aarshavidyasamajam

AARSHA VIDYA SAMAJAM
623 views
1 months ago
ഇന്ന് (19/2/2026) വൈകിട്ട് 8 മണിക്ക് നടക്കുന്ന "കേരള സ്റ്റോറി - 2 പറയുന്നത്" ജനം ഡിബേറ്റിൽ ആർഷവിദ്യാസമാജം പൂർണസമയപ്രചാരിക ഡോ. അനഘ ജി സംസാരിക്കുന്നു!! Watch Janam tv news live at 8:00 pm കാണുക! പരമാവധി പ്രചരിപ്പിക്കുക!! #janam tv #janam debate #keralastory #aarshavidyasamajam
AARSHA VIDYA SAMAJAM
716 views
1 months ago
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അധീനതയിൽ പ്രവർത്തിക്കുന്ന തളിയാദിച്ചപുരത്തപ്പൻ ശാഖാസമിതി ഏർപ്പെടുത്തിയ 8-ാമത് "തളിയാദിച്ചപുരത്തപ്പൻ പുരസ്കാരം - 2026" ആർഷവിദ്യാസമാജം ചീഫ് കോഴ്സ് കോർഡിനേറ്റർ ശ്രീ. മധുസൂദനൻ ജി ഏറ്റുവാങ്ങി!!! 2026 ഫെബ്രുവരി 15-ന് വൈകിട്ട് ഏഴ് മണിക്ക് നേമം തളിയാദിച്ചപുരം മഹാദേവക്ഷേത്ര സന്നിധിയിൽ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ സഭയിലാണ് പുരസ്കാരവിതരണം നടന്നത്. തുടർന്ന് ശ്രീ വി. ആർ മധുസൂദനൻ ജി മറുപടി പ്രഭാഷണം നടത്തി. സ്നേഹാദരങ്ങളോടെ ആർഷവിദ്യാസമാജം #award #തിരുവനന്തപുരം #kerala #aarshavidyasamajam
AARSHA VIDYA SAMAJAM
644 views
1 months ago
ആർഷവിദ്യാസമാജത്തിന്റെ സേവന-ശാക്തീകരണ- സംരക്ഷണ പ്രവർത്തനങ്ങൾ സമൂഹത്തിൻ്റെ അടിത്തട്ടിലേക്ക് എത്തിക്കുക എന്ന ദൗത്യത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ താത്പര്യമുള്ള സജ്ജനങ്ങളെ ക്ഷണിക്കുന്നു!!! രണ്ട് തരം പ്രവർത്തകരെയാണ് തേടുന്നത് 1:FULL TIME WORKERS 2)PART TIME WORKERS *A) FULL TIME WORKERS* *ഫുൾ ടൈം പ്രവർത്തകർക്കായിരിക്കും മുൻഗണന.* എന്നാൽ പാർട്ട് ടൈം പ്രവർത്തിക്കാൻ താത്പര്യപ്പെട്ട് വരുന്നവരുടെ അപേക്ഷകളും സ്വീകരിക്കുന്നതാണ്. അത് മെസേജിലോ ഗൂഗിൾഫോമിലോ പ്രത്യേകം രേഖപ്പെടുത്തണം. *18-നും 65-നും ഇടയിൽ പ്രായമുള്ള ആർക്കും സ്ത്രീ-പുരുഷ ഭേദമെന്യേ അപേക്ഷിക്കാവുന്നതാണ്!!* താത്പര്യം, യോഗ്യത, അറിവ്, ഗുണങ്ങൾ,കഴിവ് എന്നിവ പരിഗണിച്ച് സന്നദ്ധസേവകർ,എജ്യൂക്കേഷൻ ആൻഡ് സർവീസ് കോഡിനേറ്റർമാരെ (ESC), സംയോജകർ, ധർമ്മ പ്രചാരകർ എന്നീ നിലകളിലായിരിക്കും നിയമനം. *അപേക്ഷകരെ വീഡിയോ കോൺഫറൻസ് / നേരിട്ട് ഇൻറർവ്യൂ നടത്തും.* *പരിശീലനം:* തെരഞ്ഞെടുക്കപ്പെടുന്നർവർക്ക് ഒരു മാസം വിദഗ്ദ്ധ പരിശീലനം നൽകും. ഹിന്ദി / ഇംഗ്ലീഷ് / കന്നട മലയാളം ഭാഷകളിലായിരിക്കും തൽക്കാലം ക്ലാസ്സുകൾ. ട്രെയ്നിംഗ് കാലയളവിൽ ലീവ് അനുവദിക്കുന്നതല്ല. ഭക്ഷണം, താമസം, ജോലിസംബന്ധമായ യാത്ര എന്നിവ സൗജന്യമായിരിക്കും. *നിയമനം:* പരിശീലനത്തോടൊപ്പമുള്ള വിവിധ പരിശോധനാരീതികളിലും പരീക്ഷകളിലും മികച്ച അച്ചടക്കവും പെർഫോർമൻസും പ്രകടിപ്പിക്കുന്നവർക്ക് മാത്രമായിരിക്കും നിയമനം!! അവർക്ക് സജ്ജനങ്ങളുടെ സഹായ- സഹകരണങ്ങളോടെ മാന്യമായ സേവന വേതന വ്യവസ്ഥകൾ (ദക്ഷിണ or ഓണറേറിയം ) സജ്ജീകരിക്കും. *Full time പ്രവർത്തകരായി അപേക്ഷിക്കുന്നവർക്ക് വേണ്ട അടിസ്ഥാന യോഗ്യതകൾ* 1. സനാതനധർമത്തോടും ഭാരതീയസംസ്കൃതിയോടുമുള്ള കൂറും പ്രതിബദ്ധതയും 2. സംഘടനാസംവിധാനത്തിൽ ആത്മാർത്ഥമായി അച്ചടക്കത്തോടെ പ്രവർത്തിക്കാനുള്ള സന്നദ്ധത. 3. വ്യക്തിപരവും സാമാജികവുമായ ഗുണങ്ങൾ 4. ലോകത്തിലെവിടെയും പ്രവർത്തിക്കുവാൻ കഴിയുന്ന വിധത്തിൽ സാമാന്യമായ ശാരീരിക-മാനസിക ആരോഗ്യം 5. അടിസ്ഥാന വിദ്യാഭ്യാസം 6. കംപ്യൂട്ടർ,Facebook, Whatsapp, instagram തുടങ്ങിയ social media ഉപയോഗിക്കാനുള്ള അറിവ്, ഭാഷാനൈപുണ്യം അഭികാമ്യം. *B) PART TIME WORKERS* വീട്ടിലിരുന്നും സനാതനധർമ്മസേവനം നിർവ്വഹിക്കുവാൻ താല്പര്യമുള്ള പാർട്ട് ടൈം പ്രവർത്തകർക്കും സ്വാഗതം! അനുയോജ്യമായ സമയം, സൗകര്യം എന്നിവയനുസരിച്ച് ആർഷവിദ്യാസമാജത്തിൻ്റെ പ്രവർത്തനങ്ങൾ ചെയ്യുവാനാഗ്രഹിക്കുന്നവരേയും (ഉദ്യോഗസ്ഥർ, റിട്ടയേഡ് ആയ വ്യക്തികൾ,വിദ്യാർത്ഥികൾ, വീട്ടമ്മമാർ ) ക്ഷണിക്കുന്നു. ഇതിന് പ്രായപരിധിയില്ല. ഒഴിവുസമയം പോലെ വീട്ടിലോ പ്രവർത്തനസ്ഥലത്തോ നിർവ്വഹിക്കാവുന്ന ചുമതലകളായിരിക്കും അവർക്ക് നൽകുക. *ആർഷവിദ്യാസമാജം നിശ്ചയിക്കുന്ന വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും നിയമനം!!* *Google registration form link:* https://forms.gle/kgGrCXHLireZcFv86 *അപേക്ഷിക്കുന്നതിനായി മുകളിൽ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുകയോ വിശദമായ ബയോഡാറ്റ 7558926603/ 8943006350 എന്ന നമ്പറിലേയ്ക്ക് അയയ്ക്കുകയോ ചെയ്യുക!* ധർമ്മസേവനയജ്ഞത്തിൽ പങ്കാളികളാകുവാൻ ഏവർക്കും സുസ്വാഗതം...!!! സ്നേഹാദരങ്ങളോടെ, ആർഷവിദ്യാസമാജം🚩 #Dpp #🔱 സനാതന ധർമ്മം 🕉️ #Aacharya Sri Manoj ji #aarshavidyasamajam
AARSHA VIDYA SAMAJAM
683 views
2 months ago
ആർഷവിദ്യാസമാജം മുംബൈ സെൻ്റർ ഉദ്ഘാടനം (23/01/2026) #aarshavidyasamajam #mumbai
AARSHA VIDYA SAMAJAM
7.5K views
2 months ago
ഇന്ന് (12/01/2026) ശ്രീമദ് വിവേകാനന്ദജയന്തി (ദേശീയയുവജനദിനം)! (12/01/1863 - 04/07/1902) ആ മഹാത്മാവിന്റെ ജന്മദിനം രാഷ്ട്രം, ദേശീയ യുവജനദിനമായി ആചരിക്കുന്നു! “അമേരിക്കയിലെ എന്റെ സഹോദരീസഹോദരന്മാരേ” എന്ന വിഖ്യാതമായ അഭിസംബോധനയിലൂടെ ആരംഭിച്ച മാസ്മരികമായ പ്രസംഗത്തിലൂടെ മാനവഹൃദയത്തെ ആഴത്തിൽ സ്വാധീനിച്ച മഹാത്മാവായിരുന്നു സ്വാമി വിവേകാനന്ദൻ. പാശ്ചാത്യചിന്തയിൽ അപൂർവ്വമായ, വിശ്വസാഹോദര്യത്തിന്റെ പാഞ്ചജന്യമായിരുന്നു അന്നവിടെ മുഴങ്ങിയത്! കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ലോക കൊളംബസ് എക്സ്പോസിയേഷന്റെ ഭാഗമായ ലോകമത മഹാസമ്മേളനത്തിലായിരുന്നു 1893-ൽ ചിക്കാഗോയിൽ സ്വാമിജി പ്രസംഗിച്ചത്. പത്രങ്ങളും മറ്റും വിവേകാനന്ദജിക്ക് നല്ല പ്രാധാന്യം കൊടുത്തായിരുന്നു വാർത്തകൾ പ്രസിദ്ധീകരിച്ചത്. അതായിരുന്നു അദ്ദേഹത്തിൻ്റെ പാശ്ചാത്യ ദിഗ്വിജയത്തിൻ്റെ തുടക്കം! തുടർന്ന് വിവേകാനന്ദജി മേളയിൽ പന്ത്രണ്ടോളം പ്രസംഗങ്ങൾ നടത്തി. 1894-ൽ സ്വാമിജി ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. പിന്നീട്‌ ഇംഗ്ലണ്ടിലും അമേരിക്കയിലും ആയി അനേകം പ്രസംഗങ്ങളും പര്യടനങ്ങളും നടത്തി സനാതനധർമ്മത്തിന്റെ മഹത്ത്വം ലോകജനതയെ ബോധ്യപ്പെടുത്തി. “ഈശ്വരൻ ഉണ്ടോ? ഈശ്വരനെ കാണാൻ സാധിക്കുമോ? എങ്ങനെയാണത്‌ സാധിക്കുക? ജീവിതത്തിന്റെ ശരിയായ അർത്ഥമെന്ത്?”; മുതലായ പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു കുട്ടിക്കാലം മുതലേയുള്ള സ്വാമിജിയുടെ മനസ്‌. വളരെയധികം സന്യാസിമാരെയും പണ്ഡിതന്മാരെയുമെല്ലാം കണ്ടെങ്കിലും ആർക്കും അദ്ദേഹത്തെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. സന്യാസം സ്വീകരിക്കുന്നതിനുമുമ്പ് സ്വാമിജി നരേന്ദ്രൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അക്കാലത്ത്‌ തന്റെ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്ന പ്രൊ.ഹേസ്റ്റിയിൽ നിന്നായിരുന്നു വിദ്യാർത്ഥിയായ ശ്രീ നരേന്ദ്രൻ ദക്ഷിണേശ്വരത്ത്‌ താമസിച്ചിരുന്ന മഹായോഗി ശ്രീരാമകൃഷ്ണ പരമഹംസരെ കുറിച്ച്‌ അറിയുന്നത്‌. 1881-ൽ ഏതാനും ചില സുഹൃത്തുക്കളുമായി ശ്രീരാമകൃഷ്ണസന്നിധിയിലെത്തിയ നരേന്ദ്രനെ, ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ആളെ പോലെ, ശ്രീരാമകൃഷ്ണ പരമഹംസർ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഭാവി നിർണ്ണയിച്ചതായിരുന്നു ഈ ദിവ്യസമാഗമം. വെറുമൊരു കൂടിക്കാഴ്ചയായിരുന്നില്ല അതെന്നു ശ്രീരാമകൃഷ്ണ ദേവന്റെ വാക്കുകൾ തെളിയിക്കുന്നുണ്ട്. ‘നീ വരാൻ ഇത്ര താമസിച്ചതെന്തേ? എന്റെ ആത്മാനുഭവങ്ങളെ പങ്കുവെക്കാനും, എന്റെ മനസ്സിനെ തുറന്നു കാണിക്കാനും ഞാനെത്ര കാലമായി വെമ്പൽ കൊള്ളുന്നു.....!’ നരേന്ദ്രനെ ഏറെക്കാലമായി അലട്ടിയിരുന്ന ‘ഈശ്വരനെ കാണാൻ കഴിയുമോ?’ എന്ന ചോദ്യത്തിന്‌ ‘ആത്മാർത്ഥമായി ഈശ്വരദർശനത്തിന്‌ ആഗ്രഹിക്കുന്നവന്‌ മുമ്പിൽ ഈശ്വരൻ പ്രത്യക്ഷപ്പെടും’ എന്നായിരുന്നു ശ്രീരാമകൃഷ്ണപരമഹംസരുടെ മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടൽ. തന്റെ ആത്മീയഗുരുവിനെയാണ്‌ ശ്രീരാമകൃഷ്ണദേവനിൽ അദ്ദേഹം കണ്ടത്‌. പരമഹംസരാകട്ടെ നരേന്ദ്രനിൽ തന്റെ പിൻഗാമിയെയും കണ്ടെത്തി. കൊൽക്കത്തയിലെ ഉത്തരഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്നകുടുംബത്തിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ്‌ ദത്തയുടെയും വിദ്യാസമ്പന്നയും ഇതിഹാസ പണ്ഡിതയുമായിരുന്ന ഭുവനേശ്വരിദേവിയുടെയും പത്ത് മക്കളിൽ ആറാമത്തെ സന്താനമായി 1863 ജനുവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെ, പൗഷമാസത്തിലെ കൃഷ്ണസപ്തമിയും അത്തം നക്ഷത്രവും കൂടിയ സമയത്താണ്, പിന്നീട് സ്വാമി വിവേകാനന്ദനായി മാറിയ ശ്രീ നരേന്ദ്രനാഥ് ദത്ത ജനിച്ചത്. സനാതനധർമ്മത്തിലെ ഏറ്റവും ഉയർന്ന ദർശനമായ വേദാന്തതത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ പ്രമുഖനായ വക്താവും ലോകത്തിലെമ്പാടും സ്വാധീനമുണ്ടാക്കിയ ആദ്ധ്യാത്മികഗുരുവുമായിരുന്നു ശ്രീമദ് വിവേകാനന്ദ സ്വാമികൾ. ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനും രാമകൃഷ്ണമഠം, രാമകൃഷ്ണമിഷൻ എന്നിവയുടെ സ്ഥാപകനുമാണ് സ്വാമിജി. ഭാരതത്തിൻ്റെ യുവത്വത്തെ തൊട്ടുണർത്താൻ ശ്രീമദ് വിവേകാനന്ദസ്വാമികളുടെ പ്രബോധനങ്ങൾ ഏറെ സഹായകമായിട്ടുണ്ട്. ആശയസമ്പുഷ്ടമായ പ്രസംഗങ്ങൾകൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾകൊണ്ടും ലോകത്തിലെമ്പാടും അനുയായികളെയും സനാതനധർമ്മ സന്ദേശവാഹകരെയും സൃഷ്ടിച്ചെടുക്കാൻ സ്വാമിജിക്ക് സാധിച്ചു. വിവേകാനന്ദസ്വാമികളുടെ നിസ്വാർത്ഥവും കർമ്മയോഗ രീതിയിലുള്ളതുമായ മഹനീയ പ്രവർത്തനങ്ങൾ ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുധർമ്മത്തിന്റെയും നവോത്ഥാനചരിത്രത്തിൽ പുതിയ അധ്യായങ്ങൾ വിളക്കിച്ചേർത്തു. സ്വാമിജി ഒരിക്കൽ പറയുകയുണ്ടായി: “എല്ലാവരുടെയും ജീവിതത്തിൽ സനാതനധർമ്മം കൊണ്ടുവരിക എന്നതാണ് നമ്മുടെ ജീവിതലക്ഷ്യം. പണ്ട് സാധാരണമായിരുന്നതുപോലെ നാട്ടിലുള്ള രാജാക്കന്മാരുടെ കൊട്ടാരങ്ങളിലും ഏറ്റവും ദരിദ്രരായ കൃഷിക്കാരുടെ കുടിലുകളിലും ഹിന്ദുധർമ്മം കടന്നുചെല്ലണം. നമ്മുടെ വംശത്തിന്റെ പൊതുവായുള്ള പൈതൃകസമ്പത്തായ, ജന്മാവകാശമായ ആർഷധർമ്മത്തെ ഓരോരുത്തരുടെയും പടിവാതിൽക്കൽ സൗജന്യമായി എത്തിക്കണം. ഈശ്വരദത്തമായ വായുവെപ്പോലെ ഭാരതത്തിൽ വൈദികധർമ്മത്തെ സുലഭവും സ്വതന്ത്രവുമാക്കണം. ഇതാണ് ഭാരതത്തിൽ നമുക്ക് ചെയ്യാനുള്ള യഥാർത്ഥ ജോലി. ഓരോ ഹൃദയത്തിലും ആര്യധർമ്മം എത്തുന്നതോടെ സർവ്വദുരിതങ്ങളും വെളിച്ചത്തെ കണ്ട ഇരുട്ടെന്നപോലെ അപ്രത്യക്ഷമാകുമന്നെനിക്കുറപ്പുണ്ട്.” ആ മഹാത്മാവിന്റെ ജയന്തി ദിനത്തിൽ, അദ്ദേഹം നൽകിയ ഈ ആഹ്വാനം അന്വർത്ഥമാക്കുവാൻ ആർഷവിദ്യാസമാജം അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കും എന്ന് പ്രതിജ്ഞ ചെയ്തുകൊള്ളുന്നു. ‘ധർമ്മോ രക്ഷതി രക്ഷിത:’ സ്നേഹാദരങ്ങളോടെ, ആർഷവിദ്യാസമാജം #സ്വാമി വിവേകാനന്ദൻ🙏 #aarshavidyasamajam #സ്വാമി വിവേകാനന്ദൻ #🔱 സനാതന ധർമ്മം 🕉️ #സനാതന സംസ്കാരം
AARSHA VIDYA SAMAJAM
891 views
2 months ago
തിരുവനന്തപുരം മെയർ ശ്രീ വി. വി രാജേഷ് ജി, ഡെപ്യൂട്ടി മെയർ ആശാനാഥ് ജി എന്നിവരെ ഇന്നലെ (05/01/2026) ആർഷവിദ്യാസമാജം പൂർണസമയപ്രചാരകർ നേരിൽ കണ്ട് ആശംസകൾ അറിയിച്ചു!! #തിരുവനന്തപുരം #മേയർ #VV Rajesh #aarshavidyasamajam
AARSHA VIDYA SAMAJAM
660 views
2 months ago
സനാതനധർമ്മത്തെയും, ഹിന്ദു സമൂഹത്തെയും നിരന്തരം സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്ന ചില മതമൗലികവാദികൾക്കുള്ള ചെറിയ താക്കീതാണ് ഈ പോസ്റ്റുകൾ. ഇതരമതബഹുമാനത്തോടെ സമാധാനാന്തരീക്ഷം നിലനിർത്തി ജീവിക്കുന്ന ക്രിസ്ത്യൻ സഹോദരങ്ങൾ ദയവായി ക്ഷമിക്കുക. "ചെറുത് കൊടുത്ത് വലുത് വാങ്ങാതിരിക്കാൻ" ഇക്കൂട്ടരെ ഉപദേശിക്കുക! https://www.facebook.com/share/p/1GEuweT6Qb/ 1. "ഹിന്ദുക്കൾ ഭാരതത്തിൽ കുടിയേറിപ്പാർത്തവരോ"?! Post by Anagha, Aarsha Vidya Samajam https://www.facebook.com/share/p/1GPTVPrxoH/ 2. നിയോഗി കമ്മീഷൻ റിപ്പോർട്ട് Post by Anagha, Aarsha Vidya Samajam https://www.facebook.com/share/p/1DnDoJteMv/ 3. ബൈബിൾ അസഹിഷ്ണുതാവചനങ്ങൾ - Part 1 Post by Athira, Aarsha Vidya Samajam https://www.facebook.com/share/p/17cd2Ymi1L/ 4. ബൈബിൾ അസഹിഷ്ണുതാവചനങ്ങൾ പഴയ നിയമത്തിൽ അല്ലേ എന്ന് വാദിക്കുന്നവരോട് - Part 2 Post by Athira, Aarsha Vidya Samajam https://www.facebook.com/share/p/1Dw8GZTGp2/ 5. സ്വാമി വിവേകാനന്ദനും ക്രിസ്ത്യൻ മിഷണറികളും Post by Gayathri, Aarsha Vidya Samajam https://www.facebook.com/share/p/1EpdR4q1NV/ 6. ഗാന്ധിജിയും ക്രിസ്ത്യൻ മിഷണറികളും Post by Anusha, Aarsha Vidya Samajam https://www.facebook.com/share/p/1ApESb9SAk/ 7. ഗോവൻ ഇൻക്വിസിഷൻ്റെ തുടക്കം Post by Amritha, Aarsha Vidya Samajam https://www.facebook.com/share/p/1XBjhvRFGu/ 8. ജാതി vs അടിമത്തം Post by Sreedevi Sankar, Aarsha Vidya Samajam https://www.facebook.com/share/p/17pQPhsUXp/ 9. പള്ളികൾ നടത്തിയ അടിമ വ്യാപാരം Post by Sreelakshmi P, Aarsha Vidya Samajam https://www.facebook.com/share/p/1DWrv3xK52/ 10. "തോമാശ്ലീഹ കേരളത്തിൽ വന്നിട്ടുണ്ടോ"?! Post by Krishnapriya, Aarsha Vidya Samajam https://www.facebook.com/share/p/1CGdrzsi7u/ 11. ഭാരതത്തിൽ സുവിശേഷപ്രചരണമെന്ന പേരിൽ നടക്കുന്ന മതമാറ്റത്തട്ടിപ്പുകൾ Post by Anusha, Aarsha Vidya Samajam https://www.facebook.com/share/v/17uCeNkwGM/ 12. ഹിന്ദി ഭാഷ ക്രിസ്ത്യൻ പാതിരി ചിട്ടപ്പെടുത്തി എന്ന വാദത്തിന് എതിരെ Post by Anusha, Aarsha Vidya Samajam https://www.facebook.com/share/p/14NppjkCEMx/ #🔱 സനാതന ധർമ്മം 🕉️ #aarshavidyasamajam
AARSHA VIDYA SAMAJAM
802 views
3 months ago
സ്വാമി ശ്രദ്ധാനന്ദൻ്റെ ജീവത്യാഗത്തിന് ഇന്ന് 99 വർഷം പൂർത്തിയാകുന്നു! ഡിസംബർ 23 - സ്വാമി ശ്രദ്ധാനന്ദ വീരബലിദാനദിനം!! (ജനനം: 22-02-1856) മഹർഷി ദയാനന്ദ സരസ്വതിക്ക് ശേഷം വൈദിക ധർമ്മത്തിന്റെ സന്ദേശങ്ങളെയും ആഹ്വാനങ്ങളെയും ഭാരതത്തിൽ ഉടനീളം പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു സ്വാമി ശ്രദ്ധാനന്ദൻ. ദയാനന്ദസരസ്വതി സ്വാമികളുടെ പ്രിയശിഷ്യനായിരുന്ന അദ്ദേഹത്തിൻ്റെ പൂർവാശ്രമത്തിലെ പേര് മുൻഷി റാം എന്നാണ്. സ്വാമി ശ്രദ്ധാനന്ദൻ്റെ മഹത്തായ ധർമ്മ പ്രചരണപ്രവർത്തനങ്ങളെ തിരിച്ചറിഞ്ഞ് മഹാത്മാഗാന്ധി അദ്ദേഹത്തെ "മഹാത്മാ മുൻഷിറാം" എന്ന് വിശേഷിപ്പിച്ചിരുന്നു! ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവർത്തിച്ചുകൊണ്ട് സ്വാതന്ത്ര്യസമരപോരാട്ടം സുധീരം നിർവഹിച്ച മഹാത്മാവായിരുന്നു സ്വാമിജി. 1917-ൽ അദ്ദേഹം സ്വാമി ശ്രദ്ധാനന്ദ സരസ്വതി എന്ന പേരിൽ സന്യാസം സ്വീകരിച്ചു. 1920-ൽ ഖിലാഫത്ത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ദില്ലി ജുമാമസ്ജിദിൽ മത സാഹോദര്യത്തെക്കുറിച്ചും മാനവൈക്യത്തെക്കുറിച്ചും വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിച്ച അമുസ്ലീമായ ഏക (ഹിന്ദു) നേതാവുമായിരുന്നു സ്വാമി ശ്രദ്ധാനന്ദൻ! വൈദിക മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ടായിരുന്നു അന്നവിടെ അദ്ദേഹം പ്രസംഗിച്ചത്. ദരിദ്രരെ സഹായിക്കുന്നതിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഊന്നൽ കൊടുത്തു കൊണ്ടു അദ്ദേഹം വിശ്രമമില്ലാതെ പ്രവർത്തിച്ചു. ഗാന്ധിജിയുടെ ആഹ്വാനപ്രകാരം നടന്ന ഖിലാഫത്ത് പ്രക്ഷോഭത്തിലും നിസ്സഹകരണ പ്രസ്ഥാനങ്ങളിലും സ്വാമിജി സജീവമായി പങ്കെടുത്തിരുന്നു. രാഷ്ട്രീയ- സ്വാതന്ത്ര്യ പ്രവർത്തനത്തിൽ മതം കൂട്ടി കലർത്തിയാൽ കടുത്ത വിപത്ത് ഉണ്ടാകുമെന്ന് സ്വാമികൾ അഭിപ്രായപ്പെട്ടത് സത്യമായിത്തീർന്നു. ഖിലാഫത്ത് പ്രക്ഷോഭം ആദ്യം ബ്രിട്ടീഷുകാർക്കെതിരെയായിരുന്നുവെങ്കിലും പിന്നീടത് ഹിന്ദുക്കളുടെ നേർക്കായിമാറി!! ആയിരക്കണക്കിന് ഹിന്ദുക്കൾ ഇസ്ലാംമതം സ്വീകരിക്കാൻ നിർബന്ധിതരായി! അല്ലാത്തവർ കൊല്ലപ്പെട്ടു!! അമ്മ പെങ്ങന്മാർ ക്രൂരമായ മാനഭംഗത്തിന് ഇരയായി!!!അനേകമനേകം ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു!!മലബാറിലെ തൂവൂർ കിണർ അടക്കമുള്ള കിണറുകളിൽ ഹിന്ദുക്കളുടെ ശവങ്ങൾ നിറഞ്ഞു!! കിണറുകളിൽ നിന്ന് പകുതി മരിച്ചവരുടെ ദീനരോദനങ്ങൾ നിലയ്ക്കാതെ മുഴങ്ങിക്കൊണ്ടിരുന്നു!!! മാപ്പിള ലഹളയിലൂടെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായ ആയിരങ്ങളെ വൈദിക ധർമ്മത്തിന്റെ പാഞ്ചജന്യനാദം മുഴക്കിക്കൊണ്ട് സ്വാമി ശ്രദ്ധാനന്ദജി സ്വധർമ്മത്തിലേക്ക് തിരികെ കൊണ്ടുവന്നു!! വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴിയിലൂടെ എല്ലാ ഹിന്ദുക്കൾക്കും നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു 1924-ൽ വൈക്കം സത്യാഗ്രഹം ആരംഭിച്ചത്. അവിടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന അവശ ജനങ്ങൾ, ക്രിസ്തുമതത്തിലേക്കോ ഇസ്ലാം മതത്തിലേക്കോ പരിവർത്തനം ചെയ്തുവന്നാൽ അവർക്ക് പൊതുവഴിയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ലഭ്യമായിരുന്നു! മാത്രമല്ല, അന്നത്തെ സവർണരുടെ കോലായിൽ വരെ കയറി ചെല്ലാനും കസേരകളിൽ അവർക്കൊപ്പം ഇരിക്കാനുമുള്ള അവകാശം പോലും അഹിന്ദുക്കൾക്കും ഹിന്ദുമതം ഉപേക്ഷിച്ച പുതുമതപരിവർത്തിതർക്കും ഒരുപോലെ ലഭിക്കുമായിരുന്നു!! ഇക്കാരണങ്ങൾ കൊണ്ടാണ് കേരളത്തെ ഭ്രാന്താലയമെന്ന് വിവേകാനന്ദ സ്വാമികൾ വിളിച്ചത്!!! ഹിന്ദുക്കൾക്ക് ന്യായമായി കിട്ടേണ്ട അവകാശങ്ങൾക്കും അധികാരങ്ങൾക്കും വേണ്ടി പ്രക്ഷോഭം നയിച്ചതും ഹിന്ദുവിൽ നിന്നുതന്നെയുള്ള അദ്ധ്യാത്മിക വ്യക്തിത്വങ്ങളും മഹാത്മാക്കളും ആയിരുന്നു. അത്തരത്തിൽ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത സന്യാസിവര്യനായ ഒരു മഹാത്മാവ് കൂടിയായിരുന്നു സ്വാമി ശ്രദ്ധാനന്ദൻ. "തൊട്ടുകൂടാത്തവരുടെ (അവശജനതയുടെ) ഏറ്റവും മഹാനായ യോദ്ധാവ്"-എന്ന് ശ്രദ്ധാനന്ദനെ വിശേഷിപ്പിച്ചത് ഡോ. ബി. ആർ അംബേദ്കർ ആയിരുന്നു! "ഹിന്ദുസമൂഹം ആത്മസംരക്ഷണം നടത്തണം" എന്ന് സ്വാമിജി ആഹ്വാനം ചെയ്തു. ആര്യ സമാജത്തിന്റെ ശുദ്ധി പ്രസ്ഥാനത്തെ (ധർമ്മ ഭ്രഷ്ടരായവരെ വൈദിക- സനാതന ധർമ്മത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന പരാവർത്തന പ്രവർത്തനം) ശക്തിപ്പെടുത്താനായി സ്വാമിജി അനവരതം പ്രവർത്തിച്ചു. 1,63,000 (ഒരു ലക്ഷത്തി അറുപത്തിമൂവായിരം) മൽക്കാന രജപുത്രരെ അടക്കം ലക്ഷക്കണക്കിന് പേരെ സ്വാമിജി സ്വധർമ്മത്തിലേക്ക് തിരികെ എത്തിച്ചു. സ്വാമികളുടെ ഈ ധർമ്മരക്ഷാനടപടികൾ മുസ്ലീം ഭ്രാന്തന്മാർക്കിടയിൽ കടുത്ത അമർഷമുണ്ടാക്കി, അവർ അദ്ദേഹത്തെ വധിക്കുവാൻ നിഗൂഢ പദ്ധതി തയ്യാറാക്കി കാത്തിരുന്നു! ഹൈന്ദവസമാജസേവനവും സ്വാതന്ത്ര്യസമരപോരാട്ടവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോയ സ്വാമി ശ്രദ്ധാനന്ദൻ, 1926-ൽ ഇസ്ലാമിക തീവ്രവാദിയായ അബ്ദുൾ റഷീദ് എന്ന മതഭ്രാന്തൻ്റെ വെടിയേറ്റ് വീരചരമം പ്രാപിക്കുകയായിരുന്നു! സ്വാമി ശ്രദ്ധാനന്ദൻ്റെ കൊലപാതകത്തിൽ "ദേശീയ ജീവിതത്തിലെ വലിയ നഷ്ടം", "അന്ധ മതവൈരത്തിന്റെ ഫലം" എന്നൊക്കെ രേഖപ്പെടുത്തിയെങ്കിലും ഏറ്റവും വിചിത്രമായ ഒരു നടപടി ഇക്കാര്യത്തിൽ ഗാന്ധിജിയുടെ ഭാഗത്തുനിന്നും ഉണ്ടായി! സ്വാമിജിയുടെ കൊലപാതകിയായ റഷീദിന് ഭരണകൂടം വധശിക്ഷ നൽകുന്നതിനെ ഗാന്ധിജി എതിർത്തിരുന്നു. എങ്കിലും 1927- ൽ അബ്ദുൾ റഷീദിനെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റി! കഴുവിലേറ്റപ്പെട്ട കൊലയാളിയായ ജിഹാദി റഷീദിന് "ഷഹീദ്" എന്ന രക്തസാക്ഷിത്വമുദ്ര ചാർത്തിക്കൊടുക്കാനായിരുന്നു ഗാന്ധിജി പിന്നീട് ശ്രമിച്ചത്!! ഏഴാം സ്വർഗ്ഗത്തിൽ റഷീദിന് സ്ഥാനം കിട്ടാൻ വേണ്ടിയുള്ള ജിഹാദികളുടെ പ്രാർത്ഥനായോഗങ്ങളിൽ പങ്കെടുത്ത ഗാന്ധിജി "ഷഹീദ്" എന്നും "ഭായ് റഷീദ് " എന്നും അബ്ദുൾ റഷീദിനെ വിശേഷിപ്പിച്ചു!!! അഹിംസാസിദ്ധാന്തം പോലും മറന്നുകൊണ്ട് കൊലപാതകിയെ ന്യായീകരിച്ച ഗാന്ധിജിയുടെ മുസ്ലീം പ്രീണനനയം വിമർശനവിധേയമായിട്ടുണ്ട്. എന്നാൽ അഹിംസാസിദ്ധാന്തം ചൂണ്ടിക്കാട്ടി ഭഗത് സിംഗ് തുടങ്ങിയ വിപ്ലവകാരികളെ എതിർക്കാൻ ഗാന്ധിജി മടിച്ചിരുന്നില്ല! ഈ വൈരുധ്യം നിരവധി ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഏതായാലും സ്വാമി ശ്രദ്ധാനന്ദയുടെ ബലിദാനം, ശക്തമായ ഹൈന്ദവ സംഘടനാപ്രവർത്തനങ്ങൾക്ക് പ്രചോദനമേകിയെന്നത് ചരിത്രം! വൈദിക-സനാതനധർമ്മ ആശയാദർശങ്ങൾക്ക് വേണ്ടി സ്വജീവൻ നൽകിയ ഈ ശ്രേഷ്ഠസന്യാസിവര്യനെ സനാതനികൾ നിത്യവും സ്മരിക്കേണ്ടതാണ്. സ്വാമിജിയുടെ ആ പാവന ചരണങ്ങളിൽ നൂറു നൂറു പ്രണാമങ്ങൾ..! ആദരപൂർവം, ആർഷവിദ്യാസമാജം #🔱 സനാതന ധർമ്മം 🕉️ #aarshavidyasamajam
AARSHA VIDYA SAMAJAM
617 views
4 months ago
ഇന്ന് മുംബൈ ഭീകരാക്രമണത്തിൻ്റെ 17-ാം വാർഷികം! 26/11– ഇന്ത്യയെ നടുക്കിയ ഭീകരരാത്രി!! 2008 നവംബർ 26. ഭാരതത്തിൻ്റെ സാമ്പത്തിക തലസ്ഥാനവും ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നുമായ മുംബൈ സിറ്റി പതിവുപോലെ തിക്കിലും തിരക്കിലും വേഗത്തിലും മുന്നേറിക്കൊണ്ടിരിക്കുമ്പോൾ, ആരും പ്രതീക്ഷിക്കാത്ത ഒരു ദുരന്തത്തിന്റെ ഇരുണ്ട നിഴൽ നഗരത്തിന്മേൽ പതിച്ചു! അന്നത്തെ ഇന്ത്യയുടെ സുരക്ഷാവ്യവസ്ഥയെയും ജനങ്ങളുടെ മനസ്സിനെയും ഒരുപോലെ നടുക്കിയ ഭീകരാക്രമണങ്ങളായിരുന്നു അവ. മൂന്നു രാത്രികളും രണ്ട് പകലുകളും നീണ്ടുനിന്ന ഈ ആക്രമണം, ഇന്ത്യയുടെ ചരിത്രത്തിൽ “26/11” എന്ന പേരിൽ എന്നും ഓർമ്മിക്കപ്പെടും! അമേരിക്കയെയും ലോകത്തെത്തന്നെയും വിറപ്പിച്ച "11/09" ഭീകരാക്രമണത്തെ ഓർമ്മിപ്പിക്കുന്ന പ്രഹരമായിരുന്നു മുംബൈയിൽ ഇസ്ലാമിക തീവ്രവാദികൾ അന്ന് നടത്തിയത്!! ലഷ്കർ- ഇ- തോയ്യിബ (LeT) എന്ന പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടനയിലെ പത്ത് ഭീകരർ പാക്കിസ്ഥാൻ തീരം വിട്ട് കടൽമാർഗം മുംബൈയിൽ കടന്നു. GPS, സാറ്റലൈറ്റ് ഫോൺ തുടങ്ങിയ ഉപകരണങ്ങളുപയോഗിച്ച് അവർ നേരിട്ട് തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങി. ഇവയിൽ പ്രധാനപ്പെട്ടത് രാജ്യത്തിന്റെ സാമ്പത്തിക ശക്തിയുടെ പ്രതീകമായ താജ് മഹൽ പാലസ് ഹോട്ടൽ, ഒബറോയ് ട്രൈഡന്റ് ഹോട്ടൽ, ഛത്രപതി ശിവാജി ടെർമിനസ് (CST), നരിമൻ ഹൗസ്, ലിയോപ്പോൾഡ് കഫേ എന്നിവയാണ്. ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ആരംഭിച്ച വെടിവയ്പ്പ് നഗരത്തെ അമ്പരപ്പിച്ചു. CSTയിൽ നിരപരാധികളായ യാത്രക്കാരാണ് ആദ്യം ഇരകളായത്. അതിനെത്തുടർന്ന് താജ് ഹോട്ടലും നരിമൻ ഹൗസും തീയും പുകയും നിറഞ്ഞ യുദ്ധഭൂമിയായി മാറി. ബന്ദികളായി പിടിക്കപ്പെട്ടവരെ സംരക്ഷിക്കാൻ സുരക്ഷാസേന നടത്തിയ ശ്രമങ്ങൾ കടുത്ത വെല്ലുവിളികളോടെയാണ് മുന്നേറിയത്. 60 മണിക്കൂറോളം നീണ്ടുനിന്ന ഈ ഏറ്റുമുട്ടൽ നഗരത്തെ സ്തംഭിപ്പിച്ചു! ഈ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു, 327-ൽ അധികം നിരപരാധികൾക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. 195 ൽ അധികം പേർ കൊല്ലപ്പെട്ടതായും 600 ൽ കൂടുതൽ ആളുകൾക്ക് പരിക്കേറ്റതായിട്ടുമുള്ള റിപ്പോർട്ടുകളും ഉണ്ട്. ഇന്ത്യൻ - വിദേശ വിനോദസഞ്ചാരികൾ, ഹോട്ടൽ സ്റ്റാഫ്, റെയിൽവേ യാത്രക്കാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ അനേകം നിരപരാധികൾ ഈ അക്രമത്തിന് ഇരയായി! പോലീസ് മേധാവി ഹെമന്ത് കർക്കറെ, അശോക് കംതെ, വിനായക് സാവന്ത് തുടങ്ങിയ ഉദ്യോഗസ്ഥരും സാഹസമായി പോരാടി ധീര ബലിദാനികൾ ആയി! ദേശീയ സുരക്ഷാസേന കമാൻഡോ (NSG) മേജർ സന്ദീപ് ഉണ്ണികൃഷ്ണനും ഹവിൽദാർ ഗജേന്ദ്രസിംഗ് പോലുള്ള വീരരും ജിഹാദി ഭീകരരോട് പോരാടി വീരമൃത്യു വരിച്ചു! മുംബൈ ആക്രമണത്തിൽ ജീവനോടെ പിടികൂടാൻ കഴിഞ്ഞ ഏക ഭീകരൻ അജ്മൽ അമീർ കസബ് മാത്രമായിരുന്നു. ആ ജിഹാദിയുടെ സമ്മതവും തെളിവുകളും ആക്രമണത്തിന്റെ ഉറവിടം സംബന്ധിച്ച അന്താരാഷ്ട്ര സമ്മർദ്ദം വർധിപ്പിച്ചു. 2012-ൽ നരാധമനായ ആ മുസ്ലീംഭീകരനെ രാജ്യം തൂക്കിലേറ്റി. മുംബൈ ആക്രമണം ഇന്ത്യയുടെ സുരക്ഷാസംവിധാനങ്ങളെ പൂർണ്ണമായും പുനർനിർമ്മിക്കാൻ രാജ്യത്തെ നിർബന്ധിതമാക്കി. രാജ്യം കടൽസുരക്ഷ ശക്തമാക്കിയും, സംയോജിത കമാൻഡോ സേനകൾ സജ്ജീകരിച്ചും അടിയന്തര പ്രതികരണ സംവിധാനങ്ങൾ പുതുക്കിയും മുന്നോട്ടുപോയി. അന്താരാഷ്ട്ര തലത്തിൽ ഭീകരവിരുദ്ധപ്രവർത്തനങ്ങളിൽ കൂടുതൽ സഹകരണത്തിന് ഇത് ഒരു നിമിത്തമായി. ഈ ആക്രമണം സമാധാനകാംക്ഷികളായ മാനവരുടെ ഹൃദയത്തിൽ ഏറ്റ മാരകമായ മുറിവ് ആയിരുന്നു. "26/11" - ഒരു ഭീകരാക്രമണം മാത്രമല്ല, മനുഷ്യരുടെ സമാധാനത്തെയും, സംസ്‌കാരത്തെയും, രാജ്യങ്ങളെയും മറികടന്ന് ആക്രമിച്ചിട്ടുള്ള ഒരു മാനവവിരുദ്ധ ജിഹാദി ഭീകരതയായിരുന്നു ഇത്. നഗരവാസികളുടെ മനസ്സുകളെ ഇപ്പോഴും ആ മൂന്ന് രാത്രികളുടെ സ്ഫോടന ദൃശ്യങ്ങളും ശബ്ദങ്ങളും നിറഞ്ഞ ഓർമ്മകൾ പ്രകമ്പനം കൊള്ളിക്കുന്നു! ഇന്ന് 26/11 ഒരു ഓർമ്മദിവസം മാത്രമല്ല; സ്വാതന്ത്ര്യത്തിൻ്റെയും, സുരക്ഷയുടേയും ജനാധിപത്യത്തിൻ്റെയും വില നമ്മെ പഠിപ്പിക്കുന്ന ഒരു സ്മരണയുമാണ്. സമാധാനവാദികളും നിഷ്കളങ്കരുമായ ജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്ലാമിക ജിഹാദി ആശയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി മാനവർ ജാഗ്രതയോടെ പോരാടേണ്ടിയിരിക്കുന്നു. സ്വജീവൻ ത്യജിച്ചും രാജ്യത്തെ രക്ഷിച്ച ധീരബലിദാനികളുടെ പാദങ്ങളിൽ ആയിരമായിരം പ്രണാമങ്ങൾ!!! 🙏🙏🙏🙏🙏 ആർഷവിദ്യാസമാജം🚩 #aarshavidyasamajam
AARSHA VIDYA SAMAJAM
826 views
5 months ago
ഗുരുവായൂർ സത്യഗ്രഹത്തിന് ഇന്ന് 94 വയസ്സ്!!! കേരളനവോത്ഥാന ചരിത്രത്തിലെ സുപ്രധാനമായൊരു നാഴികകല്ലായ പ്രക്ഷോഭമാണ് ഗുരുവായൂർ സത്യഗ്രഹം (1931-1932)!! തൊട്ടുകൂടായ്മ, തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കെതിരായി നടത്തിയ സമരമായിരുന്നു ഗുരുവായൂർ സത്യഗ്രഹം! വടകരയിൽ വച്ചു നടന്ന കെ.പി.സി.സി യോഗം ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന പ്രമേയം പാസ്സാക്കിയിരുന്നു. ഈ പ്രമേയപ്രകാരമാണ് ഗുരുവായൂർ സത്യഗ്രഹം നടത്താൻ പദ്ധതി തയ്യാറാക്കിയത്. അന്നത്തെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിശ്ചയിച്ചു നടത്തിയ ഈ സമരത്തിന് ശ്രീ. കെ. കേളപ്പൻ, ശ്രീ.പി. കൃഷ്ണപിള്ള, ശ്രീ.മന്നത്ത് പത്മനാഭൻ, ശ്രീ.സുബ്രഹ്മണ്യൻ തിരുമുമ്പ് തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴിയിലൂടെ ജാതിഭേദമന്യേയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു വൈക്കം സത്യഗ്രഹം 1924-ൽ നവോത്ഥാന നായകർ നടത്തിയത്. എന്നാൽ ഗുരുവായൂർ സത്യഗ്രഹം ക്ഷേത്രപ്രവേശനത്തിനു വേണ്ടിയായിരുന്നു. മറ്റ് ഏത് ക്ഷേത്രങ്ങളെയും പോലെ അക്കാലത്ത് ഗുരുവായൂർ അമ്പലത്തിലും താഴ്ന്ന ജാതിക്കാർ എന്ന് മുദ്രകുത്തിയവർക്ക് പ്രവേശനം ഇല്ലായിരുന്നു!ക്ഷേത്രങ്ങളുടെ പരിസരത്തോ അവയുടെ പരിസരത്തുള്ള വഴിയിലൂടെ നടക്കാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല!! ഗുരുവായൂർ ക്ഷേത്രം ജാതിഭേദമില്ലാതെ സമസ്ത ഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന് സമരസമിതി, ക്ഷേത്രത്തിന്റെ ചുമതലക്കാരനായ സാമൂതിരിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സാമൂതിരി സമരക്കാരുടെ ഈ ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്! ഇതിനെ തുടർന്നാണ് ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ സത്യാഗ്രഹമിരിക്കാൻ സമരക്കാർ തീരുമാനിച്ചത്. 1931 ജൂലൈ 7 ന് ബോംബെയിൽ വെച്ചു നടന്ന എ.ഐ.സി.സിയിൽ ശ്രീ. കെ. കേളപ്പൻ‍‍ ക്ഷേത്ര സത്യഗ്രഹത്തിനായി വാദിക്കുകയും ഇതിനു വേണ്ടി ഗാന്ധിജിയുടെ സമ്മതം വാങ്ങുകയും ചെയ്തിരുന്നു. 1931 ആഗസ്റ്റ് 2 ന് കോഴിക്കോട് കൂടിയ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ തീണ്ടലിനും മറ്റാചാരങ്ങൾക്കുമെതിരെ സമരം നടത്താൻ ശ്രീ.കെ.കേളപ്പജി അവതരിപ്പിച്ച പ്രമേയം അംഗീകരിക്കുകയും ഗുരുവായൂരിൽ സത്യഗ്രഹം നടത്താൻ കേളപ്പജിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിനെതിരെ പോരാടാനുള്ള തീരുമാനം കൂടിയായിരുന്നു അതു്. എന്നാൽ കോൺഗ്രസിലെ തന്നെ മേൽജാതി ഹിന്ദുക്കളിലൊരു വിഭാഗം ഇത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല എന്ന വാദമുയർത്തി!എങ്കിലും എല്ലാ എതിർപ്പിനെയും തൃണവത്ഗണിച്ച് കേളപ്പനും എ. കെ. ജി.യും അടക്കമുള്ളവർ സത്യാഗ്രഹവുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചു. സമരത്തിന്റെ താത്ത്വിക വശങ്ങളോടു താത്പര്യമുണ്ടായിരുന്നില്ലെങ്കിലും,ദേശീയ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്താനുള്ള മാർഗമായി കണ്ടുകൊണ്ട് നിരീശ്വരവാദികളും യുക്തിവാദികളും ആയ സവർണ്ണ നേതാക്കൾ കൂടി പ്രക്ഷോഭത്തിൽ അണിനിരന്നു! ശ്രീ. എ.കെ.ജി. ആണ് സത്യഗ്രഹ വോളന്റിയർമാരുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. സത്യഗ്രഹത്തിന്റെ പ്രചാരണാർത്ഥം കേളപ്പജിയും എ. കെ. ജി.യും അടക്കമുള്ളവർ നിരവധി പ്രദേശങ്ങൾ സന്ദർശിച്ച് തീണ്ടലും തൊടീലും അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിച്ചു. വടക്കൻ മേഖലയിലെ പ്രചാരണദൗത്യം എ.കെ.ജിക്കും സുബ്രഹ്മണ്യൻ തിരുമുമ്പിനുമായിരുന്നു. സത്യഗ്രഹത്തിനനുകൂലമായി പൊതുജനാഭിപ്രായം സ്വരൂപിക്കാൻ ഒരാഴ്ചക്കാലം നീണ്ടുനിന്ന ഒരു പ്രചാരണം പൊന്നാനി താലൂക്കിൽ സംഘടിപ്പിക്കുകയുണ്ടായി. ശക്തമായ ഈ പ്രചാരണങ്ങളാൽ ഗുരുവായൂർ സമരത്തിനനുകൂലമായി കേരളമൊട്ടാകെ പൊതുജനാഭിപ്രായം രൂപപ്പെട്ടു. കൂടാതെ സെപ്തംബർ 21- ന് ചേർന്ന കെ.പി.സി.സി യോഗം കന്യാകുമാരി മുതൽ കാസർഗോഡ് വരെ സമരത്തിനു മുന്നോടിയായി ഒരു പ്രചാരണം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രചാരണവേലയുടെ അവസാനം ക്ഷേത്ര ഭാരവാഹികളെ കണ്ട് ഒരു നിവേദനം സമർപ്പിക്കാനും കെ.പി.സി.സി യോഗം നിശ്ചയിച്ചു. ഗുരുവായൂർ സത്യഗ്രഹം നടത്താനായി കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രാധികാരികൾ അമ്പലത്തിന് ചുറ്റും മുള്ളുവേലി കെട്ടി. സത്യഗ്രഹികളെ അടിച്ചുകൊല്ലുമെന്ന് മാമൂൽവാദികൾ ഭീഷണി മുഴക്കി. എന്നാൽ ഇതൊന്നും കണ്ട് സമരക്കാർ പിൻവാങ്ങിയില്ല. ശ്രീ.എ.കെ.ജി. യുടെയും ശ്രീ.സുബ്രഹ്മണ്യൻ തിരുമുമ്പിന്റെയും നേതൃത്വത്തിലുള്ള ഒരു സംഘം വോളന്റിയർമാർ ഒക്ടോബർ 21-ന് കാൽനടയായി കണ്ണൂരിൽ നിന്ന് ഗുരുവായൂരേക്ക് പുറപ്പെട്ടു. വഴിനീളെ ആവേശഭരിതരായ ജനക്കൂട്ടം സംഘത്തിന് വരവേൽപ്പ് നൽകി. ഗുരുവായൂർ എത്തുന്നതുവരെയുള്ള യാത്രയും പ്രചാരണവും നാട്ടിൽ ഉണർവുണ്ടാക്കി. ഒക്ടോബർ പതിനെട്ടിന് കോഴിക്കോടു വച്ചു കൂടിയ പ്രത്യേക കെ.പി.സി.സി യോഗം നവംബർ ഒന്നിന് ഗുരുവായൂർ ക്ഷേത്ര നടക്കൽ സമരം ആരംഭിക്കാൻ തീരുമാനിച്ചു. സമരത്തിനു മുന്നോടിയായി സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിൽ ഇരുപതുപേരുടെ ഒരു സംഘം കണ്ണൂരിൽ നിന്നും കാൽനടയായി ഗുരുവായൂരിലേക്കു തിരിച്ചു. ഈ ജാഥ ഒക്ടോബർ 31-ന് ഗുരുവായൂർ അമ്പല നടക്കലെത്തുകയും, നവംബർ ഒന്നിന് നിരാഹാരസമരം ആരംഭിക്കുകയും ചെയ്തു. അന്നേ ദിവസം അഖിലകേരള ക്ഷേത്ര പ്രവേശന ദിനമായി ആചരിക്കപ്പെട്ടു. ശ്രീ.കെ. കേളപ്പജി പന്ത്രണ്ടു് ദിവസത്തെ നിരാഹാരം കിടന്നു. എന്നും പുലർച്ചെ മൂന്നുമണിക്ക് നടതുറക്കുമ്പോൾ സത്യഗ്രഹം തുടങ്ങും. പല നേതാക്കളും ഗുരുവായൂർ സമരസ്ഥലം സന്ദർശിച്ചു പിന്തുണ പ്രഖ്യാപിച്ചു. എൻ.എസ്.എസ്, എസ്.എൻ.ഡി.പി, ഉണ്ണിനമ്പൂതിരി സഭ തുടങ്ങിയ സാമുദായിക സംഘടനകൾ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും സമരത്തിന്റെ ആവേശം കുറഞ്ഞു വന്നു. സത്യഗ്രഹസമരം പരാജയത്തിലേക്കു നീങ്ങാൻ തുടങ്ങി. നവംബർ ഏഴിന് സുബ്രഹ്മണ്യൻ തിരുമുമ്പ് അറസ്റ്റിലായി. ജനുവരി നാലിന് ശ്രീ.എ.കെ.ജി.യെയും അറസ്റ്റ് ചെയ്തു! സത്യാഗ്രഹത്തിനിടെ ആറ് മാസത്തെ ശിക്ഷ കഴിഞ്ഞ് കണ്ണൂർ ജയിലിൽ നിന്നും സമരമുഖത്ത് തിരിച്ചെത്തിയ ശ്രീ.എ.കെ.ജി വീണ്ടും സത്യഗ്രഹ ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്തു. സമരം ഇഴഞ്ഞു നീങ്ങുന്നു എന്നു തോന്നിയ ഈ അവസരത്തിലാണ് ശ്രീ.പി. കൃഷ്ണപിള്ള ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ മണി മുഴക്കിയത്. മണി മുഴക്കി തൊഴുകുവാനുള്ള അവകാശം ബ്രാഹ്മണർക്കുമാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്രം കാവൽക്കാർ കൃഷ്ണപിള്ളയെ അതിക്രൂരമായി തല്ലിച്ചതച്ചു. പിറ്റേ ദിവസവും മണിയടിക്കുന്നത് കൃഷ്ണപിള്ള ആവർത്തിച്ചു, മർദ്ദനം വീണ്ടും പഴയതിലും ശക്തിയിൽ തുടർന്നു. കൃഷ്ണപിള്ള അക്ഷ്യോഭ്യനായിനിന്ന് ഈ മർദ്ദനമെല്ലാം ഏറ്റുവാങ്ങി. ഈയവസരത്തിൽ തെല്ലും കൂശാതെ, "ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായന്മാർ അവരുടെ പുറത്തടിക്കും" എന്ന് കാവൽക്കാരെ കൃഷ്ണപിള്ള പരിഹസിച്ചു. ശ്രീ.കൃഷ്ണപിള്ളയേയും, ശ്രീ.പത്മനാഭൻ നമ്പ്യാരേയും ക്ഷേത്രം ജീവനക്കാർ ബലമായി പിടിച്ചു പുറത്താക്കി. കൃഷ്ണപിള്ള അവിടെ പിക്കറ്റിംഗ് ആരംഭിക്കുകയും,ക്ഷേത്രത്തിൽ വരുന്നവരോട് ഈ അനീതി അവസാനിക്കുന്നതുവരെയെങ്കിലും ക്ഷേത്രത്തിലേക്ക് വരരുതേയെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ വിവരം രാജാവിനെ അറിയിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ മറുപടിക്കായി ഒരാഴ്ച കാത്തിരിക്കണമെന്നും ക്ഷേത്രം ഭാരവാഹികൾ, കൃഷ്ണപിള്ള യോടാവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം സമരം അവസാനിപ്പിച്ചു. ക്ഷേത്രഭാരവാഹികൾ സമരാനുകൂലികൾക്കെതിരേ നിരന്തരമായ ഉപദ്രവം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഡിസംബർ 28-ന് നേതാവ് എ.കെ.ഗോപാലന് ക്രൂരമായ മർദ്ദനമേറ്റു. പിറ്റേ ദിവസം പൊതുജനങ്ങൾ സമരമുഖം സംഘർഷമാക്കി. സത്യഗ്രഹികളെ തടയാനായി ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊതുജനങ്ങൾ കൂട്ടമായി ചെന്നു പൊളിച്ചു കളഞ്ഞു. ഗോപുരം വരെ ആർക്കും ചെല്ലാമെന്ന നിലവന്നപ്പോൾ അധികൃതർ ക്ഷേത്രം അനിശ്ചിത കാലത്തേക്ക് അടച്ചിടുകയാണുണ്ടായത്. ജനുവരി 28-ന് ക്ഷേത്രം വീണ്ടും തുറന്നപ്പോൾ സത്യഗ്രഹം പുനരാരംഭിക്കുകയും ചെയ്തു. ഏറ്റെടുത്ത ലക്ഷ്യം പൂർത്തീകരിക്കുവാനായി തന്റെ ജീവൻവരെ ബലികഴിക്കുവാൻ കേളപ്പജി തയ്യാറായി. അദ്ദേഹം ക്ഷേത്രം എല്ലാവർക്കുമായി തുറക്കും വരെ ഉപവാസം അനുഷ്ഠിക്കുവാൻ തുടങ്ങി. ഇതോടെ ഗുരുവായൂർ പ്രക്ഷോഭം അഖിലേന്ത്യാ ശ്രദ്ധ നേടാൻ തുടങ്ങി. രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്നും ക്ഷേത്ര ഭാരവാഹി കൂടിയായ സാമൂതിരിക്ക് സന്ദേശങ്ങൾ ലഭിച്ചുതുടങ്ങി. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഗുരുവായൂർ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരജാഥകൾ ഗുരുവായൂരിലേക്കു പുറപ്പെടാൻ തുടങ്ങി. സവർണ്ണ ഹിന്ദുക്കളും ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തി. കേളപ്പജിയുടെ ജീവൻ രക്ഷിക്കാനായി ഒപ്പ് ശേഖരണവും അപേക്ഷകളും കേരളമൊട്ടാകെ നടന്നു. സമരം ക്ഷേത്രത്തിനകത്തേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചു!ഇതൊരു വമ്പിച്ച പൊതു ജനപ്രക്ഷോഭമായി മാറിയേക്കാമെന്നു ഭയപ്പെട്ട് സർക്കാരും വിഷമവൃത്തത്തിലായി! നേതാക്കൾ പ്രശ്നപരിഹാരത്തിനായി ഗാന്ധിജിയ്ക്ക് കമ്പി സന്ദേശമയച്ചു. അവസാനം സമരം താത്ക്കാലികമായി അവസാനിപ്പിക്കാനും, ഇതിന്റെ ഭാവി ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും കാണിച്ച് ഗാന്ധിജി കേളപ്പജിയ്ക്ക് സന്ദേശമയക്കുകയും, അതനുസരിച്ച് പൂർണ്ണ താത്പര്യത്തോടെയല്ലെങ്കിലും കേളപ്പജി സമരമവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് പൊന്നാനി താലൂക്കിൽ ക്ഷേത്രം അവർണർക്ക് തുറന്നുകൊടുക്കേണ്ട കാര്യത്തിൽ ഹിന്ദുക്കൾക്കിടയിൽ വോട്ടെടുപ്പ് നടത്തുകയുണ്ടായി.15568 പേർ ക്ഷേത്രപ്രവേശനത്തിനനുകൂലമായും, 2779 പേർ പ്രതികൂലമായും വോട്ടു രേഖപ്പെടുത്തി. 2106 പേർ നിഷ്പക്ഷത പാലിച്ചപ്പോൾ, 7302 പേർ ഈ വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. 77 ശതമാനത്തോളം ആളുകൾ ക്ഷേത്രപ്രവേശനത്തിനെ അനുകൂലിക്കുകയുണ്ടായി. ഇത് ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു. 1947 ജൂൺ 12-ന് മദിരാശി സർക്കാരിന്റെ ക്ഷേത്രപ്രവേശന ഉടമ്പടിക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും പ്രവേശനം ലഭിച്ചു. ഗുരുവായൂർ സത്യാഗ്രഹം ഫലമായി ഗുരുവായൂർ ക്ഷേത്രം ഉടനടി അവർണർക്ക് തുറന്നുകൊടുത്തില്ലെങ്കിലും, ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെതിരായ പൊതുബോധം സജീവമാക്കാൻ ഈ സത്യാഗ്രഹത്തിനു് സാധിച്ചു. 1936- ൽ ശ്രീചിത്തിര തിരുനാൾ തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും ഈ സത്യാഗ്രഹം സൃഷ്ടിച്ചു! കേരളത്തിലെ ഒരു ക്ഷേത്രത്തിലും അവർണർക്ക് പ്രവേശിക്കാൻ ഇന്ന് തടസ്സമില്ലെങ്കിലും, അന്യമതത്തിൽ ജനിച്ചുപോയ ഹിന്ദുവിശ്വാസികളായ ഭക്തന്മാരെ പ്രവേശിപ്പിക്കാൻ പല ക്ഷേത്രാധികാരികളും തയ്യാറായിട്ടില്ല. ക്ഷേത്രങ്ങൾ, ക്ഷേത്രാചാരങ്ങളിൽ വിശ്വാസമുള്ള ഈശ്വര ഭക്തന്മാരായ എല്ലാ മനുഷ്യർക്കുമായി തുറന്നു കൊടുക്കേണ്ടതാണ്. ഗുരുവായൂർ സത്യാഗ്രഹം നൽകുന്ന പാഠം ഇതായിരിക്കട്ടെ! സ്നേഹപൂർവം, ആർഷവിദ്യാസമാജം. #aarshavidyasamajam