്ളുകയോ ചെയ്യാം.. മോൾ നന്നായി ഒന്നാലോചിക്കു. ഇത് അല്ലെങ്കിൽ ഒറ്റയ്ക്ക് ഒരു പെൺകുട്ടിയായ നിനക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന്.. ദൈവം തന്ന ഈ ജീവിതം ഒരു ആത്മഹത്യയിൽ തീർക്കണോ അതോ നമ്മുടെ ജീവിതം തകർത്തവരിലൂടെ തന്നെ അത് തിരിച്ചു പിടിക്കണോ എന്ന്. " ഞാൻ അപ്പോഴും ചിന്തയിൽ തന്നെ ആയിരുന്നു. നീലാംബരി അമ്മ എന്റെ കയ്യിലേക്ക് ഒരു പേപ്പറും കുറച്ചു പൈസയും വച്ചു തന്നു.. ആ പൈസ തിരികെ കൊടുക്കാൻ ശ്രമിച്ചെങ്കിലും അവർ അത് എന്റെ കയ്യിൽ തന്നെ നിർബന്ധമായും വച്ചു തന്നു. " തിരികെ വീട്ടിലേക്കു പോകുന്നില്ല എന്നാണെങ്കിൽ താമസിക്കാൻ സുരക്ഷിതമായ ഒരിടം കണ്ടെത്തിക്കൊള്ളൂ. അതിനാണ് ഈ പൈസ. പിന്നെ ആ പേപ്പറിൽ എന്റെ നമ്പർ ഉണ്ട്.. എന്താവശ്യം ഉണ്ടെങ്കിലും മോൾക്ക്‌ വിളിക്കാം. ഞാൻ പറഞ്ഞതിനെ പറ്റി മോൾ ഒന്ന് നന്നായി ആലോചിക്കൂ.. സമയം ഒരുപാട് വൈകി.. ഞാൻ എന്നാൽ അങ്ങോട്ട്‌ ഇറങ്ങുകയാണ്." എന്റെ തോളിൽ തട്ടി അവർ കാറിൽ കയറി യാത്രയായി. അവർ തന്ന പേപ്പറും പൈസയും കയ്യിൽ പിടിച്ചു ആ കല്പടവിൽ ഞാൻ ഇരുന്നു.. " എന്താ കുട്ടി ഇത്.. ഇതുവരെ വീട്ടിൽ പോയില്ലേ? ഇവിടെ ഇങ്ങനെ ഇരിക്കാതെ വീട്ടിൽ പോകാൻ നോക്കു..വൈകിട്ട് ആളുകൾ തൊഴാൻ വരുന്ന സമയം ആയി" കാവിലെ തിരുമേനിയുടെ വാക്കുകളാണ് എന്തൊക്കെയോ ചിന്തയിൽ മുഴുകി ഇരുന്ന എന്നെ ഉണർത്തിയത്.തിരുമേനി വൈകിട്ട് നടക്കട്ടെ തുറക്കാൻ വന്നതാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ കാവിലെ സ്ഥിരം ഭക്ത ആയതു കൊണ്ട് തിരുമേനിക്കു എന്നെ അറിയാം. എന്റെ അവസ്ഥയും കുറെയൊക്കെ.അത് കൊണ്ട് വീട്ടിലേക്കു ഇനി തിരിച്ചു പോകാൻ കഴിയില്ലായെന്നു തിരുമേനിയോട് ഞാൻ പറഞ്ഞു. എങ്ങനെയെങ്കിലും അവരുടെ കാലു പിടിച്ചിട്ടാണെങ്കിലും എന്നോട് തിരികെ വീട്ടിലേക്കു പോകാൻ തിരുമേനി നിർബന്ധിച്ചെങ്കിലും അങ്ങോട്ട്‌ പോകുന്നതിലും ഭേദം മരണമാണെന്ന് പറഞ്ഞു ഞാനും പോകുന്നില്ല എന്ന വാശിയിൽ ഉറച്ചു നിന്നു. കുറച്ചു നേരത്തെ ആലോചനക്ക് ശേഷം കാവിന്റെ ഊട്ടുപുരയോട് ചേർന്നുള്ള ഒരു മുറി അദ്ദേഹം എനിക്ക് തുറന്നു തന്നു. തത്കാലം ഇന്നൊരു ദിവസത്തേക്ക് അവിടെ താങ്ങിക്കൊള്ളാൻ പറഞ്ഞു . പക്ഷെ പിറ്റേന്ന് രാവിലെ ആവുമ്പോഴേക്കും അവിടുന്ന് ഒഴിയണം. അത് സമ്മതിച്ചു കൊണ്ട് അന്ന് ഒരു രാത്രിയിലേക്ക് ഒരു അഭയസ്ഥാനം കണ്ടെത്തിയ സമാധാനത്തിൽ ഞാൻ ആ മുറിയിലേക്ക് കയറി. രാത്രിയിൽ എനിക്ക് കഴിക്കാൻ കാവിലെ പൊതിച്ചോറ് തിരുമേനി പോകുന്നതിന് മുന്നേ എനിക്ക് കൊണ്ട് തന്നു. രാവിലെ മുതൽ ഞാൻ പട്ടിണി ആയിരുന്നു. എന്നിട്ടും ഒരു വറ്റു ചോറ് പോലും എന്റെ തൊണ്ടയിൽ നിന്നു ഇറങ്ങാത്ത പോലെ ഒരു തോന്നൽ. ഇത്രയും നേരമായിട്ടും ചെറിയമ്മയോ തനുവോ ഞാൻ എവിടെയാണെന്ന് ഒന്ന് വിളിച്ചു പോലും അന്വേഷിച്ചില്ല. ഈ രാത്രി ഒറ്റയ്ക്ക് ഞാൻ എന്ത് ചെയ്തു കാണും എന്ന ചിന്ത പോലും അവർക്കില്ല എന്ന് തോന്നിയപ്പോൾ അവരുടെ അരികിലേക്ക് തിരിച്ചു പോവാത്തതു നന്നായി എന്ന് തോന്നി. എന്തിനാണ് ഇങ്ങനെ ഉള്ളവരുടെ കൂടെ ജീവിച്ചിട്ട്.. പക്ഷെ നാളെ രാവിലെ ഇവിടുന്നു ഇറങ്ങി കൊടുക്കണം.. പിന്നെ എങ്ങോട്ട് പോകും.എങ്ങനെ ജീവിക്കും. ഞങ്ങളുടെ വീടിന്റെ ഷെയർ തനുവിന്റെ പേരിൽ എഴുതി കൊടുക്കാൻ തോന്നിയ സമയത്തെ നൂറു വട്ടം മനസ്സിൽ ശപിച്ചു കൊണ്ടിരുന്നു. സന്ദീപേട്ടൻ ഇപ്പോൾ എന്തെടുക്കുകയായിരിക്കും.. എന്നെ ഓർക്കുന്നുണ്ടാവുമോ? ഇവിടുന്നു പോയതിൽ പിന്നെ ഒന്ന് വിളിച്ചു പോലുമില്ല.ഞാൻ എന്തെടുക്കുന്നു എന്ന് അന്വേഷിക്കാൻ പോലും ഒന്ന് വിളിച്ചില്ല. എന്റെ അവസ്ഥ ഒക്കെ അറിയാവുന്ന ആളായിരുന്നില്ല? അപ്പോൾ അയാൾ പറഞ്ഞത് പോലെ സന്ദീപേട്ടന് ശരിക്കും ആ പെണ്ണുമായി ബന്ധമുണ്ടായിരുന്നോ? പക്ഷെ നീലാംബരി അമ്മ പറഞ്ഞത് സന്ദീപേട്ടൻ എന്നെ ആത്മാർത്ഥമായാണ് സ്നേഹിച്ചത് എന്നല്ലേ? നീലാംബരി അമ്മയെ പറ്റി ഓർത്തപ്പോഴാണ് അമ്മ പറഞ്ഞിട്ട് പോയ കാര്യങ്ങളൊക്കെ വീണ്ടും എന്റെ ഓർമയിൽ വന്നത്.. സൂര്യമഹാദേവന്റെ രൗദ്രതയാർന്ന കണ്ണുകൾ എന്റെ മുന്നിൽ തെളിഞ്ഞു വന്നു. അയാൾ ഇന്ന് എന്റെ കല്യാണം മുടക്കാൻ വന്നില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ സന്തോഷത്തോടെ സന്ദീപേട്ടന്റെ കൂടെ ഉണ്ടായേനെ. എനിക്കൊരു വീടും കുടുംബവും ഭർത്താവും ഉണ്ടായേനെ. എനിക്കെല്ലാം നഷ്ടമാക്കിയ അയാളെ എനിക്ക് കാണണം. ഞാൻ നീലാംബരി അമ്മയുടെ നമ്പർ എഴുതിയ പേപ്പർ എടുത്തു. രാവിലെ പാക്ക് ചെയ്തു കൊണ്ട് വന്ന ബാഗിൽ നിന്നു എന്റെ ഫോണും എടുത്തു. അച്ഛൻ ഉള്ളപ്പോൾ വാങ്ങി തന്ന പഴയ ഒരു ഫോൺ ആണ് അത്. സന്ദീപേട്ടനെ വിളിക്കാൻ മനസ്സ് ആഗ്രഹിച്ചെങ്കിലും ഞാൻ എന്റെ മനസിനു കടിഞ്ഞാണിട്ടു. പാടില്ല.. സന്ദീപേട്ടൻ ഇപ്പോൾ മറ്റൊരുവളുടെ ഭർത്താവാണ്.. ഞാൻ നീലാംബരി അമ്മയുടെ നമ്പർ ഡയൽ ചെയ്തു ഫോൺ ചെവിയോട് ചേർത്തു. പിറ്റേ ദിവസം നിർമാല്യത്തിന് നട തുറക്കാൻ തിരുമേനി വന്നപ്പോൾ ഞാൻ അമ്പലനടയിൽ ഉണ്ടായിരുന്നു. തലേ ദിവസം ഉറങ്ങാത്ത കാരണം രാവിലെ ഉണരാൻ ബുദ്ധിമുട്ടുണ്ടായില്ല. രാത്രി മുഴുവൻ കരഞ്ഞത് കാരണം കണ്ണുകളൊക്കെ വല്ലാതെ ഇരിക്കുകയായിരുന്നു. കാവിലെ കുളത്തിൽ ഒരു കുളിയും കഴിച്ചു ഒരു ചുരിദാറും ഇട്ടാണ് ഞാൻ നിന്നിരുന്നത്. ഇന്നലെ ഉറങ്ങാൻ ഒരു ഇടം തന്നതിന് തിരുമേനിയോട് നന്ദി പറഞ്ഞു ആ മുറിയുടെ താക്കോൽ തിരുമേനിയെ തിരിച്ചേല്പിച്ചു. പാലക്കാടെക്കുള്ള വണ്ടി ചോദിച്ചപ്പോൾ അഞ്ചരക്ക് സ്റ്റാൻഡിൽ നിന്നു ഒരെണ്ണം ഉണ്ടെന്നു തിരുമേനി പറഞ്ഞു തന്നു. നട തുറന്നപ്പോൾ ആ നടക്കു മുന്നിലേക്ക്‌ നീങ്ങി നിന്നു ദേവിയോട് യാത്ര പറഞ്ഞു ഞാൻ യാത്ര തുടങ്ങി. " പാലക്കാട്‌ എത്തി.. " അത് കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. പഴയ ഓർമകളിൽ ഞാൻ ഉറങ്ങി പോയിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസിലായതു. ഇന്നലത്തെ ക്ഷീണം എന്നെ കീഴടക്കിയതാവണം. ഞാൻ എഴുനേറ്റു എന്റെ ബാഗും എടുത്തു പുറത്തേക്കിറങ്ങി. സ്റ്റാൻഡിൽ ചെന്നു ഇരുദേശപുരത്തേക്കുള്ള ബസ് ഇനി എപ്പോഴാണ് എന്ന് തിരക്കി. ഭാഗ്യത്തിന് പതിനഞ്ചു മിനിറ്റിനു ശേഷം ഒരെണ്ണം ഉണ്ടെന്നു അവിടുന്ന് പറഞ്ഞു. ഇരുദേശപുരത്തേക്കു ബസ് കുറവാണെന്നു നീലാംബരി അമ്മ പറഞ്ഞിരുന്നു. അത് പോലെ ഒരു പതിനൊന്നു മണിയാവുമ്പോഴേക്കും അങ്ങ് എത്തണമെന്നും ഓര്മിപ്പിച്ചിരുന്നു. ഇപ്പോൾ ബസ് കിട്ടിയാൽ എനിക്ക് സമയത്തിന് എത്താൻ സാധിക്കും. ബസ് വരുന്നതു വരെ കുറച്ചു സമയം ഉണ്ട്.ഇന്നലെ മുഴുവനും പട്ടിണി ആയിരുന്നു. ഇപ്പോൾ നന്നായി വിശക്കുന്നും ഉണ്ട്. ഞാൻ അടുത്ത് കണ്ട ഒരു കടയിൽ കയറി ഒരു ജ്യൂസും ബണ്ണും വാങ്ങി. അത് കഴിച്ചു കൊണ്ടിരുന്നപ്പോൾ ബസ് വന്നു. ഞാൻ ഓടി ചെന്നു അതിൽ കയറി. അതിൽ ഇരുദേശപുരത്തേക്കുള്ള യാത്രക്കിടയിൽ നീലാംബരി അമ്മയുടെ വിളി വന്നു. " ഹലോ നീലാംബരി അമ്മ.. " "ഹലോ പാർവണ.. ഇന്ന് വരുന്നു എന്ന് ഇന്നലെ പറഞ്ഞിട്ട്... " " ഞാൻ വരികയാണ് നീലാംബരി അമ്മ.. പാലക്കാട് നിന്നു അങ്ങോട്ടേക്കുള്ള ബസിൽ ഇരിക്കയാണ്.." "ഓ..അത് വളരെ നന്നായി. പറ്റുമെങ്കിൽ ഞാൻ പറഞ്ഞത് പോലെ സമയത്തു തന്നെ എത്താൻ നോക്കണം " ഞാൻ വരുന്നു എന്നറിഞ്ഞപ്പോൾ അവരുടെ ശബ്ദത്തിൽ ഒരു പ്രത്യേക സന്തോഷം നിറഞ്ഞു. " ശെരി.. " " പിന്നെ ഇന്നലെ പറഞ്ഞതൊന്നും മറക്കണ്ട കേട്ടല്ലോ. അത് പോലെ ഞാൻ പറഞ്ഞിട്ടാണ് മോൾ ഇന്ന് ഇവിടെ വരുന്നതെന്ന് ആരും അറിയരുത്. അങ്ങനെ ആണെങ്കിൽ ഞാൻ അവർക്കെതിരെ മോളെ പറഞ്ഞു തിരിച്ചതാണെന്നു വരും. മനസ്സിലായോ? " കുടിലതയോടെ നീലാംബരി അമ്മ എന്നോട് പറഞ്ഞു. " മനസിലായി.. " അതും പറഞ്ഞു ഞാൻ ഫോൺ വച്ചു. " സൂര്യമഹാദേവ.. നമ്മൾ തമ്മിൽ വീണ്ടും കാണുകയാണ്. ഇത്തവണ ഞാനാണ് നിങ്ങളെ തിരക്കി നിങ്ങളുടെ നാട്ടിലേക്കു വരുന്നതെന്ന് മാത്രം " ഞാൻ മനസ്സിൽ പറഞ്ഞു.. തുടരും... രചന - നിള നിരഞ്ജൻ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ
താലി കെട്ട് ഭാഗം 04 അവനും വേണിയും ചേർന്ന് കിടക്കുന്ന ഫോട്ടോയും അവൾ ഒറ്റയ്ക്ക് കിടക്കുന്നതുമൊക്കെ കിഷോർ അവന്റെ ലാപ്ടോപിൽ സൂം ചെയ്ത് കാണുകയായിരുന്നു. ആ ഫോട്ടോകൾ അവന് എത്ര കണ്ടിട്ടും മതിവരുന്നുണ്ടായിരുന്നില്ല. വേണിയുടെ ന ഗ്ന.തയിലൂടെ അവന്റെ കണ്ണുകൾ ആർത്തിയോടെ പരതി നടന്നു. "നിന്നെ ഇങ്ങനെ കാണുമ്പോ കടിച്ചു തിന്നാൻ തോന്നുന്നുണ്ട് വേണി. നിന്നെ പോലൊരു മൊതലിനെ ആ ശ്രീഹരിക്ക് അനുഭവിക്കാൻ വിട്ട് കൊടുക്കില്ല ഞാൻ. എന്ത് വൃത്തികേട് ചെയ്തിട്ടാണെങ്കിലും നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും." കിഷോർ സ്വയം പറഞ്ഞു. അപ്പോഴാണ് പെട്ടെന്ന് അവന്റെ മൊബൈലിൽ മീര എന്ന് സേവ് ചെയ്തിരുന്ന നമ്പറിൽ നിന്നും കാൾ വന്നത്. ഫോണിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞ മീരയെന്ന പേര് കണ്ടതും കിഷോർ ഒരു പുഞ്ചിരിയോടെ കാൾ എടുത്തു. "ഹലോ... മീരാ... നിന്നെ ഞാൻ അങ്ങോട്ട്‌ വിളിക്കാൻ ഇരിക്കുകയായിരുന്നു." കാൾ എടുത്തതും കിഷോർ പറഞ്ഞു. "വേണിയുടെയും ശ്രീയേട്ടന്റെയും നിശ്ചയം മുടക്കുന്ന കാര്യം എന്തായി വല്ലതും നടക്കുമോ?" മീര ചോദിച്ചു. "ഇന്ന് ശ്രീഹരി വേണിയെ കാണാൻ ശ്രീമംഗലത്ത്‌ വന്നിട്ടുണ്ടായിരുന്നു. വേണി അപ്പോ നല്ല ഉറക്കമായിരുന്നു. കൂടാതെ അവളുടെ അച്ഛനും ഏട്ടനും അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ അവസരം മുതലാക്കി, ഞാൻ അപ്പോ തോന്നിയ ബുദ്ധിയിൽ ഞങ്ങളെ സംശയിക്കുന്ന തരത്തിൽ ചെറിയൊരു സീൻ കാണിച്ചു കൊടുത്തിട്ടുണ്ട്. അത് എത്രത്തോളം ഏറ്റിട്ടുണ്ടെന്ന് കണ്ടറിയണം. അത് സക്സസ് ആയാൽ ഉറപ്പായും അവരെ നിശ്ചയം അവനായിട്ട് തന്നെ മുടക്കിക്കോളും." കിഷോർ ചിരിച്ചു. "അവരെ നിശ്ചയം മുടങ്ങിയാൽ മാത്രം പോരാ. വേണിയോടുള്ള ദേഷ്യം ശ്രീയേട്ടന് എന്നോടുള്ള സ്നേഹമായി മാറുകയും എന്നെ കല്യാണം കഴിക്കുകയും ചെയ്യണം. വേണിക്ക് മുൻപേ ശ്രീയേട്ടനെ സ്നേഹിച്ചു തുടങ്ങിയതാണ് ഞാൻ. എന്നെ കാണാൻ ഇടയ്ക്കിടെ എന്റെ വീട്ടിൽ വന്ന വേണി ഞാൻ പോലും അറിയാതെ എന്റെ വീടിന്റെ തൊട്ടപ്പുറത്തു താമസിക്കുന്ന എന്റെ ശ്രീയേട്ടനെ വശീകരിച്ച് എടുത്തതാണ്. ഞാൻ കൗമാര പ്രായം മുതൽ സ്നേഹിക്കുന്നതാണ് എന്റെ ശ്രീയേട്ടനെ. ശ്രീയേട്ടനോടൊപ്പം ജീവിക്കുന്നത് ഞാൻ മനസ്സിൽ ഒത്തിരി തവണ സ്വപ്നം കണ്ടുപോയി. അതുകൊണ്ട് ശ്രീയേട്ടൻ ആരുടെയെങ്കിലും കഴുത്തിൽ താലി കെട്ടുന്നുണ്ടെങ്കിൽ അത് എന്റെ കഴുത്തിൽ മാത്രമായിരിക്കാനാണ്. അതിന് കിഷോറേട്ടൻ എന്നെ സഹായിക്കണം. നമ്മൾ സ്നേഹിച്ചവരെ നമുക്ക് കിട്ടണമെങ്കിൽ നമ്മള് രണ്ടാളും ഒരുമിച്ച് നിൽക്കണം." മീരയുടെ സ്വരത്തിൽ വാശി നിറഞ്ഞു. "ഞാനൊരു ബോംബ് ഇട്ടിട്ടുള്ളത് ശ്രീഹരിയുടെ മനസ്സിൽ കിടന്ന് പുകയുന്നുണ്ട്. അതുകൊണ്ട് നിശ്ചയം മുടക്കാൻ അത് മതിയാകും. പക്ഷെ ഈ ഗ്യാപ്പിൽ ശ്രീഹരിയുടെ മനസ്സിൽ കയറി പറ്റണമെങ്കിൽ നീ നിന്റെ ഇഷ്ടം അവനോട് തുറന്ന് പറയണം. പിന്നീടുള്ള കാര്യങ്ങൾ നമുക്ക് അപ്പപ്പോ പ്ലാൻ ചെയ്യാം." കിഷോർ പറഞ്ഞു. "ശ്രീയേട്ടനോട്‌ ഞാൻ നാളെ തന്നെ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞോളാം. ഇതിനിടെ ശ്രീയേട്ടന് വേണിയോട് വെറുപ്പ് കൂട്ടാൻ കിഷോറേട്ടൻ എന്തെങ്കിലുമൊക്കെ ചെയ്തോണ്ടിരിക്കണം. എന്നാലേ ശ്രീയേട്ടൻ അവളോടുള്ള ദേഷ്യത്തിലെങ്കിലും എന്നെ സ്നേഹിക്കു." "അതൊക്കെ ഞാനേറ്റു. പിന്നെ നീ വേണിയുടെ ചങ്ക് കൂട്ടുകാരി ആയത് കോമഡി എനിക്ക് ചിലപ്പോ നിന്റെ എന്തെങ്കിലും സഹായം വേണ്ടി വന്നേക്കും. അങ്ങനെ വന്ന ഞാൻ ചോദിക്കും." "ശ്രീയേട്ടനെ സ്വന്തമാക്കാനായി ഞാൻ എന്ത് സഹായം വേണമെങ്കിലും ചെയ്യാൻ തയ്യാറാണ്." "എങ്കിൽ ശരി... എന്തെങ്കിലും സഹായം ആവശ്യം വന്നാൽ ഞാൻ വിളിച്ചോളാം. " കിഷോർ ഫോൺ കട്ട് ചെയ്തിട്ട് വേണിയുടെ ഫോട്ടോയിലേക്ക് ശ്രദ്ധ തിരിച്ചു. ❤️❤️❤️❤️❤️❤️ പിറ്റേ ദിവസം അമ്പലത്തിലേക്ക് പോയ വേണി ശ്രീഹരി വരുമെന്ന് കരുതി കുറച്ചു സമയം അവിടെ കാത്ത് നിന്നെങ്കിലും അവൻ അമ്പലത്തിലേക്ക് വന്നതേയില്ല. ഒടുവിൽ കോളേജിൽ എത്താൻ വൈകുമല്ലോന്ന് ഓർത്തിട്ടാണ് അവൾ തിരികെ വീട്ടിലേക്ക് പോയത്. അമ്പലത്തിൽ വച്ചും വീട്ടിൽ എത്തിയിട്ടും വേണി ശ്രീഹരിയെ കുറേ വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി. അവൻ ഒരുപക്ഷെ തലവേദന എടുത്തു കിടക്കുകയാകും എന്ന് കരുതി വേണി കോളേജിൽ പോകാൻ ഒരുങ്ങി. അവൾ ഡ്രസ്സ്‌ മാറ്റി വരുമ്പോ കിഷോർ അവന്റെ കാറുമായി അവിടെ എത്തിയിരുന്നു. മിക്കവാറും അവൾ അവന്റെ കൂടെ തന്നെയാണ് കോളേജിൽ പോകുന്നത്. വേണി ബാഗും എടുത്ത് കൊണ്ട് അംബികയോട് യാത്ര പറഞ്ഞ് കാറിലേക്ക് വന്ന് കയറി. "അമ്മാവനും വിനീതേട്ടനും കോയമ്പത്തൂർ നിന്ന് വന്നില്ലേ?" കാർ സ്റ്റാർട്ട്‌ ചെയ്യുന്നതിനിടയിൽ കിഷോർ അവളോട് ചോദിച്ചു. "ഇന്ന് വെളുപ്പിനാ എത്തിയത്. അതുകൊണ്ട് രണ്ടാളും നല്ല ഉറക്കത്തിലാ. യാത്ര ക്ഷീണം കാണില്ലേ." വേണി പറഞ്ഞു. അവളുടെ അച്ഛൻ വാസുദേവനും ചേട്ടൻ വിനീതും ബിസിനസ്‌ ആവശ്യത്തിന് കോയമ്പത്തൂർ പോയിരിക്കുകയായിരുന്നു. "ഇന്നലെ ഞാൻ പറഞ്ഞ് തന്നതൊക്കെ നന്നായി പഠിച്ചോ വേണി?" പാടത്തിനോട് ചേർന്നുള്ള റോഡിൽ കൂടി പോവുകയായിരുന്നു അവർ അപ്പോൾ. "ആഹ്.. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഞാൻ എല്ലാം ഒരിക്കൽ കൂടി വായിച്ചു വച്ചു." വേണി മറുപടി നൽകി. "മ്മ്മ്..." കിഷോർ നീട്ടിയൊന്ന് മൂളി കൊണ്ട് പിന്നിൽ ഏതെങ്കിലും വാഹനം വരുന്നുണ്ടോന്ന് നോക്കി. കുറച്ച് പിന്നിലായി ശ്രീഹരിയുടെ ബൈക്ക് വരുന്നത് കണ്ടതും അവൻ പെട്ടെന്ന് കാർ സൈഡിലേക്ക് ഒതുക്കി. "ഇതെന്താ കിഷോറേട്ട വണ്ടി ഇവിടെ നിർത്തിയെ?" അവൾ അവനെ നോക്കി. "നീ സീറ്റ് ബെൽറ്റ്‌ ഇടാത്തോണ്ട് നിർത്തിയത. ഇത് മാർച്ച്‌ മാസമല്ലേ. ചിലപ്പോൾ വഴിയിൽ പിരിവിനു പോലിസ് കാർ ആരെങ്കിലും ഉണ്ടാവും." കിഷോർ പറഞ്ഞു. "ശ്യോ... സീറ്റ് ബെൽറ്റിടുന്ന കാര്യം ഞാൻ എപ്പോഴും മറക്കും." അവൾ അത് പറഞ്ഞു കൊണ്ട് ബെൽറ്റ്‌ വലിച്ചു ഇടാൻ നോക്കി. അത് അൽപ്പം ജാമായിരുന്നത് കൊണ്ട് വേണിക്ക് അത് വലിച്ചിടാൻ കഴിഞ്ഞില്ല. "നീയത് വലിച്ചു പൊട്ടിക്കോ പെണ്ണെ?" "ഇത് ഭയങ്കര ടൈറ്റ് ആണ് കിഷോറേട്ട." "അവിടെ അടങ്ങി ഇരിക്ക്. ഞാൻ ഇട്ട് തരാം." കിഷോർ പെട്ടെന്ന് അവളുടെ അടുത്തേക്ക് ചാഞ്ഞു വന്ന ശേഷം സീറ്റ് ബെൽറ്റ് വലിച്ച് ശരിക്ക് ഇട്ട് കൊടുത്തു. പുറത്തു നിന്ന് നോക്കുന്നവർക്ക് പെട്ടെന്ന് ആ കാഴ്ച കണ്ടാൽ കിഷോർ അവളെ ഉമ്മ വയ്ക്കുന്നത് പോലെയെ തോന്നു. അത് ഉദ്ദേശിച്ച് തന്നെയാണ് ശ്രീഹരി തന്റെ കാറിന്റെ തൊട്ടടുത്തു എത്തിയ നേരം നോക്കി കിഷോർ അത് ചെയ്തത്. റോഡരികിൽ കിഷോറിന്റ കാർ നിർത്തി ഇട്ടിരിക്കുന്നത് ദൂരെ നിന്ന് തന്നെ കണ്ട ശ്രീഹരി അതിന്റെ അടുത്തൂടെ പോയപ്പോൾ ഉള്ളിലേക്ക് നോക്കി കൊണ്ടാണ് പോയത്. അതിനാൽ കിഷോർ സീറ്റ് ബെൽറ്റ് ഇട്ട് കൊടുക്കുന്നത് കണ്ടപ്പോൾ അവൻ അവളെ ചുംബിക്കുന്നതായിട്ടാണ് ശ്രീഹരിക്ക് തോന്നിയത്. രണ്ടും കൂടി വീട്ടിൽ വച്ച് ബന്ധപ്പെടുന്നത് പോരാഞ്ഞിട്ട് വഴി അരികിൽ നിന്നും തുടങ്ങിയോ എന്ന് ചിന്തിച്ചു കൊണ്ട് അവൻ ആക്സിലേറ്ററിൽ കൈ അമർത്തി ബൈക്ക് പായിച്ചു. ആ സമയം അവന്റെ പിന്നിൽ മീരയും ഉണ്ടായിരുന്നു. വേണി പഠിക്കുന്ന കോളേജിൽ തന്നെയാണ് അവളും പഠിക്കുന്നത്. ശ്രീഹരി ബൈക്കിന്റെ സ്പീഡ് പെട്ടെന്ന് കൂട്ടിയതിനാൽ അവൾ മുന്നോട്ടാഞ് പോയി. അത് കാരണം മീരയുടെ മൃദുലമായ നെഞ്ച് അവന്റെ പുറത്ത് അമർന്നു പോയി. ആ സ്പർശനത്തിൽ ശ്രീഹരി പെട്ടെന്ന് ഷോക്കായി പോയി. "സോ... സോറി മീരാ... ഞാൻ അറിയാതെ..." അവൾ തന്നെ തെറ്റിദ്ധരിച്ചു കാണുമോ എന്നോർത്ത് അവൻ അവളോട് അപ്പോൾ തന്നെ സോറി പറഞ്ഞു. "സാ... സാരമില്ല ശ്രീയേട്ടാ..." പെട്ടെന്നുണ്ടായ ആ സംഭവത്തിൽ സ്വയ മറന്നിരുന്ന മീര യാന്ത്രികമായി പറഞ്ഞു. ഇതേസമയം കിഷോറിന്റെ മുഖം കാരണം റോഡ് മറഞ്ഞിരുന്നതിനാൽ ശ്രീഹരി മീരയെയും കൊണ്ട് പോയത് വേണി കണ്ടിരുന്നില്ല. അര മണിക്കൂർ നേരത്തെ യാത്രയ്ക്കൊടുവിൽ ശ്രീഹരി കോളേജിന് മുന്നിൽ എത്തി. മീരയെ അവിടെ ഇറക്കിയിട്ട് അവൻ പോകാൻ തുടങ്ങിയതും അവൾ പെട്ടെന്ന് ശ്രീഹരിയെ തടഞ്ഞു. "എനിക്ക് ശ്രീയേട്ടനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു." തന്റെ ഭയം ഉള്ളിലടക്കി കൊണ്ട് മീര പറഞ്ഞു. "എന്ത് കാര്യം?" അവളുടെ സ്വരത്തിലേ ഗൗരവം തിരിച്ചറിഞ്ഞ അവൻ അവളെ ഉറ്റ് നോക്കി. തുടരും രചന :: അഞ്ജലി #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ #📖 കുട്ടി കഥകൾ #📔 കഥ
ദേവാസുരം ഭാഗം 4 ഇഷ്ടപെടില്ലന്നു അറിഞ്ഞിട്ടും ആതിയെ വിളിച്ചു നോക്കി. എത്ര വിളിച്ചിട്ടും അവൾ വിളി കേട്ടില്ല. ഇനി ഹെഡ്സെറ്റ് എങ്ങാനും വച്ച് ഇരിക്കുകയാണോ എന്നോർത്ത് അവൾ മൊബൈലിലേക്ക് വിളിച്ചു നോക്കിയെങ്കിലും അതിനും മറുപടി കിട്ടിയില്ല. അതോടെ അവൾ ഉറങ്ങുകയോ ടീവി കാണുകയോ ആണെന്ന് ആമിക്കു ബോധ്യമായി. അവൾ തളർച്ചയോടെ കട്ടിലിൽ തന്നെ കിടന്നു. ഭാഗം 4 ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ ജാനകി ആമിയുടെ ഫോണിലേക്കു വിളിച്ചു. അവൾ ഫോണെടുത്തു ഹലോ എന്ന് പറഞ്ഞപ്പോൾ തന്നെ അവളുടെ ശബ്ദത്തിലെ വയ്യായ്ക അവർ തിരിച്ചറിഞ്ഞു. " എന്താ മോളെ.. നിനക്ക് തീരെ വയ്യേ?" " കുഴപ്പമില്ല അപ്പച്ചി.. " " നീ എന്തെടുക്കുവാ?" " കിടക്കുവായിരുന്നു" " നീ വല്ലതും കഴിച്ചായിരുന്നോ?" " ഞാൻ കഴിച്ചു.. " " മരുന്നോ ?" " മരുന്നും കഴിച്ചു" " തീരെ വയ്യെങ്കിൽ വിളിക്കണേ മോളെ" " ശെരി അപ്പച്ചി" ഫോൺ വച്ച് കഴിഞ്ഞും അവളുടെ തളർന്ന സ്വരം ജാനകിയുടെ മനസ്സിനെ അസ്വസ്ഥമാക്കി. ശരിക്കും ഉള്ള അവളുടെ അവസ്ഥ അറിയാൻ അവർ ഉടനെ ആതിയെ വിളിച്ചു. ഫോൺ മുഴുവൻ ബെല്ലടിച്ചു നിന്നു . ഒന്നുടെ വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല. ഓഫീസിൽ ഇരുന്നാലും ഇനി സ്വസ്ഥത കിട്ടില്ലെന്ന്‌ തോന്നിയത് കൊണ്ട് അപ്പോൾ തന്നെ ഹാഫ് ഡേ ലീവ് പറഞ്ഞു വീട്ടിലേക്കു പോന്നു . അപ്പച്ചിയോടു ഭക്ഷണവും മരുന്നും കഴിച്ചെന്നു കള്ളം പറഞ്ഞതിൽ ആമിക്കു വിഷമം തോന്നി. സത്യം പറഞ്ഞാൽ ആതിയുടെ മേൽ കുറ്റം വരും. പിന്നെ അവൾക്കു തന്നോടുള്ള ദേഷ്യം ഇനിയും കൂടും. തത്ക്കാലം അപ്പച്ചി വരുന്ന വരെ എങ്ങനെയെങ്കിലും കിടന്നു കഴിച്ചു കൂട്ടാ0. ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം. അവൾ വീണ്ടും കണ്ണടച്ച് ഉറങ്ങാൻ ശ്രമിച്ചു കൊണ്ടിരുന്നു. ജാനകി ഹാളിലേക്ക് കയറിയപ്പോൾ കണ്ടു ടീവി നല്ല ഉച്ചത്തിൽ വച്ച് സോഫയിൽ റിമോട്ടും കയ്യിൽ പിടിച്ചു കിടന്നുറങ്ങുന്ന ആതിയെ. അപ്പോൾ അതാണ് വിളിച്ചിട്ടു എടുക്കാഞ്ഞത്. അവൾ നേരെ ആമിയുടെ മുറിയിലേക്ക് കയറി ചെന്നു . മുറിയിലേക്ക് ആരോ കയറി വരുന്ന ഒച്ച കേട്ട് ആമി കണ്ണ് തുറന്നു നോക്കിയപ്പോൾ അപ്പച്ചിയാണ്. അവളുടെ കിടപ്പു കണ്ടപ്പോൾ തന്നെ അവർക്കു കാര്യങ്ങൾ ഏകദേശം പിടി കിട്ടി. അരികിൽ ചെന്ന് നെറ്റിയിൽ കൈ വച്ച് നോക്കിയപ്പോൾ പൊള്ളുന്ന പനിയാണ് . മുഖം മൊത്തം ക്ഷീണിച്ചു വാടിയിരിക്കുന്നു. " ഭക്ഷണവും മരുന്നുമൊക്കെ കഴിച്ചുന്നു നീ കള്ളം പറഞ്ഞതാണ് അല്ലെ?" അവൾ മുഖം കൊടുക്കാതെ കിടന്നു. " ആ ആതി നിന്നെ ഒന്ന് നോക്കിയില്ല അല്ലെ? രണ്ടെണ്ണത്തിനും ഞാൻ വച്ചിട്ടുണ്ട്.. തത്ക്കാലം നീ എണീക്കു ..നമുക്ക് ഇപ്പൊ തന്നെ ആശുപത്രിയിലേക്ക് പോകാം" തന്റെ വയ്യായ്ക മനസിലായത് കൊണ്ട് അവൾ എതിർത്തില്ല. ജാനകി അവളുടെ ഡ്രസ്സ് എടുക്കാൻ തിരിഞ്ഞപ്പോൾ ആമി എണീക്കാൻ ശ്രമിച്ചു. നേരത്തെ ഉണ്ടായ പോലെ തന്നെ അവൾക്കു തലകറക്കം അനുഭവപെട്ടു പിറകിലേക്ക് വീഴാൻ തുടങ്ങി. പെട്ടെന്ന് തന്നെ ജാനകി അവളെ താങ്ങി പിടിച്ചു കട്ടിലിലേക്ക് ഇരുത്തി. ഇത്രയും വയ്യാത്ത ആമിയെ കൊണ്ടു ഒറ്റയ്ക്ക് തനിക്കു പോകാനാകില്ലെന്നു ജാനകിക്കു മനസിലായി. രവിയേട്ടനെ വിളിക്കാമെന്ന് വച്ചാൽ ബിസിനസ്സിന്റെ കാര്യവുമായി കുറച്ചു ദൂരേക്ക് പോയിരിക്കുകയാണ്. വിളിച്ചു വരുമ്പോളേക്കും കുറെ സമയമാകും. ഹരിയാണെങ്കിൽ ഡ്യൂട്ടിയിലുമാണ്. അവർ വേഗം ദേവന്റെ നമ്പർ ഡയല് ചെയ്തു. അപ്പുറത്തു നാല് ബെല്ലടിച്ചപ്പോളേക്കും അവൻ എടുത്തു. " എന്താ അമ്മെ?" " ഡാ നീ വേഗം വീട്ടിലേക്കു വരണം. ആമിക്ക് തീരെ വയ്യ.. ഇന്നലെ മഴ കൊണ്ടതിന്റെ ആണെന്ന് തോന്നുന്നു . നല്ല പനിയും.. പിന്നെ തലകറക്കവും ഉണ്ട്..അവളെ ആശുപത്രിയിൽ കൊണ്ട് പോകണം. എനിക്ക് ഒറ്റയ്ക്ക് പറ്റില്ല. ഞങ്ങൾ ഒരുങ്ങി നിൽക്കാം. നീ ഇപ്പോൾ തന്നെ ഇങ്ങോട്ടു വാ" " ആ.. ശെരി അമ്മെ" ജാനകിക്കു സമാധാനമായി. ദേവന്റെ കാര്യമായതു കൊണ്ട് അവൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലായിരുന്നു. അവർ വേഗം അവളുടെ ഡ്രസ്സ് മാറ്റി കൊടുത്തു. പുറത്തു ബുള്ളറ്റിന്റെ ഒച്ച കേട്ടപ്പോൾ അവളെയും താങ്ങി പിടിച്ചു പുറത്തേക്കു നടന്നു. ദേവൻ വീട്ടിലേക്കു കയറിയപ്പോൾ ആമിയെയും താങ്ങി പിടിച്ചു മുറിക്കു പുറത്തേക്കു വരുന്ന അമ്മയെ കണ്ടു. വാടിയ പൂ പോലെ അമ്മയെ ചാരി വരുന്ന ആമിയെ കണ്ടപ്പോൾ ദേവന്റെ ഉള്ളിൽ ചെറിയൊരു വിങ്ങലുണ്ടായി. അവൻ വേഗം ചെന്ന് അവളെ ചേർത്ത് പിടിച്ചു . അവൾ അവനിൽ നിന്ന് അകലാൻ ശ്രമിച്ചെങ്കിലും അവൻ തന്റെ പിടി മുറുക്കി തന്നെ വച്ചു . അവളെയും കൊണ്ട് സിറ്റ്ഔട്ടിലേക്കു ഇറങ്ങിയപ്പോളാണ് അവൻ ഓർത്തത്.. വീട്ടിലെ രണ്ടു കാറുകളിൽ ഒന്ന് അച്ഛനും മറ്റേതു ഹരിയും കൊണ്ട് പോയിരിക്കുകയാണ്. ഇനിയുള്ളത് ഹരിയുടെയും ആരതിയുടെയും കല്യാണ സമയത്തു അവളുടെ വീട്ടിൽ നിന്ന് കൊടുത്തതാണ്. ഒന്ന് ആലോചിച്ചു നിന്ന ശേഷം അവൻ ആ കാറിന്റെ തന്നെ കീ എടുത്തു കൊണ്ട് വന്നു. പോകുന്ന വഴിക്കു ഹരിയെ വിളിച്ചു പറയാം. ഇത് അവനും കൂടി കൊടുത്തതാണല്ലോ. ദേവൻ ഓർത്തു. ഉച്ചമയക്കത്തിൽ നിന്നും എണീറ്റ് വീട്ടിലെ ബഹളങ്ങളൊക്കെ അറിഞ്ഞെങ്കിലും അതൊന്നും തന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്ന മട്ടിൽ ഫോണും നോക്കി മുറിയിൽ ഇരിക്കുകയായിരുന്നു ആതി. അപ്പോളാണ് കാറിന്റെ ഡോർ അടക്കുന്ന ഒച്ച കേട്ടത്. അവൾ വേഗം മൊബൈൽ ബെഡിലിട്ടു പുറത്തേക്കു ഓടി. അമ്മയോടൊപ്പം ആമിയെ പിടിച്ചു പുറകിലത്തെ സീറ്റിൽ ഇരുത്തി ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ തുടങ്ങുകയായിരുന്നു ദേവൻ. " അതെ.. എന്റെ കാറും കൊണ്ട് എങ്ങോട്ടാ ?" ദേവൻ തിരിഞ്ഞു നോക്കി. " ആമിക്കു സുഖമില്ല.. ഹോസ്പ്പിറ്റലിൽ കൊണ്ട് പോകുവാ" " ഇത് എന്റെ ആവശ്യങ്ങൾക്ക് എന്റെ അച്ഛൻ വാങ്ങി തന്ന വണ്ടിയാണ്. അല്ലാതെ വല്ലവർക്കും തോന്നുന്ന പോലെ എടുത്തു കൊണ്ട് പോകാനുള്ളതല്ല." " അങ്ങനെയൊക്കെ വിചാരിക്കണോ മോളെ? ഒരാവശ്യം വരുമ്പോൾ ഉപയോഗിക്കാനുള്ളതല്ലേ ഈ വണ്ടിയൊക്കെ? " കാറിൽ തന്നെ ഇരുന്നു ജാനകിയാണ് അത് ചോദിച്ചത്. " അതൊന്നുമല്ല അപ്പച്ചി.. നിങ്ങൾ ഇതും കൊണ്ട് പോയാൽ എനിക്ക് എന്തെങ്കിലും ഒരാവശ്യം വന്നാൽ ഞാൻ എന്ത് ചെയ്യും? തന്നെയുമല്ല.. നാട് മുഴുവൻ തല്ലും ഉണ്ടാക്കി കള്ളും കുടിച്ചു നടക്കുന്ന ഇയാൾക്ക് എന്റെ പുതിയ വണ്ടി കൊടുത്തു വിട്ടിട്ടു അതിനു വല്ലോം പറ്റിയാൽ ആര് ഉത്തരവാദിത്വം പറയും? ഹരിയേട്ടൻ മുടക്കേണ്ടി വരും കാശ്" ദേവനെ മുഷിപ്പോടെ നോക്കി ആതി പറഞ്ഞു.അവളെ ഒന്ന് കനപ്പിച്ചു നോക്കുക മാത്രം ചെയ്തിട്ട് അവൻ വീണ്ടും ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ തുടങ്ങി. അത് കണ്ടു ദേഷ്യം മൂത്ത ആതി അവന്റെ അടുത്തേക്ക് വന്നു അവന്റെ കയ്യിന്നു കാറിന്റെ കീ പിടിച്ചു വാങ്ങാൻ തുടങ്ങി " തന്നോടല്ലെ പറഞ്ഞത് എന്റെ വണ്ടി കൊണ്ടുപോകാൻ പറ്റില്ലാന്ന്" അവൻ ആതിയെ പിടിച്ചു ഒരു തള്ളു കൊടുത്തു . അവൾ നിലത്തിരുന്നു പോയി. അവൻ കയറി കാർ സ്റ്റാർട്ട് ചെയ്തപ്പോളെക്കും അവൾ എണീറ്റു " നീ നോക്കിക്കോ.. എന്നെ തളളി ഇട്ടു എന്റെ വണ്ടിയും കൊണ്ട് പോകുമല്ലേ?നിനക്ക് ഞാൻ വച്ചിട്ടുണ്ട്" " നീയെന്താന്നു വച്ചാൽ അങ്ങ് ചെയ്യൂ.. " അതും പറഞ്ഞു അവൻ കാറുമായി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പോയി. പോകുന്ന വഴിക്കു അവൻ ഹരിയെ വിളിച്ചു ആമിയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വരുന്ന കാര്യം പറഞ്ഞു. ആതിയുമായുള്ള വഴക്കിന്റെ കാര്യമൊന്നും അവൻ പറഞ്ഞില്ല. അത് അവൾ തന്നെ അവനെ വിളിച്ചു പറഞ്ഞോളുമെന്നു അവനു തോന്നി. ആതിയോടു അങ്ങനൊക്കെ പറഞ്ഞതിന്റെ പേരിൽ അവൾ എന്തായാലും പ്രശ്നമുണ്ടാക്കുമെന്നു ഓർത്തു ജാനകിക്കും ആമിക്കും ടെൻഷൻ ഉണ്ടായിരുന്നു. ഹരിയോട് പറഞ്ഞു ഇനി ഹരിയും ദേവനും തമ്മിൽ വഴക്കുണ്ടാകുമോ എന്നോർത്ത് ജാനകി ഉള്ളിൽ പേടിച്ചു. ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഹരി അവരെയും കാത്തു ക്യാഷുവാലിറ്റിയുടെ മുന്നിൽ തന്നെ ഉണ്ടായിരുന്നു. കാറിൽ നിന്ന് ദേവനും അമ്മയും കൂടി പിടിച്ചിറക്കുന്ന ആമിയെ കണ്ടപ്പോൾ തന്നെ അവൾക്കു തീരെ വയ്യെന്ന് ഹരിക്കു മനസിലായി. അവൻ വേഗം തന്നെ അവളെ ഇരുത്തി കൊണ്ട് പോകാൻ ഒരു വീൽചെയർ വരുത്തി, ക്യാഷുവാലിറ്റിയെക്കു തന്നെ കൊണ്ട് പോയി. ഹരിയുള്ളതു കൊണ്ട് ഹോസ്പിറ്റലിലെ കാര്യങ്ങളൊക്കെ എളുപ്പത്തിൽ നടന്നു, അവൾക്കു ഏറ്റവും മികച്ച പരിചരണം തന്നെ കിട്ടുകയും ചെയ്തു. അവളുടെ പനി കുറച്ചു കുറഞ്ഞപ്പോൾ അവളെ റൂമിലേക്ക് മാറ്റി.ഇന്ന് രാത്രി കിടന്നിട്ടു നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞത്. മുറിയിലേക്ക് മാറ്റിയിട്ടും പനിയുടെയും മരുന്നിന്റെയും ക്ഷീണം കാരണം ആമി മുഴുവൻ സമയവും ഉറക്കമായിരുന്നു. ഹരി ഡ്യൂട്ടി കഴിയുന്ന വരെ ഇടയ്ക്കിടെ അവളുടെ കാര്യം അന്വേഷിച്ചു കൊണ്ടിരുന്നു.ജാനകിയും ദേവനും അന്ന് രാത്രി അവളോടൊപ്പം നിൽക്കാമെന്ന് തീരുമാനമായി. രവിശങ്കർ ഇടയ്ക്കു വിളിച്ചു വിശേഷങ്ങൾ അന്വേഷിച്ചെങ്കിലും ആതിയോ ശ്രീകുട്ടിയോ ഒരിക്കൽ പോലും ഒന്ന് വിളിച്ചു അന്വേഷിച്ചില്ല. പനിയുടെയും മരുന്നിന്റെയും ക്ഷീണത്തിൽ തളർന്നു കിടന്നു ഉറങ്ങുന്ന ആമിയെ ദേവൻ കണ്ണ് ചിമ്മാതെ നോക്കിയിരുന്നു. 'അമ്മ തൊട്ടപ്പുറത്തെ കട്ടിലിൽ ഉറങ്ങുന്നുണ്ട്. അവളുടെ തളർന്ന മുഖത്തേക്ക് നോക്കിയിരിക്കവേ അവന്റെ നെഞ്ചിൽ വല്ലാത്ത ഒരു കുറ്റബോധം വന്നു നിറഞ്ഞു. തന്റെ സ്വാർത്ഥതയായിരുന്നു ആമിയുമായുള്ള വിവാഹം. കുട്ടികാലത്തെ മനസ്സിൽ കയറിക്കൂടിയ പെണ്ണിനെ മറ്റാർക്കും വിട്ടു കൊടുക്കാൻ കഴിയാത്ത സ്വാർത്ഥത. പക്ഷെ ആമിയെ തന്നെ പോലൊരു അസുരൻ അർഹിക്കുന്നുണ്ടോ എന്ന് ഒരിക്കൽ പോലും ചിന്തിച്ചില്ല.. അവളുടെ മനസ്ഡ് കാണാൻ ഒരിക്കൽ പോലും ശ്രമിച്ചില്ല..അവൻ മെല്ലെ അവളുടെ കവിളിണകളിലും നെറ്റിയിലും തലോടി. പതിയെ തന്റെ ചുണ്ടുകൾ കൊണ്ട് അവളുടെ നെറ്റിയിൽ മൃദുവായി മുത്തി.. " എന്നോട് ക്ഷമിക്കു പെണ്ണെ.. ഒരുപാടു ഇഷ്ടമുള്ളതാണ് കൊണ്ടാണ്.. ഇങ്ങനൊക്കെ" ഇടക്കെപ്പോഴോ ആമി കണ്ണ് തുറന്നു നോക്കിയപ്പോൾ തന്റെ അടുത്ത് ഒരു കസേരയിൽ ഇരുന്നു ഉറങ്ങുന്ന ദേവനെ കണ്ടു. അടുത്തുള്ള കട്ടിലിൽ അപ്പച്ചിയും ഉറങ്ങുന്നു. ദേവൻ തന്നെ ചേർത്ത് പിടിച്ചു വണ്ടിയിൽ കയറ്റിയതും, ആതിയോടു വഴക്കുണ്ടാക്കിയതും ഹോസ്പിറ്റലിൽ കൂട്ടിരിക്കുന്നതും ഒന്നും അവൾക്കു മനസിലായില്ല. പകയാണെന്നു ഓർത്തിട്ടു.. തന്റെ മനസ്സ് കീഴടക്കാനുള്ള ശ്രമമാണെന്ന് അവൾക്കു തോന്നി.. അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുന്ന ഒന്നാണോ ദേവേട്ടൻ തന്നോട് ചെയ്തത്. മനസ്സ് അകന്നു നിന്നാലും ഇന്നല്ലെങ്കിൽ നാളെ ഒരു ഭർത്താവിന്റെ അവകാശം അയാൾ സ്ഥാപിക്കുക തന്നെ ചെയ്യും.. എന്നും ഇങ്ങനെ ഒരേ വീട്ടിൽ ഒരേ മുറിയിൽ അപരിചിതരെ പോലെ കഴിയാൻ സാധികില്ലലോ... അങ്ങനെ എന്തൊക്കെയോ ഓർത്തു വീണ്ടും അവൾ ഉറക്കത്തിലേക്കു തന്നെ വഴുതി വീണു. പിറ്റേ ദിവസമായപ്പോളേക്കും ആമിയുടെ പനിക്ക് നല്ല കുറവ് വന്നു. അവളെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു. അമ്മയോട് സാധനങ്ങൾ ഒക്കെ എടുത്തു വയ്ക്കാൻ പറഞ്ഞു ദേവൻ പുറത്തേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഹരി മുറിയിലേക്ക് വന്നു.ഇന്നലെ മുതൽ അവളുടെ അസുഖം അന്വേഷിച്ചു ഇടയ്ക്കിടെ അവൻ വരുന്നുണ്ടായിരുന്നു. " ദേവൻ എവിടെ അമ്മെ?" " അവൻ പുറത്തേക്കു പോയി." ഹരി ദേവനെ അന്വേഷിച്ചു പുറത്തേക്കിറങ്ങിയപ്പോളേക്കും അവൻ ബില്ലു അടച്ച രസീതുമായി വരുന്നത് കണ്ടു. " നീ ബില്ലടച്ചോ?" " അടച്ചു" " കാശ് ഉണ്ടായിരുന്നോ നിന്റെ കയ്യിൽ?" ദേവൻ ഒന്ന് മൂളി. ഹരി സംശയത്തോടെ അവനെ നോക്കി. ജോലി ഒന്നും ഇല്ലാത്ത കൊണ്ട് ദേവന്റെ കയ്യിൽ കാശുണ്ടാവില്ല എന്ന് അവനു അറിയാമായിരുന്നു. ബില്ല് അടക്കാമെന്നു കരുതിയാണ് അവൻ വന്നതും. ദേവന്റെ കയിൽ പെട്ടെന്ന് ഇത്ര രൂപ എങ്ങനെ വന്നുവെന്നു ഹരി അതിശയപ്പെട്ടു. ഹരിയുടെ ഡ്യൂട്ടി കഴിയാൻ കുറച്ചു സമയം കൂടി ബാക്കിയുള്ളതിനാൽ ആതിയുടെ കാർ അവിടെ ഇട്ടു ഹരിയുടെ കാറുമെടുത്താണ് അവർ തിരികെ പോയത്. വീട്ടിലെത്തിയപ്പോൾ മുറ്റത്തു ആരതിയുടെ അച്ഛന്റെ വണ്ടി കിടക്കുന്ന കണ്ടപ്പോൾ ദേവന് മനസിലായി ഇന്നലത്തെ സംഭവം ചോദിയ്ക്കാൻ വന്നതാണെന്ന്. ഹാളിൽ തന്നെ ആതിയും സോമൻ അമ്മാവനും ഗീത അമ്മായിയും ശ്രീകുട്ടിയും അച്ഛനും ഉണ്ട്. ഇവരെ കണ്ട ഉടനെ തന്നെ ആതിയുടെയും അച്ഛന്റെയും അമ്മയുടെയും മുഖം ദേഷ്യം കൊണ്ട് ചുവന്നു. ശ്രീകുട്ടിക്കു പുച്ഛം. രവിശങ്കർ സൗമ്യനായി ഇരിക്കുന്നു.ദേവൻ വന്നവരെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ സാധനങ്ങളുമായി അകത്തേക്ക് പോയി.ആമിയുടെ സാധനങ്ങളൊക്കെ ഒതുക്കി ജാനകി ആമിയോടായി പറഞ്ഞു " മോളെ.. നീ അകത്തു പോയി കിടക്കാൻ നോക്ക്.. " പിന്നെ അവരെ നോക്കി പറഞ്ഞു " നിങ്ങൾ ചായ കുടിച്ചില്ലലോ.. ഞാൻ ചായ എടുക്കാം" " ഞങ്ങൾ ചായ കുടിക്കാൻ ഒന്നും വന്നതല്ല.. ഞങ്ങളുടെ മോളെ ഉപദ്രവിച്ചത് ചോദിയ്ക്കാൻ വന്നതാണ്.." " അതിനു ആതിയെ ആര് ഉപദ്രവിച്ചുന്ന ഗീതേച്ചി പറയുന്നേ?" " വേറെ ആരാ.. നിന്റെ താന്തോന്നിയായ മകൻ ഉണ്ടല്ലോ അസുരജന്മം .. ദേവൻ .. അവൻ തന്നെ.." അത് കേട്ട് കൊണ്ടാണ് ഡ്രസ്സ് ഒക്കെ മാറി ദേവൻ പുറത്തേക്കു വന്നത്. എന്നാൽ ഒന്നും കേൾക്കാത്ത ഭാവത്തിൽ തന്നെ മൊബൈലുമായി അവൻ തന്റെ അച്ഛന്റെ അടുത്ത് സോഫയിൽ വന്നിരുന്നു. "എന്റെ മോളുടെ കൈ കണ്ടോ?" ഗീത ആതിയുടെ വലത്തേ കൈ മുട്ട് നീട്ടി ജാനകിക്കു നേരെ പിടിച്ചു. സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന ഒരു വളരെ ചെറിയ പോറൽ മാത്രം കണ്ടു ചിരിക്കണോ കരയണോ എന്ന അവസ്ഥയായി ജാനകിക്കു. " അവൻ ആതിയെ മനപൂർവം ഉപദ്രവിച്ചതൊന്നും അല്ല ഗീതേച്ചി.." " അല്ലെങ്കിലും നീ നിന്റെ മകന്റെ ഭാഗമല്ലേ പറയൂ.. എന്റെ മോളൊരു പാവമായതു കൊണ്ട് മാത്രമാണ് അവൾ ഹരിയോട് ഇതൊക്കെ പറഞ്ഞു വലിയ പ്രശ്നമാക്കാത്തതു.. ഇവളെ ഇവൻ ഉപദ്രവിച്ചതതൊക്കെ ഹരി അറിഞ്ഞാലുണ്ടല്ലോ ..." " ഹരി എന്തറിയുന്ന കാര്യമാണ് അമ്മായി പറയുന്നത്?" ഗീത പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ വാതിൽക്കൽ നിന്നൊരു ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി. ബാഗും കയ്യിൽ പിടിച്ചു നിൽക്കുന്ന ഹരിയെ കണ്ടു എല്ലാവരും ഒന്ന് ഞെട്ടി. ഇന്നലെ ദേവനും ആതിയുമായുണ്ടായ വഴക്കിനെ പറ്റി അറിയുമ്പോൾ എന്താവും ഹരിയുടെ പ്രതികരണം എന്നോർത്ത് ജാനകിയും ആമിയും രവിശങ്കറും ഒരു പോലെ പേടിച്ചിരുന്നു . തുടരും... രചന :- നിള നിരഞ്ജൻ ❤️ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ
പ്രണയവർണ്ണം 🍂 പാർട്ട്‌ -2 ഡോ ..!!! എവിടെ നോക്കിയാ ഡോ വണ്ടി ഓടിക്കുന്നെ അവളുടെ മുഖം മുറുകി തന്റെ മുഖത്ത് കണ്ണില്ലേ ........ കൈ ഉഴിഞ്ഞ് അവൾ അവന്റെ മുന്നിലേക്ക് വന്നു ........ Sorry .......ഞാൻ ഒട്ടും പ്രധീക്ഷിച്ചില്ല ...... ഒരു sorry...... അവൾ അവനെ ദഹിപ്പിച്ച് ഒന്ന് നോക്കി ...... സോറി പറഞ്ഞാ എല്ലാം അങ്ങ് തീരോ ....... എന്നെ വന്നിടിച്ചു കൈമുട്ട് പൊട്ടിച്ചതിന് ആര് സമാധാനം പറയും ........ മനഃപൂർവം അല്ലല്ലോ ...... സേവ്യർ ശബ്ദത്തിൽ കുറച്ച് രോഷം കലർത്തി . അപ്പോഴേക്കും ക്ലീറ്റസേട്ടനും മുന്നിലേക്ക്‌ വന്നു ..... ആ കൊച്ചിന് എന്നതേലും പറ്റിയോ ടാ ....... അയാൾ അവനോട് പതിയെ ചോദിച്ചു. അവൻ അയാളെ നോക്കി എന്തോ പറയുവാൻ തിരിഞ്ഞതും പെട്ടന്ന് അവൾ തിരിഞ്ഞു ഒരു വശത്തേക്ക് മറിഞ്ഞു കിടക്കുന്ന തന്റെ വണ്ടിക്ക് അരികിൽ എത്തി ........ പിടിച്ച് ഉയർത്താനായി തുടങ്ങിയതും സേവി മുന്നോട്ട് വന്നു . ഇരുവരും കൂടി ഒരുമിച്ച് വണ്ടി പിടിച്ചുയർത്തി വച്ചു . അപ്പോഴാണ് അതിന്റെ ഫ്രണ്ട് മിററും ലൈറ്റും പൊട്ടിയിരിക്കുന്നത് അവൾ കാണുന്നത് . ഇല്ലാത്ത പൈസഉണ്ടാക്കി ഇന്നലെ വർക്ക് ഷോപ്പിൽ നിന്ന് ഇറക്കിയതെ ഉള്ളു ..... അവളുടെ മുഖം കുറച്ച് കൂടി കനത്തു. അവനോട് ദേഷ്യത്തിൽ എന്തോ പറയാൻ മുഖമുയർത്തിയതും .....എണ്ണം പോലും നോക്കാതെ അഞ്ഞുറിന്റെ മൂന്ന് നാലു നോട്ടുകൾ എടുത്തു ആശുപത്രി ചിലവിനും വണ്ടി നന്നാക്കാനുള്ളതും തറയിൽ നിരന്നു കിടക്കുന്ന പലഹാരങ്ങളുടെയും ചേർത്ത് . അവന്റെ ഭാഗത്ത്‌ നിന്നുള്ള നഷ്ടപരിഹാരം അവളുടെ നീട്ടിയ കൈയിലേക്ക് അവൻ വച്ചുകൊടുത്തു . എന്റെ ഭാഗത്ത്‌ നിന്നുള്ളത് ക്ലിയർ ആക്കിയിട്ടുണ്ട് . അവളെ ഒന്നുകൂടി നോക്കിയ ശേഷം ജീപ്പിലേക്ക് കയറുവാനായി തിരിഞ്ഞു. ക്ലീറ്റസേട്ടാ കേറി വണ്ടി എടുക്ക് . ഹ്മ്മ് ... അയാൾ അപ്പോൾത്തന്നെ പിന്നിലേക്ക് പോയി . ഡോ !!!!! ഒന്ന് നിന്നെ ...... അവളുടെ പിന്നിൽ നിന്നുള്ള വിളി കേട്ട് സംശയത്തോടെ അവൻ തിരിഞ്ഞു നോക്കി. തന്റെ അടുത്തേക്ക് അവൾ നടന്നു വരുന്നുണ്ട് ...... എണ്ണം നോക്കാതെ കൈയിലേക്ക് എടുത്തു കൊടുത്ത നോട്ടിൽ നിന്നും ആയിരം രൂപ അവൾ അവന് നേരെ നീട്ടി ...... അവൻ സംശയത്തോടെ നെറ്റി ചുളിച്ചു . കൂടുതലായി ഒരു രൂപ പോലും എനിക്ക് വേണ്ട ....... അവൾ പണം അവന് നേരെ നീട്ടി .... അവൻ അവളുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കി നിന്നു ശേഷം പണം വാങ്ങാതെ ജീപ്പിലേക്ക് കേറി ....... സാറ കൊച്ച് അത് വച്ചോ...... ആവശ്യം വരും ...... അവൾ കഴുത്തിലണിഞ്ഞിരുന്ന മലയിലെ അക്ഷരങ്ങൾ കൊണ്ട് ഉണ്ടാക്കിയ ലോക്കറ്റിലെ സാറ എന്ന പേര്‌ വായിച്ച് അവൻ അത് പറഞ്ഞു . എന്നാൽ അവൾ അത്ഭുതത്തോടെ അവനെ നോക്കി ..... താൻ ആദ്യമായി കാണുന്ന ഒരു വ്യക്തി അയാൾക്ക് എങ്ങനെ തന്റെ പേര് അറിയാം എന്ന ചിന്ത യോടെ അവനെ നോക്കിയതും ..... വണ്ടി മുന്നിലേക്ക്‌ എടുത്ത് വളവ് തിരിച്ചിരുന്നു അവൻ ..... പിന്നാലെ ക്ലീറ്റസേട്ടനും . 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 അന്ന് മുതൽ മനസ്സിൽ കയറിയ പെണ്ണാണ് മറ്റാരോടും തോന്നാത്ത എന്തോ ഒരിഷ്ടം . കണ്ടമാത്രയിൽ തന്നെ ഒരാളോട് ഇഷ്ടം തോന്നുമോ എന്ന്‌ സംശയിച്ച് സംശയിച്ച് വന്ന ഇഷ്ടം . എത്ര വേണ്ടന്ന് വച്ചിട്ടും തോന്നുന്ന ഇഷ്ടം ..... പിന്നീട് ഈ ചുരം കയറുമ്പോഴൊക്കെ എന്തുകൊണ്ടോ മനസ്സ് വല്ലാതെ പിടക്കും . അന്ന് മുന്നിൽ കണ്ട അവളുടെ രൂപം പെട്ടന്ന് മുന്നിൽ തെളിയും ...... ആ ഓർമ്മയിൽ അവൻ ചിരിച്ച് കൊണ്ട് അറിയാതെ ജീപ്പിന്റെ സീറ്റിലേക്ക് ചാരിയിരുന്നു . ശേഷം പതിയെ ജീപ്പിൽ നിന്നും ഇറങ്ങി കുറച്ച് മുന്നിലേക്ക്‌ നടന്നു . അടുത്ത് നിൽക്കുന്ന കുട്ടിയോട് എന്തോ പറഞ്ഞു ചിരിക്കുന്ന പെണ്ണിനെ നോക്കി നിന്നവൻ . ഇതുവരെ ആരോടും പറഞ്ഞിട്ടില്ല ഇവളെ ക്കുറിച്ച് ........ ഇനി പറയണം..... അപ്പോഴാണ് ചുമലിൽ ഒരു കരം പതിഞ്ഞത് . അവൻ പെട്ടന്ന് തിരിഞ്ഞ് നോക്കി .അഹ് ബെന്നിച്ചയാ നിങ്ങളോ ...... ഇതെപ്പോ വന്നു ... ഞാനോ.... ഞാൻ വന്നിട്ട് ഇച്ചരെ നേരം ആയി.... നീ കണ്ട പെൺപിള്ളേരെ ഒക്കെ വായിനോക്കി നിന്നാൽ എന്നെ എങ്ങനെ കാണാനാ ടാ...... ബെന്നി ഒരു കള്ളചിരിയോടെ പറഞ്ഞു . അത് പിന്നെ ..... മ്മ്മ്മ് മ്മ്മ്..... ബെന്നി ഒന്ന് അർത്ഥം വച്ച് മൂളി . ഇന്ന് അമ്മച്ചി വരുമെന്ന് പറഞ്ഞിട്ട് വന്നില്ലാരുന്നോ ..... വന്നിച്ചായാ ....... ഇവിടെ നിൽപ്പുണ്ടായിരുന്നു . അഹ് എന്നാ നീ നിക്ക് ഞാൻ പള്ളിയിൽ കേറി ഒന്നു മുട്ട് കുത്തിയേച്ചുവരാം . ഇച്ചായ .....ഒന്ന് നിന്നെ ..... തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ബെന്നിയെ അവൻ പിടിച്ചു നിർത്തി . എന്നതാടാ..... അതേ ഇച്ചായാ കുറേ നാളായി ചോദിക്കണം ചോദിക്കണം ന്ന് വിചാരിക്കുവാ എന്നാ ചോദിക്ക് ...... അത് ....ഏതാ ഇച്ചായാ അവള് ..... സേവി നോക്കുന്ന ഭാഗത്തേക്ക്‌ ബെന്നി നോക്കി ഏത് ആ രൂപക്കൂടിന് മുന്നിൽ നിൽക്കുന്നവളോ..... അതെന്നേ .... ഇച്ചായന്റെ കടയിൽ വന്നത് എപ്പോഴോ കണ്ടിട്ടുണ്ട് . അഹ് ആ കൊച്ചോ അത് നമ്മുട സാറക്കൊച്ച് അല്ലേ ..... """""സാറ """"" അപ്പോ ഇച്ചായാ .... ആഹാ ഇതാര് ബെന്നിയോ നീ എന്താ ടാ താമസിച്ചേ ...... എന്തോ പറയുവാനായി തുടങ്ങിയതും അമ്മച്ചിയുടെ ശബ്ദം കേട്ടതും അവൻ അത് സുച്ചിട്ടത് പോലെ നിർത്തി ..... ഓഹ് കടയിൽ തിരക്ക് ഒഴിഞ്ഞ നേരമില്ല അമ്മച്ചി . പെരുന്നാള് ആയതുകൊണ്ട് ചില്ലറക്കൊന്നും അല്ലല്ലോ അടിവാരത്ത് ആൾക്കാര് വന്ന് ഇറങ്ങുന്നത് ...... നിങ്ങള് വരുന്നത് ഞാൻ കണ്ടായിരുന്നു അതാ ഇച്ചിരി തിരക്ക് കുറഞ്ഞപ്പോ അപ്പന്റെ കയ്യില് കട ഏപ്പിച്ചിട്ട്‌ കയറി വന്നത്........ നിന്റെ കെട്ടിയോൾ എന്ത് പറയുന്നു ..... അവക്ക് വിശേഷം ഉണ്ട് അമ്മച്ചി .... ഇത് ഏഴാം മാസവാ ..... അതുകൊണ്ട് അവളുടെ വീട്ടിൽ തന്നെയാ ..... ഇരുവരും വീട്ടു വിശേഷങ്ങൾ ഒക്കെ പറഞ്ഞ് നിൽക്കുമ്പോഴാണ് ......ചുറ്റും എന്തോ അടിപിടി യുടെ ബഹളം കേൾക്കുന്നത് ചുറ്റും കൂടിയവർ എല്ലാം ഒരിടത്തേക്ക് ഓടി പോകുന്നു . ഇത്രയും നേരം തൊട്ട് അടുത്ത് നിന്ന സേവിച്ചനേയും കാണുന്നില്ല എന്നതാ ടാ അവിടെ ...... ശബ്ദം കേട്ട് അമ്മച്ചി ചോദിച്ചു . അറിയില്ല അമ്മച്ചി ..... എടാ ചെക്കാ എന്റെ സേവി എവിടെ .... അമ്മച്ചി അത് പറഞ്ഞ് ചുറ്റും നോക്കി .... സേവിച്ചൻ ഇത്രേം നേരം ഇവിടെ നിക്കുന്നകണ്ടതാണല്ലോ ....ഇവനിത് എങ്ങോട്ട് പോയി .......അവർ ചുറ്റും നോക്കി ... പെട്ടന്ന് അമ്മച്ചി യുടെ കൈയിൽ ഇരുന്ന ഫോൺ റിങ് ചെയ്തു വീട്ടിൽ നിന്നാണ് ആഹ്ഹ്.. അമ്മച്ചി ഫോൺ എടുക്ക് ഞാൻ അവനെ ഒന്ന് നോക്കിയേച്ചും വരാം . ഹ്മ്മ്മ് ...... ഹലോ ....എന്നതാ ടാ.... അമ്മച്ചി ഫോണും കൊണ്ട് മാറിയതും ബെന്നി മുന്നോട്ടു നടന്നു . ബഹളം കേട്ട ഭാഗത്തേക്ക്‌ അവനൊന്ന് എത്തി നോക്കിയതും അവിടെ സേവിച്ചന്റെ തല മിന്നായം പോലെ കണ്ടെന്നു ബെന്നിക്ക് തോന്നി അവൻ പെട്ടന്ന് തന്നെ ആൾക്കൂട്ടത്തേ വകഞ്ഞു മാറ്റി അതിനിടയിലേക്ക് കയറി നോക്കിയതും. സേവിച്ചൻ ഒരുത്തന്റെ കരണം നോക്കി അടിക്കുന്നത് കണ്ടു . മുന്നോട്ട് വന്ന മറ്റൊരുത്തന്റെ നെഞ്ചത്ത് നോക്കി ആഞ്ഞു ചവിട്ടി....... അവൻ ഒരു അലർച്ചയോടെ നിലത്തേക്ക് വീണു . പിന്നിൽ നിന്ന് വന്ന മറ്റൊരുത്തനെ സേവി കോളറിൽ ചുറ്റി കറക്കി അമർത്തി പിടിച്ചു . പെട്ടന്ന് തന്നെ അവന്മാരിൽ ഒരുത്തൻ തറയിൽ കിടന്നൊരു പാറക്കല്ല് എടുത്ത് സേവിയുടെ പിന്നിലൂടെ വന്ന് തലയ്ക്കുപിന്നിൽ ആഞ്ഞ് അടിക്കാൻ ശ്രമിച്ചതും സേവി കൈയിൽ ചുറ്റിപിടിച്ചവനെ തറയിലേക്ക് ഇട്ട് തിരിഞ്ഞതും ഒരേ സമയമായിരുന്നു . ആഞ്ഞുവന്ന പാറക്കല്ല് അവന്റെ നെറ്റിയിൽ പതിച്ചു . ആഹ് ........ടാ ....... പെട്ടന്ന് സേവി മുന്നിൽ പിടിച്ചിരുന്നവനെ വിട്ടു . അവന്മാർ മുന്നിലേക്ക് ഓടി സേവീ ......ടാ സേവിച്ചാ ....... എന്നാടാ ......പെട്ടന്ന് വീഴാൻ പൊയവനെ ബെന്നി താങ്ങി നിർത്തി . അപ്പോലേക്കും പള്ളി പരിസരത്ത് കാവൽ നിന്ന പോലീസ്കാരും പള്ളി കമ്മിറ്റി ക്കാരും പള്ളിലച്ഛനും ഒക്കെ ബഹളം കേട്ട് ഓടി എത്തിയിരുന്നു .... എന്താ .....എന്താ ഇവിടെ പ്രശ്നം.... പള്ളികമ്മറ്റിക്കാർ മുന്നോട്ട് വന്നു ...... അപ്പോഴാണ് ഒരു വശത്തായി ദേഷ്യത്താൽ ചുവന്ന മുഖവുമായി നിൽക്കുന്ന സാറ യെ അവരെല്ലാം കാണുന്നത് . പെട്ടന്ന് അവന്മ്മാരുടെ കൂടെ വന്നതിൽ ഒരുത്തൻ അവളുടെ മുന്നിലേക്ക്‌ മുറുകിയ മുഖത്തോടെ വന്നു . ""'"എന്നെ അടിക്കാൻ കണ്ട വരുത്തൻമ്മാരെ ഒക്കെ വിളിച്ചു വരുത്തി തുടങ്ങിയല്ലേ ടി നീ... പുന്നാര മോളെ ........ നിന്നെ എന്റെ കാൽ ചുവട്ടിൽ തന്നെ കിട്ടും ഓർത്തോ .... അവൻ അവൾക്ക് നേരേ കൈ ചൂണ്ടി പറഞ്ഞു കൊണ്ട് നിന്നപ്പോൾ തന്നെ പോലീസ്കാർ വന്ന് അവനെ വട്ടം പിടിച്ചു കൂടെ മറ്റവന്മാരെയും .... അപ്പോഴേക്കും പള്ളികമ്മറ്റിക്കാര് അവൾക്ക് ചുറ്റും വളഞ്ഞു ..... കുടുംബ പ്രശ്നങ്ങൾ തീർക്കേണ്ടത് പള്ളിപ്പരിസരത്താണോ സാറാ ...... വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി കൂട്ടയടി നടത്താനാണോ അനിയത്തിയും ചേച്ചിയും ഒരുങ്ങികെട്ടി പള്ളിയിലേക്ക് പുറപ്പെട്ടത്.....? അവൾ ഒന്നും പറയാനാകാതെ നിസഹായയായി നിന്നു. എന്തായാലും പള്ളി കമ്മറ്റി പ്രസിഡന്റ് എന്ന നിലയിൽ ഞാൻ പറയുവാ ഇതിവിടെ പറ്റില്ല ആന്റിണി കട്ടായം പറഞ്ഞു . പള്ളി തിരുനാള് അവസാനിച്ചിട്ടില്ല .എന്നാലും അനിയത്തിയും ചേച്ചിയും പലഹാര കടയും പൊളിച്ചു പൊക്കൊ കാരണം ഇവിടെ വരുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നോക്കി നിൽക്കാൻ ഞങ്ങൾക്ക് പറ്റില്ല . ആന്റിണി കത്തിക്കേറുകയാണ് .... സാറയോട് ഒരു മുൻവൈരാഗ്യവും ഉണ്ട് . അച്ഛൻ എന്ത് പറയുന്നു ...... അയാൾ ബെനഡിക് അച്ഛനെ നോക്കി . ആന്റിണി ...... അയാൾ വന്ന് വഴക്കുണ്ടാക്കിയതിന് ഈ കുട്ടികൾ എന്ത് പിഴച്ചു . അതുകൊണ്ട് തന്റെ കടുപ്പിച്ച അഭിപ്രായം എനിക്കില്ല . ഈ തിരുനാളിനല്ലേ അവർക്ക് ഇച്ചിരി ലാഭം കിട്ടുന്നത്. അത് കൊണ്ടല്ലേ അവർ ജീവിക്കുന്നത് . അവർ കച്ചോടം ചെയ്തോട്ടെ ....... ആർക്കേലും എതിർപ്പുണ്ടോ ...... ആരും ഒന്നും മിണ്ടിയില്ല ...... അതോടെ ആന്റിണിയുടെ പത്തി താഴ്ന്നു . എല്ലാവരും അടുത്ത പ്രാർത്ഥനയ്ക്ക് ഒരുങ്ങ് പെട്ടന്നാവട്ടെ ...... അച്ഛൻ ആ ആൾകൂട്ടം പിരിച്ചുവിട്ടു മുന്നിലേക്ക്‌ നടന്നു . സാറ ഒരു നെടുവീർപ്പാലെ അടുത്ത് വന്ന് പേടിയോടെ നിൽക്കുന്ന അന്നയെ ചേർത്ത് പിടിച്ചു . ടാ ....സേവിച്ചാ ....... സേവിയുടെ നെറ്റിയിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങി ..... അപ്പോഴേക്കും അമ്മച്ചി അടുത്ത്എത്തിയിരുന്നു ..... മോനെ .....സേവിച്ചാ........ ഇതെന്താ ടാ ......ഇതെന്ത് പറ്റിയതാ ..... എന്റെ മാതാവേ.....ചോര നിക്കുന്നില്ല ല്ലോ . ഓഹ് ....എന്റെ അമ്മച്ചി ഒന്ന് മിണ്ടാതെ ഇരിക്ക് എനിക്ക് ഒന്നുല്ല ...... ഇച്ചിരി തൊലി പോയിട്ടേ ഉള്ളൂ ..... അത് പറഞ്ഞ് അവൻ ചുറ്റും ഒന്ന് നോക്കി തന്റെ അടുത്തെക്ക് വരണോ വേണ്ടയോ എന്ന് അറച്ച് നിൽക്കുന്ന ആ പെണ്ണിലേക്ക് അവന്റെ കണ്ണുകൾ എത്തിനിന്നു ..... ശേഷം അവൾ പിന്തിരിഞ്ഞ് തന്നെ നടന്നു ..... അപ്പോഴേക്കും ചെന്നിയിൽ നിന്ന് ഒലിച്ചിറങ്ങിയ രക്തം ഷോൾഡർലേക്ക് ഇറ്റുവീണിരുന്നു .... തുടരും... Ammus💕 ലൈക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...... #💞 പ്രണയകഥകൾ #📙 നോവൽ #📖 കുട്ടി കഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
പ്രണയവർണ്ണം🍂 01 ആ പെങ്കൊച്ചിനെ ഒന്ന് നോക്കിയേ ടാ സേവിച്ചാ.... കാണാനെന്നാ ഒരു അഴകാ...... ജീപ്പിന്റെ ഡ്രൈവിങ് സീറ്റിൽ ചരിഞ്ഞിരുന്ന് കാലുകൾ പുറത്തേക്കിട്ട് ഫോണിൽ നോക്കിയിരിക്കുന്നവനോടായി അമ്മച്ചി പറഞ്ഞു..... അമ്മച്ചി പറയുന്നത് കേൾക്കുന്നുണ്ട് എങ്കിലും മുഖം ഉയർത്താതെ ഫോണിൽ എന്തോ നോക്കി ഇരുപ്പാണ് അവൻ . അത് കണ്ടതും അമ്മച്ചി അവനെ ഒന്ന് കുലുക്കി വിളിച്ചു . ആ കുന്തം താഴെ വച്ചിട്ട് ആ കൊച്ചിനെ നോക്കെടാ .... ആ കുലുക്കത്തിൽ തന്നെ അവന്റ കൈയിൽ നിന്ന് ഫോൺ താഴെപ്പോയി . ഈ അമ്മച്ചി...... അവൻ അമ്മച്ചിയെ നോക്കി ഒന്ന് കണ്ണ് ഉരുട്ടി .ശേഷം ഫോൺ എടുത്ത് സ്ക്രീനിൽ പറ്റിയിരുന്ന പൊടി തുടച്ച് ഓൺ ആക്കി...... വീണ്ടും അതിലേക്ക് മുഖം തിരിച്ചു . അമ്മച്ചി വീണ്ടും ആ പെൺകുട്ടിയെ തന്നെ വീക്ഷിക്കുകയായിരുന്നു . എന്നതായാലും എനിക്ക് അതുപോലെ ഐശ്വര്യള്ള ഒരു മരുമോള് കൊച്ചിനെ മതി കേട്ടോടാ.... അത് കേട്ടതും അവൻ ഫോണിൽ നിന്നും വീണ്ടും മുഖമുയർത്തി അമ്മച്ചിയെ നോക്കി നെറ്റിചുളിച്ചു . എന്റെ മുഖത്തേക്ക് നോക്കാതെ ആ കൊച്ചിനെ നോക്കെടാ .... അമ്മച്ചി അവൾ നിന്ന ഭാഗത്തേക്ക്‌ അവന്റെ തല തിരിച്ചുപിടിച്ചു . കണ്ണുകൾ നേരെ ചെന്ന് നിന്നത് അവളിൽ തന്നെയായിരുന്നു . ഒരൊറ്റ നോട്ടത്തിൽ തന്നെ അവന്റെ കണ്ണുകൾ അറിയാതെ വിടർന്നു...... പുണ്യാളന്റെ രൂപക്കൂടിന് മുന്നിൽ നിന്ന് രണ്ട്‌ മൂന്ന് കുഞ്ഞ് കുട്ടികളുടെ കൂടെ ചെറുപുഞ്ചിരിയോടെ മെഴുകുതിരി കത്തിക്കുന്നവൾ ..... അത്ഭുതംനിറഞ്ഞ മിഴികളോടെ അവൻ അവളെ നോക്കി . എന്റെ മാതാവേ....ഇത് അവളല്ലേ....!!! അവന്റെ അധരങ്ങൾ ശബ്ദം പുറത്തേക്ക് വിടാതെ മെല്ലെ മന്ത്രിച്ചു ..... അമ്മച്ചി അവന്റെ മുഖത്തേക്ക് നോക്കി എങ്ങനുണ്ടെടാ അമ്മച്ചിയുടെ സെലക്ഷൻ അവർ അവനെ നോക്കി പുരികം പൊക്കി ചോദിച്ചു . മുഖത്തേക്ക് വന്ന അത്ഭുതഭാവം പെട്ടന്ന് മറച്ചു പിടിച്ച് അവൻ കപട ഗൗരവമണിഞ്ഞു . ദേ .....അമ്മച്ചി ഒന്ന് മിണ്ടാതിരുന്നേ ....... പള്ളിയിൽ വരുന്ന പെൺകൊച്ചുങ്ങളെ പോലും വെറുതെ വിടരുത് . അവൻ അമ്മച്ചിയുടെ കൈ എടുത്ത് മാറ്റി പറഞ്ഞു . അവർ അവനെ ദേഷ്യത്തോടെ ഒന്ന് നോക്കി . വേണ്ടടാ വേണ്ടാ നീ ആരേം നോക്കണ്ട ...... പള്ളിപ്പരിസരം ആയിപ്പോയി വേറൊന്നും ഞാൻ പറയുന്നില്ല..... അമ്മച്ചി മുഖവും വീർപ്പിച്ച്‌ ജീപ്പിനുള്ളിൽ നിന്ന് മെഴുകുതിരിയും എടുത്ത് പ്രധക്ഷിണം നടക്കുന്നിടത്തേക്ക് നടന്നു ..... എന്റെ കർത്താവേ എന്നാണോ ഇവനൊന്നു പെണ്ണുകെട്ടി കാണുന്നേ .... അവർ സ്വയം പിറുപിറുത്ത് നടന്നു . മുഖം തിരിച്ചുള്ള അമ്മച്ചിയുടെ പോക്ക് കണ്ടതും അവൻ അറിയാതെ ഒന്ന് ചിരിച്ചു പോയി . ഫോൺ പോക്കറ്റിലിട്ട് അവൻ അമ്മച്ചിയുടെ പിന്നാലെ നടന്നു . മേരികുട്ടി പിണങ്ങിപോകുവാണോ........ ഒന്ന് നിക്കെന്റെ മേരിയമ്മേ...... അവൻ പിന്നിൽ നിന്ന് വിളിച്ചു . പോടാ ......... നിനക്ക് നിന്റെ ഇഷ്ടങ്ങളല്ലേ വലുത് . ഞാനിങ്ങനെ നിനക്ക് വേണ്ടി നേർച്ചയും പ്രാർത്ഥനയുമായിട്ട് കേറി ഇറങ്ങി നടന്നോളാം അതാണല്ലോ എന്റെ വിധി....... തിരിച്ചു വിളിച്ചിട്ടും അമ്മച്ചി കെറുവിച്ചമുഖത്തോടെ എന്തൊക്കെയോ പിറുപിറുത്ത് പള്ളിക്ക് മുന്നിലേക്ക് നടന്നു പോയതും അവൻ ഒരു കുഞ്ഞ് ചിരിയോടെ ജീപ്പിനരികിലേക്ക് നടന്നു . അപ്പോഴാണ് പുണ്യാളന്റെരൂപക്കൂടിന് മുന്നിൽ നിൽക്കുന്നവളിലേക്ക് ഒന്നുകൂടി കണ്ണ് പതിഞ്ഞത്. ഒരുമാത്ര അവനവിടെ നിന്നുപോയി. """"അമ്മച്ചി പറഞ്ഞത് നേര് തന്നെയാ ...... എന്നാ ഒരു അഴകാ പെണ്ണിന് ......"""" നെറ്റിയിലേക്ക് വീണുകിടന്ന മുടിതുമ്പിനെ പിന്നിലേക്ക് ഒതുക്കി മീശ തുമ്പ് ഒന്ന് തടവി ഒരു കുഞ്ഞ് ചിരിയോടെ അവൻ ജീപ്പിന്റെ ഡ്രൈവിങ് സീറ്റിലേക്ക് വന്നിരുന്ന് അവളുടെ ഓരോ ചലനങ്ങളും നോക്കിയിരുന്നു . വെള്ളയിൽ നീലക്കരയുള്ള ഒരു കോട്ടൺ സാരിയാണ് അവളുടെ വേഷം . മനോഹരമായി അത് ഞൊറിഞ്ഞ് ഉടുത്തിട്ടുണ്ട് .അതിന്റെ മുന്താണീ ഭാഗം ഷോൾഡറിലൂടെ ചുറ്റി തുമ്പ് അറ്റം വലം കൈയ്യിൽ ചുരുട്ടി പിടിച്ചിട്ടുണ്ട് . മറു കൈയ്യാലാണ് മെഴുകുതിരി കത്തിക്കുന്നത് . ആ തിരി നാളത്തിന്റെ മഞ്ഞ വെളിച്ചം അവളുടെ വിടർന്ന കണ്ണുകളിലും ചുവന്ന മൂക്കിൻ തുമ്പിലും നനവാർന്ന അധരങ്ങളിലും തിളക്കം നൽകി പ്രതിഫലിക്കുന്നത് പോലെ തോന്നുന്നുണ്ട്. അവൻ സീറ്റിലേക്ക് ചാരിയിരുന്ന് ആ കാഴ്ചയെ ഉള്ളിലേക്ക് ആവാഹിച്ചു . ആ നിമിഷം അവന്റെ ഉള്ളിൽ അവളെ ആദ്യമായികണ്ട ദിവസമായിരുന്നു . 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 പാലായിലെ ഒരു ഇടത്തരം തറവാടാണ് കുരിശ്മുറ്റം എന്ന ഞങ്ങളുടെ തറവാട് . കാരണവന്മാരായി തുടങ്ങി വച്ച് ...... കൈമാറി കൈമാറി ഞങ്ങളിലേക്ക് എത്തിയ കൃഷിയും ബിസ്സ്നസ്സുകളുമെല്ലാം നോക്കിനടത്തുന്നു . തറവാട്ടിൽ അപ്പച്ചനും അമ്മച്ചിയും ഞാനും എന്റെ അനിയൻകുട്ടനും പിന്നെ അപ്പന്റെ സഹോദരിയും കുടുംബവും ആണ് ഇപ്പോ താമസിക്കുന്നത് ....... ബാക്കിയുള്ളവർ ഒക്കെ അവരവരുടെ ഷെയർ വാങ്ങി സെറ്റിലായി . ബിസ്സ്നസും മറ്റുകാര്യങ്ങളും എല്ലാം അപ്പച്ചന്റെ കണ്ട്രോളിൽ ആയിരുന്നു ..... അതുകൊണ്ട് ഒന്നും അറിയണ്ടായിരുന്നു . പക്ഷെ പെട്ടന്നാണ് അപ്പച്ചന് ബിസ്സിനസ്സ് നോക്കാൻ കഴിയാതെ ആരോഗ്യം മോശമാകുന്ന ഒരു അവസ്ഥ വന്നത് . അതോടെ അപ്പച്ചന് ഇനിമുതൽ ബെഡ് റെസ്റ്റും പറഞ്ഞ് ഞാൻ എല്ലാത്തിനും മുന്നിട്ടിറങ്ങി . പിന്നീട് ബിസ്സ്നസ്സ്ന് ആവശ്യമായ ലോഡ് കൊണ്ട് പോകുമ്പോൾ അതിന് നേതൃത്വം നൽകുന്നതും ചില വണ്ടികളിൽ എസ്‌കോട്ട് പോകുന്നതും കണക്കുകൾ നോക്കുന്നതുമെല്ലാം എന്റെ ജോലിയായ് തീർന്നു . പരുത്തിയും ,ഏലവും ,കാപ്പിയും ,മറ്റു സുഗന്ധവ്യജ്ഞഞങ്ങളുമൊക്കെ യാണ് കയറ്റിയയക്കുന്നത്. 🌷 അങ്ങനെ യിരിക്കെയാണ് രണ്ട്‌ വർഷത്തിൽ ഒരിക്കൽ മാത്രം അപ്പച്ചനും ക്ലീറ്റസേട്ടനും ലോഡും കൊണ്ട് വരാറുള്ള ഇവിടേക്ക് ഞാൻ ആദ്യമായ് വരുന്നത് . അന്ന് തന്നെയാണ് ഞാനവളെ ആദ്യമായ് കാണുന്നതും . ഇവിടെ അടിവാരത്തേ ഒരു ഇടത്തരം മാർക്കറ്റിലെ ഗോഡൗണിലാണ് ലോഡ് ഇറക്കുന്നത് . ഞാൻ വരേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. കണക്കുകൾ കറക്റ്റായി പറഞ്ഞു കൊടുത്താൽ ക്ലീറ്റസ് ചേട്ടൻ തന്നെ എല്ലാം നോക്കിക്കോളുമായിരുന്നു . എന്നാലും അപ്പച്ചനേപ്പോലെ യാത്രകൾ ഒത്തിരി ഇഷ്ടപെട്ടിരുന്നത് കൊണ്ടും രാത്രിയിൽ ആരും കാണാതെ ക്ലീറ്റസേട്ടനുമായി ചിയേർസടിക്കുമ്പോൾ പറഞ്ഞു കേൾക്കുന്ന ആ കൊച്ച് അടിവാരകാഴ്ചകളെ കുറിച്ചും കേട്ടപ്പോൾ പിറ്റേന്ന് ലോഡ് കയറ്റിയ ലോറിക്ക് പിന്നാലെ ജീപ്പുമെടുത്ത് പുറപ്പെട്ടു.......... മണിക്കൂറുകൾ നീണ്ടയാത്ര..... മനസ്സിനെ തണുപ്പിക്കുന്ന കാഴ്ചകൾ കണ്ട് ... ഏക്കറുകൾ കണക്ക് തട്ട് തട്ടായി കൃഷി ചെയ്തിരിക്കുന്ന തേയില തോട്ടങ്ങൾ അവയ്ക്ക് നടുവിലൂടെ ഇളം വെയിലേറ്റ് ഒരു യാത്ര ...... ക്ലീറ്റസ് ചേട്ടൻ വണ്ടിയുമായി ഒത്തിരി മുന്നിലാണെങ്കിലും താൻ കുറച്ച് പിന്നിലാണ് . പോകെ പോകെ തേയില തോട്ടങ്ങൾ കുറഞ്ഞു വന്നു .ഒരു കുഞ്ഞു നിരപ്പായാ പ്രാദേശിത്തേക്ക് കയറി .......... അവിടെ ഒത്തിരി കടകളും കുഞ്ഞ്കുഞ്ഞ് പീടികകളും നിരന്നു കാണുന്നുണ്ട് ...... കുറച്ച് കൂടി മുന്നോട്ട് നീങ്ങിയ ശേഷം വണ്ടി ഒരു സൈഡിലായി അടുപ്പിച്ച് ക്ലീറ്റസ് ചേട്ടൻ ഇറങ്ങി . അതിനടുത്തായ് തന്നെ സേവ്യറും വണ്ടി ചേർത്തിട്ട് ഇറങ്ങി ....... ശേഷം കൈകൾ മുകളിലേക്ക് ഉയർത്തി നന്നായി ഒന്ന് മൂരി നിവർത്തി . നല്ല ജനവാസമുള്ള പ്രാദേശമാണ് ...... തൊട്ട് അടുത്താണ് മാർക്കറ്റും .... ആ സ്ഥലത്തിന്റെ മനോഹാരിത കണ്ട് ചുറ്റുമൊന്ന് തിരിഞ്ഞതും ഒരു പ്രൈവറ്റ് ബസ്സ് നിറയെ ആളുകളേയും നിറച്ച് മുന്നിലൂടെ പൊടി പറത്തി കടന്നു പോയി ..... ആ ബസ്സിന്റെ മുകളിലും സൈഡ്കളിലുമായി വട്ടിയും ചട്ടിയും കുടവും മുകളിലായി പച്ചക്കറികൾ ഒക്കെ അടങ്ങിയ ചാക്കുകളും കാണാം ........ ഗ്രാമങ്ങളിൽ മാത്രം കാണാൻ കിട്ടുന്ന ചില മനോഹരമായ കാഴ്ചകൾ ...... ക്ലീറ്റസ് ചേട്ടൻ മുന്നിലേക്ക് വന്നു . മോനേ അവിടെ ഒരു ചെറിയ ചായക്കടയുണ്ട് ഉണ്ട് ഞാനും അലക്സ് ഇച്ചായനും കൂടി വരുമ്പോഴൊക്കെ കയറുന്ന കടയാ ....... ഒരു ചായകുടിച്ചേച്ച് ബാക്കി നോക്കാം . ആഹ്ഹ് ..... ക്ലീറ്റസേട്ടൻ രണ്ട് ചായ പറയ് ഞാൻ ഒന്ന് രണ്ട് ഫോൺകാൾ ചെയ്തിട്ട് വരാം ..... ശെരി മോനേ ..... ക്ലീറ്റസ് കടയിലേക്ക് കയറി . സാമാന്യം വലുതും തിരക്കുമുള്ള കട ചിലരൊക്കെ തമിഴ് ചേർത്ത് ആണ് സംസാരിക്കുന്നത് . കാശ് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന മേശയ്ക്ക്‌ മുകളിൽ ഒരു റേഡിയോ ഇരിപ്പുണ്ട് ...... പഴയതെങ്കിലും പുതുമ നഷ്ടമാകാത്ത ഒരു സിനിമാ ഗാനം അതിൽ നിന്നും കേൾക്കുന്നുമുണ്ട് . രണ്ട് ചായ പറഞ്ഞു കൊണ്ട് അയാൾ ബെഞ്ചിലേക്ക് ഇരുന്നു . കടക്കാരൻ ക്ലീറ്റസിനെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു . """ആഹാ .....ഇതാരാ....ക്ലീറ്റസോ കണ്ടിട്ട് കുറേ ആയല്ലോ ... കൂടെഉള്ള ആള് ഇന്ന് വന്നില്ലേ ...."" അഹ് വന്നിട്ടില്ല ....കുറച്ച് ആരോഗ്യപ്രശ്നങ്ങൾ ഒക്കെ കൊണ്ട് വീട്ടിൽ ആണ് .പകരം ഇച്ചായൻന്റെ മോൻ വന്നിട്ടുണ്ട് . ഫോൺ ചെയ്യുകയാ പുറത്ത് . ആഹ്ഹ് . ചായ എങ്ങനെ ..... ഒരു ചോദ്യത്തോടെ അയാൾ ക്ലീറ്റസിനെ നോക്കി . കടുപ്പം കൂട്ടി എടുത്തോ ..... ക്ലീറ്റസ് മുന്നിലുള്ള പത്രം നിവർത്തി നോക്കിക്കൊണ്ട് പറഞ്ഞു . അപ്പോഴേക്കും സേവിച്ചൻ ഫോൺ ചെയ്ത് കഴിഞ്ഞ് കടക്ക് ഉള്ളിലേക്ക് കയറിവന്നു ക്ലീറ്റസിന്റെ അടുത്തായിതന്നെ അവൻ ഇരുന്നു . ചായ മേശയിൽ കൊണ്ട് വച്ച് വർക്കി അവനെ ഒന്ന് നോക്കി ചിരിച്ചു അവനും അതേ ചിരി തിരിച്ചുനൽകി. ബെന്നി എവിടെപ്പോയി വർക്കി ....... ക്ലീറ്റസ് ഗ്ലാസ്‌ കൈയിൽ എടുത്ത്കൊണ്ടു ചോദിച്ചു .... ബെന്നി മാർക്കറ്റിലേക്ക് ഇറങ്ങിയതാ ഇപ്പോതിരിച്ചു വരും . പറഞ്ഞു തീർന്നതും ഇരു കൈകളിളും സാധനങ്ങൾ അടങ്ങിയ സഞ്ചിയുമായി സേവിയേക്കാൾ രണ്ട് മൂന്ന് വയസ്സ് കൂടുതൽ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരക്കൾ അകത്തേക്ക് കയറിവന്നു ....... സാധനങ്ങൾ സൈഡിലുള്ള ബഞ്ചിൽ വച്ച് തിരിഞ്ഞപ്പോഴാണ് ക്ലീറ്റസിനെ അവൻ കാണുന്നത് .... ആഹാ ഇതാര് ക്ലീറ്റസേട്ടനോ ..... കണ്ടിട്ട് ഇച്ചരെ ആയല്ലോ ...... അവൻ അവർക്കടുത്തേക്ക് വന്നു . ആ മോനേ ....അലക്സ് ഇച്ചായന് ചെറിയ വയ്യായിക ഒക്കെ ഉണ്ടായി അതാ ഇങ്ങോട്ട് ലോഡും കൊണ്ട് വരാൻ പറ്റാതെ ആയത്..... ആഹ്ഹ് ..... എന്നിട്ടിപ്പോ അലക്സ് സാർ ന് എങ്ങനുണ്ട് ..... ഇപ്പോ ഭേദമായി വരുകയാ ..... വീട്ടിൽ റെസ്റ്റിൽ ആണ് ആള് .... തിരിച്ച് ചെല്ലുമ്പോ ഞാൻ അന്വേഷിച്ചുന്ന് പറയണം കേട്ടോ ..... അവൻ പുഞ്ചിരിച്ചു .... കൂടെ ഇരിക്കുന്ന ആള് അദ്ദേഹത്തിന്റെ മോനാണ് അല്ലേ .... മുഖത്തെ സാമ്യം മനസ്സിലാക്കി കൊണ്ട്തന്നെ സേവിയെ നോക്കി ബെന്നി ചോദിച്ചു . അതേ ...ഇച്ചായന്റെ മോനാ .... സേവി അവനെ നോക്കി പുഞ്ചിരിച്ചു . ചായകുടിച്ച് അവരോട് യാത്ര പറഞ്ഞ് ഇറങ്ങിയ ശേഷം സേവിയും ക്ലീറ്റസും വണ്ടി എടുത്ത് മാർക്കറ്റിലെത്തി . ക്ലീറ്റസ് ഗോഡൗൺന് മുന്നിലായി വണ്ടി നിർത്തി പുറത്തിറങ്ങി . അപ്പോഴേക്കും തൊഴിലാളികൾ എത്തിയിരുന്നു .അവർ സാധനങ്ങൾ ഓരോന്നായി ഇറക്കുന്നത് കണ്ടതും സേവി കണക്കുകൾ അടങ്ങുന്ന ബുക്കിൽ ചില കാര്യങ്ങൾ വെട്ടുകയും തിരുത്തുകയുമൊക്കെ ചെയ്തു . ആ ജോലി കഴിഞ്ഞതും അവൻ വണ്ടിക്കു മുന്നിലേക്ക്‌ വന്നു ...... ലോഡ് ഇറക്കി കഴിയാൻ കുറച്ച് അധികം സമയം എടുക്കുമെന്ന് അവന് തോന്നി . അവൻ ക്ലീറ്റസേട്ടനേ നോക്കാൻ ഏൽപ്പിച്ചിട്ട് ആ മാർക്കറ്റ് മുഴുവനായും ഒന്ന് കണ്ണോടിച്ചു . പലരും വിലപേശി സാധനങ്ങൾ വാങ്ങി സഞ്ചിയിലേക്കും കവറുകളിലേക്കും വച്ച് പണം നൽകുന്നുണ്ട് .....ആ മാർക്കറ്റ് ഒന്ന് നടന്ന് കാണാൻ മുന്നോട്ട് നീങ്ങിയതും വീണ്ടും എന്തോ ആവശ്യത്തിന് മാർക്കറ്റിൽ വന്നു നിൽക്കുന്ന ബെന്നിയെ കാണുന്നത് . അവൻ വെള്ളമുണ്ട് മടക്കി കുത്തി ബെന്നിക്കടുത്തേക്ക് നടന്നു ..... ആഹാ ലോഡ് ഇറക്കുന്നേ ഉള്ളോ അവൻ അതേ എന്ന അർത്ഥത്തിൽ ചിരിച്ചു . ഇച്ചിരി നേരം പിടിക്കുമേന്നെ എല്ലാം ഇറക്കാൻ ..... അപ്പോഴേക്കും ഇവിടുത്തെ കുറച്ച് സ്ഥലങ്ങൾ കാണാം ന്ന് കരുതി വണ്ടിക്ക് അടുത്തേക്ക് പോകുവായിരുന്നു . ആഹാ സ്ഥലം കാണാൻ ഇറങ്ങിയതാണോ എന്നാ എന്റെ കൂടെ കൂടിക്കോ ഞാൻ കുറച്ച് സാധനങ്ങൾ ഒക്കെ ആയിട്ട് പുണ്യാളൻന്റെ പള്ളിയിലേക്കാ ...... നല്ലോരു കയറ്റം കയറണം പള്ളി എത്തണമെങ്കിൽ ........ പോകുന്ന വഴിക്ക് കാണാനോക്കെ ഒത്തിരി ഉണ്ടെന്നേ ..... സാറ് വരുന്നോ ...... ആയിക്കോട്ടെ .....അവൻ ക്ലീറ്റസിനോട് ലോഡ് ഇറക്കികഴിഞ്ഞ് വിളിക്കാൻപറഞ്ഞ ശേഷം വന്ന് ബെന്നിയുടെ ബൈക്ക്ന്റെ പുറകിൽ കയറി . ചെമ്മൺ പാതകളി ലൂടെ ചെറിയപൊടി പറത്തി ബെന്നി ബൈക്ക് മുന്നോട്ട് ഓടിച്ചു . ഇരുവശവും കാണുന്ന തേയില തോട്ടങ്ങൾ ആകാശത്ത് തട്ടുന്ന ഒരു കോണ് പോലെ താഴെ നിന്നും കയറുമ്പോൾ കാണപ്പെട്ടു ...... മുന്നിലേക്ക് പോകെ പോകെ ബെന്നിയും സേവിയും സംസാരിച്ചുതുടങ്ങി കുറച്ച് നേരമേ വേണ്ടി വന്നുള്ളൂ ഇരുവർക്കു മിടയിൽ നല്ലൊരു സുഹൃത്ത് ബന്ധം രൂപം കൊള്ളാൻ...... അതിനിടയിൽ തന്നെ ബെന്നിയുടെ സാർ എന്ന വിളി മാറ്റി സേവിയെന്ന് വിളിപ്പിച്ചു അവൻ ബെന്നിയെ സ്വയം ബെന്നിച്ചനെന്നും വിളിച്ച് ആ സൗഹൃദത്തേ അങ്ങ് മുറുക്കി കെട്ടി . ചെറു ചുരം കയറി മുകളിൽ എത്തിയപ്പോൾ സേവി കണ്ണ് ചിമ്മാതെ അവിടമാകെ നോക്കി നിന്നു....... അത്രക്ക് ഭംഗിയായിരുന്നു....മലമുകളിലെ പുണ്യാളൻന്റെ പള്ളിയും താഴ് വാരങ്ങൾ പോലെ ഉള്ള പച്ചപ്പ് നിറഞ്ഞ പ്രാദേശങ്ങളും തേയില തൊട്ടങ്ങളും മരങ്ങളും ...... ഒരു പോസിറ്റീവ് എനർജി തോന്നി അവന് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് കുറച്ച് ഫോട്ടോസ് എടുത്ത് ഒരു അര മണിക്കൂർ അവിടെ നിന്നപ്പോൾ ബെന്നി സാധനങ്ങൾ പള്ളിയിൽ ഏൽപ്പിച്ചു വന്നിരുന്നു ..... അഹ് ബെന്നിച്ചായാ ..... പോകാം ടാ ....... പോകാം ഇച്ചായൻ വണ്ടി എടുക്ക് ക്ലീറ്റസേട്ടൻ ലോഡ് ഇറക്കി കാത്ത് നിൽപ്പുണ്ടാകും . ബെന്നി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ..... കാഴ്ചകൾ കണ്ടും സംസാരിച്ചും തിരിച്ച് മാർക്കറ്റിൽ എത്തിയത് അറിഞ്ഞില്ല . അപ്പോഴേക്കും ലോഡ് ഇറക്കി കണക്കുകൾ കറക്റ്റ് ചെയ്ത് തൊഴിലാളികളോടായി എന്തോ പറഞ്ഞ് നിൽക്കുകയായിരുന്നു ക്ലീറ്റസേട്ടൻ ..... ബെന്നിയുടെ ബൈക്കിൽ സേവിച്ചൻ വന്ന് ഇറങ്ങിയതും ക്ലീറ്റസ് അവർക്ക് അടുത്തെത്തി ...... എടാ മറക്കണ്ട പെരുന്നാളിന് വരണം കേട്ടോ നാല് കൊല്ലത്തിൽ ഒരിക്കലാ പുണ്യാളൻന്റെ പെരുന്നാള്കൂടുന്നെ ..... ആഗ്രഹിക്കുന്നതെന്തും സത്യമുള്ളതാണേൽ അത് നടന്നിരിക്കും . വരുമ്പോ ഫാമിലി ആയിട്ട് വന്നേക്ക് കേട്ടോ .... കേട്ട് ഇച്ചായാ ...... ഞാനിങ്ങുവന്നേക്കാം........ അന്ന് മറ്റേ കാര്യം ശെരിയാക്കണം ....ഞാൻ ഏറ്റെടാ ഉവ്വെയ് ..... അതിന് മുന്നേ പറ്റുമെങ്കിൽ ഞാൻ വരും ഇവിടത്തേ ക്ലൈമറ്റ്ന് ഒരു പ്രതേക ഫീൽ . ക്ലീറ്റസേട്ടൻ ഇരുവരെയും നോക്കി കാണുകയായിരുന്നു എത്ര പെട്ടന്നാ ഇരുവരും അടുത്തത് . എന്നാ ശെരി ടാ കാണാം ഞാൻ കടയിലേക്ക് ചെല്ലട്ടെ ....ബെന്നി സേവി യുടെ തോളിൽ ഒന്ന് തട്ടിയിട്ട് ബൈക്ക് മുന്നിലേക്ക് എടുത്തു . പിന്നീട് അവരും നിന്നില്ല ഇരുട്ടുന്നതിന് മുൻപ് അവർ തിരിച്ചു ...... ഇപ്രാവശ്യം സേവിയുടെ ബ്ലാക് ജീപ്പ് മുന്നിലും ലോഡ് ഒഴിഞ്ഞലോറിയുമായി ക്ലീറ്റസേട്ടൻ പിന്നിലുമായി വണ്ടി ഓടിച്ചു .... റോഡ് വീതി ഉള്ളതാണ് എങ്കിലും പല ഇടത്തും കൊടും വളവുകൾ ആണ് ചുറ്റുന്നത് . അതുകൊണ്ട് തന്നെ പ്രതീക്ഷിക്കാതെ ഏതെങ്കിലും വാഹനം വന്ന് കയറിയാൽ ഒരു കൂട്ടി മുട്ടൽ ഉറപ്പാണ് . ആദ്യത്തേ രണ്ട് വളവുകൾ തിരിഞ്ഞു മൂന്നാമത്തെ ഇറക്കം കഴിഞ്ഞ് ഉള്ള വളവിൽ ഏതോ ഒരു വാഹനം മുന്നിലേക്ക് വന്ന് കയറി അവൻ പ്രധീക്ഷിച്ചിരുന്നില്ല......അവൻ ബ്രേക്കിലേക്ക് ആഞ്ഞു ചവിട്ടി പ്പോയി ..... പിന്നിൽ നിന്നും വന്ന ക്ലീറ്റസേട്ടനും തൊട്ടു തൊട്ടില്ല എന്ന രീതിക്ക് ബ്രേക്ക് പിടിച്ചു.എങ്കിലും മുന്നിലുള്ള വണ്ടിയുമായി സേവിയുടെ വണ്ടി കൂട്ടി ഇടിച്ചിരുന്നു . പെട്ടന്ന് തന്നെ അവൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി . ഒരു റ്റൂ വീലറിൽ ആണ് വണ്ടി ഇടിച്ചത് ..... അവൻ മുന്നിലേക്ക്‌ വന്ന് നോക്കിയതും മറു സൈഡിൽ നിന്നു കൈയിലെ പോടി തട്ടി ക്കളഞ്ഞ് ഒരു പെൺകുട്ടി പതിയെ എണീറ്റുവന്നിരുന്നു ആ കൈ മുട്ട് ചെറുതായി പൊട്ടിയിട്ടുമുണ്ട്....... അവളുടെ വണ്ടിയിൽ നിന്നും കുറച്ച് കവറുകളും മറിഞ്ഞു വീണിരുന്നു അതിൽ നിന്ന് അച്ചപ്പവും കുഴലപ്പവും ഉണ്ണിയപ്പവു മൊക്കെ അത്തപൂക്കളം പോലെ തറയിൽ നിരന്നു കിടക്കുന്നുണ്ട് . മുന്നിൽ വന്ന് നോക്കി നിൽക്കുന്നവനേ കണ്ടതും അവൾക്ക് ദേഷ്യം ഇരച്ചു കയറി ഡോ ..!!! എവിടെ നോക്കിയാ ഡോ വണ്ടി ഓടിക്കുന്നെ അവളുടെ മുഖം മുറുകി തന്റെ മുഖത്ത് കണ്ണില്ലേ ........ കൈ ഉഴിഞ്ഞ് അവൾ അവന്റെ മുന്നിലേക്ക് വന്നു ........ തുടരും . Nb:ലൈക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ ....☺️ Ammuzz💚 #📔 കഥ #📖 കുട്ടി കഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ
ദേവാസുരം ഭാഗം 3 © Protected ഒരു ദിവസം ജോലി കഴിഞ്ഞു തിരികെയെത്തിയ ജാനകി കണ്ടത് നിലം തുടക്കുന്ന ആമിയെയും .. അവൾ ഒറ്റയ്ക്ക് നിലം തുടക്കുന്നതു കണ്ടിട്ടും കാണാത്ത ഭാവത്തിൽ കാലിന്മേൽ കാലും കയറ്റി വച്ച് എന്തോ കൊറിച്ചു കൊണ്ട് ടീവി കണ്ടു കൊണ്ടിരിക്കുന്ന ആതിയെയുമാണ്. ഒന്ന് സഹായിച്ചു കൂടെ എന്ന ജാനകിയുടെ ചോദ്യത്തിന് താൻ ഇത്രയും നേരം ഇവിടെ പണിയെടുക്കുകയായിരുന്നു എന്ന ഉത്തരമാണ് കിട്ടിയത്. ആമിയെയും ആതിയെയും ജാനകിക്കു കുഞ്ഞിലേ മുതൽ അറിയാവുന്നതു കൊണ്ട് ആമി മാത്രമേ വീട് പണി ഒക്കെ ചെയ്യുകയുള്ളൂ എന്ന് അവൾക്കു ഊഹമുണ്ടായിരുന്നു. തത്ക്കാലം പുതുമോടി ആയതു കൊണ്ട് ജാനകി അത് കണ്ടില്ലന്നു നടിച്ചു. കുറച്ചു നാൾ കൂടി കഴിയുമ്പോൾ ഇതിനു ഒരു പരിഹാരം കാണാമെന്നു തീരുമാനിച്ചു . ദിവസങ്ങൾ പോകവേ ആമി ആ വീട്ടിലുള്ളവരുടെ കണ്ണിലുണ്ണിയായി. വീട്ടിലെ എല്ലാ കാര്യങ്ങളിലും അവൾ ജാനകിയോടൊപ്പം കൂടി. ഒറ്റയ്ക്ക് ആ വീട്ടിലെ ജോലികളെല്ലാം ചെയ്തിരുന്ന ജാനകിക്കു ആമിയുടെ സഹായം വലിയ കാര്യമായിരുന്നു.നല്ല നല്ല ഭക്ഷണങ്ങൾ പാകം ചെയ്തു കൊടുത്തു അവൾ ഭക്ഷണ പ്രിയനായ രവിശങ്കറിന്റെയും മനം കവർന്നു. അമ്മയും അച്ഛനും ഇല്ലാത്ത കുട്ടിയെന്ന പരിഗണന കൊണ്ടും , ദേവൻ അവളോട് കാണിക്കുന്ന അവഗണക്കു പരിഹാരമെന്നോണവും അവർ അവളെ സ്വന്തം മകളെ പോലെ കണ്ടു സ്നേഹിച്ചു. ദേവനും ആമിയും തമ്മിൽ വലിയ അടുപ്പമില്ലാനുള്ള കാര്യം ശ്രദ്ധയിൽ പെട്ടെങ്കിലും പണ്ട് സ്ഥിരം കുടിച്ചും വലിച്ചുമൊക്കെ വീട്ടിൽ വന്നിരുന്ന ദേവൻ അവൾ വന്നതിനു ശേഷം ഒരിക്കൽ പോലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചു വീട്ടിൽ വരാത്തത് ആശ്വാസമായി. ആമിയാണ് അതിനു കാരണക്കാരി എന്ന് അവർ ഉറച്ചു വിശ്വസിച്ചു..കുറച്ചു നാൾ കൂടി കഴിയുമ്പോൾ എല്ലാ ദുസ്വഭാവങ്ങളും വിട്ടു അവനെ പഴയ ദേവനായി അവൾ തിരിച്ചു കൊണ്ട് വരും എന്ന് അവൾക്കുറപ്പായിരുന്നു. ഈ എല്ലാ കാര്യങ്ങൾ കൊണ്ടും ജാനകിക്കും രവിശങ്കറിനും ആമിയോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായി. എല്ലാ കാര്യങ്ങളിലും അവളുടെ അഭിപ്രായം ചോദിക്കുകയും, അവൾക്കു പ്രത്യേകമായി ഡ്രെസ്സും സാധനങ്ങളൊക്കെ വാങ്ങി കൊടുക്കുകയും ചെയ്തു തുടങ്ങി. ഹരിയും ആമിയോട് നല്ല സ്നേഹത്തിലാണ് പെരുമാറിയിരുന്നത്. അത് വരെ നന്ദനത്തിലെ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന ശ്രീകുട്ടിക്കു ആമിക്ക് ലഭിക്കുന്ന പരിഗണന തീരെ ഇഷ്ടപെടുന്നില്ലായിരുന്നു. തന്റെ സ്വന്തം അപ്പച്ചിയും ചെറിയച്ഛനും എന്തിനു തന്റെ ഭർത്താവു പോലും ആമിയെ ഇഷ്ടപ്പെടുന്നത് കണ്ടപ്പോൾ ആതിക്കു അവളോടുള്ള ദേഷ്യം ഒന്ന് കൂടെ കൂടി.അവൾക്കെതിരെ എന്തെങ്കിലും പണി കൊടുക്കാൻ അവർ അവസരം കാത്തിരുന്നു. മാനത്തു ഉരുണ്ടു കൂടിയ മഴക്കാറും നോക്കി വിഷമിച്ചു കൊണ്ട് ജാനകി വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി നിന്നു . ആമി അമ്പലത്തിൽ പോയതാണ്.. നല്ല മഴ വരുന്നുണ്ട്,. അവളുടെ കയ്യിൽ കുടയും ഇല്ല.. വീട്ടിലെത്തുമ്പോഴേക്കും എന്തായാലും മഴ പെയ്യും.. ഹരിയും ഇല്ല.. രവിയേട്ടനും ഇല്ല അവളെ ഒന്ന് പോയി കൊണ്ട് വരാൻ.. ആതിയാണെങ്കിൽ അവളുടെ വണ്ടിയുമായി വീട്ടിൽ പോയിരിക്കുകയാണ്..എന്ത് ചെയ്യുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ദേവന്റെ ബുള്ളെറ്റ് ഗേറ്റ് കടന്നു വരുന്നത് കണ്ടത്. ജാനകി മുറ്റത്തു നിൽക്കുന്ന കണ്ടിട്ടും കാണാത്ത ഭാവത്തിൽ വണ്ടി പോർച്ചിൽ വച്ച് അവൻ അകത്തേക്ക് കയറി പോയി. കുറച്ചു നിമിഷങ്ങൾ ആലോചിച്ച ശേഷം അവർ അവന്റെ മുറിയിലേക്ക് ചെന്നു .. വന്ന വേഷത്തിൽ തന്നെ. മൊബൈലും നോക്കി കട്ടിലിൽ ഇരിക്കുകയായിരുന്നു ദേവൻ. എന്തെങ്കിലും കാര്യമില്ലാതെ 'അമ്മ തന്റെ മുറിയിൽ വരില്ലാന്നു അറിയുന്ന കൊണ്ട് എന്താ എന്ന ഭാവത്തിൽ അമ്മയെ നോക്കി.. " ഡാ .. ആമി അമ്പലത്തിൽ പോയേക്കുവാ. നല്ല മഴയും വരുന്നു.. കുടയും എടുത്തില്ല.. ഇവിടെയാണെങ്കിൽ അച്ഛനും ഹരിയും ഇല്ല" " അതിനു ഞാനെന്തു വേണം?" "നീയവളെ ഒന്ന് പോയി മഴയ്ക്ക് മുൻപ് കൂട്ടീട് വരുമോ?" " എന്നെ കൊണ്ടൊന്നും പറ്റില്ല.. മനുഷ്യൻ ഇപ്പൊ ഇങ്ങു വന്നു കേറിയതെ ഉള്ളു.. അപ്പോളേക്കും ഓരോന്നുമായി വന്നോളും.. തന്നെ പോയതല്ലേ.. ഇള്ള കുഞ്ഞു ഒന്നും അല്ലലോ ..തന്നെ വന്നോളും.. ഇച്ചിരി മഴ കൊണ്ട് എന്ന് പറഞ്ഞു ചത്ത് പോവുകയൊന്നും ഇല്ല" നിസ്സാരമായി അവനതു പറഞ്ഞതും ജാനകിക്കു എന്തെന്നില്ലാത്ത ദേഷ്യം വന്നു. തന്റെ മകൻ ഇത്രയ്ക്കു ദുഷ്ടനാണല്ലോ എന്നോർത്തപ്പോൾ സങ്കടവും. " പിന്നെ.. ഇത്രയ്ക്കു മടുത്തു വന്നിരിക്കാൻ നീ വലിയ കളക്ടർ ഉദ്യോഗത്തിനു പോയതാണല്ലോ.. വല്ലിടത്തും തെണ്ടി തിരിഞ്ഞു കണ്ടവരോടൊക്കെ അടിയും ഉണ്ടാക്കി വന്നതിനാണു.. വേണ്ടെടാ.. നീ പോകണ്ട.. ഞാൻ പൊക്കോളാം.. ഇവളെ മാത്രം മതിയെന്ന് പറഞ്ഞു കെട്ടിയ പെണ്ണിന്റെ കാര്യത്തിൽ നിനക്ക് ഉത്തരവാദിത്തം ഇല്ലെങ്കിലും അവളെ ഈ നരക ജീവിതത്തിലേക്ക് വലിച്ചിട്ട എനിക്കുണ്ട്..ഞാൻ പോയി കൊണ്ട് വന്നോളാം അവളെ" അതും പറഞ്ഞു അവർ ഇറങ്ങി പോയി. വേഗം തന്നെ വേഷവും മാറി രണ്ടു കുടയുമെടുത്തു അമ്പലത്തിലേക്ക് തിരിച്ചു. 'അമ്മ മുന്നിലത്തെ ഡോർ അടക്കുന്ന ഒച്ച ദേവൻ മുറിയിൽ ഇരുന്നു കേട്ടു. ഒരു അഞ്ചു മിനിറ്റും കൂടി അവൻ മൊബൈലിൽ നോക്കി ഇരിക്കാൻ ശ്രമിച്ചെങ്കിലും പറ്റുന്നില്ല.. പിന്നെ "നാശം" എന്ന് പിറുപിറുത്തു കൊണ്ട് ബൈക്കിന്റെ കീയുമെടുത്തു ഇറങ്ങി. ജാനകി വീടിന്റെ ഗേറ്റ് കടന്നു ഒരു പത്തു ചുവടുകൾ വച്ചപ്പോൾ തന്നെ അവരുടെ അടുത്തായി ഒരു ബുള്ളെറ്റ് വന്നു നിന്നു . നോക്കിയപ്പോൾ ദേവനാണ്. " 'അമ്മ കയറി പൊക്കോ.. അവളെ ഞാൻ പോയി വിളിച്ചോണ്ട് വരാം" ജാനകി ദേവനെ ഒന്ന് നോക്കിയ ശേഷം വീട്ടിലേക്കു തന്നെ തിരിച്ചു പോയി. അമ്പാടി കണ്ണന്റെ മുന്നിൽ തന്റെ വിഷമങ്ങൾ എല്ലാം ഇറക്കി വച്ചു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത സുഖം തോന്നി ആമിക്കു. തൊഴുതു കഴിഞ്ഞു പുറത്തു പ്രദക്ഷിണം വയ്ക്കാനായി ഇറങ്ങിയപ്പോഴേ കണ്ടു പെയ്യാൻ വെമ്പി നിൽക്കുന്ന മഴമേഘങ്ങളെ. കുട എടുത്തിട്ടില്ലലോ എന്നോർത്ത് അവൾ വേഗം പ്രദക്ഷിണം വച്ച് പുറത്തിറങ്ങി. നടകളിറങ്ങി വരുമ്പോളാണ് ബുള്ളറ്റിൽ ചാരി തന്നെയും നോക്കി നിൽക്കുന്ന ദേവനെ കണ്ടത്. തന്നെ വിളിക്കാൻ വന്നതാവുമെന്നു ഊഹിച്ചെങ്കിലും അവനെ കണ്ട ഭാവം വയ്ക്കാതെ അവൾ കടന്നു പോകാൻ തുടങ്ങി. അവൻ പിറകിൽ നിന്ന് അവളുടെ കയ്യിൽ കയറി പിടിച്ചു " വാ.. വന്നു വണ്ടിയിൽ കയറു.. മഴ വരുന്നുണ്ട്" അവൾ ദേഷ്യത്തോടെ അവന്റെ കൈ കുടഞ്ഞെറിഞ്ഞു. " എനിക്ക് ആരുടേം കൂടെ വണ്ടിയിൽ കയറേണ്ട.. നടന്നു പോകാൻ അറിയാം" അവന്റെ മുഖത്ത് ദേഷ്യം ഇരമ്പി വന്നു " എനിക്ക് അത്യാവശ്യം ഉണ്ടായിട്ടല്ല. 'അമ്മ പറഞ്ഞിട്ടാണ്... " " ആര് പറഞ്ഞെന്നു പറഞ്ഞാലും ഞാൻ നിങ്ങളുടെ വണ്ടിയിൽ കയറില്ല.. ഇനി മഴ നനഞ്ഞു അസുഖം വന്നു ചത്താലും സാരമില്ല" ദേവന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് ആമി കണ്ടു " അവസാനമായിട്ടു ചോദിക്കുകയാണ്.. നീ വരുന്നുണ്ടോ?" " അവസാനമായിട്ടു പറയുകയാണ്.. ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല" അവൻ ബുള്ളറ്റിൽ കയറി അതും സ്റ്റാർട്ട് ചെയ്തു പോകുന്നത് അവൾ നോക്കി നിന്നു . അവൻ കണ്ണിൽ നിന്ന് മാഞ്ഞതിനു ശേഷമാണു അവൾ നടന്നു തുടങ്ങിയത്. കഷ്ടിച്ച് ഒരു 10 ചുവടുകൾ വച്ചപ്പോഴേക്കു മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി. ആമി ആകെ നനഞ്ഞു .. അവൾ നടത്തത്തിന്റെ വേഗത കൂട്ടി.. പക്ഷെ വീട്ടിലെത്താൻ ഇനിയും ദൂരമുണ്ട്.. വീട്ടിലെത്തുമ്പോഴേക്കും നനഞ്ഞു ഒരു പരുവമാകുമെന്നു അവൾക്കു മനസിലായി...ഓരോ അടി വക്കുന്നതിനൊപ്പം മഴയുടെ ശക്തിയും കൂടി വന്നു.. അവളുടെ ശരീരം തണുത്തു വിറക്കാൻ തുടങ്ങി...ദേവന്റെ കൂടെ അവൻ വിളിച്ചപ്പോൾ പോയാൽ മതിയായിരുന്നു എന്ന് ഒരു തവണ ചിന്തിച്ചെങ്കിലും തന്റെ ആത്മാഭിമാനം ഓർത്തപ്പോൾ ആ ചിന്ത അപ്പോൾ തന്നെ കുഴിച്ചു മൂടി. കുറച്ചു വെള്ളത്തിന്റെയും തണുപ്പിന്റെയും പേരിൽ അവന്റെ മുന്നിൽ തോറ്റു കൊടുക്കാൻ പറ്റില്ല.പക്ഷെ അവളുടെ ദൃഢനിശ്ചയത്തിനു അല്പായുസ്സായിരുന്നു.. അവളുടെ കണ്ണുകളെ ഞെട്ടിച്ചു കൊണ്ട് ഒരു മിന്നല്പിണറും പിറകെ ചെവികളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഇടിയും വന്നു. ഇടിമിന്നൽ കുഞ്ഞിലേ തൊട്ടേ ഭയമുള്ള ആമി ഭയന്ന് ഒരു നിമിഷം അവിടെ നിന്നു . എന്ത് ചെയ്യും.. എത്രയും പെട്ടെന്ന് വീട്ടിലെത്തുക മാത്രമാണ് ഏക വഴി..വീണ്ടും നടക്കാൻ തുടങ്ങി.. പക്ഷെ അടുത്ത മിന്നൽ എപ്പോൾ വരുമെന്നുള്ള ഭയം അവളെ പിടി കൂടിയിരുന്നു. പിന്നീടുള്ള ഓരോ മിന്നലിനും അവൾ കിടുങ്ങി വിറച്ചു കൊണ്ട് നടന്നു. എത്രയും വേഗം വീട്ടിലെത്തിയാൽ മതി എന്ന് മാത്രമായിരുന്നു അവളുടെ ചിന്ത. പെട്ടെന്നാണ് ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റാത്ത അത്രയും വെളിച്ചവും എട്ടു ദിക്കും മുഴുങ്ങുന്ന ശബ്ദവുമുള്ള അതിഭയങ്കരമായ ഒരു മിന്നൽ ഭൂമിയെ വിഴുങ്ങിയത്.അവൾ അറിയാതെ തന്നെ തന്റെ കണ്ണും ചെവിയും പൊത്തി അലറി വിളിചു പോയി. മുന്നോട്ടു നടക്കാൻ ശക്തിയില്ലാത്ത പോലെ കാലുകൾ നിലത്തുറച്ചു നിന്നു . തന്റെ തൊട്ടടുത്ത് എന്തോ വന്നു നിൽക്കുന്ന പോലെ തോന്നിയപ്പോഴാണ് അവൾ കണ്ണ് തുറന്നു നോക്കിയത്.. അവളുടെ തൊട്ടടുത്ത് മഴയിൽ നനഞു കുതിർന്നു ബുള്ളറ്റിൽ ദേവേട്ടൻ.. " കയറ് ...വീട്ടിൽ പോകാം" തത്ക്കാലം തന്റെ വാശിക്ക് ഇവിടെ സ്ഥാനമില്ലെന്ന് മനസിലാക്കിയ അവൾ ഒന്നും മിണ്ടാതെ അവന്റെ പിറകിൽ കയറി ഇരുന്നു. ദേവന്റെ കൂടെ ബൈക്കിൽ ഇരിക്കുമ്പോൾ അവൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. അവൾ അറിയാതെ തന്നെ അവൾ അവനോടു കുറച്ചു ചേർന്നിരുന്നു. അവളുടെ നനഞ്ഞൊട്ടിയ ദേഹം തന്നിലേക്ക് ചേർന്നപ്പോൾ അവനിലും ഒരു ചെറിയ വിറയലുണ്ടായി. അവളെയും കൊണ്ട് വീട്ടിലേക്കു പോകുമ്പോൾ അവന്റെ ചുണ്ടിൽ ചെറിയൊരു ചിരി ഉണ്ടായിരുന്നു. വീട്ടിലെത്തിയപ്പോൾ അവരെയും കാത്തു ജാനകി പോർച്ചിൽ തന്നെ ഉണ്ടായിരുന്നു. ദേവന്റെ ബൈക്കിൽ കയറി വരുന്ന ആമിയെ കണ്ടപ്പോൾ ജാനകിക്കും സന്തോഷം തോന്നി. വന്ന ഉടനെ തന്നെ ആമി അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ തല തുവർത്തനായി അകത്തേക്ക് കയറി പോയി. അവൾക്കു വല്ലാതെ തണുക്കുന്നുണ്ടായിരുന്നു .. അത് കൊണ്ട് തന്നെ മുറിയിലെത്തിയ ഉടനെ തന്നെ അവൾ സാരി മാറാൻ തുടങ്ങി. മുന്താണി അഴിച്ചു മാറ്റിയതും ചാരിയ വാതിൽ തുറന്നു ദേവൻ മുറിയിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു. ഒരു നിമിഷം രണ്ടു പേരും അന്യോന്യം നോക്കി നിന്നു . അവന്റെ മുഖത്തെ ഭാവം മാറുന്നത് അവൾ കണ്ടു.അവൾ പെട്ടെന്ന് തന്നെ നോട്ടം മാറ്റി നനഞ്ഞ സാരി തന്നെ തന്റെ ദേഹത്തേക്ക് കയറ്റി വച്ചു . കുനിഞ്ഞു നില്കുമ്പോളും അവന്റെ കാൽപ്പെരുമാറ്റം തന്റെ അടുത്തേക്ക് വരുന്നത് അവൾ അറിഞ്ഞു. തണുപ്പിന്റെ കൂടെ മറ്റെന്തോ കൂടി അവളുടെ ശരീരം വിറക്കാൻ തുടങ്ങി. എന്നാൽ അവൻ അവളെ കടന്നു തന്റെ തോർത്തും മാറാനുള്ള ഡ്രെസ്സുമെടുത്തു ബാത്‌റൂമിൽ കയറി വാതിലടച്ചു. ബാത്‌റൂമിൽ കയറിയ ദേവൻ തന്റെ കണ്ണിലെ കാഴ്ച മായ്ക്കാനെന്ന മട്ടിൽ തല ശക്തിയായി കുടഞ്ഞു. പക്ഷെ സാരി പകുതി മാറ്റി.. നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി.. മുടിയിൽ നിന്ന് ഇറ്റിറ്റു വീഴുന്ന ജാലകണങ്ങളുമായി.. തണുത്തു വിറച്ചു നിൽക്കുന്ന ആമിയുടെ രൂപം അവന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു കൊണ്ടേ ഇരുന്നു. അതിനോടൊപ്പം ബൈക്കിൽ തന്നോട് ചേർന്നിരുന്ന അവളെയും കൂടി ഓർത്തപ്പോൾ ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് അവനു തോന്നി. അല്ലെങ്കിൽ തന്നെ അസുരനെന്നും താന്തോന്നിയെന്നുമൊക്കെ നാട്ടിലും വീട്ടിലും ഒരുപാടു പേരുണ്ട്.. ഇനി കെട്ടിയ പെണ്ണിനെ തന്നെ കേറിപിടിച്ചവൻ എന്ന പേരും കൂടി വേണ്ട.അത് കൊണ്ട് തന്നെ ഡ്രെസ്സും മാറി ബുള്ളറ്റുമെടുത്തു മഴ നനഞ്ഞു കൊണ്ട് തന്നെ അവൻ പോയി. ആമി ഡ്രസ്സ് മാറി വരുമ്പോൾ മഴയും നനഞ്ഞു ബുള്ളറ്റിൽ കയറി പോകുന്ന ദേവനെ കണ്ടു. അപ്പച്ചി കൊണ്ട് തന്ന ചായ കുടിക്കുമ്പോഴും അവൾ അവനെ പറ്റിയാണ് ചിന്തിച്ചത്. കയറുന്നില്ലന്നു പറഞ്ഞിട്ട്ട്ടു ഇടി വെട്ടിയപ്പോൾ അവന്റെ ബൈക്കിൽ കയറിയതിനു വീട്ടിലെത്തുമ്പോൾ അവൻ അവളെ പുഛിക്കുകയും കളിയാക്കുകയും ചെയ്യുമെന്നാണ് കരുതിയത്. പക്ഷെ ഒന്നുമുണ്ടായില്ല.പിന്നെ മുറിയിൽ തന്നെ അങ്ങനെ കണ്ടപ്പോൾ ഭർത്താവെന്ന അവകാശത്തിന്റെ പേരും പറഞ്ഞു ആ സാഹചര്യം മുതലെടുക്കുമെന്നാണ്.. കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ അവന്റെ കണ്ണുകളിലെ വികാരം അവൾ കണ്ടതാണ്.. ആഗ്രഹമുണ്ടെങ്കിലും സ്വന്തം ഭാര്യയെ ഒന്നു തൊടാൻ കഴിയാത്ത അവസ്ഥ.. അയാളായിട്ടു തന്നെ ഉണ്ടാക്കിയതാണ്... അനുഭവിക്കട്ടെ.. പക്ഷെ എന്ത് കൊണ്ടോ അവൻ സ്വയം മാറി നിൽക്കുകയാണ് എന്നൊരു തോന്നൽ അവളുടെ ഉള്ളിൽ ഉടലെടുത്തിരുന്നു. തലേ ദിവസം മഴ കൊണ്ടതിന്റെ പിറ്റേ ദിവസം രാവിലെ ആയപോഴേക്കും ആമിക്ക് നല്ല പനിയും ജലദോഷവുമായി. രാവിലെ ജാനകി ലീവ് എടുത്തു അവളെ ആശുപത്രിയിൽ കൊണ്ട് പോകാമെന്നു പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. തത്ക്കാലം മരുന്ന് കഴിച്ചു അവൾ കിടന്നു.വൈകുന്നേരം വരുമ്പോളും കുറഞ്ഞില്ലെങ്കിൽ ആശുപത്രിയിൽ പോകാമെന്നു പറഞ്ഞാണ് ജാനകി ഇറങ്ങിയത്. പോകാൻ നേരം ആമിക്കു വയ്യെന്നും അവളെ നോക്കണമെന്നും ഭക്ഷണം എടുത്തു കൊടുക്കണമെന്നും ആതിയെ പ്രത്യേകം പറഞ്ഞേല്പിച്ചാണ് അവൾ പോയത്. ഉച്ചയായപ്പോഴേക്കു ആമിക്കു തീരെ വയ്യാതായി... വായ്ക്ക് രുചി ഇല്ലെങ്കിലും എന്തെങ്കിലും കുറച്ചു കഴിച്ചാൽ മരുന്ന് കഴിക്കാമെന്നു ഓർത്തു അവൾ എണീക്കാൻ നോക്കി. എഴുനേറ്റു ഒരടി വച്ചപ്പോളേക്കും തലയ്ക്കു ആകെ ഒരു പെരുപ്പ്.. മുറി ചുറ്റും കറങ്ങുന്ന പോലെ.. അവൾ പെട്ടെന്ന് തന്നെ കട്ടിലിലേക്ക് ഇരുന്നു., കുറച്ചു നേരം ഇരുന്നപ്പോൾ കറക്കം നിന്നു . അവൾ വീണ്ടും കട്ടിലിലേക്ക് കിടന്നു. ഒന്നുറങ്ങിയാൽ കുറച്ചു ആശ്വാസം കിട്ടുമെന്ന് കരുതി ഉറങ്ങാൻ ശ്രമിച്ചെങ്കിലും കഠിനമായ തലവേദന കാരണം അതിനും സാധിച്ചില്ല. മരുന്ന് മാത്രം കഴിക്കാമെന്നു വിചാരിച്ചെങ്കിലും അതും അലമാരിയിലാണ് ഇരിക്കുന്നത്. ഇഷ്ടപെടില്ലന്നു അറിഞ്ഞിട്ടും ആതിയെ വിളിച്ചു നോക്കി. എത്ര വിളിച്ചിട്ടും അവൾ വിളി കേട്ടില്ല. ഇനി ഹെഡ്സെറ്റ് എങ്ങാനും വച്ച് ഇരിക്കുകയാണോ എന്നോർത്ത് അവൾ മൊബൈലിലേക്ക് വിളിച്ചു നോക്കിയെങ്കിലും അതിനും മറുപടി കിട്ടിയില്ല. അതോടെ അവൾ ഉറങ്ങുകയോ ടീവി കാണുകയോ ആണെന്ന് ആമിക്കു ബോധ്യമായി. അവൾ തളർച്ചയോടെ കട്ടിലിൽ തന്നെ കിടന്നു. തുടരും.. രചന :- നിള നിരഞ്ജൻ #📔 കഥ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ
താലി കെട്ട് ഭാഗം 03 പുതപ്പ് മാറ്റി എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് വേണി അഴിഞ്ഞു കിടക്കുന്ന ബ്ലൗസിന്റെ ഹുക്കുകൾ ശ്രദ്ധിച്ചത്. അത് കണ്ടതും അവൾ ബ്ലൗസ് കൂട്ടിപ്പിടിച്ച് കൊണ്ട് ഞെട്ടലോടെ ബെഡിൽ നിന്നെഴുന്നേറ്റു.. പുതപ്പ് മാറ്റി എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് വേണി താൻ ധരിച്ചിരുന്ന ബ്ലൗസിന്റെ ഹുക്കുകൾ അഴിഞ്ഞു കിടക്കുന്നത് കണ്ടത്. അത് കണ്ടതും അവൾ പെട്ടെന്ന് ബ്ലൗസ് കൂട്ടിപ്പിടിച്ച് കൊണ്ട് ഞെട്ടലോടെ ബെഡിൽ നിന്നെഴുന്നേറ്റു. "എന്റീശ്വരാ... ഞാനിങ്ങനെ ആയിരുന്നോ കിടന്ന് ഉറങ്ങിയിരുന്നത്? എന്റെ ഈ കിടപ്പ് കിഷോറേട്ടൻ കണ്ട് കാണുമോ? എന്നെ ഇങ്ങനെ കണ്ടിട്ട് ഏട്ടൻ ആയിരിക്കോ എന്നെ പുതപ്പ് കൊണ്ട് പുതച്ചിട്ടുണ്ടാവുക? അങ്ങനെയാണെങ്കിൽ അയ്യേ... ഛെ... ഞാനിനി എങ്ങനെയാ കിഷോറേട്ടന്റെ മുഖത്ത് നോക്കാ? എന്നാലും ഇത്രയും ടൈറ്റ് ആയ ബ്ലൗസിന്റെ ഹുക്ക് എങ്ങനെയാ ഊരി പോയത്?" ഹുക്കുകൾ ഇട്ട ശേഷം ദാവണി തുമ്പ് മാ.റിലൂടെ ഇടുമ്പോ വേണി ചിന്തിച്ചത് അതാണ്. കിഷോർ തന്നോട് മോശമായി പെരുമാറില്ല എന്നുറപ്പുള്ളത് കൊണ്ട് വേറെ മോശമായ ചിന്തകളൊന്നും അവളുടെ മനസ്സിലേക്ക് കടന്ന് വന്നില്ല. അതിനാൽ താൻ ഹുക്ക് ഇടുമ്പോ അത് കൊളുത്തിനുള്ളിൽ ശരിക്കും വീണിട്ടുണ്ടാവില്ല എന്നോർത്ത് സമാധാനിച്ചു കൊണ്ട് വേണി കട്ടിലിന്റെ അടിയിൽ കിടന്ന തന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ എടുത്ത് കൊണ്ട് താഴേക്ക് പോയി. തുണികൾ കഴുകാൻ വാഷിംഗ് മെഷീനിൽ ഇട്ട ശേഷം വേണി അംബികയുടെ അടുത്തേക്ക് പോയി "ഹാ... നീ എണീറ്റോ. നിനക്കുള്ള ചോറും കറികളും ഞാൻ മേശപ്പുറത്ത് വിളമ്പി വച്ചിട്ടുണ്ട്. പോയി എടുത്ത് കഴിക്ക്." അംബിക അവളെ കണ്ടതും പറഞ്ഞു. "മ്മ്മ് കഴിക്കാം. കിഷോറേട്ടൻ എപ്പഴാ പോയത്?" അവൾ വെറുതെ ചോദിച്ചു. "നീ ഉറങ്ങാൻ പോയത് കൊണ്ട് അവൻ ഊണ് കഴിച്ചിട്ട് അപ്പോ തന്നെ പോയി." അംബികയുടെ മറുപടിയിൽ നിന്നും കിഷോർ താൻ ഉറങ്ങാൻ പോയതിന് പിന്നാലെ അവന്റെ വീട്ടിലേക്ക് പോയിട്ടുണ്ടാകുമെന്ന് അവൾ കരുതി. "പിന്നെ... നേരത്തെ ശ്രീഹരി ഇവിടേക്ക് വന്നിരുന്നു. നിന്നെ കാണാൻ മുകളിലേക്ക് കയറി വന്നവൻ ഏതോ അത്യാവശ്യ കോൾ വന്നെന്ന് പറഞ്ഞ് അപ്പോ തന്നെ തിരിച്ച് പോയിരുന്നു." അംബിക ആലോചനയോടെ പറഞ്ഞു. "അതെന്താ ശ്രീയേട്ടൻ എന്നെ കാണാൻ വന്നിട്ട് കാണാതെ പോയത്." വേണി ചോദിച്ചു. "അത് എനിക്കെങ്ങനെ അറിയാം. നീ തന്നെ വിളിച്ചു ചോദിക്ക്." അംബിക അതത്ര കാര്യമാക്കാതെ താൻ ചെയ്ത് കൊണ്ടിരുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതോടെ വേണി ആലോചനയോടെ ഊണ് മേശയ്ക്ക് അരികിലേക്ക് പോയി. അവളുടെ ചിന്ത മുഴുവൻ ശ്രീഹരിയെ കുറിച്ചായിരുന്നു. കിഷോർ പോയതിന് ശേഷമായിരിക്കും അവൻ വന്നിട്ടുണ്ടാവുക എന്ന് വേണി കരുതി. ഒരുപക്ഷെ തന്റെ ബ്ലൗസ്ന്റെ ഹുക്ക് തുറന്ന് കിടക്കുന്നത് കണ്ട് ശ്രീഹരി ആയിരിക്കും തന്റെ പുതപ്പിച്ചിട്ട് പോയതെന്ന് അവൾ കണക്ക് കൂട്ടി. അങ്ങനെയൊരു ചിന്ത മനസ്സിലേക്ക് കടന്നു വന്നപ്പോൾ തന്നെ വേണിയുടെ മുഖം നാണത്താൽ ചുവന്നു പോയി. "ഛെ... ശ്രീയേട്ടൻ എന്ത് കരുതി കാണും. എന്നാലും ഞാനിങ്ങനെ കിടക്കുന്നത് കണ്ടിട്ട് എന്നെ ഒന്ന് വിളിച്ചുണർത്താൻ പോലും നിൽക്കാതെ പൊയ്ക്കളഞ്ഞല്ലോ." ഊണ് കഴിക്കുമ്പോഴൊക്കെ അവൾ ചിന്തിച്ചത് അതേ കുറിച്ചാണ്. ഭക്ഷണം കഴിച്ച് കഴിഞ്ഞതും വേണി പാത്രം കഴുകി വച്ചിട്ട് നേരെ മുറിയിലേക്ക് പോയി ബെഡിൽ ചെന്ന് കിടന്നു. ആ കിടപ്പിൽ തന്നെ തലയിണയുടെ അടിയിൽ നിന്നും ഫോൺ പരതി എടുത്തിട്ട് അവൾ ശ്രീഹരിയുടെ നമ്പറിലേക്ക് വിളിച്ചു. നാലഞ്ചു തവണ അടുപ്പിച്ചു വിളിച്ചിട്ടും അവൻ ഫോൺ എടുത്തില്ല. സാധാരണ അവളുടെ കാൾ കണ്ടാൽ ശ്രീഹരി എടുക്കാതിരിക്കില്ല. തിരക്കാണെങ്കിലും ഫോൺ എടുത്ത് അത് അവൻ പറയാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ പതിവിന് വിപരീതമായി ശ്രീഹരി ഫോൺ എടുക്കാതിരുന്നത് വേണിയെ അമ്പരപ്പിച്ചു. "ഈ ശ്രീയേട്ടൻ എന്താ ഫോൺ എടുക്കാത്തത്?" അവൾ വീണ്ടും അവന്റെ നമ്പർ ൽ വിളിച്ചു. ഇതേസമയം മൊബൈലും കൈയ്യിൽ പിടിച്ച് വേണിയുടെ കാൾ വരുന്നത് നോക്കിയിരിക്കുകയായിരുന്നു ശ്രീഹരി. അവളുടെ കോൾ എടുക്കണോ വേണ്ടയോ എന്നൊരു കൺഫ്യൂഷനിൽ ആയിരുന്നു അവൻ. ഒട്ടൊരു നിമിഷത്തെ ആലോചനയ്ക്കൊടുവിൽ ശ്രീഹരി കാൾ എടുക്കാൻ തീരുമാനിച്ചു. തന്റെ മുന്നിൽ ഇത്രയും നാൾ സ്നേഹം അഭിനയിച്ച അവൾക്ക് മുന്നിൽ ഇനി താനും അഭിനയിക്കാമെന്ന് അവൻ മനസ്സിലുറപ്പിച്ചു. "ഹലോ... ശ്രീയേട്ടാ... ഞാൻ എത്ര തവണ വിളിച്ചു. എന്താ ഫോൺ എടുക്കാത്തത്?" ശ്രീഹരി കാൾ എടുത്തതും വെപ്രാളത്തോടെ വേണി ചോദിച്ചു. "ഫോൺ സൈലന്റ് ആയിരുന്നു വേണി അതാണ് ഞാൻ കാൾ കേൾക്കാത്തത്." അവൻ മറുപടി പറഞ്ഞു. "ശ്രീയേട്ടന്റെ ശബ്ദമെന്താ വല്ലാതിരിക്കുന്നത്? സുഖമില്ലേ?" അവളുടെ സ്വരത്തിൽ ആധി നിറഞ്ഞു. "നല്ല തലവേദനയുണ്ടായിരുന്നു. അതുകാരണം ഇത്രയും നേരം ഉറങ്ങുവായിരുന്നു. ഇപ്പോഴാ എണീറ്റെ. എണീറ്റ് ഫോൺ നോക്കിയതും കണ്ടത് നിന്റെ കോൾ ആണ്." കരഞ്ഞു കരഞ്ഞു അവന്റെ ശബ്ദമെല്ലാം അടഞ്ഞു പോയിരുന്നു. അതുകൊണ്ടാണ് ശ്രീഹരിയുടെ ശബ്ദം വല്ലാതെ ചിലമ്പിച്ചിരുന്നത്. "അപ്പോ ഇന്ന് വർക്ക്‌ ഷോപ്പിൽ പോയില്ലേ?" "രാവിലെ പോയിരുന്നു." "ശ്രീയേട്ടൻ ഇങ്ങോട്ട് വന്നിരുന്നുവെന്ന് അമ്മ പറഞ്ഞല്ലോ. എന്നിട്ട് എന്താ എന്നെ കാണാതെ പോയത്?" അവൾ പെട്ടെന്ന് ചോദിച്ചു. വേണിയുടെ ചോദ്യം കേട്ടതും അവന്റെ ശരീരത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകുകയും കണ്ണുകൾ കോപം കൊണ്ട് ചുവക്കുകയും ചെയ്തു. എങ്കിലും അവൻ പരമാവധി തന്റെ ദേഷ്യം കണ്ട്രോൾ ചെയ്തു. കാരണം വേണിയും കിഷോറും ഒരുമിച്ച് കിടക്കുന്നത് താൻ കണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് അവളാ ചോദ്യം ചോദിച്ചതെന്ന് ശ്രീഹരി കരുതി. "ഞാൻ വന്നപ്പോ നീ നല്ല ഉറക്കമായിരുന്നു. നിന്റെ കിടപ്പ് കണ്ടപ്പോൾ വിളിച്ചുണർത്തി ശല്യപ്പെടുത്തണ്ട എന്ന് കരുതി. അങ്ങനെയായിരുന്നു അവിടുത്തെ കാഴ്ച." ശ്രീഹരി മനഃപൂർവം കൊള്ളിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത്. പക്ഷേ അവന്റെ മറുപടി കേട്ട് വേണി ആകെ നാണിച്ചു പോയി. "ഉറങ്ങി കഴിഞ്ഞ പിന്നെ ആന കുത്തിയാലും ഞാൻ അറിയില്ലെന്ന് ശ്രീയേട്ടന് അറിയില്ലേ. അതുകൊണ്ട് ഉറക്കത്തിൽ എന്റെ ബ്ലൗസ് ന്റെ ഹുക്ക് അഴിഞ്ഞു പോയതൊന്നും ഞാൻ അറിഞ്ഞില്ല. എന്തായാലും കണ്ടത് മറന്നേക്ക് ട്ടോ." വേണി ചമ്മലോടെ പറഞ്ഞു. "മറക്കാൻ തന്നെയാ വേണി ഞാനും ശ്രമിക്കുന്നത്. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാഴ്ചയായിരുന്നല്ലോ അത്. എന്തായാലും അപ്പോ അവിടെ വന്നത് കൊണ്ട് എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റി." ശ്രീഹരി ദേഷ്യത്തോടെ പല്ലുകൾ കടിച്ചമർത്തി. "അയ്യേ... ഈ ശ്രീയേട്ടന് ഒരു നാണവും ഇല്ലല്ലോ. എന്തൊക്കെയാ ഈ പറയണേ." വേണി നാണിച്ചു പോയി. "ഞാനൊന്നും കണ്ടിട്ടില്ല അറിഞ്ഞിട്ടില്ല എന്നാണ് നിന്റെ വിചാരമെന്ന് എനിക്കറിയാം വേണി. തത്കാലം അത് അങ്ങനെ തന്നെ നിന്നോട്ടെ. എന്നെ ചതിച്ചതിന് നിനക്കും അവനും നല്ലൊരു മുട്ടൻ പണി ഞാൻ തരുന്നുണ്ട്. വീട്ടിൽ ഒരുത്തനെ വച്ചുകൊണ്ട് ഇരിക്കുന്ന നീ എന്തിനാണ് അവനെ തന്നെ കെട്ടാതെ എന്നെ കൂടി നിന്റെ ജീവിതത്തിലേക്ക് വലിച്ചിഴച്ചത്." ശ്രീഹരി മനസ്സിലാണ് അത് പറഞ്ഞത്. "ശ്രീയേട്ടന് തലവേദനയാണെന്നല്ലേ പറഞ്ഞത്. തത്കാലം റസ്റ്റ്‌ എടുത്തോ. നാളെ എനിക്ക് എക്സാം തുടങ്ങുകയാണ്. അതുകൊണ്ട് നാളെ രാവിലെ ഞാൻ അമ്പലത്തിൽ വരുന്നുണ്ട്. ശ്രീയേട്ടന് തലവേദന കുറവുണ്ടെങ്കി ഏട്ടനും പോര് ട്ടോ. നാളെ കഴിഞ്ഞ ഇനി രണ്ടാഴ്ച കഴിഞ്ഞിട്ടേ ഞാൻ ശ്രീയേട്ടനെ കാണാൻ വരു. എക്സാം കഴിയുന്നത് വരെ കുറച്ച് ഏകാഗ്രത കിട്ടിക്കോട്ടേ എന്ന് കരുതിയ. അല്ലെങ്കിൽ ഞാൻ എപ്പോഴും ഈ ആളെ തന്നെ ഓർത്തിരുന്നു ഒന്നും പഠിക്കില്ല." വേണി ചിരിച്ചു കൊണ്ട് പറഞ്ഞു. "നീ ആരെയാ ഓർത്ത് കൊണ്ടിരിക്കുന്നതെന്ന് എനിക്കറിയാം." ശ്രീഹരി മനസ്സിൽ പറഞ്ഞു. "ഞാൻ നോക്കട്ടെ... പറ്റുമെങ്കി വരാം." അവൻ പറഞ്ഞു. "എന്നാ ശരി... ഗുഡ് നൈറ്റ്‌ ഉമ്മാ." അത് പറഞ്ഞു കൊണ്ട് വേണി ഫോൺ വച്ചു. "നാളെ എന്റെ പട്ടി വരും നിന്നെ കാണാൻ." ശ്രീഹരി കയ്യിലിരുന്ന ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു. ഇതേസമയം മുല്ലശ്ശേരി തറവാട്ടിലെ തന്റെ മുറിയിൽ ലാപ്ടോപ് ന് മുന്നിൽ ഇരിക്കുകയായിരുന്ന കിഷോർ താനും വേണിയും ചേർന്ന് കിടക്കുന്ന ഫോട്ടോയും അവൾ ഒറ്റയ്ക്ക് കിടക്കുന്നതുമൊക്കെ സൂം ചെയ്ത് കാണുകയായിരുന്നു. ആ ഫോട്ടോകൾ അവന് എത്ര കണ്ടിട്ടും മതിവരുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് അവന്റെ മൊബൈലിൽ മീര എന്ന് സേവ് ചെയ്തിരുന്ന നമ്പറിൽ നിന്നും കാൾ വന്നത്. മീരയാണ് വിളിക്കുന്നതെന്ന് കണ്ടതും അവൻ ഒരു പുഞ്ചിരിയോടെ കാൾ എടുത്തു. തുടരും രചന :: അഞ്ജലി #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📙 നോവൽ
സൂര്യ പാർവണം ഭാഗം 02 " ഭാ.. പരട്ടെ..ഒരു പെണ്ണിനെ വാക്കും നോക്കും കൊണ്ട് ആശ കൊടുത്തു ചതിച്ചതും പോരാ.. ഇപ്പോൾ അവളെ പറ്റി തന്നെ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ വച്ചു അപവാദം പറയുന്നോടാ? നീ ഇവളെ വാക്ക് കൊടുത്തു ചതിച്ചിട്ടുണ്ടെങ്കിൽ നീ ഇവളെ തന്നെയേ കല്യാണം കഴിക്കൂ.. പറയുന്നത് മാണിക്യമംഗലത്തെ സൂര്യമഹാദേവൻ ആണ്." അതും പറഞ്ഞു അയാൾ തന്റെ കൂട്ടാളികളെ ഒന്ന് നോക്കി.. അയാളുടെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ പോലെ അവർ മണ്ഡപത്തിന്റെ അരികെ ഉണ്ടായിരുന്നവരെ ഒഴികെ ബാക്കി എല്ലാവരെയും അവിടുന്ന് പറഞ്ഞു വിട്ടു..എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ പതിയെ തിരിഞ്ഞു നോക്കി കൊണ്ട് ഓരോരുത്തരായി അവിടുന്ന് മാറി പോയി. അയാളുടെ വാക്കും പ്രവർത്തിയും കണ്ട് ഞെട്ടി നിൽക്കുകയാണ് ഞാനും മറ്റുള്ളവരും..സന്ദീപേട്ടന്റെ അച്ഛനും അമ്മയും പേടിച്ചു നിൽക്കുകയാണ്.. അപ്പോഴും സന്ദീപേട്ടന്റെ നെഞ്ചിൽ കാലു കുത്തി തന്നെ നിൽക്കുകയാണ് സൂര്യമഹാദേവൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആ അസുരൻ. ദേവന്റെ പേരും അസുരന്റെ സ്വഭാവവും ആണല്ലോ ഇയാൾക്ക് എന്ന് ഞാൻ ഓർത്തു. പെട്ടെന്നാണ് ഇത്രയും നേരം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ ഇരുന്ന സുധി മാമൻ പെട്ടെന്ന് ബോധം വന്ന പോലെ അയാളുടെ മുന്നിൽ ചാടി വീണു " ഡാ.. നീ ആരാഡാ? എന്താടാ ഈ കാണിക്കുന്നത്? മര്യാദയ്ക്ക് ഒച്ചയും ബഹളവും ഒന്ന് വയ്ക്കാതെ ഇവിടുന്നു പൊയ്ക്കോണം..ഇല്ലെങ്കിൽ നീ ഇവിടുന്നു രണ്ടു കാലിൽ പോവില്ല.. " അയാൾ സുധി മാമനെ ഒന്ന് നോക്കി.. " ഞാൻ സൂര്യമഹാദേവൻ.. ഇരുദേശപുരത്തു നിന്നാണ് വരുന്നത്.. വന്നത് ഈ കിടക്കുന്നവന്റെയും പിന്നെ അവൻ വഞ്ചിച്ച ഈ പെൺകുട്ടിയുടെയും കല്യാണം നടത്തി കൊടുക്കാൻ.. ഇനിയെന്താ അമ്മാവന് അറിയേണ്ടത്? അയാളുടെ അമ്മാവൻ എന്നുള്ള വിളി കൂടി കേട്ടതോടെ സുധി മാമന്റെ ദേഷ്യം ഇരട്ടിച്ചു. . " നീയെന്താടാ ഞങ്ങടെ സ്ഥലത്തു വന്നു ഞങ്ങളെ തന്നെ കളിയാക്കുന്നോ? മര്യാദക്ക് വന്നത് പോലെ നിന്റെ ആളുകളെയും വിളിച്ചു കൊണ്ട് ഇവിടുന്നു പൊയ്ക്കോ.. വല്ലോ അഞ്ചോ പത്തോ വേണമെങ്കിൽ പറഞ്ഞാൽ മതി അത് തന്നേക്കാം.. " " അങ്ങനെ അഞ്ചോ പത്തോ വാങ്ങിയിട്ട് പോകാൻ ഞങ്ങൾക്ക് സൗകര്യം ഇല്ലെങ്കിലോ? " " ഡാ... " എന്ന് അലറി വിളിച്ചു കൊണ്ട് സുധി മാമൻ അങ്ങേരുടെ അടുത്തേക്ക് ചെന്നതും അയാൾ ഒരു കൈ കൊണ്ട് സുധി മാമന്റെ കഴുത്തിൽ കുത്തി ഒരു പിടിത്തം പിടിച്ചു.. സുധി മാമന്റെ കണ്ണുകളൊക്കെ പുറത്തേക്കു തള്ളി വന്നു. " അയ്യോ ഏട്ടാ.. " എന്ന് കരഞ്ഞു വിളിച്ചു കൊണ്ട് മഹിമ അമ്മായിയും ചെറിയമ്മയും സുധി മാമന്റെ അടുത്തെത്തി അയാളുടെ കയ്യിലും കാലിലും ഒക്കെ പിടിച്ചു വലിക്കാൻ തുടങ്ങി. അയാൾക്കു അതൊന്നും ഒരു പ്രശ്നമായി തോന്നി ഇല്ലെങ്കിലും കുറച്ചു സമയത്തിന് ശേഷം ആയാൽ സുധി മാമന്റെ കഴുത്തിൽ നിന്നു കയ്യെടുത്തു. മാമൻ ചുമച്ചു കൊണ്ട് കഴുത്തും തടവി നിലത്തിരുന്നു പോയി. " ഇനിയുണ്ടോടാ ആരെങ്കിലും തടയാനോ തല്ലാനോ വരാൻ? " അപ്പോഴേക്കും എല്ലാവരും പേടിച്ചു വിറച്ചിരുന്നു.. അത് കൊണ്ട് ആരും മിണ്ടിയില്ല.. എന്ത് ചെയ്യണം എന്നറിയാതെ അങ്ങനെ ഇരുന്നപ്പോഴാണ് നേരത്തെ എന്നോട് മണ്ഡപത്തിലേക്ക് കയറി ഇരിക്കാൻ പറഞ്ഞ നീല പട്ടുസാരി ഉടുത്ത ആ സ്ത്രീ ഇടപെട്ടത്.. " മഹി.. നീ എന്താ ഈ കാണിക്കുന്നത്? നിനക്ക് തോന്ന്യാസം കാണിക്കാൻ ഇത് കൃഷ്ണപുരം അല്ല.. മര്യാദക്ക് അവന്റെ ദേഹത്തുന്നു കാലെടുക്കു.. നിന്റെ അഹങ്കാരവും ഗുണ്ടായിസവും ഒക്കെ അങ്ങ് കൃഷ്ണപുരത്തു മതി..ഇവിടെ വന്നു ഈ കല്യണം തടസപ്പെടുത്താൻ നീ ആരാ? ആരാണ് നിനക്ക് ഇതിനൊക്കെ അധികാരം തന്നത്? " അവർ അവനു നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.. അയാൾ അവരെ ഒന്ന് നോക്കി പുച്ഛത്തോടെ ഒരു ചിരി ചിരിച്ചു.. പക്ഷെ സന്ദീപേട്ടന്റെ നെഞ്ചിലെ കാലു അപ്പോഴും മാറ്റിയിരുന്നില്ല.. "എനിക്ക് ശരിയെന്നു തോന്നുന്നത് ചെയ്യാൻ സൂര്യമഹാദേവൻ ആരുടെയും അനുവാദം ചോദിക്കാറില്ല.. ഞാൻ ഈ മാഷിനും അദേഹത്തിന്റെ കുടുംബത്തിനും വാക്ക് കൊടുത്തതാണ് ഇവനുമായുള്ള ഇവളുടെ വിവാഹം നടത്തി കൊടുക്കാമെന്നു.. അതിനു മാറ്റം വരണമെങ്കിൽ ഞാൻ മരിക്കണം.." അയാൾ പട്ടു സാരിയുടുത്ത സ്ത്രീയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.. " എന്റെ മരണം.. അത് അത്ര പെട്ടെന്നൊന്നും നടക്കില്ലായെന്നു നീലാംബരി ദേവിക്ക് അറിയാവുന്നതല്ലേ? " എന്തോ അർത്ഥം വച്ചുള്ള മട്ടിൽ അയാൾ ചോദിച്ചു.അയാളുടെ ആ സംസാരം കേട്ടപ്പോൾ തന്നെ ഇവരൊക്കെ തമ്മിൽ നേരത്തെ പരിചയം ഉള്ളവരാണെന്നു എനിക്ക് മനസിലായി. ആ സ്ത്രീയുടെ കണ്ണുകളിൽ കോപം വന്നു നിറഞ്ഞു.. ഒന്നും മനസിലാവാതെ ഒരു പാവയെ പോലെ ഞാൻ അവിടെ ഇരുന്നു. അവിടുന്ന് എഴുനേറ്റു മാറണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിയിലും അതിനു പോലും ഞാൻ അപ്പോൾ അശക്ത ആയിരുന്നു എന്ന് വേണം പറയാൻ. ഈശ്വര.. എന്റെ ഈ സന്തോഷവും നീ തല്ലി കെടുത്താൻ പോവുകയാണോ? കല്യാണം കൂടാൻ വന്നവർ പൂജാരി അടക്കം ഇനിയെന്ത് സംഭവിക്കും എന്ന ആകാംക്ഷയിൽ ആണ്.. അല്ലെങ്കിലും ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിക്കുമ്പോൾ കാണാൻ നല്ല ചേലാണല്ലോ. . " മഹി.. നീ ഇപ്പോൾ ബഹളം ഉണ്ടാക്കരുത്.. സന്ദീപ് അങ്ങനെ ഒന്നും ചെയ്തിട്ടില്ല.. തത്കാലം ഈ കല്യാണം നടക്കട്ടെ.. വേറെ എന്തെങ്കിലും ഉണ്ടെങ്കിലും അതിനു ശേഷം നമുക്ക് സംസാരിക്കാം.. " സ്വന്തം മകന്റെ പ്രായമുള്ള ഒരു പയ്യന്റെ കാലു പിടിക്കാൻ തയ്യാറായി സന്ദീപേട്ടന്റെ അച്ഛൻ പറഞ്ഞു.. പക്ഷെ അയാളുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല.. " ഇല്ല.. ഒന്നും നടക്കില്ല.. ഇവൻ ഇപ്പോൾ ഈ മണ്ഡപത്തിൽ വച്ചു ഞാൻ പറഞ്ഞത് പോലെ ഇവളുടെ കഴുത്തിൽ താലി കെട്ടും.. ഇനി അതല്ല എന്നുണ്ടെങ്കിൽ...അറിയാമല്ലോ എന്നെ.. പിന്നെ നിങ്ങള്ക്ക് ഈ മകൻ ഉണ്ടാവില്ല.. ഇവന്റെ അടിയന്തിരം നടത്താൻ നിങ്ങൾ ഒരുങ്ങിക്കോ.. " ഒരാൾ ഇങ്ങനെ പരസ്യമായി കയറി വന്നു മറ്റൊരാളെ കൊല്ലും എന്ന് വരെ പറഞ്ഞിട്ടും ആരും അനങ്ങാത്തതു എന്നെ വല്ലാതെ അതിശയപ്പെടുത്തി.. അത് പോലെ വല്ലാത്ത ദേഷ്യവും വന്നു.. മുതിർന്നവരെയോ എന്തിനു.. ദൈവത്തിനെ പോലും വിലയില്ലാത്ത മനുഷ്യൻ.. ഞാൻ ഇരുന്നിടത്തു നിന്നു എഴുനേറ്റു അയാളുടെ നേരെ തിരിഞ്ഞു.. " നിങ്ങൾ എന്തൊക്കെയാ ഈ കാണിക്കുന്നത്.. മര്യാദക്ക് സന്ദീപേട്ടന്റെ ദേഹത്തുന്നു കാലെടുക്കു.. ഇതൊരു അമ്പലനടയാനെന്നു പോലും ഉള്ള ബോധം ഇല്ലേ നിങ്ങള്ക്ക്? " എന്റെ ഉച്ചത്തിലുള്ള ചോദ്യം അയാളെ ഞെട്ടിച്ചു എന്ന് തോന്നുന്നു.. അയാളുടെ കണ്ണുകൾ എന്റെ നേർക്കായി.ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ പേരറിയാത്ത എന്തോ ഒരു ഭാവം ഒരു നിമിഷം ആ രൗദ്രതയേറിയ കണ്ണുകളിലൂടെ മിന്നി മാഞ്ഞു. ആ കണ്ണുകളിൽ കണ്ട ഭാവം എന്താണെന്ന് വേർതിരിച്ചു അറിയാൻ സാധിക്കാത്ത ഒന്നായിരുന്നു. വന്നത് പോലെ തന്നെ ക്ഷണനേരം കൊണ്ട് ആ ഭാവം അപ്രത്യക്ഷമാവുകയും അവിടെ രൗദ്രത വീണ്ടും സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. പക്ഷെ അയാളുടെ കണ്ണുകളിൽ കണ്ട അതെ രൗദ്രതയോടെ ഞാനും ആ നോട്ടത്തെ നേരിട്ടു . കുറച്ചു നേരത്തിനു ശേഷം സൂര്യമഹാദേവൻ തന്നെ തന്റെ നോട്ടം പിൻവലിച്ചു.അതോടൊപ്പം എന്ത് കൊണ്ടോ അയാൾ സന്ദീപേട്ടന്റെ നെഞ്ചിൽ നിന്നും കാലെടുത്തു.. സന്ദീപേട്ടൻ പതിയെ എണീറ്റിരുന്നു.. ഏട്ടന്റെ നെഞ്ചത്ത് അയാളുടെ ചെരുപ്പിന്റെ പാട് വ്യക്തമായി കാണാമായിരുന്നു.. " ഞങ്ങൾ ഇവിടെ ചുമ്മാ വഴക്കുണ്ടാക്കാൻ വന്നതല്ല..ഇവൻ ഒരു പാവം പെണ്ണിനെ പറഞ്ഞു പറ്റിച്ചത് കൊണ്ടാണ്.. " അയാളെ മുഴുവൻ പറയാൻ സമ്മതിക്കാതെ ഞാൻ അയാൾക്ക്‌ നേരെ എന്റെ കൈകൾ ഉയർത്തി.. " കുറെ നേരമായല്ലോ നിങ്ങൾ സന്ദീപേട്ടൻ ഈ പെണ്ണിനെ പറഞ്ഞു പറ്റിച്ച കാര്യം പറഞ്ഞു ബഹളം വയ്ക്കാൻ തുടങ്ങിയിട്ട്.. ഞാൻ ഒന്ന് ചോദിച്ചോട്ടെ.. എന്റെയും സന്ദീപേട്ടന്റെയും കല്യാണം ഉറപ്പിച്ചിട്ടു ഇപ്പോൾ മാസം ഒന്നായി.. ഇത്രയും നാൾ ഈ പെണ്ണ് എന്താണ് ഒന്നും പറഞ്ഞു വരാതിരുന്നത്? കല്യാണത്തിന്റെ അന്ന് വരെ കാത്തു നിന്നത് എന്തിനാണ്? സന്ദീപേട്ടന്റെ വീട്ടിൽ പറഞ്ഞില്ലെങ്കിൽ വേണ്ട.. എന്നോടോ എന്റെ വീട്ടുകാരോടോ പറയാമായിരുന്നില്ലേ? ഞങ്ങൾ മാറി തന്നേനെല്ലോ.. ഇതിപ്പോ നാട്ടുകാരെയും വിളിച്ചു എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു താലി കെട്ടാൻ തുടങ്ങുമ്പോൾ കയറി വരുന്നത് എന്ത് മര്യാദയാണ്? " എന്റെ ആ ചോദ്യത്തിന് മുന്നിൽ ഇത്രയും നേരം വിജയിച്ചു നിന്നിരുന്ന സൂര്യമഹാദേവന്റെ കണ്ണുകളിൽ ഒരു പതർച്ച ഞാൻ കണ്ടു.. അയാൾ ദേഷ്യത്തോടെ തന്നോടൊപ്പം വന്ന പെൺകുട്ടിയെ നോക്കി.. അവൾ കള്ളം ചെയ്ത കുട്ടിയെ പോലെ തല കുനിച്ചു നിന്നു.. അത് മതിയായിരുന്നു അവർ എന്തൊക്കെയോ കള്ളത്തരം ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസിലാക്കാൻ..അല്ലെങ്കിൽ തന്നെ ഇങ്ങനെ ഉള്ള ഒരാളാണ് സന്ദീപേട്ടൻ എങ്കിൽ എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് എന്റെ വീട്ടിൽ വന്നു പെണ്ണാലോചിച്ചു എന്നെ കല്യാണം കഴിച്ചത്.. എന്നെയും വല്ല പ്രേമകുടുക്കിലും വീഴ്ത്തിയാൽ പോരായിരുന്നോ? അവർ കള്ളം പറയുന്നതാണെന്നു മനസ്സിൽ ഉറപ്പിച്ചു തന്നെ ഞാൻ അവരെ നോക്കി.. പക്ഷെ അതെ സമയം ഒക്കെയും ഒരു ഗൂഢസ്മിതത്തോടെ എന്നെ നോക്കുന്ന നീല പട്ടു സാരിക്കാരിയെ ഞാൻ കണ്ടില്ല.. " ചുമ്മാ കയറി വന്നു കൊല്ലും തല്ലും എന്നൊക്കെ പറഞ്ഞാൽ ഇവിടെ ആരും ചോദിക്കാനും പറയാനും ഇല്ലായെന്ന് കരുതിയോ? ഇവിടെ പോലീസും നിയമവും ഒക്കെ ഉണ്ട്.. ഞാൻ പോലീസിനെ വിളിക്കുകയാണ്.. " സൂര്യമഹാദേവൻ ഒന്ന് പതറിയ സന്തോഷത്തോടെ ഞാൻ പറഞ്ഞു.. പക്ഷെ ഞാൻ പറഞ്ഞത് കേട്ടപ്പോൾ ഒന്ന് പതറിയ ആ കണ്ണുകളിൽ വീണ്ടും ആത്മവിശ്വാസം തെളിഞ്ഞു വന്നു.. " എന്നാൽ പിന്നെ അങ്ങനെ തന്നെ നടക്കട്ടെ.. പോലീസ് വരട്ടെ.. എന്നെ വിലങ്ങു വച്ചു കൊണ്ട് പോകട്ടെ.. പക്ഷെ പോകുന്നതിനു മുന്നേ ഒന്നുകിൽ ഇവനെ കൊണ്ട് ഇവളുടെ കഴുത്തിൽ ഞാൻ താലി കെട്ടിക്കും.. അല്ലെങ്കിൽ ഇവനെ ഞാൻ തീർക്കും.അതിലേതു വേണമെന്ന് ഇവന് തീരുമാനിക്കാം.. നീയേതായാലും പോലീസിനെ വിളിക്കെടി.." അയാൾ എന്നെ നോക്കി ഉച്ചത്തിൽ പറഞ്ഞു.. വെറുതെ ഉമ്മാക്കി കാട്ടി പേടിപ്പിക്കയാണ് എന്ന് മനസ്സിൽ ഓർത്തു ദേഷ്യത്തോടെ അയാളെ ഒന്ന് നോക്കി ഞാൻ എന്റെ ഫോൺ എടുക്കാൻ തിരിഞ്ഞു.. പെട്ടെന്നാണ് സന്ദീപേട്ടന്റെ അച്ഛൻ എന്റെ മുന്നിലേക്ക്‌ കയറി നിന്നത്.. " വേണ്ട മോളെ.. പോലീസ് ഒന്നും വേണ്ട.. ആരെയും വിളിക്കണ്ട.. " ഞാൻ അതിശയത്തോടെ ആ മനുഷ്യന്റെ മുഖത്തേക്ക് നോക്കി.. തോൽവി സമ്മതിച്ച ഒരു ഭാവമായിരുന്നു അദ്ദേഹത്തിനു.. " പക്ഷെ അച്ഛാ... ഇയാൾ.. " " എനിക്കറിയാം മോളെ.. നിന്നോട് ചെയ്യുന്നത് തെറ്റാണെന്നു.. പക്ഷെ ഇപ്പോൾ ഞങ്ങൾക്കും വേറെ വഴിയില്ല.. ഇവൻ ഞങ്ങളുടെ ഒരേ ഒരു മകൻ ആണ് .. ഇവൻ അല്ലാതെ ഞങ്ങൾക്ക് മറ്റാരും ഇല്ല.. ഇപ്പോൾ ഇവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഒരു പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടെ മകനെ എന്നെന്നേക്കുമായി.. മോളു ഞങ്ങളോട് പൊറുക്കണം.. " അച്ഛൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാൻ എനിക്ക് കുറച്ചു സമയം എടുത്തു.. അത് മനസിലായപ്പോൾ ഞാൻ സന്ദീപേട്ടന്റെ അമ്മയെ നോക്കി.. അവർ നിറഞ്ഞ കണ്ണുകളോടെ എന്റെ നേരെ കൈ കൂപ്പി.. സന്ദീപേട്ടനെ നോക്കുമ്പോൾ ആൾ തല കുനിച്ചു ഇരിക്കുന്നെ ഉള്ളു.. " സന്ദീപേട്ടാ .. " ദയനീയമായി ഞാൻ വിളിച്ചെങ്കിലും അവിടുന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല. പിന്നെയുള്ള ഓരോ മുഖങ്ങളിലേക്കും നോക്കിയെങ്കിലും എവിടെ നിന്നും എനിക്ക് അനുകൂലമായ ഒരു നോട്ടം പോലും കിട്ടിയില്ല.. ഈ നിമിഷം ഭൂമി പിളർന്നു താഴേക്കു പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.. " അപ്പോൾ പിന്നെ പറയാനുള്ളതൊക്കെ എല്ലാവരും പറഞ്ഞു തീരുമാനിക്കാനുള്ളതൊക്കെ തീരുമാനിച്ചില്ല.. ഇനി നമുക്ക് കല്യാണം നടത്താലോ അല്ലെ? " സൂര്യമഹാദേവൻ ചോദിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ല.. " നീയിനി എന്ത് നോക്കി നിൽക്കുവാ.. അങ്ങോട്ട്‌ കയറി ഇരിക്കെടി .. " അയാൾ തന്റെ കൂടെയുള്ള പെൺകുട്ടിയോട് പറഞ്ഞു.. അവൾ അവിടെയുള്ള എല്ലാവരെയും ഒന്ന് നോക്കിയ ശേഷം പതിയെ മണ്ഡപത്തിൽ ഞാൻ നേരത്തെ ഇരുന്നിടത്തു വന്നിരുന്നു.. ഇരിക്കുന്നതിന് മുന്നേ അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.. അവളോട്‌ ക്ഷമിക്കണം എന്ന് ആ കണ്ണുകൾ എന്നോട് പറയാതെ പറയുന്നുണ്ടായിരുന്നു.. അവൾ ഇരുന്നു കഴിഞ്ഞപ്പോൾ അയാൾ സന്ദീപേട്ടനെയും അവളുടെ അടുത്ത് പിടിച്ചിരുത്തി.. " പെണ്ണും ചെക്കനും റെഡി.. എന്നാൽ ഇനി ചടങ്ങുകൾ തുടങ്ങിയാട്ടെ.. " അയാൾ തിരുമേനിയെ നോക്കി പറഞ്ഞു.. നിസ്സഹായതയോടെ അദ്ദേഹം വീണ്ടും മന്ത്രങ്ങൾ ചൊല്ലാൻ ആരംഭിച്ചു.. പിന്നീട് അവിടെ നടന്നതൊക്കെ മരവിച്ച മനസ്സുമായാണ് ഞാൻ കണ്ടു കൊണ്ട് നിന്നത്.. സന്ദീപേട്ടന്റെ അവളുടെ കഴുത്തിൽ താലി കെട്ടിയപ്പോഴും അവളുടെ സിന്ദൂരം രേഖയിൽ സിന്ദൂരം തൊട്ടപ്പോഴും ആ മരവിച്ച അവസ്ഥയിലും എന്റെ കണ്ണിൽ കണ്ണീർ പൊഴിഞ്ഞു കൊണ്ടേ ഇരുന്നു.. അവസാനം സന്ദീപേട്ടൻ അവളുടെ കൈ പിടിച്ചു അഗ്നിക്ക് മൂന്നു വട്ടം വലം വച്ചു അവർ ഭാര്യ ഭർത്താക്കന്മാർ ആയി.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ കണ്ടു കൊണ്ടിരുന്ന സ്വപ്നമാണ് എന്റെ കണ്മുന്നിൽ വീണുടഞ്ഞു കൊണ്ടിരിക്കുന്നത്.. " എന്നാൽ പിന്നെ നമുക്ക് ഇറങ്ങിയാലോ? പറഞ്ഞ സമയത്തിന് മുന്നേ ചെക്കന്റെ വീട്ടിൽ കയറേണ്ടതല്ലേ? " ചടങ്ങുകൾ കഴിഞ്ഞപ്പോൾ സൂര്യമഹാദേവൻ ചോദിച്ചു..വൈകാതെ സന്ദീപേട്ടനും അച്ഛനും അമ്മയും സൂര്യമഹാദേവന്റെയും കൂട്ടരുടെയും ഒപ്പം പോകാനായി ഇറങ്ങി .അവിടെ നിന്നും ഇറങ്ങുമ്പോൾ ഒരിക്കൽ കൂടി സൂര്യമഹാദേവന്റെ കണ്ണുകൾ എന്നെ തേടി വന്നു.. ഒരു നിമിഷത്തേക്ക് ആ കണ്ണുകൾ എന്റെ കണ്ണുകളിൽ ഉടക്കിയപ്പോൾ കുറ്റബോധമോ സഹതാപമോ എന്തൊക്കെയോ അതിൽ ഞാൻ കണ്ടു.. പക്ഷെ എന്റെ ഉള്ളിൽ ഒരു നെരിപ്പോട് എരിയുകയായിരുന്നു. പോകുന്നതിനു മുന്നേ സന്ദീപേട്ടനും സുധി മാമനും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. സുധി മാമൻ ഒരു പൊതി സന്ദീപേട്ടനെ ഏല്പിക്കുന്നതും കണ്ടു..അതെന്താണെന്നു ചിന്തിക്കാനോ ചോദിക്കണോ ഒന്നും ഉള്ള മാനസികാവസ്ഥ അപ്പോൾ എനിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം.. പതിയെ പതിയെ അമ്പലവും അതിന്റെ പരിസരവും കാലിയാവാൻ തുടങ്ങി.. അമ്പലനടയിലേ ആ മണ്ഡപത്തിൽ എല്ലാം നഷ്ടപെട്ടവളേ പോലെ ഞാൻ ഇരുന്നു.ചെറിയമ്മയോ തനുവോ ഒരു ആശ്വാസവാക്കെങ്കിലും വന്നു പറയും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എന്തിനു എന്നെ ഇങ്ങനെ പരീക്ഷിക്കുന്നു എന്ന് ആ ശ്രീകോവിലിനകത്തേക്കു നോക്കി കരഞ്ഞു കൊണ്ട് പലപ്രാവശ്യം ഞാൻ ചോദിച്ചു.. എന്നാൽ ഇനി നടക്കാൻ പോകുന്നതു ഇപ്പോൾ നടന്നതിനേക്കാൾ ഭീകരമാണെന്നു അപ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നില്ല. ചെറിയമ്മയും കൂട്ടരും പൂജാരിക്കും സദ്യക്കും മറ്റുമുള്ള പൈസയൊക്കെ കൊടുത്തു ഒതുക്കി വീട്ടിലേക്കു പോകാൻ തുടങ്ങിയപ്പോൾ ഞാനും അവരുടെ പിറകെ ഇറങ്ങി.. " ഉം.. നീ എങ്ങോട്ടാ? " സുധി മാമന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ ഞെട്ടി മാമനെ നോക്കി.. മാമൻ എന്താ ഇപ്പൊ ഇങ്ങനെ ചോദിക്കാൻ.. "ഞാൻ വീട്ടിലേക്കു. " " ഏതു വീട്ടിലേക്കു? ആരുടെ വീട്ടിലേക്കു? " ഞാൻ അവരെയെല്ലാം പകച്ചു നോക്കി.. " നമ്മുടെ വീട്ടിലേക്കു.. " " നമ്മുടെ വീടോ? അത് ഞങ്ങളുടെ വീടാണ്.. പറഞ്ഞത് മറന്ന് പോയോ?ഇന്നത്തോടെ നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചാണ് ഞങ്ങൾ നിന്നെ രാവിലെ പടിയിറക്കിയതു . ഇനി നീ ഞങ്ങളോടൊപ്പം ആ വീട്ടിലേക്കു വരേണ്ട.. " മഹിമ അമ്മായി പുച്ഛത്തോടെ എന്നെ നോക്കി അത് പറഞ്ഞപ്പോൾ ഞാൻ കേട്ടത് വിശ്വസിക്കാനാവാതെ കണ്ണീരോടെ അവരെ നോക്കി. " പക്ഷെ.. ഞാൻ.. അതിനു കല്യാണം നടന്നില്ലല്ലോ അമ്മായി? " " അതൊന്നും ഞങ്ങൾക്ക് അറിയേണ്ട കാര്യമില്ല.. നിന്നെ ഇനിയും ചുമക്കാൻ ഞങ്ങളെ കൊണ്ട് പറ്റില്ല.. " " പക്ഷെ അങ്ങോട്ട്‌ വരാതെ ഞാൻ പിന്നെ എങ്ങോട്ട് പോകാനാണ് അമ്മായി? " " അതൊന്നും ഞങ്ങൾക്ക് അറിയേണ്ട കാര്യമില്ല.. ശാപം പിടിച്ച പെണ്ണാണ് നീ.. നിന്റെ തലവെട്ടം കണ്ടപ്പപ്പോൾ തന്നെ തള്ള പോയി.. നിന്റെ പഠിപ്പിന്റെ കാര്യം ശരിയാക്കാൻ എന്ന് പറഞ്ഞു പോയപ്പോഴാണ് പാവം ഞങ്ങളുടെ ചേട്ടൻ അപകടത്തിൽ മരണപ്പെട്ടത്.. പിന്നെ ഈ കല്യാണം..ഒരു മുടക്കും കൂടാതെ നടക്കേണ്ടതല്ലായിരുന്നോ? താലി കെട്ടാൻ കയ്യിൽ എടുത്തു കഴിഞ്ഞപ്പോൾ അല്ലെ മുടക്കം വന്നത്? " " അതൊന്നും എന്റെ തെറ്റല്ലല്ലോ അമ്മായി.. ഈ കല്യാണം ഇങ്ങനെ മുടങ്ങി പോയതിനു ഞാൻ എന്ത് പിഴച്ചു.. " അത്രയും ആയപ്പോഴേക്കും ഒരു നിയന്ത്രണവും ഇല്ലാതെ ഞാൻ കരഞ്ഞു പോയിരുന്നു.. " ആര് പറഞ്ഞു നിന്റെ തെറ്റല്ലെന്ന്.. എല്ലാത്തിനും കാരണം നിന്റെ ജാതകദോഷം ആണ്.. ഇത്രയും ദോഷമുള്ള നിന്നെ ഇനി ഞങ്ങളോടൊപ്പം കൊണ്ട് പോയാൽ അടുത്തത് ഞങ്ങളുടെ ഈ പൊന്നു മോൾക്കായിരിക്കും എന്തെങ്കിലും ആപത്തു വരുന്നതു.. " മഹിമ അമ്മായി തനുവിനെ ചേർത്തു നിർത്തി പറഞ്ഞു.. അവളുടെ മുഖത്ത് വല്ലാത്ത പുച്ഛം നിറഞ്ഞ ഒരു ചിരി മാത്രം ആയിരുന്നു. ഒരു ആശ്രയത്തിനു എന്നോണം ഞാൻ അവിടെയുള്ള നാല് മുഖങ്ങളിലേക്കും മാറി മാറി നോക്കി.. ഒരിടത്തു നിന്നും ഒരിറ്റു കനിവ് പോലും എനിക്ക് കാണാൻ കഴിഞ്ഞില്ല.. ഇന്നത്തോടെ എന്റെ ശല്യം തീർക്കണം എന്ന് ഉറപ്പിച്ചു തന്നെയാണ് അവർ ഇരുന്നിരുന്നതെന്നു എനിക്കു അതോടെ ഉറപ്പായി.. ആദ്യം കല്യാണം മുടങ്ങി.. ഇപ്പോൾ കയറി കിടക്കാൻ ഒരു ഇടം പോലും ഇല്ലാതെ ആയിരിക്കുന്നു.. ഞാൻ ചുറ്റും നോക്കി...സന്ദീപേട്ടനും അമ്മയും അച്ഛനും അവരോടൊപ്പം പോയെങ്കിലും അവരുടെ കൂടെ വന്നവരൊന്നും പോയിരുന്നില്ല.. ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെ കണ്ടു കൊണ്ട് അവർ അവിടെ നിൽക്കുന്നുണ്ടായിരുന്നു. പല മുഖങ്ങളിലും എന്നോടുള്ള സഹതാപം വ്യക്തമായിരുന്നു. അവരുടെ ഏറ്റവും മുന്നിലായി ഇവിടെ നടക്കുന്നതൊക്കെ ശ്രദ്ധിച്ചു കൊണ്ട് ആ നീല പട്ടു സാരിക്കാരിയും.. എത്ര പേര് കണ്ടു നിൽക്കുന്നുണ്ടെങ്കിലും ഇപ്പോൾ എനിക്ക് അത് ചെയ്യാതെ നിവർത്തി ഇല്ലായിരുന്നു.. ഞാൻ പതിയെ ചെറിയമ്മയുടെ കാല്കീഴില് മുട്ട് കുത്തി ഇരുന്നു അവരുടെ നേരെ നോക്കി കൈകൾ കൂപ്പി.. " ചെറിയമ്മേ.. എനിക്ക് പോകാൻ മറ്റൊരിടം ഇല്ല.. ഒരു പെണ്ണായ ഞാൻ ആരുമില്ലാതെ എങ്ങോട്ട് പോകും.. ദൈവത്തെ ഓർത്തു എന്നെ ഇവിടെ ഇങ്ങനെ ഉപേക്ഷിച്ചു പോകരുത്.. കുറച്ചു ദിവസത്തേക്ക് മതി.. ആ സമയം കൊണ്ട് ഞാൻ മറ്റെങ്ങോട്ടെങ്കിലും മാറി കൊള്ളാം.എന്റെ കയ്യിൽ ഇപ്പോൾ ചില്ലി കാശു പോലും ഇല്ല.. " ചെറിയമ്മ എന്ത് ചെയ്യണം എന്നുള്ള മട്ടിൽ സുധി മാമനെയും മഹിമ അമ്മായിയേയും നോക്കി. മഹിമ അമ്മായി ചെറിയമ്മയെ വേണ്ട എന്ന് കണ്ണടച്ച് കാണിച്ചു.. എനിക്കുള്ള മറുപടി പറഞ്ഞതും അവർ തന്നെയാണ്.. "അതൊന്നും പറ്റില്ല.. എന്തായാലും നിന്നെ പോലെ നാശം പിടിച്ചതിനെ ഞങ്ങൾ ഇനി വീട്ടിലേക്കു കൊണ്ട് പോകില്ല. കയ്യിലും കഴുത്തിലും കിടക്കുന്നതൊക്കെ വിറ്റാൽ ജീവിക്കാനുള്ള കാശ് കിട്ടും. അല്ലെങ്കിൽ പിന്നെ നിന്നെ പ്രേമിച്ചിട്ടു ഇന്ന് വേറൊരുത്തിയെ കെട്ടി ഇവിടുന്നു പോയില്ലേ അവനോടും അവന്റെ വീട്ടുകാരോടും തന്നെ പോയി പറ എന്തെങ്കിലും വഴി കാണിച്ചു തരാൻ.. അല്ല പിന്നെ.. " അമ്മായി പുച്ഛത്തോടെ എന്നോട് പറഞ്ഞു.. ആ നിമിഷം എനിക്ക് മനസിലായി ഞാൻ എന്ത് പറഞ്ഞാലും അവരുടെ മനസ്സ് മാറില്ലെന്ന്.. ഇത്രയൊക്കെ കേട്ട ശേഷം അവരോടൊപ്പം ആ വീട്ടിലേക്കു പോകാൻ എനിക്കും മനസ്സിൽ വന്നില്ല.. വേണമെങ്കിൽ പോലീസിനെയും നാട്ടുകാരെയും ഒക്കെ വിളിച്ചു നിർബന്ധം പിടിച്ചു എനിക്കു അവരോടൊപ്പം പോകാം.. പക്ഷെ അത് കഴിഞ്ഞുള്ള ജീവിതം നരകം ആയിരിക്കും.. സത്യം പറഞ്ഞാൽ ഇനിയെന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്.. ആരും ഇല്ലാതെ.. ആർക്കും വേണ്ടാതെ..എല്ലാം കൈവിട്ടു പോയി എന്ന് തോന്നുന്ന സമയങ്ങളിൽ മിക്ക ആളുകളുടെയും മനസ്സിൽ വരുന്ന ആ ചിന്ത എന്റെ മനസ്സിലേക്കും വന്നു. ഞാൻ പിന്നെ ഒന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ അവർ വീട്ടിലേക്കു തിരികെ പോയി. അവർ പോകുന്നതും നോക്കി കുറച്ചു നേരം ഞാൻ അവിടെ തന്നെ നിന്നു. പിന്നെ തിരിഞ്ഞു നടക്കലേക്കു നടന്നു.. അവസാനത്തെ യാത്ര പറച്ചിൽ ദേവിയോട് തന്നെ ആയിക്കോട്ടെ.. " നീലാംബരി അമ്മാ.. " തന്റെ വിശ്വസ്തനായ സേവകൻ ശേഖരന്റെ വിളി കേട്ടു നീല പട്ടു സാരി ഉടുത്ത സ്ത്രീ തിരിഞ്ഞു നോക്കി.. " നമുക്കിനി പോയാലോ? എല്ലാവരും കാത്തു നിൽക്കുകയാണ്..ഇപ്പോഴെങ്കിലും പുറപ്പെട്ടില്ലെങ്കിൽ നമ്മൾ അങ്ങെത്തുമ്പോൾ ഒരുപാട് വൈകും. അമ്മ കുറച്ചു നേരം കൂടി ഇവിടെ നിൽക്കാൻ പറഞ്ഞത് കൊണ്ടാണ് എല്ലാവരും നിന്നത്.. കല്യാണം മുടങ്ങി കഴിഞ്ഞും നമ്മൾ പിന്നെയും ഇവിടെ നിൽക്കുന്നത് എന്തിനാണെന്നാണ് എല്ലാവരും ചോദിക്കുന്നത്? " അവർ അയാളെ നോക്കി ചിരിച്ചു.എണിറ്റു ചോദിച്ചു. " ഗ്രാമത്തിലെ അടുത്ത പഞ്ചായത്ത് ഇനി നാളെയല്ലേ ശേഖരാ കൂടുന്നത്.. " അമ്മ ഇപ്പോൾ ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നതിന്റെ പൊരുൾ മനസിലായില്ലെങ്കിലും അയാൾ അതെയെന്ന് മറുപടി നൽകി. "എത്ര നാളായി ശേഖരാ നമ്മൾ സൂര്യമഹാദേവനെ തോല്പിക്കാൻ ഒരു വഴി തിരക്കി നടക്കുന്നു. ഈ കല്യാണത്തിന് ഇത്ര ദൂരം പോകേണ്ട എന്ന് ഇന്ദ്രേട്ടൻ പറഞ്ഞിട്ടും ഇങ്ങോട്ടേക്കു വരാൻ എന്നെ തോന്നിപ്പിച്ചത് ചാമുണ്ഡേശ്വരി ആണ്.. അത് കൊണ്ടല്ലേ അവനു എതിരെ ഇങ്ങനെ ഒരു ആയുധം എന്റെ മുന്നിൽ വീണു കിട്ടിയത്." അയാൾ ഒന്നും മനസിലാവാതെ നീലാംബരിയെ നോക്കി.. എന്ത് ആയുധം.. " എന്തൊക്കെയാണ് നീലാംബരി അമ്മ പറയുന്നത്? എന്ത് ആയുധം കിട്ടി എന്നാണ്? " അവർ കുടിലത നിറഞ്ഞ ഒരു ചിരിയോടെ അമ്പലനടയിൽ തൊഴുതു ഇറങ്ങി വരുന്ന പെൺകുട്ടിയുടെ നേരെ വിരൽ ചൂണ്ടി.. " ആ പെൺകുട്ടിയോ.. അവൾ എങ്ങിനെ? " " അതൊക്കെ പറയാം ശേഖരാ.. തത്കാലം ബസ്സിൽ വന്ന ബാക്കി എല്ലാവരോടും തിരികെ ഇരുദേശപുരത്തേക്കു തിരിക്കാൻ പറഞ്ഞോളൂ.." " അപ്പോൾ നമ്മളോ? " " നമുക്ക് പോകുന്നതിന് മുൻപ് കുറച്ചു ജോലി കൂടി ബാക്കിയുണ്ട്. " നീലാംബരി അമ്മയുടെ ഉദ്ദേശം എന്താണെന്ന് പിടികിട്ടിയില്ലെങ്കിലും അവർ എന്തൊക്കെയോ കണക്കു കൂട്ടി വച്ചിട്ടുണ്ടെന്നു അയാൾക്ക്‌ മനസിലായി. അത് കൊണ്ട് തന്നെ ഒന്നും പറയാതെ അയാൾ മറ്റുള്ളവരുടെ അടുത്തേക്ക് നീങ്ങി. തുടരും.. ( ഈ പാർട്ടിൽ കുറച്ചു സംശയങ്ങൾ മനസ്സിൽ ഉണ്ടാകുമെന്നു അറിയാം.. അത് കഥ പുരോഗമിക്കുമ്പോൾ വഴിയേ മാറിക്കോളും. അത് പോലെ അടുത്ത പാർട്ട്‌ കൊണ്ട് പാറുവിന്റെ പാസ്റ്റും തീരും. സൂര്യനും സന്ദീപും നീലാംബരിയുമൊക്കെ വരും പാർട്ടികളിൽ കൂടുതൽ ശക്തമായി തിരികെ വരും. ) രചന - നിള നിരഞ്ജൻ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ
മുറ ചെറുക്കൻ...... എഴുപത്തി മൂന്നാം ഭാഗം അവൻ വന്നതോടെ ആ വീടിന്റെ അകത്തളങ്ങളിലെ സന്തോഷത്തിനും നിറം കൂടിയിരുന്നു...... അവന് ചുറ്റുമുള്ളവർ അവനെ ഹൃദയത്തിലേക്കാണ് എടുത്ത് വെച്ചതെന്നറിയാതെ അവൻ മുകളിലേ അട്ടം നോക്കിയങ്ങനെ കിടന്നു..... തുറന്നിട്ട ജന വാതിലിലൂടെ വരുന്ന ഇളം കാറ്റേറ്റ് തണുക്കാതിരിക്കാൻ മിനുസമുള്ള ഒരു തുണി കൊണ്ട് അവനെ പൊതിഞ്ഞു വെച്ചിരുന്നു.... കൃഷ്ണ കിരീട പ്പൂക്കൾ അവനെ ഒരു നോക്ക് കാണാൻ എത്തി നോക്കി..... ചുവട് വെച്ചു തുടങ്ങുമ്പോൾ അവൻ തങ്ങളെ കാണാൻ പുറത്തേക്കൊടി വരുമെന്ന പ്രതീക്ഷയിൽ അവ നിറഞ്ഞു സന്തോഷിച്ചു....... ചെറു ചാറ്റൽ മഴ പുറത്ത് വീഴുന്നുണ്ട്....... സച്ചു ഇഷാനിക്കും കുഞ്ഞിനും അരികിൽ അങ്ങനെ കിടക്കുകയാണ്.... സുഖമുള്ള ഒരു തെന്നൽ അവർക്കിടയിലേക്ക് കടന്ന് വന്നു......... ലോകം വെട്ടി പ്പിടിച്ചത് പോൽ ഇഷാനി വിടർന്ന കണ്ണുകളോടെ അവരെ നോക്കി ക്കിടന്നു..... കുഞ്ഞി കവിളുകളിൽ അവന്റെ ചുണ്ടുരസുമ്പോൾ ഒരു കൈ കൊണ്ട് അവളെയവൻ ചേർത്ത് പിടിച്ചിരുന്നു..... അതേയ്..... ഇരുപത്തി നാല് മണിക്കൂറും ഇവിടെയിങ്ങനെ ചുരുണ്ടു കൂടി കിടന്നാൽ ഞങ്ങൾക്കൊന്നും കുഞ്ഞിനെ എടുക്കണ്ടേ.... അപ്പോഴേക്കും മുഖം വീർപ്പിച്ചതും ചോദിച്ചു കൊണ്ട് മീനു അങ്ങോട്ട് വന്നിരുന്നു..... ഞാനിപ്പോ വന്ന് കിടന്നല്ലേയുള്ളു.... നീയല്ലേ കോളേജിലേക്ക് പോലും പോകാതെ ഇവിടെ അടയിരിക്കുന്നത്...... തലയൊന്ന് ചെരിച്ചു കൊണ്ട് സച്ചുവത് പറയുമ്പോൾ മീനു അത് കേട്ടില്ലെന്ന വണ്ണം അവർക്കിടയിലേക്ക് നൂണ്ട് കയറി...... കുഞ്ഞിനെ തന്റെ നേർക്ക് തിരിച്ചു കിടത്തി അവളാ കുഞ്ഞി കവിളിൽ മുത്തി.... പൊന്നേ..... ചക്കരെ...... മുത്തേ...... അവനെ വിളിക്കാൻ വാക്കുകൾ തികയുന്നില്ലായിരുന്നവൾക്ക്.... സച്ചുവും ഇഷാനിയും ഒരു ചിരിയോടെ അവരെ നോക്കി കിടന്നു....... ഇഷാനി മുറിക്ക് പുറത്തിറങ്ങാത്തത് കൊണ്ട് തന്നെ ഉമ്മറത്ത് വെച്ചുണ്ടായിരുന്ന എല്ലാവരുടെയും കൂടിയി രിക്കൽ ഇപ്പോൾ ഈ ചെറിയ മുറിയിലാണ്..... അതിന് കാരണവും ഇഷാനി തന്നെയാണ്.... താനില്ലാതെ അവരങ്ങനെ കൂടിയിരിക്കുമ്പോൾ അവൾക്കും അങ്ങോട്ട് ചെല്ലാൻ തോന്നും.... അത് കൊണ്ടാണ് എല്ലാവരെയും പ്രസവ രക്ഷാ മരുന്നുകളുടെ ഗന്ധമുള്ള ഈ മുറിയിൽ പിടിച്ചു നിർത്തുന്നത്..... സത്യം പറഞ്ഞാൽ ഇപ്പോൾ എല്ലാവർക്കും ഏറ്റവും ഇഷ്ടമുള്ള സ്ഥലവും അത് തന്നെയാണ്..... കാരണം ഇവിടെയാണല്ലോ അവനുള്ളത്..... ഇവനെന്ത് പേര് വെക്കും നമ്മൾ........ ആ ചർച്ചക്ക് തുടകക്കമിട്ടത് മീനുവാണ്..... ഇഷാനി പൂർണ സ്വാതന്ത്ര്യം അവൾക്ക് വിട്ട് കൊടുത്തു.... അങ്ങനെ എല്ലാവരും കൂടി അവന് പേര് കണ്ടു പിടിച്ചു....... വിഹാൻ കൃഷ്ണ....... അവന്റെ കുഞ്ഞി കാതിൽ ആ പേര് വിളിക്കുമ്പോൾ ഇഷാനിയുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് ഇരുട്ടിനെ നീക്കി ഭൂമിയിലേക്ക് കടന്ന് വരുന്ന ആ സ്വർണ നിറത്തിലുള്ള പ്രകാശമായിരുന്നു..... അതേ..... അതാണ്‌ വിഹാൻ...... അവളുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു നിന്നു...... എല്ലാവരിലും ഒരേ സന്തോഷം.... അതേ അവനെന്നത് പുതിയ സന്തോഷത്തിന്റെ തുടക്കമാണ്........ എല്ലാവരിലും നിറഞ്ഞു കവിഞ്ഞ ആ സന്തോഷത്തിനേ അളന്നെടുക്കാൻ കഴിയുമായിരുന്നില്ല..... തനൂജയും ഗോപിയും അവനെ എടുത്ത് കൊണ്ട് നടന്നു....... കൈ നിറയെ അവനുള്ള സമ്മാനങ്ങളുമായി മമ്മയും ഋതിനും വന്നു...... പപ്പ..... അറിഞ്ഞിട്ടുണ്ടോ..... ഇഷാനി ഗായത്രിയോടത് ചോദിക്കുമ്പോൾ അവരൊന്നും മിണ്ടിയില്ല..... ഞാൻ ഋതിനേ കൊണ്ട് പറയിപ്പിച്ചിരുന്നു.... ഒന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തെന്നാ പറഞ്ഞത്..... ഗായത്രിയത് പറയുമ്പോൾ ആ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ആ ഒരു നിസ്സംഗത ഇഷാനിയെയും വേദനിപ്പിച്ചിരുന്നു.... അവർ പോകും വരെ കുഞ്ഞിനെ ഋതിൻ എടുത്ത് നടക്കുന്നതിൽ ചെറിയൊരു പരിഭവം മീനുവിനുണ്ടായിരുന്നു.... അവൾക്ക് കൂടുതൽ സമയം കുഞ്ഞിനെ കിട്ടുന്നില്ലെന്ന പരാതിയിൽ അവൾ മുഖം വീർപ്പിച്ചു...... സന്തോഷമുള്ള നിമിഷങ്ങൾ പെട്ടെന്ന് പെട്ടെന്ന് കൊഴിഞ്ഞു വീണു തുടങ്ങി...... കൊഴിഞ്ഞതിനേക്കാൾ മനോഹരമായ പുതിയ സന്തോഷങ്ങൾ തളിർക്കുകയും ചെയ്തു കൊണ്ടിരുന്നു...... അവൻ വിളിച്ചിടത്തേക്ക് നോക്കാനും മുഖത്ത് നോക്കി ചിരിക്കാനും തുടങ്ങി...... മോണ കട്ടിയുള്ള അവന്റെ ചിരിയിൽ ആ വീട് മുഴുവൻ വെളിച്ചം പരന്നു...... കാണാൻ അവൻ ഇഷാനിയെയും സച്ചുവിനെയും പോലെയായിരുന്നില്ല.... ഇരു നിറത്തിൽ തുടുത്ത കവിളുകളുള്ള ഓമനത്തമുള്ളൊരു മുഖമായിരുന്നു... പക്ഷെ സച്ചുവിന്റെ ആ കോലൻ മുടി അതേ പോലെ അവന് പകർന്ന് കിട്ടിയിരുന്നു..... ഇഷാനി ഇടയ്ക്കിടെ രണ്ട് പേരുടെയും മുടിയിൽ ഒരു പോലെ തലോടും..... അപ്പോൾ ഈ ലോകത്തിലെ സന്തോഷം മുഴുവൻ തന്റെ വിരലുകൾക്കിടയിൽ ഒളിഞ്ഞു നിൽക്കും പോലെ തോന്നിയവൾക്ക്...... വിനൂട്ടാ........ ആ വലിയ വീട്ടിലൊന്നാകെ ആ വിളി മുഴങ്ങി...... എപ്പോഴും കച്ചവടത്തിന് പോയിരുന്ന ഗോപി യുടെ പോക്ക് ഇടക്കായി...... ആന കളിക്കാനും കഥ പറയാനും അയാൾ സ്വയം സമയം കണ്ടെത്തി...... പാട വരമ്പിലൂടെ കുഞ്ഞിനേയും തോളിലേറ്റി ഗോപി നടന്നു വരുമ്പോൾ ഒരു നറു ചിരിയോടെ ഇഷാനി ആ ഉമ്മറത്തു നിൽക്കും....... സ്നേഹം എന്തെന്നറിയാതെ വളർന്ന അമ്മയാണ്‌ താനെന്ന് എന്നെങ്കിലും പറയുമ്പോൾ അവന് വിശ്വസിക്കാൻ പോലും കഴിയില്ലായിരിക്കാം.... കാരണം അവൻ സ്നേഹത്തിന്റെ ഉൾക്കടലിലാണ്.... വാൽസല്യത്തിന്റെ തിരകളിലാണ്....... സച്ചു കടയിൽ നിന്ന് അല്പം നേരത്തെ ഇറങ്ങാൻ തുടങ്ങിയിരുന്നു.... വന്ന ഉടൻ ഡ്രെസ്സെല്ലാം മാറി കുഞ്ഞിനെയുമെടുത്ത് ആ തിണ്ണയിൽ വന്നിരിക്കും.... അവന്റെ തോളിലേക്ക് ചാരിയെന്ന വണ്ണം അവളും കിടക്കും...... നന്ദ്യാർ വട്ട പൂക്കളുടെ നേർത്ത സുഗന്ധം അവിടമാകെ പരക്കും.... അല്പം ദൂരെ നിന്ന് തവളകളുടേ യും ചീവീടുകളുടെയും ശബ്ദം കേൾക്കുന്നുണ്ടാവും...... ഇളം കാറ്റ് ഒരു ശബ്ദമുണ്ടാക്കി തങ്ങളെ തഴുകി വരും..... കാറ്റിനും ശബ്ദമുണ്ടോ... ഉണ്ട്...... ശ്രദ്ധിച്ചു നോക്കിയാൽ അറിയാം.... കാറ്റിനു പ്രത്യേക ശബ്ദമുണ്ട്...... ഉണങ്ങിയ ഇലകൾ പരസ്പരം കലഹിക്കുന്ന ശബ്ദം........ ചുള്ളി ക്കമ്പുകൾ കൈ കോർക്കുന്ന ശബ്ദം..... പച്ചിലകൾ തലോടുന്ന ശബ്ദം........ പൊടി പടലങ്ങൾ പതിയെ ഒന്നുയർന്നു താഴുന്ന ശബ്ദം....... അതേ..... കാറ്റിനും ഈണമുണ്ട്...... അവളൊന്നു കൂടി അവനോട് ചേർന്നു നിന്നു..... സന്തോഷത്തിന്റെ കുത്തൊഴുക്കിൽ അവളുടെ ഹൃദയം ശെരിക്കുമൊരു അപ്പൂപ്പൻ താടിയായി മാറിയിരുന്നു..... ഇളം കാറ്റിന്റെ ശക്തി പെട്ടെന്ന് കൂടി ക്കൂടി വന്നത് പോലെ അവർക്ക് തോന്നി...... എവിടെയോ മഴ പെയ്യുന്നുണ്ട്..... ഈറൻ നിറഞ്ഞൊരു തണുത്ത കാറ്റ് വന്നതും മുത്തശ്ശി അതും പറഞ്ഞു കൊണ്ട് ആകാശത്തേക്ക് നോക്കി..... മേഘം ഉരുണ്ട് കേറിയ പോൽ നിലാവ് ഒളിച്ചു നിന്നു....... വലിയ മഴക്കുള്ള കോളെന്ന പോൽ ആകാശം കനത്തു തുടങ്ങി...... പെട്ടെന്ന് കറന്റ്‌ പോയതും ഇഷാനി സച്ചുവിന്റെ കയ്യിലൊന്ന് കയ്യമർത്തി.......... വിളക്ക് കത്തിക്ക്..... എമർജൻസി എവിടെ..... തുടങ്ങിയ ചോദ്യങ്ങൾ ആ ഇരുട്ടിൽ ഉയർന്നു കേൾക്കുമ്പോൾ സച്ചു വും ഇഷാനിയും ഇരുന്നിടത് നിന്ന് എഴുന്നേറ്റിരുന്നില്ല.... സച്ചു എഴുന്നേൽക്കണ്ടാ.... ഇരുട്ടിൽ കുഞ്ഞിനേയും കൊണ്ട് വീഴും...... ആ ഇരുട്ടിലും അച്ഛൻ താക്കീതെന്ന പോലത് പറയുമ്പോൾ സച്ചുവിന്റെ ചുണ്ടിലൊരു പ്രകാശം നിറഞ്ഞു...... അപ്പോഴാണ് ആ മുറ്റത്തേക്കൊരു കാറ് വന്ന് നിന്നത്........ ഹെഡ് ലൈറ്റ്ന്റെ വെളിച്ചം അവിടമാകെ നിറഞ്ഞു.... ആ നേരത്ത് അങ്ങനെയൊന്നും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നേ എല്ലാവരും അങ്ങോട്ട് തിരിഞ്ഞു...... ഡോർ തുറന്ന് ഇറങ്ങിയ ആളിലേക്ക് എല്ലാവരും കണ്ണുകൾ കൂർപ്പിച്ചു നിൽക്കെ ആ ഇരുട്ടിലും ഇഷാനി അയാളെ തിരിച്ചറിഞ്ഞിരുന്നു..... പപ്പാ..... അവളുടെ ചുണ്ടുകൾക്കിടയിൽ നിന്നും ഒരു വിറയലോടെ ആ പേര് പുറത്തേക്ക് വരുമ്പോൾ അത് വരെ കനത്ത് നിന്നിരുന്ന മേഘം ഘനീഭവിച്ചു തുടങ്ങി..... ആദ്യത്തെ തുള്ളി ഭൂമിയിലേക്ക് വീണതും അയാൾ ഒരു ചുവട് മുന്നോട്ട് വെച്ചിരുന്നു..... ഭയം കൊണ്ട് ഇഷാനി നിന്ന് വിറച്ചു...... (തുടരു) രചന :: aysha അക്ബർ #📔 കഥ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ