More like this
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - കാശിയുടെ പെണ്ണ് 💐 🔻പാർട്ട്_ 105 ✍️ രചന - ജിഫ്ന നിസാർ ❣️ കാർത്തുവിന്റെ മുറിയിൽ നിന്നുമുള്ള ബാൽക്കണിയിലെ ഊഞ്ഞാലിൽ അവൾ മുറിച്ചു കൊടുക്കുന്നാ ആപ്പിളും തിന്ന് കൊണ്ടവളോട് ചേർന്നിരിക്കുമ്പോഴാണ് ശിവയങ്ങോട്ട് കയറി ചെന്നത്... കാശിയുടെ തോളിൽ ചാരി അവനെ പറ്റിപിടിച്ചിരിക്കുന്നവൾ.. ആഹാ... ഇവിടിപ്പോ ആർക്കാ വയ്യായ്ക.." ആ കാഴ്ച നൽകിയ സന്തോഷത്തോടെ തന്നെയാണ് അവൻ അവർക്കടുത്തേക്ക് ചെന്നത്. നീ ജീവനോട് ഉണ്ടോ ഡാ നാറി.. " രണ്ടൂസമായിട്ടും അവനെ അങ്ങോട്ട് കാണാത്ത പരിഭവം കൊണ്ടാണ് കാശിയങനെ പറഞ്ഞത്. ഇല്ലെടാ..ഇന്നലെ ഞാൻ ചത്ത്..ഇന്ന് രാവിലെ കൂടി നിന്നെ വിളിച്ചു സംസാരിച്ചതെന്റെ പ്രേതമായിരുന്നു.." ശിവയുമൊരു ചിരിയോടെ അവർക്കിടയിലേക്ക് കയറി ചെന്നു. "ഇരിക്ക് ശിവേട്ട.. ദേ ഇത് കഴിക്ക്.." കാർത്തു ആ സംസാരങ്ങളൊന്നും തന്നെ ശ്രദ്ധിക്കാതെ അവനിരിക്കാൻ സ്ഥലം ചൂണ്ടി കാണിച്ചു കൊണ്ട് ആപ്പിൾ കഷ്ണം മുറിച്ചത് നീട്ടി. എനിക്ക് വേണ്ട കുഞ്ഞാറ്റ.. നീ അവന് തന്നെ കൊടുത്തേക്ക്... എങ്ങനെ ഉണ്ടെടാ ഇപ്പൊ.. വേദനയുണ്ടോ.. " രണ്ടു പേരോടുമായി സംസാരിച്ചു കൊണ്ട് തന്നെ ശിവ അവർക്കരികിൽ പോയിരുന്നു. വേദന.... അതൊക്കെ പോയെടാ.. ഇപ്പൊ ആകെയൊരു വലിച്ചിലും മടുപ്പും.. അത് മാറാൻ ഈ മരുന്നൊന്നും പോരാ.. " കാശുയുടെ മുഖം വലിഞു മുറുകി. മുഖം കടുത്തു.. അവനെന്താണ് ഉദ്ദേശിച്ചതെന്ന് ശിവക്കും മനസ്സിലായി. "നിങ്ങളെന്ന സംസാരിക്ക്. ഞാൻ താഴെ ഉണ്ടാവും.. ശിവേട്ടന് കുടിക്കാൻ എടുക്കാം.. കഴിച്ചിട്ട് പോയ മതി കേട്ടോ..ഞാൻ അമ്മയോട് പറയാം.."അടുത്ത ആരെയോ കണ്ട സന്തോഷമുണ്ടവൾക്ക്. കാരണം വന്നിരിക്കുന്നത് അവളുടെ പ്രിയപ്പെട്ടവന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. ആ ഒരിഷ്ടം അവൾക്കും അവനോട് തോന്നുന്നുണ്ട്. എന്തേലും വേണേൽ വിളിച്ചോ ട്ടോ.. പോകും മുൻപ് അവൾ കാശ്യോടും ഓർമ്മിപ്പിച്ചു. "മ്മ്... ചെല്ല്. നിന്റച്ചനും അമ്മയ്ക്കും മോളെ നല്ലോണം മിസ് ചെയ്യുന്നുണ്ടാവും.. ഇവിടിപ്പോ ഏത് നേരവും എന്റെ കൂടെയല്ലേ.. അവർക്ക് അർഹമായ എന്തോ ഒന്ന് ഞാൻ നുഴഞ്ഞു കയറി കയ്യടക്കി വെച്ച പോലെ.. അത് കൊണ്ടെന്റെ കുഞ്ഞാറ്റ കിളി പോയി കുറച്ചു നേരത്തെക്ക് അവരുടെ മോളായിക്കോ ട്ടോ.." തിരികെ പോകാൻ തിരിഞ്ഞവളോട് അവനല്പം കാര്യമായിട്ട് തന്നെ പറഞ്ഞു കൊടുത്തു. ശിവ സന്തോഷത്തോടെ ചിരിയോടെ അവരുടെയായ ആ സ്നേഹകാഴ്ചകളിലെക്ക് നോക്കിയിരുന്നു. കാശി അന്നങ്ങനെ ഒരു ധൈര്യം കാണിച്ചില്ലായിരുന്നെങ്കിൽ എന്ത് ദുരന്തമായേനെ രണ്ടിന്റെയും ലൈഫ്. അവനതാണ് ഓർത്തത്. മനസ്സ് നിറയാൻ ഇത് മതി ഇന്നിപ്പോൾ ഇണകിളികളെ പോലെ... കാർത്തു അതിന് ഉത്തരമൊന്നും പറയാതെ അവനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തിട്ടിറങ്ങി പോകുകയും ചെയ്ത്.. എന്താടാ നിനക്കൊരു ചിരിയൊക്കെ.. " കാർത്തു പോയ വഴിയിൽ നിന്നും നോട്ടം മാറ്റിയ കാശി കാണുന്നത് തന്നെ നോക്കി ചിരിക്കുന്ന ശിവയെ. "ഒന്നുല്ല...! അതേ ചിരിയോടെ തന്നെ അവനൊന്നു തലയാട്ടി. മനസ്സിലായെന്ന പോലെ അതേ ചിരിയപ്പോൾ കാശിക്കുമുണ്ട്. "അവളില്ലാത്ത ഞാൻ ഭയങ്കര ബോറായി പോയേനെ... ശൂന്യമായി പോയേനെ.." പതിയെ അത് പറയുമ്പോൾ പോലും.. അന്ന് വരെയും അവന്റെ കണ്ണുകളിൽ മിന്നി മാഞ്ഞ ആ ഒരുവളോടുള്ള അടങ്ങാത്ത സ്നേഹമാണ് ശിവയറിഞ്ഞത്. "എന്നിട്ടാണോ ഡാ മഹാ പാപി.. ആ പാവം പെണ്ണിനെ നീ ചുമ്മാ കലിപ്പിട്ട് വെറുപ്പിച്ചത്.. മാനസ മൈന പാടി നടക്കാൻ പ്രാക്ടീസ് നടത്തിയ ആളാണ്.. എന്നിട്ടിപ്പോ അവന്റെയൊരു ഒലിപ്പീര്.." ശിവയത് അപ്പാടെ പുച്ഛിച്ചു വിട്ടു. പക്ഷേ കാശിക്കപ്പോഴും ചിരി തന്നെയാണ്. ശിവക്കത് സന്തോഷവും. "നാട്ടിലെന്താടാ വിശേഷം.. അത് പറയ്യ് നീ.. എനിക്കിങ്ങനെ ഇവിടെ ഇരുന്നിട്ട് എന്തോ പോലെ.." കാശി മുഖം ചുളിച്ചു. "ആഹ്.. തത്കാലം ആ എന്തോ പോലെ നീയങ്ങു വിഴുങ്ങിക്കോ.. അല്ലേൽ ശെരിയാവില്ല. മഹേഷിന്റെ കാര്യം ഒരു വശത്ത്.. പിന്നെ ഈ മുറിവും വെച്ചോണ്ട് ഇച്ചിരി അടങ്ങി ഇരിക്കാൻ നിനക്കിവിടാ സേഫ്.. അത് കൊണ്ട് മോൻ സഹിച്ചോ ട്ടാ.." "അവനെ ഞാൻ വെറുതെ വിടുമെന്നാണോ..." കാശി പല്ല് കടിച്ചു കൊണ്ടത് ചോദിച്ചു. വല്ലാത്തൊരു ദേഷ്യമുണ്ടപ്പോൾ അവന്റെ മുഖം നിറയെ.. മഹേഷിനെ ഓർക്കുമ്പോൾ പോലും അവന്റെ ഞരമ്പിൽ തീ പിടിക്കുന്നത് പോലാണ്. കയ്യോടെ അവന് കൊടുക്കാനുള്ളത് കൊടുത്തു തീർക്കാതെ അതിനി മാറില്ല. "ഇല്ലെന്നുറപ്പല്ലേ.. അത് കൊടുത്തു തീർക്കാൻ ഞാനും ഉണ്ടല്ലോ നിന്റെ കൂടെ.. പക്ഷേ ആദ്യം നീയൊന്ന് റെഡിയാവട്ടെ. അല്ലാതിപ്പോ തന്നെ വീര്യം കാണിക്കാനും പക തീർക്കാനും ഇറങ്ങി പോയാൽ നഷ്ടം നിനക്ക് തന്നെയാണ്.." ശിവ ഓർമ്മിപ്പിച്ചു. അച്ഛമ്മ അറിഞ്ഞോടാ..ഈ പുകിലൊക്കെ.വിളിയൊന്നും വന്നിട്ടില്ല..എനിക്കിത് വരെയും അങ്ങോട്ട് വിളിച്ചാൽ വല്ലതും ചുഴിഞ്ഞറിയുമോ എന്ന് പേടിച്ചിട്ടാ.. ഞാൻ വിളിച്ചിട്ടും ഇപ്പൊ കുറച്ചായി.. വെറുതെ എന്തിന് അതിനെ കൂടി പേടിപ്പിക്കാൻ.. നീ വിശേഷം വല്ലതും അറിഞ്ഞോ... പിന്നെ " കാശി ചോദിച്ചപ്പോൾ ശിവ ഞെട്ടി കൊണ്ടവനെ നോക്കി. മനസ്സിലിരുന്ന് പുകയുന്നതെല്ലാം അവനോടായി പങ്ക് വെക്കാൻ ഒരവസരം കിട്ടിയത് പോലാണ് പിന്നെ തോന്നിയത്. അവനായിട്ട് തന്നെ ഒരു വഴി തുറന്നു തന്നിരിക്കുന്നു. എന്താടാ.." ശിവയുടെ മുഖഭാവത്തിൽ നിന്ന് തന്നെ കാശി എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് ഊഹിച്ചെടുത്തു. അത്... ചെറിയൊരു പ്രശ്നമുണ്ട് കാശി.." ശിവയുടെ ശബ്ദം വല്ലാതെ നേർത്തു പോയിരിക്കുന്നു. "സസ്പെൻസ് ഇട്ട് കളിക്കാതെ നീ കാര്യം പറയുന്നുണ്ടോ ശിവ... കാശിക്ക് ടെൻഷനേറി തുടങ്ങി. അതിനൊപ്പം ദേഷ്യവും. ഒരൊറ്റ ശ്വാസത്തിൽ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ശിവ പറയുബോൾ കാശി അവനെ മിഴിച്ചു നോക്കി. "ഇനിയിപ്പോ പേടിക്കാൻ ഒന്നുമില്ല കാശി. അവളിപ്പോ ഒക്കെയാണ്.." ആ ഇരിപ്പ് കണ്ടിട്ടൊരു സങ്കടത്തോടെ ശിവ പറഞ്ഞു. "അപ്പൊ.. ഇതൊക്കെ കഴിഞ്ഞിട്ട് കുറെ ദിവസം ആയോ ഡാ.." കാശിയുടെ നോട്ടം ശിവക്ക് നേരെ കൂർത്തു. "അല്ലടാ അത്...ഇതിനെ കുറിച്ചൊന്നും പറയാൻ പറ്റുന്ന അവസ്ഥയിൽ അല്ലായിരുന്നു നീയും. നിനക്കറിയാലോ..നിന്റെ ഡോക്ടർ തന്നെയാണ് ഇപ്പോഴൊന്നും നിന്നോട് പറയരുതെന്ന് നിർബന്ധിച്ചു പറഞ്ഞത്.." പറയാഞ്ഞതിൽ അവന് തന്നോട് നീരസം തോന്നുമോ എന്നൊരു ടെൻഷനുമുണ്ട് ശിവക്കും. "അത്രയും സീരിയസ് ആയിരുന്നു.. എന്നല്ലേ അപ്പോൾ അർഥം.." "എന്ന് ചോദിച്ചാൽ ആയിരുന്നു. പക്ഷേ പറഞ്ഞല്ലോ ഞാൻ.. ഇപ്പൊ ഒക്കെയാണ്..അവൾക്കൊരു കുഴപ്പവുമില്ല. ഇന്നോ നാളെയോ ഡിസ്ചാർജ് ആയേക്കും.. ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നു.." "സമ്മതിച്ചു.. ഇപ്പൊ ഒക്കെയാണ്. പക്ഷേ അന്ന്.. അന്നെനിക്ക് കാണാൻ കഴിയാതെ...അവൾക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ.. എന്താവുമായിരുന്നു ശിവ.." അവനെന്താണ് ഉദ്ദേശിച്ചതെന്ന് ശിവക്ക് മനസ്സിലായി. "നീ വെറുതെ ടെൻഷൻ ആവാതെടാ.. അങ്ങനൊന്നും ഉണ്ടായില്ലല്ലോ.. അവളെയിപ്പോ മുറിയിലേക്ക് മാറ്റി.. പിന്നെ മറ്റൊരു ആശ്വാസം.. ഗായത്രിയെ അവളുടെ വീട്ടുകാർ അംഗീകരിച്ചു എന്നുള്ളതാ..." മറ്റൊന്നും ഓർക്കാതെ അവനൊരു ചിരിയോടെ പറയുമ്പോൾ വീണ്ടും കാശിയുടെ കണ്ണുകൾ ചുരുങ്ങി. "അതും ഇതും തമ്മിലെങ്ങനെ... സത്യം പറഞ്ഞോ ശിവ.. ഇനിയും എന്തൊക്കെയോ നിനക്ക് പറയാനുണ്ടല്ലോ.." കാശിയുടെ മുഖം വലിഞ്ഞു മുറുകി. ഭവ്യയുടെ ഗർഭം അടക്കം... അവൾ അമിത ഡോസിൽ ഗുളിക കഴിച്ചു ഹോസ്പിറ്റലിൽ ആയത് വിഷ്ണു ഗായത്രിയിൽ കുറ്റം ആരോപണം നടത്തിയത് അടക്കം ശിവക്ക് അവനു മുന്നിൽ പറയേണ്ടി വന്നു... "എനിക്ക്... ഹോസ്പിറ്റലിൽ പോണം ശിവ.. അവളെ കാണാൻ.." അതേ ഭാവത്തിൽ തന്നെ അവൻ എഴുന്നേറ്റു. "അല്ലെടാ... അവളിപ്പോ ഒക്കെയാണ്.. നീ ഈ തലയും വെച്ച്..." "പിന്നെ തലയിവിടെ ഊരി വെച്ച് പോകാനോക്കുമോ.. എടാ അവളെന്റെ അനിയത്തിയാണ്.ഇത്രേം ദിവസം ഞാനിതൊന്നും അറിഞ്ഞില്ലെന്നു പറയാമായിരുന്നു.. ഇനിയും എല്ലാം അറിഞ്ഞിട്ടും എനിക്കിവിടെ ഇങ്ങനെ തന്നെ ഇരിക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ശിവ...." കാശി ഒച്ചയിട്ട് കൊണ്ടവനെ നോക്കി. മുൻപ് അവനോട് പറയാഞ്ഞത് എത്ര നന്നായി എന്നായിരുന്നു ശിവക്കാ നിമിഷം തോന്നിയത്. എന്താ.. എന്താ കാശ്യേട്ടാ.. പതിയെ പറ.. മുറിവ് വേദനിക്കും.." അവർക്ക് കുടിക്കാനുള്ളതുമായി വന്നിരുന്ന കാർത്തു പെട്ടന്നുള്ള ബഹളം കേട്ടിട്ട് ഓടി വന്നു. ഒന്നുല്ല കുഞ്ഞാറ്റ.. അവൻ ഹോസ്പിറ്റലിൽ പോകാൻ... അയ്യോ.. ന്ത് പറ്റി.. വീണ്ടും വേദന വന്നോ.. തല എവിടേലും ഇടിച്ചോ.. " ശിവയത് പറഞ്ഞു മുഴുവനാക്കും മുൻപ് കാർത്തു കാശിയുടെ നെറ്റിയിലെ മുറിവിലേക്ക് നോക്കി വെപ്രാളത്തോടെ ചോദിച്ചു. "ഇവൾക്കറിയില്ലേ..." കാശി ശിവയോട് ചോദിച്ചു. "അവളറിഞ്ഞ പിന്നെയത് നീ അറിഞ്ഞത് പോലല്ലേ.." ശിവ തന്നെയാണ് കാർത്തുവിനോടും വിവരം പറഞ്ഞു കൊടുത്തത്.. ഞാനൂടി വരാ... കാശിയോട് പോകണ്ടാന്നൊന്നും പറഞ്ഞില്ല..കാർത്തു. പകരം പറഞ്ഞതങ്ങനെയാണ്. ഇതിനോടകം തന്നെ കാശി അവൾ കൊടുത്ത ജൂസും കുടിച്ച് കൊണ്ടകത്തേക്ക് കയറി പോയിരുന്നു.. 💥💥 സമ്മതിച്ചു വിഷ്ണു നാദ്.. താനും തന്റെ അമ്മയും ഇത്രയും നേരത്തെ കുമ്പസാരത്തിൽ ഗായത്രിക്ക് ഭവ്യയോടുള്ള വൈരാഗ്യവും അതിന്റെ പേരിൽ നടത്തിയ കൊലപാതകശ്രമവും. അതാണ് ഇവിടെ സംഭവിച്ചത്.എല്ലാം ഞങ്ങൾ സമ്മതിച്ചു.. പക്ഷേ.. അന്ന്.. അതായത് ഭവ്യ അബോധവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ അന്ന്.. അന്നവൾക്ക് മെഡിസിൻ കൊടുത്തത് വിഷ്ണു തന്നെയാണോ...? പോലീസ് ഓഫീസറുടെ ചോദ്യവും നോട്ടവും. ഭവ്യ അയാളോട് സത്യം പറഞ്ഞു കാണും. അതാവും ഈ ചോദ്യം.താൻ ഗുളിക പൊട്ടിച്ചു കൊടുക്കുമ്പോൾ അവൾക്ക് ബോധമുണ്ടായിരുന്നല്ലോ.. അത് കൊണ്ട് തന്നെ ഇനിയിപ്പോ കള്ളം പറഞ്ഞു കൊണ്ട് കൂടുതൽ പ്രശ്നമുണ്ടാക്കേണ്ട എന്നൊരു ഭാവത്തിൽ വിഷ്ണു ആണെന്ന് സമ്മതിച്ചു. " കൊടുത്തത് ഞാനാണ്. പക്ഷേ അതെനിക്ക് തന്നത് ദേ ഇവളാ.. ഇല്ലേൽ സാറ് ചോദിക്ക്..അപ്പോഴും ഞാൻ അറിഞ്ഞില്ല അതെനിക്കിങ്ങനേ നിൽക്കാനുള്ള ഒരു കാരണമാവുമെന്ന്.. " വിഷ്ണു ഗായത്രിയെ നോക്കി പല്ല് കടിച്ചു. അവൾ രാജശേഖരന്റെ കയ്യിൽ ചുറ്റി പിടിച്ചു നിൽപ്പുണ്ട്. "ഭവ്യ പറഞ്ഞത് പ്രകാരം.. ഞാൻ ആളെ വിട്ട് അവളുടെ റൂം സേർച്ച് ചെയ്യിപ്പിച്ചു.. ആ വീട്ടിൽ ആരും അറിയാതെ ഭവ്യ സ്വന്തം മുറിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത് ഇങ്ങനൊന്നും മുൻകൂട്ടി കണ്ടത് കൊണ്ടായിരിക്കുമല്ലോ .. ഇനിയിപ്പോ അതിനെ കുറിച്ച് വിഷ്ണുനാദെന്നാ ഏട്ടൻ എന്ത് പറയുന്നു..ഏഹ്.." അങ്ങേയറ്റം പരിഹാസം നിറഞ്ഞു നിൽക്കുന്ന ആ ചോദ്യത്തിൽ തന്നെ വിഷ്ണു അപകടം തിരിച്ചറിഞ്ഞു. സിസിടിവി.. അവളോ.. " അവൻ വിശ്വാസം വരാത്ത പോലെ എടുത്തു ചോദിച്ചു. "അതെ.. സിസിടിവി തന്നെ.. വിശ്വാസം വരുന്നില്ലേ നിനക്ക്.. എങ്കിൽ സംഭവം സത്യം തന്നെയാണ്.. കുരുട്ട് ബുദ്ധിയുടെ ആശാനായ വിഷ്ണുനാദിന്റെ അനിയത്തി തന്നെയാണ് ഭവ്യ ഈ കാര്യത്തിൽ.വിഷ്വൽ മാത്രമല്ല.. വോയ്സ് നോട്ട് അടക്കം നല്ലത് പോലെ പതിഞ്ഞു കിട്ടുന്ന അത്യാവശ്യം കോസ്റ്റലി ആയിട്ടുള്ള ആ സിസിടിവി പല സത്യങ്ങളും തുറന്നു കാട്ടിയിട്ട് തന്നെയാണ് വിഷ്ണു നാദേ ഞാനിപ്പോൾ നിന്റെ മുന്നിൽ...ഇങ്ങനെ നിവർന്നു നിൽക്കുന്നത്." ഓഫീസർക്ക് പരിഹാസ ചിരി തന്നെയാണ്. "നിങ്ങളെന്താ... ഈ കുറ്റം എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കുന്നോ." ഉള്ളിലെ വിറയൽ അടക്കി കൊണ്ടവൻ ഉറക്കെ ചോദിച്ചതും ഓഫീസർ കൈ നിവർത്തി ഒരൊറ്റയടി.. വിഷ്ണു പിന്നിലേക്ക് ചാഞ്ഞു പോയി.. "കുറ്റം നല്ലത് പോലെ വെടിപ്പായി സാറ് ചെയ്തിട്ടും പിന്നെയും പൊട്ടൻ കളിക്കുന്ന നിന്റെ തലക്ക് ബെസ്റ്റ് ആക്ടർ അവാർഡ് തരികയാണ് വേണ്ടതെന്നു അറിയാഞ്ഞല്ലടാ പൊന്ന് മോനെ.. നീ എവിടം വരെയും പോകും എന്ന് നോക്കിയതല്ലേ..ഞാൻ " പൂർണ്ണമായും താനൊരു കെണിയിൽ വീണു കുരുങ്ങി പോയെന്നുള്ളത് വിഷ്ണുവിന് മനസ്സിലാക്കി കൊടുക്കുന്നത് കൂടിയായിരുന്നു ആ വാക്കുകൾ. അമിത ആത്മ വിശ്വാസമിപ്പോൾ തനിക്ക് പണിതന്നിരിക്കുന്നു. ഇത് വരെയും ചെയ്തു കൂട്ടിയതിൽ നിന്നും ലാഘവത്തോടെ ഊരി വന്നത് പോലൊരു രക്ഷ ഈ കാര്യത്തിൽ ഉണ്ടാവില്ല. കാരണം എതിരെ നിൽക്കുന്ന ശത്രു.. അത് പ്രബലനാണ്. ഭവ്യക്ക് വേണ്ടി കൊടുത്ത പരാതി എന്നാണ്. പക്ഷേ അതയാൽ അയാളുടെ മകൾക്ക് വേണ്ടി കൊടുത്തതാണ്. ഉറപ്പായും അയാളത് ചെയ്യും. കൂട്ടത്തിൽ തനിക്കുള്ള പണിയും. മകളെ ഉപദ്രവിച്ചു എന്നതും അവളുടെ ജീവിതം കരുതി കൂട്ടി നശിപ്പിച്ചു എന്നുള്ളതിനും കൂട്ടി ചേർത്ത് കിട്ടുന്ന ശിക്ഷ.. അത് ഒട്ടും ചെറുതാവില്ല. അവന്റെ കണ്ണുകൾ രാജശേഖരന്റെ നേരെയൊന്ന് പാളി.. കളി കാണുന്ന ലാഘവത്തോടെ മകളെയും ചേർത്ത് പിടിച്ചു കൊണ്ടുള്ള ആ നിൽപ്പ്.. അങ്ങനൊന്നും ഇനിയീ ജന്മത്ത് പ്രതീക്ഷിക്കുന്നില്ലാത്തവന് അതൊരു ഷോക്ക് തന്നെയാണ്. അതിന്റെ പരിണിത ഫലങ്ങൾ താങ്ങാനും പറ്റില്ല.. "നീയും നിന്റെ തള്ളയും കൂടി കുടുംബത്തിന്റെ സൽപ്പേര് മാങ്ങ തൊലി എന്നൊക്കെ പറഞ്ഞിട്ടിത് ഒതുക്കി തീർക്കാൻ നോക്കിയത് തന്നെ കള്ളത്തരമാണ്.അവിടെ മുതൽ ഡോക്ടർക്ക് നിങ്ങളെ സംശയമുണ്ടെന്ന് പറഞ്ഞു കഴിഞ്ഞു.. സൽപ്പേര് ഉള്ള കുടുംബത്തിനല്ലേ വിഷ്ണുനാദേ അത് നില നിർത്തേണ്ട കാര്യമുള്ളു. നീ കുടുംബം ഏറ്റെടുത്തതിൽ പിന്നെ എന്തോന്ന് പേര്.." പോലീസ് ഓഫീസർ ചുണ്ട് കോട്ടി കൊണ്ടത് പറയുമ്പോൾ വിഷ്ണു രക്ഷപ്പെട്ടു പോകാനുള്ള വഴികളെ കുറിച്ചാണ് ഓർത്തത് മുഴുവൻ. "ഇത് കേസാക്കിയ.. മകളെ നാണം കെടുത്തിയാൽ കെട്ടി തൂങ്ങി ചാവും എന്നല്ലേ നിങ്ങൾ ഡോക്ടറോട് പറഞ്ഞത്.. അന്വേഷിച്ചു വന്നപ്പോ നിങ്ങളെ പോലൊരു തള്ള ജീവിച്ചിരിക്കുന്നത് കൊണ്ടും പ്രതേകിച്ചു കാര്യമൊന്നുമില്ല.. അത് കൊണ്ട് ഇപ്പൊ വേണേലും അതാവാം കേട്ടോ സുഗന്ധി.. കാരണം ഇനിയങ്ങോട്ട് ഇതൊരു കേസാണ്.. അടപടലം പൂട്ടി ഞാൻ അന്വേഷിച്ചു സത്യം പുറത്ത് കൊണ്ട് വരും..ഉറപ്പ്.." അത് കൂടി കേട്ടതോടെ സുഗന്ധി വിറക്കാൻ തുടങ്ങി.. അവരുടെ നോട്ടം വിഷ്ണുവിന്റെ നേരെ നീണ്ടു. ആ മുഖത്തെ പതർച്ചയറിഞ്ഞതും അവരിൽ ബാക്കിയുള്ള ധൈര്യം കൂടി മാഞ്ഞു പോയി.. "ഇനിയെന്തേലും പറയാനുണ്ടോ ആവോ.." അങ്ങേയറ്റം പരിഹാസത്തോടെയുള്ള പോലീസിന്റെ ചോദ്യം. അതിന് ഉത്തരം പറയാൻ തിരിഞ്ഞ വിഷ്ണുവിന്റെ നോട്ടം ചെന്നു നിന്നത്.... വാതിൽക്കൽ ചാരി നിന്നിട്ടത് മുഴുവനും കേട്ടു എന്നൊരു ഭാവത്തിൽ.. മുറുക്കത്തിൽ നിൽക്കുന്ന കാശിയുടെ നേരെയാണ്.. തുടരും... നല്ല പഷ്ട് സീൻ.. ഈ കഥയിൽ ഞാൻ ഏറെ ആവേശത്തിൽ എഴുതിയത് ഇതാണ്.. ഈ സീൻ. എനിക്കേറെ ഇഷ്ടമുള്ളതും ഇത് തന്നെ.. കർമ.... വരിക തന്നെ ചെയ്യും.. തരിക തന്നെ ചെയ്യും.. റിവ്യൂ ഇടണേ.. സ്നേഹത്തോടെ jif❣️ #📔 കഥ #💞 പ്രണയകഥകൾ42253
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - നീലാംബരം..... 🔻 ഭാഗം _41 ✍️ രചന - Aysha akbar അഭിയുടെ ഹൃദയം ഞെരി പ്പൊടിലെന്ന പോൽ എരിഞ്ഞു...... അവളെന്തിനു തന്നിലേക്ക് വന്നു...... ഉറക്കം നടിച്ചു കിടന്ന തന്റെ ഹൃദയത്തെ യവൾ കുലുക്കിയുണർത്തി..... അറിയാതെ എപ്പോഴോ അവളിലേക്ക് ചാഞ്ഞു പോയി...... തെറ്റായിരുന്നു...... വൈശാലിയെ പ്രതിഷ്ടിച്ച ആ സ്ഥാനത്തേക്ക് മറ്റൊരുവളെ താൻ ക്ഷണിക്കാൻ പാടില്ലായിരുന്നു....... എങ്കിലും അവളെന്തിനു നീലാംബരി യെന്ന പേര് തിരഞ്ഞെടുത്തു... അത് വെറുമൊരു യാദൃശ്ചികത യായിരുന്നുവോ..... അറിയില്ലായിരുന്നവന്..... തിരികെ വീട്ടിലേക്കെത്തുമ്പോൾ റിജിൻ അവളെ കുറിച് ചോദിച്ചെങ്കിലും ഉത്തരം അവൻ അമിതമായ വാക്കുകളിൽ ഒതുക്കി .... ഒന്നും പറയാനോ ചികഞ്ഞെടുക്കാനോ മനസ്സിന് പറ്റുന്നില്ലായിരുന്നു..... ചിന്തകൾ കാട് കയറി തന്നേ ആകെ ക്കൂടി വരിഞ്ഞു മുറുക്കിയത് പോലെ..... ഇത്ര ദിവസം അവൾക്ക് മുമ്പിൽ താനൊരു വിഡ്ഢി യാവുകയായിരുന്നു എന്ന തിരിച്ചറിവ് അവനിലേറെ ദേഷ്യമുണ്ടാക്കി... അവളെ താൻ ശ്രദ്ധിക്കരുതായിരുന്നു.... ആ ട്രെയിൻ യാത്രയിൽ അവൾ വിരിച്ച വലയിൽ താൻ കുരുങ്ങരുതായിരുന്നു.... അവൻ ദേഷ്യത്തോടെ മുഷ്ടി യൊന്നു. ചുരുട്ടി..... അതും തന്റെ വൈശാലിയെ ഓർത്തു കൊണ്ട് തന്നെയായിരുന്നില്ലേ.... ആ സാഹചര്യവും നീല നിറവും എല്ലാം കൂടി അവളിലേക്ക് തന്നേ വലിച്ചടുപ്പിച്ചതല്ലേ.... ഓർക്കുമ്പോൾ ഹൃദയത്തിൽ വല്ലാത്തൊരു മുറിവ് വന്നു പോയിരുന്നവന്റെ...... വീട്ടിലേക്ക് വാങ്ങിയ സാധനങ്ങളെല്ലാം കവറിൽ തന്നെയിരുന്നു.... ഒന്നും എടുത്ത് വെക്കാൻ പോലും മനസ്സ് തയ്യാറായിരുന്നില്ല.... അത്ര മേലെന്തോ ഒരു ഭാരമുണ്ട് മനസ്സിന്..... അതവൾ തന്നേ വിഡ്ഢി യാക്കിയത് കൊണ്ടാണോ അതോ അവളിനി തന്റെ ജീവിതത്തിൽ ഇല്ലെന്ന തിരിച്ചറിവ് കൊണ്ടാണോ എന്നവനും വ്യക്തമായിരുന്നില്ല...... ഇനിയുള്ള കാലം കൂട്ടിനൊരാളും വേണ്ടെന്ന് കരുതിയിടത്ത് ഇനി ആരെങ്കിലുമൊക്കെ കൂട്ടിനു വേണമെന്ന് തോന്നിച്ചവളാണ്..... കൂടെയുള്ള നിമിഷങ്ങളിലെല്ലാം സന്തോഷം മാത്രം പകർന്ന് തന്നവളാണ്..... തനിക്ക് മാത്രമല്ല.... തന്റെ വീട്ടിലുള്ള ഓരോരുത്തർക്കും.... അതെല്ലാം അവളുടെ അഭിനയാമായിരുന്നു വെന്നറിയുമ്പോൾ അവരെങ്ങനെ പ്രതികരിക്കും... അവനാ കസേരയിൽ പുറത്തേക്ക് നോക്കി യങ്ങനെ യിരുന്നു.... മാനം അല്പം ഇരുണ്ട് കൂടി തുടങ്ങിയിട്ടുണ്ട്..... ചന്ദ്രനെ മറക്കുള്ളിലെവിടെയോ ഒളിപ്പിച്ചു മേഘങ്ങൾ ആകാശത്ത് കൂടി പരക്കം പായുന്നു..... തെളിഞ്ഞു കാണുന്നൊരു നീലാംബരം അവന്റെ മനസ്സെന്തിനോ കൊതിച്ചിരുന്നപ്പോൾ.... ചാരി കിടക്കാനുതകുന്ന ആ കസേരയിൽ തല ചാരി വെച്ച് അവനങ്ങനെ കിടന്നു ..... ഇട്ടിരുന്ന ഡ്രസ്സ് പോലും മാറിയിട്ടില്ല..... വിശപ്പും ദാഹവുമില്ല...... അവളുടെ നിഷ്കളങ്കമായ ചിരിയും പരിഭവം നിറഞ്ഞ ആ മുഖവുമെല്ലാം മനസ്സിലേക്ക് കുത്തി യൊലിച്ചു വന്നു കൊണ്ടിരിക്കുന്നുണ്ട്..... അവൾ നീലാംബരി യായിരുന്നു.... മൈഥിലി യെന്ന് പേരിട്ട് വിളിക്കാൻ പോലും തനിക്ക് കഴിയുന്നില്ല..... വർഷങ്ങൾക്ക് ശേഷം മനസ്സ് ചാഞ്ഞ ആ ഒരുവൾ ഇത്ര വേദന ബാക്കിയാക്കുമെന്ന് കരുതിയിട്ടില്ല....... ചിന്തകൾക്കിടയിലെപ്പോഴോ അവന്റെ ഫോൺ റിങ് ചെയ്തിരുന്നു ...... എടുക്കാതെ തന്നേ അവൻ ഡിസ്പ്ലേയിലേക്കൊന്ന് നോക്കി..... അമ്മയാണ്....... എടുക്കാൻ തോന്നിയില്ലെന്നത് കൊണ്ട് തന്നേ ആ റിങ് ടോൺ കേട്ടങ്ങനെ കിടന്നു....... വീണ്ടും വീണ്ടും ആ റിങ് ടോൺ അലോസരം സൃഷ്ടിച്ചപ്പോഴാണ് അവനത് കയ്യിലൊന്നെടുത്തത്..... നിങ്ങൾക്ക് നിങ്ങളെ കുറിച് മാത്രമേ ചിന്തയുള്ളൂ.... കൂടെയുള്ളവരെ അറിയാൻ നിങ്ങളിത് വരെ ശ്രമിച്ചിട്ടില്ലെന്ന ഒരു പെണ്ണിന്റെ വാക്കുകൾ കാതിൽ അലയടിച്ചതും അവൻ പെട്ടെന്ന് കാൾ അറ്റൻഡ് ചെയ്ത് പോയിരുന്നു..... എന്താ അഭി.... എത്തിയ വിവരം പോലും ഒന്നറിയിക്കാതെ.... അമ്മയങ് ഉരുകി തീർന്നു..... മറു തലക്കൽ നിന്ന് ദേവിയത് പറഞ്ഞതും അഭിക്ക് നെഞ്ചിലെന്തോ ഒരു വേദന തോന്നി.... ഞാൻ.... ഞാൻ പെട്ടെന്നൊരു തിരക്കിലായി പ്പോയമ്മേ... അതാണ്...... അവനത് പറയുമ്പോൾ ശബ്ദമൊന്നിടറി യത് പോലെ .. നീലാംബരി യെ കൊണ്ടാക്കിയോ അതോ കൂടെയുണ്ടോ...... പെട്ടെന്ന് അമ്മയത് ചോദിച്ചതും അല്പ നേരത്തേക്ക് മറവിയിലേക്കാണ്ട് പോയവൾ ഉയർന്നു വന്നതും അവന് ദേഷ്യമോ സങ്കടമോ വന്നതെന്നറിയില്ല...... എന്റെ കൂടെയില്ലാ.... അവനത് മാത്രം പറഞ്ഞു നിർത്തുമ്പോൾ വാക്കുകൾക്ക് വല്ലാത്തൊരു കനമുണ്ടായിരുന്നു..... ആ കുട്ടി പോയതിന്റെ നല്ലൊരു കുറവിവിടെ കാണാനു ണ്ട്..... നീലു പോയെന്ന് പറഞ്ഞു ആനന്ദി ഉച്ചക്ക് ഭക്ഷണം കൂടി കഴിച്ചിട്ടില്ല.... എത്രയും പെട്ടെന്ന് നീ നീലാംബരിയെ കൂട്ടി...... അമ്മാ... സ്റ്റോപ്പ് ഇറ്റ് ... ദേവി ഏറെ സ്നേഹത്തോടെ അത് പറഞ്ഞു മുഴുവനാക്കും മുന്പായിരുന്നു അവന്റെ ശബ്ദം ഉയർന്നത്..... എത്ര സ്നേഹത്തോടെയാണ് അവളെ ഒരോരുത്തരും നെഞ്ചിലേറ്റിയതെന്നോർക്കേ അവന് ദേഷ്യം അതിര് വിട്ടിരുന്നു.... നിഷ്കളങ്കമായി അവരോരുത്തരും അവളെ സ്നേഹിച്ചതിനെ അവൾ മുതലെടുത്തില്ലേ.... എല്ലാവരെയും പറ്റിച്ചില്ലേ....... എന്താ അഭി.... എന്തെങ്കിലും പ്രശ്നമുണ്ടോ...... ദേവിയുടെ ശബ്ദത്തിൽ ആധി കലർന്നിരുന്നു.... അവളെ കാത്ത് ആരുമിരിക്കേണ്ട...... അവളാ വീട്ടിലേക്ക് വന്നത് തന്നേ എല്ലാവരും മറന്നേക്ക്..... എല്ലാവരെയും പറ്റിക്കായിരുന്നു..... അവള്.....അവള് നീലാംബരിയൊന്നുമല്ല.... അറിയാം........ അഭി വളരേ രോഷത്തോടെ അതിലേറെ സങ്കടത്തോടെയും ഒരു കിതപ്പോടെ അത് പറഞ്ഞു മുഴുവനാക്കും മുന്പേ ദേവിയത് പറഞ്ഞതും അവനാകെ ഞെട്ടി പ്പോയി.... അവരുടെയൊന്നും സ്നേഹത്തിനു കള്ളം പറഞ്ഞു വന്നവൾ അർഹയല്ലെന്ന വിശ്വാസത്തിൽ എല്ലാം തുറന്ന് പറയാൻ തുനിഞ്ഞ അവനെ ദേവിയുടെ ശാന്തമായ സ്വരം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.... അഭി....... മറു തലക്കലുള്ള നിശബ്ദത യിലേക്ക് ദേവിയെന്ന് വിളിച്ചു..... എന്തറിയാം.... അമ്മക്കെന്താ അവളെ പറ്റി അറിയുക.... അവനത് ചോദിക്കുമ്പോൾ ആ ശബ്ദത്തിനൊരു തരം വിറയലുണ്ടായിരുന്നു.... അഭി...... നീ ടെൻഷനാവേണ്ട.... നീയിപ്പോ അറിഞ്ഞതെല്ലാം അവളായി ഞങ്ങളോടെന്നേ തുറന്നു പറഞ്ഞിട്ടുണ്ട്...... ദേവിയത് പറഞ്ഞതും അഭി ഇരുന്നിടത് നിന്ന് പെട്ടെന്ന് എഴുന്നേറ്റ് പോയിരുന്നു.... അവളാരെയും പറ്റിച്ചിട്ടില്ല അഭി....... അവളാരുടെ മുമ്പിലും അഭിനയിച്ചിട്ടുമില്ല.... അവൾ അവളായി തന്നേ യാണ് നിന്നത്..... ഞങ്ങളോട് തുറന്ന് പറഞ്ഞത് പോലെ നിന്നോടും എല്ലാം പറയാൻ അവളൊരുങ്ങിയതിനെ തടഞ്ഞത് ഞാനാണ്.... കാരണം അതറിഞ്ഞാൽ നീയിപ്പോൾ അവളോട് കാണിക്കുന്ന അടുപ്പം നീ മനഃപൂർവം കൈ വിട്ട് കളയുമെന്ന് എനിക്കുറപ്പായിരുന്നു..... നിന്നേ പിടിച്ചു വാങ്ങാനൊന്നുമല്ല അവൾ വന്നത്..... ദൂരെ നിന്ന് മാത്രം കണ്ട് സ്നേഹിച്ച ആ ഒരുവനെ കുറച്ചു ദിവസമെങ്കിലും അടുത്ത് കാണാനായിരുന്നു.... നീ സ്വീകരിച്ചാലും ഇല്ലെങ്കിലും അവളുടെ സമയം കഴിഞ്ഞാൽ അവൾ മടങ്ങുമായിരുന്നു..... പക്ഷെ നിന്റെ കൂടെ ജീവിത കാലം മുഴുവൻ അവൾ വേണമെന്ന എന്റെ സ്വാർത്ഥത കൊണ്ടാണ് നീയിതറിയാൻ ഇത്രയേറെ വൈകിയത്.... അല്ലെങ്കിൽ അവളായി നിന്നോടെപ്പോഴേ പറയുമായിരുന്നു...... അത്ര പാവം കുട്ടിയാ അവള്........ ദേവി വളരേ വൈകാരികമായി അതും കൂടി പറഞ്ഞു നിർത്തുമ്പോൾ അഭി ജനൽ കമ്പിയിൽ വിരൽ മുറുക്കി...... അവളോട് തോന്നിയ വെറുപ്പ് അലിഞ്ഞു പോകും പോലെ തോന്നും തോറും മനസ്സിന്റെ വേദന ഇരട്ടിയാവുന്നത് അവനറിഞ്ഞു.... ഇത്ര സ്നേഹമുള്ള കരുണയുള്ള ഒരുവളെ വിധി നിനക്ക് വെച്ച് നീട്ടിയിട്ടും വേണ്ടെന്ന് വെക്കുകയാണെങ്കിൽ ഇനി നീയെന്താണെന്ന് വെച്ചാൽ ചെയ്തോ.... അമ്മയിനി ഇക്കാര്യം പറഞ്ഞു നിന്നേ ശല്യപ്പെടുത്തില്ല..... ദേവി അതും കൂടി പറഞ്ഞു ഫോൺ വെക്കുമ്പോൾ ആ വാക്കുകളിൽ ഒളിപ്പിച്ചു വെച്ചിരുന്ന അഗാദമായ ഒരാഴി അവനളക്കാൻ കഴിഞ്ഞിരുന്നു..... അഭി ആകെ ക്കൂടി തകർന്ന് പോയിരുന്നു.... എവിടെയാണ് ശെരിയെന്നോ തെറ്റെന്നോ അറിയാത്ത വിധം അവനാകെ കുഴഞ്ഞു പോയിരുന്നു.... വീട്ടുകാരെ മുഴുവൻ അവൾ വിഡ്ഢി കളാക്കിയിട്ടില്ല..... തന്റെ മുമ്പിൽ മാത്രമായിരുന്നു അവൾക്ക് മറയുള്ളത്.... ആ കുറ്റവും അമ്മ ഏറ്റെടുക്കുമ്പോൾ അവനേറെ നിസ്സഹായനായത് പോലെ തോന്നിയവന് ...... ഇത്രയേറെ ചുറ്റുമുള്ളവരെ വലിച്ചടുപ്പിക്കാൻ തക്ക എന്ത് മാന്ദ്രികത യാണവൾക്കുള്ളത്..... അവളിലേക്ക് ചാഞ്ഞു പോകുന്ന തന്റെ മനസ്സും ഒരു നിമിഷം അവനെ കളിയാക്കി ചിരിക്കുന്നത് പോലെ തോന്നി പ്പോയിരുന്നവന്..... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ27166
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് 106 ✍️രചന -ജിഫ്ന നിസാർ 💥 "മിണ്ടരുത്..." തനിക്കരികിലെക്കൊരു വിശദീകരണത്തിനു വന്ന വിഷ്ണുവിന്റെ നേരെ നോക്കിയിട്ടത് പറയുമ്പോൾ കാശിയുടെ പല്ലുകൾ ദേഷ്യം കൊണ്ട് ഞെരിഞമ്മർന്നു. കത്തുന്ന അവന്റെ നോട്ടം സുഗന്തിക്ക് നേരെയും നീണ്ടു. അവനെ നോക്കാൻ ധൈര്യമില്ലാത്ത പോലെ അവരുടെ മുഖം കുനിഞ്ഞ് പോയി. എടാ.. കാശി ഞാൻ.. " മിണ്ടരുതെന്നല്ലേ നിന്നോട് ഞാൻ പറഞ്ഞത്.. വീണ്ടും വിഷ്ണുവെന്തോ പറയാൻ ആഞ്ഞു. പക്ഷേ അവിടെ കൂടിയ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടവൻ ഒച്ചയിട്ടതും കാർത്തു കാശിയുടെ കയ്യിൽ അമർത്തി പിടിച്ചു. "എന്ത് നടന്നെന്നുള്ളത് അന്വേഷിച്ചു കണ്ടെത്തിയ ഈ ഓഫിസർ പറഞ്ഞതിലും കൂടുതൽ ഇനി നിനക്കെന്താ പറയാൻ.. ആ കള്ളം കേൾക്കാൻ തത്കാലം എനിക്ക് സൗകര്യമില്ല വിഷ്ണു നാദേ..കാരണം ഈ പറഞ്ഞതൊക്കെ നീ.. ചെയ്യും.. നിന്റെ കൂടെ നീ പറയുന്നത് കേട്ടിട്ട് നിന്റെ അമ്മയും ചെയ്യും. അതെനിക്ക് അത്ര മാത്രം ഉറപ്പുണ്ട്. പിന്നെയും നിനക്കൊക്കെ ഇനിയിപ്പോ അതിലെന്താ പറയാൻ.. ഏഹ്.." അങ്ങേയറ്റം വെറുപ്പും ദേഷ്യവും കൊണ്ടവന്റെ മുഖം ചുവന്നു.. വലിഞ്ഞു മുറുകി.. "പതിയെ.. പറയോ.." അവനരുകിൽ നിന്നവൾ യാചനയോടെ ആ കൈകൾ കൂട്ടി പിടിച്ചു കൊണ്ടത് പറഞ്ഞത് അവന്റെ നെറ്റിയിലെ മുറിവ് വേദനിക്കും എന്നറിയാവുന്നത് കൊണ്ടാണ്. കാശി ഒന്നും പറയാതെ അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് സുഗന്ധിയുടെ മുന്നിൽ പൊയ് നിന്നു. "തല്ലാൻ പറ്റുന്ന ബന്ധമായിരുന്നു നിങ്ങൾക്കെങ്കിൽ... ഇപ്പൊ നിങ്ങളോടെനിക്ക് തോന്നുന്ന ദേഷ്യത്തിനുണ്ടല്ലോ..." ആ നോട്ടത്തിൽ ജ്വലിക്കുന്ന തീ ഉണ്ടാവും എന്നറിയാവുന്നത് കൊണ്ട് തന്നെ സുഗന്ധി അവനെ പിന്നെ നോക്കിയില്ല. എങ്കിലും ഭയമായിരുന്നു അവരുടെ ഉള്ളം നിറയെ. ഇത് വരെയും ചെയ്ത് കൂട്ടിയതിനൊക്കെ ഇനിയങ്ങോട്ട് താൻ അനുഭവിക്കേണ്ടി വരുമെന്ന് ഉള്ള് ഓർമ്മിപ്പിക്കും പോലൊരു നടുക്കം. "കൂടെ നിന്നേക്കണം.. എന്ത് വന്നാലും ഞാൻ നോക്കി കൊള്ളാം എന്നുറപ്പ് തന്നിട്ട് തന്നെ കൊണ്ട് ചെയ്യിക്കാവുന്നതൊക്കെ ചെയ്യിപ്പിച്ചവനിപ്പോ യാതൊരു അനക്കവുമില്ലാത്ത പോലാണ്. കാശിയെ കൂടി അവിടെ കണ്ടതോടെ രക്ഷപ്പെട്ടു പോകാം എന്നുള്ള വിഷ്ണുവിന്റെ ഇത്തിരിയുള്ള പ്രതീക്ഷകളും കൂടി അവസാനിച്ചു പോയിരിക്കുന്നു. ഭവ്യയോട് ചെയ്തത്.. അതിന്റെ നിഴലിൽ ശിവയെ കൂടി പെടുത്താൻ നോക്കിയത്.. ബിബിന്റെ കയ്യിൽ നിന്നും കാശ് വാങ്ങിയത്.. അങ്ങനെ തനിക്ക് നേരെ നീളുന്ന കുറ്റങ്ങൾ അനവധിയാണ്. അതിനെല്ലാം കാശി വിധിക്കുന്ന ശിക്ഷ.. വിഷ്ണുവിന് അതോർക്കേ തന്നെ ഉള്ള് കിടുങ്ങി.. ആരൊക്കെ വെറുതെ വിട്ടാലും ഇതൊന്നും അവന്റെ മനസ്സിൽ നിന്നും അത്ര പെട്ടന്നൊന്നും പോകില്ല. "താൻ ആരാടോ..?" പോലീസ് ഓഫീസർ ഗൗരവത്തോടെ കാശിയെ നോക്കി.. "കാശി നാഥൻ... ഭവ്യ എന്റെ കൂടി അനിയത്തിയാണ്.." കടുപ്പത്തിൽ തന്നെയാണ് അവനതും പറഞ്ഞത്. "ഇതെന്ത് പറ്റിയതാ.." അവന്റെ നെറ്റിയിലെ മുറിവിലേക്ക് ചൂണ്ടി അയാൾ ചോദിച്ചു. "ഇത്.. ഇതൊരു ആക്സിഡന്റ്.." അവൻ അലസമായി പറഞ്ഞോഴിഞ്ഞു.. "ഭവ്യയുടെ മാർഡർ അറ്റംറ്റിനെ കുറിച്ച് പറഞ്ഞതൊക്കെ... ഞാൻ കേട്ടു..." വിഷ്ണുവിന്റെ നേരെ വീണ്ടും തുറിച്ചു നോക്കി കൊണ്ടവൻ പറഞ്ഞു. ഇനിയൊന്ന് കൂടി കേൾക്കാൻ വയ്യെന്നുള്ള അസഹ്യതയുണ്ടവന്. "കാശിനാഥന് ഇനിയിപ്പോ ഇതിൽ എന്തേലും പറയാനുണ്ടോ.." ഇല്ല.. കുറ്റം ചെയ്തിട്ടിട്ടുണ്ടങ്കിൽ... ശിക്ഷ വേണം.. അതിപ്പോ ഏത് ഏട്ടൻ ആണേലും അമ്മയാണേലും... ഇയാൾക്കൊപ്പം ഇയാളിങ്ങനൊക്കെ ആയി തീരാൻ കാരണമായ ഇവന്റെ അമ്മയ്ക്ക് കൂടി കിട്ടുന്ന രീതിയിൽ വേണം നിങ്ങളീ കേസ് ഫയൽ ചെയ്യാൻ. അതിന് വേണ്ട എന്ത് ഹെല്പും ഞാൻ ചെയ്ത് കൊള്ളാം.. " അവന്റെ കണ്ണുകൾ ചോര ചുവപ്പാർന്നു കിടന്നു. വിഷ്ണുവിന്റെ ദയനീയമായ നോട്ടം. എന്നിട്ടും ആ മുഖം അടച്ചോന്നു കൊടുക്കാൻ തോന്നിയത്.. വളരെ പണിപ്പെട്ടു കൊണ്ടാണ് അവനടക്കി പിടിച്ചത്. കാർത്തു അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ടപ്പോഴും ആ അരികിൽ തന്നെയുണ്ട്. ശിവയുടെയും ശ്രദ്ധ കാശിക്ക് നേരെയാണ്. ഏത് നിമിഷവും പൊട്ടിതെറിക്കാൻ പാകത്തിനൊരു അക്നി പർവതം കാശിയുടെ ഉള്ളിലുണ്ടെന്ന് അവനറിയാമല്ലോ. "എനിക്ക്... എനിക്കവളെയൊന്ന് കാണാൻ.." കാശിയോന്നു ചുറ്റും നോക്കി. അതോടെ വിഷ്ണുവിന്റെ മുഖം വീണ്ടും ചുളിഞ്ഞു. ഭവ്യ കൂടി അവനോട് കുമ്പസരിച്ചാൽ പിന്നെ തീർന്നു.. "നീയിങ്ങ് വാടാ.. നമ്മുക്ക് ഡോക്ടറെ പോയെന്നു കാണാം.." അത് വരെയും അവനെ സൂക്ഷ്മമായി ശ്രദ്ധിച്ചു നോക്കിയിരുന്ന രാജശേഖരൻ അരികിലേക്ക് ചെന്നിട്ടു പറഞ്ഞു.. ഏട്ടത്തി...? അവൻ ചോദ്യം പോലെ അയാളെ നോക്കി. "മുറിയിലുണ്ട്.. കുഞ്ഞ് കരഞ്ഞിട്ട് മാറ്റി നിർത്തിയതാ.." മുന്നോട്ട് നടക്കുന്നതിനിടെ അയാൾ പറഞ്ഞു. ശിവയെ ഒന്ന് നോക്കി കണ്ണുകൾ കൊണ്ട് അവന് മനസ്സിലാവും പോലൊരു ആംഗ്യം കാണിച്ചിട്ട് കാർത്തുവിന്റെ കയ്യിൽ പിടിച്ചു കൊണ്ടവൻ അയാൾക്ക് പിന്നാലെ നടന്നു... അവർക്ക് പിന്നിലപ്പോഴും സുഗന്ധിയും വിഷ്ണുവും കൂടുതൽ വിചാരണയിലേക്ക് നീങ്ങുകയാണ്.. 💐💐 വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും സഹിക്കാവുന്നതിലും അധികം വേദനയും വിങ്ങലും തന്നവളാണ്. നിങ്ങളെന്റെ ആരുമല്ല. എനിക്കെന്റെ വല്യേട്ടൻ മതിയെന്ന് മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്. ഒന്നല്ല... ഒരുപാട് തവണ. ആൾക്കൂട്ടത്തിനിടയിൽ വെച്ച് പോലും അപമാനിച്ചിട്ടുണ്ട്.. നിങ്ങളെന്റെ കാര്യം നോക്കാൻ വരണ്ടെന്ന് പറഞ്ഞു കൊണ്ട്.. പക്ഷേ... കണ്ണടച്ച് കിടക്കുന്ന ഭവ്യയുടെ നെറുകയിൽ വിറക്കുന്ന കൈകൾ കൊണ്ട് തലോടുമ്പോൾ കാശിയുടെ ഉള്ള് പിടഞ്ഞത് അനിയത്തിയെ കുറിച്ചോർത്തു തന്നെയാണ്.. അറിഞ്ഞു കൊണ്ട് തന്നെ ഒരുപാട് തെറ്റുകൾ ചെയ്തവളാണ്. അതിനുള്ള ശിക്ഷ കിട്ടാതെ പോകില്ലല്ലോ.. പക്ഷേ തന്റെ കൂടപ്പിറപ്പിന്റെ വേദന.. അതിപ്പോഴും തനിക്ക് സഹിക്കാൻ കഴിയുന്നില്ലെന്ന് അവനാ നിമിഷം മനസ്സിലായി. ചുവന്നു പോയ ആ കണ്ണുകളിലേക്കാണ് കാർത്തു നോക്കുന്നത്. അവൾക്കുമപ്പോൾ വല്ലാതെ നോവുന്നുണ്ട്. ഭവ്യയെ കുറിച്ച് ഡോക്ടർ പറഞ്ഞതെല്ലാമായിരുന്നു അപ്പോഴവന്റെ മനസ്സിൽ. അവളെ ഉണർത്തേണ്ടന്ന് കരുതി തന്നെയാണ് പിന്തിരിഞ്ഞു നടക്കാൻ തുനിഞ്ഞത്. പക്ഷേ... വിടാതെ മുറുകെ പിടിച്ച തന്റെ കൈകൾ. കാശി തിരിഞ്ഞു നോക്കുമ്പോൾ കണ്ണ് നിറച്ചു കൊണ്ട് ഭവ്യ അവനെ നോക്കി കിടപ്പുണ്ട്. "സോറി... കുഞ്ഞേട്ടാ.." എത്രയോ നാളുകൾക്ക് ശേഷം വന്ന ആ സ്നേഹം. കാശ്ശിക്കൊന്നും മിണ്ടാൻ കൂടി കഴിഞ്ഞില്ല. അവനോരെ നോട്ടം തന്നെയാണ്. ഭവ്യയുടെ കണ്ണുകൾ കൂടെ കൂടെ നിറഞ്ഞു തൂവന്നത് പ്രായക്ചിതം തന്നെയാണ്. കുറ്റബോധമുണ്ടവൾക്ക്.. അവനത് മനസിലായി. "കരയേണ്ട... പെട്ടന്ന് മിടുക്കിയായി വാ.. ഞാൻ.. ഞാനുണ്ട് കൂടെ..." കൂടുതലൊന്നും പറയാതെ അവൻ തിരികെ നടന്ന് വാതിൽ തുറന്നു.. പിറകെ ഭാവ്യയെ ഒന്ന് കൂടി നോക്കിയിട്ട് കാർത്തുവും. ഞാനുണ്ട്... ആ വാക്കുകൾ.. ഭവ്യക്കുള്ളിലേക്ക് പുതിയൊരു പുലരി വന്നു തെളിഞ്ഞത് പോലായി. എഴുന്നേറ്റ് വരാൻ അവൾക്കപ്പോൾ വല്ലാത്ത തിടുക്കമേറിയിരിക്കുന്നു.. അതാ കുഞ്ഞേട്ടന്റെ അനിയത്തിയാവാനാണ്.. 💥💥 കല്ലു മോൾക്കവൻ എടുക്കാത്തത് സങ്കടം തന്നെയാണ്. എപ്പോ കണ്ടാലും ആ നെഞ്ചിലേക്ക് പൊത്തി പിടിച്ചൊരു നിൽപ്പുണ്ട്. ഇന്നിപ്പോ അവനതിനു വയ്യ.. ഇതിപ്പോ അവന്റെ കൈ വയ്യെന്നത് കണ്ടിട്ടാണ് എങ്കിലും തന്നെ ചേർത്ത് പിടിച്ചിരിക്കുന്നവനോട് ചാരി തന്നെയാണ് അവളുടെ ഇരിപ്പ്. സ്നേഹം നിറച്ചും കൊടുത്തു കൊണ്ടവൻ ആ കുഞ്ഞിന്റെ സ്നേഹം തിരികെ വാങ്ങുന്ന മനോഹരമായ കാഴ്ച.. കാർത്തുവിനെ അവളിടക്ക് നോക്കുന്നുണ്ട്. അത് വരെയുമുള്ള കാര്യങ്ങൾ... അതായത് പോലീസ് വരും മുന്നേ നടന്ന കാര്യങ്ങൾ രാജശേഖരൻ കാശിയോട് പറയുകയാണ്. "അവൾക്ക്.. ആരോടാ ഇഷ്ടമുണ്ടായിരുന്നത്.. ഏട്ടത്തിക്കറിയാമോ.." കാശി ഗായത്രിയെ നോക്കി. അവൾ രാജശേഖരനെയും. "അറിയാമെങ്കിൽ പറഞ്ഞു അത് അവന് കൊടുക്ക്..കിട്ടേണ്ടത് എല്ലാവർക്കും കിട്ടണം.. ഇനിയൊന്നും ഒളിച്ചു വെക്കേണ്ട.." അയാൾ പകർന്ന ധൈര്യം.. ഭവ്യ പറഞ്ഞു കൊടുത്ത എല്ലാതും ഗായത്രി കാശിയോട് പറഞ്ഞു കൊടുത്തു. അവന്റെ മുഖം കൂടുതൽ വലിഞ്ഞു മുറുകി. "ഇനിയെല്ലാം പോലീസ് നോക്കി കൊള്ളും കാശി.. നീ ഈ കയ്യും വെച്ച് പ്രശ്നത്തിനൊന്നും പോകല്ലേടാ.." ഗായത്രി അവന്റെ കയ്യിലൊന്നു തൊട്ടു കൊണ്ട് പറഞ്ഞു. ഒരിക്കൽ താൻ അവരോട് കാണിച്ച ഇത്തിരി ദയ... അതാ കണ്ണിലങ്ങനെ പെരുകി വളർന്നു നിൽക്കുന്നുണ്ട്. അതോടൊപ്പം തന്നെ.. അത്രയും പ്രശ്നങ്ങൾക്കിടയിലും അത് വരെയുമില്ലാത്തൊരു തിളക്കത്തോടെ നിൽക്കുന്ന അവളുടെ ചിത്രം... അതവന് നൽകിയ ആശ്വാസം കുറച്ചൊന്നുമല്ല. ഈ ആളെ ഓർത്ത്.. കുഞിനെ ഓർത്തിട്ട് വേദനിച്ചതിന് ഒരു കണക്കുമില്ല. എന്ത് സഹായവും ചെയ്തു കൊടുക്കാമെന്നു പറഞ്ഞിട്ടും തനിക്കൊരു ദോഷം വരാതിരിക്കാൻ വേണ്ടി തന്നെയാണ് അതെല്ലാം തടഞ്ഞതെന്നും അവനറിയാം. ഇന്നിപ്പോ അതിനെല്ലാം ഒരു പരിഹാരമായിരിക്കുന്നു.. കാർത്തുവിനെ കൂടി ഗായത്രി ചേർത്ത് പിടിച്ചു. അവർ തമ്മിൽ ആദ്യം കാണുകയാണ്. "അച്ഛമ്മയെ കൂടിയൊന്ന് പോയി കാണ് ട്ടോ കാശി.. എപ്പഴും നിന്റെ കാര്യം പറയാനേ നേരമുള്ളു.. ഇവരെല്ലാം ഹോസ്പിറ്റലിൽ ആയത് കൊണ്ട് അവരെ രണ്ടാമത്തെ മകന്റെ കൂടെ ആക്കിയിരുന്നു. "പോയിക്കൊള്ളാം ഏട്ടത്തി.. അത് ഞാനും കരുതിയിരുന്നു.." അവനുറപ്പ് കൊടുത്തു.. "ഇവിടെ ഉണ്ടാവോ.. എനിക്ക്.. എനിക്കൊന്നു വീട്ടിൽ പോണം..." കാശി രാജശേഖരനെ നോക്കി. "നീ ധൈര്യമായിട്ട് ചെല്ല്. ഇന്നിനി ഇങ്ങോട്ട് വരികയൊന്നും വേണ്ട... ഈ കയ്യ് വെച്ചിട്ട്.. ഞാനുണ്ടാകും ഇവിടെ.. ഇന്ന് വൈകുന്നേരം.. അല്ലേൽ നാളെ രാവിലെ ഡിസ്ചാർജ് ആണ്. അത് വരെയും ഞാൻ നോക്കി കൊള്ളാം.. ഇതിൽ എന്റെ മോള് കൂടി ചേർന്നിട്ടിട്ടുണ്ട്.. അത് കൊണ്ട് ഇതിപ്പോ സേഫ് ആക്കുക എന്റെ കൂടി ഉത്തരവാദിത്തമാണ്.." രാജ ശേഖരൻ അവന് ധൈര്യം കൊടുത്തു. കാശി പോകാൻ എഴുന്നേറ്റു. "വീട്ടിൽ പോണം കേട്ടോ..." അവന്റെ മുഖം കണ്ടതും ഗായത്രി ഒന്ന് കൂടി ഓർമ്മിച്ചു. കാശി അവളുടെ തോളിലൊന്നു തട്ടുക മാത്രം ചെയ്തു.. 💥💥 നീ ചെല്ല്.. ഞാൻ വന്നോളാം.. " പടി പ്പുരയോളം ചെന്നിട്ടു അവളെ ഇറക്കി ഡോർ ലോക്ക് ചെയ്തിട്ടാണ് കാശി പറഞ്ഞത്. ശിവയാണ് ഡ്രൈവിംഗ് സീറ്റിൽ.. "എങ്ങോട്ടാ.. ഞാനും കൂടി വരാം.." അവളാ ഡോർ തുറന്നു കൊണ്ട് അകത്തേക്ക് കയറാൻ തന്നെ ശ്രമിച്ചു. "പറയുന്നത് കേൾക്ക് കാർത്തു.. കയറി പോ.. ഞാനിപ്പോൾ വരും.." അവൻ വീണ്ടും പറഞ്ഞു. ശിവ ഒന്നും മിണ്ടാതെ മുന്നിലേക്ക് നോക്കി ഇരിപ്പാണ്. "എനിക്കറിയാം.. എന്തോ പ്രശ്നമുണ്ടാക്കാനാണ്.. പോവല്ലേ.. അതൊക്കെ പോലീസ് നോക്കി കൊള്ളും.. വയ്യാത്തതല്ലേ.. പോകല്ലേ.. പ്ലീസ്.." അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു. "ഇല്ലെടി.. ഞാനൊരു പ്രശ്നത്തിനും പോകില്ല.. അല്ലേൽ തന്നെ ഈ ഒന്നര കൈ വെച്ചിട്ട് ഞാൻ എന്തോ ചെയ്യാനാ.. ഞാൻ... ഞാൻ അച്ഛമ്മയെ കാണാൻ.. പെട്ടന്ന് വരും.. ശിവാ.. അശോകേട്ടനെ വിളിച്ചേ.." കാര്ത്തുവിന്റ കവിളിൽ തട്ടി കുഞ്ഞൊരു ചിരിയോടെ പറയുന്നതിനൊപ്പം തന്നെ അവൻ ശിവയോട് കൂടി പറഞ്ഞു. കാർത്തു പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്. മുറിവ് വേദനിക്കും പഴുകും.. പോകല്ലേ എന്നൊക്കെ തന്നെയാണ്. ഇതിനോടകം ശിവ വിളിച്ചിട്ട് അശോകൻ പുറത്തെക്കിറങ്ങി നിൽക്കുന്നുണ്ട്. "ചെല്ല്.. ഞാൻ വരാതെ പുറത്ത് വരരുത്.. എന്തുണ്ടായാലും.. കേട്ടോ.." വണ്ടി എടുക്കാൻ ശിവയോട് പറയുയുന്നതിനൊപ്പം അവൻ ഒന്ന് കൂടി ആ കവിളിൽ തട്ടി.. കാർത്തു ദേഷ്യവും പരിഭവവും നിറച്ചൊരു നോട്ടമാണ്. അവനൊന്നുമ്മ വെക്കും പോലെ കാണിച്ചതും ആ മുഖം ഒന്ന് കൂടി വീർത്തു. ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റി ചേട്ടന് പോലും ചിരി വരുന്നുണ്ട്. ശിവ അവിടെയിട്ട് തന്നെ കാർ തിരിച്ചെടുത്തു. എങ്ങോട്ടെന്ന് കാശി പറഞ്ഞില്ല.. ശിവ ചോദിച്ചതുമില്ല.. ബിബിൻ ജോർജിന്റെ പോർച്ചിന് മുന്നിലേക്കാണ് അത് പിന്നെ ചെന്നു നിർത്തിയത്.. തുടരും.. ഓനെ അങ്ങനെയങ് പോലീസിന് കൊടുക്കാനൊക്കുമോ.. ല്ല്യോ പിള്ളേരെ 🤣 എന്തേയ്... അങ്ങനല്ലേ..🥰 സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif💥 #📔 കഥ #💞 പ്രണയകഥകൾ39117
- krishnamrithamആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്. കൊള്ളരുതായ്മയുടെയും ഭീരുത്വത്തിന്റെയും “ ”ഭീരുത്വം എന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുൻപിൽ തലവയ്ക്കുന്നത് ഭീരുത്വമാണത്രെ,ഭീരുത്വം“ രാജലക്ഷ്മിയുടെ ആത്മഹത്യ എന്ന കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. എഴുതിപോകുമെന്ന ഭയം രാജലക്ഷ്മിയെ കൊണ്ടെത്തിച്ചത് മരണത്തിലേക്കാണ്. അവരുടെ അവസാന നോവലാണ് ”ഞാനെന്ന ഭാവം “. ഇത്രെയേറെ ദുഖവും വിഷാദവും ഒരു മനുഷ്യന്റെ ഉള്ളിലെങ്ങനെ എന്ന തോന്നലാണ് ആ നോവൽ വായിച്ച് കഴിയുമ്പോൾ ബാക്കിയാവുക. ആഖ്യാനശൈലിയിലെ വ്യത്യാസവും കഥകളുടെ പ്രമേയവുമൊക്കെ വായനയോട് കൂടുതൽ ഇഷ്ടം തോന്നിപ്പിക്കും. ദുഖമാണെങ്കിലും രാജലക്ഷ്മിയുടെ കൃതികളും, എഴുത്തുകാരിയും എന്നോട് ചേർന്നിരിക്കും എന്നും. വളരെ കുറച്ച് കൃതികൾ മാത്രമേ ഉള്ളൂ നമുക്ക് രാജലക്ഷ്മി എന്ന എഴുത്തുകാരിയെ അറിയാൻ. മലയാള സാഹിത്യത്തിലെ ഈ അക്ഷര തേജസ്സിനെ മറന്നുപോകാതെ, വായനയിൽ കൂടെ കൂട്ടണം ❤️ #📙 നോവൽ #🕵️♂️ സാമൂഹിക വിഷയങ്ങൾ #💓 ജീവിത പാഠങ്ങള് #🌃ശുഭരാത്രി സ്റ്റാറ്റസ് #🌃 ഗുഡ് നൈറ്റ്🥰 Krishnamritham❤️3132
- 💦🎶🫧𝓒𝓱𝓲𝓷𝓷𝓷𝓾𝓢𝓻𝓮𝓮💦💫🎶#നോവൽ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #🌟 താരങ്ങള് #💞 നിനക്കായ് #💔 നീയില്ലാതെ80158
- ☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ചത്തകുളം സജി ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ........................................................... ചത്തകുളം ഗ്രാമത്തെ എപ്പോഴും പൊതിഞ്ഞുനിൽക്കുന്ന ആ മൂടൽമഞ്ഞിന് സാധാരണ മഞ്ഞിന്റെ തണുപ്പായിരുന്നില്ല; മറിച്ച് ചീഞ്ഞ ചോരയുടെയും ചളി വെള്ളത്തിന്റെയും ഒരുതരം മനംപുരട്ടുന്ന നാറ്റമായിരുന്നു. കൊല്ലം നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറി, അഷ്ടമുടി കായലിന്റെ കൈവഴികൾ ചെന്നു അവസാനിക്കുന്ന ഈ വിജനമായ പ്രദേശം, ഭൂതകാലത്തിലെ ഏതോ വലിയ ഭീകരസത്യവും പേറി നിശബ്ദമായി കിടക്കുകയാണ്. അവിടെ രാത്രികളിൽ ആരും ഒറ്റയ്ക്ക് പുറത്തിറങ്ങാറില്ല. സന്ധ്യ മയങ്ങിയാൽ തെരുവുവിളക്കുകൾ പോലുമില്ലാത്ത ആ വഴികളിൽ നിന്ന് കേൾക്കുന്ന കുറുക്കന്മാരുടെ ഓളവും കായൽക്കരയിലെ ഓളങ്ങളുടെ ഇരമ്പലും ഏതൊരാളുടെയും ചോര തണുപ്പിച്ചു കളയും. പക്ഷേ, ചത്തകുളത്തിന്റെ കറുത്തിരുണ്ട, ചെളി നിറഞ്ഞ വഴികളിലൂടെ പേടിയുടെ പുകപടലങ്ങൾക്കിടയിലൂടെ ആരെയും കൂട്ടാക്കാതെ നടന്നടുക്കുന്ന ഒരേയൊരു രൂപമേ ഉണ്ടായിരുന്നുള്ളൂ ചത്തകുളം സജി ……... സജി എന്നത് ഒരു സാധാരണ മനുഷ്യനല്ല. അവൻ്റെ കണ്ണുകളിൽ എപ്പോഴും ഒരുതരം മരവിച്ച വെളിച്ചമുണ്ടായിരുന്നു. അവൻ്റെ ഓരോ വാക്കിലും കേൾക്കുന്നയാളെ അസ്വസ്ഥനാക്കുന്ന ക്രൂരത നിറഞ്ഞ ഹാസ്യവും അതിരുകളില്ലാത്ത പരിഹാസവും നിറഞ്ഞുനിന്നു. സജിക്ക് വേദനയറിയില്ല! അതെ, അത് കേവലം ഒരു മനഃശാസ്ത്രപരമായ പ്രശ്നമല്ല, ശരീരത്തിലെ മുഴുവൻ നാഡീവ്യൂഹങ്ങളും തകർന്നുപോയതിന്റെ അനന്തരഫലമായിരുന്നു. ഒരിക്കൽ കടയിൽ സവാള അരിയുമ്പോൾ സ്വന്തം ചെറുവിരൽ അബദ്ധത്തിൽ അറ്റുപോയപ്പോഴും അവൻ അല്പം പോലും മുഖം ചുളിച്ചില്ല. ചോര ചീറ്റുന്ന കൈവിരലിലേക്ക് നോക്കി അവൻ അടുത്തുള്ളവരോട് ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: "ഹാ! ഭാഗ്യം, ഈ വിരലിലെ നഖം വെട്ടേണ്ടി വരില്ലല്ലോ!" കേട്ടവർ പേടിച്ച് പിന്മാറിയപ്പോഴും സജി ആറ്റിൽ പോയി കൈ കഴുകി തിരികെ വന്ന് പഴയപടി ജോലികൾ തുടരുകയായിരുന്നു. പക്ഷേ, ആ വികലമായ ചിരിക്കും പരിഹാസങ്ങൾക്കും പിന്നിൽ പൊള്ളുന്ന ഓർമ്മകളുടെ കറുത്ത അടയാളങ്ങളും, സ്വന്തം ശരീരം തന്നോട് ചെയ്യുന്ന ചതിയുടെ കഥകളുമുണ്ടായിരുന്നു. …….. പത്ത് വർഷങ്ങൾക്ക് മുൻപ്, ചത്തകുളത്തിന്റെ കാടുകയറിയ ഉൾപ്രദേശത്തു മെഡിക്കൽ എസ്റ്റേറ്റ് എന്ന പേരിൽ ഒരു അനധികൃത മരുന്നുകമ്പനി അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്നു. ബാഹ്യലോകം അറിയാതെ, തെരുവിൽ നിന്ന് അനാഥരെയും അഗതികളെയും തട്ടിക്കൊണ്ടുവന്ന് മനുഷ്യന്റെ ആയുസ്സ് കൂട്ടാനും, രാസായുധങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ള സൂപ്പർ ഹ്യൂമൻസിനെ സൃഷ്ടിക്കാനുമായി പ്രോജക്ട് ഫീനിക്സ് എന്ന പേരിൽ അവർ ചില മാരക പരീക്ഷണങ്ങൾ നടത്തി. അവിടെ ഇരയാക്കപ്പെട്ട നൂറുകണക്കിന് ആളുകളിൽ ഒരാളായിരുന്നു സജി. മാസം തികയാതെയുള്ള കെമിക്കൽ കുത്തിവെപ്പുകളും പേശികളെ ഉരുകിച്ചു കളയുന്ന റേഡിയേഷനുകളും അവന്റെ നാഡീവ്യൂഹങ്ങളെ എന്നെന്നേക്കുമായി തളർത്തി. പരീക്ഷണം പരാജയപ്പെട്ടുവെന്നും, സജി ചത്തുവെന്നും കരുതിയ മെഡിക്കൽ ടീം, തെളിവുകൾ നശിപ്പിക്കാനായി. അവന്റെ കഴുത്തു വെട്ടി, , കാട്ടിലെ ആഴമേറിയ പാഴ്ക്കിണറ്റിലേക്ക് എറിഞ്ഞു. പക്ഷേ, അവൻ ചത്തില്ല! അവൻ്റെ രക്തത്തിൽ കലർന്ന രാസവസ്തുക്കൾ അവനെ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഏതോ ഒരു വിചിത്രമായ അവസ്ഥയിലാക്കി. അവൻ്റെ ശരീരത്തിലെ വേദന അറിയാനുള്ള നാഡികൾ പൂർണ്ണമായും നശിച്ചു. മുറിവുകൾ തനിയെ കൂടിച്ചേരുമെങ്കിലും, അതിവേഗം ഉണങ്ങുമെങ്കിലും മനസ്സിലെ ഭ്രാന്ത് മാറിയില്ല. ആ ഭ്രാന്ത് മറയ്ക്കാനും, ലോകത്തിന്റെ ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിക്കാനും അവൻ എപ്പോഴും ആളുകളെ പരിഹസിക്കാനും, ക്രൂരമായ തമാശകൾ പറയാനും തുടങ്ങി. സജി മാത്രമല്ല അവിടെ പരീക്ഷണത്തിന് ഇരയായത്. അവൻ കൂട്ടിലടയ്ക്കപ്പെട്ട നാളുകളിൽ അവന്റെ തൊട്ടടുത്ത സെല്ലിൽ കിടന്നിരുന്ന പാവം നാടൻ ഗുണ്ടയായിരുന്നു പാതിരാ സുര പാതിരാക്ക് അടി ഉണ്ടാക്കിയിരുന്ന ജീവനിൽ കൊതിയുള്ള, മരിക്കാൻ പേടിയുള്ള സുര. പക്ഷേ, അന്നത്തെ പരീക്ഷണങ്ങൾ രണ്ടുപേരെയും രണ്ടു രീതിയിലാണ് ബാധിച്ചത്. ……. ഒരു കറുത്ത വെളുപ്പാൻകാലത്ത് അഷ്ടമുടി കായൽത്തീരത്ത് ഒരു മൃതദേഹം അടിഞ്ഞു. സാധാരണ അടിഞ്ഞുകൂടാറുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ, ചീഞ്ഞളിഞ്ഞ അവസ്ഥയിലായിരുന്നു ആ ശവം. നാട്ടുകാരനായ നിസാർ ആ വഴി പോകുമ്പോഴാണ് ആ കാഴ്ച കണ്ടത്. പേടിച്ചരണ്ട്, ശ്വാസം പോലും വിടാനാവാതെ അവൻ ചത്തകുളം കവലയിലെ ഭാസ്കരന്റെ ചായക്കടയിലേക്ക് ഓടിയെത്തി. ആ സമയത്ത് സജി കടയുടെ ഒരു കോണിലിരുന്ന് ഒരു പഴയ ബ്ലേഡ് ഉപയോഗിച്ച് തന്റെ തോളിലെ പഴുപ്പ് പിടിച്ച മുറിവ് മുറിച്ചു മാറ്റി, രക്തം തുടയ്ക്കുകയായിരുന്നു. അവന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. "എടാ... എടാ സജീ...!" നിസാർ കിതച്ചുകൊണ്ട് മേശപ്പുറത്ത് കൈവെച്ചു. "കായൽത്തീരത്ത് ഒരു ശവം! തല വേറെ, ഉടൽ വേറെ! ആ പഴയ മെഡിക്കൽ കമ്പനിയിലെ ഡോക്ടർ സാമുവലിന്റെ ശവമാ അത്! കായലിലെ ചതുപ്പിൽ കിടന്ന് ചീഞ്ഞു നാറുന്നുണ്ട്!" സജി ഗ്ലാസിലെ കടുപ്പമേറിയ തണുത്ത ചായയിലേക്ക് നോക്കി, ബ്ലേഡ് മേശപ്പുറത്ത് വെച്ചുകൊണ്ട് സാവധാനം പറഞ്ഞു: "അതിനിപ്പോ എനിക്ക് എന്താ നിസാറെ? തല വേറെ ഉടൽ വേറെയാണെങ്കിൽ പുള്ളി ഇനി ഭാസ്കരേട്ടന്റെ കടയിൽ ചായ കുടിക്കാൻ ഇങ്ങോട്ട് വരില്ലല്ലോ! എന്തായാലും പത്ത് കൊല്ലം മുൻപ് എന്റെ ശരീരത്തിൽ നിന്ന് ഒരുപാട് രക്തം ഊറ്റിയെടുത്ത ആളാ. ആ കായലിലെ മീനുകളെങ്കിലും ഡോക്ടറുടെ മാംസം തിന്ന് വയറു നിറയ്ക്കട്ടെ. കർമ്മഫലം എന്നൊക്കെ പറയില്ലേ, അത് തന്നെ!" "അതല്ലടാ സജീ..." നിസാർ ചുറ്റും നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു. "അയാളുടെ കയ്യിൽ പൂപ്പൽ പിടിച്ച ഒരു പഴയ ഡയറി ഉണ്ടായിരുന്നു! അതിൽ അവസാനമായി എഴുതിയിരിക്കുന്നത് നിന്റെ പേരാണ് എന്നാണ് അവിടെ എത്തിയ പോലീസുകാർ പറഞ്ഞത്! നിന്നെ കൊല്ലാൻ... പാതിരാ സുര വരുന്നുണ്ടെന്ന്!" സജി ചായ ഗ്ലാസ് താഴെ വെച്ചു. അവനൊരു തണുത്ത, യാന്ത്രികമായ ചിരി ചിരിച്ചു. "സുരയോ? ഹ ഹ ഹ" സജി താടിക്ക് കൈകൊടുത്ത് ആലോചിച്ചു. "പത്ത് കൊല്ലം മുൻപ് ആ കെമിക്കൽ ക്ലിനിക്കിലെ പട്ടിണിക്കാലത്ത് എന്റെ കൂടെ കിടന്ന് പട്ടിണി പങ്കുവെച്ച ആ പഴയ പാതിരാ സുരയോ? അവൻ ഇതുവരെ ചത്തില്ലേ? പാവം, അവൻ്റെ ആയുസ്സ് ഞാൻ വിചാരിച്ചതിലും കുറച്ച് കൂടുതലാണല്ലോ. ..." ……. അന്ന് രാത്രി ചത്തകുളത്ത് പ്രകൃതി പോലും ഭയക്കുന്ന രീതിയിൽ കനത്ത മഴ പെയ്യാൻ തുടങ്ങി. ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ കായൽ ഇളകിമറിഞ്ഞു. സജി പഴയ മെഡിക്കൽ എസ്റ്റേറ്റിന്റെ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ, ഒരു കയ്യിൽ വീശിയടിക്കുന്ന കാറ്റിൽ അണഞ്ഞുപോകുന്ന എണ്ണവിളക്കും പിടിച്ച് നടക്കുകയായിരുന്നു. ഇരുണ്ട ആ കെട്ടിടത്തിന്റെ ഇടനാഴികളിൽ നിന്ന് ഒരു ഭീമാകാരമായ രൂപം സാവധാനം മുന്നിലേക്ക് ഇറങ്ങിവന്നു. പാതിരാ സുര! അവന്റെ രൂപം കണ്ടാൽ ഏതൊരു മനുഷ്യനും അപ്പോൾ തന്നെ ബോധംകെട്ടു വീഴും. സുരയുടെ പകുതി മുഖം ആസിഡ് വീണതുപോലെ വെന്തുരുകിയ നിലയിലായിരുന്നു. എപ്പോഴും വ്രണങ്ങളിൽ നിന്ന് പഴുപ്പും കറുത്ത ചോരയും ഒലിച്ചിറങ്ങി. സജിക്ക് ഡോക്ടറുടെ പരീക്ഷണം മൂലം വേദന അറിയാത്ത അവസ്ഥ ലഭിച്ചപ്പോൾ, സുരയ്ക്ക് കിട്ടിയത് ഒരിക്കലും അവസാനിക്കാത്ത, ശരീരത്തിലെ ഓരോ കോശത്തെയും ചുട്ടുകരിക്കുന്ന നരകവേദനയായിരുന്നു! "സജീ..." സുര ഗർജ്ജിച്ചു. അവന്റെ ശബ്ദത്തിൽ ആഴത്തിലുള്ള വേദനയും ഭ്രാന്തമായ ക്രോധവും നിറഞ്ഞുനിന്നു. "മരിക്കുന്നതിന് മുൻപ് ആ ഡോക്ടർ എന്നോട് ഒരു രഹസ്യം പറഞ്ഞു! നിന്റെ അസ്ഥിമജ്ജയും രക്തവും കുടിച്ചാൽ എന്റെ ഈ തീരാത്ത പുകച്ചിൽ മാറും എന്ന്! എനിക്ക് നിന്റെ ചോര വേണം സജീ... ഈ നരകത്തിൽ നിന്ന് എനിക്ക് മോചനം വേണം!" സജി അരയിൽ തിരുകിയിരുന്ന, തുരുമ്പെടുത്ത ഒരു പഴയ നാടൻ കത്തി പതുക്കെ ഊരിയെടുത്തു. അവന്റെ മുഖത്ത് അതേ വികൃതമായ ചിരി തെളിഞ്ഞു. "അളിയാ സുരേ..." സജി തികഞ്ഞ ശാന്തതയോടെ പറഞ്ഞു. "പത്ത് കൊല്ലം മുൻപ് ആ അടച്ചിട്ട മുറിയിൽ കിടക്കുമ്പോൾ നീ എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ? പുറത്തിറങ്ങിയാൽ ഒരുമിച്ച് കള്ളുഷാപ്പിൽ പോയി ചാരായം കുടിക്കാമെന്ന്? എന്നിട്ടിപ്പോ നീ രാത്രിയിൽ എന്റെ ചോര കുടിക്കാൻ വന്നിരിക്കുന്നു! കൊള്ളാം, നിന്നെപ്പോലൊരു ബെസ്റ്റ് ഫ്രണ്ടിനെ കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം!" സജി വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ സുര തൻ്റെ കയ്യിലിരുന്ന ഭാരമേറിയ ഇരുമ്പുവടി കൊണ്ട് സജിയുടെ ഇടത് തോളിലേക്ക് ആഞ്ഞടിച്ചു. 'ടപ്പ്' എന്ന ഭീകര ശബ്ദത്തോടെ സജിയുടെ തോളെല്ല് തകർന്നു. അവൻ നിലത്തേക്ക് തെറിച്ചുവീണു. അവന്റെ കൈ വികൃതമായ രീതിയിൽ പുറകോട്ട് മടങ്ങിപ്പോയിരുന്നു. നിലത്തു കിടന്ന്, ഒടിഞ്ഞു തൂങ്ങിയ സ്വന്തം തോളിലേക്ക് നോക്കി സജി അടിയേറ്റ വേദനയിലല്ല, മറിച്ച് അവസ്ഥയുടെ വൈപരീത്യ ഓർത്ത് ഉറക്കെ ചിരിച്ചു: "അടിപൊളി! എന്റെ തോളെല്ല് ഇത്രയും മനോഹരമായി, മൂന്ന് മടക്കായി മടക്കാൻ പറ്റിയിരുന്നെങ്കിൽ എനിക്ക് അന്ന് തന്നെ വല്ല സർക്കസിലും പോകാമായിരുന്നു! വെറുതെ സമയം കളഞ്ഞു!" "നിന്റെ തമാശ കേൾക്കാൻ വന്നതല്ല ഞാൻ!" സുര കോപത്താൽ തുള്ളിച്ചാടി സജിയുടെ കഴുത്തിൽ തൻ്റെ കനത്ത ബൂട്ട് ഇട്ട് ചവിട്ടിപ്പിടിച്ചു. " ഞാൻ ഒരു... ചെറിയ കാര്യം പറയാം അളിയാ..." സജി ശ്വാസം മുട്ടുമ്പോഴും പരിഹാസത്തോടെ വിരൽ ചൂണ്ടി പറഞ്ഞു. "ആ ഡോക്ടർ ചാകുന്നതിന് മുൻപ് നിന്നോട് പച്ചക്കള്ളം പറഞ്ഞതാ. എന്റെ ചോര കുടിച്ചാൽ നിന്റെ വേദന മാറില്ല. പകരം നിന്റെ ലിവർ കേടാവും, അത്രതന്നെ! നമ്മൾ രണ്ടുപേരും മരിക്കാത്ത രണ്ട് പണ്ടാരങ്ങളാണ്. ചത്തു എന്ന് ലോകം കരുതുന്ന, എന്നാൽ ജീവനോടെ അലയുന്ന രണ്ട് പണ്ടാരങ്ങൾ!" സംസാരത്തിനിടയിൽ തന്നെ സജി മിന്നൽ വേഗത്തിൽ തൻ്റെ കയ്യിലിരുന്ന കത്തിയെടുത്ത് സുരയുടെ കാലിലെ പ്രധാന ഞരമ്പ് അറുത്തുമാറ്റി. സുര വേദനയാൽ അലറിക്കൊണ്ട് പുറകോട്ട് നിലത്തു വീണു. …… സജി പതുക്കെ നിലത്തുനിന്ന് എഴുന്നേറ്റു. അവന്റെ ഒടിഞ്ഞു തൂങ്ങിയ തോളെല്ല് ക്രൂരമായ ഒരു ശബ്ദത്തോടെ, സ്വാഭാവിക നിയമങ്ങളെ കാറ്റിൽപ്പറത്തി തനിയെ കൂടിച്ചേരുകയായിരുന്നു. അവൻ യാതൊരു ഭാവവുമില്ലാതെ സുരയുടെ അരികിൽ മുട്ടുകുത്തിയിരുന്നു. ഈ സമയം അവന്റെ മുഖത്തെ ആ വികൃതമായ പരിഹാസച്ചിരി പതുക്കെ മാഞ്ഞുപോയി. പകരം അവിടെ വല്ലാത്തൊരു നിരാശയും കടുത്ത ഏകാന്തതയും വന്നുനിറഞ്ഞു. "നോക്ക് സുരാ..." സജി വളരെ മൃദുവായി, ഒരു പഴയ സുഹൃത്തിനോടനെന്നപോലെ പറഞ്ഞു. "മരണം നമ്മളെ തേടി വരില്ലടാ. നാം എത്ര ആഗ്രഹിച്ചാലും ഈ മരവിപ്പ് നമ്മളെ കൊല്ലില്ല. പക്ഷേ ഈ ലോകത്തിന് നമ്മളെപ്പോലെയുള്ള ജീവച്ഛവങ്ങളെ കാണുന്നത് പേടിയാ. അതുകൊണ്ട് നിനക്ക് ഞാൻ ഒരു വഴി കണ്ടുപിടിച്ചിട്ടുണ്ട്. അഷ്ടമുടി കായലിന്റെ അടിത്തട്ടിൽ നിനക്കായി ഒരു സീറ്റ് ഞാൻ റിസർവ് ചെയ്തിട്ടുണ്ട്. അവിടെ നല്ല തണുപ്പായിരിക്കും, കായലിലെ ചെളിയും വെള്ളവും നിന്റെ ഈ കാതിലരറ്റുന്ന പുകച്ചിൽ കുറച്ചെങ്കിലും ശമിപ്പിക്കും." “ എന്നേ കൊല്ലടാ പ്ലീസ് “ സുര നിലവിളിച്ചു “ ആരെകൊണ്ടും കഴിയില്ലെടാ സോറി “ സജി അടുത്തുകിടന്ന ഭാരമേറിയ പഴയ കപ്പൽച്ചങ്ങലയെടുത്ത് സുരയുടെ ശരീരത്തിൽ വരിഞ്ഞുമുറുക്കി. സുര വേദന കൊണ്ടും ഭയം കൊണ്ടും നിലവിളിച്ചു, പക്ഷേ സജിക്ക് ആ ശബ്ദം കേവലം കാറ്റിലെ ഒരു മൂളൽ മാത്രമായിരുന്നു. മഴയുടെ രൂക്ഷത കൂടിയ രാത്രിയിൽ, സുരയുടെ അടക്കിപ്പിടിച്ച നിലവിളികൾക്കിടയിൽ, സജി അവനെ അഷ്ടമുടി കായലിന്റെ ഏറ്റവും ആഴമേറിയ, സുഴികളുള്ള ഭാഗത്തേക്ക് തള്ളിവിട്ടു. പ്ലളോങ് എന്ന ശബ്ദത്തോടെ ആ ഭാരമേറിയ രൂപം കായലിന്റെ കറുത്ത ആഴങ്ങളിലേക്ക് താണുപോയി. പെയ്യുന്ന മഴയിൽ കഴുകിപ്പോകുന്ന സ്വന്തം മുറിവുകളിലെ ചോരപ്പാടുകളിലേക്ക് നോക്കി സജി വീണ്ടും കായൽത്തീരത്തിരുന്ന് തനിയെ ചിരിച്ചു. "ഇനിയിപ്പോ രാത്രികളിൽ എനിക്ക് ബോറടിച്ചാൽ കായലിലേക്ക് നോക്കിയാൽ മതി. താഴെ സുര കിടന്ന് പിടയുന്നുണ്ടാവും! ഒരു കൂട്ടായല്ലോ!" …….. മഴ പെയ്തൊഴിഞ്ഞപ്പോൾ ചത്തകുളം ഗ്രാമം വീണ്ടും നിശബ്ദമായി. കായലിന്റെ അടിത്തട്ടിൽ മരിക്കാനാവാതെ, അനങ്ങാനാവാതെ കിടക്കുന്ന സുരയും, കരയിൽ സ്വന്തം ശപിക്കപ്പെട്ട വിധിയെ നോക്കി ചിരിച്ചുനടക്കുന്ന സജിയും ആ നാടിന്റെ മായാത്ത ശാപമായി, ഒരു കറുത്ത ഐതിഹ്യമായി എന്നും ശേഷിച്ചു. ........ End3917
- അമ്പിളി 🌝#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ MY DOCTOR ❤️40 കട്ടിയുള്ള കമ്പിളി പുതപ്പിനടിയിൽ ഇണ ചേരുന്ന നാഗങ്ങളെ പോലെ അഞ്ജുവിന്റെ ശരീരവുമായി കേട്ട് പിണഞ്ഞു കിടന്നിട്ടും തണുപ്പ് സഹിക്കാതെ ഏഥൻ മിഴികൾ തുറന്നു..... പുറത്ത് രാത്രി തുടങ്ങിയ മഴ ഇപ്പോഴും നിൽക്കാതെ അതിശക്തമായി പെയ്തുകൊണ്ടിരിക്കുകയാണ്. ഹാളിലെ വെറും നിലത്തു കിടക്കുന്നത് കൊണ്ടുതന്നെ തണുപ്പ് പാതി നഗ്നമായ ശരീരം മുഴുവൻ ഐസ് പോലെ തണുപ്പിക്കുകയാണ്. അഞ്ജുവിന്റെ കുഞ്ഞു ശരീരം ഒരു വായുപോലും കടക്കാത്ത വിധം ഏഥനെ പുണർന്നു കിടന്നു. അതിൽ നിന്നുയരുന്ന നേരിയ ചൂട് ആ തണുപ്പിൽ ഏഥനൊരു സുഖം നൽകി. ഏഥൻ ഒന്നുമറിയാതെ ഉറങ്ങുന്ന അഞ്ജുവിന്റെ മുഖത്തേക്ക് സഹിക്കാനാവാത്ത സ്നേഹത്തോടെ നോക്കി. " നീ എന്തൊരു ലഹരിയാണ് ബേബി..... ഒരിക്കലും മടുക്കാത്ത, എന്നെ എന്റെ സന്തോഷത്തിന്റെ കൊടുമുടികളിൽ എത്തിക്കാൻ കെൽപ്പുള്ള കൂടിയ ഏതോ ലഹരി...." ഏഥൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. അഞ്ചു ഒന്ന് കുറുകി.... പുലർച്ചെക്കെപ്പോഴോ ഉറങ്ങിയത് കൊണ്ട് അവളിപ്പോഴൊന്നും ഉണരില്ലെന്നവന് തോന്നി. അവൾക്കപ്പുറത്ത് കിടക്കുന്ന ഹോട്ബാഗ് പൂർണമായും തണുത്തിട്ടുണ്ട്. ഏഥന്റെ ചിന്തകൾ ഒരു തരിപ്പോടെ ഇന്നലെയിലേക്ക് പോയി. മെർലിനോടുള്ള ദേഷ്യത്തിന് പുറത്ത് തുടങ്ങിയതെങ്കിലും അവസാനം രണ്ടു പേരുടെയും സിരകളിൽ തീ പോലെ പടർന്ന വികാരങ്ങൾക്കൊടുക്കം അവളെ പുണർന്നു കിടക്കുമ്പോഴാണ് അഞ്ചു വയറുവേദനിക്കുന്നെന്ന് പറയുന്നത്. ഏഥൻ പ്രിസ്ക്രൈബ് ചെയ്ത മരുന്ന് 5 ദിവസത്തിനായിരുന്നു. 4 ദിവസം അവളത് കറക്റ്റ് കഴിച്ചിരുന്നു. പക്ഷെ തലേന്നത്തെ അപ്രതീക്ഷിത സംഭവങ്ങൾ കാരണം മരുന്നിന്റെ കാര്യം പോലും വിട്ട് പോയി. ഹോർമോൺ ടാബ്ലറ്റ് ആയത് കൊണ്ട് മുടങ്ങാൻ പാടില്ല. മുടങ്ങിയാൽ പിറ്റേന്ന് ബ്ലീഡിങ് വരും. അതാണ് അഞ്ജുവിന് സംഭവിച്ചത്. അവൾക്ക് പിരിയഡ്സ് വന്നു. കയ്യിൽ ഒരു പാഡ് പോലും ഇല്ല. അഞ്ചു നിസ്സഹായയായി ഏഥനെ നോക്കി. ഏഥൻ വാതിൽ എല്ലാം ലോക്ക് ആക്കി അഞ്ജുവിനെ താഴെ സോഫയിൽ ഇരുത്തി അതിവേഗത്തിൽ പുറത്തേക്ക് പോയി. 10 മിനുട്ട് കൊണ്ടവൻ രണ്ട് മൂന്നു കവറുകളുമായി തിരികെ വന്നു. അഞ്ചു അതിശയിച്ചു പോയി. " പറന്നാണോ പോയത്? " വയറു വേദന കാരണം വയറ്റിൽ അമർത്തി പിടിച്ചു കിടക്കുന്നതിനിടയിലും അഞ്ചു ചോദിച്ചു പോയി. " ആണെന്ന് തോന്നുന്നു..... " ഓടി അവൾക്കടുത്തു വന്നിരുന്നവൻ പറഞ്ഞു. " ആദ്യം ഇത് കഴിക്ക് " ഏഥൻ ഒരു ഗുളിക അവൾക്ക് നേരെ നീട്ടി. " ആദ്യം വാഷ്റൂമിൽ പോണം ഏഥൻ.... " അതും പറഞ്ഞവൾ പുറകിലേക്ക് നോക്കിയപ്പോഴാണ് ഇട്ടിരിക്കുന്ന വൈറ്റ് ഷർട്ടിലും ഡെനിംബ്ലൂ ജീൻസിലും നല്ല രീതിയിൽ രക്തകറ ഏഥൻ കാണുന്നത്. " ടാബ്ലറ്റ് കുടിച്ചത് കൊണ്ട് ഹെവി ബ്ലീഡിങ് ആയിരിക്കും...." ഏഥൻ നീട്ടിയ പാടുമായി അഞ്ചു താഴെ അവൾ കിടന്നിരുന്ന റൂമിലെ ബാത്റൂമിലേക്ക് നടന്നു. ഏഥൻ പുറകെ ചെന്ന് വാർഡോബ് തുറന്ന് ഒരു സ്ലീവ്ലസ് ക്രോപ് ടോപ്പും ട്രൗസറും ഇന്നർവെയേഴ്സും എടുത്തു. ബാത്രൂം ഡോർ മുട്ടി. അഞ്ചു ചെറുതായി തുറന്ന് കൊടുത്ത ഡോറിലൂടെ ഡ്രസ്സ് കൊടുത്ത് ഏഥൻ അടുക്കളയിലേക്ക് പോയി ചൂടുവെള്ളം എടുത്തു. അവൻ വാങ്ങി കൊണ്ടുവന്ന ഹോട്ബാഗിൽ നിറച്ചു. പുറത്തു നിന്ന് വാങ്ങി വന്ന ഫുഡ് ഒരു പ്ലേറ്റിലേക്കിട്ട് അടച്ചു വച്ചു. അഞ്ചു ഫ്രഷ് ആയി വരുമ്പോഴേക്കും എഥനും വേഗത്തിൽ പോയി ഫ്രഷ് ആയി. ഏഥൻ ഹാളിലെത്തിയപ്പോൾ അഞ്ചു സോഫയിൽ കമഴ്ന്നു കിടപ്പുണ്ട്. അവൻ ചെന്നവളെ എണീപ്പിച്ചു മരുന്ന് കുടിപ്പിച്ചു. അവൾ സോഫയിൽ തന്നെ കിടന്നു. ഏഥൻ ക്രോപ് ടോപ് പൊക്കി അവളുടെ കുഞ്ഞു വയറിലേക്ക് ഹോട്ബാഗ് വച്ചു. സുഖം കൊണ്ട് അഞ്ജു കണ്ണുകൾ അടച്ചു. ഏഥൻ എത്ര സമയം ആ ബാഗ് വയറ്റിൽ അവിടിവിടായി അമർത്തി ഇരുന്നെന്ന് അവൾക്കറിയില്ല. വേദനക്ക് നല്ല ആക്കം തോന്നി അഞ്ചു കണ്ണ് തുറന്നപ്പോഴും ഏഥൻ ഒരു മടുപ്പുമില്ലാതെ ആ പ്രവർത്തി തുടരുകയാണ്. " വേദന കുറഞ്ഞോ? " വാത്സല്യത്തോടവൻ ചോദിച്ചു. "ഹ്മ്മ്....." അഞ്ജുവിന്റെ മിഴികൾ പെയ്യാൻ വെമ്പൽ കൊണ്ടു. ഓർമവച്ച കാലം മുതൽ സ്വന്തം അമ്മ പോലും കൊടുക്കാത്ത പരിഗണനയാണീ മനുഷ്യൻ അവൾക്ക് നൽകികൊണ്ടിരിക്കുന്നത്. അഞ്ചു ഏഥന്റെ ഷോൾഡറിൽ പിടിച്ചു എണീറ്റിരുന്നു. "ഈ വേദന എനിക്ക് ശീലമാണ്..... " അവന്റെ ആകുലത നിറഞ്ഞ മുഖത്തുകൂടി കൈകൊണ്ട് തഴുകി അഞ്ചു പറഞ്ഞു. ദിവസവും ഇതിനെക്കളേറെ വേദനകൾ കാണുന്ന ഏഥൻ ഡോക്ടർക്ക് ഈ പെണ്ണൊരുത്തിയുടെ ആർത്തവ വേദന പോലും സഹിക്കാനാകുന്നുണ്ടായിരുന്നില്ല. ഏഥൻ ഒന്നും പറയാതെ എണീറ്റ് സോഫയിലേക്കിരുന്നു. അഞ്ജുവിന്റെ അഴിഞ്ഞു കിടക്കുന്ന മുടിയിലൂടെ വിരൽ കടത്തി ജട കളഞ്ഞു തുടങ്ങി. നീണ്ട മുടി മുഴുവൻ വൃത്തിക്ക് പിന്നിയിട്ടു. അഞ്ചു ഏഥന്റെ നെഞ്ചിലേക്ക് ചാരി കിടന്നു. അവളുടെ ഹൃദയം വിങ്ങിക്കൊണ്ടിരുന്നു. ഇത്രയും പരിഗണന ഇതിനു മുന്നേ അവളനുഭവിച്ചിട്ടില്ലല്ലോ. ഏഥൻ തന്നെ അവൾക്ക് ഭക്ഷണവും വാരി കൊടുത്തു. റൂമിലേക്ക് പോയി കിടക്കാമെന്നു ഏഥൻ പറഞ്ഞെങ്കിലും അഞ്ചു സമ്മതിച്ചില്ല. ആർത്തു പെയ്യുന്ന മഴയുടെ സംഗീതം ആസ്വദിച്ചു ഈ ഹാളിൽ കിടക്കാമെന്ന് പറഞ്ഞവൾ വാശി കാണിച്ചു. അവളുടെ വാടിയ മുഖത്ത് നോക്കി അതിനെ എതിർക്കാൻ അവനു തോന്നിയില്ല. അഞ്ചു ഏഥന്റെ ടീഷർട്ട് ഊരി. ആ തണുത്ത നിലത്തേക്കവൻ കിടന്നു.ഏഥന്റെ മുകളിൽ അവന്റെ വിരിഞ്ഞ നെഞ്ചിലേക്കവൾ കമഴ്ന്നു കിടന്നു. ഏഥന്റെ ശരീരം വിറച്ചു പോയി. അവന്റെ നഗ്നമായ നെഞ്ചിലെ ചൂട് മുഴുവൻ വലിച്ചെടുത്തങ്ങനെ ഒരുപാട് നേരം അഞ്ചു നിശബ്ദമായി കിടന്നു. " തണുക്കുന്നു..... " അവൾ പിറുപിറുത്തു. " റൂമിൽ പോവാം..... " അവളുടെ മുടിയിഴകളിലൂടെ തഴുകി ഏഥൻ ചോദിച്ചു. " വേണ്ട, പുതപ്പ് വേണം.... " അതും പറഞ്ഞവൾ ഏഥന്റെ ദേഹത്ത് നിന്നും നിലത്തേക്ക് കിടന്നു. ഏഥൻ പുതപ്പെടുത്തു വന്നു. അവളോട് ചേർന്ന് കിടന്ന് രണ്ടുപേരെയും തല മാത്രം പുറത്ത് കാണും വിധം മൂടി. അഞ്ചു കുറുകി കൊണ്ടവന്റെ ദേഹത്തേക്കവളുടെ ദേഹത്തെ മുറുകി പുണർന്നു. അഞ്ചു ഏഥന്റെ മുഖത്തേക്ക് ഉറ്റു നോക്കി. അവളുടെ നോട്ടം അവന്റെ ആത്മാവ് തുളച്ചു കയറി. " നമ്മൾ തമ്മിൽ എത്രയോ കാലമായി അടുപ്പമുള്ളതായി തോന്നുന്നു.... " അഞ്ചു പറഞ്ഞത് കേട്ട് ഏഥൻ ഒന്ന് മന്ദഹസിച്ചു. അതേ കാര്യം തന്നെയല്ലേ അവന്റെ മനസ്സിലും ഓടിക്കൊണ്ടിരിക്കുന്നത്. ഒരിക്കലും അവളുമായുള്ള കൂടിക്കാഴ്ച യാദൃശ്ചികം ആയിരുന്നില്ലെന്ന തോന്നൽ ഇപ്പോൾ ശക്തമാണ്. ഏഥൻ അഞ്ജുവിന്റെ ചുണ്ടിൽ അത്രയും കുഞ്ഞൊരു ചുംബനം നൽകി. അവന്റെ ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കാൻ മറ്റൊരുവഴിയും അവൻ കണ്ടില്ല. അഞ്ജുവും അവനെ തിരിച്ചു ചുംബിച്ചു. കുഞ്ഞു കുഞ്ഞു ചുംബനങ്ങൾ. അവരുടെ ചുണ്ടുകൾ പോലുമത് തിരിച്ചറിയുന്നുണ്ടോ എന്ന് സംശയമാണ്. പതുക്കെ അത്രയും പതുക്കെ ഇരുവരും ചുണ്ടുകൾ നുണഞ്ഞു തുടങ്ങി. ഒരു പുതപ്പിനടിയിൽ ഇറുകെ പുണർന്നു തകർത്തു പെയ്യുന്ന പേമാരിയുടെ ചെവിതുളക്കുന്ന ശബ്ദത്തിൽ ഒരു മിട്ടായി കഴിക്കും പോലവർ പരസ്പരം അധരങ്ങൾ നുണഞ്ഞു........ കാമത്തിന്റ ഒരു കണിക പോലുമില്ലാത്ത, പ്രണയം കൊണ്ടു സൃഷ്ട്ടിച്ച ചുംബനത്തിന്റെ മാറ്റൊരു മുഖം മറ്റൊരു രൂപം മറ്റൊരു രുചി. ആ രുചിയിൽ ലയിച്ചങ്ങനെ എപ്പോഴോ അവർ ഉറക്കത്തെ പുൽകി..... ഐഫോണിന്റെ റിങ്ടോൺ ആണ് ഏഥനെ ചിന്തകളിൽ നിന്നുണർത്തിയത്. സുഖമായുറങ്ങുന്നവളെ ശല്യപെടുത്താതെ ഏഥൻ കയ്യെത്തിച്ചു ഫോൺ എടുത്തു. " ഡോക്ടറെ.... " അപ്പുറത് നിന്നും മീരയുടെ ശബ്ദം മുഴങ്ങി. " പറ മീര.... " " ഹോസ്പിറ്റലിൽ വരെ വരാമോ? ഒരു എമർജൻസി ഉണ്ടായിരുന്നു.... ഒരു പ്രെഗ്നന്റ് ലേഡി സൂയിസൈഡിന് ശ്രമിച്ചു..... കുറച്ചു കംപ്ലിക്കേഷൻസ് ഉണ്ട്. ആളുടെ ലൈഫ് സേഫ് ആണ്. ബട്ട് ബേബി.... സർ ഒന്ന് വേഗം വരാമോ? " " യെസ്. ഞാൻ ദാ വരാം.... " ഏഥൻ കാൾ കട്ട് ചെയ്തു വേഗം അഞ്ജുവിനെ അവന്റെ ശരീരത്തിൽ നിന്നും അടർത്തി മാറ്റി. അവളെ കൈകളിൽ കോരിയെടുത്തു റൂമിൽ കിടത്തി പുതച്ചു കൊടുത്തു. " ഹോസ്പിറ്റലിൽ ഒരു എമർജൻസി ഞാൻ പോയി ട്ടോ...... എണീറ്റിട്ടു വിളിക്ക്. Love you" ഇത്രയും ഒരു സ്റ്റിക്കി നോട്ടിൽ എഴുതി അവൾക്ക് കാണും വിധം വാർഡോബിന്റെ മുന്നിൽ ഒട്ടിച്ചു. നെറ്റിയിൽ അമർത്തി ഒരു ഉമ്മ കൊടുത്ത് ഏഥൻ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ ഓടി. ******************* ഇങ്ങനെ സർവം മറന്നൊരു ഉറക്കം അഞ്ജു അവളുടെ ജീവിതത്തിൽ ഇന്നേവരെ ഉറങ്ങിയിട്ടില്ല. കണ്ണുകൾ തുറന്നപ്പോൾ എന്നുമില്ലാത്തൊരു ഉഷാറൊക്കെ തോന്നിയവൾക്ക്. അടുത്ത് ഏഥൻ ഇല്ലെന്ന് കണ്ട് അഞ്ജു എണീറ്റു. വാർഡോബിന് മുന്നിൽ മനോഹരമായ വാടിവൊത്ത കൈയക്ഷരത്തിൽ എഴുതി ഒട്ടിച്ചിരിക്കുന്ന നോട്ട് വായിച്ചതും അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. ആ സ്റ്റിക്കി നോട്ടിൽ ഒന്ന് ചുണ്ടമർത്തി അത് ടേബിളിൽ ഇരിക്കുന്ന അവളുടെ ബാഗിലേക്ക് വച്ചു. ബാത്റൂമിൽ കയറി പല്ലുതേപ്പൊക്കെ കഴിഞ്ഞു പുറത്തിറങ്ങി. ഏഥൻ പിന്നിയിട്ട മുടി അഴിക്കാതെ ഒരു സെൽഫി എടുത്തു. എന്നിട്ടത് അഴിച്ചു വൃത്തിയിൽ ചീകി ചുറ്റികെട്ടി വച്ചു. ഏഥനെ അഞ്ജു വിളിച്ചു നോക്കി. പക്ഷെ കാൾ എടുത്തില്ല. ബിസി ആയിരിക്കുമെന്നവൾക്ക് തോന്നി. അഞ്ജു റൂമിൽ നിന്ന് പുറത്തിറങ്ങി,കിച്ചണിൽ എന്തൊക്കയോ ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോൾ സീമേച്ചിയാണ്. അവരെ കണ്ടപ്പോൾ അഞ്ജുവിന് ജാള്യത തോന്നി. അവരോട് എന്ത് പറയണമെന്ന് അവൾക്ക് അറിയില്ല...... തന്നെ കുറിച്ചവർ എന്ത് ചിന്തിക്കുമെന്നോർത്തായിരുന്നു അവളുടെ വേവലാതി. " ആ.... കുഞ്ഞ് എണീറ്റോ..... ടേബിളിലേക്കിരുന്നോ ഞാൻ കഴിക്കാനെടുക്കാം.. " യാതൊരു ഭാവവിത്യസവും ഇല്ലാതെ സീമ പറഞ്ഞു. " ഏഥൻ സർ കുഞ്ഞിനെ നോക്കണമെന്ന് പറഞ്ഞേൽപ്പിച്ചിട്ടാണ് പോയത്... " അവളുടെ നിൽപ്പ് കണ്ട് ഒരു മന്ദാഹാസത്തോടെ അവർ പറഞ്ഞു. അഞ്ജു അതിനൊന്ന് തലയാട്ടി. " ഏഥൻ സർ സിറി മോനെയല്ലാതെ മറ്റൊരാളെ ഇങ്ങനെ കൂടെ താമസിപ്പിക്കുന്നതും ശ്രദ്ധിക്കണം എന്ന് പറയുന്നതും ആദ്യമാണ്.... അതിൽ നിന്നുതന്നെ മനസിലാക്കാലോ കുഞ്ഞദ്ദേഹത്തിന് എത്ര വേണ്ടപ്പെട്ട ആളാണെന്നു... " അവരുടെ ശബ്ദത്തിൽ വല്ലാത്ത സന്തോഷം ഉണ്ടായിരുന്നു. മിനിഞ്ഞാന്ന് പോവുമ്പോൾ ഉള്ള പോലെയല്ല വീടും എഥനും അഞ്ജുവും ഒന്നും... അതായിരിക്കണം അവർക്കിത്ര സന്തോഷം. ഭക്ഷണം എടുത്തുവെക്കാൻ അഞ്ജുവും കൂടി. കഴിക്കാനിരുന്നപ്പോൾ അവരെയും വിളിച്ചു. പക്ഷെ സീമേച്ചി കഴിച്ചെന്നു പറഞ്ഞു. നല്ല ആവി പാറുന്ന മുട്ടക്കറിയും ഇടിയപ്പവും. " എനിക്ക് തരാതെ ഒറ്റക്കിരുന്നു കഴിക്കാണല്ലേ..... " ശബ്ദം കേട്ട് അഞ്ജു മുഖമുയർത്തി നോക്കി. മുന്നിൽ സിറി നിൽക്കുന്നു. " സിറി..... " വിടർന്ന കണ്ണുകളോടെ അഞ്ജു വിളിച്ചു. സിറി അഞ്ജുവിനെ അത്ഭുധത്തോടെ നോക്കി. ഇത്രയും കാലം കാണാത്ത വിധത്തിൽ നൂഡിൽസ്ട്രാപ് ക്രോപ് ടോപ്പും ട്രൗസറും ധരിച്ചു അഞ്ജു. കഴുത്തിന്റെ പലയിടങ്ങളിലും purple കളറിൽ പാടുകൾ തെളിഞ്ഞു കാണാം. അവളത് ശ്രദ്ധിച്ചിട്ടില്ലെന്നവൻ ഊഹിച്ചു. ഇല്ലെങ്കിൽ അഞ്ജുവിന്റെ സ്വഭാവം വച്ചു അത് ഹൈഡ് ചെയ്തിട്ടുണ്ടാവും. പൊതുവെ ചുവന്ന ചുണ്ടുകൾ ഒന്ന് കൂടെ വീർത്തു ചുവന്ന പോലെ. അവൻ വേഗം നോട്ടം മാറ്റി. സിറി അവൾക്കടുത്തുള്ള കസേരയിലേക്കിരുന്നു ചുറ്റി കെട്ടിവച്ച മുടി ഒറ്റവലിക്ക് അഴിച്ചു കളഞ്ഞു അതിൽ പിടിച്ചു താഴേക്ക് വലിച്ചു. അപ്പോഴേക്കും അഞ്ചു ഇടത്തെ കയ്കൊണ്ട് അവന്റെ പോണിറ്റൈൽ കെട്ടിയ മുടിയും പിടിച്ചു വലിച്ചിരുന്നു . വേദനയെടുത്തപ്പോൾ ഒരു പൊട്ടിച്ചിരിയോടെ പരസ്പരം അവർ മോചിപ്പിച്ചു. അഞ്ജുവിന്റെ മുഖത്ത് ഇന്ന് വരെ കാണാത്ത തിളക്കം..... അത് തന്റെ അപ്പൻ സമ്മാനിച്ചതാണെന്ന് അവനറിയാം. രാവിലെ ഇങ്ങോട്ട് വന്നു കയറുമ്പോൾ ഹോസ്പിറ്റലിലേക്ക് ധൃതിയിൽ ഇറങ്ങി പോവുന്ന അപ്പന്റെ മുഖത്തും അവൻ ഇന്ന് വരെ കാണാത്ത തിളക്കമുണ്ടായിരുന്നു. അവനെ മുറുകെ പുണർന്നു മെഡിക്കൽ എമർജൻസി ഉണ്ടെന്ന് പറഞ്ഞു അപ്പൻ പോയപ്പോൾ തന്റെ അപ്പനെ ഇത്രകാലത്തിനിടക്ക് ഇങ്ങനെ സന്തോഷവനായി കണ്ടിട്ടില്ലെന്നവൻ ചിന്തിച്ചു..... അല്ലെങ്കിലും പ്രണയം അങ്ങനെയാണല്ലോ , ഒരുമനുഷ്യനെ പൂത്തു കായ്ക്കാൻ പഠിപ്പിക്കുന്നത് ഭ്രാന്തനാക്കുന്നതും എല്ലാം ഈ പ്രണയത്തിന്റെ മായാജാലം തന്നെയല്ലേ....... അത്ര നേരം ഉള്ളിലുണ്ടായിരുന്ന ചെറിയ സങ്കടം പോലും അപ്പന്റെയും അഞ്ജുവിനെയും തെളിഞ്ഞ മുഖം കണ്ടപ്പോൾ പൂർണമായും ഇല്ലാതായി.. " എപ്പോഴാ ഹോസ്റ്റലിലേക്ക് പോവുന്നെ.... ഞാൻ കൊണ്ടുവിടാം.... " സിറി ഭക്ഷണം കഴിച്ചു കൊണ്ട് പറഞ്ഞു. " കഴിച്ചു ഫ്രഷ് ആയിട്ട് പോണം.... ഐഷു പെണ്ണ് എന്നെ കാത്ത് കാത്തവിടെ ഇരിപ്പുണ്ടാവും. " സിറിയതിന് ചിരിയോടെ തലയാട്ടി. " എന്നാലും എന്റെ അഞ്ജു കൊച്ചേ..... എങ്ങനെ നീ ആ ഹിറ്റ്ലെറുടെ മനസിലോട്ട് ഇടിച്ചു കയറി. " സിറി ഒരു കളിയാക്കലോടെ ചോദിച്ചു. അഞ്ജു പൊട്ടി ചിരിച്ചു...... അവർക്കിടയിൽ വീണ്ടും എല്ലാം പഴയതിനേക്കാൾ മനോഹരമായി മാറുകയായിരുന്നു.... ആദ്യത്തെക്കാൾ മനോഹരമായ സൗഹൃദം ഉരുതിരിയുകയായിരുന്നു........ തുടരും......... 😌😌1662
- 𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷#📙 നോവൽ തന്നോട് ചെയ്തതും പറഞ്ഞതുമൊക്കെ കേട്ടതോടെ വേണിക്ക് അവളോട് തോന്നിയ സഹതാപം ദേഷ്യത്തിന് വഴിമാറി. ആ ദേഷ്യത്തിൽ മീരയുടെ അടുത്തേക്ക് പോകാനായി വാതിൽ മുഴുവനായും തുറന്ന് റൂമിലേക്ക് കടക്കാൻ തുനിഞ്ഞ വേണി ആ കാഴ്ച കണ്ട് വിറങ്ങലിച്ചു നിന്നുപോയി. മീര പത്മിനിയോട് പറഞ്ഞതൊക്കെ റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ നിന്നിരുന്ന ശ്രീഹരിയും കേൾക്കുന്നുണ്ടായിരുന്നു. വില്ലേജ് ഓഫീസിൽ നിന്നിറങ്ങിയ ശ്രീഹരി വീട്ടിൽ പോകുന്ന വഴിക്കാണ് മീരയെ റൂമിലേക്ക് മാറ്റുന്ന കാര്യം അവളുടെ അച്ഛൻ വിളിച്ചു പറയുന്നത്. അത് കേട്ടതും പെട്ടെന്ന് വീട്ടിൽ പോയി കുളിച്ചു ഫ്രഷ് ആയി ഹോസ്പിറ്റലിലേക്ക് വരുകയായിരുന്നു അവൻ. ശ്രീഹരി വരുമ്പോ മീരയുടെ അച്ഛൻ ചായ വാങ്ങാൻ കാന്റീനിലേക്ക് പോവുകയായിരുന്നു. ആ സമയം മീരയെ അവിടേക്ക് കൊണ്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പത്മിനിയും മകൾക്കൊപ്പം വരുകയായിരുന്നു. ഇതിനിടെ വില്ലേജ് ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന ആരുടെയോ കാൾ വന്നപ്പോ ശ്രീഹരി റൂമിനോട് ചേർന്നുള്ള ബാൽക്കണിയിലേക്ക് മാറി നിന്നിരുന്നു. ഫോൺ സംഭാഷണം കഴിഞ്ഞ ശേഷം ശ്രീഹരി വിളിച്ച ആൾക്ക് വാട്ടസ്ആപ്പ് ൽ എന്തൊക്കെയോ ഫയലുകൾ അയക്കുമ്പോഴാണ് മീരയെ റൂമിൽ കൊണ്ട് വരുന്നത്. കർട്ടൻ കിടക്കുന്നത് കാരണം ശ്രീഹരി ബാൽക്കണിയിൽ നിൽക്കുന്നത് മീരയും അമ്മയും കണ്ടിരുന്നില്ല. വാട്സ്ആപ്പ് ൽ ഫയലുകൾ അയച്ച ശേഷം ശ്രീഹരി കർട്ടൻ നീക്കി മീരയുടെ അരികിലേക്ക് വരാൻ തുടങ്ങുമ്പോഴാണ് പത്മിനിയോടുള്ള അവളുടെ കുമ്പസാരം അവൻ കേൾക്കാനിടയായത്. അതോടെ നിമിഷങ്ങളോളം ബാൽക്കണിയിൽ തന്നെ അവൻ തറഞ്ഞു നിന്നുപോയി. മീരയും കിഷോറും ചേർന്ന് ചതിയിലൂടെ തന്നെയും വേണിയെയും പിരിക്കുകയായിരുന്നു എന്ന തിരിച്ചറിവ് ശ്രീഹരിയെ അമ്പേ തകർത്തു. താനവളെ തെറ്റിദ്ധരിച്ചതും ഒരിക്കലും പറയാൻ പാടില്ലാത്തതൊക്കെ പറഞ്ഞതുമൊക്കെ ഓർത്തപ്പോ അവന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറി. ആ നിമിഷം മീരയെ കൊന്ന് കളയാനുള്ള ദേഷ്യം തോന്നിപോയി അവന്. ഒരിക്കലും മീരയിൽ നിന്നും ഇങ്ങനെയൊരു ചതി ഉണ്ടായിട്ടുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും ശ്രീഹരി ചിന്തിച്ചിരുന്നില്ല. വേണിയോട് താൻ പറഞ്ഞതും ചെയ്തതുമൊക്കെ ഓർത്ത് സ്വയം ശപിച്ചു പോയി അവൻ. കിഷോറും മീരയും ചേർന്ന് തന്നെ പൊട്ടനാക്കിയതും മീരയുടെ ആത്മഹത്യാ നാടകവും കള്ളത്തരവും എല്ലാം പൊളിഞ്ഞിരിക്കുകയാണ്. സത്യങ്ങൾ അറിഞ്ഞു കഴിഞ്ഞതിനാൽ മീര തന്നോട് പറഞ്ഞതും ചെയ്തതുമൊക്കെ റീവൈൻഡ് ചെയ്ത് ചിന്തിച്ച ശ്രീഹരിക്ക് അവളുടെ കാപട്യം ബോധ്യമായി. വേണിയുടെ ഫോണിന്റെ ലോക്ക് മീരയുടെ ഫോണിന് വന്നതും വേണിയെ താൻ കുറ്റപ്പെടുത്തി സംസാരിച്ചപ്പോൾ സോഫ്റ്റ് ആയിട്ട് അവൾ വേണിയെ സപ്പോർട് ചെയ്ത് സംസാരിച്ചതും എല്ലാ അർത്ഥത്തിലും തന്റെ ഭാര്യയാകാൻ മീര തിടുക്കം കൂട്ടിയതുമെല്ലാം ശ്രീഹരിക്ക് മീരയുടെ കള്ളത്തരം വെളിവാക്കുന്ന തെളിവുകളായി മാറി. ഇനി ഒരു നിമിഷം പോലും അവളെ തന്റെ ഭാര്യയായി വച്ചോണ്ടിരിക്കാൻ പാടില്ലെന്ന് അവൻ ചിന്തിച്ചു. അങ്ങനെ ഉറച്ച ഒരു തീരുമാനത്തിലെത്തിയ ശ്രീഹരി മീരയുടെ അടുത്തേക്ക് ക്രോധത്തോടെ അലറി കൊണ്ട് പാഞ്ഞു വന്ന് അവളുടെ കഴുത്തിൽ കിടന്ന താലി പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. ആ കാഴ്ച കണ്ടാണ് വേണി ഞെട്ടിത്തരിച്ചു നിന്ന് പോയത്. "എടീ വഞ്ചകി.... നീയും മറ്റവനും കൂടി ചേർന്ന് എന്നെയും എന്റെ വേണിയെയും ചതിക്കുകയായിരുന്നു അല്ലേ? ഇനി ഒരു നിമിഷം പോലും നിന്നെ ഞാനെന്റെ ഭാര്യയായി വച്ചോണ്ടിരിക്കില്ല." ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ശ്രീഹരി മീരയുടെ മാലയിൽ പിടുത്തമിട്ടു. അപ്രതീക്ഷിതമായി ശ്രീഹരിയെ മുന്നിൽ കണ്ടതും പ്രേതത്തെ കണ്ട പോലെ അവളുടെ മുഖം വിളറി. താൻ അമ്മയോട് പറഞ്ഞതെല്ലാം അവനും കേട്ടെന്ന തിരിച്ചറിവ് മീരയെ ഞെട്ടിച്ചു. "ശ്രീ... ശ്രീയേട്ടാ..." സർവവും തകർന്നവളെ പോലെ മീര വിളിച്ചു. ശ്രീഹരി അവിടെ ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും അവൾ ചിന്തിച്ചിരുന്നില്ല. "ഇനി നീ എന്നെ അങ്ങനെ വിളിച്ച് പോകരുത് തേവിടിച്ചി... കൂടെപ്പിറപ്പിനെ പോലെ ഒപ്പം നടന്നിട്ട് അവളെ ചതിക്കാൻ എങ്ങനെ മനസ്സ് വന്നെടി നിനക്ക്.?" കോപത്താൽ മനസ്സിന്റെ നിയന്ത്രണം വിട്ട ശ്രീഹരി മീരയുടെ കഴുത്തിനു കുത്തിപ്പിടിച്ചു. "ശ്രീഹരി... മോനെ... അവളെ വിടെടാ... ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോ ഇങ്ങോട്ട് വന്നതല്ലേ എന്റെ മോളെ. ആ അവളോട് ഇങ്ങനെയൊക്കെ ചെയ്തിട്ട് അവസാനം അവൾക്കെന്തെങ്കിലും പറ്റിയ ആര് സമാധാനം പറയും?" പത്മിനി ശ്രീഹരിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. "ഇവൾക്കെന്ത് സംഭവിച്ചാലും അതൊന്നും ഇനി എന്നെ ബാധിക്കില്ല. ഞാൻ കെട്ടിയ ഈ താലി ഇനിയിവളുടെ കഴുത്തിൽ വേണ്ട. ചതിച്ചും വഞ്ചിച്ചും നേടിയതൊന്നും എല്ലാ കാലവും നിലനിൽക്കില്ല. അതുപോലെ എല്ലാം എല്ലാവരിൽ നിന്നും ഒരുപാട് കാലം ഒളിച്ചു വയ്ക്കാനും കഴിയില്ല. അതുകൊണ്ടല്ലേ ഇപ്പോ എങ്കിലും എല്ലാം അറിയാൻ എനിക്ക് സാധിച്ചത്." ശ്രീഹരി മീരയുടെ താലിയിൽ പിടിച്ചു വലിച്ചു. "എന്റെ താലീന്ന് വിട് ശ്രീയേട്ടാ... സർജറി കഴിഞ്ഞ ഉടനെ ഞാനിത് വീണ്ടും കഴുത്തിൽ അണിഞ്ഞത് ശ്രീയേട്ടനോടുള്ള ഇഷ്ടം കൊണ്ടാ. എന്നോട് ഈ അവസ്ഥയിൽ ഇങ്ങനെ ഒന്നും ചെയ്യരുത്. എല്ലാം ശ്രീയേട്ടനോടുള്ള ഇഷ്ടം കൊണ്ട് ഏട്ടനെ കിട്ടാൻ വേണ്ടി ചെയ്തതാ. എനിക്ക് മാപ്പ് തരണം." മീര കരഞ്ഞു കൊണ്ട് കൈകൂപ്പി. "കിഷോറിനോട് ഞാൻ ക്ഷമിച്ചാലും നിന്നോട് ഞാൻ ക്ഷമിക്കില്ലെടി. അവനെക്കാൾ നീയാ എന്റെ വേണിയോട് ചതി ചെയ്തത്. അതിന് നീ അനുഭവിക്കും." ശ്രീഹരി പ്രാകി. "ഈ താലി ശ്രീയേട്ടൻ പൊട്ടിച്ചെടുക്കരുത്. എങ്കിൽ സത്യമായിട്ടും ഞാനും മരിച്ചു കളയും." മീര അവനോട് കേണു. "അങ്ങനെയൊന്നും നീ മരിക്കില്ലെടി. മരിക്കാൻ ഞാൻ സമ്മതിക്കേമില്ല. അതുമല്ല മരിക്കാൻ ആയിരുന്നേൽ അന്ന് കിണറ്റിൽ വീണപ്പോഴോ ഈ സർജറിയോടെയോ അത് സംഭവിക്കുമായിരുന്നു. അങ്ങനെയൊന്നും നടക്കാത്ത സ്ഥിതിക്ക് ഇനി നീ ആത്മഹത്യയ്ക്ക് ശ്രമിച്ചാലും നീ എണീക്കാൻ വയ്യാതെ കിടന്ന് നരകിച്ചു ചാകേണ്ടി വരും. അതാണ് ദൈവം നിനക്ക് കാത്ത് വച്ചിരിക്കുന്ന ശിക്ഷ. അതൊക്കെ അനുഭവിക്കാതെ നിന്നെ മരിക്കാൻ വിടില്ല ഞാൻ. ശ്രീഹരി പകയോടെ മുരണ്ടു കൊണ്ട് മീരയുടെ കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്ത് ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. അവന്റെ ആ നീക്കത്തിൽ മീരയും പത്മിനിയും വേണിയും ഒരുപോലെ ഞെട്ടിപ്പോയി. "നീ ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു മോനെ. എന്തൊക്കെ ചെയ്താലും പറഞ്ഞാലും മീര ഇപ്പോ നിന്റെ ഭാര്യയല്ലേ. അവൾ ഇങ്ങനെ ഇരിക്കുമ്പോ തന്നെ ഇങ്ങനെ വേണമായിരുന്നോ?" പത്മിനി കരഞ്ഞു പോയി. "ഇത്രയും ചെയ്ത ഇവളെ എന്റെ ഭാര്യയായി കാണാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഇവളും അവനും കൂടി ഓരോന്ന് കാട്ടി കൂട്ടിയത് കാരണം ഞാൻ വേണിയെ ഒത്തിരി തെറ്റിദ്ധരോച്ചിട്ടുണ്ട്. അതിന് എനിക്ക് ഇങ്ങനെ ശിക്ഷ കിട്ടിയെന്ന് ഞാൻ കരുതിക്കോളാം." ശ്രീഹരി ദേഷ്യത്തിൽ മുഖം വെട്ടിച്ചു. "എന്റെ താലി പൊട്ടിച്ചെന്ന് കരുതി ശ്രീയേട്ടനെ വിട്ട് ഞാൻ പോകുമെന്ന് കരുതണ്ട. ശ്രീയേട്ടൻ അടിച്ചാലും തൊഴിച്ചാലും എന്നെ വെറുത്താലും എനിക്ക് ശ്രീയേട്ടന്റെ കൂടെ ജീവിച്ച മതി. ഒരിക്കലും ഏട്ടന് ഞാൻ ഡിവോഴ്സ് തരുമെന്ന് കരുതണ്ട." മീരയ്ക്ക് വാശിയായി. "ഇത്രയും നാൾ നീ കണ്ട ശ്രീഹരിയെ ആയിരിക്കില്ല ഇനി നീ കാണാൻ പോകുന്നത്. അവസാനം മടുത്തിട്ട് നീ തന്നെ സ്വയം ഇറങ്ങി പോകാൻ എന്ത് ചെയ്യണമെന്ന് എനിക്കറിയാം." ശ്രീഹരി പകയോടെ പറഞ്ഞു. "ശ്രീയേട്ടൻ എന്നോട് എന്തൊക്കെ ദ്രോഹം ചെയ്താലും ഞാൻ ഏട്ടനെ വിട്ട് പോകില്ല." മീര വീറോടെ പറഞ്ഞു. അവൾ അത് പറയുമ്പോ ഓവർ സ്ട്രെയിൻ ചെയ്ത കാരണം മീരയുടെ തലയിൽ സർജറി കഴിഞ്ഞു മുറിവ് കെട്ടി വച്ചഭാഗത്ത് നിന്നും ചോര പൊടിഞ്ഞു. അത് കണ്ടതും പത്മിനി ഭയന്ന് പോയി. "എനിക്കറിയാം നിന്നെ ഒഴിവാക്കണമെന്ന്." മീരയുടെ കഴുത്തിന് കുത്തി പിടിച്ചു അവൻ അത് പറഞ്ഞു. "ശ്രീയേട്ടാ... അവളെ വിട്." രംഗം വഷളാകുന്നത് കണ്ട് അവരുടെ അടുത്തേക്ക് വന്ന വേണി പറഞ്ഞു. അപ്രതീക്ഷിതമായി പിന്നിൽ വേണിയുടെ സ്വരം കേട്ട് ശ്രീഹരിയും മീരയും ഞെട്ടിപ്പോയി. തുടരും4393
- sreelekha#എന്റെ നോവൽ1748
- sreelekha#എന്റെ നോവൽ47