ᴄᴏɴꜰᴜꜱᴇᴅ ꜱᴏᴜʟ💫
1K views • 9 hours ago
നിഴലായി വന്നവൾ
വിധി എഴുതിയ ഒരു അപൂർവ പ്രണയം... 🖤
Part 15
വൃന്ദയുടെ വിരലുകൾ അറിയാതെ വിറച്ചു.
കൈയിലിരുന്ന ചെറിയ ഫോട്ടോയിലേക്ക് അവൾ വീണ്ടും നോക്കി.
അതിൽ...
ശരത്ചന്ദ്രൻ...
അയാളുടെ തോളിൽ ചാരി നിൽക്കുന്ന ദീപ്തിയും.
ഇരുവരുടെയും മുഖത്ത് നിറഞ്ഞ പുഞ്ചിരി.
ആ ഫോട്ടോ കണ്ട നിമിഷം...
വൃന്ദയുടെ മുഖത്തെ പുഞ്ചിരി മെല്ലെ മാഞ്ഞു.
എന്തുകൊണ്ടെന്നറിയില്ല...
അവളുടെ നെഞ്ചിനുള്ളിൽ ഒരു ചെറിയ ഭാരമിറങ്ങിയതുപോലെ തോന്നി.
ആ പഴയ ചിത്രത്തിൽ നിറഞ്ഞ സന്തോഷം...
ഇന്നത്തെ ശരത്ചന്ദ്രന്റെ നിശ്ശബ്ദ ജീവിതവുമായി ഒട്ടും ചേർന്നുനിൽക്കുന്നതായിരുന്നില്ല.
കുറച്ച് നിമിഷങ്ങൾ...
വൃന്ദ ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു.
"വൃന്ദ..."
പെട്ടെന്ന് കേട്ട ശരത്ചന്ദ്രന്റെ വിളിയിൽ അവൾ ഞെട്ടി തിരിഞ്ഞു.
അദ്ദേഹത്തിന്റെ കണ്ണുകൾ വൃന്ദയുടെ കൈയിലിരുന്ന ഫോട്ടോയിലേക്ക് പതിഞ്ഞു.
ഒരു നിമിഷം...
മുഖത്ത് എന്തോ മിന്നിമറഞ്ഞു.
പിന്നെ പതിയെ അവളുടെ അടുത്തേക്ക് നടന്നു.
വൃന്ദ വേഗം ഫോട്ടോ നീട്ടി.
"സോറി..."
"പേഴ്സ് താഴെ കിടക്കുന്നത് കണ്ടപ്പോൾ എടുത്തതാ..."
"അപ്പോഴാണ്... ഈ ഫോട്ടോ വീണത്."
ശരത്ചന്ദ്രൻ ഒന്നും പറയാതെ ഫോട്ടോ വാങ്ങി.
അതിലൊന്ന് നോക്കി.
ചുണ്ടിൽ മങ്ങിയൊരു പുഞ്ചിരി വിരിഞ്ഞു.
പക്ഷേ...
ആ കണ്ണുകളിൽ തെളിഞ്ഞത് വേദന മാത്രമായിരുന്നു.
"ഈ ഫോട്ടോ..."
അദ്ദേഹം പതിയെ പറഞ്ഞു.
"എപ്പോഴും എന്റെ കൂടെയുണ്ട്."
വൃന്ദ നിശ്ശബ്ദമായി കേട്ടുനിന്നു.
"പേഴ്സ് പലതവണ മാറി..."
"ഫോൺ മാറി..."
"കാറും മാറി..."
"പക്ഷേ..."
"ഇത് മാത്രം മാറ്റാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല."
അറിയാതെ വൃന്ദയുടെ കണ്ണുകൾ വീണ്ടും ആ ഫോട്ടോയിലേക്ക് നീണ്ടു.
"ദീപ്തി... ദീപ്തിച്ചേച്ചിയെ..."
അവൾ ഒന്ന് മടിച്ചു.
"ഒരുപാട് മിസ് ചെയ്യുന്നുണ്ടല്ലേ...?"
ആ ചോദ്യം കേട്ടപ്പോൾ...
ശരത്ചന്ദ്രൻ കുറച്ചുനേരം ഒന്നും പറഞ്ഞില്ല.
അദ്ദേഹം മെല്ലെ ജനലരികിലേക്ക് നടന്നു.
പുറത്ത് ചെറിയ മഴ വീണ്ടും ആരംഭിച്ചിരുന്നു.
മഴത്തുള്ളികൾ മുറ്റത്ത് വീഴുന്ന ശബ്ദം മാത്രം.
അത് കേട്ടുകൊണ്ട് അദ്ദേഹം ശാന്തമായി പറഞ്ഞു.
"മിസ് ചെയ്യാൻ..."
"ആദ്യം മറക്കണമല്ലോ..."
"ഞാൻ ഇന്നുവരെ മറന്നിട്ടില്ല."
ആ മറുപടി കേട്ടപ്പോൾ...
വൃന്ദയ്ക്ക് എന്തോ തൊണ്ടയിൽ കുടുങ്ങിയതുപോലെ തോന്നി.
"അവൾ പോയ ദിവസം..."
"എന്റെ ജീവിതത്തിന്റെ പകുതി കൂടെയായിരുന്നു പോയത്."
"പിന്നെ..."
"മീനൂട്ടിക്ക് വേണ്ടിയാണ് ജീവിച്ചത്."
"അവളില്ലായിരുന്നെങ്കിൽ..."
"ഞാൻ എങ്ങനെയായേനെ എന്ന് പോലും അറിയില്ല."
വൃന്ദയുടെ കണ്ണുകൾ നിറഞ്ഞു.
ആദ്യമായാണ്...
ശരത്ചന്ദ്രന്റെ മനസ്സിൽ ഒളിപ്പിച്ചിരുന്ന വേദന അവൾ ഇത്ര അടുത്ത് കാണുന്നത്.
"ജീവിതം മുന്നോട്ട് പോയല്ലേ പറ്റു..."
അദ്ദേഹം ചെറുതായി ചിരിച്ചു.
"എല്ലാവരും അങ്ങനെ പറഞ്ഞു."
"ഞാനും ശ്രമിച്ചു."
"പക്ഷേ..."
"ചില ഓർമ്മകൾ..."
"മുന്നോട്ട് പോകാൻ സമ്മതിക്കില്ല."
ആ വാക്കുകൾക്ക് ശേഷം വീണ്ടും നിശ്ശബ്ദത.
അത് ഭേദിച്ചത് വൃന്ദയായിരുന്നു.
"ശരത്തേട്ടാ..."
"ഭക്ഷണം തണുത്തുപോകും."
ശരത്ചന്ദ്രൻ അവളെ നോക്കി.
മുഖത്ത് ചെറിയൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു.
"വാ..."
രണ്ടുപേരും ഡൈനിംഗ് ടേബിളിലിരുന്നു.
വൃന്ദ ഓരോ വിഭവവും അദ്ദേഹത്തിന്റെ പ്ലേറ്റിലേക്ക് വിളമ്പി.
"മതി..."
അദ്ദേഹം പറഞ്ഞിട്ടും...
"കുറച്ചുകൂടി കഴിക്കണം."
എന്ന് പറഞ്ഞ് അവൾ വീണ്ടും കറി ഒഴിച്ചു.
അത് കണ്ട ശരത്ചന്ദ്രൻ അറിയാതെ ഒന്ന് പുഞ്ചിരിച്ചു.
"ഇന്ന് ആദ്യമായിട്ടാണ്..."
"ആരെങ്കിലും എന്നെ ഇങ്ങനെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നത്."
ആ വാക്കുകൾ കേട്ട് വൃന്ദയും ചെറുതായി ചിരിച്ചു.
"അമ്മ പറഞ്ഞിരുന്നു..."
"ജോലി തിരക്കാണെന്ന് പറഞ്ഞ് ശരത്തേട്ടൻ ഭക്ഷണം പോലും സമയത്തിന് കഴിക്കാറില്ലെന്ന്."
"അതുകൊണ്ടാ..."
ശരത്ചന്ദ്രൻ മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു.
പക്ഷേ...
അറിയാതെ അദ്ദേഹത്തിന്റെ മനസ്സിൽ ഒരു ചെറിയ ആശ്വാസം നിറഞ്ഞിരുന്നു.
ആ വീട്ടിൽ...
വീണ്ടും ആരോ ഒരാൾ...
തന്നെ കാത്തിരിക്കാനും...
ഭക്ഷണം കഴിച്ചോയെന്ന് ചോദിക്കാനും തുടങ്ങിയിരിക്കുന്നു.
ആ രാത്രി...
വൃന്ദയ്ക്കും ഉറക്കം വന്നില്ല.
ശരത്ചന്ദ്രന്റെ കൈയിലിരുന്ന ആ ചെറിയ ഫോട്ടോ...
അതും...
അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ട മായാത്ത വേദനയും...
വീണ്ടും വീണ്ടും അവളുടെ മനസ്സിലേക്ക് കടന്നുവന്നു.
(തുടരും...) 🖤
#📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ
33 likes
3 comments • 16 shares