പൊരുത്തം ഭാഗം 1 അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്ന ചന്ദനയുടെ അരക്കെട്ടിലൂടെ, നാഥൻ കൈയ്യിട്ട് ചേർത്തുപിടിച്ചു. എടീ.... ഞാനിന്ന് ലീവ് എടുക്കട്ടെ..?? നാഥൻ ചോദിച്ചു. എന്തിനാണാവോ? അവൾ അയാൾക്കഭിമുഖമായി തിരിഞ്ഞു. നിനക്കറിയില്ലേ? അയാൾ കുസൃതിയോടെ അവളുടെ മൂക്കിൽ പിടിച്ചുലച്ചു. അയ്യടാ... ഇയാൾ ഇങ്ങനെ ലീവ് എടുത്തതിന്റെയാണ് ഒരെണ്ണം അപ്പുറത്തിരുന്ന് പഠിക്കുന്നതും, ഒരെണ്ണം തൊട്ടിലിൽ കിടന്നുറങ്ങുന്നതും. അവർക്ക് കൂട്ടുകൂടാൻ ഒരാളെ കൂടി കൊടുക്കാടി. വേഗം ചെന്ന് കുളിച്ച്, ഭക്ഷണം കഴിച്ചിട്ട് ഓഫീസിൽ പോകാൻ നോക്ക് നാഥൻ. എനിക്കിവിടെ നൂറുകൂട്ടം പണി കിടക്കുന്നു. അവളുടെ കപട ദേഷ്യത്തോടെ പറഞ്ഞു. അയാൾ ഒന്നും മിണ്ടാതെ നടന്നു പോകുന്നത് നോക്കി നിൽക്കെ അവൾക്ക് ചിരി വന്നു. അനാഥനായ നാഥന്റെ കൈപിടിച്ച് വന്ന നാൾ മുതൽ തന്നെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുകയാണ്. ആ മുഖമൊന്നു വാടിയാൽ പോലും തനിക്ക് സഹിക്കില്ല. ഇനി മുഖം വീർപ്പിക്കാൻ നാഥന് ഇതു മതി. അവൾ പതിയെ മുൻവശത്തെ മുറ്റത്തേക്ക് ചെന്നു. നാഥൻ മുറ്റത്തുതന്നെ നിൽപ്പുണ്ട്. മുറ്റത്ത്, മഞ്ഞ് പരന്നൊഴുകുന്നുണ്ട്. എവിടെയോ അലഞ്ഞു തിരിഞ്ഞ് പാറിനടന്ന തണുത്തകാറ്റ് പുലർക്കാലമഞ്ഞിനെ തഴുകി തലോടി കൂടെ കൊണ്ടുപോകുകയാണ്. ഈറൻ കാറ്റ്,ശരീരമാകെ പൊതിയുന്നുണ്ട്. നാഥനെ പിന്നിലൂടെ ഇറുകെ പുണർന്നു നിന്നപ്പോൾ അയാൾ നേർത്ത പരിഭവത്തോടെ അവളെ വലിച്ച് നെഞ്ചിലേക്ക് ചേർത്തു. അവളുടെ തരള മിഴികളിലേക്ക് അവൻ ആർദ്രതയോടെ നോക്കി. എനിക്കറിയാം നീ വരുമെന്ന് ഞാൻ പിണങ്ങുന്നത് നിനക്കിഷ്ടമല്ലല്ലോ. ഓഹോ അങ്ങനെയാണോ? അതേലോ. എന്റെ പെണ്ണേ നിന്നെ എത്ര പ്രണയിച്ചിട്ടും എനിക്ക് മതി വരുന്നില്ല. അവളുടെ മഷി എഴുതാത്ത കണ്ണുകളിൽ അയാൾ അമർത്തി ചുംബിച്ചു. തണുത്തുറഞ്ഞ ആകാശം സ്വയമറിയാതെ ചുരത്തിപ്പോയ ഒരിറ്റ് മഞ്ഞിൻ തുള്ളികൾ മുഖത്തേക്ക് വീണു. ആ മഞ്ഞുതുള്ളികളെ അയാൾ തന്റെ ചുണ്ടുകൾകൊണ്ട് ഒപ്പിയെടുക്കുമ്പോഴേക്കും, അയാളെ തള്ളി മാറ്റി അവൾ അകത്തേക്ക് ഓടി. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല, മോൻ വേഗം പോയി കുളിച്ചിട്ട് വന്നാൽ ചൂട് ചായ തരാം അവൾ കുറുമ്പോടെ വിളിച്ചു പറഞ്ഞു. അയാൾനേർത്ത ചിരിയോടെ അകത്തേക്ക് നടന്നു. ഒമ്പതുമണിയോടെ അയാൾ ഓഫീസിലേക്ക് പോകുവാനായി വണ്ടിയിൽ കയറിയതും, ചന്ദന രണ്ടു വയസുകാരിയായ മകൾ മാളുവിനേയും കൊണ്ട് അടുത്തേക്ക് ചെന്നു. നാഥൻ ഇന്ന് നേരത്തെ വരാമോ എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു. ശരി, നേരത്തെ വരാൻ നോക്കാം. അയാൾ പോയതും പത്തുവയസ്സുകാരൻ നന്ദു സ്കൂൾ ബാഗുമായി ഓടി വന്നു. സ്കൂൾ ബസ് വരാൻ നേരമായിരിക്കുന്നു. നന്ദു, മാളുവിന്റെ കുഞ്ഞുകവിളിൽ ഉമ്മ വെച്ച്, സ്കൂൾ ബസ്സിൽ കയറിപ്പോയതും, മോളെയും കൊണ്ട് ചന്ദന വീട്ടിനുള്ളിലേക്ക് കയറി . ഇനിയും ധാരാളം ജോലികൾ ബാക്കിയുണ്ട്. മോള് കളിയും കഴിഞ്ഞ് വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങൾ മുറിയിലാകെ ചിതറിക്കിടന്നിരുന്നു. ഇനി അവൾ ഉറങ്ങാതെ ഒരു പണിയും നടക്കില്ല. അവൾക്ക് അവളുടെ അച്ഛന്റെ സ്വഭാവമാണ് ഒരിടത്ത് അടങ്ങിയിരിക്കില്ല എപ്പോഴും എന്തെങ്കിലും കുസൃതി കാണിച്ചുകൊണ്ടിരിക്കും. അവൾ ഊറിചിരിച്ചു. **************** വൈകുന്നേരം മക്കളെയും ഒരുക്കി അവൾ നാഥൻ വരാൻ കാത്തിരുന്നു. നേരത്തെ വരാം എന്ന് പറഞ്ഞിട്ട് നിങ്ങളുടെ അച്ഛനെ കാണുന്നില്ലല്ലോ മക്കളെ അവൾ മക്കളോട് പറഞ്ഞു. സാധാരണ അഞ്ചുമണിയോടുകൂടി നാഥൻ എത്തുന്നതാണ് ആറു മണിയായിട്ടും വരാതായപ്പോൾ അവൾക്ക് വല്ലാത്ത ഭയം തോന്നി. പലവട്ടം അവൾ അയാളുടെ ഫോണിലേക്ക് വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്. അവൾക്ക് ആകെ ഒരു വെപ്രാളം തോന്നി. നേരത്തെ വരാമെന്ന് പറഞ്ഞിട്ട് നിങ്ങളുടെ അച്ഛനെ കാണുന്നില്ലല്ലോ മക്കളെ. അവൾ മക്കളോട് പറഞ്ഞു. സാധാരണ അഞ്ചുമണിയോടുകൂടി നാഥൻ എത്തുന്നതാണ് ആറു മണിയായിട്ടും വരാതായപ്പോൾ അവൾക്ക് വല്ലാത്ത ഭയം തോന്നി. പലവട്ടം അവൾ അയാളുടെ ഫോണിലേക്ക് വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്. വരാൻ താമസിക്കുന്ന ദിവസം വിളിച്ച് പറയാറുള്ളതാണ് നാഥൻ. കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ച് അവൾ സിറ്റൊട്ടിലെ കസേരയിൽ വന്നിരുന്നു. ഇടയ്ക്കിടെ ഗേറ്റിനരികിലേക്ക് നോക്കി ഇരുന്നു. ഇന്നിങ്ങു വരട്ടെ, മിണ്ടൂല ഞാൻ. എന്തിനാ എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്നത്. പെട്ടെന്ന് വണ്ടിയുടെ ശബ്ദം കേട്ടതും അവളുടെ മുഖത്ത് പരിഭവം നിറഞ്ഞു. പക്ഷേ മുറ്റത്തേക്ക് കടന്നുവന്നത് നാഥന്റെ വണ്ടി ആയിരുന്നില്ല. നാഥന്റെ കൂടെ ജോലി ചെയ്യുന്ന ശരണ്യ ചേച്ചിയും രാജൻ ചേട്ടനും വണ്ടിയിൽ നിന്നിറങ്ങി. അവരുടെ മുഖം കണ്ടപ്പോൾ ചന്ദനക്ക് ആകെ പരിഭ്രമമായി. എന്താ..... ശരണ്യ ചേച്ചി, അവൾ മുറ്റത്തേക്ക് ഓടിയിറങ്ങിച്ചെന്നു. അത് മോളെ...... രാജൻ ചേട്ടൻ അവൾക്ക് അരികിലേക്ക് വന്നു. എന്താ രാജേട്ടാ? മോള് പേടിക്കാനൊന്നുമില്ല. നാഥന് ചെറിയ ഒരു ആക്സിഡന്റ് പറ്റി കുഴപ്പമൊന്നുമില്ല ഇവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട് ചെറിയ മുറിവേയുള്ളൂ അയാൾ പറഞ്ഞു. ചന്ദന അയാൾ പറയുന്നതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. തലയ്ക്കുള്ളിൽ ഇരുന്ന് ചീവീടുകൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നു. തലയാകെ പൊട്ടിച്ചിതറുന്ന പോലെ. വേച്ചു വീഴാൻ പോയ ചന്ദനയെ ശരണ്യ താങ്ങിപ്പിടിച്ചു. കരയുന്ന നന്ദുവിനെയും, എന്താണെന്ന് സംഭവിച്ചതെന്ന് തിരിച്ചറിവില്ലെങ്കിലും ചുണ്ടു പിളർത്തി വിതുമ്പാൻ തുടങ്ങുന്ന മാളുവിനെ യും രാജൻ ചേട്ടൻ ചേർത്തുപിടിച്ചു കാറിൽ കയറ്റി. മക്കൾ കരയേണ്ട ട്ടോ ഒന്നുമില്ല.. അയാൾ പറഞ്ഞു. ശരണ്യ, ചന്ദനയെ പിടിച്ച് കാറിൽ കയറ്റി. അവൾ ആകെ തകർന്നു പോയിരുന്നു. സ്നേഹിക്കാൻ മാത്രമറിയുന്ന എന്റെ നാഥനെ എനിക്ക് തിരികെ തന്നേക്കണമേ ദൈവമേ..പകരം വേണമെങ്കിൽ ഇതാ എന്റെ ജീവൻ എടുത്തുകൊള്ളൂ... എന്റെ നാഥനും, കുഞ്ഞുങ്ങളും ഈ ഭൂമിയിൽ ഒരുപാട് കാലം സന്തോഷത്തോടെ കഴിയണം. അതിനപ്പുറം ഒന്നും വേണ്ട തനിക്ക്. ആശുപത്രിയിൽ അയാളുടെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. നാഥൻ എവിടെ? ചന്ദന തളർച്ചയോടെ ചോദിച്ചു. ഐസിയുവിലാണ് ഇപ്പോൾ കാണാൻ പറ്റില്ല. ശരിക്കും എന്റെ നാഥന് എന്താ പറ്റിയത്?അവൾ ചോദിച്ചു. ഓഫീസിൽ നിന്നും വരുമ്പോൾ കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. പേടിക്കാനൊന്നും ഇല്ല,ധൈര്യമായിട്ടിരിക്കൂ.. ചന്ദന തളർച്ചയോടെ അടുത്തുള്ള കസേരയിൽ ഇരുന്നു. 💚💚💚💚💚💚💚 തുടരും. #📔 കഥ
23 likes
11 shares

More like this