CPIM Kerala
14K views 1 days ago
ആസൂത്രണത്തിലെ പാളിച്ച പരിഹരിക്കാൻ നടപടിയെടുക്കാതെ കേരളത്തെ ഇരുട്ടിലാഴ്‌ത്തി യുഡിഎഫ് സർക്കാർ. സംസ്ഥാനത്ത്‌ നഗര, ഗ്രാമ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം പവർകട്ട്‌ ഏർപ്പെടുത്തിയതോടെ ജനം വലയുന്നു. ‘പീക്ക്‌ അവറിൽ ’ മാത്രം വൈദ്യുതി നിയന്ത്രണമെന്ന പ്രഖ്യാപനം വിഴുങ്ങി, രാത്രി ഏഴുമുതൽ 12 വരെ പലസമയത്തായി രണ്ടുമണിക്കൂർവരെയാണ്‌ പവർകട്ട്‌. മഴക്കുറവിനെയും ജനങ്ങളുടെ വൈദ്യുതി ഉപയോഗത്തെയും പഴിച്ച്‌ രക്ഷപ്പെടാനാണ്‌ സർക്കാർ ശ്രമം. എൽനിനോ പ്രതിഭാസംമൂലം മഴ കുറയുമെന്ന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ നേരത്തെതന്നെ മുന്നറിയിപ്പ്‌ നൽകിയിരുന്നു. ഇത്‌ കണക്കിലെടുത്ത്‌ മറ്റ്‌ സംസ്ഥാനങ്ങൾ വിപണിയില്‍നിന്ന്‌ മുൻകൂട്ടി വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിച്ചു. 200 മെഗാവാട്ട്‌ വൈദ്യുതി വാങ്ങാൻ "സെക്കി'യുമായി വ്യാഴാഴ്‌ചയുണ്ടാക്കിയ കരാറും പ്രതിസന്ധിക്ക്‌ പരിഹാരമാകില്ല. നിലവിൽ 600 മെഗാവാട്ടിന്റെ കുറവാണുള്ളത്‌. റ‍ൗണ്ട്‌ ദ ക്ലോക്ക്‌ വ്യവസ്ഥയിൽ വൈദ്യുതി വാങ്ങുമ്പോൾ വലിയ നഷ്‌ടമുണ്ടാകും.1500 മെഗാവാട്ട്‌ ആവശ്യപ്പെട്ടാലും 50 മെഗാവാട്ടേ ലഭിക്കുന്നുള്ളൂ. കടുത്ത പ്രതിസന്ധിക്കിടയിലും കഴിഞ്ഞ പത്തുവർഷവും എൽഡിഎഫ്‌ സർക്കാർ പവർകട്ട്‌ ഏർപ്പെടുത്തിയില്ല. കൃത്യമായ ക്രമീകരണം ഏര്‍പ്പെടത്തിയിരുന്നു. ലോകകപ്പ്‌ മത്സരം നടക്കുന്ന സമയത്ത്‌ പലയിടത്തും വൈദ്യുതി നിലച്ചത്‌ ഫുട്‌ബോൾ ആരാധകരെ നിരാശയിലാഴ്‌ത്തി. മത്സരം നടക്കുന്ന സമയത്തെങ്കിലും നിയന്ത്രണം ഒഴിവാക്കണമെന്ന്‌ നിയമസഭയിൽ പ്രതിപക്ഷനേതാവ്‌ സ. പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. മഴക്കുറവ്‌ കാരണം ​2025 ജൂലൈയിൽ പീക്‌ സമയത്തെ (വൈകിട്ട് ആറ് മുതല്‍ 10 വരെ) വൈദ്യുതി ആവശ്യം 3500–3600 മെഗാവാട്ടായി ഉയർന്നിരുന്നു. കൃത്യമായ ആസൂത്രണമുണ്ടായതിനാൽ പവർകട്ട്‌ വേണ്ടിവന്നില്ല. ഉമ്മൻചാണ്ടിയുടെ ഭരണകാലത്തുണ്ടായിരുന്ന അരമണിക്കൂർ, ഒരുമണിക്കൂർ ലോഡ്‌ഷെഡിങ്ങും എൽഡിഎഫ്‌ ഭരണകാലത്ത്‌ ഇല്ലായിരുന്നു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
128 likes
1 comment 173 shares

More like this