STORY BOARD
ShareChat
click to see wallet page
@storyboard_onlinestories
storyboard_onlinestories
STORY BOARD
@storyboard_onlinestories
"വായനയിലൂടെ ചിന്തകൾക്ക് ചിറകു മുളപ്പിക്കൂ..."
*പതിനേഴാമത്തെ കാമുകൻ* ഭാഗം : 2 ✍️ അഞ്ജു തങ്കച്ചൻ വെറുപ്പാണ് തനിക്കവളെ അവൾ അനുഭവിക്കണം. നരകിക്കണം. കാണുന്നവർ അവളെ പേടിയോടെ നോക്കണം.അതോടെ സൗന്ദര്യം ഉണ്ടെന്നുള്ള അവളുടെ അഹങ്കാരം തീരും താനവളെ ഒരുപാട് സ്നേഹിച്ചിരുന്നതാണ്, ഒരുപാട് മോഹിച്ചിരുന്നതാണ്, പക്ഷേ അവൾക്ക് തന്നെ വേണ്ട. അവൾ തന്റേതാണെന്നുള്ള ഉറപ്പിലവളുടെ ശരീരത്തിൽ ഒന്ന് സ്പർശിച്ചു എന്നുള്ളത് ശരിയാണ്. എന്നായാലും അവൾ തന്റേതാവാനുള്ളതല്ലേ എന്ന സ്വാതന്ത്ര്യത്തോടെയാണത് ചെയ്തത്, പക്ഷേ ആ പേരും പറഞ്ഞ് അവൾ പിണങ്ങി. എത്രവട്ടം താൻ അവളുടെ പിന്നാലെ നടന്നു. എത്ര തവണ അവളോട് മാപ്പ് പറഞ്ഞു, അവളുടെ കാലു പിടിക്കാൻ വരെ താൻ തയ്യാറായിരുന്നു , എന്നിട്ട് അവളൊന്നു കേൾക്കാൻ കൂടെ കൂട്ടാക്കിയില്ല... അവൾ തന്നെ ഒഴിവാക്കാൻ കാത്തിരിക്കുകയായിരുന്നു..... അവളെ അത്രയേറെ സ്നേഹിച്ചിട്ട് അവൾ നിഷ്കരുണം തന്നെ ഒഴിവാക്കി. അവൾക്ക് അഹങ്കാരമാണ്, അവൾ ഭയങ്കര സുന്ദരിയാണ് അതുകൊണ്ട് താൻ പോയാലും വേറൊരാൾ വരും എന്ന് അവൾക്കുറപ്പുണ്ട്. നോക്കിക്കോ നിത്യേ... നിന്നെ ഇനി ഒരുത്തനും വേണ്ടാതാകും. മറ്റുള്ളവർ നിന്നെ അറപ്പോടെ, പേടിയോടെ നോക്കും. അപ്പോഴൊക്കെ നീ എന്നെ ഓർക്കണം. അയാൾ അവളുടെ ഓഫീസിന് മുന്നിൽ എത്തി. അവളെ കാത്ത് നിന്നു. അവൾ വരാൻ സമയമായിട്ടുണ്ട്. അയാളുടെ മുഖത്ത് വിയർപ്പുകണങ്ങൾ നിറഞ്ഞു. അയാൾ പോക്കറ്റിൽ കയ്യിട്ടു കുപ്പി അവിടെ തന്നെയുണ്ടെന്ന് ഉറപ്പാക്കി. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നയാൾ പരിഭ്രമത്തോടെ ചുറ്റും നോക്കി. അല്പം കഴിഞ്ഞപ്പോൾ അവൾ ഓഫിനടുത്തേക്കു നടന്നു വരുന്നതവൻ കണ്ടു. കണ്ടാൽ ഒന്നുകൂടി നോക്കി പോകുന്ന സൗന്ദര്യത്തിനുടമയാണ് അവൾ. ഇത്രയും അംഗലാവണ്യമുള്ള ഒരു പെണ്ണിനെ ഇതുവരെയും താൻ കണ്ടിട്ടില്ല. അവളുടെ ആ അഹങ്കാരം ഇന്നു കൊണ്ട് അവസാനിക്കാൻ പോകുകയാണ്. അയാൾ വാഹനത്തിന്റെ സൈഡിലേക്ക്, അവൾ കാണാതെ മാറി നിന്നു. അവൾ അടുത്തേക്ക് വരുംതോറും അയാളുടെ ഹൃദയമിടിപ്പ് ഏറി വന്നു. അതാ....അവൾ അടുത്തേക്കു വരുകയാണ്... ആയാൾ പോക്കറ്റിൽ നിന്നും കുപ്പി എടുത്തു. അതിന്റെ അടപ്പ് തുറക്കുമ്പോൾ അയാളുടെ കൈകൾ വിറച്ചിരുന്നു. അവൾ തൊട്ടടുത്ത് എത്തുമ്പോൾ, അവളുടെ മു ** ഖ ** ത്തിന് നേരെ ഒ ** ഴിക്കണം. അയാൾ കരുതി നിന്നു. അവൾ തൊട്ടടുത്ത് എത്തിയതും അയാൾ മുന്നിലേക്ക്‌ ചാടി ചെന്ന് കുപ്പി വീശാനാഞ്ഞതും അയാളുടെ കൈകളിൽ പിടുത്തം വീണു. ബലമായി ആരോ അയാളിൽ നിന്നും കുപ്പി വലിച്ചെടുത്ത് റോഡിനപ്പുറത്തേക്ക് ഇട്ടു. നിത്യ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്. തന്റെ കയ്യിൽ ബലമായി പിടിച്ചവനെ കാർത്തിക് നോക്കി നല്ല ഉയരവും അതിനൊത്ത വണ്ണവുമുള്ള ഒരു മനുഷ്യനാണ്... അയാൾ അവന്റെ കൈകളിൽ നിന്നും പിടുത്തം വിട്ടിരുന്നില്ല നീ ഇവിടെ വന്നു നിന്നപ്പോൾ മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കുന്നതാ. എന്തോ കള്ളത്തരം ചെയ്യാനാണെന്ന് അപ്പോഴേ തോന്നി.. എന്റെ കയ്യിൽ നിന്നും വിടടോ, കാർത്തിക് ദേഷ്യത്തോടെ അയാളോട് പറഞ്ഞു. തന്റെ ഉദ്ദേശം നടക്കാത്ത ദേഷ്യം മുഴുവൻ അവന് അയാളോട് ഉണ്ടായിരുന്നു. നിത്യ ഭീതിയോടെ കാർത്തിക്കിന്റെ മുഖത്തേക്ക് നോക്കി. നീ ഇപ്പോൾ രക്ഷപ്പെട്ടു. നോക്കിക്കോടി നിന്നെ ഞാൻ വെറുതെ വിടില്ല. അവൻ അവളോടലറി ആ മനുഷ്യൻ അവന്റെ തോളിൽ കയ്യ് അമർത്തി അവൻ അയാളുടെ കൈ തട്ടി മാറ്റി. പോടോ... നിനക്കൊക്കെ എന്തിന്റെ കേടാണ് ചെറുക്കാ, ഇതുപോലെ ഒരു പെണ്ണിന് വേണ്ടി നിന്‍റെ ജീവിതം നശിപ്പിക്കേണ്ട കാര്യമുണ്ടോ. താനാരാടാ എന്നെ ഉപദേശിക്കാൻ. താൻ തന്റെ പണി നോക്ക്. കാർത്തിക്കിന്റെ കലിപ്പ് തീർന്നില്ല. അയാൾ മെല്ലെ ഒന്ന് ചിരിച്ചു. ഇവളുടെ മുഖത്ത് ആ ** സി **. ഡ് ഒഴിച്ചിട്ട് രക്ഷപ്പെടാം എന്ന് നീ കരുതിയോ? ഒരിക്കലുമില്ല, ജയിലിൽ പോയി കിടക്കേണ്ടി വരും നിന്റെ ജീവിതം നശിക്കും അത്രയേ സംഭവിക്കുകയുള്ളൂ... നിന്റെ വീട്ടുകാരെക്കുറിച്ച് നീ ആലോചിക്കുന്നില്ലേ അവർ നിന്നെ എന്തുമാത്രം സ്നേഹത്തോടെയും കരുതലോടെയുമാണ് വളർത്തിക്കൊണ്ടുവന്നത്, എന്നിട്ട് ഇതുപോലൊരു പെണ്ണിന്റെ മുഖത്ത് ആ ** സി **. ഡും കോരി ഒഴിച്ചിട്ട് നീ കേസും ജയിലും ഒക്കെയായി, അതിന്റെ പിറകെ നടന്നാൽ, ജീവിതം നശിക്കും.അത്രയേ ഉള്ളൂ... അല്ലെങ്കിൽ തന്നെ ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്നും ഇറങ്ങിപ്പോരാൻ മനുഷ്യർക്ക് കഴിയണം. നിങ്ങളൊക്കെ പുതിയ തലമുറയിലെ ആളുകൾ അല്ലേ.. താനെന്താ എന്നെ ഉപദേശിക്കുകയാണോ? എനിക്ക് ആരുടെയും ഉപദേശം കേൾക്കണ്ട. ഞാൻ ഉപദേശിക്കുന്നൊന്നുമില്ല. ഇങ്ങനെയൊക്കെ ചെയ്യാൻ മാത്രം, മനസ്സുറപ്പുള്ള മനുഷ്യരെയൊക്കെ ഞാൻ ഇപ്പോഴാണ് കാണുന്നത്. പ്രിയപ്പെട്ടവരെയൊക്കെ ഒന്നു നുള്ളിനോവിക്കാൻ പോലും കഴിയാത്ത തലമുറയിൽ പെട്ടവരാണ് ഞാനൊക്കെ, നിന്റെയൊക്കെ ഭാഷയിൽ പറഞ്ഞാൽ തന്ത വൈബുമായി ജീവിക്കുന്ന ഒരാൾ. ഒരിക്കൽ പ്രിയപ്പെട്ടതായിരുന്ന ഒരുവളെ എങ്ങനെയാടോ വി ** കൃതമാക്കാൻ തനിക്ക് തോന്നിയത്? തന്റെ മനസ്സ് ഇത്രയേറെ മോശമാണോ? ആ പെൺകുട്ടിക്ക് നിന്നെ വേണ്ടെങ്കിൽ നിനക്ക് അവളെയും വേണ്ട അത്രയേ ഉള്ളൂ... നിന്റെ വീട്ടിലുള്ള ഏതെങ്കിലും പെണ്ണുങ്ങളെ ഇതുപോലെ ആരെങ്കിലും ആ ** **..സി...*ഡ് ആ ** ക്ര...മ..ണം നടത്തിയാൽ നിനക്കത് സഹിക്കാൻ കഴിയുമോ, അവരുടെ പിന്നീടുള്ള ജീവിതം എങ്ങനെയായിരിക്കും എന്ന് നീ ഒന്ന് ചിന്തിച്ചു നോക്കിക്കേ..... അപ്പോൾ മാത്രം കാർത്തിക്കിന്റെ മുഖം കുനിഞ്ഞു. നിത്യ അപ്പോഴും ഭയന്ന് വിറച്ചു നിൽക്കുകയായിരുന്നു. കാലുകൾക്ക് രണ്ടും വല്ലാത്ത ഭാരം തോന്നുന്നു. ഒരടി നടക്കാൻ ആവുന്നില്ല. പലരുമായും താൻ പ്രണയത്തിലായിട്ടുണ്ട്,ശരിയാണ്, പക്ഷേ അവരെ തെല്ലും വേദനിപ്പിക്കാതെ അവരോട് കാര്യങ്ങൾ തുറന്നു പറഞ്ഞിട്ട് തന്നെയാണ് താൻ അവരിൽ നിന്നും ഇറങ്ങി നടന്നത്. എനിക്കൊരാളെയും സ്നേഹിക്കാൻ കഴിഞ്ഞിരുന്നില്ല. അവരുടെ നോട്ടം അല്ലെങ്കിൽ അവരുടെ സ്പർശനം,അതൊന്ന് തനിക്ക് ഇഷ്ടമായിട്ടില്ല. കണ്ണുകളിൽ മാത്രം നോക്കി തന്നോട് സംസാരിക്കുന്ന, കരുതലോടെ തന്നെ കൊണ്ടുനടക്കുന്ന, ഒരാളെയാണ് താനാഗ്രഹിക്കുന്നത്. കാർത്തിക് മാത്രമാണ് ബ്രേക്ക്അപ്പ്‌ ആയതിനുശേഷവും തന്നെ ഫോൺ വിളിച്ചു കൊണ്ടിരുന്നത്. ആദ്യം അവൻ തന്റെ പിന്നാലെ നടന്നിഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഏതോ ഒരു നിമിഷത്തിൽ താനും അവനോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. പക്ഷേ അവന്റെ നോട്ടമൊക്കെ ഒരുതരം ആർത്തി നിറഞ്ഞതാണ്.തനിക്ക് അങ്ങനെയുള്ള പുരുഷന്മാരെ സ്നേഹിക്കാൻ ആവില്ല, വിശ്വസിക്കാനാവില്ല... ആ മനുഷ്യൻ അവളുടെ തൊട്ടു മുൻപിൽ വന്നു നിന്നു. നിത്യ അയാളുടെ നേരെ നോക്കി. ഞാൻ കണ്ടതുകൊണ്ട് നീ രക്ഷപ്പെട്ടു, നിന്നെപ്പോലെയുള്ള സ്ത്രീകൾക്ക് ഒരു വിചാരമുണ്ട് അവിടേയുമിവിടേയുമുള്ള മുഴുപ്പ് കാണിച്ച് ആണുങ്ങളെ പ്രലോഭിപ്പിക്കാം എന്ന്. നീയൊക്കെ അതുതന്നെയല്ലേ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്, കുടുംബത്തിലുള്ളവരുടെ വിശപ്പ് മാറ്റാൻ ചില സ്ത്രീകൾ സ്വന്തം ശരീരം വിറ്റ് ജീവിക്കുന്നത് കണ്ടിട്ടുണ്ട്. ആ സ്ത്രീകൾക്കുള്ള മാന്യത പോലും നിന്നെപ്പോലെയുള്ളവളുമാർക്കില്ല. നീയൊക്കെ ഓരോ ചെറുക്കന്മാരെ വഴിതെറ്റിക്കാൻ വേണ്ടി മാത്രം നടക്കുകയാണ്. പുച്ഛം തോന്നുന്നു നിന്നെപ്പോലെയുള്ള സ്ത്രീകളോട്... അയാൾ തിരിഞ്ഞു നടന്നു. കാർത്തിക് അവളെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് വണ്ടിയിൽ കയറി. അൽപ്പനേരം കൂടി അവൾ ഒരേ നിൽപ്പ് നിന്നു. ഉള്ളിൽ ഒരു കരച്ചിൽ പിടയ്ക്കുന്നു.. ആ മനുഷ്യൻ കാർത്തിക്കിനെ തടഞ്ഞില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു തന്റെ അവസ്ഥ. വയ്യ ആലോചിക്കാൻ പോലും വയ്യ. അവൾക്ക് ഓഫീസിലേക്ക് പോകാൻ തോന്നിയില്ല. മനസ്സാകെ തകർന്നിരിക്കുന്നു. എന്താണ് അയാൾ തന്നോട് പറഞ്ഞത്, മാനം വിറ്റ് ജീവിക്കുന്ന സ്ത്രീകൾക്ക് പോലും തന്നെക്കാൾ മാന്യതയുണ്ടെന്നോ? അത്രയ്ക്ക് മോശപ്പെട്ട മനുഷ്യ സ്ത്രീയാണോ താൻ? അതിനുമാത്രം എന്ത് തെറ്റാണ് താൻ ചെയ്തത് എന്നോട് ഇഷ്ടമാണെന്നു പറഞ്ഞ ഒരുപാട് ആളുകളുണ്ട്. അതിൽ ചിലരോട് താൻ തിരിച്ച് ഇഷ്ടം പറഞ്ഞിട്ടുണ്ട്. തുടക്കത്തിലേതാൻ അവരോടൊക്കെപറഞ്ഞിട്ടുണ്ട്. എനിക്ക് നിങ്ങളെ ഇഷ്ടപ്പെടാൻ എന്തെങ്കിലും കാരണം ഉണ്ടോ എന്ന് ഞാൻ നോക്കട്ടെ. ഇല്ലെങ്കിൽ ഞാൻ ഇറങ്ങി പോകും എന്ന്. കാർത്തിക്കിനോടും അങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്.പക്ഷേ കാർത്തിക് താൻ ഉദ്ദേശിക്കുന്ന പോലെ ഒരാൾ ആയിരുന്നില്ല. അതുകൊണ്ടുതന്നെ താൻ അവനിൽ നിന്നും ഇറങ്ങി നടക്കാൻ ആഗ്രഹിച്ചു. അവനോട് തുറന്നു പറഞ്ഞിട്ട് തന്നെയാണ് താൻ ഇറങ്ങി നടന്നത് കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ട് വീണ്ടും അവൻ തന്നെ വിളിച്ചു കൊണ്ടിരുന്നു അപ്പോൾ ബ്ലോക്ക് ചെയ്തു. ഇങ്ങനെ ഒരു ആ ** ക്ര**മ. ണം നടത്തുമെന്ന് താൻ പ്രതീക്ഷിച്ചില്ല. അവൾ തിരികെ ഫ്ലാറ്റിലേക്ക് നടന്നു. ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തു കയറിയതും അവൾ ബാഗ് ടേബിളിലേക്ക് വെച്ചിട്ട്, കട്ടിലിൽ കമിഴ്ന്നു കിടന്നു. കണ്ണുനീർ ഉതിർന്നുവീണ് തലയിണ നനഞ്ഞു കൊണ്ടിരുന്നു. ജീവിതത്തിലുടനീളം താൻ ഒറ്റയ്ക്കായിരുന്നു. ആരും സഹായത്തിനില്ലായിരുന്നു. പതിനാലാമത്തെ വയസ്സ് മുതൽ ഓരോരോ ജോലികൾ ചെയ്താണ് താൻ പഠിച്ചത്. മഴപെയ്താൽ ചോരുന്ന തകര ഷീറ്റിട്ട ഒരു ചെറിയ വീടുണ്ടായിരുന്നു തനിക്ക്. മണൽവാരൽ ആയിരുന്നു അച്ഛന്റെ ജോലി. അമ്മ വയ്യാത്ത ആളായിരുന്നു ഒരു കാലിന് സ്വാധീനക്കുറവുള്ള അമ്മ ഒരു പാവം വീട്ടമ്മ ആയിരുന്നു. അങ്ങനെയിരിക്കയാണ് മണൽ വാരുന്നതിന് നിരോധനം വന്നത്. എങ്കിലും അച്ഛൻ, കിട്ടുന്ന മറ്റു പണികളൊക്കെ ചെയ്തു തന്നെയും അമ്മയെയും നോക്കി. ഇന്നും താൻ ഓർമ്മിക്കുന്നുണ്ട്. അന്നൊരു ക്രിസ്മസിന്റെ തലേ ദിവസമായിരുന്നു അന്ന് രാവിലെ അച്ഛൻ ഇറച്ചി വാങ്ങിക്കൊണ്ടു വരാമെന്ന് പറഞ്ഞു പോയതാണ്. തിരികെ വന്നത് ജീവനില്ലാത്ത ശരീരമായിട്ടായിരുന്നു. അച്ഛനെ കണ്ട് അമ്മ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. അന്ന് അനാഥയായി പോയതാണ് താൻ. അവൾ അങ്ങനെ കിടന്ന്, പലതും ആലോചിച്ചുറങ്ങിപ്പോയി. ഉച്ചയായപ്പോഴാണ് അവൾ ഉണർന്നത്. ഷീറ്റ് മേഞ്ഞയാ കൊച്ചു വീട്ടിലേക്ക് മടങ്ങി പോകാൻ തോന്നുന്നു. വയ്യ ഇനിയും ഇവിടെ വയ്യ.... അവൾ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു വച്ചു. ഓഫീസിൽ വിളിച്ച് ഇനി മുതൽ വരുന്നില്ല എന്ന് പറയണം. നിർമലചേച്ചി വന്നിട്ടേ പോകുന്നുള്ളൂ... ഇവിടെ ജോലിക്ക് വന്ന ദിവസം മുതൽ ഈ കഴിഞ്ഞ രണ്ട് വർഷവും, തന്നെ ഒരു അനിയത്തിയായി കരുതുകയും സ്നേഹിക്കുകയും ചെയ്ത ആളാണ് ചേച്ചി. നിർമ്മല അകത്തേക്ക് വന്നു ഇന്നെന്താ നീ നേരത്തെ വന്നോ? നിർമ്മല നിത്യയോട് ചോദിച്ചു അവൾ ഒന്നും മിണ്ടിയില്ല. നിർമ്മല അവളുടെ അടുത്തേക്ക് വന്നു എന്തേ നീ കരഞ്ഞോ? പെട്ടന്ന് അവൾ നിർമ്മലയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു എന്താടാ.. എന്ത് പറ്റി? നിർമ്മല അവളുടെ മുഖം പിടിച്ചുയർത്തി. അവൾ നടന്നതൊക്കെ നിർമ്മലയോട് പറഞ്ഞു എന്നാലും കാർത്തിക്ക് അങ്ങനൊക്കെ ചെയ്യാൻ നോക്കിയോ, വിശ്വസിക്കാൻ ആകുന്നില്ല... അവൻ അത്രയ്ക്ക് മോശപ്പെട്ട മനുഷ്യനായിരുന്നോ? നീ അവനെ വേണ്ടെന്നുവെച്ചത് നന്നായി മോളെ. ഇതിന്റെ പേരിൽ നീ ജോലി ഉപേക്ഷിച്ച് ഇവിടെ നിന്നും ഒളിച്ചോടേണ്ട കാര്യം ഒന്നുമില്ല. നീ ലീവിന് പറ. കുറച്ചുദിവസം നാട്ടിലൊക്കെ പോയി നിന്നിട്ട്, മനസ്സ് സ്വസ്ഥമാകുമ്പോൾ തിരികെ വാ. അല്ലാതെ കിട്ടിയ ജോലി നഷ്ടപ്പെടുത്തിയാൽ, പിന്നെ ഒരു ജോലി കിട്ടുന്നതുവരെ നീ എന്ത് ചെയ്യും. എനിക്കെന്തോ എല്ലാത്തിനോടും മടുപ്പ് തോന്നുന്നു ചേച്ചി. അതൊക്കെ ശരിയാകും. ചെല്ല്, ഇനി വൈകണ്ട നാട്ടിലേക്ക് പുറപ്പെട്ടോ, എന്നിട്ട് കുറച്ചു ദിവസങ്ങൾ അവിടെനിന്ന് മനസ്സൊക്കെ ഒന്ന് ശാന്തമായിട്ട് മടങ്ങി വന്നാൽ മതി. കാർത്തിക്കിനെ എനിക്കറിയാവുന്നതല്ലേ, രണ്ടു ദിവസം കഴിയുമ്പോൾ ഞാൻ അവനെ പോയി കാണാം, അവനോട് സംസാരിക്കാം. നീ പേടിക്കാതിരിക്ക്. ഞാനില്ലേ ഇവിടെ... നിർമ്മല അവളുടെ ചുമലിൽ തഴുകി. പെട്ടന്നാണ് കാളിങ് ബെൽ ശബ്ദിച്ചത്. നിർമ്മല വാതിൽ തുറന്നു. കാർത്തിക്ക്... അവൾ ബലമായി വാതിൽ അടക്കാൻ ശ്രമിച്ചു. കാർത്തിക്ക് വാതിൽ തള്ളിത്തുറന്ന് അകത്തു കയറി. 💚💚💚💚💚💚 തുടരും. #📙 നോവൽ #💞 പ്രണയകഥകൾ
*നിലാവ്* ഭാഗം : 9 ✍️ നന്ദന നന്ദു ഡ്യൂട്ടി കഴിഞ്ഞു സ്നേഹ വേഗം തന്നെ റൂമിലേക്ക് പോയി.. അവൾ ചാരി കിടന്ന ഡോർ പതിയെ തുറന്ന് അകത്തേക്ക് കയറി.. അവൾ തറയിൽ കൂടി കിടക്കുന്ന ബുക്കുകളും പേപ്പറുകളും എല്ലാം പതിയെ പെറുക്കി ടേബിളിൽ വെച്ചു.... അവൾ അടുക്കളയിൽ എന്തോ സൗണ്ട് കേട്ട് അങ്ങോട്ട് ചെന്നു.. ആഹ്‌ നീ വന്നോ അന്ന സ്നേഹയെ തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു... മം... അവൾ ഒന്ന് മൂളി.. ദാ ചായ കുടിക്ക് അന്ന ഒരു കപ്പിൽ ചായ എടുത്ത് സ്നേഹയ്ക്കു നേരെ നീട്ടി.. അന്നയുടെ കണ്ണുകൾ എല്ലാം വീങ്ങി ഇരിക്കുന്ന കണ്ട് സ്നേഹയ്ക്ക് സങ്കടം ആയി... അവൾ അന്നയുടെ തോളിൽ പിടിച്ചു.. അന്നേ... സ്നേഹ പതിയെ അവളെ വിളിച്ചു.. അന്ന സ്നേഹയെ നോക്കി.. ചെറുതായി ചിരിച്ചു... ഞാൻ നിർത്തിടി... അന്നേ നീ പറഞ്ഞത് കേട്ടാൽ മതിയാരുന്നു... അപ്പൊ എനിക്ക് അഹങ്കാരം... ഇനി ഇല്ല... നീ പറഞ്ഞ പോലെ നമ്മൾ ഒക്കെ തുക്കടാ നഴ്സ് അല്ലെ.... അതും അല്ല നമ്മളെ ഒക്കെ ഓരോരുത്തര് ഏതൊക്കെ രീതിയിലാണ് കാണുന്നെ എന്നും വിലയിരുത്തുന്ന എന്നും അറിയില്ലലോ.... പോട്ടെടി സാരവില്ല... നിനക്ക് വേറെ നല്ല ചെറുക്കൻ മാരെ കിട്ടും.. നിനക്ക് വേദനിച്ചോ സ്നേഹ അന്നയുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു.. അന്ന സ്നേഹയെ കണ്ണ് ചുളിച്ചു നോക്കി... വേദനിക്കാനോ..... അഹ്.... ആ ലിയ മാഡം അവിടെ എല്ലാം പറഞ്ഞ് നടക്കുന്നുണ്ട്.. എബി സാർ നിന്നെ അടിച്ചു എന്ന്... അത് കേട്ട അന്ന കണ്ണ് മിഴിച്ചു നിന്നു.. അടിക്കാനോ... എന്നെ അടിച്ചിട്ട് അയാൾ രണ്ട് കാലിൽ നടന്നു പോകും എന്ന് നിനക്ക് തോന്നുന്നുണ്ടോ... അങ്ങേര് എന്തൊക്കെയോ എന്നെ പറഞ്ഞു എന്നുള്ളത് സത്യം ആണ്.. അത് എനിക്ക് നല്ല പോലെ സങ്കടം ആകുവേം ചെയ്തു... പക്ഷെ അടിച്ചിട്ട് ഒന്നും ഇല്ല... അഹ് എന്നാ ഹോസ്പിറ്റലിൽ അങ്ങനെ ആണ് ഇപ്പൊ പാട്ട്...സ്നേഹ ചായ ഊതി കൊണ്ട് പറഞ്ഞു... അന്ന ഒന്നും മിണ്ടാതെ സ്ലാബിൽ കൈ കുത്തി കുനിഞ്ഞു നിന്നു... അവൾക് എന്തോന്നിന്റെ സൂക്കേട് ആണോ എന്തോ സ്നേഹ അന്നയെ നോക്കി കൊണ്ട് പറഞ്ഞു... ആഹ് പറയട്ടെ എന്ത് വേണേലും പറയട്ടെ... എനിക്ക് ഒന്നും ഇല്ല.. സ്നേഹ.... ഞാൻ.. ഞാൻ ഒന്ന് വീട്ടിൽ വരെ പോയാലോ എന്ന് ആലോചിക്കുവാ.... സ്നേഹ പെട്ടന്ന് അന്നയെ തിരിഞ്ഞ് നോക്കി... അഹ്... അത് നല്ലതാ നിന്റെ പപ്പടേം മമ്മിടേം പരാതി പറച്ചിലും നിക്കും നിനക്കും ഒരു സമാധാനം കിട്ടും... ഞാനും ഒന്ന് വീട് വരെ പൊണം എന്ന് ഓർത്താ... നീ ലീവ് എടുക്കുവാണേൽ ഞാനും ലീവ് എടുക്കാം... മം... പോണം... അന്ന പറഞ്ഞു... എന്നാ പിന്നെ നാളെ തന്നെ പോകാം അല്ലെ സ്നേഹ അന്നയെ നോക്കി ചോദിച്ചു... മം.. അവൾ വെറുതെ ഒന്ന് മൂളി... ഓക്കേ... ഞാൻ ഇൻചാർജിനെ ഒന്ന് വിളിച്ചു പറയട്ടെ... സ്നേഹ ഫോൺ എടുത്ത് കൊണ്ട് പുറത്തേക്ക് ഇറങ്ങി... അന്ന എബി പറഞ്ഞ ഓരോ കാര്യങ്ങൾ ആലോചിച്ച് കൊണ്ട് ഇരുന്നു... ഛെ.... അവൾ പെട്ടന്ന് തല കുടഞ്ഞു... തലയിൽ കൈ അമർത്തി കുനിഞ്ഞു.. പിറ്റേന്ന് രാവിലെ തന്നെ അന്നയും സ്നേഹയും അവിടെ നിന്ന് ഇറങ്ങി... രണ്ട് പേരും രണ്ട് ബസിൽ കയറി... പ്രേതീക്ഷികാതെ കയറി വന്ന അന്നയെ കണ്ട് അവളുടെ അപ്പനും അമ്മയും ഓടി ചെന്നു അവളെ കെട്ടിപിടിച്ചു.. അയ്യോ.... എന്നെ ഞെക്കി കൊല്ലല്ല്.... ഞാൻ എന്തോ അമേരിക്കയിൽ നിന്ന് ഒക്കെ വന്ന പോലെ ആണല്ലോ രണ്ടിന്റെയും പരുവാടി... പിന്നല്ലാതെ... നീ പോയ പിന്നെ ഒരു പോക്ക് ആണല്ലോ.. പിന്നെ ഇങ്ങോട്ട് അവൾ തിരിഞ്ഞു നോക്കില്ല... അന്നയുടെ കവിളിൽ കുത്തി കൊണ്ട് അവളുടെ അമ്മ പറഞ്ഞു... അഹ്.... ഇത് കണ്ടോ അപ്പ.. ടി കൊച്ചിനെ ഉപദ്രവിക്കതടി.... ഓ ഇനി അപ്പനും മോളും ഒറ്റ കെട്ട് ഞാൻ പോകുവാ... ഓഹ് മമ്മിക്ക് കുശുമ്പ്... അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു... ഞാൻ പോയി ഒന്നം ഫ്രഷ് അയിട്ട് വരാം... അവൾ റൂമിലേക്ക് പോയി... അപ്പു എന്തിയെ അപ്പാ... അവൾ ഉറക്കെ ചോദിച്ചു... അവൻ ഏതോ കൂട്ടുകാരന്റെ അടുത്ത് പോയി മോളെ.... വീട്ടിൽ എത്തിയ സ്നേഹയെ കണ്ടതും സിനി ഇറങ്ങി ഓടി വന്നു... അമ്മേ..... കുഞ്ഞേച്ചി... വന്നു.... അവൾ ഉറക്കെ വിളിച്ച് പറഞ്ഞു... സ്നേഹ സിനിയെ കെട്ടിപിടിച്ചു... അമ്മ എന്തിയെ... അമ്മ അടുക്കളയിൽ ആ ചേച്ചി... ചേച്ചി എന്നാ പറയാതെ വന്നേ.. അഹ് മോളെ... നീ എന്താ പറയാതെ വന്നേ കൈ നൈറ്റിയിൽ തുടച്ചു കൊണ്ട് വന്ന അമ്മ ചോദിച്ചു... അത് അമ്മേ പെട്ടന്ന് ആരുന്നു ലീവ് കിട്ടിയേ.... പിന്നെ ഒരുപാട് അകലെ ഒന്നും അല്ലാലോ.... അഹ്.. മോള് പോയി ഡ്രസ്സ്‌ ഒക്കെ മാറിട്ടു വാ... അമ്മ കഴിക്കാൻ എടുത്ത് വെക്കാം.. ഇന്ന് രാവിലെ മീൻ കാരൻ വന്നപ്പം മീൻ വാങ്ങിത് നന്നായി... സ്നേഹയെ നോക്കി കൊണ്ട് സിനി പറഞ്ഞു.... ഓഹ് മീൻ ഇല്ലെങ്കിലും ഞാൻ ചോറുണ്ണുടി സ്നേഹ സിനിയെ നോക്കി കൊണ്ട് പറഞ്ഞു.. മൂന്നു പേരും കൂടി ഒരുമിച്ച് ഇരുന്നു ചോറുണ്ടു... എത്ര ദിവസം ഒണ്ട് മോളെ ലീവ്.. ഓഹ് ഞാൻ ഇത് ഒന്നു കഴിക്കട്ടെ.. ഞങ്ങളുടെ കുക്കിംഗ്‌ ആയത് കൊണ്ട് ഉണ്ടാകുന്ന എല്ലാത്തിനും നല്ല ടേസ്റ്റ് ആണേ.... അന്ന ചോറ് വായ്യിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു... ഞാൻ ഒരു രണ്ട് മൂന്നു ദിവസം കാണും പപ്പാ... അവൾ കഴിച്ചു കഴിഞ്ഞു നേരെ റൂമിലേക്ക് പോയി സ്നേഹയെ വിളിച്ചു... സിനി മോളോടും അമ്മയോടും എല്ലാം കുറെ നേരം സംസാരിച്ച ശേഷം ആണ് അന്ന ഫോൺ വെച്ചത്.. അപ്പു വന്നതും അന്ന അവനും ആയി അടി ഉണ്ടാക്കി കൊണ്ട് ഇരുന്നു.. അന്നയുടെ പപ്പയുടെ പെങ്ങളുടേ മോൻ ആണ് അപ്പു.. അവന്റെ അച്ഛനും അമ്മയും പുറത്ത് ആണ്.. അവനെ നാട്ടിൽ തന്നെ നിർത്തി പഠിപ്പിക്കാൻ അന്നയുടെ പപ്പയുടെ അടുത്ത് ആക്കിട്ട് പോയത് അണ്.. രണ്ട് ദിവസം കഴിഞ്ഞു രാവിലെ അന്നയെ കിടന്ന് വിളി തുടങ്ങി അമ്മ.. അന്നേ ഞാൻ അങ്ങോട്ട് കയറി വന്നാൽ നീ എന്റേന്ന് മേടിക്കും എണീക്കുന്നുണ്ടോ ഇല്ലയോ.... ഈ മമ്മി.... ഉറങ്ങാനും സമ്മതിക്കില്ല.. അവൾ പള്ളിയിലും പോകില്ല കുമ്പസാരികുവേം ഇല്ല നടക്കുന്ന കണ്ടില്ലേ... അന്ന എല്ലാം കെട്ട് കൊണ്ട് അടുക്കളയിൽ നിന്നു.. അതെ ഇന്ന് നിന്നെ കാണാൻ ഒരു കൂട്ടരു വരും പോയി കുളിച്ചു റെഡി ആയിട്ട് നിക്ക്... അന്ന കേട്ടത് വിശ്വസിക്കൻ ആകാതെ നിന്നു.. അവൾ വേഗം ഹാളിലേക്ക് ചെന്നു.. പപ്പാ..... അവൾ വിളിച്ചത് എന്തിനാണെന്ന് അറിയാവുന്ന കൊണ്ട് പപ്പാ അവളെ തല ഉയർത്തി നോക്കി.. എന്നാ പപ്പാ ഇത്... എന്നോട് പറയാതെ എന്നെ പെണ്ണ് കാണാൻ വരുന്നുണ്ട് എന്ന്... കൊള്ളാം കേട്ടോ.. ഇങ്ങനെ ആണേൽ എല്ലാം ഉറപ്പിച്ചിട്ട് നേരെ പള്ളിയിലോട്ട് എന്നെ കൊണ്ട് പോയ മതി ആരുന്നല്ലോ.... അവൾക്ക് സങ്കടം ദേഷ്യം എല്ലാം കൂടി വന്നു... അത് അന്ന മോളെ പെണ്ണ് കാണാൻ ആള് വരും എന്ന് പറഞ്ഞു നിന്നെ വിളിച്ചാൽ നീ വരില്ല ഇങ്ങോട്ട്.. ഇന്നലെ നിന്നോട് ഇത് പറഞ്ഞാരുന്നേൽ നീ ഇന്നലെ രാത്രി തന്നെ ഇവിടെ നിന്ന് മുങ്ങിയേനെ... അല്ലെ... അന്ന ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു... അവർ വന്നു ഒന്ന് കണ്ടിട്ട് പൊക്കോട്ടെ.. നിനക്ക് ഇഷ്ടം ആയില്ലേ വേണ്ട... മോള് പോയി നല്ല സുന്ദരി കുട്ടി ആയിട്ട് വാ... അവർ ഇപ്പൊ തന്നെ ഇങ്ങ് എത്തും... അന്ന ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.. അവൾക്ക് പെട്ടന്ന് എബിയുടെ മുഖം മനസ്സിലേക്ക് വന്നു.. അയ്യോ...... അവൾ പെട്ടന്ന് തന്നെ തലയിൽ കൈ അമർത്തി... വേഗം കുളിച് ഇറങ്ങി.. ഒരു പിങ്ക് കളർ അനാർക്കലി എടുത്ത് ഇട്ടു... തല മുടി വെറുതെ അഴിച്ചിട്ടു ഒരു കുഞ്ഞു പൊട്ടും കുത്തി.. കണ്ണുകൾ കറുപ്പിച്ചു എഴുതി... അവൾ കണ്ണാടിയിൽ നോക്കി.. അഹ് ഇത്രേം ഒക്കെ മതി ഇങ്ങനെ ഒക്കെ കണ്ടിട്ട് അങ്ങ് പോയ മതി... അവൾ കണ്ണാടിയിൽ നോക്കി സ്വൊയം പറഞ്ഞു.. അവൾ ഒരുങ്ങി ഇറങ്ങി മമ്മിയുടെ അടുത്തേക്ക് ചെന്നു.. ലെയർ ആയി കിടക്കുന്ന അവളുടെ മുടിയിൽ പിടിച്ചു കൊണ്ട് മമ്മി അവളെ നോക്കി.. നീ പിന്നേം മുടി മുറിച്ചു അല്ലെ.. മ്മ്മ് .... അവൾ ഒന്ന് ഇളിച്ചു... അഹ് എന്നേലും കാണിക്ക്.. ഓഹ് ആയിക്കോട്ടെ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു... പെട്ടന്ന് ഹാളിൽ നിന്ന് വർത്തമാനം കേട്ടതും അവൾക്ക് പേടി ആകാൻ തുടങ്ങി... മോളെ അവർ ഇങ്ങ് എത്തി.. പപ്പയുടെ സൗണ്ട് കേട്ടതും അന്ന ഒന്ന് ഞെട്ടി... ദാ... ഈ ചായ കൊണ്ടേ എല്ലാർക്കും കൊടുക്ക്.... ഞാനോ... അവൾ മമ്മിയെ നോക്കി... പോ കൊച്ചേ നിന്ന് കൊഞ്ചാതെ.... അവൾ അതും വാങ്ങി ഹാളിലേക്ക് നടന്നു... ഈശ്വരാ... ഞാൻ ഇവിടെയും കാനും തലകറങ്ങി വീഴുവോ.. അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് പതിയെ അങ്ങോട്ട് നടന്നു... അവൾ പപ്പയെ നോക്കി.. കൊടുക്ക് എന്ന് പപ്പാ കണ്ണ് കൊണ്ട് കാണിച്ചതും അവൾ വലതു സൈഡിലേക്ക് തിരിഞ്ഞു... അവൾ ഒരു സൈഡ് തൊട്ട് ചായ കൊടുത്തു... പക്ഷെ ആരുടേയും മുഖത്തു അവൾ നോക്കി ഇല്ല... അവൾ പപ്പയുടെ സൈഡിലേക്ക് മാറി നിന്നു... ദാ കേട്ടോ മോളെ ചെറുക്കൻ കൂട്ടത്തിൽ വന്ന ഒരാൾ അവളെ നോക്കി പറഞ്ഞു... അവൾ ചെറുതായി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞിടത്തേക്ക് തല തിരിച്ചു.. ഡാ... പെണ്ണിനെ വേണേ ഒന്ന് നോക്കിക്കോ... ഒരുപോലെ മുഖത്തോട്ട് മുഖം നോക്കിയ അന്നയുടെ കണ്ണുകൾ തള്ളി പുറത്തേക്ക് വരും എന്ന പോലെ ആയി.. തന്നെ നോക്കി അന്ധം വിട്ട് ഇരിക്കുന്ന എബിയെ അവൾ ഒന്നും മനസ്സിലാവാതെ നോക്കി... എബിക്കും അത് തന്നെ ആരുന്നു അവസ്ഥ... വീട്ടുകാരുടെ നിർബന്ധത്തിന് പെണ്ണ് കാണാൻ വന്നത് ആണ്... എബി അവളെ അടി മുടി ഒന്ന് നോക്കി.. എപ്പഴും യൂണിഫോമിൽ കാണുന്ന അന്നയെ അന്ന് ആദ്യം ആയാണ് കളറിൽ കാണുന്നത്.. അഴിച്ചിട്ട മുടിയും കഴുത്തിൽ കിടക്കുന്ന ചെറിയ കൊന്തയും കഴുത്തിൽ പറ്റിചേർന്നു കിടക്കുന്ന ഗോൾഡ് ചെയിനും അതിന്റെ അറ്റത് കിടക്കുന്ന ചെറിയ കുരിശും.. തനി അച്ചായത്തി ലുക്ക്‌... അവൾ പെട്ടന്ന് തന്നെ എബിയുടെ മുഖത്തു നിന്ന് കണ്ണുകൾ മാറ്റി... എബിയും പെട്ടന്ന് തന്നെ അവളിൽ നിന്ന് നോട്ടം മാറ്റി.. ഈശ്വരാ എനിക്ക് ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല അവൾ മനസ്സിൽ പറഞ്ഞു.. എബി അപ്പോൾ തന്നെ ഫോൺ എടുത്ത് ചെവിയിൽ വെച്ച് കൊണ്ട് വെളിയിലേക്ക് ഇറങ്ങി.. അവൻ പുറത്തേക്ക് ഇറങ്ങി തിരിഞ്ഞു നോക്കി.. ശേ... ഇവളെ കാണാൻ ആണോ ഇങ്ങോട്ട് വന്നേ... അവൻ പെട്ടന്ന് തന്നെ അകത്തേക്ക് കയറി... സോറി അങ്കിൾ എനിക്ക് അത്യാവശ്യം ആയി ഹോസ്പിറ്റലിൽ വരെ പോണം.. അന്നയുടെ അച്ഛനെ നോക്കി എബി പറഞ്ഞു.. അവൻ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി.. കാറിൽ കയറി.. എബിയുടെ അച്ഛനും അമ്മയും ആകെ വല്ലാണ്ട് ആയി... അവർ പതിയെ അവിടെ നിന്നും എണീറ്റു... അത് അവൻ ഡോക്ടർ ആണ് ഇവിടെ ഒരു ഹോസ്പിറ്റലിൽ തന്നെ ആണ് അപ്പൊ.. എമർജൻസി ഒക്കെ.. പറയാൻ വിഷമിക്കുന്ന എബിയുടെ അമ്മയെ നോക്കി അന്നയുടെ അച്ഛൻ പുഞ്ചിരിച്ചു... ഇല്ല കുഴപ്പം ഇല്ല.. അവൻ അവന്റെ ഡ്യൂട്ടി കാര്യം നോക്കണ്ടേ... ഓരോരുത്തരുടെ ജീവൻ വെച്ച് കളിക്കാൻ പറ്റില്ലാലോ... എബിയുടെ അമ്മ അന്നയെ നോക്കി... സോറി മോളെ... അവളുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. അന്ന ഒന്ന് പുഞ്ചിരിച്ചു... അവർ പോയതും അന്ന നേരെ റൂമിലേക്ക് പോയി... അപ്പൊ എന്നെ പോലെ നിര്ബന്ധിച്ചു ഒരുക്കി കെട്ടി കൊണ്ട് വന്നത് ആണ്.. അല്ലെ പിന്നെ എബി ഡോക്ടർ ഇവിടെ എന്നെ കാണാൻ... ഹോ ഞാൻ ഓർത്തു ഇത് എന്തൊക്കെയാ സംഭവിക്കുന്നെ എന്ന്... എന്തായാലും നാളെ തന്നെ പോണം തിരിച്ച് അല്ലെ അടുത്ത സർപ്രൈസ് എനിക്ക് നാളെ രാവിലെ ഒരുക്കും... എബിയുടെ അമ്മ വഴി നീളെ എബിയോട് ചൂടായി..എന്ത് സ്വാഭാവം ആണ് എബി നിന്റെ... അവർ എന്ത് വിചാരിച്ചു കാണുവോ... ഞാൻ പറഞ്ഞാരുന്നോ അമ്മേ എനിക്ക് ഇപ്പൊ കല്യാണം വേണം എന്ന് നിങ്ങൾ തന്നെ എല്ലാം ഒരുക്കി വെച്ചിട്ട്.. പിന്നെ നീ ഇങ്ങനെ നടക്കാൻ ആണോ എബി.. മതി നിർത്ത് ഗ്രേസി... എബിയുടെ അച്ഛൻ കുരുവിള ഇടയ്ക്ക് കയറി... ഇനി നമ്മൾ കിടന്നു ഒച്ച ഉണ്ടാക്കിട്ട് എന്ത് പ്രേയോജനം... എബി വണ്ടി പെട്ടന്ന് ചവിട്ടി നിർത്തി... കാറിൽ നിന്ന് ഇറങ്ങി... നിങ്ങൾ പൊക്കോ അവൻ ചാവി കുരുവിളയുടെ കയ്യില്ലേക് കൊടുത്തു കൊണ്ട് പറഞ്ഞു... പുറകെ വന്ന ഓട്ടോയ്ക്ക് കൈ നീട്ടി എബി അതിൽ കയറി... തുടരും.... #📙 നോവൽ #💞 പ്രണയകഥകൾ
*മുറ ചെറുക്കൻ* ഭാഗം : 11 ✍️ Aysha Akbar വീണ്ടുമുള്ള ആ യാത്രയിൽ ഇഷാനി യുടെ മനസ്സിൽ ഒരു കരട് പെട്ടിരുന്നു..... അതവളുടെ ഉള്ളിലങ്ങനെ മുറി പ്പെടുത്തി........ സച്ചുവിനെയും തന്നെയും ചേർത്ത് താൻ ചിന്തിച്ചിട്ടേയില്ലെങ്കിൽ കൂടി അതൊരിക്കലും ചേരാത്ത വിധമാണെന്ന രീതിയിലുള്ള മീനുവിന്റെ സംസാരമായിരുന്നു മനസ്സ് നിറയെ...... ശരിക്കും തങ്ങൾ ഒരിക്കലും ചേരില്ലേ..... ചോദ്യങ്ങൾ അവളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു........ ആ റോഡിലൂടെ നടന്നു കൊണ്ട് അവരെത്തിയത് ഒരു കവലയിലയിലായിരുന്നു...... ഒരു നാലഞ്ചു കടകൾ നിരന്നു കാണുന്നുണ്ട്...... അവളുടെ കണ്ണുകൾ അവിടെമാകെ സഞ്ചരിച്ചു...... മീനു അതിലല്പം വലിയ കടയിലോന്നിലേക്ക് കയറി അവിടെയുള്ള ഒരു കസേരയിലേക്കിരുന്നു... വാ.... ഇരിക്ക്..... മീനു വിളിച്ചതും ഇഷാനിയും അവൾക്കടുത്തുള്ള കസേരയിലേക്കിരുന്നു.... ഇഷാനിക്ക് അത്‌ വലിയൊരു സ്വാതന്ത്ര മായി തോന്നി..... ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് ഇത് പോലെയുള്ള കുഞ് കടകളിലൊക്കെ കയറി ആസ്വധിച്ചെന്തെങ്കിലും കഴിക്കണമെന്നൊക്കെ...... അവളുടെ മനസ്സ് പേരറിയാതൊരു സന്തോഷത്തെ പേറി...... കുപ്പികളിൽ നിറഞ്ഞിരിക്കുന്ന പല തരത്തിലുള്ള മിട്ടായികൾ..... ചില്ലലമാരയിൽ നിരന്നിരിക്കുന്ന എണ്ണപലഹാരങ്ങൾ.. അതിൽ പലതും താൻ കണ്ടിട്ട് കൂടിയില്ല....... ഞങ്ങളെല്ലാം കയറുന്ന വിശാലമായ ആ ഫൈവ് സ്റ്റാർ ഹോട്ടലിലേ വി ഐ പി ചെയറുകൾക്ക് പകരമായി അവിടെ ഒരു ഭാഗത്ത് നിരത്തിയിട്ടിരിക്കുന്ന കുഞ്ഞു ബെഞ്ചുകൾ.... അതിൽ കൂട്ടം കൂടിയിരുന്നു സംസാരിക്കുന്നവർക്ക് നിശ്ചിമായ ഒരു പ്രായ മില്ല...... ചില്ലു കൂട്ടിലെ എണ്ണ ക്കടികൾ ചായയോടൊപ്പം കൂട്ടി കഴിച്ചു കൊണ്ടവർ എന്തൊക്കെയോ പറഞ്ഞു ചിരി ക്കുന്നുണ്ട്...... അപ്പോഴാണ് അകത്തു നിന്ന് പുറത്തേക്ക് വന്ന ആ വൈൻ കളർ ഷർട്ടിൽ അവളുടെ മിഴികൾ തടഞ്ഞത്... ആരുടെയൊക്കെയോ തല കൊണ്ട് മറഞ്ഞിരുന്ന അവന്റെ മുഖം കാണാൻ അവളൊന്നെത്തി നോക്കുമ്പോഴാണ് പെട്ടെന്നവൻ അവളിലേക്ക് തിരിഞ്ഞത്.... ആ നോട്ടം തികച്ചും യാദൃശ്ചികമാണെങ്കിൽ കൂടി അവളെ കണ്ടെന്ന വണ്ണം അവനൊന്നു കൂടി നോക്കി..... അവനാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ഹൃദയത്തിൽ ഒരു പിടപ്പ് അനുഭവപ്പെടുന്നത് അവളറിഞ്ഞു.... ആർക്കോ സാധനങ്ങളെന്തോ എടുത്ത് കൊടുക്കുകയാണവൻ..... അതിനിടയിലും അവനൊന്നു കൂടി നെറ്റി ചുളിച്ചു കണ്ണുകൾ കുർപ്പിച്ചവളെ നോക്കിയതും അവളൊരു കുഞ്ഞു ചിരിയോടെ അവനിൽ നിന്നും നോട്ടം മാറ്റിയിരുന്നു...... വീണ്ടും കണ്ണുകൾ പതിയെ അവനിലേക്ക് നീങ്ങും നേരം അവനേറെ തിരക്കിലായിരുന്നു... ആളുകൾ സാധനങ്ങൾക്ക് വരുന്നുണ്ട്...... എടുത്ത് കൊടുക്കലും പൈസ വാങ്ങലുമൊക്കെയായി അവനങ്ങനെ നിൽക്കുമ്പോഴും ഇടക്കെപ്പോഴോ ഒരു നോട്ടം അവളിലേക്ക് പാറി വീണിരുന്നു...... അവനെ തന്നെ നോക്കിയിരിക്കുന്ന അവളുടെ മിഴികളുമായി ആ നോട്ടമൊന്ന് കൊരുത്തു..... പതിവില്ലാത്ത വിധം ഏറുന്നൊരു ചങ്കിടിപ്പ് അവൾക്കറിയുന്നുടെങ്കിലും അതിന്റെ അർത്ഥം അവൾക്ക് പരിചിത മായിരുന്നില്ല....... അവൾ പെട്ടെന്ന് നോട്ടം മാറ്റിയിരുന്നു...... അവളുടെ മനസ്സിലപ്പോഴേക്കും സംശയങ്ങൾ ഉരുണ്ടു കൂടി........ ഈ കട ഇവരുടെ സ്വന്തമാണോ.... അപ്പൊ ആള് ഡോക്ടറല്ലേ...... അവളപ്പുറത്തായിരിക്കുന്ന മീനുവിനെയൊന്ന് നോക്കി.... മീനുവിനോടൊന്ന് ചോദിച്ചാലോ.... പക്ഷെ എന്തോ അതിനു മാത്രം ഒരു സ്പേസ് തങ്ങൾക്കിടിയിൽ വന്നിട്ടില്ലെന്ന തോന്നലിൽ അവളത് സ്വയം ഒതുക്കി.... കടക്കപ്പുറത്തെ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുന്ന ചെക്കന്മാർ ഇഷാനിയെ കണ്ട് നോക്കുകയും ചിരിക്കുകയും അടക്കം പറയുകയും ചെയ്യുന്നത് സച്ചു കാണുന്നുണ്ടായിരുന്നെങ്കിലും ഇഷാനി അതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന വണ്ണം ഇടയ്ക്കിടെ അവനിലേക്ക് മാത്രം മിഴികൾ നീക്കി...... തന്നെ കണ്ട അപരിചിതത്വം കൊണ്ടാവാം അവിടെയിരിക്കുന്ന പലരും തന്നെ നോക്കുന്നത് അവളറിഞ്ഞു..... അപ്പോഴാണ് അപ്പുറത് നിന്ന് തങ്ങൾക്കടുത്തേക്ക് നടന്നു വരുന്ന അവനെ അവൾ കാണുന്നത്.... എന്തോ മനസ്സ് കിടന്നങ്ങനെ പിടക്കുന്നുണ്ട്...... തന്റെ മനസ്സിനവനോട് തോന്നിയ ആരാധനയാണോ ഈ പിടപ്പിനു കാരണം...... അവൾക്കറിയുന്നില്ലായിരുന്നു........ അവൾ പെട്ടെന്ന് തല താഴ്ത്തിയിരുന്നു....... മ്മ്........? അവർക്കടുത്തായി വന്നു നിന്ന് മീനുവിന് നേരെ എന്തെന്ന അർത്ഥത്തിൽ അവൻ പുരികമുയർത്തുമ്പോഴും കണ്ണുകൾ അവളിൽ തട്ടി നിന്നിരുന്നു...... അവളപ്പോഴും തല താഴ്ത്തി തന്നെ യിരിക്കുകയാണ്.... എനിക്കൊരു സോഡാ സർബത്ത്........ ഇവിടെയോ...... മീനുവത് പറഞ്ഞതും അവരിരിക്കുന്ന ടേബിളിന് മുകളിൽ ഇഷാനിക്ക് നേറെ മുമ്പിലായി ഉള്ളം കൈ വെച്ച് കൊണ്ടായിരുന്നു സച്ചുവത് ചോതിച്ചത്........ അവന്റെ വെളുത്ത രോമങ്ങൾ നിർഞ്ഞ കൈ പത്തി കണ്ണുകളിൽ പതിഞ്ഞതും അവൾ പെട്ടെന്ന് മുഖമുയർത്തി അവനെ നോക്കി...... അവൻ നിൽക്കുകയെന്നത് കൊണ്ട് തന്നെ അവൾ ഇരുന്ന് കൊണ്ട് നേരെ നോക്കിയത് അവന്റെ മിഴികളിലേക്കായിരുന്നു..... ഒരു നിമിഷം ഗൗരവം നിറഞ്ഞ ആ മുഖവും പൗരുഷം നിറഞ്ഞ കണ്ണുകളും കറുത്ത താടി രോമങ്ങളും എല്ലാം അവളുടെ കണ്ണുകൾക്കടുത്തെന്ന പോലവൾ കണ്ടു... അവൾക്ക് ശ്വാസമെടുക്കാൻ കഴിയാതെന്ന വണ്ണമൊരു പിടപ്പ്...... ഹൃദയത്തിനുള്ളിലൂടെ ഒരു വിറയൽ കടന്നു പോകും പോലെ..... ഇത്ര ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ടൊരാൾക്ക് ഹൃദയത്തിൽ ഇത്രയേറെ ചലനമുണ്ടാക്കാൻ കഴിയുമോ....... അവൾക്കവളെ മനസ്സിലാകുന്നേയില്ലായിരുന്നു..... അവൻ തന്നെ നോക്കിയാണ് നിൽക്കുന്നത്....... ഏയ്...... തന്നോടാ ചോദിച്ചത്..... എന്താ വേണ്ടതെന്ന്.. അവൻ വീണ്ടും അത്‌ ചോദിക്കുമ്പോൾ നെറ്റിയിലേക്ക് വീണു കിടക്കുന്ന ആ കോലൻ മുടികൾ ഒന്നിളകിയത് പോലെ....... എനിക്കും..... അത്‌ മതി..... അവന്റെ മുഖത്ത് നോക്കാതെ അവൾ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു..... അതെന്ന് വെച്ചാൽ ഏത്..... അവൻ വീണ്ടും ഒരു ഗൗരവത്തിന്റെ കൂട്ടോടെ അത്‌ ചോദിക്കുമ്പോൾ അവളുടെ ശ്വാസ മിടിപ്പ് കൂടി കൊണ്ടേയിരുന്നു..... അവന്റെ ഗന്ധം തന്റെ അരികിലങ്ങനെ പടർന്നു നിൽകുവാണ്..... ഒന്നും പറയാൻ കഴിയുന്നില്ല അവൾക്ക്.... അവൾ ദയനീയമായി അവനെയൊന്ന് നോക്കി.... ആ കണ്ണുകളിലെവിടെയോ അടക്കി വെച്ചൊരു കുസൃതി യുണ്ട്........ വിടർന്ന മിഴികളിലെ പിടപ്പേറേ ആസ്വദിക്കുന്നു വെന്ന തരത്തിലുള്ളൊരു കുസൃതി....... വേണ്ടഡാ ഏട്ടാ.... പാവം.. രണ്ട് സോഡാ സർബത്ത് പറ നീ....... ഇഷാനിയുടെ കണ്ണുകളിൽ തെളിഞ്ഞു കണ്ട ഭാവം മീനുവിനേ വേദനിപ്പിച്ചു വെന്ന പോൽ അവൾ സച്ചുവിനോടത് പറയുമ്പോൾ സച്ചു ഒരു നിമിഷംമീനു വിലെക്കൊന്ന് നോക്കി..... പാവമോ..... അങ്ങനെയല്ലല്ലോ നീ പറഞ്ഞിരുന്നത്....... കാണാൻ ചന്തമുണ്ടേലും അഹങ്കാരിയാണെന്നല്ലേ..... സച്ചു പെട്ടെന്നങ്ങനെ ചോദിച്ചതും മീനു ഇരുന്നിടത്തിരുന്നു വിയർത്തു..... അവൾക്ക് ഇഷാനിയുടെ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല..... ഇഷാനിയാവട്ടെ ഒരു ഞെട്ടലോടെ മീനു വിനെ നോക്കിയിരിക്കുകയാണ്.... മീനു സച്ചുവിനെ നോക്കി ദേഷ്യത്തോടെ കണ്ണുരുട്ടുന്നുണ്ട്..... സച്ചുവിന് ചിരി വന്നെങ്കിലും അവൻ പുറത്ത് കാണിച്ചില്ല...... അത്‌..... ഞാൻ.... തന്റെ അമ്മ പോകും മുൻപ് തന്നോട് പറഞ്ഞത് കേട്ടപ്പോൾ..... ദയനീയമായ ഭാവത്തൊടെ തന്നെ നോക്കിയിരിക്കുന്നവളോട് മീനു അത്‌ പറയാൻ ശ്രമിക്കുമ്പോൾ വാക്കുകൾ വല്ലാതെ വിക്കുന്നുണ്ടായിരുന്നു..... അതമ്മയല്ലേ പറഞ്ഞത്.... ഞാനല്ലല്ലോ...... പതിഞ്ഞ അവളുടെ മധുരമുള്ള ശബ്ദത്തിൽ ഒരു നനവ് പടന്നിരുന്നത് സച്ചുവിനറിയുന്നുണ്ടായിരുന്നു..... അവനവളോട് എന്തെന്നില്ലാത്തൊരിഷ്ടം തോന്നി....... മീനുവിനും അത്‌ വല്ലാത്തൊരു പ്രയാസം നൽകിയിരുന്നു...... അനി..... രണ്ട് തണുത്ത സോഡാ സർബത്തെടുക്..... പെട്ടെന്ന് സച്ചു അപ്പുറത്തായി നിൽക്കുന്ന വനോടത് പറയുമ്പോൾ മീനുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു.... ഇഷാനിയുടെ മുഖത്ത് നോക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.... അതേയ്..... നല്ല തണുത്ത സോഡാ സർബത്ത് വരും..... രണ്ട് പേരും മനസ്സ് തുറന്ന് സംസാരിച്ചു ആകെ ക്കൂടി ഒന്ന് തണുത്തിട്ട് ഇവിടെ നിന്നിറങ്ങിയാൽ മതി..... കേട്ടല്ലോ.......... അവൻ രണ്ട് പേരോടുമായി അത്‌ പറയുമ്പോൾ രണ്ട് പേരും ഒരു പോലെ അവനെ നോക്കി...... അവൻ രണ്ട് പേരെയും ഒന്ന് നോക്കി അവിടെ നിന്ന് നടക്കുമ്പോൾ മീനുവും ഇഷാനിയും അങ്ങനെയിരുന്നു......... സോറി ഇഷാനി....തന്നെ കണ്ടപ്പോ അപ്പച്ചിയുടെ അതേ മെന്റാലിറ്റി യാണെന്ന് തോന്നി... അതാണ്‌ ഞാൻ....... വല്ലാത്തൊരു പ്രയാസത്തോടെ മീനുവത് പറയുമ്പോൾ ഇഷാനി മിഴികളുയർത്തി അവളെയൊന്ന് നോക്കി.... എന്നിട്ടിപ്പോഴോ...... പെട്ടെന്ന് ഇഷാനി യതു ചോദിക്കുമ്പോൾ മീനു ഒരു അത്ഭുതത്തൊടെ യാണ്‌ അവളെ നോക്കിയത്..... അത്ര മേൽ നിഷ്കളങ്കമായിരുന്നു ആ ചോദ്യം.. അവളുടെ അദരങ്ങളിൽ ഒരു നനുത്ത പുഞ്ചിരിയുമുണ്ട്.... മീനുവിന് സങ്കടമാണോ സന്തോഷമാണോ തോന്നിയതെന്നറിയില്ല...... ടേബിളിൽ വെച്ചിരുന്നവളുടെ കൈ പത്തിക്ക് മുകളിൽ മീനു കയ്യൊന്ന് വെച്ചു..... ഇപ്പൊ..... ഇപ്പൊ തോന്നുന്നത്..... മീനു വല്ലാത്തൊരു ഭാവത്തൊടെ അത്‌ പറയുമ്പോൾ ഇഷാനി യുടെ കണ്ണുകളിൽ കൗതുകം.... അവൾ പറയാൻ പോകുന്ന വാക്കുകൾക്ക് കണ്ണുകൾ വിടർത്തിയിരിക്കുകയാണ്..... ഇപ്പൊ തോന്നുന്നത് ഇതൊരു പാവം പെണ്ണാണെന്നാ..... മീനു നിറഞ്ഞൊരു ചിരിയോടെ അത്‌ പറയുമ്പോൾ അവളുടെ കണ്ണുകൾ ഒന്ന് നിറയുന്നത് ഇഷാനി കണ്ടു...... അത്‌ വരെ യുണ്ടായിരുന്ന പുഞ്ചിരിയേക്കാൾ ഏറെ മനോഹരമായൊരു ചിരി ഇഷാനിയുടെ മുഖത്തും പരന്നിരുന്നു........ എന്നിട്ടെന്താ മാജിയോട് ഞാൻ നിങ്ങൾക്ക് പറ്റിയ ആളല്ലെന്ന് പറഞ്ഞത്...... ഇഷാനി മനസ്സിലുള്ള അസ്വസ്ഥത യെ അവളോട് ചോദിക്കും നേരം തുറന്ന് പറയാനുള്ളോ റിടം തങ്ങൾക്കിടയിൽ വന്നു വെന്നത് അവൾ പ്രത്യേകം ശ്രദ്ധിച്ചിരു ന്നു.... മീനു ഒരു സംശയത്തോടെ അവളെ നോക്കി.... എനിക്ക് പറ്റിയ ആളല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ.... സച്ചുവേട്ടന് പറ്റിയ ആളല്ലെന്നാ പറഞ്ഞത്..... അതെന്താ അങ്ങനെ...... മീനു അത്‌ പറഞ്ഞു നിർത്തിയപ്പോഴേക്കും ഇഷാനിയത് ചോദിക്കുമ്പോൾ വാക്കുകളിൽ ഒരു പരിഭവത്തിന്റെ കൂട്ടുണ്ടായിയുന്നു...... മീനു ഒരു നിമിഷം അവളെയൊന്ന് നോക്കി...... എന്തേ..... പറ്റണോ..... മീനു ഒരു കുസൃതി ചിരിയോടെ ഇഷാനിയെ കളിയാക്കിയെന്ന വണ്ണം അത്‌ ചോദിച്ചതും മറുപടി പറയാൻ കഴിയാത്ത വിധം അവളുടെ ചുണ്ടുകൾ വിറച്ചു..... ഏയ്..... ഞാൻ വെറുതെ..... അവൾ മീനുവിന്റെ മുഖത്തേക്ക് നോക്കാതെ തലയൊന്ന് താഴ്ത്തി...... അപ്പോഴും അപ്പുറത്തായി ആരോടൊക്കെയോ സംസാരിക്കുന്നവന്റെ ശബ്ദം അവളുടെ കാതുകൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു...... അപ്പോഴേക്കും തണുത്ത സോഡാ സർബത്ത് അവരുടെ മുമ്പിലേക്കെത്തി...... ഒരു നീളൻ ഗ്ലാസിൽ ബ്രൗൺ നിറത്തിലുള്ള ആ വെള്ളം ഇഷാനി ചുണ്ടോടു ചേർത്തു...... അപ്പോഴും ആ വെള്ളത്തിന്റെ മുകളിൽ സോഡാ പതഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു......... അത്‌ കുടിച്ചതും അവൾക്ക് എന്തെന്നില്ലാത്തൊരു ഉന്മേഷം തോന്നി....... ആദ്യമായിട്ടാണ് താനിങ്ങനെ തനിക്കിഷ്ടപ്പെട്ട രീതിയിൽ..... ഇതെങ്ങാൻ മമ്മയോ പപ്പയോ അറിഞ്ഞാലുള്ള ഒരു ചിന്ത അവളുടെ ഉള്ളിലേക്ക് വന്നതും അവളുടെ ഉള്ളൊന്ന് കലങ്ങി...... ഇല്ലാ.... അവരാരും അറിയില്ല........ ഇനി അറിഞ്ഞാൽ തന്നെയെന്താണ്...... താൻ ചെയ്യുന്നത് തെറ്റൊന്നുമല്ലല്ലോ........ തന്റെ മനസ്സിന്റെ സന്തോഷങ്ങളെയാണ് താൻ കണ്ടെത്തേണ്ടത്.... അവന്റെ വാക്കുകൾ മനസ്സിൽ മുഴങ്ങും നേരം അവൾക്ക് സ്വയമൊരു ധൈര്യം തോന്നി.... പതിയെ മിഴികൾ അവനിലേക്ക് നീങ്ങി..... അവന്റെ വിയർപ്പ് പൊടിഞ്ഞ നെറ്റി തടവും ചുവന്ന മൂക്കിൻ തുമ്പും ഒരു നിമിഷം അവളൊന്നു നോക്കി നിന്നു...... എത്ര തിരക്കിനിടയിലും ഓരോരുത്തർക്കും അത്ര മേൽ സ്നേഹത്തോടെ പുഞ്ചിരിച്ചു കൊണ്ട് ഓരോരുത്തരെയും പ്രത്യേകം പരിഗണിക്കാൻ ശ്രമിക്കിന്നുണ്ടവൻ.... ആ ഒരു സ്വഭാവത്തിന്റെ പ്രതിഫലനം തന്നെയാവാം തന്റെ ജീവിതത്തിലും മാറ്റം വരുത്തിയത്...... പക്ഷെ അതിൽ കൂടുതൽ മനസ്സാവനിൽ മറ്റെന്തൊക്കെയോ അർത്ഥത്തെ കാണും പോലെ...... ആ കുളത്തിൽ വീണത് എത്ര നന്നായെന്ന് അവൾക്ക് തോന്നി..... അല്ലായിരുന്നെങ്കിൽ ഇത്ര യും നല്ലൊരിടത്ത് വന്നെത്തിയിട്ട് പോലും ഒരു വിഡ്ഢിയെ പോലെ ദിവസങ്ങൾ തള്ളി നീക്കി ഇവിടെ നിന്ന് താൻ തിരിച്ചു പോകേണ്ടി വരുമായിരുന്നു.... എന്നാൽ ഇരുൾ നിറഞ്ഞ തന്റെ മനസ്സിലേക്ക് വെളിച്ചം വീഴ്ത്തിയത് അവനാണ്..... പുതിയ കാഴ്ചകളിലേക്ക് അക കണ്ണുകൾ തുറന്നത് അവന്റെ വാക്കിൽ നിന്നാണ്....... അവനെ കാണും തോറും മനസ്സിലെന്തോ പേരറിയാത്തൊരു വികാരം നിറഞ്ഞു നിന്നു..... അപ്പോഴും അവൻ നിന്റെ മുറ ചെറുക്കനാണെന്ന മുത്തശ്ശിയുടെ ശബ്ദം എന്തിനോ കാതിൽ മുഴങ്ങി കേട്ടിരുന്നു...... (തുടരും) #📙 നോവൽ #💞 പ്രണയകഥകൾ
ഹൃദയത്തിന്റെ അവകാശി 💜💜 പാർട്ട് 76 ജിഫ്ന നിസാർ ❣️ "എന്താടാ നിനക്കൊരു കള്ളലക്ഷണം.." വന്നിരുന്ന പോലീസുകാർക്ക് മുന്നിൽ പതറി നിൽക്കുന്ന അർജുന്റെ നേരെ നോക്കി അവരിൽ ഒരാൾ ചോദിച്ചു. "ഒന്നും.. ഒന്നുമില്ല സർ.. പെട്ടന്ന് നിങ്ങളെ കണ്ടപ്പോഴുള്ള ടെൻഷൻ.." അർജുൻ വിളറിയ ഒരു ചിരിയോടെ വളരെ കഷ്ടപ്പെട്ടു കൊണ്ടാണത് പറഞ്ഞൊപ്പിച്ചത്. സത്യത്തിൽ വളരെ വലിയൊരു നുണയായിരുന്നു അത്. എപ്പോ വേണെമെങ്കിലും പോലിസ് വരുമെന്ന് ആശുപത്രിയിൽ നിന്ന് വിളിക്കുമ്പോൾ തന്നെ തമ്പി അവനെ ഓർമ്മിപ്പിച്ചിരുന്നു. വീട്ടിലെത്തിയ ഓരോ നിമിഷവും അവനും തങ്കമണിയും അത് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. പോരും വഴി അവന് അറിയാവുന്ന.. മനസ്സിലായ കുറച്ചു കാര്യങ്ങൾ തങ്ക മണിയെ അറിയിച്ചിരുന്നു. അവൻ പറയാതെ തന്നെ ഭർത്താവ് ചെയ്യുന്ന ക്രൂരതകളിൽ പലതും അവർക്കറിയാം.. പോലിസ് വന്നാൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും അവരോട് പറയാനുള്ള ഉത്തരങ്ങളും ഓർത്തു വെച്ചിരുന്നു. പക്ഷേ അവർ വന്ന നിമിഷം മുതൽ അർജുൻ അങ്ങേയറ്റം പരവേശത്തിലാണ്. ഇത് വരെയും അവന് എല്ലാത്തിനും, അതിനി എന്തായാലും സംരക്ഷണം നൽകിയിരുന്ന അച്ഛൻ കൂടെയില്ല എന്നത് തന്നെ അവന്റെ വെപ്രാളം കൂട്ടി. എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി അറിയില്ല. വീട്ടിലെത്തിയ നിമിഷം മുതൽ കാണുന്ന ഓരോ വാർത്തയിലും സുനിലും അയാളുടെ ചെങ്ങാതി വർഗീസും നിറഞ്ഞു നിൽപ്പുണ്ട്. അതിന് പിന്നിലുള്ള ഒരു ചതിയുടെ കഥയും മീഡിയ അവർക്ക് തോന്നും വിധം പടച്ചുണ്ടാക്കി വിടുന്നുണ്ട്. അതിൽ അവർ പറയുന്ന പലതും മനസ്സിലായില്ല എന്നാലും സുനിലിനെ കുറിച്ച് അർജുനും അറിയാം. ശ്രീ ദേവിന്റെ കാമുകി അർച്ചനയെ അവനിൽ നിന്നക്കറ്റി മാറ്റാൻ അച്ഛനും അർച്ചനയുടെ രണ്ടാനച്ഛനും കൂടി കണ്ട് പിടിച്ച സുനിൽ തന്നെയാണ് ഇപ്പോഴാ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സുനിലെന്നുള്ളതും അവനറിയാം. അങ്ങനെയുള്ള അറിവുള്ളത് കൊണ്ട് തന്നെ അതിൽ തീർച്ചയായും അച്ഛന്റെ വളരെ വലിയ പങ്കുണ്ടാവും. അവനും വളരെ ഏറെ ആശങ്കയിലാണ്. തീർച്ചയായും സുനിലിൽ കൂടി തന്നെ അച്ഛനെ കുറിച്ചും ലോകം അറിഞ്ഞു തുടങ്ങുമെന്നും അർജുൻ ഉറപ്പിച്ചു കഴിഞ്ഞു. അച്ഛനെ രക്ഷപ്പെടുത്തി എടുക്കണമെന്നുണ്ട്.. പക്ഷേ അതിന് എന്ത് ചെയ്യാണമെന്നോ ആരെ കാണണമെന്നോ അവനറിയില്ല. അച്ഛനെ വിളിച്ചിട്ട് അതിനെ കുറിച്ചൊന്നു ചോദിക്കാൻ അയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിട്ട് കുറേ സമയമായി. എവിടെ പോയെന്നോ.. ഇപ്പോൾ സേഫ് ആണെന്നോ പോലും അറിയില്ല. വാർത്ത കണ്ടിട്ട് വിളിക്കുന്നതാവും.. അറിയുന്ന പലരുടെയും ഫോൺ കോൾ അവൻ എടുത്തിട്ടില്ല. അവരോട് പറയാൻ ഒരു ഉത്തരമില്ല എന്നത് തന്നെയായിരുന്നു കാരണം. ഇങ്ങനൊരു അവസ്ഥ വരാതിരിക്കാൻ വേണ്ടിയാണ് അച്ഛൻ ശ്രമിച്ചത്. ഇന്നിപ്പോൾ അതേ കാര്യംതന്നെ അച്ഛനെ വെട്ടിലാക്കി.. "ഇവിടെ താനും ഇവരും മാത്രമേ ഒള്ളോ " രൂക്ഷ മായൊരു നോട്ടത്തോടെ si വീണ്ടും അർജുനോട് ചോദിച്ചു. ബാലയെ കുറിച്ച് അവരോട് പറയണോ എന്നായിരുന്നു അർജുൻ അപ്പോൾ ഓർത്തത്. മറച്ചു പിടിച്ചാൽ അതായിരിക്കും ചിലപ്പോൾ കൂടുതൽ അബദ്ധം.. ഇത്രേം പോപ്പുലർ ആയൊരു കേസിൽ ഉൾപ്പെട്ടത് കൊണ്ട് ഇവരെന്തായാലും കാര്യമായി തന്നെ അന്വേഷിക്കുമെന്ന് ഉറപ്പാണ്. അന്ന് എന്തിന് അങ്ങനൊരു കള്ളം പറഞ്ഞു എന്നൊരു ചോദ്യം വന്നാൽ പിന്നെ മുഖം കുനിച്ചു നിൽക്കേണ്ടി വരും.. "ടോ.." Si ഒന്നുകൂടി ശബ്ദം കൂട്ടി വിളിക്കുമ്പോൾ അർജുനൊന്നു ഞെട്ടി. "തനിക് ചെവി കേൾക്കില്ലേ..' "കേൾക്കും.. സർ.." "പിന്നെന്താ ഉത്തരം പറയാൻ ഇത്രയും താമസം.. എന്തെങ്കിലും ഉടായിപ്പ് ഇറക്കാനാണ് ഉദ്ദേശിച്ചതെങ്കിൽ പൊന്നു മോനെ.. തന്തക്ക് മുന്നേ നിന്നേ കൊണ്ട് പോയി ജയിലിടും. പറഞ്ഞേക്കാം.." Si അവന് നേരെയൊരു ചാട്ടം. തങ്കമണി ഞെട്ടി കൊണ്ട് കൂടുതൽ ചുവരോട് ചേർന്നു നിന്നു. "ഇവിടെ എന്റെ വൈഫും അവളുടെ അമ്മയും കൂടിയുണ്ട് സർ.." "എന്നിട്ട് അവരെവിടെ.. വിളിക്ക്.." Si ആക്ഞ്ഞ പോലെ പറഞ്ഞു. "അവര് ഇവിടില്ല.." "താനെന്താടോ ആളെ കളിയാക്കുന്നോ.. താനല്ലേ ഇപ്പൊ പറഞ്ഞത് വൈഫും അമ്മയും കൂടിയുണ്ടെന്ന്.." Si അവനെ കനപ്പിച്ചു നോക്കി. "അയ്യോ അതല്ല സർ.. ഇവിടെ അവർ കൂടി ഞങ്ങൾക്കൊപ്പം താമസമുണ്ട്. പക്ഷേ ഇപ്പൊ ഇവിടില്ല. അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റ്.. " ബാക്കി പറയാൻ അർജുനൊന്ന് മടിച്ചു. "എന്താ അസുഖം..' Si ചോദിക്കുമ്പോൾ എത്ര കരുതലോടെ നിന്നിട്ടും അർജുൻ വിറക്കുന്നുണ്ടായിരുന്നു. "അവൾ.. അവൾ പെഗ്നെന്റ് ആയിരുന്നു.. ഇന്നലെ.. ഇന്നലെ ഇവിടൊന്നു വീണു.. അത് അബോർഷനായി.." വിക്കി കൊണ്ടാണ് അർജുൻ അത് പറഞ്ഞു തീർത്തത്. "ഉള്ളത് തന്നെ ആണല്ലോ ല്ലേ..?" "അതേ.. സർ.." "ആഹ്.. ഇനി അല്ലെങ്കിലും സത്യം ഞങ്ങൾ കണ്ടു പിടിച്ചോളാം " അർജുനെ കൂടുതൽ സംഘർഷത്തിലാക്കി അയാളുടെ ആ പറച്ചിലും നോട്ടവും. "നിന്റെ കുഞ്ഞ് തന്നെയല്ലേ അബോർഷൻ ആയെന്ന് പറഞ്ഞത്.. അതിൽ നിനക്കെന്തെങ്കിലും സംശയമുണ്ടായിരുന്നോടാ...?" S I യുടെ ചോദ്യം. അർജുൻ ഞെട്ടി വിറച്ചു.. "അതെന്താ.. സർ.. അങ്ങനെ ചോദിച്ചേ..?" അവന്റെ സ്വരം പോലും വിറച്ചു. "ഏയ്..അങ്ങനെ പ്രതേകിച്ചു കാര്യമൊന്നുമില്ല.. പക്ഷേ ആരായാലും തന്നോട് ഇത് തന്നെ ചോദിക്കും.. ഗർഭം അബോർഷനായൊരു പെണ്ണിനെ ഒറ്റയ്ക്ക് ഹോസ്പിറ്റലിൽ കൊണ്ടിട്ട് ഇവിടെ വന്നിരിക്കുന്ന സ്നേഹനിധിയായ ഭർത്താവല്ലേ നീ.. ചോദിച്ചു പോകും..."S I യുടെ വാക്കിലും നോക്കിലുമെല്ലാം പരിഹാസം മാത്രമാണ്. "ഞാൻ.. ഇത്രയും നേരം അവിടെ തന്നെയായിരുന്നു.. ഇപ്പൊ വന്നിട്ടുള്ളൂ.." അർജുന്റെ മുഖം കുനിഞ്ഞു പോയി.. "ദിവാകരൻ തമ്പി വിളിച്ചിരുന്നോ നിന്നേ..." "ആഹ്.. ഹോസ്പിറ്റലിൽ നിന്നും വിളിച്ചു ഒരുപ്രാവിശ്യം.." അർജുൻ സത്യം പറയാൻ തന്നെ തീരുമാനിച്ചു.. "എന്ത് പറഞ്ഞു.." "ഒരു പ്രശ്നമുണ്ട്..മാറി നിൽക്കുകയാണ് എന്ന് മാത്രം പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.." "നീ ഒന്നും തിരിച്ചു ചോദിച്ചില്ലേ.." "പിന്നീട് അങ്ങോട്ട് വിളിച്ചിട്ട് കിട്ടിയില്ല.. ഫോൺ സ്വിച്ച് ഓഫ് എന്നാണ് ഉത്തരം കിട്ടിയത്.." അപ്പോഴേക്കും മുകളിൽ പോയ പോലീസുംകാർ താഴേക്ക് വന്നു. "ഇവിടെങ്ങും ഇല്ല സർ.." അവർ siയോടായി പറഞ്ഞു. അർജുനെ നോക്കി കൊണ്ട് അയാളൊന്നു അമർത്തി മൂളി.. "ഇനി നിന്റെ തന്ത വിളിക്കുകയയെങ്കിൽ പറഞ്ഞേക്ക്.. എവിടെ ഒളിച്ചാലും അയാളെ ഞങ്ങൾ കണ്ടു പിടിക്കുമെന്ന്. അതിന് മുന്നേ സ്റ്റേഷനിൽ വന്നു സറണ്ടറയാൽ ഇച്ചിരി മയമുണ്ടാവും. അതല്ല ഞങ്ങൾ ചുറ്റി കണ്ടു പിടിച്ചാൽ അതിന് കൂടിയുള്ളത് കിട്ടും എന്നും.." പോകും മുന്നേ അയാൾ അർജുനെ നോക്കി ഓർമ്മിപ്പിച്ചു. അർജുൻ ഒന്നും മിണ്ടാതെ തല കുലുക്കി കാണിച്ചു.. "ആവിശ്യ മെങ്കിൽ വിളിക്കും. അപ്പോൾ സ്റ്റേഷനിലേക്ക് വന്നേക്കണം.." അത് കൂടി പറഞ്ഞിട്ട് അയാൾ ഇറങ്ങി പോയി.. തൊട്ടടുത്ത നിമിഷം അർജുന്റെ ഫോൺ ബെല്ലടിച്ചു.. അച്ഛൻ... നടുക്കത്തോടെ അവനതിലേക്ക് നോക്കി വിറച്ചു നിന്നു. 💜💜 കൊണ്ട് പോവാണ്...തേടി വന്നേക്കരുത്.. ദേവികയുടെ മുന്നിൽ നിന്നിട്ടത്പറയുമ്പോൾ ഈ ലോകത്തിലെ എല്ലാ വെറുപ്പിന്റെയും ഭാരമുണ്ടായിരുന്നു അവന്റെ വാക്കുകൾക്ക്. ദേവിക അവന്റെ നേരെ ദയനീയമായൊന്നു നോക്കി. "എന്റേതാക്കി.. എന്റെ ജീവനെ പോലെ സ്നേഹിക്കാൻ.. എന്റെ പാതിയാക്കി എന്റെ വീട്ടിലേക്ക് കൊണ്ട് പോകാൻ സമ്മതം ചോദിച്ചു കൊണ്ടൊരിക്കൽ ഞാൻ നിങ്ങളുടെ സഹോദരന്റെയും മകന്റെയും മുന്നിൽ ചെന്നിരുന്നു.. അറിഞ്ഞിരുന്നോ അത്..?" മൂർച്ചയുള്ള ചോദ്യം.. ദേവികയ്ക്ക് നെഞ്ച് മുറിഞ്ഞു.. മുറിവിൽ നിന്നും രക്തം കിനിഞ്ഞു.. അറിഞ്ഞില്ല എന്നവർ തലയാട്ടി കാണിച്ചു.. "നന്നായി.. അല്ല. അറിഞ്ഞിട്ടും വല്ല്യ കാര്യമൊന്നും ഉണ്ടാവുമായിരുന്നില്ല.. നിങ്ങൾക്ക് സ്വന്തം മക്കളുടെ ജീവനേക്കാൾ.. ജീവിതത്തേക്കാൾ.. സന്തോഷത്തേക്കാൾ സമാധാനത്തേക്കാൾ വലുത് സഹോദരനും അയാളുടെ പണത്തിനോടുള്ള ആർത്തിയുമായിരുന്നു. അപ്പൊ പിന്നേ അന്ന് നിങ്ങൾ എന്റെ സ്നേഹം അറിഞ്ഞിട്ടും പ്രതേകിച്ചു കാര്യമൊന്നും ഉണ്ടാവുമായിരുന്നില്ല.." ഡെവി പുച്ഛത്തോടെ ദേവികയെ നോക്കി കൊണ്ട് പറഞ്ഞു. തല കുനിച്ചു കൊണ്ടുള്ള ആ നിൽപ്പ് കണ്ടിട്ടും അവന് പ്രതേകിച്ചു അലിവൊന്നും തോന്നിയതുമില്ല. അതിനേക്കാൾ അവനോർത്തതും വേദനിച്ചതും തനിക്ക് പിന്നിൽ ശില പോലെ നിൽക്കുന്നവളെ കുറിച്ച് മാത്രമാണ്. "ശ്രീ പറഞ്ഞിട്ടാണ് ഞാനിവളെ കൊണ്ട് പോകുന്നത്.. ഒരിക്കൽ എന്റേതാക്കി കൊണ്ട് പോണമെന്നു ആഗ്രഹിച്ചിരുന്നു. ഇന്നിപ്പോൾ ശ്രീ ദേവിന്റെ പെങ്ങളെ.. അങ്ങനെ കണ്ടു കൊണ്ടാണ് ഞാൻ കൂടെ കൊണ്ട് പോകുന്നത്." പിന്നിലെ അടക്കി പിടിച്ചുള്ള കരച്ചിലിന്റെ അലകൾ.. ഡെവിയുടെ നെഞ്ചിലാണ് വീണു ചിതറി തെറിക്കുന്നത്. "അർജുനോട് പറഞ്ഞത് തന്നെയേ എനിക്ക് നിങ്ങളോടും പറയാനൊള്ളു.. ഒരിക്കൽ ഏട്ടനും മോനും വേണ്ടി നിങ്ങൾ ഇല്ലാതാക്കിയ ഈ സന്തോഷം..അതില്ലാക്കാൻ തിരഞ്ഞു വരരുത്.ഇനിയെങ്കിലും അവളൊന്നു ശ്വാസം വിടട്ടെ.. ജീവിക്കട്ടെ.. അവിടേക്കൊരു അപശകുനം പോലെ നിങ്ങൾ ഇനി വരരുത്.. ശ്രീ തിരികെ വരും വരെയും അവന് പകരം ഞാനുണ്ടാകും.. അതിന് ശേഷം അവനും..അവൾക്കീ ഭൂമിയിൽ ഇനിയുള്ള ബന്ധം അവനാണ്. ഇനി ആരില്ലെങ്കിൽ കൂടിയും നിങ്ങൾ ഇവളെ തിരഞ്ഞ് വരരുത്.. നിങ്ങളായി ഇല്ലാതാക്കിയ ഈ പാവത്തിന്റെ ജീവിതത്തിൽ അത്രയെങ്കിലും ചെയ്തു കൊടുത്തേക്ക്.. അത് നിങ്ങളുടെ കടമയാണ്.. ഇത് വരെയുമുള്ള കടമകളൊന്നും തന്നെ ചെയ്യാത്ത നിങ്ങൾ ഇതങ്കിലും ചെയ്യ്.. അങ്ങനെയെങ്കിലും ചെയ്തു കൂട്ടിയ പാപം ഒരിത്തിരി കുറയട്ടെ.." പറഞ്ഞു തീർക്കുമ്പോൾ ഡെവി വല്ലാതെ കിതക്കുന്നുണ്ട്. "ഡെവിച്ചായ.." മതിയെന്നുള്ള അർഥത്തിൽ പിന്നിൽ നിന്നും ബാലയുടെ വിളിയെത്തി. തിരിഞ്ഞു നോക്കാതെ തന്നെ അവൻ ശ്വാസമെടുത്തു. "ഇത്രയും കാലം നിങ്ങൾ ആങ്ങൾക്കും കുടുംബത്തിനും വേണ്ടിയല്ലേ ജീവിച്ചത്. ഇനിയും അത് അങ്ങനെ തന്നെ മതി.നിങ്ങളെ കാണുമ്പോൾ ഇവൾക്കും ശ്രീക്കും അവരുടെ ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങളെ ഓർമ വരും.. അത് ഉണ്ടാവരുത്.. അതുങ്ങളെ കൺവെട്ടത് പോലും നിൽക്കാൻ അർഹതയില്ലാത്ത ഒരാളാണ് നിങ്ങൾ.." എത്രയൊക്കെ വേണ്ടന്ന് വെച്ചിട്ടും ഉള്ളിലെ അമർഷം.. ഡെവിയെ കൊണ്ട് അതെല്ലാം പറയിപ്പിക്കുന്നതാണ്. ബാലക്കും അതറിയാം. പക്ഷേ കണ്മുന്നിൽ മുഖം കുനിച്ചു നിൽക്കുന്ന അമ്മയല്ല.. അമ്മയോട് അമർഷം കൊണ്ടാണെങ്കിൽ പോലും ഓരോന്നു വിളിച്ചു പറയുന്നവന്റ പിടയുന്ന നെഞ്ച് അവൾക്കപ്പോഴും അറിയാൻ കഴിയുമായിരുന്നു.. അവൻ വേദനിക്കാതിരിക്കാൻ കൂടി വേണ്ടിയാണ് അവൾ ഡെവിയെ അതിൽ നിന്നും തടയാൻ ശ്രമിക്കുന്നത്. "ഇതൊന്നും ഒന്നുമല്ല.. നിങ്ങൾ വേദനിക്കാൻ തുടങ്ങിയിട്ടേ ഒള്ളു.. ചെയ്തു പോയ ഓരോന്നും ഓർത്തു നിങ്ങൾ വാവിട്ട് കരയും അതിവളും എന്റെ ചെക്കനും കാണും. കാരണം ഇത്രയും നാൾ നിങ്ങൾ കാരണം അവർ കരഞ്ഞതൊന്നും നിങ്ങൾ അറിഞ്ഞിട്ടില്ല.. കണ്ടിട്ടില്ല.." ദേവിക മുഖം ഉയർത്തി നോക്കുന്നത് കൂടിയില്ല. എന്നിട്ടും ഡെവിക്ക് കലി അടങ്ങുന്നുമില്ല. "നിങ്ങളുടെ ട്ടെട്ടൻ ഇങ്ങോട്ട് കയറാൻ കൂടി നിൽക്കാതെ ഓടി പാഞ്ഞത് പോയത് കണ്ടായിരുന്നോ പുന്നാര അനിയത്തി കുട്ടി.." പല്ല് കടിച്ചു കൊണ്ട് ഡെവി ചോദിച്ചു. അപ്പോഴും ദേവിക മിണ്ടിയില്ല.. അവനെ നോക്കിയതുമില്ല. "അതെന്റെ ചെക്കൻ കൊടുത്ത പണിയാ..അത്. അവൻ ഒരറ്റത്തു നിന്നും തുടക്കമിട്ടപ്പോൾ തന്നെ ട്ടേട്ടന് നിലത്തു നിൽക്കാൻ സമയമില്ലാതായി.. ഇനിയും അത് തുടരും.. ഓടി ഓടി പിടഞ്ഞു വീഴുന്നവൻ പറയുന്ന വാക്കുകൾ.. അത് നിങ്ങളെ കൊല്ലതെ കൊല്ലും..എനിക്കുറപ്പുണ്ട്.. നിങ്ങൾക്കതൊരിക്കലും താങ്ങാൻ കഴിയില്ല..കാത്തിരുന്നോ..അനുഭവിക്കാൻ..നടുക്കുന്ന.. സത്യങ്ങൾ ഓരോന്നായി മുഖമൂടി അഴിഞ്ഞു വീഴും. സഹിക്കാൻ കഴിയണേ എന്ന് നന്നായി പ്രാർത്ഥിച്ചോ..." തീരാത്ത കലിയോടെ ഡെവി ദേവികക്ക് നേരെ വിരൽ ചൂണ്ടി... "ദേവികയും അർജുനും അവന്റെ കുടുംബവുമെല്ലാം ശ്രീ ബാലയുടെ ജീവിതത്തിലെ അടഞ്ഞ അദ്ധ്യായമാണ്.. അതോർമിപ്പിക്കാൻ ഇനി നിങ്ങളുട നിഴൽ പോലും ഇവളിൽ പതിയരുത്.. അതിനു എനിക്ക് ജീവനുണ്ടെങ്കിൽ ഞാനും സമ്മതിച്ചു തരില്ല.. വാശി പോലെ അത്രയും പറഞ്ഞിട്ട് തറഞ്ഞു നിൽക്കുന്ന ദേവികക്ക്. മുന്നിൽ കൂടി തന്നെ ഡെവി ബാലയുടെ കൈ പിടിച്ചു കൊണ്ട് ഇറങ്ങി പോയി.... ❤️❤️ സന്ധ്യമായും മുന്നേ ശ്രീയും കൂട്ടരും വീട്ടിലെത്തി ചേർന്നു. അവരന്നു വരും എന്നറിഞ്ഞു കൊണ്ടാവും കുറച്ചധികം ആളുകൾ വീടിനടുത്തു തന്നെയുണ്ട്. അത് കണ്ടതും ശ്രീയുടെ മുഖം വലിഞ്ഞു മുറുകി.. "അംഗൻ വാടിയിലെ ആ കുരുന്നുകൾക്ക് വിഷം കലക്കി കൊടുത്തത് നിങ്ങളുടെ മകളാണ് എന്ന് പറഞ്ഞവരും ആ കൂട്ടത്തിൽ കാണും. അത് ഓർത്തു കൊണ്ട് വേണം അവരോട് ഇടപെടാൻ.." കടുപ്പത്തിൽ അവനരികിൽ ഇരിക്കുന്ന. കാർത്യായിനിയോടായി ശ്രീ പറഞ്ഞെങ്കിലും പറഞ്ഞു നിർത്തുമ്പോൾ അവന്റെ കണ്ണുകൾ പിന്നിലിരിക്കുന്ന അച്ചുവിന് നേരെ കൂടി നീണ്ടു.. കാർത്യമായിനി ഒന്നും പറയാതെ ഡോർ തുറന്നു.. "നാളെ.. നമ്മൾ ഇവിടെ നിന്നും പോകും.. അത്യാവശ്യം വേണ്ടത് മാത്രം റെഡിയാക്കി വെച്ചേക്കണം.." ശ്രീ പറയുന്നത് കേട്ടതും ഇറങ്ങാൻ തുനിഞ്ഞ അവർ ശ്രീയെ തന്നെ നോക്കി. "ഇനി ഇവിടെ വേണ്ട.. ബാക്കിയുള്ള കളികൾ...അതിന് നമ്മൾ നാട്ടിൽ വേണം.." അവന്റെ മുഖത്തൊരു ചിരിയുണ്ട്. അച്ചുവും അപ്പോഴാണ് അതറിയുന്നത്. ഒരിക്കൽ ഹൃദയം ഉപേക്ഷിച്ചു കൊണ്ട് ഓടി പോന്നയിടം. തിരിച്ചങ്ങോട്ട്തന്നെ ഒരു മടക്കം.. അതീ ജന്മം ഇനി ഉണ്ടാവില്ല എന്നാൽ കരുതിയത്. "വിവാഹം രെജിസ്റ്റർ ചെയ്യാം എന്ന് പറഞ്ഞിരുന്നില്ലേ.. അത് ചെയ്തിട്ട്.." കാർഥ്യയിനിക്ക് അതാണ് ആദ്യം വേണ്ടത്. ഇനിയാരും അവകാശം പറയാനില്ലാതെ അവൾ അവന്റേതാവണം.. അതിൽ കൂടുതൽ ഒന്നും വേണ്ടാന്നുള്ള ഭാവമായിരുന്നു അവർക്ക്. "പേടിക്കേണ്ട.. അതിന്റെ കാര്യമെല്ലാം ചെയ്തു തീർത്തു. ഇനി ഞാനും അച്ചുവും ഒന്ന് ഒപ്പിട്ടാൽ മതി.. നാട്ടിൽ എന്റെയൊരു കൂട്ടുകാരൻ ഉണ്ട്.. അവൻ ഹൈകോർട്ടിൽ അഡ്വകേറ്റാണ്. അതിന് വേണ്ടതെല്ലാം അവനവിടെ ചെയ്തു കഴിഞ്ഞു...നമ്മൾ അവിടെത്തിയാൽ മാത്രം മതിയിനി" ശ്രീ ചിരിച്ചു കൊണ്ട് പറയുമ്പോൾ പിന്നിലിരിക്കുന്ന അച്ചു വിറയലോടെ അവനെ നോക്കി. അതറിഞ്ഞത് പോലെ.. ശ്രീ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.. "പിന്നേയ്.." അവനെ നോക്കി സന്തോഷത്തോടെ തലയാട്ടി കൊണ്ട് വീണ്ടും ഇറങ്ങാൻ തുടങ്ങുന്ന കാർത്യമായിനിയെ അവൻ കൈ പിടിച്ചു നിർത്തി.. "ഞാനും അച്ചുവും മാത്രമല്ല.. അവളുടെ അമ്മയും അനിയനും കൂടി ഞങ്ങളുടെ കൂടെ വരുന്നുണ്ട്.. കേട്ടല്ലോ" ചിരിയോടെ ശ്രീ പറയുമ്പോൾ കാർത്യായിനി അവനെ കണ്ണ് നിറച്ചു കൊണ്ട് നോക്കി. "ഒരുങ്ങിയിരിക്കണം.." ശ്രീ അവരുടെ കൈകളിൽ ഒന്നാമർത്തി പിടിച്ചു. "ഇറങ്ങിക്കോ.." പിന്നിലുള്ള കുട്ടാപ്പിയോടും അച്ചുവിനോടും കൂടെയായി ശ്രീ പറഞ്ഞു.. കുട്ടാപ്പിക്ക് ഡോർ തുറന്നു കൊടുത്തു കൊണ്ട് ഇറങ്ങാൻ തുടങ്ങുന്ന അച്ചുവിനെ കാർത്യായിനിയെ ഒന്ന് ഒളി കണ്ണിട്ട് നോക്കി കൊണ്ട് ശ്രീ പിന്നിലേക്കാഞ്ഞു കൈ പിടിച്ചു. "എന്താ.." അവൾ ഞെട്ടി കൊണ്ട് ചോദിച്ചു.. "ഫ്രഷ് ആയിട്ട് മുകളിലേക്ക് വാ.. എനിക്കൊരു കാര്യം പറയാനുണ്ട്..." കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ശ്രീ പറഞ്ഞു. "ഞാനെങ്ങും വരൂല.." അച്ചു ചുണ്ട് കൂർപ്പിച്ചു കൊണ്ട് തല വിലങ്ങനെ ആട്ടി. "നീ വരും.." അത് പറഞ്ഞു കൊണ്ടവൻ അതേ ചിരിയോടെ തന്നെ അവളുടെ കൈ വിട്ടു. അച്ചു വീണ്ടുമെന്തോ പറയാൻ തുടങ്ങും മുന്നേ കാർത്യാ യിനി അവർക്ക് നേരെ വന്നു.. അതോടെ അച്ചുവും പുറത്തേക്കിറങ്ങി.. അവന് നേരെ കുനിഞ്ഞു. "വരണം.." അതും പറഞ്ഞു കൊണ്ട് ശ്രീ കാറെടുത്തുപോയി.. തുടരും. #📙 നോവൽ #💞 പ്രണയകഥകൾ
*പതിനേഴാമത്തെ കാമുകൻ* ഭാഗം : 1 ✍️ അഞ്ജു തങ്കച്ചൻ ശരീരത്തിന്റെ അഴകളവുകൾ എടുത്തു കാണിക്കുന്ന വസ്ത്രങ്ങളുമണിഞ്ഞ് കണ്ണാടിയുടെ മുൻപിൽ നിൽക്കുകയാണ് നിത്യ. നിന്റെ പുതിയ കാമുകനേം തേച്ചോ പെങ്കൊച്ചേ നീ? നിത്യയോട് നിർമ്മല ചോദിച്ചു. അവന് പക്വത ഇല്ല ചേച്ചി..അതുകൊണ്ട് അവനെ വിട്ടു. എന്റെ കൊച്ചേ... ഇതിനും മാത്രം എവിടുന്നു കിട്ടുന്നു നിനക്കീ കള്ളക്കാമുകന്മാരെ? വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല എന്നല്ലേ ചേച്ചീ.. ഉവ്വുവ്വ്... ഇതിപ്പോ എത്രാമത്തെയാ? പതിനാറാമത്തെ. എന്റെ പൊന്നുകൊച്ചേ നിന്നെ സമ്മതിച്ചിരിക്കുന്നു. ചേച്ചി പ്രേമിച്ചിട്ടൊന്നും ഇല്ലേ ? ഉണ്ട് ഒരാളെ, അങ്ങേരെത്തന്നെ ഞാൻ എന്റെ ജീവിതപങ്കാളിയാക്കുകയും ചെയ്തു. ഓഹ് ചേച്ചിയൊക്കെ വിശുദ്ധ പ്രണയത്തിന്റെ ആൾക്കാരാണ് അല്ലേ? അതെ, ഞങ്ങളൊക്കെ പഴയ ആളുകളല്ലേ കുട്ടി. അതിനും മാത്രം പ്രായമായോ നല്പത്തിയഞ്ചു വയസ്സല്ലേ ഉള്ളൂ...? നാല്പത്തിയഞ്ചായില്ലേ, നിനക്ക് ഇരുപതിനാല്ആയതല്ലേ ഉള്ളൂ...ആയപ്പോഴേക്കും പതിനാറ് കാമുകന്മാരും... നിർമ്മല വായ പൊത്തി ചിരിച്ചു. ഒന്ന് പോ ചേച്ചീ കളിയാക്കാതെ.... സംസാരിച്ചു നിൽക്കാൻ സമയമില്ല മോളെ, പോകാൻ സമയമായി. ബാഗുമെടുത്ത് നിർമ്മല പോകാൻ ഇറങ്ങി. നിൽക്ക് ചേച്ചി, ഞാനും വരാം.നിത്യ പറഞ്ഞു. നിന്നെ കൊണ്ടുപോകാൻ കാമുകന്മാരുണ്ട് മോളെ, എനിക്കെ കൃത്യസമയത്ത് ചെല്ലണം. ഇല്ലെങ്കിൽ അരുൺസാറിന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും. നിർമ്മല ലിഫ്റ്റിന് നേരെ ഓടി. അവർ ജെപി നഗറിലെ ഫ്ലാറ്റിൽ ഒരുമിച്ചാണ് താമസം. നിർമ്മല തിരുവനന്തപുരത്തുകാരിയാണ്, നിത്യ കണ്ണൂരുകാരിയും. നിർമ്മല വർഷങ്ങളായി ഇവിടെയാണ്‌ ജോലി. നിർമ്മല ജോലി ചെയ്യുന്നിടത്തേക്കാണ് നിത്യ ആദ്യമായി ജോലി കിട്ടി വന്നത്. അങ്ങനെയാണ് നിർമ്മലയോടൊപ്പം താമസം തുടങ്ങിയത്. പിന്നീട് നിത്യ മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി കിട്ടി മാറിയെങ്കിലും, താമസം ഇപ്പോഴും അവർ ഒരുമിച്ചു തന്നെ. നിത്യ ഒന്നുകൂടെ കണ്ണാടിയിൽ നോക്കി. ഉള്ളത് പറയാമല്ലോ മുഖഭംഗിയും ശരീരഭംഗിയും ഒരേപോലെ ഉള്ള താനാണ് ഓഫീസിലെ സ്റ്റാർ. പെണ്ണുങ്ങൾ പോലും അസൂയയോടെയും കുശുമ്പോടെയും തന്നെ ഒളിക്കണ്ണിട്ട് നോക്കുന്നത് കാണുമ്പോൾ ഉള്ളിൽ ഒരുതരം സന്തോഷം നിറയും. അല്ലെങ്കിൽ തന്നെ അവനവന്റെ സൗന്ദര്യം അവനവൻ സൂക്ഷിക്കണം. അവൾ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് ഫോൺ ബെല്ലടിച്ചത്. ഓഹ്..കാർത്തിക്കാണ്. അവൾ കാൾ കട്ടാക്കി. വീണ്ടും ഫോൺ ബെല്ലടിക്കാൻ തുടങ്ങി. ഇവനെക്കൊണ്ട് വലിയ ശല്യമാണ്. കാര്യം, കുറച്ചുനാൾ മുൻപ് വരെ ഇവൻ തന്റെ കാമുകൾ ആയിരുന്നു. പക്ഷെ, അവന്റെ സ്വഭാവം അത്ര ശരിയല്ലെന്ന് തോന്നി. ഒരുദിവസം തന്റെ അനുവാദമില്ലാതെ തന്റെ ഉടലിൽ കൈവച്ചതോടെ അവനോടുള്ള ഇഷ്ട്ടം ആവിയായി പോയിഎന്നുള്ളതാണ് സത്യം. സത്യം പറയാമല്ലോ എന്റെ പതിനാറു കാമുകന്മാരെയും ഞാൻ തേച്ചത് ഇതേ കാര്യം കൊണ്ടാണ്. തന്റെ ശരീരത്തിൽ തൊടാൻ ഒരുത്തനെയും താൻ അനുവദിക്കില്ല. പ്രേമിച്ചു കല്യാണം കഴിക്കണം എന്നാണ് തന്റെ ആഗ്രഹം. പറ്റുന്ന ഒരാളെ കണ്ടെത്തണം എന്ന് വിചാരിച്ച്‌ പ്രണയത്തിലാകുമെങ്കിലും, ഈ ആണുങ്ങളുടെ സ്വഭാവം അത്ര പിടിക്കുന്നില്ല. വെറും കച്ചറകളാണ് ആണുങ്ങൾ എന്ന് തോന്നിപോകുന്നു. കോഴിക്കൂടിന് ചുറ്റും നടക്കുന്ന കുറുക്കനെ പോലെ ആയിരുന്നു തന്റെ കാമുകന്മാർ, അവന്മാരുടെ നോട്ടം കാണുമ്പോൾ അറപ്പാകും. നിർമ്മല ചേച്ചിയോട് ഈ വിഷയം പറയുമ്പോൾ ചേച്ചി തന്നെ കളിയാക്കും, ഇങ്ങനെ ഉള്ളതിന്റെ അഴകും അളവും എടുത്ത് കാണുന്നത് പോലെ വസ്ത്രം ധരിച്ചാൽ, ആരായാലും നോക്കി പോകുമത്രേ.. തുണിയും വാരിച്ചുറ്റി പുതച്ചു മൂടിനടക്കാൻ തനിക്കെങ്ങും വയ്യ. പെൺകുട്ടികൾ നല്ല ഒരുങ്ങി, തന്റെ ഭംഗിയൊക്കെ എടുത്തു കാണിക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞു നടക്കണം. അതാണ് ഭംഗി. അവൾ ലിഫ്റ്റിനു നേരെ നടന്നു. വീണ്ടും ഫോണിലേക്ക് കർത്തിക്കിന്റെ കാൾ വന്നു കൊണ്ടിരുന്നു. അവൾ അവനെ ബ്ലോക്ക് ചെയ്തു. ഫോണും കൈയിൽ പിടിച്ചു നിൽക്കുകയായിരുന്ന കാർത്തിക്കിന്റെ മുഖം വല്ലാതെ ചുവന്നു. അവൾ തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എത്ര ദിവസമായി അവളെ കണ്ടിട്ട്. സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരമാണ് അവൾക്ക്. അങ്ങനെ ഞാൻ നിന്നെ വെറുതെ വിടില്ല. ഈ കാർത്തിക്കിന് കിട്ടാത്തതൊന്നും ആർക്കും കിട്ടണ്ട. അയാൾ പോക്കറ്റിൽ കൈയിട്ടു, ചെറിയൊരു കുപ്പി കൈയിൽ എടുത്തു. ഇന്നലെ മുതൽ സൂക്ഷിച്ചു വയ്ക്കുന്നതാണ്. തന്നെ അവൾ വീണ്ടും സ്വീകരിക്കുമെങ്കിൽ താനവളെ കൂടെ കൂട്ടുമായിരുന്നു. എന്നേക്കുമായി അവളെ തന്റെതാകുമായിരുന്നു. അവളോളം സൗന്ദര്യമുള്ള ഒരു പെണ്ണിനെ താൻ ജീവിതത്തിൽ കണ്ടിട്ടില്ല. പക്ഷെ തന്നെ അവൾ ഒഴിവാക്കി. ഇനി അവൾക്ക് സൗന്ദര്യം വേണ്ടാ. അയാൾ കയ്യിലിരുന്ന ആ ** സി **. ഡ് പോക്കറ്റിലേക്ക് തന്നെ വച്ചു. അവൾ ഓഫിസിലേക്ക് വരുന്ന സമയം തനിക്കറിയാം. അവൾ വരുമ്പോൾ ഇതവളുടെ മു**ഖ ** ത്തേക്ക് ഒ ** ഴി *-ക്കണം. തന്നെ ഒഴിവാക്കിയതിനുള്ള ശിക്ഷയാണിത്. അവളുടെ ഓഫീസിനരുകിലേക്ക് അയാൾ വണ്ടി തിരിച്ചു. 💚💚💚💚 തുടരും. #📙 നോവൽ #💞 പ്രണയകഥകൾ
*നിലാവ്* ഭാഗം : 8 ✍️ നന്ദന നന്ദു അന്നയും സ്നേഹയും നേരെ ഒരു കോഫി ഷോപ്പിലേക്ക് പോയി... ഹോ ഇന്ന് എല്ലാം കൊണ്ടും അളിഞ്ഞ ഒരു ദിവസം ആരുന്നു അല്ലെ സ്നേഹേ.. മം.. അതെ.. എനിക്ക് ഇന്ന് വന്നവരുടേം പോയവരുടേം ഒക്കെ വായിൽ നിന്ന് തെറി വിളി ആരുന്നു.. രണ്ട് മീറ്റ് റോൾ കൂടെ കഴിച്ചല്ലോ സ്നേഹ അന്നയെ നോക്കി ചോദിച്ചു.. അഹ് രണ്ടോ നാലോ ഒക്കെ കഴിക്കാം..അങ്ങനെ ഏലും കുറച്ചു സന്തോഷിക്കാം... നിന്റെ അമ്മച്ചി ഉണ്ടാക്കി തരുന്ന കക്ക ഇറച്ചി തിന്നാൻ കൊതി ആകുന്നു സ്നേഹ... അഹ് അമ്മച്ചി അടുത്ത മാസം സിനി മോളെ കൂട്ടി വരുന്നുണ്ട് എന്ന് പറഞ്ഞാരുന്നു അപ്പൊ പറയാം കൊണ്ട് വരാൻ... മം... സിനി മോള് എന്നാ പറയുന്നടി.. കുറെ ആയി അവളോട് ഒന്ന് സംസാരിച്ചിട്ട്... എന്നാ പറയാൻ ആടി സുഖം.. സ്നേഹയുടെ അനിയത്തി ആണ് സിനി മോള്.. പാവം കഴിഞ്ഞ മാസം ഫീസ് താമസിച്ചെന്ന് പറഞ്ഞു ഏത് സമയം ടീച്ചർ ചോദിക്കും എന്ന് പറഞ്ഞു വിളിച്ചാരുന്നു.. അച്ഛന്റെ ഹോസ്പിറ്റൽ ചിലവിനു വേണ്ടി ബാങ്കിൽ നിന്ന് കുറച്ചു പൈസ എടുത്താരുന്നു.. അത് കഴിഞ്ഞ മാസത്തെ സാലറി കൊണ്ട് അടച്ച് തീർത്തു. അങ്ങനെ അവളുടെ ഫീസ് മുടങ്ങി.... ഞാൻ പപ്പയോട് പറഞ്ഞു അവളുടെ ഫീസ് അടയ്ക്കാം നീ ആ സാലറി കുറച്ചു സേവ് ചെയ്ത് വെക്ക്... എന്റെ അന്നേ നിന്റെ പപ്പാ ആണ് ഞാൻ നഴ്സിംഗ് പഠിച്ച ഫുൾ ചിലവും നോക്കിത്..ഇനി സിനിടെ കാര്യം കൂടി.. അതിന്റെ ആവശ്യമില്ല അന്നേ.. ഞാൻ ഈ ജോലി ചെയുന്നത് അവൾക്കും അമ്മയ്ക്കും വേണ്ടിയാ ... അഹ് എല്ലാം ശരിയാകൂടി... അന്ന സ്നേഹയെ ആശ്വസിപ്പിച്ചു... ദേ... പപ്പാ വിളിക്കുന്നു അന്ന വേഗം ഫോൺ എടുത്തു.. ഹലോ പപ്പാ... എവിടെയാ അന്ന മോളെ ഡ്യൂട്ടി കഴിഞ്ഞോ... അഹ് കഴിഞ്ഞപ്പാ.. ഞാനും സ്നേഹയും കൂടി ചുമ്മാ ഒന്ന് കറങ്ങാൻ ഇറങ്ങിയതാ.. അഹ് സ്നേഹ മോള് എന്തിയെ... ഇവിടെ ഒണ്ട് കൊടുക്കാം... അന്ന ഫോൺ സ്നേഹയ്ക്ക് കൊടുത്തു... ഓഹ് ഈ മീറ്റ് റോളിന് ഒക്കെ എന്നാ ടേസ്റ്റ് ആണ് അല്ലെയോടി... അന്ന മീറ്റ് റോൾ കടിച്ചു കൊണ്ട് സ്നേഹയെ നോക്കി... എന്നാ പറഞ്ഞടി പപ്പാ.. അന്ന സ്നേഹയെ നോക്കി.. പ്രേതെകിച്ചു ഒന്നും പറഞ്ഞില്ല... മ്മ്മ്.... എനിക്ക് അറിയാം.. എന്റെ കല്യാണ കാര്യം തന്നെ.. അവളെ ഒന്ന് പറഞ്ഞ് മനസ്സിലാക്കിപിക്ക് എന്ന് അല്ലെ... എന്റെ സ്വൊന്തം അപ്പനും അമ്മയും അല്ലെങ്കിലും പത്തിരുപത്തിമൂന്നു വർഷം ആയിട്ട് ഞാൻ അവരുടെ കൂടെ അല്ലെ വളർന്നെ... രണ്ടിന്റേം ഉടായിപ്പ് എനിക്ക് നന്നായിട്ട് അറിയാം.... അന്നേ..... സ്നേഹ അവളെ ദേഷ്യപെട്ടു വിളിച്ചു... എന്താടി.... അന്ന അവളെ നോക്കി.. നീ എന്തോനിനാ... സ്വൊന്തം അപ്പൻ അല്ല എന്ന് ഒക്കെ പറയുന്നേ... ഉള്ളത് അല്ലേടി ആ ഒരു ബോധ്യം മനസ്സിൽ എപ്പഴും ഉള്ളത് നല്ലത് അല്ലെ.. എന്റെ അഹങ്കാരം കുറച്ചു കുറഞ്ഞു നിക്കും... നിനക്ക് ഇച്ചിരി കൂടുന്നുണ്ട് അന്നേ... നീ ഇങ്ങനെ പറഞ്ഞ് നടക്കുന്നെ പപ്പേം മമ്മി അറിഞ്ഞാൽ എന്ത് വിഷമിക്കും അവര്... മം... ഒരുപാട് വിഷമിക്കും... പക്ഷെ അറിയില്ലാടി... ഞാൻ പത്തിൽ പഠിച്ചോണ്ട് ഇരുന്നപ്പോൾ അറിഞ്ഞ അല്ലെ ഞാൻ അവരുടെ ദത്ത് മോള് ആണെന്ന് ഒക്കെ... അന്ന് ഞാൻ നിന്നെ കെട്ടിപിടിച്ചു കരഞ്ഞേ ഓർക്കുന്നുണ്ടോ..... അന്ന സ്നേഹയെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു... ഇത്രേം നാളായിട്ടും എനിക്ക് ഇത് ഒക്കെ അറിയാന്ന് അവർ അറിഞ്ഞിട്ട് ഇല്ല.... അറിയുവേം ഇല്ല...നിറഞ്ഞ കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് അന്ന പറഞ്ഞു... ഹോ ഇന്നാ ലിയ പിശാശ് ഓരോന്ന് പറഞ്ഞതെ ഞാൻ മനസ്സിൽ കരുതി ആരുന്നു... ഇന്നൊരു ഫ്ലാഷ് ബാക്ക് പറച്ചിൽ കാണും എന്ന്... എന്തായാലും അത് കഴിഞ്ഞു വാ പോയേക്കാം ഇനി... സ്നേഹ അന്നയെ നോക്കി കൊണ്ട് പറഞ്ഞു... രണ്ട് പേരും കൂടി കുറച്ചു നേരം കൂടി കറങ്ങി തിരിഞ്ഞ ശേഷം റൂമിലേക്ക് പോയി... പിറ്റേന്ന് ഹോസ്പിറ്റലിൽ ചെന്ന സ്നേഹ അന്നയുടെ അടുത്തേക്ക് ഓടി ചെന്നു... ടി ആ ലിയ മാഡം ഒരു വീക്ക്‌ ലീവ് ആണ്.. അവളുടെ ശല്യം ഇല്ലാണ്ട് നിനക്ക് ഇനി ധൈര്യം ആയിട്ട് നിന്റെ ഡോക്ടറിനെ വായി നോക്കാം..... ഓഹ് ഈ ഒരു വീക്ക്‌ കൊണ്ട് അങ്ങേര് വളയുവോ... ട്രൈ ചെയാം അന്ന ചിരിച്ചു കൊണ്ട് പറഞ്ഞു... എബി അന്ന ഉള്ള സ്ഥലങ്ങളിൽ നിന്ന് എല്ലാം ഒഴിഞ്ഞു മാറി നടന്നു... അന്ന ആകട്ടെ എബി ഉള്ള സ്ഥലം മഷി ഇട്ടു നോക്കി കണ്ട് പിടിച്ചു പുറകെ ചെല്ലും... മുകളിലെ ഫ്‌ളൂരിലേക്ക് പോകാൻ നിന്ന എബിയുടെ ഒപ്പം അന്നയും ചാടി ലിഫ്റ്റിൽ കയറി... വേറെ ആരും ലിഫ്റ്റിൽ ഇല്ലാഞ്ഞ കൊണ്ട് അന്നയക്ക് കുറച്ചു സമാധാനം ആയി... സാർ...ഇത്രേം നാളായിട്ടും നിങ്ങൾക് എന്നോട് ഒരു തുള്ളി ഇഷ്ടം പോലും തോന്നുന്നില്ല... എബി കലിച്ചു കൊണ്ട് അന്നയെ നോക്കി... ഹോ ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ ഞാൻ ദഹിച്ചു പോകും അന്ന എബിയെ നോക്കി പറഞ്ഞു.... ഇടിയറ്റ്.... എബി സൗണ്ട് ഉയർത്തി തന്നെ പറഞ്ഞു... ഇറങ്ങേണ്ട ഫ്ലോർ എത്തിയതും എബി ഇറങ്ങി പോയി.. ഓ ഇനി ഞാൻ എന്തിനാ ഇങ്ങോട്ട് പോകുന്നെ.. താഴോട്ട് പോയേക്കാം അന്ന ലിഫ്റ്റിൽ തന്നെ വീണ്ടും താഴേക്ക് പോയി.... കഴിക്കാൻ പോയ എബിയുടെ പുറകെ അന്നയും പോയി... എബി ഇരുന്നതിന് നേരെ ഓപ്പോസിറ്റ് ഉള്ള ടേബിളിൽ അവളും പോയി ഇരുന്നു.. എബിയെ തന്നെ കണ്ണിമാ ചിമ്മാതെ നോക്കി അന്ന അവിടെ ഇരുന്നു.. എബി അറിയാതെ പോലും ഒരു നോട്ടം അന്നയിലേക്ക് ചെന്നില്ല... ഡെയിലി ഇത് തന്നെ ആവർത്തിച്ചു കൊണ്ട് ഇരുന്നു.. അയ്യോ... അയാൾ ഒരു മനുഷ്യൻ ആണോടി ഞാൻ മടുത്തു ഇങ്ങനെ നടന്നു... അന്ന സ്നേഹയെ നോക്കി പറഞ്ഞു.. അഹ് ആവശ്യം നിന്റെ അല്ലെ നടന്നോ.. നിന്റെ പുറകെ ഇത് പോലെ അല്ലെ ആ ഫർമസി നിക്കുന്ന പുള്ളി നടക്കുന്നെ... അയാൾ നിർത്തിയോ നടത്തം ഇല്ലാലോ.... അത് പോലെ നീയും നടക്ക്... ഓഹ് ഡാർക്ക്‌.... അന്ന സ്വൊയം പറഞ്ഞു... നാളെ തൊട്ട് ആ ലിയ മാഡം വരും .. ഒരു വീക്ക്‌ ഇത്ര പെട്ടന്ന് പോയോ... അറിഞ്ഞതു പോലും ഇല്ല ദിവസം പോയെ.. ലിയ വന്നതേ എബിയുടെ അടുത്തേക്ക് പോയി... നീ എന്താ എബി ഡാഡി വിളിച്ചിട്ട് ഫോൺ എടുക്കാത്തത്.. നീ എടുക്കുന്നില്ല എന്ന് പറഞ്ഞു ഡാഡി എന്നെ വിളിച്ചു... നിന്റെ പ്ലാൻ എന്ത് ആണ്.. ഞാൻ പറഞ്ഞത് കൊണ്ട് ആണ് പുതിയ ഒരു ഹോസ്പിറ്റൽ അതും നിന്നെ എംഡി ആക്കി കൊണ്ട് ഓപ്പൺ ആക്കാൻ ഡാഡി തയ്യാറായെ.. നിനക്കും അത് താല്പര്യം ആയിരുന്നല്ലോ... എന്നിട്ട് ഇപ്പൊ നീ ഫോൺ പോലും എടുക്കുന്നില്ല..... ഓഹ് ലിയ സ്റ്റോപ്പ്‌ ഇറ്റ്.... ഞാൻ കുറച്ചു തിരക്കിൽ ആരുന്നു അതാ ഫോൺ എടുക്കാഞ്ഞേ... അതും പറഞ്ഞു ഏത് സമയം ഇങ്ങനെ വിളിക്കണ്ട എന്ന് നീ ഡാഡിയോട് പറ... ഇവിടെ നല്ല തിരക്ക് ആരുന്നു.. അതിന്റെ ഇടയ്ക്ക്.. എന്ത് ടെൻഷൻ ഒണ്ട് എന്ന് നിനക്ക് അറിയാവോ.. നീയും ഒരു ഡോക്ടർ അല്ലെ നിനക്ക് മനസ്സിലാകൂലോ... എബി ഞാൻ അങ്ങനെ അല്ല... പ്ലീസ്.... ഒന്ന് മിണ്ടാതെ ഇരിക്ക്... ലിയ അകത്ത് ഒണ്ട് എന്ന് അറിയാതെ അന്ന ഡോർ തുറന്ന് അകത്തേക്ക് കയറി... ഹായ് ഡോക്ടർ ഗുഡ് മോർണിംഗ്... എബിയും ലിയയും പെട്ടന്ന് തിരിഞ്ഞു നോക്കി... അന്നയെ കണ്ടതും ലിയക്ക് കലി കേറി... ഓ.... അപ്പൊ ഇത് ആണ് നിനക്ക് തിരക്ക് അല്ലെ... ലിയ എബിയെ നോക്കി ചോദിച്ചു... അത് കൂടി കേട്ടതും എബിക്ക് ദേഷ്യം അടക്കാൻ ആയില്ല... അവൻ അന്നയുടെ നേരെ തിരിഞ്ഞു.. നിനക്ക് എന്താ വേണ്ടേ... ഞാൻ ഇപ്പൊ ഇങ്ങോട്ട് വരാൻ പറഞ്ഞോ നിന്നോട്... എനിക്ക് നിന്നോട് പ്രേമം ആണെന്ന് എപ്പഴെങ്കിലും ഞാൻ നിന്നോട് പറഞ്ഞോ... ഒരു കാര്യം പറഞ്ഞേക്കാം കണ്ട അലവലാതി പെണ്ണുങ്ങളെ പോലെ എന്റെ പുറകെ മേലാൽ വന്നേക്കല്ലു... നിനക്ക് ഒക്കെ ഏതവനെ എങ്കിലും കിട്ടിയാൽ മതിയല്ലോ... നിന്റെ ഒക്കെ സൂക്കേട് തീർക്കണേൽ വേറെ എങ്ങോട്ട് ഏലും പോടീ... അതിന് ഈ എബിയെ കിട്ടില്ല... നിന്നെ പോലെ ഒരുത്തിയെ കെട്ടി തലേ വെക്കാൻ എനിക്ക് പ്രാന്തു ഇല്ല... എത്ര തവണ നിന്നോട് ഞാൻ പറഞ്ഞു എനിക്ക് നിന്നോട് അങ്ങനെ ഒരു ഇഷ്ടം ഇല്ലന്ന്... എന്നിട്ട് പിന്നേം പിന്നേം നടക്കുവാ.. ഇതിൽ നിന്ന് നിന്റെ സ്വാഭാവം എനിക്ക് ഏറെ കുറെ മനസ്സിലായി... നിന്റെ കാര്യം നടക്കുന്ന വരെ നീ എന്ത് വേണം എങ്കിലും ചെയ്യും... നിന്നെ ഞാൻ കെട്ടി കൂടെപോറുപിച്ചിട്ട് നിനക്ക് മതി ആയില്ലേ നീ അടുത്തത് നോക്കി.. സാർ പ്ലീസ്....... അന്ന പെട്ടന്ന് എബിയുടെ നേരെ കൈ ഉയർത്തി... മതി....സാറിന്റെ മനസിൽ എന്നെ പറ്റി ഇങ്ങനെ ഒരു ധാരണ ആണെന്ന് ഞാൻ കരുതി ഇല്ല.... ഷമിക്ക് പ്രായത്തിന്റെ ആണെന്ന് കരുതി വിട്ടേക്ക്... നിങ്ങൾ ഒക്കെ നല്ല എഡ്യൂക്കേറ്റഡ് അല്ലെ... അങ്ങനെ കരുതി വിട്ടേക്ക്... സോറി.... ഒരുപാട് ഡിസ്റ്റർബ് ചെയ്തു എന്ന് അറിയാം... ഇനി ഉണ്ടാവില്ല ഉറപ്പ്.. അത്രേം പറഞ്ഞു അന്ന അവിടെ നിന്ന് വേഗം ഇറങ്ങി... പെട്ടന്ന് എബിയുടെ ഫോണിൽ ഒരു കാൾ വന്നു.. ഹലോ എന്തായി...എബിയുടെ മുഖത്തു നിറയെ ടെൻഷൻ ആയി.. വെന്റിലേറ്ററിൽ കയറ്റി സാർ മറു ഭാഗത്തു നിന്നുള്ള മറുപടി ലിയ ഫോണിൽ കൂടി ചെറുതായി കേട്ടു.. ഏതോ കേസിന്റെ കാര്യത്തിൽ ടെൻഷൻ ആയി നിക്കുവാണ് എന്ന് ലിയക്ക് മനസിലായി... അവൾ വേഗം തന്നെ അവിടെ നിന്നും ഒഴിഞ്ഞു മാറി... അന്ന സിക്ക് ലീവ് എടുത്ത് അപ്പോൾ തന്നെ റൂമിലേക്ക് പോയി... റൂമിൽ ചെന്ന അവൾ അവിടെ കണ്ടത് എല്ലാം എടുത്ത് എറിഞ്ഞു.... ഞാൻ....ഞാൻ എത്ര പേരുടെ കൂടെ പോയതാ അയാൾ കണ്ടിട്ട് ഉള്ളെ... ഞാൻ ഒരു വൃത്തികെട്ട പെണ്ണ് ആണെന്ന്... അയാൾ കണ്ടോ....ഞാൻ പോകുന്നേ അന്ന മുടിയിൽ പിടിച്ചു അലറി... അവിടെ കണ്ട എല്ലാം എറിഞ്ഞൊടച്ചു അവൾ ദേഷ്യം അടക്കി... തുടരും.... #📙 നോവൽ #💞 പ്രണയകഥകൾ
ഹൃദയത്തിന്റെ അവകാശി 💜💜 പാർട്ട് 75 ജിഫ്ന നിസാർ ❤‍🔥 കയ്യിലിരുന്നാ ഫോൺ ചുവരിലേക്ക് നീട്ടി എറിയാനാണ് വൈഗക്ക് തോന്നിയത്. അവൾക്കപ്പോൾ അത്രയും ദേഷ്യം തോന്നുണ്ടായിരുന്നു. തമ്പിയുടെ ഫോൺ സ്വിച്ച് ഓഫ്.. അർജുനെ വിളിച്ചിട്ട് ബെല്ലടിക്കുന്നുണ്ട് എന്നല്ലാതെ അതവൻ അറ്റന്റ് ചെയ്യുന്നുമില്ല. പല്ല് കടിച്ചു കൊണ്ടവൾ മുടിയൊന്നു വലിച്ചു കൊണ്ട് ദേഷ്യം പ്രകടിപ്പിച്ചു. ഒരൊറ്റ വിളിയിൽ ഓടി വരുമെന്ന് കരുതിയ രണ്ടു പേരും അവളെയപ്പോൾ വല്ലാതെ നിരാശപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. എന്നാൽ അച്ഛനും സഹോദരനും അകപ്പെട്ടു കിടക്കുന്ന അപകടമോ അതിന്റെ ആഴമോ അവൾ അറിഞ്ഞതുമില്ല. അൽപ്പം നേരം കൂടി അങ്ങനെ ഇരുന്നെങ്കിലും വൈഗ പോകാൻ തന്നെയുറച്ചു. വിനോദിന്റെ കൂടെ ഇനി വയ്യെന്ന് അവൾ ഉറപ്പിച്ചു കഴിഞ്ഞതാണ്. അവൾ ഉദ്ദേശിച്ചത് പോലെ അവനിലൊരു മാറ്റം, അതൊരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്തതാണെന്ന് വൈഗ ഏറെക്കുറെ മനസ്സിലാക്കി കഴിഞ്ഞതാണ്. വീട്ടിലേക്കാണല്ലോ പോകുന്നത്.. അവിടെ ചെന്നിട്ട് അവരോട് നേരിട്ട് എല്ലാം പറയാനും വിനോദിന്റെ കാര്യത്തിലൊരു തീരുമാനമുണ്ടക്കണം എന്നൊക്കെയുള്ളത് മനസ്സിലോർത്തു കൊണ്ടാണ് വൈഗ എഴുന്നേറ്റത്. ഷെൽഫിൽ നിന്നും ഹാൻഡ് ബാഗും ഫോണും മാത്രമായിട്ടാണ് അവൾ താഴെക്കിറങ്ങി ചെന്നത്. വിനോദും അവന്റെ അച്ഛനും അമ്മയുമെല്ലാം അവളെ പ്രതീക്ഷിക്കുന്നത് പോലെ സോഫയിൽ ഇരിപ്പുണ്ട്. വിനോദ് അവരോടെല്ലാം കാര്യം പറഞ്ഞു കഴിഞ്ഞെന്ന് ആ ഭാവം കണ്ടപ്പോൾ തന്നെ വൈഗക്ക് മനസ്സിലായി. അതോടെ അവളുടെ മുഖം കൂടുതൽ കടുത്തു. അവരെ ഒന്ന് നോക്കിയിട്ട് ദേഷ്യത്തോടെ മുഖം വെട്ടിച്ചു കൊണ്ട് വൈഗ പുറത്തേക്ക് നടന്നു. "അവളോട് പറയണ്ടേ ഡാ..?' അമ്മയുടെ ചോദ്യം കേട്ടിട്ട് വിനോദ് വേണ്ടന്ന് തലയാട്ടി. "നമ്മളായിട്ട് ഒന്നും പറയേണ്ടമ്മേ. പിന്നെ അതിനു കൂടിയുള്ളത് അവൾ ഇവിടെ നിന്ന് തുള്ളും. വിനോദൊരു ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു. "അവൾ വീട്ടിലേക്ക് തന്നെയാവും പോകുന്നത്. അവളുടെ അച്ഛനെയും ഏട്ടനെയും വിളിച്ചിട്ട് കിട്ടി കാണില്ല. എന്നിട്ടും പോയത് എനിക്ക് മുന്നിൽ തോൽക്കാതിരിക്കാൻ വേണ്ടി മാത്രമാണ്.." വിനോദ് ഒരു ദീർഘ നിശ്വാസത്തോടെ വൈഗ പോയ വഴിയേ നോക്കി.. "ഈ കുട്ടി എന്താടാ ഇങ്ങനെ..." ഏറെ സങ്കടത്തോടെ തന്നെ നോക്കി ചോദിക്കുന്ന അച്ഛന്റെ നേരെ വിനോദ് അലിവോടെ നോക്കി. അവർ രണ്ടു പേരും വൈഗയേ എത്ര സ്നേഹിച്ചിരുന്നു എന്നും താനും അവളും സന്തോഷമായി ജീവിക്കാൻ വേണ്ടി അവർ എത്രമാത്രം അഡ്ജസ്റ്റ് ചെയ്തിരുന്നു എന്നും വിനോദിനറിയാം. "അതിന്റെ ഉത്തരം സിംപിൾ അല്ലേ അച്ഛാ.." വിനോദ് അച്ഛന്റെ അരികിലേക്ക് ചേർന്നിരുന്നു കൊണ്ടാ കയ്യിൽ വിരൽ ചേർത്തു.. "ചെറുപ്പത്തിൽ അച്ഛനും അമ്മയും എന്നോടും ഏട്ടനോടും പറഞ്ഞു തന്നിരുന്നൊരു കാര്യമില്ലേ.. ജനിക്കുന്ന ഓരോ കുട്ടിയും ഒഴിഞ്ഞൊരു ബോട്ടിൽ പോലാണ്.. ആ ബോട്ടിലിൽ നന്മ നിറച്ചാൽ അതും തിന്മ നിറച്ചാൽ അതും നിറഞ്ഞു നിൽക്കും..ഈ ലോകത്തിലെ ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ ഗിഫ്റ്റ്.. അതവരുടെ നല്ല പേരൻസ് ആണ് എന്നൊക്കെ." കുഞ്ഞൊരു ചിരിയോടെ വിനോദ് അച്ഛനെയും അമ്മയെയും മാറി മാറി നോക്കി. "വൈഗയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്.. അവളെന്ന ഒഴിഞ്ഞ ബോട്ടിലിൽ അവളുടെ പേരന്റസ് നിറച്ചു വെച്ചതത്രയും അസൂയ. കുശുമ്പ്. അഹങ്കാരം എന്നീ സാധനങ്ങളാണ്.. നന്മയുടെ നേർത്തൊരു അംശം പോലും അവളിൽ കാണാൻ കഴിയാത്തത് അതവൾക്ക് കിട്ടാതെ പോയത് കൊണ്ടാണ്‌.." അവനും നല്ല സങ്കടമുണ്ടെന്ന് തെളിച്ചമില്ലാത്ത ആ ചിരി കാണുമ്പോൾ തന്നെ അറിയാം. അരികിൽ വന്നിരുന്നു തലോടുന്ന അമ്മയുടെ ചുമലിലേക്ക് വിനോദ് ചാഞ്ഞു കിടന്നു.. "വിഷമിക്കല്ലേ മക്കളെ.. വൈഗ മോൾക്ക് നിന്നോട് സ്നേഹം തന്നെയാണ്.. അതെനിക്കറിയാം. ആ കുട്ടി തിരിച്ചു വരുമെടാ.." അവർ വിനോദിന്റെ കവിളിൽ ചുണ്ട് ചേർത്തു. "എനിക്കറിയാം അമ്മേ.. എനിക്കും അവളോട് ദേഷ്യമില്ല..ഉള്ള ദേഷ്യം അവളോടല്ല.. അവളിലെ വൃത്തികെട്ട സ്വഭാവത്തിനോടാ.. എനിക്കിപ്പോഴും അവളെ ഇഷ്ടം തന്നെയാണ്. ഞാൻ മോഹിച്ചു താലി കെട്ടിയ എന്റെ പെണ്ണാണ്.. അവളേ നഷ്ടപെടരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹവും.." വിനോദ് രണ്ടു കൈകൾ കൊണ്ടും അമ്മയെ ചുറ്റി പിടിച്ചു. "അവളുടെ അച്ഛനും ഏട്ടനും അമ്മയും.. അവർക്കൊപ്പം അവളും കൂടി ചേർന്നിട്ട് ചെയ്തു കൂട്ടുന്ന തെറ്റുകളുടെ ആഴം വൈഗ തിരിച്ചറിയണം. അത് ആരും പറയാതെ തന്നെ.. തെളിവുകൾ കൊണ്ട് അവൾക്ക് മനസ്സിലാവും.. ഇപ്പോൾ അവളുടെ അച്ഛനെതിരെ നടക്കുന്ന ഈ കേസ് അതിനൊരു തുടക്കം മാത്രമാവട്ടെ എന്നാണ് എന്റെ ആഗ്രഹം.. മിഡിയാസ് പറയും പോലെ.. ഇതല്ല. ഇതിനേക്കാൾ വലിയ ചതിയുടെ വിവരങ്ങൾ കൂടുതൽ പുറത്ത് വരും എന്ന് തന്നെയാണ് എന്റെ വിശ്വാസം. അത് അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കാരണം എന്റെ ഭാര്യയുടെ കുടുംബം കാരണം ഇനിയാർക്കും യാതൊരു ഉപദ്രവവും ഉണ്ടാവരുത് എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു.." കണ്ണടച്ച് കൊണ്ടാണ് വിനോദ് പറയുന്നത്.. ❤‍🔥❤‍🔥 ഡിസ്ചാർജ് ഷീറ്റ് എഴുതി വാങ്ങി ശ്രീ തിരികെ വരുമ്പോഴേക്കും പൂനിലാവ് പോലൊരു ചിരിയോടെ ആ അവശതയിലും അച്ചു ഓടി പാഞ്ഞു ചെന്നിട്ടവനെ ഇറുകെ പുണർന്നു. സുനിലിനെ പൂട്ടി എന്നുള്ളത് അവൾക്ക് ചില്ലറ സന്തോഷമുള്ള കാര്യമൊന്നുമല്ല. പക്ഷേ അതിനേക്കാൾ അവളെ സന്തോഷിപ്പിച്ചത്.. ഇനി തമ്പി കൂടി കുടുങ്ങും എന്നുള്ള അറിവ് തന്നെയാണ്.. ശ്രീയുടെ കൈകളും അവളെ ചേർത്ത് പുണർന്നു. കയ്യിലുള്ള ഷീറ്റ് കാർത്യയിനിക്ക് നേരെ നീട്ടി കൊണ്ടവൻ ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു. തലയാട്ടി ചിരിച്ചു കൊണ്ടവർ അതുമായി കുട്ടാപ്പിയുടെ അരികിൽ പോയിരുന്നു. അവനും നാണം വരുന്നുണ്ട് അച്ചുമ്മ ആ ചേട്ടനെ കെട്ടിപിടിച്ചു നിൽക്കുന്നത് കാണുമ്പോൾ. "ഇപ്പൊ നിന്റെ അമ്മ കാണുന്നത് നിനക്ക് പ്രശ്നമില്ലേ അച്ചുവേ..." ശ്രീ അൽപ്പം ഉറക്കെ തന്നെ ചോദിക്കുമ്പോഴാണ് അച്ചു സ്ഥലകാലം ബോധം വന്നത് പോലെ ഞെട്ടി പിടഞ്ഞു മാറിയത്. "അത് ഞാൻ. സന്തോഷം കൊണ്ട്.." ചമ്മി നാശമായ മുഖത്തോടെ അവൾ നിന്ന് വിക്കി കളിക്കുന്നത് കാണുമ്പോൾ ശ്രീയും കാർത്യായിനിയും ഒരു പോലെ ചിരിച്ചു. "സന്തോഷം സഹിക്കാൻ വയ്യാതെ ചെയ്തു പോയതാ.. അതിനിത്ര കിണിക്കാൻ എന്താ.." ഒടുവിൽ അച്ചു അവസാന ആയുധം പോലെ കലിപ്പ് പുറത്തെടുത്തു. "അതിന് ഞങ്ങൾ വല്ലതും പറഞ്ഞോ..?" കാർത്യായിനി കണ്ണുരുട്ടി. എന്തിനാ ഇനിയിപ്പോ പറയുന്നത്.. ഈ ചിരി തന്നെ പോരെ.. മുഖം വീർപ്പിച്ചു പറഞ്ഞു കൊണ്ട് അച്ചു തിരിഞ്ഞു നിന്നു. "പെട്ടന്ന് ഇറങ്ങാം അച്ചു..നിങ്ങളെ വീട്ടിലാക്കിയിട്ട് എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്." ശ്രീ അവളെ നോക്കിയിട്ട് പറഞ്ഞതോടെ അവരെല്ലാം പോകാൻ റെഡിയായി. അച്ചുവിന് വീണ്ടും എന്തൊക്കെയോ അവനോട് ചോദിക്കാനുണ്ട്. പക്ഷേ അവൻ പറഞ്ഞത് പോലെ ഇനിയാണ് അവന് മുന്നിൽ ചെയ്യാനുള്ളത്. ഇത് വരെയും തമ്പി കളിച്ചു.. അവൻ അനുഭവിച്ചു. ഇനിയങ്ങോട്ട് അതിന്റെ പലിശയും കൂട്ട് പലിശയും ചേർത്ത് കൊണ്ട് അവൻ കളിക്കും.. തമ്പിയും മകനും അനുഭവിക്കും. ശ്രീ പ്രതീക്ഷിച്ചത് പോലെ തന്നെ.. മാധ്യമങ്ങൾ അച്ചുവിനെ കണ്ടതും അവരുടെ അരികിലേക്ക് ഓടി ചെന്നു. "ഞാൻ പറഞ്ഞതിൽ കൂടുതൽ ഈ വിഷയത്തിൽ അർച്ചനക്കൊന്നും പറയാനില്ല. പിന്നെ നിങ്ങൾക്കറിയേണ്ട കാര്യം.. അത് ഞങ്ങളുടെ പേഴ്സ്നൽ കാര്യങ്ങളാണ്. അത് മാറ്റാരുമായും ചർച്ച ചെയ്യാൻ തത്കാലം ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല.. സഹകരിക്കണം..പ്ലീസ്. അവൾക്ക് വയ്യ." അച്ചുവിനെ ചേർത്ത് പിടിച്ചു,കാർഥ്യയിനിയുടെ കയ്യിലും പിടിച്ചു കൊണ്ട് ശ്രീ അവർക്കു നടുവിലൂടെ കാറിനരികിലേക്ക് ചെന്നു. ബുള്ളറ്റ് അജയെ ഏല്പിച്ചിട്ട് അവന്റെ കാറുമായി ആണ് ശ്രീ അങ്ങോട്ട്‌ വന്നത് തന്നെ. അത് വരെയും കാത്ത് നിന്നിട്ടും അച്ചു ഒന്നും പ്രതികരിക്കാതെ പോയതിൽ നിരാശയുണ്ടെങ്കിലും ശ്രീയേ കുറിച്ച് ശെരിക്കും മനസ്സിലാക്കി വെച്ചിരുന്നത് കൊണ്ട് തന്നെ അവരുടെ പിറകെ ഒരു ശല്യമായി ക്യാമറ തൂക്കി പോകാൻ പിന്നെ അവിടാർക്കും ധൈര്യമില്ലായിരുന്നു. ❣️❣️ എത്ര ചിന്തിച്ചിട്ടും എന്ത് വേണമെന്നൊരു തീരുമാനമെടുക്കാൻ തമ്പിക്ക് കഴിഞ്ഞില്ല. കാറുമായി അയാളാ സിറ്റിയിൽ കറങ്ങി നടക്കാൻ തുടങ്ങീട്ട് കുറച്ചധികം സമയമായിട്ടുണ്ട്. സ്വിച്ച് ഓഫ് ചെയ്ത ഫോൺ അരികിൽ തന്നെയുണ്ട്. അത് വെച്ചു കൊണ്ട് പോലിസ് കണ്ടു പിടിക്കരുത് എന്ന് കരുതിയാണ് അത് ഓഫ് ചെയ്തു വെച്ചത്. ഇതിനോടകം കാര്യങ്ങൾ കാട്ട് തീ പോലെ പടർന്നു കാണും എന്നുറപ്പുണ്ട്. വല്ലാതെ ദാഹം തോന്നിയിട്ടും ആരെങ്കിലും തിരിച്ചറിഞ്ഞാലോ എന്ന് കരുത്തിയിട്ടാണ് പുറത്തേക്ക് പോലും ഇറങ്ങാത്തത്. ഓഫ് ചെയ്യും മുന്നേ രക്ഷിക്കും എന്നുറപ്പുള്ള മൂന്നാലു പേർക്കു വിളിച്ചെങ്കിലും അവരാരും ഫോൺ എടുത്തില്ല എന്നതും തമ്പിയെ ആശങ്കയിലാക്കിയിട്ടുണ്ട്. എത്ര നേരം ഈ വണ്ടിയിൽ തുടരും എന്നയാൾക്കും അറിയില്ല. പക്ഷേ രക്ഷപ്പെട്ടു പോകണമെന്നും തന്നെ ഇത്രയും നേരം ബുദ്ധിമുട്ടിച്ച ശ്രീദേവിന് മറുപണി കൊടുക്കണം എന്നും തന്നെയായിരുന്നു അയാളുടെ മനസ്സിലപ്പോഴും.. ❤️❤️ ഗാഡമായൊരു ഉറക്കത്തിലാണ്..താനിപ്പോഴും. കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമെല്ലാം ഒരു പേടി സ്വപ്നം മാത്രം.. അതങ്ങനെ കാണാനായിരുന്നു ദേവികക്കിഷ്ട്ടം. മറിച്ചു ചിന്തിക്കാൻ അവർ ഭയന്നു പോയി. നടു കടലിൽ ഒറ്റ പെട്ടത് പോലൊരവസ്ഥ.. മരണത്തിനും ജീവിതത്തിനും ഇടയ്ക്ക് പെട്ടത് പോലെ.. ചെയ്തതും പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം അങ്ങനെ അല്ലെന്ന് മനസ്സിലിരുന്നു നിലവിളിക്കുന്നു.. അതിനേക്കാൾ ഭയവും വേദനയുമാണവർക്ക് ബാലയെ നോക്കാൻ. താൻ കാരണമാണ്.. തനിക്ക് വേണ്ടിയാണ് അവൾക്കീ ദുർവിധി വന്നത് മുഴുവനും. ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ പോലും അറിയാൻ കഴിയുമായിരുന്നു തനിക് തന്റെ മകളുടെ ജീവിതത്തിൽ സംഭവിക്കുന്ന താളപിഴകൾ.. പക്ഷേ അന്തമായ സ്നേഹം മൂടി കെട്ടിയ തന്റെ കണ്ണിലും മനസ്സിലും സഹോദരനും അയാളുടെ നന്മ നിറഞ്ഞ കുടുംബവും മാത്രമേ അപ്പോഴെല്ലാം അവശേഷിക്കുന്നുണ്ടായിരുന്നുള്ളു.. അതിനേക്കാൾ നടുക്കം തോന്നിയത്.. ഡെവിയും ബാലയും തമ്മിൽ ഇഷ്ടമായിരുന്നു എന്നുള്ള തിരിച്ചറിവാണ്. ബാലയെ സ്വന്തമാക്കാൻ വേണ്ടി അവൻ ചെന്നു കണ്ടതും അപേക്ഷിച്ചതുമൊന്നും ആരും തന്നെ അറിയിച്ചിട്ടില്ല. അല്ല.. അന്ന് അതൊക്കെ അറിയിച്ചാലും അതന്ന് ഒരിക്കലും താൻ അംഗീകരിച്ചു കൊടുക്കുകയും ചെയ്യില്ലായിരുന്നു.. എനിക്കീ കല്യാണം വേണ്ടമ്മേ.. ദയവായി എന്നെ കൊലക്ക് കൊടുക്കല്ലേ.. " അന്ന് അർജുനുമായി അവളുടെ കല്യാണം ഉറപ്പിച്ച ശേഷം നെഞ്ച് പൊട്ടി കൊണ്ട് ബാല കണ്മുന്നിൽ വന്നു നിന്നത് അവർക്കപ്പോൾ ഓർമ വന്നു. ദേവികയൊന്നു പിടഞ്ഞു.. അന്നീ ഇഷ്ടം മനസ്സിൽ ഉണ്ടായിട്ടാവും അവളെങ്ങനെ നെഞ്ച് വിങ്ങി തന്നേ തേടി വന്നത്. അന്നും പക്ഷേ താൻ ഏട്ടനെയും അർജുനെയും പുകഴ്ത്തി പറഞ്ഞു.. അവരുടെ സ്നേഹത്തിന്റെ മഹത്വം പറഞ്ഞു.. അച്ഛൻ ഉപേക്ഷിച്ചു പോയിട്ടും പൊന്ന് പോലെയുള്ള ഏട്ടന്റെ കരുതൽ പറഞ്ഞു.. അവളെ അടക്കി.. അല്ല.. കൊന്ന് കളയാൻ അറവ് ശാലയിൽ ഏല്പ്പിക്കും പോലെ അർജുനെ ഏൽപ്പിച്ചു.. ഒന്നുറക്കെ കരയാൻ കൂടി അവകാശമില്ലാതെ അതെല്ലാം ഇപ്പൊ തന്നേ അടക്കി നിർത്തിയിരിക്കുന്നു. ഉണരുമ്പോൾ മാഞ്ഞു പോകുന്ന സ്വപ്നമായിരിക്കണേ എന്നുള്ള പ്രാർത്ഥനയോടെ ദേവിക നിന്നുരുകുന്ന സമയം തന്നെയാണ് അതൊന്നും സ്വപ്നമല്ലെന്നും കണ്മുന്നിലേ പൊള്ളുന്ന യാഥാർഥ്യമാണെന്നും തെളിയിച്ചു കൊണ്ട് ഡെവി വാതിൽ തുറന്നു കൊണ്ടകത്തേക്ക് വന്നത്. ദേവിക എന്നൊരാൾ അവിടെ നിൽക്കുന്നുണ്ടെന്ന് പോലും ഭാവിക്കാതെ അവൻ ബാലയുടെ അരികിലേക്കാണ് ചെന്നത്.. "ഡിസ്ചാർജ് ചെയ്തു.. ഇനി ഇറങ്ങിയാലോ" ബാലയെയും ദേവികയേയും ഒരുപോലെ ഞെട്ടിച്ചു കൊണ്ട് അടഞ്ഞു പോയ ശബ്ദമൊന്നു നേരെയാക്കി ഡെവി ചോദിച്ചു.. തുടരും.. #📙 നോവൽ #💞 പ്രണയകഥകൾ
*നിലാവ്* ഭാഗം : 7 ✍️ നന്ദന നന്ദു പിറ്റേന്ന് രാവിലേ ഹോസ്പിറ്റലിൽ എത്തിയ അന്ന നഴ്സിംഗ് സ്റ്റേഷനിൽ ഇരിക്കുന്ന എബിയെ കണ്ട് വേഗം അങ്ങോട്ട് ചെന്നു... ഗുഡ് മോർണിംഗ് സാർ.... എബി പെട്ടന്ന് തല ഉയർത്തി നോക്കി.. മുമ്പിൽ ചിരിച്ചോണ്ട് നിക്കുന്ന അന്നയെ കണ്ടതും എബിയുടെ മുഖം വലിഞ്ഞു മുറുകി... തിരിച്ച് ഒന്നും പറയാതെ അവൻ വീണ്ടും ഫോണിലേക്ക് നോക്കി ഇരുന്നു... അത് കണ്ടതും അവൾ മുഖം കോട്ടി കൊണ്ട് തിരിഞ്ഞു.. മം രാവിലെ തന്നെ അളിഞ്ഞു.. വെറുതെ ഒരു ഗുഡ് മോർണിംഗ് വേസ്റ്റ് ആയി... അവൾ കൂടുതൽ ഒന്നും തന്നെ എബിയോട് സംസാരിക്കാൻ പോകാതെ ഹാൻഡ് ഓവർ വാങ്ങാൻ ഇരുന്നു... എബി അപ്പോൾ തന്നെ അവിടെ നിന്നും എണീറ്റു പോയി.. തിരക്ക് ഒഴിഞ്ഞു നിന്ന ടൈമിൽ അന്ന സ്നേഹയുടെ അടുത്തേക്ക് പോയി... രണ്ട് പേരും കൂടി കത്തി അടിച്ചു ഇരുന്നപ്പോൾ അത് വഴി വന്ന ലിയ അവരെ കണ്ട് നിന്നു.. ഇവൾ ആണോ അന്ന.. ലിയ പതിയെ കൂടെ ഒണ്ടാരുന്ന നഴ്സിനോട് ചോദിച്ചു... മം.. അതെ മാഡം... കൂടെ നിക്കുന്നെ അവളുടെ ഫ്രണ്ട് ആണ്... രണ്ട് പേരും അടേം ചാക്കരെയും പോലെ ആണ്... മ്മ്മ്.. ലിയ ഒന്ന് ഇരുത്തി മൂളി.. അപ്പൊ ശരി ഇയാൾ പൊക്കോ ഞാൻ അവരെ ഒന്ന് പരിചയപ്പെടട്ടെ.... സംസാരിച്ചു നിക്കുന്ന അന്നയുടെയും സ്നേഹയുടെയും അടുത്തേക്ക് ലിയ നടന്നു... ലിയയെ കണ്ടതും സ്നേഹ പെട്ടന്ന് അന്നയുടെ കാലിൽ ചവിട്ടി.. ദേ മോളെ നിന്റെ കഞ്ഞിലെ പാറ്റ കുഞ്ഞ് വരുന്നു.. അന്ന പെട്ടന്ന് തിരിഞ്ഞു നോക്കി... ഈശ്വരാ.... എന്തിനാണോ എന്തോ ഇങ്ങോട്ട് വരുന്നേ.... നിനക്ക് പേടി ഒണ്ടോ സ്നേഹ പതിയെ ചോദിച്ചു....എയ് എന്തിന് അന്ന സ്നേഹയെ നോക്കി... അല്ല എബി സാറിന്റെ അടുത്ത ഫാമിലം ഫ്രണ്ടും പിന്നെ ലവ്വർ ആണെന്നും ഒക്കെ ചിലര് പറയുന്നു... ഇനി മറ്റേ കാര്യം കാനും അറിഞ്ഞിട്ട് നിനക്കിട്ട് രണ്ട് എണ്ണം പൊട്ടിക്കാൻ വല്ലോം വരുന്നേ ആണെലോ... അന്ന ഞെട്ടി സ്നേഹയെ നോക്കി... അയ്യോ... ആരിക്കുവോ.... എയ് ആരിക്കില്ല.... സ്നേഹ അവളുടെ തോളിൽ തട്ടി... ലിയ അടുത്ത് വന്നതും അന്ന പതിയെ സൈഡിലേക്ക് മാറി കൊടുത്തു.. ലിയ അവരെ രണ്ട് പേരെയും നോക്കി... ഒരു സീനിയർ പദവിയിൽ ഉള്ള ഒരാൾ വന്നാൽ വിഷ് ചെയ്യാൻ ഉള്ള കോമൺസെൻസ് ഇല്ലേ നിങ്ങൾക്... ലിയ പെട്ടന്ന് ചോദിച്ചതും അന്നയും സ്നേഹയും അവരെ നോക്കി.. സോറി മാഡം... ഗുഡ് ആഫ്റ്റർനൂൺ... മം... ലിയ ഒന്ന് മൂളി... അന്ന സ്നേഹയെ നോക്കി... ഞാൻ പോകുവാ.. ഇനി ഇവളുടെ പട്ടി ഷോ കാണാൻ എനിക്ക് വയ്യ അവൾ പതിയെ പറഞ്ഞു... മം ശരി വിട്ടോ... അന്ന തിരിഞ്ഞതും ലിയ അവളെ പുറകിൽ നിന്നും വിളിച്ചു.. ഇവിടെ ഉള്ള ഡോക്ടർ മാരെ ഒക്കെ കയറി പ്രൊപ്പോസ് ചെയ്യാൻ ഉള്ള ധൈര്യം ഒക്കെ തനിക്ക് ഒണ്ടോ... പെട്ടന്ന് ലിയയുടെ വായിൽ നിന്നും അങ്ങനെ കേട്ടതും അന്ന സ്റ്റക്ക് ആയി.. ആവൾ തിരിഞ്ഞു ലിയയെ നോക്കി... സ്നേഹ ഒന്നും മിണ്ടാതെ തല കുനിച്ചു... ലിയ അന്നയെ തന്നെ നോക്കി ഇരുന്നു... അതെ ഇവിടെ കണ്ട കോ സ്റ്റാഫിന്റെ നെഞ്ചത്ത് കയറി നടക്കുന്ന പോലെ എബിടെ അടുത്തേക്ക് അധികം പോകണ്ട കേട്ടോ... ലിയ ചെയറിൽ നിന്നും എണീറ്റു അന്നയുടെ അടുത്തേക്ക് വന്നു... ഇവിടെ ഡ്യൂട്ടിക് വന്നാൽ ഡ്യൂട്ടി കഴിഞ്ഞു പോണം അല്ലാതെ വേറെ പണിക്ക് പോകല്ല്....ഓക്കേ.... അല്ല അത് ഒക്കെ പോട്ടെ... താൻ എന്ത് ഉദ്ദേശിച്ചു ആണ് എബിയെ ഇഷ്ടം ആണെന്ന് പറഞ്ഞത്... അവൻ ഒരു ഡോക്ടർ ആണ്... താനോ ഇവിടുത്തെ ഒരു വെറും നഴ്സിംഗ് സ്റ്റാഫ്‌... അല്ല ജോലി പോട്ടെ ഫിനാൻഷിലി താൻ അവന്റെ ഒപ്പം എത്തുവോ...ഇത് ഒക്കെ ആലോചിച്ചിട്ട് ആണോ മോള് പ്രേമിക്കാൻ ഇറങ്ങിയേ... അവനു പ്രാന്തു ഒന്നും ഇല്ല നിന്നെ പോലെ ഒരു തുക്കടാ നഴ്സിനെ എടുത്ത് തലേ കേറ്റാൻ... നിന്റെ പുറകെ ഇവിടെ ഹോസ്പിറ്റലിൽ ഉള്ള കുറെ എണ്ണങ്ങൾ നടപ്പുണ്ടന്നു കേട്ടാലോ.... അവരെ ഒക്കെ അങ്ങ് നോക്കിയാൽ പോരെ... എന്തായാലും ഒരു കാര്യം പറഞ്ഞേക്കം... ഇനി മേലാൽ എബിടെ പുറകെ നിന്നെ കണ്ടേക്കല്... നീ ഇപ്പൊ ഓർക്കുന്നുണ്ടാരിക്കും ഇത് ഒക്കെ വന്നു പറയാൻ ഞാൻ ആരാ എന്ന്.... അന്ന മുഖം ഉയർത്തി അതിനുള്ള മറുപടിക്ക് വേണ്ടി ലിയയെ നോക്കി.. ഇത് നിന്നോട് വന്നു പറയാൻ എനിക്ക് അർഹത ഉള്ളത് കൊണ്ടാ ഞാൻ വന്നു പറഞ്ഞെ... ഞാനും എബിയും തമ്മിൽ ഉള്ള ബന്ധം അത് കൊണ്ട് ആണ് ഞാൻ തന്നെ ഇത് നിന്നോട് നേരിട്ട് പറയാൻ വന്നേ...അത്രേം പറഞ്ഞു ലിയ അവിടെ നിന്നും പോയി... ലിയ പോകുന്നതും നോക്കി അന്ന അവിടെ തന്നെ നിന്നു... സ്നേഹ പതിയെ അവളുടെ തോളിൽ പിടിച്ചു... അന്ന സ്നേഹയെ നോക്കി... ഞാൻ അന്നേ നിന്നോട് പറഞ്ഞ അല്ലെ വേണ്ട എന്ന്.. എന്ത് ബന്ധം അവർ തമ്മിൽ അന്ന സ്നേഹയെ നോക്കി.... ടി നിന്നോട് ഞാൻ പണ്ടേ പറഞ്ഞ അല്ലെ....ഇവിടെ ആരാണ്ട് ഒക്കെ പറയുന്ന ഞാൻ കേട്ടിട്ട് ഒണ്ട് സാർ കെട്ടാൻ പോകുന്നതാ അവരെ..അവർ തമ്മിൽ ഇഷ്ടത്തിൽ ആണ് എന്നൊക്കെ..... ഇനി ഇപ്പൊ അല്ലെങ്കിൽ തന്നെ ആ പിശാശ് പറഞ്ഞ പോലെ ജോലിയും പൈസയും ഒക്കെ...... നിന്റെ അപ്പൻ കൊടുക്കും ഇല്ലന്ന് അല്ല.. നിന്നെ പൊന്നു കൊണ്ട് മൂടി കൊടുക്കാൻ ഉള്ള സ്വത്ത് നിന്റെ അപ്പന്റെ കയ്യിൽ ഒണ്ട് എന്ന് ആ നെത്തോലിക്ക് അറിയില്ലലോ.... അന്ന സ്നേഹയെ നോക്കി... മം ഒണ്ട്... പക്ഷെ...അതിൽ എനിക്ക് ഒരു അവകാശം വരുന്നില്ലലോ.... സ്നേഹ പെട്ടന്ന് ചെറുതായി നിറഞ്ഞ അവളുടെ കണ്ണുകളിലേക്ക് നോക്കി... അന്നേ വാ പോകാം... ഇനി നീ ഓരോന്ന് ആലോചിച്ച് മൂഡ് ഓഫ്‌ ആയി ഇരുന്നോണം.... ഇതാ എനിക്ക് ഇഷ്ടം ഇല്ലാതെ.... വാ ടൈം രണ്ട് ആകാറായി... നമുക്ക് ഈ വഴി ഒന്ന് ഔട്ടിങ് പോയിട്ട് റൂമിലേക്ക് പോകാം... മ്മ്മ്... അന്ന ഒന്ന് മൂളി... പഞ്ചു ചെയ്ത് ഇറങ്ങിയ അന്നയും സ്നേഹയും കറക്റ്റ് എബിയുടെ മുമ്പിലേക്ക് ചെന്ന് ചാടി... എബിയെ കാണുമ്പം എപ്പഴും ഉള്ള ആ കുസൃതി അന്നയുടെ മുഖത്തു അപ്പോൾ ഇല്ലാരുന്നു... അവൾ പെട്ടന്ന് തന്നെ എബിയെ കാണാത്ത പോലെ തിരിഞ്ഞു... ബാഗിൽ നിന്നും ചാവി എടുത്ത് അന്ന സ്നേഹയുടെ നേരെ നീട്ടി... നീ വണ്ടി എടുക്ക് എനിക്ക് വയ്യ... സ്നേഹ വണ്ടി എടുക്കാൻ പോയപ്പോൾ അന്ന അവിടെ വെയിറ്റ് ചെയ്ത് നിന്നു... അവൾ ഇടം കണ്ണിട്ട് എബിയെ നോക്കി... ഇയാൾക്ക് ആ നെത്തോലി പോലെ ഇരിക്കുന്ന പെണ്ണിനെ എന്നാ കണ്ടിട്ടാ ഇഷ്ടം ആയെ... അവൾ മനസ്സിൽ പിറുപിറുത്തു... മം ഒരു പക്ഷെ അവർ പറഞ്ഞ പോലെ അവളും ഡോക്ടർ ആണ് പുള്ളിടെ സെയിം പ്രൊഫഷൻ... പിന്നെ ഫിനാഷ്യലി വെൽ സെറ്റിൽഡ് ആരികൂലോ... മം ഞാൻ ഒരു പാവം നേഴ്സ് കൊച്ച്.. അല്ല ഈ ഡോക്ടർമാർ ആരും നഴ്സ് മാരെ കെട്ടാറില്ലേ...അവൾ അതും പറഞ്ഞു പതിയെ മുന്നോട്ട് നടന്നു... ആ ഒരു മൈൻഡിൽ നടന്ന അന്ന പെട്ടന്ന് കയറി വന്ന ഒരു ബൈക്കിനു മുബിലേക്ക് ചാടി... അമ്മേ..... അവൾ പെട്ടന്ന് തന്നെ പുറകിലേക്ക് മാറി.. കാലു മടിഞ്ഞു നിലത്തേക്ക് വീണു... സൗണ്ട് കേട്ട് എബി അങ്ങോട്ട് ശ്രെദ്ധിച്ചു... എന്റെ പൊന്നു കൊച്ചേ ഞാൻ ഇപ്പോ വീണേനെ...എവിടെ നോക്കിയാ നടക്കുന്നെ.... ബൈക്കിൽ ഇരിക്കുന്ന ആള് അവളെ ഓരോന്ന് പറഞ്ഞു... സോറി... അവൾ നിലത്ത് നിന്ന് എണീറ്റു... മം സോറി... അതും പറഞ്ഞു അങ്ങ് പോയാൽ മതീല്ലോ... താൻ ഒന്ന് പോടോ തനിക്ക് ഒന്നും പറ്റി ഇല്ലാലോ... ഞാൻ അല്ലെ വീണേ... അന്ന തിരിച്ച് അയാളോട് ചൂടായി... അപ്പോൾത്തെക്കും സ്നേഹ അങ്ങോട്ട് ഓടി വന്നു... എന്താടി.... എന്താ... എയ് ഒന്നും ഇല്ല...വാ പോകാം.. അവർ പോകാൻ തുടങ്ങിയതും അയാൾ ബൈക്കിൽ നിന്ന് ഇറങ്ങി... അങ്ങനെ അങ്ങ് പോയാലോ... പെട്ടന്ന് അവിടെ നിന്ന രണ്ട് മൂന്നു പേര് അങ്ങോട്ട് വന്നു.. എബി അങ്ങോട്ട് ചെന്നു.. എന്താ പ്രശനം... അവിടെ വന്നവൻ അന്നയോട് ചോദിച്ചു... അവൾ പെട്ടന്ന് എബിയെ നോക്കി.. ഓഹ്... നാറും ഇന്ന് അവൾ പതിയെ പറഞ്ഞു... അത് ഞാൻ ശ്രെദ്ധിക്കാതെ മുന്നോട്ട് പോയതാ.. ഈ ചേട്ടന്റെ വണ്ടി അപ്പോളാ കേറി വന്നേ... ഇടിച്ചില്ല.. എന്റെ കാല് ഒന്ന് സ്ലിപ്പ് ആയി വീണതാ... ഓഹ് കാലു സ്ലിപ്പ് ആയി.. ഇപ്പൊ ഇടിച്ചാരുന്നെങ്കിലോ ബൈക്ക് കാരൻ വീണ്ടും സൗണ്ട് ഉയർത്തി... അവൾ പെട്ടന്ന് അയാളുടെ നേരെ തിരിഞ്ഞു... ചേട്ടാ.... മതി നിർത്ത് കുറെ നേരം ആയാലോ.... ചേട്ടന് ഇപ്പൊ ഈ വണ്ടി എന്നെ ഒന്ന് ഇടിക്കണം ആരുന്നു എന്ന് തോനുന്നു... ഇടിക്കാത്ത ആണോ ഇപ്പൊ പ്രശ്നം... ഞാൻ പറഞ്ഞല്ലോ എന്റെ മിസ്റ്റെക്ക് ആണ് എന്ന്... പിന്നെ എന്താ... ചേട്ടൻ ചേട്ടന്റെ കാര്യം നോക്കി പോയെ... ഓരോന്ന് വന്നേക്കുന്നു... അവൾ അയാളെ ഒന്നൂടെ നോക്കി സ്നേഹയുടെ കയ്യിൽ പിടിച്ചു... പോകാം.. ദേ കാലു ചെറുതായി മുറിഞ്ഞിട്ട് ഒണ്ടല്ലോ... ബന്റെജ് വാങ്ങണോ.. അന്ന കാലിലേക്ക് നോക്കി... വേണ്ട കുഴപ്പം ഇല്ല... അവൾ സ്നേഹയെ വിളിച്ച് കൊണ്ട് അവിടെ നിന്ന് പോയി... ഹോ എന്തൊരു സാധനവാ അഹങ്കാരം പിടിച്ചത്..ബൈക്ക് കാരൻ അന്നയെ നോക്കി പറഞ്ഞു... അത് കേട്ട എബി അന്നയെ തിരിഞ്ഞു നോക്കി... അത് കേട്ട അന്ന തിരിഞ്ഞു നോക്കി.. അതെഡോ ഞാൻ അഹങ്കാരി തന്നാ... ചേട്ടന് പ്രേത്യേകിച് മുടക്ക് ഒന്നും ഇല്ലാലോ...... അയ്യോ എന്റെ പൊന്ന് പെങ്ങളെ ഞാൻ ഒന്നും പറഞ്ഞില്ലേ... അയാൾ അപ്പൊ തന്നെ ബൈക്ക്എടുത്ത് പോയി... എബി ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി തുടരും... #📙 നോവൽ #💞 പ്രണയകഥകൾ
*മുറ ചെറുക്കൻ* ഭാഗം : 10 ✍️ Aysha Akbar വാ........ദേ ഇവിടിരുന്നു ദോശ കഴിക്ക്...... അൽപ നേരം കഴിഞ്ഞ് എഴുന്നേറ്റ ഇഷാനി അടുക്കളയിലേക്കെത്തിയപ്പോഴാണ് തനൂജ അത്‌ പറഞ്ഞത്..... അവളൊന്നു നോക്കി.... മുത്തശ്ശി അവിടെയില്ല... മീനു ധൃതിയിൽ ഭക്ഷണം കഴിക്കുന്നുണ്ട്..... മാറ്റിയൊരുങ്ങി യാണവളുടെ യിരിപ്പ്..... മീനു അവളെ കണ്ടൊന്ന് നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല..... നേരത്തെ കെട്ടി പ്പിടിച്ച അവളുടെ ശരീരത്തിന്റെ ചൂട് മനസ്സിലൊരു കുളിരായി നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നി ഇഷാനിക്ക്...... തനിക്കവളോടൊന്ന് മിണ്ടാൻ തോന്നുന്നത് പോലെ... അത്രയേറെ എന്തോ ഒരു അടുപ്പം മനസ്സിനവളോട് തോന്നി തുടങ്ങിയിരുന്നു.... പക്ഷെ അവൾ തന്നെ നോക്കുന്നതേയില്ല.... അമ്മേ..... ഞാനിറങ്ങുവാണേ.... ഇഷാനി കസേരയിലേക്കിരുന്ന നിമിഷം മീനു ധൃതിയിൽ എഴുന്നേറ്റ് അപ്പുറത്തായി വെച്ച ബാഗുമെടുത് ഓടും വഴി തനൂജയുടെ കവിളിലൊന്ന് ചുണ്ടമർത്തിയിരുന്നു..... മീനു.... കുറച്ചു കൂടി കഴിച്ചിട്ട് പോ...... ഓടി പോകുന്ന വളെ നോക്കി തനൂജ അത്‌ പറയുമ്പോഴും ഒരു തരം നിസ്സംഗതയോടെ ഇഷാനി അവരെ നോക്കിയിരുന്നു..... എന്ത്‌ ഭംഗിയായാണ് അമ്മയും മകളും സ്നേഹിക്കുന്നത്...... കിട്ടാത്ത ആഗ്രഹങ്ങളുടെ ഭാരം അവളുടെ ഹൃദയത്തിൽ കിടന്നൊന്ന് വിങ്ങി......... അവൾക്ക് കോളേജിലെത്താനിപ്പോഴേ വൈകി..... രാവിലെയും മോള് വീണ ആ വെപ്രാളത്തിൽ ഒന്നും കഴിച്ചിട്ടില്ല..... തനൂജ അത്‌ പറഞ്ഞതും അവളൊന്നു പുഞ്ചിരിച്ചു..... ആ വീട്ടിൽ ആകെ ക്കൂടി യൊരു നിശബ്ദത തോന്നിയവൾക്ക്..... പുറത്ത് നിന്ന് കോഴിയുടെ കൂവലും പശുവിന്റെ അമർച്ഛയുമൊക്കെ വ്യക്തമായി കേൾക്കാൻ തുടങ്ങി........ അവർ രണ്ട് പേരും ഇവിടെ നിന്നിറങ്ങിയാൽ പിന്നേ ഒച്ചയും അനക്കവും ഒന്നുമുണ്ടാവില്ല...... അവളുടെ മനസറിഞ്ഞെന്ന വണ്ണം തനൂജ യത് പറയുമ്പോൾ രണ്ട് പേരിൽ അവനെങ്ങോട്ടാണ് പോയതെന്ന് അറിയാൻ അവൾക്കാഗ്രഹം തോന്നിയിരുന്നു....... പക്ഷെ അവളൊന്നും മിണ്ടിയില്ല..... തനൂജ വീണ്ടും അവളോട് ഓരോ കാര്യങ്ങളും പറയുമ്പോൾ അവൾ ചെവി കൂർപ്പിച്ചങ്ങനെയിരുന്നു..... ആരെങ്കിലും തനിക്ക് സംസാരിക്കാൻ വേണമെന്ന വണ്ണം അവരേ റേ വാചാലമാകുമ്പോൾ ഇഷാനി നിറഞ്ഞു വന്നൊരു കൗതുകത്തോടെ അവരെ നോക്കിയിരുന്നു...... നിഷ്കളങ്കമായ അവരുടെ ചിരിയും സംസാരവും അവൾക്കേറെ ഇഷ്പ്പെട്ടിരുന്നു.... അതിനേക്കാളെല്ലാം മേലെ അവർ അവരുടെ മക്കളെ അത്ര മാത്രം സ്നേഹിക്കുന്നു...... അതിൽ നിന്നല്പം ഒരു ബന്ധവുമില്ലാത്ത തനിക്കും വെച്ചു നീട്ടുന്നുത് പോലെ.... അവരത് സ്വാഭാവികമായി തരുന്നതാണെങ്കിൽ കൂടി കിട്ടാ ക്കനിയായ തനിക്കത് എത്ര മാത്രം വിലപ്പെട്ടതാണെന്ന് അവർ ക്കറിയില്ലല്ലോ.... എന്ത് പറയുമ്പോഴും അതിൽ തന്റെ ഇഷ്ടങ്ങൾ കൂടി അവരറിയാൻ ശ്രമിക്കുന്നുണ്ട്..... ഇതാണോ മമ്മ പറഞ്ഞ കൾചർ ലെസ്സ് ആളുകൾ.... എങ്കിൽ ഇഷാനി ആഗ്രഹിച്ചതും ഇങ്ങനെയുള്ള കൾചർ ലെസ്സ് പേരെന്റ്സിനെയാണെന്ന് അവൾക്ക് മമ്മയോടുറക്കെ പറയാൻ തോന്നി..... അന്നത്തെ പകൽ അധിക നേരവും അവൾ അവരോടൊപ്പം തന്നെയായിരുന്നു...... ഇടയ്ക്കിടെ ആ നടു മുറ്റത്തിന്റെ തിണ്ണയിൽ പോയിരുന്നവൾ ആകാശം കണ്ടു....... ഇടയ്ക്കിടെ ഇറ്റിറ്റു വീഴുന്ന തുള്ളികളിൽ തട്ടി അവളുടെ കണ്ണുകൾ തിളങ്ങി..... മുത്തശ്ശിയുടെ കൂടെ ഉമ്മറത്തെ തിണ്ണയിലിരുന്നു തണുത്ത കാറ്റ് കൊണ്ടു..... ചൂട് പിടിച്ചിരുന്ന അവളുടെ മനസ്സേറെ തണുത്തു തുടങ്ങുന്നത് അവളറിയുന്നുണ്ടായിരുന്നു...... വൈകുന്നേരം മീനു വിന്റെ ശബ്ദം കേട്ടാണ് അവൾ മുറിയിൽ നിന്ന് പുറത്തേക്ക് വന്നത്....... അമ്മേ..... ഞാനിത് മാജിക്ക് കൊടുത്തേച്ചു വരാം....അവളിന്ന് ലീവായിരുന്നു..... ഒരു നോട്ട് ബുക്ക്‌ കയ്യിൽ പിടിച്ചു കൊണ്ട് മീനുവത് പറയുമ്പോൾ ഇഷാനി അവളെയൊന്ന് നോക്കി..... ഞാ.... നും വന്നോട്ടെ...... മീനു എങ്ങോട്ടോ പോകുകയാണെന്ന് മനസ്സിലായത് കൊണ്ട് തന്നെയായിരുന്നു ഇഷാനി പെട്ടെന്നത് ചോതിച്ചത്..... മീനു അത്ഭുതത്തൊടെ അവളെ നോക്കി...... എന്തിന്..... മീനുവിന്റ നാവിൽ നിന്നാ ചോദ്യം വന്നത് അവൾ പോലുമറിയാതെ യായിരുന്നു..... ഇഷാനിയുടെ മുഖമൊന്നു മാറി...... ആ കൊച്ചു ഇവിടേക്ക് വിരുന്ന് വന്നതല്ലേ...... ഇവിടെയൊക്കെ യോന്ന് കാണാൻ നിന്റെ കൂടെയല്ലാതെ പിന്നെങ്ങനെയാ പോവാ..... തനൂജ പെട്ടെന്ന് മീനുവിന്റെ കയ്യിലൊന്ന് നുള്ളി കൊണ്ടത് പറയുമ്പോൾ അതിലൊരു ശാസനയൂടെ സ്വരമുണ്ടായിരുന്നു.......... മീനു അവളെ യൊന്നു നോക്കി..... വാ..... അവളതും പറഞ്ഞു കൊണ്ട് മുമ്പിൽ നടക്കുമ്പോൾ ഒരു പുഞ്ചിരിയോടെ ഇഷാനിയും അവൾക്ക് പിറകെ നടന്നു....... ആ വലിയ മുറ്റത്തിന്റെ പടിപ്പുര കടന്നവർ രണ്ട് പേരും പോകുന്നത് തനൂജ നോക്കി നിന്നു..... നടക്കുമ്പോൾ ഒരു പടി മുമ്പിൽ മീനുവായിരുന്നു..... ഇഷാനി അവൾക്കൊപ്പമെന്ന പോൽ അല്പം പിറകിലങ്ങനെ നടന്നു...... മീനുവിന് അവളോട് തുറന്ന് സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിൽ കൂടി എന്തോ ഒരു അകൽച്ച അവർക്കിടയിൽ നിറഞ്ഞു നിന്നു.... അതൊരു പക്ഷെ അവളുടെ അമ്മ പറഞ്ഞത് താൻ കേട്ടതിലുള്ള അപകർഷതയാവാമെന്ന് അവൾക്ക് സ്വയം തോന്നി... ഇരു വശവും വയലുകൾ നിറഞ്ഞ ആ റോഡിലൂടെ അവരങ്ങനെ നടന്നു... ഇഷാനി യുടെ കണ്ണുകൾ പുതുമയുള്ള കാഴ്ചകളിൽ അങ്ങനെ പറ്റി ചേർന്നു കിടന്നു....... തോടും പാടവും മഴ പെയ്തു കെട്ടി നിൽക്കുന്ന വെള്ളവുമെല്ലാം അവളുടെ ഉള്ളിലൂടെ ഒരു തണുപ്പ് നിറച്ചു...... ഇതാരാ മീനുവേയ് കൂടെ..... എന്റെ ഗായത്രി അപ്പച്ചീടെ മോളാണ്.......അങ്ങ് ടൗണീന്ന് വന്നതാ.. വഴിയിലൂടെ പോകുമ്പോൾ ചോദിക്കുന്നവരോട് അവൾ പറയുന്ന ഉത്തരത്തിനു വല്ലാത്തൊരു ആത്മാർഥത യുള്ളത് ഇഷാനിയറിഞ്ഞു.... അതേ..... തങ്ങൾ തമ്മിൽ രക്ത ബന്ധമുള്ളവരാണെന്ന് അവൾ ഒന്നോർമ്മിച്ചെടുത്തു... അതെന്ത്‌ പക്ഷി യാ...... നടക്കുന്നതിനിടക്ക് ദൂരെ വയലേലകളിലേക്ക് ചൂണ്ടി ഇഷാനിയത് ചോദിക്കുമ്പോൾ മീനുവൊന്ന് തിരിഞ്ഞങ്ങോട്ട് നോക്കി... അതോ..... അതാണ്‌ നീർ കാക്ക.... കുളത്തിലൊക്കെ കാണുന്ന....... മീനു വളരെ ലാഘ വത്തോടെയാണ് അത്‌ പറയുന്നതെങ്കിലും അതാ വിടർന്ന കണ്ണുകളിൽ നൽകിയ കൗതുകം ഒരു നിമിഷം മീനു വിലൊരു കുഞ്ഞു പുഞ്ചിരി നൽകിയിരുന്നു......... അവൾക്കും എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം തോന്നി...... എല്ലാം അറിയാനുള്ള അവളുടെ കൗതുകം അവളെ തന്നോട് ചേർത്ത് നിർത്തുന്നത് മീനുവറിഞ്ഞു...... പിന്നീടങ്ങോട്ടുള്ള വഴികളിലൊക്കെയും താനൊരു ടീച്ചറായത് പോലെ തോന്നി മീനുവിന്..... അവളുടെ നിഷ്കളങ്കമായ ചോദ്യങ്ങളും ആ കണ്ണുകളിൽ വിരിയുന്ന കൗതുകവും അമ്പരപ്പൂമെല്ലാം മീനുവിന്റെ ഉള്ളിൽ ഒരു പുഞ്ചിരി നിറച്ചിരുന്നു...... ആദ്യമാധ്യം താൻ കണ്ട ആളേ അല്ല അവളെന്ന് മീനുവിന് തോന്നി...... അല്പം വിട്ട് നടന്നിരുന്ന അവരുടെ ഇടയിലെ അകലം പതിയെ കുറഞ്ഞു.... രണ്ട് പേരുടെയും കൈ വിരലുകൾ പതിയെ മുട്ടിയുരുമ്മാൻ തുടങ്ങിയിരുന്നു..... ഇഷാനിക്കും ആ നിമിഷങ്ങൾ അത്ര മേൽ സന്തോഷം നൽകുന്നത് പോലെ....... വയലുകൾക്ക് നടുവിൽ വളഞ്ഞു പുളഞ്ഞുള്ള ടാറിട്ട റോഡ് അപ്പുറം കാണാതെയെന്ന വണ്ണം നീണ്ടു കിടക്കുകയാണ്.... ഇഷാനി യുടെ അദരങ്ങളിൽ വിടർന്നു നിന്നൊരു പുഞ്ചിരി അപ്പോഴുമുണ്ടായിരുന്നു.... തണുത്തൊരു കാറ്റ് വന്നവളുടെ മുടിയിഴകളിൽ ഒന്ന് തലോടിയതും അവൾ പതിയെ അവയെ ചെവിക്ക് പിറകിലേക്കൊതുക്കി വെച്ചു .......... ആ റോഡ് അവസാനിക്കാതെ തന്നെ അവിടെ നിന്നും ഒന്ന് തിരിഞ്ഞൊരു ഇട വഴിയിലേക്ക് മീനു കയറുമ്പോൾ ഇഷാനിയും അവൾക്ക് പിറകെയായി കയറി....... വയൽ വരമ്പിൽ നിന്നും വീട്ടിലേക്ക് കയറാനെന്ന വണ്ണം ഒരു മരത്തടി അതിന് കുറുകെ യിട്ടിട്ടുണ്ട്.... മീനു വേഗം കയറി അല്പം നടന്നപ്പോഴാണ് പിറകിലുള്ളവളെ കുറിച്ചൊന്നോർത്തത്..... അവൾ പെട്ടെന്ന് ഒന്ന് തിരിഞ്ഞു നോക്കി..... ആ മരത്തടിക്കപ്പുറത്തായി വല്ലാത്തൊരു പ്രയാസത്തൊടെ നിൽക്കുകയാണവൾ..... അവളെ കണ്ടതും മീനുവിന് വല്ലാതെ പാവം തോന്നി..... മീനു തിരികെ നടന്നു ച്ചെന്ന് കൊണ്ട് പതിയെ അവൾക്ക് നേരെ കൈ നീട്ടി...... അവൾ മുഖമുയർത്തി മീനുബിനെയൊന്ന് നോക്കി...... പിന്നേ പതിയെ വെളുത്ത നീളൻ വിരലുകൾ മീനുവിന്റെ കയ്യിലേക്ക് വെ ച്ചു....... മീനു അവളുടെ കൈ പിടിച്ചു പതിയെ ആ മരത്തടി കടന്നതും ഇരു വരുടെ ചുണ്ടിലും ഒരേ പുഞ്ചിരിയായിരുന്നു...... അവർ ആ വീട്ടിലേക്ക് കയറുമ്പോഴും ഇഷാനി മീനുവിന്റെ കയ്യിലെ പിടി വിടാത്തത് അവളിലൊരു ആനന്ദത്തിനിടം നൽകിയിരുന്നു....... മാജീ.... മീനു വിനെ കണ്ടെന്ന വണ്ണം ഉമ്മറത്തിരുന്നു ചൂല് ചീന്തുയായിരുന്ന ആ സ്ത്രീ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു...... ഇതാരാ മീനാക്ഷി.... കൂടെ.... കൂടെയുള്ള ഇഷാനിയെ കണ്ട കൗതുകത്തിൽ അവളെ നോക്കി തന്നെയായിരുന്നു അവർ മീനുവിനോടത് ചോതിച്ചത്....... അതെന്റെ അപ്പച്ചീടെ മോളാണു മ്മാ......... നാട് കാണാൻ വന്നതാ..... മീനു ചിരിയോടെ പറയുമ്പോൾ ഇഷാനിയും ഒന്ന് പുഞ്ചിരിച്ചു.... അവളാ സ്ത്രീയെ ഒന്ന് നോക്കി..... ഒരു നീലയിൽ പുള്ളിയുള്ള മാക്സി യായിട്ടിരിക്കുന്നത്...... കറുത്ത നിറത്തിൽ ഭംഗിയുള്ള മുഖം..... നിരയോത്ത പല്ലുകൾക്ക് പകരം പൊങ്ങിയ പല്ലുകൾ.... മുടി മറക്കാനെന്ന വണ്ണം ഇട്ടിട്ടുള്ള ആ ഷാൾ അവർ പിറകിലേക്ക് ചുറ്റി വെച്ചിട്ടുണ്ട്....... കയ്യിൽ കത്തിയും തെങ്ങിൻ പട്ടയുമുണ്ട്.... എന്തായിരിക്കും അവർ ചെയ്യുന്നതെന്നൊരു കൗതുകം അവളിൽ പടർന്നു...... അപ്പോഴേക്കും അകത്തു നിന്ന് ഒരു ചുരിദാറും തട്ടവുമിട്ടോരു പെൺകുട്ടി പുറത്തെക്ക് വന്നിരുന്നു...... മീനുവിനെ കണ്ട പാടെ അവൾ വല്ലാതെ പുഞ്ചിരിച്ചു....... ഇങ്ങളി രിക്കിം... ഞാൻ കുടിക്കാനെന്തേലും എടുത്ത് ബരാം...... അതും പറഞ്ഞു കൊണ്ട് ഉമ്മ അടുക്കളയിലേക്ക് നടക്കുമ്പോഴാണ് മാജി യുടെ കണ്ണിൽ ഇഷാനി പതിഞ്ഞത്.... ഇതാരാ മീനു........ മാജി അവളെ നോക്കി അതിശയത്തോടെ ചോദിക്കുമ്പോൾ ഇഷാനി അവളെ നോക്കി യൊന്നു പുഞ്ചിരി ച്ചു.......... ഇതെന്റെ അപ്പച്ചിയുടെ മോളാടി.... ഞാൻ പറഞ്ഞിട്ടില്ലേ....... മീനു അവളോടത് പറയുമ്പോൾ അവളൊന്നോർത്തെടുക്കാൻ ശ്രമിച്ചു........ ഇശാനി.... ഇതാണെന്റെ ബെസ്റ്റ് ഫ്രണ്ട് മാജി...... മീനു അവളുടെ തോളിലൂടെ ചുറ്റി പ്പിടിച്ചു കൊണ്ട് ഇഷാനിക്കവളെ പരിചയപ്പെടുത്തുമ്പോൾ മൂന്ന് പേരും ഒരു പോലെ ചിരിച്ചിരുന്നു..... പിന്നേ ഒരു കാര്യമുണ്ട്........ ഇഷാനി എന്റെ.... അപ്പച്ചിയുടെ മോളാണ് പക്ഷേ...സച്ചുവേട്ടന്റെ ആരാന്നറിയുമോ.... മുറ പ്പെണ്ണാണ്...... മീനു കളിയാക്കി ചിരിയോടെ മാജിയോടത് പറഞ്ഞതും മാജിയുടെ മുഖം പെട്ടെന്ന് മാറിയിരുന്നു..... ഇഷാനിയുടെ ഉള്ളിലും എന്തോ ഒന്നിളക്കിയത് പോലെ....... അവൾ മീനുവിനെ തന്നെ നോക്കി....... ഇതിപ്പോ പറയാനുള്ള കാരണമൊന്നും തനിക്ക് മനസ്സിലാകുന്നില്ലെങ്കിൽ കൂടി മരുന്നിന്റെ മണമുള്ള ആ മുറി ഒരു നിമിഷം അവളുടെ ഓർമകളിലേക്കെത്തി..... കൈപ്പേറിയ മരുന്നുകൾക്കിടയിലെ മധുരമുള്ള ഓർമ്മകൾ അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നു....... ഗൗരവം നിറഞ്ഞു നിൽക്കുന്ന ആ കണ്ണുകൾ തനിക്ക് നൽകിയ ആത്മ വിശ്വാസത്തെ മനസ്സോന്നോർമിച്ചു.... ഒരു നേരം കൊണ്ട് അവനോട് തോന്നിയ പ്രത്യേക വികാരത്തെ ഹൃദയം അടി വരയിട്ടു.... അതേ.... അതൊരു തരം ആരാധന മാത്രമാണ്.... അവൾ സ്വയം പേരിട്ടു..... അപ്പോഴും മാജി നിറഞ്ഞൊരു പ്രയാസത്തോടെ ഇഷാനിയെ നോക്കി നിൽക്കുകയാണ്....... ഏയ്.... ഞാൻ ചുമ്മാ പറഞ്ഞതാഡി..... കുറച്ചു ദിവസം കഴിഞ്ഞാൽ ഇവളങ്ങ് പോകും..... അല്ലെങ്കിലും സച്ചുവേട്ടന് പറ്റിയൊരാളായിട്ട് നിനക്കിവളെ തോന്നുന്നുണ്ടോ....... മീനു ചിരിയോടെ അത്‌ പറഞ്ഞതും മാജിയുടെ കണ്ണുകളിലെ കനൽ പാടെ ആറി തണുത്തത് പോലെ...... എന്നാൽ ഇഷാനിയുടെ മനസ്സിൽ ആ വാക്കുകൾ ഒരു മുറിപ്പെടുതലായിരുന്നു..... അതേ... താൻ ഇവർക്കിടയിൽ നിന്ന് പോകുമെന്നതൊരു സത്യമാണ്.... മനസ്സാഗ്രഹിക്കുന്നില്ലെങ്കിൽ കൂടി........ ഇഷാനിയുടെ മുഖത്ത് വല്ലാത്തൊരു അസ്വസ്ഥത നിറഞ്ഞു.... അതിലേറെ സച്ചു വേട്ടന് പറ്റിയ ആളല്ലെന്ന് മീനു പറഞ്ഞത് മനസ്സ് അടി വരയിട്ട് തന്നെ വേദനിപ്പിക്കും പോലെ.... എന്നാലും മീനു അങ്ങനെ പറയാൻ കാരണമെന്തായിരിക്കും..... ഗൗരവം നിറഞ്ഞ മിഴികളാൽ തന്നിലേക്ക് നീളുന്ന ആ നോട്ടത്തെ മനസ്സോന്നോർമിപ്പിച്ചു.... അത്‌ പതിയെ നെഞ്ചിൽ തറച്ചിരിക്കുന്നത് പോലെ അവൾക്ക് തോന്നി....... പിന്നീട് അവർ തമ്മിൽ സംസാരിച്ചതൊന്നും അവൾ കേട്ടിരുന്നില്ല...... മനസ്സാകെ ക്കൂടി ഒന്ന് ശൂന്യമായത് പോലെ......... അപ്പോഴേക്കും മാജിയുടെ ഉമ്മ ചായ യുമായി വന്നിരുന്നു...... ആവി പറക്കുന്ന കട്ടൻ ചായയും കടല യുള്ള ചുവന്ന മിച്ചറും അവരാ കാവിയിട്ട തിണ്ണയിലേക്ക് വെച്ചു..... അവർ മൂന്ന് പേരും കൂടിയിരുന്നു ചായ കുടിക്കുമ്പോഴും ഇഷാനിയുടെ മനസ്സിൽ ഒരു അസ്വസ്ഥത തിങ്ങുന്നുണ്ടായിരുന്നു.... മാജിയുടെ ഉമ്മ പാതി വെച്ച പോയ അതേ ജോലിയിലേക്ക് വന്നിരുന്നപ്പോൾ ഒരു നിമിഷം ഇഷാനി അതൊന്ന് ശ്രദ്ധിച്ചു....... വിരൽ തുമ്പ് കൊണ്ട് കത്തിയുഴിഞ്ഞു കൊണ്ട് മിനുസപ്പെടുത്തിയെടുക്കുന്ന ഈർക്കിലികൾ അവളൊന്നു നോക്കി..... ഇത് അടിച്ചു വരാനുള്ള ചൂലലിനാണ്.... കണ്ടിട്ടില്ലേ..... അവളുടെ നോട്ടത്തിലെ കൗതുകം അറിഞ്ഞെന്ന വണ്ണം മാജി യുടെ ഉമ്മ അത് പറഞ്ഞതും അവളൊന്നു പുഞ്ചിരിച്ചു..... നല്ല ചൊർക്ള്ള ചിരിയാണ്..... സ്വർഗ്ഗത്തിലെ ഹൂറിമാരെ പോലെ......... അതും പറഞ്ഞു കൊണ്ട് പൊങ്ങി നിൽക്കുന്ന പല്ലുകൾ കാണിച്ചു മാജിയുടെ ഉമ്മ ചിരിക്കുമ്പോൾ താൻ കണ്ടതിൽ വേച്ചേറ്റവും ഭംഗിയുള്ള ചിരിയായി അവൾക്കതിനെ തോന്നിയിരുന്നു........ അവളും മനസ്സ് നിറഞ്ഞു കൊണ്ടാ ചിരിയിൽ പങ്ക് ചേർന്നു....... മഴ വരുന്നുണ്ടുമ്മാ....ഞങ്ങളിറങ്ങുവാണേ...... ഓള് പോകും മുന്നേ ഇനിയും വാ മീനു...... മീനു അതും പറഞ്ഞു കൊണ്ട് ഇറങ്ങുമ്പോൾ പിറകിൽ നിന്ന് മാജിയുടെ ഉമ്മ വിളിച്ചു പറയുന്നതിന് അവർ ഒരു പുഞ്ചിരി പകരം നൽകി...... (തുടരും ) #📙 നോവൽ #💞 പ്രണയകഥകൾ
ഹൃദയത്തിന്റെ അവകാശി 💜💜 പാർട്ട് 74 ജിഫ്ന നിസാർ ❤‍🔥 "തന്റെ ആരാടോ ഡെവിടെ ശ്രീ ബാല..?" തന്റെ മുന്നിൽ ഉള്ളുരുക്കത്തോടെ ഇരുന്നു പിടയുന്നവനെ നോക്കി നെറ്റി ചുളിച്ചു കൊണ്ട് ഡോക്ടർ ചോദിക്കുമ്പോൾ അവനൊന്ന് കൂടി പിടഞ്ഞു.. "ഞാൻ.. എന്റെ... എന്റെ കൂട്ടുകാരന്റെ പെങ്ങള്.." അത്യാധികം വേദന നിറഞ്ഞൊരു മറുപടി.. ശ്രീ ബാല...അവളെനിക്കെന്റെ എല്ലാമാണ്... അവന്റെ പ്രണയത്തിന്റെ അവകാശിയാണ്.. അവളെന്റെ ഹൃദയത്തിന്റെ അവകാശിയാണ്.. അവളെന്റെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും.. എന്തിന്.. എന്റെ.. സമാധാനത്തിന്റെയും കൂടി അവകാശിയാണ്.. പക്ഷേ അവളെ എനിക്കെന്റെ താലിയുടെ അവകാശിയാക്കാൻ കഴിഞ്ഞില്ല.. ഈ ഡേവിഡ് തരകന്റെ ജീവിത്തിലെ ഏറ്റവും വലിയൊരു നഷ്ടം...അതവൾ മാത്രമാണ്. മുന്നിലിരിക്കുന്ന ഡോക്ടറോട് പറയാൻ കഴിയാത്ത നിരവധി ഉത്തരങ്ങൾ അവന്റെ നെഞ്ചിൽ ശ്വാസം മുട്ടി പിടഞ്ഞു.. മരിച്ചു. "വെറുതെ ചോദിച്ചതാ.." അവന്റെയാ പരവേശം കണ്ടിട്ട് ഡോക്ടർ പറഞ്ഞത് കേട്ടിട്ട് അവന്റെ മുഖം കുനിഞ്ഞു പോയി. താൻ പറഞ്ഞതിൽ നിന്നുമല്ലാതെ ഡോക്ടർക്ക് മുന്നിൽ ഹൃദയം വെളിപ്പെടുത്തി കൊണ്ട് തന്റെ നിറഞ്ഞ കണ്ണുകളും വേദന തിങ്ങിയാ മുഖവും ചതിച്ചു കാണുമെന്നു ഡെവിക്കുറപ്പുണ്ട്. ബലയുടെ ഡിസ്ചാർജ് എഴുതി വാങ്ങിക്കാൻ ചെന്നതാണ് ഡെവി ഡോക്ടറുടെ അരികിലേക്. "ഡോക്ടർ.. നിങ്ങൾ.. പറഞ്ഞ കാര്യത്തിന്.. ഒരു.. ഒരു പ്രതിവിധിയില്ലേ.." അത് ചോദിക്കുമ്പോൾ ഡെവിയുടെ സ്വരം വിറച്ചു. "നോക്ക് ഡെവിടെ... ഞാൻ നിന്നോട് പറഞ്ഞത് ശ്രീ ബാലയുടെ ജീവിതത്തിൽ നടക്കും എന്നുറപ്പുള്ള ഒരു കാര്യമല്ല.. മറിച്ച് നടക്കാൻ സാധ്യതയുണ്ട് എന്നെനിക്ക് തോന്നിയ കാര്യമാണ്.." ഡോക്ടർ ചിരിച്ചു കൊണ്ടവനെ നോക്കി. "ഒരു പേഷ്യന്റെ രോഗാവസ്ഥ അവരെ തന്നെ അറിയിക്കുക എന്നതാ ശരിക്കുള്ള മെഡിക്കൽ എത്തിക്സ്. പക്ഷേ എവിടെ ഞാൻ ആ എത്തിക്സ് നോക്കിയില്ല.. പകരം അൽപ്പം മനുഷ്യത്വം കാണിച്ചതാണ്.. ശ്രീ ബാലയുടെ ബോഡിയും മൈന്റും.. രണ്ടും വളരെ വളരെ വീക്കാണ്.. ഞാനത് അനുഭവിച്ചറിഞ്ഞതാണ്. അങ്ങനെയുള്ള അവളോട്.. അവൾക്കിനി ഒരിക്കലും ഒരു അമ്മയാവാൻ കഴിയാത്തൊരു സാഹചര്യമുണ്ടെന്ന് ഞാൻ പറയുമ്പോൾ അതാ കുട്ടിയെ തീർച്ചയായും എത്രത്തോളം എഫ്ക്ട് ചെയ്യുമെന്ന് എനിക്കറിയാം. അറിഞ്ഞു കൊണ്ട് അങ്ങനൊരു വേദനയിലേക്ക് അവളെ തള്ളിയിടാൻ എനിക്ക് തോന്നുന്നില്ലടോ.." ഡെവി ഡോക്ടർ പറയുന്നത് കേട്ട് ശ്വാസം പിടിച്ചിരിപ്പാണ്. അത് വരെയും അവൻ സംഭാരിച്ച ധൈര്യമൊന്നും അപ്പോഴുണ്ടായിരുന്നില്ല. "അതും ഭാവിയിൽ നടക്കാനും നടക്കാതിരിക്കാനും ഒരു പോലെ സാധ്യതയുള്ളൊരു കാര്യം.. ശ്രീ ബാല ചെറുപ്പമാണ്.ഈൗ അവസ്ഥയൊക്കെ മാറും.. ആരോഗ്യവും മെന്റൽ പവറും തിരിച്ചു കിട്ടുമ്പോൾ ഞാനീ പറയുന്ന കാര്യത്തിനും മാറ്റം വരും.." ഡോക്ടർക്ക് നല്ല ശുഭപ്തി വിശ്വാസമുണ്ടായിരുന്നു. ഡെവി പക്ഷേ അയാൾക്ക് മുന്നിൽ എരി തീയിൽ എന്നത് പോലാണ് ഇരിക്കുന്നത്. "അർജുൻ ആ കുട്ടിയുടെ ഭർത്താവല്ലേ.. വേണമെങ്കിൽ നിങ്ങൾക്ക് ലീഗലി മൂവ് ചെയ്യാവുന്ന അത്രേം ക്രൂരത ആ കുട്ടിയോട് അയാൾ ചെയ്തു കഴിഞ്ഞു.. അവളിൽ നിന്നാ കുഞ്ഞിനെ നശിപ്പിച്ചു കളഞ്ഞു എന്നതിനൊപ്പം തന്നെ ചെറുതല്ലാത്തൊരു ഇഞ്ചുറി ശ്രീ ബാലയുടെ ഗർഭപാത്രത്തിനു കൂടി സമ്മാനിച്ചത് അർജുന്റെ പ്രവർത്തി തന്നെയാണ് എന്നതിൽ തർക്കമില്ല. എന്റെ ഭാഗത്ത് നിന്നും വേണ്ട എന്ത് സഹായവും ഞാൻ ഓഫർ ചെയുന്നു.. അവനെ പോലുള്ള ക്രിമിനൽ മൈന്റ് ഉള്ളവർ ശിക്ഷിക്കപ്പെടേണ്ടത് തന്നെയാണ്.." ഡോക്ടർ അർജുനോട് അയാൾക്ക് തോന്നുന്നാ അരിശമാണ് പ്രകടമാക്കുന്നത്. "ഒന്നും വേണ്ട ഡോക്ടർ.. അവനുള്ള ശിക്ഷ.. അതവൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് തന്നെ ആവണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ജയിലിലേ അഴികൾക്കുളിൽ വെച്ചല്ല.. വേദന അറിഞ്ഞു കൊണ്ടവൻ പുറത്ത് തന്നെ വേണം.." ഡെവിയുടെ പല്ലുകൾ ഞെരിഞ്ഞമർന്നു. "ഇട്സ് ഒക്കെ.. നിങ്ങളുടെ ഇഷ്ടം.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം.. പക്ഷേ ശ്രീ ബാല ജീവിച്ചിരിക്കണം എന്ന് നിങ്ങൾ അൽപ്പമെങ്കിലും ആഗ്രഹിക്കുന്നു എങ്കിൽ ഇനി ഒരിക്കലും ആ കുട്ടിയെ അവന്റെ അരികിലേക്ക് തിരിച്ചു വിടാതിരിക്കാൻ ശ്രദ്ധിക്കുക.. നഷ്ടപ്പെട്ടു പോയിട്ട് പിന്നെ അലറികൂവി നടന്നിട്ടോന്നും ആരെയും തിരിച്ചു കിട്ടില്ല.. ഇന്ന് വരെയും കിട്ടിയിട്ടില്ല.." ഡോക്ടർ കർശനമായി തന്നെ പറഞ്ഞു. "ഇല്ല.. അർജുൻ ഇനിയൊരിക്കലും ബാലയുടെ ജീവിതത്തിൽ ഉണ്ടാവില്ല.." വല്ലാത്തൊരു ഉറപ്പ് നിറഞ്ഞു നിൽക്കുന്ന വാക്കുകൾ. ഡോക്ടർക്ക് തൃപ്തിയായി എന്നവനും മനസ്സിലായി. "ഡിസ്ചാർജ് എഴുതി തരാം.. ഒരു മണിക്കൂർ കൊണ്ട് റെഡിയാവും.." ഡോക്ടർ പറഞ്ഞു. ഡെവി മുഖമോന്നാമർത്തി തുടച്ചു കൊണ്ട് അയാളെ ഒന്ന് നോക്കി ചിരിച്ചിട്ട് എഴുന്നേറ്റു പുറത്തേക്കിറങ്ങി.. ബാലയുടെ മുറിയിലെക്ക് പോകുന്നതിനു പകരം, അവിടെ പണിഞ്ഞു കൊണ്ടിരിക്കുന്ന മറ്റൊരു ബിൽഡിങ്ങിന്റെ ഒഴിഞ്ഞു കിടക്കുന്ന ഏരിയയിലേക്കാണ് ഡെവി പോയത്. അത് വരെയും അവൻ തടഞ്ഞു വെച്ചിരിക്കുന്ന കണ്ണീർ ഒന്നൊഴുക്കി വിടാൻ അവനൊരിടം വേണമായിരുന്നു. അത് വരെയും തീയിൽ എന്നത് പോലെ അവനെ പൊള്ളിച്ച വേദകളെ ഉള്ള് തുറന്നു കരഞ്ഞോന്നു തണുപ്പിക്കാൻ അവനും കൊതിക്കുന്നുണ്ടായിരുന്നു.. കൂടെ ചെല്ലുന്ന ബാലക്കും അങ്ങോട്ട്‌ ചെല്ലുമ്പോൾ അവിടെയുള്ള സാന്ദ്രക്കും മാത്രമാണോ സങ്കടം.? അങ്ങോട്ട്.. സ്വന്തമാക്കി അവളെ കൊണ്ട് പോകാൻ കൊതിച്ച തന്റെ വീട്ടിലേക്ക് ജീവിതത്തിൽ അവളേറ്റവും തകർന്ന് നിൽക്കുന്ന ഈ സമയം.. അതും ഒരാഴ്ച കഴിഞ്ഞു താൻ താലി കെട്ടേണ്ട പെണ്ണു കൂടി ഉള്ളയിടത്തേക്ക് കൊണ്ട് പോകേണ്ടി വരുന്ന തന്റെ ഗതികേട്.. നിസ്സഹായവസ്ഥ.. അതെല്ലാം അവനെയും ചുട്ടു പൊള്ളികുന്നുണ്ടെന്ന് ആരറിഞ്ഞു.? ചിരിച്ചു നിൽക്കുമ്പോഴും അവൾക് വേണ്ടി വീറോടെ വാദിക്കുമ്പോഴും ഇനിയങ്ങോട്ട് ശ്രീയേ പോലെ കൂടെ ഉണ്ടാവുമെന്ന് വാക്ക് കൊടുക്കുമ്പോഴും വരണ്ട് പൊട്ടിയ തന്റെ ഹൃദയതടം അവനെത്ര പാട് പെട്ടു കൊണ്ടാണ് മറ്റാരും കാണാതെ ഒളിപ്പിച്ചു പിടിച്ചു നടക്കുന്നതെന്ന് അവന് മാത്രമെ അറിയൂ..! ചുവരിൽ ചാരി നിന്നിട്ടവൻ ഹൃദയം പൊട്ടി കരഞ്ഞു... ദൈവമേ.. എന്നോടൊരു ഇത്തിരി കരുണ കാണിച്ചു കൂടായിരുന്നോ നിനക്ക്? സാന്ദ്രയേ തന്നിലേക്ക് ചേർക്കും മുന്നേ.. തന്റെ പേരിൽ നിരന്തരം സങ്കടം മാത്രം നൽകിയവളെ താൻ തന്നെ വീണ്ടും പ്രതീക്ഷകൾ കൊടുക്കും മുന്നേ.. എന്റെ ബാലയെ ഇത് പോലൊന്ന് മുന്നിലേക്കിട്ട് തന്നിരുന്നെങ്കിൽ... പിന്നെയൊരു ആലോചനക്ക്‌ പോലും ഇടം കൊടുക്കാതെ ഞാനെന്റെ സ്വന്തമാക്കിയേനെയല്ലേ.. സാന്ദ്രയേ ഇടയിലേക്കിട്ട് തന്ന് കൊണ്ട് എന്തിന് നീയെന്റെ പ്രണയത്തെ വീണ്ടും തോൽപ്പിച്ചു..? സാന്ദ്രയേ ബാലയാണ് എന്നിലേക്ക് ചേർത്ത് വെച്ചത്.. പക്ഷേ അന്നവൾക്ക് മുന്നിൽ അവളായിട്ട് തന്നെ ജീവിക്കാനൊരു കാരണമുണ്ടാക്കിയിരുന്നു. ഇന്നതില്ല.. അവളും അവൾക്ക് മുന്നോട്ടുള്ള വഴിയും ശൂന്യമാണ്. അത് പോലെ തന്നെയാണ് സാന്ദ്രയുടെ കാര്യവും. താനിപ്പോൾ പറഞ്ഞാലും വേദനിച്ചു കൊണ്ടാണെങ്കിൽ പോലും അവൾ മാറി തന്നേക്കും. പക്ഷേ അതിനേക്കാൾ വലിയൊരു ക്രൂരത അവളോട് ചെയ്യാൻ തനിക്കെങ്ങനെ കഴിയും.? രണ്ടു പ്രാവശ്യം താൻ കാരണം അപമാനിക്കപ്പെടാൻ മാത്രം തെറ്റൊന്നും അവളും ചെയ്തിട്ടില്ല.. ഹൃദയമുരുകിയ തീ തുള്ളികൾ ഡെവിയെ പൊള്ളിച്ചു കൊണ്ട് കവിളിലേക്കിരമ്പിയിറങ്ങി.. "ആരെ ഉപേക്ഷിച്ചു കളയും ഞാൻ... ആരെ ചേർത്ത് പിടിക്കും ഞാൻ..ഇത്രയും വലിയൊരു ചക്രവ്യൂഹത്തിൽ കുരുക്കി കളയാൻ മാത്രം ഞാനെന്ത് തെറ്റാണ് ചെയ്തിട്ടിയുള്ളത്.? "എന്നെ സ്നേഹിച്ചു.. എന്റെ ജീവിതത്തിൽ വന്നത് കൊണ്ട് ആരുമില്ലാതായി തീർന്ന നിന്റെ അമ്മയെ ഒരിക്കലും ഒറ്റപ്പെടുത്തി കളയരുത് കേട്ടോ.." മരിക്കും മുന്നേ അപ്പൻ കയ്യിൽ പിടിച്ചു കൊണ്ട് തന്നോട് ആവിശ്യപ്പെട്ട ഒരേ ഒരുകാര്യം.. മരണത്തിന്റെ കൈ പിടിച്ചിറങ്ങി നടക്കാൻ ഡെവിക്ക് മുന്നിലെ തടസ്സവും ആ വാക്ക് തന്നെയാണപ്പോൾ... 💜💜 അർജുനെ... ആ നാശം പിടിച്ചവൻ പണി തന്നു.. " ഫോൺ എടുത്തയുടനെ തമ്പിയുടെ കിതപ്പടങ്ങിയ, പരിഭ്രാന്തി നിറഞ്ഞ സ്വരമാണ് അർജുൻ കേട്ടത്. "ആര്.. എന്താ പറയുന്നത്..അച്ഛൻ എങ്ങോട്ടാ പോയത്.." അർജുന് ഒന്നും മനസ്സിലായില്ല. "നിന്റെ പൊട്ടതലയിലേക്ക് ഇനിയും മനസ്സിലായില്ലേ.." തമ്പി അലറും പോലാണ് ചോദിച്ചത്.. അർജുൻ ചെവിയിൽ നിന്നും അത് സഹിക്കാൻ വയ്യാതെ ഫോൺ മാറ്റി പിടിച്ചു. 'കൂടുതൽ ഇപ്പൊ നിന്നോട് പറയാനൊന്നും എനിക്ക് സമയമില്ല. ജീവൻ കയ്യിൽ പിടിച്ചു കൊണ്ടുള്ള ഓട്ടത്തിലാണ് ഞാൻ.. ഇപ്പൊ നീ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.. ഇനി ചിലപ്പോൾ നിന്നേ വിളിക്കാനൊന്നും എനിക്ക് പറ്റിയെന്ന് വരില്ല...' അച്ഛന്റെ അത് വരെയുമില്ലാത്ത വിധം ടെൻഷൻ നിറഞ്ഞ സ്വരം.. ആ പറയുന്നതിന്റെ ധ്വനി.. അർജുൻ ആശങ്കയിലാണ്.. "അയാൾക്കുള്ള ആദ്യഘട്ടപണി എന്റെ ചെക്കൻ റെഡിയാക്കി കഴിഞ്ഞു.. " പെട്ടന്നവന് ഡെവി പറഞ്ഞത് ഓർമ വന്നു. ശ്രീ ദേവ്... അർജുന്റെ നെഞ്ചിലൊരു മിന്നലോളി പാഞ്ഞു പോയത് പോലാ പേര് വന്നു ചേർന്നു. "അച്ഛ... ശ്രീ ദേവ്.." "ആ അവൻ തന്നെ.. അവൻ തിരിച്ചു പണി തന്ന് തുടങ്ങി.." പകയോടെ തമ്പിയുടെ വാക്ക്.. അർജുൻ ചുവരിൽ ചാരി നിന്നു കൊണ്ട് ശ്വാസമെടുത്തു. "തത്കാലം എന്നെയാണ് അവന്റെ ലക്ഷ്യം.. അമ്മയെയും കൂട്ടി നീ വേഗം വീട്ടിലേക്ക് വിട്ടോ.. പോലിസ് വന്നു ചോദിക്കും. ഞാൻ എവിടെ പോയെന്ന് നിങ്ങൾക്കറിയില്ല.. നിങ്ങൾ വിളിച്ചിട്ട് കിട്ടിയില്ല.. ഒന്നും നിങ്ങളോട് പറഞ്ഞിട്ടില്ല.. ഇങ്ങനെ വേണം ഉത്തരം പറയാൻ.. " തമ്പി വളരെ ധൃതിയിൽ പറഞ്ഞു. "അച്ഛ.. ആന്റിയും ബാലയും.." അർജുൻ വിക്കി കൊണ്ട് പറഞ്ഞു.. "അവരെ അവരുടെ പാട്ടിന് വിട്ടിട്ട് പോയി രക്ഷപ്പെടഡാ വിഡ്ഢി.. ഇപ്പോഴും ബാല ബാല ന്നും പറഞ്ഞു മോങ്ങി കൊണ്ട് നിന്നാൽ ഇനിയുള്ളത് നീയാണ്.. ബാല അവന്റെ പെങ്ങളാ.. ശ്രീ ദേവിന്റെ... മറക്കണ്ട.." തമ്പി ഓർമ്മിപ്പിക്കുബോൾ നട്ടെലിൽ കൂടിയൊരു തരിപ്പ് തുളച്ചു കയറി അർജുൻ പിടഞ്ഞു.. "രക്ഷപ്പെട്ടു പോകാനുള്ള വഴി സ്വയം കണ്ടു പിടിച്ചോ.. എന്നെ പ്രതീക്ഷിക്കണ്ടാ.. എന്റെ കാര്യം തന്നെ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.. അത് പോലൊരു കത്രിക പൂട്ടാ അവൻ..." അതും പറഞ്ഞു കൊണ്ട് തമ്പി ഫോൺ വെച്ച് കഴിഞ്ഞപ്പോഴേക്കും അർജുൻ വിയർത്തു കുളിച്ചു. "എന്താടാ.. എന്താ അച്ഛൻ പറഞ്ഞത്.. എങ്ങോട്ടാ അങ്ങേര് ഇത്രേം തിരക്കിട്ട് ഓടി പാഞ്ഞു പോയത്.." അവനരികിൽ തമ്പി എങ്ങോട്ട് പോയെന്ന് അറിയാനുള്ള ജിക്ഞ്ഞാസയോടെ നിൽക്കുന്ന. തങ്കമണി അർജുനെ പിടിച്ചുലച്ചു.. "എന്തോ പ്രശ്നമുണ്ട്.. അച്ഛൻ ഒന്നും വിട്ട് പറഞ്ഞില്ല.നമ്മളോട് ഇവിടുന്ന് മാറാൻ പറഞ്ഞു.." വെപ്രാളത്തോടെ അർജുൻ പറയുമ്പോൾ തങ്കമണി മുഖം ച്ചുളിച്ചു. 'പ്രശ്നമോ.. എന്ത് പ്രശ്നം.. ഇത് വരെയും ഇല്ലാത്ത പ്രശ്നം എങ്ങനെ പെട്ടന്ന് പൊട്ടി മുളച്ചു.. ഇവിടെയുള്ള പ്രശ്നം പോരാഞ്ഞിട്ടാണോ ഇനി പുതിയ പ്രശ്നം.." തങ്കമണിക്ക് അരിശമാണ്. എനിക്കറിയില്ലെന്ന് പറഞ്ഞില്ലേ.. " അർജുൻ അവർക്ക് എന്റെയൊരു ചാട്ടം.. 'വരുന്നുണ്ടെങ്കിൽ വാ.. " കുറച്ചു നേരം കൂടി എന്തോ ഓർത്തു കൊണ്ട് അങ്ങനെ നിന്നിട്ട് അർജുൻ പോകാൻ തിരിഞ്ഞു. "ദേവികയേയും ബാലയെയും ഇവിടെ ഇട്ടോ.." "അവരുടെ കാര്യം അവർ നോക്കി കൊള്ളും.. അവർക്കിപ്പോ അതിനൊക്കെ ആളുണ്ട്..പോലിസ് അറസ്റ്റ് ചെയ്തു നാറേണ്ടങ്കിൽ എന്റെ കൂടെ പോരെ..." കടുപ്പത്തിൽ അതും പറഞ്ഞു കൊണ്ട് ധൃതിയിൽ മുന്നോട്ടു നടക്കുന്ന അർജുന്റെ കൂടെ പിന്നിലേക്ക് നോക്കി കൊണ്ട് തന്നെ തങ്കമണിയും ചെന്നു.. പ്രശ്നം എന്തെന്ന് അറിയിലേലും കാര്യമായി എന്തോ സംഭവിച്ചു എന്നുള്ളത് ഇതിനോടകം അവർക്കും മനസ്സിലായത് പോലെ.. ❣️❣️ ശ്രീ തന്നെയാണ് ആദ്യം എഴുന്നേറ്റത്. കാലങ്ങൾക്ക് ശേഷം അത്രയും സമാധാനത്തിൽ, സന്തോഷത്തിൽ താൻ ഉറങ്ങി എണീറ്റിട്ടില്ല എന്നായിരുന്നു അവന്റെ മനസിലപ്പോൾ.. ഏറെ സ്നേഹത്തോടെ അവന്റെ കണ്ണുകൾ അച്ചുവിനെ തിരഞ്ഞു.. ഒരു കൈ കൊണ്ട് തന്നെ ചേർത്ത് പിടിച്ചുറങ്ങുന്ന അവളെ അവനൊരു നിമിഷം നോക്കി കിടന്നു. പിന്നെയൊരു തോന്നലിൽ എതിരെയുള്ള കട്ടിലിലേക്ക് വെറുതെയൊന്നു നോക്കുമ്പോൾ കാർത്യയിനി അവിടെ കിടന്നുറങ്ങുന്നത് കണ്ടതും അവനൊന്നു മുഖം ചുളിച്ചു.. അച്ചുവിന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു കൊണ്ടവൻ അവളുടെ പിടിയിൽ നിന്നും എഴുന്നേറ്റു മാറി.. മുറിയിൽ തന്നെയുള്ള ബാത്റൂമിൽ കയറി കയ്യും മുഖവുമൊക്കെ കഴുകി ഫ്രാഷായി വന്നതിനു ശേഷം അവൻ തന്നെയാണ് അവരെ ഓരോരുത്തരെയായി വിളിച്ചുണർത്തിയത്. "പെട്ടന്ന് കഴിക്ക്.. വൈകുന്നേരം പോകാമെന്ന് ഡോക്ടർ പറഞ്ഞതാണ്. രാത്രിയിൽ യാത്ര ബുദ്ധിമുട്ടാവും. ശ്രീ ധൃതി പിടിച്ചു.. ഭക്ഷണം വേണ്ടന്ന് പറഞ്ഞ അച്ചുവിനെയും കുട്ടാപ്പിയെയും കാർത്യയിനി വഴക്ക് പറഞ്ഞു കൊണ്ട് കഴിപ്പിക്കാൻ ശ്രമിക്കുന്നത് നോക്കി ഒരു ചിരിയോടെയാണ് ശ്രീ അവനുള്ളത് കഴിച്ചു തീർത്തത്. കഴിക്കുന്നതിനിടെ അവന് രോഹിത്തിന്റെ ഫോൺ വന്നു. അവിടെ ഇരുന്നു കൊണ്ട് അവൻ ഓരോന്നു പറയുന്നത് കേട്ടതും അച്ചുവിന്റെ മുഖം സംശയങ്ങൾ കൊണ്ട് നിറഞ്ഞു.. കാർത്യായിനി അത് കണ്ടെങ്കിലും ഒന്നും പറഞ്ഞില്ല. പുറത്ത് നടന്നതൊന്നുംഅവൾ അറിഞ്ഞിട്ടില്ല. ആരും അവളോട് പറഞ്ഞിട്ടുമില്ല. ഒടുവിൽ ഫോൺ കട്ട് ചെയ്ത നിമിഷം തന്നെ അവൾ ശ്രീയെ കൊണ്ടെല്ലാം പറയിപ്പിച്ചു. സുനിൽ ഈ നാട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നും അവനാണ് ഇതിനെല്ലാം പിന്നിലെന്നും കുട്ടികളെ കൊന്നിട്ടായാലും തന്നെ കുരുക്കി കളയുക എന്നതായിരുന്നു അവരുടെ ഉദ്ദേശമെന്നും ശ്രീ പറഞ്ഞറിഞ്ഞ അച്ചു വിറച്ചു പോയി.. ആവിശ്വസനീയതയോടെ അവൾ അവനെ നോക്കി മിഴിച്ചിരുന്നു.. ഒടുവിൽ.. മൊബൈലിൽ ലേറ്റസ് വാർത്ത അവൾക്കിട്ട് കൊടുത്തു കൊണ്ടാണ് ശ്രീ ഡിസ്ചാർജ് എഴുതി വാങ്ങിക്കാൻ പോയത്.. തുടരും... #📙 നോവൽ #💞 പ്രണയകഥകൾ