നിഴലായി വന്നവൾ വിധി എഴുതിയ ഒരു അപൂർവ പ്രണയം... 🖤 Part 3 ഞായറാഴ്ച രാവിലെ... വിഷ്ണുവും വൃന്ദയും, അവരുടെ അമ്മ ശാരദയുമൊത്ത് ശരത്ചന്ദ്രന്റെ വീട്ടിലെത്തി. വലിയ ഗേറ്റ് കടന്ന് കാർ അകത്തേക്ക് കയറിയതും വൃന്ദയുടെ കണ്ണുകൾ ചുറ്റും സഞ്ചരിച്ചു. വിശാലമായ പൂന്തോട്ടം... ആഡംബര കാറുകൾ... കൊട്ടാരം പോലെ ഉയർന്നുനിൽക്കുന്ന വീട്... ഒരു നിമിഷം അവൾ അതെല്ലാം നോക്കി നിന്നു. അകത്തേക്ക് കയറിയതും സാവിത്രിയമ്മ സ്നേഹത്തോടെ അവരെ സ്വീകരിച്ചു. അൽപനേരം സംസാരിച്ചും ചായ കുടിച്ചും ഇരുന്നു. അതിന് ശേഷം സാവിത്രിയമ്മ മീനാക്ഷിയെ വിളിച്ചു. "മീനൂ... വൃന്ദ ചേച്ചിക്ക് ഈ വീടൊക്കെ ഒന്ന് കാണിച്ചു കൊടുക്ക്" "ശരി അച്ഛമ്മേ ." മീനാക്ഷി പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റു. "വാ ചേച്ചി..." വൃന്ദ അവളുടെ പിന്നാലെ നടന്നു. "ഈ വീടിന് എത്ര വർഷത്തെ പഴക്കം കാണും ?" ചുറ്റും നോക്കിക്കൊണ്ട് വൃന്ദ ചോദിച്ചു. "ഏകദേശം മുപ്പത് വർഷം കാണും ചേച്ചി." മീനാക്ഷി മറുപടി പറഞ്ഞു. "അപ്പൂപ്പനാണ് ഈ വീട് പണിതത്." അവർ ഓരോ മുറികളും കണ്ടുകൊണ്ട് മുകളിലേക്ക് കയറി. "ഇതാണ് എന്റെ റൂം." വാതിൽ തുറന്ന് മീനാക്ഷി പറഞ്ഞു. വൃത്തിയായി അടുക്കിവെച്ച പുസ്തകങ്ങളും, ചുമരിലെ പെയിന്റിങ്ങുകളും, ഒരു കോണിൽ ഗിറ്റാറും കണ്ടപ്പോൾ വൃന്ദ ഒന്ന് അത്ഭുതപ്പെട്ടു. "മോൾ ഗിറ്റാർ വായിക്കുമോ?" "കുറച്ചൊക്കെ." മീനാക്ഷി ചെറുചിരിയോടെ പറഞ്ഞു. "അച്ഛനാണ് എനിക്ക് പഠിക്കാൻ വാങ്ങിത്തന്നത്." വൃന്ദ ഒന്നും പറയാതെ മുറി മുഴുവൻ നോക്കി. ചുമരിൽ ശരത്ചന്ദ്രനും മീനാക്ഷിയും ചേർന്നുള്ള കുറേ ഫോട്ടോകൾ ഉണ്ടായിരുന്നു. ഓരോ ചിത്രത്തിലും... മീനാക്ഷി ചിരിച്ചുനിൽക്കുമ്പോൾ, ശരത്ചന്ദ്രൻ അവളെ നോക്കുകയായിരുന്നു. അത് കണ്ട വൃന്ദ ചോദിച്ചു. "മോൾക് അച്ഛനോടാണോ കൂടുതൽ അടുപ്പം?" മീനാക്ഷി ഒന്ന് ചിരിച്ചു. "ഈ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് അച്ഛനെയാണ്." ആ മറുപടി കേട്ട് വൃന്ദയും ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു.☺️ രണ്ടുപേരും വീണ്ടും പുറത്തേക്കിറങ്ങി. ഇടനാഴിയിലൂടെ നടക്കുന്നതിനിടയിൽ ഒരു മുറിയുടെ മുന്നിൽ മീനാക്ഷി അറിയാതെ ഒന്ന് നിന്നു. വൃന്ദയുടെ ശ്രദ്ധ ആ മുറിയിലേക്ക് പോയി. വാതിൽ പാതി തുറന്നുകിടക്കുകയായിരുന്നു. അകത്ത് ചുമരിൽ മാല ചാർത്തിയ ഒരു വലിയ ഫോട്ടോ. സാരിയുടുത്ത് മനോഹരമായി പുഞ്ചിരിക്കുന്ന ഒരു യുവതി. "ചേച്ചി..." മീനാക്ഷിയുടെ ശബ്ദം കേട്ട് വൃന്ദ തിരിഞ്ഞു. "വാ..." അപ്പോഴേക്കും പിന്നിൽ നിന്ന് സാവിത്രിയമ്മ അവരുടെ അടുത്തേക്ക് നടന്നു വന്നു. വൃന്ദ വീണ്ടും ആ ഫോട്ടോയിലേക്ക് നോക്കി. "ആരാ അത് ...?" സാവിത്രിയമ്മയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. "എന്റെ മരുമകൾ..." "ശരത്തിന്റെ ഭാര്യ..." "ദീപ്തി." ആ പേര് കേട്ടതും വൃന്ദ വീണ്ടും ചിത്രത്തിലേക്ക് നോക്കി. ആ പുഞ്ചിരിക്കുന്ന മുഖം... ആ വീട്ടിൽ ഇന്നും മായാതെ നിൽക്കുന്ന ഒരു ഓർമ്മയാണെന്ന് അവൾക്ക് മനസ്സിലായി. (തുടരും...) #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ
30 likes
2 comments 16 shares

More like this