☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
ShareChat
click to see wallet page
@vibin666menon
vibin666menon
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
@vibin666menon
Owner of KVS Services ,Writer, Mens Right Activist
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ പ്രേത മണ്ഡലം ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. "അതെ, അത് അദ്ദേഹം തന്നെ. ഡോ. വേണു പിള്ള. ന്യൂക്ലിയർ ഫിസിക്സിലെ ആ അതികായനെ ബിജുവിന് മനസ്സിലായില്ലേ?" മരീന ബീച്ചിലെ ഉപ്പുകാറ്റിലൂടെ നടക്കുമ്പോൾ സജിത്ത് ചോദിച്ചു. തന്റെ തലയുടെ വശങ്ങളിലേക്ക് ഒതുങ്ങിക്കിടക്കുന്ന ആ സവിശേഷമായ കഷണ്ടി ഡോക്ടറുടെ ഒരു മുദ്ര പോലെയാണ്. സജിത്തിന് വലിയ ആവേശമായിരുന്നു. ഇന്ത്യയുടെ അണുപരീക്ഷണ വിജയങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ആ പ്രതിഭ, ഇതാ തന്റെ തൊട്ടുമുന്നിൽ! ഒരു ചെറിയ ചെരിവോടെ, അളന്നുമുറിച്ച ചുവടുകളുമായി ആറുപേർക്കൊപ്പം അദ്ദേഹം നടന്നു നീങ്ങുന്നു. ബിജു ജോൺ പത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ആ രൂപത്തെ അവിശ്വസനീയതയോടെ നോക്കി നിന്നു. ഒരു യുഗത്തിന്റെ നായകൻ, യാതൊരു സുരക്ഷാ സന്നാഹങ്ങളുമില്ലാതെ, കറുത്ത കോട്ടിട്ട ഗാർഡുകളുടെ വലയമില്ലാതെ വെറും സാധാരണക്കാരനായി മുന്നിൽ! സജിത്തും ബിജുവും അവരുടെ നടത്തത്തിന്റെ വേഗത കൂട്ടി ഡോക്ടറുടെ തൊട്ടുപിന്നാലെ കൂടി. കൂടെയുള്ളവരോട് സംസാരിക്കാനായി അദ്ദേഹം മുഖം തിരിക്കുമ്പോൾ, ആ കൂർത്ത മൂക്കും വിടർന്ന കണ്ണുകളും ഒരു പുരാതന ശില്പം പോലെ അവർക്ക് ദൃശ്യമായി. സജിത്ത് ബിജുവിന്റെ ചെവിയിൽ മന്ത്രിച്ചു "ബിജു, തന്റെ കരിയറിന്റെ ഔന്നത്യത്തിൽ ഇദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന് കേട്ടിട്ടുണ്ടോ? ഭൗതികശാസ്ത്രത്തിന്റെ അവസാന അതിരും കടന്നപ്പോൾ അദ്ദേഹം അവിടെ കണ്ടത് ആത്മീയതയുടെ നേർത്ത നൂലിഴകളാണ്. ദ്രവ്യവും ഊർജ്ജവും മാത്രമല്ല ലോകമെന്നും, ഇതിനെല്ലാം അപ്പുറം ഒരു അദൃശ്യ പ്രപഞ്ചമുണ്ടെന്നും അദ്ദേഹം വാദിച്ചു തുടങ്ങി. വെറുമൊരു ഭ്രാന്തന്റെ പുലമ്പലല്ല, ഒരു ജീനിയസിന്റെ ദർശനമായിരുന്നു അത്. പക്ഷേ അതോടെ അദ്ദേഹം ഭൗതിക ലോകത്തിന് ഒരു ഔട്ട്‌കാസ്റ്റ് ആയി മാറി." പെട്ടെന്ന് കടൽ ശാന്തത വെടിഞ്ഞു. ശാന്തമായ തിരമാലകൾ അലറാൻ തുടങ്ങി. മണൽത്തീരത്തേക്ക് ഉപ്പുവെള്ളം ചീറ്റിക്കൊണ്ട് തിരകൾ ഇരച്ചു കയറി. സന്ദർശകർ പരിഭ്രമിച്ച് ഓടിമാറി. പക്ഷേ, ഡോ. പിള്ളയും സംഘവും ഇതൊന്നും അറിഞ്ഞതേയില്ല. അവർ ശാന്തമായി, തിരമാലകൾക്കിടയിലൂടെയുള്ള ആ നേർത്ത വഴിയിലൂടെ മുന്നോട്ട് നീങ്ങി. "ബിജു... അത് നോക്കൂ!" സജിത്തിന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി. ആഞ്ഞടിക്കുന്ന ഉച്ചസൂര്യന്റെ വെളിച്ചത്തിൽ ഡോ. വേണു പിള്ളയുടെ നീണ്ട നിഴൽ മണലിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. എന്നാൽ കൂടെയുള്ള ആറുപേർക്കും... അവർക്ക് താഴെ നിഴലുകളില്ല! സൂര്യപ്രകാശം അവരിലൂടെ കടന്നുപോകുന്നത് പോലെ, അവരുടെ പാദങ്ങൾ മണലിൽ സ്പർശിക്കാത്തത് പോലെ. അവരൊരു നിശബ്ദ ഘോഷയാത്രയിലായിരുന്നു. ബിജു അവിശ്വസനീയതയോടെ പിന്നോട്ട് മാറി. പെട്ടെന്ന് ഡോ. പിള്ള നിന്നു. പതുക്കെ തിരിഞ്ഞു നോക്കി ഒരു നിഗൂഢ ചിരി ചിരിച്ചു. "അതെ കുട്ടികളേ, ഫിസിക്സിൽ നിങ്ങൾക്ക് നിഴലുകൾ ഉണ്ടാകാം, എന്നാൽ മെറ്റാഫിസിക്സിൽ ശരീരം തന്നെ ഒരു അധികപ്പറ്റാണ്!" അദ്ദേഹം പറഞ്ഞു. കൂടെയുള്ളവർ ഒരുമിച്ചു പൊട്ടിച്ചിരിച്ചു. ആ ചിരി തിരമാലകളുടെ ഇരമ്പലിനേക്കാൾ ഭയാനകമായിരുന്നു. …….. അന്ന് വൈകുന്നേരം സജിത്തും ബിജുവും ഡോക്ടറുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ തറവാട് വീടിന്റെ പിന്നാമ്പുറത്തെത്തി. അവിടെ കണ്ട കാഴ്ച അവരെ മരവിപ്പിച്ചു കളഞ്ഞു. നൂറുകണക്കിന് ആളുകൾ അവിടെ നിശബ്ദരായി നിൽക്കുന്നു. വിളറിയ മുഖങ്ങൾ, കുഴിഞ്ഞ കണ്ണുകൾ. "ഇവരെ കണ്ടോ? ഇവർ 25-നും 50-നും ഇടയിൽ കാലഹരണപ്പെട്ട യന്ത്രങ്ങളാണ്," ഡോക്ടർ ക്രൂരമായ ഒരു തമാശയോടെ പറഞ്ഞു. "ശ്വസിക്കാൻ മറന്നുപോയവരും, വയർ നിറയ്ക്കാൻ മറന്നുപോയവരും!" പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ മുന്നോട്ട് വന്നു. ആദർശ്! സജിത്തിന്റെയും ബിജുവിന്റെയും പഴയ ബോസ്. ആസ്ബറ്റോസ് ഫാക്ടറിയിലെ ആ പഴയ ഹിറ്റ്‌ലർ'. "ആദർശ്! നീ എങ്ങനെ ഇവിടെഎത്തിയെന്ന് പറയൂ?" ഡോക്ടർ ചോദിച്ചു. "സാർ, എന്റെ പുതിയ എട്ടുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് പണിക്കാരെ ചീത്ത വിളിക്കുകയായിരുന്നു ഞാൻ. സിമന്റ് കൂട്ടുമ്പോൾ വെള്ളം കൂടിപ്പോയെന്ന് പറഞ്ഞ് അവനെ അടിക്കാൻ കൈ ഓങ്ങിയതാ... ഒരു സെക്കൻഡ്, ആ ടൈമിംഗ് ഒന്ന് തെറ്റിപ്പോയി. കാല് വഴുതി താഴേക്ക്..." ആദർശ് ഒരു തമാശ പോലെ പറഞ്ഞു. പക്ഷേ അയാളുടെ ശബ്ദത്തിൽ ഭയമുണ്ടായിരുന്നു. "കൊള്ളാം! താഴെ വീഴുമ്പോൾ വായുവിനേക്കാൾ കനം നിന്റെ സ്വർണ്ണ വാച്ചിനായിരുന്നോ?" ഡോക്ടർ പരിഹാസത്തോടെ ചോദിച്ചു. "നീ നിന്റെ തൊഴിലാളികളുടെ ശ്വാസകോശത്തിൽ ആസ്ബറ്റോസ് നിറച്ചു ലാഭമുണ്ടാക്കി. ആ ലാഭമൊക്കെ എവിടെ?" "സാർ, അഞ്ചു കിലോ സ്വർണ്ണം ബാങ്ക് ലോക്കറിൽ ഭദ്രമാണ്. പക്ഷേ ചാവുമ്പോ അത് വിഴുങ്ങാൻ പറ്റില്ലെന്ന് ആരും പറഞ്ഞില്ലല്ലോ!" ആദർശ് ഒരു വികൃത ചിരിയോടെ പറഞ്ഞു. ഡോക്ടർ തന്റെ കൂടെയുള്ള ഹാർവാർഡ് പ്രൊഫസർ സുരേഷിനെ നോക്കി "പ്രൊഫസർ സുരേഷ്, സാമ്പത്തിക ശാസ്ത്രത്തിന്റെ കണ്ണിൽ ആദർശ് ഒരു മികച്ച ബിസിനസുകാരനല്ലേ?" പ്രൊഫസർ സുരേഷ് തന്റെ കുടവയർ തടവിക്കൊണ്ട് പറഞ്ഞു "തീർച്ചയായും! ചുരുങ്ങിയ ചിലവിൽ മനുഷ്യവിഭവശേഷി ചൂഷണം ചെയ്ത് സ്ഥിര ആസ്തി ഉണ്ടാക്കുക എന്നത് പ്രായോഗിക ബുദ്ധിയാണ്. ഇമോഷൻസിന് അവിടെ സ്ഥാനമില്ല. മരണം എന്നത് ജി.ഡി.പി-യെ ബാധിക്കാത്ത ഒരു ചെറിയ എറർ മാത്രമാണ്!" സുരേഷിന്റെ മറുപടിയിൽ ഡോ. പിള്ളയുടെ കണ്ണുകൾ ചുവന്നു. അദ്ദേഹം ആദർശിനെ അടുത്തേക്ക് വിളിച്ചു. "ആദർശ്, നിന്റെ ആ ലോക്കറിലെ സ്വർണ്ണം കൊണ്ട് നിനക്കിവിടെ ഒരു സിഗരറ്റ് പോലും വാങ്ങാൻ പറ്റില്ല. നിനക്ക് നിഴലില്ലെന്ന് നീ ശ്രദ്ധിച്ചോ? നിഴൽ പോലും നിന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നു!" ആദർശ് തന്റെ കാലുകളിലേക്ക് നോക്കി. അവിടെ ശൂന്യമായിരുന്നു. പെട്ടെന്ന് പ്രൊഫസർ സുരേഷ് തന്റെ കണ്ണട തുടച്ച് ഒന്ന് തേങ്ങി. "ഡോക്ടർ... ഞാൻ പറഞ്ഞത് ആ പുസ്തകങ്ങളിലെ സാമ്പത്തിക ശാസ്ത്രമാണ്. പക്ഷേ ഈ മനുഷ്യക്കോലങ്ങൾക്കിടയിൽ നിൽക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നു. എന്റെ ഉള്ളിലെ മനുഷ്യൻ കരയുകയാണ്." ഡോ. വേണു പിള്ള ആകാശത്തേക്ക് നോക്കി. അവിടെ മേഘങ്ങൾ ഒരു വലിയ വൃത്തം പോലെ രൂപപ്പെട്ടിരുന്നു ഒരു 'ഗോസ്റ്റ് സ്ഫിയർ'. "ലാഭം, സ്വർണ്ണം, ഭൗതികശാസ്ത്രം... ഇതെല്ലാം ഈ വൃത്തത്തിന് പുറത്താണ്," അദ്ദേഹം മന്ത്രിച്ചു. "അകത്ത് വെറും ശൂന്യത മാത്രം. മനുഷ്യൻ എന്നത് വെറുമൊരു നിഴൽ മാത്രമാണെന്ന് വിചാരിച്ചവർക്ക്, ഒടുവിൽ ആ നിഴൽ പോലും നഷ്ടപ്പെടുന്നു." സജിത്തും ബിജുവും തിരിഞ്ഞോടാൻ ശ്രമിച്ചപ്പോൾ, പിന്നിൽ നിന്ന് ആ നൂറുകണക്കിന് നിഴലില്ലാത്ത മനുഷ്യരുടെ പൊട്ടിച്ചിരി മുഴങ്ങി. ആ ചിരിയിൽ ആദർശിന്റെ ശബ്ദവും പ്രൊഫസർ സുരേഷിന്റെ വിലാപവും കലർന്നിരുന്നു. മരീന ബീച്ചിലെ തിരമാലകൾ അപ്പോഴും കരയെ വിഴുങ്ങിക്കൊണ്ടിരുന്നു. ……. End
🧟 പ്രേതകഥകൾ! - வே வl0 (G eeoogi' aijdlod)| ०० Gotod$ Gतpooी Gloत४d (eQgolzo go@egeeorlogo @lalzoe3eg 603 @3(0 ிஸிகஸிஸிம்க்ிழவாகம் 23ூ8ூo ஹஸூண் ஷழூிஸிகஸிி் மனிoo ஹைை 303 ஸயிகவழூ!" வே வl0 (G eeoogi' aijdlod)| ०० Gotod$ Gतpooी Gloत४d (eQgolzo go@egeeorlogo @lalzoe3eg 603 @3(0 ிஸிகஸிஸிம்க்ிழவாகம் 23ூ8ூo ஹஸூண் ஷழூிஸிகஸிி் மனிoo ஹைை 303 ஸயிகவழூ!" - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ Disco Biju ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. നൂറ്റാണ്ടിന്റെ അവസാനത്തിൽ, തൊണ്ണൂറുകളിൽ നിലമ്പൂരിലെ ഉത്സവപ്പറമ്പുകളിൽ ഡിസ്കോ ബിജു ഒരു വിസ്മയമായിരുന്നു. മൈക്കിൾ ജാക്സന്റെയും മിഥുൻ ചക്രവർത്തിയുടെയും ചുവടുകൾ മലബാറിന്റെ മണ്ണിൽ പകർത്തിയവൻ. മിന്നൽ പിണറുകൾ പോലെ ചലിക്കുന്ന കൈകാലുകൾ. എന്നാൽ ഒരു നിർഭാഗ്യകരമായ രാത്രിയിൽ അവന്റെ ജീവിതം മാറിമറിഞ്ഞു. ഒരു നൃത്തമത്സരത്തിനിടയിൽ ഒപ്പം കളിച്ച പെൺകുട്ടിയുടെ താളം കൈ വിട്ടു പോയി അവളുടെ കാൽ ബിജുവിന്റെ കാലിൽ തട്ടി, സ്റ്റേജിന്റെ ബലക്കുറവ് കാരണം ബിജു താഴേക്ക് പതിച്ചു. അതൊരു അപകടമായിരുന്നു. ആരും ആസൂത്രണം ചെയ്തതല്ല, വിധി കാത്തുവെച്ച ഒരു ചതി. വീഴ്ചയിൽ നട്ടെല്ലിനും തലയ്ക്കും ഗുരുതരമായ പരിക്കേറ്റ ബിജുവിനെ നോക്കി അന്ന് സംഘാടകർ പരിഹസിച്ചു ചിരിച്ചു. ആ അപകടം അവന്റെ കേൾവിശക്തിയെ തകർത്തു. ലോകം അവന് നിശബ്ദമായി. പകരം, അവന്റെ തലയ്ക്കുള്ളിൽ എപ്പോഴും ഒരു അതിഭീകരമായ ഡിസ്കോ സംഗീതം മുഴങ്ങിക്കൊണ്ടിരുന്നു. റിഥമിക് സൈക്കോസിസ് എന്ന ഈ അവസ്ഥയിൽ ബിജുവിനെ തൃശൂരിലെ മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ വെള്ളച്ചുമരുകളിൽ അവൻ നഖങ്ങൾ കൊണ്ട് താളം പിടിച്ച് രാത്രികൾ തള്ളിനീക്കി. ഒരു രാത്രിയിൽ, തന്റെ സെല്ലിലെ കമ്പികൾ കൊണ്ട് വാർഡന്റെ കഴുത്തിൽ ഒരു ഗിറ്റാർ സ്ട്രിംഗ് ഇട്ട് മുറുക്കി ബിജു അവിടെ നിന്ന് രക്ഷപ്പെട്ടു. എന്നാൽ അവൻ പോയത് പ്രതികാരത്തിനല്ല, മറിച്ച് കലയെ ശുദ്ധീകരിക്കാനാണ്' …… ബിജു ഓരോ ദിവസവും ഓരോ ജില്ലയിലെ മോശം നർത്തകരെ തേടി യാത്ര തിരിച്ചു. അവനെ സംബന്ധിച്ചിടത്തോളം മോശം ചുവടുകൾ ദൈവനിന്ദയായിരുന്നു. അവരെ കൊല്ലുന്നതിലൂടെ അവൻ തന്റെ ഉള്ളിലെ താളത്തെ ശാന്തമാക്കാൻ ശ്രമിക്കുകയായിരുന്നു. ……. കൊച്ചിയിലെ കായലോരത്ത് താളം തെറ്റിയ ഒരു കൂതറ നൃത്തം അവതരിപ്പിച്ച ഗീതയായിരുന്നു ആദ്യത്തെ ഇര. രാത്രി അവൾ കപ്പൽ ചാലുകൾക്ക് അടുത്തു നിൽക്കുമ്പോൾ ബിജു പ്രത്യക്ഷപ്പെട്ടു. അവൻ ഒരു കപ്പൽ വടം അവളുടെ കഴുത്തിൽ ചുറ്റി. കപ്പൽ നീങ്ങുന്നതിനനുസരിച്ച് ആ വടം മുറുകുകയും ഗീത വായുവിൽ ഉയർന്ന് ഒരു പപ്പറ്റ് നൃത്തം ചെയ്യുന്നതുപോലെ പിടഞ്ഞു മരിക്കുകയും ചെയ്തു. “ റമ്പ ഹൊയ് റമ്പ ഹൊയ് “ ബിജു കായലിലെ തിരമാലകൾക്കൊപ്പം ഒരു വേവ് ഡാൻസ് കളിച്ച് ഇരുട്ടിലേക്ക് മറഞ്ഞു. പോസ്റ്റ് മാർട്ടം ചെയ്തപ്പോൾ ഗീതയുടെ ശ്വാസകോശത്തിൽ നിന്ന് പിന്നീട് ലഭിച്ചത് രക്തത്തിന് പകരം സിൽവർ ഗ്ലിറ്റർ പൊടികളായിരുന്നു. ……. ഷൂട്ടിംഗിനിടയിൽ ചുവടുകൾ തെറ്റിച്ച അദർശിനെ ബിജു നിലമ്പൂരിലെ വനത്തിനുള്ളിൽ വെച്ച് പിടികൂടി. ബിജു അവനെ ഒരു വലിയ തേക്ക് മരത്തിൽ കെട്ടിയിട്ടു. എന്നിട്ട് മരം മുറിക്കുന്ന ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് അദർശിന്റെ കാലുകൾ ഓരോ ഇഞ്ച് വീതം മുറിച്ചു മാറ്റി. ഓരോ മുറിവിനും ബിജു ഓരോ താളം നൽകി. “ dangerous “ "നിന്റെ കാലുകൾക്ക് ചലനവേഗത പോരായിരുന്നു അദർശേ!" ബിജു ക്രൂരമായി ചിരിച്ചു. ആ മുറിച്ചുമാറ്റപ്പെട്ട കാലുകൾ ബിജു തന്റെ ബാഗിലാക്കി മറഞ്ഞു. …….. പാലക്കാട്ടെ ഒരു വയൽവരമ്പിൽ വെച്ച് വെള്ളമടിച്ചു തുള്ളിയ സജിത്തിനെ ബിജു പിടികൂടി. അവൻ സജിത്തിനെ ഒരു നെല്ല് കുത്തുന്ന വലിയ ഉരലിൽ തലകീഴായി തറച്ചു. ഉരൽ ഓരോ തവണയും താഴേക്ക് വീഴുമ്പോൾ സജിത്തിന്റെ തലയോട്ടി തകരുന്ന ശബ്ദത്തെ ബിജു ഒരു ബീറ്റ് ബോക്സിംഗ് താളം പോലെ ആസ്വദിച്ചു. നിലത്തുണ്ടായിരുന്ന നെന്മണികൾ ആ ആഘാതത്തിൽ വായുവിൽ ഉയർന്നു ചാടി ഒരു പ്രത്യേക നൃത്ത മാതൃക രൂപപ്പെടുത്തി. പാവം സജിത്തിന്റെ അവസാനത്തെ കരച്ചിൽ ഒരു ഡ്രം ബീറ്റ് പോലെ അന്തരീക്ഷത്തിൽ മുഴങ്ങി. ……… കനകക്കുന്ന് കൊട്ടാരത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഷോ ഒരുക്കുകയായിരുന്നു വേണു.വേണുവിന്റെ പെർഫോമൻസ് ബിജുവിന് ഇഷ്ടപ്പെട്ടില്ല ബിജു സ്റ്റേജിലെ പവർഫുൾ സൗണ്ട് സിസ്റ്റം ഹാക്ക് ചെയ്തു. അതിഭീകരമായ വോളിയത്തിൽ ബിജു തന്റെ ഡിസ്കോ പാട്ട് പ്ലേ ചെയ്തു. മനുഷ്യന് കേൾക്കാൻ കഴിയാത്ത 'ഇൻഫ്രാസോണിക്' തരംഗങ്ങൾ വേണുവിന്റെ ആന്തരികാവയവങ്ങളെ തകർത്തു. വേണുവിന്റെ കണ്ണുകളിൽ നിന്നും കാതുകളിൽ നിന്നും ചോര വന്നൊലിക്കുമ്പോൾ ബിജു ആ ബേസിനൊപ്പം മനോഹരമായി ചുവടുകൾ വെച്ചു. …. വയനാട്ടിലെ വയനാട്ടിലെ ലക്കിടി വ്യൂ പോയിന്റിൽ വെച്ച് ഒരു കൂതറ ഡാൻസ് വീഡിയോ ചെയ്യുകയായിരുന്നു സിജി. മൂടൽമഞ്ഞിലൂടെ ഒരു കറുത്ത നിഴൽ അവളെ സമീപിച്ചു. ബിജു തന്റെ കയ്യിലുണ്ടായിരുന്ന മൂർച്ചയുള്ള വെള്ളി ഡിസ്കുകൾ അവളുടെ കഴുത്തിന് നേരെ എറിഞ്ഞു. സിജി മുറിവേറ്റ് കൊക്കയിലേക്ക് വീഴുമ്പോൾ ബിജു വക്കിലിരുന്ന് ഒരു സ്ലോ മോഷൻ ഡാൻസ് കളിച്ചു പൊട്ടിച്ചിരിച്ചു “ അവളുടെ ഒരു കോപ്രായങ്ങൾ “ …… ഈ അഞ്ച് കൊലപാതകങ്ങളും അഞ്ച് വ്യത്യസ്ത ജില്ലകളിലായിരുന്നിട്ടും, പോലീസ് കണ്ടത് ഒരേ വിരലടയാളമായിരുന്നു. എന്നാൽ അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ കമ്മീഷണർ അലി ഞെട്ടിപ്പോയി.ബിജു എന്ന നർത്തകൻ 1994-ൽ ഒരു റെയിൽവേ ട്രാക്കിൽ വെച്ച് മരിച്ചതായി രേഖകളിലുണ്ട്. അങ്ങനെയെങ്കിൽ ഈ കൊലപാതകങ്ങൾ നടത്തുന്നത് ആരാണ്? പോലീസിന് ലഭിച്ച ഏക തെളിവ് ഓരോ ക്രൈം സീനിലും ഉപേക്ഷിക്കപ്പെട്ട ചോര പുരണ്ട ഒരു ജോഡി ഡിസ്കോ ഷൂസുകളായിരുന്നു. പക്ഷേ അവ ഫോറൻസിക് പരിശോധനയ്ക്ക് എടുക്കും മുൻപേ തനിയെ നൃത്തം ചെയ്ത് അപ്രത്യക്ഷമായി. ബിജു ഒരു മനുഷ്യനല്ല, മറിച്ച് കലയുടെ ക്രൂരമായ ആത്മാവാണെന്ന് നാട്ടുകാർ വിശ്വസിച്ച. 1994-ൽ മരിച്ച അതേ ട്രാക്കിൽ നിന്ന് പോലീസ് ഒരു പഴയ വാക്ക്മാൻ കണ്ടെടുത്തു. അതിൽ ഇപ്പോഴും ആ ഡിസ്കോ സംഗീതം പ്ലേ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. തൃശൂർ മാനസികരോഗാശുപത്രിയിലെ ആ സെല്ലിന്റെ ഭിത്തികളിൽ ബിജു കോറിയിട്ടത് കേവലം താളങ്ങളായിരുന്നില്ല. 1994-ൽ റെയിൽവേ ട്രാക്കിൽ ബിജു മരിച്ചുവെന്ന് രേഖകൾ പറയുമ്പോഴും, ആ സെല്ലിൽ കഴിഞ്ഞിരുന്നത് ആരായിരുന്നു? കമ്മീഷണർ അലി ആ സെല്ലിലെത്തിയപ്പോൾ കണ്ടത് സിമന്റ് ഭിത്തിയിൽ ആഴ്ന്നിറങ്ങിയ നഖചിത്രങ്ങളാണ്. അസ്ഥികൾ തമ്മിൽ കൂട്ടിയിടിക്കുന്ന ശബ്ദത്തിൽ ആരോ അവിടെ നൃത്തം ചെയ്തതുപോലെ ഭിത്തികൾ വിണ്ടുകീറിയിരുന്നു. വാർഡന്റെ കഴുത്തിൽ മുറുക്കിയ ഗിറ്റാർ സ്ട്രിംഗ് വെറുമൊരു കമ്പിയായിരുന്നില്ല; അത് ഒരു പ്രത്യേക ലോഹം കൊണ്ട് നിർമ്മിച്ചതായിരുന്നു. ഫോറൻസിക് റിപ്പോർട്ട് പ്രകാരം ആ സ്ട്രിംഗ് കമ്പനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു—മൃതദേഹത്തിൽ നിന്നും അത് മാറ്റിയ ശേഷവും! ആദർശിന്റെ കാലുകൾ മുറിച്ചുമാറ്റിയ നിലമ്പൂരിലെ തേക്ക് തോട്ടത്തിൽ കമ്മീഷണർ അലി മറ്റൊരു കാര്യം ശ്രദ്ധിച്ചു. മുറിച്ചുമാറ്റപ്പെട്ട കാലുകൾക്ക് പകരം അവിടെ വെള്ളി നിറത്തിലുള്ള തിളങ്ങുന്ന പൊടികൾവിതറിയിരുന്നു. മരത്തിൽ കെട്ടിയിട്ട അദർശിന്റെ ശരീരം ഒരു പ്രത്യേക ആംഗിളിലായിരുന്നു—കൃത്യം 45 ഡിഗ്രി ചരിഞ്ഞ്, മൈക്കിൾ ജാക്സന്റെ പ്രശസ്തമായ ആന്റി ഗ്രാവിറ്റി ലീൻ പോലെ! ഗുരുത്വാകർഷണ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആ മൃതദേഹം എങ്ങനെ അങ്ങനെ നിന്നുവെന്നത് ശാസ്ത്രത്തിന് അജ്ഞാതമായി തുടർന്നു. വേണുവിന്റെ മരണം നടന്ന കനകക്കുന്ന് കൊട്ടാരത്തിലെ പവർ സിസ്റ്റം പരിശോധിച്ച ഇലക്ട്രിക്കൽ എഞ്ചിനീയർമാർ അക്ഷരാർത്ഥത്തിൽ ഭയന്നുപോയി. സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടത് ഏതെങ്കിലും വൈറസ് കൊണ്ടല്ല, മറിച്ച് മനുഷ്യന്റെ നാഡിമിടിപ്പിന് സമാനമായ ഒരു ആവൃത്തി വഴിയാണ്. ബിജു പ്ലേ ചെയ്ത ഇൻഫ്രാസോണിക് തരംഗങ്ങൾ വേണുവിന്റെ ഹൃദയത്തെ ഒരു ഡ്രം പോലെ ഉപയോഗിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം ടേബിളിൽ വേണുവിന്റെ ഹൃദയം അപ്പോഴും മിടിക്കുന്നുണ്ടായിരുന്നു.പക്ഷേ അത് ജീവന്റെ തുടിപ്പായിരുന്നില്ല, മറിച്ച് ' ഐ ആം എ ഡിസ്കോ ഡാൻസർ' എന്ന പാട്ടിന്റെ ബേസ് ലൈനിന് അനുസരിച്ചുള്ള ഒരു മെക്കാനിക്കൽ ചലനമായിരുന്നു. സിജിയെ വധിക്കാൻ ഉപയോഗിച്ച വെള്ളി ഡിസ്കുകൾ ലക്കിടിയിലെ കൊക്കയിൽ നിന്നും പോലീസ് കണ്ടെടുത്തു. അവ വെറും ലോഹക്കഷ്ണങ്ങളല്ലായിരുന്നു. 1990-കളിൽ പ്രചാരത്തിലുണ്ടായിരുന്ന പഴയ വിനൈൽ റെക്കോർഡുകളുടെ ആകൃതിയിലുള്ളവയായിരുന്നു അവ. ഓരോ ഡിസ്കിലും ബിജുവിന്റെ ജീവിതത്തിലെ ഓരോ പരാജയപ്പെട്ട നൃത്തവേദികളുടെ പേരും തീയതിയും കൊത്തിവെച്ചിരുന്നു. അലി ഒരു ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു. ബിജു അന്ന് ട്രെയിൻ തട്ടി മരിക്കുകയായിരുന്നില്ല. സ്റ്റേജിൽ നിന്നും വീണ് നട്ടെല്ല് തകർന്ന ബിജുവിനെ, അന്നത്തെ നൃത്തമത്സരത്തിലെ വിധികർത്താക്കൾ പരിഹസിക്കുകയും ആൾക്കൂട്ടം കൂവുകയും ചെയ്തപ്പോൾ, അവൻ ഇഴഞ്ഞു മറഞ്ഞത് നിലമ്പൂരിലെ ഒരു നിഗൂഢമായ ഗുഹയിലേക്കായിരുന്നു. അവിടെയുള്ള ഗോത്രവർഗ്ഗക്കാർ വിശ്വസിച്ചിരുന്ന താളദേവതയ്ക്ക്അവൻ തന്റെ നാവു മുറിച്ച് ബലി നൽകി. പകരം അവന് ലഭിച്ചത് ലോകത്തിലെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കാനുള്ള റിഥമിക് പവർ ആയിരുന്നു. അന്വേഷണത്തിനിടയിൽ അലിക്ക് ഒരു പഴയ കാസറ്റ് ലഭിച്ചു. അതിൽ ബിജുവിന്റെ ശബ്ദമുണ്ടായിരുന്നു: "കല എന്നത് കച്ചവടമല്ല, അതൊരു തപസ്യയാണ്. ചുവടുകൾ പിഴയ്ക്കുന്നത് പ്രപഞ്ചത്തിന്റെ താളം തെറ്റിക്കലാണ്. ഞാൻ വരുന്നത് കൊല ചെയ്യാനല്ല, താളം തെറ്റിയവയെ വെട്ടിമാറ്റി പ്രപഞ്ചത്തെ ശുദ്ധീകരിക്കാനാണ്." …… കഥ ഇവിടെ അവസാനിക്കുന്നില്ല. കേരളത്തിലെ പ്രശസ്തമായ ഒരു റിയാലിറ്റി ഷോയുടെ ഫിനാലെ വേദിയിലേക്ക് ബിജുവിന്റെ സാന്നിധ്യം അറിയിച്ചുകൊണ്ട് ഒരു സന്ദേശം ലഭിച്ചു—ചോരയിൽ മുക്കിയ ഒരു വെള്ളി ഗ്ലൗസ്! അന്ന് രാത്രി സ്റ്റേജിൽ ലൈറ്റുകൾ മിന്നിമറഞ്ഞു. കാണികൾക്കിടയിൽ തിളങ്ങുന്ന ജമ്പ്‌സ്യൂട്ട് ധരിച്ച, മുഖം മൂടിയ ഒരാൾ നൃത്തം ചെയ്യാൻ തുടങ്ങി. അവന്റെ ചലനങ്ങൾ പ്രകാശത്തേക്കാൾ വേഗത്തിലായിരുന്നു. പോലീസ് അവനെ വളഞ്ഞെങ്കിലും, വെടിയുണ്ടകൾ അവനെ സ്പർശിക്കാതെ വായുവിൽ തങ്ങിനിന്നു.ഒരു സ്ലോ മോഷൻ സീക്വൻസ് പോലെ. പെട്ടെന്ന്, ആഡിറ്റോറിയത്തിലെ സ്പീക്കറുകളിൽ നിന്ന് അതിഭീകരമായ ഡിസ്കോ സംഗീതം മുഴങ്ങി. വേദിയിലുണ്ടായിരുന്ന ജഡ്ജിമാരും നർത്തകരും തങ്ങൾ പോലുമറിയാതെ നൃത്തം ചെയ്യാൻ തുടങ്ങി. പക്ഷേ ആ നൃത്തം അസ്വാഭാവികമായിരുന്നു. അവരുടെ അസ്ഥികൾ ഒടിയുന്ന ശബ്ദം സംഗീതത്തിനൊപ്പം കേൾക്കാമായിരുന്നു. ബിജുവിന്റെ വിരൽചലനങ്ങൾക്കനുസരിച്ച് അവർ പാവകളെപ്പോലെ വായുവിൽ ഉയർന്നുതാണു. ……. അന്ന് രാത്രിക്ക് ശേഷം ബിജുവിനെ ആരും കണ്ടിട്ടില്ല. പക്ഷേ, ഇന്നും കേരളത്തിലെ ഏതെങ്കിലും നൃത്ത വിദ്യാലയങ്ങളിലോ ഉത്സവപ്പറമ്പുകളിലോ താളം തെറ്റിയ കൂതറ നൃത്തം കണ്ടാൽ, അവിടത്തെ അന്തരീക്ഷ താപനില പെട്ടെന്ന് താഴുമെന്ന് പറയപ്പെടുന്നു. സ്പീക്കറുകളിൽ നിന്ന് ചെറിയൊരു മൂളൽ കേൾക്കാം. നിങ്ങൾ ഡാൻസ് ചെയ്യാൻ സ്റ്റേജിൽ കയറുമ്പോളും പൊതു സ്ഥലത്ത് ഡാൻസ് ചെയ്യുമ്പോളും ശ്രദ്ധിക്കുക. വിധികർത്താക്കളുടെ കസേരയ്ക്ക് പിന്നിലെ ഇരുട്ടിൽ, തിളങ്ങുന്ന ഷൂസുകളും വെള്ളി ഡിസ്കുകളുമായി ഒരാൾ നിൽപ്പുണ്ടാകാം. നിങ്ങളുടെ ചുവടുകൾ പിഴച്ചാൽ, അടുത്ത ഇര നിങ്ങളായിരിക്കും. കാരണം, ബിജുവിനെ സംബന്ധിച്ചിടത്തോളം മരണം എന്നത് ഒരു നൃത്തത്തിന്റെ അവസാനത്തെ സ്റ്റെപ്പ് മാത്രമാണ്! ……. End
🧟 പ്രേതകഥകൾ! - 0960 000l0900. 00000 0030! மிஸீஇேூ இரிஜடு 03 விஸம்மமணிஷழ் 0000|@0(0 ஜgு3ிஹg மவலுவிண் @euonuooloag equlod @9go ooglgyqad. (ೊnmuamlsiglsislgl . 61 0960 000l0900. 00000 0030! மிஸீஇேூ இரிஜடு 03 விஸம்மமணிஷழ் 0000|@0(0 ஜgு3ிஹg மவலுவிண் @euonuooloag equlod @9go ooglgyqad. (ೊnmuamlsiglsislgl . 61 - ShareChat
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ഡെഡ്ലി പിള്ള -6 ( sequel of deadly pillai 4,കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) …………………………………. പത്തനംതിട്ടയുടെ മണ്ണിൽ അഞ്ച് ശവങ്ങൾ വളമായി മാറിയ കരിമന കുന്നിലെ ആ പഴയ തറവാട് ഒരു ശവപ്പറമ്പിന്റെ ശാന്തതയോടെ നിലകൊള്ളുകയായിരുന്നു. എന്നാൽ ആ ശാന്തത ഒരു വരാനിരിക്കുന്ന കൊടുങ്കാറ്റിന് മുൻപുള്ള മുന്നറിയിപ്പായിരുന്നു. വേണു പിള്ള എന്ന വൃദ്ധൻ തന്റെ ഈസിചെയറിൽ ഇരുന്ന് പുകയ്ക്കുന്ന കരിയില ചുരുട്ടിന്റെ മണം റബ്ബർ തോട്ടങ്ങളിലെ ഈർപ്പമുള്ള കാറ്റിൽ കലർന്നു. അയാളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ ചുവപ്പ് പടർന്നിരുന്നു. ഇത്തവണ ലക്ഷ്യം കോട്ടയമാണ്.അക്ഷരനഗരിയുടെ വെളുത്ത വസ്ത്രങ്ങൾക്കുള്ളിൽ കറുത്ത മനസ്സുമായി വാഴുന്ന അഞ്ച് വിഷജന്മങ്ങളെ അയ്യാൾ തന്റെ പുതിയ ലക്ഷ്യം ആയി പ്രതിഷ്ഠിച്ചു ……. കോട്ടയത്തെ നഗരമധ്യത്തിൽ തിളങ്ങുന്ന ഏഞ്ചൽ ഗാർഡൻ എന്ന അനാഥാലയം ഒരു പുണ്യകേന്ദ്രമായാണ് പുറംലോകം കരുതിയിരുന്നത്. അതിന്റെ നടത്തിപ്പുകാരായ സിജിയും റെക്സിയും നഗരത്തിലെ ആദരണീയരായ സാമൂഹിക പ്രവർത്തകരായിരുന്നു. ചാനൽ ചർച്ചകളിൽ സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്ന സിജിയും, ആധ്യാത്മിക പ്രഭാഷണങ്ങളിൽ പാവങ്ങളെ സഹായിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന റെക്സിയും പക്ഷേ, രാത്രിയുടെ മറവിൽ ആ അനാഥാലയത്തെ ഒരു മനുഷ്യക്കടത്ത് കേന്ദ്രമാക്കി മാറ്റിയിരുന്നു. അവിടെയുള്ള പെൺകുട്ടികളുടെ നിലവിളി ആ വലിയ മതിൽക്കെട്ടുകൾക്കുള്ളിൽ തന്നെ ഒടുങ്ങി. അവർക്കൊപ്പം കൈകോർത്ത് പ്രവർത്തിച്ചിരുന്നത് നഗരത്തിലെ ലഹരിരാജാവായ സുരേഷും ബ്ലേഡ് പലിശക്കാരനായ നിസാറും ആയിരുന്നു. നിസാർ പാവങ്ങളുടെ ആധാരം പിടിച്ചുവാങ്ങി അവരെ തെരുവിലേക്ക് ഇറക്കുമ്പോൾ, സുരേഷ് യുവതലമുറയെ ലഹരിയുടെ കാണാക്കയങ്ങളിലേക്ക് തള്ളിയിട്ടു. ഇവർക്കെല്ലാം നിയമത്തിന്റെ സുരക്ഷാകവചം തീർത്തിരുന്നത് അഴിമതിയുടെ ആൾരൂപമായ ഗീത എന്ന ഉദ്യോഗസ്ഥയായിരുന്നു. …….. ഒരു വ്യാഴാഴ്ച രാത്രി, കോട്ടയത്തെ ഒരു രഹസ്യ ക്ലബ്ബിൽ ഇവർ അഞ്ചുപേരും ചേർന്ന് തങ്ങളുടെ അടുത്ത ഡീലിന്റെ വിജയം ആഘോഷിക്കുകയായിരുന്നു. പെട്ടെന്ന് മുറിയിലെ വെളിച്ചം ഒന്ന് മിന്നി മറിഞ്ഞു. എയർ കണ്ടീഷണറിൽ നിന്ന് വല്ലാത്തൊരു കരിഞ്ഞ മണം വരാൻ തുടങ്ങി. "എന്താ ഇവിടെ മണം? ആരെങ്കിലും ചവർ കത്തിക്കുന്നുണ്ടോ?" സുരേഷ് അസ്വസ്ഥനായി ചോദിച്ചു. പുറത്ത് കാറ്റ് ശക്തമായി വീശിയടിച്ചപ്പോൾ ജനൽ പാളികൾക്കിടയിലൂടെ ഉണങ്ങിയ റബ്ബർ ഇലകൾ മുറിക്കുള്ളിലേക്ക് പറന്നു വീണു. അതോടൊപ്പം ഒരു പഴയ വെട്ടുകത്തി തറയിൽ ഉരസുന്ന ലോഹ ശബ്ദവും. നിമിഷങ്ങൾക്കുള്ളിൽ മുറിയിലേക്ക് ക്ലോറോഫോം കലർന്ന പുക പടർന്നു. ഗീത എന്തോ വിളിച്ചു പറയാൻ ശ്രമിച്ചെങ്കിലും നാവു കുഴഞ്ഞു. ബോധം മറയുന്നതിന് മുൻപ് അവർ കണ്ടത്, ചുവന്ന വെളിച്ചം പ്രവഹിക്കുന്ന കണ്ണുകളുമായി, തലയിൽ മുഷിഞ്ഞ തോർത്തുകെട്ടിയ ആ വൃദ്ധരൂപത്തെയായിരുന്നു. ……. കണ്ണു തുറന്നപ്പോൾ തങ്ങൾ മരണത്തിന്റെ മണമുള്ള ഒരു ഭൂഗർഭ നിലവറയിലാണെന്ന് അവർ തിരിച്ചറിഞ്ഞു. കൈകാലുകൾ ഇരുമ്പ് ചങ്ങലകളാൽ വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുന്നു. മുറിയിലെ ഷട്ടർ ടിവി അലർച്ചയോടെ തെളിഞ്ഞു. സ്ക്രീനിൽ വേണു പിള്ള തന്റെ കൃഷി ഉപകരണങ്ങൾ മിനുക്കിക്കൊണ്ടിരിക്കുന്നു. "സ്വാഗതം... കോട്ടയത്തെ നന്മമരങ്ങൾക്ക് കരിമന ഇല്ലത്തേക്ക് സു സ്വാഗതം," പിള്ളയുടെ ശബ്ദം നിലവറയിൽ പ്രതിധ്വനിച്ച "നിങ്ങൾ അഞ്ചുപേരും പാവപ്പെട്ടവരുടെ കണ്ണീർ വിറ്റ് വീട് പണിതവരാണ്. നീതി നടപ്പിലാക്കാൻ ദൈവത്തിന് സമയമില്ലാത്തതുകൊണ്ട്, ഇന്ന് മുതൽ ഈ പഴയ കൃഷി ഓഫീസർ നിങ്ങളുടെ വിധി തീരുമാനിക്കും." …….. കരിമന ഇല്ലത്തെ നിലവറയിൽ ബോധം തെളിഞ്ഞപ്പോൾ നിസാർ നിലവിളിച്ചു "ആരാ ഇത്? എന്നെ വിടൂ! എത്ര പണം വേണമെങ്കിലും ഞാൻ തരാം!" ഷട്ടർ ടിവിയിൽ പിള്ളയുടെ മുഖം തെളിഞ്ഞു. അയാൾ തന്റെ തോർത്തുമുണ്ട് തലയിൽ മുറുക്കിക്കെട്ടി. "പണമോ? നിന്റെ കൈയ്യിലുള്ളത് പണമല്ല നിസാറേ, പാവങ്ങളുടെ ചോരയാണ്. പലിശയ്ക്ക് മേൽ പലിശയിട്ട് നീ വീട് ജപ്തി ചെയ്ത ആ പഴയ നാരായണൻ നായരെ ഓർമ്മയുണ്ടോ? നിന്റെ ഈ തുലാസിൽ ഇന്ന് അയാളുടെ കണ്ണീരിന്റെ തൂക്കം കൂടി നോക്കേണ്ടി വരും." നിസാർ വിറച്ചുകൊണ്ട് പറഞ്ഞു: "അതൊക്കെ ബിസിനസ്സ് അല്ലേ സാറേ..." "എങ്കിൽ ഇതും ഒരു ബിസിനസ്സ് ആണ്,"പിള്ള ശാന്തനായി പറഞ്ഞു. "മണ്ണിൽ പുതിയൊരു കൃഷി ഇറക്കാനുള്ള തയ്യാറെടുപ്പ്. നിന്റെ വിരലുകൾ ആ കീബോർഡിൽ ഓടിയില്ലെങ്കിൽ, നിന്റെ ബാക്കി പലിശ ആ തിളച്ച ടാർ കണക്ക് തീർക്കും!" നിസാർ കെട്ടിയിടപ്പെട്ടിരുന്നത് ഒരു ഭീമൻ തുലാസിലാണ്. അയാളുടെ ശരീരത്തിന് ചുറ്റും മിന്നുന്ന വേഗതയിൽ കറങ്ങുന്ന ബ്ലേഡുകൾ ഘടിപ്പിച്ച വട്ടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. "നിസാർ, നീ പലിശയുടെ തൂക്കം നോക്കിയവനാണല്ലോ. ഇന്ന് നിന്റെ ജീവന് പലിശ കണക്കാക്കാം." ത്രാസിന്റെ മറുഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ടാങ്കിൽ വെള്ളം ഓരോ തുള്ളിയായി വീഴാൻ തുടങ്ങി. വെള്ളത്തിന്റെ ഭാരം കൂടുമ്പോൾ നിസാർ ഇരിക്കുന്ന തട്ട് താഴേക്ക് പോകും. താഴെ ഇരിക്കുന്നത് തിളച്ചുമറിയുന്ന കറുത്ത ടാറാണ്. “വെള്ളത്തിന്റെ ഒഴുക്ക് നിർത്തണമെങ്കിൽ നിസാറിന് മുന്നിലുള്ള കീബോർഡിൽ തന്റെ ബിനാമി അക്കൗണ്ടുകളുടെയും പാസ്‌വേഡുകളുടെയും കൃത്യമായ വിവരങ്ങൾ ടൈപ്പ് ചെയ്യണം. “ വേണുപിള്ള പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു പേടിച്ചരണ്ട നിസാറിന്റെ വിരലുകൾ വിറച്ചു. ഓരോ തവണ തെറ്റായ കീ അമർത്തുമ്പോഴും ത്രാസ് ഒരു ഇഞ്ച് കൂടി താഴേക്ക് പതിച്ചു. ഒടുവിൽ, നിസാറിന്റെ കാലുകൾ തിളച്ച ടാറിലേക്ക് മുങ്ങി. അവന്റെ നിലവിളി ആ നിലവറയുടെ ഭിത്തികളെ വിറപ്പിച്ചു. "സാറേ വിടൂ! എരിയുന്നേ!" എന്ന് അവൻ അലറിയെങ്കിലും, പിള്ള സ്ക്രീനിൽ നോക്കി ശാന്തമായി ചിരിച്ചു. …… അടുത്ത മുറിയിൽ റെക്സിയും സിജിയും ഗ്ലാസ് ബോക്സിനുള്ളിൽ കിടന്നു പിടയുകയായിരുന്നു. പിള്ള മൈക്കിലൂടെ അവരോട് പറഞ്ഞു: "സിജി... റെക്സി... ആകാശത്തെ മാലാഖമാരുടെ പേരും പറഞ്ഞ് നരകത്തിലെ കച്ചവടം നടത്തിയവരല്ലേ നിങ്ങൾ? ഈ ചില്ലുപൊടികൾ നിങ്ങളുടെ ശ്വാസത്തിലേക്ക് കയറുമ്പോൾ ഓർക്കണം, നിങ്ങൾ വിറ്റ ആ പെൺകുട്ടികൾ അനുഭവിച്ച ശ്വാസംമുട്ടൽ." സിജി കരഞ്ഞു: "പ്ലീസ്, ദയ കാണിക്കണം! ഞങ്ങൾ ഇനി ഇത് ചെയ്യില്ല!" "ദയയോ? ഹ ഹ ഹ"പിള്ളയുടെ ചിരി നിലവറയിൽ മുഴങ്ങി. "ഈ പിള്ളയുടെ നിഘണ്ടുവിൽ ആ വാക്കിന് അർത്ഥമില്ല. നിങ്ങൾ ചായം പൂശിയ ആ മുഖങ്ങൾ ഈ മണൽത്തരികൾ അരിച്ചെടുക്കട്ടെ. !" പെട്ടെന്ന് ബോക്സിനുള്ളിലെ പ്രഷർ ഫാൻ സജീവമായി. അകത്തേക്ക് ലക്ഷക്കണക്കിന് ചെറിയ മണൽത്തരികളും മൂർച്ചയുള്ള ചില്ലുപൊടികളും കാറ്റിനൊപ്പം ഇരച്ചു കയറി. ഓരോ സെക്കൻഡിലും ആയിരക്കണക്കിന് ചില്ലുശകലങ്ങൾ അവരുടെ മുഖത്തും ശരീരത്തിലും ആഞ്ഞു തറച്ചു. കണ്ണുകൾ തുറക്കാൻ പോലുമാകാതെ അവർ പിടഞ്ഞു. അവരുടെ രക്തം കൊണ്ട് ആ ഗ്ലാസ് ബോക്സ് ചുവന്നു. ഒടുവിൽ പിള്ള ആ മുറിയിലെ അതിശക്തമായ വാക്വം മെക്കാനിസം ഓൺ ചെയ്തു. ആ ചില്ലുപൊടികൾ അവരുടെ ശ്വാസകോശത്തിലേക്ക് നേരിട്ട് പ്രവേശിച്ചു. ശ്വാസം കിട്ടാതെ, രക്തം ഛർദ്ദിച്ചു കൊണ്ട് അവർ തറയിലേക്ക് വീണു. ……. ഗീതയുടെ മുകളിലേക്ക് ഇരുമ്പ് പാളി പതുക്കെ താഴ്ന്നു വന്നപ്പോൾ അവൾ അലറി. "ഞാൻ ആരെണെന്ന് തനിക്കു അറിയില്ല എനിക്കെന്തെങ്കിലും പറ്റിയാൽ നിയമവും സിസ്റ്റ വും തന്നെ വെറുതെ വിടില്ല!" പിള്ള സ്ക്രീനിലേക്ക് നോക്കി പുകയുന്ന ചുരുട്ട് നീട്ടിപ്പിടിച്ചു: "നിയമമോ? ആ ഫയലുകൾക്കിടയിൽ നീ കുഴിച്ചുമൂടിയ നിയമത്തെക്കുറിച്ചാണോ നീ പറയുന്നത് ഗീതേ? കോടതിയിൽ നീതി മരിക്കുമ്പോൾ, എന്നെപ്പോലെയുള്ള കിഴവന്മാർക്ക് ആയുധം എടുക്കേണ്ടി വരും. നിന്റെ വാരിയെല്ലുകൾ ഒടിയുന്ന ശബ്ദം എനിക്ക് കേൾക്കണം... അതൊരു സംഗീതം പോലെയാണ്." ഗീതയെ ഒരു വലിയ പ്രസ്സിംഗ് മെഷീന് താഴെയാണ് കിടത്തിയിരുന്നത്. അവളുടെ ചുറ്റും അവൾ കൈക്കൂലി വാങ്ങി അട്ടിമറിച്ച ആയിരക്കണക്കിന് കേസുകളുടെ ഫയലുകളുടെ കോപ്പി കൂട്ടിയിട്ടിരുന്നു. "ഗീതേ, നീ മുക്കിയ ഓരോ ഫയലിലും ഓരോ ജീവിതത്തിന്റെ പ്രതീക്ഷയായിരുന്നു. ഇന്ന് ആ പേപ്പറുകൾക്കിടയിൽ നീയും ഒരു വെറും പേപ്പറായി മാറും." മുകളിൽ നിന്ന് ടൺ കണക്കിന് ഭാരമുള്ള ഇരുമ്പ് പാളി പതുക്കെ താഴേക്ക് നീങ്ങി. ഓരോ മില്ലിമീറ്ററും താഴേക്ക് വരുമ്പോൾ ഗീതയുടെ വാരിയെല്ലുകൾ ഒടിയുന്ന ശബ്ദം ആ നിലവറയിൽ മുഴങ്ങി. "ദയവുചെയ്ത് നിർത്തൂ..." എന്ന് അവൾ യാചിച്ചെങ്കിലും പിള്ള ലിവർ കുറച്ചുകൂടി താഴ്ത്തി. അഞ്ചു മിനിറ്റിനുള്ളിൽ ആ ഫയലുകൾക്കിടയിൽ ഗീതയുടെ ശരീരം തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞു. …… അവസാനത്തെ ഇര സുരേഷ് ആയിരുന്നു. അവനെ പിള്ള കെട്ടിയിട്ടിരുന്നത് ഒരു വൈദ്യുത കസേരയിലാണ്. അവന്റെ രണ്ട് കൈകളിലും ഡ്രിപ്പ് പൈപ്പുകൾ വഴി നീല നിറത്തിലുള്ള ഒരു ദ്രാവകം പതുക്കെ കയറിക്കൊണ്ടിരുന്നു. "സുരേഷേ, നീ നാട്ടിലെ പിള്ളേർക്ക് കൊടുത്ത അതേ വിഷമാണ് നിന്റെ ഉള്ളിലേക്കും പോകുന്നത്. ഇത് നിനക്ക് സ്വർഗ്ഗം കാണിച്ചുതരും." അമിത അളവിൽ ലഹരി ഉള്ളിൽ ചെന്നതോടെ സുരേഷിന്റെ തലച്ചോറ് വിഭ്രാന്തിയിലായി. അയാൾക്ക് ചുറ്റും ഭീകരരൂപങ്ങളെ കാണാൻ തുടങ്ങി. അയാൾ ചിരിക്കുകയും കരയുകയും ചങ്ങലകളിൽ കടിച്ചു വലിക്കുകയും ചെയ്തു. അയാളുടെ കണ്ണുകളിൽ നിന്ന് ചോര വരാൻ തുടങ്ങി. അറയിലേക്ക് പിള്ള നേരിട്ട് നടന്നു വന്നു. കയ്യിൽ ചോര പുരണ്ട വെട്ടുകത്തി. സുരേഷ് ലഹരിയുടെ വിഭ്രാന്തിയിൽ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. പിള്ള അവന്റെ താടിക്ക് പിടിച്ചുയർത്തി കണ്ണുകളിലേക്ക് നോക്കി "എന്താ സുരേഷേ, നല്ല കിിക്കാണോ? കോട്ടയത്തെ പിള്ളേർക്ക് നീ കൊടുത്ത അതേ സാധനമാണ് നിന്റെ ഞരമ്പിലും. നീ വിൽക്കുന്ന ലഹരിക്ക് മരണത്തിന്റെ രുചിയാണെന്ന് നീ അറിഞ്ഞില്ലേ?" സുരേഷ് വിറച്ചുകൊണ്ട് പറഞ്ഞു "എന്നെ... കൊല്ലരുത്..." പിള്ള അവന്റെ കാതിൽ മന്ത്രിച്ചു "നിന്നെ ഞാൻ കൊല്ലുകയല്ല സുരേഷേ, നിന്നെ ഞാൻ റീസൈക്കിൾ ചെയ്യുകയാണ്. നിന്റെ ഈ ശരീരം ചതഞ്ഞരഞ്ഞ് വളമായി മാറുമ്പോൾ, കുറഞ്ഞപക്ഷം ഈ മണ്ണിലെ തെങ്ങുകൾക്കെങ്കിലും നീ ഉപകാരപ്പെടും." ലിവർ വലിക്കുന്നതിന് തൊട്ടുമുമ്പ് പിള്ള തറവാടിന്റെ മുകളിലേക്ക് നോക്കി പറഞ്ഞു " മോളെ സന്ധ്യേ... ഇതാ അടുത്ത അഞ്ച് പേർ കൂടി. നിന്റെ ചിതയ്ക്ക് മുകളിൽ വീണ ചാരത്തിന് പകരം, ഇവരുടെ മാംസം ഈ മണ്ണിന് വളമാകട്ടെ." സുരേഷിന്റെ ശരീരം ഭീമാ കാരമായ മിക്സിയിലേക്ക് വലിച്ചെടുക്കപ്പെട്ടു …… നേരം വെളുത്തപ്പോൾ കോട്ടയം കളക്ടറേറ്റിന് മുന്നിലും പ്രധാന പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലും അഞ്ച് കറുത്ത പ്ലാസ്റ്റിക് കവറുകൾ ഇരിക്കുന്നുണ്ടായിരുന്നു. ഓരോ കവറിലും അവർ ചെയ്ത കുറ്റകൃത്യങ്ങളുടെ വ്യക്തമായ രേഖകളും, ഉണ്ടായിരുന്നു. പത്തനംതിട്ടയുടെ കിഴക്കൻ മലനിരകളിൽ സൂര്യൻ ഉദിച്ചുയർന്നു. വേണു പിള്ള തന്റെ പുരയിടത്തിൽ പതുക്കെ മണ്ണുമാന്തിക്കൊണ്ടിരുന്നു. കയ്യിലുണ്ടായിരുന്ന അഞ്ച് ചാക്ക് പുതിയ വളം അദ്ദേഹം തെങ്ങിന്റെ തടത്തിലേക്ക് വിതറി. "കോട്ടയത്തെ വളത്തിന് വല്ലാത്തൊരു കടുപ്പമാണ്... ചതിയും വഞ്ചനയും കലർന്നത് കൊണ്ടാവാം," പിള്ള ചിരിച്ചുകൊണ്ട് സ്വയം മന്ത്രിച്ചു. അദ്ദേഹം പതുക്കെ വീടിന്റെ ഉമ്മറത്തേക്ക് നടന്നു. കയ്യിലെ വെട്ടുകത്തിയിലെ ചോരപ്പാടുകൾ ഒരു തോർത്തുമുണ്ട് കൊണ്ട് തുടച്ചു നീക്കി. എന്നിട്ട് ദൂരേക്ക് നോക്കി പതുക്കെ പറഞ്ഞു: "അടുത്തത് തൃശ്ശൂരിലേക്കാണ്... പൂരം കാണാൻ സമയമായി." റബ്ബർ തോട്ടങ്ങളിലെ കാറ്റിൽ ആ വാക്കുകൾ അലിഞ്ഞു ചേർന്നു. കരിമന കുന്നിലെ ആ പഴയ തറവാട് വീണ്ടും നിശബ്ദമായി. വേണു പിള്ള എന്ന മരണത്തിന്റെ കർഷകൻ തന്റെ അടുത്ത വിത്തിടലിനായി കാത്തിരിക്കുന്നു. ……… End
📙 നോവൽ - ஹௌ்ி வி226 வஸைoி$3வ$ பஜி் 663$@000 60$@3$300 00000"0101330 00303... A Film by DIRECTOR NAME ஹௌ்ி வி226 வஸைoி$3வ$ பஜி் 663$@000 60$@3$300 00000"0101330 00303... A Film by DIRECTOR NAME - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ ജലപിശാച് ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) …………………………………. തൃശ്ശൂരിലെ ആ പഴയ കരിങ്കൽ ക്വാറിക്ക് ചുറ്റും എപ്പോഴും ഒരുതരം മരവിപ്പിക്കുന്ന നിശബ്ദതയുണ്ടായിരുന്നു. ആകാശത്തിന്റെ നീലയല്ല, മരിച്ചവരുടെ കണ്ണുകളിലെ വിളറിയ നീലനിറമായിരുന്നു ആ കെട്ടിക്കിടക്കുന്ന വെള്ളത്തിന്. നാട്ടുകാർ പറയും, ആ ക്വാറിക്ക് എന്തോ പ്രശ്നം ഉണ്ട് എന്ന്. പക്ഷേ രണ്ടര വയസ്സുകാരൻ ജിതിൻ്റെ അച്ഛൻ ആദർശിനും അമ്മ സന്ധ്യയ്ക്കും അതൊക്കെ വെറും നാട്ടുപുറം കഥകളായിരുന്നു. "അച്ഛാ... അമ്മ... കാക്ക..." ജിതിൻ്റെ ലോകം ഈ മൂന്ന് വാക്കുകളിൽ ഒതുങ്ങിയിരുന്നു. ആ നിഷ്കളങ്കമായ ശബ്ദം കേൾക്കുമ്പോൾ ആദർശിന് വലിയ സന്തോഷമായിരുന്നു. പക്ഷേ, ആ ശനിയാഴ്ച ഉച്ചയ്ക്ക് ക്വാറിയിലെ നനഞ്ഞ മണ്ണിൽ ജിതിൻ്റെ കുഞ്ഞു പാദങ്ങൾ പതിഞ്ഞപ്പോൾ, പ്രകൃതി പോലും ഒന്ന് നിശബ്ദമായി. ആദർശ് കുളിക്കാനായി വെള്ളത്തിലിറങ്ങി. കരയിൽ ജിതിൻ മണ്ണപ്പം ചുട്ടു കളിക്കുകയായിരുന്നു. പെട്ടെന്ന് ഒരു നിശബ്ദത. കാക്കകളുടെ കരച്ചിൽ നിന്നു. വെള്ളത്തിനടിയിൽ നിന്ന് ആരോ വലിക്കുന്നത് പോലെ ജിതിൻ ആ നീലക്കയത്തിലേക്ക് വഴുതി വീണു. ഭാഗ്യം തുണച്ചു, ആദർശ് ഉടൻ തന്നെ അവനെ പൊക്കിയെടുത്തു. വയറ്റിൽ അമർത്തി വെള്ളം കളഞ്ഞു. ജിതിൻ കണ്ണുതുറന്നു. പക്ഷേ, ആ കണ്ണുകളിൽ കണ്ടത് പഴയ നിഷ്കളങ്കതയായിരുന്നില്ലപകരം ഒരുതരം ക്രൂരമായ തിളക്കമായിരുന്നു. ……. വീട്ടിലെത്തിയ ജിതിൻ ആദ്യം ചെയ്തത് അവന്റെ പ്രിയപ്പെട്ട കാക്ക പാവയെ കടിച്ചു കീറുകയായിരുന്നു. പച്ച ഇറച്ചി വലിച്ചു കീറുന്ന ലാഘവത്തോടെ അവൻ ആ പാവയുടെ തല പറിച്ച് മാറ്റുന്നത് കണ്ടപ്പോൾ സന്ധ്യ ഭയന്നു പോയി. "ജിതിൻ, എന്തിനാടാ ഇത് ചെയ്തത്?" സന്ധ്യ വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു. ജിതിൻ തല പതിയെ ചെരിച്ചു. എന്നിട്ട് സന്ധ്യയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു **"അത് ചോദിക്കാൻ നീ ആരാടി &%₹#@ മോളെ... നിന്റെ %&*₹%&₹₹# വകയാണോ ഈ തുണിപ്പാവ?" ഒരു രണ്ടര വയസ്സുകാരന്റെ തൊണ്ടയിൽ നിന്ന് വരാൻ പാടില്ലാത്ത അത്രയും കനത്ത ശബ്ദം! തൃശ്ശൂർ നഗരമധ്യത്തിലെ ഗുണ്ടകൾ പോലും ഉപയോഗിക്കാൻ മടിക്കുന്ന അതിരൂക്ഷമായ ഒരു പച്ച തെറി! സന്ധ്യ ബോധം കെട്ടു വീണില്ല എന്നേയുള്ളൂ. ആദർശ് അമ്പരന്നു പോയി. "ജിതിൻ, മോനേ... ഇതൊക്കെ ആരാ നിന്നെ പഠിപ്പിച്ചത്?" ജിതിൻ പതുക്കെ കട്ടിലിൽ എഴുന്നേറ്റു നിന്നു. അവന്റെ കുഞ്ഞു വിരലുകൾ കൊണ്ട് അവൻ ആദർശിനെ ചൂണ്ടി പരിഹസിച്ചു ചിരിച്ചു. "എടാ %&₹#... നീ എന്നെ അവിടുന്ന് രക്ഷിച്ചു എന്ന് കരുതിയോ? നിന്റെ കൈയിൽ ഇരിക്കുന്നത് വെറും മാംസക്കഷ്ണം മാത്രമാണ്. ജിതിൻ ഇപ്പോഴും ആ ക്വാറിയുടെ തണുപ്പിൽ ഉറങ്ങുകയാണ്. ഞാൻ വെറും അതിഥി മാത്രമാണ്! കേട്ടോടാ &*%₹# മോനെ..." പിന്നീടുള്ള ദിവസങ്ങൾ ആ വീട് നരകമായി മാറി. ജിതിൻ ഉറങ്ങാറില്ല. രാത്രി മുഴുവൻ ഇരുട്ടത്ത് ഇരുന്ന് ആരോടൊക്കെയോ തൃശ്ശൂർ ശൈലിയിൽ സംസാരിക്കും. ഇടയ്ക്ക് പുകവലിക്കുന്നത് പോലെ കൈവിരലുകൾ വായോട് അടുപ്പിച്ച് കാറ്റൂതി വിടും. വീട്ടിലെ വിലകൂടിയ പാത്രങ്ങളും ഭരണികളും അവൻ എറിഞ്ഞു പൊട്ടിക്കാൻ തുടങ്ങി. എല്ലാം കൃത്യമായ ലക്ഷ്യത്തിലേക്ക്! ആദർശിന്റെ കൂട്ടുകാരൻ സെബാസ്റ്റ്യൻ വന്ന് " ജിതിൻ മോനേ കൂയ്" എന്ന് വിളിച്ചപ്പോൾ, ഒരു പഴയ അച്ചാർ ഭരണി എടുത്ത് അവന്റെ നെറ്റിയിലേക്ക് എറിഞ്ഞുകൊണ്ടാണ് ജിതിൻ സ്വീകരിച്ചത്. “ ആരാടാ &%*₹ മോനേ നീ “ ജിതിന്റെ തെറിയും ശബ്ദവും കേട്ട് സെബാസ്റ്റ്യൻ ഞെട്ടി "എടാ ആദർശേ, ഇത് നിന്റെ മോൻ തന്നെ ആണോടാ ” സെബാസ്റ്റ്യൻ നെറ്റിയിലെ തഴമ്പ് തടവിക്കൊണ്ട് പറഞ്ഞു. "ഇവന്റെ ഉള്ളിൽ ഏതോ ബാധ കേറിക്കൂടിയതാണ്. ഇവൻ പറയുന്ന ഈ തെറികളൊക്കെ പണ്ട് ആ ക്വാറിയിൽ മരിച്ച ഏതോ അലവലാതിയുടേതാകാനേ വഴിയുള്ളൂ. ഞാൻ നേരിട്ടു കണ്ടതാ അവൻ ആ ഭരണി എറിഞ്ഞ വേഗത!" …… ഭ്രാന്ത് പിടിച്ച ആദർശ് ഒടുവിൽ ജിതിനെ തൃശ്ശൂരിലെ പ്രശസ്തനായ സുരേശൻ പോറ്റി എന്ന മാന്ത്രികന്റെ അടുത്തെത്തിച്ചു. പുകയും ചന്ദനത്തിരിയും നിറഞ്ഞ ആ മുറിയിൽ ജിതിനെ ഇരുത്തി. പോറ്റി മന്ത്രം ചൊല്ലി വെള്ളം തളിച്ചപ്പോൾ ജിതിൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു. "നിന്റെ ഈ &%*#വെള്ളം കൊണ്ട് എന്നെ പേടിപ്പിക്കാമെന്ന് കരുതിയോ പന്ന കിളവാ? പോടാ %拆*"** “ ജിതിൻ ചോദിച്ചു. കൂടെ ഒരു വലിയ തെറിയും. സെബാസ്റ്റ്യൻ പേടിച്ച് വാതിൽക്കൽ തന്നെ നിന്നു. സുരേശൻ പോറ്റി നടുങ്ങിപ്പോയി. തന്റെ മുപ്പതു വർഷത്തെ മാന്ത്രിക ജീവിതത്തിൽ ഒരു കുട്ടി തന്നെ ഇത്ര ഭീകരമായി തെറിവിളിക്കുന്നത് അദ്ദേഹം ആദ്യമായാണ് കേൾക്കുന്നത്. അദ്ദേഹം അൽപനേരം കണ്ണടച്ചു "ഇവൻ ജിതിനല്ല. ഇവന്റെ ദേഹത്ത് ഇരിക്കുന്നത് ആ ക്വാറിയിൽ പണ്ട് ഒളിച്ചു താമസിച്ചിരുന്ന, മദ്യപിച്ചു നാട്ടുകാരെ മുഴുവൻ തെറിവിളിച്ചു നടന്നിരുന്ന സജിത്ത് എന്ന ഒരു അലവലാതി ആണ്. അവൻ ജിതിൻ വെള്ളത്തിൽ വീണപ്പോൾ മൂക്കിലൂടെ ഉള്ളിൽ കയറിയതാണ്." മാന്ത്രികൻ ഒരു വലിയ ചെമ്പ് പാത്രത്തിൽ വെള്ളം നിറച്ചു ജിതിനോട് അതിലേക്ക് നോക്കാൻ പറഞ്ഞു. ജിതിൻ നോക്കി. വെള്ളത്തിൽ തെളിഞ്ഞത് ഒരു കുട്ടിയുടെ മുഖമായിരുന്നില്ല. പകരം, കണ്ണുകളിൽ ചോര പടർന്ന ഒരു വികൃത രൂപമായിരുന്നു. ആ രൂപം ജിതിനിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞു "എനിക്ക് മുങ്ങിച്ചാകാൻ വയ്യായിരുന്നു. പക്ഷേ ഈ കൊച്ചു നല്ല രസമാണ്. ഇവൻ വായ തുറന്നാൽ എല്ലാവരും പേടിക്കുന്നത് കാണാൻ നല്ല ചേലുണ്ട്! ഹ ഹ ഹ" “ ഒഴിഞ്ഞു പോ “ സുരേശൻ പോറ്റി അലറി. “ ഇല്ലെടാ %&₹# മോനേ “ ജിതിന്റെ ഉള്ളിലെ സജിത്ത് അലറി അവസാനം ആ പരിഹാരക്രിയക്കിടയിൽ ഒരു വലിയ ശബ്ദത്തോടെ ജിതിൻ ബോധംകെട്ടു വീണു. ഒരു കറുത്ത പുക അവന്റെ വായയിലൂടെ പുറത്തേക്ക് വരുന്നത് കണ്ടതായി സെബാസ്റ്റ്യൻ സത്യം ചെയ്തു പറഞ്ഞു. പിറ്റേന്ന് ജിതിൻ ഉണർന്നു. അവൻ പതിയെ വിളിച്ചു "അച്ഛാ... അമ്മ... കാക്ക..." എല്ലാവരും ആശ്വസിച്ചു. ആ പൈശാചികമായ തെറി വിളി അവസാനിച്ചെന്ന് അവർ കരുതി. ബിരിയാണിയും മധുരപലഹാരങ്ങളും വാങ്ങി അവർ ആ സന്തോഷം ആഘോഷിച്ചു. …… വൈകുന്നേരം ചായ കുടിക്കാൻ ഇരുന്നപ്പോൾ അന്തരീക്ഷം ശാന്തമായിരുന്നു. ജിതിൻ ആദർശിന്റെ അരികിൽ വന്നിരുന്നു. സന്ധ്യ അടുക്കളയിലായിരുന്നു. ജിതിൻ ആദർശിന്റെ മുഖത്തേക്ക് നോക്കി പതുക്കെ കണ്ണടിച്ചു. എന്നിട്ട് ആരും കേൾക്കാത്ത സ്വരത്തിൽ ഒരു ചെറിയ തെറി പറഞ്ഞു. "എടാ %₹# മോനെ..?" ജിതിൻ്റെ ആ ചിരിയിൽ പഴയ ആ ജലപിശാച് സജിത്ത് ഒളിഞ്ഞിരിപ്പുണ്ടായിരുന്നതാണോ അതോ ഇതൊക്കെ കേട്ട് പഠിച്ചു ശരിക്കും ജിതിൻ തെറി വിളിച്ചതാണോ ആർക്കും ഉറപ്പില്ലായിരുന്നു. രക്ഷപ്പെട്ടത് ജിതിനാണോ അതോ ജലപിശാച് പതുങ്ങിയിരിക്കുകയാണോ? തൃശ്ശൂരിലെ ആ വീട്ടിൽ ഇന്നും ആരെങ്കിലും ചെന്നാൽ ജിതിൻ അവരെ നോക്കി മരവിപ്പിക്കുന്ന ഒരു ചിരി ചിരിക്കും. പാവം ആദർശ്. ഇപ്പോൾ ജിതിൻ വായ തുറക്കുമ്പോഴല്ല, അവൻ മിണ്ടാതിരുന്ന് ഇങ്ങനെ നോക്കുമ്പോഴാണ് അയാൾ കൂടുതൽ പേടിക്കുന്നത്! ഓരോ തവണയും ജിതിൻ "അച്ഛാ" എന്ന് വിളിക്കുമ്പോഴും, അതിനു പിന്നാലെ ഒരു തെറിവിളി വരുമോ എന്ന് ഭയന്ന് ആദർശ് കാതോർക്കും. വായ തുറക്കാത്ത ആ ചിരിക്കുള്ളിൽ ആയിരം തെറികൾ പൂഴ്ത്തിവെച്ച ആ കുട്ടിപ്പിശാച് ഇന്നും ആ വീട്ടിൽ സുഖമായി കഴിയുന്നു. ……… End
🧟 പ്രേതകഥകൾ! - ஐபவிமுவ் (THE WATER DEVIL OF THRISSUR)  மவ% ஸல 0900. 000 @g வூவம இ3Sி ிவவவஸூ வலே. ஸஜிவிஷழ் வ்ளர் வஒபணு sிிழ@3223! 810100 01013001030900, 000`00290'ه009@ 300. வஒ goூ் மன ஸஜிவி ஷழ் வக! 6]301 8301000 (21809+800 896100010/ 000@014183308: ஐபவிமுவ் (THE WATER DEVIL OF THRISSUR)  மவ% ஸல 0900. 000 @g வூவம இ3Sி ிவவவஸூ வலே. ஸஜிவிஷழ் வ்ளர் வஒபணு sிிழ@3223! 810100 01013001030900, 000`00290'ه009@ 300. வஒ goூ் மன ஸஜிவி ஷழ் வக! 6]301 8301000 (21809+800 896100010/ 000@014183308: - ShareChat
#📙 നോവൽ #🧟 പ്രേതകഥകൾ! #📔 കഥ #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ ഗില്ലി 2 ( Inspired From True Events കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ………………………………………… 2017 കാശിയിലെ മണികർണ്ണിക ഘട്ടിൽ ചിതകൾ എരിഞ്ഞടങ്ങുന്ന പുക അന്തരീക്ഷത്തിൽ പടർന്നു പന്തലിച്ചു നിൽക്കുന്നു. ഗംഗാ നദിയിലെ ഓളങ്ങൾക്കൊപ്പം ശവമഞ്ചങ്ങൾ ഒഴുകി നീങ്ങുന്ന ആ നിഗൂഢമായ വൈകുന്നേരം. അവിടുത്തെ കരിങ്കൽ പടവുകളിൽ, സിമന്റും മണ്ണും പുരണ്ട കൈകളോടെ, ഒരു വലിയ ഇരുമ്പ് കമ്പിയിൽ ചാരി ഒരു യുവാവ് നിൽക്കുന്നുണ്ടായിരുന്നു അതായിരുന്നു ആര്യൻ വർമ്മ.ഘട്ടുകളുടെ പുനരുദ്ധാരണ ചുമതലയുള്ള കരാറുകാരൻ ആൾക്കൂട്ടത്തിനിടയിൽ അവൻ ഒരു നിഴലിനെപ്പോലെയാണ്. ആരും അവനെ ശ്രദ്ധിക്കാറില്ല, എന്നാൽ അവന്റെ കണ്ണുകൾ എല്ലാവരെയും നിരീക്ഷിക്കുന്നുണ്ടാകും. വാരണാസിയിലെ ലോക്കൽ ഗുണ്ടകൾ പോലും അവനെ കാണുമ്പോൾ അറിയാതെ വഴിമാറും. അവനോട് സംസാരിക്കാൻ ആരും ധൈര്യപ്പെടാറില്ല. ഘട്ടിലെ ഓരോ കല്ലും ആര്യന്റെ വിരൽത്തുമ്പിലെ ചലനങ്ങൾക്കനുസരിച്ച് ക്രമീകരിക്കപ്പെടുന്നു. ഒരിക്കൽ ഘട്ടിലെ ഒരു ലോക്കൽ ഗുണ്ട ആര്യന്റെ പണിയെ തടസ്സപ്പെടുത്താൻ വന്നപ്പോൾ, ആര്യൻ പതുക്കെ തന്റെ സിഗരറ്റ് താഴെയിട്ടു. ആ ഗുണ്ടയുടെ കണ്ണുകളിലേക്ക് നോക്കി ശാന്തമായി പറഞ്ഞു: “യെ പത്തർ അഗർ ഏക് ബാർ സർ പെ ലഗ് ഗയേ തോ കിസി പണ്ഡിറ്റ് കോ മന്ത്ര പഡ്‌നേ കാ വക്ത് ഭി നഹി മിലേഗാ,തുജേ ലഗനെ കാ ഷൗക് ഹൈ ക്യാ!" ആര്യൻ വർമ്മ കാശിയിൽ വെറുമൊരു കരാറുകാരനല്ല.അവിടെ മരിക്കുന്നവരുടെയും ജീവിക്കുന്നവരുടെയും ഇടയിൽ നിൽക്കുന്ന ഒരു അദൃശ്യമായ വന്മതിൽ പോലെയാണ് അവൻ. ആരെയും കൂസാത്ത, ബന്ധങ്ങളെ ഭയപ്പെടുന്ന, ഒന്നിനും പിടി കൊടുക്കാത്ത ഒരു ഏകാന്ത പഥികൻ …… ആര്യൻ വർമ്മ എന്ന പരുക്കൻ മനുഷ്യന്റെ ഉള്ളിലെ മരവിപ്പിനെ അലിയിക്കാൻ കഴിഞ്ഞ ഏക വ്യക്തിയായിരുന്നു അഹമ്മദ് ഖാൻ. അവർ തമ്മിലുള്ള ബന്ധം വെറുമൊരു വാടകക്കാരനും വീട്ടുടമസ്ഥനും എന്നതിലുപരി, രക്തബന്ധത്തേക്കാൾ ആഴമുള്ള ഒന്നായിരുന്നു. 6 വർഷങ്ങൾക്ക് മുൻപ് 20 വയസിൽ കേരളത്തിൽ നിന്ന് എല്ലാം നഷ്ടപ്പെട്ട്, ഉള്ളിലെ പ്രതികാരദാഹം തീർത്ത്, ഇനി ആരോടും ഒന്നിനോടും മമത വേണ്ടെന്ന് ഉറപ്പിച്ച് വാരണാസിയിൽ എത്തിയതായിരുന്നു ആര്യൻ. ആരും ഒരഭയം നൽകാതിരുന്ന ആ കാലത്താണ് അഹമ്മദ് ഖാൻ തന്റെ പഴയ പുസ്തകശാലയുടെ മുകളിലെ മുറി ആര്യന് നൽകുന്നത്. ആര്യന്റെ കണ്ണുകളിലെ ശൂന്യതയിൽ സ്വന്തം മകന്റെ മുഖമായിരുന്നു അഹമ്മദ് കണ്ടത്. ആര്യൻ അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു. എന്നാൽ അഹമ്മദ് ഖാന് ആര്യന്റെ നിശബ്ദതകൾ വായിക്കാൻ അറിയാമായിരുന്നു. ഓരോ ദിവസവും പണി കഴിഞ്ഞ് ക്ഷീണിച്ച് വരുന്ന ആര്യന് ഒരു ഗ്ലാസ് കടും ചായയുമായി അഹമ്മദ് ഖാൻ എത്തുമായിരുന്നു. ചോദ്യങ്ങളില്ലാത്ത, പരാതികളില്ലാത്ത ആ സാമീപ്യം ആര്യന്റെ ഉള്ളിലെ മുറിവുകൾക്ക് ഒരു മരുന്നായി മാറി. ……. വാരണാസിയിലെ ഇടുങ്ങിയ ഗലികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അഹമ്മദ് ഖാന്റെ പഴയ പുസ്തകശാല. പൊടിപിടിച്ച പുസ്തകങ്ങൾക്കും ചരിത്രത്താളുകൾക്കും ഇടയിൽ, മങ്ങിയ വെളിച്ചത്തിൽ ഇരുന്നുകൊണ്ട് ഒരു പഴയ പേർഷ്യൻ കവിത വായിക്കുന്ന അഹമ്മദ് ഖാന്റെ കൊച്ചു മകൾ നൂർജഹാൻ. കാശിയിലെ ആർക്കും അവളെ കണ്ടാൽ ഒറ്റനോട്ടത്തിൽ പ്രണയം തോന്നും, എന്നാൽ ആ കണ്ണുകളിൽ ഒരു ഭയം എപ്പോഴും തങ്ങിനിൽക്കുന്നുണ്ടായിരുന്നു. അതിമനോഹരമായ കണ്ണുകളും ശാന്തമായ പെരുമാറ്റവുമാണ് നൂർജഹാന്റേത്. അഹമ്മദ് ഖാന്റെ ജീവവായുവായ അവൾ, ആ പുസ്തകശാലയിലെ ഓരോ താളും ഹൃദിസ്ഥമാക്കിയവളാണ്. വാരണാസിയിലെ ഫിറോസ് ഖാൻ എന്ന മാഫിയ തലവന്റെ ക്രൂരതകൾക്കിടയിൽ തന്റെ കുടുംബത്തെ നഷ്ടപ്പെട്ടവളാണെങ്കിലും, ഉള്ളിലെ സങ്കടം പുറത്തു കാണിക്കാതെ അവൾ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ആ ചിരിക്ക് കണ്ണീരിന്റെ ഉപ്പുണ്ടായിരുന്നു. ….. അഹമ്മദ് ഖാന്റെ പുസ്തകശാലയിലെ മുകളിലത്തെ മുറിയിൽ താമസിക്കുമ്പോഴും ആര്യൻ നൂർജഹാനോട് സംസാരിക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. അവൾ മുന്നിൽ വരുമ്പോൾ അവൻ ഒഴിഞ്ഞുമാറുകയോ അല്ലെങ്കിൽ വെറുമൊരു തലയാട്ടലിൽ ഒതുക്കുകയോ ചെയ്യും. അവനെ സംബന്ധിച്ച് അവൾ തന്റെ വീട്ടുടമസ്ഥന്റെ മകൾ മാത്രമായിരുന്നു. ……. വാരണാസിയിൽ പുസ്തകങ്ങൾ വിറ്റു ജീവിക്കുന്ന ഒരു സാധുവായ വൃദ്ധനായിട്ടാണ് ആര്യൻ അഹമ്മദ് ഖാനെ കണ്ടത്. എന്നാൽ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് ചോര മണക്കുന്ന ഒരു ഭൂതകാലമായിരുന്നു. 19 വർഷങ്ങൾക്ക് മുമ്പ്, ഫിറോസ് ഖാന്റെ പിതാവിന്റെ വിശ്വസ്തനായ അക്കൗണ്ടന്റായിരുന്നു അഹമ്മദ് ഖാൻ. മാന്യമായ ശമ്പളവും ഫിറോസിന്റെ കുടുംബവുമായുള്ള അടുത്ത ബന്ധവും അഹമ്മദിന് വലിയ സന്തോഷം നൽകിയിരുന്നു. എന്നാൽ ഫിറോസ് ഖാൻ അധികാരം ഏറ്റെടുത്തതോടെ കാര്യങ്ങൾ മാറി. അവൻ നിയമവിരുദ്ധമായ ഇടപാടുകളിലേക്ക് കടന്നു. ഫിറോസിന്റെ അധർമ്മങ്ങളിൽ പങ്കുചേരാൻ കഴിയില്ലെന്ന് പറഞ്ഞ് അഹമ്മദ് ജോലി രാജിവെച്ചു. ഫിറോസിന്റെ ഭീകരതയെ കുറിച്ചു പോലീസിൽ വിവരം നൽകി. എന്നാൽ അതിന് അയ്യാൾക്ക് കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു അതൊരു പെരുന്നാൾ ദിനമായിരുന്നു. അഹമ്മദിന്റെ മകനും മരുമകളും അവരുടെ മൂന്ന് വയസ്സുള്ള മകൾ നൂർജഹാനും സന്തോഷത്തോടെ ആഘോഷിക്കുകയായിരുന്നു. ഫിറോസ് തന്റെ ഗുണ്ടകളുമായി അവിടേക്ക് ഇരച്ചുകയറി. അഹമ്മദിനെ കെട്ടിയിട്ട ശേഷം, അവന്റെ കൺമുന്നിൽ വെച്ച് ഫിറോസ് സമീറിനെ വെടിവെച്ചു കൊന്നു. മകന്റെ മരണം കണ്ട് അലറിക്കരഞ്ഞ മരുമകളെ അവൻ ബലാൽസംഘം ചെയ്ത് കൊന്നു. ഏറ്റവും ക്രൂരമായത് ആ മൂന്ന് വയസ്സുകാരിയോട് ചെയ്തതായിരുന്നു. "ഹിസാബ് പൂരാ ഹുവാ ചാച്ചാ" എന്ന് പറഞ്ഞ് ഫിറോസ് ആ കുഞ്ഞിനെ ഗംഗാ നദിയിലേക്ക് എറിഞ്ഞു.അഹമ്മദ് വളരെ കഷ്ടപ്പെട്ടാണ് അവളെ രക്ഷിച്ചത് അഹമ്മദ് ഖാനും നൂർജഹാനും മാത്രം ബാക്കിയായി. അന്ന് മുതൽ ആ പുസ്തകശാലയുടെ ഇരുളിൽ,തന്റെ കൊച്ചു മകളെ കുറിച്ചോർത്തു ഓരോ നിമിഷവും ഭയപ്പെട്ടാണ് അദ്ദേഹം ജീവിച്ചത്. ആര്യനെ കണ്ടപ്പോൾ തന്റെ നഷ്ടപ്പെട്ട മകനെയാണ് അദ്ദേഹം അവനിൽ കണ്ടത്. മുത്തച്ഛനോടൊപ്പം പുസ്തകശാലയിൽ ഒതുങ്ങിക്കൂടിയ നൂർജഹാൻ പുറംലോകം കാണാൻ പോലും ഭയപ്പെട്ടിരുന്നു.പ്ലസ്ടു വരെ പോലും അവൾക്ക് പഠിക്കാൻ കഴിഞ്ഞില്ല കാരണം, വാരണാസിയിലെ ഓരോ ഗലിയിലും ഫിറോസ് ഖാന്റെ കണ്ണുകൾ അവളെ പിന്തുടരുന്നുണ്ടായിരുന്നു. അവൾ വളരുന്നത് ഫിറോസ് ഒരു വേട്ടക്കാരനെപ്പോലെ നോക്കി നിന്നു.അവളുടെ സൗന്ദര്യം അയ്യാളെ ഭ്രാന്ത് പിടിപ്പിച്ചു കുടുംബത്തെ കൊന്നവന്റെ മുന്നിൽ തലകുനിക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു നൂർജഹാന്റേത്. ഫിറോസ് ഖാൻ ഇടയ്ക്കിടെ പുസ്തകശാലയിൽ വന്ന് അവളെ ഭീഷണിപ്പെടുത്തുമായിരുന്നു. "നൂർ... . ജബ് വക്ത് ആയേഗ, തബ് തുമേ മേരി ബീവി ബൻ കർ മേരേ ഘർ ആനാ ഹി പഡേഗ ഹം രാതോം കോ രങ്കീൻ കരേങ്കെ."* തന്റെ മുത്തച്ഛനു പ്രായമാകുന്നത് കാണുമ്പോഴും, തങ്ങളെ സംരക്ഷിക്കാൻ ആരുമില്ലെന്ന് തിരിച്ചറിയുമ്പോഴും അവൾ അനുഭവിച്ച മാനസിക വിഷമം വിവരിക്കാനാവാത്തതാണ്. ….. ഫിറോസ് ഖാൻ വെറുമൊരു ഗുണ്ടയല്ല പോലീസിനെയും ഗവണ്മെന്റനെയും തന്റെ പോക്കറ്റിലിട്ടു നടക്കുന്ന മാഫിയ തലവനാണ്. അഹമ്മദ് ഖാന്റെ കുടുംബത്തെ തകർത്തത് ഫിറോസിന്റെ ക്രൂരതയുടെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് 48 വയസ്സിനുള്ളിൽ ഏകദേശം 52 കൊലപാതകം 12 റേപ്പ് 7 കിഡ്നാപ്പിംഗ് തുടങ്ങിയ കേസുകൾ തെളിവില്ലാത്തതുകൊണ്ടു മാത്രം രക്ഷപ്പെട്ട ഒരു നരാധമൻ. തോക്കിനേക്കാൾ ഉപരി ഭയം കൊണ്ട് മനുഷ്യരെ കൊല്ലാൻ അവന് ഇഷ്ടമാണ്. അയ്യാൾ നൂർജഹാനെ തന്റെ 4ആം ഭാര്യ ആക്കാൻ ആഗ്രഹിച്ചു. ……. സന്ധ്യാ ആരതിയുടെ അവസാന മണ മുഴക്കം നിലച്ചു. ഘട്ടിലെ തിരക്ക് പതുക്കെ ഒഴിയാൻ തുടങ്ങിയ നേരം. അഹമ്മദ് ഖാൻ തന്റെ പുസ്തകശാല പൂട്ടി നൂർജഹാനൊപ്പം വീട്ടിലേക്ക് നടക്കാൻ ഒരുങ്ങുകയായിരുന്നു. പെട്ടെന്നാണ് മൂന്ന് കറുത്ത എസ്‌യുവികൾ ഘട്ടിന്റെ കവാടം തടഞ്ഞുകൊണ്ട് വന്നുനിന്നത്. വണ്ടിയിൽ നിന്ന് ഫിറോസ് ഖാൻ പതുക്കെ പുറത്തിറങ്ങി. അവന്റെ കയ്യിൽ ഒരു വെള്ളിപ്പിടിയുള്ള കൈത്തോക്കുണ്ടായിരുന്നു. പിന്നാലെ ആയുധധാരികളായ ഒരു ഡസനോളം ഗുണ്ടകളും. "ചച്ചാ... ബഹുത് വക്ത് ഗുസർ ഗയാ. അബ് മേരാ സബർ ഖതം ഹോ രഹാ ഹൈ. നൂർ കോ മേരേ ഹവാലെ കർ ദോ,” അഹമ്മദ് ഖാൻ നൂർജഹാനെ തന്റെ പിന്നിലേക്ക് ചേർത്തുപിടിച്ചു. അദ്ദേഹത്തിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു, പക്ഷേ കണ്ണുകളിൽ ദൃഢതയുണ്ടായിരുന്നു. ഫിറോസ് ഖാൻ നൂർജഹാന്റെ കൈ പിടിച്ചു വലിക്കാൻ ശ്രമിച്ചു. തടയാൻ വന്ന അഹമ്മദ് ഖാനെ അവൻ തോക്കിന്റെ പിൻഭാഗം കൊണ്ട് തലയ്ക്കടിച്ചു. അഹമ്മദ് ഖാൻ നിലത്തു വീണു. നൂർജഹാൻ നിലവിളിച്ചു കൊണ്ട് അച്ഛന്റെ അടുത്തേക്ക് ഓടി. "ബഹുത് സിദ്ധി ഹോ ചച്ചാ തും..ലേകിൻ ആജ് തുമ്രെ ഹിസാബ് കാ ആഖിരി ദിൻ ഹൈ." ഫിറോസ് യാതൊരു ദയയുമില്ലാതെ അഹമ്മദ് ഖാന്റെ നെഞ്ചിലേക്ക് വെടിയുതിർത്തു."ഠോ...!" ആ ശബ്ദം ഘട്ടിലെ നിശബ്ദതയെ കീറിമുറിച്ചു. അഹമ്മദ് ഖാൻ ചോരയിൽ കുളിച്ചു പടവുകളിലേക്ക് വീണു. ദൂരെ ഘട്ടിന്റെ മുകൾഭാഗത്ത് ജോലിയിലായിരുന്ന ആര്യൻ വർമ്മ ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. അഹമ്മദ് ഖാൻ അവസാന ശ്വാസത്തിനായി പിടയുകയായിരുന്നു. ഫിറോസ് ഖാൻ തന്റെ വെള്ളിപ്പിടിയുള്ള തോക്ക് ചുഴറ്റി ഒരു വിജയിയെപ്പോലെ അലറി ചിരിച്ചു. നൂർജഹാൻ നിലവിളിച്ചുകൊണ്ട് അഹമ്മദ് ഖാന് അടുത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും ഫിറോസിന്റെ ഗുണ്ടകൾ അവളെ തടഞ്ഞു. പെട്ടെന്നാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു കൊടുംകാറ്റ് പോലെ ആര്യൻ വർമ്മ മുന്നിലേക്ക് വന്നത്. അവന്റെ കൈകളിൽ ജോലിക്ക് ഉപയോഗിക്കുന്ന വലിയൊരു ഇരുമ്പ് ചങ്ങല ചുറ്റിയിട്ടുണ്ടായിരുന്നു. വിയർപ്പും പൊടിയും പുരണ്ട ആ രൂപത്തെ ഫിറോസ് ഖാൻ പുച്ഛത്തോടെ നോക്കി. "തൂ കോൻ ഹൈ ബേ? യഹാം കാ തമാശ ദേഖ്‌നേ ആയ ഹൈ ക്യാ? മർനാ ഹൈ തോ ബോലോ, ഏക് ഗോലി തേരെ ലിയേ ഭി ഹൈ!" ഫിറോസ് ഖാൻ പരിഹാസത്തോടെ ചോദിച്ചു ആര്യൻ ഫിറോസിനെ ശ്രദ്ധിച്ചതേയില്ല. അവൻ പതുക്കെ മുട്ടുകുത്തി നിന്ന് അഹമ്മദ് ഖാന്റെ കൈകളിൽ മുറുകെ പിടിച്ചു. മരിക്കുന്നതിന് മുൻപ് അഹമ്മദ് ഖാൻ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു “.. ബേട്ടാ... മുജെ വചൻ ദോ... നൂർ കോ ബചാവോ. ബേട്ടാ" ആര്യന്റെ കണ്ണു നിറഞ്ഞു അവൻ അഹമദ് ഖാന്റെ കൈയിൽ രണ്ട് കൈയ്യും ചേർത്തു അതേ സമയം കാശി വിശ്വനാഥ് ക്ഷേത്രത്തിൽ മണി മുഴങ്ങി അഹമ്മദ് ഖാൻ ജീവൻ വെടിഞ്ഞു ചലനമറ്റ അഹമ്മദിന്റെ അടുത്ത് ആര്യൻ പതുക്കെ എഴുന്നേറ്റു അവന്റെ കണ്ണുകൾ ചുവന്നു കലങ്ങി. അവൻ തന്റെ ഷർട്ടിന്റെ കൈകൾ മടക്കിവെച്ചു. അവന്റെ കണ്ണുകളിലെ ആ വന്യത കണ്ടപ്പോൾ ഫിറോസ് ഖാന്റെ ഉള്ളിൽ ആദ്യമായി ഒരു ഭയം മിന്നിമറഞ്ഞു. "മാരോ ഇസെ!" ഫിറോസ് അലറി ഗുണ്ടകൾ ആര്യന്റെ അടുത്തേക്ക് പാഞ്ഞടുത്തു. പക്ഷേ, ഒരു ചുഴലിക്കാറ്റ് പോലെ ആര്യൻ ആഞ്ഞടിച്ചു. തന്റെ കയ്യിലെ ഇരുമ്പ് ചങ്ങല കൊണ്ട് അവൻ ഓരോരുത്തരെയായി വീഴ്ത്തി. അടുത്ത നിമിഷം അവൻ ഫിറോസിന്റെ നേർക്ക് കുതിച്ചു. ഫിറോസ് തോക്ക് ഉയർത്തുന്നതിന് മുൻപേ ആര്യന്റെ ഒരു ഇടി അവന്റെ മുഖത്ത് പതിച്ചു. ഫിറോസ് തെറിച്ചു വീണു. ആര്യൻ അവനെ വലിച്ചിഴച്ച് പടവുകളിലൂടെ താഴേക്ക് ചവിട്ടിയും അടിച്ചും കൊണ്ടുപോയി. ചോരയിൽ കുളിച്ച ഫിറോസ് ഖാൻ ആദ്യമായി വാരണാസിയിൽ മുട്ടുകുത്തി. ആളുകൾ അവിശ്വസനീയതയോടെ ആ രംഗം കണ്ടു നിന്നു ആര്യൻ ഫിറോസിന്റെ തന്നെ കറുത്ത എസ്‌യുവിയുടെ അടുത്തേക്ക് നീങ്ങി. ഭയന്നു വിറച്ചു നിന്ന നൂർജഹാനോട് അതിൽ കയറി ഇരിക്കാൻ ആംഗ്യം കാണിച്ചു ആര്യൻഫിറോസിനെ വലിച്ചിഴച്ച് വണ്ടിയുടെ പിന്നിലെ സീറ്റിലേക്ക് എറിഞ്ഞു ആര്യൻ വണ്ടി അതിവേഗത്തിൽ വാരണാസിയിലെ ഇടുങ്ങിയ ഗലികളിലൂടെ ഓടിച്ചു. പിന്നാലെ ഫിറോസിന്റെ മറ്റു ഗുണ്ടകൾ വണ്ടികളിൽ പിന്തുടരുന്നുണ്ടായിരുന്നു. നഗരത്തിന് പുറത്തെ വിജനമായ ഒരു പാലത്തിന് മുകളിൽ എത്തിയപ്പോൾ ആര്യൻ വണ്ടി സഡൻ ബ്രേക്ക് ഇട്ടു. അവൻ പിന്നിലെ ഡോർ തുറന്ന്, ബോധരഹിതനായി കിടന്ന ഫിറോസ് ഖാനെ റോഡിൽ എറിഞ്ഞു ആര്യൻ വണ്ടി തിരിച്ച് കേരളം ലക്ഷ്യമാക്കി കുതിച്ചു. വണ്ടിയുടെ കണ്ണാടിയിലൂടെ നോക്കുമ്പോൾ ഫിറോസ് ഖാൻ റോഡിൽ ചോരയിൽ കുളിച്ച് നിസ്സഹായനായി കിടക്കുന്നത് കാണാമായിരുന്നു. …….. വാരണാസിയിലെ തിരക്കേറിയ ഗലികൾ പിന്നിട്ട് ആ കറുത്ത എസ്‌യുവി ദേശീയപാതയിലേക്ക് പ്രവേശിച്ചു. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ആര്യൻ വർമ്മയുടെ മുഖം ഒരു കരിങ്കൽ ശില പോലെ നിശ്ചലമായിരുന്നു. ഇടയ്ക്കിടെ വണ്ടിയുടെ റിയർവ്യൂ മിററിലൂടെ അവൻ പിന്നിലെ സീറ്റിൽ തളർന്നിരിക്കുന്ന നൂർജഹാനെ നോക്കും. അവളുടെ കണ്ണുകളിൽ തന്റെ ഏക ആശ്രയം നഷ്ടപ്പെട്ടതിന്റെ ശൂന്യതയായിരുന്നു. ആ യാത്രയിലുടനീളം ആര്യൻ അധികം സംസാരിച്ചില്ല. വണ്ടി നിർത്തുന്നതും ഭക്ഷണം വാങ്ങി നൽകുന്നതും തികച്ചും യാന്ത്രികമായിരുന്നു. വാരണാസിയിലെ ഫിറോസ് ഖാന്റെ ഗുണ്ടകൾ തങ്ങളെ പിന്തുടരുന്നുണ്ടെന്ന് ആര്യന് അറിയാമായിരുന്നു. ഓരോ സംസ്ഥാന അതിർത്തി പിന്നിടുമ്പോഴും അവന്റെ ശ്രദ്ധ വർദ്ധിച്ചു. നൂർജഹാൻ പലപ്പോഴും ആര്യനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തനിക്ക് വേണ്ടി വന്ന ഈ മനുഷ്യൻ ആരാണ്? ഒരു വാക്കിന് വേണ്ടി ഇത്രയേറെ സാഹസികത കാണിക്കുന്ന ഒരാൾ. ഇടയ്ക്ക് ഉറക്കത്തിൽ അവൾ അഹമ്മദ് ഖാന്റെ പേര് ചൊല്ലി കരയുമ്പോൾ, ആര്യൻ വണ്ടിയുടെ വേഗത കുറയ്ക്കും. ആ നിശബ്ദതയിൽ അവൾക്ക് നൽകാൻ കഴിയുന്ന ഏക ആശ്വാസം തന്റെ സാമീപ്യം മാത്രമാണെന്ന് അവന് അറിയാമായിരുന്നു …….. ഒടുവിൽ, ദിവസങ്ങൾ നീണ്ട യാത്രക്കൊടുവിൽ വാളയാർ ചുരം പിന്നിട്ട് വണ്ടി കേരളത്തിന്റെ മണ്ണിലേക്ക് പ്രവേശിച്ചു. പാലക്കാട്ടെ ലക്കിടിയിലെ ആ പഴയ തറവാടിന്റെ പടിക്കൽ വണ്ടി നിൽക്കുമ്പോൾ ആര്യൻ ആദ്യമായി അവളോട് സംസാരിച്ചു: "യഹാം സേഫ് ഹെ അബ് അരാം സെ സോജാവോ.” …… വാരണാസിയിൽ ഫിറോസ് ഖാൻ മരിച്ചിരുന്നില്ല ആര്യനും നൂർജഹാനും അയ്യാളുടെ അഭിമാന പ്രശ്നം ആയിരുന്നു. . ആര്യൻ പോയതിന് പിന്നാലെ വാരണാസിയിലെ മാഫിയ ഒന്നടങ്കം കേരളത്തിലേക്ക് തിരിച്ചു. ഫിറോസിന്റെ സംഘത്തിനൊപ്പം അവിടുത്തെ രാഷ്ട്രീയ സ്വാധീനങ്ങളും അവർക്കൊപ്പം ചേർന്നു. എന്നാൽ ഇലക്ഷന് അടുത്ത സമയം ആയതിനാൽ പലരും കേവലം വാക്ക് കൊണ്ടുള്ള സപ്പോർട്ട് മാത്രം ആണ് നൽകിയത്. കാരണം അന്നത്തെ ഗവണ്മെന്റിന് ആ ഇലക്ഷന് നിർണായക മായിരുന്നു …... ലക്കിടിയിലെ ഒരു പഴയ തറവാട്ടിലാണ് ആര്യൻ നൂർജഹാന് അഭയം നൽകിയ വർഷങ്ങളായി അടഞ്ഞു കിടന്ന ആ വീട് ആര്യന്റെ ഭൂതകാലത്തിന്റെ സാക്ഷിയായിരുന്നു. തന്റെ അച്ഛനെയും അമ്മയെയും കൊന്നവരോട് പ്രതികാരം ചെയ്ത് നാടുവിട്ട ആര്യൻ തിരികെ വന്നത് നാട്ടിൽ പാട്ടായി.ആര്യൻ തന്റെ പാടത്തും പറമ്പിലും കൃഷിയും മറ്റും നോക്കി വരുമാനം കണ്ടെത്തി. നൂർജഹാൻ പതിയെ മലയാളം ഭാഷ പഠിച്ചു തുടങ്ങിയിരുന്നു. അവൾ ആര്യനുമായി മാനസികമായി വളരെ അടുത്തു തുടങ്ങി. ആര്യൻ വളരെ ജാഗരൂഗൻ ആയിരുന്നു അവൻ ശത്രുക്കളെ കരുതി ഒരു മുന്നൊരുക്കം പോലെ പറമ്പിനു ചുറ്റും ധാരാളം കെണികൾ സ്ഥാപിച്ചിരുന്നു. നാട്ടിലെ സുഹൃത്തുക്കളായ പോലീസുകാരുമായി ഒരു ബാക്ക് അപ്പ്‌ പ്ലാൻ തയ്യാറാക്കി വെച്ചിരുന്നു …….. മാസങ്ങൾ നീണ്ട അന്വേഷണത്തിനു ശേഷം, ആ തറവാടിന് ചുറ്റും കറുത്ത വണ്ടികൾ നിരന്നു. ഫിറോസ് ഖാൻ എത്തിക്കഴിഞ്ഞിരുന്നു. തലയിൽ കെട്ടുമായി, കണ്ണുകളിൽ പകയുമായി അയാൾ മുന്നിൽ നിന്നു. കൂടെ നൂറോളം ആയുധധാരികളായ ഗുണ്ടകൾ. "ആജാ സാലെ! കാശി മേ തൂനെ മുജെ മാരാ താ... ലേകിൻ യെ തേരി ഇലാക്ക ഹൈ. യഹാം മേ തുജേ ടുകടെ ടുകടെ കാട്ടേങ്കെ!" ഫിറോസ് അലറി. “ Iam Waiting “ ആര്യൻ വീടിനുള്ളിൽ നിന്ന് സാവധാനം പുറത്തേക്ക് ഇറങ്ങി. അവൻ മുറ്റത്തെ ആൽമരത്തിന് ചുവട്ടിൽ ഇരുന്നിരുന്ന ഒരു വലിയ വെട്ടുകത്തി കൈക്കലാക്കി. നോർത്ത് ഇന്ത്യൻ മാഫിയയുടെ തോക്കുകൾക്ക് മുന്നിൽ മലയാളിയുടെ വീര്യം. ആദ്യത്തെ വെടിയുണ്ട ആര്യന്റെ തോളിൽ ഉരസി കടന്നുപോയി. പക്ഷേ അവൻ നിർത്തിയില്ല. ഒരു കാട്ടുതീ പടരുന്ന വേഗതയിൽ അവൻ ശത്രുക്കളുടെ ഇടയിലേക്ക് പാഞ്ഞുകയറി. ആര്യനും മുറിവേറ്റ് ചോരയിൽ കുളിച്ചു മുറ്റം ചോര കൊണ്ട് ചുവന്നു. ചിതറി പറമ്പിലൂടെ ഓടിയവർ കെണിയിൽ പെട്ടു വീണു ഒടുവിൽ ആര്യനും ഫിറോസ് ഖാനും മുഖാമുഖം നിന്നു. "നിനക്ക് വാരണാസിയിൽ വെച്ച് ഞാൻ ഒരു അവസരം തന്നിരുന്നു," ആര്യൻ പരുക്കൻ ശബ്ദത്തിൽ ആദ്യമായി സംസാരിച്ചു. "പക്ഷേ നീ അത് കളഞ്ഞു. ഇനി ഈ മണ്ണ് നിന്റെ രക്തം കുടിക്കും." “ ഹിന്ദി മേം ബോൽ സാലെ “ ഫിറോസ് തന്റെ റിവോൾവർ ഉയർത്തുന്നതിന് മുൻപേ ആര്യന്റെ വെട്ടുകത്തി അവന്റെ കഴുത്തിന് താഴെ പതിഞ്ഞു. കാശിയിലെ ഘട്ടിൽ അഹമ്മദ് ഖാൻ ശ്വാസം കിട്ടാതെ പിടഞ്ഞ ആ നിമിഷത്തിന്റെ പൂർണ്ണമായ ശിക്ഷ. ഫിറോസ് ഖാൻ നിലംപതിച്ചു. പോലീസ് എത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു നിൽക്കുന്ന ആര്യനെയും നിലത്തു വീണുകിടക്കുന്ന വാരണാസിയിലെ കൊടും കുറ്റവാളികളെയുമാണ്. ആര്യന്റെ പഴയ സുഹൃത്തുക്കളായ പോലീസുകാർ ആര്യനെ രക്ഷിക്കാൻ ഫിറോസ് ഖാന്റെ മരണം ഒരു എൻകൗണ്ടർ' ആയി രേഖപ്പെടുത്തി ഫയറിങ് തെളിവും സൃഷ്ടിച്ചു കൊടും കുറ്റവാളി ഫിറോസ് ഖാൻ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു, പോലീസ് സ്വയരക്ഷയ്ക്കായി തിരിച്ചു വെടിവെച്ചു. ഇതോടെ ആര്യൻ വർമ്മ എന്ന കൊലപാതകക്കേസുകളിൽ നിന്നും നിയമക്കുരുക്കുകളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കപ്പെട്ടു. ……. ലക്കിടിയിലെ തറവാടിന്റെ മുറ്റത്ത് പോലീസിന്റെ വാഹനങ്ങൾ അകന്നു പോയി. . ആര്യൻ വർമ്മ തളർച്ചയോടെ ഉമ്മറത്തെ കരിങ്കൽ പടവുകളിൽ ഇരുന്നു. മുറിവേറ്റ കൈകളിൽ നിന്ന് ചോര തറയിലേക്ക് ഇറ്റുവീഴുന്നുണ്ടായിരുന്നു. നൂർജഹാൻ അകത്തുനിന്ന് ഓടിവന്നു. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു പാത്രം വെള്ളവും മരുന്നും അവൾ അവന്റെ അരികിൽ വെച്ചു. അവൾ ഒന്നും മിണ്ടിയില്ല, പക്ഷേ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. അവൾ സാവധാനം അവന്റെ മുറിവുകൾ കഴുകാൻ തുടങ്ങി. "നൂർ...ഇനി നീ പേടിക്കേണ്ട. എല്ലാം കഴിഞ്ഞു. ഇനി നിനക്ക് വാരണാസിയിലേക്ക് തിരിച്ചു പോകാം. അവിടെ നിനക്ക് തുടർന്നു പഠിക്കാനും സുരക്ഷിതമായി ജീവിക്കാനുള്ള വഴികൾ ഞാൻ ചെയ്യാം." ആര്യൻ ദൂരേക്ക് നോക്കി പറഞ്ഞു. നൂർജഹാൻ പെട്ടെന്ന് അവന്റെ കൈകളിൽ മുറുകെ പിടിച്ചു. അവൾ തലയുയർത്തി ആര്യന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. ആ കണ്ണുകളിൽ ഭയമായിരുന്നില്ല, മറിച്ച് ആര്യൻ ഇതുവരെ കാണാത്തത്ര തീവ്രമായ പ്രണയമായിരുന്നു. "എന്നെ എങ്ങോട്ടാണ് നിങ്ങൾ അയക്കുന്നത് ആര്യൻ? എന്റെ ഉപ്പൂപ്പ നിങ്ങളെ ഏൽപ്പിച്ചത് എന്റെ ജീവനല്ല, എന്നെത്തന്നെയാണ്. വാരണാസിയിലെ ഘട്ടിൽ എല്ലാവരും എന്നെ ഒരു ഇരയായി കണ്ടപ്പോൾ, എന്നെ ഒരു മനുഷ്യനായി കണ്ടത് നിങ്ങളാണ്. നിങ്ങൾ പോകുന്നിടത്തെല്ലാം നിഴലായി വരാൻ മാത്രമേ എനിക്ക് കഴിയൂ." നൂർജഹാൻ അവന്റെ കൈ തന്റെ കവിളോട് ചേർത്തു വെച്ചു. അവളുടെ കണ്ണുനീർ അവന്റെ കയ്യിലെ മുറിവുകളിൽ വീണു. "എനിക്ക് വാരണാസി വേണ്ട ആര്യൻ.എനിക്ക് നിങ്ങളെ മതി. എന്റെ ലോകം ഇതാ ഈ കൈകൾക്കുള്ളിലാണ്." ആര്യൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു. സ്നേഹിക്കപ്പെടാനോ, മറ്റൊരാളുടെ പ്രണയം ഏറ്റുവാങ്ങാനോ മറന്നുപോയ ഒരു മനുഷ്യൻ. അവൻ പതിയെ മുഖമുയർത്തി നൂർജഹാനെ നോക്കി. അവന്റെ കണ്ഠം ഇടറി. വർഷങ്ങളായി ചിരിക്കാൻ മറന്നുപോയ, പരുക്കൻ ഭാവം മാത്രം ശീലിച്ച ആര്യൻ വർമ്മയുടെ മുഖത്ത് ഒരു മാറ്റം വന്നു. അവൻ പതുക്കെ, വളരെ പതുക്കെ അവൾക്ക് നേരെ നോക്കി പുഞ്ചിരിച്ചു. ആദ്യമായിട്ടായിരുന്നു അവന്റെ മുഖത്ത് അങ്ങനെയൊരു ഭാവം. ആ പുഞ്ചിരിയിൽ തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പെണ്ണിനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു പുരുഷന്റെ സമ്മതമുണ്ടായിരുന്നു. ……. End
📙 നോവൽ - বীললী 2 নরাযতামী মী কংল নক: एक खामोश सफर दो अजनबी , एक वादा, और एक खूनी रास्ता एक सच्ची कहानी पर आधारित , लेकिन सब काल्पनिक বীললী 2 নরাযতামী মী কংল নক: एक खामोश सफर दो अजनबी , एक वादा, और एक खूनी रास्ता एक सच्ची कहानी पर आधारित , लेकिन सब काल्पनिक - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ഡെഡ്ലി പിള്ള 5 ( Sequel Of Deadly Pillai 3 കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. പത്തനാപുരത്തെ റബ്ബർ തോട്ടങ്ങളിൽ മഞ്ഞ് വീഴുന്ന രാത്രികൾക്ക് ഇത്തവണ ഒരു പ്രത്യേകതയുണ്ടായിരുന്നു. മഞ്ഞിന് കരിമരുന്നിന്റെ ഗന്ധമായിരുന്നു. വർഷം 2026. പത്തനാപുരത്തെ വലിയ തറവാടായ മനയ്ക്കൽ പറമ്പിൽ വലിയൊരു ഇടവേളയ്ക്ക് ശേഷം വിളക്കുകൾ തെളിഞ്ഞു. സന്ധ്യയും സന്ധ്യയുടെ സഹോദരന്റെ മകൻ സുരേഷും അവിടെ വിഷു ആഘോഷിക്കാൻ എത്തിയതായിരുന്നു. കൂട്ടിന് സുരേഷിന്റെ ആത്മമിത്രങ്ങളായ സജിത്തും നിഷയും അഞ്ജുവും. പുറത്ത് വിഷുപ്പടക്കങ്ങളുടെ ചെറിയ സ്ഫോടനങ്ങൾ കേട്ടുതുടങ്ങിയിരിക്കുന്നു. തറവാടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുമ്പോൾ സന്ധ്യയുടെ മുഖത്ത് ഒരു അസ്വസ്ഥതയുണ്ടായിരുന്നു. അവൾ തന്റെ പഴയ കാലത്തെക്കുറിച്ച് പറയാൻ തുടങ്ങിയതേയുള്ളൂ. "പതിനാറ് വർഷങ്ങൾക്ക് മുൻപ്, പത്തനാപുരത്തെ ആ പഴയ റബ്ബർ ഫാക്ടറിയിൽ വെച്ച് ഞാൻ കൊന്നു എന്ന് കരുതിയ ആ രൂപം... ആദർശിനെ കൊന്ന ആ ഭീകരനായ കോമാളി വേണു പിള്ള. അവൻ ഇന്നും എന്റെ സ്വപ്നങ്ങളിൽ വരുന്നുണ്ട്. അവന്റെ മുഖത്തെ ആ വെള്ളച്ചായം ഉരുകി താഴേക്ക് ഒലിക്കുന്നത് ഞാൻ കാണുന്നുണ്ട്." സന്ധ്യ വിറയ്ക്കുന്ന കൈകളോടെ പറഞ്ഞു. "അമ്മായി, അതൊക്കെ അമ്മായിയുടെ വെറും തോന്നലല്ലേ? നീ അന്ന് അവനെ ഇരുമ്പ് പൈപ്പ് കൊണ്ട് കുത്തിവീഴ്ത്തിയതല്ലേ? അവൻ ഇനി തിരിച്ചു വരില്ല," സുരേഷ് അവളെ ആശ്വസിപ്പിച്ചു. സജിത്തും നിഷയും അഞ്ജുവും അത് കേട്ട് ചിരിച്ചു. പക്ഷേ ആ ചിരി അധികനേരം നീണ്ടുനിന്നില്ല. …… രാത്രി പത്തുമണിയായി. പത്തനാപുരം ഗ്രാമം മുഴുവൻ പടക്കം പൊട്ടിക്കുന്ന തിരക്കിലാണ്. പെട്ടെന്ന്, തറവാടിന്റെ പിന്നിലെ റബ്ബർ തോട്ടത്തിൽ നിന്ന് ഒരു വിചിത്രമായ ഹോൺ ശബ്ദം മുഴങ്ങി. 'പോം... പോം...' സന്ധ്യയുടെ മുഖത്തെ ചോര വാർന്നുപോയി. "അവൻ വന്നു... അവൻ വന്നു!" അവൾ അലറിക്കൊണ്ട് എഴുന്നേറ്റു. സജിത്ത് തന്റെ കയ്യിലുണ്ടായിരുന്ന ടോർച്ച് തെളിച്ച് തോട്ടത്തിലേക്ക് നോക്കി. മരങ്ങൾക്കിടയിൽ ഒരു നിഴൽ രൂപം മിന്നിമറഞ്ഞു. കയ്യിൽ തിളങ്ങുന്ന ഒരു മഴുവും, മറ്റേ കയ്യിൽ ഒരു പഴയ തകരപ്പെട്ടിയുമായി അവൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു. വേണു പിള്ള! ഇത്തവണ അവൻ പഴയ സർക്കസ് കോമാളിയല്ല, മറിച്ച് ശ്മശാനത്തിലെ ചാരം പൂശിയ ഒരു ഭീകരരൂപമാണ്. സജിത്ത് എന്തെങ്കിലും പറയുന്നതിന് മുൻപേ, പിള്ള ഒരു വലിയ ഡൈനാമിറ്റ്കെട്ട് അവന്റെ നേർക്ക് എറിഞ്ഞു. അത് സജിത്തിന്റെ കാലിനടിയിൽ വീണ് വലിയൊരു ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സജിത്തിന്റെ ശരീരം പകുതിയായി മുറിഞ്ഞു. ചോര മുറ്റത്തെ മണലിൽ പടർന്നപ്പോൾ പിള്ള തന്റെ ഹോൺ എടുത്ത് പ്രത്യേക രീതിയിൽ നൃത്തം ചെയ്യാൻ തുടങ്ങി. "സജിത്ത്!" നിഷ നിലവിളിച്ചു. പക്ഷേ സജിത്തിന്റെ വേർപെട്ട കാലുകൾ ഇപ്പോഴും അവിടെ വിറയ്ക്കുന്നുണ്ടായിരുന്നു. പിള്ള പതുക്കെ തല ചെരിച്ചു. അവന്റെ കണ്ണുകൾ വെള്ളെഴുത്ത് ബാധിച്ചതുപോലെ വെളുത്തിരുന്നു. അവൻ തന്റെ തകരപ്പെട്ടിയിൽ നിന്ന് ഒരു ചെറിയ ലാത്തിരി' എടുത്ത് കത്തിച്ചു. അതിന്റെ വെളിച്ചത്തിൽ അവന്റെ മുഖത്തെ ഭീകരത അവർ വ്യക്തമായി കണ്ടു. ……… പിള്ളയുടെ പ്രധാന ലക്ഷ്യം സന്ധ്യയായിരുന്നു. പണ്ട് അവൾ അവനെ കുത്തിവീഴ്ത്തിയ ആ മുറിവ് ഇപ്പോഴും അവന്റെ നെഞ്ചിൽ ഒരു വലിയ ഗർത്തമായി ബാക്കിയുണ്ട്. സന്ധ്യ പേടിച്ച് വീടിനുള്ളിലേക്ക് ഓടിക്കയറി. സുരേഷ് വാതിലുകൾ അടച്ചു താഴിട്ടു. പക്ഷേ, പുറത്ത് സ്ഫോടനങ്ങളുടെ ശബ്ദം കൂടിക്കൂടി വന്നു. അത് വെറും വിഷുപ്പടക്കങ്ങളല്ലായിരുന്നു. തറവാടിന് ചുറ്റുമുള്ള ഓരോ റബ്ബർ മരത്തിലും പിള്ള നേരത്തെ തന്നെ ഡൈനാമിറ്റുകൾ ഘടിപ്പിച്ചിരുന്നു. ഓരോന്നായി പൊട്ടുമ്പോൾ തറവാടിന്റെ തൂണുകൾ വിറച്ചു. ഭിത്തികളിൽ വിള്ളലുകൾ വീണു. പിള്ള ഡാൻസ് കളിച്ചു കൊണ്ട് പതുക്കെ ഉമ്മറത്തെ വാതിലിന് നേരെ നടന്നു. അവൻ വാതിലിൽ തട്ടിയില്ല, പകരം കയ്യിലുണ്ടായിരുന്ന മഴു കൊണ്ട് തടിവാതിൽ വെട്ടിപ്പൊളിച്ചു. അകത്തുണ്ടായിരുന്ന അഞ്ജു പേടിച്ച് അടുക്കള ഭാഗത്തേക്ക് ഓടി. പിള്ള അകത്തേക്ക് കയറി. അവന്റെ ഓരോ ചുവടുവെപ്പിലും കരിമരുന്നിന്റെ പൊടി തറയിൽ വീണുകൊണ്ടിരുന്നു. സന്ധ്യ ഒരു മുറിക്കുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. പിള്ള ആ മുറിയുടെ വാതിൽക്കൽ എത്തി. അവൻ തന്റെ ഹോൺ ഒന്നുകൂടി മുഴക്കി. പതുക്കെ വാതിൽ തള്ളിത്തുറന്നു. അവൻ ശബ്ദമുണ്ടാക്കാതെ തന്റെ മുറിഞ്ഞ നാക്ക് കൊണ്ട് ചുണ്ടുകൾ നനച്ചു. അവൻ ചിരിച്ചു കൊണ്ട് അവളെ മുടിയിൽ പിടിച്ച് മുറ്റത്തെ ആനപ്പന്തലിന് അടുത്തേക്ക് വലിച്ചിഴച്ചു. സന്ധ്യയുടെ കരച്ചിൽ ആരും കേട്ടില്ല, കാരണം പുറത്ത് അപ്പോഴും വലിയ അമിട്ടുകൾ പൊട്ടുന്നുണ്ടായിരുന്നു. പിള്ള തന്റെ പെട്ടിയിൽ നിന്ന് ഒരു വലിയ കതിനകുഴൽ എടുത്തു. അവൻ അത് സന്ധ്യയുടെ പുറത്തു അമർത്തി വെച്ചു. സന്ധ്യയുടെ കണ്ണുകളിൽ മരണഭയം നിഴലിച്ചു. "വേണ്ടാ... പിള്ളേ..." അവൾ യാചിച്ചു. പക്ഷേ പിള്ള തന്റെ പല്ലുകൾ കാട്ടി ഒന്ന് ഭീകരമായി ചിരിച്ചു. കറുത്ത മോണകളും മഞ്ഞപ്പല്ലുകളും വെളിവായ ആ ചിരി ഭയാനകമായിരുന്നു. അവൻ ആ കതിനയ്ക്ക് തീ കൊടുത്തു. കനത്ത സ്ഫോടനത്തിൽ സന്ധ്യയുടെ ശരീരം ചിന്നിച്ചിതറി. അവളുടെ രക്തം മുറ്റത്തെ കണിക്കൊന്ന പൂക്കളിൽ പതിച്ചപ്പോൾ പിള്ള ആ രക്തം എടുത്ത് തന്റെ മുഖത്ത് തേച്ചു. വീണ്ടും സംതൃപ്തി യോടെ ഹോൺ മുഴക്കി തന്റെ പഴയ ശത്രുവിനോടുള്ള പ്രതികാരം അവൻ വീട്ടിക്കഴിഞ്ഞിരുന്നു. …….. ഭയന്നുപോയ നിഷയും അഞ്ജുവും ബംഗ്ലാവിന്റെ മുകളിലെ മുറിയിൽ കയറി കതകടച്ചു. പക്ഷേ വേണു പിള്ളയ്ക്ക് ചുവരുകൾ ഒരു തടസ്സമായിരുന്നില്ല. അവൻ ജനലിലൂടെ ഒരു വലിയ കമ്പിത്തിരി കത്തിച്ച് അകത്തേക്ക് എറിഞ്ഞു. ആ വെളിച്ചത്തിനിടയിൽ അവൻ അകത്തേക്ക് ചാടിവീണു. നിഷയെ പിടികൂടി അവൻ ഒരു വലിയ ഇലക്ട്രിക് ഫാനിനോട് ചേർത്ത് കെട്ടിയിട്ടു. അവളുടെ കൈവിരലുകൾ ഓരോന്നും തുന്നൽ സൂചി കൊണ്ട് തുന്നിച്ചേർത്ത ശേഷം, ആ വിരലുകൾക്കിടയിൽ അവൻ പടക്കങ്ങൾ തിരുകി വെച്ചു. ഓരോ പടക്കവും പൊട്ടുമ്പോൾ നിഷയുടെ വിരലുകൾ കഷ്ണങ്ങളായി തെറിച്ചു വീണു. അതെല്ലാം ഒരു കൊച്ചു കുട്ടിയെ പോലെ കൗതുകത്തോടെ നോക്കി നിന്നു. അവളുടെ വേദനയോടുള്ള കരച്ചിൽ കേട്ട് അവൻ താളം പിടിച്ചു. ഇടക്ക് ഹോൺ അടിച്ചു. അവസാനം ആയി വലിയൊരു ഡൈനമിട്ട് അവളുടെ വായിൽ കുത്തി കേറ്റിയിട്ട് തീ കൊളുത്തി അവൾ ചിതറി തെറിക്കുന്ന കണ്ടു അവൻ കൗതുകത്തോടെ നോക്കി ചിരിച്ചു …… അഞ്ജു ജനലിലൂടെ രക്ഷപ്പെടാൻ നോക്കി. എന്നാൽ താഴെ കാത്തുനിന്നത് മരണത്തിന്റെ മറ്റൊരു മുഖമായിരുന്നു. തോട്ടത്തിലെ പഴയ റബ്ബർ ഷീറ്റ് റോളർ ആരോ അവിടെ കൊണ്ടുവെച്ചിരുന്നു. പിള്ള അവളെ വലിച്ചിഴച്ച് അവളുടെ കാലുകൾ ആ റോളറിനുള്ളിലേക്ക് തള്ളിവിട്ടു അവൾ നിലവിളിച്ചപ്പോൾ അവളുടെവായിൽ ഗുണ്ടുകൾ തിരുകി വെച്ചു തീ കൊളുത്തി ശേഷം റോളർ പ്രവർത്തിപ്പിച്ചു. ഗുണ്ടുകൾ പൊട്ടിയപ്പോൾ അവളുടെ മുഖം പല കഷ്ണങ്ങൾ ആയി തെറിച്ചു അവളുടെ എല്ലുകൾ ഒടിയുന്ന ശബ്ദം ആ മുറിക്കുള്ളിൽ മുഴങ്ങി. കരിമ്പു പിഴിയുന്ന പോലെ അവളുടെ ശരീരം ആ റോളർ പാളികൾക്കിടയിലൂടെ ഞെരുങ്ങി പുറത്തുവന്നു. പിള്ള ആ രക്തം കൊണ്ട് ചുവരിൽ ഹാപ്പി വിഷു എന്ന് വലിയ അക്ഷരങ്ങളിൽ എഴുതി. …… സുരേഷ് ഒരു നാടൻ തോക്കുമായി പിള്ളയെ നേരിടാൻ വന്നു. "നിന്നെ ഞാൻ കൊല്ലും!" അവൻ വെടിയുതിർത്തെങ്കിലും അരിപ്പ പോലെ ആയ പിള്ളയുടെ ശരീരം വെടിയുണ്ടകളെ പുച്ഛിച്ചു തള്ളുന്നതുപോലെ തോന്നി. ‘അവൻ ഒരു പ്രേതമോ അതോ വേദന അറിയാത്ത മനുഷ്യനോ? ‘പിള്ള സുരേഷിനെ കീഴ്പ്പെടുത്തി ഒരു ചങ്ങലയിൽ കെട്ടിയിട്ടു. സുരേഷിനെ കൊല്ലുന്നതിന് പകരം, പിള്ള അവന്റെ മുന്നിൽ വെച്ച് സന്ധ്യയുടെ അറുത്തെടുത്ത കൈകളിൽ ഒരു വിഷുക്കൈനീട്ടം വെച്ചു കൊടുത്തു. അത് സജിത്തിന്റെ വെട്ടിയെടുത്ത വിരലുകളായിരുന്നു അതിൽ നിഷയുടെ തെറിച്ചു പോയ മൂക്ക് കോർത്തു വെച്ചിരുന്നു! പിള്ള തന്റെ തകരപ്പെട്ടി തുറന്ന് അതിൽ നിന്ന് ഒരു ചെറിയ കണ്ണാടി എടുത്തു. അവൻ ആ കണ്ണാടി സുരേഷിന് നേരെ പിടിച്ചു. "Its just beginning he he he," വേണു പിള്ള ആദ്യമായി സംസാരിച്ചു. അവന്റെ ശബ്ദം ശവപ്പെട്ടിക്കുള്ളിൽ നിന്ന് വരുന്നതുപോലെ തോന്നി. സുരേഷ് ആ കണ്ണാടിയിൽ കണ്ടത് സ്വന്തം പ്രതിബിംബമല്ല, മറിച്ച് തന്റെ കണ്ണുകളിൽ പടരുന്ന ചോരക്കൊതിയും വേണു പിള്ളയുടെ തന്നെ മറ്റൊരു മുഖവുമായിരുന്നു! പെട്ടെന്ന് തറവാടിന് തീ പിടിച്ചു. പടക്കങ്ങൾ ഒന്നൊന്നായി പൊട്ടിത്തെറിക്കാൻ തുടങ്ങി. സുരേഷ് ആ പുകയ്ക്കുള്ളിൽ ശ്വാസം മുട്ടി വീഴുമ്പോൾ, പിള്ള തന്റെ ഹോൺ അവസാനമായി ഒരിക്കൽ കൂടി മുഴക്കി. “'പോം... പോം...പോം “ …… പിറ്റേന്ന് രാവിലെ പോലീസ് എത്തുമ്പോൾ ആ തറവാട് വെറും ചാരമായിരുന്നു. കരിഞ്ഞ മരങ്ങളും ഉരുകിയ പ്ലാസ്റ്റിക്കും ആകെ ഒരു ശ്മശാനം പോലെ തോന്നിപ്പിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ ആ ചാരത്തിൽ നിന്ന് അഞ്ച് മൃതദേഹങ്ങൾക്ക് പകരം നാലെണ്ണം മാത്രമേ ലഭിച്ചുള്ളൂ അതും ചവർ പെറുക്കി എടുക്കുന്ന പോലെ പെറുക്കി എടുക്കേണ്ടി വന്നു . സന്ധ്യ, സജിത്ത്, നിഷ, അഞ്ജു എന്നിവരുടേതായിരുന്നു അത്. സുരേഷിന്റെ ശരീരം അവിടെ ഉണ്ടായിരുന്നില്ല. പോലീസ് തോട്ടം മുഴുവൻ തിരഞ്ഞു. ഒരു മരത്തിന്റെ ചുവട്ടിൽ അവർ സുരേഷിന്റെ ഷർട്ട് കണ്ടെത്തി. അതിൽ രക്തം കൊണ്ട് ഒരു വിരലടയാളവും, അടുത്ത് ഒരു പഴയ സൈക്കിൾ ഹോണും ഉണ്ടായിരുന്നു. …….. പത്തനാപുരം ഗ്രാമത്തിലെ ആൾക്കാർ ഇപ്പോഴും പറയുന്നു, കറുത്തവാവ് രാത്രികളിൽ ആ റബ്ബർ തോട്ടങ്ങളിൽ നിന്ന് ആ സൈക്കിൾ ഹോണിന്റെ ശബ്ദം കേൾക്കാമെന്ന്. ആരാണ് ആ പുതിയ വില്ലൻ വേണു പിള്ള തന്നെയാണോ അതോ സുരേഷ് ആ ക്രൂരതയുടെ അടുത്ത കണ്ണിയായി മാറിയോ? ചിലർ പറയുന്നു, വേണു പിള്ള ഇപ്പോൾ ആ പഴയ തകരപ്പെട്ടിയുമായി പുതിയ ഇരകളെ തേടുകയാണെന്ന്. അവന്റെ കയ്യിൽ ഇപ്പോൾ പഴയ മഴുവിന് പകരം പുതിയ ആയുധങ്ങളുണ്ട്. വേണു പിള്ള മരിച്ചിട്ടില്ല... അവൻ സുരേഷിലൂടെ ജീവിക്കുന്നു. മറ്റൊരു ദിനത്തിന്, മറ്റൊരു ചുവന്ന ആഘോഷത്തിനു, ചോര ഒലിക്കുന്ന ഒരു സമ്മാനത്തിനായി അവൻ എവിടെയോ കാത്തിരിക്കുകയാണ്. പത്തനാപുരത്തെ മണ്ണിൽ കരിമരുന്നിന്റെ ഗന്ധം ഇന്നും അവസാനിച്ചിട്ടില്ല. ……. End $”ഡെഡ്ലി പിള്ള വന്നാൽ പിന്നെ There Is No Returns”$
🧟 പ്രേതകഥകൾ! - Sequel of Deadly Pillai 3 Mllm]ಫo mllun(tngso [uJಖllnlcu. ஹ்பி விஇ2 HAPP VISHU 8٤٥٠ VSHU HAPPY VISHU Do  Gayjo: @00থ] விஇ5 DEADLY PILLAI 5 (uiaQunosno: (PRODUCTION COMPANY NAME] (Uodllwacdo: [OIRECTOR NAME] [WRITER NAME] | olelmu: 2026 ' dil: Sequel of Deadly Pillai 3 Mllm]ಫo mllun(tngso [uJಖllnlcu. ஹ்பி விஇ2 HAPP VISHU 8٤٥٠ VSHU HAPPY VISHU Do  Gayjo: @00থ] விஇ5 DEADLY PILLAI 5 (uiaQunosno: (PRODUCTION COMPANY NAME] (Uodllwacdo: [OIRECTOR NAME] [WRITER NAME] | olelmu: 2026 ' dil: - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ സന്ധ്യാനാമം- ഒരു ഡെഡ്‌ലി പ്രണയകഥ ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. കൊല്ലം സ്വദേശിയായ ആദർശിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശാപം അവൻ ഒരു സിനിമാ പ്രാന്തൻ ആയിരുന്നു എന്നതാണ്. സിനിമയിലെ നായികമാരെ പോലെ മുടി അഴിച്ചിട്ട്, കണ്ണിൽ കരിമഷിയെഴുതി, റെയിൽവേ സ്റ്റേഷനിലെ ഇരുട്ടത്ത് ഇരിക്കുന്ന പെണ്ണുങ്ങളെ കണ്ടാൽ അവന് ദുരൂഹത തോന്നില്ല, പകരം റൊമാന്റിക് ആണെന്നേ തോന്നൂ. അതുകൊണ്ടാണ് ഒരു രാത്രി തൃശൂർ റെയിൽവേ സ്റ്റേഷനിൽ, പ്ലാറ്റ്‌ഫോമിന്റെ മൂലയ്ക്ക് ഒരു ഇളം പച്ച സാരിയും ഉടുത്ത്, കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഇരുന്ന സന്ധ്യയെ കണ്ടപ്പോൾ "അവൾക്ക് വല്ല മാനസിക പ്രശ്നവുമുണ്ടോ?" എന്ന് ചിന്തിക്കുന്നതിന് പകരം, "ഇതാണെന്റെ മണവാട്ടി" എന്നാണ് അവൻ കരുതിയത്. അവളുടെ മടിയിൽ ഇരുന്ന ആ വലിയ കനമുള്ള ബാഗിൽ അവളുടെ മരിച്ച പൂർവ്വികരുടെ അസ്ഥികളാണെന്ന് അന്ന് അവൻ അറിഞ്ഞിരുന്നില്ല. "ഇതൊന്നു ഞാൻ പിടിക്കട്ടെ?" എന്ന് ചോദിച്ച ആദർശിനോട് "വേണ്ട, ഇതിൽ എന്റെ കുടുംബത്തിന്റെ ഭാരമാണ്" എന്ന് അവൾ പറഞ്ഞപ്പോൾ അതൊരു തമാശയായിട്ടാണ് അവന് തോന്നിയത്. …… വിവാഹം കഴിഞ്ഞ് മൂന്ന് വർഷം തികഞ്ഞു. ആദർശിന്റെ സുഹൃത്തുക്കൾ അവനെ പപ്പടം ആദർശ് എന്നാണ് വിളിച്ചിരുന്നത്. കാരണം, സന്ധ്യയുമായുള്ള വിവാഹശേഷം അവൻ വിളറി വെളുത്ത് ഒരു പപ്പടം പോലെ ആയി മാറിയിരുന്നു. "ആദർശേട്ടാ, ഇന്നലെ രാത്രി ആ നായ ഓരിയിടുന്നത് കേട്ടോ?" സന്ധ്യ രാവിലെ ചായയുമായി വന്നു ചോദിച്ചു. "നായ മാത്രമല്ല സന്ധ്യേ, നമ്മുടെ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്ന് ആരോ കരയുന്ന പോലെ എനിക്ക് തോന്നി." ആദർശ് കണ്ണു തിരുമ്മി എഴുന്നേറ്റു. "അത് ഗ്യാസിന്റെ പ്രശ്നമാവും. ദാ ഈ ചായ കുടിക്കൂ." സന്ധ്യ നൽകുന്ന ആ ചായയ്ക്ക് ഒരു വല്ലാത്ത രുചിയായിരുന്നു. കട്ടൻ ചായയിൽ ആരോ തുരുമ്പിച്ച ആണി ഇട്ടു തിളപ്പിച്ചത് പോലെ എന്നാലും ആദർശ് അത് സ്നേഹത്തോടെ കുടിച്ചു. അവന്റെ ശരീരത്തിലെ ഹീമോഗ്ലോബിൻ ഓരോ ദിവസവും കുറയുന്നത് സന്ധ്യയുടെ പ്രണയം കൊണ്ടുള്ള അനീമിയ ആണെന്ന് അവൻ ഉറച്ചു വിശ്വസിച്ചു. ഒരു ദിവസം രാത്രി ബെഡ്റൂമിൽ വച്ച് സന്ധ്യ അവന്റെ കൈ പിടിച്ചു പറഞ്ഞു. "നമുക്ക് എന്റെ ഗ്രാമത്തിലേക്ക് ഒന്ന് പോകണം. അവിടെ ഒരു പഴയ കാവും വലിയൊരു കരിങ്കൽ പാറയുമുണ്ട്. എന്റെ അപ്പൂപ്പൻ അവിടെ ഒരു വലിയ നിധി കാത്തുസൂക്ഷിക്കുന്നുണ്ട്. അവിടെ ഒരു ഫാമിലി ഗെറ്റ് ടുഗെതർ നടത്തുന്നുണ്ട് 2 ദിവസം കഴിഞ്ഞു." നിധി എന്ന് കേട്ടപ്പോൾ ആദർശിന്റെ കണ്ണ് മഞ്ഞളിച്ചു. "ശരി, നമുക്ക് നാളെ തന്നെ പോകാം. പക്ഷേ സന്ധ്യേ... നീ എന്തിനാണ് എപ്പോഴും ആ വലിയ പാദസരം അണിയുന്നത്? നീ നടക്കുമ്പോൾ നമ്മുടെ ഫ്ലാറ്റിലെ സെക്യൂരിറ്റി ചേട്ടൻ വിചാരിക്കുന്നത് മുകളിലത്തെ നിലയിൽ ആന കയറിയെന്നാണ്." സന്ധ്യ ഒന്ന് ഗൂഢമായി ചിരിച്ചു. "ഇത് പാദസരമല്ല ആദർശേട്ടാ... ഇതൊരു ബന്ധനമാണ്." "കൊള്ളാം! വല്ലാത്തൊരു ഡയലോഗ്," ആദർശ് അവളെ അഭിനന്ദിച്ചു. ……. യാത്ര തിരിച്ചു. കാടിന്റെ നടുവിലുള്ള ആ പഴയ തറവാട്ടിലെത്തിയപ്പോൾ നേരം പാതിരാത്രിയായിരുന്നു. ബസ്സിറങ്ങി അവർ കാട്ടിലൂടെ നടന്നു. "സന്ധ്യേ, ഈ കാട്ടിൽ വന്യമൃഗങ്ങൾ കാണില്ലേ?" "മൃഗങ്ങളെക്കാൾ പേടിക്കേണ്ടത് മനുഷ്യരെയാണ് ആദർശേട്ടാ," അവൾ ഒരു തരം വിചിത്രമായ ചിരിയോടെ പറഞ്ഞു. അവസാനം അവർ ഒരു വലിയ കരിങ്കൽ പാറയുടെ മുന്നിലെത്തി. സന്ധ്യ പാറയ്ക്ക് മുകളിലേക്ക് വലിഞ്ഞു കയറി. താഴെ നിന്ന് ആദർശ് നോക്കുമ്പോൾ അവളുടെ നിഴലിന് രണ്ട് കൊമ്പുകൾ ഉള്ളതുപോലെ! "ആദർശേട്ടാ... മുകളിലേക്ക് വരൂ." ആദർശ് വലിഞ്ഞു കയറി മുകളിലെത്തി. അവിടെ നിരനിരയായി കുറെ കല്ലുകൾ നാട്ടിവച്ചിരിക്കുന്നു. ഓരോ കല്ലിന് മുന്നിലും ഓരോ തലയോട്ടി! "ഇതെന്താ സന്ധ്യേ പുതിയ തരം ഗാർഡനിംഗ് ആണോ?" അവൻ സംശയത്തോടെ ചോദിച്ചു. സന്ധ്യ പെട്ടെന്ന് തിരിഞ്ഞു നിന്നു. അവളുടെ മുഖത്തെ ശാലീനത പോയി. പകരം ഒരു വല്ലാത്ത തിളക്കം. "ആദർശേട്ടാ, എന്റെ അച്ഛന്റെ ആത്മാവിനോട് ഒന്ന് സംസാരിക്കട്ടെ," അവൾ പറഞ്ഞു. "അച്ഛൻ മരിച്ചോ? നീ പറഞ്ഞില്ലല്ലോ!" ആദർശ് അമ്പരന്നു. "അച്ഛൻ മരിച്ചതല്ല... നിന്റെ അച്ഛൻ കൊന്നതാണ്!" സന്ധ്യയുടെ ശബ്ദം പെട്ടെന്ന് മാറി. അതൊരു സ്പീക്കറിലെ ശബ്ദം പോലെ ഗാംഭീര്യമുള്ളതായി. ആദർശ് ഒന്ന് ഞെട്ടി. "എന്റെ അച്ഛനോ? പുള്ളിക്ക് ഒരു പാറ്റയെ കൊല്ലാൻ പോലും പേടിയാണ്. അദ്ദേഹം പിഡബ്ല്യുഡിയിൽ ഓവർസിയർ ആയിരുന്നു. വഴിയിൽ കണ്ട കല്ലും മണ്ണും മോഷ്ടിക്കുമെന്നല്ലാതെ ആരെയും കൊല്ലാൻ അദ്ദേഹത്തിന് സമയം കിട്ടിയിട്ടില്ല." "നിന്റെ അച്ഛൻ സജിതൻ തമ്പി പുതിയ കെട്ടിടം പണിയാൻ വന്നപ്പോൾ നശിപ്പിച്ചത് എന്റെ കുടുംബത്തിന്റെ കാവാണ്! അന്ന് മരിച്ചു വീണത് എന്റെ പൂർവ്വികരാണ്. അന്നത്തെ ആ സങ്കടത്തിൽ ഞാൻ ആത്മഹത്യ ചെയ്തു. പക്ഷേ നിന്നെപ്പോലെ ഒരു മണ്ടനെ കിട്ടാൻ വേണ്ടി ഞാൻ കഴിഞ്ഞ അഞ്ച് വർഷമായി ഒരു ഡെഡ് ബോഡി വാടകയ്‌ക്കെടുത്ത് ജീവിക്കുകയായിരുന്നു!" “ ഓ മൈ ഗോഡ് “ ആദർശ് ഞെട്ടി സന്ധ്യ പതുക്കെ ആ വലിയ കരിങ്കൽ പാറയ്ക്ക് മുകളിലേക്ക് വലിഞ്ഞു കയറി. അവളുടെ പാദസരം ഇപ്പോൾ ചിലമ്പുന്നത് ഒരു യുദ്ധകാഹളം പോലെയാണ്. മുകളിൽ കുറെ തീജ്വാലകൾ ആളി കത്തുന്നുണ്ട്. അവിടെ അസ്ഥികൂടങ്ങൾ വട്ടം കൂടി നിന്ന് പാട്ടു പാടുന്നു. "ഇതാണോടി സന്ധ്യേ നിന്റെ ഫാമിലി ഗെറ്റ് ടുഗദർ?" ആദർശ് പേടിച്ചു വിറച്ചു കൊണ്ട് ചോദിച്ചു. "അതേടാ! ഇന്ന് നിന്റെ രക്തം കൊണ്ട് ഞാൻ ഈ പാറ കഴുകും നിന്റെ കരൾ തിന്നും. എന്നിട്ട് എനിക്കും എന്റെ അച്ഛനും എന്റെ അപ്പൂപ്പനും ശാന്തി ലഭിക്കും!" സന്ധ്യയുടെ നഖങ്ങൾ നീണ്ടു വന്നു. അവളുടെ കണ്ണുകൾ ബൾബ് കത്തുന്നത് പോലെ ചുവന്നു. കാട് മൊത്തം പ്രകാശപൂരിതമായി ആദർശ് പതുക്കെ അവളുടെ അടുത്തേക്ക് നടന്നു. "സന്ധ്യേ... ഒരു കാര്യം പറയട്ടെ? നീ എനിക്ക് തന്നിരുന്ന ആ ചായയിൽ നീ നിന്റെ പ്രേതത്തിന്റെ അംശങ്ങൾ ചേർത്തിരുന്നില്ലേ? അതുകൊണ്ട് എനിക്കൊരു ഗുണമുണ്ടായി. എന്റെ ഉള്ളിലെ എല്ലാ പേടിയും പോയി. പോരാത്തതിന്, നിന്റെ ഈ റിവഞ്ച് പ്ലാൻ കേട്ട് എനിക്ക് ചിരിയാണ് വരുന്നത്." സന്ധ്യ അലറി. "എന്തിന്?" "എന്റെ അച്ഛൻ നിന്റെ കാവ് നശിപ്പിച്ചത് എന്തിനാണെന്ന് അറിയുമോ? ആ കാവ് നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ നിൽക്കുന്നത് ഒരു വലിയ ഗവൺമെന്റ് ഹോസ്പിറ്റലാണ്. അച്ഛൻ കമ്മീഷൻ അടിച്ചെങ്കിലും ആയിരക്കണക്കിന് ആളുകൾക്ക് അവിടെ ചികിത്സ കിട്ടുന്നുണ്ട്. നീ എന്നെ കൊന്നാൽ ആ ഹോസ്പിറ്റൽ ഇടിഞ്ഞു വീഴുമോ? ഇല്ല നീ വെറുതെ ഓരോ കല്ലും കരിങ്കൂവളവും നോക്കി സമയം കളയുകയാണ്." സന്ധ്യ ഒരു നിമിഷം ആലോചിച്ചു. "അതൊന്നും എനിക്കറിയണ്ട. എനിക്ക് നിന്റെ കരൾ തിന്നണം!" "കരൾ തിന്നാനോ? അതിന് ഞാൻ കഴിഞ്ഞ പത്തു വർഷമായി മദ്യപിച്ചു എന്റെ കരൾ നശിപ്പിച്ചു വച്ചിരിക്കുകയാണ്. നോക്ക്," അവൻ ഷർട്ട് ഉയർത്തി കാണിച്ചു. "ഇതിൽ ഫാറ്റി ലിവർ മാത്രമേയുള്ളൂ. നീ ഇത് തിന്നാൽ നിനക്ക് കൊളസ്‌ട്രോൾ കൂടി വീണ്ടും ഒന്ന് കൂടി മരിക്കേണ്ടി വരും." സന്ധ്യ ഒന്ന് പതറി. അസ്ഥികൂടങ്ങൾ പാട്ട് നിർത്തി അവരെ നോക്കി. "പിന്നെ ഒരു കാര്യം കൂടി," ആദർശ് തുടർന്നു. "നീ എന്നെ കൊന്നാൽ നിനക്ക് എന്ത് കിട്ടും? ഒരു വിധവയായ പ്രേതം എന്ന ലേബൽ മാത്രം. അതിനേക്കാൾ നല്ലത് നമുക്ക് തിരിച്ചു പോയി ഇൻസ്റ്റാഗ്രാമിൽ ഒരു പ്രേത ഭാര്യയും പാവം ഭർത്താവും എന്ന ചാനൽ തുടങ്ങുന്നതല്ലേ? നമുക്ക് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ കിട്ടും. ഒരു ഹൊറർ വ്ലോഗിംഗ് സബ്സ്ക്രിപ്ഷൻ വഴി പൈസയും കിട്ടും!" സന്ധ്യയുടെ കണ്ണുകളിലെ ചുവപ്പ് പതുക്കെ കുറഞ്ഞു. അവൾ അസ്ഥികൂടങ്ങളെ നോക്കി. അവരും തലയാട്ടി സമ്മതിച്ചു. "ആദർശേട്ടാ... നീ പറഞ്ഞത് ശരിയാണ്. പ്രതികാരത്തേക്കാൾ ലാഭം ബിസിനസ്സാണ്." സന്ധ്യ പതുക്കെ പഴയ രൂപത്തിലേക്ക് മാറി. പാദസരം വീണ്ടും പഴയ പോലെ ചിലും ചിലും എന്ന് ചിലമ്പി. "വാ ആദർശേട്ടാ, നമുക്ക് തിരിച്ചു പോകാം. വഴിയിൽ ഒരു തട്ടുകട കണ്ടിരുന്നു. എനിക്ക് വിശക്കുന്നു." "മനുഷ്യന്റെ ചോര തന്നെ വേണോ?" ആദർശ് പേടിയോടെ ചോദിച്ചു. "വേണ്ട... ഒരു ചിക്കൻ കറി മതി. അതിൽ അല്പം കുരുമുളക് കൂടുതൽ ഇടാൻ പറയണം. പ്രേതങ്ങൾക്ക് എരിവ് കുറച്ചു ഇഷ്ടമാണ്." അവർ കാടിറങ്ങി നടക്കുമ്പോൾ ദൂരെ ഒരു നായ ഓരിയിട്ടു. സന്ധ്യ തിരിഞ്ഞു നോക്കി ഒന്ന് മുരണ്ടു. നായ ഉടനെ തന്നെ വാല് ചുരുട്ടി ഓടി. ആദർശ് മനസ്സിൽ ചിന്തിച്ചു, " ഹോ ഭാഗ്യം രക്ഷപ്പെട്ടു !" സന്ധ്യ അവന്റെ കൈ ചേർത്തു പിടിച്ചു. ആ കൈകൾ ഐസ് പോലെ തണുത്തിരുന്നു. എങ്കിലും ആദർശ് സന്തോഷവാനായിരുന്നു. കാരണം, ഒരു സാധാരണ ഭാര്യയെക്കാൾ എന്തുകൊണ്ടും ലാഭം ഒരു പ്രേത ഭാര്യ തന്നെയാണ്—ഷോപ്പിംഗിന് പോകേണ്ട, അധികം ഭക്ഷണം വേണ്ട, രാത്രിയിൽ ലൈറ്റ് ഇടാതെ തന്നെ അവളുടെ കണ്ണു വഴി വീട് മൊത്തം വെട്ടം കിട്ടും! ……. End
🧟 പ്രേതകഥകൾ! - ShareChat
#💭 Quote for life #💪സിംഗിൾ പസങ്കേ #😎 സിംഗിൾ ലൈഫ്❌ #🙁തേപ്പ് #🤘 Sunday Attitude Status 🚫 “ എന്റെ Past എല്ലാം കഴിഞ്ഞു. ഞാൻ ഇപ്പോൾ പൂർണമായും മാറിയ പുതിയൊരു സ്ത്രീയാണ് ” യഥാർത്ഥ അർത്ഥം : “ നീ കണ്ടാൽ അറപ്പ് തോന്നുന്ന പല കാര്യങ്ങളും ഞാൻ പണ്ട് ചെയ്തിട്ടുണ്ട്. പക്ഷെ നിന്റെ കൂടെ ഒരു സുരക്ഷിതമായ ജീവിതം ഉറപ്പാക്കാൻ ആ സത്യങ്ങളെല്ലാം കുഴിച്ചു മൂടേണ്ടത് എന്റെ ആവശ്യമാണ് “ 🚫 ” എന്റെ Ex ഭയങ്കര ടോക്സിക് ആയിരുന്നു. അയാൾ എന്നെ ഉപദ്രവിക്കുമായിരുന്നു.” യഥാർത്ഥ അർത്ഥം : “ യഥാർത്ഥത്തിൽ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ഞാനായിരുന്നു. പക്ഷെ കഥ തിരിച്ചു പറഞ് ഞാൻ ഒരു പാവം മാലാഖയാണെന്ന് നിന്നെ വിശ്വസിപ്പിക്കും. അങ്ങനെ ചെയ്‌താൽ മാത്രമേ, എനിക്ക് മുമ്പ് വന്ന പുരുഷന്മാരെല്ലാം എന്ത് കൊണ്ട് എന്നെ ഉപേക്ഷിച്ചു പോയി എന്ന് നീ ചോദിക്കാതിരിക്കൂ..” 🚫 “ ഞാൻ ആകെ കുറച്ചു ആണുങ്ങളുമായി മാത്രമേ ബന്ധം പുലർത്തിയിട്ടുള്ളൂ..” യഥാർത്ഥ അർത്ഥം : അവൾ പറയുന്നത് വെറും കള്ളമാണ്. അവൾ നാണക്കാരിയാണെങ്കിൽ അവൾ പറയുന്ന എണ്ണത്തെ 5 കൊണ്ട് ഗുണിക്കുക. അതല്ല അവൾ ആത്മവിശ്വാസമുള്ളവളാണെങ്കിൽ ആ എണ്ണത്തെ 10 കൊണ്ട് ഗുണിക്കുക. അതാണ് യഥാർത്ഥ കണക്ക്.. 🚫 “ ഞാൻ ചതിച്ചിട്ടില്ല. ഞങ്ങൾ അപ്പോഴേക്കും ബ്രേക്കപ്പ് (breakup ) ആയിരുന്നു “ യഥാർത്ഥ അർത്ഥം : ” ഒരു ദിവസം പോലും ഇടവേളയില്ലാതെ ഞാൻ ഒരാളുടെ കൈ വിട്ട് അടുത്ത ആളെ പിടിച്ചതാണ്. പക്ഷെ ഞാൻ സിംഗിൾ ആയിരുന്നു എന്ന് നിനക്ക് തോന്നത്തക രീതിയിൽ ആ കാര്യങ്ങളുടെ ക്രമം ഞാൻ മാറ്റി എന്ന് മാത്രം “ 🚫 ” പക്ഷെ അതൊക്കെ അന്ന് കഴിഞ്ഞു പോയ ഘട്ടം മാത്രമാണ് “ യഥാർത്ഥ അർത്ഥം : ” എന്റെ യുവത്വത്തിലെ ഏറ്റവും മികച്ച കാലവും, ശാരീരിക സൗന്ദര്യവും എനിക്ക് ശരിക്കും ഇഷ്ടപെട്ട പുരുഷന്മാർക്ക് ഞാൻ നൽകി കഴിഞ്ഞു. ഇപ്പൊ ആവേശമെല്ലാം അടങ്ങിയ ആ തകർന്ന അവശിഷ്ടങ്ങൾ വൃത്തിയാക്കി എന്നെ നോക്കാൻ നിന്നെ പോലെ ഒരുവനെ എനിക്ക് ആവശ്യമുണ്ട് “ 🚫 ” നീ എന്നെ സ്നേഹിക്കേണ്ടത് ഞാൻ ഇപ്പോൾ ആരാണെന്ന് നോക്കിയാണ്. എന്റെ ഭൂതകാലം നോക്കിയല്ല.“ യഥാർത്ഥ അർത്ഥം : ”എന്റെ വില കുറഞ്ഞ ഭൂതകാലം നിലനിൽക്കുന്നില്ല എന്ന് അഭിനയിച്ചു കൊണ്ട് തന്നെ, നിന്നെ പോലെ ഉയർന്ന നിലവാരമുള്ള ഒരു പുരുഷന്റെ കൂടെയുള്ള എല്ലാ ആനുകൂല്യങ്ങളും എനിക്ക് ലഭിക്കണം” 🚫 “ യഥാർത്ഥ പുരുഷന്മാർ ഒരിക്കലും ഒരു സ്ത്രീയുടെ ഭൂതകാലത്തെ നോക്കി അവളെ വിലയിരുത്തില്ല.” യഥാർത്ഥ അർത്ഥം : “ നിന്റെ നിലവാരവും നിബന്ധനകളും നീ മാറ്റി വെക്കണം. എങ്കിൽ മാത്രമേ യാതൊരു യോഗ്യതയുമില്ലാത്ത എനിക്ക് നിന്റെ ജീവിതത്തിൽ വിജയിക്കാൻ (നിന്നെ സ്വന്തമാക്കാൻ) കഴിയൂ..” 🚫 “ ഞാൻ മറ്റു പെൺകുട്ടികളെ പോലെയല്ല.” യഥാർത്ഥ അർത്ഥം : “ഞാൻ ബാക്കി എല്ലാ പെൺകുട്ടികളെ പോലെ തന്നെയാണ്, പക്ഷെ എന്റെ യഥാർത്ഥ സ്വഭാവം ഒളിപ്പിച്ചു വെക്കാൻ ഞാൻ മറ്റുള്ളവരെക്കാൾ Better ആണെന്ന് മാത്രം.“ #alphamale #RelationshipTruths #ModernDating #redflags #ലോവെൻഡട്രസ്റ്റ് കടപ്പാട്
💭 Quote for life - mImam ನ೧tl ஸீ்விக23வ బ్ఇ mాomael@ Qll9@oi ! oml mlno @ldl 2Iloచo. mImam ನ೧tl ஸீ்விக23வ బ్ఇ mాomael@ Qll9@oi ! oml mlno @ldl 2Iloచo. - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ഡെഡ്ലി വളകൾ ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. കൊച്ചിയിലെ തിരക്കുകളിൽ നിന്ന് മാറി വയനാട്ടിലെ തണുപ്പിലേക്ക് ഒരു ബ്രാൻഡഡ് ഷൂട്ടിങ്ങിനായാണ് ലൈലഎത്തിയത്. ഇൻസ്റ്റാഗ്രാമിൽ മില്യൺ ഫോളോവേഴ്‌സുള്ള ലൈലയ്ക്ക് എപ്പോഴും പുതുമയുള്ളത് എന്തെങ്കിലും വേണം. കൂടെ വിശ്വസ്തരായ സുഹൃത്തുക്കളും. കടുത്ത യുക്തിവാദിയായ ഐടി മാനേജർ വേണു, വിചിത്രമായ വസ്തുക്കൾ ക്യാമറയിൽ പകർത്താൻ ഭ്രമമുള്ള ഫോട്ടോഗ്രാഫർ ആദർശ്, ലൈലയുടെ നിഴലായി കൂടെയുള്ള സിജി എന്നിവരും ഉണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവേ ലക്കിടിയിലെ ഒരു ഇടുങ്ങിയ വഴിയിൽ വെച്ചാണ് ലൈല ആ കട കണ്ടത്. മണ്ണും പായലും പിടിച്ച ഒരു ചെറിയ ഓലമേഞ്ഞ കട. അവിടെ പിച്ചളയിൽ തീർത്ത വിചിത്രമായ ചില ആഭരണങ്ങൾ കണ്ടപ്പോൾ ലൈലയുടെ കണ്ണുകൾ തിളങ്ങി. വയനാട്ടിലെ ആ ഇടുങ്ങിയ കരകൗശല കടയുടെ ഉള്ളിൽ വല്ലാത്തൊരു ശ്മശാന മൂകതയുണ്ടായിരുന്നു. ചുവരുകളിൽ തൂക്കിയിട്ടിരുന്ന പലതരം പിച്ചള ആഭരണങ്ങൾക്കിടയിൽ നിന്ന് ലൈലയുടെ കണ്ണുകൾ ഉടക്കിയത് കറുത്ത പിച്ചളയിൽ പച്ചക്കല്ലുകൾ പതിപ്പിച്ച ആ വിചിത്രമായ വളകളിലായിരുന്നു. കൊച്ചിയിലെ മോഡലിംഗ് ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താൻ ശ്രമിക്കുന്ന ലൈലയ്ക്ക് ഇൻസ്റ്റാഗ്രാമിൽ പുതിയൊരു തരംഗം സൃഷ്ടിക്കാൻ ഈ വളകൾ മതിയെന്ന് തോന്നി. കടക്കാരനായ ആ വൃദ്ധൻ വിറയ്ക്കുന്ന കൈകളോടെ ആ വളകൾ അവൾക്ക് നേരെ നീട്ടുമ്പോൾ അയാളുടെ കണ്ണുകളിൽ ഒരു ഭയം നിഴലിച്ചിരുന്നു. "ഇതിനെ മിന്നൽ കൈവള എന്ന് വിളിക്കും മോളേ... ഇത് വാങ്ങുന്നവർക്ക് ചിലപ്പോൾ ഭാരക്കൂടുതൽ തോന്നാം, കാരണം ഇതിന് ലോഹത്തിന്റെ മാത്രമല്ല, ചില ഓർമ്മകളുടെയും ഭാരമുണ്ട്," എന്ന് അയാൾ പിറുപിറുത്തു. അയാളുടെ മുന്നറിയിപ്പ് ഒരു വിചിത്രമായ മാർക്കറ്റിംഗ് തന്ത്രമായി കണ്ട് അവൾ പുച്ഛിച്ചു തള്ളി. "ഇതൊക്കെ വെറും തള്ളാണ് അപ്പൂപ്പാ, ഭാരം കൂടിയാൽ എനിക്ക് നല്ലതല്ലേ, ലുക്ക് കിട്ടുമല്ലോ," എന്ന് പറഞ്ഞ് അവൾ പണം നൽകി ആ വളകൾ സ്വന്തമാക്കി. കൊച്ചിയിലെ മറൈൻ ഡ്രൈവിലുള്ള ഫ്ലാറ്റിലേക്ക് മടങ്ങുന്ന വഴിയിലുടനീളം ആ പിച്ചള വളകൾ അവളുടെ ബാഗിനുള്ളിൽ കിടന്ന് അസാധാരണമാംവിധം കിലുങ്ങിക്കൊണ്ടിരുന്നു. ………. ഫ്ലാറ്റിലെത്തിയ ആദ്യ രാത്രിയിൽ തന്നെ ലൈല ആ വളകൾ തന്റെ കൈത്തണ്ടയിൽ അണിഞ്ഞു. അത് ധരിച്ച നിമിഷം തന്നെ അവളുടെ സിരകളിലൂടെ ഒരു മരവിപ്പ് പടരുന്നത് അവൾ അറിഞ്ഞു. "ലൈല, നീ ആ വളകൾ ഒന്ന് ഊരി വെക്കുന്നില്ലേ? നിന്റെ കൈകൾ വല്ലാതെ വിളറിയിരിക്കുന്നു," എന്ന് സിജി ആകുലതയോടെ ചോദിച്ചു. ലൈല ഒരു മരവിച്ച ചിരിയോടെ മറുപടി നൽകി, "ഇല്ല സിജി, ഇത് കൈയ്യിൽ കിടക്കുമ്പോൾ വല്ലാത്തൊരു പവർ തോന്നുന്നുണ്ട്, നീ നോക്കിക്കോ നാളെ എന്റെ ഇൻസ്റ്റാഗ്രാം ഫീഡ് ഇത് കണ്ട് കത്തും." എന്നാൽ ആദർശ് തന്റെ ക്യാമറയുമായി അവളുടെ ചിത്രങ്ങൾ പകർത്താൻ നോക്കിയപ്പോൾ ലെൻസിലൂടെ കണ്ടത് വിചിത്രമായ ഒരു നിഴലായിരുന്നു. "എന്താടാ ആദർശേ, നീ എന്തിനാ ക്യാമറ താഴ്ത്തി വെക്കുന്നത്?" എന്ന് വേണു ചോദിച്ചപ്പോൾ, "ഒന്നുമില്ല വേണുവേട്ടാ, ലെൻസിൽ എന്തോ ഒരു പൊടി പടലം പോലെ, ലൈലയുടെ കയ്യിൽ ആ വളകൾക്ക് ചുറ്റും ഒരു പുക കാണുന്ന പോലെ തോന്നി," എന്ന് അവൻ അവ്യക്തമായി മറുപടി നൽകി. …….. രണ്ടാം രാത്രി പകുതിയായപ്പോൾ സിജി വെള്ളം കുടിക്കാനായി എഴുന്നേറ്റു. ലിവിംഗ് റൂമിലെ കർട്ടനുകൾക്കിടയിലൂടെ ചന്ദ്രപ്രകാശം ഫ്ലാറ്റിനുള്ളിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. ബാലക്കണിയിൽ ആരോ നിൽക്കുന്നത് കണ്ട സിജി അത് ലൈലയാണെന്ന് കരുതി അടുത്തേക്ക് ചെന്നു. "ലൈല, ഈ പാതിരാത്രി നീ എന്തിനാ അവിടെ നിൽക്കുന്നത്? അകത്തേക്ക് വാ," എന്ന് സിജി വിളിച്ചു. എന്നാൽ അവൾ കണ്ട കാഴ്ച അവളുടെ രക്തം മരവിപ്പിക്കുന്നതായിരുന്നു; ബാൽക്കണിയിൽ ആരുമില്ല, മറിച്ച് ഒരു ജോഡി കറുത്ത വളകൾ വായുവിൽ ഒഴുകി നടക്കുന്നു! സിജി അലറിവിളിച്ചുകൊണ്ട് ലൈലയുടെ മുറിയിലേക്ക് ഓടിക്കയറി. അവിടെ ലൈല ഉറക്കത്തിൽ ആരുടെയോ കഴുത്ത് ഞെരിക്കുന്നത് പോലെ കൈകൾ വീശുന്നുണ്ടായിരുന്നു. "അരുത്... അത് എന്റെ കൈകളാണ്... അവരെ വിടൂ..." എന്ന് അവൾ ഏതോ പഴയ മലബാർ ഭാഷയിൽ ഉറക്കത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. വേണുവും ആദർശും ഓടിയെത്തി അവളെ വിളിച്ചുണർത്തി. കണ്ണുതുറന്ന ലൈല അവരെ തിരിച്ചറിയാത്ത വിധം നോക്കി പരുഷമായ സ്വരത്തിൽ ചോദിച്ചു, "നാരായണൻ എവിടെ? എന്റെ നാരായണനെ അവർ എന്ത് ചെയ്തു?" എല്ലാവരുംഅത് കേട്ട് ഞെട്ടി ………. അടുത്ത ദിവസം രാവിലെ വേണു തന്റെ യുക്തിവാദം പുറത്തെടുത്തു. "ഇതൊക്കെ വെറും ഭ്രമമാണ് സിജി, ലൈലയ്ക്ക് ആ കടക്കാരൻ പറഞ്ഞ കാര്യങ്ങൾ കേട്ട് തോന്നുന്ന പേടിയാണിത്," എന്ന് അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു. എന്നിട്ട് ലൈലയുടെ കയ്യിലിരുന്ന വളയിൽ ബലമായി പിടിച്ചു കൊണ്ട് ചോദിച്ചു, "ഇതാണോ നിങ്ങളെ പേടിപ്പിക്കുന്നത്? ഇതൊരു സാധാരണ പിച്ചള വളയല്ലേ?" പെട്ടെന്ന് ലിവിംഗ് റൂമിലെ 65 ഇഞ്ച് സ്മാർട്ട് ടിവി തനിയെ ഓണായി. ശബ്ദമില്ലാത്ത ആ ദൃശ്യങ്ങളിൽ 1920-കളിലെ ഒരു പഴയ തറവാടും അവിടെ ഒരു സ്ത്രീയുടെ കൈകൾ കോടാലി കൊണ്ട് വെട്ടിമാറ്റുന്ന ദൃശ്യവും തെളിഞ്ഞു. വേണുവിന്റെ കൈകൾ വിറച്ചു, അവന്റെ മുഖത്തെ ചോര വാർന്നുപോയി. അതേ സമയം തന്നെ പൂജാമുറിയിൽ നിന്ന് വേണുവിന്റെ അമ്മ ഗീതമ്മയുടെ നിലവിളി കേട്ടു. "വേണൂ... ഈ ചന്ദനതിരിയുടെ പുകയ്ക്ക് പച്ച നിറമാണ്... ഈ വിഗ്രഹങ്ങൾ എന്തിനാ ചുവരിലേക്ക് തിരിഞ്ഞു നിൽക്കുന്നത്?" എന്ന് അവർ അലറി ചോദിച്ചു. ആധുനികമായ ആ ഫ്ലാറ്റിൽ പെട്ടെന്ന് ഒരു പഴയ ശ്മശാനത്തിന്റെ ഗന്ധം പടരാൻ തുടങ്ങി. ആദർശ് ആ സുവനീർ കടക്കാരനെ വിളിക്കാൻ ശ്രമിക്കുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ ദുരൂഹമായത്. ട്രൂകോളറിൽ ആ നമ്പറിന് പകരം വരുന്നത് മരിച്ചവരുടെ ഇടംഎന്നായിരുന്നു. ആദർശ് വയനാട്ടിലെ തന്റെ സുഹൃത്തിനെ വിളിച്ച് ആ കടയെക്കുറിച്ച് അന്വേഷിക്കാൻ പറഞ്ഞു. അല്പസമയത്തിന് ശേഷം സുഹൃത്ത് അയച്ചു കൊടുത്ത ഫോട്ടോ കണ്ട എല്ലാവരും സ്തംഭിച്ചു പോയി. "ആദർശേ, നീ പറഞ്ഞ കട പത്തു വർഷം മുമ്പ് ഒരു ഉരുൾപൊട്ടലിൽ തകർന്നുപോയതാണ്. അന്ന് അവിടെ മരിച്ച ഒരു നർത്തകിയുടെ ശവത്തിനരികിൽ നിന്ന് കിട്ടിയ വളകളാണ് നീ ഈ ഫോട്ടോയിൽ കാണിക്കുന്നത്," എന്ന് സുഹൃത്ത് ഫോണിലൂടെ പറഞ്ഞു. ലൈല ആ വളകൾ ഊരാൻ ശ്രമിച്ചെങ്കിലും അത് മാംസവുമായി ഒട്ടിച്ചേർന്നത് പോലെ മുറുകി. "സിജി, എനിക്ക് വേദനിക്കുന്നു... ഇത് എന്റെ എല്ലുകളിലേക്ക് ആഴ്ന്നിറങ്ങുന്നു..." എന്ന് അവൾ കരഞ്ഞു പറഞ്ഞു. സിജി സോപ്പ് വെള്ളവും എണ്ണയും ഉപയോഗിച്ച് നോക്കിയെങ്കിലും ഓരോ തവണയും വളകൾ അവളുടെ ചർമ്മത്തിനുള്ളിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങുകയാണുണ്ടായത്. …… നാലാം ദിവസം കൊച്ചിയിലെ ആകാശം മഴയില്ലാതെ കറുത്തിരുണ്ടു. ലൈല ഇപ്പോൾ ലൈലയല്ലായിരുന്നു. അവൾ ഫ്ലാറ്റിലെ ആധുനിക ഫർണിച്ചറുകൾ മാറ്റി ഒരു പഴയ തറവാടിന്റെ മാതൃകയിൽ സാധനങ്ങൾ അടുക്കി വെച്ചു. "പണിക്കരെ, നാരായണനെ വിളിക്കൂ... എനിക്ക് നൃത്തം ചെയ്യണം അതിനു ശേഷം നിന്റെ ചോര എനിക്ക് കുടിക്കണം," എന്ന് അവൾ ആദർശിനെ നോക്കി പറഞ്ഞു. “ പണിക്കരോ ഏത് പണിക്കർ ഞാൻ ആദർശ് ആണ് നീ എന്താ ഈ പറയുന്നത് “ ആദർശ് ഞെട്ടി “ അല്ല നീ സജിതൻ പണിക്കർ അല്ലെ നിന്നെ ഞാൻ കൊല്ലും “ ആദർശ് അത് കേട്ട് ഞെട്ടി വിറച്ചു അതേ സമയം ഗീതമ്മ തന്റെ പഴയ കുടുംബ ഗ്രന്ഥവുമായി മുറിയിലേക്ക് വന്നു. "ഇത് സാധാരണ ആഭരണമല്ല മക്കളേ, ഇത് രക്തം ആവശ്യപ്പെടുന്ന ലോഹമാണ്. ചതിയിലൂടെ കൊല്ലപ്പെട്ട ഒരു പെണ്ണിന്റെ ചിതാഭസ്മത്തിൽ മുക്കിയെടുത്ത പിച്ചളയാണിത്. അവളെ കൊന്നവരുടെ വംശം നശിപ്പിക്കാൻ അവൾ തിരിച്ചു വന്നിരിക്കുന്നു," എന്ന് അവർ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു. …….. ഏതാണ്ട് നൂറു വർഷങ്ങൾക്ക് മുമ്പ്, വയനാട്ടിലെ ഒരു വലിയ തറവാട്ടിലെ ആസ്ഥാന നർത്തകിയായിരുന്നു മാധവി. അവളുടെ നൃത്തം കാണാൻ ദൂരദേശങ്ങളിൽ നിന്ന് പോലും ആളുകൾ എത്തുമായിരുന്നു. ആ തറവാട്ടിലെ ഇളമുറക്കാരനായ നാരായണൻ നമ്പൂതിരിയുമായി മാധവി പ്രണയത്തിലായി. എന്നാൽ, ഈ ബന്ധം തറവാടിന്റെ അന്തസ്സിന് ചേരാത്തതാണെന്ന് വിശ്വസിച്ച കാരണവർ സജിതൻ പണിക്കർ എന്ന തന്റെ കാര്യസ്ഥന്റെ സഹായത്തോടെ മാധവിയെ ചതിക്കാൻ തീരുമാനിച്ചു. ഒരു പൗർണ്ണമി രാത്രിയിൽ, നൃത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന മാധവിയെ പണിക്കരും കൂട്ടാളികളും ചേർന്ന് തടഞ്ഞുനിർത്തി. നാരായണൻ നൽകിയ സ്വർണ്ണാഭരണങ്ങൾ അവൾ അണിഞ്ഞിട്ടുണ്ടായിരുന്നു. അവർ അവളുടെ കൈകൾ വെട്ടിമാറ്റി ആ ആഭരണങ്ങൾ കവർന്നു. മരിക്കുന്നതിന് മുമ്പ് മാധവി ആ ചുരത്തിലെ കുന്നുകളെ സാക്ഷിയാക്കി ഒരു ശാപം ചൊരിഞ്ഞു "എന്റെ കലയെയും പ്രണയത്തെയും തകർത്ത ഈ കൈകൾ എന്നെന്നും ഓർമ്മിക്കപ്പെടും, എന്നെ ചതിച്ചവരുടെ ചോര ഈ മണ്ണിൽ വീഴുന്നതുവരെ ഈ ആത്മാവ് അടങ്ങില്ല." അവളുടെ മൃതദേഹം ഒരു ചിതയിൽ ദഹിപ്പിച്ചപ്പോൾ, പണിക്കർ ആ ആഭരണങ്ങൾ ഉരുക്കി പിച്ചളയുമായി കലർത്തി പുതിയൊരു ജോടി വളകൾ നിർമ്മിച്ചു. തന്റെ വംശത്തിലെ സ്ത്രീകൾക്ക് അണിയാനായിരുന്നു അത്. എന്നാൽ ആ വളകൾ അണിഞ്ഞ പണിക്കരുടെ മകളും ഭാര്യയും വിചിത്രമായ രീതിയിൽ മരണപ്പെട്ടു. മാധവിയുടെ ചിതാഭസ്മം കലർന്ന ആ ലോഹം അവരെ ഓരോരുത്തരെയായി വേട്ടയാടാൻ തുടങ്ങി. ഭയന്നുപോയ പണിക്കർ ആ വളകൾ ഒരു മന്ത്രവാദിക്ക് നൽകി. ആ മന്ത്രവാദി അത് ഒരു ചെറിയ കളിമൺ ഭരണിക്കുള്ളിലാക്കി വയനാട്ടിലെ കുന്നിൻചെരിവിൽ കുഴിച്ചുമൂടി. വർഷങ്ങൾക്ക് ശേഷം, ഒരു ഉരുൾപൊട്ടലിൽ ഈ മണ്ണ് ഒലിച്ചുപോവുകയും ആ ഭരണി പുറത്തെടുക്കപ്പെടുകയും ചെയ്തു. അത് കണ്ടെത്തിയ കടക്കാരൻ അതിലെ വളകൾ കഴുകി വൃത്തിയാക്കി തന്റെ കടയിൽ വിൽക്കാൻ വെച്ചു. മാധവിയുടെ ആത്മാവ് ആ വളകളിൽ കുടികൊണ്ടിരുന്നു. തന്നെ ചതിച്ച കാരണവരുടെയും പണിക്കരുടെയും വംശത്തിലുള്ള ആരെങ്കിലും ആ വളകൾ തേടി വരുമെന്ന് അവൾ കാത്തിരുന്നു. ആ വംശത്തിൽ പെട്ട വർ ആണ് വേണുവും ആദർശും ……. അന്നു രാത്രി സിജി കണ്ട കാഴ്ച കൂടുതൽ ഭീകരമായിരുന്നു; ലൈല അടുക്കളയിൽ ഇരുന്ന് ഫ്രിഡ്ജിൽ ഉണ്ടായിരുന്ന ബീഫ് പച്ചയായി പിച്ചിച്ചീന്തി തിന്നുകയാണ്, അവളുടെ വളകൾ ഇപ്പോൾ ചോര ചുവന്ന നിറത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. അവസാനം ഗീതമ്മ ഒരു വഴി പറഞ്ഞു, "ഈ അശുദ്ധിയെ നേരിടാൻ പുണ്യതീർത്ഥം തന്നെ വേണം." വേണു ഉടനെ തന്റെ തറവാട്ടിൽ നിന്ന് കൊണ്ടുവന്ന ഗംഗാജലം എടുത്ത് അവളുടെ നേർക്ക് തളിച്ചു. "നിർത്തൂ നാരായണ! എന്നെ തൊടരുത്!" എന്ന് ഗർജ്ജിച്ചു കൊണ്ട് ലൈല വേണുവിനെ ഹാളിന്റെ അറ്റത്തേക്ക് ഒരൊറ്റ തള്ളലിന് എറിഞ്ഞു. മുറിയിലെ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു, സ്മാർട്ട് ഹോം സിസ്റ്റം തനിയെ ഒരു ശവസംസ്കാര ഗീതം പ്ലേ ചെയ്യാൻ തുടങ്ങി. ഒടുവിൽ ഗീതമ്മ തന്റെ കൈയിലുണ്ടായിരുന്ന മന്ത്രം ജപിച്ച സ്വർണ്ണ വളകൾ ലൈലയുടെ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചു. "മാധവീ... നിന്റെ പക ഇതോടെ തീരട്ടെ... ഈ പെണ്ണിനെ വിട്ടുപോകൂ!" എന്ന് ഗീതമ്മ വിളിച്ചു പറഞ്ഞു. സ്വർണ്ണവും പിച്ചളയും തമ്മിലുള്ള ആ പോരാട്ടത്തിൽ മുറിയിലാകെ ഷോർട്ട് സർക്യൂട്ട് ഉണ്ടായി വലിയൊരു സ്ഫോടനം നടന്നു. കറുത്ത പുക മാറിയപ്പോൾ ലൈല ബോധരഹിതയായി കിടക്കുന്നുണ്ടായിരുന്നു, അവളുടെ കൈകളിൽ ആ വളകൾ ഉണ്ടായിരുന്നില്ല. പകരം തറയിൽ ഒരു പിടി കറുത്ത ചാരം മാത്രം ശേഷിച്ചു. പിറ്റേന്ന് രാവിലെ കൊച്ചിയിലെ തിരക്കുകളിലേക്ക് അവർ തിരിച്ചുപോയി, ലൈലയ്ക്ക് നടന്നതൊന്നും ഓർമ്മയില്ലായിരുന്നു. "എല്ലാം ഒരു പേക്കിനാവ് പോലെ കഴിഞ്ഞല്ലോ വേണുവേട്ടാ," എന്ന് ലൈല ആശ്വാസത്തോടെ പറഞ്ഞു. എങ്കിലും സിജി ഇന്നും രാത്രികളിൽ ഫ്ലാറ്റിലെ ഇടനാഴികളിൽ പിച്ചള വളകൾ കൂട്ടിമുട്ടുന്ന 'കിളിങ് കിളിങ്' ശബ്ദം കേൾക്കാറുണ്ടെന്ന് രഹസ്യമായി വിശ്വസിക്കുന്നു. ലൈലയുടെ കൈത്തണ്ടയിൽ ആ വളകൾ ഇരുന്നിടത്ത് ഇന്നും രണ്ട് നീലിച്ച അടയാളങ്ങളുണ്ട്. "ഈ പാട് എന്താ മായാത്തത് സിജി?" എന്ന് ലൈല ഓരോ പൗർണ്ണമി രാത്രിയിലും ചോദിക്കുമ്പോൾ സിജി ഭയത്തോടെ മിണ്ടാതിരിക്കും. ……. ഭയാനകമായ സത്യം ഇതൊന്നുമല്ലായിരുന്നു; ആദർശ് ആ രാത്രി തറയിൽ കണ്ട ആ ചെറിയ പിച്ചളക്കഷ്ണം രഹസ്യമായി അടിച്ചുമാറ്റി തന്റെ ക്യാമറ ബാഗിൽ പൊതിഞ്ഞു വെച്ചിരുന്നു. ഒരു മാസത്തിന് ശേഷം അവൻ തന്റെ ഡ്രോയർ തുറന്നു നോക്കിയപ്പോൾ കണ്ടത്, ആ പിച്ചളക്കഷ്ണം പതുക്കെ വളർന്ന് ഒരു പുതിയ വളയായി മാറിക്കൊണ്ടിരിക്കുന്നതാണ്. "നീ അടുത്ത ഇരയെ കണ്ടെത്തിയോ?" എന്ന് ആദർശ് ആ വളയെ നോക്കി ഒരു വന്യമായ ചിരിയോടെ ചോദിച്ചപ്പോൾ, ആ മുറിയിലെ കണ്ണാടിയിൽ തലയില്ലാത്ത ഒരു രൂപം അവന്റെ തോളിൽ കൈവെച്ചു നിൽക്കുന്നുണ്ടായിരുന്നു. ആ പഴയ ശാപം പുതിയൊരു കൈത്തണ്ടയ്ക്കായി കൊതിയോടെ കാത്തിരിക്കുന്നു. ……. End
🧟 പ്രേതകഥകൾ! - ShareChat
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ Fish Nizar- The Fry Of Justice ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. കൊച്ചി നഗരത്തിലെ ആ തിരക്കേറിയ മത്സ്യച്ചന്തയിൽ പുലർച്ചെ വള്ളമിറങ്ങുമ്പോൾ പെയ്യുന്ന നനുത്ത മഴയത്ത് നിസാർ വെറുമൊരു സാധാരണക്കാരനായിരുന്നു. വെളുത്ത ലുങ്കിയും തോളിലൊരു മുഷിഞ്ഞ തോർത്തും കയ്യിൽ എപ്പോഴും മീൻചോര പുരണ്ട മരപ്പിടിയുള്ള കത്തിയും. ആ വഴി പോകുന്ന ആർക്കും നിസാറിനെ ഒന്ന് നോക്കാതെ പോകാൻ കഴിയില്ല; അത്രയ്ക്കും നിഷ്കളങ്കമായിരുന്നു ആ മുഖം. ചന്തയിലെത്തുന്ന എല്ലാവർക്കും അവൻ പ്രിയപ്പെട്ട നിസാറിക്ക ആയിരുന്നു. തോളിലെ തോർത്തുകൊണ്ട് നെറ്റിയിലെ വിയർപ്പൊപ്പി, ഐസ് കട്ടകൾക്കിടയിൽ കിടക്കുന്ന മീനുകളെ തരംതിരിക്കുമ്പോൾ അവന്റെ ചുണ്ടിൽ എപ്പോഴും ഒരു ചെറിയ പുഞ്ചിരിയുണ്ടാകും. പാവപ്പെട്ട മീൻത്തൊഴിലാളികൾക്ക് ചായ വാങ്ങി നൽകാനും, കച്ചവടം കുറഞ്ഞവർക്ക് ആശ്വാസം പകരാനും അവൻ എപ്പോഴും മുന്നിലുണ്ടായിരുന്നു. "നിസാറേ, ഇന്ന് നല്ല മത്തി ഉണ്ടോ?" എന്ന് ചോദിച്ചു വരുന്ന വീട്ടമ്മമാർക്ക്, ഏറ്റവും നല്ലത് നോക്കി അളവിൽ കൂടുതൽ തൂക്കി നൽകുന്ന അവന്റെ സ്വഭാവം ചന്തയിൽ പ്രസിദ്ധമായിരുന്നു. മഴ പെയ്യുമ്പോൾ തണുത്തു വിറയ്ക്കുന്ന തെരുവുനായ്ക്കൾക്ക് അവൻ മീൻ തലകൾ എറിഞ്ഞു കൊടുക്കുമായിരുന്നു. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത, ആരോടും ഉച്ചത്തിൽ സംസാരിക്കാത്ത, ആരെയും വഞ്ചിക്കാത്ത ആ നിഷ്കളങ്ക നായ മനുഷ്യൻ കൊച്ചിയിലെ ആ പഴയ ഐസ് പ്ലാന്റിലെ ഇരുട്ടിൽ മറ്റൊരു മുഖം ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയില്ല. നഗരത്തിലെ വലിയ കുറ്റവാളികളെ പിടിക്കുന്ന പോലീസുകാർ പോലും നിസാറിന്റെ മുന്നിൽ വണ്ടി നിർത്തി വിശേഷങ്ങൾ ചോദിക്കുമ്പോൾ, അവൻ ആ വിറയ്ക്കുന്ന കൈകൾ കൊണ്ട് അവർക്ക് വേണ്ടി നല്ല മീനുകൾ പൊതിഞ്ഞു നൽകുമായിരുന്നു. ആ നിഷ്കളങ്കമായ കണ്ണുകൾക്കുള്ളിൽ പ്രതികാരത്തിന്റെ കനൽ എരിയുന്നുണ്ടെന്ന് തിരിച്ചറിയാൻ കൊച്ചിയിലെ തിരക്കുകൾക്കിടയിൽ ആർക്കും സമയം ഉണ്ടായിരുന്നില്ല. ആ പഴയ വസ്ത്രങ്ങൾക്കും മീൻ മണത്തിനുമിടയിൽ അവൻ തന്റെ ഭീകരമായ സാമ്രാജ്യം എത്ര കൃത്യമായാണ് കെട്ടിപ്പൊക്കിയത്! ലോകത്തിന് അവൻ വെറുമൊരു മീൻകാരൻ മാത്രമായിരുന്നു; നിശബ്ദനായ, വിനയമുള്ള, ദൈവഭയമുള്ള ഒരു സാധാരണ മീൻകാരൻ. ….. പത്തു വർഷം മുമ്പ്, കൊച്ചിയിലെ കടലോരത്തെ ഒരു ചെറിയ വാടകവീട്ടിൽ നിസാർ തന്റെ ഉമ്മയോടൊപ്പം താമസിച്ചിരുന്ന കാലം. അന്ന് അവൻ കൊച്ചി ഹാർബറിൽ മീൻ ലോറികളിൽ ഐസ് കയറ്റുന്ന ഒരു സാധാരണ തൊഴിലാളിയായിരുന്നു. കഠിനാധ്വാനിയായ നിസാറിന്റെ ജീവിതത്തിലേക്ക് ഫാത്തിമ വരുന്നത് ഒരു മഴക്കാലത്താണ്. അയൽപക്കത്തെ വീട്ടിൽ വിരുന്നിനെത്തിയ ആ സുന്ദരിയായ പെൺകുട്ടി നിസാറിന്റെ നിഷ്കളങ്കതയിൽ വീണുപോയെന്ന് അവൻ വിശ്വസിച്ചു. നിസാർ തന്റെ ഓരോ രൂപയും കരുതിവെച്ചത് ഫാത്തിമയോടൊപ്പം ഉള്ള ജീവിതത്തിന് വേണ്ടിയായിരുന്നു. ഉമ്മയുടെ അസുഖത്തിന് മരുന്ന് വാങ്ങാൻ മാറ്റിവെച്ച പണത്തിൽ പോലും അവൻ അവൾക്കായി ചെറിയ സമ്മാനങ്ങൾ വാങ്ങി. "നമുക്കൊരു ചെറിയ വീട് വെക്കണം നിസാറിക്ക, കടലിന്റെ മണം വരുന്ന ഒരിടത്ത്," എന്ന് അവൾ പറയുമ്പോൾ നിസാർ തന്റെ കഠിനാധ്വാനം ഇരട്ടിയാക്കി. വിദേശത്ത് പോയി പണം സമ്പാദിക്കാൻ അവൻ തീരുമാനിച്ചപ്പോൾ, തന്റെ ഉമ്മയെ നോക്കാനും വീട് പണിയാനുമായി താൻ അതുവരെ സമ്പാദിച്ച പത്തു ലക്ഷത്തോളം രൂപയും ഉമ്മയുടെ സ്വർണ്ണാഭരണങ്ങളും ഉമ്മയെയും അവൻ ഫാത്തിമയെ വിശ്വസിച്ച് ഏൽപ്പിച്ചു. നിസാർ വിദേശത്തേക്ക് പോയി മാസങ്ങൾ കഴിഞ്ഞപ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഫാത്തിമയ്ക്ക് കൊച്ചിയിലെ ഒരു പ്രാദേശിക ഗുണ്ടയുമായി ബന്ധമുണ്ടായിരുന്നു. നിസാർ അയച്ചുകൊടുത്ത പണമെല്ലാം ഉപയോഗിച്ച് അവൾ ആഡംബര ജീവിതം നയിച്ചു. നാട്ടിൽ തിരിച്ചെത്തിയ നിസാർ കണ്ടത് തകർന്നുപോയ തന്റെ സ്വപ്നങ്ങളായിരുന്നു. ഉമ്മ ചികിത്സ കിട്ടാതെ, മരുന്നിന് പണമില്ലാതെ ഒരു പഴയ പായയിൽ കിടന്ന് മരിക്കുന്നത് അവന് കാണേണ്ടി വന്നു. താൻ ഏൽപ്പിച്ച പണത്തെക്കുറിച്ച് ചോദിക്കാൻ ഫാത്തിമയുടെ അടുത്തെത്തിയ നിസാറിനെ കാത്തിരുന്നത് ക്രൂരമായ ചതിയായിരുന്നു. അവൾ പോലീസിനെ വിളിച്ച് നിസാർ തന്നെ ശല്യം ചെയ്യുന്നുവെന്നും തന്നിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നും പരാതി നൽകി. പോലീസ് നിസാറിനെ ക്രൂരമായി തല്ലിച്ചതച്ചു. ലോക്കപ്പിലെ ഇരുട്ടിൽ കിടക്കുമ്പോൾ, ജനലിലൂടെ പുറത്തെ ആകാശത്തേക്ക് നോക്കി അവൻ കരഞ്ഞു. ഫാത്തിമ തന്റെ കാമുകനോടൊപ്പം പോലീസ് സ്റ്റേഷന് മുന്നിലൂടെ ചിരിച്ചു കൊണ്ട് പോകുന്നത് അവൻ കണ്ടു. അന്ന് ആ സെല്ലിനുള്ളിലെ തറയിൽ ചോരയൊലിപ്പിച്ചു കിടക്കുമ്പോൾ നിസാറിന്റെ ഉള്ളിലെ ആ പാവം മനുഷ്യൻ മരിച്ചു. "ഞാൻ കൊടുത്ത പണം കൊണ്ട് നീ സുഖിക്കുമ്പോൾ, എന്റെ ഉമ്മ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചു. ഇനി ഈ ലോകത്ത് ആരും ആരെയും ചതിക്കരുത്. “ അവന്റെ ഉള്ളിൽ ഒരു അഗ്നി പർവതം പുകഞ്ഞു ……. ജയിലിൽ നിന്ന് പുറത്തിറങ്ങിയ നിസാർ ആരും ശ്രദ്ധിക്കാത്ത ഒരു ഐസ് പ്ലാന്റ് അവൻ വാടകയ്ക്കെടുത്തു. വർഷങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ഫാത്തിമയെ അവൻ കണ്ടെത്തി. അവൾ ആ ഗുണ്ടയാൽ ഉപേക്ഷിക്കപ്പെട്ട് മറ്റൊരു തട്ടിപ്പിന് തയ്യാറെടുക്കുകയായിരുന്നു. ഒരു രാത്രിയിൽ, മഴ തകർത്തു പെയ്യുമ്പോൾ അവളുടെ മുന്നിൽ നിസാർ പ്രത്യക്ഷപ്പെട്ടു. അവൾ അവനെ തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിസാർ തന്റെ ആദ്യത്തെ ഇരയെ ആ കൊലയറയിലേക്ക് എത്തിച്ചു. തന്റെ ജീവിതം തകർത്ത, തന്റെ ഉമ്മയുടെ മരണത്തിന് കാരണമായ ഫാത്തിമ. കണ്ണുകളിലെ കെട്ടഴിച്ചപ്പോൾ ഫാത്തിമ ഭയന്ന് വിറച്ചു. മീൻ വെട്ടാൻ ഉപയോഗിക്കുന്ന വലിയ കരിങ്കൽ സ്ലാബിൽ അവളെ അവൻ ബന്ധിച്ചിരുന്നു. ചുറ്റും ചിതറിക്കിടക്കുന്ന തുരുമ്പിച്ച കൊളുത്തുകളും കത്തികളും കണ്ടപ്പോൾ അവൾ നിലവിളിക്കാൻ ശ്രമിച്ചു. പക്ഷേ, നിസാർ തന്റെ മുഷിഞ്ഞ തോർത്തുകൊണ്ട് അവളുടെ വായ അമർത്തി കെട്ടി. "കടലിന് എല്ലാം അറിയാം ഫാത്തിമ... പക്ഷേ കടൽ ഒന്നും പറയില്ല," നിസാർ ഒരു പ്രേതത്തെപ്പോലെ മന്ത്രിച്ചു. അവൻ തന്റെ കൈയിലിരുന്ന മരപ്പിടിയുള്ള കത്തി ഒരു കല്ലിൽ ഉരച്ചു മൂർച്ച കൂട്ടി. അതിൽ നിന്ന് തെറിച്ച തീപ്പൊരികൾ അവളുടെ കണ്ണുകളിൽ ഭയമായി പടർന്നു. ഒരു വലിയ ചീനച്ചട്ടിയിൽ അവൻ ലിറ്റർ കണക്കിന് ഓയിൽ ഒഴിച്ചു. വലിയ ബർണറിൽ നിന്ന് നീല ജ്വാലകൾ ഉയർന്നു. എണ്ണ ചൂടായി പുകഞ്ഞു തുടങ്ങിയപ്പോൾ നിസാർ അവൾക്കരികിലേക്ക് നീങ്ങി. ഒരു മീനിനെ കറി വെക്കാൻ ഒരുക്കുന്നതുപോലെ അവൻ അവളുടെ കൈകളിലും പുറത്തും കത്തികൊണ്ട് ആഴത്തിൽ വരയിട്ടു. മുറിവുകളിൽ നിന്ന് രക്തം ചാലിട്ടൊഴുകി. വേദന കൊണ്ട് അവൾ പിടയുമ്പോൾ, അരികിലിരുന്ന ഭരണിയിൽ നിന്ന് ഒരു പിടി കാന്താരി മുളകും ഉപ്പും എടുത്ത് അവൻ ആ മുറിവുകളിലേക്ക് ബലമായി തേച്ചുപിടിപ്പിച്ചു. നീറ്റൽ സഹിക്കാനാവാതെ അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി. പുറംലോകം കേൾക്കാത്ത ആ നിലവിളികൾ ആ ഐസ് പ്ലാന്റിന്റെ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു. "മീനിന് ജീവനുണ്ടെങ്കിലേ വറുക്കുമ്പോൾ രുചി കൂടൂ..." ക്രൂരമായ ഒരു ചിരിയോടെ നിസാർ പറഞ്ഞു. തിളച്ചു മറിഞ്ഞ എണ്ണയിലേക്ക് അവൻ അവളെ താഴ്ത്തി. മാംസം വെന്തുമൊരിയുന്ന മണം ആ മുറിയിലാകെ പടർന്നു. അവളുടെ അവസാന ശ്വാസവും ആ എണ്ണപ്പാത്രത്തിൽ ഒടുങ്ങി. കുറച്ചു സമയത്തിന് ശേഷം, മൊരിഞ്ഞ ആ ശരീരഭാഗങ്ങൾ അവൻ പുറത്തെടുത്തു. ഒരു പാചകക്കാരന്റെ ലാഘവത്തോടെ അവ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി. അർദ്ധരാത്രിയിൽ ആരും കാണാതെ നിസാർ തന്റെ വള്ളവുമായി കടലിന്റെ നടുവിലേക്ക് പോയി. വറുത്ത മാംസത്തിന്റെ ഗന്ധം പിടിച്ചെത്തിയ സ്രാവുകൾക്കും തിരണ്ടികൾക്കും അവൻ ആ കഷ്ണങ്ങൾ എറിഞ്ഞുകൊടുത്തു. നിമിഷങ്ങൾക്കകം ഫാത്തിമ എന്ന തെളിവ് കടലിന്റെ ആഴങ്ങളിൽ അപ്രത്യക്ഷമായി. …….. അടുത്ത ഊഴം അഞ്ജുവിന്റെതായിരുന്നു. പാവപ്പെട്ട ആൺകുട്ടികളെ പ്രണയത്തിൽ വീഴ്ത്തി പണം തട്ടുന്നതായിരുന്നു അവളുടെ വിനോദം. നിസാറിന്റെ അയൽവാസിയായ ഒരു യുവാവ് അവൾ കാരണം ആത്മഹത്യ ചെയ്തതറിഞ്ഞപ്പോഴാണ് നിസാർ അവളെ തന്റെ താവളത്തിലെത്തിച്ചത്. ഐസ് പ്ലാന്റിലെ തണുത്ത തറയിൽ അവളെ കെട്ടിയിട്ട ശേഷം നിസാർ തന്റെ കത്തി മൂർച്ച കൂട്ടി. "മീനിന്റെ ശൽക്കങ്ങൾ ചെത്തിക്കളയുന്നത് കണ്ടിട്ടുണ്ടോ അഞ്ജു? അതുപോലെ നിന്റെ ഈ അഴകും പണത്തോടുള്ള ആർത്തിയും ഞാൻ ചെത്തിക്കളയാം," അവൻ ക്രൂരമായി ചിരിച്ചു. അവളുടെ ശരീരത്തിൽ കത്തിയുടെ മുനകൊണ്ട് മീനിന്റെ ശൽക്കങ്ങൾ നീക്കം ചെയ്യുന്നതുപോലെ ഓരോ പോറലുകളുണ്ടാക്കി. ഓരോ പോറലിലും അവൻ മുളകുപൊടി വാരി വിതറി. പ്രാണവേദനയിൽ അവൾ പുളയുമ്പോൾ നിസാർ തന്റെ പഴയ റേഡിയോയിൽ ഒരു പാട്ട് മൂളിക്കൊണ്ടിരുന്നു. ഒടുവിൽ, തിളയ്ക്കുന്ന എണ്ണയിലേക്ക് അവളെ വലിച്ചെറിഞ്ഞു. വെന്തുമൊരിഞ്ഞ ആ കഷ്ണങ്ങൾ പതിവുപോലെ കടലിലെ മീനുകൾക്ക് വിരുന്നായി. ………. സ്വന്തം മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുത്ത് അവരെ തെരുവിലേക്ക് ഇറക്കിവിട്ടവളായിരുന്നു സ്വപ്ന. അവളെ പിടികൂടിയ നിസാർ പറഞ്ഞത് ഒന്നേയുള്ളൂ: "സ്വന്തം ചോരയെ ചതിക്കുന്നവർക്ക് മീനിന്റെ അന്ത്യം വേണം." അവളുടെ വിരലുകൾ ഓരോന്നായി മീൻ കഷ്ണങ്ങൾ അരിയുന്നതുപോലെ അവൻ അരിഞ്ഞുമാറ്റി. മുറിവുകളിൽ ഉപ്പും മസാലയും തേച്ച് അവളെ എണ്ണയിലിട്ട് വറുക്കുമ്പോൾ അതിന്റെ മണം പുറത്തേക്ക് പോകാതിരിക്കാൻ അവൻ വലിയ എക്സ്ഹോസ്റ്റ് ഫാനുകൾ പ്രവർത്തിപ്പിച്ചു. "നിന്റെ മാതാപിതാക്കൾ അനുഭവിച്ച കണ്ണീരിന്റെ അത്രയും വരില്ല ഈ ചൂട്," എന്ന് മന്ത്രിച്ചുകൊണ്ട് അവൻ അവളെ എണ്ണപ്പാത്രത്തിലേക്ക് പൂർണ്ണമായി താഴ്ത്തി. ……. പാവപ്പെട്ട മീൻ തൊഴിലാളികളുടെ പണം തട്ടിയെടുത്ത നൂർജഹാനെ നിസാർ വെറുതെ വിട്ടില്ല. അവളുടെ ആഭരണങ്ങളെല്ലാം അഴിച്ചുമാറ്റി അവൻ പരിഹസിച്ചു "ഈ പൊന്നിന്റെ തിളക്കത്തേക്കാൾ നല്ലത് എണ്ണയിലെ തിളക്കമാണ്." അവളുടെ ദേഹത്ത് കത്തികൊണ്ട് വരയിട്ട ശേഷം അവൻ ഉപ്പുവെള്ളം ഒഴിച്ചു. ഓരോ മുറിവും എരിയുമ്പോൾ അവൾ ബോധം കെട്ടു വീഴാതിരിക്കാൻ അവളുടെ മുഖത്ത് ഐസ് വെള്ളം ഒഴിച്ചുകൊണ്ടിരുന്നു. അവസാനം, ഒരു വലിയ സ്രാവിനെ വെട്ടുന്നതുപോലെ അവളെ കീറിമുറിച്ച് അവൻ വറുത്തെടുത്തു. അവളുടെ അന്ത്യവും കടലിന്റെ ആഴങ്ങളിലായി. …….. റിയ എന്ന പെൺകുട്ടി നിസാറിന്റെ ഈ രഹസ്യം യാദൃച്ഛികമായി കണ്ടുപിടിക്കുകയും അവനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. നിസാർ അല്പം പോലും മടിച്ചില്ല. "മരിച്ചവർക്കേ രഹസ്യം സൂക്ഷിക്കാൻ കഴിയൂ," എന്ന് അവൻ അവളോട് അവസാനമായി പറഞ്ഞു. അവളുടെ കണ്ണുകളിൽ മുളകുപൊടി വിതറി അന്ധയാക്കിയ ശേഷം അവളെ ജീവനോടെ കീറിമുറിച്ചു. ആ പഴയ ഐസ് പ്ലാന്റിൽ അവസാനമായി ഉയർന്ന നിലവിളി അവളുടേതായിരുന്നു. അവളെയും വറുത്തെടുത്ത് കടലിലെ മീനുകൾക്ക് ഇരയായി നൽകിയതോടെ നിസാറിന്റെ രഹസ്യങ്ങൾ കടൽ വീണ്ടും വിഴുങ്ങി. ……… കൊച്ചി പോലീസിനെ സംബന്ധിച്ചിടത്തോളം ആ അഞ്ച് സ്ത്രീകളുടെ തിരോധാനം ഇന്നും തെളിയിക്കപ്പെടാത്ത ഒരു വലിയ രഹസ്യമാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരേ കാലയളവിൽ അഞ്ച് പേർ അപ്രത്യക്ഷരായിട്ടും അവർക്കിടയിൽ ഒരു ബന്ധം പോലും കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങളോ സാക്ഷികളോ ഇല്ലാത്തതിനാൽ, അവർ സ്വന്തം ഇഷ്ടപ്രകാരം നാടുവിട്ടു പോയതാകാമെന്ന നിഗമനത്തിൽ പോലീസ് ഫയലുകൾ ക്ലോസ് ചെയ്തു. ചതിയുടെയും വഞ്ചനയുടെയും കഥകൾ ആ ഫയലുകൾക്കുള്ളിൽ പൊടിപിടിച്ചു കിടന്നു. ഇൻസ്പെക്ടർ സാമൂവൽ വർഗീസ് പലപ്പോഴും ചന്തയിൽ വെച്ച് നിസാറിനോട് കുശലാന്വേഷണം നടത്താറുണ്ട്. നിസാർ നൽകുന്ന കൊഴുത്ത മീനുകൾ വാങ്ങി വീട്ടിൽ പോകുമ്പോൾ, താൻ അന്വേഷിക്കുന്നവരുടെ അവശിഷ്ടങ്ങളാണ് ആ മീനുകളുടെ വയറ്റിലുള്ളതെന്ന് ആ ഉദ്യോഗസ്ഥൻ സ്വപ്നത്തിൽ പോലും കരുതാറില്ല. രാത്രിയുടെ നിശബ്ദതയിൽ നിസാർ തന്റെ കളി തുടർന്നുകൊണ്ടേയിരുന്നു. തെളിവുകളെല്ലാം ആ തിളയ്ക്കുന്ന ഓയിൽ യിൽ വെന്തുതീർന്നുകൊണ്ടിരുന്നു, ബാക്കിയുള്ളവ കടലിലെ മീനുകൾക്ക് വിരുന്നായി. നഗരം സുഖമായി ഉറങ്ങുമ്പോൾ, നിസാർ തന്റെ അടുത്ത ഇരയെ കണ്ടെത്താൻ മീൻവണ്ടിയുമായി തെരുവിലിറങ്ങും. പോലീസിന്റെ റെക്കോർഡുകളിൽ അയാൾ വെറുമൊരു സാധാരണക്കാരനാണ്, പക്ഷേ കൊച്ചിയിലെ ആ പഴയ ഐസ് പ്ലാന്റിനുള്ളിൽ അയാൾ ഇപ്പോഴും തന്റെ പകയുടെ എണ്ണ തിളപ്പിച്ചു കൊണ്ടിരിക്കുകയാണ്. കടൽ ഇന്നും ഒന്നും മിണ്ടാതെ എല്ലാം സാക്ഷ്യം വഹിക്കുന്നു. ……. End
📙 നോവൽ - ShareChat