Aksharathalukal അക്ഷരത്താളുകൾ
ShareChat
click to see wallet page
@aksharathalukalpage
aksharathalukalpage
Aksharathalukal അക്ഷരത്താളുകൾ
@aksharathalukalpage
Read and Write Malayalam Stories and Novels
ഞാൻ നിന്നെ ഒന്നു സ്പർശിച്ചോട്ടെ ? അരുൺ അവളെ നോക്കി ചോദിച്ചു.. അവൾ വശ്യമായി ചിരിച്ചു.. നിനക്ക് സ്പർശിക്ക മാത്രമല്ല 24 മണിക്കൂർ പ്രണയിക്കാം.. നീ എന്നെ വിലക്കെടുത്തതല്ലേ?? ഇന്നു ഞാൻ നിന്റെ ചരക്കാണ് .. ചരക്കോ ? അതെ വില കൊടുത്തു വാങ്ങുന്ന സാധനങ്ങൾക്ക് ചരക്കെന്നല്ലേ പറയാറ്..? ഓഹ് അങ്ങനെ... അവൻ അവളുടെ മൂക്കിൻ തുമ്പത്തു സ്പർശിച്ചു.. എന്തു ഭംഗി ആണ് നിന്റെ ഈ നാസിക..അച്ചിൽ വാർത്തെടുത്തപോലെ.. പൂച്ചക്കുഞ്ഞിന്റെ നാസികതുമ്പുപോലെ നല്ല തണുപ്പ്. അവൾ ചിരിച്ചു.. നീ ഇതുവരെ സ്ത്രീകളെ കണ്ടിട്ടില്ലേ? ഉണ്ട് എന്നാലും നിന്നെപ്പോലെ ഒന്നിനെ കണ്ടിട്ടില്ല.. തന്നേമല്ല ഞാൻ ഒരു നാണം കുണുങ്ങൻ ആയിരുന്നു.. നാണം കുണുങ്ങനോ? ആഹ്, കുണുങ്ങി സ്ത്രീലിംഗം അപ്പോൾ കുണുങ്ങൻ പുല്ലിംഗം. അവൾ അറിയാതെ ചിരിച്ചുപോയി. എന്തു ഭംഗിയാ നിന്റെ ചിരി, ചുവന്ന റോസാദലങ്ങൾ പൊലെ ഉള്ള അധരങ്ങൾ, മുല്ലമൊട്ടിനെ വെല്ലുന്ന ദന്തങ്ങൾ.. നോക്കിക്കേ എനിക്കു കുളിരു കോരുന്നു.. എന്റെ കൂട്ടുകാരൻ നിന്നെ വർണ്ണിക്കുന്നത് കേട്ടപ്പോൾ മുതൽ ആഗ്രഹം ആയിരുന്നു നിന്നെ ഒന്നു അടുത്തു കാണാൻ...പക്ഷെ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.. ഒന്നു കാണാൻ വേണ്ടി മാത്രമാണോ നീ ഈ നക്ഷത്ര വേശ്യയെ, ഇത്രയും പണം മുടക്കി വാടകക്കെടുത്തതു... അതെ നിന്നെ എനിക്കു കാണണം പൂർണമായി.. ഞാൻ കണ്ടോട്ടെ ?? അവൾക്കു ചിരി വന്നു.. ഇതെന്തു സാധനം ? ഓരോരുത്തന്മാർ വരുമ്പോളേ എന്തൊരു ആക്രാന്തമാ ?? പക്ഷെ എനിക്കു ഡിമാൻഡ്‌സ് ഉള്ളതുകൊണ്ട് ദേഹത്ത് ഉടവ് ചതവുകൾ ഇല്ല.. അവളോർത്തു.. ഞാൻ ഒരു ചിത്രകാരൻ ആണ്, സൗന്ദര്യം അതു കണ്ണുകളിലൂടെ ഹൃദയത്തിലേക്ക്‌ ആവാഹിക്കും.. നിന്റെ ഊഷ്മള സൗന്ദര്യം എനിക്കു കണ്ണുകളിലൂടെ ഹൃദയത്തിലൂടെ എന്റെ ക്യാൻവാസിൽ പകർത്തണം.. പകർത്തിക്കോട്ടെ ?? ഓഹ് പിന്നെന്താ , എനിക്കെന്തു മാന്യത.. അതിനു മുൻപായി ഞാൻ ഒന്നു ചോദിച്ചോട്ടെ ? മ് ചോദിച്ചോളൂ.. നീ എങ്ങനെ ഇത്രയും വിലപിടിച്ച ഒരു ചരക്കായി, (നിന്റെ ഭാഷയിൽ) ? അവൾ ഒന്നു ചിരിച്ചു.. ബെഡിന്റെ ഹെഡ്‍ബോർഡിലേക്കു തലയണ വച്ചു ചാരിയിരുന്നു.. കണ്ണുകൾ അടച്ചു.. എല്ലാം ഒരു ചലച്ചിത്രം പൊലെ ഓർത്തെടുക്കാൻ ശ്രമിച്ചു.. ഒന്നു മുരടനക്കി ഗളശുദ്ദി വരുത്തി.. അവൻ അവൾക്കു സമീപം ആയി ഇരുന്നു.. ഞാൻ എന്നെ പരിചയപ്പെടുത്താം.. സ്ഥലത്തെ അറിയപ്പെടുന്ന വേശ്യ .. പക്ഷെ എന്റെ വില കുറച്ചു കൂടുതൽ ആണ്. ഒരു രാത്രിക്കു 5 ലക്ഷം . കാരണം ഞാൻ ഒരു നക്ഷത്ര വേശ്യ ആണ്.. ആഴ്ചയിൽ ഒന്നു അല്ലെങ്കിൽ രണ്ടു കസ്റ്റമേഴ്സിൽ കൂടുതൽ ഞാൻ സ്വീകരിക്കാറില്ല.. മാസം ഒരു കസ്റ്റമർ ഉള്ളെങ്കിൽ പോലും ഞാൻ തൃപ്ത ആണ്. എന്നെ പ്രണയിക്കുന്നവൻ ആകണം എന്നു എനിക്കു നിർബന്ധം ഉണ്ട്. എനിക്കും രതി ആസ്വദിക്കണം.. ഒരു വഴിപാടാകാൻ പാടില്ല.. പ്രാപിക്കാൻ വരുന്നവൻ കുളിച്ചു ശുദ്ദിയായി സുഗന്ധ ദ്രവ്യങ്ങൾ പൂശി എത്തണം.. മദ്യമോ മറ്റു ലഹരികളോ പാടില്ല.. വൈൻ മാത്രം ആവാം. കാരണം ഞാൻ പറഞ്ഞു എനിക്കും രതി ആസ്വദിക്കണം..ഞാൻ അവനെയും അവൻ എന്നെയും പൂർണ്ണം ആക്കണം..കാരണം ഈ തൊഴിൽ എനിക്കു വെറുക്കപ്പെടാൻ പാടില്ല. കാമത്തിൽ കൂടി എന്നെ കാണാൻ പാടില്ല.. വന്യമായി എന്നെ ഭോഗിക്കാൻ പാടില്ല.. എനിക്കു എന്റെ ശരീരത്തിനോട് അത്രയ്ക്ക് കടപ്പാടുണ്ട്. തെറ്റിക്കാൻ ശ്രമിച്ചാൽ അവിടേ നിർത്തും ഞാൻ എന്റെ അന്നത്തെ ജോലി.. എന്റെ പരിചയക്കാരിൽ വലിയ വലിയ പോലീസ് ഓഫീസർസ് വരെ ഉണ്ട് അതുകൊണ്ടു ആരും എന്നെ പിണക്കാറില്ല... എനിക്കു എന്റെ ഈ ശരീരത്തിനോട് കടപ്പാടുണ്ട് എന്നു ഞാൻ പറഞ്ഞല്ലോ .. എന്റെ ശരീരത്തിനോടുള്ള എന്റെ കടപ്പാട് എന്നതു ദൈവം തന്ന ഈ സുന്ദരമായ ശരീരത്തെ എനിക്കു ഇങ്ങനെ തന്നെ സംരക്ഷിക്കണം എന്നതാണ്... അഴക് നിലനിൽക്കുന്ന ഒരു പ്രായം ഉണ്ട്, അതു കഴിഞ്ഞാൽ ആരും തിരിഞ്ഞു നോക്കില്ല.. അപ്പോൾ നിങ്ങൾ ചോദിക്കും എത്ര ഒക്കെ ഡിമാൻഡ്‌സ് വച്ചാലും ഞാൻ ഒരു വേശ്യ അല്ലേ എന്നു.. ഞാൻ വെറും വേശ്യയല്ല, നക്ഷത്ര വേശ്യ ആണ്.. ഞാൻ വേശ്യ ആയതല്ല എന്നെ വേശ്യ ആക്കിയതാണു.. മറ്റാരുമല്ല എന്റെ ചെറിയമ്മ.. എന്റെ അമ്മക്ക് സമാനയായ രണ്ടാനമ്മ.. സ്ത്രീക്ക് ശാപം സ്ത്രീ എന്ന പച്ചപ്പരമാര്ഥം ഊട്ടി ഉറപ്പിച്ചവൾ. 🌟 (കഥയിലേക്ക്‌ പോകാം ) വിശ്വനാഥ പണിക്കരുടെയും ഉമയമ്മ പണിക്കരുടെയും ഒരേയൊരു മകൾ ''പാർവണേന്ദു'' ... ധാരാളം സമ്പത്തിനു നടുവിൽ പിറന്നു വീണ മകം നക്ഷത്രക്കാരി.. ഉമയമ്മ എന്ന എന്റെ അമ്മ അതി സുന്ദരി ആയിരുന്നു, ഒരു അപ്സരസിനെപ്പോലെ.. എന്റെ ജനനം വലിയ ആഘോഷം ആയിരുന്നു തറവാട്ടിൽ.. 4 തലമുറകൾക്കു ശേഷം ജനിച്ച ആദ്യ ഏകപെണ്തരി.. എന്റെ മുത്തശ്ശൻ രാമപ്പണിക്കർ, മുത്തശ്ശി മീനാക്ഷി പണിക്കർ എന്നെ തറയിലും തലയിലും വയ്ക്കാതെ ആണ് വളർത്തിയത്.. എന്റെ മുത്തശ്ശി ആണ് എനിക്കു ഈ പേരു സമ്മാനിച്ചത്. തറയിൽ വച്ചാൽ ഉറുമ്പരിച്ചാലോ തലയിൽ വച്ചു പേനരിച്ചാലോ? എന്റെ മുത്തശ്ശൻ എനിക്കു നാലു വയസ്സുള്ളപ്പോൾ മരിച്ചു .. മുത്തശ്ശി 10 വയസ്സുള്ളപ്പോൾ.. എനിക്കു സഹോദരങ്ങളായി ആരും ഉണ്ടായിരുന്നില്ല.. മുത്തശ്ശന്റെ കാലശേഷം സ്വത്തിൽ നേരിട്ട് അവകാശം ലഭിച്ച എന്റെ അച്ഛൻ, പഴയ വിശ്വനാഥൻ അല്ലാതാകാൻ അധിക സമയം വേണ്ടി വന്നില്ല.. പിന്നീട് വഴിവിട്ട ജീവിതം ആയിരുന്നു . അതിൽ എന്റെ അമ്മ വല്ലാതെ മനം നൊന്തിരുന്നു.. അന്നു ഞാൻ 10 ആം തരാം വിദ്യാർത്ഥിനി ആയിരുന്നു.. പ്രായത്തിൽ കൂടുതൽ വളർച്ചയുള്ള അതി സുന്ദരിയായ പെണ്ണ്.. എന്റെ നാട്ടിൽ എനിക്കു സമാനയായ സൗന്ദര്യവതി മറ്റൊരു പെണ്ണില്ലായിരുന്നു.. ക്ഷേത്ര ദർശനത്തിനു സ്ഥിരമായി എത്താറുള്ള ഞാൻ അച്ഛനുവേണ്ടി, വഴിപാടായി മഹാദേവനു കൂവളത്തില മാല ചാർത്തിച്ചു കണ്ടു തൊഴുതു പ്രാർത്ഥിച്ചു , എന്റെ അച്ഛനെ നേർവഴിക്കു നടത്തണെ എന്നു.. മറ്റൊന്നും എന്റെ കണ്ണിലും മനസ്സിലും ഉടക്കാറില്ല.. കാരണം എന്റെ അമ്മയുടെ കണ്ണുനീർ എന്നെ അത്ര അധികം വേദനിപ്പിച്ചിരുന്നു, തളർത്തിയിരുന്നു.. ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയ എന്നെ ആരോ പിന്തുടരുന്നതായി തോന്നി.. ഞാൻ തിരിഞ്ഞു നോക്കിയില്ല വേഗത്തിൽ നടന്നു.. വീട്ടിലെത്തിയപ്പോൾ ആണ് ആശ്വാസം ആയതു, ഭീതി ഒഴിഞ്ഞത്.. വഴിപാട് മുടക്കാൻ പാടില്ലാത്തതുകൊണ്ടു അടുത്ത ദിവസവും ഞാൻ പോയി. ക്ഷേത്രത്തിൽ എത്തിയ ഞാൻ ആൽത്തറയിൽ ഇരിക്കുന്ന ചെറുപ്പക്കാരനെ കണ്ടു.. അയാൾ എന്നെ നോക്കി ചിരിച്ചു. എനിക്കു ചിരിക്കാൻ തോന്നിയില്ല.. ശ്രദ്ദിക്കാതെ ക്ഷേത്രത്തിനകത്തേക്കു നടന്നു.. വഴിപാട് കൗണ്ടറിൽ നിന്നും കൂവളത്തിലമാലക്കു കൂപ്പൺ വാങ്ങി.. മാല ക്ഷേത്രനടയിൽ വച്ചു.. തിരുമേനി ചാർത്തിച്ചത് കണ്ടു തൊഴുതിറങ്ങി.. ഇതെല്ലാം നോക്കി നിന്ന അയാൾ എനിക്കു പുറകെ വന്നു.. ഒന്നു നിൽക്കണെ.. ഞാൻ നിന്നു, താത്പര്യം ഇല്ലാത്ത മട്ടിൽ അയാളെ നോക്കി.. കുട്ടീടെ പേരെന്താ ? എന്റെ ചേട്ടാ, എന്നെ വെറുതെ വിട്ടേക്കൂ.. ഞാൻ ചേട്ടൻ ഉദ്ദേശിക്കുന്ന ടൈപ്പ് അല്ല . വെറുതെ സമയം കളയണ്ട.. ഞാൻ തിരിഞ്ഞു നടന്നു . അടുത്ത ദിവസവും അയാൾ പുറകെ വന്നു.. ഞാൻ അയാളെ കൈകൂപ്പി തൊഴുതറിയിച്ചു, ദയവായി എന്നെ ഉപദ്രവിക്കാതെ പോകൂ.. അയാൾ എന്റെ പിന്നാലെ വരുന്നത് നിർത്തി.. എന്നാലും എന്നും രാവിലെ ഹാജർ ഉണ്ടാകും.. ശല്യം സഹിക്ക വയ്യാതെ ഞാൻ ക്ഷേത്രദര്ശന സമയം മാറ്റി.. അതും അയാൾ മനസ്സിലാക്കി. ഒടുക്കം ഞാൻ എന്റെ നേർച്ച മുടക്കി.. തുടരാൻ കഴിഞ്ഞില്ല.. അയാൾക്ക്‌ വാശി ആയി.. പിന്നീട് സ്കൂൾ സമയം ആയി അയാളുടെ ശല്യം.. നിവൃത്തി ഇല്ലാതെ കാര്യസ്ഥൻ രാഘവേട്ടനോട് പറഞ്ഞു.. രാഘവേട്ടൻ അതു അച്ഛനോടും. അച്ഛൻ അയാളെ ആൾക്കാരെ വിട്ടു പെരുമാറി.. പിന്നീട് ശല്യം ഒന്നും ഉണ്ടായില്ല.. പ്ലസ് 2 പഠിക്കുമ്പോൾ അവസാന ദിന ഫൈനൽ എക്സാം കഴിഞ്ഞു വീട്ടിലെത്തിയ എന്നെ വരവേറ്റത് വീടിനു മുൻപിലെ ആൾക്കൂട്ടം ആയിരുന്നു.. എന്തോ അപകടം മണത്ത ഞാൻ വീട്ടിലേക്കു പറക്കുകയായിരുന്നു.. അവിടെ കണ്ട കാഴ്ച എന്റെ സപ്ത നാഡികളും തകർത്തി.. ചവുട്ടി നിൽക്കുന്ന ഭൂമി കറങ്ങുന്ന പൊലെ തോന്നി..അഗാധമായ ഗർത്തത്തിലേക്ക് പതിക്കുന്ന പോലെ പതിച്ചു... കണ്ണു തുറക്കുമ്പോൾ മുറിയിൽ കട്ടിലിൽ.. എനിക്കു ചുറ്റുമായി ആരൊക്കെയോ.. എന്റെ മിഴിനീരിൽ ഒക്കെ അവ്യക്തം ആയിരുന്നു.. വെള്ളത്തുണിയിൽ പൊതിഞ്ഞ എന്റെ പ്രിയപ്പെട്ട അമ്മ...എനിക്കു ഓർക്കാൻ കൂടി വയ്യ ഇന്നും... ചിതയിലേക്കെടുക്കുമ്പോൾ ഞാൻ വാവിട്ടു നിലവിളിച്ചു എന്നെ കൂടി കൊണ്ടുപോകാൻ .. എന്റെ അമ്മക്കൊപ്പം പോകാൻ ആരും എന്നെ അനുവദിച്ചില്ല.. അവളുടെ കണ്ണുകൾ നിറഞ്ഞു.. ഇമകൾ മുറുക്കി അടച്ചു ദീർഘ ശ്വാസം എടുത്തു.. അവൾ തുടർന്നു എന്റെ അച്ഛൻ വലിയ പ്രമാണി ആയിരുന്നല്ലോ .. കാര്യസ്ഥൻ രാഘവേട്ടൻ മാത്രം ആയിരുന്നു പിന്നീട് എനിക്കാശ്വാസം.. എന്റെ അച്ഛൻ വിശ്വനാഥ പണിക്കർ ഒരു സ്ത്രീ ലമ്പടൻ ആയിരുന്നു.. എല്ലാമറിയാമായിരുന്ന എന്റെ പാവമമ്മ എല്ലാം സഹിച്ചു ആ നാലു ചുവരുകൾക്കുള്ളിൽ എരിയുകയായിരുന്നു.. തലേദിവസം രാത്രി അച്ഛൻ വീട്ടിലെത്തിയിരുന്നില്ല ഞാൻ സ്കൂളിൽ പോകുന്നവരെ.. രാഘവേട്ടനും ജലജേച്ചിയും ആയിരുന്നു എനിക്കു ഏക ആശ്വാസം.. ദിവസങ്ങൾ കൊഴിഞ്ഞു പോയി.. ജലജേച്ചി നിർബന്ധിച്ചു ആയിരുന്നു എന്നെ കഴിപ്പിച്ചിരുന്നതും കുടിപ്പിച്ചിരുന്നതും എല്ലാം. ജലജേച്ചിയിൽ നിന്നാണ് പിന്നീട് ആ വാർത്ത അറിഞ്ഞത്. എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല എന്റെ അമ്മ ആത്മഹത്യ ചെയ്തതായിരുന്നു എന്നു.. അതിനെ സ്വാഭാവിക മരണം ആയി തീർത്തു എന്നു അച്ഛന്റെ പണവും സ്വാധീനവും.. മനസ്സു മരവിച്ച ദിവസങ്ങൾ ആയിരുന്നു പിന്നീടങ്ങോട്ട്.. അമ്മയും കൂടി പോയതോടെ അച്ഛനു സർവ്വ സ്വാതന്ത്ര്യം ആയി... പക്ഷെ എന്റെ അമ്മ ആത്മഹത്യ ചെയ്യില്ല എന്നു എനിക്കുറപ്പായിരുന്നു.. ഇങ്ങനെ ദുർമാർഗി ആയ ഒരച്ഛനടുത്തു പ്രായപൂർത്തി ആയ മകളെ ഉപേക്ഷിച്ചു പോകും എന്നു അപ്പോളും വിശ്വസിച്ചിരുന്നില്ല.. ഒരു ചെറിയ കുട്ടിയായ എനിക്കു എന്തു ചെയ്യാൻ പറ്റും.. അങ്ങനെ ഇരിക്കെ ഒരു ദിവസം ജലജേച്ചി മറ്റൊരു സത്യം കൂടി പറഞ്ഞു... എന്റെ അമ്മ ആത്മഹത്യ ചെയ്യില്ല എന്നു എനിക്കുറപ്പായിരുന്നു.. ഇങ്ങനെ ദുർമാർഗി ആയ ഒരച്ഛനടുത്തു പ്രായപൂർത്തി ആയ മകളെ ഉപേക്ഷിച്ചു പോകും എന്നു അപ്പോളും വിശ്വസിച്ചിരുന്നില്ല.. ഒരു ചെറിയ കുട്ടിയായ എനിക്കു എന്തു ചെയ്യാൻ പറ്റും.. അങ്ങനെ ഇരിക്കെ ഒരു ദിവസം ജലജേച്ചി മറ്റൊരു സത്യം കൂടി പറഞ്ഞു... ഗിരിജ എന്ന ഒരു സ്ത്രീയുടെ വീട്ടിൽ വച്ചു എന്റെ അച്ഛനെ നാട്ടുകാർ വീടു വളഞ്ഞു പിടിച്ചെന്ന്.. പിന്നീട് അതിൽ നിന്നും രക്ഷപ്പെടാനായി അവരെ വിവാഹം കഴിക്കാൻ പോകുന്നു എന്നു.. ഭാര്യ മരിച്ചു മാസങ്ങൾ കൂടി ആയിട്ടില്ല... അപ്പോഴേക്കും എന്റെ പ്ലസ് 2 റിസൾട്ട് വന്നിരുന്നു.. ഫുൾ A plus. 98% . തുടർന്നു എന്റെ സ്വപ്നം ആയ ടീച്ചർ എന്ന ജോലിക്കു വേണ്ടി തുടർന്നു പഠിക്കാൻ കോളേജിൽ BSC ക്കു ചേർന്നു.. ആദ്യ ദിവസം തന്നെ കോളേജ് റാഗിങ്ങിന്റെ പേടി ഉണ്ടായിരുന്നു.. പക്ഷെ പേടിച്ചപോലെ ഒന്നും ഉണ്ടായിരുന്നില്ല.. ഒരുപാടു തിരഞ്ഞിട്ടാണ് ക്ലാസ് കണ്ടുപിടിക്കാൻ സാധിച്ചത്.. എന്റെ സാഹചര്യം എന്നെ ഒരു ഉൾവലിഞ്ഞ പ്രകൃതം ആക്കിയിരുന്നു.. തേർഡ് റോയിൽ ആണ് ഒരു സീറ്റ് ഒഴിഞ്ഞു കണ്ടതു.. അവിടെ സ്ഥാനം ഉറപ്പിച്ചു.. അടുത്തുള്ള കുട്ടികൾ പേരു ചോദിച്ചു.. പേരു പറഞ്ഞെങ്കിലും പരിചയപ്പെടാൻ ഒന്നും നിന്നില്ല.. ക്ലാസ് കഴിഞ്ഞു നേരെ ബസ് പിടിച്ചു വീട്ടിലേക്കു. അടുത്ത ദിവസം ആയിരുന്നു സീനിയേഴ്സ് എത്തിയത് .. അവിടവിടെ കുട്ടികളെക്കൊണ്ട് ഓരോന്നു ചെയ്യിപ്പിക്കുന്നത് കണ്ടു.. എന്നെയും വിളിച്ചു. ഞാൻ ഇപ്പോൾ കരയും എന്ന മട്ടിൽ കണ്ണു നിറഞ്ഞു നിന്നു.. എന്റെ അമ്മയുടെ മരണംഎന്നെ അത്രമാത്രം തളർത്തിയിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും ഇമോഷണൽ ആകുമായിരുന്നു.. എന്റെ മുഖം കണ്ടപ്പോൾ അതിലെ ഒരു സീനിയർ ചേച്ചിക്ക് എന്നോട് സഹതാപം തോന്നി. എന്നെ ആ ചേച്ചീ വിളിച്ചു മാറ്റി നിർത്തി .. മോൾ വിഷമിക്കേണ്ട എനിക്കു നിന്നെ അറിയാം ആരും ഉപദ്രവിക്കില്ല പൊക്കോളാൻ.. എന്തെങ്കിലും ഉണ്ടായാൽ അറിയിക്കണം എന്നു പറഞ്ഞു ഫോൺ നമ്പർ തന്നു.. ഫ്രഷേഴ്‌സ് ഡേ എത്തി, ഓരോരുത്തർക്കായി ടാസ്കുകൾ നടക്കുന്നു.. എനിക്കു കിട്ടിയത് ഒരു ചേട്ടനെ പ്രൊപ്പോസ് ചെയ്യാൻ.. ഞാൻ ആകെ വിഷമിച്ചു..അപ്പോഴേക്കും സീനിയർ ചേച്ചിയെ കണ്ടു.. ചേച്ചി പേടിക്കണ്ട എന്നു കണ്ണടച്ചു കാണിച്ചു.. ഞാൻ പ്രൊപ്പോസ് ചെയ്യേണ്ട ആളിനെ കണ്ടതും ബോധം പോകും എന്ന അവസ്ഥയിൽ ആയി.. ഞാൻ കരയുന്ന പൊലെ അയാളെ നോക്കി.. എന്റെ പുറകെ നടന്നതിന് അച്ഛൻ ഉപദ്രവിച്ച വ്യക്തി. അയാൾ ഒരു വിജിഗീഷുവിനെപ്പോലെ എന്നെ നോക്കി നിൽക്കുന്നു പരമ പുശ്ചത്തോടെ.. അയാൾ മനഃപൂർവം കയറി വന്നതാണെന്ന് മനസ്സിലായി.. നിവൃത്തി ഇല്ലാതെ ഞാൻ അയാൾക്ക്‌ റെഡ്‌റോസ് കൊടുത്തു പറഞ്ഞു ''എനിക്കു നിങ്ങളെ ഇഷ്ടമാണ്'' അയാൾ തിരിച്ചു i love you too എന്നു പറഞ്ഞു പൂ വാങ്ങി.. പിന്നീട് ചേച്ചീ പറഞ്ഞപ്പോൾ മനസ്സിലായി അയാൾ അവിടെ പോസ്റ്റ് ഗ്രാജുവേഷൻ സ്റ്റുഡന്റ് ആണെന്നും പേരു കൈലാസ് എന്നാണെന്നും. ചേച്ചിക്കൊപ്പം നിൽക്കുമ്പോൾ അയാൾ അതിലെ നടന്നു പോകുന്നത് കണ്ടു, ചേച്ചി അയാളെ ഉറക്കെ വിളിച്ചു. കൈലാസ് ഒന്നിങ്ങോട്ടു വരൂ.. അയാൾ അവിടേക്കു വന്നു. ഞാൻ ചിരിച്ചു കാണിച്ചു എങ്കിലും അയാൾ പരിചയ ഭാവം പോലും നടിച്ചില്ല. എനിക്കതിൽ പരിഭവം ഒന്നും ഉണ്ടായില്ല.. ചേച്ചി പരിചയപ്പെടുത്തി , തനിക്കു ഇയാളെ അറിയുമോ ? നമ്മുടെ നാട്ടുകാരിയാ. മ് കണ്ടിട്ടുണ്ട് അയാൾ പറഞ്ഞു. ഞാൻ വരട്ടെ ഒരത്യാവശ്യം ഉണ്ട് എന്നു പറഞ്ഞു അയാൾ ഒഴിഞ്ഞുമാറി അവിടെനിന്നും പോയി.. കൈലാസ് ഇങ്ങനെ അല്ലല്ലോ എന്തു പറ്റി ? അതെന്നെ ആ ചേട്ടന് നേരത്തേ അറിയാം.. പിന്നെ തുടർന്നു മുൻപുണ്ടായ കാര്യങ്ങളും പറഞ്ഞു.. ഓഹോ അതാണോ കാരണം .. സാരമില്ല മോളു പൊക്കോ .. പിന്നീട് പലതവണ കൈലാസിനെ കണ്ടെങ്കിലും കാണാത്ത മട്ടിൽ താൻ ഒഴിഞ്ഞു മാറി നടന്നു.. കുട്ടികൾ ഓടുന്നതു കണ്ടു ഞാൻ ചുറ്റിനും നോക്കി.. അവിടെ അടി നടക്കുന്നു എന്നു പറയുന്നത് കേട്ടു.. ഒഴിഞ്ഞു മാറി നടക്കുന്ന കൂട്ടത്തിൽ പെട്ടെന്നു തന്നെ ആരോ വലിച്ചു അയാളുടെ ദേഹത്തേക്ക് ചേർത്തു.. കഴുത്തിൽ ഏതോ ഒരു ആയുധത്തിന്റെ തണുപ്പറിഞ്ഞു.. പെട്ടെന്നു കുട്ടികളുടെ ശ്രദ്ധ തന്നിലേക്കായി.. വിടെടാ അവനെ അല്ലെങ്കിൽ.... കൈലാസ് ചോര പുരണ്ട ഷർട്ടുമായി നിൽക്കുന്നു. ഒരുത്തന്റെ കോളറിൽ പിടിച്ചു മുഷ്ടി ചുരുട്ടിക്കൊണ്ടു ആണ് നിൽപ്പ്.. കൈലാസ് പെട്ടെന്നു അവനെ വിട്ടു.. ഞാൻ കണ്ണടച്ചു നിന്നു .. എനിക്കു പേടി തോന്നിയില്ല .. പകരം സന്തോഷം.. ഇവൻ അറുത്താൽ എനിക്കു അമ്മേടെ അടുത്തു പോകാമല്ലോ.. വിട്ടതല്ല മറ്റുള്ളവന്മാർ കൈലാസിനെ ഉപദ്രവിക്കാൻ തുടങ്ങി.. കുറെ കഴിഞ്ഞപ്പോഴും ഇയാളെന്തേ കഴുത്തറുക്കാത്തെ എന്നു കരുതി നോക്കുമ്പോൾ ഒരുത്തൻ കൈലാസിന്റെ തലയിൽ ഇഷ്ടിക വച്ചു ഇടിക്കാൻ തുടങ്ങുന്നു.. തന്നെ പിടിച്ചിരുന്നവന്റെ കൈക്കിട്ടു ഒരു കടി കൊടുത്തതും അവന്റെ കയ്യിലെ കത്തി താഴെ വീണു. ഒരൊറ്റ ഓട്ടത്തിന് കൈലാസിനെ തള്ളി.. അയാളും താനും താഴേക്ക് വീണു.. കൈലാസിന്റെ മുകളിലായി താൻ.. അപ്പോഴാണ് ഇഷ്ടികയുമായി നിൽക്കുന്നവനെ കൈലാസ് കണ്ടതു . കൈലാസിന് കാര്യം മനസ്സിലായി.. കൈലാസ് തന്നെ തള്ളി മാറ്റി എഴുനേറ്റപ്പോഴേക്കും അവർ ജീവനും കൊണ്ടു ഓടി.. പുറകെ ഓടി എങ്കിലും അവർ രക്ഷപെട്ടു.. കൈലാസ് താങ്ക്സ് പറഞ്ഞു .. ഞാൻ ഒന്നും മിണ്ടാതെ എന്റെ ബാഗും എടുത്തു ക്ലാസ്സിലേക്ക് പോയി. അതിനുശേഷവും പലതവണ കണ്ടെങ്കിലും ഞാൻ ഒഴിഞ്ഞു മാറിപ്പോയി.. ഒരു ദിവസം അബദ്ധത്തിൽ അയാളുടെ മുന്പിലെത്തിപ്പെട്ടു.. എന്റെ മുൻപിൽ ഒരു തടയണ പൊലെ അയാൾ നിന്നു.. മാറ് എനിക്കു പോകണം ഞാൻ പറഞ്ഞു.. താൻ പൊക്കോ അതിനു ഞാൻ പിടിച്ചിട്ടുണ്ടോ ? ഒഴിഞ്ഞു മാറി പോകാൻ നോക്കിയപ്പോൾ അയാൾ അവിടെയും ബ്ലോക്ക് ചെയ്തു.. എന്റെ കണ്ണു നിറഞ്ഞതും അയാളുടെ മുഖം വിവർണ്ണം ആയി.. സോറി, താൻ ഇത്ര പാവം ആണോ ? കണ്ണുനീരിനിടയിൽ ഞാൻ ഒന്നു ചിരിക്കാൻ ശ്രമിച്ചു.. പക്ഷെ വിഫലം ആയി.. സാരമില്ല താൻ പൊക്കോ ... പക്ഷെ പോകുന്നതിനു മുൻപ് ഒരു കാര്യം, എനിക്കു തന്നോടൊന്നു സംസാരിക്കണം.. തനിക്കു മനസ്സുണ്ടാകുമ്പോൾ പറഞ്ഞാൽ മതി.. തലയാട്ടി അവൾ അവിടെനിന്നും പോയി.. ഒരു ദിവസം സീനിയർ ചേച്ചിക്കൊപ്പം ഇരിക്കുമ്പോൾ കൈലാസ് അവിടേക്കു എത്തി.. അവർ സംസാരിച്ചു കൊണ്ടിരിക്കെ ചേച്ചിക്ക് ഫോൺ വന്നു.. നിങ്ങൾ സംസാരിക്കു ഞാൻ ഇപ്പോൾ വരാം.. പാറു പോകല്ലേ എന്നു പറഞ്ഞു,ഞാൻ വന്നിട്ടേ പോകാവൂ എന്നും.. കൈലാസ് എന്നെ നോക്കി ചിരിച്ചു, ഞാനും.. ഇപ്പോൾ സംസാരിക്കുന്നതിൽ വിരോധം ഉണ്ടോ ? കൈലാസ് ചോദിച്ചു.. ഇല്ല എന്നു ഞാൻ തലയിളക്കി.. താൻ എന്തിനാ എന്നെ ഗുണ്ടകളെക്കൊണ്ട് ഉപദ്രവിപ്പിച്ചേ ? എന്റെ മുഖം കുനിഞ്ഞു.. സോറി, ഞാൻ അറിഞ്ഞില്ല.. ഞാൻ രാഘവേട്ടനോട് ആണ് പറഞ്ഞതു.. അതു അച്ഛൻ എങ്ങനെയോ അറിഞ്ഞതാ.. തന്റെ അച്ഛനെപ്പറ്റി വളരെ മോശം ആയി ആണല്ലോ കേൾക്കുന്നത്... മ് അറിയാം.. തനിക്കു പറഞ്ഞുകൂടേ ? എനിക്ക് കഴിയില്ല.. കാണുന്നതു തന്നെ പേടിയാ. എന്റെ അമ്മേ അയാൾ കൊന്നതാണോ എന്നു കൂടി അറിയില്ല.. താൻ എന്താ പറഞ്ഞേ? അവൾ ഒന്നും മിണ്ടിയില്ല.. കണ്ണുകൾ ഒഴുകി. തന്റെ സ്വന്തം ആണോ ഈ മുല്ലപ്പെരിയാർ ഡാം? ഏതു സമയോം ഇങ്ങനെ തുറന്നു വിടാൻ.. പെട്ടെന്നു കരച്ചിൽ നിർത്തി ഞാൻ കൈലാസിനെ നോക്കി.. അതോ മണിച്ചൻ നിനക്ക് സ്ത്രീധനം തന്നോ ? കൈലാസ് ചിരിച്ചു.. ഞാനും ചിരിച്ചു. തന്റെ ചിരി നല്ല ഭംഗി ഉണ്ട്. ഞാൻ പെട്ടെന്നു ചിരി മാറ്റി. മതി കണ്ണു തുടക്ക്.. ഇല്ല എങ്കിൽ കാണുന്നവർ കരുതും ഞാൻ തന്നെ കരയിപ്പിച്ചു എന്നു.. സോറി , കണ്ണുകൾ തുടച്ചു.. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു, ഇനി പഠിച്ചു സ്വന്തം കാലിൽ നിൽക്കണം.. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഡാം തുറക്കാതെ ബോൾഡ് ആവണം. ശ്രമിക്കാം, തലയാട്ടി.. ശ്രമിച്ചാൽ പോരാ, മ്, അന്നെന്തായിരുന്നു പ്രശ്നം? അവന്മാർ ഡ്രഗ്സ് അടിച്ചു വന്നു എന്നോട് കൊമ്പു കോർത്തതാ.. തനിക്കു എന്തു ധൈര്യം ആയിരുന്നു അത്ര കൂൾ ആയി നിന്നതു.. എനിക്കു മരിക്കാൻ പേടി ഇല്ലാത്ത കാരണം. കൈലാസിന്റെ കണ്ണുകൾ തള്ളി.. എനിക്കെന്റെ അമ്മയുടെ അടുത്തു പോകാമല്ലോ എത്രയും പെട്ടെന്നു എന്നു കരുതി.. താൻ എന്തൊക്കെയാ പറയുന്നേ ? കൈലാസേട്ടന് അറിയാല്ലോ എന്റെ അമ്മ പോയ കാര്യം..അവളുടെ കണ്ണു നിറഞ്ഞു.. അറിയാം, ഓരോരുത്തർക്കും വരാനും പോകാനും സമയം കുറിച്ചിരിക്കുന്നത് സ്രഷ്‌ടാവല്ലേ? അങ്ങനെ സമാധാനിക്ക്... താൻ വരുന്നോ ഞാൻ ഡ്രോപ്പ് ചെയ്യാം.. വേണ്ട ഞാൻ പ്രിയേച്ചിക്കൊപ്പം ബസിനു പൊക്കോളാം. തന്നെ ഇരിക്കാൻ പേടി ഇല്ലല്ലോ? ഇല്ല... ശരി എന്നാൽ ഞാൻ വിടുവാ.. അപ്പോഴേക്കും ചേച്ചി വന്നു.. കൈലാസ് യാത്ര പറഞ്ഞു പോയി. പ്രിയയ്‌ക്കൊപ്പം താനും.. കൈലാസുമായിട്ടുള്ള പിണക്കം മാറിയോ ? പ്രിയ ചോദിച്ചു. എനിക്കല്ല ആ ചേട്ടനായിരുന്നില്ലേ ദേഷ്യം.. ഇനിയിപ്പോൾ ഫ്രണ്ട്‌സ് ആകാമല്ലോ ? മ്.. പിന്നെയും എന്തൊക്കെയോ കഥകൾ പറഞ്ഞു ഞങ്ങൾ നടന്നു.. പോകുന്ന വഴിയിൽ ബസിൽ ഇരുന്നു പുറത്തേക്കു നോക്കിയ ഞാൻ ഞെട്ടിത്തരിച്ചു നിന്നു. കൈലാസുമായിട്ടുള്ള പിണക്കം മാറിയോ ? പ്രിയ ചോദിച്ചു. എനിക്കല്ല ആ ചേട്ടനായിരുന്നില്ലേ ദേഷ്യം.. ഇനിയിപ്പോൾ ഫ്രണ്ട്‌സ് ആകാമല്ലോ ? മ്.. പിന്നെയും എന്തൊക്കെയോ കഥകൾ പറഞ്ഞു ഞങ്ങൾ നടന്നു.. പോകുന്ന വഴിയിൽ ബസിൽ ഇരുന്നു പുറത്തേക്കു നോക്കിയ ഞാൻ ഞെട്ടിത്തരിച്ചു. ഒരു സ്ത്രീയുടെ ചുമലിൽ കൂടി ചേർത്തു പിടിച്ചു നിൽക്കുന്ന അച്ഛൻ.. പിന്നീട് പലരും എന്റെ അച്ഛനെ ശപിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്, എന്റെ അച്ഛൻ പല പെൺകുട്ടികളുടെയും ജീവിതം നശിപ്പിച്ചു എന്നു .. ആ ശാപം ഒരു ദിനം അയാളുടെ സന്താനം ആയ ഞാൻ അനുഭവിക്കേണ്ടി വരും എന്നു ഞാൻ ഭയപ്പെട്ടിരുന്നു. അതു സത്യം ആയി.. അല്ല, കഥ മാത്രം കേട്ടാൽ മതിയോ? 24 മണിക്കൂർ ഇതാ എന്നു പറയുമ്പോഴേക്കും കഴിയും . ഇപ്പോൾ തന്നെ സമയം ഒരുപാടായി.. തനിക്കു വരക്കണ്ടേ ? ഉറങ്ങണ്ടേ ? എന്നെ ഭോഗിക്കണ്ടേ ? വരയ്ക്കണം, ഉറങ്ങണം പക്ഷെ മൂന്നാമത്തേത് ഇപ്പോൾ വേണ്ട.. താൻ എന്തു മനുഷ്യനാടോ? എന്റെ 5 ലക്ഷം നിന്റെ കയ്യിൽ ഉണ്ടല്ലോ? ഭോഗിക്കാൻ ഇത്തവണ അല്ലാതെ ഒരു അവസരം തരുമോ ? ആലോചിക്കാം.. അവൻ തന്റെ ക്യാൻവാസ് തയ്യാറാക്കി, അവളെ അതിലേക്കു പകർത്തി, ഏകദേശം 5 മണിക്കൂറോളം..  ക്ഷീണിതരായി. ഒരു തലയിണയും ഷീറ്റും ആയി അവൻ സോഫയിലേക്ക് വീണു. ഒരു ചിരിയോടുകൂടി അവളു ബെഡിലും കിടന്നു.. എല്ലാ പുരുഷന്മാരും ഭോഗികൾ അല്ല.. നല്ല മനസ്സുകളും ഉണ്ട്, കൈലാസേട്ടന്റെ മുഖം മനസ്സിൽ നിറഞ്ഞു .. പാടില്ല തന്റെ അശുദ്ധശരീരത്തിൽ അങ്ങനെ ഒരു മനസ്സു പാടില്ല.. അരുണിനോട് ഒരു കൂടപ്പിറപ്പിനോടുള്ള വാത്സല്യം നിറയുന്നതായി തോന്നി ... എന്തൊക്കെയോ ഓർത്തു കിടന്ന അവളുടെ കൂവള മിഴികളെ നിദ്രാദേവി തഴുകി.. ക്ഷീണം തീർന്നു ഉണരുമ്പോൾ ഏറെ വൈകി ഇരുന്നു.. അവൻ കുളിച്ചു തയ്യാറായി ഭക്ഷണവും ആയി കാത്തിരിക്കുന്നത് അവളെ അത്ഭുതപ്പെടുത്തി.. അവൾ ഉണർന്നതു കണ്ടതും അരുൺ പറഞ്ഞു , വിശന്നു വയറു പരുഷം പറഞ്ഞു തുടങ്ങി.. എളുപ്പം വാ.. പെട്ടെന്നു ഫ്രഷ്‌ ആയി എത്തിയ അവളുടെ കൈകളിലേക്ക് കുങ്കുമപ്പൂവിട്ട ചായ നൽകി.. ഇതെങ്ങനെ നീ അറിഞ്ഞു ? എന്റെ പ്രിയപ്പെട്ടത്.. അറിഞ്ഞുകൊണ്ടൊന്നുമല്ല ഈ സൗന്ദര്യ രഹസ്യം ഊഹിച്ചു.. അവൻ ചിരിച്ചു.. തനിക്കേറെ ഇഷ്ടപ്പെട്ട അപ്പവും സ്ടൂവും.. കണ്ണുകൾ നിറഞ്ഞു.. എനിക്കും ഏറ്റവും പ്രിയപ്പെട്ടതാണ് ഇവകൾ അവൻ പറഞ്ഞു.. ഭക്ഷണ ശേഷം അവൻ ചോദിച്ചു , നമുക്കൊന്ന് പുറത്തു പോയാലോ ? വെറുതെ ഒരു ഡ്രൈവ് ? അവൻ അവൾക്കു അത്ഭുതം ആയിക്കൊണ്ടിരുന്നു.. അങ്ങനെ വ്യത്യസ്തൻ ആയ ഒരു കസ്റ്റമറിനൊപ്പം 24 മണിക്കൂർ അവസാനിച്ചു.. താൻ പണം തരേണ്ട, ഒരു ദിവസം കൂടി എനിക്കൊപ്പം തങ്ങിക്കൂടെ?? കഴിയില്ല, ഞാൻ ഒരു അധ്യാപകൻ ആണ്..എന്റെ ജോലിയോട്, എന്റെ കുട്ടികളോട് എനിക്കു കടമ ഉണ്ട്. പാർവണ ഫ്രീ ആണെങ്കിൽ ശനിയാഴ്ച ഞാൻ വരാം.. ബാക്കി കഥ കൂടി പറഞ്ഞു തരണം.. തീർച്ചയായിട്ടും, അവൾ മറുപടി പറഞ്ഞു.. ആ ആഴ്ച മുഴുവൻ തന്റെ ശരീര സൗന്ദര്യ വർദ്ധക വസ്തുക്കളുമായി മൽപിടുത്തവും ഉറക്കവും ആയി ഒപ്പം ജലജേച്ചിയുടെ പാചക പരീക്ഷണങ്ങളുടെ ടെസ്റ്ററും ആയി ആ ഒരാഴ്ച കഴിഞ്ഞു പോയി.. ജലജേച്ചിക്ക് അറിയില്ല തന്റെ തൊഴിൽ..അവളോർത്തു.. അരുണുമായി അവൾ മറ്റൊരു ലൊക്കേഷൻ ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്.. ഭൂപ്രകൃതി കൊണ്ടു മനോഹരം ആയ കുമാരകം കോക്കനട് ലഗൂൺ ഹട്. വേമ്പനാട്ടു കായലിന്റെ ഓരത്തായി മനോഹരമായ ഭൂപ്രകൃതിയിൽ സമ്പന്നം ആയ പ്രദേശം... അരുണിന്റെ ചോയ്സ് ആയിരുന്നു.. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/44030/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
ദിവ്യേ.... ബാഗ് വീട്ടിൽ കൊണ്ടു വെച്ചിട്ട് ഇങ്ങോട്ട് ഒന്ന് ഇറങ്ങി വരണം കേട്ടോ ..... ഇതുകൊണ്ട് വെച്ചിട്ട് വരാം അപ്പച്ചി . വല്ലതും കഴിച്ചിട്ട് കൂടി വന്നാൽ മതി.... ഉം ..... അപ്പച്ചിയാണ്. അച്ഛൻറെ മൂത്ത പെങ്ങൾ . അപ്പച്ചിയുടെ വീട് കഴിഞ്ഞ് വേണം എൻറെ വീട്ടിലേക്ക് പോകാൻ . എൻറെ പേര് ദിവ്യ പ്രസാദ് . ഒരു വലിയ കമ്പനിയിൽ എനിക്കൊരു കുഞ്ഞു ജോലിയുണ്ട്. അത് കഴിഞ്ഞിട്ട് വരുന്ന വഴിയാണ്. അച്ഛൻ പ്രസാദ് ലോറി ഡ്രൈവർ ആണ് . അമ്മ ലത . ഇരട്ടകളായ അനിയനും അനിയത്തിയും ആണ് ഉള്ളത്. ദീപ്തിയും ദീപക് എന്ന ദീപുവും.... അച്ഛന് ഒരു അനിയനും ഒരു പെങ്ങളും ആണ് ഉള്ളത്. അനിയൻ പ്രശാന്ത് . പെങ്ങൾ പ്രസന്ന, പ്രസന്നഅപ്പച്ചി ആണ് എന്നോട് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞത്. അപ്പച്ചിയുടെ വീട്ടിലേക്ക് വിളിക്കുന്നത് എന്നോടുള്ള സ്നേഹം കൊണ്ട് ഒന്നുമല്ല കേട്ടോ .ഇങ്ങനെ ഒരു വിളി അപ്പച്ചിക്ക് ഇടയ്ക്കിടെ ഉള്ളതാണ്. വീട് തൂക്കാനും തുടക്കാനും ഒക്കെ കാണും . അതിനുവേണ്ടി വിളിച്ചു വരുത്തുന്നതാണ് എന്നെ . ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും അപ്പച്ചിക്ക് എന്നോട് വല്ലാത്ത സ്നേഹം തോന്നും. അപ്പോൾ എന്നെ നോക്കി ഇങ്ങനെ അങ്ങ് നിൽക്കും.... 9 മണി മുതൽ 5 മണി വരെയാണ് ഓഫീസ് ടൈം.അരമണിക്കൂറോളം ഉള്ള യാത്രയുണ്ട്. ബസ് ഇറങ്ങി ഒരു 5 മിനിറ്റ് നടക്കാനുണ്ട്. പെട്ടെന്ന് തന്നെ വീട്ടിൽ ചെന്ന് ബാഗ് കൊണ്ട് വച്ച് വേഷമാറി അപ്പച്ചിയുടെ വീട്ടിലേക്ക് പോയി. അപ്പച്ചിക്ക് രണ്ടു മക്കളാണ് കാർത്തിക് ഏട്ടനും കീർത്തന ചേച്ചിയും .കാർത്തിക്ക് ഏട്ടൻ ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിയാണ്. ചേച്ചി ഡിഗ്രി എല്ലാം പഠിച്ച് ബാക്കി പഠിക്കാൻ മടിയായിട്ട് ഏതോ ഒരു കമ്പ്യൂട്ടർ കോഴ്സിന് പോകുന്നു. അമ്മ ഒത്തിരി പറഞ്ഞതാ കാപ്പി കുടിച്ചിട്ട് പോകാൻ . കാപ്പി കുടിക്കാൻ നിന്നാൽ ഒരുപാട് താമസിക്കും. അതുമാത്രമല്ല ചെലവ് ചുരുക്കലിൻറെ ഭാഗമായിട്ട് നാലുമണിക്കാപ്പി ഒക്കെ ഒഴിവാക്കി. ചെന്നപ്പോഴേക്കും അപ്പച്ചി മോപ്പും ബക്കറ്റും ഒക്കെ ആയിട്ട് നോക്കി നിൽപ്പുണ്ടായിരുന്നു. കീർത്തന ചേച്ചിയെ കൊണ്ട് അപ്പച്ചി ജോലി ഒന്നും ചെയ്യിപ്പിക്കില്ല . വലിയ ഇരുനില വീടാണ് അപ്പച്ചിയുടെത് .ഓരോ റൂം തുടക്കുമ്പോഴും അപ്പച്ചി പുറത്ത് നോക്കി നിൽക്കും. ഞാൻ എന്തെങ്കിലും അടിച്ചെടുത്തോണ്ട് പോകുന്നുണ്ടോ എന്ന് അറിയാൻ നോക്കി നിൽക്കുന്നതാണ്. കാർത്തികേട്ടന്റെ റൂം തുടയ്ക്കാൻ മാത്രം അപ്പച്ചി സമ്മതിക്കാറില്ല. തുടച്ച് തീരാറായപ്പോഴേക്കും അപ്പച്ചി നിലവിളക്കും കിണ്ടി എല്ലാം തേക്കാൻ എടുത്തു പുറത്തുവച്ചു. അപ്പോഴേക്കും അപ്പച്ചക്കൊരു ഫോൺകോൾ വന്നു. തുടച്ചു കഴിഞ്ഞതേ ബാക്കി പണിയൊന്നും ചെയ്യാൻ നിൽക്കാതെ ഞാൻ മുങ്ങി- വീട്ടിൽ ചെന്നിട്ട് വേണം വീട്ടിലെ പണികളെല്ലാം തീർക്കാൻ . അമ്മയ്ക്ക് ഇടയ്ക്ക് ശ്വാസംമുട്ടൽ ഉണ്ടാകാറുണ്ട്. അതുണ്ടായാൽ പിന്നെ ഭയങ്കര ബുദ്ധിമുട്ടാണ്. അതുകൊണ്ട് കഴിവതും അമ്മയെ കൊണ്ട് ജോലികൾ ഒന്നും ചെയ്യിക്കാറില്ല .ഞാനും ദീപ്തിയും തന്നെയാണ് എല്ലാം ചെയ്യുന്നത്. അപ്പച്ചിയുടെ വീട്ടിൽ പോയി ജോലി പോകുന്നതിന് ദീപ്തി എപ്പോളും എന്നോട് വഴക്കുണ്ടാകും. ഞാൻ പോകാൻ മടി കാണിച്ചാൽ പിറ്റേദിവസം എൻറെ അമ്മയെ വിളിച്ച് അത് ചെയ്യിക്കും. പാവമല്ലേ എന്റെ അമ്മ . അപ്പച്ചി എന്തു ജോലി പറഞ്ഞാലും അമ്മ അത് ഒരു മടിയും കൂടാതെ അനുസരിക്കും . എന്താണെന്നറിയില്ല അമ്മയ്ക്ക് അപ്പച്ചിയെ ഒരു പേടി പോലെയാണ്. അമ്മ പോയി ജോലി ചെയ്യും. പക്ഷേ പിറ്റേദിവസം ഞാൻ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ടിവരും. ദീപ്തിയും ദീപക്കും പ്ലസ്ടുവിന് പഠിക്കുന്നു. ക്ലാസ് കഴിഞ്ഞ് നാലു മണിയാവുമ്പോഴേക്കും ദീപ്തി വീട്ടിലെത്തും. സ്പെഷ്യൽ ക്ലാസ് ഉണ്ടെങ്കിൽ മാത്രമേ താമസിക്കാറുള്ളൂ. ദീപക്കിന് ഒരു ആക്സിഡൻറ് ആയിട്ട് അരക്ക് താഴെ തളർന്നു അവസ്ഥയിലാണ്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. സ്കൂൾ വിട്ടു നടന്നു പോകുന്ന മൂന്നാല് കുട്ടികളുടെ ദേഹത്തേക്ക് ഓവർ സ്പീഡിൽ വന്ന കാർ പാഞ്ഞു കയറുകയായിരുന്നു. രണ്ടു കുട്ടികൾ ആ സ്പോട്ടിൽ തന്നെ മരിച്ചു. ദീപക്കിനും മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. ക്രമേണ ചികിത്സകൊണ്ട് ആ കുട്ടിയുടെ പരിക്ക് ശരിയായി. പക്ഷെ ദീപക്കിന്റെ അരക്ക് താഴ് ഭാഗം തളർന്നു പോയി. ദീപുവിൻറെ ചികിത്സയ്ക്കായിട്ട് ഒരുപാട് പണം ചെലവായി. ബാങ്കിൽ നിന്ന് തന്നെ ഒരുപാട് ലോൺ ഉണ്ട് . പഠനം ഒക്കെ അതുകൊണ്ട് വീട്ടിലിരുന്നാണ്. എങ്കിലും ദീപ്തിയും ദീപുവും ക്ലാസ്സിൽ ഒന്നാം സ്ഥാനക്കാരാണ്. ദീപുവിന് മാത്രമായിട്ട് ടീച്ചർമാർ ഓൺലൈൻ ക്ലാസ് എടുത്തു കൊടുക്കാറുണ്ട്. പിന്നെ ദീപ്തിയും സഹായിക്കും. അപ്പച്ചിയുടെ മകൻ കാർത്തികേട്ടന്റെ പഴയൊരു ആൻഡ്രോയിഡ് ഫോൺ ആണ് ദീപുവിന് കൊടുത്തിട്ടുള്ളത്. അതാണെങ്കിൽ മുഴുവൻ സ്ക്രാച്ച് വീണതാണ്. ഉപയോഗിച്ച് ഉപയോഗിച്ച് പഴയതായി. അപ്പച്ചി ആണെങ്കിൽ അതിനും കണക്കു പറയും. അപ്പച്ചിയുടെ പറച്ചിൽ കേട്ടാൽ തോന്നും പുതിയൊരു ഐഫോൺ ആണ് കാർത്തികേട്ടൻ കൊണ്ട് കൊടുത്തത് എന്ന് .പാവം ദീപു . ഒരു പരാതിയും പറയാതെ അത് ഉപയോഗിക്കും. ഞാൻ പറഞ്ഞില്ലായിരുന്നോ ? അച്ഛൻ പ്രസാദ് ഒരു ലോറി ഡ്രൈവർ ആണെന്നുള്ള കാര്യം. കേരളത്തിന് പുറത്തേക്കാണ് അച്ഛൻ ലോഡും കൊണ്ടു പോകുന്നത്. രണ്ടാഴ്ച കൂടുമ്പോൾ രണ്ടുദിവസം വീട്ടിൽ വന്നു നിന്നിട്ട് പിന്നെയും പോകും. അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ വല്ലാത്ത നിശബ്ദതയാണ്. എല്ലാവർക്കും അച്ഛനെ പേടിയാണ്. അമ്മയുടെ കാര്യമാണ് കഷ്ടം. നിസ്സാര കാര്യങ്ങൾക്ക് പോലും അമ്മയെ ക്രൂരമായി ഉപദ്രവിക്കും.ഞങ്ങൾ തടസ്സം പിടിക്കാതിരിക്കാൻ വാതിൽ അടച്ചിട്ടിട്ടാണ് ഉപദ്രവിക്കുന്നത്. അച്ഛൻ പോയിക്കഴിഞ്ഞ് അമ്മയുടെ ക്ഷീണം ഒക്കെ ഒന്നു മാറി വരുമ്പോഴേക്കും അച്ഛൻ പിന്നെയും വരും. വരുമ്പോൾ കുറച്ചു പൈസ അമ്മയുടെ കയ്യിൽ കൊണ്ട് കൊടുക്കും ഞങ്ങൾക്ക് കുറച്ച് തിന്നാനും കൊണ്ട് തരും . ആ പൈസ കൊണ്ട് വേണം അച്ഛൻ അടുത്ത പ്രാവശ്യം വരുന്നത് വരെ ഉള്ള ചെലവിന് . അങ്ങനെ പട്ടിണി കിടന്നു മടുത്തപ്പോൾ അമ്മ കുടുംബശ്രീയിൽ നിന്നും ലോണെടുത്ത് ഒരു ആടിനെയും കുഞ്ഞിനെയും കൂടെ വാങ്ങി. പക്ഷേ അടുത്ത പ്രാവശ്യം അച്ഛൻ വന്നപ്പോൾ അതിനെ വിറ്റ് അച്ഛൻ കാശ് മേടിച്ചു. ഒടുവിൽ ആ ലോണും കൂടെ അടയ്ക്കേണ്ട ബാധ്യത അമ്മയുടെ തലയിലായി. അങ്ങനെയാണ് ഞങ്ങൾ മൂന്നും കൂടെ പച്ചക്കറി കൃഷി ആരംഭിച്ചത്. അച്ഛൻ വന്നാലും വീട്ടിൽ ഇരിക്കാത്തതു കൊണ്ട് അത് കണ്ടുപിടിച്ചില്ല. ഏതെങ്കിലും രീതിയിൽ നുണ പറഞ്ഞു അച്ഛനെ കൊണ്ട് ഞങ്ങൾക്ക് അടി കൊള്ളിക്കുക എന്നതാണ് അച്ഛമ്മയുടെ പ്രധാന വിനോദം. അച്ഛൻറെ രണ്ടാഴ്ചയുള്ള വരവ് ക്രമേണ അത് മാസത്തിൽ ഒന്നായി. ഞങ്ങൾ അത് വലിയ കാര്യം എന്നോർത്തു. പിന്നെ രണ്ടു മാസത്തിലൊരിക്കലായി. പിന്നെ വരാതായി. പിന്നെയാണ് അറിഞ്ഞത് അച്ഛന് എവിടെയോ ഭാര്യയും മക്കളും വേറെയുണ്ട് എന്ന് . ആ വാർത്ത കേട്ടപ്പോൾ ഞങ്ങൾക്കെല്ലാവർക്കും ഒരു സമാധാനം ആണ് തോന്നിയത് . അമ്മയെ കൊണ്ട് കൊള്ളാഞ്ഞിട്ടാണ് അച്ഛൻ വേറെ കെട്ടിയത് എന്ന് പറഞ്ഞ് അച്ഛമ്മയും അപ്പച്ചിയും കൂടെ അമ്മയോട് ഒരുപാട് വഴക്കുകൂടി . പാവം അമ്മ ഒന്നും മിണ്ടാതെ അതെല്ലാം കേട്ടു നിന്നു . അപ്പച്ചിക്ക് ഞങ്ങളെ മൂന്നിനെയും ഇഷ്ടമല്ല. അപ്പച്ചി എന്തു പറഞ്ഞാലും ദീപ്തി അതിനെല്ലാം സമാധാനം തിരിച്ചു പറയും അതുകൊണ്ട് ദീപ്തിയെ അപ്പച്ചിക്ക് ഒട്ടും കാണരുത്. എന്നാൽ ചെറിയമ്മയും ചെറിയച്ഛനും നേരെ വിപരീതമാണ്. അച്ഛൻറെ വീതം എല്ലാം ബാങ്കിൽ വച്ച് ലോൺ എടുത്തിട്ടാണ് അച്ഛൻ പോയത്. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നപ്പോഴാണ് ഞങ്ങൾ വിവരം അറിഞ്ഞത്. ഒടുവിൽ സ്ഥലം വിറ്റ് ബാധ്യത തീർത്തപ്പോൾ 10 സെൻറ് സ്ഥലമാണ് മിച്ചം വന്നത്. അവിടെ ഒരു ചെറിയ വീടും വെച്ച് ഞങ്ങൾ താമസിക്കുന്നു. അച്ഛൻറെ അമ്മ അച്ഛമ്മയും ഉണ്ട് ഞങ്ങളുടെ കൂടെ . അച്ഛമ്മയാണെങ്കിൽ മഹാ വഴക്കാളിയാ. ഞങ്ങളോട് വഴക്കുണ്ടാക്കലാണ് മെയിൽ പണി . അച്ഛമ്മയെ ചിറ്റപ്പൻ ആവുന്നതു പോലെ വിളിക്കുന്നുണ്ട് അവിടെ ചെന്ന് താമസിക്കാൻ . പക്ഷേ അച്ഛമ്മ പോവില്ല. മകൻ ഇല്ലാത്തതുകൊണ്ട് മകൻറെ ഭാര്യയ്ക്കും മക്കൾക്കും കൂട്ടു കിടക്കുകയാണ് അച്ഛമ്മ . ഒരു പ്രമുഖ മാർക്കറ്റിംഗ് കമ്പനിയിൽ ആണ് എനിക്ക് ജോലി. ഞാൻ ബിബിഎയ്ക്ക് പഠിക്കുമ്പോൾ ആണ് അച്ഛൻ സ്ഥലം വിട്ടത്. ഞാനും നല്ലപോലെ പഠിക്കും. ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് ബി ബി എ കമ്പ്ലീറ്റ് ചെയ്തു. ക്യാമ്പസ് സെലക്ഷൻ വഴിയാണ് എനിക്ക് ജോലി കിട്ടിയത്. ഒരുപാട് ശമ്പളം ഒന്നുമില്ല എനിക്ക് . എങ്കിലും നില ഇല്ല കയത്തിൽ മുങ്ങി താഴുന്ന എനിക്ക് അതൊരു ആശ്വാസം തന്നെയാണ്. ഒരുപാട് ശമ്പളം ഒന്നുമില്ല എനിക്ക് . എങ്കിലും നില ഇല്ല കയത്തിൽ മുങ്ങി താഴുന്ന എനിക്ക് അതൊരു ആശ്വാസം തന്നെയാണ് ❤️ പിന്നെ ഞങ്ങൾക്ക് കുറെ പച്ചക്കറികൾ ഉണ്ട് . വൈകുന്നേരം രാവിലെയും ആയിട്ട് ഞാനും ദീപ്തിയും അത് പരിപാലിക്കും. മെയിൻ ആയിട്ട് കോവലാണ്. ഒരുപാട് കോവയ്ക്ക ലഭിക്കും.പിന്നെ കുറച്ചു പയറും കുറച്ചു വഴുതനയും . അത് അടുത്തുള്ള കടയിൽ ദീപ്തി കൊണ്ട് കൊടുക്കും. അങ്ങനെ വീട്ടു ചെലവിനുള്ള കാശ് ഞങ്ങൾ ഒപ്പിക്കും. അഞ്ചാറു കോഴിയും . നാല് മുട്ട എങ്കിലും ദിവസവും കൊടുക്കാൻ കാണും . ഓരോ മുട്ട ദിവസവും ദീപുവിന് കൊടുക്കും. ആദ്യമൊക്കെ ഞങ്ങൾ പോയിക്കഴിയുമ്പോൾ അച്ഛമ്മ പച്ചക്കറികൾ എല്ലാം പറിച്ച് അപ്പച്ചിക്ക് കൊണ്ട് കൊടുക്കും. തിരിച്ചു വീട്ടിൽ വരുമ്പോൾ ഒന്നും കാണില്ല . അച്ഛമ്മ അങ്ങോട്ട് ചെന്നില്ലങ്കിൽ അപ്പച്ചി വീട്ടിലേക്ക് കയറി വന്നു പറിച്ചു കൊണ്ടുപോകും . അച്ഛമ്മയോട് എത്ര പറഞ്ഞാലും കേൾക്കില്ല അത് വിറ്റിട്ട് വേണം നമ്മൾക്ക് ചെലവിന് എടുക്കാൻ എന്ന് . മടുത്തപ്പോൾ ദീപതി തന്നെയാണ് അതിന് പരിഹാരം കണ്ടെത്തിയത്. അടുത്ത് പറമ്പിൽ വീണുകിടന്ന വാരിയെടുത്ത് അച്ഛമ്മയ്ക്ക് ചാടിക്കടക്കാൻ പറ്റാത്ത വിധം വേലി ഉണ്ടാക്കി ഞങ്ങൾ . അപ്പച്ചിക്ക് കാലുവേദന ആയതുകൊണ്ട് അപ്പച്ചിക്കും വേലി ചാടാൻ കഴിയില്ല. അതുകൊണ്ട് ഇപ്പോൾ പറിക്കാൻ ചെന്നാൽ കോവയ്ക്കായും പയറും ഒക്കെ അതുപോലെ തന്നെ നിൽക്കും. പിറ്റേദിവസം രാവിലെ ദിവ്യ പോകാൻ ഇറങ്ങിയപ്പോൾ അച്ഛമ്മ പുതിയ ഒരാവശ്യവുമായി വന്നു. സമയം പോയതുകൊണ്ട് പെട്ടെന്ന് ഒരുങ്ങി പുറപ്പെടുകയാണ് ദിവ്യ. ദീപ്തിയും ഉണ്ട് കൂടെ . അച്ഛമ്മയുടെ ബന്ധത്തിൽപ്പെട്ട ആരുടെയോ കല്യാണമാണ്. അതിനു പോകാൻ പുതിയ സെറ്റ് മുണ്ട് വേണം. അതും വീതി കസവു ഉള്ളതിൽ കൃഷ്ണൻറെ രൂപം പ്രിൻറ് ചെയ്തത്. ഏറ്റവും കുറഞ്ഞത് 1000 രൂപയെങ്കിലും ആകും . കൈയിൽ ആണെങ്കിൽ 200 രൂപ പോലും തികച്ച് എടുക്കാൻ ഇല്ല . ശമ്പളം കിട്ടണേൽ ഇനിയും ഉണ്ട് പത്ത് ദിവസം . അച്ഛമ്മയ്ക്ക് ആരുടെയും ബുദ്ധിമുട്ടും വിഷമവും അറിയില്ല.വേണ്ടാത്ത മോഹങ്ങൾ ഒക്കെ അപ്പച്ചി കുത്തിനിറച്ചു വിടുന്നതാണ്. സെറ്റ് മേടിക്കാനുള്ള പൈസ എന്റെ കയ്യിലില്ല അച്ഛമ്മേ .... ഓണത്തിന് മേടിച്ചത് ഇട്ടാൽ പോരെ ...... അത് ഒരു പ്രാവശ്യം അല്ലേ ഇട്ടുള്ളൂ ..... ദീപ്തി വിനയത്തോടെ പറഞ്ഞു. അച്ഛമ്മയുടെ അടുത്ത് സംസാരിക്കുമ്പോൾ നയത്തിലെ പറ്റുകയുള്ളൂ. ഇല്ലെങ്കിൽ പുള്ളിക്കാരി കലിപ്പ് മൂഡ് ഓൺ ചെയ്യും . എല്ലാവർക്കും താഴ്ന്ന വിലയുടെ തുണി എടുത്തപ്പോൾ അച്ഛമ്മയ്ക്ക് മാത്രം മുന്തിയ വിലയുടെ തുണിയാണ് എടുത്തത്. ഡ്രസ്സ് എടുക്കാൻ പോയപ്പോൾ അച്ഛമ്മയും കൂടെ പോയിരുന്നു. നല്ല വിലയുടെ തന്നെ സെറ്റ് മുണ്ട് ഒരെണ്ണം കരസ്ഥമാക്കി. നിങ്ങൾ കൊള്ളാലോടി കേമികളെ ..... ഞാൻ ഒരു വിലകുറഞ്ഞ സെറ്റ് അല്ലേ ചോദിച്ചുള്ളൂ ...... അതിനാണോ ഇത്ര വലിയ പ്രസംഗം നടത്തുന്നത് ...... അച്ഛമ്മയുടെ ശബ്ദമുയർന്നു. അച്ഛമ്മയ്ക്ക് തരാൻ ഇപ്പോൾ മനസ്സില്ല ...... ദീപ്തിയും വിട്ടുകൊടുത്തില്ല. നിങ്ങൾക്കൊക്കെ ആയിരക്കണക്കിന് രൂപയുടെ തുണി എടുക്കാം ....പിന്നെ എനിക്കൊരു സെറ്റെടുത്ത് തന്നാൽ എന്നാ കുഴപ്പം ...... ദേഷ്യം വന്ന് അച്ഛമ്മയുടെ മുഖം ആകെ ചുമന്നു . അപ്പച്ചിയല്ലേ അച്ഛമ്മേ ഇളക്കിവിടുന്നത് ..... അപ്പച്ചിയോട് പോയി പറ എടുത്ത് തരാൻ ..... എൻറെ പൊന്നു മോളല്ലേ ..... ഒന്ന് തർക്കിക്കാതെ പോ ...... ലത ഇടയിൽ കയറി ദീപ്തിയെ സമാധാനിപ്പിക്കുന്നുണ്ട്. അമ്മയൊന്നു മിണ്ടാതിരുന്നേ ..... അമ്മ ഒറ്റ ഒരാളാ ഈ അച്ഛമ്മയെ ഇങ്ങനെ വഷളാക്കിയത് ...... അച്ഛമ്മയ്ക്ക് അറിയത്തില്ലേ ഇപ്പോൾ തുണി എടുക്കാൻ ഉള്ള കാശ് ഒന്നും കുഞ്ഞേച്ചിയുടെ കയ്യിൽ ഇല്ലെന്ന് ....... ദിവ്യേ...... നീ ദീപ്തിയെ പിടിച്ചു കൊണ്ടുപോയേ..... ലത രണ്ടുപേരുടെയും ഇടയിൽ കയറി നിന്നു . മതി തർക്കിച്ചത് ...... ബസ് പോകും ..... നീ വാ ഒന്ന് വേഗം ..... ദിവ്യ ദീപ്തിയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് നടന്നു. നീയൊന്നും ഒരു കാലത്തും നന്നാവില്ല ടീ ...... ചുമ്മാതല്ല എന്റെ കൊച്ച് ഇവിടുന്ന് രക്ഷപ്പെട്ട പോയത് ...... നിൻറെയൊക്കെ കയ്യിലിരിപ്പ് ഇതല്ലേ ...... അച്ഛമ്മ തലയിൽ കൈവെച്ച് ഭീതിയേയും ദിവ്യയെയും പ്രാകാൻ തുടങ്ങി. ഈ തള്ളേ ഞാനിന്ന് ....... ദീപ്തി തിരിഞ്ഞു നിന്നു പല്ല് കടിച്ചു.. എൻറെ മഹാദേവ ..... ഇന്ന് ബസ് പോയത് തന്നെ ..... ദിവ്യ ദീപ്തിയേയും വലിച്ചോണ്ട് ഓടി . നീ എന്തിനാ പെണ്ണേ അച്ചമ്മയോട് ഇങ്ങനെ വഴക്കുണ്ടാക്കുന്നത് ....... അച്ഛമ്മ എന്തേലും പറഞ്ഞാൽ നിനക്ക് മിണ്ടാതിരുന്നാൽ പോരെ ...... ദീപ്തിയെ നോക്കി ദിവ്യ ചോദിച്ചു. കുഞ്ഞേച്ചിയും അമ്മയും ഒന്നും മിണ്ടാത്തത് കൊണ്ടാ അച്ഛമ്മ തലയിൽ കയറി കളിക്കുന്നത് ..... ഇടയ്ക്കിടയ്ക്ക് ഓരോ ഡോസ് കൊടുത്തില്ലെങ്കിൽ ശരിയാകില്ല. ദീപ്തിയുടെ കലിപ്പ് ഇതുവരെ തീർന്നില്ല. രണ്ടുപേരും ഓടി ചെന്നപ്പോഴേക്കും ബസ് വിടാൻ തുടങ്ങിയിരുന്നു. ബസ്സിലെ കണ്ടക്ടർ വീടിനടുത്തുള്ള രാജീവേട്ടനാണ്. രാജീവൻ ദൂരെന്നേ കണ്ടിരുന്നു രണ്ട് പേരും ഓടി വരുന്നത്. രാജീവൻ ഡ്രൈവറോട് പറഞ്ഞു ബസ് നിർത്തിച്ചു. ബസ്സിൽ കയറിയപ്പോഴേക്കും ദീവ്യയെയും ദീപ്തിയെയും കിതച്ചു പോയിരുന്നു. എൻറെ ദിവ്യേ ഒരു 5 മിനിറ്റ് മുൻപ് നിനക്കൊക്കെ വീട്ടിൽ നിന്നും ഇറങ്ങിയാൽ എന്താ........ ദിവ്യയുടെ കിതപ്പ് കണ്ട് രാജീവൻ ചോദിച്ചു. ദിവ്യ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് ഇരു കണ്ണുകളും ചിമ്മി കാണിച്ചു. ഒരു സ്റ്റൻഡ് സീൻ കവർ ചെയ്തിട്ട് വരുന്ന വഴിയാ രാജിവേട്ടാ ..... ദീപ്തി ഇടയിൽ ചാടി കയറി പറഞ്ഞു. നമ്മളായിരിക്കും സ്റ്റൻഡ് മാസ്റ്റർ അല്ലയോ ..... ദീപ്തിയെ കളിയാക്കി കൊണ്ട് രാജീവൻ ചോദിച്ചു. യാ യാ ...... ദീപ്തി ഒരു കൈകൊണ്ട് കോളർ പൊക്കി ഒരു കണ്ണ് ഇറുക്കി ചിരിച്ചു. ഇന്നത്തെ ടാർഗറ്റ് എന്നതായിരുന്നു ..... രാജീവ് ചോദിച്ചു. കൃഷ്ണ രൂപം പ്രിൻറ് ചെയ്ത സെറ്റ് മുണ്ട് ...... ദീപ്തിയുടെ മുഖത്ത് പരിഹാസം. താഴ്ന്നതൊന്നും പോരല്ലോ .... രാജീവിന്റെ മുഖത്തും ആ പരിഹാസം ഉണ്ടായിരുന്നു. ആ ഓൾഡ് പീസിനെ കൊണ്ട് തോറ്റു രാജീവേട്ടാ ...... ഒരു രക്ഷയുമില്ല ...... ദീപ്തി മുഖം കോട്ടി. ദീപ്തി !!!..... സംസാരം അതിര് കിടന്നപ്പോൾ ദിവ്യ വിളിച്ചു. ജാനകിയേച്ചിയെ കൊണ്ടു വല്ലാത്ത ശല്യമായി അല്ലേ ദിവ്യേ...... കൊണ്ടുപോകാൻ പ്രശാന്തിനോട് പറയാൻ പാടില്ലായിരുന്നോ ...... പ്രശാന്തും രാജീവനും ഒരുമിച്ച് പഠിച്ചതാണ്. ചെറിയച്ചന് കൊണ്ടാകാൻ മനസ്സാണ് രാജീവേട്ടാ ......പക്ഷേ അച്ഛമ്മ പോവില്ല ....... ദിവ്യ പറഞ്ഞു. അച്ഛമ്മ പോകും രാജീവേട്ടാ പോയി അവിടുത്തെ മേലാദായം എടുത്തു കൊണ്ടു വരും..... ദീപ്തി പറഞ്ഞു. വയസ്സായാൽ അടങ്ങിയിരുന്നാൽ പോരെ ...... ഇങ്ങനെ എല്ലാവരോടും വഴക്കുണ്ടാക്കാൻ നടക്കണോ ...... ഓരോരോ ജന്മങ്ങള് ....... അല്ലാതെന്താ പറയുക ....... രാജീവൻ സഹതപിച്ചു. ബസ്സിൽ അധികം യാത്രക്കാർ ഇല്ലായിരുന്നു . അതുകൊണ്ട് അവരുടെ സംസാരം ഒന്നും ആരും ശ്രദ്ധിച്ചില്ല. വൈകിട്ട് സെറ്റ് മേടിക്കാതെ ചെന്നാൽ അത് പണിയാകില്ലേ ..... രാജീവൻ ദിവ്യയെ നോക്കി. എന്തായാലും ഇന്ന് മേടിക്കുന്നില്ല..... ഓണത്തിന് മേടിച്ചത് ഇരിപ്പുണ്ട് .... തൽക്കാലം അത് ഉടുക്കട്ടെ ...... ദീപ്തി തീർത്തു പറഞ്ഞു. കാശില്ലാഞ്ഞിട്ടാണെങ്കിൽ സരിതയുടെ അടുത്തുണ്ട് ..... ദിവ്യ പോയി മേടിച്ചോ ...... രാജീവൻ പരിഹാരം കണ്ടെത്തി. ഇന്ന് ഏതായാലും വാങ്ങിക്കുന്നില്ല രാജീവേട്ടാ ..... ദിവ്യ പറഞ്ഞു. രാജീവിന്റെ ഭാര്യയാണ് സരിത. ലതയുടെ എല്ലാ പ്രശ്നങ്ങളും സരിതയ്ക്കും രാജീവനും അറിയാം. കാശില്ലാത്തപ്പോഴൊക്കെ ദിവ്യ സരിതയോടാണ് കടം വാങ്ങിക്കുന്നത്. സ്കൂൾ പടിക്കൽ എത്തിയപ്പോൾ ദീപതി ടാറ്റായും പറഞ്ഞ് പോയി. മുൻപിൽ ഉള്ള വണ്ടി ആക്സിഡന്റിൽ പെട്ട് ബസ് 10 മിനിറ്റോളം താമസിച്ചു. ലേറ്റ് ആയതുകൊണ്ട് ദീപ്തി ഓടിക്കിതച്ചാണ് ഓഫീസിൽ എത്തിയത്. സെക്യൂരിറ്റിയെ കണ്ട് ചിരിച്ചുകൊണ്ട് വിഷ് ചെയ്തു. വേഗം പൊയ്ക്കോ മോളെ ...... സാർ വന്നിട്ടുണ്ട് ..... അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓടി സീറ്റിലിരുന്നപ്പോഴേക്കും വല്ലാതെ കിതച്ചു പോയിരുന്നു ദിവ്യയേ . എന്താ ഡി ലേറ്റ് ആയത് ..... അടുത്തിരുന്ന അനാമിക പിറുപിറുത്തു വഴി ബ്ലോക്ക് ആയിരുന്നു....... ദിവ്യ ചുണ്ടനക്കി . ദിവ്യ അനാമിക സിജു റിയ ഷാൻ അഞ്ചുപേർക്ക് ആണ് ക്യാമ്പസ് ഇൻറർവ്യൂ വഴി സെലക്ഷൻ കിട്ടിയത്. ദിവ്യയുടെ വീട്ടിൽ മാത്രമേ കാശിനു ബുദ്ധിമുട്ടുള്ളൂ. ബാക്കി എല്ലാവരും കിട്ടുന്ന ശമ്പളം അടിച് പൊളിച് ജീവിക്കുന്നവരാണ്. സോജൻ സാറ് ആണ് ടീം ഹെഡ്. സാർ വന്ന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടു പോയി. അഞ്ച് പേർക്കും എന്ത് ആവശ്യം ഉണ്ടങ്കിലും സാറിനെ ആണ് ആദ്യം കാണേണ്ടത്. എല്ലാവരും കാന്റീനിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ദിവ്യ മാത്രം വീട്ടിൽ നിന്ന് കൊണ്ടുവരും. എല്ലാവരുടെയും കൂടെ ഭക്ഷണം കഴിക്കാൻ പോകാറില്ല. എന്തെങ്കിലും തിരക്ക് പറഞ്ഞ് തനിച്ചു പോയിരിക്കുകയാണ് പതിവ്. കൊണ്ടുവരാൻ കാര്യമായിട്ട് കറി ഒന്നും കാണുകയില്ല. തോരനും അച്ചാറും മാത്രമേ മിക്ക ദിവസങ്ങളിലും കാണു . എല്ലാവരും സാമ്പത്തിക സ്ഥിതിയുള്ള കൂട്ടത്തിലാണ്. ചില സമയങ്ങളിൽ ദിവ്യക്ക് ആവശ്യമില്ലാത്ത കോംപ്ലക്സ് വർക്ക് ചെയ്യും. എല്ലാവരും സാമ്പത്തിക സ്ഥിതിയുള്ള കൂട്ടത്തിലാണ്. ചില സമയങ്ങളിൽ ദിവ്യക്ക് ആവശ്യമില്ലാത്ത കോംപ്ലക്സ് വർക്ക് ചെയ്യും. ❤️ കുറച്ചു ദിവസമായി മുട്ടകൾ ഒന്നും കൊടുക്കാൻ കിട്ടുന്നില്ല. കോഴിക്ക് ഒക്കെ എന്ത് പറ്റിയതാ അമ്മേ ..... ഒറ്റ മുട്ടയും കിട്ടുന്നില്ലല്ലോ കുറച്ച് ദിവസം ആയിട്ട്...... ദിവ്യ അമ്മയോട് ചോദിച്ചു. മുട്ട ഒന്നും കാണുന്നില്ല ദിവ്യേ...... ലത മുഖത്തു നോക്കാതെ മറുപടി പറഞ്ഞു. അമ്മയുടെ മറുപടിയിൽ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ദിവ്യയ്ക്ക് തോന്നി. ഉം..... ദിവ്യ ഒന്ന് കനത്തിൽ മൂളി. ദീപ്തി സ്കൂളിൽ ചെന്നപ്പോൾ സ്ട്രൈക്ക് കാരണം ക്ലാസ് നേരത്തെ വിട്ടു. വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നു നടക്കുകയായിരുന്നു. ശബ്ദം ഉണ്ടാക്കാതെ അകത്തുകയറി ബാഗ് കൊണ്ട് വച്ചു. ആരും ഇവിടെയില്ലേ ..... ഇവിടെയുള്ളവരെയൊക്കെ എവിടെ പോയി ആവോ ..... ദീപതി മനസ്സിൽ ചിന്തിച്ചു. അമ്മേ ...... അത് ഇന്നും കൊണ്ടു പോകാതെ അമ്മേ ...... ലത ജാനകിയമ്മയോട് പറയുന്ന ശബ്ദം കേട്ടു. വീടിൻറെ പുറകിൽ നിന്നാണ് അമ്മയുടെ ശബ്ദം കേൾക്കുന്നത്. കോഴിക്കൂടിന് അടുത്തുനിന്ന് ..... എന്താ സംഭവം ...... ദീപ്തി പതിയെ അങ്ങോട്ട് ചെന്നു. എൻറെ കയ്യിൽ നിന്നും വിടടീ....... ജാനകിയമ്മയുടെ മുരൾച്ച കേൾക്കാം. അമ്മേ ....... അമ്മ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും അമ്മേ ഞങ്ങൾ ...... ഇതൊക്കെ വിറ്റിട്ടല്ലേ അമ്മേ നമ്മൾ ചെലവ് കഴിയുന്നത്. ലതയുടെ ശബ്ദം ദയനീയമായിരുന്നു. വിടെടി എന്റെ കയ്യിൽ നിന്നും ...... പറിക്കുന്ന ഒറ്റ പച്ചക്കറി പോലും നിങ്ങൾ അവൾക്ക് കൊടുക്കുകയില്ല ..... ഇതെങ്കിലും ഞാൻ അവൾക്ക് കൊണ്ട് കൊടുക്കട്ടെ . ആ പിള്ളേരോട് ഞാൻ ഇനി എന്തു പറയും എന്റെ ഈശ്വരാ ....... പറഞ്ഞുകൊണ്ട് ലത തലപൊക്കി നോക്കിയത് ദീപ്തിയുടെ മുഖത്തേക്കാണ്. ഇരുവരുടെയും സംസാരം കേട്ട് കൈ കെട്ടി നിൽക്കുകയാണ് ദീപ്തി. മുന്നോട്ടാഞ്ഞ ജാനകിയമ്മ പിടിച്ചു കെട്ടിയ പോലെ നിന്നു . മുഖം വിളറി. പിന്നെ ദീപ്തിയെ കണ്ട ഭാവം പോലും വെക്കാതെ മുന്നോട്ട് നടക്കാൻ തുടങ്ങി. അച്ഛമ്മ അവിടെ നിന്നേ ..... എത്ര കാലമായി ഈ ബിസിനസ് തുടങ്ങിയിട്ട് ...... ദീപതിയുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചു. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/47119/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
ടാ.... നരീ... മഹി എവിടെ...???...ഓടി കൊണ്ട് വന്നു വെപ്രാളംത്തോടെ ചോദിക്കുന്നവനെ നരൻ എന്ന നരി തിരിഞ്ഞു നോക്കി... നീ എന്തിനാടാ മൈ %!£ ഇങ്ങനെ അലറുന്നെ.. ശ്വാസം നേരെ വിടാടാ...അവൻ ഇവിടെ ഉണ്ട്.... അതും പറഞ്ഞു ഒരു കുപ്പി വെള്ളം എടുത്തു അവന് കൊടുത്തു കൊണ്ട് പറഞ്ഞു ഇന്നാ വെള്ളം കുടിക്.. പോടാ... വെള്ളം കുടിക്കാൻ പറ്റിയ സമയം...വന്നവൻ ആ വെള്ളം തട്ടികളഞ്ഞു... ടാ കോപ്പേ.. രാവിലെ എന്റെ സ്വഭാവം മാറ്റരുത്.. വലതും പറയാനുണ്ടെങ്കിൽ പറഞ്ഞു തുലക്.. നരി ദേഷ്യത്തോടെ പറഞ്ഞു... മഹി???അവൻ എന്തിയെ എന്ന അർത്ഥത്തിൽ അവനെ നോക്കി പതിയെ കണ്ണ് കൊണ്ട് ചോദിച്ചു... ഉറക്കമാ.. എന്താടാ..സതീശാ??? നരിയുടെ നെറ്റി ചുളിഞ്ഞു.. അത്..??? ഇന്ന് അവന്റെ പെണ്ണിന്റെ നിച്ഛയം ആണ്..സതീശൻ പതുകെ പറഞ്ഞു.. ഏഹ്!! നരൻ ചാടി എഴുന്നേറ്റു..നിന്നോട് ആരാ പറഞ്ഞെ... വടക്കേലെ ജാനകി ആണ്.. ഇന്ന് അവരെ അവിടെ പണിക് വിളിച്ചെന്നു... വലുതായിട്ടൊന്നും ഇല്ല.. അവിടെ ഉള്ളവർ മാത്രം... ഇനിയിപ്പോ എന്താ ചെയ്യാ..? ശ്ശോ.. അവനോടിത് എങ്ങനെ പറയും.. നരി നെറ്റി തടവി കൊണ്ട് നേരെ നോക്കിയപ്പോൾ കാണുന്നത് ദേഷ്യം കൊണ്ട് ചുവന്ന മുഖത്തോടെ നിൽക്കുന്ന മഹി എന്ന ❤️മഹേഷ് ❤️ നെ ആണ്..അവൻ എല്ലാം കേട്ടെന്ന് നരന് മനസിലായി.. മഹേഷേ ഞാൻ പറയട്ടെ... നരൻ എന്തെങ്കിലും പറയുന്നതിനോ ചെയ്യുന്നതിനോ മുൻപ് തന്നെ മഹേഷ് കാറ്റു പോലെ വെളിയിലേക്ക് ഇറങ്ങി.. നരനും സതീശനും കൂടെ ഓടിയെത്തുമ്പോഴേക്കും മഹേഷിന്റെ ബുള്ളറ്റ് ഗേറ്റ് കടന്ന് പോയിരുന്നു... കൃഷിക്കാരനായ ‌ മാധവന്റെയും ലളിതയുടെയും ഏക മകനാണ് മഹേഷ്‌. സ്വന്തമായും പാട്ടത്തിനെടുത്തുമൊക്കെയുമാണ് അവരുടെ കൃഷി.... മാത്രമല്ല സ്വന്തമായി ഒരു ഫാമും അവർക്കുണ്ട് ....വളരെ നല്ല രീതിയിൽ തന്നെ അവരുടെ ജീവിതം മുന്നോട്ട് പോകുന്നു. മഹിയുടെ ബുള്ളറ്റ് "പത്മസരോവാരത്തിന്റെ " മുറ്റത്തു ഇരച്ചു നിന്നു.അതിൽ നിന്ന് ഇറങ്ങി അവൻ അകത്തേക്കു നടന്നു... അകത്തേക്കു നടക്കും തോറും അവന്റെ മനസ്സിൽ നീല പാട്ടുപാവാടയുമിട്ട് തന്നെ നോക്കി നിറഞ്ഞു ചിരിക്കുന്ന തന്റെ പെണ്ണിന്റെ മുഖം തെളിഞ്ഞു വന്നു... നിറയെ മുത്തുകളുള്ള വെള്ളികൊല്സിന്റെ ശബ്ദം അവന്റെ കാതിൽ മുഴങ്ങി കേട്ടു... മഹേഷിന്റെ അപ്പച്ചി മായയുടെ മകളാണ് ❤️ ചിലങ്ക ❤️..അവളുടെ അച്ഛൻ സത്യൻ പത്മസരോവരത്തിലെ കാര്യസ്ഥൻ ആണ് ..സത്യനും മായയ്ക്കും വിവാഹം കഴിഞ്ഞു ആറ് വർഷങ്ങൾക് ശേഷം ഉണ്ടായ മകളായിരുന്നു ചിലങ്ക..... അത് കൊണ്ട് തന്നെ അത്രമേൽ കാത്തിരുന്ന് നേർച്ച നേർന്നു കിട്ടിയ മകളാണ് ചിലങ്ക .. എന്നാൽ തന്റെ കണ്മണിയെ കൊതി തീരെ സ്നേഹിക്കാൻ മായയ്ക് ഭാഗ്യമുണ്ടായിരുന്നില്ല...ചിലങ്കയ്ക് നാല് മാസം പ്രായമുള്ളപ്പോൾ പെട്ടെന്ന് ഒരു പനി വന്നു അവളുടെ അമ്മ മരിച്ചു... മായയ്ക് ഒരു സഹോദരൻ മാത്രെമേ ഉണ്ടായിരുന്നുള്ളു... അവരുടെ അച്ഛനും അമ്മയുംമായയുടെ കുഞ്ഞിലേ തന്നെ മരിച്ചു പോയിരുന്നു.. അത് കൊണ്ട് തന്നെ അവർ സഹോദരങ്ങൾക് പരസ്പരം വലിയ സ്നേഹമായിരുന്നു..അതേ സ്നേഹം മായയ്ക് ഏട്ടന്റെ മകന് മഹേഷിനോടും ഉണ്ടായിരുന്നു...മരിച്ചാലും തന്റെ മകളുടെ ജീവിതം തന്റെ ഏട്ടന്റെ വീട്ടിൽ മഹിയോടൊപ്പം നന്നായിരിക്കും എന്ന് ആ അമ്മ ആഗ്രഹിച്ചു.. അങ്ങനെ ഒരു വാക് തന്റെ ഏട്ടനിൽ നിന്നും സത്യനിൽ നിന്നും അവർ വേടിച്ചിരുന്നു.. തങ്ങളുടെ പ്രാണനായവളുടെ വാക് അവർ സന്തോഷത്തോടെ സമ്മതിച്ചു... അന്ന് മായ മരിക്കുമ്പോൾ പത്മസരോവരത്തിലെ മൂത്ത മകൻ പ്രകാശനും ഭാര്യ അഞ്ജലിയകും പൊടികുഞ്ഞുണ്ട്.. ❤️ അപർണ ❤️.. അപർണയും ചിലങ്കയും തമ്മിൽ ഒരാഴ്ചത്തെ വ്യത്യാസം മാത്രമേ ഉള്ളു... അത് കൊണ്ട് തന്നെ മായയുടെ മരണസമയത്തു ചിലങ്കയെ നോക്കിയതും പാൽ കൊടുത്തു വളർത്തിയതുമൊക്കെ അഞ്ജലിയാണ്... കുഞ്ഞിനെ ഒറ്റക് എങ്ങനെ വളർത്തുമെന്ന ഒരു ചോദ്യം സത്യന് നേരെ വന്നപ്പോൾ എല്ലാവരും അയാളെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു... എന്നാൽ തന്റെ പ്രിയപെട്ടവളെ മറക്കാൻ അയാൾ തയ്യാറല്ലായിരുന്നു.. ആരു നിർബന്ധിച്ചിട്ടും അയാൾ വഴങ്ങുന്നില്ല എന്ന് കണ്ടപ്പോൾ പ്രകാശനും അഞ്ജലിയും കൂടി പറഞ്ഞു ചിലങ്ക മോളെ അവരുടെ മകളായി അപര്ണയുടെ സഹോദരിയായി വളർത്തികൊള്ളാം എന്നു.. "അശ്വിൻ" എന്ന അവരുടെ മൂത്ത മകന് ഇനി രണ്ട് സഹോദരിമാർ ഉണ്ടെന്ന്.. ""ചിലങ്കയും അപർണയും ""..... നിരകണ്ണുകളോടെ യാണ് അത് സത്യൻ കേട്ടത്.. അയാൾ അവരെ നോക്കി കൈകൂപ്പി..പിന്നീട് ചിലങ്കമോൾ അവരുടെ മകളായി ആണ് വളർന്നത്.. വളർന്നു വരും തോറും അപർണയിൽ കാണുന്ന സംസാരശ്രെമങ്ങളൊന്നും ചിലങ്കയിൽ ഇല്ലാത്തത് അഞ്ജലി ശ്രെദ്ധിച്ചിരുന്നു.. അവർ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ വിദഗ്ദ്ധ ചികിത്സയ്ക് ശേഷം ചിലങ്കയ്ക് സംസാര ശേഷിയില്ലെന്ന് കണ്ടെത്തി.. അത് അഞ്ജലിക്കും പ്രേകശനും വലിയ ഷോക്ക് ആയിരുന്നു.. സത്യനും ഒരുപാട് വിഷമമായിരുന്നു.. തന്റെ മകൾ പ്രകാശിനും അഞ്ജലിക്കും ബാധ്യതാ ആകുമോ എന്നയാൾ ഭയന്നു.. എന്നാൽ അവിടെ പ്രെകാശ്നും അഞ്‌ജലിയും അവളെ ഒന്നുകൂടി ചേർത്ത് പിടിക്കുകയാണ് ചെയ്‌ത്.സത്യൻ സന്തോഷത്തോടെ അത് കണ്ട് നിന്നു..അവർ ഒരുപാട് ചികിൽസിക്കാൻ നോക്കി എങ്കിലും അവളിൽ അങ്ങനെ ഒരു ഭാഗ്യം കിട്ടില്ലെന്ന്‌ ഡോക്ടർ വിധി പറഞ്ഞു... പിന്നീട് എല്ലാവരുടെയും മുഴുവൻ ശ്രെദ്ധ അവളിൽ ആയിരുന്നു..വളർന്നു വരുംതോറും എവിടെയെങ്കിലും പോയി നിന്നാൽ അറിയില്ല എന്ന് കരുതി നിറയെ മുത്തുകളുള്ള വെള്ളി കുലുസ് അവൾക് ഇട്ടു കൊടുത്തു.. എപ്പോഴും ചിലങ്ക പോലെ ശബ്‌ദം കേൾപ്പിച്ചു നടക്കുന്നവൾ പിന്നീട് ചിലങ്ക യായി.... മഹി!!! നിൽക് സത്യന്റെ ശബ്ദമാണ് അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.. മഹി ഹാളിലെ വാതിലിനടുത്തു നിൽക്കുകയായിരുന്നു... അവൻ അത് കടന്നു അകത്തേക്കു നടന്നു... മഹി പ്രശ്നം ഉണ്ടാകരുത്.... സത്യൻ അവനടുത്തേക് വന്ന് പറഞ്ഞു... എന്നാൽ മഹേഷ്‌ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല അവന്റെ നോട്ടം മുഴുവനും ഹാളിന്റെ അങ്ങേയറ്റത്ത് ❤️ നന്ദകിഷോർ ‌❤️നോട്‌ ചേർന്ന് നിൽക്കുന്ന അവന്റെ മാത്രം ❤️ചിലങ്ക ❤️യോടായിരുന്നു...അത് കണ്ട് അവന്റെ ഉള്ളൊന്ന് നീറി.... അവരെ തന്നെ നോക്കി നിൽക്കേ അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി... മഹേഷ്‌ ഹാളിലെ ഗ്ലാസ്‌ ടീപൊയിൽ ഒരു ചവിട്ട്.. അത് പലക്കഷണങ്ങളായി താഴെ വീണു. പൊട്ടിച്ചിതറി.. നന്ദനും ചിലങ്കയും അടക്കം എല്ലാവരും ഞെട്ടി പോയി...ചിലങ്കയുടെ കൈകൾ നന്ദനിൽ മുറുകി.. അവൾ അവനു പിറകിലായി തല കുനിച്ചു നിന്നു.. പത്മസരോവരത്തിലെയും അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ മഹിയിൽ തന്നെ തങ്ങി നിന്നു... സത്യൻ ( ചിലങ്കയുടെ അച്ഛൻ ) എന്തോ പറയാൻ വന്നപ്പോൾ മഹി കൈകളുയർത്തി അയാളെ തടഞ്ഞു... എനിക്ക് സംസാരിക്കാനുള്ളത് നിങ്ങളോടല്ല ചിലങ്കയോടാണ്..... അത് കേട്ട് ചിലങ്ക തലയുയർത്തി അവനെ നോക്കി.. അവനെ നോക്കിയ അവളുടെ ഭാവം എന്തെന്ന് മഹികു മനസിലായില്ല... എനിക്ക് വേണ്ടി പണ്ടേ പറഞ്ഞു വെച്ചതല്ലേ ഇവളെ...എന്നിട്ട്.... എന്നിട്ട് എന്താ ഇതൊക്കെ.... ചോദി കുമ്പോൾ അവന്റെ ശബ്‌ദം ഇടറി... മഹി കൈ ചുരുട്ടി അവന്റെ ഇമോഷൻസ് അടക്കി... അത്... ഞാൻ.. മോനെ... സത്യൻ എന്തോ പറയാൻ വന്നപ്പോൾ പ്രകാശൻ അപർണയുടെ അച്ഛൻ അയാളെ തടഞ്ഞു കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു... മഹേഷേ നിന്റെ തോന്നിവാസം കാണിക്കാൻ ഇത് നിന്റെ വീടല്ല... എന്റെ കുടുംബത്തു കേറി തോന്നിവാസം കാണിച്ചാൽ പോലീസിന് പിടിച്ചു കൊടുക്കും ഞാൻ... എനിക്ക് വേണ്ടി പറഞ്ഞു വെച്ച പെണ്ണിന്റ കല്യാണം ഇങ്ങനെ ഉറപ്പിക്കുമ്പോൾ ഞാൻ പിന്നേ എങ്ങനെ പെരുമാറണം.. പിന്നേ... കേസും വഴകും അടിയുമായി നടക്കുന്ന നിനക്ക് ഞാൻ എന്റെ കൊച്ചിനെ തരാനോ??? അതിന് നീ സ്വപ്നം കാണണ്ട..ദേഷ്യത്തോടെ പ്രകാശൻ പറഞ്ഞു.. എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക് എല്ലാവർക്കും അറിയുന്നതല്ലേ... സത്യം ഞാൻ തെളിയിച്ചതല്ലേ..എന്നിട്ടും... .അതൊന്നും എനിക്കറിയേണ്ട... എല്ലാവരുടെയും . മുന്നിൽ നീ സ്നേഹിച്ച പെണ്ണിനെ ചതിച്ച അവളുടെ വീട്ടിൽ കേറി അവളുടെ അച്ഛനെ വരെ അടിച്ച വൃത്തികെട്ടവനാണ്.. അങ്ങനെ ഉള്ള നിന്റെ അടുത്തേക് എന്റെ മോളെ അയക്കാൻ പറ്റില്ല..പ്രകാശൻ തീർത്തു പറഞ്ഞു... അത് നിങ്ങൾ മാത്രം പറഞ്ഞാൽ പോരല്ലോ..ചിലങ്ക പറയട്ടെ.... എന്നെ വേണ്ടെന്ന്...ദേഷ്യത്തോടെ പല്ലും കടിച്ചു പിടിച്ചു പറയുന്നവന്റെ നേരെ ആയിരുന്നു എല്ലാവരുടെയും നോട്ടം മുഴുവൻ.... അവന്റെ നെറ്റിയിലെ ഞരബെല്ലാം പിടച്ചു നിന്നു.... മോളോട് ഞങൾ ചോദിച്ചതാ... അവളുടെ സമ്മതത്തോടെ തന്നെ യാണ് ഞങ്ങൾ ഇത് സമ്മതിച്ചത്... അത് കേട്ട് മഹി ഞെട്ടി അവളെ നോക്കി... അവനു വിശ്വസിക്കാനായില്ല...ചിലങ്ക മുഖമുയർത്തിയില്ല...നോക്കാതെ തന്നെ അവന്റെ ഭാവം അവൾക് അറിയാമായിരുന്നു... മഹിയെ തന്നെ നോക്കി നിന്ന നന്ദകിഷോറിനു അവന്റ ഞെട്ടൽ മനസിലായി..മഹേഷ്‌ ചിലങ്കയെ ഒരു പാട് സ്നേഹിക്കുന്നുണ്ടെന്ന് അവന്റെ ഓരോ പ്രവർത്തിയും നന്ദന് മനസിലാക്കി കൊടുത്തു...അവന് മഹിയോട് പാവം തോന്നി.. പക്ഷേ അവൻനിസ്സഹായനായിരുന്നു.....കാരണം പ്രെകാശച്ഛനും തന്റെ അച്ഛൻ മാധവനും അടുത്ത സുഹൃത്തുക്കളും ബിസിനസ് പാർട്ണർസും ആണ്... അത് കൊണ്ട് തന്നെ പത്മസറോവരവും അവിടെ ഉള്ളവരും തനിക് പ്രിയപ്പെട്ടവർ ആണ്... കുഞ്ഞിലേ മുതൽ തന്നെ അശ്വിനും ഞാനും ഒരുമിച്ചായിരുന്നു.. എന്റെ ബെസ്റ്റ് ഫ്രണ്ടും അവനാണ്.... അവനോടൊപ്പം അവുടെ പോകുമ്പോഴേല്ലാം ഞാൻ ചിലങ്കയെ കാണാറുണ്ട്..എല്ലാവരും ഒരുമിച്ചിരുന്നു കളിപറഞ്ഞു ചിരിക്കുമ്പോൾ മിണ്ടാനാകാതെ കണ്ണും നിറച്ചു നിസ്സഹായതയോടെ നിക്കുന്ന ചിലങ്കയോട് പലപ്പോഴും പാവം തോന്നിയിട്ടുണ്ട്... പക്ഷേ അതിനും വേണ്ടി കുരുത്തകേടായിരുന്നു അപർണ...അപ്പു ബഹളം വെയ്ക്കാനും പാട്ടു പാടാനുമൊക്കെ മിടുക്കിയായിരുന്നു ...അവളുടെ കൊഞ്ചലോടെ ഉള്ള പാട്ടുകേൾക്കാൻ നല്ല രസമായിരുന്നു.. സ്കൂൾ കാലോസവത്തിനൊക്കെ അവൾക് ഒരുപാട് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്...എന്നാൽ അവൾ പാടുന്നത് കേട്ട് വിഷമിച്ചുതനിക് ഒന്ന് സംസാരിക്കാൻ എങ്കിലും പറ്റിയിരുന്നെങ്കിൽ എന്ന് ദൈവത്തോട് കരഞ്ഞു പറയുന്നവളെ കണ്ട് അപർണ പാട്ടു പാടുന്നത് തന്നെ ഉപേക്ഷിച്ചു.. അപ്പു എത്രയൊക്കെ ബഹളം വെച്ചാലും കുരുത്തക്കേട് കാട്ടിയാലും ചിലങ്കയെ ഒരുപാട് ഇഷ്ടമാണ്... അവളെ പിരിഞ്ഞു ഇത് വരെ ഇരുന്നിട്ടില്ല... സ്കൂളിലും കോളേജിലുമൊക്കെ അവർ ഒരിച്ചായിരുന്നു.... പലപ്പോഴും ചിലങ്കയുടെ ശബ്ദമാകുന്നത് അപ്പുവിന്റെ നാവാണ്...അപ്പു എത്ര ഇഷ്ടത്തോടെ വാങ്ങിയ സാധനം ആയാലും അവൾക് അവളുടെ പ്രിയപ്പെട്ടവർ കൊടുക്കുന്നതായാലും ചിലങ്കവേണമെന്ന് പറഞ്ഞാൽ പുഞ്ചിരിയോടെ അത് അവൾക് കൊടുക്കാറുണ്ട്...അപ്പുവിൽ താൻ കണ്ടിട്ടുള്ള ഏറ്റവും വലിയ ക്വാളിറ്റി അതാണ്... മഹി തന്റെയും അശ്വിന്റെയും പ്രായമാണെകിലും പഠിച്ചതൊക്കെ ഗവണ്മെന്റ് സ്കൂളിലും കോളേജിലും ആയത് കൊണ്ട് തന്നെ അവനുമായി സൗഹൃതമൊന്നും ഇല്ല.. പക്ഷേ മഹേഷിനെ കുറിച്ച് കേട്ടിട്ടുള്ളതൊന്നും നല്ല കാര്യങ്ങൾ അല്ല... ഓരോന്നോർത്ത് നിൽക്കേ വീണ്ടും പ്രെകാശിന്റെ ശബ്ദം അവൻ കേട്ടു... ഇവിടെ നടക്കുന്ന മംഗളകാര്യം മുടക്കാൻ നിന്നെ ഞാൻ സമ്മതിക്കില്ല.. മഹേഷ്‌ ചിലങ്കയെ തന്നെ നോക്കി... പിന്നേ അവളുടെ അടുത്തേക് വന്ന് അവളെ തന്നെ നോക്കി കൊണ്ട് ചോദിച്ചു.. നിന്റെ സമ്മതത്തോടെ ആണോ ഇങ്ങനെ ഒരു നാടകം ഇവിടെ നടക്കുന്നത്... അവൾ അവനെ മുഖമുയർത്തി നോക്കിയില്ല.. അവൾ ഒന്നു തന്നെ നോക്കുക കൂടി ചെയ്യുന്നില്ല എന്ന് കണ്ട മഹിക് നന്നായി ദേഷ്യം വന്നു... ഇവിടെ ഉള്ളവർ എല്ലാരും കരുതുന്നുണ്ടാകും നിന്നെ നന്നായി മനസിലാകുന്നത് അവരാണെന്ന്.. പക്ഷേ അത് വെറുതെ ആണ്... നിന്നെ ഈ ലോകത് മനസിലാക്കിയിട്ടുള്ള ഒരാൾ ഞാനും പിന്നേ ഒന്ന് അപർണയും ആണ്.. അത് കേട്ട് അവൾ മുഖമുയർത്തി അവനെ നോക്കി.. അത് കണ്ട് അവൻ പറഞ്ഞു.. നീ ഇപ്പോൾ ഈ വിവാഹത്തിന് ഒരുങ്ങുന്നത് എന്തിനാണെന്ന് എനിക്ക് ഊഹികാം.. അത് കേട്ട് ചിലങ്ക അവനെ തന്നെ കണ്ണെടുകാതെ നോക്കി... പക്ഷേ.. നടക്കില്ല... നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ.... നീ ഒരാളുടെ ഭാര്യ ആകുന്നുണ്ടെകിൽ അത് ഈ മഹേഷിന്റെ തന്നെ ആയിരിക്കും... അത് ഇനി ഏത് രാജകുമാരൻ വന്ന് നിന്നെ മോതിരമിട്ടാലും.. അതേ നടക്കു.. നിന്റെ അമ്മക് എന്റെ അച്ഛൻ കൊടുത്ത വാക്കാണ്...അത് ഞാൻ പാലിച്ചിരിക്കും.... അതും പറഞ്ഞു മഹേഷ്‌ വെട്ടി തിരിഞ്ഞ് വെളിയിലെക് പോയി.... മഹേഷ്‌ പറഞ്ഞിട്ട് പോയത് കേട്ട് തറഞ്ഞു നിൽക്കാനേ പത്മ സരോവരത്തിലുള്ളവർക് ആയുള്ളൂ... ചിലങ്ക തറഞ്ഞു നിൽക്കുകയാണ്... അവളുടെ ചെവിയിൽ അവന്റെ വാക്കുകൾ മുഴങ്ങി കേട്ട് കൊണ്ടിരുന്നു... മഹിയെ കുറിചോർക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... അവൾ അവനോട് ചെയ്യുന്നത് തെറ്റാണെന്ന് ചിലങ്കയ്ക് അറിയാമായിരുന്നു... ചിലങ്ക ഒന്ന് വേച്ചു പോയി...അവൾക് എവിടെയെങ്കിലും ഇരിക്കാൻ തോന്നി.... അവളെ ശ്രദ്ധിച്ചു നിന്ന അഞ്ജലി വേഗം അവളെ താങ്ങി... മോളെ... ചിലങ്ക... അഞ്‌ജലി കരഞ്ഞുകൊണ്ട് അവളെ വിളിച്ചു.. അപർണയും വേഗം അവളുടെ അടുത്തേക് വന്നു വെള്ളം എടുത്തു കൊടുത്തു.. ചിലങ്ക അല്പം വെള്ളം കുടിച്ചിട്ട് മതിയെന്ന് പറഞ്ഞു... എല്ലാവരും കൂടെ അവളെ സോഭയിലേക് ഇരുത്തി... ചിലങ്കയുടെ നോട്ടം അപ്പുവിൽ (അപർണ )തങ്ങി നിന്നു... എന്തോ അവളുടെ ഉള്ളിൽ മഹിയുടെ വാക്കുകൾ തെളിഞ്ഞു വന്നു.. "ഈ ലോകത്ത് നിന്നെ മനസിലാക്കിയിട്ടുള്ള ഒരാൾ ഞാനും മറ്റൊരാൾ അപർണയും ആണ്.." ശെരിയാണ്.. എന്നേ നന്നായിട്ടറിയുന്ന ആളാണ് അപ്പുവും മഹിയേട്ടനും... എന്താ.. പ്രകാശാ ഇതെല്ലാം.. വിജയൻ എന്ന നന്ദന്റെ അച്ഛന്റെ ശബ്ദമാണ് അവളെ താൻ ഇപോൾ എവിടെ ആണെന്നുള്ള ബോധം നൽകിയത്.... തനിക് അറിയുന്നതല്ലെടോ എല്ലാം... അറിയം.. എന്നാലും... അയാൾ വല്ലായ്മയോടെ ചോദിച്ചു.. അവളുടെ അമ്മ മരിക്കുന്നതിന് മുൻപേ പറഞ്ഞൊരു വാക്കാണ്.. മരിച്ചവർക്കറിയില്ലല്ലോ ഇപ്പോഴുള്ളവരുടെ സ്വഭാവം... പ്രകാശൻ ദേഷ്യത്തോടെ പറഞ്ഞു.. അയാൾ നന്ദന്റെ അടുത്തേക് വന്നുകൊണ്ട് പറഞ്ഞു.. മോൻ ക്ഷെമിക്കണം.... ഇങ്ങനെ ഒന്നും ഉണ്ടാകുമെന്ന് കരുതിയത് അല്ല.. എന്താ അച്ഛാ ഇത്.... ഞാൻ അന്യനൊന്നും അല്ലല്ലോ.. എനിക് എല്ലാം അറിയുന്നതല്ലേ... നന്ദൻ അയാളുടെ കൈയിൽ പിടിച്ചു കൊണ്ട് അശ്വസിപ്പിച്ചു... ഈ ചടങ്ങ് നടത്തുന്നുണ്ടോ... ഉണ്ടെങ്കിൽ വേഗമാകട്ടെ... സമയം പോകുന്നു.... നന്ദന്റെ അമ്മാവൻ പറഞ്ഞു... അത് കേട്ട് പ്രെകാശ് വിജയനെ നോക്കി..എല്ലാവർക്കും അങ്ങനെ ഒരു കാര്യം നടക്കുന്നത് തന്നെ ആയിരുന്നു ഇഷ്ടം... അത് കൊണ്ട് ആ ചടങ്ങ് നടത്താൻ തന്നെ തീരുമാനിച്ചു... സത്യൻ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.. അയാൾക് മഹിയെ വിശ്വാസമായിരുന്നു എങ്കിലും പ്രകാശിനെ എതിർക്കാനുള്ള ധൈര്യം ഇല്ലായിരുന്നു... അത് സ്വന്തം മകളുടെ കാര്യത്തിൽ ആയാൽ പോലും...എല്ലാം നോക്കി കൊണ്ട് നിൽക്കാനേ അയാൾക് ആയുള്ളൂ... അഞ്ജലി വേഗം ചിലങ്കയുടെ മുഖം തുടച്ചു കൊടുത്തു... അഞ്‌ജലിയും പ്രെകാശും കൂടി അവളെ ഹാളിനടുത്തേക് കൊണ്ട് വന്നു.. ചിലങ്ക സത്യനെ നോക്കി.... അയാൾ അവളെ നോക്കി വിളറിയ ഒരു ചിരി നൽകി... ചിലങ്കയെ നന്ദനടുത്തേക് കൊണ്ട് വന്നു നിർത്തി...അവൻ അവളെ തന്നെ നോക്കി... ചിലങ്ക ആകെ അസ്വസ്ഥത ആണെന്ന് അവനു മനസിലായി.. അവനു അവളോട് സഹതാപം തോന്നി... കുഞ്ഞിലേ മുതൽ കാണുന്നതാണെങ്കിലും ചിലങ്കയുടെ ഭാഷയൊന്നും അത്ര പിടിയില്ല അവന് ഇങ്ങനെ ഒരു ആലോചന വന്നപ്പോൾ അവളോട് സംസാരിച്ചത് ഓർമ വന്നു... അച്ഛനും പ്രെകാശച്ഛനുമൊക്കെ ഇങ്ങനെ ഒരു ആലോചന പറഞ്ഞപ്പോൾ സത്യത്തിൽ ഒരു ഞെട്ടലായിരുന്നു... ഇങ്ങനെ ഒരു ചിന്ത സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു... വിവാഹവും എന്റെ പെണ്ണ്... അവൾ എങ്ങനെ ഉള്ളവളായിരിക്കും....എന്നതിനെ കുറിച്ചൊക്കെ ഒരു പാട് ചിന്തിച്ചിട്ടുണ്ടെങ്കിലും ആ ചിന്തകളിൽ ഒരിക്കൽ പോലും കടന്നു വരാത്ത ഒരാളായിരുന്നു ചിലങ്ക. അങ്ങനെ കാണാൻ ഇഷ്ടമില്ല എന്നല്ല... ഇത് വരെ അങ്ങനെ തോന്നിയില്ല... അത്രയേ ഉള്ളു... ഇത് കേട്ടപ്പോൾ മുതലുള്ള അശ്വിന്റെ സന്തോഷം കണ്ടപ്പോൾ..... അച്ഛന്മാരുടെ സന്തോഷം കണ്ടപ്പോൾ.....അഞ്ജലി അമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ എതിർത്തു പറയാൻ തോന്നിയില്ല.... അതിന് ശേഷമാണ് ചിലങ്കയെ ആ രീതിയിൽ ഒന്ന് നോക്കുന്നത് തന്നെ.. സംസാരിക്കില്ല എന്നല്ലാതെ വേറൊരു കുറവും അവളിൽ കാണാൻ കഴിഞ്ഞില്ല എന്നതായിരുന്നു സത്യം... അവളുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഒരു ഗ്ലാസ് ചായ. മതി എല്ലാ ടെൻഷനും മാറാൻ എന്ന് അശ്വിൻ എപ്പോഴും പറയും.. ചിലങ്ക അടിപൊളി കുക്ക് ആണ്.. നാടൻ ആഹാരങ്ങളാണ് ആളുടെ ഹൈലൈറ്റ്...അശ്വിൻ ചിലങ്കയെ കുറിച്ച് പറഞ്ഞത് അവനു ഓർമ വന്നു.. തനിക് ചിലങ്കയോടൊപ്പം ഒന്ന് സംസാരിക്കാണമെന്ന് പറഞ്ഞപ്പോൾ അശ്വിൻ ആണ് അവളുടെ റൂമിനടുത് വരെ കൊണ്ടാക്കിയത്.. ചിലങ്കയോട് സംസാരിക്കാനായി അവളുടെ റൂമിലേക്കു കയറാൻ തുടങ്ങുമ്പോൾ അപ്പു പുറത്തേക് വന്നു...തന്നെ നോക്കി ഒന്ന് ചിരിച്ചു all the best പറഞ്ഞു കൊണ്ട് അപ്പു പുറത്തെക് പോയി... അവളെയും നോക്കി ചിരിച്ചു കൊണ്ട് അകത്തേക് കയറിയപ്പോൾ ആദ്യം തന്നെ കണ്ടത് ചിലങ്കയുടെ ഒരു ഫോട്ടോ വലുതായി ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നതാണ്... കുഞ്ഞിലേ മുതലുള്ള അവളുടെ ഒരുപാട് ചിത്രങ്ങളുണ്ട്.. എല്ലാം മനോഹരമായി ഫ്രയിൻ ചെയ്തു വച്ചിട്ടുണ്ട്... അത്യാടംബര രീതിയിലുള്ള ഒരു മുറി ആയിരുന്നു അത്....ബെഡും മറ്റുസാധങ്ങളെല്ലാം ലേറ്റസ്റ്റ് മോഡലിൽ ഉള്ളതായിരുന്നു... മിറർ ഗ്ലാസിനടുത്തായിരിക്കുന്ന പ്രോഡക്റ്റുകളെല്ലാം ബ്രാൻഡഡ് സാധനങ്ങൾ ആയിരുന്നു... നന്ദൻ അതെല്ലാം ഒന്ന് കണ്ണോടിച്ചു കൊണ്ട് നിന്നപ്പോൾ ആണ് തന്നെ തന്നെ നോക്കി നിൽക്കുന്ന ചിലങ്കയെ കണ്ടത്... ഓഹ്.. സോറിടോ.. ഞാൻ ആദ്യമായല്ലേ ഈ റൂമിൽ കയറുന്നത്... അതാ ഒന്ന് നോക്കിയത്..അവൻ ചിരിയോടെ പറഞ്ഞു.. വണ്ടർ ഫുൾ റൂം ആണ് കേട്ടോ ഇത്...നന്ദൻ അവളെ അഭിനന്ദിച്ചു.. ചിലങ്ക അവനെ നോക്കി ചിരിച്ചതെ ഉള്ളു... പിന്നേ എന്താണ് പറയേണ്ടതെന്ന് അറിയാതെ അവൻ ഒരു നിമിഷം മൗനമായി.... ചിലങ്ക അവനെ തന്നെ നോക്കി.. ആഷ് കളർ t ഷർട്ടും ബ്ലാക്ക് പാന്റുമാണ് അവന്റെ വേഷം....നല്ല ഹൈറ്റും സിക്സ് പാക്ക് ബോഡിയും ഒക്കെയായി ആരും കൊതിക്കുന്ന സൗന്ദര്യം ആയിരുന്നു അവനു....ചില ആങ്കിളിൽ നിന്ന് നോക്കുമ്പോൾ അവനു ടോവിനോയെ പോലെ ചിലങ്കയ്ക് തോന്നി... അവളുടെ കണ്ണുകൾ അവന്റെ മുഖമാകെ ഓടി നടന്നു... കട്ടിമീശക്കിടയിൽ ചെറുതായി കാണുന്ന അവന്റെ അദരത്തിൽ അവളുടെ മിഴികൾ ഉടക്കി എങ്കിലും വേഗം തന്നെ തന്റെ കണ്ണ് മാറ്റി... നന്ദൻ അവളുടെ മുന്നിലായി വന്നു നിന്നു അവളുടെ കണ്ണിൽ നോക്കി പറഞ്ഞു.. നമ്മൾ തമ്മിൽ കാണാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി... പക്ഷേ ഈ രീതിയിൽ ചിന്തിച്ചിട്ടില്ലല്ലോ...അതിന്റെ ഒരു സ്റ്റാർട്ടിങ് ട്രൗബിൾ ഉണ്ട്..... നമുക്ക് പരസ്പരം അറിയാം...ഒരുമിച്ച് മുന്നോട്ട് പോകാൻ നമുക്ക് കഴിയുമോ എന്ന് ഒന്ന് ശ്രെമിച്ചു നോകാം എന്ന് എനിക്ക് തോന്നുന്നു... താൻ എന്ത് പറയുന്നു...? ഒരുവിധം നന്ദൻ പറഞ്ഞൊപ്പിച്ചു... അവളോട് അങ്ങനെ സംസാരിക്കുന്നതിന്റെ ഒരു ചമ്മൽ അവനുണ്ടായിരുന്നു.. ചിലങ്ക ആകെ ഞെട്ടി നിൽക്കുകയാണ്.. ഇത്രയും പെട്ടന്ന് നന്ദൻ ഈ വിവാഹത്തിന് സമ്മതിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.. പെട്ടന്ന് അവൾക് മഹിയെ ഓർമ വന്നു... അവന്റെ കണ്ണിലെ കത്തുന്ന പ്രണയം ഓർമ വന്നു... ചിലങ്ക എന്ത് പറയണമെന്നറിയാതെ നിന്നു... എന്താടോ ഒന്നും പറയാതെ... ഈ ആലോചനക്ക് തനിക് താല്പര്യം ഇല്ലേ... ചിലങ്ക അവനെ നോക്കി പിന്നെ അവളുടെ സൈൻ ഭാഷയിൽ അവനോട് പറഞ്ഞു.. എന്റെ വിവാഹം ഉറപ്പിച്ചു വെച്ചിരുന്നതാണ്... നന്ദന് അവൾ എന്താണ് പറയുന്നതെന്ന് മനസിലായില്ല... എടോ എനിക്ക് താൻ എന്താണ് പറയുന്നതെന്ന് മനസിലായില്ല... എനിക്ക് ഈ സൈൻ ലാംഗ്വേജ് അറിയില്ല... ചിലങ്ക ഒരു നിമിഷം സ്റ്റക് ആയി... എന്റെ ഒരു നോട്ടത്തിൽ ഞാൻ എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്ന് മനസിലാകി അത് സാധിച്ചു തരുന്ന മഹിയെ അവൾ ഓർത്തു.... ടോ... I am sorry... തനിക് വിഷമമായോ.... ഞാൻ ഇനി മനസിലാക്കാൻ ശ്രെമിക്കാം.. എനിക്ക് ഇത് പരിചയമില്ലല്ലോ.. അതാ... എനിക്ക് വിഷമമായി എന്ന് കരുതി തന്നെ അശ്വസിപ്പിക്കാൻ ശ്രെമിക്കുന്നവനെ നോക്കി ഒന്ന് കണ്ണ് ചിമ്മി അവൾ.... പിന്നെ.... മേശയിൽ നിന്ന് ഒരു പേപ്പറും പേനയും എടുത്തു എന്തോ എഴുതിഅവനു കൊടുത്തു.. അവളെ ഒന്ന് നോക്കിക്കൊണ്ടു പേപ്പർ വാങ്ങി വായിച്ചു... എന്റെ വിവാഹം എന്റെ മുറ ചെറുക്കനുമായി ഉറപ്പിച്ചു വച്ചിരുന്നതാണ്.. പക്ഷേ... ഇപ്പോൾ...ആ വിവാഹം വേണ്ടെന്ന് പപ്പാ പറഞ്ഞു... എനിക്ക് പപ്പയെ എതിർക്കാൻ കഴിയില്ല...എന്നെ കുറിച്ച് എല്ലാം അറിയാമല്ലോ.. വെറും കാര്യസ്ഥന്റെ മകളായ എന്നേ എല്ലാ സൗകര്യങ്ങളോടെയും സ്നേഹത്തോടെയും വളർത്തി വലുതാക്കിയ പപ്പയെ എതിർക്കാൻ എനിക്ക് കഴിയില്ല... വായിച്ചു കഴിഞ്ഞ് നന്ദൻ അവളെ നോക്കി.. പിന്നേ അവളോട് ചോദിച്ചു... അപ്പോൾ തനിക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ലേ... ചിലങ്ക ഒന്നും മിണ്ടിയില്ല... തനിക്കും മഹേഷിനെ ഇഷ്ടം ആയിരുന്നു അല്ലേ... അതിനും അവൾ ഒന്നും പറഞ്ഞില്ല.. ഓക്കേ.. ഞാൻ ഇപോൾ എന്ത് വേണം.. ഈ മാരേജിന് താല്പര്യം ഇല്ല എന്ന് പറയട്ടെ.... അവൾ ഞെട്ടി അവനെ നോക്കി... വേണ്ട എന്ന് തലകുലുക്കി എന്തോ കൈകൊണ്ട് പറഞ്ഞു.. പെട്ടന്ന് എന്തോ ഓർത്ത പോലെ പേപ്പറിൽ എഴുതി കാണിച്ചു.. പപ്പക്കും മമ്മക്കും വിഷമമാകും.. അവരെ സങ്കടപെടുത്തരുത്... അത് വായിച്ചു നോക്കി അവളോട് നന്ദൻ ചോദിച്ചു.. പിന്നെ ഞാൻ എന്ത് വേണമെന്നാണ് ചിലങ്ക പറയുന്നത്... അവനു ചെറുതായി ദേഷ്യം വരുന്നുണ്ടായിരുന്നു... ഒന്നാമത് അവൾ പറയുന്നത് മനസിലാകുന്നില്ല.. പിന്നേ അവൾക് മാരേജിന് താല്പര്യം ഇല്ലെങ്കിൽ എല്ലാവരോടും എന്ത് പറയും എന്നത് അവനു അറിയില്ലായിരുന്നു.. അത്.. എനിക്ക് സമയം വേണം... അവൾ എഴുതി കാണിച്ചത് കണ്ടപ്പോൾ ആണ് അവനു സമാധാനം ആയത്.. മറ്റുള്ളവർക്ക് വേണ്ടി ഒരു നാടകത്തിനോ അല്ലെങ്കിൽ പരസ്പരം ഇഷ്ടമില്ലാതെ ഒരു വിവാഹത്തിനോ ഒന്നും അവന് താല്പര്യമുണ്ടായിരുന്നില്ല... ഏറ്റവും അടുത്ത സുഹൃത്തും അവന്റെ കുടുംബവും ആണ്... കുഞ്ഞിലെ മുതൽ പരിചയമുള്ള ഫാമിലി ഈ ഒരു കാരണത്തിന്റെ പേരിൽ ഇരു കുടുംബങ്ങളും തമ്മിൽ ഒരു പ്രേശ്നവും ഉണ്ടാകരുതെന്ന് അവനു നിർബന്ധം ഉണ്ടായിരുന്നു... നന്ദൻ ദീർഘശ്വാസം എടുത്തുകൊണ്ട് അവളോട് പറഞ്ഞു... ഓക്കേ... എനിക്ക് മനസ്സിലാകും... കുഞ്ഞുനാൾ മുതൽ പറഞ്ഞുറപ്പിച്ച ബന്ധമായിരുന്നില്ലേ മഹേഷുമായി ഉള്ളത്...ആ ഇഷ്ടം തനിക്ക് അവനോട് കാണും... എനിക്ക് മനസ്സിലാകും... പപ്പയെ കുറ്റം പറയാൻ പറ്റില്ലല്ലോ... മഹേഷിന്റെ പേരിൽ ഉള്ള ആരോപണങ്ങളും അത്ര ചെറുതല്ലല്ലോ... ഏതൊരച്ഛനും തന്റെ മകളുടെ നല്ല ജീവിതം മാത്രമേ ആഗ്രെഹിക്കു... അവളെ നോക്കി കൊണ്ട് അവൻ തുടർന്നു.. തനിക്ക് ഞാൻ സമയം തരാം. പക്ഷേ താനെന്നെ സ്നേഹിച്ചിരിക്കണം....അങ്ങനെ ഒരു ഉറപ്പ് താൻ തരുമെങ്കിൽ മാത്രം...അല്ലാതെ..... ഒരാളെ മനസ്സിൽ വച്ച് എന്നോടൊപ്പം വീർപ്പു മുട്ടി കഴിയാൻ പറ്റില്ല... അങ്ങനെ ഒന്നും എനിക്ക് ഇഷ്ടമല്ല.... എന്റെ ജീവിതം അത് ഒന്നിനുവേണ്ടിയും പരീക്ഷണം നടത്താൻ എനിക്ക് താല്പര്യമില്ല... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52676/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
ഈ വിവാഹം നടക്കില്ല ഭദ്രേ... ആ വിവേക് ആരുമായോ ഇഷ്ടത്തിലായിരുന്നു എന്ന്.. അവരുടെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞു... "" മൊബൈൽ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് അയാൾ അടുത്തുനിന്ന ഭാര്യയോട് ആയി പറഞ്ഞു. അവർ പകച്ചുകൊണ്ട് അയാളെ നോക്കി.. പകുതിയോളം ആൾക്കാർ എത്തിക്കഴിഞ്ഞിരിക്കുന്നു.. ഒന്നരമണിക്കൂർ കൂടി കഴിഞ്ഞാൽ വിവാഹം നടക്കേണ്ടതാണ്. "" ഏട്ടനോട് പറയണ്ടേ.. "" അവർ വെപ്രാളത്തോടെ ചോദിച്ചു. "" എനിക്ക് കഴിയില്ല ഭദ്രേ... നീ തന്നെ പറയൂ... അളിയൻ ആകെ തകർന്നുപോകും... "" അയാൾക്ക് ഇനിയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ആദി കയറി.. "" പറയാതെ ഇരുന്നാൽ എങ്ങനെയാ... എന്തെങ്കിലും ഒരു തീരുമാനം എടുക്കണ്ടേ.. "" ഇടറുന്ന കാലടികളോടെ അവർ മുന്നോട്ട് നടന്നു... ഓഡിറ്റോറിയത്തിൽ ഓടിനടന്ന് ഓരോ കാര്യങ്ങളായി ചെയ്യുകയാണ് ഭാർഗവൻ.. ഒരേ ഒരു മകളുടെ വിവാഹമാണ്.. ഭാര്യ മരിച്ചിട്ടും അയാൾ വളരെ കഷ്ടപ്പെട്ടാണ് മകളെ ഈ നിലയിൽ എത്തിച്ചത്.. "" ചേട്ടാ... "" തിരിഞ്ഞു നോക്കിയ അയാൾ കാണുന്നത് നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന സഹോദരിയെയാണ്..... അവരുടെ മുഖം കണ്ടപ്പോൾ തന്നെ എന്തോ പ്രശ്നം ഉണ്ട് എന്ന് അയാൾക്ക് മനസ്സിലായി..... ""എന്താ ഭദ്ര.. നീ എന്തിനാ കരയുന്നത്.. അളിയന്റെ മുഖവും വല്ലാതെ ഇരിക്കുന്നല്ലോ...."" അത് കേട്ടതും അവർ പൊട്ടിക്കരഞ്ഞുകൊണ്ട് അയാളുടെ മാറിലേക്ക് വീണു. "" അവർ നമ്മളെ ചതിച്ചു .... ആ വിവേകിന്റെ വിവാഹം കഴിഞ്ഞെന്നു... വീട്ടുകാർക്കും എല്ലാം അറിയായിരുന്നത്രേ.. "" ഒരു നിമിഷം ഭൂമി നിശ്ചലമായത് പോലെ അയാൾ നിന്നു.. ഉറുമ്പ് അരിമണി ശേഖരിക്കും പോലെ സ്വരിക്കൂട്ടി വെച്ചാണ് ഈ ദിവസം വരെ കൊണ്ടെത്തിച്ചത്... ഈ അവസാന നിമിഷം ഇനി എന്താ ചെയ്യുക.. പലരുടെയും മൊബൈൽ ശബ്ദിച്ചു തുടങ്ങി.... അറിഞ്ഞവർ അറിഞ്ഞവർ മൂക്കിൽ വിരൽ വെച്ചു.. "" അല്ലെങ്കിലും കൊമ്പത്തെ കല്യാണ ആലോചന വന്നപ്പോൾ തന്തയും മോളും ഭൂമിയിൽ ഒന്നുമല്ലായിരുന്നല്ലോ..... ഇതൊക്കെ ഇങ്ങനെയേ വരൂ എന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു... "" അയൽപക്കത്തെ സ്ത്രീയുടെ പിറുപിറുക്കൽ കേട്ടുകൊണ്ടാണ് അവൾ അങ്ങോട്ടേക്ക് വന്നത്... "" അച്ഛാ.. "" ആൾക്കൂട്ടത്തിനു മധ്യത്ത് കുറ്റം ചെയ്തവനെപ്പോലെ തലതാഴ്ത്തി നിൽക്കുന്ന പിതാവിനെ കാണവേ അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല.... "" അച്ഛനോട് ക്ഷമിക്കു മോളെ..... "" വിറയ്ക്കുന്ന ശബ്ദത്തോടെയാണ് അയാൾ എല്ലാം പറഞ്ഞു തീർത്തത്..... തന്റെ തീരുമാനം കാരണം മകളുടെ ജീവിതം തുലാസിൽ ആയത് അയാൾക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല... "" അച്ഛൻ എന്തിനാ എന്നോട് മാപ്പ് പറയുന്നത്..... അച്ഛൻ അറിഞ്ഞുകൊണ്ടാണോ ചെയ്തത് അല്ലല്ലോ... ഇതെന്റെ വിധി ആയിരിക്കാം.. "" അവൾ അയാളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു..... "" ഇന്നത്തെ മുഹൂർത്തം കഴിഞ്ഞാൽ നിന്റെ ജാതകത്തിൽ ആറുവർഷം കഴിയണം മോളെ.... ഞാനിതെങ്ങനെ സഹിക്കും.... "" ""വിവാഹം മുടങ്ങാതെ എങ്ങനെയെങ്കിലും നടത്താൻ നോക്കാം.. കുടുംബത്തിലോ പരിചയത്തിലോ വേറെ ചെക്കൻമാർ ഉണ്ടാകുമല്ലോ...."" ആരുടെയോ വാക്കുകൾ അവിടെ മുഴങ്ങി കേട്ടു... അച്ഛൻ സംശയത്തോടെ മുഖത്തേക്ക് നോക്കുന്നുണ്ട്..... "" അന്നും ഇന്നും ഈ നിതാരയ്ക്ക് എന്റെ അച്ഛന്റെ തീരുമാനമാണ് എല്ലാം..... അച്ഛൻ തീരുമാനിക്കുന്ന എന്തിനും എനിക്ക് സമ്മതമാണ്.... "" പറഞ്ഞുകൊണ്ട് അവൾ തിരികെ മേക്കപ്പ് റൂമിലേക്ക് തന്നെ പോയി..... മുറിയിൽ കയറി വാതിൽ അടച്ചവൾ തന്റെ കണ്ണുനീരിനെ പുറത്തേക്ക് ഒഴുക്കി കളഞ്ഞു..... അച്ഛന്റെ ആഗ്രഹം കൊണ്ട് സമ്മതിച്ചതാണെങ്കിലും ഒരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.... അവൾ വിരലിലേക്ക് നോക്കി..... വിവേക് എന്ന് പേരെഴുതിയ മോതിരം കാണുംതോറും അവൾക്ക് ആകെ വിറഞ്ഞു കയറി.. അത് ഊരിയെടുത്തവൾ മേശപ്പുറത്തേക്ക് വെച്ചു..... 💚💚 ""ഒരു മണിക്കൂറിനുള്ളിൽ എവിടെപ്പോയി ചെക്കനെ കണ്ടുപിടിക്കും..."" ഓരോരുത്തർ ഓരോ അഭിപ്രായം പറഞ്ഞു തുടങ്ങി... ഭാർഗവനാകെ തളർന്നു.... ഒടുവിൽ എന്തോ തീരുമാനിച്ചത് പോലെ അയാൾ മുന്നോട്ട് നടന്നു... ആൾക്കൂട്ടത്തിന്റെ പിന്നിലായി മാറി നിൽക്കുന്നവനിൽ അദ്ദേഹത്തിന്റെ കണ്ണുടക്കി.... ""മോനെ കാശി.... എന്റെ മോളെ നീ വിവാഹം കഴിക്കുമോ.... ഈ അവസാന നിമിഷം എന്റെ മോളെ എനിക്ക് ആരുടെയും കയ്യിൽ പിടിച്ചു ഏൽപ്പിക്കാൻ കഴിയില്ല.... ഈ വൃദ്ധൻ നിന്റെ കാലു പിടിക്കാം....."" അയാൾ കുനിയുന്നതിന് മുൻപ് തന്നെ അവൻ ഇരു കൈകളും കൊണ്ട് അയാളെ തടഞ്ഞു നിർത്തി.. "" എന്നെ വിവാഹം കഴിക്കാൻ അവൾ സമ്മതിക്കും എങ്കിൽ എനിക്ക് സമ്മതമാണ്...."" അവന്റെ വാക്കുകളവിടെ മുഴങ്ങി കേട്ടു..... "" ഇതിലും ഭേദം ആ പെൺകൊച്ച് കല്യാണം കഴിക്കാതെ നിൽക്കുന്നതായിരുന്നു.... "" ആരുടെയോ വാക്കുകൾ പിറകിൽ കേട്ടെങ്കിലും ഭാർഗവൻ ശ്രദ്ധിച്ചതേയില്ല... "" കള്ളും കഞ്ചാവുമായി നടക്കുന്നവനാണോ പെണ്ണിനെ കെട്ടിച്ചു കൊടുക്കുന്നത്..... "" നാട്ടുകാരുടെ അഭിപ്രായങ്ങളൊന്നും അയാൾ വക വെച്ചില്ല... എല്ലാവരും തങ്കപ്പെട്ട പയ്യൻ എന്ന് പറഞ്ഞ് ഉറപ്പിച്ചതാണ് വിവേകുമായുള്ള ആലോചന... ഒടുവിൽ തന്റെ മകളുടെ ജീവിതം പാതിവഴിയിലാക്കി അവൻ പോവുകയും ചെയ്തു.. 💚💚 "" മുഹൂർത്തമായി വാ മോളെ..... "" അച്ഛൻ വന്നു വിളിച്ചപ്പോൾ അവൾ അത്ഭുതത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി..... ഇത്രയും പെട്ടെന്ന് വിവാഹം കഴിക്കാൻ ആരെങ്കിലും തയ്യാറാകുമെന്ന് അവൾ വിചാരിച്ചതേയില്ല..... ""മോൾ അച്ഛനോട് പറഞ്ഞത് സത്യമല്ലേ.... അച്ഛൻ എന്ത് തീരുമാനമെടുത്താലും കൂടെ നിൽക്കുമെന്ന്....."" അയാൾ ഒന്നുകൂടി ഒരു ഉറപ്പിന് അവളോട് ചോദിച്ചു..... "" അതേ അച്ഛാ... അമ്മയില്ലാത്ത എന്നെ വളർത്തി വലുതാക്കിയ അച്ഛനെ ഒരിക്കലും ഞാൻ തള്ളി പറയില്ല.... അച്ഛൻ എന്ത് തീരുമാനമെടുത്താലും ഞാൻ കണ്ണും പൂട്ടി അനുസരിക്കും... "" അവളുടെ വാക്കുകൾ കേട്ടതും അയാൾ ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു .. "" അച്ഛൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്.. പൊന്നുമോളത് അനുസരിക്കണം... എന്റെ കുഞ്ഞിന് നല്ലതേ വരൂ... "" അച്ഛന്റെ കൈപിടിച്ചുകൊണ്ടുതന്നെ അവൾ പുറത്തേക്കിറങ്ങി..... ഓഡിറ്റോറിയത്തിലുള്ള എല്ലാവരും അവളുടെ മുഖത്തേക്കാണ് നോക്കുന്നത്.... അവനെ കാണുമ്പോഴുള്ള അവളുടെ പ്രതികരണം അറിയാൻ..... അച്ഛന്റെ പിന്നാലെ ഇറങ്ങിവന്ന അവൾ മണ്ഡപത്തിൽ ഇരിക്കുന്ന ആളെ കണ്ടതും ഞെട്ടി...... "" കാശിയേട്ടൻ.... "" അവൾ അമ്പരന്നുകൊണ്ട് അച്ഛന്റെ മുഖത്തേക്ക് നോക്കി..... പിന്നെ അവന്റെ മുഖത്തേക്കും.... മുഹൂർത്തം കഴിയാറായതിനാൽ പെട്ടെന്ന് തന്നെ അവളെ മണ്ഡപത്തിലേക്ക് ഇരുത്തി... താലി കൈകളിലായി എടുത്തുകൊണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി അവളിലെ അമ്പരപ്പ് അപ്പോഴും മാറിയിട്ടില്ല... കണ്ണുകൾ പരസ്പരമിടഞ്ഞപ്പോൾ അവർ മുഖം വെട്ടിച്ചു.. തന്റെ ജീവിതം വലിയൊരു തുലാസിൽ എത്തി നിൽക്കുന്നത് അവളറിഞ്ഞു.. അപ്പോഴേക്കും കെട്ടിമേളം ഉയർന്നു അഗ്നിസാക്ഷിയായി അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി.. താലികെട്ടി കഴിഞ്ഞ് മുഖമുയർത്തിയ കാശി കണ്ടു വലിഞ്ഞ മുറുകിയ മുഖവുമായി നിൽക്കുന്ന തന്റെ അമ്മയെ... അച്ഛന്റെ മുഖത്തു നിറഞ്ഞ സന്തോഷമാണ്... അച്ഛനിൽ നിന്നും അവൻ നേരത്തെ അനുവാദം വാങ്ങിയിരുന്നു.. അച്ഛനെ ഭയന്നാണ് അമ്മ മൗനം പാലിക്കുന്നത് എന്നും അവന് അറിയാം... ആ ചിന്തയോടെ തന്നെ അവൻ അവളുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി.... ഫോട്ടോയെടുപ്പിന് ഫോട്ടോഗ്രാഫർ പറഞ്ഞതുപോലെ എല്ലാം അവർ നിന്നു കൊടുത്തു......ചിരിക്കാൻ അവർ പറഞ്ഞെങ്കിലും ഇരുവരുടെയും മുഖത്ത് ചിരി വന്നതേയില്ല.... "" ഇതിപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടായതുകൊണ്ട് അവന് പെണ്ണ് കിട്ടി... അല്ലെങ്കിൽ ഈ കള്ളുകുടിയനൊക്കെ പെണ്ണ് കിട്ടുമോ... "" അയൽപക്കത്തെ ശ്യാമള ചേച്ചിയാണ്.... പണ്ടേ അവർക്ക് കാശിയെ ഇഷ്ടമല്ല... സത്യത്തിൽ നാടുമുഴുവൻ കാശിയെ കുറിച്ച് അപവാദം പറഞ്ഞു നടക്കുന്നവരിൽ പ്രധാനി ഇവർ ആണ് എന്ന് പറയാം.. "" അതെന്താ ശ്യാമളേ... അവൻ മുഴുക്കുടിയൻ ആണോ..... പണ്ടെങ്ങാണ്ട് ഒരു പ്രശ്നം ഉണ്ടായി എന്ന് കരുതി അതിനുശേഷവും മുൻപും ആരും അവനെ കുടിച്ച് കണ്ടിട്ടില്ല..... "" അവരുടെ വാക്കുകൾക്ക് ഭദ്ര അപ്പോൾ തന്നെ മറുപടി കൊടുത്തു... ആളുകൾ പറഞ്ഞു പറഞ്ഞാണ് കാശിയെ ഇത്രയും മോശക്കാരൻ ആക്കിയത്... അവസാനം ആളുകൾ പറഞ്ഞു പരത്തിയപ്പോൾ അവനും കുറച്ചൊക്കെ അങ്ങനെയാകാൻ തുടങ്ങി,... അവർക്ക് അമർഷം സഹിക്കാൻ കഴിഞ്ഞില്ല..... "" പതിനാലാമത്തെ വയസ്സിൽ ഇവൻ കള്ളുകുടിച്ചതിനല്ലേ നിങ്ങളുടെ തറവാട്ടിൽ വലിയ പ്രശ്നം നടന്നത്.... അതൊക്കെ ഞങ്ങൾക്ക് എല്ലാം ഓർമ്മയുണ്ട്..... ഇതിപ്പോ പെങ്കൊച്ചിന്റെ ഭാവി ആലോചിക്കുമ്പോഴാ... "" അവർ പരിതപിച്ചു.... "" ഞങ്ങളുടെ കൊച്ചിന്റെ ഭാവി ഓർത്തു നിങ്ങൾ ആരും കഷ്ടപ്പെടേണ്ട..... ഞങ്ങളുടെ കൺമുന്നിൽ വളർന്ന കുട്ടിയാ അവൻ..... "" ഭദ്ര ഉറപ്പോടെ പറഞ്ഞു. അപ്പോഴേക്കും ഇരുവരെയും ആഹാരം കഴിക്കാൻ ആയി കൊണ്ടുപോയിരുന്നു... പെട്ടെന്ന് ഉണ്ടായ വിവാഹമായതിനാൽ തന്നെ ഫോട്ടോഗ്രാഫർ പിന്നെ വലുതായി ശല്യം ചെയ്തില്ല.... ആഹാരം കഴിച്ചു കഴിഞ്ഞ് അവൾ അച്ഛന്റെ അരികിലേക്ക് നടന്നു. "" എന്റെ കുട്ടിക്ക് വിഷമം ഉണ്ടോ.. നിനക്കും തോന്നുന്നുണ്ടോ അവൻ മോശക്കാരൻ ആണെന്ന്..... "" അയാൾ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു...... "" ഒരു കണക്കിന് ഞാനല്ലേ അച്ഛാ എല്ലാത്തിനും ഉത്തരവാദി..... പക്ഷേ കാശിയേട്ടന് ഇപ്പോഴും എന്നോടുള്ള വെറുപ്പ് മാറിയിട്ടില്ലല്ലോ..... അതോർക്കുമ്പോൾ എനിക്ക് പേടിയാകുന്നു..... "" അവൾ ആശങ്കയോടെ പറഞ്ഞു..... കാശിക്ക് തന്നെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്ന് അവൾക്ക് അറിയാം.. "" അവൻ അത്രയ്ക്ക് ക്രൂരൻ ഒന്നുമല്ല മോളെ... അവനു നിന്നെ മനസ്സിലാവും... എന്തുണ്ടെങ്കിലും അച്ഛനെ അറിയിക്കണം കേട്ടോ.... "" അവൾ തലയാട്ടി..... വീട്ടിലേക്ക് പോകാനായി അവന്റെ ഒപ്പം കാറിലേക്ക് കയറി ഇരിക്കുമ്പോൾ അവളവന്റെ മുഖത്തേക്ക് നോക്കി.... തന്നെ കാണുമ്പോൾ ഉള്ള വെറുപ്പ് ഇപ്പോഴും ആ മുഖത്തുണ്ട്... അവൾ കണ്ണുകൾ അടച്ച് പുറകിലേക്ക് ചാരിയിരുന്നു..... വീട്ടിലേക്ക് കയറുമ്പോൾ അമ്മായി നിലവിളക്കുമായി നിൽപ്പുണ്ട്.... മുഖം കടുത്തു തന്നെയാണ്.. അടുത്തുനിൽക്കുന്ന അമ്മാവന്റെ മുഖത്ത് നിറഞ്ഞ സന്തോഷമാണ്.... അമ്മയുണ്ടായിരുന്നെങ്കിൽ ഒത്തിരി സന്തോഷിക്കുമായിരുന്നു... അവൾ നിലവിളക്ക് വാങ്ങി അകത്തേക്ക് കയറി..... രണ്ടാമത്തെ പടിയിലേക്ക് കാല് വെച്ചതും ശക്തമായ കാറ്റ് വിളക്കിലെ നാളത്തെ അണച്ചു കളഞ്ഞു... ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട കുട്ടിയെ പോലെ അവൾ എല്ലാവരുടെയും മുഖത്ത് മാറിമാറി നോക്കി... വന്നപ്പോഴേ കടുത്തിരുന്ന അമ്മായിയുടെ മുഖം ഇപ്പോൾ കൂടുതൽ വലിഞ്ഞു മുറുകിയിട്ടുണ്ട്.,. ""സാരമില്ല മോള് അകത്തേക്ക് കയറിക്കോ...."" അമ്മാവന്റെ വാക്കുകൾ ഒരു ആശ്വാസം പോലെയാണ് കേട്ടത്... അമ്മയുടെ ഒരേയൊരു സഹോദരനാണ്.... അമ്മ മരിച്ചതിനുശേഷം അമ്മാവന് തന്നോട് ഇഷ്ടം കൂടിയിട്ടേയുള്ളൂ... നിലവിളക്കുമായി പൂജാമുറിയിലേക്ക് പോയി...... അത് പൂജാമുറിയിൽ വെച്ച് കൈകകൂപ്പുമ്പോൾ എന്താണ് പ്രാർത്ഥിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു.... നല്ല ദാമ്പത്യം ലഭിക്കണം എന്നോ അതോ ദീർഘസുമംഗലിയായിരിക്കണമെന്നോ..... എങ്കിലും കണ്ണുകൾ അടച്ചു കുറച്ചു സമയം അവിടെ നിന്നു... കൂടെ നിന്ന ആൾ അപ്പോഴേക്കും തിരികെ പോയിരുന്നു... തിരികെ ചെല്ലുമ്പോൾ കാശിയേട്ടൻ സോഫയിൽ ഇരിക്കുന്നുണ്ട്...... ആരോ അതിനടുത്തേക്ക് പിടിച്ചിരുത്തി..... മധുരം തരുന്ന ചടങ്ങാണത്രേ... അമ്മായി ഏട്ടന്റെ വായിലേക്ക് വെച്ച് കൊടുത്തതിനുശേഷം മുഖത്തിന് നേരെ വച്ച് നീട്ടി..... അത് ശരിക്കും കണ്ണിനു നേരെയാണ് വന്നത്...... മറ്റെങ്ങോ നോക്കിക്കൊണ്ട് അലക്ഷ്യമായി തന്റെ മുഖത്തിന് നേരെ നീട്ടിയതാണ്..... എങ്ങനെയോ സ്പൂണിൽ ഉണ്ടായിരുന്ന മധുരം വായിലാക്കി..... ""വീണേ , താര മോളെ കൊണ്ട് മുറിയിലാക്കു..."" അമ്മാവൻ കാശിയേട്ടന്റെ അനുജത്തി വീണയോടാണ് പറഞ്ഞത്.... അത് കേട്ടതും അവൾ പുഞ്ചിരിച്ചുകൊണ്ട് മുന്നിലേക്ക് വന്നു.... "" വാ ഏട്ടത്തി"" അവൾ നിറഞ്ഞ ചിരിയോടെ വിളിച്ചപ്പോൾകൂടെ ചെല്ലാതിരിക്കാൻ കഴിഞ്ഞില്ല..... ഈ വസ്ത്രം ഒക്കെ ഒന്ന് മാറണം എന്നുണ്ട്..... മുകളിലാണ് കാശിയേട്ടന്റെ മുറി..... മുറിയുടെ വാതിൽ തുറന്ന് അവൾ ചിരിക്കുന്നുണ്ട്..... മുറിക്കുള്ളിലേക്ക് നോക്കിയപ്പോഴാണ് ചിരിയുടെ കാരണം മനസ്സിലായത്.... ആകെ വലിച്ചുവാരി ഇട്ടിരിക്കുകയാണ് മുറി..... വസ്ത്രങ്ങളെല്ലാം അവിടെ അവിടെയായി കിടപ്പുണ്ട്.... അകത്ത് പാമ്പുണ്ടോ എന്ന് പോലും ചിലപ്പോൾ സംശയം തോന്നും..... "" ഏട്ടത്തിക്ക് മാറാൻ ഡ്രസ്സ് വേണ്ടേ .... ഞാൻ എടുത്തുകൊണ്ടു വരാം.... "" അപ്പോഴാണ് അതിനെക്കുറിച്ച് ചിന്തിച്ചത് പോലും...... പ്രതീക്ഷിക്കാതെ നടന്ന വിവാഹമാണല്ലോ... തനിക്കായി ഇവിടെ ഒന്നും കരുതിയിട്ടില്ല.... പതിയെ തലമുടിയിൽ നിന്നും സ്ലൈഡുകൾ ഓരോന്നായി ഊരി എടുക്കാൻ തുടങ്ങി..... കുറച്ച് അധികം കഷ്ടപ്പെട്ടാണ് തലമുടി അഴിച്ചെടുത്തത്...... അപ്പോഴേക്കും ഡ്രസ്സുമായി വീണ എത്തിയിരുന്നു .... സാരി അഴിച്ചെടുക്കാൻ അവൾ കൂടി സഹായിച്ചു....... കുറച്ച് അധികം പിന്നുകൾ സാരിയിൽ അവിടെ അവിടെയായി ഉണ്ടായിരുന്നു.... അതെല്ലാം കഷ്ടപ്പെട്ട് അഴിച്ചെടുത്തതിനുശേഷം കുളിക്കാനായി ബാത്റൂമിലേക്ക് കയറി...... 💚💚 കുളിച്ച് ഇറങ്ങുമ്പോൾ വീണയെ മുറിയിൽ കണ്ടില്ല..... നല്ല തലവേദനയുണ്ട്.... ഒന്ന് കിടക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ അമ്മായിയുടെ മുഖം ആലോചിക്കുമ്പോൾ തോന്നുന്നതേയില്ല..... അവൾ തലയൊന്നു കെട്ടി മുഖത്ത് അല്പം പൗഡർ ഇട്ടതിനുശേഷം താഴേക്ക് നടന്നു.... "" നീ ആരോട് ചോദിച്ചിട്ട കല്യാണം കഴിച്ചത്?..... "" ഉറഞ്ഞുതുള്ളി കൊണ്ട് കാഞ്ചന ചോദിച്ചു..... ""അമ്മ കണ്ടതല്ലേ അവിടുത്തെ അവസ്ഥ..... അങ്ങനെ ഒരു അവസ്ഥയിൽ സഹായിക്കണ്ടേ......"" അവൻ തികച്ചും ശാന്തനായാണ് പറഞ്ഞത്..... എങ്കിലും അവരുടെ മുഖം അയഞ്ഞില്ല...... "" നിന്നോട് അവൾ പണ്ട് ചെയ്തതൊന്നും മറന്നിട്ടില്ലല്ലോ..... അന്നുമുതൽ എനിക്ക് പെണ്ണിനെ കണ്ണിന് നേരെ കണ്ടുകൂടാ.... "" എന്തോ പറയാൻ തുടങ്ങിയ കാശി അവൾ വരുന്നത് കണ്ടു നിശബ്ദനായി... അവൾക്ക് ആകെ അസ്വസ്ഥത തോന്നി.... ആകെ ഒരു ഒറ്റപ്പെടൽ..... അതിന് ഒരു പ്രധാന കാരണം അമ്മായിയുടെ പെരുമാറ്റമാണ്... വർഷങ്ങൾക്കുശേഷമാണ് ഈ വീട്ടിലേക്ക് വരുന്നത്...... എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴേക്കും വീണ കയ്യിൽ പിടിച്ചു വലിച്ചു അടുത്തേക്ക് ഇരുത്തിയിരുന്നു.... ഇരിക്കുന്നതിന്റെ കുറച്ച് അപ്പുറത്തായി കാശി ഏട്ടൻ ഇരിപ്പുണ്ട്.... എങ്കിലും അങ്ങോട്ടേക്ക് ശ്രദ്ധിക്കാൻ പോയില്ല....... "" നാളെ മോളുമായി പുറത്തുപോയി അവൾക്ക് ആവശ്യമുള്ള സാധനങ്ങൾ എല്ലാം വാങ്ങി കൊടുക്കണം കേട്ടോ കാശി....... "" മുറിയിൽ നിന്നും പുറത്തേക്ക് വന്ന അമ്മാവൻ പറഞ്ഞപ്പോൾ ഏട്ടൻ വെറുതെ തലയാട്ടുന്നത് കണ്ടു...... 💚💚 വെറുതെ നിന്നപ്പോൾ വീണയോടൊപ്പം മുറ്റത്തേക്ക് ഇറങ്ങി.... അയൽപക്കത്തെ സുമതി ചേച്ചി എത്തിനോക്കുന്നുണ്ട്...... ഇവരെ പണ്ടെങ്ങാണ്ടോ കണ്ടതാണ്.... "" കൊച്ചിന്റെ കല്യാണ ചെക്കൻ ഓടിപ്പോയി അല്ലേ... മാളു വന്നപ്പോൾ എന്നോട് പറഞ്ഞു....."" വിളറിയ ഒരു ചിരി തിരികെ നൽകാനേ കഴിഞ്ഞുള്ളൂ..... അല്ലാതെ എന്തു പറയാൻ.... മാളു ഇവരുടെ മകളാണ്....കൂടുതലൊന്നും കേൾക്കാതിരിക്കാൻ പെട്ടെന്ന് തന്നെ തിരികെ വീടിനുള്ളിലേക്ക് കയറി.... അല്ലെങ്കിലും മനുഷ്യന്റെ മുറിവിൽ കുത്തി വേദനിപ്പിക്കാൻ എല്ലാവർക്കും പ്രത്യേക കഴിവാണ്...... അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മായി വൈകിട്ടത്തേക്ക് എന്തോ ഉണ്ടാക്കാനുള്ള പുറപ്പാട് ആണെന്ന് തോന്നുന്നു..., ഇന്ന് കല്യാണം ആയതിനാൽ തന്നെ ഉച്ചയ്ക്ക് ഒന്നും ഉണ്ടാക്കിയിരുന്നില്ലല്ലോ... അവിടെ എന്തൊക്കെയോ ചെയ്തുകൊണ്ട് കുറച്ചു സമയം നിന്നു..... കുറച്ചു കഴിഞ്ഞപ്പോൾ അമ്മാവൻ മുറിയിലേക്ക് പോയി.... ഇന്ന് കല്യാണം ആയതുകൊണ്ടാണ് അല്ലെങ്കിൽ അമ്മാവൻ രാവിലെ അവരുടെ ഷോപ്പിലേക്ക് പോകും.... താഴെ ആരെയും കാണാത്തതു കൊണ്ട് തന്നെ കുറച്ചു സമയം കഴിഞ്ഞപ്പോൾ മുറിയിലേക്ക് നടന്നു.. ഏട്ടന്റെ മുറി ആയതുകൊണ്ട് തന്നെ അങ്ങോട്ട് ചെല്ലുമ്പോൾ ഒരു വെപ്രാളം ഉണ്ട്... മുറിയിലേക്ക് ചെന്നതും അതുവരെ അടഞ്ഞു വച്ചിരുന്ന കണ്ണുനീർ ഒഴുകി ഇറങ്ങി..... നിലത്തായി ഇരുന്നു കൊണ്ട് മുട്ടിൽ മുഖപൂഴ്ത്തി....... എത്ര സമയം അങ്ങനെ ഇരുന്നു എന്നറിയില്ല.... ""ഡി "" ഏട്ടന്റെ ശബ്ദം കേട്ടാണ് കണ്ണുതുറന്നു നോക്കിയത്..... "" എന്നെ കെട്ടാൻ വയ്യായിരുന്നുവെങ്കിൽ നിനക്കത് നിന്റെ തന്തയോട് പറയാമായിരുന്നില്ലേ... ഇവിടെ വന്നിരുന്ന് മോങ്ങുന്നത് എന്തിനാ... "' എന്തൊക്കെയോ പറയണം എന്നുണ്ടെങ്കിലും ഒന്നും പുറത്തേക്ക് വന്നില്ല....... ആ മുഖത്തേക്ക് തന്നെ അല്പ സമയം നോക്കി നിന്നു.... പറയുന്നതെല്ലാം കേൾക്കാൻ ബാധ്യസ്ഥയാണ്..... ഏട്ടൻ ബെഡിന്റെ ഒരറ്റത്തായിരുന്നു മൊബൈലിൽ എന്തോ നോക്കുന്നുണ്ട്.... അതുകണ്ടു കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി..... "" ഇനി നീ താഴേക്ക് ചെന്നിട്ട് എല്ലാവരെക്കൊണ്ടും ഞാൻ നിന്നെ പുറത്താക്കിയതാണ് എന്ന് പറയിക്കുമോ.... ഇവിടെ കയറി കിടക്കാൻ നോക്ക്.... "' മുഖത്തുനോക്കി കൊണ്ട് അലക്ഷ്യമായാണ് പറച്ചിൽ..... എങ്കിലും പറഞ്ഞിട്ട് കേൾക്കാതിരിക്കാൻ തോന്നിയില്ല.... വലിയ സൈസ് കട്ടിലാണ് അതിന്റെ ഒരറ്റത്ത് കയറി ചുരുണ്ടു കിടന്നു..... സത്യത്തിൽ നല്ല ക്ഷീണമുണ്ട്.... രാവിലെ മുതലുള്ള അലച്ചിലും ടെൻഷനും എല്ലാം കാരണം തലയ്ക്ക് നല്ല ഭാരം..... അറിയാതെ തന്നെ കണ്ണുകൾ അടഞ്ഞു പോയി...... കണ്ണു തുറന്നു നോക്കുമ്പോൾ ഏട്ടൻ ഇല്ല..... ചുവരിൽ ആയി തൂക്കിയിരിക്കുന്ന ക്ലോക്കിൽ നോക്കുമ്പോൾ സമയം അഞ്ചര ആയിട്ടുണ്ട്..... താഴേക്ക് ചെല്ലുന്ന കാര്യം ആലോചിക്കുമ്പോൾ എല്ലാം അമ്മായിയുടെ മുഖമാണ് മനസ്സിലേക്ക് വരുന്നത്.... കുഞ്ഞിലെ അമ്മായിക്ക് എന്നോട് നല്ല സ്നേഹമായിരുന്നു.... ഇപ്പോൾ ഈ കാണിക്കുന്ന വെറുപ്പിന്റെ കാരണം താൻ തന്നെയാണ്...... 💚💚 അവൾ മെല്ലെ താഴേക്ക് ഇറങ്ങിച്ചെന്നു....... പുഞ്ചിരിയോടെ നിൽക്കുന്ന വീണയെ കാണുമ്പോൾ പകുതി ആശ്വാസം ഉണ്ട്...... ഈ വീട്ടിലെ ഒറ്റപ്പെടലിൽ അവൾ മാത്രമാണ് ഒരു ആശ്രയം...... വീണയുടെ ഒപ്പം നിൽക്കുന്ന മാളുവിന് അത്ര തെളിച്ചമില്ല..... എങ്കിലും അവളെ നോക്കി നിറം മങ്ങിയ ഒരു ചിരി നൽകി..... "" താര.... താൻ എന്തിനാ ഇഷ്ടം ഇല്ലാത്ത കല്യാണത്തിന് സമ്മതിച്ചത്.... "" വല്ലാത്ത ഒരു ഭാവത്തിൽ മാളു ചോദിച്ചു.... "" മനസ്സിലായില്ല മാളു... "" താൻ കാശിയേട്ടനെ വിവാഹം കഴിച്ചതിൽ ഇത്രയും ദേഷ്യം മാളുവിന് വരേണ്ട കാര്യം എന്താണ് എന്ന് അവൾക്ക് മനസ്സിലായില്ല.,. "" നീയും കാശിയേട്ടനും തമ്മിലുള്ള അകൽച്ച ആർക്കാണ് അറിയാത്തത്.... നിനക്ക് പറയാമായിരുന്നില്ലേ അവിടെവച്ച് വിവാഹത്തിന് സമ്മതമല്ല എന്ന്..... "" അവളുടെ ചോദ്യം കേട്ടപ്പോൾആകെ വിറഞ്ഞു കയറി എന്ന് വേണമെങ്കിൽ പറയാം...... അവളെ ഒരു രീതിയിലും ബാധിക്കാത്ത ഒരു കാര്യത്തിനാണ് അവൾ ഇത്തരം ഒരു ചോദ്യം ചോദിക്കുന്നത്...... ഇതിനു മറുപടി കൊടുക്കാതിരുന്നാൽ ശരിയാവില്ല....... "" ഞങ്ങൾ തമ്മിലുള്ള അകൽച്ച ഞങ്ങളെ മാത്രം ബാധിക്കുന്ന കാര്യമാണ്...... അതിൽ മാളു ഇടപെടേണ്ട.... വിവാഹത്തിന് സമ്മതിക്കുന്നതും സമ്മതിക്കാതെ ഇരിക്കുന്നതും എന്റെ ഇഷ്ടമല്ലേ... "" ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.... സഹിച്ചു നിൽക്കുന്നതിനും ഒരു പരിധിയില്ലേ... അവളുടെ ചോദ്യം കേട്ടിട്ട് വീണയും വല്ലായ്മയോടെ നോക്കുന്നുണ്ട് അച്ഛനെ ഒന്ന് കാണണം എന്ന് തോന്നി..... ഇവിടെ നിന്നും ഒരുപാട് ദൂരം ഇല്ല വീട്ടിലേക്ക്..... നാളെ പോയി ആവശ്യമുള്ള സാധനങ്ങൾ എല്ലാം വീട്ടിൽ നിന്നും എടുക്കണം...... ആലോചനയോടെ മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് വീണ അടുത്തേക്ക് വന്നത്..... "" ഏടത്തി...... സങ്കടമായോ മാളു പറയുന്നത് കേട്ടിട്ട്....."" "" നീ കണ്ടതല്ലേ വീണ ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം...... അതിൽ ഞാൻ എന്ത് തെറ്റാ ചെയ്തത്..... ദൈവത്തിന്റെ തീരുമാനം എന്നതല്ലാതെ ഞാൻ എന്തു പറയാൻ....."" സങ്കടം കൊണ്ട് അവളുടെ മുഖം ആകെ ചുവന്നു പോയിട്ടുണ്ട്.... "" അവൾ അവളുടെ മനസ്സിലെ സങ്കടം കൊണ്ട് പറഞ്ഞു പോയതാ...... ഒരുപാട് കാലമായി അവൾക്ക് ഏട്ടനെ ഇഷ്ടമാണ്.... ഏട്ടനും തിരികെ ഇഷ്ടമുണ്ടെന്നാണ് ഞാൻ കരുതിയിരുന്നത്..... പക്ഷേ അങ്ങനെയുണ്ടെങ്കിൽ ഏട്ടൻ ഒരിക്കലും ഏട്ടത്തിയുമായുള്ള വിവാഹത്തിന് സമ്മതിക്കില്ലല്ലോ.... "" അവൾ പറഞ്ഞു നിർത്തുമ്പോൾ അതുവരെയുണ്ടായിരുന്ന സമാധാനം കൂടി നഷ്ടമായിരുന്നു..... മറ്റൊരാൾക്ക് അവകാശപ്പെട്ടത് താൻ പിടിച്ചു വാങ്ങിയോ എന്ന സംശയം അവളിൽ നിറഞ്ഞു...... സമയം കടന്നുപോയിട്ടും വീണ പറഞ്ഞ വാക്കുകളിൽ നിന്നും മുക്തയാവാൻ അവൾക്കു കഴിഞ്ഞില്ല...... കാശിയേട്ടന് അവളോട് പ്രണയം ഉണ്ടായിരിക്കുമോ...... അങ്ങനെയാണെങ്കിൽ അച്ഛന്റെ നിർബന്ധം കൊണ്ട് വിവാഹത്തിന് സമ്മതിച്ചതായിരിക്കും..... അവരുടെ പ്രണയത്തിലേക്ക് താനൊരു കല്ലുകടിയായി വന്നു പെട്ടോ തുടങ്ങിയ ഭയങ്ങൾ അവളെ പൊതിയാൻ തുടങ്ങി..... "" എന്താ ഏട്ടത്തി ആലോചിക്കുന്നേ... ഞാൻ പറഞ്ഞ കാര്യമാണോ....."" അവളുടെ നിൽപ്പ് കണ്ടതും വീണ ചോദിച്ചു..... ""ഇല്ല മോളെ..... ഞാനെന്തോ ഓർക്കുകയായിരുന്നു....നീ വാ നമുക്ക് അകത്തേക്ക് പോകാം....."" അവളുടെ കയ്യും പിടിച്ച് അകത്തേക്ക് നടക്കുമ്പോഴും മനസ്സിനെ പൊതിഞ്ഞ അസ്വസ്ഥത മാറിയിരുന്നില്ല..... വിവേക് ഒറ്റ ഒരുത്തനാണ് എല്ലാത്തിനും കാരണം.... അയാൾക്കൊരു പ്രണയം ഉണ്ടായിരുന്നെങ്കിൽ നേരത്തെ വിവാഹത്തിൽ നിന്ന് പിന്മാറാമായിരുന്നു..... അവസാന നിമിഷം വരെ കൊണ്ടെത്തിച്ചുകൊണ്ട് അച്ഛനെ അയാൾ അത്രത്തോളം പ്രതിസന്ധിയിലാക്കി..... അച്ഛനെ അതിനു മുൻപൊരിക്കൽ പോലും ഇങ്ങനെ തലകുനിച്ചു കണ്ടിട്ടില്ല..... അവനെക്കുറിച്ച് ഓർക്കും തോറും അവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല..... നിശ്ചയത്തിനു പോലും അയാൾ വളരെ സന്തോഷത്തിലായിരുന്നു..... ഒരിക്കലെങ്കിലും വിവാഹത്തിന് ഇഷ്ടമല്ല എന്ന് പറഞ്ഞിരുന്നെങ്കിൽ താനായി തന്നെ പിന്മാറുമായിരുന്നു,...... അല്ലെങ്കിലും അയാളെ കണ്ടുകൊണ്ട് അല്ല വിവാഹത്തിന് സമ്മതിച്ചത്..... സ്നേഹത്തോടെ ചേർത്തുപിടിച്ച അയാളുടെ അമ്മയുടെ സ്നേഹം കണ്ടപ്പോൾ അറിയാതെ അമ്മയെ ഓർത്തുപോയി...... ആ സ്നേഹം അനുഭവിക്കാനുള്ള കൊതി കൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചത്...... 💚💚 രാത്രി ആഹാരം കഴിക്കാൻ ഇരിക്കുമ്പോഴേക്കും അവൾക്ക് ടെൻഷൻ കയറാൻ തുടങ്ങി..... ഇന്നുമുതൽ കാശിയേട്ടന്റെ മുറിയിലാണ് കിടക്കേണ്ടത്...... ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളുടെ കൂടെ പെട്ടെന്ന് ഒരു ദിവസം കഴിയേണ്ടി വരുന്നതിൽ സ്ത്രീ സഹജമായ ബുദ്ധിമുട്ടുകൾ അവൾക്കുണ്ട്..... പെട്ടെന്നുള്ള വിവാഹമായതുകൊണ്ടും അമ്മായി മുഖം കറുപ്പിച്ച് മാറിനിൽക്കുന്നത് കൊണ്ടും കൂടുതൽ ചടങ്ങുകളും കാര്യങ്ങളും ഒന്നും ഉണ്ടായില്ല..... അതൊരു ഭാഗ്യമായാണ് അവൾക്ക് തോന്നിയത്..... സെറ്റ് സാരിയും മുല്ലപ്പൂവും പാലും ഒക്കെയായി അവന്റെ മുറിയിലേക്ക് പോകുന്ന കാര്യം ആലോചിക്കാൻ കൂടി വയ്യ... അങ്ങനെയെങ്ങാനും ചെന്നാൽ കാശിയേട്ടൻ തന്നെ ചവിട്ടി പുറത്താക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല...... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52816/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
"മോനെ വിച്ചു" അത്രയും നേരം മുന്നിലെ പുസ്തകത്തിൽ മിഴി നട്ടിരുന്ന ഗോവർദ്ധൻ അമ്മ വിളിച്ചത് കേട്ട് തിരിഞ്ഞു. "എന്താ അമ്മേ?" അവൻ റീഡിംഗ് ഗ്ലാസ് മാറ്റി വച്ചിട്ട് തിരക്കി. "മോനെ നീ ഇങ്ങനെ എപ്പോഴും ഇതിനകത്ത് അടച്ചിരിക്കാതെ. ഇടയ്ക്കൊക്കെ ഒന്ന് പുറത്തേക്ക് ഇറങ്ങ്. മുൻപ് നീ ലീവിന് വരുമ്പോൾ ഈ നാട് എത്ര കണ്ടാലും മതിയാവില്ലായിരുന്നല്ലോ നിനക്ക്?" ഹേമ മകനെ നോക്കി വിഷമത്തോടെ ചോദിച്ചു. അവൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല. അവനെ നോക്കി അങ്ങനെ നിന്നപ്പോൾ അവരുടെ ഉള്ളിൽ ഒരു നൊമ്പരം വന്നു നിറഞ്ഞു. തൻ്റെ മൂത്തമകൻ, അത്രയും സ്നേഹിച്ചാണ് താനും അവൻ്റെ അച്ഛനും അവനെ വളർത്തിയത്. അവൻ്റെ ഒരു ആഗ്രഹത്തിനും എതിര് നിന്നിട്ടില്ല. അതാണ് ആർമിയിൽ ചേരണം എന്ന് പറഞ്ഞപ്പോഴും ആദ്യത്തെ എതിർപ്പിന് ശേഷം സമ്മതിച്ചത്. ഇവന് ഇളയവനായി ഒരു മകൻ കൂടെ ഉണ്ടെങ്കിലും എപ്പോഴും തങ്ങൾക്ക് കൊള്ളിവയ്ക്കേണ്ടവൻ എന്ന ഒരു വാത്സല്യവും കരുതലും ഇവനോട് അധികം ഉണ്ടായിരുന്നു. അവരുടെ കണ്ണുകൾ ആ മുറിയിൽ വച്ചിരിക്കുന്ന ആ വലിയ കുടുംബചിത്രത്തിലേക്ക് എത്തി. എല്ലാവരും നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന ചിത്രം. ഇവന് തൻ്റെ അതേ നിറവും മുഖഛായയും ആണ്. ഇളയവനും തൻ്റെ മുഖഛായയും അച്ഛൻ്റെ നിറവുമാണ്. എന്ത് സന്തോഷമായിരുന്നു. അവർ ഒരു നെടുവീർപ്പോടെ അവിടെ ഇരിക്കുന്ന മകനെ നോക്കി. ആ ഫോട്ടോയിൽ ഉള്ളവൻ്റെ നിഴൽ എന്ന് പോലും പറയാൻ പറ്റാത്ത രൂപത്തിലാണ് ഇപ്പോൾ അവൻ. തലമുടിയും താടിയുമൊക്കെ നീണ്ടു. മുൻപ് എപ്പോഴും ജോലിയുടെ ഭാഗമായും അല്ലാതെയും ചെറുതായി വെട്ടി വൃത്തിയായി സൂക്ഷിച്ചിരുന്നതാണ്. നല്ല ഭംഗിയാണ് അവനെ കാണാൻ എന്ന് എല്ലാവരും പറഞ്ഞിരുന്നു. "അമ്മ ഊണ് എടുത്ത് വച്ചു. കഴിക്കാൻ വാ മോനെ." അവർ അവൻ്റെ അടുത്ത് ചെന്നു വിളിച്ചു. "എനിക്കിപ്പോൾ വേണ്ട അമ്മേ." അവൻ പറഞ്ഞു. "രണ്ട് മണി കഴിഞ്ഞു വിച്ചു, അച്ഛനും അമ്മയും ഒന്നും കഴിച്ചിട്ടില്ല. മോനെ കാത്തിരിക്കുകയാണ്." അവർ പറഞ്ഞു. അവൻ ഒരു നിമിഷം അവരെ തന്നെ നോക്കി, പിന്നെ മുന്നിൽ ഉണ്ടായിരുന്ന പുസ്തകം ബുക്ക് മാർക്ക് വച്ചിട്ട് അടച്ചു. എഴുന്നേറ്റ് നിന്നിട്ട് ഒന്ന് മുഖം ചുളിച്ചു. "വേദനയുണ്ടോ മോനേ?" ഹേമ അവൻ്റെ മുഖം കണ്ടപ്പോൾ ചോദിച്ചു പോയി. "കുറേ നേരം ഒരേ ഇരിപ്പ് ഇരുന്നതിൻ്റെ ആവും." അവൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് അവർ തന്നെ അതിന് മറുപടിയും പറഞ്ഞു. വേദന ഉണ്ടാവും. അവൻ അത് പുറത്ത് കാണിക്കാറില്ല. കൂടുതൽ വേദന തനിക്ക് തരേണ്ട എന്ന് വിചാരിച്ച് ആവും. അവൻ അങ്ങനെ ഒന്നും പുറത്ത് കാണിക്കാറില്ല. പക്ഷെ അവൻ്റെ ഉള്ളം വെന്ത് നീറുന്നത് തനിക്ക് അറിയാം. താൻ പ്രസവിച്ച കുഞ്ഞല്ലേ അവൻ. അവൻ മെല്ലെ ഒരു കാൽ എടുത്ത് മുന്നിലേക്ക് വച്ച് മെല്ലെ നടന്നു. വേദനയുള്ളത് കൊണ്ട് ആണെന്ന് തോന്നുന്നു ഇടത് കാലിൻ്റെ ഏന്തൽ പ്രകടമാണ്. വിളമ്പി വച്ച ഊണിന് മുന്നിൽ അവൻറെ അച്ഛൻ വിശ്വനാഥ് ഇരിക്കുന്നുണ്ടായിരുന്നു. അവർ അമ്മയും മകനും കൂടെ അങ്ങോട്ട് ചെന്നു. ഓരോരുത്തരും അവരവർക്ക് വേണ്ടത് വിളമ്പി എടുത്തു. "ഏച്ചു എപ്പോഴാ വരുന്നത്?" ഗോവർദ്ധൻ ചോദിച്ചു. "നാളെ വെളുപ്പിന് എത്തുമെന്ന് പറഞ്ഞു." ഹേമയാണ് മറുപടി പറഞ്ഞത്. ഏച്ചു, അവരുടെ രണ്ടാമത്തെ മകൻ ആണ് യശ്വർധൻ. അവന് സാഹിത്യത്തിൽ ആണ് താൽപര്യം. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡിഗ്രിയും പിജിയും കഴിഞ്ഞ് ഇപ്പോൾ പി എച്ച് ഡിയിൽ എത്തി നിൽക്കുന്നു. കഥയും കവിതയും ഒക്കെ നന്നായി എഴുതും. "മമ്..." അവൻ ഒന്ന് മൂളി. തൻ്റെ മുന്നിലെ പാത്രത്തിലേക്ക് വളരെ കുറച്ച് മാത്രം വിളമ്പി കഴിക്കുന്ന അവനെ അവർ വേദനയോടെ നോക്കി. എല്ലാം അവൻറെ ഇഷ്ടവിഭവങ്ങൾ ആണ്. പുറം ജോലി ചെയ്യാൻ ആളുണ്ടെങ്കിലും അടുക്കളയിൽ അവർ തന്നെ ആണ് എല്ലാം ഉണ്ടാക്കുന്നത്. അവന് വേണ്ടിയാണ് എന്നും ഓരോന്ന് ഉണ്ടാക്കുന്നത്. ഭക്ഷണം ഒന്നും നേരെ കഴിക്കാതെ വല്ലാണ്ട് മെലിഞ്ഞിട്ടുണ്ട്. "കുറച്ച് കൂടെ കഴിക്ക് മോനെ." അവർ ചോറിൻ്റെ പത്രത്തിലേക്ക് ആയാൻ തുടങ്ങിയതും അവൻ കൈ ഉയർത്തി തടഞ്ഞു. "മതി. വിശപ്പില്ല." എന്നിട്ട് കഴിച്ച പത്രവുമായി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. മത്സരം വച്ച് താൻ ഉണ്ടാക്കുന്നത് കഴിച്ചിരുന്ന മക്കളെ അവർ ഓർത്തു. എല്ലാ സന്തോഷവും പെട്ടെന്നാണ് ഇല്ലാതെ ആയത്. ഗോവർദ്ധൻ മിലിറ്ററിയിൽ ആയിരുന്നു. അവൻ്റെ താൽപര്യ പ്രകാരം പ്ലസ് ടു കഴിഞ്ഞ് എൻഡിഎ ടെസ്റ്റ് എഴുതി കയറിയതാണ്. അവൻ്റെ വളർച്ചയിലെ ഓരോ പടവിലും അവനൊപ്പം ഞങ്ങളും അഭിമാനിച്ചു. ഒടുവിൽ ആർമിയിൽ മേജർ റാങ്കിൽ വരെ എത്തി. അങ്ങനെയിരിക്കെ ആണ് ബോർഡറിൽ അവരുടെ ക്യാമ്പിന് നേരെ ഒരു ഭീകരാക്രമണം ഉണ്ടായത്. അതിൽ 23 പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റവർ വേറെയും. ആദ്യത്തെ ചികിത്സയ്ക്ക് ശേഷം അവനെ ഡൽഹിയിലെ ആർമി ഹോസ്റ്റലിലേക്ക് അവനെ മാറ്റി. ജീവനോടെ കിട്ടുമോ ഇല്ലയോ എന്ന് അറിയാതെ കിടന്ന നാളുകൾ. എങ്ങനെയെങ്കിലും ഒന്ന് തിരിച്ച് കിട്ടിയാൽ മതി എന്ന് പറഞ്ഞ് ഞങ്ങൾക്ക് പ്രാർത്ഥിച്ച് ഉരുകിയ നാളുകൾ. ഒടുവിൽ പ്രാർത്ഥനയുടെ ഫലം എന്നതു പോലെ അവനെ തിരിച്ചു കിട്ടി പക്ഷേ പഴയ വിച്ചുവിനെ എവിടെയോ നഷ്ടമായി. കാലിൻ്റെ പരിക്ക് ഭേദമായെങ്കിലും റോഡ് ഇടേണ്ടി വന്നു. പിന്നെ ഫിസിയോ ഒക്കെ ചെയ്തെങ്കിലും നടപ്പ് പഴയത് പോലെ ആയില്ല. അതോടെ ആർമിയിലെ പഴയ ജോലിക്ക് അവൻ ഫിറ്റ് അല്ല എന്നവർ റിപ്പോർട്ട് ചെയ്തു. വേണമെങ്കിൽ അവിടെ ഡെസ്ക് ജോബ് ചെയ്ത് മുന്നോട്ട് പോകാം. പക്ഷേ അത് വേണ്ടാന്ന് വച്ച് അവൻ റിട്ടയർമെൻ്റ് ചോദിച്ച് വാങ്ങി. അത്രയും കാലം ജീവശ്വാസം പോലെ കൊണ്ട് നടന്ന യൂണിഫോം ഉപേക്ഷിക്കേണ്ടി വന്നത് അവനെ തളർത്തി. പിന്നെ അവൻ്റെ സുന്ദരമായ മുഖത്തിൻ്റെ ഇടത് വശം, ആദ്യം വലിയ മുറിവായിരുന്നു. പിന്നെ അവിടെ വച്ച് തന്നെ സ്കിൻ ഗ്രാഫ്റ്റിങ് നടത്തി. ഒരു പരിധി വരെ അവൻ്റെ മുഖം ശരിയായി എങ്കിലും മേൽ കഴുത്ത് മുതൽ ഇടത് കണ്ണിൻ്റെ താഴെ വരെയുള്ള ആ പാട്. അത് അവൻ്റെ ആത്മവിശ്വാസം കൂടെ തല്ലിക്കെടുത്തി കളഞ്ഞു. അതിന് വേറെയും ഒരു കാരണം കൂടെ ഉണ്ട്. അതോർത്തപ്പോൾ അവരുടെ നെഞ്ച് വിങ്ങി. അടുത്ത മാസം 32 തികയും ഇവന്. എച്ചുവിന് ഇപ്പോൾ 27 ആകാൻ പോകുന്നു. ഇവൻ ഒരു വിവാഹത്തിന് സമ്മതിക്കാതെ അവനും വേണ്ട എന്ന് പറഞ്ഞ് ഇരിപ്പാണ്. "എന്താടോ, എന്ത് ആലോചിച്ച് ഇരിക്കുകയാണ്? ഭക്ഷണം ഒന്നും വേണ്ടേ?" വിശ്വനാഥിൻ്റെ ചോദ്യം ആണ് അവരെ ചിന്തയിൽ നിന്ന് ഉണർത്തിയത്. "ഞാൻ നമ്മളെ മോനെ പറ്റി ആലോചിച്ചതാ വിശ്വേട്ടാ." അവർ അയാളോട് പറഞ്ഞു. "അവനെ നമുക്ക് തിരിച്ച് കിട്ടിയില്ലേടോ!" അയാൾ അന്നത്തെ ദിവസങ്ങൾ ഓർമിക്കുന്നതു പോലെ ഒരു നിമിഷം നിശബ്ദനായിരുന്നു. "പക്ഷേ അവൻ ആകെ മാറി പോയി വിശ്വേട്ടാ. എങ്ങോട്ടും ഇറങ്ങാതെ ആരെയും കാണാതെ. എങ്ങനെ ജീവിച്ചവനാണ്. അങ്ങനെ ഉള്ള അവൻ ഇങ്ങനെ ജീവിക്കുന്നത് എനിക്ക് സഹിക്കുന്നില്ല." അവർ വിങ്ങിപ്പൊട്ടി. "താൻ ആഹാരത്തിൻ്റെ മുന്നിൽ ഇരുന്ന് കരയാതെ. നമുക്ക് കഴിച്ച് കഴിഞ്ഞ് സംസാരിക്കാം." അയാൾ ഗൗരവത്തിൽ പറഞ്ഞു. അവർ കണ്ണുനീർ അടക്കി എങ്കിലും പിന്നെ ഒരു വറ്റ് പോലും കഴിക്കാൻ ആയില്ല. "തനിക്ക് മരുന്നൊക്കെ ഉള്ളതല്ലേ. അത്താഴ പട്ടിണി കിടന്നാൽ പറ്റില്ല." അയാൾ നിർബന്ധിച്ചു. അവർ അൽപ്പം എന്തൊക്കെയോ വാരി കഴിച്ചു. വിച്ചുവിൻ്റെ അപകടത്തിന് ശേഷമാണ് ബിപി കൂടിയത്. അതിന് ശേഷം മരുന്ന് കഴിക്കുന്നുണ്ട്. "എടോ അവൻ്റെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം എടുക്കണം എന്ന് തന്നെ ആണ് എനിക്കും. രണ്ട് വർഷമായില്ലേ. ഒരു വർഷം റിഹാബിലിറ്റേഷനിൽ പോയി എന്ന് വിചാരിക്കാം. പക്ഷേ ഇനിയും അവൻ ഇങ്ങനെ ഒതുങ്ങി കൂടുന്നത് നല്ലതല്ല. മിലിറ്ററിയിൽ അല്ലെങ്കിലും അവന് വേറെയും ജോലി കിട്ടും. അവന് ക്വോട്ട ഉണ്ട്. പക്ഷേ അവൻ അതൊന്നും ഇത് വരെ ആലോചിച്ച് പോലും നോക്കിയില്ല എന്ന് തോന്നുന്നു. അവന് പെൻഷനും നഷ്ടപരിഹാരവും ഒക്കെ ആയി പൈസക്ക് ഒന്നും ഒരു ബുദ്ധിമുട്ടും ഇല്ല. ഇവിടുത്തെ കാര്യങ്ങളും നോക്കുന്നുണ്ട്. ഇനി അങ്ങോട്ട് ജോലി ഒന്നും ചെയ്തില്ലെങ്കിലും ജീവിക്കാൻ ഉള്ള വകയുണ്ട്. പക്ഷേ ഇങ്ങനെ പോയാൽ അവൻ്റെ മാനസികാവസ്ഥ മോശം ആകും എന്ന് എനിക്ക് അറിയാം. ഇത്രയും നാൾ അവൻ ഒന്ന് ഭേദമായി വരട്ടെ എന്ന് വിചാരിച്ചാണ് ഞാനായി ഒന്നും പറയാത്തത്." ഭക്ഷണ ശേഷം അവർക്കൊപ്പം ഉമ്മറത്തെ കസേരകളിൽ ഒന്നിൽ ഇരുന്ന് അയാൾ പറഞ്ഞു. "അവനും ഒരു ജീവിതം വേണം ഏട്ടാ. ഇല്ലെങ്കിൽ അവനെ കുറിച്ച് ഓർത്ത് എനിക്ക് സ്വസ്ഥത കിട്ടില്ല." അവർ കരഞ്ഞു. "താൻ കരയാതെ. നാളെ തന്നെ ഞാൻ അവനോട് സംസാരിക്കാം." അയാൾ അവരെ ആശ്വസിപ്പിച്ചു. തൻ്റെ മുറിയിൽ കയറിയ ഗോവർദ്ധൻ അവിടെ ഉണ്ടായിരുന്ന വലിയ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു. തൻ്റെ പ്രതിബിംബം തനിക്ക് ഒട്ടും പരിചിതം അല്ലാ എന്ന് അവന് തോന്നി. എല്ലാം വേറെ ഏതോ ജന്മത്തിലെ പോലെ. തൻ്റെ ഇടത് കാലിലേക്ക് നോക്കി. അപ്പോഴും അവന് കാല് വേദനിക്കുണ്ടായിരുന്നു. ബെഡിലേക്ക് മെല്ലെ ഇരുന്നിട്ട് മുണ്ട് വകഞ്ഞ് മാറ്റി തൻ്റെ കാലിലേക്ക് നോക്കി. നിറയെ വടുക്കൾ ആണ്. കുറച്ച് നേരം ഓർമകളെ നിയന്ത്രിക്കാൻ എന്ന വണ്ണം അവൻ കണ്ണുകൾ അടച്ചിരുന്നു ദീർഘനിശ്വാസം എടുത്തു. പിന്നെ മെല്ലെ എഴുന്നേറ്റ് ബെഡിൻ്റെ വശത്തുള്ള ചെറിയ ടേബിളിൻ്റെ ഡ്രോ തുറന്ന് അതിനുള്ളിൽ നിന്ന് ബാം എടുത്തു. കാല് നീട്ടി വച്ച് അതിൽ പുരട്ടി. ചില ദിവസങ്ങളിൽ വേദന ഉണ്ട്. പ്രത്യേകിച്ച് രാത്രിയിൽ. ഇതൊക്കെ മുന്നിൽ കണ്ട് തന്നെയാണ് വാശി പിടിച്ച് ആ യൂണിഫോം അണിഞ്ഞത്. അത് വേറൊരു ജീവിതം തന്നെ ആയിരുന്നു. നീണ്ട പന്ത്രണ്ട് വർഷം അത് തന്നെ ആയിരുന്നു തൻ്റെ ജീവിതം. അത് പെട്ടെന്ന് നഷ്ടപ്പെട്ടതൊക്കെ അവൻ ഉൾക്കൊണ്ട് കഴിഞ്ഞു. ഇനി അങ്ങനെ ഒരു ജീവിതം ഇല്ല എന്ന് അംഗീകരിച്ച് കഴിഞ്ഞു. അച്ഛൻ ബാങ്കിൽ ആയിരുന്നു. അവന് ആക്സിഡൻ്റ് ആയപ്പോൾ വോളണ്ടറി റിട്ടയർമെൻ്റ് എടുത്തതാണ്. അവനൊപ്പം ഒരു വർഷം മുഴുവൻ അച്ഛനും അമ്മയും ഏച്ചുവും ഡൽഹിയിൽ ഉണ്ടായിരുന്നു. ഏച്ചു പിഎച്ച്ഡി പോലും വഴിക്ക് നിർത്തി തനിക്കൊപ്പം എത്ര പറഞ്ഞിട്ടും മാറാതെ അവിടെ തന്നെ നിന്നു. പിന്നെ നേരെ നാട്ടിലേക്ക് വന്നു. ഇപ്പോഴുള്ളത് അച്ഛൻ്റെ തറവാട്ടിൽ ആണ്. പണ്ടൊക്കെ വെക്കേഷന് വന്നിരുന്ന സ്ഥലം. അന്നൊക്കെ അച്ഛമ്മ ഉണ്ടായിരുന്നു ഇവിടെ. അച്ഛമ്മ വിശ്വനാഥ് എന്ന അച്ഛൻ്റെ പേര് ചേർത്ത് ആണ് തന്നെ വിശ്വൻ കുട്ടി എന്ന് വിളിച്ച് വിച്ചു ആയത്. പിന്നെ എല്ലാവരും അങ്ങനെ തന്നെ വിളിച്ചു. സിറ്റിയിലെ തങ്ങളുടെ വീട്ടിൽ കിട്ടാത്ത എന്തോ ഒന്ന് ഇവിടെ തറവാട്ടിൽ ഉണ്ട്. അച്ഛനും കൃഷിയൊക്കെ ആയി ഇപ്പൊൾ സമാധാനത്തിലാണ്. പക്ഷേ താനോ!!! "വിച്ചു" പിറ്റേന്ന് രാവിലെ ഭക്ഷണം കഴിക്കുമ്പോൾ വിശ്വനാഥ് അവനെ ഗൗരവത്തിൽ വിളിച്ചു. "എന്താ അച്ഛാ?" അവൻ ദോശയുടെ ഒരു കഷ്ണം ചട്ണിയിൽ മുക്കുന്നതിനിടയിൽ ചോദിച്ചു. "നിന്നോട് എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട്. കഴിച്ച് കഴിഞ്ഞിട്ട് ഒന്ന് ഇരിക്ക്." അയാൾ അവനെ നോക്കി പറഞ്ഞു. "ഏച്ചു എഴുന്നേറ്റില്ലേ?" അയാൾ അവരെ തന്നെ നോക്കി ഇരിക്കുന്ന ഹേമയോട് ചോദിച്ചു. "അവൻ വന്നപ്പോൾ താമസിച്ചു. ഇനിയിപ്പോൾ ഉച്ചയ്ക്ക് നോക്കിയാൽ മതി." അവർ ഇളയമകനെ കുറിച്ചോർത്ത് ഒരു ചിരിയോടെ പറഞ്ഞു. ഗോവർദ്ധൻ അതിലൊന്നും ശ്രദ്ധിക്കാതെ തന്നോട് സംസാരിക്കണം എന്ന് അച്ഛൻ പറഞ്ഞതിൽ കുരുങ്ങി കിടക്കുകയായിരുന്നു. എന്തിനെ പറ്റി ആവും എന്ന് അവന് ഏകദേശ ധാരണ ഉണ്ടായിരുന്നു. കഴിച്ച് കഴിഞ്ഞ് അച്ഛൻ പറഞ്ഞത് പോലെ അവൻ തന്നെ കാത്ത് ഹാളിൽ ഇരുന്ന അയാളുടെ മുന്നിൽ ഇട്ടിരുന്ന സോഫയിലേക്ക് ഇരുന്നു. ഹേമയും കൂടെ അവിടെ വന്നിരുന്നിട്ടേ അയാൾ സംസാരിച്ചു തുടങ്ങിയുള്ളൂ. "നീ ഇനി ജോലി ഒന്നും നോക്കുന്നില്ലേ?" അയാൾ അവനോട് ചോദിച്ചു. ഗോവർദ്ധൻ പ്രതീക്ഷിച്ച ചോദ്യം ആയിരുന്നിട്ടും അതിന് മറുപടി പെട്ടെന്ന് വരാത്തത് പോലെ അവൻ കുറച്ച് നേരം നിശബ്ദനായി ഇരുന്നു. "നോക്കാം." ഒടുവിൽ അവൻ പറഞ്ഞൊപ്പിച്ചു. "നീ ഒരുപാട് ആഗ്രഹിച്ച് പോയ ജോലി ആണെന്നൊക്കെ അച്ഛന് അറിയാം പക്ഷേ ഇനി അതിന് പറ്റില്ല എന്ന സത്യം ഉൾക്കൊണ്ടല്ലേ പറ്റു. നിനക്ക് വേറെ ജോലി ചെയ്യേണ്ട ആവശ്യമില്ല എന്നെനിക്ക് അറിയാം പക്ഷേ നീ ഇങ്ങനെ വീട്ടിൽ തന്നെ ഒതുങ്ങി കൂടുമ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ പഴയ വിച്ചുവല്ല നീ എന്ന് തോന്നി പോകുന്നു." പറഞ്ഞ് അവസാനം എത്തിയപ്പോഴേക്കും അയാളുടെ ശബ്ദത്തിലെ ഗൗരവം മാറി അവിടെ നിസ്സഹായത കലർന്നു. ഹേമയും കണ്ണ് തുടയ്ക്കുന്നുണ്ട്. "അച്ഛാ എൻ്റെ പഴയ ജീവിതം കഴിഞ്ഞു എന്ന് ഞാനും അംഗീകരിച്ചു കഴിഞ്ഞു. പക്ഷേ വേറെ എന്ത് ചെയ്യണം എന്ന് ഇതുവരെ തീരുമാനിക്കാൻ പറ്റിയിട്ടില്ല. തുടർന്നും ഈ നാട്ടിൽ തന്നെ ജീവിക്കണം എന്നാണ് എനിക്ക്. ഇവിടെ തന്നെ എന്തെങ്കിലും ചെയ്യണം. ജോലി ആയാലും എന്തായാലും." അവൻ പറഞ്ഞു. "നിൻ്റെ വിവാഹമോ മോനെ?" ഹേമയാണ് ചോദിച്ചത്. അത് കേട്ടപ്പോൾ അവൻ്റെ മുഖത്ത് ആത്മനിന്ദ കലർന്ന ഒരു ചിരി വിരിഞ്ഞു. മനസ്സിൽ ഒരു മുഖവും. "അങ്ങനെയൊന്ന് എൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല." പതിയെ ആണ് പറഞ്ഞതെങ്കിലും നല്ല ഉറപ്പുണ്ടായിരുന്നു ആ ശബ്ദത്തിന്. അത് കേട്ട തൻ്റെ മാതാപിതാക്കളുടെ മുഖത്തുണ്ടായ ഞെട്ടലും മാറ്റവും മുഖം കുനിച്ചിരിക്കുന്നത് കൊണ്ട് അവൻ കണ്ടില്ല. "അങ്ങനെ പറഞാൽ എങ്ങനെ ശരിയാവും." വിശ്വനാഥൻ്റെ ശബ്ദം അവിടെ ഉയർന്നു. "അതാണ് അതിൻ്റെ ശരി." അവൻ്റെ ശബ്ദവും അൽപ്പം കൂടെ ഉയർന്നു. "എന്ത് ശരി എന്ന്. ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ഇങ്ങനെ കഴിയാനാണോ നീ വിചാരിക്കുന്നത്!!" അയാൾ അവിശ്വസനീയതയോടെ ചോദിച്ചു. ഹേമ കരയുന്നുണ്ടായിരുന്നു. "നിങ്ങൾ രണ്ട് പേരും എന്നെ ഒന്ന് മനസ്സിലാക്കണം. പണ്ടും ഞാൻ വിവാഹം കഴിക്കണം എന്ന് വിചാരിച്ചിട്ടില്ല. ഇപ്പോൾ ഒട്ടും വിചാരിക്കുന്നില്ല. എന്നെപ്പോലെ ഒരാള് വേറൊരാളുടെ ജീവിതത്തിൽ ഭാരമേ ആകൂ." അവൻ്റെ മുഖം മുറുകി. "അത് അന്ന് അങ്ങനെ ഒക്കെ അവൾ.." ഹേമ പറഞ്ഞു തുടങ്ങി. "മതി. എനിക്ക് അതിനെ കുറിച്ച് സംസാരിക്കാൻ താൽപര്യം ഇല്ല." അവൻ ശബ്ദം ഉയർത്തി. "അതെങ്ങനെ ശരിയാവും! നിനക്ക് ഒരു കൂട്ട് വേണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് ഒരു കാലത്തും സ്വസ്ഥത കിട്ടില്ല." ഹേമ കണ്ണീരോടെ പറഞ്ഞു. ഗോവർദ്ധൻ്റെ മുഖത്തേക്ക് ദേഷ്യം അരിച്ചു കയറി അവൻ ചാടി എഴുന്നേറ്റ് സോഫയുടെ സൈഡിൽ ഇരുന്ന ടേബിളിൻ്റെ പുറത്ത് ഇരുന്ന ഫ്ലവർ വാസ് എടുത്ത് നിലത്തേക്ക് ആഞ്ഞ് എറിഞ്ഞു. "നിങ്ങളുടെ സ്വസ്ഥതയ്ക്ക് വേണ്ടി ഞാൻ എൻറെ സ്വസ്ഥത ബലി കൊടുക്കണോ!" അവൻ ദേഷ്യത്തോടെ നിന്ന് കിതച്ചു. "എന്താ, എന്താ ഇവിടെ ബഹളം? എന്താ അമ്മേ?" യശ്വർധൻ ആണ്. അവൻ ഉറക്കത്തിൽ നിന്ന് ബഹളം കേട്ട് ഞെട്ടി ഉണർന്ന് എഴുന്നേറ്റ് വന്നതാണ്. അവൻ അച്ഛനെയും അമ്മയെയും ഏട്ടനെയും മാറിമാറി നോക്കി. "മോനെ ഏച്ചു, ഇവൻ പറയുന്നത് നീ കേട്ടോ!? അവന് വിവാഹം വേണ്ടാ എന്ന്." ഹേമ അവൻ്റെ നെഞ്ചിലേക്ക് ചാരി കരഞ്ഞു കൊണ്ട് പറഞ്ഞു. അവൻ അമ്മയെ ചേർത്തു പിടിച്ചു എന്നിട്ട് മുഖം ഉയർത്തി തൻ്റെ ഏട്ടനെ നോക്കി. അവൻ്റെ നെഞ്ചിലും വേദന നിറഞ്ഞു. കാട് പോലെ വളർന്ന താടിയും മുടിയും ക്ഷീണിച്ച ശരീരവുമായി തൻ്റെ ഏട്ടൻ. ഒരു കാലത്ത് തെളിഞ്ഞ മുഖത്തോടെയും ചുറുചുറുക്കോടെയും അല്ലാതെ അവനെ കണ്ട ഓർമ്മ പോലും ഉണ്ടായിരുന്നില്ല. ആ മനുഷ്യനാണ് ഇപ്പോൾ ഇങ്ങനെ മുന്നിൽ വന്ന് നിൽക്കുന്നത്. "എന്താ ഏട്ടാ ഇതൊക്കെ?" അവൻ മുന്നിൽ പൊട്ടിത്തകർന്ന് കിടക്കുന്ന ഫ്ലവർ വാസിലേക്ക് നോക്കി ചോദിച്ചു. വിശ്വനാഥ് അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. നടന്നതിൽ അയാൾക്കും പകപ്പ് ഉണ്ടായിരുന്നെങ്കിലും അവിടെ ഒന്ന് എഴുന്നേൽക്കുകയോ മുഖത്തെ ഗൗരവം വിടുകയോ ചെയ്തില്ല. "ഏച്ചു എനിക്ക് ഒരു വിവാഹം കഴിക്കാൻ കഴിയില്ല." ഗോവർദ്ധൻ അവനോട് പറഞ്ഞു. "എന്ത് കൊണ്ട്?" അവൻ അമ്മയെ അടുത്തുള്ള സോഫയിലേക്ക് ഇരുത്തി കൊണ്ട് അവൻറെ മുന്നിലേക്ക് കയറി നിന്ന് ചോദിച്ചു. "അതിനി ഞാൻ പറഞ്ഞ് തന്നിട്ട് വേണോ നിനക്ക് അറിയാൻ!! ഒരു പെണ്ണിനെ മോഹിപ്പിക്കുന്ന ഒന്നും ഇപ്പൊൾ എൻ്റെ ശരീരത്തിലോ മനസ്സിലോ ഇല്ല." അവൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു. എന്നിട്ട് തളർന്നത് പോലെ അവിടെ ഇരുന്നു. "അത് ഏട്ടനാണോ തീരുമാനിക്കുന്നത്?" അവന് വിടാൻ ഭാവമില്ല. "പിന്നെ എൻറെ കാര്യം വേറെ ആരെങ്കിലും ആണോ തീരുമാനിക്കുന്നത്?" അവൻറെ ശബ്ദത്തിനു വീണ്ടും പഴയ മുറുക്കം കൈവന്നു. "ഏട്ടന് ഒരാളെ ഉൾക്കൊള്ളാൻ പറ്റുന്നില്ലെങ്കിൽ അത് ഏട്ടന് പറയാം. അല്ലാതെ മറ്റൊരാളുടെ കാര്യം ഏട്ടന് എങ്ങനെ പറയാൻ പറ്റും. ഏട്ടനെ സ്നേഹിക്കാൻ അംഗീകരിക്കാൻ പറ്റുന്ന ഒരാൾ ഇല്ല എന്ന് ഏട്ടന് എങ്ങനെ പറയാൻ പറ്റും?! എല്ലാവരും അവരെ പോലെ അല്ല എന്നെങ്കിലും..." അവൻ പറഞ്ഞ് പകുതി എത്തിയപ്പോഴേക്കും ഗോവർദ്ധൻ വീണ്ടും ക്ഷീണം മറന്ന് ചാടി എഴുന്നേറ്റു. "മതി. ഈ വിഷയം ഇവിടെ സംസാരിക്കരുത് എന്ന് ഞാൻ എത്ര തവണ പറയണം!" അവൻ യശ്വർധൻ്റെ നേർക്ക് നേരെ നിന്ന് ചോദിച്ചു. "ശരി. അവരെ പറ്റി പറയുന്നില്ല പക്ഷേ എനിക്ക് എൻ്റെ ഏട്ടനെ പറ്റി പറയാമല്ലോ! അതിനും വിലക്കുണ്ടോ!" അവൻ വിട്ടുകൊടുക്കാൻ ഭാവമില്ലാതെ ഗോവർധനോട് ചോദിച്ചു. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52990/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
വാരാണസിയിലെ ആ വഴിവീഥികളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആ സുന്ദരനായ ചെറുപ്പക്കാരനെ എന്നും ഒരാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... അലസമായ വസ്ത്രവും അവിടുത്തെ ശിവക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന അന്നവും ഭക്ഷിച്ചു ഗംഗാനദീ തീരത്തും പൂജകളിലും ലയിച്ചു ജീവിക്കുന്ന ആ പുതുമുഖത്തിലായിരുന്നു അയാളുടെ ശ്രദ്ധ..... ഒരിക്കൽ അവിടുത്തെ പൂജ കഴിഞ്ഞു തിരിച്ചു പോകാൻ തുടങ്ങിയ അയാൾ പതിവ് പോലെ വിശാദം നിറഞ്ഞ മുഖത്തോടെ ഗംഗാ നദീ‌ തീരത്തിരിക്കുന്നവനെ കാണാൻ ഇടയായി... തന്റെ മേൽമുണ്ട് ശെരിയാക്കി കയ്യിലെ സഞ്ചി തോളിലേക്കിട്ട് അയാൾ അവൻറെ അടുത്തേക്ക് നടന്നു.... "കുട്ടീ...." പെട്ടെന്നുള്ള ആ ഗൗരവം നിറഞ്ഞ വിളിയിൽ അവൻ തിരിഞ്ഞു നോക്കി.... തന്നെ നോക്കി നിൽക്കുന്ന ആ കാശായ വസ്ത്രം ധരിച്ച ജ്യോത്സനെ കാണെ അവൻ എഴുനേൽക്കാൻ തുനിഞ്ഞതും അയാൾ അവനോട് ഇരിക്കാൻ പറഞ്ഞു അയാളും അവൻറെ അടുത്ത് സ്ഥാനം പിടിച്ചു.... "കുറച്ചു ദിവസങ്ങളായി തന്നെ ഞാൻ ശ്രദ്ധിക്കുന്നു... ഇവിടെ പുതിയതാണ് അല്ലെ..." അയാളുടെ ആ ചോദ്യത്തിന് അവൻ ചെറുങ്ങനെ ഒന്ന് തലയാട്ടി.... "എന്റെ പേര് ചക്രബൂർത്തി.... ഇവിടുത്തെ അറിയപ്പെടുന്ന കർമ്മി ആണ്..... കുട്ടിക്ക് ഒത്തിരി സങ്കടങ്ങൾ ഉണ്ട് അല്ലെ.... എവിടെയാ നാട്.....എന്തിനാ ഇവിടേക്ക് വന്നത്...." തന്റെ കണ്ണിലേക്കു ഉറ്റുനോക്കിയുള്ള അയാളുടെ ശാന്തത നിറഞ്ഞ ആ ചോദ്യത്തിൽ അവൻ അറിയാതെ തന്നെ കുറിച് പറഞ്ഞു പോയിരുന്നു..... എല്ലാം കേട്ട് കഴിഞ്ഞ അയാളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... "പ്രണയം..... ഒരു മനുഷ്യനെ അസുരനും ദേവനും തന്നെ പോലെ ഒന്നുമല്ലാത്തവനുമാക്കുന്നത് ഈ പറഞ്ഞ പ്രണയമാണ്..... എല്ലാ പ്രണയവും ഇങ്ങനെ അല്ല ശിവാനന്ദ്.... നൂറിൽ ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് തന്റെ പ്രണയത്തിന് വേണ്ടി ജീവിതം ഹോമിക്കാൻ കഴിയുന്നത്..... താൻ എത്തേണ്ടിടത് തന്നെയാണ് എത്തിയിരിക്കുന്നത് ശിവാനന്ദ്..... സാക്ഷാൽ പരമശിവന്റെ മണ്ണിൽ..... പ്രണയം എന്തെന്ന് പഠിപ്പിച്ചവന്റെ മണ്ണിൽ......ദേവന്മാരുടെ ദേവനായ... മഹാദേവനായ...ദക്ഷിണാമൂർത്തിയായ ഈശ്വരന്റെ മണ്ണിൽ...... നിന്റെ പ്രണയത്തിനായി....അടുത്ത ജന്മത്തിനായി നിത്യവും മൃത്യുഞ്ജയനായ ശ്രീ പരമശിവനെ നീ ഭജിക്കണം....അവൻറെ അനുഗ്രഹത്താൽ നീ ശിവനായും നിനക്ക് ബലമായി നിന്റെ പാർവതിയായി.... നിന്റെ പ്രണയിനിയായി അവളും പുനർജ്ജനിക്കും...... തുടങ്ങിക്കോളൂ ശിവാനന്ദ്..... നിന്റേയും അവളുടെയും പുനർജ്ജന്മത്തിനായുള്ള പ്രാർത്ഥന തുടങ്ങിക്കോളൂ..... അത്രയും പറഞ്ഞു എണീറ്റു പോകുന്നവനെ കാണെ അവൻറെ കണ്ണുകളും അയാൾക്ക് പുറകെ നീങ്ങിയിരുന്നു.....അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എന്നവണ്ണം അങ്ങ് ദൂരെ കാണുന്ന ആ ക്ഷേത്രത്തിലെ മണികൾ വലിയ ശബ്ദത്തോടെ അവനെ അങ്ങോട്ട് വിളിച്ചു കൊണ്ടിരുന്നു...... 🌼🌼🌼🌼🌼🌼 6 വർഷങ്ങൾക്ക് ശേഷം മുംബൈ നഗരത്തിലെ ആ വലിയ ഹോസ്പിറ്റലിലേക്ക് പ്രസവവേദനയാൽ പുളയുന്ന ഒരു യുവതിയേയുമെടുത്തു ഒരു യുവാവ് ഓടികിതച്ചു കയറി..... ഡെലിവറിക്കായി ആ യുവതിയെ റൂമിലേക്ക് കയറ്റി.... ടെൻഷനോടെ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന ആ യുവാവിനെ ഞെട്ടിച്ചു കൊണ്ട് ശക്തമായ ഒരു ഇടി പൊട്ടി.....അതിൽ ഞെട്ടി ആകാശത്തേക്ക് നോക്കിയ അയാളുടെ മുഖത്തേക്ക് തൂവാനം അടിച്ചു കൊണ്ട് പുറത്ത് ശക്തമായ കാറ്റും മഴയും പെയ്ത് തുടങ്ങിയിരുന്നു.... പെട്ടെന്നുള്ള പ്രകൃതിയുടെ ഈ മാറ്റത്തിൽ പുറത്ത് ഒത്തിരി പേര് പല പല ഭാഗത്തേക്കും ഓടി കയറുന്നത് അയാൾ ശ്രദ്ധിച്ചു...... ആ നിമിഷം തന്നെ ഉള്ളിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു..... ആ കുഞ്ഞിന്റെ കരച്ചിൽ കേട്ട് കൊണ്ട് ആ അമ്മ ചിരിക്കുന്ന മുഖത്തോടെ ക്ഷീണത്താൽ കണ്ണുകൾ അടച്ചു.... "Mr. ഋഷഭ് വർമ്മ....." പുറകിൽ നിന്നുമുള്ള ആ വിളിയിൽ അയാൾ തിരിഞ്ഞു നോക്കി..... "ആൺ കുഞ്ഞാണ്....." സിസ്റ്റർ അത്‌ പറയലും പുറത്തു വീണ്ടും അതി ഭയാനകമായ രീതിയിൽ ഒരു ഇടി കൂടെ പൊട്ടി.... അതിൽ ഉറങ്ങി കിടന്ന വെളുത്തു റോസ് നിറത്തിലുള്ള ആ കുഞ്ഞു പൈതൽ അടച്ചിരുന്ന കൺ പോളകൾ തുറന്നു അയാളെ നോക്കിയിരുന്നു.... ആ കുഞ്ഞിനെ കൈകളിൽ വാങ്ങി അയാൾ സന്തോഷത്തോടെ കണ്ണുകൾ അടച്ചു ഒന്ന് പ്രാർത്ഥിച്ചു....... 🌼🌼🌼🌼🌼🌼 3 വർഷങ്ങൾക്ക് ശേഷം....... സിറ്റിയിലെ ആ ഹോസ്പിറ്റൽ ലേബർ റൂമിന് മുന്നിൽ ഒരാൾ അക്ഷമയോടെ നടന്നു കൊണ്ടിരുന്നു... നടക്കുന്നതിനൊപ്പം അയാൾ എന്തെല്ലാമോ പിറുപിറുക്കുന്നുണ്ടായിരുന്നു...... "ഹേമയുടെ ഹസ്ബൻഡ് ആരാ....." ആ ചോദ്യം കേൾക്കെ അയാൾ അവരുടെ അടുത്തേക്ക് പോയി.... "എന്ത്‌ കുഞ്ഞാ " ഗൗരവത്തോടെ കുഞ്ഞിനെ ഒന്ന് നോക്കുപോലും ചെയ്യാതെയുള്ള അയാളുടെ ആ ചോദ്യത്തിൽ സിസ്റ്ററും അവിടെ ഇരുന്ന മറ്റൊരു യുവാവും അയാളെ ഇതെന്തൊരു മനുഷ്യൻ എന്നത് പോലെ നോക്കുന്നുണ്ടായിരു‌ണു..... "പെൺ കുഞ്ഞാണ്....." അത് കേൾക്കെ അയാളുടെ കടപ്പല്ലുകൾ ഞെരിഞ്ഞമരുന്ന ശബ്ദം അവർ കേട്ടു.... "കൊണ്ട് പൊക്കോ അതിനെ... എനിക്ക് കാണണ്ട..." അത്രയും പറഞ്ഞു അവിടെ ചെന്നിരുന്നു പിറുപിറുക്കുന്നവനെ ഇരുവരും വെറുപ്പോടെ നോക്കി നിന്നു........ സിസ്റ്റർ കുഞ്ഞുമായി അകത്തേക്ക് പോയതും അകത്തു നിന്ന് ഒരു ലേഡി ഡോക്ടർ പുറത്തിരിക്കുന്ന യുവാവിന്റെ അടുത്തേക്ക് വന്നു.... "രാധികേ....അവൾക്ക് എങ്ങനെ ഉണ്ട്.. എന്റെ കുഞ്...." ഡോക്ടറെ കണ്ടപാടെ അയാൾ ഇരുന്നിടത്തു നിന്നും എഴുനേറ്റ് കൊണ്ട് ചോദിച്ചു. "മഹി നീ എന്റെ കൂടെ കേബിനിലേക്ക് ഒന്ന് വാ...." അതും പറഞ്ഞു ഡോക്ടർ മുന്നിലും അവരുടെ കൂടെ ഒരു സംശയത്തോടെ ആ യുവാവും പുറകെ നടന്നു.... അപ്പോഴും പുറത്തിരിക്കുന്ന അയാൾ പലതും കണക്ക് കൂട്ടുന്നുണ്ടായിരുന്നു....... "ലക്ഷ്മി.... അവൻറെ തീരുമാനം എന്താണെന്ന് പറഞ്ഞോ..." ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു ഋഷഭ് എന്ന ഋഷി അത്‌ ചോദിച്ചത്..... അയാളുടെ ചോദ്യം കേൾക്കെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഭാര്യയും ഇളയ മകൻ രുധിയും പരസ്പരം ഒന്ന് നോക്കി.... "അവൻ നമുക്ക് പുറകെ വന്നോളാം എന്ന പറഞ്ഞത്..... നമ്മളോട് ആദ്യം പോവാൻ..." "മ്മ്മ്മ്.... രുധി...നീ ലീവ് പറഞ്ഞില്ലേ കോളേജിൽ...." "യെസ് അച്ഛാ... അത്‌ സീൻ ഇല്ലാ.... നാട്ടിലുള്ള ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ കയറിയതിന്റെ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി...." "ഓക്കേ.. എങ്കിൽ നാളെ നൈറ്റ്‌ നമ്മൾ ഇവിടുന്ന് പാലക്കാട്ടേക്ക് തിരിക്കും.... ഞാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്..." അത്രയും പറഞ്ഞു അയാൾ ബ്രേക്ഫാസ്റ്റ് കഴിച്ചു എണീറ്റു.... "എന്താ അമ്മ പെട്ടെന്ന് നാട്ടിലേക്ക്.... മുത്തശ്ശനും മുത്തശ്ശിയും ഓക്കേ അല്ലെ..." "ആഹ്ടാ... അവർക്കു കുഴപ്പം ഒന്നുമില്ല.... എന്തോ എല്ലാവരും ഇപ്രാവിശ്യത്തെ വെക്കേഷന് നാട്ടിൽ ഉണ്ടാവണം എന്ന് മുത്തശ്ശൻ പറഞ്ഞുവത്രെ...." "Something fishyyyy... എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ...." ''ആ നീ മണവും പിടിച്ചു ഇരുന്നോ... പോയി കൊണ്ട് പോകാനുള്ളതൊക്കെ പാക്ക് ചെയ്ത് വെക്കടാ....പിന്നെ ഏട്ടനോട് നീ ഒന്നും കൂടെ ചോദിച്ച് നോക്ക് വരുന്നുണ്ടോന്ന്.. കേട്ടോടാ പോത്തേ... " കാര്യമായി എന്തോ ചിന്തിച്ചു കൊണ്ടിരുന്നവന്റെ തലയിൽ ഒരു തട്ട് കൊടുത്തു കൊണ്ടവർ എണീറ്റ് പോയി.... "അമ്മാ...." ചിണുങ്ങി കൊണ്ടുള്ള അവൻറെ വിളി കേട്ടെങ്കിലും അവർ അത്‌ കേൾക്കാത്ത മട്ടിൽ എണീറ്റ് പോയിരുന്നു..... കൊണ്ട് പോകാനുള്ളതെല്ലാം പാക്ക് ചെയ്ത് വെച്ച് അവൻ തന്റെ ബൈക്കുമെടുത്തു മുംബൈ നഗരത്തിലൂടെ പാഞ്ഞു..... ഓവർ സ്പീഡിൽ പോകുന്ന ആ ബൈക്ക് കാണെ പലരും അവനെ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്നുണ്ടായിരുന്നു... അതൊന്നും ശ്രദ്ധിക്കാതെ അവൻറെ ബൈക്ക് ലക്ഷ്യ സ്ഥാനത്തിലേക്ക് കുതിച്ചു.... RR GROUPS എന്ന ആ ബഹുനില കെട്ടിടത്തിന് മുമ്പിൽ അവൻറെ ബൈക്ക് വന്നു നിന്നു..... റീസെപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടിക്ക് ഒരു ചിരിയും നൽകി അവൻ ലിഫ്റ്റ് വഴി തേർഡ് ഫ്ലോറിൽ എത്തി.... പോകുന്നവഴി ഇരുവശത്തും ഇരുന്നു വർക്ക്‌ ചെയ്യുന്ന പരിചിത മുഖങ്ങൾക്ക് ഒരു പുഞ്ചിരി നൽകാനും അവൻ മറന്നില്ല.... ആ ഫ്ലോറിന്റെ ഏറ്റവും അറ്റത്ത് കാണുന്ന ഡോറിലെ നെയിം പ്ലേറ്റിൽ അവൻറെ കണ്ണുറച്ചു.... RUDHRANANDH RISHAB VARMMA (CEO OF RR GROUPS) അവൻ ഒരു ചിരിയോടെ പതുക്കെ ഡോർ തുറന്നു അകത്തേക്ക് കയറിയതും കണ്ടു കണ്ണിന് മുകളിൽ കൈവെച്ചു ചയറിൽ ചാരി കിടക്കുന്നവനെ..... "ഏട്ടാ... ഏട്ടോയ്..." അവൻറെ വിളി കേൾക്കെ അവനൊരു ഞെട്ടലോടെ കണ്ണുകൾ തുറന്നു.... "നീ ആയിരുന്നോ... എന്താടാ..." കണ്ണ് തിരുമ്മി ചോദിക്കുന്നവനെ കാണെ അവൻ നടുവിന് കൈവെച്ചു അവനെ കണ്ണുരുട്ടി നോക്കി കൊണ്ടിരുന്നു... "ഇന്നലെയും ഉറങ്ങിയില്ല അല്ലെ... ഏട്ടനോട് എത്ര പ്രാവിശ്യം പറഞ്ഞിട്ടുണ്ട്. ഉറക്കം കളഞ്ഞുള്ള വർക്ക്‌ ഒന്നും വേണ്ടെന്ന്.... എത്ര പറഞ്ഞാലും കേൾക്കില്ല....കണ്ണിന് ചുറ്റും കറുപ്പ..." അവൻറെ ഗൗരവത്തിലുള്ള വർത്തമാനം കേൾക്കെ രുദ്രന് ചിരി വരുന്നുണ്ടായിരുന്നു... "ടാ...ടാ...ഞാൻ നിന്റെ ഏട്ടനാ... അല്ലാതെ നീ എന്റെ ഏട്ടനല്ല...ഒത്തിരി തിരക്കാണിപ്പോ... നിനക്ക് അറിയുന്നത് അല്ലെ...." "എന്തൊക്കെ പറഞ്ഞാലും സ്വന്തം ആരോഗ്യം നോക്കിയുള്ള ജോലിയൊക്കെ മതി.... അച്ഛൻ ചോദിച്ചു ഏട്ടൻ ഞങ്ങളുടെ കൂടെ വരുന്നില്ലേ എന്ന്..." "ഞാൻ അച്ഛനോട് പറഞ്ഞത് ആണല്ലോ വരാൻ പറ്റില്ല എന്ന്.... അച്ഛനും ഞാനും അറേഞ്ച് ചെയ്ത കുറച്ചു മീറ്റിങ്‌സ് ഉണ്ട്.. അതൊന്നും പെട്ടെന്ന് ക്യാൻസൽ ചെയ്യാൻ പറ്റില്ല.... ഞാനോ അച്ഛനോ ആരേലും ഒരാൾ ഇവിടെ വേണം.... ഈ ഒരു മന്ത് എനിക്ക് ഇവിടെ നിന്നെ പറ്റു... നിങ്ങൾ എന്തായാലും ഇപ്പൊ ചെല്ല്..." "നിങ്ങളെ പോലെ ഒരു വർക്ക് ഹോളിക് ആയിട്ടുള്ള മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ഏട്ടാ... എന്തോന്നാ ഇത്...." തന്റെ മുന്നിലിരുന്നു പറയുന്നവനെ കാണെ ഒരു ചിരിയോടെ ലാപിലേക്ക് ശ്രദ്ധ ചെലുത്തിയിരുന്നു അവൻ..... 🌼🌼🌼🌼🌼 🎵🎵Varaha Roopam, Daiva Varishtam Varaha Roopam, Daiva Varishtam Varasmitha Vadanam, Vajra Dantadhara Raksha Kavacham, Shiva Sambhootha Bhuvi Samjaatha, Bhaktha Jana Rakshakam Bhaya Nivarana, Bhavasara Bharam Varaha Roopam, Daiva Varishtam Varaha Roopam, Daiva Varishtam Varasmitha Vadanam, Vajra Dantadhara Raksha Kavacham, Shiva Sambhootha Bhuvi Samjaatha, Bhaktha Jana Rakshakam Bhaya Nivarana, Bhavasara Bharam🎶🎶🎶🎶 ആ മുറിയിൽ അലയടിക്കുന്ന സംഗീതത്തിന് ആസാമാന്യ മെയ് വഴക്കത്തോടെ ചുവടുകൾ വെക്കുവായിരുന്നു അവൾ.... വല്ലാത്ത ഒരു സന്തോഷവും ഊർജ്ജവും ആയിരുന്നു അവൾക്കപ്പോൾ..... നൃത്തത്തെ... തന്റെ ചിലങ്കയെ ജീവനെ പോൽ സ്നേഹിക്കുന്നവൾ..... പാട്ട് അവസാനിച്ചതും അവളൊരു തളർച്ചയോടെ നിലത്തു ചടഞ്ഞിരുന്നു.... അവൾ വല്ലാതെ വിയർത്തൊലിച്ചിരുന്നു അപ്പോൾ.... തന്റെ മുന്നിലേക്ക് നീണ്ടു വന്ന ആ ജഗ് വാങ്ങി അവൾ വെള്ളം കുടിച്ചു..... ശേഷം ഒരു കിതപ്പോടെ മുന്നിലിരിക്കുന്നയാളെ നോക്കി പുഞ്ചിരിച്ചു.... "നേരം പുലർന്നില്ലല്ലോ സനു... അപ്പോഴേക്കും തുടങ്ങിയോ നീയ്...." "അപ്പാ... എന്നും ഈ ചോദ്യം ചോദിച്ചില്ലേൽ നിങ്ങൾക്ക് ഉറക്കം വരില്ലേ മനുഷ്യ...." "നിന്റെ ഈ രാവിലത്തെ ചിലങ്കയുടെയും പാട്ടിന്റേയും സ്വരം കാരണം എനിക്കും എന്റെ ഭാര്യക്കും ഉറങ്ങാൻ പറ്റുന്നില്ലന്നെ.... രാവിലെ അഞ്ചു മണിക്ക് തുടങ്ങിക്കോളും... അത്‌ കാണുമ്പോ അറിയാതെ ചോദിച്ചു പോകുന്നതാ എന്റെ കൊച്ചേ..." അയാൾ പറഞ്ഞത് കേൾക്കെ അവൾ ചിരിച്ചു കൊണ്ട് അയാളുടെ കവിളിൽ ഒന്ന് മുത്തിയിരുന്നു.... "എങ്കിൽ എന്റെ കുട്ടൻ ചെന്ന് ഫ്രഷ് ആയി വാ....ഇറങ്ങണ്ടേ...." "ഇന്ന് പോണോടി... അപ്പന് വയ്യടി..." "അപ്പാ...." "ഓക്കേ ഓക്കേ.... ടെൻ മിനുട്സ്..." അവളുടെ കൂർപ്പിച്ചുള്ള നോട്ടം കാണെ അയാൾ അറിയാതെ തന്നെ പറഞ്ഞു പോയിരുന്നു...... ഫ്രഷ് ആയി ഒരു ട്രാക്ക്സുറ്റ് ധരിച്ചു താഴേക്ക് ഇറങ്ങിയപ്പോൾ തന്നെ കണ്ടു ഉറക്കം തൂങ്ങി നിൽക്കുന്ന അമ്മയെയും അപ്പയെയും.... "മതി ഉറക്കം തൂങ്ങിയത്.. വന്നേ രണ്ടും...." അവരെയും പിടിച്ചിറക്കി വീട് പൂട്ടിയിറങ്ങിയതും ചെറു മഞ്ഞുകണങ്ങൾ അവളെ മുത്തമിട്ടു പെയ്തിറങ്ങാൻ തുടങ്ങിയിരുന്നു.... "നല്ല മഞ്ഞുണ്ടല്ലോ ഇന്ന്...." അമ്മ പറഞ്ഞത് കേൾക്കെ അവൾ കുറുമ്പോടെ നിലത്തു കൂടി കിടക്കുന്ന മഞ്ഞു കട്ട എടുത്തു അവരുടെ മുഖത്തിലൂടെ ഉരതി ഗേറ്റ് കടന്ന് പുറത്തേക്ക് ഓടിയിരുന്നു.... "ടി നിക്കടി അവിടെ...." അവൾക്ക് പുറകെ അവളുടെ ആ ചെറു കുറുമ്പ് ആസ്വദിച്ചു കൊണ്ട് അവരും അവൾക്ക് പുറകെ ഓടിയകന്നു.... ഇരുവരെയും നോക്കി അതെ ചിരിയോടെ ഗേറ്റിലെ മൂന്നു നെയിം പ്ലേറ്റുകളെ മറച്ച മഞ്ഞു തുള്ളികൾ തുടച്ചു മാറ്റി അതിലൂടെ ഒന്ന് തലോടി അദ്ദേഹം.... Dr. Mahendhran chandhroth, mbbs. Md, dm (neuro surgen) Dr. Nandhini Mahendhran,mbbs. Md.(ophthalmologist) Dr. Sanandha Mahendhran mbbs. Md (gynecologist) "അപ്പാ..." ദൂരെ നിന്നുള്ള അവളുടെ വിളി കേൾക്കവേ അതിൽ നിന്നും ശ്രദ്ധ തിരിച്ചു തന്നെ കാത്തു നിൽക്കുന്നവരുടെ അടുത്തേക്ക് ഓടിയിരുന്നു അദ്ദേഹം.... "ഏട്ടാ... എത്രേം പെട്ടെന്ന് എത്തിക്കോണം അങ്ങോട്ട്... കേട്ടല്ലോ...." അവനെ ഒന്ന് ഹഗ് ചെയ്ത് കൊണ്ട് രുധി പറഞ്ഞത് കേൾക്കെ അവനൊരു ചിരിയോടെ തലയാട്ടി സമ്മതിച്ചിരുന്നു.... "മോനെ.. ഫുഡ്‌ ഒന്നും സ്കിപ് ചെയ്യരുത് കേട്ടോ...ശരീരം ശ്രദ്ധിക്കണം... ഉറക്കം ഒന്നും ഒഴിക്കരുത്....." ലക്ഷ്മി അവനെ പുണർന്നു കൊണ്ട് പറഞ്ഞു നിർത്തി... "ഞാൻ ശ്രദ്ധിച്ചോളാം അമ്മാ...." അവൻ അവരെ മാറ്റി നിർത്തി അച്ഛന് നേരെ തിരിഞ്ഞു... "അച്ഛന് എന്തെങ്കിലും...." അവൻറെ ചിരിയോടെയുള്ള ചോദ്യം കേൾക്കെ അയാൾ ചിരിച്ചു കൊണ്ട് അവൻറെ തലയിൽ ഒന്ന് തലോടി... "എന്തെങ്കിലും ആവിശ്യം ഉണ്ടേൽ വിളിക്കണം.... നെക്സ്റ്റ് മന്തിലേക്കുള്ള മീറ്റിങ്‌സ് ഒക്കെ ഞാൻ ക്യാൻസൽ ചെയ്യുന്നുണ്ട്... Urgent ആയിട്ടുള്ളത് നമുക്ക് ഓൺലൈൻ ആയിട്ട് അറേഞ്ച് ചെയ്യാം.... എല്ലാം റെഡിയാക്കി വേഗം കേറി പോര് കേട്ടോടാ..." "ഓക്കേ.... ഇനി ചെല്ലാൻ നോക്ക്... അല്ലേൽ ഫ്ലൈറ്റ് മിസ്സ്‌ ആവും..." അയാളെയും ഒന്ന് ഹഗ് ചെയ്ത് അവൻ അവരെ യാത്രയാക്കി..... അവർ കണ്ണിൽ നിന്ന് മറഞ്ഞതും അവൻ കാറിൽ കയറി ഓഫീസ് ലക്ഷ്യം വെച്ച് വണ്ടി തിരിച്ചിരുന്നു.... 🌼🌼🌼🌼🌼 ഫോർമൽ ഡ്രെസ്സിൽ ഇറങ്ങിയ മൂവരും കയ്യിലുള്ള ബാഗും സ്തെതും ടേബിളിൽ വെച്ച് ബ്രേക്ഫാസ്റ്റ് കഴിക്കാനായി ഇരുന്നു.... "സനു... നിനക്ക് ഇന്ന് വല്ല കേസും ഉണ്ടോ..." "ഉണ്ട് അപ്പ.... ഇന്ന് എനിക്ക് നൈറ്റ്‌ ഷിഫ്റ്റ്‌ കൂടെ ഉണ്ട്....എന്നെ വെയിറ്റ് ചെയ്യേണ്ട... " "അപ്പൊ നാളെ ഞങ്ങൾക്ക് സുഖമായി ഉറങ്ങാം അല്ലെ..." തിളങ്ങുന്ന കണ്ണുകളോടെ ചോദിക്കുന്ന അദ്ദേഹത്തെ കാണെ അവൾക്ക് ചിരി പൊട്ടിയിരുന്നു.... "മ്മ്മ്.. സുഖമായി ഉറങ്ങിക്കോ രണ്ടും.... എനിക്ക് വരുന്ന നൈറ്റ്‌ ഡ്യൂട്ടി ആണല്ലോ നിങ്ങൾക്ക് വീണു കിട്ടുന്ന അവസരം....മുതലാക്കിക്കോ രണ്ടും..." കളിയോടെ പറഞ്ഞു കൊണ്ട് എഴുനേറ്റു പോകുന്നവളെ വാത്സല്യത്തോടെ നോക്കിയിരുന്നു ഇരുവരും..... ---------- ഡെലിവറി കഴിഞ്ഞു ഒത്തിരി ക്ഷീണത്തോടെ ആണ് അവൾ ക്യാബിനിലേക്ക് കയറിയത്.... തുടർച്ചയായി ഒരേ നിൽപ്പ് നിന്ന കാരണം കാലിനും നടുവിനും വല്ലാത്ത വേദന തോന്നി അവൾക്ക്.... ചയറിലേക്ക് ചാരിയിരുന്നു ഫോൺ എടുത്ത അവൾ അതിലേക്ക് വന്ന മിസ്സ്‌ കാൾ കാണെ വിടർന്ന കണ്ണുകളോടെ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.... "ഹലോ... ചെറിയച്ഛ....." "മോളേ.... ഡ്യൂട്ടിയിൽ ആണല്ലേ..... ഞാൻ ഏട്ടന് വിളിച്ചായിരുന്നു...." "ആ.. ഇന്ന് നൈറ്റ്‌ ഡ്യൂട്ടി ആണേ.... ചെറിയച്ഛൻ ഡ്രൈവിങ്ങിൽ ആണോ.." "ആ മോളെ... കോളേജിലേക്ക് പോയി കൊണ്ടിരിക്കാ....പിന്നെ ഞാൻ വിളിച്ചത് വേറെ കാര്യത്തിനാ...." "പറ.. ചെറിയച്ഛ... പറഞ്ഞ കാര്യം സെറ്റ് ആയോ..." "നിന്റെ ഈ ചെറിയച്ഛൻ വിചാരിച്ചാൽ നടക്കാത്ത എന്താ കുഞ്ഞേ ഉള്ളത്... All സെറ്റ്...." "ശെരിക്കും... അല്ലേലും നിങ്ങൾ മുത്താണ് മുത്തേ..." അവളുടെ സന്തോഷം നിറഞ്ഞ സ്വരം കേൾക്കെ അയാൾക്ക് അവളോട് ഒത്തിരി സ്നേഹം തോന്നി.... "പക്ഷെ ഒരു പ്രശ്നം ഉണ്ട് കുട്ടാ..... എന്റെ ഏട്ടൻ... സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്.... ഏട്ടത്തിയെ എങ്ങനെ എങ്കിലും നമുക്ക് സെറ്റ് ആക്കാം... ബട്ട്‌ ഏട്ടൻ പണി ആണേ..." "അതെനിക്ക് വിട് ചെറിയച്ഛ.... ഞാൻ നോക്കട്ടെ.... ഇതെനിക്ക് എങ്ങനെ എങ്കിലും നേടിയെടുക്കണം ചെറിയച്ഛ.... ന്റെ... ന്റെ ഏറ്റവും വലിയ ഡ്രീം ആണ്...." അത്‌ പറയുമ്പോൾ അവളുടെ സ്വരം ഒരു മാത്ര ഇടറിയിരുന്നു.... "അതെനിക്ക് അറിയില്ലേ മോളെ... അത്‌ കൊണ്ടല്ലേ ഞാൻ ന്റെ കുട്ടീടെ കൂടെ നിന്നെ .... മോള് സംസാരിക്ക്... എന്നിട്ടും ശെരി ആയില്ലേൽ നമുക്ക് വേറെ വഴി നോക്കാം.. മോള് സന്തോഷം ആയിട്ടിരിക്ക്..." "ശെരി ചെറിയച്ഛ.... ഞാൻ അപ്പയോട് സംസാരിച്ചിട്ട് തിരിച്ചു വിളിക്കാം...." "ആഹ്ടാ കണ്ണാ....ബൈ... " കാൾ കട്ട്‌ ആയതും അവൾ കണ്ണുകൾ അടച്ചു ചയറിലേക്ക് ചാഞ്ഞിരുന്നു.... 🌼🌼🌼🌼🌼 ഉച്ച വരെയുള്ള മീറ്റിംഗ് കഴിഞ്ഞപ്പോഴേക്കും അവൻ ആകെ ട്ടയേർഡ് ആയിരുന്നു..... സെക്കന്റ്‌ ഫ്ലോറിൽ സെറ്റ് ചെയ്ത കാന്റീനിലേക്ക് നടക്കുമ്പോൾ ആയിരുന്നു പുറകിൽ നിന്നും ഒരു വിളി വന്നത്.... "സർ ക്യാന്റീനിലേക്ക് ആണോ..." "നീ ആയിരുന്നോ.... പെട്ടെന്നുള്ള സർ വിളി കേട്ടപ്പോൾ ആരാണെന്ന് കരുതി..." "ബോസ്സിനെ സർ എന്നല്ലാതെ പിന്നെ എന്താണ് മിസ്റ്റർ രുദ്രാനന്ദ് വിളിക്കേണ്ടത്..." "നിന്നോട് തർക്കിക്കാനുള്ള ആരോഗ്യം ഇപ്പൊ എനിക്കില്ല മോളെ..." "അയ്യോടാ.... നമ്പർ one ബോക്സിങ് ചാമ്പ്യൻ ആയ നിനക്ക് ആരോഗ്യം ഇല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ മോനെ രുദ്രാ...." "നീ വന്നേ... നമുക്ക് ഒരു കോഫി കുടിക്കാം..." അവൻ ഒരു ചിരിയോടെ ആ സംസാരം അവിടെ നിർത്തിച്ചിരുന്നു... അല്ലേൽ അവളുടെ സംസാരം കഴിയില്ലെന്ന് അവന് നല്ലത് പോലെ അറിയാമായിരുന്നു..... "ശ്യാം വിളിക്കാറില്ലെടി..." "പിന്നെ എന്റെ കെട്ട്യോൻ എനിക്ക് അല്ലാതെ വല്ലവന്റേം കെട്ട്യോൾക്ക് ആണോടാ വിളിക്കാ..." "ഇവളെ കൊണ്ട്...." അവളുടെ വർത്തമാനം കേൾക്കെ അറിയാതെ തന്നെ അവൻ പല്ലിറുമ്മിയിരുന്നു... "അവനോട് അവിടുത്തെ വർക്ക്‌ നിർത്തിയിട്ട് ഇങ്ങോട്ട് വരാൻ പറയടി...ഞാൻ പറഞ്ഞതാ നല്ല ഒരു ഓഫർ ഇവിടെ തന്നെ തരാമെന്ന്... അല്ലേൽ നീ അവൻറെ അടുത്തേക്ക് പോ... ഇത് രണ്ടും അക്കരേം ഇക്കരേം നിന്നിട്ട് എന്തുണ്ടാക്കാനാ..." "നിന്റെ നൻപൻ അല്ലെ.. നീ പറഞ്ഞു കൊടുക്ക്... ഞാൻ പറഞ്ഞിട്ട് അവന് ബുദ്ധി ഉദിക്കുമെന്ന് എനിക്ക് തോന്നണില്ല..." "അങ്കിൾ ആന്റി ഒക്കെ എന്ത്‌ പറയുന്നു.." അവളുടെ ഇടർച്ച നിറഞ്ഞ സ്വരം കേൾക്കെ അവൻ വിഷയം മാറ്റാനായി ചോദിച്ചു. "കുഴപ്പം ഇല്ലടാ.... സുഖമായിരിക്കുന്നു...." "ഇന്നലെ രുദിനെ കണ്ടപ്പോൾ പറഞ്ഞു അവർ തറവാട്ടിലേക്ക് പോകുവാണെന്ന്.... നീ എന്നാ പോണേ.." "ഈ മന്ത്‌ ലാസ്റ്റിലേക്ക് നോക്കണം എന്ന് കരുതുവാ...." "എന്താ പെട്ടെന്ന്... എനി വിശേഷം...." "എന്റെ അറിവിൽ ഇല്ലാ...." "എന്നാ ഞാൻ എണീക്കുവാടാ.... വർക്ക്‌ ഉണ്ട്..." "ആഹ്ടി.. നീ ചെന്നോ..." അവൾ പോയതും ഗ്ലാസ്‌ വാളിലൂടെ കാണുന്ന മുംബൈയിലെ തിരക്ക് പിടിച്ച നഗരത്തിർക്ക് അവൻറെ കണ്ണുകൾ ഊളയിട്ടു.. അപ്പോഴും അവൻറെ മനസ്സ് പാറി കളിക്കുവായിരുന്നു....കുറച്ചു ദിവസങ്ങളായി മനസിനെ കൈ പിടിയിൽ ഒതുക്കാൻ അവനെ കൊണ്ട് കഴിയുന്നുണ്ടായിരുന്നില്ല.... എന്തൊക്കെയാ തന്നിലേക്ക് എത്താൻ വെമ്പുന്നത് പോലെ ഹൃദയം മിടിച്ചു കൊണ്ടിരിക്കുവാണ്..... എന്തെല്ലാമോ വരാനിരിക്കുന്നത് പോലെ..... ഗേറ്റ് കടന്നു ഇരു വശവും മരങ്ങളാൽ മൂടപ്പെട്ട പൂക്കളാൽ പരവതാനി തീർത്ത ആ മൺപാതയിലൂടെ ഒരു വൈറ്റ് ബെൻസ് ആ എട്ടുകെട്ടിന് മുന്നിൽ വന്നു നിന്നു..... അതിനുള്ളിലെ ആളുകളെ സ്വീകരിക്കാൻ എന്ന വണ്ണം എല്ലാവരും പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു.... കാറിൽ നിന്നും ഇറങ്ങി വന്നവരെ കാണെ എല്ലാവരുടെയും കണ്ണുകൾ ഒരു മാത്ര തിളങ്ങിയിരുന്നു.... "ഋഷി... മോനെ..." അയാളെ കണ്ടപാടേ ഒരു വൃദ്ധ അവൻറെ മാറിലേക്ക് വീണിരുന്നു.... ചുക്കി ചുളിഞ്ഞ കൈകളാൽ അവർ അയാളുടെ മുഖം മുഴുവൻ തലോടി കൊണ്ടിരുന്നു.... "എത്രനാളായടാ നിന്നെയൊക്കെ കണ്ടിട്ട്.... ഞങ്ങളെക്കാൾ വലുതാണോ നിനക്ക് ബിസിനസും നിന്റെ ജോലിയൊക്കെ..." അവരുടെ പരാതി കേൾക്കെ അവർ ഒരു ചിരിയാലെ അവരെ ചേർത്ത് പിടിച്ചു... "എല്ലാം ഇട്ടെറിഞ്ഞു എങ്ങനെയാ അമ്മേ പോരുന്നത്.... ഇപ്പോൾ തന്നെ രുദ്രനെ എല്ലാം ഏൽപ്പിച്ച പോന്നത്.... അമ്മയ്ക്ക് അറിയാല്ലോ അവിടുത്തെ തിരക്ക്...." "അപ്പൊ എന്റെ കുട്ടി വന്നിലെ...എല്ലാവരോടും വരാൻ പറഞ്ഞാൽ അവനെന്താ അത് ബാധകം അല്ലെ..." "എന്റെ പൊന്ന് മുത്തശ്ശി.... ഏട്ടൻ എല്ലാം ഒന്ന് ഒതുക്കി വേഗം ഇങ്ങെത്തുമെന്നേ...പെട്ടെന്ന് വരാൻ പറ്റാത്തോണ്ടാ.... ആ കുറവ് നികത്താൻ അല്ലെ പൊന്നേ ഞാൻ വന്നേക്കുന്നെ..." "വല്യേട്ടന്റെ കുറവ് നികത്താനൊന്നും കുഞ്ഞേട്ടനേം കൊണ്ട് പറ്റില്ല അല്ലെ മുത്തശ്ശി..." പതിനെട്ടു വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ അതും പറഞ്ഞു കൊണ്ട് മുത്തശ്ശിയോട് ചേർന്ന് നിന്നു.... "വലിയ ചെറുക്കനായല്ലോ കണ്ണാ നീയ് ... മീശ ഒക്കെ വന്നല്ലോ ചെറിയമ്മേ ഇവന്..." അവനെ കളിയാക്കി കൊണ്ട് രുദിൻ ചോദിച്ചത് കേൾക്കെ എല്ലാവരുടെയും ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... "അത് മീശ ഒന്നും അല്ലടാ ചെറിയ രോമം പൊടിഞ്ഞതാ..." ചെറിയച്ഛൻ പറഞ്ഞത് കേൾക്കെ വലിയ ആളെ പോലെ നിന്നവന്റെ മുഖം അദ്ദേഹത്തിന് നേരെ കൂർത്തു.... "അച്ഛനും ഹേമയും ജയനുമൊന്നും ഇവിടില്ലേ ജ്യോതി...." "ഹേമയ്ക്ക് ഇന്ന് ഒരു പ്രോഗ്രാം ഉണ്ട് ഏട്ടത്തി... രണ്ടീസം കഴിയും എത്താൻ.... ജയനും അവളുടെ കൂടെ പോയേക്കുവാ.... അച്ഛൻ അകത്തേക്ക് ദേ ഇപ്പൊ കയറിയെ ഉള്ളൂ.. ഇത്ര നേരം നിങ്ങളേം കാത്ത് ഇവിടെ ഇരിപ്പുണ്ടായിരുന്നു...." "എങ്കിൽ അച്ഛനെ കണ്ടിട്ട് ആവാം ബാക്കി സംസാരം..." ഋഷി പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു... അവർ നടുമുറ്റത്തേക്ക് കടന്നതും കോണിപ്പടി ഇറങ്ങി മുത്തശ്ശൻ ഇറങ്ങിയതും ഒപ്പം ആയിരുന്നു.... "അച്ഛാ..." "നിങ്ങളെ കാണാഞ്ഞപ്പോ ഞാനിപ്പോ അകത്തേക്ക് ഒന്ന് കയറിയെ ഉള്ളൂ..." ഋഷിയെ പുണർന്നു കൊണ്ട് അയാൾ രുദിനെ ചേർത്ത് പിടിച്ചു.... "രുദ്രൻ വന്നില്ല അല്ലെ..." "വരും അച്ഛാ... പെട്ടെന്ന് എല്ലാർക്കും കൂടെ ഇറങ്ങിവരാൻ കഴിയില്ലല്ലോ.... എല്ലാം ഒന്ന് ഒതുക്കി പെട്ടെന്ന് വരും...." "മ്മ്മ്മ്.... എന്നാൽ നിങ്ങൾ ചെന്ന് ഒന്ന് ഫ്രഷ് ആയി വാ... എന്നിട്ട് ആവാം ബാക്കി വിശേഷം പറച്ചിലൊക്കെ...." അത്രയും പറഞ്ഞു പോകുന്ന കൂട്ടത്തിൽ ലക്ഷ്മിയുടെ തലയിൽ ഒന്ന് തലോടി അയാൾ വരാന്തയിലേക്ക് നടന്നു.... ഇതാണ് മംഗലത്ത് തറവാട്.. ഇവിടുത്തെ കാരണവർ ആണ് വിഷ്ണു വർമ്മ. ഭാര്യ രുക്മിണി.. മൂന്ന് മക്കൾ.... മൂത്തവൻ ഋഷഭ് വർമ്മ.. ഭാര്യ ലക്ഷ്മി... മക്കൾ രുദ്രാനന്ദ് ഋഷഭ് വർമ്മ... ഇളയവൻ രുദിൻ ഋഷഭ് വർമ്മ... രണ്ടാമത്തവൻ ഇന്ദ്ര വർമ്മ... സ്കൂൾ അധ്യാപകൻ ആണ്...ഭാര്യ ജ്യോതി... മകൻ ശിവ് ഇന്ദ്ര വർമ്മ എന്ന കണ്ണൻ... എഞ്ചിനീയർ ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ്... ഏറ്റവും ഇളയവൾ ആണ് ഹേമ വർമ്മ...ആൾ അറിയപ്പെടുന്ന നർത്തകിയാണ്....ഭർത്താവ് ജയദീപ് നായർ.... മക്കളില്ല..... ഇവരെല്ലാം കൂടിയത് ആണ് മംഗലത്ത് തറവാട്...... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/51282/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
ഒരുപാട് സമ്പത്തും പേരും പെരുമയും എല്ലാമുള്ള ഒരു വലിയ വീട്ടിലായിരുന്നു അവൾ ജനിച്ചത്...... അതൊന്നും അനുഭവിക്കാൻ പക്ഷെ അവൾക്ക് ഭാഗ്യം ഉണ്ടായില്ല...... എല്ലാവരുടെയും ക്രൂരതയ്ക്കും പരിഹാസത്തിനും ഇരയാകേണ്ടി വന്ന പെൺജന്മം. ഇവൾ മോക്ഷ...... മുറ്റത്തെ വലിയ കിണറിൽ നിന്നും വെള്ളം നിറച്ച് കൊണ്ടുപോകുമ്പോൾ അവളുടെ കൈകൾ വിറച്ചു. രാവിലെ മുതൽ നിർത്താതെ ജോലി ചെയ്തവളുടെ ശരീരം തളർന്നിരുന്നു.... “എന്താ മോക്ഷാ, ഇത്ര നേരായിട്ടും നീ ആഹാരം ഉണ്ടാക്കി കഴിഞ്ഞില്ലേ.... " അവൾ പതുക്കെ ചുവടുകൾ വെച്ചുകൊണ്ടിരിക്കുമ്പോൾ, അടുക്കളക്കുള്ളിൽ നിന്നു കേട്ടു പത്മാവതി അമ്മായിയുടെ ആക്രോശിച്ചുകൊണ്ടുള്ള ശബ്ദം..... അവളുടെ കൈയ്യിൽ പിടിച്ചിരുന്ന മൺകുടം നിലത്തേക്ക് വീണ് ഉടഞ്ഞുപോയി..... അത് കണ്ടുകൊണ്ട് അങ്ങോട്ട് പാഞ്ഞു വന്ന പത്മവതിയുടെ കരം ശക്തിയായി അവളുടെ കവിളിൽ പതിഞ്ഞു. തല കറങ്ങുന്നപോലെ തോന്നിയവൾക്ക്.... "തിന്ന് മുടിപ്പിക്കുന്നതും പോരാഞ്ഞിട്ട് ഓരോന്ന് നശിപ്പിക്കാനും തുടങ്ങിയോ. നിന്റെ ചത്തുപോയ തന്തേം തള്ളേം വന്ന് വാങ്ങി തരുവോ നീ നശിപ്പിച്ചതൊക്കെ...." പത്മവതിയുടെ ക്രോധത്തോടെയുള്ള വാക്കുകൾ കേട്ടതും പേടിച്ച് മോക്ഷയുടെ ശരീരം മുഴുവനും വിറച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പാവം അവൾക്ക് തിരിച്ചൊന്ന് പ്രതികരിക്കാൻ പോലുമുള്ള കരുത്തില്ലായിരുന്നു.... "എന്ത് നോക്കി നിൽക്കുവാടി പോയി വേറെ വെള്ളം കൊണ്ടുവാ...." പത്മാവതിയുടെ ആക്രോശം വീണ്ടും ഉയർന്നതും മോക്ഷ പെട്ടന്ന് തന്നെ മറ്റൊരു കുടവുമെടുത്തുകൊണ്ട് കിണറിനരികിലേക്ക് നടന്നു... അവൾക്കു നന്നായിട്ടൊന്ന് നടക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. അവൾ വയ്യാത്ത കാലും വലിച്ചുവെച്ച് പതിയെ നടന്നതും പൂമുഖത്ത് അവളുടെ അച്ഛന്റെ സഹോദരങ്ങളുടെ മക്കൾ ഉണ്ടായിരുന്നു. ആരതിയും കവിതയും മായയും..... “എടീ മോക്ഷേ, നീയെന്താ ഇത്ര ഭംഗിയില്ലാണ്ടായിപോയേ.... നമ്മടെ കുടുംബത്തിലെ പെൺകുട്ടികളിൽ ഏറ്റവും മോശം രൂപം ഇവളുടേതാ....." പത്മാവതി അമ്മായിടെ മോൾ ആരതി അവളെ നോക്കി പരിഹസിച്ചു ചിരിച്ചു. "ഇങ്ങനെ പോയാൽ ഇവൾക്ക് കല്യാണം കഴിക്കാൻ ചെക്കനെ കിട്ടുവോന്ന എന്റെ പേടി...." കവിതയും കൂടെ ചേർന്നു.... "കല്യാണോ. ഇവളെ കണ്ടാലേ ചെക്കന്മാർ ഓടും...." മായയും മോക്ഷയെ വേദനിപ്പിക്കുന്നതിൽ ഒട്ടും കുറച്ചില്ല.. എന്നിട്ട് അവരെല്ലാവരുംകൂടെ അവളെ നോക്കി ക്രൂരമായി ആർത്തു ചിരിച്ചു..... എല്ലാം കേട്ട് മോക്ഷയുടെ ഉള്ളം പിടഞ്ഞുപോയി, അവർക്ക് മുൻപിൽ നിന്നതും അവളുടെ കവിളിലൂടെ കണ്ണുനീർ ധാരയായി ഒഴുകി.... അത് കണ്ടതും തങ്ങളുടെ ഉദ്ദേശം കൃത്യമായി നടന്നത് കണ്ട് അവർ പരസ്പരം മുഖം നോക്കി അവളെ പരിഹസിച്ചു ചിരിച്ചു.... മോക്ഷ, തന്റെ ശരീരം ദുർബലമായതും കൈയിലിരിക്കുന്ന കുടം വീണ്ടും വീണ് ഉടയുമോയെന്ന് ഭയന്നു. ഇനിയും അങ്ങനെ സംഭവിച്ചാൽ കിട്ടുന്ന തല്ലിന്റെ കാര്യം ഓർത്ത് അവൾ അവിടെ നിന്നും ഒന്നും പറയാതെ തല താഴ്ത്തി നടന്നുപോയി... വീട്ടിൽ മോട്ടോർ ഉണ്ടായിരുന്നിട്ടും അവളെ മനഃപൂർവം ദ്രോഹിക്കണം എന്ന ലക്ഷ്യത്തിലായിരുന്നു പത്മാവതി മോക്ഷയെ വെള്ളമെടുക്കാൻ പറഞ്ഞു വീട്ടിരുന്നത്... അടുക്കളയുടെ ഓരത്തായി പഴക്കം ചെന്ന ഒരു കണ്ണാടി ചുവരിൽ തൂക്കിയിരുന്നു..... അവൾ തല ഉയർത്തി അതിലേക്ക് ഒന്ന് നോക്കി. ദിവസവും അടുക്കളയിലെ പുകയും ചൂടും കൊണ്ട് വാടിപ്പോയ മുഖം. കൃത്യമായി ഉറങ്ങാൻ സമയം ഇല്ലാത്തതുമൂലം കണ്ണുകൾക്ക് താഴെ ഇരുണ്ടിരുന്നു, മുടിയിൽ തേക്കാൻ കുറച്ച് എണ്ണ പോലും എടുക്കാൻ അവൾക്ക് അനുവാദം ഇല്ലായിരുന്നു. എല്ലാത്തിലും മേലെ മുഖത്തും ശരീരത്തും അടികൊണ്ട പാടുകളും ഉണങ്ങാത്ത മുറിവുകളും.... ആരതിയും കവിതയും മായയും പറഞ്ഞ വാക്കുകൾ വീണ്ടും അവളുടെ മനസിനെ കുത്തി നോവിച്ചു.... നീയെന്താ ഇത്ര ഭംഗിയില്ലാണ്ടായിപോയെ..... ചെക്കന്മാർ ഇവളെ കണ്ടാൽ ഓടും....... അവിടെ നിന്നുകൊണ്ട് തന്നെ മോക്ഷയുടെ കണ്ണുകൾ നിറഞ്ഞു... അവൾക്ക് ഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെട്ടു. അവൾ ശബ്ദം കേൾക്കാതിരിക്കാൻ കൈകൊണ്ട് വായ പൊത്തി കരഞ്ഞു... കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് ഒന്നുകൂടെ നോക്കാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു.... സംരക്ഷിക്കേണ്ടവർ തന്നെ അവളോട് ഒരു ശത്രുവിനെപ്പോലെ പെരുമാറുമ്പോൾ ചുറ്റുമുള്ളവരുടെ പരിഹാസവും ഉപദ്രവവും വേദനയോടെ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു പാവം പെണ്ണ്.... ഈ ദുരിതത്തിൽ നിന്ന് അവൾക് മോചനം കൊടുക്കാൻ വരുന്നവൻ ആര്....!! സന്ധ്യയായി സൂര്യൻ ചക്രവാളത്തിൽ മറഞ്ഞിട്ട് നേരം ഒരുപാട് കഴിഞ്ഞിരുന്നു. എന്നിട്ടും മോക്ഷയുടെ ജോലികൾക്ക് അറുതി വന്നിട്ടില്ലായിരുന്നു..... അവളുടെ വയറ്റിൽ നിന്ന് വിശപ്പിന്റെ വിളി ഉയർന്നിരുന്നു. അവസാന പാത്രവും കഴുകി വെള്ളം നിറച്ചു വെച്ചിട്ട് അവൾ അടുക്കളയിലേക്ക് പാഞ്ഞു..... കുറച്ചു നിമിഷങ്ങൾ കൂടെ കഴിഞ്ഞിരുന്നെങ്കിൽ താൻ അവിടെ തന്നെ തല കറങ്ങി വീണേനെ എന്നവൾക്ക് തോന്നി. ആഹാരം കഴിക്കാതെ അവളുടെ ശരീരം അത്രയും തളർന്നിരുന്നു..... മോക്ഷ പാത്രങ്ങൾ എടുത്തുനോക്കി, ഒന്നിലും തന്നെ ആഹാരത്തിന്റെ ഒരു വറ്റുപോലും ഉണ്ടായിരുന്നില്ല..... ഇനിയെന്ത് ചെയ്യും...?? അവൾ ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി. താൻ ഇന്ന് രാത്രിയും പട്ടിണി ആണെന്ന യാഥാർഥ്യം അവളുടെ മനസിനെ വല്ലാതെ നോവിച്ചു...... ഈ ലോകത്തെ ഏറ്റവും വലിയ വേദന അത് വിശപ്പ് തന്നെയാണ്...!! "ആഹാരം കഴിക്കാൻ ഇപ്പോഴാണോ വരുന്നേ, സമയം എത്രയായെന്ന് അറിയോ...." പത്മാവതി പുച്ഛത്തോടെ ചോദിച്ചു.... "ജോലിയൊക്കെ ഇപ്പോഴാ തീർന്നെ......." മോക്ഷയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.... "ഇനി ഇവിടെ ഒന്നും ഇരുപ്പില്ല നേരത്തെ വരണായിരുന്നു.... എല്ലാരും കഴിച്ചെന്നു കരുതി ബാക്കി ഉണ്ടായിരുന്ന ആഹാരം ഞാൻ പശുവിന്റെ പത്രത്തിൽ ഇട്ടു....." മോക്ഷ കഴിച്ചിട്ടില്ലെന്ന് അറിഞ്ഞിട്ടും പത്മാവതി അവൾക്ക് ആഹാരം കിട്ടാതെ ഇരിക്കാനാണ് അങ്ങനെ ചെയ്തതെന്ന് അവൾക്ക് മനസിലായി.... മോക്ഷയുടെ കണ്ണുകൾ നിറഞ്ഞു, താൻ ഇനി എന്ത് ചെയ്യും. അവൾ സങ്കടത്തോടെ അടുക്കളയുടെ ചുവരിലേക്ക് ചാഞ്ഞു നിന്നു.... കഴിക്കാൻ ആഹാരം ഇല്ലായിരുന്നെങ്കിലും അമ്മായിയുടെ ശകാരത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.... എല്ലാം കേട്ട് മോക്ഷ നിശ്ശബ്ദയായി നിന്നു. അപ്പോൾ അകത്തെ മുറിയിൽ നിന്ന് മുത്തശ്ശിയുടെ ശബ്ദം കേട്ടു... “എന്താ പത്മാവതിയെ ഒരു ബഹളം.....?” "ഒന്നൂല്ല അമ്മേ ഈ പെണ്ണ് ജോലി ഒന്നും ചെയ്യാതെ തിന്നാൻ മാത്രം വന്നേക്കുവാ...." അമ്മായി തന്നെപ്പറ്റി പെരുംനുണ പറയുന്നത് കേട്ട് മോക്ഷ ഒന്ന് ഞെട്ടി... "അതിനിത്തിരി സ്വസ്ഥത കൊടുക്കു പത്മാവതി...." മുത്തശ്ശി പറഞ്ഞു... "അമ്മ ഒരാളാ ഇവളെ ഇത്രേം വഷളാക്കുന്നെ.... കൂടെ നിൽക്കാൻ ആളുണ്ടെങ്കിൽ എന്തും ആവാല്ലോ......" അതും പറഞ്ഞ് പത്മാവതി കലിതുള്ളി അകത്തേക്ക് പോയി.... നടുപ്പുരയിൽ കാൽ നീട്ടിവെച്ച് ചാര നിറത്തിലുള്ള തന്റെ മുടി മടക്കിക്കെട്ടി, മുത്തശ്ശി മോക്ഷയെ തന്റെ അടുത്തേക്ക് വിളിച്ചു..... "എന്റെ കുഞ്ഞ് ഒരുപാട് വിഷമിച്ചോ...." "കുഴപ്പമില്ല മുത്തശ്ശി..." "ദുഷ്ടൻമാരാ എല്ലാം, എന്റെ കുഞ്ഞിനെ അവർ ഒരുപാട് ജോലി ചെയ്യിക്കുന്നുണ്ട്...." മുത്തശ്ശി പറഞ്ഞതും തന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോന്ന് ഓർത്ത് അവൾ സമാധാനിച്ചു... പക്ഷെ.........?!! "ഇങ്ങോട്ട് വന്ന് മുത്തശ്ശിടെ കാലൊന്ന് തിരുമ്മിക്കെ...." ജോലി ചെയ്തു തളർന്നു വീഴാറായി എന്നറിഞ്ഞിട്ടും തന്നോട് മുത്തശ്ശി പറയുന്നത് കേട്ട് മോക്ഷയുടെ ഉള്ളം പിടഞ്ഞു. മുത്തശ്ശിക്കും തന്നോട് ഒരിറ്റു ദയ ഇല്ല. എന്തുകൊണ്ടാ എല്ലാവരും തന്നോട് ഇങ്ങനെ പെരുമാറുന്നെ.... മുത്തശ്ശിയും തന്നെ വല്ലാതെ കഷ്ടപ്പെടുത്തുകയാണെന്ന് അറിഞ്ഞിട്ടും മോക്ഷയ്ക്കു മറ്റ് വഴിയില്ലായിരുന്നു. അവൾ മുത്തശ്ശിയുടെ കാൽ തിരുമ്മികൊണ്ടിരുന്നു. പതിയെ മുത്തശ്ശി ഉറങ്ങിപ്പോയി.... "എനിക്ക് നന്നായിട്ട് വിശക്കുന്നുണ്ട്. വിശന്നാൽ ഉറക്കം വരില്ല..." അവൾ നിരാശയോടെ തളർന്നിരുന്നു.... "മോക്ഷ, നല്ല ചൂട് ദോശ വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട് വന്നാൽ കഴിക്കാം...." രവീന്ദ്രൻ അമ്മാവൻ പറഞ്ഞതും മോക്ഷയ്ക്കു ഒരുപാട് സന്തോഷമായി. കൊച്ചുകുട്ടികളുടെ നിഷ്കളങ്കതയോടെ അവൾ ചിരിച്ചു.... പക്ഷെ ആ സന്തോഷം ഒരുപാട് നേരം നീണ്ടു നിന്നില്ല. അയാൾക്ക് തന്നോട് മറ്റൊരു തരത്തിലുള്ള താല്പര്യം മോക്ഷയെ അസ്വസ്ഥയാക്കി.... പലപ്പോഴും അയാൾ തന്റെ ശരീരഭാഗങ്ങളിൽ അറിയാത്ത ഭാവത്തിൽ സ്പർശിക്കാറുണ്ടായിരുന്നു.... വേണ്ട അയാളുടെ ആഹാരം തനിക്ക് വേണ്ട...... പക്ഷെ ആഹാരം ഇല്ലാതെ ഈ രാത്രി കടന്ന് കിട്ടുവോന്നു അവൾ പേടിച്ചു. മരിച്ചു പോയാലോ..... അയാൾ മോശമാണ്, എങ്കിലും അവിടെ വരെ ഒന്ന് പോയി നോക്കാൻ മോക്ഷയുടെ മനസ് പറഞ്ഞു.... ചൂട് ദോശയുടെയും ചമ്മന്തിയുടെയും കൊതിപ്പിക്കുന്ന മണം അവളുടെ മൂക്കിലേക്ക് അടിച്ച് കയറിയതും മോക്ഷ ഒരു കുഞ്ഞി കത്തിയും കൈയിൽ മറച്ചു പിടിച്ച് അങ്ങോട്ട് നടന്നു...... "എന്താ മോക്ഷ അവിടെ നിന്ന് കളഞ്ഞത് ഇങ്ങ് കയറി വാ...." രവീന്ദ്രൻ അമ്മാവൻ അവളെ അകത്തേക്ക് ക്ഷണിച്ചു... അത് അവർ ആഹാരം കഴിക്കാൻ ഇരിക്കുന്ന വലിയ മുറി ആയിരുന്നു... മറ്റുള്ള കിടപ്പുമുറികളൊക്കെ അവിടെ നിന്ന് കുറച്ച് മാറിയാണ്.... അയാൾ ദോശയുടെ കവർ അവൾക്ക് നേരെ നീട്ടി..... മോക്ഷ അത് വാങ്ങി പോവാൻ തിരിഞ്ഞതും രവീന്ദ്രൻ അവളെ തടഞ്ഞു. അയാൾക്കൊപ്പം ഇരുന്ന് കഴിക്കാൻ അയാൾ അവളെ നിർബന്ധിച്ചു. അവൾ രണ്ട് പ്ലേറ്റ് എടുത്ത് മേശമേൽ വെച്ചു.... അന്നേരം അവൾ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. അവളുടെ പേടിച്ചരണ്ട മിഴികളും ചുവന്ന ചുണ്ടുകളും തുടുത്ത കവിളും, ഉരുണ്ട മാറിടങ്ങളും, അയാളുടെ മനസ് വല്ലാതെ അസ്വസ്തമാക്കി.... അയാൾ ചുണ്ടുകൾ നുണഞ്ഞുകൊണ്ട് അവളെ ആർത്തിയോടെ നോക്കി. അയാളുടെ നോട്ടം തന്റെ ശരീരഭാഗങ്ങളിലേക്കാണെന്ന് കണ്ടതും മോക്ഷ വല്ലാതെ ഭയന്നു. അവൾക്ക് എത്രയും പെട്ടന്ന് ആഹാരം കഴിച്ചിട്ട് അവിടെ നിന്ന് പോയാൽ മതിയെന്നായി.... പക്ഷെ കഴിച്ചു കഴിയുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ അയാൾക്കില്ലായിരുന്നു. അയാൾ മോക്ഷയെ മുട്ടിയിരുമ്മി അവളുടെ പിന്നിൽ വന്ന് ചേർന്ന് നിന്നതും മോക്ഷ അയാളെ രൂക്ഷമായി നോക്കി.... "നിങ്ങളുടെ ഉദ്ദേശം നടക്കില്ല... കൊന്നാലും നടക്കില്ല...." അവൾ ആ കുഞ്ഞി കത്തി എടുത്ത് അയാൾക്ക് നേരെ നീട്ടി.... "ഓഹ് അപ്പൊ തയാറെടുപ്പിലാ വന്നത് അല്ലെ... പക്ഷെ ഈ പേനകത്തി കൊണ്ടൊന്നും രവീന്ദ്രനെ തോൽപിക്കാൻ കഴിയില്ല...." അയാൾ മോക്ഷയുടെ കൈയിൽ നിന്നും ആ കത്തി തട്ടി എടുത്തു.... "ഞാൻ എന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ എന്ത് ചെയ്തിട്ടാണേലും ഞാൻ അത് സ്വന്തമാക്കും. എന്തിനാ വെറുതെ ഒരു പ്രശ്നം, അങ്കിളിനു തരാനുള്ളത് തന്നിട്ട് മോള് പൊയ്ക്കോ ആരും അറിയില്ല..." അയാൾ മോക്ഷയെ ആർത്തിയോടെ നോക്കി വെള്ളമിറക്കികൊണ്ടിരുന്നു... "ഞാൻ ഇത് അമ്മായി വരുമ്പോ പറഞ്ഞു കൊടുക്കും...." അവൾ വീറോടെ പറഞ്ഞു... "നി പറഞ്ഞാൽ ആര് വിശ്വസിക്കാനാ...." അയാൾ ചോദിച്ചു... സത്യമാണ് താൻ പറയുന്നത് ഈ വീട്ടിൽ ആരും വിശ്വസിക്കില്ല. ഇനി അയാളുടെ ഭാഗത്താണ് തെറ്റെന്നു മനസിലായാലും ആരും തന്റെ കൂടെ നിൽക്കില്ല.... അപ്പോഴേക്കും അയാൾ മോക്ഷയെ തന്റെ ശരീരത്തിലേക്ക് വലിച്ചടുപ്പിച്ചു. ഷീണിച്ച് അവശയായ അവൾക്ക് അയാളെ പ്രതിരോധിക്കാൻ ശക്തി ഇല്ലായിരുന്നെങ്കിലും അവസാന ശ്രമമെന്നോണം അവൾ അയാളുടെ കൈയിൽ പല്ലുകൾ ആഴ്ത്തി കടിച്ചു..... "ആഹ്ഹ്ഹ്......" അലറികൊണ്ടയാൾ അവളുടെ പിടിവിട്ടു... അവൾ രക്ഷപെട്ട സമാധാനത്തിൽ ഒരു ദോശയും കൈയിൽ എടുത്തുകൊണ്ട് അവിടെ നിന്നും ഓടി.... അയാൾ പിന്നാലെ ചെന്നെങ്കിലും അവൾ മുറിയിൽ കയറി വാതിൽ അടച്ചു കഴിഞ്ഞിരുന്നു.... "നി രക്ഷപെട്ടുന്ന് കരുതണ്ട.... ഇനിയും നിന്നെ എന്റെ കൈയിൽ കിട്ടും അന്ന് നി ഇതുപോലെ രക്ഷപെടില്ല...." അയാൾ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവിടെ നിന്നും പോയി..... അകത്തെ മുറിയിൽ മോക്ഷ താൻ എടുത്തുകൊണ്ട് വന്ന ദോശ ആർത്തിയോടെ തിന്നുകയായിരുന്നു.... അപ്പോഴേക്കും അവളുടെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി.... സ്‌ക്രീനിൽ ' Arjun calling 'എന്ന് കണ്ടതും മോക്ഷയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.... ഒരു നിമിഷം പോലും പാഴാക്കാതെ അവൾ കോൾ എടുത്തു.... “മോക്ഷ…” അവന്റെ ശബ്ദം കേട്ടതും മോക്ഷയുടെ കണ്ണുകൾ വിടർന്നു.... ദിവസം മുഴുവൻ നേരിടുന്ന കഷ്ടപ്പാടുകൾക്കിടയിൽ അർജുന്റെ ശബ്ദം മാത്രമായിരുന്നു അവളുടെ മനസ്സിന് തണലായത്.... "മോക്ഷ നി എന്തെടുക്കുവാ?" "ഞാൻ കിടക്കുവാ..." "നല്ല മഴയുണ്ടല്ലേ...ഞാൻ അങ്ങോട്ട് വരട്ടെ, നമ്മക്ക് വേണമെങ്കിൽ ഇന്ന് നൈറ്റ്‌ ഒന്ന് റൊമാന്റിക് ആവാം..." "അർജുൻ എന്താടാ ഇങ്ങനൊക്കെ പറയുന്നേ..." മോക്ഷ അൽപ്പം പരിഭവിച്ചു... "എന്റെ പൊന്നോ, ഞാൻ വെറുതെ പറഞ്ഞതാ. നി എന്താ വിചാരിച്ചേ ഞാൻ നിന്റെ കാലൻ അമ്മാവനെപ്പോലെ ആണെന്നോ..." അവൻ ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു... "ഞാൻ ദേ എയർപോർട്ടിലേക്ക് പോയ്കൊണ്ടിരിക്കുവാ. പതിനൊന്നേരയ്ക്കാ ഫ്ലൈറ്റ്..." അവൻ പറഞ്ഞതും മോക്ഷയുടെ ഉള്ളം വിങ്ങി.... "അങ്ങനെ നീയും പോവാണല്ലേ..." മോക്ഷയുടെ കണ്ണിൽ നനവ് പടർന്നു... "പോവാതിരിക്കാൻ പറ്റില്ലല്ലോടാ..." അവന്റെ ശബ്ദത്തിലും വല്ലാത്ത സങ്കടം നിറഞ്ഞു നിന്നു... "നി പോയിട്ട് വാ...." "നി വിഷമിക്കാതെ ഇരിക്ക്... എന്നേക്കാൾ നല്ലൊരു ഫ്രണ്ടിനെ നിനക്ക് കിട്ടും..." അവൻ പറഞ്ഞു... ആകെ ഉണ്ടായിരുന്ന ഒരു നല്ല സുഹൃത്തും തന്നെ വിട്ട് പോവാണെന്നു മനസിലായതും മോക്ഷയ്ക്ക് തന്റെ സങ്കടം നിയന്ത്രിക്കാനായില്ല. അവൾ ആ രാത്രി മുഴുവനും കരഞ്ഞു തീർത്തു... മോക്ഷ മുറി വൃത്തിയാക്കാൻ ചെന്നതും ആരതിയും കവിതയും എന്തോ കാര്യം ആവേശത്തോടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.... "നി കണ്ടോ ആ ചെക്കനെ? കാണാൻ എന്ത് രസാ....." പറയുമ്പോൾ ആരതിയുടെ കണ്ണുകൾ വിടർന്നു.... "എന്റമ്മേ കിടിലൻ..." കവിതയും മറുപടി നൽകി.... "എങ്ങനെയാ അവനെ ഒന്ന് സെറ്റ് ആക്കാ..." ആരതി കൊഞ്ചികൊണ്ട് പറഞ്ഞു.... "ആരാ?..." മോക്ഷ ആശ്ചര്യത്തോടെ ചോദിച്ചു... "അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ..." ആരതി പെട്ടെന്ന് ദേഷ്യത്തോടെ ചോദിച്ചതും മോക്ഷ ഒരു നിമിഷം പതറിപ്പോയി... "ആരതി അവളോട് ദേഷ്യപ്പെടാതെ... മോക്ഷ, ബാലൻ അങ്കിളിന്റെ മോൻ നീരജ് വന്നിട്ടുണ്ട് ബാംഗ്ലൂരിൽന്ന്, കുഞ്ഞിലേ കണ്ടതാ വളർന്നപ്പോ എന്ത് ലുക്ക ചെക്കനെ കാണാൻ..." കവിത ചെറിയ നാണത്തോടെ പറഞ്ഞു... "നിനക്ക് മനസിലായില്ലേ നമ്മുടെ മുറച്ചെറുക്കനാ അവൻ...!!!!" നീരജ്.... ഇനി അവനായിരിക്കുവോ എന്നെ ഈ നരകത്തിൽനിന്ന് രക്ഷിക്കാൻ വരുന്നത്.... മോക്ഷ ആലോചിച്ചു.... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/51313/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ೩ 9 0 8 ( ನ7t   6 0 0 ೩ 9 0 8 ( ನ7t   6 0 0 - ShareChat
ആൾക്കൂട്ടത്തിനു നടുവിൽ ഒരു കുറ്റവാളിയെപ്പോലെ അമൃത തലകുനിച്ച് നിന്നു...... ​സ്ത്രീകളുടെ ജനറൽ വാർഡിന്റെ ഒരു മൂലയിലെ ഒരു ബെഡിനു ചുറ്റും ആളുകൾ കൂട്ടം കൂടി നിന്ന് ബഹളം വെക്കുന്നുണ്ടായിരുന്നു. ആ ബെഡിൽ കിടക്കുന്നു ഉമ്മുമ്മ....... ​"അവൾ തന്നെയാണ് അത് എടുത്തത്. അവൾ അപ്പുറത്തെ രോഗിയെ നോക്കാൻ വരുന്നത് പോലെ ഇവിടെ ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു," ഉമ്മുമ്മ പറഞ്ഞു. ​അപ്പോൾ,ഉമ്മുമ്മയോടൊപ്പമുണ്ടായിരുന്ന സ്ത്രീ അമൃതയെ നോക്കി ദേഷ്യപ്പെട്ടു..... "ഡീ പെണ്ണേ, നീ അത് തിരിച്ചു തന്നേക്ക്. അല്ലെങ്കിൽ ഞാൻ ഇപ്പോ പോലീസിനെ വിളിക്കും!"..... "ഇത്താത്താ, ഞാൻ എടുത്തിട്ടില്ല, ഞാൻ കണ്ടിട്ടു കൂടിയില്ല," അമൃത കരച്ചിലിന്റെ വക്കിലെത്തി പറഞ്ഞു..... "ആരാടീ നിന്റെ ഇത്താത്ത? ഒരു കള്ളിയായ നീ അങ്ങനെ എന്നെ വിളിക്കരുത്." അമൃത കണ്ണ് നിറച്ചു തലതാഴ്ത്തി നിന്നു..... ​അതേസമയം, ആൾക്കൂട്ടത്തിൽനിന്ന് ഒരു യുവാവ് ചോദിച്ചു, അടുത്ത് നിൽക്കുന്ന ആളോട് ചോദിച്ചു... "എന്താണിവിടെ പ്രശ്നം? എന്തിനാണ് ആ കുട്ടിയെ ഇങ്ങനെ വഴക്ക് പറയുന്നത്?"...... അടുത്ത് നിന്നൊരാൾ പറഞ്ഞു, "ആ കുട്ടി ഈ സ്ത്രീയുടെ മാല എടുത്തു എന്നാ പറയുന്നത്."....... യുവാവ് അമൃതയെ സൂക്ഷിച്ചു നോക്കി..... അവളുടെ മുഖത്തെ ദയനീയത കണ്ടപ്പോൾ അവൾ കുറ്റം ചെയ്തിടില്ലെന്ന് യുവാവിന് തോന്നി.... ​യുവാവ് ആ സ്ത്രീയുടെ നേരെ തിരിഞ്ഞ് പറഞ്ഞു, "ചേച്ചി, നിങ്ങളൊന്ന് നിങ്ങളുടെ ബാഗിൽ നോക്കിയേ. ചിലപ്പോൾ മറന്ന് എവിടെയെങ്കിലും വെച്ചതായിരിക്കും."..... ​"ഞങ്ങളുടെ ബാഗ് നോക്കാൻ ഞങ്ങൾക്ക് അറിയാം. ഇജ്ജ് ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട!" അവർ രോഷത്തോടെ പറഞ്ഞു.... ​"ഇപ്പോൾ നിങ്ങൾ നിങ്ങളുടെ വീട്ടിലല്ല നിൽക്കുന്നത്, ഇതൊരു സർക്കാർ ആശുപത്രിയാണ്. ഈ പൊതുസ്ഥലത്ത് വെച്ച് ഒരു പെൺകുട്ടിയെ ഇത്രയധികം ആളുകളുടെ മുന്നിൽ നാണം കെടുത്താമെങ്കിൽ, എനിക്കും ചോദിക്കാൻ അവകാശമുണ്ട്. എന്റെ വീട്ടിലുമുണ്ട് ഈ പ്രായത്തിൽ ഒരു പെൺകുട്ടി. നിങ്ങൾ കൂടുതൽ സംസാരിക്കാതെ നിങ്ങളുടെ ബാഗ് എടുത്ത് കാണിക്കൂ. എന്നിട്ട് നമുക്ക് പോലീസിനെ വിളിക്കാം. അല്ലാതെ ഇങ്ങനെ നിർത്തി ഒരു കുട്ടിയെ പറഞ്ഞിട്ടെന്താ കാര്യം?" യുവാവ് രോഷാകുലനായി. അവർക്ക് അടുത്തേക്ക് വന്നു പറഞ്ഞു..,.. ​അതുകേട്ട് ഉമ്മുമ്മ പരിഹസിച്ചു, കൊണ്ട് "കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ കണ്ടപ്പോൾ ചോര തിളച്ചതാണല്ലോ മോനേ...".... ​ദേഷ്യം സഹിക്കാനാവാതെ യുവാവ് അവിടെയുണ്ടായിരുന്ന മരുന്ന് വെക്കുന്ന സ്റ്റാൻഡ് തറയിലിട്ട് ശബ്ദമുണ്ടാക്കി. എല്ലാവരും ഒന്ന് ഞെട്ടി...... ​"ഇനി വേണ്ടാത്ത എന്തെങ്കിലും നിങ്ങളുടെ നാവിൽ നിന്ന് വന്നാൽ .... എന്ന് അവരുടെ നേരെ കൈ ചുണ്ടികൊണ്ട് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് തുടർന്നു........ ഞാൻ പറഞ്ഞത് നിങ്ങൾ ചെയ്യുന്നോ അതോ ഞാൻ എല്ലാം വാരിവലിച്ച് പരിശോധിക്കണോ?" അയാൾ വീണ്ടും ചോദിച്ചു....... ​അയാളുടെ ഭാവം കണ്ട് ഭയന്ന ആ സ്ത്രീ ബാഗ് തുറന്ന്...... പേഴ്സുകളും മറ്റും പുറത്തെടുത്ത് കാണിച്ചു. ഒരു വിജയച്ചിരിയോടെ അവൾ യുവാവിനെയും അവിടെ കൂടിനിന്നവരെയും നോക്കി. എന്നാൽ, യുവാവിന്റെ കണ്ണുകൾ ആ ബാഗിൽ തന്നെയായിരുന്നു..... ​"ആ സൈഡിലുള്ള സിപ്പ് തുറക്ക്," അയാൾ പറഞ്ഞു. ​അവൾ അത് തുറന്നപ്പോൾ, അതിൽ ഒരു ചെറിയ പേഴ്സ് കണ്ടു. അത് തുറന്നതും അതിനുള്ളിൽ നിന്ന് ഒരു കട്ടിയുള്ള മാല താഴേക്ക് വീണു. അത് കണ്ട ഉമ്മുമ്മയുടെയും സ്ത്രീയുടെയും മുഖം വിളറി വെളുത്തു...... ​യുവാവ് താഴെ കിടന്ന മാലയെടുത്ത് ചോദിച്ചു, "ഇതാണോ നിങ്ങളുടെ കാണാതായ മാല?" ​രണ്ടുപേരും ഒന്നും മിണ്ടാതെ മുഖത്തോട് മുഖം നോക്കി നിന്നു...... അവരുടെ മൗനം കണ്ടിട് ​"അപ്പോൾ ഇത് തന്നെയാണല്ലേ?" അയാൾ വീണ്ടും ഉറക്കെ ചോദിച്ചു...... ​അപ്പോഴും തലതാഴ്ത്തി നിൽക്കുന്ന അമൃതയെ നോക്കി യുവാവ് തുടർന്നു, "ഈ കുട്ടിയെ ഇത്രയും ആളുകളുടെ മുന്നിൽ നിങ്ങൾ നാണം കെടുത്തിയില്ലേ? അതുകൊണ്ട് പോലീസ് വന്നിട്ട് നമുക്ക് തീരുമാനിക്കാം. ഈ മാല നിങ്ങൾക്ക് തിരികെ തരണോ അതോ അവർ കവർച്ചാമുതലായി കൊണ്ടുപോകുന്നുണ്ടോ എന്ന്."..... ​അപ്പോഴേക്കും ഉമ്മുമ്മ പറഞ്ഞു, "മോനേ, ഞങ്ങളോട് ക്ഷമിക്കണം. ഞങ്ങൾക്ക് ഒരു അബദ്ധം പറ്റിയതാണ്. ഈ പ്രശ്നം ഇവിടെ തീർത്തേക്ക്. പോലീസൊന്നും വേണ്ട."....... ​"നിങ്ങൾ കുറച്ചു മുൻപ് ഇങ്ങനെയായിരുന്നില്ലല്ലോ പറഞ്ഞത്. എന്തായാലും പോലീസ് വരട്ടെ," എന്നും പറഞ്ഞ് അയാൾ ഫോണെടുത്ത് നമ്പർ ഡയൽ ചെയ്ത് കാതോട് ചേർത്തു.... ​അമൃത അയാളുടെ അടുത്തുവന്ന് പറഞ്ഞു, "ചേട്ടാ, കോൾ കട്ട് ചെയ്തേക്ക്. പ്ലീസ്, പോലീസിനെ വിളിക്കണ്ട. എനിക്കൊരു പരാതിയുമില്ല. ആർക്കും പറ്റുന്നൊരു അബദ്ധമേ ഉമ്മുമ്മയ്ക്കും ഇത്താത്തയ്ക്കും പറ്റിയുള്ളൂ. ഇതൊക്കെ സാധാരണയല്ലേ ചേട്ടാ? എന്തായാലും അവർക്ക് അവരുടെ മാല കിട്ടിയല്ലോ. പ്രശ്നം തീർന്നു. പിന്നെന്തിനാ പോലീസൊക്കെ?"........ ​അവൾ നന്ദിയോടെ അയാളുടെ മുന്നിൽ കൈകൂപ്പി. എന്നിട്ട്, അഞ്ചു ബെഡ് അപ്പുറത്ത് കിടക്കുന്ന ഒരു സ്ത്രീയുടെ അടുത്തേക്ക് പോയി. ആ സ്ത്രീ കരയുന്നുണ്ടായിരുന്നു. അവരുടെ മുഖം അമൃത തുടച്ചു കൊടുക്കുന്നത് കണ്ടപ്പോൾ യുവാവ് പുറത്തേക്കിറങ്ങി. ​ഒരു പ്രായമായ മനുഷ്യൻ അയാളുടെ അടുത്തേക്ക് വന്നു....... "മോനേ, ദൈവം അനുഗ്രഹിക്കും. അത്രയ്ക്ക് പാവമാണ് അമൃതക്കുഞ്ഞ്. അവളൊരിക്കലും ഇങ്ങനെയൊരു പണി ചെയ്യില്ലെന്ന് ഈ വാർഡിലുള്ള എല്ലാവർക്കും അറിയാം."..... "എന്നിട്ടെന്താ അമ്മാവാ, ആരും അവളുടെ ഭാഗം പറയാൻ നിൽക്കാതിരുന്നത്? അവർക്കെന്താ അവളോട് ഇത്ര ദേഷ്യം?". അവളെ തിരിഞ്ഞു നോക്കിക്കൊണ്ട് അവൻ ചോദിച്ചു........ ​"അവൾക്കുവേണ്ടി ഈ വാർഡിലെ എല്ലാവരും അവരോട് സംസാരിച്ചു മോനേ. അപ്പോൾ ആ സ്ത്രീകൾ, ആര് സംസാരിച്ചാലും അവരെയും ആ കുട്ടിയും ഒന്നിച്ചുനിന്ന് മോഷ്ടിച്ചതാണെന്ന് പറയും..... പിന്നെ മോനോട് പറഞ്ഞത് പോലെ......... എന്ന് പറഞ്ഞു ഒന്ന് നിർത്തി കൊണ്ട് തുടർന്നു..... പിന്നെ അവർക്കിഷ്ടമല്ലാത്തത്, ചിലപ്പോൾ ഇവളുടെ പ്രായത്തിൽ മറ്റൊരു പെൺകുട്ടി അവിടെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. എപ്പോഴും ഫോണിൽ കളിക്കുന്നത് കാണാം. അവളെയാരും നോക്കാറില്ല. നേഴ്സുമാർ പോലും അമൃതക്കുഞ്ഞിനോട് ഓരോ കാര്യങ്ങൾ ഏൽപിക്കുന്നതിന്റെ അസൂയയായിരിക്കും അവർക്ക്."... ​അമ്മാവൻ പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും യുവാവിന്റെ കണ്ണുകൾ അമൃതയുടെ നേർക്കായിരുന്നു. ആരോക്കെയോ അവളോട് സംസാരിക്കുന്നുണ്ടായിരുന്നു, ആശ്വസിപ്പിക്കുകയാണെന്ന് തോന്നി. പക്ഷേ അവൾ ചിരിച്ചുകൊണ്ട് മറുപടി നൽകുന്നു. അതോടൊപ്പം, അവൾ നോക്കുന്ന സ്ത്രീക്ക് എന്തോ കഴിക്കാനും കൊടുക്കുന്നുണ്ട്...... ​യുവാവിന്റെ നോട്ടം കണ്ട അമ്മാവൻ തുടർന്നു...... "അത് ആ കുഞ്ഞിന്റെ അമ്മയാണ്. കുറേ നാളുകളായി വന്നിട്ട്. അവൾ ഈ വാർഡിലുള്ളത് ഞങ്ങളെപ്പോലുള്ളവർക്ക് വലിയ ആശ്വാസമാണ്. ഈ വാർഡിലെ എല്ലാ രോഗികളെയും അവൾ നോക്കും. ഭക്ഷണം വാങ്ങി നൽകാനും ബാത്റൂമിൽ പോകാനും അവൾ സഹായിക്കും. ഈ വാർഡിലെ മാലാഖയാണ് അവൾ. ഞങ്ങൾക്ക് മക്കളൊന്നുമില്ല. രാത്രിയായാൽ സ്ത്രീകളുടെ വാർഡിൽ പുരുഷന്മാർക്ക് കയറാൻ അനുവാദമില്ല. എന്റെ ഭാര്യയെ രാത്രി നോക്കുന്നത് ആ കുട്ടിയാണ്." ​അമൃത തൂക്കുപാത്രവുമായി പുറത്തേക്ക് പോകുന്നത് കണ്ട് അമ്മാവനോട് യാത്ര പറഞ്ഞ് അവനും അവളുടെ പിന്നാലെ പോയി...... ​' തന്റെ അനിയത്തി പാറുവിനേക്കാൾ ചെറുതാണെന്ന് തോന്നുന്നു,' അവൻ മനസ്സിലോർത്തു...... ​അവൾ പുറത്തുള്ള വാഷിംഗ് റൂമിന്റെ അടുത്തുള്ള ഒരു സ്ത്രീക്ക് തൂക്കുപാത്രം കൊടുത്തിട്ട് ബാത്റൂമിലേക്ക് കയറുന്നത് കണ്ടു. കുറേ നേരത്തിന് ശേഷം പുറത്തിറങ്ങി. ആ ചേച്ചിയുടെ മുഖത്ത് നോക്കാതെ എന്തോ പറഞ്ഞ് അവൾ കാന്റീനിലേക്ക് പോകുന്നത് കണ്ടു......, അവളുടെ കണ്ണുകൾ കരഞ്ഞ് കലങ്ങിയിട്ടുണ്ടെന് അയാൾക്ക് മനസ്സിലായി...... അതുകൊണ്ടായിരിക്കണം അവൾ പുറത്തുള്ള ബാത്റൂമിൽ പോയത്, അല്ലെങ്കിൽ വാർഡിലെ ബാത്റൂമിൽ പോയാൽ മതിയായിരുന്നല്ലോ. ​അവൻ അടുത്തുള്ള കടയിൽ നിന്ന് എന്തൊക്കെയോ വാങ്ങി തിരികെ വരുമ്പോൾ, ചിരിച്ചുകൊണ്ട് ആരോടോ തലകുലുക്കി വരുന്ന അമൃതയെ കണ്ടു. അവൾക്ക് ഒരു ചിരി സമ്മാനിച്ച് മുന്നോട്ട് നടന്ന അയാളെ നോക്കി അവൾ പറഞ്ഞു...., "ചേട്ടാ, ഒന്ന് നിന്നേ...".... അയാൾ തിരിഞ്ഞു നിന്ന് അവളെ നോക്കി..... ​"പാറുവിന്റെ ചേട്ടനല്ലേ?" അവൾ അയളെ നോക്കിക്കൊണ്ട് ചോദിച്ചു.... ​"അതെ. പാറുവിനെ എങ്ങനെ അറിയാം? കൂടെ പഠിച്ചതാണെന്ന് തോന്നുന്നില്ലല്ലോ?"... അവളെ അടിമുടി നോക്കിയവൻ പറഞ്ഞു....... ​"ചേട്ടൻ ഒരു മൂന്ന് വർഷം മുൻപ് ഇവിടെ അഡ്മിറ്റ് ആയിട്ടില്ലേ? അപ്പോൾ കണ്ടതാ. എനിക്ക് നേരത്തെ കണ്ടപ്പോൾ സംശയമുണ്ടായിരുന്നു."....... ​അതുകേട്ടതും അവന്റെ മുഖം മങ്ങി. "ശരി, പിന്നെ കാണാം," എന്ന് പറഞ്ഞ് അവൻ തിരിഞ്ഞു വേഗം നടന്നു.പോയി....... അവന്റെ പെട്ടെന്നുള്ള മാറ്റം കണ്ടപ്പോൾ, താൻ എന്തെങ്കിലും തെറ്റ് പറഞ്ഞോ എന്ന് അമൃത വിഷമത്തോടെ ചിന്തിച്ചു....... അവനോട് ക്ഷമ ചോദിക്കാനായി അവൾ പുറകെ പോയെങ്കിലും, അപ്പോഴേക്കും അവൻ നടന്ന് ദൂരെ എത്തിയിരുന്നു. 'ഇനി എപ്പോഴെങ്കിലും കാണുമ്പോൾ ഒരു സോറി ചോദിക്കാം,' എന്ന് മനസ്സിലുറപ്പിച്ച് അമൃത ഒരു മൂളിപ്പാട്ടോടെ എതിരെ വരുന്നവരോട് സംസാരിച്ചും ചിരിച്ചും വാർഡിലേക്ക് നടന്നു....... 🎼🎶🎼 ​പിറ്റേന്ന്, കാന്റീനിൽ ഇരുന്ന് ചായ കുടിക്കുമ്പോഴാണ് ഒരു കലപില ശബ്ദം കേട്ട് അവൻ ശ്രദ്ധിച്ചത്. കയ്യിൽ ഒരു തൂക്കുപാത്രത്തിനു പകരം ഒരു ഫ്ലാസ്കും രണ്ട് പാത്രങ്ങളുമായി അമൃത ആരോടോ സംസാരിച്ചുകൊണ്ട് കൗണ്ടറിൽ കയറുന്നത് കണ്ടു.... ബില്ല് കൊടുത്ത് സാധനങ്ങൾ ഒരു കവറിൽ വെക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് ചായ അടിക്കുന്ന സ്ഥലത്ത് ഫ്ലാസ്കിന്റെ അടപ്പ് തുറന്ന് ചിരിയോടെ കൊടുക്കുമ്പോൾ അവൾ എന്തോ ചോദിക്കുന്നതും അവർ പറയുന്നതും അവൻ കണ്ടു...... ​"ഇങ്ങനെ വരുന്നതിലും നല്ലത് ഈ കാന്റീൻ എടുത്ത് അവിടെ കൊണ്ടുപോയി വെക്കുന്നതല്ലേ, കുഞ്ഞേ?" ചായ അടിക്കുന്ന പ്രായമുള്ള ചേട്ടൻ തമാശയായി ചോദിച്ചു........ അതിന് അവൾ ഉരുളക് ഉപ്പേരി പോലെ ചിരിയോടെ മറുപടി പറഞ്ഞു, "നിങ്ങൾക്കൊക്കെ അതൊരു ബുദ്ധിമുട്ടാകില്ലേ ചേട്ടാ? ഇതാകുമ്പോൾ ഞാൻ മാത്രം ബുദ്ധിമുട്ടിയാൽ പോരേ?",... ​അതും പറഞ്ഞ് അവൾ സാധനങ്ങളുമായി നടന്നു നീങ്ങുന്നത് അവൻ കണ്ടു. ​അവനും അവിടെനിന്ന് ഇറങ്ങി. ​അടുത്തുള്ള കടയിൽ നിന്ന് ബക്കറ്റും മറ്റ് സാധനങ്ങളും വാങ്ങുമ്പോൾ അവൾ ചാടിത്തുള്ളി അവിടെയും എത്തി........ ​"ചേട്ടാ, ഒരു സോപ്പും പേസ്റ്റും വേണം." കത്തു നിൽക്കതെയവൾ ഉറക്കെ പറഞ്ഞു....... "പുതിയ രോഗി വന്നോ, അമൃതേ?" കടക്കാരൻ ചിരിയോടെയാവളോട് ചോദിച്ചു....... "ആ, വന്നു." ​അപ്പോഴാണ് അവൾ അവനെ ശ്രദ്ധിച്ചത്.... "ഹായ്,...ചേട്ടനോ! അപ്പോൾ ഇവിടെത്തന്നെയാണോ? ആരാ ചേട്ടാ അഡ്മിറ്റ്? ഞാൻ ഇന്നലെ കണ്ടപ്പോൾ ആരെങ്കിലും കാണാൻ വന്നതാണെന്ന് വിചാരിച്ചു."..... ​അവളുടെ പെട്ടന്നുള്ള സംസാരം കണ്ട് പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന അവനെ കടക്കാരൻ ഒന്ന് നോക്കി...... എന്നിട്ട് കളിയാക്കി കൊണ്ടവളോട് പറഞ്ഞു,...... "എന്റെ മോളേ, ഒന്നു ശ്വാസം വിട്. ചോദിക്ക്! അയാൾ പേടിച്ചുപോയിട്ടുണ്ടാവും." അതുകേട്ട് ചിരിയോടെ അമൃത അവനെ നോക്കി. അവളുടെ നോട്ടത്തിൽ ആ ചോദ്യം ആവർത്തിക്കുന്നത് അവൻ കണ്ടു........ ​"ഒരു ഫ്രണ്ടിനാണ് ആക്സിഡന്റ്. ഫ്രണ്ട് മാത്രമല്ല, അയൽവാസി കൂടിയാണ്," എന്നും പറഞ്ഞ് പൈസ കൊടുത്ത് അവൻ പുറത്തേക്കിറങ്ങി. അവളും പിന്നാലെ ഇറങ്ങി...... ​"അമ്മയ്ക്ക് എന്താ അസുഖം?"അവൻ ചോദിച്ചു...... "ഷുഗറാണ്. അതിന്റെ കൂടെ വേറെ ചില പ്രശ്നങ്ങളുമുണ്ട്. എല്ലാ മാസവും ഒരാഴ്ച ഇവിടെയായിരിക്കും."..... വിഷമം മറിച്ചു ​ചിരിച്ചുകൊണ്ടുള്ള അവളുടെ മറുപടിയിൽ അവനവളെയൊന്ന് നോക്കി..... . ​"ആഹ്, പിന്നെ മറന്നു. അമ്മയോട് പാറുചേച്ചിയുടെ ചേട്ടനാണ് നിങ്ങളെന്ന് പറഞ്ഞപ്പോൾ, ഒന്ന് സംസാരിക്കാനും വീട്ടുകാരെ അന്വേഷിക്കാനും പറ്റിയില്ലല്ലോ എന്ന് പറഞ്ഞ് ഇന്നലെ വിഷമിച്ചു. സമയം കിട്ടിയാൽ ഒന്ന് ആ വഴി വരണേ. ഞങ്ങൾ നാളെ ഡിസ്ചാർജ് ആകും," എന്നും പറഞ്ഞ് അവൾ വാർഡിലേക്ക് നടന്നു. ​അന്ന് വൈകുന്നേരം ആ യുവാവ് അമൃതയുടെ വാർഡിൽ അമ്മയെ കാണാൻ വന്നു..... ​അവനെ കണ്ടതും ആ അമ്മ കൈകൂപ്പി കണ്ണുകൾ നിറച്ചു. "മോനേ, ഇന്നലെ ദൈവമായിട്ട് ഇവിടെ എത്തിച്ചതാണ്. അല്ലെങ്കിൽ പിന്നീട് എത്രയെല്ലാം മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞാലും ആരും വിശ്വസിക്കുമായിരുന്നില്ല."...... "അതൊക്കെ കഴിഞ്ഞില്ലേ ചേച്ചി. ഇനിയും അതോർത്ത് വിഷമിക്കണ്ട.".... അവനാവരെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു...... ​"മോനേ, അച്ഛനും അമ്മയ്ക്കും പെങ്ങൾക്കും എല്ലാം സുഖമാണോ?" അമ്മ വീണ്ടും ചോദിച്ചു....... "അവരെയൊക്കെ ചേച്ചിക്ക് അറിയാമോ?" അവൻ ആകാംഷയോടെ ചോദിച്ചു........ "അന്ന് ഇവളുടെ അച്ഛന് വയ്യാതെ ഇവിടെ കൊണ്ടുവന്നപ്പോൾ അവരായിരുന്നു എനിക്ക് സഹായത്തിനുണ്ടായിരുന്നത്. അന്ന് ഇവൾ പ്ലസ് ടു കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ."..... ആ അമ്മ അച്ഛനെയോർത്തു കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു...... ​"മ്മ്... എന്നാൽ ശരി, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണേ. ഞാൻ അപ്പുറത്തുണ്ട്," എന്നും പറഞ്ഞ് അവിടെനിന്നെഴുനേറ്റു...... പഴയ കാര്യങ്ങൾ അമ്മ പറഞ്ഞതുകൊണ്ടാണ് അയാൾ വേഗം പോകാനിറങ്ങിയതെന്ന് അമൃതക്ക് തോന്നി...... ​"മോനേ, ഒരു മിനിറ്റ്. എന്തായിരുന്നു മോന്റെ പേര്? ഞാൻ മറന്നുപോയി."..... അമ്മ വിളിച്ചു നിർത്തിച്ചു കൊണ്ട് പറഞ്ഞു... "വിജയ് വിശ്വനാഥ്. വിച്ചു എന്ന് വിളിച്ചോളൂ ചേച്ചി," എന്നും പറഞ്ഞ് മറുപടിക്ക് നിൽക്കാതെ അയാൾ പുറത്തേക്കിറങ്ങിപ്പോയി....... ​ദിവസങ്ങൾ കടന്നുപോയി. പിന്നീട്, ചില മാസങ്ങൾക്ക് ശേഷം ഒരു ദിവസം രാവിലെ അമൃതയുടെ വീട്ടിൽ....... ​"അമ്മേ, ഞാൻ അമ്പലത്തിൽ പോയിട്ട് വരവേ..." എന്ന് പറഞ്ഞു കൊണ്ട് അമൃത പുറത്തേക്കിറങ്ങി....... "വേഗം വരണേ മോളെ."അമ്മ വേഗം മുറ്റത്തേക് വന്നു കൊണ്ട് പറഞ്ഞു.... "മ്മ്..." ആ മൂളൽ കേട്ടപ്പോൾ, അവൾ വരാൻ താമസിക്കുമെന്ന് ആ അമ്മക്ക് മനസ്സിലായി....... ​അവൾ അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് നടന്നു. ഭക്തിസാന്ദ്രമായ ഗാനങ്ങൾ കാതുകളിൽ എത്തിയപ്പോൾ തന്നെ മനസ്സിന് ആശ്വാസം വരുന്നതായി അമൃതക്ക് തോന്നി...... ​തിരുനടയിൽ കൈകൾ കൂപ്പി കണ്ണുകളടച്ച് എത്രനേരം തൊഴുതുനിന്നു എന്ന് അവൾക്ക് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. ക്ഷേത്രം വലംവെച്ച്, കുറിയും വാങ്ങി നെറ്റിയിൽ ചാർത്തി. പുറത്തേക്ക് പോകാതെ, ക്ഷേത്രത്തിന്റെ വടക്കേയറ്റത്തുള്ള കുളം ലക്ഷ്യമാക്കി നടന്നവാൾ........ അവിടെ കുളത്തിലെ മീനുകൾക്ക് കയ്യിലുള്ള പൊരിയിട്ടുകൊടുത്ത് അവൾ പടിക്കെട്ടിലിരുന്നു...... ​കുറച്ചു സമയത്തിനു ശേഷം... "ഹലോ... കുറെ നേരമായല്ലോ ഇവിടെ. വീട്ടിലേക്ക് ഒന്നും പോകുന്നില്ലേ?"...... ​പെട്ടെന്നുള്ള ആൺശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞുനോക്കി എഴുന്നേറ്റ അമൃത കാണുന്നത് ചിരിച്ചുകൊണ്ട് പടികൾ ഇറങ്ങിവരുന്ന വിച്ചുവിനെയാണ്..... അവൾ വേഗം മുഖം തിരിച്ച് കണ്ണുകൾ തുടച്ചു. പിന്നെ വിച്ചുവിനെ നോക്കി ചിരിച്ചു...... ​"ഞാൻ ഇവിടെ വന്നാൽ കുറച്ചുനേരം ഇവിടെ ഇരുന്ന് പോകാറാണ് പതിവ്. അച്ഛൻ കുട്ടിക്കാലത്ത് ശീലിപ്പിച്ചതാണ്." അച്ഛനെക്കുറിച്ച് പറയുമ്പോൾ അവളുടെ ശബ്ദം ഇടറുന്നത് അവൻ ശ്രദ്ധിച്ചു....... ​"ഇരിക്കൂ, എന്നാ കുറച്ചു കഴിഞ്ഞ് പോകാം, അല്ലേ?" അവൻ പടിക്കെട്ടിലിരുന്നു കൊണ്ട് പറഞ്ഞു...... അമൃത ചിരിച്ചുകൊണ്ട് കയ്യിലുള്ള പൊരി അവന് നീട്ടി..... ​"ചേട്ടന്റെ വീട് ഇവിടെ നിന്ന് കുറെ അകലെയല്ലേ? ഇവിടെ എന്താ?" കുറച്ചു നിമിഷതെ മൗനത്തിനു ശേഷം അമൃത ചോദിച്ചു.......... ​"ഇന്ന് എന്റെ പിറന്നാളാണ്. ശിവക്ഷേത്രത്തിൽ വരണമെങ്കിൽ ഇവിടെ വരണ്ടേ? അതാണ് ഈ അമ്പലത്തിൽ വന്നത്."...... വിച്ചു ചെറുചിരിയോടെ പറഞ്ഞു......... "ഹാപ്പി ബർത്ത്ഡേ ടു യൂ ചേട്ടാ. ചിലവ് വേണം കേട്ടോ!" അമൃത വിഷ് ചെയ്തു കൊണ്ട് പറഞ്ഞു....... "താങ്ക്യൂ. നമുക്ക് ചിലവിനെപ്പറ്റി ആലോചിക്കാം." ചിരിയോടെ വിച്ചു മറുപടി പറഞ്ഞു,......... ​പിന്നെയും എന്തൊക്കെയോ സംസാരിച്ചിരുന്നവർ. അമൃതയുടെ സ്കൂൾ ഫ്രണ്ട്സ്, അങ്ങനെ പലതും...... ​"വിച്ചുചേട്ടാ, ചേട്ടന്റെ ജോലി എന്താ?" "ഞാൻ ഒരു കമ്പനിയിലാണ്. ഡൊർമാറ്റിക് ഡിസൈനറാണ്." ​ഒന്നും മനസ്സിലായില്ലെങ്കിലും അമൃത തലയാട്ടി ചിരിച്ചു........ "വിച്ചുചേട്ടാ, ഞാൻ ഒരു കാര്യം ചോദിച്ചാൽ തെറ്റാകുമോ?"..... അമൃത മുഖവുരയോടെ ചോദിച്ചു കൊണ്ടവനെ നോക്കി........ "അത് ചോദ്യം കേട്ടാൽ അല്ലേ അറിയൂ." ചെറിയൊരു ഗൗരവത്തോടെയാവാൻ മറുപടി പറഞ്ഞു...... "അത്... ചേട്ടനെ തേപ്പ് കിട്ടിയ വിഷമത്തിലല്ലേ അന്ന് എന്തോ അസുഖം വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്?"... ഉള്ളിലുള്ള ചെറിയൊരു പേടിയോടെയാവൾ പതിയെ ചോദിച്ചു....... ​വിച്ചു ഒരു വേദന നിറഞ്ഞ ചിരിയോടെ അമൃതയെ നോക്കി. ചോദിച്ചു "ആരു പറഞ്ഞു തേപ്പാണെന്ന്?"...... "അത്, ഒരു പെണ്ണിന്റെ കാര്യമെല്ലാം അന്ന് ചേട്ടന്റെ അമ്മയും പാറുചേച്ചിയും പരസ്പരം പറയുന്നത് കേട്ടു." അവൾ നിഷ്കളങ്കതയോടെ പറഞ്ഞു...... ​"അമൃതാ, ഒരിക്കലും അവളെക്കുറിച്ച് അങ്ങനെ പറയരുത്. ഞങ്ങളുടെ പിരിയലിനെ തേപ്പായി കാണാൻ എനിക്ക് കഴിയില്ല."വിച്ചു വിഷമത്തോടെ അവളെ നോക്കി പറഞ്ഞു........ "പിന്നെ എങ്ങനെ നിങ്ങൾ അകന്നു ചേട്ടാ? ആ ചേച്ചി ഇപ്പോ എവിടെയാ? ഈ നാട്ടുകാരിയാണോ? ആ ചേച്ചിയുടെ കല്യാണം കഴിഞ്ഞോ? മക്കളായോ?"..... അവന്റെ വിഷമം മനസിലാക്കി വേദനയോടെയാവൾ ചോദിച്ചു..... ​"അമൃതാ, നീ ചോദിക്കുന്നതിന് ഒന്നിനും ഒരു ഉത്തരം തരാൻ എനിക്ക് കഴിയില്ല. കാരണം, എനിക്ക് അറിയില്ല അവൾ എവിടെയാണ് ഉള്ളതെന്ന്."....... വച്ചു നിസ്സഹായതയോടെ പറഞ്ഞു...... "ചേട്ടൻ ആ ചേച്ചിയെ എവിടെ വെച്ചാണ് ആദ്യമായി കണ്ടത്?"... അവന്റെ ജീവിതം അറിയാനുള്ള ആകാംഷയിൽ അമൃത ചോദിച്ചു....... "നിനക്ക് ആ കഥ അറിയാൻ വേണ്ടിയാണോ ഇങ്ങനെ ചോദിക്കുന്നത്?".... അവളെ മനസിലായത് പോലെയാവാൻ ചോദിച്ചു........ "ചേട്ടന് വിഷമമാകില്ലെങ്കിൽ ഒന്ന് പറയാമോ?".... അമൃത ചോദിച്ചു...... ​അവളെ ഒന്ന് നോക്കിയിട്ട് വിച്ചു കുളത്തിലെ മീനുകൾക്ക് പൊരിയിട്ടു. മീനുകൾ അത് വിഴുങ്ങുന്നത് നോക്കി അവൻ ഇരുന്നു. അവന്റെ കഥ കേൾക്കാൻ ആകാംഷയോടെ അമൃത അവന്റെ മുഖത്തുതന്നെ നോക്കിയിരുന്നു....... കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു ചേട്ടന്റെ കല്യാണത്തിന് ഞാനും കൂട്ടുകാരൻ രാഹുലും എന്റെ ബൈക്കിൽ ഒന്നിച്ചാണ് പോയത്..... ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അവന് ഫോൺ വന്നു. "ആ വരാം, നീ അവിടെ തന്നെ നിൽക്ക്. ഒരു അര മണിക്കൂറിനുള്ളിൽ അവിടെയെത്തും," എന്നും പറഞ്ഞ് അവൻ ഫോൺ വെച്ചു.... ​(വിച്ചു പറയുന്ന കഥ ഒരു ടി.വി. സ്ക്രീനിൽ എന്നതുപോലെ അമൃതയുടെ മുന്നിൽ തെളിഞ്ഞുവന്നു.)... ​"ടാ വിച്ചു, നിനക്ക് ഇനി എന്താ പരിപാടിയുള്ളത്?"രാഹുൽ ചോദിച്ചു.. "എന്താടാ രാഹുലേ കാര്യം? ഇന്ന് ഒരു ദിവസത്തെ ലീവാണ്. പാറുവിനെയും കൂട്ടി ഒന്ന് പുറത്തുപോകണം." "എടാ വിച്ചു, അത് വൈകുന്നേരം അല്ലേ? അപ്പോഴേക്കും തിരിച്ചു വരാം. ഞാൻ ബൈക്കെടുത്തിട്ടില്ല. അവൾ അവിടെ കാത്തിരിക്കുവാ (രാഹുലിന്റെ കാമുകി). നീ ഒന്ന് വേഗം കഴിച്ചു വാ." രാഹുൽ തിടുക്കത്തോടെ പറഞ്ഞു...... ​ബൈക്കിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു, "ടാ, സ്ഥലം നീ പറഞ്ഞില്ലല്ലോ. എവിടേക്കാണ്?".... "നമ്മുടെ കോഴിക്കോട് ബീച്ചിലേക്ക് തന്നെ. വേറെ എവിടേക്കാണ്?" രാഹുൽ ചിരിയോടെ പറഞ്ഞു... ​ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങി ദേഷ്യാത്തോടെ രാഹുലിനോട് പറഞ്ഞു , "ടാ, നിനക്ക് ഭ്രാന്തുണ്ടോ? ഈ പൊരിയുന്ന വെയിലത്ത് അവിടെ പോകാൻ? നീ ഒരു കാര്യം ചെയ്യ്, ഈ ബൈക്കെടുത്ത് പോയിക്കോ. നാളെ എനിക്ക് തന്നാൽ മതി. ഞാൻ വീട്ടിലേക്ക് ബസ്സിൽ പോവാ.".... ​"അപ്പോൾ അത്രയ്ക്കുള്ള ബന്ധമേ നമ്മൾ തമ്മിലുള്ളൂ, അല്ലേ? ശരിയായിക്കോട്ടെ. നീ നിന്റെ ബൈക്കെടുത്ത് പോയിക്കോ. ഞാൻ ബസ്സിൽ പോയിക്കോളാം." രാഹുൽ സെന്റിമെന്റൽ ഡയലോഗുകൾ തുടങ്ങി... ​"കോപ്പ്, മറ്റേടത്തെ സെന്റിയും കൊണ്ട് വന്നിരിക്കുന്നു. കയറടാ പട്ടീ വണ്ടിയിലേക്ക്," ഞാൻ ദേഷ്യത്തിൽ പറഞ്ഞു..... ​രാഹുൽ ചിരിച്ചുകൊണ്ട് കയറി. "കൂടുതൽ ഇളിക്കണ്ട. ആകെയുണ്ടായിരുന്ന ഒരു ലീവ് അങ്ങനെ കുളമായെന്ന് പറഞ്ഞാൽ മതിയല്ലോ." ഞാൻ ആന്മാഗതയോടെപറഞ്ഞു കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..... "ടാ, എല്ലാ ആഴ്ചയും ഉറങ്ങുകയും വീട്ടിൽ പെങ്ങളുടെ ഒപ്പവും അല്ലേ? ഈ ഒരാഴ്ച ഇങ്ങനെ എനിക്ക് വേണ്ടി ചിലവാക്കെടാ."രാഹുൽ ദയനീയമായി പറഞ്ഞു.... "ആ, നിനക്കെന്താ? നിന്റെ ആളുവരും, കൊക്കുരുമ്മി ഇരിക്കാം. ഞാൻ അവിടെ പോസ്റ്റാവും.".... ബൈക്ക് ഓടിച്ചു കൊണ്ട് അമർഷത്തോടെ ഞാൻ പറഞ്ഞു...... "ടാ, ഒരു അര മണിക്കൂർ നീ ബീച്ചിലുള്ള ഏതെങ്കിലും പെൺപിള്ളേരെ വായിനോക്കി ഇരിക്കൂ. പ്ലീസ്."..... അവൻ അപേക്ഷ പോലെ എന്നോട് പറഞ്ഞു... ​"പിന്നെ, ഈ പൊരിയുന്ന വെയിലത്ത് അവിടെ പെൺപിള്ളേരെ ഉണക്കാൻ ഇട്ടിരിക്കുവല്ലേ? എന്റെ വായിൽ നിന്ന് കേൾക്കണ്ട നീ," എന്ന് ദേഷ്യത്തിൽ പറഞ്ഞു നിർത്തുമ്പോഴേക്കും ഞങ്ങൾ ബീച്ചിലെത്തിയിരുന്നു....... ​"ഹാവൂ, സമാധാനമായി എത്തി," എന്നും പറഞ്ഞ് രാഹുൽ ഇളിയോടെബൈക്കിൽ നിന്നിറങ്ങി....... "ടാ രാഹുലേ, എന്നെ കുറെ നേരം പോസ്റ്റാക്കരുത്. വേഗം തിരിച്ചുപോകണം." അവന്റെ കാമുകിക്ക് അടുത്ത് നടക്കുമ്പോഴും ഞാൻ ഓർമിപ്പിച്ചു... "ഓ, ശരി. ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ." വിളിച്ച് അവളിരിക്കുന്ന സ്ഥലവും പറഞ്ഞ ശേഷം അവൻ പറഞ്ഞു.... , "നീ പോയി വാ. ഞാൻ ഇവിടെ ഇരിക്കാം," എന്ന് പറഞ്ഞ് അവിടെയുള്ള ഒരു സിമന്റ് ബെഞ്ചിൽ ഞാനിരുന്നു....... ​"അത് വേണ്ട. നീയും വാ. അവളെ ഒന്ന് പരിചയപ്പെട്ടാലോ," എന്നും പറഞ്ഞ് രാഹുൽ എന്റെ കൈ വേലിച്ചു കൊണ്ട് മുമ്പോട് നടന്നു...... ​ബീച്ചിനകത്തെ പാർക്കിൽ ഒരോ മരത്തിന്റെ തണലിലും ഓരോ ജോഡി പ്രണയിതാക്കൾ ഇരിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ നിന്ന് മാറി ഒരു ഇരിപ്പിടത്തിൽ രണ്ട് പെൺകുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു....... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/53107/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
മനു മാമൻ ആണോ എന്റെ അച്ഛൻ!!? ആ ചോദ്യം മനുവിന്റെ ഉള്ളിൽ ഒരു സ്ഫോടനം തന്നെ സൃഷ്ടിച്ചു.. അവന്റെ ഉള്ളിൽ സ്നേഹത്തോടെ തന്നെ നോക്കുന്ന പെണ്ണിനെ ഓർമ വന്നു.തന്റെ ഭൂമിയെ.. ഒരു വർഷം പോലും തികച്ചില്ലാതിരുന്ന തങ്ങളുടെ പ്രണയകാലം.. പക്ഷേ ഒരായുഷ്കാലം മുഴുവനും വേണ്ട പ്രണയം തന്ന തന്റെ പ്രാണനെ അവൻ ഓർത്തു പോയി.. മനുവിന് തന്റെ ഹൃദയം ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന് തോന്നി..അവൻ തന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞി പെണ്ണിനെ നോക്കി.. തന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കുന്നവളെ.. മനു അവളെ തന്നോട് ചേർത്പിടിച്ചു.. ഒരായിരം ചോദ്യം അവന്റെ ഉള്ളിൽ ഉയർന്നു വന്നു. അവൻ ചുറ്റും നോക്കി.. പക്ഷേ മനുവിന് ആരെയും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.. ഭൂമി.. ഉള്ളിൽ ആ പേര് മാത്രമേ കേൾക്കുന്നുണ്ടായിരുന്നുള്ളു..അവനു പരിസരബോധം നഷ്ടപ്പെട്ടു.. അവനാ കുഞ്ഞിനേയും കൊണ്ട് ആ നടുറോട്ടിലായി ഇരുന്നു പോയി.. കണ്ണുകളാകെ ഇരുട്ട് കയറുന്നത് പോലെ.. ചുറ്റും നിന്നവർ ഓടി അവൻ അടുത്തേക്ക് വരുന്നതോ തന്റെ പേര് വിളിക്കുന്നതോ ഒന്നും മനു കേട്ടില്ല.. അവൻ മറ്റൊരു ലോകത്തിൽ ആയിരുന്നു. ഭൂമിയിലേക്ക് എത്തിയ മറ്റൊരു ലോകത്ത്..... 💖💖💖💖💖💖💖💖💖💖 മനൂ ... മോനേ എഴുന്നേറ്റേ... തലവഴിയെ പുതപ്പ് മൂടി കിടക്കുന്ന അഭിമന്യുവിന്റെ തലയിലായി തലോടിക്കൊണ്ട് ലക്ഷ്മി വിളിച്ചു.. മനു കണ്ണ് തുറകാതെ തന്നെ തിരിഞ്ഞു കിടന്നു.. വീണ്ടു ലക്ഷ്മി വിളിച്ചതും അഭിമന്യു തലവഴിയേ മൂടിയിരുന്ന പുതപ്പിനടിയിൽ നിന്ന് അവന്റെ കൈമാത്രം പുറത്തെടുത്തു അമ്മയുടെ കൈ പിടിച്ച് തന്റെ കവിളിനടിയിലായി വച്ചുകൊണ്ട് കിടന്നു.അത് കണ്ട് ലക്ഷ്മിയിൽ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു.. മനൂട്ടാ ... ഇന്നും പഠിക്കാൻ പോണില്ലേ.. ലക്ഷ്മിയുടെ സ്വരത്തിൽ സ്നേഹം നിറഞ്ഞു നിന്നു.. എനിക്ക് വയ്യ അമ്മ.. ഞാൻ നാളെ പോയാൽ പോരേ... അവൻ മടിയോടെ കണ്ണ് തുറക്കാതെ തന്നെ ചോദിച്ചു. ഇന്നലെയും പോയില്ലല്ലോ.. അച്ഛൻ വഴക്ക് പറയുമെ..?? ഇന്നലെ എനിക്ക് ഒട്ടും വയ്യായിരുന്നു. തലവേദന ആയിട്ട് ഉറക്കം വന്നതേയില്ല.. അതാ... അവൻ ഒറ്റകണ്ണ് തുറന്നു അമ്മയെ നോക്കി പറഞ്ഞു.വേഗം തന്നെ കണ്ണടച്ചു. ഈശ്വരാ... എന്നിട്ട് ഇപോൾ എങ്ങനെയുണ്ട് .. വേദനയുണ്ടോ? വന്നേ നമുക്ക് ആശുപത്രിയിൽ പോകാം.. മോൻ ഈ ചായ കുടിചിട്ട് കിടന്നേ..അമ്മ ഇപ്പോൾ വരാം.. അതും പറഞ്ഞു ലക്ഷ്മി വെപ്രാളത്തോടെ പുറത്തേക് പോയി..മനു ഒന്ന് തല പൊക്കി അമ്മ പോയവഴിയേ നോക്കി വീണ്ടും അങ്ങനെ തന്നെ കിടന്നു ഉറങ്ങാൻ തുടങ്ങി. ഇത് ഡോക്ടർ അരവിന്ദിന്റെയും ലക്ഷ്മിയുടെയും ഇളയ മകൻ അഭിമന്യു ..മൂത്തമകൾ വിവാഹം കഴിഞ്ഞു ദുബൈയിൽ സെറ്റൽഡ് ആണ്.. വിവാഹം കഴിഞ്ഞു പത്തു വർഷം ആയിട്ടും അവർക്ക് കുഞ്ഞുങ്ങൾ ഇല്ല.. രണ്ടാമത്തെ മകൻ എഞ്ചിനീയർ ആയ അഭിജിത്.. സ്വന്തമായി ആർക്കിട്ടേക്റ്റർ സ്ഥാപനം നടത്തുന്നു. രവിയേട്ടാ . ... ലക്ഷ്മി ഉറക്കെ വിളിച്ചു കൊണ്ട് റൂമിലേക്കു കയറിയതും ബാത്‌റൂമിൽ നിന്ന് തലയും തൂവർത്തി കൊണ്ട് അരവിന്ദ് എന്ന ലക്ഷ്മിയുടെ ഭർത്താവ് പുറത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.. എന്താ ലച്ചു എന്തിനാ നീ ഇങ്ങനെ വിളിച്ചു കൂവുന്നത്. അത് മനൂന് ഇന്നലെ വയ്യായിരുന്നെന്ന്.. നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. എനിക്കാകെ പേടിയാകുന്നു.. അവർ പറയുന്നതിനോടൊപ്പം തന്നെ സാരിയും ഉടുപുമെല്ലാം വെപ്രാളത്തോടെ ഷെൽഫിൽ നിന്ന് വലിച്ചെടുക്കുന്നുണ്ടായിരുന്നു.. തലവേദനയോ...അത് സാരമില്ല..കുറച്ചു കഴിയുമ്പോൾ മാറിക്കോളും...നീ ഇങ്ങനെ വെപ്രാളപെടാതെ ഇങ്ങനെ ആണോ മോനു വയ്യെന്ന് പറഞ്ഞപ്പോൾ പറയുന്നത്..എനിക്ക് കേട്ടപ്പോൾ മുതൽ വെപ്രാളം ആണ്. ലക്ഷ്മി ദേഷ്യത്തോടെ ഭർത്താവിനെ നോക്കി ചോദിച്ചു.. അവരുടെ കരഞ്ഞു വീർത്ത മുഖം കണ്ടതും രവി ഒരുനിമിഷം അവളെ തന്നെ നോക്കി നിന്നു. ലക്ഷ്മിക് മൂന്ന് മക്കളിൽ ഇളയവനായ അഭിമന്യുവിനോട്‌ പ്രേത്യേകിച് ഒരിഷ്ടകൂടുതൽഉണ്ടെന്ന് അയാൾക് അറിയാം. അവരുടെ അടുത്തേക് വന്നു അശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു എന്താ.. ലച്ചു ഇത്..?? അവനൊന്നും ഇല്ല.. ഞാൻ ഒന്ന് നോക്കട്ടെ.. ഒന്നുമില്ലെങ്കിലും ഞാൻ ഒരു ഡോക്ടർ അല്ലേ..നീ ഇങ്ങനെ വിഷമിക്കാതെ.. ലക്ഷ്മി പെട്ടെന്ന് അരവിന്ദിന്റെ നെഞ്ചിലേക് ചാരി.. എനിക്ക് മനുന്റെ കാര്യത്തിൽ പേടിയാ രവിട്ടാ.. അവനെ നമുക്ക് കിട്ടുമെന്ന് കരുതിയതല്ലല്ലോ.. ഏഴാം മാസത്തിൽ പ്രെസവിച്ചതല്ലേ.പിന്നേ ഒന്നര മാസം ഇൻക്യുബേറ്ററിൽ.. അതും കഴിഞ്ഞുആണ് അവനെ എന്റെ കൈയിൽ കിട്ടിയത്.. അത്രയും ദിവസം ഞാൻ അനുഭവിച്ച വേദന.. എത്ര വർഷങ്ങൾ കഴിഞ്ഞാലും അവനു വയ്യ കേൾക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരുന്നത് ഇതാണ്. ലക്ഷ്മിയുടെ വിഷമത്തോടെ ഉള്ള വാക്കുകൾ കേട്ടതും രവി അവരെ ചേർത്ത് പിടിച്ചു തോളിൽ തട്ടി കൊടുത്തു.. ..പിന്നേ എന്നും മനൂന് അസുഖങ്ങൾ ആയിരുന്നു. എത്ര ദിവസം ആണ് അവനെയും കൊണ്ട് ഹോസ്പിറ്റലിൽ കിടന്നിട്ടുള്ളത്..കാറ്റടിച്ചാൽ... തണുപ്പാടിച്ചാൽ... അങ്ങനെ എന്നും അസുഖങ്ങലായിരുന്നു.. എന്റെ നെഞ്ചിലെ ചൂടിൽ എന്നിൽ നിന്നകറ്റാതെ ഞാൻ നോക്കി വളർത്തിയവന് ഒരു മുള്ളു കൊണ്ടാൽ ഞാൻ സഹിക്കില്ല.. പറയുമ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഹാ.. പോട്ടെ.. എനിക്കറിയാലോ.. നമ്മുടെ ചെല്ലകുട്ടി അല്ലേ അവൻ.. നമ്മൾ അവനെ അങ്ങനെ അല്ലേ നോക്കുന്നത്.. ഞാൻ അവനെ ഒന്ന് നോക്കട്ടെ.. നീ ഇങ്ങനെ വിഷമിക്കാതെ ഒന്നുമില്ലെങ്കിലും അവന് ഇപ്പോൾ പത്തിരുപത് വയസ്സായില്ലേ.. അതും പൂർണ ആരോഗ്യവാൻ.. ഇനിയും നീ അവനെ കുറിച്ച് ഓർത്തു ഇങ്ങനെ വിഷമിക്കല്ലേ.. ഇന്നലെ ഫ്രണ്ട്സിനോടൊപ്പം പോകാൻ സമ്മതിക്കാത്തത് കൊണ്ട് കെറുവിച്ചു കിടന്നതല്ലേ.. ഉറങ്ങികാണില്ല.. അതിന്റ തലവേദന ആകും..ഞാൻ ഒന്ന് നോക്കട്ടെ... അതും പറഞ്ഞു അരവിന്ദ് മനൂന്റെ റൂമിൽ ചെല്ലുമ്പോൾ അവൻ നല്ല ഉറക്കം.. അയാൾ അഭിമന്യുനെ സ്നേഹത്തോടെ നോക്കി കട്ടിലിനരികിലായി ഇരുന്നു കൊണ്ട് മനുവിന്റെ തലയിൽ ആയി തലോടി... അവനെ കാണെ അയാളുടെ ചുണ്ടിൽ ഒരിളം പുഞ്ചിരി വിടർന്നു.. മൂത്ത മകൾ അർപ്പിതയ്ക്കും രണ്ടാമത്തെ മകൻ അഭിജിത്തിനും ശേഷം കാത്തു കാത്തിരുന്ന് കിട്ടിയ മകനാണ് അഭിമന്യു .. ഡോക്ടർ അരവിന്തിന്റെയും ലക്ഷ്മിയുടെയും ഇളയ മകൻ.മൂത്തമകളുംമനുവും തമ്മിൽ 12 വയസ്സിന്റെ വ്യത്യാസമുണ്ട്.. അർപ്പിതയ്ക്കും മനു സ്വന്തം മകനെ പോലെയാണ്. .. ലച്ചു അവരുടെ അച്ഛനും അമ്മയ്ക്കും ഏക മകളായിരുന്നു.. സഹോദരങ്ങൾ ഇല്ലാതെ വളർന്നതുകൊണ്ട് തന്നെ അവൾക് അഞ്ച് മക്കൾ എങ്കിലും വേണമെന്ന് വാശിയായിരുന്നു. വീട് നിറയെ മക്കൾ വേണം.. അവരുടെ കലപിലയും കുസൃതിയുമൊക്കെ കാണാൻ നല്ല രസമായിരിക്കും എന്ന് അവൾ എപ്പോഴും പറയും.. അപ്പോഴെല്ലാം വീട്ടിൽ ഒറ്റയ്ക്കും പാവക്കുട്ടികളോടും മാത്രം കളിച്ചു കൊണ്ടിരുന്ന ബാല്യത്തെ കുറിച്ച് വിഷമത്തോടെ പറഞ്ഞ ലക്ഷ്മിയെ രവിക്കു ഓർമ വന്നു.. മൂത്തമോളെ ഗർഭിണി ആയിരുന്നപ്പോൾ തനിക് ഇരട്ട കുഞ്ഞുങ്ങൾ ആയിരുന്നുവെങ്കിൽ എന്ന് പറഞ്ഞൂ ആളുകൾ പറയുന്ന മുഴുവൻ വിഡ്ഢിത്തരവും അവൾ ചെയ്യുമായിരുന്നു ഇരട്ടപ്പഴം കഴിക്കുകയും കട്ടച്ചോറ് തിന്നുകയുമൊക്കെ ചെയ്യുന്നത് കണ്ടു അവളെ താൻ എത്രയോ തവണ വഴക്ക് പറഞ്ഞിരിക്കുന്നു... മോൾ പ്രസവിച്ച് രണ്ട് വയസ്സായപ്പോൾ മുതൽ അടുത്തകുഞ്ഞിനെ വേണമെന്ന് അവൾ പറയുമായിരുന്നു.. ഒരു ഡോക്ടർ ആയ ഞാൻ എങ്ങനെ അത് സമ്മതിക്കും.. പിന്നെയും ഒരു വർഷം കൂടി കഴിഞ്ഞു രണ്ടാമത് ഗർഭിണിയായപ്പോഴും അത് തന്നെ ആയിരുന്നു. ഇരട്ട കുഞ്ഞുങ്ങൾ ആയിരുന്നുവെങ്കിൽ എന്നും പറഞ്ഞ് നേർച്ചയും...വഴിപാടും.. മോനേ കൈയിൽ കിട്ടിയപ്പോൾ ആൾക് ഹാപ്പിയാണെങ്കിലും ഇരട്ട അല്ലാത്തതിൽ വിഷമമായിരുന്നു. രണ്ട് മക്കളും അത്യാവശ്യം നല്ല കുരുത്തക്കേട് ആയിരുന്നു.. അതുകൊണ്ടുതന്നെ അടുത്ത കുഞ്ഞു ഉടനെ ഉണ്ടാകില്ലെന്ന് താൻ വാശിപിടിച്ചു.. എങ്കിലും മോനു മൂന്ന് വയസ് കഴിഞ്ഞപ്പോൾ മുതൽ അവൾ വീണ്ടും നിർബന്തികാൻ തുടങ്ങി. ഞാനും അയഞ്ഞു.. കാരണം രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായിട്ടും അടുത്ത കുഞ്ഞിന്നായി ലക്ഷ്മി അത്രയും ആഗ്രെഹിക്കുന്നിനുണ്ടായിരുന്നു..പിനീട് നോർമലായി നോക്കിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ആയില്ല. അവളുടെ നിർബന്ധപ്രേകാരം ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് ചെയ്തു. അപ്പോഴാണ് അറിയുന്നത് അവളുടെ ഗർഭപാത്രത്തിൽ മുഴകൾ വളരുന്നുണ്ടെന്ന്.. അതറിഞ്ഞവൾ ആകെ തളർന്നു.. അതിന്റെ ചികിത്സയും എല്ലാം കഴിഞ്ഞ് പിന്നെയും വർഷങ്ങൾ കഴിഞ്ഞിട്ടാണ് മനൂനെ ലക്ഷ്മി ഗർഭിണിയാകുന്നത്. രവിയേട്ടാ ... ലക്ഷ്മി യുടെ വിളികേട്ട അരവിന്ദ് ഓർമകളിൽ നിന്ന് ഉണർന്നു.. ഇതെന്ത് ഓർത്തിരിക്കുവാ.. മോനേ നോക്കിയില്ലേ.. ഇല്ലെങ്കിൽ വേണ്ട.. ഞാൻ മോനേ ഹോസ്പിറ്റലില് കൊണ്ടുപോയിക്കോളാം. അതും പറഞ്ഞു ലക്ഷ്മി മനൂനെ വിളിച്ചു.. അതേ സമയം റൂമിലെ ശബ്ദം കേട്ട് അഭിമന്യുഎഴുന്നേറ്റു..അത് കണ്ടു ലക്ഷ്മി അവനരികിലേക് ഇരുന്നു.. മനൂട്ടാ . എഴുനേറ്റ് ഫ്രഷ് ആയി വന്നേ . നമുക്ക് ഹോസ്പിറ്റലിൽ പോകാം.. ലക്ഷ്മി പറയുന്നത് കേട്ട് അവൻ ഞെട്ടി മനു അച്ഛനെ ദയനീയമായി നോക്കി.. അത് കണ്ടപ്പോഴേ അയാൾക് മനസിലായി ഉറങ്ങാനോ അല്ലെങ്കിൽ കോളേജിൽ പോകാതിരിക്കാനോ അവൻ സുഖമില്ലായിരുന്നു എന്ന് ലക്ഷ്മിയോട് കള്ളം പറഞ്ഞതാണെന്ന്.അയാൾ അവനെ നോക്കി കണ്ണുരുട്ടി.. അതിന് അവൻ വളിച്ച ഒരു ചിരി ചിരിച്ചു.. അമ്മ... ഇപ്പോൾ കുഴപ്പമില്ല. ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ ശെരിയാകും..ഹോസ്പിറ്റലിൽ പോണ്ടെന്നേ..റസ്റ്റ്‌ എടുത്താൽ മതി.മനു അതും പറഞ്ഞു അമ്മയുടെ തോളിലേക് ചാരി.. അത് പറ്റില്ല നമുക്ക് ഹോസ്പിറ്റലിൽ പോകാം.. അമ്മയുടെ ഒരു സമാധാനത്തിന്.. അത് കേട്ടപ്പോൾ മനൂന് അമ്മയോട് കള്ളം പറഞ്ഞത്ഓർത്തു സങ്കടം തോന്നി.അവൻ സങ്കടത്തോടെ ലക്ഷ്മിയെ നോക്കുന്നത് കണ്ടു അരവിന്ദ് വേഗം ലക്ഷ്മിയെ നോക്കി പറഞ്ഞു ഹാ നീ ഇങ്ങനെ പേടിക്കാതിരി ലച്ചു.. അവന് ഒന്നുമില്ല.ഇന്നലത്തെ ഉറക്കം ശെരിയായി കാണില്ല.. അതായിരിക്കും.. പകല് ഒന്ന് റെസ്റ്റ് എടുത്ത് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ശരിയാകും.. എന്നാലും.. ലക്ഷ്മി വിഷമത്തോടെ മനുവിന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു . ഒരെന്നാലും ഇല്ല.. നീ പോയി അവന് കഴിക്കാൻ എന്തെങ്കിലും എടുത്തുവച്ചേ.. ആഹാരം കഴിച്ച് ഒന്ന് കുളിച്ച് ഫ്രഷായി വരുമ്പോഴേക്കും ഈ ക്ഷീണവും തലവേദനയും എല്ലാം മാറും. എന്നിട്ട് കുറവില്ലെങ്കിൽ ഒരു 10 മണിയാവുമ്പോഴേക്കും ഹോസ്പിറ്റൽ എത്തിയേരെ.. അതേ അമ്മ.. അത് മതി.. അമ്മ എനിക്ക് കഴിക്കാൻ എന്തെങ്കിലും എടുത്തുവച്ചേ നല്ല വിശപ്പ്... ഉറപ്പാണോആണോ.. നമുക്ക് ഹോസ്പിറ്റലിൽ പോയാൽ പോരേ.. ലക്ഷ്മി ഒരുറപ്പിന് വേണ്ടി ഒന്നുകൂടെ ചോദിച്ചു .. അമ്മയ്ക്ക് അച്ഛനെ വിശ്വാസമില്ലേ ഒന്നുമില്ലെങ്കിലും കേരളത്തിലെ നമ്പർ വൺ ന്യൂറോസർജനല്ലേ ഈ ഇരിക്കുന്നത്.. പോടാ.. ഞാൻ അങ്ങനെ പറഞ്ഞോ.. ലക്ഷ്മി അവനെ നോക്കി കെറുവിച്ചു. ഞാൻ വെറുതെ പറഞ്ഞതാ അമ്മ കഴിക്കാൻ എടുത്തുവച്ചേ എനിക്ക് വിശക്കുന്നു.. വയറിൽ തടവി പറഞ്ഞതും ലക്ഷ്മി വെപ്രാളത്തോടെ പറഞ്ഞു. അമ്മ ഇപ്പോൾ കൊണ്ട് വരാം.. വേണ്ട. അമ്മ... ഞാൻ താഴെ വരാം.. അതൊന്നും വേണ്ട.. ഞാൻ കൊണ്ടുവരാം ഇന്ന് ഈ റൂമിന്ന് പുറത്തിറങ്ങി പോവരുത്.. എന്തുവേണമെങ്കിലും അമ്മയോട് പറഞ്ഞാൽ മതി.. അത് കേട്ട് മനു തലയിൽ കൈ വച്ചു കൊണ്ട് അച്ഛനെ നോക്കി.. അയാൾ അത് വേണം എന്ന് പതിയെ ചുണ്ട് കൊണ്ട് ലക്ഷ്മി കാണാതെ പറഞ്ഞു. അവൻ ദയനീയമായി അച്ഛനെ നോക്കി.. എന്നാൽ ലക്ഷ്മി ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല..അവർ ആധിയോടെ പറഞ്ഞു. ഇന്നലെ തലവേദന എടുത്തപ്പോൾ എന്റെ അടുത്ത് വന്നു കൂടായിരുന്നോ ഞാൻ പറഞ്ഞതല്ലേ അമ്മയുടെ അടുത്ത് കിടന്നാൽ മതിയെന്ന്.. വലുതായില്ലേ...പഠിക്കണം...എന്നൊക്കെ പറഞ്ഞു റൂമിൽ നിന്ന് മാറിയിട്ട് ഇപ്പോൾ എന്തായി.. മോനു സുഖമില്ലാതായിട്ട് ഒന്ന് അറിഞ്ഞത് പോലുമില്ല..ഞാൻ പറയുന്നത് ഇപ്പോൾ അച്ഛനും മോനും ഒന്നും കേൾക്കണ്ടല്ലോ.. ഒരു സമാധാനവും ഇല്ലാതെ ലക്ഷ്മി കെറുവിച്ചു അവരെ നോക്കി പറഞ്ഞു കൊണ്ട് കിചനിലേക് നടന്നു. ലക്ഷ്മി പറയുന്നതിന് ഒരക്ഷരം മറുപടി പറയാതെ രണ്ടുപേരും കേട്ടുകൊണ്ടിരുന്നു. ലക്ഷ്മി റൂമിൽ നിന്ന് ഇറങ്ങിപ്പോയെന്ന് മനസ്സിലായതും അരവിന്ദ് അഭിമന്യുവിനെ ഗൗരവത്തോടെ നോക്കി.. അത്...അച്ഛാ ഞാൻ... അമ്മയോട് വെറുതെ പറഞ്ഞതാ...എനിക് ഇന്ന് കോളേജിൽ പോകാൻ വയ്യ.. മനു പറഞ്ഞത് അരവിന്ദ് രൂക്ഷമായി അവനെ നോക്കിക്കൊണ്ട് പറഞ്ഞു. അതുകൊണ്ട് ഇങ്ങനെയാണോ ചെയ്യേണ്ടത് നിന്റെ അമ്മ എത്ര വിഷമിക്കുന്നുണ്ടെന്ന് നിനക്കറിയോ.. അവൾക് ബിപി കൂടാൻ ഇത് മതി. സോറി അച്ഛാ... ഞാൻ അതൊന്നും ഓർത്തില്ല .. ഇന്നലെ എന്നെ രോഹിത്തിന്റെ ബർത്ത് ഡേ പാർട്ടിക്ക് വിടാൻ പറഞ്ഞിട്ട് കേട്ടില്ലല്ലോ.. എല്ലാവരും പോയി ഞാൻ മാത്രമേ ഇല്ലാതെയുള്ളൂ.. എന്നെ മാത്രം എവിടെയും വിടില്ല.. എല്ലാവരും ഫ്രണ്ട്സിനോട് അടിച്ചുപൊളിക്കുമ്പോൾ ഞാൻ മാത്രം വീട്ടിൽ തനിയെ ആരോടും മിണ്ടാനും പറയാനും ഒന്നുമില്ലാതെ. ഇനി ഞാൻ കോളേജിൽ ചെല്ലുമ്പോൾ എല്ലാവരും എന്നെ കളിയാക്കും.. അഭിമന്യു വിഷമത്തോടെ പറയുന്നത് കേട്ട് രവി അവനെ തന്നെ നോക്കി. കുഞ്ഞു വാവയെന്നും അമ്മ ഇപ്പോഴും തൊട്ടിലിൽ കിടത്തി ഉറകുവന്നവനാണ് എന്നൊക്കെ പറഞ്ഞു അവരെന്നെ കളിയാക്കാറുണ്ട്... ഇതൊന്നും അമ്മയോട് എത്ര പറഞ്ഞാലും മനസിലാകില്ല.. ഇല്ലെടാ.. അവൾക് അത് ഒരിക്കലും മനസിലാക്കില്ല.. കാരണം എന്താ എന്നറിയോ.. നിന്നോടുള്ള സ്നേഹം... അതെന്ത് കൊണ്ടാണെന്നു ഞാൻ പറയണോ..? നിനക്കറിയുന്നതല്ലേ അവളെ... അതിന്റ കാരണങ്ങളും.. എനിക്കറിയാം എന്നോട് അമ്മക്കുള്ള സ്നേഹം.. അറിയാം അച്ഛാ.... എനിക് സുഖില്ലാതിരുന്നപ്പോൾ എല്ലാം അമ്മ എന്നെ എങ്ങനെ ആണ് നോക്കിയതെന്ന് എനിക്കറിയാം...മനുവിന്റെ മുഖം കൂടുതൽ ദയനീയമായി.. എന്ന് പറഞ്ഞു അമ്മ എന്നെ ഇങ്ങനെ എങ്ങും വിടാതെ വീട്ടിൽ തന്നെ നിർത്തിയിരുന്നാൽ എങ്ങനെ ആണ് അച്ഛാ... മനു പറയുന്നത് കേട്ട് രവി അവനിൽ നിന്ന് മുഖം മാറ്റി.എന്നാൽ അഭിമന്യു എത്രയൊക്കെ ഉള്ളിലടക്കിയിട്ടും അവന്റെ സങ്കടങ്ങൾ പുറത്തുവന്നു. പത്തു വരെ ഞാൻ വീട്ടിൽ നിന്ന് ആണ് പഠിച്ചത്.. സ്കൂൾ തുറക്കുമ്പോൾ കുറച്ചു ദിവസം പോകും. പിന്നേ ഒരു ജലദോഷം വന്നാൽ മതി എന്നെ സ്കൂളിൽ വിടില്ല.. പ്ലസ് വണ്ണുംടു വും ഏതാണ്ട് അങ്ങനെ തന്നെ ആയിരുന്നു.. ഇപ്പോൾ കോളേജിൽ ആയപ്പോൾ കോളേജിൽ പോകാം പക്ഷേ ഒരു നിമിഷം ലേറ്റ് ആകാൻ പറ്റില്ല. കൊണ്ടാക്കുന്നതും വിളിച്ചു കൊണ്ട് വരുന്നതും അമ്മ.. ഫ്രണ്ട്സിനോടൊപ്പം ഒന്ന് പുറത്തു പോകാൻ പോലുംപറ്റില്ല.... എനിക്കും ഇല്ലേ അച്ഛാ അഗ്രഹങ്ങൾ.. പറയുമ്പോൾ അഭിമന്യുവിന്റെ ഒച്ച ഇടറി കണ്ണുകൾ നിറഞ്ഞു. അഭിമന്യു പറയുന്നതെല്ലാം ശരിയാണെന്ന് അരവിന്ദ്നും അറിയാം പക്ഷേ.. ലക്ഷ്മിക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല അവൾക്ക് എപ്പോഴും മനൂനെ കുറിച്ചുള്ള ആധിയാണ്..അവളുടെ കണ്ണിൽ അവൻ ഇപ്പോഴും കുഞ്ഞാണ്.. രവി ആലോചനയോടെ ഇരിക്കുന്നത് കണ്ടു അഭിമന്യു പറഞ്ഞു. പരാതി പറഞ്ഞതല്ല അച്ഛാ.. എന്റെ സങ്കടം കൊണ്ട് അതൊക്കെ ആലോചിച്ചപ്പോൾ കോളേജിൽ പോകാൻ ഉള്ള മടികൊണ്ട് പറഞ്ഞു പോയത് ആണ്... കണ്ണും നിറച്ചു ദയനീയമായ മുഖം വച്ച് പറയുന്നവനെ രവി സ്നേഹത്തോടെ നോക്കി.. എനിക്കറിയാം ലച്ചു മോനോട് ചെയ്യുന്നത് തെറ്റാണെന്ന്.. അവൾക് പേടിയാണ്.. നിന്നേ ഓർത്തു.. മോന് അമ്മയോട് വെറുപ്പ് തോന്നരുത്.. അവന്റെ കവിളിൽ തലോടി രവി പറഞ്ഞു.. വെറുപ്പ് തോന്നാനോ.. ഒരിക്കലും ഇല്ല എന്റെ അമ്മ അല്ലേ.. അമ്മയ്ക്ക് എന്നോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ എന്ന് എനിക്കറിയാം.. എനിക്കും അങ്ങനെ തന്നെയാണ്..എന്റെ അമ്മയെ ആണ് ഈ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടം.. പറയുമ്പോൾ മനുവിന്റെ മുഖത്ത് അവന്റെ അമ്മയോടുള്ള സ്നേഹം നിറഞ്ഞു നിന്നു. എനിക്കും എന്റെ അമ്മയെ ഒരുപാട് ഇഷ്ടമാണ് മറ്റാരെക്കാളും എന്തിനേക്കാളും ഉള്ള ഇഷ്ടം..ഇനി ഇങ്ങനെ അമ്മയെ വിഷമിപ്പിക്കുന്ന രീതിയിൽ ഞാൻ ഒന്നും പറയില്ല അച്ഛാ... അരവിന്ദ് അഭിമന്യുനെ തന്നെ കണ്ണെടുക്കാതെ നോക്കി ഇരുന്നു. അയാൾക്ക് തന്നെ മകനോട് ഒരുപാട് സ്നേഹം തോന്നി...ബഹുമാനവും ഇപ്പോഴത്തെ മക്കൾ ഒരിക്കലും ഇങ്ങനെ ചിന്തിക്കില്ല.. അവർക്ക് അവർ ആഗ്രഹിച്ചതെല്ലാം ഏതു വിധേനയും നേടിയെടുക്കണം എന്നേയുള്ളൂ പക്ഷേ എന്റെ മനു .. അവൻ അമ്മയെ ഒന്നിന്റെ പേരിലും എതിർത്തിട്ടില്ല.. അതിന് കാരണം അവൾ കൊടുക്കുന്ന സ്നേഹം മാത്രം ആണ്‌.. മ്മ്.... നീ ചെല്ല്.. ഫ്രഷായി വാ... അയാൾ വിഷയം മാറ്റാൻ എന്നപോലെ പറഞ്ഞു മനു അച്ഛനെ നോക്കി ബാത്റൂമിലേക്ക് കയറി.. ഷവറിനടിയിലായി നിൽക്കുമ്പോൾ തലയിലൂടെ വീഴുന്ന വെള്ളത്തിനൊപ്പം അവന്റെ കണ്ണ് നീരും ഒഴുകിയിറങ്ങി.. അത് തലേന്ന് ഫ്രണ്ട്സിനോട് ഒപ്പം പോകാനാകാത്തതിന്റെ വിഷമത്തിൽ അല്ലായിരുന്നു. അമ്മ തന്നെ മനസിലാക്കിന്നില്ലലോ എന്നോർത്തു ആയിരുന്നു.. ഇങ്ങനെ തന്നെ അമ്മ നിന്നാൽ എങ്ങനെ ഞാൻ എന്റെ സ്വപ്നം സ്വന്തമാക്കും..അവനു അസ്വസ്ഥത തോന്നുന്നുണ്ടായിരിക്കുന്നു.. ഇതിനൊരു പരിഹാരം എന്താ എന്നു അവന്റെ മനസ് അവനോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.. ഇപ്പോഴത്തെ ഏതൊരു ചെറുപ്പക്കാരന്റെയും സ്വപ്നം... പാരാകമാന്റിങ്... കുഞ്ഞുനാൾ മുതലേ പട്ടാളക്കാരനായ ചെറിയച്ഛന്റെ വാക്കുകളിലൂടെ.... യൂണിഫോം ഇട്ട് ചെറിയച്ഛനെ കണ്ടു തുടങ്ങിയപ്പോൾ മുതലുള്ള ആഗ്രഹം.. ആദ്യം പട്ടാളകാരൻ എന്നതായിരുന്നു എങ്കിൽ പിന്നീട് അതിന്റെ ഓരോ തലങ്ങളെക്കുറിച്ചും അറിഞ്ഞു വന്നപ്പോൾ ചേരാൻ ആഗ്രഹം തോന്നിയത് പാരാകമന്റോ ആയിരുന്നു. ശത്രുരാജ്യങ്ങളിൽ ചെന്നു അവരുടെ മടയിലേക് ഇടിച്ചു കയറി തകർത്ത് നിലമ്പറിശാക്കാൻ കെല്പുള്ള ഇന്ത്യയുടെ സൈന്യം പാരകമന്റിങ് അഥവാ പാരാ sf. മനു ... അച്ഛന്റ്റെ വിളി അവനെ ചിന്തകളിൽ നിന്ന് ഉണർത്തി.. വേഗം വാ.. അച്ചൻ പുറത്തു കാണും.. അച്ഛൻ പറയുന്നത് ശ്രദ്ധിക്കാൻ ഷവർ ഓഫാക്കിയ അർജുൻ വീണ്ടും ഷവർ ഓണാക്കി. രണ്ട് ദിവസം മുൻപാണ് അതിലേക്ക് അപേക്ഷ ക്ഷണിക്കുന്നു എന്ന് പറഞ്ഞ് ചെറിയച്ഛൻ ഫോൺ വിളിച്ചു പറഞ്ഞത്.. അമ്മയോട് എങ്ങനെ ചോദിക്കും.. അമ്മ സമ്മതിക്കോ?? ഇല്ല എന്ന് അത്രയും ഉറപ്പുണ്ടായിട്ടും സമ്മതിച്ചിരുന്നെങ്കിൽ എന്ന് മനസ് പറയുന്നത് പോലെ..ഇല്ലെങ്കിൽ തന്റെലക്ഷ്യം..അഭിമന്യു ഷവർ ഓഫ് ആക്കി ടവൽ എടുത്തു തല തുടച്ചു. ടവൽ തോളിലൂടെ ഇട്ട് കൊണ്ട് പുറത്തേക് ഇറങ്ങാൻ തുടങ്ങിയതും അമ്മ അവനെ വിളിച്ചു കൊണ്ട് അകത്തേക്കു വന്നതും ഒരുമിച്ചായിരുന്നു.. പെട്ടെന്ന് എന്തോ ഓർത്തപോലെ മനു തിരികെ ബാത്റൂമിലേക് കയറി വാതിലടച്ചു.. മനൂ... ഇറങ്ങിയില്ലേ.. എന്തിനാ ഇങ്ങനെ വെള്ളത്തിനടിയിൽ നിൽക്കുന്നത്.. പനി വരില്ലേ.. ലക്ഷ്മി വിളിച്ചു ചോദിച്ചു. ആ അമ്മാ വരുന്നു.. അർജുൻ വിളിച്ചു പറഞ്ഞു കൊണ്ട് മുന്നിലെ കണ്ണാടിയിലേക് നോക്കി.അതിൽ കാണുന്ന അമ്മഅറിയാതെ ഉണ്ടാക്കിയ തന്റെ ഉറച്ച ശരീരതിലേക് നോക്കി. കഴിഞ്ഞ ഒന്നര വർഷം കൊണ്ട് താൻ ഉണ്ടാക്കിയ മസിൽസ് അമ്മ കാണാതിരിക്കാൻ ടീഷർട്ടും അതിന് മുകളിൽ ഓവർ കോട്ടും ഇട്ടാണ് നടക്കുന്നത്.. വീട്ടിലാണെങ്കിൽ വലിയ അളവിലുള്ള t ഷർട്ട്‌ ആണ് അവൻ ഇടുന്നത്.. മനു വേഗം ഹാങ്കറിൽ കിടന്ന ഒരു ടീഷർട് എടുത്തിട്ട് വെളിയിലേക്കിറങ്ങി. എന്താ മോനു ഇത്.. ഇങ്ങനെ ഷവറിനടിയിൽ നിൽക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ.. തണുപ്പടിച്ചു അസുഖം വന്നാലോ.. പറഞ്ഞാൽ കേൾക്കരുത് കേട്ടോ.. കപട ദേഷ്യത്തോടെ അവനെ ശാസിച്ചുകൊണ്ട് ലക്ഷ്മി മനുവിനെ പിടിച്ചു കട്ടിലിലായിരുതി തല തുടച്ചു കൊടുത്തു.. മനുവിന് അവന്റെ അമ്മയുടെ ഈ സ്നേഹപ്രേകടനങ്ങൾ ഒക്കെ ഒരുപാട് ഇഷ്ടമാണ്.. അപ്പോഴേല്ലാം അമ്മക്ക് താൻ വെറും അഞ്ചുവയസുകാരൻ മനുവാണെന് തോന്നും.. അത് കൊണ്ട് തന്നെ അവൻ പരമാവധി കൊഞ്ചുന്നതും ഈ അവസരങ്ങളിൽ ആണ്.. മനു തന്റെ മുഖം അമ്മയുടെ വയറിലായി ചേർത്ത് വച്ചു കെട്ടിപിടിച്ചു.. ലക്ഷ്മിക്കും അറിയാം മനു ഈ സമയം ഇങ്ങനെ ചെയ്യുമെന്ന്.. അതും പ്രതീക്ഷിച്ചു തന്നെയാണ് അവർ നിൽക്കുന്നതും.. എങ്കിലും അവർ കള്ളദേഷ്യത്തോടെ പറഞ്ഞു ദേ മനൂട്ടാ.. മാറിക്കെ.. എന്റെ സാരി മൊത്തം നനയും.. അത് കേട്ട് അവൻ ഒന്ന് കൂടി ഇറുക്കെ അമ്മയെ കെട്ടിപിടിച്ചു. .ലക്ഷ്മിയുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു. നോക്കിക്കേ പറഞ്ഞാൽ കേട്ടോ എന്ന് കൊച്ചു കുഞ്ഞാണെന്ന ചെക്കന്റെ വിചാരം.. ഞാൻ വലുതായോ.. അമ്മക് ഞാൻ എന്നും കൊച്ചു കുഞ്ഞല്ലേ. എന്നെ എങ്ങും വിടാത്തത് അത് കൊണ്ടല്ലേ.... ആല്ലേ അമ്മ.. അവൻ ചിരിയോടെ ചോദിച്ചു.. അത് കേട്ട് ലെച്ചുവിന്റെ മുഖം വാടി.. അവർ അവന്റെ മുഖം തന്റെ കൈകളിലുമായി എടുത്തുകൊണ്ട് ചോദിച്ചു. ഇന്നലെ അമ്മ മോനേ ബർത്ത് ഡേ പാർട്ടിക്ക് വിടാത്തതിൽ മനൂട്ടന് സങ്കടം ഉണ്ടല്ലേ.. അത് രാത്രിയല്ലേ പാർട്ടി.. കഴിഞ്ഞ തവണ നിന്റെ നിർബന്ധനത്തിന് ഫ്രണ്ട്സിനോടൊപ്പം സിനിമ കാണാൻ വിട്ടിട്ട് എന്തായി.. രാത്രി മഞ്ഞ് കൊണ്ട് പനി പിടിച്ചില്ലേ.. അത് ഓർത്തപ്പോൾ എനിക്ക് പേടിയായി.. അതാണ് ഞാൻ.. സാരമില്ല അമ്മ.. എനിക്കറിയാം.. പെട്ടെന്ന് അമ്മ സമ്മതിക്കാഞ്ഞപ്പോൾ എനിക്ക് സങ്കടമായി ശരിയാണ്. അവൻ എന്റെ best ഫ്രണ്ട് അല്ലേ..ഞാൻ പോക്കതിരുന്നാൽ അവനു വിഷമമാകില്ലേ.. എന്നൊക്കെ ആലോചിച്ചപ്പോൾ എനിക്ക് സങ്കടം ആയി. അത് കൊണ്ട് ഇന്ന് കോളേജിൽ പോകാൻ വയ്യാത്തത് കൊണ്ട് അമ്മയോട് കള്ളം പറഞ്ഞത്.. സോറി അമ്മ.. എനിക്ക് തലവേദന ഒന്നുമില്ല.. അത് പറയുമ്പോൾ മനുവിന്റെ മുഖത്ത് ആകെ സങ്കടം ആയിരുന്നു.അവൻ കള്ളം ചെയ്ത കുഞ്ഞിനെ പോലെ കുനിഞ്ഞിരുന്നു.. അത് കേട്ടപ്പോൾ ലക്ഷ്മിക് മനു തന്നോട് കള്ളം പറഞ്ഞത് ഓർത്ത് സങ്കടം തോന്നി എങ്കിലും അതിന് കാരണക്കാരി താൻ തന്നെയാണല്ലോ എന്നോർത്തപ്പോൾ അത് താൻ അർഹിക്കുന്നു എന്ന തോന്നലിൽ അവർ അത് ഭവിക്കാതെ അവനോട് പറഞ്ഞു.. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52585/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
🌟 അക്ഷരതാളുകൾ മെഗാ എഴുത്ത് മത്സരം 2026🌟 " 𝗚𝗢𝗟𝗗𝗘𝗡 𝗣𝗘𝗡 𝗔𝗪𝗔𝗥𝗗 𝟮𝟬𝟮𝟲 ✍️" നിങ്ങളുടെ എഴുത്തുകൾ ഒരിക്കൽ എങ്കിലും എല്ലാവരും ശ്രദ്ധിക്കണം എന്ന് തോന്നിയിട്ടുണ്ടോ? എല്ലാവരും അറിയപ്പെടുന്ന ഒരു എഴുത്തുകാരി/ എഴുത്തുകാരൻ ആകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലെ... എങ്കിൽ ഇതാ ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നു...... " 𝗚𝗢𝗟𝗗𝗘𝗡 𝗣𝗘𝗡 𝗔𝗪𝗔𝗥𝗗 𝟮𝟬𝟮𝟲 ✍️" നിങ്ങളുടെ സൃഷ്ടിപരമായ കഥകൾക്ക് വേദിയും, അംഗീകാരവും, സമ്മാനങ്ങളും നേടാനുള്ള വലിയ അവസരം ! നിങ്ങൾ വായനക്കാരൻ ആണെങ്കിൽ കൂടിയും ഇതൊരു എഴുത്തിലേക്കുള്ള നല്ല മാന്ത്രിക ചുവടുവയ്‌പ്പ് കൂടി ആകട്ടെ! ആർക്കൊക്കെ ഈ മത്സരത്തിൽ പങ്കെടുക്കാം? • എല്ലാ എഴുത്തുക്കാർക്കും.... അതുപോലെ എഴുത്തിലേക്ക് ചുവട് വയ്ക്കാൻ ആഗ്രഹിക്കുന്ന ഓരോ വായനക്കാർക്കും ഇതിൽ പങ്കെടുക്കാം.... 🏆 എന്തൊക്കെ ലഭിക്കും? ✨ കാഷ് പ്രൈസുകൾ ✨ സർട്ടിഫിക്കറ്റുകൾ ✨ സോഷ്യൽ മീഡിയയിൽ ഫീച്ചർ ✨ പുതിയ വായനക്കാരും ഫോളോവേഴ്സും ഒപ്പം കഥയിൽ നിന്ന് വരുമാനവും.... ❤️ എന്താണ് ചെയ്യേണ്ടത്? 👉 നിങ്ങളുടെ സ്വന്തം കഥ എഴുതുക ( വിഷയം എന്തുമാകാം... Horror, Thriller, Love, Fantacy ) 👉 സീരിസ് ആയി പോസ്റ്റ് ചെയ്യുക ( MINIMUM 50 PARTS... MAXIMUM HAVE NO LIMIT) 👉ഓരോ ഭാഗവും കുറഞ്ഞത് 750 വാക്കുകൾ / 4 മിനുറ്റ് ഉണ്ടായിരിക്കണം... 🏷️ എങ്ങനെ പങ്കെടുക്കാം? 👉 അക്ഷരതാളുകൾ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റിൽ ‘Write’ സെക്ഷനിൽ സാധാരണ കഥ പ്രസിദ്ധീകരിക്കുന്ന പോലെ എഴുതാം 👉 കഥ പ്രസിദ്ധീകരിക്കുമ്പോൾ **GOLDEN PEN 26** എന്ന കാറ്റഗറി നിർബന്ധമായും തിരഞ്ഞെടുക്കണം… ❌ ഈ കാറ്റഗറി ഇല്ലെങ്കിൽ മത്സരം പരിഗണിക്കില്ല 👉 തുടർന്ന് പ്രൊഫൈൽ പേജിൽ പോയി, കഥയെ സീരിസ്സാക്കി മാറ്റി കഥയുടെ ബാക്കിയുള്ള ഭാഗങ്ങൾ ഓരോന്നായി എഴുതാം 🏷️ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ * കഥക്ക് **GOLDEN PEN 26** കാറ്റഗറി ചേർക്കുവാൻ മറക്കരുത്! * കഥ നിങ്ങളുടെ സ്വന്തം തന്നെ ആയിരിക്കണം * മുൻപ് വേറെ എവിടെയും പ്രസിദ്ധീകരിച്ച കഥയാകരുത്. * എവിടുന്നെങ്കിലും കോപ്പി ചെയ്താൽ അയോഗ്യത * കഥ പ്രീമിയമായോ ഫ്രീ ആയോ പ്രസിദ്ധീകരിക്കാം… * കൂടാതെ പങ്കെടുക്കുന്ന എല്ലാവരും ഈ ഫേസ്ബുക്ക് പോസ്റ്റ്‌ ലൈക്ക്കും ഷെയറും ചെയ്യണം. 𝗜𝗠𝗣𝗢𝗥𝗧𝗔𝗡𝗧 𝗗𝗔𝗧𝗘 𝗠𝗔𝗬 - 𝗝𝗨𝗟𝗬 ( 𝟯 𝗠𝗢𝗡𝗧𝗛𝗦) മെയ് 1 നോ അതിന് ശേഷമോ കഥ എഴുതി തുടങ്ങാവുന്നതാണ്.... അവസാന തീയതി ആയ ജൂലൈ 31 നു മുമ്പ് കഥ അവസാനിച്ചിരിക്കണം.. മുകളിൽ പറഞ്ഞിരിക്കുന്ന തീയതിക്ക് മുൻപ് പ്രസിദ്ധീകരിച്ചതും... അവസാന തീയതിക്ക് ശേഷം അവസാനിപ്പിച്ചതുമായ കഥകൾ മത്സരത്തിൽ ഉൾപ്പെടുന്നതല്ല.... 🏆ആകർഷകമായ സമ്മാനങ്ങൾ 👉 ഒന്നാം സമ്മാനം : RS 3000 + ട്രോഫി + ഡിജിറ്റൽ സർട്ടിഫിക്കറ്റ് + പ്രൊമോഷൻ 👉 രണ്ടാം സമ്മാനം : RS 2000+ ട്രോഫി + ഡിജിറ്റൽ സർട്ടിഫിക്കറ്റ് + പ്രൊമോഷൻ 👉 മൂന്നാം സമ്മാനം : RS 1000 + ട്രോഫി + ഡിജിറ്റൽ സർട്ടിഫിക്കറ്റ് + പ്രൊമോഷൻ പങ്കെടുക്കുന്ന എല്ലാവർക്കും... ഡിജിറ്റൽ സർട്ടിഫിക്കറ്റ് + സോഷ്യൽ മീഡിയ പ്രൊമോഷൻ... കൂടാതെ വായനക്കാരെയും ഫോളോവേഴ്സിനെയും നേടാൻ ഉള്ള അവസരവും..... ✍️ഫലപ്രഖ്യാപനം കഥയുടെ വ്യൂസ്, ലൈക്സ് അനുസരിച്ചാണ് സ്ഥാനങ്ങൾ നിർണയിക്കുന്നത്...കൂടുതൽ വ്യൂസ്, ലൈക്സ് കിട്ടിയാൽ... വിജയിക്കാൻ ഉള്ള സാധ്യതകൾ കൂടുതലായിരിക്കും.... 📅ഫലപ്രഖ്യാപന തീയതി : ആഗസ്റ്റ്‌ 30 2026 💫 ഇത് ഒരു മത്സരം മാത്രമല്ല... 👉 നിങ്ങളുടെ എഴുത്ത് ജീവിതത്തിന്റെ തുടക്കം കൂടിയും ആകാം! ഒരുപക്ഷെ ഈ കഥ നിങ്ങളുടെ എഴുത്തു ജീവിതത്തിന്റെ നാഴികക്കല്ലായി മാറിയേക്കും | 📢 ഇപ്പോൾ തന്നെ തുടങ്ങൂ… നിങ്ങളുടെ പേര് വിജയികളുടെ ലിസ്റ്റിൽ വരാം! 𝟮𝟬𝟮𝟲 ൽ അക്ഷരതാളുകൾ സംഘടിപ്പിക്കുന്ന 𝗚𝗢𝗟𝗗𝗘𝗡 𝗣𝗘𝗡 𝗔𝗪𝗔𝗥𝗗 ലേക്ക് എല്ലാ എഴുത്തുക്കാരെയും വായനക്കാരെയും വളരെ സ്നേഹത്തോടെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്.... മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഇപ്പോൾ തന്നെ സന്ദർശിക്കുക: https://share.aksharathalukal.in/p/55128/view #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - AKSHARATHALUKAL WORDS THAT INSPIRE WRITING COMPETITION WRITE INSPIRE . IMPACT. COMPETITION AVAILABLE IN PEN GOLDEN CASH PRIZE 2026  AWARD अ 6000 (0 தமிழ் 84 08038o  Malayalam  Tamil Hindi 1ST MAY 3OTH JULY Join Golden Pen Award 2026 SUBMISSION PERIOD and claim your place among the best AUG ३०, २०२६ RESULTS SHOWCASE GOLDEN PEN JOIN A COMMUNITY EARN PRESTIGE YOUR TALENT AWARD 2026 OF WRITERS & CERTIFICATE Express your ideas Win recognition Connect learn Amark of excellence and creativity: and cash prize and grow: in writing HOW TO PARTICIPATE Download from or visit entry Submit your through thel Play app aksharathalukalin Google Aksharathalukal Application YOUR WORDS CAN MAKE A DIFFERENCE appaksharathalukalin FOLLOW US LETTHEWORLD READ THEM AKSHARATHALUKAL WORDS THAT INSPIRE WRITING COMPETITION WRITE INSPIRE . IMPACT. COMPETITION AVAILABLE IN PEN GOLDEN CASH PRIZE 2026  AWARD अ 6000 (0 தமிழ் 84 08038o  Malayalam  Tamil Hindi 1ST MAY 3OTH JULY Join Golden Pen Award 2026 SUBMISSION PERIOD and claim your place among the best AUG ३०, २०२६ RESULTS SHOWCASE GOLDEN PEN JOIN A COMMUNITY EARN PRESTIGE YOUR TALENT AWARD 2026 OF WRITERS & CERTIFICATE Express your ideas Win recognition Connect learn Amark of excellence and creativity: and cash prize and grow: in writing HOW TO PARTICIPATE Download from or visit entry Submit your through thel Play app aksharathalukalin Google Aksharathalukal Application YOUR WORDS CAN MAKE A DIFFERENCE appaksharathalukalin FOLLOW US LETTHEWORLD READ THEM - ShareChat