Wisdom Media
📖നേർവായന
എപ്പിസോഡ് :1490
ഇന്നത്തെ വിഷയം:
അല്ലാഹുവിന്റെ മറ
◼️ ഭാഗം - 02
➖➖➖ ➖➖➖➖➖➖
🔲അല്ലാഹുവിന്റെ മറയ്ക്കൽ ലഭിക്കാനുള്ള കാരണങ്ങൾ:
അല്ലാഹുവിന്റെ മറയ്ക്കൽ (മൂടിവെക്കൽ) ലഭിക്കാനുള്ള കാരണങ്ങൾ നിരവധിയാണ്. അവയിൽ ചിലത് കാണുക:
1.തെറ്റുകൾ പരസ്യമാക്കാതിരിക്കുകയും അവയെക്കുറിച്ച് സംസാരിക്കാതിരിക്കുകയും ചെയ്യുക. വല്ലവനും വല്ല പാപത്തിലും വീണുപോയാൽ അവൻ സ്വന്തം വീഴ്ച മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കുകയും, വേഗത്തിൽ അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും, അതിനെക്കുറിച്ച് ആരോടും പറയാതിരിക്കുകയും ചെയ്യുക.
عَنْ أَبِي هُرَيْرَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : كُلُّ أُمَّتِي مُعَافًى إِلاَّ الْمُجَاهِرِينَ، وَإِنَّ مِنَ الْمَجَانَةِ أَنْ يَعْمَلَ الرَّجُلُ بِاللَّيْلِ عَمَلاً، ثُمَّ يُصْبِحَ وَقَدْ سَتَرَهُ اللَّهُ، فَيَقُولَ يَا فُلاَنُ عَمِلْتُ الْبَارِحَةَ كَذَا وَكَذَا، وَقَدْ بَاتَ يَسْتُرُهُ رَبُّهُ وَيُصْبِحُ يَكْشِفُ سِتْرَ اللَّهِ عَنْهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തിലെ എല്ലാവർക്കും മാപ്പുനൽകപ്പെടുന്നതാണ്, തെറ്റുകൾ പരസ്യമാക്കുന്നവർക്കൊഴികെ. തീർച്ചയായും ഒരാൾ രാത്രിയിൽ ഒരു പ്രവൃത്തി (പാപം) ചെയ്യുകയും, പിന്നീട് അല്ലാഹു അത് മറച്ചുവെച്ചിരിക്കെ പ്രഭാതമാവുമ്പോൾ അവൻ: ‘ഹേ ഇന്ന ആളേ, ഞാൻ ഇന്നലെ രാത്രി ഇന്നയിന്ന കാര്യങ്ങൾ ചെയ്തു’ എന്ന് പറയുന്നതും തോന്ന്യാസത്തിൽ (നിർലജ്ജതയിൽ) പെട്ടതാണ്. തന്റെ രക്ഷിതാവ് അത് മറച്ചുവെച്ചുകൊണ്ട് അവൻ രാത്രി കഴിച്ചുകൂട്ടിയിരുന്നു, എന്നാൽ പ്രഭാതത്തിൽ അവൻ തനിക്കുമേലുള്ള അല്ലാഹുവിന്റെ മറയെ സ്വയം നീക്കിക്കളയുന്നു (പൊളിച്ചുകാട്ടുന്നു). (ബുഖാരി: 6069)
قالَ ابن حجر رحمه الله : قال ابن بَطّال رحمه الله: فِي الجَهر بِالمَعصِيَةِ استِخفاف بِحَقِّ الله ورَسُوله وبِصالِحِي المؤمنين، وفِيهِ ضَرب مِنَ العِناد لهم، وفِي السِّتر بِها السَّلامَة مِنَ الاستِخفاف، لأَنَّ المَعاصِي تُذِلّ أَهلها، ومِن إِقامَة الحَدّ عَلَيهِ إِن كانَ فِيهِ حَدّ، ومَن التَّعزِير إِن لَم يُوجِب حَدًّا، وإِذا تَمَحَّضَ حَقّ الله فهو أكرم الأكرمين، ورَحمَته سَبَقَت غَضَبه، فلذلك إذا ستره في الدنيا لَم يَفضَحه في الآخرة، والذي يجاهر يفوته جميع ذلك.
ഇബ്നു ഹജർ അസ്ഖലാനി رحمه الله പറയുന്നു: ഇബ്നു ബത്ത്വാൽ رحمه الله പറഞ്ഞു: പാപങ്ങൾ പരസ്യമായി ചെയ്യുന്നതിൽ അല്ലാഹുവിനോടും അവന്റെ റസൂലിനോടും സദ്വൃത്തരായ വിശ്വാസികളോടുമുള്ള അവഗണനയും അവർക്കെതിരെയുള്ള ഒരുതരം ധിക്കാരവുമുണ്ട്. എന്നാൽ പാപങ്ങൾ രഹസ്യമാക്കിവെക്കുന്നതിൽ ഇത്തരം അവഗണനകളിൽ നിന്നുള്ള സുരക്ഷിതത്വമുണ്ട്; കാരണം പാപങ്ങൾ അത് ചെയ്യുന്നവരെ നിന്ദ്യരും അപമാനിതരുമാക്കുന്നതാണ്. കൂടാതെ, ആ തെറ്റിന് ഇസ്ലാമിക നിയമപ്രകാരം നിശ്ചിത ശിക്ഷാവിധി ഉണ്ടെങ്കിൽ അത് നടപ്പാക്കപ്പെടുന്നതിൽ നിന്നും, നിശ്ചിത ശിക്ഷയില്ലാത്തതാണെങ്കിൽ മറ്റ് ശിക്ഷാനടപടികളിൽ നിന്നും അത് സംരക്ഷണം നൽകുന്നു. അത് അല്ലാഹുവിന്റെ അവകാശത്തിൽ മാത്രം പെട്ട കാര്യമാണെങ്കിൽ (മറ്റ് മനുഷ്യർക്ക് ദ്രോഹമില്ലാത്തതാണെങ്കിൽ), അവൻ ഉദാരന്മാരിൽ വെച്ച് ഏറ്റവും വലിയ ഉദാരനാണ്; അവന്റെ കാരുണ്യം അവന്റെ കോപത്തെ മറികടന്നിരിക്കുന്നു. ആയതിനാൽ, ഇഹലോകത്ത് അല്ലാഹു ഒരാളുടെ തെറ്റുകളെ മറച്ചുവെച്ചാൽ പരലോകത്തും അവനെ അവൻ അപമാനിക്കുകയില്ല. എന്നാൽ പാപങ്ങൾ പരസ്യമാക്കുന്നവന് ഈ പറയപ്പെട്ട എല്ലാ നന്മകളും സുരക്ഷിതത്വവും നഷ്ടപ്പെട്ടുപോകുന്നു.
2.ഒരു മുസ്ലിം തന്റെ സഹോദരന്റെ കുറവുകൾ മറച്ചുവെക്കുക.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاَ يَسْتُرُ عَبْدٌ عَبْدًا فِي الدُّنْيَا إِلاَّ سَتَرَهُ اللَّهُ يَوْمَ الْقِيَامَةِ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു അടിമയും മറ്റൊരു അടിമയുടേയും കുറവുകൾ ദുൻയാവിൽ മറച്ചുവെക്കുന്നില്ല, അല്ലാഹു അവന്റെ കുറവ് അന്ത്യനാളിൽ മറച്ചുവെക്കാതെ. (മുസ്ലിം)
ഇവിടെ ‘മറയ്ക്കൽ’ (الستر) എന്നതിന്റെ അർത്ഥം പൊതുവായ ഒന്നാണ്. അത് ശാരീരികമായ മറയ്ക്കലിൽ മാത്രം പരിമിതമല്ല, അല്ലെങ്കിൽ സ്വഭാവപരമോ ആയ മറയ്ക്കലിൽ മാത്രം പരിമിതവുമല്ല; പകരം അത് ഇവ രണ്ടിനെയും ഒരുപോലെ ഉൾക്കൊള്ളുന്നതാകുന്നു. അതിനാൽ ആര് ഒരു മുസ്ലിമിനെ മറച്ചുവെക്കുന്നുവോ, (അവന്റെ ഔറത്തോ ആവശ്യങ്ങളോ അല്ലെങ്കിൽ പാപങ്ങളോ മൂടിവെക്കുന്നുവോ), അല്ലാഹു അവനെ ഇഹലോകത്തിലും പരലോകത്തിലും മറച്ചുവെക്കുന്നതാണ്.
➖➖➖➖➖➖➖➖
Join Our WhatsApp Group:
https://qr1.be/4M9V
➖➖➖➖➖➖➖➖
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ النَّبِيِّ صلى الله عليه و سلم قَالَ: “مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللَّهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِما سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ ، وَاَللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ،
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിശ്വാസിയായ ആള്‍ക്ക് ഇഹലോകത്ത് വെച്ചുള്ള ഒരു പ്രയാസത്തില്‍ നിന്ന് ആരെങ്കിലും ആശ്വാസം നല്കിയാല് പരലോകത്ത് വെച്ച് അവരുടെയൊരു പ്രയാസം അല്ലാഹു നീക്കി കൊടുക്കുന്നതാണ്. ബുദ്ധിമുട്ട് അനുഭവിക്കുന്നവന് ആരെങ്കിലും എളുപ്പം ഉണ്ടാക്കികൊടുത്താല്‍ ഇഹലോകത്തും പരലോകത്തും അല്ലാഹു അവര്‍ക്ക് എളുപ്പം നല്‍കുന്നതാണ്. ഒരു മുസ്ലിമിന്റെ പോരായ്മകള്‍ ആരെങ്കിലും മറച്ചു വെച്ചാല്‍ അവരുടെ ന്യൂനതകള്‍ ഇഹലോകത്തും പരലോകത്തും അല്ലാഹു മൂടി വെക്കും. അല്ലാഹു തന്റെയൊരു ദാസനെ സഹായിച്ചുകൊണ്ടേയിരിക്കും, അവന് തന്റെ സഹോദരനെ സഹായിക്കുമ്പോളെല്ലാം. (മുസ്ലിം : 245)
قل ابن حجر رحمه الله: أي: رآه على قبيحٍ فلم يُظهِره، أي: للناس، وليس في هذا ما يقتضي ترك الإنكار عليه فيما بينه وبينه.. والذي يظهر أن الستر محله في معصية قد انقضَتْ، والإنكار في معصية قد حصل التلبُّس بها، فيجب الإنكار عليه.
ഇമാം ഇബ്നു ഹജർ رحمه الله പറഞ്ഞു: അതായത്, അവൻ ഒരാളെ ഒരു മോശമായ കാര്യത്തിൽ കണ്ടു, എന്നിട്ട് അവൻ അത് വെളിപ്പെടുത്തിയില്ല; അതായത്: ജനങ്ങൾക്ക് മുന്നിൽ. എന്നാൽ ഇതിനർത്ഥം അവർക്കിടയിൽ മാത്രമായി രഹസ്യമായി അവനെ തിരുത്തുന്നതും (ആ തിന്മയെ തടയുന്നതും) ഉപേക്ഷിക്കണം എന്നല്ല. കൂടുതൽ വ്യക്തമാകുന്ന കാര്യം എന്തെന്നാൽ: കഴിഞ്ഞുപോയ (ചെയ്തു കഴിഞ്ഞ) ഒരു പാപത്തിന്റെ കാര്യത്തിലാണ് അത് മറ്റുള്ളവരിൽ നിന്ന് ‘മറച്ചുവെക്കുക’ എന്നത് ബാധകമാവുന്നത്. എന്നാൽ ഒരാൾ നിലവിൽ ആ പാപത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിൽ അവിടെ ആ തിന്മയെ എതിർക്കലും തടയലുമാണ് വേണ്ടത്; അത്തരം സാഹചര്യത്തിൽ അവനെ തടയൽ നിർബന്ധവുമാണ്.
3.വസ്ത്രധാരണത്തിലൂടെ ശരീരം ശരിയായി മറയ്ക്കുകയും ജനങ്ങൾക്ക് മുന്നിൽ ശരീരം വെളിപ്പെടുത്താതിരിക്കുകയും ചെയ്യുക.
عَنْ يَعْلَى، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى رَجُلاً يَغْتَسِلُ بِالْبَرَازِ فَصَعِدَ الْمِنْبَرَ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَقَالَ : إِنَّ اللَّهَ عَزَّ وَجَلَّ حَلِيمٌ حَيِيٌّ سِتِّيرٌ يُحِبُّ الْحَيَاءَ وَالسَّتْرَ فَإِذَا اغْتَسَلَ أَحَدُكُمْ فَلْيَسْتَتِرْ
യഅ്ലാ ഇബ്നുഉമയ്യ رضى الله عنه വില്‍ നിന്ന് നിവേദനം; നബി ﷺ ഒരു വ്യക്തി തുറന്ന സ്ഥലത്ത് മുണ്ടുടുക്കാതെ കുളിക്കുന്നത് കണ്ടു. അപ്പോള്‍ തിരുദൂതര്‍ മിമ്പറില്‍ കയറി അല്ലാഹുവിന് ഹംദുകള്‍ അര്‍പ്പിച്ച് അവനെ വാഴ്ത്തിപ്പുകഴ്ത്തിക്കൊണ്ടു പറഞ്ഞു: ‘നിശ്ചയം, അല്ലാഹു, ഏറെ ലജ്ജയുള്ളവനും സിത്തീറുമാകുന്നു. അവന് ലജ്ജയും മറയും ഇഷ്ടപ്പെടുന്നു. നിങ്ങളില്‍ ഒരാള്‍ കുളിക്കുകയായാല്‍ അവന് മറ സ്വീകരിക്കട്ടെ. (സുനനുന്നസാഈ:406 – സ്വഹീഹ് അല്‍ബാനി)
➖➖➖➖➖➖➖➖
Subscribe Our YouTube Channel:
https://www.youtube.com/c/WisdomMediaChannel
➖➖➖➖➖➖➖➖
4.ദാനധർമ്മം
عَنْ عَدِيِّ بْنِ حَاتِمٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ” مَنِ اسْتَطَاعَ مِنْكُمْ أَنْ يَسْتَتِرَ مِنَ النَّارِ وَلَوْ بِشِقِّ تَمْرَةٍ فَلْيَفْعَلْ ” .
അദിയ്യ് ബിൻ ഹാതിം رضى الله عنه വില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: നബി ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: ഒരു ഈത്തപ്പഴത്തിന്റെ കീറ് ദാനം ചെയ്തുകൊണ്ടെങ്കിലും നരകത്തിൽ നിന്ന് ഒരു മറ സ്വീകരിക്കാൻ നിങ്ങളിൽ ആർക്കെങ്കിലും സാധിക്കുമെങ്കിൽ അവൻ അത് ചെയ്യട്ടെ. (മുസ്ലിം:1016)
5.പെൺമക്കളെ നല്ല രീതിയിൽ വളർത്തുകയും അവരോട് നന്മയോടും കാരുണ്യത്തോടും കൂടി വർത്തിക്കുകയും ചെയ്യുക.
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ يَلِي مِنْ هَذِهِ الْبَنَاتِ شَيْئًا فَأَحْسَنَ إِلَيْهِنَّ كُنَّ لَهُ سِتْرًا مِنَ النَّارِ
ആയിശ رضى الله عنها യില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: പെണ്മക്കളാല് പരീക്ഷിക്കപ്പെടുന്നവന്‍, അവരെ നല്ല നിലയില്‍ വള൪ത്തിയാല്, അവ൪ അവന് നരകത്തില്‍ നിന്ന് മറയാണ്. (ബുഖാരി:5995)
6.മയ്യിത്ത് കുളിപ്പിക്കുന്ന സമയത്ത് അവന്റെ കുറവുകൾ മറച്ചുവെക്കുക;
قَالَ رَسُولُ اللَّهِ صلى الله عليه وسلم :من غسل ميتًا فستره ستره الله من الذنوب، ومن كفنه كساه الله من السندس.
നബി ﷺ പറഞ്ഞു: ആരെങ്കിലും മയ്യിത്ത് കുളിപ്പിക്കുകയും (അതിൽ കാണുന്ന കുറവുകൾ) മറച്ചുവെക്കുകയും ചെയ്യുന്നുവോ, അല്ലാഹു അവന്റെ പാപങ്ങളെ മറച്ചുവെക്കുന്നതാണ്. ആര് ഒരു മയ്യിത്തിനെ കഫൻ ചെയ്യുകയും ചെയ്യുന്നുവോ, അല്ലാഹു അവനെ സ്വർഗ്ഗത്തിലെ പട്ടു വസ്ത്രങ്ങൾ ധരിപ്പിക്കുന്നതാണ്. (رواه الطبراني وحسنه الألباني)
7.തന്റെ കുറവുകളും പാപങ്ങളും മറച്ചുതരുവാൻ അല്ലാഹുവോട് പ്രാർത്ഥിക്കുക
عَنِ ابْنِ عُمَرَ -رَضِيَ اَللَّهُ عَنْهُمَا- قَالَ: لَمْ يَكُنْ رَسُولُ اللَّهِ ـ صلى الله عليه وسلم ـ يَدَعُ هَؤُلاَءِ الدَّعَوَاتِ حِينَ يُمْسِي وَحِينَ يُصْبِحُ
➖➖➖➖➖➖➖➖
Like and Follow
Our Facebook page:
https://www.facebook.com/WisdomMediaChannel/
➖➖➖➖➖➖➖➖
ഇബ്നു ഉമ൪ رَضِيَ اَللَّهُ عَنْهُمَا പറഞ്ഞു: ഈ പ്രാ൪ത്ഥന നബി ﷺ രാവിലെയും വൈകിട്ടും ഒഴിവാക്കാറുണ്ടായിരുന്നില്ല.
اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَاىَ وَأَهْلِي وَمَالِي اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي وَاحْفَظْنِي مِنْ بَيْنِ يَدَىَّ وَمِنْ خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِنْ فَوْقِي وَأَعُوذُ بِكَ أَنْ أُغْتَالَ مِنْ تَحْتِي
അല്ലാഹുവേ, ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, എന്റെ മതകാര്യത്തിലും ഐഹിക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും മാപ്പും സൗഖ്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ, എന്റെ കുറവുകൾ നീ മറച്ച് വെക്കുകയും എന്റെ ഭയപ്പാടില്‍ നിന്ന് എനിക്ക് സമാധാനം നല്‍കുകയും ചെയ്യേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും, വലത് ഭാഗത്തിലൂടെയും ഇടത് ഭാഗത്തിലൂടെയും, മുകളിലൂടെയും എന്നെ കാത്തു രക്ഷിക്കേണമേ. താഴ്ഭാഗത്തിലൂടെ (ഭൂമിയില്‍ നിന്ന്) ഞാന്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്ന് നിന്റെ അതിമഹത്വം കൊണ്ട് ഞാന്‍ രക്ഷതേടുന്നു. (സുനനുഇബ്നുമാജ :3871 – സ്വഹീഹ് അല്‍ബാനി)
➖➖➖➖➖➖➖➖➖
Source: Kanzul uloom
##peaceradio #wisdommedia #wisdomislam #wisdomglobaltv #wisdomislamicorganization