വായന മുറി 📚
ShareChat
click to see wallet page
@vayanamuri1
vayanamuri1
വായന മുറി 📚
@vayanamuri1
❤️👋
താലി കെട്ട് 16 നീ അകത്ത് പോയി ഈ ഡ്രസ്സൊക്കെ മാറ്റി കിടക്കാൻ നോക്ക്. പിന്നെ ഇതുപോലെ വീണ്ടും എന്തെങ്കിലും കാണിക്കാൻ നിൽക്കണ്ട. വേണിയെ എന്ത് ചെയ്യണമെന്ന് എനിക്കറിയാം. അതുകൊണ്ട് നാളെ മുഹൂർത്ത സമയത്ത് നീയും ഉണ്ടാവണം മണ്ഡപത്തിൽ.... ശ്രീഹരിയുടെ വാക്കുകൾ കേട്ട് മീര അനുസരണയോടെ തലയാട്ടി. അവൾ അകത്ത് കയറി വാതിലടച്ച ശേഷമാണ് ശ്രീഹരി അവന്റെ വീട്ടിലേക്ക് പോയത്. എങ്കിലും അവൻ അവിടെ നിന്നുകൊണ്ട് കുറച്ചു സമയം മീരയെ വീക്ഷിക്കുകയും അവൾ വീണ്ടും അബദ്ധമൊന്നും കാണിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് അകത്തേക്ക് പോയത്. മീര ഇതേസമയം മുറിക്കുള്ളിലൂടെ ഞെളിപിരി കൊണ്ട് ഉലാത്തുകയായിരുന്നു. ശ്രീഹരിയുടെ തീരുമാനം എന്താണെന്ന് അറിയാത്തതാണ് അവളെ അസ്വസ്ഥയാക്കിയത്. എങ്കിലും അവന്റെ സംസാരത്തിൽ നിന്നും ശ്രീഹരി വലുതെന്തോ പ്ലാൻ ചെയ്യുന്നുണ്ടെന്ന് മീര ഊഹിച്ചു. അതിനാൽ അത് പറയാൻ അവൾ അപ്പോൾ തന്നെ കിഷോറിനെ വിളിച്ചു. "ഹലോ... മീര... നിന്നെ ഞാൻ വിളിക്കാൻ തുടങ്ങുകയായിരുന്നു. നീയെന്താ ഇവിടുന്ന് പറയാതെ പോയത്?" കിഷോർ ചോദിച്ചു. "അത് പറയാനാ ഞാൻ വിളിച്ചത്." മീര പറഞ്ഞു. "എന്താ?" "ശ്രീയേട്ടന്റെ മനസ്സിലെ പദ്ധതി എന്താണെന്ന് അറിയാനായി ഞാൻ കുറച്ചു മുൻപേ ഒരു അറ്റകൈ പ്രയോഗം നടത്തിയിരുന്നു." "എന്നിട്ട് അത് ഫലം കണ്ടോ?" കിഷോർ ന്റെ സ്വരത്തിൽ ആവേശം നിറഞ്ഞു. "ഇല്ല... ശ്രീയേട്ടന്റെ മനസ്സിൽ എന്താണെന്ന് അപ്പോഴും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ശ്രീയേട്ടൻ പറഞ്ഞില്ല എന്ന് പറയുന്നതാവും ഉചിതം." "നീ എന്ത് പ്രയോഗമാണ് നടത്തിയത്?" കിഷോറിന് അതറിയാൻ ആകാംക്ഷയായി. മീര നടന്നതെല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു. ഒരു ഞെട്ടലോടെയാണ് അവൻ അവൾ പറഞ്ഞതെല്ലാം കേട്ട് നിന്നത്. "മീര... നിനക്കെന്താ ഭ്രാന്ത് പിടിച്ചോ. ഇങ്ങനെ ഒരു കാര്യം ചെയ്യാൻ പോകുന്നതിന് മുൻപ് നിനക്ക് എന്നോടൊരു വാക്ക് പറഞ്ഞൂടായിരുന്നോ? ഞാൻ വേറെന്തെലും വഴി പറഞ്ഞു തരുമായിരുന്നല്ലോ. എന്നാലും സ്വന്തം ജീവൻ തന്നെ റിസ്കിലാക്കി കൊണ്ട് നിനക്കെങ്ങനെ ഇങ്ങനെ ചെയ്യാൻ മനസ്സ് വന്നു മീര. എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എന്ത് ചെയ്തേനെ?" കിഷോർ ചോദിച്ചു. "എന്റെ ജീവനേക്കാൾ വലുതാണ് കിഷോറേട്ട എനിക്ക് എന്റെ ശ്രീയേട്ടൻ. അതുകൊണ്ട് എന്റെ പ്രണയത്തെ സ്വന്തമാക്കാൻ എന്ത് റിസ്ക് എടുക്കാനും ഞാൻ തയ്യാറാണ്." മീരയുടെ വാക്കുകളിൽ ശ്രീഹരിയോടുള്ള പ്രണയം നിറഞ്ഞു നിന്നു. "എന്നാലും മീര... ഇത് കുറച്ചു കടന്ന കയ്യായി പോയി. നിനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? ആ രംഗം ആലോചിക്കുമ്പോൾ തന്നെ എനിക്ക് പേടിയാകുന്നു. കൃത്യ സമയത്ത് മനസാന്നിധ്യം കൈവിടാതെ നിന്നെ രക്ഷിച്ച ശ്രീഹരിയെ സമ്മതിക്കണം. അവന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഞെട്ടി നിന്ന് പോയേനെ." കിഷോർ പറഞ്ഞു. "കിണറിന്റെ ഭിത്തി ഇടിഞ്ഞു ഞാൻ അകത്തേക്ക് വീണ് പോകുമെന്ന് ഞാൻ സത്യത്തിൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് പെട്ടെന്ന് ഭിത്തി ഇടിഞ്ഞു ഞാൻ താഴേക്ക് പോകുമ്പോ എന്റെ കാര്യം തീർന്നെന്ന് തന്നെയാ ഒരു നിമിഷത്തേക്ക് ഞാൻ കരുതിയത്. പക്ഷേ പെട്ടെന്ന് തന്നെ ശ്രീയേട്ടൻ എന്നെ രക്ഷിക്കുമെന്ന് എനിക്ക് തോന്നി. കിണറ്റിലെ വെള്ളത്തിനടിയിലേക്ക് മുങ്ങി താണ് പോകുമ്പോ ശ്രീയേട്ടന്റെ കൈകൾ എന്നെ വന്ന് ചുറ്റിയത് ഒരു വിദൂര സ്വപ്നം പോലെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അപ്പോഴേക്കും എന്റെ ബോധം പോയി. പിന്നെ ഓർമ്മ വരുമ്പോ ശ്രീയേട്ടൻ എനിക്ക് കൃത്രിമ ശ്വാസം തരുകയായിരുന്നു.". ആ ഓർമ്മയിൽ തന്നെ മീരയ്ക്ക് തന്റെ ശരീരം കുളിർന്നു. "എന്തായാലും നിനക്ക് ഒന്നും സംഭവിച്ചില്ലല്ലോ. അത് തന്നെ ഭാഗ്യം. പിന്നെ ശ്രീഹരി നാളെ എന്താ ചെയ്യാൻ പോകുന്നത് എന്നതിനെ കുറിച്ച് എന്തെങ്കിലും ഊഹമുണ്ടോ നിനക്ക്. അവന്റെ സംസാരത്തിൽ നിന്ന് എന്തെങ്കിലും സൂചന കിട്ടിയിരുന്നോ?" കിഷോർ കാര്യത്തിലേക്ക് കടന്നു. "ശ്രീയേട്ടൻ നാളത്തേക്ക് വലുതെന്തോ പ്ലാൻ ചെയ്യുന്നുണ്ട് കിഷോറേട്ട. ശ്രീയേട്ടൻ എന്ത് തീരുമാനം എടുത്താലും ഞാൻ കൂടെ നിൽക്കില്ലേ എന്നൊക്കെ ഏട്ടൻ എന്നോട് ചോദിച്ചു. ഞാൻ നിൽക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്. വേണി ശ്രീയേട്ടനെ ചതിക്കുകയാണെന്ന് വിശ്വസിച്ചിരിക്കുന്നത് കൊണ്ട് അവൾക്ക് അതിനുള്ള പണി എന്തായാലും കൊടുക്കുമെന്ന കാര്യം ഉറപ്പാണ്. അത് താലി കെട്ടി ഭാര്യ ആക്കിയ ശേഷം പ്രതികാരം തീർക്കുന്ന രീതി ആകില്ലെന്ന് തന്നെയാണ് എന്റെ മനസ്സ് പറയുന്നത്. അതുകൊണ്ട് നാളെ അത്ഭുതങ്ങൾ സംഭവിക്കാൻ നമുക്ക് പ്രാത്ഥിക്കാം. നമ്മൾ സ്നേഹിക്കുന്നവരെ എങ്ങനെയെങ്കിലും നമ്മുക്ക് തന്നെ കിട്ടിയാൽ മതിയായിരുന്നു." മീര സ്വന്തം നെഞ്ചിൽ കൈ കൊണ്ട് തട്ടി സ്വയം ആശ്വസിപ്പിച്ചു. "ഞാനും അത് തന്നെയാ വിചാരിക്കുന്നെ. വേണിക്ക് അണിയാൻ ഞാനൊരു താലി പണിയിച്ചു വച്ചിട്ടുണ്ടായിരുന്നു. അത് കൂടി ഞാൻ നാളെ കയ്യിലെടുക്കുന്നുണ്ട്. കാര്യങ്ങൾ നമുക്ക് അനുകൂലമായിട്ടാണ് സംഭവിക്കുന്നതെങ്കിൽ വേണിയുടെ കഴുത്തിൽ അണിയിക്കാൻ താലി ഇല്ലെന്ന പരാതി ഒഴിവാക്കാലോ." കിഷോർ പറഞ്ഞു. "ശ്രീയേട്ടൻ വേണിയെ ഭാര്യയാക്കിയിട്ട് പ്രതികാരം വീട്ടുമോ എന്നോർത്തായിരുന്നു എന്റെ ഭയം. പക്ഷേ ഇന്നത്തെ ശ്രീയേട്ടന്റെ സംഭാഷണത്തിൽ നിന്ന് അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ ആ മനസ്സിൽ എന്താ പ്ലാൻ ചെയ്ത് വച്ചിരിക്കുന്നതെന്ന് മാത്രം മനസ്സിലാകുന്നില്ല. ചിലപ്പോ നിങ്ങളെ രണ്ടാളേം നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ നാണംകെടുത്താനായിരിക്കും ശ്രീയേട്ടന്റെ ഉദ്ദേശം. അതുകൊണ്ട് കിഷോറേട്ടൻ ഒന്ന് കരുതി ഇരിക്കണം കേട്ടോ." മീര അവന് മുന്നറിയിപ്പ് നൽകി. "ഇത്ര നാളും ശ്രീഹരി പരസ്യമായി ഒരു പ്രഖ്യാപനം നടത്തി എന്നെയും വേണിയെയും നാണംകെടുത്താൻ ശ്രമിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ആരോടും ഒന്നും പറയാതെ അവൻ സ്വയം ഈ കല്യാണത്തിൽ നിന്നും പിന്മാറുമെന്ന് ആയിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ ശ്രീഹരി കല്യാണം വരെ ഇത് കൊണ്ടെത്തിച്ചതിനാൽ നീ പറഞ്ഞത് പോലെ ഞങ്ങളെ നാറ്റിക്കാൻ തന്നെയായിരിക്കും അവൻ പ്ലാൻ ചെയ്തിട്ടുണ്ടാവുക. ഇനിയിപ്പോ കുറച്ച് നാണക്കേട് ആയാലും സാരമില്ല അവളെ എനിക്ക് കിട്ടിയ മതിയെന്നെ ഉള്ളു." കിഷോർ ന്റെ വാക്കുകൾ മീര മൂളി കേട്ട് കൊണ്ടിരുന്നു. "എങ്കിൽ പിന്നെ നമുക്ക് നാളെ കാണാം. നമ്മൾ ആഗ്രഹിച്ച പോലെ എല്ലാം നടക്കാൻ പ്രാർത്ഥിക്കാം." മീര പറഞ്ഞു. "ഓക്കേ ഗുഡ് നൈറ്റ്‌ മീര." കിഷോർ ഫോൺ വച്ചു. നാളത്തെ കാര്യമോർത്ത്‌ രണ്ടാൾക്കും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അതേ അവസ്ഥ തന്നെയായിരുന്നു ശ്രീഹരിക്ക്. പക്ഷേ വേണി രാവിലെ എഴുന്നേറ്റ് ഒരുങ്ങാൻ ഉള്ളത് കൊണ്ട് തങ്ങൾ സ്വപ്നം കണ്ട ജീവിതം സാക്ഷാത്കരിക്കാൻ പോകുന്നതിന്റെ നിർവൃതിയിൽ സുഖമായി സ്വപ്നങ്ങൾ കണ്ടുറങ്ങി. രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങിയ മീര അമ്പലത്തിൽ കയറി ഒന്ന് തൊഴുത ശേഷം വേണിയുടെ അടുത്തേക്ക് പോയി. രാവിലെ ശ്രീഹരി അവളെ ഫോണിൽ വിളിച്ച് മുഹൂർത്ത സമയം വരെ വേണിക്കൊപ്പം ഉണ്ടാവണം എന്നും മീര ഒന്നും അറിഞ്ഞതായി വേണിക്ക് സംശയം തോന്നരുതെന്നും അവൻ പറഞ്ഞിരുന്നു. മീര അത് അക്ഷരംപ്രതി അനുസരിച്ചു. അല്ലെങ്കിലും തന്നിൽ അവൾക്കൊരു സംശയം തോന്നരുതെന്ന് മീര വേണിക്ക് അരികിൽ പോകാൻ ഇരുന്നതായിരുന്നു. മീര ചെല്ലുമ്പോ വേണിയെ ബ്യൂറ്റിഷൻമാർ വധുവായി ഒരുക്കുകയായിരുന്നു. മീര മുറിയിലേക്ക് കടന്ന് വന്നത് കണ്ടതും വേണി എഴുന്നേറ്റ് അവളുടെ അരികിലേക്ക് ചെന്നു. തുടരും രചന :: അഞ്ജലി #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
കാശി നാഥൻ ഭാഗം 18 "ചെറിയ ലീഗ്മെന്റ് ഫ്രാക്ച്ചർ ആണ് കാശി. പക്ഷെ അമ്മ കൊണ്ട് നടന്നു വഷളാക്കി " ഡോക്ടർ ദേവിക അവനോട് പറഞ്ഞു ഓർത്തോയിലെ ഡോക്ടർ ദേവിക അവന്റെ ക്ലാസ്സ്‌ മേറ്റ്‌ ആണ് താലൂക്ക് ഹോസ്പിറ്റലിൽ ഉണ്ടെന്ന് വിളിച്ചപ്പോൾ പറഞ്ഞത് കൊണ്ട് അവർ അങ്ങോട്ട് പോയി കാലിൽ ബാൻഡ് aid ഇട്ടു "രണ്ടാഴ്ച റസ്റ്റ്‌ എടുത്തില്ലെങ്കിൽ നല്ല പെയിൻ വരും സൂക്ഷിക്കണേ അമ്മേ " ദേവിക അവരോട് പറഞ്ഞു ലക്ഷ്മി വിഷമത്തോടെ അവനെ നോക്കി "അമ്മയ്ക്ക് ഭയങ്കര മടിയാണ് വെറുതെ കിടക്കുന്നത്. എപ്പോഴും ആക്റ്റീവ് ആയിരിക്കുന്ന ആളല്ലേ " "രണ്ടാഴ്ച അല്ലേ അമ്മേ.. കാല് ഉയർത്തി വെച്ചു ഇരിക്കുകയും കിടക്കുകയും വേണം ട്ടോ. കാശി ലീവ് എടുക്കുമോ.. അമ്മ ഒറ്റക്കല്ലേ?" "പാർവതി ഉണ്ട്.. എന്റെ മോള് " അമ്മ പെട്ടെന്ന് പറഞ്ഞു ദേവിക സംശയത്തോടെ അവനെ നോക്കി "അടുത്ത വീട്ടിലെ കുട്ടിയ. അമ്മയ്ക്ക് മോളെ പോലെ തന്നെ " "ആ കുട്ടി രണ്ടാഴ്ച കൂടെ നിൽക്കുമോ.?" "ഞാൻ.. നോക്കട്ടെ. നേരെത്തെ ഡേറ്റ് കൊടുത്ത സർജറികൾ ഉണ്ട്. ലീവ് എടുക്കാൻ എനിക്ക് ബുദ്ധിമുട്ട് ആണ്. ഞാൻ ഇല്ലെങ്കിൽ അമ്മ നീ പറയുന്നത് അനുസരിച്ചു കിടക്കുകയൊന്നുമില്ല.." ദേവിക ചിരിച്ചു "ഇവനെ പിടിച്ചു കല്യാണം കഴിപ്പിക്ക് അമ്മേ. ഡോക്ടർമാരെ വേണ്ടാട്ടോ. രണ്ട് പേരും ഡോക്ടർ മാരായാൽ ഒന്നും ശ്രദ്ധിക്കാൻ സമയം കിട്ടില്ല.." "നിങ്ങൾ കൂട്ടുകാർ പറഞ്ഞു കൊടുത്തിട്ടേ ഇനി കാര്യം ഉള്ളു. ഞാൻ പറഞ്ഞു മടുത്തു " "ആണോടാ.. കല്യാണം കഴിച്ചു സെറ്റിൽ ആകാനുള്ള പ്രായം ആയി കേട്ടോ.. ഇവന്റെ സ്വഭാവത്തിന് ഒരു സാധു പെൺകുട്ടി മതി ട്ടോ അമ്മേ.." "മതി മതി ഇനി അമ്മേ പേടിപ്പിക്കേണ്ട. Husband മക്കൾ എല്ലാം സുഖമായി ഇരിക്കുന്നല്ലോ അല്ലേ " അവൻ അമ്മയെ കൊണ്ട് എഴുനേറ്റു "ദൈവകൃപയൽ സുഖം.. വീൽ ചെയർ മതി ട്ടോ കാശി. ആ കാല് തീരെ കുത്തരുത് ഒരു ആഴ്ച.." അവൻ ശരി എന്ന് പറഞ്ഞു വീട്ടിൽ വന്നപ്പോൾ പാർവതി ഹോസ്പിറ്റലിൽ നിന്ന് എത്തിയിട്ടുണ്ട് "എന്ത് പറഞ്ഞു ഹോസ്പിറ്റലിൽ നിന്ന്?" "രണ്ടാഴ്ച റസ്റ്റ്‌.കാല് നിലത്തു ഊന്നരുത് എന്ന്.. ശോ.. ആകെ കഷ്ടം ആയി " അവൾ അമ്മയെ പിടിച്ചു കൊണ്ട് കിടത്തി "ഞാൻ സഹായത്തിനു ആരെയെങ്കിലും രണ്ടാഴ്ച കിട്ടുമോന്ന് നോക്കട്ടെ " അവൻ ഫോൺ എടുത്തു പുറത്തേക്ക് പോയി പാർവതി ഓടി പിന്നാലെ ചെന്നു "അത്.. ഞാൻ നിന്നോളാം." അവൻ ഫോൺ മാറ്റി "എന്താ?" "രണ്ടാഴ്ച ഞാൻ... ഹോസ്പിറ്റലിൽ ഒന്ന് വിളിച്ചു പറഞ്ഞ മതി " "അത്.. അത് വേണ്ടാ.. വല്ലപ്പോളും ഹെല്പ് ചെയ്യുന്ന പോലെ അല്ല രണ്ടാഴ്ച. ആൾക്കാർ എന്ത് പറയും? നിന്റെ അച്ഛൻ എന്ത് വിചാരിക്കും?" "ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ. അച്ഛൻ എന്ത് വിചാരിക്കാൻ? എന്റെ അമ്മയാണെങ്കിൽ ഞാൻ ചെയ്യില്ലേ..ഡോക്ടർ ഒന്ന് വിളിച്ചു പറയോ..വേറാരും ഇവിടെ ശരിയാവില്ല " അവൻ അവളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി "ഡോക്ടർ?" "കാശി... കാശിയേട്ടൻ.. വിളിച്ചു. പറയാവോ ലീവ്?" അവന്റെ മുഖത്ത് ഒരു കള്ളച്ചിരി നുണക്കുഴി ഉണ്ട് അവന് താടി രോമങ്ങൾ കൊണ്ട് മറഞ്ഞിരിക്കുന്നു അന്നാണ് പാർവതി അത് കണ്ടത് "നിന്റെ ശമ്പളം കട്ട്‌ ചെയ്യും കേട്ടോ " അവൻ വെറുതെ പറഞ്ഞു "ശമ്പളം കിട്ടിയില്ലെങ്കിലും സാരോല്ല. അമ്മ സുഖം ആവട്ടെ " അവൻ പെട്ടെന്ന് ആ മുഖത്തേക്ക് നോക്കി "ഞാൻ ഇല്ലെങ്കിൽ അമ്മ വീണ്ടും നടക്കും. അനുസരിക്കില്ല അസുഖം കൂടും. ഞാൻ നോക്കിക്കൊള്ളാം " അവൻ ഫോണിൽ വെറുതെ നോക്കി നിന്നു "എത്ര നാളുകൾ നോക്കും.?" അവൾ പെട്ടെന്ന് ശ്വാസം കഴിച്ചു "നീ ഒരു ദിവസം ഇവിടെ നിന്ന് പോകില്ലേ..?" അവളുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു "ഒരു ദിവസം എല്ലാരും ഭൂമിയിൽ നിന്ന് പോവില്ലേ?" "പാറു.." ഒരു ശാസന നിറഞ്ഞ വിളി ഉയർന്നു അവൾ ഞെട്ടി പോയി "ഞാൻ അതാണോടി പറഞ്ഞത്. നിന്റെ അച്ഛന് ട്രാൻസ്ഫർ ആകുമ്പോ നീ പോകില്ലേ അതല്ലേ ചോദിച്ചത്?" "ഡോക്ടർ പറഞ്ഞാൽ ഞാൻ പോകാതെയിരിക്കാം." അവന് ഉത്തരം മുട്ടി പോയി ആ വാചകത്തിൽ എല്ലാം ഉണ്ട് "ഡോക്ടറുടെ lover എന്ത് പറയുന്നു?" പെട്ടെന്ന് അവൾ ചോദിച്ചു "ഏത്. Lover?" അവൻ അലക്ഷ്യമായി തിരിച്ചു ചോദിച്ചു "അന്ന് പറഞ്ഞ.." "ഓ അതോ.. അതിന് ഞാൻ പറഞ്ഞോ lover ആണെന്ന് " "ഇഷ്ടം ഉണ്ടെന്ന് പറഞ്ഞല്ലോ.. ഒത്തിരി ഇഷ്ടം ഉണ്ടെന്ന്." അവളുടെ മുഖം കുഞ്ഞി സങ്കടം കൊണ്ട് നിറഞ്ഞ പോലെ "ഒത്തിരി ഇഷ്ടം ഉണ്ടല്ലോ " അവൻ കണ്ണുകളിൽ നിന്ന് കണ്ണുകൾ മാറ്റാതെ പറഞ്ഞു പാർവതി കണ്ണുകൾ താഴ്ത്തി കളഞ്ഞു "എന്നിട്ടെന്താ പറയാത്തത്?" "പറയാതെ അറിയാമോന്ന് നോക്കട്ടെ " പാർവതി മുഖം ഉയർത്തി അവൻ സ്നേഹിക്കുന്നത് തന്നെയാണോ? അവൾക്ക് സംശയം തോന്നി വേറെ ഒരാൾ ഉണ്ടെന്ന് വെറുതെ പറഞ്ഞതാണോ? കാശി മുറ്റത്തേക്ക് ഇറങ്ങി പാർവതി... കാശി നിന്നെ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നെടി... വല്ലാതെയങ്ങ് മോഹിച്ചു പോകുന്നെടി സന്ധ്യയായി പൂമുഖത്ത് അവൾ നിലവിളക്ക് കൊണ്ടു വെയ്ക്കുന്നത് നോക്കിനിന്നു കാശി നിലത്ത് ചമ്രം പറഞ്ഞിരിക്കുന്നത് കൈ കൂപ്പി സന്ധ്യ നാമം ജപിക്കുന്നത് എല്ലാം അവൻ തിണ്ണയിൽ ചാരിയിരുന്നു നോക്കിയിരുന്നു നാമജപം അവസാനിച്ചു വിളക്ക് തിരി താഴ്ത്തി അവൾ എടുത്തു "രാത്രി കഞ്ഞി മതിയോ.. ഇല്ലാച്ചാൽ പലഹാരം ഉണ്ടാക്കാം " "കഞ്ഞി മതി " അവൾ അകത്തേക്ക് പോയി ചൂടുള്ള കഞ്ഞിയും ചുട്ട പപ്പടവും കഴിക്കുമ്പോൾ നല്ല സുഖം "ചമ്മന്തി ഉണ്ടായിരുന്നു " "ഇത് മതി." അവൾ അമ്മയ്‌ക്കൊപ്പം കഴിക്കുന്നത് കണ്ടു അവൻ മുൻവശത്ത് വെറുതെ രാത്രി നോക്കിയിരുന്നു "അച്ഛന് കുറച്ചു കഞ്ഞി കൊടുത്തിട്ട് വരാം " "അതേയ്.. ഞാൻ കൂടി വരാം. പറമ്പിൽ ഇഴജന്തുക്കൾ ഉണ്ടാവും " അവൻ ടോർച് എടുത്തു കൂടെ നടന്നു "രാത്രി കിടക്കാൻ അച്ഛൻ സമ്മതിച്ചോ?" "ഓ.. അച്ഛന് വിരോധം ഒന്നുല്ല്യ " അവൾ പോയി അത് കൊടുത്തു വരും വരെ അവൻ കാത്തു നിന്നു "നല്ല മഴയുടെ കോളുണ്ട്. എന്താ കാറ്റ് " അവൻ മാനത്തേക് നോക്കി മഴ വന്നേക്കും അവൾ വീടിനുള്ളിലേക്ക് കയറി പോകാൻ നേരം ഒന്ന് നോക്കി ഒരു നോട്ടം അവൻ അനങ്ങാതെ നിന്ന് പോയി വൈദ്യുതി ഉടലാകെ പ്രവഹിച്ച പോലെ തരിച്ചു പോയി തുടരും.... മയിൽ പീലി #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📖 കുട്ടി കഥകൾ
കാശി നാഥൻ ഭാഗം 17 അനാമികയെ ഡിസ്ചാർജ് ചെയ്യുന്നു എന്ന് ഫെലിക്സ് പറഞ്ഞപ്പോൾ കാശി വന്നു "ഡോക്ടറേ പിന്നെ ഇങ്ങോട്ട് കണ്ടില്ലല്ലോ " "മൂന്നാല് ദിവസം നല്ല തിരക്ക്. എങ്ങനെ ഉണ്ടിപ്പോ. മിടുക്കിയായല്ലോ." കാശി ആ തോളിൽ തട്ടി അവളുടെ അച്ഛനുമമ്മയും അവനെ കണ്ടു ബഹുമാനത്തോടെ ഒതുങ്ങി നിന്നു "കേസൊന്നും പിൻവലിച്ചു കളയരുത് കേട്ടോ. ഒരുപാട് ഭീഷണി ഒക്കെ ഉണ്ടാവും മൈൻഡ് ചെയ്യരുത് " "ഇല്ല.. അവന് ശിക്ഷ വാങ്ങി കൊടുത്തിട്ടേ ഇനി കാര്യം ullu" അവൾ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു "മിടുക്കി. അങ്ങനെ വേണം " അനാമിക കാശിയെ തന്നെ നോക്കി നിന്നു ഈ മനുഷ്യൻ അരികിലേക്ക് വരുമ്പോൾ. ഇപ്പോൾ ഹൃദയം നനയുന്ന പോലെ തോന്നും അനാമികക്ക് താൻ എത്രയോ മോശമായി പെരുമാറിയിട്ടും എത്ര സ്നേഹത്തോടെയും കരുതലോടെയും ആണ് അദ്ദേഹം ട്രീറ്റ്‌ ചെയ്തത് എന്ന് ഓർത്തു അവൾ. അറിയാതെ വളരുന്നു ഒരു കുഞ്ഞ് ഇഷ്ടം കാശിയുടെ കണ്ണുകൾ പാർവതിയെ തിരയുന്നുണ്ടായയിരുന്നു അവൾ ഏത് ഫ്ലോറിൽ ആണെന്ന് അവൻ നോക്കി ഫെലിക്സ് അവനെ ഒന്ന് തട്ടി "മുറിയിൽ പോകുകയല്ലേ?" "ങേ?" കാശി സ്വപ്നത്തിൽ നിന്ന് ഉണർന്ന പോലെ ചോദിച്ചു "അല്ല മുറിയിൽ പോകുകയല്ലേന്ന് " "ആ " അവൻ നടന്നു ഫെലിക്സ് അവനെ സൂക്ഷിച്ചു നോക്കി കൊണ്ട് ഒപ്പം നടന്നു "പാർവതി വന്നിട്ടില്ല " ഫെലിക്സ് സാധാരണ പോലെ പറഞ്ഞു "വന്നിട്ടില്ലേ? അതെന്താ?" അവൻ പെട്ടെന്ന് ചോദിച്ചു "എനിക്ക് എങ്ങനെ അറിയാം?, സാധാരണ നേഴ്സ് മാർ ലീവ് എടുക്കുന്നത് ഞാൻ അറിയാറുമില്ല ശ്രദ്ധിക്കാറുമില്ല. ഇത് നിന്റെ അമ്മയാണ് ലീവ് വിളിച്ചു പറഞ്ഞത് " അവൻ കൺഫ്യൂഷൻ ആയി "അമ്മയോ?" "നിനക്കെന്താ ഒരു വെപ്രാളം?" "എനിക്ക് എന്ത് വെപ്രാളം.." "പൂച്ച പാല് കുടിക്കുന്നത് ആരും അറിയില്ല എന്ന് കരുതണ്ട " അവൻ മിണ്ടിയില്ല. "ആ കൊച്ചിനോട് എന്താ?" "കുന്തം..." അവൻ ഫോൺ എടുത്തു വീട്ടിലെ നമ്പർ ഡയൽ ചെയ്തു "ഹലോ." പാർവതി "ഞാനാ " നിശബ്ദത അവൻ ഫോൺ എടുത്തു കൊണ്ട് വെളിയിൽ ഇറങ്ങി "എന്താ ലീവ്?" "അമ്മയ്ക്ക് വയ്യ " അവന്റെ നെഞ്ചിൽ കൂടി ഒരു മിന്നൽ പാഞ്ഞു "അമ്മയ്ക്ക് എന്താ?" "കാലിൽ നല്ല നീര് ഉണ്ട്. മടങ്ങിയത് ആണെന്ന് പറഞ്ഞു. ഹോസ്പിറ്റലിൽ പോകാമെന്നു പറഞ്ഞിട്ട് കേൾക്കുന്നില്ല.. നാട്ടു മരുന്ന് അരച്ചിട്ട് കിടക്കുവാ " "ഞാൻ വരാം " "എനിക്ക് നമ്പർ ഇല്ലായിരുന്നു അല്ലെങ്കിൽ ഞാൻ വിളിച്ചേനെ " "എനിക്കും " വീണ്ടും നിശബ്ദത "ഞാൻ ഇറങ്ങുകയാണ്.. എന്തെങ്കിലും വാങ്ങണോ?" പാർവതിക്ക് ഒരു ശ്വാസം മുട്ടൽ. പോലെ തോന്നി നെഞ്ചു വിങ്ങി കഴയ്ക്കുന്നു "അമ്മയ്ക്ക് എന്തെങ്കിലും.." "നിനക്ക് വേണ്ടേ?" "എനിക്ക്.. എനിക്ക്.. എന്താ?" "എന്തെങ്കിലും?" അവളുടെ ശബ്ദം അടച്ചു "ഒന്നും വേണ്ടാ " "ശരി ഞാൻ വേഗം വരാം " അവൻ കാൾ കട്ട്‌ ചെയ്തു ഫെലിക്സ് ആർക്കോ ഫോൺ ചെയ്യുകയാണ് ഞാൻ പോകുകയാണ് എന്നൊരു ആംഗ്യം കാണിച്ചിട്ട് അവൻ ഇറങ്ങി 🌹🌹 "എന്താണ് ലക്ഷ്മിക്കുട്ടിയുടെ കാലിന്.?" അവൻ പിടിച്ചു നോക്കി "അന്ന് മടങ്ങിയത് വെച്ചോണ്ട് നടന്നതല്ലേ കുട്ടിയെ. ബാൻഡ് aid ഇടേണ്ടി വരും " അവൻ അത് തലയിണയിൽ ഉയർത്തി വെച്ചു "നീയെങ്ങനെ അറിഞ്ഞു, " "ഞാൻ ഇങ്ങോട്ട് വിളിച്ചു. പാർവതി പറഞ്ഞു " "ആ കുട്ടി ഉള്ളത് കൊണ്ട് രണ്ടു ദിവസം ഞാൻ രക്ഷപ്പെട്ടു.. പക്ഷെ എത്ര ദിവസം ലീവ് എടുക്കും. പാവം " അവൻ ചരിഞ്ഞ് ഭിത്തിയിൽ ചാരി നിൽക്കുന്ന പാർവതിയെ നോക്കി "ലീവ് ഞാൻ വിളിച്ചു പറഞ്ഞോളാം. പക്ഷെ അമ്മ ഈ കുട്ടിയെ വേലക്കാരി ആക്കുന്ന പരിപാടി മോശം അല്ലേ?" ലക്ഷ്മി ഒറ്റ അടി കൊടുത്തു "എന്തോന്നാടാ പറയുന്നേ..വേലക്കാരിഎന്നോ.. എന്റെ മോളായിട്ട് ആണ് ഞാൻ കൂട്ടിട്ടുള്ളത്. ഒന്നിനെ തന്നു ദൈവം കണ്ടു കൊതി തീരും മുന്നേ എടുത്തു.. ഇപ്പോൾ തിരിച്ചു തന്നു. അങ്ങനെയ കരുതിയെക്കുന്നെ " അവൻ എഴുനേറ്റു "അങ്ങനെ സ്വന്തം മോളായിട്ട് ഒന്നും കാണണ്ട. വെറുതെ ഒരു മകൾ അല്ലേ. പാർവതി?" അവൻ അവളെ നോക്കി ചോദിച്ചു ആ വാചകത്തിൽ ഒരുപാട് അർത്ഥം. ഉണ്ടായിരുന്നു പാർവതി മുഖം താഴ്ത്തി അവൻ മുറിയിലേക്ക് പോയി "മോള് അവന് എന്തെങ്കിലും കഴിക്കാൻ വേണോന്ന് ചോദിച്ചു നോക്കുവോ.." അവൾ തലയാട്ടി അവന്റെ മുറിയുടെ വാതിൽ ചാരിയിരിക്കുന്നു "ഡ്രസ്സ്‌ മാറ്റുവാണോ " അവൾ മുട്ടി "ഇപ്പോൾ വരാം " അഞ്ചു മിനിറ്റ് കഴിഞ്ഞു പുറത്ത് വന്നു ആള് കടും പച്ച ഷർട്ടും മുണ്ടും പാർവതി അറിയാതെ ആ ഭംഗിയിൽ മുങ്ങിപ്പോയി "എന്താ?" "കഴിച്ചോ എന്തെങ്കിലും?" "ഇല്ല " "ചോറ് വിളമ്പട്ടെ?" "ഒരു മിനിറ്റ് നിന്റെ നമ്പർ പറ " അവൾ അത് പറഞ്ഞു കൊടുത്തു അവൻ ഡയൽ ചെയ്തു "എന്റെ നമ്പർ സേവ് ചെയ്യണം " അവൾ തലയാട്ടി "എങ്ങനെ സേവ് ചെയ്യും." അവൾ ദയനീയമായി ഒന്ന് നോക്കി അവന്റെ മുഖത്ത് ചിരി "ഡോക്ടർ എന്നാണോ?" അവൾ മുഖം കുനിച്ചു "ഫോൺ എവിടെ?" അവൾ പോയി എടുത്തിട്ട് വന്നു "സേവ് ചെയ്തേ " "പിന്നെ ചെയ്തോളാം " "വേണ്ടാ ചെയ്യ് " അവൾ സേവ് ചെയ്തു അവൻ അത് മേടിച്ചു നോക്കി "കാശിയേട്ടൻ " "ഗുഡ് ഗേൾ " അവൾ അവന്റെ ഫോണിൽ നോക്കിയത് അവൻ കണ്ടില്ലന്നു നടിച്ചു "ചോറ് വിളമ്പിക്കോ " അവൾ തലയാട്ടി കടന്ന് പോയി അവൻ അവളുടെ നമ്പർ സേവ് ചെയ്തു എന്റെ ♥️... തുടരും..... #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📙 നോവൽ
കാശി നാഥൻ ഭാഗം 16 അവൻ പാചകം ചെയ്യുന്നത് നോക്കി നിന്നു പാർവതി "നീ ചിക്കൻ കഴിക്കില്ലേ?" അവൻ ചിക്കൻ പീസ് ഗ്രിൽ ചെയ്തത് എടുത്തു "ഇല്ല " "നോൺ കഴിക്കില്ലേ?" "കഴിച്ചിട്ടില്ല " അവന്റെ കണ്ണുകൾ ചെറുതായി അവൾ മെല്ലെ ചിരിച്ചു "അച്ഛൻ വില്ലജ് ഓഫീസിൽ പ്യൂൺ ആണേ. അമ്മയ്ക്ക് ജോലി ഒന്നുല്ലാരുന്നു. എന്റെ മൂത്ത ഒരു ചേച്ചി ഉണ്ടായിരുന്നു. ഞങ്ങൾ.." അവൾ ഒന്ന് നിർത്തി "അത്രയ്ക്ക് കാശൊന്നും ഇല്ല.. ഞങ്ങൾക്ക്. ചേച്ചിയെ കല്യാണം കഴിച്ചു വിട്ടപ്പോ വീടും പോയി ഉള്ള ഇത്തിരി പൊന്നും പോയി. നല്ല ചേട്ടൻ ആയിരുന്നു. നല്ല വീട്ടുകാരും. അവർ മധുരയ്ക്ക് ടൂർ. പോയതാ.. എല്ലാരും കൂടി.. ബസ് അപകടം.. എല്ലാരും മരിച്ചു പോയി.. എന്റെ അമ്മയും ഉണ്ടായിരുന്നു ആ കൂടെ. ഞാനന്ന് പഠിക്കുകയാ. പരീക്ഷ ആയിരുന്നു. അല്ലെങ്കിൽ. ഞാനും ഉണ്ടായേനെ.. പിന്നെ. അച്ഛൻ എന്നേം കൂട്ടി ട്രാൻസ്ഫർ വാങ്ങി ഇവിടെ വന്നു.. കഴിക്കാൻ ആഗ്രഹം ഉള്ള സാധനങ്ങൾ ആയിട്ട് അന്നുമിന്നും എനിക്ക്. ഒന്നുല്ല. ഡോക്ടറുടെ അമ്മ നിർബന്ധം പറഞ്ഞു ഇപ്പൊ മുട്ടയും ഇച്ചിരി മീനും ഒക്കെ കഴിക്കും.. ഇത് കഴിച്ചിട്ടില്ല " അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു "നീ ഹാളിൽ പോയി നോക്കിക്കേ. ഞാൻ ടീവി ഓഫ്‌ ചെയ്യാൻ മറന്ന് പോയി " അവൾ അങ്ങോട്ട് പോയപ്പോൾ അവൻ മുഖം അമർത്തി തുടച്ചു ഓരോ നിമിഷം കഴിയും തോറും അവളോടുള്ള ഇഷ്ടം കൂടി വരുന്നു ആ നോട്ടവും സങ്കടവും ടീവി ഓഫ്‌ ചെയ്താരുന്നു " അവൻ ഒരു പീസ് ഗ്രിൽഡ് ചിക്കൻ സോസിൽ മുക്കി കൊടുത്തു "കഴിച്ചു നോക്ക് " അവൾ മടിയോടെ നോക്കി "കഴിച്ചോ പ്രോടീൻ ആണ് " ഒന്ന് കടിച്ചു പാർവതി "കൊള്ളാമോ.?" "ഉം " "ഇഷ്ടം ആയോ?" പാർവതി ആ ചോദ്യത്തിൽ നിശബ്ദയായി ഇഷ്ടം ആയി ഒരുപാട് ഇതല്ല ഈ ആളിനെ "ഇഷ്ടമായോ?" കാശിയും അതെ അവസ്ഥയിൽ ആയിരുന്നു അവന്റെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു എത്രയോ സർജറികൾ ചെയ്തപ്പോഴും പതറാത്ത ഹൃദയം വിറയ്ക്കാത്ത വിരലുകൾ അവൻ അവളുടെ നോട്ടത്തിൽ മുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞു "ഇഷ്ടമായി " അവൾ മെല്ലെ പറഞ്ഞു നിശബ്ദത നെഞ്ചിടിക്കുന്നത് പരസ്പരം കേൾക്കാമെന്ന് തോന്നി അവളുടെ വിരലുകൾ സ്ലാബിൽ ചിത്രങ്ങൾ വരയ്ക്കുന്നു ഒരുവേള നീയാണ് അത് എന്ന് പറഞ്ഞാലൊന്ന് ചിന്തിച്ചു കാശി പൊടുന്നനെ കാളിംഗ് ബെൽ അടിച്ചു "പോയി നോക്ക് ഞാൻ ഇത് ഫിനിഷ് ചെയ്തിട്ട് വരാം " അവൾ മടിച്ചു "അവർ ആരാണെന്ന് ചോദിക്കില്ലേ?" "എന്റെ ഭാര്യ ആണെന്ന് പറഞ്ഞേക്ക് " അവൻ കുസൃതിയിൽ പറഞ്ഞു പാർവതിയ്ക്ക് തന്റെ ഹൃദയം നിന്നു പോയെന്ന് തോന്നി ഇത് കളിയോ കാര്യമോ ഒരു പ്രണയം ഉണ്ടെന്ന് പറഞ്ഞു എന്നിട്ട്... അവൾ വാതിൽ.തുറന്നു മുന്നിൽ അതി സുന്ദരി യായ ഒരു പെൺകുട്ടിയെ കണ്ട് ശിവ ഒന്ന് അമ്പരന്നു ഫ്ലാറ്റ് മാറിപ്പോയോ അവൾ പെട്ടെന്ന് ഇറങ്ങി ബോർഡ് നോക്കി ഡോക്ടർ കാശിനാഥൻ ഇല്ലല്ലോ. മാറി പോയിട്ടില്ല "കാശി.?" "ഉണ്ട്.. വിളിക്കാം " "ശിവ ആയിരുന്നോ. കം. ഞാൻ കുക്കിംഗ്‌ ആയിരുന്നു " ശിവ അകത്തേക്ക് വന്നു ഇതായിരിക്കുമോ ഡോക്ടറുടെ പെൺകുട്ടി അവൾ നോക്കി നല്ല സുന്ദരി ആണ് "പാർവതി ഇത് ശിവ. ഡോക്ടർ ആണ്. എന്റെ ഒപ്പം വർക്ക്‌ ചെയ്യുന്നു. ശിവ ഇത് പാർവതി.. എന്റെ.... എന്റെ..' ശിവയുടെ മുഖത്ത് കുസൃതിചിരി "ഹായ് പാർവതി " "ഹായ് " അവൾ ലജ്ജയോടെ പറഞ്ഞു കാശി എന്റെ..എന്ന് പറഞ്ഞു നിർത്തിയപ്പോൾ ശിവ അവന്റെ കാമുകിയൊന്നുമല്ല എന്ന് അവൾക്ക് മനസിലായി. "പാർവതി എന്താ ചെയ്യുന്നത്?" "നേഴ്സ് ആണ്. ഫെലിക്സ് ഹോസ്പിറ്റലിൽ " കാശി തന്നെ ആണ് മറുപടി പറഞ്ഞത് ശിവ പുഞ്ചിരിച്ചു. ഇത് മറ്റൊരു ബന്ധം ആയിട്ടൊന്നും അവൾക്ക് തോന്നിയില്ല ചില ഡോക്ടർമാരും നേഴ്സ്മാരും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ ഒരു ലക്ഷണവും അതിനുള്ളതായ് അവൾക്ക് തോന്നിയില്ല അവൻ നല്ലവനാണ് അത് ശിവയ്ക്ക് ഇതിനോടകം മനസിലായിട്ടുണ്ട് ഈ പെൺകുട്ടിയും അതെ നിഷ്കളങ്കമായ മുഖം പ്രായം നന്നേ കുറവ് "ഞാൻ വന്നത്.. അന്ന് സർജറി ചെയ്ത patient ഡിസ്ചാർജ് ആയി.ആ കുട്ടിയുടെ അച്ഛൻ ഡോക്ടർക്ക് തന്നത് ആണ് " "ഞാൻ ഇത്തരം ഗിഫ്റ്റ് ഒന്നും വാങ്ങാറില്ല ശിവ.. ഇത് അയാൾക്ക് തിരിച്ചു കൊടുത്തേക്ക് " "അയാളിനി വരുമോ. ഡോക്ടർ.. വന്നാലും നമ്മൾ കാണാനും പോണില്ല. അയാള് തിരിച്ചു പോകുകയാണ്. പിന്നെ അമ്മയും കുട്ടിയും അല്ലേ കാണുള്ളൂ. സ്നേഹം കൊണ്ട് തരുന്നതല്ലേ,?" അവൻ അത് വാങ്ങി ഒരു ബോക്സ്‌ അതിൽ ഒരു റിങ് "Wow..ഡയമൻഡ്.. അടിപൊളി. ഇത് എന്തായാലും കയ്യിൽ കിടന്നോട്ടെ "ശിവ പറഞ്ഞു അവൻ അത് വെറുതെ നോക്കി ആഭരണങ്ങൾ.ഒന്നും ഇഷ്ടം അല്ല. സർജറി ടൈമിൽ അത് ഊരാനും പ്രയാസമാണ് ഇട്ട് ശീലം ഇല്ല അവൻ പാർവതിയെ നോക്കി "ഇത് ചെറുതാണ് " അവൻ വെറുതെ പറഞ്ഞു "കാശിയുടെ വിരലുകൾക്ക് പാകം ആകും " "ഹേയ്.. നിന്റെ കൈ തന്നെ പാർവതി " ശിവ ഒരു ചിരി കടിച്ചു പിടിച്ചു പാർവതി വിളർച്ചയോടെ നോക്കി "എനിക്ക് വേണ്ട " "നോക്കട്ടെ " അവളുടെ നടുവിരലിനു പാകമായിരുന്നു അത് "കണ്ടോ അവളുടെ വിരലിൽ കിടക്കുമ്പോൾ നല്ല ഭംഗി.." അവൻ ആ കൈ പിടിച്ചു നോക്കി പാർവതി മെല്ലെ കൈ വലിച്ചു "ശിവ കഴിക്കുന്നോ.?" "അയ്യോ അപ്പോൾ ഞാൻ ഉണ്ടാക്കിയതൊക്കെ ആരു കഴിക്കും?" അവൾ എഴുനേറ്റു "പാർവതി.. നല്ല സുന്ദരി കുട്ടിയാണ് ട്ടോ. രണ്ടും തമ്മിൽ നല്ല ചേർച്ച പാർവതിയും പരമശിവനും പോലെ തന്നെ " പാർവതി മുഖം താഴ്ത്തി കളഞ്ഞു കാശി ഒരു ചെറുച്ചിരി അത്ര തന്നെ തുടരും...... മയിൽ പീലി #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ
ദേവാസുരം ഭാഗം 15 " ആ .. പിന്നെ.. എന്നോട് പറഞ്ഞില്ലേ ഭാര്യയുടെ ഒരു അവകാശവും അങ്ങോട്ട് കാണിക്കാൻ വരണ്ടാന്നു.. ഇപ്പോൾ ഞാനും പറയുവാ നിങ്ങളുടെ വീട്ടിലേക്കു തിരികെ വന്നുനു കരുതി ഭർത്താവിന്റെ ഒരു അവകാശവും എടുത്തു ഇങ്ങോട്ടും വരണ്ട" അവളുടെ പറച്ചിൽ കേട്ട് അന്തം വിട്ടിരിക്കുന്ന അവന്റെ മുഖം മനസ്സിൽ ഓർത്തു ചിരി അടക്കി പിടിച്ചു അവൾ തിരിഞ്ഞു കിടന്നു " വരട്ടെ.. ഈ അസുരനെ നന്നാക്കാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ" പിന്നീടുള്ള ദിവസങ്ങളിൽ നന്ദനത്തിൽ എല്ലാവരുടെയും ജീവിതം പഴയ പോലെ ഒഴുകി കൊണ്ടിരുന്നു. ദേവൻ തോന്നിവാസത്തിനു വരവും പോക്കും തുടർന്ന് കൊണ്ടിരുന്നു. ദെവൻ കരുതിയ പോലെ ആമി ഒന്നിലും ഇടപെടാൻ ഒന്നും വന്നില്ല. അവൾ പണ്ടത്തെ പോലെ തന്നെ അവനോടു അകലം പാലിച്ചു തന്നെ നിന്നു .ആമി അതൊന്നും നിയന്ത്രിക്കാൻ ചെന്നിലെങ്കിലും അവന്റെ എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുനുണ്ടായിരുന്നു. ഇരട്ട കൊലപാതകങ്ങളിൽ അവനു എന്തെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അവനെ അന്വേഷിച്ചു വരുമോ എന്നും അവൾക്കു നല്ല ആശങ്ക ഉണ്ടായിരുന്നു. ഇനി അവൻ എന്തെങ്കിലും കുഴപ്പത്തിൽ ചെന്ന് ചാടാനുള്ള പരിപാടിയാണെങ്കിൽ അപ്പോൾ തന്നെ ചെറിയച്ചനെയും അപ്പച്ചിയെയും വിവരം അറിയിക്കാനും അവൾ തീരുമാനിച്ചു. പക്ഷെ ഇതിനിടക്ക് ആമി അറിയാതെ ആമിക്കെതിരെ ഒരു വലിയ ഗൂഢാലോചന ഗീത തയ്യാറാക്കിയിരുന്നു.'അമ്മ വീടും സ്ഥലവും ആമിയുടെ പേരിൽ എഴുതി വയ്ക്കുന്നതിന് മുന്നേ തന്നെ അത് നടത്തണമെന്ന് അവർ തീരുമാനിച്ചു. അത് നടപ്പാക്കാൻ അവർ ആതിയെയും ശ്രീകുട്ടിയെയും കൂട്ട് പിടിക്കുകയും ചെയ്തു. സ്വത്തിന്റെ കാര്യത്തിലൊന്നും ആതിക്കും ശ്രീകുട്ടിക്കും വലിയ താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ആമിയോട് ജാനകിയും രവിശങ്കറും ഹരിയുമെല്ലാം കാണിക്കുന്ന അടുപ്പം ആയിരുന്നു അവർക്കു പ്രശ്നം. അവൾ വന്നതിൽ പിന്നെ രണ്ടാം സ്ഥാനമേ ഉള്ളു എന്ന തോന്നൽ ഇരുവർക്കും ഉണ്ടായിരുന്നു. അവളെ ഇവിടുന്നു പുറത്താക്കിയാൽ പിന്നെ ആ പ്രശ്നം തീരുമല്ലോ?? ഗീതയുടെ പദ്ധതി കേട്ടപ്പോൾ ആദ്യം കുറച്ചു പേടി രണ്ടാൾക്കും തോന്നിയെങ്കിലും ആമിയോടുള്ള അസൂയ കാരണം അത് നടപ്പാക്കാൻ അവർ സമ്മതിച്ചു. ഹരിക്കു നൈറ്റ് ഡ്യൂട്ടി തുടങ്ങിയ സമയമാണ് അവർ ഇതിനായി തിരഞ്ഞെടുത്തത്. ഇനീപ്പോ രണ്ടാഴ്ചത്തേക്ക് അവനു നൈറ്റ് ആണ്. ദേവനാണെങ്കിൽ എന്നും ഇപ്പോൾ വളരെ ലേറ്റ് ആയിട്ടാണ് വരുന്നത്. ആമിയുടെ ശല്യം ഇതോടെ ഒഴിവാക്കാമെന്ന തീരുമാനത്തോടെ അവർ അത് നടപ്പിലാക്കാൻ തീരുമാനിച്ചു .പദ്ധതി പ്രകാരം ആദ്യം ഹരിയുടെ ഫോൺ കൈക്കലാക്കി. ഹരിക്കു രണ്ടു ഫോണാണ് ഉള്ളത്. ഒന്ന് ഓഫീസ്‌ യുസിനു മാത്രം എന്ന് പറഞ്ഞു വാങ്ങിയതാണെങ്കിലും അതാണ് അവൻ ഇപ്പോൾ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. മറ്റേതു വർക്കിംഗ് ആണെങ്കിലും അത് വല്ലപ്പോഴുമേ അവൻ നോക്കാറുള്ളു.അത് കൊണ്ട് തന്നെ വീട്ടിലുള്ളവർ ആണെങ്കിൽ പോലും അവന്റെ ഒഫീഷ്യൽ ഫോണിലേക്കാണ് വിളിക്കാറ്. അത് പോലെ തന്നെ ഡ്യൂട്ടിക്ക് പോകുമ്പോൾ അവൻ പേർസണൽ ഫോൺ കൊണ്ട് പോകാറേ ഇല്ല. അത് കൊണ്ട് നൈറ്റ് ഡ്യൂട്ടി തുടങ്ങി കഴിഞ്ഞപ്പോൾ മുതൽ രാത്രിയിൽ അവന്റെ പേർസണൽ ഫോൺ ആതിയുടെ കയ്യിലാണ്. പദ്ധതിയുടെ അടുത്ത ഘട്ട്ടം ആമിയുടെ ഫോണിന്റെ പാറ്റേൺ മനസിലാക്കുക എന്നതാണ് . പലപ്പോഴായി അവൾ ഫോൺ ഉപയോഗിക്കുമ്പോൾ അവളുടെ അടുത്ത് അറിയാത്ത പോലെ ചുറ്റി പറ്റി നിന്ന് അത് മനസിലാക്കി എടുത്തു. ആമിയുടെ പാറ്റേൺ വെറും "U " ആയതു കാരണം അവർക്കു എളുപ്പമായി. രാത്രിയിൽ ആമി ഉറങ്ങി കഴിഞ്ഞാൽ അവളുടെ ഫോൺ കൈക്കലാക്കും.ദേവൻ ലേറ്റ് ആയി വരുന്ന ദിവസങ്ങളിൽ മാത്രമാണ് ഇത് ചെയ്തിരുന്നത്. അങ്ങനുള്ള ദിവസങ്ങളിൽ ആമി മുറിയുടെ വാതിൽ കുറ്റിയിടില്ല .പുറത്തുന്നു ആരേലും വരുന്നുണ്ടോ എന്നറിയാൻ ശ്രീക്കുട്ടി ഹാളിൽ നിൽക്കും. ആതി മുറിയിൽ കയറി ആമി സ്ഥിരം വെക്കാറുള്ള മേശയുടെ മുകളിൽ നിന്ന് ഫോൺ എടുത്തു പുറത്തേക്കു വരും. ഒരു പതിനഞ്ചു മിനിറ്റ് കൊണ്ട് അവരുടെ പരിപാടി തീർത്തു അത് പോലെ തിരിച്ചു വയ്ക്കുകയും ചെയ്യും. ഹരിയുടെ രണ്ടാഴ്ചത്തെ നൈറ്റ് ഡ്യൂട്ടിക്കിടെ ഇത് പലപ്രാവശ്യമായി ഒരു അഞ്ചാറു പ്രാവശ്യം ഇവർ ആവർത്തിച്ചു. ആമിയും ഹരിയും ഒന്നും അറിഞ്ഞില്ല. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞുള്ള രണ്ടു ദിവസം ഹരിക്കു ഓഫ് ആയിരുന്നു. ഹരിയുടെ ഓഫിന്റെ രണ്ടാം ദിവസമാണ് അവർ തങ്ങളുടെ പ്ലാൻ നടപ്പാക്കാനായി തിരഞ്ഞെടുത്തത്. അന്ന് ആതിയും ശ്രീകുട്ടിയും പതിവിലും നേരത്തെ എണീറ്റു .ശ്രീക്കുട്ടി പഠിക്കാനെന്ന ഭാവേന തന്റെ മുറിയിൽ തന്നെ പുസ്തകവുമായി ഇരുന്നു. ഹരിയും ദേവനും ഉറക്കത്തിലാണ്. രവിശങ്കർ രാവിലെ ചായയും കുടിച്ചു പത്രവായനയിൽ മുഴുകി ഇരിക്കുകയാണ്. ജാനകിയും ആമിയും അടുക്കളയിൽ കാപ്പി തയ്യാറാക്കുന്ന തിരക്കിലാണ്. അപ്പോളാണ് ഹരിയുടെയും ആതിയുടെയും മുറിയിൽ നിന്ന് ബഹളം കേൾക്കുന്നത്. ആതിയുടെ വലിയ വായിലുള്ള കരച്ചിലും ഹരിയോട് എന്തെക്കെയോ പറഞ്ഞു ദേഷ്യപെടുന്നതും കേൾക്കാം. എന്താ കാര്യമെന്നറിയാൻ ജാനകി അങ്ങോട്ട് പോയപ്പോൾ ആമിയും പിറകെ ചെന്നു. അവിടുത്തെ ഒച്ച കേട്ട് അപ്പോളേക്കും രവിശങ്കറും ശ്രീകുട്ടിയും അവിടെ എത്തിയിരുന്നു. ഹരിയുടെ മുറിയിലേക്ക് കയറിയപ്പോൾ ആതി ഒരു ഫോണും കയ്യിൽ പിടിച്ചിരുന്നു കരച്ചിലാണ്. ഹരി ഉറക്കത്തിൽ നിന്നെഴുന്നേറ്റു കട്ടിലിൽ തന്നെ ഒന്നും മനസിലാവാത്ത പോലെ ഇരിക്കുകയാണ്. ശ്രീക്കുട്ടി ആതിയുടെ അടുത്തേക്ക് ചെന്നു " എന്താ ആതിയേച്ചി .. എന്ത് പറ്റി .. എന്തിനാ കരയുന്നതു?" അതോടെ ആതി ശ്രീകുട്ടിയെ കെട്ടിപിടിച്ചായി കരച്ചിൽ. "എന്റെ ജീവിതം തകർന്നു മോളെ.. " ശ്രീകുട്ടിക്കു അതിശയം തോന്നി. എത്ര മനോഹരമായാണ് ആതിയേച്ചി അഭിനയിക്കുന്നത്. കള്ളകരച്ചിലാണെന്നു ആരും പറയില്ല. " നീ ഇങ്ങനെ കരയാതെ കാര്യം എന്താണെന്നു വച്ചാൽ പറ ആതി" ജാനകി പറഞ്ഞു. " ഞാൻ എന്ത് പറയാനാ.. അപ്പച്ചി പുന്നാര മരുമോളോട് ചോദിക്കു എന്താ കാര്യമെന്ന്. എന്റെ ജീവിതം നശിപ്പിക്കാനായി ഇറങ്ങിയിരിക്കുകയാണ്" തന്നെയാണ് പറഞ്ഞതെന്ന് ആമിക്കു മനസിലായി. താൻ എന്താണ് ചെയ്തതെന്ന് മനസിലാകാത്തത് കൊണ്ട് ആമി തിരിച്ചു ചോദിച്ചു " ഞാനോ? ഞാൻ നിന്നോട് എന്താ ചെയ്തത്?" " ഓ.. നീയൊന്നും അറിഞ്ഞില്ല അല്ലെ? എന്റെ ഭർത്താവിനെ കണ്ണും കയ്യും കാണിച്ചു വശത്താക്കാൻ നോക്കിട്ട് .. ഇപ്പൊ ഒന്നും അറിയാത്ത പോലെ അഭിനയിക്കുന്നു" ആമിക്കു ദേഷ്യം വന്നു. താൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യമാണ്. " അനാവശ്യം പറയരുത് ആതി..." " അതെ.. ആവശ്യമില്ലാത്ത കാര്യങ്ങൾ വെറുതെ പറയുന്നത് നല്ലതല്ല ആതി " ജാനകിയും ആമിയെ അനുകൂലിച്ചു " അല്ലെങ്കിലും എന്നെ ആരും വിശ്വസിക്കില്ലാന്നു എനിക്കറിയാം. ഇവൾ എല്ലാവരെയും പാവമായി അഭിനയിച്ചു മയക്കി വച്ചേക്കുവാണല്ലോ.. പക്ഷെ ഇതൊന്നു നോക്കണം.. ഇത് നോക്കിട്ടു അപ്പച്ചി പറ.. " ആതി തന്റെ കയ്യിലിരുന്ന ഫോൺ ജാനകിയുടെ നേരെ നീട്ടി. " ഇത് ഹരിയേട്ടന്റെ ഫോൺ ആണ്. ഇതിലേക്ക് ഇവൾ അയച്ചിരിക്കുന്ന മെസ്സേജുകൾ അപ്പച്ചി ഒന്ന് വായിച്ചു നോക്ക്" ആമി അതിശയിച്ചു നിൽക്കുകയാണ്..താൻ ഹരിയേട്ടന്റെ ഫോണിലേക്കു മെസ്സേജ് അയച്ചെന്നോ ? എപ്പോൾ? ജാനകി ആതിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി നോക്കി. ആമി ജാനകിയുടെ മുഖത്തേക്ക് നോക്കി. ആ മെസ്സേജ് വായിക്കുന്തോറും അപ്പച്ചിയ്യുടെ മുഖഭാവം മാറുന്നത് അവൾ കണ്ടു.മെസ്സേജ് എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ജാനകി ഒരു വല്ലാത്ത ഭാവത്തോടെ ആമിയെ നോക്കി. ഒന്നും മനസിലാകാതെ അവൾ ജാനകിയുടെ കയ്യിൽ നിന്ന് ഹരിയുടെ ഫോൺവാങ്ങി ആ മെസ്സേജുകൾ വായിച്ചു. ഓരോ മെസ്സേജ് വായിക്കുമ്പോളും ആമി ഞെട്ടി തരിച്ചു കൊണ്ടിരുന്നു. ദേവേട്ടനെ പോലെ ഒരു താന്തോന്നിയെ തനിക്കു ഇത് വരെ ഭർത്താവായി കാണാൻ കഴിഞ്ഞിട്ടില്ലെന്നും.. ഹരിയേട്ടനെ തനിക്കു പണ്ട് മുതലേ ഇഷ്ടമാണെന്നും...ഹരിയേട്ടന്റെയും ആതിയുടെയും ജീവിതം കാണുമ്പോൾ തനിക്കു അസൂയയാണെന്നും.. ഇനിയും ആതിയെ മറന്നു വന്നാൽ തങ്ങൾക്കു ഒരുമിക്കാമെന്നുമൊക്കെ പറയുന്ന കുറെ മെസ്സേജുകൾ തന്റെ ഫോണിൽ നിന്ന് ഹരിയേട്ടന്റെ ഫോണിലേക്കു അയച്ചിട്ടുണ്ട്. അതിൽ ദേവേട്ടനെയും ആതിയെയും കുറെ കുറ്റവും പറയുന്നുണ്ട്. ഒരു മെസ്സേജിനും ഇങ്ങോട്ടു മറുപടി തന്നിട്ടില്ല. എന്നിട്ടും പിന്നെയും പിന്നെയും തന്റെ ഫോണിൽ നിന്ന് ഇത്തരത്തിലുള്ള മെസ്സേജുകൾ പോയിട്ടുണ്ട്. പല ദിവസങ്ങളിലായി രാത്രി സമയങ്ങളിൽ. ആമി മുഖമുയർത്തി ഹരിയെ നോക്കി. അവന്റെ മുഖത്തെ ഭാവം വായിച്ചെടുക്കാൻ അവൾക്കു സാധിച്ചില്ല. പക്ഷെ ഈ മെസ്സേജുകളെല്ലാം അവൻ കണ്ടു എന്ന് മനസിലായി. താൻ ഇങ്ങനെ ചെയ്തു എന്ന് അവൻ വിശ്വസിക്കും എന്നോർത്തപ്പോൾ തന്നെ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്നവൾ ആലോചിച്ചു. അവൾ അപ്പച്ചിയെ നോക്കി " ഞാനല്ല അപ്പച്ചി.. എനിക്കറിയില്ല.. ഞാൻ അറിഞ്ഞതല്ല " കരഞ്ഞു കൊണ്ട് അത്രയും പറയാനേ അവൾക്കായുള്ളു " നീയല്ലെങ്കിൽ പിന്നെ ആരാ നിന്റെ മൊബൈലിൽ നിന്ന് മെസ്സേജ് അയക്കുന്നത്. എല്ലാം ചെയ്തു എന്റെ ഭർത്താവിനെയും തട്ടി എടുക്കാൻ നോക്കിട്ടു ഇപ്പോൾ എല്ലാവരുടെയും മുന്നിൽ കള്ളക്കണ്ണീര് ഒഴുക്കി പാവം ചമയാൻ നോക്കുവാ ഇവൾ. ഇങ്ങനൊക്കെ ചെയ്തിട്ടും ഇനിയും ഇവളെ ഈ വീട്ടിൽ നിർത്താനാണ് പ്ലാൻ എങ്കിൽ ഞാൻ ഇവിടെ നിൽക്കില്ല" ആമിക്കു ഒന്നും പറയാൻ കിട്ടിയില്ല. അവൾ കരഞ്ഞു കൊണ്ടേ ഇരുന്നു. ആതി മനഃപൂർവം കളിക്കുന്ന നാടകമാണെന്നു അവൾക്കു മാന്ഡിലായി. പക്ഷെ താൻ ലോക്ക് ചെയ്തു തന്റെ മുറിയിൽ സൂക്ഷിക്കുന്ന മൊബൈലിൽ നിന്ന് എങ്ങനെ അവൾ മെസ്സേജ് അയക്കും.. ഇത്ര നാൾ താൻ എന്ത് കൊണ്ട് അങ്ങനെ ഒരു മെസ്സേജ് പോകുന്നത് തന്റെ മൊബൈലിൽ കണ്ടില്ല. ഇതിനൊക്കെ ഉത്തരം അറിയാമെങ്കിൽ മാത്രമേ താൻ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമുള്ളൂ. തന്റെ നിരപരാധിത്വം ബോധ്യമാക്കാൻ എന്തെങ്കിലും ഒരു വഴി കാണിക്കാൻ അവൾ ദൈവത്തോട് കരഞ്ഞു പറഞ്ഞു കൊണ്ടിരുന്നു. രാത്രി വൈകി വന്നു കിടന്നു രാവിലെ കുറച്ചധികം നേരം ഉറങ്ങാം എന്ന് വിചാരിച്ചതായിരുന്നു ദേവൻ. അപ്പോഴാണ് രാവിലെ തന്നെ വീട്ടിൽ ഒച്ചയും ബഹളവും. തലയിണ തലയിൽ അമർത്തി വച്ച് വീണ്ടും ഉറങ്ങാൻ നോക്കിയെങ്കിലും ബഹളം കൂടി വന്നതേ ഉള്ളു. അവനും അതിശയമായി. ഒരിക്കലും വീട്ടിൽ ഇത്രയധികം ബഹളം ഉണ്ടാവാറില്ല. ആരോ ഉറക്കെ ദേഷ്യപ്പെടുകയും കരയുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്തായാലും ഉറങ്ങാൻ പറ്റില്ല എന്ന് മനസിലാക്കി എന്താണ് ബഹളമെന്നു അറിയാൻ അവൻ പുറത്തേക്കിറങ്ങി. ആമി കരച്ചിൽ തന്നെയാണ്. ഇടയ്ക്കിടെ തനിക്കു ഒന്നും അറിയില്ലയെന്നു അവൾ പറയുന്നുണ്ട്. പക്ഷെ എല്ലാവരുടെയും മനസ്സിൽ സംശയത്തിന്റെ കണികകൾ വീണിട്ടുണ്ടായിരുന്നു. തങ്ങളുടെ ശ്രമം വിജയിച്ചതിൽ മനസ്സിൽ സന്തോഷിച്ചിരിക്കുകയാണ് ആതിയും ശ്രീകുട്ടിയും. സ്വന്തം ഭർത്താവിനെ നോക്കാതെ തന്റെ ഭർത്താവിനെ പാട്ടിലാക്കാൻ നോക്കിയ ആമിയെ പുറത്താക്കിയില്ലെങ്കിൽ താൻ ഇപ്പോൾ ഇവിടെ നിന്നിറങ്ങി പോകുമെന്ന് തന്നെയുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് ആതി. അപ്പോളാണ് പിറകിൽ നിന്ന് ആ ചോദ്യം വന്നത് " രാവിലെ മനുഷ്യനെ ഒന്ന് ഉറങ്ങാൻ പോലും സമ്മതിക്കാതെ എന്താ ഇവിടെ എല്ലാവരും കൂടി ബഹളം?" ആമിയുടെ ഹൃദയം ഒരു നിമിഷം നിലച്ച പോലെ തോന്നി. ദേവേട്ടൻ.. തന്റെ ഫോണിൽ നിന്ന് പോയ മെസ്സേജുകൾ കണ്ടാൽ എന്താവും ഉണ്ടാവുക.. ദേവേട്ടന് താൻ ഇത് വരെ ഭർത്താവിന്റെ യാതൊരു അവകാശങ്ങളും കൊടുത്തിട്ടില്ല. പോരാത്തതിന് അമ്മൂമ്മയുടെ വീട്ടിൽ നിന്നു വന്നപ്പോൾ ദേവേട്ടനോട് പകരം വീട്ടും എന്നൊക്കെ ഒരു വാശിപ്പുറത്തു കളിയായി പറയുകയും ചെയ്തു. ഇനിയിപ്പോൾ ദേവേട്ടനോട് പ്രതികാരം ചെയ്യാൻ താൻ ഇങ്ങനൊക്കെ ചെയ്തതാണെന്ന് കരുതുമോ... വരാനിരിക്കുന്ന കൊടുംകാറ്റ് ഓർത്തപ്പോൾ ആമി പേടിച്ചു പോയി. അതേ സമയം ദേവനെ കണ്ട ആതിയുടെയും ശ്രീകുട്ടിയുടെയും കണ്ണുകൾ തിളങ്ങി. ഈ മെസ്സേജുകൾ കാണുമ്പോൾ ദേവൻ ആമിയെ നല്ല തല്ല് കൊടുത്തു ആട്ടിപായിക്കും.. സ്വന്തം ഭാര്യ തന്നേക്കാൾ ഏറെ സ്നേഹിച്ച ഹരിയോട് ചിലപ്പോൾ വഴക്കാവുകയും ചെയ്യും. തങ്ങളുടെ പ്ലാൻ വിജയിച്ചിരിക്കുന്നു. ദേവൻ അവരുടെ ഇടയിലേക്ക് വന്നു. ആമിയെ നോക്കുമ്പോൾ അവൾ കരയുകയാണ്. അവൻ അമ്മയെ നോക്കി. മുഖം വല്ലാതെ ഇരിക്കുന്നു. എല്ലാവരുടെയും. "എന്താ അമ്മെ മുഖം വല്ലാതെ ഇരിക്കുന്നെ? എന്താ പറ്റിയെ ? ഇവൾ എന്തിനാ കരയുന്നെ ?" എന്ത് പറയണമെന്നറിയാതെ ജാനകി വിഷമിച്ചു നിന്നു . " ഞാൻ പറയാം " ആതി അത് പറഞ്ഞപ്പോൾ ദേവൻ ചോദ്യഭാവത്തിൽ അവളെ നോക്കി. " നിങ്ങള്ക്ക് നിങ്ങടെ ഭാര്യയെ നോക്കാൻ സമയമില്ലാത്തതു കൊണ്ട് അവൾ എന്റെ ഭർത്താവിനെ മയക്കാൻ വന്നേക്കുവാ" ദേവൻ ഒന്നും മനസിലാവാത്തതു കൊണ്ട് എല്ലാവരെയും നോക്കി. " മനസിലായില്ലേ?ഇന്നാ ഇത് നോക്ക്.. നിങ്ങടെ ഭാര്യ ഹരിയേട്ടന് അയച്ച മെസ്സേജ് ആണ്" അവൾ ഫോൺ ദേവന് നേരെ നീട്ടി.അവൻ അത് വാങ്ങി നോക്കുന്നത് കണ്ട ആമിക്കു തന്റെ ഹൃദയം അതിന്റെ മിടിപ്പിന്റെ ശക്തി കൊണ്ട് പൊട്ടി പോകുമെന്ന് വരെ തോന്നി. വരാനിരിക്കുന്ന പൊട്ടിത്തെറിയെ ഓർത്തു അവൾ തന്റെ കണ്ണുകൾ ഇറുകെ അടച്ചു നിന്നു . ദേവൻ ആ മേസേജുകൾ മുഴുവൻ വായിച്ചു കഴിഞ്ഞു എന്ന് ബോധ്യമായപ്പോൾ ആതി ഒരു വിജയിയെ പോലെ ചോദിച്ചു " ഇപ്പൊ കണ്ടില്ലേ ഭാര്യയുടെ സ്വഭാവവിശ്ശേഷം? ഇപ്പോൾ ഇറക്കി വിടണം അവളെ ഇവിടുന്നു.. ഇല്ലെങ്കിൽ പിന്നെ ഞാൻ ഇവിടെ നിൽക്കില്ല" ദേവൻ അമ്മിയുടെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ അവൾക്കു ഒരുപോലെ പേടിയും സങ്കടവും തോന്നി " ഞാനല്ല ദേവേട്ടാ.. ഈ മെസ്സേജ്.. ഇതു എങ്ങനെ..എന്റെ ഫോൺ.. എനിക്കറിയില്ല.. ഞാനല്ല.." കരച്ചിലിനിടക്ക് എങ്ങനൊക്കെയോ അവൾ പറഞ്ഞു.ദേവന്റെ ദേഷ്യവും ആമിയുടെ നിസ്സഹായതയും കണ്ടപ്പോൾ എല്ലാം തങ്ങൾ വിചാരിച്ച പോലെ നടന്നതിൽ ആതി സന്തോഷിച്ചു. എരിയുന്ന തീയിൽ കുറച്ചു എണ്ണ കൂടി ഒഴിച്ച് കൊടുക്കാൻ അവൾ തീരുമാനിച്ചു. " ഇവൾക്ക് പണ്ട് മുതലേ എന്റെ ഹരിയേട്ടനെ ഒരു നോട്ടം ഉള്ളതാ.ഹരിയേട്ടൻ എന്നെ കല്യാണം കഴിച്ചത് ഇവൾക്ക് ഒട്ടും ഇഷ്ടപെട്ടിട്ടില്ല. ഹരിയേട്ടനോടുള്ള ഇവളുടെ നോട്ടവും ചിരിയും കൊഞ്ചലുമൊക്കെ ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുളത.ഞാൻ പറഞ്ഞാൽ ഇവിടെ ആരും വിശ്വസിക്കാത്ത കൊണ്ടാണ് ഇത്ര നാളും ഞാൻ പറയാതിരുന്നത്" ആതി അത് പറഞ്ഞതും ദേവൻ ദേഷ്യം കൊണ്ട് വിറച്ചു ആമിയെ നോക്കി. അവൾ അപ്പോഴും കരച്ചിൽ ആണ്. പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവൻ ആതിയുടെ നേരെ തിരിഞ്ഞു. "ഇത്ര നേരം പറഞ്ഞതൊക്കെ പറഞ്ഞു..ഇനിയെന്റെ പെണ്ണിനെ പറ്റി മോശമായിട്ടു ഒരു വാക്ക് പറഞ്ഞാൽ ഉണ്ടല്ലോ.. ഇവന്റെ ഭാര്യ ആണെന്നൊന്നും ഞാൻ നോക്കുല.. അടിച്ചു കരണം പുകക്കും ഞാൻ" ആമിയും ആതിയും അവൻ പറഞ്ഞത് കേട്ട് ഒരുപോലെ ഞെട്ടി.. " എന്റെ പെണ്ണ്" എന്ന അവന്റെ പ്രയോഗം വീൺടും അവളുടെ കാതുകളിൽ മുഴങ്ങി. താൻ പറഞ്ഞതൊന്നും ദേവൻ വിശ്വസിച്ചിട്ടില്ലന്നു തോന്നിയപ്പോൾ ആതിക്കു പിന്നെയും ദേഷ്യമായി. "ഞാൻ പരഞ്ഞതനൊ മോശം? നിങ്ങളുടെ ഭാര്യ കാണിച്ചതിന് കുഴപ്പമില്ലേ?" " ഈ മെസ്സേജുകൾ ആമി അയച്ചതാണെന്നു ഞാൻ വിശ്വസിക്കുന്നില്ല" ആമിയുടെ മനസ്സിൽ ഒരു കുളിർമഴ പെയ്ത പോലെ തോന്നി..ദേവേട്ടന് തന്നെ വിശ്വാസമാണെന്നു.. ആതിയും ശ്രീകുട്ടിയും വല്ലാത്ത അവസ്ഥയിലായി. ആമിക്കു പറയാനുള്ളത് പോലും കേൾക്കാതെ അവളെ കുറ്റപ്പെടുത്തുമെന്നു കരുതിയയാളാണ് ഇപ്പോൾ അവളെ വിശ്വാസമാണെന്നും പറഞ്ഞു കൂടെ നിൽക്കുന്നത്. " അപ്പൊ ഈ കാണുന്ന മെസ്സേജുകൾ ഒക്കെ ആരാണ് അയച്ചത്? ഇവളുടെ ഫോണിൽ നിന്ന് തന്നെയല്ലേ ഇതൊക്കെ പോയിട്ടുള്ളത്?" " അതെനിക്ക് അറിയില്ല.. പക്ഷെ ആമി ഒരിക്കലും അങ്ങനെ ഒരു കാര്യം ചെയ്യില്ലാന്നു എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്.എനിക്ക് അവളെ വിശ്വാസമാണ്.. അവളെ മാത്രമല്ല ഹരിയേയും.. നീ പറഞ്ഞ പോലെ ആമിക്കു ഹരിയോടുള്ള പെരുമാറ്റത്തിൽ എന്തെങ്കിലും അപാകത ഹരിക്കു എപ്പോഴെങ്കിലും തോന്നിയിരുന്നെങ്കിൽ അപ്പോഴേ അവൻ അവളെ പറഞ്ഞു തിരുത്തിയേനെ.."" ഹരിയുടെയും ജാനകിയുടെയും രവിശങ്കറിന്റെയും മനസ്സിലും അതെ ചിന്ത ആയിരുന്നു. കാര്യങ്ങൾ കൈ വിട്ടു പോകാതിരിക്കാൻ ശ്രീക്കുട്ടി ഇടയ്ക്കു കയറി. " ഏട്ടൻ അങ്ങനെ ആമിയേച്ചിയെ ന്യായീകരിക്കണ്ട .. ആതിയേച്ചി എന്തിനാ ഒരു കാര്യവുമില്ലാതെ അങ്ങനൊക്കെ പറയുന്നേ.. എന്തെങ്കിലും കാര്യം കാണും. തന്നെയുമല്ല എല്ലാവര്ക്കും അറിയാവുന്ന കാര്യമല്ലേ ആമിയേച്ചിക്ക് ദേവേട്ടനെ ഇഷ്ടമല്ലായിരുന്നു എന്നു.. ദേവേട്ടനോട് ഇപ്പോളും ആമിയേച്ചിക്ക് ഒരു ഇഷ്ടവുമില്ല. ഒരു ചായ പോലും ഏട്ടന് എടുത്തു തരാറില്ലലോ. ഏട്ടന് അത്ര പോലും വില തരാത്ത ആൾക്ക് വേണ്ടി എന്തിനാണ് ഏട്ടൻ ഇങ്ങനെ ന്യായം പറയുന്നത്? ഹരിയേട്ടൻ ആതിയേച്ചിടെ കൂടെ സുഖമായി ജീവിക്കുന്നത് കാണാൻ ഇഷ്ടമില്ലാഞ്ഞിട്ടായിരിക്കും ആമിയേച്ചി ഇങ്ങനൊക്കെ ചെയ്തതെന്നാണ് എനിക്ക് തോന്നുന്നത്. ആമിയേച്ചി അല്ലെങ്കിൽ പിന്നെ ആരാണ് ആമിയെച്ചിയുടെ ഫോണിൽ നിന്ന് മെസ്സേജ് അയക്കുന്നത്? ചേച്ചിടെ ഫോൺ ചേച്ചി ലോക്ക് ചെയ്തതല്ലേ വച്ചിരിക്കുന്നത്?" ആമി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ശ്രീകുട്ടിയെ നോക്കി. അവൾക്കു തന്നോട് ഇത്രക്കും വിരോധം എന്തിനാണെന്ന് അവൾക്കു മനസിലായെ ഇല്ല. ദേവൻ വല്ലാത്ത ഒരു ഭാവത്തോടെ ശ്രീകുട്ടിയെ തന്നെ നോക്കി നിന്നു . " എന്റെ ഭാര്യ എനിക്ക് ചായ തരുന്നുണ്ടോ ചോറ് തരുന്നുണ്ടോ എന്നൊന്നും വേറെ ആരും തിരക്കണ്ട കാര്യമില്ല. അത് ഞങ്ങളുടെ ഇടയിലെ കാര്യമാണ്. പിന്നെ ആമിയുടെ ഫോണിന്റെ ലോക്ക്. അതിന്റെ പാറ്റേൺ "U" ആണെന്ന് ആർക്കും ഒന്ന് ശ്രദ്ധിച്ചാൽ മനസിലാവുന്ന കാര്യമേ ഉള്ളു." " ഇതൊക്കെ നോക്കി നടക്കുന്നതാണോ ഇവിടുള്ളവർക്കു പണി?" " ഇവിടെ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന ചില ആൾക്കാർക്ക് ആവശ്യമുള്ളപ്പോൾ ഇതും ഒരു പണിയാണ്" ആതിയെ നോക്കി കൊള്ളിച്ചു തന്നെയാണ് ദേവൻ അത് പറഞ്ഞത്. " അപ്പൊ ഈ മെസ്സേജുകളൊക്കെ ഞാൻ അയച്ചതാണെന്നാണോ നിങ്ങൾ പറയുന്നത്?" " അങ്ങനെ ഞാൻ പറഞ്ഞില്ല. പക്ഷെ ഇത് ആമിയുടെ ഫോണിൽ നിന്ന് അയച്ചുന്നു പറഞ്ഞു അവൾ തന്നെ ആയിരിക്കണമെന്നില്ല എന്നാണ് ഞാൻ പറഞ്ഞത്. " " നീയെന്താ ദേവ പറഞ്ഞു വരുന്നത്?" ഇത്രയും നേരം ഒന്നും മിണ്ടാതെയിരുന്നു അവിടെ നടക്കുന്ന കാര്യങ്ങൾ വീക്ഷിക്കുകയായിരുന്ന ഹരിയാണ് ചോദിച്ചത് "ഡാ... നീ ഈ മെസ്സേജുകൾ നോക്ക്.. എല്ലാം അയച്ചിരിക്കുന്നത് രാത്രി പതിനൊന്നു മണിക്ക് ശേഷമാണു. ആമി ഒട്ടുമിക്ക എല്ലാ ദിവസങ്ങളിലും പത്തു മണിയോടെ ഉറങ്ങാൻ കിടക്കും. അവൾ ഉറങ്ങിയതിനു ശേഷം ആരെങ്കിലും എടുത്തു അയച്ചതായി കൂടെ?" " അതെങ്ങനെയാ..? ഇവള് മുറിയെല്ലാം ലോക്ക് ചെയ്തിട്ടല്ലേ കിടക്കുന്നത്? പിന്നെങ്ങനാണ് ഇവളുടെ മുറിയിൽ നിന്നും ഫോൺ എടുക്കുന്നത്?" "ഞാൻ താമസിച്ചു വരുന്ന ദിവസങ്ങളിൽ ആമി മുറി ലോക്ക് ചെയ്യാറില്ല. ഞാൻ വന്നതിനു ശേഷം ഞാനാണ് ലോക്ക് ചെയ്യാറ്. ഈ മെസ്സേജ് അയച്ചിരിക്കുന്ന ദിവസങ്ങളിലെല്ലാം തന്നെ ഞാൻ ലേറ്റ് ആയിട്ടാണ് വന്നിട്ടുള്ളതു." ആതി പെട്ടെന്ന് പറഞ്ഞു " അങ്ങനെ ആരെങ്കിലും ഫോൺ എടുത്തത് ആണെങ്കിൽ അത് ഇവിടെയുള്ള ആരെങ്കിലും കാണില്ലേ?ഭർത്താവില്ലാത്ത ദിവസം നോക്കി ഇവൾ ഹരിയേട്ടന് മെസ്സേജ് അയക്കാൻ നോക്കിയത് ആയിക്കൂടെ?" " ആര് കാണാനാ ? അമ്മയും അച്ഛനും ആമി കിടക്കുന്ന സമയത്തു തന്നെ കിടക്കും. പിന്നെ ഹരിക്കു രണ്ടാഴ്ചയായി നൈറ്റ് ആയിരുന്നു. ഞാനും ഇല്ലായിരുന്നു. പിന്നെ നിങ്ങൾ രണ്ടു പേരുമാണ്.. നിങ്ങളാണ് ചെയ്തതെങ്കിൽ നിങ്ങൾ സമ്മതിക്കുമോ?" തുടരും.... രചന :- നിള നിരഞ്ജൻ #📔 കഥ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ
ദേവാസുരം ഭാഗം 14 താൻ ഞായറാഴ്ച തിരികെ പോവുകയാണെന്ന് ആമിയോട് പറയാം എന്ന് കരുതി ഇരിക്കുമ്പോഴാണ് അമ്മൂമ്മ പുതിയൊരു കാര്യവുമായി വന്നത്. വരുന്ന ദിവസങ്ങൾ രണ്ടാം ശനിയും ഞായറും ആയതു കൊണ്ട് അന്ന് എല്ലാവരോടും തറവാട്ടിലേക്ക് എത്തണമെന്ന് അമ്മൂമ്മ വിളിച്ചു പറഞ്ഞു. ജാനകിയുടെ വീട്ടിലും സോമൻ കൊച്ചച്ചന്റെ വീട്ടിലും വിളിച്ചു പറഞ്ഞു. ഹരിയോട് പറ്റുമെങ്കിൽ വരണമെന്ന് പറയാൻ പറഞ്ഞു. എന്തിനാണ് ഇപ്പോൾ ഇത്ര അത്യാവശ്യപ്പെട്ടു എല്ലാവരെയും കൂടി കാണേണ്ട ആവശ്യമെന്നു പറഞ്ഞില്ല . എല്ലാവരോടും എത്തണമെന്ന് മാത്രം പറഞ്ഞു.അവരെല്ലാം വന്നു ഞായറാഴ്ച തിരികെ പോകുമ്പോൾ ആ കൂടെ ദേവനോടും ആമിയോടും തിരികെ പൊയ്ക്കോളാനും പറഞ്ഞു. ഞായറാഴ്ച തിരികെ പോകാനായിരുന്നു ദേവന്റെ പ്ലാനെങ്കിലും ആമി തിരികെ പോകുന്നില്ലാത്തതിനാൽ അപ്പച്ചിയും മറ്റും വരുമ്പോൾ എല്ലാവരോടുമായി തങ്ങൾ പിരിയാൻ തീരുമാനിച്ച കാര്യം പറയാമെന്നു കരുതി അവൾ ഇരുന്നു. എല്ലാവരും കൂടി വരുന്നത് കൊണ്ട് ശനിയാഴ്ച രാവിലെ മുതൽ ആമിയും അടുക്കള പണിക്കും വീട് വൃത്തിയാക്കാനുമൊക്കെ കൂടി. ഉച്ച ആയപ്പോഴേക്കും രണ്ടു കാറുകളിലായി എല്ലാവരും എത്തി. അമ്മൂമ്മ പ്രത്യേകം പറഞ്ഞിരുന്ന കൊണ്ട് തിരക്കുകളൊക്കെ മാറ്റി വച്ചു ഹരിയും എത്തി.ജാനകിയും രവിയും ഹരിയും വന്നപ്പോഴേ ദേവനോടും ആമിയോടും വിശേഷങ്ങൾ ചോദിച്ചെങ്കിലും ബാക്കി ആരും അവരെ കണ്ട ഭാവം പോലും നടിച്ചില്ല. എല്ലാവരും ഊണൊക്കെ കഴിഞ്ഞു ഒരു ചെറിയ വിശ്രമവും കഴിഞ്ഞു ചായ കുടിക്കാൻ നേരം ആയപ്പോഴാണ് അമ്മൂമ്മയും വന്നത്. അമ്മൂമ്മക്ക്‌ എന്താവും പറയാനുള്ളത് എന്ന ആകാംഷ എല്ലാവരിലും ഉണ്ടായിരുന്നു. " ഞാൻ എല്ലവരോടും കൂടി വരാൻ പറഞ്ഞത് എന്തിനാണ് എന്ന് ചിന്തിക്കുന്നുണ്ടാവും അല്ലെ? എനിക്ക് പ്രായമായി.. ഇപ്പോൾ വയ്യാതെയും ആയി.. ഇനിയിപ്പോ എത്ര കാലം ഉണ്ടാവുമെന്ന് അറിയില്ല.. അതു കൊണ്ട് തരാനുള്ളതൊക്കെ എല്ലവർക്കും തരാമെന്നു വച്ചാണ് എല്ലാവരെയും വിളിപ്പിച്ചത്.. വിൽപത്രം ആകിയിട്ടില്ല.. പക്ഷെ ആർക്കൊക്കെ എന്ത് എന്ന് തീരുമാനിക്കാമല്ലോ?" അത് കേട്ടതോടു കൂടി ഗീതയുടെ മുഖം തെളിഞ്ഞു. അച്ഛനും അമ്മയ്ക്കും ആവശ്യത്തിന് സ്വത്തൊക്കെ ഉള്ളതാണ്. ജാനകിയെ കെട്ടിച്ചു വിട്ടത് ആയതുകൊണ്ട് വീടും പറമ്പുമൊക്കെ മകനായ തന്റെ ഭർത്താവിന് ആകുമെന്ന് അവർ കണക്കുകൂട്ടി. അമ്മൂമ്മ ആദ്യം ജാനകിക്കു ഭാഗമായി കൊടുക്കാനിരിക്കുന്ന സ്വത്തുക്കൾ ഏതൊക്കെയെന്നു പറഞ്ഞു. അതിൽ വീടും പറമ്പും ഇല്ലായിരുന്നു എന്ന് കേട്ടപ്പോൾ ഗീതക്ക് സന്തോഷമായി.. അപ്പോൾ അത് തങ്ങൾക്കു തന്നെ.. സ്വത്തിനോട് പണ്ടേ വലിയ ആർത്തിയൊന്നും ഇല്ലാത്ത ജാനകിക്കും രവിശങ്കറിനും കിട്ടിയതിൽ തൃപ്തി ആയിരുന്നു. " ഇനി സോമനു ഭാഗം വച്ചിരിക്കുന്ന വസ്തുവകകൾ " "അല്ലമ്മേ .. ഇനി ബാക്കിയുള്ളതെല്ലാം സോമൻ ചേട്ടന് ഉള്ളതല്ലേ? പ്രത്യേകിച്ച് പറയണ്ട കാര്യമുണ്ടോ?" ഗീത ഇടയ്ക്കു കയറി ചോദിച്ചു " ഉണ്ട്.. ബാക്കി ഉള്ളതൊക്കെ സോമന് ഉള്ളതാണ്.. പക്ഷെ ഈ വീടും അതിരിക്കുന്ന 10 സെന്റ് സ്ഥലവും ഒഴിച്ച്.. അതു ഞാൻ ആമിക്കാണ് കൊടുക്കാൻ പോകുന്നത്" അത് കേട്ടതും ഗീതയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു " ആമിക്കോ..? ഇവിടുത്തെ സ്വത്തുക്കളിൽ അവൾക്കെന്താണ് അവകാശം? അച്ഛൻ എവിടുന്നോ കൊണ്ട് വന്നതാണ് അവളെ.. ഇവിടെ നിർത്തിയപ്പോഴും.. പഠിപ്പിച്ചപ്പോഴും.. കല്യാണം നടത്തിയപ്പോഴും ഒന്നും ഞാൻ ഒന്നും പറഞ്ഞില്ല.. പക്ഷെ ഈ വീട് ഇവൾക്ക് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല" " ഈ വീടു എന്റെയാണ് ഗീതേ .. അത് ഞാൻ എനിക്കിഷ്ടം ഉള്ളവർക്ക് കൊടുക്കും.. അതിനു ആരുടെയും അനുവാദം എനിക്ക് ആവശ്യമില്ല" " 'അമ്മ എല്ലാം അമ്മയുടെ മാത്രം ഇഷ്ടത്തിനാണെങ്കിൽ പിന്നെ ഇനി ഒരു കാര്യത്തിനും 'അമ്മ ഞങ്ങളെ വിളിക്കരുത്" ഗീത പറഞ്ഞത് കേട്ട് സാവിത്രി ദേവി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. " അല്ലെങ്കിലും ഏതു കാര്യത്തിനാണ് നിങ്ങൾ വരാറ്? സോമന് എറണാകുളത്തേക്കു ജോലി മാറ്റം കിട്ടിയതിനു ശേഷം എത്ര പ്രാവശ്യം നിങ്ങൾ എന്നെ കാണാൻ വന്നിട്ടുണ്ട്? മാധവേട്ടന്റെ മരണ ശേഷം ഞാൻ ഒറ്റക്കായിട്ടും നിങ്ങൾ വന്നിട്ടുണ്ടോ? അന്നൊക്കെ എന്നെ സ്വന്തം അമ്മൂമ്മയെ പോലെ സ്നേഹിച്ചതും നോക്കിയതും ഇവളാണ്.. എന്നെ നോക്കാൻ വേണ്ടിയാണു ഡിഗ്രി ക്കു ശേഷം ഇവൾ പഠനം പോലും നിർത്തിയത്. അതൊക്കെ പോട്ടെ.. എനിക്ക് ഹാർട്ട് അറ്റാക്ക് ആയി ഹോസ്‌പിറ്റലിൽ ആയി എന്നു അറിഞ്ഞിട്ടു പോലും നീയോ നിന്റെ ഭർത്താവോ ഒന്ന് വന്നോ?ആമി ഇവിടുന്നു കല്യാണം കഴിഞ്ഞു പോകുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ഇവിടെ പിന്നെ ഒറ്റക്കാണെന്നു നിങ്ങൾക്കറിയില്ലേ? പ്രായമായ അമ്മയെ നോക്കേണ്ട ഉത്തരവാദിത്തം മകനില്ലേ ? എന്നെ നിങ്ങളുടെ കൂടെ വിളിക്കാനോ ഞാൻ ഒറ്റയ്ക്ക് ഇവിടെ എങ്ങനെ നിൽക്കുമെന്നോ നിങ്ങൾ അന്വേഷിച്ചോ? ഞാൻ ഇവിടുന്നു വരില്ലന്നു പറഞ്ഞത് കൊണ്ട് ജാനകിയും രവിയും ആണ് എനിക്ക് ഹോം നഴ്സിനെ ആക്കി തന്നത്" ഒന്നിനും ഗീതക്ക് മറുപടി ഇല്ലായിരുന്നു. " ഇത്ര നാളും നിങ്ങളുടെ സഹായം ഇല്ലാതെ ആണ് ഞാൻ കഴിഞ്ഞത്. ഇനിയും അങ്ങനെ തന്നെ ആയിക്കോട്ടെ. ഇതാണ് എന്റെ തീരുമാനം. ഇങ്ങനെയാണ് നടക്കാൻ പോവുന്നത്. അത് പറയാൻ നിങ്ങളെ വിളിപ്പിച്ചു എന്ന് മാത്രം" അതും പറഞ്ഞു അമ്മൂമ്മ എഴുനേറ്റു അകത്തേക്ക് പോയി. 'അമ്മ പോയ്കഴിഞ്ഞതും ഗീത ആമിയുടെ നേരെ ചീറി " തട്ടിയും മുട്ടിയും നിന്ന് നീ ഈ വീട് അടിച്ചെടുത്തു അല്ലെ?" അമ്മൂമ്മ പറഞ്ഞതൊക്ക കേട്ട് ആകെ ഞെട്ടി നിന്ന ആമി ഗീതയുടെ കുറ്റപ്പെടുത്തൽ കൂടി കേട്ടപ്പോൾ വല്ലാതായി " ഗീതേച്ചി എന്തിനാണ് അവളെ പറയുന്നത്? അമ്മയുടെ തീരുമാനം അല്ലെ ?" ജാനകി ആമിയുടെ പക്ഷം ചേർന്നു . ഇപ്പോൾ അവളെ എന്ത് പറഞ്ഞാലും അവളെ സപ്പോർട് ചെയ്യാൻ ആളുണ്ടാവും എന്നറിയാവുന്നത് കൊണ്ട് ഒന്നും മിണ്ടാതെ ചവിട്ടി തുള്ളി ഗീത അകത്തേക്ക് പോയി. ജാനകിയുടെ വീട്ടിൽ അവൾക്കു കിട്ടുന്ന പരിഗണന കണ്ടപ്പോഴേ ആമിക്കിട്ടു നല്ല ഒരു പണി കൊടുക്കണമെന്ന് വിചാരിച്ചു ഇരുന്നതാണ്. പക്ഷെ അവസരം ഒന്നും ഒത്തു വന്നില്ല. ഇതിപ്പോ കാര്യങ്ങൾ കൈ വിട്ടു പോവുകയാണ്.. അവൾക്കു എന്തായാലും ഈ വീട് കിട്ടാൻ പാടില്ല. അമ്മയെ നിര്ബന്ധിപിച്ചു സമ്മതിപ്പിക്കാനൊന്നും കഴിയില്ല.. ജാനകിയും ആമിക്കും ഒപ്പം ഉണ്ട്. പിന്നെയുള്ള വഴി എല്ലാവരും ആമിയെ വെറുക്കുക എന്നതാണ്.. അങ്ങനെ വന്നാൽ പിന്നെ ജാനകി അവളെ നന്ദനത്തിൽ നിന്നും 'അമ്മ ഇവിടെ നിന്നും പുറത്താക്കും. അതിനു എന്തെങ്കിലും ചെയ്യണം. സാവിത്രി അമ്മയുടെ തീരുമാനത്തിന് പ്രതിഷേധം എന്നോണം സോമനും ഗീതയും അപ്പുവും അന്ന് തന്നെ അവിടെ നിന്നു മടങ്ങി. ഗീത ആതിയെയും നിർബന്ധിച്ചു കൂട്ടികൊണ്ടു പോയി. അതിനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ വീണ്ടും വഴക്കാവും എന്നോർത്ത് ജാനകിയും ഹരിയും മിണ്ടിയില്ല. പോകുന്ന വഴിയും വീട്ടിലെത്തിയിട്ടുമെല്ലാം ആമിയെ കുടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു ഗീത. എല്ലാവരും ഉറങ്ങിയിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു ആമി. പഴയ ഓർമ്മകൾ എന്ന് പറഞ്ഞു ഹരിയും ദേവനും ഇന്ന് ഒരുമിച്ചു അവരുടെ മുറിയിൽ കിടന്നു. ആമി അവളുടെ പഴയ മുറിയിലും..നാളെ എല്ലാവരോടും എല്ലാം എങ്ങനെ പറയും എന്ന് ഒരു ഊഹവുമില്ല. ഉറങ്ങാൻ കഴിയില്ല എന്ന് മനസിലായപ്പോൾ അവൾ മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ ഇറങ്ങി ഇരുന്നു.. ഓരോരോ ചിന്തകളിൽ മുഴങ്ങി. തോളിൽ ആരുടെയോ കരസ്പർശം തോന്നിയപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി " അമ്മൂമ്മ.. അമ്മൂമ്മ ഉറങ്ങിയില്ലേ?" " നീ ഉറങ്ങിയില്ലേ?" " എനിക്ക് ഉറക്കം വന്നില്ല.." " അതെന്താ?? വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു.. നിനക്ക് പണ്ടത്തെ പോലെ സന്തോഷം ഒന്നുമില്ല.. എപ്പോളും ഒരു ചിന്തയും മറ്റും.. ഇത് വരെ ഞാൻ ചോദിച്ചില്ലന്നെ ഉള്ളു.. ഇനിയിപ്പോ നാളെ നീ പോകുവല്ലേ? എന്താ നീയും ദേവനും തമ്മിൽ വല്ല പ്രശ്നവുമുണ്ടോ?? എന്ത് പറയണമെന്ന് ആമി ആലോചിച്ചു. പിന്നെ അമ്മൂമ്മയോടു ഇപ്പോൾ തന്നെ എല്ലാം പറയാമെന്നു വച്ചു . " ഞാൻ അവരോടൊപ്പം പോകുന്നില്ല" "അതെന്താ? എന്നെ പറ്റി ഓർത്തിട്ടാണോ? അതിനു എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ലലോ? പോരാത്തതിന് ദിവ്യയും ഉണ്ട്" " അതല്ല അമ്മൂമ്മേ.. " " പിന്നെന്താ ? നീയും ദേവനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?" അവൾ അമ്മൂമ്മയെ നോക്കി. ഉള്ളിൽ അടക്കി പിടിച്ചിരുന്ന വിഷമമൊക്കെ പുറത്തേക്കു വന്നു. കരഞ്ഞു കൊണ്ട് അവൾ കല്യാണം കഴിഞ്ഞു ഇതുവരെയുള്ള കാര്യങ്ങൾ എല്ലാം അമ്മൂമ്മയോടു പറഞ്ഞു. എല്ലാം അമ്മൂമ്മ ശ്രദ്ധയോടും ക്ഷമയോടും കേട്ടിരുന്നു. കുറച്ചു നേരം ആലോചിച്ച ശേഷം അവളോട് ചോദിച്ചു " അപ്പോൾ നിങ്ങൾ പിരിയാൻ തന്നെ തീരുമാനിച്ചോ?" "ദേവേട്ടന് എന്നെ വേണ്ടെങ്കിൽ പിന്നെ ഞാൻ എന്ത് ചെയ്യാനാണ് അമ്മൂമ്മേ ?" "ഹമ്മ് .. ഞാൻ ഇനി ചോദിക്കുന്ന ചോദ്യങ്ങൾക്കു എനിക്ക് ഉത്തരം തരണമെന്നില്ല. നീ സ്വയം ആലോചിച്ചാൽ മതി" " ദേവന് നിന്നോട് വെറുപ്പാണെന്നു നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അവൻ നിന്നോട് എപ്പോഴെങ്കിലും അങ്ങനെ പെരുമാറിയിട്ടുണ്ടോ? നിന്നെ വേദനിപ്പിക്കാൻ വേണ്ടി മനപൂർവ്വം അവൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? നിന്നെ ഉപദ്രവിച്ചിട്ടുണ്ടോ?" അമ്മൂമ്മ ഒന്ന് നിർത്തി അവളെ നോക്കി. അവൾ ഒന്നും മിണ്ടാതെ ഇരിക്കുവാണ് "ഇതിനെല്ലാം ഉത്തരം ഇല്ല എന്ന് ആണെങ്കിൽ പിന്നെ അവനു നിന്നോട് ദേഷ്യമാണെന്നു നീ എങ്ങനെ ഉറപ്പിച്ചു?" " അത് ദേവേട്ടൻ തന്നെ പറഞ്ഞു..." "അവൻ പറഞ്ഞുന്നു വച്ച് അങ്ങനെ തന്നെ ആവണം എന്നില്ലാലോ..ഞാൻ നിന്നെക്കാളും കുറെ ഓണം കൂടുതൽ ഉണ്ടിട്ടുള്ളതാണ് .. അവൻ നിന്നെ നോക്കുന്ന നോട്ടം കണ്ടാൽ അറിയാം.. അവനു നിന്നോട് നിറയെ സ്നേഹമാണെന്നു" " ആണോ അമ്മൂമ്മേ?" അവളുടെ ഉത്സാഹം നിറഞ്ഞ ചോദ്യം കേട്ടപ്പോൾ തന്നെ അവൾക്കും അവനോടു നല്ല സ്നേഹം ഉണ്ടെന്നു അവർക്കു മനസിലായി. " ദേവന് അവന്റെ മുത്തശ്ശന്റെ സ്വഭാവം ആണ്.. സ്നേഹമൊന്നും പുറത്തു അങ്ങനെ കാണിക്കില്ല.. അസുരന്റെ സ്വഭാവം പോലെ.." " പക്ഷെ അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാ ദേവേട്ടൻ എന്നോട് പിരിഞ്ഞു പൊയ്ക്കോളാൻ പറഞ്ഞത്?" " അത് നീയായിട്ടു തന്നെ കണ്ടുപിടിക്കണം..മോളെ.. നിനക്കു രണ്ടു വഴികളുണ്ട്.. ഒന്നുകിൽ നീ ദേവന്റെ കൂടെ തിരികെ പോണം.. ക്ഷമയോടെ അവന്റെ കൂടെ നിന്ന് അവന്റെ പ്രശ്നങ്ങൾ ഒക്കെ മനസിലാക്കി അവനെ നിന്റെ സ്നേഹം കൊണ്ട് മാറ്റിയെടുക്കണം... അല്ലെങ്കിൽ എല്ലാം നിങ്ങൾ തീരുമാനിച്ച പോലെ ഇവിടം കൊണ്ട് അവസാനിപ്പിക്കണം.. രണ്ടായാലും അമ്മൂമ്മ നിന്റെ കൂടെ ഉണ്ട്..നിനക്ക് ധൈര്യമായി ഈ വീട്ടിൽ തന്നെ തുടരാം.. ഇതിനി നിന്റെ പേരിൽ ആവാൻ പോവുകയല്ലേ ?എന്താണ് വേണ്ടതെന്നു നീ ആലോചിച്ചു ഒരു തീരുമാനമെടുക്കു .. അമ്മൂമ്മ കിടക്കാൻ പോകുന്നു" അമ്മൂമ്മ പോയി കഴിഞ്ഞും കുറെ നേരം കൂടെ ആമി അവിടെ തന്നെ ആലോചിച്ചു കൊണ്ടിരുന്നു. പിറ്റേ ദിവസം രാവിലെ കാപ്പി കുടി കഴിഞ്ഞപ്പോൾ മുതൽ എല്ലാവരും തിരിച്ചു പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി. തീരെ മനസ്സിലെങ്കിലും ദേവനും തന്റെ ഡ്രെസ്സും മറ്റും പാക്ക് ചെയ്തു. ആമിയെ അവിടെയെങ്ങും കണ്ടേ ഇല്ല.. അവൾ വരുന്നില്ലാത്തതു കൊണ്ട് ഒന്നും പാക്ക് ചെയ്യണ്ടല്ലോ.. പക്ഷെ അവൾ ഇത് വരെ തിരികെ വരുന്നില്ലാന്നുള്ള കാര്യം ആരോടും പറഞ്ഞിട്ടില്ല. അമ്മയോടും അച്ഛനോടും എല്ലാം പറയണമെന്നല്ലേ അവൾ പറഞ്ഞിരുന്നത്? എല്ലാരും എല്ലാം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും? ആകെ കൂടെ ഭ്രാന്ത് പിടിക്കും എന്ന് തോന്നി അവനു.. ഹരിയോടെങ്കിലും എല്ലാം പറഞ്ഞാലോ എന്ന് ഓർത്തു നിൽക്കുമ്പോഴാണ് ഹരി മുറിയിലേക്ക് കയറി വന്നത് " ആ.. നിന്റെ പാക്കിങ് കഴിഞ്ഞില്ലേ.. ഞങ്ങളെല്ലാം ഇറങ്ങി.. വേഗം വാ" അതും പറഞ്ഞു അവൻ പോയി. ദേവൻ തന്റെ ബാഗും എടുത്തു ഹാളിലേക്ക് ചെല്ലുമ്പോൾ അവിടെ എല്ലാവരും പോകാൻ തയ്യാറായി ഉണ്ടായിരുന്നു. അമ്മൂമ്മയും അവരെ യാത്രയാക്കാൻ അവിടെ ഉണ്ടായിരുന്നു. " ആഹ്.. നീ ഇറങ്ങിയോ??ആമി എവിടെ?" അതിനു എന്ത് ഉത്തരം കൊടുക്കണം എന്നറിയാതെ അവൻ കുഴങ്ങി. അവളെ ആണെങ്കിൽ ഇവിടെയെങ്ങും കാണാനും ഇല്ല. ഒരു പക്ഷെ എല്ലാ കാര്യങ്ങളും താനായിട്ടു തന്നെ എല്ലാവരോടും പറഞ്ഞോട്ടെ എന്ന് കരുതി മനഃപൂർവം മാറി നിൽക്കുന്നത് ആവാമെന്ന് അവനു തോന്നി. ആമിയെ വിട്ടിട്ടു പോവുന്നതിന്റെ മനോവേദനയുടെ പുറത്താണ് ഇനി ഇതും കൂടി.. എന്തായാലും എല്ലാവരും എല്ലാം അറിഞ്ഞല്ലേ പറ്റൂ .. അപ്പോൾ പറയുക തന്നെ.. " അത് .. ആമി.." " ആമി?" " ഞാനിവിടെ ഉണ്ട് അപ്പച്ചി" അവളുടെ ശബ്ദം കേട്ട് അങ്ങോട്ടേക്ക് നോക്കിയ ദേവൻ ഞെട്ടി പോയി. പോകാൻ തയ്യാറായി കയ്യിൽ ഒരു ബാഗുമായി ആമി. അവൾ ദേവനെ നോക്കിയേ ഇല്ല. " ഇറങ്ങാറായപ്പോഴാ പുറകിലത്തെ അയയിൽ എന്റെ കുറച്ചു തുണി വിരിച്ചിട്ട കാര്യം ഓർത്തത്. അതും കൂടി എടുത്തു വയ്ക്കാൻ പോയപ്പോൾ ലേറ്റ് അയി. " അതും പറഞ്ഞു അവൾ മുന വച്ച് ദേവന്റെ മുഖത്തേക്ക് നോക്കി. അവനു ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയാണ് . അവൾ അമ്മൂമ്മയുടെ അടുത്ത് ചെന്നു.. ഒന്നു കണ്ണിറുക്കി കാണിച്ചു.. അമ്മൂമ്മ തിരിച്ചും.. "ഞാൻ പോയിട്ട് വരട്ടെ അമ്മൂമ്മേ" അമ്മൂമ്മ അവളെ നോക്കി നല്ല ഒരു ചിരി പാസാക്കി. " പോയി വാ മോളെ " അവൾ തന്നെയാണ് ആദ്യം പുറത്തേക്കിറങ്ങിയത്. പിന്നാലെ ബാക്കി ഓരോരുത്തരും അമ്മൂമ്മയോടു യാത്ര പറഞ്ഞു ഇറങ്ങി . എല്ലവരും ഇറങ്ങിയിട്ടും പന്തം കണ്ട പെരുച്ചാഴിയെപോലെ അവിടെ തന്നെ നിൽക്കുന്ന ദേവനെ ഹരി വിളിച്ചു " ഡാ .. നീ വരുനില്ലെ?" " ആ .. വരുന്നു" അമ്മൂമ്മയുടെ അടുത്തെത്തി വല്ലാത്ത ഒരു ഭാവത്തോടെ അവരെ നോക്കി "ഞാൻ പോട്ടെ" അവർ വാത്സല്യപൂർവ്വം അവനെ തലോടി " എല്ലം ശരിയാവും.. മോന് പോയിട്ട് വാ" ആമി അമ്മൂമ്മയോടു എന്തൊക്കെയോ പറഞ്ഞിട്ടുണ്ടെന്ന് ദേവന് മനസിലായി.അവളുടെ മനസ്സ് മാറാൻ എന്താണ് കാരണമെന്നു ആലോചിച്ചു കൊണ്ട് അവനും ഇറങ്ങി. കാറിൽ ഇരിക്കുമ്പോഴും പലപ്പോഴും ദേവന്റെ നോട്ടം തന്നെ തേടി വരുന്നത് അറിഞ്ഞിട്ടും അവൾ അത് മൈൻഡ് ചെയ്യാൻ പോയില്ല. ഞാൻ സ്നേഹത്തോടെ അങ്ങോട്ട് വന്നപ്പോൾ വേണ്ടാന്ന് പറഞ്ഞു പോയതല്ലേ.. ഇനീപ്പോ എന്റടുത്തോട്ടു വാ.. വീട്ടിലെത്തിയപ്പോഴും അവൾ ദേവനെ അവഗണിച്ചു തന്നെ നടന്നു. ജാനകിയോടൊപ്പം ഓരോരോ കാര്യങ്ങളുമായി അവൾ തിരക്കായി തന്നെ ഇരുന്നു. രാത്രി എല്ലാം ഒതുക്കി മുറിയിലെത്തിയപ്പോൾ ദേവൻ അവിടെ ഉണ്ടായിരുന്നു. അവനെ പാടെ അവഗണിച്ചു അവൾ മേലുകഴുകാൻ കയറി. ആമിയോട് എന്തെങ്കിലും ചോദിക്കണോ വേണ്ടയോ എന്ന ആശയകുഴപ്പവുമായി ദേവൻ ഇരുന്നു. കുറച്ചു നേരമായുള്ള അവളുടെ പെരുമാറ്റം അവനു മനസിലാവുന്നുണ്ടായിരുന്നില്ല . മേല്കഴുകി വന്നു പതിവ് പോലെ കിടക്കാൻ തുടങ്ങിയപ്പോൾ കട്ടിലിൽ ഇരുന്നു തന്നേ തന്നെ ശ്രദ്ധിക്കുന്ന ദേവനെ അവൾ ഒന്ന് നോക്കി. എന്തോ കളഞ്ഞു പോയ ആരെയോ പോലുള്ള അവന്റെ ഇരിപ്പു കണ്ടപ്പോൾ അവൾക്കു ഉള്ളിൽ ചിരി പൊട്ടി. ഒന്നും കൂടി അവനെ ഒന്ന് ചുറ്റിക്കാമെന്നു അവൾ ഓർത്തു " എന്താ ആലോചിക്കുന്നേ? ഞാൻ നിങ്ങളെ വിട്ടു പോവാണെന്നു പറഞ്ഞിട്ട് പിന്നെ എന്തിനാ തിരിച്ചു വന്നതെന്നാണോ?" അവൻ ഒന്നും മിണ്ടിയില്ല.പക്ഷെ അവളുടെ ഉള്ളിൽ എന്താണെന്നു അറിയാനുള്ള ആകാംഷ അവന്റെ കണ്ണിൽ വ്യക്തമായിരുന്നു. " നിങ്ങളെ കൂടെ സന്തോഷിച്ചു താമസിക്കാൻ ഒന്നുമല്ല വന്നത്. ഒരു വാശിപ്പുറത്തു എന്റെ ജീവിതം തന്നെ നശിപിച്ചതല്ലേ നിങ്ങൾ? ഞാൻ ചുമ്മാ കയ്യും വീശി അങ്ങ് പോയാൽ പിന്നെ നിങ്ങൾ സുഖിച്ചു ജീവിക്കില്ലേ? അങ്ങനിപ്പോ വേണ്ട..എന്റെ ജീവിതം ഇങ്ങനെ ആക്കിയിട്ടു നിങ്ങൾ മാത്രം സുഖിക്കണ്ട.. നിങ്ങളുടെ കൂടെ ജീവിച്ചു തന്നെ ഞാൻ നിങ്ങൾ എന്നോട് ചെയ്തതിനൊക്കെ പ്രതികാരം ചെയ്യും.അതിനാ ഞാൻ തിരിച്ചു വന്നത്" അതും പറഞ്ഞു അവൾ കയറി കിടക്കാൻ തുടങ്ങി. കിടക്കുന്നതിനു മുന്നേ ഒന്ന് കൂടി പറഞ്ഞു " ആ .. പിന്നെ.. എന്നോട് പറഞ്ഞില്ലേ ഭാര്യയുടെ ഒരു അവകാശവും അങ്ങോട്ട് കാണിക്കാൻ വരണ്ടാന്നു.. ഇപ്പോൾ ഞാനും പറയുവാ നിങ്ങളുടെ വീട്ടിലേക്കു തിരികെ വന്നുനു കരുതി ഭർത്താവിന്റെ ഒരു അവകാശവും എടുത്തു ഇങ്ങോട്ടും വരണ്ട" അവളുടെ പറച്ചിൽ കേട്ട് അന്തം വിട്ടിരിക്കുന്ന അവന്റെ മുഖം മനസ്സിൽ ഓർത്തു ചിരി അടക്കി പിടിച്ചു അവൾ തിരിഞ്ഞു കിടന്നു " വരട്ടെ.. ഈ അസുരനെ നന്നാക്കാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ" തുടരും.. [ദേവനെ നന്നാക്കക്കാൻ ആമി എന്താണ് ചെയ്യാൻ പോകുന്നതെന്നും അത് കൊണ്ട് ദേവൻ നന്നാവുമോ എന്നുമൊക്കെ നമുക്ക് കാത്തിരുന്ന് കാണാട്ടോ .. രചന :- നിള നിരഞ്ജൻ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ
ദേവാസുരം ഭാഗം -13 © Protected സ്‌ക്രീനിൽ തെളിഞ്ഞ പരുന്തിന്റെയും ഉടുമ്പിന്റെയും മുഖം കണ്ടപ്പോൾ അൻവറിന്റെ മുഖത്ത് ഒരു ഗൂഢസ്മിതം തെളിഞ്ഞു. "ഇവിടുന്നു കിട്ടാനുള്ളതൊക്കെ കിട്ടി കഴിഞ്ഞു..നമുക്ക് ഇന്ന് തന്നെ എറണാകുളത്തേക്കു തിരിക്കാം..ഈ cctv ദൃശ്യങ്ങൾ സൂക്ഷിക്കണം" അതും പറഞ്ഞു അൻവർ ആ മുറിയിൽ നിന്ന് പോയി. പറഞ്ഞ പോലെ തന്നെ അമ്മൂമ്മയെ പിറ്റേ ദിവസം തന്നെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു കൊണ്ട് പോന്നു . ഹരിയും ജാനകിയുമൊക്കെ ദിവസത്തിൽ രണ്ടു പ്രാവശ്യമൊക്കെ വച്ച് ദേവനെയോ ആമിയെയോ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. എന്നാൽ അമ്മൂമ്മ ഹോസ്പിറ്റലിൽ ആയിട്ടു ആകെ ഒരു തവണ മാത്രമാണ് സോമൻ ചെറിയച്ഛൻ വിളിച്ചത്. ഗീത ചിറ്റ പിന്നെ വിളിച്ചത്തെ ഇല്ല. എന്നാലൂം അമ്മൂമ്മ ചോദിക്കുമ്പോൾ എല്ലാരും വിളിക്കാറുണ്ടെന്നു മാത്രം ആമി പറഞ്ഞു. അമ്മൂമ്മയേയും ഡിസ്ചാർജ് ആക്കി തറവാട്ടിലേക്ക് വന്നു കയറുമ്പോൾ ദേവൻ ആ വീട് ആകെ ഒന്ന് നോക്കി കാണുകയായിരുന്നു. പതിനേഴാമത്തെ വയസ്സിൽ ഡൽഹിയിലേക്ക് പോയതാണ്., പിന്നെ ഇങ്ങോട്ടേക്കു വന്നിട്ടേ ഇല്ല..മുത്തശ്ശൻ മരിച്ചപ്പോൾ പോലും താൻ ഒന്ന് വന്നില്ല.. അതൊക്കെ ശരിയായില്ലാന്നു ഇപ്പോൾ തോനുന്നു.. തങ്ങൾ കളിച്ചു വളർന്ന മുറ്റവും ആ വലിയ മാവുമൊക്കെ ദേവൻ വെറുതെ നോക്കി നിന്നു. കുറച്ചു നേരം കൂടി അങ്ങനെ നിന്നിട്ടു അവൻ വീടിനകത്തേക്ക് കയറി പണ്ട് താനും ഹരിയും ഉപയോഗിച്ചിരുന്ന മുറിയിലേക്ക് പോയി. എല്ലാം വൃത്തിയായി തന്നെ വച്ചിരിക്കുന്നു.. ഹരി വല്ലപോഴുമൊക്കെ അമ്മയോടൊപ്പം വരുമ്പോൾ ഇവിടെ തന്നെയാണ് നിൽക്കാറെന്ന് പറയാറുണ്ട്..അവൻ ഫാൻ ഓൺ ചെയ്തു കട്ടിലിൽ വന്നിരുന്നു.. പഴയ ഓർമ്മകൾ..ആ ഓർമകളെ താലോലിച്ചു കൊണ്ട് അവൻ കിടക്കയിലേക്ക് ചാഞ്ഞു. അമ്മൂമ്മയെ മുറിയിൽ കൊണ്ട് കിടത്തി ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ ഒക്കെ ഒതുക്കി അവൾ അടുക്കളയിലേക്കു കയറി. അമ്മൂമ്മയെ ഡിസ്ചാർജ് ആക്കിയ കാര്യം ഹോം നഴ്സിനെയും വിളിച്ചു പറഞ്ഞിരുന്നു. അവർ വൈകുന്നേരത്തേക്കു എത്താമെന്ന് പറഞ്ഞിട്ടുണ്ട്.. വീട്ടു ജോലിക്കു നിർത്തിയിരുന്ന സ്ത്രീ നാളെ തൊട്ടേ വരുള്ളൂ.. അപ്പോൾ താൻ തത്ക്കാലം അടുക്കളയിൽ കയറുകയേ നിവർത്തിയുള്ളു..ഇന്നത്തേക്ക് തത്കാലം ഒരു കഞ്ഞിയിൽ ഒതുക്കാം.. അടുക്കളപ്പണി ഒക്കെ കഴിഞ്ഞപ്പോൾ തന്നെ ഒരു നേരമായി. അവൾ വേഗം കഞ്ഞിയുമായി അമ്മൂമ്മയുടെ മുറിയിലെത്തി. കഞ്ഞിയും മരുന്നും കൊടുത്തു അവൾ പോകാനായി എഴുനേറ്റപ്പോഴാണ് " ദേവൻ എന്തിയെ മോളെ? അവനു വല്ലതും കൊടുത്തോ നീയ് ?വന്നതിൽ പിന്നെ അവനെ കണ്ടേ ഇല്ലാലോ?" അപ്പോഴാണ് അങ്ങനെ ഒരാൾ കൂടെ ഉണ്ടല്ലോ എന്ന് അവൾ ഓർക്കുന്നത് തന്നെ. പറഞ്ഞ പോലെ വന്ന ശേഷം ദേവനെ കണ്ടേ ഇല്ല.. " ഞാനും കണ്ടില്ല അമ്മൂമ്മേ.. ഒന്ന് നോക്കട്ടെ.. അമ്മൂമ്മ കിടന്നോളു" അതും പറഞ്ഞു അവൾ പുറത്തേക്കിറങ്ങി. ഹാളിലും പുറത്തുമൊക്കെ നോക്കിയെങ്കിലും അവനെ കണ്ടില്ല. അതോടെ അവൾക്കു ചെറിയൊരു പേടിയും തോന്നി. ഇനി അമ്മൂമ്മ വന്നത് കൊണ്ട് പറയാതെ പൊയ്ക്കാണുമോ?? " ഏയ് .. കാർ കിടപ്പുണ്ടല്ലോ? കാർ എടുക്കാതെ പോകുമോ? പിന്നെ എവിടെ പോയി?" അങ്ങനെ തപ്പി വന്നപ്പോളാണ് പണ്ട് അവനും ഹരിയും ഉപയോഗിച്ചിരുന്ന മുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. അകത്തു കയറി നോക്കിയപ്പോൾ കട്ടിലിൽ കിടന്നു ഉറങ്ങുന്ന ദേവനെ കണ്ടതും അവൾക്കു വല്ലാത്ത ആശ്വാസം തോന്നി. "ഉറങ്ങുമ്പോൾ എന്ത് പാവമാണ് ഈ മനുഷ്യൻ" പതിയെ ചെന്ന് അവന്റെ ചുമലിൽ കുലുക്കി വിളിച്ചു " ദേവേട്ടാ അവൻ കണ്ണ് തുറന്നു ചുറ്റും നോക്കി. എവിടെയാണെന്ന് തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു . അവൻ കണ്ണ് തിരുമ്മി എഴുന്നേറ്റിരുന്നു " അമ്മൂമ്മക്ക്‌ എങ്ങനുണ്ട്?" " കുഴപ്പമില്ല.. കഞ്ഞിയും മരുന്നും കഴിച്ചു.. ദേവേട്ടന് കഴിക്കണ്ട?" " കഴിക്കാം.. ഞാൻ ഒന്ന് കുളിച്ചിട്ടു വരാം" അവൻ കുളിക്കാൻ കയറിയപ്പോഴേക്കു അവൾ രണ്ടാൾക്കും കഞ്ഞി വിളമ്പി വച്ചു . ഇത് വരെ ഭക്ഷണം കഴിക്കുമ്പോൾ അവനു വേണ്ടി കാത്തിരിക്കുന്ന ശീലം ഇല്ലെങ്കിലും ഇന്നെന്തോ അവൻ വരാതെ കഴിക്കാൻ തോന്നാത്ത കൊണ്ട് അവൾ വരുന്നതും നോക്കിയിരുന്നു. ദേവൻ കുളിച്ചു വന്നു അവനു വിളമ്പി വച്ചിരിക്കുന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി. എറണാകുളത്തെ വീട്ടിൽ കഞ്ഞി പതിവില്ലാത്ത കൊണ്ട് കഞ്ഞി കാണുമ്പോൾ അവൻ എന്തെങ്കിലും പറയുമോ എന്ന് വിചാരിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. ഭകഷണം മുഴുവൻ അവർ രണ്ടു പേരും മൗനമായിരുന്നു കഴിച്ചു. കഴിച്ചു കഴിഞ്ഞപ്പോൾ അവന്റെ പ്ലേറ്റ് അവൻ തന്നെ എടുക്കാൻ തുടങ്ങിയെങ്കിലും അവൾ ഞാൻ കഴുകി വച്ചോളാം എന്ന് പറഞ്ഞു അവന്റെ കയ്യിൽ നിന്ന് വാങ്ങി കൊണ്ട് പോയി. വൈകുന്നേരം ആയപ്പോഴേക്കും ഹോം നേഴ്സ് എത്തി അമ്മൂമ്മയുടെ ജോലികൾ എല്ലാം ഏറ്റെടുത്തു. ദേവൻ ഊണ് കഴിഞ്ഞും തന്റെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. സന്ധ്യ ആയപ്പോൾ ആമി മേല്കഴുകി വിളക്ക് വച്ചു . അത്താഴം കഴിഞ്ഞു പാത്രങ്ങൾ കഴുകി വയ്ക്കുമ്പോഴാണ് ദിവ്യ( ഹോം നേഴ്സ്) വന്നു അമ്മൂമ്മ വിളിക്കുന്നു എന്ന് പറഞ്ഞത്. അവൾ അമ്മൂമ്മയുടെ മുറിയിൽ ചെന്നപ്പോൾ ദേവൻ അവിടെ അമ്മൂമ്മയുടെ അടുത്ത് ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്.. അവൾ വന്നപ്പോൾ പെട്ടെന്ന് അവർ സംസാരം നിർത്തി. സംശയത്തോടെ നിന്ന അവളെയും അമ്മൂമ്മ അടുത്തേക്ക് വിളിച്ചു ഇരുത്തി. " ഒരു പ്രധാനപ്പെട്ട കാര്യം പറയാനാ ഞാൻ നിങ്ങളെ രണ്ടാളെയും ഇങ്ങോട്ടു വിളിപ്പിച്ചത്" അവർ രണ്ടാളും എന്താണെന്ന അര്ഥത്തിൽ അമ്മൂമ്മയെ നോക്കി. " ഇവിടുന്നു കുറച്ചു മാറി നമ്മുടെ കുടുംബക്ഷേത്രം ഉണ്ട്..നിനക്കറിയില്ലേ കുട്ടി?" അറിയാമെന്നു ആമി തലയാട്ടി. " ശിവനും പാർവതിയും ചേർന്നുള്ള പ്രതിഷ്ഠ ആണ് അവിടെ.. അതു കൊണ്ട് തന്നെ ദമ്പതികൾ ഒരുമിച്ചു പോയി പ്രാർത്ഥിക്കേണ്ട അമ്പലമാണ്..വിരുന്നിനു വരുമ്പോൾ നിങ്ങൾ നാലാളെയും കൂടി അവിടെ പറഞ്ഞു വിട്ടു ചില വഴിപാടുകളൊക്കെ കഴിപ്പിക്കണമെന്നു കരുതി ഇരുന്നത്.. പക്ഷെ നിങ്ങളാരും ഇങ്ങോട്ടേക്കു വന്നിലാലൊ " ദേവനും ആമിയും മുഖം കുനിച്ചു ഇരുന്നതേ ഉള്ളു. " എന്തായാലും നിങ്ങള് രണ്ടാളും വന്ന സ്ഥിതിക്ക് നാളെ രാവിലെ അവിടെ പോണം.. തൊഴണം..ഞാൻ പറയുന്ന വഴിപാടുകളും കഴിക്കണം.. ഹരിയും ആതിയും ഇനി എപ്പോളാ വരുന്നെന്നു വച്ചാൽ അപ്പോൾ പോകട്ടെ" അവർ രണ്ടാളും പോകാമെന്നു തലയാട്ടി. " അപ്പോൾ പിന്നെ പുലർച്ചെ പുറപ്പെടേണ്ട? രണ്ടാളും പോയി കിടന്നോ" ദേവൻ പോയ്കഴിഞ്ഞും തന്റെ മുറിയിൽ നിൽക്കുന്ന ആമിയെ നോക്കിയാണ് അമ്മൂമ്മ ചോദിച്ചത് " നീയെന്താ കുട്ടി ഇവിടെ തന്നെ നിൽക്കുന്നെ? ദേവന്റെ കൂടെ ചെല്ലു " " അല്ല.. ഞാൻ അമ്മൂമ്മയുടെ കൂടെ.." മുത്തശ്ശന്റെ മരണ ശേഷം അവൾ കിടപ്പു അമ്മൂമ്മയുടെ കൂടെ ആക്കിയതായിരുന്നു. " എന്റെ കൂടെ കിടക്കാനും എന്റെ കാര്യങ്ങൾ നോക്കാനും അല്ലെ ഇവിടെ ദിവ്യ ഉള്ളത്.. നീ ദേവന്റെ കൂടെ ചെല്ലു .. ഒരുപാടു നാൾക്കു ശേഷം അല്ലെ അവനിവിടെ വരുന്നത്.. ഒന്നും പരിചയമുണ്ടാവില്ല" അവൾ പോയിക്കഴിഞ്ഞപ്പോൾ സാവിത്രി ദേവി ഒന്ന് ദീർഘനിശ്വാസം വിട്ടു.. " ഇപ്പോഴത്തെ കുട്ടികളെ കൊണ്ട് തോറ്റു പോവുകയേ ഉള്ളു" ആമി ഒരു കപ്പിൽ വെള്ളവുമെടുത്തു വല്ലാത്ത ഒരു വൈക്ളബ്യത്തോടെ ദേവന്റെ മുറിയിലേക്ക് നടന്നു. വേറെ ഏതെങ്കിലും ഒരു മുറിയിൽ പോയി കിടന്നാലോ എന്ന് പോലും ആലോചിച്ചു..അമ്മൂമ്മ അറിഞ്ഞാലോ എന്നോർത്ത് വേണ്ടാന്ന് വച്ച്..ആദ്യരാത്രിയിൽ പോലും ഇല്ലാത്ത ഒരു മടി.. കഴിഞ്ഞ ആറു മാസമായി എന്നും ഒരുമിച്ചു ഉറങ്ങുന്ന ആളുടെ മുറിയിലേക്കു പോകാൻ എന്തിനാണ് പേടിക്കുന്നത്.. ഭാര്യയായി കഴിഞ്ഞിരുന്നപ്പോൾ പോലും ദേവേട്ടൻ ഒന്നിനും വന്നിട്ടില്ല..പിരിയാൻ പോകുമ്പോൾ പിന്നെ വരുമോ? ആമി മുറിയിലേക്ക് ചെന്നപ്പോൾ ഫോണിൽ ആയിരുന്ന ദേവൻ അമ്പരന്നു ആമിയെ നോക്കി " ഇവിടെ കിടക്കാൻ അമ്മൂമ്മ പറഞ്ഞു" "ഒഹ്‌ " അവൻ വീണ്ടും ഫോണിലേക്കു തിരിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ അവളുടെ നേരെ നീട്ടി "അമ്മയാ .. നിന്നോട് സംസാരിക്കണമെന്ന്" അവൾ ഫോൺ വാങ്ങി സംസാരിക്കുന്ന കൂട്ടത്തിൽ നാളെ കുടുംബക്ഷേത്രത്തിൽ പോകുന്ന കാര്യവും പറഞ്ഞു. അത് കേട്ടപ്പോൾ ജാനകിക്കു സന്തോഷമായി "നന്നായി മോളെ..വളരെ ശക്തിയേറിയ പ്രതിഷ്ഠ യാണ് അവിടെ..അവിടെ ഒരുമിച്ചു പോയി പ്രാർത്ഥിക്കുന്ന ദമ്പതികൾ ജന്മങ്ങളിലേക്കു ഒരുമിക്കുമെന്നാണ് പറയപ്പെടുന്നത്. നന്നായി പ്രാർത്ഥിച്ചു വാ" ഈ ജന്മത്തിലേ പിരിയാൻ നിക്കുവാണ്‌ .. അപ്പോഴാണ് ഇനി വരും ജന്മങ്ങളിൽ..എല്ലാം അറിയുമ്പോൾ അമ്മൂമ്മയും അപ്പച്ചിയുമൊക്കെ എത്രത്തോളം വിഷമിക്കും എന്നോർത്തപ്പോൾ അവൾക്കും വിഷമമായി. എന്തായാലും അറിയുമ്പോൾ അറിയട്ടെ..അവൾ ഫോൺ ദേവന് തിരികെ കൊടുത്തു പതിവ് പോലെ കട്ടിലിൽ കയറി ഒരു വശം തിരിഞ്ഞു കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ലൈറ്റ് ഒക്കെ ഓഫ് ചെയ്തു ദേവനും വന്നു ആമിയുടെ അപ്പുറം കിടന്നു. ഓരോന്നോർത്തു രണ്ടു പേരും എപ്പോഴൊക്കെയോ ഉറങ്ങി പോയി . പിറ്റേ ദിവസം ആമി നേരത്തെ തന്നെ എഴുനേറ്റു കുളിച്ചു അമ്മൂമ്മക്കും ദിവ്യക്കുമുള്ള കാപ്പി ഒക്കെ ഉണ്ടാക്കി വച്ചു .. ഉച്ചക്കത്തെ ഭക്ഷണം പിന്നെ പ്രശ്നമില്ല.. അപ്പോഴേക്കും ജോലിക്കു നിൽക്കുന്ന ചേച്ചി വരും.. ഇടയ്ക്കു അവൾ പോയി ദേവനെ വിളിച്ചുണർത്തി ചായയും കൊടുത്തു. അമ്മൂമ്മ പറഞ്ഞതു അനുസരിച്ചു അവനു അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാനായി മുത്തശ്ശന്റെ ഒരു കസവു മുണ്ട് എടുത്തു കൊടുത്തു. ശേഷം തനിക്കു ഒരുങ്ങാനായി അവൾ മറ്റൊരു മുറിയിലേക്ക് പോയി.. ദേവൻ കുളിച്ചു ഡ്രസ്സ് മാറി ഹാളിലോട്ടു വന്ന അതെ സമയത്താണ് ആമിയും മുറിയിൽ നിന്ന് ഒരുങ്ങി ഇറങ്ങിയത്. ഒരു നിമിഷം രണ്ടു പേരും അന്യോന്യം നോക്കി നിന്ന് പോയി. താൻ കൊണ്ട് വച കസവു മുണ്ടും അതിനു മാച്ച് ചെയ്യുന്ന ഇളം മഞ്ഞ നിരതിൽ ചെറിയ ഡിസൈൻ ഉള്ള ഷർട്ടുമാണ് അവന്റെ വേഷം. കല്യാണത്തിന് ശേഷം ആദ്യമായാണ് ദേവനെ അവൾ മുണ്ടുടുത്തു കാണുന്നത്..കല്യാണത്തിന്റെ അന്നത്തെ തന്റെ മനസികാവസ്ഥക്കു അവനെ ഒന്ന് ശരിക്കു നോക്കിയത് കൂടെയില്ല.. അവന്റെ ഉയരത്തിനും ശരീരപ്രകൃതിക്കും ആ വേഷം നന്നായി ചേരുന്നുണ്ട്... ചെക്കൻ നല്ല ചുള്ളനായിരിക്കുന്നു..അതെ സമയം ദേവനും ആമിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുകയായിരുന്നു..നല്ല നാടൻ കസവു സെറ്റ് മുണ്ടിൽ അവൾ അതീവ സുന്ദരിയായിരുന്നു. ഒരുക്കങ്ങൾ തീരെയില്ല.. കണ്ണിൽ കരിമഷി, നെറ്റിയിൽ ചെറിയ കറുത്ത പൊട്ടു, സിന്ദൂരം.. മുടി കുറച്ചെടുത്തു മെടഞ്ഞു ബാക്കി വിടർത്തിയിട്ടിരിക്കുന്നു.. അവളുടെ ലാളിത്യം നിറഞ്ഞ സൗന്ദര്യം മുഴുവനായും അങ്ങ് ഒപ്പിയെടുക്കാനാണ് അവനു തോന്നിയത്.. കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് തങ്ങൾ ഇരുവരും അന്യോന്യം മതി മറന്നു നോക്കി നിൽക്കുകയാണെന്ന് അവർക്കു രണ്ടു പേർക്കും ബോധം വന്നത്.. പെട്ടെന്നു തന്നെ രണ്ടാളും നോട്ടം മാറ്റി.. " ഞാൻ അമ്മൂമ്മയോടു പറഞ്ഞിട്ട് വരാം" " ഞാൻ വണ്ടി ഇറക്കി ഇടാം" ഒരു മണിക്കൂർ യാത്ര ഉണ്ടായിരുന്നു വീട്ടിൽ നിന്നു . അമ്പലത്തിലേക്കുള്ള യാത്രയിൽ രണ്ടാളും നിശ്ശബ്ദരായിരുന്നു. പക്ഷെ ഇടയ്ക്കിടെ മറ്റേ ആളുടെ നേരെ പാളി പോകുന്ന നോട്ടത്തെ നിയന്ത്രിക്കാൻ രണ്ടാൾക്കും കഴിയുന്നുണ്ടായിരുന്നില്ല. അത് പോലെ തന്നെ തങ്ങൾ ഒരുമിച്ചു ആദ്യമായി ചെയ്യുന്ന ഈ യാത്ര ചിലപ്പോൾ അവസാനത്തേതും ആയിരിക്കും എന്ന വിചാരും രണ്ടാളുടെയും ഉള്ളിൽ വിങ്ങലും ഉണ്ടാക്കി. അമ്പലത്തിൽ എത്തി ദേവൻ വണ്ടി തണലുള്ള ഒരിടം നോക്കി പാർക്ക് ചെയ്തു. " പോയി തൊഴുതിട്ടു വാ.." അവൾ മനസിലാകാത്ത പോലെ അവനെ നോക്കി " ഞാൻ വരുന്നില്ല.. ഞാൻ അമ്പലത്തിൽ ഒന്നും പോകാറില്ല" " പക്ഷെ രണ്ടാളും കൂടി ഒരുമിച്ചു തൊഴണം എന്നല്ലേ അമ്മൂമ്മ പറഞ്ഞത്.. എന്നിട്ടു ദേവേട്ടൻ വന്നില്ലെന്ന് അറിഞ്ഞാൽ " " അതിനു അമ്മൂമ്മ അറിഞ്ഞാലല്ലേ ?" ആമി അവനെ ദേഷ്യപ്പെട്ടു ഒന്ന് നോക്കി "അല്ലെങ്കിലും അസുരന്മാർക്കു എന്ത് അമ്പലവും ദൈവങ്ങളും" എന്ന് പിറുപിറുത്തു കൊണ്ട് അവൾ കാറിൽ നിന്നിറങ്ങി തിരിഞ്ഞു നോക്കാതെ അമ്പലത്തിന്റെ നടകൾ കയറി തുടങ്ങി. അമ്പലമുറ്റത്തു എത്തിയപ്പോൾ അവൾ അവിടെ നിന്ന് ചുറ്റും നോക്കി.അമ്മൂമ്മയുടെയും മുത്തശ്ശന്റെയുമൊക്കെ ഒപ്പം പല പ്രാവശ്യം വന്നിട്ടുണ്ട് ഇവിടെ .. അപ്പോഴേ ശ്രദ്ധിച്ചിട്ടുള്ളതാണ് ഇത്രയും വലിയ അമ്പലമുറ്റം . കുടുംബക്ഷേത്രമായതു കൊണ്ട് തന്നെ അങ്ങനെ വലിയ തിരക്കൊന്നും ഇല്ല. കൂടാതെ ഇന്ന് പ്രവർത്തിദിവസവുമാണ്.. അവർ എത്തിയപ്പോൾ ഏകദേശം ഉച്ചപൂജയുടെ സമയം ആകാറും ആയിരുന്നു. അത് കൊണ്ട് തിരക്ക് നന്നേ കുറവാണു. അപ്പുറത്തു കുറച്ചു മാറി ഒരു വലിയ ആലിന്റെ അടുത്തായാണ് വഴിപാട് കൌണ്ടർ എന്നാണ് ഓര്മ. ചുറ്റും ഒന്ന് നോക്കിയപ്പോൾ ഓര്മ ശരിയായിരുന്നു എന്ന് മനസിലായി. അമ്മൂമ്മ പറഞ്ഞു വിട്ട വഴിപാടുകൾ എഴുതിക്കാനായി അവൾ അങ്ങോട്ടേക്ക് നടന്നു. പോകുമ്പോൾ തന്നെ ആളിന്റെ ചുവട്ടിൽ ഇരുന്ന ഇരുപത്തിയഞ്ചു വയസ്സോളം പ്രായം വരുന്ന മൂന്നു ചെറുപ്പക്കാരെയും അവരുടെ വഷളൻ നോട്ടവും ചിരിയും ആമി ശ്രദ്ധിക്കാതിരുനില്ല. കൗണ്ടറിൽ അവൾക്കു മുന്നിലായി രണ്ടാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.അവരുടെ ഊഴം കഴിയാനായി കാത്തു നിൽക്കുമ്പോഴാണ് തന്റെ പിന്നിലൂടെ എന്തോ ഒന്ന് ഉരഞ്ഞതു പോലെ തോന്നിയത്. അവൽ തിരിഞ്ഞു നോക്കിയെങ്കിലും പിറകിൽ ആരും വന്നിട്ടുണ്ടായിരുന്നില്ല. തന്റെ തോന്നലാവും എന്ന് കരുതി അവൾ വീന്ദും തിരിഞ്ഞു നിന്ന്. രണ്ടു സെക്കന്റ് കഴിഞ്ഞപ്പോൾ വീണ്ടും അതു പോലെ തന്നെ. ഇത്തവണ അവളുടെ നൊട്ടം ആൽച്ചുവട്ടിലെ ചെറുപ്പക്കാരിലും എത്തി. അതിൽ ഒരുവന്റെ കയ്യിൽ ഒരു കമ്പു കൂടി കണ്ടപ്പോൾ തന്റെ പിറകിൽ ഉരയുന്നതു അത് തന്നെയാണോ എന്ന് അവൾക്കു സംശയം തോന്നി. ഒരു വടി കയ്യിൽ പിടിച്ചിരുന്നു എന്ന് കരുതി എങ്ങനെ ഉറപ്പിക്കും? അവൾ വീണ്ടും തിരിഞ്ഞെങ്കിലും ഇത്തവണ തയ്യാറായി നിന്നു . തന്റെ പിറകിൽ എന്തോ കൊണ്ട് എന്നു തോന്നിയതും അവൾ തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു.. അവൾ സംശയിച്ച പൊലെ തന്നെ.. അവന്റെ കയ്യിലിരുന്ന കമ്പ് താഴുന്നത് അവൾ കണ്ടു. ചെന്ന് അവനെ ഒരെണ്ണം പൊട്ടിക്കാനാണ് ആദ്യം തോന്നിയത്.. പിന്നെ ഇതൊരു അമ്പലമുറ്റം ആണല്ലോ എന്നോർത്തപ്പോൾ അവൾ വേണ്ടാന്ന് വെച്ചു ..ഇനി അവന്മാരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അമ്പലത്തിൽ ആരോടെങ്കിലും പറയാമെന്നും മനസ്സിൽ വിചാരിച്ചു. എന്നാലും തിരിഞ്ഞു നിൽക്കുന്നതിനു മുന്നേ അവന്മാരെ ദഹിപ്പിക്കുന്ന പോലെ ഒരു നോട്ടം നോക്കാൻ അവൾ മറന്നില്ല. അപ്പോളേക്കും അവളുടെ മുന്നിലുള്ള രണ്ടു പേരും ചീട്ടു എഴുതിച്ചു പോയിക്കഴിഞ്ഞിരുന്നു. അവൾ വേഗം മുന്നിലേക്ക് കയറി നിന്ന്. പക്ഷെ അവൾ കൗണ്ടറിൽ ചീട്ടു എഴുതിക്കുന്നതിൽ ശ്രദ്ധിക്കുമ്പോൾ പിറകിൽ നിന്ന് അവരിൽ ഒരുവൻ എഴുനേറ്റു അവളറിയാതെ അവളുടെ പിറകിൽ വന്നു നിന്നു. അവിടെ വന്നു നിന്ന് അവന്റെ കൂടെയുള്ള രണ്ടു കൂട്ടുകാരെ നോക്കിയപ്പോൾ അവർ അവനെ തംബ്സ് അപ്പ് കാണിച്ചു .അവൻ ഒരു വഷളൻ ചിരിയോടെ ഇതൊന്നുമറിയാതെ നിൽക്കുന്ന ആമിയുടെ പിറകിൽ പിടിക്കാനായി കൈ നീട്ടി. തൊട്ടു പിറകിൽ നിന്ന് ഒരു അലറിക്കരച്ചിൽ കേട്ട് കൊണ്ടു തിരിഞ്ഞു നോക്കിയ ആമി ആ കാഴ്ച കണ്ടു ഞെട്ടി പോയി. നിലവിളിക്കുന്നത് നേരത്തെ ആൽച്ചുവട്ടിൽ ഇരുന്നു തന്നെ ആ മരക്കമ്പും കൊണ്ട് തോണ്ടിയവനാണ്.. അവന്റെ കൈ ഇപ്പോൾ ഓടിക്കും എന്ന മട്ടിൽ തിരിച്ചുപിടിച്ചിരിക്കുകയാണ് ദേവേട്ടൻ.. കൂട്ടത്തിൽ അവനെ കൊല്ലാനുള്ള കലിപ്പ് നോട്ടവും. ആമി പകച്ചു നിൽക്ക്കുമ്പോൾ പെട്ടെന്ന് അവന്റെ കൂട്ടുകാരിലൊരാൾ ദേവന്റെ പിറകിൽ നിന്ന് അവനെ അടിക്കാനായി വന്നു. "ദേവേട്ടാ.." എന്നുള്ള ആമിയുടെ വിളി മുഴുവനായും പുറത്തേക്കു വരുന്നതിനു മുന്നേ തന്നെ ഒന്ന് തിരിഞ്ഞു പോലുംനോക്കാതെ മറ്റേ കൈ കൊണ്ട് തന്നെ അടിക്കാൻ വരുന്നവന്റെ കഴുത്തിന് പിടിച്ചു ദേവൻ.. തന്റെ രണ്ടു കൂട്ടുകാരും അപകടത്തിൽ പെട്ടത് കണ്ടു ചാടി എണീക്കാൻ തുടങ്ങിയ മൂന്നാമനെ ദേവൻ ഒരു നോട്ടം നോക്കി... അത് മതിയായിരുന്നു അവന്റെ അടുത്തേക്ക് ചെന്നാൽ ശരിയാവില്ല എന്ന് മനസിലാക്കാൻ.. അവൻ തലയും കുനിച്ചു അവിടെ തന്നെ നിന്നു . ആമി മൊത്തത്തിൽ തരിച്ചു നിന്ന് പോയി. അടിപിടി ഉണ്ടാക്കുമെന്ന് കേട്ടിട്ടുണ്ടെങ്കിലും ദേവന്റെ അങ്ങനത്തെ ഒരു മുഖം ആദ്യമായാണ് അവൾ കാണുന്നത്. അപ്പോളേക്കും ഒന്നാമന്റെ അലർച്ച കേട്ട് ആൾക്കാരൊക്കെ അവർക്കു ചുറ്റും ഓടി കൂടിയിരുന്നു. അതിൽ ഒരാൾ ദേവന്റെ അടുത്ത് വന്നു " എന്താ ഇവിടെ.. എന്തിനാ താൻ ഈ കുട്ടികളെ ഇങ്ങനെ ഉപദ്രവിക്കുന്നെ?" ദേവൻ പക്ഷെ അയാളോട് മറുപടി ഒന്നും പറയാൻ പോയില്ല, അവന്മാരുടെ മേലുള്ള പിടിയും വിട്ടില്ല. പോലീസിനെ വിളിക്കാം എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ ഇനിയും ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന് ആമിക്കു തോന്നി. അവൾ അവിടെ അമ്പലത്തിലെ ഒരാൾ എന്ന് തോന്നിയ ഒരു ആളുടെ അടുത്ത് പോയി കാര്യങ്ങളൊക്കെ പറഞ്ഞു. അവിടെ തൊഴാൻ വന്ന വേറെ രണ്ടു പെണ്ണുങ്ങളും കൂടി അവന്മാരെ പറ്റി പരാതി പറഞ്ഞപ്പോൾ ആമിയെ അവർക്കു വിശ്വാസമായി. എന്നാൽ പിന്നെ പോലീസിനെ വിളിച്ചു വരുത്തി അവന്മാരെ ഏല്പിക്കാം എന്ന് പറഞ്ഞപ്പോഴേക്കും അവന്മാർ കരച്ചിലായി. ഇനി ചെയ്യില്ല.. ഈയൊരു തവണ മാപ്പാക്കണം എന്ന് പറഞ്ഞപ്പോൾ എല്ലാവരും ആമിയെ നോക്കി. അവൾ പതിയെ ദേവന്റെ അടുത്തെത്തി അവന്റെ ചുമലിൽ കൈ വച്ചു " ദേവേട്ടാ.. മതി വിട് .. പ്ളീസ്" അവൻ അവളെ നോക്കി. അവന്റെ കണ്ണിലെ കനൽ അപ്പോഴും കെട്ടടങ്ങിയിരുന്നില്ല. എന്നാലും അവൻ രണ്ടാളുടെയും ദേഹത്തുന്നു കൈ എടുത്തു. എന്നിട്ടു ഒന്നാമന്റെ അടുത്തേക്ക് നീങ്ങി.. അവൻ പേടിച്ചു പിറകോട്ടു മാറി..ദേവൻ അവന്റെ തോളിൽ കൈ വച്ചു " ഇനി മേലാൽ ഒരു പെണ്ണിന്റെ അടുത്തും ഇത് പോലത്തെ പോക്രിത്തരം കാണിക്കാൻ പോകരുത്.. പ്രത്യേകിച്ച് എന്റെ പെണ്ണിന്റെ അടുത്ത്.. കേട്ടോടാ" അതും പറഞ്ഞു അവൻ അമ്പലത്തിന്റെ അടുത്തേക്കായി നടന്നു. "എന്റെ പെണ്ണ് പോലും.....കഴിഞ്ഞ ദിവസം എന്നെ വേണ്ട.. പിരിയാം എന്നൊക്കെ പറഞ്ഞിട്ട് എപ്പോൾ മുതലാണ് ഇയാളുടെ പെണ്ണായതു" അവൾ മുഖം വീർപ്പിച്ചു കൊണ്ട് അവനു പിന്നാലെ നടന്നു. പാർവതി സമേതനായ ശിവ ഭഗവാന്റെ നടയിൽ നിൽക്കുമ്പോൾ എന്താണ് പ്രാര്ഥിക്കേണ്ടത് എന്ന് അവൾക്കു അറിയില്ലായിരുന്നു. തന്നിൽ നിന്ന് പിരിയാൻ നിൽക്കുന്ന ഈ മനുഷ്യനുമായി ഒരു നല്ല കുടുംബജീവിതം തരണമെന്ന് എങ്ങനെ പ്രാർത്ഥിക്കും? അവസാനം എല്ലാം ഭഗവാന്റെ ഇഷ്ടം പോലെ നടത്താൻ പ്രാർത്ഥിച്ചു കൊണ്ട് അവൾ നിന്നു .തന്നെ വിഷമിപ്പിച്ചു കൊണ്ടാണെങ്കിൽ പോലും ആമിക്കു നല്ലതു വരാനും അവൾ സന്തോഷമായിരിക്കാനുമാണ് ദേവൻ പ്രാർഥിച്ചത്. പ്രാർത്ഥിച്ചു അമ്മൂമ്മ പറഞ്ഞ വഴിപാടുകളും കഴിച്ചു തിരിച്ചിറങ്ങിയപ്പോഴും ആമിയുടെ മുഖം തെളിഞ്ഞിരുന്നില്ല.. " നീയെന്താ മുഖം ഇങ്ങനെ വീർപ്പിച്ചു വച്ചേക്കുന്നേ?" തിരികെ പോകാനായി കാറിലേക്ക് കയറുമ്പോഴാണ് ദേവൻ ചോദിച്ചത്. അവൾ ഒന്നും മിണ്ടാതെ ഇരുന്നതേ ഉള്ളു.. " നിന്റെ വായിലെന്താ പഴമാണോ?? ചോദിച്ചത് കേട്ടില്ലേ?" " നാട്ടുകാരുടെ മുന്നിൽ വച്ച് തല്ലുണ്ടാക്കിയാൽ ഞാൻ പിന്നെ എന്താ വേണ്ടേ?" " അത് കൊള്ളാം .. ഇപ്പൊ ഞാൻ തല്ലുണ്ടാക്കിയതാണോ കുറ്റം. ഞാൻ എന്തിനാണു അവരെ തല്ലിയതെന്നു നിനക്ക് അറിയില്ലേ?" " എന്നെ പിടിക്കാൻ വന്നിട്ടല്ലേ.. എന്നെ ആരെങ്കിലും പിടിച്ചാൽ എന്താ ചെയ്യണ്ടെന്നു എനിക്കറിയാം" " ഓ പിന്നെ .. അറിയാം പോലും.. കണ്ടായിരുന്നു.. ഈ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിച്ചാലൊന്നും അവന്മാര് പേടിക്കൂല.. അതിനു ഇപ്പൊ കൊടുത്ത് പോലെ നല്ല പെട കൊടുക്കണം" അപ്പൊ താൻ അവന്മാരെ നോക്കി പേടിപ്പിക്കുന്നതൊക്കെ കണ്ടായിരുന്നു. " അമ്പലമുറ്റം ആയതു കൊണ്ടാണ് ഞാൻ ഒന്നും മിണ്ടാഞ്ഞതു.." " എടി.. അമ്പലമുറ്റമാണ് ബസ് ആണ് എന്നൊക്കെ പറഞ്ഞു നിന്നെ പോലുള്ളവർ പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നതാണ് ഇവന്മാരെ പോലെ ഉള്ളവന്മാരുടെ ധൈര്യം.. ഒരു പെണ്ണിന്റെ അനുവാദമില്ലാതെ ആരെങ്കിലും അവളുടെ ദേഹത്ത് തൊട്ടാൽ എവിടെയാണെങ്കിലും പ്രതികരിക്കണം.. അതിനു സ്ഥലവും കാലവും ഒന്നും നോക്കണ്ട.. എന്റെ പെണ്ണിനെ എന്റെ കണ്മുന്നിൽ വച്ച് ഒരുത്തൻ കൈ വച്ചാൽ അമ്പലമാണോ പള്ളിയാണോ എന്നൊന്നും ഞാൻ നോക്കില്ല" ആമിയുടെ കണ്ണുകൾ ജ്വലിച്ചു " ദേവേട്ടൻ കുറെ നേരമായല്ലോ എന്റെ പെണ്ണ് എന്റെ പെണ്ണ് എന്ന് പറയുന്നു.. ഞാൻ എങ്ങനെയ നിങ്ങളുടെ പെണ്ണാവുന്നതു? നിങ്ങള്ക്ക് വേണ്ടാത്തത് കൊണ്ട് ഉപേക്ഷിക്കാൻ നിൽക്കുന്നവൾ ...." അവൾ പറഞ്ഞു തീരുന്നതിനു മുന്നേ ദേവൻ അവളുടെ കവിളുകൾ രണ്ടും കുത്തി പിടിച്ചു.. " ഇനി ഒരക്ഷരം പോലും മിണ്ടരുത്" അവന്റെ കണ്ണുകളിലെ അഗ്നിക്ക് തന്നെ പൊള്ളിക്കാൻ ഉള്ള കഴിവുണ്ടെന്ന് ആമിക്കു തോന്നി പോയി. പക്ഷെ പിന്മാറാൻ അവളും തയ്യാറായിരുന്നില്ല. കണ്ണുകളിൽ നിറയെ അഗ്നിയോടെ അവളും ആ നോട്ടത്തെ നേരിട്ടു . അവന്റെ പിടിത്തത്തിന്റെ ശക്തിയിൽ അവളുടെ കവിളുകൾ വേദനിക്കുന്നുണ്ടെങ്കിലും തോറ്റു കൊടുക്കിലാണ് ഉറപ്പിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ താൻ എന്താ ചെയ്തതെന്ന് ബോധ്യം വന്ന പോലെ ദേവൻ തന്നെ കയ്യും കണ്ണുകളും പിൻവലിച്ചു " സോറി.. ഞാൻ പെട്ടെന്ന്.. പോകാം?" " പോകാം" അവൾ ജനലിലൂടെ പുറത്തേക്കു നോക്കികൊണ്ട്‌ പറഞ്ഞു.അവളുടെ കണ്ണുകളും നിറഞ്ഞു വരുന്നുണ്ടായിരുന്നു. ആരാണ് ഇയാൾ? എന്താണ് ഇയാളുടെ മനസ്സിൽ? ചിലപ്പോൾ പറയും അയാളുടെ പെണ്ണാണെന്ന്.. ചിലപ്പോൾ പറയും ഇഷ്ടമില്ലാന്നു.. എന്ത് കൊണ്ടോ ദേവന് തന്നെ ഇഷ്ടമില്ലാന്നു വിശ്വസിക്കാൻ ആമിക്കു പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെയാണെങ്കിൽ പിന്നെ എന്തിനാണ് അകന്നു മാറി പോകുന്നത്? എന്താണ് ഇയാളുടെ മനസ്സിൽ? ഓരോന്നോർത്തിട്ടു ഭ്രാന്ത് പിടിക്കുന്നത് പോലെയാണ് ആമിക്കു തോന്നിയത്. ദേവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. അമ്മൂമ്മയെ ഡിസ്ചാർജ് ആക്കി വീട്ടിൽ കൊണ്ട് വിട്ടിട്ടു തിരിച്ചു പോകണമെന്ന് കരുതി ഇരുന്നതാണ്. പക്ഷെ അവളെ വിട്ടു പോകാൻ പറ്റുന്നില്ല. അതാണ് ഒരു ദിവസം കൂടി ഒരു ദിവസം കൂടി എന്നു മനസ്സിൽ പറഞ്ഞു ഇവിടെ നിൽക്കുന്നത്. അവളെ പിരിയുന്ന കാര്യം ഓർക്കുമ്പോൾ നെഞ്ച് വിങ്ങുകയാണ്. ഇനിയും ഇവിടെ ഇങ്ങനെ അധിക ദിവസം നിൽക്കാനും പറ്റില്ല. ചെയ്തു തീർക്കാൻ ഇനിയും ഒരുപാടു കാര്യങ്ങൾ ഉണ്ട്. അതിനിടക്ക് തനിക്കു എന്ത് വേണമെങ്കിലും സംഭവിക്കാം.. മരണപ്പെടാം .. അല്ലെങ്കിൽ പിടി വീഴാം..അതിലേക്കൊക്കെ അറിഞ്ഞു കൊണ്ട് എങ്ങനെ അവളെ വലിച്ചിടും? അധികം വൈകാതെ എന്തായാലും തനിക്കു തിരിച്ചു പോകേണ്ടി വരും.. വേദനയോടെ അവൻ ഓർത്തു. രണ്ടു ദിവസങ്ങൾ പിന്നെയും കടന്നു പോയി. അൻവർ അലി കോഴിക്കോട്ടെ അന്വേഷണം അവസാനിപ്പിച്ചു കൊച്ചിയിൽ തിരിച്ചെത്തിയെന്നു പരുന്തു വിളിച്ചു പറഞ്ഞു ദേവൻ അറിഞ്ഞു. അതിനെ പറ്റി പ്രത്യേകിച്ച് വാർത്തകളൊന്നും മാധ്യമങ്ങളിൽ കാണാത്തതു കൊണ്ട് അവിടുന്ന് പ്രത്യേകിച്ചൊന്നും കിട്ടി കാണില്ല എന്ന് തന്നെ അവർ ആശ്വസിച്ചു. ഈ ഞായറാഴ്ചയോട് കൂടി ഇവിടുന്നു എറണാകുളത്തേക്കു മടങ്ങാം.. അതിനു ശേഷം തങ്ങളുടെ ഓപ്പറേഷന്റെ രണ്ടാം ഘട്ടം തുടങ്ങാം എന്നും തീരുമാനിച്ചു. തുടരും രചന :- നിള നിരഞ്ജൻ ❤️ #📖 കുട്ടി കഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ
സൂര്യ പാർവണം ഭാഗം 12 " ഇയാളുടെ പേര് സൂര്യമഹാദേവൻ എന്നല്ലേ? പിന്നെന്താ എല്ലാവരും മഹിയെന്നു വിളിക്കുന്നത്? സാധാരണ സൂര്യൻ എന്നല്ലേ വിളിക്കേണ്ടത്? " ഞാൻ എന്റെ അടുത്ത സംശയം ചോദിച്ചു.. അത് കേട്ടപ്പോൾ അയാൾ എന്നെ ഒന്ന് വല്ലാത്ത രീതിയിൽ ഞെട്ടി ചുളിച്ചു നോക്കി.. "ഇവൾക്കിതെന്തൊക്കെയാ അറിയേണ്ടത്? " എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം എന്നെനിക്കു മനസിലായി. " ആവോ.. എനിക്കറിയില്ല.. ഞാൻ അപ്പോൾ ചെറുതായിരുന്നില്ലേ? വിഷ്ണുവേട്ടന്റെ അച്ചനാണ് എന്നെ സ്കൂളിൽ ചേർത്തപ്പോൾ സൂര്യമഹാദേവൻ എന്ന് പേരിട്ടത്. അത് ചുരുക്കി മഹി എന്ന് വിളിച്ചു തുടങ്ങിയത് ഏട്ടനാണ്.. പിന്നെ എല്ലാവരും അങ്ങനെ തന്നെ വിളിച്ചു.. എന്ത് കൊണ്ടാണ് സൂര്യൻ എന്ന് വിളിക്കാതെ മഹി എന്ന് വിളിച്ചത് എന്ന് അറിയണമെങ്കിൽ ഏട്ടനോട് തന്നെ ചോദിക്കണം " അപ്പോഴേക്കും ഞങ്ങൾ വീടിന്റെ മുന്നിൽ എത്തിയിരുന്നു. " കയറുന്നില്ലേ? " വണ്ടിയിൽ തന്നെ ഇരിക്കുനത് കണ്ടപ്പോൾ ഞാൻ ചോദിച്ചു. " ഇല്ല.. എനിക്ക് വേറെ കുറച്ചു പണിയുണ്ട്.. " ഞാൻ ജീപ്പിൽ നിന്നും ഇറങ്ങി വീട്ടിലേക്കു രണ്ടു ചുവടു വച്ചു.. പിന്നെ തിരിഞ്ഞു നോക്കി.. " അതേയ്.. വേറെ ആരും വിളിക്കുന്നില്ലെങ്കിലും ഞാൻ അങ്ങനെ വിളിച്ചോട്ടെ? " ജീപ്പ് തിരിക്കാൻ തുടങ്ങുകയായിരുന്ന സൂര്യമഹാദേവൻ എന്നെ അമ്പരപ്പോടെ നോക്കി.. " എന്ത്..? " " സൂര്യൻ... അല്ല.. സൂര്യേട്ടൻ എന്ന്.. " ചോദ്യം ചോദിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തന്നെ എന്തോ പോലെ ആയി. ഞാനെന്താ ഇങ്ങനൊക്കെ ചോദിക്കുന്നത്. പെട്ടെന്ന് എന്തോ അങ്ങനെ ചോദിച്ചു പോയതാണ്. ചെറിയൊരു ചമ്മലോടെ ആ മുഖത്തേക്കു നോക്കിയപ്പോൾ അമ്പരപ്പോ സന്തോഷമോ അങ്ങനെ എന്തെല്ലാമോ കൂടി കലർന്ന ഒരു ഭാവം കണ്ടു. എനിക്കുള്ള ഉത്തരം ആ മുഖത്ത് നിന്നു മനസിലാക്കി ഞാൻ മുറ്റത്തേക്ക് നടന്നു. വീടിന്റെ പടിയിൽ നിന്നു കൊണ്ട് ഞാൻ ഒന്നുടെ തിരിഞ്ഞു നോക്കി. അപ്പോഴും ജീപ്പിലിരുന്നു സൂര്യേട്ടൻ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. മെല്ലെയൊന്നു ചിരിച്ചു കാണിച്ചു കൊണ്ട് ഞാൻ വീടിനകത്തേക്ക് കയറി. "ഉം.. ഉം.. " പ്രത്യേക താളത്തിൽ ഒരു മൂളൽ കേട്ടുകൊണ്ട് ഞാൻ നോക്കുമ്പോൾ ഹാളിലെ സോഫയിൽ ഇരുന്നു കൊണ്ട് എന്നെ തന്നെ നോക്കുന്ന കാവ്യയെ ആണ് കണ്ടത്. അവളുടെ ഒപ്പം ഇരിക്കുന്ന കാളിയമ്മയുടെ മുഖത്തും ഉണ്ട് ഒരു വല്ലാത്ത ചിരി.. " എന്താടി? " മുഖത്തെ ചിരി മറച്ചു ദേഷ്യം അഭിനയിച്ചു കൊണ്ട് ഞാൻ ചോദിച്ചു. " ഒന്നുമില്ലേ.. നമ്മളോടൊക്കെ ദേഷ്യവും പിണക്കവും.. പക്ഷെ ഇതിനെല്ലാം കാരണക്കാരൻ ആയവനോട് ചിരിയും ശൃംഗാരവും.. കൊള്ളാം കേട്ടോ... " അവളുടെ പറച്ചിൽ കേട്ടപ്പോൾ എനിക്കാകെ ഒരു ചമ്മൽ തോന്നി. ഞങ്ങൾ തമ്മിൽ ചിരിച്ചു കൊണ്ട് സംസാരിക്കുന്നതൊക്കെ അവൾ കണ്ടു എന്ന് എനിക്ക് മനസിലായി. " വേണ്ട വേണ്ട ചമ്മണ്ട .. ഏതായാലും ഞങ്ങൾക്ക് സന്തോഷമായി.. ടോമും ജെറിയും കോംപ്രമൈസ് ആയല്ലോ? ഇല്ലേ കാളിയമ്മേ? " കാളിയമ്മയും സന്തോഷത്തോടെ ചിരിച്ചു.. ചമ്മിയ ചിരിയോടെ ഞാൻ മുറിയിലേക്ക് കയറി പോയി. ഒന്ന് മേൽകഴുകി ഡ്രസ്സ്‌ ഒക്കെ മാറി വന്നോപ്പോഴും കാവ്യ അവിടെ തന്നെ ഉണ്ടായിരുന്നു. ഞാൻ അവളുടെ അടുത്തു ചെന്നിരുന്നു. " ഡീ സോറി..ഇന്നലെ ദേഷ്യപ്പെട്ടതിനും അങ്ങനെ ഒക്കെ പെരുമാറിയത്തിനും. നീ എന്നോട് മറച്ചു വച്ചു എന്ന് തോന്നിയപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. അതാ.. " " സോറിയൊന്നും വേണ്ട.. എനിക്ക് മനസിലായി. പിന്നെ എന്റെ ചേച്ചി പെണ്ണും ഏട്ടനും കോംപ്രമൈസ് ആയല്ലോ? ഇതിൽ കൂടുതൽ എനിക്ക് എന്താ വേണ്ടത്? .. " അവൾ എന്നെ ചുറ്റിപ്പിടിച്ചു കൊണ്ട് പറഞ്ഞു. സത്യം പറഞ്ഞാൽ അപ്പോൾ എനിക്കും കുറച്ചൊക്കെ സന്തോഷം തോന്നുന്നുണ്ടായിരുന്നു. കുറെ നേരം കൂടി വർത്തമാനം പറഞ്ഞു ഇരുന്നതിനു ശേഷമാണ് അവൾ പോയത്. അതിനു ശേഷവും അന്ന് മുഴുവനും സൂര്യമഹാദേവനോടുള്ള സമീപനത്തിൽ എനിക്കുണ്ടായ മാറ്റമായിരുന്നു എന്റെ മനസ്സ് നിറയെ. പണ്ടൊക്കെ ആ മുഖവും പേരും ഓർക്കുമ്പോൾ തന്നെ ദേഷ്യമായിരുന്നെങ്കിൽ ഇപ്പോൾ ഓർക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു വികാരം ആണ്. ആ മാറ്റം എന്നെ സന്തോഷിപ്പിക്കുന്നു എന്നതു പക്ഷെ എനിക്കും അതിശയമായിരുന്നു. കാശിയുടെ വീടിന്റെ ടെറസ്സിൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുകയായിരുന്നു മഹി. അവന്റെ മനസ്സ് നല്ല സന്തോഷത്താൽ തുടിക്കുകയായിരുന്നു. ഒരുപാടു നാളുകൾക്കു ശേഷമാണ് മനസ്സിന് ഇത്രയും സന്തോഷം തോന്നുന്നത്. അതിന്റെ കാരണം പാർവണയും. അവൾ ഇന്ന് തന്നോട് വന്നു സംസാരിച്ച രീതി തന്നെ. വിദ്യയുടെ ഏറ്റുപറച്ചിൽ അവൾക്കു തന്നോടുള്ള കാഴ്ചപാട് മാറ്റിയിട്ടുണ്ട് എന്ന കാര്യത്തിൽ സംശയം ഇല്ല. ഇന്ന് അവളെ കാണാൻ പോകുമ്പോൾ താൻ വിചാരിച്ചിരുന്നതു അവോളോട് എല്ലാം മറച്ചു വച്ചതിന് ഇന്നലെ കാവ്യയോട് കാണിച്ച പോലെ തന്നോടും ദേഷ്യം കാണിക്കും എന്ന് തന്നെയാണ്. പക്ഷെ ഹോസ്പിറ്റലിന്റെ മുന്നിൽ തന്നെ കണ്ടപ്പോൾ അവളുടെ മുഖത്ത് ദേഷ്യം അല്ലായിരുന്നു എന്നത് അപ്പോഴേ കണ്ടതാണ്. പോരാത്തതിന് അവളോടു സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ സാധാരണ പറയാറുള്ള പോലെ എതിർപ്പൊന്നും പറഞ്ഞതും ഇല്ല. വലിയ പ്രശ്നമൊന്നും ഉണ്ടാക്കാതെ കൂടെ വന്നു. ചാമുണ്ഡേശ്വരിയുടെ മുറ്റത്തെ ആലിൻ ചുവട്ടിൽ അവളോടൊപ്പം ഇരിക്കുമ്പോൾ അവളെ തന്നെ ശ്രദ്ധിക്കുകയിരുന്നു. അവൾ സുന്ദരി ആണെന്ന് ഇതിനു മുന്നേയും തോന്നിയിട്ടുണ്ടെങ്കിലും ഇന്ന് അവൾക്കൊരു പ്രത്യേക സൗന്ദര്യമായിരുന്നു. അവളുടെ കയ്യെടുത്തു പിടിക്കാനും തന്നോട് ചേർത്തിരുത്താനും തോന്നിയ വികാരത്തെ കഷ്ടപ്പെട്ട് നിയന്ത്രിക്കുകയായിരുന്നു. ഒരു നിമിഷം അവളെ സ്വന്തം ആക്കണം എന്ന് വരെ തോന്നി പോയി. ചെറിയ കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപറന്നു തന്റെ മുഖത്തേക്ക് വീഴുനുണ്ടായിരുന്നു. മെല്ലെ കൈ കൊണ്ട് അതെടുത്തു അവളുടെ ചെവിയുടെ പിറകിലായി ഒതുക്കി വയ്ക്കാൻ തോന്നി. അവളെ നോക്കി ഇരിക്കുമ്പോൾ അവളുടെ ചോദ്യം പോലും ഏതോ സ്വപ്നലോകത്തു എന്ന പോലെയാണ് കേട്ടത്. പിന്നീടുള്ള സംസാരം മുഴുവനും തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. അവൾക്കു തന്നെ പറ്റി അറിയേണ്ടിയിരുന്ന കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ വല്ലാത്ത അമ്പരപ്പായിരുന്നു. ഒരിക്കൽ പോലും താൻ കണ്ടിട്ടില്ലാത്ത മാതാപിതാക്കളെ പറ്റി, തന്റെ പേരിനെ പറ്റി.. ഇറങ്ങി പോകാൻ തുടങ്ങുമ്പോൾ തന്നെ സൂര്യേട്ടാ എന്ന് വിളിച്ചോട്ടെയെന്നുള്ള അവളുടെ ചോദ്യം ഓർമ വന്നപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. പ്രണയം എന്ന വികാരം ആദ്യമായി തന്നെ കീഴടക്കുന്നത് അവൻ മനസിലാക്കുന്നുണ്ടായിരുന്നില്ല. " സൂര്യേട്ടൻ.. സൂര്യേട്ടാ.. " അവൻ സ്വയം ഒന്ന് പറഞ്ഞു നോക്കി " എന്താടാ തനിയെ ഇരുന്നു പിറുപിറുക്കുവേം ചിരിക്കുകയും ഒക്കെ ചെയ്യുന്നത്? " തൊട്ടു പിറകിൽ കാശിയുടെ ഒച്ച കേട്ടപ്പോൾ അവൻ ഞെട്ടി തിരിഞ്ഞു നോക്കി.. " ഇവിടെ മാത്രമല്ല കാശിയേട്ടാ.. അങ്ങ് മഹിയേട്ടന്റെ വീട്ടിലും ഒരാൾ തനിയെ ചിരിക്കുന്നു, നാണിക്കുന്നു.... ഹാ.. പിള്ളേരൊക്കെ കൈ വിട്ടു പോയിന്ന തോന്നുന്നേ.. " കാശിയുടെ പിറകെ അങ്ങോട്ടേക്ക് വന്നു മഹിയുടെ മുന്നിലായി വന്നിരുന്നു കൊണ്ട് കാവ്യ പറഞ്ഞു. ചേട്ടനും അനിയത്തിയും കൂടെ തന്നെ ആക്കാൻ വന്നിരിക്കുന്നതാണെന്നു മനസിലാക്കി കൊണ്ട് മഹി ബുദ്ധിപൂർവം മൗനം പാലിച്ചു. " എന്താടാ നിന്റെ നാവിറങ്ങി പോയോ? അല്ല.. എന്ത് പറഞ്ഞു നിന്റെ പാറുക്കുട്ടി സംസാരിക്കാൻ പോയിട്ട്.. " താൻ മിണ്ടാതിരുന്നിട്ടു വലിയ കാര്യമൊന്നും ഇല്ലായെന്ന് അറിയാവുന്നതു കൊണ്ട് മഹി കാര്യങ്ങളൊക്കെ അവരോടു പറഞ്ഞു.. " അങ്ങനെ നിന്റെ തോണി ഒരു കരക്കടുക്കാറായെന്നു തോന്നുന്നു.. നമ്മളുടേതൊക്കെ ഇനി എന്നാണാവോ? " കാശി ആകാശത്തേക്ക് നോക്കി ആലോചനയോടെ പറഞ്ഞു. " അതിനു തോണിയും കൊണ്ട് ചുമ്മാ അതിൽ കയറി ഇരുന്നാൽ അത് കരക്ക്‌ അടുക്കൂല്ല.. തുഴയണം" ഒരു ലോഡ് പുച്ഛം അവനു നേരെ വാരി വിതറി കൊണ്ട് മഹി തിരിച്ചു പറഞ്ഞു. " ചേച്ചി വേറെന്തൊക്കെ പറഞ്ഞു മഹിയേട്ടാ? " അവൾ തന്റെ അചാനെയും അമ്മയെയും പേരിനെയും ഒക്കെ പറ്റി ചോദിച്ചതു അവൻ അവരോടു പറഞ്ഞു. അവൾ സൂര്യേട്ടാന്നു വിളിച്ചോട്ടെ എന്ന് ചോദിച്ച കാര്യം മാത്രം അവൻ മനഃപൂർവം പറഞ്ഞില്ല. അതും കൂടി പറഞ്ഞാൽ പിന്നെ രണ്ടും കൂടി തന്നെ ഇന്ന് ഇവിടെ കൊന്നിടും. അറിയുമ്പോൾ അറിഞ്ഞോട്ടെ.. അത് വരെ അത് തനിക്കും അവൾക്കും ഇടയിൽ ഇരുന്നോട്ടെ.. തങ്ങളുടെ മാത്രം രഹസ്യം. " അവളുടെ നാട്ടിൽ പോയി ചെറിയമ്മയെ ഒക്കെ കണ്ട കാര്യം നീ അവളോട്‌ പറഞ്ഞപ്പോൾ അതിന്റെ ബാക്കി കൂടെ പറഞ്ഞൂടായൊരുന്നോ? അല്ലെങ്കിൽ ഇനി അതൊക്കെ അറിയുമ്പോൾ വീണ്ടും അവളോട്‌ മറച്ചു വച്ചു എന്നൊരു തോന്നൽ വരില്ലേ? " " ഇല്ലെടാ.. ഇനി അവളെ കാണേണ്ട, അവളുടെ കാര്യമൊന്നും അറിയേണ്ട എന്ന് അവർ പറഞ്ഞു എന്ന് പറഞ്ഞപ്പോൾ തന്നെ അവളുടെ കണ്ണൊക്കെ നിറഞ്ഞു ആകെ വിഷമം ആയി. അപ്പോൾ പിന്നെ ഞാൻ ബാക്കി കാര്യങ്ങൾ കൂടെ പറഞ്ഞിരുന്നെങ്കിൽ അവൾ ആകെ തകർന്നു പോയേനെ.. എനിക്ക് അവളെ അങ്ങനെ കാണാൻ പറ്റില്ലായിരുന്നു ". " ഹ്മ്മ് .. പക്ഷെ അധികം വൈകാതെ എല്ലാം അവളോട്‌ പറയുന്നതായിരിക്കും നല്ലത്.. " " പറയണം.. പറയാം.. " മഹി ആലോചനയോടെ പറഞ്ഞു.. " അല്ല.. അപ്പൊ ഇനി എന്താ നിന്റെ തീരുമാനം?" കാശി ചോദിച്ചപ്പോൾ മഹി അവനെ സംശയത്തോടെ നോക്കി " എന്ത് തീരുമാനം? " " കെട്ടിയവനും കെട്ടിയവളും തമ്മിൽ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ഇനിയിപ്പോൾ സ്വന്തം വീട്ടിലേക്ക് തന്നെ താമസം മാറ്റി കൂടെ? എനിക്ക് ശല്യം ഒഴിവാക്കാനായിരുന്നു " കാശി പറഞ്ഞപ്പോൾ മഹി അവനെ കണ്ണുരുട്ടി നോക്കി. " നിനക്ക് എന്റെ ശല്യം ഒഴിവാക്കണം അല്ലേ? ഇപ്പോൾ തന്നെ ഒഴിവാക്കി തരാം.. മോൻ വാ.. " മഹി കാശിയുടെ കൈ പിടിക്കാൻ വന്നപ്പോൾ അവൻ മഹിയുടെ അടുത്തുന്നു മാറി ഇരുന്നു. " വേണ്ട.. നീ ഇവിടെ തന്നെ നിന്നോ.. എത്ര നാൾ വേണമെങ്കിലും നിന്നോ.. എനിക്ക് ഒരു ശല്യവും ഇല്ല.. " അവരുടെ വഴക്ക് ഒരു ചെറു ചിരിയോടെ കാവ്യ നോക്കി കൊണ്ടിരുന്നു. അന്ന് കമ്പനിയിൽ നിന്നു വളരെ സന്തോഷത്തോടെയാണ് ഞാൻ ഇറങ്ങിയത്. ഇന്ന് എനിക്ക് എന്റെ ആദ്യത്തെ ശമ്പളം കിട്ടിയ ദിവസം ആയിരുന്നു. അത് കൊണ്ട് വീട്ടിൽ എല്ലാവർക്കും എന്തെങ്കിലും വാങ്ങാനായി ഞാൻ ടൗണിലേക്ക് പോയി. അവിടെ ഒരു തുണി കടയിൽ കയറി എല്ലാവർക്കും ഡ്രസ്സ്‌ എടുത്തു. പുറത്തേക്കിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് ഒരു വെള്ള കാർ എന്റെ അടുത്തു കൊണ്ട് നിർത്തിയത്. കാറിന്റെ ഗ്ലാസ്‌ താഴ്ത്തിയപ്പോഴാണ് അതിന്റെ ഉള്ളിൽ ഇരിക്കുന്ന നീലാംബരി അമ്മയെ ഞാൻ കണ്ടത്.കണ്ടപ്പോൾ അമ്പരപ്പ് തോന്നിയെങ്കിലും അവർ എന്നെ നോക്കി ചിരിച്ചപ്പോൾ ഞാനും ഒന്ന് ചിരിച്ചു. " പാർവണ.. എന്താ ഇവിടെ? " " ഞാൻ ഒരു കടയിൽ കയറാൻ വന്നതാണ്.. " " മോൾ ഒറ്റക്കെ ഉള്ളോ? " എന്റെ ചുറ്റും നോക്കികൊണ്ട്‌ അവർ ചോദിച്ചു. " ആം.. ഒറ്റക്കെ ഉള്ളു.. " " ഇനിയിപ്പോൾ തിരിച്ചു വീട്ടിലേക്കാണോ? " " അതേ.. " "ഞാനും അങ്ങോട്ടേക്കാണ്.. വരൂ.. ഞാൻ ഇറക്കി തരാം.. " " വേണ്ട.. ഞാൻ ബസിൽ പൊയ്ക്കോളം.. " ഞാൻ ചിരിച്ചു കൊണ്ട് തന്നെ നിരസിച്ചു " അത് സാരമില്ല.. കുറച്ചു ദിവസനായി ഞാൻ പാർവണയെ ഒന്ന് കാണാൻ ഇരിക്കുകയായിരുന്നു. എനിക്ക് പാർവണയോട് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു. നമുക്ക് പോകുന്ന വഴി സംസാരിക്കാം " ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം അവിടെ തന്നെ നിന്നു. പിന്നെ രണ്ടും കല്പിച്ചു അവരോടൊപ്പം പോകാൻ തീരുമാനിച്ചു. സത്യം പറഞ്ഞാൽ കുറച്ചു ദിവസമായി ഞാനും അവരെ കാണാൻ ആഗ്രഹിച്ചു ഇരിക്കുകയായിരുന്നു. എനിക്കും അവരോടു കുറച്ചു പറയാൻ ഉണ്ടായിരുന്നു. "ശെരി.. " ഞാൻ പറഞ്ഞപ്പോൾ അവർ സന്തോഷത്തോടെ കാറിന്റെ ഡോർ തുറന്നു നീങ്ങി ഇരുന്നു. കാറിൽ അവരും അവരുടെ ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. " സുഖമാണോ മോളെ നിനക്ക്? " കാർ നീങ്ങി തുടങ്ങിയപ്പോൾ അവർ എന്നോട് ചോദിച്ചു .. " അതേ.. സുഖമാണ്.. " ചിരിച്ചു കൊണ്ട് തന്നെ ഞാൻ മറുപടി പറഞ്ഞു. ആ മറുപടി അവർ പ്രതീക്ഷിച്ചിരുന്നില്ലായെന്നു തോന്നുന്നു .. അത് കേട്ടതും അവരുടെ മുഖം മങ്ങി. എങ്കിലും അത് മറച്ചു വച്ചു കൊണ്ട് വിദഗ്ധമായി അവർ പുഞ്ചിരിച്ചു.. " ഇനിയിപ്പോൾ കരഞ്ഞും വിളിച്ചും ഇരുന്നിട്ടെന്താ കാര്യം? അന്ന് പഞ്ചായത്തിൽ വച്ചു നടന്നതിനൊക്കെ ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു. അവൻ അങ്ങനെ കയറി നിന്റെ കഴുത്തിൽ താലി കെട്ടി കളയും എന്നൊന്നും ഞാൻ കരുതിയിരുന്നില്ല. എന്ത് ധൈര്യമുണ്ടായിട്ടായിരിക്കണം അവൻ അങ്ങനെയൊക്കെ ചെയ്തത്? അവൻ എന്ത് ചെയ്താലും അതിനൊക്കെ ചുക്കാൻ പിടിക്കാൻ ആ വിഷ്ണു ദത്തനും പിന്നെ കുറെ സുഹൃത്തുക്കളും..എനിക്കെന്താ പറയേണ്ടത് എന്നറിയില്ല. ഞാനായി നിന്നെ ഇവിടെ വിളിച്ചു വരുത്തിയിട്ടു ഒടുക്കം നിനക്കൊരു ആപത്തിൽ കൂടെ നിൽക്കാൻ പോലും എന്നെ കൊണ്ട് കഴിഞ്ഞില്ല.. എന്നോട് ക്ഷമിക്കണേ മോളെ.." അവർ എന്റെ കൈ കൂട്ടിപ്പിടിച്ചു കൊണ്ട് വളരെ വിഷമത്തോടെ പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല "നീയാണ് തല കറങ്ങി ഹോസ്പിറ്റലിൽ കിടന്നപ്പോൾ എനിക്ക് നിന്നെ കാണാൻ വരണം എന്നുണ്ടായിരുന്നു. പിന്നെ എന്നെ അവിടെ കണ്ടാൽ അവിടെ ഉള്ളവർ നിന്നെ കൂടുതൽ ബുദ്ധിമുട്ടിക്കുമല്ലോ എന്നോർത്തിട്ടാണ് ഞാൻ വരാതെ ഇരുന്നത്. പിന്നെ കുറെ തവണ ഫോണിൽ ബന്ധപെടാൻ ശ്രമിച്ചു.. അപ്പോഴൊക്കെ നിന്റെ ഫോൺ ഓഫ്‌ ആണ് എന്ന് പറഞ്ഞു.. ". " എന്റെ ഫോൺ സൂര്യമഹാദേവന്റെ കയ്യിലാണ്.. " " എനിക്ക് തോന്നി.. നിന്റെ ഫോണും മറ്റും അവന്റെ കയ്യിൽ ആയിരിക്കുമെന്ന്. എനിക്കറിയാം നിനക്ക് ഇപ്പോഴും അവനെ മനസ്സ് കൊണ്ട് അംഗീകരിക്കാൻ സാധിച്ചിട്ടില്ല എന്ന്. ബലമായി പിടിച്ചു താലി കെട്ടുന്നവനെ ഏതു പെണ്ണിനാണ് അംഗീകരിക്കാനാവുക? അത് അവനും നന്നായി അറിയാം. അത് കൊണ്ടാണല്ലോ ഒരു ജോലി ഒക്കെ തന്നു നിന്നെ ഇവിടെ തളച്ചിടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എല്ലാം അവന്റെ അടവാണ്. പക്ഷെ നീ അവന്റെ മുന്നിൽ തൊട്ടു പോകരുത് മോളെ. സൂര്യമഹാദേവനോട് പ്രതികാരം ചെയ്യാൻ അവനായി തന്നെ നിനക്കിപ്പോൾ അയൊരു അവസരം തന്നിരിക്കുകയാണ്. ഈ അവസരം നീ പ്രയോജനപ്പെടുത്തണം എന്നെ ഞാൻ പറയൂ" " എങ്ങനെ? " " നീ അല്ലേ ഇപ്പോൾ അവരുടെ കമ്പനിയിലെ കണക്കുകൾ നോക്കുന്നത്. അവിടെയുള്ളവർക്ക് നിന്നെ അത്യാവശ്യം വിശ്വാസമുണ്ട്.. നീ നിന്റെ പെരുമാറ്റത്തിലൂടെ ആ വിശ്വാസം ഇരട്ടിയാക്കുക.എന്നിട്ട് അവരുടെ കണക്കുകളിലും കമ്പനിയിലും കുറച്ചു തിരിമറികൾ നടത്തുക. എന്താണ് ചെയ്യേണ്ടതെന്നൊക്കെ ഞാൻ നിനക്ക് പറഞ്ഞു തരാം. ..അതൊന്നും ചെയ്യാൻ നിനക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. കുറച്ചു നാൾ കഴിയുമ്പോൾ നമ്മൾ തന്നെ ഇത് വിഷ്ണു ദത്തന്റെ ശ്രദ്ധയിൽ കൊണ്ട് വരും. ചോദ്യം വരുമ്പോൾ സൂര്യമഹാദേവൻ പറഞ്ഞിട്ടാണ് നീ ഇങ്ങനൊക്കെ ചെയ്തതെന്ന് പറയുക. അതിനുള്ള തെളിവൊക്കെ നമുക്ക് ഉണ്ടാക്കാം. മാണിക്യമംഗലത്തെ പൈസയും അടിച്ചെടുത്തു കുറച്ചു നാളുകൾക്കു ശേഷം ഇവിടുന്നു മുങ്ങാനായിരുന്നു പദ്ധതി എന്ന് പറയുക. വിശ്വാസവഞ്ചന വിഷ്ണു ദത്തൻ വച്ചു പൊറുപ്പിക്കില്ല പ്രത്യേകിച്ച് അവന്റെ ഏറ്റവും വിശ്വസ്തനിൽ നിന്നു. അതോടെ സൂര്യമഹാദേവനുമായി അയാൾ ഉടക്കും. വിഷ്ണു ദത്തന്റെ സപ്പോർട് ഇല്ലെങ്കിൽ പിന്നെ കൃഷ്ണപുരത്തു കാർ ആരും സൂര്യമഹാദേവനെ തിരിഞ്ഞു പോലും നോക്കില്ല. പിന്നെ എല്ലാവര്യും കൂടി അവനെ ഇവിടുന്നു ആട്ടി പായിച്ചോളും.. നീ നോക്കിക്കോ.. " അവർ കുടിലത നിറഞ്ഞ ചിരിയോടെ തന്റെ പ്ലാൻ പറഞ്ഞു നിർത്തി. " പക്ഷെ അപ്പോൾ അയാളോടൊപ്പം എന്നെയും ഈ നാട്ടിൽ നിന്നു പറഞ്ഞു വിടില്ലേ? ഞാനും കൂടിയാണ് ഇതൊക്കെ ചെയ്തത് എന്നല്ലേ വരുന്നത്? " ഞാൻ എന്റെ സംശയം ചോദിച്ചു.. " ഞാനായിട്ട് ആണല്ലോ നിന്നെ ഇതിൽ കൊണ്ട് വന്നു ആക്കിയത്.. അത് കൊണ്ട് നിന്നെ ഇവിടുന്നു രക്ഷപ്പെടുത്തി കൊണ്ട് പോകാനുള്ള ബാധ്യസ്ഥതയും എനിക്കുണ്ട്.. ഞാൻ അത് ചെയ്യുക തന്നെ ചെയ്യും. നീ അതോർത്തു പേടിക്കേണ്ട.. നിനക്ക് ഒന്നും വരാതെ ഞാൻ നോക്കി കൊള്ളാം.. നീ എന്റെ കൂടെ ഒന്ന് നിന്നു തന്നാൽ മാത്രം മതി.. " അപ്പോഴേക്കും കാർ ഞങ്ങളുടെ വീടിനടുത്തു എത്തിയിരുന്നു. അവരുടെ ഡ്രൈവർ വണ്ടി അവിടെ ഒതുക്കി പാർക്ക്‌ ചെയ്തു. " നീ ഇവിടെ ഇറങ്ങിക്കോ.. വീടിനു മുന്നിൽ തന്നെ കൊണ്ട് വിട്ടാൽ പിന്നെ അവരൊക്കെ കാണും. ഓരോരോ ചോദ്യങ്ങൾ ആവും. നീയും ഞാനും തമ്മിലുള്ള അടുപ്പം തത്കാലം അവർ ആരും അറിയാതിരിക്കുന്നതാണ് നല്ലത്." ഞാൻ ഒരു ചിരിയോടെ തലയാട്ടി. എന്നിട്ട് എന്റെ ബാഗും കവറും എടുത്തു . "അപ്പോൾ എങ്ങനാ.. ഞാൻ പറഞ്ഞ പോലെ അല്ലേ കാര്യങ്ങൾ? " പ്രതീക്ഷയോടെ അവർ എന്നോട് ചോദിച്ചു. അവരുടെ ചോദ്യം കേട്ടപ്പോൾ ഞാൻ നിഷേധാര്ഥത്തില് തലയാട്ടി. " എനിക്കിതു ചെയ്യാൻ സാധിക്കില്ല നീലാംബരി അമ്മേ " ഞാൻ പറഞ്ഞത് ഒട്ടും പ്രതീക്ഷിക്കാത്തത് ആയതു കൊണ്ട് അവരുടെ മുഖത്തുണ്ടായ ഞെട്ടൽ ഞാൻ നല്ല വ്യക്തമായി തന്നെ കണ്ടു. " അതെന്താ നീ അങ്ങനെ പറഞ്ഞത്.? " " വിഷ്ണു ദത്തനും സൂര്യമഹാദേവനും ഒന്നും നമ്മൾ വിചാരിക്കുന്ന പോലെ അത്ര മോശം ആൾക്കാർ അല്ല.. അവർ വളരെ നല്ലവർ ആണ്. " " നീ എന്തൊക്കെയാ ഈ പറയുന്നത്? " " സത്യമാണ്.. കഴിഞ്ഞ ദിവസം പ്രഭാകരൻ മാഷിന്റെ മകൾ വിദ്യയെ ഞാൻ കണ്ടിരുന്നു. അവൾ സന്ദീപിന്റെ സ്വഭാവ വിശേഷം മുഴുവൻ എന്നോട് പറഞ്ഞു. നേരത്തെ അവർ താമസിച്ചിരുന്നിടത്തു നിന്നു ഈ നാട്ടിലേക്കു വന്നതിന്റെ കാരണം അടക്കം. നീലാംബരി അമ്മയ്ക്കും അറിയില്ലായിരുന്നോ ഇതൊക്കെ? എന്നിട്ടും മറച്ചു വച്ചതല്ലേ? " അവരുടെ മുഖത്തെ രക്തമയം വറ്റി പോകുന്നത് ഞാൻ കണ്ടു. " നീ.. എന്ത്.. അവൾ എന്തെങ്കിലും പറഞ്ഞപ്പോൾ അതൊക്കെ നീ അങ്ങ് വിശ്വസിച്ചോ? അവൾ അവളെയും മഹിയെയും ന്യായീകരിക്കാൻ നോക്കും. അവൾ അവന്റെ കൂട്ടുകാരന്റെ അനിയത്തിയാണ് എന്ന കാര്യം നീ മറക്കണ്ട.. " ഞാൻ വീണ്ടും ചിരിച്ചു. " അവൾ പറഞ്ഞതൊക്കെ സത്യമാണെന്നു അന്വേഷിച്ചു അറിഞ്ഞതിനു ശേഷമാണ് ഞാൻ വിശ്വസിച്ചത്. ആങ്ങളയുടെ മകന്റെ സ്വഭാവം നീലാംബരി അമ്മക്ക് അറിയാൻ പാടില്ലായിരുന്നു എന്നാണോ നീലാംബരി അമ്മ പറഞ്ഞു വരുന്നത്? അറിഞ്ഞിട്ടും നിങ്ങൾ അത് എന്നോട് മനഃപൂർവം മറച്ചു വച്ചതല്ലേ? സന്ദീപിനെ മനഃപൂർവം എന്റെ മുന്നിൽ നല്ലവനാക്കി കാണിക്കാൻ ശ്രമിച്ചു. എന്റെ മുന്നിൽ സൂര്യമഹാദേവനെ കള്ളനും ഗുണ്ടയും ആയി കാണിച്ചു അയാളോടുള്ള എന്റെ ഉള്ളിലെ ദേഷ്യം ആളികത്തിച്ചു.. ഇതൊക്കെ സത്യമല്ലേ നീലാംബരി അമ്മേ? " ഞാൻ ചോദിച്ചതിന് അവർ മറുപടി തന്നില്ല. " അറിഞ്ഞ കാര്യങ്ങളൊക്കെ വച്ചു നോക്കുമ്പോൾ സന്ദീപിനെ പോലെ വഞ്ചകനും ചതിയനും ആയ ഒരാളുടെ കയ്യിൽ നിന്നു സൂര്യേട്ടൻ എന്നെ രക്ഷിക്കുകയല്ലേ ചെയ്തത്? എന്റെ വീട്ടിലെ പ്രശ്നഗങ്ങൾ ഒന്നും സൂര്യേട്ടന് അറിയില്ലായിരുന്നു. കല്യാണം മുടങ്ങിയാൽ ഞാൻ എന്റെ വീട്ടിലേക്കു പോയ്കൊള്ളും എന്നാണ് സൂര്യേട്ടൻ വിചാരിച്ചിരുന്നത്. " ഞാൻ 'സൂര്യേട്ടൻ' എന്നത് കുറച്ചു ഉറക്കെയും വ്യക്തമായും തന്നെയാണ് പറഞ്ഞത്. അത് അവർ ശ്രദ്ധിച്ചു എന്നതും വ്യക്തമാണ്. അവരുടെ നെറ്റി ചുളിഞ്ഞു. "സന്ദീപിന്റെ കൂടെ ജീവിക്കുന്നതിലും ഭേദം സൂര്യമഹാദേവന്റെ ഭാര്യയായി ജീവിക്കുന്നത് തന്നെയാണ്. അയാളുടെ ഭാര്യ ആയിട്ട് പോലും, എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും ഇത് വരെ എന്നെ ഒരു നോട്ടം കൊണ്ട് പോലും ആ മനുഷ്യൻ ബുദ്ധിമുട്ടിച്ചിട്ടില്ല. ഒന്നുമില്ലാതെ ഇരുന്ന എനിക്ക് ഇപ്പോൾ ഒരു വീടുണ്ട്, ബന്ധുക്കളുണ്ട്, ജോലിയുണ്ട്.. ഇതെല്ലാം അയാളുടെ ഭാര്യ എന്ന നിലയിൽ എനിക്ക് കിട്ടിയതാണ്. അത് കൊണ്ട് എനിക്കിപ്പോൾ ആ മനുഷ്യനോട് സ്നേഹം മാത്രമേ ഉള്ളു.. മറ്റൊന്നും ഇല്ല. അത് കൊണ്ട് തന്നെ എന്നെ ഇവിടെ കൊണ്ട് വന്നതിന്റെ പേരിൽ നീലാംബരി അമ്മയോട് എനിക്ക് നന്ദി മാത്രമേ ഉള്ളു .എന്നാൽ ഞാൻ പൊയ്ക്കോട്ടേ " ഞാൻ അവരുടെ കണ്ണുകളിലേക്കു നോക്കി അത്രയും പറഞ്ഞു കൊണ്ട് എന്റെ കവറുകളും എടുത്തു പുറത്തേക്കിറങ്ങി. കാറിൽ നിന്നിറങ്ങി തിരിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു. " ആരെയും ചതിച്ചും വഞ്ചിച്ചും ഒന്നും നേടാൻ എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചിട്ടില്ല. ഇത് വരെ അങ്ങനെ നോക്കിയിട്ടുമില്ല. അത് കൊണ്ടായിരിക്കും സന്ദീപിനെ പോലെ ഒരാളുടെ കെണിയിൽ വീഴാതെ ഞാൻ അവസാന നിമിഷം രക്ഷപെട്ടത്. അത് കൊണ്ട് ഇനിയും ഇങ്ങനത്തെ ആവശ്യങ്ങൾക്ക് എന്നെ തിരക്കി വരണ്ട.. " അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു. എന്നാൽ നീലാംബരി ദേവിയുടെ കാറിൽ വന്നിറങ്ങി അവരോടു ഞാൻ സംസാരിച്ചു കൊണ്ട് പോകുന്നത് സംശയത്തോടെ രണ്ടു കണ്ണുകൾ നോക്കി കാണുന്നുണ്ടായിരുന്നു. പാർവണ പോകുന്നതും നോക്കി പക എരിയുന്ന കണ്ണുകളോടെ നീലാംബരി ദേവി കാറിൽ ഇരുന്നു. വിഷ്ണു ദത്തനും മഹിക്കും എതിരെ തനിക്കു ഒരു ആയുധം ആവുമെന്ന് കരുതിയാണ് താൻ ഇവളെ ഇവിടെ കൊണ്ട് വന്നതു. പക്ഷെ ഇപ്പോൾ ഇവൾ തനിക്കു എതിരെ ആയിരിക്കുന്നു. താൻ ഇപ്പോളവളോട് പറഞ്ഞ കാര്യങ്ങൾ എങ്ങാനും അവൾ പോയി മഹിയോട് പറഞ്ഞാൽ നാളെ അവൻ തന്റെ വീട്ടുമുറ്റത്തു ഉണ്ടാവും. പിന്നെ എന്താണ് സംഭവിക്കുക എന്ന് പറയാൻ പോലും സാധിക്കില്ല. തന്റെ ഉദ്ദേശമൊക്കെ അവൾക്കു മനസിലായിട്ടുണ്ട്.. അത് പോലെ അവളെ പോലെ ശക്തയായ ഒരു പെണ്ണ് അവനോടൊപ്പം കൂടിയാൽ അവന്റെ ശക്തി വർധിക്കുകയെ ഉള്ളു. അതിനുള്ള അവസരം ഉണ്ടാവരുത്. താനായിട്ട് കൊണ്ട് വന്നതാണ്. പക്ഷെ തനിക്കു ഉപകാരം ഉണ്ടാവില്ലെന്നു ഉറപ്പായി കഴിഞ്ഞു. ചിലപ്പോൾ ശല്യം ആകാൻ വഴിയും ഉണ്ട്. ഇനി അവൾ ഇവിടെ വേണ്ട. അവളെ ഒഴിവാക്കണം. അതിനു പറ്റിയ ആള് ആരാണെന്നു അവർക്കറിയാമായിരുന്നു. " പാർവണ... സൂര്യമഹാദേവന്റെ ഭാര്യയായി കൃഷ്ണപുരത്തു വിലാസമെന്നു നീ കരുതേണ്ട.നിനക്കുള്ള കെണി ഈ നീലാംബരി ദേവി മനസ്സിൽ പണിഞ്ഞു കഴിഞ്ഞു.. ഇനി അത് യാഥാർഥ്യമായാൽ മാത്രം മതി.. " അവൾ പോയ വഴിയേ നോക്കി അത് മനസ്സിൽ പറഞ്ഞു കൊണ്ട് അവർ കുടിലതയോടെ ചിരിച്ചു. തുടരും.. രചന - നിള നിരഞ്ജൻ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
പ്രണയവർണ്ണം 🍂പാർട്ട്‌ -11 നേരം പുലർന്നു തുടങ്ങിയതും പുകമഞ്ഞു പൊഴിയുന്ന വഴിതാരയിലൂടെ കരിയിലകൾ പറത്തി മനോഹരമായ ഒരു തറവാട് വീടിനു മുന്നിൽ സേവിയുടെ ജീപ്പ് ബ്രേക്കിട്ട് നിന്നു. അവനൊന്നു നടുനിവർത്തി ....... നേരെയിരുന്നു ....... ശേഷം സൈഡിലേക്ക് നോക്കിയതും അറിയാതെ ഒന്ന് പുഞ്ചിരിച്ചു പോയി അന്നയുടെ തോളിലേക്ക് തലചായ്ച്ചു കിടക്കുന്ന സാറ ..... എന്നലെ അന്ന ഇറങ്ങിയതിന് പിന്നാലെ സാറയും ചെറു മയക്കം പിടിച്ചു ...... അടിവാരമെത്തുമ്പോൾ രണ്ടുപേരും സുഖ നിദ്രയിലാണ്ടിരുന്നു . സാറയെ അവൻ കണ്ണെടുക്കാതെ നോക്കി . ഒരു കൊച്ചു കുട്ടിയെപ്പോലെ എന്തൊരു ഓമനത്തമാണ് അവൾക്ക് ........ അവൻ ഒരു കുഞ്ഞു പുഞ്ചിരിയാലെ ഓർത്തു ആ നിമിഷം പുറത്തു നിന്നും വീശിയ കുഞ്ഞ് തണുത്തകാറ്റിൽ ചെവിക്കരികിലേക്കവൾ മാടി വച്ചിരുന്ന കുഞ്ഞ് കുറുനിരകൾ അവളുടെ കവിളുകളെ മല്ലെ തഴുകി ഇക്കിളി പ്പെടുത്തുന്നത് പോലെ അവന് തോന്നി . അവന്റെ കൈ വിരലുകൾ അറിയാതെ ഒന്ന് തരിച്ചു പോയി . അവയെ യഥാ സ്ഥാനത്തേക്ക് മാറ്റി വയ്ക്കാൻ ....... എന്നാൽ മനസ്സിനെ നിയന്ത്രിച്ച് അവൻ അവളെ തട്ടി വിളിച്ചു ......... സാറ .....അന്നാ .....എഴുന്നേൽക്ക് സ്ഥലം എത്തി ട്ടോ ........ സാറാ......... മ്ച്ചും ....ഉറക്കത്തിനു ഭംഗം വന്നത് പോലെ അവൾ ഒന്ന് ഞരങ്ങി..... സാറ എഴുന്നേൽക്ക്.......... അവസാനത്തെ ആ വിളിയിൽ അവൾ ഉണർന്നിരുന്നു ... സാറാ ....... ഹ്മ്മ് ....അവൾ മെല്ലേ തല ഉയർത്തി . കണ്ണുകൾ കൈ കൊണ്ട് ഒന്ന് തിരുമ്മി ശേഷം കണ്ണ് തുറന്നു ........ അടിവാരം എത്തിയോ ???? ഹ്മ്മ് എത്തി എത്തി ഏഴുന്നേൽക്ക് ... സേവി പറഞ്ഞു .... ശേഷം അവൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി നന്നായ് ഒന്ന് മൂരി നിവർത്തി . അന്നാ മോളെ എഴുന്നേൽക്ക് സ്ഥലമെത്തി ...... ഹ്മ്മ് ......ഒന്ന് മൂളിക്കൊണ്ട് എഴുന്നേൽക്കാൻ കൂട്ടാക്കാതെ അവൾ സാറയോട് ചേർന്നിരുന്നു . അന്നാ എഴുന്നേൽക്ക് ....... അവൾ അത് കേൾക്കാൻ കൂട്ടാക്കാതെ വീണ്ടും ചേർന്നിരുന്നു . അന്നാ ...... സാറയുടെ ശബ്ദത്തിൽ ചെറിയ മാറ്റം വന്നതോടെ അവൾ കണ്ണുകൾ തുറന്നു . എത്തിയോ ?? ഹാ എത്തി ആദ്യം നീ ഇറങ്ങ്..... ഹ്മ്മ് ...... മഞ്ഞു കാരണം പുറത്തുള്ളതൊന്നും കാണാൻ വയ്യ ....... അവൾ ഡോർ തുറന്നുഇറങ്ങികഴിഞ്ഞ് സാറയും ഇറങ്ങി. ഒന്ന് നടു നിവർത്തി ചുറ്റും നോക്കിയതും സാറ അറിയാതെ ഒന്ന് ഞെട്ടിപ്പോയി ....... ചുറ്റും ചെറു പുകമഞ്ഞ് കൂടാതെ വല്ലാത്തൊരു ഗന്ധവും ..... അവൾ പെട്ടന്ന് അവിടമാകെ ഒന്ന് വീക്ഷിച്ചതും മുന്നിലായി മൂന്ന് നിലകൾ ഉയർത്തി തലയെടുപ്പോടെ നിൽക്കുന്ന വലിയൊരു വീട് അവളുടെ കണ്ണിൽപ്പെട്ടു..... പുറത്ത് ഭിത്തിയോട് ചേർത്ത് കുരിശ്മുറ്റം തറവാടെന്ന് കൊത്തി വച്ചിരിക്കുന്നു . ചുറ്റും ആരുടെയോ വരവറിഞ്ഞത് പോലെ പട്ടികൾ നിർത്താതെ കുരക്കുന്നതും കേൾക്കാം . പെട്ടന്ന് സാറയുടെ മുഖം ചുവന്നു ....... ഡോ എവിടെയാടോ ഇത് എന്തിനാടോ ഞങ്ങളെ ഇവിടേക്ക് കൊണ്ട് വന്നത്..... അവൾ പരിസരം നോക്കാതെ അവന് മുന്നിലേക്ക്‌ വന്നു ചീറി ...... അവൻ ഒരു നിമിഷം അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ശേഷം ഇതെല്ലാം കണ്ട് പകച്ചു നിൽക്കുന്ന അന്നയെ അടുത്തേക്ക് വിളിച്ചു . അന്ന മോള് ഇങ്ങു വന്നെ ...... അവൾ പെട്ടന്ന് അവന്റെ അടുത്തേക്ക് വന്നു എന്താ സേവിച്ചാ ..... അവൻ അവളെ ചേർത്ത് പിടിച്ചു ...... ശേഷം സാറയെ മൈൻഡ് ചെയ്യാതെ വീടിന് മുന്നിലേക്ക് നടന്നു . ഇതാണ് ഇച്ചായന്റെ വീട് എന്റെ അമ്മച്ചിയും അപ്പച്ചനും..... അനിയനും......ഇളയപ്പനും ഒക്കെയുള്ള എന്റെ സ്വർഗം ....... ഇനി നിങ്ങളുടെയും . അത്രയും പറഞ്ഞതും അന്ന സേവിയെ നോക്കി പുഞ്ചിരിച്ചു . കയറി വാ ..... അവൻ വിളിച്ചതും സേവിയുടെ കൈയും പിടിച്ച് അവൾ മുറ്റം കടന്ന് ഉമ്മറ പടിയിലേക്ക് കയറി . അപ്പോഴും സാറ മാത്രം മുറുകിയ മനസ്സുമായി മുറ്റത്ത്‌ നിൽക്കുന്നുണ്ടായിരുന്നു ഇച്ചായാ ചേച്ചി ....അവൻ കേൾക്കാൻ പാകത്തിന് അന്ന പതിയെ പറഞ്ഞു . നീ വാ അവളെ അകത്തേക്ക് കയറ്റാൻ വേറെ വഴി ഉണ്ട് . വോക്കെ . അന്ന സന്തോഷത്തോടെ അവന്റെ കൂടെ അകത്തേക്ക് കയറി . സാറ എന്ത് ചെയ്യണം എന്ന് അറിയാതെ മുറ്റത്ത്‌ തന്നെ നിന്നു. അവൾ മുഷ്ടി ചുരുട്ടിപിടിച്ചു ദേഷ്യമോ വിഷമമോ നല്ലത് പോലെ മുഖത്തു വരുന്നുണ്ട് . സേവി ആദ്യം കോളിങ് ബെൽ അടിച്ചു . അപ്പോഴേക്കും ആറു മണി ആകുന്നതേ ഉള്ളു ആരും തന്നെ എഴുന്നേറ്റില്ല. അവൻ വീണ്ടും രണ്ട് തവണ ബെൽ അമർത്തി . കുറച്ച് നേരം കാത്ത് നിന്നതും കതക് തുറന്നു. സേവിയുടെ അനിയൻ എബി ആയിരുന്നു വന്നു തുറന്നത് . സേവിയെ പോലെ തന്നെ സാദൃശ്യമുള്ളവൻ....... ഇരുപത്തി രണ്ട് ഇരുപത്തിമൂന്ന് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ. അന്ന അവനെയും സേവിയേയും മാറി മാറി നോക്കി.............. ഉറക്കചടവോടെയാണ് അവൻ എഴുന്നേറ്റ് വന്നതെന്ന് കണ്ടാൽ തന്നെ അറിയാം എബി നോക്കിയപ്പോൾ ആദ്യം മുന്നിൽ കണ്ടത് അന്നയെയായിരുന്നു ആരാ....?എവിടുന്നാ ...... ?എന്തിനാ വന്നെ ....? അത് ഞാ........ അവളെ പറയാൻപോലും അനുവദിക്കാതെ അവൻ തുടർന്നു ..... പുതിയ സെയിൽസ് ഗേൾ ആയി വന്നതാണോ അമ്മച്ചിയെ കാണാൻ വന്നതാണേൽ ഇത്ര രാവിലെ വരണ്ട അമ്മച്ചി 6 മണി കുർബ്ബാന കാണാൻ പള്ളിയിൽ പോയേക്കുവാ പോയിട്ട് പിന്നെ വാ .... കണ്ണുകൾ പാതി തുറന്ന് അവൻ ചാരി നിന്ന വാതിൽ അതുപോലെ അടച്ച് അകത്തേക്ക് പോകാൻ തുടങ്ങിയതും ..... ആറടി പൊക്കത്തിൽ അവൾക്ക് അടുത്തായി നിൽക്കുന്ന എന്തോ ഒന്നിനെ അവൻ അവ്യക്തമായി കണ്ടു . അടക്കാൻ പോയ ഡോർ വലിച്ചു തുറന്ന് കണ്ണ് മിഴിച്ച് അവൻ നോക്കി.... ഇ ....ഇ ....ഇച്ചായാ........ ഇ .....ഇ ....ഇച്ചായൻ അല്ല മോനേ ഇച്ചായൻ...... ഇതെപ്പോ വന്ന് അതൊക്കെ വന്നു ....... ഇതാരാ ...... അന്നയെ നോക്കി അവൻ ചോദിച്ചു ...... ഇയാളെയാണോ ഇച്ചായൻ പോരുമ്പോ കൂടെ കൊണ്ട് വരുമെന്ന് എന്നോട് പറഞ്ഞത് . അവൻ വിടർന്ന കണ്ണുകളോടെ ചോദിച്ചു അതൊക്കെ പിന്നെ പറയാമെടാ അമ്മച്ചി എവിടെ ....... അമ്മച്ചിയും അപ്പച്ചനും പള്ളിയിൽ പോയേക്കുവാ ..... നിങ്ങള് അകത്തേക്ക് വാ....... ഞങ്ങൾ മാത്രമല്ല ടാ ദേ പുറത്ത് നിന്ന് മഞ്ഞു കൊള്ളുന്ന ഒരു സാധനം കൂടി ഉണ്ട് ...... സേവി പറഞ്ഞതും എബി പുറത്തേക്ക് നോക്കി ....... ഇത് ..... അവൻ സംശയത്തോടെ സേവിയെ നോക്കി ......... ഇതാ നീ നേരത്തേ ചോദിച്ച ആള് ...... ഞാൻ കൂട്ടികൊണ്ട് വരുമെന്ന് നിന്നോട് പറഞ്ഞ ആള് ...... സാറ ...... ഈ നിക്കുന്ന അന്നമ്മേടെ ഒരേ ഒരു ചേച്ചി അന്നയെ നോക്കി അവൻ പറഞ്ഞു ....... എബി സേവിയെ നോക്കി ...... എന്നിട്ടാണോ ആ ചേച്ചിയേ പുറത്ത് നിർത്തിയിരിക്കുന്നത് ???? വിളിച്ചതാ ടാ .....വരണ്ടേ ...... സേവി പറഞ്ഞു ...... ഹ്മ്മ് ......വല്ലപ്പോഴും വീട്ടിൽ കേറി വരുന്ന നിങ്ങള് വിളിച്ചാ ആരാ ഇങ്ങോട്ട് കേറുന്നത് അതിന് ഇവിടുത്തേ കാർണോൻ മാര് വിചാരിക്കണം . ഓഹ് എന്നാ കാർണോര് ചെന്ന് വിളിച്ചാട്ടെ ... അവൻ വീമ്പു പറഞ്ഞു മുന്നോട്ട് നടന്നു ...... അന്ന സേവിയെ നോക്കി ചിരിച്ചു ..... നിന്റെ ചേച്ചിയെ അവന് ശെരിക്കും അറിയില്ല . കൊണ്ടിട്ട് വരട്ടെ ...... സേവി അന്നയേയും വിളിച്ച് അകത്തേക്ക് കേറി ....... അന്നയെ സെറ്റിയിൽ ഇരുത്തി അവനും അടുത്തിരുന്നു ....... സേവിച്ചാ .....സേവിച്ചന്റെ അമ്മച്ചി വരുമ്പോ ഞങ്ങളെ കൊണ്ട് വന്നതിന് വഴക്ക് പറയില്ലേ ........ അവൾ സംശയത്തോടെ ചോദിച്ചു ...... സേവി ഒന്ന് ചിരിച്ചു ..... അതൊന്നും ഓർത്ത് എന്റെ അന്നക്കുട്ടിയുടെ തല പുകയ്ക്കണ്ട കേട്ടോ .....എല്ലാം ഇച്ചായൻ നോക്കിക്കോളാം ..... ഹ്മ്മ്മ് .....അവൾ ചിരിച്ചു ....... പെട്ടന്നാണ് സാറയെയും വിളിച്ച് എബി അകത്തേക്ക് വന്നത് ........ അന്നയും സേവിയും ഒരുപോലെ ഇരുവരെയും നോക്കി ....... ചേച്ചി വാ ഇവിടിരിക്ക് ......എബി പറഞ്ഞതും സാറ ആ സെറ്റിയിലേക്ക് ഇരുന്നു ...... ശേഷം എബി എന്തോ എടുക്കാനായി മുറിയിലേക്ക് നടന്നു . പുറത്തുനിന്നും തണുപ്പേറ്റ്‌ അവളുടെ ചുണ്ടുകൾ കിടുകിടേ വിറക്കുന്നുണ്ട് ..... കവിളുകൾ ചുവന്നു തുടുത്തിട്ടുണ്ട് ..... സേവിയുടെ നോട്ടം കണ്ടതും അവൾ മുഖം തിരിച്ചു ...... അപ്പോഴാണ് ഇളയപ്പന്റെ ഭാര്യ ക്ലാര അങ്ങോട്ട് വന്നത് ..... വെളുത്തു മെലിഞ്ഞ് വാത്സല്യം നിറഞ്ഞ മുഖമുള്ള ഒരു സ്ത്രീ........ ആഹാ വന്നല്ലോ ഊര് തെണ്ടിയിട്ട് ... അവനെ കണ്ടതും അവർ ചോദിച്ചു ..... ആഹാ ക്ലാരമ്മേ ......അവൻ സ്നേഹത്തോടെ അവരെ നീട്ടി വിളിച്ചു .... നീ കൂടുതൽ പതപ്പിക്കണ്ട ...... എവിടാരുന്നെടാ ...... ചേച്ചി ഇങ്ങോട്ട് വരട്ടെ ......നിനക്കിന്ന് പള്ളിപെരുന്നാളാ ....... അവർ കൃത്രിമ ദേഷ്യത്തോടെ പറഞ്ഞ് തിരിഞ്ഞതും അവന്റെ അടുത്തിരിക്കുന്ന പെൺകുട്ടി തന്റെ മകൾ ചിന്നു അല്ലല്ലോ എന്നവർ ഓർത്തത് ..... അവർ അവളെ തിരിഞ്ഞു നോക്കി ..... അടുത്തായി മറ്റൊരു പെൺകുട്ടിയും ..... അവർ സേവിയെ നോക്കി ....... ഇത് ആരാ ടാ ...... ഇവര് നമുക്ക് വേണ്ടപ്പെട്ടവരാ ക്ലാരമ്മേ ...... ഇവിടെ ഇനി കാണും ...... അവർ ഒന്നും മനസ്സിലാകാതെ അവനെ നോക്കി ....... അവൻ എഴുന്നേറ്റ് ചെന്ന് അവരെ തിരിച്ചു നിർത്തി ....... എല്ലാം ക്ലാരമ്മക്ക് പറഞ്ഞ് തരാം ...... അതിന് മുൻപ് ആദ്യം എന്റെ ക്ലാരമ്മയുടെ സ്പെഷ്യൽ ചായ രണ്ടെണ്ണം ഇവർക്ക് കൊടുക്ക്‌ ......ദേ എന്റെ സാറകോച്ച് ഇരുന്ന് വിറക്കുന്നത് കണ്ടില്ലേ .... അവൻ അത് പറഞ്ഞതും സാറ അവനെ ഒന്ന് ദഹിപ്പിച്ച് നോക്കി .... അവർ ഒന്നും മനസ്സിലാകാതെ അടുക്കളയിലേക്ക് പോയി ...... സേവി വീണ്ടും അവിടെ തന്നെ ഇരുന്നു ...... കുറച്ച് നേരം ചിന്തിച്ചതിന് ശേഷം അവൻ എഴുന്നേറ്റു ..... അപ്പോഴേക്കും ക്ലാരമ്മ അവർക്ക് ചായയുമായി വന്നിരുന്നു ...... രണ്ട് പേർക്കും ചായ നൽകി അവർ അവനെ നോക്കിയതും സേവി ക്ലാരമ്മയുടെ അരികിൽ ചെന്നു ...... ക്ലാരമ്മേ ...... ക്ലാരമ്മയുടെ മുറിയുടെ അടുത്ത മുറിയില്ലേ അത് ഇവർക്ക് കൊടുക്കാം ആല്ലേ ...... ക്ലാര അവനെ തന്നെ നോക്കി നിന്നു. മുറിയൊക്കെ കൊടുക്കാം ആദ്യം ഈ കൊച്ചുങ്ങള് ആരാന്ന് നീ പറ ...... അതൊക്കെ വിശദമായി പറയാം..... അവൻ മറ്റെന്തോ കൂടി ക്ലാരയോട് പറയാൻ തുടങ്ങിയതും പുറത്തൊരു കാർ വന്നു നിന്നു. കർത്താവേ ......അപ്പച്ചനും അമ്മച്ചിയും !!! അവൻ തിരിഞ്ഞു നോക്കാതെ തന്നെ മനസ്സിൽ പറഞ്ഞു ..... തുടരും . #📖 കുട്ടി കഥകൾ #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ
താലി കെട്ട് ഭാഗം 15 നാളത്തെ എന്റേം വേണിടേം കല്യാണം ആയത് കൊണ്ട് അത് മുടക്കാൻ ആണോ കല്യാണ തലേന്ന് തന്നെ നീ ഇങ്ങനെയൊക്കെ ചെയ്തത്? നീ ആത്മ. ഹ. ത്യാ ചെയ്താലും ഇല്ലെങ്കിലും നാളെ അല്ലെങ്കിൽ മറ്റൊരു ദിവസം ഞങ്ങളുടെ കല്യാണം നടക്കുക തന്നെ ചെയ്യില്ലേ? എന്നിട്ടും എന്തിനാണ് മീര നീ ആത്മ, ഹ. ത്യ ചെയ്യാൻ ഈ ദിവസം തന്നെ തിരഞ്ഞെടുത്തത്.? ശ്രീഹരിയുടെ ചോദ്യം കേട്ട് മീര ഒന്ന് ഞെട്ടി. അവൻ എന്ത് മനസ്സിൽ കണ്ടാണ് ആ ചോദ്യം ചോദിച്ചതെന്ന് അവൾക്ക് അറിയില്ലെങ്കിലും ശ്രീഹരി ആ ചോദിച്ച ചോദ്യത്തിന് നന്നായി ആലോചിച്ച് കൃത്യമായൊരു ഉത്തരം നൽകണമെന്ന് തന്നെ മീര കണക്ക് കൂട്ടി. "ആത്മഹത്യ ചെയ്യണമെന്നൊന്നും ഞാൻ മനസ്സിൽ പോലും ചിന്തിരുന്നില്ല ശ്രീയേട്ടാ. പരസ്പരം സ്നേഹിക്കുന്ന നിങ്ങൾ ഒരുമിച്ച് ജീവിക്കണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ... വേണി... വേണി... ശ്രീയേട്ടനെ..." പറഞ്ഞു വന്നത് പാതിയിൽ നിർത്തി മീര അവനെ നോക്കി. "എന്താ പറയാനുള്ളതെന്ന് വച്ച ഒന്ന് വേഗം പറയ്യ് മീര." വേണിയെ കുറിച്ച് അവൾക്കെന്താ പറയാനുള്ളതെന്ന് അറിയാൻ ശ്രീഹരിക്ക് ആകാംക്ഷയായി. "വേണി നിങ്ങളെ ചതിക്കുകയാണ് ശ്രീയേട്ടാ. അവൾക്ക് കിഷോറേട്ടനുമായി രഹസ്യ ബന്ധമുണ്ട്. ഇന്ന് റിസപ്ഷനിടിയ്ക്ക് ബാത്‌റൂമിലേക്ക് പോകാനായി വേണി അവളുടെ മുറിയിലേക്ക് പോയിരുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും വേണിയെ താഴേക്ക് കാണാതായപ്പോ ഞാൻ പോയി നോക്കിയപ്പോ കണ്ടത് അവളും കിഷോറേട്ടനും കൂടി കെട്ടിപിടിച്ചു നിൽക്കുന്നതാണ്. ഞാനാ കാഴ്ച കണ്ട് ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി. അവർ തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ടായിരുന്നെങ്കിൽ അവർക്ക് തന്നെ കല്യാണം കഴിച്ചൂടായിരുന്നോ എന്ന് ഞാൻ ചിന്തിച്ചു. അപ്പോഴാണ് അവരുടെ സംഭാഷണത്തിൽ നിന്നും വേണിക്ക് കിഷോറേട്ടനെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ലെന്നും ശ്രീയേട്ടനുമായുള്ള കല്യാണ ശേഷവും കിഷോറേട്ടനുമായുള്ള ബന്ധം മുന്നോട്ട് തുടർന്ന് കൊണ്ട് പോകാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഞാൻ അറിഞ്ഞത്. ശ്രീയേട്ടനെ വേണി ഇത്രയും കാലം ചതിക്കുകയായിരുന്നുവെന്ന തിരിച്ചറിവ് എന്നെ ഞെട്ടിച്ചു. എനിക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു. വേണി ഇങ്ങനെയൊരു പെണ്ണ് ആയിരുന്നുവെന്ന് പോലും എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ലായിരുന്നു. പക്ഷേ കല്യാണ തലേന്ന് ഇങ്ങനെയൊരു കാര്യം ഞാൻ ആരോടെങ്കിലും പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഒരാളോടും ഇക്കാര്യം പറയാതിരുന്നത്. ശ്രീയേട്ടനോട് പറഞ്ഞാൽ ഒരുപക്ഷെ ഏട്ടനോടുള്ള ഇഷ്ടം കൊണ്ട് ഏട്ടനെ എനിക്ക് സ്വന്തമാക്കാൻ ഞാൻ നുണ പറയുന്നതാണെന്ന് വിചാരിക്കില്ലേ. അതുകൊണ്ടാ ഞാൻ എല്ലാം എന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടിയത്. പക്ഷേ ശ്രീയേട്ടനെ അറിഞ്ഞും കൊണ്ട് ഒരു ചതി കുഴിയിലേക്ക് തള്ളി വിടാൻ എനിക്ക് മനസ്സ് വന്നില്ല. ഞാൻ സൂയി. സൈഡ് ചെയ്താൽ തൊട്ട് അയല്പക്കം ആയത് കൊണ്ട് അതിന്റെ പേരിലെങ്കിലും നിങ്ങടെ കല്യാണം മുടങ്ങുമല്ലോ എന്ന് മാത്രമേ ഞാൻ പിന്നെ ചിന്തിച്ചുള്ളൂ. ഇതല്ലാതെ എന്റെ മുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ശ്രീയേട്ടാ. ഞാനീ പറഞ്ഞതൊക്കെ ശ്രീയേട്ടൻ വിശ്വസിക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ശ്രീയേട്ടന്റെ ഈ ചോദ്യത്തിന് മറുപടിയായി എനിക്ക് ഇതേ പറയാനുള്ളു. " അത്രയും പറഞ്ഞപ്പോഴേക്കും മീര കരഞ്ഞു പോയി. എങ്ങലടികൾ പുറത്തേക്ക് കേൾക്കാതിരിക്കാനായി അവൾ കൈ കൊണ്ട് വായ അമർത്തി പിടിച്ചു. ഒപ്പം ശ്രീഹരിയിൽ നിന്നുണ്ടാകാൻ പോകുന്ന പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള ജിജ്ഞാസയും മീരയിൽ നിറഞ്ഞു നിന്നു. "എന്റെ ജീവിതം രക്ഷിക്കാൻ വേണ്ടി നീ ഇങ്ങനെയൊരു ബുദ്ധിമോശം കാണിക്കാൻ ശ്രമിക്കരുതായിരുന്നു മീര. ഞാനിപ്പോ നിന്നെ കണ്ടില്ലെങ്കിൽ എന്താകുമായിരുന്നു." അവൾ കിണറ്റിലേക്ക് വീഴുന്ന രംഗമോർത്തതും ശ്രീഹരിക്ക് തന്റെ നെഞ്ചിലൊരു ഭാരം കയറ്റി വച്ചത് പോലെ തോന്നി. "നിങ്ങടെ കല്യാണം മുടക്കാൻ ഇതല്ലാതെ മറ്റ് വഴിയൊന്നും എന്റെ മനസ്സിൽ വന്നില്ല ശ്രീയേട്ടാ. ഞാൻ കണ്ട കാര്യം പറഞ്ഞാലും ആരും വിശ്വസിക്കില്ലല്ലോ. ശ്രീയേട്ടനും എന്നെ തെറ്റിദ്ധരിക്കില്ലേ?" മീര എങ്ങലടിച്ചു. "നിന്നെ ഞാൻ തെറ്റിദ്ധരിക്കില്ല മീര. വേണിയും കിഷോറും തമ്മിൽ ബന്ധമുണ്ടെന്നും അവൾ എന്നെ വർഷങ്ങളായി ചതിക്കുകയായിരുന്നുവെന്നും ഞങ്ങളുടെ നിശ്ചയത്തിന് മുൻപേ തന്നെ ഞാൻ അറിഞ്ഞതാണ്. ഒരു ദിവസം വേണിയെ കാണാൻ ശ്രീമംഗലത്ത്‌ പോയ ഞാൻ കാണുന്നത് ഉടുതുണി ഇല്ലാതെ അവളുടെ റൂമിൽ കെട്ടിപിടിച്ചു കിടക്കുന്ന കിഷോറിനെയും വേണിയെയും ആണ്. എനിക്കൊന്നും അറിയില്ലെന്നാണ് അവളുടെ വിചാരം. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ എന്ന് ഞാൻ വിചാരിച്ചു." ശ്രീഹരി പറഞ്ഞു നിർത്തുമ്പോൾ മീര ആകാംക്ഷയോടെ അവനെ നോക്കി. അവന്റെ മനസ്സിൽ എന്താണെന്ന് ഊഹിക്കാൻ അപ്പോഴും അവൾക്ക് സാധിച്ചില്ല. "അപ്പോ ശ്രീയേട്ടൻ വേണിയുടെ ചതി തിരിച്ചറിഞ്ഞിട്ടും മനഃപൂർവം സ്വന്തം ജീവിതം തുലയ്ക്കാൻ വേണ്ടിയാണോ ആരോടും ഒന്നും പറയാതെ അവളെ തന്നെ കല്യാണം കഴിക്കാൻ റെഡിയായി നിന്നത്?" മീര മുഖത്ത് ക്രോധം വരുത്തി. "എന്നെ വഞ്ചിച്ചവൾക്ക് തിരിച്ചൊരു പണി കൊടുക്കാതെ എനിക്ക് മിണ്ടാതെ പോകാൻ പറ്റുമോ മീര. ഇത്രയും വർഷം എന്നെ വിഡ്ഢിയാക്കിയതിന് എട്ടിന്റെ പണി തന്നെ ഞാൻ കൊടുക്കും." ശ്രീഹരിയുടെ ഞരമ്പുകൾ ക്രോധത്താൽ വലിഞ്ഞു മുറുകി. "അവൾക്ക് പണി കൊടുക്കാൻ വേണ്ടിയാണോ എല്ലാം അറിഞ്ഞുകൊണ്ട് അവളെ തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചത്.?" മീര അവന്റെ മനസ്സറിയാൻ ശ്രമിച്ചു. "അവളോട് പ്രതികാരം ചെയ്യാനും പണി കൊടുക്കാനും വേണ്ടി തന്നെയാണ് മീര ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ഇങ്ങനെ നിൽക്കുന്നത്. നാളത്തെ ദിവസത്തിനായി ആണ് എന്റെ കാത്തിരിപ്പ്. നാളത്തെ ദിവസം വേണിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം ആക്കി മാറ്റും ഞാൻ. അതിനായി ഞാൻ മനസ്സിൽ ചില പദ്ധതികൾ തയ്യാറാക്കി വച്ചിട്ടുണ്ട്. ഞാൻ എന്ത് തീരുമാനിച്ചാലും നീ എന്റെ കൂടെ നിൽക്കില്ലേ മീര." ശ്രീഹരി അപ്പോഴും അവന്റെ തീരുമാനം അവളോട് പറഞ്ഞില്ല. "ഞാൻ കൂടെയുണ്ടാവും ശ്രീയേട്ടാ. ശ്രീയേട്ടൻ അവളുടെ മുന്നിൽ വിഡ്ഢിയായി പോകരുതെന്ന് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. ഇനിയിപ്പോ എല്ലാം ശ്രീയേട്ടന് നേരത്തെ തന്നെ അറിയുന്ന സ്ഥിതിക്ക് ഞാൻ ടെൻഷൻ അടിക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട് വേണിയുടെ കാര്യത്തിൽ ശ്രീയേട്ടൻ എന്ത് തീരുമാനിച്ചാലും ഞാൻ കൂടെ ഉണ്ടാകും." അവന്റെ തീരുമാനം എന്താണെന്ന് അറിയാൻ കഴിയാത്ത നിരാശ മറച്ചു വച്ചു കൊണ്ട് മീര പറഞ്ഞു. "മ്മ്മ്ഹഹ്ഹ... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ മീര." അവളെ ആകെ മൊത്തം ഉഴിഞ്ഞു കൊണ്ട് ശ്രീഹരി ചോദിച്ചു. കിണറ്റിനുള്ളിലേക്കുള്ള വീഴ്ച്ചയിൽ മീരയ്ക്ക് എന്തെങ്കിലും പറ്റിയോന്ന് അറിയാനാണ് അവനത് ചോദിച്ചതും അവളെ നോക്കിയതും. പക്ഷേ മാറ് മറച്ചു കിടക്കുന്ന ദാവണി ഇല്ലാതെ വെറും ബ്ലൗസ് ലും പാവാടയിലും അവന്റെ മുന്നിൽ ഭിത്തിയോട് ചാരി ഇരിക്കുകയായിരുന്ന മീര ശ്രീഹരിയുടെ ആ നോട്ടത്തിന് മുന്നിൽ ചൂളിപ്പോയി. വിഹല്വതയോടെ അവൾ മുഖം കുനിച്ചതും മീരയുടെ മനസ്സ് വായിച്ചത് പോലെ ശ്രീഹരി പെട്ടെന്ന് അവന്റെ ഷർട്ട് കൊണ്ട് അവളെ പുതപ്പിച്ചു. "വേഗം അകത്ത് പോയി തല തൂവർത്തിക്കോ. നടന്നതൊന്നും ആരും അറിയണ്ട. നിനക്ക് എന്തെങ്കിലും വേദനയോ ബുദ്ധിമുട്ടോ തോന്നുന്നെങ്കിൽ പറഞ്ഞാൽ മതി. ഞാൻ കൊണ്ട് പോകാം ഡോക്ടർടെ അടുത്ത്." ശ്രീഹരി അലിവോടെ അവളെ നോക്കി. "ഇപ്പോ കുഴപ്പമൊന്നുമില്ല ശ്രീയേട്ടാ. വയ്യായ്ക തോന്നിയ ഞാൻ പറയാം." മീര മെല്ലെ പറഞ്ഞു. "വേണിയുടെ കാര്യത്തിൽ എന്താ ശ്രീയേട്ടന്റെ തീരുമാനം. അത് മാത്രം പറഞ്ഞില്ലല്ലോ." മീരയുടെ ചോദ്യം കേട്ട് ശ്രീഹരി അവളെ ഒന്ന് നോക്കി. തുടരും രചന :: അഞ്ജലി #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ