More like this
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ കാശിഭദ്രം 🔻 പാർട്ട്_1 ✍️രചന - ജിഫ്ന നിസാർ 💥 കയ്യെടുക്കെടാ.... ഭദ്രയുടെ കണ്ണിലേക്കു ദേഷ്യം ഇരച്ചു കയറി.. ഇല്ലെങ്കിലോ.. വെല്ലുവിളി പോലെ അവളുടെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ടു ചോദിച്ചവന്റെ ഇടത് കവിളിൽ അവളുടെ മറു കൈ ആഞ്ഞു പതിയാൻ പിന്നെ അധിക സമയമൊന്നും വേണ്ടിയിരുന്നില്ല. കണ്ട് നിന്നവർക് പോലും വേദന തോന്നും വിധം അമർത്തി കിട്ടിയ ആ അടി.. വൈശാഖ് അറിയാതെ തന്നെ പിടി അയച്ചു. ഡീ... അവന് പിന്നിലുള്ളവർ നിമിഷനേരം കൊണ്ടു ഭദ്രക്ക് മുന്നിലെത്തി. എന്താടാ.. വൈശാഖ് പിടിച്ച കൈ ഒന്നാഞ്ഞു കുടഞ്ഞു കൊണ്ടവൾ അതേ കലിയോടെ തന്നെ അവരെയും നോക്കി. നീ അവനെ അടിച്ചോ.. എന്തേ.. നിനക്ക് കണ്ണ് കാണില്ലേ. യാതൊരു കൂസലും ഇല്ലാത്ത അവളുടെ ഉത്തരം കേട്ടതും വൈശാഖിന്റെ കൂട്ടുകാരുടെ മുഖം ചുവന്നു. "നിനക്കറിയില്ല ഞങ്ങളെ.. എന്ത് ധൈര്യമുണ്ടായിട്ടാടി നീ അവനെ അടിച്ചത്.. അവന്റെ അച്ഛൻ ആരെന്നറിയോ നിനക്ക്.. അദ്ദേഹം അറിഞ്ഞാ..." ഒരു ചുക്കും ചെയ്യില്ല... ഭദ്ര ഒരു പുച്ഛത്തോടെ പറഞ്ഞതും അത് പറഞ്ഞവനെ മുഖം വിളറി പോയി. അങ്ങനൊരു മറുപടി അവൻ ഒരിക്കലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. അവൻ മാത്രമല്ല.. വൈശാഖ് പോലും.. നീയൊക്കെ ആരായാലും എനിക്കെന്താ ഡാ.. ഇതെന്റെ കടയാ.. ഇവിടെ വന്നിട്ട് തെമ്മാടിതരം കാണിക്കരുതെന്ന് നിന്റെ കൂട്ടുചാരനോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞെന്ന് നീ തന്നെ പോയെന്നു ചോദിക്ക്.. എന്നിട്ട് എന്നോട് ചൊറിയാൻ വാ നീ.. " ഭദ്ര പറയുന്നതിനൊപ്പം തന്നെ വൈശാഖിന്റെ നേരെ ഒന്ന് തുറിച്ചു നോക്കി. അവളുടെ കയ്യിൽ നിന്നും കിട്ടിയ അടിയിൽ വായിൽ ചോര ചുവച്ചതും പല്ലിളകി പോയതും ചെക്ക് ചെയ്യുന്ന അവനാ നോട്ടം കണ്ടില്ലേലും അവന്റെ കൂട്ടുകാർക്ക് അതിലെ ദേഷ്യം മനസ്സിലായി.. മോളെ...ഭദ്രെ.. പിന്നിൽ നിന്നും ഭയന്ന് കൊണ്ടുള്ള ആ വിളി. ശ്രീ ഭദ്ര പല്ല് കടിച്ചു കൊണ്ടാണ് തിരിഞ്ഞത്. പ്രതീക്ഷിക്കുന്നത് പോലെ തന്നെ.. കണ്ണുകളിൽ ഈ ലോകത്തിലെ സകല ഭയവും കുത്തി നിറച്ചു കൊണ്ടവളുണ്ട്. ലക്ഷ്മി.. ശ്രീ ഭദ്രയുടെ ചേച്ചി.. ശ്രീ ലക്ഷ്മി. എന്താ... തിരിഞ്ഞത് അവളോട് ചോദിക്കുമ്പോഴും ഭദ്രയുടെ മുഖം കടുത്തു തന്നെയിരുന്നു. വേണ്ട ടി.. " ദയനീയ മായൊരു പറച്ചിൽ. കൈ കൂപ്പുന്നില്ല എന്നേ ഒള്ളു. അത്രയും അപേക്ഷിക്കുന്നു. എന്ത് വേണ്ടന്ന്.. ഇവൻ ഇവിടെ ചെയ്തതൊക്കെ ചേച്ചിയും കാണുന്നില്ലേ. ഒന്നും വേണ്ടന്ന് ചേച്ചി പറഞ്ഞത് കേട്ട് ഇത് വരെയും ഞാനും സഹിച്ചല്ലേ.. ക്ഷമിച്ചില്ലേ.. അപ്പോഴൊക്കെ ഇവന്മാർക്ക് അതൊരു രസം. ഭദ്ര വീണ്ടും പല്ല് കടിച്ചു കൊണ്ടു വൈശാഖിനെ നോക്കി. "നല്ലോണം അധ്വാനിച്ചു കൊണ്ടു തന്നെയല്ലേ നമ്മളീ കട മുന്നോട്ട് കൊണ്ടു പോണത്.. ഇത് ഇവന്മാരുടെ ആരുടേയും ഔദാര്യമോ തറവാട്ടു വകയോ അല്ലല്ലോ.. നമ്മുടെ ജീവിതമാർഗമല്ലേ. എന്നിട്ടെവിടെ കയറിവന്നിട്ട് അതിന് മേൽ അച്ഛന്റെ രാഷ്ട്രീയ പിടിപ്പാടും സ്വത്തിന്റെയും കണക്കും പറഞ്ഞിട്ട് തോന്ന്യസം നടത്തിയ അതും നമ്മള് കണ്ടില്ല കേട്ടില്ല എന്ന് വെക്കണോ.. അത് പറ്റില്ലെന്ന് പറഞ്ഞതിനാ അവനെന്റെ കയ്യിൽ കയറി പിടിച്ചത്.. ഇനിയതും ഞാൻ വേണ്ടന്ന് വെക്കണോ.. ഭദ്ര വല്ലാതെ കിതക്കുന്നുണ്ട്. അത്രയ്ക്ക് പറഞ്ഞതും ലക്ഷ്മിക്കും പിന്നെ അവളൂടെന്ത് പറയണം എന്നറിയാത്ത അവസ്ഥയിലായി പോയി. ലക്ഷമിക്കും അവിടെ കൂടി നിൽക്കുന്ന ആളുകൾക്കും നന്നായി അറിയാം.. ഭദ്ര പറഞ്ഞതൊക്കെ തന്നെയാണ് ശേരി. ആ കട കൊണ്ടാണ് ഭദ്രയും ലക്ഷ്മിയും ജീവിതം മുന്നോട്ട് കൊണ്ടു പോണത്. അവരുടെ അച്ഛൻ രാമനും അമ്മ ജാനകിയും കൂടി നടത്തി കൊണ്ടു പോയിരുന്ന കട. ഒരു കുടുംബത്തിന്റെ മുഴുവനും പ്രതീക്ഷിക്ളെയും പേറി മുന്നോട്ട് പോയിരുന്നത്.. പെട്ടന്നൊരു നാൾ ഒരു അപകടത്തിൽ രാമനും ജാനകിയും മരണപ്പെട്ടു പോകുമ്പോൾ അയാളുടെ രണ്ടു പെൺമക്കൾക്കൊപ്പം ആ കട കൂടി അനാഥയായി. ഒറ്റപ്പെട്ടു പോയ രണ്ടു പെൺകുട്ടികൾ എന്ത് മാത്രം ബാധ്യതയാവും എന്നറിയാവുന്നത് കൊണ്ടു തന്നെ കുടുംബക്കാരിൽ ആരും അവരെ കൂടെ കൂട്ടിയില്ല. ഒടുവിൽ അച്ഛൻ മുന്നിൽ തെളിച്ചു നൽകിയ ദീപം പോലെ... പഠനം നിർത്തി ഭദ്രയുടെ തീരുമാനപ്രകാരം അവളും അവളുടെ ലച്ചു ചേച്ചിയും കൂടി ആ കട വീണ്ടും നടത്തി കൊണ്ടു പോകാൻ ശ്രമിച്ചപ്പോഴും എതിർത്തും അനുകൂലിച്ചും പറയാൻ നിരവധി ആളുകലുണ്ടായി. ലക്ഷ്മി ആദ്യം മുതലേ കുറച്ചു ഒതുങ്ങിയ ആളാണ്. വഴക്കും ബഹളങ്ങളും പ്രശ്നങ്ങളെയും അവൾക്ക് ഭയമായിരുന്നു. അച്ഛന്റെയും അമ്മയുടെയും വേർപാട് നൽകിയ ആഘാതം അവളിൽ നിന്നും അത്ര പെട്ടന്നൊന്നും വിട്ട് പോയിട്ടില്ല. പക്ഷേ ലക്ഷ്മിയുടെ നേരെ എതിരാണ് ഭദ്ര. അവൾക്കാരെയും പേടിയില്ല. അനീതിക്കെതിരെ ശബ്ദമുയർത്താൻ യാതൊരു ഭയവുമില്ല. സത്യത്തിൽ അവൾ ഒറ്റയോരാളുടെ ധൈര്യം കൊണ്ടാണ് അവരുടെ ജീവിതം. ഇനി മേലാൽ നിന്നെയോ നിന്റെ കൂട്ടുകാരിൽ ഒരാളെ പോലുമോ ഈ വഴി എങ്ങാനും കണ്ട.. കത്തിച്ച കളയും ഞാൻ. പറഞ്ഞില്ലെന്നു വേണ്ട.. " ലക്ഷ്മിയെ വിട്ട് ഭദ്ര വീണ്ടും വൈശാഖിനു നേരെ തിരിച്ചു. അവന്റെ വെളുത്ത മുഖത്ത് നല്ലത് പോലെ പതിഞ്ഞു പോയ ഭദ്രയുടെ കൈ വിരൽ പാടുകൾ. വായിലെ കനത്ത വേദന. എങ്കിലും അവൻ അവളെ കലിയോടെ തന്നെ നോക്കി. ഇതിനുള്ളത് നീ അനുഭവിക്കും പുന്നാര മോളെ.. " വൈശാഖിനു വേണ്ടി.. അവന്റെ കണ്ണിലെ കലി കണ്ടിട്ട് അവന്റെ കൂട്ടുകാരൻ പറയുമ്പോൾ ഭദ്ര ചുണ്ട് കോട്ടി ഒന്ന് ചിരിച്ചു. എന്നാൽ ലക്ഷ്മി അപ്പോൾ മുതൽ വിറച്ചു തുടങ്ങി. ആശ്രയിക്കാൻ ആരുമില്ലല്ലോ എന്നുള്ള അരക്ഷിത ബോധം അവളിലെ ഭയത്തെ വല്ലാതെ വളർത്തി വലുതാക്കി. "ഞാനും ഈ കടയും ഇവിടെ തന്നെ കാണും.. അത് കൊണ്ടു നിങ്ങള് പോകാൻ നോക്കിക്കേ .. എനിക് വേറെയും ജോലി ഉള്ളതാ.." അവനാ പറഞ്ഞത് തീർത്തും പുച്ഛിച്ചു കൊണ്ടു ഭദ്ര തിരിഞ്ഞു നടന്നു. പുറത്തേക്കിറഞ്ഞും മുൻപ് വൈശാഖിന്റെ നോട്ടം വീണ്ടും അവളിൽ തുളഞ്ഞു കയറി . ശേഷം അവൻ ലഷ്മിയേക്കും ഒന്നു നോക്കി. ഒറ്റ നോട്ടം കൊണ്ടു ഓടും പോലെ ലക്ഷ്മി അകത്തേക്ക് വലിഞ്ഞു.... 💥💥 വീട്ടിലെത്തി വിസ്തരിച്ചൊരു കുളി കഴിഞ്ഞതോടെ അന്നത്തെ ഭാരം മുഴുവനും തലയിൽ നിന്നിറങ്ങി പോയൊരു ആശ്വാസം തോന്നിയിരുന്നു ഭദ്രക്ക്. സായാഹ്നത്തിന്റെ ചുവപ്പ് പടർന്നു തുടങ്ങിയ മാനം നോക്കി.. നനഞ്ഞ മുടി തുവർത്തി അവളെങ്ങനെ കുറച്ചു നേരം ആ മുറ്റത് നിന്നു. പക്ഷേ അകത്തു നിന്നും തെറിച്ചു കേട്ട വാക്കുകൾ. അതിനിടയിൽ വിക്കിവിറച്ചു കൊണ്ടുള്ള ലക്ഷ്മിയുടെ സംസാരം. ആ മൂവന്തി പോലെ ഭദ്രയിലും ദേഷ്യം വന്നു നിറഞ്ഞത് വളരെ പെട്ടന്നാണ്. കാരണം അകത്തു നിന്നും കേട്ട ആ ശബ്ദങ്ങളുടെ അവകാശികളെ അവൾക്കറിയാം. അവളുടെ അച്ഛന്റെ അനിയനും പെങ്ങളും. സുഖവിവരം അന്വേഷിച്ചു വന്നതല്ലെന്ന് ഉറപ്പാണ്. കാരണം അങ്ങനൊരു പതിവൊന്നും അവർക്കില്ല. ഇത് പിന്നെ വന്നത് എന്തെങ്കിലും കുറ്റമോ കുറവോ അന്വേഷിച്ചു കൊണ്ടാവും. അതും ഉറപ്പാണ്. പെട്ടന്നവൾക്ക് കടയിലെ അന്നത്തെ സംഭവങ്ങൾ ഓർമ വന്നതും വരവിന്റെ കാരണവും കിട്ടി കഴിഞ്ഞു. കയ്യിലുള്ള തോർത്തിൽ മുടി ഒതുക്കി കെട്ടി കൊണ്ടു കടുപ്പിച്ച മുഖത്തോടെ അടുക്കള വാതിൽ തുറന്നു കൊണ്ടവൾ അകത്തേക്ക് കയറി. അവിടെ നിന്നും ഹാളിലേക്കും. കുടുംബത്തെ പറയിപ്പിക്കാൻ രണ്ടെണ്ണവും കൂടി.. " ചെറിയച്ഛൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലേക്ക് ഭദ്ര കലിയോടെ കയറി ചെല്ലുന്നത് കണ്ടതും ലഷ്മി വീണ്ടും ദയനീയമായി അവളെ നോക്കി. ബാക്കി കൂടി പറയങ്ങോട്ട്.. " തന്റെ കയ്യിൽ ഒരു സന്ധി സംഭാക്ഷണം ആഗ്രഹിക്കുന്നത് പോലെ പിടിക്കാൻ ശ്രമിച്ച ലക്ഷ്മിയുടെ ശ്രമം തടഞ്ഞു കൊണ്ടു അങ്ങനൊരു ചോദ്യത്തോടെ ഭദ്ര മുന്നോട്ട് ചെല്ലുമ്പോൾ രാജേന്ദ്രനും രാജിയും പരസ്പരം നോക്കി. ഇങ്ങോട്ട് ചാടി കടിച്ചിട്ട് കാര്യം ല്ലടി.. പെണ്ണാണെന്ന് ബോധം വേണം.. ഇത് ആണുങ്ങളെ വഴി തെറ്റിക്കാൻ ഒരു കടയുടെ പേരിൽ അഴിഞ്ഞാട്ടം നടത്തിയിട്ടു ഇപ്പൊ നാട്ടുകാർ മൊത്തം കുടുംബത്തിന്റെ തട്ട് കേടെന്നാ പറയുന്നത്.. അത് കേൾക്കുമ്പോ മനുഷ്യന്റെ തൊലി ഉരിഞ്ഞു പോകുന്ന പോലാ.. " രാജേന്ദ്രന് അവളെ നേരിടാൻ കഴിയില്ലേന്നുറപ്പുള്ളത് കൊണ്ടാണ് രാജി കൂടി കളത്തിൽ ഇറങ്ങിയത്. നിങ്ങളുടെ മോന് കഞ്ചാവ് കേസിൽ പോലീസ് പിടിച്ചോണ്ട് പോയിട്ട് ജാമ്യം കിട്ടിയോ അപ്പച്ചി.. " യാതൊരു ഭാവമാറ്റവും ഇല്ലാതെ ഭദ്രയുടെ ചോദ്യം. നിമിഷം കൊണ്ട് രാജി കുത്ത് കൊണ്ട ബലൂൺ പോലായി. വിളറി വെളുത്ത അവർ രാജേന്ദ്രനെ നോക്കി. അന്നൊന്നും ചെറിച്ഛന്റേം അപ്പച്ചീടേം തൊലി ഉരിഞ്ഞു പോയില്ലേ.. " ഭദ്ര അടുത്ത ചോദ്യവും ചോദിച്ചു. നീ വല്ലാണ്ട് നെഗളിക്കണ്ട.. ഞാൻ നെഗളിക്കും .. കാരണം ഞാനും എന്റെ ചേച്ചിയും നിങ്ങളുടെ ആരുടേയും ഔദാര്യം കൊണ്ടല്ല ജീവിക്കുന്നത്. അച്ഛനും അമ്മയും പോയപ്പോ ഞാനും ഇവളും നിങ്ങൾക്കൊരു ബാധ്യത ആവുമോ എന്ന് ഭയന്നിട്ട് അന്ന് രാത്രി തന്നെ സ്ഥലം വിട്ട് പോയതല്ലേ നിങ്ങളൊക്കെ.. ആ നിങ്ങളാണോ ഞങ്ങളെ അച്ചടക്കം പഠിപ്പിക്കാൻ വന്നത്.. പരിഹാസത്തോടെ ഭദ്ര ഇരുവരെയും മാറി മാറി നോക്കി. ഞങ്ങള് കൊണ്ടു തന്നതൊക്കെ വാങ്ങിച്ചു തിന്നിട്ട് ഇപ്പൊ നീ അതെല്ലാം മറന്നോടീ.. " രാജി വീണ്ടും പോരിനിറങ്ങി. നിങ്ങളിപ്പോ പറഞ്ഞത് ന്യായം.. അന്നങ്ങനെ തന്നത് എന്നും വിളിച്ചു പറയും എന്നും അറിയാമായിരുന്നു. പിന്നെ തന്നതും തിന്നതും നിങ്ങളുടെ തറവാട്ടു വകയൊന്നും അല്ലല്ലോ.. അതിന്റെ പേരിൽ എന്റെ അച്ഛന്റെ ഓഹരി കൂടി കയ്യിലാക്കിയ നിങ്ങളെ എനിക്കറിയാം.. അപ്പൊ അപ്പച്ചി തന്ന കണക്ക് വിട്.. അവൾ പല്ല് കടിച്ചു.. ചേട്ടന് ഹോസ്പിറ്റലിൽ വന്ന ചിലവിലേക്കാണ് ആ കാശ്.. " ഭദ്രയുടെ കൂർത്ത നോട്ടം കണ്ടതും രാജേന്ദ്രൻ മുഴുവനും പറഞ്ഞില്ല. "ഇമ്മാതിരി കഥയൊക്കെ അത് അറിയാത്തവരോട് പറയ്യ് ചെറിയച്ഛ.. എനിക്കറിയാം.. ശെരിക്കും അറിയാം, ആ ഹോസ്പിറ്റലിൽ എന്താ നടന്നതെന്ന്.. നിങ്ങളൊക്കെ എന്താ ചെയ്തതെന്നും. പിന്നെ അതിന് പിറകെ വരാത്തത്.. ഞങ്ങളുടെ അച്ഛൻ പോയില്ലേ.. അമ്മ പോയില്ലേ.അതിനേക്കാൾ വലുതല്ല എനിക്കും ഇവൾക്കും ആ ഓഹരി പണം. അത് നിങ്ങളെളെടുത്തോ .. എന്റേം ഇവളുടേം ഔദാര്യം തന്നെയാണത്. അല്ലെന്ന് നിങ്ങളെത്ര വാദിച്ചാലും അതങ്ങനെ തന്നെ ആണെന്ന് നിങ്ങൾക്കും ഞങ്ങൾക്കുമറിയാം.. അപ്പൊ അതും വിട്.. എന്നിട്ടീ സന്ധ്യക്ക് ഒരുപാട് തിരക്കുകൾ ഉണ്ടായിട്ടും രണ്ടാളും ഓടിപിടച്ചു വന്നതിന്റെ കാര്യം പറഞ്ഞിട്ട്പോകാൻ നോക്ക്.. നല്ല ക്ഷീണമുണ്ട്.. വെളുപ്പിനെ കടയിലേക്ക് പോയതാണ്. നാളെ ഇനിയും പോകാനുള്ളതാണ്.." യാതൊരു മയവുമില്ലാത്ത ഭദ്രയുടെ വാക്കുകൾ. വരേണ്ടായിരുന്നു എന്നാണ് വന്നവർക്ക് തോന്നിയത്. ഓരോ വള്ളി പിടിച്ചും ഈ വീട്ടിലേക്ക് അവരെ ചോദ്യം ചെയാൻ വന്നു കയറുന്ന അന്നെല്ലാം അവർക്കങ്ങനെ ഒരു തോന്നൽ ഉണ്ടാവാറുണ്ട്. എന്നാലും പിന്നെയും വന്നു കൊണ്ടേയിരിക്കും.. നീയാ സുഗതൻ സാറിന്റെ മോനോട് എന്താ ചെയ്തത്.. അവരൊക്കെ വല്ല്യ ആളുകളാണ്.." രാജേന്ദ്രൻ വേണോ വേണ്ടയോ എന്നൊരു ഭാവത്തിൽ തുടങ്ങി വെച്ചു. അവരങ്ങനെ വലുതോ ചെറുതോ എന്നൊന്നുമില്ല.. ഞങ്ങളുടെ കടയിൽ വന്നു തെമ്മാടിത്തരം കാണിച്ച..അതിനി ഏത് കൊമ്പത്തെ അളായാലും പിന്നെ വന്നത് പോലെ പോകില്ല.. അത്ര തന്നെ.. നീ ആരാന്നാടി നിന്റെ വിചാരം.വല്ല്യ ഫൈവ് സ്റ്റാർ ഹോട്ടൽ നടത്തുന്ന പോലാണ് അവളുടെ അഹങ്കാരം.. " രാജിക്കാ ധൈര്യം ഒട്ടും ഇഷ്ടമായിട്ടില്ല.. അന്നം തരുന്ന ഇടമാണ്. എനിക്കും ഇവൾക്കും ആർക്കു മുന്നിലും തല കുനിക്കാൻ സമ്മതിച്ചു തരാത്ത ഇടമാണ്.. എനിക്കത് ആരാധനാലയം പോലെ പവിത്രമാണ് അപ്പച്ചി.അവിടെ വന്നിട്ടാ ണ് വൈശാഖ് കാശിന്റെ നെഗളിപ്പ് കാണിച്ചത്.. വേണ്ടത് കൊടുത്തു വിട്ടു. ഇനി വന്നാലും അങ്ങനെ തന്നെ ചെയ്യും ഞാൻ.. " ഭദ്രക്ക് കൂസലൊന്നുമില്ല. ഇതിന്റെ പിറകെ ഒക്കെ ആര് തൂങ്ങുമെന്നാ.." രാജി പല്ല് കടിച്ചു. എന്തായാലും നിങ്ങൾ ഉണ്ടാവില്ല.. അതെനിക്കുറപ്പുണ്ട്.. പിന്നെ.. ഞങ്ങൾക്ക് നീ പിടിക്കുന്ന വയ്യാവേലി ഏറ്റെടുക്കുന്ന പണിയല്ലേ.. രാജി ചുണ്ട് കൊട്ടി.. അല്ലല്ലോ.. അത് കൊണ്ടു രണ്ടാളും വിട്ടോ. ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം.. തണലും തുണയും വെണ്ടൊരു കാലത്ത് പോലും ആരും ഉണ്ടായിട്ടില്ല.. ഇനിയിപ്പോ എനിക്കിവളും ഇവൾക്ക് ഞാനും മതി.. " ലേശം പോലും ഭയമില്ലാത്ത അവളുടെ വാക്കുകൾ. പിന്നെയും അവിടെ നിൽക്കാൻ വയ്യെന്നത് പോലെ രാജി എഴുന്നേറ്റു.. അവർക്ക് പിറകെ രാജേന്ദ്രനും. ഇപ്രാവശ്യവും ഭദ്രക്ക് മുന്നിൽ പറഞ്ഞു ജയിക്കാൻ കഴിയാത്ത കലിയുണ്ട് രണ്ടു പേർക്കും. "ഇവളെ കണ്ട് തുള്ളണ്ടാ. ഈപെണ്ണിന് ഭ്രാന്ത് ആണ്.. ഏട്ടൻ ഉള്ളന്ന് തന്നെ കൊഞ്ചിച്ചു വഷളാക്കി വെച്ചതാ.." ലഷ്മിക്ക് നേരെ നോക്കി രാജി പറയുമ്പോൾ അത് കേട്ടു നിന്നവളുടെ ഹൃദയമൊന്നു പിടഞ്ഞു. അത് വരെയും അവളെടുത്തിട്ടാ തന്റെടിയുടെ കുപ്പായത്തിനുള്ളി കരുതൽ കൊതിക്കുന്നൊരു മനസ്സ് പിടഞ്ഞു... എങ്കിലും മുഖതല്പം പോലും കടുപ്പം കുറഞ്ഞതുമില്ല. അവളുടെ കാര്യം അവള് നോക്കി കൊള്ളും. അപ്പച്ചി പോകാൻ നോക്ക്.. " വീണ്ടും ഭദ്ര പറയുമ്പോൾ അവളെ ഒന്ന് കൂടി നോക്കി പല്ല് കടിച്ചു കൊണ്ടു ആദ്യം രാജേന്ദ്രനും അവർക്ക് പിറകെ രാജിയും ഇറങ്ങി പോയി. അവരിറങ്ങി പോകാൻ കാത്തിരുന്നതെന്ന പോലെ ഭദ്ര ഉറക്കെ മുൻവശത്തെ വാതിൽ കൊട്ടി അടച്ചു.. ലക്ഷ്മി അവളോടെന്തോ പറയാൻ തുടങ്ങിയെങ്കിലും വാതിലടച്ചു കൊണ്ടു ഹാളിൽ മാലയിട്ട് വെച്ച രാമന്റെയും ജാനകിയുടെയും ഫോട്ടോക്ക് മുന്നിൽ കണ്ണിമാ വെട്ടാതെ നോക്കി നിൽക്കുന്നവളെ കണ്ടതും പിന്നെ അവളൊന്ന് മിണ്ടാതെ തിരിഞ്ഞു നടന്നു.. രണ്ടു പെരും കരയുകയായിരുന്നു ആ നിമിഷം... 💜💜 പ്രതേകിച്ചു മാറ്റങ്ങൾ ഒന്നുമില്ലാതെ പിന്നെയും ദിവസങ്ങൾ പോയി. വെളുപ്പിനെ കടയിലേക്ക് പോകും രണ്ടാളും. വൈകുന്നേരം വരെയും പിന്നെ അവിടെയാണ്. ചായയും കടിയും പിന്നെ അത്യാവശ്യം കറികൾ അടങ്ങിയ ഒരൂണും. അതാണ് മെനു. കഠിനധ്വാനം ചെയ്താലും അവർക്ക് നന്നായി ജീവിച്ചു പോകാനുള്ളതെല്ലാം അവിടെ നിന്നും കിട്ടുന്നുണ്ട്. പാചകം ചെയ്യുന്നത് ഇഷ്ടമാണെന്നതിന്നാലും അച്ഛനും അമ്മയും ഉള്ള കാലത്ത് തന്നെ വേണ്ടതെല്ലാം വെച്ചുണ്ടാക്കി പഠിച്ചത് കൊണ്ടും രാമന്റെ കൈപ്പുണ്യം അത് പോലെ ലക്ഷ്മിക്ക് പകർന്നു കിട്ടിയത് കൊണ്ടും കാര്യങ്ങൾ ഉഷാറായി തന്നെ നടക്കും. ടൗണിൽ അത്യാവശ്യം കണ്ണെത്തുന്ന സ്ഥലത്തു തന്നെയാണ് അവരുടെ കടയും. "ആ ഹോട്ടൽ തുടങ്ങിയ അവർ നമ്മളോട് പോകാൻ പറയുമോടീ " അന്ന് കടയിൽ വന്നു ആരോ പറഞ്ഞറിഞ്ഞ കാര്യത്തിന്റെ പൊട്ടും പൊടിയും ചേർത്ത് കൊണ്ടു ലക്ഷ്മി ചോദിക്കുമ്പോൾ ഭദ്ര അവളെ നോക്കി. അതിന് അവരുടെ സ്ഥലത്താണോ നമ്മുടെ കടയുള്ളത് ..? അവൾക് കൂസലൊന്നും ഇല്ല. അല്ലെടി.. ആളുകൾ പറയുന്നു.. നമ്മുടെ കടയുടെ സ്ഥലം കൂടി അവർക്ക് കിട്ടിയ... അങ്ങനിപ്പോ നമ്മുടെ കട അവർക്ക് കൊടുക്കില്ല.. എന്നിട്ടല്ലേ കിട്ടിയാലുള്ള കാര്യം പറഞിട്ട് കാര്യമുള്ളൂ.. ഇതവർക്ക് കൊടുത്തിട്ട് ഞാനും നീയും പിന്നെന്ത് ചെയ്യും..? എനിക്കെന്തോ ഭയമാകുന്നു..? ലക്ഷ്മിയുടെ കണ്ണു നിറഞ്ഞു. അതൊരു പുതിയ സംഭവം അല്ലല്ലോ.. എന്റെ ലച്ചു.. നീ വെറുതെ ആവിശ്യമില്ലാത്തത് ചിന്തിക്കാതെ എന്തേലും ചെയ്യാൻ ഉള്ളത് ചെയാൻ നോക്കിക്കെ.. എന്നിട്ട് കിടന്നുറങ്ങാലോ.. " ഭദ്രക്ക് ശെരിക്കും ദേഷ്യം വന്നു. സത്യത്തിൽ അങ്ങനൊരു സംസാരം അവളും കേട്ടിരുന്നു. ഭയമൊന്നും തോന്നിയിലേലും അത് കേട്ടപ്പോൾ മുതൽ ഉള്ളിലെ വല്ലാത്തൊരു അസ്വസ്ഥത ഉണ്ട്.. കടയുടെ തൊട്ടടുത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടൽ.. കുറച്ചു നാളായി അത് ഓപ്പൺ ചെയ്തിട്ട്. തങ്ങളുടെ കൊച്ചു കട കൊണ്ടു അവർക്കോ.. അവരുടെ അത്രയും വലിയൊരു സ്ഥാപനം കൊണ്ടു തങ്ങൾക്കൊ പ്രത്യക്ഷത്തിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാൻ ഇടയില്ല. പക്ഷേ കടയിൽ വരുന്നവർ കുറച്ചായിട്ട് ഈ കാര്യം കൂടി ചർച്ചക്കെടുമ്പോൾ അടുത്തുള്ള ആ ഹോട്ടലിന്റെ പ്രൗടിയെ കുറിച്ചും അതിന്റെ ഓണരുടെ പിടിപാടിനെ കുറിച്ചും വാചാലമായി പറഞ്ഞു കേൾക്കുമ്പോൾ... ഉള്ളൊന്ന് പിടയും. അത് മാത്രം എത്ര അടക്കി പിടിച്ചിട്ടും അവക്കൊതുക്കി നിർത്താനും പറ്റുന്നില്ല.. ലക്ഷ്മി പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്. ഒക്കെയും അവളുടെ ആശങ്കകൾ തന്നെയാണ്. നോക്ക് ചേച്ചി.. അല്ലേൽ തന്നെ ഞാനാകെ പിടി വിട്ട് നികുവാ. അതിന്റെടേൽ.. നീയും കൂടി... " അതും പറഞ്ഞു കൊണ്ട് ഭദ്ര എഴുന്നേറ്റു അകത്തേക്ക് പോയത് ഇനിയും അവിടെ ഇരുന്നാൽ താൻ ലക്ഷമിയോട് നിലവിട്ട് വല്ലതും പറഞ്ഞു പോകുമോ എന്ന് കരുതി തന്നെയാണ്.. 💥💥 ശ്രീ ഭദ്രയല്ലേ...? വാതിൽ തുറന്നു കൊണ്ടു പുറത്തേക്ക് നോക്കിയവൾക്ക് നേരെ വല്ലാത്തൊരു ഗൗരവത്തോടെ പുറത്തു വന്നയാൾ ചോദിക്കുമ്പോൾ അത് വരെയും അയാളെ കണ്ട യാതൊരു പരിചയവും ഇല്ലാഞ്ഞത് കൊണ്ടാണ് ഭദ്രയുടെ മുഖം ചുളിഞ്ഞത്. എങ്കിലും അവൾ അതേ എന്ന് തലയാട്ടി. അവൾക്ക് പിറകെ നിന്നും ലക്ഷ്മിയും എത്തി നോക്കുന്നുണ്ട്. അകത്തേക്ക് കയറിക്കോട്ടെ.. വാതിലടഞ്ഞു നിൽക്കുന്ന ഭദ്രയുടെ നേരെ നോക്കി വന്നയാൾ വീണ്ടും ചോദിച്ചു. നിങ്ങളാര..? നിന്നിടത്തു നിന്നും ഒരടി അനങ്ങാതെ ഭദ്ര വീണ്ടും ചോദിച്ചു. പാർഥിപൻ.. റോസ് ഇന്റർ നാഷണൽ ഗ്രുപ്പിന്റെ മാനേജർ. " വന്നയാൾക്ക് വല്ലാത്ത ഗൗരവം.. റോസ് ഇന്റർ നാഷണൽ ഗ്രൂപ്പ്.. ഭദ്ര അതൊന്ന് പറഞ്ഞു നോക്കി. എന്നാൽ അവൾക്ക് പിറകിൽ നിന്നിരുന്ന ലക്ഷ്മിയുടെ മുഖം വിളറി പോയി. തങ്ങളുടെ കടയുടെ അടുത്തുള്ള ആ വലിയ ഹോട്ടലിനെ അവൾക്കോർമ്മ വന്നു. അകാരണമായൊരു ഭീതി വീണ്ടും അവളിൽ വന്നു നിറഞ്ഞു. കൈകൾ ഭദ്രയുടെ തോളിൽ മുറുകി. കയറി വരൂ.. ആളെ അറിഞ്ഞതും ഭദ്ര അൽപ്പം പിന്നിലേക്ക് മാറി കൊണ്ടു പറഞ്ഞു. താങ്ക്സ്.. വീടിനുള്ളിലേക്ക് ആകെയൊന്ന് നോക്കിയിട്ടാണ് പർദ്ധിപൻ അകത്തേക്ക് കയറിയത്. ഞാൻ വന്നതെന്തിന് എന്നറിയാമോ..? സോഫയിൽ ഇരിക്കുന്നതിനിടെ പാർഥിപൻ ചോദിച്ചു. അത് നിങ്ങള് പറയാതെ ഞങ്ങളെങ്ങനെ അറിയും..? ഭദ്രയും ഗൗരവം വിട്ടില്ല.. പത്തു ലക്ഷം രൂപ റെഡി കാശ് ആയിട്ട് തരും. നിങ്ങളിപ്പോ വേണമെന്ന് പറഞ്ഞൽ അത് ഇപ്പൊ തരും.. " പാർഥിപൻ പറഞ്ഞു കേട്ടതും ഭദ്രയുടെ മുഖം ചുളിഞ്ഞു.. "സോറി.. നിങ്ങളെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കിപ്പോഴും ക്ലിയർ ആയില്ല.. ഭദ്ര അയാൾക്ക് മുന്നിൽ കൈ കെട്ടി നിന്നു. "അതിത്ര ക്ലിയർ ആവാൻ എന്തിരിക്കുന്നു. ഞങ്ങളുടെ അത്രയും വലിയൊരു ഹോട്ടലിന് നേരെ മുന്നിൽ വലിച്ചുകെട്ടിയിറക്കി നിങ്ങൾ നടത്തുന്ന ആ കട.. അത് ഞങ്ങള്ക്ക് തരുന്നു.. എന്നിട്ട് ഞങ്ങൾ തരുന്ന കാശും വാങ്ങി മറ്റെവിടെയെങ്കിലും നിങ്ങൾ മാറി പോകുന്നു.." തീർത്തും നിസ്സാരതയോടെ അയാളത് പറയുമ്പോൾ ഭദ്രയുടെ രക്തം തിളച്ചു. അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു.. "അത് ഞങ്ങൾ ആർക്കും വിൽക്കുന്നില്ല.. പാർഥിപന് പോകാം.." കടുപ്പത്തിൽ അവളത് പറഞ്ഞതും പാർഥിപന്റെ മുഖം ചുളിഞ്ഞു. പത്തു ലക്ഷമെന്നത് കുറഞ്ഞു പോയിട്ടയാണോ..? " പാർഥിപൻ ചോദിച്ചു. "ചിലതൊക്കെ വിലയിടാൻ കഴിയില്ല.. ഈ കടയും ഞങ്ങള്ക്ക് അങ്ങനെയാണ്. നിങ്ങളിനി പത്തു കോടി ഓഫാർ ചെയ്താലും ഞാനും ഇവളും അത് വിൽക്കുന്നില്ല.. " ഭദ്രക്കയാളുടെ പരിഹാസം നന്നായി മനസ്സിലായിരുന്നു. എങ്കിലും അവൾ വേറൊന്നും പറഞ്ഞില്ല. റോസ് ഇന്റർ നാഷണൽ ഗ്രൂപ്പിനെ കുറിച്ച് ശ്രീ ഭദ്രക്കറിയില്ലെന്ന് തോന്നുന്നു. അതെല്ലാം അന്വേഷിച്ചു നോക്കിയിട്ട് പോരെ ഈ ഉത്തരവും എടുത്തു ചാട്ടവും ഒക്കെ.. അവർ വിചാരിച്ച വളരെ ഈസിയായി നിങ്ങളെ അവിടുന്ന് മാറ്റാൻ പറ്റും. എന്നിട്ടും ന്യായമയ വിലയിട്ട് കൊണ്ടു അവർ നിങ്ങളോട് സഹകരിക്കുമ്പോൾ അത് തിരിച്ചും കാണിക്കണ്ടേ.. ഇല്ലെങ്കിൽ അത് നിങ്ങൾക്ക് രണ്ടു പേർക്കും തന്നെയാണ് ദോഷം. സ്വന്തമെന്ന്പറയാൻ പോലും നിങ്ങൾക് ആരുമില്ല. അതെങ്കിലും ഓർക്കണ്ടേ ..! ഭദ്രയെയും ലക്ഷ്മിയെയും മാറിമാറി നോക്കി കൊണ്ടാണ് പാർഥിപൻ അത്രയും പറഞ്ഞതും. നിങ്ങൾക്ക് പോകാം എന്നിട്ട് ചെന്ന് നിങ്ങളുടെ മുതലാളിയോട് പറഞ്ഞേക്ക് ഞങ്ങൾ അത് വിൽക്കുന്നില്ല എന്നുള്ളത്.. " തന്റെ തീരുമാനത്തിൽ നിന്നും അണുവിടെ മാറാതെ ഭദ്ര ഉറച്ചു നിൽകുമ്പോൾ പിന്നൊന്നും പറയാനില്ലാത്ത പോലെ പാർഥിപൻ ഇറങ്ങി പോകുകയും ചെയ്ത്.. 💥💥 അതൊരു തുടക്കമായിരുന്നു. ഭദ്രക്കും ലക്ഷ്മിയുടെയും സമാധാനം പോകുന്നതിന്റെ തുടക്കം. പാർഥിപന് ശേഷം വീണ്ടും പലരും വന്നു.. പലരീതിയിൽ അവരെ ഫോർഴ്സ് ചെയ്യാനും ശ്രമിച്ചു. നാട്ടുകാർ പലർക്കും കിട്ടിയ തുകക്ക് അത് കൊടുത്തു ഒഴിഞ്ഞു പോ എന്ന് തന്നെയായിരുന്നു പറയാൻ. റോസ് ഗ്രുപ്പിനോടൊപ്പമെന്നും പിടിച്ചു നിൽക്കാൻ നിങ്ങളെ കൊണ്ടു കഴിയില്ലെന്ന് തന്നെ അവരെല്ലാം പറഞ്ഞു.. രാജേന്ദ്രനും രാജിയും വീണ്ടും വന്നു. ഇപ്രാവശ്യം അവരുടെ ആവിശ്യവും റോസ് ഇന്റർ നാഷണൽ കമ്പനിക്ക് വേണ്ടിയായിരുന്നു. കിട്ടുന്ന കാശും വാങ്ങി പോയില്ലേൽ പിന്നെ അതും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു ഭയപ്പെടുത്താൻ നോക്കിയവരെ ഭദ്ര ഭയപ്പവടുത്തി ഓടിച്ചു. ചുരുക്കത്തിൽ സംഘർഷഭരിതമായൊരു അന്തരീക്ഷമായി മാറി തുടങ്ങി എന്ന് തോന്നിയ നിമിഷം ഭദ്ര കടുത്തൊരു തീരുമാനം എടുത്തു.. റോസ് ഗ്രൂപ്പിനെതിരെ.. അവർക്ക് വേണ്ടി കടയിൽ വന്നിട്ട് ടീം വർക്ക് പോലെ തെമ്മാടിത്തരം ചെയ്യുന്നവർക്കെതിരെ സ്റ്റേഷനിൽ പോയൊരു പരാതി കൊടുക്കണം എന്നുള്ളത്. ലക്ഷ്മി അവളെ കൊണ്ടാവും പോലൊക്കെ തടയാൻ ശ്രമിച്ചു. അതെല്ലാം കൂടുതൽ പ്രശ്നം ഉണ്ടാക്കി വെക്കും എന്നോർമിപ്പിച്ചു. പക്ഷേ വിട്ട് കൊടുക്കാൻ മനസ്സില്ലാത്ത പോലെ ഭദ്ര കേസ് കൊടുക്കണം എന്നതിൽ തന്നെ ഉറച്ചു നിന്നു. തുടരും. " ഇതൊരു ചെറുകഥയാണ് വായിച്ചിട്ട് എല്ലാവരും അഭിപ്രായം പറയുക ... അധികം വൈകാതെ തന്നെ പുതിയ നോവലുമായിട്ട് ഞാൻ വരുന്നതാണ് കാത്തിരിക്കുക ... സപ്പോർട്ട് ചെയ്യുക " #💞 പ്രണയകഥകൾ #📔 കഥ40134
- Suni.Thomas. ❤️#പാട്ടും തമാശയും ഇഷ്ടം പോലെ.. #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #📔 കഥ #👌 വൈറൽ വീഡിയോസ് #സ്പെഷ്യൽ സ്റ്റോറീസ് ✍ ദാന ശീലം നല്ലത് ആണ് പക്ഷെ... നല്ല ഉപദേശം390863
- ꧁♥🧚💥🅰️ 🇲 🇪 🇾 🅰️🇲 🇺 💥🧚♥꧂#😎 Motivation Status #💭 Quote for life #🕉 മഹാഭാരതം #📔 കഥ104294
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - കാശിഭദ്രം 🔻 പാർട്ട് _2 (അവസാനഭാഗം) ✍️ രചന - ജിഫ്ന നിസാർ 💥 സാർ അകത്തുണ്ട് ചെന്നോളൂ.. " വലിഞ്ഞു മുറുകിയ മുഖത്തോടെയിരുന്ന ഭദ്രയോട് ഒരു പോലീസ്കാരൻ പറയുമ്പോൾ അവൾ എഴുന്നേറ്റു. അയാൾ ചൂണ്ടി കാണിച്ചു കൊടുത്ത റൂമിലേക്ക് ചെന്ന് കയറുമ്പോൾ ആദ്യം തന്നെ അവളുടെ കണ്ണിലുടക്കിയത് ടേബിളിൽ ഫ്രെയിം ചെയ്ത് വെച്ച ഒരു പേരാണ്.. സർക്കിൽ ഇൻസ്പെക്ടർ കാശിനാഥൻ.. അതൊന്ന് കൂടി വായിച്ചു കൊണ്ടാണ് അവൾ മുഖം ഉയർത്തി നോക്കിയതും. കണ്മുന്നിൽ അവളെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്നവൻ. ക്ളീൻ ഷേവ് ചെയ്ത മുഖത്ത് വല്ലാത്ത ഗൗരവം. തുളച്ചുകയറുന്ന നോട്ടം. ഇരിക്കൂ.. ശബ്ദത്തിന് പോലും വല്ലാത്തൊരു മൂർച്ച.. ഭദ്ര കാശിനാഥൻ ചൂണ്ടി കാണിച്ചയിടത്തേക്ക് ഇരുന്നു. പറയൂ.. അവളിൽ നിന്നും നോട്ടം അൽപ്പം പോലും മാറ്റാതെ അവനാവശ്വപെട്ടു. ഭദ്ര താൻ എഴുതി കൊണ്ട് വന്ന പരാതി അവന് നേരെ നീട്ടി. കാശിനാഥൻ അത് വാങ്ങിച്ചിട്ട് അതൊന്ന് വായിച്ചു നോക്കി. ഇതിൽ ശ്രീ ഭദ്ര ആരോപിച്ചതൊക്കെയും റോസ് ഗ്രൂപ്പിൽ നിന്നും തന്നെ ഉള്ളതാണ് എന്നുള്ളതിന്റെ തെളിവ് വല്ലതുമുണ്ടോ.. " കയ്യിലെ പേനയൊന്ന് കറക്കി കൊണ്ടു കാശി നാഥൻ ചോദിച്ചു.. ഭദ്രയുടെ മുഖം ചുളിഞ്ഞു. തെളിവ് കണ്ട് പിടിക്കേണ്ടത് പോലിസിന്റെ ഡ്യൂട്ടി അല്ലേ.. കാശി അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു. ഈ പറഞ്ഞിരിക്കുന്നതെല്ലാം മിസ് ശ്രീ ഭദ്രയുടെ തെറ്റ് ധാരണകൾ ആവാനും സാധ്യതയുണ്ടല്ലോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. " അവളെഴുതി കൊടുത്ത പരാതി പേപ്പർ ഉയർത്തി കാണിച്ചു കൊണ്ടു കാശി നാഥൻ വീണ്ടും ചോദിച്ചു. എനിക്കങ്ങനെ തോന്നുന്നില്ല. എന്ത് കൊണ്ട്.. റോസ് ഇന്റർ നാഷ്ണൽ ഹോട്ടലിന്റെ മാനേജർ പാർഥിപൻ എന്നെ കാണാൻ എന്റെ വീട്ടിൽ വന്നിരുന്നു.. എന്നെ കാണാനല്ല.. അതെന്റെ കടക്ക് വിലയിടാനുള്ള വരവായിരുന്നു.. " ഭദ്രയുടെ മുഖം ഒന്ന് കൂടി കടുത്തു. എന്നിട്ട് ഇയാളെന്താ ആൻസർ ചെയ്തത്? അൽപ്പം പോലും പതർച്ചയില്ലാതെ തനിക്ക് മുന്നിൽ ഇരിക്കുന്നവൾക്ക് നേരെ നോക്കുമ്പോൾ തോന്നുന്ന കൗതുകം പുറമെ കാണിക്കാതെ വല്ലാത്തൊരു ഗൗരവത്തോടെ തന്നെ കാശി വീണ്ടും ചോദിച്ചു. പറ്റില്ലെന്ന് ഞാൻ അന്ന് തന്നെ പറഞ്ഞതിന്റെ പ്രതിഷേധങ്ങളാണ് അവരീ കാണിക്കുന്നത് മുഴുവനും.. " അങ്ങനെ എങ്കിൽ റോസ് ഗ്രുപ്പ് തന്നെയാണ് ഇതിന്റെ പിന്നിലെന്ന് ശ്രീ ഭദ്ര ഉറച്ചു വിശ്വസിക്കുന്നു എന്നർഥം.. " കാശി അവളെ ഒന്ന് ചുഴിഞ്ഞു നോക്കി. ഭദ്ര ഒന്ന് മൂളിയതല്ലാതെ വേറൊന്നും പറഞ്ഞില്ല. പിന്നെയും കുറച്ചു കാര്യങ്ങൾ കൂടി അവളോട് ചോദിച്ചറിഞ്ഞ ശേഷമാണ് അവൻ ഭദ്രയെ പോകാൻ അനുവദിച്ചത്. "എന്റെയും എന്റെ സഹോദരിയുടെയും ജീവിതമാണത്. ആശ്രയിക്കാൻ ഞങ്ങൾക്ക് വേറെ ആരുമില്ല. ഇതിനൊരു പരിഹാരം വേണം." പോകും മുമ്പ് ഭദ്ര കാശി നാഥനെ നോക്കി പറഞ്ഞു. അപേക്ഷയൊന്നുമല്ലത്. ഇത് ഞങ്ങളുടെ ആവിശ്യം ആണെന്ന് പറയാതെപറയും പോലെ.. ഞാനൊന്ന് അന്വേഷിച്ചു നോക്കട്ടെ.. എന്നിട്ടറിയിക്കാം.." കാശി നാഥൻ അത്രയും മാത്രം പറഞ്ഞു. 💜💜 മോളെ... റോസ് ഗ്രുപ്പിനെതിരെ പരാതി കൊടുത്തു കഴിഞ്ഞു രണ്ടാമത്തെ ദിവസം.. മാർക്കറ്റിൽ പോയി തിരികെ കടയിലേക്ക് ചെന്ന് കയറിയ ഭദ്രയെ ലക്ഷ്മിയുടെ ഹൃദയം നുറുങ്ങിയുള്ള നിലവിളിയാണ് സ്വഗതം ചെയ്തത്. കടക്കുള്ളിലും അടുത്തുള്ള റോഡിലും അതിന്റെ പരിസരത്തുമെല്ലാം തടിച്ചു കൂടിയ ആളുകൾ. എന്താ.. എന്താ ചേച്ചി.. " ചോദിക്കുമ്പോൾ ഉള്ളിലെ വിറയൽ ഭദ്രയുടെ സ്വരം കൂടി ഏറ്റടുത്തു. അവരുടെ കടയിൽ നിന്നും ഭാഷണം കഴിച്ച ഒരാൾ കുഴഞ്ഞു വീണു ഹോസ്പിറ്റലിൽ ആണെന്ന്... പരിശോധനയിൽ അത് ഭഷ്യ വിഷ ബാധ എന്നു ഡോക്ടർമാർ പറയുകയും ചെയ്തു . ആദ്യം അത് കേട്ട നിമിഷം.. ഭദ്ര ഒന്നുലഞ്ഞു പോയി.. ചതി എന്ന് അവളുടെ ഹൃദയം അലമുറയിട്ടു.. പക്ഷേ അതവിടെ കൊണ്ടൊന്നും അവസാനിച്ചതുമില്ല. പിന്നെയും മൂന്നാലു പേരെ കൂടി ഛർദിയോടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു എന്നുള്ള വാർത്ത വന്നെത്തി.. ഫുഡ് ഇൻസ്പെക്ടർ വന്നെടുത്തു കൊണ്ടു പോയ കടയിലെ ഭക്ഷണത്തിൽ അഴുകിയതും വിഷമുള്ളതുമൊക്കെ കണ്ടെത്തി. ലക്ഷ്മിയെ അറസ്റ്റ് ചെയ്യണം എന്നുള്ള പ്രതിഷേധം വരെയും എത്തി നിന്നു കാര്യങ്ങൾ. നിലയില്ലാ കയത്തിൽ വീണത് പോലെ.. ഭയം കൊണ്ടു വിറച്ചു കരയുന്ന ലക്ഷ്മിയെ ചേർത്ത് പിടിച്ചു കൊണ്ടു ഭദ്ര പകച്ചു നിന്നു പോയി.. 💥💥 ഇങ്ങോട്ട് നീങ്ങി നിൽക്.." ആദ്യം കണ്ടപ്പോഴുള്ളതിനേക്കാൾ ഗൗരവത്തോടെ കാശി നാഥൻ പറയുമ്പോൾ ലക്ഷ്മി വിറയലോടെ ഭദ്രയെ അള്ളി പിടിച്ചു. സർ.. ഇതൊരു ട്രാപ്പ് ആണ്.. " ഭദ്ര കാശിയെ നോക്കി കൊണ്ടു പറഞ്ഞു. അത് തീരുമാനിക്കാൻ ഇവിടെ പോലീസും കോടതിയും ഉണ്ട്.. അവൻ അവളെ നോക്കി കടുപ്പത്തിൽ പറയുമ്പോൾ അവനിൽ നിന്നും തങ്ങൾക്ക് നീതി കിട്ടാൻ പോണില്ലെന്ന് പോലും ഭദ്രക്ക് ആ നിമിഷം തന്നെ മനസിലാക്കി. പഴകിയ ഭക്ഷണമാണോ കടയിൽ വിളമ്പുന്നതെന്ന് ചോദിച്ചു കൊണ്ടവൻ തുറിച്ചു നോക്കിയതോടെ ലക്ഷ്മിയുടെ ബോധം മറഞ്ഞു.. സംഗതി ഭദ്ര വിചാരിച്ചതിലും വഷളായി കൊണ്ടിരുന്നു ഓരോ നിമിഷവും. കടയുടെ പരിസരത്ത് നിന്നും സ്റ്റേഷന്റെ പരിസരത്ത് നിന്നും മാധ്യമങ്ങൾ അവർക്ക് തോന്നിയത് പോലെ കാര്യങ്ങൾ വളച്ചൊടിച്ചു... ആളുകൾക്ക് മുന്നിൽ വിളമ്പി. അത് വരെയും അമൃദ് പോലെ വന്നവർക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ പേരിൽ ഭദ്രക്കും ലക്ഷ്മിക്കും അനാശാസം വരെയും കേൾക്കേണ്ടിയും വന്നു. റോസ് ഗ്രുപ്പ് കാശ്ശെറിഞ്ഞു കളിച്ചത് കൊണ്ടു തന്നെ.. അവർക്കെതിരെ കള്ള സാക്ഷി പറയാനും പടച്ചുണ്ടാക്കിയ തെളിവുകൾ നിരത്താനും നിരവധി പേരുണ്ടായി.. പാടെ തകർന്ന് പോയ ചേച്ചിയെയും ചേർത്ത് പിടിച്ചു കൊണ്ടു ഭദ്ര ആ സ്റ്റേഷനിൽ മുഖം കുനിച്ചു നിന്നു. 💜💜 ഷട്ടപ്പ്... കാശി നാഥന്റെ ശബ്ദം വല്ലാതുയർന്നു. നിങ്ങളെനിക്ക് വില പറയുന്നോ " അവനുള്ളിലെ കലി ആ സ്വരവും മുഖവും ഏറ്റെടുത്തു. തനിക്കു മുന്നിൽ താൻ വിളിച്ചു പറയുന്നതെല്ലാം കേട്ട് ഒരക്ഷരം മിണ്ടാതെ മുഖം കുനിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം.. അതവനെ വല്ലാതെ നോവിച്ചു.. ആ നിമിഷം. താൻ പോലും അവളോടൽപ്പം കരുണ കാണിച്ചില്ല എന്നുള്ള കുറ്റബോധം അവനുള്ളിൽ നിറഞ്ഞു തുടങ്ങി.. "ഞങ്ങൾ ഞങ്ങളുടെ തീരുമാനം പറഞ്ഞു.കൂടെ നിന്നാൽ അത് സർക്കിൽ സാറിനു തന്നെയാണ് ഗുണം ചെയ്യുന്നത്. ഇടഞ്ഞു നിൽക്കുന്നവരുടെ അവസ്ഥ സാറും കാണുന്നില്ലേ." റോസ് ഗ്രുപ്പ് മാനേജർ എന്നും പറഞ്ഞു കൊണ്ടു മുന്നിൽ വന്നിരുന്നയാൾ. കാശി അയാളെ തുറിച്ചു നോക്കി. മുന്നോട്ടു കുതിക്കാനുള്ള വഴിയിലെ തടസ്സങ്ങൾ ഏത് വിധേനയും ഇല്ലാതാക്കുക എന്നത് ക്രൂരതയല്ല സർക്കിൾ സാറേ.. അതൊരു ബിസിനസ് ട്രിക് മാത്രം.. അത്രയുമേ ഞങ്ങളും ചെയ്തൊള്ളൂ. അവർക്ക് മുന്നോട്ട് ജീവിക്കാനുള്ള ന്യായമായ കാശ്.. അത് ഞങ്ങൾ ഓഫർ ചെയ്തതാണ്. അപ്പോഴവർക്ക് അഹങ്കാരം. അപ്പോൾ പിന്നെ ഞങ്ങൾ ഞങ്ങളുടെ വഴി നോക്കി. ഇനിയിപ്പോ കാര്യങ്ങൾ ഈസിയാണ്.. പിന്നെ ഇത് വന്നു സാറിനോട് പറഞ്ഞത്.. ഈ കേസിൽ സാറിനൊരു പ്രതേക ഇന്ട്രെസ്റ് ഉണ്ടെന്ന് മനസിലാക്കിയിട്ട് തന്നെയാണ്. സർക്കിൽ സാർ വെറുതെ ഒരു വള്ളി കെട്ട് പിടിക്കണ്ടല്ലോ എന്നോർത്ത് കൊണ്ടാണ്. റോസ് ഗ്രൂപ്പിനൊപ്പം നിന്നാലുള്ള ബെന്ഫിറ്റ് അറിയണമെന്നുണ്ടങ്കിൽ സർക്കിൽ സർ സാറിന്റെ മേൽ ഉദ്യോഗസ്ഥൻ മാരോട് വെറുതെ ഒന്ന് അന്വേഷിച്ചു നോക്കിയാ മതി.. അപ്പൊ ശെരിയെന്ന.. പോട്ടെ.. " കാശിക്ക് കാര്യമായി എന്തെങ്കിലും പ്രതികരിക്കാൻ കഴിയും മുൻപ് വന്നയാൾ ഇറങ്ങി പോകുകയും ചെയ്തു. അത് വരെയും അത് വെറുമൊരു കേസ് എന്നത് മാത്രമായിരുന്നു. അയാളാ പറഞ്ഞത് പോലെ അവൻ പ്രതേകിച്ചു ഒരു ഇൻട്രസ്സ്റ്റും കാണിക്കാത്ത വെറുമൊരു കേസ്.. എന്നാലാ വെല്ലുവിളി കേട്ടത് മുതൽ അവനുള്ളിൽ നിസ്സഹായരായ രണ്ടു പെൺകുട്ടികളുടെ മുഖം തെളിഞ്ഞു.. കരഞ്ഞും വിളിച്ചും നിൽക്കുന്ന ഒരുവൾ.. കാരിരുമ്പിന്റെ കരുത്തോടെ മറ്റൊരുവൾ. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് കൊടുക്കണം എന്നുള്ള തോന്നൽ അവനിൽ ശക്തമായി. മിഡിയ കൂടി ഏറ്റെടുത്ത കേസായി മാറിയിരിക്കുന്നു. കടയിൽ നിന്നും ഭക്ഷണം കഴിച്ച ആളുകൾ.. അവർക്ക് ജീവഹാനി സംഭവിച്ചിട്ടില്ല എന്നുള്ള കാരണം കൊണ്ടു ലഷ്മിയെയും ഭദ്രയെയും വീട്ടിലേക്ക് പറഞ്ഞു വിട്ടിട്ടുണ്ട്. പക്ഷേ അവരുടെ കടക്ക് പൂട്ട് വീണു കഴിഞ്ഞു. എന്റെയും എന്റെ ചേച്ചിയുടെയും മുന്നോട്ടുള്ള ജീവിതമാണത്. കഴിയുമെങ്കിൽ സഹായിക്കണം .. " ആദ്യദിവസം.. റോസ് ഗ്രൂപ്പിനെതിരെ ഒരു പരാതിയും തന്നു കൊണ്ടു ഇറങ്ങി പോകും വഴി ഭദ്ര പറഞ്ഞ ആ വാക്കുകൾ. അത് കാശിയുടെ ഉള്ളിലെ സ്വസ്ഥത കെടുത്തി. അവനാ കേസിന്റെ പിറകെ തന്നെ കൂടി.. സ്റ്റേഷനിൽ നിന്ന് പോലും കടുത്ത എതിർപ്പ്. തുടരെ വരുന്ന ഫോൺ കോളുകൾ.. വിളിക്കുന്നവർക്കെല്ലാം പറയാനുള്ളത് ഒരൊറ്റ കാര്യം.. റോസ് ഗ്രൂപ്പിനെതിരെ കളിക്കരുത്.. ജീവന് തന്നെ ഭീക്ഷണിയാണ് എന്നുള്ളതും.. ആശ്രയിക്കാൻ ആരുമില്ലാത്ത രണ്ടു പെൺകുട്ടികൾ.. അമ്മയുടെ മോൻ അവർക്കൊപ്പം നിൽക്ക്.. അവർക്ക് നീതി വാങ്ങിച്ചു കൊടുക്ക്.. " മുന്നോട്ടുള്ള യാത്ര വല്ലാതെ കഠിനമാകുമ്പോൾ കാശി അവന്റെ അമ്മയുടെ വാക്കുകൾ ഓർക്കും. തനിക്ക് മുന്നിൽ തല കുനിച്ചു നിൽക്കുന്ന രണ്ടു പെൺകുട്ടികളെ ഓർക്കും. അവനിലേക്ക് അറിയാതെ തന്നെ ധൈര്യം വന്നു നിറയും.. ഒറ്റയ്ക്കുള്ള പോരാട്ടമാണ്. അവനെ തോൽപ്പിക്കാനും അവൻ തോറ്റു കാണാനും തന്നെയാണ് സഹപ്രവർത്തകർക്ക് പോലും ആവേശം.. അതിനിടയിൽ വന്നു പോകുന്ന ഭീക്ഷണി ആ നാട്ടിലേക്ക് വന്നു ചേർന്നിട്ട് ഒരു മാസം ആയത് കൊണ്ടാവും.. സ്ഥലം മാറ്റം എന്നൊരു കടമ്പ അവന് മുന്നിലേക്ക് വന്നില്ല. ഏത് നിമിഷവും എന്തും സംഭവിക്കും എന്നൊരു ബോധത്തോടെ തന്നെ കാശി മുന്നോട്ട് പോയി. ഭദ്ര കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ അതിന് വേണ്ടുന്ന തെളിവുകൾ എല്ലാം കണ്ട് പിടിച്ചത് അവൻ ഒറ്റക്കാണ്. അതിനിടയിൽ ഒന്ന് രണ്ടു പ്രാവശ്യം അവൻ ഭദ്രയെയും ലക്ഷ്മിയെയും വീട്ടിൽ പോയി കണ്ടു. അവരുടെ ജീവിതം കണ്ടു മനസ്സിലാക്കി. അതോടെ അവനിലെ വാശി ഒന്ന് കൂടി കടുത്തു. ലക്ഷ്മി തളർന്നു തൂങ്ങി കൊണ്ടു തന്നെയാണ്. പക്ഷേ ഭദ്ര ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള പുതിയ വഴികൾ തിരയുണ്ടെന്ന് അറിഞ്ഞ നിമിഷം കാശിക്കവളോട് വല്ലാത്തൊരു ആരാധനയാണ് തോന്നിയത്. അതിനിടയിൽ.. അവരുടെ ജീവിതത്തിനെ കുറിച്ചും തനിച്ചായി പോയ അവരെ കുറിച്ചും കാശി അറിഞ്ഞു കഴിഞ്ഞു. അതൊക്കെയും കൊണ്ടാണ്... ഏത് വിധേനയും അവർക്ക് നീതി നേടി കൊടുക്കണം എന്നൊരു വാശിയിലേക്ക് അവനെത്തി നിന്നു.. ഒടുവിൽ കാശി നാഥൻ തന്നെ വിജയിച്ചു.. കാശ്ശെറിഞ്ഞു കൊണ്ടു അവന് മുന്നിലെ വഴിയിൽ പല വട്ടം തടസ്സം സൃഷ്ടിക്കാൻ റോസ് ഗ്രൂപ്പും അവന്റെ മേൽ ഉദ്യോഗസ്ഥരിൽ പലരും ശ്രമിച്ചപ്പോഴും അവൻ നീതിയും ന്യായവും തന്നെയാണ് മുറുകെ പിടിച്ചത്.. റോസ് ഗ്രൂപ്പിന്റെ ചതിയെ കുറിച്ച് തെളിവുകൾ സഹിതം ആദ്യം കോടതിയിലും പിന്നെ നന്മയുള്ള മാധ്യമങ്ങൾക് മുന്നിലും കാശി നാഥൻ നെഞ്ചും വിരിച്ചു നിന്നപ്പോൾ അവന് മുന്നിൽ.. ആ നിശ്ചയദാർഡ്യത്തിന് മുന്നിൽ റോസ് ഗ്രൂപ്പ് തല കുനിച്ചു.. താങ്കളുടെ ആഡംബര ഹോട്ടലിന് മുന്നിൽ അത് പോലൊരു കടയുള്ളതിന്റെ നാണക്കേട് കൊണ്ടാണ് അതവിടെ നിന്നും പാടെ തുടച്ചു നീക്കാൻ കുറച്ചു നാളായി നടത്തിയ നാറിയ കളികളെ കുറച്ചും അവർക്ക് ഏറ്റു പറയേണ്ടി വന്നു. തെളിവുകൾ കാണിച്ചു കൊണ്ടു വെറുമൊരു സർക്കിൾ ഇൻസ്പെക്ടർ ആയാ കാശി നാഥൻ അവരെ കൊണ്ടു പറയിപ്പിച്ചു എന്ന് പറയുന്നതാവും ശെരി.. കാശിന്റെ ബലത്തിൽ അവർ കാണിച്ച കൂട്ടിയ അഹങ്കാരത്തിന് കനത്ത വില തന്നെ കൊടുക്കേണ്ടിയും വന്നു. സമൂഹത്തിന് മുന്നിൽ അത് വരെയും ഉണ്ടാക്കി എടുത്ത പോയ് മുഖമൂടി അഴിഞ്ഞു വീണതോടെ പിന്നെ അതവരുടെ നില നിൽപ്പിനെ തന്നെ ബാധിച്ചു.. 💜💜 ഒരു താങ്ക്സ് എങ്കിലും പറയാം കേട്ടോ.. " തനിക്ക് മുന്നിലേക്ക് ചായയും കടിയും നീക്കി വച്ചു തന്നവളെ നോക്കി കാശ്ശിയൊരു ചിരിയോടെ പറഞ്ഞു. "എന്തിന്.. സാർ സാറിന്റെ ഡ്യൂട്ടി അല്ലേ ചെയ്തത്. അതിന് സർക്കാർ ശമ്പളവും തരുന്നില്ലേ.ഇനിയിപ്പോ പ്രതേകിച്ചു ഒരു നന്ദി പറച്ചിലിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല." പതിവുപോലെയുള്ള അതേ ഗൗരവത്തോടെ തന്നെ ഭദ്ര അതും പറഞ്ഞിട്ട് തിരിഞ്ഞു നടക്കുമ്പോൾ അവിടെ നിന്നും അത്രയുമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നൊരു ഭാവത്തിൽ കാശി ഒന്ന് ഊറി ചിരിച്ചു. രണ്ടു ദിവസങ്ങൾക്ക് മുന്നേ... ഭദ്രയും ലക്ഷ്മിയും കൂടി കട വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. ഇനി പഴയ പോലെ കച്ചവടം ഉണ്ടാകുമോ ആളുകൾ ഭയമില്ലാതെ കഴിക്കാൻ വരുമോ എന്നൊക്കെയുള്ള ആശങ്കകൾ ലഷ്മിക്ക് തന്നെയായിരുന്നു കൂടുതൽ. "ജസ്റ്റ് ഒന്നൂടെ ട്രൈ ആക്കി നോക്കടോ.. നിങ്ങൾക്കൊട്ടും പറ്റില്ലെന്ന് തോന്നിയാൽ നമ്മക്കത് വിട്ടേക്കാം. പുതിയ എന്തെങ്കിലും നോക്കാം.."എന്ന് അവർക്ക് ധൈര്യം കൊടുത്തത് കാശി തന്നെയാണ്. കുറച്ചു നാളുകൾ അടച്ചിട്ട ആ കട വീണ്ടും തുറന്നു പ്രവർത്തിക്കാൻ ആവിശ്യമുള്ളതൊക്കെയും വാങ്ങി അങ്ങോട്ട് എത്തിച്ചു കൊടുത്തത്. വേണ്ടന്ന് ഭദ്ര പറഞ്ഞിട്ടും കടമായിട്ടാണ് എനിക്കിത് തിരികെ തന്നേക്കണം എന്നൊരു വാക്കോടെ അവനത് പറഞ്ഞു തീർത്തു. ഭദ്രക്കൊരു പിടുത്തമുണ്ട് എങ്കിലും ലഷ്മിക്ക് അവനോടൊരു സൗഹൃദമുണ്ട്. അതവൻ തന്നെ ഉണ്ടാക്കി എടുത്തതാണ്. നന്ദിയും കടപ്പാടും കൊണ്ടു തനിക്ക് മുന്നിൽ നിൽക്കുന്നവളോട് ഞാൻ എന്റെ ഡ്യൂട്ടി ആണ് ചെയ്തത്.. ഇതിന്റെയൊന്നും ആവിശ്യമില്ല.. കഴിയുമെങ്കിൽ എന്റെ സൗഹൃദമാകുക എന്നും പറഞ്ഞത് അവനാണ്. സൗഹൃദം ലക്ഷമിയോട് മാത്രമാണ്. തുടരെയുള്ള കാഴ്ചകളിൽ.. നിലപാടിൽ ഉറച്ചു നിൽക്കാനുള്ള ധൈര്യവും തന്റേടവുമുള്ള അവളുടെ അനിയത്തിയോട് തോന്നുന്ന വികാരം.. അതിന് പ്രണയം എന്ന് തന്നെ പേരിട്ടു നൽകാനാണ് അവനിഷ്ട്ടം. അടുത്തറിയെ ഇത് വരെയും ആരോടും തോന്നാത്ത വിധമൊരു ഇഷ്ടം.. ആ പെണ്ണിനോട് തോന്നി പോയതെങ്ങനെയെന്ന് അവന്നപ്പോഴും അറിയില്ലായിരുന്നു. ഇന്നിപ്പോ രണ്ടു ദിവസം കൂടുമ്പോൾ ഒരിക്കലെങ്കിലും അവളെ ഒന്ന് കാണാതെ വയ്യെന്നായിട്ടും അവനത് തുറന്നു പറഞ്ഞിട്ടില്ല. സുഖമുള്ളൊരു ലഹരി പോലെ അവനതങ്ങനെ ഹൃദയത്തിൽ സൂക്ഷിച്ചു.. 💜💜 ഭദ്ര ഉത്തരമൊന്നും പറഞ്ഞില്ല.. " അത് വരെയുമില്ലാത്ത ടെൻഷനോടെ കാശി അവളെ നോക്കി.. അവൾ പക്ഷേ അവനെ നോക്കുന്നില്ല. അത് കൊണ്ടു തന്നെ ആ മനസ്സിൽ എന്തെന്ന് അവനറിയാനും കഴിയുന്നില്ല. ഇഷ്ടം ഉളിലൊതുക്കി നടക്കാൻ ഇനിയും വയ്യെന്നായപ്പോൾ കാശി തന്നെ അവളോട് തുറന്നു പറഞ്ഞതാണ്. പക്ഷേ ഭദ്രയുടെ മൗനം.. അതവനെ ആശങ്കപെടുത്തുക തന്നെ ചെയ്തു. ഇഷ്ടമല്ലെങ്കിൽ അതും തുറന്നു പറയാം കേട്ടോ.. " അവളുടെ നിൽപ്പ് കണ്ടിട്ട് കാശി പറഞ്ഞു. എനിക്കൊരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് ഇനിയും.. ഒടുവിൽ പതിയെ പറഞ്ഞു തുടങ്ങിയവൾ. നമുക്കൊരുമിച്ചു ചെയ്ത് തീർക്കലോ.. " ആ മുഖത്തെ തെളിച്ചം കാശ്ശിക്കൊരു സമാധാനം തോന്നി. അവൻ ആവേശത്തിൽ പറഞ്ഞു. "ടോ... താൻ പറയുന്നതും ഇനി എന്നോട് പറയാൻ പോണതും എല്ലാം എനിക്കറിയാം. എല്ലാം അറിഞ്ഞിട്ട് തന്നെയാണ്. കണ്ടന്ന് മുതൽ തോന്നിയ ഇഷ്ടം എന്നൊന്നുമല്ല.. പക്ഷേ അടുത്തറിഞ്ഞ അന്ന് മുതൽ ശ്രീ ഭദ്രയെന്റെ മനസ്സിലുണ്ട്. ആദ്യമൊരു അഭിമാനമായും പിന്നെയെന്റെ ശ്വാസം മുട്ടിക്കുന്ന പ്രണയമായും " ഒരു പോലീസ്കാരന് വേണ്ട പക്വതയോടെ.. എന്നാലോരു കാമുകന് വേണ്ട ആർദ്രതയോടെ അവനത് പറഞ്ഞു തീർക്കുമ്പോൾ.. ആ തുറന്നു പറച്ചിലിന് മുൻപ് തന്നെ അങ്ങനെ ഒരിഷ്ടം തിരിച്ചറിയാൻ കഴിഞ്ഞവൾ അവനെ ഒന്ന് നോക്കി. "കാശി നാഥന്റെ പ്രണയത്തിലേക്കും ജീവിതത്തിലക്കുമാണ് വിളിക്കുന്നത്. അത്രയും സ്നേഹം തോന്നിയിട്ട് തന്നെയാണ്. ലക്ഷ്മിയെ കുറിച്ച് മറന്നിട്ടില്ല. മറക്കേം ഇല്ല. അത് പോലെ തന്നെ നിന്നേം.. എന്നാലും ഞാൻ കാരണം നിന്റെയും അവളുടെയും ജീവിതത്തിൽ നഷ്ടങ്ങളൊന്നും ഉണ്ടാവരുത് എന്നെനിക്ക് നിർബന്ധവുമുണ്ട്. അത് കൊണ്ട് ഭദ്രക്ക് ധൈര്യമായി ഉള്ളിലുള്ളത് എന്നോട് തുറന്നു പറയാം.." കാശി നേർത്തൊരു ചിരിയോടെ അവനെ നോക്കി. അതേ ചിരിയപ്പോൾ ഭദ്രക്കുമുണ്ട്. ഞാനെന്നെ കുറിച്ച് ഓർത്തിട്ടില്ല ഇത് വരെയും.. ഇപ്പോഴും." ഒന്ന് ശ്വാസമെടുത്തു കൊണ്ടവൾ പറഞ്ഞു തുടങ്ങി. "ചെറുപ്പം മുതൽ എന്റെ ചേച്ചി ഒരു പാവമാണ്. വേണ്ടതൊന്നും പിടിച്ചു വാങ്ങാനും ചോദിക്കാനും അവൾക്കറിയില്ല.. അറിയില്ല എന്നല്ല.. അവൾക്ക് ഭയമാണ്. അച്ഛനും അമ്മേം ഞങ്ങളെ വിട്ട് പോയതിൽ പിന്നെ അത് വീണ്ടും കൂടി.." ശാന്തമായിട്ടാണ് അവളത് പറയുന്നത്. എങ്കിലും അവളെന്താണ് പറഞ്ഞു വരുന്നതെന്ന് അവനൊരു ഊഹവും കിട്ടിയതുമില്ല. "ഞാൻ കൂടെ ഇല്ലെങ്കിൽ അവൾക്കും മുന്നോട്ട് ജീവിക്കാൻ വയ്യ.. അവളെ പൂർണ്ണമായും മനസ്സിലാവുന്ന സ്നേഹിക്കുന്ന ഒരാളെ ഏല്പിച് കൊടുക്കും വരെയും ഞാൻ എന്നേ കുറിച്ച് ചിന്തിച്ചു നോക്കുന്നില്ല.." ചിരിയോടെ തന്നെ കാശി അവളെ നോക്കുമ്പോൾ അവനിലൊരു ആശ്വാസം നിറഞ്ഞു. കണ്ണും പൂട്ടി റിജേക്ട് ചെയ്തില്ലല്ലോ എന്നൊരു ആശ്വാസം. സന്തോഷം. "ഞാൻ കാത്തിരിക്കും.." ഉള്ളിലെ പ്രണയം മുഴുവനും നിറഞ്ഞ ആ വാക്കുകൾ. അറിയാതെ തന്നെ ഭദ്രയുടെ മുഖമൊന്നു ചുവന്നു. കാത്തിരിപ്പ് വല്ലാണ്ട് നീണ്ടു പോയാലോ..? സാറിന് മടുത്തു പോകും.. പിന്നെ അന്നെന്നെ പഴി പറയരുത്.. സാറിന്റെ കുറെ നല്ല ദിവസങ്ങൾ ഞാൻ കാരണം പോയെന്ന് പരാതിയും പറയരുത്.. അങ്ങനെ ആണെങ്കിൽ.. അത് വരെയും കാണിക്കാത്ത.. അറിയിക്കാത്ത ഒരു കുറുമ്പോടെ അവളത് ചോദിക്കുമ്പോൾ കാശിയുടെ മനം നിറഞ്ഞു നിൽക്കുന്ന ഒരു ചിരിയുണ്ടവനും. "ഞാനാ മനസ്സിൽ ഉണ്ടല്ലോ.. അത് മതി.. മരണം വരെയും ഈ കാശിനാഥൻ കാത്തിരിക്കും.. അവന്റെ പ്രണയത്തെ..സ്റ്റിൽ ഐ ലവ് യൂ..." കുറച്ചു കൂടി അവൾകരികിലേക്ക് നീങ്ങി നിന്നിട്ടത് പറയുമ്പോൾ അവനിലെ പ്രണയതിന്റെ വലിയൊരു തിര വന്നവളുടെ നെഞ്ചിൽ അലയടിച്ചു.. തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അരികിൽ നിൽക്കുന്നവൻ. ഭദ്ര അവന്റെ കണ്ണിലേക്കു നോക്കി... L തുറന്നു പറഞ്ഞില്ലേലും ആ മനസ്സിൽ തന്നോടുള്ള ഇഷ്ടമൊക്കെ വളരെ മുൻപ് തന്നെ അറിഞ്ഞു കഴിഞ്ഞതാണ്. തന്നെ നോക്കുമ്പോൾ തന്നോട് മിണ്ടുമ്പോൾ എല്ലാം ആ കണ്ണുകളിൽ പ്രണയത്തിന്റെ പൂത്തിരികൾ മിന്നി മറയുന്നതും ഒത്തിരി പ്രാവശ്യം അറിഞ്ഞിട്ടുണ്ട്.. അന്ന് വരെയും ആരോടും തോന്നാത്തത് പോലൊരിഷ്ടം ആളോട് തോന്നിയിരുന്നു. കാശി പറഞ്ഞത് പോലെ.. അത് ആദ്യകാഴ്ചയിലൊന്നുമല്ല.. തനിച്ചായി പോയ തനിക്കും തന്റെ സഹോദരിക്കും മേൽ.. സംരക്ഷണതിന്റെ കരുത്തുള്ള ആ കയ്യും മെയ്യും ചേർന്നു നിന്നിരുന്ന ഏതോ നാളിൽ.. അറിയാതെ ഉള്ളിലെ മോഹമായി മാറിയിരുന്നു. ഈ സർക്കിൾ ഇൻസ്പെക്ടർ കാശി നാഥൻ. പക്ഷേ അപ്പോഴും അവനെ പോലെ ഒരാളെ സ്നേഹിക്കാനും മോഹിക്കാനുമുള്ള യോഗ്യതയൊന്നുമില്ലെന്ന് മനസ്സിലാക്കി എല്ലാം ഉള്ളിലൊതുക്കി. ഇന്നിപ്പോൾ....സ്നേഹം തുറന്നു പറഞ്ഞു കൊണ്ടവൻ തന്നെ തന്നിലേക്ക് ചേർന്നു നിൽകുമ്പോൾ ഇനിയെന്ത് ഭയക്കാൻ. ആ തണലിൽ സുരക്ഷിതമായിരിക്കും എന്ന് ഉറപ്പുമുണ്ടല്ലോ.. തനിച്ചാണെന്നുള്ള തന്റെ ഉള്ളിലെ അരക്ഷിതാവസ്ഥക്ക് മീതെ... പ്രണയതിന്റെ കരുത്തുമായുള്ള അവന്റെ കാത്തിരിക്കാമെന്നുള്ള ആ വാക്ക്. അതിന്റെ ഉറപ്പും.. ഭദ്രക്കുള്ളിലും പുതിയൊരു പ്രതീക്ഷ തെളിഞ്ഞു. അത് വരെയും അനുഭവിച്ചതെല്ലാം അവനിലേക്ക് എത്തി ചേരാനുള്ള വഴികൾ മാത്രമായിരുന്നു എന്നോർക്കുമ്പോൾ പോലും അവൾക്കൊരു നിർവൃതി തോന്നി.. ലക്ഷ്മിയോടെല്ലാം കാശി തന്നെയാണ് തുറന്നു പറഞ്ഞത്. പക്ഷേ അവനത് പറയും മുൻപ് തന്നെ അവൾക്കങ്ങനെയൊരു സംശയം തോന്നിയിരുന്നു.. തനിക്കു വേണ്ടിയാണ് അവരുടെ കാത്തിരിപ്പെന്നറിഞ്ഞപ്പോൾ അത് വേണ്ടന്ന് ലക്ഷ്മി അവരോട് പറഞ്ഞതാണ്. പക്ഷേ കാശിക്ക് വാക്ക് പാലിക്കണമായിരുന്നു.. കാരണം.. അവനും അവനൊപ്പം അവന്റെ പെണ്ണും കാത്തിരിപ്പാണ്.. പ്രണയത്തിന്റെ വസന്തം വരുന്നതും കാത്ത്... പ്രണയം നിറഞ്ഞ കാത്തിരിപ്പ്... 💥💥 എല്ലാവരുടെയും അഭിപ്രായം അറിയിക്കുക ... എന്നാൽ പുതിയ കഥയുമായി പെട്ടെന്ന് വരാം... #💞 പ്രണയകഥകൾ #📔 കഥ1572
- അമ്പിളി 🌝#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ MY DOCTOR ❤️44 " ബേബി ഗേൾ..... Cool down... ഞാൻ ചുമ്മാ പറഞ്ഞതാണ്.... ഒട്ടും പ്രൈവസി ഇല്ലാത്തൊരിടത്തു നിന്ന് നീ ഒട്ടും comfortable ആവാതിരിക്കുന്ന സാഹചര്യത്തിൽ ഞാൻ ഒരു ചുംബനത്തിന് മുതിരുമെന്ന് തോന്നുന്നുണ്ടോ.. " അവളുടെ വിറക്കുന്നു കണ്ണുകളും ചുണ്ടുകളും നോക്കി വാത്സല്യത്തോടെ ഏഥൻ പറഞ്ഞു. അപ്പോഴാണ് അഞ്ജുവിന് ശ്വാസം നേരെ വീണത്. " ഞാൻ ഓർത്തു..... " " ഈ കുഞ്ഞി തല തൽക്കാലത്തിന് ഒന്നും ഓർക്കണ്ട...... " ഏഥൻ പുഞ്ചിരിയോടെ പറഞ്ഞു വണ്ടിയെടുത്തു. അഞ്ജു ആദ്യത്തെക്കാൾ മുറുകെ ഏഥനെ പുണർന്നിരുന്നു. ഹോസ്റ്റലിൽ ഇറക്കി വിടുമ്പോൾ ഏഥന്റെ മുഖത്ത് വല്ലാത്ത നിരാശ നിഴലിച്ചിരുന്നു. " പോട്ടെ.... " അവളുടെ വിരൽ തുമ്പിൽ പിടിച്ചു പരിഭവത്തോടെ ഏഥൻ ചോദിച്ചു. " എന്റെ പൊന്ന് ഡോക്ടറെ..... ഇത് ടീനെജർ ബോയ്സിനെക്കാളും കഷ്ട്ടമാണല്ലോ.... " അവനെ കളിയാക്കി ചിരിച്ചു അഞ്ചു പറഞ്ഞു. " എന്ത് ചെയ്യാനാ ബേബി ഗേൾ, നീ എന്റെ central nervous system മൊത്തം വ്യാപിച്ചങ്ങനെ കിടക്കുകയല്ലേ.... " അഞ്ചു നാണത്തിൽ കലർന്നൊരു പുഞ്ചിരി തൂകി. അവൻ പറയുന്ന ഓരോ വാക്കുകൾക്കും അവളിലെ പെണ്ണിനെ ആനന്ദത്തിൽ എത്തിക്കാനുള്ള കഴിവുണ്ടല്ലോ.. " പോട്ടെ.... നാളെ കുറച്ചു ബിസി ഡേ ആണ്.. കുറച്ചു ഓപ്പറേഷൻസ് ഒക്കെ ഉണ്ട്.... ഞാൻ ഒട്ടും അവൈലബിൾ ആയിരിക്കില്ല....." " ഹ്മ്മ്....എന്നാൽ പൊക്കോ. പോയി കുളിച്ചു നല്ല കുട്ടിയായി കിടന്നുറങ്.....എത്തിയിട്ട് വിളിക്കാനും മറക്കരുത് .... " " ഹ്മ്മ്..... " അതിനൊന്ന് മൂളി. അവളുടെ വിരൽ തുമ്പിൽ ചെറിയൊരു ചുംബനം കൂടെ കൊടുത്തു ഏഥൻ ബൈക്ക് ഓടിച്ചു പോയി. അവൻ കണ്ണകലത്തിൽ നിന്ന് മാഞ്ഞപ്പോൾ അഞ്ജു ഹോസ്റ്റലിലേക്ക് കയറി പോയി. ******************** ഒരു ദിവസത്തെ യാത്ര കഴിഞ്ഞു ഏകദേശം രാവിലെ പത്തുമണി കഴിഞ്ഞുകാണും അജു വീട്ടിൽ എത്തിയപ്പോൾ. കുളിച്ചു സെറ്റ് ആയി ഭക്ഷണവും കഴിച്ചു ഉമ്മറത്തെ തിണ്ണയിൽ കയറി കിടന്നതാണ്. ഉച്ചയായിട്ടും അതേ കിടപ്പ്. നിർമല ആ കിടപ്പ് കണ്ട് പതുക്കെ അവനടുത്തെത്തി ഒരു കസേര വലിച്ചിട്ടു അതിലേക്കിരുന്നു. " അജു..... വന്നപ്പോൾ തുടങ്ങിയ കിടപ്പണിത്..... എന്താ ഇതിന്റെ അർത്ഥം. " നിർമലയുടെ ചോദ്യം കേട്ടപ്പോൾ ഒരു പകപ്പോടെ അജു തിണ്ണയിൽ എണീറ്റിരുന്നു. അവന്റെ ഭാവം നിർമലയെ കൂടുതൽ ആശയകുഴപ്പത്തിലാക്കി. " ആളെ ടെൻഷൻ ആകാതെ പറ മോനേ...." " അമ്മേ..... അഞ്ജുവിനെ മഹേഷേട്ടന് കിട്ടുമെന്നെനിക്ക് തോന്നുന്നില്ല....... " " എന്ത്..... എന്താ നീ പറഞ്ഞത്.... അവിടുന്ന് വന്നപ്പോൾ തൊട്ട് ഞാൻ ചോദിക്കുന്നതിൽ നിന്നൊക്കെ നീ ഒഴിഞ്ഞു മാറുന്നത് കണ്ടപ്പോഴേ ഞാൻ ഊഹിച്ചതാ എന്തോ കുഴപ്പമുണ്ടെന്ന്..... എന്താ ഉണ്ടായത്. നീ കാര്യം പറയ്യ്.... " വല്ലാത്ത ആദിയോടെ നിർമല പറഞ്ഞു. അവിടെ നടന്നതൊക്കെ അജു വള്ളിപുള്ളി വിടാതെ അവരെ പറഞ്ഞു കേൾപ്പിച്ചു. " അമ്മേ.... അവളുടെ കാമുകനെന്ന് പരായൈന്നവനും അവന്റെ അപ്പനെന്ന് പറയുന്നവനും ചില്ലറക്കാരല്ല എന്നാണെന്റെ ഊഹം. അവരുടെ രണ്ടിന്റെയും നോട്ടം മതി നമ്മൾ വിറച്ചു പോവാൻ. അവളുടെ ജീവിതം കൊണ്ടവൾ എന്തോ ചെയ്തോട്ടെ. പക്ഷെ എനിക്ക് മഹിമയെ നഷ്ടപ്പെടരുത്...." അജു പറഞ്ഞു നിർത്തുമ്പോൾ നിസ്സഹായാവസ്ഥയിൽ നിർമല അവനെ നോക്കി ഇരിക്കുകയായിരുന്നു. " നമ്മൾ ഇനി എന്ത് ചെയ്യും? " " ഞാനൊരു വഴി കണ്ടിട്ടുണ്ട്... അതല്ലാതെ ഇനി വേറെയൊരു മാർഗ്ഗം നമുക്ക് മുന്നിൽ ഇല്ല.... ഇന്ന് മഹിമ ഇങ്ങോട്ട് വരും. ഞാൻ വീടുപണി നടക്കുന്നത് പോയെന്നു നോക്കി വരട്ടെ.... അപ്പോൾ അവളെയും കൂട്ടി വരാം.... വരുമ്പോൾ അമ്മയിവിടെ ഉണ്ടാവരുത്.... ഞാൻ പറയുന്നതമ്മക്ക് മനസിലാവുന്നുണ്ടോ.. " കൗശാലക്കാരന്റെ കണ്ണുകളോടെ അജു അവരെ നോക്കി. അവന്റെ ഉദ്ദേശം എന്താണെന്ന് മനസിലായതും നിർമല ഒരു ചിരിയോടെ തലയാട്ടി.... ഇനി അതല്ലാതെ മറ്റൊരു മാർഗ്ഗം ഇല്ലെന്നവർക്ക് തോന്നി തുടങ്ങിയിരുന്നു. " എന്നാൽ ഞാൻ അങ്ങോട്ട് പോവട്ടെ... " തിണ്ണയിൽ നിന്നെണീറ്റു അജു പറഞ്ഞു. നിർമലയും കസേരയിൽ നിന്നെണീറ്റു. " നീ പോയി വാ.... ഞാൻ അപ്പോഴേക്കും അമ്പലത്തിൽ ഒന്ന് പോയ് വരാം.... " നിർമല പറഞ്ഞത് കേട്ട് ഒരു ചിരിയോടെ അജു അകത്തേക്ക് പോയി. ഒരു കാവി മുണ്ടും ടീഷർട്ടും എടുത്തിട്ട് പുറത്തിറങ്ങി ബൈക്കിൽ കയറി അത് ഓടിച്ചു പോയി. മാമയുടെ വീടിന്റെ ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ടെങ്കിലും അജു നേരെ പോയത് അവന്റെ വീടിനടുത്തേക്കാണ്.. മുഴുവൻ പൊളിച്ചു വേസ്റ്റ് മൊത്തം നീക്കി നിർത്തിയ സ്ഥലത്ത് തറപണിക്കുള്ള കാര്യങ്ങളൊക്കെ ചെയ്ത് വെച്ചിട്ടുണ്ട്. പഴയ വീടിന്റെ ഒരു നിഴൽപ്പോലുമില്ലാതെ അവിടം വളരെ വിത്യസ്തമായി പോയിരുന്നു. പണിക്കാർ ബാക്കി പണികൾ തുടരുകയാണ്. കുറച്ചു നേരം ഓരോന്ന് നോക്കി നിന്നു അജു ബൈക്ക് അവിടെ തന്നെ വച്ച് വിശ്വമാമന്റെ വീട്ടിലേക്ക് നടന്നു. ഉമ്മറത്തു തന്നെ ഫോൺ നോക്കി മഹേഷിരിപ്പുണ്ടായിരുന്നു. അവനെ കണ്ടതും അജുവിന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. കാര്യങ്ങളൊക്കെ താൻ വിചാരിക്കുന്നത് പോലെ നടന്നാൽ ഇയ്യാൾ ഉണ്ടാക്കാൻ പോകുന്നത് എത്ര വലിയ ഭൂകമ്പം ആയിരിക്കുമെന്ന് അവൻ വെറുതെയെങ്കിലും ചിന്തിച്ചു. "മഹേഷേട്ടാ......." അജുവിന്റെ വിളി കേട്ടാണ് മഹേഷ് മൊബൈലിൽ നിന്ന് തലയുയർത്തുന്നത്. " ഹാ.... നീ എത്തിയോ.... എന്താണ് നിന്റെ പുന്നാര പെങ്ങളുടെ വിശേഷങ്ങൾ.... കണ്ടോ നീയവളുടെ കാമുകനെ. " ഒരു പുച്ഛം കലർന്ന സംസാരമായിരുന്നു മഹേഷിന്റെ വായിൽ നിന്നും വന്നത്. " ഏയ്.... അത് അവളുടെ കാമുകൻ ഒന്നും അല്ല മഹേഷേട്ടാ..... ആ ചെക്കൻ ഡിഗ്രി ഫസ്റ്റ് ഇയർ ആണ് പഠിക്കുന്നത്. അവളെക്കാൾ 4 വയസിനു ചെറുതാണവൻ. അവൻ അവളുടെ ഫ്രണ്ട് കളിക്കുന്നതാണ്..... " അജു പറയുന്നത് കേട്ട് മഹേഷ് പുരികം ചുളിച്ചവനെ ഒന്ന് നോക്കി. അവന്റെ മനസ്സിൽ അന്ന് നടന്ന സംഭവങ്ങൾ പെട്ടന്ന് വന്നു പോയി. " ഇനിയിപ്പോ അവനവളുടെ കാമുകനാണെങ്കിലും സാരമില്ല അജു... അഞ്ജുവീനെ അവനെന്നല്ല ലോകത്ത് മറ്റൊരുത്തനും ഞാൻ വിട്ട് കൊടുക്കാൻ പോണില്ല.... അത് നീ നിന്റെ പെങ്ങളെ ഒന്ന് ഓർമിപ്പിച്ചേക്ക്....." അജു ഒരു നെടുവീർപ്പോടെ അവൻ പറയുന്നത് കേട്ടിരുന്നു. " അജുവേട്ടൻ എപ്പോ വന്നു.... " കോലുന്നനെയുള്ള മഹിമയുടെ സംസാരം കേട്ടപ്പോൾ അജു എണീറ്റു. അവളെ കണ്ടപ്പോൾ എന്ത് കൊണ്ടോ അവന്റെ മനസൊന്നു തണുത്തു. " ഇപ്പൊ വന്നേ ഒള്ളെടി.... മാമനും അമ്മായിയും എവിടെ.... " " അച്ഛൻ ഇവിടില്ല പുറത്ത് പോയതാ.... അമ്മ അകത്തുണ്ട്. അജുവേട്ടൻ അകത്തേക്ക് വാ....." മഹിമ വിളിച്ചപ്പോൾ മഹേഷിനെ ഒന്ന് നോക്കി അജു അവൾക്കൊപ്പം അകത്തേക്ക് നടന്നു. ലയയോടും കുറച്ചു നേരം സംസാരിച്ചിരുന്നു. ആദ്യത്തെ അത്ര തെളിച്ചമില്ലാത്ത ലയയുടെ മുഖം അജു ശ്രദ്ധിച്ചിരുന്നു. എല്ലാവരോടും പറഞ്ഞു മഹിമയെയും കൊണ്ട് അജു അവന്റെ വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയപ്പോൾ നിർമല പറഞ്ഞത് പോലെ അവിടെ ഉണ്ടായിരുന്നില്ല. " അജുവേട്ട..... അമ്മായി ഇല്ലേ ഇവിടെ? " ബൈക്കിൽ നിന്നിറങ്ങി ചുറ്റും നോക്കി മഹിമ ചോദിച്ചു. " ഇല്ല... അമ്പലത്തിൽ പോയി കാണും. " അതും പറഞ്ഞു മുറ്റത്തുള്ള ചെടിച്ചട്ടിയിൽ നിന്നും താക്കോലെടുത്തു വാതിൽ തുറന്നു. " അത് നന്നായി.... കുറച്ചു പ്രൈവസി കിട്ടുമല്ലോ... " അവൾ പറഞ്ഞത് കേട്ട് അജു അവളെയൊന്ന് ഉറ്റു നോക്കി. " അല്ല... ഞാൻ വെറുതെ.... " പറഞ്ഞത് അബദ്ധമായോ എന്ന തോന്നലിൽ മഹിമ വിക്കി. അജു അതിനൊന്ന് മൂളുക മാത്രം ചെയ്തു.എന്നിട്ട് അവളുടെ കയ്യിൽ പിടിച്ചു അകത്തു കയറി. അകത്തു കടന്നതും അജു വാതിൽ ചേർത്തടച്ചു കുറ്റിയിട്ടു. താടിയിൽ ഉഴിഞ്ഞു മഹിമക്കടുത്തേക്ക് ചെന്നു. " എന്താണ് ഉദ്ദേശം? " അവൻ നടക്കുന്നതിനൊപ്പം പുറകിലേക്ക് ചുവടുവച്ചു മഹിമ ചോദിച്ചു. " ദുരുദ്ദേശം...... " അവളുടെ അരക്കെട്ടിൽ പിടിച്ചു അടുത്തേക്ക് വലിച്ചു അജു പതുക്കെ പറഞ്ഞു. മഹിമ നാണത്തിൽ തല കുനിച്ചവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു. അജു ഒരു വിജയചിരിയോടെ അവളെ മുറുകെ പുണർന്നു. **************** മെർലിന്റെ മുറിയിൽ നിന്നും സങ്കടത്തോടെ ഇറങ്ങി വരുന്ന മാർട്ടിനെ കണ്ടു ക്ലാര സോഫയിൽ നിന്നെണീറ്റു. സാരി തല കയ്യിൽ ചുറ്റിയും അഴിച്ചും നിൽക്കുന്ന ക്ലാരയെ കണ്ടപ്പോൾ തന്നെ അവൾക്കെന്തോ പറയാനുണ്ടെന്ന് മാർട്ടിനു തോന്നി... " എന്നാടി ? " മാർട്ടിൻ വന്നവളുടെ തോളിൽ കയ്യിട്ട് ചേർത്തു പിടിച്ചു. " ഇച്ചായാ..... എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു.... " " പറ കൊച്ചേ... എനിക്ക് പോണം... " " ഇച്ചായ.... എനിക്ക് നിങ്ങളെ ഉള്ളു.... നമ്മടെ മോൻ അവനെ പേടിച് നാടുവിട്ടതാണെന്നു നിങ്ങൾ മറന്നിട്ടില്ലല്ലോ. വീണ്ടും നിങ്ങൾ അവനെതിരെയാണ് നിൽക്കാൻ പോകുന്നത്.... കുഞ്ഞാവയുടെ ഭ്രാന്തിനൊത്തു തുള്ളുമ്പോൾ എന്നെ നിങ്ങൾ മറക്കരുത്. എനിക്ക് നല്ല പേടി തോന്നുന്നുണ്ട്. എന്തോ മോശം സംഭവിക്കാൻ പോകുന്ന പോലെ... അവനത്ര നിസ്സാരക്കാരനാണെന്ന് തോന്നുന്നില്ല...... നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ ക്ലാര പിന്നെ ജീവനോടെ കാണില്ല...... " പറഞ്ഞു തീർന്നപ്പോഴേക്കും ക്ലാരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. " എന്നാടി നിനക്ക്..... നീ എന്റെ കുഞ്ഞിന്റെ അവസ്ഥ കണ്ടതല്ലേ.... അവളെ വേദനിപ്പിച്ചിട്ടൊരാളും സന്തോഷത്തോടെ ജീവിക്കണ്ട.... ഇന്നലെ അവരെ എനിക്ക് കിട്ടിയില്ല. കിട്ടിയിരുന്നെങ്കിൽ ഇന്നവനും അവളും ജീവനോടെ കാണില്ലായിരുന്നു. ഇന്ന് എന്തൊക്കെ സംഭവിച്ചാലും അവരെ ഞാൻ പൊക്കും..... നാളത്തെ പുലരി അവരെ ഞാൻ കാണിക്കില്ല..... എന്റെ കൊച്ചിന് വേണ്ടി ഇതെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ പിന്നെ എന്നാത്തിനടി അവളുടെ ആങ്ങളായാണെന്ന് പറഞ്ഞു നടക്കുന്നത്..... " ഇത്രയും പറഞ്ഞു ക്ലാരയെ ഒന്ന് നോക്കുക പോലും ചെയ്യാതെ മാർട്ടിൻ മുറ്റത്തേക്കിറങ്ങി. പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ ചാരി തോമസും വേറെ രണ്ടു പേരും ഉണ്ടായിരുന്നു. " വണ്ടിയെടുക്കെടാ.... " തോമസിനെ നോക്കി ഉറക്കെ പറഞ്ഞു മാർട്ടിൻ വണ്ടിയിൽ കയറിയിരുന്നു. അത് ഗേറ്റ് കടന്നു പോകുന്നത് ക്ലാര നിസ്സഹായതയോടെ നോക്കി നിന്നു. മനസിലപ്പോഴും എന്തൊക്കെയോ അരുതാത്തത് സംഭവിക്കാൻ പോകുനെന്ന തോന്നൽ ശക്തമായിരുന്നു. " കർത്താവെ.... അങ്ങേരെ കാത്തേക്കണേ...... " കഴുത്തിൽ തൂങ്ങിയാടുന്ന മിന്നിൽ പിടിച്ചു കണ്ണുകളടച്ചവൾ പ്രാർത്ഥിച്ചു പോയി. " എങ്ങോട്ടേക്കാ ഇച്ചായ...? " തോമസിന്റെ ചോദ്യം കേട്ട് മാർട്ടിൻ ഒന്ന് നിവർന്നിരുന്നു. " എന്നത്തേയും പോലെ രാത്രിക്ക് വേണ്ടി കാക്കണ്ട. നീ നേരെ കോളേജിലോട്ട് വിട്. നമ്മൾ കണ്ടിടത്തോളം അവനും അവളും ഒരുമിച്ചാണ് പോകുന്നത്. ബാക്കി എന്ത് വേണമെന്ന് ഞാൻ പറയാം...... " തോമസിന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിരിഞ്ഞു. കാത്തുകാത്തിരുന്നോരുതി കയ്യിൽ വരാൻ പോകുന്നതിന്റെ എല്ലാ തെളിച്ചവും അയാളുടെ മുഖത്തുണ്ടായിരുന്നു. തുടരും......3461
- 🌹Geetha Jose🌹Journey of Raghavan #🌃 ഗുഡ് നൈറ്റ് #ശുഭരാത്രി 😴😴 #💝 ആശംസകള് #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #📔 കഥ71232
- 🌹Geetha Jose🌹ജുവിയേലിന്റെ കഥ part -2 #🙂 ശുഭദിനം #🌞 ഗുഡ് മോണിംഗ് #😇 ശുഭചിന്ത #💝 ആശംസകള് #📔 കഥ191406
- 🌹Geetha Jose🌹The empty rice pot🥲 #🙂 ശുഭദിനം #💝 ആശംസകള് #😇 ശുഭചിന്ത #📔 കഥ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍73168
- ലൂണി🖤#📙 നോവൽ #📔 കഥ #🧟 പ്രേതകഥകൾ! #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #🌃 ഗുഡ് നൈറ്റ്89
- 🌹Geetha Jose🌹ജുവിയേലിന്റെ കഥ part-1 #🙂 ശുഭദിനം #🌞 ഗുഡ് മോണിംഗ് #💝 ആശംസകള് #😇 ശുഭചിന്ത #📔 കഥ305667