😭 ‘ഉമ്മാ ഞാൻ ഗർഭിണിയാണ്, വയറ്റിൽ കുറേ ചവിട്ടി’; ഫസീല നേരിട്ടത് ക്രൂരപീഡനം
50 Posts • 1M views
ഇത് വായിച്ചിട്ട് എല്ലാവരും കമന്റ് ഇടുക👇💯 ഒരേയൊരു മോളാരുന്നു സാറേ.. ഉത്സവപറമ്പിൽ കച്ചോടം നടത്തി സ്വരുക്കൂട്ടിയ പണം തികയാതെ വന്നപ്പോള്‍ ആകെയുണ്ടായിരുന്ന 5 സെന്റും കൊച്ചുവീടും വിറ്റാണ് കെട്ടിച്ചത്.. ഉപ്പ് തൊട്ട് കർപ്പൂരം വരെ എത്തിച്ചു കൊടുത്തു.. എന്നിട്ടും അവൻ കൊന്നുകളഞ്ഞല്ലോ..😓😓😓 ചൊവ്വാഴ്ച മകൾ അവസാനമായി അയച്ച മെസ്സേജ് കാണാന്‍ അരമണിക്കൂര്‍ വൈകിപ്പോയത് ഓർക്കുമ്പോൾ പിതാവ് അബ്ദുള്‍റഷീദിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകും. ''ഒരേയൊരു മോളാണ്. അവള്‍ക്കുവേണ്ടിയാണ് ഞാന്‍ ജീവിച്ചതുതന്നെ. ഇങ്ങോട്ട് പോരാമായിരുന്നു അവള്‍ക്ക്. സന്ദേശങ്ങള്‍ കണ്ട് നൗഫലിന്റെ വീട്ടില്‍ ഓടിയെത്തുമ്പോഴേക്കും ഫസീലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ആരുടെയോ കൈയില്‍ ഒന്നുമറിയാതെ ഉറങ്ങുന്ന കൊച്ചുമോനെയും വാരിയെടുത്ത് ആശുപത്രിയില്‍ എത്തിയപ്പോള്‍ മകള്‍ പോയെന്ന് ഡോക്ടര്‍ വിളിച്ചുപറഞ്ഞു. അവളുടെ മുഖമൊന്നു കാണാന്‍ പോലുമുള്ള മനോധൈര്യം എനിക്കുണ്ടായില്ല''.- കരച്ചിലമര്‍ത്തി അബ്ദുള്‍റഷീദ് പറഞ്ഞു. പത്തുമാസം പ്രായമായ കൊച്ചുമകന്‍ മുഹമ്മദ് സെയാനെ മാറോടു ചേര്‍ത്തുപിടിച്ച് മരവിച്ചിരിപ്പാണ് മാതാവ് സെക്കീന. ഉത്സവപ്പറമ്പില്‍ മധുരപലഹാരങ്ങള്‍ വിറ്റു സ്വരുക്കൂട്ടിയ പണം പോരാതെ വന്നപ്പോള്‍ ആകെയുണ്ടായിരുന്ന അഞ്ചുസെന്റും കൊച്ചുവീടും വിറ്റാണ് മകളെ വിവാഹം ചെയ്തയച്ചത്. വിവാഹപ്പിറ്റേന്ന് ഭര്‍തൃമാതാവ് വാങ്ങി സൂക്ഷിച്ച സ്വര്‍ണം പിന്നെ വീട്ടുകാര്‍ കണ്ടിട്ടില്ല. വിവാഹത്തിനുമുമ്പ് കൊടുങ്ങല്ലൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്റ്റായിരുന്നു ഫസീല. എന്നാല്‍, പിന്നീട് നൗഫല്‍ ജോലിക്ക് പോകാന്‍ അനുവദിച്ചില്ല. ഒറ്റയ്ക്ക് സ്വന്തം വീട്ടില്‍ വരാന്‍പോലും പറ്റിയിരുന്നില്ല. മകള്‍ക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടാകരുതെന്ന് കരുതി ഒരു ചാക്ക് അരി, 20 കിലോ പഞ്ചസാര എന്നിങ്ങനെ ഉപ്പുതൊട്ട് കര്‍പ്പൂരംവരെയുള്ള സാധനങ്ങള്‍ മൂന്നുമാസം കൂടുമ്പോള്‍ അബ്ദുള്‍റഷീദ് നൗഫലിന്റെ വീട്ടില്‍ എത്തിച്ചിരുന്നു. സഹോദരന്റെ വീട്ടില്‍ ആയിരുന്ന നൗഫലും കുടുംബവും കഴിഞ്ഞ മാസമാണ് തറവാട്ടുവീട്ടിലേക്ക് മടങ്ങിയത്. അന്ന് വീട്ടിലേക്കാവശ്യമായ ഫര്‍ണിച്ചറും ഇലക്ട്രോണിക് സാധനങ്ങളുമടക്കം വാങ്ങിനല്‍കി. ''ഞാന്‍ പണക്കാരനായതു കൊണ്ടല്ല, ലക്ഷങ്ങള്‍ കടമുണ്ട്. വാടകവീട്ടിലാണ് താമസം. എന്നാലും മോളുടെ കണ്ണുനിറയരുത് എന്നായിരുന്നു ആഗ്രഹം''- വാക്കുകള്‍ മുഴുമിക്കാനാകാതെ ആ പിതാവ് വിങ്ങിപ്പൊട്ടി.💔💔 #news #mariage #suicide #followerseveryonehighlights #fypシ゚viralシfypシ゚ #highlightseveryone #followersreels #follows #ᏟᎾmmᎬᏁᏆ_frinds #😭 ‘ഉമ്മാ ഞാൻ ഗർഭിണിയാണ്, വയറ്റിൽ കുറേ ചവിട്ടി’; ഫസീല നേരിട്ടത് ക്രൂരപീഡനം #❤ സ്നേഹം മാത്രം 🤗 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #😔വേദന #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 കണ്ണൂർകാരൻ ❤️❤️❤️
33 likes
1 comment 41 shares
ഫസീലയുടെ ഭർതൃവീട്ടിൽ നടന്നത്.. 😢👇🏼 ഇരിങ്ങാലക്കുട: ഭർതൃവീട്ടിൽ നിന്ന് നേരിട്ട ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കാനാവാതെ 23-കാരിയായ ഫസീല ജീവനൊടുക്കി. പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ അനാഥമാക്കിയ ഈ ദുരന്തം, ഭർത്താവ് നൗഫലിന്റെയും അമ്മ റംലത്തിന്റെയും ക്രൂരതകൾ വെളിവാക്കുന്നു. നൗഫലും റംലത്തും നിലവിൽ റിമാൻഡിലാണ്. ഫസീലയുടെ പിതാവ് റഷീദിന്റെയും മാതാവ് സക്കീനയുടെയും ഏകമകളായിരുന്നു ഫസീല. ഉത്സവപ്പറമ്പുകളിൽ പൊരിവിൽപ്പന നടത്തി കുടുംബം പോറ്റിയ റഷീദ്, മകൾക്ക് 16 പവൻ സ്വർണവും നൽകി വിവാഹം കഴിച്ചയച്ചു. എന്നാൽ, നൗഫലിന്റെ സഹോദരന്മാരുടെ ഭാര്യമാർക്ക് ലഭിച്ച 25-30 പവൻ സ്വർണവുമായി താരതമ്യം ചെയ്ത്, ഫസീലയുടെ സ്വർണം 'പോര' എന്ന് ആക്ഷേപിച്ച് നൗഫലും വീട്ടുകാരും അവളെ നിരന്തരം മർദിച്ചു. അടുക്കളയ്ക്കാവശ്യമായ അരി, ഉപ്പ് തുടങ്ങിയവ മുതൽ എല്ലാം ഫസീലയുടെ മാതാപിതാക്കൾ തന്നെ വാങ്ങിനൽകി. എന്നിട്ടും, ഫസീലയ്ക്ക് നൽകിയ 2000 രൂപ പോലും നൗഫൽ കൈക്കലാക്കി. വീട്ടിലെ വാഷിങ് മെഷീനോ ചുമരോ തൊടാൻ പോലും അനുവാദമില്ലായിരുന്നു; തൊട്ടാൽ മർദനം ഉറപ്പായിരുന്നു. കുഞ്ഞിന്റെ ചികിത്സ പോലും നിഷേധിച്ചു ഫസീലയുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് വയറിളക്കം ബാധിച്ചപ്പോൾ, നൗഫൽ ചികിത്സയ്ക്ക് പണം ചെലവഴിക്കാൻ തയ്യാറായില്ല. നാല് ദിവസം കഴിഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോകാത്തതിനെ തുടർന്ന്, റഷീദ് തന്നെ ഓട്ടോ വിളിച്ച് കുഞ്ഞിനെ കൊടുങ്ങല്ലൂർ ആശുപത്രിയിൽ എത്തിച്ചു. ഇതിന്റെ പേര് പറഞ്ഞ് ഫസീലയെ വീണ്ടും നൗഫൽ മർദിച്ചു. രണ്ടാമത് ഗർഭിണിയായിരുന്ന ഫസീലയെ, ഗർഭം അലസിപ്പിക്കാനായി നൗഫൽ വയറിൽ ചവിട്ടിയതായും കുടുംബം ആരോപിക്കുന്നു. "ജീവിച്ചിരിക്കാൻ സമ്മതിക്കില്ലെന്ന് മനസിലായപ്പോൾ, മകൾക്ക് മറ്റ് വഴികൾ ഇല്ലാതായി," റഷീദ് വേദനയോടെ പറഞ്ഞു. ആത്മഹത്യയിലേക്കുള്ള വഴി നൗഫലിന്റെ സഹോദരന്റെ വീട്ടിൽ, അവൻ വിദേശത്തായിരിക്കെ, ഫസീലയും കുഞ്ഞും താമസിച്ചു. എന്നാൽ, അവിടെയും സമാധാനം നിഷേധിക്കപ്പെട്ടു. തലവേദനയ്ക്ക് ഗുളിക വാങ്ങാൻ പോലും പണം നൽകാത്ത നൗഫലിന്റെ ക്രൂരത സഹിക്കാൻ കഴിയാതെ, ഫസീല ആത്മഹത്യ തെരഞ്ഞെടുത്തു. രാവിലെ 6:45-ന് ഫസീലയുടെ വാട്സാപ് സന്ദേശം കണ്ട റഷീദും സക്കീനയും 20 മിനിറ്റിനകം മകളുടെ വീട്ടിലെത്തി. എന്നാൽ, അപ്പോഴേക്കും ഫസീല മരിച്ചിരുന്നു. "തലകറങ്ങി വീണു" എന്ന് നൗഫലിന്റെ അമ്മ റംലത്ത് ആശുപത്രിയിൽ പറഞ്ഞെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആത്മഹത്യ സ്ഥിരീകരിച്ചു. കുഞ്ഞിന്റെ ഭാവി ഫസീലയുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം റഷീദും സക്കീനയും ഏറ്റെടുത്തു. "മകൾ കുഞ്ഞിന്റെ ജീവിതം മാത്രം ആലോചിച്ചാണ് ഇത്രയും ക്രൂരതകൾ സഹിച്ചത്," റഷീദ് പറഞ്ഞു. നൗഫലിന്റെയും റംലത്തിന്റെയും ക്രൂരതകൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. ഫസീലയുടെ മരണം, സ്ത്രീധനത്തിന്റെയും ഗാർഹിക പീഡനത്തിന്റെയും ദുരന്തഫലങ്ങൾ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു. കണ്ണൂർകാരൻ 🥺🥺🥺🥺🥺 #😔സങ്കടം #😔വേദന #😭 ‘ഉമ്മാ ഞാൻ ഗർഭിണിയാണ്, വയറ്റിൽ കുറേ ചവിട്ടി’; ഫസീല നേരിട്ടത് ക്രൂരപീഡനം #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #🕌 ഇസ്ലാമിക് ഭക്തി
3 likes
13 shares