𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2K views • 5 hours ago
#📙 നോവൽ - കാശിഭദ്രം
🔻 പാർട്ട് _2 (അവസാനഭാഗം)
✍️ രചന - ജിഫ്ന നിസാർ 💥
സാർ അകത്തുണ്ട് ചെന്നോളൂ.. "
വലിഞ്ഞു മുറുകിയ മുഖത്തോടെയിരുന്ന ഭദ്രയോട് ഒരു പോലീസ്കാരൻ പറയുമ്പോൾ അവൾ എഴുന്നേറ്റു.
അയാൾ ചൂണ്ടി കാണിച്ചു കൊടുത്ത റൂമിലേക്ക് ചെന്ന് കയറുമ്പോൾ ആദ്യം തന്നെ അവളുടെ കണ്ണിലുടക്കിയത് ടേബിളിൽ ഫ്രെയിം ചെയ്ത് വെച്ച ഒരു പേരാണ്..
സർക്കിൽ ഇൻസ്‌പെക്ടർ കാശിനാഥൻ..
അതൊന്ന് കൂടി വായിച്ചു കൊണ്ടാണ് അവൾ മുഖം ഉയർത്തി നോക്കിയതും.
കണ്മുന്നിൽ അവളെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്നവൻ.
ക്ളീൻ ഷേവ് ചെയ്ത മുഖത്ത് വല്ലാത്ത ഗൗരവം.
തുളച്ചുകയറുന്ന നോട്ടം.
ഇരിക്കൂ..
ശബ്ദത്തിന് പോലും വല്ലാത്തൊരു മൂർച്ച..
ഭദ്ര കാശിനാഥൻ ചൂണ്ടി കാണിച്ചയിടത്തേക്ക് ഇരുന്നു.
പറയൂ..
അവളിൽ നിന്നും നോട്ടം അൽപ്പം പോലും മാറ്റാതെ അവനാവശ്വപെട്ടു.
ഭദ്ര താൻ എഴുതി കൊണ്ട് വന്ന പരാതി അവന് നേരെ നീട്ടി.
കാശിനാഥൻ അത് വാങ്ങിച്ചിട്ട് അതൊന്ന് വായിച്ചു നോക്കി.
ഇതിൽ ശ്രീ ഭദ്ര ആരോപിച്ചതൊക്കെയും റോസ് ഗ്രൂപ്പിൽ നിന്നും തന്നെ ഉള്ളതാണ് എന്നുള്ളതിന്റെ തെളിവ് വല്ലതുമുണ്ടോ.. "
കയ്യിലെ പേനയൊന്ന് കറക്കി കൊണ്ടു കാശി നാഥൻ ചോദിച്ചു..
ഭദ്രയുടെ മുഖം ചുളിഞ്ഞു.
തെളിവ് കണ്ട് പിടിക്കേണ്ടത് പോലിസിന്റെ ഡ്യൂട്ടി അല്ലേ..
കാശി അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു.
ഈ പറഞ്ഞിരിക്കുന്നതെല്ലാം മിസ് ശ്രീ ഭദ്രയുടെ തെറ്റ് ധാരണകൾ ആവാനും സാധ്യതയുണ്ടല്ലോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. "
അവളെഴുതി കൊടുത്ത പരാതി പേപ്പർ ഉയർത്തി കാണിച്ചു കൊണ്ടു കാശി നാഥൻ വീണ്ടും ചോദിച്ചു.
എനിക്കങ്ങനെ തോന്നുന്നില്ല.
എന്ത് കൊണ്ട്..
റോസ് ഇന്റർ നാഷ്ണൽ ഹോട്ടലിന്റെ മാനേജർ പാർഥിപൻ എന്നെ കാണാൻ എന്റെ വീട്ടിൽ വന്നിരുന്നു.. എന്നെ കാണാനല്ല.. അതെന്റെ കടക്ക് വിലയിടാനുള്ള വരവായിരുന്നു.. "
ഭദ്രയുടെ മുഖം ഒന്ന് കൂടി കടുത്തു.
എന്നിട്ട് ഇയാളെന്താ ആൻസർ ചെയ്തത്?
അൽപ്പം പോലും പതർച്ചയില്ലാതെ തനിക്ക് മുന്നിൽ ഇരിക്കുന്നവൾക്ക് നേരെ നോക്കുമ്പോൾ തോന്നുന്ന കൗതുകം പുറമെ കാണിക്കാതെ വല്ലാത്തൊരു ഗൗരവത്തോടെ തന്നെ കാശി വീണ്ടും ചോദിച്ചു.
പറ്റില്ലെന്ന് ഞാൻ അന്ന് തന്നെ പറഞ്ഞതിന്റെ പ്രതിഷേധങ്ങളാണ് അവരീ കാണിക്കുന്നത് മുഴുവനും.. "
അങ്ങനെ എങ്കിൽ റോസ് ഗ്രുപ്പ് തന്നെയാണ് ഇതിന്റെ പിന്നിലെന്ന് ശ്രീ ഭദ്ര ഉറച്ചു വിശ്വസിക്കുന്നു എന്നർഥം.. "
കാശി അവളെ ഒന്ന് ചുഴിഞ്ഞു നോക്കി.
ഭദ്ര ഒന്ന് മൂളിയതല്ലാതെ വേറൊന്നും പറഞ്ഞില്ല.
പിന്നെയും കുറച്ചു കാര്യങ്ങൾ കൂടി അവളോട് ചോദിച്ചറിഞ്ഞ ശേഷമാണ് അവൻ ഭദ്രയെ പോകാൻ അനുവദിച്ചത്.
"എന്റെയും എന്റെ സഹോദരിയുടെയും ജീവിതമാണത്.
ആശ്രയിക്കാൻ ഞങ്ങൾക്ക് വേറെ ആരുമില്ല. ഇതിനൊരു പരിഹാരം വേണം."
പോകും മുമ്പ് ഭദ്ര കാശി നാഥനെ നോക്കി പറഞ്ഞു.
അപേക്ഷയൊന്നുമല്ലത്.
ഇത് ഞങ്ങളുടെ ആവിശ്യം ആണെന്ന് പറയാതെപറയും പോലെ..
ഞാനൊന്ന് അന്വേഷിച്ചു നോക്കട്ടെ.. എന്നിട്ടറിയിക്കാം.."
കാശി നാഥൻ അത്രയും മാത്രം പറഞ്ഞു.
💜💜
മോളെ...
റോസ് ഗ്രുപ്പിനെതിരെ പരാതി കൊടുത്തു കഴിഞ്ഞു രണ്ടാമത്തെ ദിവസം..
മാർക്കറ്റിൽ പോയി തിരികെ കടയിലേക്ക് ചെന്ന് കയറിയ ഭദ്രയെ ലക്ഷ്മിയുടെ ഹൃദയം നുറുങ്ങിയുള്ള നിലവിളിയാണ് സ്വഗതം ചെയ്‍തത്.
കടക്കുള്ളിലും അടുത്തുള്ള റോഡിലും അതിന്റെ പരിസരത്തുമെല്ലാം തടിച്ചു കൂടിയ ആളുകൾ.
എന്താ.. എന്താ ചേച്ചി.. "
ചോദിക്കുമ്പോൾ ഉള്ളിലെ വിറയൽ ഭദ്രയുടെ സ്വരം കൂടി ഏറ്റടുത്തു.
അവരുടെ കടയിൽ നിന്നും ഭാഷണം കഴിച്ച ഒരാൾ കുഴഞ്ഞു വീണു ഹോസ്പിറ്റലിൽ ആണെന്ന്...
പരിശോധനയിൽ അത് ഭഷ്യ വിഷ ബാധ എന്നു ഡോക്ടർമാർ പറയുകയും ചെയ്തു .
ആദ്യം അത് കേട്ട നിമിഷം..
ഭദ്ര ഒന്നുലഞ്ഞു പോയി..
ചതി എന്ന് അവളുടെ ഹൃദയം അലമുറയിട്ടു..
പക്ഷേ അതവിടെ കൊണ്ടൊന്നും അവസാനിച്ചതുമില്ല.
പിന്നെയും മൂന്നാലു പേരെ കൂടി ഛർദിയോടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു എന്നുള്ള വാർത്ത വന്നെത്തി..
ഫുഡ് ഇൻസ്‌പെക്ടർ വന്നെടുത്തു കൊണ്ടു പോയ കടയിലെ ഭക്ഷണത്തിൽ അഴുകിയതും വിഷമുള്ളതുമൊക്കെ കണ്ടെത്തി.
ലക്ഷ്മിയെ അറസ്റ്റ് ചെയ്യണം എന്നുള്ള പ്രതിഷേധം വരെയും എത്തി നിന്നു കാര്യങ്ങൾ.
നിലയില്ലാ കയത്തിൽ വീണത് പോലെ.. ഭയം കൊണ്ടു വിറച്ചു കരയുന്ന ലക്ഷ്മിയെ ചേർത്ത് പിടിച്ചു കൊണ്ടു ഭദ്ര പകച്ചു നിന്നു പോയി..
💥💥
ഇങ്ങോട്ട് നീങ്ങി നിൽക്.."
ആദ്യം കണ്ടപ്പോഴുള്ളതിനേക്കാൾ ഗൗരവത്തോടെ കാശി നാഥൻ പറയുമ്പോൾ ലക്ഷ്മി വിറയലോടെ ഭദ്രയെ അള്ളി പിടിച്ചു.
സർ.. ഇതൊരു ട്രാപ്പ് ആണ്.. "
ഭദ്ര കാശിയെ നോക്കി കൊണ്ടു പറഞ്ഞു.
അത് തീരുമാനിക്കാൻ ഇവിടെ പോലീസും കോടതിയും ഉണ്ട്..
അവൻ അവളെ നോക്കി കടുപ്പത്തിൽ പറയുമ്പോൾ അവനിൽ നിന്നും തങ്ങൾക്ക് നീതി കിട്ടാൻ പോണില്ലെന്ന് പോലും ഭദ്രക്ക് ആ നിമിഷം തന്നെ മനസിലാക്കി.
പഴകിയ ഭക്ഷണമാണോ കടയിൽ വിളമ്പുന്നതെന്ന് ചോദിച്ചു കൊണ്ടവൻ തുറിച്ചു നോക്കിയതോടെ ലക്ഷ്മിയുടെ ബോധം മറഞ്ഞു..
സംഗതി ഭദ്ര വിചാരിച്ചതിലും വഷളായി കൊണ്ടിരുന്നു ഓരോ നിമിഷവും.
കടയുടെ പരിസരത്ത് നിന്നും സ്റ്റേഷന്റെ പരിസരത്ത് നിന്നും മാധ്യമങ്ങൾ അവർക്ക് തോന്നിയത് പോലെ കാര്യങ്ങൾ വളച്ചൊടിച്ചു... ആളുകൾക്ക് മുന്നിൽ വിളമ്പി.
അത് വരെയും അമൃദ് പോലെ വന്നവർക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ പേരിൽ ഭദ്രക്കും ലക്ഷ്മിക്കും അനാശാസം വരെയും കേൾക്കേണ്ടിയും വന്നു.
റോസ് ഗ്രുപ്പ് കാശ്ശെറിഞ്ഞു കളിച്ചത് കൊണ്ടു തന്നെ.. അവർക്കെതിരെ കള്ള സാക്ഷി പറയാനും പടച്ചുണ്ടാക്കിയ തെളിവുകൾ നിരത്താനും നിരവധി പേരുണ്ടായി..
പാടെ തകർന്ന് പോയ ചേച്ചിയെയും ചേർത്ത് പിടിച്ചു കൊണ്ടു ഭദ്ര ആ സ്റ്റേഷനിൽ മുഖം കുനിച്ചു നിന്നു.
💜💜
ഷട്ടപ്പ്...
കാശി നാഥന്റെ ശബ്ദം വല്ലാതുയർന്നു.
നിങ്ങളെനിക്ക് വില പറയുന്നോ "
അവനുള്ളിലെ കലി ആ സ്വരവും മുഖവും ഏറ്റെടുത്തു.
തനിക്കു മുന്നിൽ താൻ വിളിച്ചു പറയുന്നതെല്ലാം കേട്ട് ഒരക്ഷരം മിണ്ടാതെ മുഖം കുനിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം..
അതവനെ വല്ലാതെ നോവിച്ചു.. ആ നിമിഷം.
താൻ പോലും അവളോടൽപ്പം കരുണ കാണിച്ചില്ല എന്നുള്ള കുറ്റബോധം അവനുള്ളിൽ നിറഞ്ഞു തുടങ്ങി..
"ഞങ്ങൾ ഞങ്ങളുടെ തീരുമാനം പറഞ്ഞു.കൂടെ നിന്നാൽ അത് സർക്കിൽ സാറിനു തന്നെയാണ് ഗുണം ചെയ്യുന്നത്. ഇടഞ്ഞു നിൽക്കുന്നവരുടെ അവസ്ഥ സാറും കാണുന്നില്ലേ."
റോസ് ഗ്രുപ്പ് മാനേജർ എന്നും പറഞ്ഞു കൊണ്ടു മുന്നിൽ വന്നിരുന്നയാൾ.
കാശി അയാളെ തുറിച്ചു നോക്കി.
മുന്നോട്ടു കുതിക്കാനുള്ള വഴിയിലെ തടസ്സങ്ങൾ ഏത് വിധേനയും ഇല്ലാതാക്കുക എന്നത് ക്രൂരതയല്ല സർക്കിൾ സാറേ.. അതൊരു ബിസിനസ് ട്രിക് മാത്രം.. അത്രയുമേ ഞങ്ങളും ചെയ്തൊള്ളൂ.
അവർക്ക് മുന്നോട്ട് ജീവിക്കാനുള്ള ന്യായമായ കാശ്.. അത് ഞങ്ങൾ ഓഫർ ചെയ്തതാണ്.
അപ്പോഴവർക്ക് അഹങ്കാരം.
അപ്പോൾ പിന്നെ ഞങ്ങൾ ഞങ്ങളുടെ വഴി നോക്കി.
ഇനിയിപ്പോ കാര്യങ്ങൾ ഈസിയാണ്..
പിന്നെ ഇത് വന്നു സാറിനോട് പറഞ്ഞത്..
ഈ കേസിൽ സാറിനൊരു പ്രതേക ഇന്ട്രെസ്റ് ഉണ്ടെന്ന് മനസിലാക്കിയിട്ട് തന്നെയാണ്.
സർക്കിൽ സാർ വെറുതെ ഒരു വള്ളി കെട്ട് പിടിക്കണ്ടല്ലോ എന്നോർത്ത് കൊണ്ടാണ്.
റോസ് ഗ്രൂപ്പിനൊപ്പം നിന്നാലുള്ള ബെന്ഫിറ്റ് അറിയണമെന്നുണ്ടങ്കിൽ സർക്കിൽ സർ സാറിന്റെ മേൽ ഉദ്യോഗസ്ഥൻ മാരോട് വെറുതെ ഒന്ന് അന്വേഷിച്ചു നോക്കിയാ മതി..
അപ്പൊ ശെരിയെന്ന.. പോട്ടെ.. "
കാശിക്ക് കാര്യമായി എന്തെങ്കിലും പ്രതികരിക്കാൻ കഴിയും മുൻപ് വന്നയാൾ ഇറങ്ങി പോകുകയും ചെയ്തു.
അത് വരെയും അത് വെറുമൊരു കേസ് എന്നത് മാത്രമായിരുന്നു.
അയാളാ പറഞ്ഞത് പോലെ അവൻ പ്രതേകിച്ചു ഒരു ഇൻട്രസ്സ്റ്റും കാണിക്കാത്ത വെറുമൊരു കേസ്..
എന്നാലാ വെല്ലുവിളി കേട്ടത് മുതൽ അവനുള്ളിൽ നിസ്സഹായരായ രണ്ടു പെൺകുട്ടികളുടെ മുഖം തെളിഞ്ഞു..
കരഞ്ഞും വിളിച്ചും നിൽക്കുന്ന ഒരുവൾ..
കാരിരുമ്പിന്റെ കരുത്തോടെ മറ്റൊരുവൾ.
അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് കൊടുക്കണം എന്നുള്ള തോന്നൽ അവനിൽ ശക്തമായി.
മിഡിയ കൂടി ഏറ്റെടുത്ത കേസായി മാറിയിരിക്കുന്നു.
കടയിൽ നിന്നും ഭക്ഷണം കഴിച്ച ആളുകൾ.. അവർക്ക് ജീവഹാനി സംഭവിച്ചിട്ടില്ല എന്നുള്ള കാരണം കൊണ്ടു ലഷ്മിയെയും ഭദ്രയെയും വീട്ടിലേക്ക് പറഞ്ഞു വിട്ടിട്ടുണ്ട്.
പക്ഷേ അവരുടെ കടക്ക് പൂട്ട് വീണു കഴിഞ്ഞു.
എന്റെയും എന്റെ ചേച്ചിയുടെയും മുന്നോട്ടുള്ള ജീവിതമാണത്. കഴിയുമെങ്കിൽ സഹായിക്കണം .. "
ആദ്യദിവസം..
റോസ് ഗ്രൂപ്പിനെതിരെ ഒരു പരാതിയും തന്നു കൊണ്ടു ഇറങ്ങി പോകും വഴി ഭദ്ര പറഞ്ഞ ആ വാക്കുകൾ.
അത് കാശിയുടെ ഉള്ളിലെ സ്വസ്ഥത കെടുത്തി.
അവനാ കേസിന്റെ പിറകെ തന്നെ കൂടി..
സ്റ്റേഷനിൽ നിന്ന് പോലും കടുത്ത എതിർപ്പ്.
തുടരെ വരുന്ന ഫോൺ കോളുകൾ..
വിളിക്കുന്നവർക്കെല്ലാം പറയാനുള്ളത് ഒരൊറ്റ കാര്യം..
റോസ് ഗ്രൂപ്പിനെതിരെ കളിക്കരുത്.. ജീവന് തന്നെ ഭീക്ഷണിയാണ് എന്നുള്ളതും..
ആശ്രയിക്കാൻ ആരുമില്ലാത്ത രണ്ടു പെൺകുട്ടികൾ.. അമ്മയുടെ മോൻ അവർക്കൊപ്പം നിൽക്ക്.. അവർക്ക് നീതി വാങ്ങിച്ചു കൊടുക്ക്.. "
മുന്നോട്ടുള്ള യാത്ര വല്ലാതെ കഠിനമാകുമ്പോൾ കാശി അവന്റെ അമ്മയുടെ വാക്കുകൾ ഓർക്കും.
തനിക്ക് മുന്നിൽ തല കുനിച്ചു നിൽക്കുന്ന രണ്ടു പെൺകുട്ടികളെ ഓർക്കും.
അവനിലേക്ക് അറിയാതെ തന്നെ ധൈര്യം വന്നു നിറയും..
ഒറ്റയ്ക്കുള്ള പോരാട്ടമാണ്.
അവനെ തോൽപ്പിക്കാനും അവൻ തോറ്റു കാണാനും തന്നെയാണ് സഹപ്രവർത്തകർക്ക് പോലും ആവേശം..
അതിനിടയിൽ വന്നു പോകുന്ന ഭീക്ഷണി
ആ നാട്ടിലേക്ക് വന്നു ചേർന്നിട്ട് ഒരു മാസം ആയത് കൊണ്ടാവും.. സ്ഥലം മാറ്റം എന്നൊരു കടമ്പ അവന് മുന്നിലേക്ക് വന്നില്ല.
ഏത് നിമിഷവും എന്തും സംഭവിക്കും എന്നൊരു ബോധത്തോടെ തന്നെ കാശി മുന്നോട്ട് പോയി.
ഭദ്ര കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ അതിന് വേണ്ടുന്ന തെളിവുകൾ എല്ലാം കണ്ട് പിടിച്ചത് അവൻ ഒറ്റക്കാണ്.
അതിനിടയിൽ ഒന്ന് രണ്ടു പ്രാവശ്യം അവൻ ഭദ്രയെയും ലക്ഷ്മിയെയും വീട്ടിൽ പോയി കണ്ടു.
അവരുടെ ജീവിതം കണ്ടു മനസ്സിലാക്കി.
അതോടെ അവനിലെ വാശി ഒന്ന് കൂടി കടുത്തു.
ലക്ഷ്മി തളർന്നു തൂങ്ങി കൊണ്ടു തന്നെയാണ്.
പക്ഷേ ഭദ്ര ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള പുതിയ വഴികൾ തിരയുണ്ടെന്ന് അറിഞ്ഞ നിമിഷം കാശിക്കവളോട് വല്ലാത്തൊരു ആരാധനയാണ് തോന്നിയത്.
അതിനിടയിൽ..
അവരുടെ ജീവിതത്തിനെ കുറിച്ചും തനിച്ചായി പോയ അവരെ കുറിച്ചും കാശി അറിഞ്ഞു കഴിഞ്ഞു.
അതൊക്കെയും കൊണ്ടാണ്...
ഏത് വിധേനയും അവർക്ക് നീതി നേടി കൊടുക്കണം എന്നൊരു വാശിയിലേക്ക് അവനെത്തി നിന്നു..
ഒടുവിൽ കാശി നാഥൻ തന്നെ വിജയിച്ചു..
കാശ്ശെറിഞ്ഞു കൊണ്ടു അവന് മുന്നിലെ വഴിയിൽ പല വട്ടം തടസ്സം സൃഷ്ടിക്കാൻ റോസ് ഗ്രൂപ്പും അവന്റെ മേൽ ഉദ്യോഗസ്ഥരിൽ പലരും ശ്രമിച്ചപ്പോഴും അവൻ നീതിയും ന്യായവും തന്നെയാണ് മുറുകെ പിടിച്ചത്..
റോസ് ഗ്രൂപ്പിന്റെ ചതിയെ കുറിച്ച് തെളിവുകൾ സഹിതം ആദ്യം കോടതിയിലും പിന്നെ നന്മയുള്ള മാധ്യമങ്ങൾക് മുന്നിലും കാശി നാഥൻ നെഞ്ചും വിരിച്ചു നിന്നപ്പോൾ അവന് മുന്നിൽ.. ആ നിശ്ചയദാർഡ്യത്തിന് മുന്നിൽ റോസ് ഗ്രൂപ്പ് തല കുനിച്ചു..
താങ്കളുടെ ആഡംബര ഹോട്ടലിന് മുന്നിൽ അത് പോലൊരു കടയുള്ളതിന്റെ നാണക്കേട് കൊണ്ടാണ് അതവിടെ നിന്നും പാടെ തുടച്ചു നീക്കാൻ കുറച്ചു നാളായി നടത്തിയ നാറിയ കളികളെ കുറച്ചും അവർക്ക് ഏറ്റു പറയേണ്ടി വന്നു.
തെളിവുകൾ കാണിച്ചു കൊണ്ടു വെറുമൊരു സർക്കിൾ ഇൻസ്‌പെക്ടർ ആയാ കാശി നാഥൻ അവരെ കൊണ്ടു പറയിപ്പിച്ചു എന്ന് പറയുന്നതാവും ശെരി..
കാശിന്റെ ബലത്തിൽ അവർ കാണിച്ച കൂട്ടിയ അഹങ്കാരത്തിന് കനത്ത വില തന്നെ കൊടുക്കേണ്ടിയും വന്നു.
സമൂഹത്തിന് മുന്നിൽ അത് വരെയും ഉണ്ടാക്കി എടുത്ത പോയ് മുഖമൂടി അഴിഞ്ഞു വീണതോടെ പിന്നെ അതവരുടെ നില നിൽപ്പിനെ തന്നെ ബാധിച്ചു..
💜💜
ഒരു താങ്ക്സ് എങ്കിലും പറയാം കേട്ടോ.. "
തനിക്ക് മുന്നിലേക്ക് ചായയും കടിയും നീക്കി വച്ചു തന്നവളെ നോക്കി കാശ്ശിയൊരു ചിരിയോടെ പറഞ്ഞു.
"എന്തിന്.. സാർ സാറിന്റെ ഡ്യൂട്ടി അല്ലേ ചെയ്തത്. അതിന് സർക്കാർ ശമ്പളവും തരുന്നില്ലേ.ഇനിയിപ്പോ പ്രതേകിച്ചു ഒരു നന്ദി പറച്ചിലിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല."
പതിവുപോലെയുള്ള അതേ ഗൗരവത്തോടെ തന്നെ ഭദ്ര അതും പറഞ്ഞിട്ട് തിരിഞ്ഞു നടക്കുമ്പോൾ അവിടെ നിന്നും അത്രയുമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നൊരു ഭാവത്തിൽ കാശി ഒന്ന് ഊറി ചിരിച്ചു.
രണ്ടു ദിവസങ്ങൾക്ക് മുന്നേ...
ഭദ്രയും ലക്ഷ്മിയും കൂടി കട വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.
ഇനി പഴയ പോലെ കച്ചവടം ഉണ്ടാകുമോ ആളുകൾ ഭയമില്ലാതെ കഴിക്കാൻ വരുമോ എന്നൊക്കെയുള്ള ആശങ്കകൾ ലഷ്മിക്ക് തന്നെയായിരുന്നു കൂടുതൽ.
"ജസ്റ്റ് ഒന്നൂടെ ട്രൈ ആക്കി നോക്കടോ.. നിങ്ങൾക്കൊട്ടും പറ്റില്ലെന്ന് തോന്നിയാൽ നമ്മക്കത് വിട്ടേക്കാം. പുതിയ എന്തെങ്കിലും നോക്കാം.."എന്ന് അവർക്ക് ധൈര്യം കൊടുത്തത് കാശി തന്നെയാണ്.
കുറച്ചു നാളുകൾ അടച്ചിട്ട ആ കട വീണ്ടും തുറന്നു പ്രവർത്തിക്കാൻ ആവിശ്യമുള്ളതൊക്കെയും വാങ്ങി അങ്ങോട്ട് എത്തിച്ചു കൊടുത്തത്.
വേണ്ടന്ന് ഭദ്ര പറഞ്ഞിട്ടും കടമായിട്ടാണ് എനിക്കിത് തിരികെ തന്നേക്കണം എന്നൊരു വാക്കോടെ അവനത് പറഞ്ഞു തീർത്തു.
ഭദ്രക്കൊരു പിടുത്തമുണ്ട് എങ്കിലും ലഷ്മിക്ക് അവനോടൊരു സൗഹൃദമുണ്ട്.
അതവൻ തന്നെ ഉണ്ടാക്കി എടുത്തതാണ്.
നന്ദിയും കടപ്പാടും കൊണ്ടു തനിക്ക് മുന്നിൽ നിൽക്കുന്നവളോട് ഞാൻ എന്റെ ഡ്യൂട്ടി ആണ് ചെയ്തത്.. ഇതിന്റെയൊന്നും ആവിശ്യമില്ല.. കഴിയുമെങ്കിൽ എന്റെ സൗഹൃദമാകുക എന്നും പറഞ്ഞത് അവനാണ്.
സൗഹൃദം ലക്ഷമിയോട് മാത്രമാണ്.
തുടരെയുള്ള കാഴ്ചകളിൽ.. നിലപാടിൽ ഉറച്ചു നിൽക്കാനുള്ള ധൈര്യവും തന്റേടവുമുള്ള അവളുടെ അനിയത്തിയോട് തോന്നുന്ന വികാരം..
അതിന് പ്രണയം എന്ന് തന്നെ പേരിട്ടു നൽകാനാണ് അവനിഷ്ട്ടം.
അടുത്തറിയെ ഇത് വരെയും ആരോടും തോന്നാത്ത വിധമൊരു ഇഷ്ടം.. ആ പെണ്ണിനോട് തോന്നി പോയതെങ്ങനെയെന്ന് അവന്നപ്പോഴും അറിയില്ലായിരുന്നു.
ഇന്നിപ്പോ രണ്ടു ദിവസം കൂടുമ്പോൾ ഒരിക്കലെങ്കിലും അവളെ ഒന്ന് കാണാതെ വയ്യെന്നായിട്ടും അവനത് തുറന്നു പറഞ്ഞിട്ടില്ല.
സുഖമുള്ളൊരു ലഹരി പോലെ അവനതങ്ങനെ ഹൃദയത്തിൽ സൂക്ഷിച്ചു..
💜💜
ഭദ്ര ഉത്തരമൊന്നും പറഞ്ഞില്ല.. "
അത് വരെയുമില്ലാത്ത ടെൻഷനോടെ കാശി അവളെ നോക്കി..
അവൾ പക്ഷേ അവനെ നോക്കുന്നില്ല.
അത് കൊണ്ടു തന്നെ ആ മനസ്സിൽ എന്തെന്ന് അവനറിയാനും കഴിയുന്നില്ല.
ഇഷ്ടം ഉളിലൊതുക്കി നടക്കാൻ ഇനിയും വയ്യെന്നായപ്പോൾ കാശി തന്നെ അവളോട് തുറന്നു പറഞ്ഞതാണ്.
പക്ഷേ ഭദ്രയുടെ മൗനം..
അതവനെ ആശങ്കപെടുത്തുക തന്നെ ചെയ്തു.
ഇഷ്ടമല്ലെങ്കിൽ അതും തുറന്നു പറയാം കേട്ടോ.. "
അവളുടെ നിൽപ്പ് കണ്ടിട്ട് കാശി പറഞ്ഞു.
എനിക്കൊരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് ഇനിയും..
ഒടുവിൽ പതിയെ പറഞ്ഞു തുടങ്ങിയവൾ.
നമുക്കൊരുമിച്ചു ചെയ്ത് തീർക്കലോ.. "
ആ മുഖത്തെ തെളിച്ചം കാശ്ശിക്കൊരു സമാധാനം തോന്നി.
അവൻ ആവേശത്തിൽ പറഞ്ഞു.
"ടോ... താൻ പറയുന്നതും ഇനി എന്നോട് പറയാൻ പോണതും എല്ലാം എനിക്കറിയാം. എല്ലാം അറിഞ്ഞിട്ട് തന്നെയാണ്.
കണ്ടന്ന് മുതൽ തോന്നിയ ഇഷ്ടം എന്നൊന്നുമല്ല..
പക്ഷേ അടുത്തറിഞ്ഞ അന്ന് മുതൽ ശ്രീ ഭദ്രയെന്റെ മനസ്സിലുണ്ട്.
ആദ്യമൊരു അഭിമാനമായും പിന്നെയെന്റെ ശ്വാസം മുട്ടിക്കുന്ന പ്രണയമായും "
ഒരു പോലീസ്കാരന് വേണ്ട പക്വതയോടെ.. എന്നാലോരു കാമുകന് വേണ്ട ആർദ്രതയോടെ അവനത് പറഞ്ഞു തീർക്കുമ്പോൾ.. ആ തുറന്നു പറച്ചിലിന് മുൻപ് തന്നെ അങ്ങനെ ഒരിഷ്ടം തിരിച്ചറിയാൻ കഴിഞ്ഞവൾ അവനെ ഒന്ന് നോക്കി.
"കാശി നാഥന്റെ പ്രണയത്തിലേക്കും ജീവിതത്തിലക്കുമാണ് വിളിക്കുന്നത്. അത്രയും സ്നേഹം തോന്നിയിട്ട് തന്നെയാണ്.
ലക്ഷ്മിയെ കുറിച്ച് മറന്നിട്ടില്ല.
മറക്കേം ഇല്ല.
അത് പോലെ തന്നെ നിന്നേം..
എന്നാലും ഞാൻ കാരണം നിന്റെയും അവളുടെയും ജീവിതത്തിൽ നഷ്ടങ്ങളൊന്നും ഉണ്ടാവരുത് എന്നെനിക്ക് നിർബന്ധവുമുണ്ട്.
അത് കൊണ്ട് ഭദ്രക്ക് ധൈര്യമായി ഉള്ളിലുള്ളത് എന്നോട് തുറന്നു പറയാം.."
കാശി നേർത്തൊരു ചിരിയോടെ അവനെ നോക്കി.
അതേ ചിരിയപ്പോൾ ഭദ്രക്കുമുണ്ട്.
ഞാനെന്നെ കുറിച്ച് ഓർത്തിട്ടില്ല ഇത് വരെയും.. ഇപ്പോഴും."
ഒന്ന് ശ്വാസമെടുത്തു കൊണ്ടവൾ പറഞ്ഞു തുടങ്ങി.
"ചെറുപ്പം മുതൽ എന്റെ ചേച്ചി ഒരു പാവമാണ്. വേണ്ടതൊന്നും പിടിച്ചു വാങ്ങാനും ചോദിക്കാനും അവൾക്കറിയില്ല.. അറിയില്ല എന്നല്ല.. അവൾക്ക് ഭയമാണ്.
അച്ഛനും അമ്മേം ഞങ്ങളെ വിട്ട് പോയതിൽ പിന്നെ അത് വീണ്ടും കൂടി.."
ശാന്തമായിട്ടാണ് അവളത് പറയുന്നത്.
എങ്കിലും അവളെന്താണ് പറഞ്ഞു വരുന്നതെന്ന് അവനൊരു ഊഹവും കിട്ടിയതുമില്ല.
"ഞാൻ കൂടെ ഇല്ലെങ്കിൽ അവൾക്കും മുന്നോട്ട് ജീവിക്കാൻ വയ്യ.. അവളെ പൂർണ്ണമായും മനസ്സിലാവുന്ന സ്നേഹിക്കുന്ന ഒരാളെ ഏല്പിച് കൊടുക്കും വരെയും ഞാൻ എന്നേ കുറിച്ച് ചിന്തിച്ചു നോക്കുന്നില്ല.."
ചിരിയോടെ തന്നെ കാശി അവളെ നോക്കുമ്പോൾ അവനിലൊരു ആശ്വാസം നിറഞ്ഞു.
കണ്ണും പൂട്ടി റിജേക്ട് ചെയ്തില്ലല്ലോ എന്നൊരു ആശ്വാസം.
സന്തോഷം.
"ഞാൻ കാത്തിരിക്കും.."
ഉള്ളിലെ പ്രണയം മുഴുവനും നിറഞ്ഞ ആ വാക്കുകൾ.
അറിയാതെ തന്നെ ഭദ്രയുടെ മുഖമൊന്നു ചുവന്നു.
കാത്തിരിപ്പ് വല്ലാണ്ട് നീണ്ടു പോയാലോ..? സാറിന് മടുത്തു പോകും.. പിന്നെ അന്നെന്നെ പഴി പറയരുത്..
സാറിന്റെ കുറെ നല്ല ദിവസങ്ങൾ ഞാൻ കാരണം പോയെന്ന് പരാതിയും പറയരുത്.. അങ്ങനെ ആണെങ്കിൽ..
അത് വരെയും കാണിക്കാത്ത.. അറിയിക്കാത്ത ഒരു കുറുമ്പോടെ അവളത് ചോദിക്കുമ്പോൾ കാശിയുടെ മനം നിറഞ്ഞു നിൽക്കുന്ന ഒരു ചിരിയുണ്ടവനും.
"ഞാനാ മനസ്സിൽ ഉണ്ടല്ലോ.. അത് മതി.. മരണം വരെയും ഈ കാശിനാഥൻ കാത്തിരിക്കും.. അവന്റെ പ്രണയത്തെ..സ്റ്റിൽ ഐ ലവ് യൂ..."
കുറച്ചു കൂടി അവൾകരികിലേക്ക് നീങ്ങി നിന്നിട്ടത് പറയുമ്പോൾ അവനിലെ പ്രണയതിന്റെ വലിയൊരു തിര വന്നവളുടെ നെഞ്ചിൽ അലയടിച്ചു..
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അരികിൽ നിൽക്കുന്നവൻ.
ഭദ്ര അവന്റെ കണ്ണിലേക്കു നോക്കി... L
തുറന്നു പറഞ്ഞില്ലേലും ആ മനസ്സിൽ തന്നോടുള്ള ഇഷ്ടമൊക്കെ വളരെ മുൻപ് തന്നെ അറിഞ്ഞു കഴിഞ്ഞതാണ്.
തന്നെ നോക്കുമ്പോൾ തന്നോട് മിണ്ടുമ്പോൾ എല്ലാം ആ കണ്ണുകളിൽ പ്രണയത്തിന്റെ പൂത്തിരികൾ മിന്നി മറയുന്നതും ഒത്തിരി പ്രാവശ്യം അറിഞ്ഞിട്ടുണ്ട്..
അന്ന് വരെയും ആരോടും തോന്നാത്തത് പോലൊരിഷ്ടം ആളോട് തോന്നിയിരുന്നു.
കാശി പറഞ്ഞത് പോലെ.. അത് ആദ്യകാഴ്ചയിലൊന്നുമല്ല..
തനിച്ചായി പോയ തനിക്കും തന്റെ സഹോദരിക്കും മേൽ.. സംരക്ഷണതിന്റെ കരുത്തുള്ള ആ കയ്യും മെയ്യും ചേർന്നു നിന്നിരുന്ന ഏതോ നാളിൽ.. അറിയാതെ ഉള്ളിലെ മോഹമായി മാറിയിരുന്നു.
ഈ സർക്കിൾ ഇൻസ്‌പെക്ടർ കാശി നാഥൻ.
പക്ഷേ അപ്പോഴും അവനെ പോലെ ഒരാളെ സ്നേഹിക്കാനും മോഹിക്കാനുമുള്ള യോഗ്യതയൊന്നുമില്ലെന്ന് മനസ്സിലാക്കി എല്ലാം ഉള്ളിലൊതുക്കി.
ഇന്നിപ്പോൾ....സ്നേഹം തുറന്നു പറഞ്ഞു കൊണ്ടവൻ തന്നെ തന്നിലേക്ക് ചേർന്നു നിൽകുമ്പോൾ ഇനിയെന്ത് ഭയക്കാൻ.
ആ തണലിൽ സുരക്ഷിതമായിരിക്കും എന്ന് ഉറപ്പുമുണ്ടല്ലോ..
തനിച്ചാണെന്നുള്ള തന്റെ ഉള്ളിലെ അരക്ഷിതാവസ്ഥക്ക് മീതെ...
പ്രണയതിന്റെ കരുത്തുമായുള്ള അവന്റെ കാത്തിരിക്കാമെന്നുള്ള ആ വാക്ക്.
അതിന്റെ ഉറപ്പും..
ഭദ്രക്കുള്ളിലും പുതിയൊരു പ്രതീക്ഷ തെളിഞ്ഞു.
അത് വരെയും അനുഭവിച്ചതെല്ലാം അവനിലേക്ക് എത്തി ചേരാനുള്ള വഴികൾ മാത്രമായിരുന്നു എന്നോർക്കുമ്പോൾ പോലും അവൾക്കൊരു നിർവൃതി തോന്നി..
ലക്ഷ്മിയോടെല്ലാം കാശി തന്നെയാണ് തുറന്നു പറഞ്ഞത്.
പക്ഷേ അവനത് പറയും മുൻപ് തന്നെ അവൾക്കങ്ങനെയൊരു സംശയം തോന്നിയിരുന്നു..
തനിക്കു വേണ്ടിയാണ് അവരുടെ കാത്തിരിപ്പെന്നറിഞ്ഞപ്പോൾ അത് വേണ്ടന്ന് ലക്ഷ്മി അവരോട് പറഞ്ഞതാണ്.
പക്ഷേ കാശിക്ക് വാക്ക് പാലിക്കണമായിരുന്നു..
കാരണം..
അവനും അവനൊപ്പം അവന്റെ പെണ്ണും കാത്തിരിപ്പാണ്..
പ്രണയത്തിന്റെ വസന്തം വരുന്നതും കാത്ത്...
പ്രണയം നിറഞ്ഞ കാത്തിരിപ്പ്...
💥💥
എല്ലാവരുടെയും അഭിപ്രായം അറിയിക്കുക ... എന്നാൽ പുതിയ കഥയുമായി പെട്ടെന്ന് വരാം...
#💞 പ്രണയകഥകൾ #📔 കഥ
• 15 shares