വാഹന അപകടം

𝓡𝓪𝓳𝓪𝓶𝓸𝓷𝔂
582 views
22 days ago
140 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞെത്തി ഹയബൂസ; തെലങ്കാനയില്‍ സൂപ്പര്‍ബൈക്ക് കാറിലിടിച്ച് കുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം 💢⭕💢⭕💢⭕💢⭕ തെലങ്കാനയില്‍ മഹബൂബ്‌നഗറില്‍ സൂപ്പര്‍ബൈക്ക് കാറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു കുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേരും കാറിലുണ്ടായിരുന്ന മൂന്നുപേരുമാണ് മരിച്ചത്. മഹബൂബ്‌നഗര്‍ ബൈപ്പാസില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിനാണ് സംഭവം. ഹൈദരാബാദ് സ്വദേശി യാക്കൂബ് അഫ്‌സല്‍ (25), അര്‍സിയ ബീഗം (30), ഉജേപ (ഏഴ്), അമര്‍ (രണ്ട്) എന്നിവരാണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ യാക്കൂബ് അഫ്‌സലാണ് ബൈക്ക് ഓടിച്ചിരുന്നത്. യാക്കൂബിന്റെ കൂടെയുണ്ടായിരുന്ന ആളെയാണ് തിരിച്ചറിയാനുള്ളത്. കാര്‍ യാത്രികരാണ് മറ്റുള്ളവര്‍. ബൈപ്പാസില്‍ കാര്‍ യുടേണ്‍ എടുക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ഹയബൂസ ബൈക്ക് കാറിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്നവര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കാറിലുണ്ടായിരുന്നവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ജീവന്‍ നഷ്ടമാവുകയായിരുന്നു. ബൈക്ക് റേസാണ് അപകടത്തിനു പിന്നിലെന്നാണ് പൊലീസ് സംശയം. 140 കിലോമീറ്റര്‍ വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടമായതോടെ കാറില്‍ ഇടിക്കുകയായിരുന്നു. ബൈപ്പാസില്‍ രാത്രികാലങ്ങളില്‍ യുവാക്കള്‍ ബൈക്ക് റേസ് നടത്തുക പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പൊലീസ് പട്രോളിങ് നടത്തുകയും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും വേണമെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് മഹബൂബ്‌നഗര്‍ റൂറല്‍ പൊലീസ് പറഞ്ഞു. 💢⭕💢⭕💢⭕💢⭕ #NEWS TODAY💢💢💢 #ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #വാഹന അപകടം
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
805 views
1 months ago
*ഒരേ വാഹനത്തിൽ പോയവർ മടങ്ങിയത് 9 ആംബുലൻസുകളിൽ സ്കൂൾ മുറ്റത്ത് എത്തി; 𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄃𝄂🌹➖🌹➖🌹➖🌹 പൊതുദർശനം തുടങ്ങി; ഒരു നാട് മുഴുവൻ മണിക്കൂറുകളോളം വരിനിന്നു, അവരെ അവസാനമായി ഒന്ന് കാണാൻ..!* 📡 *ഒരേ മനസ്സോടെ, ഒരേ വാഹനത്തിൽ കളിചിരികളോടെ പുറപ്പെട്ടവർ ഒൻപത് ആംബുലൻസുകളിലായി അന്ത്യയാത്രയ്ക്കായി തിരികെയെത്തി. കൂട്ടക്കരച്ചിലുകൾക്ക് സാക്ഷ്യം വഹിച്ചു സ്കൂൾ മുറ്റം.* *വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പാങ്ങ് പള്ളിപ്പറമ്പ് എൽ.പി. സ്കൂളിലെ അധ്യാപകർക്കും കുടുംബാംഗങ്ങൾക്കും യാത്രാമൊഴി നൽകാൻ പാങ്ങ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് ആയിരങ്ങളാണ് തടിച്ചുകൂടിയത്. പത്തും പതിനഞ്ചും വർഷം തങ്ങളെ അക്ഷരമുറ്റത്ത് നയിച്ച പ്രിയ ഗുരുനാഥന്മാരെ അവസാനമായി ഒരുനോക്ക് കാണാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും മണിക്കൂറുകളോളമാണ് വരിനിൽക്കുന്നത്.* *​ആറ് അധ്യാപകർ, ഒരു ജീവനക്കാരി, അധ്യാപകന്റെ ഭാര്യ, ഒരു കുട്ടി എന്നിങ്ങനെ ഒൻപത് പേരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചപ്പോൾ കണ്ടുനിന്നവർക്ക് കണ്ണ് നനയാതെ നോക്കിനിൽക്കാനായില്ല. ഈ ദുരന്തത്തോടെ പള്ളിപ്പറമ്പ് സ്കൂളിൽ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപകർ മാത്രമാണ്. തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകരുടെ വിയോഗത്തിൽ വിതുമ്പുന്ന മറ്റ് അധ്യാപകരും നാട്ടുകാരും പാങ്ങ് ഗ്രാമത്തിന്റെ നോവായി മാറി.* *​അപകടത്തിന് മണിക്കൂറുകൾക്ക് മുൻപ് പ്രധാനാധ്യാപിക അജിത ടീച്ചർ തന്നെ വിളിച്ചിരുന്ന കാര്യം പാങ്ങ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ വിങ്ങലോടെ പങ്കുവെച്ചു. റേഞ്ച് ഇല്ലാത്ത മേഖലയിലേക്ക് പ്രവേശിക്കുകയാണെന്നും അതിനാൽ മീറ്റിംഗിന് എത്താൻ കഴിയില്ലെന്നും അറിയിക്കാനാണ് ടീച്ചർ വിളിച്ചത്. ആ വാക്കുകൾ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറുടെ അവസാന സംസാരമാകുമെന്ന് ആരും കരുതിയിരുന്നില്ല.* *പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ ആംബുലൻസുകളിൽ തന്നെ വീടുകളിലേക്ക് കൊണ്ടുപോകും. മൂന്ന് മഹല്ലുകളിലായാണ് ഇവരുടെ ഖബറടക്കവും സംസ്കാര ചടങ്ങുകളും നടക്കുക.*🙏🌹🙏 📡 #വാൽപ്പാറ യാത്രയിൽ #വാഹന അപകടം