മദ്ധ്യപ്രദേശ്

𝓡𝓪𝓳𝓪𝓶𝓸𝓷𝔂
613 views
7 days ago
*ചുവട് തെറ്റിയാൽ മരണം ഉറപ്പ്; സ്കൂളിലെത്താൻ തടയണയ്ക്ക് മുകളിലൂടെ ജീവൻ പണയം വച്ച് വിദ്യാർഥികൾ* ➖ ➖➖♾️ 📡 ♾️➖➖➖ കയ്യിൽ സ്കൂ‌ൾ ബാഗുകളുമായി തടയണയ്ക്ക് മുകളിലൂടെ ചാടിക്കടന്ന് സ്കൂളിലെത്തുന്ന വിദ്യാർത്ഥികളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചെറിയൊരു പിഴവ് പോലും ജീവൻ അപകടത്തിലാക്കിയേക്കാവുന്ന നടത്തത്തിന്റെ ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം നളിനി എന്ന എക്സ് അക്കൗണ്ടിലൂടെയാണ് പുറത്തുവന്നത്. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ കരുവ ഗ്രാമത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണിവർ. പലോഹ് ഗ്രാമത്തിലെ സ്കൂളിലെത്താൻ ബെത്വ നദിക്ക് കുറുകെയുള്ള തടയണ മുറിച്ചുകടക്കുകയാണ് കുട്ടികൾ ദിവസവും ചെയ്യുന്നത്. സുരക്ഷിതമായ മറ്റൊരു റോഡ് ലഭ്യമാണെങ്കിലും ആ വഴി സഞ്ചരിച്ചാൽ 8 മുതൽ 10 കിലോമീറ്റർ വരെ അധികം യാത്ര ചെയ്യേണ്ടിവരും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് വിദ്യാർത്ഥികൾ ജീവൻ പണയം വച്ച് തടയണയ്ക്ക് മുകളിലൂടെ നദി മുറിച്ചുകടക്കുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ പ്രതികരിച്ച വിദിഷ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ക്ഷിതിജ് ശർമ, വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി റോഡ് മാർഗം യാത ചെയ്യാൻ ഉടൻ സൈക്കിളുകൾ വിതരണം ചെയ്യുമെന്നും ബെത്വ നദിക്ക് കുറുകെ താൽക്കാലിക പാലം #മദ്ധ്യപ്രദേശ് നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അറിയിച്ചു.📡🔮 #NEWS TODAY💢💢💢 #ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ്‌ 📯📯📯
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
578 views
1 months ago
*പശുക്കടത്താരോപിച്ച് ഡ്രൈവറെ അടിച്ചുകൊന്ന കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച ജഡ്ജിക്കെതിരെ കൊലവിളിയും വര്‍ഗീയ പ്രചരണവും* 📡📡📡 ഭോപ്പാല്‍: മധ്യപ്രദേശില്‍ ഗോരക്ഷകരെന്ന പേരില്‍ ഡ്രൈവറെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി. അഡീഷണല്‍ സെഷന്‍സ് ജഡ്ജിയായ തബസും ഖാനെതിരെയാണ് ഭീഷണി ഉയരുന്നത്. 2022ല്‍ മധ്യപ്രദേശിലെ നര്‍മദാപുരം ജില്ലയില്‍ കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവറായ ഷെയ്ഖ് ലാല നാസിര്‍ അഹമ്മദ് എന്നയാളെ ഒരു സംഘം ആളുകള്‍ അടിച്ചുകൊന്നിരുന്നു. പ്രസ്തുത കേസിലെ പ്രതികളായ ഏഴ് പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ജഡ്ജി എല്ലാവര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ ജഡ്ജി വിധി പ്രസ്താവിച്ചതോടെ കോടതി വളപ്പില്‍ പ്രതികളുടെ ബന്ധുക്കളും ചില സംഘടനാ നേതാക്കളും ചേര്‍ന്ന് പ്രതിഷേധിച്ചു. ജഡ്ജിക്കെതിരെയായിരുന്നു പ്രതിഷേധം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഇത് തുടര്‍ന്നു. കോടതി വിധിയില്‍ വര്‍ഗീയ നിറം കലര്‍ത്തികൊണ്ടുള്ള പോസ്റ്റുകള്‍, ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള കുറിപ്പുകളും ചിത്രങ്ങളും, മുസ്‌ലിം എന്ന പേരിലുള്ള അധിക്ഷേപങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഗുജറാത്തില്‍ നിന്നുള്ള വിശാല്‍ സിങ് എന്നയാള്‍ എക്സില്‍ പങ്കുവെച്ച വീഡിയോയില്‍ ജഡ്ജിയെ അധിക്ഷേപിക്കുന്നതായി കാണാം. പത്ത് ദിവസത്തിനുള്ളില്‍ പ്രതികളെ ജയില്‍ മോചിതരാക്കണമെന്നാണ് ഇയാളുടെ ആവശ്യം. സമാനമായ പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ മധ്യപ്രദേശ് സിയോണി മാല്‍വ പൊലീസ് സ്വയമേവ കേസ് രജിസ്റ്റര്‍ ചെയ്തു. ഭീഷണിപ്പെടുത്തല്‍, സാമൂഹിക സൗഹാര്‍ദം തകര്‍ക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ബിഎന്‍എസിലെ 302, 196 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആര്‍. ഇതിനുപുറമെ ജഡ്ജിക്കെതിരായ കൊലവിളിയില്‍ ഹൈക്കോടതി എന്തുകൊണ്ട് കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നില്ലെന്ന ചോദ്യമുയര്‍ത്തി ബാര്‍ അസോസിയേഷനും രംഗത്തെത്തി. വിധിയില്‍ അതൃപ്തിയുള്ളവര്‍ക്ക് ഒന്നുകില്‍ അപ്പീല്‍ നല്‍കാം, മേല്‍ക്കോടതിയെ സമീപിക്കാം. അല്ലാതെ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്കെതിരെ സൈബറാക്രമണം നടത്തുകയല്ല വേണ്ടതെന്നും ബാര്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ജഡ്ജിക്കെതിരായ സൈബറാക്രമണത്തില്‍ പവന്‍ ഖേര അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശനമുയര്‍ത്തി. 📡📡📡 #ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #NEWS TODAY💢💢💢 #മദ്ധ്യപ്രദേശ്