Rafseena Namaf
ShareChat
click to see wallet page
@rafseenanamaf
rafseenanamaf
Rafseena Namaf
@rafseenanamaf
Copyright©Please do not repost without my permissi
My frist archivement in prathilpi പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ, https://pratilipi.app.link/dzqadI7S6Zb ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! #📝 ഞാൻ എഴുതിയ വരികൾ #💑 Couple Goals 🥰 #😍 ആദ്യ പ്രണയം #📔 കഥ #💔 നീയില്ലാതെ
📝 ഞാൻ എഴുതിയ വരികൾ - ShareChat
#❤ സ്നേഹം മാത്രം 🤗 #📝 ഞാൻ എഴുതിയ വരികൾ #💌 പ്രണയം #😍 ആദ്യ പ്രണയം
❤ സ്നേഹം മാത്രം 🤗 - ShareChat
00:34
#💌 പ്രണയം #😞 വിരഹം #💔 നീയില്ലാതെ #😍 ആദ്യ പ്രണയം #❤ സ്നേഹം മാത്രം 🤗
💌 പ്രണയം - ShareChat
00:53
.പിറ്റേന്ന് രാവിലെ ഉണ്ണിമായ കോളേജിൽ പോകാൻ തയ്യാറായി...ദാവണിയുടുത്ത് പുസ്തകങ്ങൾ മാറോട് ചേർത്ത് അവൾ പതുക്കെ നടന്നു....കോളേജിൽ പോകും വഴി എന്നും അമ്പലത്തിൽ കയറി തൊഴുന്നത് അവളുടെ പതിവാണ്. അമ്പലത്തിലെ ആൽമരച്ചുവട്ടിൽ എത്തിയപ്പോൾ അവിടെ ആളൊഴിഞ്ഞിരുന്നു....അവൾ കണ്ണടച്ച് തൊഴുത് നിൽക്കുമ്പോഴാണ് അപ്പുറത്തെ പ്രദക്ഷിണ വഴിയിലൂടെ വിഷ്ണു തമ്പ്രാൻ നടന്നു വന്നത്.. അവൻ തനി നാടൻ വേഷത്തിലായിരുന്നു. ദൂരെ നിന്ന് തന്നെ വിഷ്ണു അവളെ കണ്ടു. വെളുത്ത പുലരിയിൽ ചന്ദനക്കുറിയിട്ട് ഭക്തിയോടെ നിൽക്കുന്ന ഉണ്ണിമായ അവന് ഒരു നിമിഷം ഒരു ദേവതയെപ്പോലെ തോന്നി... അവൻ അവിടെ തന്നെ നിന്നു. അവളോട് സംസാരിക്കാൻ അവന്റെ മനസ്സ് തുടിച്ചെങ്കിലും തറവാടിത്തത്തിന്റെ വേലിക്കെട്ടുകൾ അവനെ തടഞ്ഞു....എന്നാൽ ഉണ്ണിമായ അവനെ കണ്ടില്ല. കണ്ണു തുറന്നതും അവൾ വേഗം കോളേജ് ബസ് പിടിക്കാനായി ഓടി. തന്റെ പിന്നിൽ തറവാട്ടിലെ തമ്പ്രാൻ തന്നെയും നോക്കി നിൽക്കുന്നുണ്ടെന്ന കാര്യം അവൾ അറിഞ്ഞതേയില്ല.... രണ്ടു ദിവസം അവൾ കോവിലകത്ത് പോയില്ല. കോളേജിലെ തിരക്കുകൾക്കിടയിലും അവളുടെ മനസ്സ് ആ തറവാട്ടു മുറ്റത്തായിരുന്നു. മൂന്നാം ദിവസം രാവിലെയാണ് സരസ്വതി തമ്പുരാട്ടിയുടെ നിർദ്ദേശപ്രകാരം അവൾ വീണ്ടും കോവിലകത്തെത്തിയത്. അവൾ പടിപ്പുര കടന്നപ്പോൾ തന്നെ ഉമ്മറത്ത് വിഷ്ണു ഇരിക്കുന്നത് കണ്ടു... അവൻ എന്തോ വായിക്കുകയായിരുന്നു. ഉണ്ണിമായ പെട്ടെന്ന് തല താഴ്ത്തി അവനെ നോക്കാതെ വശത്തുകൂടി അടുക്കളയിലേക്ക് ഓടി മറഞ്ഞു... ലക്ഷ്മീ കുട്ടി വന്നോ? അടുക്കളയിൽ നിന്ന് തമ്പുരാട്ടിയുടെ വിളി കേട്ടു... വന്നു തമ്പുരാട്ടി ലക്ഷ്മി മറുപടി നൽകി... അടുക്കളയിൽ ചായ ഇടുന്ന തിരക്കിലായി ഉണ്ണിമായ. അവളുടെ മനസ്സിൽ ഒരേയൊരു ചിന്തയായിരുന്നു തമ്പ്രാൻ തന്നെ കണ്ടു കാണുമോ? കണ്ടിട്ടുണ്ടാകില്ല താനൊരു വെറും വേലക്കാരിയുടെ മകളല്ലേ... അവൻ എന്തിന് തന്നെ ശ്രദ്ധിക്കണം? പക്ഷേ വിഷ്ണുവിന്റെ കയ്യിലുള്ള പുസ്തകത്തിലെ വരികൾക്കിടയിൽ അവളുടേത് മാത്രമായ ആ മുഖം തെളിഞ്ഞു വരുന്നുണ്ടായിരുന്നു. അവർ തമ്മിലുള്ള അകലം വലുതാണെങ്കിലും കാലം മറ്റെന്തോ ഒന്ന് കരുതിവെച്ചിരുന്നു... അടുക്കളയിൽ പാത്രങ്ങൾ കഴുകി അടുക്കിവെക്കുന്ന തിരക്കിലായിരുന്നു ഉണ്ണിമായ... പെട്ടെന്നാണ് സരസ്വതി തമ്പുരാട്ടി അവിടേക്ക് വന്നത്.. "ഉണ്ണിമായേ... മോൾ ആ ചായയൊന്ന് ദേവൂട്ടന് കൊടുക്കുമോ? ഞാൻ സന്ധ്യാവന്ദനത്തിന് ഒരുങ്ങാൻ പോകുകയാണ്. ലക്ഷ്മി അകത്ത് തളത്തിൽ അടിച്ചുവാരി നിൽക്കുകയല്ലേ" തമ്പുരാട്ടി സ്നേഹത്തോടെ ചോദിച്ചു... സരസ്വതി തമ്പുരാട്ടിയുടെ വാക്കിന് മറുവാക്കില്ല. ഉണ്ണിമായ ഭയഭക്തിയോടെ ചായ ഗ്ലാസ് ഒരു തളികയിൽ വെച്ച് ഉമ്മറത്തേക്ക് നടന്നു. പക്ഷേ അവിടെ വിഷ്ണുവിനെ കണ്ടില്ല. ചുറ്റും നോക്കി നിൽക്കുമ്പോഴാണ് പടികടന്നു വന്ന പപ്പേട്ടൻ അവളെ കണ്ടത്... "എന്താ മോളെ? തമ്പ്രാൻ കുട്ടി മുകളിൽ മാളികപ്പുറത്തുണ്ട്. നീ അങ്ങോട്ട് ചെന്ന് കൊടുത്തോളൂ" പപ്പൻ പറഞ്ഞു... വർഷങ്ങളായി അമ്മയുടെ കൂടെ ഇവിടെ വരുന്നുണ്ടെങ്കിലും കോവിലകത്തിന്റെ മുകളിലത്തെ നിലയിലേക്ക് കയറാൻ ഉണ്ണിമായയ്ക്ക് ഭയമായിരുന്നു. ആ വലിയ തടിപ്പടികൾ കയറുമ്പോൾ അവളുടെ ഓരോ ചുവടും ഇടറി... മുകളിലെത്തിയപ്പോൾ കണ്ട കാഴ്ചകൾ അവളെ അത്ഭുതപ്പെടുത്തി. വലിയ തറവാടിത്തം തുടിക്കുന്ന ചിത്രങ്ങളും പുരാതനമായ ഫർണിച്ചറുകളും. അവൾ വിഷ്ണുവിന്റെ മുറിയുടെ വാതിൽക്കൽ എത്തി പതുക്കെ ഉള്ളിലേക്ക് നോക്കി. അവിടെ ആരുമില്ലായിരുന്നു. ചായ ഗ്ലാസ് മേശപ്പുറത്ത് വെച്ച് വേഗം താഴേക്ക് ഓടി മാറാൻ അവൾ ആഗ്രഹിച്ചു... മേശയിൽ ഗ്ലാസ് വെച്ച് തിരിയുമ്പോഴാണ് ബാത്റൂമിന്റെ വാതിൽ തുറന്ന് വിഷ്ണു പുറത്തേക്ക് വന്നത്. നനഞ്ഞ തലമുടിയും തോളിലെ തോർത്തും മാറിയ വേഷവുമായി നിൽക്കുന്ന അവനെ കണ്ടതും അവൾ തരിച്ചുനിന്നുപോയി... പക്ഷേ ആ നിമിഷത്തിന്റെ ആയുസ്സ് അധികമുണ്ടായിരുന്നില്ല. പെട്ടെന്നാണ് അവിടേക്ക് രേവതി കടന്നുവന്നത്.... ഉണ്ണിമായയെ വിഷ്ണുവിന്റെ മുറിയിൽ കണ്ടതും അവളുടെ കണ്ണുകളിൽ കോപം ആളിക്കത്തി... "എടി...! ഇവിടുത്തെ വേലക്കാരിയുടെ മകൾക്ക് എന്താ തമ്പ്രാന്റെ മുറിയിൽ കാര്യം?" രേവതിയുടെ ശബ്ദം കോവിലകത്തെ മട്ടുപ്പാവിലാകെ മുഴങ്ങി. "നീ എന്താ വല്ലതും മോഷ്ടിക്കാൻ കയറിയതാണോ? അതോ മറ്റെന്തെങ്കിലും മോഹമുണ്ടോ നിനക്ക്?" അപ്രതീക്ഷിതമായ ആ ആക്ഷേപം കേട്ട് ഉണ്ണിമായയുടെ ഉള്ളം തകർന്നുപോയി. വിഷ്ണുവിന്റെ മുന്നിൽ വെച്ച് തന്നെ ഒരു കള്ളിയെപ്പോലെ പരിഹസിച്ചപ്പോൾ അവൾക്ക് താങ്ങാനായില്ല. തല താഴ്ത്തി കണ്ണുനീർ ഒഴുക്കി അവൾ അവിടെ നിന്നും താഴേക്ക് ഓടി... കോവിലകത്തിന്റെ പിന്നിലെ കുളക്കടവിലായിരുന്നു അവൾ ചെന്നെത്തിയത്. അവിടെ ഇരുന്ന് അവൾ വിങ്ങിപ്പൊട്ടി... മുറിയിൽ അപ്പോഴും വിഷ്ണു രേവതിക്ക് നേരെ ക്രോധത്തോടെ നിൽക്കുകയായിരുന്നു.... "നീ എന്തിനാ രേവതി ഇങ്ങനെ ആ കുട്ടിയോട് പെരുമാറുന്നത്? അവൾ എനിക്ക് ചായ തരാൻ വന്നതാണ്. അതിന് നീ എന്തിനാ മോഷ്ടിക്കാൻ വന്നതാണെന്നൊക്കെ ഇല്ലാത്ത കാര്യങ്ങൾ പറയുന്നത്?" വിഷ്ണുവിന്റെ ശബ്ദം കടുത്തു... "ആരെയും കണ്ണടച്ച് വിശ്വസിക്കരുത് വിഷ്ണുവേട്ടാ. ഇവളുമാരൊക്കെ അങ്ങനെയാണ്" രേവതി അഹങ്കാരത്തോടെ പറഞ്ഞു... വിഷ്ണുവിന്റെ ദേഷ്യം കണ്ടപ്പോൾ അവൾ ചവിട്ടിത്തുള്ളി അവിടെ നിന്നും ഇറങ്ങിപ്പോയി. നേരെ സരസ്വതി തമ്പുരാട്ടിയുടെ അടുത്തേക്ക് ചെന്ന് ഉണ്ണിമായയെക്കുറിച്ച് പലതും പറഞ്ഞു കൊടുത്തു. തന്റെ തൊലി വെളുപ്പിന്റെ അഹങ്കാരവും താൻ ഈ തറവാട്ടിലെ പെണ്ണാകുമെന്ന ഉറപ്പും അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു..... ജനാല വഴി താഴേക്ക് നോക്കിയ വിഷ്ണു കണ്ടത് കുളക്കടവിൽ തകർന്നിരിക്കുന്ന ഉണ്ണിമായയെയാണ്. അവന്റെ മനസ്സിൽ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു. അവൻ പതുക്കെ താഴേക്ക് ഇറങ്ങി കുളക്കടവിലേക്ക് നടന്നു.... പുറകിൽ ആരോ വരുന്നതറിഞ്ഞ് ഉണ്ണിമായ ഞെട്ടിത്തിരിഞ്ഞു. മുന്നിൽ വിഷ്ണു തമ്പ്രാനെ കണ്ടതും അവൾ പേടിച്ചു എഴുന്നേറ്റു. അവിടെ നിന്നും ഓടി മാറാൻ ശ്രമിച്ച അവളുടെ കയ്യിൽ വിഷ്ണു പതുക്കെ പിടിച്ചു. ആ സ്പർശനത്തിൽ ഒരു തമ്പ്രാന്റെ അധികാരമായിരുന്നില്ല മറിച്ച് ഒരു മനുഷ്യന്റെ കരുതലായിരുന്നു... "ക്ഷമിക്കണം ഉണ്ണിമായേ... അവൾക്ക് വിവരമില്ലെന്ന് കരുതിയാൽ മതി. നീ അത് മനസ്സിൽ വെക്കണ്ട" അവൻ മൃദുവായി പറഞ്ഞു.... വിഷ്ണുവിന്റെ ആ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് സങ്കടം ഇരട്ടിച്ചു. അവൾ ഒന്നും മിണ്ടിയില്ല പതുക്കെ തലയാട്ടി. അപ്പോഴാണ് ദൂരെ നിന്ന് ലക്ഷ്മി അമ്മയുടെ വിളി കേട്ടത്.... "ഉണ്ണിമായേ... എവിടെയാ മോളെ നീ?" കൈ പതുക്കെ വിടുവിച്ച് അവൾ വേഗം അമ്മയുടെ അടുത്തേക്ക് ഓടി. വിഷ്ണു അവിടെത്തന്നെ നിന്നു. കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ അവന്റെ ഉള്ളിൽ ഒരു വല്ലാത്ത നോവായി അവശേഷിച്ചു. താൻ കാരണം ഒരു നിഷ്കളങ്കമായ ഹൃദയം വേദനിക്കപ്പെട്ടത് അവന് സഹിക്കാനായിരുന്നില്ല..... കോവിലകത്തെ പടികൾ ഇറങ്ങി ഓടുമ്പോൾ ഉണ്ണിമായയുടെ ഉള്ളിൽ രേവതിയുടെ വാക്കുകൾ ഒരു കനലായി എരിയുന്നുണ്ടായിരുന്നു. വീട്ടിലെത്തിയ പാടെ അവൾ മുറ്റത്തെ തിണ്ണയിൽ ഇരുന്നു വിങ്ങിപ്പൊട്ടി.... പുറകെ വന്ന ലക്ഷ്മി അമ്മ പരിഭ്രമത്തോടെ മകളെ ചേർത്തുപിടിച്ചു... "എന്താ മോളെ... എന്തുപറ്റി? നീ എന്തിനാ ഇങ്ങനെ കരയുന്നത്?" ലക്ഷ്മി ആകുലതയോടെ ചോദിച്ചു. ഏങ്ങിക്കരഞ്ഞുകൊണ്ട് ഉണ്ണിമായ കോവിലകത്ത് നടന്ന കാര്യങ്ങളെല്ലാം അമ്മയോട് പറഞ്ഞു. വിഷ്ണു തമ്പ്രാന്റെ മുറിയിൽ ചായയുമായി പോയതും രേവതി തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചതും കേട്ടപ്പോൾ ലക്ഷ്മിയുടെ ഉള്ളൊന്ന് പിടഞ്ഞു. പക്ഷേ അവർക്ക് ആരെയും എതിർത്തു പറയാനുള്ള ശേഷിയില്ലായിരുന്നു. ലക്ഷ്മി മകളെ പതുക്കെ ശകാരിച്ചു... "മോളെ... ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ നമ്മൾ അവരുടെ മുന്നിൽ നിൽക്കുമ്പോൾ സൂക്ഷിക്കണമെന്ന്. അവരൊക്കെ വലിയ തമ്പ്രാക്കന്മാരാണ്. നമ്മൾ വെറും സാധാരണക്കാരും. അവർ എന്ത് പറഞ്ഞാലും അത് കേട്ടു നിൽക്കാനേ നമുക്ക് വിധിയിട്ടുള്ളൂ... രേവതി തമ്പുരാട്ടി പറഞ്ഞത് നീ അത്ര കാര്യം ആക്കേണ്ട. അവരുടെ രീതി അങ്ങനെയാണ്." ഉണ്ണിമായ അമ്മയെ നോക്കി. ആ കണ്ണുകളിൽ പ്രതിഷേധം തിളങ്ങുന്നുണ്ടായിരുന്നു. "പക്ഷേ അമ്മേ ഞാൻ ഒന്നും മോഷ്ടിച്ചിട്ടില്ലല്ലോ. എന്നിട്ടും എന്നെ എല്ലാവരുടെയും മുന്നിൽ വച്ച്..." "മതി മോളെ" ലക്ഷ്മി അവളുടെ വാക്കുകളെ തടഞ്ഞു. "ഇനി മോൾ അങ്ങോട്ട് വരണമെന്നില്ല. അവിടെ പണിക്ക് ഞാൻ പൊയ്ക്കോളാം. നീ ഇവിടെ ഇരുന്ന് നിന്റെ പഠിത്തം നോക്കിയാൽ മതി. നമുക്ക് അതാ നല്ലത്." അമ്മയുടെ വാക്കുകൾ കേട്ട് ഉണ്ണിമായ മൗനമായി തന്റെ മുറിയിലേക്ക് നടന്നു. തമ്പ്രാന്റെ മുറിയിലേക്ക് പോയത് തെറ്റായിപ്പോയോ എന്ന് അവൾ വീണ്ടും വീണ്ടും ചിന്തിച്ചു.പിന്നെ അവൾ പതുക്കെ എഴുനേറ്റ് കുളിക്കാൻ ആയി പോയി..... " എത്ര നേരമായി നീ കുളിക്കാൻ പോയിട്ട്  ആ ചായ കുടിക്ക് ഷീണം മാറട്ടെ...ഒരുപാട് കരഞ്ഞതല്ലേ തല വേദനിക്കും " അവൾ ചായ കപ്പുമായി അവളുടെ കുഞ്ഞുമുറിയിൽ പോയി ഇരിന്നു... അപ്പോഴാണ് ലക്ഷ്മി ജനാലയ്ക്കൽ വന്ന് പറഞ്ഞത്... "പിന്നെ മോളെ നിന്റെ കൂട്ടുകാരി മാനസി വിളിച്ചിരുന്നു. നീ കുളിക്കാൻ പോയപ്പോഴാണ് അവൾ വിളിച്ചത്. അവളെ ഒന്ന് തിരിച്ചു വിളിക്കണേ. കോളേജിലെ നോട്ടുകളോ മറ്റോ ചോദിക്കാനാണെന്ന് പറഞ്ഞു." മാനസിയുടെ പേര് കേട്ടപ്പോൾ ഉണ്ണിമായയുടെ മനസ്സ് അല്പം ശാന്തമായി. തന്റെ സങ്കടങ്ങളെല്ലാം പങ്കുവെക്കാൻ അവൾക്ക് ഒരാളേയുള്ളൂ മാനസി . മാനസി അവളുടെ ബെസ്റ്റ് ഫ്രണ്ടാണ്. ഇരുവരും ഒരുമിച്ചാണ് കോളേജിൽ പോകുന്നത്. ഇന്നലെ കോളേജിൽ പോകാതിരുന്നതുകൊണ്ട് വിട്ടുപോയ പാഠഭാഗങ്ങളെ കുറിച്ച് ചോദിക്കാനാണ് അവൾ വിളിച്ചതെന്ന് ഉണ്ണിമായയ്ക്ക് മനസ്സിലായി.... അവൾ പതുക്കെ മാനസിയെ വിളിച്ചു. മാനസിയുടെ തമാശകളും വിശേഷങ്ങളും കേട്ടപ്പോൾ ഉണ്ണിമായയുടെ ഉള്ളിലെ ആ ഭാരം കുറച്ചൊന്ന് കുറഞ്ഞു. എങ്കിലും വിഷ്ണു തമ്പ്രാൻ തന്റെ കൈകളിൽ പിടിച്ച ആ നിമിഷവും അവന്റെ കണ്ണുകളിലെ ആ കരുതലും അവളുടെ മനസ്സിന്റെ ഒരു കോണിൽ മായാതെ നിന്നു. ആ തറവാടിത്തത്തിന്റെ ഗാംഭീര്യവും തന്റെ ദാരിദ്ര്യവും തമ്മിലുള്ള വലിയ മതിൽക്കെട്ട് തകർക്കാൻ ഒന്നിനും കഴിയില്ലെന്ന് ഉറപ്പിച്ചുകൊണ്ട് അവൾ പുസ്തകങ്ങൾക്കിടയിലേക്ക് മുഖം പൂഴ്ത്തി.... തുടരും....... ❤️ പ്രണയ_തൂലിക.... ❣️ വായിച്ചു ഇഷ്ട്ടമായാൽ ഒരു റിവ്യൂ എഴുതുമോ plzz.... ❤️ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 #💌 പ്രണയം
📝 ഞാൻ എഴുതിയ വരികൾ - Qile:iongoo Qile:iongoo - ShareChat
Plz സപ്പോർട്ട് insta id #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #😞 വിരഹം #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 pranayam_ninnod_mathram
❤ സ്നേഹം മാത്രം 🤗 - ShareChat
00:49
Copyright © [RafseenaNamaf] [2026] ​All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, including photocopying, recording, or other electronic or mechanical methods, without the prior written permission of the author, except in the case of brief quotations embodied in critical reviews and certain other non-commercial uses permitted by copyright law. ഈ കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും പൂർണ്ണമായും സാങ്കൽപ്പികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ വ്യക്തികളുമായോ യഥാർത്ഥ സംഭവങ്ങളുമായോ ഇതിന് എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ചിങ്ങമാസത്തിലെ ഇളം വെയിൽ കണിമംഗലം കോവിലകത്തിന്റെ പടിപ്പുര കടന്ന് മുറ്റത്തെ മണൽപ്പരപ്പിൽ സ്വർണ്ണവർണ്ണം വിതറുകയാണ്. കോവിലകത്തിന്റെ അകത്തളങ്ങളിൽ ഇന്ന് പതിവില്ലാത്ത ഒരു ചടുലതയുണ്ട്. തൂണുകളിലെ കൊത്തുപണികളിൽ തട്ടി കാറ്റ് മൂളുന്നു. ഇളമുറ തമ്പ്രാൻ വിഷ്ണുദേവ് ബാംഗ്ലൂരിലെ പഠിപ്പ് കഴിഞ്ഞ് ഇന്ന് തിരികെ എത്തുന്ന ദിവസമാണ്.... അടുക്കളപ്പുറത്ത് വലിയ ചെമ്പുകളും ഉരുളികളും തിരക്കിലാണ്. പുകയേറ്റ് കറുത്ത ചുമരുകൾക്കിടയിൽ നാണിയമ്മ സർവ്വാധിപതിയെപ്പോലെ പണികൾ നിയന്ത്രിക്കുന്നു.... വർഷങ്ങളായി ഈ കോവിലകത്തെ ഓരോ തുടിപ്പും അറിയുന്നവളാണ് നാണിയമ്മ. അവരുടെ കൈപ്പുണ്യം തറവാടിന് അത്രമേൽ പ്രിയപ്പെട്ടതാണ്. നാണിയമ്മയുടെ നിർദ്ദേശപ്രകാരമാണ് ലക്ഷ്മി പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇവിടെ പണിക്ക് കയറിയത്. ഭർത്താവിന്റെ മരണശേഷം ലക്ഷ്മിക്ക് താങ്ങും തണലുമായത് ഈ കോവിലകവും നാണിയമ്മയുടെ കരുതലുമാണ്.. "നാണിയമ്മേ ആ അവിയലിന്റെ കഷ്ണങ്ങളൊക്കെ വെന്തോ എന്ന് നോക്കിക്കോളൂ. ലക്ഷ്മീ... നീ ആ വാഴയിലകൾ ഒന്നു വാട്ടി എടുത്തേ. ദേവൂട്ടൻ വരുമ്പോഴേക്കും ഊണ് വിളമ്പണം. വല്ലാതെ വൈകിയാൽ അവന് ദേഷ്യം വരുട്ടോ" സരസ്വതി തമ്പുരാട്ടി അടുക്കളവാതിൽക്കൽ വന്ന് പരിഭ്രമിച്ചു. തമ്പുരാട്ടിയുടെ ആധി കണ്ട് ലക്ഷ്മി പുഞ്ചിരിച്ചു. "തമ്പുരാട്ടി പേടിക്കണ്ട എല്ലാം സമയത്തിന് നടക്കും." ലക്ഷ്മിയുടെ മകൾ ഉണ്ണിമായ അടുക്കളയുടെ ഒരു മൂലയിൽ പതുങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഡിഗ്രി ഒന്നാം വർഷത്തിന് പഠിക്കുന്ന അവൾ കോളേജ് അവധിയായതുകൊണ്ടും കോവിലകത്ത് വലിയ വിശേഷമായതുകൊണ്ടും ഇന്ന് അമ്മയെ സഹായിക്കാൻ വന്നതാണ്. ഉണ്ണിമായയെ സരസ്വതി തമ്പുരാട്ടിക്ക് സ്വന്തം മകളെപ്പോലെ ഇഷ്ടമാണ്. അവളുടെ പഠിപ്പിനും പുസ്തകങ്ങൾക്കും വേണ്ട സഹായങ്ങൾ തമ്പുരാട്ടി നേരിട്ടാണ് ചെയ്യുന്നത്... "ലക്ഷ്മീ നിന്റെ കുട്ടിയെക്കൊണ്ട് കടുപ്പമുള്ള പണിയൊന്നും ചെയ്യിക്കണ്ട. അവൾക്ക് ഒന്നും അറിയില്ലല്ലോ. പാവം..." സരസ്വതി തമ്പുരാട്ടി വാത്സല്യത്തോടെ ഉണ്ണിമായയെ നോക്കി... ഭയവും ബഹുമാനവും കലർന്ന ഒരു നോട്ടം നൽകി ഉണ്ണിമായ തല താഴ്ത്തി നിന്നു. ഈ വലിയ കോവിലകത്തെ തമ്പ്രാക്കന്മാർക്ക് മുന്നിൽ താനൊരു നിഴൽ മാത്രമാണെന്ന ബോധം അവൾക്കുണ്ടായിരുന്നു... ഉമ്മറത്ത് ഗാംഭീര്യത്തോടെ വലിയ തമ്പുരാൻ ശിവശങ്കരൻ ഇരിക്കുന്നു. കാര്യസ്ഥൻ പപ്പൻ കൈകൾ കെട്ടി പടികൾക്ക് താഴെ ഭയഭക്തിയോടെ നിന്നു... "ശിവേട്ടാ അവനെ കൊണ്ടുവരാൻ പപ്പേട്ടനോട് പറഞ്ഞോട്ടെ?" അവൻ അവിടെ എത്താൻ സമയം ആയില്ലേ.. സരസ്വതി തമ്പുരാട്ടി ഭർത്താവിനോട് ചോദിച്ചു... "ഉവ്വ പറഞ്ഞോളൂ. ആ  കാറെടുത്തിട്ട് അങ്ങോട്ട് ചെന്നോളാൻ പറയും" തമ്പുരാൻ കൽപ്പിച്ചു... സമയം ഉച്ചയോടടുത്തു. ഊണിനുള്ള ഇലകൾ പറിക്കാനായി തൊടിയിലേക്ക് ഇറങ്ങിയതായിരുന്നു ഉണ്ണിമായ. പച്ചപ്പട്ടുടുത്ത വാഴത്തോപ്പിൽ നിന്ന് ഇലകൾ മുറിച്ചെടുക്കുമ്പോഴാണ് ആ പഴയ കറുത്ത കാർ മുറ്റത്തേക്ക് വന്നത്. കാർ നിന്നതും എൻജിൻ ഓഫായ ശബ്ദം കേട്ട് ഉണ്ണിമായ മരത്തണലിൽ ശ്വാസമടക്കി നിന്നു.. കാറിന്റെ പിൻവാതിൽ തുറന്ന് വിഷ്ണുദേവ് പുറത്തിറങ്ങി. ജീൻസും ഷർട്ടും ധരിച്ച ഒത്ത പൊക്കമുള്ള ഒരാൾ. അവൻ പതുക്കെ ചുറ്റും നോക്കി. ആ നോട്ടം അറിയാതെ മരത്തണലിൽ നിൽക്കുന്ന ഉണ്ണിമായയുടെ കണ്ണുകളിൽ ഉടക്കി. ഒരു സെക്കൻഡ്... ഉണ്ണിമായയ്ക്ക് അത് ഒരു യുഗം പോലെ തോന്നി. ആ കണ്ണുകളിലെ ഗാംഭീര്യം കണ്ട് അവൾ വിറച്ചുപോയി. പ്രണയമല്ല, തന്നേക്കാൾ എത്രയോ ഉയരത്തിൽ നിൽക്കുന്ന ഒരാളെ കാണുമ്പോഴുള്ള ഭയമായിരുന്നു അവളിൽ... "വിഷ്ണു ഏട്ടാ..." അപ്പച്ചിയുടെ മകൾ രേവതിയുടെ വിളി കേട്ടാണ് വിഷ്ണു നോട്ടം മാറ്റിയത്. അവൾ ഓടിവന്ന് അവനരികിൽ നിന്നു. രേവതിയുടെ അമ്മ റുക്മിണിയും അഹങ്കാരത്തോടെ ഉമ്മറത്തേക്ക് വന്നു. അപ്പച്ചിയുടെ ഭർത്താവ് പ്രഭാകരൻ മാത്രം വിഷ്ണുവിനെ കണ്ട് മന്ദഹസിച്ചു.അവൻ വീണ്ടും ആ തൊടിയിലേക്ക് ഒന്ന് നോക്കി. പക്ഷേ അപ്പോഴേക്കും ഉണ്ണിമായ അവിടെ നിന്നും മറഞ്ഞു കഴിഞ്ഞിരുന്നു. വിഷ്ണു ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു... അടുക്കളയിൽ ഊണ് വിളമ്പാനുള്ള വട്ടം കൂട്ടി. "ഉണ്ണിമായേ നീ ആ പിച്ചളക്കിണ്ടിയിൽ വെള്ളമെടുത്തു വയ്ക്ക്. തമ്പ്രാൻ ഇപ്പോൾ കുളിച്ചു വരും" ലക്ഷ്മി അമ്മ അവൾക്ക് നിർദ്ദേശം നൽകി... ​അടുക്കളയിൽ തിടുക്കം കൂടി. നനച്ച വാഴയിലകൾ നാണിയമ്മ നിലത്തിട്ട് വിരിക്കുന്നു. ഓരോ ഇലയും വിടർത്തി അതിലെ വെള്ളം തുടച്ചുനീക്കി ഉണ്ണിമായ സഹായിക്കുന്നുണ്ട്. അവളുടെ മനസ്സിൽ ഇപ്പോഴും ആ ജീൻസ് ധരിച്ച രൂപമാണ്. നഗരത്തിലെ വലിയ പഠിപ്പുള്ളവർ ഇങ്ങനെയൊക്കെയാണോ വരിക? ​സരസ്വതി തമ്പുരാട്ടി വന്ന് അടുക്കളവാതിൽക്കൽ നിന്നു... "നാണിയമ്മേ ദേവൂട്ടൻ കുളിച്ചുവന്ന് പൂജാമുറിയിൽ കയറി കാണും. പൂജ കഴിഞ്ഞാൽ ഉണ്ണാൻ വരും. എല്ലാം വിളമ്പിവെച്ചോളൂ." ​അടുക്കളയിലെ തിരക്ക് ഒടുങ്ങുന്നില്ല. സാമ്പാർ പാത്രങ്ങളിലേക്ക് പകരുന്നു കാളനും ഓലനും എരിശ്ശേരിയും ഓരോ വിഭവങ്ങളും വലിയ പാത്രങ്ങളിലാക്കി മേശപ്പുറത്തേക്ക് നീക്കി വെക്കുന്നു. ഉണ്ണിമായയ്ക്ക് കയ്യിൽ കിട്ടുന്ന പാത്രങ്ങളൊക്കെ എടുത്ത് നിരത്താൻ പോലും നേരമില്ല... ​പെട്ടെന്നാണ് പൂജാമുറിയിൽ നിന്ന് മണിനാദം മുഴങ്ങിയത്. അതൊരു സൂചനയായിരുന്നു. ദേവൂട്ടൻ കുളിച്ച് പൂജകഴിഞ്ഞ് ഉണ്ണാനായി എത്തുന്നു... ​ഉണ്ണിമായ വിളമ്പാനുള്ള കറിക്കൂട്ടുകൾ ഓരോന്നായി ഇലയിലേക്ക് പകരാൻ തയ്യാറായി നിൽക്കുമ്പോഴാണ് അവനവിടേക്ക് വന്നത്. അവളൊന്ന് തലയുയർത്തി നോക്കി. കണ്ട കാഴ്ച അവളെ സ്തബ്ധയാക്കി  ​അവൾ കണ്ട ആ ജീൻസും ഷർട്ടുമിട്ട നഗരവാസിയായിരുന്നില്ല അവിടെ. മുണ്ടും മേൽമുണ്ടും ധരിച്ച് നെറ്റിയിൽ ഭസ്മക്കുറിയണിഞ്ഞ് കഴുത്തിൽ സ്വർണ്ണമാലയും കൈയ്യിൽ മന്ത്രച്ചരടുകളുമണിഞ്ഞ് ഈ കോവിലകത്തിന്റെ തമ്പ്രാൻ... അവൻ മുറ്റത്ത് കാറിൽ വന്നിറങ്ങിയ അതേ ആളാണെന്ന് വിശ്വസിക്കാൻ അവൾക്കൊരു നിമിഷം തോന്നിയില്ല. ഒരു നിഷ്കളങ്കനായ നാട്ടുമ്പുറത്തുകാരനെപ്പോലെ എന്നാൽ തറവാടിത്തത്തിന്റെ ഗാംഭീര്യത്തോടെ അവൻ വാതിൽക്കൽ നിന്നു. നനഞ്ഞ മുടിയിഴകളിൽ നിന്ന് വെള്ളത്തുള്ളികൾ തോളിലേക്ക് വീഴുന്നുണ്ടായിരുന്നു. ​വിഷ്ണു അവളെ ശ്രദ്ധിക്കാതെ പൂജാമുറിയിൽ നിന്ന് വന്നതുകൊണ്ട് നേരെ ഊണു കഴിക്കുന്ന സ്ഥലത്തേക്ക് നടന്നു. അച്ഛനും അമ്മയും മുത്തശ്ശിയും അപ്പച്ചിയും കുടുംബത്തിലെ മറ്റു പ്രമുഖരും അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു... ​" ഉണ്ണാൻ അവിടെ ഇരിക്കു ദേവൂട്ടാ..." മുത്തശ്ശി സ്നേഹത്തോടെ വിളിച്ചു. ​വിഷ്ണു പതുക്കെ തലയാട്ടി. അവൻ ഇലയിടുന്ന ഭാഗത്തേക്ക് നടന്നു. അപ്പോളാണവൻ ഉണ്ണിമായയെ ശ്രദ്ധിക്കുന്നത്. ഇലയിട്ട് അവനുവേണ്ടി കാത്തുനിൽക്കുന്ന ഉണ്ണിമായയെ അവൻ പതിയെ നോക്കി. ആ നോട്ടത്തിൽ ഒരു ചെറിയ കൗതുകം കലർന്നിരുന്നു. ഉണ്ണിമായയുടെ ഉള്ളിൽ ഒരു മിന്നൽപ്പിണർ പാഞ്ഞു. "എന്താ കുട്ടി ഇങ്ങനെ നോക്കി നിൽക്കുന്നത്? ദാ ആ ഉപ്പേരിയും കിച്ചടിയും ഇങ്ങോട്ട് എടുത്തേ... തമ്പ്രാൻ ഇരുന്നു കഴിഞ്ഞു." നാണിയമ്മയുടെ തിടുക്കം കണ്ടപ്പോൾ ഉണ്ണിമായ പെട്ടെന്ന് പതിയേ നടന്ന് വിഷ്ണുവിന്റെ ഇലയ്ക്ക് അരികിലെത്തി... ​വിഷ്ണു പതിയേ പീഠത്തിൽ ഇരുന്നു. അവന്റെ അരികിലായി അച്ഛൻ ശിവശങ്കരൻ തമ്പുരാനും അപ്പുറത്ത് രേവതിയുടെ അച്ഛൻ പ്രഭാകരനും ഇരിപ്പുറപ്പിച്ചു. സരസ്വതി തമ്പുരാട്ടി ഭർത്താവിനും മകനും വിളമ്പുന്നത് നോക്കി അടുത്തുതന്നെ നിന്നു. ​ഉണ്ണിമായ വിറയ്ക്കുന്ന കൈകളോടെ വിഷ്ണുവിന്റെ ഇലയിൽ കറികൾ ഓരോന്നായി വിളമ്പി. വിഷ്ണു ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ടെങ്കിലും അവന്റെ ശ്രദ്ധ മുഴുവൻ തന്റെ ഇലയിൽ കറികൾ വിളമ്പുന്ന ആ പെൺകുട്ടിയിലായിരുന്നു. അവളുടെ കൈകളിലെ കുപ്പിവളകൾ തമ്മിൽ കൂട്ടിമുട്ടി നേർത്ത ശബ്ദം കേൾക്കുന്നുണ്ട്. ആ വിറയൽ അവൻ കാണുന്നുണ്ടായിരുന്നു. "ഇത് നമ്മുടെ ലക്ഷ്മിയുടെ മകളല്ലേ സരസ്വതീ? ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുകയല്ലേ?" ശിവശങ്കരൻ തമ്പുരാൻ ഗൗരവത്തിൽ ചോദിച്ചു.. "അതെ അവൾ പഠിക്കാൻ മിടുക്കിയാ" തമ്പുരാട്ടി പറഞ്ഞു... ഇതുകേട്ട് രേവതി പരിഹാസത്തോടെ പറഞ്ഞു.. "പഠിച്ചിട്ട് ഇപ്പോൾ എന്താ കാര്യം? അവസാനം ഇവിടെയൊക്കെ തന്നെ പണിക്ക് നിൽക്കേണ്ടി വരില്ലേ?" വിഷ്ണു പതുക്കെ തലയുയർത്തി. അവന്റെ നോട്ടം കടുപ്പമുള്ളതായിരുന്നു... "പഠിപ്പും അന്തസ്സും ഉണ്ടെങ്കിൽ ആർക്കും എവിടെയും തിളങ്ങാം രേവതി. അത് നീ ആദ്യം മനസ്സിലാക്ക്." അവൻ പതുക്കെ ഉണ്ണിമായയെ നോക്കി ചോദിച്ചു "എന്താ പേര്?" "ഉണ്ണി... ഉണ്ണിമായ" പേടിയോടെ അവൾ മന്ത്രിച്ചു. തമ്പ്രാന്റെ ആ ഗാംഭീര്യമുള്ള രൂപം അവളെ അത്രമേൽ ഭയപ്പെടുത്തിയിരുന്നു... ​വിഷ്ണു ആ വെള്ളത്തിന്റെ ഗ്ലാസ് എടുത്തപ്പോൾ അറിയാതെ അവന്റെ വിരലുകൾ അവളുടെ കൈകളിൽ തൊട്ടു. ഒരു മിന്നൽ പിണർ പാഞ്ഞതുപോലെ ഉണ്ണിമായ കൈകൾ പെട്ടെന്ന് വലിച്ചു. പക്ഷേ അവളുടെ ഉള്ളിൽ ആ തമ്പ്രാനോടുള്ള ബഹുമാനവും പേടിയും ഒരു നിഗൂഢമായ വികാരം പോലെ നിറഞ്ഞുനിന്നു.... കോവിലകത്തെ പണികളെല്ലാം ഒതുക്കി ഉണ്ണിമായയും ലക്ഷ്മിയമ്മയും പടിപ്പുര കടക്കുമ്പോൾ നേരം സന്ധ്യയായിരുന്നു. ആകാശത്ത് ചെമ്പരത്തിപ്പൂവിന്റെ നിറം പടർന്നു തുടങ്ങിയിരിക്കുന്നു. വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോൾ ഉണ്ണിമായയുടെ ഉള്ളിൽ അപ്പോഴും ആ ഊണുശാലയിലെ വിഷ്ണു തമ്പ്രാന്റെ രൂപമായിരുന്നു... നഗരപരിഷ്കാരിയായ വിഷ്ണുവിൽ നിന്നും തറവാടിത്തം തുളുമ്പുന്ന ആ തമ്പ്രാനിലേക്കുള്ള അവന്റെ മാറ്റം അവളെ വല്ലാതെ അമ്പരപ്പിച്ചിരുന്നു. അവർ കോവിലകത്തിന്റെ മുറ്റം കടന്ന് നടക്കുമ്പോൾ മുകളിലത്തെ നിലയിലെ വലിയ മാളികപ്പുറത്തെ ജനാലയ്ക്കൽ വിഷ്ണു നിൽക്കുന്നുണ്ടായിരുന്നു... അവൻ മറ്റൊന്നും ശ്രദ്ധിക്കാതെ താഴെ നടന്നുപോകുന്ന ആ രൂപത്തെത്തന്നെ നോക്കി നിന്നു. കയ്യിൽ മുറുകെ പിടിച്ച പുസ്തകങ്ങളും ഇടയ്ക്കിടെ താഴേക്ക് നോക്കുന്ന ആ പാവാടക്കാരിയുടെ പേടിയും അവനിൽ വല്ലാത്തൊരു കൗതുകം നിറച്ചു. അവൾ പടിപ്പുര കടക്കുന്നത് വരെ അവൻ നോക്കി നിന്നു. അവൾ അദൃശ്യയായതും വിഷ്ണുവിന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞുആരും കാണാത്ത അവൾ പോലും അറിയാത്ത ഒരു നേർത്ത പുഞ്ചിരി.... വീട്ടിലെത്തിയ പാടെ ഉണ്ണിമായ കിണറ്റിൽ നിന്ന് വെള്ളം കോരി കുളിച്ചു. കോവിലകത്തെ പുകയും വിയർപ്പും കഴുകിക്കളഞ്ഞെങ്കിലും അവളുടെ മനസ്സിനുള്ളിലെ ആ വെപ്രാളം മാറുന്നുണ്ടായിരുന്നില്ല... ഭക്ഷണം കഴിച്ച ശേഷം അവൾ തന്റെ ചെറിയ മുറിയിൽ കയറി കതകടച്ചു. മേശപ്പുറത്തിരുന്ന പഴയൊരു ഡയറി അവൾ കയ്യിലെടുത്തു. കോളേജിലെ തന്റെ വിശേഷങ്ങൾ കുറിച്ചുവെക്കുന്ന ആ ഡയറിയിൽ അവൾ ഇന്ന് പുതിയൊരു അധ്യായം എഴുതിത്തുടങ്ങി "ഇന്ന് തമ്പ്രാൻ കുട്ടി തിരിച്ചെത്തി. ആദ്യം കണ്ടപ്പോൾ തോന്നിയ ആ ഭയമായിരുന്നില്ല പിന്നെ കണ്ടപ്പോൾ. മുണ്ടും മേൽമുണ്ടും ധരിച്ച് നെറ്റിയിൽ ചന്ദനക്കുറിയിട്ട് അദ്ദേഹം മുറിയിൽ നിന്ന് ഇറങ്ങിവന്നപ്പോൾ ഞാൻ ശരിക്കും പേടിച്ചുപോയി. രേവതി തമ്പുരാട്ടിയുടെ വാക്കുകൾ ഇന്നും എന്റെ നെഞ്ചിൽ തറച്ചു...പണിക്കാരുടെ മകൾ പണിക്കാരത്തി തന്നെയാകും എന്ന് കേൾക്കുമ്പോൾ ഉള്ളിൽ വലിയ സങ്കടം തോന്നും. പക്ഷേ തമ്പ്രാൻ കുട്ടി എനിക്ക് വേണ്ടി സംസാരിച്ചു. എങ്കിലും എനിക്ക് ഭയമാണ്... ആ വലിയ മാളികയുടെ തണലിൽ നിൽക്കാൻ പോലും എനിക്ക് യോഗ്യതയില്ലെന്ന് എന്റെ മനസ്സ് പറയുന്നു...ദൈവമേ ഇനി അങ്ങോട്ട് പോകുമ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ പെടാതിരിക്കാൻ എനിക്ക് കരുത്ത് നൽകണേ..." എഴുതി നിർത്തുമ്പോൾ അവളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. തമ്പ്രാന്റെ മുന്നിൽ പെട്ടാൽ താൻ ഇനിയും തളർന്നുപോകുമെന്ന് അവൾക്കറിയാമായിരുന്നു. ഡയറി മടക്കി തലയിണയ്ക്കടിയിൽ വെച്ച് കിടക്കുമ്പോഴും ജനാലയ്ക്ക് പുറത്തെ ആൽമരത്തിന്റെ ഇലകൾക്കിടയിലൂടെ അരിച്ചുവരുന്ന നിലാവിനോട് അവൾ തന്റെ ഭയത്തെക്കുറിച്ച് മന്ത്രിച്ചുകൊണ്ടിരുന്നു..... തുടരൂ......🌸 ✍️പ്രണയ_തൂലിക.............🌹 പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ, https://pratilipi.app.link/1aaMpYJF10ബി ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! #📝 ഞാൻ എഴുതിയ വരികൾ #😍 ആദ്യ പ്രണയം #👨‍👩‍👧‍👦 കുടുംബം #💌 പ്രണയം #📔 കഥ
📝 ഞാൻ എഴുതിയ വരികൾ - Qlosiomaaoo) Qlosiomaaoo) - ShareChat
© രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് എന്റെ ഭർത്താവിന്റെ ബുള്ളറ്റ് ആ പഴയ ചായക്കടയ്ക്ക് മുന്നിൽ നിന്നു🏍️.... തണുത്ത കാറ്റിൽ എന്റെ മുടിയിഴകൾ പാറിപ്പറക്കുന്നുണ്ടായിരുന്നു... വണ്ടിയിൽ നിന്നിറങ്ങി ഷാൾ ഒന്ന് നേരെയാക്കി ഞാൻ ആ കടയിലേക്ക് നോക്കി.... അവിടെ ജീവിതം അതിന്റെ എല്ലാ ബഹളങ്ങളോടും കൂടി ഒഴുകുകയാണ്. അബ്ദുക്കയുടെ കൈയ്യിലിരുന്ന സ്റ്റീൽ ഗ്ലാസുകൾ തമ്മിൽ കൂട്ടിമുട്ടുന്ന കിലു... കിലു.. ശബ്ദം. വലിയ പാത്രത്തിൽ ചായ അടിക്കുമ്പോൾ ഉയരുന്ന ആ പാൽ പതയുടെ മണം... ☺️ ബെഞ്ചിലിരുന്ന് ഉറക്കെ രാഷ്ട്രീയവും നാട്ടുകാര്യവും ചർച്ച ചെയ്യുന്ന ഒരു കൂട്ടം ആളുകൾ.🗣️ അവരുടെ ഇടയിലുള്ള ആ ചെറിയ തടി ബെഞ്ചിൽ ഞങ്ങൾ അടുത്തു ചേർന്നിരുന്നു.👥 ഇവിടെ നല്ല തിരക്കാണല്ലോ ഞാൻ അവന്റെ കാതിൽ പതുക്കെ പറഞ്ഞു.🥰 അവൻ ചിരിച്ചുകൊണ്ട് എന്റെ കൈവിരലുകൾ മെല്ലെ കോർത്തുപിടിച്ചു.🤝 ഈ തിരക്കിനിടയിലും നമ്മൾ മാത്രമുള്ള ഒരു ലോകമില്ലേ... അതാണ് ഈ ചായക്കടയുടെ മാജിക്.☺️ ചുറ്റുമുള്ളവരുടെ സംസാരങ്ങൾ ഒരു പശ്ചാത്തല സംഗീതം പോലെ തോന്നി. ദൂരേക്ക് പോകുന്ന ലോറികളുടെ ഹോൺ ശബ്ദവും📯 അബ്ദുക്കയുടെ റേഡിയോയിൽ നിന്ന് ഒഴുകി വരുന്ന പഴയ പാട്ടും🎶 ആ രാത്രിക്ക് ഒരു പ്രത്യേക ഭംഗി നൽകി.🍃 അബ്ദുക്ക രണ്ട് ഗ്ലാസ് ചായ ഞങ്ങൾക്ക് മുന്നിൽ വെച്ചു.☕ പതഞ്ഞു പൊങ്ങുന്ന ആവിയിലേക്ക് നോക്കി ഇരിക്കുമ്പോൾ അവൻ മെല്ലെ എന്റെ തോളിൽ കൈയ്യിട്ടു.👩‍❤️‍👨 ചുറ്റുമുള്ള ലോകം അപ്പോഴും ബഹളമയമായിരുന്നു ആരോ ഉറക്കെ ചിരിക്കുന്നു 😁ആരോ പത്രം വായിക്കുന്നു📰 ആരോ സിഗരറ്റ് പുകയ്ക്കുന്നു.🚬 പക്ഷേ ആ തിരക്കിന്റെ നടുവിൽ ആ ചായക്കടയുടെ ബെഞ്ചിൽ ഇരിക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും മാത്രം അറിഞ്ഞ ഒരു നിശബ്ദതയുണ്ടായിരുന്നു.🫂 ഓരോ സിപ്പിലും ആ ചായയുടെ മധുരത്തേക്കാൾ കൂടുതൽ ഞങ്ങളുടെ പ്രണയത്തിന്റെ മധുരമായിരുന്നു. 🥰ആ ചായക്കടയിലെ ഓരോ കല്ലിനും മരത്തൂണിനും പറയാൻ നൂറായിരം കഥകളുണ്ടാകാംപക്ഷേ അന്ന് രാത്രി അവിടെ കുറിക്കപ്പെട്ടത് ഞങ്ങളുടെ മാത്രമായ ഒരു കുഞ്ഞു പ്രണയകഥയായിരുന്നു.🫣🫶🫂 🙏🫣🫣               *****𝕖𝕟𝕕***** 🫶✍️ℙ𝕣𝕒𝕟𝕒𝕪𝕒_𝕥𝕙𝕦𝕝𝕚𝕜𝕒........ 💖 #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #💔 നീയില്ലാതെ #💘 Love Forever #❤ സ്നേഹം മാത്രം 🤗
📖 കുട്ടി കഥകൾ - ShareChat
അവിടെ ആരോ..... വീടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോൾ എപ്പോഴും തോന്നും ആരോ എന്നെ നോക്കി നിൽക്കുന്നുണ്ടെന്ന്.... എന്നാൽ തിരിഞ്ഞു നോക്കിയാൽ ഒന്നുമുണ്ടാകില്ല.... പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആ തോന്നൽ വെറുമൊരു ഭ്രമമല്ലെന്ന് ഞാൻ തിരിച്ചറിയുന്നു.... രാത്രിയുടെ നിശബ്ദതയിൽ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ ജനാലയുടെ പുറത്ത് നിന്ന് അല്ലെങ്കിൽ റൂമിന്റെ വെളിയിൽ ചില ശബ്ദങ്ങൾ കേട്ടു തുടങ്ങും.... ആരെങ്കിലും പതുക്കെ നടന്നു പോകുന്നതുപോലെയുള്ള ശബ്ദം... ചിലപ്പോൾ ഒരു ഇലകൾ നേരിയുന്ന ശബ്ദം അല്ലെങ്കിൽ അടക്കിപ്പിടിച്ച ഒരു ദീർഘനിശ്വാസം.... അന്ന് രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിട്ടുണ്ടാകും....ഹാളിലെ ലൈറ്റ് അണച്ച് ഞാൻ റൂമിലേക്ക് നടക്കുകയായിരുന്നു... പെട്ടെന്ന് അടുക്കള ഭാഗത്ത് നിന്ന് ഒരു തണുത്ത കാറ്റ് എന്നെ കടന്നുപോയി... പുറത്തെ ജനലുകളെല്ലാം അടച്ചിട്ടതായിരുന്നു... എന്റെ ദേഹമാസകലം ഒരു വിറയൽ പാഞ്ഞു... അപ്പോഴാണ് ആ ശബ്ദം കേട്ടത്...  ഡൈനിങ്ങ് ടേബിളിലിരുന്ന ഒരു ഗ്ലാസ് തനിയെ നിലത്തു വീണ് പൊട്ടിയിരിക്കുന്നു.... വെളിച്ചമടിച്ചപ്പോൾ അവിടെ ആരുമില്ല... പക്ഷേ,ആ തകർന്ന ചില്ലുകൾക്കിടയിൽ ഞാൻ കണ്ടു ഒരാൾ അവിടെ നിന്നിട്ടുണ്ടെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ തറയിലെ പൊടിയിൽ പടർന്ന ഒരു നിഴൽ രൂപം... ചില നിശബ്ദതകൾക്ക് വലിയ ശബ്ദമുണ്ടെന്നും ആ ശബ്ദങ്ങൾ ചിലപ്പോൾ നമ്മോട് സംവദിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അന്ന് ഞാൻ മനസ്സിലാക്കി. നെഗറ്റീവ് എനർജി എന്ന് നമ്മൾ വിളിക്കുന്നത് ചിലപ്പോൾ ആ വീടിന്റെ ഭിത്തിക്കുള്ളിൽ തങ്ങിനിൽക്കുന്ന ഏതൊക്കെയോ ഓർമ്മകളാവാം... ഇപ്പോഴും രാത്രികളിൽ തനിയെ ഇരിക്കുമ്പോൾ ആ ശബ്ദങ്ങൾ എന്നെ ഓർമ്മിപ്പിക്കാറുണ്ട്... അവിടെ ആരോ ഉണ്ട്........ 🙃 ✍️പ്രണയം_തൂലിക........❣️ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ
📔 കഥ - ShareChat
ആമിയും അഭിയും പണ്ട് മുതലേ ബെസ്റ്റ് ഫ്രണ്ട്‌സാണ്....പക്ഷേ ഈ അടുത്തായി അവരുടെ വാട്സാപ്പ് ചാറ്റുകൾക്ക് ഒരു പ്രത്യേക കളർ വരാൻ തുടങ്ങിയിട്ടുണ്ട്... രണ്ടുപേരും വിവാഹിതരായിരുന്നു... എന്നാൽ അവർ നല്ല കുട്ടുകാരെ പോലെ ആണ് എങ്കിലും ഈ ബന്ധത്തിന് ഒരു പേരിടാൻ അവർക്ക് പേടിയാണ്... ഒരു ദിവസം രാത്രി 12 മണിക്ക് അഭിയുടെ മെസ്സേജ് വന്നു "ഡീ ഉറങ്ങിയോ? അതോ കെട്ടിയോനെ സ്വപ്നം കണ്ട് ഇരിക്കുവാണോ?" ആമി ചിരിച്ചുകൊണ്ട് മറുപടി അയച്ചു "പിന്നെ എനിക്ക് വേറെ പണിയില്ലല്ലോ. നിന്റെ വിചാരം നീ മാത്രം മതി എന്റെ സ്വപ്നത്തിൽ വരാൻ എന്നാണോ?" അഭി: "അല്ലെങ്കിലും ഈ അവിഹിത ഫ്രണ്ട്ഷിപ്പിന് ഒരു പ്രത്യേക സുഖമുണ്ട്. ആരും അറിയാതെ ആരോടും പറയാതെ..." ആമി: "എടാ... അവിഹിതം എന്ന് പറയല്ലേ ഇതിനെ ഒരു പ്രീമിയം സൗഹൃദം എന്ന് വിളിക്കാം. ആർക്കും സബ്സ്ക്രിപ്ഷൻ കൊടുക്കാത്ത നമ്മുടെ മാത്രം സ്വന്തം വേൾഡ്." 😉 അഭി ഉടനെ ഒരു വോയിസ് നോട്ട് അയച്ചു "എങ്കിൽ ആ പ്രീമിയം മെമ്പർഷിപ്പിന്റെ ഭാഗമായി നാളെ വൈകുന്നേരം ആരും കാണാതെ ഒരു കോഫി കുടിക്കാൻ പോയാലോ? ഒരു ഡേറ്റ് പോലെ... പക്ഷേ ഡേറ്റ് അല്ല താനും" ആമി കണ്ണാടിയിൽ നോക്കി ഒന്ന് ചിരിച്ചു. പ്രണയമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയും പക്ഷേ പ്രണയത്തേക്കാൾ വലിയ എന്തോ ഒന്ന് അവിടെ പൂക്കുന്നുണ്ടായിരുന്നു.... അവൾ റിപ്ലൈ കൊടുത്തു "ഓക്കേ മിസ്റ്റർ പക്ഷേ കണ്ടുപിടിക്കപ്പെട്ടാൽ നമ്മൾ വെറും ഫ്രണ്ട്‌സ് ഓക്കേ?" അഭി: "ഡീൽ അപ്പോ നാളെ വൈകിട്ട് 5 മണിക്ക്. ഡ്രസ്സ് കോഡ് നിന്റെ ആ കള്ളച്ചിരി!" ❤️✨ അടുത്ത ദിവസം വൈകുന്നേരം 5 മണിയാകാൻ ആമി കാത്തിരുന്നത് വലിയൊരു യുദ്ധത്തിന് തയാറെടുക്കുന്ന പോലെയുളള ആകാംക്ഷയോടെയായിരുന്നു... കണ്ണാടിക്ക് മുന്നിൽ നിന്ന് പത്താം തവണയും മുടി ഒതുക്കി വെക്കുമ്പോൾ അവൾ സ്വയം ചോദിച്ചു "ഇതെന്തിനാ ഇത്ര വെപ്രാളം? അവൻ എന്റെ വെറും ഫ്രണ്ട് അല്ലേ?" പക്ഷേ മനസ്സിന്റെ ഒരു കോണിൽ ഒരു കള്ളൻ മറുപടി നൽകി "ഫ്രണ്ട്‌സിനെ കാണാൻ ആരും ഇത്രയും നേരം ലിപ്സ്റ്റിക് സെലക്ട് ചെയ്യാറില്ല മോൾട്ടീ..." അപ്പോഴാണ് അഭിയുടെ മെസ്സേജ് വന്നത് "ഞാൻ താഴെയുണ്ട്. വേഗം ഇറങ്ങി വാ. ആരെങ്കിലും കണ്ടാൽ നമുക്ക് പറയാം വഴിയിൽ  വെച്ച് കണ്ടുമുട്ടിയതാണെന്ന്" ആമി ചിരിച്ചുകൊണ്ട് താഴേക്ക് ഓടി. അഭിയുടെ ബൈക്കിന് പിന്നിൽ കയറുമ്പോൾ അവൾക്ക് എന്തോ ഒരു ചെറിയ പേടിയും അതിലേറെ ആവേശവും തോന്നി. ഈ ഒളിച്ചുകളിക്ക് ഒരു പ്രത്യേക സുഖമുണ്ട്... അവർ അധികം തിരക്കില്ലാത്ത ഒരു കടൽത്തീരത്ത് എത്തി. ആകാശം മെല്ലെ ചുവന്നു തുടങ്ങിയിരുന്നു. അഭി അവളെ നോക്കി ഒന്ന് കണ്ണിറുക്കി ചോദിച്ചു "എന്താ ആമി ടീച്ചറേ... ഇത്ര വലിയ ഒരുക്കം? ആരെ കാണിക്കാനാ?" ആമി അവനെ ഒന്ന് തള്ളിക്കൊണ്ട് പറഞ്ഞു.. "പോടാ... ഞാൻ എപ്പോഴും ഇങ്ങനെയാ. നിനക്കാണല്ലോ ഇപ്പൊ കുറച്ചു കുസൃതി കൂടുന്നത്. ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും?" അഭി അവളുടെ കണ്ണുകളിലേക്ക് നോക്കി പതിയെ പറഞ്ഞു "ആര് കണ്ടാലും നമുക്കെന്താ? നമ്മൾ ആരെയും ചതിക്കുന്നില്ലല്ലോ. ഇത് നമ്മുടെ മാത്രം ലോകമല്ലേ. ഈ ലോകത്ത് നമുക്ക് പ്രണയിക്കാം വഴക്കിടാം... പക്ഷേ ആർക്കും നമ്മളെ ലേബൽ ചെയ്യാൻ പറ്റില്ല. അതാണല്ലോ ഈ സീക്രട്ട് റിലേഷൻഷിപ്പിന്റെ ഗുമ്മും" ആമി മണലിൽ ഒരു ചെറിയ വട്ടം വരച്ചുകൊണ്ട് ചോദിച്ചു "നമ്മുടെ ഈ ബന്ധത്തിന് എന്തെങ്കിലും പേര് ഉണ്ടോ അഭി? ഫ്രണ്ട്ഷിപ്പ് എന്ന് പറഞ്ഞാൽ അതിൽ കൂടുതൽ ഉണ്ടെന്ന് എനിക്കും നിനക്കും അറിയാം. പ്രണയം എന്ന് പറഞ്ഞാൽ നമുക്ക് രണ്ടുപേർക്കും ഒരു പേടിയും..." അഭി അവളുടെ കയ്യിൽ പതുക്കെ പിടിച്ചു. ആ സ്പർശനം ആമിയിൽ ഒരു മിന്നൽ പോലെ പടർന്നു... "നമുക്ക് ഇതിന് പേരിടണ്ട ആമി. പേരിട്ടു കഴിഞ്ഞാൽ പിന്നെ അതിൽ ഉത്തരവാദിത്തങ്ങൾ വരും നിബന്ധനകൾ വരും. ഇതാകുമ്പോൾ നമുക്ക് എപ്പോഴും ആ കുസൃതി നിലനിർത്താം. നമുക്കിടയിൽ ഒരു അവിഹിതമില്ല പക്ഷേ ഒരു സുന്ദരമായ നിഗൂഢതയുണ്ട്." തിരികെ പോകുന്ന വഴിയിൽ മഴ നൂൽ പോലെ പെയ്യാൻ തുടങ്ങിയിരുന്നു. ആമി അഭിയുടെ തോളിൽ പതുക്കെ തല ചായ്ച്ചു... അഭി: "ഡീ... വണ്ടിയിൽ ഇരുന്നു ഉറങ്ങല്ലേ ആരെങ്കിലും കണ്ടാൽ നമ്മൾ പ്രേമിക്കുകയാണെന്ന് ഉറപ്പിക്കും" ആമി കുസൃതിയോടെ അവന്റെ കാതിൽ മന്ത്രിച്ചു... "എങ്കിൽ അങ്ങനെ ഉറപ്പിക്കട്ടെ. പക്ഷേ നമ്മൾ ആരോടും പറയണ്ട. ഈ മഴയും ഈ ബൈക്ക് യാത്രയും നമ്മുടെ ഒരു കുഞ്ഞു രഹസ്യമായി ഇരിക്കട്ടെ." വീടിന്റെ മുന്നിൽ അവളെ വിടുമ്പോൾ അഭി ചോദിച്ചു "നാളെയും ഈ അവിഹിത സൗഹൃദം തുടരുമല്ലോ അല്ലേ?" ആമി ഒരു കള്ളച്ചിരിയോടെ മറുപടി നൽകി "നാളെ നമുക്ക് ഇതിനേക്കാൾ വലിയ ഒരു പ്ലാൻ ഇടാം. പക്ഷേ ഇപ്പോ വേഗം വിട്ടോ " അഭി ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകുമ്പോൾ ആമി ആലോചിക്കുകയായിരുന്നുചില ബന്ധങ്ങൾ ഇങ്ങനെയാണ് അതിന് പേരും നാളും വേണ്ട. ആരും കാണാതെ കാത്തുസൂക്ഷിക്കുന്ന ഒരു സ്വർണ്ണം പോലെ അത് മനസ്സിൽ തിളങ്ങിക്കൊണ്ടിരിക്കും....                         ❤️🫂      ​ലോകത്തിന്റെ കണ്ണിൽ നമ്മൾ വെറും അപരിചിതരാകാം... പക്ഷേ നിന്റെ നിശബ്ദതയിലെ ഓരോ തുടിപ്പും എന്റെ ഹൃദയമിടിപ്പുമായി ചേർത്തുവെച്ച ഒരു രഹസ്യമുണ്ട് അത് നമ്മൾ മാത്രം വായിക്കുന്ന ഒരു പുസ്തകം പോലെയാണ്.📖❤️       ********ΞИD*********** ✍️പ്രണയം_തൂലിക..........✨ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #💘 Love Forever
📔 കഥ - ஸிக்கலர் ஸிக்கலர் - ShareChat