✍ തുടർക്കഥ

159K Posts • 1571M views
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ബിരിയാണി – Chapter 3 (Sequel of ബിരിയാണി Series, കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. കോടതിവിധിയുടെ പകർപ്പ് വന്ന് വീണപ്പോൾ ഇൻസ്‌പെക്ടർ നിസാറിന്റെ മുഖത്ത് ഒരു വിചിത്രമായ ആശ്വാസമായിരുന്നു. “ ഹോ വയ്യാവേലി ഒഴിഞ്ഞു സന്തോഷം “ അയ്യാൾ പിറുപിറുത്തു സന്ധ്യയും ഗീതയും ഇനി കേവലം രണ്ട് കുറ്റവാളികളല്ല, നിയമത്തിനും ശിക്ഷയ്ക്കുമപ്പുറം നിൽക്കുന്ന രണ്ട് മാനസിക വിഭ്രാന്തിയുടെ രൂപങ്ങളാണ്. സെൻട്രൽ ജയിലിന്റെ കൽപ്പടവുകളിൽ നിന്ന് അവരെ കയറ്റി അയച്ചത് മലയോര ഗ്രാമത്തിന്റെ അതിർത്തിയിലുള്ള, കാടുകൾ അതിരിടുന്ന 'സെന്റ് തെരേസാസ് മെന്റൽ ഹോസ്പിറ്റൽ എന്ന പഴയ ബ്രിട്ടീഷ് കാലത്തെ കോട്ടപോലെയുള്ള കെട്ടിടത്തിലേക്കായിരുന്നു. ചുവരുകളിൽ ഈർപ്പത്തിന്റെ പച്ചപ്പും, എപ്പോഴും മരുന്നുകളുടെ മനംപുരട്ടുന്ന ഗന്ധവും മായാതെ നില്‍ക്കുന്ന ഇടം. പുറംലോകത്ത് നിന്ന് തികച്ചും ഒറ്റപ്പെട്ട, വൻമതിലുകളുള്ള ആ തടവറയ്ക്കുള്ളിൽ സന്ധ്യയും ഗീതയും എത്തിയപ്പോൾ അവിടുത്തെ അന്തരീക്ഷത്തിന് ഒരു അസ്വാഭാവികമായ തണുപ്പുണ്ടായിരുന്നു. കയ്യിലെ ലോഹച്ചങ്ങലകളുടെ കിലുക്കത്തോടെ നടക്കുമ്പോഴും സന്ധ്യയുടെ നാസാരന്ധ്രങ്ങൾ വായുവിൽ തിരഞ്ഞത് ഒരേയൊരു ഗന്ധം മാത്രമായിരുന്നു. പക്ഷേ, അവിടെയുണ്ടായിരുന്നത് കേവലം മരണത്തിന്റെ മാന്ദ്യവും കട്ടിയുള്ള മരുന്നുകളുടെ മണവും മാത്രം. "ഇവിടെ ഇരിക്ക് രണ്ടും..." ചീഫ് അറ്റൻഡന്റ് അലി ഉയർന്ന ശബ്ദത്തിൽ അലറി. ഭീമാകാരനായ ശരീരവും, വെട്ടേറ്റ പാടുള്ള മുഖവുമുള്ള അലി ആ ആശുപത്രിയിലെ ക്രൂരതയുടെ മുഖമായിരുന്നു. കൈയ്യിലുള്ള വണ്ണമുള്ള തടിയൻ ലാത്തി ചുവരിലടിച്ച് അയാൾ ആജ്ഞാപിച്ചു. " ഇവിടെ നിയമം ഞാൻ പറയുന്നതാണ്. ഇവിടുത്തെ ചുവരുകൾക്ക് പോലും കാതുണ്ട്, അത് മനസ്സിൽ വെച്ചാൽ നിനക്കൊക്കെ നല്ലത്!" സന്ധ്യ അലിയുടെ മുഖത്തേക്ക് നോക്കിയില്ല. അവളുടെ കണ്ണുകൾ താഴെ വീണു കിടന്ന ചെറിയൊരു എറുമ്പിൻ കൂട്ടത്തിലേക്ക് തറഞ്ഞുനിൽക്കുകയായിരുന്നു. എറുമ്പുകൾ എന്തോ ഒരു ഭക്ഷണക്കഷണം വലിച്ചിഴച്ചു കൊണ്ടുപോകുന്നു. ആ കാഴ്ച അവളുടെ ഉള്ളിൽ വീണ്ടും ആ പഴയ ശാപത്തെ ഉണർത്തി—ഇന്റർമിറ്റന്റ് എക്സ്പ്ലോസീവ് ഡിസോർഡർ വിശപ്പിന്റെ വിഷത്തേൾ അവളുടെ വയറ്റിനുള്ളിൽ വീണ്ടും ഇഴഞ്ഞു തുടങ്ങി. "നിനക്ക് എന്താടി ചെവി ഇല്ലേ?" അലി ലാത്തികൊണ്ട് സന്ധ്യയുടെ തോളിൽ ശക്തമായി കുത്തി. ഗീത പതുക്കെ തലയുയർത്തി അലിയെ നോക്കി. കട്ടിക്കണ്ണടയ്ക്ക് പിന്നിലെ അവളുടെ കണ്ണുകളിൽ ഒരു തണുത്ത മിന്നലുണ്ടായി. "സാർ, പതുക്കെ സംസാരിക്ക്... അവൾക്ക് വിശന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും മനസ്സിലാവില്ല...." അലി പരിഹാസത്തോടെ ഉറക്കെ ചിരിച്ചു. "ഭ്രാന്ത്! ഭ്രാന്തികളുടെ ഓരോ കാര്യം!" അയാൾ അവർ രണ്ടുപേരെയും സെൽ നമ്പർ 13-ലേക്ക് തള്ളിയിട്ട് വലിയ ഇരുമ്പുകതക് പൂട്ടി. …… ആ വാർഡിൽ അവർ രണ്ടുപേർ മാത്രമായിരുന്നില്ല. തൊട്ടടുത്ത സെല്ലുകളിൽ അവിടുത്തെ അസ്വസ്ഥജനകമായ നിശബ്ദതയെ മുറിച്ചുകൊണ്ട് ചില ശബ്ദങ്ങൾ ഉയരുന്നുണ്ടായിരുന്നു. ഒന്നാമത്തെയാൾ ജയൻ പഴയ ഏതോ നാട്ടുരാജാവിന്റെ വംശാവലിയിൽ പെട്ടവനാണെന്ന് സ്വയം വിശ്വസിക്കുന്നയാൾ. ദിവസവും 24 മണിക്കൂറും അയാൾ ചുവരിലെ വിടവുകളിലൂടെ ആർക്കോ ആജ്ഞകൾ നൽകിക്കൊണ്ടിരിക്കും. "സൈന്യാധിപാ, കൊട്ടാരത്തിലെ അടുക്കളയിൽ നിന്ന് ആ നെയ്ച്ചോറിന്റെ മണം വരുന്നുണ്ട്! അവർ എനിക്കായി സൽക്കാരമൊരുക്കുന്നു... പക്ഷേ വിഷമുണ്ട്! ആ മാംസത്തിൽ വിഷമുണ്ട്!" അയാൾ നിലവിളിക്കും. രണ്ടാമത്തെയാൾ ലൈല വിചിത്രമായ കണ്ണുകളുള്ള ഒരു സ്ത്രീ. എപ്പോഴും മുറിയുടെ മൂലയിൽ ചുരുണ്ടുകൂടിയിരുന്ന് ചുവരിലേക്ക് നോക്കി സംസാരിക്കും. ആരും കേൾക്കാത്ത ഏതോ പ്രേതാത്മാക്കളോട് എന്നവണ്ണം അവൾ പിറുപിറുത്തു. "അവർ രാത്രിയിൽ വരും... അടുക്കളയിലെ വലിയ ചെമ്പ് തുറക്കും. അതിൽ തിളയ്ക്കുന്നത് കന്നുകാലികളുടെ ചോരയല്ല... മനുഷ്യന്റെ തലച്ചോറാണ്,!" “ എന്താടി ഇതൊക്കെ “ആദ്യം ഇതൊക്കെ കേട്ട് ഗീത വിറച്ചെങ്കിലും, സന്ധ്യയുടെ ശ്രദ്ധ മുഴുവൻ മറ്റൊരു കാര്യത്തിലായിരുന്നു. …… ഉച്ചയ്ക്ക് ഒരു മണിയായപ്പോൾ അറ്റൻഡന്റ്മാർ ഭക്ഷണവുമായി എത്തി. പ്ലാസ്റ്റിക് പ്ലേറ്റിൽ താലത്തിലേക്ക് വീണ ആ ഭക്ഷണം കണ്ടതും സന്ധ്യയുടെ കയ്യിലെ വിരലുകൾ അമർന്നു. ഉപ്പില്ലാത്ത കഞ്ഞി കൂടെ വേവിച്ച എതോ ഇലക്കറിയുടെ ചവറും. "ഇതാണോ നിങ്ങളുടെ സ്പെഷ്യൽ മെനു?" ഗീത ആ പ്ലേറ്റ് ദേഷ്യത്തോടെ തള്ളിമാറ്റി. "ആ ജയിലിൽ പോലും ഇതിലും നല്ല ചവറ് തരുമായിരുന്നു!" " വേണമെങ്കിൽ മിണ്ടാതിരുന്ന് തിന്നടീ! പുല്ലേ" പുറത്തുനിന്ന് അലിയുടെ ഗർജ്ജനം കേട്ടു. "ഇവിടെ വന്നിരിക്കുന്നത് സുഖ ചികിത്സയ്ക്കല്ല. നീയൊക്കെ ഇതൊക്കെ തിന്ന് ചത്താൽ അത്രയും സമാധാനം!" സന്ധ്യ പ്ലേറ്റിലേക്ക് നോക്കിയില്ല. അവളുടെ നാവിൽ ആ നിമിഷം ജീരകശാല അരിയുടെ മണവും, മസാലയിൽ വെന്തുരുകിയ ആട്ടിറച്ചിയുടെ കൊഴുപ്പുള്ള രുചിയും പടർന്നു പിടിച്ചു. കോഴിക്കോട്ടെ ആ സുൽത്താൻ ഹോട്ടലിൽ വെച്ച് കഴിച്ച ആവി പറക്കുന്ന ദം ബിരിയാണിയുടെ ദൃശ്യം അവളുടെ കണ്ണുകളിൽ തെളിഞ്ഞു. "ഗീതേ..." സന്ധ്യ തണുത്ത ശബ്ദത്തിൽ വിറയലോടെ പറഞ്ഞു. "എനിക്ക് ആ മണം വേണം... എനിക്ക് ബിരിയാണി തിന്നണം!" "ക്ഷമിക്ക് സന്ധ്യേ," ഗീത പതുക്കെ അടുത്തേക്ക് വന്നു. "ഈ ഭ്രാന്താശുപത്രിയിൽ നിന്ന് നമുക്ക് ഒരുണ്ടയും കിട്ടില്ല. പക്ഷെ... എനിക്കൊരു കാര്യം മനസ്സിലായിട്ടുണ്ട്. ഈ കെട്ടിടത്തിന് എന്തോ ഒരു ദുരൂഹതയുണ്ട്." "എന്ത് ദുരൂഹത?" "ഈ അലിയും, ഇവിടെയുള്ള മെഡിക്കൽ സൂപ്പർവൈസറും ചേർന്ന് രാത്രികളിൽ എന്തോ വലിയ പരിപാടി നടത്തുന്നുണ്ട്. ദിവസവും രാത്രി 12 മണി കഴിയുമ്പോൾ ഇവിടെയൊരു വിചിത്രമായ മണം വരാറുണ്ട്. നീ ശ്രദ്ധിച്ചിട്ടുണ്ടോ? വേവിച്ച മാംസത്തിന്റെ മണം! പക്ഷെ അത് ഇവിടുത്തെ കഞ്ഞിയുടെ മണമല്ല. അത് ഈ കാട്ടിനുള്ളിലെ ഏതോ രഹസ്യ അടുക്കളയിൽ നിന്നാണ് വരുന്നത്!" സന്ധ്യയുടെ കണ്ണുകൾ പെട്ടെന്ന് വികസിച്ചു. "മാംസത്തിന്റെ മണമോ? ആ തെണ്ടികൾ ഒറ്റക്ക് ഇരുന്നു തിന്നുന്നുണ്ടാവും നമുക്ക് തരാതെ" ……. ആ രാത്രി ഒന്നരയായപ്പോൾ, അവിടുത്തെ കട്ടിപ്പിടിച്ച ഇരുട്ടിൽ ഒരു വിചിത്ര ശബ്ദം കേട്ടു. *ചങ്... ചങ്...* സാവധാനം ചങ്ങലകൾ വലിഴഴിക്കുന്ന ശബ്ദം. സന്ധ്യയും ഗീതയും കട്ടിലിൽ നിന്ന് എഴുന്നേറ്റു. ഇരുമ്പഴികളിലൂടെ പുറത്തേക്ക് നോക്കി. വാർഡിന്റെ അറ്റത്തുള്ള വലിയ കനത്ത മരക്കതക് മെല്ലെ തുറക്കപ്പെട്ടു. ഡോക്ടർ വർഗീസും അറ്റൻഡന്റ് അലിയും ചേർന്ന് തുകൽ മൂടിയ ഒരു വലിയ ട്രോളി തള്ളി കൊണ്ടുപോകുന്നു. ആ ട്രോളിക്ക് മുകളിൽ കറുത്ത പ്ലാസ്റ്റിക് കൊണ്ട് മൂടിയ എന്തോ വലിയ വസ്തുക്കൾ ഉണ്ടായിരുന്നു. പെട്ടെന്നാണ് ആ കാറ്റിൽ ആ മണം ഒഴുകിയെത്തിയത്! ഏലക്കായ, കറുവപ്പട്ട, ക്രാമ്പ്, നെയ്യ്... കൂടെ നല്ല മാംസം വെന്തുരുകുന്ന സുഗന്ധം! സന്ധ്യയുടെ ശ്വാസം നിലച്ചുപോയി. അത് കേവലം ഒരു മണമല്ലായിരുന്നു, അതൊരു അമാനുഷികമായ ആസക്തിയുടെ വിളിയായിരുന്നു! ഒറിജിനൽ മലബാർ ദം ബിരിയാണിയുടെ മണം! "ഗീതേ..." സന്ധ്യ അഴികളിൽ പിടിച്ച് അമർത്തി. അവളുടെ കൈവിരലുകളിലെ നഖങ്ങൾ തടിയിൽ ആഴ്ന്നിറങ്ങി. "ഇവിടെ... ഈ പൂട്ടിയ കെട്ടിടത്തിനുള്ളിൽ ആരോ ബിരിയാണി വെയ്ക്കുന്നുണ്ട്! എനിക്ക് വേണം... എനിക്ക് അത് തിന്നണം!" "അതെങ്ങനെ സാധ്യമാകും?" ഗീത അത്ഭുതപ്പെട്ടു. " ഇതിനുള്ളിൽ അർദ്ധരാത്രിയിൽ ആർക്കാണ് ബിരിയാണി വെയ്ക്കാൻ അനുവാദമുള്ളത്? അത് രോഗികൾക്കല്ല... അവിടുത്തെ സ്റ്റാഫുകൾക്ക് പോലുമല്ല. എങ്കിൽ അത് ആർക്കുവേണ്ടിയാണ്?" ആ സമയം, അടുത്ത സെല്ലിലിരുന്ന ലൈല ഉറക്കത്തിൽ നിന്നെന്നപോലെ ഞെട്ടിയുണർന്നു. അവൾ ചിരിച്ചുകൊണ്ട് ഇരുമ്പഴികളിൽ തലയിട്ടിടിച്ചു. "വലിയ ചെമ്പ്! വലിയ ചെമ്പ് തുറന്നു! രാത്രിയിലെ അതിഥികൾ വന്നിട്ടുണ്ട്! അവർ മാംസം ആവശ്യപ്പെടുന്നു... കൊഴുപ്പുള്ള മാംസം! ഹ ഹ ഹ!" സന്ധ്യയ്ക്ക് കാര്യങ്ങൾ വ്യക്തമായി.വെറും മാനസിക ആരോഗ്യ കേന്ദ്രം എന്ന് പുറംലോകത്തെ വിശ്വപ്പിച്ച്, ഈ കാട്ടിനുള്ളിലെ അസൈലത്തിന്റെ മറവിൽ അലിയും ഡോക്ടർ വർഗീസും എന്തോ വലിയ നിയമവിരുദ്ധമായ മാംസക്കച്ചവടമോ അല്ലെങ്കിൽ വൻകിടക്കാർക്കായി രഹസ്യ സൽക്കാരങ്ങളോ നടത്തുന്നുണ്ട്! "നമുക്ക് അങ്ങോട്ട് പോകണം," സന്ധ്യ പല്ലുകടിച്ചു. "എന്റെ ബിരിയാണി തീറ്റ തടയാൻ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല!" …… ഉച്ച കഴിഞ്ഞുള്ള മരുന്നുകളുടെ സമയത്ത് അലി എത്തിയപ്പോൾ, ജയൻ തന്റെ പഴയ രാജകീയ ഭ്രാന്ത് പുറത്തെടുത്തു. അവൻ സ്വന്തം പ്ലേറ്റ് എടുത്ത് ചുവരിലടിച്ച് പൊട്ടിച്ച് സ്വന്തം കൈ മുറിക്കാൻ തുടങ്ങി. "എന്റെ ചോര! ശത്രുക്കൾ എന്റെ ചോര കുടിക്കുന്നു!" അവൻ അലറിവിളിച്ചു. "എന്താടാ അവിടെ!" അലി ലാത്തിയുമായി ജയന്റെ സെല്ലിന് നേരെ പാഞ്ഞു. വാതിൽ തുറന്ന് അവൻ ജയനെ തല്ലാൻ കൈയോങ്ങി. ആ നിമിഷം ഉരച്ചു മൂർച്ച കൂട്ടിയ പ്ലേറ്റുമായി പതുങ്ങി നിന്ന ഗീത, അലിയുടെ കഴുത്തിന്റെ വശത്തേക്ക് ആഞ്ഞു വെട്ടി. പ്ലേറ്റ് അലിയുടെ തൊണ്ടയിൽ ആഴ്ന്നിറങ്ങി. അലി നിലവിളിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ വായയിൽ നിന്ന് ചോര നുരഞ്ഞു വന്നു. സന്ധ്യ ഒരു വിശന്ന പുലിയെപ്പോലെ ചാടിവീണ് അലിയുടെ ലാത്തി പിടിച്ച് അവന്റെ കഴുത്തിന് കുറുകെ വെച്ച് അമർത്തി. "എവിടെ...?" സന്ധ്യ അലിയുടെ ചെവിയിൽ അലറി. "ആ മണം എവിടെ നിന്നാണ് വരുന്നത്? അർദ്ധരാത്രിയിൽ ആ ബിരിയാണി ചെമ്പ് വെച്ചിരിക്കുന്നത് എവിടെയാണ്?!" അലി ഭയത്തോടെ, ചോര പുരണ്ട കൈവിരലുകൾ കൊണ്ട് താഴത്തെ നിലയിലെ അണ്ടർഗ്രൗണ്ട് സ്റ്റോർ റൂമിലേക്ക് വിരൽ ചൂണ്ടി. അവൻ ജീവനുവേണ്ടി കേണു. "നിന്റെ നാവ് കുറച്ച് അധികം സംസാരിച്ചിട്ടുണ്ട്," സന്ധ്യ അലിയുടെ കഴുത്ത് ഒരൊറ്റ തിരി തിരിച്ചു. “ കർ ക് ടക്!”ആ വലിയ രാക്ഷസന്റെ ശരീരം തറയിലേക്ക് തളർന്നുവീണു. സന്ധ്യ അലിയുടെ പോക്കറ്റിൽ നിന്ന് മാസ്റ്റർ കീ എടുത്തു. ഗീത അലിയുടെ അരയിലെ ബെൽറ്റിൽ തൂങ്ങിയിരുന്ന വലിയ കശാപ്പുകത്തി കയ്യിലെടുത്തു. "സന്ധ്യേ...," ഗീത പറഞ്ഞു. "ആ താഴത്തെ നിലയിൽ നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് നമുക്കറിയില്ല." "എന്ത് തന്നെയായാലും," സന്ധ്യ അലിയുടെ രക്തം പുരണ്ട വിരലുകൾ തുടച്ചുകൊണ്ട് പറഞ്ഞു, "അവിടെ ബിരിയാണിയുണ്ടെങ്കിൽ, അത് എന്റേതാണ്!" …… അവർ പതുങ്ങി അണ്ടർഗ്രൗണ്ടിലേക്കുള്ള കൽപടവുകൾ ഇറങ്ങി. ഭിത്തികളിൽ മങ്ങിയ മഞ്ഞ വെളിച്ചം മാത്രം. താഴേക്ക് പോകുന്തോറും അന്തരീക്ഷത്തിൽ തണുപ്പ് കൂടിവന്നു. പക്ഷെ ആ തണുപ്പിനെ തുളച്ചുകൊണ്ട്, ആവി പറക്കുന്ന നെയ്യുടെയും, മൊരിഞ്ഞ മാംസത്തിന്റെയും, സുഗന്ധവ്യഞ്ജനങ്ങളുടെയും വന്യമായ ഗന്ധം വായുവിൽ പടർന്നുനിൽക്കുന്നുണ്ടായിരുന്നു! പടവുകൾ അവസാനിച്ചത് വലിയൊരു ഇരുമ്പ് വാതിലിലായിരുന്നു. വാതിൽ പകുതി തുറന്നുകിടന്നിരുന്നു. ഉള്ളിൽ കണ്ട കാഴ്ച കണ്ടാൽ ഏത് സാധാരണക്കാരന്റെയും ബോധം കെട്ടുപോകും! അതൊരു വലിയ കിച്ചണായിരുന്നു. പക്ഷെ ഒരു സാധാരണ ഹോസ്പിറ്റൽ കിച്ചണല്ല. തിളങ്ങുന്ന സ്റ്റീൽ ടേബിളുകൾ, കൂറ്റൻ ബിരിയാണി ചെമ്പുകൾ, മുകളിൽ കത്തിനിൽക്കുന്ന ഹാലൊജൻ ലൈറ്റുകൾ. അവിടെ ഡോക്ടർ വർഗീസും മറ്റ് രണ്ടു അപരിചിതരും ചേർന്ന് വലിയൊരു സൽക്കാരത്തിനായി ബിരിയാണി വിളമ്പാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ ചെമ്പുകളിൽ നിന്ന് ആവി ഉയരുന്നുണ്ടായിരുന്നു. സ്വർണ്ണനിറമുള്ള ബസ്മതി അരിയും, വലിയ ഇറച്ചിക്കഷ്ണങ്ങളും, വറുത്ത കശുവണ്ടിയും മുന്തിരിയും മുകളിൽ വിതറിയ ദം ബിരിയാണി! "അടിപൊളി..." സന്ധ്യയുടെ ചുണ്ടിൽ നിന്ന് ഉമിനീർ ഒലിച്ചിറങ്ങി. "ഇതാണോ ഈ ഭ്രാന്താശുപത്രിയിലെ യഥാർത്ഥ മരുന്ന്?" ഡോക്ടർ വർഗീസ് ഞെട്ടിത്തിരിഞ്ഞു. "നിങ്ങൾ... നിങ്ങൾ എങ്ങനെ ഇവിടെ എത്തി?! അലി എവിടെ?!" "അലി ഇപ്പോൾ മുകളിലെ വാർഡിൽ സുഖമായി ഉറങ്ങുകയാണ്," ഗീത കയ്യിലെ കശാപ്പുകത്തി ഉയർത്തിപ്പിടിച്ചുകൊണ്ട് ചിരിച്ചു. "ഡോക്ടറേ, നിങ്ങൾ ഇവിടെ മാനസികരോഗികളെ ചികിത്സിച്ച് ശരിയാക്കുകയല്ല... അവരുടെ പേരിൽ ഫണ്ട് ഒപ്പിച്ച് അർദ്ധരാത്രിയിൽ വൻകിടക്കാർക്ക് ബിരിയാണി സൽക്കാരം നടത്തുകയാണല്ലേ?" "നിനക്കൊന്നും അറിയില്ല!" ഡോക്ടർ ഭയന്നു പിന്നോട്ട് മാറി, ടേബിളിലിരുന്ന ബെല്ലിൽ അമർത്താൻ ആഞ്ഞു. "സെക്യൂരിറ്റി!" പക്ഷെ സന്ധ്യ അതിനേക്കാൾ വേഗത്തിലായിരുന്നു. തറയിൽ കിടന്ന വലിയൊരു വുഡൻ കട്ടിംഗ് ബോർഡ് എടുത്ത് അവൾ ഡോക്ടറുടെ മുഖത്തേക്ക് ആഞ്ഞെറിഞ്ഞു. ഡോക്ടർ നിലത്തേക്ക് പതിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഇരുമ്പ് റോഡുമായി വന്നെങ്കിലും, ഗീത അവന്റെ വയറ്റിലേക്ക് കശാപ്പുകത്തി ആഞ്ഞു കയറ്റി. ലോഹവും മാംസവും തമ്മിൽ തട്ടുന്ന ഭീകരമായ ശബ്ദം ആ മുറിയിൽ മുഴങ്ങി. അടുത്ത ഏതാനും മിനിറ്റുകൾ അവിടെ നടന്നത് ഒരു കൂട്ടക്കൊലപാതകമായിരുന്നു. വിശപ്പിന്റെയും IED രോഗത്തിന്റെയും ഭ്രാന്തിൽ സന്ധ്യയും ഗീതയും ആ മുറിയിലുണ്ടായിരുന്ന എല്ലാവരെയും വെട്ടി ക്കൂട്ടി. ചുവരുകളിലും തിളങ്ങുന്ന സ്റ്റീൽ ടേബിളുകളിലും ചോര ചീറ്റിത്തെറിച്ചു. ……. അന്തരീക്ഷം നിശബ്ദമായി. നിലത്തു വീണുകിടക്കുന്ന ശവങ്ങൾക്ക് നടുവിൽ, ചോര പുരണ്ട കൈകളോടെ സന്ധ്യ ആ കൂറ്റൻ ബിരിയാണി ചെമ്പിനടുത്തേക്ക് നടന്നു. അവൾ അതിന്റെ കനത്ത അടപ്പ് സാവധാനം തുറന്നു. “ ഹാ “ ആവി വായുവിലേക്ക് ഉയർന്നപ്പോൾ സന്ധ്യ കണ്ണുകളടച്ച് ആ ഗന്ധം ആവഹിച്ചു. "ഇതാണ്... ഇതാണ് ഞാൻ ആഗ്രഹിച്ച ആ രുചി!" അവൾ കയ്യിലെ ചോരപോലും തുടക്കാതെ, ആ ചെമ്പിലേക്ക് കൈയ്യിട്ട് ഒരു വലിയ പിടി ബിരിയാണി വാരിയെടുത്തു. ചോരയുടെ ഉപ്പുരസവും, ബിരിയാണിയുടെ നെയ്മണവും നാവിലേക്ക് പടർന്നപ്പോൾ അവൾ തൃപ്തിയോടെ കണ്ണുകളടച്ചു. "ഗീതേ... കഴിക്ക്!" സന്ധ്യ ആർത്തിയോടെ തിന്നാൻ തുടങ്ങി. ഗീതയും അടുത്തൊരു പ്ലേറ്റിലേക്ക് ബിരിയാണി വാരിയിട്ട് ആർത്തിയോടെ കഴിക്കാൻ തുടങ്ങി. "സന്ധ്യേ... ഇതിൽ ഉപയോഗിച്ചിരിക്കുന്ന മസാല... അത് സാധാ കടകളിൽ കിട്ടുന്നതല്ല. ഇതിൽ എന്തോ പ്രത്യേകതയുണ്ട്!" അപ്പോഴാണ് നിലത്ത് ചോരയിൽ കുളിച്ചു കിടന്ന ഡോക്ടർ വർഗീസ് പതുക്കെ തലയുയർത്തിയത്. അവൻ ചുമച്ചുകൊണ്ട് ചോര തുപ്പി. "ഭ്രാന്തികൾ..." ഡോക്ടർ അവരെ നോക്കി ഭ്രാന്തമായി ചിരിച്ചു. "നിങ്ങൾ... നിങ്ങൾ എന്താണ് തിന്നുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ?" സന്ധ്യ ബിരിയാണി തിന്നുന്നത് നിർത്തി സാവധാനം ഡോക്ടറുടെ അടുത്തേക്ക് നടന്നു. "എന്താടാ പുല്ലേ പറഞ്ഞത്?" "ആ ബിരിയാണിയിലെ ഇറച്ചി..." ഡോക്ടർ കിതച്ചുകൊണ്ട് പറഞ്ഞു. "അത്... അത് ആടിന്റെയോ മാടിന്റെയോ അല്ല... ഈ ഹോസ്പിറ്റലിൽ വെച്ച് മരിക്കുന്ന... അല്ലെങ്കിൽ ഞങ്ങൾ കൊല്ലുന്ന രോഗികളുടെ മാംസമാണ്! ഇത് ഞങ്ങൾ മട്ടൻ ബിരിയാണി എന്നും പറഞ്ഞു ബോക്സ്കളിൽ ഒരു പൊതിക്ക് 150 രൂപക്ക് വിൽക്കും..." കേട്ടതും ഗീതയുടെ കൈയ്യിലെ പ്ലേറ്റ് തറയിൽ വീണു പൊട്ടി. അവൾക്ക് ഒരു നിമിഷം അറപ്പ് തോന്നി തോന്നിയെങ്കിലും ബിരിയാണിയുടെ ടേസ്റ്റ് അവളെ വീണ്ടും പ്രലോഭിപ്പിരുന്നു പക്ഷെ, സന്ധ്യ മിണ്ടാതെ നിന്നു. അവൾ വിരലുകളിൽ പറ്റിപ്പിടിച്ച ആ മസാലയും മാംസക്കഷ്ണവും ഒന്നുകൂടി നോക്കി. അവളുടെ കണ്ണുകളിൽ ഭയമോ അറപ്പോ ഉണ്ടായിരുന്നില്ല... പകരം ഒരു വന്യമായ, അതിമാനുഷികമായ സന്തോഷമായിരുന്നു! അവൾ പതുക്കെ കുനിഞ്ഞ് ഡോക്ടറുടെ കവിളിൽ തട്ടി. "ഡോക്ടറേ..." സന്ധ്യ തണുത്ത ശബ്ദത്തിൽ ചിരിച്ചു. "മനുഷ്യന്റെ ഇറച്ചിയാണെങ്കിലും അല്ലെങ്കിലും... ഇതിന് നല്ല രുചിയുണ്ട്! മസാല പാകത്തിന് പിടിച്ചിട്ടുണ്ട്!" ഡോക്ടറുടെ കണ്ണുകൾ ഭയത്താൽ വികസിച്ചു. സന്ധ്യയുടെ ഉള്ളിലെ ആ അസുരരൂപം പൂർണ്ണമായും പുറത്തുവന്ന നിമിഷമായിരുന്നു അത്. അവൾ കയ്യിലെ കത്തി എടുത്ത് ഡോക്ടറുടെ തൊണ്ടയിലേക്ക് ആഴ്ത്തി. അതിനു ശേഷം ആർത്തിയോടെ കഴിക്കാൻ തുടങ്ങി .......... ഒരു മണിക്കൂറിനു ശേഷം... ഭ്രാന്താശുപത്രിക്ക് പുറത്ത് നീലയും ചുവപ്പും ലൈറ്റുകൾ മിന്നിച്ചു കൊണ്ട് ഇൻസ്പെക്ടർ നിസാറിന്റെ വണ്ടി വന്നു നിന്നു. കൂടെ വൻ പോലീസ് പടയുമുണ്ടായിരുന്നു. അലിയുടെ ഫോണിൽ നിന്നും കാൾ വരികയും തിരിച്ചു വിളിച്ചപ്പോൾ എടുക്കാതിരിക്കുകയും ചെയ്തപ്പോൾ സംശയം തോന്നി വന്നതായിരുന്നു അവർ.അലിയുടെ ഡെഡ് ബോഡി കണ്ടപ്പോൾ നിസാർ ഞെട്ടി “ ഇത്‌ അവർ തന്നെ അവരെവിടെ” അണ്ടർഗ്രൗണ്ടിലെ രഹസ്യ അറയിലേക്ക് തോക്കുമായി ഇരച്ചുകയറിയ പോലീസുകാർ കണ്ട കാഴ്ച അവരുടെ നട്ടെല്ലിലൂടെ ഒരു തണുപ്പ് കോരിയിട്ടു. ചോരക്കടലായി മാറിയ ആ മുറിയിൽ, മൃതദേഹങ്ങൾക്ക് നടുവിൽ ഇരുന്ന് സന്ധ്യയും ഗീതയും ആ കൂറ്റൻ ചെമ്പിലെ ബിരിയാണി മുഴുവൻ തിന്നു തീർക്കുകയായിരുന്നു. സന്ധ്യയുടെ മുഖത്തും സാരിയിലും ചോരയും മസാലയും കലർന്നു പറ്റിപ്പിടിച്ചിട്ടുണ്ട്. "സന്ധ്യേ... ഗീതേ..." നിസാറിന്റെ ശബ്ദം ഇടറി. കയ്യിലെ തോക്ക് വിറച്ചു. "നിങ്ങൾ... നിങ്ങൾ മനുഷ്യന്മാരാണോ അതോ രാക്ഷസികളോ?!" സന്ധ്യ പതുക്കെ വിരലുകൾ നക്കി തുടച്ചു. എന്നിട്ട് സാവധാനം എഴുന്നേറ്റു. "ഇൻസ്പെക്ടർ സാറേ..." അവൾ പ്രസന്നമായി ചിരിച്ചു. "കഴിഞ്ഞ തവണ നിങ്ങൾ പറഞ്ഞത് ഓർമ്മയുണ്ടോ? ജയിലിൽ ബിരിയാണിക്ക് ക്ഷാമമുണ്ടാകില്ലെന്ന്? പക്ഷെ നിങ്ങൾ തന്നത് ചവറായിരുന്നു! പിന്നെ ഇവിടെ ഈ ബിരിയാണി ഉണ്ടാക്കിയവർ ചെയ്തതിനേക്കാൾ വലിയ തെറ്റാണോ ഇത് കഴിക്കുന്നത്." " ഒന്ന് പെട്ടന്ന് കൊണ്ടുപോടോ ഇവറ്റകളെ!" നിസാർ അലറി. പോലീസുകാർ ഭയത്തോടെ അടുത്തേക്ക് വന്ന് ഇരുവർക്കും വിലങ്ങുവെച്ചു. പക്ഷേ, സന്ധ്യയുടെയും ഗീതയുടെയും മുഖത്ത് തെല്ലും ഭയമുണ്ടായിരുന്നില്ല. വിലങ്ങുകളുമായി പോലീസ് വണ്ടിയിലേക്ക് നടക്കുമ്പോൾ, സന്ധ്യ കാട്ടിലെ തണുത്ത കാറ്റിലേക്ക് നോക്കി ദീർഘശ്വാസമെടുത്തു. "ഗീതേ..." സന്ധ്യ പതുക്കെ പറഞ്ഞു. "എന്താ സന്ധ്യേ?" "അടുത്ത തവണ അവർ നമ്മളെ തൂക്കിക്കൊല്ലാൻ വിധിച്ചാൽ... തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ചോദിക്കുന്ന അവസാനത്തെ ആഗ്രഹമായി നമ്മൾ എന്താണ് ചോദിക്കേണ്ടതെന്ന് അറിയാമോ?" ഗീത ഉറക്കെ ചിരിച്ചു. "പറയണോ സന്ധ്യേ... നല്ല ഒന്നാന്തരം മലബാർ ദം ബിരിയാണി!" അവരുടെ ആ വന്യമായ ചിരി ആ ഇരുണ്ട കാടിനെ വിറപ്പിച്ചുകൊണ്ട് അന്തരീക്ഷത്തിൽ മുഴങ്ങിനിന്നു. പോലീസ് വണ്ടി ഇരുട്ടിലേക്ക് മറഞ്ഞു. ....... End #📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ
29 shares
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #📔 കഥ #✍️ വട്ടെഴുത്തുകൾ ഡൗ ഹിൽ -Chapter 2 - The Key Of Loop ( Zero Logic കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. കുറുസിയോങ്ങിലെ ഡൗ ഹിൽ കാടുകളിൽ മൂടൽമഞ്ഞ് ഒരു ശവക്കച്ചപോലെ വീണുകിടക്കുകയായിരുന്നു. അന്തരീക്ഷത്തിൽ പൈൻ മരങ്ങളുടെ ഗന്ധത്തിന് പകരം, കാലപ്പഴക്കം ചെന്ന ചോരയുടെയും ചീഞ്ഞ ഇലകളുടെയും മനംപിരട്ടുന്ന ഒരു നാറ്റം തളംകെട്ടി നിന്നു. മരവിപ്പിക്കുന്ന തണുപ്പിൽ വേണുപിള്ള തീപ്പൊരിയുണ്ടാക്കാൻ കല്ലുകൾ കൂട്ടിമുട്ടിച്ച് പല്ലുകടിച്ചു. "ഈ ബിജുവിന് വയനാട് പോരെങ്കിൽ വല്ല വാഗമണ്ണും പോരാഞ്ഞോ? ഇവിടെ നമ്മളെ കൊണ്ട് വന്ന് തണുപ്പിച്ചു കൊല്ലാറായല്ലോ!" ആദർഷ് ഡിഎസ്എൽആർ ക്യാമറയുടെ ലെൻസ് തുടച്ചുകൊണ്ട് പതിവുപോലെ പറഞ്ഞു, "നിങ്ങൾ മിണ്ടാതിരിക്ക് വേണുച്ചേട്ടാ... ഇത് ഹൊറർ വൈബ് ഉള്ള ബെസ്റ്റ് സ്പോട്ട് ആണ്. ഇവിടുത്തെ തലയില്ലാത്ത ആൺകുട്ടിയുടെ കഥ കേട്ടിട്ടില്ലേ?" ഗീത പതിവുപോലെ ചെവി പൊത്താൻ കൈകൾ ഉയർത്തി. പക്ഷേ, ബിജു ജോണിന്റെ ശ്രദ്ധ പോയത് അവരുടെ വാക്കുകളിലേക്കല്ല, മറിച്ച് തന്റെ മുന്നിലൂടെ കടന്നുപോയ ഒരു കൊച്ചു സംഭവത്തിലേക്കാണ്. ഒരു കറുത്ത കാക്ക മരച്ചില്ലയിൽ വന്നിരുന്ന് കൃത്യം മൂന്ന് തവണ ചിറകടിച്ചു; തൊട്ടുപിന്നാലെ വേണുപിള്ളയുടെ കൈയിലെ തീപ്പന്തത്തിൽ നിന്ന് തെറിച്ച ഒരു തീപ്പൊരി കൃത്യമായി സജിത്തിന്റെ ഇടതുകാലിലെ ഷൂസിൽ വീണ് ഒരു തരി പുക ഉയർന്നു. ബിജുവിന്റെ തലച്ചോറിൽ പെട്ടെന്ന് ഒരു ഷോക്കടിച്ചതുപോലെ തോന്നി. ഇത് ഞാൻ മുൻപ് കണ്ടിട്ടുണ്ടല്ലോ...* അവൻ കയ്യിലെ വാച്ചിലേക്ക് നോക്കി. സെക്കൻഡ് സൂചി 11:15-ൽ എത്തിയപ്പോൾ ഒരൊറ്റ അനക്കവുമില്ലാതെ വിറച്ചുനിന്നു. അടുത്ത സെക്കൻഡിൽ ആകാശത്തുനിന്ന് വീണ ഒരു മഞ്ഞുതുള്ളി ബിജുവിന്റെ വലതുകണ്ണിലേക്ക് തെറിച്ചു. അതേ നിമിഷം, സജിത് തന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്ന് പഴയൊരു സിഗരറ്റ് ലൈറ്റർ തപ്പിയെടുത്ത് അബദ്ധത്തിൽ തറയിലിട്ടു. "ഡാ സജിത്തേ..." ബിജു വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു, "നീയിപ്പോൾ ലൈറ്റർ താഴെയിട്ടത് നോക്കി നിസാർ പറയും 'നോക്കി നിക്കടാ തെണ്ടീ' എന്ന്... അത് കഴിഞ്ഞ് സന്ധ്യ 'എനിക്ക് തലകറങ്ങുന്നു' എന്ന് പറഞ്ഞ് ഇരിക്കും..." ബിജു പറഞ്ഞുതീരും മുൻപേ നിസാർ തിരിഞ്ഞുനിന്ന് പറഞ്ഞു, "നോക്കി നിക്കടാ തെണ്ടീ!" തൊട്ടുപിന്നാലെ സന്ധ്യ നെറ്റിയിൽ കൈവെച്ച് നിലത്തിരുന്നു, "എനിക്ക് തലകറങ്ങുന്നു..." എല്ലാവരുടെയും ചലനങ്ങൾ ബിജുവിന് ഒരു സ്ലോമോഷൻ സിനിമ പോലെ കാണാൻ കഴിഞ്ഞു. അതൊരു സാധാരണ ഡെഷാവു ആയിരുന്നില്ല. പെട്ടെന്ന് ബിജുവിന്റെ തലയ്ക്കുള്ളിൽ ഭീകരമായൊരു കൊളുത്തിപ്പിടുത്തം ഉണ്ടായി. അവൻ തല തല്ലിപ്പിടിച്ചുകൊണ്ട് നിലത്തേക്ക് വീണു! തലച്ചോറിന്റെ ഞരമ്പുകളിൽ ആരോ ഡിജിറ്റൽ കോഡുകൾ ടൈപ്പ് ചെയ്യുന്നതുപോലെ ഒരു ഇരമ്പൽ. കഴിഞ്ഞ ലൂപ്പുകളിൽ സംഭവിച്ച ഓരോ അധ്യായങ്ങളും ഒരു പ്രൊജക്ടർ പോലെ അവന്റെ കൺമുന്നിൽ മിന്നിമറഞ്ഞു: ആദ്യം അവർ കാട്ടിൽ വഴിതെറ്റുന്നു... സജിതിന് വിബിന്റെ ഡയറി പേപ്പർ കിട്ടുന്നു... 1989-ലേക്ക് ടൈം ട്രാവൽ ചെയ്യുന്നു... വിബിൻ എന്ന എഴുത്തുകാരൻ അശരീരിയായി വരുന്നു... വേണുപിള്ള മരക്കഷണം കൊണ്ട് അടിക്കുന്നു... പേപ്പർ കത്തിക്കുന്നു... ആകാശത്ത് 'NO END' എന്ന് തെളിയുന്നു... വീണ്ടും ഇതേ തണുപ്പിലേക്ക് ക്യാമ്പ് റീസ്റ്റാർട്ട് ആകുന്നു!* തലച്ചോറിലെ മെമ്മറി ബ്ലോക്കുകൾ പൂർണ്ണമായി അൺലോക്ക് ആയതോടെ ബിജു കിതച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. അവന്റെ കണ്ണുകൾ ഭയം കൊണ്ടും അമ്പരപ്പ് കൊണ്ടും ചുവന്നിരുന്നു. "ബിജൂ... എന്താടാ നിനക്ക്?" സജിത് കയ്യിലെ കുപ്പി മറന്ന് ഓടിയെത്തി. "ഡാ !" ബിജു അലറി. "നമ്മൾ ഒരു എഴുത്തുകാരന്റെ പ്ലോട്ടിൽ പെട്ട് കറങ്ങുന്ന കഥാപാത്രങ്ങളാണ്! ഇതൊരു ലൂപ്പാണ്... കൃത്യമായി പറഞ്ഞാൽ ഇത് 151-ാമത്തെ റീസ്റ്റാർട്ട് ആണ്!" "ഇവനെന്താ കൂടിയ എന്തോ വലിച്ചു കേറ്റിയോ അതോ വട്ടായോ?" നിസാർ നെറ്റി ചുളിച്ചു. "എനിക്ക് വട്ടല്ലടാ!" ബിജു സജിത്തിന്റെ ജാക്കറ്റിന്റെ ഉള്ളിലെ രഹസ്യ പോക്കറ്റിലേക്ക് വിരൽ ചൂണ്ടി, "നിന്റെ ആ പോക്കറ്റിൽ ഇപ്പോൾ ഒരു കഷ്ണം നോട്ട്ബുക്ക് പേപ്പർ കാണും! അതിൽ വിബിൻ പി മേനോൻ എന്ന പേരും, 'കഥാപാത്രങ്ങൾ മരണത്തിലേക്ക് നടക്കുന്നു' എന്ന ആദ്യ വരിയും കാണും... തപ്പിയെടുത്തു നോക്കെടാ!" സജിത് പേടിയോടെ പോക്കറ്റിൽ കൈയിട്ടു. വിറയ്ക്കുന്ന വിരലുകളോടെ അവൻ ഒരു മഞ്ഞക്കടലാസ് പുറത്തെടുത്തു. ബിജു പറഞ്ഞതുപോലെ തന്നെ അതിൽ എഴുതിയിരിക്കുന്നു: (കഥാപാത്രങ്ങൾ മരണത്തിലേക്ക് നടക്കുന്നു - വിബിൻ പി മേനോൻ) എല്ലാവരുടെയും മുഖത്തെ ചോര വറ്റി. "ഇതെങ്ങനെ നിനക്കറിയാം ബിജൂ?" വേണുപിള്ള ഭയത്തോടെ ചോദിച്ചു. "അറിയില്ല പക്ഷെ ഒന്നുറപ്പ്!" ബിജു ആകാശത്തേക്ക് നോക്കി പല്ലുകടിച്ചു. "നമ്മൾ ആ ഡയറി കത്തിക്കാൻ പാടില്ലായിരുന്നു. ശുഭം എന്ന് എഴുതാതെ കത്തിച്ചതുകൊണ്ട് ആ സൈക്കോ റൈറ്റർ നമ്മളെ ഈ ഡൗ ഹില്ലിലെ ലൂപ്പിലിട്ട് അനന്തമായി കൊല്ലുകയാണ്!" അപ്പോഴേക്കും കാട്ടിൽ കാറ്റ് ഭീകരമായി ആഞ്ഞുവീശി. മരങ്ങൾക്കിടയിലൂടെ പുകപടലങ്ങൾ കൂടിച്ചേർന്ന് ഒരു ഭീമാകാരമായ മുഖമായി ആകാശത്ത് വിരിഞ്ഞു. കാറ്റിൽ ആ അശരീരി അലറിവിളിച്ചു: "ഹാ... ഹാ... ഹാ! കൊള്ളാമല്ലോ ബിജു ജോൺ! നീ ലൂപ്പിന്റെ രഹസ്യം കണ്ടുപിടിച്ചല്ലേ? പക്ഷേ ഓർമ്മയുണ്ടെങ്കിലും എന്റെ ഈ പ്ലോട്ടിൽ നിന്ന് നിനക്ക് രക്ഷപ്പെടാനാകില്ലടാ ! നിന്റെ ക്ലൈമാക്സ് ഞാൻ തീരുമാനിക്കും!" "എടോ സൈക്കോ തെണ്ടി!" ബിജു ആകാശത്തേക്ക് വിരൽ ചൂണ്ടി വെല്ലുവിളിച്ചു . "നിന്റെ കൈയിൽ ഇപ്പോൾ പേനയും ലാപ്ടോപ്പും ഇല്ല! നീ അശരീരി ആയി കാറ്റിൽ അലിഞ്ഞത് നിന്റെ വലിയ മിസ്റ്റേക്ക് ആണ്!" "എന്താ ബിജൂ നിന്റെ പ്ലാൻ?" വേണുപിള്ള ചോദിച്ചു. "വേണുച്ചേട്ടാ, അവൻ നമ്മളെ വെച്ച് കഥയെഴുതിയെങ്കിൽ, ഇനി നമ്മൾ ഇവിടുത്തെ കഥ തിരുത്തിയെഴുതും! ഇവൻ നമ്മളെ 1989-ൽ ഇട്ട സ്ഥിതിക്ക്, 2026-ലെ ടെക്നോളജിയും ലോജിക് ഇല്ലാത്ത ട്വിസ്റ്റും ഇവന്റെ കഥക്ക് താങ്ങില്ല!" ബിജു തിരിഞ്ഞുനിന്ന് അലറി, "സജിത്തേ, നിസാറേ... നിങ്ങളുടെ കയ്യിലെ ആ നിലമ്പൂർ സാധനം എടുക്ക്! സന്ധ്യേ, സിജീ.ലൈലെ.. ഐഫോണിന്റെ ഫ്ലാഷ്‌ലൈറ്റ് ഏറ്റവും ഉയർന്ന പവറിലിട്ട് ആകാശത്തേക്ക് അടിക്ക്!" "എന്തിനാടാ?" സജിത് കുപ്പിയുമായി മുന്നോട്ട് വന്നു. "ഈ കാറ്റിൽ അലിഞ്ഞു നിൽക്കുന്ന വിബിൻ വെറും ഈർപ്പവും പുകയുമാണ്! അവന്റെ ഈഗോയാണ് ഈ കാറ്റായി അടിക്കുന്നത്!" ബിജു പറഞ്ഞു. "ആൽക്കഹോളും തീയും വെളിച്ചവും കൂടിച്ചേർത്ത് നമ്മൾ ഈ കാട്ടിലെ പുക മൊത്തം കത്തിച്ച് അവന്റെ പ്ലോട്ട് ബ്രേക്ക് ചെയ്യും!" നിസാർ മദ്യക്കുപ്പി വായുവിൽ സ്പ്രേ ചെയ്ത് തീപ്പന്തം അതിലേക്ക് കാട്ടി. ഒപ്പം ഐഫോണുകളുടെ ബ്ലൈൻഡിംഗ് ഫ്ലാഷ് ലൈറ്റുകൾ മൂടൽമഞ്ഞിലേക്ക് തുളച്ചുകയറി. തീയും വെളിച്ചവും അടിച്ചുകയറിയപ്പോൾ കാറ്റിൽ അലിഞ്ഞുനിന്ന വിബിന്റെ ശബ്ദം വേദനയോടെ നിലവിളിക്കാൻ തുടങ്ങി: "അയ്യോ... എന്റെ ഭാവന ഉരുകുന്നു! എന്റെ പ്ലോട്ട് പൊളിയുന്നു! സീൻ ബ്രേക്ക് ആകുന്നു!" "വേണുച്ചേട്ടാ... ഇപ്പോൾ!" ബിജു അലറി. വേണുപിള്ള തറയിൽ കിടന്ന കരിഞ്ഞ ഒരു മരക്കഷണം എടുത്ത് അടുത്തുള്ള വലിയ പാറയിലേക്ക് പാഞ്ഞടുത്തു. കരിഞ്ഞ കരി കൊണ്ട് പാറപ്പുറത്ത് വലിയ അക്ഷരങ്ങളിൽ ആഞ്ഞെഴുതി: "ശുഭം (THE END) ഒരു വലിയ സ്ഫോടന ശബ്ദത്തോടെ ആകാശത്തെ ചുവന്ന 'NO END' എന്ന അക്ഷരങ്ങൾ പൊട്ടിത്തെറിച്ചു. ഡിജിറ്റൽ ക്ലോക്കിന്റെ ടാക്കിംഗ് ശബ്ദം നിന്നു. മൂടൽമഞ്ഞ് പൂർണ്ണമായി വഴിമാറി. ……… സൂര്യന്റെ ഇളംവെയിൽ മുഖത്തടിച്ചപ്പോൾ ബിജു കണ്ണുതുറന്നു. ഡൗ ഹില്ലിലെ ആ ഭീകരമായ തണുപ്പും ചീഞ്ഞ നാറ്റവും അപ്രത്യക്ഷമായിരിക്കുന്നു. പകരം കൺമുന്നിൽ കണ്ടത് പച്ചപ്പുനിറഞ്ഞ പുൽത്തകിടിയും ചുറ്റും തലയുയർത്തി നിൽക്കുന്ന കാപ്പിത്തോട്ടങ്ങളും! ദൂരെ ഒരു ബോർഡിൽ എഴുതിവെച്ചിരിക്കുന്നു: *'വെൽക്കം ടു വയനാട് റിസോർട്ട് & സ്പാ'*. ഫോൺ എടുത്തുനോക്കിയപ്പോൾ 5G ഫുൾ റേഞ്ച്! സമയം രാവിലെ 7:00 മണി. ഗീത അന്തംവിട്ട് ചുറ്റും നോക്കി, "അല്ല ബിജൂ... നമ്മൾ ഡൗ ഹില്ലിലെ ലൂപ്പിൽ നിന്ന് രക്ഷപ്പെട്ടാൽ നേരെ നാട്ടിൽ സ്വന്തം വീട്ടിലല്ലേ എത്തേണ്ടത്? നമ്മളെന്താ വയനാട്ടിൽ?" "അതെടാ..." വേണുപിള്ള ഷർട്ടിന്റെ പോക്കറ്റിൽ തപ്പി വീട്ടുതാക്കോൽ എടുത്തുവെച്ചുകൊണ്ട് ചോദിച്ചു. "തൃശ്ശൂരിലെ എന്റെ വീട്ടിൽ പോയി ഒന്ന് കുളിച്ചു കിടന്നുറങ്ങാം എന്ന് കരുതിയതാ... നമ്മളെന്തിനാ ഈ വയനാട്ടിൽ വന്നിറങ്ങിയത്?" "ഒരു മിനിറ്റ്..." ബിജുവിന്റെ മുഖത്തെ ആശ്വാസം പെട്ടെന്ന് മാഞ്ഞു. അവൻ വേഗത്തിൽ റിസോർട്ടിന്റെ റിസപ്ഷൻ കൗണ്ടറിലേക്ക് നടന്നു. അവിടുത്തെ ഗ്ലാസ് ടേബിളിൽ ഒരു പുതിയ ലെതർ നോട്ട്പാഡും വിലകൂടിയ ഒരു പേനയും ഇരിപ്പുണ്ടായിരുന്നു. അതിലെ ആദ്യ പേജിൽ നീല മഷിയിൽ വൃത്തിയായി എഴുതിയിരുന്നു: *(ഡൗ ഹില്ലിൽ നിന്ന് രക്ഷപ്പെട്ടെന്ന് അവർ വെറുതെ കരുതി...ഒരു ചെറിയ ട്വിസ്റ്റ്‌ പാർട്ട് 2: വയനാട് വൈബ് ഇവിടെ ആരംഭിക്കുന്നു - രചന: വിബിൻ പി മേനോൻ)* ബിജുവിന്റെ കയ്യിലെ ചായക്കപ്പ് തറയിൽ വീണ് ചിതറി. വേണുപിള്ള തലയിൽ കൈവെച്ച് കൗണ്ടറിന് മുന്നിലിരുന്നു, "എന്റെ ദൈവമേ... ആ തെണ്ടി നമ്മളെ വീട്ടിൽ വിടാതെ അടുത്ത ലൊക്കേഷനിലേക്ക് വലിച്ചിഴച്ചുകൊണ്ട് വന്നതാണല്ലേടാ? ബിജൂ!" ....... "തുടരും... തീർച്ചയായും തുടരും!"
11 shares
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ കരിങ്കുപ്പി ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ……………………………………. നിലമ്പൂർ ഉൾക്കാട്ടിലെ വൻമരങ്ങൾക്കിടയിലൂടെ നേരം വെളുത്തു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. മരച്ചില്ലകളെ പൊതിഞ്ഞുനിന്ന കട്ടിമഞ്ഞിലൂടെ ചാലിയാറിന്റെ പോഷകനദിയായ ചെറുപുഴ തെളിഞ്ഞു കണ്ടു. ഗ്രാമത്തിലുള്ളവർ വെള്ളത്തിലാശാൻ എന്നു വിളിക്കുന്ന സജിത്ത്, ആരും പോകാത്ത കാടിന്റെ ആഴങ്ങളിലേക്ക് നടന്നുനീങ്ങി. വെള്ളത്തിലാശാൻ എന്ന പേര് വെറുതെ വന്നതല്ല; ഏതു സമയത്തും അൽപം സേവ വേണമെന്ന നിർബന്ധവും, കുടിച്ചുകിറി പാതിബോധത്തിൽ തെങ്ങിൻചുവട്ടിലോ ചാലിയാറിന്റെ കയത്തിലോ വീണാൽ പോലും ചത്തുപോകാതെ നീന്തിക്കയറാനുള്ള അസാധ്യ തൊലിക്കട്ടിയും കൊണ്ടാണ് സജിത്തിന് ആ പേര് വീണത്. അഞ്ചുതവണ പാമ്പുകടിയേറ്റിട്ടും പാമ്പ് ചത്തതല്ലാതെ സജിത്തിന് ഒരു ചുക്കും പറ്റിയില്ല എന്നത് നാട്ടിലെ എട്ടാമത്തെ അത്ഭുതമാണ്. കാട്ടിലെ പഴങ്ങളും അപൂർവ്വ ഔഷധസസ്യങ്ങളും ശേഖരിക്കാൻ ഒറ്റയ്ക്ക് ഉൾക്കാട്ടിലേക്ക് പോകുന്നത് സജിത്തിന്റെ പതിവാണ്. എന്നാൽ അന്ന് ആതിരപ്പൊക്കം മലനിരകളുടെ താഴ്‍വരയിലെ ഒരു പഴയ ഗുഹയ്ക്കടുത്ത് എത്തിയപ്പോൾ അന്തരീക്ഷത്തിൽ വല്ലാത്തൊരു ചീഞ്ഞ അഴുക്കിന്റെ മണം പടർന്നു. വഴിയിലുടനീളം ഉണങ്ങിയ കറുത്ത രക്തത്തുള്ളികൾ വീണു കിടക്കുന്നുണ്ടായിരുന്നു. കൂറ്റൻ ഈട്ടിമരത്തിന്റെ വേരുകൾക്കിടയിൽ, ചളിയിൽ പകുതിയോളം പൂണ്ടുപോയ നിലയിൽ ഒരു പുരാതനമായ ഇരുണ്ട പച്ചച്ചില്ലു കുപ്പി. അതിന് തൊട്ടടുത്ത് മണ്ണിൽ ജീർണ്ണിച്ച്, സ്വന്തം കാൽവിരൽ വായയ്ക്കുള്ളിലേക്ക് ബലമായി തിരുകിയ നിലയിൽ ഒരു മനുഷ്യന്റെ തലയോട്ടിയും കിടപ്പുണ്ടായിരുന്നു! "അളിയാ, നീ ഇതിൽ നിന്നും അടിച്ച് ഫിറ്റായി ഓവർ ഫ്ലെക്സിബിലറ്റിയോടെ സ്വന്തം കാൽവിരൽ തിന്നു വീണു ചത്തതാണല്ലേ? നിന്റെ ഭാഗ്യം, ബാക്കി ബാക്കിവെച്ച് തന്നല്ലോ! ഫ്രീയായിട്ട് കിട്ടുന്നതുകൊണ്ടാവും നിനക്ക് ഈ ആർത്തി!" തലയോട്ടി കണ്ടിട്ടും ലഹരിഭ്രാന്തിൽ സജിത്ത് പറഞ്ഞു സജിത്ത് ആ കുപ്പി മാന്തിയെടുത്തു. നല്ല ഭാരമുള്ള കട്ടികൂടിയ പച്ചച്ചില്ല്. അതിൽ അപൂർവ്വമായ കൊത്തുപണികൾ. വായഭാഗം ഒരു തരം കറുത്ത മെഴുക് കൊണ്ട് പൂർണ്ണമായും സീൽ ചെയ്തിരിക്കുന്നു. കുപ്പിയുടെ അടിയിൽ കറുത്ത മഷികൊണ്ട് കൊത്തിവെച്ച പോർച്ചുഗീസ് വാളുകളുടെ പടവും, അറബിക് ഭാഷയിലെ മന്ത്രങ്ങളും, ചില വിചിത്രമായ അക്ഷരങ്ങളും കാണാമായിരുന്നു. സജിത്ത് അത് കാതോട് ചേർത്ത് കുലുക്കി നോക്കിയപ്പോൾ അകത്തുനിന്ന് ദ്രാവകം തുള്ളിക്കളിക്കുന്ന ശബ്ദമല്ല കേട്ടത്; പകരം, ആ കുപ്പിക്കുള്ളിൽ നിന്ന് ആരോ പല്ലിറുമുന്നതുപോലെയും, "അടുത്ത ആൾ വന്നോ ..." എന്ന് ഉറച്ച ശബ്ദത്തിൽ കുശുകുശുക്കുന്നതുപോലെയുമുള്ള ഭയാനകമായ ഒരു ശബ്ദം അവന്റെ കാതുകളിൽ അടിച്ചുകയറി! "ഇത്രയും പഴയ ഒരു കുപ്പി കാട്ടിനുള്ളിൽ... ഇത് വല്ല പുരാതന വിദേശ മദ്യവും ആയിരിക്കും! ബാക്കിയുള്ളവർ വെള്ളമടിക്കുന്നത് പൈസ കൊടുത്താണ്, എനിക്ക് കാട് തന്നെ ഫ്രീയായി സിൻഡിക്കേറ്റ് വെച്ചു തരുന്നു!" സജിത്ത് തലയോട്ടിക്ക് ഒരു ഫ്ലയിംഗ് കിസ്സും കൊടുത്ത്, കുപ്പിയും എടുത്ത് തന്റെ ചാക്കുസഞ്ചിയിലിട്ട് നേരെ ഊരിലേക്ക് മടങ്ങി. സജിത്ത് കാടിറങ്ങുമ്പോൾ, മരങ്ങൾക്ക് മുകളിലെ വാച്ച് ടവറിൽ നിന്ന് ഫോറസ്റ്റർ നിസാറും വാച്ചർ വിബിനും ബൈനോക്കുലറിലൂടെ അവനെ നോക്കുന്നുണ്ടായിരുന്നു. "സാറേ, വെള്ളത്തിലാശാൻ ആതിരപ്പൊക്കം ഗുഹയിൽ നിന്ന് എന്തോ സഞ്ചിയിലാക്കി ഇറങ്ങുന്നുണ്ട്. ആ ഭാഗത്ത് പഴയ ഫോറസ്റ്റ് അലേർട്ട് ഉള്ളതല്ലേ?" വിബിൻ ചോദിച്ചു. "അതെ വിബിനേ, അവൻ ആ പഴയ റെഡ് സോണിലാണ് പോയത്. എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ടാകും. അവൻ രാത്രി എങ്ങോട്ടാ പോകുന്നതെന്ന് നിരീക്ഷിക്ക്, ആ ട്രാക്കർ റൂട്ടിൽ നമ്മളും ഉണ്ടാകണം," നിസാർ ഫോറസ്റ്റ് വയർലെസ്സ് സെറ്റിൽ സന്ദേശം നൽകി. “ അവന്റെ കൈയിൽ ആ കരിങ്കുപ്പി ആണ് എങ്കിൽ അവന്റെ കാര്യം തീർന്നു “ നിസാർ പിറുപിറുത്തു ……… വൈകുന്നേരത്തോടെ സജിത്ത് നാട്ടിൻപുറത്തെ പഴയ വായിൽനോക്കി കവലയിലെത്തി. അവിടെ അവന്റെ സ്ഥിരം കുടിയൻ കൂട്ടുകാരായ വേണുവും ആദർശും ഇരിപ്പുണ്ടായിരുന്നു. വേണു ഒരു ഡിറ്റക്റ്റീവ് ബുദ്ധിജീവിയാണ്. ആദർശ് ഒരു എൻജിനീയറിംഗ് ഡ്രോപ്പൗട്ടാണ് വല്ലവന്റെയും വൈഫൈ ഹാക്ക് ചെയ്ത് നീലച്ചിത്രം കാണലും കുടിയുമാണ് തൊഴിൽ. "ഡാ വേണു, ആദർശേ... ഇങ്ങോട്ട് വാ," സജിത്ത് ചുറ്റും നോക്കി തന്റെ ചാക്കുസഞ്ചി തുറന്ന് ആ പച്ചക്കുപ്പി പുറത്തെടുത്തു. വേണു കുപ്പി കൈയിലെടുത്ത് കണ്ണ് കൂർപ്പിച്ചു നോക്കി. "ഇത് സാധാരണ സാധനമല്ല സജിത്തേ... പോർച്ചുഗീസുകാരുടെ കാലത്തെ വല്ല ചരക്കുകപ്പലിൽ നിന്നും കൊണ്ടുപോയ അപൂർവ്വ മദ്യമായിരിക്കും! ഇതിന്റെ പുറത്തുള്ള അക്ഷരങ്ങൾ കണ്ടില്ലേ?" "ഇതിൽ വിഷം വല്ലതും കാണുമോ ആശാനേ? ചത്തുപോകുമോ?" ആദർശ് ഭയത്തോടെ ചോദിച്ചു. "ചത്താൽ ഒരു ഫ്ലെക്സ് ബോർഡ് വെക്കും, നമ്മളൊക്കെ വരും, അത്രതന്നെ!" വേണു ചിരിച്ചു. സജിത്ത് കുപ്പിയുടെ അടപ്പ് പൊളിക്കാൻ കത്തി എടുത്തു. അതിനിടയിലാണ് പ്രദേശത്തെ പഞ്ചായത്ത്‌ മെമ്പറായ സന്ധ്യയും, ഗ്രാമത്തിലെ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ഗീത ടീച്ചറും ആ വഴിയേ വന്നത്. സന്ധ്യ മെമ്പർ സംശയത്തോടെ അടുത്ത് വന്നു. "എന്താ സജിത്തേ ഇവിടെ ഒരു കൂടിച്ചേരൽ? വീണ്ടും വല്ല ചാരായവും ഒപ്പിച്ചു കൊണ്ടുവന്നതാണോ? പഞ്ചായത്തിൽ നിന്ന് ലിവർ രോഗികൾക്ക് കൊടുക്കുന്ന പെൻഷൻ അപേക്ഷ ഫോം കയ്യിലുണ്ട്, തരണോ?" “ ഒന്ന് പോ മെമ്പറെ “ സജിത്ത് മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ഗീത ടീച്ചറുടെ പന്ത് പോലത്തെ കണ്ണുകൾ ആ ചില്ലുകുപ്പിയിൽ ഉടക്കി. ഗീത ടീച്ചർ കുപ്പി പിടിച്ച് വാങ്ങി അത്ഭുതത്തോടെയും അറപ്പോടെയും നോക്കി. പെട്ടെന്ന് ടീച്ചറുടെ മുഖത്തെ രക്ത ഓട്ടം നിലച്ചതുപോലെയായി. "ഇത്... ഇത് ആ പഴയ നിലമ്പൂർ കോവിലകത്തെ രേഖകളിൽ പറഞ്ഞിട്ടുള്ള കരിങ്കുപ്പി ആണ്!" ഗീത ടീച്ചറുടെ ശബ്ദം വിറച്ചു. "എന്ത് കരിങ്കുപ്പിയോ? കുടിച്ചവർക്ക് ഹാങ്ഓവർ കൂടുമോ ടീച്ചറേ?" വേണു കളിയാക്കി. "തമാശ കളിക്കല്ലേ വേണു," ഗീത ടീച്ചർ ഗൗരവത്തിലായി. "പതിനാറാം നൂറ്റാണ്ടിൽ പൊന്നാനി തുറമുഖം വഴി കാർപെന്റർ വീഥികളിലൂടെയും ചാലിയാർ സുഗന്ധവ്യഞ്ജന പാതയിലൂടെയും വന്ന പോർച്ചുഗീസ് കച്ചവട കപ്പലിൽ നിന്നാണ് ഇതിന്റെ തുടക്കം. അറബിക്കടലിൽ വെച്ച് വടക്കൻ കൊള്ളക്കാരിൽ നിന്നും രക്ഷപ്പെടാൻ യെമനി മാന്ത്രികർ എഴുതിയ അറബിക് തന്ത്രമന്ത്രങ്ങൾ ചേർത്ത കട്ടിമദ്യം അവർ കപ്പലിൽ ഒളിപ്പിച്ചു. എന്നാൽ ചാലിയാർ വഴിയുള്ള ഈ പുരാതന വ്യാപാരപാതയിൽ വെച്ച് കോവിലകത്തെ കവർന്ന നിലമ്പൂരിലെ മാന്ത്രികർ ഇത് പിടിച്ചെടുത്തു! പോർച്ചുഗീസ് മദ്യവും, യെമനി അറബിക് മന്ത്രവും, കാട്ടിലെ മാരക വിഷച്ചെടികളും ചേർത്ത് ശത്രുക്കളെ നശിപ്പിക്കാൻ വേണ്ടി അവർ ആതിരപ്പൊക്കം കാട്ടിൽ വെച്ച് ഉണ്ടാക്കിയ ശാപവസ്തുവാണിത്! ഈ മൂന്ന് ശക്തികൾ ഒന്നിച്ച ചേർന്ന കറുത്ത വിപ്ലവം... അതാണ് ഈ കരിങ്കുപ്പി!" "എന്റെ ടീച്ചറേ, നിങ്ങളീ സ്കൂളിൽ പിള്ളേരെ പേടിപ്പിക്കുന്ന കഥ ഇവിടെ ഇറക്കല്ലേ," സജിത്ത് കുപ്പി തട്ടിപ്പറിച്ചു വാങ്ങി. "എന്റെ കരളും കുടലും കേടാക്കാൻ ബെവ്കോയിലെ ബ്രാൻഡികൾക്കും ബാറ്ററി ഇട്ട വാറ്റിനോ പറ്റിയിട്ടില്ല, പിന്നെയാണോ ഈ പച്ചച്ചില്ല്!" "എന്നാൽ കുടിച്ച് ചാക്!" ടീച്ചർ ശപിച്ചുകൊണ്ട് സന്ധ്യയെയും കൂട്ടി നടന്നു നീങ്ങി. ……… രാത്രി ഒമ്പതു മണിയോടെ സജിത്തും വേണുവും ആദർശും സജിത്തിന്റെ വീടിനടുത്തുള്ള, ചാലിയാറിന്റെ നടുവിലുള്ള ആളൊഴിഞ്ഞ തുരുത്തിലേക്ക് തോണിയിൽ പോയി. നിലാവുപോലുമില്ലാത്ത കറുത്ത രാത്രി. സജിത്തിന്റെ സഞ്ചിക്കുള്ളിലെ കാട്ടുച്ചെടിയുടെ തുമ്പിൽ നിസാർ മുൻപേ വെച്ചു കൊടുത്ത ചെറിയ ജി.പി.എസ് ട്രാക്കർ സിഗ്നൽ നൽകുന്നുണ്ടായിരുന്നു. കാടിന്റെ അതിർത്തിയിൽ നിന്ന് നിസാറും വിബിനും തോണിയിൽ നിശ്ശബ്ദമായി അവരുടെ പുറകെ തുരുത്തിലേക്ക് നീങ്ങി. സജിത്ത് കുപ്പിയുടെ അടപ്പ് തുറക്കാൻ പേനക്കത്തി എടുത്തു. പെട്ടെന്നാണ് ആ അന്തരീക്ഷം അസ്വാഭാവികമായി മാറിയത്! അതുവരെ കാട്ടിലുണ്ടായിരുന്ന ചീവീടുകളുടെയും തവളകളുടെയും ശബ്ദം ഒറ്റനിമിഷം കൊണ്ട് നിലച്ചു. കാട് ഒന്നടങ്കം ഭയാനകമായ നിശ്ശബ്ദതയിലേക്ക് വീണു. തുരുത്തിലെ മരച്ചില്ലകളിൽ ഉറങ്ങിക്കിടന്നിരുന്ന നൂറുകണക്കിന് കാട്ടുപക്ഷികൾ ഭയന്നലറി ഒരുമിച്ച് ആകാശത്തേക്ക് പറന്നുയർന്നു! ചാലിയാറിലെ വെള്ളത്തിൽ ചെറിയ കുമിളകൾ പൊന്തിവന്നു. " പെട്ടെന്ന് കാടൊക്കെ ഇങ്ങനെ ശാന്തമായത് എന്താ?" ആദർശ് വിറയ്ക്കുന്ന ശബ്ദത്തിൽ ചുറ്റും നോക്കി. "നിന്റെ വായടഞ്ഞിരുന്നാൽ കാട് ഇനിയും ശാന്തമാകും," സജിത്ത് പേനക്കത്തി കൊണ്ട് കുപ്പിയുടെ കട്ടിയുള്ള കറുത്ത മെഴുക് ചിരണ്ടി മാറ്റി. മെഴുക് മാറിയതും, ആ കുപ്പിയുടെ അടപ്പ് 'പോപ്പ്' എന്ന ഭയാനകമായ ശബ്ദത്തോടെ തെറിച്ചുപോയി! ക്ഷണനേരം കൊണ്ട് അന്തരീക്ഷത്തിൽ അതിവിശിഷ്ടമായ, എന്നാൽ ചീഞ്ഞ മാംസത്തിന്റെയും കറുപ്പിന്റെയും മിശ്രിതമായ ഒരു വിചിത്ര ദുർഗന്ധം പരന്നു! തിളങ്ങുന്ന രക്തചുവപ്പ് നിറത്തിലുള്ള ആ ദ്രാവകം സജിത്ത് ഒരു പഴയ ഗ്ലാസിലേക്ക് ഒഴിച്ചു. "ഡാ സജിത്തേ... ടീച്ചർ പറഞ്ഞത് ആലോചിക്കുമ്പോ എനിക്ക് പേടിയാവുന്നു," ആദർശ് വിറച്ചു. "മിണ്ടാതിരിയെടാ! വെള്ളത്തിലാശാൻ കുടിച്ചില്ലെങ്കിൽ പിന്നെ ആര് കുടിക്കും?" സജിത്ത് ഒട്ടും ആലോചിക്കാതെ ആ ചുവന്ന ദ്രാവകം നിറച്ച ഗ്ലാസ് എടുത്ത് ഒറ്റവലിക്ക് അണ്ണാക്കിലേക്ക് കമിഴ്ത്തി! അടുത്ത സെക്കൻഡിൽ.സജിത്തിന്റെ തൊണ്ടയിൽ നിന്ന് ഒരു മനുഷ്യന്റേതല്ലാത്ത, നരകത്തിൽ നിന്നുള്ള അസുരന്റെ അലർച്ച ഉയർന്നു! അവൻ സ്വന്തം കഴുത്തിന് പിടിച്ച് നിലത്തു കിടന്നു പിടഞ്ഞു. അവന്റെ കണ്ണുകളിലെ വെളുത്ത ഭാഗം മുഴുവൻ കറുത്തു ഇരുണ്ടു. വായയിൽ നിന്ന് ചീഞ്ഞ ചോരപ്പത പുറത്തേക്ക് ഒഴുകാൻ തുടങ്ങി. സജിത്തിന്റെ ഉള്ളിൽ ആ ശാപമദ്യം പ്രവൃത്തിച്ചു തുടങ്ങിയിരുന്നു. അവൻ പതുക്കെ എഴുന്നേറ്റു. അവന്റെ കഴുത്തിലെ ഞരമ്പുകൾ പച്ചനിറത്തിൽ വീർത്തു വന്നു. അവൻ പല്ലിറുമ്മിക്കൊണ്ട് മുന്നിലുള്ള ആദർശിനെ നോക്കി നാക്കുവെച്ച് ചുണ്ടുകൾ നക്കി! "അയ്യോ! ഇവന് ഭ്രാന്ത് പിടിച്ചു! ഇവൻ എന്നെ തിന്നാൻ വരുന്നേ!" ആദർശ് നിലവിളിച്ചു ഓടി അപ്പോൾ സജിത്ത് ചോരയൊലിക്കുന്ന വായുമായി വേണുവിന്റെ നേരെ പാഞ്ഞടുത്തു. അവൻ വേണുവിന്റെ തോളിലേക്ക് ആഞ്ഞു കടിച്ചു! വേണുവിന്റെ നിലവിളി കാടിനെ നടുക്കി. "എടാ സജിത്തേ, ഞാൻ നിന്റെ കൂടെ എന്നും കുടിക്കാൻ ഇരുന്ന വേണുവാടാ! എന്നെ കടിക്കല്ലേടാ പന്നീ!" പെട്ടെന്നാണ് ഇരുട്ടിൽ നിന്ന് തോക്കിന്റെ വെടിശബ്ദം കേട്ടത്! ജി.പി.എസ് ട്രാക്കർ പിന്തുടർന്നു വന്ന നിസാറും വിബിനും ടോർച്ചുമായി തുരുത്തിലേക്ക് ചാടിയിറങ്ങി! "സാറേ! സജിത്ത് ആ ചാത്തൻ സാധനം കുടിച്ചു! ഇവൻ നമ്മളെയൊക്കെ കടിച്ചുകീറാൻ വരുന്നു!" ആദർശ് നിലവിളിച്ചു. സജിത്ത് സ്വന്തം വിരൽ ആർത്തിയോടെ കടിക്കാൻ തുടങ്ങി നിസാർ ഒട്ടും സമയം കളയാതെ കൈയിലുള്ള വലിയ മരത്തടിയെടുത്ത് സജിത്തിന്റെ തലയ്ക്ക് ആഞ്ഞു ഒരു തലമണ്ട അടി കൊടുത്തു! സജിത്ത് ഒരു തെങ്ങിൻതടി പോലെ ബോധരഹിതനായി നിലത്തു വീണു. സജിത്ത് നിലത്തു വീണതും വിബിൻ ഓടിവന്ന് തന്റെ കയ്യിലുള്ള ഭീമൻ പമ്പർ സിറിഞ്ച് എടുത്ത് സജിത്തിന്റെ വായിലേക്ക് തള്ളിപ്പറ്റിച്ച് ഉപ്പുവെള്ളവും വിനാഗിരിയും കലർത്തിയ മിശ്രിതം ഉള്ളിലേക്ക് അടിച്ചുകൊടുത്തു. സജിത്ത് ബോധമില്ലാതെ തന്നെ വയറ്റിലുള്ള വിഷവും ചാരായവും മുഴുവൻ ചർദ്ദിച്ച് തുപ്പി. "തൊണ്ടയിൽ നിന്ന് വിഷം തലച്ചോറിലേക്ക് പൂർണ്ണമായി കയറിയിട്ടില്ല! കുറച്ചു വൈകിയിരുന്നെങ്കിൽ ഇവൻ വേണുവിന്റെ തോൾ മുഴുവൻ തിന്നുതീർത്തേനേ!" നിസാർ കിതപ്പോടെ പറഞ്ഞു. "സാറേ... ഇവന്റെ പല്ല് എന്റെ തോളിൽ തട്ടി!" വേണു കരഞ്ഞു. "പേടിക്കണ്ട, തൊലി പൊട്ടിയിട്ടില്ല, നിന്റെ ഷർട്ടിനു കട്ടി ഉള്ളതുകൊണ്ട് രക്ഷപെട്ടു!" നിസാർ താഴെ കിടക്കുന്ന കരിങ്കുപ്പി ഒരു സ്റ്റീൽ പെട്ടിയിലാക്കി തടിയോടെ ലോക്ക് ചെയ്തു. "നിസാർ സാറേ, നിങ്ങൾ എങ്ങനെ കറക്റ്റ് ടൈമിൽ ഇവിടെയെത്തി?" ആദർശ് അത്ഭുതത്തോടെ ചോദിച്ചു. "രാവിലെ സജിത്ത് ആതിരപ്പൊക്കം കാട്ടിലേക്ക് കയറുമ്പോഴേ വിബിൻ അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സജിത്ത് ചാക്കിലാക്കി കൊണ്ടുവന്ന സാധനം അപകടമാണെന്ന് മനസ്സിലായതുകൊണ്ട് അവന്റെ ചാക്കിൽ വിബിൻ ട്രാക്കർ ഇട്ടു വെച്ചിരുന്നു. ഇവൻ ഈ കുപ്പി കുടിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു! ആളുകളെ സോമ്പി ആക്കുന്ന വിഷം ആണിത്. കൂടാതെ മറ്റെന്തോ ദുരൂഹത കൂടിയുണ്ട് ഇതിൽ" നിസാർ പറഞ്ഞു. അരമണിക്കൂറിന് ശേഷം സജിത്ത് പതുക്കെ കണ്ണ് തുറന്നു. തലയിൽ ഒരു വലിയ വീക്കം വന്നിട്ടുണ്ടായിരുന്നു. അവൻ സ്വന്തം കൈകാലുകളിലേക്ക് നോക്കി. വിബിൻ കൊടുത്ത വിനാഗിരി ലായനി കൊണ്ട് ചർദ്ദിച്ച് വായ ആകെ വൃത്തികേടായിരുന്നെങ്കിലും വിരലുകളൊക്കെ കൃത്യമായി അവിടെത്തന്നെയുണ്ട്. "എന്റെ വിരലൊക്കെ ഉണ്ടല്ലോ അല്ലേ സാറേ? ഞാൻ ഒന്നും തിന്നില്ലല്ലോ?" സജിത്ത് വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു. "നീ തിന്നാൻ തുടങ്ങിയതായിരുന്നു! നിന്റെ തലമണ്ടയ്ക്ക് ഞാൻ അടിച്ചതുകൊണ്ടാ നിന്റെ പല്ല് കേടില്ലാതെ നിന്റെ വായിൽ തന്നെ ഇരിക്കുന്നത്!" നിസാർ ദേഷ്യത്തോടെ പറഞ്ഞു "വിരൽ പോയില്ലെങ്കിലും നിന്റെ തലച്ചോറിലെ ചില കമ്പികൾ ലൂസായിട്ടുണ്ട്! അതുകൊണ്ട് ഇനി ആരെങ്കിലും ഫ്രീയായി കുപ്പി തന്നാൽ കുടിക്കാൻ തോന്നില്ല!" "ഇവന് ഒരു പട്ടിക്ക് കൊടുക്കുന്ന പ്രതിരോധ കുത്തിവെപ്പ് കൂടെ കൊടുക്ക് സാറേ! ഇവന്റെ കടിയേറ്റ എനിക്ക് പേ വിഷബാധ വരുമോ എന്ന് പേടിയാകുന്നു!" വേണു തോളിലെ മുറിവിൽ അമർത്തിപ്പിടിച്ച് പറഞ്ഞു, നിസാർ ആ മരപ്പെട്ടിയുമായി ജീപ്പിലേക്ക് നടന്നു. സജിത്ത് തലയിലെ വലിയ വീക്കത്തിൽ തൊട്ടുതടവി വിലാപത്തോടെ ഇരുന്നു. എന്നാൽ, ഫോറസ്റ്റ് ജീപ്പിന്റെ പിൻസീറ്റിൽ വെച്ച ആ കട്ടിയുള്ള സ്റ്റീൽ ബോക്സിനുള്ളിൽ നിന്ന്... ഇരുമ്പുചുവരുകളിൽ എന്തോ പോറുന്നതുപോലെ ഒരു ശബ്ദവും, അതിനുപിന്നാലെ ഇരുളിൽ നിന്നുള്ള മന്ദമായ കുശുകുശുപ്പും ഉയർന്നു. "പൂട്ടുകൾ... ഒരിക്കലും വിശപ്പിനെ തടയില്ല..." ……… End
11 shares