suresh Malayanthery
1K views 2 days ago
യക്ഷിക്കാവ് വളവിലെ യക്ഷി (130) Holy Hill High സ്കൂളിൽ നിന്നും കുട്ടികളെ പൊന്മുടിയിലേയ്ക്ക് ഉല്ലാസയാത്ര കൊണ്ട് പോകാൻ തീരുമാനിച്ചു. അദ്ധ്യാപകൻ വിവേക് വിശ്വമിനെ പ്രിൻസിപ്പൽ ചുമതലപ്പെടുത്തി. ആൺകുട്ടികളും പെൺകുട്ടികളും ചില അദ്ധ്യാപ, അദ്ധ്യാപികമാരും അടങ്ങിയ സംഘം ലക്ഷ്വറി ബസിൽ പൊന്മുടിയിലേക്ക് യാത്ര തിരിച്ചു. ആൺകുട്ടികളും പെൺകുട്ടികളും അവർക്കറിയാവുന്ന പോലെ അവർ പാടി: "തെയ്യന്നം തനന്നം താളത്തിലാടി... പുന്നാര കൊമ്പത്തൊരൂഞ്ഞാലിലാടി... ഒന്നിച്ച് രണ്ടോമൽ കിങ്ങിണികൾ... ഒന്നാനാം കുന്നിലെ ഓമനകൾ കാടിൻ്റെ കിങ്ങിണികൾ... ലാലാലാ...ലാലാലാ...ലാലാലാലാലാ...പെൺകിളി കാത്തിരുന്നു..." ഗോൾഡൻ വാലിയിലെ അടിവാരത്തിൽ ബസ് നിർത്തി ടിക്കറെറടുത്ത ശേഷം ബസ് ഓരോ ഹെയർപിൻ വളവുകളായി വളഞ്ഞു കയറി... ടോപ്പിലെത്തി കുട്ടികൾ ചാടി കുതിച്ചിറങ്ങി ഓടി നടന്ന് കളിച്ചു. കുട്ടികൾക്ക് ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. അദ്ധ്യാപകർ കൂട്ടം കൂടി തമാശകൾ പറഞ്ഞ് നടന്നു. തണുത്ത മഞ്ഞ് വന്ന് മൂടിയപ്പോൾ കുട്ടികൾ ആർത്തുവിളിച്ച് ആർത്തുലസിച്ചു... സ്നാക്സ്, ചായ, കോഫി, ഐസ് ക്രീം, ഫുഡ് അങ്ങനെ സമയം വൈകിയതറിഞ്ഞില്ല. സമയം സന്ധ്യയായപ്പോൾ എല്ലാവരും ബസിൽ കയറി. പതിനെട്ടാം വളവ് കാണുക അവരുടെ ലക്ഷ്യമായിരുന്നു. വരുമ്പോൾ കുട്ടികൾ ഭയപ്പെടാതിരിക്കാൻ ഓർമ്മപ്പെടുത്തിയില്ല... ബസ് തിരിച്ചതും കുട്ടികൾ ഒന്നടങ്കം ഒച്ചയോടെ ആർത്തു പറഞ്ഞു: "പതിനെട്ടാം വളവിൽ നിർത്തി തരണം..." അദ്ധ്യാപകൻ വിവേക് വിശ്വം കുട്ടികളെ വാണിങ്ങ് ചെയ്തു: "Keep silence... keep silence...നിർത്തി തരാം...നിർത്തി തരാം... സന്ധ്യാ സമയമാണ് ഒററയെണ്ണം ബസിൽ നിന്നും ഇറങ്ങിപ്പോകരുത്...ഇറങ്ങുന്നവരെ അവിടെ വിട്ടിട്ട് ബസ് പോകും പറഞ്ഞേക്കാം..." "Yes Sir...ഇല്ല സർ...OK Sir..." ബസ് പതിനെട്ടാം വളവിലെത്തി... അവിടെ ഒരു ടൂറിസ്റ്റ് ബസ് പഞ്ചറായി കിടന്നു. അദ്ധ്യാപകൻ വിവേക് വിശ്വം പുറത്തിറങ്ങി. കുട്ടികൾ ആകാംക്ഷയോടെ അഗാധ ഗർത്തത്തിലേക്ക് തലയുയർത്തി നോക്കി... അദ്ധ്യാപകൻ വിവേക് വിശ്വം ആ ബസിനടുത്തേക്ക് നടന്നു... ആ ബസിനകത്ത് ആളുകൾ സംസാരിക്കുന്നു. ആ ബസിനടുത്ത് നിന്ന സ്ത്രീ വിവേക് വിശ്വമിനെ തിരിച്ചറിഞ്ഞു. "സർ...നിങ്ങൾ Holy Hill High സ്കൂളിൽ നിന്നല്ലേ...ബാനർ കണ്ടുകൊണ്ടാണ് ഞാൻ ഇറങ്ങിയത്... ഞാൻ ഈ സ്കൂളിലെ ഒരു പൂർവ വിദ്യാർത്ഥിയായിരുന്നു... സാറിൻ്റെ പേര് വിവേക് വിശ്വം എന്നല്ലേ?" "അതെ..." "ഞങ്ങളുടെ ബസ് പഞ്ചറായി...ഇരുന്നിരുന്ന് മടുത്തു...വരൂ സർ അല്പം നടക്കാം... എൻ്റെ സ്കൂളിൻ്റെ വിശേഷിങ്ങൾ ചോദിച്ചോട്ടെ..." അവർ സംസാരിച്ച് സംസാരിച്ച് റൊഡിലൂടെ നടന്നു...ഏറെ ദൂരെയായി... അദ്ധ്യാപകൻ വിവേക് വിശ്വത്തിൻ്റെ ഫോൺ ശബ്ദിച്ചു: 'നിഴലായ്...ഒഴുകി വരും ഞാൻ... യാമങ്ങൾ തോറും...ഈ നീല രാവിൽ...ഈ നീലരാവിൽ... വിവേകേട്ടാ...വിവേകേട്ടാ...' (തുടരും) #🧟 പ്രേതകഥകൾ! #📔 കഥ #📙 നോവൽ #🍲 ഇന്നത്തെ രുചി #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
5 shares

More like this