ക്രൈം വാർത്തകൾ

𝓡𝓪𝓳𝓪𝓶𝓸𝓷𝔂
672 views
8 days ago
മഹാരാഷ്ട്രയിൽ ആറുവയസുകാരനെ മർദ്ദിച്ചും വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തി അമ്മയും ആൺസുഹൃത്തും 𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃 ആറ് വയസുകാരനെ അമ്മയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പുണെയിൽ ഖേഡ് സ്വദേശിയായ ബാസിരൻ മെഹബൂബ് (27) ആണ് അറസ്റ്റിലായത്. മകൻ ആവേസിനെ ആണ് ഇവർ ആൺസുഹൃത്തുമായി ചേർന്ന് കൊലപ്പെടുത്തിയത്. പ്രണയബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണ് പ്രതികൾ ഇത്തരത്തിൽ ഒരു കൊലപാതകം ചെയ്തത് എന്നാണ് വിവരം. യുവതിയുടെ സുഹൃത്ത് റാം വിനായക് കജേവാദ് നിലവിൽ ഒളിവിലാണ്. ബാസിരനും ഭർത്താവ് മഹ്ബൂബും ഒരുപാട് നാളായി വേര്പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഈ ദമ്പതികൾക്ക് മൂന്ന് കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതിൽ 2 മക്കൾ അച്ഛനൊപ്പവും ആവേസ് അമ്മ ബാസിരനൊപ്പവുമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ ആണ് യുവതി റാം വിനായകുമായി പ്രണയത്തിലായത്. ഈ ബന്ധത്തിന് മകൻ ഒരു തടസമാകും എന്ന് കരുതി ആണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഏപ്രിൽ 4ന് രാത്രി 11.30 ഓടെയാണ് കൊലപാതകം നടക്കുന്നത്. വെള്ളം നിറഞ്ഞ ബക്കറ്റിൽ കുഞ്ഞിന്റെ തല മുക്കി പിടിച്ച് ശ്വാസം മുട്ടിക്കുകയും പിന്നീട് മരണം ഉറപ്പാക്കാൻ കുഞ്ഞിന്റെ തല ചുമരിൽ ഇടിപ്പിക്കുകയും ചെയ്തു. ഹൃദയാഘാതം മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് വരുത്തി തീർക്കാൻ ആയിരുന്നു ഇവരുടെ ശ്രമം. കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾക്കായി അച്ഛൻ എത്തിയതോടെ ആണ് കൊലപാതക വിവരം പുറത്തറിയുന്നത്. കുഞ്ഞിന്റെ ശരീരത്തിലെ മുറിവിന്റെ പാടുകൾ കണ്ടതോടെ അദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ആണ് കുട്ടി ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്. 𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃 #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #NEWS TODAY💢💢💢 #ക്രൈം വാർത്തകൾ #ക്രൈം
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
581 views
8 days ago
*പൊലീസുകാരിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ* 📡 *കണ്ണൂര്‍:* കണ്ണൂര്‍ കരിവെള്ളൂരില്‍ സിപിഒ ദിവ്യശ്രീയുടെ കൊലപാതകത്തില്‍ പ്രതി ഭര്‍ത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ. തലശ്ശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയുടേതാണ് വിധി. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. 2024 ഫെബ്രുവരി 21നാണ് സിവില്‍ പൊലീസ് ഓഫീസര്‍ പി. ദിവ്യശ്രീയെ(34) ഭര്‍ത്താവ് കെ. രാജേഷ് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജ് കെ ടി നിസാര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ അജിത്ത് കുമാറിന്റെ വാദം ഒരു കേസില്‍മൂന്ന് ജീവപര്യന്തം ശിക്ഷ അപൂര്‍വ്വമാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ചന്തേര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ദിവ്യശ്രീയെ 2024 നവംബര്‍ 21നാണ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് ദിവ്യശ്രീ കണ്ണൂര്‍ കുടുംബ കോടതിയില്‍ കേസ് നല്‍കിയിരുന്നു. കോടതിയില്‍ ഹാജരായി തിരിച്ചു വീട്ടിലെത്തി പിറ്റേന്ന് ശബരിമല ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് വൈകിട്ട് ബൈക്കിലെത്തിയ രാജേഷ് വരാന്തയില്‍ ഗ്രില്‍സിനുള്ളിലുടെ പെട്രോള്‍ ഒഴിച്ചു കത്തിച്ച് അകത്ത് കയറി ദിവ്യശ്രീയെ കൊടുവാള്‍ കൊണ്ടു വെട്ടിയത്. ഇതുതടയാന്‍ ശ്രമിച്ച ദിവ്യശ്രീയുടെ പിതാവന്റെ കൈകള്‍ക്ക് വെട്ടെറ്റു. മാരകമായി മുറിവേറ്റ ദിവ്യശ്രീയെ അയല്‍വാസികളും നാട്ടുകാരും പൊലിസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിനു ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രാജേഷിനെ ബാറില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. സംശയ രോഗവും ഭാര്യ തന്നെ വിട്ടുപോകുന്നതിലെ വൈരാഗ്യവും കാരണം ആസൂത്രിതമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നായിരുന്നു പ്രൊസിക്യൂഷന്‍ കേസ്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി സമക്ഷം അംഗീകരിക്കപെട്ടില്ല. എന്നാല്‍ കൊലപാതകത്തിന്റെ ക്രൂരത പരിഗണിച്ചാണ് കോടതി മൂന്ന് ജീവപര്യന്തം വിധിച്ചത്. ദിവ്യശ്രീ - രാജേഷ് ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ട്. കേസിലെ ഏറ്റവും ശക്തമായ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയത് കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ്. പ്രതി ആയുധം വാങ്ങുന്നതും കൃത്യം നടത്തുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. 102 രേഖകളും 51 തൊണ്ടിമുതലുകളും കേസിന്റെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയിരുന്നു വിചാരണ വേളയില്‍ തനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കാട്ടി പ്രതി രാജേഷ് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് മനോരോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. 📡 #NEWS TODAY💢💢💢 #ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ക്രൈം വാർത്തകൾ #ക്രൈം
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
571 views
14 days ago
*ഇൻഷുറന്‍സിനായി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; 12 വര്‍ഷത്തിനുശേഷം പ്രതി പിടിയിൽ* 💢⭕💢⭕💢⭕💢⭕ മലപ്പുറം: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശി ഷെരീഫാണ് ബെംഗളൂരുവില്‍ പിടിയിലായത്. 2013ല്‍ ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ തള്ളിയിട്ടുകൊന്നുവെന്നാണ് കേസ്. ജയിലിൽ കിടന്ന പ്രതി ജാമ്യം കിട്ടി പുറത്തുവന്ന ശേഷം ഒളിവിൽ പോകുകയായിരുന്നു. 2012 ജൂലൈ 21ന് രാത്രി 2 മണിയോടെയാണ് കൊലപാതകം നടന്നത്. ഭാര്യ ഒളവട്ടൂർ മായങ്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെയാണ് വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയത്. പെരുന്നാളിന് വസ്ത്രങ്ങളെടുത്ത ശേഷം കുടുംബവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടയർ പഞ്ചറായാണ് അപകടമുണ്ടായതെന്നാണ് ഷെരീഫ് പറഞ്ഞിരുന്നത്. മരിച്ച രണ്ട് വയസ്സുകാരിയുടെ ഹൈഫയുടെ മൃതദേഹവുമായി സമീപത്തെ വീട്ടിലെത്തി ഷെരീഫ് തന്നെയാണ് അപകടത്തെക്കുറിച്ച് പറഞ്ഞത്. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഭാര്യയുടെ പേരിൽ എടുത്ത പത്തു ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കി പുതിയ വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി. 76–ാം ദിവസം അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ പ്രതിക്ക് ജാമ്യം ലഭിച്ചു. 2015 ഏപ്രിൽ 22ന് ഒളിവിൽപോയതിനു ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.📡 #NEWS TODAY💢💢💢 #ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ക്രൈം വാർത്തകൾ #📹 ക്രൈം ഫയൽ
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
524 views
1 months ago
എഐ ഉപയോഗിച്ച് വ്യാജ അശ്ലീല വീഡിയോ; അധ്യാപികയുടെ ഫോൺ ഹാക്ക് ചെയ്ത് നഗ്ന വീഡിയോ നിർമ്മിച്ച് ബ്ലാക്‌മെയിൽ 💢⭕💢⭕💢⭕💢⭕ മഹാരാഷ്ട്രയിലെ ബുൽദാനയിൽ അധ്യാപികയുടെ ഫോൺ ഹാക്ക് ചെയ്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് അശ്ലീല വീഡിയോ നിർമ്മിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. 27 വയസ്സുകാരനായ ഹൃഷികേശ് ഗിരി എന്ന യുവാവാണ് അധ്യാപികയുടെ സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും മോഷ്ടിച്ച ശേഷം എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജ വീഡിയോകൾ നിർമ്മിച്ച് അവരെ ബ്ലാക്ക്‌മെയിൽ ചെയ്തത്. ദൃശ്യങ്ങൾ ഭർത്താവിനും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി, വീഡിയോ കോളിലൂടെ വസ്ത്രം മാറാൻ അധ്യാപികയെ നിർബന്ധിക്കുകയും ഇത് റെക്കോർഡ് ചെയ്ത് സഹോദരിക്ക് അയച്ചതായും പരാതിയിൽ പറയുന്നു. ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്നും അല്ലാത്തപക്ഷം കുട്ടിയെ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതോടെയാണ് അധ്യാപിക പോലീസിനെ സമീപിച്ചത്. “എന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിന്നെയും നിന്റെ കുട്ടിയെയും കൊല്ലും,” എന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായാണ് അധ്യാപികയുടെ മൊഴി. നിലവിൽ ഒളിവിൽ പോയ പ്രതിക്കായി സോണാല പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഇത്തരം ‘ഡീപ് ഫേക്ക്’ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നത് സമൂഹത്തിന് വലിയ വെല്ലുവിളിയാണെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മൊബൈൽ ഫോണുകളിൽ ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കണമെന്നും അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കൊപ്പം അദൃശ്യമായി വളരുന്ന സൈബർ ഭീഷണികളെ കരുതിയിരിക്കണമെന്നാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത് 💢⭕💢⭕💢⭕💢⭕ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #NEWS TODAY💢💢💢 #ക്രൈം വാർത്തകൾ #ക്രൈം
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
601 views
1 months ago
സിനിമയെ വെല്ലുന്ന ചേസിംഗ്; അലുവ അതുൽ വധക്കേസ് പ്രതികൾ പൊലീസ് പിടിയിലായതിങ്ങനെ 💢⭕💢⭕💢⭕💢⭕ അലുവ അതുൽ വധക്കേസിലെ പ്രതികളെ സാഹസിക നീക്കത്തിലൂടെ വലയിലാക്കി പോലീസ്. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച അക്രമിസംഘത്തെ രാത്രി 11 മണിയോടെ മുണ്ടക്കയത്തിന് സമീപം വെച്ചാണ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടരുകയായിരുന്നു. എരുമേലിയിൽ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് വരുന്ന വഴിയിൽ പോലീസ് പിക്കപ്പ് വാഹനം കുറുകെയിട്ട് തടയാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം അത് വെട്ടിച്ച് മുന്നോട്ട് പാഞ്ഞു. ഇതിനിടയിൽ പ്രതികൾ സഞ്ചരിച്ച വാഹനം ഒരു സ്വിഫ്റ്റ് കാറിലും ഇടിച്ചു. മുണ്ടക്കയം കോസ്‌വേ പാലത്തിന് സമീപം പോലീസ് ശക്തമായ തടസ്സങ്ങൾ ഒരുക്കിയിരുന്നെങ്കിലും, അവിടേക്ക് എത്തുന്നതിന് മുൻപ് തന്നെ പ്രതികൾ വാഹനം തിരിച്ചുവിട്ടു. മുണ്ടക്കയം പുഞ്ചവയൽ ഭാഗത്തേക്ക് കടന്ന ഇവർ ഒരു സ്കൂളിന് സമീപം കാർ ഉപേക്ഷിച്ചു. തുടർന്ന് അടുത്തുള്ള ഒരു വീടിന് സമീപം ഒളിച്ചിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് നാട്ടുകാരുടെ സഹായത്തോടെ വ്യാപക തെരച്ചിൽ നടത്തി. പ്രതികൾ സഞ്ചരിച്ച വാഹനം കൊണ്ടുപോകാനായി എത്തിയ റിക്കവറി വാഹനത്തിന്റെ ഡ്രൈവറാണ് ഒളിച്ചിരുന്ന പ്രതികളെ തിരിച്ചറിഞ്ഞത്. ഇതോടെ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രദേശം വളയുകയും വ്യാപക തിരച്ചിൽ നടത്തുകയും ചെയ്തു. ഒടുവിൽ രാത്രി 11 മണിയോടെ പോലീസിന് മുന്നിൽ പ്രതികൾ കീഴടങ്ങുകയായിരുന്നു. 💢⭕💢⭕💢⭕💢⭕ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #NEWS TODAY💢💢💢 #ക്രൈം #ക്രൈം വാർത്തകൾ
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
693 views
1 months ago
അമേരിക്കയിൽ നാല് വയസുകാരിയുടെ മരണം; ഇന്ത്യൻ വംശജയും ഡോക്ടറുമായ അമ്മയ്ക്കെതിരെ കൂടുതൽ തെളിവുകൾ 💢⭕💢⭕💢⭕💢⭕ അമേരിക്കയിലെ ഒക്ലഹോമയിൽ നാല് വയസുകാരിയെ വാടക വീട്ടിലെ സ്വിമിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജയും ഡോക്ടറുമായ അമ്മക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്. സംഭവ ദിവസം കുട്ടിയുടെ അമ്മയായ നേഹ ​ഗുപ്ത എമർജൻസി നമ്പറിൽ വിളിച്ചപ്പോൾ നടത്തിയ സംഭാഷണത്തിൽ അസ്വഭാവികതയുള്ളതായാണ് റിപ്പോർട്ട്. 2025 ജൂൺ 27-ന് നോർത്ത് വെസ്റ്റ് 90-ാം സ്ട്രീറ്റിലെ ഒരു വാടകവീട്ടിലാണ് നാല് വയസുകാരി ആരിയ തലത്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിയാമി-ഡേഡ് ഷെറിഫ് ഓഫീസിന്റെ വിവരങ്ങൾ പ്രകാരം, എമർജൻസി നമ്പറിൽ വിളിച്ച നേഹ ഞങ്ങൾ ഉറങ്ങുന്നതിനിടയിൽ പൂളിനടുത്തായി ഒരു ശബ്ദം കേട്ടതായും, അടുത്തേക്ക് പോയപ്പോൾ മകളെ പൂളിൽ വീണതായി കണ്ടു. തനിക്ക് നീന്തൽ അറിയാതിരുന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല എന്നും ഇപ്പോൾ കുട്ടി പൂളിന്റെ അടിയിലാണ് അനക്കമില്ലെന്നുമാണ് പറഞ്ഞിരുന്നത്. കുട്ടിയെ രക്ഷിക്കാൻ കഴിയുന്നത് എന്തെങ്കിലും ചെയ്യാൻ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ പൂളിന് താഴ്ച്ചയുള്ളതിനാൽ തനിയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു അവരുടെ മറുപടി. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് കുട്ടിയെ പൂളിൽ നിന്നും പുറത്തെടുത്തപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. എന്നാൽ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കുട്ടി കുട്ടിയുടെ വയറ്റിലോ ശ്വാസകോശത്തിലോ വെള്ളത്തിന്റെ അംശം കണ്ടെത്തിയില്ല. എന്നാൽ കുഞ്ഞിന്റെ മുഖത്തും വായിലും മുറിവുകളും കവിളിൽ ചതവുള്ളതായും റിപ്പോർട്ട് വന്നിരുന്നു. ഇതോടെ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പൂളിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന നി​ഗമനത്തിൽ നീനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 💢⭕💢⭕💢⭕💢⭕ #NEWS TODAY💢💢💢 #ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #അമേരിക്കയിൽ #ക്രൈം
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
1.1K views
1 months ago
*അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി; മകൻ പൊലീസ് കസ്റ്റഡിയിൽ* 💢⭕💢⭕💢⭕💢⭕ *ആലപ്പുഴ: കുത്തിയതോട്–പള്ളിത്തോട് പ്രദേശത്ത് ഞെട്ടിക്കുന്ന സംഭവം. തുറവൂർ* *മനക്കോടം സ്വദേശിനി 75-കാരിയായ രാധയുടെ മൃതദേഹം മകൻ ഗിരീഷ് മറ്റാരും അറിയാതെ* *വീട്ടിലെ അടുക്കളയിൽ കുഴിച്ചുമൂടിയതായി കണ്ടെത്തി.* *നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ഗിരീഷിനെ* *പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത* *പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.* *അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.* *മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വ്യക്തമാകുമെന്നാണ് അധികൃതരുടെ* *വിശദീകരണം.* #NEWS TODAY💢💢💢 #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ക്രൈം #ക്രൈം വാർത്തകൾ