womenattitude

🩷 Ami A 🩷 🫰🏻🥰
849 views
11 hours ago
ആമി പ്ലേറ്റും എടുത്ത് പതുക്കെ അടുക്കളയിലേക്ക് നടന്നു മുഖത്ത് ഇപ്പോഴും അതേ പഴയ സി ഇ ഒ പ്രൗഢിയോടെ അടുക്കളയിലെ സിങ്കിന്റെ മുന്നിൽ എത്തിയിട്ട് പ്ലേറ്റ് താഴെ വെച്ച് അവളൊരു ദീർഘനിശ്വാസം വിട്ടു. “ഒരു എക്സിക്യൂട്ടീവ് കാരീർ തുടങ്ങാൻ പോയിട്ട് ആദ്യത്തെ😒 അസ്സിഗ്ന്മെന്റ് പാത്രം കഴുകൽ” അവൾ ടാപ്പ് തുറന്ന് പാത്രം കഴുകാൻ തുടങ്ങി. കൃത്യം അപ്പോഴാണ് അനിയൻ പതുക്കെ അടുക്കളയുടെ വാതിൽക്കൽ എത്തിയത് തോളൊപ്പം വളർന്ന മുടിയും മുഖത്ത് കുസൃതിച്ചിരിയുമായി അവൻ വാതിലിൽ ചാരിനിന്നു ആമി അവനെ കണ്ണിന്റെ കോണിലൂടെ ഒന്ന് നോക്കി. “ഹമ്മ് എന്താ?” അനിയൻ ചുമരിൽ ചാരി നിന്ന് ചിരിച്ചു. “മ്മ്മ്മ് ഒന്നുമില്ല നമ്മുടെ വീട്ടിലെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർ ന്റെ ഫസ്റ്റ് ഡേ അറ്റ് വർക്ക്‌ ഒന്ന് കാണാൻ വന്നതാ എന്നാ” ആമി പാത്രം കഴുകിക്കൊണ്ട് തന്നെ പറഞ്ഞു. “നിനക്ക് വേറെ പണിയൊന്നുമില്ലേ?” “ഉണ്ട് പക്ഷേ ഇത്ര വലിയ കോർപ്പറേറ്റ് ട്രാൻസ്‌ഫോർമേഷൻ നേരിട്ട് കാണാൻ കിട്ടുന്നത് അപൂർവമല്ലേ ഡീ” ആമി കണ്ണുരുട്ടി. “ഞാൻ ഇപ്പോൾ ഒരു കാരീർ ട്രാൻസിഷൻ ഫസ് ലാണ്” “അതെ അതെ ബെഡ്‌റൂം ഡിപ്പാർട്മെന്റ് ൽ നിന്ന് കിച്ചൻ ഡിപ്പാർട്മെന്റ്😂 ലേക്കുള്ള ട്രാൻസിഷൻ” ആമി പാത്രം കഴുകുന്ന കൈ ഒന്ന് നിർത്തി അവനെ നോക്കി. “നിനക്ക്🙄 എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരെ പറഞ്ഞോ അല്ലാണ്ട്” “ഒന്നുമില്ല ചേച്ചി കുറച്ച് നേരത്തെ ഓപ്പൺ എയർ ഡിനിംഗ് ഇപ്പോൾ ഡിഷ്വാഷിംഗ്” ആമി വീണ്ടും പാത്രത്തിലേക്ക് നോക്കി. “നീ പോ” “എങ്ങോട്ട്?” “എന്റെ കണ്ണിൽ നിന്ന് പോവാൻ” “അത് പറ്റില്ല ഞാൻ സിബ്ലിങ് സപ്പോർട്ട് നൽകാൻ വന്നതാ” “ഇത് support അല്ല ഡിസ്റ്റർബ്ൻസ് ആണ് idiot” അനിയൻ വീണ്ടും ചിരിച്ചു. “അല്ല ചേച്ചി, ഒരു ഡൌട്ട് മാത്രം” ആമി മനസ്സില്ലാമനസ്സോടെ ചോദിച്ചു. “എന്ത്?” “ഇന്റർവ്യൂ ൽ അവർ What are your strengths? എന്ന് ചോദിച്ചാൽ എന്ത് പറയും?” ആമി ഉടനെ ആത്മവിശ്വാസത്തോടെ പറഞ്ഞു. “Leadership” “അത് ശരി Weakness?” ആമി ഒരു നിമിഷം ആലോചിച്ചു. “ഹമ്മ് Overthinking” അനിയൻ ചിരിച്ചു. “അത് അല്ല work experience ഇല്ലായ്മ😂 എന്ന് പറഞ്ഞാൽ പോരേ?” ആമിയുടെ മുഖം മാറി. “ഡാ” അപ്പോഴേക്കും അമ്മ അങ്ങോട്ടേക്ക് തിരിഞ്ഞുനോക്കി അമ്മയ്ക്ക് കാര്യം മനസ്സിലായി. “ഡാ നീ പുറത്തേക്ക് പോ” അനിയൻ അത്യന്തം നിഷ്കളങ്കമായ മുഖം ഇട്ടു. “ഞാൻ എന്ത് ചെയ്തു അമ്മേ?” “നീ ഒന്നും ചെയ്തില്ല പക്ഷേ നീയും ഇവളും കൂടി നിന്നാൽ ഇനി അരമണിക്കൂർ കഴിഞ്ഞ് ഇന്റർവ്യൂ സാലറി കാരീർ ഒന്നും ഉണ്ടാകില്ല രണ്ടുപേരും പറഞ്ഞു പറഞ്ഞു അവസാനം അടി ആകും പോകാൻ” ആമി പെട്ടെന്ന് പറഞ്ഞു. “അമ്മേ ഞാൻ ഒന്നും പറയുന്നില്ല ഹോ എന്റെ പൊന്നെ” അനിയൻ ഉടനെ തിരുത്തി. “അതെ അമ്മേ ഇവൾക്ക് പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞുകൊടുക്കുന്നതേയുള്ളൂ” ആമി അവനെ നോക്കി അമർത്തി വിളിച്ച്. “നീ ഒന്ന് മിണ്ടാതിരിക്കുമോ?” “കണ്ടോ അമ്മേ തുടങ്ങി” അമ്മ കയ്യിലെ തവി ഉയർത്തി. “ഡാ 🤨 പുറത്തേക്ക് പോടാ” അനിയൻ ചിരിച്ചുകൊണ്ട് പിന്നോട്ടു നീങ്ങി. “ശരി ശരി പോകാം കോർപ്പറേറ്റ് എംപ്ലോയീസ് ക്ക് വർക്ക്‌ ചെയ്യാൻ പ്രൈവസി വേണമല്ലോ” അനിയൻ വാതിൽ കടക്കുന്നതിനിടയിൽ ആമിയെ നോക്കി. “ചേച്ചീ” ആമി സംശയത്തോടെ. “എന്താ? ഡാ” “Best of luck for your 🤣dishwashing career” “ഡാ😤” അമ്മ ഉടനെ ഇടയിൽ കയറി. “🤨പോടാ” അനിയൻ ചിരിച്ചുകൊണ്ട് ഓടിപ്പോയി. “പോകുവാ😏 അമ്മേ ഞാൻ ഒന്നും പറഞ്ഞില്ലേ” അമ്മ വാതിൽക്കൽ നിന്ന് അവനെ നോക്കി പറഞ്ഞു. “അവൻ പോയാലും ഇനി ഇവൾ ഒറ്റയ്ക്ക് നിന്നിട്ട് അവനോട് മനസ്സിൽ വഴക്ക് പറയുമായിരിക്കുംഹമ്മ്” അടുക്കളയിൽ ആമി വീണ്ടും പാത്രം കഴുകാൻ തുടങ്ങി മുഖത്ത് കട്ട ദേഷ്യം. “മരമണ്ടൻ എന്നെ കളിയാക്കാൻ കിട്ടിയാൽ മതി ആല്ലേ അവനു” അമ്മ അവളെ നോക്കി ചിരിച്ചു. “നീയും കുറവൊന്നുമല്ല ഇവിടെ രണ്ട് idiots ഇണ്ട് ഇവിടെ അവൻ ഒരു വാക്ക് പറഞ്ഞാൽ നീ പത്ത് വാക്ക് പറയും പിന്നെ രണ്ടുപേരും കൂടി പറഞ്ഞ് പറഞ്ഞ് അവസാനം വീട് മുഴുവൻ കേൾക്കും” ആമി ഒന്നും പറയാതെ പാത്രം കഴുകിക്കൊണ്ടിരുന്നു രണ്ട് സെക്കന്റ് കഴിഞ്ഞ് പതുക്കെ പറഞ്ഞു. “പക്ഷേ അമ്മേ” “എന്താ?” “അവൻ പറഞ്ഞത് 😌 കുറച്ച് ശരിയല്ലേ… എക്സ്പീരിയൻസ് ഒന്നുമില്ലല്ലോ” അമ്മ ചിരിച്ചു. “അതുകൊണ്ടല്ലേ ആദ്യം🤣 പാത്രം കഴുകി experience എടുക്കുന്നത് നിനക്ക് വായിതാളം ആല്ലേ ഉള്ളു” ആമി നിരാശയോടെ. “അമ്മേ😑” “മിണ്ടാതെ കഴുകെടീ സമയം പോണു അവൻ എവിടെ പോയോ ആവോ” അടുക്കളയിൽ വീണ്ടും പാത്രങ്ങളുടെ ശബ്ദം മാത്രം. അപ്പോഴാണ് പുറത്ത് നിന്ന് അനിയന്റെ ശബ്ദം ഉയർന്നത്. “ചേച്ചീ വാട്ടർ പ്രഷർ കുറവാണെങ്കിൽ പറയണേ കോർപ്പറേറ്റ് 🤣പളുംബിങ് ഡിപ്പാർട്മെന്റ് നെ വിളിക്കാം” ആമി ഉടനെ വാതിലിലേക്ക് നോക്കി അലറി. “അമ്മേ അ നാറി പറയുന്നത് കേട്ടോ പന്നി” അമ്മ തവി എടുത്ത് പുറത്തേക്ക് വച്ച് പിടിച്ചു. “🤨ഡാ” പുറത്ത് നിന്ന് അനിയന്റെ ഓട്ടത്തിനിടയിലെ ചിരി കേട്ടു. “🤣ഓടുവാണമ്മേ അപ്പോ കാണാം” ആമി തലകുലുക്കി വീണ്ടും പാത്രത്തിലേക്ക് നോക്കി നെടുവീർപ്പിട്ടു. “എന്റെ 😒കാരീർ നേക്കാൾ വലിയ പ്രശ്നം ഈ വീട്ടിൽ എന്റെ അനിയനാണ് പാവം” അമ്മ ദൂരത്ത് നിന്ന് വിളിച്ചു പറഞ്ഞു. “അത് നിനക്ക് 😆ഇപ്പോഴാണോ മനസ്സിലായത്?” ആമി പത്രം കഴുകി സമയം അങ്ങനെ കടന്നു. വൈകുന്നേരത്തെ മടുപ്പിക്കുന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ട് ആമി ഹാളിൽ വലിയ സോഫയിലേക്ക് ചാരിയിരുന്നു മുന്നിലെ ടീവി സ്ക്രീനിൽ കണ്ണുകൾ നട്ടിരുന്നെങ്കിലും അവളുടെ മനസ്സ് മുഴുവൻ അസ്വസ്ഥമായിരുന്നു. അടുക്കളയിൽ നിന്ന് അമ്മ പാത്രങ്ങൾ കഴുകുന്നതിന്റെയും സാധനങ്ങൾ അടുക്കി വെക്കുന്നതിന്റെയും ശബ്ദങ്ങൾ മാത്രം കേൾക്കാമായിരുന്നു പെട്ടെന്നാണ് ആ വീടിന്റെ കാവൽക്കാരനെന്നോണം പുറത്തുനിന്ന് മുൻവാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. ആമി പിറു പിറുത്തു. "അമ്മക്ക് ഒച്ച ഉണ്ടാകാതെ വെച്ചുകൂടെ ഈഗ്" അവൻ പതിയെ അകത്തേക്ക് കാലെടുത്തു വെച്ചു ചെരുപ്പുകൾ ഊരി മാറ്റുന്നതിനിടയിൽ അവന്റെ മുഖത്തെ ആ ഒരുക്കവും തിടുക്കവും അമ്മയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു അടുക്കളയുടെ പടിയിൽ നിന്ന് അമ്മ തിരിഞ്ഞുനിന്ന് സംശയത്തോടെ ചോദിച്ചു. "ഡാ നീ എവിടെ പോയിരിക്കുകയായിരുന്നു? നേരം ഇരുട്ടിക്കഴിഞ്ഞല്ലേ വരുന്നത്? ഞങ്ങൾ ഇവിടെ രണ്ട് പെണ്ണുങ്ങൾ മാത്രം ഒറ്റയ്ക്കല്ലേ ഇരിക്കുന്നത് എന്ന് നിനക്ക് വല്ല ഓർമ്മയും ഉണ്ടോ?" അവൻ ഒരു കള്ളച്ചിരിയോടെ ചെരുപ്പ് റാക്കിലേക്ക് വെച്ചുകൊണ്ട് തിരിഞ്ഞു. "അതൊക്കെ അറിയാം അമ്മേ അതുകൊണ്ടല്ലേ ബാക്കി പരിപാടികളൊക്കെ നിർത്തിവെച്ച് ഞാൻ ഇത്ര പെട്ടെന്ന് ഇങ്ങോട്ട് ഓടിയെത്തിയത്" സോഫയിൽ ഇരുന്നുകൊണ്ട് ടിവി നിന്ന് ഒട്ടും കണ്ണെടുക്കാതെ ആമി കട്ടിപ്പുരികം ഉയർത്തി അവനെ നോക്കി ചോദിച്ചു. "പിന്നെ നീ എവിടെയായിരുന്നു കറങ്ങിത്തിരിഞ്ഞ് നടന്നിരുന്നത് ഇഹെ" അവൻ കുറച്ചുകൂടി ഗൗരവം നടിച്ചുകൊണ്ട് പക്ഷെ മുഖത്ത് ഒളിപ്പിച്ചുപിടിക്കാൻ കഴിയാത്ത ഒരു അഭിമാനത്തോടെ സോഫയിലേക്ക് വന്നു. "വെറുതെ കറങ്ങി 😌നടക്കുകയല്ലായിരുന്നു ഒരു പുതിയ ജോലിയുടെ കാര്യങ്ങൾ ശരിയാക്കാൻ വേണ്ടി ഇറങ്ങിയതാ" അത് കേട്ടതും ആമിക്ക് കൗതുകം അടക്കാൻ കഴിഞ്ഞില്ല അവൾ പെട്ടെന്ന് ടീവിയിൽ നിന്ന് നോട്ടം മാറ്റി അവനെ തുറിച്ചു നോക്കി. "ഹഹാ 😃ജോലിയോ? നീയോ?" അടുക്കളയിൽ നിന്ന് തിടുക്കത്തിൽ പുറത്തേക്ക് വന്ന അമ്മയുടെ മുഖത്തും അമ്പരപ്പും സന്തോഷവും ഒരുപോലെ നിഴലിച്ചു. "സത്യമാണോടാ😄 മോനേ പറയുന്നത്? എന്തായി കാര്യങ്ങൾ?" അവൻ ഒടുവിൽ തന്റെ വിജയഗാഥ പറയാൻ തുടങ്ങുന്ന ഭാവത്തിൽ പറഞ്ഞു. "ആദ്യം വിശ്വസിക്കാൻ പറ്റിയില്ലെങ്കിലും സംഗതി ഒത്തുവന്നു അമ്മേ ഒരു ചേച്ചി ആണ് എന്നെ കൊണ്ട് പോയത് ആണ് നാളെ പോയി നോക്കണം എന്ത് ആണ് എന്ന് താൽക്കാലികം ആണ്" ആമി അല്പം കളിയാക്കലോടെ അവനെ ഒന്ന് അളന്നു നോക്കി എന്നിട്ട് തലയാട്ടി അമ്മ ചോദിച്ചു. "ശരി നാളെ മുതൽ തന്നെയാണോ ജോലിക്കൊക്കെ പോകേണ്ടത്?" "അതെ അമ്മേ നാളെ രാവിലെ കൃത്യം എട്ട് മണിക്ക് ഞാൻ അവിടെ ഉണ്ടാവണം എന്ന് പറഞ്ഞുഎന്നേ കൊണ്ട് പോയ ചേച്ചി " "ആഹഹാ എടാ രാവിലെ എട്ട് മണിക്ക് അവിടെ എത്തണമെങ്കിൽ നീ എത്ര നേരത്തെ എഴേൽക്കേണ്ടി വരും അതോർത്തെങ്കിലും വല്ല ഉൽക്കണ്ഠയും ഉണ്ടോ നിനക്ക്?" അവൻ സോഫയിലേക്ക് തളർന്നു വീണുകൊണ്ട് ഒരു വലിയ നെടുവീർപ്പോടെ പറഞ്ഞു. "അതാണ് എന്റെ ഇന്നത്തെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി 😁 രാവിലെ ആ സമയം എഴുന്നേൽക്കുക എന്നത് തന്നെയാണ് എന്റെ ഇവിടുത്തെ പ്രധാന പ്രശ്നം" ആമിക്ക് ചിരിയാണ് വന്നതെങ്കിലും അത് പുറത്തു കാണിക്കാതെ അവൾ പറഞ്ഞു. "ആഹാ ജോലി കിട്ടിയതിന്റെ സന്തോഷത്തേക്കാളും വലിയ വിഷമം രാവിലെ എഴുന്നേൽക്കേണ്ടി വരുന്നു എന്നത് തന്നെയാണല്ലേ എന്ത് മടിയാടാ ഇത്" ആമി അപ്പോ അവനോട് പറഞ്ഞു. "സത്യം പറഞ്ഞാൽ നിങ്ങളൊക്കെ എനിക്ക് വലിയൊരു മോറൽ സപ്പോർട്ട് തരേണ്ട സമയമാണിത് പകരം നിങ്ങളിങ്ങനെ എന്നെ കളിയാക്കി സന്തോഷിക്കുകയാണ് നാളെ രാവിലെ എഴുന്നേൽപ്പിക്കാൻ മാത്രം നിന്റെ കൂടെ വരാൻ ഞാൻ ഒന്നും പ്ലാൻ ചെയ്തിട്ടില്ല" "ആരും വരേണ്ടതില്ല ഞാൻ തനിയെ എഴുന്നേറ്റ് പൊക്കോളാം" അമ്മ ഇടയിൽ കയറി രണ്ടുപേരെയും ശാന്തരാക്കാൻ നോക്കി. "നിങ്ങൾ രണ്ടുപേരും കൂടി ഇന്ന് പണ്ടേതുപോലെ തുടങ്ങല്ലേ പ്ലീസ് ഇന്ന് സമാധാനമായി ഒന്ന് ഇരിക്കൂ മക്കളേ അവൻ പോയി നോക്കട്ടെ നല്ലത് അല്ലങ്കിൽ മോൻ ഇങ്ങു പോര്" "ആഹഹാ പട്ടിപണി ആണ് എങ്കിൽ ഞാൻ ഇങ്ങു പോരും" "എനിക്ക് ജോലി കിട്ടിയ ഈ സന്തോഷം ഈ വീട്ടിൽ ആരും ആഘോഷിക്കുന്നില്ല എന്ന് മാത്രമല്ല രണ്ടുപേരും കൂടി ചേർന്ന് എന്നെ നന്നായിട്ട് വട്ടാക്കുകയും ചെയ്യുകയാണ്" ആമി വീണ്ടും ടീവിയിലേക്ക് തിരിഞ്ഞു ഒട്ടും കൂസാതെ പറഞ്ഞു. "അതൊക്കെ ഞങ്ങളുടെ അളവില്ലാത്ത സ്നേഹമാണ് മോനേ മനസ്സിലായോ? ഡാ പൊട്ടാ" "ഈ സ്നേഹം ഇനിയെങ്കിലും ഒന്ന് കുറച്ചാൽ എനിക്ക് വലിയ ഉപകാരമായിരുന്നു ചേച്ചീ" "നാളെ രാവിലെ നേരത്തെ പോകേണ്ട ആളല്ലേ നീ? പോയി കുളിച്ച് വന്ന് വല്ലതും കഴിക്ക് ചായ ഇണ്ട്" അവൻ കസേരയിൽ നിന്ന് എഴുന്നേറ്റുകൊണ്ട് ഒരു സല്യൂട്ട് അടിച്ചു. "ശരി മാഡം ഞാൻ അനുസരണയുള്ള ഒരു നല്ല ജീവനക്കാരനായി പൊയ്ക്കോളാം" അമ്മ അവനെ സ്നേഹത്തോടെ നോക്കി പുഞ്ചിരിച്ചു. "എന്തായാലും ജോലി കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട് മോനേ പോയി ഫ്രഷ് ആയി വാ പറഞ്ഞത് കേട്ട് അല്ലോ ഇഷ്ട്ടം അല്ലേ ഇങ്ങു പോരണം പട്ടി പണി മോൻ എടുക്കണ്ട" "തീർച്ചയായും അമ്മേ ഞാൻ നോക്കിക്കോളാം" അവൻ അകത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ ആമി തിരിഞ്ഞു നോക്കാതെ വളരെ കൂളായി പറഞ്ഞു. "ഓൾ ദി ബെസ്റ്റ് മിസ്റ്റർ പുതിയ എംപ്ലോയീ" അവൻ പെട്ടെന്ന് തിരിഞ്ഞുനിന്ന് ഒരു കള്ളച്ചിരിയോടെ മറുപടി കൊടുത്തു. "താങ്ക് യു സോ മച്ച് എന്റെ തൊഴിൽരഹിതയായ സി.ഇ.ഒ ചേച്ചി" ആമിക്ക് കലി കയറി. "ഡാ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്" അമ്മ പെട്ടെന്ന് കയ്യിലിരുന്ന തവി ഉയർത്തിപ്പിടിച്ച് ഇടയിൽ കയറി. "നിങ്ങൾ വീണ്ടും അവിടെ തുടങ്ങുകയാണോ? രണ്ടിനേയും ഞാൻ അടിച്ചു പുറം പൊളിക്കും നോക്കിക്കോ പോയി കുളിക്ക് ഡാ" അവൻ ഒറ്റ ഓട്ടത്തിന് അകത്തേക്ക് കയറിപ്പോകാൻ നോക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു: "ഞാൻ ഒന്നും പറഞ്ഞില്ലേ അമ്മേ ഇവളാണ് വെറുതെ കുത്തിത്തിരുപ്പുണ്ടാക്കുന്നത്" സോഫയിലേക്ക് മുഖം പൂഴ്ത്തിയിരുന്ന് ആമി ദേഷ്യത്തോടെ പറഞ്ഞു. "ഈ ഒരു മനുഷ്യനെ സഹിച്ചു ജീവിക്കേണ്ടി വരുന്ന എന്റെയൊരു 😁ഗതികേടേ ദൈവമേ" അടുക്കളയുടെ പടിയിൽ നിന്ന് അമ്മ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. "നീയും അവനും കൂടി ഉള്ള ഈ വീട്ടിൽ എനിക്ക് എന്ത് സമാധാനമാണ് കിട്ടാൻ പോകുന്നത് എന്ന് എനിക്ക് മാത്രേ അറിയാവൂ പിന്നെ അവനെ സഹിച്ചും ജീവിക്കണ്ട 😌 അവൻ ഒരു പാവം ആണ് നീയും മോശം അല്ല അവൻ എങ്ങോ പോയി കഷ്ട്ട പെട്ടു ജോലി നോക്കി വന്നു അപ്പോ നമ്മൾ അവനെ appreciate ചെയ്യാൻ പഠിക്കാണം ആഹാ നീ ഇ ചായ ഒന്നു ഊറ്റി വെക്ക് ഞാൻ ഇപ്പോൾ വരാം" "ആഹഹാ" തുടരും🥰 #📝 ഞാൻ എഴുതിയ വരികൾ #womenattitude #💭 എന്റെ ചിന്തകള്‍ #📙 നോവൽ #📔 കഥ
Vyshna
570 views
1 days ago
Uteri care ✨✨PCOD ഉള്ളവർക്കു irregular periods okay കൊണ്ട് ബുദ്ധിമുട്ട് ഉള്ളവർ ഒള്ള oru food supplement aann uteei care ✨ee productine പറ്റി കൂടുതൽ അറിയാൻ YES എന്നു comment ചെയ്യു 🪄🪄🪄 #women #women self care
🩷 Ami A 🩷 🫰🏻🥰
824 views
1 days ago
പ്രളയം കൊണ്ടുപോയത് അവളെയല്ല ആ വർഷത്തെ പ്രളയം വെള്ളം മാത്രമല്ല കൊണ്ടുപോയത്. ചിലരുടെ വീടുകൾ പോയി. ചിലരുടെ സ്വപ്നങ്ങൾ പോയി. ചിലരുടെ പ്രിയപ്പെട്ടവർ പോയി. പക്ഷേ അവളുടെ ജീവിതം അത് മുഴുവനായും ഒഴുകിപ്പോയി. പ്രളയജലം വീടുകളെയും വഴികളെയും വിഴുങ്ങിയ ആ രാത്രിയിൽ അവൾ എവിടെയായിരുന്നു എന്നുപോലും പിന്നീട് അവൾക്ക് ഓർമ്മയില്ല. കണ്ണുതുറന്നപ്പോൾ അവൾ ഒരു അന്യമായ മുറിയിലെ കട്ടിലിലായിരുന്നു ശരീരം വേദനിക്കുന്നുണ്ടായിരുന്നു. മനസ്സ് അതിലും കൂടുതൽ അവൾക്ക് എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ ഓർമ്മകൾ ചിതറിയ കണ്ണാടിച്ചില്ലുകൾ പോലെ മനസ്സിലേക്ക് കുത്തിക്കയറി. അവൾ കണ്ണുകൾ അടച്ചു കരഞ്ഞു പക്ഷേ കരച്ചിലിനിടയിലും അവൾ ആദ്യം അന്വേഷിച്ചത് സ്വന്തം കുടുംബത്തെയായിരുന്നു. അമ്മ അച്ഛൻ അനിയൻ അനിയത്തിവീട് ആരും ഉണ്ടായിരുന്നില്ല പ്രളയം എല്ലാം കൊണ്ടുപോയിരുന്നു അവളുടെ പേര് പോലും അറിയാത്ത ഒരു അന്യമായ ലോകത്ത് അവൾ ഒറ്റയ്ക്കായി. കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾ ആ കട്ടിലിൽ നിന്ന് എഴുന്നേറ്റു എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയില്ല. ആരെ സമീപിക്കണമെന്ന് അറിയില്ല എന്തിനാണ് ജീവിക്കേണ്ടതെന്നും അറിയില്ല. എന്നിട്ടും അവൾ നടന്നു ഒരു ദിവസം രണ്ട് ദിവസം പിന്നെ ദിവസങ്ങൾ എണ്ണാതെയായി ഒരിക്കൽ വൃത്തിയുള്ള വസ്ത്രം ധരിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയിരുന്ന ആ അവൾ പിന്നീട് തെരുവിന്റെ അരികിൽ ഇരിക്കുന്ന ഒരാളായി മാറി വിശപ്പിന്റെ മുന്നിൽ അഭിമാനം പതുക്കെ തോറ്റു ചിലർ ഭക്ഷണം വാങ്ങിക്കൊടുത്തു ചിലർ അവളെ ആട്ടിയോടിച്ചു ചിലർ കരുണയോടെ നോക്കി ചിലർ അവളെ കണ്ടില്ലെന്ന പോലെ കടന്നുപോയി വിശപ്പിന്റെ ദിവസങ്ങളിൽ അവൾ ചിലപ്പോൾ മോഷ്ടിക്കുകയും ചെയ്തു അതിന് അവൾക്ക് കുറ്റബോധമുണ്ടായിരുന്നു പക്ഷേ വിശപ്പ് മനുഷ്യനെ എത്രത്തോളം മാറ്റുമെന്ന് അവൾ അന്ന് മനസ്സിലാക്കി. ഒരു വൈകുന്നേരം മഴ വീണ്ടും പെയ്യുകയായിരുന്നു. അവൾ ഒരു പഴയ കെട്ടിടത്തിന്റെ വരാന്തയിൽ അഭയം തേടി അവിടെ ചവറ്റുകുട്ടയ്ക്കരികിൽ കിടന്നിരുന്ന പഴയ പുസ്തകക്കെട്ടുകൾക്കിടയിൽ അവളുടെ കണ്ണ് ഒരു പുസ്തകത്തിൽ പതിഞ്ഞു പകുതി നനഞ്ഞിരുന്നു. പേജുകൾ വളഞ്ഞിരുന്നു പക്ഷേ കുറച്ച് പേജുകൾ ഇപ്പോഴും വായിക്കാമായിരുന്നു അവൾ അത് എടുത്തു. എന്തിനാണെന്ന് അറിയില്ല. ആ രാത്രി ആദ്യമായി അവൾ ആരോടും പറയാൻ കഴിയാത്ത കാര്യങ്ങൾ ആ പുസ്തകത്തിന്റെ അവസാനത്തെ ഒഴിഞ്ഞ പേജിൽ എഴുതി. “ഇന്ന് എനിക്ക് വിശക്കുന്നു.” അടുത്ത ദിവസം അവൾ വീണ്ടും എഴുതി. “ഇന്ന് എനിക്ക് കരയണം.” പിന്നെ. “ഇന്ന് എന്നെ വേദനിപ്പിച്ചവരോട് എനിക്ക് ദേഷ്യമുണ്ട്” ദിവസങ്ങൾ കടന്നുപോയി. വിശപ്പ് ഉണ്ടായിരുന്നു ഏകാന്തത ഉണ്ടായിരുന്നു. വേദന ഉണ്ടായിരുന്നു പക്ഷേ ആ പുസ്തകവും ഉണ്ടായിരുന്നു ആദ്യം അവൾ തന്റെ വേദന എഴുതി പിന്നെ തന്റെ കോപം എഴുതി പിന്നെ തന്റെ ഓർമ്മകൾ എഴുതി. ഒടുവിൽ. അവൾ തന്റെ ജീവിതം തന്നെ എഴുതിത്തുടങ്ങി ആരെങ്കിലും അവളെ രക്ഷിക്കാൻ വരുമെന്ന് അവൾ കാത്തിരുന്നില്ല ആരെങ്കിലും അവളുടെ കൈപിടിക്കുമെന്ന് പ്രതീക്ഷിച്ചില്ല. അവൾ തന്നെ തന്റെ കൈ പിടിച്ചു ഒരു ദിവസം ആ പുസ്തകം അടച്ചിട്ട് അവൾ പൊട്ടിയ കണ്ണാടിയിൽ നോക്കി. മുടി അലങ്കോലമായിരുന്നുമുഖത്ത് ക്ഷീണംകൊണ്ട് വലഞ്ഞു കണ്ണുകളിൽ വർഷങ്ങളുടെ വേദനപക്ഷേ ആ കണ്ണുകളിൽ മറ്റൊന്നും ഉണ്ടായിരുന്നു തിരിച്ചുവരാനുള്ള ഒരു തീ അവൾ പതുക്കെ ചിരിച്ചു. “എന്നെ എല്ലാവരും നഷ്ടപ്പെട്ടവൾ എന്ന് കരുതട്ടെ” അവൾ പുസ്തകം നെഞ്ചോട് ചേർത്തു. “ഞാൻ എന്നെ തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ലല്ലോ” അന്ന് മുതൽ അവൾ തെരുവിൽ ജീവിച്ചിരുന്ന ഒരു പെൺകുട്ടിയല്ലായിരുന്നു അവൾ ഒരു എഴുത്തുകാരിയായി ജനിക്കുകയായിരുന്നു പ്രളയം അവളുടെ വീട് കൊണ്ടുപോയി. അവളുടെ കുടുംബത്തെ കൊണ്ടുപോയി. അവളുടെ പഴയ ജീവിതം കൊണ്ടുപോയി. പക്ഷേ അവളുടെ കഥ കൊണ്ടുപോകാൻ അതിന് കഴിഞ്ഞില്ല. തുടരും 🖤 വായന പൂർത്തിയാക്കി അഭിപ്രായങ്ങൾ താഴെ കുറിക്കുമല്ലോ 🖤 #😔വേദന #📙 നോവൽ #📔 കഥ #💭 എന്റെ ചിന്തകള്‍ #womenattitude