ഭൂമിക2 💗 2
.
.
വീണ്ടും വഴുകി വന്നതിന്റെ കലിപ്പിൽ തന്നോട് മിണ്ടാതെ അടുക്കളയിൽ എന്തെല്ലാമോ പിറു പിറുത്തു അപ്പം ഉണ്ടാക്കുന്ന ബാർഗവിയുടെ പിറകേക്ക് പമ്മി പമ്മി ചെന്ന് പാറു.
"അമ്മ കുട്ടി.എന്നോട് പിണക്കം ആണോ... "
കൊഞ്ചലോടെ ബർഗവിയുടെ പിറക്കെന്നു കെട്ടി പിടിച്ചു പാറു ചോദിക്കുമ്പോൾ അവർ അടുത്ത് വെച്ച ചൂടുള്ള ചട്ടുകം ഒന്ന് ഉയർത്തി കാണിച്ചു..
അതോടെ അവൾ അൽപ്പം മാറി നിന്നു.അടുത്തുള്ള റാക്കിലേക്ക് ചാടി കയറി.
"അമ്മേ ഞാൻ ഇന്ന് കേട്ട കഥ പറഞ്ഞു തരട്ടെ ദേവേട്ടൻ പറഞ്ഞു തെന്ന കഥയ നമ്മുടെ നാട്ടിൽ നടന്ന കഥ പറയട്ടെ..."
അപ്പ പാത്രത്തിൽ നിന്നൊരാപ്പം കയ്യിലെടുത്തു കുസൃതിയോടെ അവൾ ബർഗവിയോട് പറയുമ്പോൾ.
അവർ ഗ്ലാസ്സിലേക്ക് നല്ല ചൂടുള്ള ചായ ഒഴിച്ചു അവളുടെ കയ്യിൽ വെച്ചു കൊടുത്തു അവളെ ഒന്ന് കൂർപ്പിച്ചു നോക്കി.
അതു കണ്ടു ചിരിയോടെ അവൾ അന്ന് ദേവ് പറഞ്ഞ കഥ അവർക്കു മുന്നിൽ പറഞ്ഞു തുടങ്ങി..
ബാർഗവി എല്ലാം കേട്ടു മിണ്ടാതെ ഇരുന്നു അപ്പം ചുടലിൽ മുഴുകി..
"എന്നാലും അമ്മേ ആ ഭൂമി അങ്ങനെ ചെയ്യും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല എന്നാലും സ്നേഹിച്ച ചെക്കനെ മറന്നു അവർക്കു വേറൊരു കല്യാണം കഴിക്കാൻ കഴിയുമോ... ദുഷ്ട്ടി.."
എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും പാറുവിനു ഭൂമി വേറെരു ചെറുക്കനെ കെട്ടി എന്നത് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല അതു അവളുടെ ഓരോ വാക്കിലും വ്യക്തമായിരുന്നു.
"ആാാ..."
പെട്ടന്ന് ബാർഗവിയുടെ നിലവിളി കേട്ടപ്പോൾ ആണ് അവൾ സംസാരം അവസാനിപ്പിച്ചത്.
അപ്പ ചട്ടിയുടെ വക്കിൽ കൈ തട്ടിയതാണ് നല്ല പൊള്ളലുണ്ട്.
അതു കണ്ടതും പാറുവിന്റെ മനസ്സൊന്നു കാളി. റാക്കിൽ നിന്നു ചാടി അമ്മയുടെ അടുത്തേക്ക് ഓടുമ്പോയേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
"എന്താണമ്മ നോക്കണ്ടേ..."
കരുതലോടെ അമ്മയുടെ കൈകൾ വെള്ളത്തിനു മുന്നിലേക്ക് കാണിക്കുമ്പോൾ. കണ്ണീരിനാൾ അവളുടെ ദൃശ്യം മങ്ങി പോയിരുന്നു..
അപ്പോയെക്കും ശബ്ദം കേട്ടു മുത്തശ്ശിയും ചിത്രമ്മായിയും അവിടേക്കു ഓടി എത്തി.
"എന്താ മോളെ ഇത്.ഒരു ശ്രദ്ധയും ഇല്ലേ നിനക്ക്..."
"ചേച്ചി ഇവിടെ ഇരിക്ക്. ഞാൻ പറഞ്ഞതല്ലേ ഞാൻ ഉണ്ടാക്കിയേക്കാം എന്ന്. എന്തിനാ ചുമ്മാ.."
ആവലാതിയോടെ അമ്മയെ പാരിപാലിക്കാൻ 4 കൈകൾ എത്തിയതും ഫസ്റ്റ് ബോക്സിനായി പാറു മുറിയിലേക്കോടി.
പാറു...അവൾക്കമ്മയാണ് എല്ലാം. നൂറോളം ആളുകൾ ചുറ്റും ഉണ്ടെന്നു പറഞ്ഞാലും ആവരാരും അവളുടെ അമ്മയുടെ അത്രയോളം എത്തതില്ല..
കല്യാണ ശേഷം ഉള്ള അച്ഛന്റെ ഉപദ്രവം കാരണം.ഇറങ്ങി പോന്നതാണ് അമ്മ ആ വീട്ടിൽ നിന്നു.
അതിൽ പാറുവിന് പരാതി ഉണ്ടായിരുന്നില്ല. കണ്ടതാണ് അവൾ ആ ക്രൂരതകൾ.
എന്തിനാണ് ഇത്രയും കാലം അവിടെ നിന്നതു എന്ന് മാത്രമേ അവൾക്കു ചോദിക്കാൻ ഒള്ളു.
അന്ന് വീട്ടിലേക്കു കയറി ചെല്ലുമ്പോൾ ഭയത്തോടെ അമ്മയുടെ കൈ കാലുകൾ വിറക്കുന്നതു അവൾ ഓർത്തെടുത്തു.
പതിവിന് വിപരീതമായി പ്രേശ്നങ്ങൾ ഒന്നും കേൾക്കാതെ തന്നെ സ്നേഹത്തോടെയാണ് അവിടെ ഉള്ളവരെല്ലാം നമ്മളെ അകത്തേക്ക് ക്ഷണിച്ചത്.
വീട്ടിലെ കാര്യങ്ങൾ എല്ലാം വിശദീകരിച്ചു ഇനി അവിടേക്കു ഞമ്മൾ തിരിച്ചു പോകില്ല എന്ന് പറഞ്ഞതും
വെല്യച്ചനിൽ നിന്നും അമ്മ അങ്ങനെ ഒരു ഉത്തരം പ്രധീക്ഷിച്ചില്ല. അവരുടെ കണ്ണുകൾ അന്ന് നിറഞ്ഞു. ചുണ്ടുകൾ വിതുമ്പി.
"അല്ല.. ഇത്രയെല്ലാം കേട്ടിട്ടും.നിന്നെ ഇനിയും നമ്മൾ അവിടേക്കു പറഞ്ഞയക്കുമെന്നാണോ..?.
എന്തിനായിരുന്നടി ഇത്രയും പാട് പെട്ടു ഇത്രയും കാലം.?ഈ ചേട്ടനോട് ഒരു വാക്ക് പറഞ്ഞിരുന്നേൽ ഓടി വരത്തില്ലായിരുന്നോ.. "
ഓടി ചെന്ന് തന്റെ സഹോദരിയെ വാരി പുണരുമ്പോൾ പുഞ്ചിരിയോടെ ചെറിയമ്മ തന്റെ അടുക്കലേക്ക് വന്നു അമ്മയെ ഒന്ന് നോക്കി.
"എന്തിന ചേച്ചി ഒരു പരാതിയും കൂടാതെ ചേച്ചിയെ നമ്മൾ ഇവിടെ നോക്കൂലായിരുന്നോ..."
ആ ദിവസം ഇപ്പോഴും അവളുടെ മനസ്സിൽ മിന്നായം പോലെ ഓർമ്മയുണ്ട്.
റൂമിലെ ഷെൽഫിനു മുകളിലായി വെച്ച ഫസ്റ്റ് എയിട് ബോക്സ് എടുക്കുമ്പോൾ അവളുടെ കയ്യിൽ എന്തോ ഒന്ന് തട്ടി.
എത്തി നോക്കിയതും ഒരു പുസ്തകം ആയിരുന്നു.
പക്ഷെ ആ തിരിക്കിൽ അവളതു കാര്യം ആക്കാതെ അവശ്യമുള്ളതെടുത്തു അടുക്കളയിലേക്കോടി. അപ്പോൾ ആ ബുസ്തകത്തിലെ ചിലമ്പിച്ച ചട്ട ഒന്ന് പാറി.
...............
അന്നു രാത്രി ഉറങ്ങനായി കിടന്നപ്പോൾ അവളുടെ മനസ്സ് നിറയെ കിരണും ഭൂമിയും ആയിരുന്നു.
എന്തിനായിരിക്കും ഭൂമി അങ്ങനെ കാണിച്ചേ.. ഒരിക്കലും അവളെങ്ങനെ ചെയ്യില്ല അവരുടെ ഇടയിൽ എന്തെല്ലാമോ നടന്നിട്ടുണ്ട്.
അങ്ങനെ ചിന്തിചിരിക്കുമ്പോൾ ആണ് നാളെ അക്കരെ പോകുന്ന ദേവേട്ടന്റെ മുഖം അവളുടെ മുന്നിൽ തെളിയുന്നത്.
ഒന്ന് ആലോചിക്കെ അവളുടെ ഉള്ളെന്തോ പൊടിയുന്ന പോലെ തോന്നി പാറുവിനു. ഇനി എത്ര കാലം കാത്തിരിക്കണം.
അങ്ങനെ ചിന്തിച്ചു കാട് കയറി കൊണ്ടിരിക്കെ അവളുടെ കണ്ണുകൾ ചുമ്മാ നിറഞ്ഞു. കയ്യത്തി ടേബിളിൽ വെച്ച ഫോൺ എടുത്തു ഓൺ ചെയ്‌തു.
കോൺടാക്ട് ലിസ്റ്റിൽ നിന്നു ദേവേട്ടൻ എന്ന നമ്പർ കണ്ടതും അവളുടെ കൈകൾ ഒന്ന് വിറച്ചു.
ഇപ്പോൾ വിളിക്കണോ നാളെ പോകുവല്ലേ ഇപ്പോൾ വിളിച്ചു ശല്യം ചെയ്യണോ. നേരത്തെ പോകേണ്ടതല്ലേ.
എന്താല്ലാമോ ചിന്തിച്ചു ഇനി അവനെ നാളെ കാണാം എന്ന് കരുതി കണ്ണുകൾ അടക്കുമ്പോൾ. അവൻ നാളെ പോകും എന്ന കാര്യം അവളുടെ ഉള്ളു വെല്ലാതെ വേദനിപ്പിച്ചു.
..................
രാവിലെ തുറന്നിട്ട ജനൽ വാതിലിനും കാർട്ടണിനും ഇടയിലൂടെ കഷ്ട പെട്ടു വരുന്ന സൂര്യന്റെ നേരിയ വെളിച്ചം ഏറ്റാണ് അവൾ കണ്ണുകൾ തുറന്നത്.
കട്ടിലിൽ നിന്നു എഴുന്നേറ്റു ഇരിക്കുമ്പോൾ ആണ് ദേവ് പോകുന്ന കാര്യം ഓർമ വന്നത്.
പെട്ടന്ന് വാതിലിനു പിറകിലായി വിരിച്ചിട്ട തോർത്തു എടുത്തവൾ പുറത്തേക്കിറങ്ങി ഓടി.നല്ല തണുപ്പുള്ള വെള്ളം കോരി ഒഴിക്കുമ്പോൾ അവളുടെ രാശിയിൽ അറിയാതെ ചുവപ്പ് പടർന്നു.
കുളിച്ചു നല്ല ചുവപ്പും പച്ചയും നിറത്തിലുള്ള ദാവണി ചുറ്റി അവൾ പുറത്തേക്കിറങ്ങുമ്പോൾ. അടുക്കളയിലേക്കിറങ്ങുന്ന വെല്യമ്മ അവളെ സംശയത്തോടെ നോക്കി..
അവരെ നോക്കി ഇളിച്ചു കൊണ്ട് മുടിയെല്ലാം പിന്നിൽ കെട്ടി പുറത്തേക്കിറങ്ങുമ്പോൾ അകത്തേക്ക് കയറി വരുന്ന മുത്തശ്ശിയുടെ കയ്യിലെ ഭസ്മം എടുത്തു നെറുകിൽ തൊട്ടവൾ.
മുത്തശ്ശിയുടെ കവിൾതടം പിടിച്ചു കൊഞ്ചിച്ചു അകത്തേക്ക് എത്തി നോക്കി.
"അമ്മേ... ഞാൻ ഇപ്പോൾ വരാവേ..."
നീട്ടി വിളിച്ചു പറഞ്ഞവൾ മറുപടിക്ക് കാത്തു നിൽക്കാതെ പുറത്തേക്കിറങ്ങി ഓടി.
ഉള്ളിൽ നിന്നു അവളുടെ ശബ്ദം കേട്ടു ബാർഗവി ഓടി പുറത്തെതുമ്പോയേക്കും പാറു പടികൾ ഇറങ്ങി ദൂരേക്ക് മറഞ്ഞിരുന്നു.
"ഈ കുട്ടി ഒരു വക കേൾക്കത്തില്ല എവിടെക്കാണാവോ ഇപ്പോൾ ചാടി തുള്ളി..."
എന്തെല്ലാമോ പിറു പിറുത്തു അകത്തേക്ക് കയറി പോകുന്ന ബർഗവിയെ കണ്ടു മുത്തശ്ശിക്ക് ചിരി വന്നു.
..............
വീട്ടിൽ നിന്നു നേരത്തെ ഇറങ്ങി കടവിൽ ബോട്ടിനായി കാത്തു നിൽക്കുമ്പോൾ ദേവിന്റെ കണ്ണുകൾ ഇടക്കിടക്ക് ദൂരേക്ക് നീണ്ടു പോയി.
ഒരറ്റ ഒന്നും ഇങ്ങു എത്തിയില്ലല്ലോ. ഇനി ഞാൻ പോയിട്ടും എത്തതില്ലേ.ഇങ്ങനെ കുറചെണ്ണം..
ദൂരേക്ക് നോക്കി എന്തെല്ലാമോ പുലമ്പി ദേഷ്യം കടിച്ചു പിടിച്ചു നിൽക്കുമ്പോൾ പെട്ടന്നവന്റെ കണ്ണുകൾ വിടർന്നു..
ദൂരെ നിന്നു ഓടി വരുന്ന പാറുവിനെ കാണെ അവനവളുടെ മുഖത്തു നിന്നു കണ്ണെടുക്കാൻ കഴിഞ്ഞില്ല.
പരിസരം മറന്നു എവിടേക്കോ നോക്കി നിൽക്കുന്ന ദേവിനെ കണ്ടതും അവന്റെ അമ്മ അവൻ നോക്കുന്നിടത്തേക്ക് എത്തി നോക്കി.
ദൂരെ നിന്നു ഓടി വരുന്ന വ്യക്തിയെ കണ്ടതും. അവർ കുറുമ്പോട് അവന്റെ കയ്യിൽ ഒന്ന് നുള്ളി..
"എന്ത് നോട്ടം ആട ആളുകൾ കാണുന്നു.."
പെട്ടന്നുള്ള അമ്മയുടെ സംസാരം കേട്ടു അവൻ അമ്മയെ കുസൃതിയോടെ നോക്കി. അവിടേക്കു പോകാനുള്ള അനുവാദം ചോദിച്ചതും. അവർ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.
അപ്പോയെക്കും അവന്റെ കാലുകൾ അവളിലേക്ക് അടുത്തിരിന്നു.അതു കണ്ടു ആ അമ്മ തലയിൽ കൈ വച്ചു ദൂരേക്ക് ദൃഷ്ടി പതിപ്പിച്ചു.
"ദേവേട്ടാ.. പോവാനായോ. ഞാൻ നേരം വഴുകിയല്ലേ. നേരത്തെ എഴുന്നേൽക്കാൻ കരുതിയതാ പക്ഷെ പറ്റാഞ്ഞിട്ട..."
തന്റെ മുന്നിൽ കിതപ്പോടെ പറയുന്നവളെ അവൻ വാത്സല്യത്തോടെ നോക്കി നിന്നു..
"കുഴപ്പം ഇല്ലടി സമയം ആകുന്നൊള്ളു. മറ്റു രണ്ടണ്ണവും എത്തിയിട്ടില്ല.."
ചെറു ചിരിയോടെ തനിക്കു മറുപടി നൽകുമ്പോൾ അവൾ ആദ്യം കാണും പോലെ അവനെ നോക്കി നിന്നു..
"എന്ത് പറ്റി. എന്റെ മുഖത്തു എന്തേലും ഉണ്ടോ.."
പെട്ടന്ന് അവൻ തന്റെ മുഖം എല്ലാം തട്ടി കുസൃതിയോടെ ചോദിച്ചതും അവൾ അവന്റെ കയ്യിൽ ഒന്ന് നുള്ളി..
"ദേവേട്ടാ.. പെട്ടന്ന് വരണേ..."
അത്രയും പറഞ്ഞപ്പോയെക്കും പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു..
അതു കണ്ടു അവനവളെ ഒന്ന് ചേർത്തു നിറുത്തി..
"അയ്യേ കരയണോ നോക്കെ എല്ലാവരും നമ്മളെ നോക്കി നിൽക്കുന്നെ.."
അവളെ സമാധാനിപ്പിക്കാൻ എന്നോണം അവനതു പറയുമ്പോൾ. അവൾക്കു മനസ്സിലെന്തോ ഭാരം പോലെ തോന്നി..
"എടീ.... നീ നേരത്തെ എത്തിയോ..."
പെട്ടന്ന് പിറകെ നിന്നു രുദ്രനും അഖിലും അവിടേക്കു പയ്യെ വന്നു..
"എന്തെ ഇപ്പോൾ വന്നേ ഇച്ചിരി കൂടി കഴിഞ്ഞു വരാം ആയിരുന്നില്ലേ..."
കലിപ്പോടെയുള്ള ദേവിന്റെ പറച്ചിൽ കേട്ടു രുദ്രനും അഖിലും വച്ചിലേക്കൊന്നു നോക്കി അവനെ നോക്കി ഇളിച്ചു കാണിച്ചു..
"ഇളിക്കല്ലേ... "
"ഹൈ... ചൂടാവല്ലേടൊ.. നീ പോയില്ലല്ലോ നമ്മൾ കറക്റ്റ് സമയം അല്ലെ.."രുദ്രൻ
"കറക്റ്റ് സമയം എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട നിങ്ങൾ.."
ദേഷ്യത്തോടെ അവരുടെ കൈകൾ തട്ടി മാറ്റി കുറച്ചു മാറി നിന്ന ദേവിനെ കണ്ടു മൂന്നാളും പരസ്പരം..
"നീ ഇങ്ങനെ മുഖം കനപ്പിക്കല്ലേ മാഷേ..."
അവന്റെ തോളിൽ തട്ടി കൊണ്ട് അഖിൽ പറയുമ്പോൾ ദേവ് അവനെ കനപ്പിച്ചൊന്നു നോക്കി..
"ദേവേട്ടാ.. എന്താണ് ഇങ്ങനെ..."
"ആ അത് തന്നെ ഒരു നല്ല കാര്യത്തിന് പോവുകയാ.. അപ്പോൾ നല്ല മനസ്സോടെ ഇറങ്ങണ്ടേ.."അഖിൽ
"ഹേ... എന്ത് നല്ല കാര്യം 19 വർഷം മുന്നേ നാടുവിട്ട ചെറിയച്ഛനെ കണ്ടു പിടിക്കാൻ പോവുന്നതോ..കിട്ടയത്ത് തന്നെ.ഓരോ പൊട്ടൻ പണികൾ."
രുദ്രൻ കളിയാലേ പറഞ്ഞു നിറുത്തിയതിനു പിറകിൽ പാറുവിന്റെ കൈകൾ അവന്റെ മണ്ട പൊട്ടിച്ചിരിന്നു..
"നിന്റെ പണികളെ കാൽ എത്രയോ മെച്ചം ആണ്.."
ദേഷ്യത്തോടെയുള്ള അവളുടെ സംസാരം കേട്ടു രുദ്രൻ ദേവിനെ ഒന്ന് നോക്കി.
"കണ്ടോ നിന്നെ ഒന്നും പറയുന്നത് മാത്രം ഇവൾക്ക് പറ്റില്ല. അപ്പോൾ മാത്രമേ ഇവളുടെ വാ തുറക്കു.. "
അവന്റെ പറച്ചിൽ കേട്ടു പാറു ഒന്നൂടെ അവനിട്ടു ഒന്ന് കൊടുത്തു. അതു ദേവ് ചിരിയോടെ അവളെ അവനോടു ചേർത്തു നിറുത്തി രുദ്രനെ നോക്കി പിരികം ഉയർത്തി.
"എടാ...എന്നാലും നീ അയാളെ കണ്ടു പിടിക്കുമോ... "
അഖിലിന്റെ സംശയം കേട്ടു ദേവ് അവനെ ഒന്ന് നോക്കി. അതു കണ്ടു പാറു ദേവിന്റെ കൈപിടിച്ച് അവനോടായി പയ്യെ മന്ത്രിച്ചു..
"നല്ല വിശ്വാസത്തോടെയും മനസ്സിനെയും പോയാൽ എല്ലാം ശെരിയാകും ഏട്ടാ.. നിങ്ങൾ പോയി വെരു എന്തേലും ഒക്കെ സംഭവിക്കും തീർച്ച.."
പാറു അത്രയും പറഞ്ഞു നിറുത്തിയപ്പോയെക്കും ബോട്ട് എത്തിയിരുന്നു. അതു കണ്ടു എല്ലാവരും ബോട്ടിന്റെ അടുത്തേക്ക് പോയി.
ദേവ് ബോട്ടിലേക്കു കയറും മുന്നേ ഒന്നൂടെ തിരിഞ്ഞു എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.ഒപ്പം പാറുവിനെ നോക്കി കണ്ണടച്ച് കാണിച്ചു.
തിരികെ അവനു പുഞ്ചിരിച്ചു കൊടുക്കുമ്പോൾ അവൾ കണ്ണുകൾ നിറയാതിരിക്കാൻ പാട് പെടുകയായിരുന്നു..
അതു മണ്ടു ദേവിന്റെ അമ്മ ചിരിയോടെ അവളുടെ ചുമരിൽ കൈ വച്ചു.രണ്ടു പേരും വിഷമത്തോടെ ബോട്ട് ദൂരേക്ക് മറയുന്നതങ്ങനെ നോക്കി നിന്നു.
കൂടെ വന്ന ആളുകൾ എല്ലാം അവിടം വിട്ടു പോയി തുടങ്ങി. അവസാനം അവർ മാത്രം അവിടെ ബാക്കിയായി.
(തുടരും)
ഈ പാർട്ട് എങ്ങനെ ഉണ്ടന്നറിയില്ല. ഹെൽത്ത് നല്ല വീക്ക് ആണ് അതു കൊണ്ടാണ് ഇങ്ങനെ.ഇതിനെ പറ്റി കമന്റിൽ പറയാൻ മറക്കരുത്. 🥲🤌🏻
#📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📚 വായന മുറി ✔️