More like this
- ☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ അമ്മച്ചി തിരിച്ചു വരുന്നു ( Mummy Returns) (കഥയും കഥാപാത്രങ്ങളും പൂർണ്ണമായും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം, ) ………………………………………… കോട്ടയം ജില്ലയിലെ മീനച്ചിലാറ്റിന്റെ തീരത്തുള്ള ആ പഴയ തറവാട്ടു വീടിന്റെ ഉമ്മറത്ത് വല്ലാത്തൊരു ശ്മശാനമൂകത തളംകെട്ടി നിൽക്കുകയായിരുന്നു. കർത്താവിന്റെ സന്നിധിയിലേക്ക് അകാലത്തിൽ യാത്രയായി എന്ന് എല്ലാവരും ഉറപ്പിച്ച, ആ വീട്ടിലെ ഏക കാരണവത്തി മറിയാമ്മച്ചിയുടെ വിയോഗം നടന്നിട്ട് കൃത്യം അഞ്ചാം ദിവസമായിരുന്നു അന്ന്. മരിച്ച വീടാണെന്ന് വരുത്തിത്തീർക്കാൻ സാമുവലും സെബാസ്റ്റ്യനും വെള്ള മുണ്ടും ജൂബയുമൊക്കെ ഇട്ട് മുഖത്ത് കടും സങ്കടം വരുത്തി ഉമ്മറത്തിരിപ്പുണ്ടായിരുന്നു. അവരുടെ ഭാര്യമാരായ സിജിയും റെക്സിയും വരാന്തയിലെ തൂണിൽ ചാരിനിന്ന് ഇടയ്ക്കിടെ കണ്ണീർ തുടയ്ക്കുന്ന നാടകം ഭംഗിയായി കളിക്കുന്നുണ്ടായിരുന്നു. എന്നാൽ പുറമേക്ക് കാണിക്കുന്ന ഈ വലിയ ദുഃഖത്തിനപ്പുറം, ആ നാലുപേരുടെയും ഉള്ളിൽ കനലായി എരിയുന്നത് ഒരേയൊരു ചിന്ത മാത്രമായിരുന്നു. അമ്മച്ചിയുടെ അരയിൽ എപ്പോഴും കിടക്കാറുള്ള ആ തടിച്ച താക്കോൽക്കൂട്ടവും, തേക്ക് തടിയുടെ അലമാരയ്ക്കുള്ളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന അമ്പതു പവന്റെ തങ്കമാലയും കുടുംബവക ആധാരങ്ങളും എവിടെപ്പോയി ഒളിച്ചു എന്നതായിരുന്നു ആ ചിന്ത. അമ്മച്ചിയെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത അന്ന് രാത്രി മുതൽ ഇവർ നാലുപേരും വീടിന്റെ ഓരോ കോണും അരിച്ചുപെറുക്കുകയായിരുന്നു. കപ്പക്കിഴങ്ങ് സൂക്ഷിക്കുന്ന അറപ്പുര മുതൽ വീടിന്റെ ഓടിട്ട തട്ടിൻപുറം വരെ നോക്കിയിട്ടും ആ നിധി ഒരിടത്തും കണ്ടു കിട്ടിയില്ല. …… ഒടുവിൽ നാട്ടുകാരൊക്കെ ഒഴിഞ്ഞുപോയ ആ അഞ്ചാം ദിവസം ഉച്ച കഴിഞ്ഞ്, സാമുവൽ തന്റെ ഇളയ സഹോദരൻ സെബാസ്റ്റ്യനെ പതുക്കെ കണ്ണുകാട്ടി അമ്മച്ചിയുടെ കിടപ്പുമുറിയിലേക്ക് വിളിച്ചു. ഭർത്താക്കന്മാരുടെ നീക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ട് സിജിയും റെക്സിയും കാവൽക്കാരെപ്പോലെ ജനലരികിലും വാതിലരികിലും നിലയുറപ്പിച്ചു. മുറിക്കുള്ളിൽ കാലപ്പഴക്കം കൊണ്ട് കറുത്തുപോയ വലിയൊരു തേക്ക് തടിയുടെ അലമാര ഭീമാകാരമായി അപ്പോഴും നിലകൊള്ളുന്നുണ്ടായിരുന്നു. സാമുവൽ വീടിന്റെ പിന്നാമ്പുറത്തുനിന്ന് ഒളിച്ചുകടത്തിയ ഒരു ഇരുമ്പ് കമ്പിപ്പാര സെബാസ്റ്റ്യന്റെ കയ്യിലേക്ക് കൊടുത്തു. എന്നിട്ട് പതുക്കെ പറഞ്ഞു, "എടാ സെബാസ്റ്റ്യാ, സമയം കളയാതെ ആ താഴൊന്ന് കുത്തിപ്പൊളിക്ക്, ഈ അലമാരയുടെ ഉള്ളിലല്ലാതെ അമ്മച്ചി ഇത് വേറെയെങ്ങും വെക്കില്ല." സെബാസ്റ്റ്യൻ കമ്പിപ്പാര അലമാരയുടെ പൂട്ടിനിടയിലേക്ക് ഇറക്കി സർവ്വ ശക്തിയുമെടുത്ത് തിരിക്കാൻ തുടങ്ങി. വാതിലിൽ കാവൽ നിന്ന സിജി അക്ഷമയോടെ ഉള്ളിലേക്ക് നോക്കി വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു, "നിങ്ങൾ വേഗം നോക്ക് മനുഷ്യാ, നാട്ടുകാർ ആരെങ്കിലും ഇങ്ങോട്ട് കയറിവരുന്നതിനു മുൻപ് ആ മാലയും ആധാരവും കയ്യിലാക്കണം,." അത് കേട്ട് വന്ന റെക്സി പറഞ്ഞു, "ഓ , ചേച്ചി വലിയ കാര്യം പറയണ്ട, അമ്മച്ചിയെ ജീവനോടെ ഉണ്ടായിരുന്നപ്പോൾ ഒരു ഗ്ലാസ് കഞ്ഞി വെള്ളം പോലും എടുത്തു കൊടുക്കാത്തവളാ ഇപ്പൊ വലിയ അവകാശവുമായി വന്നിരിക്കുന്നത്." “ അപ്പൊ നീ എന്തോന്ന് മല മറിച്ചു “ അവർ തമ്മിൽ തർക്കം മുറുകക്കുന്നതിനിടയിൽ പെട്ടെന്ന് അന്തരീക്ഷം ആകെ മാറിമറിഞ്ഞു. നല്ല തെളിഞ്ഞ ആകാശമായിരുന്നിട്ടും പെട്ടെന്ന് കറുത്ത മേഘങ്ങൾ വന്ന് മൂടുകയും ശക്തിയായ കാറ്റടിക്കാൻ തുടങ്ങുകയും ചെയ്തു. കാറ്റിന്റെ ആഞ്ഞടിയിൽ മുറിയുടെ ജനൽ പാളികൾ വലിയ ശബ്ദത്തോടെ അടഞ്ഞു. തൊട്ടടുത്ത നിമിഷം ഒരു കെട്ടുപോകലോടെ വീടൊന്നാകെ ഇരുട്ടിലായി, കറന്റ് പോയിരിക്കുന്നു. അന്തരീക്ഷമാകെ ഒരു ഹൊറർ സിനിമയിലെ ക്ലൈമാക്സ് രംഗം പോലെ ഭീതിജനകമായി മാറി. സാമുവൽ പേടിയോടെ തന്റെ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു അലമാരയുടെ നേർക്ക് അടിച്ചു. സെബാസ്റ്റ്യൻ കമ്പിപ്പാര നിലത്തിട്ട് പേടിയോടെ പുറകോട്ടു മാറി. അലമാരയുടെ ഉള്ളിൽ നിന്ന് വിചിത്രമായ ഒരു ശബ്ദം കേൾക്കാൻ തുടങ്ങി. പഴയ തുണികൾ ഒന്നിനു പുറകെ ഒന്നിനായി താഴേക്ക് വീഴുന്ന ശബ്ദമായിരുന്നു അത്. നാലുപേരും ശ്വാസമടക്കിപ്പിടിച്ച് ആ വെളിച്ചത്തിലേക്ക് തന്നെ നോക്കിനിന്നു. പെട്ടെന്ന് അലമാരയുടെ തടിയുടെ വാതിലുകൾ തനിയെ പതുക്കെ തുറന്നു. അതിനുള്ളിലെ ഇരുണ്ട അറയിൽ നിന്ന്, വെള്ള മുണ്ടും ചട്ടയും ഉടുത്ത്, ഒരു രൂപം പതുക്കെ എഴുന്നേറ്റ് മുന്നോട്ട് വരാൻ തുടങ്ങി. മുഖത്ത് കുടംകണക്കിന് പൗഡർ വാരിപ്പൂശിയതുപോലെ വെളുത്തുവിളറിയ ഒരു രൂപം. അത് മറ്റാരുമായിരുന്നില്ല, സാക്ഷാൽ മറിയാമ്മച്ചി തന്നെയായിരുന്നു. അമ്മച്ചിയെ ആ രൂപത്തിൽ കണ്ടതും റെക്സി തലയിൽ കൈവെച്ച് "അയ്യോ മമ്മി റിട്ടേൺസ്!" എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് സെബാസ്റ്റ്യന്റെ പുറകിൽ ഒളിച്ചു. സെബാസ്റ്റ്യൻ പേടിച്ച് വിറച്ചുകൊണ്ട് ചോദിച്ചു, "ഈശോയേ അമ്മച്ചിയോ! അമ്മച്ചിയെ നമ്മൾ അന്ന് പള്ളിപ്പറമ്പിൽ കല്ലറയ്ക്കുള്ളിൽ വെച്ച് മൂടിയതാണല്ലോ, ഇതെങ്ങനെ തിരിച്ചു വന്നു?" അമ്മച്ചി പതുക്കെ അലമാരയിൽ നിന്ന് പുറത്തേക്കിറങ്ങി, കയ്യിലുണ്ടായിരുന്ന ആ പഴയ ഈട്ടിത്തടിയുടെ വടി നിലത്ത് ശക്തമായി കുത്തിക്കൊണ്ട് സാമുവലിന്റെ നേരെ ചൂണ്ടി. അമ്മച്ചി കടിച്ചുകീറുന്ന ഭാവത്തിൽ പറഞ്ഞു, "ടാ ശവങ്ങളേ! നീയെന്റെ പെൻഷൻ കാശും സ്വർണ്ണവും എടുക്കാൻ നോക്കുന്നോടാ? എന്നെ പെട്ടിയിലാക്കി മൂടിയിട്ട് നിനക്കൊക്കെ സ്വർണ്ണം വേണല്ലേ സ്വർണ്ണം!" സത്യത്തിൽ അവിടെ ഒരു അത്ഭുതമാണ് സംഭവിച്ചിരുന്നത്. അമ്മച്ചി മരിച്ചിട്ടേ ഉണ്ടായിരുന്നില്ല. ബിപി അല്പം കൂടിയപ്പോൾ അമ്മച്ചി കട്ടിലിൽ കിടന്ന് നല്ല ആഴത്തിലുള്ള ഒരു ഉറക്കത്തിലേക്ക് പോയതായിരുന്നു. നാട്ടിലെ ഡോക്ടർ വേണു പിള്ള വന്ന് നോക്കിയപ്പോൾ പൾസ് കിട്ടാത്തതുകൊണ്ട് മരണം സ്ഥിരീകരിച്ചു. പള്ളിയിൽ കൊണ്ടുപോകാൻ വേണ്ടി പെട്ടിയിലാക്കുന്നതിന് തൊട്ടുമുൻപ് അമ്മച്ചിക്ക് പെട്ടെന്ന് ബോധം വന്നു. കണ്ണ് തുറന്നപ്പോൾ മക്കളും മരുമക്കളും തന്റെ സ്വർണ്ണത്തെക്കുറിച്ചും സ്വത്തിനെക്കുറിച്ചും മാത്രമാണ് സംസാരിക്കുന്നത് എന്ന് അമ്മച്ചിക്ക് മനസ്സിലായി. അവരെ ജീവനോടെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി അമ്മച്ചി ആരും കാണാതെ പെട്ടിയിൽ നിന്ന് ഇറങ്ങി നേരെ വന്ന് ഗ്ലൂകോസ് പൊടിയും വെള്ളവും ബിസ്ക്കറ്റുമായി വലിയ അലമാരയ്ക്കുള്ളിൽ ഒളിച്ചിരുന്നതാണ് . അഞ്ചു ദിവസമായി അമ്മച്ചി അലമാരയ്ക്കുള്ളിലിരുന്ന് ഇവർ ചെയ്യുന്ന ഓരോ തൊട്ടിത്തരങ്ങളും കാണുകയായിരുന്നു. അമ്മച്ചി ജീവനോടെയാണോ അതോ പ്രേതമായിട്ടാണോ വന്നിരിക്കുന്നത് എന്ന് മനസ്സിലാകാതെ സാമുവൽ പേടിച്ചുവിറച്ച് നേരെ ഫോണെടുത്തു നാട്ടിലെ ഒരേയൊരു മന്ത്രവാദിയായ സുരേഷ് പീറ്റ റിനെ വിളിച്ചു. വലിയ വലിയ ഹോളിവുഡ് സിനിമകൾ കണ്ട് അതിലെ നായകന്മാരെപ്പോലെ വേഷം കെട്ടി നടക്കുന്ന ആളായിരുന്നു സുരേഷ്. കഴുത്തിൽ വലിയ കുറേ മാലകളും, കയ്യിൽ വലിയൊരു കുരിശും, പോക്കറ്റിൽ ഒരു കുപ്പിയും കുറച്ചു ചുടല ഭസ്മവുമായി സുരേഷ് പത്തുമിനിറ്റിനകം ആ തറവാട്ടു വീട്ടിലേക്ക് ഓടിപ്പാഞ്ഞു വന്നു. വീടിന്റെ ഉമ്മറത്തുതന്നെ വലിയൊരു കസേരയിലിരിക്കുന്ന അമ്മച്ചിയെ കണ്ട് സുരേഷ് ഞെട്ടി സുരേഷ് നെഞ്ചും വിരിച്ച് മുന്നോട്ട് വന്ന് സാമുവലിനോടും കുടുംബത്തോടും പറഞ്ഞു, "ഭയപ്പെടേണ്ട സഹോദരങ്ങളെ! ഈ കടുത്ത ആത്മാവിനെ ഞാൻ എന്റെ മന്ത്രശക്തിയാൽ ഈ ശൂന്യമായ കുപ്പിയിലാക്കും. പരലോകത്തുനിന്ന് വന്ന ഈ തള്ളയെ ഞാൻ ഇല്ലാതാക്കാം." എന്നിട്ട് സുരേഷ് കയ്യിലെ കുരിശും പിടിച്ച് അമ്മച്ചിയുടെ നേരെ നടന്നു, "ദൈവ നാമത്തിൽ ഞാൻ ആജ്ഞാപിക്കുന്നു, അടങ്ങുക പ്രേതമേ!" എന്ന് ഉറക്കെ വിളിച്ചു കൂവി. അമ്മച്ചി സുരേഷിനെ ഒന്നു പാളി നോക്കി. എന്നിട്ട് പറഞ്ഞു, "നിർത്തടാ കുരുത്തം കെട്ടവനെ അവിടെ! നിന്റെ അപ്പൻ പീറ്ററല്ലേടാ എന്റെ പാടത്ത് പണിക്കു നടന്നിരുന്നത്? നീ വളർന്നു വലുതായിട്ട് ഇപ്പൊ എന്നെ കുപ്പിയിലാക്കാൻ വന്നിരിക്കുന്നു അല്ലേടാ?" എന്ന് ചോദിച്ചുകൊണ്ട് അമ്മച്ചി കയ്യിലിരുന്ന തടിയുടെ വടിയെടുത്ത് സുരേഷിന്റെ പുറം നോക്കി ഒരൊറ്റ അടി വെച്ചു കൊടുത്തു. അടി കിട്ടിയതും സുരേഷ് വേദനകൊണ്ട് പുളഞ്ഞു. കയ്യിലിരുന്ന കുപ്പിയും കുരിശുമെല്ലാം നിലത്തിട്ട് സുരേഷ് ഉമ്മറത്തുനിന്ന് മുറ്റത്തേക്ക് ചാടി ഒരൊറ്റ ഓട്ടമായിരുന്നു. ഓടുന്നതിനിടയിൽ സുരേഷ് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു, "അയ്യോ സാമുവലേ ഓടിക്കോ! ഇത് സാധാരണ പ്രേതമല്ല, ഇത് അതിലും ഭയങ്കരമായ കോട്ടയം അമ്മച്ചിയാണ്, ഇതിനെ ഒതുക്കാൻ ഈ ഭൂമിയിൽ ആരും ജനിച്ചിട്ടില്ല!" സുരേഷ് ഓടിപ്പോയതോടെ വീട്ടിൽ അവശേഷിച്ച നാലുപേരും അമ്മച്ചിയുടെ കാല്ക്കൽ വീണു. സിജിയും റെക്സിയും അമ്മച്ചിയുടെ കാലുപിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പു ചോദിച്ചു. "ഞങ്ങൾ ചെയ്തത് തെറ്റാണ് അമ്മച്ചീ, ഞങ്ങളെ കൊല്ലാതെ വിടണം." എന്ന് അവർ അപേക്ഷിച്ചു. അമ്മച്ചി പതുക്കെ തന്റെ അരയിൽ നിന്ന് ആ തടിച്ച താക്കോൽക്കൂട്ടം എടുത്ത് വീണ്ടും അരയിൽ തന്നെ മുറുക്കിക്കെട്ടി. എന്നിട്ട് ഉമ്മറത്തെ വലിയ ചാരുകസേരയിലേക്ക് അർത്ഥവത്തായ ഒരു ചിരിയോടെ വന്നിരുന്നു. അമ്മച്ചി തിരിച്ചു വന്നതോടെ ആ വീട്ടിലെ ഭരണം പൂർണ്ണമായും അമ്മച്ചിയുടെ കയ്യിലായി. ഇപ്പോൾ ആ വീട്ടിലെ കാഴ്ച തികച്ചും വ്യത്യസ്തമാണ്. അമ്മച്ചി ഉമ്മറത്ത് രാജാവിനെപ്പോലെ ഇരിക്കുന്നു. മൂത്ത മകൻ സാമുവൽ അടുക്കളയിൽ നിന്ന് അമ്മച്ചിക്ക് കൃത്യസമയത്ത് നല്ല കടുപ്പത്തിൽ ചായയിട്ടു കൊണ്ട് വരുന്നു. ഇളയ മകൻ സെബാസ്റ്റ്യൻ അമ്മച്ചിയുടെ കാലുകൾ തിരുമ്മി കൊടുക്കുന്നു. വലിയ തറവാട്ടു മഹിമ പറഞ്ഞിരുന്ന സിജി തറ തുടയ്ക്കുകയും പാത്രം കഴുകുകയും ചെയ്യുന്നു. ഇളയ മരുമകൾ റെക്സി അമ്മച്ചിക്ക് എണ്ണ തേപ്പിച്ചു കൊടുക്കാനും അമ്മച്ചിയുടെ വസ്ത്രങ്ങൾ അലക്കാനും മത്സരിക്കുകയാണ്. മക്കളെല്ലാവരും വഴിക്ക് വന്നത് കണ്ട് അമ്മച്ചി തന്റെ വടി വായുവിൽ വീശിക്കൊണ്ട് ഉറക്കെ പറഞ്ഞു, "ഞാൻ അത്ര പെട്ടെന്നൊന്നും തിരിച്ചു പോകില്ല... " .......... End1110
- ☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ചത്തകുളം സജി ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ........................................................... ചത്തകുളം ഗ്രാമത്തെ എപ്പോഴും പൊതിഞ്ഞുനിൽക്കുന്ന ആ മൂടൽമഞ്ഞിന് സാധാരണ മഞ്ഞിന്റെ തണുപ്പായിരുന്നില്ല; മറിച്ച് ചീഞ്ഞ ചോരയുടെയും ചളി വെള്ളത്തിന്റെയും ഒരുതരം മനംപുരട്ടുന്ന നാറ്റമായിരുന്നു. കൊല്ലം നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറി, അഷ്ടമുടി കായലിന്റെ കൈവഴികൾ ചെന്നു അവസാനിക്കുന്ന ഈ വിജനമായ പ്രദേശം, ഭൂതകാലത്തിലെ ഏതോ വലിയ ഭീകരസത്യവും പേറി നിശബ്ദമായി കിടക്കുകയാണ്. അവിടെ രാത്രികളിൽ ആരും ഒറ്റയ്ക്ക് പുറത്തിറങ്ങാറില്ല. സന്ധ്യ മയങ്ങിയാൽ തെരുവുവിളക്കുകൾ പോലുമില്ലാത്ത ആ വഴികളിൽ നിന്ന് കേൾക്കുന്ന കുറുക്കന്മാരുടെ ഓളവും കായൽക്കരയിലെ ഓളങ്ങളുടെ ഇരമ്പലും ഏതൊരാളുടെയും ചോര തണുപ്പിച്ചു കളയും. പക്ഷേ, ചത്തകുളത്തിന്റെ കറുത്തിരുണ്ട, ചെളി നിറഞ്ഞ വഴികളിലൂടെ പേടിയുടെ പുകപടലങ്ങൾക്കിടയിലൂടെ ആരെയും കൂട്ടാക്കാതെ നടന്നടുക്കുന്ന ഒരേയൊരു രൂപമേ ഉണ്ടായിരുന്നുള്ളൂ ചത്തകുളം സജി ……... സജി എന്നത് ഒരു സാധാരണ മനുഷ്യനല്ല. അവൻ്റെ കണ്ണുകളിൽ എപ്പോഴും ഒരുതരം മരവിച്ച വെളിച്ചമുണ്ടായിരുന്നു. അവൻ്റെ ഓരോ വാക്കിലും കേൾക്കുന്നയാളെ അസ്വസ്ഥനാക്കുന്ന ക്രൂരത നിറഞ്ഞ ഹാസ്യവും അതിരുകളില്ലാത്ത പരിഹാസവും നിറഞ്ഞുനിന്നു. സജിക്ക് വേദനയറിയില്ല! അതെ, അത് കേവലം ഒരു മനഃശാസ്ത്രപരമായ പ്രശ്നമല്ല, ശരീരത്തിലെ മുഴുവൻ നാഡീവ്യൂഹങ്ങളും തകർന്നുപോയതിന്റെ അനന്തരഫലമായിരുന്നു. ഒരിക്കൽ കടയിൽ സവാള അരിയുമ്പോൾ സ്വന്തം ചെറുവിരൽ അബദ്ധത്തിൽ അറ്റുപോയപ്പോഴും അവൻ അല്പം പോലും മുഖം ചുളിച്ചില്ല. ചോര ചീറ്റുന്ന കൈവിരലിലേക്ക് നോക്കി അവൻ അടുത്തുള്ളവരോട് ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: "ഹാ! ഭാഗ്യം, ഈ വിരലിലെ നഖം വെട്ടേണ്ടി വരില്ലല്ലോ!" കേട്ടവർ പേടിച്ച് പിന്മാറിയപ്പോഴും സജി ആറ്റിൽ പോയി കൈ കഴുകി തിരികെ വന്ന് പഴയപടി ജോലികൾ തുടരുകയായിരുന്നു. പക്ഷേ, ആ വികലമായ ചിരിക്കും പരിഹാസങ്ങൾക്കും പിന്നിൽ പൊള്ളുന്ന ഓർമ്മകളുടെ കറുത്ത അടയാളങ്ങളും, സ്വന്തം ശരീരം തന്നോട് ചെയ്യുന്ന ചതിയുടെ കഥകളുമുണ്ടായിരുന്നു. …….. പത്ത് വർഷങ്ങൾക്ക് മുൻപ്, ചത്തകുളത്തിന്റെ കാടുകയറിയ ഉൾപ്രദേശത്തു മെഡിക്കൽ എസ്റ്റേറ്റ് എന്ന പേരിൽ ഒരു അനധികൃത മരുന്നുകമ്പനി അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്നു. ബാഹ്യലോകം അറിയാതെ, തെരുവിൽ നിന്ന് അനാഥരെയും അഗതികളെയും തട്ടിക്കൊണ്ടുവന്ന് മനുഷ്യന്റെ ആയുസ്സ് കൂട്ടാനും, രാസായുധങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ള സൂപ്പർ ഹ്യൂമൻസിനെ സൃഷ്ടിക്കാനുമായി പ്രോജക്ട് ഫീനിക്സ് എന്ന പേരിൽ അവർ ചില മാരക പരീക്ഷണങ്ങൾ നടത്തി. അവിടെ ഇരയാക്കപ്പെട്ട നൂറുകണക്കിന് ആളുകളിൽ ഒരാളായിരുന്നു സജി. മാസം തികയാതെയുള്ള കെമിക്കൽ കുത്തിവെപ്പുകളും പേശികളെ ഉരുകിച്ചു കളയുന്ന റേഡിയേഷനുകളും അവന്റെ നാഡീവ്യൂഹങ്ങളെ എന്നെന്നേക്കുമായി തളർത്തി. പരീക്ഷണം പരാജയപ്പെട്ടുവെന്നും, സജി ചത്തുവെന്നും കരുതിയ മെഡിക്കൽ ടീം, തെളിവുകൾ നശിപ്പിക്കാനായി. അവന്റെ കഴുത്തു വെട്ടി, , കാട്ടിലെ ആഴമേറിയ പാഴ്ക്കിണറ്റിലേക്ക് എറിഞ്ഞു. പക്ഷേ, അവൻ ചത്തില്ല! അവൻ്റെ രക്തത്തിൽ കലർന്ന രാസവസ്തുക്കൾ അവനെ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഏതോ ഒരു വിചിത്രമായ അവസ്ഥയിലാക്കി. അവൻ്റെ ശരീരത്തിലെ വേദന അറിയാനുള്ള നാഡികൾ പൂർണ്ണമായും നശിച്ചു. മുറിവുകൾ തനിയെ കൂടിച്ചേരുമെങ്കിലും, അതിവേഗം ഉണങ്ങുമെങ്കിലും മനസ്സിലെ ഭ്രാന്ത് മാറിയില്ല. ആ ഭ്രാന്ത് മറയ്ക്കാനും, ലോകത്തിന്റെ ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിക്കാനും അവൻ എപ്പോഴും ആളുകളെ പരിഹസിക്കാനും, ക്രൂരമായ തമാശകൾ പറയാനും തുടങ്ങി. സജി മാത്രമല്ല അവിടെ പരീക്ഷണത്തിന് ഇരയായത്. അവൻ കൂട്ടിലടയ്ക്കപ്പെട്ട നാളുകളിൽ അവന്റെ തൊട്ടടുത്ത സെല്ലിൽ കിടന്നിരുന്ന പാവം നാടൻ ഗുണ്ടയായിരുന്നു പാതിരാ സുര പാതിരാക്ക് അടി ഉണ്ടാക്കിയിരുന്ന ജീവനിൽ കൊതിയുള്ള, മരിക്കാൻ പേടിയുള്ള സുര. പക്ഷേ, അന്നത്തെ പരീക്ഷണങ്ങൾ രണ്ടുപേരെയും രണ്ടു രീതിയിലാണ് ബാധിച്ചത്. ……. ഒരു കറുത്ത വെളുപ്പാൻകാലത്ത് അഷ്ടമുടി കായൽത്തീരത്ത് ഒരു മൃതദേഹം അടിഞ്ഞു. സാധാരണ അടിഞ്ഞുകൂടാറുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ, ചീഞ്ഞളിഞ്ഞ അവസ്ഥയിലായിരുന്നു ആ ശവം. നാട്ടുകാരനായ നിസാർ ആ വഴി പോകുമ്പോഴാണ് ആ കാഴ്ച കണ്ടത്. പേടിച്ചരണ്ട്, ശ്വാസം പോലും വിടാനാവാതെ അവൻ ചത്തകുളം കവലയിലെ ഭാസ്കരന്റെ ചായക്കടയിലേക്ക് ഓടിയെത്തി. ആ സമയത്ത് സജി കടയുടെ ഒരു കോണിലിരുന്ന് ഒരു പഴയ ബ്ലേഡ് ഉപയോഗിച്ച് തന്റെ തോളിലെ പഴുപ്പ് പിടിച്ച മുറിവ് മുറിച്ചു മാറ്റി, രക്തം തുടയ്ക്കുകയായിരുന്നു. അവന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. "എടാ... എടാ സജീ...!" നിസാർ കിതച്ചുകൊണ്ട് മേശപ്പുറത്ത് കൈവെച്ചു. "കായൽത്തീരത്ത് ഒരു ശവം! തല വേറെ, ഉടൽ വേറെ! ആ പഴയ മെഡിക്കൽ കമ്പനിയിലെ ഡോക്ടർ സാമുവലിന്റെ ശവമാ അത്! കായലിലെ ചതുപ്പിൽ കിടന്ന് ചീഞ്ഞു നാറുന്നുണ്ട്!" സജി ഗ്ലാസിലെ കടുപ്പമേറിയ തണുത്ത ചായയിലേക്ക് നോക്കി, ബ്ലേഡ് മേശപ്പുറത്ത് വെച്ചുകൊണ്ട് സാവധാനം പറഞ്ഞു: "അതിനിപ്പോ എനിക്ക് എന്താ നിസാറെ? തല വേറെ ഉടൽ വേറെയാണെങ്കിൽ പുള്ളി ഇനി ഭാസ്കരേട്ടന്റെ കടയിൽ ചായ കുടിക്കാൻ ഇങ്ങോട്ട് വരില്ലല്ലോ! എന്തായാലും പത്ത് കൊല്ലം മുൻപ് എന്റെ ശരീരത്തിൽ നിന്ന് ഒരുപാട് രക്തം ഊറ്റിയെടുത്ത ആളാ. ആ കായലിലെ മീനുകളെങ്കിലും ഡോക്ടറുടെ മാംസം തിന്ന് വയറു നിറയ്ക്കട്ടെ. കർമ്മഫലം എന്നൊക്കെ പറയില്ലേ, അത് തന്നെ!" "അതല്ലടാ സജീ..." നിസാർ ചുറ്റും നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു. "അയാളുടെ കയ്യിൽ പൂപ്പൽ പിടിച്ച ഒരു പഴയ ഡയറി ഉണ്ടായിരുന്നു! അതിൽ അവസാനമായി എഴുതിയിരിക്കുന്നത് നിന്റെ പേരാണ് എന്നാണ് അവിടെ എത്തിയ പോലീസുകാർ പറഞ്ഞത്! നിന്നെ കൊല്ലാൻ... പാതിരാ സുര വരുന്നുണ്ടെന്ന്!" സജി ചായ ഗ്ലാസ് താഴെ വെച്ചു. അവനൊരു തണുത്ത, യാന്ത്രികമായ ചിരി ചിരിച്ചു. "സുരയോ? ഹ ഹ ഹ" സജി താടിക്ക് കൈകൊടുത്ത് ആലോചിച്ചു. "പത്ത് കൊല്ലം മുൻപ് ആ കെമിക്കൽ ക്ലിനിക്കിലെ പട്ടിണിക്കാലത്ത് എന്റെ കൂടെ കിടന്ന് പട്ടിണി പങ്കുവെച്ച ആ പഴയ പാതിരാ സുരയോ? അവൻ ഇതുവരെ ചത്തില്ലേ? പാവം, അവൻ്റെ ആയുസ്സ് ഞാൻ വിചാരിച്ചതിലും കുറച്ച് കൂടുതലാണല്ലോ. ..." ……. അന്ന് രാത്രി ചത്തകുളത്ത് പ്രകൃതി പോലും ഭയക്കുന്ന രീതിയിൽ കനത്ത മഴ പെയ്യാൻ തുടങ്ങി. ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ കായൽ ഇളകിമറിഞ്ഞു. സജി പഴയ മെഡിക്കൽ എസ്റ്റേറ്റിന്റെ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ, ഒരു കയ്യിൽ വീശിയടിക്കുന്ന കാറ്റിൽ അണഞ്ഞുപോകുന്ന എണ്ണവിളക്കും പിടിച്ച് നടക്കുകയായിരുന്നു. ഇരുണ്ട ആ കെട്ടിടത്തിന്റെ ഇടനാഴികളിൽ നിന്ന് ഒരു ഭീമാകാരമായ രൂപം സാവധാനം മുന്നിലേക്ക് ഇറങ്ങിവന്നു. പാതിരാ സുര! അവന്റെ രൂപം കണ്ടാൽ ഏതൊരു മനുഷ്യനും അപ്പോൾ തന്നെ ബോധംകെട്ടു വീഴും. സുരയുടെ പകുതി മുഖം ആസിഡ് വീണതുപോലെ വെന്തുരുകിയ നിലയിലായിരുന്നു. എപ്പോഴും വ്രണങ്ങളിൽ നിന്ന് പഴുപ്പും കറുത്ത ചോരയും ഒലിച്ചിറങ്ങി. സജിക്ക് ഡോക്ടറുടെ പരീക്ഷണം മൂലം വേദന അറിയാത്ത അവസ്ഥ ലഭിച്ചപ്പോൾ, സുരയ്ക്ക് കിട്ടിയത് ഒരിക്കലും അവസാനിക്കാത്ത, ശരീരത്തിലെ ഓരോ കോശത്തെയും ചുട്ടുകരിക്കുന്ന നരകവേദനയായിരുന്നു! "സജീ..." സുര ഗർജ്ജിച്ചു. അവന്റെ ശബ്ദത്തിൽ ആഴത്തിലുള്ള വേദനയും ഭ്രാന്തമായ ക്രോധവും നിറഞ്ഞുനിന്നു. "മരിക്കുന്നതിന് മുൻപ് ആ ഡോക്ടർ എന്നോട് ഒരു രഹസ്യം പറഞ്ഞു! നിന്റെ അസ്ഥിമജ്ജയും രക്തവും കുടിച്ചാൽ എന്റെ ഈ തീരാത്ത പുകച്ചിൽ മാറും എന്ന്! എനിക്ക് നിന്റെ ചോര വേണം സജീ... ഈ നരകത്തിൽ നിന്ന് എനിക്ക് മോചനം വേണം!" സജി അരയിൽ തിരുകിയിരുന്ന, തുരുമ്പെടുത്ത ഒരു പഴയ നാടൻ കത്തി പതുക്കെ ഊരിയെടുത്തു. അവന്റെ മുഖത്ത് അതേ വികൃതമായ ചിരി തെളിഞ്ഞു. "അളിയാ സുരേ..." സജി തികഞ്ഞ ശാന്തതയോടെ പറഞ്ഞു. "പത്ത് കൊല്ലം മുൻപ് ആ അടച്ചിട്ട മുറിയിൽ കിടക്കുമ്പോൾ നീ എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ? പുറത്തിറങ്ങിയാൽ ഒരുമിച്ച് കള്ളുഷാപ്പിൽ പോയി ചാരായം കുടിക്കാമെന്ന്? എന്നിട്ടിപ്പോ നീ രാത്രിയിൽ എന്റെ ചോര കുടിക്കാൻ വന്നിരിക്കുന്നു! കൊള്ളാം, നിന്നെപ്പോലൊരു ബെസ്റ്റ് ഫ്രണ്ടിനെ കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം!" സജി വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ സുര തൻ്റെ കയ്യിലിരുന്ന ഭാരമേറിയ ഇരുമ്പുവടി കൊണ്ട് സജിയുടെ ഇടത് തോളിലേക്ക് ആഞ്ഞടിച്ചു. 'ടപ്പ്' എന്ന ഭീകര ശബ്ദത്തോടെ സജിയുടെ തോളെല്ല് തകർന്നു. അവൻ നിലത്തേക്ക് തെറിച്ചുവീണു. അവന്റെ കൈ വികൃതമായ രീതിയിൽ പുറകോട്ട് മടങ്ങിപ്പോയിരുന്നു. നിലത്തു കിടന്ന്, ഒടിഞ്ഞു തൂങ്ങിയ സ്വന്തം തോളിലേക്ക് നോക്കി സജി അടിയേറ്റ വേദനയിലല്ല, മറിച്ച് അവസ്ഥയുടെ വൈപരീത്യ ഓർത്ത് ഉറക്കെ ചിരിച്ചു: "അടിപൊളി! എന്റെ തോളെല്ല് ഇത്രയും മനോഹരമായി, മൂന്ന് മടക്കായി മടക്കാൻ പറ്റിയിരുന്നെങ്കിൽ എനിക്ക് അന്ന് തന്നെ വല്ല സർക്കസിലും പോകാമായിരുന്നു! വെറുതെ സമയം കളഞ്ഞു!" "നിന്റെ തമാശ കേൾക്കാൻ വന്നതല്ല ഞാൻ!" സുര കോപത്താൽ തുള്ളിച്ചാടി സജിയുടെ കഴുത്തിൽ തൻ്റെ കനത്ത ബൂട്ട് ഇട്ട് ചവിട്ടിപ്പിടിച്ചു. " ഞാൻ ഒരു... ചെറിയ കാര്യം പറയാം അളിയാ..." സജി ശ്വാസം മുട്ടുമ്പോഴും പരിഹാസത്തോടെ വിരൽ ചൂണ്ടി പറഞ്ഞു. "ആ ഡോക്ടർ ചാകുന്നതിന് മുൻപ് നിന്നോട് പച്ചക്കള്ളം പറഞ്ഞതാ. എന്റെ ചോര കുടിച്ചാൽ നിന്റെ വേദന മാറില്ല. പകരം നിന്റെ ലിവർ കേടാവും, അത്രതന്നെ! നമ്മൾ രണ്ടുപേരും മരിക്കാത്ത രണ്ട് പണ്ടാരങ്ങളാണ്. ചത്തു എന്ന് ലോകം കരുതുന്ന, എന്നാൽ ജീവനോടെ അലയുന്ന രണ്ട് പണ്ടാരങ്ങൾ!" സംസാരത്തിനിടയിൽ തന്നെ സജി മിന്നൽ വേഗത്തിൽ തൻ്റെ കയ്യിലിരുന്ന കത്തിയെടുത്ത് സുരയുടെ കാലിലെ പ്രധാന ഞരമ്പ് അറുത്തുമാറ്റി. സുര വേദനയാൽ അലറിക്കൊണ്ട് പുറകോട്ട് നിലത്തു വീണു. …… സജി പതുക്കെ നിലത്തുനിന്ന് എഴുന്നേറ്റു. അവന്റെ ഒടിഞ്ഞു തൂങ്ങിയ തോളെല്ല് ക്രൂരമായ ഒരു ശബ്ദത്തോടെ, സ്വാഭാവിക നിയമങ്ങളെ കാറ്റിൽപ്പറത്തി തനിയെ കൂടിച്ചേരുകയായിരുന്നു. അവൻ യാതൊരു ഭാവവുമില്ലാതെ സുരയുടെ അരികിൽ മുട്ടുകുത്തിയിരുന്നു. ഈ സമയം അവന്റെ മുഖത്തെ ആ വികൃതമായ പരിഹാസച്ചിരി പതുക്കെ മാഞ്ഞുപോയി. പകരം അവിടെ വല്ലാത്തൊരു നിരാശയും കടുത്ത ഏകാന്തതയും വന്നുനിറഞ്ഞു. "നോക്ക് സുരാ..." സജി വളരെ മൃദുവായി, ഒരു പഴയ സുഹൃത്തിനോടനെന്നപോലെ പറഞ്ഞു. "മരണം നമ്മളെ തേടി വരില്ലടാ. നാം എത്ര ആഗ്രഹിച്ചാലും ഈ മരവിപ്പ് നമ്മളെ കൊല്ലില്ല. പക്ഷേ ഈ ലോകത്തിന് നമ്മളെപ്പോലെയുള്ള ജീവച്ഛവങ്ങളെ കാണുന്നത് പേടിയാ. അതുകൊണ്ട് നിനക്ക് ഞാൻ ഒരു വഴി കണ്ടുപിടിച്ചിട്ടുണ്ട്. അഷ്ടമുടി കായലിന്റെ അടിത്തട്ടിൽ നിനക്കായി ഒരു സീറ്റ് ഞാൻ റിസർവ് ചെയ്തിട്ടുണ്ട്. അവിടെ നല്ല തണുപ്പായിരിക്കും, കായലിലെ ചെളിയും വെള്ളവും നിന്റെ ഈ കാതിലരറ്റുന്ന പുകച്ചിൽ കുറച്ചെങ്കിലും ശമിപ്പിക്കും." “ എന്നേ കൊല്ലടാ പ്ലീസ് “ സുര നിലവിളിച്ചു “ ആരെകൊണ്ടും കഴിയില്ലെടാ സോറി “ സജി അടുത്തുകിടന്ന ഭാരമേറിയ പഴയ കപ്പൽച്ചങ്ങലയെടുത്ത് സുരയുടെ ശരീരത്തിൽ വരിഞ്ഞുമുറുക്കി. സുര വേദന കൊണ്ടും ഭയം കൊണ്ടും നിലവിളിച്ചു, പക്ഷേ സജിക്ക് ആ ശബ്ദം കേവലം കാറ്റിലെ ഒരു മൂളൽ മാത്രമായിരുന്നു. മഴയുടെ രൂക്ഷത കൂടിയ രാത്രിയിൽ, സുരയുടെ അടക്കിപ്പിടിച്ച നിലവിളികൾക്കിടയിൽ, സജി അവനെ അഷ്ടമുടി കായലിന്റെ ഏറ്റവും ആഴമേറിയ, സുഴികളുള്ള ഭാഗത്തേക്ക് തള്ളിവിട്ടു. പ്ലളോങ് എന്ന ശബ്ദത്തോടെ ആ ഭാരമേറിയ രൂപം കായലിന്റെ കറുത്ത ആഴങ്ങളിലേക്ക് താണുപോയി. പെയ്യുന്ന മഴയിൽ കഴുകിപ്പോകുന്ന സ്വന്തം മുറിവുകളിലെ ചോരപ്പാടുകളിലേക്ക് നോക്കി സജി വീണ്ടും കായൽത്തീരത്തിരുന്ന് തനിയെ ചിരിച്ചു. "ഇനിയിപ്പോ രാത്രികളിൽ എനിക്ക് ബോറടിച്ചാൽ കായലിലേക്ക് നോക്കിയാൽ മതി. താഴെ സുര കിടന്ന് പിടയുന്നുണ്ടാവും! ഒരു കൂട്ടായല്ലോ!" …….. മഴ പെയ്തൊഴിഞ്ഞപ്പോൾ ചത്തകുളം ഗ്രാമം വീണ്ടും നിശബ്ദമായി. കായലിന്റെ അടിത്തട്ടിൽ മരിക്കാനാവാതെ, അനങ്ങാനാവാതെ കിടക്കുന്ന സുരയും, കരയിൽ സ്വന്തം ശപിക്കപ്പെട്ട വിധിയെ നോക്കി ചിരിച്ചുനടക്കുന്ന സജിയും ആ നാടിന്റെ മായാത്ത ശാപമായി, ഒരു കറുത്ത ഐതിഹ്യമായി എന്നും ശേഷിച്ചു. ........ End3917
- shan Nmlഒടിയൻ #📔 കഥ #🧟 പ്രേതകഥകൾ! #കഥ #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #👌 വൈറൽ വീഡിയോസ്728
- shan Nmlവഴിമുടക്കി 👀👻 #📔 കഥ #പ്രേതകഥ #യക്ഷികഥ #🧟 പ്രേതകഥകൾ! #☠️😈 പ്രേതകഥകൾ 😲🤯1439
- ☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ റിപ്പർ വേണു - Chapter 9: ദി നോയ്സ് കില്ലർ ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ........................................................... നോസ് കട്ടർ സൃഷ്ടിച്ച അവിശ്വസനീയമായ ഭീതിയിൽ നിന്ന് കൊല്ലം നഗരം പതുക്കെ ശാന്തതയിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്നു. തെരുവുകളിലെയും സലൂണുകളിലെയും ചോരക്കറകൾ ഉണങ്ങിത്തുടങ്ങിയിരുന്നെങ്കിലും, മനസ്സുകളിൽ നിന്ന് ആ ഭയം മാഞ്ഞിരുന്നില്ല. എന്നാൽ വേണുവിന്റെ തലച്ചോറിനുള്ളിലെ വിചിത്രമായ ചിന്താലോകം മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയിരുന്നു. പൊതുസ്ഥലങ്ങളിൽ മനുഷ്യർ കാട്ടിക്കൂട്ടുന്ന വിവേകമില്ലാത്ത ബഹളങ്ങൾ, സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരുടെ സ്വസ്ഥത കെടുത്തുന്ന ഉറക്കെയുള്ള വർത്തമാനങ്ങൾ, തിയേറ്ററുകളിലെയും കഫേകളിലെയും മാന്യതയില്ലാത്ത ആക്രോശങ്ങൾ ഇതെല്ലാം വേണുവിന്റെ നാഡീവ്യൂഹങ്ങളെ ഉലച്ചു. "നിയന്ത്രണമില്ലാത്ത ശബ്ദം ഒരു തരം മാനസിക രോഗമാണ്, അതിനുള്ള ഒരേയൊരു മരുന്ന് ശാശ്വതമായ മൗനമാണ്," എന്ന് അയാൾ വിശ്വസിച്ചു. …….. ഈ പുതിയ മാനസികാവസ്ഥയ്ക്ക് കൃത്യമായ ഒരു തിരി കൊളുത്തിയത് വേണുവിന്റെ സ്വന്തം ഭാര്യ രാജലക്ഷ്മി തന്നെയായിരുന്നു. വിജയ് നായകനായ ജനനായകൻഎന്ന മെഗാ മാസ് ചിത്രം റിലീസ് ചെയ്ത ആഴ്ച. കൊല്ലം നഗരത്തിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സിൽ ഫസ്റ്റ് ഡേ തന്നെ കാണണമെന്ന് രാജലക്ഷ്മി വാശിപിടിച്ചു. ആൾക്കൂട്ടവും ബഹളവും വെറുക്കുന്ന വേണു ആദ്യം വിസമ്മതിച്ചെങ്കിലും, വീട്ടിലെ സമാധാനം ഓർത്ത് ഒടുവിൽ സമ്മതിച്ചു. അന്ന് രാത്രി 9 മണിയുടെ ഷോയ്ക്ക് അവർ തിയേറ്ററിലെത്തി. തിയേറ്ററിനുള്ളിൽ കയറിയ നിമിഷം മുതൽ വേണുവിന്റെ തലച്ചോറിലെ ഞരമ്പുകൾ വലിഞ്ഞുമുറുകാൻ തുടങ്ങി. സ്പീക്കറുകളിൽ നിന്നുള്ള ഭീകരമായ സൗണ്ട് എഫക്റ്റുകൾക്ക് പുറമേ, കാണികളുടെ വന്യമായ ആക്രോശങ്ങൾ തിയേറ്ററിനെ കുലുക്കി. സിനിമ തുടങ്ങി... സ്ക്രീനിൽ നായകന്റെ പേര് പ്രത്യക്ഷപ്പെട്ട ആ നിമിഷം, രാജലക്ഷ്മിയുടെ ഉള്ളിലെ സകല നിയന്ത്രണങ്ങളും വിട്ടു. വേണുവിന്റെ തൊട്ടടുത്തിരുന്ന അവൾ ചാടിയെഴുന്നേറ്റു! ചുണ്ടിൽ വിരലുകൾ വെച്ച് തിയേറ്ററിന്റെ മേൽക്കൂര പൊളിയുന്ന ശബ്ദത്തിൽ അവൾ വിസിലടിച്ചു. "രാജീ... ഇരിക്ക്! ഇതെന്താ കോപ്രായം? അടുത്തുള്ളവർക്ക് സിനിമ കാണണ്ടേ?" വേണു അവളുടെ കൈയിൽ പിടിച്ച് അമർത്തി പല്ലിറുമ്മി. "അയ്യോ ചേട്ടാ... ഇതൊക്കെ ഒരു രസമല്ലേ! വിജയ് സാറിന്റെ പടം തിയേറ്ററിൽ വന്ന് മിണ്ടാതിരുന്ന് കാണാൻ ഞാൻ എന്താ ഊമയാണോ?" അവൾ വേണുവിന്റെ മുന്നറിയിപ്പിനെ പൂർണ്ണമായി തൃണവൽഗണിച്ചു. അത്രമാത്രമല്ല, സിനിമയുടെ സീരിയസ് ആയ രംഗങ്ങളിൽ പോലും അവൾ ഉറക്കെ ചിരിക്കുകയും, പോപ്കോൺ പാക്കറ്റ് വൻ ശബ്ദത്തിൽ തട്ടിപ്പറിച്ചെടുത്ത് തിന്നുകയും, ഫോൺ ബെൽ അടിച്ചപ്പോൾ ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തു. ചുറ്റുമുള്ള മറ്റ് പ്രേക്ഷകരും ഒട്ടും കുറച്ചില്ല. ഫോൺ സ്പീക്കറിൽ ഇട്ട് പാട്ട് കേൾക്കുന്നവർ, കൂട്ടത്തോടെ അലറുന്നവർ, പ്ലോട്ടിനെക്കുറിച്ച് ഉറക്കെ ചർച്ച ചെയ്യുന്നവർ.. വേണുവിന് ശ്വാസം മുട്ടാൻ തുടങ്ങി. അയാളുടെ കണ്പോളകൾ വെട്ടിവിറച്ചു. കൈവിരലുകൾ ആ മൃഗീയമായ ദേഷ്യത്തിൽ തരിപ്പുകയറി. സിനിമ പകുതിയായപ്പോൾ വേണു സീറ്റിൽ നിന്ന് എഴുന്നേറ്റു. രാജലക്ഷ്മിയെ തിയേറ്ററിൽ തനിച്ചാക്കി അയാൾ പുറത്തേക്ക് നടന്നു. …….. റോഡിലെ തണുത്ത കാറ്റടിച്ചിട്ടും അയാളുടെ തലയ്ക്കുള്ളിലെ ചൂട് കുറഞ്ഞില്ല. രാജലക്ഷ്മി ഉണ്ടാക്കിയ ആ ബഹളവും, അവൾ വീശിയടിച്ച വിസിലടിയും, തിയേറ്ററിലെ ആക്രോശങ്ങളും അയാളുടെ ചെവിയിൽ ഒരു മന്ത്രം പോലെ മുഴങ്ങിക്കൊണ്ടേയിരുന്നു. "സംസാരിക്കാനും അലറാനും നാവും വായയും ഉള്ളതുകൊണ്ടല്ലേ ഇവറ്റകൾ മറ്റുള്ളവരുടെ ശാന്തത ഇല്ലാതാക്കുന്നത്? ആ വായയും മുഖവും തല്ലിത്തകർത്താൽ... താടിയെല്ലുകൾ പൊടിഞ്ഞാൽ... പിന്നെ ഒരു ശബ്ദവും പുറത്തുവരില്ല!" ……. തന്റെ പുതിയ വേട്ടയ്ക്ക് അയാൾ തുടക്കമിട്ടു ഇത്തവണ മൃഗത്തിന്റെ മാസ്കിന് പകരം, ഇരുട്ടിൽ വസിക്കുന്ന, ശബ്ദ തരംഗങ്ങളെ മാത്രം ആശ്രയിച്ച് വേട്ടയാടുന്ന ജീവിയായ കറുത്ത വവ്വാലിന്റെ ഒരു ഭീകരമായ മുഖംമൂടി അയാൾ രൂപകൽപ്പന ചെയ്തു. നീണ്ട കൂർത്ത ചെവികളും, ഭീതിജനകമായ കണ്ണ് തുളകളും ഉള്ള ആ മാസ്ക് അണിഞ്ഞാൽ മനുഷ്യരൂപം പൂർണ്ണമായും മറയും. ആയുധമായി അയാൾ തിരഞ്ഞെടുത്തത് വളരെ വിചിത്രവും എന്നാൽ അങ്ങേയറ്റം വിനാശകരവുമായ ഒന്നായിരുന്നുഅതിതീവ്രമായ കാസ്റ്റ് അയൺ കൊണ്ട് നിർമ്മിച്ച, നല്ല കനമുള്ള ഇരുമ്പ് ഫ്രൈയിംഗ് പാൻ വായയും പല്ലുകളും താടിയെല്ലും ഒരൊറ്റ പ്രഹരത്തിൽ പൊടിച്ചുകളയാൻ ഇതിനേക്കാൾ അനുയോജ്യമായ മറ്റൊരു ഉപകരണമില്ലെന്ന് അയാൾക്ക് ബോധ്യപ്പെട്ടു. കുറച്ചു ദിവസംകഴിഞ്ഞു. അതേ മൾട്ടിപ്ലക്സ് തിയേറ്ററിൽ ജനനായകൻ സിനിമയുടെ സെക്കൻഡ് ഷോ നടക്കുകയായിരുന്നു. സിനിമയുടെ പാരമ്യതയിൽ തിയേറ്റർ ബഹളമയം. ബാൽക്കണി സീറ്റിന്റെ ഏറ്റവും പുറകിലത്തെ വരിയിൽ ഇരുന്ന് ഒരു പെൺകുട്ടി തന്റെ സുഹൃത്തുക്കളോട് ഫോണിൽ ഉച്ചത്തിൽ സംസാരിക്കുകയായിരുന്നു. സിനിമയിലെ രംഗങ്ങളെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ കേറി വിമർശിക്കുകയും, ചുറ്റുമുള്ളവർ "ഒന്ന് മിണ്ടാതിരിക്ക്" എന്ന് പറഞ്ഞപ്പോൾ അവരെ ചീത്ത വിളിക്കുകയും ചെയ്തു അവൾ. ഇരുട്ടിന്റെ മറവിൽ, കറുത്ത വവ്വാൽ മാസ്കും കറുത്ത ജാക്കറ്റും ധരിച്ച വേണു ഒരു നിഴൽ പോലെ അവളുടെ പുറകിലെ സീറ്റിലേക്ക് നീങ്ങി. സിനിമയിൽ നിന്ന് വൻ ശബ്ദത്തിലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉയർന്ന ആ നിമിഷം, വേണു ബാഗിൽ നിന്ന് ആ കനത്ത ഇരുമ്പ് പാൻ പുറത്തെടുത്തു. $“ രാവണമവൻ ഡാ”$ അവൾ ഫോണിലേക്ക് നോക്കി വീണ്ടും ഉറക്കെ ചിരിച്ച നിമിഷം... "ഠാ!” ഒരു പീരങ്കി വെടിയുടെ ശബ്ദത്തോടെ ആ ഇരുമ്പ് പാൻ അവളുടെ മുഖത്തിന്റെ ഒരു വശത്ത് ശക്തിയായി വന്നു പതിച്ചു! ആഘാതത്തിൽ അവളുടെ കവിളെല്ലുകൾ തകർന്ന് ഉള്ളിലേക്ക് അമർന്നു. വായയ്ക്കുള്ളിൽ നിന്ന് പല്ലുകൾ ചിതറി പുറത്തേക്ക് തെറിച്ചു. ചോര ചീറ്റിയൊഴുകി അവളുടെ ഡ്രസ്സും മുന്നിലെ സീറ്റും ചുവന്നു. വായ തകർന്നതിനാൽ ഒരു നിലവിളി പോലും പുറത്തുവരാതെ, തിളയ്ക്കുന്ന ചോര സ്വന്തം തൊണ്ടയിലേക്ക് ഇറങ്ങി അവൾ ബോധരഹിതയായി സീറ്റുകൾക്കിടയിലേക്ക് വീണു. തിയേറ്ററിലെ സ്പീക്കറുകളിൽ നിന്ന് ഉയർന്ന വൻ ശബ്ദത്തിൽ ആ അടിയുടെ ശബ്ദം ലയിച്ചുപോയതിനാൽ, തൊട്ടടുത്തിരുന്നവർ പോലും തൊട്ടടുത്ത നിമിഷം വരെ ഒന്നും അറിഞ്ഞില്ല. വെളിച്ചം തെളിഞ്ഞപ്പോഴേക്കും കറുത്ത വവ്വാലിന്റെ ആ രൂപം തിയേറ്ററിന്റെ എമർജൻസി എക്സിറ്റ് വഴി ഇരുട്ടിലേക്ക് അപ്രത്യക്ഷമായിരുന്നു. അടുത്ത ഇര കൊല്ലം നഗരത്തിൽ ലൈവ് വ്ലോഗിംഗ് നടത്തി ആൾക്കാരെ ബുദ്ധിമുട്ടിക്കുന്ന അരുൺ എന്ന പ്രമുഖ യൂട്യൂബർ ആയിരുന്നു. പൊതുസ്ഥലങ്ങളിൽ കടന്നുചെന്ന് ആളുകളുടെ അനുവാദമില്ലാതെ ക്യാമറ മുഖത്തേക്ക് പിടിച്ച് ഉറക്കെ സംസാരിക്കുകയും, പ്രാങ്ക് എന്ന പേരിൽ അനാവശ്യമായി ബഹളമുണ്ടാക്കി ആളുകളെ ഭയപ്പെടുത്തുകയും ചെയ്യുകയായിരുന്നു അയാളുടെ രീതി. ഒരു ദിവസം രാത്രി 11 മണിക്ക്, നഗരത്തിലെ വിജനമായ ഒരു പെട്രോൾ പമ്പിന് സമീപം നിന്ന് ക്യാമറയിലേക്ക് നോക്കി അരുൺ ഉറക്കെ സംസാരിച്ച് വീഡിയോഗ്രാഫി ചെയ്യുകയായിരുന്നു "ഹായ് ഫ്രണ്ട്സ്! ഇന്ന് നമ്മൾ നോക്കാൻ പോകുന്നത്..." എന്ന് അയാൾ ആക്രോശിക്കുന്നതിനിടയിലാണ് തൊട്ടുപിന്നിലെ കറുത്ത കാട്ടിൽ നിന്ന് ആ വവ്വാൽ രൂപം പുറത്തേക്ക് വന്നത്. അരുൺ തിരിഞ്ഞുനോക്കുന്നതിന് മുൻപ് തന്നെ, വേണു പാൻ മുഴുവൻ ശക്തിയുമെടുത്ത് വീശി! "ഠാ!" ആദ്യത്തെ അടി അരുണിന്റെ കഴുത്തിലും താടിയെല്ലിലും ഒരുപോലെ കൊണ്ടു. താടിയെല്ല് പൂർണ്ണമായി വശത്തേക്ക് തിരിഞ്ഞുപോയി. ക്യാമറ നിലത്തു വീണ് ഉടഞ്ഞു. നിലത്തു വീണ് വേദന കൊണ്ട് പിടയുകയും കൈകൾ കൂപ്പി യാചിക്കുകയും ചെയ്ത അരുണിന്റെ മുഖത്തേക്ക് വേണു രണ്ടാമതും പാൻ അമർത്തിയടിച്ചു! "ഠാ!" അയാളുടെ വായ തകർന്നു, ചുണ്ടുകൾ കീറി ചോരപ്പുഴയായി. "മിണ്ടാതിരിക്കാൻ പഠിക്കെടാ. തെണ്ടി.." വേണു അരുണിന്റെ ചെവിയിൽ തണുപ്പോടെ മന്ത്രിച്ചു. അയാളെ ചോരക്കളത്തിൽ ഉപേക്ഷിച്ച് വേണു നടന്നുനീങ്ങി. നഗരത്തിലെ ഹൈ-ഫൈ കോഫി ഷോപ്പിൽ വെച്ചായിരുന്നു അടുത്ത സംഭവം. റോസ്ലിനും അവളുടെ നാല് സുഹൃത്തുക്കളും ചേർന്ന് രാത്രി ഒൻപ മണിക്ക് കഫേയിൽ വൻ ബഹളമുണ്ടാക്കി. മറ്റുള്ളവർ സമാധാനമായി കാപ്പി കുടിച്ചിരുന്ന ആ സ്ഥലത്ത് അവർ വലിയ ശബ്ദത്തിൽ ബ്ലൂടൂത്ത് സ്പീക്കറിൽ പാട്ട് വെക്കുകയും, മേശപ്പുറത്ത് താളമടിക്കുകയും ചെയ്തു. റസ്റ്റോറന്റ് ജീവനക്കാർ വന്ന് താക്കീത് നൽകിയെങ്കിലും അവർ ജീവനക്കാരെ അധിക്ഷേപിച്ച് കൂടുതൽ ബഹളമുണ്ടാക്കി. അവർ കഫേയിൽ നിന്ന് പുറത്തിറങ്ങി, വിജനമായ പാർക്കിംഗ് ഏരിയയിൽ വെച്ച് കാറിലേക്ക് കയറാൻ തുടങ്ങിയ നിമിഷം, ഇരുട്ടിൽ നിന്ന് വവ്വാൽ മാസ്ക് ധരിച്ച വേണു ഉയർന്നുവന്നു. റോസ്ലിന്റെ സുഹൃത്ത് രാഹുൽ എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കാൻ വായ തുറന്നതും, വേണുവിന്റെ പാൻ അയാളുടെ വായും മൂക്കും ലക്ഷ്യമാക്കി പാഞ്ഞടുത്തു! "ഠാ!"രാഹുലിന്റെ പല്ലുകൾ പൊടിഞ്ഞ് തൊണ്ടയിലേക്ക് വീണു. അവൻ ചോര ഛർദ്ദിച്ച് നിലത്തു വീണു. ഭയന്നോടാൻ ശ്രമിച്ച റോസ്ലിന്റെ മുടിയിൽ വേണു പുറകിൽ നിന്ന് അടിച്ചമർത്തിപ്പിടിച്ചു. കാറിന്റെ ബോണറ്റിലേക്ക് അവളുടെ തല അമർത്തിവെച്ച്, കൈയിലിരുന്ന ഇരുമ്പ് പാൻ കൊണ്ട് അവളുടെ വായയുടെ ഭാഗത്തേക്ക് ഭീകരമായി അടിച്ചു! "ഠാ!" അവളുടെ വായ തകർന്നു തരിപ്പണമായി. താടിയെല്ലുകൾ ക്രമമില്ലാതെ ഒടിഞ്ഞു തൂങ്ങി. രണ്ടുപേരെയും ചോരയിൽ കുളിപ്പിച്ച് കിടത്തിയ ശേഷം, ഭയന്നു വിറച്ച് നിലവിളിച്ച മറ്റ് രണ്ട് സുഹൃത്തുക്കൾക്ക് നേരെ വേണു പാൻ ചൂണ്ടി ഒരു വിരൽ ചുണ്ടിൽ വെച്ചു: "സ്സ് സൈലൻസ്!" അവർ ഭയം കൊണ്ട് വായ പൊത്തി നിലത്തു ഉറഞ്ഞുപോയി. വേണു ശാന്തനായി ഇരുട്ടിലേക്ക് അപ്രത്യക്ഷനായി. …… തുടർച്ചയായ ദിവസങ്ങളിൽ പൊതുസ്ഥലങ്ങളിൽ വെച്ച് സംസാരിച്ചവരുടെ വായയും താടിയെല്ലും ഇരുമ്പ് പാനുകൊണ്ട് അടിച്ചുതകർക്കുന്ന സംഭവം നഗരത്തെ പിടിച്ചുകുലുക്കി. കൊല്ലത്തെ എല്ലാ മാധ്യമങ്ങളും ഇത് തലക്കെട്ടാക്കി: “നഗരത്തിൽ 'ദി നോയ്സ് കില്ലർ' സംസാരിച്ചാൽ വായ അടിച്ചുപൊട്ടിക്കുന്ന വവ്വാൽ മനുഷ്യൻ! തിയേറ്ററുകളും കഫേകളും ഭീതിയിൽ!" ഇൻസ്പെക്ടർ സുരേഷ് പോലീസ് സ്റ്റേഷനിൽ അടിയന്തര യോഗം വിളിച്ചു കൂട്ടി. "ഇതൊരു സാധാരണ കുറ്റവാളിയല്ല," സുരേഷ് തൻ്റെ ഉദ്യോഗസ്ഥരോട് പറഞ്ഞു. "നോസ് കട്ടർ മൂക്കുകളാണ് ലക്ഷ്യമിട്ടതെങ്കിൽ, ഇവൻ ലക്ഷ്യമിടുന്നത് ആളുകളുടെ വായയും താടിയെല്ലുകളുമാണ്! ബഹളമുണ്ടാക്കുന്നവരെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയാണ് ഇവന്റെ രീതി. ഇരകളെല്ലാം ജീവനോടെയുണ്ട്, പക്ഷേ അവർക്ക് ഇനി ജീവിതത്തിൽ നേരെ ചൊവ്വേ സംസാരിക്കാൻ കഴിയില്ല. വായയുടെ അസ്ഥികൾ തകർന്ന് അവർ ആജീവനാന്തം വൈകല്യമുള്ളവരായി മാറിയിരിക്കുന്നു!" ......... സ്ഥിതിഗതികൾ അങ്ങേയറ്റം സംഘർഷഭരിതമായിരുന്നു. മാധ്യമങ്ങളുടെയും ജനങ്ങളുടെയും ഭാഗത്തുനിന്നുള്ള സമ്മർദ്ദം താങ്ങാൻ കഴിയാതെ സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് അക്ഷരാർത്ഥത്തിൽ ഉത്തരം മുട്ടി നിൽക്കുകയായിരുന്നു. കേസ് ഇനി ക്രൈം ബ്രാഞ്ചിന് കൈമാറാൻ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ഉത്തരവ് സുരേഷിന് ലഭിച്ചു. അടിയന്തരമായി വിളിച്ചുചേർത്ത സംയുക്ത യോഗത്തിൽ വെച്ച് സുരേഷ് കേസ് ഫയലുകൾ ക്രൈം ബ്രാഞ്ചിന്റെ ധീരനായ ഓഫീസർ ഇൻസ്പെക്ടർ നിസാറിന് കൈമാറി. നിസാറിന്റെ മുഖത്ത് ഒരു തരം പുച്ഛചിരി ഉണ്ടായിരുന്നു. ലൊക്കേഷൻ മാപ്പുകളും ഇരകളുടെ ചിത്രങ്ങളും നിസാറിന്റെ മുന്നിലേക്ക് നീക്കിവെച്ചുകൊണ്ട് സുരേഷ് നെടുവീർപ്പോടെ പറഞ്ഞു: "സോറി നിസാർ... ഈ കേസ് ഞാൻ നിന്റെ തലയിലേക്ക് വെയ്ക്കുകയാണെന്ന് വിചാരിക്കരുത്. ലോക്കൽ പോലീസിന് ഇനി ഇത് താങ്ങാൻ കഴിയില്ല. ഇരകളെല്ലാം ജീവനോടെയുണ്ട്, പക്ഷേ അവർക്ക് ഇനി ജീവിതത്തിൽ നേരെ ചൊവ്വേ സംസാരിക്കാൻ കഴിയില്ല. വായയുടെ അസ്ഥികൾ തകർന്ന് അവർ ആജീവനാന്തം വൈകല്യമുള്ളവരായി മാറിയിരിക്കുന്നു!" കേസ് ഫയലുകൾ ഓരോന്നായി മറിച്ചുനോക്കിയ നിസാർ സിഗരറ്റ് കത്തിച്ചുകൊണ്ട് പറഞ്ഞു. "ഒരു വവ്വാലിന്റെ മാസ്കും ഇരുമ്പ് പാനും വെച്ച് കുറെ എണ്ണത്തിനെ തല്ലി വീഴ്ത്തി! ഇതിനാണോ സുരേഷേ നിങ്ങൾ മൊത്തം സിറ്റി പോലീസ് വിയർക്കുന്നത്? ഇതിന്റെ പിന്നിലെ സൈക്കോയെ ആഴ്ച ഒന്നു തികയുന്നതിന് മുൻപ് ഞാൻ പൂട്ടിയിരിക്കും." സുരേഷ് കസേരയിൽ നിന്ന് എഴുന്നേറ്റു. നിസാറിന്റെ തോളിന്മേൽ കൈവെച്ച് ഗൗരവത്തോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു: "ആ ക്രിമിനൽ അത്ര നിസാരൻ അല്ല നിസാർ.. അവൻ പോലീസിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. തെളിവുകളൊന്നും ബാക്കിവെക്കാത്ത ഒരു അതിബുദ്ധിമാനായ വേട്ടക്കാരനാവൻ. ശ്രദ്ധിച്ചില്ലെങ്കിൽ അടുത്ത പ്രഹരം ചിലപ്പോൾ നമ്മുടെ വായയ്ക്കാവും! അത് കൂടാതെ നോസ് കട്ടർ ഫുട്ബോൾ കില്ലർ, AI കില്ലർ, മമ്മി കില്ലർ, ഹെയർ പ്ലക്കർ, സബ്സ്ക്രിപ്ഷൻ കില്ലർ, റീൽ കില്ലർ, സീരിയൽ കില്ലർ അങ്ങനെ ഒരുപാട് കേസുകൾ ഉണ്ട് മിസ്റ്റർ നിസാർ " സുരേഷിന്റെ വാചകം കേട്ട് നിസാറിന്റെ ചിരി ഒന്ന് മങ്ങി. കേസിന്റെ ഭീകരത അയാളുടെ ഉള്ളിലേക്ക് പതുക്കെ ഇറങ്ങിത്തുടങ്ങി. “ ഈ പണ്ടാരം പിടിച്ച കേസുകൾ എല്ലാം എന്റെ തലയിൽ കെട്ടി വെക്കാൻ ആണോ ഈ ദ്രോഹി ഇങ്ങോട്ട് വിളിച്ചത് “ നിസാർ ആത്മഗതം ചെയ്തു …….. അന്ന് രാത്രി വേണു വീട്ടിലെത്തുമ്പോൾ വീട് തികച്ചും നിശബ്ദമായിരുന്നു. സാധാരണ സമയങ്ങളിൽ ടിവി വൻ ശബ്ദത്തിൽ വെച്ച്, ഫോണിൽ ഉറക്കെ സംസാരിക്കുന്ന രാജലക്ഷ്മി ഇന്ന് ഹാളിലെ സോഫയിൽ ഒതുങ്ങിയിരിക്കുകയാണ്. അവളുടെ മുഖത്ത് ഭയത്തിന്റെ നിഴൽ വ്യക്തമായിരുന്നു. വേണു അകത്തേക്ക് വന്ന ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടി തിരിഞ്ഞുനോക്കി. "എന്താ രാജീ... വീടൊക്കെ ഇത്ര ശാന്തം? ടിവിയൊന്നും വെച്ചില്ലേ?" വേണു ഒരു ക്രൂരമായ തണുപ്പോടെ ചോദിച്ചു. അവൾ വിറയ്ക്കുന്ന കൈകളോടെ ഫോൺ മേശപ്പുറത്ത് വെച്ചു. താഴ്ന്ന ശബ്ദത്തിൽ, വളരെ പതുക്കെ പറഞ്ഞു: "അയ്യോ ചേട്ടാ... നിങ്ങൾ വാർത്തയൊന്നും കണ്ടില്ലേ? നമ്മൾ ജനനായകൻ കാണാൻ പോയ ആ തിയേറ്ററിലൊക്കെ ഒരു വവ്വാലിന്റെ മാസ്ക് വെച്ചവൻ വന്ന് ആളുകളുടെ വായ അടിച്ചുപൊട്ടിക്കുകയാണത്രേ! ഉറക്കെ സംസാരിച്ച ഒരു പെൺകുട്ടിയുടെ വായ അവൻ പാനുകൊണ്ട് അടിച്ചു തകർത്തു! നഗരത്തിൽ ബഹളമുണ്ടാക്കുന്ന എല്ലാവരുടെയും താടിയെല്ല് അവൻ തല്ലിയൊടിക്കുകയാ... എനിക്ക് പേടിയാകുന്നു ചേട്ടാ... ഞാൻ ഇനി ഒച്ചയുണ്ടാക്കില്ല!" അവൾ ഭയം കൊണ്ട് വിറയ്ക്കുന്നത് നോക്കി വേണുവിന്റെ ചുണ്ടിൽ ഒരു തണുത്ത വിജയച്ചിരി വിരിഞ്ഞു. അയാൾ അവളുടെ അരികിലേക്ക് ചെന്ന്, അവളുടെ തലയിൽ പതുക്കെ അരുമയോടെ തലോടി. "നല്ലത്... ഒച്ചയുണ്ടാക്കാതിരുന്നാൽ നിനക്ക് നല്ലത്. പൊതുസ്ഥലത്തായാലും വീട്ടിലായാലും അനാവശ്യമായി ബഹളമുണ്ടാക്കുന്നവരെ ആ വവ്വാൽ വെറുതെ വിടില്ല," വേണുവിന്റെ വാക്കുകളിലെ തണുപ്പ് രാജലക്ഷ്മിയുടെ ഉള്ളിലൂടെ ഒരു മിന്നൽ പോലെ പാഞ്ഞുപോയി. അവൾ പേടിയോടെ തലയാട്ടി. മുറിയിലേക്ക് കയറിയ വേണു വാതിൽ അടച്ചു. കൈയിലിരുന്ന ബാഗ് തുറന്ന് അയാൾ തൻ്റെ പുതിയ ട്രോഫികൾപുറത്തെടുത്തു. ചോരക്കറ പുരണ്ട ആ കനത്ത ഇരുമ്പ് പാനും, ഭീതിജനകമായ ആ കറുത്ത വവ്വാൽ മാസ്കും. പാനിൽ ഇരകളുടെ വായയിൽ നിന്നുള്ള ചോരയും പല്ലിൻ കഷണങ്ങളും ഉണങ്ങിപ്പിടിച്ചിട്ടുണ്ടായിരുന്നു. അയാൾ അത് വളരെ സൂക്ഷ്മതയോടെ ഒരു തുണി ഉപയോഗിച്ച് തുടച്ചെടുത്തു. മാസ്കിലെ കറുത്ത കണ്ണുകളിലേക്ക് നോക്കി വേണു ആത്മഗതം ചെയ്തു "ഒരുപാട് നാവുകൾ ഇനിയും നഗരത്തിൽ ബഹളം ഉണ്ടാക്കുന്നുണ്ട്... പലരും ഇനിയും പഠിച്ചിട്ടില്ല. പാനിന്റെ അടി ഇനിയും നഗരത്തിൽ മുഴങ്ങും!" ....... End #📔 കഥ #📙 നോവൽ #🧟 പ്രേതകഥകൾ! #📔 കഥ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ95
- ☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ചാരരുത്... മതിലിടിയും ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ........................................................... 1990, തുലാമഴ പെയ്യുന്ന ഒരു നവംബർ മാസം. ദൂരദർശന്റെ കറുപ്പും വെളുപ്പും സ്ക്രീനിൽ രാത്രി വാർത്തകളുടെ സിഗ്നൽ അവസാനിക്കുമ്പോൾ നല്ലൂർ ഗ്രാമം കടുത്ത ഇരുട്ടിലേക്ക് വീഴുമായിരുന്നു. റേഡിയോയിലെ പാട്ടുകളും, ജനലഴികളിലൂടെ കടന്നുവരുന്ന കിളികളുടെ മൂളലും മാത്രമായിരുന്നു ആ ഗ്രാമത്തിന്റെ രാവുകളിലെ കൂട്ട്. മലയോര അതിർത്തിയായ നല്ലൂരിലെ പഴയ മനയ്ക്കൽ പറമ്പിന്റെ വടക്കേ അതിരിൽ, നാളുകളായി ആരും കടന്നുചെല്ലാത്ത ഒരു ഭാഗമുണ്ടായിരുന്നു. കാട്ടുപൊന്തകളും രാക്ഷസീയമായ പാഴ്മരങ്ങളും മൂടിക്കെട്ടിയ ആ അതിരിൽ, പായൽ പിടിച്ച കറുത്ത വെട്ടുകല്ലുകളാൽ നിർമ്മിച്ച ആറടി ഉയരമുള്ള ഒരു പഴയ മതിലുണ്ടായിരുന്നു. ആ മതിലിന്റെ നടുഭാഗത്തായി, ജീർണ്ണിച്ച ഒരു സിമന്റ് ഫലകത്തിൽ ചുവന്ന പെയിന്റുകൊണ്ട് പണ്ട് ആരോ എഴുതിവെച്ചിരുന്നു: (ചാരരുത്... മതിലിടിയും) നാട്ടുകാർക്കും വഴിയാത്രക്കാർക്കും അതൊരു സാധാരണ അപകട മുന്നറിയിപ്പായിരുന്നു. എന്നാൽ, ആ മതിലിന് പിന്നിൽ പുകയുന്ന ദുരൂഹത എന്തെന്ന് ഗ്രാമത്തിൽ ആർക്കും വ്യക്തമായി അറിയില്ലായിരുന്നു. ഗീതയമ്മ തന്റെ വീടിന്റെ ഉമ്മറത്തിരുന്ന് മുറുക്കുമ്പോൾ,തന്റെ പേര മക്കളായ ആദർശിനോടും സന്ധ്യയോടും എപ്പോഴും പറയുമായിരുന്നു "മക്കളേ, സന്ധ്യ കഴിഞ്ഞാൽ മനയ്ക്കൽ പറമ്പിന്റെ വടക്കേ അതിരിലേക്ക് പോവരുത്. ആ മതിലിൽ തൊടുകപോലും ചെയ്യരുത്. ..." പക്ഷേ, പത്തൊമ്പതുകാരിയായ സന്ധ്യയ്ക്കോ, ഡിഗ്രി പഠനം കഴിഞ്ഞ് തെണ്ടിതിരിഞ്ഞു നിൽക്കുന്ന ആദർശിനോ അതിൽ വലിയ വിശ്വാസമുണ്ടായിരുന്നില്ല. …….. ഒരു ചൊവ്വാഴ്ച വൈകുന്നേരം, ആകാശത്ത് കറുത്ത കാർമേഘങ്ങൾ ഉരുണ്ടുകൂടിയ സമയം. തങ്ങളുടെ അങ്കണത്തിലെ പശു വഴിതെറ്റി മനയ്ക്കൽ പറമ്പിന്റെ ഭാഗത്തേക്ക് പോയതറിഞ്ഞ് സന്ധ്യ അതിനെ തിരഞ്ഞുപോയി. കാടുകയറിക്കിടക്കുന്ന അതിരിലൂടെ നടക്കുമ്പോൾ മഴയുടെ ആദ്യ തുള്ളികൾ വീണുതുടങ്ങി. പെട്ടെന്നാണ് അവൾ ആ ശബ്ദം കേട്ടത്—അതിശക്തമായ കാറ്റിൽ ഉണങ്ങിയ കരിയിലകൾ തിരുമ്മുന്നതുപോലെയൊരു ശബ്ദം. പക്ഷേ, ചുറ്റുമുള്ള മരങ്ങളിലൊന്നും ഇലകൾ അനങ്ങുന്നുണ്ടായിരുന്നില്ല! സന്ധ്യ ടോർച്ച് വെളിച്ചം മതിലിലേക്ക് തിരിച്ചു. ആ വെട്ടുകല്ല് മതിലിന് മുകളിൽ, പായലുകൾക്കിടയിൽ ഒരതിരൂപം ഇരിക്കുന്നത് അവൾ കണ്ടു. ഒരു സ്ത്രീയുടെ വേഷം... പക്ഷേ, തല പൂർണ്ണമായും പുറകിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്നു! സന്ധ്യയുടെ കണ്ണുകൾ ഭയം കൊണ്ട് തള്ളി വന്നു. പെട്ടെന്ന് ആ രൂപം സാവധാനം തല മുന്നിലേക്ക് തിരിച്ചു. ആ മുഖത്ത് കണ്ണുകളോ മൂക്കോ ഉണ്ടായിരുന്നില്ല... വെറുമൊരു നിഴൽ രൂപം! ആ രൂപം മതിലിൽ നഖങ്ങൾ കൊണ്ട് മാന്താൻ തുടങ്ങിയപ്പോൾ, കല്ലുകൾക്കിടയിൽ നിന്ന് അസ്ഥികൾ തളരുന്നതുപോലൊരു മരവിപ്പിക്കുന്ന ശബ്ദം ഉയർന്നു. ഭയന്ന് വിറച്ച സന്ധ്യ കയ്യിലെ ടോർച്ച് നിലത്തിട്ട്, അലറിവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടി. ……… സന്ധ്യ വീട്ടിലെത്തി ബോധരഹിതയായി വീണു. വിവരം അറിഞ്ഞ ആദർശ് ദേഷ്യവും ആകാംക്ഷയും കൊണ്ട് വിറച്ചു. അവന്റെ ആത്മാർത്ഥ സുഹൃത്തും നാട്ടിലെ പൊതുപ്രവർത്തകനുമായ അലിയെ അവൻ വിവരമറിയിച്ചു. അലി ധൈര്യശാലിയായിരുന്നു. എങ്കിലും, ഗ്രാമത്തിലെ പഴയ കഥകൾ അവനും കേട്ടിട്ടുണ്ടായിരുന്നു. "ആദർശേ, ഇതാരോ വഴിപോക്കരെ പേടിപ്പിക്കാൻ ചെയ്യുന്നതാകും. അല്ലെങ്കിൽ ആ മതിലിന് പിന്നിൽ നമ്മൾ അറിയാത്ത എന്തോ ഒന്നുണ്ട്. ഇന്ന് രാത്രി തന്നെ നമുക്കത് കണ്ടുപിടിക്കണം,"അലി പറഞ്ഞു. രാത്രി 11 മണി കഴിഞ്ഞപ്പോൾ, കയ്യിൽ അഞ്ചു ബാറ്ററിയുടെ വലിയ എവർറെഡി ടോർച്ചും ഇരുമ്പുവടിയുമായി ആദർശും അലിയും മനയ്ക്കൽ പറമ്പിന്റെ അതിരിലെത്തി. മഴ തോർന്നിരുന്നുവെങ്കിലും കാറ്റിന് വിചിത്രമായ ഒരു തണുപ്പായിരുന്നു. ചുറ്റും ചന്ദനത്തിന്റെയും ഒപ്പം ജീർണ്ണിച്ച രക്തത്തിന്റെയും അസഹ്യമായ ഒരു മണം പരന്നു. അവർ മതിലിനടുത്തേക്ക് നടന്നു. ടോർച്ച് വെളിച്ചം ചുവന്ന അക്ഷരങ്ങളിൽ പതിഞ്ഞു: "ചാരരുത്... മതിലിടിയും!" പെട്ടെന്ന്, മതിലിനുള്ളിൽ നിന്ന് ഒരു ശബ്ദം പുറത്തുവന്നു. ആരോ കിതയ്ക്കുന്നതുപോലെ... കല്ലുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന ആരോ ശ്വാസമെടുക്കാൻ പാടുപെടുന്നതുപോലെ! *"അലി... ടോർച്ച് അടിച്ചുനോക്ക്!"* ആദർശ് ഭയത്തോടെ പറഞ്ഞു. അലി ടോർച്ച് വെളിച്ചം മതിലിന്റെ വിടവുകളിലേക്ക് തിരിച്ചപ്പോൾ അവർ രണ്ടുപേരും ഞെട്ടിപ്പോയി. മതിലിൽ പെയിന്റുകൊണ്ട് എഴുതിയ ആ വാക്കുകളിൽ നിന്ന് ചുവന്ന ദ്രാവകം രക്തം പോലെയൊന്ന് ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു! അതേസമയം, മതിലിന്റെ താഴത്തെ വെട്ടുകല്ലുകളിൽ നിന്ന് കറുത്ത ദ്രാവകം പുറത്തേക്ക് ഒഴുകിത്തുടങ്ങി. "ആദർശേ... മാറിക്കോ! ആ കല്ലുകൾ അനങ്ങുന്നുണ്ട്!" അലിയുടെ ശബ്ദം നിലച്ചു. ആ വെട്ടുകല്ലുകൾ ഓരോന്നായി ഉളളിലേക്ക് തള്ളപ്പെടുകയും പുറത്തേക്ക് വരികയും ചെയ്യുന്നുണ്ടായിരുന്നു. മതിലിനുള്ളിൽ ആരോ ജീവനോടെ കിടന്ന് തള്ളുന്നതുപോലെ! ഭയം വരിഞ്ഞുമുറുക്കിയ രണ്ടുപേരും അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. ……. പിറ്റേന്ന് രാവിലെ, നല്ലൂർ ഗ്രാമം ഉണർന്നത് മണ്ണുമാന്തി യന്ത്രങ്ങളുടെ ശബ്ദം കേട്ടാണ്. ഗ്രാമത്തിലെ പ്രമുഖ ധനാഢ്യനും റിസോർട്ട് ബിസിനസ്സുകാരനുമായ സുരേശൻ കുറച്ച് ഗുണ്ടകളുമായും തൊഴിലാളികളുമായും മനയ്ക്കൽ പറമ്പിലെത്തിയിരുന്നു. ആ സ്ഥലം കുറഞ്ഞവിലയ്ക്ക് തട്ടിയെടുത്ത് ഒരു വിനോദസഞ്ചാര കേന്ദ്രമാക്കുകയായിരുന്നു അവന്റെ ലക്ഷ്യം. മനയ്ക്കൽ പറമ്പിലെ അതിർമതിൽ ഇടിച്ചുനിരത്താൻ സുരേശൻ ആജ്ഞാപിച്ചു. വിവരമറിഞ്ഞ് ആദർശും അലിയും നാട്ടുകാരും അവിടെ തടിച്ചുകൂടി. സുരേശന്റെ പ്രവൃത്തി തടയാൻ അവർ ശ്രമിച്ചെങ്കിലും സുരേശൻ വഴങ്ങിയില്ല. പെട്ടെന്നാണ് ഗ്രാമത്തിലെ പരമ്പരാഗത തന്ത്രിയും ക്ഷേത്ര ശാന്തിക്കാരനുമായ പുള്ളിപ്പുരയ്ക്കൽ പോറ്റി അങ്ങോട്ടേക്ക് ഓടിയെത്തിയത്. അദ്ദേഹത്തിന്റെ മുഖത്ത് കടുത്ത ഭയവും ഉത്കണ്ഠയും നിഴലിച്ചിരുന്നു. "സുരേശാ... നിർത്ത്! ആ മതിൽ തൊടരുത്! നീ ആ മതിൽ തകർത്താൽ ആ ശാപം ഈ ഗ്രാമത്തെ മുഴുവൻ വിഴുങ്ങും!" പോറ്റി ഉറക്കെ വിളിച്ചുപറഞ്ഞു. "എന്ത് ശാപം പോറ്റീ? ഈ ഇരുപതാം നൂറ്റാണ്ടിലും നിങ്ങളുടെ ഓരോ മൂഢവിശ്വാസങ്ങൾ! കുറച്ച് പായൽ പിടിച്ച കല്ലുകൾ മാറ്റാനാണോ നിങ്ങൾ ഈ ബഹളം വെക്കുന്നത്?" സുരേശൻ പരിഹസിച്ചു. പോറ്റി ആൾക്കൂട്ടത്തിന് നേരെ തിരിഞ്ഞ്, വർഷങ്ങളായി ആരോടും പറയാതെ സൂക്ഷിച്ച ആ ദാരുണമായ രഹസ്യം വെളിപ്പെടുത്തി: "30 വർഷങ്ങൾക്ക് മുൻപ്... 1960-ൽ, ഈ കാണുന്ന സുരേശന്റെ അച്ഛൻ നീലകണ്ഠൻ മുതലാളി നിർമ്മിച്ചതാണ് ഈ മതിൽ. അന്ന് മനയ്ക്കൽ തറവാട്ടിലെ ജോലിക്കാരിയായിരുന്ന ഗൗരി എന്ന പാവം പെൺകുട്ടിയെ, മുതലാളിയുടെ അനധികൃത സ്വത്ത് രേഖകൾ കണ്ടുപിടിച്ചതിന്റെ പേരിൽ അവൻ ക്രൂരമായി കൊലപ്പെടുത്തി. ആ കൊലപാതകം പുറംലോകം അറിയാതിരിക്കാൻ, നിർമ്മാണം നടന്നുകൊണ്ടിരുന്ന ഈ മതിലിന്റെ ഉള്ളിലെ വിടവിലേക്ക് അവളെ തള്ളി, മുകളിൽ സിമന്റും കല്ലുമിട്ട് മൂടി!" നാട്ടുകാർ നടുക്കത്തോടെ കേട്ടുനിന്നു. പോറ്റി തുടർന്നു: "പക്ഷേ, ഗൗരിയുടെ ആത്മാവ് അടങ്ങിയില്ല. രാത്രികളിൽ ആ മതിലിൽ നിന്ന് നിലവിളികളും രക്തവും പുറത്തുവരാൻ തുടങ്ങി. ഭയന്നുപോയ നീലകണ്ഠൻ എന്റെ അച്ഛൻ കാരണവരെ സമീപിച്ചു. അച്ഛൻ തന്റെ ആഭിചാര ശക്തി ഉപയോഗിച്ച് ആ പ്രേതാത്മാവിനെ ആ മതിലിന്റെ കല്ലുകൾക്കുള്ളിൽ തളച്ചു. അന്ന് അച്ഛൻ തന്ത്രി മന്ത്രവാക്ക് കുറിച്ച് എഴുതിയതാണ് ആ വാചകം “ചാരരുത്... മതിലിടിയും”അതൊരു മുന്നറിയിപ്പല്ല... അതൊരു ബലിബന്ധനമാണ്! ആ മതിലിന് ഇളക്കം തട്ടിയാൽ, ആ ആത്മാവ് സ്വതന്ത്രയാകും... അതിന് ആധാരമായ ചോര കുടിക്കും!" പോറ്റിയുടെ വാക്കുകൾ കേട്ട് നാട്ടുകാർ പിന്നോട്ട് മാറിയെങ്കിലും, പണത്തിന്റെ അഹങ്കാരത്തിൽ ജീവിക്കുന്ന സുരേശന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. "ഇതൊക്കെ വെറും തള്ളു കഥകൾ!"സുരേശൻ അലറി. അവൻ തൊഴിലാളികളിൽ നിന്ന് ഒരു വലിയ ചുറ്റിക പിടിച്ചുവാങ്ങി. "ഞാൻ തന്നെ ഇത് ഇടിക്കും. നോക്കട്ടെ ഏത് പ്രേതമാണ് വരുന്നത് എന്ന്!" സുരേശൻ ആ മതിലിനോട് ചേർന്ന്, തന്റെ പുറം ആ പഴഞ്ചൻ അക്ഷരങ്ങളിൽ മുട്ടിച്ചു ചാരിനിന്നു. ചാരിനിന്നുകൊണ്ട് അവൻ ചുറ്റിക ഉയർത്തി മതിലിലേക്ക് ആഞ്ഞടിച്ചു. "ഠാ!" ആ നിമിഷം, ഉച്ചവെയിലിൽ പ്രകാശിതമായിരുന്ന ആകാശം പെട്ടെന്ന് ഇരുണ്ടു മൂടി. കടുപ്പമേറിയ കാറ്റ് വീശിയടിച്ചു. അന്തരീക്ഷത്തിലെ താപനില പെട്ടെന്ന് പൂജ്യത്തിലേക്ക് താഴ്ന്നു. സുരേശൻ ചാരിനിന്ന ഭാഗത്തെ കല്ലുകൾക്കിടയിൽ നിന്ന് കറുത്ത പുക ഉയരാൻ തുടങ്ങി. "അയ്യോ... എന്റെ മുതുക്!" സുരേശൻ നിലവിളിച്ചു. അവൻ മതിലിൽ നിന്ന് മാറിനിൽക്കാൻ ശ്രമിച്ചെങ്കിലും, അവന്റെ ശരീരം ആ മതിലിലേക്ക് ആരോ കാന്തം പോലെ ഒട്ടിച്ചുവെച്ചതുപോലെയായി! അവൻ ചാരിയിരുന്ന കല്ലുകൾക്ക് ഭീകരമായ ചൂട് അനുഭവപ്പെട്ടു. പെട്ടെന്ന്, മതിലിന്റെ കല്ലുകൾക്കിടയിലൂടെ രണ്ടു വികൃതമായ, ചീഞ്ഞഴുകിയ കറുത്ത കൈകൾ പുറത്തുവന്നു! ആ കൈകൾ സുരേശന്റെ കഴുത്തിൽ മുറുകെപ്പിടിച്ചു. "നിന്റെ ചോര... നീലകണ്ഠന്റെ ചോര.." മതിലിനുള്ളിൽ നിന്ന് ഭയാനകമായ ഒരു സ്ത്രീശബ്ദം മുഴങ്ങി. ആ ശബ്ദത്തിൽ പോറ്റിയും ആദർശും അലിയും തരിച്ചുനിന്നു. സുരേശന്റെ കണ്ണുകൾ ഭയം കൊണ്ട് വെളിയിലേക്ക് തള്ളി വന്നു. അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു. മതിലിന്റെ കല്ലുകൾ ഓരോന്നായി തനിയെ ഇളകിവീഴാൻ തുടങ്ങി. ഗൗരിയുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ അടങ്ങിയ വലിയൊരു വിടവ് മതിലിൽ പ്രത്യക്ഷപ്പെട്ടു. ആ വിടവിലേക്ക്, അദൃശ്യമായ ഏതോ ശക്തി സുരേശനെ ജീവനോടെ ഉള്ളിലേക്ക് വലിച്ചെടുത്തു! "രക്ഷിക്കണേ... പോറ്റീ... അയ്യോ..." സുരേശന്റെ അവസാന നിലവിളി ആ കാറ്റിൽ മാഞ്ഞുപോയി. തൊട്ടടുത്ത നിമിഷം, ആ വലിയ മതിൽ ഒന്നടങ്കം ഭീകരമായ ശബ്ദത്തോടെ നിലംപൊത്തി! പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു. അലിയും ആദർശും പോറ്റിയും ഭയത്തോടെ പിന്നോട്ട് മാറി. ….. മിനിറ്റുകൾക്ക് ശേഷം പൊടിപടലങ്ങൾ ഒതുങ്ങിയപ്പോൾ നാട്ടുകാർ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. ഇടിഞ്ഞുവീണ വെട്ടുകല്ലുകളുടെ കൂമ്പാരത്തിന് നടുവിൽ സുരേശന്റെ ശരീരം ജീവനറ്റതായി കിടക്കുന്നുണ്ടായിരുന്നു. അവന്റെ കഴുത്തിൽ ആഴത്തിലുള്ള നഖക്ഷതങ്ങളും, മുഖത്ത് വിരൂപമായ ഭയത്തിന്റെ ഭാവവുമുണ്ടായിരുന്നു. പാവപ്പെട്ടവരുടെ കണ്ണീരൂറ്റിക്കുടിച്ച അഹങ്കാരിയായ ഒരുവന് കാലം കാത്തുവെച്ച നീതി! പക്ഷേ, ദുരൂഹത അവിടെയും അവസാനിച്ചില്ല. ആദർശും അലിയും ഭയത്തോടെ ശ്രദ്ധിച്ചു. ഇടിഞ്ഞുവീണ കല്ലുകളിൽ ഒരെണ്ണം സുരേശന്റെ മൃതദേഹത്തിന് മുകളിലേക്ക് വീണുകിടപ്പുണ്ടായിരുന്നു. ഒരു പുതിയ വെട്ടുകല്ല്! ആ കല്ലിന്റെ ഉപരിതലത്തിൽ, യാതൊരു മനുഷ്യകരങ്ങളുടെയും സഹായമില്ലാതെ, ചോരച്ചുവപ്പുള്ള പുതിയ അക്ഷരങ്ങൾ തനിയെ തെളിഞ്ഞുവരുന്നത് അവർ കണ്ടു: "ചാരരുത്... മതിലിടിയും!" തൊട്ടടുത്ത നിമിഷം, അവിശ്വസനീയമെന്ന് പറയട്ടെ, ചിതറിക്കിടന്ന വെട്ടുകല്ലുകൾ ഓരോന്നായി സ്വയം ഉയർന്ന്, പഴയതുപോലെ കൃത്യമായ ക്രമത്തിൽ അടുക്കിവെക്കപ്പെട്ടു! മതിൽ വീണ്ടും പൂർവ്വസ്ഥിതി പ്രാപിച്ചു! …… ആ ഗ്രാമത്തിന് മനസ്സിലായി... അത് വെറുമൊരു മതിലായിരുന്നില്ല. അത് അനീതിക്കെതിരെയുള്ള ഗൗരി എന്ന ആത്മാവിന്റെ നിത്യമായ കാവലായിരുന്നു. മനയ്ക്കൽ പറമ്പിന്റെ വടക്കേ അതിരിൽ ഇപ്പോഴും ആ കാറ്റ് വീശുമ്പോൾ, ആ കല്ലുകൾക്കിടയിൽ നിന്ന് ആരോ മന്ത്രിക്കുന്നത് കേൾക്കാം. ........ End #horror #stories146
- suresh Malayantheryയക്ഷിക്കാവ് വളവിലെ യക്ഷി (130) Holy Hill High സ്കൂളിൽ നിന്നും കുട്ടികളെ പൊന്മുടിയിലേയ്ക്ക് ഉല്ലാസയാത്ര കൊണ്ട് പോകാൻ തീരുമാനിച്ചു. അദ്ധ്യാപകൻ വിവേക് വിശ്വമിനെ പ്രിൻസിപ്പൽ ചുമതലപ്പെടുത്തി. ആൺകുട്ടികളും പെൺകുട്ടികളും ചില അദ്ധ്യാപ, അദ്ധ്യാപികമാരും അടങ്ങിയ സംഘം ലക്ഷ്വറി ബസിൽ പൊന്മുടിയിലേക്ക് യാത്ര തിരിച്ചു. ആൺകുട്ടികളും പെൺകുട്ടികളും അവർക്കറിയാവുന്ന പോലെ അവർ പാടി: "തെയ്യന്നം തനന്നം താളത്തിലാടി... പുന്നാര കൊമ്പത്തൊരൂഞ്ഞാലിലാടി... ഒന്നിച്ച് രണ്ടോമൽ കിങ്ങിണികൾ... ഒന്നാനാം കുന്നിലെ ഓമനകൾ കാടിൻ്റെ കിങ്ങിണികൾ... ലാലാലാ...ലാലാലാ...ലാലാലാലാലാ...പെൺകിളി കാത്തിരുന്നു..." ഗോൾഡൻ വാലിയിലെ അടിവാരത്തിൽ ബസ് നിർത്തി ടിക്കറെറടുത്ത ശേഷം ബസ് ഓരോ ഹെയർപിൻ വളവുകളായി വളഞ്ഞു കയറി... ടോപ്പിലെത്തി കുട്ടികൾ ചാടി കുതിച്ചിറങ്ങി ഓടി നടന്ന് കളിച്ചു. കുട്ടികൾക്ക് ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. അദ്ധ്യാപകർ കൂട്ടം കൂടി തമാശകൾ പറഞ്ഞ് നടന്നു. തണുത്ത മഞ്ഞ് വന്ന് മൂടിയപ്പോൾ കുട്ടികൾ ആർത്തുവിളിച്ച് ആർത്തുലസിച്ചു... സ്നാക്സ്, ചായ, കോഫി, ഐസ് ക്രീം, ഫുഡ് അങ്ങനെ സമയം വൈകിയതറിഞ്ഞില്ല. സമയം സന്ധ്യയായപ്പോൾ എല്ലാവരും ബസിൽ കയറി. പതിനെട്ടാം വളവ് കാണുക അവരുടെ ലക്ഷ്യമായിരുന്നു. വരുമ്പോൾ കുട്ടികൾ ഭയപ്പെടാതിരിക്കാൻ ഓർമ്മപ്പെടുത്തിയില്ല... ബസ് തിരിച്ചതും കുട്ടികൾ ഒന്നടങ്കം ഒച്ചയോടെ ആർത്തു പറഞ്ഞു: "പതിനെട്ടാം വളവിൽ നിർത്തി തരണം..." അദ്ധ്യാപകൻ വിവേക് വിശ്വം കുട്ടികളെ വാണിങ്ങ് ചെയ്തു: "Keep silence... keep silence...നിർത്തി തരാം...നിർത്തി തരാം... സന്ധ്യാ സമയമാണ് ഒററയെണ്ണം ബസിൽ നിന്നും ഇറങ്ങിപ്പോകരുത്...ഇറങ്ങുന്നവരെ അവിടെ വിട്ടിട്ട് ബസ് പോകും പറഞ്ഞേക്കാം..." "Yes Sir...ഇല്ല സർ...OK Sir..." ബസ് പതിനെട്ടാം വളവിലെത്തി... അവിടെ ഒരു ടൂറിസ്റ്റ് ബസ് പഞ്ചറായി കിടന്നു. അദ്ധ്യാപകൻ വിവേക് വിശ്വം പുറത്തിറങ്ങി. കുട്ടികൾ ആകാംക്ഷയോടെ അഗാധ ഗർത്തത്തിലേക്ക് തലയുയർത്തി നോക്കി... അദ്ധ്യാപകൻ വിവേക് വിശ്വം ആ ബസിനടുത്തേക്ക് നടന്നു... ആ ബസിനകത്ത് ആളുകൾ സംസാരിക്കുന്നു. ആ ബസിനടുത്ത് നിന്ന സ്ത്രീ വിവേക് വിശ്വമിനെ തിരിച്ചറിഞ്ഞു. "സർ...നിങ്ങൾ Holy Hill High സ്കൂളിൽ നിന്നല്ലേ...ബാനർ കണ്ടുകൊണ്ടാണ് ഞാൻ ഇറങ്ങിയത്... ഞാൻ ഈ സ്കൂളിലെ ഒരു പൂർവ വിദ്യാർത്ഥിയായിരുന്നു... സാറിൻ്റെ പേര് വിവേക് വിശ്വം എന്നല്ലേ?" "അതെ..." "ഞങ്ങളുടെ ബസ് പഞ്ചറായി...ഇരുന്നിരുന്ന് മടുത്തു...വരൂ സർ അല്പം നടക്കാം... എൻ്റെ സ്കൂളിൻ്റെ വിശേഷിങ്ങൾ ചോദിച്ചോട്ടെ..." അവർ സംസാരിച്ച് സംസാരിച്ച് റൊഡിലൂടെ നടന്നു...ഏറെ ദൂരെയായി... അദ്ധ്യാപകൻ വിവേക് വിശ്വത്തിൻ്റെ ഫോൺ ശബ്ദിച്ചു: 'നിഴലായ്...ഒഴുകി വരും ഞാൻ... യാമങ്ങൾ തോറും...ഈ നീല രാവിൽ...ഈ നീലരാവിൽ... വിവേകേട്ടാ...വിവേകേട്ടാ...' (തുടരും) #🧟 പ്രേതകഥകൾ! #📔 കഥ #📙 നോവൽ #🍲 ഇന്നത്തെ രുചി #🕵️♀️ കുറ്റാന്വേഷണ കഥകൾ57
- Explore With Jiya📚 ഉറക്കപ്പിശാച് ✍️sp.sarath_ യാഥാർഥ്യത്തിൽ നിന്ന് അകലെയെന്ന് തോന്നുന്ന സംഭവങ്ങളെ പോലും വളരെ സ്വാഭാവികമായി അവതരിപ്പിച്ചുകൊണ്ട്, വായനക്കാരനെ ആ ലോകത്തിന്റെ ഭാഗമാക്കാൻ ശരത്തിന് കഴിഞ്ഞിട്ടുണ്ട്. കട്ടിലിൽ കിടക്കുന്ന നാരായണൻവാപ്പൻ പറയുന്ന കഥകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് നോവൽ വികസിക്കുന്നത്. കഥയ്ക്കുള്ളിലെ കഥകളിലൂടെ ഓരോ അനുഭവവും പുതിയൊരു ദുരൂഹതയിലേക്ക് വായനക്കാരനെ നയിക്കുന്നു. അഴിച്ചെടുക്കുംതോറും കൂടുതൽ മുറുകുന്ന ഒരു കുരുക്കുപോലെ, വാപ്പൻ്റെ ഓരോ കഥയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു. വിശ്വസിക്കാൻ പ്രയാസമുള്ള സംഭവങ്ങളെയും കഥാപാത്രങ്ങളെയും പോലും അത്രമേൽ സ്വാഭാവികമായും വിശ്വാസ്യമായും അവതരിപ്പിക്കുന്നതാണ് ശരത്തിന്റെ എഴുത്തിന്റെ പ്രത്യേകത. വളരെ ലളിതമായ ഭാഷയാണെങ്കിലും, കഥയുടെ ഇഴയടുപ്പം വായനക്കാരനെ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്നു. വാപ്പന്റെ കഥകൾ അവസാനിക്കുമ്പോഴും, ആ കഥകളുടെ സ്വാധീനം വായനക്കാരന്റെ മനസ്സിൽ തുടരുന്നു. ചില പുസ്തകങ്ങൾ നമ്മളെ ചിന്തിപ്പിക്കും, ചിലത് ഭയപ്പെടുത്തും. എന്നാൽ 'ഉറക്കപ്പിശാച്' നമ്മളെ മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന, വ്യത്യസ്തമായൊരു വായനാനുഭവം സമ്മാനിക്കുന്ന പുസ്തകമാണ്. #🧟 പ്രേതകഥകൾ! #📚മലയാളം #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #😍 Have a Good Day67
- Explore With Jiya“എല്ലാ കഥകളും എല്ലാവർക്കും കേൾക്കാൻ പറ്റില്ല മോളേ... കേൾക്കാൻ യോഗ്യതയുള്ളവരുടെ ചെവികളിലേക്ക് മാത്രമേ ചില കഥകൾ എത്തുകയുള്ളൂ.” #💐Have a Nice Day🌞 #😍 Have a Good Day #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ #✍️വിദ്യാഭ്യാസം712
- suresh Malayantheryയക്ഷിക്കാവ് വളവിലെ യക്ഷി (129) പോലീസ് സേന വന മേഖല അരിച്ചു പെറുക്കി നോക്കിയിട്ടും വിവേകിനെ കണ്ടെത്താനായില്ല. തുടർന്ന് പോലീസ് CRP സേനയെ ഇറക്കി...CRP force പാലക്കാട് വരേയും, തമിഴ് നാട് ബോർഡർ വരെയുളള നിബിഢ വനമേഖലയായ അഗസ്ത്യ ഘോര വനമേഖല മുഴുവൻ അരിച്ചു പെറുക്കിയിട്ടും വിവേകിനെ കണ്ടെത്താനായില്ല. പരാജയപ്പെട്ട CRPസേന അന്വേഷണം അവസാനിപ്പിച്ചു. പോലീസ് വിവേകിനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു. വിവേകിൻ്റെ വീട് 🏡 അരിച്ചു പെറുക്കിയിട്ടും വിവേകിൻ്റെ ഒരു ഫോട്ടോ പോലും കണ്ടെത്താനായില്ല. വിവേകിൻ്റെ മാതാപിതാക്കളുടേയും, വിശ്വംഭരൻ്റേയും വിവരങ്ങൾ വച്ച് വിവേകിൻ്റെ ഛായാചിത്രം വരച്ച് പ്രസിദ്ധപ്പെടുത്തി കണ്ടു പിടിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി... കേസന്വേഷണ ചുമതല ഡിറ്റക്ടീവ് ബാറ്റൺ ബോസിനെ ഏല്പിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ഡിറ്റക്ടീവ് ബാറ്റൺ ബോസ് ചുമതല ഏറ്റെടുത്തു. (തുടരും) #🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #🍲 ഇന്നത്തെ രുചി #🕵️♀️ കുറ്റാന്വേഷണ കഥകൾ4387