നിഴലായി വന്നവൾ വിധി എഴുതിയ ഒരു അപൂർവ പ്രണയം... 🖤 Part 9 മുറിയിലാകെ നിശ്ശബ്ദത നിറഞ്ഞു. ശരത്ചന്ദ്രൻ മേശപ്പുറത്തിരുന്ന പാൽഗ്ലാസിലേക്ക് നോക്കി. "പാൽ തണുക്കും... കുടിച്ചോളൂ." വൃന്ദ പതിയെ ഗ്ലാസ് എടുത്ത് കുറച്ച് കുടിച്ചു. അത് വീണ്ടും മേശപ്പുറത്ത് വെച്ചു. ശരത്ചന്ദ്രൻ കുറച്ചുനേരം മിണ്ടാതെ ഇരുന്നു. ശേഷം ശാന്തമായി ചോദിച്ചു. "വൃന്ദ..." "മ്മ്..." "ഈ വിവാഹത്തിന്... നിന്റെ പൂർണ സമ്മതം ഉണ്ടായിരുന്നോ? അതോ ആരെങ്കിലും നിർബന്ധിച്ചിട്ടോ?" ആ ചോദ്യം കേട്ട് വൃന്ദ ഒന്ന് അമ്പരന്നു. "ആരുടെയും നിർബന്ധം കൊണ്ടല്ല." "ഇത്... എന്റെ തീരുമാനമായിരുന്നു." ശരത്ചന്ദ്രൻ ചെറുതായി തലയാട്ടി. "ശരി..." വീണ്ടും കുറച്ചുനേരം നിശ്ശബ്ദത. പിന്നെ അദ്ദേഹം വീണ്ടും ചോദിച്ചു. "നിന്നെപ്പോലൊരു പെൺകുട്ടി..." "എന്നെപ്പോലൊരാളെ വിവാഹം കഴിക്കാൻ എന്താണ് കാരണം?" വൃന്ദയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. ഒരു നിമിഷം... അവൾക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. ശരത്ചന്ദ്രൻ വീണ്ടും തുടർന്നു. "നമ്മൾ തമ്മിൽ പത്ത് വയസ്സിലധികം പ്രായവ്യത്യാസമുണ്ട്." "ഇത് എന്റെ രണ്ടാമത്തെ വിവാഹമാണ്." "എനിക്ക് പന്ത്രണ്ട് വയസ്സുള്ള ഒരു മകളുമുണ്ട്." "ഇതൊക്കെ അറിഞ്ഞിട്ടും..." "എന്താണ് നിന്നെ ഈ വിവാഹത്തിന് സമ്മതിപ്പിച്ചത്?" വൃന്ദയുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. "എന്തെങ്കിലും മനസ്സിലായോ...?" ഒരു നിമിഷം അവൾ ഭയന്നു. പക്ഷേ... ആ ഭയം മുഖത്ത് കാണിക്കാതെ അവൾ സ്വയം നിയന്ത്രിച്ചു. ചെറിയൊരു പുഞ്ചിരിയോടെ അവൾ പറഞ്ഞു. "ജീവിതത്തിൽ എല്ലാവർക്കും ഒരു past ഉണ്ടാവും." "അതുകൊണ്ട് ഒരാളുടെ ഭാവി ഇല്ലാതാകുന്നില്ലല്ലോ." "എനിക്ക് അറിയാവുന്ന ശരത്ചന്ദ്രൻ സർ..." "ഒരു നല്ല മകനാണ്." "നല്ല അച്ഛനാണ്." "മീനാക്ഷിയെ നോക്കിയാൽ തന്നെ അത് മനസ്സിലാകും." "അങ്ങനെ ഉള്ള ഒരാൾ..." "ഒരു നല്ല ഭർത്താവും ആയിരിക്കുമെന്ന് എനിക്ക് തോന്നി." "അതുകൊണ്ടാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്." ശരത്ചന്ദ്രൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു. "പ്രതീക്ഷകൾ ഒരുപാട് വയ്ക്കരുത്." "ഞാൻ... അത്ര നല്ല മനുഷ്യനൊന്നുമല്ല." വൃന്ദ അറിയാതെ ചിരിച്ചുപോയി. "ആഹാ... ആണോ?" 🤭 ആ മറുപടി കേട്ട് ശരത്ചന്ദ്രന്റെ ചുണ്ടിലും ഒരു നേർത്ത പുഞ്ചിരി തെളിഞ്ഞു. "യാത്ര കഴിഞ്ഞ് ക്ഷീണിച്ചിട്ടുണ്ടാവും." "കിടന്നോളൂ..." അതും പറഞ്ഞ് അദ്ദേഹം എഴുന്നേറ്റ് അലമാര തുറന്ന് ഒരു ബെഡ്ഷീറ്റും തലയിണയും എടുത്തു. സോഫയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ... വൃന്ദ സംശയത്തോടെ ചോദിച്ചു. "ബെഡിൽ കിടക്കാമല്ലോ... ഇവിടെ ഒരുപാട് സ്ഥലമുണ്ടല്ലോ?" ശരത്ചന്ദ്രൻ ഒന്ന് നിന്നു. തിരിഞ്ഞ് അവളെ നോക്കി. "സ്ഥലത്തിന്റെ പ്രശ്നമല്ല." "നമ്മൾ ഇപ്പോഴല്ലേ പരിചയപ്പെട്ടത്." "പരസ്പരം മനസ്സിലാക്കാൻ കുറച്ച് സമയം വേണം." "അതുവരെ..." "ഇങ്ങനെയായിരിക്കും തനിക്കും എനിക്കും comfortable ." വൃന്ദയ്ക്ക് മറുപടിയൊന്നും ഉണ്ടായില്ല. അവൾ പതിയെ തലയാട്ടി. "ശരി..." ശരത്ചന്ദ്രൻ സോഫയിൽ ബെഡ്ഷീറ്റ് വിരിച്ച് കിടന്നു. മുറിയിലെ പ്രധാന ലൈറ്റ് ഓഫ് ചെയ്തു. നൈറ്റ് ലാമ്പിന്റെ മങ്ങിയ വെളിച്ചം മാത്രം അവശേഷിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ... ക്ഷീണം കൊണ്ടാവണം... ശരത്ചന്ദ്രൻ പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു. വൃന്ദയ്ക്ക് മാത്രം ഉറങ്ങാൻ കഴിഞ്ഞില്ല. അവൾ പതിയെ വശം തിരിഞ്ഞ്... സോഫയിൽ ഉറങ്ങുന്ന ശരത്ചന്ദ്രനെ നോക്കി. ആ മുഖത്ത്... അധികാരത്തിന്റെ ഭാവമില്ല. ആഡംബരത്തിന്റെ അഹങ്കാരമില്ല. പുറത്ത് ഇത്രയും വലിയ ബിസിനസുകാരനായിട്ടും... അതിന്റെ ഒരു ഭാവവും അദ്ദേഹത്തിന്റെ ജീവിതത്തിൽ കാണാനില്ല. എന്തായാലും... ഒരാളെ ബഹുമാനിക്കാൻ അറിയാം... മറ്റൊരാളുടെ മനസ്സിനെ മനസ്സിലാക്കാനും അറിയാം... അറിയാതെ... വൃന്ദയുടെ ചുണ്ടിൽ ഒരു ചെറിയ, അത്ഭുതം കലർന്ന പുഞ്ചിരി വിരിഞ്ഞു. "എന്തൊരു മനുഷ്യനാണിത്..."🌚 ആ ചിന്തയോടെ... അവളും പതിയെ കണ്ണുകളടച്ചു. (തുടരും...) 🖤 #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ
11 likes
1 comment 17 shares

More like this