വായന
1K Posts • 245K views
ഭൂമിക2💗 3 . . ബോട്ട് കണ്ണിൽ നിന്നു മറഞ്ഞു കഴിഞ്ഞു. പലരും വീടുകളിലേക്ക് മടങ്ങി. എന്നാൽ പാറുവിനും അമ്മയ്ക്കും അവിടെ നിന്നു ദൃഷ്ടി മാറ്റാൻ കഴിഞ്ഞിരുന്നില്ല. ദൂരേക്ക് അകന്നു പോകുന്ന ആ ബിന്ദുവിനെ അവർ ഇമവെട്ടാതെ നോക്കി നിന്നു. "ഇതേ ഇങ്ങനെ നോക്കി നിന്നു എന്ന് കരുതി പോയ വണ്ടി തിരിച്ചു വരില്ല കെട്ടോ..നമ്മുക്ക് ഇനി വീട്ടിക്ക് തിരിച്ചാലോ.." രുദ്രൻ രണ്ട് പേരോടും ആയി വിളിച്ചു പറയുമ്പോൾ അവർ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.. "ഒന്ന് നോക്കിക്കേടാ.. രണ്ടിനെയും. എന്താ ചേർച്ച.ചുമ്മാ അല്ല ദേവ് ഇവളെ കെട്ടണം പറഞ്ഞു വാശി പിടിക്കുന്നെ" അഖിൽ കളിയാലേ അവരെ നോക്കി രുദ്രനോടായി പറഞ്ഞതും പാറു ഞെട്ടി. അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു. അതു കണ്ടവരുടെ ചുണ്ടിൽ അറിയാതെ ചിരി പൊട്ടി.. "നീ എന്തിനാ ഇങ്ങനെ അവനെ നോക്കുന്നെ. ഇവരെങ്ങും കൂടിയാൽ ഇങ്ങനെ നിന്നെ പറ്റി തന്ന സംസാരം ഉണ്ടാകാറു.." അമ്മയുടെ സംസാരം കേട്ടു പാറു അന്താളിപ്പോടെ രണ്ടു പേരെ ഒന്ന് നോക്കി. അതു കണ്ടു അവർ നാമ്മൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടെ അവൾക്കു കൈ മലർത്തി കാണിച്ചു. "നീ പേടിക്കണ്ടടി അമ്മക്ക് നിന്നെ പെരുത്തു ഇഷ്ട്ട അല്ലമ്മേ... " "ഹ്മ്മ് അതിനെ പറ്റി എനിക്കൊന്നു ആലോചിക്കണം.." ഗൗരവത്തോടെ അമ്മ അതു പറയുമ്പോൾ. പാറുവിന്റെ മുഖം വാടി. അതു കണ്ടു അവർ അദിഷയിച്ചു പോയി. "എന്റെ കൊച്ചേ ഞാൻ ചുമ്മാ പറഞ്ഞത നീ ഇങ്ങനെ എല്ലാത്തിലും സങ്കട പെടല്ലേ.." അമ്മ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറയുമ്പോൾ രുദ്രയും അഖിലും അവരുടെ അടുത്തേക്കായി നടന്നു വന്നിരുന്നു.... "അമ്മേ ഇവിടെ ഇങ്ങനെ തറഞ്ഞു നിൽക്കാൻ ആണോ നിങ്ങളുടെ ഉദ്ദേശം. വാ വീട്ടിൽ പോകാം.." അഖിൽ കുറുമ്പോടെ അമ്മയെ പിടിച്ചു മുന്നോട്ടു നടക്കുമ്പോൾ അവർ അവന്റെ കൈകൾ തട്ടി മാറ്റി അവനെ ഗൗരവത്തോടെ നോക്കി. "നീ എന്നാത്തിനാട അവനെ പോലെ പെരുമാറുന്നെ ഹ്മ്മ്..." അമ്മ കുറുമ്പോടെ അവനോടു ചോദിക്കുമ്പോൾ അവൻ അമ്മയുടെ തടി എല്ലിൽ പിടിച്ചു ഒന്ന് ആട്ടി.. "എന്റെ അമ്മയെ ഞാൻ നോക്കിയ പോലെ ഒരു കുറവും വെറുത്താതെ നോക്കണേ..... എന്ന് പറഞ്ഞ നിങ്ങടെ മോനിവിടെ നിന്നു പോയ.." അഖിലിന്റെ പറച്ചിൽ കേട്ടു അവനെ ശെരി വെച്ചെന്നോണം രുദ്ര മുന്നോട്ടു വന്നു അമ്മയുടെയും പാറുവിന്റെയും ഷോൾഡറിൽ പിടിച്ചു അവനോടു ചേർത്തു നിറുത്തി.. "ദേവിന്റെ അമ്മ എന്ന് പറഞ്ഞാൽ നമ്മുക്ക് നമ്മുടെ സ്വന്തം അമ്മയെ പോലെയാ.. ദേവിന്റെ പെണ്ണെന്നു പറഞ്ഞാൽ നമുക്ക്....നമ്മുടെ സ്വന്തം.." അവൻ പറഞ്ഞു അവസാനിപ്പിക്കും മുന്നേ അവന്റെ ചുണ്ടിലായി അമ്മയുടെ കൈ പതിഞ്ഞിരുന്നു. അതു കണ്ടു അന്താളിപ്പോടെ അവൻ അമ്മയെ നോക്കിയതും. അവർ അവനിക്കു ഒന്ന് കണ്ണുരുട്ടി നോക്കി.. "എന്താ അമ്മേ ഞാൻ സ്വന്തം സഹോദരി എന്നും പറയാനാ ഉദേശിച്ചേ..." "അങ്ങനെ അയാൽ നിനക്ക് കൊള്ളാം.." അമ്മയുടെ മറുപടി കേട്ടു ചുണ്ട് ചുളിക്കി കൊണ്ട് രുദ്ര വേഗത്തിൽ നടന്നതും ചിരിയോടെ എല്ലാവരും അവനെ പിന്തുടർന്നു.. (തുടരും) രണ്ടു വരിയിൽ കുറയാതെ അഭിപ്രായം നൽകണേ... Serin 💗 #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📚 വായന മുറി ✔️
22 likes
1 comment 17 shares
ഭൂമിക 2💗.1 . . Np:- ഭൂമിക ഒന്ന് വായിച്ചു. ഇത് ഇങ്ങനെ അല്ല ഞങ്ങൾ ഉദ്ദേശിച്ചത് എന്ന് പറഞ്ഞു അടിയുണ്ടാകരുത്. കഥകൃത്തു കഥ എഴുതുകയല്ലേ 😁. എന്തേലും ഒക്കെ ഉണ്ടാകും. അപ്പൊൾ ഐശ്വര്യമായി കഥ വീണ്ടും തുടങ്ങാം. {ഭൂമിക s2} ********************** അങ്ങാടിയുടെ പുറകിലെ അതികം ആരും എത്തി പെടാത്ത കുഞ്ഞി സ്റ്റേഡിയത്തിൽ നിന്നും ദേവ് കഥ പറഞ്ഞു നിർത്തുമ്പോൾ ആ മൂന്നു പേരുടെയും കണ്ണുകൾ അവന്റെ മുഖത്തു തറഞ്ഞു നിൽപ്പായിരുന്നു. "കഴിഞ്ഞോ......" "ഹ്മ്മ്മ്... " "ഇതെന്തു കഥയ.. അക്കരെ പോയ കിരൺ പിന്നെ തിരിച്ചു വന്നില്ലേ.. ഇതൊരുമാതിരി കഥയായി പോയിട്ടോ.." ദേവിന്റെ പാതി മുറിഞ്ഞ കഥ കേട്ടു തൃപ്തി കിട്ടാതെ പാറു അവന്റെ അടുത്ത് നിന്നു അൽപ്പം നീങ്ങിയിരുന്നു.. അതു കണ്ടു അവളെ തന്റെ നഞ്ചിലോട്ടു വലിച്ചിട്ടവൻ ചെറു ചിരിയോടെ അവളുടെ കൈവെള്ളകൾ സ്വന്തമാക്കി.. "ഇത് ഒരു വറും കഥയല്ല പാറു.. ജീവിതം ആണ്.നമ്മുടെ നാട്ടിൽ എന്റെ വീട്ടിൽ കഴിഞ്ഞ ഒരു ഒരു ജീവിതകഥ.." ദേവിന്റെ ആ മറുപടി കേട്ടു ഇച്ചിരി മാറി എന്തെല്ലാമോ പിറു പിറുത്തു കൊണ്ടിരുന്ന രുദ്രനും അഖിലും വീണ്ടും അവന്റെ അടുത്ത വാക്കിനായി ആവേശത്തോടെ ചെവി കോർത്തു.. "ഇത് എന്റെ ചെറിയച്ഛൻ കിരൺ മഹാദേവന്റെ കഥയ 19 വർഷങ്ങൾക്കു മുന്നേ ഈ നാടുവിട്ടുപോയ എന്റെ ചെറിയച്ഛന്റെ കഥ..." ദൂരെ എവിടെയോ ദൃഷ്ടി പതിപ്പിച്ചിട്ടുള്ള അവന്റെ സംസാരം കേട്ടു എല്ലാവരും പല ചിന്തയിലേക്ക് മടങ്ങി.. "എന്നിരുന്നാലും താൻ ജീവന് തുല്യം സ്നേഹിച്ച ഒരു പെണ്ണിനെ നാട്ടിലാക്കി ഇത്രയും കാലം അയാൾ അവിടെ നിൽക്കുമോ... എന്തൊരു ദുഷ്ടൻ ആണ് അയാൾ..." പാറുവിന്റെ കെറുവോടെയുള്ള സംസാരം കേട്ടു ദേവിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.. "വരുമായിരിക്കാം.. ഞാൻ അറിഞ്ഞെടുത്തോളം ചെറിയച്ഛൻ പോയതിന്റെ ഒരാഴ്ച തികഞ്ഞപ്പോയെക്കും അവർ വേറെ ഒരു കല്യാണം കഴിച്ചെന്നാണ്..." "ഇമ്പോസിബിൾ... അങ്ങനെ ചങ്കു തുറന്നു സ്നേഹിച്ചോരാൾക്ക് വേറൊരാളെ കെട്ടാൻ സാധിക്കില്ല.." "അതെ..." പാറു വിട്ടു കൊടുക്കാതെ വാദിച്ചതും ദേവ് അവളെ ഒന്നയച്ചു.... "അതു തന്നായ എന്റെയും സംശയം. ചെറിയച്ഛൻ ഇവിടെ നിന്നു പോയതിൽ പിന്നെ പെട്ടുന്നുണ്ടായ അവരുടെ കല്യാണം...പിന്നെ അവർ അത്രയും കാലം നിന്ന വീട് തന്നെ വിട്ടവർ എവിടെയോ പോയി എന്ന കേട്ടത്.. ചിലപ്പോൾ എല്ലാം അറിഞ്ഞപ്പോൾ അവരുടെ വീട്ടുകാർ നിർബ്ബന്തിപ്പിച്ചു ചെയ്യിപ്പിച്ചതാകം എല്ലാം.." "എന്തൊക്കെ പറഞ്ഞാലും ഇതൊരുമാതിരി കദന കഥ ആയി പോയല്ലോട..." സ്റ്റേടിയതിയതിന്റെ പടികളിലൂടെ തെക്ക് വടക്കു നടക്കുന്നതിനിടെ രുദ്ര പറഞ്ഞതും ദേവും അതു സമ്മതിച്ചെന്നപോൽ തല കുലുക്കി.. "അല്ല നീ നാളെ അക്കരയിൽ ജോലിക്ക് പോകുവല്ലേ. കഷ്ട പെട്ടു അവിടെ ജോലി നോക്കിയത് നിന്റെ ചെറിയച്ഛനെ കണ്ടു പിടിക്കാൻ ആണോ... " ഏറെ നേരം എന്തോ ചിന്തയിലായിരുന്നു അഖിൽ എല്ലാം എനിക്ക് മനസ്സിലായി എന്ന രീതിയിൽ കൂടമായി ചിരിച്ചു ദേവിനോട് ചോദ്യച്ചതും. ബാക്കിയുള്ളവർ അവന്റെ ചോദ്യം കേട്ടു. അവനെ കളിയാക്കി കൊണ്ട് ഊറി ചിരിക്കാൻ തുടങ്ങി.. "അതെ.... " "എന്ത്..." "ഞാൻ ചെറിയച്ഛനെ തിരക്കി തന്നെയാ പോകുന്നെന്ന്..." ദേവ് ഗൗരവത്തോടെ തന്റെ തീരുമാനം ആവർത്തിച്ചതും അവർ വാ തുറന്നു നിന്നു പോയി.. "നിനക്ക് എന്താ ഭ്രാന്തു പിടിച്ചോ ദേവ്..എന്ത് തേങ്ങ കണ്ടിട്ടാ നീ അക്കരിയിലേക്ക് പോകുന്നെ.. 10 18 വർഷങ്ങൾക്കു മുന്നേ നിന്റെ ചെറിയച്ഛൻ ആ വഞ്ചി കേറി ഏതെല്ലാം സ്ഥലത്തേക്ക് പോയേക്കാം നീ പോകുന്ന ഇടം തന്നെയാണ് നിന്റെ ചെറിയച്ഛൻ പോയ ഇടം എന്ന് നിനക്ക് ഉറപ്പിക്കാവോ..." രുദ്രന്റെ കോപം കൊണ്ട് നിറഞ്ഞ ചോദ്യം കെട്ടു ദേവ് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... "അക്കരെ എത്തിയ ചെറിയച്ഛൻ പതിവനുസരിച്ചു. അമ്മക്ക് അവസാനമായി ഒരു കത്തയച്ചു. അതിലെ എൻവലപ്പിൽ ചെറിയച്ഛൻ ആ കത്തയച്ച സ്ഥലത്തിന്റെ സ്ഥലവും അഡ്രസ്സും എല്ലാം ഉണ്ടായിരുന്നു.." "ഹാ... നിന്റെ വീട്ടുകാരെല്ലാം നിന്റെ പോലെ മണ്ടന്മാരാണോ.. ഹാ.അങ്ങനെ ഒരു സ്ഥലത്തിന്റെ പേര് ആ എൻവലപ്പിൽ ഉണ്ടായിരുന്നെങ്കിൽ അവർക്കു അന്നേ തിരഞ്ഞു പോയി കൂടായിരുന്നോ.." "എടാ മണ്ട... എനിക്കറിയില്ല എന്താ അന്ന് സംഭവിച്ചേ എന്ന്.. കഴിഞ്ഞ പ്രാവിശ്യം എന്റെ പിറന്നാളിന് കന്യാകുമാരിലേക്ക് പോയപ്പോ വെറുതെ പഴയ വീട്ടിൽ കയറിയപ്പോൾ ആണ് ഈ കത്തെല്ലാം കിട്ടിയതു.. എല്ലാം വാരി കൂട്ടി ഇവിടേക്ക് വന്നു സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് എനിക്ക് ഈ സ്ഥലത്തിന്റെ പേര് കാണാൻ കഴിഞ്ഞത്. ചെറിയച്ഛന്റെ കത്തു കയ്യിൽ കിട്ടിയതിന്റെ അടുത്ത ദിവസം തന്നെ അമ്മ ഇവിടേക്ക് പൊന്നത പിന്നെ കന്യാകുമാരിയിലേക്ക് പോയിട്ടില്ല അറിയാവുന്നതല്ലേ ആ കാര്യം.." അവന്റെ അത്രയും നീണ്ട സംസാരം കേട്ടിട്ടും രുദ്രനു സമാധാനം ആയില്ലാ.. "ശെരിയാ സ്ഥലം കിട്ടി. പക്ഷെ ഇത്രയും കൊല്ലം കൊണ്ട് അയാൾക്ക്‌ വേറെ എവിടേലും പോയി കൂടെ.അതിരിക്കട്ടെ എന്ത് കണ്ടിട്ട നീ അയാളെ കണ്ടു പിടിക്കാൻ പോകുന്നതു... 18 വർഷം മുന്നത്തെ അയാളുടെ 18 വയസ്സായപ്പോൾ എടുത്ത ഫോട്ടോയോ.. എടാ അയാൾക്ക്‌ താടിയും മുടിയെല്ലാം വന്നു. വേണ്ട മുടിയെല്ലാം നരച്ചു അയാളിപ്പോൾ വേറൊരു മനുഷ്യൻ തന്നെ ആയി കാണും..." രുദ്രന്റെ പറച്ചിൽ കേട്ടതും ദേവ് ആകെ തളർന്നു.അതു മനസ്സിലാക്കി പാറു ത്താഴെ കിടന്ന ഒരു കല്ലു അവനു നേരെ ഒന്ന് ഓങ്ങി അവനെ കൂർപ്പിച്ചു നോക്കി.. "നിന്റെ കറുമ്പൻ നാവുകൊണ്ടു ഒന്നും പറഞ്ഞേക്കല്ലേ.അതോണ്ട് ഒന്നും നടക്കത്തില്ല..ഈശ്വരൻ വിചാരിച്ചാൽ എത്ര മയിലുകൾ അകലെ ആണേലും നമ്മൾ തിരയുന്നത് നമ്മുടെ അടുത്ത് എത്തിയിരിക്കും തീർച്ച.." "ഹ്മ്മ്..." പാറുവിന്റെ പതിഞ്ഞ വാക്കുകൾ കാതിലെത്തിയതും ദേവ് പുഞ്ചിരിയോടെ അവളെ അവനോടു ചേർത്തു നിറുത്തി.. അതു കണ്ടു ഞമ്മൾക്കിതൊന്നും കാണണ്ടേ എന്ന മട്ടിൽ രുദ്രവും അഖിലും സ്റ്റേടിയതിന്റെ പടി ഇറങ്ങി മുന്നേ നടന്നു.. "എടാ... നിക്കെടാ ഞമ്മളും വരുന്നു.." അങ്ങാടിക്ക് പിറകിലെ ഒരു കുഞ്ഞു നട വഴിയിലൂടെ പോകുമ്പോൾ പാറുവിന്റെ മനസ്സിൽ വീണ്ടും സംശയങ്ങൾ മുള പൊട്ടി.. "ചെറിയച്ഛനെ കണ്ടു പിടിച്ചിട്ടു എന്തിനാ ദേവ്. തിരികെ ഇവിടെ കൊണ്ട് വന്നിട്ടു ഒരുബാട് ഓർമകളാൽ അയാളെ കുത്തി നോവിക്കാൻ എല്ലാതെ എന്ത് ഉപകാരം.. " അവളുടെ സംസാരം കേട്ടു പലതും ചിന്തിച്ചു ചിരിച്ചോണ്ട് അവൻ പാറുവിനെ നോക്കി.. "ചെറിയച്ഛന്റെ തിരിച്ചു വരവിനായി ഒരുബാടാലുകൾ കാത്തിരിക്കുന്നുണ്ടു പാറു.." ദേവിന്റെ മറുപടിയിൽ അവൾ സംതൃപ്‌യല്ലായിരുന്നു പാറു..കിരൺ തിരികെ വരുമ്പോൾ ഭൂമിയും വന്നെങ്കിൽ എന്ന് അവൾ വെറുതെ ഒന്ന് ആശിച്ചു.. [ഇവരാണ് കഥയിലെ പുതിയ കഥപാത്രങ്ങൾ. 𝟏.ആദിദേവ്. കിരണിന്റെ ചേച്ചിയുടെ മകൻ. 𝟐.പാറു എന്ന പാർവതി ദേവിന്റെ കാമുകി 𝟑.രുദ്രൻ 𝟒. അഖിൽ ദേവിന്റെ അടുത്ത കൂട്ടുകാരന്മാർ] സമയം സദ്യയാകാറായപ്പോൾ ആണ് അവർ പാറുവിന്റെ വീടിന് മുന്നിലെത്തിയത്.. "വരുന്നുണ്ടോ ഒന്നൂടെ..." "എന്നും ഇങ്ങനെ അവിടേക്കു വന്നാൽ ബർഗവിയമ്മ ആ അരിവാൾ കൊണ്ടൊന്നു വീശും.." രുദ്രന്റെ കളിയാലുള്ള പറച്ചിൽ കേട്ടു എല്ലാവരും പരസ്പരം നോക്കി ചിരിച്ചതും.പാറു അവരെ ഒന്ന് കൂർപ്പിച്ചു നോക്കി.. "ഓ എന്റെ അമ്മ അങ്ങനെ ഒന്നും അല്ല പാവമാ..." കേറുവോടെ അതും പറഞ്ഞു മുകളിലേക്കു പോകുന്നവളെ നോക്കി. എന്തോ കാത്തെന്ന പോലെ മൂവരും കുസൃതി ചിരിയോടെ അവിടെ കാത്തു നിന്നു.. വിളക്ക് വെക്കാനായി പുരയിടത്തിലെ തിണ്ണയിലേക്ക് വരുന്ന മുത്തശ്ശിയുടെ കണ്ണ് വെട്ടിച്ചു പയ്യെ അകത്തേക്ക് ഓടി കയറിയ പാറുവിന്റെ ശബ്ദം പെട്ടന്നുയർന്നു "അയ്യോ അമ്മേ നാളെ എന്തായാലും നേരത്തെ എത്താവേ..." പാറുവിന്റെ പതിവനുസരിച്ചുള്ള നിലവിളി കേട്ടപ്പോൾ ചിരിയോടെ മൂവരും വീട്ടിലേക്കു നടന്നു.. "എടാ.... എന്റെ അമ്മ പാവാടാ.." "ഹ്മ്മ് മതി ഇനി അവളെ തിന്നേണ്ട പെട്ടന്ന് നടന്നെ നാളെ പോകാൻ ഉള്ളത ബാഗ് ഒന്നും കെട്ടി കഴിഞ്ഞിട്ടില്ല..." അക്ഷമയോടെ വീട്ടിലേക്കൊടുന്ന ദേവിന്റെ പിറകെ രുദ്രയും അഖിലും പയ്യെ നടന്നു.. "എടാ... ചെറിയച്ഛന്റെ പോണ്ടാട്ടിയുടെ പേരെന്തായിരുന്നു..." കുസൃതി ചിരിയോടെയുള്ള രുദ്രന്റെ ചോദ്യത്തിന് ദേവ് അവനെ തിരിഞ്ഞു നോക്കി കൊണ്ട് നൂരിന്റെ വോൾഡെജിൽ ഒന്ന് ചിരിച്ചു. "💗..ഭൂമിക...!!💗" (തുടരും) ആരും അടിയുണ്ടാക്കേണ്ട നാട് വിട്ടു പോയ കിരണേ തിരിച്ചു വിളിക്കാൻ ആളെ പറഞ്ഞു വിടുന്നുണ്ട്..😁🤌🏻 ഇനി ഈ കഥ തുടരണം വേണ്ടയോ എന്ന് നിങ്ങളുടെ തീരുമാനം.... 😌🙌🏻. #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 വായന മുറി ✔️
17 likes
10 shares